അമ്പിളി 🌝
1K views 5 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ നീയെൻ നീലാംബരി🦋 10  രാത്രി ഉറക്കം കിട്ടാത്തത് കൊണ്ട് തന്നെ  മധു പുലർച്ചക്കെപ്പോഴോ ആണുറങ്ങിയിരുന്നത്‌ . ഇവിടെ വന്നിട്ടിട്ടിപ്പോൾ മൂന്നു ദിവസമായിട്ടും ബാംഗ്ലൂരിലെ ജീവിതചര്യയിൽ നിന്നും പുറത്തു വരാൻ അവൾക്കായിട്ടുണ്ടായിരുന്നു. അവിടെ രാത്രി ആരുടെയൊക്കെയോ കാമശമനത്തിന് കിടന്ന് കൊടുക്കുകയാണെങ്കിൽ ഇവിടെ രാത്രി ഫോണിൽ കളിച്ചു കിടക്കുകയായിരിക്കും . രാവിലെ നന്നായി കിടന്നുറങ്ങും. ഉച്ചക്ക് ശേഷം ഞായറാഴ്ചത്തെ പോലെ വരാൻ കിങ്ങിണി ഉണ്ടായിരുന്നില്ല. അവൾ സ്കൂളിൽ പോകും.എന്നിട്ട് വൈകീട്ടൊന്നു വന്നു കുറച്ചു സംസാരിച്ചു പോവും. കിങ്ങിണി പറഞ്ഞു അവിടുള്ള ആളുകളുടെ ഏകദേശ സ്വഭാവം മധു മനസിലാക്കിയെടുത്തിട്ടുണ്ട് . ഈ മൂന്നു ദിവസം കൊണ്ട് തന്നെ അവളോടൊരു അനിയത്തിയെ പോലുള്ള അടുപ്പം മധുവിനുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ  പോലെ ഇന്നിപ്പോൾ കിടന്നുറങ്ങാൻ വയ്യ. ഇന്ന് കല്യാണമാണ്. ഒരു മടുപ്പോടെയവൾ മൊബൈൽ എടുത്തു സമയം നോക്കി . ഏകദേശം എട്ടു മണിയായി തുടങ്ങിയിട്ടുണ്ട്. 9 അരക്ക് എന്തോ ആണ് മുഹൂർത്തം എന്ന് സജീവേട്ടൻ ഇന്നലെ വന്നു പറഞ്ഞിരുന്നു. അന്ന് കണ്ടതിനു ശേഷം അഭിമന്യുവിനെയും അവൾ പിന്നെ കണ്ടിട്ടില്ല. ഇന്ന് മുതൽ ഇനി ഒരു വർഷത്തേക്ക് താൻ ഒരു ഭാര്യയാണെന്നോർക്കേ അവൾക്ക് എന്തോ ഒരു വീർപ്പുമുട്ടൽ തോന്നി . പക്ഷെ ഒന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. നാലുവർഷം പല ആണുങ്ങൾക്ക് വിധേയപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇനി ഒരു വര്ഷം ഒരാണിനെ സഹിച്ചാൽ മതി. അതിനു ശേഷം ഒരു മനുഷ്യകുഞ്ഞിനെ തന്റെ ശരീരത്തിൽ തൊടാൻ അനുവദിക്കില്ലെന്നവൾ ഉറപ്പിച്ചതാണ്. അത്രത്തോളം അവൾ ആണുങ്ങളെ വെറുത്തു കഴിഞ്ഞിരുന്നു. എല്ലാ ആണുങ്ങളിലും അവൾക്ക് കാമം തേടുന്ന മൃഗങ്ങളെ മാത്രമേ കാണാൻ ആവുന്നുള്ളൂ. എല്ലാവരും ഓരോ വേട്ടക്കാരാണ്. ഇരയെ തേടി പിടിച്ചു പൈശാചികമായി വേട്ടയാടുന്ന വേട്ടക്കാർ...... ഓരോന്നോർത് മധു എണീറ്റ് ബാത്രൂമിൽ കയറി. കരിം പച്ച കളർ ബ്ലൗസും വെള്ള അടിപാവാടയും മാത്രം ധരിച്ചവൾ പുറത്തിറങ്ങി. ഈറൻ മുടി നന്നായി തുടച്ചു ഉണ്ടാക്കിയെടുക്കാൻ തുടങ്ങി. അപ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത്. അത് പോലെ തന്നെ പോയവൾ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ടു മധു മുഖം ചുളിച്ചു. അതിനേക്കാളുപരി അവളെ കണ്ടവരുടെ കണ്ണ് മിഴിഞ്ഞിരുന്നു . അത്രത്തോളം പെർഫെക്റ്റ് ആയ അംഗാലാവണ്യം ഇതുവരെ കാണാത്ത പോലെ മധുവിനെ അവർ അടിമുടി നോക്കി.  " എന്തേ..........? " മധു സംശയത്തോടെ ചോദിച്ചു.  അവളുടെ ചോദ്യം കേട്ടതും അവർ  പരസ്‌പരം നോക്കി.  താരക്ക് ദേഷ്യവും അസൂയയും സഹിക്കുന്നുണ്ടായിരുന്നില്ല. അവളെക്കാൾ ഒരുപടി മുന്നിൽ നിൽക്കാനും അഭിമന്യുവിൽ ഒരു നഷ്ട്ടബോധം തോന്നിപ്പിക്കാനും രാവിലെ എണീറ്റ് ഒരുങ്ങി തുടങ്ങിയതാണവൾ. 'അമ്മ തന്ന ആഭരങ്ങളും സാരിയും എല്ലാം ധരിച്ചു മേക്കപ്പും കഴിഞ്ഞപ്പോൾ അത്രത്തോളം അഹങ്കാരമായിരുന്നു ഉള്ളിൽ. പക്ഷെ യാതൊരു ചമയങ്ങളുമില്ലാതെ തന്റെ മുന്നിൽ നിൽക്കുന്നവളുടെ ശോഭയിൽ എല്ലാം നിഷ്പ്രഭമായെന്നു കണ്ടു താരക്ക് നിയന്ത്രിക്കാൻ ആവുന്നുണ്ടായിരുന്നില്ല.  " ചോദിച്ചത് കേട്ടില്ലേ? " മധു വീണ്ടും ചോദിച്ചു. " ഞങ്ങൾ നിന്നെ ഒരുക്കാൻ വന്നതാണ്... എല്ലാവരും ഒരുങ്ങി. അമ്പലത്തിലേക്ക് പോകാനുള്ള വണ്ടികൾ റെഡിയാണ്.........." വർഷ പറഞ്ഞു. വര്ഷക്കും അവളുടെ സൗന്ദര്യത്തിൽ തെല്ലൊരു അസൂയ തോന്നാതിരുന്നില്ല. അതിനേക്കാൾ ഉപരി താരക്ക് തോന്നുന്നുണ്ടാവുമെന്നവൾ ഊഹിച്ചു.  മധു മാളിക്കലിന്റെ മുറ്റത്തേക്ക് നോക്കി. മാധവനും മഹാദേവനും സഞ്ജയും വരുണും എല്ലാം ഇസ്തിരിയിട്ട് നിവർത്തിയ ഷർട്ടും മുണ്ടും ഉടുത്തു മുറ്റത്തു നിൽപ്പുണ്ട്. എല്ലാവരും റെഡി ആയെന്നവൾക്ക് മനസിലായി.  " ഞാൻ ഒരുങ്ങിക്കോളാം..... നിങ്ങൾ അകത്തേക്ക് വാ....." മധു പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. പുറകിലായവരും.  താരയുടെയും വർഷയുടെയും വസ്ത്രങ്ങൾ അവരുടെ പ്രൗഢി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ അത്യാവശ്യം ആഭരങ്ങളും മേക്കപ്പും ഒക്കെ ഇട്ട അവരെ കണ്ടാൽ അവരുടെ കല്യാണമാണെന്ന് തോന്നി പോവും.   