നിലാവായി വന്നവൾ
മുംബൈ നഗരം,രാത്രി 11 മണി.
നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി കെട്ടിടങ്ങൾക്കിടയിൽ KRVA (ക്രീവ)
FASHION HOUSE തലയുയർത്തി നിന്നു.ഓഫീസ് ടൈം കഴിഞ്ഞ് ജീവനക്കാരെല്ലാം മടങ്ങിയിരുന്നെങ്കിലും
അവൾ മാത്രം ഒരു മൂലയിൽ ഗ്ലാസ് ജനലിനരികിലിരുന്ന് ഇരുന്ന് ജോലി ചെയ്തു കൊണ്ടിരുന്നു
അവളുടെ മുന്നിൽ നിറയെ സ്കെച്ചുകൾ.
തുണിത്തരങ്ങളുടെ സാമ്പിളുകൾ.
നിറക്കൂട്ടുകൾ.
പൂർത്തിയാകാത്ത ഡിസൈനുകൾ.
അവളുടെ വിരലുകൾ പെൻസിലിലൂടെ പേപ്പറിൽ നൃത്തം ചെയ്തു.
പുറത്ത് ലോകം മുഴുവൻ ഓടിത്തളർന്ന് വിശ്രമിക്കാൻ ഒരുങ്ങുമ്പോഴും , അവളുടെ ലോകം ആ മേശയിലും ആ സ്കെച്ച്ബുക്കിലുമായിരുന്നു
നില
Senior Fashion Designer of KRVA. കമ്പനിയിലെ ആദ്യ ജീവനക്കാരി.
കൃഷ്ണ ആദിത്യ വർമ്മയുടെ സ്വപ്നത്തെ ആദ്യമായി വിശ്വസിച്ച വ്യക്തി.
“നീ ഇതുവരെ പോയില്ലേ”
പിറകിൽ നിന്നും ഒരു ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.വാതിലിൽ ചാരി നിൽക്കുന്ന ആളെക്കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .
കറുത്ത ഷർട്ട്. സ്ലീവ് മുട്ടോളം മടക്കി വച്ചിരിക്കുന്നു. ഒരു കയ്യിൽ കറുത്ത ബ്ലേസർ. മുഖം നിറയെ ക്ഷീണമുണ്ടായിരുന്നെങ്കിലും ശബ്ദത്തിന് പതിവുപോലെ ഉറപ്പുണ്ടായിരുന്നു.
കൃഷ്ണ ആദിത്യ വർമ്മ .Founder of KRVA Fashion House .
ഫാഷൻ ലോകത്തിലെ നിലവിലെ പ്രിയപ്പെട്ട പേര് .
ഫാഷൻ മാസികകളുടെ കവർ പേജിലെ സ്ഥിര സാന്നിധ്യം.ഇന്ത്യയിൽ വളരെ വേഗത്തിൽ വളർന്ന ഫാഷൻ ബ്രാൻഡുകളിൽ ഒന്നിൻ്റെ ഉടമ .
“നീയും പോയില്ലേ.ഞാൻ കരുതി ഇന്നും ഇവിടെ തനിച്ചാകുമെന്ന്”
ക്ഷീണിതയാണെങ്കിലും ചിരിച്ച മുഖത്തോടെ അവൾ ചോദിച്ചു .
