#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _89 ✍️ രചന - ജിഫ്ന നിസാർ 💥 "നാട്ടിലും വീട്ടിലും ഇത്രേം വേണ്ടപ്പെട്ട ഒരാള്.. അറിയപ്പെടുന്ന ബിസിനസ്കാരൻ കുടുംബം മൊത്തം ഉന്നതങ്ങളിൽ പിടിപ്പാട് ഉള്ളവർ.. ഇങ്ങനെ ഉള്ളവരൊക്കെ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം.. അതിലിനി നമ്മളെന്തു ചെയ്യും ശിവ .." വാസുദേവൻ ശിവക്ക് മുന്നിൽ കൈ മലർത്തി കാണിച്ചു. അവനപ്പോൾ അനുഭവിക്കുന്ന അങ്ങേയറ്റം സംഘർഷത്തിന്റെ പരിണിത ഫലമെന്നോണം ആ മുഖം വിളറി വെളുത്തു പോയിട്ടുണ്ട്. കൈകൾ കൊണ്ടവൻ ഇടയ്ക്കിടെ നെറ്റി തടവുന്നുണ്ട്. വന്നു പെട്ടിരിക്കുന്ന വലിയൊരു പ്രശ്നം..അതവനെയപ്പോൾ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്. അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. മുൻപ്പില്ലാത്ത വിധം പ്രതിസന്ധിയിൽ പെട്ടവൻ വലഞ്ഞു പോയിരിക്കുന്നു. ഒറ്റക്കൊരു തീരുമാനമെടുക്കാൻ വയ്യെന്ന് തോന്നിയപ്പോൾ അവനോടി വന്നതാണ് വാസുദേവനെ കാണാൻ. ഈ കാര്യത്തിലൊരു അഭിപ്രായം ചോദിക്കാൻ അവനിപ്പോഴും അയാളെ മാത്രമേ വിശ്വസമുള്ളു കാരണം വാസുദേവനും കാശിയും ആയിട്ടില്ല ബന്ധം തന്നെ. "അതെനിക്കറിയാം വാസുവേട്ട.. പക്ഷെ.. എനിക്കൊരു തീർച്ച കിട്ടാത്തത്.. അശോകേട്ടനെ... ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന് ഞാൻ.. അവനോട് വിളിച്ചു പറയണോ എന്നുള്ളതാ.. ശിവ വീണ്ടും വാസുദേവനെ നോക്കി. "അറിയാലോ.. അവനും അശോകേട്ടനും തമ്മിലുള്ള ആ ബന്ധം. കാർത്തുവിന്റെ കാര്യത്തിൽ മാത്രമാണ് അവർക്ക് രണ്ടു പേർക്കും രണ്ടു തീരുമാനമായി പോയത്. അത് വരെയും പരസ്പരം അത്രേം സ്നേഹത്തോടെ തന്നെ കഴിഞ്ഞവരാണ്. ഒരാൾക്ക് ഒരു ആപത്തു വരുന്നത് മറ്റേയാൾക്ക് സഹിക്കാൻ പറ്റാത്ത പോലാണ്. ഇതിപ്പോ അശോകേട്ടന് എന്ത് പറ്റിയെന്ന് അവരുടെ കുടുംബം മൊത്തം അന്വേഷിച്ചു നടന്നിട്ടും ഒന്നും ഈ നിമിഷം വരെയും അറിവായിട്ടില്ല. മഹേഷൊക്കെ ആഞ്ഞു ശ്രമിക്കുന്നുണ്ട് ഇന്നലെ മുതൽ തന്നെ. പോലീസ് അവരുടെ വക അന്വേഷണം വേറെ.. എന്നിട്ടും ഇന്നിത്ര നേരം വരെയും ഒരു വിവരവും കിട്ടിയില്ല എന്ന് പറയുമ്പോ.. മിഡിയ അടക്കം സംഭവം