#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _44 ✍️ രചന - Aysha akbar മുറിയിലെത്തിയതും തൊണ്ട ക്കുഴിയിൽ തടഞ്ഞു വെച്ചിരുന്ന കണ്ണ് നീർ മുഴുവൻ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി ..... ആ വലിയ മുറിയിൽ അവൾക്ക് വല്ലാതെ ശ്വാസം മുട്ടി..... എന്നാൽ ഒരിക്കലും അവനെ തനിക്ക് കിട്ടില്ലെന്നതാണ് യാതാർഥ്യം.... അത് താനുൾ കൊണ്ടേ മതിയാവു എന്നവൾ സ്വയം ധൈര്യം പകർന്നു..... തലയിണയെ കൂട്ടി പ്പിടിച്ചു കൊണ്ടവൾ അറുത്ത് മാറ്റാൻ ശ്രമിക്കുന്നത് വർഷങ്ങളായി മനസ്സിൽ നട്ടു മുളപ്പിച്ചു വളർത്തി വലുതാക്കിയ ഒരു കൂറ്റൻ വൃക്ഷത്തെ യായിരുന്നു...... അങ്ങനെ കിടന്ന് എത്ര നേരം കരഞ്ഞു വെന്നറിയില്ല.... മിഥു.... ആ ഒരു വിളിയിലേക്ക് പെട്ടെന്ന് കണ്ണുകൾ തുറന്നപ്പോഴാണ് താനൊരു മയക്കത്തിലായിരുന്നു വെന്ന് അവൾ തിരിച്ചറിഞ്ഞത്........ തന്റെ മുടിയിൽ പതിയെ തലോടി കൊണ്ടിരിക്കുന്നത് പപ്പയാണ്.. എത്ര നേരമായി കിടക്കുന്നു.... വാ.... വന്നെഴുന്നേറ്റെന്തേങ്കിലും കഴിക്ക്....... പപ്പായത് പറഞ്ഞപ്പോഴാണ് ചുമരിൽ തൂക്കിയ ക്ലോക്കിലേക്ക് കണ്ണുകൾ നീങ്ങിയത്.... പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ട്..... ഏഴരക്കോ മറ്റോ കിടന്നതാണ്...... നേരം അർദ്ധ രാത്രി യായിട്ടും തന്റെ പപ്പാ ഉറങ്ങാതെ തനിക്ക് കൂട്ടിരിക്കുകയാണ്..... അവളുടെ നെഞ്ചോന്ന് പിടച്ചു....... കൊട്ടി പ്പിടഞ്ഞെഴുന്നേറ്റ് പപ്പാ യോടൊപ്പം താഴേക്ക് നടക്കുമ്പോൾ ഏട്ടനും അമ്മയും ടേബിളിനരികിൽ തന്നെയുണ്ട്....... തന്നേ ഓർത്താരും ഒന്നും കഴിച്ചു പോലും കാണില്ലെന്ന് അവൾക്കുറപ്പായിരുന്നു....... അമ്മയുടെ കണ്ണിലുമുണ്ട് വല്ലാത്തൊരു ദുഃഖം..... നിങ്ങളൊക്കെ കഴിച്ചതാണോ..... ഇല്ലെന്നറിയാമെങ്കിലും ടേബിളിലേക്കിരിക്കുമ്പോൾ അവളത് ചോദിച്ചിരുന്നു..... ഞങ്ങളൊക്കെ കഴിച്ചു.... നീ കഴിക്ക്...... ഏറെ സ്നേഹത്തോടെ അമ്മയത് പറയുമ്പോൾ അവൾ അവർക്ക് നേരെ മുഖമൊന്നു കൂർപ്പിച്ചു.... എന്നത്തേയും പോലെ അവളാ മുഖത്തൊരു പരിഭവം വരുത്തി...... കവിളുകൾ തുടുത്തു നിന്നു..... ഞാൻ കഴിക്കാതെ നിങ്ങള് കഴിക്കേ.... നല്ല കാര്യായി..... എല്ലാവരും ഇങ്ങോട്ടിരുന്നേ..... ഉള്ളിലെ ദുഃഖം സ്വയം കുഴിച്ചു മൂടി അവളാ പഴയ മിഥുവായി മാറാൻ നോക്കുമ്പോൾ ഉള്ളിലുള്ള നീലാംബരിയെ മറച്ചു പിടിക്കാൻ അവളേറെ പാട് പെട്ടിരുന്നു..... എത്രയൊക്കെ അവൾ പ്രയത്നിച്ചാലും അതാ കണ്ണുകളിൽ അവളെ സ്നേഹിക്കുന്നവർക്ക് കാണാനും കഴിഞ്ഞിരുന്നു..... എന്നാൽ അവളപ്പോഴും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു.... അവൾക്ക് വേണ്ടിയെന്ന