𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 7 hours ago
#📙 നോവൽ വേണിയെ ഒരുപാട് ഇഷ്ടമാണ്.! പതർച്ച കൂടാതെ മാധവ് പറഞ്ഞു.
അവന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടിപോയി.
"സഹതാപമായിരിക്കും." വേണി നിസ്സംഗതയോടെ മാധവിനെ നോക്കി.
"അല്ല വേണി... സ്കൂളിൽ പഠിക്കുമ്പോ മുതൽ നിന്നോട് എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
പിന്നെ ഇപ്പോ ഞാനിത് തുറന്ന് പറഞ്ഞത് കോട്ടയത്തേക്ക് പോകുന്നത് കൊണ്ടാണ്. എന്റെ മനസ്സിലുള്ളത് വേണി അറിയണമെന്ന് തോന്നി. അല്ലാതെ താൻ തിരിച്ചെന്നെ ഇഷ്ടപ്പെടാൻ വേണ്ടി ഒന്നുമല്ല. പിന്നൊരു കാര്യം കൂടി സഹതാപത്തിന്റെ പുറത്ത് തന്നോട് ഇഷ്ടം തോന്നാൻ മാത്രം തന്റെ ലൈഫിൽ എന്ത് ട്രാജടിയാണ് അതിന് ഉണ്ടായത്.
കിഷോർ ഒരു വൃത്തികെട്ടവൻ ആയത് കൊണ്ട് ഒരുപക്ഷെ വേണിയുടെയും ശ്രീഹരിയുടെയും കല്യാണം കഴിഞ്ഞിട്ടാണ് അവനീ ചെറ്റത്തരം കാണിച്ചതെങ്കിൽ ഇങ്ങനെയൊക്കെ തന്നെയല്ലേ സംഭവിക്കുക.
അതുകൊണ്ട് തന്നെയും തന്റെ സ്നേഹത്തെയും ഒരു തരി പോലും വിശ്വസിക്കാത്ത ശ്രീഹരിയിൽ നിന്ന് രക്ഷപ്പെട്ടത് നല്ല കാര്യമല്ലേ. കല്യാണ ശേഷം ആയിരുന്നെങ്കിൽ ഡിവോഴ്സ് കേസുമായി കോടതി കേറി ഇറങ്ങേണ്ടി വന്നേനെ.
എന്തായാലും അതുണ്ടായില്ലല്ലോ. അതുകൊണ്ട് എനിക്ക് ഇക്കാര്യത്തിൽ വേണിയോട് സഹതാപമല്ല തോന്നുന്നത്. താൻ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ എന്നോർത്ത് ആശ്വാസമാണ്.
മാധവ് ആത്മാർത്ഥമായിട്ടാണ് പറയുന്നതെന്ന് അവന്റെ സംസാരത്തിൽ നിന്നും വേണിക്ക് മനസ്സിലായി. എങ്കിലും അവൾ മൗനം പാലിച്ചു.
"കഴിഞ്ഞതൊക്കെ പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാലോ. അതുകൊണ്ട് അജി വിട്. പിന്നെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ പേരിൽ ഞാനുമായുള്ള ഫ്രണ്ട് ഷിപ് ഒഴിവാക്കി കളയരുത്.
എനിക്ക് എന്റെ മനസ്സിലെ ഇഷ്ടം ജസ്റ്റ് അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. യെസ് ഓർ നോ എന്നൊരു മറുപടി വേണിക്ക് പറയാം. എപ്പോ മറുപടി പറയണം എന്നതും തന്റെ ഇഷ്ടം. പക്ഷേ മറുപടി എന്ത് തന്നെയായാലും എന്നോടുള്ള ഫ്രണ്ട് ഷിപ് ഞാൻ ഇവിടുന്ന് പോയാലും ഉണ്ടായിരിക്കണം.
. എനിക്ക് ആകെ കുറച്ചു ഫ്രണ്ട്സേ ഉള്ളു വേണി. ആ അവരെ നഷ്ടപ്പെടുത്തി കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞൂന്നു പറഞ്ഞ് എന്നോട് മിണ്ടാതിരിക്കരുത്."
മാധവ് പറഞ്ഞു നിർത്തി.
വേണി അവൻ പറഞ്ഞതെല്ലാം കേട്ട് മിണ്ടാതെ ഇരുന്നതേയുള്ളു. കാരണം അപ്പോ അവനോട് എന്ത് മറുപടി പറയണമെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു. മാധവ് തന്നോട് കാണിക്കുന്ന സ്നേഹം സത്യമാണോ കള്ളമാണോ അതോ അവന് തന്നോടുള്ള സഹതാപത്തിൽ നിന്ന് ഉരുതിരിഞ്ഞതാണോ എന്നറിയാതെ ഉഴറുകയായിരുന്നു വേണിയുടെ മനസ്സ്.
"മാധവിനെ ഞാൻ അങ്ങനെയൊന്നും കണ്ടിട്ടില്ല. ഉടനെയൊന്നും ഒരു വിവാഹ ജീവിതത്തേ കുറിച്ചും ഞാൻ ചിന്തിച്ചിട്ടുമില്ല."
വേണിയുടെ വാക്കുകൾ കേട്ട് മാധവ് പുഞ്ചിരി തൂകി.
"അതൊന്നും സാരമില്ല വേണി. എന്നെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോ എന്നെ പരിഗണിക്കണമെന്ന് മനസ്സിൽ തോന്നിയ തുറന്ന് പറഞ്ഞേക്കണം. ഞാൻ ഏതായാലും ഫ്രീ ആയിരിക്കും."
മാധവ് ചിരിച്ചു.
"അത് നോക്കാം നമുക്ക്." വേണി പുഞ്ചിരിയോടെ അവനെ നോക്കി.
**********
പിറ്റേ ദിവസം മാധവ് കോട്ടയത്തേക്ക് യാത്ര പുറപ്പെടാൻ അവനോട് യാത്ര പറയാനായി വേണി അവന്റെ വീട്ടിലേക്ക് ചെന്നു.
പറയാതെയുള്ള അവളുടെ ആ ആഗമനം മാധവിന് സർപ്രൈസ് തന്നെ ആയിരുന്നു. വളരെ സന്തോഷത്തോടെ ആണ് അവന്റെ അമ്മ വേണിയെ വീട്ടിലേക്ക് സ്വീകരിച്ചത്.
"വേണി എന്താ പറയാതെ വന്നത്?" മാധവ് അവളോട് ചോദിച്ചു.
"രാവിലെ ഞാനൊന്ന് അമ്പലത്തിൽ പോയിരുന്നു. തിരിച്ചു വരുമ്പോ ഇങ്ങോട്ടൊന്നു കയറിട്ടു പോകാമെന്ന് കരുതി. ഞാൻ ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ."
വേണി പറഞ്ഞു.
"വേണിയുടെ കാര്യം മാധവ് എപ്പഴും പറയും, സുഖല്ലേ മോൾക്ക്."
മാധവിന്റെ അമ്മ ലക്ഷ്മി അടുത്തേക്ക് വന്ന് അവളുടെ കരങ്ങൾ കവർന്നു.
വേണിയുടെ വരവിൽ അവർക്കും സന്തോഷം തോന്നി.
മൂവരും ഒരുമിച്ചിരുന്നാണ് ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചത്.
മാധവിന്റെ അമ്മയും മാധവും മാത്രമാണ് അവിടെ താമസം. അച്ഛൻ നേരത്തെ മരിച്ചു പോയി. അവന്റെ അങ്കിൾ ഡോക്ടർ രാജേന്ദ്രൻ ഹോസ്പിറ്റലിന്റെ അടുത്ത് തന്നെയാണ് താമസം.
മാധവിന്റെ അമ്മ കൃഷി വകുപ്പിലാണ് ജോലി ചെയ്യുന്നത്. റിട്ടയർ ചെയ്യാൻ ഒരു വർഷം കൂടിയുണ്ട്. അതുകൊണ്ട് അവരെ കൂടെ കൊണ്ട് പോകാൻ അവന് പറ്റില്ല. അതിന്റെ ഒരു വിഷമം മാധവിനുണ്ട്. അമ്മ റിട്ടയർ ആയി കഴിഞ്ഞാൽ അപ്പോ തന്നെ മാധവ് അവരെ കോട്ടയത്തേക്ക് കൊണ്ട് പോകും.
