𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 9 hours ago
#📙 നോവൽ ബൈക്കിൽ അവനോട് ചേർന്നിരുന്ന് വരുന്ന ദീപ്തിയെ കണ്ടതും മീരയുടെ മുഖം വലിഞ്ഞു മുറുകി.
ആ നിമിഷം അവളുടെ മനസ്സിലേക്ക് കടന്ന് വന്നത് കോളേജ് ടൂർ കഴിഞ്ഞു വന്ന ദിവസം വേണിയുടെ മുന്നിൽ വച്ച് താൻ ശ്രീഹരിയുടെ ബൈക്കിൽ അവനോട് ചേർന്നിരുന്ന് പോയതാണ്.
അന്ന് ആ കാഴ്ച കണ്ട് വേണി എത്രത്തോളം വേദന അനുഭവിച്ചോ അതിന്റെ ഇരട്ടിയാണ് ഇന്ന് ഇപ്പോൾ ഈ നിമിഷം താൻ അനുഭവിക്കുന്നതെന്ന് വേദനയോടെ മീര ചിന്തിച്ചു.
തന്റെ ഭർത്താവിന്മേൽ ആ പെണ്ണ് അധികാരം സ്ഥാപിക്കുമോ എന്നൊരു ഭയം മീരയുടെ ഉള്ളിൽ നിറഞ്ഞു.
ആ കാഴ്ച്ച കണ്ട് നിൽക്കാൻ ത്രാണി ഇല്ലാതെ മീര അകത്തേക്ക് കയറി പോയി. അത് കണ്ടതും ശ്രീഹരിയുടെ ചുണ്ടിൽ പ്രതികാരം നിറഞ്ഞൊരു പുഞ്ചിരി വിടർന്നു മറഞ്ഞു.
"ദീപ്തി ഇവിടെ ഒറ്റയ്ക്കാണോ താമസം?"
ബൈക്ക് സ്റ്റാൻഡ് ഇട്ട് ഇറങ്ങുമ്പോ അവൻ ചോദിച്ചു.
"അതേ... നാട്ടിലേക്ക് ട്രാൻസ്ഫർന് ശ്രമിക്കുന്നുണ്ട്. എപ്പോ കിട്ടുമെന്ന് അറിയില്ല. ഉടനെ ശരിയാക്കാം എന്നൊക്കെയാ പറയുന്നത്.
ദീപ്തി പറഞ്ഞു.
"ദീപ്തി മാരീഡ് ആണോ?" ശ്രീഹരി ചോദിച്ചു.
"എന്റെ ഹസ്ബൻഡ് മരിച്ചു പോയി ശ്രീഹരി. അദ്ദേഹത്തിന്റെ ജോലിയാണ് എനിക്ക് ലഭിച്ചത്. 18 ആം വയസ്സിൽ ആയിരുന്നു എന്റെ വിവാഹം അജിയേട്ടനുമായി കഴിഞ്ഞത്. എന്നേക്കാൾ 14 വയസിനു മൂത്തത് ആയിരുന്നു. കല്യാണം കഴിഞ്ഞു 1 വർഷം കഴിഞ്ഞപ്പോ കുട്ടിയായി.
എനിക്ക് 22 വയസ്സുള്ളപ്പോ അദ്ദേഹം ഹാർട്ട് അറ്റാക് വന്ന് മരിച്ചു. അദ്ദേഹം ഒരു ഹാർട്ട് പേഷ്യന്റ് ആയിരുന്നു. അത് മറച്ചു വച്ചായിരുന്നു വിവാഹം നടത്തിയത്. അദ്ദേഹം മരിക്കുമ്പോൾ മോൾക്ക് 3 വയസ്സായിരുന്നു പ്രായം.
ഇപ്പോൾ അവൾക്ക് ഏഴ് വയസ്സുണ്ട്. ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയിട്ട് 2 വർഷം ആയെ ഉള്ളു. മോൾ നാട്ടിൽ എന്റെ അമ്മയുടെ കൂടെയാണ് താമസം. അടിക്കടിയുള്ള ട്രാൻസ്ഫർ മോൾടെ സ്കൂൾ വിദ്യാഭ്യാസത്തേ ബാധിക്കണ്ടല്ലോ എന്ന് കരുതിയാണ് കൂടെ കൂട്ടാത്തത്.
