അമ്പിളി 🌝
5K views • 21 days ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
MY DOCTOR❤️ 22
അവന്റെ ചടുലതക്കൊപ്പമെത്താൻ അഞ്ചു അവളാൽ ആവുന്നതും പരിശ്രമിച്ചു കൊണ്ടിരുന്നു. വേഗത്തിൽ സ്റ്റെപ്പുകൾ പഠിച്ചെടുക്കുന്നവളെ കാണെ സിറിക്കും സമാധാനം തോന്നി. ഒരു മണിക്കൂർ നീണ്ടു നിന്ന പ്രാക്ടിസിനൊടുവിൽ ഇരുവരും ചീനി മരത്തിനു അടിയിലായുള്ള വലിയ വേരൊന്നിൽ പോയിരുന്നു. ഇതൊന്നും ശീലമില്ലാത്തതു കൊണ്ട് തന്നെ അഞ്ചു കിതച്ചു പോയിരുന്നു. എന്നാൽ 'ഇതൊക്കെ എന്ത് ' എന്ന ഭാവമായിരുന്നു സിറിക്ക്.
അവിടെ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നവരൊക്കെ ഓരോരുത്തരായി പോയി തുടങ്ങിയിരുന്നു.
ക്ലാസ്സു തുടങ്ങാൻ പതിനഞ്ചു മിനിറ്റു കൂടെ ഉള്ളു. സിറി അഞ്ജുവിന്റെ ബാഗു തുറന്നു വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി.
ഒരു 5 മിനിട്ടോളം ആ ഇരുപ്പിരുന്നവർ.
" ഇന്ന് എനിക്ക് നീ വർക്ക് ചെയ്യുന്ന റെസ്റ്റോറന്റിനടുത്ത് ഒരു ബർത്ഡേയ് പാർട്ടി ഉണ്ട്, എന്റെ ഒരു ഫ്രണ്ടിന്റെ." വെള്ളക്കുപ്പി അവൾക്കു നേരെ നീട്ടി സിറി പറഞ്ഞു.
" ആഹാ....."
" ഇറങ്ങുമ്പോ വിളിച്ചാൽ മതി ഞാൻ വന്നു പിക്ക് ചെയ്യാം." ഒറ്റകണ്ണിറുക്കി കാണിച്ചു സിറി.
" ഏയ് അതിന്റെ ആവശ്യമില്ല സിറി ....." അഞ്ചു ബാഗിലേക്കു വെള്ളമെടുത്തു വച്ച് എണീറ്റു.
" എന്താടോ ... " ഇത്തിരി അപേക്ഷയോടെ പറയുന്നവനെ അഞ്ചു മിഴിച്ചു നോക്കി.
" നിനെക്കെന്താടാ വയ്യേ......."
" ഞാൻ അവിടെ അടുത്ത് തന്നെ കാണും ഇറങ്ങുമ്പോ വിളിക്കേടോ..."
" ഇവനെ കൊണ്ട്............" അഞ്ചു കൈപ്പത്തി നെറ്റിയിലമര്ത്തി.
" ഞാൻ വിളിക്കാം...... പോരെ.......തൽക്കാലം ക്ലാസ്സിൽ പോവാം വാ " ആ മുഖ ഭാവത്തിൽ മറ്റു വഴികളില്ലാതെയവൾ പറഞ്ഞു.
സിറി നിറചിരിയോടെ എണീറ്റു. ഒരു പതിനെട്ടുകാരന്റെ എല്ലാ വാശികളും അവനുണ്ടെന്നു തോന്നി അഞ്ജുവിന്. ഇതുപോലെ ഒരു അനിയൻ തനിക്കുണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു പോയി . ഉള്ള സഹോദരൻ ഒരിക്കൽ പോലും അവൾക്കൊരു പരിഗണന കൊടുത്തിട്ടില്ലലോ . ഒരിക്കൽ പോലും അജുവിന്റെ വണ്ടിയിൽ അഞ്ചു കയറിയിട്ടില്ല. കാർ എടുത്തത് പോലും മഹിമയുടെ സ്റ്റാറ്റസ് കണ്ടാണ് അറിഞ്ഞത്. ഇതിനു മാത്രം എന്താണ് അവരോടൊക്കെ അവൾ ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല.
