𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 21 hours ago
... എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." കുറച്ചു ദിവസങ്ങളായി ഉള്ളിൽ കിടന്ന് വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ആരോടെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ താൻ മാനസിക സംഘർഷം താങ്ങാൻ വയ്യാതെ മരിച്ചു പോകുമെന്ന് മീരയ്ക്ക് തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് അമ്മയോട് മനസ്സ് തുറക്കാൻ അവൾ തയ്യാറായത്. "എന്താ മോളേ വയ്യായ്ക വല്ലതുമുണ്ടോ?" മീരയുടെ മുഖത്തെ പരിഭ്രമം കണ്ടതും പത്മിനി ആശങ്ക പെട്ടു. "ഇല്ല... അമ്മ ഞാൻ പറയുന്നത് സമാധാനത്തോടെ ഒന്ന് കേൾക്കണം. ആരോടെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടില്ലമ്മേ." മീര കരഞ്ഞു. "ഈ സമയത്ത് ഇങ്ങനെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലേ മോളേ. നിനക്ക് പറയാനുള്ളത് എന്തായാലും അമ്മ കേട്ടോളാം. പക്ഷേ ഇപ്പോ മോളത് പറയണ്ട. അതൊന്നും ഓർക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക്. ഇപ്പോ നിനക്ക് നല്ല വിശ്രമമാണ് വേണ്ടത്." പത്മിനി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "അമ്മയ്ക്കെന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ. ഇതിപ്പോ അമ്മയോട് എങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല പൊട്ടിത്തെറിച്ചു ഞാൻ ചത്ത്‌ പോകുമെന്ന എനിക്ക് തോന്നുന്നത്. അപ്പോ പിന്നെ എങ്ങനെയാ അമ്മ പറഞ്ഞ പോലെ സമാധാനത്തോടെ എനിക്ക് ഉറങ്ങാൻ പറ്റുന്നത്? എനിക്ക് സുഖമില്ലാതായ അന്ന് മുതൽ ഞാൻ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല. എന്നെ കൂടപ്പിറപ്പിനെ പോലെ കണ്ട വേണിയോട് തെറ്റ് ചെയ്ത് പോയല്ലോ എന്നോർത്ത് വിഷമിക്കാത്ത ഒരു ദിവസം പോലുമില്ല. അവളോട് ചെയ്ത ചതിക്ക് ദൈവം എന്നെ ഇങ്ങനെയായിരിക്കും ശിക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക." മീര പറഞ്ഞു. "മോളേ... നീ എന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ കാര്യം എന്താണെന്ന് തെളിച്ചു പറയ്യ്. വേണിയോട് നീ എന്താ ചെയ്തെ? അവളുടെ കല്യാണം മുടക്കിയത് നീ എങ്ങാനും ആണോ?" ആധിയോടെ പത്മിനി ചോദിച്ചു. "അതേ അമ്മേ... ഞാനും കിഷോറേട്ടനും ചേർന്നാണ് വേണിയുടെ കല്യാണം മുടക്കിയത്. എനിക്ക് ശ്രീയേട്ടനെ സ്വന്തമാക്കണമായിരുന്നു. കിഷോറേട്ടന് വേണിയെയും. ഞങ്ങൾ സ്നേഹിക്കുന്നവരെ ഞങ്ങൾക്ക് തന്നെ കിട്ടാൻ വേണ്ടി സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കുകയായിരുന്നു ഞങ്ങൾ. വേണി ശ്രീയേട്ടനെ സ്നേഹിക്കും മുന്നേ ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങിയതാ ഞാൻ. അതുകൊണ്ട് ഏട്ടനെ അവൾ സ്വന്തമാക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അതുപോലെ കുട്ടിക്കാലം മുതലേ വേണിയെ മനസ്സിൽ കൊണ്ട് നടക്കുന്നതാ കിഷോറേട്ടൻ. ആൾക്കും സഹിച്ചില്ല വേണിയെ മറ്റൊരാൾ സ്വന്തമാക്കാൻ വന്നത്." മീരയുടെ വാക്കുകൾ കേട്ട് പത്മിനി പകച്ചു നിൽക്കുമ്പോ അവൾ പറഞ്ഞതെല്ലാം കേട്ട് റൂമിന്റെ വാതിലിന് പുറത്ത് ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു വേണി. റൂമിനുള്ളിലേക്ക് കയറാനാഞ്ഞ വേണി മീര അമ്മയോട് സംസാരിക്കുന്നത് കേട്ട് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ് അവൾ തന്റെ പേര് പറയുന്നത് കേട്ട് അവിടെ തന്നെ നിന്നത്. "നീ ആ കല്യാണം മുടക്കാൻ എന്താ ചെയ്തത് മോളേ?" പത്മിനിയുടെ ശബ്ദം വിറച്ചു. മീര താനും കിഷോറും ചെയ്ത് കൂട്ടിയ എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ അമ്മയോട് പറഞ്ഞു. "ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ടാവും അമ്മേ ഒരു ദിവസം പോലും എല്ലാ അർത്ഥത്തിലും ശ്രീയേട്ടന്റെ ഭാര്യയാവാൻ ദൈവം സമ്മതിക്കാതെ എനിക്ക് ഇപ്പോ തന്നെ ഈ അസുഖം തന്നത്. അന്ന് ഞാൻ കിണറ്റിൽ വീണില്ലായിരുന്നെങ്കി എനിക്ക് ഇന്ന് ഇങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു. എല്ലാം എന്റെ പ്രവർത്തി ദോഷം കൊണ്ട് എനിക്ക് സംഭവിച്ചതാകും. എനിക്ക് ഈ ട്യൂമർ പണ്ട് വന്നത് അമ്മ പറഞ്ഞിരുന്നെങ്കിൽ ഞാൻ കിണറ്റിൽ ചാടുന്ന സാഹസത്തിനൊന്നും മുതിരില്ലായിരുന്നു. ചിലപ്പോ ശ്രീയേട്ടനെ സ്നേഹിക്കുക കൂടി ചെയ്യില്ലായിരുന്നു. ഞാൻ ഏട്ടനെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഞാൻ വേണിയെ ചതിച്ചത്. ഇപ്പോ ഒന്നും വേണ്ടായിരുന്നു എന്നും എനിക്ക് തോന്നുന്നുണ്ട് അമ്മേ. എന്നെ ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട വേണിയെ ഒരിക്കലും ചതിക്കാൻ പാടില്ലായിരുന്നു. അതാവും ദൈവം ഇത്രയും വലിയൊരു തിരിച്ചടി തന്നിട്ടുണ്ടാവുക. ഇത്രയും ദിവസങ്ങൾ ഞാൻ ജയിച്ചു നിൽക്കുകയായിരുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. എന്റെ അഹങ്കാരത്തിനും പ്രവർത്തികൾക്കും എനിക്ക് ശിക്ഷ കിട്ടി അമ്മേ. പാപിയാണ് ഞാൻ... മഹാ പാപി." മീര മുഖം പൊത്തി കരഞ്ഞു. "എന്നാലും ആ കൊച്ചിനോട് ഇത്രയും ക്രൂരത കാട്ടണ്ടായിരുന്നു മോളെ. നിന്റെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞു തിരുത്തുമായിരുന്നു ഞാൻ. വേണി മോളേ കണ്ണീർ വീഴ്ത്തി കൊണ്ട് നേടി എടുത്ത ജീവിതമായത് കൊണ്ടാ ഈശ്വരൻ നിനക്ക് ഒരു നിമിഷം പോലും സ്വസ്ഥത തരാത്തത്." പത്മിനി മൂക്ക് പിഴിഞ്ഞു. "അമ്മ എന്നെ ശപിക്കരുത്. അന്നത്തെ മാനസികാവസ്ഥയിൽ ഒക്കെ പറ്റിപ്പോയി അമ്മേ. പഴയതൊന്നും തിരുത്താൻ പറ്റില്ലല്ലോ. പിന്നെ അമ്മയുടെ നാവിൽ നിന്ന് ഈ സത്യം മറ്റാരും അറിയരുത്. എനിക്കൊരു സമാധാനം കിട്ടാൻ വേണ്ടിയാ ഞാൻ അമ്മയോട് എല്ലാം പറഞ്ഞത്. ശ്രീയേട്ടൻ എങ്ങാനും ഇതറിഞ്ഞ പിന്നെ ആ നിമിഷം എന്നെ ഉപേക്ഷിച്ചു കളയും. ഈ അവസ്ഥയിൽ അങ്ങനെ കൂടി സംഭവിച്ച എനിക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ലമ്മേ. ചിലപ്പോ നെഞ്ച് പൊട്ടി ഞാൻ മരിച്ചു പോകും." മീര തേങ്ങി കരഞ്ഞു. "എന്റെ മോൾക്ക് എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ. ആ കൊച്ച് നിന്നെ കളങ്കമില്ലാതെ സ്നേഹിച്ചതിന് അത് എന്തൊക്കെ അനുഭവിക്കേണ്ടി വന്നു. സത്യമറിയാതെ ഞാനും വേണി മോളേ ഒത്തിരി പഴിച്ചിട്ടുണ്ട്. ആ കൊച്ചിന് കിട്ടേണ്ട ജീവിതമാണ് നീ തട്ടിപ്പറിച്ചെടുത്തത്." പത്മിനി പറഞ്ഞു. "വേണിയോട് ഞാൻ ചെയ്ത വഞ്ചന ഒരിക്കലും മാപ്പർഹിക്കാത്തത് ആണെന്ന് എനിക്കറിയാം. അതിനുള്ള ശിക്ഷയാണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത്. ഇതൊക്കെ ഞാൻ സഹിക്കേണ്ടി വന്നത് തന്നെ ശ്രീയേട്ടന്റെ ഭാര്യായാകാൻ വേണ്ടിയല്ലേ അമ്മേ. വേണിക്ക് കിട്ടേണ്ട ജീവിതമാണെന്നും എനിക്കറിയാം. പക്ഷേ എനിക്ക് ശ്രീയേട്ടൻ കൂടെ ഇല്ലാതെ പറ്റില്ലമ്മേ. ഇത്രയൊക്കെ സഹിക്കേണ്ടി വന്നത് കൊണ്ട് ഇനി ശ്രീയേട്ടനെ കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ. അതുകൊണ്ടാ അമ്മയുടെ നാവിൽ നിന്നും ആരും സത്യം അറിയരുതെന്ന് ഞാൻ പറഞ്ഞത്. ആരോടും ഒന്നും പറയില്ലെന്ന് അമ്മ എനിക്ക് സത്യം ചെയ്ത് തരണം." മീര കെഞ്ചി. "നീ എന്റെ മോളായി പോയില്ലേ. അതുകൊണ്ട് ഇതൊന്നും എനിക്ക് ആരോടും പറയാൻ കഴിയില്ലല്ലോ. ഒക്കെ മനസ്സിൽ തന്നെ അടക്കി വയ്ക്കണ്ടേ." പത്മിനിക്ക് മകളുടെ അവസ്ഥ ഓർത്ത് സങ്കടവും അതേസമയം തന്നെ അവളുടെ പ്രവർത്തികൾ ഓർത്ത് ദേഷ്യവും മീരയോട് ദേഷ്യവും തോന്നി. "ഞാൻ ആരോടും ഒന്നും പറയില്ല. പക്ഷേ നിന്റെ അസുഖമൊക്കെ മാറി കഴിഞ്ഞാൽ വേണിയോട് എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം നീ. ആ കുട്ടി നിന്നോട് ക്ഷമിച്ചാലേ നീ ചെയ്ത തെറ്റുകളുടെ ശിക്ഷ ഇനിയും നിന്നെ തേടി വരാതിരിക്കു. അത്രയെങ്കിലും നീ ചെയ്യണം." പത്മിനിയുടെ വാക്കുകൾ കേട്ട് മീര ഞെട്ടി. "വേണിയോട് ഞാൻ എല്ലാം പറഞ്ഞെന്ന് കിഷോറേട്ടൻ അറിഞ്ഞാൽ ഞാൻ ചെയ്തതിനെ കുറിച്ച് കിഷോറേട്ടൻ ശ്രീയേട്ടനോട് പറഞ്ഞ് കൊടുക്കില്ലേ. സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അതോടെ എന്റെ ദാമ്പത്യം തകരില്ലേ അമ്മേ." മീര ചോദിച്ചു. "അങ്ങനെ സംഭവിച്ചാൽ നിനക്ക് അത്രയേ ദാമ്പത്യ ജീവിതം വിധിച്ചിട്ടുള്ളു എന്ന് കരുതി സമാധാനിക്കേണ്ടി വരും. അല്ലാതെ പിന്നെ വേറെന്ത് ചെയ്യാനാ." പത്മിനിയുടെ വാക്കുകൾ മീരയെ തളർത്തി. അവൾ ഒന്നും മിണ്ടാതെ നിശബ്ദം കണ്ണീർ വാർത്തു. ഈ സമയമൊക്കെ വാതിലിന് പുറത്ത് നിൽക്കുകയായിരുന്ന വേണി ഹൃദയത്തിൽ നിന്നും ആർത്തിരമ്പി വന്ന് കൊണ്ടിരുന്ന വിങ്ങലടക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. മാധവിൽ നിന്നും മീരയുടെ അസുഖ വിവരമറിഞ്ഞ് അവളോടുള്ള ശത്രുത മറന്ന് മീരയെ ആശ്വസിപ്പിക്കാൻ വന്നതായിരുന്നു വേണി അവിടേക്ക്. എന്നാൽ മീര തന്നോട് ചെയ്തതും പറഞ്ഞതുമൊക്കെ കേട്ടതോടെ വേണിക്ക് അവളോട് തോന്നിയ സഹതാപം ദേഷ്യത്തിന് വഴിമാറി. ആ ദേഷ്യത്തിൽ മീരയുടെ അടുത്തേക്ക് പോകാനായി വാതിൽ മുഴുവനായും തുറന്ന് റൂമിലേക്ക് കടക്കാൻ തുനിഞ്ഞ വേണി ആ കാഴ്ച കണ്ട് വിറങ്ങലിച്ചു നിന്നുപോയി. തുടരും #📙 നോവൽ
32 shares

More like this