𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
1K views • 9 hours ago
#📙 നോവൽ ഓരോ നിമിഷവും കുറ്റബോധം കൊണ്ട് നീറിയും ബ്രെയിൻ ട്യൂമർ വീണ്ടും വരുമോ എന്നോർത്ത് പേടിച്ചും കഴിയണമല്ലോ എന്നൊക്കെ ചിന്തിച്ചപ്പോൾ മീരയ്ക്ക് തന്റെ ജീവിതം അവസാനിപ്പിച്ചു കളഞ്ഞാലോ എന്നൊക്കെ തോന്നി.
പക്ഷേ തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതിനാൽ അവൾ ജീവിതത്തോട് പൊരുതാൻ തന്നെ തീരുമാനിച്ചു. എന്ത് ചെയ്തിട്ടാണെങ്കിലും ശ്രീഹരിയുടെ ഇഷ്ടം നേടി എടുത്ത് മരിക്കും വരെ അവന്റെ ഭാര്യയായി തന്നെ ജീവിക്കണമെന്ന് മീര ആഗ്രഹിച്ചു.
അതുകൊണ്ട് വിട്ട് കൊടുക്കാൻ മനസ്സില്ലാത്ത അവൾ ശ്രീഹരിയോടൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ട് അവനോടൊപ്പം ആ വീട്ടിൽ കഴിയാൻ മനസ്സിൽ തീരുമാനം എടുത്തു.
*******
യാത്രാ ക്ഷീണത്തിൽ കുറച്ചു സമയം കിടന്ന് റസ്റ്റ് എടുത്ത ശേഷം മീര അടുക്കളയിൽ പോയി എന്തെങ്കിലും ഉണ്ടാക്കാനുള്ള സാധനങ്ങൾ ഉണ്ടോന്നു നോക്കി.
അത്യാവശ്യം പാചകം ചെയ്യാനുള്ള പല ചരക്ക് സാധനങ്ങളും പാത്രങ്ങളും അവിടെ ഉണ്ടായിരുന്നു. നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ മീര പെട്ടെന്ന് തന്നെ കുറച്ചു ഉപ്പുമാവ് ഉണ്ടാക്കി എടുത്തു. ശ്രീഹരിക്കും കൂടെയാണ് അവൾ അത് ഉണ്ടാക്കിയത്.
രണ്ട് പ്ളേറ്റിലായി ഉപ്പുമാവ് എടുത്ത ശേഷം മീര അത് ഹാളിൽ കൊണ്ട് വച്ചു. അപ്പോഴാണ് മുറിയുടെ വാതിൽ തുറന്ന് ശ്രീഹരി പുറത്തേക്ക് ഇറങ്ങിയത്. അവന്റെ ഒരുക്കം കണ്ടപ്പോൾ ശ്രീഹരി ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് അവൾക്ക് മനസ്സിലായി.
"ശ്രീയേട്ടാ ഉപ്പുമാവ് കഴിച്ചിട്ട് പോകാം." അവന്റെ ദേഷ്യം കാര്യമാക്കാതെ മീര പറഞ്ഞു.
അത് കേട്ട് ശ്രീഹരി ക്രോധത്തോടെ അവളെ നോക്കി. മീര പതറാതെ അവന്റെ നോട്ടത്തെ നേരിട്ടു.
രണ്ടും കല്പിച്ചുള്ള അവളും നിൽപ്പും ഭാവവും ശ്രീഹരിയെ ചൊടിപ്പിച്ചു. ഉടനെ തന്നെ അവൻ മറുത്തൊന്നും പറയാതെ ഡൈനിംഗ് ടേബിളിന്റെ അരികിൽ വന്നിരുന്ന് അവൾ കൊണ്ട് വച്ച ഉപ്പുമാവ് എടുത്തു കഴിക്കാൻ തുടങ്ങി.
