𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1K views • 1 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _112
✍️ രചന - ജിഫ്ന നിസാർ 💐
ഒടുവിൽ എല്ലാം കൂടി ഒത്തു വന്നപ്പോൾ ഈ പറഞ്ഞു കൂട്ടിയ തെറ്റുകൾ മുഴുവനും താൻ തന്നെ ചെയ്‌തോ എന്നൊരു അങ്കലാപ്പായി പോയ് വിഷ്ണുവിന് തന്നെ.
രാജശേഖരന്റെ സ്പെഷ്യൽ റെക്കമെന്റെഷൻ..
അവനെ കുറിച്ച് കിട്ടാനുള്ളതെല്ലാം ഒന്ന് പോലും വിടാതെ ചികഞ്ഞെടുത്തു കൊണ്ടാണ് പോലീസ് അയാളോട് നീതി കാണിച്ചതും അവനോടുള്ള ദേഷ്യം തീർത്തതും.
കണ്ടതും കേട്ടതുമായ മകന്റെ കേസ് കെട്ടുകൾ.
സുഗന്ധിക്കും ഏറെക്കുറെ മതിയായ പോലാണ്.
ചെയ്ത് പോയതെല്ലാം അബദ്ധമായിരുന്നു എന്നൊരു തോന്നൽ.
രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ അവരാകെ മടുത്തു പോയിരിക്കുന്നു..
കാശി പലപ്പോഴും ഓർമപ്പെടുത്തിയ മൂത്ത മകന്റെ നെറികെട്ട കളികൾ.
അതാണിപ്പോൾ മറയേതുമില്ലാതെ അവർക്ക് മുന്നിൽ വെളിവായത്..
മൃഗങ്ങൾ പോലും തോറ്റു പോകുന്നത്ര ക്രൂരത.
അതിലൊന്ന് പോലും അറിയാൻ കഴിയാതെ.. അറിയാൻ ശ്രമിക്കാതെ അവന്റെ കൂടെ കൂടിയ താനൊരു മനുഷ്യൻ തന്നെയാണോ എന്നവർക്ക് പോലും സംശയമാണ്.
വിഷ്ണുവിന്റെ അമ്മ എന്നുള്ള പദവി ആ സ്റ്റേഷനിൽ വെച്ച് അവർക്കൊരു ഭാരമായത് പോലെ.
മകളെ ഏറ്റവും കൂടുതൽ ദ്രോഹിക്കാൻ കൂട്ട് നിന്നതിന്റെ കലിപ്പ് രാജ ശേഖരൻ സുഗന്ധിയോടും കാണിച്ചിട്ടുണ്ട്.
സ്ത്രീധനപീഡനവും ഗാർഹിക പീഡനവും അടക്കം അവർക്കും പിടിപ്പത് തലയിലുണ്ട്.
ചുരുക്കത്തിൽ അവർക്ക് വേണ്ടി ഹാജരാവാൻ വേണ്ടി പോലും നല്ലൊരു വക്കീൽ ഇല്ലെന്നുള്ള അവസ്ഥ.
ഇത് വരെയും ചെയ്ത് കൂട്ടിയത് വെച്ചിട്ട് കാശിയെ അവരോന്നിനും പ്രതീക്ഷിക്കുന്നില്ല.
പക്ഷേ കാവ്യയും ഉല്ലാസ്സും എല്ലാം അറിയുമ്പോൾ വരുമെന്നും തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നും ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.. രണ്ട് പേർക്കും.
കരുതിയത് പോലെ തന്നെ അവര് വന്നു.
വേണ്ടത് ചെയ്ത് തരാമെന്ന് വാക്കും പറഞ്ഞു കൊണ്ട് ഇറങ്ങി പോയവർ പിന്നെ മൂന്ന് ദിവസങ്ങൾക്കിപ്പുറവും തിരികെ വന്നില്ല എന്നുള്ളത്.. പിന്നെയും നിരാശയിലേക്ക് തന്നെ തള്ളിയിട്ട് കഴിഞ്ഞു.
ഗായത്രിയിട്ട് കൊടുത്ത തീ പൊരി ആളി കത്തി അവരതിന്റെ പിടിയിലാണെന്ന് അമ്മയും മോനും അറിഞ്ഞതുമില്ല..
💥💥
ഇനിയാ വയ്യാത്ത കൈ അനക്കി വല്ലതും വരുത്തി വെച്ച നിങ്ങൾക്ക് തന്നെയാ കാശ്യേട്ട നഷ്ടം.. "
കെറുവോടെ പറഞ്ഞിട്ട് അവനോടുള്ള പരിഭവത്തോടെ കാർത്തു തിരിഞ്ഞിരുന്നു.
നിനക്കൊരു നഷ്ടവുമില്ലേ.. "
അത്രമേൽ ഹൃദ്യമായൊരു ചോദ്യത്തോടെ കാശി ഒരു കൈ കൊണ്ടവളെ പുണർന്നു തന്നിലേക്ക് ചേർത്തു.
"എനിക്കെന്ത്.. അല്ലേൽ തന്നെ ഞാൻ പറയുന്നത് വല്ലതും നിങ്ങള് കേൾക്കുവോ.."
നീ പറയുന്നതെല്ലാം ഞാൻ കേൾക്കുന്നില്ലേ ന്റെ കുഞ്ഞാറ്റ കിളിയെ.. ഞാനെന്റെ വീട്ടിൽ പോലും പോകാതെ ഇത്രേം ദിവസം ഇവിടെ തന്നെ നിന്നത്...
അതച്ഛന് വേണ്ടിയല്ലേ..
അവൻ പറയുന്നതിന്റെ ഇടയിലേക്ക് ഓടി കയറി കൊണ്ടവൾ മുഖം വീർപ്പിച്ചു.
അല്ലല്ലോ.. അതെന്റെയീ കിളി കുഞ്ഞിന് വേണ്ടിയാ.അവിടെത്തിയ ഞാനീ ഓട്ട പാച്ചിലിൽ പെട്ടു പോകുമ്പോൾ ന്റെ പെണ്ണ് ഒറ്റക്കായി പോയാലോ ന്ന് കരുതിയാ... "
എങ്കിൽ പിന്നെ കുറച്ചു ദിവസം കൂടി ഓടാതെ അടങ്ങി നിന്നൂടെ.. മുറിവൊക്കെ കരിഞ്ഞു.. പക്ഷേ കൈ.. "
അവളവന്റെ കയ്യിൽ പിടിച്ചു.
ഒരാഴ്ച കൊണ്ടിതും ഒക്കെയാവും എന്നവൾക്കും അറിയാം.
പക്ഷേ അവന്റെയീ പാച്ചില് കാണുമ്പോ ഭയമാണ്..
നഷ്ടപ്പെടാൻ വയ്യാത്ത.. അങ്ങനൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഏതൊന്നിനോടും ഒരാൾക്ക് തോന്നുന്ന സ്നേഹം പൊതിഞ്ഞു കെട്ടിയ ഭയമായിരുന്നു അവൾക്കും.
അതവനും അറിയാം.
"എനിക്കറിയാം കാർത്തു.. പക്ഷേ അങ്ങനെ അടങ്ങിയിരിക്കാൻ പറ്റുമോ.. എനിക്ക്.അതിനാ വൃത്തികെട്ടവൻ സമ്മതിച്ചു തരുമോ.."
ഇപ്രാവശ്യം അവന്റെ മുഖം മാറി..
മഹേഷ് പിന്നെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ.."
കാർത്തു ഹൃദയമിടിപ്പോടെ ചോദിച്ചു.
അതിനവൻ ഉണ്ടാക്കിയ പ്രശ്നം തന്നെ തീർന്നില്ലല്ലോ..