അത് പോരാതെ ഇവിടെ കൊണ്ട് വന്ന് നിർത്തിയ ആരെങ്കിലും മോളെ നോക്കാൻ കൂടെ വേണം. എന്റെ അമ്മ സ്വന്തം വീട് വിട്ട് എങ്ങോട്ടും വന്ന് നിൽക്കില്ല. അതൊക്കെ കാരണം മോൾ അവിടേം ഞാൻ ഇവിടേം ആയി."
ദീപ്തിയുടെ കഥ കേട്ടപ്പോൾ ശ്രീഹരിക്ക് അവളോട് എന്ത് പറയണമെന്ന് തന്നെ അറിയാതെയായി.
"സോറി ദീപ്തി. എനിക്കൊന്നും അറിയില്ലായിരുന്നു. തന്നെ കണ്ടാൽ കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ല. വെറുതെ വീട്ടിലെ വിശേഷം അറിയാൻ ജസ്റ്റ് ചോദിച്ചതാ ഞാൻ."
ശ്രീഹരി ബദ്ധപ്പെട്ട് മറുപടി നൽകി.
"അതൊന്നും സാരമില്ല... ശ്രീഹരി ഈ ഓഫീസിലേക്ക് വന്നപ്പോൾ മുതൽ ആരോടും അധികം സംസാരത്തിന് നിൽക്കാതെ ജോലി ചെയ്ത് പോകുവായിരുന്നല്ലോ.
അങ്ങനെ ഉള്ളപ്പോൾ എന്റെ കാര്യമൊക്കെ എങ്ങനെ അറിയാനാണ്. ഇവിടെ ഞാൻ താമസിക്കുന്ന വീടിനു മുകളിൽ റെന്റിനു വന്ന് നിൽക്കാൻ തുടങ്ങിയിട്ട് കൂടി എന്നോട് നേരെചൊവ്വേ മിണ്ടിയിട്ടില്ലല്ലോ.
ആരോടും കൂടുതൽ മിണ്ടാൻ താല്പര്യം ഇല്ലാത്ത ആളാണെന്നു തോന്നിയത് കൊണ്ടാണ് ഞാനും ഇത്രയും നാൾ വലിയ സംസാരത്തിനൊന്നും വരാതിരുന്നത്.
ഇന്ന് പക്ഷേ വണ്ടി കിട്ടാത്തത് കൊണ്ട് എനിക്ക് ശ്രീഹരിയോട് ലിഫ്റ്റ് ചോദിക്കാൻ സംസാരിക്കേണ്ടി വന്നു. ഇങ്ങനെ ആരോടും മിണ്ടാതെ സ്വന്തം കാര്യം നോക്കി നടക്കല്ല്ട്ടോ. നമുക്ക് ചുറ്റുമുള്ളവരോടും ഒന്ന് ചിരിച്ചു കാണിക്കുകയും മിണ്ടുകയും ഒക്കേ വേണം. എന്നാലേ നമുക്കൊരു അത്യാവശ്യം വന്നാൽ ആരെങ്കിലും സഹായിക്കാൻ ഉണ്ടാവു.
ദീപ്തി പാതി കളിയായും കാര്യമായിട്ടുമാണ് അത് പറഞ്ഞത്.
"സത്യത്തിൽ ഞാൻ എല്ലാവരോടും മനഃപൂർവം മിണ്ടാത്തതാണ് ദീപ്തി. ഞാൻ മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല. എന്റെ സാഹചര്യമാണ് എന്നെ ഇങ്ങനെ ആക്കി തീർത്തത്."
ശ്രീഹരിയുടെ മുഖത്ത് സങ്കടം നിറഞ്ഞു.
"അതിന് മാത്രം എന്ത് പറ്റി ശ്രീഹരിക്ക്? വൈഫും ആയിട്ട് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ?
ദീപ്തി ചോദിച്ചു.
"ഹാ.... അവൾ തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണവും അവൾ ഒരുത്തൻ മാത്രമാണ്."
ശ്രീഹരി നെടുവീർപ്പിട്ടു.
