അമ്പിളി 🌝
1K views • 8 hours ago
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ
MY DOCTOR❤️33
ഏഥൻ റൂമിലെത്തി ചോരക്കറയുള്ള വസ്ത്രങ്ങളൂരി , ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി. ഡ്രസ്സ് ചേഞ്ച് ചെയ്‌തു റൂമിലെത്തിയപ്പപ്പോഴാണ് സിറി ബെഡിൽ ഇരിക്കുന്നത് കണ്ടത്. ഏഥൻ ഒന്ന് പതറി. അവനോട് എങ്ങനെ സംസാരിക്കണം എന്ന് മനസിലാവുന്നില്ല. അവൻ തന്നെ കുറിച്ചെന്തായിരിക്കും വിചാരിച്ചു വെച്ചിട്ടുണ്ടാവുക എന്നോർത്തു ഏഥനു ടെൻഷൻ ആയി .
" അപ്പാ....................." സിറി വിളിച്ചതും ഏഥൻ വരുത്തി തീർത്ത ചിരിയോടെ അവനടുത്തു പോയിരുന്നു.
കണ്തടങ്ങൾ ചുവന്നിരിക്കുന്നു ഏഥനെ കണ്ടു സിറിക്ക് വിഷമം തോന്നി.സിറി ഏഥൻറെ കയ്യിൽ പിടിച്ചു .
" എന്റെ മുന്നിൽ ഒരിക്കലും എന്റെ അപ്പന്റെ തല കുനിയരുത്. ഞാൻ കണ്ടു വളർന്ന തലയെടുപ്പുള്ള ആത്മവിശ്വാസം നിറഞ്ഞ എന്റെ അപ്പനെ അത് പോലെ തന്നെ കണ്ടാൽ മതി ഇനിയും...." തല കുനിച്ചിരുന്ന ഏഥൻ മുഖമുയർത്തി അവനെ നോക്കി.
" സിറി................ ഞാൻ ഒരു cheater ആണെന്ന് തോന്നുന്നുണ്ടോ? " ഏഥൻ നിരാശയോടെ ചോദിച്ചു.
" എന്റെ അപ്പനെ എനിക്കറിയും പോലെ ഈ ലോകത്ത് ആർക്കും അറിയാമെന്ന് തോന്നുന്നില്ല. ആ ഞാൻ അപ്പനെ അവിശ്വസിക്കുമോ?"
ഏഥൻ അവിശ്വാസത്തോടെ അവനെ മിഴിച്ചു നോക്കി. സിരി ഏഥനെ പുണർന്നു. ഏഥൻ അവന്റെ നീണ്ട മുടിയിഴകളെ തഴുകി.ഇരുവരുടെയും മനസ്സ് കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു.... ആ ഒരു പുണരൽ രണ്ടു മനസ്സുകളെയും ഒന്ന് തണുപ്പിച്ചു.
ഇരുവരും അകന്നു മാറി. ഏഥൻ എണീറ്റ് ബാൽക്കണിയിലേക്ക് നാടന്നു പുറകെ സിറിയും.
ഇരുവരും ബാല്കണിയിൽ നിന്ന് റോഡിലേക്ക് നോക്കി.
ഏഥൻ പറഞ്ഞു തുടങ്ങി. അഞ്ജുവിനെ കണ്ടത് മുതൽ നടന്നതെല്ലാം..... സിറി ശ്വാസം അടക്കിപ്പിടിച്ചു കേട്ടിരുന്നു. അവന്റെ ഹൃദയം നീറുന്നുണ്ടായിരുന്നു. അവൻ കേട്ട് കൊണ്ടിരിക്കുന്നത് സ്വന്തം അപ്പന്റെയും ആദ്യമായി പ്രണയം തോന്നിയവളുടെയും നിമിഷങ്ങളാണല്ലോ.
