അമ്പിളി 🌝
1K views • 12 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നീയെൻ നീലാംബരി 🦋21
അഭിമന്യുവിന്റെ കൂടെ അവന്റെ കയ്യിൽ തൂങ്ങി മധു അവിടം മുഴുവൻ നടന്നു. ഇഷ്ട്ടപെട്ട ഒരുപാട് ഡ്രസ്സ് എടുത്തു. അവൾക്കിഷ്ടപ്പെട്ടത് മാത്രമല്ല, അഭിക്ക് ഇഷ്ട്ടപെട്ടതും എടുത്തു.
ചില ഡ്രസ്സ് എടുത്തു അവളുടെ മേലെ വച്ചു നോക്കി ' ഇത് നിനക്ക് നന്നായി ചേരുമെന്ന്' പറഞ്ഞു അഭി നാലഞ്ച് ടോപ്പുകൾ എടുത്തു വച്ചു. രണ്ടു മൂന്നു കളറിൽ ജീൻസും കൊറച് ചുരിദാറും എല്ലാം എടുത്തു വച്ച് മൂന്ന് നാലു സാരിയും വാങ്ങി.
Bill പേ ചെയ്യാൻ പോയപ്പോൾ അഭി കാർഡ് എടുത്തതും മധു അവനെ കൊടുക്കാൻ സമ്മതിച്ചില്ല..
" എന്റെ കയ്യിൽ കാശുണ്ട് മനു .. ഞാൻ കൊടുത്തോളം... " ഇതും പറഞ്ഞു മധു ചാടി കേറി പണം googlepay ചെയ്തു. മൂന്ന് നാല് വലിയ കവർ ഡ്രസ്സ് കണ്ട് രണ്ടു പേരും പരസ്പരം നോക്കി പോയി.
മധു എല്ലാംകൂടി വാരി പെറുക്കി രണ്ടുകയ്യിലുമായി എടുത്തുകൊണ്ടു നടന്നു.
" ഇങ് താ... കുറച്ചു ഞാൻ പിടിക്കാം...."എന്നും പറഞ്ഞു അഭി ഓടി വന്നവളുടെ കയ്യിൽ നിന്നും കുറച്ചു കവർ വാങ്ങി പിടിച്ചു.
മധു നന്ദിയോടെ ഒന്നവനെ നോക്കി പുഞ്ചിരിച്ചു. എല്ലാം കൂടെ ബൈക്കിൽ ഒരു വിധം അഡ്ജസ്റ്റ് ചെയ്തു വച്ചു, അവളെയും കയറ്റി അവനും കയറി.
ബൈക്ക് മുന്നോട്ട് പോയി തുടങ്ങിയതും മധു അവന്റെ കഴുത്തിലേക്ക് മുഖം കൊണ്ടു വന്നു.
" മനു... നമുക്ക് വേറെ എങ്ങോട്ടേലും പോയാലോ? " അവൾ ഒറ്റകണ്ണ് ചിമ്മി ചിരിയോടെ റിക്വസ്റ്റ് ചെയ്തു.
"എവിടേക്ക് പോവും?"
" എനിക്കറിയില്ല... ഞാൻ ഇവിടെ ആദ്യമായിട്ടല്ലേ... എങ്ങോട്ട് വേണേലും പൊക്കോ. പക്ഷെ അവസാനം sunset കാണാൻ ബീച്ചിൽ കൊണ്ടുപോകണം.." മധു പറഞ്ഞു.
" ബാല മോള് എന്തും പറഞ്ഞാ എന്നെ വിളിച്ചോണ്ട് വന്നത്?" അവൻ ബൈക്ക് സൈഡ് ഒതുക്കി തിരിഞ്ഞവളോട് ചോദിച്ചു.
" ആവോ... ഞാൻ ഓർക്കുന്നില്ല.. " എന്താ ആ മുഖത്തെ നിഷ്കളങ്കത.
അത് നോക്കി പിന്നവന് ഒന്നും പറയാൻ തോന്നിയില്ല.
എത്ര നിഷ്കളങ്കമായാണ് മധു ഓരോ നിമിഷവും ആസ്വദിക്കുന്നത്. റോഡിൽ കാണുന്ന ഓരോ കുഞ്ഞ് കാര്യങ്ങളും അത്രയും കൗതുകത്തോടെ നോക്കിയും കണ്ടും ചോദിച്ചറിഞ്ഞും അവളിരുന്നു. അഭിക്ക് അതൊക്കെ കാണുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.
അഭി നേരെ അവളെയും കൊണ്ട് പോയത് അവിടെ പുതുതായി ഉത്ഘാടനം കഴിഞ്ഞ മാളിലേക്ക് ആയിരുന്നു. മധു കൊച്ചു കുട്ടികളെ പോലെ തുള്ളിച്ചാടി നടന്നു.
ബാംഗ്ലൂരിൽ ഇങ്ങനെ ഒരുപാട് മാളുകൾ ഉള്ളതായി പലരും പറഞ്ഞു കേട്ടവൾക്ക് അറിയാം. പക്ഷെ ഇതുവരെ പോയിട്ടില്ല. രാവിലെ അവരുടെ നിരീക്ഷണ പരിധിയിൽ എവിടെ വേണേലും പോവാൻ അനുവാദമുണ്ടായിരുന്നു. പക്ഷെ അവൾക്ക് അതിനൊന്നുമുള്ള ആഗ്രഹമുണ്ടായിരുന്നില്ല.
ഇന്നിപ്പോൾ സ്വാതന്ത്ര്യത്തോടെ ഇതൊക്കെ കാണുമ്പോൾ മധുവിന് സന്തോഷം സഹിക്കാൻ വയ്യായിരുന്നു.
അവിടെ കാണുന്ന കാര്യങ്ങൾക്കൊക്കെ ഇത്രത്തോളം കൗതുകപ്പെടാൻ ഉണ്ടോന്ന് പോലും അഭി ആലോചിച്ചു.
ഇടക്കെപ്പോഴോ മധു ഓരോ വഴിക്ക് തിരിഞ്ഞു പോകുന്നത് കണ്ട് അഭി അവളുടെ കയ്യിൽ പിടിച്ചു.
" വാ പൊളിച് നടന്ന് എവിടേം പോയി വീഴണ്ട.... എന്റെ കൂടെ വാ..." ഇങ്ങനെ പറഞ്ഞവൻ പിന്നെയാ കൈ വിട്ടില്ല.
രണ്ടു പേരും എസ്‌കേലേറ്ററിന്റെ മുന്നിൽ എത്തി. അഭി അതിലേക്ക് കയറാൻ തുനിഞ്ഞതും അവന്റെ പുറകിൽ ബലം പിടുത്തം.
താഴെ നിന്ന് മുകളിലേക്ക് ഒഴുകി നീങ്ങുന്ന എസ്‌കേലേറ്ററിലേക്ക് തുറിച്ചു നോക്കി നിൽക്കുകയാണ് മധു. പേടിയോടെ അവന്റെ കൈകളെ പുറകിലേക്ക് പിടിച്ചു വലിച്ച് നിൽപ്പാണ്.
" എന്തേ? " അഭി സൗമ്യമായി ചോദിച്ചു.
" ഞാനിതിലൊന്നും ഇത് വരെ കയറിയിട്ടില്ല... പേടിയാവുന്നു. " കുറച്ചു നാണക്കേടാണെങ്കിലും മധു സത്യം പറഞ്ഞു.
"അത്രേ ഉള്ളോ... എന്റെ അടുത്തേക്ക് നിന്ന് കയ്യിൽ പിടിക്ക്..." അഭി അവളെ നേരെ നിർത്തി. എന്നിട്ടവൻ എങ്ങനെ അതിൽ കയറണമെന്ന് പറഞ്ഞു കൊടുത്തു. മധു അഭിയോടൊപ്പം അതുപോലെ തന്നെ എസ്‌കേലേറ്ററിൽ കയറി. അത് മുകളിലേക്ക് ഒഴുകി നീങ്ങുമ്പോൾ എന്തൊക്കെയോ നേടിയെടുത്തൊരു ഭാവമായിരുന്നു മധുവിന്.