“നീ ഈ over time എടുക്കുന്നത് നിർത്തണം എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതല്ലേ“
അവൻ സ്നേഹത്തോടെ ചോദിച്ചു
“ഈ വർക്ക് ഒക്കെ ഇവിടെ ഇട്ടിട്ട് പോയാൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ലെടാ,അതുകൊണ്ടല്ലേ.വീട്ടിൽ പോയിട്ടും എനിക്കവിടെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ .പിന്നെന്താ”
നിലയുടെ മറുപടി കേട്ട് കൃഷ്ണ ഒരു ചിരിയോടെ അവൾക്കരികിൽ ഇരുന്നു .ബോസ് ആണെങ്കിലും പേര് വിളിക്കാൻ തക്ക സ്വാതന്ത്ര്യം അവർക്കിടയിൽ ഉണ്ടായിരുന്നു .പുറമെ നിന്നും കാണുന്നവർക്ക് അവർ ഒരു ബോസ് ആൻഡ് എംപ്ലോയീ ആണ് .പക്ഷേ കൃഷ്ണക്ക് മറിച്ചായിരുന്നു.മൂന്ന് വർഷമായി അവർ ഒരുമിച്ച് ജോലി ചെയ്യുന്നു. പറയാതെ തന്നെ പരസ്പരത്തിന്റെ ശീലങ്ങളും ഇഷ്ടങ്ങളും മനസ്സിലാക്കിയിരുന്നു. പക്ഷേ കൃഷ്ണയുടെ മനസ്സിൽ ഉണ്ടായിരുന്ന വികാരങ്ങളുടെ ആഴം നില ഇപ്പോഴും മനസ്സിലാക്കിയിരുന്നില്ല.
അവളെ നോക്കിനിന്നപ്പോൾ, മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആ ആദ്യ കൂടിക്കാഴ്ച അവന്റെ മനസ്സിൽ തെളിഞ്ഞു.
പഠനം കഴിഞ്ഞ് ബിസിനസിലേക്ക് ഇറങ്ങിയ സമയം. അച്ഛനും മുത്തശ്ശനും ആയിട്ട് ഉണ്ടാക്കിയതൊന്നും തനിക്ക് വേണ്ട എന്ന് അവൻ ആദ്യമേ തീരുമാനിച്ചിരുന്നു.സ്വന്തമായി ഒരു പ്രീമിയം ഫാഷൻ ബ്രാൻഡ് തുടങ്ങണം .തൻ്റേതായ ഐഡൻ്റിറ്റി വേണം എന്നൊക്കെ അവൻ ചെറുപ്പത്തിലെ തീരുമാനിച്ചുറപ്പിച്ചതാണ് .
തൻ്റെ ഐഡിയയുമായി അച്ഛനെ കണ്ട് സംസാരിച്ചപ്പോൾ മറുത്തൊന്നും പറയാതെ അദ്ദേഹം കൂട്ടുനിന്നു.
സ്റ്റുഡിയോയിലേക്ക് ആവശ്യമുള്ള ജോലിക്കാർക്കയുള്ള ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നു നില .NIFT ലെ പഠനം കഴിഞ്ഞിരുന്ന തൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ വരുന്നവർക്ക് നല്ല ക്വാളിഫിക്കേഷൻ വേണമെന്ന് അവൻ നിർബന്ധമുണ്ടായിരുന്നു .അവളുടെ പോർട്ട്ഫോളിയോയും സർട്ടിഫിക്കറ്റുകളും കണ്ട നിമിഷം തന്നെ, KRVAയുടെ ആദ്യ ഡിസൈനറായി നിലയെ നിയമിക്കണമെന്ന് കൃഷ്ണ തീരുമാനിച്ചിരുന്നു.അന്ന് തുടങ്ങിയ കൂട്ട്, KRVA വളർന്നതുപോലെ തന്നെ വർഷങ്ങൾക്കിടെ അവരുടെ ജീവിതത്തിന്റെയും ഭാഗമായി മാറിയിരുന്നു.കൃഷ്ണയ്ക്ക് നിലയെ വായിക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ നിലയെ സംബന്ധിച്ചിടത്തോളം കൃഷ്ണ ഇപ്പോഴും അവളുടെ ജീവിതത്തിലെ ഏറ്റവും വിശ്വസനീയമായ സുഹൃത്ത് മാത്രമായിരുന്നു.
“നിങ്ങൾക്ക് ഇപ്പോൾ എത്ര ശമ്പളം നൽകാൻ കഴിയും”.
