അമ്പിളി 🌝
3K views 7 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ നീയെൻ നീലാംബരി 🦋9  " അവന്റെ നോട്ടം കണ്ടോ.... ചവാൻ നേരത്താണെങ്കിലും നല്ലൊരു പെണ്ണ് കയ്യിൽ വന്നതിന്റെയാവും ....." താര വെറുപ്പോടെ വർഷയെയും അഭിയേയും മാറി നോക്കി പറഞ്ഞു.  " നിന്നേക്കാൾ എന്ത് കൊണ്ടും ഭംഗി അവൾത്തന്നെയല്ലേ ....." താരയെ ഒന്ന് കൂടെ ചൂടാക്കാനെന്നപോലെ വർഷ പറഞ്ഞു.  താര ദേഷ്യത്തിൽ കൈചുരുട്ടി.  " എന്തൊക്കെ പറഞ്ഞാലും ഇങ്ങോട്ടേക്കല്ലേ അവനവളെ കൊണ്ട് വരുന്നത്. ഞാനും നീയും നമ്മുടെ അമ്മമാരും ഉള്ളപ്പോൾ അവൾക്കിവിടെ നരകത്തേക്കാൾ ഭീകരമായിരിക്കുമെന്ന് ഞാൻ പറയാതെ നിനക്കറിയാമായിരിക്കുമല്ലോ അല്ലെ? "  " പിന്നല്ലാതെ......" ഇരുവരും പുച്ഛത്തോടെ ചിരിച്ചു.  " ഞാൻ എന്റെ പ്രണയം പറഞ്ഞപ്പോൾ അവനൊരു ട്രൂലവ് ഉണ്ടെന്ന്...... എന്നിട്ടിപ്പോൾ അസുഖം വന്നെന്നറിഞ്ഞിട്ട് അവൾ പോയവഴിക്ക് പുല്ലുപോലും മുളച്ചു കാണില്ല .... "  " അതിന് നിനക്ക് അഭിയേട്ടനോട് പ്രണയം ആയിരുന്നില്ലല്ലോ വെറും lust ആയിരുന്നല്ലോ..... " വർഷ സംശയത്തോടെ ചോദിച്ചു. " അന്നവന്റെ ബോഡി നീ കണ്ടതല്ലേ. എന്തൊരു മുടിഞ്ഞ ലുക്ക് ആയിരുന്നു. ആർക്കായാലും തോന്നിപ്പോകാവുന്നതേ എനിക്കും തോന്നിയിട്ടുള്ളൂ..." താര പറഞ്ഞതും വർഷയുടെ ചുണ്ടിലൊരു പുച്ഛം വിരിഞ്ഞു.  അപ്പോഴേക്കും അഭി അലക്കിവിരിച്ചു വീട്ടിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. " ഒന്ന് മെലിഞ്ഞെന്നല്ലതെ ഇപ്പോഴും ലൂക്കിനൊരു കുറവും വന്നിട്ടില്ലല്ലോ..." വർഷ സൂത്രത്തിൽ പറഞ്ഞു.  " അതിനിനി എനിക്കവനെ വേണ്ട..... ആ രോഗിക്ക് അതിനൊക്കെ ഇപ്പോൾ എത്ര കഴിവ് കാണുമെന്ന് ഊഹിക്കാവുന്നതുള്ളു...." അത് പറഞ്ഞു താര ചിരിച്ചുകൊണ്ടവൻ പോകുന്നത് നോക്കി നിന്നു .  മുകളിൽ ബാല്കണിയിൽ അവർ തന്നെ നോക്കി എന്തൊക്കെയോ വഷളത്തരം പറയുകയാണെന്ന് അഭിക്ക് മനസിലായി. അവരെ മൈൻഡ് ചെയ്യാതെ വേഗമവൻ വീടിനടുത്തേക്ക് ചെന്നു. അടുക്കള വഴി അകത്തു കയറി. അടുക്കളയിൽ ജാനിച്ചേച്ചി വൈകുന്നേര ചായക്കുള്ള പഴംപൊരി ഉണ്ടാക്കുന്ന തകർത്ത പണിയിലായിരുന്നു.  