𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views 10 hours ago
#📙 നോവൽ നിന്നോട് മാപ്പ് ചോദിക്കാനേ എനിക്കിപ്പോ കഴിയു. അല്ലാതെ എന്താ ഞാനിപ്പോ ചെയ്യാ. എന്നോട് ക്ഷമിക്കണം വേണി." മീര പൊട്ടി കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി. "നിന്റെ അമ്മേടെ വാക്കും കേട്ടല്ലേ നീയിപ്പോ എന്നോട് ക്ഷമ ചോദിക്കുന്നത്. അതും നിന്റെ അസുഖം മാറുമോ ഇല്ലേ എന്ന് പേടിച്ച്. അല്ലാതെ ആത്മാർത്ഥമായി ഹൃദയത്തിൽ തൊട്ട് ചോദിക്കുന്ന മാപ്പപേക്ഷ അല്ലല്ലോ." വേണി മാറത്തു കൈകൾ പിണച്ചു കെട്ടി നിന്നുകൊണ്ട് മീരയെ നോക്കി. "അല്ല വേണി... ഞാൻ ആത്മാർത്ഥമായി തന്നെയാ മാപ്പ് ചോദിച്ചത്." മീര വിക്കലോടെ പറഞ്ഞു. "ഞാൻ നിന്നോട് ക്ഷമിച്ചാലും ഇല്ലെങ്കിലും നിന്റെ ട്യൂമർ ചികിൽസിച്ച മാറുന്നതാണ്. പിന്നെ നിന്റെ കയ്യിലിരിപ്പ് പോലെ ഇരിക്കും വീണ്ടും വരുന്നതും വരാത്തതുമൊക്കെ. അതുകൊണ്ട് നിന്നോട് സഹതാപം തോന്നി എല്ലാം ഞാൻ മറക്കുകയും പൊറുക്കുകയും ചെയ്യുമെന്ന് കരുതണ്ട. പിന്നെ ഇങ്ങനെയൊക്കെ ആയത് ഒരു കണക്കിന് നന്നായി. നിന്റെ ശ്രീയേട്ടനെ പോലൊരു ആളിൽ നിന്നും എനിക്ക് രക്ഷപ്പെടാൻ പറ്റിയില്ലേ. ഒരുപക്ഷെ കല്യാണശേഷമാണ് ഇങ്ങനെയൊക്കെ സംശയിച്ച് ശ്രീയേട്ടൻ എന്നെ ഉപേക്ഷിക്കാൻ ശ്രമിച്ചതെങ്കിൽ അതെനിക്ക് വലിയൊരു വേദനയാകുമായിരുന്നു. എന്തായാലും അങ്ങനെയൊന്നും ഉണ്ടായില്ലല്ലോ. ഇനി നിങ്ങൾ തന്നെ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും സഹിച്ചും ക്ഷമിച്ചും ഒരുമിച്ച് ജീവിക്കാൻ ശ്രമിക്ക്. എന്നെ തോൽപ്പിക്കാൻ വേണ്ടിയല്ലേ ചാടികേറി ഇവളെ കെട്ടിയത്." അവസാനം പറഞ്ഞ വാക്കുകൾ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കിയാണ് വേണി പറഞ്ഞത്. അതിൽ പരിഹാസവും കലർന്നിരുന്നു. അവനത് മനസ്സിലാവികയും ചെയ്തു. പക്ഷേ തിരിച്ചൊന്നും പ്രതികരിക്കാൻ കഴിയാതെ മൗനമായി ഇരിക്കാനേ ശ്രീഹരിക്ക് ആയുള്ളൂ. "എന്നാ ശരി.... ഇങ്ങോട്ട് വരാൻ തോന്നിയത് കൊണ്ട് സത്യങ്ങൾ അറിയാൻ കഴിഞ്ഞു. ഇനി നിൽക്കുന്നില്ല... അപ്പുറത്തെ മുറിയിൽ കിടക്കുന്നവനെ കൂടി കണ്ടിട്ട് പോകും ഞാൻ. അബദ്ധത്തിൽ പോലും നിങ്ങളെ ഒന്നും ഇനി കാണരുതേ എന്നാണ് എന്റെ ആഗ്രഹം. പിന്നെ നിങ്ങളുടെ ജീവിതം തകർത്തെന്നും പറഞ്ഞ് കിഷോറിനെ ഉപദ്രവിക്കാൻ അവന്റെ അടുത്തേക്ക് പോയേക്കരുത്. നിങ്ങളുടെ ജീവിതം ഇങ്ങനെ ആക്കിയത് നിങ്ങൾ തന്നെയാ. സത്യങ്ങൾ കണ്ട് പിടിക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും അതിന് ശ്രമിച്ചില്ല. അതുകൊണ്ട് മറ്റുള്ളവരെ മേൽ പഴി ചാരി സ്വയം രക്ഷപെടാൻ ശ്രമിക്കണ്ട. ഒരിക്കൽ കൂടി ഞാൻ പറയുവാ എന്നോട് ഏറ്റവും വലിയ ചതി ചെയ്തത് നിങ്ങൾ മാത്രമാണ്." ശ്രീഹരിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞിട്ട് വേണി മുറി വിട്ട് പുറത്തിറങ്ങി. കിഷോറിനെയും മീരയെയും കൊല്ലാനുള്ള ദേഷ്യത്തോടെ ഇരുന്ന ശ്രീഹരി വേണിയുടെ വാക്കുകൾ കേട്ടതും ആകെ തകർന്ന് പോയി. "വേണി പറഞ്ഞത് ശരിയാണ് എല്ലാം എന്റെ തെറ്റാ. ഞാൻ അവളെ മനസ്സിലാക്കിയതിൽ തെറ്റ് പറ്റിപ്പോയി. അവളോടുള്ള എന്റെ സ്നേഹം ആത്മാർത്ഥമായിരുന്നില്ല. അങ്ങനെയെങ്കിൽ ഞാൻ ഒരിക്കലും മീരയെ കല്യാണം കഴിക്കില്ലായിരുന്നു. ഞാൻ ഒരാൾ കാരണം തന്നെയാണ് എന്റെ ജീവിതം തകർന്നത്. അതിന് ആരെയും പഴിച്ചിട്ട് കാര്യമില്ല." ശ്രീഹരി ചിന്തിച്ചു. ചിന്തകൾ അധികരിച്ചപ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ അവൻ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി പോയി. പോകുന്ന പോക്കിൽ കാത് പൊട്ടുന്ന ഒച്ചയിലാണ് ശ്രീഹരി വാതിൽ വലിച്ചടച്ചത്. അത് കേട്ട് മീരയും പത്മിനിയും ഞെട്ടിപ്പോയി. "നിന്റെ ജീവിതം നശിച്ചു മോളേ... നീ എന്നോട് ഒന്നും തുറന്ന് പറയാതിരുന്നെങ്കിൽ ഒന്നും ആരും അറിയില്ലായിരുന്നു. നിനക്ക് എന്ത് പറയാനുണ്ടെങ്കിലും പിന്നെ പറഞ്ഞ മതിയെന്ന് ഞാൻ പറഞ്ഞപ്പോ നീ കേട്ടില്ലല്ലോ. എന്റെ വാക്ക് കേട്ടിരുന്നെങ്കിൽ ഇപ്പോ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു." പത്മിനി മകളെ കുറ്റപ്പെടുത്തി. "ഒരു കണക്കിന് എല്ലാം എല്ലാരും അറിഞ്ഞത് നന്നായി. എനിക്ക് ഇതെല്ലാം കൂടി മനസ്സിലിട്ട് നടക്കാനുള്ള ശക്തിയില്ലായിരുന്നു അമ്മേ." മീര ഉറക്കെ കരഞ്ഞു. "ഇനി ശ്രീഹരി നിന്നെ സ്നേഹിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ മോളേ." മകളുടെ ജീവിതം തകർന്നല്ലോ എന്നോർത്തയിരുന്നു പത്മിനിക്ക് സങ്കടം. "ശ്രീയേട്ടൻ എന്നെ സ്നേഹിച്ചില്ലെങ്കിലും ആളെ ഞാൻ ഉപേക്ഷിക്കില്ല അമ്മേ. എന്നെ ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും ഞാൻ ഒഴിവായി കൊടുക്കില്ല. എനിക്കൊരു ദാമ്പത്യ ജീവിതമുണ്ടെങ്കിൽ അത് ശ്രീയേട്ടന്റെ കൂടെ മാത്രമായിരിക്കും." മീര പറഞ്ഞു. "ഇനി എന്തൊക്കെ സംഭവിക്കുമെന്ന് ദൈവം