#📙 നോവൽ - കാശിയുടെ പെണ്ണ് 💐 🔻പാർട്ട്_ 105 ✍️ രചന - ജിഫ്ന നിസാർ ❣️ കാർത്തുവിന്റെ മുറിയിൽ നിന്നുമുള്ള ബാൽക്കണിയിലെ ഊഞ്ഞാലിൽ അവൾ മുറിച്ചു കൊടുക്കുന്നാ ആപ്പിളും തിന്ന് കൊണ്ടവളോട് ചേർന്നിരിക്കുമ്പോഴാണ് ശിവയങ്ങോട്ട് കയറി ചെന്നത്... കാശിയുടെ തോളിൽ ചാരി അവനെ പറ്റിപിടിച്ചിരിക്കുന്നവൾ.. ആഹാ... ഇവിടിപ്പോ ആർക്കാ വയ്യായ്ക.." ആ കാഴ്ച നൽകിയ സന്തോഷത്തോടെ തന്നെയാണ് അവൻ അവർക്കടുത്തേക്ക് ചെന്നത്. നീ ജീവനോട് ഉണ്ടോ ഡാ നാറി.. " രണ്ടൂസമായിട്ടും അവനെ അങ്ങോട്ട് കാണാത്ത പരിഭവം കൊണ്ടാണ് കാശിയങനെ പറഞ്ഞത്. ഇല്ലെടാ..ഇന്നലെ ഞാൻ ചത്ത്..ഇന്ന് രാവിലെ കൂടി നിന്നെ വിളിച്ചു സംസാരിച്ചതെന്റെ പ്രേതമായിരുന്നു.." ശിവയുമൊരു ചിരിയോടെ അവർക്കിടയിലേക്ക് കയറി ചെന്നു. "ഇരിക്ക് ശിവേട്ട.. ദേ ഇത് കഴിക്ക്.." കാർത്തു ആ സംസാരങ്ങളൊന്നും തന്നെ ശ്രദ്ധിക്കാതെ അവനിരിക്കാൻ സ്ഥലം ചൂണ്ടി കാണിച്ചു കൊണ്ട് ആപ്പിൾ കഷ്ണം മുറിച്ചത് നീട്ടി. എനിക്ക് വേണ്ട കുഞ്ഞാറ്റ.. നീ അവന് തന്നെ കൊടുത്തേക്ക്... എങ്ങനെ ഉണ്ടെടാ ഇപ്പൊ.. വേദനയുണ്ടോ.. " രണ്ടു പേരോടുമായി സംസാരിച്ചു കൊണ്ട് തന്നെ ശിവ അവർക്കരികിൽ പോയിരുന്നു. വേദന.... അതൊക്കെ പോയെടാ.. ഇപ്പൊ ആകെയൊരു വലിച്ചിലും മടുപ്പും.. അത് മാറാൻ ഈ മരുന്നൊന്നും പോരാ.. " കാശുയുടെ മുഖം വലിഞു മുറുകി. മുഖം കടുത്തു.. അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്കും മനസ്സിലായി. "നിങ്ങളെന്ന സംസാരിക്ക്. ഞാൻ താഴെ ഉണ്ടാവും.. ശിവേട്ടന് കുടിക്കാൻ എടുക്കാം.. കഴിച്ചിട്ട് പോയ മതി കേട്ടോ..ഞാൻ അമ്മയോട് പറയാം.."അടുത്ത ആരെയോ കണ്ട സന്തോഷമുണ്ടവൾക്ക്. കാരണം വന്നിരിക്കുന്നത് അവളുടെ പ്രിയപ്പെട്ടവന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്. ആ ഒരിഷ്ടം അവൾക്കും അവനോട് തോന്നുന്നുണ്ട്. എന്തേലും വേണേൽ വിളിച്ചോ ട്ടോ.. പോകും മുൻപ് അവൾ കാശ്യോടും ഓർമ്മിപ്പിച്ചു. "മ്മ്... ചെല്ല്. നിന്റച്ചനും അമ്മയ്ക്കും മോളെ നല്ലോണം മിസ് ചെയ്യുന്നുണ്ടാവും.. ഇവിടിപ്പോ ഏത് നേരവും എന്റെ കൂടെയല്ലേ.. അവർക്ക് അർഹമായ എന്തോ ഒന്ന് ഞാൻ നുഴഞ്ഞു കയറി കയ്യടക്കി വെച്ച പോലെ.. അത്‌ കൊണ്ടെന്റെ കുഞ്ഞാറ്റ കിളി പോയി കുറച്ചു നേരത്തെക്ക് അവരുടെ മോളായിക്കോ ട്ടോ.." തിരികെ പോകാൻ തിരിഞ്ഞവളോട് അവനല്പം കാര്യമായിട്ട് തന്നെ പറഞ്ഞു കൊടുത്തു. ശിവ സന്തോഷത്തോടെ ചിരിയോടെ അവരുടെയായ ആ സ്നേഹകാഴ്ചകളിലെക്ക് നോക്കിയിരുന്നു. കാശി അന്നങ്ങനെ ഒരു ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ എന്ത് ദുരന്തമായേനെ രണ്ടിന്റെയും ലൈഫ്. അവനതാണ് ഓർത്തത്. മനസ്സ് നിറയാൻ ഇത് മതി ഇന്നിപ്പോൾ ഇണകിളികളെ പോലെ... കാർത്തു അതിന് ഉത്തരമൊന്നും പറയാതെ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ടിറങ്ങി പോകുകയും ചെയ്ത്.. എന്താടാ നിനക്കൊരു ചിരിയൊക്കെ.. " കാർത്തു പോയ വഴിയിൽ നിന്നും നോട്ടം മാറ്റിയ കാശി കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന ശിവയെ. "ഒന്നുല്ല...! അതേ ചിരിയോടെ തന്നെ അവനൊന്നു തലയാട്ടി. മനസ്സിലായെന്ന പോലെ അതേ ചിരിയപ്പോൾ കാശിക്കുമുണ്ട്. "അവളില്ലാത്ത ഞാൻ ഭയങ്കര ബോറായി പോയേനെ... ശൂന്യമായി പോയേനെ.." പതിയെ അത് പറയുമ്പോൾ പോലും.. അന്ന് വരെയും അവന്റെ കണ്ണുകളിൽ മിന്നി മാഞ്ഞ ആ ഒരുവളോടുള്ള അടങ്ങാത്ത സ്നേഹമാണ് ശിവയറിഞ്ഞത്. "എന്നിട്ടാണോ ഡാ മഹാ പാപി.. ആ പാവം പെണ്ണിനെ നീ ചുമ്മാ കലിപ്പിട്ട് വെറുപ്പിച്ചത്.. മാനസ മൈന പാടി നടക്കാൻ പ്രാക്ടീസ് നടത്തിയ ആളാണ്‌.. എന്നിട്ടിപ്പോ അവന്റെയൊരു ഒലിപ്പീര്.." ശിവയത് അപ്പാടെ പുച്ഛിച്ചു വിട്ടു. പക്ഷേ കാശിക്കപ്പോഴും ചിരി തന്നെയാണ്. ശിവക്കത് സന്തോഷവും. "നാട്ടിലെന്താടാ വിശേഷം.. അത് പറയ്യ് നീ.. എനിക്കിങ്ങനെ ഇവിടെ ഇരുന്നിട്ട് എന്തോ പോലെ.." കാശി മുഖം ചുളിച്ചു. "ആഹ്.. തത്കാലം ആ എന്തോ പോലെ നീയങ്ങു വിഴുങ്ങിക്കോ.. അല്ലേൽ ശെരിയാവില്ല. മഹേഷിന്റെ കാര്യം ഒരു വശത്ത്.. പിന്നെ ഈ മുറിവും വെച്ചോണ്ട് ഇച്ചിരി അടങ്ങി ഇരിക്കാൻ നിനക്കിവിടാ സേഫ്.. അത് കൊണ്ട് മോൻ സഹിച്ചോ ട്ടാ.." "അവനെ ഞാൻ വെറുതെ വിടുമെന്നാണോ..." കാശി പല്ല് കടിച്ചു