#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 113 ✍️ രചന - ജിഫ്‌ന നിസാർ 💥 ഏഹ്.. അതിപ്പോ എന്തിനാവും " അത് വരെയും തന്നെക്കാൾ വലിയൊരു ധൈര്യശാലി ഇനിയീ ലോകത്ത് തന്നെയില്ലെന്ന മട്ടിൽ നിന്നിരുന്ന മിയ കാശി പറഞ്ഞതറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു പരവേശത്തിലാണ്. കാർത്തുവിന് ചിരി വരുന്നുണ്ട് അവളുടെ മുഖം കാണുമ്പോൾ. പക്ഷേ മുൻ അനുഭവങ്ങൾ വെച്ചിട്ട് അവളെങ്ങനെ എരിതീയിൽ നിൽക്കുമ്പോൾ ചിരിച്ചു പോയാൽ അത്‌ തനിക്കത്ര നല്ലതിനാവില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവളത് കടിച്ചോതുക്കി. "എന്തായാലും നീ ശിവേട്ടനെ ഒന്ന് കാണെടി.. മൂപ്പർക്കിനി എന്താ പറയാനുള്ളതെന്നറിയാലോ.. അങ്ങനെ ഉള്ളത് കൊണ്ടാവും കാശ്യേട്ടൻ നിന്നോട് രാവിലെ പോയാൽ മതിയെന്ന് പറഞ്ഞത്.. എന്തായാലും ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് ആൾക്ക് നല്ല മാറ്റം ഉണ്ടെന്ന് തോന്നുന്നു.. അല്ലേൽ ഇതിത്ര വേഗത്തിലൊരു പുരോഗതി ഉണ്ടാവില്ലല്ലോ " കാർത്തു അവളെ ആശ്വാസിപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവൾ പറയുന്ന ഓരോ വാക്കും മിയക്ക് കൂടുതൽ ടെൻഷൻ നൽകുകയാണ് ചെയ്യുന്നത്.. ഈ പണിക്ക് ഇറങ്ങേണ്ടായിരുന്നു എന്ന് പോലും തോന്നി പോയ്‌.. റിയലി സോറി ഡീ.. " കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മിയ പറയുമ്പോൾ കാർത്തു അവളെ കണ്ണ് മിഴിച്ചു നോക്കി. എന്തിന്.. നീ എന്നോട് എന്ത് ചെയ്തു.. " ഇതിപ്പോ ചെയ്തതിനല്ല.." മിയക്കൊരു വല്ലാത്ത ചിരി.. പിന്നെ..." ഇത് കുറെ മുന്നേ ചെയ്ത് പോയൊരു തെറ്റിനാ " മിയ കണ്ണ് ചിമ്മി കാണിച്ചു. കാര്യം തെളിയിച്ചു പറയെടി. കാർത്തു അവളുടെ കൈയിൽ ഒരടി കൊടുത്തു. മിഷൻ കാശി നാഥൻ.. അന്ന് ഞാൻ നിന്നോട് എന്തൊക്കെ പറഞ്ഞിരുന്നു. മറക്കാനും വെറുക്കാനും വിട്ടു കളയാനുമൊക്കെ എത്ര ഫോഴ്‌സ് ചെയ്ത് വെറുപ്പിച്ചു.. പക്ഷേ ഇന്ന്.. ഇന്ന് എനിക്കറിയാം കാർത്തു അന്നത്തെ നിന്റെ മനസ്സ്..അവസ്ഥ.. ഇതിപ്പോ ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ട് പോലുമില്ല. എന്നിട്ടും.. ഞാനത്.. എങ്ങനാ നിന്നോട് പറയുന്നേ.. " അവളോടത് പറയുമ്പോൾ പോലും മിയയുടെ മുഖം ചുവന്നു. അങ്ങനിപ്പോ നി കഷ്ടപ്പെട്ടത് പറയണ്ട ട്ടോ .." കാർത്തു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചിരിച്ചു.. ഇന്നിനി ഹോസ്റ്റലിൽ ചെന്നില്ലേൽ നിന്റെ അപ്പൻ പ്രശ്നമുണ്ടാകുമോ ഡീ.. " കാർത്തു സംശയത്തോടെ മിയയെ നോക്കി. എനിക്കറിയില്ല.." പ്രണയത്തിനു മാത്രം നൽകാൻ കഴിയുന്നൊരു ധൈര്യം അപ്പോൾ മുതൽ മിയയുടെ വാക്കുകളിലും പ്രവർത്തികളിലും മുഴച്ചു നിൽപ്പുണ്ട്.. കാർത്തുവിനത് വളരെ പെട്ടന്ന് തന്നെ മനസിലായി.. 