#📙 നോവൽ - നീലാംബരം..... 🔻 ഭാഗം _42 ✍️ രചന - Aysha akbar അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലവന്... വർഷങ്ങൾക്ക് ശേഷം ഒരുവൾ വീണ്ടും തന്റെ ഉറക്കം കെടുത്തിരിയിരിക്കുന്നതെന്ന തിരിച്ചറിവ് തന്നേ അവനെ വല്ലാതെ തളർത്തി യിരുന്നു..... പിറ്റേന്ന് ഓഫീസിൽ ചെന്നിരിക്കുമ്പോഴും മനസ്സ് തന്റെ കൈ പിടിയിലായിരുന്നില്ല.... ആകെ ക്കൂടി നിറഞ്ഞൊരു അസ്വസ്ഥത.... മറ്റൊരു വഴിയിലേക്ക് കയറുമെന്ന് കരുതിയ തന്റെ ഹൃദയം ആകെ ക്കൂടി ഒരു കല്ലായി തീർന്നിരിക്കുന്നു..... ഓഫീസിൽ നിന്നിറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു... വീട്ടിലേക്ക് പോകാൻ തോന്നിയില്ല ..... നേരെ ചെന്നത് നീലാംബരത്തിലേക്കായിരുന്നു..... പതിവ് പോലെ തന്നേ കണ്ടെല്ലാവരും ഓടി വന്നു...... കയ്യിൽ കരുതിയിരുന്ന പലഹാര പ്പൊതി ജമീലക്കക്ക് നീട്ടിയപ്പോൾ പ്രായ വ്യത്യാസമില്ലാതെ ഓരോരുത്തരും അതാസ്വാധിച്ചു കഴിക്കുന്നത് കണ്ടപ്പോൾ തന്നേ മനസ്സിനൊരു സുഖം തോന്നിയവന്....... ദിവസങ്ങൾക്ക് ശേഷം തന്നേ കാണുന്നതിന്റെ സന്തോഷമുണ്ടാ ഓരോ മുഖത്തും.... അവരെ സംബന്ധിച്ച് അവർക്കാകെയുള്ള ഒരു സ്വന്തക്കാരൻ താൻ മാത്രമാണല്ലോ..... ഇരു വശവും നീലാംബരം വിടർന്നു നിൽക്കുന്ന ആ വഴിയിലൂടെ നടക്കുമ്പോൾ നെഞ്ചിന്റെ ഭാരം അല്പാൽപ്പമായി കുറയുന്നത് പോലെ തോന്നിയവന്...... അവൻ പതിയെ അകത്തേക്ക് കടന്നു...... ജന വാതിൽ തുറന്ന് വെച്ച് ആ കസേരയിലേക്കിരുന്നു.... നീലാംബരങ്ങളെ തഴുകി വരുന്നൊരു കുളിർ കാറ്റവനെ ആശ്വസിപ്പിക്കുന്നത് പോലെ....... സാറിനു കുടിക്കാൻ..... ജമീലക്ക പാതി ചാരിയ വാതിൽ തുറന്നു കൊണ്ടത് ചോദിക്കുമ്പോൾ അവനവരെയൊന്ന് നോക്കി ... ഇപ്പൊ ഒന്നും വേണ്ട...... അവനത് മാത്രം പറഞ്ഞു വീണ്ടും തല ചാരി വെച്ചങ്ങനെ കിടന്നു...... ജമീലക്ക അവന്റെ കിടത്തം ഒരു നിമിഷമൊന്ന് നോക്കി.... ആ കണ്ണുകളിലെ തിരയിളക്കം കണ്ടത് കൊണ്ട് തന്നേ പുറത്തേക്ക് പോകാതെ അവർ വാതിൽ പടിയിൽ നിന്നൊന്ന് പരുങ്ങി .... അതറിഞ്ഞെന്ന വണ്ണം അവൻ വീണ്ടും അവരിലേക്കൊന്ന് നോക്കി.... എന്താ ജമീലക്ക.... അവനേറെ സ്നേഹത്തോടെ തന്നെയായായിരുന്നത് ചോദിച്ചത്..... അത്..... മൈഥിലി..... മൈഥിലി നല്ല കുട്ടിയാ.... നിങ്ങള് തമ്മിൽ നല്ലവണ്ണം ചേരും....... ജമീലക്ക അവനെ നോക്കി അത് പറഞ്ഞ ആ നിമിഷം അവന്റെ കണ്ണുകൾ ചുരുങ്ങി..... ഓഹ്.... അപ്പൊ അവളിവിടെയും വന്നിട്ടുണ്ടല്ലെ..... നീലാംബരി എന്നും പറഞ്ഞു അവളെ എന്റെ അടുത്തേക്ക് അയച്ചതിനു നിങ്ങൾക്കെന്ത് പ്രതിഫലമാണവള് തന്നത്...... അഭി ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് പൊട്ടി തെറിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരു പോലെ അവനെ വരിഞ്ഞു മുറുക്കിയിരുന്നു.... അവന്റെ കൈ തണ്ടയിലെ നീളൻ ഞരമ്പുകൾ വരിഞ്ഞു മുറുകി...... ചുണ്ടുകൾ വിറച്ചു...... ആ പേരും അവളെ കണ്ട മാത്രയിൽ തോന്നിയ സാമ്യതയുമെല്ലാം ഒരു യാദൃശ്ചി കതയാണെന്ന് കരുതിയ തനിക്ക് തെറ്റിയെന്ന് മനസ്സിലായ ആ നിമിഷം അവന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല....... ജമീലക്ക ആകെ ക്കൂടി കണ്ണുകൾ വിടർത്തി അവനെ നോക്കി..... ഇനിയും എന്റെ മനസ്സിൽ കയറി പറ്റാൻ അവൾക്ക് വേണ്ടി സംസാരിക്കാൻ ആ കള്ളി നിങ്ങൾക്കെന്താണ് ഓഫർ ചെയ്തിട്ടുള്ളത്..... അഭി..... ഉള്ളിൽ കെട്ട് പൊട്ടിയ ദേഷ്യം അടങ്ങാതെയെന്ന വണ്ണം അഭി ദേഷ്യത്തോടെ അതും കൂടി പറഞ്ഞതും പെട്ടെന്നാണ് ജമീലക്കയുടെ ശബ്ദം അവിടെയുയർന്നത്.... ആ വിളിയിൽ ഒരു നിമിഷം അഭിയും ഞെട്ടി പ്പോയിരുന്നു.... കണ്ണുകൾ ചുവപ്പിച്ചു വിറക്കുന്ന മുഖവുമായി നിൽക്കുകയാണവർ.... വൈശാലി പറഞ്ഞുള്ള അറിവോടെ താൻ അടുപ്പത്തോടെ ജമീലക്ക യെന്ന് വിളിച്ചിട്ടും സാറേയെ ന്നല്ലാതെ തന്നേ തിരിച്ചു വിളിക്കാത്ത ആളാണ്‌ അത്രയും ശൗര്യത്തോടെ അഭിയെന്ന് വിളിച്ചു നിർത്തിയിട്ടുള്ളത്..... സാറേ ന്ന് വിളിക്കേണ്ട അഭിയെന്ന് വിളിച്ചാൽ മതിയെന്ന് പല വട്ടം പറഞ്ഞിട്ടും ഇത് വരെ വിളിക്കാത്ത അവരുടെ ആദ്യ വിളിയിൽ അവനാകെ ഞെട്ടി തരിച്ചു പോയിരുന്നു... അത്രത്തോളം കനമുണ്ടായിരുന്നാ ശബ്ദത്തിന്...... താൻ തെറ്റ് ചെയ്യുമ്പോൾ അമ്മ വിളിക്കുന്ന അതേ സ്വരം തോന്നിയാ വിളിക്ക്.... താനെന്തേങ്കിലും തെറ്റ് ചെയ്തുവോ എന്നവനൊന്ന് കൂടി ഓർത്തു നോക്കിയാ നിമിഷം ..... നിന്നേ ഞാൻ ആദ്യമായി കാണുന്നത് വൈശാലിയുടെ കൂടെ അതേ ട്രെയിനിൽ വെച്ചായിരുന്നു....... അന്ന് ഞാൻ അപ്പുറത്തെ ബോഗി യിലായിരുന്നു.... അടുത്തടുത്തിരുന്നാൽ ആരെങ്കിലും കാണുമെന്നു വിചാരിച്ചു അങ്ങനെ മാറിയിരുന്നതാണ് ഞങ്ങൾ..... വൈശാലി ക്ക് മലയാളം എഴുതാൻ അറിയില്ലായിരുന്നു.... അവൾ പറഞ്ഞ പ്രകാരം ആനന്ദിയുടെ ബാഗിൽ വെക്കാൻ ആ കത്തെഴുതിയത് ഈ കൈ പടം കൊണ്ടായിരുന്നു..... അതിര് വിട്ട ദേഷ്യത്തോടെ അത്രയും പറഞ്ഞവർ നിർത്തുമ്പോൾ അഭി മറ്റൊന്നും പറയാൻ കഴിയാത്ത വിധം നിശബ്ദനായി പ്പോയിരുന്നു.... അങ്ങനെയൊരു ഭാവത്തിൽ അവരെ താൻ കണ്ടിട്ടില്ല...... എപ്പോഴും