"അമ്മ ഇവിടെ ഒറ്റയ്‌ക്കെ ഉള്ളു. വേണി സമയം കിട്ടുവാണേൽ ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഇറങ്ങ് ട്ടോ." മാധവ് കാറിൽ കയറുമ്പോ അവളോട് പറഞ്ഞു.
"അമ്മയും കുറച്ചു മുൻപ് ഇത് തന്നെയാ എന്നോട് പറഞ്ഞത്. ഒഴിവുള്ളപ്പോൾ ഞാൻ വരുന്നുണ്ട്."
വേണി അവരെ നിരാശപ്പെടുത്തിയില്ല.
മാധവ് 11 മണിയോടെ പോയെങ്കിലും ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞാണ് വേണി മാധവിന്റെ വീട്ടിൽ നിന്നും പോയത്.
സമയം കിട്ടുമ്പോൾ അവിടേക്ക് ഇടയ്ക്കൊക്കെ പോകാനും അവൾ മറന്നില്ല.
ഒറ്റ നിലയിൽ പണി കഴിപ്പിച്ച മൂന്ന് ബെഡ്‌റൂംമും ഹാളും കിച്ചനും വർക് ഏരിയയും വരാന്തയും അടങ്ങുന്നതാണ് മാധവിന്റെ വീട്. വിശാലമായ മുറ്റത്തു വലിയൊരു പൂന്തോട്ടവും ഉണ്ട്.
വേണിക്ക് ആ വീടും പരിസരവും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അവിടെ ചെന്നാൽ ലക്ഷ്മിയും വേണിയും കൂടുതലും പൂന്തോട്ടത്തിൽ ഇട്ടിട്ടുള്ള ബെഞ്ചിൽ ആണ് ഇരിക്കുക.
അവരവിടെ ഇരുന്ന് പഴയ കഥകളൊക്കെ പറഞ്ഞിരിക്കും.
അങ്ങനെയുള്ള ഒരു സായാഹ്നത്തിലാണ് മാധവിന്റെ മുറിയിൽ നിന്നും അവന്റെ പഴയ പെട്ടി തുറന്ന് കുറച്ച് പഴക്കം ചെന്ന ഒരു ആൽബം എടുത്ത് മാധവിന്റെ കുഞ്ഞിലേ ഉള്ള ഫോട്ടോസ് ഒക്കെ കാണിച്ചു കൊടുത്തത്.
വേണി അതൊക്കെ നോക്കി ഇരിക്കുമ്പോഴാണ് ഒരു കാൾ വന്നിട്ട് ലക്ഷ്മി എഴുന്നേറ്റു പോയത്.
അതോടെ വേണി ഒറ്റയ്ക്കായി ആൽബം നോക്കൽ. അതിൽ തങ്ങളുടെ പഴയ സ്കൂൾ കാലത്തെ ഗ്രൂപ്പ് ഫോട്ടോയും മറ്റും കണ്ട് അവളിരുന്നു. അതിൽ ആൽബത്തിന്റെ അവസാന പേജുകളിൽ സ്കൂൾ കാലത്തുള്ള ഫോട്ടോസും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ട് അവളുടെ മിഴികൾ വിടർന്നു.
ഗ്രൂപ്പ് ഫോട്ടോസിൽ നിന്നും തന്നെ മാത്രം വെട്ടി ഒട്ടിച്ച ഫോട്ടോകളും സ്കൂൾ കോളേജ് കാലത്ത് കലാതിലകമായ സമയത്ത് പത്രത്തിൽ വന്ന ഫോട്ടോകൾ പോലും മാധവ് വെട്ടി ഒട്ടിച്ചിരുന്നു. അതിന്റെ എല്ലാം പഴക്കം കണ്ടപ്പോൾ തന്നെ മാധവിന് തന്നോടുള്ള സ്നേഹം സത്യമാണെന്നും പവിത്രമാണെന്നും വേണിക്ക് മനസ്സിലായി. ആ ഓർമ്മയിൽ അവളുടെ ചൊടിയിൽ അഴകുള്ളൊരു പുഞ്ചിരി വിടർന്നു.
