𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2K views • 7 hours ago
#📙 നോവൽ - നീലാംബരം.....
🔻 ഭാഗം _43
✍️ രചന - Aysha akbar
താൻ ആ വീട്ടിലേക്ക് വന്ന സമയമെല്ലാം പുറത്ത് മൈഥിലി ഞങ്ങൾക്ക് വേണ്ടി അലയുകയായിരുന്നു.....
ചങ്കുറപ്പുള്ള ഒരാളും അവളുടെ കൂടെ നിൽക്കാൻ ഉണ്ടായിരുന്നില്ലെന്നതാണ് ശെരി.......
എന്നാൽ നീണ്ട അവളുടെ പരിശ്രമങ്ങൾക്ക് നടുവിലാണ് നീ കളക്ടറായി ചാർജെടുക്കുന്നതും ആരെയും ഭയക്കാതെ എല്ലാം മുമ്പിൽ നിന്ന് ചെയ്യുന്നതും ....
നിന്റെ മനസ്സിൽ വൈശാലിയുടെ മാത്രം കണ്ണു നീരായിരുന്നെങ്കിൽ അവളുടെ ഹൃദയത്തിൽ ഞങ്ങളെല്ലാവരുമായിരുന്നു.......
ജമീലക്ക യുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു.....
തന്റെ നിയോഗമായിരുന്നു അവരെ സംരക്ഷിക്കുക എന്നതെന്നാണ് താൻ വിശ്വസിച്ചിരുന്നത്....
എന്നാൽ അങ്ങനെയല്ല....
എല്ലാം ചെയ്തത് അവളായിരുന്നു....
അവളെ സഹായിക്കുക എന്നത് മാത്രമായിരുന്നു തന്റെ നിയോഗം.....
അഭിക്ക് മനസ്സ് വല്ലാതെ വിങ്ങുന്നത് പോലെ തോന്നി.......
അവള് നിന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളോട് നീ കാണിച്ച കരുണ ന്ന് കൊണ്ട് മാത്രമായിരുന്നു..
എല്ലാവരും ഭയന്നു മാറി നിന്നപ്പോൾ മുന്നിട്ട് വന്ന ആ ചങ്കൂറ്റത്തെ യായിരുന്നു.....
അതിനവളെ തെറ്റ് പറയാൻ കഴിയില്ല....
കാരണം.....
അത്രത്തോളം അവളതിന് വേണ്ടി കഷ്ട പ്പെട്ടിരുന്നല്ലോ.....
ജമീലക്ക അതും കൂടി പറഞ്ഞു നിർത്തുമ്പോൾ അഭിക്കാകെ ക്കൂടി വല്ലാതായി പ്പോയിരുന്നു....
അവനാ കസേരയിലേക്കിരുന്നു.....
തല സ്വയം താങ്ങാൻ കഴിയുന്നില്ലെന്ന വണ്ണം അവൻ കൈ കൊണ്ട് താങ്ങി പ്പിടിച്ചു.....
നിഷ്കളങ്കത നിറഞ്ഞ ആ തവിട്ട് നിറ മിഴികൾ അവന്റെയുള്ളിൽ നിറഞ്ഞു നിന്നു....
അവളുടെ മിഴികളിലെ തിളക്കം തന്റെ തോന്നലായിരുന്നില്ല അതവരുടെ ഹൃദയത്തിന്റെ വെളിച്ചമാണെന്ന് ഒരു നിമിഷം തോന്നി പ്പോയവന്....
അവളെന്ന പെണ്ണിനോട് അതിരറ്റ ഒരാരാധന മനസ്സിൽ നിറഞ്ഞു നിന്നിരുന്നപ്പോൾ........
അവൾ അടിക്കടി ഇവിടെയും വരാറുണ്ട്......
ഞങ്ങളെ കാണാറുണ്ട്....
ജമീലക്ക അതും കൂടി പറഞ്ഞു നിർത്തിയതും അഭി ശെരിക്കും ഞെട്ടിയിരുന്നു.....
താൻ പോലുമറിയാതെ അവൾ തന്റെ ചുറ്റുമുണ്ടായിരുന്നു....
കണ്ണ് തുറന്ന് നോക്കാതിരുന്നത് താനായിരുന്നു....
