𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 18 hours ago
#📙 നോവൽ തന്നോട് ചെയ്തതും പറഞ്ഞതുമൊക്കെ കേട്ടതോടെ വേണിക്ക് അവളോട് തോന്നിയ സഹതാപം ദേഷ്യത്തിന് വഴിമാറി.
ആ ദേഷ്യത്തിൽ മീരയുടെ അടുത്തേക്ക് പോകാനായി വാതിൽ മുഴുവനായും തുറന്ന് റൂമിലേക്ക് കടക്കാൻ തുനിഞ്ഞ വേണി ആ കാഴ്ച കണ്ട് വിറങ്ങലിച്ചു നിന്നുപോയി.
മീര പത്മിനിയോട് പറഞ്ഞതൊക്കെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നിരുന്ന ശ്രീഹരിയും കേൾക്കുന്നുണ്ടായിരുന്നു.
വില്ലേജ് ഓഫീസിൽ നിന്നിറങ്ങിയ ശ്രീഹരി വീട്ടിൽ പോകുന്ന വഴിക്കാണ് മീരയെ റൂമിലേക്ക് മാറ്റുന്ന കാര്യം അവളുടെ അച്ഛൻ വിളിച്ചു പറയുന്നത്. അത് കേട്ടതും പെട്ടെന്ന് വീട്ടിൽ പോയി കുളിച്ചു ഫ്രഷ് ആയി ഹോസ്പിറ്റലിലേക്ക് വരുകയായിരുന്നു അവൻ.
ശ്രീഹരി വരുമ്പോ മീരയുടെ അച്ഛൻ ചായ വാങ്ങാൻ കാന്റീനിലേക്ക് പോവുകയായിരുന്നു. ആ സമയം മീരയെ അവിടേക്ക് കൊണ്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്മിനിയും മകൾക്കൊപ്പം വരുകയായിരുന്നു.
ഇതിനിടെ വില്ലേജ് ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ആരുടെയോ കാൾ വന്നപ്പോ ശ്രീഹരി റൂമിനോട് ചേർന്നുള്ള ബാൽക്കണിയിലേക്ക് മാറി നിന്നിരുന്നു. ഫോൺ സംഭാഷണം കഴിഞ്ഞ ശേഷം ശ്രീഹരി വിളിച്ച ആൾക്ക് വാട്ടസ്ആപ്പ് ൽ എന്തൊക്കെയോ ഫയലുകൾ അയക്കുമ്പോഴാണ് മീരയെ റൂമിൽ കൊണ്ട് വരുന്നത്.
കർട്ടൻ കിടക്കുന്നത് കാരണം ശ്രീഹരി ബാൽക്കണിയിൽ നിൽക്കുന്നത് മീരയും അമ്മയും കണ്ടിരുന്നില്ല.
വാട്സ്ആപ്പ് ൽ ഫയലുകൾ അയച്ച ശേഷം ശ്രീഹരി കർട്ടൻ നീക്കി മീരയുടെ അരികിലേക്ക് വരാൻ തുടങ്ങുമ്പോഴാണ് പത്മിനിയോടുള്ള അവളുടെ കുമ്പസാരം അവൻ കേൾക്കാനിടയായത്. അതോടെ നിമിഷങ്ങളോളം ബാൽക്കണിയിൽ തന്നെ അവൻ തറഞ്ഞു നിന്നുപോയി.
മീരയും കിഷോറും ചേർന്ന് ചതിയിലൂടെ തന്നെയും വേണിയെയും പിരിക്കുകയായിരുന്നു എന്ന തിരിച്ചറിവ് ശ്രീഹരിയെ അമ്പേ തകർത്തു. താനവളെ തെറ്റിദ്ധരിച്ചതും ഒരിക്കലും പറയാൻ പാടില്ലാത്തതൊക്കെ പറഞ്ഞതുമൊക്കെ ഓർത്തപ്പോ അവന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി. ആ നിമിഷം മീരയെ കൊന്ന് കളയാനുള്ള ദേഷ്യം തോന്നിപോയി അവന്.
