ᴄᴏɴꜰᴜꜱᴇᴅ ꜱᴏᴜʟ💫
998 views • 4 hours ago
നിഴലായി വന്നവൾ
വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤
Part 17
ആ വീട്ടിലെ പ്രഭാതങ്ങൾക്ക് ഇപ്പോൾ പഴയ നിശ്ശബ്ദതയുണ്ടായിരുന്നില്ല.
"വൃന്ദമ്മേ..."
എന്ന മീനാക്ഷിയുടെ വിളിയും...
"മോളേ..."
എന്ന സാവിത്രിയമ്മയുടെ സ്നേഹമുള്ള ശബ്ദവും...
ആ വീട്ടിലെ ഓരോ ദിവസത്തിന്റെയും ഭാഗമായി മാറിയിരുന്നു.
രാവിലെ മീനാക്ഷിയെ സ്കൂളിലേക്ക് ഒരുക്കുന്നതും...
ടിഫിൻ തയ്യാറാക്കുന്നതും...
സാവിത്രിയമ്മയോടൊപ്പം അടുക്കളയിലെ ജോലികൾ നോക്കുന്നതുമെല്ലാം...
ഇപ്പോൾ വൃന്ദയുടെ ദിനചര്യയായിരുന്നു.
ആദ്യമൊക്കെ മടിച്ചുനിന്നിരുന്ന വൃന്ദ...
ഇപ്പോൾ ആ വീട്ടിലെ ഓരോരുത്തരുടെയും മനസ്സിൽ ഇടം നേടിയിരുന്നു.
ശരത്ചന്ദ്രനും...
രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ...
"ഞാൻ ഇറങ്ങുവാ..."
എന്ന് പറഞ്ഞേ ഇറങ്ങാറുള്ളൂ.
വൈകുന്നേരം തിരിച്ചെത്തുമ്പോൾ...
അറിയാതെ തന്നെ...
"വൃന്ദ..."
എന്നൊരു വിളി വീട്ടിനുള്ളിൽ മുഴങ്ങാതിരിക്കാറില്ല.
---
ഓഫീസിൽ...
ഫയലുകൾ പരിശോധിച്ചുകൊണ്ടിരുന്ന ശരത്ചന്ദ്രന്റെ കേബിനിലേക്ക് വിഷ്ണു കയറി വന്നു.
"സർ..."
"മ്മ്...?"
"റിസപ്ഷനിലെ അനിത ഇന്നലെ resign ചെയ്തായിരുന്നു."
"അതുകൊണ്ട് ഒരു vacancy ഉണ്ട്."
ശരത്ചന്ദ്രൻ ഫയൽ അടച്ച് വിഷ്ണുവിനെ നോക്കി.
"HR പറഞ്ഞിരുന്നു."
വിഷ്ണു ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.
"പുതിയ ആളെ എടുക്കുന്നതിന് പകരം..."
"വൃന്ദയെ നോക്കിയാലോ?"
ശരത്ചന്ദ്രൻ ചെറുതായി പുഞ്ചിരിച്ചു.
"Actually..."
"ഞാനും അതുതന്നെയാ വിചാരിച്ചത്."
"നീ ഒരു കാര്യം ചെയ് വൈകിട്ട് വീട്ടിലേക്ക് വാ എന്റെ കൂടെ നമുക്ക് നേരിട്ട് അവളോട് ചോദിക്കാം."
"അവൾക്ക് താൽപര്യമുണ്ടെങ്കിൽ..."
"Monday മുതൽ join ചെയ്യിക്കാം."
"ഹാ ശരി."
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു.
---
വൈകുന്നേരം...
ശരത്ചന്ദ്രനും വിഷ്ണുവും ഒരുമിച്ചാണ് വീട്ടിലെത്തിയത്.
"വിഷ്ണു അങ്കിളോ..."
മീനാക്ഷി ഓടിവന്ന് വിഷ്ണുവിന്റെ കൈയിൽ പിടിച്ചു.
"ഹോ..."
"ഇന്ന് നല്ല സന്തോഷത്തിലാണല്ലോ."
വിഷ്ണു അവളെ കളിയാക്കി.