പോൽ എല്ലാവരും ആ വലിയ ടേബിളിന് ചുറ്റുമിരുന്നു...... ഓരോരുത്തർക്കും അവള് തന്നേ ഭക്ഷണം വിളമ്പി..... മിഥു.... നിന്നേ കാണാൻ നാളെ ഒരു കൂട്ടര് വരുന്നുണ്ട്...... ഒരുരൂള വായിലേക്ക് വെക്കുമ്പോഴാണ് പ്രകാശത് പറഞ്ഞത്.... നെഞ്ച് പെട്ടെന്നൊന്നു കൊളുത്തി വലിച്ചു പോയിരുന്നവളുടെ..... ശെരി പപ്പാ...... പപ്പയുടെ ഇഷ്ടം...... തന്റെ അരികിലായി വെച്ചിരുന്ന പപ്പയുടെ കൈ ക്ക് മുകളിൽ കയ്യോന്ന് വെച്ച് ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി അവളത് പറയുമ്പോൾ ആ കണ്ണുകളിൽ ഒരു സമുദ്രം അലയടിക്കുന്നുണ്ടായിയുന്നു...... നെഞ്ച് പൊട്ടി പിളർന്നു ഹൃദയത്തിൽ നിന്നും രക്തം കിനിഞ്ഞു തുടങ്ങിയിരുന്നു.... അപ്പോഴും അവൾ അവളെ സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു..... അന്ന് രാത്രി മുഴുവൻ കരഞ് തന്നേ തീർത്തു.... ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ലവൾക്ക്.... കരഞ്ഞ തളർച്ചയോടെയുള്ള ഒരു മയക്കം മാത്രമായിരുന്നു കൂട്ടിനു..... ഈ യൊരു രാത്രി യോട് കൂടി എല്ലാം അവസാനിച്ചു വെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണമായിരുന്നവൾക്ക്........ തന്നേ ദേഷ്യം പിടിക്കാൻ വേണ്ടി ഓരോന്ന് പറയുമ്പോൾ ആ മുഖത്തോളിപ്പിച്ചു വെക്കാറുള്ള ചിരിയും കണ്ണുകളിലെ കുസൃതി യുമെല്ലാം മറക്കാൻ ശ്രമിക്കും തോറും അവളുടെയുള്ളിൽ കൂടുതൽ കൂടുതൽ തെളിഞ്ഞു വരികയായിരുന്നു.... പുലർച്ചെ യാണെന്ന് തോന്നുന്നു കണ്ണൊന്നു ചിമ്മിയത്....... അത് കൊണ്ട് തന്നേ എഴുന്നേൽക്കാൻ പത്തു മണി കഴിഞ്ഞിരുന്നു...... മുറിയുടെ വാതിൽ തുറന്ന് കോണിപ്പടികളിറങ്ങി താഴേക്ക് വരുമ്പോൾ തന്നെ കണ്ടിരുന്നു ആ വീട്ടിലുള്ള മാറ്റങ്ങളെ.... ഫങ്ക്ഷന് മാത്രം ഇടാറുള്ള ആ മെറൂൺ വെലവറ്റ് കാർപെറ്റ് ഹാളിലാകെ വിരിച്ചിട്ടുണ്ട്... എല്ലായിടവും വൃത്തി യാക്കാനും അലങ്കരിക്കാനും ജോലിക്കാരോടൊപ്പം വീട്ടിലുള്ള ഓരോരുത്തരും ഓടി നടക്കുന്നുണ്ട്...... ടേബിളിലും കോർണേഴ്‌സിലുമൊക്കെയായി ഫ്രഷ് ഫ്ലവേഴ്സ് വെച്ചിട്ടുണ്ട്.... അതിന്റെ സുഗന്ധം അവിടെയാകെ പരന്ന് കിടക്കുന്നുണ്ട്....... അച്ഛന്റെയും അമ്മയുടെയും വീട്ടിൽ നിന്നും വന്ന പല ബന്ധുക്കളും അവിടെയുണ്ട്..... ശെരിക്കും ഒരു പെണ്ണ് കാണൽ ചടങ്ങിനപ്പുറം മറ്റെന്തോ ആന്നെന്നു തോന്നി പ്പോയവൾക്ക്.... ശെരിക്കും. അങ്ങനെ തന്നെയായിരിക്കും..... കാരണം.... അച്ഛന് അത്രയേറെ ബോധിച്ച ആരെങ്കിലുമായിരിക്കും.... എനിക്കും ഇനി പ്രത്യേകിച്ചൊരു അഭിപ്രായമില്ലല്ലോ..... അത് കൊണ്ട് വരുന്ന