𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 8 hours ago
#📙 നോവൽ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വാതിൽ തുറന്നത് സുന്ദരിയായ ഒരു യുവതിയായിരുന്നു. ശ്രീഹരിക്ക് പകരം കണ്മുന്നിൽ അപരിചിതയായ യുവതിയെ കണ്ടതും മീര ഒന്നും ഞെട്ടി.
"ആരാ മനസ്സിലായില്ല..."
അതിരാവിലെ ബാഗും തൂക്കി മുന്നിൽ വന്ന് നിൽക്കുന്ന വെളുത്തു മെലിഞ്ഞ മീരയെ മനസ്സിലാകാത്ത ഭാവത്തിൽ നോക്കി ആ യുവതി.
"ഇ... ഇ... ഇവിടെ അല്ലെ ശ്രീഹരി താമസിക്കുന്നത്?" മീര ഞെട്ടൽ പുറത്ത് കാണിക്കാതെ ചോദിച്ചു.
"അതേ... പക്ഷേ ശ്രീഹരി മുകളിലാണ് താമസം. ഇവിടെ ഗ്രൗണ്ട് ഫ്ലോറിൽ ഞാനാ താമസിക്കുന്നത്. എന്റെ പേര് ദീപ്തി. ഇയാൾ ശ്രീഹരിയുടെ ആരാണ്?" ദീപ്തി ചോദിച്ചു.
"ഞാൻ ശ്രീഹരിയുടെ വൈഫ് ആണ്, പേര് മീര. നാട്ടിൽ നിന്നും വരുകയാ."
മീര പതറി പതറി ഉത്തരം പറഞ്ഞു.
"ഞാനും ശ്രീഹരിയും ഒരേ വില്ലേജ് ഓഫീസിലാണ് വർക്ക് ചെയ്യുന്നത്. ആൾ മുകളിലുണ്ടാകും. ദാ അവിടെയാണ് സ്റ്റെപ്." ദീപ്തിയുടെ മറുപടി മീരയ്ക്ക് ആശ്വാസമേകി.
"ഞാനെന്നാ മുകളിലേക്ക് പൊയ്ക്കോട്ടേ. നമുക്ക് പിന്നീട് പരിചയപ്പെടാം. ഞാൻ ദൂര യാത്ര ചെയ്ത് ക്ഷീണിച്ച് വരുകയാണ്."
മീരയുടെ വാക്കുകൾക്ക് ദീപ്തി പുഞ്ചിരിയോടെ തലയാട്ടി.
"പൊയ്ക്കോളൂ... ബാഗ് എടുത്തു വയ്ക്കാൻ ഞാൻ സഹായിക്കണോ?" ദീപ്തി ചോദിച്ചു.
"വേണ്ട... ഞാൻ ശ്രീയേട്ടനോട് പറഞ്ഞോളാം. ഏട്ടൻ എടുത്തു വച്ചോളും."
"എങ്കിൽ ശരി... നമുക്ക് പിന്നീട് കാണാം."
ദീപ്തി വാതിൽ അടച്ച് അകത്തേക്ക് പോയതും മീര തന്നെ രണ്ട് തവണയായി തന്റെ ബാഗുകളും പെട്ടികളും മുകളിൽ കൊണ്ട് വച്ചു.
അതിന് ശേഷമാണ് അവൾ കോളിങ് ബെൽ അടിച്ചത്.
മൂന്ന് തവണ ബെൽ അടിച്ചപ്പോഴാണ് ശ്രീഹരി വന്ന് വാതിൽ തുറന്നത്.
ദീപ്തി ആയിരിക്കും ബെൽ അടിക്കുന്നതെന്നാണ് അവൻ കരുതിയത്. എന്നാൽ വാതിൽ തുറന്ന ശ്രീഹരി മുന്നിൽ മീരയെ കണ്ട് ഞെട്ടി പോയി. അവളുടെ ഈ വരവ് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
"ആരോട് ചോദിച്ചിട്ടാടി നീ ഇങ്ങോട്ട് കെട്ടിയെടുത്തത്? ഇവിടേം വന്ന് എന്നെ നാണം കെടുത്താനാണോ നിന്റെ ഉദ്ദേശം? ഇപ്പോ തന്നെ ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ. ഇല്ലെങ്കിൽ കഴുത്തിന് പിടിച്ചു പുറത്താക്കും ഞാൻ."
ശ്രീഹരി ദേഷ്യത്തിൽ അവളെ നോക്കി.