"മുറിയിൽ എന്റെ കുറച്ചു ഡ്രസ്സുകൾ കിടപ്പുണ്ട്. അതൊക്കെ എടുത്തു കഴുകി ഇട്ടേക്ക്. പിന്നെ ഉച്ചക്ക് ഞാൻ കഴിക്കാൻ വരും. ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട്. അരിയും ഇവിടെ ഉണ്ട്. അതൊക്കെ എടുത്തു ചോറും ചിക്കൻ കറിയും ഉണ്ടാക്കി വയ്ക്ക്. ബാക്കി ജോലികൾ ഞാൻ വന്നിട്ട് പറയാം.
ഏതായാലും നീയിവിടെ സുഖ വാസത്തിന് വന്നു. അപ്പോ പിന്നെ ഇവിടെ വെറുതെ തിന്ന് കുടിച്ച് ഇരിക്കാതെ ഈ വീട്ടിലെ ജോലിക്കാരിയെ പോലെ എന്റെ കാര്യങ്ങൾ നോക്കി നിൽക്ക്.
നിന്റെ ട്രീറ്റ്മെന്റ് ന് ഞാൻ മുടക്കിയ പണം അങ്ങനെ എങ്കിലും എനിക്ക് വസൂൽ ആവട്ടെ.
ശ്രീഹരിയുടെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ട് മീരയ്ക്ക് സമാധാനമാണ് തോന്നിയത്.
ഒരു ജോലിക്കാരി ആയിട്ടെങ്കിലും ശ്രീഹരി തന്നെ കാണുന്നല്ലോ എന്നോർത്തയിരുന്നു അവൾ സമാധാനിച്ചത്.
"ഞാൻ വേറെ ജോലിക്ക് ട്രൈ ചെയ്യുന്നുണ്ട് ശ്രീയേട്ടാ. ഏഴെട്ട് ഓൺലൈൻ ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും കിട്ടാതിരിക്കില്ല.
ഒരു ജോലി ശരിയായാൽ ശ്രീയേട്ടൻ എനിക്ക് വേണ്ടി മുടക്കിയ കാശ് ഞാൻ തന്ന് തീർത്തോളാം."
മീര പറഞ്ഞതൊന്നും തന്നെ ബാധിക്കാത്തത് പോലെ ഇരുന്ന് ഉപ്പുമാവ് കഴിച്ചു കൊണ്ടിരുന്നു ശ്രീഹരി.
"ഇവിടെ സാധനങ്ങൾ മിക്കതും ഇല്ല. ആവശ്യമുള്ളത് വാങ്ങി തന്നാലേ രാത്രിയിലേക്ക് എന്തെങ്കിലും ഉണ്ടാക്കാൻ കഴിയു."
മീര വീണ്ടും പറഞ്ഞു.
"ലിസ്റ്റ് തന്നാൽ ഞാൻ വൈകുന്നേരം വരുമ്പോ വാങ്ങികൊണ്ട് വരാം."
ശ്രീഹരി മറുപടി നൽകി.
"ഞാൻ വാട്സ്ആപ്പ് ൽ ലിസ്റ്റ് ഇട്ടേക്കാം."
മീര ആവേശത്തോടെ പറഞ്ഞു
"നിന്നെ ഞാൻ വാട്സ്ആപ്പ് ൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അത് ഇനി മാറ്റാനും ഞാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഒരു പേപ്പറിൽ ആവശ്യമുള്ളത് എഴുതി തന്നാൽ മതി."
കഴിപ്പ് മതിയാക്കി അവൻ എണീറ്റ് പോയി.
മീര വിഷമത്തോടെ ആ പോക്ക് നോക്കി നിന്നു.
ശ്രീഹരി അവളെ വാട്സ്ആപ്പ് ലും ഫേസ്ബുക് ലും ഒക്കെ നേരത്തെ ബ്ലോക്ക് ചെയ്തതാണ്. ഈ അവസരത്തിൽ വാട്സ്ആപ്പ് ബ്ലോക്ക് എങ്കിലും മാറ്റി എടുക്കാൻ പറ്റുമോന്ന് ശ്രമിച്ചു നോക്കിയതായിരുന്നു മീര. പക്ഷേ അത് ചീറ്റി പോയതിൽ അവൾക്ക് നല്ല വിഷമം തോന്നി.
