ഇവിടെ നിന്നെ ആനയിച്ച് അകത്ത് കയറ്റാൻ വിളക്കും താലപൊലിയും ഒന്നുമില്ല. വേണെങ്കിൽ അകത്ത് കയറി വാടി ". " ദേ ഭർത്താവാണെന്നാ അവകാശം കാണിച്ചു എൻ്റെ മെക്കിട്ട് കയറാൻ എങ്ങാനും വന്നാ താൻ എൻ്റെ തനി സ്വഭാവം കാണും." " ഇനി നിന്റെ എന്ത് തനി സ്വഭാവം കാണാനാടി പുല്ലേ.അവിടെ തന്നെ നിൽക്കാനാണ് ഉദ്ദേശം എങ്കിൽ നിന്നു വേരിറങ്ങത്തെ ഉള്ളൂ." അയാൾ ദേഷ്യത്തിൽ പറഞ്ഞു അകത്തേക്ക് പോയി. അവൾ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്നു. അയൽപക്കത്തുള്ളവരുടെ തലകൾ മതിൽ വഴി തനിക്ക് നേരെ ഉയരുന്നതു കണ്ട് അവൾക്ക് എന്തോ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. നാട്ടിലെ ആസ്ഥാന തെമ്മാടിയും , കള്ളുകുടിയനും അടിയും തല്ലുമായി നടക്കുന്ന ദേവ ദത്തനെ കല്യാണം കഴിക്കുക എന്ന് പറഞ്ഞാൽ അവർ എല്ലാം തന്നെ അത്ഭുത ജീവിയെ പോലെ നോക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അവൾ ഒരു മടിയോടെ അകത്തേക്ക് കയറി. വീടു കാണുമ്പോൾ തന്നെ ആൾത്താമസമില്ലാത്തതാണെന്ന് മനസിലായി. മുറ്റത്തു മുഴുവൻ കരിയിലകളും പുല്ലും വീടിന്റെ അകത്താണെങ്കിൽ മറാലയും പൊടിയും ആയി ആകെ ഒരു പ്രേത ഭവനം ലുക്ക്. അവൾ പതിയെ അകത്തേക്ക് കയറി. ഉമ്മറത്ത് ഒരു നീളൻ വരാന്ത . അകത്ത് അത്യവശ്യം വലിപ്പമുള്ള ഒരു ഹാൾ . രണ്ട് മുറികൾ ഒരു അടുക്കള . പെട്ടെന്ന് അയാൾ റൂമിൽ നിന്ന് ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു. തന്റെ ബുള്ളറ്റിന്റെ കീ കൈയ്യിൽ കറക്കി കൊണ്ട് അവളെ മറി കടന്ന് പുറത്തേക്ക് ഇറങ്ങി. "ഡീ നിന്റെ പേരെന്താ ..." അവൻ പിന്തിരിഞ്ഞ് അവളെ നോക്കി ചോദിച്ചു. "വ.... വ.. വർണ " " വ.. വ .. വർണയോ .അതെന്ത് പേരാ " " വർണ എന്നാ " അവൾ ചെറിയ ഒരു പേടിയോടെ പറഞ്ഞ്. "മുട്ടോളം മുടിയുള്ള, നല്ല ഉണ്ട കണ്ണുകൾ ഉള്ള ..എന്തോന്നാ അവളുടെ പേര്... അനിത അല്ല ആത്മികയുടെ അനിയത്തി അല്ലേ നീ " അയാൾ സംശയത്തോടെ ചോദിച്ചു. "അതെ" അവൾ തല കുനിച്ച് കൊണ്ട് പറഞ്ഞു. " അപ്പോൾ ചേച്ചിയുടെ കല്യാണം നടത്താതെ എന്താ അനിയത്തിയുടെ കല്യാണം നടത്തിയത് " " അത് ..