ആ വെപ്രാളം അറിഞ്ഞിട്ട് അവളെ ഒന്നു കൂടി നെഞ്ചിലേക്കടക്കി പിടിച്ചു കൊണ്ടവൻ ചിരിച്ചു.
ഇനിയൊരു പ്രശ്നത്തിലും പോവല്ലേ.. അവന് അവന്റെ വഴി നമ്മുക്ക് നമ്മുക്ക് വഴി.. അത്രേം മതി.
അത് വരെയുമുള്ള കുറുമ്പെല്ലാം വിട്ടൊഴിഞ്ഞിട്ട് വല്ലാത്തൊരു ഭയമുണ്ടവൾക്ക്.
അത്രേം ഒള്ളു എനിക്കും. പക്ഷേ അവൻ നമ്മളെ വഴി നടക്കാൻ വിടില്ല കാർത്തു..
പക ഒളിപ്പിച്ചു കൊണ്ട് എവിടെയോ തക്കം പാർത്തിരിപ്പുണ്ട്.
ഇനിയും ഒരവസരം അവന് കൊടുക്കാൻ പാടില്ല.
അതൊരുപക്ഷെ.."
വേണ്ട.. വേണ്ട.. പറയല്ലേ.."
അവനെന്താണ് പറയാൻ വരുന്നതെന്നാറിഞതും കാർത്തു ആ വാ പൊതിഞ്ഞു പിടിച്ചു.
ഇല്ല.. പറയുന്നില്ല.. പക്ഷേ ഞാൻ പറയാതിരുന്നത് കൊണ്ടൊ നീ കേൾക്കാതിരുന്നത് കൊണ്ടോ ഒന്നും നടക്കാതിരിക്കില്ല.
മഹേഷിനെ കുറച്ചിപ്പോ കുറച്ചൊക്കെ നിനക്കും അറിയാമല്ലോ..
ഇപ്പൊ അവനായിട്ട് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. എന്നും കരുതി
അവനൊതുങ്ങി പോയോന്നോ നന്നായി പോയെന്നോ ഇതിന് അർഥമില്ല.."
കാശി ഒന്നു ശ്വാസമെടുത്തു..
തത്കാലികമായൊരു പരിഹാരമല്ല കാർത്തു വേണ്ടത്.
എന്നേക്കുമായി അവനെന്ന ശത്രു ഇല്ലാതായാലേ നമ്മുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയൂ.. "
താനീ തുറന്നു പറയുന്നതെല്ലാം അവളിൽ നെഞ്ചിടിപ്പ് വല്ലാതെ കൂട്ടുന്നുണ്ടെന്ന് കാശിക്കറിയാം .
പക്ഷേ പറയാതിരിക്കാനും കഴിയില്ല.
എല്ലാം അവൾ അറിയേണ്ടത് തന്നെയാണ്..
പേടിക്കണ്ട.."
അവനൊന്നു കൂടി അവളിലെ പിടി മുറുകി.
"നേരിട്ട് അവനിനി ഒന്നും ചെയ്യാൻ കഴിയില്ല.
അതിനുള്ളത് ഞാൻ ചെയ്ത് കഴിഞ്ഞു.
ഞാൻ അടുത്തില്ലാത്ത അവസരം നോക്കി നിനച്ഛനെ കൊല്ലാ കൊല ചെയ്തതിനുള്ളത് ഒട്ടും കുറയാതെ അവന് കൊടുത്തു തീർത്താൽ മാത്രമേ എന്റെ നെഞ്ചിലെ തീ അണയൂ..അതെന്റെ കടമ കൂടിയല്ലേ.."
കാശി പല്ല് കടിച്ചു കൊണ്ടാണ് അത്രയും പറയുന്നത്..
എനിക്ക് പേടിയുണ്ട് കേട്ടോ.."
കാർത്തു ഓർമ്മിപ്പിച്ചു..