പഴംപൊരിയുടെ മണം മൂക്കിലടിച്ചതും അഭിക്ക് കൊതി വന്നു പോയി. പക്ഷെ കഴിക്കാൻ പറ്റില്ല. കംപ്ലീറ്റ് റിക്കവറി ആവാതെ മൈദ കഴിക്കരുതെന്നാണ് നീരജ് ഡോക്ടറുടെ കർശന നിർദ്ദേശം. ഇനി ഇപ്പൊ കഴിക്കാൻ പറ്റിയാലും കിട്ടാൻ പോകുന്നില്ല. വൈകുന്നേര ചായ എന്നൊരു പതിവ് പോലും അഭി മറന്നു പോയിട്ടുണ്ട്. ഇനി രാത്രി തന്നെ കാത്തിരിക്കുന്ന വളഞ്ഞ പത്രത്തിലെ കഞ്ഞിയാണ് രാത്രി ഭക്ഷണം. അത് വരെ റൂമിൽ പോയി കിടക്കും.  " അഭി മോനെ.....ദാ ........" ചൂടാറിയ ഒരു പഴം പൊരി ജാനിച്ചേച്ചി അഭിക്ക് നേരെ നീട്ടി.  വേണ്ട എന്ന് പറയാൻ തുടങ്ങുന്നതിന് മുന്നേ അവിടെ ഒരു കയ്യടി മുഴങ്ങി.  " അപ്പൊ ഇതാണ് ഇവിടെ നടക്കുന്നതെല്ലേ............. നന്നായിട്ടുണ്ട്..... " മീനാക്ഷി അകത്തു നിന്നുള്ള അടുക്കള വാതിൽക്കൽ നിന്നും കയ്യടിയോടെ പറഞ്ഞു.  ജാനിച്ചേച്ചി ഭയന്ന് പോയി .  " കുഞ്ഞേ.... ഞാൻ മോൻ ഇതിലെ പോകുന്നത് കണ്ടപ്പോൾ...." അവർ വാക്കുകൾക്കായി പരതി. അബി നിസ്സഹായതയോടെ അവരെ നോക്കി പോയി. " ഇത് എന്നത്തേയും പതിവായിരിക്കുമല്ലേ , നാണമുണ്ടോടാ നിനക്കിങ്ങനെ അടുക്കളയിൽ ജോലിക്കാരിയുടെ കയ്യിൽനിന്നും ഞങ്ങൾ ആരും കാണാതെ ഓരോന്ന് വാങ്ങി കഴിക്കാൻ? " നല്ല പുച്ഛത്തോടെ മീനാക്ഷി പറഞ്ഞത് കേട്ട് നാണക്കേടോടെ അഭി തലതാഴ്ത്തി നിന്നു.  ജാനിച്ചേച്ചി അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് കേട്ടഭാവം നടിക്കാതെ മീനാക്ഷി വീണ്ടും അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഹൃദയം നുറുങ്ങുന്നുണ്ടെങ്കിലും പതിവ് ചിരിയോടെ ഒന്നും മിണ്ടാത്തവൻ അകത്തേക്ക് നടന്നു. ഹാളിൽ രാവിലെ കത്തിച്ചു വച്ചിരിന്ന അണഞ്ഞ വിളക്കുകളുള്ള മുത്തശ്ശന്റെയും അമ്മയുടെയും ഫോട്ടോകളിലേക്കൊന്ന് നോക്കി വേദനയോടവൻ റൂമിൽ കയറി വാതിലടച്ചു. ദേഷ്യത്തോടെ മീനാക്ഷി അത് നോക്കി നിന്നു. കത്തി കൊണ്ടിരിക്കുന്ന ഗ്യാസ് ഓഫ് ചെയ്തവർ ജനിച്ചേച്ചിക് നേരെ തിരിഞ്ഞു. അവരുടെ കവിൾ നോക്കി ഒറ്റയടി.അഭിക്ക് നീട്ടിയ പഴംപൊരി നിലത്തേക്ക് തെറിച്ചു.  താൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ പോയ അഭിയോടുള്ള ദേഷ്യം കൂടെ അവരാ അടിയിൽ തീർത്തു. ജാനിച്ചേച്ചി നിറകണ്ണുകളോടെ കവിൾ പൊതിഞ്ഞു പിടിച്ചു. " നിങ്ങടെ ശമ്പളം തരുന്നത് ഞങ്ങളുടെ ഭർത്താക്കന്മാരാണ്. അല്ലാതെ ആ പോയ ചാവാലിപ്പട്ടിയല്ല . ഞാനോ ഏടത്തിയോ അറിയാതെ നിങ്ങൾ അവനു പച്ചവെള്ളം കൊടുത്തെന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ............" അവർക്ക് നേരെ വിരൽ ചൂണ്ടി ദേഷ്യത്തിൽ പറഞ്ഞു കൊണ്ടവർ തിരിഞ്ഞു നടന്നു.  ജാനിച്ചേച്ചി മുഖം പൊത്തി കരഞ്ഞു .....  " ഇതിനൊന്നും നിങ്ങൾ അനുഭവിക്കാതിരിക്കില്ല....." അവർ ഹൃദയം പൊട്ടി പറഞ്ഞു പോയി . അഭി റൂമിൽ ചെന്ന് ബെഡിലേക്ക് കമഴ്ന്നു വീണു. തല പൊളിഞ്ഞു പോകുന്ന വേദന തോന്നിയവന്. ഇത്രത്തോളം അപമാനിക്കാൻ താൻ അവരോടൊക്കെ എന്താണ് ചെയ്തതെന്ന് അവനൊരു ഊഹവുമില്ല.  അവൻ അവനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അമ്മയെ വെറുതെ ഓർത്തു പോയി.  " മരിക്കണ്ടായിരുന്നു അമ്മേ...... എന്നെ ഒറ്റക്കാക്കി പോകണ്ടായിരുന്നു............."  നീറുന്ന നെഞ്ചോടെ അഭി പറഞ്ഞു. ക്ഷീണം കൊണ്ടും വിഷമം കൊണ്ടും കണ്ണുകൾ അടഞ്ഞു തുടങ്ങി. പക്ഷെ തുറന്നിട്ട ജനലിലൂടെ വരുന്ന വെളിച്ചം അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തി . അഭി എണീറ്റ് ജനൽ അടക്കാൻ കൈ നീട്ടിയതും മിഴികൾ വെറുതെ കുറച്ചു മാറി കാണുന്ന ഗസ്റ്ഹൗസിലേക്ക് നീണ്ടു. അതിനു മുറ്റത്തായി മഞ്ഞ കളറിൽ ഒരു ടോപ്പും കറുപ്പ് പാന്റും ധരിച്ചു ഈറൻ മുടി വിരിച്ചിട്ടു ഒരുത്തി മുറ്റത്തുള്ള വലിയ പ്ലാവിന്റെ തണലിൽ കിങ്ങിണിയോട് സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ മുഖം കണ്ടാൽ അറിയാം നേരത്തെ ഉള്ള ഭയം എല്ലാം മാറിയിട്ടുണ്ടെന്ന്.   കുളത്തിൽ നിന്നും ശരിക്ക് ആളെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ ശരിക്കവളെ കാണാമായിരുന്നു. അമ്മാവൻ പറഞ്ഞത് വച്ച് അവളൊരു പാവപെട്ട അനാഥ കുട്ടിയാണ്. പക്ഷെ അങ്ങനയല്ലെന്ന് അവന് തോന്നി. അപ്സരസ്സിനെ പോലെയുള്ളവളേ അങ്ങനെ നോക്കി നിൽക്കുമ്പോൾ അഭിക്കവളോട് സഹതാപം തോന്നി.  " എന്തിനാ കൊച്ചെ ഈ നരകത്തിലേക്ക് നീ വന്നത്? "  അവൻ പറഞ്ഞു തീർന്നതും എന്തോ ഉൾപ്രേണയോടെ മധു ആ തുറന്നിട്ട ജാലകത്തിലേക്ക് നോക്കി. അഭി ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് തന്നെ അവനാ നിൽക്കുന്നതിൽ നിന്നും ഒരടി മാറാൻ സാധിച്ചില്ല. അവളുടെ നോട്ടം കൃത്യം അഭിയുടെ മുഖത്തു വന്നു വീണു. ഒന്ന് മുഖം ചുരുക്കി നോക്കിയതും അവനാണെന്നു അവൾക്ക് പെട്ടന്ന് മനസിലായി. മധു നന്ദിയോടെ അവനെ നോക്കി പുഞ്ചിരിച്ചു. അഭിയും തിരിച്ചൊന്ന് പുഞ്ചിരിച്ചു. അപ്പോഴാണ് അവൾക്കടുത്തേക്ക് രണ്ടു അമ്മവാന്മാരും നടന്നു വരുന്നത് അഭി കാണുന്നത്. അവരെ കണ്ടതും മധു ബഹുമാനത്തോടെ മുഖം കുനിച്ചു. അവർക്കൊപ്പം വന്ന സജീവേട്ടൻ കിങ്ങിണിയോടെന്തോ പറഞ്ഞതും അവൾ മധുവിനോട് ബൈ പറഞ്ഞു അവിടിന്നു നടന്നു. അവൾക്കൊപ്പം മൂവരും വീടിനകത്തേക്ക് കയറി. അവർ കയറി പോയതും അഭി ജനൽ അടച്ചു. ചുളുങ്ങി കിടക്കുന്ന വിരി നേരെ വിരിച്ചു അതിൽ കയറി കിടന്ന് മയങ്ങി തുടങ്ങി. കഴിക്കുന്ന മരുന്നുകളും ആവശ്യത്തിനുള്ള ഭക്ഷണം ഇല്ലായ്മയും ചെയ്യുന്ന ജോലികളും കുളത്തിലെ സംഭവവും അവനെ നന്നേ തളർത്തിയിരുന്നു . ************************ മധു അവർക്കൊപ്പം അകത്തു കയറി. മാധവന്റെയും മഹാദേവന്റെയും മുഖം വളരെ ഗൗരവത്തിലായിരുന്നു. അവരെ സംബന്ധിച്ചു അവൾ അവരുടെ ജോലിക്കാരിയാണല്ലോ. അവർ രണ്ടു പേരും അവിടുള്ള സോഫയിലേക്കിരുന്നു. മധുവും സജീവനും അവർക്കടുത്തായി നിന്നു.  " പേരെന്താ നിന്റെ? " മാധവൻ ഗൗരവത്തിൽ ചോദിച്ചു. അയാളുടെ വസ്ത്രത്തിലും മുഖത്തിലും ഉണ്ടായിരുന്ന അതേ അധികാരഭാവം ആ ചോദ്യത്തിലും ഉണ്ടായിരുന്നു. " മധുബാല...."  " നീ എന്തിനാണ് ഇങ്ങോട്ടു വന്നതെന്ന് നന്നായറിയാമല്ലോ അല്ലെ? "  "മ്മ്................" " വെറും ഒരുവർഷം , നിനക്ക് നിന്റെ ജോലി തീർത്തു ഞങ്ങൾ തരുന്ന കാശു വാങ്ങി പോകാം... പോകണം.... കേട്ടല്ലോ? "  മധു വീണ്ടും മൂളി. " ഒരു കാര്യം പറയാം....