ആൽബം കണ്ട് കഴിഞ്ഞപ്പോൾ വേണി പെട്ടിയിലുള്ള മറ്റ് ആൽബങ്ങളും മാധവിന്റെ പഴയ പുസ്തകങ്ങളുമൊക്കെ എടുത്തു നോക്കാൻ തുടങ്ങി.
അപ്പോഴാണ് അവന്റെ കുറച്ചു പഴയ ഡയറികൾ വേണി കണ്ടത്. അതൊക്കെ സ്കൂൾ കാലത്തു പഠിച്ചിരുന്നപ്പോ എഴുതിയതാണെന്ന് കണ്ടതും വേണിക്ക് അതെല്ലാം വായിക്കാൻ ആകാംക്ഷ തോന്നി. അവിടെ വച്ച് വായിച്ചാൽ തീരില്ലെന്ന് അറിയാവുന്നത് കൊണ്ട് വേണി ആ ഡയറികൾ തന്റെ ബാഗിൽ സൂക്ഷിച്ചു.
**********
ശ്രീഹരി ഇന്ന് വീട്ടിലേക്ക് പോകുമ്പോ എന്നെയും കൂടി കൊണ്ട് പോകുമോ? "
ഓഫീസിൽ ഇരിക്കുകയായിരുന്ന ശ്രീഹരിയുടെ അടുത്തേക്ക് വന്ന ദീപ്തി ചോദിച്ചു.
"എന്റെ കയ്യിൽ ബൈക്ക് ആണല്ലോ ഉള്ളത്." ശ്രീഹരി പറഞ്ഞു.
"അതിനെന്താ... എനിക്ക് കാർ തന്നെ വേണോന്ന് നിർബന്ധം ഒന്നുമില്ല. അത് വീട്ടിൽ വെറുതെ കിടന്നാൽ നശിച്ചു പോകുമല്ലോ എന്ന് വിചാരിച്ച ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്. ഇന്ന് വണ്ടി സെർവീസിന് കൊടുത്തത് കൊണ്ടാ ഒരു ലിഫ്റ്റ് ചോദിച്ചത്."
ദീപ്തി വിശദീകരിച്ചു.
"ഓക്കേ... ദീപ്തി ഇറങ്ങുമ്പോ വിളിക്ക്. നമുക്ക് ഒരുമിച്ച് പോകാം. എന്തായാലും ഞാനും അങ്ങോട്ട് തന്നെ ആണല്ലോ പോകുന്നത്."
ശ്രീഹരി പറഞ്ഞത് കേട്ട് അവൾക്ക് സന്തോഷമായി.
അങ്ങനെ വൈകുന്നേരം ഇരുവരും വില്ലേജ് ഓഫീസിൽ നിന്ന് ഒരുമിച്ചാണ് ഇറങ്ങിയത്. ശ്രീഹരിയുടെ ബൈക്കിന് പിന്നിലായി ദീപ്തി കയറി ഇരുന്നപ്പോൾ അവൻ വണ്ടി എടുത്തു. ഇടയ്ക്ക് ഏതോ ഇറക്കത്തിൽ വച്ച് ദീപ്തി സ്വയമറിയാതെ അവന്റെ തോളിൽ കൈ ചേർത്ത് വച്ചു. വീണ് പോകുമോ എന്ന പേടിയിലാണ് അവളങ്ങനെ ചെയ്തത്. അത് ശ്രീഹരിക്ക് മനസ്സിലാവുകയും ചെയ്തു. അതുകൊണ്ട് അവനൊന്നും പറയാൻ പോയില്ല.
ഇരുവരും വീടിനു മുന്നിൽ വന്നിറങ്ങുമ്പോ അവന്റെ വരവും കാത്ത് മുകളിലെ ബാൽക്കണിയിൽ മീര ഉണ്ടായിരുന്നു. ശ്രീഹരിയുടെ ബൈക്കിൽ അവനോട് ചേർന്നിരിക്കുന്ന ദീപ്തിയെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി.
കാത്തിരിക്കൂ
60 likes
1 comment • 18 shares