ഇൻ്റർവ്യൂക്കിടെ നില ചോദിച്ച ആ ചോദ്യം ഇന്നും അവൻ്റെ ഉള്ളിൽ മായാതെ ഉണ്ട്. മറ്റെല്ലാവരും ചോദിച്ചത് എനിക്ക് എത്ര കിട്ടും എന്നായിരുന്നെങ്കിൽ അവൾ ചോദിച്ചത് നിങ്ങൾക്ക് ഇപ്പൊൾ എത്ര നൽകാൻ കഴിയും എന്നാണ്.അത് ചോദ്യം അവനെ അത്ഭുതപ്പെടുത്തി.അത് ചോദ്യം കേട്ട നിമിഷം അവൾ വ്യത്യസ്തയാണെന്ന് അവൻ ബോധ്യമായിരുന്നു.
“Hello, ഇവിടെ സ്വപ്നം കണ്ടിരിക്കുകയാണോ പോകണ്ടേ?എൻ്റെ വർക്ക് കഴിഞ്ഞു”
നില മുഖത്തേക്ക് വിരൽ ഞൊടിച്ചു അത് ചോദിച്ചപ്പോഴാണ് അവൻ തിരികെ സ്വബോധത്തിലേക്ക് വന്നത്.
അപ്പോൾ നില ബാഗ് കയ്യിലെടുത്ത് അവനെ നോക്കി നിൽക്കുകയായിരുന്നു.
“വാ പോകാം”
അതും പറഞ്ഞ് അവനും എഴുന്നേറ്റു .
നില ലൈറ്റ്സ് എല്ലാം ഓഫ് ചെയ്ത് മുന്നിൽ നടന്നു . അവൾ പോകുന്നതും നോക്കി ഒരു ചിരിയോടെ കൃഷ്ണയും അവളെ പിന്തുടർന്നു. മൂന്ന് വർഷങ്ങൾക്കിടെ അവർ പരസ്പരത്തിന്റെ ശീലങ്ങളും നിശബ്ദതകളും മനസ്സിലാക്കിയിരുന്നു. പക്ഷേ ഇരുവർക്കുമിടയിൽ പറയാതെ കിടന്ന ചില വികാരങ്ങൾ ഇപ്പോഴും ബാക്കിയായിരുന്നു.
“next week എന്താ പ്ലാൻ”
ഓഫീസ് കോറിഡോറിലൂടെ മുന്നോട്ട് നടക്കുമ്പോൾ കൃഷ്ണ അവളോട് ചോദിച്ചു.
“പ്രത്യേകിച്ച് ഒന്നും ഇല്ല ,സാധാരണ പോലെത്തന്നെ ഓഫീസും വർക്കും”
നില നടത്തം പതുക്കെയാക്കി അവനോടൊപ്പം എത്തിക്കൊണ്ട് പറഞ്ഞു .
“അടുത്ത സാറ്റർഡേ ഞാൻ നാട്ടിലേക്ക് പോകും .എൻ്റെ ചേച്ചിയുടെ കല്യാണം ആണ്”
“ഹാ ആണ് ചേച്ചി പറഞ്ഞിരുന്നു കല്യാണക്കാര്യം ”
“തന്നെയും ക്ഷണിച്ചതല്ലേ .എന്നിട്ട് വരുന്നില്ലേ”
“എനിക്ക് ഇവിടെ നല്ല തിരക്കുണ്ട് കൃഷ്ണ .അടുത്ത മാസം അല്ലെ പുതിയ കലക്ഷൻസ് ലോഞ്ച് ചെയ്യേണ്ടത്”
“പിന്നേ ബോസ് ആയ എനിക്കില്ലാത്ത എന്ത് തിരക്ക തനിക്ക്.പിന്നെ എൻ്റെ വീട്ടിൽ ഇരുന്നാലും തനിക്ക് ജോലി ചെയ്യാമെടോ.താൻ ഡിസൈൻ ചെയ്തിട്ട് ഇങ്ങോട്ട് അയച്ചാൽ മതി.നമുക്ക് വേറെയും വർക്കേഴ്സ് ഉണ്ടല്ലോ ”
കൃഷ്ണയുടെ മറുപടി കേട്ട് അവൾ എന്ത് പറയണമെന്നറിയാതെ അവനെ നോക്കി.
തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് നിലയ്ക്ക് എന്ത് പറയണമെന്ന് അറിയാതെ ആയി. വർഷങ്ങളായി അവൻ തന്നോട് കാണിക്കുന്ന കരുതലിന് ഒരു പേരും നൽകാൻ അവൾക്കായിരുന്നില്ല. പക്ഷേ അവന്റെ കണ്ണുകളിലെ ആ പ്രതീക്ഷ തള്ളിക്കളയാനും അവൾക്ക് കഴിഞ്ഞില്ല.
“നീ വന്നാൽ വീട്ടിൽ എല്ലാവരും ഹാപ്പി ആകും,നീ ഇതുവരെ ചന്ദ്രമംഗലത്തേക്ക് വന്നിട്ടിലല്ലോ”
“ശരി... ഞാൻ വരാം. പക്ഷേ എൻ്റെ ജോലി മുടങ്ങിയാൽ നിന്നെ ഞാൻ ശരിയാക്കുംപറഞ്ഞേക്കാം .”
“മതി.എന്ന പിന്നെ പോയി പാക്കിംഗ് ഒക്കെ ചെയ്തിട്ട് കിടന്നോ .നാളെയാണ് നമ്മൾ പോകുന്നേ”
“നാളെയോ സാറ്റർഡേ ആണെന്നല്ലേ പറഞ്ഞത്”
നില സംശയത്തോടെ അവനെ നോക്കി
"അതേ, നാളെയാണ് ആ സാറ്റർഡേ."
കൃഷ്ണ നിർദോഷഭാവത്തിൽ പറഞ്ഞു.
"കൃഷ്ണാ..."
"ഹും?"
"ആളെ കളിപ്പിക്കുന്നോ?"
അവൻ ചിരിച്ചു.
മറുപടി പറഞ്ഞില്ല.
ആ ചിരി മാത്രം മതി നിലയ്ക്ക് കാര്യം മനസ്സിലാക്കാൻ.
മൂന്ന് വർഷമായി അവൾക്കറിയാം...
കൃഷ്ണ ആദിത്യ വർമ്മയ്ക്ക് ആരെയെങ്കിലും എന്തെങ്കിലും കാര്യത്തിന് സമ്മതിപ്പിക്കണമെങ്കിൽ, ആ ചിരി മാത്രം മതി .
അവൾ നിസ്സഹായയായി തലയാട്ടി.
അത് കണ്ട നിമിഷം കൃഷ്ണയുടെ ചുണ്ടിലെ ചിരി ഒന്നുകൂടി വിടർന്നു.
ഓരോന്നും പറഞ്ഞും കളിയാക്കിയും അവർ മുന്നോട്ട് നടന്നു.
പക്ഷേ അവർക്കിരുവർക്കും അറിയില്ലായിരുന്നു...
ചന്ദ്രമംഗലത്തിലേക്കുള്ള ആ യാത്ര, ഒരു വിവാഹത്തിലേക്കുള്ള യാത്ര മാത്രമായിരുന്നില്ല.
അത് ഒരു പ്രണയത്തിന്റെ ജനനവും, വർഷങ്ങളായി മറഞ്ഞുകിടന്ന ചില സത്യങ്ങളുടെ വെളിപ്പെടുത്തലും, അവരുടെ ജീവിതങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന വിധിയുടെ ആദ്യ ചുവടുവെയ്പ്പുമായിരുന്നു.
തുടരും......
#നോവൽ # പ്രണയകഥകൾ # തുടർക്കഥ