കൊണ്ടത് ചോദിച്ചു. വല്ലാത്തൊരു ദേഷ്യമുണ്ടപ്പോൾ അവന്റെ മുഖം നിറയെ.. മഹേഷിനെ ഓർക്കുമ്പോൾ പോലും അവന്റെ ഞരമ്പിൽ തീ പിടിക്കുന്നത് പോലാണ്. കയ്യോടെ അവന് കൊടുക്കാനുള്ളത് കൊടുത്തു തീർക്കാതെ അതിനി മാറില്ല. "ഇല്ലെന്നുറപ്പല്ലേ.. അത് കൊടുത്തു തീർക്കാൻ ഞാനും ഉണ്ടല്ലോ നിന്റെ കൂടെ.. പക്ഷേ ആദ്യം നീയൊന്ന് റെഡിയാവട്ടെ. അല്ലാതിപ്പോ തന്നെ വീര്യം കാണിക്കാനും പക തീർക്കാനും ഇറങ്ങി പോയാൽ നഷ്ടം നിനക്ക് തന്നെയാണ്.." ശിവ ഓർമ്മിപ്പിച്ചു. അച്ഛമ്മ അറിഞ്ഞോടാ..ഈ പുകിലൊക്കെ.വിളിയൊന്നും വന്നിട്ടില്ല..എനിക്കിത് വരെയും അങ്ങോട്ട്‌ വിളിച്ചാൽ വല്ലതും ചുഴിഞ്ഞറിയുമോ എന്ന് പേടിച്ചിട്ടാ.. ഞാൻ വിളിച്ചിട്ടും ഇപ്പൊ കുറച്ചായി.. വെറുതെ എന്തിന് അതിനെ കൂടി പേടിപ്പിക്കാൻ.. നീ വിശേഷം വല്ലതും അറിഞ്ഞോ... പിന്നെ " കാശി ചോദിച്ചപ്പോൾ ശിവ ഞെട്ടി കൊണ്ടവനെ നോക്കി. മനസ്സിലിരുന്ന് പുകയുന്നതെല്ലാം അവനോടായി പങ്ക് വെക്കാൻ ഒരവസരം കിട്ടിയത് പോലാണ് പിന്നെ തോന്നിയത്. അവനായിട്ട് തന്നെ ഒരു വഴി തുറന്നു തന്നിരിക്കുന്നു. എന്താടാ.." ശിവയുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാശി എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് ഊഹിച്ചെടുത്തു. അത്... ചെറിയൊരു പ്രശ്നമുണ്ട് കാശി.." ശിവയുടെ ശബ്ദം വല്ലാതെ നേർത്തു പോയിരിക്കുന്നു. "സസ്പെൻസ് ഇട്ട് കളിക്കാതെ നീ കാര്യം പറയുന്നുണ്ടോ ശിവ... കാശിക്ക് ടെൻഷനേറി തുടങ്ങി. അതിനൊപ്പം ദേഷ്യവും. ഒരൊറ്റ ശ്വാസത്തിൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ശിവ പറയുബോൾ കാശി അവനെ മിഴിച്ചു നോക്കി. "ഇനിയിപ്പോ പേടിക്കാൻ ഒന്നുമില്ല കാശി. അവളിപ്പോ ഒക്കെയാണ്.." ആ ഇരിപ്പ് കണ്ടിട്ടൊരു സങ്കടത്തോടെ ശിവ പറഞ്ഞു. "അപ്പൊ.. ഇതൊക്കെ കഴിഞ്ഞിട്ട് കുറെ ദിവസം ആയോ ഡാ.." കാശിയുടെ നോട്ടം ശിവക്ക് നേരെ കൂർത്തു. "അല്ലടാ അത്...ഇതിനെ കുറിച്ചൊന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു നീയും. നിനക്കറിയാലോ..