ഒരിക്കലും മീരയിൽ നിന്നും ഇങ്ങനെയൊരു ചതി ഉണ്ടായിട്ടുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ശ്രീഹരി ചിന്തിച്ചിരുന്നില്ല.
വേണിയോട് താൻ പറഞ്ഞതും ചെയ്തതുമൊക്കെ ഓർത്ത് സ്വയം ശപിച്ചു പോയി അവൻ.
കിഷോറും മീരയും ചേർന്ന് തന്നെ പൊട്ടനാക്കിയതും മീരയുടെ ആത്മഹത്യാ നാടകവും കള്ളത്തരവും എല്ലാം പൊളിഞ്ഞിരിക്കുകയാണ്. സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞതിനാൽ മീര തന്നോട് പറഞ്ഞതും ചെയ്തതുമൊക്കെ റീവൈൻഡ് ചെയ്ത് ചിന്തിച്ച ശ്രീഹരിക്ക് അവളുടെ കാപട്യം ബോധ്യമായി.
വേണിയുടെ ഫോണിന്റെ ലോക്ക് മീരയുടെ ഫോണിന് വന്നതും വേണിയെ താൻ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ സോഫ്റ്റ് ആയിട്ട് അവൾ വേണിയെ സപ്പോർട് ചെയ്ത് സംസാരിച്ചതും എല്ലാ അർത്ഥത്തിലും തന്റെ ഭാര്യയാകാൻ മീര തിടുക്കം കൂട്ടിയതുമെല്ലാം ശ്രീഹരിക്ക് മീരയുടെ കള്ളത്തരം വെളിവാക്കുന്ന തെളിവുകളായി മാറി.
ഇനി ഒരു നിമിഷം പോലും അവളെ തന്റെ ഭാര്യയായി വച്ചോണ്ടിരിക്കാൻ പാടില്ലെന്ന് അവൻ ചിന്തിച്ചു. അങ്ങനെ ഉറച്ച ഒരു തീരുമാനത്തിലെത്തിയ ശ്രീഹരി മീരയുടെ അടുത്തേക്ക് ക്രോധത്തോടെ അലറി കൊണ്ട് പാഞ്ഞു വന്ന് അവളുടെ കഴുത്തിൽ കിടന്ന താലി പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.
ആ കാഴ്ച കണ്ടാണ് വേണി ഞെട്ടിത്തരിച്ചു നിന്ന് പോയത്.
"എടീ വഞ്ചകി.... നീയും മറ്റവനും കൂടി ചേർന്ന് എന്നെയും എന്റെ വേണിയെയും ചതിക്കുകയായിരുന്നു അല്ലേ? ഇനി ഒരു നിമിഷം പോലും നിന്നെ ഞാനെന്റെ ഭാര്യയായി വച്ചോണ്ടിരിക്കില്ല." ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ശ്രീഹരി മീരയുടെ മാലയിൽ പിടുത്തമിട്ടു. അപ്രതീക്ഷിതമായി ശ്രീഹരിയെ മുന്നിൽ കണ്ടതും പ്രേതത്തെ കണ്ട പോലെ അവളുടെ മുഖം വിളറി. താൻ അമ്മയോട് പറഞ്ഞതെല്ലാം അവനും കേട്ടെന്ന തിരിച്ചറിവ് മീരയെ ഞെട്ടിച്ചു.
"ശ്രീ... ശ്രീയേട്ടാ..." സർവവും തകർന്നവളെ പോലെ മീര വിളിച്ചു. ശ്രീഹരി അവിടെ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും അവൾ ചിന്തിച്ചിരുന്നില്ല.
"ഇനി നീ എന്നെ അങ്ങനെ വിളിച്ച് പോകരുത് തേവിടിച്ചി... കൂടെപ്പിറപ്പിനെ പോലെ ഒപ്പം നടന്നിട്ട് അവളെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നെടി നിനക്ക്.?"