മധു അവർക്ക് നേരെ മടുപ്പോടെ ഒന്ന് ചിരിച്ചു റൂമിലേക്ക് കയറി. " ഇതാണോ നിന്റെ കല്യാണസാരി " ഒരു കവർ തുറന്നതിൽ നിന്നും പുതിയൊരു സെറ്റ് സാരി എടുക്കുന്നത് കണ്ട് താര പുച്ഛത്തോടെ ചോദിച്ചു.വർഷയുടെ മുഖത്തും ഒരു ലോഡ് പുച്ഛം കാണാമായിരുന്നു. മധുവിന്റെ മുഖം ചുളിഞ്ഞു. " ആണെങ്കിൽ? " " ആണെങ്കിൽ എന്താ....... നിന്നെപ്പോലെ അനാഥാലയത്തിൽ വളർന്നവരിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതിയല്ലോ. ഞങ്ങളെ പോലെ വിലകൂടിയതൊന്നും ഇടാനുള്ള യോഗമില്ലല്ലോ.... " താര വീണ്ടും പുച്ഛിച്ചു. മധു സാരി നിവർത്തി ഒരു തുമ്പ് ഇടുപ്പിൽ കുത്തി ഉടുത്തു തുടങ്ങി. " ഞാൻ എന്ത് വേണമെങ്കിലും ഇട്ടോട്ടെ , അതിനെ കുറിച്ചാലോചിച്ചു നിങ്ങളെന്തിനാ ടെൻഷൻ ആകുന്നത്....." സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു കൊണ്ട് മധു പുഞ്ചിരിയോടെ പറഞ്ഞു. " ഓ അഹങ്കാരമാണോ? "  " എന്തിന്? " മധു ചോദിച്ചു. " നീ വല്ലാതങ്ങു അഹങ്കരിക്കല്ലേ.... നിന്നെ കെട്ടാൻ പോകുന്നവൻ പോലും അവിടൊരു പട്ടിയെപോലെയാണ്. അപ്പൊ അവനെ കെട്ടി അങ്ങോട്ട് വരുന്ന നിന്റെ സ്ഥാനം എന്താണെന്ന് ഊഹിച്ചോ....."  അത്രയും അഹങ്കാരത്തിൽ ഡയലോഗ് അടിക്കുന്ന താരയെ നല്ലത് പറയാൻ മധുവിന് തോന്നുന്നുണ്ടെങ്കിലും അവളത് കണ്ട്രോൾ ചെയ്‌തു. ഒന്നും മിണ്ടാതെ സാരി ഉടുത്തു മുഴുവനാക്കി. മുഖത്ത് മിനിമൽ മേക്കപ്പ് ചെയ്‌തു. ബാംഗ്ലൂരിൽ നിന്നും കൊണ്ട് വന്ന ബാഗ് എടുത്തു . അതിൽ നിന്നൊരു ചുവന്ന ബോക്സ് എടുത്തു തുറന്നു . അതിമനോഹരമായ ഒരു നെക്‌ലേസ് എടുത്തു ധരിച്ചു. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു കണ്ണാടിയിൽ നോക്കിയ മധു അതിശയിച്ചു പോയി. " അമ്മ............." വർഷങ്ങൾക്കു ശേഷം തന്നെ കാണാൻ തന്റെ അമ്മയെ പോലെയുണ്ടെന്ന തിരിച്ചറിവിൽ അവൾ അറിയാതെ പറഞ്ഞു.  ഒരുങ്ങികഴിഞ്ഞൊരു ദേവിയെ പോലെ തോന്നിക്കുന്നവളെ കണ്ടു താരക്ക് സഹിക്കുന്നുണ്ടായിരുന്നില്ല . ദേഷ്യത്തോടവൾ ഇറങ്ങി പോയി. വർഷ അവൾക്ക് പുറകെ ഓടി പോയി. മധു ചുണ്ടു കൊട്ടി ചിരിച്ചു.  