അതിനെങ്ങനെ.... ചുറ്റുമുള്ളവരെ കാണാനോ മനസ്സിലാക്കാനോ കഴിയാത്ത വിധം മനസ്സ് ഇടുങ്ങി പ്പോയിരുന്നില്ലേ....
ശെരിയാണ്........ നിന്നോടുള്ള ഇഷ്ടത്തെ കുറിച് പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് അവളോടെല്ലാം തുറന്ന് പറഞ്ഞത്.....
നീ ഇവിടെ നിന്ന് പോകാൻ തുടങ്ങുമ്പോൾ ആ ട്രെയിനിൽ അവൾ കയറിയതും നീല സാരിയുടുത്തതും എല്ലാം ഞാൻ പറഞ്ഞത് പ്രകാരമായിരുന്നു ....
കാരണം...... നീയവളെ ശ്രദ്ധിക്കുക മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു.....
അവളെ ഇഷ്ടപ്പെടാത്തിരിക്കാൻ ഒരു സാധ്യത യുമില്ലായിരുന്നു.....
അവളെ നീ ശ്രദ്ധിക്കാൻ ഞാൻ നോക്കിയിട്ട് ഈ ഒരോറ്റ വഴിയേ യുണ്ടായിരുന്നുള്ളൂ .....
നീ പോകുന്നിടത്തെല്ലാം അവളുണ്ടായിരുന്നെങ്കിൽ കൂടി നിന്റെ മുമ്പിൽ വരാൻ അവൾ മടിച്ചിരുന്നു.....
നിന്നേ സംബന്ധിച്ച് നീ വലിയ ഐ ഏ എസ്സ്കാരനായിരിക്കാം..... പക്ഷെ അവൾക്ക് മുമ്പിൽ നീ വെറുമൊരു ഐ ഏ എസ് കാരനാണ്......
സ്വത്തോ പണമോ കുടുംബ മഹിമയോ ഒന്നുമില്ലാത്ത വെറുമൊരു ഐ ഏ എസ്സ്കാരൻ ......
എന്നിട്ടും അവൾ നിന്നേ ഇഷ്ടപ്പെട്ടത് ഞങ്ങളെ രക്ഷിച്ചു എന്ന ഒറ്റ കാരണത്തിൽ നിന്നായിരുന്നു....
അവൾക്ക് നിന്നോടിടപഴകാൻ ഒരവസരം ഞാനായി ഉണ്ടാക്കി കൊടുത്തത് തന്നെയാണ്.......
ഒറ്റക്കിങ്ങനെ നടക്കുന്നത് കണ്ടപ്പോ സഹിച്ചില്ല.....
വൈശാലിയെ ഓർത്തു ഒറ്റപ്പെടുന്നത് അവൾക്കിഷ്ടപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നില്ല.....
ജമീലക്ക അതും കൂടി പറഞ്ഞു നിർത്തുമ്പോൾ ശബ്ദം വല്ലാതെ ഇടറിയിരുന്നു....
ആ കണ്ണുകൾ ഒന്ന് നനഞ്ഞു.....
അഭി കണ്ണുകൾ ഇറുക്കെ ചിമ്മി അങ്ങനെയിരിക്കുക യാണ്.....
സാറേ.....
വിറക്കുന്ന ജമീലക്കയുടെ വിളിയിലേക്ക് അഭി തലയൊന്നുയർത്തി.....
അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു......
ഞങ്ങൾക്ക് വേണ്ടി പ്രയത്നിച്ച ഞങ്ങളുടെ കണ്ണ് നീര് കണ്ട രണ്ട് പേർ ഒരുമിക്കണമെന്നത് എന്റെ സ്വാർത്ഥത യായി ക്കൂട്ടി ക്കോളു......
മൈഥിലി യെ പറ്റി ഒന്നും പറയരുത്......
അത്രയേറെ വലിയവളാണവൾ....
വൈശാലി എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് എനിക്കവളും ...
നിങ്ങൾ രണ്ട് പേരും ഒരുമിച്ചാൽ ഈ സമൂഹത്തിനു വേണ്ടി ഒത്തിരി ചെയ്യാൻ കഴിയുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നുണ്ട്......
പക്ഷെ ഒരാളുടെ മനസ്സിലെ ഇഷ്ടം പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ.....