"എന്നോട് ഷെയർ ചെയ്യാൻ പറ്റുന്നതാണെങ്കി പറയു. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ."
ദീപ്തി പറഞ്ഞു
"അതൊക്കെ പറയാൻ തുടങ്ങിയ ഇപ്പോ ഒന്നും തീരില്ല. അതുകൊണ്ട് വേറൊരു ദിവസം പറയാം ഞാൻ. ഇപ്പോ ഞാൻ പോയിട്ട് കുളിച്ചു ഫ്രഷ് ആയി എന്തെങ്കിലും കഴിക്കട്ടെ."
ശ്രീഹരി മുകളിലേക്ക് പോകാൻ തുടങ്ങി.
"അതേ... നാളെ രാവിലെ കൂടി എനിക്ക് ലിഫ്റ്റ് തരേണ്ടി വരും. ബുദ്ധിമുട്ട് ആവോ."
ദീപ്തി പറഞ്ഞു.
"ഏയ്... എനിക്കൊരു ബുദ്ധിമുട്ടും ഇല്ല... ദീപ്തിക്ക് ബുദ്ധിമുട്ട് ആവാതിരുന്നാൽ മതി."
പറഞ്ഞിട്ട് ശ്രീഹരി മുകളിലേക്ക് പോയി.
അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഹാളിലെ സോഫയിൽ മീര ഇരിപ്പുണ്ടായിരുന്നു. ശ്രീഹരി പക്ഷേ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ റൂമിൽ കയറി വാതിൽ അടച്ചു. അവനോട് ദീപ്തിയെ ബൈക്കിൽ കയറ്റി കൊണ്ട് വന്നതിനെ കുറിച്ച് ചോദിക്കാൻ കാത്തിരുന്ന മീര ഇളിഭ്യയായി പോയി. എങ്കിലും വിട്ട് കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു. ശ്രീഹരി ഫ്രഷ് ആയി വരുന്നതും കാത്ത് അവൾ അവിടെ തന്നെ ഇരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞു ശ്രീഹരി കുളിച്ചു ഡ്രസ്സ് മാറി വാതിൽ തുറന്ന് പുറത്തേക്ക് വന്നപ്പോൾ കാറ്റു പോലെ മീര അവന്റെ അടുത്തേക്ക് ചെന്നു.
'എന്താ ശ്രീയേട്ടന്റെ ഉദ്ദേശം?
അവൾ ചോദിച്ചു.
"എന്ത് ഉദ്ദേശം?"
"ശ്രീയേട്ടൻ എന്തിനാ ദീപ്തിയെ ബൈക്കിൽ കയറ്റി കൊണ്ട് വന്നത്.
"എന്റെ ബൈക്കിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ കയറ്റും. അത് ചോദിക്കാൻ നീയാരാ?"
ശ്രീഹരി കോപിച്ചു.
"ഞാൻ ഭാര്യയായി ഉള്ളപ്പോ നിങ്ങളെ വണ്ടിക്ക് പിന്നിൽ ഒരുത്തിയെയും കയറ്റണ്ട. എനിക്കത് ഇഷ്ടമല്ല.
മീര ഒച്ച ഉയർത്തി.
"നിന്റെ ഇഷ്ടം നോക്കിയല്ല ഞാൻ ജീവിക്കുന്നത്. പിന്നെ നിന്നെ ഞാനെന്റെ ഭാര്യ ആയിട്ടല്ല വേലക്കാരി ആയിട്ടാ കാണുന്നത്.
അതുകൊണ്ട് വേലക്കാരി ആ സ്ഥാനത്ത് നിന്നാൽ മതി. ഉടമസ്ഥനെ ഭരിക്കാൻ വരണ്ട.'
"എന്നോട് പ്രതികാരം വീട്ടാൻ കണ്ടെത്തിയ വഴിയാണ് ഇതെങ്കിൽ ഭയങ്കര ചീപ്പായി പോയെന്നെ എനിക്ക് പറയാൻ ഉള്ളു. ശ്രീയേട്ടൻ തന്നെ സ്വന്തം വില കളയരുത്.
മീര ചൊടിച്ചു.
