𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 8 hours ago
#📙 നോവൽ ... അവളെ വിട്." രംഗം വഷളാകുന്നത് കണ്ട് അവരുടെ അടുത്തേക്ക് വന്ന വേണി പറഞ്ഞു.
അപ്രതീക്ഷിതമായി പിന്നിൽ വേണിയുടെ സ്വരം കേട്ട് ശ്രീഹരിയും മീരയും ഞെട്ടിപ്പോയി.
അറിയാതെ തന്നെ ശ്രീഹരിയുടെ കൈകൾ മീരയുടെ കഴുത്തിൽ നിന്ന് അയഞ്ഞു.
"വേണി... നീ... നീ എങ്ങനെ ഇവിടെ???"
ശ്രീഹരി അത്ഭുതത്തോടെ ചോദിച്ചു.
ആ ചോദ്യം തന്നെയായിരുന്നു മീരയുടെ നാവിലും. പക്ഷേ അവളത് ചോദിച്ചില്ല. പകരം താൻ അമ്മയോട് പറഞ്ഞതെല്ലാം ശ്രീഹരിയെ പോലെ വേണിയും കേട്ടോ എന്ന ചിന്തയിലായിരുന്നു മീര.
"ഞാൻ വന്നിട്ട് കുറച്ചു നേരമായി." വേണിയുടെ അർത്ഥം വച്ചുള്ള മറുപടിയിൽ നിന്നും അവിടെ നടന്നതെല്ലാം അവൾ കേട്ടുവെന്ന് മൂവരും ഉറപ്പിച്ചു.
"ഇവൾ പറഞ്ഞതെല്ലാം നീ കേട്ട സ്ഥിതിക്ക് ഇനി ഞാനൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ വേണി. കിഷോറും ഈ നാശം പിടിച്ചവളും പ്ലാൻ ചെയ്ത് നമ്മളെ ചതിക്കുകയായിരുന്നു.
ഇവൾ ഇതൊന്നും ഇപ്പോ പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ നമ്മൾ ഒരിക്കലും സത്യങ്ങൾ അറിയില്ലായിരുന്നു വേണി. ഈശ്വരനെന്ന ഒരു ശക്തി ഉള്ളത് കൊണ്ടാണ് ഇപ്പോഴെങ്കിലും എല്ലാം അറിയാൻ കഴിഞ്ഞത്.
തെറ്റിദ്ധാരണകൾ മൂലം നിന്നെ ഞാൻ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് വേണി. മാപ്പ് ചോദിക്കാൻ പോലും എനിക്ക് അർഹതയില്ലെന്ന് എനിക്കറിയാം.
എങ്കിലും എല്ലാത്തിനും നിന്റെ കാലിൽ വീണ് മാപ്പ് ചോദിക്കുകയാ ഞാൻ. എന്നോട് ക്ഷമിക്കണേ വേണി."
നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് വേണിയുടെ പാദങ്ങളിൽ തൊട്ടു ശ്രീഹരി.
"എന്നെ തൊട്ട് പോകരുത്. ശ്രീയേട്ടന് എന്നോട് ക്ഷമ ചോദിക്കാൻ പോയിട്ട് എന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കാനുള്ള യോഗ്യത പോലുമില്ല.
കിഷോറും മീരയും ചെയ്തതിനേക്കാൾ വല്യ തെറ്റാണ് ശ്രീയേട്ടൻ എന്നോട് ചെയ്തത്.
ആരെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചാൽ ഉടനെ അത് വിശ്വസിച്ച് നാല് വർഷം സ്നേഹിച്ച എന്നെ തള്ളി പറയാനും അവിശ്വസിക്കാനും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനുമല്ലേ ശ്രീയേട്ടൻ ശ്രമിച്ചത്.
എന്നിലും നമ്മുടെ സ്നേഹത്തിലും ഒരു തരി വിശ്വാസം ഉണ്ടായിരുന്നെങ്കിൽ ശ്രീയേട്ടൻ അങ്ങനെ ചെയ്യില്ലായിരുന്നു."
വേണിയുടെ കുറ്റപ്പെടുത്തൽ കേട്ട് ശ്രീഹരിയുടെ മുഖം താഴ്ന്നു.
"നീയെന്താ വേണി അന്നത്തെ സാഹചര്യം മനസ്സിലാക്കാത്തത്.