"അങ്ങനെ പോകാനല്ല ഞാൻ ഇങ്ങോട്ട് വന്നത്. ഇനി മുതൽ ശ്രീയേട്ടന്റെ കൂടെ ഈ വീട്ടിൽ ഞാനും ഉണ്ടാകും. അത്ര എളുപ്പത്തിൽ എന്നെ ഒഴിവാക്കാൻ നോക്കണ്ട. അങ്ങനെ ഒഴിഞ്ഞു പോകാനല്ല ഞാൻ ഇക്കണ്ട പാട് പെട്ട് നിങ്ങളെ ഭാര്യ ആയതും ഇപ്പോ ഈ അഡ്രസ് കണ്ട് പിടിച്ച് ഇവിടെ എത്തിയതും."
മീരയും വിട്ട് കൊടുത്തില്ല.
അവളുടെ മറുപടി ശ്രീഹരിയുടെ ക്രോധം ഇരട്ടിപ്പിച്ചു. ആ നിമിഷം തന്നെ മീരയെ കഴുത്തിന് പിടിച്ചു പുറത്ത് തള്ളി വാതിലടയ്ക്കാൻ അവന്റെ കൈ തരിച്ചു.
പക്ഷേ അധികം പരിചയമില്ലാത്ത സ്ഥലം ആയതിനാൽ അവിടെ വച്ചൊരു സീൻ ഉണ്ടാക്കി നാട്ടുകാരെയും ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്ന ദീപ്തിയെ ഒന്നും പ്രശ്നം അറിയിക്കണ്ട എന്ന് വച്ച് ശ്രീഹരി തത്കാലം മൗനം പാലിച്ചു. അവളെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് ശ്രീഹരി മുറിയിലേക്ക് കയറി പോയി.
ആ അവസരം മുതലെടുത്ത മീര അപ്പോൾ തന്നെ തന്റെ ബാഗുകൾ എടുത്ത് അകത്തേക്ക് വച്ച് മുൻ വാതിൽ അടച്ചു.
"അതേ... എന്നെ ഇവിടുന്ന് ഓടിക്കാമെന്ന് ശ്രീയേട്ടൻ വിചാരിക്കണ്ട. അങ്ങനെ പോകാൻ വന്നവളല്ല ഞാൻ. പിന്നെ എന്നെ അടിച്ചോ ഭീഷണിപ്പെടുത്തിയോ ഡിവോഴ്സ് ന് സമ്മതിപ്പിക്കാമെന്നും കരുതണ്ട.
അങ്ങനെ ചെയ്യാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും. സർക്കാർ ജോലി ഉള്ളത് കൊണ്ട് ഇങ്ങനെ വല്ല കേസും വന്നാൽ നിങ്ങൾക്ക് തന്നെയാ ശ്രീയേട്ടാ പ്രശ്നം. കെട്ടിക്കാൻ രണ്ട് പെങ്ങന്മാരും വീട്ടിലുണ്ട്.
ഞാൻ ഇങ്ങനെയൊക്കെ ചെയ്യാൻ കാരണം തന്നെ ശ്രീയേട്ടനോടുള്ള എന്റെ ഭ്രാന്ത് പിടിച്ച സ്നേഹം കാരണമാണ്. അതുകൊണ്ട് നിങ്ങളെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. നിങ്ങളും എന്നെ ഉപേക്ഷിച്ചു കളയമെന്ന് വിചാരിക്കരുത്.
കഴിഞ്ഞു പോയതൊക്കെ മറന്ന് നമുക്ക് ഇവിടെ പുതിയൊരു ജീവിതം തുടങ്ങാം. ശ്രീയേട്ടനോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞ ഉടനെ തന്നെ ഞാൻ ഇങ്ങോട്ട് വന്നത്.
അതുകൊണ്ട് ഞാൻ ചെയ്തതും പറഞ്ഞതുമൊക്കെ ഓർത്ത് എനിക്ക് ശ്രീയേട്ടനോടുള്ള സ്നേഹം കാണാതെ പോകരുത്."
ശ്രീഹരിയെ വെല്ലുവിളിക്കുന്നത് പോലെയാണ് മീര സംസാരിച്ചു തുടങ്ങിയതെങ്കിലും അവസാനം എത്തിയപ്പോ അവളുടെ സ്വരം ഇടറുക തന്നെ ചെയ്തു.
"നീ രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ നീ ഒരു കാര്യം ഓർത്ത് വച്ചോ എന്റെ ഭാര്യയായി ജീവിക്കാമെന്ന നിന്റെ മോഹം മനസ്സിലിരിക്കത്തെ ഉള്ളു.
മരിക്കും വരെ നിന്നെ ഞാനെന്റെ ഭാര്യയായി കാണില്ല. പിന്നെ ആഗ്രഹം തോന്നി ഏതെങ്കിലും വേശ്യകൾക്കൊപ്പം കിടക്ക പങ്കിട്ടാലും നിന്നെ തേടി ശ്രീഹരി വരില്ല. അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് എനിക്ക് നിന്നെ.