ആ.. നന്നായി പോയ്.. സഹിച്ചോ.. നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു തന്നതാ കാശി നാഥൻ നിനക്ക് ചേരുന്ന ആളല്ല.. അവനില്ലാത്ത പോരായ്മകൾ ഒന്നുമില്ല.. അതും പോരാഞ്ഞു അമ്പലപറമ്പിൽ അശോകന്റെ പേഴ്സ്നൽ ഗുണ്ടയാണ് ഞാനെന്നൊക്കെ.. കേട്ടില്ലല്ലോ നീ.. അനുഭവിച്ചോ ട്ടാ.. "
താൻ പറയുന്നത് ഇഷ്ടമാവുന്നില്ല എന്ന മട്ടിൽ വീർത്തു വരുന്ന ആ കവിളിൽ നുള്ളി നോവിച്ചു കൊണ്ടാണ് അവൻ പറയുന്നത്.
അവനെ ഒന്നു തുറിച്ചു നോക്കി കൊണ്ട് ആ കൈ തട്ടി മാറ്റി കാർത്തു പോയി കിടക്കയിലിരുന്നു.
ചുമ്മാ പറഞ്ഞതാ ന്റെ പൊന്നേ.. "
പുന്നാരിച്ചു കൊണ്ടൊരു ചിരിയോടെ അവനും..
എന്നോട് മിണ്ടണ്ട.."
കാർത്തു തിരിഞ്ഞിരുന്നു.
അയ്യോ.. അങ്ങനൊന്നും പറഞ്ഞൂടാ.. നിന്നോട് മിണ്ടാൻ.. നിന്നേ തലോടാൻ മോഹിച്ചു നിൽപ്പാണ് ഞാൻ... "
ബാക്കി അവൻ പാടും മുൻപ് ചിരിയോടെ കാർത്തു അവനെ കെട്ടിപിടിച്ചു.
ഒരിത്തിരി നേരം തന്നോട് പിണങ്ങിയിരിക്കാൻ കൂടി വിടാത്ത അവളുടെയാ നിറഞ്ഞു തൂവുന്ന പ്രണയം..
കാശിയാ നെറുകയിൽ ചുണ്ട് ചേർത്തു.
"പേടിക്കണ്ട.. ഞാനില്ലേൽ നീയുണ്ടാവില്ലെന്ന് എനിക്കിപ്പോ നന്നായി അറിയാം.. അതോർത്തു കൊണ്ട് തന്നെയാണ് എന്റെ ഓരോ ചുവടും.. ശത്രു നമ്മള് വിചാരിച്ചതിലും മിടുക്കനാണ്.. തിരിച്ചടി കൊടുക്കാൻ ഒരുങ്ങുമ്പോ നമ്മളും അതേ മിടുക്ക് കാണിക്കണം. ഇല്ലേൽ കുരുങ്ങി പോകും . അവനിനി ഒന്നും ചെയ്യാൻ കഴിയാത്ത വിധം പൂട്ടണം. അതിന് വേണ്ടിയാണ് ഞാനും നിന്റെ അച്ഛനും ശിവയുമൊക്കെ ശ്രമിക്കുന്നത്. കേട്ടോ.."
അവളുടെയാ മനസറിഞ്ഞത് പോലെ സ്നേഹത്തോടെ കാശി പറഞ്ഞു കൊടുത്തു..
ഉള്ളിലെ ആശങ്കകൾ തീർത്തും വിട്ടു പോയില്ലേലും അവന്റെ ആ വാക്കുകൾ കാർത്തുവിന് ആശ്വാസമാകുക തന്നെ ചെയ്ത്..
അവർ സംസാരിക്കുന്നതിന്റെ ഇടയിലേക്കാണ് താഴെയുണ്ട് എന്ന് പറഞ്ഞു കൊണ്ടുള്ള ശിവയുടെ മെസ്സേജ്..
അതോടെ കാശ്ശിക്കൊപ്പം കാർത്തു കൂടി എഴുന്നേറ്റു.
"മിയ വൈകുന്നേരമല്ലേ പോകുന്നത്.."
മുറിയിൽ നിന്നിറങ്ങും മുൻപേ അവൻ ചോദിച്ചു.
കാർത്തു അതേ എന്ന് തലയാട്ടി കാണിച്ചു.
"എങ്കിൽ രാവിലെ പോയാൽ മതിയെന്ന് പറയ്യ് നീ അവളോട്.ശിവ കൊണ്ട് വിടും.. അവർ തമ്മിൽ സംസാരിച്ചു കൊണ്ടൊരു തീരുമാനം എടുക്കട്ടെ.."
സ്റ്റെപ്പിറങ്ങി കൊണ്ട് കാശി പറഞ്ഞു.
അപ്പൊ ശിവേട്ടനും.."
കാർത്തു അമ്പരപ്പോടെ അവനെ നോക്കി.
കാശി കണ്ണൊന്നു ചിമ്മി ചിരിക്കുക മാത്രം ചെയ്തു.
കാർത്തു അവന്റെ കയ്യിലൊന്ന് പിച്ചി..
ഇന്നലെ താൻ അത്രയ്ക്ക് പറഞ്ഞിട്ടും അപ്പൊ അതിനെ കുറിച്ചൊന്നും പറയാത്തത്തിനാണ് ആ പിച്ചെന്ന് കാശിക്കും മനസ്സിലായി.
അവരിറങ്ങി ചെല്ലുമ്പോൾ താഴെ അശോകനൊപ്പം തുളസി കൂടിയുണ്ട്.
ഞാനൂടെ വരാടാ കാശി.. "
അവനെ കണ്ടതെ അശോകൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
"ഏയ്.. അതിന്റെ ആവിശ്യമില്ല അശോകേട്ട.. ഇതെനിക്ക് ചെയ്യാവുന്നതേ ഒള്ളു.."
അവൻ ചിരിയോടെ തന്നെയാണ് പറയുന്നത്.
കാർത്തു വിളിക്കുന്നപോലെ അച്ഛാ ന്ന് വിളിക്കെടാ എന്നൊക്കെ അശോകൻ കുറെ പ്രാവശ്യം അവനോട് പറഞ്ഞിരുന്നു.
അശോകേട്ടൻ എന്നവൻ അറിയാതെ വിളിച്ചപ്പോഴൊക്കെ തിരുത്തി കൊടുത്തിരുന്നു.
പക്ഷേ അങ്ങനെ അല്ലാത്ത ഒന്നും അവന് വഴങ്ങുന്നില്ല എന്നതായിരുന്നു സത്യം.
എങ്കിൽ പിന്നെ അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് അവരും കരുതി.
"പോയിട്ട് വരാം.."
എല്ലാവരോടുംമായി പറഞ്ഞിട്ട് അവനിറങ്ങി ചെല്ലുമ്പോഴേക്കും ശിവ അവനെ കാത്തെന്ന പോലെ നിൽക്കുന്നുണ്ട്.
സൂക്ഷിച്ചു പോണം കേട്ടോ.. എന്തുണ്ടെലും വിളിക്ക്.. ഞാൻ കൂടെയുണ്ട്.. "
കാരിലേക് കയറും മുൻപ് അശോകൻ അവനെ ഓർമ്മിപ്പിച്ചു.
കാശി ചിരിയോടെ തലയാട്ടി..
💥💥
പല്ല് കടിച്ചു കൊണ്ട് മഹേഷ് കയ്യിലുള്ള ഫോൺ കിടക്കയിലേക്ക് നീട്ടി എറിഞ്ഞു.
എന്നിട്ടും അടങ്ങാത്ത ദേഷ്യത്തോടെ അവനാ ചുവരിൽ ആഞ്ഞടിച്ചു.
