𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 7 days ago
#📙 നോവൽ പെണ്ണ് 💐💐
പാർട്ട് 92
ജിഫ്ന നിസാർ 💥
"നിന്റെ കൂടെ നിഴൽ പോലെ നടന്നവൻ തന്നെ ഇത് പോലൊരു പണി തരുമെന്ന് നീ ഓർത്തില്ല..
അല്ലേലും സ്വന്തം നിഴലിനെ പോലും വിശ്വസിച്ചു കൊണ്ട് നടക്കാൻ പറ്റാത്ത കാലമല്ലേ അശോക.
നീ ശ്രദ്ധിക്കണമായിരുന്നു.. "
രക്തം പടർന്ന വെറും നിലത്ത് അവശതയോടെ കിടക്കുമ്പോൾ അകലെ എവിടെ നിന്നോ എന്നത് പോലെയാണ് അശോകൻ ആ ശബ്ദം കേൾക്കുന്നത്.
മുഖം തിരിച്ചൊന്നു നോക്കാൻ പോലും അയാൾക്ക് കഴിയുന്നില്ല.
ശ്വാസമെടുക്കുമ്പോൾ പോലും വല്ലാത്ത വേദന..
ശരീരം മൊത്തം..
"നീയല്ല ലക്ഷ്യം.. നിന്റെ മകളും അവൾക്കൊപ്പം കിട്ടുന്ന കോടികളും.
കൂടെ നടന്നു കൊണ്ട് നിന്നെ എന്നോ സ്കെച് ചെയ്യാൻ തുടങ്ങിയ ആ ശത്രുവിനെ.. ഇത്രയും ബുദ്ധിയും വിവേകമുള്ള നീയെന്താ അശോക അറിയാതെ പോയത്.
അത് കൊണ്ടല്ലേയിപ്പോ.. നിനക്കിത് പോലൊരു ഗതി വന്നത്..
ജീവനോടെ നിന്നെ വേണമെന്നില്ല എന്നാണ് ഞങ്ങൾക്ക് കിട്ടിയ നിർദേശം..
അത്രയും പകയൊക്കെ തോന്നാൻ മാത്രം കൂടെ ഉള്ള ശത്രു വളർന്നിട്ടും നീ അറിഞ്ഞില്ലേന്ന് പറയുമ്പോ.. താനെന്തൊരു തോൽവിയാണ് അശോകാ..താനൊക്കെ മരിക്കുന്നത് തന്നെയാ നല്ലത്.
"
തനിക്കു പിറകിൽ നിൽക്കുന്ന ആ ആള് വിളിച്ചു പറയുന്ന ഓരോ വാക്കും..
മരണം പ്രതീക്ഷിക്കുന്ന ആ സമയത്തും അശോകന്റെ മുഖം വല്ലാതെ മുറുകി..
മുഷ്ടികൾ ചുരുട്ടി പിടിക്കേ..അയാളിലെ മുറിവുകളിൽ നിന്നും രക്തം കുതിച്ചോഴുകി.
കണ്ണുകൾക്ക് മങ്ങൽ.. തല പൊക്കാൻ പോലും വയ്യാത്ത ക്ഷീണം..
തന്റെ മരണം തന്നെ അയാൾ ഉറപ്പിച്ചു കഴിഞ്ഞു.
അത്രക്കുണ്ട് ശരീരത്തിലെ പരിക്ക്.
പക്ഷെ അതിനേക്കാൾ ദയനീയമായി അയാളുടെ ഹൃദയം തകർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇനിയൊരു മടങ്ങി വരവിനു പോലും സാധ്യമല്ലാത്ത വിധം അതയാളെ ഒന്നാകെ പിടിച്ചടക്കി കഴിഞിട്ടുണ്ട്..
ചെയ്ത് കൂട്ടിയ പലതും അയാൾക്ക് ഒരു തിര ശീലയിലെന്ന പോലെ കാണാൻ കഴിഞ്ഞു.
അതിൽ പലതും അനീതി തന്നെയായിരുന്നു.