അവളിനി സാറിന്റെ മുമ്പിൽ വരില്ല....
ഞാൻ പറഞ്ഞോളാം അവളോട്........
അത്രയും പറഞ്ഞു കൊണ്ട് ജമീലക്ക അവിടെ നിന്നും നടക്കുമ്പോൾ അഭി നിറഞ്ഞ കണ്ണുകൾ തുടക്കുക പോലും ചെയ്യാതെ അങ്ങനെ നിന്നു പോയി......
അവളെ കുറിച്ചുള്ള ചിത്രം ഏറെ വിശാലമാകും തോറും താനെന്നത് വളരേ നിസ്സാരമായ ഒന്നായി മാറുകയാണ്.....
അവൾ വെറുമൊരു പെണ്ണല്ല.......
അവളോളം കരുണയുള്ളൊരു പെണ്ണിനെ ഇന്നോളം ഞാൻ കണ്ടിട്ടുമില്ല......
അവനാകെ ക്കൂടി പിടി വിട്ട് പോകുന്നൊരു അവസ്ഥയിലായിരുന്നു.....
അവൾക്ക് മുമ്പിൽ ഒന്നുമല്ലാതിരുന്ന തന്നേ അവൾ പ്രണയിച്ചു തുടങ്ങി യെങ്കിൽ കേവലം ഒരു പെണ്ണിന്റെ ആകർഷണമായി കണക്കാക്കിയ വിഡ്ഢി താനായിരുന്നു....
അവളുടെ സ്വപ്നം നിറവേറ്റാൻ കൂട്ട് നിന്നവനോടുള്ള ഒരു ബഹുമാനം മാത്രമായിരുന്നത്......
അത്രയും ഒരു പക്ഷെ അവളാ കാര്യത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നിരിക്കാം....
കഷ്ട പ്പെട്ടിരുന്നിരിക്കാം.....
താൻ ചെയ്ത കാര്യങ്ങൾക്കെല്ലാം ചൂട്ട് പിടിച്ചു മുമ്പിൽ നടക്കാൻ അവളുണ്ടായിരിന്നു....
പക്ഷെ താനറിഞ്ഞില്ലെന്ന് മാത്രം......
തന്റെ വീട്ടിലും അവൾ അവൾക്കായി നിന്നതാവാം.....
തന്റെ വീട്ടുകാരോടും മറച്ചു വെക്കാമായിരുന്ന സത്യം അവളായി തന്നേ പറഞ്ഞതോർത്തു ഇപ്പോളേറെ അവളോടൊരു സ്നേഹം തോന്നുന്നുണ്ട്......
തന്റെ മുമ്പിൽ താൻ കണ്ട നിഷ്കളങ്ക യായ ആ പെണ്ണിനോട് അതിരറ്റ ആരാധന തോന്നുന്നുണ്ടിപ്പോൾ തനിക്കും....
കാരണം അവരുടെ വിമോചനം തന്റെയും ആഗ്രഹമായിരുന്നു....
അതിന് വഴി കാണിച്ചത് അവളാണെങ്കിൽ അവളോട് തനിക്കും പേരറിയാത്തൊരു വികാരം തോന്നുന്നുണ്ട്....
ഒരു പക്ഷെ അവൾക്ക് തന്നോട് തോന്നിയത് പോലെ........
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
നിങ്ങൾ രണ്ട് പേരും എവിടെയായിരുന്നു ഇന്നലേ........
പ്രകാശ് അത് ചോദിക്കുമ്പോഴും മനീശിന്റെ പിറകിലായി വന്ന മൈഥിലി യുടെ കയ്യിലൊന്ന് പിടിച്ചിരുന്നു....
ദിവസങ്ങൾക്ക് ശേഷം കാണുന്നതിന്റെ സന്തോഷവും സങ്കടവുമെല്ലാം അയാളിൽ തങ്ങി നിന്നിരുന്നു.....
ഞങ്ങൾ എസ്റ്റേറ്റ് വരെ പോയിരിക്കുവായിരുന്നു....
സൂപ്പർ മാർക്കറ്റിൽ നിന്ന് പോകാനിറങ്ങിയപ്പോഴാണ് ഇവളെ കണ്ടത്.....
അപ്പൊ വിട്ടാൽ പിന്നെ പെങ്ങളെ കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ചു കൈയ്യോടെ കൂടെ കൊണ്ട് പോയതാ .....