കരുതിയതിനെക്കാൾ രൂക്ഷമായ പ്രതിസന്ധികളാണ് തനിക്ക് മുന്നിലിപ്പോൾ.
പല നമ്പറിൽ നിന്നും മാറി മാറി വിളിച്ചിട്ടും സ്റ്റീഫൻ ഫോൺ കോൾ പോലും അറ്റന്റ് ചെയ്യുന്നില്ല.
നാട്ടിലുള്ള കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്.
ആ ഒരു ധൈര്യത്തിൽ തന്നെയാണ് പിടിച്ചു നിൽക്കുന്നതും.
അന്ന് ഓടി പോന്നത് ചെന്നെയിലേക്കാണ്.
അവിടെ നിന്നും ദുബായും വരെയും എത്തി.
പക്ഷേ അതൊന്നുമല്ല ഇപ്പൊ മെയിൻ പ്രശ്നം.
അത്രയൊക്കെ താൻ ചെയ്ത് കൂട്ടിയിട്ടും സ്വന്തം ജീവന് വില പറഞ്ഞിട്ടും ഇത് വരെയും തനിക്കെതിരെ അമ്പലപറമ്പിൽ അശോകൻ ഒരു കേസും ഫയൽ ചെയ്തിട്ടില്ല.
തന്റെ വീട്ടിലോ സ്ഥാപനങ്ങളിലോ അന്വേഷിച്ചു ചെന്നിട്ടില്ല.
ഒരു ഫോൺ കോൾ പോലും ചെയ്തിട്ടില്ല.
അതിനർത്ഥം...!
അതാണ് മഹേഷിനെ ഭയപ്പെടുത്തുന്നത്..
ഏസി കൂട്ടിയിട്ട ആ മുറിയിൽ നിന്നിട്ട് പോലും അവനാകെ വിയർത്തു കുളിച്ചിട്ടുണ്ട്.
രണ്ടാഴ്ചയോളം യാതൊരു കുഴപ്പവുമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയ്.
ഓഫീസ് കാര്യം അടക്കം തന്റെ കൈ പിടിയിൽ ഒതുക്കിയിട്ടാണ് അശോകന് നേരെ ഇറങ്ങി പുറപ്പെട്ടത് തന്നെ.
അതായത് അശോകന്റെ സ്വന്തം സ്ഥാപനം.. അത് തന്റെ പേരിലേക്ക് മാറ്റിയിട്ട് കൂടി അയാളൊരു നീക്ക് പോക്കും നടത്തുന്നില്ല.
സത്യത്തിൽ ആ ശാന്തതയേ അവന് ഭയന്ന് തുടങ്ങീട്ട് കുറച്ചു ദിവസമായി.
ഇനിയും മാറി നിന്നാൽ അവതാളത്തിലാവുന്ന ഓഫീസ് കാര്യങ്ങൾ.
പക്ഷേ നാട്ടിലേക്ക് ചെന്നിറങ്ങിയാൽ എന്തുണ്ടാവും എന്ന് ഊഹിക്കാൻ പോലും ആവുന്നില്ല..
കാശി നാഥൻ അശോകന്റെ കൂടെയുണ്ട് എന്നത് മഹേഷിന്റെ ഭയത്തിന്റെ ആക്കം കൂട്ടി..
അവൻ തനിക്കെതിരെ അന്വേഷണവുമായി നടക്കാൻ തുടങ്ങിയതിന്റെ റിസൾട്.. അതപ്പോൾ മഹേഷിനെ മുൻപ്പൊന്നും ഇല്ലാത്ത വിധം വല്ലാതെ അസ്വസ്ഥതപ്പെടുത്തി...
തുടരും..
പിന്നല്ല..
ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ലെന്ന് ആരെങ്കിലും ഇവനോടൊന്ന് പറഞ്ഞു കൊടുക്കുവോ.. 😆
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif💐
#📔 കഥ #💞 പ്രണയകഥകൾ
75 likes
9 comments • 29 shares