നിന്നെ കാണാൻ വീട്ടിൽ വന്ന ഞാൻ കാണുന്നത് നീ കിഷോറിന്റെ കൂടെ അങ്ങനെയൊക്കെ ചെയ്തിട്ട് കിടന്നുറങ്ങുന്നത് പോലെയല്ലേ. എനിക്കറിയില്ലല്ലോ അത് കിഷോർ ഒരുക്കിയ ചതി ആയിരുന്നെന്ന്." ശ്രീഹരി പറഞ്ഞു.
"അങ്ങനെ കണ്ടപ്പോ തന്നെ ഞങ്ങളെ വിളിച്ചുണർത്താനോ കിഷോറിനോ എനിക്കോ രണ്ടടി തരാനോ ഒന്നും ശ്രീയേട്ടന് തോന്നിയില്ലേ?
സാധാരണ ആളുകൾ ഇങ്ങനെയൊരു രംഗം കണ്ടാൽ ബഹളം വച്ച് അടിയുണ്ടാക്കി വളരെ വൈകാരികമായിട്ടാണല്ലോ പ്രതികരിക്കുക." വേണി ചോദിച്ചു.
"സ്നേഹിക്കുന്ന പെണ്ണ് മറ്റൊരുത്തന്റെ കൂടെ കിടക്കുന്നത് കാണുമ്പോ ഓരോരുത്തർ ഓരോ രീതിയിലല്ലേ പ്രതികരിക്കുക.
എനിക്ക് ആ നിമിഷം സ്വയം ചത്ത് കളഞ്ഞാലോ അല്ലെങ്കിൽ നിന്നേം അവനേം കൊന്നാലോ എന്നൊക്കെയാ തോന്നിയത്. അല്ലാതെ നീ പറഞ്ഞത് പോലെ ബഹളം വച്ച് ഒരു സീനുണ്ടാക്കാൻ ആയിരുന്നില്ല.
പിന്നെ എന്നെ ചതിച്ച നിന്നോട് പ്രതികാരം വീട്ടണമെന്നൊരു മനോഭാവമാണ് എന്നിൽ നിറഞ്ഞു നിന്നത്."
"ശ്രീയേട്ടൻ എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും അതൊന്നും എനിക്ക് കൺവീൻസിങല്ല.
കാരണം അന്ന് ആ രംഗം കണ്ട നിമിഷം തന്നെ ശ്രീയേട്ടൻ പ്രതികരിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.
കിഷോറിന്റെയും മീരയുടെയും നാടകവും നടക്കാതെ പോയേനെ. എന്നോട് അതേപറ്റി ഒരക്ഷരം പോലും മിണ്ടാതെ അവഗണിച്ചു നടക്കുവായിരുന്നല്ലോ അന്ന്.
ഒരിക്കലെങ്കിലും എല്ലാം തുറന്ന് പറഞ്ഞ് ഒരു വഴക്കിട്ടിരുന്നെങ്കി പോലും ശ്രീയേട്ടന് ഉണ്ടായ തെറ്റിദ്ധാരണ മാറ്റാൻ കഴിയുമായിരുന്നു." വേണി ക്ഷോഭിച്ചു.
"എന്റെ മനസ്സിൽ അന്ന് അങ്ങനെയല്ല വേണി തോന്നിയത്. നീ വിചാരിക്കുന്ന പോലെ തന്നെ ഞാൻ പ്രതികരിക്കണമെന്നുണ്ടോ?" ശ്രീഹരി ചോദിച്ചു.
"ശരി.... സമ്മതിച്ചു. അപ്പോ പ്രതികരിക്കാൻ തോന്നിയില്ലെങ്കിലും പിന്നീട് എത്ര അവസരങ്ങൾ ഉണ്ടായിരുന്നു ശ്രീയേട്ടൻ മണ്ഡപത്തിൽ വച്ച് എന്നെയും എന്റെ വീട്ടുകാരെയും കാണിച്ച ഫോട്ടോ കാണിച്ചു എന്നെ ചോദ്യം ചെയ്യാൻ?
എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ നാണം കെടുത്തി പ്രതികാരം വീട്ടാനായിരുന്നു ഉദ്ദേശമെങ്കിൽ അത് നമ്മുടെ നിശ്ചയത്തിന്റെ അന്ന് ആകാമായിരുന്നില്ലേ? എന്തുകൊണ്ട് അത് ചെയ്തില്ല." വേണിയുടെ ആ ചോദ്യത്തിന് മുന്നിൽ ശ്രീഹരിക്ക് ഉത്തരമില്ലായിരുന്നു.
"ശരിയാ വേണി... ഒക്കെ എന്റെ തെറ്റായിരുന്നു. നിന്നോട് ഒരു തവണ തുറന്ന് ചോദിച്ചിരുന്നെങ്കിൽ എല്ലാം അവിടെ കഴിയുമായിരുന്നു. അല്ലെങ്കിൽ നിശ്ചയത്തിന്റെ അന്ന് എല്ലാവരോടും പറയാമായിരുന്നു.
സത്യത്തിൽ ഞാൻ ഒഴിഞ്ഞു മാറാൻ നിന്നതാ. പക്ഷേ നീ കോളേജിൽ നിന്ന് ടൂർ പോയ സമയത്ത് എന്റെ ഫോണിലേക്ക് വന്ന ന്യൂഡ് ഫോട്ടോസ് ആയിരുന്നു എന്നെ അങ്ങനെയൊക്കെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചത്." ശ്രീഹരി മുഖം കുനിച്ചു നിന്ന് പറഞ്ഞു.
"അതൊക്കെ പോട്ടെന്ന് വച്ചാലും ശ്രീയേട്ടൻ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ ഒരിക്കലും എന്നോട് പ്രതികാരം വീട്ടാൻ വേണ്ടി ശ്രീയേട്ടൻ മീരയെ ഉടനടി താലി കെട്ടില്ലായിരുന്നു.
കാരണം ശ്രീയേട്ടന്റെ വായിൽ നിന്ന് ഓരോന്ന് കേട്ട് മണ്ഡപത്തിൽ നാണം കെട്ട് തൊലി ഉരിഞ്ഞു നിൽക്കുകയായിരുന്നു ഞാൻ.
അന്ന് അവിടെ വച്ച് കിഷോർ എന്നെ താലി കെട്ടിയിട്ടും അന്ന് തന്നെ അത് ഊരി കൊടുത്തവളാ ഞാൻ. ശ്രീയേട്ടൻ എന്നെ ചതിച്ചെങ്കിലും എനിക്ക് പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ലായിരുന്നല്ലോ നമ്മുടെ പ്രണയം.
ഞാൻ ശ്രീയേട്ടനെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടായിരുന്നു. അതുകൊണ്ടാ എനിക്ക് പെട്ടെന്ന് ആ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാതെ പോയത്." വേണി കിതച്ചു.
"മീര എനിക്ക് വേണ്ടി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതൊക്കെ ഓർത്താ ഞാൻ അവളെ താലി കെട്ടിയത്. അതും ഇവളുടെ ഒരു നാടകം ആയിരുന്നെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നല്ലോ."
"ശ്രീയേട്ടൻ എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും എല്ലാരേക്കാൾ കൂടുതൽ എന്നെ വേദനിപ്പിച്ചത് ശ്രീയേട്ടന്റെ പ്രവർത്തികൾ തന്നെയാ. അതുകൊണ്ട് ഈ ജന്മം ഞാൻ നിങ്ങളോട് ക്ഷമിക്കില്ല.
എപ്പോഴെങ്കിലും എന്നോട് എല്ലാം ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.
എന്തായാലും ഇങ്ങനെയൊക്കെ നടന്നതിൽ എനിക്ക് സന്തോഷമേയുള്ളു. കാരണം നിങ്ങളെ പോലെ ഒരാളെ എനിക്ക് ഭർത്താവായി കിട്ടിയില്ലല്ലോ.
നമ്മുടെ കല്യാണ ശേഷമാണ് കിഷോറും മീരയും കൂടി ചേർന്ന് എന്നോട് ഈ ചതി ചെയ്തിരുന്നെങ്കിൽ നിങ്ങൾ അപ്പോഴും എന്നെ അവിശ്വസിച്ചേനെ.
കല്യാണം കഴിഞ്ഞിട്ട് ഇങ്ങനെയൊരു പ്രശ്നമുണ്ടായി ബന്ധം പിരിയുന്നതിനേക്കാൾ നല്ലതല്ലേ കുറച്ചു മുൻപേ തന്നെ എല്ലാം അവസാനിച്ചത്."
