#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _41 ✍️ രചന - Aysha akbar അഭിയുടെ ഹൃദയം ഞെരി പ്പൊടിലെന്ന പോൽ എരിഞ്ഞു...... അവളെന്തിനു തന്നിലേക്ക് വന്നു...... ഉറക്കം നടിച്ചു കിടന്ന തന്റെ ഹൃദയത്തെ യവൾ കുലുക്കിയുണർത്തി..... അറിയാതെ എപ്പോഴോ അവളിലേക്ക് ചാഞ്ഞു പോയി...... തെറ്റായിരുന്നു...... വൈശാലിയെ പ്രതിഷ്ടിച്ച ആ സ്ഥാനത്തേക്ക് മറ്റൊരുവളെ താൻ ക്ഷണിക്കാൻ പാടില്ലായിരുന്നു....... എങ്കിലും അവളെന്തിനു നീലാംബരി യെന്ന പേര് തിരഞ്ഞെടുത്തു... അത് വെറുമൊരു യാദൃശ്ചികത യായിരുന്നുവോ..... അറിയില്ലായിരുന്നവന്..... തിരികെ വീട്ടിലേക്കെത്തുമ്പോൾ റിജിൻ അവളെ കുറിച് ചോദിച്ചെങ്കിലും ഉത്തരം അവൻ അമിതമായ വാക്കുകളിൽ ഒതുക്കി .... ഒന്നും പറയാനോ ചികഞ്ഞെടുക്കാനോ മനസ്സിന് പറ്റുന്നില്ലായിരുന്നു..... ചിന്തകൾ കാട് കയറി തന്നേ ആകെ ക്കൂടി വരിഞ്ഞു മുറുക്കിയത് പോലെ..... ഇത്ര ദിവസം അവൾക്ക് മുമ്പിൽ താനൊരു വിഡ്ഢി യാവുകയായിരുന്നു എന്ന തിരിച്ചറിവ് അവനിലേറെ ദേഷ്യമുണ്ടാക്കി... അവളെ താൻ ശ്രദ്ധിക്കരുതായിരുന്നു.... ആ ട്രെയിൻ യാത്രയിൽ അവൾ വിരിച്ച വലയിൽ താൻ കുരുങ്ങരുതായിരുന്നു.... അവൻ ദേഷ്യത്തോടെ മുഷ്ടി യൊന്നു. ചുരുട്ടി..... അതും തന്റെ വൈശാലിയെ ഓർത്തു കൊണ്ട് തന്നെയായിരുന്നില്ലേ.... ആ സാഹചര്യവും നീല നിറവും എല്ലാം കൂടി അവളിലേക്ക് തന്നേ വലിച്ചടുപ്പിച്ചതല്ലേ.... ഓർക്കുമ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു മുറിവ് വന്നു പോയിരുന്നവന്റെ...... വീട്ടിലേക്ക് വാങ്ങിയ സാധനങ്ങളെല്ലാം കവറിൽ തന്നെയിരുന്നു.... ഒന്നും എടുത്ത് വെക്കാൻ പോലും മനസ്സ് തയ്യാറായിരുന്നില്ല.... അത്ര മേലെന്തോ ഒരു ഭാരമുണ്ട് മനസ്സിന്..... അതവൾ തന്നേ വിഡ്ഢി യാക്കിയത് കൊണ്ടാണോ അതോ അവളിനി തന്റെ ജീവിതത്തിൽ ഇല്ലെന്ന തിരിച്ചറിവ് കൊണ്ടാണോ എന്നവനും വ്യക്‌തമായിരുന്നില്ല...... ഇനിയുള്ള കാലം കൂട്ടിനൊരാളും വേണ്ടെന്ന് കരുതിയിടത്ത് ഇനി ആരെങ്കിലുമൊക്കെ കൂട്ടിനു വേണമെന്ന് തോന്നിച്ചവളാണ്..... കൂടെയുള്ള നിമിഷങ്ങളിലെല്ലാം സന്തോഷം മാത്രം പകർന്ന് തന്നവളാണ്..... തനിക്ക് മാത്രമല്ല.... തന്റെ വീട്ടിലുള്ള ഓരോരുത്തർക്കും.... അതെല്ലാം അവളുടെ അഭിനയാമായിരുന്നു വെന്നറിയുമ്പോൾ അവരെങ്ങനെ പ്രതികരിക്കും... അവനാ കസേരയിൽ പുറത്തേക്ക് നോക്കി യങ്ങനെ യിരുന്നു.... മാനം അല്പം ഇരുണ്ട് കൂടി തുടങ്ങിയിട്ടുണ്ട്..... ചന്ദ്രനെ മറക്കുള്ളിലെവിടെയോ ഒളിപ്പിച്ചു മേഘങ്ങൾ ആകാശത്ത് കൂടി പരക്കം പായുന്നു..... തെളിഞ്ഞു കാണുന്നൊരു നീലാംബരം അവന്റെ മനസ്സെന്തിനോ കൊതിച്ചിരുന്നപ്പോൾ.... ചാരി കിടക്കാനുതകുന്ന ആ കസേരയിൽ തല ചാരി വെച്ച് അവനങ്ങനെ കിടന്നു ..... ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറിയിട്ടില്ല..... വിശപ്പും ദാഹവുമില്ല...... അവളുടെ നിഷ്കളങ്കമായ ചിരിയും പരിഭവം നിറഞ്ഞ ആ മുഖവുമെല്ലാം മനസ്സിലേക്ക് കുത്തി യൊലിച്ചു വന്നു കൊണ്ടിരിക്കുന്നുണ്ട്..... അവൾ നീലാംബരി യായിരുന്നു.... മൈഥിലി യെന്ന് പേരിട്ട് വിളിക്കാൻ പോലും തനിക്ക് കഴിയുന്നില്ല..... വർഷങ്ങൾക്ക് ശേഷം മനസ്സ് ചാഞ്ഞ ആ ഒരുവൾ ഇത്ര വേദന ബാക്കിയാക്കുമെന്ന് കരുതിയിട്ടില്ല....... ചിന്തകൾക്കിടയിലെപ്പോഴോ അവന്റെ ഫോൺ റിങ് ചെയ്തിരുന്നു ...... എടുക്കാതെ തന്നേ അവൻ ഡിസ്പ്ലേയിലേക്കൊന്ന് നോക്കി..... അമ്മയാണ്....... എടുക്കാൻ തോന്നിയില്ലെന്നത് കൊണ്ട് തന്നേ ആ റിങ് ടോൺ കേട്ടങ്ങനെ കിടന്നു....... വീണ്ടും വീണ്ടും ആ റിങ് ടോൺ അലോസരം സൃഷ്ടിച്ചപ്പോഴാണ് അവനത് കയ്യിലൊന്നെടുത്തത്..... നിങ്ങൾക്ക് നിങ്ങളെ കുറിച് മാത്രമേ ചിന്തയുള്ളൂ.... കൂടെയുള്ളവരെ അറിയാൻ നിങ്ങളിത് വരെ ശ്രമിച്ചിട്ടില്ലെന്ന ഒരു പെണ്ണിന്റെ വാക്കുകൾ കാതിൽ അലയടിച്ചതും അവൻ പെട്ടെന്ന് കാൾ അറ്റൻഡ് ചെയ്ത് പോയിരുന്നു..... എന്താ അഭി.... എത്തിയ വിവരം പോലും ഒന്നറിയിക്കാതെ.... അമ്മയങ് ഉരുകി തീർന്നു..... മറു തലക്കൽ നിന്ന് ദേവിയത് പറഞ്ഞതും അഭിക്ക് നെഞ്ചിലെന്തോ ഒരു വേദന തോന്നി.... ഞാൻ.... ഞാൻ പെട്ടെന്നൊരു തിരക്കിലായി പ്പോയമ്മേ... അതാണ്‌...... അവനത് പറയുമ്പോൾ ശബ്ദമൊന്നിടറി യത് പോലെ .. നീലാംബരി യെ കൊണ്ടാക്കിയോ അതോ കൂടെയുണ്ടോ...... പെട്ടെന്ന് അമ്മയത് ചോദിച്ചതും അല്പ നേരത്തേക്ക് മറവിയിലേക്കാണ്ട് പോയവൾ ഉയർന്നു