ഏറ്റെടുത്തു കഴിഞ്ഞു. " ശിവ വല്ലാത്തൊരു തളർച്ചയോടെ അവിടെയുള്ളൊരു തിണ്ണയിലേക്കിരുന്നു. "അതല്ലടാ.. അതിപ്പോ.. കാശിയെ ഇതറിയിച്ച..." വാസുദേവൻ അവനെ ആശങ്കയോടെ നോക്കി. "ഈ വിവരം അറിഞ്ഞാൽ ആ നിമിഷം അവനോടി വരും.. അതിനി എത്ര ദൂരെ ആണേലും എന്ത് റിസ്ക് എടുക്കേണ്ടി വന്നാലും അവൻ വരിക തന്നെ ചെയ്യും.കാർത്തുവിനോട് അവനുള്ള അത്രയും ഇഷ്ടം അശോകട്ടനോടും അവനുണ്ട്. അതെനിക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെയാണ്.. ഇന്നിത്ര നേരമായിട്ടും ഞാനത് അവനോട് പറയാഞ്ഞത്. പറഞ്ഞ അവനിങ്ങു വരും. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം എന്നും പറയും. പക്ഷെ വാസുവേട്ട.. വന്നു കഴിഞ്ഞാൽ.. അശോകേട്ടനെ ഇവിടെ ഇല്ലാതൊള്ളൂ.. മഹേഷ്‌ അടക്കം അവനെ കൊന്നു തിന്നാൻ ഇവിടെ കാത്ത് നിൽക്കുകയാണ്.. കാശി കാരണമാണിപ്പോ അശോകേട്ടന്റെ മിസ്സിംഗ്‌ ആയത് പോലുമെന്ന് അവർ പറഞ്ഞുണ്ടാക്കുന്ന സ്ഥിതിയാവും. പിന്നെ അറിയാലോ.. അങ്ങനെ ഒരു സാഹചര്യത്തിലേക്ക് ഇതെല്ലാം അറിഞ്ഞു കൊണ്ട് ഞാനെങ്ങനെ അവനെ വിളിച്ചു വരുത്തും.. അറിയില്ലെനിക്ക്.. ഇതറിഞ്ഞ നിമിഷം തൊട്ട് ഞാൻ നീറുവാ.. എനിക്കെന്ത് ചെയ്യണം എന്നറിയില്ല. പറയാനും പറയാതിരിക്കാനും വയ്യ. അശോകട്ടന്റെ കാര്യത്തിൽ അരുതാത്ത എന്തെങ്കിലും വന്നു പെട്ടാ.. നീ എന്തേ എന്നെ അറിയിച്ചില്ലെന്ന് അവൻ വന്നു ചോദിച്ച ഞാനെന്ത് മറുപടി പറയും.. ഒക്കെ കൂടി ഓർത്തിട്ട്..എനിക്ക്.. എനിക്കറിയില്ല.." ശിവ അവന്റെ മുടി ഇഴകൾ വലിച്ചു കൊണ്ടൊരു അസഹിഷ്ണുതയോടെയാണ് പറയുന്നത്. ഒന്നാലോചിച്ചു നോക്കിയപ്പോൾ അവൻ പടറയുന്നതിലും കാര്യമുണ്ടെന്ന് വാസുദേവനും തോന്നി. പറയാനും പറയാതിരിക്കാനും വയ്യാതൊരു പ്രതിസന്ധി.. "ഇന്നത്തെ ദിവസം കൂടി നമ്മുക്ക് നോക്കാ ഡാ ശിവ.. അവർ കണ്ടെത്തുമോ എന്ന്. ഇന്നും ഒരു തീരുമാനവും ആയില്ലേൽ നാളെ രാവിലെ നമ്മുക്ക് അവനെ വിളിക്കാം..