𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views • 18 hours ago
#📙 നോവൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ മീരയെ കാത്തിരുന്നത് സങ്കടപ്പെടുത്തുന്ന ഒരു വാർത്തയായിരുന്നു.
ശ്രീഹരി ആ നാട്ടിൽ നിന്നും മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ വാങ്ങി പോയി എന്നതായിരുന്നു അത്. അതറിഞ്ഞു മീര ഒത്തിരി കരഞ്ഞു. ഇതിനിടെ അവൾ വീട്ടിൽ വന്ന വിവരം അറിഞ്ഞു അവളെ കാണാൻ വന്ന ശ്രീഹരിയുടെ അമ്മ മീരയെ ശാപ വാക്കുകൾ ചൊരിയുകയും തന്റെ മകന്റെ ജീവിതം നശിപ്പിച്ചെന്ന് പറഞ്ഞ് ഒത്തിരി പ്രാകുകയും ചെയ്തു. രണ്ട് വീട്ടുകാർ തമ്മിൽ ദീർഘ നാളായി ഉണ്ടായിരുന്ന ഊഷ്മളമായ സൗഹൃദ ബന്ധമാണ് മീര ഒരാൾ കാരണം ഇല്ലാതായത്.
അതെല്ലാം മീരയ്ക്ക് കടുത്ത വേദന നൽകിയെങ്കിലും അതിനേക്കാൾ സങ്കടം ശ്രീഹരി അവിടെ നിന്നും പോയത് ഓർത്തായിരുന്നു.
*********
വേണി പഠിപ്പിക്കുന്ന കോളേജിലെ കാന്റീൻ ന്റെ തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത് ഇരിക്കുകയായിരുന്നു വേണിയും മാധവും.
"വേണി ഞാൻ ചോദിച്ചതിന് മറുപടിയൊന്നും പറഞ്ഞില്ല."
മാധവിന്റെ വാക്കുകൾ അവളെ ചിന്തകളിൽ നിന്നുണർത്തി.
"ഞാൻ എവിടെ നിന്ന് പറഞ്ഞ് തുടങ്ങണമെന്ന് ആലോചിക്കുകയായിരുന്നു.
"വേണിക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണ്ട. തന്റെ ഉറ്റ കൂട്ടുകാരിയെ കാണാൻ വരാതിരിക്കണമെങ്കിൽ തക്കതായ എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ എന്ന് കരുതി ചോദിച്ചതാണ്. വേണി അങ്ങനെ ആരോടും പിണങ്ങുന്ന കൂട്ടത്തിൽ ഒന്നുമല്ലല്ലോ. പിന്നെ കസിനെ കാണാനും വന്നിട്ടില്ലല്ലോ.
മീര ഡിസ്ചാർജ് ആയി പോയി. കിഷോർ നാളെ ഡിസ്ചാർജ് ആകും.
മാധവ് പറഞ്ഞു.
"മാധവ് പറഞ്ഞത് ശരിയാ. തക്കതായ കാരണങ്ങൾ ഉള്ളത് കൊണ്ടാണ് ഞാൻ അവരെ കാണാൻ വരാത്തത്. എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണക്കാർ അവരാണ്. ഒരു കണക്കിന് ഇങ്ങനെയൊക്കെ ഉണ്ടായത് നന്നായി എന്നാ എനിക്കിപ്പോ തോന്നുന്നത്.
ഒരു നെടുവീർപ്പോടെ നടന്ന കാര്യങ്ങളൊക്കെ വേണി മാധവിനോട് പറഞ്ഞു.
എല്ലാം കേട്ട് മാധവ് ഷോക്കായി പോയി.
"അവർക്ക് എങ്ങനെയാടോ തന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞത്. രണ്ടെണ്ണത്തിനെതിരെ കേസ് കൊടുക്കുകയാണ് വേണ്ടത്.
മാധവ് രോഷം കൊണ്ട് തിളച്ചു.
"എനിക്ക് കേസും കൂട്ടാവുമായി കോടതി കേറി നടക്കാൻ വയ്യ മാധവ്. എന്നോട് ചെയ്തതിനൊക്കെ മൂന്നാളും ഇപ്പോ നന്നായി അനുഭവിക്കുന്നുണ്ട്. അത് തന്നെ ധാരാളം. ഇപ്പോ ഞാൻ അതൊക്കെ മറന്ന് ബാക്കിയുള്ള ലൈഫ് എൻജോയ് ചെയ്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.
എത്ര ഉറ്റ സുഹൃത്തുക്കൾ ആയാലും സ്വന്തം വീട്ടുകാരെയും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും ആരെയും അന്ധമായി സ്നേഹിക്കരുതെന്നും ഞാൻ എന്റെ അനുഭവത്തിൽ നിന്നും പഠിച്ചു.