തനിക്കു മുന്നിൽ തടസ്സങ്ങൾ ഒന്നും പാടില്ലെന്നുള്ള വാശി..
അങ്ങനെ തകർക്കപ്പെട്ട എത്രയോ കുടുംബങ്ങൾ..
ആളുകൾ..
ഇന്നിപ്പോ ആ കിടപ്പിൽ അയാൾക്കറിയാൻ കഴിയുന്നുണ്ട് ഒരു മനുഷ്യന്റെ നിസ്സഹായത..
വേദന..
എന്നിട്ടും തീരാതൊരു ധാർഷ്ഢ്യം അയാളിൽ അപ്പോഴും ബാക്കിയുണ്ട്.
"കൂടെ നിഴൽ പോലെ നടന്നവൻ.. തന്നെ കൊന്ന് കളയണമെന്ന് ചിന്തിക്കാൻ മാത്രം വളർന്നു കഴിഞ്ഞിട്ടും അത് അറിയാത്ത തോൽവി തന്നെ ആയി പോയല്ലോ അശോകൻ.
പല്ല് കടിച്ചു കൊണ്ടത് ഓർക്കുമ്പോഴും ആ മനസ്സിൽ കാശിയുടെ മുഖമായിരുന്നു.
തന്റെ മകളിലൂടെ തന്നെ നശിപ്പിച്ചു കൊണ്ട് അശോകൻ ഉണ്ടാക്കിയ സ്വത്തും പേരും പെരുമായും ചുളുവിൽ സ്വന്തമാക്കാൻ ശ്രമിച്ച കാശി നാഥൻ....
അശോകൻ വെറുപ്പോടെ അവനെ ഓർത്തു..
💥💥
ദൈവം കഴിഞ്ഞാ പിന്നെ.. ഏറ്റവും മനക്കരുത്തു വേണ്ടത് ഒരു ഡോക്ടർക്കാ.. കാർത്തൂ.കാരണം.. ദൈവത്തെ പോലെ തന്നെ ഒരു ജീവൻ കാക്കാൻ ഒരു ഡോക്ടർക്ക് കഴിയും.."
കാശി ഉറപ്പോടെ... പറഞ്ഞു കൊടുക്കുമ്പോൾ കാർത്തു ദയനീയമായി അവനെ നോക്കി.
"പക്ഷെ നീയിങ്ങനെ ഇത്രയും ചെറിയ പ്രശ്നങ്ങൾക്കൊക്കെ ഈ വിധം ഒടിഞ്ഞു തൂങ്ങിയ എങ്ങനെ ശരിയാവും ന്റെ പെണ്ണേ..എങ്ങനെ മുന്നോട്ട് പോകും "
അവനൊരു ചിരിയോടെ തന്നെ അവളോട് ചോദിച്ചു.
നാട്ടിലേക്ക് തിരികെ എത്തിയിരിക്കുന്നു.
അത് വരെയുമുള്ള യാത്രയിൽ ഒരു പോള കണ്ണടച്ചുറങ്ങാൻ കൂടി കഴിയാതെ കാശിയെ മാത്രം നോക്കി കൊണ്ടിരിക്കുകയായിരുന്നവൾ.
അങ്ങനെ ഒരുവളോട് അവനൊന്നും പറഞ്ഞു കൊടുക്കാനും തോന്നിയില്ല.
അവന്റെ മനസ്സിൽ സങ്കടവും ടെൻഷനും ഉണ്ടെങ്കിൽ കൂടിയും സാഹചര്യങ്ങളോട് ഏറെക്കുറെ പൊരുത്തപ്പെടാൻ കഴിഞ്ഞു.
മനസിനെ ബാലപ്പെടുത്താൻ കഴിഞ്ഞു..
കാത്തിരിക്കുന്നത് ഇനി എന്തായാലും അതിൽ നിന്നും ഒളിച്ചോടാതെ നേരിടാൻ തന്നെ ഉറപ്പിച്ചു.
അവനെ കൊണ്ടാവും പോലൊക്കെ കാർത്തുവിനെ പറഞ്ഞു ചാർജ് ചെയ്യിക്കാൻ ശ്രമിച്ചിട്ടും അത് മാത്രം നടന്നതുമില്ല.
