
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
Read and Write Malayalam Stories and Novels
തിരക്കേറിയ കടൽത്തീരത്തിനോരത്തായി അവളിരുന്നു. വലതു വശത്തായി മണലിൽ വെച്ചിരിക്കുന്ന ഫോണിൽ നിന്നും നന്നേ ചെറിയ ശബ്ദത്തിൽ ഈണം ഒഴുകി.
ഇടയ്ക്കിടെ മിന്നി തെളിയുന്ന ഇൻകമിങ് കാൾ അലെർട് പോലും ശ്രെദ്ധിക്കാതെ ഏതോ ഓർമ്മകളിൽ കൂടി മനസ്സിനെ പായിച്ചുകൊണ്ട് കടലിലേക്ക് തന്നെ ദൃഷ്ടിയൂന്നിയവൾ.
കടൽകാറ്റേറ്റ് അവളുടെ ചെമ്പട്ടിൻ നിറമാർന്ന നീളമുള്ള മുടിയിഴകളും, സാരീ തുമ്പും പാട്ടിനീണം അനുസരിച്ചു പാറി പറന്നു.കടൽത്തിരമാലകൾ കാലിനെ മുത്തമിടാൻ തിരക്ക് കൂട്ടി വീണ്ടും ആഞ്ഞടിച്ചു.
ഗോതമ്പ് നിറമുള്ള മുഖത്തിന് അരുണിമ പരത്തി അസ്തമയ സൂര്യൻ ആഴിയിലേക്ക് പതുക്കെ താണു. ആ മനസ്സ് പോലെ..പക്ഷെ എത്രയൊക്കെ ഓടി ഒളിച്ചാലും ഓർമ്മകൾ... ഓർമ്മകൾ മാത്രം അസ്തമയത്തിനു ശേഷം ആഗതമാകുന്ന ചന്ദ്രന്റെ ശോഭയോടെ കൂടുതൽ മിഴിവാർന്നു നിൽക്കും...
" ആഭേ.. ഹാ നീ ഇവിടെ ഇരിക്കായിരുന്നോ! എത്ര വട്ടം ആയി പെണ്ണെ ഞാൻ വിളിക്കുന്നു. നിന്റെ ഫോൺ എവിടെ?"
ആഭ ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞതും ദാ നിൽക്കുന്നു കണ്ണും കൂർപ്പിച്ചു ഒരുവൾ.
"ശ്.... സോറി എന്റെ സുപ്പു മോളെ, ഞാൻ അറിഞ്ഞില്ലടാ... "
കൈകൊണ്ട് നെറ്റിയിൽ അടിച്ചു, സൈഡിൽ വെച്ചിരുന്ന ഫോൺ എടുത്തു മ്യൂസിക് പ്ലയെർ ഓഫ് ആക്കി നോക്കി കൊണ്ട് ആഭ പറഞ്ഞു
"ഹ്മ്മ്.. നിന്നെ തപ്പി ഈ കടൽക്കര മൊത്തം ഞാൻ പരീക്കുട്ടിയെ പോലെ അലഞ്ഞു നടന്നു എന്റെ കറുത്തമ്മേ..."
കുലുങ്ങി ചിരിച്ചുകൊണ്ട് അവൾ ആഭയ്ക്ക് അടുത്തേക്ക് നടന്നുവന്നു.
എന്നാൽ ഒരു പ്രതികരണവും ഇല്ലാതെ നിൽക്കുന്നവളെ കണ്ട് സുപ്പു ഒന്ന് നിശ്വസിച്ചു.
" എന്താ പെണ്ണെ.നട്ട് പോയ സ്‌ക്വിരലിനെ പോലെ നില്ക്കുന്നെ..അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ.നീ അതും ചിന്തിച്ചാണോ ഇത്രയും നേരം ഇരുന്നത്. "
സുപ്പു എന്ന സുപ്രിയ രാജശേഖർ ആദ്യം തമാശ ആയും പിന്നീട് ഗൗരവത്തോടെയും പറഞ്ഞു നിർത്തി.
" എല്ലാം മറക്കണമെങ്കിൽ ആഭ മരിക്കണം സുപ്പു "
ആഭ ചുണ്ടുകൾ ഒന്ന് പുച്ഛത്തിൽ കോടി നിർവികാരിതയോടെ കടലിലേക്ക് മിഴികൾ നാട്ടി.
" പോയ കാര്യം എന്തായി സുപ്പു? വല്ലതും അറിഞ്ഞോ! "
അവൾ ആകാംക്ഷയോടെ ചോദിച്ചു.
" മ്മ് അന്വേഷിച്ചപ്പോ ഇവിടെ നിന്നും ആൾ ബാംഗ്ലൂർ ക്കു തിരിച്ചു പോയിട്ട് ഇപ്പൊ 2 കൊല്ലം ആയെന്ന അറിഞ്ഞേ. കൂടെ പുതിയ ആളും ഉണ്ട്.." സുപ്പു അത്ര താല്പര്യമില്ലാതെ പറഞ്ഞു നിർത്തി.
എല്ലാം നിസ്സംഗമായി കെട്ടു നില്ക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.എവിടെ ആണെങ്കിലും സന്തോഷത്തോടെ ഇരിക്കട്ടെ..
"എങ്കിൽ നമുക്ക് പോയാലോ.. ക്ലാസ്സിലെ സെന്റ് ഓഫ് കഴിഞ്ഞു നേരെ ഇങ്ങോട്ടേക്ക വന്നത്.നീ ഇല്ലാതെ ഒറ്റയ്ക്ക് നിൽക്കാൻ എന്തോ മടി പോലെ സുപ്പു. ഒരുമിച്ചു പോകാമെന്നോർത്ത ബീച്ച്ലേക്ക് വരാൻ പറഞ്ഞത് ".
"മ്മ് അതെനിക്ക് അറിയാലോ നിനക്ക് ഒറ്റയ്ക്കു നിന്നാൽ കൊക്കാച്ചിനെ പേടി വരുമെന്ന്.. ഒന്ന് പോയെടി പെണ്ണെ.. നീ വാ നമുക്ക് കുറച്ച് നേരം ഇങ്ങനെ വായിനോക്കി ഇരുന്നിട്ട് പോകാം "
അതിനു മറുപടി ആയി അവൾ സുപ്പുവിന്റെ കൈ പിടിച്ചു ചിരിച്ചു കൊണ്ട് താഴെ മണലിലേക്ക് ഇരുന്നു.
സന്ധ്യ മയങ്ങിയ ആകാശത്തേക്ക് നോക്കി കൊണ്ട് ഇരുവരും നിശബ്ദമായി ഇരുന്നു.
അപ്പോളും അവൾ അനേകായിരം നക്ഷത്രക്കൂട്ടങ്ങളിൽ നിന്നും ശോഭയേറിയ ഒരു കുഞ്ഞു നക്ഷത്രത്തെ തിരഞ്ഞു.
ഓർമ്മകൾ.. കണ്ണിനെ ചതിക്കാൻ തുടങ്ങി അന്നേരം...ഏതോ ഓർമ്മകളാൽ അവളുടെ മനസ്സ് കടിഞ്ഞാൺ വിട്ട പട്ടം പോലെ പാറി തുടങ്ങിയതും സുപ്പു അവളെ വിളിച്ചു...
" മോളുസേ നമുക്ക് പോകാം "
മുഖം പ്രസന്നമാക്കാൻ ശ്രെമിച്ചു കൊണ്ട് ആഭ തലയാട്ടി കൊണ്ട് മണലിൽ നിന്നും എഴുനേറ്റു.
" ഇരുട്ടായല്ലോടി സുപ്പു നിനക്ക് ഇനി കണ്ണ് കാണുമോ വണ്ടി എടുക്കാൻ "
ചിരിച്ചു കൊണ്ട് തന്നെ കളിയാക്കിയവളെ മുഖത്തെ വട്ട കണ്ണട ഒന്നുടെ മൂക്കിലേക്ക് ചേർത്തു വെച്ചവൾ കലിപ്പിച്ചു നോക്കി.
" എടിയെടി.. കാര്യം ഇത് സോഡാകുപ്പി ആണെങ്കിലും ഇതിനു നിന്റെ ചൊക്ര കണ്ണിനേക്കാൾ പവറാ ഹും"
കെറുവിച്ചു കൊണ്ട് സുപ്പു സ്കൂട്ടിക്കു നേരെ നടന്നു.
" ഹോ പിണങ്ങാതെന്റെ സോഡാ കുപ്പി "
ആഭ അവൾക് പുറകെ ചിരിച്ചുകൊണ്ട് ഓടി എത്തി സോപ്പിട്ടു
" ഹ്മ്മ് പതപ്പിക്കണ്ട..വാ കേറൂ കേറ് "
സ്കൂട്ടീ 100 ഇൽ പറന്നു, സീതാരാമം എന്ന് സ്വർണലിപിയിൽ എഴുതിയ ഇരുനില വീടിനു മുന്നിൽ നിന്നു.
മുകളിലെ നിലയിൽ പേ ഇൻ ഗസ്റ്റ് ആയിട്ട് താമസിക്കുകയാണ് ആഭയും സുപ്രിയയും
താഴത്തെ നിലയിൽ വീടിന്റെ ഉടമസ്ഥരും
വാർദ്ധക്യം നര കേറിയ ഒരു അപ്പൂപ്പനും അമ്മൂമ്മയും.
രാമനും സീതയും..അവരുടെ മക്കളും കൊച്ചുമക്കളും ഒക്കെ അങ്ങ് ദുബായിൽ സെറ്റൽഡ് ആണ്.
തങ്ങൾ കൊടുക്കുന്ന ചിലവിനുള്ള പൈസ കൂടാതെ വയസാം കാലത്ത് സ്വന്തമായി അവർക്കൊരു വരുമാനം ആയിക്കോട്ടെ എന്ന് വിചാരിച്ചാണ് മക്കൾ മുകളിലെ നില വാടകക്ക് കൊടുക്കാം എന്നൊരു ആശയം വെച്ചത്
ഫാമിലി ആയിട്ട് വരുന്നവരും പെൺകുട്ടികളും മാത്രമേ റെന്റ് നു കൊടുക്കകയുള്ളു എന്നുണ്ട്.
"രാമഛാ......"
സുപ്പു സ്കൂട്ടി പാർക്ക് ചെയ്തു നടന്നു വാതിൽക്കൽ എത്തിയപ്പോ വിളിച്ചു
"നേരം ഇത്രേം ആയില്ലേ സുപ്പു സീതാമ്മയും രാമച്ഛനും ഉറങ്ങീന്നു തോന്നുന്നു.. വാ നമുക്ക് മുകളിലേക്ക് പോകാം "
രണ്ട് പേരും ഫ്രഷ് ആയി വന്നു കിടന്നതേ ഉറങ്ങി പോയി.
**********
പിറ്റേന്ന് രാവിലെ ആഭ നേരത്തെ തന്നെ എണീറ്റു ജോലിയൊക്കെ തീർത്തു ഒരുങ്ങി..
" എടി ഒന്ന് വേഗം ഇറങ്ങേന്റെ സുപ്പു, സമയം എത്ര ആയെന്നു കണ്ടോ? വെളുപ്പാൻ കാലം വരെ ആ കുന്തത്തിലും തോണ്ടി റീൽസ് കണ്ട് കിടക്കും എന്നിട്ട് എണീക്കുന്നതോ!. "
പുറത്തേക്ക് ഇറങ്ങി തന്റെ ചെരുപ്പ് ഇട്ടുകൊണ്ട് വാച്ചിലേക്ക് നോക്കി കലിപ്പ് ഇടുകയാണ് ആഭ
അകത്തു സുപ്പു ജീവൻ മരണ പോരാട്ടം പോലെ ദോശ വായിലേക്ക് കുത്തി നിറച്ചു ഓടുകയാണ്,
ബാഗിലേക്ക് ലഞ്ച് ബോക്സ് വെക്കാൻ.
അതിനിടയിൽ ആഭയുടെ പരാതിക്ക് മറുപടിയും കൊടുക്കുന്നുണ്ട്
" മോളെ ചേച്ചി ദേ കഴിഞ്ഞു ഇപ്പൊ ഇറങ്ങാം. നിന്നെ ഞാൻ കൃത്യ സമയത്ത് തന്നെ കോളേജിൽ എത്തിച്ചിരിക്കുമെന്നു നിനക്കറിയാലോ "
രാവിലത്തെ പണികൾ ഒക്കെ ആഭയ്ക്കുള്ള ഡ്യൂട്ടി ആണ്. വൈകിട്ടത്തെ ഡ്യൂട്ടി സുപ്പുവിനും.
സുപ്പു ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് അവൾക് നൈറ്റ് ഷിഫ്റ്റ് വരാറുണ്ട്.പിന്നെ അല്ലറ ചില്ലറ സാമൂഹിക സേവനം കൂടി ഉണ്ട് കക്ഷിക്ക് അതുകൊണ്ട് വീട്ടു ജോലികൾ അവർ ഇങ്ങനെ മാറിമാറി ചെയ്തു പോന്നു.
ആഭ ഇതിനു മുൻപ് ട്രിവാൻഡ്രം തന്നെയുള്ള ചെറിയ മ്യൂസിക് ഇന്സ്ടിട്യൂഷനിൽ ആയിരുന്നു ക്ലാസ്സ് എടുത്തിരുന്നത്.ഇന്നലത്തെ കൊണ്ട് അവിടെ അവൾ ക്ലാസ്സ് നിർത്തി.
എന്നാൽ ഇന്ന് അവളുടെ സ്വപ്ന സാക്ഷത്കാരത്തിന്റെ ദിനം ആണ്.
ശ്രീ സ്വാതി തിരുനാൾ മ്യൂസിക് കോളേജിൽ അവളുടെ ആദ്യ ദിവസം ആണ് അധ്യാപിക ആയിട്ട്. അതിന്റെ എക്സൈട്മെന്റിലും ടെൻഷനിലും ആണ് ആൾ.
അപ്പോളേക്കും സുപ്പു ഓടിപ്പിടഞ്ഞു പുറത്തേക് വന്നു
" ഹ്മ്മ് ഉവ്വ് ഉവ്വേ.. കഥ പറയാതെ ഇറങ്ങിക്കെ അങ്ങോട്ട് "
ഉന്തി തള്ളി സ്റ്റെപ് ഓടിയിറങ്ങി ഇരുവരു
.താഴെ ഗാർഡനിൽ ചെടി നനക്കുന്ന രാമച്ചന് ടാറ്റാ യും ഫ്ലയിങ് കിസ്സും കൊടുത്തോണ്ട് ശകടത്തിൽ ചാടി കേറി സുപ്പു..
" രാമച്ഛാ.. സീതാമ്മ എവിടെ "
അതും നോക്കി ചിരിച്ചു ആഭ രാമേട്ടന് നേർക്ക് തിരിഞ്ഞു നടന്നു കൊണ്ട് ചോദിച്ചു
"അവൾ അമ്പലത്തിൽ പോയിരിക്കുകയാണ് ആണ് മോളെ..വരുമ്പോൾ ഞാൻ പറഞ്ഞേക്കാം നിങ്ങളിറങ്ങി എന്ന്"
ആഭ രാമന്റെ കാൽ തൊട്ട് നമസ്കരിച്ചു
" ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതത്തിലെ ആദ്യ ദിവസാ. എന്നെ അനുഗ്രഹിക്കണം.
"എന്റെയും സീതയുടെയും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും മോളെ സന്തോഷമായിട്ട് പോയി ജോയിൻ ചെയ്
എന്നാൽ താമസിക്കേണ്ട ..വണ്ടി വിട്ടോ "
അവർ പോയി കുറച്ച് കഴിഞ്ഞാണ് സീതാമ്മ തിരികെ വന്നത്
" അയ്യോ മക്കൾ പോയോ രാമുവെട്ട ..?ശോ പ്രസാദം കൊടുക്കാൻ പറ്റിയില്ല .. മ്മ് എന്തായാലും ഇനി വൈകിട്ട് വരുമ്പോ കൊടുക്കാമല്ലേ. "
" അതു മതി സീതേ. ഇന്നും ഓടി പിടഞ്ഞാ രണ്ടും പോയേക്കുന്നെ.. ആ കാന്താരി ആണ് അവളെ വൈകിപ്പിക്കുന്നെ "
എന്നും പറഞ്ഞു രണ്ടും ചിരി തുടങ്ങി..
" മ്മ് അവൾ ഉള്ളതുകൊണ്ടാ എന്റെ ആഭ മോൾ ഇങ്ങനെ ഹാപ്പി ആയി നടക്കുന്നത് അവൾക്ക് അവളെ ചേരു "അതിനു രാമൻ തല ആട്ടി സമ്മതിച്ചു..
ശ്രീ സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക് 🎶❤️
ഒരു പഴയ കോട്ടയെ അനുസ്മരിപ്പിക്കുന്ന ഗ്രാനൈറ്റ് ഗേറ്റ് നു മുന്നിലേക്ക് അവർ എത്തി ചേർന്നു..
"ദേ കറക്ട് സമയത്തിന് ഞാൻ എത്തിച്ചിട്ടുണ്ടേ. ഇനി എന്നെ പറയാൻ വന്നേക്കരുത് .. All the very best my ആഭ കുട്ടീ.. ഉമ്മാ...അപ്പൊ വലതുകാൽ വെച്ച് ഐശ്വര്യമായി അങ്ങ് കേറിയാട്ടെ.. ഞാൻ പോണു അല്ലേൽ എന്റെ കാലമാടൻ മാനേജർ എന്നെ എടുത്തിട്ട് അലക്കും .. അപ്പൊ ശെരി വൈകിട്ട് നീ ഇറങ്ങുമ്പോ വിളിക്ക്.."
സുപ്പു ജെറ്റ് കണക്കെ സ്കൂട്ടീ പായിച്ചു പോയി
പ്രവേശന കവാടത്തിനു മുന്നിൽ നിന്നു അവൾ തലയുയർത്തി നോക്കി.
തന്റെ സഹനത്തിന്റെയും, കഷ്ടപ്പാടുകളുടെയും, നഷ്ടപെടലുകളുടെയും ഒക്കെ ആകെത്തുക ആണ് ഈ നേട്ടം.
താണ്ടി വന്ന പ്രതിസന്ധികളൊക്ക മലവെള്ള പാച്ചിൽ കണക്കെ കണ്ണിലേക്ക് കുത്തിയൊലിച്ചു വന്ന നിമിഷം കണ്ണുകൾ ഇറുക്കിയടച്ചു ദീർഘനിശ്വാസം എടുത്തു ആഭ അകത്തേക്ക് കയറി.
കണ്ണിനും മനസിനും കുളിർമയേകുന്ന ആ അന്തരീക്ഷം ആഭയ്ക്ക് ഒരുപാട് ഇഷ്ടമായി.
പഴമയെ വിളിച്ചോതുന്ന ഓടിട്ട കെട്ടിടങ്ങൾ ആണ്..
നിറയെ മരങ്ങളും മരങ്ങളേകുന്ന തണുപ്പും തണലും ആസ്വദിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു..
.മുൻ തിരുവിതാംകൂർ മഹാരാജാവ് ശ്രീ സ്വാതി തിരുനാൾ രാജാവിന്റെ പേരിലുള്ള തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ കോളേജിന് പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉണ്ട്.
ക്യാമ്പസിനു അകത്തേക്ക് കയറിയപ്പോൾ തന്നെ ഓരോ ക്ലാസ്സ് റൂമുകളിൽ നിന്നായി സ്വരങ്ങളും പാട്ടുകളും.. ഓരോ ഇൻസ്‌ട്രുമെൻറ്സ്ന്റെ ശബ്ദവും അടുത്തേക്ക് നടക്കുംതോറും കൂടുതൽ തേളിവോടെ മികവോടെ കേട്ടുകൊണ്ട് മുന്നോട് ചലിച്ചു ആഭേരി.
വോക്കൽ, വീണ, വയലിൻ, മൃദംഗം, നൃത്തം എന്നിവയാണ് ഇവിടുത്തെ പ്രധാന വിഷയങ്ങൾ...
5.6 ഏക്കറുകളിൽ പ്രകൃതി ഭംഗിയോട് കൂടി വ്യാപിച്ചു കിടക്കുന്ന ക്യാമ്പസ്..സംഗീത ലോകത്തെ ഭാവി വാഗ്ധാനങ്ങളെ പടുത്തുയർത്താൻ തികഞ്ഞ അന്തരീക്ഷം...
മെയിൻ ഓഫിസിലേക്ക് കയറി പ്രിൻസിപ്പാളിനെ കണ്ടതിനു ശേഷം ആഭ പ്യൂൺന്റെ അകമ്പടിയോടെ സ്റ്റാഫ് റൂമിലേക്ക് പ്രവേശിച്ചു..
ഓരോ ടീച്ചേർസിനും ഇരിക്കാൻ പ്രതേകം ടേബിളും കസേരയും ഉണ്ട്..അവൾക്കായി ഒരുക്കിയ ഇരിപ്പടത്തിലേക്ക് അമർന്നപ്പോൾ തന്നെ കുറച്ച് പേരായിട്ട് ചുറ്റും കൂടി പരിചയപ്പെടുവാനായിട്ട്.
എല്ലാവരെയും പരിചയപെട്ടതിനു ശേഷം അവൾ തനിക്ക് തന്നിരിക്കുന്ന ടൈംടേബിൾ നോക്കി. 3 വർഷത്തെ കോഴ്സുകൾ ആണ്.. അതിൽ ഫസ്റ്റ് യേർസ് നും സെക്കന്റ് ഇയർസിനും ആണ് അവൾക്ക് ക്ലാസുകൾ എടുക്കേണ്ടത്.വീണ വാദ്യത്തിലും അവൾ ക്ലാസ്സ് എടുക്കുന്നുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ വന് ആഭയെ കൂട്ടികൊണ്ട് ക്ലാസ്സ്‌റൂമിലേക്ക് പോയി..
ഫസ്റ്റ് ഇയർ ക്ലാസ്സിക്കേല് ആണ് അവർ ചെന്നത്.. ദൂരെ നിന്നും തന്നെ കേൾക്കമായിരുന്നു ശബ്ദ കോലാഹലങ്ങൾ..
അടുത്തെത്തും തോറും മനസിലായി
ആരോഗ്യവും മംഗളവും കൊണ്ടുവരുമെന്ന് പറയപ്പെടുന്ന മധ്യമാവതി രാഗത്തിലെ ഗാനം ആണ് കേൾക്കുന്നത്...
ഡെസ്കിൽ കൊട്ടി താളം പിടിച്ചു ഒരുവൻ പാടുകയാണ് ഏറ്റുപാടാൻ കൂടെയുള്ള സഹപാഠികളും
🎶🎶
"വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ
കണ്ണാടി നോക്കും നേരത്ത്
സ്വപ്നം കണ്ടിറങ്ങി വന്നോളെ
ചെമ്മാന പൂമുറ്റം നിറയെ
മണി മഞ്ചാടി വാരിയെറിഞ്ഞോളെ
കുങ്കുമമിട്ട കവിൾത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ
മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ
നിലാവിലൊരുങ്ങിമയങ്ങണ പെണ്ണേ
കണ്ണാടി തിങ്കൾ കണ്ണാടി തിങ്കൾ കണ്ണാടി
നോക്കും നേരത്ത് നാടോടിക്കഥയുടെ"🎶🎶🎶
ആഭ ചെറുചിരിയോടെ ക്ലാസിനു അകത്തേക്ക് കയറി.. പെട്ടെന്ന് ആരോ അകത്തേക്ക് വന്നതറിഞ്ഞു കുട്ടികൾ നിശബ്ദരായി വാതിൽക്കലേക്ക് നോക്കി..
മാമ്പഴ മഞ്ഞ കളറിലെ പ്ലെയിൻ ജോർജിറ്റ് സാരീ ഉടുത്ത, അരയ്ക്ക് താഴെ നിതംബം മറഞ്ഞു കിടക്കുന്ന നീളൻ മുടിയിഴകളും,നിറയെ പീലികൾ നിറഞ്ഞ വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകളും, കട്ടിയുള്ള പുരികത്തിനു നടുവിൽ കറുത്ത വട്ടപ്പൊട്ടും അതിനു മുകളിൽ കുറിയും... ചെറു ചിരിയിൽ വിരിഞ്ഞ കുഞ്ഞു നുണക്കുഴിയും ആയി ആഭേരി.
അവളെ കണ്ടതും പിള്ളേരുടെ കിളികൾ പറന്നു.
" എടാ കിച്ചാ നീ ഈ പെണ്ണിനെ കുറിച്ചാണോ ഇപ്പൊ പാടിയത്..ഇതാരാടാ..എന്നാ ഒരു ഗ്ലാമർ ആ നോക്കിയേ.."
ആഭയെ നോക്കി കണ്ണും തള്ളി രാഹുൽ പറന
ഞ്ഞു. കിച്ചൻ എന്ന കൃഷ്ണജിത് ഉം ഏകദേശം അതെ എക്സ്പ്രഷൻ തന്നെ
".ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്... ഇത് നിങ്ങളുടെ പുതിയ മ്യൂസിക് ടീച്ചർ ആണ്..ഇന്ന് ഈ ക്യാമ്പസിലെ ടീച്ചറുടെ ആദ്യ ദിവസവും ആദ്യ ക്ലാസും ആണ്.. "
"അയ്യോ ടീച്ചർ ആയിരുന്നെടാ " കിച്ചനും രാഹുലും തമ്മിൽ നോക്കി തല ചൊറുകി...
"എല്ലാവരും ടീച്ചറെ വെൽക്കം ചെയ്തോളു. അപ്പോ ഐശ്വര്യം ആയിട്ട് തുടങ്ങിക്കോളൂ കുട്ടി.. ഞാൻ ചെല്ലട്ടെ...." പ്രിൻസിപ്പൽ .. ആഭയോട് പറഞ്ഞു നടന്നു നീങ്ങി..
സാർ പോകാൻ കാത്തിരുന്ന പോലെ എല്ലാരും പിന്നെയും ബഹളങ്ങൾ തുടങ്ങി.. ടീച്ചറുടെ പേരെന്താ നാടെവിടെയാ കല്യാണം കഴിഞ്ഞോ എന്നുള്ള ചോദ്യത്തര പങ്ക്തി ആയി
ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുട്ടികൾക്ക് എല്ലാം അവളെ വളരെ ഇഷ്ടമായി.. ഓരോ കുട്ടികളെ പരിചയപെട്ടു
അവരെ കൊണ്ട് പാട്ടുകൾ പാടിച്ചും സമയം വേഗം ഓടി നീങ്ങി..
അന്നത്തെ ദിവസം രണ്ട് പീരിയഡ് മാത്രമേ ആഭയ്ക്ക് ഉണ്ടായുള്ളൂ..
വൈകുന്നേരം ആയപ്പോൾ അവൾ സുപ്പുവിനെ വിളിച്ചു ത്താൻ ഇറങ്ങി എന്ന് പറഞ്ഞു.. സുപ്പുവ്വിന് urgent work വന്നതുകൊണ്ട് അവളോട് ഒരു ഓട്ടോ വിളിച്ചു പോയ്കൊള്ളാൻ പറഞ്ഞു ഫോൺ വെച്ച്..
ആഭ റോഡിലേക്ക് ഇറങ്ങി നേരെ ബസ്റ്റോപ്പിലേക്ക് നടന്നു...
ക്ലാസ്സ് 3.30 ആകുമ്പോൾ കഴിയുന്നതുകൊണ്ട് ആ നേരം ബസിൽ തിരക്കൊന്നുമില്ലായിരുന്നു.. ഒരു 4 മണി കഴിഞ്ഞാൽ സ്കൂൾ പിള്ളേരുടെ തിക്കും തിരക്കും ആയിരിക്കും ബസുകളിൽ..
തന്റെ ബസ് വന്നപ്പോ ഒഴിഞ്ഞ വിന്ഡോ സീറ്റ് നോക്കി ആഭ ഇരുന്നു..
കോളേജിലെ ആദ്യ ദിവസം തന്നെ അവൾക് വളരെ ഇഷ്ടമായിരുന്നു..
അച്ഛനും അമ്മയ്ക്കും സന്തോഷം ആയിട്ടുണ്ടാകും തന്റെ ഇന്നത്തെ ഈ നിലയിൽ.. അവരുടെ കൂടെ സ്വപ്നം ആയിരുന്നു ഇത്..
ബസ് ഓടുന്നതിനു അനുസരിച്ചു വീശുന്ന ചെറിയ കാറ്റിൽ കണ്ണുകൾ മാടി അടച്ചുകൊണ്ട് അവൾ സീറ്റിൽ മെല്ലെ ചാരി കിടന്നു..
അവളുടെ അമ്മയും അച്ഛനും അടങ്ങിയിരുന്നാ കൊച്ചു സ്വർഗ്ഗത്തിലെ ഓർമകളിലേക്ക് ഊളിയിട്ടു..
ആഭേരി എന്ന എല്ലാവരുടെയും ആഭ.
പാലക്കാടൻ തൃത്താല എന്ന ഗ്രാമത്തിൽ, നാദം വീട്ടിൽ ശ്രീനി പൊതുവാളിന്റെയും കാർത്യായനിയുടെയും ഏക മകൾ.
കുഞ്ഞുങ്ങളില്ലാതെ ഇരുന്ന ഇവർക്ക് നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ശേഷം അവരുടെ 45 ആം വയസിൽ കിട്ടിയ പൊന്നോമനയാണ് ആഭ. അച്ഛന്റെയും അമ്മയുടെയും ചെല്ലക്കുട്ടി.
അത്ര കണ്ടു സാമ്പത്തികം ഇല്ലാത്ത, അച്ഛനും അമ്മയും മകളും അടങ്ങുന്ന കൊച്ചു കുടുംബം ആണ് ഇവരുടേത്.
പൊതുവാളിനു തൃത്താല ശിവക്ഷേത്രത്തിൽ ഇടയ്ക്ക വായന ആയിരുന്നു ജീവിത മാർഗം. കാലാകാലങ്ങൾ ആയി ഇവരുടെ പൂർവികർ ആയിരുന്നു ക്ഷേത്രങ്ങളിലെ സോപാന സംഗീതഞർ.
താഴെ ജാതിയിലുള്ള കാർത്യായനിയെ സ്നേഹിച്ചു വിവാഹം കഴിച്ച പേരിൽ പൊതുവാളിനു സ്വന്തം കുടുംബത്തിൽ നിന്നു തന്നെ ശക്തമായ പ്രതിഷേധങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
അതിൻ പ്രകാരം അവർ ആ ഗ്രാമത്തിൽ തന്നെ വേറെ വീട് വെച്ച് അങ്ങോട്ടേക്ക് മാറി.
കാർത്യയനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു അവർ ഇവരുടെ വിവാഹത്തിന് മുമ്പ് ദീനം വന്നു മരണപ്പെടുകയും ചെയ്തിരുന്നു.
സംഗീതപരമായുള്ള കഴിവുകൾ ആഭയ്ക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ട്.
ചെറുപ്പം മുതലേ അവൾ സംഗീതവും അച്ഛന്റെ പാരമ്പര്യം പിന്തുടർന്ന് സോപാന സംഗീതവും ഇടയ്ക്ക വായനയും, വീണവാദ്യവും പഠിച്ചിരുന്നു.
എല്ലാം ദിവസവും പൊതുവാൾ പുലർച്ചെ പുറപ്പെടും.
അച്ഛന്റെ തോളിലിരുന്നു കുഞ്ഞു ആഭയും ക്ഷേത്രത്തിലേക്ക് പോകും.
ആഭയുടെ 14 ആം വയസിൽ പൊതുവാളിനു സ്ട്രോക്ക് വന്നതോട് കൂടി അദ്ദേഹം തളർന്നു കിടപ്പായി.
അവരുടെ ജീവിതം പ്രതിസന്ധിയിലും ആയി.
കുഞ്ഞിലേ തൊട്ട് പ്രാരാബ്ദങ്ങൾക്ക് നടുവിൽ വളർന്ന ആഭ ഏതു സാഹചര്യത്തിലും പൊരുത്തപ്പെട്ടു പോകുന്ന പ്രകൃതമായിരുന്നു.
ഒരു തൊട്ടാവാടി..
ഒരാളോടും മുഖം കറുപ്പിച്ചു ഒരു വാക്ക് പോലും മിണ്ടാൻ ആകാത്ത ഒരു സാധു.ഉൾവലിഞ്ഞ പ്രകൃതം ആയതുകൊണ്ട് തന്നെ സൗഹൃദങ്ങളും കുറവായിരുന്നു.
വീട്ടിലെ കാര്യങ്ങൾ അവതാളത്തിൽ ആയപ്പോൾ പിന്നീട് കാർത്തു ആണ് വീട്ടു വേലയ്ക്ക് പോയി അവളുടെ പഠനം മുന്നോട്ട് കൊണ്ട് പോയത്.
കിടപ്പിലായ ഭർത്താവിന്റെ ചികിത്സചിലവുകളും മകളുടെ പഠനചിലവുകളും ആ പാവത്തിന് താങ്ങാവുന്നതിനു അപ്പുറം ആയിരുന്നു.
എങ്കിലും മകളെ അവർ പഠിപ്പിച്ചു. ഡിഗ്രിക്കു അവൾ സംഗീതം ആണ് തിരഞ്ഞെടുത്തത്.
അവളുടെ ഇഷ്ട വിഷയം ആയതുകൊണ്ട് തന്നെ നല്ല രീതിക്ക് പഠിച് ഇറങ്ങുകയും ചെയ്തു.
ഇനിയും മുന്നോട്ട് പോകണമെന്നുണ്ടായിരുന്നെങ്കിലും, പിന്നീട് അമ്മയുടെയും ആരോഗ്യനില കണക്കിലെടുത്തു തന്റെ 20 ആം വയസിൽ അവൾ കുട്ടികൾക്ക് സംഗീത ക്ലാസുകൾ എടുത്തു തുടങ്ങി.
തൃത്താല ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ ഒക്കെ ആഭയുടെ കച്ചേരിയും പാട്ടുകളും ഇല്ലാത്ത ഉത്സവങ്ങ്ൾ ഇല്ലായിരുന്നു.
തരക്കേടില്ലാത്ത ചെറിയ വരുമാനം അതിൽ നിന്നും കിട്ടി തുടങ്ങി.
ഒരു സംഗീത അധ്യാപക ആവുക എന്നത് അവളുടെ മോഹം ആയിരുന്നു.. വല്യ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ആഭയ്ക്ക് രാഗങ്ങളും സ്വരങ്ങളും ഒക്കെയായിരുന്നു കൂട്ടുകാർ.
അച്ഛന്റെ മരുന്നുകളും വീട്ടിലേക്ക് ആവശ്യമായതും വാങ്ങി കഴിയുമ്പോൾ തന്നെ കിട്ടുന്ന കാശിന്റെ പകുതിയും തീരും.
വീട്ടിൽ മിക്കപ്പോളും അരപ്പട്ടിണി ആണെങ്കിലും മൂവർക്കും ഇടയിലുള്ള സ്നേഹവും ഐക്യവും എന്നുമുണ്ടായിരുന്നു.. .. ഈ ഭൂമിയിൽ ആഭയ്ക്ക് കൂട്ട് അവർ മാത്രേ ഉണ്ടായിരുന്നുള്ളൂ...
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/49696/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
" അമ്മേ " കേട്ട കാര്യത്തിന്റെ തരിപ്പിൽ അവൻ അലറി.
" അലറണ്ട ഇന്ദ്ര ഞാൻ ഇത് നടത്തും " എല്ലാം തീരുമാനിച്ച ഉറപ്പിച്ച പോലെ സുലോചന പറഞ്ഞതും ഇന്ദ്രൻ തന്റെ ദേഷ്യം കടിച്ചു പിടിച്ചു..
" അമ്മേ... എനിക്ക് 32 വയസ് ഉണ്ട് ആ എനിക്കണോ 18 വയസായ കുട്ടീയെ അമ്മ ആലോചിക്കുന്നത് " ദേഷ്യപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ട് പോകും എന്ന് തോന്നൽ ഉണ്ടായത് കൊണ്ടു ഇന്ദ്രൻ തന്റെ അമ്മയെ പറഞ്ഞു മനസിലാക്കി.
" അത് എന്താ 18 വയസായ കുട്ടികൾ കല്യാണം കഴിക്കുന്നില്ലേ " തന്റെ തീരുമാനത്തിൽ നിന്ന് താൻ മാറില്ല എന്ന് ഉറച്ചു കൊണ്ട് സുലോചന പറയുമ്പോൾ ഇന്ദ്രൻ അമ്മയെ തുറിച്ചു നോക്കി ശേഷം ഇതെല്ലാം നോക്കി ഇരിക്കുന്ന അച്ഛനെയും..
" അമ്മയ്ക്ക് എന്താ പറഞ്ഞാൽ മനസ്സിലാകാത്തത്... അച്ഛന് ഒന്നും പറയാൻ ഇല്ലേ അതോ അച്ഛനും കുടി അറിഞ്ഞിട്ടാണോ " പൊട്ടി വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ടു ഇന്ദ്രൻ ചോദിച്ചു.
" നി അച്ഛനോട് ചുടാവണ്ട ഇത് എന്റെ തീരുമാനം ആണ് ഇനി നിന്റെ അമ്മയായ എനിക്ക് നിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ പാടില്ല എന്ന് ഉണ്ടോ " ഗൗരവത്തോടെ സുലോചന ചോദിക്കുമ്പോൾ ഇന്ദ്രൻ തന്റെ നെറ്റി ഒന്ന് തിരുമി..
" ഞാൻ അങ്ങനെയാണോ പറഞ്ഞത്... അമ്മ എന്താ എന്നെ മനസ്സിലാകാത്തത് ആ കുട്ടിക്ക് 18 വയസേ ഒള്ളു അമ്മേ " ഒരിക്കൽ കുടി ഇന്ദ്രൻ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു..
" നി ഇനി എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല ഇന്ദ്ര ഞാനും അച്ഛനും അവർക്ക് വാക്ക് കൊടുത്തു ഈ വിവാഹം നടക്കണം നടത്തും ഞാൻ " ഉറപ്പോടെ പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് കയറി പോയതും ഇന്ദ്രൻ കൈ ചുരുട്ടി അടുത്തുള്ള തുണിൽ ഇടിച്ചു..
" അച്ഛാ അച്ഛൻ എങ്കിലും " അവസാന പ്രതിക്ഷ എന്നോണം ഇന്ദ്രൻ അച്ഛനോടായി പറഞ്ഞു..
" ഇന്ദ്ര നല്ല മോളോടാ നിനക്ക് ചേരും " അത്രയും പറഞ്ഞു കൊണ്ട് രാജീവൻ എഴുനേറ്റ് പോകുമ്പോൾ ഇന്ദ്രൻ രോക്ഷം കൊണ്ടു വിറച്ചു... ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ല എന്ന് മനസിലായതും പോക്കറ്റിൽ നിന്ന് കീയും എടുത്തു വണ്ടിയും എടുത്തു ഇന്ദ്രൻ പാഞ്ഞു...
അവന്റെ വണ്ടിയുടെ ശബ്ദം കേട്ടതും ഹാളിൽ ആയിരുന്ന സുലോചനയും രാജീവനും പുറത്തേക്ക് വന്നു ശേഷം തമ്മിൽ തമ്മിൽ നോക്കി...
" എടൊ അവനു ഇഷ്ടമല്ലെങ്കിൽ ഇത് വേണോ " രാജീവൻ ചോദിച്ചു പോയി.
" വേണം ഏട്ടാ... ഇപ്പോൾ തന്നെ അവനു 32 വയസായി... നമ്മൾ എല്ലാകാര്യവും അവരോട് പറഞ്ഞത് അല്ലെ അവർക്കും സമ്മതംമായത് കൊണ്ടല്ലേ ഇത് ഉറപ്പിച്ചത് പിന്നെ അവന്റെ ഇഷ്ടക്കേട് ഒരുമിച്ച് ജീവിക്കുമ്പോൾ ഇതെല്ലാം മാറിക്കൊള്ളും " പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് കയറി പോകുമ്പോൾ രാജീവൻ ഒന്ന് നിശ്വസിച്ചു...
ഇത് കൃഷ്‌ണദീപം വീട്....കൃഷിക്കാരനായ രാജീവന്റെയും അയാളുടെ പ്രിയ പത്നി സുലജനയുടെയും സ്വർഗ്ഗഭവനം... ഇരുവർക്കും മൂന്ന് മക്കൾ... മുത്തത് ഗായത്രി... വിവാഹം കഴിഞ്ഞു ഭർത്താവ് വിനയൻ... ഇരുവർക്കും രണ്ട് മക്കൾ... രണ്ടാമത് നമ്മുടെ നായകൻ ഇന്ദ്രൻ... ആൾക്ക് കവലയിൽ ഒരു സൂപ്പർമാർക്കറ്റ് നടത്തുന്നു...ഏറ്റവും ഇളയത് വിഷ്ണു... കക്ഷി ഇപ്പൊ പഠിക്കുന്നു...
" നിന്റെ വിവാഹം ഞങ്ങൾ ഉറപ്പിച്ചു " രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മുരളി പറഞ്ഞതും അവൾ പതുക്കെ കണ്ണുകൾ ഉയർത്തി അച്ഛനെ ഒന്ന് നോക്കി.
" നല്ല ചെക്കനും വിട്ടുകാരുമാണ് നിനക്ക് അവിടെ ഒന്നിനും ഒരു കുറവും ഉണ്ടാവില്ല.. ചെക്കന് സ്വന്തമായി സൂപ്പർ മാർക്കറ്റ് ഒക്കെ ഉണ്ട് വിവാഹം കഴിഞ്ഞാലും നിന്നെ പഠിപ്പിക്കാൻ വിടാം എന്ന് അവർ പറഞ്ഞിട്ടുണ്ട് നിന്റെ ഭാഗ്യമാണ് ഇതുപോലൊരു കുടുംബത്തിൽ നിന്ന് ആലോചന വരുന്നത് " അവളെ തന്നെ ഉറ്റ് നോക്കി കൊണ്ടു ശോഭ പറഞ്ഞു..
" അവർക്ക് എത്രയും വേഗം വിവാഹം നടത്തണമെന്നാണ്..അനേഷിച്ചടത്തോളം നല്ല ആലോചന തന്നെയാണ് " കൃഷ്ണ പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി.. ശേഷം കഴിച്ച പാത്രം എടുത്തു കൊണ്ടു എഴുനേറ്റു.
" നി എന്താ ഒന്നും പറയാത്തത് " മുരളിയുടെ വാക്കുകളിൽ ഇഷ്യ നിറഞ്ഞു.
" എല്ലാം അച്ഛന്റെ ഇഷ്ട്ടം " ആ വാക്കുകൾ അവർ കേട്ടോ എന്ന് പോലും സംശയമാണ്... കാരണം അത്രയും പതുക്കെയാണ് അവൾ സംസാരിക്കുന്നത്...
പക്ഷെ അവളുടെ വാക്കുകളിൽ അവിടെ ഇരുന്നവരുടെ മുഖം തെളിഞ്ഞു...
" എന്നാ അതികം വൈകണ്ട അച്ഛാ എത്രയും വേഗം വിവാഹം നടത്താം " പിന്നിൽ നിന്ന് കേൾക്കുന്ന സംസാരത്തിനു ഒന്നും ചെവി കൊടുക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു.. ശേഷം താൻ കഴിച്ച പ്ലേറ്റ് കഴുകി വെച്ച് കൊണ്ടു തന്റെ മുറിയിലേക്ക് നടന്നു...
മുറിയുടെ കതകുകൾ ചാരിയതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി ഇറങ്ങിയതും ഒരുമിച്ച് ആയിരുന്നു...
അതെ നിറഞ്ഞ കണ്ണുകളോടെ തന്നെ തന്റെ കുഞ്ഞി മുറിയിൽ വെച്ചിട്ടുള്ള കൃഷ്ണ ഭഗവാന്റെ വിഗ്രഹത്തിലേക്ക് അവൾ ഉറ്റ് നോക്കി..
" എല്ലാവർക്കും ഞാനൊരു ബാധ്യത ആണ് ഇനി നിനക്കും അങ്ങനെ ആണോ " കണ്ണുകൾ നിറച്ചുകൊണ്ട് ആ പെണ്ണ് ചോദിക്കുമ്പോൾ അവൾക്ക് പോലും മനസ്സിലാവാത്ത ഒരു പുഞ്ചിരി ആ കൃഷ്ണന്റെ ചുണ്ടിൽ തെളിഞ്ഞിരുന്നോ...
ഇത് മാണിക്യമംഗലം വീട്.... Kseb ഓഫീസർ ആയിരുന്ന മുരളിയുടെയും ശോഭയുടെയും വീട്... മുരളി ഒരു കർക്കശക്കാരൻ ആണ്... അവരുടെ മൂത്ത മകൻ കൃഷ്ണദേവ് എന്നാ കിച്ചു... മുരളിയുടെയും ശോഭയുടെയും ഓമന പുത്രൻ...പിന്നീട് അവർക്ക് ഒരു മകൾ ജനിച്ചു ഭൂമിക.
പക്ഷെ അവളുടെ ജനനം മുതൽ കിച്ചുവിന്റെ പോലെ സുഖകരമല്ലായിരുന്നു... അതുകൊണ്ടാണോ എന്ന് അറിയില്ല കുഞ്ഞിലേ മുതൽ അവൾ അവളിലേക്ക് തന്നെ ഒതുങ്ങി... ആരോടും അതികം സംസാരിക്കില്ല സ്വന്തമായി ഒരു അഭിപ്രായം പറയാൻ പോലും അവൾക്ക് പേടിയാണ്... എന്തിന് ഏറെ സംസാരിക്കുന്നത് പോലെ പതുങ്ങിയാണ്... ഭൂമിക ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ...
.
.
.
.
.
ദിവസങ്ങൾ കൊഴിഞ്ഞു പോയി... ഇന്ദ്രൻ പല വഴികളും നോക്കി കല്യാണം ഒന്ന് മുടുക്കാൻ പക്ഷെ കുടുംബം മുഴുവനും ഒട്ടും കെട്ടായി നിന്ന് കൊണ്ട് അതെല്ലാം പൊളിച്ചു കൊടുത്തു...
" ഇന്ദ്രാ നി വിട്ടിൽ പോകുന്നില്ല " പതിവ് സ്ഥലമായ വായനശാലയിൽ ഇരിക്കുകയാണ് ഇന്ദ്രൻ കൂട്ടിനു ചെറുപ്പം മുതൽ ഉള്ള കൂട്ടുകാരൻ അരുണും ഉണ്ട്.
" എന്തിനു " അതായിരുന്നു അവന്റെ മറുപടി.
" എന്തിനെന്നോ നാളെ നിന്റെ വിവാഹമാണ് ഇന്ദ്ര നി അത് മറക്കണ്ട " അരുൺ ഓർമ്മിച്ചു.
" വിവാഹം... എല്ലാം അറിയുന്ന നി തന്നെ എന്നോട് പറയണം ആർക്കും എന്റെ മനസ് അറിയണ്ട " പറഞ്ഞു കൊണ്ട് ഇന്ദ്രൻ പിന്നിലേക്ക് ചാഞ്ഞു ഇരുന്നു...
അരുണിനും എന്ത് പറഞ്ഞു അവനെ സമാധാനപ്പെടുത്തും എന്ന് അറിയില്ലായിരുന്നു..
" എന്തായാലും നി ഇപ്പൊ വീട്ടിലേക്ക് ചെല്ല് ചേച്ചിയും അളിയനും ഒക്കെ വന്നത് അല്ലെ " അരുൺ പറഞ്ഞതും ഇഷ്ടമല്ലെങ്കിൽ കുടി ഇന്ദ്രൻ കാവി മുണ്ട് മുറുക്കി ഉടുത്തു തന്റെ ബൈക്കിൽ കയറി വീട്ടിലേക്ക് വിട്ടു.. അതിന്നും നോക്കി താക്കോൽ കൊണ്ടു വായനശാല പൂട്ടി അരുണും അവന്റെ വീട്ടിലേക്ക് നടന്നു..
വീട്ടിലേക്ക് ചെന്നതും കണ്ടു ഉമ്മറത്തു ഇരിക്കുന്നവരെ.. ഇന്ദ്രൻ ബൈക്ക് ഷെഡിലേക്ക് കയറ്റി വെച്ച് കിയും എടുത്തു ആരെയും നോക്കാതെ വീടിന് ഉള്ളിലേക്ക് കയറാൻ തുടങ്ങി..
" അത് എന്ത് പോക്കാ അളിയാ ഇവിടെ ഇരിക്ക് നമ്മുക്ക് സംസാരിക്കാം " വിനയൻ തന്റെ മടിയിൽ ഇരിക്കുന്ന ശ്രേയ മോളെ ഒന്നുകൂടി പിടിച്ചു ഇരുത്തി കൊണ്ടു വിളിച്ചു പറഞ്ഞു..
" സംസാരിച്ചടത്തോളം വയറു നിറഞ്ഞിരിക്ക അളിയാ ഞാൻ ഇല്ല " പറഞ്ഞു കൊണ്ടു അവൻ കയറി പോയതും ഗായത്രി തന്റെ അമ്മയെയും അച്ഛനെയും നോക്കി..
" അവനു ഇപ്പോഴും ഈ വിവാഹത്തിന് സമ്മതം അല്ലെ അമ്മേ " ഗായത്രി ചോദിച്ചതും സുലോചന അവളെ ഒന്ന് നോക്കി..
ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവൾക്ക് വേണ്ട മറുപടി...
" അതൊക്കെ ശെരിയായിക്കൊള്ളും " അവരുടെ മൂഡ് മാറ്റാൻ എന്നോണം വിനയൻ പറഞ്ഞു...
അവരുടെ ഉള്ളിലും ആ പ്രാർത്ഥന ആയിരുന്നു....
റൂമിൽ കയറിതും ഇന്ദ്രന് വല്ലാതെ വിയർപ്പമുട്ടി പോയി... കല്യാണമായത് കൊണ്ടു അലറ ചില്ലറ പെയിന്റിംഗ് വർക്ക് എല്ലാം ചെയ്തിരുന്നു.. അതുപോലെ സിംഗിൾ കൊട്ട് കട്ടിൽ മാറ്റി ഡബിൾ കൊട്ട് കട്ടിൽ സ്ഥാനം പിടിച്ചു... പുതിയ ബെഡ്... അതുപോലെ ഒരു അലമാരിയും...നാളെ ഇതേ സമയം ഇവിടെ മറ്റൊരാൾ കുടി ഉണ്ടാവും ഇന്ന് ആലോചിക്കുന്നതോറും അവന്റെ തല പെരുത്തു കയറി... ഇനിയും ഇവിടെ നിന്നാൽ വട്ട് പിടിക്കും എന്ന് തോന്നിയത് കൊണ്ടു കുളിക്കാനുള്ള തോർത്തും എടുത്തു കൊണ്ടു റൂമിൽ നിന്ന് ഇറങ്ങി അടുക്കള വശത്തെ വാതിൽ തുറന്ന് കൊണ്ടു പിന്നാമ്പുറത്തെക്ക് ഇറങ്ങി... ചെറിയൊരു കുളം ഉണ്ട്.. ഇന്ദ്രന്റെ കുളിയും തേവാരവും ആ കുളത്തിൽ ആണ്....
ആ വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ ദേഹത്തു ഒരു കുളിരു തോന്നിയെങ്കിലും ഉള്ളം അപ്പോഴും താപം നിറഞ്ഞിരുന്നു...
ഒരുപാട് നേരം കഴിഞ്ഞാണ് അവൻ വീട്ടിലേക്ക് കയറിയത്.. അവൻ ചെല്ലുമ്പോൾ അവനെ കാത് എന്നപോലെ എല്ലാവരും ഭക്ഷണം കഴിക്കാൻ റെഡിയായി ഇരിക്കുന്നുണ്ട്.. മറ്റൊന്നും പറയാതെ റൂമിൽ നിന്ന് തോർത്തു വിരിച്ചിട്ട് ഒരു ടീഷർട് ധരിച്ചു കൊണ്ടു അവരോടൊപ്പം ഒരു ചെയർ വലിച്ചിട്ടു അവനും ഇരുന്ന്. ആരോടും അവൻ സംസാരിച്ചില്ല..
'" നാളെ എല്ലാവരും നേരത്തെ റെഡിയാവണം ഇവിടുന്ന് ഒരു 9 മണി ആക്കുമ്പോൾ ഇറങ്ങണം " രാജീവൻ പറഞ്ഞു കൊണ്ട് ഇന്ദ്രനെ നോക്കി... പക്ഷെ അവൻ അതൊന്നും കേട്ട ഭാവം നടിക്കാതെ കഴിച്ചു എഴുനേറ്റ് പ്ലേറ്റ് കൊണ്ടു അടുക്കളയിലേക്ക് പോയി..
" എടുത്ത തീരുമാനം തെറ്റായി പോവുമ്പോ അമ്മേ " ആകുലതയോടെ ഗായത്രി ചോദിക്കുമ്പോൾ സുലോചനയുടെ ഉള്ളിലും അതെ സംശയം തന്നെ ആയിരുന്നു...
" ഒന്നും ഉണ്ടാവില്ല ചേച്ചി" വിഷ്ണു പറഞ്ഞു.. എന്നാലും എല്ലാവരുടെ ഉള്ളിലും ആ ചിന്ത തന്നെ ആയിരുന്നു...
ആരെയും നോക്കാതെ തന്റെ റൂമിലേക് കയറി വാതിൽ അടച്ചു... അവനെ പോലെ ഒരുവളും അസ്വസ്ഥതമായ മനസ്സോടെ ഉറക്കം വരാതെ കിടക്കുവായിരുന്നു...അവൾ തന്റെ കൈയിലെ മൈലാഞ്ചി ചുവപ്പിലേക്ക് ഉറ്റ് നോക്കി.. നന്നായി ചുവന്നിട്ടുണ്ട്.. ഇത് ഇട്ട് തരുമ്പോൾ ചേച്ചി പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മന്ത്രിച്ചു.
" മൈലാഞ്ചി എത്ര ചുവെക്കുന്നോ അത്രയും ഇഷ്ട്ടം ആയിരിക്കും ചെക്കന് മോളോട് "
ആ വാക്കുകളിൽ അവളിൽ നാണത്തിന്റെ ചിരി ആയിരുന്നില്ല... മറിച് പേടി ആയിരുന്നു നിറച്ചത്...
" ഇന്ദ്ര ഇന്ദ്ര " ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയത് ഉറക്കം മുറിഞ്ഞ ഇഷ്യയോടെ ഇന്ദ്രൻ കണ്ണുകൾ ചിമ്മി തുറന്നു...
മുന്നിൽ തെളിഞ്ഞ ചിരിയോടെ നിൽക്കുന്ന സുലോചനയെ കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു പോയെങ്കിലും ആ ചിരിയുടെ പിന്നിലെ കാരണം ഓർത്തതും അവന്റെ മുഖം മങ്ങി...
" ഇന്ദ്ര എഴുനേല്ക്ക് കുളിച്ചു റെഡി അവ് ഒൻപത് മണി ആക്കുമ്പോഴേക്കും നമ്മുക്ക് ഇറങ്ങണം " ധൃതിയോടെ സുലോചന പറഞ്ഞതും ഇന്ദ്രൻ ഇഷ്ടമില്ലാഞ്ഞിട്ട് പോലും ബെഡിൽ നിന്ന് എഴുനേറ്റു... ശേഷം അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ടു അവൻ തോർത്തു എടുത്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..
" ഡാ ഇനിയിപ്പോ കുളത്തിലേക്ക് പോവണ്ട ഇവിടെ ബാത്രൂം ഉണ്ടല്ലോ... നിയെ പെട്ടെന്ന് കുളിച്ചിട്ട് വായോ ഞാൻ അപ്പോഴേക്കും നിനക്ക് കഴിക്കാൻ എടുത്തു വെക്കാം " പറഞ്ഞു കൊണ്ടു അലമാരിയിൽ നിന്ന് പുതിയൊരു ബെഡ്ഷീറ്റും പുതപ്പും പില്ലോ കവറും എടുത്തു വിരിച്ചു... ശേഷം എല്ലാം ശെരിയല്ലേ എന്ന് ഉറപ്പ് വരുത്തി കൊണ്ടു പുറത്തേക്ക് പോയി..
ഇന്ദ്രൻ അതൊന്ന് നോക്കി കൊണ്ടു ബാത്രൂമിലേക്ക് കയറി... പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു കുളിച്ചു ഇന്ദ്രൻ പുറത്തേക്ക് ഇറങ്ങുമ്പോൾ സുലോചന കൈയിൽ ഒരു പ്ലേറ്റുമായി നിൽപ്പുണ്ടായിരുന്നു...
" വാ വന്നിരിക്ക് " ഇന്ദ്രൻ മറുത്തൊരു അക്ഷരം പറയാതെ അടുത്തുള്ള ചെയറിൽ ഇരുന്നു.. സുലോചന അവനു നേരെ പ്ലേറ്റ് നീട്ടി.. ഇന്ദ്രൻ അത് വാങ്ങി കഴിക്കാൻ തുടങ്ങി..
" എനിക്ക് അറിയാം നിനക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടെന്ന് പക്ഷെ നീയൊന്ന് മനസിലാക്കണം ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നം ആണ് മക്കളുടെ വിവാഹം ഇത്രയും കാലം ഓരോരോ കാര്യങ്ങൾ പറഞ്ഞു നി അത് മുടക്കി.. അതുകൊണ്ട് തന്നെയാണ് നിന്നെ പോലും കൂട്ടാതെ ഞങ്ങൾ പോയി ഈ വിവാഹം ഉറപ്പിച്ചത്... പക്ഷെ അമ്മയ്ക്ക് ഉറപ്പ് ഉണ്ട് ആ കുട്ടി എന്റെ മോന് ചേർന്നത് തന്നെയാണ് എന്ന് അത് ഒരിക്കൽ നിനക്കും മനസിലാവും " പറഞ്ഞു കൊണ്ടു സുലോചന തിരിഞ്ഞു നടക്കുമ്പോൾ ഇന്ദ്രൻ അതെ ഇരിപ്പ് തുടർന്നു...
" അളിയോ ആഹാ കഴിച്ചു കഴിഞ്ഞില്ലേ ദേ ഇറങ്ങാൻ സമയം ആയി " വിനയൻ അകത്തേക്ക് കയറി കൊണ്ടു കൈയിൽ പിടിച്ചിരുന്ന ഇന്ദ്രന്റെ വിവാഹം വസ്ത്രം ബെഡിലേക്ക് വെച്ചു.
" അടിപൊളി അക്കിട്ടുണ്ടല്ലോ അളിയാ കഴിഞ്ഞെങ്കിൽ വന്നേ ഇന്ന് ഞാനാണ് അളിയനെ റെഡിയാക്കുന്നത് ചെല്ല് ചെല്ല് "
പിന്നീട് എല്ലാം പെട്ടെന്നു ആയിരുന്നു...ഗോൾഡൻ ആൻഡ് യെൽലോ ഷെയടിൽ വരുന്ന കുർത്തയും അതിനു മാച്ചായാ കരയോട് ചേർന്ന മുണ്ടും ആയിരുന്നു വേഷം... മുടി ഒതുക്കി ഇന്ദ്രൻ ഒരുങ്ങി...
അതിന് ശേഷം മുതിർന്നവരുടെയെല്ലാം അനുഹ്രങ്ങളും വാങ്ങിച്ചു കൊണ്ടു കാറിലേക്ക് കയറുമ്പോൾ ഇന്ദ്രൻ ഒരു നിമിഷം എല്ലാവരുടെയും മുഖത്തേക്ക് നോക്കി... എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം പക്ഷെ തനിക്?
ആ ഒരു ചോദ്യം അവന്റെ ഉള്ളിൽ തങ്ങി നിന്നു....
" എന്നെപോലൊരു ആളെ ആയിരിക്കുമോ ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാവുക അതോ എന്നെ പോലെ ആ കുട്ടീയെ ആരെങ്കിലും നിർബന്ധിപ്പിച്ചത് ആയിരിക്കുമോ "
ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവന്റെ ഉള്ളിൽ ഒരു സമയം കടന്നു പോയി...
" അളിയോ മതി ഇനി പിന്നെ ആലോചിക്കാം " വിനയന്റെ ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്... അവൻ ഞെട്ടലോടെ വിനയനെ നോക്കി പിന്നീട് ചുറ്റിനും...
" എന്റെ ചേട്ടാ മതി നോക്കിയത് ഇങ്ങോട്ട് ഇറങ് " വിഷ്ണു കുടി പറഞ്ഞതും ഇന്ദ്രൻ കാറിൽ നിന്ന് ഇറങ്ങി...
അവരെ സ്വീകരിക്കാൻ മുരളിയും ശോഭയും കൃഷ്ണനും മുന്നിൽ തന്നെ ഉണ്ടായിരുന്നു... കൃഷ്ണ തന്നെ ഇന്ദ്രന്റെ കാൽ കഴുകി അവനെ അകത്തേക്ക് സ്വീകരിച്ചു....ഒന്ന് പ്രതീക്ഷണം വെച്ച് കൊണ്ടു ഇന്ദ്രൻ നടക്ക് മുന്നിൽ വന്നു നിന്നു..
എന്നിരുന്നാലും ഇന്ദ്രന്റെ മനസ് മുഴുവനും അസ്വസ്ഥമായിരുന്നു.. ഒപ്പം പലവിധ ചിന്തകളും...
പെട്ടെന്ന് വാദ്യോപകരണങ്ങൾ മുഴുങ്ങിയതും ഇന്ദ്രൻ മുന്നിലേക്ക് നോക്കി.... താലം പിടിച്ച പെൺകുട്ടികൾക്ക് പിന്നിലൂടെ നടന്നു വരുന്നവളെ കണ്ടതും അവൻ പോലും അറിയാതെ കണ്ണുകൾ വിടർന്നു...
ഗോൾഡൻ വൈറ്റ് കമ്പോ വരുന്ന സെറ്റ് സാരി ഭംഗിയിൽ ഉടുത്തു മിതമായ ആഭരണങ്ങൾ അഴിഞ്ഞു മുല്ലപ്പൂ ചൂടി നിൽക്കുന്ന ആ കുഞ്ഞിപ്പെണ്ണിനെ ഇന്ദ്രന്റെ കണ്ണുകൾ ഒപ്പിയെടുത്തു...പക്ഷെ ആ കണ്ണുകളിലെ ഭാവം അത് എന്തെന്ന് മനസിലാക്കാൻ അവനു കഴിഞ്ഞില്ല...
മൂന്ന് പ്രാവിശ്യം വലം വെച്ച് ഇന്ദ്രന് മുന്നിൽ നിൽക്കുമ്പോൾ ഒരു പ്രാവിശ്യം പോലും ഭൂമിയുടെ കണ്ണുകൾ ഇന്ദ്രനെ നോക്കിയില്ല...
" മുഹൂർത്തം ആയി താലി കെട്ടിക്കൊള്ളൂ " തിരുമേനിയുടെ ശബ്ദം കേട്ടതും രാജീവൻ പുജിച്ച താലി ഇന്ദ്രന്റെ കൈകളിലേക്ക് കൊടുത്തു... ഇരു കൈകൾ കൊണ്ടു അത് വാങ്ങിച്ചു ഭൂമിയുടെ നേർക്ക് പിടിച്ചതും ആ നിമിഷം തലയുർത്തി ഭൂമി നോക്കി... ഒരു നിമിഷം അവരുടെ ഇടഞ്ഞു എങ്കിലും തിരുമേനിയുടെ ശബ്ദം കേട്ടതും ഇന്ദ്രൻ താലി ഭൂമിയുടെ കഴുത്തിലേക്ക് ചാർത്തി...ഗായത്രി ഭൂമിയുടെ മുടി പൊക്കി വെച്ചു... മൂന്ന് കെട്ടും കെട്ടി ഇന്ദ്രൻ കൈകൾ മാറ്റുമ്പോഴും ഭൂമി കണ്ണുകൾ അടച്ചു പ്രാർഥനയോടെ ആയിരുന്നു നിന്നത്...തിരുമേനി നീട്ടിയ സിന്ദൂരം വിരലിനാൽ അവളുടെ നെറുകയിൽ ചാർത്തുമ്പോൾ ഒരു പൊട്ട് അവളുടെ മുക്കിനു തുമ്പിലും സ്പർശിച്ചു...അതിന് ശേഷം ഇരുവരും തുളസി മാല പരസ്പരം അണിയിച്ചു...
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/50177/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നീ പോകാൻ തന്നെ തീരുമാനിച്ചോ മോളെ...... എനിക്ക് എന്തോ കേട്ടിട്ട് പേടിയാകുന്നു....."
അവരുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ഒരു മാതാവിന്റെ ആദിയായിരുന്നു... എന്നാൽ അതിനു മറുപടിയായി അവളിൽ നിന്നും വന്നത് ഒരു പുഞ്ചിരിയും.....
" പോകാതെ പിന്നെ എങ്ങനെയാ അമ്മ...... നമ്മുടെ അവസ്ഥ അമ്മയ്ക്ക് നന്നായി അറിയില്ലേ..... ഇത്രയും ശമ്പളത്തോടുകൂടിയ ജോലി വേറെ കിട്ടില്ല..... "
അവൾ അവരെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു......
"അതുകൊണ്ടുതന്നെയാ മോളെ എനിക്ക് ഇത്രയും പേടി....... രണ്ടു കൊച്ചുങ്ങളെ പഠിപ്പിക്കാൻ ഇത്രയും ശമ്പളം എന്ന് പറയുമ്പോൾ...... ഇതൊക്കെ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണോ....."
അമ്മയുടെ മനസ്സിൽ തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുള്ള ആശങ്കകളാണ് എന്ന് അറിയാവുന്നതിനാൽ തന്നെ അവരുടെ വാക്കുകൾ അവൾ അത്രത്തോളം കാര്യമായി എടുത്തില്ല....
"" വെറുതെ പഠിപ്പിക്കാൻ അല്ലല്ലോ..... ആ ഓണം കേറാമൂലയിൽ പോയി നിന്ന് പഠിപ്പിക്കണ്ടേ.... അപ്പോൾ പിന്നെ എത്രയൊക്കെ കാശു തരേണ്ടിവരും...
മൂത്ത കൊച്ചിന് ഹാർട്ടിന് ചെറിയ കമ്പ്ലൈന്റ് ഉണ്ട്..... അതിനങ്ങനെ അധിക ദൂരം യാത്രയയൊന്നും ചെയ്യാൻ പാടില്ല...... മരുന്നൊക്കെ മുടങ്ങാതെ കഴിക്കുകയും വേണം...... അതുകൊണ്ടാണ് ഒരു ടീച്ചറിനെ അവിടെ നിർത്തി പഠിപ്പിക്കാൻ തീരുമാനിക്കുന്നത്......."
അവൾ അവരുടെ ആശങ്കകളെ അകറ്റാൻ എന്നോണം എല്ലാം പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങി......
" എന്നാലും മോളെ........ നിന്നെപ്പോലെ കല്യാണം കഴിക്കാത്ത ഒരു പെൺകുട്ടി ഇതുപോലെ ഒരു സ്ഥലത്ത് നിന്ന് പഠിപ്പിക്കുക എന്നൊക്കെ പറയുമ്പോൾ.... എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ നീ ഞങ്ങളെ എങ്ങനെ അറിയിക്കും.... ഈ ജോലി നമുക്ക് വേണ്ട മോളെ...... നീ അവിടെ നിൽക്കുമ്പോൾ അമ്മയ്ക്ക് മനസ്സമാധാനം കിട്ടില്ല..... "
എന്നിട്ടും അവരുടെ മനസ്സ് തന്റെ വാദങ്ങളിൽ തന്നെ ഉറച്ചുനിന്നു.....
" അമ്മ...... ഞാനൊരിക്കൽ പോയി കണ്ടതല്ലേ..... അതൊരു വലിയ ഫാമിലിയാ...... അവിടെ എന്തു പേടിക്കാനാ....അംഗങ്ങൾ തന്നെ കുറേയുണ്ട്... സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമുള്ള അപ്പച്ചനും അമ്മച്ചിയും ഒക്കെ ..... എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം..... പിന്നെ ആരെങ്കിലും ചോദിച്ചാൽ ഞാൻ ഹോസ്റ്റലിൽ നിൽക്കുകയാണ് എന്ന് അമ്മ പറഞ്ഞാൽ മതി....... "
ഭവാനിയമ്മ ഒന്നും മിണ്ടിയില്ല...... എങ്കിലും അവരുടെ മനസ്സ് പുകയുകയായിരുന്നു....... ഒരേ ഒരു മകളാണ് പാർവണ..... അവളുടെ അച്ഛൻ മരിച്ചിട്ട് 10 വർഷത്തോളമായി....... പൊന്നുപോലെയാണ് അവളെ നോക്കുന്നത്.... അച്ഛൻ ഉണ്ടാക്കിവെച്ച കടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല...... അതിന്റെ പിന്നാലെ ഓടിയോടി താൻ തളർന്നു..... എന്നിട്ടും മകളുടെ പഠിപ്പ് മുടക്കിയില്ല....
പോകാനായി ബാഗ് പാക്ക് ചെയ്യുന്ന മകളുടെ മുഖം കാണുംതോറും ആ അമ്മ മനസ്സുരുകി.....
സുന്ദരിയായ മകൾ..... തൊട്ടാൽ പൊട്ടുന്ന പ്രായം... പുറംലോകവുമായി ബന്ധമില്ലാത്ത ഇതുപോലെ ഒരിടത്ത് ഒറ്റയ്ക് അവൾ..... അവർക്ക് അതിനോട് യോജിക്കാൻ കഴിയുന്നില്ലായിരുന്നു......
" എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ജോലി മതിയാക്കി ഇറങ്ങിക്കോണം കേട്ടല്ലോ....... കടമൊക്കെ നമുക്ക് എങ്ങനെയെങ്കിലും തീർക്കാം..... എന്റെ മോൾ അത്രേം കഷ്ടപ്പെട്ട് കടം തീർക്കണമെന്ന് അമ്മയ്ക്ക് ആഗ്രഹമില്ല...... "
അവർ അവസാന വാക്ക് എന്നോണം പറഞ്ഞതും അവൾ ചിരിയോടെ തലയാട്ടി......
" അമ്മ...... ഞാൻ ചെറിയ കുട്ടി ആണോ...... അല്ലല്ലോ...... മനുഷ്യരെ കണ്ടാൽ അവരെ വിലയിരുത്താനും മോശം സാഹചര്യങ്ങൾ മനസ്സിലാക്കാനും എനിക്ക് കഴിയും.... അമ്മ വെറുതെ പേടിക്കേണ്ട...... എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ മതിയാക്കി വന്നോളാം........ "
പറഞ്ഞുകൊണ്ട് അവൾ അവരുടെ തോളിൽ കൈവെച്ചു......
"എങ്കിൽ ഞാൻ കൂടി വരട്ടെ...... നിന്നെ അവിടെ ആക്കിയിട്ട് ഞാൻ തിരിച്ചു വന്നോളാം......"
"അമ്മ...... വയ്യാത്ത അമ്മ എന്റെ കൂടെ വന്നിട്ട് ഒറ്റയ്ക്ക് തിരിച്ചു വന്നാൽ എനിക്ക് സമാധാനമായിട്ട് നിൽക്കാൻ പറ്റുമോ........ കൂടെ ആരെയെങ്കിലും കൊണ്ടുപോകാം എന്ന് വെച്ചാൽ, അവിടെ വന്നു കണ്ടിട്ട് ഇനി എന്തൊക്കെ കഥകൾ പാടി നടക്കും എന്ന് പറയാൻ കഴിയില്ല...... എനിക്ക് സ്ഥലം ഒക്കെ കൃത്യമായി അറിയാമല്ലോ...... റെയിൽവേ സ്റ്റേഷനിൽ വന്ന് അവിടുത്തെ സാർ പിക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്........"
അവൾ പറഞ്ഞതും അവർ പകുതി മനസ്സോടെ സമ്മതിച്ചു...... പണ്ടേ വാശി കാരിയാണ്....... ഇനി എന്തൊക്കെ പറഞ്ഞാലും അവളെ എതിർക്കാൻ കഴിയില്ല.... അങ്ങനെ എതിർത്താലും അവൾ തീരുമാനത്തിൽ നിന്ന് പിന്മാറാനും പോകുന്നില്ല......
ഇനിയെല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ....... ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെയും മകളെയും ഒരിക്കലും ദൈവം ദ്രോഹിക്കില്ല....
💜💜
ഓട്ടോയിലാണ് അവർ റെയിൽവേ സ്റ്റേഷൻ വരെ എത്തിയത്... അവളെ ട്രെയിനിൽ കയറ്റിയ ശേഷം അവർ ആ ഓട്ടോയിൽ തന്നെ തിരിച്ചു പോയി....... ബസ്സ് കയറിയിറങ്ങാൻ ഒന്നും അവരെക്കൊണ്ട് ഇപ്പോൾ കഴിയാറില്ല .... വാതത്തിന്റെ ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്.......
അമ്മയെ സമാധാനിപ്പിക്കാൻ പലതും പറഞ്ഞു എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവൾക്കും ഭയം ഉണ്ടായിരുന്നു....... പരിചയമില്ലാത്ത സ്ഥലത്തേക്കാണ് പോകുന്നത്......
അവിടെയുള്ള ആരെയും ഒന്നിനെയും പരിചയമില്ല...... എങ്കിലും വലിയ ഒരു കുടുംബം ആണ്..... പ്രായമായ അമ്മച്ചിയും ചെറിയ കുട്ടികളും സ്ത്രീകളും എല്ലാം ഉണ്ട്..... അതുകൊണ്ടുതന്നെ ഭയക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു......
ഒരുപാട് ദൂരം ഉള്ളതിനാൽ തന്നെ നന്നായി ഒന്നുറങ്ങി....... റെയിൽവേ സ്റ്റേഷനിൽ പിക്ക് ചെയ്യാൻ സാർ വരുമെന്ന് അമ്മയോട് പറഞ്ഞത് കള്ളമാണ്....
റെയിൽവേ സ്റ്റേഷൻ ഇറങ്ങിയശേഷം വീണ്ടുമൊരു ബസ്സ് കൂടി കയറണം....... അവൾ ബാഗിൽ കരുതിയിരുന്ന ആഹാരം എടുത്തു കഴിച്ചു....... ഇരമ്പലോടെ ട്രെയിൻ മുന്നോട്ട് പോയി.......
ഇറങ്ങേണ്ടുന്ന സ്ഥലം എത്തിയപ്പോൾ രാത്രിയായിരുന്നു..... ഇന്ന് പോകാൻ കഴിയില്ല...... അവൾ അവിടെത്തന്നെ ലേഡീസ് വെയിറ്റിംഗ് ഷെഡിൽ തങ്ങാൻ തീരുമാനിച്ചു...... പരിചയമില്ലാത്ത സ്ഥലങ്ങളിൽ റൂമെടുത്ത് താമസിക്കാൻ അവൾക്ക് ധൈര്യം വന്നില്ല.......
രാവിലെ റെയിൽവേ സ്റ്റേഷൻ അടുത്ത് തന്നെയുള്ള ബാത്റൂമിൽ കയറി കുളിച്ച് ഫ്രഷായവൾ ബസ്റ്റോപ്പിലേക്ക് പോയി.........
മൂന്നാല് മണിക്കൂർ യാത്രയുണ്ട്....... ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും വിശന്നു തുടങ്ങി...... കയ്യിൽ കരുതിയിരുന്ന ബിസ്കറ്റും വെള്ളവും കഴിച്ചെങ്കിലും വിശപ്പ് മാറിയില്ല..... ഉച്ചയോടെയാണ് സ്റ്റോപ്പിൽ എത്തിയത് .........
അടിവാരം എന്നെഴുതിയിരിക്കുന്ന ബോർഡിലേക്ക് അവൾ നോക്കി...... ഇവിടെ തന്നെയാണ് ഇറങ്ങി നിൽക്കാൻ പറഞ്ഞത്....... മൊബൈൽ എടുത്ത് നോക്കിയപ്പോൾ റേഞ്ച് ഉണ്ട് ഭാഗ്യം........
മാന്വൽ സാറിന്റെ നമ്പറിലേക്ക് വിളിച്ചു.....എടുക്കുന്നില്ല...അപ്പോൾ സാർ യാത്രയിൽ ആയിരിക്കും......അവിടെ റേഞ്ചിന് ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് അന്നേ സാർ സൂചിപ്പിച്ചിരുന്നു.......
അവിടുത്തെ ലാൻഡ് ലൈനിലേക്ക് വിളിച്ചു നോക്കിയാലോ...... അങ്ങനെ ആലോചിച്ചില്ലെങ്കിലും പിന്നെ അവൾ തന്നെ അത് വേണ്ട എന്ന് വെച്ചു........ ആദ്യ ദിവസമായിട്ട് ഒരു മുഷിച്ചിൽ വേണ്ട..... കുറച്ചു സമയം കാത്തിരുന്നു നോക്കാം......
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു കാർ അവളുടെ മുന്നിൽ വന്നു നിന്നു...... അതിൽ നിന്നും 35 വയസ്സോളം പ്രായം വരുന്ന ഒരു മനുഷ്യൻ ഇറങ്ങി...... മാന്വൽ ......
അദ്ദേഹത്തിന്റെ മക്കളെ പഠിപ്പിക്കാൻ ആണ് പോകുന്നത്....... മറ്റുള്ള കുട്ടികളെല്ലാം പുറത്തൊക്കെ നിന്ന് പഠിക്കുകയാണ്...... സാറിന് മക്കളെ കൂടെ തന്നെ നിർത്തണമെന്ന് ആഗ്രഹമുണ്ട്......
അപ്പോഴേക്കും ചിരിച്ചുകൊണ്ട് അയാൾ അവൾക്ക് അരികിലേക്ക് നടന്നു.....
" യാത്ര എല്ലാം സുഖമായിരുന്നോ ..... "
അയാൾ സൗഹൃദത്തോടെ ചോദിച്ചു..
"ആ....... അതെ സാർ..... ഇത്തിരി ദൂര കൂടുതൽ ഉണ്ട് പക്ഷേ അത് കുഴപ്പമില്ല......"
"വല്ലതും കഴിച്ചതാണോ..... ഇവിടെ അടുത്ത് നല്ല കടകൾ ഒന്നുമില്ല..... നമുക്ക് അവിടെ പോയി കഴിച്ചാൽ പോരേ......."
അയാൾ ഒന്നു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.... അവൾക്ക് ആദ്യമായി വാങ്ങിക്കൊടുക്കുന്ന ആഹാരം മോശമാകണ്ട എന്ന ഒരു ആഗ്രഹത്തോടെയാണ് അങ്ങനെ പറഞ്ഞത്.....
" മതിയല്ലോ സാർ......... ഞാൻ കഴിച്ചിട്ട ബസ്സിൽ കയറിയത്..... "
സംസാരിച്ചുകൊണ്ട് തന്നെ അയാൾ കാറിന്റെ ഡോർ തുറന്നു കൊടുത്തു...... അതിൽ കയറി സീറ്റ് ബെൽറ്റ് ഇട്ട് അവൾ ഇരുന്നു..... മെല്ലെ ആ വാഹനം മുന്നോട്ടു നീങ്ങി.... അവൾ കൗതുകത്തോടെ പുറത്തെ ഓരോ കാഴ്ചകളും കണ്ടു ഇരിക്കുകയാണ്......
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിന്നെ മുകളിലേക്കുള്ള വഴിയാണ്...... വളരെ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നവർക്ക് മാത്രമേ അതിൽ കൂടെ പോകാൻ കഴിയും..... ഒരുവശം അഗാധമായ കൊക്കയാണ്......
പക്ഷേ പതിവായി യാത്ര ചെയ്യുന്നതുകൊണ്ട് ആവണം എന്ന് തോന്നുന്നു സാറിന്റെ മുഖത്ത് വലിയ ടെൻഷനൊന്നുമില്ല....... പക്ഷേ രണ്ടാമത്തെ പ്രാവശ്യം ആ വഴി വന്ന പാർവണക്ക് ആദ്യദിവസം പോലെ തന്നെ രണ്ടാമതും ഭയം തോന്നി.......
അതിനാൽ തന്നെ അവൾ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു..... ആ ഇരുന്ന ഇരുപ്പിൽ തന്നെ മയങ്ങി പോവുകയും ചെയ്തു..... പിന്നെ ഉണരുന്നത് ബംഗ്ലാവിൽ എത്തിക്കഴിഞ്ഞ് സാർ തട്ടി വിളിക്കുമ്പോൾ ആണ്.......
ഇത്രയും സമയം ഉറങ്ങിയതിൽ അവൾക്ക് വല്ലാത്ത ചളിപ്പ് തോന്നി...... അവർ കാറിൽ നിന്നിറങ്ങിയതും രണ്ടു ജോലിക്കാർ ഓടി വന്നു...... ലഗേജ് എല്ലാം അവർ തന്നെ അകത്തേക്ക് കൊണ്ടു വച്ചു.......
അവളെ വരവേൽക്കാൻ എന്നോണം താമസക്കാരെല്ലാം പുറത്തേക്കിറങ്ങി വന്നതും അവരുടെ പുഞ്ചിരിയിൽ ഉള്ളിൽ ഉണ്ടായിരുന്ന അവസാന ഭയവും അലിഞ്ഞില്ലാതായത് അവളറിഞ്ഞു,.......
അവൾ അവിടെ ഗസ്റ്റ് ആയത് കൊണ്ടും അവിടെ ഇനി സ്ഥിരതാമസം ആയതുകൊണ്ടും തന്നെ എല്ലാ അംഗങ്ങളും അവളെ സ്വീകരിക്കാൻ ഹാളിൽ ആയി എത്തിയിട്ടുണ്ട്.......
അവൾ എല്ലാവരെയും അത്ഭുതത്തോടുകൂടി നോക്കി...... വലിയ വീടും നിറയെ ആൾക്കാരും.... ജോലിക്കാർ തന്നെ കുറേ പേരുണ്ട്.....ഒരു ജോലിക്കാരി വന്നു അവൾക്ക് കുടിക്കാനായി ജ്യൂസ് കൊടുത്തു...
ആഹാരം കഴിക്കാൻ ക്ഷണിച്ചപ്പോൾ കുളിച്ചതിനുശേഷം വരാമെന്ന് അവൾ പറഞ്ഞതുകൊണ്ടുതന്നെ അവളുടെ മുറി കാണിക്കാനായി ഒരു ജോലിക്കാരിയെയും കൂട്ടിയാണ് അവളെ മുകളിലേക്ക് അയച്ചത്.......
40 വയസ്സോളം പ്രായം വരുന്ന ആ സ്ത്രീഅവളുമായി മുകളിലേക്ക് പോയി..... അവളുടെ ലഗേജ് എല്ലാം നേരത്തെ തന്നെ മുറിയിലേക്ക് എത്തിച്ചിരുന്നു.....
"മോളെ..... മോൾക്ക് ചെറിയ പേടി ഉണ്ടല്ലേ..... അങ്ങനെ പേടിക്കേണ്ട കാര്യം ഒന്നുമില്ല.... ഞാനിവിടെ 10 കൊല്ലമായി ജോലി ചെയ്യുന്നു...... ഇവരൊക്കെ നല്ല സ്നേഹമുള്ള ആൾക്കാര...... സ്ത്രീകളോട് മോശമായി ഇടപെടുന്നവർ ആരും തന്നെ ഇവിടെയില്ല......"
അവർ സംസാരിക്കുന്നത് കേട്ട് കൊണ്ട് തന്നെ അവൾ അവരുടെ മുഖത്തേക്ക് നോക്കി......
" എന്റെ പേര് ത്രേസ്യ...... എന്റെ ഭർത്താവ് ഇവിടെ പുറം പണിക്കാരൻ ആണ്.... ഇതിന് പുറത്തായി കാണുന്ന ഔട്ട് ഹൗസിലാണ് ഞങ്ങൾ ജോലിക്കാരെല്ലാം താമസിക്കുന്നത്..... "
അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവർ പറഞ്ഞു.....
" താഴെ കണ്ട ആൾക്കാരെല്ലാം ഈ വീട്ടിലുള്ളവരാണോ ചേട്ടത്തി .... "
" അതെ മോളെ..... നാല് സഹോദരങ്ങളും അവരുടെ കുടുംബവുമാണ്.""
"" മ്മ്. ശെരി ചേട്ടത്തി... ""
പാർവണ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവർ അതേ പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിക്കൊണ്ട് തിരിഞ്ഞു നടന്നു.......
മനസ്സിലുണ്ടായിരുന്ന കാറും കോളും ഒഴിഞ്ഞു തെളിഞ്ഞ ആകാശം പോലെ ആയത് അവൾക്കു മനസ്സിലായി......
🔅
കുളി കഴിഞ്ഞ് താഴേക്ക് ചെല്ലുമ്പോഴേക്കും ആഹാരമെല്ലാം മേശയിൽ നിരത്തി വച്ചിരുന്നു..... നല്ല വിശപ്പുള്ളതിനാൽ തന്നെ അവൾ വേഗത്തിൽ കഴിക്കാൻ ഇരുന്നു.....
കഴിച്ചെണീച്ചപ്പോഴാണ് ത്രേസ്യ ചേട്ടത്തി വന്നു സാർ വിളിക്കുന്നു എന്ന് പറഞ്ഞത് .... അതുകൊണ്ടുതന്നെ അവൾ നേരെ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു....
85 വയസ്സിന് മുകളിൽ പ്രായം വരുമെങ്കിലും നല്ല ചുറുചുറുക്കുണ്ട് അദ്ദേഹത്തിന്റെ മുഖത്ത്....
" സാർ വിളിച്ചിരുന്നോ?"
നല്ല പ്രായമുള്ള മനുഷ്യനായത് കൊണ്ട് തന്നെ അവൾ ബഹുമാനത്തോടെ ചോദിച്ചു......
" മോള് സാറേ എന്നൊന്നും വിളിക്കേണ്ട..... ഇവരൊക്കെ വിളിക്കുന്ന പോലെ വല്യപ്പച്ച എന്ന് വിളിച്ചാൽ മതി......""
മനസ്സുനിറഞ്ഞാണ് പറഞ്ഞത് എന്ന് അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക് മനസ്സിലായി....
"മനസ്സിലായി....."
അവൾ പറഞ്ഞപ്പോൾ അദ്ദേഹം കേട്ടില്ല എന്ന് വീണ്ടും പറഞ്ഞു...
" മനസ്സിലായി വല്യപ്പച്ച...... "
അത് കേട്ട് അദ്ദേഹം ചിരിച്ചതും അവൾക്ക് സ്വന്തം മുത്തച്ഛന്റെ അടുത്തു നിൽക്കുന്ന ഒരു ഫീലാണ് തോന്നിയത്......
" മോളുടെ സ്വന്തം വീടുപോലെ കരുതാം.... ഇവിടെ ആരുടെ ഭാഗത്ത് നിന്ന് എന്ത് ബുദ്ധിമുട്ട് വന്നാലും എന്നോടോ ഇവളോടോ പറഞ്ഞാൽ മതി കേട്ടോ..... "
അയാൾ അടുത്തിരിക്കുന്ന ഭാര്യയെ ചൂണ്ടി പറഞ്ഞു.....
"പിന്നെ ഒരു കാര്യം..... ഏഴു മണി കഴിഞ്ഞാൽ ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങണ്ട....."
അതുകേട്ടതും അവൾ അല്പം ഭയത്തോടെ ആ മുഖത്തേക്ക് നോക്കി....
" കൊച്ചു പേടിക്കേണ്ട... പ്രേതം ഒന്നുമില്ല...... സന്ധ്യ കഴിഞ്ഞാൽ വല്ല വന്യമൃഗങ്ങളും ഉണ്ടോ എന്ന് പറയാൻ കഴിയില്ല..... അറിയാത്ത സ്ഥലമല്ലേ ഒന്ന് സൂക്ഷിച്ചേക്ക്.... "
അവൾ തലയാട്ടിക്കൊണ്ട് തിരിഞ്ഞു നടന്നു.......
🔅
മുത്തശ്ശനോട് സംസാരിച്ചു താഴേക്ക് ചെന്നപ്പോഴാണ് താഴെ സോഫയിൽ ആയി ഒരു സുന്ദരൻ ഇരിക്കുന്നത് കണ്ടത്..... കണ്ടാൽ അത്യാവശ്യവും ഡീസന്റ് ലുക്ക് ഉണ്ടെങ്കിലും ചെറിയ കോഴിത്തരം ഒക്കെ പാർവണയുടെ കയ്യിൽ ഉണ്ട്...... നന്നായി ഒന്ന് സ്കാൻ ചെയ്ത് കഴിഞ്ഞപ്പോഴാണ് താൻ വായി നോക്കുന്നത് അയാൾ കണ്ടു എന്ന് മനസ്സിലായത്.....
അയാൾ എഴുന്നേറ്റ് അടുത്തേക്ക് വന്നപ്പോൾ അവൾ ശരിക്കും ചമ്മി....
"ഹലോ....... ഇയാളല്ലേ പുതിയ ടീച്ചർ..... വന്നപ്പോൾ ഞാൻ അകത്തായിരുന്നു.... എന്താ പേര്?...."
" പാർവണ"
അവൻ ഒന്ന് പുഞ്ചിരിച്ചു.....
ദൈവമേ വലിയ കോഴിയാണല്ലോ ഇത്...... അങ്ങനെ ആലോചിച്ച് നിന്നപ്പോഴാണ് അയാൾ വീണ്ടും ചിരിക്കുന്നത് കണ്ടത്
" ഞാനെന്തൊരു വായ് നോക്കി ആണെന്നല്ലേ ഇയാൾ ഇപ്പോൾ ചിന്തിച്ചത്.... സത്യായിട്ടും വായിനോക്കിയതല്ല കേട്ടോ..... എന്റെ പേര് ആദം..... അല്ലറ ചില്ലറ കുരുത്തക്കേട് കയ്യിൽ ഉണ്ടെങ്കിലും ഞാൻ എത്ര പ്രശ്നക്കാരൻ ഒന്നുമല്ല..... "
പറഞ്ഞുകഴിഞ്ഞ് ആദം ചിരിക്കാൻ തുടങ്ങി..... അപ്പോൾ മുകളിൽ നിന്ന് ആദത്തിനോളം തന്നെ പ്രായം വരുന്ന മറ്റൊരു ചെറുപ്പക്കാരനും ഇറങ്ങി വന്നു.....
"ആ വരുന്നതാണ് അലക്സ്....... ആൺപിള്ളേരിൽ ഏറ്റവും പ്രായം കുറവ് ഇവന് ആണ്..... ഇവൻ സദാസമയം ഈ വീട്ടിൽ തന്നെ കാണും.... തനിക്കൊരു കൂട്ട് ആവും കേട്ടോ...."
പാർവണ പെട്ടെന്ന് തന്നെ അവർ രണ്ടുപേരോടും വലിയ കൂട്ടായി..... ആദത്തിന് 26 ഉം അലക്സിന് 24 ഉം വയസ്സുണ്ട്.... എങ്കിലും അവൾ രണ്ടുപേരെയും പേര് തന്നെയാണ് വിളിച്ചത്.....
"പിന്നെ പാർവണ..... ഞങ്ങൾക്ക് രണ്ടുപേർക്കും ഓരോ അനിയത്തിമാരും ഉണ്ട് കേട്ടോ...... ഹോസ്റ്റലിൽ നിൽക്കുകയാണ്.... ആറുമാസം കൂടി കഴിഞ്ഞാൽ അവരുടെ ക്ലാസ്സ് കഴിയും....."
" ആൺപിള്ളേർ ഉള്ള വീട്ടിലേക്ക് ഈ പ്രായത്തിലുള്ള പെണ്ണിനെ കൊണ്ടുവരേണ്ട എന്ന് ഞാൻ മാനുവലിനോട് പറഞ്ഞതാ... ഇപ്പോ കണ്ടില്ലേ.. "
എവിടെനിന്നോ ആ ശബ്ദം ചെവിയിലേക്ക് തുളച്ചുകയറി....... ആദവും അലക്സും പോലും ഞെട്ടി എന്ന് തോന്നുന്നു....... അവർ ദയനീയമായി നോക്കിയപ്പോൾ പാർവണ മുഖം കുനിച്ചു ........
പുതിയ ഇടമാണ്.... എത്ര നല്ല കുടുംബത്തിലും എല്ലാവരും ഒരുപോലെ ആകില്ല..... എത്ര നല്ല ആൾക്കാർക്കിടയിലും ഇത്തരക്കാരുണ്ടാകും എന്നറിയാം.... എങ്കിലും ആദ്യദിവസം തന്നെ ഇതുപോലെ ഒരു വാക്ക് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.......
അതു പറഞ്ഞ സ്ത്രീ പറഞ്ഞുകൊണ്ട് അപ്പോഴേ അവരുടെ മുറിയിലേക്ക് പോയിരുന്നു......
പാർവണ അപ്പോൾ തന്നെ ആദമിനെയും അലക്സിനെയും നോക്കി ഒരു വിളറിയ ചിരി ചിരിച്ച് അവളുടെ റൂമിലേക്ക് തിരിച്ചു നടന്നു...... അവരുടെ വാക്കുകൾ ഉണ്ടാക്കിയ മുറിവ് അവളിൽ നിന്നു മായുന്നില്ലായിരുന്നു.....
വൈകുന്നേരം ആയപ്പോൾ അവൾക്കുള്ള ചായയുമായി ത്രേസ്യ ചേട്ടത്തി മുറിയിൽ എത്തി......
"കുഞ്ഞ്...... എന്ത് ആലോചിച്ചിരിക്കുകയാണ്....?"
"ചേട്ടത്തി...... താഴെ സ്റ്റൈറിന്റെ വലതുഭാഗത്തുള്ള മുറിയിൽ താമസിക്കുന്നത് ആരാ?"
അവൾ അല്പം ശബ്ദം താഴ്ത്തി ചോദിച്ചു....
"എന്താ മോളെ..... മോളെ എന്തെങ്കിലും പറഞ്ഞോ.....?"
അവരുടെ ചോദ്യത്തിൽ നിന്നും തന്നെ ആ പറഞ്ഞ സ്ത്രീ പ്രശ്നക്കാരിയാണ് എന്ന് പാർവണക്ക് മനസ്സിലായി......
"അത് മേരി മാഡം...... എന്അലക്സാണ്ടർ സാറിന്റെ മമ്മ..... സാറിനോടുള്ള പേടി കാരണം ഇവരെ ആരും ഒന്നും പറയാറില്ല...... പക്ഷേ പുള്ളിക്കാരിക്ക് അലക്സാണ്ടർ സാറിനെ പേടിയാണ് കേട്ടോ...... മറ്റുള്ള സാറന്മാരുടെ ഭാര്യമാരെല്ലാം പാവങ്ങളാണ്....... ഇവർ ഒരെണ്ണം മാത്രം മരുന്നിനും വേണ്ടി ഇങ്ങനെ ആയിപ്പോയി......"
പറയുന്നതിനിടയിലും ത്രേസ്യ ചേട്ടത്തി ആരെങ്കിലും വരുന്നോ എന്ന് ശ്രദ്ധിക്കുന്നുണ്ട്.....
" ഈ അലക്സാണ്ടർ സാർ എവിടെയാ? "
"" സാർ എന്തോ മീറ്റിങ്ങിനു പോയിരിക്കുകയാണ്..... ഓഫീസിന്റെയും എസ്റ്റേറ്റിന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത് സാറാണ്..... ഇടയ്ക്ക് ഒരു സമയത്ത് എസ്റ്റേറ്റും കമ്പനിയും എല്ലാം വലിയ നഷ്ടത്തിൽ ആയത് ആണ്...... പിന്നെ അലക്സാണ്ടർ സാർ ഒരൊറ്റ ആളിന്റെ കഷ്ടപ്പാടുകൊണ്ടാണ് വീണ്ടും നല്ല നിലയിൽ ആയത്......പക്ഷേ സാർ അടങ്ങിയിരിക്കില്ല.... എപ്പോഴും പുറത്ത് എവിടെയെങ്കിലും ആയിരിക്കും..... ഓഫീസിനടുത്ത് സാറിന് ഒരു ഫ്ലാറ്റ് ഉണ്ട്..... അവിടെയാണ് കൂടുതൽ തങ്ങുന്നത്..... ""
" അതെന്താ സാറിന് മാത്രം അങ്ങനെ ഒരു പേര്...... ആദ്യം പേര് കേട്ടപ്പോൾ ഞാൻ വലിയ പ്രായമുള്ള ആളാണെന്ന് കരുതി... പക്ഷേ ഇന്ന് കണ്ട ആളിന്റെ മോനാണ് എന്ന് പറഞ്ഞപ്പോഴാണ് ചെറുപ്പക്കാരൻ ആണ് എന്ന് മനസ്സിലായത്... "
" ഇവിടുത്തെ സാറില്ലേ സാമുവൽ സാർ..... അലക്സാണ്ടർ സാറിന്റെ വല്യപ്പച്ചൻ...... സാറിന്റെ അപ്പന്റെ പേരാണ് അലക്സാണ്ടർ...... അപ്പനോടുള്ള സ്നേഹം കൊണ്ട് സാറിട്ട പേര് ആണ്.....സാറ് ഇങ്ങോട്ട് വരാത്തതാണ് നമുക്കൊക്കെ നല്ലത്... സാറൊരു പ്രത്യേക പ്രകൃതക്കാരനാണ്... ദേഷ്യം വന്നാൽ അച്ഛനാണോ അമ്മയാണോ എന്നൊന്നും നോക്കാറില്ല.."
ചേട്ടത്തി പറഞ്ഞു നിർത്തിയപ്പോൾ തന്നെ ദൈവമേ ആ കാട്ടാളൻ ഉടനെയെങ്ങും ഇങ്ങോട്ട് വരല്ലേ എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു.......
പിറ്റേന്ന് രാവിലെ മുതൽ തന്നെ അവൾ പഠിപ്പിച്ചു തുടങ്ങി......
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/50131/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
പുലർച്ചെയുള്ള അലാറം കേട്ടാണ് തൻവി ഉണർന്നത്. ഇന്ന് അമ്പലത്തിൽ പോവാമെന്ന് വൈശു ചേച്ചിയോട് ഏറ്റതാണ് അവൾ കിടന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു. വൈഷ്ണവി തൻവിയുടെ വല്ല്യച്ഛന്റെ മകളാണ്. ഒരാഴ്ച കഴിഞ്ഞാൽ വൈഷ്ണവിയുടെ കല്യാണമാണ്. എല്ലാവരും ആ സന്തോഷത്തിലാണ്. പക്ഷെ വൈഷ്ണവിയുടെ മുഖത്തു മാത്രം ഒരു തെളിച്ചവും ഇല്ലാത്തത് തൻവി ശ്രദ്ധിച്ചു. വീടു വിട്ടു പോകുന്ന സങ്കടമാവുമെന്ന് തൻവി കണക്കുക്കൂട്ടി. അവർ നടന്ന് അമ്പലത്തിലെത്തി ... വലിയ തിരക്കൊന്നും ഇല്ലായിരുന്നു ശ്രീകോവിലിനു മുന്നിൽ അവർ രണ്ടുപേരും തൊഴുതു നിന്നു.
തൻവി തന്റെ കുഞ്ഞു കുഞ്ഞു പരാതികളും പരിഭവങ്ങളും പറഞ്ഞു ദേവിയെ തൊഴുത് തിരിഞ്ഞപ്പോൾ വൈഷ്ണവി അടുത്തില്ല.
ഇതെവിടെ പോയി ചിലപ്പോൾ പ്രദക്ഷിണം വയ്ക്കുകയായിരിക്കാം ...
എന്ന് കരുതി അവളും പ്രദക്ഷിണം വച്ചു തിരികെ എത്തിയിട്ടും ആളേ കണ്ടില്ല. തൻവി പെട്ടെന്ന് ക്ഷേത്രത്തിന് പുറത്തിറങ്ങി നോക്കി അപ്പോൾ കുറച്ചു മാറി ഒരു കാർ നിർത്തിയിട്ടിട്ടുണ്ട് അതിൽ വൈഷ്ണവി കയറുന്നതാണ് അവൾ കണ്ടത്.
" .... വൈശു ചേച്ചി .... "
അവൾ പെട്ടെന്ന് തന്നെ കാറിനടുത്തേയ്ക്ക് ഓടിയെത്തിയപ്പോഴേക്കും കാർ മുന്നോട്ട് എടുത്തിരുന്നു. തൻവി ഇനി എന്തു ചെയ്യുമെന്നറിയാതെ അവിടിരുന്നു അലറി കരഞ്ഞു. അവളുടെ ശബ്ദം കേട്ട് അമ്പലത്തിൽ ഉണ്ടായിരുന്നവർ അവളുടെ ചുറ്റും കൂടി കാര്യം എന്താണെന്ന് തിരക്കിയെങ്കിലും ഒന്നും പറയാനുള്ള അവസ്ഥയിലായിരുന്നില്ല അവൾ. കൂടി നിന്നവരിൽ കുറച്ചു പേര് ചേർന്ന് തൻവിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. വീടെത്തി ഗേയ്റ്റ് തുറന്നപ്പോൾ വരാന്തയിൽ നിന്നും തൻവിയുടെ അച്ഛൻ കൃഷ്ണൻ അവളുടെ കോലം കണ്ടു വെപ്രാളത്തോടെ ഇറങ്ങി വന്നു.
" .... എന്താ പറ്റിയത് ? ..... വൈശു എവിടെ ? .... "
അയാൾ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു കൊണ്ടിരുന്നു. കരച്ചിലു കാരണം ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി തനു. മുറ്റത്തെ ബഹളം കേട്ട് അകത്ത് നിന്ന് അവളുടെ അമ്മ പ്രിയയും അപ്പുറത്തെ വീട്ടിൽ നിന്ന് വല്ല്യച്ഛൻ ഗോപാലനും അയാളുടെ ആൺമക്കളും ഇറങ്ങി വന്നു. തനുവിനെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയവർ അപ്പോഴേക്കും പോയിരുന്നു.
കുടുംബക്കാർ എല്ലാവരും അവളുടെ ചുറ്റിനും കൂടി. എന്താ കാര്യമെന്ന് എല്ലാവരും ചോദിച്ചപ്പോൾ അവൾ മടിച്ചു മടിച്ചു അമ്പലത്തിൽ വച്ച് സംഭവിച്ച കാര്യം അവരോട് പറഞ്ഞു. അത് പറഞ്ഞു തീർന്നതും കൃഷ്ണന്റെ അടി അവളുടെ മുഖത്ത് വീണതും ഒന്നിച്ചായിരുന്നു. എന്താ നടക്കുന്നതെന്ന് മനസ്സിലാവുന്നതിന് മുന്നേ അടുത്ത അടിയും അവളുടെ മുഖത്ത് വീണു കഴിഞ്ഞിരുന്നു. പെട്ടെന്ന് ആരൊക്കെയോ ചേർന്ന് കൃഷ്ണനെ പിടിച്ചു മാറ്റി. അയാൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
" .... ചേച്ചിക്ക് ഒളിച്ചോടാൻ കൂട്ടുനിന്ന ആസത്ത് .... ഇവളെ ഞാനിന്ന്
കൊല്ലും .... "
എന്നും പറഞ്ഞു പിന്നേയും അയാൾ അവളെ അടിക്കാൻ അവൾക്ക് നേരെ പാഞ്ഞു വന്നു. അപ്പോഴേക്കും വല്ല്യച്ഛൻ വന്നു തനുവിനെ അവിടെ നിന്നും പിടിച്ചു മാറ്റിയിരുന്നു. സന്തോഷം കൊണ്ട് നിറഞ്ഞ വീട് വളരെ പെട്ടെന്നാണ് മരണവീടിനു തുല്യമായത്. എനിക്ക് ഒന്നും അറിയില്ലായിരുന്നു ... എന്നു പറഞ്ഞു തനു കരഞ്ഞുകൊണ്ടിരുന്നു. ഇനി എന്ത്
ചെയ്യും ? ... എന്നായിരുന്നു എല്ലാവരുടേയും അപ്പോഴത്തെ ആലോചന. വൈഷ്ണവിയുടെ ഏട്ടന്മാർ എല്ലാവരും അവളെ അന്വേഷിക്കാനായി പല വഴിക്ക് പോയി. വല്ല്യച്ഛൻ ആകെ തകർന്ന അവസ്ഥയിൽ ഇരിപ്പായി.
" .... ചെറുക്കൻ വീട്ടുകാരോട് എന്തു പറയും ? .... "
വല്ല്യച്ഛന്റെ സർവ്വവും തകർന്നുള്ള ഇരുപ്പ് കണ്ടിട്ട് തനുവിന് സഹിക്കാൻ കഴിഞ്ഞില്ല. അച്ഛനൊപ്പം തന്നെ വല്ല്യച്ഛനും അവൾക്ക് ജീവനായിരുന്നു ഒരു നിമിഷം അവൾ ചേച്ചിയെ ശപിച്ചു പോയി. അന്വേഷിച്ചു പോയ ഏട്ടൻമാർ ഒരു വിവരവും ലഭിക്കാതെ തിരികെ വന്നു. പതിയെ പതിയെ നാട്ടുകാർ ഓരോരുത്തരായി കാര്യങ്ങൾ അറിഞ്ഞു തുടങ്ങി. പോലീസിൽ പരാതി കൊടുക്കാമെന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടു.
അല്പസമയത്തിനകം തന്നെ ഒരു കാർ ആ വീട്ടുമുറ്റത്ത് വന്നു നിന്നു. കാര്യങ്ങളറിഞ്ഞ് ചെറുക്കന്റെ വീട്ടിൽ നിന്നും വന്നവരാമായിരുന്നു അത്. ചെറുക്കന്റെ അച്ഛനും ചെറിയച്ഛനും അമ്മാവൻമാരും ഒക്കെ ഉണ്ട് . ചെറുക്കന്റെ അമ്മാവൻ തനുവിന്റെ വലിയച്ഛനോട് എന്തൊക്കെയോ കയർത്തു സംസാരിക്കുന്നുണ്ടായിരുന്നു. വളർത്തുദോഷം കാരണമാണ് മകൾ കണ്ണിൽ കണ്ടവന്റെ കൂടെ
പോയതെന്നും ... നാട്ടുകാരുടെ മുന്നിൽ അവർ നാണം കെട്ടതിന് അവർ നഷ്ടപരിഹാരം ഒക്കെ വേണമെന്ന് പറഞ്ഞ് അയാൾ ആകെ ബഹളമുണ്ടാക്കി. ഒടുവിൽ കയ്യാങ്കളിയിലെത്തുന്ന അവസ്ഥ വന്നപ്പോൾ ചെറുക്കന്റെ അച്ഛൻ അവരെ എല്ലാവരെയും പിടിച്ചു മാറ്റി. തനുവിന്റെ അച്ഛൻ ഇടപെട്ട് അവരോട് അവർക്കു വന്ന നഷ്ടങ്ങൾക്കു എന്തു പരിഹാരം വേണമെങ്കിലും ചെയ്യാം എന്നു പറഞ്ഞെങ്കിലും അവർക്ക് നിശ്ചയിച്ച മുഹൂർതത്തിൽ തന്നെ കല്ല്യാണം നടത്തണമെന്ന് വാശിയായിരുന്നു.