" നീ ജനിച്ചതിൽ പിന്നെ മറ്റൊരു ലോകം എനിക്കുണ്ടായിട്ടില്ല സിറി. ഞാൻ നിന്റെ അപ്പനാകുമ്പോൾ എനിക്ക് നിന്റെ ഈ പ്രായമാണ് . ഇംഗ്ളണ്ടിൽ നിന്നും നിന്നെയും കൊണ്ട് ഇങ്ങോട്ടു വരുമ്പോൾ ആ പതിനെട്ടുകാരന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു. ഒരു അല്ലലും അറിയിക്കാതെ നിന്നെ വളർത്തണം. അന്ന് തുടങ്ങി അതിനുള്ള ഓട്ടമായിരുന്നു. അതിനുശേഷം ഞാൻ പെൺകുട്ടികളെ കാണാഞ്ഞിട്ടല്ല, ഒരുപാട് പ്രൊപോസൽസും വന്നിട്ടുണ്ട്. നീയും നീലുവും നവീനും ഉൾപ്പെടെ എല്ലാവരും ഒരു ജീവിതത്തിന് നിർബന്ധിക്കുമ്പോഴും , ഒരിക്കലും അങ്ങനൊന്ന് ഉണ്ടാകില്ലെന്നാണ് ചിന്തിച്ചിരുന്നത്. പക്ഷെ ജീവിതം മടുപ്പായി തുടങ്ങിയപ്പോൾ ഞാനും ചിന്തിച്ചു തുടങ്ങി ഒരു പാർട്ണർ ഉണ്ടായിരുന്നെങ്കിലെന്ന്. പക്ഷെ പേടിയായിരുന്നു. എന്റെ റിയാലിറ്റി അറിയാതെ എന്റെ ജീവിതത്തിലേക്ക് ആരെയും കടക്കാൻ ഞാൻ അനുവദിച്ചില്ല. അതുപോലെയായിരുന്നില്ല അഞ്ജന. കുറഞ്ഞ ദിവസത്തിനുള്ളിൽ എന്റെ ഹൃദയത്തിൽ അവളെങ്ങനെ കടന്ന് കൂടിയെന്ന് എനിക്ക് അറിയില്ല കുഞ്ഞാ.... ആദ്യം കണ്ട അന്ന് തന്നെ i feel a deep connection with her. ഉള്ളിൽ ഇരുന്ന് ആരോ 'she is mine ' എന്ന് പറയും പോലെ . മനസിനെ കണ്ട്രോൾ ചെയ്യാൻ എന്നാൽ കഴിയും വിധം ശ്രമിച്ചു നോക്കി. പക്ഷെ അവളുടെ കണ്ണിൽ എന്നെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു പിടപ്പുണ്ട്. i lost my self. ഞങ്ങൾ തമ്മിൽ ഇന്ന് വരെ ഒരു ഓപ്പൺ കമ്മ്യൂണിക്കേഷൻ ഉണ്ടായിട്ടില്ല. എന്നെക്കുറിച്ചു അവൾക്കോ അവളെ കുറിച്ച് എനിക്കോ പൂർണമായി ഒന്നും അറിയില്ല. എന്തിനേറെ , നീ പറഞ്ഞിട്ടുള്ള, നിന്റെ റാഗിംഗ് വഴി കിട്ടിയ സീനിയർ ചേച്ചി അവളാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്നെ കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷം മാത്രം ഒരു തീരുമാനം എടുത്താൽ മതിയെന്ന് ഞാൻ അഞ്ജുവിനോട് പറഞ്ഞിരുന്നു. അതിനു ശേഷം നിന്നോട് പറയാമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. വിധി ഇങ്ങനൊരു കൂടിക്കാഴ്ച നമ്മൾ മൂവർക്കും ഇടയിൽ കാത്തു വച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. "
ഏഥൻ പറഞ്ഞു നിർത്തി. സിറിക്ക് എന്ത് പറയണം എന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. ഇന്നൊരു ദിവസം കൊണ്ട് അഞ്ചു നേരിട്ട ഷോക്കുകൾ ഓർക്കേ അവനു സങ്കടം വന്നു. അവളെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. ഈ അവസ്ഥയിൽ അവൾ ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കാനാണ്.
" അപ്പാ............. അഞ്ചു, she is innocent . അപ്പന് അവളെ കുറിച്ച് അറിയാത്ത ചിലത് ഞാൻ പറഞ്ഞു തരട്ടെ."
സിറി ചോദിച്ചതും ഏഥൻ തലയാട്ടി.
സിറി അഞ്ചു പറഞ്ഞതുൾപ്പെടെ എല്ലാം എഥനോട് പറഞ്ഞു. ഇന്നൊരു ദിവസം അവൾ നേരിടേണ്ടി വന്ന പ്രശ്നങ്ങളും പറഞ്ഞു.
ഏഥൻ ഒന്നും മിണ്ടാതെ അവൻ പറയുന്നതത്രയും കേട്ട് നിന്നു . അവളുടെ വീട്ടുകാരെയും മഹേഷിനെയും കുറിച്ച് കേട്ടതൊക്കെയും അവന് അവിശ്വസനീയമായി തോന്നി. ഇന്നൊരു ദിവസം അവൾക്ക് എത്ര മോശമായിരുന്നു എന്നോർക്കേ ഏഥൻ നെറ്റിയിൽ കൈ വച്ചു. ഓടി പോയി അവളെ ചേർത്ത് പിടിക്കാൻ അവന്റെ മനസ് മുറവിളി കൂട്ടി. പക്ഷെ അവരെക്കാൾ എല്ലാം ഇപ്പോൾ താൻ അവളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അവനു നന്നായറിയാം .