ഏറ്റവും അടുത്ത ടൗണിൽ എത്തും മുൻപ് ഒരു റെസ്റ്റോറന്റിൽ കയറിയതാണ്.
വേണ്ടന്ന് അവളാവതും പറഞ്ഞിട്ടും കാശി നിർബന്ധിച്ചു കൊണ്ട് പോയി.വീട്ടിലെത്തിയാൽ സ്ഥിതി എന്താവുമെന്ന് അവനൊരു ഊഹമുണ്ട്.
"കഴിക്ക്.. സമയം പോണെടി..
ഇടയ്ക്കിടെ അവനോർമിപ്പിച്ചിട്ടും അവൾക്കതിൽ നിന്നും അൽപ്പം പോലും കഴിക്കാൻ കഴിഞ്ഞില്ല.
ചങ്കിലൊരു വെപ്രാളം താങ്ങി നിൽക്കും പോലാണ്.
യാതൊരു മടിയും കൂടാതെ അവളുടെ ഭക്ഷണം തനിക്കരികിലേക്ക് നീക്കി വെച്ചിട്ട് കാശി തന്നെ അത് വാരി നീട്ടുബോൾ കണ്ണ് നിറച്ചു കൊണ്ടവൾ അത് മുഴുവനും കഴിച്ചു തീർത്തു.
അത് മുഴുവനും കഴിച്ചു തീരുവോളം അവനൊന്നും പറഞ്ഞതുമില്ല.
"പോയി കാറിലിരിക്ക്.. ഞാൻ ബില്ല് കൊടുത്തു വരാം.."
കൈ കഴുകി തിരിച്ചു വരുമ്പോൾ അവൻ പറഞ്ഞിട്ടും കാർത്തു വിട്ട് പോകാതെ അവന്റെ കയ്യും ചുറ്റി പിടിച്ചു കൊണ്ടാവിടെ തന്നെ നിന്നു.
"ഇനി എന്തേലും വേണോ നിനക്ക്..?"
കാശി ചോദിച്ചു.
കാർത്തു വേണ്ടന്ന് തലയാട്ടി.
രണ്ടു പേരും കൂടി ഒരുമിച്ചാണ് കാറിലേക്ക് കയറിയത്..
"നമ്മളിറങ്ങി പോന്നതിനെക്കാൾ രൂക്ഷമാവും കാര്യങ്ങൾ നമ്മളങ്ങോട്ട് കയറി ചെല്ലുമ്പോൾ..
കാർത്തുവിന്റെ കയ്യെടുത് ഗിയറിയിൽ വെച്ച് അതിനൊപ്പം അവന്റെ കയ്യും ചേർത്ത് കൊണ്ട് കാശി തുടങ്ങി വെച്ചു.
വീട്ടിലേക്ക് ഇനിയൊരു പത്തു പതിനഞ്ചു മിനിറ്റ് കൂടിയേ കാണൂ.
"കരയരുത് എന്നല്ല.. നിന്റെ കൺട്രോൾ പോകരുത് എന്നാ ഞാൻ പറയുന്നത്..നിന്റെ അച്ഛൻ ചെന്ന് ചാടിയ ചതി.. അത് നമ്മുക്കുള്ളതാ.. കൊണ്ട് പോയതാരായാലും അത് നമ്മുടെ കൂടി ശത്രുവാണ്. പക്ഷേ എന്ത് വന്നാലും.. ഈ ലോകം തന്നെ എതിര് നിന്നാലും നിന്നെ പ്രാണനെ പോലെ കൊണ്ട് നടക്കുന്ന ഈ ഞാൻ നിന്റെ കൂടെയുണ്ടാകും.. അതോർമ വേണം.."
ഹൃദയം നിറച്ചുള്ള ആ വാക്തനം..
കാർത്തു അവന്റെ തോളിലേക്ക് ചാഞ്ഞു.