ഞങ്ങളെ സംബന്ധിച് ഈ കല്യാണം വളരെ അത്യാവശ്യമാണ്.... അത് കൊണ്ടാണ് ഒന്നര കോടി മുടക്കി നിന്നെപ്പോലെ അനാഥാലയത്തിൽ ജീവിക്കുന്നൊരുവളെ കണ്ടു പിടിച്ചു കൊണ്ട് വന്നത്. അഭിക്ക് പക്ഷെ , ഞങൾ പിശുക്ക് കാരണം അവനെ പരിചരിക്കാൻ കൊണ്ടുവരുന്ന ഫ്രീയായൊരു ആള് മാത്രമാണ് നീ.... അത് അങ്ങനെ തന്നെ മതി. അല്ലാത്തൊരു സ്നേഹം അവനോട് നിനക്കുണ്ടാവരുത്.... ഞങൾ പറയുന്ന ദിവസം നീ ഇവിടുന്ന് ഇറങ്ങണം. അതിനു മുന്നേ അതിബുദ്ധി കാണിക്കരുത്...." അയാൾ പറഞ്ഞത് മനസിലാവാതെ അവൾ സംശയത്തോടെ പുരികം ചുളിച്ചു  " അവന്റെ ഒരംശം നിന്റെ വയറ്റിൽ തുടിക്കരുതെന്ന്....."  മധു അന്തംവിട്ടവരെ നോക്കി. എനിക്കിപ്പോ അതാണല്ലോ പണി എന്നായിരുന്നു ആ നോട്ടത്തിന്റെ അർഥം .  മാധവൻ മഹാദേവനെ നോക്കി. അവൾ വെറും സെൽഫിഷ് ആണെന്നവർക്ക് മനസിലായി. മഹാദേവൻ ഒന്ന് നെടുവീർപ്പിട്ടു.  പിന്നെയും എന്തൊക്കെയോ ഭീഷണി പോലെ അയാൾ പറഞ്ഞു. എല്ലാം കൂടി കേട്ടിട്ട് മധുവിനൊരു കാര്യം മനസിലായി. ഒന്നിലും ഇടപപെടാതെ ഒരുവർഷം നിന്ന് തരുന്ന പൈസേം കൊണ്ട് നാടുവിട്ടാൽ ജീവനോടെ പോകാം. ഇല്ലെങ്കിൽ മരിച്ചെന്ന് പോലും പുറംലോകം അറിയാത്ത വിധം എല്ലാം അവർ തീരുമാനമാക്കിക്കോളും .  സ്വത്ത് കിട്ടി കഴിഞ്ഞാൽ അഭിമന്യുവിനെ പോലും അവർ തട്ടിക്കളയുമെന്നവൾക്ക് തോന്നി.  " എനിക്കൊരു കാര്യം പറയാനുണ്ട്.." എല്ലാം കേട്ട് കഴിഞ്ഞവൾ പറഞ്ഞു. സജീവൻ മിഴിച്ചവളെ നോക്കി.  " ഞാൻ ആരുടേയും കാര്യത്തിൽ ഇടപെടില്ല. എന്റെ കാര്യത്തിലും ആരും ഇടപെടരുത്. ഇടപെട്ടാൽ ഞാൻ പ്രതികരിക്കും. ആരോടായാലും..... " ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞത് കേട്ട് മാധവൻ ഉൾപ്പെടെ എല്ലാവരും ഞെട്ടി പോയി. " സമ്മതിച്ചു...." എടുത്തടിച്ചപോലെ മഹാദേവൻ പറഞ്ഞു.  മധു അയാളെ നോക്കി ചിരിച്ചു.  അതിനു സമ്മതിച്ചാൽ അവൾ ഒരുവർഷം അവിടെ പിടിച്ചു നിന്നോളും. ഇല്ലെങ്കിൽ അവിടുള്ള പെൺപട അവളുടെ തോലൂരുമെന്നയാൾക്കറിയാം .. മാധവനും എതിരൊന്നും പറഞ്ഞില്ല. അവർ ഇറങ്ങിയതും അവൾക്ക് പിന്നിൽ നടക്കുന്ന സജീവൻ മധുവിന് നേരെ തിരിഞ്ഞു അടിപൊളി എന്ന് ചുണ്ടുകൾ കൊണ്ട് പറഞ്ഞു. മധു ഒന്ന് നെടുവീർപ്പിട്ട് അകത്തേക്ക് നടന്നു. ചാർജിൽ ഇട്ട ഫോണ് എടുത്തു നോക്കി തുടങ്ങി....  തുടരും...........
25 shares

More like this