തന്നെ സ്നേഹിച്ചിട്ട് ഒരു കാര്യവുമില്ലെന്നോർത്താവും എല്ലാവരും ഇങ്ങനെ. വിശ്വമാമ എത്ര കർക്കശ കാരനാണെങ്കിലും അദ്ദേഹം കുറച്ചെങ്കിലും ഔദാര്യം കാണിക്കാറുണ്ട്.അല്ലെങ്കിൽ ഈ പഠനം പോലും നടക്കുമായിരുന്നില്ല .
ആദർശിന്റെ സാമീപ്യം കാരണം ആരുടെ അവഗണകളും അവളെ ബാധിച്ചിരുന്നില്ല. അവൻ പോയതിനു ശേഷമുള്ള 2 വർഷം ഒറ്റപ്പെടൽ എന്താണെന്നു അവൾ വ്യക്തമായി അറിഞ്ഞു.
അതിൽ പിന്നെ ഈ രണ്ടു വർഷങ്ങളിലായി ജീവിതത്തിലേക്ക് കടന്നു വന്ന ചില മനുഷ്യരാണ് ബന്ധങ്ങളുടെ മൂല്യം പോലും അവൾക്കു മനസിലാക്കി കൊടുത്തു കൊണ്ടിരിക്കുന്നത്.
പഴയതോരോന്നു ഓർത്തു അഞ്ചു നെടുവീർപ്പിട്ടു.
ആ സമയം അവളെ മാത്രം നോക്കി കൊണ്ടിരുന്ന സിറിയുടെ മനസ്സിൽ അഞ്ജുവിനോടുള്ള സ്നേഹം നിറഞ്ഞൊഴുകകയായിരുന്നു.അവളെ കണ്ടു കൊണ്ടിരിക്കാൻ കിട്ടുന്ന ഒരവസരവും അവൻ നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല.
" കാത്തിരുന്നോ അഞ്ചു , നിന്നെ വേദനിപ്പിച്ച ഒരാളെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല....."ആ നിഷ്കളങ്കമായ മുഖത്തു നോക്കി അവൻ മനസ്സിൽ പറഞ്ഞു.
ഇരു ചിന്തകളിലും ഓടുന്നതറിയാതെ ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു.
വീണ്ടും ഓരോന്ന് സംസാരിച്ചു കൊണ്ട് അവർ ക്ലാസ്സിലേക്ക് നടന്നു.
******************
" വേഗം വാ ലയേ...... " ബസ്സ്റ്റാൻഡിൽ ബസ്സിറങ്ങി നിർമല ലയയുടെ കയ്യും വലിച്ചു വേഗത്തിൽ നടന്നു കൊണ്ട് പറഞ്ഞു.
" ഈ ജോത്സ്യർ നല്ലതായിരിക്കില്ലേ നിർമ്മലേച്ചി ? " ലയ അവർക്കുള്ളിലെ ആവലാതി അറിയിച്ചു.
" പറഞ്ഞു കേട്ടിടത്തോളം മഹാ ജ്ഞാനി ആണ് അദ്ദേഹം . പറഞ്ഞതൊക്കെ അതുപോലെ സംഭവിക്കുമത്രേ...."
"മ്മ്...." ലയ മൂളി.
മഹേഷ് വന്നു അഞ്ജുവിനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ തൊട്ടു നിർമ്മലയുടെ മനസമാധാനം പോയതാണ്. അപ്പോഴാണവരൊരു കാര്യമോർത്തതു , മഹേഷിന്റേയും അഞ്ചുവിന്റെയും ജാതകങ്ങൾ ചേർച്ച നോക്കിയിട്ടില്ല. അഞ്ജുവിന്റെ ജാതകം എഴുതിച്ചതല്ലാതെ വായിപ്പിച്ചിട്ടേ ഇല്ലായിരുന്നു. അവളുടെ അച്ഛൻ മരിക്കുന്നതിന് മുന്നായിട്ടായിരുന്നു ജാതകം എഴുതിച്ചത്. അത് വായിപ്പിക്കും മുൻപേ .......