ബാഗിലേക്ക് മൊബൈലും എടുത്തിട്ട് അത് തോളിലിട്ട് വാതിലും പൂട്ടിയവൾ ഇറങ്ങി. മുറ്റത്തു കിടക്കുന്ന കാറിനടുത്തു നിന്നും കിങ്ങിണിയവളെ കൈവീശി കാണിച്ചു. അമ്മ വിട്ടില്ലെന്ന പോലെ രേവതിക്ക് നേരെ മുഖം ചുളിച്ചവൾ ചൂണ്ടി കാണിച്ചു.മധു ചിരിയോടെ തലയാട്ടി . അവളെ കാത്തു മുറ്റത്തു തന്നെ സജീവൻ ഉണ്ടായിരുന്നു. " സജീവേട്ടാ..... എങ്ങനുണ്ട്? "  ഒരു സഹോദരനോടെന്ന പോലെ മധു ആകാംഷയോടെ ചോദിച്ചു. " സുന്ദരി ആയിട്ടുണ്ട്....." വളരെ ആത്മാർത്ഥമായയാൾ പറഞ്ഞു.  മധു സന്തോഷത്തോടെ ചിരിച്ചു. സജീവനവളോട് വല്ലാത്ത വാത്സല്യം തോന്നി പൊയി . എന്തോ ഒരു തോന്നലിൽ കുളിപ്പിന്നലിട്ട മുടിയിൽ അയാളൊന്ന് തഴുകി. പെട്ടന്ന് മധുവിന്റെ കണ്ണുകൾ നിറഞ്ഞു. വെറും നാടകകല്യാണം ആണെങ്കിലും മരിച്ചു പോയ അച്ഛനെയും അമ്മയെയും അവളാ നിമിഷം ഓർത്തു പോയി. അവരുണ്ടായിരുന്നെങ്കിൽ ഇന്നിങ്ങനെ താൻ വന്നു നിൽക്കില്ലായിരുന്നല്ലോ . അവളുടെ നിറകണ്ണുകൾ കണ്ടതും സജീവന് വല്ലാതായി. ഒരു കല്യാണം കഴിച്ചിട്ടില്ലെങ്കിലും കുട്ടികളില്ലെങ്കിലും അയാളുടെ ഹൃദയവും ഒരു അച്ഛന്റേത് പോലെ വേദനിച്ചു. അവൾ തന്റെ സ്വന്തം മകളാണെന്നും അവളുടെ കല്യാണമാണെന്നും ഒരു നിമിഷം അയാൾക്ക് തോന്നി.  സജീവൻ അവളുടെ നെറുകയിൽ കൈവച്ചു.  " നന്നായി വരും ...." നിറഞ്ഞു വന്ന മിഴികൾ ഷോൾഡറിൽ തുടച്ചു സജീവൻ പറഞ്ഞു.  മധു വേദനയോടെ ഒന്ന് പുഞ്ചിരിച്ചു. ******************** പുതിയ സ്വർണ കരയുള്ള കസവു മുണ്ടും ചന്ദനകളർ കുർത്തിയും ധരിച്ചു അഭി കണ്ണാടിക്കു മുന്നിൽനിന്നു. മുടി ചീകി ഒതുക്കി. കുറച്ചു ഫേസ് പൌഡർ എടുത്തു മുഖത്തിട്ടു. ഓരോന്നും ചെയ്യുമ്പോഴും മനസങ്ങനെ നീറുകയാണ്. ടേബിളിലുള്ള ചെറിയ ബോക്സ് തുറന്നു അതിൽ പിങ്ക് കളർ പൊതിയിൽ നിന്നും ചെറിയ ചെയിനിൽ കോർത്ത താലി എടുത്തു കൈവെള്ളയിൽ വച്ചു.  ഈ താലി ചാർത്താൻ താൻ ആഗ്രഹിച്ചിരുന്നൊരു പെൺകഴുത്തുണ്ടായിരുന്നല്ലോ എന്ന് ചിന്തിച്ചതും അഭി അതിൽ മുറുകെ പിടിച്ചു. ഇന്നിതാ... ആരെന്നോ എന്തെന്നോ അറിയാത്തൊരുതിക്ക് താൻ ഇത് അണിയിക്കാൻ പോകുന്നു.