എങ്കിലും ഇത്രയൊക്കെ പുരോഗതി ഉണ്ടല്ലോ എന്നോർത്ത് മീര നെടുവീർപ്പിട്ടു. ശ്രീഹരി വില്ലേജ് ഓഫീസിൽ പോകാൻ ഇറങ്ങുമ്പോ മീര ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതി അവന് നൽകി.
അവളുടെ മുഖത്ത് പോലും നോക്കാതെ ലിസ്റ്റും വാങ്ങി വാതിലും ഉച്ചത്തിൽ അടച്ച് ശ്രീഹരി പുറത്തേക്ക് ഇറങ്ങി പോയി.
അവൻ ബൈക്കും സ്റ്റാർട്ട് ചെയ്ത് പോകുന്നത് മീര ജനലിൽ കൂടി നോക്കി നിന്നു. ശ്രീഹരി പോയി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ കാറുമായി ദീപ്തിയും പോകുന്നത് മീര കണ്ടു.
രണ്ട് പേരും ഒരേ ഓഫീസിൽ ആണെങ്കിലും അവർ ഒരുമിച്ചല്ല പോകുന്നത് എന്ന് കണ്ടതും മീരയ്ക്ക് നല്ല ആശ്വാസം തോന്നി.
********
"വേണി മിസ്സിന് ഒരു വിസിറ്ററുണ്ട്." സ്റ്റാഫ് റൂമിൽ അടുത്ത അവറിൽ ക്ലാസ്സിൽ പഠിപ്പിക്കാനുള്ള നോട്സ് prepare ചെയ്യുമ്പോഴാണ് പിയൂൺ ഔസേപ്പ് അവളോട് അത് വന്ന് പറയുന്നത്.
ഈ സമയത്ത് തന്നെ കാണാൻ ആരായിരിക്കും കോളേജിൽ വന്നതെന്ന് ചിന്തിച്ചു കൊണ്ട് വിസിറ്റിംഗ് ഏരിയയിൽ വന്ന വേണി മീരയുടെ അമ്മയെ അവിടെ കണ്ട് അത്ഭുതപ്പെട്ടു.
"ആന്റി എന്താ ഇവിടെ?" വേണി അത്ഭുതം മറച്ചു വയ്ക്കാതെ ചോദിച്ചു. അവൾ അവിടെ പ്രതീക്ഷിച്ചത് മാധവിനെ ആയിരുന്നു. അത് തെറ്റിയതിന്റെ ഒരു നിരാശയും വേണിയുടെ ഉള്ളിൽ ഉണ്ടായിരുന്നു.
"ഞാൻ മോൾക്കിത് കൊണ്ട് തരാൻ വന്നതാ."
കയ്യിൽ ഇരുന്ന ആഭരണങ്ങൾ അടങ്ങിയ കവർ പത്മിനി വേണിക്ക് നൽകി.
"ഇതെന്താ." വേണി ചോദിച്ചു.
"ഇതിൽ നീ മീരയ്ക്ക് കല്യാണ സമയത്ത് ഇടാൻ നൽകിയ ആഭരണങ്ങളാണ്. ആ പ്രശ്നങ്ങൾക്കിടയിൽ അവൾക്കിത് മോളേ തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞില്ല.
പിന്നെ അസുഖവും ഹോസ്പിറ്റലിൽ വാസവും ട്രീറ്റ്മെന്റ് ഒക്കെ ആയി ഒന്നൊന്നര വർഷം കടന്ന് പോയത് പോലും അറിഞ്ഞില്ല.
മോളെ നേരിട്ട് വന്ന് കണ്ട് ഇത് തരാൻ അവൾക്ക് ബുദ്ധിമുട്ട് ആയത് കൊണ്ടാണ് മീര ഇത് എന്നെ ഏൽപ്പിച്ചത്."
പത്മിനി പറഞ്ഞു.
"സത്യത്തിൽ ഞാനിത് മീരയ്ക്ക് ആയിട്ട് വാങ്ങിയത് ആയിരുന്നു. അതുകൊണ്ടാണ് അവളിത് അർഹിക്കുന്നില്ല എന്നറിഞ്ഞിട്ടും ഇത് തിരിച്ചു ചോദിക്കാതിരുന്നത്.