ഇനി ജാതകത്തിൽ എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അതിനുള്ള പ്രതിവിധി ചെയ്യാമെന്നോർത്തവർ .അതൊക്കെ ചെയ്താൽ ഒരുപക്ഷെ അവളുടെ മനസ്സ് മാറി തുടങ്ങിയാൽ ഒരുപാടു പ്രശ്നങ്ങൾ ഒഴിവാക്കാം. അവൾ കാരണം അജുവിന്റെ ജീവിതം ഇല്ലാതാവുന്നത് നിർമലക്ക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു.
രാത്രി തന്നെ ലയയെ വിളിച്ചു. അവരും ആ അഭിപ്രായത്തെ ശരി വച്ചു. മഹേഷിന്റെ കയ്യിനു പറ്റിയ അപകടം പോലും ജാതകം ചേരാത്തത് കൊണ്ടായിരിക്കും എന്നാണ് ലയ ചിന്തിച്ചത്.
ഇന്ന് ഉച്ച രണ്ടുമണിക്കുള്ള ബസിൽ കയറി അവർ ടൗണിലേക്ക് പോന്നു. പ്രശസ്തനായ ഒരു ജ്യോത്സ്യനെ കുറിചുള്ള കേട്ടറിവോടെ അവർ ഒരു 4 നില ബിൽഡിങ്ങിനു മുന്നിലെത്തി . സ്റ്റെപ് കയറിയവർ ആദ്യത്തെ നിലയിലെത്തി . അവിടെ കയറി ചെല്ലുന്നിടത്തായി വെള്ള ബോർഡിൽ ചുവന്ന അക്ഷരങ്ങളിലായി ഒരു ബോർഡ് തൂങ്ങുന്നുണ്ടായിരുന്നു.
" നെല്ലിക്കൽ ശേഖരൻ പണിക്കർ " ലയ പതുക്കെ വായിച്ചു.
അടച്ചിട്ട വാതിൽക്കലേക്കു നോക്കിയവർ മുന്നിലുള്ള കാളിങ് ബെൽ അമർത്തി.
" ഇവിടെ ആളില്ലേ ചേച്ചി..... ഞാൻ ആണെങ്കിൽ വീട്ടിൽ ആരോടും ഇങ്ങോട്ടാണ് വരുന്നതെന്ന് പറഞ്ഞിട്ടുകൂടെ ഇല്ല..." ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതെ കണ്ടതും പരിഭ്രമത്തോടെ ലയ പറഞ്ഞു.
" ക്ഷമിക്കെന്റെ ലയേ...."
പെട്ടന്നവർക്കു മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു.
തുറന്നു വന്നയാളെ കണ്ടതും ജോൽസ്യരല്ലെന്നു അവർക്കു മനസിലായി. കാര്യം പറഞ്ഞവർ അകത്തേക്ക് കയറി.
" ആ വാതിൽ തുറന്നു കടന്നോളു...." അയാൾ പറഞ്ഞു.
മുറിക്കകത്തുള്ള വാതിൽ കൂടെ തുറന്നവർ അകത്തു കയറി.
കത്തിച്ചു വച്ച നിലവിളക്കിനു മുന്നിലായി കവടി നിരത്താനുള്ള സജ്ജീകരണങ്ങളോടെ ചമ്രം പടിഞ്ഞു ഇരിക്കുന്ന അജാനുബാഹുവിനെ കണ്ടു ഇരുവരും അത്ഭുതപ്പെട്ടു പോയി. അത്രക്കും തേജസ്സായിരുന്നു ആ വ്യക്തിക്ക്.
നെറ്റിയിൽ നീട്ടി വരച്ച ചന്ദന കുറി . കസവു കരയുള്ള മേൽമുണ്ടും , അതുപോലെ തന്നെയുള്ള മുണ്ടും ഉടുത്തു മുഴുവനായി നരച്ച മുടിയോടെ ഒരു 60 മുകളിൽ പ്രായം തോന്നിക്കുന്നൊരു മനുഷ്യൻ.
" ഇരിക്ക്യ....."
വിരിച്ചിട്ട ചുവന്ന മുണ്ടിലേക്കവർ ചമ്രം പടിഞ്ഞിരുന്നു.