മനീഷ് അതും പറഞ്ഞു മൈഥിലി യെ നോക്കുമ്പോൾ മൈഥിലി യുടെ മുഖമാകെ മങ്ങി യിരിപ്പായിരുന്നു....
എപ്പോഴും ചിരിച്ചു കാണുന്ന ആ മുഖത്തെ നോവ് പ്രകാശിന്റെ യുള്ളിൽ വല്ലാത്തൊരു വേദന തീർത്തിരുന്നു.....
അവളൊന്നും മിണ്ടുന്നില്ലെന്ന് മാത്രമല്ല തന്നെയൊന്നു നോക്കുക പോലും ചെയ്യാത്ത വിധം ശ്രദ്ധ മറ്റെവിടെയോ ആണെന്ന് തോന്നി പ്പോയി അയാൾക്ക്....
അഭിമന്യു വന്നിരുന്നു ഇവിടെ.....
പെട്ടെന്ന് പ്രകാശത് പറഞ്ഞതും അവളുടെ കണ്ണുകളിൽ ഒരു തിളക്കം വന്നു.....
അവൾ ഏറെ പ്രതീക്ഷയോടെ പ്രകാശിനെ നോക്കി.....
അവളുടെ കണ്ണുകളിലെ തിളക്കം എന്നത്തേതിലും പകരമായി അയാളുടെ മനസ്സിനെ വേദനിപ്പിച്ചു....
ഇനി താൻ പറയുന്നത് അവളുടെ ഹൃദയത്തെ കീറി മുറിക്കുമായിരിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടയായിരുന്നത്....
പക്ഷെ പറയാതിതിരിക്കുന്നതെങ്ങനെ.....
എന്നേ... എന്നേ ചോദിച്ചാണോ വന്നത്.... എന്താ പറഞ്ഞത്....
അവളുടെ ശബ്ദത്തിൽ ഏറെ ആവേശം കലർന്നിരുന്നു.....
അത്....... മൈഥിലി യെ ചോദിച്ചു അവനിനിയിങ്ങോട്ട് വരില്ലെന്ന് പറഞ്ഞു.....
പ്രകാശ് ഏറെ വേദനയോടെ അത് പറഞ്ഞു നിർത്തുമ്പോൾ അവനൊരിക്കലും അവളിലേക്ക് ചേരില്ലെന്ന പൂർണ ബോധ്യമുണ്ടായിരുന്നു....
അവളവനെ മനസ്സിൽ നിന്ന് എങ്ങനെയെങ്കിലും പറിച്ചു കളയട്ടെ എന്ന് തന്നേ അയാൾ വിചാരിച്ചു.....
അത് കേട്ടതും ഒരു നിമിഷം വിടർന്ന കണ്ണുകളിൽ മറ്റെന്തൊക്കെയോ ഭാവം കലർന്നു....
ഒരു നിമിഷം പിടക്കുന്ന ആ കൃഷ്ണ മണികൾ പോലും നിശ്ചലമായത് പോലെ......
പ്രകാശിന്റെ കയ്യിൽ പിടിച്ചിരുന്ന ആ പിടി അവൾ പോലുമറിയാതെ അയഞ്ഞു....
കൂടെ കൂട്ടാമെന്ന് വാക്ക് പറയാൻ അവന് തോന്നിയ തന്നോടുള്ള ആ ഇഷ്ടം താനാരാണെന്ന് അറിഞ്ഞപ്പോൾ നീങ്ങി പ്പോയോ....
അവൾക്കൂറക്കെ കരയാൻ തോന്നി.....
പക്ഷെ തന്നേ സ്നേഹിക്കുന്ന മുഖങ്ങളാണ് ചുറ്റും....
അവർക്ക് വേണ്ടി യെങ്കിലും കരയാൻ പാടില്ല......
ഞാൻ.... ഞാൻ തോറ്റു പോയി പപ്പാ.....പപ്പാ തന്ന സമയം കഴിഞ്ഞിട്ടും ഞാൻ തോറ്റു പോയി.....
ഒരു ചിരിയുടെ അകമ്പടിയോടെ അത് പറയുന്നവനെ പ്രകാശ് ഉറ്റ് നോക്കി....