" അവൾ അത്രയും തകർന്നു പോയിരുന്നല്ലേ? " ഏഥൻ നിസ്സഹായതയോടെ ചോദിച്ചു.
സിറി ഒന്ന് പുഞ്ചിരിച്ചു.
" ഞാൻ അഞ്ജുവിനോട് ഒന്ന് സംസാരിക്കട്ടെ അപ്പാ..... മറ്റൊന്നും അല്ല . ഒന്ന് സംസാരിക്കാനുള്ള അവസരം അപ്പന് കൊടുക്കണം എന്ന് പറയാൻ. അവളുടെ ജീവിതം അവളുടെ മാത്രം തീരുമാനം ആണ്. എനിക്കെന്റെ ഹിറ്റ്ലറെ ഇങ്ങനെ കാണാൻ വയ്യ. അവൾ എന്ത് തീരുമാനിച്ചാലും അപ്പനത് ഉൾക്കൊള്ളണം. അവളെനിക്കെന്റെ സുഹൃത്തും അപ്പൻ എനിക്കെന്റെ ജീവനും ആണ്. അപ്പനെ കഴിഞ്ഞേ എന്തും ആരും എനിക്കുള്ളൂ. അത് കൊണ്ട് ഇനി നിങ്ങൾ ഇങ്ങനെ വേദനിക്കരുത്............"
നിറകണ്ണുകളോടെ പറഞ്ഞു കൊണ്ടവൻ വേഗത്തിൽ പുറത്തേക്ക് പോയി .
******************
സിറി എത്തിയപ്പോൾ സീമേച്ചി രക്തക്കറ ഉള്ള ഡ്രെസ്സും ബക്കറ്റും മോപ്പും ഒക്കെ ആയി ഇറങ്ങി വരുന്നുണ്ടായിരുന്നു.
എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്ന പോലെ ഒരു ഭാവത്തിൽ അവനെ നോക്കിയവർ പുറത്തേക്ക് പോയി.
കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന അഞ്ജുവിനടുത്തേക്ക് സിറി പോയിരുന്നു. അവന്റെ നെഞ്ച് നീറി.
വൈശാഖും ആരോണും പറഞ്ഞത് പോലെ അഞ്ജുവിന് തന്നോടെന്തെങ്കിലും തോന്നും വരെ അവളെ തന്റെ ഇഷ്ട്ടം അറിയിക്കാതെ കൊണ്ട് നടന്നത് എത്ര നന്നായി എന്നവൻ ചിന്തിച്ചു.
" അഞ്ചു....." വിളി കേട്ടവൾ തലയുയർത്തി .
" സിറി......" നിറഞ്ഞ കണ്ണുകളെ ഒളിപ്പിക്കാതവൾ എണീറ്റിരുന്നു.
സിറിയുടെ ഒരു ടീഷർട്ടും ട്രാക്ക്പാന്റും ആയിരുന്നു അവൾ ധരിച്ചിരുന്നത്.
" സോറി...... എനിക്കൊന്നും അറിയില്ലായിരുന്നു." സിറി പതുക്കെ പറഞ്ഞു. അഞ്ചു ഒന്നും മിണ്ടിയില്ല.
" ഞാൻ തന്നോടൊരു കാര്യം പറഞ്ഞോട്ടെ? "
"ഹ്മ്മ്..." അഞ്ചു മൂളി.
" നാളെ രാവിലെ ഞാൻ തന്നെ ഹോസ്റ്റലിൽ ആക്കിത്തരാം. പക്ഷെ ഇന്നൊരു ദിവസം കുറച്ചു നേരം എന്റെ അപ്പനെ കേൾക്കാൻ ഒരു മനസ്സ് കാണിക്കാമോ? പ്ലീസ്....."
ഇടറിയ സ്വരത്തിൽ പറയുന്നവനോട് എന്ത് പറയണമെന്നറിയാതെ അഞ്ചു പതറി. ഏഥനെ കേൾക്കാനുള്ള മനസ് തനിക്ക് ആയോ എന്നവൾ സ്വയം ചിന്തിച്ചു. സിറിയുടെ ഭാവം കണ്ടു എതിർത്ത് പറയാൻ തോന്നിയില്ല.....