ചിരിച്ച മുഖത്തോടെ ഏറെ സ്നേഹത്തോടെ പെരുമാറുന്ന ആളാണ്‌.... വൈശാലിക്ക് അവരോരു ചേച്ചിയായിരുന്നെങ്കിൽ അതേ സ്ഥാനത്തു തന്നെയാണ് താനവരെ കണ്ടിട്ടുള്ളു എന്നത് കൊണ്ടായിരിക്കും അവൻ പോലുമറിയാതെ അവൻ നിശബ്ദമായതും.... അതിനും മുന്പേ കണ്ടിട്ടുണ്ട് ഞാൻ മൈഥിലി യെ...... ഞാൻ മാത്രമല്ല വൈശാലി യടക്കം ഞങ്ങളെല്ലാവരും...... എന്തിനു പറയുന്നു..... നിന്റെ വീട്ടിൽ വളരുന്ന ആനന്ദിയെ പോലും അവൾ നിന്റെ കൂടെ വന്നപ്പോഴല്ല ആദ്യമായി കാണുന്നത്..... അവർ അതും കൂടി പറഞ്ഞു നിർത്തിയതും അഭി ഒരു ഞെട്ടലോടെ അവരെ നോക്കി..... ആ വീട് നിനക്കോർമ്മയില്ലേ.... ഞങ്ങളെ ല്ലാവരും ഉണ്ടായിരുന്ന ആ വീട്..... അത്ര പെട്ടെന്ന് മറക്കാൻ കഴിയുമായിരിക്കിയില്ല.... ജമീലക്ക ഒരു ചോദ്യം കൊണ്ട് നിർത്തുമ്പോൾ ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയിലൂടെ മനസ്സൊന്നു ഉരുണ്ട് നീങ്ങി.... ഒരാണായ നിനക്കാ വീട് എത്രത്തോളം അരോചകമായിരുന്നു..... ആ സ്ഥാനത് പ്രായം തികഞ്ഞൊരു പെണ്ണ് അവിടെ വന്നൊരു രാത്രി താമസിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അതെത്രത്തോളം ബുദ്ധിമുട്ടിയായിരിക്കുമെന്ന് ഊഹിക്കാൻ പറ്റുമോ നിനക്ക്....... അവരത് പറഞ്ഞ് കൊണ്ട് നിർത്തുമ്പോൾ അവനവരെ തന്നേ നോക്കി...... നീ ചോദിച്ചല്ലോ അവളെനിക്ക് തന്ന പ്രതി ഫലമെന്താണെന്ന് അത് തന്നെയായിരുന്നു അവളുടെ പ്രതി ഫലം.... ഇരുട്ട് മൂടി കിടന്ന ഞങ്ങളുടെ ഹൃദയത്തിലേക്ക് പ്രതീക്ഷ നിറച്ചത് അവളായിരുന്നു...... അന്നാ രാത്രി അവളെടുത്ത ഫോട്ടോയും തെളിവും കൊണ്ടാണെടോ വർഷം കഴിഞ്ഞും തനിക്കെന്തെങ്കിലും ചെയ്യാൻ പറ്റിയത്....... നീ കള്ളി യെന്ന് വിളിച്ച അവൾ തയ്യാറാക്കിയ ഡോക്യൂമെന്ററി അല്ലായിരുന്നോ തന്റെ വഴി കാട്ടി...... ജമീലക്ക പുച്ഛത്തോടെ അതും കൂടി ചോദിച്ചു നിർത്തുമ്പോൾ താനവൾക്ക് മുമ്പിൽ എത്രയോ ചെറുതാണെന്ന തിരിച്ചറിവായിരുന്നത്.... അവന് സ്വയം തല കുനിയും പോലെ തോന്നി..... അതേ.... മൈഥിലി പ്രകാശ്..... ആ പേര് മുന്പും താൻ കേട്ടിട്ടുണ്ട്..... പല വമ്പൻ മാർക്കെതിരെയും തനിക്ക് വിരൽ ചൂണ്ടി തന്നത് ആ ഡോക്യുമെന്ററി തന്നെയായിരുന്നു..... അവനാകെ തലക്കൊരു ഭാരം തോന്നി..... നീ പോലും വൈശാലി യെ മാത്രം രക്ഷിക്കാനല്ലേ ശ്രമിച്ചത്...... വൈശാലിയെ കണ്ടതിന് ശേഷമല്ലേ അത്രയെങ്കിലും നിനക്ക് കരുണ വന്നത്..... അവളോട് തോന്നിയ പ്രണയം കൊണ്ട് മാത്ര മായിരുന്നില്ലേ അത്..... എന്നാൽ മൈഥിലി അങ്ങനെയായിരുന്നില്ല.... ഇട്ട് മൂടാനുള്ള സ്വത്തുകളുടെ നടുവിൽ ജനിച്ചവൾ ഞങ്ങളെ മുഴുവൻ രക്ഷിക്കാനാണ് ശ്രമിച്ചത്...... അതിന് വേണ്ടിയാണ് ആ വീട്ടിൽ അവൾ കയറി പറ്റിയത്.... ജീവിത കാലം മുഴുവൻ അവൾ ഞങ്ങൾക്ക് കാവലാകുമെന്ന വിശ്വാസത്തോടെ ആ രാത്രി മുഴുവൻ ഞങ്ങളോരോരുത്തരും അവൾക്ക് കാവലായിരുന്നു.... ആനന്ദിയെ അവൾ കൈകൾക്കുള്ളിൽ ചുറ്റി പ്പിടിച്ചു....... വെറും ഇരുപത്തി രണ്ട് കാരിയായിരുന്നന്നവൾ..... പക്ഷെ ഒരു ഇരുപത്തി രണ്ട് കാരിയുടേതല്ലാത്ത കരുണയും ആത്മ ധൈര്യവും അവൾക്കുണ്ടായിരുന്നു..... വൈശാലി യെയും അവളുടെ രോഗത്തെ പറ്റിയും എല്ലാം അവൾക്കറിയാമായിരുന്നു...... അവൾക്ക് പിടിച്ചാൽ കിട്ടുന്ന തല്ല അതിന് പിന്നിലുള്ളവരെന്നറിഞ്ഞിട്ടും അവൾ പോരാടി...... ആ തെളിവുകളുമായി പുറത്ത് പോയവൾ അതിന് പിറകെ തന്നെയായിരുന്നു.... ഒരു ദിവസം അവൾ വരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്ന സമയത്താണ് വൈശാലിക്ക് അസുഗം കൂടിയത്....... തനിക്കെന്തെങ്കിലും സംഭവിച്ചാലും ആനന്ദി സുരക്ഷിതയായിരിക്കണമെന്ന് കരുതി യാണ്‌ ആനന്ദിനെ തേടി അന്ന് ഞങ്ങൾ ട്രെയിൻ കയറിയത്..... എല്ലാം തുറന്ന് പറഞ്ഞു ആനന്ദിയെ സുരക്ഷിതയാക്കണമെന്ന് മാത്രമേ കരുതിയുള്ളൂ .... എന്തൊക്കെ പറഞ്ഞാലും ആനന്ദിനൊരു നല്ല മനസ്സുണ്ടെന്ന് അവളപ്പോഴും വിശ്വസിച്ചിരുന്നു..... അതല്ലാതെ അവൾക്ക് സ്വന്തമെന്ന് പറയാനോ സഹായം ചോദിക്കാനോ മറ്റാരുമുണ്ടായിരുന്നില്ലല്ലോ... പക്ഷെ വിധിയാണ് നിന്നേ അവൾക്ക് മുമ്പിലെത്തിച്ചത്...... ഒന്നും തുറന്ന് പറയാതെ തന്നേ നീയവളെ കൂടെ കൂട്ടി..... ആനന്ദിയുടേ ബാഗി ൽ ആ കത്തു വെക്കുമ്പോഴും അവളെ തേടി താൻ തിരിച്ചു വരുമെന്ന് നിനക്ക് വാക്ക് തരാനുള്ള അവളുടെ പ്രതീക്ഷ മൈഥിലി കൊടുത്ത വാക്കായിരുന്നു...... അധികം വൈകാതെ തന്നേ മൈഥിലി തങ്ങളെ ഇതിൽ നിന്ന് രക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു....... ജമീലക്ക അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭി ഉമി നീർ പോലുമിറക്കാതെ അവരെ നോക്കി നിൽക്കുകയായിരുന്നു..... തന്റെ കൂടെ കൂടിയവളല്ല അവൾ....മറിച്.....അവളുണ്ടായിരുന്ന ഒരു ലോകത്തിലേക്കാണ് താൻ അറിയാതെ കയറിയ ചെന്നിട്ടുള്ളത് എന്ന തിരിച്ചറിവായിരുന്നത്... (തുടരും) എല്ലാവരും സേഫ് ആണല്ലോ അല്ലെ........ Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
133 likes
19 comments 16 shares

More like this