ishalrooh🤍
3K views • 7 hours ago
നിന്നിലേക്കായ് :15
ലാബ് ആകെ മൊത്തം ഒരു വേറെ സ്മെല്ലാണ്... ആസിഡുകളുടെയും ആൽക്കലികളുടെയും വിവിധ കെമിക്കലുകളുടെയും മണം ചേർന്ന ഒരു പ്രത്യേക അന്തരീക്ഷം....
അവൻ ശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടി...
ലാബ് മൊത്തം ഒന്ന് കണ്ണോടിച്ചപ്പോഴാണ് ഒരു മൂലയിൽ അവളിരിക്കുന്നു...
അഷ്മിൽ പതിയെ അവളെ ലക്ഷ്യമാക്കി നടന്നു... പതിയെ പിറകിലായി ചെന്ന് നിന്നു...
അവൾ ഞെട്ടി പുറകിലേക്ക് തിരിഞ്ഞു...
"ഹേ... എന്താ?!... എന്താ ഇവിടെ?!"
കണ്ണൊക്കെ തള്ളി നോക്കുന്നുണ്ട് പെണ്ണ്...
"രാവിലെ എണീറ്റപ്പോ നിന്നെ കാണണമെന്ന് തോന്നി... ഒന്നും നോക്കീല ബൈക്ക് എടുത്ത് പോന്നു..."
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കണ്ണുകൾ ചിമ്മി... വല്ലാത്തൊരു കുസൃതിയാണ് അവന്റെ മുഖത്ത്...ഇവനെന്തിനാ ഇങ്ങനെ പോവുന്നിടത്തെല്ലാം തന്നെയും ഫോളോ ചെയ്ത് നടക്കുന്നെ...?!
വല്ലാത്ത കഷ്ട്ടായല്ലോ റബ്ബേ!! ...
"ഇത് ലാബ് ആണ്... അങ്ങനെ വഴീകൂടി പോവുന്നോർക്ക് കയറിയിരിക്കാൻ പറ്റില്ല..."
അവൾ അവന്റെ അടുത്ത് നിന്നും മാറി നിന്നു...
അവനും അവളുടെ പിറകെ നടന്നു... ലാബിൽ എന്തോ എക്സ്പിരിമെന്റ് ചെയ്യുന്ന ഹന ദേഷ്യത്തോടെ അവനെ നോക്കി... അപ്പോഴും ആ മുഖത്തു ചിരി മാത്രം...
"ഹന... ഇന്നലത്തെ വയ്യായ്ക ഒക്കെ മാറിയില്ലേ?,!ഉമ്മ എന്തേലും..."
"ശ്... മിണ്ടാതെ പോയെ... കോൺസെൻട്രേഷൻ പോവുന്നു..."
അവൾ അവനെ ദേഷ്യത്തോടെ നോക്കി...
"എന്നാ വാ നമ്മക്ക് പുറത്തേക്ക് പോവാം... എനിക്ക് സംസാരിക്കണം..."
അവൻ അവളുടെ എതിർപ്പ് വകവെക്കാതെ അവളുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു... മറ്റുള്ള സ്റ്റുഡന്റസ് അവരെ തന്നെ നോക്കുന്നുണ്ട്...
"അഷ്മിൽ... ഇത് ഭയങ്കര മോശമാണേ.. നീയെന്തിനാ എന്റെ കാര്യത്തിലൊക്കെ ഇങ്ങനെ ഇടപെടുന്നേ?!നികാഹ് ഒന്നും കഴിഞ്ഞില്ലല്ലോ... എന്തൊരു കഷ്ടമാണ്..."
അവൾ ദേഷ്യത്തോടെ അവനോട് പറയുന്നുണ്ട്...
"നീ വാശി പിടിക്കല്ലേ... ഒരഞ്ചു മിനുട്ട്... ഞാൻ പൊക്കോളാം..."
അവൾ അവന്റെ അടുത്തായി വരാന്തയിൽ നിന്നു... അവൻ അവളെ തന്നെ നോക്കുന്നുണ്ട്... ഹനക്ക് അത് ഏറെ അസ്വസ്ഥമായി തോന്നി...
"എന്താ?!"