വേണി പറഞ്ഞ ഓരോ വാക്കുകളും കത്തി മുനകളായി ശ്രീഹരിയുടെ നെഞ്ചിൽ തറഞ്ഞു. അവൻ കലിയോടെ എല്ലാത്തിനും കാരണക്കാരിയായ മീരയെ നോക്കി.
"അവളോട് ദേഷ്യപ്പെട്ടിട്ടോ കഴുത്തിന് കുത്തി പിടിച്ചിട്ടോ ഒരു കാര്യവുമില്ല. ഇതൊക്കെ ശ്രീയേട്ടൻ സ്വയം വരുത്തി വച്ചതാ. ചിന്തിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നല്ലോ. അത് ഉപയോഗിച്ച് വിവേകത്തോടെ പെരുമാറാണമായിരുന്നു. അത് ചെയ്തില്ലല്ലോ."
മീരയുടെ നേർക്കുള്ള ശ്രീഹരിയുടെ നോട്ടം കണ്ട് വേണി പറഞ്ഞു. ശേഷം അവൾ മീരയ്ക്ക് നേരെ തിരിഞ്ഞു.
"നിന്റെ അസുഖ വിവരമറിഞ്ഞ് പിണക്കം മറന്ന് നിന്നെ ആശ്വസിപ്പിക്കാനായിരുന്നു ഞാൻ ഇങ്ങോട്ട് വന്നത്. അപ്പഴാ നിന്റെ കുമ്പസാരം ഞാൻ കേട്ടത്.
കൂടെപ്പിറപ്പിനെ പോലെ കണ്ട നിന്നിൽ നിന്നും ഇങ്ങനെ ഒരു ചതി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല മീര. എങ്ങനെ തോന്നി നിനക്ക് എന്നോട് ഇങ്ങനെ ചെയ്യാൻ.
നിനക്ക് കുട്ടികാലം മുതൽ ശ്രീയെട്ടനെ ഇഷ്ടമായിരുന്നെങ്കിൽ എന്നോടത് തുറന്ന് പറയാമായിരുന്നു. സന്തോഷത്തോടെ ഒഴിഞ്ഞു മാറി തരുമായിരുന്നു ഞാൻ. പക്ഷേ ഒരിക്കലും ഇങ്ങനെ ഒരു മോഹം നിന്റെ മനസ്സിൽ ഉണ്ടായിരുന്നുവെന്ന് നീ പറഞ്ഞേ ഇല്ല.
അതുകൊണ്ട് നിന്റെ ഭാഗത്തും തെറ്റുണ്ട് മീര. നീ ഇങ്ങനെ കിടക്കുമ്പോ ഇങ്ങനെ ഒന്നും പറയുന്നത് ശരിയല്ലെന്ന് എനിക്കറിയാം.
പക്ഷേ എന്നോട് ഇത്രയൊക്കെ ദ്രോഹം ചെയ്ത നിന്നോട് രണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ എങ്ങനെ ശരിയാവും?" വേണിയുടെ മുഖത്തെ കോപം കണ്ട് മീരയുടെ കണ്ണ് നിറഞ്ഞു.
"എന്നോട് ക്ഷമിക്ക് വേണി... ശ്രീയേട്ടനോടുള്ള അന്ധമായ സ്നേഹം കാരണം ഓരോന്ന് ചെയ്ത് കൂട്ടിയതാ. അതിന്റെ വരും വരായ്കകളെ കുറിച്ച് ഞാൻ അപ്പോ ഓർത്തില്ല. എങ്ങനെയെങ്കിലും എന്ത് ചെയ്തിട്ടാണെങ്കിലും ശ്രീയേട്ടനെ സ്വന്തമാക്കണമെന്ന് മാത്രേ ഉണ്ടായിരുന്നുള്ളൂ.
എല്ലാത്തിനും നിന്നോട് മാപ്പ് ചോദിക്കാനേ എനിക്കിപ്പോ കഴിയു. അല്ലാതെ എന്താ ഞാനിപ്പോ ചെയ്യാ. എന്നോട് ക്ഷമിക്കണം വേണി."
മീര പൊട്ടി കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി.
കാത്തിരിക്കൂ
45 likes
2 comments • 19 shares