ഈ പ്രൊപോസൽ തന്നേ ഉറപ്പിക്കാനാവും ഇതെല്ലാമെന്ന് അവൾക്ക് തോന്നി..... തലേന്നത്തെ കരച്ചിലിന്റെ ബാക്കിയെന്ന വണ്ണം കൺ പോളകളിൽ വീക്കം വന്നിരുന്നു.... മനസ്സിനെ കല്ലാക്കി എല്ലാത്തിനും നിന്ന് കൊടുക്കുക എന്നതേ ഇനി തനിക്ക് ചെയ്യാനുള്ളു .... മിഥു.... നീ എഴുന്നേറ്റോ... വാ.. വന്നെന്തെങ്കിലും കഴിച്ച് ഒരുങ്ങിക്കെ..... അവര് ഉച്ചയാവുമ്പോഴേക്കും എത്തുമെന്നാ പറഞ്ഞിട്ടുള്ളത്...... കോണിപ്പടികളിറങ്ങി വരുന്ന തന്നേ കണ്ടതും അമ്മയത് പറഞ്ഞപ്പോഴാണ് പതിയെ കിച്ചണിലേക്ക് നടന്നത്....... കിച്ചണിന്റെ ആ ഭാഗത്ത് കൂടി പോകുമ്പോൾ തന്നേ പല വിധ ഭക്ഷണങ്ങളുടെ മണമടിക്കുന്നുണ്ടായിരുന്നു......... മിഥു..... എന്തുറക്കമാ കല്യാണ പെണ്ണെ... ഞങ്ങളെത്ര നേരമായി വന്നിട്ട്..... കുശലം പറഞ്ഞു വന്ന ബന്ധുക്കൾക്കെല്ലാം ഒരു ചിരി പകരം കൊടുത്തവൾ...... പിന്നെ പതിയെ എടുത്ത് വെച്ച ഇടിയപ്പം ഒന്ന് നുള്ളി കഴിച്ചെന്നു വരുത്തി ...... ദേ...... സാരിയും ചുരിദാറും മിടിയുമൊക്കെയുണ്ട്..... നിനക്കെന്താ വേണ്ടതെന്നു വെച്ചാലിന്നിട്ടോട്ടെ എന്നാ പപ്പാ പറഞ്ഞിരിക്കുന്നത്...... സാരി മതിയല്ലേ.... പുതിയതായി തുന്നി കൊണ്ട് വന്ന ആ തുണിത്തരങ്ങളിൽ നിന്നും ഒരു മഞ്ഞ സാരി കയ്യിലെടുത്തു കൊണ്ട് അമ്മ തന്നോട് അഭിപ്രായം ചോദിക്കുമ്പോൾ അവളൊരു പുഞ്ചിരിയോടെ തലയാട്ടി.... അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ മുള്ള നിമിഷങ്ങളാണിതെല്ലാം.... അതിനു താനായി തടസ്സം നിൽക്കാൻ പാടില്ല...... എങ്കി എന്റെ പൊന്ന് മോളോരുങ്....പപ്പാ ഇപ്പൊ വിളിച്ചിരുന്നു പോലും.... അവരെത്താറായി എന്നാ പറഞ്ഞതെന്ന്..... അമ്മയതും പറഞ്ഞു കൊണ്ട് വാതിൽ ചാരി പുറത്തേക്കിറങ്ങുമ്പോൾ കസിൻസിൽ നാലഞ്ചു പേർ ആ മുറിയിലേക് വന്നിരുന്നു.... ഒരു കണക്കിന് അവർ വന്നത് നന്നായിയെന്ന് തോന്നി.... കാരണം ഒരുങ്ങാനൊന്നും വയ്യാത്ത വിധം ശരീരത്തിനാകെ യൊരു കുഴച്ചിലുണ്ട്..... സാരി പോലും സ്വയം ചുറ്റാതെ ഒരു പ്രതിമ കണക്കെ അവർക്ക് മുന്നിലേക്കവൾ ഇരുന്ന് കൊടുക്കുക മാത്രം ചെയ്തു.... വെള്ള ബ്ലൗസും മഞ്ഞ സാരിയും അവൾക്ക് വല്ലാതെ ചേരുന്നുണ്ടായിരുന്നു...... ഭംഗിയുള്ള ത്രെഡ് വർക്കുള്ള വളരെ വില കൂടിയൊരു തരം മെറ്റീരിയലായിരുന്നത്... . മിതമായ മേക്കപ്പിൽ തന്നേ അവളേറെ സുന്ദരിയായി മാറിയിരുന്നു....... അവൾ ഒരുങ്ങി യിറങ്ങി താഴേക്ക് ചെല്ലുമ്പോൾ എലാവരുടെയും കണ്ണുകൾ ഒരു നിമിഷം അവളിൽ കുരുങ്ങി...... പ്രകാശ് സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ചു..... നിന്റെയാ കളക്ടർ വെറും