"തുളസി ചേച്ചി... നമ്മൾ കരുതുന്നതിന്റെ എത്രയോ ഇരട്ടി ആള് തകർന്ന് പോയി കാണും.നീ കൂടെ ഇല്ലല്ലോ.ഒറ്റക്കായി പോയത് പോലെ തോന്നി കാണും..നിന്റെ അച്ഛൻ അങ്ങനെ കൊണ്ട് നടന്നതാണെന്ന് നിനക്കും അറിയാല്ലോ.. ല്ലേ.."
അവനെന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാവാത്തൊരു പകപ്പുണ്ട് കാർത്തുവിന്റ മുഖം നിറയെ.
"അമ്മ.... അമ്മ വിളിച്ചു പറയുന്ന വാക്കുകൾ ചിലപ്പോൾ നമ്മളെ നോവിക്കും. വല്ലാതെ വേദനിപ്പിക്കും.പക്ഷെ തിരിച്ചൊന്നും പറഞ്ഞു കൊണ്ട് അമ്മയെ നീ വേദനിപ്പിക്കരുത്. കാരണം അതവരുടെ സങ്കടം കൊണ്ട് വിളിച്ചു പറയുന്നതാ.. നിന്റച്ഛനെ കാണാൻ കഴിയാത്ത വേദനയോടെ വിളിച്ചു പറയണതാ.. അതെല്ലാം ആ സെൻസിലെ എടുക്കാവൂ.. കേട്ടോ."
മ്മ്..
അവളൊന്ന് കൂടി അവനിലേക്ക് ചേർന്നിരുന്നു.
"അഞ്ചു മിനിറ്റ് കൊണ്ട് നമ്മൾ വീട്ടിലെത്തും. അറിയുന്നതും അറിയാത്തതുമായ ഒരുപാട് പേര് കാണും.
ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തലും പരിഹാസങ്ങളും ഒക്കെ ഉണ്ടാവും അതിനെയെല്ലാം സ്വീകരിക്കാനുള്ള മനസ്സോടെ വേണം അങ്ങോട്ട് നമ്മൾ ചെല്ലാൻ..
നിന്റെ അച്ഛനെയും അമ്മയെയും കാണാൻ വന്നതാ നമ്മള്.. ഇതൊരു ചെറിയ പ്രശ്നമാണ്..
ഇതിന്റെ ഈ ഇരുണ്ട മുഖമൂടി ഞാൻ പറിച്ചു കളയും.. അതിന്റെ അവസാനം നമ്മള് പ്രതീക്ഷിക്കുന്നൊരു വെളിച്ചമുണ്ട്.. അത് കണ്ടു കിട്ടും വരെയും കുറച്ചൊക്കെ വേദന കാണും.. പക്ഷേ എന്ത് വന്നാലും നിനക്കൊപ്പം.. ഞാനുണ്ട്.. കേട്ടോ.."
ഏറ്റവും മൃദുവായി അവനത് പറഞ്ഞവസാനിപ്പിച്ച നിമിഷം തന്നെ അവരുടെ കാർ അമ്പലപറമ്പിൽ എന്നെഴുതി തൂക്കിയ വലിയ പഠിപ്പുര കടന്ന് കൊണ്ട് അകത്തേക്ക് കയറിയിരുന്നു..
💥💥
നീയെങ്ങോട്ടാ ഡീ... "
പിന്നിൽ നിന്നും വിഷ്ണുവിന്റെ ശബ്ദം കേട്ടതും ഗായത്രി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
അവനവിടെ നിൽക്കുന്നത് അവൾ കണ്ടില്ലായിരുന്നു.
"ഞാൻ.. ഭവ്യക്ക് മരുന്ന്.."
അവനെ എപ്പോ എവിടെ വെച്ച് കണ്ടാലും കയറി വരുന്നൊരു വിക്കൊടെ തന്നെയാണ് ഗായത്രി മറുപടി പറഞ്ഞത്.
"നിന്നോട് ഞാൻ മര്യാദക്കല്ലെടി പറഞ്ഞത്.. എന്റെ കുടുംബത്തിന്റെ കാര്യം നോക്കാൻ എനിക്കറിയാം.അതിന് നിന്റെ സഹായം വേണ്ടന്ന്.. അത് നിനക്ക് മനസ്സിലായില്ലേ.."