നിന്റെ ഡോക്ടർ തന്നെയാണ് ഇപ്പോഴൊന്നും നിന്നോട് പറയരുതെന്ന് നിർബന്ധിച്ചു പറഞ്ഞത്.." പറയാഞ്ഞതിൽ അവന് തന്നോട് നീരസം തോന്നുമോ എന്നൊരു ടെൻഷനുമുണ്ട് ശിവക്കും. "അത്രയും സീരിയസ് ആയിരുന്നു.. എന്നല്ലേ അപ്പോൾ അർഥം.." "എന്ന് ചോദിച്ചാൽ ആയിരുന്നു. പക്ഷേ പറഞ്ഞല്ലോ ഞാൻ.. ഇപ്പൊ ഒക്കെയാണ്..അവൾക്കൊരു കുഴപ്പവുമില്ല. ഇന്നോ നാളെയോ ഡിസ്ചാർജ് ആയേക്കും.. ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു.." "സമ്മതിച്ചു.. ഇപ്പൊ ഒക്കെയാണ്. പക്ഷേ അന്ന്.. അന്നെനിക്ക് കാണാൻ കഴിയാതെ...അവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. എന്താവുമായിരുന്നു ശിവ.." അവനെന്താണ് ഉദ്ദേശിച്ചതെന്ന് ശിവക്ക് മനസ്സിലായി. "നീ വെറുതെ ടെൻഷൻ ആവാതെടാ.. അങ്ങനൊന്നും ഉണ്ടായില്ലല്ലോ.. അവളെയിപ്പോ മുറിയിലേക്ക് മാറ്റി.. പിന്നെ മറ്റൊരു ആശ്വാസം.. ഗായത്രിയെ അവളുടെ വീട്ടുകാർ അംഗീകരിച്ചു എന്നുള്ളതാ..." മറ്റൊന്നും ഓർക്കാതെ അവനൊരു ചിരിയോടെ പറയുമ്പോൾ വീണ്ടും കാശിയുടെ കണ്ണുകൾ ചുരുങ്ങി. "അതും ഇതും തമ്മിലെങ്ങനെ... സത്യം പറഞ്ഞോ ശിവ.. ഇനിയും എന്തൊക്കെയോ നിനക്ക് പറയാനുണ്ടല്ലോ.." കാശിയുടെ മുഖം വലിഞ്ഞു മുറുകി. ഭവ്യയുടെ ഗർഭം അടക്കം... അവൾ അമിത ഡോസിൽ ഗുളിക കഴിച്ചു ഹോസ്പിറ്റലിൽ ആയത് വിഷ്ണു ഗായത്രിയിൽ കുറ്റം ആരോപണം നടത്തിയത് അടക്കം ശിവക്ക് അവനു മുന്നിൽ പറയേണ്ടി വന്നു... "എനിക്ക്... ഹോസ്പിറ്റലിൽ പോണം ശിവ.. അവളെ കാണാൻ.." അതേ ഭാവത്തിൽ തന്നെ അവൻ എഴുന്നേറ്റു. "അല്ലെടാ... അവളിപ്പോ ഒക്കെയാണ്.. നീ ഈ തലയും വെച്ച്..." "പിന്നെ തലയിവിടെ ഊരി വെച്ച് പോകാനോക്കുമോ.. എടാ അവളെന്റെ അനിയത്തിയാണ്.ഇത്രേം ദിവസം ഞാനിതൊന്നും അറിഞ്ഞില്ലെന്നു പറയാമായിരുന്നു.. ഇനിയും എല്ലാം അറിഞ്ഞിട്ടും എനിക്കിവിടെ ഇങ്ങനെ തന്നെ ഇരിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ശിവ...." കാശി ഒച്ചയിട്ട് കൊണ്ടവനെ നോക്കി. മുൻപ് അവനോട് പറയാഞ്ഞത് എത്ര നന്നായി എന്നായിരുന്നു ശിവക്കാ നിമിഷം തോന്നിയത്. എന്താ.. എന്താ കാശ്യേട്ടാ.. പതിയെ പറ.. മുറിവ് വേദനിക്കും.." അവർക്ക് കുടിക്കാനുള്ളതുമായി വന്നിരുന്ന