അവന്റെ നോട്ടം കണ്ട് ഹന ചോദിച്ചു...
"ഏയ്... സുഖാണോ?!".
വരാന്തയിൽ തൂണിൽ ചാരി നിന്ന് നെഞ്ചിൽ കൈകെട്ടിയാണ് അഷ്മിലിന്റെ നിൽപ്പ്...
"അത് ചോദിക്കാനാണോ ഇതുവരെ വന്നത്??!ശെരിക്കും എന്താ പ്രശ്നം?!"
അവൾ ദേഷ്യത്തോടെ അവനെ നോക്കി... കോളേജിൽ അവളെ കാണാൻ വന്നതിന്റെ ദേഷ്യം....ലാബിൽ നിന്നും പിടിച്ച് കൊണ്ടുവന്നതിന്റെ ദേഷ്യം... എല്ലാം കൂടി അവൾക്ക് ക്ഷമ നശിച്ചിരുന്നു...
"ഞാൻ ഒരു കാര്യം പറയാൻ വന്നതാ... നാളെ ഏർലി മോർണിംഗ് ഞാൻ കൊൽക്കത്തയ്ക്ക് പോവും... അത് പറയാനാ വന്നത്..."
അത് കേട്ടതും അവളുടെ ദേഷ്യമൊന്നു കുറഞ്ഞപോലെ... അവനെ ശാന്തതയോടെ നോക്കി...
"ഹ്മ്മ്..."
അവളൊന്നു മൂളി...
"നിനക്കൊന്നും പറയാനില്ലേ എന്റടുത്തു?!"
"ഞാനെന്ത് പറയാൻ?!"
അഷ്മിൽ തിരിച്ചൊന്നും പറഞ്ഞില്ല...
അവൻ ഇറങ്ങി അവളോട് യാത്രപോലും പറയാതെ ബൈക്ക് പാർക്ക് ചെയ്തിടത്തേക്ക് നടന്നു...
വല്ലാത്തൊരു പരിഭവം നിഴലിച്ചു അവന്റെ മുഖത്ത്...
അവളത് കാര്യമാക്കിയില്ല... അവൻ പോവുന്നത് ഒന്ന് നോക്കി തിരിച്ചു ലാബിലേക്ക് തന്നെ കയറി...
"ടീ... എന്തായിരുന്നു അവിടെ?!"
രചനയും തൻഹയും അവളെ വട്ടംകൂടി കളിയാക്കുകയാണ്...
"എന്ത്... ഒരു കുന്തവുമില്ല..."
"അവനെന്തേ പെട്ടെന്ന് അങ്ങ് ഇറങ്ങി പോയത്?!"
"ആ... എനിക്കറിഞ്ഞൂടാ... എനിക്കങ്ങ് ചൊറിഞ്ഞു വന്നതാ... നിക്കാഹ് കൂടി കഴിഞ്ഞില്ല... അപ്പഴേക്കും കാണാൻ വരുന്നു... ഫുഡ് വാങ്ങി തരുന്നു... വീട്ടിൽ കൊണ്ടാക്കുന്നു...കോളേജിലേക്ക് വന്ന് വെയിറ്റ് ചെയ്യുന്നു...എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നെ??! അവൻ കംപ്ലീറ്റ് ഷോ മാത്ര... എനിക്ക് ഇതൊന്നും അങ്ങോട്ട് ദഹിക്കുന്നില്ല..."
"ദേ... നന്ദികേട് പറയല്ലേ ഹന... ഇതൊക്കെ ഏതൊരു പെണ്ണും ആഗ്രഹിക്കും... അവനില്ലേൽ ഇന്നലെ കാണാരുന്നു...നീയെന്ത് ചെയ്യും ഒറ്റക്ക്..."
ആ വാക്കുകൾ കേട്ട നിമിഷം ഹനയുടെ മനസ്സിലേക്ക് മിന്നൽപോലെ കടന്നുവന്നത് ആ പൊതിയായിരുന്നു...
ഡ്രസ്സുകൾക്കിടയിൽ കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന ആ പാന്റി...
