അമ്പിളി 🌝
2K views 11 hours ago
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋6  എല്ലാവരുടെയും മുഖത്തെ ആശ്ചര്യം കണ്ടു സജീവന്റെ മുഖത്തു അഭിമാനം തെളിഞ്ഞു. താരയുടെ കണ്ണുകൾ അസൂയയാൽ കുറുകി. വർഷ അവളുടെ തോളിൽ തോള് കൊണ്ടൊരു തട്ട് കൊടുത്തു.  " The goodess of beauty...." വർഷ താരയുടെ കാതിൽ പറഞ്ഞു. താര പല്ല് കടിച്ചു.  രേവതിയുടെയും മീനാക്ഷിയുടെയും മുഖത്തും പറഞ്ഞറിയിക്കാനാവാത്ത വിധം ഞെട്ടൽ കാണാമായിരുന്നു.  കിങ്ങിണി സന്തോഷത്തോടെ  മധുവിനെ നോക്കി ചിരിച്ചു. മധുവാണെങ്കിലോ പഴയകാല കൊട്ടാരം പോലുള്ള ആ വീടും ഉമ്മറത്തു അണിനിരന്നു നിൽക്കുന്ന അഹങ്കാരം തുളുമ്പുന്ന മനുഷ്യൻമാരെയും വിടർന്ന മിഴികളോടെ നോക്കി കാണുകയായിരുന്നു .  " ആളുകളൊക്കെ കുറച്ചു സീൻ ആണല്ലോ. " സജീവന്റെ അടുത്തേക്ക് നീങ്ങി അയാൾക്ക് കേൾക്കാൻ പാകത്തിൽ മധു പറഞ്ഞു.  " കുറച്ചല്ല കുറച്ചധികം." സജീവൻ ചിരിയോടെ മറുപടി പറഞ്ഞു. അയാൾക്കവളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റത്തിൽ വലിയ സന്തോഷം തോന്നി. കേരളത്തിൽ എത്തിയ മുതൽ അവൾ മൊത്തത്തിൽ മാറിപ്പോയി . ബാഗ്ലുരിൽ വച്ച് കണ്ട ആ പെൺകുട്ടിയേ അലവളിപ്പോൾ . വല്ലാത്തൊരു പോസിറ്റിവിറ്റി വന്നു ചേർന്ന പോലെ . ടാക്സിയിൽ നിന്നും അവളുടെ ഡ്രെസ്സും സാധനങ്ങളും അടങ്ങിയ കവറുകൾ സജീവൻ കയ്യിലെടുത്തു ടാക്സി തിരിച്ചു പോയി. " ഇതിലേതാ കഥാനായകൻ? " സഞ്ജുവിനെയും വരുണിനെയും ആകാംഷയോടെ നോക്കിയവൾ ചോദിച്ചു. " രണ്ടാളും അല്ല , അബിമോൻ കിടക്കുകയായിരിക്കും.." സജീവൻ പറഞ്ഞു. എന്തുകൊണ്ടോ അവൾക്കൊരു നിരാശ തോന്നി.  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തന്നെ നോക്കി ചിരിക്കുന്ന കിങ്ങിണിയെ നോക്കി മനോഹരമായവൾ പുഞ്ചിരിച്ചു. അത് കണ്ടതും രേവതി കിങ്ങിണിയെ നോക്കി ദേഷ്യത്തിൽ കണ്ണുരുട്ടി. രണ്ടുപേരും ആ വലിയ വീടിന് ഉമ്മറത്തേക്ക് നടന്നു.  " ഇവളെ ആ ഗസ്റ്റ് housilekk ആക്കിയേക്ക്. ഒന്ന് ഫ്രഷ് ആയി വിശ്രമിച്ചോ. ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വന്നോളാം. " മാധവൻ ഗൗരവത്തിൽ പറഞ്ഞു. മധു എല്ലാവരെയും ഒന്നുകൂടെ നോക്കി സജീവനൊപ്പം നടന്നു.  " കോള്ളാലോടാ.... ചരക്ക്..." സഞ്ജു വഷളൻ ചിരിയോടെ  വരുണിനോടായി പറഞ്ഞു. "സത്യം.... ഇങ്ങോട്ടല്ലേ വരുന്നത്, മുട്ടി നോക്കാം , കൊടുത്ത പൈസക്ക് പലരീതിയിലും മുതലാക്കാമല്ലൊ.............."  " കിട്ടിയാൽ പൊളിക്കും മോനേ....."  രണ്ടു പേരും പരസ്പരം മുഖത്തു നോക്കി ചിരിച്ചു. സ്ത്രീകളെല്ലാം അകത്തേക്ക് കയറി പോയി. മാധവനും കിങ്ങിണിയും ചെടി നനക്കൽ വീണ്ടും തുടങ്ങി. മധുവിനെയും കൊണ്ട് വീടിനു കുറച്ചു മാറി പണിതിട്ടുള്ള ചെറിയൊരു വീട്ടിലേക്കയാൾ ചെന്ന് കയറി . കവറുകൾ നിലത്തു വച്ച് ഉമ്മറത്തെ ചുമരിൽ തൂക്കിയ ചെറിയ ബോക്സിൽ നിന്നൊരു കീ എടുത്തു അയാൾ വാതിൽ തുറന്നു.  " വാ...." അവളെ വിളിച്ചു സജീവൻ അകത്തേക്ക് കയറി. മധു ആകാംഷയോടെ അകത്തേക്ക് കടന്നു ചുറ്റും നോക്കി. ഒരു മൂന്നംഗ കുടുംബത്തിന് സുഖമായി ജീവിക്കാവുന്ന അടിപൊളിയൊരു വീടായിരുന്നത്. രണ്ടു റൂമും അടുക്കളയും ഉൾപ്പെടെ നല്ലൊരു വീട്. തോളിലുള്ള ബാഗ് സോഫയിലേക്കിട്ട് വീടുമുഴുവൻ നടന്നു കണ്ടു ഹാളിലേക്ക് തന്നെയവൾ തിരിച്ചെത്തി.  "മോളുടെ സാധങ്ങൾ ഒക്കെ ഞാൻ ആ റൂമിലേക്ക് വെച്ചിട്ടുണ്ട്. അടുക്കളയിലും വെച്ചുണ്ടാക്കാൻ വേണ്ടതൊക്കെ ഉണ്ട്. ഉണ്ടാക്കി കഴിക്കേണ്ടി വരും. നാളെയും മറ്റന്നാളും ഇവിടെ തങ്ങാം അത് കഴിഞ്ഞുള്ള ദിവസം കല്യാണം അല്ലെ. അന്നുമുതൽ അവിടെയായിരിക്കും." സജീവൻ പറഞ്ഞതിനൊക്കെ അവൾ അനുസരണയോടെ തലയാട്ടി.  " സജീവേട്ടാ......... അതെല്ലാം ആരാണ്? "  അവിടെ കണ്ടവരെ കുറിച്ചാണവൾ ചോദിക്കുന്നതെന്ന് സജീവന് മനസിലായി. സജീവൻ സോഫയിലേക്കിരുന്നു.  " ആ കസേരയിൽ ഇരിക്കുന്നയാളെ കണ്ടില്ലേ അതാണ് മാധവൻ  , ഇവിടുത്തെ ഇപ്പോഴത്തെ കാരണവർ. മാളിക്കൽ നാരായണൻ ആയിരുന്നു അവരുടെ അച്ഛൻ . അഭി മോന്റെ അസുഖം അറിഞ്ഞത് മുതൽ സാറിന് വയ്യായിരുന്നു. അഭി ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന സമയം പെട്ടന്ന് അറ്റാക്ക് വന്നു