കാർത്തു പെട്ടന്നുള്ള ബഹളം കേട്ടിട്ട് ഓടി വന്നു. ഒന്നുല്ല കുഞ്ഞാറ്റ.. അവൻ ഹോസ്പിറ്റലിൽ പോകാൻ... അയ്യോ.. ന്ത്‌ പറ്റി.. വീണ്ടും വേദന വന്നോ.. തല എവിടേലും ഇടിച്ചോ.. " ശിവയത് പറഞ്ഞു മുഴുവനാക്കും മുൻപ് കാർത്തു കാശിയുടെ നെറ്റിയിലെ മുറിവിലേക്ക് നോക്കി വെപ്രാളത്തോടെ ചോദിച്ചു. "ഇവൾക്കറിയില്ലേ..." കാശി ശിവയോട് ചോദിച്ചു. "അവളറിഞ്ഞ പിന്നെയത് നീ അറിഞ്ഞത് പോലല്ലേ.." ശിവ തന്നെയാണ് കാർത്തുവിനോടും വിവരം പറഞ്ഞു കൊടുത്തത്.. ഞാനൂടി വരാ... കാശിയോട് പോകണ്ടാന്നൊന്നും പറഞ്ഞില്ല..കാർത്തു. പകരം പറഞ്ഞതങ്ങനെയാണ്. ഇതിനോടകം തന്നെ കാശി അവൾ കൊടുത്ത ജൂസും കുടിച്ച് കൊണ്ടകത്തേക്ക് കയറി പോയിരുന്നു.. 💥💥 സമ്മതിച്ചു വിഷ്ണു നാദ്.. താനും തന്റെ അമ്മയും ഇത്രയും നേരത്തെ കുമ്പസാരത്തിൽ ഗായത്രിക്ക് ഭവ്യയോടുള്ള വൈരാഗ്യവും അതിന്റെ പേരിൽ നടത്തിയ കൊലപാതകശ്രമവും. അതാണ് ഇവിടെ സംഭവിച്ചത്.എല്ലാം ഞങ്ങൾ സമ്മതിച്ചു.. പക്ഷേ.. അന്ന്.. അതായത് ഭവ്യ അബോധവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ അന്ന്.. അന്നവൾക്ക് മെഡിസിൻ കൊടുത്തത് വിഷ്ണു തന്നെയാണോ...? പോലീസ് ഓഫീസറുടെ ചോദ്യവും നോട്ടവും. ഭവ്യ അയാളോട് സത്യം പറഞ്ഞു കാണും. അതാവും ഈ ചോദ്യം.താൻ ഗുളിക പൊട്ടിച്ചു കൊടുക്കുമ്പോൾ അവൾക്ക് ബോധമുണ്ടായിരുന്നല്ലോ.. അത് കൊണ്ട് തന്നെ ഇനിയിപ്പോ കള്ളം പറഞ്ഞു കൊണ്ട് കൂടുതൽ പ്രശ്നമുണ്ടാക്കേണ്ട എന്നൊരു ഭാവത്തിൽ വിഷ്ണു ആണെന്ന് സമ്മതിച്ചു. " കൊടുത്തത് ഞാനാണ്. പക്ഷേ അതെനിക്ക് തന്നത് ദേ ഇവളാ.. ഇല്ലേൽ സാറ് ചോദിക്ക്..അപ്പോഴും ഞാൻ അറിഞ്ഞില്ല അതെനിക്കിങ്ങനേ നിൽക്കാനുള്ള ഒരു കാരണമാവുമെന്ന്.. " വിഷ്ണു ഗായത്രിയെ നോക്കി പല്ല് കടിച്ചു. അവൾ രാജശേഖരന്റെ കയ്യിൽ ചുറ്റി പിടിച്ചു നിൽപ്പുണ്ട്. "ഭവ്യ പറഞ്ഞത് പ്രകാരം.. ഞാൻ ആളെ വിട്ട് അവളുടെ റൂം സേർച്ച്‌ ചെയ്യിപ്പിച്ചു.. ആ വീട്ടിൽ ആരും അറിയാതെ ഭവ്യ സ്വന്തം മുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് ഇങ്ങനൊന്നും മുൻകൂട്ടി കണ്ടത് കൊണ്ടായിരിക്കുമല്ലോ .. ഇനിയിപ്പോ അതിനെ കുറിച്ച് വിഷ്ണുനാദെന്നാ ഏട്ടൻ എന്ത് പറയുന്നു..