അങ്ങനെ കാണാത്തതും കേൾക്കാത്തതുമായ പലതും മധു അതിശയത്തോടെ കണ്ടു. ഒരു നേരം പോലും അഭി അവളുടെ കൈ വിട്ടിരുന്നില്ല. ഉച്ചക്ക് പുറത്തു നിന്ന് ഫുഡും കഴിച്ചു രണ്ടുപേരും. മധു വർഷങ്ങൾക്ക് ശേഷം നല്ലൊരു ചിക്കൻ ബിരിയാണി കഴിച്ചു. അഭിക്ക് ഭക്ഷണത്തിൽ നിയന്ത്രണം ഉള്ളത്കൊണ്ട് അവൻ ചോറാണ് പറഞ്ഞത്.
പുറത്തിന്ന് കഴിക്കാൻ പാടില്ലെങ്കിലും മധു ആസ്വദിച്ചു കഴിക്കുന്നത് കണ്ടിട്ടോ എന്തോ അഭിയും നന്നായി കഴിച്ചു.
ശേഷം മധു പറഞ്ഞത് പോലെ ബീച്ചിലേക്ക് പോയി.
വൈകുന്നേരം ആകുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ബീച്ചിൽ വല്ല്യ തിരക്കില്ലായിരുന്നു. മധു വെയിലേറ്റ് തിളങ്ങുന്ന പൊടി മണലിലേക്ക് ഇഷ്ടത്തോടെ കാലെടുത്തു വച്ചു.
" മനൂ...... " മണലിലൂടെ കുറച്ചു നേരം ചെരിപ്പില്ലാതെ നടന്നതിന് ശേഷം മധു അഭിയിരിക്കുന്നിടത്തേക്ക് ചെന്ന് വിളിച്ചു.
ഫോണിൽ വെറുതെ റീൽ കണ്ടോണ്ടിരുന്ന അഭി തലയുയർത്തി.
മധു അഭിയുടെ അടുത്തേക്കിരുന്നു.
" താങ്ക്സ്...." അത് പറയുമ്പോൾ മധുവിന്റെ കണ്ണുകളിൽ അത്രയും ആത്മാർത്ഥ ഉണ്ടായിരുന്നു.
" എന്തിന്? " അഭി ഫോൺ പോക്കറ്റിലേക്ക് വച്ച് അതിശയത്തോടെ ചോദിച്ചു.
" ആദ്യമായി ബീച് കാണിച്ചു തന്നതിന്....."
അഭി ശരിക്കും ഞെട്ടി. ഈ പ്രായം വരെയവൾ ബീച് കണ്ടിട്ടില്ലേ എന്നോർത്തായിരുന്നത്.
അവനെന്തോ പറയാൻ തുടങ്ങിയതും മധു ചാടി എണീറ്റ് അവന്റെ കയ്യിൽ പിടിച്ചു.
" വാ.... അതിലൂടെ നടക്കാം... " കടലിലേക്ക് ചൂണ്ടി മധു പറഞ്ഞുകൊണ്ട് അവനെ വലിച്ചു. അഭി എണീറ്റ് ബാക്കിലെ മണൽ തട്ടി, അപ്പോഴേക്കും മധു കടലിലേക്ക് നടന്നിരുന്നു.
നല്ല ചൂടുകാറ്റടിക്കുന്ന കടൽ തീരെത്തൂടെ നടക്കുമ്പോൾ അഭി ചിന്തിച്ചിരുന്നത് മധുവിനെ കുറിച്ചായിരുന്നു. പാറി പറക്കുന്ന സാരി ഒതുക്കി പിടിച്ചു അവനോടൊട്ടി നടക്കുന്ന അപരിചിതയായ ഒരു പെൺകുട്ടി. എത്ര പെട്ടന്നാണ് അവൾ തനിക്കൊരു സുഹൃത്തും സംരക്ഷണ വലയവുമായത്. എന്ത് കാരണം കൊണ്ടായാലും അവളീ ജീവിതത്തിലേക്ക് വന്നത് നന്നായെന്നവന് തോന്നി. ഇപ്പോൾ ജീവിതത്തിൽ വെളിച്ചമുള്ള പോലൊരു തോന്നൽ.
" മനു... ഇങ്ങോട്ടിരിക്കാം... " നടന്നു നടന്നു ഒരുപാട് ദൂരം പിന്നിട്ടപ്പോൾ അൽപ്പം തണൽ ഉള്ളിടത്തായി കാണുന്ന സിമന്റ് ബെഞ്ചിലേക്ക് ചൂണ്ടി മധു പറഞ്ഞു.
രണ്ടു പേരും അങ്ങോട്ടിരുന്നു.
" മനൂന് ഐസ് ക്രീം വേണോ?" മധു ചോദിച്ചു.
" വേണ്ട.... കഴിക്കാൻ പാടില്ല..."
" എന്നാൽ ഞാനൊരെണ്ണം മേടിച്ചിട്ട് വരാം..'' ഇതും പറഞ്ഞവൾ എണീറ്റ് കുറച്ചു മാറി കാണുന്ന ഐസ്ക്രീം ഷോപ്പിലേക്ക് നടന്നു.
അഭി അവൾ പോകുന്നതൊന്ന് നോക്കി കടലിലേക്ക് മിഴികളൂന്നി ഇരുന്നു.
അവന്റെ മനസിപ്പോൾ ആ സാഗരം പോലെയാണ്. ഒരറ്റം തിരകൾ ആർത്തിരമ്പുമ്പോഴും മറ്റൊരറ്റം വളരെ ശാന്തമായി കിടക്കുകയായിരുന്നു.
" ആ... ആരിത് അഭിമന്യുവോ.... " പരിചിതമായൊരു സ്ത്രീ സ്വരം കേട്ട് അഭി കടലിൽ നിന്നും മിഴികൾ പിൻവലിച്ചു.
മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് അഭി ഇരുന്നിടത്തു നിന്ന് അറിയാതെ എണീറ്റ് പോയി.
" നയന..... " അഭി അതിശയത്തോടെ പറഞ്ഞു.
അത് കേട്ടതും നയന അവനെ പുച്ഛത്തോടെ നോക്കി. അവളുടെ കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരികളും അതേ ഭാവത്തിൽ ആയിരുന്നു നിന്നിരുന്നത്.
" നീ ഇപ്പോഴും ജീവനോടെ തന്നയുണ്ടോ... ഞാൻ വിചാരിച്ചു മരിച്ചുകാണുമെന്ന്...." നയനയുടെ വാക്കുകളിൽ അത്രത്തോളം വെറുപ്പുണ്ടായിരുന്നു.
അഭി നിസ്സഹായതയോടെ ഒന്ന് ചിരിച്ചു.
" ഭാഗ്യം അന്നേ രക്ഷപെട്ട് ഓടിയത്... അല്ലെങ്കി നിന്നേം നോക്കി ജീവിതം തീർന്നേനെ.. " അഭി അവൾ പറയുന്നത് കേട്ട് സ്ഥിരമായുള്ള ചിരിയോടെ തന്നെ നിന്നു. ആ നേരം അഭിയേട്ടാ എന്നും വിളിച്ചു കൊഞ്ചലോടെ പിന്നാലെ നടന്നിരുന്നൊരു നയനയായിരുന്നു അവന്റെ ഉള്ള് നിറയെ.
അവനെ സ്നേഹിക്കാൻ പഠിപ്പിച്ച ജീവിക്കാൻ പഠിപ്പിച്ച സ്വപ്നം കാണാൻ പഠിപ്പിച്ച അവന്റെ നയന. ഒരു രോഗിയാവുന്നതിന്റെ തൊട്ട് മുന്നേവരെ അവന്റെ ശബ്ദം കേൾക്കാതെ എണീക്കാതിരുന്നവൾ.... അവന്റെ ചുംബനമില്ലാതെ ഉറങ്ങാതിരുന്നവൾ.... അവളാണീ മുന്നിൽ നിൽക്കുന്നതെന്ന് അവിശ്വസനീയമായിരുന്നു അഭിക്ക്.
" ഇതറിഞ്ഞപ്പോ തന്നെ ഞങ്ങള് നിന്നോട് പറഞ്ഞതല്ലേ നിർത്തുന്നതായിരിക്കും നല്ലതെന്ന്... ആ വാക്ക് കേട്ടത്കൊണ്ട് ഇപ്പോൾ ഉപകാരപ്പെട്ടില്ലേ.... നോക്കവന്റെ കോലം.... മെലിഞ്ഞു കുറ്റി മുടിയൊക്കെയായി... ആര് കണ്ടാലും ഒരു രോഗിയാണെന്ന് പറഞ്ഞു പോകുന്ന പോലെ..." നയനയുടെ ഒരു കൂട്ടുകാരി പറഞ്ഞ് കൊണ്ട് നയനയുടെ തോളിലേക്ക് കൈചേർത്തു.