മരിക്കുകയായിരിന്നു. അദ്ദേഹത്തിന് മൂന്നു മക്കളാണ്. മാധവൻ , രണ്ടാമത്തെയാൾ മഹാദേവൻ , മൂന്നാമത് ലക്ഷ്‌മി . ലക്ഷ്‌മി  ജനിച്ചതിൽ പിന്നെയായിരിക്കുന്നു നാരായണൻ സാറിന്റെ ഉയർച്ച. അതുകൊണ്ട് ഒരുവിധം സ്ഥാപനങ്ങൾക്ക് എല്ലാം ആൾ ലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. മാധവന്റെ ഭാര്യ രേവതി. അവിടെ നമ്മളെ നോക്കി ദഹിപ്പിച്ചു  കൊണ്ടിരുന്ന രണ്ടു സ്ത്രീകളില്ലേ അതിൽ കുറച്ചു വണ്ണമുള്ളതാണ് രേവതി. അടുത്ത് നിന്നിരുന്നത് മീനാക്ഷി . മഹാദേവന്റെ ഭാര്യ. മഹാദേവൻ ആ പൈപ്പ് പിടിച്ചു പുറത്തു നിന്നിരുന്നതാണ്. അദ്ദേഹത്തിന് അടുത്തുള്ളത് മാധവന്റെ ഇളയ മോൾ സാദ്ധ്യ ആ മോൾ പ്ലസ് ടുവിൽ പഠിക്കുന്നു . അയാൾക്ക് മൂന്ന് മക്കളാണ്. മൂത്തവൻ സഞ്ജു അച്ഛനൊപ്പം ബിസിനെസ്സ് നോക്കുന്നു. അവനാണ് അവിടുണ്ടായിരുന്ന പയ്യന്മാരിൽ നീളം കൂടുതൽ ഉള്ളവൻ. മറ്റവൻ വരുൺ മഹാദേവന്റെ മകൻ. അവനും ബിസിനെസ്സ് നോക്കുന്നു. മാധവന്റെ രണ്ടാമത്തവൾ സിത്താര വാതിൽക്കൽ നിന്നിരുന്നതിൽ ചുവപ്പ് ചുരിദാർ ഇട്ടത്. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്. അടുത്ത് ഉണ്ടായിരുന്നത് മഹാദേവന്റെ മോൾ വർഷ , ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ് . പിന്നെ അഭി , അവൻ വയ്യാതെ ആയതിൽ പിന്നെ വല്ലാതെ പുറത്തിറങ്ങാറില്ല. ലക്ഷ്‌മി രണ്ടു കൊല്ലം മുന്നേ ഒരു ആക്സിഡന്റിൽ മരിച്ചു പോയി. ലക്ഷ്‌മിയുടെ ഭർത്താവ് അഭി കുഞ്ഞായിരിക്കുമ്പോൾ മരിച്ചു പോയതാണ്. അന്ന് മുതൽ അവർ ഇവിടെയായിരുന്നു. അമ്മയുടെ മരണം അഭിമോനെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു. അവിടുന്ന് അവന്റെ മുത്തശ്ശൻ കടകളുടെ ഉത്തരവാദിത്തങ്ങൾ ഒക്കെ കൊടുത്തു അവനെ മാറ്റിയെടുത്തു. ഇവരിലെ  ഏറ്റവും തലയെടുപ്പുള്ള പുരുഷൻ അവനായിരുന്നു. പക്ഷെ ഇപ്പോൾ...... " വാക്കുകൾ മുഴുവനാക്കാൻ ആവാതെ അയാൾ ഉമിനീരിറക്കി.  " എന്താ അയാളുടെ അസുഖം? " മധു ആകാംഷയോടെ ചോദിച്ചു. " കാൻസർ ആണ്.... കൂടുതൽ വിവരങ്ങൾ ഒന്നും എനിക്കറിയില്ല." ഒരു ഇടർച്ചയോടെ അയാൾ പറഞ്ഞതും മധുവിന്റെ മുഖത്ത് നല്ലൊരു ഞെട്ടൽ ആയിരുന്നു. പിന്നവൾ ഒന്ന് നെടുവീർപ്പിട്ടു. " ഇപ്പോൾ ഇങ്ങനൊരു കല്യാണം കഴിപ്പിക്കുന്നതിന്റെ കാരണം എന്താ? " ആ ചോദ്യം കേട്ടതും അയാളൊന്ന് പതറി. എന്നിട്ട് ചുറ്റും നോക്കി.  " പൊന്നു കുഞ്ഞേ... ഇവരുടെ പലകാര്യങ്ങളും അറിയാതിരിക്കുന്നതാണ് നല്ലത്. കാണുന്ന പോലെയല്ല ആരും. കൊല്ലാൻ പോലും മടിക്കാത്ത കൂട്ടരാണ്. ഒരുവർഷം വരെ ഒന്നിലും ഇടപെടാതെ നിന്നോ , അവരുടെ ആവശ്യം കഴിഞ്ഞാൽ കിട്ടുന്ന പണവും കൊണ്ട് ഇനിയുള്ള ജീവിതം നന്നായി ജീവിക്ക്." അയാൾ അൽപ്പം ഭയത്തോടെ പറഞ്ഞു.  എല്ലാം കേട്ടിട്ടും യാതൊരു കുലുക്കവും ഇല്ലാതെ നിൽക്കുന്നവളെ അയാൾ അത്ഭുതത്തിൽ നോക്കി.  " അതൊക്കെ ശരി. ഞാൻ ഒരു കാര്യത്തിലും ഇടപെടാനില്ല. എനിക്ക് വലുത് എന്റെ ജീവിതം തന്നെ ആണ് . പക്ഷെ കാര്യം പറഞ്ഞൂടെ." അവൾ മുഖം ചുളിച്ചു പറഞ്ഞു.  " മോളെ, ഇവിടുത്തെ നാരായണൻ സാർ മരിക്കും മുന്നേ എഴുതി വച്ച മുദ്രപത്രം ആണ് എല്ലാത്തിനും കാരണം. അതിന്റെ നിയമവശം ഒന്നും എനിക്കറിയില്ല . എനിക്ക് അറിയുന്നത് ഞാൻ പറഞ്ഞു തരാം. നാരായണൻ സാർ മരിക്കും മുന്നേ സ്വത്തുക്കൾ ഒക്കെ ഭാഗം വച്ച് വിൽപത്രം എഴുതിയിരുന്നു. പക്ഷെ എല്ലാം അഭിമോന്റെ പേരിലാണ്...... അത് ഇനി അവർക്ക് എല്ലാവര്ക്കും ഒരുപോലെ കിട്ടണമെങ്കിൽ അബിമോൻ ഒരു കല്യാണം കഴിക്കണം. കല്യാണം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞു അഭിയും അവന്റെ നിയമപ്രകാരമുള്ള ഭാര്യയും ഒപ്പിട്ടാൽ എല്ലാം തുല്യമായി വീതിക്കപ്പെടും. അതിനു മുന്നേ അബിമോൻ മരിച്ചു പോയാൽ സ്വത്തിന്റെ പകുതി അഭിയുടെ ചികിത്സ നടക്കുന്ന ഹോസ്പിറ്റലിന്റെ ചാരിറ്റി ഫണ്ടിലേക്ക് പോകും. 500 കോടിക്ക് മുകളിലുള്ള സ്വത്തുക്കളാണ്. കുറുക്കന്റെ ബുദ്ധിയുള്ള മാധവൻ സാർ അത് നഷ്ട്ടപെടുത്തില്ല. ഇവിടെ ഈ കാര്യം മാധവൻ സാറിനും മഹാദേവൻ സാറിനും അവരുടെ ആണ്മക്കൾക്കും മാത്രം അറിയുകയുള്ളൂ. പുറത്തു ഇതിനെ പറ്റി അറിയുന്ന ഒരേ ഒരാൾ ഞാൻ ആണ്. അത് കൊണ്ടാണ് പറഞ്ഞത്,ഇതൊന്നും അറിഞ്ഞ പോലെ നടിക്കണ്ട . നിന്റെ കാര്യം മാത്രം നോക്കി ഇവിടെ ജീവിച്ചാൽ അവർ പറഞ്ഞ തുകയും നിന്റെ സ്വതന്ത്രവും എല്ലാം നിനക്ക് കിട്ടും. ഇല്ലെങ്കിൽ ഒരു കുഞ്ഞു പോലും അറിയാതെ അവർ ഇല്ലാതാക്കി കളയും . മനസാക്ഷിയില്ലാത്ത മനുഷ്യന്മാരാണ്. ബാഗ്ലൂരിൽ വച്ച് നീ ചോദിച്ചില്ലേ നിന്നെ തന്നെ തിരഞ്ഞെടുക്കാൻ കാരണം എന്താണെന്ന്. അപ്പോൾ പറഞ്ഞതല്ലാത്ത ഒരു ഉത്തരം കൂടിയുണ്ടതിന്. മാധവൻ സാറിന് വേണ്ടത് ആരും ചോദിക്കാനും പറയാനും വരാത്ത , മരിച്ചാലും ചോദ്യം ഉയരാത്ത ഒരാളെയായിരുന്നു........ " എല്ലാം പറഞ്ഞയാൾ എണീറ്റ് പോകുമ്പോൾ മധു തറഞ്ഞു നിൽക്കുകയായിരുന്നു.  " എരിതീയിൽ നിന്ന് വറചട്ടിയിലേക്കാണോ ഈശ്വരാ ഞാൻ വന്നു പെട്ടിരിക്കുന്നത്..." അവൾ ആശങ്കയോടെ പിറുപിറുത്തു.  അല്പനേരത്തെ ആലോചനക്ക് ശേഷം വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. റൂമിൽ കയറി.  സാരി അഴിച്ചു റൂമിലെ ബാത്റൂമിലേക്ക് കുളിക്കാൻ കയറി. കേരളത്തിലെ തണുത്ത കിണർ വെള്ളം ദേഹത്തിലൂടെ ഒഴുകി ഇറങ്ങുന്നത് കണ്ണടച്ചവൾ ആസ്വദിച്ചു. എത്രയോ കാലങ്ങൾക്കു ശേഷം ഇന്നാണ് താൻ ഇത്രയും തണുപ്പുള്ള വെള്ളത്തിൽ കുളിക്കുന്നതെന്നവൾ ഓർത്തു. കുളി കഴിഞ്ഞു ഒരു നീല ഷോർട് ടോപ്പും വെള്ള ലൂസ് പാന്റും എടുത്തു ധരിച്ചു നേരേയവൾ കട്ടിലിലേക്ക് മലർന്നു കിടന്നു. രാത്രി ഉറക്കം പതിവില്ലാത്തത് കൊണ്ട് ട്രെയിനിൽ വച്ച് ഉറങ്ങിയിരുന്നില്ല , പകലുറക്കം പതിവായതു കൊണ്ടും യാത്രാക്ഷീണം കൊണ്ടും മധുവിന്റെ കണ്ണുകൾ അടഞ്ഞു പോയി. നല്ല ആർദ്രമായ തണുത്ത അന്തരീക്ഷത്തിൽ വരും വരായ്കകളെ കുറിച്ചൊന്നും അറിയാതെ ആ പെണ്ണൊരുത്തി സുഖമായി ഉറക്കം പിടിച്ചു തുടങ്ങി.  **************** " ഡാ...... " അലർച്ച പോലുള്ള ശബ്‌ദം കേട്ടാണ് അഭി കണ്ണ് തുറന്നത്. അപ്പോഴേക്കും തലവേദന കുറച്ചു കുറഞ്ഞിരുന്നു.  " മൂന്നു നേരം തീറ്റ ഉറക്കം. അസുഖമാണെന്നും പറഞ്ഞു കിടന്നാൽ ആകെ ചെയ്യുന്ന പണികളും കൂടെ ചെയ്യണ്ടല്ലോ.."  രേവതിയുടെ അലർച്ച വീണ്ടും മുഴങ്ങിയതും അഭി പതുക്കെ കിടക്കയിൽ നിന്നെണീറ്റു.  ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടര കഴിഞ്ഞിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു പോയി കാണുമെന്നവൻ ഊഹിച്ചു. തന്നെ നോക്കി ദഹിപ്പിക്കുന്ന രേവതിയെ നോക്കി പുഞ്ചിരിച്ചു അഭി അവരെ മറികടന്നു പുറത്തേക്കിറങ്ങി. നേരെ ഡൈനിങ്ങ് ഹാളിൽ എത്തി ടേബിളിൽ പരന്നു കിടക്കുന്ന എച്ചിൽ പത്രങ്ങളൊക്കെയും എടുത്തു കൊണ്ട് പോയി കഴുകി തുടങ്ങി. എല്ലാം കഴിഞ്ഞു ടേബിളും ക്ലീൻ ചെയ്തു നിലവും അടിച്ചു വാരി. അപ്പോഴേക്കും അവൻ കിതച്ചു പോയിരുന്നു. അവൻ ചെയ്യുന്നത് നോക്കി ജാനിച്ചേച്ചിയും അമ്മാളുചേച്ചിയും പുറത്തു തിണ്ണയിൽ ഇരിക്കുന്നുണ്ടായിരുന്നു.  " ഈ വയ്യാത്ത കുഞ്ഞിനെ ഇട്ടു നരകിപ്പിക്കുന്നതിന് ഈ ഭൂതനകളെ ദൈവം വെറുതെ വിടില്ല അമ്മാളു." നിറഞ്ഞ കണ്ണുകൾ തോളിലിട്ട തോർത്തിന്റെ തലകൊണ്ട് തുടച്ചു ജാനിച്ചേച്ചി പറഞ്ഞു.  " എങ്ങനെ നടന്നിരുന്ന കുഞ്ഞാണ് . രാവിലെ ഇസ്തിരിയിട്ടു നിവർത്തി ഷർട്ടും പാന്റും ഒക്കെയിട്ട് വരുന്നൊരു വരവുണ്ടായിരുന്നു. കാണുന്നവരുടെ തല അറിയാതെ ബഹുമാനം കൊണ്ട് കുനിഞ്ഞു പോവുമായിരുന്നു. മുത്തശ്ശനും പോയി ഒന്ന് തളർന്നപ്പോഴേക്കും നീർക്കോലികളൊക്കെ തലപൊക്കി ചീറ്റി തുടങ്ങി. പാവം "  അമ്മാളുചേച്ചിയും നെടുവീർപ്പോടെ പറഞ്ഞു. " ഇതിനെ ഇങ്ങനെ ഇട്ട് ഉപദ്രവിക്കുന്നെങ്കിൽ കല്യാണം കഴിച്ചു വരാൻ പോകുന്ന കുട്ടിയെ ഏതൊക്കെ ചെയ്യുമെന്ന് കണ്ടറിയാം...." ജനിച്ചേച്ചി എണീറ്റു കൊണ്ട് പറഞ്ഞു.  "അതെ..... കണ്ടു തന്നെ അറിയാം. "  എല്ലാം കഴിഞ്ഞു മുഖവും കയ്യും കഴുകി അവനായി അടച്ചു വച്ചിരിക്കുന്ന പാത്രം അഭി തുറന്നു നോക്കി. നല്ല വിശപ്പുണ്ടായിരുന്നവന്. ഒരുപാടൊന്നും കഴിക്കാൻ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആ വളഞ്ഞ പാത്രത്തിൽ ഇരിക്കുന്ന ഇത്തിരി ചോറും സൈഡിലായി വച്ചിരിക്കുന്ന പാവക്ക തോരനും കണ്ടവന്റെ കണ്ണ് നിറഞ്ഞു പോയി..  തുടരും............ എങ്ങനെയുണ്ട് എന്റെ നീലാംബരിയുടെ പോക്ക്
55 likes
13 comments 18 shares

More like this