അത് പിന്നെ " അയാളുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. " അല്ലെങ്കിൽ വേണ്ട പുല്ല്. ഞാൻ എന്തിനാ അതൊക്കെ അന്വോഷിക്കാൻ വരുന്നത് " അവൻ സ്വയം പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും അവൾ ആശ്വാസത്തോടെ ഒന്ന് നെടു വീർപ്പിട്ടു. "ഡീ " വീണ്ടും അയാളുടെ ഘന ഗാംഭീര്യ ശബ്ദം ഉയർന്നതും അവൾ ഞെട്ടി. "നിനക്ക് പ്രായപൂർത്തി ആയിരുന്നോ " "എന്ത് " അവൾ മനസിലാവാതെ ചോദിച്ചു. "നിനക്ക് 18 വയസ് ആയോ എന്ന്. അല്ല കണ്ടാൽ വല്ല്യ പ്രായം ഒന്നും തോന്നിക്കുന്നില്ല. അതുകൊണ്ട് ചോദിച്ചതാ " " എനിക്ക് 20 വയസായി " " അത് എന്തായാലും നന്നായി. അല്ലെങ്കിൽ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തതിന് ഞാൻ ബാല വിവാഹത്തിന് കോടതിയിൽ കയറി ഇറങ്ങേണ്ടി വന്നേനേ " അവൻ പുഛത്തോടെ പറഞ്ഞു കൊണ്ട് തന്റെ ബുള്ളറ്റിൽ കയറി ചീറി പാഞ്ഞ് പുറത്തേക്ക് പോയി. "നീ പോടാ ചൊറി തവളേ. എന്നേ കളിയാക്കാൻ നീയാരാ " അവൻ പോകുന്നത് നോക്കി അവൻ മനസിൽ പറഞ്ഞു. "എത് നേരത്താണാവോ എനിക്കീ ചൊറി തവളയെ കല്യാണം കഴിക്കാൻ തോന്നിയത്. അല്ല കഴിച്ചത് അല്ലാലോ. എല്ലാവരും കൂടി കഴിപ്പിച്ചത് അല്ലേ " അവൾ ഒരു നെടു വീർപ്പോടെ അകത്തേക്ക് കയറി. "ഇയാൾ എങ്ങനെയാ ഈ വീട്ടിൽ താമസിക്കുന്നേ എന്തോ മൊത്തം പൊടിയും അഴുക്കും ആണ്. അവൾ ഹാളിലെ സോഫ ഒന്ന് തട്ടി കുടഞ്ഞ് അതിൽ ഇരുന്നു. "ഈ വീട്ടിൽ വല്ല പാമ്പും പഴുതാരയും ഇല്ലേങ്കിൽ ഭാഗ്യം " അവൾ കണ്ണടച്ച് സോഫയിൽ കിടന്നു. കാറ്റിൽ ജനൽ പാളി ശക്തമായി അടയുന്ന ശബ്ദം കേട്ടാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. സമയം 2 മൂന്ന് മണി ആയിക്കാണും. വിശന്നിട്ടാണെങ്കിൽ കണ്ണു പോലും കാണുന്നില്ല. "എന്തൊരു ചൂടാ ഇവിടെ. ഈ വീട്ടിൽ ഒരു ഫാൻ പോലും ഇല്ലേ. അവൾ സാരി തലപ്പ് കൊണ്ട് ഒന്ന് വീശി. ചൂട് സഹിക്കാതെ ആയപ്പോൾ അവൾ അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കായലിൽ നിന്നുള്ള തണുത്ത കാറ്റ് അവളെ പതിയെ ഒന്ന് തഴുകി പോയി. അവൾ ഒരു ആശ്വാസത്തോടെ മുറ്റത്തേക്ക് ഇറങ്ങി. കായലിന് തൊട്ടടുത്തുള്ള ഒരു കൊച്ചു വീടായിരുന്നു അത്. അടുക്കള മുറ്റത്ത് നിന്നും ഒരു പതിനഞ്ച് അടി മുന്നോട്ട് പോയാൽ വിശാലമായ കായൽ. കുളിക്കാനായി അവിടെ ചെറിയ പടവുകളും കെട്ടിയിട്ടുണ്ട്. വീടിന്റെ തെക്കു ഭാഗത്തായി ഒരു ചെറിയ ബാത്ത്റൂം . കാണുമ്പോൾ തന്നെ ഇപ്പോ ഇടിഞ്ഞു പൊളിഞ്ഞു വീഴും എന്ന അവസ്ഥയിലാണ് നിൽപ്പ്. "എടി ശാന്തേ നീ അറിഞ്ഞില്ലേ. ആ തെമ്മാടിയുടെ കല്യാണം കഴിഞ്ഞുവെന്ന് " "കവലയിൽ പോയപ്പോൾ ഞാനും പറഞ്ഞു കേട്ടു. മനുഷ്യൻമാർ ആരെങ്കിലും ആ തെമ്മാടിക്ക് കൊച്ചിനെ കെട്ടിച്ചു കൊടുക്കുമോ ആ കൊച്ചിന്റെ കഷ്ടകാലം " " ഇവനൊക്കെ കല്യാണം കഴിക്കുന്നതെന്തിനാ എന്നാ ഞാൻ ആലോചിക്കുന്നേ അവന്റെ സഹവാസം മൊത്തം ആ വാനമ്പാടി കോകിലടെ വീട്ടിൽ അല്ലേ. അവർ തമ്മിൽ എന്തൊക്കെയോ ബന്ധമുണ്ടെന്നാ നാട്ടിൽ സംസാരം " "പിന്നല്ലാതെ. കഴിഞ്ഞ ആഴ്ച്ച ആ തെമ്മാടി കവലയിൽ അടിയുണ്ടാക്കിയത് അവൾക്ക് വേണ്ടിയാണ്. ഇങ്ങനെ ഓരോ ജന്മങ്ങളുണ്ട് നാടിന്റെ വില കളയാൻ . നാശങ്ങൾ ...." അപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന വർണ്ണയെ അവർ കണ്ടത്. അപ്പുറത്തെ കടവിലാണ് അവർ നിൽക്കുന്നതെങ്കിലും അവർ പറഞ്ഞതെല്ലാം വർണ നല്ല വ്യക്തമായി തന്നെ കേട്ടിരുന്നു. "എടീ ദേ ആ പെൺകൊച്ച്. നമ്മൾ പറഞ്ഞതെഞെങ്കിലും അവൾ കേട്ടോ എന്തോ. കേട്ടെങ്കിൽ പിന്നെ അത് മതി ഇന്നത്തെ പുകിലിന്. ആ കാലൻ നമ്മളെ ബാക്കി വച്ചേക്കത്തില്ല. "ആ സ്ത്രീകൾ വേഗം തുണി അലക്കൽ നിർത്തി ബക്കറ്റും മറ്റും എടുത്ത് തിരിച്ച് പോയി. അവർ പറയുന്നത് കേട്ട് വർണക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. കാരണം തനിക്കും അറിയാം ദത്തന്റെ സ്വഭാവം. അവൾ തന്റെ കല്യാണ സാരി ഒതുക്കി പിടിച്ച് കൽപ്പടവിൽ ഇരുന്നു. സാരി മുട്ടോളം കയറ്റി വച്ച് കാൽ വെള്ളത്തിലേക്കിട്ടു. ആ വെള്ളത്തിന്റെ തണുപ്പ് അവളുടെ മനസിലേക്കും അരിച്ചിറങ്ങി. കഴിഞ്ഞ ആഴ്ച്ച ക്ലാസ് കഴിഞ്ഞ് വരുമ്പോൾ താനും കണ്ടതാണ് കവലയിലെ ദത്തന്റെ അടി പിടി. ബസിൽ വച്ച് കോകിലയെ ആരോ കയറി പിടിച്ചു. അയാളെ ദത്തൻ കവലയിൽ ഇട്ട് തല്ലി ചതച്ച് ഒരു പരിവമാക്കി. അത് കണ്ട് അവനെ പ്രോത്സാഹിപ്പിക്കാൻ കൂടെ അവന്റെ തല്ലി പൊളി ഗ്യാങ്ങും. താൻ ദത്തനെ ആദ്യമായി കാണുന്നത് പത്തിൽ പഠിക്കുമ്പോഴാണ്. കവലയിലെ തല്ലിനിടയിൽ തന്നെയാണ് കണ്ടത്. അന്ന് മനസിൽ പതിഞ്ഞ പേരാണ് തെമ്മാടി ദത്തൻ . അവനെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു വെറുപ്പാണ്. ബസ്സ്റ്റാന്റിനടുത്തുള്ള കലുങ്കിൽ ഇരുന്ന് റോഡിലൂടെ പോകുന്ന പെൺകുട്ടികളെ കമന്റടിക്കുന്ന കൂട്ടത്തിൽ അവനും ഉണ്ടാകാറുണ്ട്. അത്രയും മനസിനാൽ വെറുത്ത അവൻ തന്നെ തന്റെ താലിയുടെ അവകാശി. അവൾ തന്റെ കഴുത്തിലെ താലിയിലേക്ക് നോക്കി. മനസിലെ വെറുപ്പും ദേഷ്യവുമെല്ലാം മനസിൽ തന്നെ വക്കണം. ഇന്ന് തനിക്ക് പോകാൻ മറ്റൊരു ഇടം ഇല്ല. ചുറ്റുമുള്ള കഴുകൻ കണ്ണുകളിൽ നിന്നും രക്ഷപ്പെടാൻ ദത്തനെക്കാൾ നല്ല മറ്റൊരാളില്ല സെറ്റപ്പ് ആയ കോകിലക്ക് വേണ്ടി കവലയിൽ അടിയുണ്ടാക്കിയെങ്കിൽ താലി കെട്ടി എന്ന സഹാതാപത്തിന്റെ പുറത്ത് അവന്റെ സംരക്ഷണം തനിക്കുണ്ടാകും എന്ന വിശ്വാസത്തിന്റെ പുറത്താണ് അവന്റെ കൂടെ വന്നത് പോലും. എത്ര നേരം അവടെ അങ്ങനെ ഇരുന്നുവെന്ന് അവൾക്ക് പോലും അറിയില്ല. സൂര്യന്റെ വെയിൽ കുളകടവിലേക്ക് അടിക്കാൻ തുടങ്ങിയതും അവൾ അകത്തേക്ക് കയറി പോയി. "അല്ലെങ്കിൽ തന്നെ ഇവിടെ ഒടുക്കത്തെ ചൂടാണ് അതിന്റെ കൂടെ ഈ കല്യാണ സാരി കൂടി. മാറി ഇടാൻ ഒരു ഡ്രസ്സ് പോലും ഇല്ല ലോ ഭഗവാനെ " അവൾ അസ്വസ്ഥതയോടെ ദത്തന്റെ മുറിയിലേക്ക് നടന്നു. " എനിക്ക് പറ്റിയ ഒരു ഡ്രസ്സ് എങ്കിലും ഇതിൽ ഉണ്ടാകണേ മഹാ ദേവാ " അവൾ മനസിൽ പറഞ്ഞ് അവന്റെ അലമാറ തുറന്നു ഡ്രസ്സുകൾ എല്ലാം വാരി വലിച്ച് ഇട്ടിരിക്കുകയാണ്. ഇതെന്താ എന്റെ അലമാറ പോലെയാണല്ലോ ഇവന്റെയും. ഒതുക്കി വക്കുന്ന ശീലമൊന്നും ഇല്ല. ഈ ഒരു കാര്യത്തിൽ ഞങ്ങൾ സെയിം ടു സെയിം ആണ് " അവൾ ഡ്രസ്സുകൾക്കിടയിൽ നിന്നും ഒരു ഷർട്ട് വലിച്ചതും അതിനിടയിൽ നിന്നും എന്തോ അവളുടെ കാൽ ചുവട്ടിൽ വന്നു വീണു. "എന്റെ ഭഗവാനെ ഇയാൾ ഇനി വല്ല ഡോണും ആണോ . അലമാറയിൽ ഗൺ ഒക്കെ " അവൾ വിറക്കുന്ന കൈകളോടെ താഴേ നിന്നും ആ ഗൺ എടുത്തു. "എയ് ഇത് ഒർജിനൽ ഒന്നും ആയിരിക്കില്ല. ഉത്സവത്തിന് എങ്ങാനും വാങ്ങിയതാവും ഇനി ഒരു പക്ഷേ ഇത് ഒർജിനൽ ഗൺ ആണെങ്കിൽ അവനെ പോലീസ് പിടിച്ചിൽ കള്ളനു കഞ്ഞി വച്ച പേരിൽ എന്നേയും ജയിലിലിടുമോ " അവൻ അതും പിടിച്ച് ടെൻഷനോടെ നിന്നപ്പോഴാണ് മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. " തെമ്മാടി വന്നോ. എന്തായാലും ഇതിനെ കുറിച്ച് ചോദിച്ചിട്ട് തന്നെ കാര്യം .അങ്ങനെ വെറുതെ വിട്ടാ പറ്റില്ലല്ലോ .നല്ല പ്രായത്തിൽ ഞാൻ കൂടി അവൻ്റെ ഒപ്പം ജയിലിൽ കിടക്കേണ്ടി." അവൾ ഓരോന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു .സമയം സന്ധ്യയായി ആകാശത്ത് അസ്തമയ സൂര്യൻ്റെ ചെച്ചോപ്പ് പടർന്നു . അവൾ കയ്യിൽ ഉള്ള ഗൺ പിന്നിലേക്ക് മറച്ചുവെച്ചുകൊണ്ട് വാതിൽ തുറന്നു . ദത്തനെ പ്രതീക്ഷിച്ച് വാതിൽ തുറന്ന് അവൾ കൺ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഭയന്ന് രണ്ടടി പിന്നിലേക്ക് വച്ചു. " എന്താടീ നീ എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ .വേറൊരാൾ കെട്ടി പോയാലും എനിക്ക് നിന്നെ അങ്ങോട്ട് വിട്ടു കളയാൻ പറ്റുമോ. കുറേക്കാലമായി മോഹിച്ചു നടന്നതല്ലേ." " അഭിയേട്ടാ സൂക്ഷിച്ചു സംസാരിക്കണം." അവൾ ദേഷ്യത്തിൽ പറഞ്ഞു. " ഞാൻ വളരെ സൂക്ഷിച്ച് തന്നെയാ സംസാരിക്കുന്നത് .എന്തായാലും ആ തെമ്മാടിയുടെ കൂടെ അധികകാലം ഇവിടെ പിടിച്ചുനിൽക്കാൻ നിന്നേ കൊണ്ട് പറ്റില്ല. അതുകൊണ്ട് ചേട്ടന്റെ മോള് ആവശ്യമുള്ളതൊക്കെ എടുത്ത് എൻ്റെ ഒപ്പം വരാൻ നോക്ക് "അവൻ വഷളൻ ചിരിയോടെ പറഞ്ഞു. " ഇവിടെ കിടന്നു ചത്താലും ഞാൻ നിങ്ങളുടെ കൂടെ വരില്ല." " ഡി... നീ അധികം നെഗളിക്കണ്ട . ആരുടെ ധൈര്യത്തിലാ നീ ഇങ്ങനെ കിടന്നു ചിലക്കുന്നത് .നിനക്ക് ഒരു കാര്യം അറിയോ ഈ കല്യാണം മുടക്കിയത് മറ്റാരുമല്ല ഈ ഞാൻ തന്നെയാ. പകരം നിന്നെ കല്യാണം കഴിക്കാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്. പക്ഷേ അതിനിടയിൽ ആ ദത്തൻ കയറി വന്നു. പക്ഷേ എനിക്ക് അതൊരു പ്രശ്നമല്ല . നീയല്ലെങ്കിൽ മറ്റൊരു പെണ്ണ് അവന് അത്രയൊക്കെ സെൻ്റിമെൻസേ കാണൂ." അവൻ പുച്ഛത്തോടെ പറഞ്ഞു . വർണനക്ക് മനസ്സിൽ വല്ലാത്ത ഒരു പേടി നിറഞ്ഞ വന്നിരുന്നു. താൻ ഒന്ന് ഉറക്കെ നിലവിളിച്ചാൽ വരാൻ കൂടി ആരുമില്ല. തനിക്കുവേണ്ടി ചോദിക്കാനും പറയാനും ആരും മുതിരുകയും ഇല്ല .ഒരു നിമിഷം ദത്തൻ വന്നിരുന്നെങ്കിലോ എന്നുപോലും അവൾ ആഗ്രഹിച്ചു . "നിന്നോട് മര്യാദയ്ക്ക് പറഞ്ഞാൽ കേൾക്കാൻ വയ്യ അല്ലേ ."അത് പറഞ്ഞു അയാൾ പുറത്തുനിന്നും അകത്തേക്ക് കയറി വന്നതും വർണനയുടെ നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങി . ഈ കഥയുടെ ലിങ്ക് ഇവിടെ ഉണ്ടേ ♥️ https://share.aksharathalukal.in/s/438/view ഇതുപോലെയുള്ള നിരവധി കഥകൾ പരസ്യങ്ങൾ ഒന്നുമില്ലാതെ വായിക്കാനും... നിങ്ങളുടെ മനസ്സിലുള്ള കഥകൾ എഴുതി പണം സമ്പാദിക്കുവാനും ഇന്ന് തന്നെ അക്ഷരത്താളുകൾ ഡൗൺലോഡ് ചെയ്യാൻ മറക്കല്ലേ♥️ #📙 നോവൽ #💞 പ്രണയകഥകൾ #💖 മഴയും പ്രണയവും #😍 ആദ്യ പ്രണയം #📔 കഥ
11 likes
24 shares

More like this