ആരൊക്കെയോ കളിപ്പിക്കുന്ന പാവക്കൂത്തിലെ പാവയെ പോലെ ആടുന്ന ജീവിതത്തെ ഓർക്കും തോറും അവൻ തലവേദനിച്ചു തുടങ്ങി.  താലി അതിൽ തന്നെ തിരിച്ചു വച്ച് ആ ബോക്സ് പോക്കറ്റിലേക്കിട്ട് അഭി ഹാളിലേക്ക് നടന്നു. മുത്തശ്ശന്റെയും അമ്മയുടെയും ഫോട്ടോക്ക് മുന്നിൽ നിന്നും കണ്ണുകളടച്ചു കൈകൾ കൂപ്പി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങി.പുഞ്ചിരിക്കുന്ന ആ മുഖങ്ങളെ ഒന്ന് കൂടി നോക്കിയവൻ മുറ്റത്തേക്കിറങ്ങി. എല്ലാവരും മുറ്റത്തു റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു. അവന്റെ മിഴികൾ വെറുതെ ഒന്ന് ചുറ്റും പരതി . സജീവനോട് സംസാരിച്ചു നിൽക്കുന്ന പെണ്ണിൽ ചെന്നാണത് നിന്നത്. അവളെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു.  അത്രയും സുന്ദരിയായൊരു പെണ്ണിനെ താൻ മുന്നേ കണ്ടിട്ടുണ്ടോ എന്നവൻ ചിന്തിച്ചു പോയി. ഒരു കല്യാണപ്പെണ്ണിന്റെ ഒരുക്കങ്ങളൊന്നും ഇല്ലെങ്കിലും ആരും കണ്ണെടുക്കാതെ നോക്കിപ്പോകും വിധം അവൾ സുന്ദരിയായിരുന്നു. നിറച്ചെഴുതിയ കണ്ണുകളും ചായം തേച്ച ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ ഇരട്ടിയാക്കിയിരുന്നു. മാസികകളിൽ കാണും വിധം ഉടലഴകുള്ളൊരു സുന്ദരശിൽപ്പം പോലെ അവളെ തോന്നിച്ചു . പക്ഷെ എടുത്തറിയുന്ന ഒരു കുറവവൻ അവളിൽ കണ്ടു പിടിച്ചിരുന്നു. അവളിൽ നിന്നും കണ്ണെടുത്തു മുന്നിലേക്ക് നോക്കിയാ അഭി കാണുന്നത്  അവളെ തന്നെ നോക്കി വല്ലാത്തൊരു ചിരിയോടെ നിൽക്കുന്ന സഞ്ജയും വരുണിനെയുമാണ്.....  എന്തൊക്കെയോ പരസ്‌പരം പറഞ്ഞവർ ചിരിക്കുന്നുണ്ട്. അഭിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.  " പോവാം? " കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നാതെ അഭി മഹാദേവനടുത്തേക്ക് ചെന്ന് പറഞ്ഞു.  അവരുടെ നോട്ടം കണ്ടു മറ്റൊരാളും അസ്വസ്ഥമാവുന്നുണ്ടായിരുന്നു. വർഷ അവരെ നോക്കി പല്ലിറുമ്മി. ഒരിക്കലും കാണാൻ ഇഷ്ട്ടപ്പെടാത്ത കാഴ്ച പോലെയവൾക്ക് വിറഞ്ഞു കയറി. ഇതൊന്നുമറിയാതെ മധു സജീവനോട് സംസാരിച്ചു കൊണ്ടിരുന്നു. " സജീവാ............. പോവാം..." മാധവൻ ആജ്ഞ പോലെ പറഞ്ഞതും വാ എന്നും പറഞ്ഞു കൊണ്ടയാൾ നടന്നു.  