" .... ഈ നാലഞ്ച് ദിവസത്തിനുള്ളിൽ തന്നെ എവിടുന്ന് പെണ്ണിനെ
കിട്ടനാണ് ? .... "
എല്ലാവരും ചിന്തയിലായി.
" .... എനിക്കൊരു മോളുണ്ട് നിങ്ങൾക്ക് ഇഷ്ടമാണെങ്കൽ ഞങ്ങൾക് സമ്മതമാണ് ... "
അച്ഛന്റെ ശബ്ദം ഉയർന്നതും തനു ഒരു ഞെട്ടലോടെ എല്ലാവരെയും നോക്കി.
ചെറുക്കൻ വീട്ടുകാർ ഒന്നു കൂടി ആലോചിച്ചതിനു ശേഷം സമ്മതം പറഞ്ഞു. കാരണം നാട്ടുകാരുടെ മുന്നിൽ നാണം കെടാതിരിക്കാൻ അവർക്കു വേറേ മാർഗ്ഗം ഇല്ലായിരുന്നു. തനുവിനോട് ഒന്നു ചോദിക്കുകയോ അവളുടെ ഇഷ്ടം നോക്കുകയോ ചെയ്യാതെ അച്ഛൻ അവർക്ക് ഉറപ്പു കൊടുത്തു. ചേച്ചിക്ക് ഒളിച്ചോടാൻ കൂട്ടുനിന്നു എന്നു പറഞ്ഞതിനേക്കാൾ വേദന തോന്നി അവൾക്കപ്പോൾ. അങ്ങനെ കാര്യങ്ങൾക്ക് ഒരു തീരുമാനം ആയി. ചെറുക്കന്റെ വീട്ടിൽ നിന്നും വന്നവരെല്ലാം തിരികെ പോയി. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. അന്നത്തെ സംഭവത്തിനു ശേഷം അച്ഛൻ തനുവിനോട് മിണ്ടിയില്ല. അതവളെ കൂടുതൽ തളർത്തി.
💫💫💫
ഇന്നാണ് തനുവിന്റെ കല്യാണം ഒടുവിൽ ചേച്ചിക്കു കണ്ടെത്തിയ ആൾ അവൾക്ക് വരനാകുന്നു .... ഇനി എന്തൊക്കെയാണാവോ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്നോർത്ത് അവൾ ആധിയോടെ ഇരുന്നു.
ഇന്നാണ് തനുവിന്റെ കല്യാണം ഒടുവിൽ ചേച്ചിക്കു കണ്ടെത്തിയ ആൾ അവൾക്ക് വരനാകുന്നു. ഇനി എന്തൊക്കെയാണാവോ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്നോർത്ത് അവൾ ആധിയോടെ ഇരുന്നു.
തന്റെ ജീവിതത്തിൽ ഇനി എന്തൊക്കെയാണ് സംഭവിക്കൻ പോകുന്നത് എന്നറിയാതെ ചേച്ചിക്കു വേണ്ടി വിവാഹം ഉറപ്പിച്ച സനൂപ് എന്ന കോളേജ് അദ്ധ്യാപകന്റെ താലി സ്വീകരിക്കുവാൻ നവവധുവായി തനു ഒരുങ്ങിയിറങ്ങി. പ്രായത്തിന്റേയും സൗന്ദര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും അന്തരങ്ങൾ മറികടന്ന് വിവാഹ മണ്ഡപത്തിലേയ്ക്ക് വലതുകാൽ വച്ചവൾ കയറി. ചുറ്റുമുള്ളവരുടെ മുറുമുറുപ്പുകൾ കേട്ടില്ലെന്നു നടിച്ചു കുനിഞ്ഞ ശിരസ്സോടെ അവൾ ഇരുന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിറവിളക്ക് സാക്ഷിയായി തൻവിയുടെ കഴുത്തിലേയ്ക്ക് സനൂപ് താലിചാർത്തുമ്പോഴും ഒരു നുള്ളു കുങ്കുമം കൊണ്ട് അവളുടെ സിന്ദൂരരേഖ ചുവപ്പിക്കുമ്പോഴും അവളുടെ ഉള്ളിൽ ഒരു തരം നിസംഗത മാത്രമായിരുന്നു. വരന്റെ വീട്ടിലേയ്ക്ക് പുറപ്പെടാനുള്ള സമയമായപ്പോഴും അവളുടെ കണ്ണുകൾ തിരഞ്ഞത് അവളുടെ അച്ഛനെ ആയിരുന്നു. എല്ലാവരുടേയും കാൽതൊട്ട് അനുഗ്രഹം വാങ്ങി അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു കാൽ തൊട്ടു വന്ദിച്ചപ്പോൾ അയാൾ അവളെ ചേർത്തു പിടിച്ചു. നിയന്ത്രിക്കാനാവാതെ അവളും പൊട്ടിക്കരഞ്ഞു പോയി.
അമ്മയോടും അനിയനോടും യാത്ര പറഞ്ഞു അവൾ വണ്ടിയിൽ കയറി. പെട്ടെന്ന് ഒറ്റപ്പെട്ടു പോയ പോലെ തോന്നി അവൾക്ക്. ഇനി ഈ വീട്ടിൽ ഞാൻ വെറുമൊരു വിരുന്നുകാരി മാത്രമാണല്ലോ എന്നുള്ള ചിന്ത അവളുടെ ഉള്ളം പൊള്ളിച്ചു. തനുവും സനൂപും സനൂപിന്റെ പെങ്ങളുടെ ഭർത്തവും മാത്രമാണ് ആ കാറിൽ ഉണ്ടായിരുന്നത്. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു തനു എന്നൊരാൾ കൂടെ ഉണ്ട് എന്നുള്ള ഭാവം പോലും അവർക്കുണ്ടായിരുന്നില്ല. കുറച്ചു സമയത്തിനകം സനൂപിന്റെ വീട്ടിൽ അവരെത്തി. പുതുപ്പെണ്ണിനെ കാണാൻ അയൽക്കാരൊക്കെ കൂടിയിരുന്നു അവിടെ തനുവിനെ കണ്ടപ്പോൾ തന്നെ പലരുടേയും മുഖം ചുളിഞ്ഞു .... പലരും പിറുപിറുക്കലുകൾ തുടങ്ങി ... സനൂപും അവളും തമ്മിൽ ഒരു ചേർച്ചയും ഇല്ലായിരുന്നു എന്ന ഭാവമാണ് എല്ലാവരിലും. സനൂപിന്റെ അമ്മ ശോഭ ആരതി ഉഴിഞ്ഞു നിലവിളക്കു തന്നു അവളെ സ്വീകരിച്ചു. അവൾ പ്രാർത്ഥനയോടെ വലതുകാൽ വച്ച് ആ വീടിന്റെ പടി കയറി.
ഹാളിലുണ്ടായിരുന്ന സോഫയിൽ തനുവും സനൂപും ഇരുന്നു. സനൂപിന്റെ അമ്മ അവർക്ക് മധുരം നൽകി. അതിനു ശേഷം വന്നവർ എല്ലവരും അവളുടെ ചുറ്റിനും കൂടി അവളുടെ ആഭരണത്തിന്റേയും സൗന്ദര്യത്തിന്റേയും കണക്കെടുക്കുകയായിരുന്നു ലക്ഷ്യം. തനുവിന് ഒരു വിധം മടുത്തു തുടങ്ങിയിരുന്നു. അപ്പോഴാണ് സനൂപിന്റെ പെങ്ങൾ സ്വപ്ന വന്ന് അവളെ മുകളിലുള്ള ഒരു മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയത്. സനൂപിന്റെ റൂമായിരുന്നു അത്.
" .... നിനക്ക് വേണ്ട ഡ്രസ് ഒക്കെ വാഡ്രോബിൽ ഉണ്ട് ... "
തനുവിന്റെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു കൊണ്ട് ആളൊരു പോക്ക് പോയി .... ഇവരുടെ ഒക്കെ മട്ടും ഭാവവും കണ്ടാൽ തോന്നും ഞാൻ ഇവരുടെയൊക്കെ കാല് പിടിച്ചിട്ടാണ് ഇങ്ങോട്ട് കെട്ടിയെടുത്തതെന്ന് .... തനു പിറുപിറുത്തു. പിന്നീടവൾ ഫ്രഷായി ഫ്രഷായി താലി മാലയും രണ്ട് വളയും മാത്രം എടുത്തിട്ടു പതിയെ താഴേക്ക് ഇറങ്ങി. അപ്പോൾ സനൂപ് മുകളിലേക്ക് കയറി വരുന്നത് അവൾ കണ്ടു. അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ റൂമിലേയ്ക്ക് കയറി ഡോർ അടച്ചു.
അവൾ ഹാളിലെത്തി അവിടെ ഇരിക്കുന്നവരെയൊന്നും അവൾക്ക് അറിയില്ലായിരുന്നു. അവൾ പതിയെ പതിയെ കിച്ചനിലേക്ക് പോയി. അവിടെ ശോഭയും സ്വപ്നയും വേറെ ആരോക്കെയൊ ഉണ്ടായിരുന്നു. തനുവിനെ കണ്ടപ്പോൾ ശോഭ ഒരു കപ്പിൽ ചായ പകർന്നു അവൾക്ക് കൊടുത്തു. അമ്മയുടെ മുഖത്തു വലിയ തെളിച്ചമൊന്നും അവൾ കണ്ടില്ല. വിശപ്പും ക്ഷീണവും കാരണം അവൾ ആ ചായ വാങ്ങി ആർത്തിയോടെ കുടിച്ചു കപ്പ് കഴുകി വച്ചിട്ട് അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു.
റിസപ്ഷൻ നാളെയാണ് എന്നു സ്വപ്ന ആരോടോ ഫോണിൽ പറയുന്നതു തനു കേട്ടു. റിസപ്ഷൻ നാളെ ആയതു കൊണ്ട് തന്നെ ബന്ധുക്കളൊക്കെ പോവാതെ അവിടെ തന്നെ നിന്നു. രാത്രി അത്താഴത്തിനു ശേഷം സ്വപ്ന ഒരു ഗ്ലാസ് പാലും തന്ന് അവളെ സനൂപിന്റെ റൂമിൽ കൊണ്ട് ചെന്നാക്കി. തനുവിന് ആകെ വിറയ്ക്കാൻ തുടങ്ങി. സനൂപ് എങ്ങനെ തന്നോട് പ്രതികരിക്കും എന്ന ഓർമയിൽ അവൾ പേടിച്ചു.
അവൾ പതിയെ റൂമിലേക്ക് കയറി ആകെ ചെറിയൊരു വെളിച്ചം മാത്രമേ അതിനകത്ത് ഉണ്ടായിരുന്നുള്ളു. ആ നുറുങ്ങ് വെട്ടെത്തു അവൾ കണ്ടു കട്ടിലിൽ കിടന്നു ഉറങ്ങുന്ന സനൂപിനെ അപ്പോൾ തന്നെ അവൾക്ക് പകുതി സമാധാനം തോന്നി. ഡോർ അടച്ചു പാൽഗ്ലാസ് അവിടുള്ള ടേബിളിൽ വച്ചവൾ അവിടെ ചുവരിനോട് ചേർന്ന് തറയിലിരുന്നു. ഇതു വരെ തന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഒരോന്നായി ഓർത്തുകൊണ്ട് ആ ഇരുപ്പിൽ അവൾ എപ്പോയോ ഉറങ്ങിപ്പോയി.
നീണ്ട ഇടനാഴിയിലൂടെ ബാഗും നെഞ്ചോട് അടുക്കി പിടിച്ച് തനു ഓടുകയാണ് .... ഇടയ്ക്ക് അവൾ തിരിഞ്ഞു
നോക്കുന്നുണ്ട് .... അതെ അയാൾ തന്റെ പുറകെ തന്നെയുണ്ട്. അവൾ ചുറ്റിലും നോക്കി തന്നെ രക്ഷിക്കാൻ ഒരു ഈച്ച കുഞ്ഞുപോലും ഇല്ലല്ലോ ദൈവമേ .... എന്നോർത്ത് കൊണ്ട് അവൾ വീണ്ടും തിരിഞ്ഞു നോക്കി ഓടുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന തൂണിലിടിച്ച് അവൾ തെറിച്ചു പോയി .... പക്ഷേ അവൾ വീണില്ല രണ്ട് കരങ്ങൾ അവളെ അപ്പോയെക്കും ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു. അവളുടെ മുഖം അയാളുടെ നെഞ്ചിലമർന്നു ... അവളുടെ കണ്ണുകളുടക്കിയത് അയാളുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന രുദ്രാക്ഷ മാലയിലാണ്. ലോക്കറ്റ് ചേർന്നു കിടക്കുന്ന ഭാഗത്തായി ഒരു കുഞ്ഞ് മറുകും ഉണ്ടായിരുന്നു .... അവൾ മുഖമുയർത്തി ആളാരാണെന്ന് നോക്കി അപ്പോഴേക്കും എന്തൊ ശക്തിയിൽ വന്നവളുടെ ശരീരത്തിൽ പതിച്ചിരുന്നു ..... അവൾ ഞെട്ടി വിളിച്ചു കൊണ്ട് കണ്ണു തുറന്നു നോക്കി .... അപ്പോഴാണ് താൻ കണ്ടത് വെറുമൊരു സ്വപ്നമായിരുന്നെന്ന് അവൾക്ക് മനസ്സിലായത് .
ആരായിരിക്കും എന്നെ അയാളുടെ കൈയ്യിൽ നിന്നും രക്ഷിച്ചത് ? .... സനു ഏട്ടനാവുമോ ? ... അവൾ എന്തൊക്കെയോ ആലോചിച്ച് കൂട്ടി. അവൾക്ക് വല്ലാതെ തലവേദനിക്കാൻ തുടങ്ങിയപ്പോൾ അവൾ സമയം നോക്കി മൂന്നു മണി ആയിട്ടേ ഉള്ളു ... അവൾ പതിയെ എഴുനേറ്റ് ബെഡിൽ കിടക്കുന്ന സനൂപിനെ ഒന്ന് നോക്കി ... ആൾ ഇപ്പോഴും നല്ല ഉറക്കം തന്നെയാണ് ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച്ച് ബെഡിൽ ഉണ്ടായിരുന്ന ഒരു തലയിണയും എടുത്തു അവൾ തായേ തന്നെ കിടന്നു.
പിന്നീടവൾ ഉണർന്നപ്പോൾ ആറു മണി അടുപ്പിച്ചായിരുന്നു ചാടി പിടഞ്ഞു ബാത്റൂമിലേക്ക് കയറി കുളിയും കഴിഞ്ഞു അവൾ അടുക്കളയിലേക്ക് ഓടി ... ആരും അപ്പോൽ ഉണർന്നിട്ടുണ്ടായിരുന്നില്ല .... ചായ ഇടാമെന്നു കരുതി ചായക്ക് വെള്ളം വച്ച് തേയിലയും പഞ്ചസാരയും തപ്പി എടുത്തപ്പോഴേക്കും അമ്മയും അടുക്കളയിലേക്ക് വന്നിരുന്നു.
" ... നീ നേരത്തേ എഴുന്നേറ്റോ ? .... ചായ ഞാൻ ഇട്ടോളാം ... "
എന്ന് അമ്മ പറഞ്ഞപ്പോൾ പിന്നെ അവൾ അവിടെ നിന്നില്ല .... പുറത്തിറങ്ങി അടുക്കള കൃഷിയൊക്കെ നോക്കി കുറച്ചു സമയം നിന്നിട്ട് വീണ്ടും അകത്തേയ്ക്ക് ചെന്നപ്പോൾ എല്ലാരും ഉണർന്നിരുന്നു.
" .... നീ ഇത് സനുവിന് കൊണ്ട്
കൊടുക്ക് .... "
ഒരു കപ്പ് ചായ തനുവിന്റെ കൈയ്യിൽ കൊടുത്ത് കൊണ്ട് അമ്മ പറഞ്ഞു. അവളത് വാങ്ങി റൂമിലേക്ക് ചെന്നപ്പൊൾ സനൂപ് ലാപ് ടോപ്പിൽ എന്തോ നോക്കുകയായിരുന്നു .... ചെറിയൊരു പേടിയോടെ അവൾ അവന്റെ അടുത്തേയ്ക്ക് ചെന്നു .... ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട് ചെറിയൊരു പതർച്ചയോടെ അവൾ അവന് നേരേ ചായ വച്ചു നീട്ടി ... അവളെയൊന്ന് രൂക്ഷമായി നോക്കിയെങ്കിലും ആൾ ചായ വാങ്ങി. അതവൾക്കൊരു ആശ്വാസമായി തോന്നി. അവൾ തിരികെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും
“ .... സനു ഏട്ടാ .... ”
എന്നും വിളിച്ച് ആരോ അകത്തേയ്ക്ക് കയറിയതും ഒരുമിച്ചായിരുന്നു .... അവർ തമ്മിൽ കൂട്ടിയിടിച്ചു അയാളുടെ നെഞ്ചിലാണ് .... തനുവിന്റെ തല ചെന്ന് തട്ടിയത് പെട്ടെന്ന് അയാൾ തനുവിനെ ചേർത്തു പിടിക്കാൻ ശ്രമിച്ചതും അവൾ കുതറി മാറി കൊണ്ട് അവനെ രൂക്ഷമായി ഒന്നു നോക്കി. അപ്പോഴേക്കും സനു ഏട്ടന്റെ അനിയൻ സിദ്ധാർത്തും അങ്ങോട്ട് കയറി വന്നു .... ആദ്യം വന്നവൻ ഇപ്പോഴും തനുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ... അവൾ അത് കണ്ട് ആസ്വസ്ഥതയോടെ തിരിഞ്ഞ് സനൂപിനെ നോക്കി അവിടെയവൾ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും കണ്ടില്ല ....
“ .... ഏട്ടത്തി ഇത് ഷാരോൺ ഞങ്ങളുടെ കസിനാണ് ... "
സിദ്ധാർഥ് അവനെ തനുവിന് പരിചയപ്പെടുത്തി കൊടുത്തു ... അവൻ അവളോട് ചിരിച്ചപ്പോൾ അവൾ തിരിച്ചും ചിരിച്ചെന്ന് വരുത്തി.
" .... ഡാ സിദ്ധു ഇതു ചെറിയ
കുട്ടിയല്ലേ ? ... പിന്നെ എന്തിനാ നീ ഏട്ടത്തി എന്നൊക്കെ വിളിക്കുന്നത് ... "
ഷാരോൺ സിദ്ധുവിനോട് ചോദിച്ചു.
“ .... പ്രായം കൊണ്ടല്ല സ്ഥാനം കൊണ്ടാണ് ഏട്ടത്തി എന്നു വിളിച്ചത് ... “
" ... നിങ്ങളിപ്പോൾ എന്തിനാ വന്നത് ? ... ”
അവരുടെ സംസാരം കേട്ടു കൊണ്ടിരുന്ന സനൂപ് അവരോട് ചോദിച്ചു.
" .... അത് ... ഏട്ടനെ അച്ഛൻ വിളിക്കുന്നുണ്ട് .... ”
അതും പറഞ്ഞ് സിദ്ധാർഥ്
പോകാനിറങ്ങി .... സനൂപും അവരോടൊപ്പം പോയി .... പിന്നെ ഞാനിനി ആരെ കാണാനാ നിൽക്കുന്നത് എന്ന് ചിന്തിച്ചു കൊണ്ട് തനുവും അവരുടെ പിറകെ തായോട്ട് പോയി. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി എല്ലാവരും എത്തിയിരുന്നു.
അവിടെ വന്നതിനു ശേഷം അപ്പോഴാണ് തനു സനുവിന്റെ അച്ഛനെ കാണുന്നത്. അവളെ കണ്ടതും അയാൾ ഗൗരവത്തോടെ ഒന്നു നോക്കി ... അവൾ ചെറിയ പേടിയോടെ പതിയെ അടുക്കളയിലേക്ക് വലിയാൻ നോക്കിയതും സനൂപിന്റെ അമ്മാവൻ അവളെ വിളിച്ചു അവിടെ നിർത്തി.
" .... തൻവി എത്ര വരെ പഠിച്ചു ? .... "
അയാൾ ചോദിച്ചു.
" .... പ്ലസ് ടൂ കഴിഞ്ഞ് കംപ്യൂട്ടർ കോഴ്സ് ചെയ്യുകയാണ് ... "
അവൾ പറഞ്ഞപ്പോൾ അദ്ധേഹം ഒന്നു മൂളി.
" .... അടുത്ത വർഷം സിദ്ധുവിന്റെ കോളേജിൽ ഡിഗ്രിക്കു ചേർക്കാം ... " സനൂപിന്റെ അച്ഛൻ പറഞ്ഞതും അതിന് മറുപടിയായി അമ്മാവൻ ഒന്നു മൂളി.
" .... ഓ ഇനി പഠിച്ചിട്ടെന്തിനാ ? ... "
അമ്മായിയുടെ ശബ്ദം അവിടെ ഉയർന്നു. അങ്ങനെ പല അഭിപ്രായങ്ങളുമായി എല്ലാവരും കഴിക്കുന്നത് തുടർന്നു .... സനൂപ് മാത്രം ഇതിലൊന്നും പെടാതെ മിണ്ടാതിരുന്നു കഴിച്ചു. ഇടക്കെപ്പോഴോ തന്നെ ആരോ നോക്കുന്നത് പോലെ തോന്നിയ തനു വെറുതെ ഒന്നു ചുറ്റും നോക്കി ഷാരോണിന്റെ കണ്ണ് തന്റെ മുഖത്താണെണ് അവൾക്ക് മനസ്സിലായി. അവൾ നോക്കുന്നതു കണ്ടതും അവൻ വേഗം നോട്ടം മാറ്റി.
ചായ കുടിച്ചു കഴിഞ്ഞു എല്ലാവരും ഓരോ തിരക്കിലേക്ക് നീങ്ങി .... വൈകുന്നേരം റിസപ്ഷൻ ഉള്ളതുകൊണ്ട് എല്ലാവരും അതിന്റെ തിരക്കിലാണ്. കിച്ചണിൽ ചെന്നപ്പോൾ നീ പോയി റെസ്റ്റ് എടുത്തോ എന്നും പറഞ്ഞു സ്വപ്ന തനുവിനെ പറഞ്ഞു വിട്ടു. അവൾ മുകളിലത്തെ ബാൽക്കണിയിൽ പോയിരുന്നു. ആകെ ഒരു ഒറ്റപ്പെടൽ പോലെ തോന്നി അവൾക്ക് ... വൈകുന്നേരം അച്ഛനും അമ്മയുമൊക്കെ വരുമെന്നോർത്തപ്പോൾ അവൾക്ക് സന്തോഷം തോന്നി. അങ്ങനെ ഓരോന്നോക്കെ ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാരോൺ അങ്ങോട്ട് കയറി വന്നത്.
“ .... താനിവിടെ ഒറ്റക്കിരിക്കുകയാണോ ? ... “
അവന്റെ ചോദ്യത്തിന് അവളൊന്ന് ചിരിച്ചെന്ന് വരുത്തി. പിന്നെ അവന്റെ തള്ളായിരുന്നു അങ്ങോട്ട് പാവം തനു അതെല്ലാം സഹിച്ചിരുന്നു. ഇവനിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നവൾ ആലോചിച്ച് കൊണ്ടിരുന്നപ്പോഴാണ് സിദ്ധു അങ്ങോട്ടേക്ക് വന്നത്.
" ... ഡാ ... നീ ഇവിടിരിക്കുവായിരുന്നോ ? ... ”
" .... ആ ഡാ തനു തനിച്ചിരിക്കുന്നതു കണ്ടപ്പോൾ ഞാനൊരു കമ്പനി കൊടുക്കാമെന്നു വച്ചു .... ”
“ ... തനുവോ ? .... ”
സിദ്ധു സംശയത്തോടെ ചോദിച്ചു.
" .... കൊള്ളം സ്വന്തം ഏട്ടന്റെ പെണ്ണിന്റെ പേര് പോലും അറിയില്ല അല്ലെ ? ... "
ഷാരോൺ കളിയായി ചോദിച്ചു
" .... അതിന് ഇവളല്ലല്ലോ ഏട്ടത്തിയായി വരാനിരുന്നത് .... സാഹചര്യം അങ്ങനെ ആയതല്ലേ .... അതിനിടയ്ക്ക് പേരോക്കെ എങ്ങനെ അറിയാനാ അല്ലേ ? ….. "
അതു കേട്ടപ്പോൾ തനു തലകുനിച്ചു. തനുവിന് അത് വിഷമം ഉണ്ടാക്കിയെന്ന് സിദ്ധുവിന് മനസ്സിലായി അവൻ ഷാരോണിനെ നോക്കി കണ്ണുരുട്ടി.
“ .... അതു സാരമില്ല .... പിന്നെ എന്നെ തനു എന്ന് എന്നു വിളിച്ചാൽ മതി ... ഏട്ടത്തി എന്നൊന്നും വിളിക്കണ്ട ... "
തനു ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
" .... നിങ്ങളൊക്കെ എന്താ
ചെയ്യുന്നത് ? ... "
വിഷയം മാറ്റാനായി തനു ചോദിച്ചു.
“ .... ഞങ്ങൾ ഡിഗ്രി മുന്നാം വർഷം .... ഒരേ ബാച്ച് .... "
സിദ്ധു പറഞ്ഞു.
" ... അപ്പോൾ ഞാൻ നിങ്ങളെയെക്കെ ഏട്ടാ എന്ന് വിളിക്കേണ്ടി വരുമല്ലോ ? ... "
തനു ചിരിയോടെ ചോദിച്ചു. അപ്പോഴേക്കും താഴേ നിന്നും സ്വപ്ന തനുവിനെ വിളിച്ചു. ഷാരോണിനെയും സിദ്ധുവിനെയും ഒന്നു നോക്കിയിട്ട് അവൾ താഴേക്ക് ചെന്നു.
" .... ഇത് നിനക്ക് ഫങ്ങ്ഷന് ഇടാനുള്ളതാണ് ... റൂമിൽ കൊണ്ടു വച്ചിട്ടു വാ .... "
സ്വപ്ന ഒരു കവർ തനുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു. തനു മുറിയിലേക്ക് നടന്നു. ആ കവർ കബോഡിൽ വച്ചിട്ട് തിരിഞ്ഞപ്പോൾ സനൂപ് റൂമിലേയ്ക്ക് കയറി വന്നു ... തനു അവനെ കണ്ട് പുറത്തേക്കിറങ്ങാൻ നോക്കിയതും അവൻ ഡോർ ലോക്ക് ചെയ്തു അവൾക്ക് നേരെ തിരിഞ്ഞു. അവൾ അത് കണ്ട് ഒന്ന് പേടിച്ചു.
എന്തിനുള്ള പുറപ്പാടാണോ എന്തോ ? ... തനു മനസ്സിൽ പറഞ്ഞു. അവളെ ഒന്ന് നോക്കിയതിന് ശേഷം അവിടെ ഉണ്ടായിരുന്ന ചെയറിൽ അവൻ ചെന്നിരുന്നു.
” ... ഇവിടെ വന്നിരിക്ക് ... ”
ബെഡിലേക്ക് വിരൽ ചൂണ്ടികൊണ്ട് അവൻ അവളോട് പറഞ്ഞു.
“ .... വന്നിരിക്കടി …. ”
അവൾ മടിച്ചു നിൽക്കുന്നത് കണ്ട് അവൻ അലറി ... അവൾ പേടിയോടെ പെട്ടെന്നു തന്നെ അവിടെ ചെന്നിരുന്നു …
സനൂപ് രൂക്ഷമായി അവളെ നോക്കി.
“ .... ഞാൻ താലി കെട്ടിയെന്ന് വച്ച് എന്റെ ധർമ്മപത്നിയായി ഇവിടെ വാഴാമെന്ന് എന്തെങ്കിലും വ്യാമോഹം മനസ്സിലുണ്ടെങ്കിൽ അത് മുളയിലെതന്നെ നുള്ളികളഞ്ഞേക്ക് ... നിന്റെ ചേച്ചി കണ്ടവന്റെ കൂടെ പോയപ്പോൾ ഞാൻ സന്തോഷിച്ചിരിക്കായിരുന്നു ഇനി കല്ല്യാണം നടക്കില്ലല്ലോന്ന് ഓർത്ത് .... അപ്പോഴാണ് ദു:ശകുനമായി നിന്നെ കെട്ടിയെടുത്തത് .... ആദ്യമേ തന്നെ പറഞ്ഞേക്കാം എനിക്ക് ഒരു പ്രണയമുണ്ട് അവളെ മാത്രമേ ഞാനെന്റെ ജീവിതത്തിൽ കൂടെ കൂട്ടുകയുള്ളു ….. ”
അത്രയും പറഞ്ഞു അവളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൻ റൂമിൽ നിന്ന് പുറത്തേക്ക് പോയി. അവൻ പോയിട്ടും ഒരടി പോലും അനങ്ങാനാവാതേ അവൾ തറഞ്ഞു നിന്നു. ഇങ്ങനൊക്കെ പറയുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല. എന്നെങ്കിലും തന്നെ ഉൾകൊള്ളുമെന്നും സ്നേഹിച്ചു തുടങ്ങുമെന്നും അവൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിമിഷ നേരം കൊണ്ട് അവളുടെ പ്രതിക്ഷകളെല്ലാം തച്ചുടച്ചിട്ടാണ് അവൻ പോയത്.
ഞാൻ ദു:ശകുനമാണ് പോലും .... ആ വാക്ക് അവളുടെ മനസ്സിൽ നിന്നും മായാതെ അങ്ങനെ കിടന്നു. ഓരോന്നും ആലോചിച്ചു അവൾ പിന്നേയും അവിടെ തന്നെ നിന്നു. അപ്പോയാണ് സ്വപ്ന അങ്ങോട്ട് കയറി വന്നത് .... കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു.
“ ... തനു ഇത് ശീതൾ ഞങ്ങളുടെ കസിനാണ് ... ഷാരോണിന്റെ ചേച്ചി …. ”
സ്വപ്ന പറഞ്ഞപ്പോൾ തനു ആ കുട്ടിയെ നോക്കിയൊന്നു ചിരിച്ചു. ആ പെൺകുട്ടി തനുവിനെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി ... ഇതെന്താ ഇങ്ങനെ ? ... ആ എന്തേലും ആവട്ടേ ... തനു അത് കാര്യമാക്കാതെ വിട്ടു.
" .... നീ പെട്ടന്ന് ഫുഡ് കഴിക്കാൻ വാ .... റിസപ്ഷന് റെഡിയാക്കാൻ ഇപ്പോൾ ബ്യൂട്ടീഷൻ വരും .... ”
സ്വപ്ന പറഞ്ഞപ്പോൾ തനു തലകുലുക്കി കൊണ്ട് അവരോടൊപ്പം താഴേക്ക് പോയി.
വൈകുന്നേരം റിസപ്ഷന്റെ സമയത്തൊക്കെ ശീതളിന്റെ കണ്ണുകൾ സനൂപിൽ തന്നെയാണെന്നുള്ള കാര്യം തനു ശ്രദ്ധിച്ചു.
റിസപ്ഷൻ കഴിഞ്ഞപ്പോൾ തന്നെ ബന്ധുക്കളെല്ലാം പോയിരുന്നു പക്ഷെ ശീതൾ പോയില്ല. ക്ഷീണം കാരണം എല്ലാവരും പെട്ടന്ന് തന്നെ കിടന്നു. തനുവിന് എന്തോ മുറിയിലേക്ക് പോകാൻ മടി തോന്നി .... ഉച്ചയ്ക്ക് സനൂപ് പറഞ്ഞതൊക്കെ തന്നെയായിരുന്നു അവളുടെ മനസ്സിൽ .... പക്ഷെ വേറെ വഴിയില്ലാത്തത് കൊണ്ട് അവൾ മുറി ലക്ഷ്യമാക്കി നടന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/49366/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
മുറ്റത്തെ തേന്മാവിൻ കൊമ്പിൽ അച്ഛൻ കെട്ടിയ കളിയൂഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുക ആയിരുന്നു കൃതിക.
മോളേ കൃതി ഇങ്ങ് വന്നേ.. അമ്മ സാവത്രിയുടെ വിളി കേട്ട് കൃതി ഉമ്മറത്തേക്ക് ചെന്നു.
ന്താ അമ്മേ...?
നീ വേഗം ചെന്ന് ഒരുങ്ങ്..
എന്തിന്..?
നിന്നെ ഇന്ന് ഒരു കൂട്ടര് പെണ്ണു കാണാൻ വരുന്നുണ്ട്. ചെക്കൻ അമേരിക്കയിൽ വലിയ ബിസിനസ് മാനാ... അതും പറഞ്ഞ് സാവത്രി അകത്തേക്ക് പോയി. കൃതി തോർത്തെടുത്ത് washroom ഇലേക്ക് നടന്നു. പോകുന്ന വഴിക്ക് അവൾ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായി രുന്നു.
കുളി ഒക്കെ കഴിഞ്ഞ് കൃതിക നേരെ കണ്ണാടിയുടെ മുമ്പിൽ ചെന്ന് നിന്നു.
അമ്മ ഉടുക്കാൻ കൊടുത്ത സാരി കയ്യിൽ പിടിച്ച് അവൾ കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിബിംബത്തിലേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നു, താഴെ നിന്ന് കൂവി വിളിക്കുന്ന സാവത്രിയുടെ ശബ്ദം കേട്ട് കൃതി ദൃതിയിൽ ഒരുങ്ങി കോണിപ്പടികൾ ഇറങ്ങി താഴേക്ക് ചെന്നു, പെട്ടന്ന് ആരോ ഫോൺ ചെവിയിൽ വച്ച് അതിലൂടെ പാസ് ചെയ്ത് പോയത് കണ്ട് കൃതി പേടിചു, അവൾ പോയതാരാണെന്ന് ശ്രദ്ധിക്കാതെ മുമ്പോട്ട് തന്നെ നടന്നു.
ഹെയ്.. കൃതികാ... കൃതി പരിചയമില്ലാത്ത ഒരു പുരുഷ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി, അയാൾ അവളെ നിറ പുഞ്ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു.
കറുത്ത കട്ടിയുള്ള മീശ, കട്ടത്താടി, വെള്ള ഷർട്ടും, വെള്ള മുണ്ടും, ചിരിക്കുമ്പോൾ രോമങ്ങൾക്കിടയിലൂടെ നുണക്കുഴികൾ തെളിഞ്ഞു കാണുന്നുണ്ട്, അയാളുടെ ആ മനം മയക്കുന്ന ചിരി അവളുടെ ഹൃദയത്തിൽ എവിടെയോ തുളഞ്ഞു കയറി. അയാൾ അവളെയും അവൾ അയാളെയും പുഞ്ചിരിയോടെ നോക്കി നിന്നു.
കൃതീ......... മോളേ... കൃതീ........ പോരാളിയുടെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് കൃതി ഉറക്കത്തിൽ നിന്നും ഉണരുന്നത്, ഇത്രയും നേരം കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നു എന്ന് ഓർത്തതും അവൾക്ക് ചിരി വന്നു.
ഈ അമ്മയെ കൊണ്ട്, അടിപൊളി ഒരു സ്വപ്നം കാണുവായിരുന്നു.. നശിപ്പിച്ചു
എന്നാലും ആരായിരിക്കും അയാള്, ഇനി അയാൾ ആയിരിക്കോ എന്നെ... എയ്യ്..... ഇത് just ഒരു dream മാത്രം ആണ് കൃതി.. കൃതി മുമ്പിൽ ഉള്ള കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ച് മുഖം അമർത്തി തുടച്ച് തോർത്തെടുത്ത് ബാത്‌റൂമിലേക്ക് പോയി.