അവനോട് കാര്യം പറയാ.. പിന്നെ എന്ത് വേണമെന്ന് അവൻ തീരുമാനം എടുക്കട്ടെ.. നമ്മളൊക്കെ ഇവിടില്ലേ അവന്റെ കൂടെ നിൽക്കാൻ.. ഇനിയിപ്പോ അവൻ വന്നാലും." ഒരുപാട് നേരത്തേ ആലോചനക്കൊടുവിലാണ് വാസുദേവനത് പറഞ്ഞത്. എടുത്തു ചാടി അവനെ വിളിച്ചു വരുത്തിയിട്ട് പിന്നെ അത് എന്നേക്കുമായി ഒരു വേദന ആവരുതെന്ന് ശിവയെ പോലെ തന്നെ വാസുദേവനും ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ടവനാണ്.. വിവാഹമെങ്കിലും അവനിഷ്ടപ്പെട്ടത് പോലെ ആയിക്കോട്ടെ.. ഇനിയെങ്കിലും അവനൊന്നു സമാധാനത്തോടെ ജീവിച്ചോട്ടെ.. എന്തായാലും ഇത്രയൊക്കെ ആയി. ഇനിയും അവനെ വലിയൊരു കെണിയിലേക്ക് വിളിച്ചു കൊണ്ട് വരുന്നില്ല എന്നൊരു തീരുമാനത്തോടെയാണ് ശിവ അവിടെ നിന്നും മടങ്ങി പോയതും... 💥💥 ആന്റി.. ഇങ്ങനെ തുടങ്ങിയാ കഷ്ടമുണ്ട് കേട്ടോ.. ഇതിപ്പോ നമ്മൾ അന്വേഷിച്ചു നോക്കാഞ്ഞിട്ടാണോ.. പറഞ്ഞില്ലേ ഞാൻ.. ഇന്നത്തെ ഒരു ദിവസം കൂടി ക്ഷമിക്കണം. അങ്കിൾ എവിടെ ആണേലും ഞാൻ കണ്ടു പിടിച്ചു കൊണ്ടീ മുന്നിൽ നിർത്തി തരും വാക്ക്.. " മഹേഷ്‌ തുളസിയുടെ കയ്യിൽ മുറുകെ പിടിച്ചു. പക്ഷെ എന്നിട്ടും അവരുടെ കണ്ണുനീർ തോരുന്നില്ല. ആ സങ്കടം വിട്ട് പോയതുമില്ല. "മൂപ്പർക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട്.. മഹി.ഇല്ലെങ്കിൽ.. എന്നെ ഒറ്റക്കിട്ട് ഇത്രയും നേരമൊന്നും മാറി നിൽക്കില്ല.ഒന്നു വിളിച്ചു പറയുങ്കിലും ചെയ്യേണ്ടതാഇതിപ്പോ അതുമില്ല..." തുളസി വീണ്ടും വീണ്ടും അത് തന്നെയാണ് പറയുന്നത്. എന്തെന്നാൽ.. അശോകൻ എന്നാ ഭർത്താവിനെ അവർക്കത്രമേൽ വിശ്വസമാണ്. മകളെ കാണാത്ത സങ്കടം തന്നെ ഒരു വശത്തുണ്ടിപ്പോഴും. പിന്നെയുള്ള ഏക ആശ്വാസം.. അവൾ കാശിയുടെ കൂടെയാണ്.. അവൾക്കവനും അവനവളും പരസ്പരം ജീവനാണ് എന്നുള്ളതാണ്. അശോകന്റെ കാര്യത്തിൽ പക്ഷെ ആ സമാധാനമില്ലല്ലോ. ഇന്നലെ വൈകിട്ട് ആരോ വിളിച്ചിട്ട്.. പെട്ടന്ന് വരാമെന്നു പറഞ്ഞു പോയ മനുഷ്യനാണ്. ഒൻപത് മണി വരെയും കാത്തു. അത്രയൊന്നും വൈകുന്ന പതിവില്ലാഞ്ഞിട്ടും ആരെയോ കാണാൻ പോയതാണല്ലോ..സംസാരിക്കാൻ ഉണ്ടാവും..അതാവും വൈകുന്നത് എന്ന് കരുതി. പക്ഷെ ഫോണിൽ വിളിച്ചിട്ടും കിട്ടാഞതോടെ പിന്നെ ഭയമായിരുന്നു. ചുറ്റിനും ശത്രുക്കളാണ്. ഇപ്പോഴാണങ്കിൽ തനിച്ചും. കാശി കൂടെ ഉണ്ടായിരുന്ന നാളിൽ ഇത്രയും ഭയമില്ലയിരുന്നു. ഇതിപ്പോ കൂടെ നിൽക്കുന്ന ഒരുപാട് പേരുണ്ടായിട്ടും കാരണമറിയാത്തൊരു ഭയമായിരുന്നു