"എന്റെ ജീവിതം തന്നെ നശിപ്പിച്ചിട്ട് എന്റെ മുന്നിൽ നിന്ന് ഇങ്ങനെ പ്രസങ്ങിക്കാൻ നാണമില്ലേ നിനക്ക്.
ഞാൻ എനിക്ക് തോന്നിയ പോലെ ജീവിക്കും. നിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ഞാൻ ഇനിയും ദീപ്തിയെ എന്റെ ബൈക്കിൽ കയറ്റും. ഞാൻ അവളുടെ കാറിലും കയറും.
ചിലപ്പോൾ അതിനപ്പുറവും ചെയ്യും ഞാൻ. ഇതൊന്നും കണ്ട് നിക്കാൻ പറ്റില്ലെങ്കിൽ ആ മേശ വലിപ്പിലുള്ള ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടിട്ട് ഇവിടുന്ന് ഇറങ്ങി പോടീ. കുറച്ചെങ്കിലും നാണവും മാനവും ബാക്കി ഉണ്ടെങ്കിൽ നീ അങ്ങനെ എങ്കിലും ചെയ്ത് എനിക്ക് സ്വസ്ഥത താ.
അത്രേം പറഞ്ഞിട്ട് ശ്രീഹരി മുറിയിലേക്ക് തന്നെ കയറി പോയി.
മീര മുഖം പൊത്തി കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്കും പോയി. രാത്രി 9 മണി കഴിഞ്ഞപ്പോൾ ശ്രീഹരി ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചിരുന്ന അത്താഴം എടുത്തു കഴിച്ചിട്ട് പോയി കിടന്നു.
10 മണിക്കാണ് മീര കഴിക്കാൻ വന്നത്. ശ്രീഹരി കഴിച്ചു വച്ച പാത്രം കൂടി എടുത്തു കഴുകി വച്ചിട്ട് അവളും പോയി കിടന്നു. ആ രാത്രി മീരയ്ക്ക് ഉറക്കം വന്നതേയില്ല.
ശ്രീഹരി തന്നെ പ്രകോപിപ്പിക്കാൻ ആയിരിക്കും ദീപ്തിയെ ബൈക്കിൽ കയറ്റിയതെന്നും അവർ തമ്മിൽ അരുതാത്ത ബന്ധമൊന്നും ഉണ്ടാവില്ല എന്നൊക്കെ ഓർത്ത് സമാധാനിക്കാൻ അവൾ ശ്രമിച്ചു.
ശ്രീഹരി ഇനി തന്നെ പുറത്താക്കാൻ വേണ്ടി ഇതുപോലെ ഉള്ള എന്തൊക്കെ ചെയ്താലും അവനോട് അതിന്റെ പേരിൽ അടികൂടാതെ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിക്കണമെന്ന് മീര തന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ ചെയ്താൽ അവന് തന്നോടുള്ള വെറുപ്പ് മാറിയാലോ എന്നൊക്കെ അവൾ ആശിച്ചു.
കുറേ നാൾ ശ്രീഹരിയുടെ കാര്യത്തിലൊന്നും ഇടപെടാതെ അവന്റെ കാര്യങ്ങൾ മുടക്കം കൂടാതെ ചെയ്ത് പോന്നാൽ അവന്റെ മനസ്സ് അലിയുമെന്ന് മീര ചിന്തിച്ചു.
അതിനാൽ പിറ്റേ ദിവസം രാവിലെ ശ്രീഹരി ദീപ്തിയെ കൂടി കൊണ്ട് പോകുന്നത് കണ്ടിട്ടും മീര പ്രതികരിക്കാൻ നിന്നില്ല.
പിന്നീടുള്ള ദിവസങ്ങളിൽ ശ്രീഹരി ബൈക്ക് എടുക്കാതെ ദീപ്തിക്കൊപ്പം തന്നെ ഓഫീസിൽ പോകാനും വരാനും ആരംഭിച്ചു.
അത് അവർ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെടാൻ കാരണമായി. ദീപ്തിയുമായി സൗഹൃദത്തിൽ ആയതിനാൽ ഒരു ദിവസം വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചുള്ള യാത്രയിൽ ശ്രീഹരി തന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ദീപ്തിയോട് തുറന്ന് പറഞ്ഞു.
തുടരും
63 likes
5 comments • 26 shares