യാതൊരു ആവിശ്യവുന്നില്ലാതെ അവൻ വെറുതെ ഒച്ചയിട്ടു.
ഗായത്രി പിന്നിലേക്ക് മാറി.
ആ കൂടെ വന്ന കല്ലു മോള്
അവൾക്ക് പിറകിലൊളിച്ചു.
ഗായത്രിയോടെന്ന പോലെ കല്ലു മോളോടും ഭവ്യയിപ്പോ കാര്യമായിട്ടാണ് ഇടപെടുന്നത്..
അത് കൊണ്ട് തന്നെ ഗായത്രിക്കൊപ്പം കല്ലു മോൾക്ക് കൂടി മുകളിലേക്ക് വരാനിപ്പോ നല്ല ഉത്സാഹമാണ്.
"അവൾക്കൊട്ടും വയ്യ.ഇന്നലെ പിന്നെയും പനി കൂടിയിട്ടുണ്ട്. നേരത്തിനു മരുന്ന് കൊടുത്തില്ലേൽ ...."
ഗായത്രിക്ക് പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ട്.
പക്ഷേ മുന്നിൽ നിൽക്കുന്നവന്റെ നോട്ടവും ഭാവവും കാണുമ്പോൾ അവൾക്കതിനു പറ്റുന്നില്ല.
"നീയല്ലേ മരുന്ന് കൊടുത്തു കൊണ്ടവളെ പരിചരിക്കുന്നത്.. പനിയൊക്കെ മാറിയാ പേടിച്ചാ മതി.. എന്തേലും കാര്യം മര്യാദക്ക് ചെയ്യാൻ നിനക്കറിയുമോ.."
വിഷ്ണുവിന്റെ ദേഷ്യം എന്തെന്നു പോലും ഗായത്രിക്ക് മനസ്സിലായില്ല.
വീണ്ടും അവനെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
അതിലേറെയും അവളോടുള്ള വെറുപ്പ് തന്നെയാണ്.
"മരുന്ന് ഇങ്ങ് തന്നിട്ട് നീ നിന്റെ പാട് നോക്കി പോ.. ഇനി ഇതൊക്കെ ഞാൻ നോക്കി കൊള്ളാം.നീയാവളെ കൊല്ലാനും മടിക്കില്ല.. എത്രയൊക്കെ ആയാലും നിന്നെ ദ്രോഹിച്ച ദേഷ്യമൊന്നും അത്രയും പെട്ടന്ന് നിന്റെ മനസ്സിൽ നിന്നും പോകില്ല.. അത് കൊണ്ട് എനിക്കെന്റെ അനിയത്തിയുടെ ജീവൻ നോക്കണം.."
വരാനിരിക്കുന്ന വലിയൊരു വിപത്തിന് തിരി കൊളുത്തി കൊണ്ട്.. ഒരു മുഴം മുന്നോടിയായി കൊണ്ടാണ് അവനാ വാക്കുകൾ പറഞ്ഞതെന്നോ.. തനിക്കൊരു ഉഗ്രൻ വാരി കുഴി കുഴിച്ചു കൊണ്ടാണ് അവനാ മരുന്ന് വാങ്ങിച്ചു കൊണ്ട് ഭവ്യയുടെ മുറിയിലെക്ക് പോയതെന്നോ അപ്പോഴൊന്നും ഗായത്രി അറിഞ്ഞതുമില്ല..
💥💥
കാശി പറഞ്ഞത് പോലെ തന്നെ..
വീട്ടിൽ ഒരുപാട് ആളുണ്ടെന്ന് അകത്തേക്ക് കാർ കയറി ചെന്നപ്പോൾ തന്നെ കാർത്തുവിന് മനസ്സിലായി.
അവളൊന്ന് വിറച്ചു പോയി.
ഇനിയിങ്ങോട്ട് എന്നെങ്കിലും കയറി വരുമ്പോൾ ഈ സിറ്റൗട്ടിൽ കാണുമെന്നു കരുതിയ ആള് മാത്രമില്ല..