അവരിലപ്പോൾ നിറഞ്ഞതത്രയും. കാശിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ മഹി.. " തുളസി പെട്ടന്ന് ചോദിക്കുന്നത് കേട്ടപ്പോൾ മഹേഷിന്റെ മുഖം കറുത്തു പോയി. ഇല്ല.." അവന്റെ മറുപടിക്കും വേണ്ടതിലധികം കനമുണ്ട്. "അവനെ വിളിച്ചാൽ കിട്ടുന്ന നമ്പർ എന്തെങ്കിലും കിട്ടിയിരുന്നേൽ.. അശോകേട്ടനെ കണ്ടു പിടിക്കാൻ അവനുണ്ടങ്കിൽ...." പ്രതീക്ഷയോടെ അവരത് പറഞ്ഞു കഴിഞ്ഞാണ് അരികിലിരിക്കുന്നവന്റെ രൂക്ഷമായ നോട്ടം കണ്ടത്. അതോടെ തുളസി കൂടുതൽ തളർന്നു. മഹി.. ഞാൻ.. " അവരെന്തോ പറയാൻ തുടങ്ങിയെങ്കിലും അത് കേൾക്കാൻ നിൽക്കാതെ അവനാ അരികിൽ നിന്നും എഴുന്നേറ്റു പോകുകയും ചെയ്തതോടെ തുളസി വീണ്ടും കരഞ്ഞു തുടങ്ങി. മനസ്സിലപ്പോഴും ആ ആഗ്രഹം അങ്ങനെ തന്നെയുണ്ട്.. കാശി ഉണ്ടായിരുന്നെങ്കിൽ അശോകേട്ടനെ ഇപ്പൊ കണ്ടെത്തി തനിക്ക് മുന്നിലേക്ക് കൊണ്ട് വന്നേനെ എന്ന്.. അതിലവർക്കപ്പോഴും സംശയമൊന്നുമില്ല. അവരവന്റെ സാന്നിധ്യമപ്പോൾ അത്രമാത്രം ആഗ്രഹിക്കുന്നുണ്ടായിരുന്നു.. 💥💥 എന്തോന്ന് കുളിയാടി.. എത്ര നേരമായി നീയതിനകത്തു കയറി കൂടിയിട്ട്..അതും ഈ തണുപ്പത്ത്.അസുഖം വല്ലതും പിടിക്കില്ലേ.. " തനിക്കരികിലേക്ക് വരുന്നവളെ നോക്കി കാശി കണ്ണുരുട്ടി. അവളൊരു ചിരിയോടെ അവനരികിലേക്ക് വന്നിട്ട് ചേർന്ന് നിന്നു. തല ശെരിക്കും തോർത്തിലെ നീ.. വെള്ളം വീഴുന്നുണ്ട്.. ഇങ്ങ് വന്നേ.." ശാസനയോടെ പറയുന്നതിനൊപ്പം അവന്റെ കയ്യിലുള്ള ചായ ഗ്ലാസ് അവിടെ വെച്ചിട്ട് അവളെ തിരിച്ചു നിർത്തി.. തോളിൽ കിടന്ന തോർത്തു കൊണ്ടവൻ മൃദുവായി ആ മുടി തുടച്ചു കൊടുത്തു.. കാർത്തു അത് ആസ്വദിച്ചു നിൽപ്പാണ്. വന്നു വന്നിപ്പോ കൊച്ചു പിള്ളേരെ പോലായി പെണ്ണ്..ഒന്നിലും ഒരു ശ്രദ്ധയില്ല." തന്നിലേക്ക് ചാഞ്ഞു വരുന്നവളെ ഇടുപ്പിൽ ചുറ്റി പിടിച്ചു കൊണ്ട് അവനിലേക്ക് ചേർത്ത് പിടിച്ചു. "നമ്മുക്കൊരു കുഞ്ഞുണ്ടാവുമ്പോ ഇനിയിപ്പോ ഇതൊന്നും പഠിക്കേണ്ടല്ലേ കാശ്യേട്ടൻ.." അവളൊരു കുറുമ്പോടെ അവനെ നോക്കി. "പിന്നെ കുട്ടീം പെട്ടീം.. പൊയ്ക്കോണം അവിടുന്ന്.. അവളുടെ ഒരു കുട്ടി.." കാശി ദേഷ്യത്തോടെ അവളെ അവന് നേരെ തിരിച്ചു. "ഏഹ്.. അപ്പൊ കുഞ്ഞൊന്നും വേണ്ടേ നമ്മുക്ക്..