𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
895 views • 5 hours ago
#📙 നോവൽ കരയാതെ കിടക്കാൻ അല്ലേ പറഞ്ഞത്.. ഇനി എന്റെ വീട്ടുകാരെ കൂടി അറിയിച്ചേ അടങ്ങു..
അനന്തന്റെ ശബ്ദം പിന്നെയും മുഴങ്ങിയതും ഗംഗ ശ്വാസം പിടിച്ചു കിടന്നു..
കരയണ്ട.... നിന്നെ സേഫ് ആയിട്ടുള്ള ഒരിടത്തു ഞാൻ എത്തിക്കാം... പോരെ.
ഹമ്.....
അവൻ ചോദിച്ചതും ഗംഗ പതിയെ മൂളി.
ഉറങ്ങിക്കോ... ഞാൻ വെളുപ്പിനെ പോകും കേട്ടോ.. പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ അല്ലേ.
ഉവ്വ്...
പിന്നീട് അനന്തൻ ഒന്നും പറഞ്ഞില്ല.
ഏറി വരുന്ന ശ്വാസ നിശ്വാസങ്ങൾ കേട്ടപ്പോൾ അവൻ ഉറങ്ങിയെന്ന് ഗംഗ ക്ക് തോന്നി.
പാവം ഒരു ചെറുപ്പക്കാരൻ... താൻ മൂലം ഈ പാവത്തിന് യാതൊരു കുഴപ്പവും ഉണ്ടാകല്ലേ എന്ന് അവൾ ഒരുപാട് പ്രാർത്ഥിച്ചു
*****.
വെളുപ്പിനെ അനന്തൻ അലാറത്തിന്റെ ശബ്ദം കേട്ട് കണ്ണു തുറന്ന്.
എഴുന്നേറ്റ് മുണ്ടും മുറുക്കി ഉടുത്തു നോക്കിയപ്പോൾ ഗംഗ യും കട്ടിലിൽ നിന്നും ചാടിപിരണ്ടു വരുന്നുണ്ട്.
നേരം ഒന്നുമായില്ല.. താൻ കിടന്നോ.
അവൻ പറഞ്ഞു.
എന്നിട്ട് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി പോയി.
തണുപ്പ് അടിച്ചു കേറിയതും അവൾ ചുരുണ്ടു koodi
അവന്റെ പായും തലയിണയും മടക്കി ഗംഗ എടുത്തു വെച്ച്. അപ്പോളേക്കും അനന്തൻ പല്ല് തേച്ചിട്ട് കേറി വരുന്നുണ്ട്.
ഒരു തോർത്തും എടുത്തു തോളിൽ ഇട്ടുകൊണ്ട് അനന്തൻ കുളിക്കാൻ കേറിയതും ഗംഗ തരിച്ചുഇരുന്നു.
യ്യോ.... എങ്ങനെ ഈ തണുപ്പത്തു കുളിക്കും
ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് അവളെ വിറച്ചു.
അനന്തൻ പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴും ഗംഗ കട്ടിലിൽ ഇരിപ്പുണ്ട്.
താൻ കിടന്നില്ലേ...നേരം ഒന്നും ആയില്ല.?
നനഞ്ഞ തോർത്ത് പുതച്ചുകൊണ്ട് വന്നു അവൻ ഗംഗയെ നോക്കി ചോദിച്ചു..
ഈ തണുപ്പത്തു എങ്ങനെ കുളിക്കും.
അവൾ പതിയെ ചോദിച്ചു.
അതൊക്കെ നമ്മുടെ ശീലമാടോ
ഹമ്...
അവൾ ചെറുതായ് പുഞ്ചിരി തൂകി.
അനന്തൻഅലമാര തുറന്നു ഒരു ഷർട്ട് എടുത്തു ധരിക്കാൻ തുടങ്ങിയതും ഗംഗ മുഖം താഴ്ത്തി ഇരുന്നു.
താൻ കിടന്നോ കേട്ടോ..
അവൻ പറഞ്ഞപ്പോൾ അവൾ പിന്നീട് അവനെ നോക്കിയത്.
ആള് ഒരു കാവി മുണ്ടും, ഷർട്ടും ധരിച്ചു പേഴ്സ് എടുത്തു പൈസ എണ്ണി ക്കൊണ്ട് അവളോടായി പറഞ്ഞു.. ഒപ്പം തലേ ദിവസം എഴുതിയ ലിസ്റ്റ് എടുത്തു പോക്കറ്റിൽ ഇട്ടു
വിഷമിക്കുവൊന്നും വേണ്ട.. ലീനമ്മ നല്ലൊരു സിസ്റ്റർ ആണ്. വിശ്വസിക്കാം.. അവിടെ അടുത്ത് ഒരു സ്കൂൾ ഉണ്ട്. തനിക്കു ചിലപ്പോൾ അവിടെ ഒരു ജോലിയും കൂടി കിട്ടിയാൽ സെറ്റ് ആയില്ലേ.