മാധവൻ പറഞ്ഞത് കേട്ടെല്ലാവരും ഓരോ കാറിലേക്കായി കയറി. സഞ്ജയ് ഓടിക്കുന്ന കാറിലായി വർഷയും താരയും കിങ്ങിണിയും കയറിയിരുന്നു. . വരുൺ എടുക്കുന്ന കാറിൽ മീനാക്ഷിയും രേവതിയും കയറി. സജീവൻ എടുക്കുന്ന കാറിൽ മാധവനും മഹാദേവനും കയറി . അവസാനം വെളിയിലായി മധുവും അഭിയും ആശയകുഴപ്പത്തോടെ നിന്നു. ഏത് കാറിൽ കേറണമെന്ന് രണ്ടു പേർക്കും മനസിലാവുന്നുണ്ടായിരുന്നില്ല. " കയറുന്നില്ലേ? .............." മഹാദേവൻ ചോദിച്ചു. " ഞങ്ങൾ ബൈക്കിനു വരട്ടെ? " മനസ്സിൽ ഉദിച്ച ലക്ഷ്യത്തോടെ അഭി ചോദിച്ചു.  എന്തിന് എന്ന പോലെ മധു അവനു നേരെ പുരികം ചുളിച്ചു . അഭി ശാന്തമായൊന്ന് പുഞ്ചിരിച്ചു.  " അത് വേണോ? " മാധവന്റെ ശബ്‌ദം മുഴങ്ങി.  " അവർ എങ്ങനേലും വരട്ടെ നമുക്ക് പോവാം? " അപ്പുറത്തെ കാറിൽ നിന്നും രേവതി വിളിച്ചു പറഞ്ഞു.  " എന്തേലും കാണിക്ക്.... വണ്ടിയെടുക്ക് സജീവാ.........."  മാധവൻ ദേഷ്യത്തോടെ പറഞ്ഞതും സജീവൻ വണ്ടിയെടുത്തു. മൂന്നു കാറുകളും ഗേറ്റ് കടന്നു പുറത്തേക്ക് പോയി. അത് നോക്കി നിൽക്കുന്ന മധുവിന്റെ മുന്നിലായി KTMDUKE 390 വന്നു നിന്നു.  " കയറ് ............" അഭി ശാന്തമായി പറഞ്ഞു.  മധു ബൈക്ക് അടിമുടി നോക്കി ഒരു നെടുവീർപ്പോടെ അതിൽ കയറാൻ ശ്രമിച്ചു. ഇതുവരെ അങ്ങനെ ഒന്നിൽ കയറാത്തത് കൊണ്ടും അതിലേക്ക് കയറാൻ മാത്രം പൊക്കമില്ലാത്തത് കൊണ്ടും മധു നിസ്സഹായതയോടെ ഇടുപ്പിനു കൈകുത്തി അവനെ തുറിച്ചു നോക്കി നിന്നു.  " കാറിലെങ്ങാനും പോയാൽ പോരായിരുന്നോ? " അൽപ്പം ദേഷ്യത്തിലവൾ പറഞ്ഞു.  " എന്തെ കയറാൻ വയ്യേ......"  " വയ്യെങ്കിൽ....." മധുവിന് അങ്ങ് ദേഷ്യം കയറി വരുന്നുണ്ടായിരുന്നു. സാരിയും വച്ച് ഈ കുന്നിനു മുകളിൽ എങ്ങനെ കേറിയിരിക്കാനാണെന്നവൾ ചിന്തിച്ചു കൊണ്ടിരുന്നത്.  അഭി ബൈക്കിൽ നിന്നിറങ്ങി ബൈക്ക് സെന്റർസ്റ്റാൻഡിൽ ഇട്ടു.  എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരിക്കുന്നവളുടെ നേരെ തിരിഞ്ഞു അഭി മുണ്ടു മടക്കി കുത്തി .  തുടരും........................
55 likes
12 comments 13 shares

More like this