തമ്പുരാനറിയാം. നീ നിന്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാ ചെയ്യ്." പത്മിനി കണ്ണ് തുടച്ചു. ഇതേസമയം പുറത്തേക്ക് ഇറങ്ങി പോയ ശ്രീഹരി പാർക്കിങ്ങിൽ നിന്നും ബൈക്കും എടുത്ത് വീട്ടിലേക്ക് പോയിരുന്നു. ആ നേരം വേണി കിഷോറിന്റെ റൂമിലായിരുന്നു. വേണി സത്യങ്ങൾ മനസ്സിലാക്കിയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലാക്കിയ കിഷോർ മുഖം താഴ്ത്തി ഇരിക്കുക്കുകയായിരുന്നു. "നിന്നെ സ്വന്തമാക്കാൻ വേണ്ടിയാ ഞാൻ ഇതെല്ലാം ചെയ്തത് വേണി. എനിക്ക് അത്രയ്ക്ക് ഇഷ്ട നിന്നെ. ആരും നിന്നെ സ്വന്തമക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു പോയി. എന്നോട് ക്ഷമിക്ക് വേണി. നിന്നോടുള്ള ഭ്രാന്തമായ സ്നേഹം കൊണ്ട ഞാൻ ഇങ്ങനെയൊക്കെ ചെയ്ത് പോയത്. നിന്നെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നിന്നോട് ഞാൻ ചെയ്തതിനൊക്കെ നിന്റെ കാല് പിടിച്ച് മാപ്പ് ചോദിക്കാം ഞാൻ." വേണിയുടെ കയ്യിൽ പിടിച്ചു കിഷോർ കരഞ്ഞു. അവൾ അപ്പോൾ തന്നെ ആ കൈ വിടുവിച്ചു. "ഇത് സ്നേഹമല്ല ഭ്രാന്ത് ആണ്. ഈശ്വരനെന്ന സത്യം മുകളിൽ ഉള്ളത് കൊണ്ട് മാത്രമാണ് എനിക്ക് എന്റെ കാതുകൾ കൊണ്ട് തന്നെ എല്ലാം കേൾക്കാനുള്ള വഴി ദൈവം ഒരുക്കി തന്നത്. എന്നോട് ആത്മാർത്ഥമായി ഒരു തരി സ്നേഹമെങ്കിലും ബാക്കി ഉണ്ടെങ്കിൽ ഒരിക്കലും നിങ്ങളെന്റെ കൺവെട്ടത്ത്‌ പോലും വന്നേക്കരുത്. ഈ മുഖം കാണുന്നത് പോലും എനിക്ക് അറപ്പാണ്. സത്യത്തിൽ നിങ്ങളുടെ മുഖത്തടിച്ച് നാല് വർത്തമാനം പറയണമെന്ന് കരുതിയ ഞാൻ ഇങ്ങോട്ട് വന്നത് തന്നെ. പക്ഷേ ശരീരം മുഴുവനും പൊതിഞ്ഞു കെട്ടി കിടക്കുന്ന നിങ്ങളെ തല്ലി ചതയ്ക്കാൻ പോലും ഒരിഞ്ചു സ്ഥലം ഈ ശരീരത്തിൽ ബാക്കി ഇല്ലാതായി പോയില്ലേ. ഞാൻ തരേണ്ടത് ദൈവം പലിശ സഹിതം തന്നല്ലോ എന്ന് കരുതി ഞാൻ ആശ്വസിച്ചോളാം." അത്രയും പറഞ്ഞിട്ട് അവന്റെ മറുപടിക്ക് കാക്കാതെ വേണി മുറിയിൽ നിന്നിറങ്ങി പോയി. ചവിട്ടി നിന്ന മണ്ണൊലിച്ചു പോയി താൻ നിലത്തേക്ക് വീണത് പോലെ തോന്നി കിഷോർന്. എല്ലാം കൈപ്പിടിയിൽ ഒതുങ്ങി വന്ന നിമിഷം തന്നെ വേണിയെ നഷ്ടപ്പെട്ടതിൽ അവന് കടുത്ത വേദന തോന്നി. അതിന് കാരണക്കാരിയായ മീരയെ അവൻ മനസ്സിൽ ഒത്തിരി പ്രാകി. ********* ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി. അന്ന് ഹോസ്പിറ്റലിൽ നിന്നിറങ്ങി പോയ ശ്രീഹരി പിന്നീട് മീരയെ കാണാൻ അവിടേക്ക് വന്നതേയില്ല. അവൻ വീട്ടിലും നടന്ന കാര്യങ്ങൾ പറഞ്ഞിരുന്നതിനാൽ അവിടെ നിന്നും ആരും മീരയുടെ സുഖ വിവരം അന്വേഷിച്ചു എത്തിയില്ല. എങ്കിലും ഹോസ്പിറ്റൽ ബിൽ ശ്രീഹരി കൃത്യമായി അടച്ചു പോന്നു. ആശുപത്രി ചുമരുകൾക്കുള്ളിൽ മീരയ്ക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി. സത്യങ്ങൾ ഒക്കെ അറിഞ്ഞപ്പോ മുതൽ അവളുടെ അച്ഛനും സഹോദരിയും മീരയെ വല്ലാതെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. പിന്നീട് അവരും ഹോസ്പിറ്റലിൽ വന്ന് അവളെ കാണുന്നത് കുറഞ്ഞു. അമ്മ മാത്രം സദാ സമയം അവൾക്കൊപ്പം ഉണ്ടായിരുന്നു. താനും കുറ്റപ്പെടുത്തിയിട്ട് മനസ്സ് തകർന്ന് മീര എന്തെങ്കിലും കടുംകൈ ചെയ്തു പോയാലോ എന്ന് കരുതി പത്മിനി അവളെ അവരെ കൊണ്ടാവും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ദിവസങ്ങൾ കഴിയുംതോറും മീര സ്വയം ഉൾവലിഞ്ഞു വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിന്നു. അതിന്റെ ഒപ്പം കീമോ തെറാപ്പി കൂടി തുടങ്ങിയപ്പോൾ അവൾ ശാരീരികമായും മാനസികമായും ഒരുപാട് തളർന്നും തകർന്നും പോയി. ********* ഇതിനിടെ വേണിയും മാധവും അവരുടെ പഴയ സൗഹൃദം പൊടി തട്ടി എടുത്തിരുന്നു. അവൾ പിന്നീട് ഹോസ്പിറ്റലിലേക്ക് വന്നില്ലെങ്കിലും മാധവ് അവളെ കാണാൻ ഇടയ്ക്ക് വല്ലപ്പോഴും വേണി പഠിപ്പിക്കുന്ന കോളേജിൽ പോകുമായിരുന്നു. അവന് പണ്ട് തൊട്ടേ വേണിയോട് തോന്നിയ ഒരിഷ്ടം തന്നെയായിരുന്നു അതിന് കാരണം. പക്ഷേ വേണിയുടെ ജീവിതത്തിൽ സംഭവിച്ചതൊന്നും മാധവിന് അറിയില്ലായിരുന്നു. എങ്കിലും അവൾ ഹോസ്പിറ്റലിൽ കിടക്കുന്ന അവളുടെ അടുത്ത സുഹൃത്തായ മീരയെയും കസിൻ കിഷോറിനെയും കാണാൻ വരാത്തത് എന്ത് കൊണ്ടാണെന്ന് അവൻ എപ്പോഴും ആലോചിക്കും. ഓരോ തവണ വേണിയെ കാണുമ്പോഴും അവളായി അത് പറയുമെന്ന് വിചാരിച്ചു മാധവ് വെയിറ്റ് ചെയ്തെങ്കിലും വേണി ഒന്നും പറയാത്തത് കൊണ്ട് ഇനി കാണുമ്പോ അക്കാര്യം ചോദിക്കണമെന്ന് മാധവ് തീരുമാനിച്ചിരുന്നു. ****** രണ്ട് കീമോ തെറാപ്പിക്ക് ശേഷം മീരയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇനിയുള്ള ട്രീറ്റ്മെന്റ് ന് വീട്ടിൽ നിന്ന് പോയാൽ മതി അവൾക്ക്. ഉച്ചയോടെ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ മീരയെ കാത്തിരുന്നത് സങ്കടപ്പെടുത്തുന്ന ഒരു വാർത്തയായിരുന്നു. കാത്തിരിക്കൂ
61 likes
3 comments 27 shares

More like this