[ഞാൻ കൃതിക, കൃതിക ബാലചന്ദ്രൻ, ഇഷ്ടമുള്ളവർ എന്നെ കൃതി എന്ന് വിളിക്കും, ഇഷ്ടമുള്ളവർ മാത്രം..
അച്ഛൻ ബാലചന്ദ്രൻ, sorry aduacate ബാലചന്ദ്രൻ. അമ്മ സാവത്രി ബാലചന്ദ്രൻ,
house wife ആണ്. ഏട്ടൻ കൃപേഷ് ബാലചന്ദ്രൻ. പുള്ളിക്കാരൻ ഡോക്ടർ ആണ് അതും ബാംഗ്ലൂർ, വല്ലപ്പോഴും ലീവിന് വരും, അന്ന് ഇവിടെ വലിയ ആഘോഷമായിരിക്കും.
ഞാൻ B ED കഴിഞ്ഞു ഇപ്പോൾ pg ചെയ്യുകയാണ്. ഇന്ന് എന്റെ friend ന്റെ ചേച്ചിയുടെ കല്യാണമാണ്. ഞങ്ങടെ അയൽക്കാരി കൂടി ആണ് അവർ.
അങ്ങോട്ട് പോകാനാണ് അമ്മയുടെ alarm ഇത്ര നേരത്തെ അടിക്കുന്നത്...]
ഈ പെണ്ണിത് എവിടെയാ എന്റെ കൃഷ്ണാ... ഈ തല തെറിച്ചവൾ കാരണം എവിടെയും നേരത്തെ എത്താൻ പറ്റില്ലല്ലോ....
കൃതീ...... എടി കൃതീ.....
വന്നു ഞാൻ.. എന്താ സാവത്രിയമ്മേ ഇത്, പെൺകുട്ടികൾക്ക് ഒരുങ്ങാൻ കുറച്ചു സമയം കൊടുക്ക്, മുതുക്കികളെ പോലെ ആണോ അവർക്ക് ഒരുങ്ങണ്ടേ...
കൃതി ഷോൾ കഴുത്തിൽ ഇട്ടു കൊണ്ട് കളിയോടെ പറഞ്ഞു, സാവത്രിക്ക അത് കേട്ട് ചിരി വന്നു.
മതി നിന്റെ പ്രസംഗം, മുഹൂർത്തം തീരുന്നതിന് മുമ്പ് ഇറങ്ങാൻ നോക്ക്..
പെണ്ണാണത്രേ പെണ്ണ് എനിക്ക് അതിൽ ചെറിയ സംശയം ഒക്കെ ഉണ്ട്.
സാവത്രി അതും പറഞ്ഞ് ചിരിച്ച് കൊണ്ട്
പുറത്തേക്ക് ഇറങ്ങി, പിന്നാലെ ചിണുങ്ങി കൊണ്ട് കൃതിയും.
കല്ല്യാണം ഓഡിറ്റോറിയതിൽ വച്ചാണ്, കൃതിയും, അമ്മയും welcome drink ഒക്കെ കുടിച്ച് set ആയി ഇരിക്കുമ്പോൾ ആണ് അങ്ങോട്ട് സാവത്രിയുടെ കൂട്ടുകാരികൾ വരുന്നത്. അവർ വരുന്നത് കണ്ടപ്പോഴേ കൃതി അവിടെ നിന്ന് തടി തപ്പി, കല്ല്യാണം ഒന്നും ആയില്ലേ, ജോലി ആയില്ലേ, കുട്ടികൾ ആയില്ലേ ഇങ്ങനെ ഉള്ള സ്ഥിരം diologue ആയിരിക്കും, അവൾക്കത് കേൾക്കുന്നതേ ഇഷ്ടമല്ല, അവൾ നേരെ മുകളിലേക്ക് നടന്നു, കുറച്ച് നടന്നതും ഒരു മസിലനെ തട്ടി താഴെ വീഴാൻ പോയി, അവൾ വീഴുന്നതിന് മുമ്പേ അയാൾ കൈകളിൽ അവളെ സുരക്ഷിതമായി പിടിച്ചിരുന്നു.
so... sorry... ഞാ... ഞാൻ കണ്ടില്ല, അതും പറഞ്ഞ് അവൾ അയാളെ തല ഉയർത്തി നോക്കി, അയാളെ കണ്ട അവൾ ശരിക്കും shock ആയി, കാരണം, ഇന്ന് അവൾ കണ്ട സ്വപ്നത്തിലെ ഹീറോ ആയിരുന്നു അത്, പെട്ടന്ന് കൃതിയുടെ ശരീരത്തിൽ ഒരു വൈദ്യുതി കടന്ന് പോയത് പോലെ തോന്നി. അവൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവിടെ തന്നെ നിന്നു.
അവൻ ചുറ്റും ഒന്ന് നോക്കി അവളെ നേരെ നിർത്തി ഒന്നും മിണ്ടാതെ അവിടെ നിന്ന് പോയി, അവൾ നോക്കുമ്പോൾ
ചുറ്റുമുള്ള അമ്മായിമാരും, മാമമ്മാരും അവളെ തന്നെ നോക്കുന്നുണ്ട്. അപ്പോ അതാണ് പുള്ളിക്കാരൻ സ്ഥലം വിട്ടത് എന്ന് അവൾ മനസ്സിൽ ഓർത്തു, ഭാഗ്യത്തിന് സാവത്രി കണ്ടില്ല, അവൾ വേഗം മുകളിലേക്ക് കയറി പോയി.
സ്റ്റേജിൽ താലി കെട്ട് നടക്കുമ്പോൾ കൃതിയുടെ ഹൃദയത്തിൽ, പ്രണയം പെരുമ്പറ കൊട്ടുകയായിരുന്നു. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും, അവളുടെ ശരീരത്തിൽ നിന്ന് അവന്റെ ചൂട് വിട്ട് മാറിയിരുന്നില്ല. അവന്റെ ഡ്രെസ്സിൽ നിന്നും പടർന്ന സ്പ്രേയുടെ മണം അവളുടെ ഡ്രെസ്സിലേക്ക് ചെറുതായി പടർന്നിരുന്നു, അത് കൊണ്ട് ആ ഡ്രെസ്സ് പോലും അലക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുകയായിരുന്നു അന്ന് രാത്രി മുഴുവൻ.
പിറ്റേന്ന് ഉറക്കം ഉണരുന്ന കൃതി കാണുന്നത് വീട് മൊത്തം paint അടിക്കുന്ന പത്തു പതിനഞ്ചോളം ജോലിക്കാരെയാണ്.
ഹെ.... അച്ഛനിതെന്തു പറ്റി വട്ടായോ.. 2 മാസം മുമ്പല്ലേ paint അടിച്ച് ഇട്ടത്.
അവൾ അതും പറഞ്ഞ് കുളിക്കാൻ പോയി, കുളി കഴിഞ്ഞ് താഴേക്ക് ഇറങ്ങുമ്പോൾ അമ്മായിയും, husband ഉം, അവരുടെ മക്കളും, മരുമക്കളും, പേരക്കുട്ടികളും, വല്യച്ചനും, വല്യമ്മയും, അവരുടെ മക്കളും, മരുമക്കളും, പേരക്കുട്ടികളും, ചെറിയച്ചനും, ചെറിയമ്മയും അവരുടെ മക്കളും, മാമനും മാമിയും, അവരുടെ മക്കളും, മരുമക്കളും, പേരമാക്കളും, എന്തിനേറെ ബാംഗ്ലൂർ കിടക്കുന്ന അവളുടെ ഏട്ടൻ വരെ വീട്ടിൽ എത്തിയിട്ടുണ്ട്, എല്ലാവരും നല്ല സന്തോഷത്തിൽ ആണ്, അവരെല്ലാം അവളെ നോക്കി ചിരിക്കുന്നുണ്ട്. കാര്യം എന്താണെന്ന് ചോദിക്കണം എന്നുണ്ട് എങ്ങനെ ചോദിക്കും സ്വന്തം വീട്ടിൽ നടക്കുന്നത് മറ്റൊരാളോട് ചോദിക്കാൻ പറ്റുമോ എന്ന നാണക്കേട് കൊണ്ട് മിണ്ടാതെ ഇരിക്കുകയായിരുന്നു അവൾ.
അമ്മയോട് ചോദിക്കാം എന്ന് കരുതി അടുക്കളയിലേക്ക് ചെന്നപ്പോൾ മുത്തശ്ശിയും അമ്മയും അവിടെ പായസം
ഉണ്ടാക്കികൊണ്ടിരിക്കുക ആയിരുന്നു.
അവൾ പിന്നോട്ട് തന്നെ നടന്നു..
മോളേ.. കൃതീ...... അച്ഛന്റെ നീട്ടിയുള്ള വിളി കേട്ട് കൃതി അച്ഛന്റെ മുറിയിലേക്ക് ഓടി..
എന്താ അച്ഛാ......
മോള് ഇന്ന് കോളേജിൽ പോകണ്ടാട്ടോ..
അതെന്താ അച്ഛാ.....
ഇന്ന് നിന്നെ ഒരു കൂട്ടര് കാണാൻ വരുന്നുണ്ട്, അമേരിക്കയിൽ വലിയ ബിസിനസ് മാനാ... അച്ഛൻ അത് പറഞ്ഞപ്പോൾ അവൾ അവളുടെ dream നെ കുറിച്ച് ഓർത്തു.
ഏ.... ഇത് തന്നല്ലേ അമ്മ സ്വപ്നത്തിൽ എന്നോട് പറഞ്ഞത്..
കൃതീ..... നീ എന്താ ആലോചിക്കുന്നത്. ഞാൻ പറഞ്ഞത് കേട്ടില്ലേ..?
കേട്ടു അച്ഛാ.... പക്ഷെ.....
മോള് പേടിക്കണ്ടാട്ടോ, അവര് കാണാൻ വരുന്നേ ഒള്ളൂ, ഇന്നലെ നിന്നെ ഓഡിറ്റോറിയത്തിൽ വച്ചു ചെക്കൻ കണ്ടുത്രേ, അതാ ഇത്ര പെട്ടന്ന്...
മ്മ്മ്.... അവൾ അതിന് മൂളുക മാത്രം ചെയ്ത് അവിടെ നിന്ന് റൂമിലേക്ക് പോയി.
എന്തായി ബാലു അവൾ
സമ്മതിച്ചോ...?
അവൾ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല സവത്രി.... ബാലു അതും പറഞ്ഞ് പുറത്തേക്ക് പോയി, കൃതി വാതിൽ കുറ്റിയിട്ട് എന്തോ ചിന്തയിൽ മുഴുകിയിരിക്കുക ആയിരുന്നു.
കല്ല്യാണം ഒക്കെ ok, പക്ഷെ......
ആ സ്വപ്നം കണ്ടില്ലായിരുന്നെങ്കിൽ
ആരെ വേണേലും കല്ല്യാണം കഴിക്കാമായിരുന്നു. ഇതിപ്പോ... സ്വപ്നം മാത്രാണോ നേരിട്ട് കാണുകയും ചെയ്തില്ലേ.... ഒരു മുൻ പരിചയം പോലും ഇല്ലാത്ത അയാളെ കുറിച്ചോർത്ത് അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, കുറച്ചു സമയം കഴിഞ്ഞ് ആരോ ഡോർ വന്ന് മുട്ടിയപ്പോൾ ആണ് കൃതി ചിന്തയിൽ നിന്ന് ഉണരുന്നത്. കൃതി കണ്ണുകൾ അമർത്തി തുടച്ച് ഡോർ തുറന്നു. വന്നത് കൃപേഷ് ആയിരുന്നു.
ഓ..... ഏട്ടനായിരുന്നോ...
അതേല്ലോ...
മ്മ്മ്......
അല്ല..... എന്താണ് മോളേ നീ വല്ലാതെ ക്ഷീണിച്ചല്ലോ, എന്തുപറ്റി നിനക്ക്. അതിന് അവൾ കൃപയെ ദഹിപ്പിച്ചൊന്ന് നോക്കി ബെഡിൽ പോയി ഇരുന്നു.
ഹാ.... പറ പെണ്ണെ എന്താ പ്രശ്നം..?
ദേ... ഏട്ടാ... കളിക്കല്ലേ... കുടുംബക്കാർ മൊത്തം എന്റെ പെണ്ണു കാണൽ അറിഞ്ഞ് വീട്ടിൽ എത്തി, ഏട്ടൻ അടക്കം, എന്നിട്ട് ഞാൻ അറിയുന്നതോ നേരം വെളുക്കുമ്പോ..
ഒരു പെണ്ണുകാണാലിനൊക്കെ എന്തിനാ കുടുംബക്കാരെ മൊത്തം അറിയിക്കണേ കല്ല്യാണം പറഞ്ഞാ പോരേ.... അതും പറഞ്ഞ് കൃതി മുഖം തിരിച്ചിരിക്കുന്നു.
നിനക്കൊരു surprise തന്നതല്ലേ..
ഇതോ.. ഇതാണോ surprise..
പിന്നേ.... നീ എന്തായാലും ആരേം പ്രേമിക്കില്ല, വീട്ടുകാരോട് ചെക്കനെ കണ്ടെത്താൻ പറഞ്ഞിട്ടല്ലേ...
അത്..... ഏട്ടാ.... ഞാൻ... അത് കേട്ട് കൃതിയുടെ കണ്ണുകൾ നിറഞ്ഞു.
എന്താ മോളേ... നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ...? എന്താ പെട്ടന്ന് കണ്ണ് കലങ്ങിയത്..?
എയ്യ്.... ഞാനോ... പ്രേമിക്കാനോ ഇല്ല ഏട്ടാ... അത് എന്തോ പ്രാണി കയറിയതാ.. അതും പറഞ്ഞ് കൃതി വേഗം ബാത്രൂമിലേക്ക് കയറി, കൃപേഷും അത് വിശ്വസിച്ച് താഴേക്ക് പോയി.
ബാത്‌റൂമിൽ ഇരുന്ന് പൊട്ടി പൊട്ടി കരയുകയാണ് കൃതി, അവളുടെ ഹൃദയത്തിൽ എന്തോ ഒരു വിങ്ങൽ, സ്വപ്നത്തിൽ കണ്ട ആളെ നേരിൽ കണ്ടപ്പോൾ തോന്നിയ ഇഷ്ടമാണോ ആ വിങ്ങലിനു കാരണം, പേരറിയില്ലെങ്കിലും, ഊരറിയില്ലെങ്കിലും ആ മനുഷ്യനോട് അവൾക്ക് അടങ്ങാത്ത പ്രണയം തോന്നാൻ തുടങ്ങിയിരുന്നു.
എല്ലാവരും break fast കഴിക്കാൻ ഇരുന്നെങ്കിലും. കൃതിയെ മാത്രം കണ്ടില്ല.
മോളെവിടെ അവളെ വിളിക്ക് സവത്രീ.... കൃതിയുടെ മാമൻ പറയുന്നത് കേട്ട് സാവത്രി അവളെ വിളിക്കാൻ മുകളിലേക്ക് പോയി.
മോളേ.... കൃതീ.... കൃതീ...... സാവത്രി അവളുടെ റൂമിന് പുറത്ത് നിന്ന് വാതിൽ ശക്തമായി കൊട്ടി കൊണ്ടിരുന്നു.
പെട്ടന്ന് വാതിൽ തുറന്ന് കൃതി പുറത്തേക്ക് വന്നു.
എനിക്ക് വിശക്കുന്നു, കഴിക്കാൻ എന്തെങ്കിലും ഉണ്ടോ..?
ഉണ്ട്, നിന്നെ കഴിക്കാൻ വിളിക്കാൻ വന്നത് തന്നെയാ ഞാൻ വാ.. കൃതി സാവത്രിയുടെ കൂടെ താഴേക്ക് ചെന്ന് ഭക്ഷണം കഴിച്ചു, കഴിച്ച് കഴിഞ്ഞ് അവൾ കസിൻസിനോട് സംസാരിച്ചിരുന്നു, ആ നേരത്താണ് സാവതി അങ്ങോട്ട് ഓടി വരുന്നത്.
മോളേ... കൃതീ.... നീ വേഗം പോയി ഒരുങ് അവരിങ്ങെത്തി, അത് കേട്ട് കൃതി പതിയെ മുകളിലേക്ക് നടന്നു. കൂടെ കസിൻസും അവളെ ഒരുക്കാൻ പോയി, അത്യാവശ്യം മേക്കപ്പ് ഒക്കെ ഇട്ട് അവർ അവളെ ഒരുക്കി താഴേക്ക് കൊണ്ട് വന്നു,
കുടിക്കാനുള്ള വെള്ളം നേരത്തെ അമ്മയും
വല്യമ്മയും കൊണ്ടുപോയി കൊടുത്തത് കൊണ്ട് കൃതിക്ക് പെണ്ണുകാണൽ എന്ന ചടങ്ങ് മാത്രം നിർവഹിച്ചാൽ മതിയായിരുന്നു. അവൾ പേടിച്ചു പേടിച്ചു ഹാളിലേക്ക് നടന്നു. അവളെ കാത്ത് ചിരിക്കുന്ന ഒരുപാട് മുഖങ്ങൾ അവിടെ ഉണ്ടായിരുന്നു.
രണ്ട് മൂന്ന് പയ്യന്മാർ ഇരിക്കുന്നുണ്ട്, ഇതിൽ ആരായിരിക്കും എന്റെ തലയിൽ ആകാൻ പോകുന്നത്..?
കൃതി മനസ്സിൽ പറഞ്ഞ് ഓരോരുത്തരെ ആയി വീക്ഷിച്ചു.
എന്താ മോൾടെ പേര്...?
കൃതി... അല്ല കൃതിക... അത് പറഞ്ഞ് കൊണ്ട് ചോദിച്ചതാരാണെന്ന് അവൾ നോക്കി, കണ്ടത് ഒരു വയസ്സനാണ്.
അയ്യേ... ഈ മുത്തശ്ശനാണോ എന്നെ കാണാൻ വന്നേ... ഇപ്പോ നീട്ടി തരാം എന്റെ കഴുത്ത്... അവൾ മനസ്സിൽ പിറു പിറുത്തു.
നല്ല പേര്...
അല്ല... അവനെവിടെ അവനെ വിളിക്ക് ഭവാനി...
ആ ഇപ്പോ വിളിക്കാം... കാളീ.....
കാളിദാസാ... അത് കേട്ട് കൃതിക്ക് ഒരു സമാധാനം ആയി.
ഹാവൂ... അപ്പോ ഈ മുത്തശ്ശനല്ല വേറെ ആളുണ്ടല്ലേ.... അവൾ മനസ്സിൽ പറഞ്ഞു ചിരിച്ചു.
കാളീ....
ദാ വന്നമ്മേ... ആ പൌരുഷം നിറഞ്ഞ ശബ്ദത്തിനുടമ ആരാണെന്നറിയാൻ കൃതി ഒന്ന് തിരിഞ്ഞു നോക്കി. അയാളെ കണ്ട അവൾ കണ്ണും തള്ളി തിരിഞ്ഞു നിന്നു പോയി.
ദാ വന്നമ്മേ... ആ പൌരുഷം നിറഞ്ഞ ശബ്ദത്തിനുടമ ആരാണെന്നറിയാൻ കൃതി ഒന്ന് തിരിഞ്ഞു നോക്കി. അവനെ കണ്ട അവൾ കണ്ണും തള്ളി തിരിഞ്ഞു നിന്നു പോയി.
ഏ... ഇത്... അയാൾ അല്ലേ.. സ്വപ്നത്തിൽ കണ്ട ആ.... ആൾ,
അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
വെള്ള മുണ്ടും, ഷർട്ടും ഇട്ട് വരുന്ന ആ താടിക്കാരനോട് ആർക്കായാലും ഒരു ഇഷ്ടമൊക്കെ തോനിപ്പോകും. അവൻ നേരെ കൃതിയുടെ അടുത്ത് ചെന്ന് നിന്നു.
മോളേ... ഇതാണ് എന്റെ മോൻ, കാളി എന്ന കാളിദാസൻ. ഭവാനി കൃതിയുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു. അതിന് അവൾ ഒരുന്നും പറയാതെ അവനെ തന്നെ നോക്കി സിദ്ധു, അവനും അവളെ നോക്കുന്നുണ്ടായിരുന്നു. അത് കണ്ട് അവൾക്ക് നാണവും, ചിരിയുമൊക്കെ വന്നു.
ഇന്നലെ മോളെ ഓടിടോറിയത്തിൽ വച്ച് കണ്ടപ്പോഴേ അവന് ഇഷ്ടമായി അപ്പോ പിന്നെ വൈകിപ്പിക്കേണ്ടെന്ന് ഞാനും കരുതി. അതും പറഞ്ഞ് ഭവാനി കൃതിയുടെ കയ്യിൽ പിടിച്ചു. അവൾ അന്നേരം കാളിയെ നോക്കുമ്പോൾ അവൻ തല കുനിച്ചു നിൽക്കുകയായിരുന്നു. മുഖത്തൊരു കള്ള ചിരിയും ഉണ്ട്.
അവൾ അവർ രണ്ട് പേരും തമ്മിൽ കൂട്ടി ഇടിച്ചതും, അവൻ പിടിച്ചതും, കണ്ണും, കണ്ണും നോക്കി നിന്നതുമൊക്കെ ഓർത്തു, അത് ഓർത്തെടുത്ത അവൾക്ക് വല്ലാതെ നാണം വന്നു.
എന്നാ പിന്നെ അധികം വൈകിപ്പിക്കണ്ട, നിശ്ചയം നമുക്ക് പെട്ടന്ന് നടത്തണം. കാളിയുടെ മുത്തശ്ശൻ അഭിപ്രായം പറഞ്ഞപ്പോൾ എല്ലാവരും ശരി വച്ചു, ബാലു കൃതിയെ നോക്കുമ്പോൾ അവൾ കാളിയെ തന്നെ നോക്കി നിൽക്കുകയാണ്. എല്ലാവരും അങ്ങനെ ഓരോന്ന് സംസാരിക്കുന്നതിനിടക്ക് ബാലു കൃതിയെ രഹസ്യമായി വിളിച് വിവാഹത്തിന് സമ്മതമാണോ എന്ന് തിരക്കി, അവൾക്കും എതിരഭിപ്രായം ഇല്ലെന്ന് കണ്ട് ബാലു ഈ വിവാഹം ഉറപ്പിച്ചു, പെണ്ണും, ചെക്കനും സംസരിക്കുന്നത് ഇപ്പോൾ ഓരു ചടങ്ങായത് കൊണ്ട് കൃതിയും, കാളിയും അതിന് നിർബന്ധിതരായി.
കൃതിക ഇപ്പോ pg ചെയ്യുവാണല്ലേ..?
അതെ.. അവളുടെ നാണത്തിലുള്ള നിൽപ്പ് കണ്ട് അവനും ചിരി വന്നു.
കൃതികക്ക് ഈ നാണം ഒട്ടും ചേരുന്നില്ല കേട്ടോ.... അതിന് അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
കൃതികക്ക് എന്നോടൊന്നും ചോദിക്കാൻ ഇല്ലേ...?
അത്.... എനിക്കൊന്നും അറിയില്ല..
its ok ഞാൻ ചുമ്മാ ചോദിച്ചൂന്നെ ഒള്ളൂ..
മ്മ്മ്...... അങ്ങനെ അവരുടെ സംസാരം നീണ്ടു, അപ്പോൾ ആണ് അങ്ങോട്ട് കൃപേഷ് വരുന്നത്.
ഹെലോ... മതി മതി, ഇപ്പോഴേ ഇങ്ങനെ സംസാരിച്ചാൽ കല്യാണം കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല സംസാരിക്കാൻ. കൃപേഷിന്റെ ശബ്ദം കേട്ട് കൃതിയും, കാളിയും തിരിഞ്ഞു നോക്കി. കൃതിക്ക് അവനെ കണ്ട് നാണം വന്നു.
ഹെയ്... ഇല്ല കൃപേഷ് അപ്പോഴാണ് ശരിക്കും സംസാരിക്കാൻ ഉണ്ടാവുക.
കാളി അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഹാളിലേക്ക് പോയി,
പിന്നാലെ കൃതിയും, കൃപയും, ഹാളിൽ എത്തിയപ്പോൾ വീട്ടുകാർ നിശ്ചയം എളുപ്പത്തിൽ നടത്താനുള്ള ചർച്ചയിൽ ആയിരുന്നു.
എന്റെ മകൻ, അതായത് കാളിയുടെ അച്ഛൻ, അവന് 5 വയസായപ്പോൾ തന്നെ മരണപ്പെട്ടു. അവന് അമ്മ മാത്രേ ഒള്ളൂ, അവന്റെ കാര്യങ്ങൾ പറയാനും ചെയ്യാനും ആണായിട്ടുള്ളത് ഞാനും, എന്റെ മകളുടെ ഭർത്താവും, പിന്നെ ഭവാനിയുടെ ആങ്ങളയുമാണ്.
കാളി ആദ്യമായിട്ടാ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഇങ്ങോട്ട് വരുന്നത്, അപ്പോ പിന്നെ ഞങ്ങൾ ഒന്നും ആലോചിക്കാൻ നിന്നില്ല. അവന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് കരുതി. ആ കുട്ടിക്കും
ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് നിശ്ചയവും കല്യാണവുമൊക്കെ പെട്ടന്ന് നടത്തണം. മുത്തശ്ശൻ പറഞ്ഞു നിർത്തിയപ്പോൾ ബാലു സമ്മതമെന്നോണം തലയാട്ടി. കുടുംബക്കാർക്കും ഈ ബന്ധം ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു, ബാക്കി വിവരങ്ങൾ എല്ലാം ഫോണിലൂടെ സംസാരിക്കാം എന്ന് പറഞ്ഞ് കാളിയുടെ വീട്ടുകാർ തിരിച്ചു പോയി, അവർ പോയി കഴിഞ്ഞ് കൃതി കാളിയെ തന്നെ സ്വപ്നം കണ്ട് കിടക്കുക ആയിരുന്നു. പെട്ടന്ന് ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ട് കൃതി ചെന്നു ഡോർ തുറന്നു, വന്നത് ബാലു ആയിരുന്നു.
ആ... അച്ഛാ...
മോളേ കൃതീ... അച്ചന് മോളോട് ഒരു.... കാര്യം ചോദിക്കാൻ ഉണ്ട്..
എന്താ അച്ഛാ...?
നിനക്ക് ശരിക്കും ഈ വിവാഹത്തിന് ഇഷ്ടമല്ലേ...? കാളിയെ നിനക്ക് ഇഷ്ടമായില്ലേ...?
അതെ അച്ഛാ ഇഷ്ടമായി, എനിക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണ്..
ബാലുവിന് അത് കേട്ടപ്പോൾ ആണ് സമാധാനം ആയത്.
ഹാവൂ.... ഇപ്പോഴാ അച്ചന് ആശ്വാസം ആകുന്നത്. അച്ഛൻ പോയി നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്യട്ടെ..
ഹ്മ്മ്... ശരിയച്ചാ... ബാലു പോയി കഴിഞ്ഞ് കൃതി അവളുടെ നെഞ്ചിൽ കൈ വെച്ചു നോക്കി, അത് ദൃതിയിൽ മിടിക്കുന്നുണ്ടായിരുന്നു.
കാളി... ആ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിനകത്ത് ഒരു മിന്നൽ ഏറ്റ പോലെ ആണ്. ഇഷ്ടമാണച്ചാ എനിക്ക് അയാളെ ഒരുപാടൊരുപാട് ഇഷ്ടമാണ്.. അതും പറഞ്ഞവൾ ബെഡിലേക്ക് കമഴ്ന്ന് കിടക്കുന്നു.
കാളി വീട്ടിൽ എത്തിയ ഉടനെ അടച്ചിട്ടിരുന്ന ഒരു മുറിയിലേക്ക് പൊട്ടി കരഞ്ഞു കൊണ്ട് ഓടി ചെന്നു. അവൻ ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോയുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു.
ശ്രീ..... എന്നോട് ക്ഷമിക്കടോ...
നിന്നോട് പറഞ്ഞ വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല, എനിക്ക് വേണ്ടത് നിന്റെ നീതിയാണ്. അതിന് ഞാൻ ഏതറ്റം വരെയും പോകും. നിന്റെ കൊലയാളികളെ കണ്ടു പിടിച്ച് കൊന്നിട്ടല്ലാതെ എനിക്കിനിയൊരു വിശ്രമമില്ല, അതിനുള്ളൊരു കച്ചിത്തുരുമ്പാ എനിക്കിപ്പോ കിട്ടിയിരിക്കുന്നത്. കാളി കൃതിയെ മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞു. അവന്റെ കണ്ണിൽ പകയുടെ തീ ആളി കത്തുന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നു പോയി, നിശ്ചയ ദിവസം കടന്നു വന്നു. വീട്ടുകാരും, ബന്ധുക്കളും ക്ഷണം സ്വീകരിച്ച് കൃതിയുടെ വീട്ടിൽ എത്തി, അല്പ സമയത്തിന് ശേഷം കാളിയും വീട്ടുകാരും അങ്ങോട്ട് വന്നു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് എല്ലാവരും ഫോട്ടോ എടുക്കാനും, ഭക്ഷണം കഴിക്കാനും തിരിഞ്ഞു. കാളിയും, കൃതിയും സ്റ്റേജിലെ കസേരയിൽ തന്നെ ഇരുന്ന് സംസാരിക്കുകയാണ്.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/49974/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ഇടറുന്ന കാലടികളോടയാണ് ഭാമ ഒരു ഗ്ലാസ്സ് പാലുമായി ആ മുറിവാതിൽക്കൽ എത്തിയത്.അകത്ത് ആൾ ഉണ്ടെന്നറിയാം.അതുകൊണ്ട് തന്നെ ഒരു വല്ലായ്മ അവളിൽ നിറഞ്ഞു.
മുറി പൂട്ടിയിട്ടില്ല ,ചാരിയിട്ടേ ഉള്ളൂ. പതിയെ അവൾ തുറന്നു.അപ്പോയെ കണ്ടു ഒന്നര വയ്യാസുകാരി തനു മോളെ ഉറക്കാനായി പാട് പെടുന്ന ആദിയെ.
ഇന്ന് മുഴുവനും ഉള്ള അലച്ചിൽ കാരണം ആയിരിക്കും മോൾ വല്ലാതെ വാശി കാണിക്കുകയാണ്.
ഒട്ടൊരു നേരം കഴിഞ്ഞപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ഭാമയെ അവൻ കാണുന്നത്.അവളോട് കടന്നു വരാൻ അവൻ പറഞ്ഞു.
"രാവിലെ മുഴുവൻ യാത്രയും അല്ച്ചിലും ആയിരുന്നല്ലോ അതുകൊണ്ടാണെന്നു തോന്നുന്നു മോളു നല്ല വാശിയാ "
"ഡോക്ടർക്ക് വിരോധമില്ലേൽ ഞാൻ എടുത്തോട്ടെ"
അവൾ ചോദിച്ചു.
"അതിനെന്താ"
അവൻ മോളെ കൊടുത്തു.
അവൾ മോളെ വാങ്ങി.പെണ്ണുകാണാൻ വന്നപ്പോഴും പിന്നെ കല്യാണ ഡ്രെസ്സ് എടുക്കാൻ പോകുമ്പോയൊക്കെ, അങ്ങനെ 3 ,4 തവണ കണ്ട പരിചയമേ മോൾക്ക് ഭാമയെ ഉള്ളൂ. എങ്കിലും അവൾ എടുക്കാൻ വരുമ്പോയൊക്കെ ഇഷ്ടത്തോടെ മോൾ അവളുടെ കയ്യിൽ പോകാറുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോഴും മടിയില്ലാതെ തനു മോള് അവളുടെ കയ്യിലേക്ക് സങ്കോച്ചമില്ലാതെ പോയി.കുറച്ചു കഷ്ടപ്പെട്ടനെങ്കിലും കുറച് നിമിഷങ്ങള്ക്കുള്ളിൽ മോൾ ഉറക്കം പിടിക്കുകയും ചെയ്തു.
അതുകണ്ടു ആദിക്ക് അതിശയം തോന്നാതിരുന്നില്ല.പിന്നെയാണ് ഭാമയെ കുറിച്ചു ഓർത്തത്.
പുള്ളിക്കാരി നേഴ്സ് ആണല്ലോ.അവർ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്ന മാലാഖ മാർ ആണല്ലോ.
അവർക്ക് കുഞ്ഞുങ്ങളെ താലോലിക്കാനും പരിചരിക്കാനും സന്ദോഷിപ്പിക്കാനും ഒക്കെ പ്രതേക കഴിവുണ്ടാകും.
മോളു നന്നായി ഉറക്കം പിടിച്ചപ്പോൾ അവൾ പതിയെ മോളെ തട്ടിക്കൊണ്ടിരുന്നു.ശേഷം ബെഡിന്റെ നടുഭാഗത്തു കിടത്തി.
"താങ്ക്സ് ഭാമ,താൻ ഇല്ലായിരുന്നേൽ മോളു ഇന്നു ശിവരാത്രി ആക്കിയേനെ"
ആദി നന്ദിയോടെ അവളെ നോക്കി.
അവൾ അതിനു ഹൃദ്യമായ ഒരു പുഞ്ചിരി നൽകി.
എന്തോ ഇപ്പോ വന്നപ്പോൾ ഉണ്ടായിരുന്ന പേടിയും സങ്കോച്ചമൊന്നും ഭാമയ്ക്ക് തോന്നുന്നില്ല.
അല്ലെങ്കിലും അങ്ങനെ പേടിക്കാൻ മാത്രമായിട്ട് ഒന്നും തന്നെ ഇല്ലല്ലോ.ഇത് ഇപ്പോൾ പേരിനു ഒരു ആദ്യരാത്രി അല്ലേ.
ബന്ധുക്കളുടെ മുന്നിൽ അവരെ ഭോധിപ്പിക്കാൻ മാത്രമായിട്ടാണ് ഇങ്ങനെ ഒരു വിവാഹം തന്നെ.
ഒരിക്കലും ഭാര്യയായി തന്നെ കാണാൻ പറ്റില്ലാാന്നു അന്നെ പറഞ്ഞതാണ്.ഇപ്പോഴും ആ മനസിിൽ പാർവതി തന്നെയാണെന്നാ അന്ന് പറയാതെ പറഞ്ഞത്.
ഭാമ ആ മുറിയിലൂടെ ഒന്നു കണ്ണ് ഓടിച്ചു.തന്റെ വീട്ടിലെ മുറിയേക്കാളും രണ്ടിരട്ടി വലുപ്പം കാണും.എല്ലാവിധ സ്വകര്യങ്ങളോടും കൂടിയത്.
ഭിത്തിയിൽ ഭൂരിഭാഗം സ്ഥലത്തും മോളുടെയും ആദിയുടെയും ചിത്രങ്ങൾ ആണ്.കൂടുതെ പാർവതിയും മോളും ആദിയും ഒരുമിച്ചുള്ള 2 ചിത്രങ്ങളും ഉണ്ട്.
പിന്നെ ഉള്ളത് അവരുടെ കല്യാണ ഫോട്ടോ ആണ്.ആദി പാർവതിയെ ചേർത്തു പിടിച്ചു നിൽക്കുന്നത്.
എന്തോ ആ ഫോട്ടോ കണ്ടപ്പോൾ ഒരു നിമിഷം അവൾക്ക് പാർവതിയായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി.
ഒന്നര വർഷം കഷ്ടിച്ചേ ഈ മനുഷ്യന്റെ കൂടെ ജീവിച്ചിരുന്നേൽ കൂടി,ആ സമയമുടനീളം ആ സ്‌നേഹം അനുഭവിക്കാൻ പറ്റിയല്ലോ.ആവോളം പരിഗണനയും ആനന്ദവും സംരക്ഷണവും എല്ലാം അനുഭവിച്ചല്ലോ.