" അപ്പൻ തന്നെ ചതിച്ചതല്ലടോ. ഞാൻ ആണ് ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ drawback.. പതിനെട്ടു വയസിൽ എന്റെ അപ്പന് പറ്റിപ്പോയ അബദ്ധം. ഞാൻ ഇല്ലായിരുന്നെങ്കിൽ ഒരു യവ്വനം മുഴുവൻ ആ മനുഷ്യൻ നഷ്ടപ്പെടുത്തി കളയില്ലായിരുന്നു. തന്നെയെന്നല്ല ലോകത്തൊരു പെണ്ണിനേയും ചതിക്കാൻ എനെറെ അപ്പനാവില്ല. തനിക്ക് എന്റെ അപ്പനെ ഇഷ്ടമായിരുന്നെങ്കിൽ അത് ഇല്ലാതാവാൻ കാരണം ഞാൻ ആണെങ്കിൽ നിങ്ങൾക്കിടയിൽ ഒരിക്കലും ശല്യമാവാത്ത വിധം ഞാൻ ഒഴിഞ്ഞു തരാം......... നിങ്ങളുടെ ആരുടേയും കണ്മുന്നിൽ പോലും ഞാൻ വരില്ല. ഇനിയും ഞാൻ കാരണം എന്റെ അപ്പന്റെ ജീവിതം കൈവിട്ടു പൊയ്ക്കൂടാ............"
അവളോട് പറയുന്ന ഓരോ വാക്കും അവന്റെ തന്നെ ഹൃദയം തകർത്തു കൊണ്ടിരുന്നു.പക്ഷെ അവൻ പിന്മാറിയില്ല. എതിരെ നിൽക്കുന്നത് ആരായിരുന്നാലും അവളെ വിട്ടു കൊടുക്കാതെ ചേർത്ത് പിടിച്ചേനെ നേടിയെടുത്തേനേ. പക്ഷെ ഇപ്പോൾ അതിന് കഴിയില്ലല്ലോ. എല്ലാ സന്തോഷങ്ങളും അപ്പൻ ത്യജിച്ചത് തനിക്ക് വേണ്ടി ആയിരുന്നു ഇന്നവരെ ഒന്നും തിരിച്ചു കൊടുക്കാനവന് കഴിഞ്ഞിട്ടില്ല. ഇതെങ്കിലും ആ മനുഷ്യന് വേണ്ടി അവനു ചെയ്തേ പറ്റൂ.....
അഞ്ചു ഞെട്ടലോടെ അവൻ പറയുന്നത് കേട്ടിരുന്നു. എന്ത് മറുപടി പറയണം എന്നവൾക്ക് മനസിലായില്ല.
" എനിക്ക് ഇത് ഒരു വലിയ ഷോക്ക് ആയിരുന്നു സിറി......അല്ലാതെ നീ അല്ല ഇതിനൊന്നും കാരണം....." ഇടറിയതെങ്കിലും ആത്മാർത്ഥമായവൾ പറഞ്ഞു.
സിരി അവളുടെ കയ്യിൽ ഒന്ന് അമർത്തി പിടിച്ചു പുഞ്ചിരിച്ചു . ധൃതിയിൽ അവിടുന്ന് ഇറങ്ങി പോയി. അവന്റെ ബൈക്ക് സ്റ്റാർട്ട് ആവുന്ന സൗണ്ട് അഞ്ചു കേട്ടു. അവൻ എങ്ങോട്ടോ പോയെന്നവൾക്ക് മനസിലായി.
" മോളെ..... ഭക്ഷണം ടേബിളിൽ ഉണ്ട്. എനിക്ക് വീട്ടിൽ പോകാൻ സമയം ആയി. മക്കൾ കാത്തിരിക്കും. " അൽപ്പനേരം കഴിഞ്ഞതും വാതിൽക്കൽ വന്നു പറഞ്ഞു സീമേച്ചി പോയി.
അഞ്ജുവിന് എന്ത് ചെയ്യണമെന്ന് ഒരു ബോധവും ഇല്ലായിരിക്കുന്നു. സിറി സംസാരിച്ചു പോയതിൽ പിന്നെ അവളൊന്ന് ഓക്കേ ആയി തുടങ്ങിയിരുന്നു . ഇതിലും വലിയ ദുരന്തങ്ങൾ അതിജീവിച്ചിട്ടുണ്ട് അതൊക്കെ വച്ച് നോക്കുമ്പോൾ ഇതിൽ നിന്നും അതിജീവിക്കാൻ തനിക്ക് പറ്റുമെന്നവൾക്ക് തോന്നി.എവിടെയൊക്കെയോ ഏഥന്റെ ഭാഗത്തുനിന്നും അവൾ ചിന്തിച്ചു തുടങ്ങി. തമ്മിൽ പരസ്പരം ഒന്നും അറിയാതെ എങ്ങനെ ഏഥനുമായുള്ള റിലേഷൻഷിപ് ഇത്രയും മുന്നോട്ട് പോയെന്നവൾക്ക് അത്ഭുതമായി . അവൻ കാണിച്ചതൊന്നും നാടകമല്ലെന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ.