💥💥 നീ കയറുന്നില്ലേ.. " കാശി കാറിൽ നിന്നിറങ്ങും മുൻപ് ശിവയോട് ചോദിച്ചു. ഇല്ലെടാ.. നേരം വൈകി.." അതോ അവളുണ്ടായിട്ടോ.." കാശി ചിരിയോടെ ചോദിച്ചു. പോടാ.. അതൊന്നുമല്ല.." ചിരിച്ചു കൊണ്ട് ശിവ കാശിയെ നോക്കാതെ മുഖം തിരിച്ചു. കഴിച്ചിട്ട് പോകാ.. ഡാ.ഇനിയിപ്പോ വീട്ടിൽ ചെന്നിട്ടു വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കണ്ടല്ലോ.. " കാശി ഒന്ന് കൂടി പറഞ്ഞു. അതിപ്പോ ഇവിടെ ആയാലും അങ്ങനല്ലേ.. ഉറങ്ങിയവരെ ഉണർത്തണ്ടേ.. " അതിന് ഞാൻ തിരികെ വരാതെ ഉറക്കം വരാത്തൊരാൾ ഇവിടുണ്ട്.. " കാശിയുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. അതാരാണെന്ന് അവൻ പറഞ്ഞില്ലേലും ശിവക്ക് മനസ്സിലായി. ഹൃദയം നിറഞ്ഞൊരു ചിരിയപ്പോൾ അവനിലുമുണ്ട്. "രാവിലെ വരാൻ മറക്കണ്ട നീ.. ഞാൻ മിയയിട് പറയാൻ കാർത്തുവിനെ ഏല്പിച്ചിട്ടുണ്ട്. പുറത്തേക്കിഎങ്ങും വഴി കാശി ഓർമ്മിപ്പിച്ചു. വേണോ ഡാ.. എനിക്കെന്തോ.. ഇത് സെറ്റാവില്ല എന്നൊരു തോന്നൽ.. അവരൊക്കെ വല്ല്യ ആളുകൾ.." ശിവ ചടപ്പോടെ മുഖം ചുളിച്ചു. ചുമ്മാ നീയൊന്ന് പോയി നോക്ക് ശിവ.. പറ്റില്ലേൽ നമ്മുക്ക് വിട്ടു കളയാം..മിയ നല്ല കുട്ടിയ.. അവളെ മാത്രം നോക്ക്.. അവൾ നിനക്ക് ഒക്കെ ആവുമെങ്കിൽ ബാക്കി ഒക്കെ നിന്റെ വഴിയേ താനെ സെറ്റായി കൊള്ളും..ഇല്ലേൽ അവളുണ്ടാക്കി കൊള്ളും.." കാശ്ശിയൊരു ചിരിയോടെ പറഞ്ഞിട്ടും ശിവയുടെ മുഖത്തെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അത് മിയയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. അവനപ്പോൾ അനുഭവിക്കുന്ന ആ ഫീൽ.. അതിന്റെ ആഴം.. അതെല്ലാം ശിവ പറയാതെ തന്നെ കാശിക്കറിയാൻ കഴിയുമല്ലോ. പോയി നോക്കടാ.. എന്ന് മാത്രം പറഞ്ഞു കൊണ്ടവൻ കാറിന്റെ ഡോർ അടച്ചു കൊണ്ട് തിരിഞ്ഞു. അപ്പോഴേക്കും മുൻവശത്തെ വാതിൽ തുറന്നു കൊണ്ട് കാർത്തുവങ്ങോട്ട് ഇറങ്ങി വരുന്നുണ്ട്. "കാശി.. അവളെ നോക്കി ചിരിയോടെ നിൽക്കുന്ന കാശി ശിവ വിളിച്ചത് കേട്ടപ്പോൾ അവനെ നോക്കി. എന്താടാ.. അവന്റെ മുഖം കണ്ടപ്പോൾ എന്തോ പറയാനുണ്ടെന്ന് മനസ്സിലായത് കൊണ്ട് കാശി കുറച്ചു കൂടി ശിവയുടെ അരികിലേക്ക് നീങ്ങിനിന്ന് കൊണ്ട് ചോദിച്ചു. എടാ... അമ്മയെ ഇറക്കാൻ എന്തേലും..." കാശിയുടെ നോട്ടം കണ്ടപ്പോൾ ശിവ മുഴുവനും പറഞ്ഞില്ല. നിന്റമ്മ വീട്ടിലില്ലേ... " കാശി കടുപ്പത്തിൽ ചോദിച്ചു. ശിവ ഒന്നും മിണ്ടാതെ അവനെ നോക്കുക മാത്രം ചെയ്തു. അങ്ങനെ വീട്ടിൽ അല്ലാത്തവർ എവിടെ ആണേലും അതിപ്പോ അവരുടെ കൂടി കയ്യിലിരിപ്പ് കൊണ്ടാണ്.. അതൊന്ന് തീരട്ടെ.. അഹങ്കാരം ഒരു പൊടിക്ക് കുറഞ്ഞിട്ടു അമ്മയാവട്ടെ ശിവ.. അപ്പൊ ഞാൻ പോകും.. " തീരുമാനിച്ചുറപ്പിച്ചത് പോലുള്ള അവന്റെ വാക്കുകൾ. അത് മതിയെന്ന പോലെ ശിവ തലയാട്ടി. ഇറങ്ങുന്നില്ലേ ശിവേട്ട.. " കാർത്തു കാശിയുടെ അരികിലേക്ക് ചേർന്ന് നിന്നിട്ട് ശിവയോട് ചോദിച്ചു. അവൾ ചേർന്ന് നിന്ന ആ നിമിഷം തന്നെ കാശിയുടെ കൈകൾ അവളെ ചുറ്റി പിടിച്ചു. ഇല്ല കുഞ്ഞാറ്റെ.. പോട്ടെ..നേരം പോയ്‌.. " ശിവയാ കാഴ്ച കണ്ട തൃപ്തിയോടെയാണ് മറുപടി പറഞ്ഞതും. അവരങ്ങനെ ഒരുമിച്ച് ചേർന്ന് നിൽക്കുന്നത് കാണാൻ അവനത്ര മാത്രം കൊതിച്ചു പോയിരുന്നല്ലോ. "നിന്റെ കൂട്ടുകാരി കൊച്ചുറങ്ങിയോ " ശിവയൊരു കള്ളചിരിയോടെ ചോദിച്ചു. കാശിയെ കൂടി നോക്കി അതേ കള്ളത്തരത്തോടെ തന്നെയാണ് കാർത്തു അതേ എന്ന് മൂളിയതും. "എങ്കിൽ വിട്ടോ ഡാ.. നാളെ ഏഴിന് മുന്നേ പോര്.. എങ്കിലേ സമയത്ത് മിയക്ക് ക്ലാസ്സിൽ അറ്റന്റ് ചെയ്യാൻ പറ്റൂ.." കാശ് ഓർമ്മിപ്പിച്ചു.. ശിവ അത് സമ്മതിച്ചു കൊണ്ട് തന്നെയാണ് തിരികെ പോയതും.. 💥💥 അശോകനെന്താ ഈ വഴിയേ... " അയാളെ അവിടെ വീട്ടിൽ കണ്ട ടെൻഷൻ മുഴുവനുമുണ്ട് തമ്പിയുടെ മുഖം നിറയെ. അന്ന്.. കാർത്തു കാശിയുടെ കൂടെ പോയെന്നറിഞ്ഞ അന്ന്.. അന്നാണ് അവർ അവസാനമായി കണ്ടത്. അന്ന് ആവിശ്യത്തിലും കൂടുതൽ ബഹളം ഉണ്ടാക്കിയിട്ട് തന്നെയാണ് തമ്പി ഇറങ്ങി പോന്നതും. മഹേഷേന്ന മകൻ ഒരു മനുഷ്യന് വേണ്ട യാതൊരു ക്വാലിറ്റിയും ഇല്ലാതായി പോകാൻ കാരണം അയാളുടെ പക മുറ്റിയ മനസും അതിൽ നിന്നും മകനിലേക്ക് ഒഴുകിയ വിഷം നിറഞ്ഞു നിൽക്കുന്ന ഉപദേശങ്ങളും തന്നെയാണ്. എന്തും.. ഇഷ്ടം തോന്നുന്ന താല്പര്യം തോന്നുന്ന എന്തും സ്വന്തമായി കിട്ടണം എന്നുള്ള സ്വാർത്ഥത അയാളിൽ പണ്ട് മുതൽ തന്നെയുണ്ട്. തനിക്കല്ലാതെ മറ്റൊരാൾക്കും യാതൊരു വിധത്തിലുമുള്ള ഉയർച്ച ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന.. പ്രാർത്ഥന നടത്തുന്ന ക്രൂരത നിറഞ്ഞ അയാളിലെ അതേ മനസ്സ് തന്നെ മകനിലേക്കും വെച്ച് മാറി.. പഠിച്ചു പാസായി വന്നപ്പോൾ അച്ഛനെക്കാൾ കേമനായി തന്നെ ആ കാര്യത്തിൽ മഹേഷേന്ന മകൻ വളർന്നു. അതിന് വേണ്ടി അവനിനി ചെയ്തു കൂട്ടാനൊന്നും ബാക്കിയില്ല എന്നാ പോലാണ്. തമ്പി അളിയൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ.. ഞാൻ ആദ്യമായാണോ ഇവിടെ വരുന്നേ.. " ആ മുഖത്തെ പതർച്ചയും വെപ്രാളവും കണ്ടപ്പോൾ തന്നെ അയാൾക്കെല്ലാം അറിയാമെന്നുള്ളത് അശോകന് ഉറപ്പായി. അയാളതപ്പോൾ നന്നായി ആസ്വദിച്ചു കൊണ്ടാണ് പറഞ്ഞതും. മഹി ഇവിടില്ല.. " അശോകന്റെ ചോദ്യം കേട്ടതായി പോലും ഗൗനിക്കാതെ തമ്പി കടുപ്പത്തിൽ പറഞ്ഞപ്പോഴും അശോകൻ ചിരിക്കുക മാത്രം ചെയ്തു.. "അവനില്ലെന്ന് എനിക്കറിയാലോ.. അവനെവിടെ പോയെന്നും എന്തിനു പോയെന്നും കൂടി എനിക്കറിയാം അളിയാ.." അതേ ചിരിയോടെ തന്നെ അശോകൻ പറയുമ്പോൾ തമ്പിയുടെ മുഖം വിളറി വെളുത്തു.. ദീപയില്ലേ... ആ പറഞ്ഞതിന്റെ മറുപടി പ്രതീക്ഷിക്കുന്നില്ല എന്നത് പോലെ ചോദിച്ചു കൊണ്ട് അശോകൻ അകത്തേക്ക് കയറി.. തമ്പിയുടെ നെഞ്ചിടിപ്പേറി.. അശോകന്റെ ആ വരവ്.. അതങ്ങനെ ഒരു വെറും വരവല്ലെന്ന് അയാൾക്കുള്ളിൽ നിന്നുമൊരു മുന്നറിയിപ്പ് ഉയർന്നു കേൾക്കുന്നുണ്ട്. എരിതീയിൽ എന്നത് പോലെയാണ് പിന്നെയുള്ള അയാളുടെ അവസ്ഥ.. അകത്തേക്ക് കയറി ചെല്ലാനും അവിടെ നിൽക്കാനും വയ്യാ.അകത്തേക്ക് ചെല്ലാൻ അയാൾക്ക് നല്ലത് പോലെ ഭയമുണ്ട്.. അശോകൻ ചോദിക്കുന്ന ചോദ്യങ്ങൾ. നോക്കിയും കണ്ടും വേണം എല്ലാം ചെയ്യാനെന്ന് മഹിയുടെ കർശന നിർദ്ദേശങ്ങളുണ്ട് അയാൾക്കും ദീപക്കും. അപ്പോഴേക്കും ശബ്ദം കേട്ടിട്ട് ഇറങ്ങി വന്ന ദീപാ തൊട്ട് മുമ്പിൽ ചിരിയോടെ നിൽക്കുന്ന സഹോദരനെ കണ്ടപ്പോൾ വല്ലാതെ പകച്ചുപോയി. "എപ്പോ.. വന്നു.." ആ നോട്ടവും ചിരിയും കാണെ.. ദീപ ചോദിച്ചു. നിനക്കെന്താ ദീപേ.. വിക്കും തുടങ്ങിയോ.. " എന്നലാ ഭയത്തെ തീർത്തും അവഗണിച്ചു കൊണ്ട് അശോകൻ ചിരിയോടെ തന്നെ ചോദിച്ചു. ഏയ്.. ഒന്നുല്ല..ഇരിക്ക്.. ഞാൻ ചായ എടുക്കാം.. " ആ മുന്നിൽ.. വല്ലാത്തൊരു ശൗര്യം നിറഞ്ഞു നിൽക്കുന്ന നോട്ടത്തിന് മുന്നിൽ നിൽക്കാൻ വയ്യാതെ രക്ഷപ്പെട്ടു പോകാനുള്ള ത്വരയോടെ ദീപ തിടുക്കത്തിൽ തിരിഞ്ഞ് നടക്കുമ്പോൾ അശോകന്റെ ചുണ്ടിലെ ചിരിക്ക് പുച്ഛത്തിന്റെ ചുവയുണ്ടായിരുന്നു.. തീരുമാനിച്ചുറപ്പിച്ച ഒരുപാട് കാര്യങ്ങളുടെ കനമുണ്ടായിരുന്നു... തുടരും... നമ്മളവസാനത്തിനു ആരംഭം കുറിച്ച് കഴിഞ്ഞു.. ഇത് തീർന്നിട്ട് സ്വസ്ഥമായിട്ട് ഇടണോ അതോ തീരും മുന്നേ തുടങ്ങി വെക്കണോ പുതിയ കഥ എന്നൊരു കൺഫ്യൂഷൻ ഉണ്ട് കേട്ടോ എനിക്ക്.. എന്തായാലും ഉടനെ അതിനൊരു തീരുമാനം ഉണ്ടാക്കണം 😁 റിവ്യൂ ഇട്ടിട്ട് പോണേ. സ്നേഹത്തോടെ jif💥 #📔 കഥ #💞 പ്രണയകഥകൾ
140 likes
18 comments 40 shares

More like this