ഐഡഡ് സ്കൂൾ ആണോ.. അതോ..
ഇംഗ്ലീഷ് മീഡിയം... Un Aided അല്ലേ.
ഹമ്.. അതെ...
ഇങ്ങോട്ട് പോലീസും കോപ്പും ഒന്നും വരരുത്. അത് മാത്രം ഒള്ളു... വന്നാൽ എനിക്ക് നാണക്കേടാ.. പിന്നെ ഇന്നലെ തന്റെ വീട്ടുകാര് പറഞ്ഞത് ഇനി താനും ആയിട്ട് യാതൊരു ബന്ധവും ഇല്ലന്ന് അല്ലേ.
അതെ...
അപ്പൊ പിന്നെ കുഴപ്പമില്ല ടോ...ഇവിടെ എല്ലാരോടും നോക്കീം കണ്ടും പറഞ്ഞാൽ മതി.. ഞാൻ പോയിട്ട് നേരത്തെ വരും. റെഡി ആയി നിന്നാൽ മതി കെട്ടോ.
ഹമ്..
അവന്റെ വാക്കുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം പോലെ അവൾക്ക് തോന്നി.
വൈകാതെ തന്നെ അനന്തൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
വെളിയിൽ അവന്റെ ലോറി സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു.
എന്റെ ദൈവമേ... എങ്ങനെയെങ്കിലും ആ കോൺവെന്റിൽ താമസിക്കുവാൻ ഒരു സൗകര്യം കിട്ടിയാൽ മതിയായിരുന്നു. അവിടെയാകുമ്പോൾ വേറെ കുഴപ്പങ്ങളൊന്നും കാണില്ല. പിന്നെ വേറൊരു പ്രശ്നം എന്താണെന്ന് വെച്ചാൽ വിശാൽ എന്തെങ്കിലും പ്രശ്നം ആയിട്ട് വരുമോന്നാണ്..
കാരണം ലീഗലി താൻ അയാളുടെ ഭാര്യയാണ്.
ആകെ കൂടിയുള്ള കച്ചിത്തുരുമ്പ്, അയാൾക്ക് എതിരെ താൻ കേസ് കൊടുത്തത് ആണ്.
അത്രമാത്രം തന്നെ ഉപദ്രവിച്ചു എന്നതിന്റെ തെളിവ് ഉണ്ടല്ലോ.. ഹോസ്പിറ്റലിലേ ഡോക്ടർ ക്ക് അറിയാം കാര്യങ്ങൾ.. അങ്ങനെയെല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ വിശാൽ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയാലും തനിക്ക് നേരിടാൻ പറ്റും.. അതിനു മുൻപ് ഈ വീട്ടിൽ നിന്നും ഇറങ്ങണം, ഇവിടുത്തെ എല്ലാവരുടെയും ധാരണ താൻ അനന്തൻ സ്നേഹിക്കുന്നവളാണ് എന്നാണ്..
പല കാര്യങ്ങൾ ഓർത്തുകൊണ്ട് വെറുതെ കിടന്നു.. പിന്നീട് അവൾ ഉറങ്ങിയതേയില്ല..
അഞ്ചു മണിയായപ്പോൾ എവിടെയോ അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ടു. ഒപ്പം അമ്മ വാതിൽ തുറക്കുന്ന ശബ്ദവും.
അപ്പുറത്ത് മുറിയിൽ നിന്നും ആരോ കുളിക്കുന്നുണ്ട്. അമ്മയാകുമെന്ന് അവൾ ഊഹിച്ചു.
ഇത്തിരി നേരം കഴിഞ്ഞതും മണികിലുക്കം പോലെ..
ഓം ഗം ഗണപതയെ നമ..
എന്തൊക്കെയോ ശ്ലോകങ്ങൾ ഉമ ഉറക്കെ ചൊല്ലുന്നുണ്ട്.
ഗംഗ വാതിൽ തുറന്ന് നോക്കിയപ്പോൾ ഹാളിൽ തന്നെയുള്ള ഒരു ചെറിയ പൂജ മുറിയിൽ വിളക്ക് കൊളുത്തുന്ന ഉമയെ ആയിരുന്നു കണ്ടത്.
ചന്ദനത്തിരിയുടെ സുഗന്ധം അവിടെയാകേ പരന്നു നിന്നു..