പക്ഷെ ഇത്രയും വലിയൊരു ട്വിസ്റ്റ് ആയിരിക്കും ഏഥനു പറയാൻ ഉണ്ടായിരിക്കുകയെന്നു അവൾ ഓർത്തതേ ഇല്ല. ഐഷു പറഞ്ഞപോലെ 'now he is her sugardaddy. '
എന്ത് കൊണ്ടോ ഏഥനെ കേൾക്കണമെന്നവൾക്ക് തോന്നി. മഹേഷിനെ പോലൊരു ആഭാസന്റെ കൈകളിൽപെടുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ആണെന്ന് വിചാരിച്ചവളാണ് , താൻ സ്നേഹിച്ചു പോയൊരാൾക്ക് സംസാരിക്കാൻ ഒരു അവസരം കൊടുക്കുന്നതിൽ തെറ്റില്ലല്ലോ. അതിലുപരി സിറിക്ക് അവന്റെ അപ്പനിലുള്ള വിശ്വാസവും അവളെ സ്വാധീനിച്ചിരുന്നു.
അഞ്ചു റൂമിന് പുറത്തിറങ്ങി. ആരും ഇല്ലാതെ അവിടം പൂർണമായ നിശബ്ദത ആയിരുന്നു. അവൾക്ക് ചെറുതായി ഭയം തോന്നി. അത്രയും വലിയ വീടിനുള്ളിൽ ഒറ്റപെട്ടത് പോലെ. അഞ്ജുവിന് വിശന്ന് തുടങ്ങി. രാവിലെ ഹോസ്റ്റലിൽ നിന്ന് ഒരു അപ്പം എന്തോ കഴിച്ചതാണ്. ഉച്ചക്കും കഴിച്ചിരുന്നില്ല.
ആ നേരം എന്ത് കൊണ്ടോ സിറിയും ഏഥനും ഒന്നും കഴിച്ചിട്ടുണ്ടാകില്ലല്ലോ എന്നവൾ ചിന്തിച്ചു. ഇങ്ങനെയൊക്കെ ചിന്തിക്കാൻ തന്റെ മനസികാവസ്ഥക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടുണെന്നവൾ കരുതി. എല്ലായിടത്തും കത്തി നിൽക്കുന്ന ലൈറ്റിന്റെ ധൈര്യത്തിൽ അവൾ ഡൈനിങ് ഹാൾ തിരഞ്ഞു നോക്കി. വല്ലാത്ത പിൻഡ്രോപ് സൈലെന്റ്സ് അസ്വസ്ഥതപെടുത്തിയെങ്കിലും അഞ്ചു ധൈര്യം സംഭരിച്ചു ടേബിളിൽ ഇരുന്ന പത്രങ്ങൾ തുറന്നു . കമഴ്ത്തി വച്ചിരിക്കുന്ന പാത്രത്തിൽ ഒന്നെടുത്തു രണ്ടു ചപ്പാത്തിയും ആവി പറക്കുന്ന ചിക്കൻ കറിയും ഒഴിച്ച് വേഗത്തിൽ കഴിച്ചു. വയർ നിറഞ്ഞതും കുറേയൊരു ആശ്വാസം അനുഭവപെട്ടു. വേഗത്തിൽ അടുക്കളയിലെത്തി പാത്രം കഴുകി കമഴ്ത്തി വലിയ ഫ്രിഡ്‌ജ് തുറന്ന് വെള്ളം കുടിച്ചു വേഗത്തിൽ ഹാളിലേക്ക് നടന്നു.
ഹാളിലെ പുതിയ മോഡൽ സോഫയിലേക്കവൾ ഇരുന്നു. വിശപ്പും ക്ഷീണവും മാറിയപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നി അഞ്ജുവിന്. പതുക്കെ അടുത്തേക്ക് വരുന്ന കാലൊച്ച കേട്ടവൾ തലയുയർത്തി. ഒരു ജോഗേർസും ഫുൾ സ്ലീവ് വൈറ്റ് ടീഷർട്ടും ധരിച്ചു ഏഥൻ അവൾക്കു മുന്നിൽ വന്നു നിന്നു.
തുടരും...........................
വെറുപ്പിച്ചോ ഞാൻ എല്ലാരേം 🫣🫣
54 likes
17 comments • 21 shares