ഏഹ്.." അങ്ങേയറ്റം പരിഹാസം നിറഞ്ഞു നിൽക്കുന്ന ആ ചോദ്യത്തിൽ തന്നെ വിഷ്ണു അപകടം തിരിച്ചറിഞ്ഞു. സിസിടിവി.. അവളോ.. " അവൻ വിശ്വാസം വരാത്ത പോലെ എടുത്തു ചോദിച്ചു. "അതെ.. സിസിടിവി തന്നെ.. വിശ്വാസം വരുന്നില്ലേ നിനക്ക്.. എങ്കിൽ സംഭവം സത്യം തന്നെയാണ്.. കുരുട്ട് ബുദ്ധിയുടെ ആശാനായ വിഷ്ണുനാദിന്റെ അനിയത്തി തന്നെയാണ് ഭവ്യ ഈ കാര്യത്തിൽ.വിഷ്വൽ മാത്രമല്ല.. വോയ്‌സ് നോട്ട് അടക്കം നല്ലത് പോലെ പതിഞ്ഞു കിട്ടുന്ന അത്യാവശ്യം കോസ്റ്റലി ആയിട്ടുള്ള ആ സിസിടിവി പല സത്യങ്ങളും തുറന്നു കാട്ടിയിട്ട് തന്നെയാണ് വിഷ്ണു നാദേ ഞാനിപ്പോൾ നിന്റെ മുന്നിൽ...ഇങ്ങനെ നിവർന്നു നിൽക്കുന്നത്." ഓഫീസർക്ക് പരിഹാസ ചിരി തന്നെയാണ്. "നിങ്ങളെന്താ... ഈ കുറ്റം എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നോ." ഉള്ളിലെ വിറയൽ അടക്കി കൊണ്ടവൻ ഉറക്കെ ചോദിച്ചതും ഓഫീസർ കൈ നിവർത്തി ഒരൊറ്റയടി.. വിഷ്ണു പിന്നിലേക്ക് ചാഞ്ഞു പോയി.. "കുറ്റം നല്ലത് പോലെ വെടിപ്പായി സാറ് ചെയ്തിട്ടും പിന്നെയും പൊട്ടൻ കളിക്കുന്ന നിന്റെ തലക്ക് ബെസ്റ്റ് ആക്ടർ അവാർഡ് തരികയാണ് വേണ്ടതെന്നു അറിയാഞ്ഞല്ലടാ പൊന്ന് മോനെ.. നീ എവിടം വരെയും പോകും എന്ന് നോക്കിയതല്ലേ..ഞാൻ " പൂർണ്ണമായും താനൊരു കെണിയിൽ വീണു കുരുങ്ങി പോയെന്നുള്ളത് വിഷ്ണുവിന് മനസ്സിലാക്കി കൊടുക്കുന്നത് കൂടിയായിരുന്നു ആ വാക്കുകൾ. അമിത ആത്മ വിശ്വാസമിപ്പോൾ തനിക്ക് പണിതന്നിരിക്കുന്നു. ഇത് വരെയും ചെയ്തു കൂട്ടിയതിൽ നിന്നും ലാഘവത്തോടെ ഊരി വന്നത് പോലൊരു രക്ഷ ഈ കാര്യത്തിൽ ഉണ്ടാവില്ല. കാരണം എതിരെ നിൽക്കുന്ന ശത്രു.. അത് പ്രബലനാണ്. ഭവ്യക്ക് വേണ്ടി കൊടുത്ത പരാതി എന്നാണ്. പക്ഷേ അതയാൽ അയാളുടെ മകൾക്ക് വേണ്ടി കൊടുത്തതാണ്. ഉറപ്പായും അയാളത് ചെയ്യും. കൂട്ടത്തിൽ തനിക്കുള്ള പണിയും. മകളെ ഉപദ്രവിച്ചു എന്നതും അവളുടെ ജീവിതം കരുതി കൂട്ടി നശിപ്പിച്ചു എന്നുള്ളതിനും കൂട്ടി ചേർത്ത് കിട്ടുന്ന ശിക്ഷ.. അത് ഒട്ടും ചെറുതാവില്ല. അവന്റെ കണ്ണുകൾ രാജശേഖരന്റെ നേരെയൊന്ന് പാളി.. കളി കാണുന്ന ലാഘവത്തോടെ മകളെയും ചേർത്ത് പിടിച്ചു കൊണ്ടുള്ള ആ നിൽപ്പ്.. അങ്ങനൊന്നും ഇനിയീ ജന്മത്ത് പ്രതീക്ഷിക്കുന്നില്ലാത്തവന് അതൊരു ഷോക്ക് തന്നെയാണ്. അതിന്റെ പരിണിത ഫലങ്ങൾ താങ്ങാനും പറ്റില്ല.. "നീയും നിന്റെ തള്ളയും കൂടി കുടുംബത്തിന്റെ സൽപ്പേര് മാങ്ങ തൊലി എന്നൊക്കെ പറഞ്ഞിട്ടിത് ഒതുക്കി തീർക്കാൻ നോക്കിയത് തന്നെ കള്ളത്തരമാണ്.അവിടെ മുതൽ ഡോക്ടർക്ക് നിങ്ങളെ സംശയമുണ്ടെന്ന് പറഞ്ഞു കഴിഞ്ഞു.. സൽപ്പേര് ഉള്ള കുടുംബത്തിനല്ലേ വിഷ്ണുനാദേ അത് നില നിർത്തേണ്ട കാര്യമുള്ളു. നീ കുടുംബം ഏറ്റെടുത്തതിൽ പിന്നെ എന്തോന്ന് പേര്.." പോലീസ് ഓഫീസർ ചുണ്ട് കോട്ടി കൊണ്ടത് പറയുമ്പോൾ വിഷ്ണു രക്ഷപ്പെട്ടു പോകാനുള്ള വഴികളെ കുറിച്ചാണ് ഓർത്തത് മുഴുവൻ. "ഇത് കേസാക്കിയ.. മകളെ നാണം കെടുത്തിയാൽ കെട്ടി തൂങ്ങി ചാവും എന്നല്ലേ നിങ്ങൾ ഡോക്ടറോട് പറഞ്ഞത്.. അന്വേഷിച്ചു വന്നപ്പോ നിങ്ങളെ പോലൊരു തള്ള ജീവിച്ചിരിക്കുന്നത് കൊണ്ടും പ്രതേകിച്ചു കാര്യമൊന്നുമില്ല.. അത് കൊണ്ട് ഇപ്പൊ വേണേലും അതാവാം കേട്ടോ സുഗന്ധി.. കാരണം ഇനിയങ്ങോട്ട് ഇതൊരു കേസാണ്.. അടപടലം പൂട്ടി ഞാൻ അന്വേഷിച്ചു സത്യം പുറത്ത് കൊണ്ട് വരും..ഉറപ്പ്.." അത് കൂടി കേട്ടതോടെ സുഗന്ധി വിറക്കാൻ തുടങ്ങി.. അവരുടെ നോട്ടം വിഷ്ണുവിന്റെ നേരെ നീണ്ടു. ആ മുഖത്തെ പതർച്ചയറിഞ്ഞതും അവരിൽ ബാക്കിയുള്ള ധൈര്യം കൂടി മാഞ്ഞു പോയി.. "ഇനിയെന്തേലും പറയാനുണ്ടോ ആവോ.." അങ്ങേയറ്റം പരിഹാസത്തോടെയുള്ള പോലീസിന്റെ ചോദ്യം. അതിന് ഉത്തരം പറയാൻ തിരിഞ്ഞ വിഷ്ണുവിന്റെ നോട്ടം ചെന്നു നിന്നത്.... വാതിൽക്കൽ ചാരി നിന്നിട്ടത് മുഴുവനും കേട്ടു എന്നൊരു ഭാവത്തിൽ.. മുറുക്കത്തിൽ നിൽക്കുന്ന കാശിയുടെ നേരെയാണ്.. തുടരും... നല്ല പഷ്ട് സീൻ.. ഈ കഥയിൽ ഞാൻ ഏറെ ആവേശത്തിൽ എഴുതിയത് ഇതാണ്.. ഈ സീൻ. എനിക്കേറെ ഇഷ്ടമുള്ളതും ഇത് തന്നെ.. കർമ.... വരിക തന്നെ ചെയ്യും.. തരിക തന്നെ ചെയ്യും.. റിവ്യൂ ഇടണേ.. സ്നേഹത്തോടെ jif❣️ #📔 കഥ #💞 പ്രണയകഥകൾ
30 shares

More like this