𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views 10 hours ago
#📙 നോവൽ തന്റെ കൈകളിൽ താങ്ങി പിടിച്ച് ദീപ്തിയെ ഉയർത്തുമ്പോ ആ ആയത്തിൽ അവൾ വന്നവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു. ആ സമയം ശ്രീഹരിയുടെ കൈകൾ അവൻ പോലുമറിയാതെ അവളെ പൊതിഞ്ഞു പിടിച്ചു. എത്ര സമയം അവരങ്ങനെ നിന്നുവെന്ന് ഇരുവർക്കും അറിയില്ലായിരുന്നു. ആർത്തു പെയ്യുന്ന മഴയുടെ കുളിരിൽ നിന്നും രക്ഷ നേടാൻ ഇരുവരും പരസ്പരം ആഞ്ഞു പുൽകി. ഇടയ്ക്കിടെ വീശി അടിക്കുന്ന ചാറ്റൽ മഴയുടെ തുള്ളികൾ അവരുടെ ശരീരത്തിൽ പതിക്കുന്നുണ്ടായിരുന്നു. ആ നിമിഷങ്ങളിൽ ദീപ്തി വല്ലാതെ കിടു കിടുത്തു. അപ്പോഴെല്ലാം അവൾ ആശ്രയത്തിനെന്നോണം ശ്രീഹരിയുടെ ഉടൽ ചൂടിൽ പറ്റിച്ചേർന്നു. ആ സമയം ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും ചേർത്ത് പിടിച്ചുള്ള തലോടലും ദീപ്തി ഒത്തിരി ആഗ്രഹിച്ചിരുന്നു. ഭർത്താവിന്റെ മരണത്തിന് ശേഷം നാല് വർഷങ്ങൾ ഒറ്റയ്ക്ക് ജീവിച്ചവളാണ് അവൾ. ഈ വർഷങ്ങൾക്കിടയിൽ മറ്റൊരു പുരുഷനും അവളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ല. എന്നാൽ ശ്രീഹരിയുടെ വിഷമങ്ങൾ അറിഞ്ഞ ശേഷം അവനോട് കൂടുതൽ അടുത്തിടപഴകി വന്നപ്പോ അവൾ പോലുമറിയാതെ ശ്രീഹരിയോട് ഒരിഷ്ടം ദീപ്തിയുടെ നെഞ്ചിൽ മുള പൊട്ടിയിരുന്നു. അത് പ്രണയമായി പടർന്നു പന്തലിച്ച് അവളുടെ ഹൃദയ ഭിത്തികൾ തുരന്ന് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. തന്റെ വിഷമ ഘട്ടത്തിൽ ആശ്വാസമായി മാറിയ ദീപ്തിയെ എപ്പോഴൊക്കെയോ ശ്രീഹരിയും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഈ നിമിഷത്തിൽ അവനും അവളെ കെട്ടിപിടിച്ചു നിൽക്കുന്നത്. ആ സമയം ഇരുവരും മീരയുടെ കാര്യം പാടെ മറന്ന് പോയിരുന്നു. ഇരുവരും കുറച്ചു സമയം മറ്റെല്ലാം മറന്ന് അങ്ങനെ നിന്നു. പെട്ടെന്ന് ആകാശത്ത് ഒരു വെള്ളിടി വെട്ടി. കാതടിപ്പിക്കുന്ന ഒച്ചയിൽ സ്വബോധത്തിലേക്ക് വന്ന ശ്രീഹരിയും ദീപ്തിയും പെട്ടെന്ന് അകന്ന് മാറി. "സോറി... ദീപ്തി വീഴുന്നത് കണ്ട് പിടിച്ചതാ ഞാൻ." ശ്രീഹരി ക്ഷമാപണം നടത്തി. "അത് സാരമില്ല..." മുഖത്തെ ജാള്യത അവൻ കാണാതിരിക്കാൻ ദീപ്തി മുഖം തിരിച്ചു. പെട്ടെന്ന് അവൾ വലതു കാലിൽ പിടിച്ചു ഉറക്കെ കരഞ്ഞു കൊണ്ട് അവിടെയുള്ള കസേരയിലേക്ക് ഇരുന്നു. "എന്ത് പറ്റി ദീപ്തി." ശ്രീഹരി ആധിയോടെ ചോദിച്ചു. "നേരത്തെ വീഴാൻ പോയപ്പോ കാല് ഉളുക്കി പിടിച്ചെന്ന് തോന്നുന്നു. നല്ല പോലെ വേദനിക്കുന്നുണ്ട്. ചുണ്ട് കടിച്ചു പിടിച്ചു വേദന അമർത്തി അവൾ ഒരുവിധം കാര്യം പറഞ്ഞു. "ഇവിടെ മുറിവെണ്ണ ഇരിപ്പുണ്ടോ. ഉണ്ടെങ്കിൽ ഞാൻ അത് കാലിൽ പുരട്ടി തരാം. വേദന വേഗം മാറും." "മുറിവെണ്ണ എന്റെ ബെഡ്‌റൂമിലെ ഷെൽഫിൽ ഉണ്ട്." "അങ്ങനെയെങ്കിൽ ഞാൻ ദീപ്തിയെ മുറിയിലാക്കാം. കട്ടിൽ കാല് നീട്ടി വച്ച് തന്ന മതി." ശ്രീഹരി പറഞ്ഞു.. "എനിക്ക് കാല് നിലത്ത് കുത്തുമ്പോ വേദനയാണ്. കാലിന്റെ പാദത്തിലാ വേദന. വീഴാൻ പോയപ്പോ പാദം മടങ്ങി പോയതാന്ന് തോന്നുന്നു." ദീപ്തി എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് വേദന കാരണം കസേരയിൽ തന്നെ ഇരുന്നു. "ദീപ്തിക്ക് വിരോധമില്ലെങ്കിൽ ഞാൻ തന്നെ മുറിയിലേക്ക് എടുത്തു കൊണ്ട് പോകാം." ശ്രീഹരി നല്ല ഉദ്ദേശത്തോടെയാണ് അത് പറഞ്ഞത്. അത് മനസ്സിലാക്കിയ ദീപ്തി അവൻ പറഞ്ഞതിനോട് തലയാട്ടി സമ്മതിച്ചു. ഉടനെ തന്നെ ശ്രീഹരി അവളെ കൈകളിൽ കോരി എടുത്ത് ബെഡ്റൂമിലേക്ക് നടന്നു. അവന്റെ കൈകളിൽ തൂങ്ങി ഏതോ ആലസ്യത്തിൽ എന്നോണം ദീപ്തി കിടന്നു. അതിനാൽ ബെഡ്‌റൂമിൽ എത്തിയതൊന്നും അവൾ അറിഞ്ഞില്ല. ദീപ്തിയെ കട്ടിലിൽ തലയിണ വച്ച് ചാരി ഇരുത്തിയിട്ട് ശ്രീഹരി തന്നെ ഷെൽഫിൽ നിന്നും മുറിവെണ്ണ കണ്ട് പിടിച്ച് അവൾക്കരികിൽ വന്നിരുന്നു. ദീപ്തി വേദനയുള്ള കാല് പാദം അവന് കാണിച്ചു കൊടുത്തു. കുറച്ചു മുറിവെണ്ണ കയ്യിലെടുത്ത്‌ ശ്രീഹരി അവളുടെ കാലിൽ തേച്ചു പിടിപ്പിച്ചു. ആദ്യത്തെ കുറച്ചു സമയം അവൾക്കത് നന്നായി വേദനിച്ചു. എന്നാൽ പോക പോകെ കുറഞ്ഞു വന്നു. എങ്കിലും ദീപ്തി വേദന അഭിനയിച്ചു. ശ്രീഹരി കരങ്ങൾ തന്റെ കാലുകളെ അമർത്തി തടവി കടന്ന് പോകുമ്പോൾ ചെറിയ വേദന ഉണ്ടെങ്കിലും അതിലും ഒരു സുഖം അവൾക്ക് തോന്നി തുടങ്ങിയിരുന്നു. അതിനാൽ പെട്ടെന്ന് അത് നഷ്ടപ്പെടുത്താൻ അവൾ ആഗ്രഹിച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ വേദന പൂർണ്ണമായും മാറി. "ഇപ്പോ വേദന പോയി ശ്രീഹരി." ദീപ്തി നന്ദിയോടെ അവനെ നോക്കി. "അങ്ങനെയെങ്കി കാലൊന്ന് നിലത്ത് കുത്തി നിന്ന് നോക്ക് ദീപ്തി. എന്നാലേ വേദന പൂർണമായി മാറിയോന്ന് അറിയാൻ പറ്റു." ശ്രീഹരി പറഞ്ഞത് പോലെ തന്നെ അവൾ ചെയ്തു. പാദം നിലത്തു കുത്താനും പഴയ പോലെ നടക്കാനും ദീപ്തിക്ക് പ്രശ്നം തോന്നിയില്ല. "താങ്ക്യൂ ഹരി..." ദീപ്തി പറഞ്ഞു. ശ്രീഹരി എന്ന് വിളിച്ചു കൊണ്ടിരുന്നവൾ പെട്ടെന്ന് ഹരി എന്ന് ചുരുക്കി വിളിച്ചത് അവൻ ശ്രദ്ധിച്ചു. എന്തോ ആ വിളി ശ്രീഹരിയുടെ ഹൃദയത്തിൽ വന്ന് കൊണ്ടു. "എന്നാ ഞാൻ പോട്ടെ. ദീപ്തി കുറച്ചു സമയം കൂടെ റസ്റ്റ്‌ എടുക്ക്." ശ്രീഹരി മുറിവെണ്ണ തിരികെ ഷെൽഫിൽ വച്ചു. "ഹരിക്ക് പോകാൻ ധൃതി ഇല്ലെങ്കിൽ കുറച്ചു സമയം കൂടി എന്റെ അടുത്ത് ഇരിക്കാമോ." ആർദ്രമായിരുന്നു അവളുടെ സ്വരം. എന്തുകൊണ്ടോ ദീപ്തിയോട് നോ പറയാൻ അവന് മനസ്സ് വന്നില്ല. എങ്കിലും അവളുടെ ബെഡ്‌റൂമിൽ അവൾക്ക് അരികിലായി ഇരിക്കാൻ ശ്രീഹരിക്ക് ഉൾകുത്തു തോന്നി. മടിച്ചു നിൽക്കുന്ന ശ്രീഹരിയെ കണ്ടപ്പോൾ ദീപ്തി അവന്റെ കൈയ്യിൽ പിടിച്ച് തന്റെ അരികിലായി ഇരുത്തി. "ഹരീ... എനിക്ക് ഹരിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." തനിക്ക് വിദേയനായി തന്റെ അരികിൽ ഇരുന്ന ശ്രീഹരിയെ കണ്ടപ്പോൾ ദീപ്തിക്ക് തന്റെ മനസ്സിലെ ഇഷ്ടം അവനോട് തുരന്ന് പറയാൻ അതാണ് പറ്റിയ അവസരമെന്ന് തോന്നി. "പറഞ്ഞോ ദീപ്തി.." അവൾക്ക് എന്താകും പറയാനുള്ളതെന്ന് ഓർത്ത് ആകാംക്ഷയിൽ അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു. "എനിക്ക് ഹരിയെ ഇഷ്ടമാണ്... ഹരിക്കും തിരിച്ചാ ഇഷ്ടമുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം. മീര എന്ന ബാധ്യത ഹരിയുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്." ഹരിയുടെ കരങ്ങൾ കവർന്ന് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് ദീപ്തി അത് പറഞ്ഞത്. അവളുടെ വാക്കുകൾ കേട്ട് ശ്രീഹരി ഞെട്ടി. നിമിഷങ്ങളോളം അവർക്കിടയിൽ നിശബ്ദത തളംകെട്ടി. അവനൊന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ ദീപ്തിക്ക് ടെൻഷനായി. "ഈ മൗനം സമ്മതമായി കരുതിക്കോട്ടെ ഞാൻ..." അവന്റെ നെഞ്ചിലേക്ക് ചേർന്ന് കൊണ്ട് ദീപ്തി ചോദിച്ചപ്പോൾ മറുപടിയായി ശ്രീഹരി അവളെ ഇറുക്കെ പുണർന്നു. ആ നിമിഷം ദീപ്തിയുടെ കണ്ഠത്തിൽ നിന്നും ഒരു പൊട്ടി കരച്ചിൽ പുറത്തേക്ക് വന്നു. സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു അത്. "ദീപ്തിയെ എനിക്കും ഇഷ്ടാ... എനിക്ക് വേണ്ടി കാത്തിരിക്കുമെങ്കിൽ ഞാൻ എത്രയും പെട്ടെന്ന് തന്നെ മീരയുടെ കാര്യത്തിൽ എന്തെങ്കിലുമൊരു പരിഹാരം കണ്ടെത്തിക്കോളാം." ശ്രീഹരിയുടെ വാക്കുകൾ കേട്ടതും സന്തോഷം കൊണ്ട് മതി മറന്ന ദീപ്തി അവനെ ഇറുക്കെ പുണർന്നു ശ്രീഹരിയുടെ മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. കുറച്ചു നിമിഷങ്ങൾ അവളുടെ ആ പ്രവർത്തിയിൽ സ്റ്റക്ക് ആയിപോയ ശ്രീഹരി പിന്നീട് മറ്റെല്ലാം മറവിക്ക് വിട്ട് അവളെ ഇറുക്കി ആലിംഗനം ചെയ്തു. അതോടെ സർവ്വ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി കൊണ്ട് ദീപ്തി അവന്റെ എല്ലാമെല്ലാം ആയി മാറാൻ കൊതിച്ചു. ******** ശ്രീഹരി ഒരിക്കൽ പോലും തിരിച്ചു വിളിക്കാത്തതിനാൽ കവലയിൽ ബസ്സ്‌ ഇറങ്ങി വീട് വരെ ചെന്നെത്തുന്നത് എങ്ങനെയെന്ന് ഓർത്ത് ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു മീര. അവളുടെ ടെൻഷൻ കൂട്ടികൊണ്ട് ബസ്സിൽ കവലയിൽ വന്നിറങ്ങുമ്പോ മഴ തകർത്തു പെയ്യുകയായിരുന്നു. കാത്തിരിക്കൂ
57 likes
3 comments 22 shares

More like this