ആ ഓർമ്മ മാത്രം മതി അവളുടെ ഉള്ളം വീണ്ടും കലങ്ങാൻ. എന്തോ തെറ്റ് ചെയ്തതുപോലുള്ള ഒരു വിങ്ങൽ... ഇന്നും അത് ഓർക്കുമ്പോൾ ശരീരം മുഴുവൻ അസ്വസ്ഥത ഇഴഞ്ഞുകയറുന്നുണ്ടായിരുന്നു. അവൻ അതിൽ തെറ്റൊന്നും കണ്ടിട്ടുണ്ടാവില്ലായിരിക്കാം... പക്ഷേ അവൾക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
"വീണ്ടും വീണ്ടും അക്കാര്യം ഇങ്ങനെ പറഞ്ഞ് അവനെ പുണ്യാളനാക്കുന്നുണ്ടല്ലോ നീയൊക്കെ... അവന്റെ ആ പ്രവർത്തിയോട് ഞാൻ ഒരിക്കലും യോജിക്കില്ല... ഒരു അന്യ പെൺകുട്ടിയോട് ഇത്ര ഓവർ കേറിങ് ഒന്നും വേണ്ടിയിരുന്നില്ല..."
"ഇവൾക്കെ കാര്യം പറഞ്ഞാൽ മനസ്സിലാവില്ല..."
രചന അവളെ പുച്ഛിച്ചു...
"ഹന നിങ്ങൾ ഒന്നിച്ചു ജീവിക്കാൻ പോവുന്നവരല്ലേ?!... കുറച്ചെങ്കിലും നീ അയാളെ അണ്ടർസ്റ്റാൻഡ് ചെയ്യാൻ ശ്രമിക്ക്... എന്റെ ഒരു വ്യൂ പോയിന്റിൽ ആൾ സെറ്റാണ്.. ജന്യൂവിനായിട്ട എനിക്ക് തോന്നിയെ... അല്ലേടി!"
തൻഹ രചനെയേ നോക്കി നാണത്തോടെ പറഞ്ഞു... അത് കണ്ട് ഹന അവളെയൊന്ന് അടിമുടി നോക്കി...
"എന്നാ നീ പോയ് കെട്ട്..."
അതും പറഞ്ഞ് ഹന വേഗത്തിൽ അവളുടെ എക്സ്പീരിമെന്റ് ബാക്കിവെച്ചിടത്തേക്ക് നടന്നു...പക്ഷേ കൈയിൽ ടെസ്റ്റ് ട്യൂബ് പിടിച്ചിരുന്നെങ്കിലും മനസ്സ് അവിടെയായിരുന്നില്ല....
------------------------------------
"അഷ്മിലെ... ഉമ്മാന്റെ കുട്ടിന്റെ മുഖമെന്താ വല്ലാതെ?!"
സാധാരണ പോവുന്നെന്റെ തലേന്ന് അവൻ ദിയയെയും ഷെമിയെയും മോളെയും ഉമ്മയെയും കൂട്ടി ഒരു ഷോപ്പിംഗ് നു പോക്കുണ്ട്... ഇത്തവണ പല പ്രാവശ്യം ദിയ പറഞ്ഞ് നോകിയെങ്കിലും അഷ്മിൽ കൊണ്ടുപോവാൻ കൂട്ടാക്കിയില്ല...
"എന്തോ ഒരു സുഖമില്ല..."
"ഇത്... എന്താണെന്ന് എനിക്കറിയാം... ഒരു പെണ്ണൊക്കെ സെറ്റായപ്പോ അവളെ തനിച്ചാക്കി പോവുന്നെന്റെ സങ്കടം... അല്ലേടാ..."
അവൾ അവനെ കളിയാക്കി...അവനൊന്നും മിണ്ടിയില്ല...
അവൻ മുറിയിലേക്ക് നടന്നു... പോക്കറ്റിലെ ഫോൺ ലോക്ക് തുറന്ന് ഗാലറിയിലെ ഫോട്ടോകൾ പരതി... അതിൽ ഒരെണ്ണം ക്ലിക്ക് ചെയ്തു... ഒറ്റ തവണ മാത്രം നോക്കി...
പിന്നെ അവളുമായുള്ള ഓരോ മൊമന്റ്സും ഓർത്തെടുത്തു...
ഇനിയും പെണ്ണിന്റെ ദേഷ്യം മാറിയില്ലേ?!