" സത്യം.... " നയന പറഞ്ഞു.
അഭിക്ക് അവരുടെ സംസാരം കേട്ട് നിൽക്കാനുള്ള ശേഷിയില്ലായിരുന്നു. ഒന്ന് തെളിഞ്ഞു തുടങ്ങിയ മനസ്സിനെ വീണ്ടുമവർ കീറിമുറിച്ചു തുടങ്ങിയിരുന്നു.
"ഒരു കണക്കിന് ക്ലാസ്സ് കട്ട് ചെയ്ത് ഇവിടെ വരാൻ തോന്നിയത് നന്നായി... അത്കൊണ്ട് നിന്നെയൊന്നു കാണാൻ പറ്റി. വീട്ടിലേക്ക് ഫ്രൂട്ട് ഒക്കെയായിട്ട് വരണമെന്ന് വിചാരിച്ചതാ പിന്നെന്തോ മൂഡ് വന്നില്ല. ഇന്ന് കണ്ടത് നന്നായി ഇനിപ്പോ കാണാൻ പറ്റോ എന്നൊന്നും അറിയില്ലല്ലോ..." നയന വീണ്ടും വാക്കുകൾ കൊണ്ട് അവന്റെ മുറിവിന്റെ ആഴം കൂട്ടി.
"നീ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലേ...?" അത്രയും കേട്ടപ്പോൾ നിരാശ്ശയോടെ അഭി ചോദിച്ചു പോയി.
" ഹാ... അത് നല്ലൊരു ചോദ്യമാണ് അഭിമന്യു.... ഉത്തരം വളരെ സിംപിൾ ആണ്. നിന്നെ സ്നേഹിച്ചിരുന്നതിനേക്കാൾ നിന്റെ പണത്തെ ഞാൻ സ്നേഹിച്ചിരുന്നു. നിന്റെ കുടുംബപേരിനെ സ്നേഹിച്ചിരുന്നു. എന്തിന് നിന്റെ ശരീര സൗന്ദര്യത്തെ പോലും സ്നേഹിച്ചിരുന്നു. പക്ഷെ ഇതിലപ്പുറം എനിക്കെന്റെ ജീവിതം വലുതായിരുന്നത്കൊണ്ടാണ് അന്നെല്ലാം അവസാനിപ്പിച്ചതും.." അവൾ വല്ലാത്ത വെറിയോടെ പറഞ്ഞു.
അഭിക്ക് സങ്കടം സഹിക്കാൻ പറ്റാത്ത പോലെ തോന്നി. എന്ത് പ്രശ്ങ്ങളെയും ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന പണ്ടത്തെ അഭിയായിരുന്നില്ലവൻ. ഒന്നിനെയും നേരിടാൻ വയ്യാത്ത... ജീവിതം തന്നെ മടുത്തുപോയ ഒരു സാധു മനുഷ്യനായിരുന്നു.
"നിന്റെ ജീവിതം തീർന്നെടാ... ആ നിനക്ക് എന്നെപോലൊരു പെണ്ണിനെ വേണമെന്ന് ചിന്തിക്കാനുള്ള അർഹതയെങ്കിലും ഉണ്ടോ?" അവൾ അഭിക്ക് നേരെ വിരൽചൂണ്ടി പറഞ്ഞു. അത് കേട്ടതും അവളുടെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു.
അഭിയുടെ തല താഴ്ന്നു പോയി.
" ആരാ മനു ഇതൊക്കെ? "പെട്ടന്ന് ആ മധുരമുള്ള ശബ്ദത്തോടൊപ്പം ഒരു ഐസ്ക്രീം പിടിച്ച മെലിഞ്ഞ കൈ അഭിയുടെ കൈകുഴയിലൂടെ കടന്നു അവനെ ചേർത്തു പിടിച്ചിരുന്നു.
തുടരും.....
എവിടെയാണ് dears 🫂🫂... മിസ്സ് ചെയ്തോ.
• 15 shares