ഇപ്പോ നിനക്കെന്നോട് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് നീ പറയുന്നല്ലോ. അത് വെറുപ്പാക്കി മാറ്റാൻ എനിക്കറിയാം. ഇപ്പോ എന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ച നീ ഒരുദിവസം എന്നെ വെറുത്തു കൊണ്ട് എല്ലാം ഉപേക്ഷിച്ചു ഇവിടുന്ന് ഇറങ്ങി പോകും.
അതിനായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും. എന്റെ ജീവിതം തകർത്തതിന് ഞാൻ തരുന്ന ശിക്ഷയാണ് മീര. നിനക്ക് വേണമെങ്കിൽ ഈ നിമിഷം തിരിച്ചു പോകാം. അങ്ങനെ അല്ല ഇവിടെ നിൽക്കാനാണ് നിന്റെ തീരുമാനം എങ്കിൽ ഓരോ നിമിഷവും നീ ഇഞ്ചിഞ്ചായി വേദനിക്കും, വേദനിപ്പിക്കും ഞാൻ."
ശ്രീഹരിയുടെ കണ്ണിലും മുഖത്തും അവളോടുള്ള പകയും വൈരാഗ്യവും തെളിഞ്ഞു. അവന്റെ വാക്കുകൾക്ക് മുന്നിൽ മീര ഉത്തരമില്ലാതെ നിന്നു. അവളുടെ മറുപടി പ്രതീക്ഷിക്കാത്തത് പോലെ ശ്രീഹരി തന്റെ മുറിയുടെ വാതിൽ അടച്ചു പൂട്ടി.
കുറച്ചു സമയം അടഞ്ഞു കിടക്കുന്ന വാതിൽക്കലേക്ക് നോക്കി നിന്നിട്ട് മീര തൊട്ടടുത്ത മുറിയിലേക്ക് കയറി തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു.
അവൾക്കാ നിമിഷം ഉറക്കെയൊന്ന് പൊട്ടി കരയാനാണ് തോന്നിയത്.
മുഖം പൊത്തി അവൾ ഏങ്ങി ഏങ്ങി കരഞ്ഞു. താനും കിഷോറും കൂടി ചെയ്ത് കൂട്ടിയ കാര്യങ്ങൾ ഓർക്കവേ ഒന്നും വേണ്ടായിരുന്നു എന്ന് പോലും മീരയ്ക്ക് തോന്നി.
അങ്ങനെയൊക്കെ ചെയ്ത കാരണം എല്ലാരേം വെറുപ്പും പരിഹാസവും ഏറ്റ് വാങ്ങി താനൊരു രോഗിയാവുക മാത്രമാണ് ചെയ്തത് എന്നോർക്കവേ മീരയുടെ ഹൃദയ വേദന കൂടി. പക്ഷേ ഇത്രയൊക്കെ സഹിക്കേണ്ടി വന്നതിനാൽ ഇനി ശ്രീഹരിയെ കൂടി നഷ്ടപ്പെടുത്താൻ അവൾ ആഗ്രഹിച്ചില്ല.
എന്ത് ചെയ്തിട്ടാണെങ്കിലും അവന്റെ വെറുപ്പ് മാറ്റി എടുത്ത് നല്ല പോലെ ജീവിക്കണമെന്നാണ് മീര ആഗ്രഹിക്കുന്നത്. പക്ഷേ ശ്രീഹരി തന്നെ ഓടിക്കാൻ എന്തൊക്കെ പ്രവർത്തികൾ ചെയ്യുമെന്ന് ഓർത്ത് അവൾക്ക് നല്ല ആധി ഉണ്ടായിരുന്നു.
ചെയ്ത് പോയ തെറ്റുകൾക്ക് ഇത്രയും വലിയ ശിക്ഷ കിട്ടുമെന്ന് മീര സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.
ഇപ്പോ ഓർക്കുമ്പോ അവൾക്ക് തന്നെ അത്ഭുതം തോന്നും വേണിയോട് തനിക്കെങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ കഴിഞ്ഞെന്ന് ഓർത്ത്.
ഇനി താൻ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധം കൊണ്ട് നീറിയും ഈ അസുഖം വീണ്ടും വരുമോ എന്നോർത്ത് പേടിച്ചു പേടിച്ചു കഴിയണമല്ലോ എന്നൊക്കെ ചിന്തിച്ചപ്പോൾ മീരയ്ക്ക് ആ നിമിഷം തന്നെ ജീവിതം പോലും അവസാനിപ്പിച്ചു കളഞ്ഞാലോ എന്നൊക്കെ തോന്നി.
കാത്തിരിക്കൂ
59 likes
3 comments • 26 shares