എന്നോടൊന്നു സംസാരിച്ചൂടെ...?!
ഇങ്ങനെയാണേൽ എങ്ങനെയാ പെണ്ണെ?!"... അവൻ ഓരോന്ന് ആലോചിച്ചു കിടന്നു...
അവൻ അതിനിടക്ക് ഫായിയെയും ഹനയുടെ ഉമ്മനെയും വിളിച്ചു അവൻ പോവുന്നത് അറിയിച്ചു... അതോടൊപ്പം റഷീദിന്റെ കയ്യിൽ കുറച്ച് പൈസ കൊടുത്ത് അത് അവളുടെ വീട്ടിൽ ഏൽപ്പിക്കണമെന്നും പറഞ്ഞേൽപ്പിച്ചു... ആ ഉപ്പാക്ക് അവൻ സ്വയം പ്രാപ്തിയോടെ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കണ്ട് അഭിമാനം തോന്നി... സൈനബക്ക് അതിലൊന്നും വലിയ താൽപ്പര്യമില്ലെങ്കിലും മറുതൊന്നും പറയാൻ പോയില്ല... നാളെ അവൻ പോകുന്നതുകൂടിയല്ലേ...
അഷ്മിൽ ബാഗ് പാക്ക് ചെയ്ത് ഹാളിലേക്ക് വച്ചു... സുബ്ഹി നിസ്കരിച്ച് ബ്രേക്ക്ഫാസ്റ്റും കഴിച്ചാണ് അവൻ ഇറങ്ങിയത്.... എയർപോർട്ടിലാക്കാൻ നിഹലാണ്... കൂടെ റഷീദും കയറിപ്പറ്റി...
എയർപോർട്ട് വരെ അഷ്മിൽ കാര്യമായൊന്നും സംസാരിച്ചില്ല... ആകെ മുഖം വല്ലാതെയാണ്...
റഷീദും നിഹാലും പല നാട്ടുകാര്യങ്ങളും സംസാരിച്ചാണ് അവിടെ വരെ ബോറടിയില്ലാതെ എത്തിയത്....
അഷ്മിൽ അവരോട് യാത്ര പറഞ്ഞ് എയർപോർട്ടിനുള്ളിലേക്ക് നീങ്ങി....
----------------------------------------
ഷഹാന അടുപ്പിലേക്ക് വെക്കാനുള്ള വിറക് കൊത്തുകയാണ്... അമ്മായമ്മ സുഹറ ഓരോന്നായി അവളുടെ അടുത്തേക്ക് നീക്കി വച്ചുകൊടുക്കുന്നുണ്ട്...
ഷഹാന നന്നേ ക്ഷീണിച്ചിട്ടുണ്ട്... നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകിയിറങ്ങുന്നു... ഓരോ വെട്ടും കൊടുക്കുമ്പോഴും കൈകൾക്ക് നല്ല ഭാരമെന്ന പോലെ തോന്നുന്നു. എങ്കിലും ഒന്നും പറയാതെ അവൾ വീണ്ടും കോടാലി ഉയർത്തി വിറകിലേക്ക് ആഞ്ഞുവീഴ്ത്തി.
";ഇങ്ങനെ കൊത്തിയാൽ ഇന്ന് കഴിയൂല... കുറച്ച് ഊക്കിൽ അങ്ങോട്ട് കൊത്തികൂടെ.."
സുഹറ അവളോട് ശബ്ദമുയർത്തി.
ആ വാക്കുകൾ കേട്ടിട്ടും ഷഹാന ഒന്നും മിണ്ടിയില്ല. ഒന്ന് തലയാട്ടിയിട്ട് വീണ്ടും തന്റെ ജോലിയിൽ മുഴുകി.
കുറച്ചപ്പുറത്ത് അൻവറിന്റെ പെങ്ങൾ ഫോണിൽ കുത്തിക്കൊണ്ട് എന്തോ കൊറിച്ചുതിന്നുകയാണ്... ഇടയ്ക്കിടെ ഒന്ന് തലപൊക്കി ഷഹാനയെ നോക്കും... പിന്നെ വീണ്ടും ഫോണിന്റെ സ്ക്രീനിലേക്ക് കണ്ണുകൾ പതിയും. വീട്ടിലെ ജോലികളിലൊന്നും കൈവെക്കണമെന്ന ഭാവം പോലും അവൾക്കില്ല.