പക്ഷേ ഇപ്പോ ആന്റി ആയിട്ട് ഇത് തിരിച്ചു കൊണ്ട് വന്ന സ്ഥിതിക്ക് എനിക്ക് സന്തോഷമേയുള്ളു. അർഹത ഇല്ലാത്ത ആളുകളുടെ കയ്യിൽ നമ്മൾ സ്നേഹ സമ്മാനങ്ങൾ നൽകേണ്ട ആവശ്യമില്ലല്ലോ."
വേണിയുടെ കൊള്ളിച്ചുള്ള പറച്ചിൽ കേട്ട് പത്മിനി ഹൃദയം നൊന്തു. എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തി അവർ നിന്നു.
"മീര മോളോട് ചെയ്ത തെറ്റുകൾക്ക് ഞാൻ മാപ്പ് ചോദിക്കയ മോളേ. അതിനല്ലേ എനിക്ക് കഴിയു. നിന്റെ ആത്മാർത്ഥ സ്നേഹവും സൗഹൃദവും അവൾ അർഹിക്കുന്നില്ല. അതാ ഇങ്ങനെയൊക്കെ ഉണ്ടായത്.
എവിടെ ഇരുന്നാലും ആരുടെ കൂടെ ആയാലും മോൾ നന്നായെ വരു. മോളേ മനസ്സിലാക്കുന്ന കാപട്യമില്ലാതെ സ്നേഹിക്കുന്ന ഒരാളെ തന്നെ മോൾക്ക് കിട്ടുകയും ചെയ്യും.".
പത്മിനി ഇടർച്ചയോടെ പറഞ്ഞു .
"കഴിഞ്ഞത് കഴിഞ്ഞു. ഞാനിപ്പോ അതെക്കുറിച്ച് ഓർക്കാറില്ല."
"അങ്ങനെ തന്നെയാ വേണ്ടത്. മോൾക്ക് ക്ലാസ്സിൽ പോകാൻ സമയമായി കാണില്ലേ. ഞാൻ എന്നാ ചെല്ലട്ടെ. ഇത് തരാനായിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്."
പറഞ്ഞിട്ട് പത്മിനി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു.
അവർ കണ്ണിൽ നിന്ന് മറഞ്ഞതും വേണി സ്റ്റാഫ് റൂമിലേക്ക് പോന്നു.
***********
വാക്കർ ഉപയോഗിച്ച് മെല്ലെ മെല്ലെ നടക്കാൻ തുടങ്ങിയിട്ടുണ്ട് കിഷോർ. പക്ഷേ കോളേജിൽ പോയി തുടങ്ങണമെങ്കിൽ ഇനിയും 3 മാസം കൂടി കഴിയണം. വീട്ടിൽ വെറുതെ ഇരുന്ന് അവൻ ഇപ്പോ തന്നെ മടുത്തിരുന്നു. ആ കൂടെ വേണി കൂടെ കൈവിട്ട് പോയത് കിഷോറിനെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരുന്നു. അതിന് കാരണമായത് മീരയുടെ കുമ്പസാരമാണെന്നൊക്കെ അവൻ അറിഞ്ഞതാണ്.
അത് കേട്ടപ്പോൾ മുതൽ മീരയെ വിളിച്ചു ചീത്ത പറയാൻ തരിക്കുകയാണ് അവന്റെ നാവ്. എന്നാൽ അവളുടെ ട്രീറ്റ്മെന്റ് കഴിയാത്തത് കൊണ്ടാണ് കിഷോർ അങ്ങനെ ചെയ്യാതിരുന്നത്.
എന്നാൽ ഇന്ന് മീര ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ശ്രീഹരിയെ അന്വേഷിച്ചു അവന്റെ ജോലി സ്ഥലത്തേക്ക് പോയെന്ന് അമ്മയിൽ നിന്ന് അറിഞ്ഞപ്പോ തൊട്ട് വെരുകിനെ പോലെ നടക്കുകയാണ് കിഷോർ. അവന്റെ മനസ്സിൽ കൂടി പലവിധ ചിന്തകൾ കടന്ന് പോയി.
കാത്തിരിക്കൂ
52 likes
2 comments • 29 shares