അഞ്ജുവിന്റെ ജാതകം നിർമ്മലയും മഹേഷിന്റെ ജാതകം ലയയും അയാൾക്ക് നീട്ടി.
ജാതകം വാങ്ങി രണ്ടും തുറന്നു ഇരുകൈയിലുമായി അദ്ദേഹം പിടിച്ചു. കണ്ണ് ചുരുക്കി അതിലേക്കു മാറി മാറി നോക്കി.
ആ കണ്ണുകളിൽ അതിശയം തെളിഞ്ഞു വന്നു.
" ഇത് ആരുടെയൊക്കെ ജാതകമാണ്..." ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു.
" ഒന്ന് എന്റെ മോളുടെ , മറ്റേത് അവളെ കല്യാണം കഴിക്കാൻ പോകുന്ന എന്റെ സഹോദരന്റെ മകന്റെ...." നിർമ്മല ബഹുമാനത്തോടെ പറഞ്ഞു.
ശേഖരപണിക്കരുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിടർന്നു.
ജാതകം താഴെ വച്ച് അദ്ദേഹം കവടി നിരത്തി നോക്കി. കുറച്ചു സമയത്തിനു ശേഷം ജാതകത്തിലേക്കു വീണ്ടും നോക്കി എന്തൊക്കെയോ കൂട്ടിയും കിഴിച്ചും ആലോചനയോടെ ഇരുന്നു .
അൽപ്പനേരം കഴിഞ്ഞതും ഒന്ന് ശ്വാസം നീട്ടി വലിച്ചു വിട്ടുകൊണ്ട് അവരെ നോക്കി.
" എന്താ ജോത്സ്യരെ എന്തെങ്കിലും പ്രശനമുണ്ടോ ? " അയാളുടെ മുഖ ഭാവം കണ്ടതും തീയാളുള്ള മനസോടെ നിർമല ചോദിച്ചു.
" ഈ കല്യാണം ഒരിക്കലും നടക്കില്ല....." ഉറച്ച ശബ്ദത്തിൽ പറയുന്നത് കേട്ടതും ലയയും നിർമ്മലയും ഞെട്ടി കണ്ണ് മിഴിച്ചിരുന്നു.
" എന്താ ജോത്സ്യരെ പറഞ്ഞു വരുന്നത്? കല്യാണം നടക്കില്ലെന്നോ? " ലയ വെപ്രാളത്തോടെ ചോദിച്ചു.
" ഞാൻ പറയാൻ പോകുന്നത് സമാധാനത്തോടെ നിങ്ങൾ കേൾക്കണം....."
രണ്ടു പേരും അനുസരണയോടെ തലയാട്ടി.
" അഞ്ജന എന്ന നാമത്തിൽ മഹാനവമിയിലെ മകയീരം നാളിൽ ജനിച്ച പെൺകുട്ടി. ഇവളുടെ ജനനം പാർവതി ദേവിയുടെ പ്രതിരൂപം പോലെയാണ്. എന്നാൽ മഹേഷ് എന്ന നാമത്തിൽ അമാവാസിയിലെ പൂരം നാളിൽ ജനിച്ച പുരുഷൻ അസുരജന്മമാണ്."
അദ്ധേഹത്തിന്റെ വാക്കുകൾ ആകാംഷയോടെ അവർ കേട്ടിരുന്നു.
" ഈ പെൺകുട്ടിയെ ഇയാളെന്നല്ല ലോകത്തു വേറെ ഒരാളുമായി ചേർത്ത് വെക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല്യ.... കാരണം ഇവൾ പിറന്നത് പോലും ധനുമാസത്തിലെ തിരുവാതിരയിൽ ദൂരെ കിഴക്കൊരു ദേശത്തു ശിവ ഭഗവാന്റെ പ്രതിരൂപം പോലെ പിറന്നവന് വേണ്ടിയാണ്............."
നിര്മലക്കു തല കറങ്ങുന്നത് പോൽ തോന്നി.