"ഇറങ്ങി വാ.."
കണ്ണ് നിറച്ചു നോക്കുന്നവൾക്ക് നേരെ അവളിരിക്കുന്ന ഭാഗത്തെ കാറിന്റെ ഡോർ തുറന്നു കൊണ്ട് കാശി കൈ നീട്ടി..
അവളെ ചേർത്തു പിടിച്ചു കൊണ്ട് തന്നെയാണ് അവൻ മുന്നോട്ട് നടന്നതും.
കണ്ടു നിൽക്കുന്നവർക്കെല്ലാം ഒരു അമ്പരപ്പ്.
എന്ത് പറയണം എന്നറിയാത്തൊരു പകപ്പ്.
രണ്ട് പേരും ആരെയും നോക്കാതെ ആദ്യം സിറ്റൗട്ടിലേക്കും പിന്നെ ഹാളിലേക്കും കടന്നു.
കാർത്തുവിന്റെ വിറയലു കൂടുമ്പോ കാശി അവളെ കൂടുതൽ മുറുക്കത്തിൽ അടക്കി പിടിക്കും..
അത്രയും ആളുകൾ പുറത്തും അകത്തുമുണ്ടായിട്ടും വല്ലാത്തൊരു കനമുള്ള മൗനമാണ് അവിടെ.
ഹാളിലേക്ക് കയറി ചെന്ന അവരെ കണ്ടതും അവിടെ ഉള്ളവർ പൊള്ളിയത് പോലെ ഞെട്ടി എഴുന്നേറ്റ് തുറിച്ചു നോക്കുന്നുണ്ട്.
"തുളസി ചേച്ചി എവിടെ.."
ശാന്തമായി കാർത്തുവിനെ നെഞ്ചോട് ചേർത്ത് തന്നെയാണ് കാശി അത് ചോദിച്ചത്.
അവളപ്പോഴും ആരെയും നോക്കാതെ മുഖം കുനിച്ചു നിൽപ്പാണ്.
"ഇനിയെന്ത് വേണം നിനക്ക്.. ഏഹ്.."
ആദ്യത്തെ പകപ്പും ഞെട്ടലും മാറിയതും ആദ്യം ശബ്ദമുയർത്തിയത് തുളസിയുടെ ആങ്ങളമാർ തന്നെയാണ്.
"ആ മനുഷ്യൻ എങ്ങനെ വളർത്തിയതാടി നിന്നെ. എന്നിട്ട് നീ ചെയ്തതോ.. എന്നിട്ടും അവൾ വന്നിരിക്കുന്നു.. നിനക്കെങ്ങനെ ധൈര്യം വന്നെടി ഇത് പോലൊരു ചെറ്റത്തരം ചെയ്തിട്ടും ഇത് പോലെ മുന്നിൽ വന്നു നിവർന്നു നിൽക്കാൻ.."
ചെറിയച്ഛന് ഏട്ടനെ കാണുന്നില്ല എന്നതിനേക്കാൾ സങ്കടം അവള് പോയതാണോ എന്ന് പോലും തോന്നി പോകുന്നത് പോലൊരു പ്രകടനം.
വീണ്ടും ആരൊക്കെയോ എന്തൊക്കെയോ പറയുന്നു.
അതെല്ലാം കേട്ട് ഒരു ശില പോലെ നിന്ന് കണ്ണീർ വാർക്കുന്നവളെ അവൻ തന്നിലെക്കടക്കി പിടിച്ചു നിന്നു..
"അശോകൻ ഇവിടില്ല എന്നുള്ള ധൈര്യം കൊണ്ട് വന്നതാ നീ.. അല്ലേടി.."
പറഞ്ഞിട്ടും തീരാത്ത ദേഷ്യത്തോടെ അവരിൽ ആരോ ഒരാൾ കാർത്തുവിനെ അവനിൽ നിന്നും വലിച്ചു മാറ്റി മുഖം നോക്കി അടിക്കാൻ കൈ നിവർത്തിയതും ഞൊടിയിട കൊണ്ട് കാശിയാ കൈകളിൽ കയറി പിടിച്ചു..