എന്നാൽ താനോ, ഈ 24 വർഷങ്ങൾക്കിടയിൽ തന്നെ സ്‌നേഹേഹത്തൊടുകൂടി ആരേലും ചേർത്ത് പിടിച്ചിട്ടുണ്ടോ എന്നു പോലും ഓർമയില്ല.
സഹതാപവും കരുണയും മാത്രമേ എല്ലരുടെയൂം കണ്ണിൽ കണ്ടിട്ടുള്ളു. പിന്നെ വെറുപ്പും.മറിചു നിസ്വാർത്തമായി സ്‌നഹിക്കാൻ ആരും തന്നെ ഇണ്ടായിരുന്നില്ല.
പണ്ടൊക്കെ വിചാരിക്കും എന്നെകിലും ഒരു നാൾ ഒരു രാജകുമാരനെ പോൽ ഒരാൾ വന്നു എന്നെ രക്ഷിച്ചു കൊണ്ടുപോയി,ഭൂമിയോളും സ്നേഹം പരസ്പരം നൽകി ജീവിക്കും എന്നൊക്കെ.
പക്ഷെ ഇപ്പോ ആ പ്രതീക്ഷയൊക്കെ പോയി.താലി കേട്ടിയ ആൾക്ക് പോലും ഞാൻ അന്യായാണ്. അയാള്ക്ക് പോലും എന്നെ സ്നേഹിക്കാൻ കഴിയുന്നില്ല.പിന്നെ എന്നെ അരു സ്‌നഹിക്കാനാ.
ഈ ഭൂമിയിൽ ഭാമയ്ക്ക് സ്വന്തമായിട്ട് ആരുമില്ല,സ്നേഹിക്കാനോ ചേർത്ത് പിടക്കാനോ ഒന്നിനും.
ഒരു പക്ഷെ ആ സത്യത്തിനു കൂടുതൽ വ്യക്തത വന്നത് ഇന്നായിരിക്കും.എന്റെ വിവഹ ദിവസം.
അപ്പോഴാണ് ആദി അങ്ങോട്ട് വന്നത്.ഒരു കാൾ വന്നത് കൊണ്ട് ടെറസ്സിൽ നിന്നു സംസാരിക്കുകായിരുന്നു അവൻ.
"താൻ കിടന്നില്ലേ"
ഓർമകളിൽ മുഴുങ്ങിയിരുന്ന ഭാമ ആദിയുടെ ചോദ്യം കെട്ട് ഞെട്ടി.
"ഇല്ല"
"എടൊ എനിക്ക് ഇപ്പോ ഹോസ്പിറ്റലിൽ നിന്നും ഒരു എമ്മർജൻസി വന്നു.മോൾ ഉണ്ണർന്നാൽ തനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റോ "
"അതിനെന്താ ഡോക്ടർ പൊക്കോളൂ,മോളെ ഞാൻ നോക്കിക്കോളാം"
"എന്നാൽ ഞാൻ പൊക്കോട്ടെ.ഇങ്ങനെ എമ്മർജൻസി സിറ്റുവേഷൻ വരുമ്പോൾ ഞാൻ മോളെ താഴെ അമ്മേടെ കൂടെ കൊണ്ട് കിടതാറ പതിവ്.തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ"
"ഒരു കുഴപ്പവുമില്ല,ഡോക്ടർ ധ്യരമായിട്ട് പോയിക്കോളൂ"
അവൾ മിതമായ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവനും അത് തിരികെ നൽകി.
പെട്ടന്ന് തന്നെ ഡ്രസിങ് റൂമിൽ നിന്നും ചേഞ്ച് ചെയ്ത് അവൻ ബാഗ് മായി വന്നു.
ഉറങ്ങുന്ന മോളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത്.ശേഷം ഭാമയെ നോക്കി പുറത്തേക്കിറങ്ങി.
ആദി യുടെ കാർ ഗേറ്റ് കടന്നു പോകുന്നത് അവൾ ജനലിലൂടെ നോക്കി.
ശേഷം ക്ലോക്കിൽ നോക്കിയപ്പോഴാണ് സമയം കണ്ടത്.12 കഴിഞ്ഞു.
മോളെ നോക്കിയപ്പോൾ സുഖമായി ഉറങ്ങുന്നത് കണ്ടു.എന്തോ അവളുടെ മുഖം കാണുമ്പോൾ തന്റെ ദുഖമൊക്കെ മായുന്നത് പോലെ.
ശേഷം ഭാമ മോൾക്ക് അരികിലേക്ക് വന്നു അവളെ പുണർന്നു കിടന്നു.
പിറ്റേന്ന് ഒരു ദുസ്വപനം കണ്ടാണ് ഭാമ ഉണർന്നത്.കുറച്ചു സമയത്തെക്ക് അവൾക്ക് ചുറ്റും ഒന്നും ഓർമയില്ലായിരുന്നു.
ആദി പോയതിനു ശേഷം ഉറങ്ങാൻ കിടന്നെങ്കിലും രാവിലെ എപ്പോഴാണ് അവൾ ഒന്നു കണ്ണടച്ചത്.അതുവരെ ഓരോ ആലോചനയിൽ മുഴുകിയിരിക്കകയായിരുന്നു.
അടുത്ത് കിടക്കുന്ന മോളെ നോക്കിയപ്പോഴാണ് കാണുന്നത് ഉറങ്ങി കിടക്കുന്ന ആദിയെ. എപ്പോഴാണാവോ വന്നു കിടന്നത്,മോളെ പൊതിഞ്ഞു പിടിച്ചു കിടന്നാണ് ഉറങുന്നതു .എന്തോ ആ കാഴ്ച കാണാൻ നല്ല ക്യൂട്ട് ആയിരുന്നു.
അവളുടെ മുഖത്ത് ഒരു ചിരിയും വിരിഞ്ഞു.ശേഷം കിടക്കയിൽ നിന്ന് എഴുന്നേറ്റു കുളിക്കാൻ കയറി.
കുളി കഴിഞ്ഞു ഒരു സാരി ആണ് ധരിച്ചത്.വല്ലപ്പോഴും പുറത്തു പോകുമ്പോയും മാത്രം ആണ് സാരി ഉടുക്കാറ്.അല്ലേൽ മിക്കപ്പോഴും കുർത്തിയും ചുരിദാറുമൊക്കെയാണ് ധരിക്കാറ്.
ഹോസ്പിറ്റലിൽ പോകുമ്പോൾ പീന്നെ യൂണിഫോം must ആണല്ലോ.അതുകൊണ്ട് തന്നെ സാരി ഉടുത്തു അത്ര വശമില്ല.എങ്കിലും ഒപ്പിച്ചു ഉടുത്തു.
അപ്പോഴും രണ്ടാളും നല്ല ഉറക്കത്തിൽ ആണ്.ശേഷം ഭാമ പുറത്തേക്കിറങ്ങി.അടുക്കളിയിൽ നിന്നും അമ്മയുടെ സംസാരം കേൾക്കാം.കൂടെ സഹായത്തിനി നിൽക്കുന്ന ജാനകി ചേച്ചിയും ഉണ്ട്.
അവൾ മെല്ലെ അവിടേക്കു ചെന്നു.
"ആഹാ മോൾ എഴുന്നേറ്റോ...കുറച്ചു നേരം കൂടി കിടക്കാമായിരുന്നില്ലേ മോളെ...ഇന്നലെ മുഴുവൻ നല്ല അലച്ചിൽ ആയിരുന്നല്ലോ"
ഭാമയെ കണ്ട അമ്മ ചിരയോടെ അന്വേഷിച്ചു.
"ഇന്നൽപ്പം വൈകി പ്പോയി അമ്മേ... രാത്രി മുറി മാറി കിടന്നോന്നാടാണെന്ന് തോന്നുന്നു ലേറ്റ് ആയിട്ടാ ഉറങ്ങിയത്...സോറി അമ്മേ"
"അയ്യോ അതിനു സോറി പറയൊന്നും വേണ്ട മോളെ...ഇനി മുതൽ ഇത് മോളുടെയും വീടാ...അതുകൊണ്ട് തന്നെ മോൾക്ക് ഇവിടെ എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ട്."
ഭാമ മറുപടിയായി ചിരിക്കുക മാത്രം ചെയ്തു.
"ആദി രാവിലെ ഒരു 5 മണിയോൾക്കെ ആയപ്പോളാ മോളെ വന്നു കിടന്നത്.ഇനി ഉച്ചയാകുമ്പോ അവനെ നോക്കിയാ മതി."
"തനൂ മോൾ എഴുന്നേൽക്കാൻ സമയമായ്യിട്ടുണ്ട്.എഴുന്നേറ്റാൽ പിന്നെ കുറച്ചു സമയത്തേക്ക് നല്ല വാശിയാ"
"മോൾക്ക് എന്താ അമ്മേ കഴിക്കാൻ കൊടുക്കാറ്"
"ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണം ഒക്കെ കൊടുക്കാറുണ്ട് മോളെ.പിന്നെ റാഗി കുറുക്കു വൈകുന്നേരം മറ്റും കൊടുക്കും.പാലും പഴവും കൊടുക്കാറുണ്ട്.ഉച്ചക്ക് ചോറും കിഴങ്ങും നെയ്യും ചേർത്താണ് കൊടുക്കാറ്.ഭക്ഷണം കഴിക്കാൻ ആൾ നല്ല വാശിയ.ഇവിടുള്ളപ്പോൾ ആദി തന്നെയാ മോളുടെ കാര്യമൊക്കെ നോക്കുന്നെ.അവനെ ചില സമയം വശം കെടുത്തറുണ്ട് പെണ്ണ്"
ആദി യുടെ അമ്മയിൽ മോളോടുള്ള വത്സല്യം നിറഞ്ഞു.എന്തോ ഭാമയുടെ മനസ്സും വല്ലാതങ്ങ് നിറഞ്ഞു പോയി.
അമ്മമാരുടെ മക്കളോടുള്ള വത്സല്യവും സ്നേഹവും ആണ് ഈ ലോകത്ത് ഏറ്റുവും മൂല്യമുള്ളത് എന്നാണ് അവൾക്കു തോന്നിയത്.
ഒരു പക്ഷെ തനിക്ക് അനുഭാവിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും അതിനു അത്രയും മൂല്യം അവൾ കല്പ്പിക്കുന്നെ.
അമ്മ ജോലിയൊന്നും ചെയ്യണ്ടാ എന്നു പറഞ്ഞെങ്കിലും അവൾ ചെറിയ ജോലികൾ ചെയ്ത് അമ്മയോടും ജാനകി ചേച്ചിയോടും വിശേഷം പറഞ്ഞു.
ശേഷം മോളെ നോക്കാനായി അവൾ മുകളിലേക്ക് ചെന്ന്.അവിടെ തനു മോൾ എഴുന്നേൽക്കാനെന്ന പോലെ ചിണുങ്ങി കിടക്കുന്നുണ്ട്.ആദി യുടെ ഉറക്കം കേടേണ്ട എന്നു കരുതി ഭാമ അവളെ എടുത്തു.
അപ്പോയെക്കും ആൾ കണ്ണൊക്കെ പതിയെ തുറക്കുന്നുണ്ട്.ആകാശ നീല നിറമാണ് ആ മിഴികൾക്ക്,അവളുടെ അച്ഛന്റെ പോലെ.
കാണാനും ആദിയെ പോലെ തന്നെയാണ്.നന്നേ വെളുത്ത പ്രകൃതം,അതുപോലെ അതികം കറുപ്പല്ലാത്ത brown നിറം ഇടകലർന്ന കട്ടിയുള്ള മുടി ,പിന്നെ ചിരിക്കുമ്പോയുള്ള ആ നുണക്കുഴിയും.അങ്ങനെ എല്ലാം കൊണ്ടും അച്ഛന്റെ തനി പകർപ്പ്.
തനു മോൾ കണ്ണു വിടർത്തി ഭാമയെ നോക്കി.പെട്ടെന്നു തന്നെ ആ നീല മിഴകൾ നിറഞ്ഞു വന്നു,ചുണ്ടുന്തി പരിപവം പറയാൻ എന്ന പോലെ ഭാമയെ നോക്കി.
ആദ്യം ഭാമ ഒന്നു പകച്ചു പോയി.
"ച്ചാ....അച്ചാ...ച്ചാ"
മോൾ അവളുടർ അച്ചനെ കാണാത്തിലുള്ള വിഷമം പ്രകടിപ്പിക്കുകയാണെന്ന് മനസ്സിലായ ഭാമ വേഗം തന്നെ ആദിയെ കാണിച്ചു കൊടുത്തു.
"ദാ..അതല്ലേ തനു മോളുടെ അച്ചാ...അച്ച ഉറങ്ങുകയാ..."
ആദിയെ കണ്ടതും മോളുടെ മുഖം വിടർന്നു.പുൻചിരിയോടെ അവൾ ഭാമയെ നോക്കി.
"അച്ച ഉറങ്ങിക്കോട്ടെട്ടൊ...നമക്ക് മുഖം ഒക്കെ കഴുകി ഫ്രഷ് ആയിട്ട് താഴെ പോകാം.താഴെ അച്ഛമ്മ യൊക്കെ ഉണ്ട്.പോകാം.."
ഭാമ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചപ്പോൾ മോൾ ആവേശത്തോടെ തലയാട്ടി. മോളെ മുഖമോക്കെ കഴുകിപ്പിച്ചു അവൾ താഴേക്കു കൊണ്ട് പോയി.
അവിടെ അപ്പോയെക്കും ആദിയുടെ അമ്മ മോൾക്ക് വേണ്ട കുറുക്ക് തയ്യാറാക്കിയിരുന്നു.ഞാൻ കൊടുത്തോളമെന്ന് പറഞ്ഞു ഭാമ തന്നെയാണ് മോൾക്ക് കൊടുത്തുത്.
ആദ്യം കുറച്ചു വാശി കാണിച്ചെങ്കിലും മോൾക്ക് കഥയൊക്കെ പറഞ്ഞു അവളെ കൊഞ്ചിച്ചു കൊടുത്തപ്പോൾ മോൾ മുഴുവനും കുടിച്ചു.
അതുകണ്ട ദേവിയമ്മയുടെ മനസ്സ് നിറഞ്ഞു.ഒറ്റ ദിവസം കൊണ്ട് മോൾക്ക് ഭാമ പ്രിയപ്പെട്ടതായിരിക്കുന്നു.
പതിയെ പതിയെ എല്ലാം കൊണ്ടും അവളുടെ അമ്മ തന്നെ ആകുമെന്ന കര്യയത്തിൽ ഇപ്പോ ദേവിയമ്മയ്ക്ക് ഒരു സംശയവും ഇല്ല.
ആദി ഒരു വിവാഹത്തിനു തയ്യാറായത് തന്നെ തനൂ മോൾക്ക് വേണ്ടിയാണ്.അവൾക്ക് ഒരു അമ്മയുടെ സ്നേഹം വേണമെന്ന് താൻ കൂടി പറഞ്ഞ് അവനെ ആഗീകരിപ്പിക്കുകയായിരുന്നു.
എന്നാൽ ഇപ്പോ ആ തീരുമാനം ഒരു ദിവസം കൊണ്ട് തന്നെ വളരെ ശെരിയായതു ആയിരുന്നു എന്നു അവർക്ക് മനസ്സിലായി.
സത്യം പറഞ്ഞാൽ അവനെ വിവാഹത്തിനു നിർബദിച്ചത് മോൾക്ക് വേണ്ടി മാത്രം ആയിരുന്നില്ല.എന്റെ ആദിക്ക് കൂടി വേണ്ടിയാണ്.
അവനെ ഇങ്ങനെ ഒറ്റക്ക് കണ്ണാൻ കഴിയാത്തത് കൊണ്ടാണ്. ഭാമയുടെ കാര്യത്തിൽ തന്റെ തീരുമാനം ശെരിയാണെന്ന് അവർക്ക് ഇപ്പോ തന്നെ ബോധ്യപ്പെട്ടു.
തന്റെ മകൻറെ ജീവിതത്തിലേക്ക് കയറി വന്ന സാക്ഷാൽ ദേവി തന്നെയാണ് ഭാമ.എന്റെ മകൻറെ ഭാഗ്യം.
ആ അമ്മമനം അത്രമേൽ അവന്റെ സന്ദോഷത്തിനുവേണ്ടി ദൈവത്തോടു പ്രാർത്ഥിച്ഛു.
11 മണി ഒക്കെ ആയപ്പോൾ ആണ് പിന്നെ മോളെയും കൊണ്ട് ഭാമ മുകളിലെ മുറിയില്ലേക്ക് ചെല്ലുന്നത്.
അപ്പോഴാണ് ആദി ഉറങ്ങി എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു ബാത്രൂമിൽ നിന്നും പുറത്തേക്ക് വരുന്നത്.
ഒരു കറുപ്പ് കോട്ടൺ ടീഷർട്ടും മുണ്ടും ആണ് ആളുടെ വേഷം .മുടി മര്യാദിക്ക് തോർത്താത് കൊണ്ടാണെന്നു തോന്നുന്നു തലയിൽ നിന്നും വെള്ളത്തുള്ളികൾ വീഴുന്നുണ്ട്.
ഭാമയെ കണ്ട് അവൻ മിതമായി ഒന്നു ചിരിച്ചു , തിരികെ അവളും.മോൾ അപ്പോഴേക്കും ആവേശത്തോടെ അവന്റെ മേലേക്ക് വീണു.
ആദി അവളെ വാരിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. തിരികെ മോളും അവളുടെ രീതിയിൽ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്.അതു കണ്ട് ഭാമ ചിരിയോടെ നിന്നു.
"ഞാൻ എഴുന്നേൽക്കാൻ അൽപ്പം വൈകിപ്പോയെടോ ,താൻ ഭക്ഷണം ഒക്കെ കഴിച്ചില്ലേ ,മോൾക് രാവിലെ കുറുക്കു ആണ് പതിവ് "
"ആ എല്ലാവരും ബ്രേക്ഫാസ്റ് കഴിച്ചു , ഡോക്ടർ ഈ സമയത്തെ എഴുന്നേൽക്കു എന്നു അമ്മ പറഞ്ഞു , പിന്നെ മോളുടെ ഭക്ഷണ രീതിയൊക്കെ അമ്മ പറഞ്ഞു.അതുകൊണ്ട് തന്നെ കുറുക്ക് തന്നെയാ കൊടുത്തെ."
"തനിക്ക് ബുദ്ധിമുട്ടായൊ ? മോൾക്ക് ഇടക്ക് നല്ല വാശിയ , എത്ര പറഞ്ഞാലും അനുസരിക്കില്ല ,ഭക്ഷണം കഴിപ്പിക്കാൻ താൻ ബുദ്ധിമുട്ടിയോ "
"അയ്യോ അതൊന്നും ഇല്ല , അവൾ പെട്ടന്ന് തന്നെ കഴിച്ചു."
"സത്യം പറഞ്ഞാൽ തന്റെ കാര്യത്തിൽ എനിക്ക് അത്ഭുദം തോന്നുവാ ,മോൾക്ക് ആദ്യായിട്ടാ ഒരാളുമായി ഇത്രം പെട്ടെന്നു അടുപ്പം തോന്നുന്നേ.ചില സമയം അമ്മയെ പോലും അടുപ്പിക്കില്ല കാന്താരി"
ആദി വത്സല്യത്തോടെ പറഞ്ഞപ്പോൾ അതിനു മറുപടി ഭാമ ചിരിയിലൊതുക്കി.
"ഞാൻ മോളെ കുളിപ്പിക്കാൻ കൊണ്ട് വന്നതാ,ഡോക്ടർക്ക് ഭക്ഷണം എടുത്തു വെയ്ക്കട്ടെ "
"എയ്യ് വേണ്ടടോ , താഴെ അമ്മ ഒക്കെ എടുത്തു വെച്ചിട്ടുണ്ടാകും ,സാദാരണ ഞാൻ തനിയെ തന്നെ എടുത്തു കഴിക്കാറ്.അതൊന്നും ഒരു കുഴപ്പുള്ള കാര്യയെ അല്ല.പിന്നെ എല്ലാം കൂടി താൻ ചെയ്യണമെന്നില്ല , തനിക്ക് ഭുധിമുട്ടാകും.അമ്മയും ജാനകിചേച്ചിയും എപ്പോയും ഉണ്ടാകും "
"തല്ക്കാലം ഇവിടെ എനിക്ക് പ്രേതെകിച്ചു പണിയൊന്നുമില്ലല്ലോ.എനിക്ക് ഇതൊക്കെ ചെയ്യാൻ ഇഷ്ടാണ്."
"എന്നാ പിന്നെ തന്റെ ഇഷ്ടം പോലെ , പിന്നെ അധികം എണ്ണ തലയിൽ ഇടേണ്ട, മോൾക്ക് പെട്ടെന്നു തണുപ്പ് പിടിച്ചു നീർ ഇറങ്ങും "
ആദി കരുതലോടെ പറഞ്ഞു.
"ഉവ്വ്"
ചിരിയോടെ പറഞ്ഞു ഭാമ മോളുമായി കുളുമുറിയിലേക്ക് നടന്നു.ആ കാഴ്ച കണ്ണിൽ നിറച്ചു അവൻ താഴേക്കു നടന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഉച്ചയ്ക്ക് ശേഷം ആദി ഹോസ്പിറ്റലിൽ പോയി.ഉച്ചക്കും മോൾക്ക് ആഹാരം കൊടുത്തുത് ഭാമ തന്നെയാണ്.
വീടിനു പുറത്തു വലിയ ഗാർഡൻ ഉണ്ട്.കൂടാതെ ചെറിയ ഒരു പൂളും. അതിലെ ഒക്കെ നടന്നു കാഴ്ചകോളെക്കെ കണ്ട് കഥ ഒക്കെ പറഞ്ഞാണ് ഭാമ മോൾക്ക് ആഹാരം കൊടുത്തുത്.
മോൾക്ക് ആണേൽ ആ കഴിപ്പ് നന്നേ ബോധിച്ചു.
മോൾക്ക് ഉച്ചയ്ക്ക് ഒരു ഉറക്കം പതിവാണെന്നു അമ്മ പറഞ്ഞു.അതുകൊണ്ട് തന്നെ അവൾ മോളെയും കൊണ്ട് മുകളിൽ മുറിയിൽ എത്തി.
ആ നീല മിഴികളിൽ ഉറക്കം വരുന്നത് ഒരു കൗതുകത്തോടെയാണ് ഭാമ നോക്കിയത്.അവൾ അപ്പോൾ തന്നെ മോളെ തട്ടിയുറക്കി.
പിന്നിട് മോളു ഉണർന്നത് 5 മണി ഒക്കെ ആയപ്പോഴാണ്.അവളുടെ കൂടെ കിടന്നു ഭാമയും ഉറക്കം പിടിച്ചിരുന്നു.
അവൾ മോളെയും എടുത്തു താഴേക്കു വന്നപ്പോൾ ജാനകി ചേച്ചി പോകാനായി ഒരുങ്ങി നിൽക്കുന്നുണ്ട്.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ആണ് പുള്ളിക്കാരിയുടെ ജോലി സമയം.തൂപ്പും തുടപ്പും കഴിഞ്ഞു വൈകീട്ടേക്കുള്ള ആഹാരവും തയ്യാറാക്കിയാണ് അവർ പോകാറ്.
പിന്നെ അവിടെ അച്ഛമ്മയും ഭാമ യും മോളും മാത്രമായി.വൈകീട്ട് മോൾക്ക് ഫ്രൂട്സ് എന്തേലും കൊടുക്കുന്ന പതിവ് ഉണ്ട്.
അതുകൊണ്ടു തന്നെ അതു കൊടുത്തു അമ്മയും ഭാമയും ചായ കുടിച്ചു ഓരോ വിശേഷം പറഞ്ഞു പുറത്ത് ഗാർഡൻ ഏരിയയിൽ വന്നിരുന്നു.
മോളു അവർക്കടുത്തു തന്നെ പന്തുമായി വൻ കളിയിൽ ആണ്.
അങ്ങനെ ഇരിക്കുമ്പോയാണ് അമ്മ ആദിയെക്കുറിച്ചും പാർവതിയെക്കുറിച്ചുമെല്ലാം പറഞ്ഞത്.
മോൾക്ക് 8 മാസം പ്രായ്മുണ്ടാകുമ്പോയായിരുന്നു പാർവതി മരിച്ചത്.ആക്‌സിഡന്റ് ആയിരുന്നു.ആദിക്കും അന്ന് നല്ല രീതിയിൽ പരിക്ക് പറ്റിയ്യിരുന്നു.ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
അവരുടെ പ്രണയ വിവാഹം ആയിരുന്നു.ആദിയുടെ അമ്മാവന്റെ മകളാണ് പാർവതി.
ആദിക്ക് ഒരു സഹോദരൻ കൂടിയുണ്ട് ,ആകാശ്.ആളുടെ വിവാഹ നിശ്ചയം പണ്ടേ കഴിഞ്ഞതാണ് പാർവതിയുടെ അനിയത്തി സ്വാതിയുമായിട്ട്.
കല്യാണം അടുത്ത് തന്നെ ഉണ്ടാകുമെന്നാ അമ്മ പറഞ്ഞത് ,ആദിയുടെ കല്യാണം കഴിഞ്ഞു മതി എന്നു പറഞ്ഞു നിർബന്ധം പിടിച്ചത് അമ്മ തന്നെ ആയിരുന്നു എന്നും പറഞ്ഞു.
രണ്ടു മക്കളെയും ഒരു പോലെ സ്‌നേഹേഹിക്കുന്നുണ്ടെങ്കിലും ആദിയോട് അമ്മയ്ക്ക് ഒരു പ്രേതേക സ്‌നേഹം ഉണ്ടെന്നു അവരുടെ വാക്കുകളിൽ നിന്നു തന്നെ ഭാമയക്ക് വ്യക്തമായിരുന്നു.
ആകാശിനു ലീവ് കീട്ടാത്തതു കൊണ്ട് വന്നില്ല എന്ന അമ്മ പറഞ്ഞേ.എങ്കിലും ഇന്നലെ കല്യാണത്തിനു അമ്മാവനെയും കുടുംബത്ത്തെയും ഒന്നും കണ്ടതായി ഓർക്കുന്നില്ല.
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം നീണ്ടു പോയി.രാത്രി ഒരു 9 മണിയോടെ ആദി തിരികെ വന്നു.
പിന്നെ അച്ഛനും മോളും കൂടി ചിരിയും മേളവും ആയിരുന്നു.പുതിയ അമ്മയെ കിട്ടിയതിന്റെ ഒരു പ്രേതേക സന്ദോഷം മോൾക് ഇന്നുണ്ട്.
മോൾ ഇടക്ക് ഭാമയുടെ മടിയിൽ പോയി ഇരിക്കുകയും അവളോട് തന്റേതായ ഭാഷയിൽ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഇതൊക്കെ കണ്ട് ആദിയിൽ ഒരു ചിരി വിരിഞ്ഞു.എന്നാൽ അവരെ മൂന്ന് ആളെയും നോക്കി കാണുന്ന ദേവിയമ്മയുടെ മനം ഒന്നാകെ ആനന്ദത്തോടെ നിറഞ്ഞു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/49908/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ശ്രീയേട്ടാ..... എന്താ അമ്മാളുവേ..... ശ്രീയേട്ടന് അമ്മാളൂനെ എത്രേം ഇഷ്ട്ടം ഉണ്ട്...... ഒരുപാട് ഇഷ്ട്ടാണല്ലോ..... എത്രേം..... ഒരു കുന്നോളം.... അയ്യേ.... അത്രേ ഉള്ളൂ.... പോ.... അവളൊന്ന് ചിണുങ്ങി ക്കൊണ്ട് അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി... ഊറി ചിരിച്ചു കൊണ്ട് അവൻ അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു...
"വേണ്ട... എന്നെ തൊടണ്ട... എന്നെ ഒരു കുന്നോളം ഇഷ്ട്ടം അല്ലേ ഉളളൂ..."
"കുന്നെന്താ... അത്രേം മോശമാണോ? "
"ആണ്..."
പറഞ്ഞു കൊണ്ട് അവൾ മുഖം വീർപ്പിച്ചു....
"എന്നാ... ഒരു മലയോളം...."
"മ്... ഹും.... പോരാ.. "
അവളൊന്നു വീണ്ടും ചിണുങ്ങി മുഖം വീർപ്പിച്ചു.....
"എന്നാ പിന്നേ.. ഒരു പർവതത്തോളം ... പോരെ...... അമ്മാളൂട്ടി."
"പോരാ....."
അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം തിരതല്ലി....
"പിന്നെ......"
"അത് പറയാൻ എനിക്കറിയില്ലല്ലോ ശ്രീയേട്ടാ.. ആ... എന്നെ കൊറേ കൊറേ സ്നേഹിക്കോ ശ്രീയേട്ടാ....."
"സ്നേഹിക്കുന്നുണ്ടല്ലോ.... ഈ പ്രപഞ്ചത്തിൽ ഞാൻ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാ അമ്മാളു .... എന്റെ ജീവനോളം....."
"ആണോ......"
കണ്ണുകൾ വിടർത്തി കൊണ്ടവൾ ചോദിച്ചു......
"അതേല്ലോ......"
പുഞ്ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ കവിളിലേ നുണക്കുഴി കൂടുതൽ വിരിഞ്ഞു....
✳️✳️✳️✳️✳️✳️✳️✳️✳️
"ആാാാാ....... ശ്രീയേട്ടാ.........."
അവളുടെ അലർച്ച ആ വീടിന്റെ അകത്തളത്തിൽ മുഴങ്ങി കേട്ടു.....
"മാഷേ..... അമ്മാളൂന്........"
അകത്ത് നിന്നും ധൃതിയിൽ ഓടി വന്നു കൊണ്ട് അമ്പത് വയസ്സോളം പ്രായമുള്ള ഒരു സ്ത്രീ പറഞ്ഞതും ആധിയോടെ അയാൾ നെഞ്ച് തടവി.......
✳️✳️✳️✳️✳️✳️✳️✳️✳️
"എവിടെക്കാ സാറെ....... ഇവിടെ കണ്ടിട്ടില്ലല്ലോ... ഇവിടെ പുതിയതാണോ......"
"അതേ...... ഞാനിവിടെ ----- ഹൈ സ്കൂളിൽ ജോയിൻ ചെയ്യാൻ വന്നതാ....."
"ആ... പുതിയ മാഷാണോ അപ്പൊ......"
"അതേ..... "
"ആഹാ... എവിടെയാ മാഷിന്റെ നാട്...."
"കുറച്ചു തെക്കാ ചേട്ടാ....."
"തെക്കെന്ന് പറഞ്ഞാ...."
"തിരുവനന്തപുരം...."
"ആഹാ... അപ്പൊ ശ്രീപത്മനാഭന്റെ മണ്ണീന്ന് വരണ ആളാ അല്ലേ..."
അതിന് മറുപടിയായി അവനൊന്നു ചിരിച്ചു.....
"ആഹ്... അത് പോട്ടെ.... മാഷിനിപ്പോ എവിടെക്കാ പോണ്ടേ... താമസൊക്കെ...."
"അത്... ദേവമംഗലത്ത്... അവിടെ വാടകക്ക് താമസിക്കാൻ........"
"അവിടെയോ......"
അയാളുടെ നെറ്റി ചുളിഞ്ഞു.....
"അതേ.... എന്താ......"
"ഏയ്..... ഒന്നുല്ല...."
"എന്തേയ്.... അവിടെ വല്ല പ്രേതോ ഭൂതോ ഉണ്ടോ....."
പുഞ്ചിരിയോടെ ചോദിച്ചു അവൻ....
"ഏയ്... അതൊന്നും ഇല്ല.... ഞാൻ ഒന്നും ആയിട്ട് പറഞ്ഞതല്ല മാഷേ....
അല്ലാ.... മാഷിന്റെ പേരെന്താ......"
"ശ്രീ സായി റാം ......."
"എന്തൊരു ചൂടാ എന്റെ ദൈവമേ...."
പുറത്ത് പോയി വന്ന അയാൾ ഇറയത്തെ കസേരയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു...
"മീനച്ചൂടല്ലേ ചന്ദ്രേട്ടാ.... "
"ഒരു വേനൽ മഴ പോലും കിട്ടീട്ടില്ലല്ലോ.. അതിന്റെയാ ഈ ഉഷ്ണം.... എന്താ ചൂട്... പുറത്തേക്ക് ഇറങ്ങിയാ കരിഞ്ഞു പോവും പോലെയാ.... "
"മഴ പെയ്യുമായിരിക്കും ചന്ദ്രേട്ടാ... ഇനിയിപ്പോ ഇടവം എത്താറായില്ലേ...."
"ആ... പെയ്യുമായിരിക്കും.... അല്ല... അവൻ എവിടെ പോയതാ നന്ദിനി...."
"പുറത്തോട്ട് ഇറങ്ങിയതാ... ആ അജിത്ത് ഗൾഫിന്ന് വന്നിട്ടുണ്ടെന്ന്.... കൂട്ടുകാരൻ അല്ലേ.. അവനൊന്നു അത്രടം വരെ ചെല്ലാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു പോയതാ.... "
"ഈ ചൂടത്ത് ഈ ചെറുക്കനിത് എന്തിന്റെ കേടാ ...."
"സാരല്ല എന്റെ ചന്ദ്രേട്ടാ... വെറുതെ ഇവിടെ കുത്തിയിരിക്കണതിലും ഭേദല്ലേ.... ആ... ദേ പറഞ്ഞപ്പോഴേക്കും ആളിങ്ങു എത്തിയല്ലോ...."
ചിരിയോടെ പറഞ്ഞു കൊണ്ട് നന്ദിനി നോക്കിയയിടത്തേക്ക് അയാളും നോക്കി പുഞ്ചിരിച്ചു...
സായി.....
എന്തെ അച്ഛാ...
അജിത്തിന്റെ അടുത്ത് പോയിട്ട് എന്തായി മോനെ...
ഏയ്... എന്താവാൻ... അവനെ കണ്ടു സംസാരിച്ചു പോന്നു... അവന്റെ കല്യാണം ശെരിയായിട്ടുണ്ട്... അപ്പോ അതൊക്കെ സംസാരിച്ചു അങ്ങനെ ഇരുന്നു...
അമ്മയെ ഒളിക്കണ്ണിട്ട് നോക്കി അവൻ പറഞ്ഞു.... അച്ഛനും ചിരിയടക്കി....
കണ്ടോ... അജിത്തിന്റെ കല്യാണം ആയി... നിന്റെ അതേ പ്രായമാ അവന്... നീയിനി എന്നാ... മൂക്കില് പല്ല് മുളച്ചിട്ടോ...
എന്റെ പൊന്ന് അമ്മേ... ഇവിടെ ഞാൻ തന്നെ ഇപ്പോ ജീവിക്കണത് അച്ഛന്റെ ചെലവിലാ... ഇനി ഞാനൊരു പെണ്ണ് കെട്ടീട്ട് അവൾടെ ചെലവും കൂടെ അച്ഛൻ നോക്കണ്ടേ...
ഞാൻ സമ്പാദിക്കണത് നിനക്ക് വേണ്ടീട്ട് അല്ലേടാ... അല്ലാതെ പിന്നെ ആർക്കാ... നീയിപ്പോ ഒരു കല്യാണം കഴിച്ചെന്നു വെച്ച് ഞങ്ങള് കണക്കൊന്നും പറയാൻ പോണില്ല...
എന്നാലും... അത് വേണ്ട... ഞാൻ കെട്ടണ പെണ്ണിനെ ഞാൻ പണിയെടുത്തു കിട്ടണ കാശ് കൊണ്ട് വേണം നോക്കാൻ... തല്ക്കാലം കല്യാണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ.... ഞാനിപ്പോ അവനോട് ഒരു വിസിറ്റിംഗ് വിസ എടുക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്... അവൻ ok പറഞ്ഞിട്ടുണ്ട്... അവിടെ ചെന്നിട്ട് ജോലിക്ക് ശ്രമിക്കാലോ.... അവിടെയാവുമ്പോ കക്കൂസ് കഴുകണ ജോലി ആയാലും ചെയ്യാം... അഭിമാനം നോക്കണ്ടല്ലോ... ഇവിടെ വരുമ്പോ എങ്ങനെ ആയാലും ഗൾഫ്കാരൻ എന്ന പേരുണ്ടാവും... അതിന്റെ പത്രാസില് നടക്കാലോ...
