#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 114 ✍️ രചന - ജിഫ്ന നിസാർ ❣️ അളിയനിപ്പോ ഇവിടെന്താ കാര്യം.. " തീർത്തും പരുക്കമായാ ആ ചോദ്യം കേട്ടിട്ടും അശോകൻ തിരിഞ്ഞു പോലും നോക്കിയില്ല. വന്ന കാര്യം നടത്തി എടുത്തൊരു സംതൃപ്തി നിറഞ്ഞു നിൽക്കുന്ന ചിരിയോടെ അയാളാ മുറിയിൽ കൂടി ചുറ്റും നോക്കി. മഹേഷിന്റെ മുറിയിലാണ്. ദീപ ചായ എടുക്കാനെന്ന് പറഞ്ഞു തിരിഞ്ഞ ആ നിമിഷം തന്നെ അശോകൻ കയറി പോന്നതാണ്. അയാളെ തിരഞ്ഞ് കൊണ്ട് അകത്തേക്ക് കയറിയ തമ്പി ഒട്ടൊരു പരവേശത്തോടെ അവിടെങ്ങും കാണാതെ തിരഞ്ഞെത്തുമ്പോൾ അശോകനെ ആ മുറിയിൽ കണ്ടതിന്റെ പകപ്പ് അയാൾക്കും നന്നായിയുണ്ട്. ഈ വീട്ടിൽ എനിക്ക് ഇന്നയിടത് കയറാം ഇറങ്ങാം എന്നൊന്നും ഇല്ലല്ലോ അളിയ.. ഇത് വരെയും ഇല്ലായിരുന്നു.. ഇനിയും ഉണ്ടാവില്ല.. കാരണം ഒരുകണക്കിന് ഇതേന്റേം കൂടിയല്ലേ.. പ്ലാൻ വരച്ചതും പ്ലോട്ട് നോക്കിയതും തമ്പി അളിയനും ദീപയും ആണേലും തറയിടൽ തൊട്ട് ഈ കാണുന്ന പരുവത്തിൽ ആക്കി എടുക്കാൻ വേണ്ട കാശ് മുടക്കിയത് ഞാൻ തന്നെയാണ്. പഴയകാര്യങ്ങളൊക്കെ ഇത്രയും പെട്ടന്ന് മറന്നു പോകുന്ന ശീലം അത്ര നല്ലതല്ല കേട്ടോ അളിയാ.. ഞാനാണേൽ ചെയ്തതും കൊടുത്തതും എനിക്കിങ്ങോട്ട് കിട്ടിയതുമെല്ലാം അണുവിടെ കുറയാതെ ഓർത്തു വെക്കും.. വല്ലപ്പോഴും കൊടുത്തു തീർക്കേണ്ടി വന്ന ഒട്ടും കുറയാൻ പാടില്ലല്ലോ. അതിനാ.. " ആ മുറിയിലുള്ള മേശയിൽ ഭംഗിയായി ഫ്രെയിം ചെയ്ത് വെച്ച മഹേഷിന്റെ ഫോട്ടോ കയ്യിലെടുത്തു കൊണ്ട് അതിലൊന്ന് തലോടി കൊണ്ടുള്ള ആ വാക്കുകൾ. അതിനുള്ളിലെ ധ്വനി ശെരിക്കും മനസ്സിലായത് പോലെ തമ്പി ഒന്ന് വിറച്ചു. അവരെ തേടി അങ്ങോട്ട്‌ വന്ന ദീപയുടെയും മുഖം പേടി തട്ടിയത് പോലെ വിളറി വെളുത്തു.. "മോൻ വിളിക്കുമ്പോൾ പറഞ്ഞേക്ക് തമ്പി അളിയാ.. അമ്പലപറമ്പിൽ അശോകൻ ജീവനോടെ ഉണ്ടെന്നും ഇങ്ങോട്ട് വന്നിരുന്നു എന്നും.. മറ്റെല്ലാം മാറ്റി വെച്ച് അവനെ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെ ആണെന്നും.." ലാസ്റ്റ് പറഞ്ഞത് അത്യാവശ്യം കനത്തിൽ ആയത് കൊണ്ട് തന്നെ തബി അയാളെ പകച്ചു നോക്കി. കയ്യിലുള്ള ഫോട്ടോ അമർത്തി മേശയിൽ വെച്ച് കൊണ്ടയാൾ തിരിഞ്ഞു നടന്നു. ചായ കുടിച്ചിട്ട്.." പിറകിൽ നിന്നും വിക്കി വിറച്ചു കൊണ്ട് ദീപാ പറഞ്ഞു കേട്ടപ്പോൾ കത്തും പോലൊരു നോട്ടം കൊണ്ടവരെ കൂടുതൽ വിറപ്പിച്ചു നിർത്തി അശോകൻ.. കുടിച്ചതും തിന്നതുമൊക്കെ കുറച്ചു കൂടി പോയി.. ഇനി അതിനെല്ലാമുള്ള പരിഹാരമാണ്.. അതുടനെ ഉണ്ടാവും.. മകനോട് കൂടി പറഞ്ഞേക്ക്... " കടുപ്പത്തിൽ... അത്രയും പറഞ്ഞു കൊണ്ടയാൾ വന്നത് പോലെ തന്നെ ഇറങ്ങി പോകുമ്പോൾ തമ്പിയും ദീപയും പരസ്പരം പകപ്പോടെ നോക്കി നിന്നു. ❣️❣️ കാശി ഓർമിപ്പിച്ചത് പോലെ തന്നെ..ഏഴ് മണിക്ക് മുന്നേ ശിവ എത്തുമ്പോൾ പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മിയയുടെ കൂടെ കാർത്തുവും കാശിയും കൂടി പുറത്തുണ്ട്. വൈകിയോ ഞാൻ.. എന്നൊരു ചോദ്യത്തോടെ ചിരിച്ചു കൊണ്ടിറങ്ങി വന്ന ശിവക്ക് നേരെയാണ് മിയയുടെ കണ്ണുകൾ. അന്നോളം ആരിലും കാണാത്തൊരു ഭംഗി അവളാ ചിരിയിൽ കണ്ടു മുട്ടി.. നേവി ബ്ലു കളർ ഷർട്ടും മുണ്ടും.. നെറ്റിയിൽ ചന്ദന കുറിയൊക്കെയായി ചെക്കൻ ചെത്തു ലുക്കിലാണ്.. തലേന്ന് പാതിരാ വരെയും ആലോചിച്ചു നോക്കിയിട്ടും ഉറപ്പ് വരാത്തൊരു കാര്യം.. അവളുടെ മനസിൽ വീണ്ടുമങ്ങനെ തെന്നി കളിച്ചു.. ഗുഡ്മോർണിംഗ്.. അവൾക്ക് വേണ്ടി മാത്രമെന്നത് പോലൊരു പറച്ചിലും ചിരിയും.. ഗുഡ്മോർണിംഗ്.. പതറച്ചയെതുമില്ലാതെ അവളും പറഞ്ഞു.. അപ്പോഴേക്കും അകത്തു നിന്നും അശോകനും തുളസിയും ഇറങ്ങി വന്നു.. മോളിനി എന്നാ ഇങ്ങോട്ടെക്ക്.. " തുളസി സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചു. ഇനി ഇടയ്ക്കിടെ വരും.. അല്ലെടോ.. " കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് കാശി പറയുമ്പോൾ അതിലെ അർഥമറിഞ്ഞത് കൊണ്ടാണ് അവൾക്കൊരു ചമ്മല് തോന്നിയത്.. ബാഗിങ് താ.. " അവൾക്കുള്ള അതേ ചമ്മൽ ശിവക്കും തോന്നി. അവിടെ നിന്നും മുഖമൊളിപ്പിച്ചു പിടിക്കാൻ വേണ്ടി മിയയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങിയിട്ട് അവനാ കാറിലേക്ക് തന്നെ തിരികെ കയറിയിരുന്നു. പോയിട്ട് വരാം.. " അവളൊരിക്കൽ കൂടി എല്ലാവരോടുമായി യാത്ര ചോദിച്ചു. ലീവുള്ളപ്പോൾ ഒരൂസം പറയ്യ്.. നമ്മുക്ക് നിന്റെ വീട്ടിലൊന്നു പോകണം.. " അശോകൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ അത്‌ എന്തിനെന്ന് അവർക്കെല്ലാം മനസിലായി. അതൊന്നും വേണ്ട അങ്കിൾ.. അതെല്ലാം കഴിഞ്ഞു പോയില്ലേ.. അതെല്ലാവരും വിട്ടു കളഞ്ഞു... " മിയ തണുപ്പ് നിറഞ്ഞ മനസോടെ അയാളോട് ചേർന്ന് നിന്നത് പറയുമ്പോൾ അവളെക്കാൾ ആശ്വാസം തോന്നിയത് കാശിക്കും കാർത്തുവിനും തന്നെയാണ്. അതവരുടെ നല്ല മനസ്സ്.. പക്ഷേ എനിക്ക് പറ്റി പോയൊരു തെറ്റ്.. അത് ഞാൻ തന്നെ തിരുത്തേണ്ടേ മോളെ.. അന്നത്തെ എന്റെ മാനസികവസ്ഥ അത്ര മോശമായിരുന്നു.. എല്ലാം കൂടി പിടി വിട്ടു പോയപ്പോൾ പറ്റി പോയൊരു പിഴവ്.. അത് തിരുത്തിയില്ലേൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല.. " അത്രയും ആത്മാർത്ഥമായിട്ട് അയാളത് പറയുമ്പോൾ മിയക്ക് ഉള്ളിലൊരു കുത്തൽ അനുഭവപ്പെട്ടു. കാശിക്കും.. അവരുടെ ആ മനസ്സ് അശോകനും മനസ്സിലായി. എന്തെന്നാൽ... അന്നങ്ങനെ ഒരു സാഹസം കാണിക്കാൻ അവർക്കൊപ്പം മിയ കൂടി ചേർന്നിരുന്നു എന്നും.. കൊന്ന് കളഞ്ഞാൽ പോലും അവളൊരിക്കലും അവളുടെ സൗഹൃദത്തെ ഒറ്റി കൊടുക്കില്ലെന്നും അയാൾക്കപ്പോൾ വളരെ നന്നായി തന്നെ അറിയാമായിരുന്നു. പോയിട്ട് വാ.. അശോകൻ മിയയുടെ കയ്യിലെ പിടി വിട്ട് കൊണ്ട് ചിരിയോടെ തന്നെ അവളുടെ കവിളിൽ തട്ടി.. മിയ ചിരിയോടെ എല്ലാവരെയും ഒന്ന് കൂടി നോക്കിയിട്ട് കാറിന് നേരെ ചെന്നു. ശിവ തുറന്നു കൊടുത്ത ഡോറിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറും മുന്നേ അവൾ കാർത്തുവിനെ നോക്കി. അശോകനും തുളസിയും അവിടെ നിൽക്കുന്നത് കൊണ്ട് അവർക്കൊന്നും പിന്നെ മിണ്ടാനും വയ്യ. കാർത്തു ഒന്ന് കണ്ണടച്ച് കാണിച്ചു.. വിരൽ ഉയർത്തി അവൾക്ക് ധൈര്യം പകർന്നു... ചിരിയോടെ തന്നെയാണ് മിയ കാറിലേക്ക് കയറിയത്.. പോയാലോ.. ശിവ അവളെ നോക്കി ചോദിച്ചു. അവളൊന്നു മൂളിയതും അവനത് അവിടെയിട്ട് തന്നെ തിരിച്ചു കൊണ്ട് റോഡിലേക്കിറങ്ങി.. എന്ത് പറഞ്ഞിട്ട് സംസാരിച്ചു തുടങ്ങും എന്നൊരു ആശങ്കയുണ്ട് ഇരുവർക്കും. പക്ഷേ ഇടയ്ക്കിടെ പാളി വീഴുന്ന നോട്ടങ്ങൾ തമ്മിലിടയുമ്പോൾ ഒളിപ്പിച്ചു പിടിക്കുന്ന ചിരിക്ക് പോലും എന്തൊരു ഭംഗി.. വിശക്കുന്നുണ്ടോ.. കഴിച്ചിട്ട് പോണോ.. " ഒടുവിൽ ടൗണിലേക്ക് കയറിയതും ശിവ തന്നെയാണ് ആദ്യം മിണ്ടി തുടങ്ങിയത്. വേണ്ട.. കഴിച്ചതാണ്.. തുളസിയാന്റി നേരത്തെ തന്നെ എല്ലാം ഉണ്ടാക്കി തന്നിരുന്നു.. " മിയ നേർത്തൊരു ചിരിയോടെ പറഞ്ഞു. "ശിവ...ശിവേട്ടൻ... കഴിച്ചോ.." വിക്കി കൊണ്ട് ചോദിക്കുന്നവളെ അവൻ അത്ഭുതത്തോടെയാണ് നോക്കിയത്.. അല്ല.. കാർത്തു അങ്ങനല്ലേ വിളിക്കുന്നത്.. അത് കൊണ്ടാണ് ഞാൻ.. " അവന്റെ നോട്ടത്തിന്റെ അർഥം അറിഞ്ഞത് പോലൊരു ചമ്മലോടെ മിയ മുഖം ചുളിച്ചു.. കുഞ്ഞാറ്റ കാശിയുടെ പെണ്ണാ.. അവൾക്കെന്നോട് അങ്ങനൊരു ഇഷ്ടമാണ്.. ഇയാളാ വിളിയൊക്കെ അത് പോലെ തുടരുമ്പോൾ അതേ ഇഷ്ടം തന്നെയാണോ ഇനി ഇയാൾക്കും എന്നോട്.. " മുന്നോട്ട് നടക്കാൻ ഒരു വഴി തെളിഞ്ഞു കണ്ടതും ശിവ മനോഹരമായ ഒരു ചിരിയോടെ അവളെ മുഖം തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു. അല്ല.. അതിപ്പോ ഞാൻ.. എനിക്ക്.. " ഉള്ളിൽ അവനോടുള്ള ഇഷ്ടത്തിന്റെയൊരു മൊട്ട് പൂവായി വിരിയാൻ ഒരുങ്ങുന്നുണ്ട്. പക്ഷേ മിയക്ക് അതെങ്ങനെ അവനോട് പറയണമെന്നറിയില്ലായിരുന്നു.. ടെൻഷനൊന്നും വേണ്ട ടോ.. നന്നായി ആലോചിച്ചു കൊണ്ടൊരു തീരുമാനം എടുത്താൽ മതി.. ഇതിപ്പോ കാശിയും കാർത്തുവും ഇങ്ങനൊരു യാത്ര പ്ലാൻ ചെയ്തത് കൊണ്ട് ഞാൻ കൂടെ വന്നതാ..എനിക്കറിയാം.. താൻ ഒട്ടും.. ഞാൻ ഒക്കെയാണ്... അവനത് പറഞ്ഞു തീരും മുൻപ് മിയ ചാടി കയറി പറയുമ്പോൾ ശിവക്ക് ചിരി വന്നു പോയി. അവൾക്കും... അപരിചിതർ എന്നതിൽ നിന്നും ഏറ്റവും അടുപ്പമുള്ളവരിലേക്കുള്ള പരിണാമം.. അത് സംസാരത്തിൽ കൂടി തന്നെയാണെന്ന് അടിവരയിട്ട് ഉറപ്പിച്ച നിമിഷങ്ങൾ. കാറോടി തീർക്കുന്ന ദൂരതിനൊപ്പം തന്നെ അവരിലും അകലത്തിന്റെ ദൂരം കുറഞ്ഞു.. കോളേജിനെ കുറിച്ചും എക്സമിനെ കുറിച്ചും അത്‌ കഴിഞ്ഞിട്ടുള്ള പ്ലാനിനെ കുറച്ചുമൊക്കെ ശിവ അവളോട് ചോദിച്ചു.. അവനറിയേണ്ടതെല്ലാം അവൾ കൃത്യമായിട്ട് പറഞ്ഞും കൊടുത്തു.. "മിയയാണല്ലേ കാശ്ശിക്കും കാർത്തുവിനും വയനാട്ടിൽ പോകാനുള്ള റെക്കമെന്റെഷൻ ചെയ്ത് കൊടുത്തത്.. കുറെയേറെ സംസാരങ്ങൾക്ക് ശേഷമാണ് ശിവ അത് ചോദിച്ചത്. അത്.. അവരുടെ ആ സ്നേഹം പിരിക്കാൻ തോന്നിയില്ല.. കാർത്തു കാശ്യേട്ടനെ അത്രേം..." ശിവയുടെ ഹൃദയം തുളച്ചു കയറുന്ന നോട്ടം കണ്ടപ്പോൾ മിയക്ക് ബാക്കി പറയാനും കഴിയുന്നില്ല.. തനിക്ക് ഭയം തോന്നാഞ്ഞതെന്തേ..? അവനൊരു കൗതുകത്തോടെ ചോദിച്ചു.. എനിക്കറിയില്ല..അവരോന്നായി കാണാൻ ഞാനത്രേം ആഗ്രഹിക്കുന്നുണ്ടായിരുന്നു.. അത് കൊണ്ടാവും.." ഇതിനേക്കാൾ ഭീകരമായിരിക്കും ചിലപ്പോൾ നമ്മുടെ കാര്യം വരുമ്പോൾ.. അപ്പോഴും ഈ ധൈര്യം കാണുമോ.. " അവനൊരു ചിരിയോടെ ചോദിക്കുമ്പോൾ മിയ ഉത്തരമൊന്നും പറഞ്ഞില്ല.. അവനെ നോക്കി ചിരികുക മാത്രം ചെയ്തു.. പക്ഷേ ശിവക്കവൾ പറയാതെ തന്നെ ആ ഉത്തരം അറിയാമായിരുന്നു.. അത് തന്നെയാവും അവനെ അവളിലേക്ക് ചേർത്ത് വെച്ചതും.. സ്നേഹിക്കുന്നവർക്ക് വേണ്ടി അവൾ ഏറ്റെടുക്കുന്ന ആ റിസ്ക് പിടിച്ച സ്നേഹം. അത് സ്വന്തമായി വേണമെന്ന് തന്നെ അവനുള്ളം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ശിവേട്ടനും കുറെ ഏറെ സഹിച്ചിട്ടുണ്ടെന്ന് കാർത്തു എന്നോടും പറഞ്ഞിരുന്നു.. " മിയ അവനെ ഓർമ്മിപ്പിച്ചു.. അവരോന്നായി കാണാൻ ഞാനും അത്രയും ആഗ്രഹിക്കുന്നുണ്ടായിരുന്നു.. കണ്ണ് ചിമ്മി കൊണ്ടവനും പറഞ്ഞു. ഇനി.. ഇനി നമ്മൾ ഒരുമിക്കാൻ അവർ ആഗ്രഹിക്കുന്നു.. അത്.. അതൊന്ന് നടത്തി കൊടുത്താലോ.. ഏറ്റവും മൃദുവായി ശിവ അവന്റെ പ്രണയം പറയുമ്പോൾ.. അതൊന്ന് കേൾക്കാൻ കൊതിയോടെ കാത്തിരുന്നവളുടെ കവിളുകളിൽ പ്രണയത്തിന്റെ ചുവപ്പ് നിറം ഏറെ ചന്തം പടർത്തി കൊണ്ടങ്ങനെ വിരിഞ്ഞു നിന്നു.... തുടരും.. അവരങ്ങനെ സെറ്റ്.. ഇനിയാ പെണ്ണിന്റെ വീട്ടിൽ അറിയുമ്പോഴാണ് 🤣🤣🤣 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ..നിങ്ങളുടെ സ്വന്തം jif🥰 #📔 കഥ #💞 പ്രണയകഥകൾ
125 likes
14 comments 32 shares

More like this