പൊട്ടനാ... അല്ലെങ്കി നിന്നേ പ്പോലൊരു സുന്ദരിയെ വേണ്ടെന്ന് പറയുമോ..... മനീഷ് അവളുടെ കാതോരം അത് പറഞ്ഞതും അവൾ കണ്ണുരുട്ടി യൊന്നു നോക്കിയവനെ..... അവൻ ചെറുതായോന്ന് ചിരിച്ചു പോയിരുന്നു..... പുറത്ത് കാറ് വന്നു നിന്ന ശബ്ദം കേട്ടതും ഹാളിൽ നിൽക്കുകയായിരുന്ന വൾ പതിയെ അകത്തേക്ക് വലിഞ്ഞു...... നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ട്...... കൈ കാലുകൾ വിറക്കുന്നുണ്ട്..... കണ്ണുകളിൽ മുഴുവൻ അവന്റെ മുഖമാണ്.... ഇനിയാ മുഖം എന്നന്നേക്കുമായി മറന്നു ആ സ്ഥാനത്ത് മറ്റൊരു മുഖം പ്രതിഷ്ടി ക്കേണ്ടതുണ്ട്...... വരു... വരു.... യാത്രയൊക്കെ സുഗമായിരുന്നില്ലേ..... പപ്പാ അവരെ ആനയിച്ചിരിത്തുന്നതും സംസാരിക്കുന്നതുമൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്....... മിഥു...ചെക്കൻ കിടു വാണല്ലോ.... പുറത്തേക്ക് തലയെത്തിച്ചു നോക്കി കസിൻസിലൊരുത്തി പറഞ്ഞതും പതിയെ ഒന്ന് ചിരിച്ചെന്ന് വരുത്തിയവൾ.... ബന്ധുക്കളിലോരോരുത്തരായി പുറത്തേക്ക് പോകുന്നതും അവരെ പരിചയപ്പൊയെടുന്നതുമെല്ലാം നോക്കി അവളാ സ്ലാബിനെ ചാരി നിന്നു..... മോളെ മിഥു..... അകത്തേക്ക് നീട്ടിയുള്ള പപ്പയുടെ ആ വിളി പ്രതീക്ഷിച്ചെന്ന വണ്ണം തന്നേ നിൽക്കുകയായിരുന്നവൾ.... അവൾ സാരിയുടെ തലപ്പ് കയ്യിലേക്ക് പിടിച്ചു കൊണ്ട് പതിയെ അങ്ങോട്ട് നടന്നു.... തന്റെ കുടുംബക്കാർ തന്നേ ഒത്തിരി പേരുണ്ടെന്നത് കൊണ്ട് തന്നെ അവരിലൊരാളായി ചേർന്നു നിന്നവൾ..... ദേ.... ഇതാണെന്റെ മകൾ.... മൈഥിലി.. ജേർണലിസ്റ്റാണ്...... പ്രകാശ് അവളെ പരിചയപ്പെടുത്തുമ്പോഴും അയാളുടെ ശബ്ധത്തിലെ സന്തോഷം മാത്രം മതിയായിരുന്നവൾക്ക്.... അവൾ നിർവികാരമായി അവൾക്ക് നേരെ മുമ്പിലെന്ന പോലുള്ള ആ ഫ്ലവർ വേസിൽ കണ്ണുകൾ പതിപ്പിച്ചു... മുഖമുയർത്തി നോക്കിയാൽ കണ്ണുകൾ നിറഞ്ഞു പോകുമോയെന്ന ഭയം കൊണ്ട് തന്നെയായായിരുന്നത്.... കാരണം തന്റെ പ്രാണ നാണ് പകരക്കാരൻ വരുന്നത്.... തന്നേ സംബന്ധിച് അതൊരു ചെറിയ കാര്യമല്ല...... ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി....... അവൾക്കെന്റെ മോനെ ഇഷ്ടപ്പെട്ടോ എന്നറിയാൻ മുഖത്തേക്കൊന്നു നോക്കിയാലല്ലേ പറ്റു..... ചിരിയോടെയുള്ള ആ ശബ്ദം കേട്ടതും അവളുടെ നെഞ്ചിലെന്തോ ഒന്നാളി...... തനിക്കത്ര മേൽ പരിചിത മാണാ ശബ്ദം..... ഇനി അത് തന്റെ തോന്നലാണോ...... അവൾ പെട്ടെന്ന് മിഴികളുയർത്തിയതും അത് പറഞ്ഞ ആളെ കണ്ട് അവൾ തറഞ്ഞു പോയിരുന്നു...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
237 likes
27 comments 33 shares

More like this