കോപത്താൽ മനസ്സിന്റെ നിയന്ത്രണം വിട്ട ശ്രീഹരി മീരയുടെ കഴുത്തിനു കുത്തിപ്പിടിച്ചു.
"ശ്രീഹരി... മോനെ... അവളെ വിടെടാ... ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ ഇങ്ങോട്ട് വന്നതല്ലേ എന്റെ മോളെ. ആ അവളോട് ഇങ്ങനെയൊക്കെ ചെയ്തിട്ട് അവസാനം അവൾക്കെന്തെങ്കിലും പറ്റിയ ആര് സമാധാനം പറയും?"
പത്മിനി ശ്രീഹരിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
"ഇവൾക്കെന്ത് സംഭവിച്ചാലും അതൊന്നും ഇനി എന്നെ ബാധിക്കില്ല. ഞാൻ കെട്ടിയ ഈ താലി ഇനിയിവളുടെ കഴുത്തിൽ വേണ്ട. ചതിച്ചും വഞ്ചിച്ചും നേടിയതൊന്നും എല്ലാ കാലവും നിലനിൽക്കില്ല. അതുപോലെ എല്ലാം എല്ലാവരിൽ നിന്നും ഒരുപാട് കാലം ഒളിച്ചു വയ്ക്കാനും കഴിയില്ല. അതുകൊണ്ടല്ലേ ഇപ്പോ എങ്കിലും എല്ലാം അറിയാൻ എനിക്ക് സാധിച്ചത്."
ശ്രീഹരി മീരയുടെ താലിയിൽ പിടിച്ചു വലിച്ചു.
"എന്റെ താലീന്ന് വിട് ശ്രീയേട്ടാ... സർജറി കഴിഞ്ഞ ഉടനെ ഞാനിത് വീണ്ടും കഴുത്തിൽ അണിഞ്ഞത് ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ടാ. എന്നോട് ഈ അവസ്ഥയിൽ ഇങ്ങനെ ഒന്നും ചെയ്യരുത്. എല്ലാം ശ്രീയേട്ടനോടുള്ള ഇഷ്ടം കൊണ്ട് ഏട്ടനെ കിട്ടാൻ വേണ്ടി ചെയ്തതാ. എനിക്ക് മാപ്പ് തരണം."
മീര കരഞ്ഞു കൊണ്ട് കൈകൂപ്പി.
"കിഷോറിനോട് ഞാൻ ക്ഷമിച്ചാലും നിന്നോട് ഞാൻ ക്ഷമിക്കില്ലെടി. അവനെക്കാൾ നീയാ എന്റെ വേണിയോട് ചതി ചെയ്തത്. അതിന് നീ അനുഭവിക്കും."
ശ്രീഹരി പ്രാകി.
"ഈ താലി ശ്രീയേട്ടൻ പൊട്ടിച്ചെടുക്കരുത്. എങ്കിൽ സത്യമായിട്ടും ഞാനും മരിച്ചു കളയും."
മീര അവനോട് കേണു.
"അങ്ങനെയൊന്നും നീ മരിക്കില്ലെടി. മരിക്കാൻ ഞാൻ സമ്മതിക്കേമില്ല. അതുമല്ല മരിക്കാൻ ആയിരുന്നേൽ അന്ന് കിണറ്റിൽ വീണപ്പോഴോ ഈ സർജറിയോടെയോ അത് സംഭവിക്കുമായിരുന്നു. അങ്ങനെയൊന്നും നടക്കാത്ത സ്ഥിതിക്ക് ഇനി നീ ആത്മഹത്യയ്ക്ക് ശ്രമിച്ചാലും നീ എണീക്കാൻ വയ്യാതെ കിടന്ന് നരകിച്ചു ചാകേണ്ടി വരും. അതാണ് ദൈവം നിനക്ക് കാത്ത് വച്ചിരിക്കുന്ന ശിക്ഷ. അതൊക്കെ അനുഭവിക്കാതെ നിന്നെ മരിക്കാൻ വിടില്ല ഞാൻ.