അതുകൊണ്ട് ഇനിയെങ്കിലും ആർക്കും എന്നെ ചതിക്കാൻ അവസരം കൊടുക്കാതെ ജീവിക്കണമെനിക്ക്.
തെളിമയാർന്ന പുഞ്ചിരിയോടെ വേണി അത് പറയുമ്പോ അവളുടെ ആ പുഞ്ചിരിയിലേക്ക് മാധവ് മതി മറന്ന് നോക്കി ഇരുന്നു.
"അതിരിക്കട്ടെ എന്താ മാധവിന്റെ ഫ്യൂച്ചർ പ്ലാൻ. അങ്കിളിന്റെ കൂടെ ആ ഹോസ്പിറ്റലിൽ തന്നെ തുടരാനാണോ തീരുമാനിച്ചിരിക്കുന്നത്."
വേണി വിഷയം മാറ്റി.
"ഹേയ് അല്ലടോ... ഞാൻ psc ലിസ്റ്റിൽ ഉണ്ട്. അപ്പോയിന്റ്മെന്റ് ഓർഡർ വരുന്നത് വരെ വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി അങ്കിൾനൊപ്പം നിന്നെന്നേയുള്ളു.
"ഓഹ്... അപ്പോ ഉടനെ തന്നെ നമ്മുടെ സർക്കാർ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുമല്ലേ. Congrats മാധവ്.
"അപ്പോയിന്റ്മെന്റ് ഓർഡർ കിട്ടാൻ ഒൺ ഇയർ എടുക്കും വേണി. അതുവരെ പ്രൈവറ്റ് ൽ വർക്ക് ചെയ്യുന്നത് എനിക്കൊരു എക്സ്പീരിയൻസ് ആകുമല്ലോ.
"ശരിയാണ്."
"വേണി എന്താ വീട്ടിൽ നിൽക്കാതെ ഹോസ്റ്റലിൽ വന്ന് നിൽക്കുന്നത്.
മാധവ് ചോദിച്ചു.
"അച്ഛനുമായി ഉടക്കി ഇറങ്ങിയതാണ്.
വേണി വീട് വിട്ട് പോരാൻ ഉണ്ടായ സാഹചര്യം വിശദീകരിച്ചു.
"സത്യങ്ങളൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോ അച്ഛൻ എന്നെ ദിവസവും ഫോണിൽ വിളിച്ചു അങ്ങോട്ട് വരാൻ പറയുന്നുണ്ട്. ഞാൻ മെല്ലെ പോകാന്നു വച്ചിട്ടാ. ഹോസ്റ്റൽ ലൈഫ് എനിക്ക് ഇഷ്ടപ്പെട്ടു.
ആരെയും ഒന്നും ബോധിപ്പിക്കാതെ സമാധാനത്തോടെ ജോലി ചെയ്ത് ഇഷ്ടമുള്ള സ്ഥലതൊക്കെ പോയി ഇങ്ങനെ..."
വേണി സംസാരം ശ്രദ്ധിച്ചു കൊണ്ട് മാധവ് അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.
കൗമാര പ്രായത്തിൽ ഉള്ളിൽ കയറി കൂടിയ പെണ്ണാണ് തന്റെ മുന്നിൽ യുവതിയായി വളർന്നു നിൽക്കുന്നതെന്ന് മാധവ് ഒരു നിമിഷത്തേക്ക് മറന്നു. അവന്റെ പഴയ 15 കാരനും വേണി കൗമാര കാരിയായ കുട്ടിയുമായി അവനു തോന്നി.
ഇത്രയും പരീക്ഷണങ്ങളിൽ കൂടി കടന്ന് പോയവൾ ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ എന്നെങ്കിലും തന്റെ പ്രണയം അവളോട് പറയാൻ കഴിയുമോ എന്നൊക്കെ ഓർത്ത് മാധവിന്റെ നെഞ്ചൊന്ന് നീറി. ആ വേദനയ്ക്കും ഒരു സുഖമുള്ളതായി അവന് തോന്നി.
"എങ്കിൽ ശരി വേണി... സമയം ഒരുപാട് ആയില്ലേ. നമുക്ക് പിന്നൊരു ദിവസം കാണാം."
മാധവ് അവളോട് പറഞ്ഞു കൊണ്ട് എഴുന്നേറ്റു.
"ഓക്കേ മാധവ്..." വേണി അവനെ ഗേറ്റ് വരെ അനുഗമിച്ചു.
അവിടുന്ന് അവൻ കാറിൽ കയറി പോയ ശേഷമാണ് അവൾ ഹോസ്റ്റലിലേക്ക് പോയത്.
