𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 7 hours ago
#📙 നോവൽ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ശ്രീഹരിയെ അന്വേഷിച്ചു അവന്റെ ജോലി സ്ഥലത്തേക്ക് പോയെന്ന് അമ്മയിൽ നിന്ന് അറിഞ്ഞപ്പോ തൊട്ട് വെരുകിനെ പോലെ നടക്കുകയാണ് കിഷോർ. അവന്റെ മനസ്സിൽ കൂടി പലവിധ ചിന്തകൾ കടന്ന് പോയി.
"എന്റെ വേണിയെ എന്നിൽ നിന്നകറ്റിയിട്ട് അവൾ അവന്റെ കൂടെ സുഖിച്ച് ജീവിക്കുന്നു. എല്ലാ നഷ്ടവും എനിക്ക് മാത്രം..."
ദേഷ്യത്തോടെ പിറു പിറുത്തു കൊണ്ട് കിഷോർ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
********
മീര ഉച്ചക്ക് ശ്രീഹരിക്ക് കഴിക്കാനുള്ള ഊണ് തയ്യാറാക്കിയിട്ട് മുറിയിൽ വന്ന് ഇത്തിരി നേരം കിടന്ന് വിശ്രമിക്കുമ്പോഴാണ് അവളുടെ മൊബൈൽ ബെൽ അടിക്കാൻ തുടങ്ങിയത്.
മീര കയ്യെത്തിച്ച് ഫോൺ എടുത്തു നോക്കി. ഡിസ്പ്ലേയിൽ കിഷോറിന്റെ പേര് കണ്ടതും ആ കാൾ എടുക്കണോ വേണ്ടയോ എന്നൊരു നിമിഷം അവൾ ചിന്തിച്ചു.
അപ്പോഴേക്കും കാൾ കട്ടാവുകയും വീണ്ടും റിങ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. അതോടെ പകുതി മനസ്സോടെ മീര കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു.
"ഹലോ..."
"ഹലോ..."
"മീര അല്ലെ ഇത്." കിഷോർ ചോദിച്ചു.
"ഹാ... ഞാനാ... കിഷോറേട്ടൻ എന്താ വിളിച്ചത്?" മീര ചോദിച്ചു.
"നിന്നെ ഞാൻ കുറേ നാളായി വിളിക്കണമെന്ന് കരുതി ഇരിക്കുകയായിരുന്നു. പിന്നെ നിന്റെ ട്രീറ്റ്മെന്റ് കഴിയട്ടെ എന്ന് കരുതിയാ ഇത്രയും ദിവസം വിളിക്കാതിരുന്നത്.
അർത്ഥം വച്ചുള്ള അവന്റെ പറച്ചിൽ കേട്ടതും മീരയുടെ മിഴികൾ കൂർത്തു.
"എന്തായാലും ഈ വിളി ഞാൻ കുറച്ചു മുന്നേ തന്നെ പ്രതീക്ഷിച്ചതാ.
മീരയ്ക്ക് അവൻ അപ്പോൾ വിളിക്കാനുള്ള കാരണം ഊഹിക്കാൻ കഴിഞ്ഞു.
"എന്തിനാടി എരണം കെട്ടവളെ എന്റെ ജീവിതം നീ തുലച്ചത്. എന്റെ ജീവിതം നായ നക്കിയ പോലെ ആക്കിയിട്ട് നീ നിന്റെ മറ്റവനൊപ്പം പോയി സുഖിച്ചു ജീവിക്കാൻ തുടങ്ങിയില്ലേ."
കിഷോർ ന്റെ സ്വരത്തിൽ ദേഷ്യത്തെക്കാൾ അധികരിച്ചു നിന്നത് സങ്കടമായിരുന്നു.
"ഒരു ദുർബല നിമിഷത്തിൽ മനസ്സിലെ ആധിയും കുറ്റബോധവും ഒന്നും സഹിക്കാൻ കഴിയാതെ വന്നപ്പോ ഞാനെന്റെ അമ്മയോട് ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചതാ കിഷോറേട്ട. അത് ശ്രീയേട്ടനും വേണിയും കേൾക്കാനിട വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല.
ഇതൊന്നും ഒരിക്കലും ആരും അറിയരുതെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അവർ എല്ലാം കേട്ടുകൊണ്ട് വന്നത് എല്ലാം എല്ലാരും അറിയാൻ ഇടവരുത്തി.
അല്ലേലും വേണിയോടും ശ്രീയേട്ടനോടും നമ്മൾ ചെയ്ത ക്രൂരത കാരണമാണ് നമ്മളിന്ന് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ട് ഇനിയെങ്കിലും നമ്മൾ ആർക്കും ദ്രോഹം ചെയ്യാതെ നല്ലപോലെ ജീവിക്കാൻ നോക്കണം.
മീര പറഞ്ഞതൊക്കെ കേട്ട് കിഷോറിന് കലി കയറി.
"വേണി മനസ്സോടെ എന്റെ ഭാര്യ ആയി ഒരു ദിവസമെങ്കിലും അവളുടെ കൂടെ എല്ലാ അർത്ഥത്തിലും ഒരുമിച്ച് ജീവിച്ചിട്ടാണ് എല്ലാം എല്ലാവരും അറിഞ്ഞിരുന്നതെങ്കിൽ കൂടിയും ഞാൻ ഇത്രയ്ക്ക് സങ്കടപ്പെടില്ലായിരുന്നു.
ഒരു ദിവസമെങ്കിലും അവളെന്റെ ഭാര്യയായി കൂടെ ഉണ്ടായിരുന്നല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചേനെ. പക്ഷേ നീ കാരണം എല്ലാം ഇല്ലാതായില്ലേ. ഒക്കെ ചെയ്ത് വച്ചിട്ട് നീ ശ്രീഹരിക്കൊപ്പം ഇപ്പഴും ജീവിക്കുന്നില്ലേ.
കിഷോർ അവന്റെ സങ്കടം പറഞ്ഞു.
"ശ്രീയേട്ടൻ എന്നെ വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയതാ കിഷോറേട്ട. ഞാനാ നാണമില്ലാതെ പിന്നാലെ വന്ന് ഇവിടെ നിൽക്കുന്നത്.
"കുറച്ചു കാലം നീ കൂടെ നിക്കുമ്പോ ശ്രീഹരി പഴയതൊക്കെ മറന്നോളും. കാരണം എല്ലാ രീതിയിലും നീ അവന്റെ ഭാര്യയായി കഴിഞ്ഞില്ലേ. അതുകൊണ്ട് ശ്രീഹരി നിന്നെ ഒരിക്കലും ഡിവോഴ്സ് ചെയ്യില്ല. അപ്പോഴും നഷ്ടം എനിക്ക് തന്നെയാ.
"ഇതൊക്കെ കിഷോറേട്ടന്റെ ചിന്തിച്ചു കൂട്ടി വച്ചേക്കുന്നതല്ലേ. നമ്മൾ വേണിയോടും ശ്രീയേട്ടനോടും ചെയ്തതൊക്കെ അറിയുന്നതിന് മുൻപ് കുറച്ചു മാസങ്ങൾ ഞാനും ശ്രീയേട്ടനും ഒരുമിച്ച് ഒരു വീട്ടിൽ ഒരു മുറിയിൽ കഴിഞ്ഞിരുന്നതാണല്ലോ.
അന്നൊന്നും ഞങ്ങൾക്കിടയിൽ ഒന്നും സംഭവിച്ചിരുന്നില്ല. ശ്രീയേട്ടന് എന്നെ എല്ലാ അർത്ഥത്തിലും ഭാര്യയായി സ്വീകരിക്കാൻ കുറച്ചു സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ച നിമിഷത്തിലാണ് എനിക്ക് സുഖമില്ലാതാകുന്നത്.
അത് കാരണം എല്ലാ രീതിയിലും ശ്രീയേട്ടന്റെ സ്വന്തമാകാൻ എനിക്ക് കഴിഞ്ഞില്ല. ഇനി ഒരിക്കലും അതിന് കഴിയുമെന്നും തോന്നുന്നില്ല. ശ്രീയേട്ടനിപ്പോ എന്നെ കാണുന്നത് തന്നെ വെറുപ്പാണ്.
എനിക്ക് വിട്ട് പോകാൻ കഴിയാത്തത് കൊണ്ട് മാത്രം ഞാൻ നാണംകെട്ടും ഇവിടെ നിൽക്കുന്നു. എത്ര നാൾ ഇവിടെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ല.