ശ്രീഹരി പകയോടെ മുരണ്ടു കൊണ്ട് മീരയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത് ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.
അവന്റെ ആ നീക്കത്തിൽ മീരയും പത്മിനിയും വേണിയും ഒരുപോലെ ഞെട്ടിപ്പോയി.
"നീ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു മോനെ. എന്തൊക്കെ ചെയ്താലും പറഞ്ഞാലും മീര ഇപ്പോ നിന്റെ ഭാര്യയല്ലേ. അവൾ ഇങ്ങനെ ഇരിക്കുമ്പോ തന്നെ ഇങ്ങനെ വേണമായിരുന്നോ?"
പത്മിനി കരഞ്ഞു പോയി.
"ഇത്രയും ചെയ്ത ഇവളെ എന്റെ ഭാര്യയായി കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഇവളും അവനും കൂടി ഓരോന്ന് കാട്ടി കൂട്ടിയത് കാരണം ഞാൻ വേണിയെ ഒത്തിരി തെറ്റിദ്ധരോച്ചിട്ടുണ്ട്. അതിന് എനിക്ക് ഇങ്ങനെ ശിക്ഷ കിട്ടിയെന്ന് ഞാൻ കരുതിക്കോളാം." ശ്രീഹരി ദേഷ്യത്തിൽ മുഖം വെട്ടിച്ചു.
"എന്റെ താലി പൊട്ടിച്ചെന്ന് കരുതി ശ്രീയേട്ടനെ വിട്ട് ഞാൻ പോകുമെന്ന് കരുതണ്ട. ശ്രീയേട്ടൻ അടിച്ചാലും തൊഴിച്ചാലും എന്നെ വെറുത്താലും എനിക്ക് ശ്രീയേട്ടന്റെ കൂടെ ജീവിച്ച മതി. ഒരിക്കലും ഏട്ടന് ഞാൻ ഡിവോഴ്സ് തരുമെന്ന് കരുതണ്ട."
മീരയ്ക്ക് വാശിയായി.
"ഇത്രയും നാൾ നീ കണ്ട ശ്രീഹരിയെ ആയിരിക്കില്ല ഇനി നീ കാണാൻ പോകുന്നത്. അവസാനം മടുത്തിട്ട് നീ തന്നെ സ്വയം ഇറങ്ങി പോകാൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം."
ശ്രീഹരി പകയോടെ പറഞ്ഞു.
"ശ്രീയേട്ടൻ എന്നോട് എന്തൊക്കെ ദ്രോഹം ചെയ്താലും ഞാൻ ഏട്ടനെ വിട്ട് പോകില്ല." മീര വീറോടെ പറഞ്ഞു.
അവൾ അത് പറയുമ്പോ ഓവർ സ്‌ട്രെയിൻ ചെയ്ത കാരണം മീരയുടെ തലയിൽ സർജറി കഴിഞ്ഞു മുറിവ് കെട്ടി വച്ചഭാഗത്ത് നിന്നും ചോര പൊടിഞ്ഞു.
അത് കണ്ടതും പത്മിനി ഭയന്ന് പോയി.
"എനിക്കറിയാം നിന്നെ ഒഴിവാക്കണമെന്ന്." മീരയുടെ കഴുത്തിന് കുത്തി പിടിച്ചു അവൻ അത് പറഞ്ഞു.
"ശ്രീയേട്ടാ... അവളെ വിട്." രംഗം വഷളാകുന്നത് കണ്ട് അവരുടെ അടുത്തേക്ക് വന്ന വേണി പറഞ്ഞു.
അപ്രതീക്ഷിതമായി പിന്നിൽ വേണിയുടെ സ്വരം കേട്ട് ശ്രീഹരിയും മീരയും ഞെട്ടിപ്പോയി.
തുടരും
• 36 shares