എന്നും ഇങ്ങനെ മതിയെന്നോ.." കാർത്തു കണ്ണ് മിഴിച്ചു കൊണ്ടവനെ നോക്കി. അവന് ചിരി വന്നു അവളുടെയാ ഭാവം കണ്ടപ്പോൾ. "എന്നല്ലെടി പൊട്ടി.." അവനാ നെറ്റിയിലൊന്ന് വിരൽ കൊണ്ട് തട്ടി. "കുഞ്ഞുങ്ങളൊക്കെ വേണം. അതൊക്കെ സമയാവുമ്പോ ഞാൻ തരുന്നുണ്ട്.. പക്ഷെ ഇപ്പൊ വേണ്ടത് അതൊന്നും അല്ല.. പിന്നെന്താ.." കാശിനാഥന്റെ കൂടെ പോയത് കൊണ്ടാ പെണ്ണിന്റെ ജീവിതം പോയെന്ന് ആരും പറഞ്ഞു കൂടാ.. അതെനിക്ക് നിർബന്ധമുണ്ട്.." അവൻ ശാന്തമായി പറഞ്ഞു. "അതിനിപ്പോ ആര് പറയാൻ.. ഇനിയിപ്പോ അങ്ങനെ ആരേലും പറഞ്ഞ തന്നെ ഞാനത് കേട്ട് നിൽക്കുവോ..?" "അതിപ്പോ പറയുന്നോരോട് പോടാ പുല്ലെന്ന് ഞാനും പറയും.. ഇതതല്ലെടി.." കാശി അവളെ ഒന്ന് കൂടി അവനിലേക്ക് അടുപ്പിച്ചു. കാർത്തുവൊരു പൂച്ച കുഞ്ഞിനെ അവനിലേക്ക് പതുങ്ങി കൂടി. "നിന്റെയാ പഠനം പൂർത്തിയാക്കി എന്റെ കാർത്തുവോരു ഡോക്ടർ കാർത്തിക അശോകൻ ആയി മാറണം. അതെന്റെ സ്വപ്നം കൂടിയാണ്.. നിന്റെ അച്ഛനും അമ്മയും.. പിന്നെ നീയും ഒരുപാട് ആഗ്രഹിച്ചതാണ്.. ഞാൻ കാരണം.. എന്റെ ഭാര്യയായി എന്നുള്ള കാരണം കൊണ്ടത് നടക്കാതെ പോയ.. അതെനിക്കാണ് സങ്കടം.. ഈ ജന്മം അതെനിക്ക് സ്വസ്ഥത തരില്ല.. അത് കൊണ്ടെന്റെ മോള് പഠിച്ചേ പറ്റൂ.. അതിനെന്തോക്കെ വേണോ അതൊക്കെ ഞാൻ ചെയ്ത് തരും.. കേട്ടോ.." അവനലിവോടെ അവളുടെ കവിളിൽ തഴുകി.. കേട്ടോ...ന്ന് " ഒന്നും മിണ്ടാതെ നിൽക്കുന്നവളെ ഇക്കിളിയിട്ട് കൊണ്ടവൻ ഒന്നു കൂടി ചോദിച്ചു. കേട്ടു.. " "കേട്ട മാത്രം പോരടി.. ഇതൊക്കെ എപ്പോഴും നിന്റെ മനസ്സിൽ വേണം.. ആഗ്രഹിക്കുന്ന പോലെ പഠിക്കാൻ പറ്റുന്നതൊക്കെ ഒരു ഭാഗ്യമാണ്. സ്വപ്നം കണ്ടൊരു ജോലി ചെയ്ത് ജീവിക്കാൻ പറ്റുന്നത് അതിലും ഭാഗ്യം..എല്ലാവർക്കും കിട്ടാത്ത ആ ഭാഗ്യം നിനക്കുണ്ട്.. നീ അത് കളയരുത്.നിനക്കെന്തിനും ഞാൻ കൂടെയുണ്ട്.. എന്നും.. എപ്പോഴും." തുറന്നു പറയാത്തൊരു നഷ്ടബോധത്തിന്റെ കനമുണ്ടാ വാക്കുകൾക്ക്. അത് മനസിലായ പോലെ അവൾ തല ഉയർത്തി നോക്കി.. കാശിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു.. "കാശ്യേട്ടന് ഇനിം പഠിക്കാൻ പോണം ന്നുണ്ടോ.." ഉണ്ടെങ്കിൽ..." അവനൊരു ചിരിയോടെ ചോദിച്ചു. "ഉണ്ടെങ്കിൽ.. ഞാൻ പഠിപ്പിക്കും.