" പുഴ എത്ര തടഞ്ഞു നിർത്തിയാലും മലിനമാക്കപ്പെട്ടാലും ഒടുവിൽ കടലിൽ ചെന്ന് തന്നെ പതിക്കില്ല്യേ ... അതുപോലെയാണിവളും എത്ര തടഞ്ഞു വച്ചിട്ടും കാര്യമില്ല ഓടി ഓടി അവൾ അവനിൽ തന്നെ ചെന്നണയും .... ഏത് ശക്തിക്കും അത് തടുക്കാനാവില്ല......അവർ കണ്ടു മുട്ടുന്ന ദിവസം മുതൽ അവർ പോലുമറിയാതെ അവർക്കിടയിലുള്ള ഈ അദൃശ്യ ബന്ധം അവരെ പിരിയാൻ കഴിയാത്ത വിധം വലിച്ചടുപ്പിക്കും.... ആ കണ്ടു മുട്ടൽ സംഭവിച്ചു കഴിഞ്ഞാൽ അവരെ വേർപിരിക്കുക എന്നത് അസംഭവ്യം ആയിരിക്കും.........22 വയസു കഴിഞ്ഞ സ്ഥിതിക്ക് എപ്പോൾ വേണമെങ്കിലും ആ കണ്ടു മുട്ടൽ സംഭവിക്കാം. സംഭവിച്ചു കഴിഞ്ഞോ എന്ന് പോലും പറയാൻ ആകില്ല.. അങ്ങനെ സംഭവിച്ചാൽ ശരീരം കൊണ്ടും മനസ് കൊണ്ടും ഒന്നാവാനുള്ള വ്യകരത അവരിൽ തീ പോലെ ആളി കത്തി കൊണ്ടിരിക്കും...."
"ഈ അസുര ജാതകകാരൻ അവർക്കിടയിലേക്ക് ചെല്ലാതെ സംരക്ഷിച്ചു കൊൾക... ചെന്നാൽ.......സ്വതവേ ശാന്തസ്വഭാവ കാരനായ ശിവന്റെ ക്രോധം പോലെ ഭീകരമായിരിക്കും ആ തിരുവാതിര നക്ഷത്രകാരന്റേത്. ജീവഹാനി പോലും ഈ ജാതകത്തിൽ എനിക്ക് കാണാം...."
ലയയെ നോക്കിയായിരുന്നു അത് പറഞ്ഞത്. ലയ അറിയാതെ നെഞ്ചിൽ കൈ വച്ച് പോയി.
" ഈ പെൺകുട്ടിയുടെ തലയ്ക്കു മുകളിൽ വാൾ പോലെ ഒരുപാടു അപകടങ്ങൾ അവളെ കാത്തിരിപ്പുണ്ട്..... അതൊക്കെയും ആ ഒരുവനിലൂടെയും അവളുടെ സംരക്ഷണത്തിനായി പിറന്ന മറ്റൊരുവനിലൂടെയും അവൾ അതിജീവിക്കുക തന്നെ ചെയ്യും. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് മഹേഷിനെ അവളിൽ നിന്നും പറ്റും വിധം അകത്തി നിർത്തുക..... മറ്റൊന്നും ചെയ്യാനില്ല."
ഒരു നെടുവീർപ്പോടെ അദ്ദേഹം പറഞ്ഞു നിർത്തി.
" പ്രതിവിധി ഒന്നുമില്ലേ ജോത്സ്യരെ...." വിറയ്ക്കുന്ന വാക്കുകളോട് നിർമല ചോദിച്ചു.
" പ്രതിവിധി നിർദേശിക്കാൻ ഇത് പ്രശ്നമല്ല...... വിധിയാണ്.... ഈ രണ്ടു ജാതകത്തിലും തിരുത്താനാകാത്ത വിധി. "
കൂടുതലൊന്നും പറയാനില്ലെന്ന പോലെ അയാൾ പറഞ്ഞവസാനിപ്പിച്ചു. നിർമല പഴ്സിൽ നിന്നും 500 രൂപയെടുത്തു ദക്ഷിണ വച്ചു. പ്രതിമ കണക്കിരിക്കുന്ന ലയയെ തോണ്ടി എണീപ്പിച്ചു. ഇരുവരും എന്ത് ചെയ്യണമെന്നറിയാതെ തകർന്ന മനസോടെ പുറത്തേക്കിറങ്ങി.......
തുടരും.......
60 likes
16 comments • 24 shares