"വാക്കുകൾ കൊണ്ട് പറയ്യ്.. ഞങ്ങള് കേൾക്കും. അതിനുള്ള തെറ്റ് ഞങ്ങൾ ചെയ്തു എന്നത് കൊണ്ട് മാത്രം..അല്ലാതെ എന്റെ മുന്നിലിട്ടെന്റെ പെണ്ണിനെ എങ്ങാനും തൊട്ടാ.."
അവളെ വീണ്ടും തന്റെ നെഞ്ചിലൊതുക്കി പല്ല് കടിച്ചു കൊണ്ടവൻ വിരൽ ചൂണ്ടി.
ആ ഭാവം കണ്ടിട്ട്.. കണ്ണിലെ രോഷം കണ്ടിട്ട്.. കാർത്തുവിനെ അടിക്കാൻ ഓങ്ങിയവൻ അറിയാതെ തന്നെ പിന്നിലേക്ക് മാറി..
"കാർത്തു അവളുടെ അമ്മയെ കാണാൻ വന്നതാ.. കാണിക്കാമെന്ന് ഞാനവൾക്ക് വാക്കും കൊടുത്തു.. കണ്ടിട്ടേ പോകൂ.."
വാക്കുകൾക്കൊപ്പം അവന്റെ നോട്ടം കൂടി ഹാളിൽ കൂടി ആകെയൊന്നു വട്ടം കറങ്ങി.
അതോടെ അത് നടക്കില്ലെന്നും ഇവൾക്കിനി ഇവിടെ ആരുമില്ലെന്നും വന്ന വഴി തന്നെ രണ്ടും കൂടി തിരിച്ചു വിട്ടോ ഇല്ലെങ്കിൽ വന്നത് പോലെ പോകില്ല എന്നൊക്കെയുള്ള ഭീക്ഷണിയുടെ സ്വരം..
അതും അത്യാവശ്യം ഉറക്കെ തന്നെ.
ഒരു കൈ കൊണ്ട് കാർത്തുവിനെ ചേർത്ത് പിടിച്ചു.. ഒരു കൈ പോക്കറ്റിലിട്ട് കാശി അതേ നിൽപ്പ് തന്നെയാണ്.
കണ്ടിട്ടേ ഞാൻ പോകൂ.. "
ആ വാക്കുകൾ അവന്റെ മുഖത്തുള്ള ഭാവം പോലെ തന്നെ കടുത്തു പോയിരിക്കുന്നു.
"ഒന്ന് നിർത്തുന്നുണ്ടോ.."
വീണ്ടും മുറുകിയ ശബ്ദകോലാഹലങ്ങൾക്കൊപ്പം തന്നെ അതിനേക്കാൾ ഉച്ചത്തിൽ തുളസിയുടെ ശബ്ദം.
കാർത്തു ഞെട്ടി കൊണ്ട് മുഖമുയർത്തി നോക്കി..
തുടരും..
ഒരടിയുടെ ശബ്ദമല്ലേ നിങ്ങളിപ്പോ കേട്ടത്.. 🫣
എന്താവും എന്നത് വിട്ട് വരുന്നിടത്തു വെച്ച് കാണാം ന്നുള്ള മൈന്റിലേക്ക് വാ പിള്ളേരെ..
പിന്നെ എല്ലാം രസാണ്..
പുതിയൊരു കഥ..
അതെന്നെ വല്ലാണ്ട് ശ്വാസം മുട്ടിക്കുന്നു..
എപ്പോഴത്തെയും പോലെ..
ജസ്റ്റ് ഒന്ന് എഴുതി തുടങ്ങി..
ഒന്നിട വിട്ട് ഇടാനുള്ള പരുവത്തിൽ ആകുമ്പോ.. ഇട്ട് തുടങ്ങിയാ.. കൂടെ ണ്ടാവുമല്ലോ ല്ലേ... 🥰🥰
സ്നേഹത്തോടെ jif💥
14 shares