ശ്രീയേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലി പോലും പൊട്ടിച്ചു എടുത്തു. ഒഫീഷ്യൽ രേഖകളിൽ മാത്രമേ എനിക്ക് ശ്രീയേട്ടന്റെ ഭാര്യയാകാൻ കഴിഞ്ഞുള്ളൂ.
കിഷോറേട്ടൻ പറഞ്ഞത് പോലെ ഒരു ദിവസമെങ്കിലും ശ്രീയേട്ടന്റെ ഭാര്യയായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആ ഓർമ്മയിൽ ഞാനെന്റെ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കുമായിരുന്നു.
അത്രയും പറഞ്ഞപ്പോഴേക്കും മീര കരഞ്ഞു പോയി.
"നമ്മുടെ രണ്ടാൾടേം ജീവിതം തകർന്നുവല്ലേ മീര.
കിഷോർ ദുർബല സ്വരത്തിൽ ചോദിച്ചു.
"കിഷോറേട്ടൻ വേണിയെ മറന്നേക്ക്. ഇനി ഒരിക്കലും അവളെ ഏട്ടന് കിട്ടില്ല. അതുകൊണ്ട് ഇനിയും വെറുതെ കിട്ടാത്തതിന്റെ പുറകെ പോകാതെ വേറെ ഏതെങ്കിലും പെൺകുട്ടിയെ കല്യാണം കഴിച്ചു ജീവിക്ക്.
മീര ഉപദേശം നൽകി. അത് കേട്ടതും കിഷോറിന്റെ നെഞ്ച് നീറി.
"ഇനിയെനിക്ക് ഒരിക്കലും ഒരു കുടുംബ ജീവിതം നയിക്കാൻ കഴിയില്ല മീര. ഞാൻ... ഞാൻ ഇപ്പോ ഒരു impotent ആണ്. ഈ ആക്‌സിഡന്റ് എന്റെ ജീവിതം തന്നെ തകർത്തു മീര. ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ല.
അവൻ പറഞ്ഞത് കേട്ട് മീര ഞെട്ടിപ്പോയി.
"കിഷോറേട്ടൻ പറഞ്ഞതൊക്കെ സത്യാണോ?
"മ്മ്മ്മ്... ഇങ്ങനെയൊരു കാര്യം ആരെങ്കിലും കള്ളം പറയുമോ?
"ശോ... ഇത്രയും വലിയ ശിക്ഷ വേണായിരുന്നോ ഈശ്വരാ...
മീര വിതുമ്പി പോയി.
"ശരി മീര... ഞാൻ വയ്ക്കുവാ... എന്തേലും ഹെല്പ് വേണ്ടി വന്ന വിളിക്കാൻ മടിക്കേണ്ട.
കൂടുതൽ സംസാരിക്കാൻ ശക്തി ഇല്ലാത്തതിനാൽ കിഷോർ വേഗം കാൾ അവസാനിപ്പിച്ചു.
മീര ഫോണും കയ്യിൽ പിടിച്ച് അവൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ മരവിച്ച പോലെ ഒരേ ഇരിപ്പായിരുന്നു.
********
"ലഡ്ഡു എടുത്തോ വേണി..."
ഒരു പാക്കറ്റ് ലഡ്ഡു വേണിക്ക് നേരെ നീട്ടി പുഞ്ചിരിയോടെ മാധവ് പറഞ്ഞു.
"എന്താ മാധവ് ലഡ്ഡു ഒക്കെ ആയിട്ട്. എന്തെങ്കിലും ഹാപ്പി ന്യൂസ് ഉണ്ടോ?
ഒരു ചുവന്ന ലഡ്ഡു എടുത്തു കടിച്ചു കൊണ്ട് വേണി തിരക്കി.
"വരുന്ന തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യണം. ജോലി കിട്ടിയ സന്തോഷം അറിയിക്കാൻ വരുമ്പോ വെറും കൈയ്യോടെ എങ്ങനെയാ വരുക,. അതുകൊണ്ടാ ലഡ്ഡു വാങ്ങി വന്നേ.
മാധവ് ചിരിച്ചു.
"Congrats മാധവ്...
വേണി ആത്മാർത്ഥമായി പറഞ്ഞു.
"താങ്ക്സ് വേണി. താൻ ഫ്രീ ആണെങ്കിൽ നമുക്കൊന്ന് പുറത്ത് പോയി വന്നാലോ.