ഷഹാനയാകട്ടെ, കൈകൾ വിറച്ചിട്ടും ഒന്ന് വിശ്രമിക്കാൻ പോലും മടിച്ചു. ഒന്ന് നിന്നാൽ പോലും വീണ്ടും എന്തെങ്കിലും കുറ്റം കേൾക്കേണ്ടി വരുമെന്ന പേടി അവളുടെ ഓരോ ചലനത്തിലും നിറഞ്ഞുനിന്നു.
പുലർച്ചെ കണ്ണുതുറക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ അവസാനിക്കാത്ത ജോലികൾ... അതിനിടയിൽ അമ്മായമ്മയുടെ ശകാരങ്ങൾ... ചെയ്താലും കുറ്റം, ചെയ്തില്ലെങ്കിലും കുറ്റം.
അൻവറാകട്ടെ, ഭാര്യയുടെ ക്ഷീണമോ കണ്ണുനീരോ ഒന്നും കാണാത്തവനെപ്പോലെയായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ശബ്ദമുയർത്തും... ചിലപ്പോൾ ദേഷ്യം നിയന്ത്രിക്കാനാകാതെ അവളെ പിടിച്ചുതള്ളുകയോ കൈയേറ്റം ചെയ്യുകയോ ചെയ്യും. അവൾ എത്ര കരഞ്ഞുപറഞ്ഞാലും, "എന്റെ കൂടെ ഇറങ്ങി വന്നിട്ടുണ്ടെങ്കിൽ ഇങ്ങനെ പലതും സഹിക്കേണ്ടി വരും" എന്നതാണ് അവന്റെ പക്ഷം...
ഒരിക്കൽ ചിരിച്ചും സംസാരിച്ചും നടന്നിരുന്ന ഷഹാന, ഇപ്പോൾ സ്വന്തം ശബ്ദം പോലും മറന്നുപോയിരുന്നു. ഉള്ളിലെ സങ്കടങ്ങൾ ആരോടും തുറന്നു പറയാനാവാതെ അവൾ എല്ലാം നെഞ്ചിനുള്ളിൽ ഒതുക്കി ജീവിക്കുകയായിരുന്നു.
അവൾക്ക് ഏറ്റവും വേദനിച്ചത് ശരീരത്തിലേറ്റ മുറിവുകളല്ല... സ്വന്തം വീടെന്ന് കരുതിയ സ്ഥലത്ത് ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതിരുന്നതായിരുന്നു....
രാത്രികളിൽ അവൻ വീട്ടിലില്ലാത്ത ഓരോ നിമിഷവും, "എന്നിൽ എന്താണ് കുറവ്?" എന്ന ചോദ്യം അവളുടെ മനസ്സിനെ നിശ്ശബ്ദമായി കീറിമുറിച്ചു.
ശകാരവും മുറിവും സഹിക്കാമായിരുന്നു... പക്ഷേ, സ്നേഹം മറ്റൊരിടത്ത് തേടിപ്പോകുന്ന ആ വഞ്ചനയായിരുന്നു അവളെ ഓരോ ദിവസവും അൽപാൽപമായി തകർത്തത്.ഒരുകാലത്തു തന്റെ ജീവനായിരുന്നവൻ... നോട്ടം കൊണ്ട് പോലും മുറിവേൽപ്പിക്കാത്തവൻ... ഇന്നിപ്പോൾ ഈ ചെയ്യുന്ന ക്രൂരതകളെല്ലാം സഹിക്കാവുന്നതിലും അപ്പുറമാണ്...
രാത്രി പായയിലേക്ക് ചാഞ്ഞുകൊണ്ടവൾ ഓർത്തു...
ദിവസം മുഴുവൻ ശരീരം പണിയെടുത്ത ക്ഷീണത്തിൽ ഷഹാന പതിയെ പായിലേക്ക് ചാഞ്ഞു. കണ്ണുകൾ അടച്ചെങ്കിലും മനസ്സിന് ഒരു വിശ്രമവുമില്ല. പകൽ കേട്ട ശകാരങ്ങളും സഹിച്ച അപമാനങ്ങളും അവളുടെ ചിന്തകളിൽ വീണ്ടും വീണ്ടും തെളിഞ്ഞു.