വന്നതും അവന് ദേഷ്യമോ സങ്കടമോ വന്നതെന്നറിയില്ല...... എന്റെ കൂടെയില്ലാ.... അവനത് മാത്രം പറഞ്ഞു നിർത്തുമ്പോൾ വാക്കുകൾക്ക് വല്ലാത്തൊരു കനമുണ്ടായിരുന്നു..... ആ കുട്ടി പോയതിന്റെ നല്ലൊരു കുറവിവിടെ കാണാനു ണ്ട്..... നീലു പോയെന്ന് പറഞ്ഞു ആനന്ദി ഉച്ചക്ക് ഭക്ഷണം കൂടി കഴിച്ചിട്ടില്ല.... എത്രയും പെട്ടെന്ന് നീ നീലാംബരിയെ കൂട്ടി...... അമ്മാ... സ്റ്റോപ്പ്‌ ഇറ്റ് ... ദേവി ഏറെ സ്നേഹത്തോടെ അത് പറഞ്ഞു മുഴുവനാക്കും മുന്പായിരുന്നു അവന്റെ ശബ്ദം ഉയർന്നത്..... എത്ര സ്നേഹത്തോടെയാണ് അവളെ ഒരോരുത്തരും നെഞ്ചിലേറ്റിയതെന്നോർക്കേ അവന് ദേഷ്യം അതിര് വിട്ടിരുന്നു.... നിഷ്കളങ്കമായി അവരോരുത്തരും അവളെ സ്നേഹിച്ചതിനെ അവൾ മുതലെടുത്തില്ലേ.... എല്ലാവരെയും പറ്റിച്ചില്ലേ....... എന്താ അഭി.... എന്തെങ്കിലും പ്രശ്നമുണ്ടോ...... ദേവിയുടെ ശബ്ദത്തിൽ ആധി കലർന്നിരുന്നു.... അവളെ കാത്ത് ആരുമിരിക്കേണ്ട...... അവളാ വീട്ടിലേക്ക് വന്നത് തന്നേ എല്ലാവരും മറന്നേക്ക്..... എല്ലാവരെയും പറ്റിക്കായിരുന്നു..... അവള്.....അവള് നീലാംബരിയൊന്നുമല്ല.... അറിയാം........ അഭി വളരേ രോഷത്തോടെ അതിലേറെ സങ്കടത്തോടെയും ഒരു കിതപ്പോടെ അത് പറഞ്ഞു മുഴുവനാക്കും മുന്പേ ദേവിയത് പറഞ്ഞതും അവനാകെ ഞെട്ടി പ്പോയി.... അവരുടെയൊന്നും സ്നേഹത്തിനു കള്ളം പറഞ്ഞു വന്നവൾ അർഹയല്ലെന്ന വിശ്വാസത്തിൽ എല്ലാം തുറന്ന് പറയാൻ തുനിഞ്ഞ അവനെ ദേവിയുടെ ശാന്തമായ സ്വരം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.... അഭി....... മറു തലക്കലുള്ള നിശബ്ദത യിലേക്ക് ദേവിയെന്ന് വിളിച്ചു..... എന്തറിയാം.... അമ്മക്കെന്താ അവളെ പറ്റി അറിയുക.... അവനത് ചോദിക്കുമ്പോൾ ആ ശബ്ദത്തിനൊരു തരം വിറയലുണ്ടായിരുന്നു.... അഭി...... നീ ടെൻഷനാവേണ്ട.... നീയിപ്പോ അറിഞ്ഞതെല്ലാം അവളായി ഞങ്ങളോടെന്നേ തുറന്നു പറഞ്ഞിട്ടുണ്ട്...... ദേവിയത് പറഞ്ഞതും അഭി ഇരുന്നിടത് നിന്ന് പെട്ടെന്ന് എഴുന്നേറ്റ് പോയിരുന്നു.... അവളാരെയും പറ്റിച്ചിട്ടില്ല അഭി....... അവളാരുടെ മുമ്പിലും അഭിനയിച്ചിട്ടുമില്ല.... അവൾ അവളായി തന്നേ യാണ്‌ നിന്നത്..... ഞങ്ങളോട് തുറന്ന് പറഞ്ഞത് പോലെ നിന്നോടും എല്ലാം പറയാൻ അവളൊരുങ്ങിയതിനെ തടഞ്ഞത് ഞാനാണ്.... കാരണം അതറിഞ്ഞാൽ നീയിപ്പോൾ അവളോട് കാണിക്കുന്ന അടുപ്പം നീ മനഃപൂർവം കൈ വിട്ട് കളയുമെന്ന് എനിക്കുറപ്പായിരുന്നു..... നിന്നേ പിടിച്ചു വാങ്ങാനൊന്നുമല്ല അവൾ വന്നത്..... ദൂരെ നിന്ന് മാത്രം കണ്ട് സ്നേഹിച്ച ആ ഒരുവനെ കുറച്ചു ദിവസമെങ്കിലും അടുത്ത് കാണാനായിരുന്നു.... നീ സ്വീകരിച്ചാലും ഇല്ലെങ്കിലും അവളുടെ സമയം കഴിഞ്ഞാൽ അവൾ മടങ്ങുമായിരുന്നു..... പക്ഷെ നിന്റെ കൂടെ ജീവിത കാലം മുഴുവൻ അവൾ വേണമെന്ന എന്റെ സ്വാർത്ഥത കൊണ്ടാണ് നീയിതറിയാൻ ഇത്രയേറെ വൈകിയത്.... അല്ലെങ്കിൽ അവളായി നിന്നോടെപ്പോഴേ പറയുമായിരുന്നു...... അത്ര പാവം കുട്ടിയാ അവള്........ ദേവി വളരേ വൈകാരികമായി അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭി ജനൽ കമ്പിയിൽ വിരൽ മുറുക്കി...... അവളോട് തോന്നിയ വെറുപ്പ് അലിഞ്ഞു പോകും പോലെ തോന്നും തോറും മനസ്സിന്റെ വേദന ഇരട്ടിയാവുന്നത് അവനറിഞ്ഞു.... ഇത്ര സ്നേഹമുള്ള കരുണയുള്ള ഒരുവളെ വിധി നിനക്ക് വെച്ച് നീട്ടിയിട്ടും വേണ്ടെന്ന് വെക്കുകയാണെങ്കിൽ ഇനി നീയെന്താണെന്ന് വെച്ചാൽ ചെയ്തോ.... അമ്മയിനി ഇക്കാര്യം പറഞ്ഞു നിന്നേ ശല്യപ്പെടുത്തില്ല..... ദേവി അതും കൂടി പറഞ്ഞു ഫോൺ വെക്കുമ്പോൾ ആ വാക്കുകളിൽ ഒളിപ്പിച്ചു വെച്ചിരുന്ന അഗാദമായ ഒരാഴി അവനളക്കാൻ കഴിഞ്ഞിരുന്നു..... അഭി ആകെ ക്കൂടി തകർന്ന് പോയിരുന്നു.... എവിടെയാണ് ശെരിയെന്നോ തെറ്റെന്നോ അറിയാത്ത വിധം അവനാകെ കുഴഞ്ഞു പോയിരുന്നു.... വീട്ടുകാരെ മുഴുവൻ അവൾ വിഡ്ഢി കളാക്കിയിട്ടില്ല..... തന്റെ മുമ്പിൽ മാത്രമായിരുന്നു അവൾക്ക് മറയുള്ളത്.... ആ കുറ്റവും അമ്മ ഏറ്റെടുക്കുമ്പോൾ അവനേറെ നിസ്സഹായനായത് പോലെ തോന്നിയവന് ...... ഇത്രയേറെ ചുറ്റുമുള്ളവരെ വലിച്ചടുപ്പിക്കാൻ തക്ക എന്ത്‌ മാന്ദ്രികത യാണവൾക്കുള്ളത്..... അവളിലേക്ക് ചാഞ്ഞു പോകുന്ന തന്റെ മനസ്സും ഒരു നിമിഷം അവനെ കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി പ്പോയിരുന്നവന്..... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
24 shares

More like this