മാധവ് ചോദിച്ചു.
"അതിനെന്താ പോകാലോ.. ഒരു 10 മിനിറ്റ് ഞാൻ വേഗം റെഡിയായി വരാം.
പറഞ്ഞിട്ടവൾ വേഗം അകത്തേക്ക് പോയി. പുറത്ത് പോകാമോന്ന് ചോദിച്ച ഉടനെ അവൾ സമ്മതിച്ചത് മാധവിനെ ഒത്തിരി സന്തോഷപ്പെടുത്തി.
ഒരു ചുവന്ന അനാർക്കലി ധരിച്ചു മുടി വിടർത്തി ഇട്ട് നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും വച്ച് സിമ്പിൾ ആയി ഒന്നൊരുങ്ങി വേണി വേഗം തിരിച്ചു വന്നു.
മാധവ് ഒരു നിമിഷം കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. സിമ്പിൾ മുക്കിലും വേണി എത്ര മനോഹരി ആണെന്ന് അവനോർത്തു.
മാധവ് അവളെയും കൊണ്ട് ബീച്ച്ലേക്കാണ് പോയത്.
രണ്ട് ഐസ്ക്രീംമും വാങ്ങി ആഞ്ഞടിക്കുന്ന തിരമാലകൾ നോക്കി അവർ പൂഴി മണ്ണിൽ ഇരുന്നു.
"മാധവ് ഞായറാഴ്ച ആണോ കോട്ടയത്തേക്ക് പോകുന്നത്.
വേണി സംസാരത്തിന് തുടക്കമിട്ടു.
"ഇല്ലെടോ... നാളെ പോകും. അവിടെ താമസ സൗകര്യമൊക്കെ റെഡി ആക്കണ്ടേ. അതുകൊണ്ട് കുറച്ചു നേരത്തെ പോയി എല്ലാം ശരിയാക്കാമെന്ന് കരുതി.
മാധവ് പറഞ്ഞു.
"ഹാ... അതേതായാലും നന്നായി. ഇനിയിപ്പോ എന്തെങ്കിലും ആവശ്യം വന്നാൽ നേരെ കോട്ടയത്തേക്ക് വന്ന മതിയല്ലോ. മാധവ് അവിടെ ഉള്ളത് കൊണ്ട് വി ഐ പികൾക്ക് കിട്ടുന്ന ചികിത്സ തന്നെ കിട്ടില്ലേ.
വേണി തമാശയായി ചോദിച്ചു.
"അത് പിന്നെ പ്രത്യേകം ചോദിക്കാനുണ്ടോ. വേണിക്ക് എപ്പോ വേണോ അങ്ങോട്ട് വരാം. ആശുപത്രി ആവശ്യങ്ങൾ മാത്രം അല്ല വേറെന്ത് കാര്യത്തിനും ഏത് രാത്രിയും മടിക്കാതെ എന്നെ വിളിക്കാം തനിക്ക്.
മാധവ് ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്. വേണി അതിന് മറുപടിയായി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
കുറച്ചു സമയം ഇരുവരും നിശബ്ദരായി ഇരുന്ന് ഐസ്ക്രീം കഴിച്ചു കൊണ്ട് കടലിലേക്ക് നോക്കി ഇരുന്നു.
"വേണി... എനിക്ക് തന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടായിരുന്നു. അത് താൻ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തോ കോട്ടയത്തേക്ക് പോകുന്നതിന് മുൻപ് ഇതൊന്ന് തന്നോട് പറഞ്ഞിട്ട് പോകണമെന്ന് തോന്നി. പറയാതെ പോയാൽ എനിക്കൊരു സമാധാനം കിട്ടില്ല.
മാധവ് ന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു.
"എന്താ മാധവ്?" അവന്റെ സംസാരം കേട്ട് വേണി വിസ്മയത്തോടെ അവനെ നോക്കി.
"എനിക്ക് വേണിയെ ഒരുപാട് ഇഷ്ടമാണ്." പതർച്ച കൂടാതെ മാധവ് പറഞ്ഞു.
അവന്റെ വാക്കുകൾ കേട്ട് വേണി ഞെട്ടിപോയി.
"സഹതാപമായിരിക്കും." വേണി നിസ്സംഗതയോടെ മാധവിനെ നോക്കി.
കാത്തിരിക്കൂ
64 likes
4 comments • 13 shares