അപ്പോഴാണ് മുറിയുടെ വാതിൽ ഒറ്റയടിക്ക് ചവിട്ടി തുറന്നത്.
"എടീ....ഷഹാനേ...!"
അൻവറിന്റെ ഉച്ചത്തിലുള്ള വിളി കേട്ട് അവൾ ഞെട്ടിയുണർന്നു. ക്ഷീണിച്ച ശരീരത്തോടെ പെട്ടെന്ന് എഴുന്നേറ്റിരുന്നു.
"ഞാനൊരു കാര്യം അറിഞ്ഞല്ലോ... നിന്റെ അനിയത്തിയെ കെട്ടാൻ പോകുന്നവൻ തിരിച്ചു പോയെടി... ഇനി ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം... അവളെ ഞാൻ മോഹിച്ചതാ... എന്താ ഒരു മേനിയഴക്... കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല... ഞാനവളെ എന്റെതാക്കിയാൽ പിന്നെ ഒരുത്തനും എച്ചിൽ തിന്നാൻ വരത്തില്ല ല്ലോ...പിന്നെ എന്നെന്നേക്കുമായി അവൾ ഈ അൻവറിനുള്ളതാ..."
"ച്ചീ... നിനക്കൊരിക്കലും അവളെ തൊടാൻ പറ്റില്ല... എന്നെപോലെ അവൾക്ക് കിട്ടിയത് ഒരു മൂരാച്ചിയെ അല്ല... പെൺകുട്ടിയെ റെസ്‌പെക്ട് ചെയ്യുന്ന അവളുടെ സന്തോഷങ്ങൾക്ക്....ആഗ്രഹങ്ങൾ ക്ക്...തുണയാവുന്നവനാ... അവളെ ജീവനെ പോലെ കാണുന്നവനാ..."
അവൾ ദേഷ്യത്തോടെ അവനെ കോളറിൽ കുത്തിപിടിച്ചു...
അവൻ വർധിച്ച ദേഷ്യത്തോടെ അവളിലേക്ക് അടുത്തു...
"ഇന്ന്... എനിക്ക് നല്ല സുഖമില്ല..." ശബ്ദം വിറച്ചുകൊണ്ട് അവൾ പറഞ്ഞു.
പക്ഷേ, അവളുടെ വാക്കുകൾ കേൾക്കാൻ അവൻ തയ്യാറായിരുന്നില്ല. അവളുടെ ഇഷ്ടവും അനിഷ്ടവും അവന് വിഷയമായിരുന്നില്ല. അവൾ എതിർത്തിട്ടും, കരഞ്ഞുപറഞ്ഞിട്ടും, അവളുടെ സമ്മതമില്ലാതെ അവളെ ബലമായി കീഴടക്കി.
എല്ലാം കഴിഞ്ഞപ്പോൾ, മുറിയിലാകെ നിറഞ്ഞത് നിശ്ശബ്ദത മാത്രമായിരുന്നു.
കണ്ണുനീർ തുടയ്ക്കാൻ പോലും ശക്തിയില്ലാതെ ഷഹാന ചുരുണ്ടുകിടന്നു. ശരീരത്തെക്കാൾ ആഴത്തിൽ മുറിവേറ്റത് അവളുടെ മനസ്സിനായിരുന്നു. ഒരാളെ ജീവിതപങ്കാളിയെന്ന് വിളിച്ചിട്ടും, സ്വന്തം ഇഷ്ടത്തിനും മാന്യതയ്ക്കും വിലയില്ലെന്ന തിരിച്ചറിവ് ആ രാത്രിയിൽ അവളെ വീണ്ടും തകർത്തു....
തുടരും...... 🤍
അങ്ങനെ അഷ്മിലിനെ ഞാൻ വണ്ടി കയറ്റി വിട്ടിട്ടുണ്ട്... ഇനി അവർ ബ്രേക്ക്‌അപ്പ് ആവും... ഹന ആൾ ശെരിയല്ല 😤
#💘 Love Forever #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
72 likes
3 comments • 41 shares