അവന്റെ ശബ്ദം ഇടറിയത് ശ്രദ്ധിച്ച ആ അച്ഛന്റെയും അമ്മയും നെഞ്ച് നീറി....
കല്ലിങ്ങൽ ചന്ദ്രഹാസന്റെയും ഭാര്യ നന്ദിനിയുടെയും രണ്ട് മക്കളിൽ ഒരാൾ.... അതാണ് അവൻ...
ശ്രീ സായി റാം....
ഒരു സായി ഭക്ത ആയ അച്ഛമ്മ ഇട്ടതാണ് അവന് ആ പേര്.... ഇളയവൾ സുമിത.... കല്യാണം കഴിഞ്ഞു... ഒരു ചെറിയ മോളുണ്ട്...
ചന്ദ്രഹാസന്റെ അമ്മ ഇളയ മോൻ സത്യനാഥിന്റെ കൂടെയാണ് താമസം ...
സായി.... അച്ഛനെ കൃഷിയിൽ സഹായിച്ചു ഒക്കെ നിൽക്കുന്നു... ചന്ദ്രഹാസൻ ഒരു എൽ പി സ്കൂൾ മാഷ് ആണ്... സൈഡ് ആയി കൃഷിയും ഒക്കെയുണ്ട്... പാരമ്പര്യം ആയിട്ടു കിട്ടിയ പാടവും പറമ്പും ഒക്കെ ഉണ്ട്.... സായി ബി എഡ് കഴിഞ്ഞെങ്കിലും എവിടെയും ജോലി ശെരിയായിട്ടില്ല... കുറച്ചു നാള് ഒരു ട്യൂഷൻ സെന്ററിൽ ക്ലാസ് എടുത്തിരുന്നു... പക്ഷേ ശമ്പളം കൊടുക്കാൻ പലപ്പോഴും അവർ മടിച്ചതോടെ അവൻ അവിടെ നിന്നും റിസൈൻ ചെയ്തു... പിന്നീട് അച്ഛനെ സഹായിച്ചു നിന്നു... ഇതിനിടയിൽ പല ടെസ്റ്റുകളും എഴുതി.. ഇന്റർവ്യൂ കൊടുത്തു... ഒന്നും ശെരിയാവാതെ വന്നതോടെ നിരാശയിൽ ആണ്....
മോനെ... സായി....
അച്ഛൻ വിളിച്ചത് കേട്ട് അവനൊന്നു ചിരിച്ചു... വേദനയോടെ...
സത്യല്ലേ ഞാൻ പറഞ്ഞത്...
അതൊന്നും വേണ്ട... നിനക്ക് ജോലിയൊക്കെ ശെരിയാവും.... നിന്റെ അമ്മേടെ പ്രാർത്ഥന കേൾക്കാതിരിക്കാൻ ദൈവത്തിന് കഴിയില്ല മോനെ...
വെറുതെ തലയൊന്നാട്ടി അവൻ അകത്തേക്ക് നടന്നു പോയി... അവനെ വേദനയോടെ നോക്കി കൊണ്ട് നന്ദിനിയും ചന്ദ്രഹാസനും....
ആ അമ്മയുടെ പ്രാർത്ഥന ഒടുവിൽ ദൈവം കേട്ടു... സായിക്ക് ഒരു സ്കൂളിൽ ജോലി ശെരിയായി... അവന്റെ നാട്ടിൽ നിന്ന് ഏറെ ദൂരെയുള്ള ഒരു നാട്ടിൽ.... പാലക്കാട് ജില്ലയിൽ.....
************************
"സായി.... മോനെ.... ചെന്നിട്ട് വിളിക്കണം ട്ടോ......"
അമ്മയുടെ ആധിയോടെയുള്ള പറച്ചിലിന് മറുപടിയായി അവനൊന്നു ചിരിച്ചു......
"വിളിക്കാം എന്റെ അമ്മേ... അമ്മ ഇങ്ങനെ പേടിക്കാതെ...."
അത് കേട്ട് അച്ഛൻ ചിരിച്ചു കൊണ്ട് അവനെ നോക്കി....
"ആദ്യായിട്ടല്ലേ സായി നീ അമ്മേടെ അടുത്തുന്നു മാറി നിക്കണേ... അതിന്റെ ആധിയാ...."
"എന്തിന്... ഒരു പേടിയും വേണ്ടെന്നേ... ഞാനൊരു ജോലിക്ക് പോണതല്ലേ... അമ്മേടെ പേടി കണ്ടാൽ തോന്നും ഞാനൊരു പെൺകുട്ടിയാണെന്ന്.... "
"ആണായാലും പെണ്ണായാലും മക്കള് പിരിയുമ്പോ എല്ലാ അമ്മമാർക്കും പേടിയും വിഷമോം ഒക്കെ ഉണ്ടാവും സായി..."
അമ്മയുടെ സങ്കടം കൊണ്ടുള്ള പറച്ചിൽ.... അവൻ അവരെയൊന്ന് ചേർത്ത് പിടിച്ചു... നെറ്റിയിൽ അരുമയായി മുത്തി...
"ഒരു ടെൻഷനും വേണ്ട എന്റെ നന്ദിനി കുട്ടിക്ക്... ഞാൻ ഒരു കുഴപ്പോം ഒപ്പിക്കൂല.... അവിടെ ചെന്നിട്ട് ഞാൻ വിളിക്കാം... പോരെ...."
അമ്മയെ സമാധാനിപ്പിച്ചു കൊണ്ട് അവൻ പറയെ അർദ്ധസമ്മതത്തോടെ അവരൊന്ന് മൂളി....
"അച്ഛാ.... ദേ.. എന്റെ നന്ദിനി കുട്ടിയെ നോക്കിയേക്കണം ട്ടോ..."
"ഓ... ഉത്തരവ് തമ്പ്രാ... "
ചിരിയോടെ ചന്ദ്രഹാസൻ പറയെ
ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടു അച്ഛനെ പുണർന്നു അവൻ...
"പോയിട്ട് വരാം അച്ഛാ....."
"ശെരി...."
രണ്ടാളെയും നോക്കി ഒരിക്കൽ കൂടി യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ പുതിയൊരു നാട്ടിലേക്ക്.. പുതിയൊരു സാഹചര്യത്തിലേക്ക് പോകുന്നതിന്റെ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്തോ ഒന്ന് അവിടേക്ക് തന്നെ ആകർഷിക്കുന്നത് പോലെ അവന് തോന്നിയിരുന്നു...... വേഗം അങ്ങോട്ട് എത്താൻ ആരോ മന്ത്രിക്കുന്നത് പോലെ..... പക്ഷേ... എന്തൊക്കെയോ തന്റെ ജീവിതത്തിൽ സംഭവിക്കാൻ ഇരിക്കുന്നത് പോലെ അവന് തോന്നി....
"അച്ഛാ.... ദേ.. എന്റെ നന്ദിനി കുട്ടിയെ നോക്കിയേക്കണം ട്ടോ..."
"ഓ... ഉത്തരവ് തമ്പ്രാ... "
ചിരിയോടെ ചന്ദ്രഹാസൻ പറയെ
ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടു അച്ഛനെ പുണർന്നു അവൻ...
"പോയിട്ട് വരാം അച്ഛാ....."
"ശെരി...."
രണ്ടാളെയും നോക്കി ഒരിക്കൽ കൂടി യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ പുതിയൊരു നാട്ടിലേക്ക് പുതിയൊരു സാഹചര്യത്തിലേക്ക് പോകുന്നതിന്റെ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്തോ ഒന്ന് അവിടേക്ക് തന്നെ ആകർഷിക്കുന്നത് പോലെ അവന് തോന്നിയിരുന്നു...... വേഗം അങ്ങോട്ട് എത്താൻ ആരോ മന്ത്രിക്കുന്നത് പോലെ..... പക്ഷേ... എന്തൊക്കെയോ തന്റെ ജീവിതത്തിൽ സംഭവിക്കാൻ ഇരിക്കുന്നത് പോലെ അവന് തോന്നി....
**************************
ദേവമംഗലം.....
പടിപ്പുരയുടെ മതിലിൽ പതിച്ചു വെച്ചിരിക്കുന്ന തറവാട്ട് പേര് ഒന്ന് കൂടെ വായിച്ചു കൊണ്ട് അവൻ അകത്തേക്ക് കടന്നു..... ആ സ്ഥലം ഒന്നാകെ വീക്ഷിച്ചു കൊണ്ടിരുന്നു അവന്റെ കണ്ണുകൾ ....
ഓടിട്ട ഒരു പഴയ മോഡൽ ഇരുനില വീടാണ് മുന്നിൽ കണ്ടത്... അത്യാവശ്യം വലിപ്പമുള്ളൊരു വീട്.... കുറച്ചധികം പറമ്പ് ഉണ്ട്... നിറയെ മരങ്ങളും... ആ വീടിന്റെ പടിഞ്ഞാറു ഭാഗത്തായി ഒരു ഒറ്റ നില വീടുണ്ട്... ചെറിയൊരു വീട്... കണ്ടാൽ ഔട്ട് ഹൌസ് പോലെ തോന്നും...
'ഓ... ഇതാണ് അപ്പോ വാടകക്ക് കൊടുക്കുന്ന വീട്...'
സ്വയം പറഞ്ഞു കൊണ്ട് അവൻ ആ വലിയ വീടിന് മുന്നിലേക്ക് പോയി... അവിടെ മുറ്റത്തെല്ലാം ഇലകൾ വീണു കൊഴിഞ്ഞു കിടക്കുന്നുണ്ട്....
'ഇവിടെ ആൾതാമസൊന്നും ഇല്ലേ ആവോ.... ദൈവമേ... ഇതിനി വല്ല ഭാർഗവീ നിലയം എങ്ങാനുമാണോ...'
ഒരുപാട് ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നു പോയി... അവനൊന്നു വിറച്ചില്ലേന്ന് ചോദിച്ചാൽ..... ഉവ്വ്.. വിറച്ചു....
കാളിങ് ബെൽ നീട്ടി അടിച്ചു കുറച്ചു കഴിഞ്ഞിട്ടും ആരും വാതിൽ തുറന്നില്ല....
'ഇത് തന്നെയല്ലേ ആ ചായക്കടക്കാരൻ കണാരേട്ടൻ പറഞ്ഞ വീട്....'
സംശയത്തോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ പുറകിൽ വാതിൽ തുറക്കുന്നത് അറിഞ്ഞു....
തിരിഞ്ഞു നോക്കിയ അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...
അമ്പതോളം വയസ്സുള്ള ഐശ്വര്യം നിറഞ്ഞ ഒരു സ്ത്രീ...
"ആരാ...."
അവിടുന്നാണ് ചോദ്യം...
"ഞാൻ... ഇവിടെ... വാടകക്ക്..."
"ആ... മനസ്സിലായി... ഇരിക്ക് ട്ടോ... ഞാൻ മാഷിനെ വിളിച്ചോണ്ട് വരാം ..."
സൗമ്യമായ സ്വരത്തിൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോയി... ചുറ്റുമൊന്ന് വീക്ഷിച്ചു കൊണ്ട് അവൻ ആ നീളൻ വരാന്തയിലെ അര മതിലിലേക്ക് ഇരുന്നു...
കുറച്ചു സമയത്തിനുള്ളിൽ തന്നെ അകത്തു നിന്നും ഒരു മനുഷ്യൻ ഇറങ്ങി വന്നു... വെളുത്തു പൊക്കത്തിൽ ഒരാൾ.. തലയിലും താടിയിലും അവിടവിടെയായി വെളുത്ത മുടിയിഴകൾ കാണാം... ഒരു ഒറ്റ മുണ്ടും തോളിൽ ഒരു തോർത്തും ആണ് വേഷം... മുടിയിൽ നനവുണ്ട്... കുളിച്ചിറങ്ങി വന്നതാണെന്ന് തോന്നുന്നു...
ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു അവൻ...
"ഇരുന്നോളൂ..."
പരിചയ ഭാവത്തിൽ ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞതും അവൻ അവിടേക്ക് തന്നെ ഇരുന്നു...
"തിരുവനന്തപുരത്തുന്ന് ആണല്ലേ.."
"അതെ..."
"ആ... ശേഖരൻ കുട്ടി പറഞ്ഞിരുന്നു... ദേ.. ആ കാണുന്ന വീടാണ്... കുറെ ആയി ഞാൻ വാടകക്ക് ഒന്നും കൊടുക്കാറില്ല... "
അത് പറയെ അയാളുടെ മുഖത്തെ ചിരിക്ക് മങ്ങലേറ്റത് അവൻ കണ്ടിരുന്നു....
"ഇപ്പോ പിന്നെ ശേഖരൻ കുട്ടി പറഞ്ഞു അവന്റെ സ്കൂളില് പുതിയതായിട്ട് വരുന്ന മാഷാ.... തല്ക്കാലം തനിക്ക് താമസിക്കാൻ ഇവിടെയൊന്നു ഒരുക്കി കൊടുക്കാൻ...."
സായി അദ്ദേഹത്തെ വെറുതെ നോക്കി ഇരുന്നതേയുള്ളൂ.. പൂർണ മനസ്സോടെയല്ല അദ്ദേഹം തനിക്ക് വീട് വാടകക്ക് തരുന്നതെന്ന് അവന് മനസ്സിലായി....
"ഏയ്... താൻ വിഷമിക്കണ്ട... ഞാൻ പറഞ്ഞ് ന്നെ ഉള്ളൂ.... തനിക്ക് തരാൻ ഇഷ്ടക്കേടൊന്നും ഇല്ല.... പിന്നെ ഈ നാട്ടില് വാടകക്ക് ഒക്കെ വീട് കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടാണ്... എല്ലാടത്തും ബംഗാളികളാ... അവരൊക്കെ കുടുംബം ആയിട്ട് വന്നു താമസിക്കല്ലേ... ഇവിടേം ചോദിച്ചതാ... പക്ഷേ എനിക്ക് താല്പര്യം ഇല്ല... അത് അവരെ പറ്റാത്തോണ്ട് അല്ലാട്ടോ... നമ്മളെ ആൾക്കാര് ആവുമ്പോ അതിന്റെ ഒരു സന്തോഷം വേറെയാ...."
ചിരിയോടെ അദ്ദേഹം ഓരോന്ന് പറയുന്നത് കേട്ട് അവൻ ഒരു പുഞ്ചിരിയോടെ ഇരുന്നു... അവനോട് വീട്ടു വിശേഷങ്ങളും മറ്റുമൊക്കെ ചോദിച്ചു... ഇതിനിടയിൽ ആ സ്ത്രീ അവന് കുടിക്കാൻ സംഭാരം ആയിട്ട് വന്നു.... വല്ലാത്ത ദാഹം തോന്നിയത് കൊണ്ടാകാം ആ സംഭാരത്തിന് നല്ല രുചി തോന്നിയത്...
"ഇവിടെ ഇതാണ് പതിവ്... വരുന്നോർക്ക് സംഭാരം... ജ്യൂസ് കൊടുക്കൽ കുറവാ.. തൊഴുത്തില് പശുക്കള് നാലഞ്ച് എണ്ണം ഉണ്ടേ.. "
ആ....
ചിരിയോടെ മൂളി അവൻ...
"ഇത് എന്റെ ഭാര്യ.... സുധ.... എന്റെ പേര് അറിയാലോ... സഹദേവൻ.... അല്ല... ഇത്രേം നേരായിട്ട് ഇയാളുടെ പേര് ചോദിച്ചില്ലല്ലോ ഞാൻ..."
"ശ്രീ സായി റാം....."
പേര് കേട്ടതും ഇരുവരുടെയും മുഖമൊന്നു മങ്ങിയോ.... ആവോ...
"ഹാ... അപ്പൊ സായി എന്ന് വിളിക്കാല്ലേ..."
സഹദേവൻ മാഷ് ചിരിയോടെ ചോദിച്ചു...
"വീട്ടില് എല്ലാരും അങ്ങനെ തന്നെയാ വിളിക്കുന്നത് മാഷേ...."
അവനൊരു ചിരിയോടെ പറഞ്ഞു...
"ഹാ... താനും എന്നെ മാഷ്ന്നു തന്നെ വിളിച്ചോ... താൻ പഠിപ്പിക്കാൻ പോണ സ്കൂളില് പഠിപ്പിച്ചിരുന്നതാ ഞാനും... പിന്നെ സ്വയം റിസൈൻ ചെയ്ത് പോന്നു... പിന്നെ ഇവിടെ കുറച്ചു കൃഷിയും പശുക്കളെയും ഒക്കെ നോക്കി നടത്തി അങ്ങനെ.... എന്നാലും ഈ നാട്ടില് എല്ലാർക്കും ഞാൻ മാഷ് തന്നെയാ.... എന്റെ സുധയ്ക്ക് അടക്കം...."
അത് പറഞ്ഞു കൊണ്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു... സുധയും ഒരു പുഞ്ചിരിയോടെ അവരെ നോക്കി ഇരുന്നു....
"സുധേ... ആ താക്കോല് ഇങ്ങട് എടുത്തോ... വൃത്തിയാക്കി ഒക്കെ ഇട്ടിട്ടില്ലേ..."
"ഉവ്വ് മാഷേ..."
അത് പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോയി... നിമിഷ നേരം കൊണ്ട് താക്കോലും കയ്യിൽ പിടിച്ചു തിരിച്ചു വന്നു... പിന്നെയത് മാഷിന് കൈമാറി....
വാ....
സഹദേവൻ മാഷ് എഴുന്നേറ്റതിനു പിന്നാലെ തന്നെ സായിയും എഴുന്നേറ്റു... സുധയോട് തലയൊന്ന് അനക്കി യാത്ര പറഞ്ഞു അവൻ അദ്ദേഹത്തിന് പിന്നാലെ പോയി..
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/49652/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
നിന്നെപ്പോലെ ഒരാളെ ഞാൻ എൻറെ ജീവിതത്തിലേക്ക് ക്ഷണിക്കും എന്ന് നി വിചാരിച്ചല്ലോ നിനക്ക് ശരിക്കും ബുദ്ധിയില്ല അല്ലേ ?
ഇതാണ് എൻറെ ഭാര്യയാകാൻ പോകുന്നവൾ. എൻ്റെ സ്റ്റാറ്റസ്ന് ചേരുന്നവളാണ്."
ആ മുഖത്തും സ്വരത്തിലും തന്നോടുള്ള പുച്ഛവും പരിഹാസവും.
പെട്ടെന്ന് അനു ഞെട്ടി ഉണർന്നു. മറന്നു എന്ന് കരുതിയതാണ്. വീണ്ടും അതേ സ്വപ്നം, അനുവിന് വല്ലാത്ത ദാഹം തോന്നി. മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ആ ശബ്ദവും അന്നത്തെ കാഴ്ചയും തന്നെ ഇപ്പോഴും അസ്വസ്ഥ പെടുത്തുന്നുവോ എന്ന് അവൾ കിതപ്പടക്കുന്നതിന് ഇടയിൽ ചിന്തിച്ചു.
താനിപ്പോൾ വേറെ നാട്ടിലാണ് പുതിയ ജീവിതമാണ് എന്നൊക്കെ അവൾ മറന്നു. വിയർത്ത് കുളിച്ചാണ് തൻ്റെ ഇരുപ്പ് എന്ന് ഓർത്തു. അൽപ്പമെങ്കിലും മനസ്സറിഞ്ഞ് ഉറങ്ങി തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ. ശരിക്കും പറഞാൽ കഴിഞ്ഞ ഒരു വർഷമായി ആണ് ജീവിതം തിരിച്ചു പിടിച്ചത്.
അതുവരെ വലിയ ഒരു ഇരുട്ടിൽ ആയിരുന്നു അതിൽ പ്രകാശ കിരണവുമായി സരസ്വതിയമ്മ വന്നില്ലായിരുന്നുവെങ്കിൽ താൻ ഇന്ന് ഇല്ല.
ഈ ജീവിതം ഇപ്പൊൾ അവരുടെ ദാനം ആണ്. അവരാണ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൈ പിടിച്ച് നടത്തിയത്.
നാളെ അമ്മയെ കാണാൻ ധരംശാലയിൽ പോണം. അവിടത്തെ ആശ്രമത്തിൽ ആണ് അമ്മയുള്ളത്, യോഗിനി സരസ്വതി ദേവി.
ഒരിക്കൽ ഇതുപോലെ അങ്ങോട്ട് പോയത് ഓർത്തു. അന്ന് ആ ആശ്രമത്തിൻ്റെ വാതിൽപ്പടി വരെ എങ്ങനെ എത്തി എന്ന് അവൾക്ക് ഇന്നും നേരെ ഓർത്തെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അന്ന് ചുറ്റും അന്ധകാരം മാത്രം ആയിരുന്നു. എത്ര കാലം ബുദ്ധിയിലും പ്രജ്ഞയിലും ഇരുൾ മൂടി ജീവിച്ചു എന്ന് ഇന്നും അറിയില്ല. അതൊന്നും ഓർത്തെടുക്കാൻ ശ്രമിക്കേണ്ട എന്നാണ് അമ്മ പറഞ്ഞത്.
ഒരു കണക്കിന് അതൊരു അനുഗ്രഹമാണ്. ഒന്നും നേരെ ഫീൽ ചെയ്യാൻ പറ്റാത്തത്. ചുറ്റും എന്തൊക്കെയോ നടക്കുന്നു നമ്മൾ അതിങ്ങനെ കണ്ടൊണ്ട് ഇരിക്കുന്നു. ഒന്നിലും ഇടപെടുന്നില്ല, ഒന്നും ബാധിക്കുന്നുമില്ല.
മൊബൈൽ എടുത്ത് സമയം നോക്കിയപ്പോൾ മൂന്ന് മണി ആയിട്ടേ ഉള്ളൂ. പക്ഷേ ഇനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.
വല്ലാതെ വിയർത്തു പോയത് കൊണ്ട് കുളിച്ചിട്ടാവാം ഇനി എന്തും എന്നവൾ ഓർത്തു.
അനസൂയ എന്ന അനു, തന്നെ കിട്ടിയ സന്തോഷത്തിന് ശിശു ഭവനിലെ ഡയറക്ടർ ഇട്ട പേരാണത്രേ. അതിനു ഒരു മാസം മുമ്പ് അദ്ദേഹത്തിൻ്റെ അമ്മ മരിച്ചു. അവർക്ക് ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അതിനു ആ അമ്മ ഇടാൻ വച്ചിരുന്ന പേരാണെന്ന്.
അനാഥാലയത്തിൽ വളർന്നത് കൊണ്ട് തന്നെ എല്ലാം മറ്റുള്ളവരുടെ കാരുണ്യത്തിൽ ആയിരുന്നു. ഭക്ഷണവും വസ്ത്രങ്ങളും പഠിപ്പും എല്ലാം.
18 വയസ്സ് വരെ അവിടെ തന്നെ ആയിരുന്നു. പിന്നെ അത്യാവശ്യം പഠിക്കുന്നത് കൊണ്ടും സ്‌പോൺസറിനെ കിട്ടിയത് കൊണ്ടും ഡിഗ്രിക്ക് ചേരാൻ പറ്റി.
അന്ന് മുതൽ ഹോസ്റ്റലിൽ ആയിരുന്നു. എന്നാലും ഇടയ്ക്കിടയ്ക്ക് താൻ ജീവിച്ചിരുന്ന മന്ദിരത്തിലെ ഫണ്ട് നേടാൻ വേണ്ടി നടത്തുന്ന പരിപാടികൾക്ക് സഹായിക്കാൻ താനും കൂടുമായിരുന്നു.
അവിടെ തനിക്കങ്ങനെ കൂട്ടുകാർ ഇല്ലായിരുന്നു. തൻ്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ഇല്ലാത്തത് കൊണ്ടായിരുന്നു അത്. ചേച്ചിമാരോക്കെ തനിക്ക് 16ആയപ്പോഴേ അവിടുന്ന് പോയി. പിന്നെ അനിയത്തി കുട്ടികൾ ഞാൻ ചെല്ലുമ്പോഴൊക്കെ സ്നേഹത്തിൽ പുറകെ നടക്കും.
പ്ലസ്ടു വരെ അടുത്തുള്ള ഗവൺമെൻ്റ് സ്കൂളുകളിൽ ആണ് പഠിച്ചത്. അനാഥമന്ദിരത്തിലെ കുട്ടി എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും തന്നോട് കൂടാൻ ഒരു മടിയാണ്. അതു ചെറുതിലേ തന്നെ മനസ്സിലായ സ്ഥിതിക്ക് ആരുടെയും പിറകെ സൗഹൃദം നീട്ടി നടന്നിട്ടില്ല.
പ്ലസ്ടു കഴിഞ്ഞ് കോളജിൽ ചെന്നപ്പോൾ ആണ് മൂന്ന് കൂട്ടുകാരികളെ കിട്ടിയത്, ആതിരയും പ്രിയങ്കയും ലക്ഷ്മിയും. ഇതിൽ ലക്ഷ്മി എന്ന ലച്ചു തൻ്റെ ഹോസ്റ്റൽ റൂം മേറ്റ് കൂടെ ആയിരുന്നു.
പ്ലസ്ടു കഴിഞ്ഞ് ബികോംനു ചേരുമ്പോൾ എത്രയും പെട്ടെന്ന് ഒരു ജോലി, അതായിരുന്നു ലക്ഷ്യം കാരണം ഇനി സ്വന്തം കാലിൽ നിന്നില്ലെങ്കിൽ പഴയ സ്ഥലത്തേക്ക് പോകാൻ ആവില്ല. മഹിളാ മന്ദിരത്തിലേക്ക് ആകും പോകേണ്ടി വരിക.
അപ്പോഴേക്കും ഔദാര്യം കൈപ്പറ്റി ജീവിച്ച് തളർന്ന് പോയിരുന്നു.
തൻ്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും തന്നെ പൊന്ന് പോലെ ചേർത്ത് പിടിച്ച തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരികൾ. അവർക്ക് താൻ ആരുമില്ലാത്തവൾ ആണ് എന്നത് ഒരു പ്രശ്നമേ അല്ലായിരുന്നു.
ഓർമകൾ പിന്നോട്ട് ചിറകടിച്ചു ഉയരാൻ തുടങ്ങിയപ്പോഴാണ് ആലി വിളിച്ചത്.
"നീ ഇത്ര നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ കേറിയോ?"
പല്ലുപോലും തേക്കാതെ മുന്നിൽ വന്നു നിൽക്കുന്നവളെ കണ്ടപ്പോൾ വാൽസല്യം തോന്നി. കഴിഞ്ഞ ഒരു വർഷമായി തൻ്റെ കൂടെ ഉള്ളവളാണ്, അലീന.
തൻ്റെ കമ്പനിയിൽ തന്നെയാണ് അവളും. പോക്കും വരവും താമസവും എല്ലാം ഒരുമിച്ച് തന്നെ.
"ഞാൻ ഇങ്ങനെ ഉറക്കം വരാത്തത് കൊണ്ട് നേരത്തെ കുളിച്ച് വന്നതാ. നിനക്ക് ഇപ്പൊ കോഫീ ഉണ്ടാക്കി തരാം."
അലീന കിച്ചൺ ടോപ്പിൽ ഇരുപ്പുറപ്പിച്ച്, അനു കോഫീ ഉണ്ടാക്കുന്നത് നോക്കി ഇരുന്നു.
"ഇനിയിപ്പോൾ 4 ദിവസങ്ങൾ അടുപ്പിച്ച് അവധിയല്ലേ. ഞാൻ നാട്ടിലേക്ക് നിന്നെ കൂടെ വിളിച്ചാൽ വരില്ലല്ലോ. ധരംശാല പോയെ തീരൂ എന്നുണ്ടോ മോളെ നിനക്ക്?"
"പോകണം ആലി. അമ്മയെ ഒന്ന് കാണണം."
"എൻ്റെ വീട്ടിൽ എല്ലാവരും നിന്നെ പരിചയപ്പെടാൻ കാത്തിരിക്കുക ആയിരുന്നു. കഴിഞ്ഞ മാസം ഞാൻ വിളിച്ചപ്പോഴും നീ വന്നില്ല."
"ഞാൻ വന്നാൽ ശരിയാവില്ല. എനിക്ക് അങ്ങനെ വീട്ടിലൊക്കെ വരാൻ.... ഞാൻ നിങ്ങളുടെ വീട്ടിലൊക്കെ വരാൻ പറ്റിയ ആളല്ല...."
"അതു നി ആണോ തീരുമാനിക്കുന്നത്?! ദേ പെണ്ണേ രാവിലെ തന്നെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് നീ."
"നീ ദേഷ്യം പിടിക്കണ്ട ഈ കോഫീ പിടിച്ചോ."
അതും പറഞ്ഞു അനു അവൾക്ക് കോഫി മഗ് കൈയിൽ കൊടുത്തു.
"ഇനിയുള്ള 4 ദിവസം ഞാൻ നിൻ്റെ ഈ കോഫീ മിസ്സ് ചെയ്യും മോളെ. ഞാൻ തലകുത്തി നിന്നാൽ ഇങ്ങനെ ഒരു കോഫി ഉണ്ടാക്കാൻ പറ്റില്ല."
രണ്ടു പേരും ചേർന്നാണ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയത്. ശേഷം ഒരുങ്ങി ഇറങ്ങി. ഹൈദരാബാദ് ആണ് ഇപ്പൊൾ കഴിഞ്ഞ ഒരു വർഷമായി അവളുടെ നാട്.
ഈ നഗരത്തിൻ്റെ തിരക്കിൽ അവൾ അവളെത്തന്നെ അങ്ങ് അലിയിച്ചു എന്ന് പറയുന്നതാവും ശരി.
അവരുടേത് ഒരു ഫിനാൻഷ്യൽ സർവീസ് കമ്പനി ആണ്. ഇന്ത്യയിൽ നാല് സിറ്റികളിൽ അവർക്ക് ബ്രാഞ്ച് ഉണ്ട്. ബാംഗളൂർ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ആണ് വേറെ ബ്രാഞ്ചുകൾ.
അവളുടേത് ഫിനാൻഷ്യൽ ഹെഡിനെ അസിസ്റ്റ് ചെയ്യുന്ന ജോലി ആണ്. അതിനു മാത്രം ആ ഓഫീസിൽ 4 പേരുണ്ട്.
അലീന എംബിഎ കാരി ആയത് കൊണ്ട് അവൾക്ക് ഫിനാൻഷ്യൽ അനലിസ്റ്റ് ആയിട്ടാണ് ജോലി. ആദ്യം ഈ നഗരത്തെ കുറിച്ച് ഒന്നുമറിയാതെ അമ്മയുടെ ആശ്രമത്തിൽ സ്ഥിരം വന്നിരുന്ന ഗൗരവ് ഗുപ്തയുടെ recommendation ൽ ഇവിടെ ജോലിക്ക് വരുമ്പോൾ പകച്ചു നിന്ന തനിക്ക് താത്കാലികമായി ആണ് അലീനയുടെ അപാർട്ട്മെൻ്റിൽ അഭയം കിട്ടുന്നത്.
പിന്നെ വേറെ താമസ സൗകര്യം ഉണ്ടായിട്ടും തന്നെ അവൾ വിട്ടില്ല. എറണാകുളത്തെ ഒരു സമ്പന്ന കുടുംബത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ജനിച്ച് ജീവിച്ച അവൾ തന്നിൽ എന്താണ് പ്രത്യേകതയായി കണ്ടതെന്ന് അവൾക്ക് ഇന്നും അറിയില്ല.
അനുവിന് അവൾ ഇപ്പൊ തനിക്ക് ജനിക്കാതെ പോയ കൂടപ്പിറപ്പാണ്.
ഓഫീസിൽ മറ്റുള്ളവർക്കും അവരുടെ സൗഹൃദത്തിൽ അമ്പരപ്പാണ്. അനു ആണെങ്കിൽ ആരോടും അധികം മിണ്ടാത്ത സ്വന്തം ജോലി മാത്രം ചെയ്തു ജീവിക്കുന്നു ഒരു പാവം കുട്ടിയാണെങ്കിൽ അലീന വളരെ ബോൾഡ് ആയിട്ടുള്ള ആരോടും തട്ടിക്കയറാൻ പോലും മടിയില്ലാത്ത പെൺപുലി.
അനുവിനും ഒരു വർഷം മുമ്പ് അലീന ഈ കമ്പനിയിൽ എത്തിയതാണ് അന്നുമുതൽ അവൾ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് പലരും ആ നഗരത്തിൽ താമസസൗകര്യം കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവളോടൊപ്പം താമസിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവൾ ആരെയും അടുപ്പിച്ചിരുന്നില്ല.
അനുവിന്റെ കാര്യവും അവളുടെ ഹെഡ് ആയ ശ്രീനിവാസ് മടിച്ചു മടിച്ചാണ് അലീനയോട് തിരക്കിയത് പക്ഷേ അനുവിനെ ഒറ്റനോട്ടത്തിൽ തന്നെ അലീനയ്ക്ക് ബോധിച്ചു എന്ന പോലെയാണ് പിന്നെ കാര്യങ്ങളൊക്കെ നടന്നത്.
അലീനയുടെ ഫ്ലാറ്റിലെ ഒരു മുറി അനുവിന് കിട്ടി അവളുടെ അടുക്കള അനുവിന്റെതുമായി. വാടക കൊടുക്കാൻ നേരം അവളോട് ഹോസ്റ്റലിൽ കൊടുക്കേണ്ട കാശ് മാത്രമേ അലീന വാങ്ങിയുള്ളൂ. അതുകൊണ്ടുതന്നെ ഭക്ഷണസാധനങ്ങൾ ഒക്കെ അനു വാങ്ങിത്തുടങ്ങി. പാചകവും കൂടുതലും അനുവിന്റെ വകയാണ്.
അവർ രണ്ടാൾക്കും ഇന്നലെകളിൽ എന്തൊക്കെയോ മുറിവ് പറ്റിയിട്ടുണ്ട് എന്ന് രണ്ടുപേർക്കും അറിയാം പക്ഷേ ഇന്നേവരെ അവരത് തുറന്നു ചോദിക്കുകയോ പറയുകയോ ഉണ്ടായിട്ടില്ല.
അങ്ങനെ ഒന്നും തുറന്നു പറയാതെ തന്നെ പരസ്പരം അവർ സാന്ത്വനമായിരുന്നു.
അന്ന് ഓഫീസിൽ എത്തി അവളുടെ ക്യൂബിക്കിളിലേക്ക് കടന്ന് സീറ്റിലേക്ക് ഇരുന്നപ്പോൾ തന്നെ എല്ലാവർക്കും ഓഫീസിലെ ജോലികൾ തീർക്കാൻ പ്രത്യേക തിടുക്കം ഉള്ളത് പോലെ അനുവിന് മനസ്സിലായി.
നീണ്ട അവധിക്കാലം അല്ലേ വരുന്നത്. പൂജ അവധികൾക്കാണ് ഇത്രയും ദിവസം കിട്ടുന്നത്. എല്ലാവർക്കും ഇന്നത്തെ വർക്ക് കൂടെ കഴിഞ്ഞ് വേണം അവരവരുടെ നാടുകളിലേക്ക് പോകാൻ.
ഇന്ന് തന്നെ നാട്ടിലേക്ക് പോകുന്നവരുണ്ട്. നീണ്ട അവധികൾ ആയത് കൊണ്ട് പലരും ഒരു മാസം മുൻപേ തന്നെ ടിക്കറ്റ് ഒക്കെ എടുത്തിട്ടുണ്ട്. ഇല്ലെങ്കിൽ അവസാന നിമിഷം കിട്ടാൻ ബുദ്ധിമുട്ടാവും.