********
കീമോ തെറാപ്പിയും റേഡിയേഷൻ തെറാപ്പിയുമൊക്കെ കഴിഞ്ഞ് സ്കാനിംഗ് ചെയ്ത് നോക്കിയ ഡോക്ടർ മീരയുടെ അസുഖം പൂർണ്ണമായി മാറിയിട്ടുണ്ടെന്ന് അവളോട് പറഞ്ഞു.
എങ്കിലും 6 മാസം കൂടുമ്പോ ചെക്കപ് ചെയ്യാൻ ഡോക്ടർ നിർദേശിച്ചു.
ട്രീറ്റ്മെന്റ് സമയത്ത് മീരയുടെ നീണ്ട മുടിയൊക്കെ മുറിച്ചു മൊട്ട അടിച്ചിരുന്നു. ഇപ്പോ ട്രീറ്റ്മെന്റ് കഴിഞ്ഞപ്പോ പഴയത് പോലെ അവൾക്ക് മുടി വരാൻ തുടങ്ങി.
മെല്ലെ മെല്ലെ പഴയ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങിയപ്പോ മീരയ്ക്ക് ഒറ്റയ്ക്ക് പുറത്ത് പോകാനും ജോലി ചെയ്യാനുമൊക്കെയുള്ള കോൺഫിഡൻസ് വന്ന് തുടങ്ങി.
ശ്രീഹരി ജോലി ചെയ്യുന്ന സ്ഥലത്ത് പോയി അവൻ താമസിക്കുന്നിടത്തു കൂടെ താമസിക്കണമെന്നും അവിടെ തന്നെ തനിക്കൊരു ജോലി കണ്ട് പിടിക്കണമെന്നും മീര മനസ്സിലുറപ്പിച്ചു.
ഇതിനിടെ പല തവണ ശ്രീഹരി വീട്ടിൽ വന്നതറിഞ്ഞു മീര അവനെ കാണാൻ പോയപ്പോ ശ്രീഹരിയും വീട്ടുകാരും അവളെ ആട്ടിയോടിച്ചു.
അതോടെ അവളുടെ മനസ്സിൽ പ്രതികാരം വളർന്നു. അവർക്ക് ആർക്കും ഇഷ്ടമില്ലെങ്കി ബന്ധം വേർപ്പെടുത്താൻ മീരയോട് വീട്ടുകാർ ഉപദേശിച്ചുവെങ്കിലും അവളത് കേട്ടില്ല.
തുടർന്ന് ഒരു ദിവസം രാത്രി സ്വന്തം അച്ഛന്റെയും അമ്മയുടെയും വാക്ക് ധിക്കരിച്ച് മീര പെട്ടിയൊക്കെ പാക്ക് ചെയ്ത് ശ്രീഹരി ജോലി ചെയ്യുന്ന നാട്ടിലേക്ക് ഒരു ടാക്സിയിൽ യാത്ര തിരിച്ചു. തന്നെ കാണുമ്പോ ശ്രീഹരി എങ്ങനെ പ്രതികരിച്ചാലും അവിടെ തന്നെ പിടിച്ചു നിൽക്കണമെന്ന് മീര മനസ്സിലുറപ്പിച്ചിരുന്നു.
********
ശ്രീഹരി താമസിക്കുന്ന വാടക വീടിനു മുന്നിൽ ടാക്സിയിൽ വന്നിറങ്ങിയ മീര തനിക്ക് മുന്നിൽ കാണുന്ന ഇരുനില വീട്ടിലേക്ക് ഒരു ദീർഘ നിശ്വാസത്തോടെ നോക്കി നിന്നു.
ശേഷം ടാക്സി ചാർജ് കൊടുത്തിട്ട് പെട്ടിയും എടുത്തവൾ ഗേറ്റ് തുറന്ന് അകത്തു കയറി. അപ്പോൾ സമയം രാവിലെ 7 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു.
വീടിന്റെ വരാന്തയിൽ പെട്ടി വച്ചിട്ട് മീര ചെന്ന് കോളിങ് ബെൽ അടിച്ചു.
കുതിച്ചുയരുന്ന നെഞ്ചിടിപ്പോടെ അവൾ ശ്രീഹരി വാതിൽ തുറക്കുന്നതും കാത്ത് നിന്നു. പക്ഷേ അവളുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വാതിൽ തുറന്നത് സുന്ദരിയായ ഒരു യുവതിയായിരുന്നു. ശ്രീഹരിക്ക് പകരം കണ്മുന്നിൽ അപരിചിതയായ യുവതിയെ കണ്ടതും മീര ഒന്നും ഞെട്ടി.
കാത്തിരിക്കൂ
71 likes
5 comments • 31 shares