അവളുടെ കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണ് നീര് അയാളുടെ നെഞ്ചിനെ വല്ലാതെ മുറി വേൽപ്പിച്ചു....
എന്താ... ലോകത്ത് അവൻ മാത്രമേയുള്ളു ആണായിട്ട്.... പോകാൻ പറ....നിനക്കവനെക്കാൾ നല്ല പയ്യനെ ഏട്ടൻ കണ്ട് പിടിച്ചു തരും.....
അവളുടെ കണ്ണ് നീര് കണ്ടെന്ന വണ്ണം മനീഷതും പറഞ്ഞപ്പോഴേക്കും അവളെ ചേർത്ത് പിടിച്ചിരുന്നു.....
താങ്ങാനൊരു തോള് കിട്ടിയെന്ന വണ്ണം അവളാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു പോയിരുന്നു......
ശെരിയാണ്.....അവനെക്കാൾ യോഗ്യനെ തനിക്ക് വേണ്ടി കണ്ട് പിടിക്കാൻ ഇവർക്ക് കഴിയും....... പക്ഷെ അതവനാവില്ലല്ലോ.... തന്റെ ഹൃദയം അവന് നൽകിയ ആ സ്ഥാനമാവില്ലല്ലോ.....
ഒരു പൊട്ടി കരച്ചിലോടെ അവൾ അവനിൽ നിന്നടർന്നു മാറുമ്പോൾ കണ്ണുകൾ നിറച്ചു നിൽക്കുന്ന പപ്പയെയും ഏട്ടനെയുമാണ് കാണുന്നത്...
അവൾക്കേറെ വേദന തോന്നി....
തന്റെ ഒരു കാര്യത്തിനും ഇന്നേ വരെ എതിര് പറയാത്തവരാണ്....
അവരുടെ കണ്ണ് നിറക്കുന്ന ഒന്നും താനും ഇത് വരെ ചെയ്തിട്ടില്ല....
പക്ഷേ..... ഇന്ന് താൻ കാരണം എല്ലാവരും വേദനിക്കുന്നുണ്ട്....
പപ്പ പറഞ്ഞത് പോലെ നമുക്ക് മറ്റൊരാളെ നോക്കാം.....
അതിലും കിടിലനൊരു ഐ ഏ എസ്സുകാരനോ ഐ പി എസ്സുകാരനോ അങ്ങനെ പപ്പക്കിഷ്ടമുള്ള ആരായാലും എനിക്ക് സന്തോഷമേയുള്ളൂ.....
ഇതും പറഞ് ഞാനിനി ആരെയും വേദനിപ്പിക്കില്ല.....
ഇതിവിടെ തീർന്നു.....
പതിഞ്ഞൊരു പുഞ്ചിരിയോടെ അതും പറഞ്ഞവൾ മുറിയിലേക് നടക്കുമ്പോൾ അവളുടെ ഹൃദയം അലമുറയിട്ട് കരയുന്നത് അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.....
അവനെ മറക്കാൻ ഈ ജന്മം കഴിയില്ലെങ്കിൽ കൂടി ഒരു പരിധിയിൽ കൂടുതൽ നമ്മുടെ സന്തോങ്ങൾക്ക് വേണ്ടി നമ്മളെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുത്....
ഇനിയുള്ള കാലം പ്രണയമെന്നോർത്ത് ചേർത്ത് പിടിക്കാൻ അവന്റെ കൂടെയുള്ള കുറച്ചു നല്ല നിമിഷങ്ങളുണ്ട്
.... അത് മതിയായിരുന്നുവൾക്ക്......
മനീഷേ.... എത്രയും പെട്ടെന്ന് അവനെക്കാൻ യോഗ്യനായ ഒരുവൻ അവളുടെ കഴുത്തിൽ താലി കെട്ടണം......
പറ്റുമെങ്കിൽ നാളെ തന്നേ.....
പ്രകാശ് അതും പറഞ്ഞു കൊണ്ട് മുറിയിലേക് നടക്കുമ്പോൾ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അയാളുടെ നെഞ്ച് വിങ്ങി യിരുന്നു......
അഭിയുടെ മുഖം ഓർക്കും തോറും മനീഷിന് കലി വരുന്നുണ്ടായിരുന്നു.....
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ
114 likes
11 comments • 16 shares