ഞാനൊന്ന് ജോലിക്ക് കേറിക്കോട്ടെ.. പിന്നീയീ കാർത്തിക കാശിനാഥന്റെ ലക്ഷ്യം അതാണ്‌.." അവൾ വല്ല്യ കാര്യമായി പറഞ്ഞു. ഓഓഓ.. എന്തൊരു നല്ല സ്നേഹമുള്ള എന്റെ ഫാര്യ.. " അവനാ കവിളിൽ അമർത്തി കടിച്ചു.പിന്നൊന്നുമ്മ വെച്ചു.. സ്നേഹം കൂടിയ അവനങ്ങനെ ഒരസുഖമുണ്ടെന്ന് ഈ മൂന്ന് ദിവസം കൊണ്ടവൾ മനസിലാക്കി കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെയാണ് നന്നായി നൊന്തിട്ടും കാർത്തു ചിരിയോടെ അവനിലേക്ക് തന്നെ ചേർന്ന് നിന്നത്. "ന്തേയ്‌..എനിക്കപ്പൊ സ്നേഹമില്ലെന്നാണോ.." "കുറച്ചു കൂടിയെങ്കിലേ ഒള്ളു.." അവനപ്പോഴൊരു കള്ളത്തരം നിറഞ്ഞ ചിരിയുണ്ട്. 'പക്ഷെയീ സ്വപ്നം കണ്ടിട്ട് ചാടി എഴുന്നേറ്റു കരഞ്ഞു വിളിക്കുന്ന ഭാര്യയുടെ സ്വഭാവം.. അതെനിക്ക് ഒട്ടും പറ്റുന്നില്ല കേട്ടോ.. അതും നട്ട പാതിരാത്രി.." കാശി പറഞ്ഞു കേട്ടതും പെണ്ണിന്റെ മുഖം ഒരു കൊട്ടക്ക് വീർത്തു വന്നു. "മറന്ന് പോയതായിരുന്നു.. വീണ്ടും ഓർമ്മിപ്പിച്ചു..കൊരങ്ങൻ.' പിറു പിറുത്തു കൊണ്ടവൾ അവനെതിരെ തിരിഞ്ഞു നിന്നു. പഴയ തിളക്കമില്ലാ അപ്പോഴാ മുഖത്ത്. "ഹാ.. വിട്ടേക്ക് പെണ്ണേ..നിന്റെ അച്ഛൻ അമ്പലപറമ്പിൽ അശോകൻ നീ കരുതുന്നതിലും എത്രയോ സ്ട്രോങ്ങ്‌ ആണ് ആള്..അങ്ങേർക്കൊന്നും വരില്ല.. നീയെന്തോ സ്വപ്നം കണ്ടെന്നു വെച്ചു വെറുതെ ടെൻഷൻ ആവാതെ..അങ്ങേരവിടെ പയറു മണി പോലെ നടക്കുന്നുണ്ട്." പിന്നിൽ നിന്നവളെ ഇറുകെ പുണർന്നു കൊണ്ടവൻ പറയുമ്പോൾ.. ആ രണ്ടു പേരും അറിഞ്ഞില്ല വരാനിരിക്കുന്ന കൊടും വിപത്തിനെ... തുടരും... എന്നാലും അവർക്കൊരു സൂചന കൊടുത്തിട്ട് നിർത്തിയ മതിയായിരുന്നു ല്ലേ 🫣 ഞാൻ നല്ലൂട്ടിയായി ഡെയിലി പോസ്റ്റ്‌ ചെയ്യുമ്പോ..നിങ്ങളൊരുമാതിരി വികൃതി പിള്ളേരെ സ്വഭാവം കാണിക്കരുത്. ഒന്നങ്ങോട്ട് ആഞ്ഞു റിവ്യൂ എഴുതി ഇട്ടേക്.. ഇല്ലേൽ ഇനിക്കും ലേശം വികൃതി കൂടും കേട്ടോ.. പിന്നെ അറിഞ്ഞില്ല.. പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത് 😆 സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
258 likes
34 comments 32 shares

More like this