മുറ്റത്തേക്ക് നോക്കിയപ്പോൾ അരിപ്പൊടി കൊണ്ട് കോലം ഇട്ടിരിക്കുന്നതും അവൾ കണ്ടു.
ആഹ്... മോളെ കാലത്ത് എണീറ്റോ.. നേരമൊന്നും ആയിട്ടില്ല പോയി കിടന്നോ... ഇവിടെ സൂര്യൻ വരണമെങ്കിൽ 9 മണിയാവും..
പുഞ്ചിരിയോടെ ഉമ പറഞ്ഞു.
ഞാൻ വീട്ടിലും ഈ നേരത്തു ഉണരുന്നതാണ്...
അതെയോ.... ഉറക്കം വരുന്നില്ലെങ്കിൽ മോള് വാ.. അമ്മ കാപ്പി തരാം ട്ടോ.
അവരോടൊപ്പം ഉമ അടുക്കളയിലേക്ക് പോയി.
പെട്ടെന്നായിരുന്നു സൈക്കിൾ ബെല്ലടിച്ചുകൊണ്ട് മുറ്റത്ത് വന്ന് നിന്നത്. ഒപ്പം അക്കാ എന്നൊരു നീട്ടി വിളിയൊച്ച.
പാല് കൊണ്ട് വന്നതാ... മണിക്കുട്ടൻ.
മോളിവിടെ നിൽക്ക്.. ഞാനിപ്പോ വരാം.
അവരോരു ഓട്ട് മുന്തയുമെടുത്ത് പുറത്തേക്കിറങ്ങിപ്പോയി..
ഗംഗ നോക്കിയപ്പോൾ ദോശമാവ് പൊളിച്ചു പൊന്തി പാകമായി ഇരിക്കുന്നത് കണ്ടു.
തൊട്ടപ്പുറത്തായി തുവരപ്പരിപ്പും തക്കാളിയും കത്രികയും ഒക്കെ എടുത്ത് വെള്ളത്തിൽ ഇട്ടു വച്ചിട്ടുണ്ട്.
നമ്മുടെ വീടിന്റെ നാലഞ്ച് അപ്പുറത്തുള്ള പയ്യനാണ്. ഇവന്റെ വീട്ടിൽന്നാണ് പാല് വാങ്ങുന്നെ.
അവർ പാല് ഒരു പാത്രത്തിൽ ഒഴിച്ച് വെച്ചു.
മോളിരിയ്ക്കു... നമ്മൾക്ക് കോഫി കുടിക്കാം കേട്ടോ.
അവർ ഗ്യാസ് സ്റ്റോവ് ഓൺ ചെയ്ത് പാല് അടുപ്പത്തു വെച്ചു.
നിമിഷനേരം കൊണ്ട് നല്ല അസ്സൽ ഒരു കോഫി ഉണ്ടാക്കി അവർ ഗംഗയ്ക്ക് കൊടുത്തു.
അത് മേടിച്ചു കുടിച്ചതും ഗംഗയ്ക്കു ഒരുപാട് ഇഷ്ടം തോന്നിപോയി.
കൊള്ളാമോ മോളെ..
ഹമ്... നന്നായിട്ടുണ്ട്.. അമ്മയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ട് കേട്ടോ.
ഓഹ്.... അങ്ങനെയൊന്നുമില്ല കൊച്ചേ... വല്യ തരക്കേടില്ലാതെ വയ്ക്കും അത്രേയുള്ളൂ..
അവരും ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു.
മോളെ... എന്തായാലും എന്റെ മോൻ നിന്നെ സ്നേഹിച്ചു, വിളിച്ചിറക്കിക്കൊണ്ട് വന്നു... ഇനി ഇവിടുത്തെ കുറച്ച് ആളുകളെ ഒക്കെ വിളിച്ച് നമുക്ക് ചടങ്ങ് നടത്തണ്ടേ.. ഇല്ലെങ്കിൽ നാട്ടുകാരുടെ സ്വഭാവം വെച്ച് എന്തെങ്കിലും വേണ്ടാത്ത വർത്താനങ്ങൾ പറയും.. നല്ലൊരു മുഹൂർത്തം കുറിപ്പിയ്ക്കാം അമ്മ... മീനാക്ഷിയമ്മൻ കോവിലിൽ വെച്ചു താലി കെട്ടു നടത്തം....
അവർ പറഞ്ഞത് കേട്ട് ഗംഗ സ്തംഭിച്ചു ഇരുന്നു
തുടരും
സ്വന്തം മിത്ര
20 likes
19 shares