എല്ലാവരും ഹാളിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ട് ഓരോ വിശേഷങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ്...
ശരത്ചന്ദ്രൻ വൃന്ദയെ നോക്കിയത്.
"വൃന്ദേ..."
"മ്മ്...?"
"ഒരു കാര്യം പറയാനുണ്ടായിരുന്നു."
"പറയൂ..."
"ഓഫീസിൽ റിസപ്ഷനിൽ ഒരു vacancy ഉണ്ട്."
"ഇന്ന് അതിനെക്കുറിച്ച് ഞാൻ വിഷ്ണുവുമായി സംസാരിക്കുകയായിരുന്നു."
"അപ്പോ..."
"ആ പോസ്റ്റിലേക്ക് നിന്നെ എടുത്താലോ എന്ന് ഞങ്ങൾ ആലോചിക്കുകയായിരുന്നു."
വൃന്ദ അതിശയത്തോടെ രണ്ടുപേരെയും നോക്കി.
"ഞാനോ...?"
വിഷ്ണു പുഞ്ചിരിച്ചു.
"അതെ."
"നിനക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം."
വൃന്ദ കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ മെല്ലെ പറഞ്ഞു.
"സത്യം പറഞ്ഞാൽ..."
"ഞാനും ഒരു ജോലി നോക്കണമെന്ന് കുറച്ച് ദിവസമായി ആലോചിക്കുന്നുണ്ടായിരുന്നു."
"പക്ഷേ എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലായിരുന്നു."
"ശരത്തേട്ടനും വിഷ്ണുവേട്ടനും കുഴപ്പമില്ലെങ്കിൽ..."
"ഞാൻ OK ആണ്."
"Try ചെയ്ത് നോക്കാം."
വിഷ്ണു സന്തോഷത്തോടെ ചിരിച്ചു.
"That's good."
"ബാക്കി ഒക്കെ പതിയെ പഠിച്ചോളും."
ശരത്ചന്ദ്രൻ മെല്ലെ തലയാട്ടി.
"എന്നാ തീരുമാനമായി."
"Monday മുതൽ ഓഫീസിലേക്ക് വന്നോളൂ."
"ബാക്കി formalities ഒക്കെ ഞാൻ നോക്കിക്കോളാം."
വൃന്ദ ചിരിച്ചുകൊണ്ട്
"Okay..."
---
തിങ്കളാഴ്ച രാവിലെ...
ഒരു സിംപിൾ കോട്ടൺ സാരി ധരിച്ച്...
മുടി ഭംഗിയായി പിന്നിലേക്ക് കെട്ടി...
സിന്ദൂരവും താലിയും മാത്രം അണിഞ്ഞ്...
ചെറിയൊരു പരിഭ്രമത്തോടെയായിരുന്നു വൃന്ദ താഴേക്ക് വന്നത്.
സാവിത്രിയമ്മ അവളെ നോക്കി പുഞ്ചിരിച്ചു.
"നല്ല ഭംഗിയുണ്ട് മോളേ."
മീനാക്ഷി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.
"All the best വൃന്ദമ്മേ..."
വൃന്ദ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
അപ്പോഴേക്കും...
ഓഫീസിലേക്ക് പോകാൻ തയ്യാറായി ശരത്ചന്ദ്രനും താഴേക്ക് വന്നു.
ഒരു നിമിഷം...
അദ്ദേഹത്തിന്റെ കണ്ണുകൾ വൃന്ദയിൽ പതിഞ്ഞു.
"Ready ആണോ...?"
അദ്ദേഹം ചോദിച്ചു.
"മ്മ്..."
വൃന്ദ ചെറുചിരിയോടെ തലയാട്ടി.
ശരത്ചന്ദ്രൻ കാറിന്റെ കീ എടുത്തു.
"എന്നാ പോവാം."
വൃന്ദ സാവിത്രിയമ്മയെയും മീനാക്ഷിയെയും നോക്കി പുഞ്ചിരിച്ചു.
പിന്നെ...
ശരത്ചന്ദ്രനോടൊപ്പം ഓഫീസിലേക്ക് എത്തി...
(തുടരും...) 🖤
#💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
24 likes
2 comments • 6 shares