തനിക്ക് അങ്ങനെ പോകാൻ നാടൊന്നും ഇല്ല എന്ന് അവൾ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നത് കൊണ്ട് ആരും പ്ലാൻസ് ചോദിച്ച് തന്നെ മാത്രം ബുദ്ധിമുട്ടിക്കാതെ ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു. ഒരുകണക്കിന് നന്നായി ഇല്ലെങ്കിൽ പിന്നെ അമ്മയെ കുറിച്ചും ആശ്രമത്തിനെ കുറിച്ചും ഒക്കെ പറയേണ്ടി വന്നേനെ.
അനാഥാലയത്തിൽ ആണ് വളർന്നത് എന്ന് തന്നെ പരിചയപ്പെടാൻ വരുന്നവർ ഫാമിലിയെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒരു മടിയും കൂടാതെ താൻ പറഞ്ഞത്. പിന്നെ കൂടുതൽ ചോദ്യങ്ങൾ ഉണ്ടായിട്ടില്ല.
ഇനി ആരും അതറിയുമ്പോൾ മാറി പോകേണ്ട എന്ന് വിചാരിച്ചു ഇപ്പൊൾ ആര് പരിചയപ്പെടാൻ വന്നാലും അത് അവൾ തുറന്ന് പറഞ്ഞിരുന്നു.
പക്ഷേ സ്കൂളിലും കോളേജിലും ഒന്നും നേരിടേണ്ടി വന്ന വിവേചനം ഇവിടെ ഉണ്ടായില്ല. പിന്നെ താനായി അധികം ആരോടും ഒരു പരിധിയിൽ കവിഞ്ഞ കൂട്ടിനും പോയിട്ടില്ല. ഇവരാരും അങ്ങനെ അടുപ്പിക്കാത്തവർ ആയത് കൊണ്ടല്ല തനിക്ക് അടുക്കാൻ മടിയുള്ളത് കൊണ്ടാണ്.
അതും താനൊരു introvert ആണെന്ന നിലയ്ക്കേ ഇവിടെയുള്ളവർ എടുത്തുള്ളൂ. ഒരു കണക്കിന് ഈ ചുറ്റുപാട് ഒരു അനുഗ്രഹം ആണ്.
എല്ലാവരും വരുന്നു അവരവരുടെ ജോലി ചെയ്യുന്നു പോകുന്നു. എല്ലാവരും അത്യാവശ്യം ഫ്രൻഡ്ലിയും ആണ്.
തൻ്റെ വിങ്ങിൽ ഉള്ള അർജുൻ, ഹിമ, നതാഷ, ലാവണ്യ, രോഹൻ എന്നിവരെല്ലാം നല്ലവരാണ്. ഹെഡ് ആയ ശ്രീനിവാസൻ സറും അതേ.
അതുകൊണ്ട് തന്നെ ഈ ജോലിയും കമ്പനിയും ഒക്കെ താൻ ഇഷ്ടപ്പെടുന്നുണ്ട്.
അവൾക്ക് ഇപ്പോഴത്തെ ജീവിതത്തിൻ്റെ പോക്ക് ഇഷ്ടാണ്. എപ്പോഴും ചെയ്യാൻ എന്തെങ്കിലും ഒക്കെ ഉണ്ടാവും. പിന്നെ മനസ്സ് അതിപ്പോൾ പൂർണമായും ശൂന്യമാണ്.
പിറ്റേന്ന് രാവിലെ ആലിയും അനുവും ഒരുമിച്ചാണ് ഇറങ്ങിയത്. ആലി എറണാകുളത്തേക്കും അനു ഡെൽഹിയിലേക്കും ആണ് പോകുന്നത്. ആലി ട്രെയിനിൽ പോകാൻ തീരുമാനിച്ചപ്പോൾ അനു ഫ്ലൈറ്റിൽ ആണ്.
അതാവുമ്പോൾ യാത്ര സമയം കുറയും. ഡൽഹിയിൽനിന്ന് ബസിൽ വേണം ധരംശാലയിലേക്ക് പോകാൻ. അതിനു മാത്രം 12 മണിക്കൂർ എങ്കിലും എടുക്കും.
ഇതിപ്പോൾ ഇവിടെ ജോലി കിട്ടി വന്നിട്ട് രണ്ടാമത്തെ തവണയാണ് ഇവിടുന്ന് അമ്മയെ കാണാൻ അങ്ങോട്ടേക്ക് പോകുന്നത്.
ആദ്യം ചെന്നപ്പോൾ ആശ്രമത്തിലേക്ക് ശമ്പളത്തിൽ നിന്ന് കുറച്ചു പൈസ ഡൊണേഷൻ കൊടുക്കാൻ അവൾ ആഗ്രഹിച്ചു. പക്ഷെ അമ്മ സമ്മതിച്ചില്ല .അവിടെ ഡൊണേഷൻ കൊടുക്കാൻ വേറെ ഒരുപാട് ആളുകളുണ്ട് എന്ന് അമ്മ പറഞ്ഞു താൻ അവിടെ ചെല്ലുന്ന സമയം വേറെ എന്തെങ്കിലും ഒക്കെ പണികൾ ചെയ്താൽ മതി എന്നു പറഞ്ഞു.
ആരുമില്ലാത്തതുകൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാവണമെങ്കിൽ സ്വന്തം പേരിൽ അത്യാവശ്യം പൈസ വേണം എന്നായിരുന്നു അമ്മയുടെ അഭിപ്രായം. ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ലത്രെ അപ്പോൾ താൻ ഇനിയും ഒന്നും ഇല്ലാത്തവൾ ആയി നിക്കാൻ പാടില്ല എന്ന്.
രണ്ടു വർഷത്തോളം അഭയസ്ഥാനം ആയിരുന്ന ഇടമാണ് അവിടെത്തേക്ക് വേണ്ടി എന്ത് ചെയ്താലും പകരമാകില്ല എന്ന് അമ്മയോട് പറഞ്ഞപ്പോൾ പൈസ കൊടുത്തിട്ടുള്ള കടം വീട്ടൽ വേണ്ട എന്ന് അമ്മയും പറഞ്ഞു. നാളെ ഇതുപോലെ നിസ്സഹായ അവസ്ഥയിൽ ആരെയെങ്കിലും കണ്ടാൽ സഹായിച്ച് പകരം വീട്ടിയാൽ മതി എന്നായിരുന്നു അമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത്.
അതുകൊണ്ട് ബാക്കിയുള്ള ദിവസങ്ങൾ താൻ അന്നത്തെ വരവിൽ അവിടുത്തെ അഭയാർത്ഥികളായ സ്ത്രീകളോടൊപ്പം ചെലവഴിച്ചു ആശ്രമത്തിലെ ശുചീകരണത്തിലും പാചകത്തിലും ഒക്കെ പങ്കാളി ആയി.
അങ്ങനെ ആ മൂന്ന് ദിവസം പെട്ടെന്ന് പോയി.
ഇത്തവണയും മൂന്ന് ദിവസം കിട്ടും. അമ്മയെ കാണാൻ പോകുന്നതിൻ്റെ സമാധാനവും ആനന്ദവും അവളുടെ മനസ്സിൽ നിറഞ്ഞു.
ഡൽഹി എയർപോർട്ടിൽ ചെന്ന് ഇറങ്ങിയ സമയം ഉച്ചയായിരുന്നു. പുറത്തിറങ്ങി എയർപോർട്ട് ടാക്സി ബുക്ക് ചെയ്യുന്ന സമയം അവൾക്ക് തന്നെ ആരോ ശ്രദ്ധിക്കുന്നത് പോലെ തോന്നി.
പെട്ടെന്ന് ചുറ്റും നോക്കി എങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.
അവൾ തൻ്റെ ചെറിയ ബാഗും എടുത്ത് ഡൽഹി കശ്മീരി ഗേറ്റ് ബസ് സ്റ്റാൻഡിലേക്ക് ആണ് ചെന്നത്.
അവിടെ ഹിമാചൽ പ്രദേശിലേക്ക് പോകുന്ന ഒരുപാട് ബസുകൾ ഉണ്ട്. ഇപ്പോൾ നീണ്ട അവധി ആയത് കൊണ്ട് സീറ്റ് കിട്ടുന്നത് ബുദ്ധിമുട്ട് ആയിരിക്കും എന്നത് കൊണ്ട് തന്നെ അവൾ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
തൻ്റെ ബസ് നമ്പർ അവൾ ഫോൺ എടുത്ത് നോക്കിയിട്ട് കണ്ടുപിടിച്ചു. ബസ് പുറപ്പെടാൻ ഇനിയും ഒരു മണിക്കൂർ കൂടെ സമയം ഉള്ളതിനാൽ അവൾ എന്തെങ്കിലും കഴിക്കാം എന്ന് വിചാരിച്ച് അടുത്തുള്ള ഒരു ചെറിയ കടയിൽ കയറി രണ്ട് പൂരിയും മസാല കറിയും വാങ്ങി കഴിച്ചു. ഒരു കോഫിയും കൂടെ കുടിച്ചപ്പോൾ ഉന്മേഷം ഒക്കെ വന്നു.
പിന്നെ ചെന്ന് ബസിൽ കയറി സ്വന്തം സീറ്റിൽ ഇരുന്നു. സെമി സ്ലീപ്പർ സീറ്റ് ആണ്. നീണ്ട യാത്ര ആയത് കൊണ്ട് വിശ്രമിക്കാൻ പറ്റിയ തരം സീറ്റ് ആയിരുന്നു.
വിൻഡോ സീറ്റ് ആണ് ബുക്ക് ചെയ്തത്. കാഴ്ചകൾ ഒക്കെ കാണാം. അൽപ്പ സമയം കഴിഞ്ഞപ്പോൾ അവളുടെ അടുത്ത് മറ്റൊരു പെൺകുട്ടി വന്ന് ഇരുന്നു. അതു ഹിമാചലിലെ നാട്ടുകാരി ആണെന്ന് അവൾക്ക് മുഖം കണ്ടപ്പോൾ തോന്നി.
ആ കുട്ടി അവളോട് സംഭാഷണത്തിന് ഒന്നും താൽപര്യമില്ലാത്തത് പോലെ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ച് കണ്ണടച്ച് കിടന്നു. അനുവിന് അപ്പോൾ ഒരു ആശ്വാസം തോന്നി.
അവൾക്ക് തൻ്റെ അടുത്ത് വന്നിരിക്കുന്ന ആൾ എന്തെങ്കിലും സംസാരിക്കാൻ കൂടുമോ എന്ന് പേടിയായിരുന്നു.
അവൾ ആ ആശ്വാസത്തോടെ തൻറെ ഹാൻഡ് ബാഗ് തുറന്നു ഒരു ജപമാല കയ്യിൽ എടുത്തു കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി കിടന്നു മാലയിലെ മുത്തുകൾ ഉരുട്ടി തുടങ്ങി.
അൽപ്പ സമയത്തിനകം തന്നെ, തന്നെ വല്ലാത്തൊരു സമാധാനം വന്ന് പൊതിയുന്നത്ത് അവൾ അറിഞ്ഞു.
മുൻപ് മനസ്സ് കൈവിട്ട് പോയതിനു ശേഷം അത് തിരിച്ചു പിടിച്ചപ്പോൾ അമ്മ കൈയിലേക്ക് വച്ചു തന്നതാണ് ഈ മാല. അന്ന് തൊട്ട് ഇന്ന് വരെയും മനസ്സ് ചെറുതായൊന്ന് പാളുന്നു എന്ന് തോന്നുമ്പോഴൊക്കെ ഈ മാല എടുത്ത് കുറച്ചു നേരം ധ്യാനിക്കും. അപ്പോൾ മനസ്സ് സ്വസ്ഥമാകും.
നീണ്ട ബസ് യാത്ര അവസാനിക്കുന്നത് വരെ അവൾ അങ്ങനെ പ്രാർത്ഥിച്ചും ഉറങ്ങിയും കാഴ്ചകൾ കണ്ടും സമയം ചിലവഴിച്ചു. മനസിനെ ഇപ്പൊൾ വരുതിയിൽ നിർത്താൻ പറ്റുന്നുണ്ട് എന്നവൾക്ക് തോന്നി. ഇടക്കിടക്ക് കാണുന്ന സ്വപ്നങ്ങൾ ഒഴിച്ചാൽ ഇപ്പൊൾ എല്ലാം ശാന്തമാണ്.
കഴിഞ്ഞ് പോയത് ആലോചിക്കുമ്പോൾ ആദ്യം ഉണ്ടായിരുന്ന വേദന ഇപ്പൊൾ ഇല്ല. ഒരു മരവിപ്പ് ആണ്. അതു ഇപ്പൊൾ ഒരു അനുഗ്രഹമായി ആണ് അവൾ കാണുന്നത്.
ബസ് നിർത്തിയപ്പോൾ അവൾ പുറത്തേക്കിറങ്ങി. നേരം വെളുത്ത് വരുന്നതേ ഉള്ളൂ. ഒരു ഓട്ടോ വിളിച്ച് ആശ്രമത്തിലെ അഡ്രസ് പറഞ്ഞു കൊടുത്തു.
വീണ്ടും ആ ആശ്രമ മുറ്റത്ത് എത്തിയപ്പോൾ ആദ്യമായി ഇവിടെ വന്ന് നിന്നത് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ആ ഓർമ്മകൾ ഒക്കെ വല്ലാതെ മൂടപ്പെട്ടിരുന്നു അവൾ മുന്നോട്ടു നടന്നു പ്രധാന വാതിലിൽ ഉണ്ടായിരുന്ന മണി അടിച്ചു.
രാഗിണി ദീദീയാണ് വാതിൽ തുറന്നു തന്നത്. അവളെ കണ്ടപ്പോൾ തന്നെ അവർക്ക് വലിയ സന്തോഷം. അവർ തമ്മിൽ ഭാഷ പരിമിതി ഉണ്ടായിരുന്നെങ്കിലും അവരുടെ സ്നേഹം അവളെ കെട്ടിപിടിച്ച് പ്രകടിപ്പിച്ചു.
അവര് അവൾക്ക് വേണ്ടി കാപ്പി എടുക്കാൻ പോയപ്പോൾ അവൾ ബാഗിൽ നിന്ന് മാറാനുള്ള ഡ്രെസ്സും ബ്രഷും പേസ്റ്റും കുളിക്കാനുള്ള സോപ്പും ടവലും ഒക്കെ എടുത്ത് പുറക് വശത്തെ കുളിമുറി ലക്ഷ്യമാക്കി പോയി.
ഇത് ജീവിതത്തിൽ വഴിമുട്ടി പോയ പെൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന ഒരു ആശയമാണ് ഇവിടെ അവരെ പുറത്ത് ജീവിക്കാൻ പ്രാപ്തരാക്കി തൊഴിൽ കണ്ടെത്തി കൊടുക്കാറുണ്ട് അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾ ഇവിടെയുണ്ട് 18 മുതൽ 50 വയസ്സ് വരെയുള്ളവർ അങ്ങനെ എപ്പോഴും ഒരു 50 പേരിൽ കുറയാതെ ഇവിടെ ഉണ്ടാകും.
40 വയസ്സ് കഴിഞ്ഞ് ആരോരുമില്ലാത്തവർ സാധാരണ ഇവിടെ തന്നെ സന്യാസികളായി കൂടും ചെറിയ പ്രായത്തിലുള്ളവരെ അവർ തൊഴിൽ കണ്ടെത്തി വിടുന്നത് കൊണ്ട് പിന്നീടുള്ള ജീവിതം നന്നായി ജീവിക്കും.
പഴയ ഒരു വീടാണിത് വലിയ 10-12 മുറികൾ ഉണ്ട് അതിൽ നിലത്തു പായ വിരിച്ച് 3-4 പേർ വീതമാണ് കിടക്കുന്നത്.
സരസ്വതിയമ്മ ആണ് ഇവിടുത്തെ അധികാരി. ഒരു സന്യാസ ട്രസ്റ്റിന് കീഴിൽ ഉള്ള സ്ഥാപനം ആയത് കൊണ്ട് തന്നെ ഈ സ്ഥാപനത്തിന് ഒരുപാട് പേരുടെ സഹായം ലഭിക്കാറുണ്ട്. പണമായും പിന്നീട് ഇവിടത്തെ സ്ത്രീകളെ പുനരധിവസിപ്പിക്കാനും ഒക്കെ സമൂഹത്തിലെ ഉന്നതർ സഹായിക്കാറുണ്ട്.
തനിക്ക് ഇപ്പോഴുള്ള ജോലി കിട്ടിയതും അങ്ങനെ തന്നെ ആണ്.
ഈ കെട്ടിടം ഇരിക്കുന്ന തെരുവിന്റെ അങ്ങേയറ്റത്ത് ഒരു ബുദ്ധിസ്റ്റ് മോണസ്‌ട്രി ഉണ്ട്. ഇവിടെ വരുമ്പോഴൊക്കെ അവിടെയും പോകാറുണ്ട്. ഇവിടെയുണ്ടായിരുന്ന രണ്ടാമത്തെ വർഷം എന്നും അവിടെ പോകുമായിരുന്നു.
കുളിച്ചിറങ്ങി അവൾ അവിടെ വരുമ്പോൾ ചുറ്റാറുള്ള വെളുത്ത കോട്ടൺ സാരി എടുത്ത് ചുറ്റി.
അവൾക്കും ഇവിടുത്തെ സ്ഥിരം അന്തേവാസി ആയി കൂടാൻ ആയിരുന്നു താൽപര്യം. പക്ഷേ അതിനുള്ള സമയം ആയില്ല എന്ന് പറഞ്ഞു അമ്മ തള്ളി വിട്ടതാണ് ഇപ്പോഴത്തെ ജീവിതത്തിലേക്ക്.
കുളികഴിഞ്ഞ് അടുക്കളയിൽ ചെന്ന് ദീദീ കൊടുത്ത ചൂട് കാപ്പി കുടിച്ചിട്ട് അമ്മയെ തിരക്കി.
അമ്മ ധ്യാനതിലാണ് എന്ന് അറിഞ്ഞു. ഇപ്പോൾ ഇവിടെ ആകെ 30പേരെ ഉള്ളൂ എന്ന് ദീദീ പറഞ്ഞു. സ്ഥിരമായി നിൽക്കുന്ന 6 യോഗിനികൾക്ക് പുറമെയാണ്.
അവൾ കാപ്പി കുടിക്കുന്നതിനിടയിൽ പുത്തിയതായുള്ള അവൾക്ക് പരിചയം ഇല്ലാത്ത പെൺകുട്ടികൾ ഒക്കെ അവളെ വന്ന് കണ്ട് പരിചയപെട്ടു.
അവൾ എന്നിട്ട് രാഗിണിയെ അടുക്കളയിൽ പ്രാതൽ ഉണ്ടാക്കാൻ സഹായിക്കുന്നതിന് ഇടയിൽ ഒരു കുട്ടി വന്ന് അവളെ അമ്മ വിളിക്കുന്നുണ്ടെന് പറഞ്ഞത്.
അവൾ ചെല്ലുമ്പോൾ അമ്മ ഓഫീസ് മുറിയിൽ ഉണ്ട്. അവളെ കണ്ടതും കൈകൾ വിടർത്തി. അവൾ ഓടി ചെന്ന് ആ മാറിലേക്ക് ചേർന്നു.
"മോൾക്ക് സുഖമല്ലേ? ജോലിയൊക്കെ നന്നായി പോകുന്നില്ലേ?"
"ഉവ്വ് നന്നായി പോകുന്നുണ്ട്."
"ഇപ്പോൾ കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?"
"ഇല്ല അമ്മേ ഇപ്പോൾ എല്ലാം ശാന്തമാണ്."
"ചിലപ്പോൾ ഉടനെ ആ ശാന്തതയെ ഉലയ്ക്കുന്ന ചിലത് ഉണ്ടായേക്കും. കുട്ടി അതിൽ അടിപതറരുത്.
ഇനിയും പരീക്ഷണകാലം വരും. ജീവിതത്തിൽ മാറ്റം വരും എല്ലാം ധൈര്യ പൂർവ്വം നേരിടണം."
അമ്മയുടെ വാക്കുകൾ അവളിൽ ആശങ്കയുണ്ടാക്കി. അവൾ അവർ പറയുന്നത് പൂർണ്ണമായി മനസ്സിലാക്കാൻ ആകാതെ അവരെ പകച്ചു നോക്കി.
"ഭയപ്പെടേണ്ടാ. അന്ന് ഇവിടെ ചേരാം എന്ന് പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞിരുന്നില്ലേ മോളുടെ നിയോഗം വേറെ ആണെന്ന്. അതിലേക്ക് ഉടനെ എത്തിച്ചേരും എന്ന് കരുതിയാൽ മതി. പക്ഷേ അത് എളുപ്പമാകില്ല. മാർഗ്ഗം കഠിനമാണ്."
"ഇനിയും പരീക്ഷണങ്ങൾ ആണോ അമ്മേ?"
"കുട്ടി പരിഭ്രമിക്കാൻ പറഞ്ഞതല്ല. ആദ്യമായി നിന്നെ കാണുമ്പോഴേ എനിക്ക് തോന്നിയിരുന്നു നിന്നെ വീണ്ടും കാണുമെന്ന്. നിനക്കായി കഠിനവഴികൾ കാത്തിരിപ്പ് ഉണ്ടെന്ന്. അതിൽ പകുതിയും കുട്ടി നീന്തി കടന്നിരിക്കുന്നു. ഇനി മനസ്സ് കൈവിടാതെ മുന്നോട്ട് പോകണം. എപ്പോഴും അമ്മ ഇവിടെയുണ്ട് എന്ന് ഓർമയുണ്ടയാൽ മതി."
അപ്പോഴേക്കും ഭക്ഷണ സമയം ആയെന്ന് പറയാൻ അവിടുത്തെ കുട്ടികളിൽ ഒരാൾ വന്നു.
അവരെല്ലാവരും കൂടെ അവിടത്തെ ഊട്ടുപുരയിൽ നിലത്തിരുന്നു ഭക്ഷണം കഴിച്ചു.
അവിടെയുള്ള കുട്ടികൾ കൂടുതലും ആ നാട്ടുകാർ ആണ്. താനും അമ്മയും മാത്രമേ മലയാളികൾ ആയിട്ടുള്ളൂ.
അമ്മയെ ആദ്യമായി കാണുന്നത് കൊച്ചിയിൽ വച്ചാണ്. താൻ ജീവിതത്തിലെ ആദ്യ പതിനെട്ട് വർഷങ്ങൾ ചിലവഴിച്ച ആ അനാഥമന്ദിരത്തിൽ വച്ച്.
അവിടെ ഒരു പരിപാടിക്ക് ഗസ്റ്റ് ആയി വന്നതാണ്. അന്ന് അമ്മ അവിടത്തെ പെൺകുട്ടികളോട് ഒക്കെ സ്വയം പര്യാപ്തർ ആകേണ്ടത്തിൻ്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
പഠനവും തൊഴിലും ഒന്നിച്ചു കൊണ്ട് പോയി സ്വന്തമായി തല ഉയർത്തി പിടിച്ച് ജീവിക്കേണ്ടത്തിനെ പറ്റി പറഞ്ഞു. 50ാം വയസ്സിൽ യോഗിനി ആകുന്നതിന് മുൻപ് അവർ ഒരു കോളജ് അധ്യാപികയായിരുന്നു എന്ന് പറഞ്ഞു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/49113/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ദക്ഷിണ.. Come to my office " - അവർ അലറി...
" ഓ വന്നോളാം "- അവൾ പുച്ഛത്തോടെ പറഞ്ഞു... അവളെ ഒന്ന് നോക്കിയിട്ട് അവർ ഓഫീസിലേക്ക് പോയി... പുറകെ അവളും, അവളുടെ സ്വന്തം കൂട്ടുകാരിയും വെച്ചുപിടിച്ചു.....
" ദക്ഷിണ.....എന്താ ഇതൊക്കെ... ക്ലാസ്സിലും കയറില്ല, കണ്ട ആൺപിള്ളേരോട് എല്ലാം മെക്കിട്ട് കേറി നടന്നോണം... നീയൊക്കെ എന്തിനാ ഈ കോളേജിലോട്ട് വരുന്നത്...ഞാൻ തന്റെ ലോക്കൽ guardiane വിളിച്ചിട്ടുണ്ട് അവർ വന്നിട്ട് ക്ലാസ്സിലേക്ക് കയറിയാൽ മതി" അവർ പുച്ഛിച്ചു പറഞ്ഞതും അവളും ശെരിക്കും പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി....
" ദച്ചു ഇനിയിപ്പോ എന്ത് ചെയ്യും "- അവളുടെ കൂട്ടുകാരി ലക്ഷ്മി എന്നാ ലെച്ചു ചോദിച്ചു....
" എന്ത് ചെയ്യാൻ, അങ്കിൾ വരുമായിരിക്കും "
" നിനക്ക് പേടിയില്ലേ പെണ്ണെ "
" എന്തിനു.... ഞാൻ എന്തിനു പേടിക്കണം... അവൻ ആ സൂര്യ... അവൻ എന്റെ ദേഹത്തു തൊട്ടിട്ട ഞാൻ അവനെ അടിച്ചത്... അവനെന്നലാ എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തു ആരു തൊട്ടാലും ഞാൻ അടിക്കും "- അവൾ ദേഷ്യത്തോടെ പറഞ്ഞു....
" എന്നിട്ട് ആ പ്രിൻസി ഇത്രേം സംഭവം ഉണ്ടായിട്ടും നമ്മളെ മാത്രം അല്ലെ വിളിപ്പിച്ചത് "
" അവരുടെ കൂട്ടുകാരിയുടെ മകൻ അല്ലെ സൂര്യ... അപ്പോ ചായിവ് അങ്ങോട്ടാലേ വരുള്ളൂ എന്റെ ലെച്ചുഅമ്മോ "- അവൾ ലെച്ചുവിന്റെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു....
ഇവൾ ദച്ചു എന്നു വിളിപ്പേരുള്ള
ദക്ഷിണ വാസുദേവൻ ❤❤❤❤
വാസുദേവൻ ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി... ഭാര്യ കല്യാണി....വീട്ടമയാണ് അവരുടെ മൂത്തമകൾ ആണ് ദച്ചു.... ദച്ചു ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഫസ്റ്റ് ഇയർ വിദ്യാർത്ഥി ആണ്.... ദച്ചുവിന് ഒരു അനിയത്തികുട്ടി ഉണ്ട്... ധനു എന്നു വിളി പേരുള്ള ദേവിക വാസുദേവൻ... അവൾ 8ൽ പഠിക്കുന്നു....
നല്ല വെളുത്തു തുടുത്ത ശരീരം.... അരയുടെ ഭാഗം വരെ അവൾക്കു മുടിയുണ്ട്... അതെല്ലാം കൂടെ വാരി കെട്ടി ഒരു ബൺ ഇട്ടിട്ടുണ്ട്....മൂക്കിൽ ഒരു കുഞ്ഞു മൂകുത്തി ഇട്ടിട്ടുണ്ട്.... കാതിൽ ഒരു ബ്ലാക്ക് സ്റ്റഡിന്റെ കമ്മലും... കഴുത്തിൽ ഒരു കുഞ്ഞു സ്വർണ മാലയും ഉണ്ട്... കണ്ണ് നല്ല വൃത്തിക്കു എഴുതിട്ടുണ്ട്..ഒരു കുഞ്ഞുപൊട്ടും ഇട്ടിട്ടുണ്ട്......ഒരു ജീൻസും ഷർട്ടുമാണ് വേഷം...
ദച്ചുവിന്റെ കൂടെ ഉള്ളത് ദച്ചുവിന്റെ ഒരേയൊരു ബെസ്റ്റ് ഫ്രണ്ട് കുട്ടികാലം മുതൽ ഒന്നിച്ചു പഠിച്ചു ഇപ്പോ ഇവിടെയും അവളെ വിടാതെ പിടിച്ചിരിക്കുന്ന
ലക്ഷ്മി വേണുഗോപാൽ ❣️❣️ എല്ലാവരുടെയും ലെച്ചു... നമ്മുടെ ദച്ചുവിന്റെ ലെച്ചുമ്മ ❣️ ലെച്ചു ഒറ്റമോൾ ആണ്....ദച്ചുവിന്റെ ക്രൈം പാർട്ണർ... അധികം വെളുപ്പ് അല്ലാത്ത ശരീരം... അത്യാവശ്യം മുടി ഉണ്ട്... അത് അഴിച്ചു ഇട്ടേക്കുവാണ്... ഒരു സ്‌കിർട്ടും ടോപ്പും ആണ് വേഷം.......
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
വലിയൊരു ഇരമ്പലോടെ ഒരു കാർ കോളേജ് ഗേറ്റ് കടന്നുവന്നു....കോ ഡ്രൈവർ സീറ്റിൽ നിന്നും ആറടി ഉയരവും അതിനൊത്ത ശരീരവും,കട്ടി മീശയും താടിയും ഒക്കെയുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി....ഇടതു കൈയിൽ ഒരു വാച്ചും വലതുകയിൽ ഒരു പ്ലാറ്റിനും ചെയ്നും കഴുത്തിൽ ഒരു സ്വർണ മാലയും കിടപ്പുണ്ട്... ഡോർ തുറന്നു ഇറങ്ങിയ അവൻ മുണ്ട് മടക്കികുത്തി കോളേജ് മുഴുവൻ നിരീക്ഷിച്ചു.......
അവനെ കണ്ട പെൺകുട്ടികൾ ഓരോരുത്തരും വെള്ളം ഇറക്കാൻ തുടങ്ങി... ചിലർ അവനെ നോക്കി ചിരിച്ചു.... കാറിന്റെ സൗണ്ട് കേട്ടു നോക്കാൻ വന്ന നമ്മുടെ കുട്ടികൾ കണ്ണുതള്ളി നിന്നു...
"രുദ്രേട്ടൻ "- ലെച്ചു പറഞ്ഞുകൊണ്ട് തലയിൽ കൈവെച്ചു....
ഡ്രൈവിംഗ് സീറ്റിൽ നിന്നും മറ്റൊരു ചെറുപ്പക്കാരൻ കൂടെ ഇറങ്ങി... അവന്റെ അത്രെയും നീളവും ശരീരവും ഉണ്ട്... താടി ഫുൾ ഷേവ് ചെയ്തിട്ടുണ്ട്.... എന്നാൽ മീശ നല്ല കട്ടിക്ക് ഷേപ്പ് ചെയിതു വെച്ചിട്ടുണ്ട്... ഒരു പാന്റും ഷർട്ടുമാണ് വേഷം... അവന്റെ കയ്യിലും സെയിം ചെയിൻ കിടപ്പുണ്ട്....
" കാശിഏട്ടൻ "- ലെച്ചു വീണ്ടും പറഞ്ഞു....
കോളേജിലെ പെൺകുട്ടികൾ എല്ലാം കണ്ണുചിമ്മാതെ കാശിയെയും രുദ്രനെയും നോക്കി....ആൺകുട്ടികൾ അവരെ അസൂയയോടെ നോക്കി....എന്നാൽ ദച്ചുവിന്റെ മുഖത്തു പുച്ഛവും... ലെച്ചുവിന്റെ മുഖത്തു പേടിയും നിറഞ്ഞു......
കാശിയും രുദ്രനും ആരെയും നോക്കാതെ ഓഫീസ് റൂമിലേക്ക് നടന്നു... ഓഫീസ് റൂമിന്റെ മുമ്പിൽ നിക്കുന്ന ദച്ചുവിനെ നോക്കി രുദ്രൻ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കയറി...കാശി ദച്ചുവിനെ നോക്കി എന്തോന്നടി എന്നാ ഭാവത്തിൽ കൈകാണിച്ചു അതിനു അവൾ നാലോണം ഇളിച്ചു കാണിച്ചു.... അതിനുശേഷം അവൻ ലെച്ചുവിന്റെ മുഖത്തേക്ക് നോക്കി... ലെച്ചു അവനെ നോക്കാതെ താഴേക്കു നോക്കി നിന്നു... അവളെ ഒന്ന് നോക്കിപേടിപ്പിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി....
"മാഡം.. ഞാൻ രുദ്രദേവൻ ദക്ഷിണയുടെ ലോക്കൽ guardian ആയിട്ട് വന്നതാണ്.... ഇതു എന്റെ അനിയൻ കാശിനാഥൻ🔥🔥🔥"
"മാഡം, ഞാൻ ശിവരുദ്രദേവൻ 🔥🔥 ദക്ഷിണയുടെ ലോക്കൽ guardian ആയിട്ടു വന്നതാണ്.... ഇത് എന്റെ അനിയൻ കാശിനാഥൻ 🔥🔥🔥"
അവർ സ്വയം പരിചയപ്പെടുത്തി...
" പക്ഷെ ആ കുട്ടിയുടെ ലോക്കൽ guardian വിഷ്ണുദത്തൻ എന്നൊരു ആളാണല്ലോ "- അവർ സംശയത്തോടെ ചോദിച്ചു...
" അത് എന്റെ അച്ഛൻ ആണ്... അച്ഛന് ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട്... അതുകൊണ്ടാണ് ഞങ്ങൾ വന്നത് "
" ഒക്കെ അപ്പോ ദക്ഷിണയുടെ ബ്രദർ ആണോ "
" അതല്ലലോ മാഡം വിഷയം...എന്താ ഞങ്ങളെ വിളിപ്പിച്ചത് "
"Look mr...."
" രുദ്രൻ "
" ഹാ രുദ്രൻ ആൻഡ് കാശി...... ദക്ഷിണ ഇവിടെ ഫസ്റ്റ് ഇയർ ആണ്... അതുകൊണ്ട് തന്നെ സീനിയർസ്ന്റെ വക റാഗിങ് കാണും... അതെല്ല കോളേജിലും ഉള്ളതല്ലെ... അവർ പറയുന്നത് ചെയ്താൽ അവർ പറഞ്ഞുവിടും... അല്ലാതെ അവരെ എതിർക്കാൻ നിൽക്കരുതെന്നു ആ കുട്ടിയോട് പറയണം..ഇന്ന് ആ കുട്ടി ഒരു പയ്യനെ തല്ലി.... ആ പയ്യൻ ഇവിടുത്തെ SI ടെ മകൻ ആണ്......കുട്ടികൾ പിടിച്ചു മാറ്റിയിലാർന്നെകിൽ അത് വലിയൊരു വഴക്കായി മാറിയേനെ.... എന്നും ആ കുട്ടി കാരണം പ്രേശ്നമാ ഇവിടെ.....ആദ്യമൊക്കെ പോട്ടെ പ്രായത്തിന്റെയാ എന്നു കരുതി...പക്ഷെ ഇന്ന് ഇങ്ങനെ ഉണ്ടായതുകൊണ്ടാ നിങ്ങളെ വിളിപ്പിച്ചത്......പിന്നെ കോളേജിൽ നിങ്ങൾ ആ കുട്ട്യേ പഠിക്കാൻ ആണ് വിടുന്നത്... വന്നിട്ട് ഒരു മാസം ആയി.. ഇതുവരെ നേരെ ചൊവ്വേ ആ കുട്ടി ക്ലാസ്സിൽ കയറീട്ടില്ല...ആ കുട്ടിയുടെ കൂടെയുള്ള ഒരു കുട്ടി ഉണ്ടാലോ എന്താ പേര്..."
" ലക്ഷ്മി "- കാശി പറഞ്ഞു
" അതെ ലക്ഷ്മി... അതൊരു പാവം കുട്ടിയാണ്... ദക്ഷിണയുടെ കൂടെ നടന്നു അതിനും ഉടനെ പേരുകിട്ടും... സോറി,നിങ്ങൾ ആ കുട്ട്യേ പറഞ്ഞു മനസിലാക്കണം "
"റാഗിങ് ഈ കോളേജിൽ allowed ആണോ "- കാശി സംശയത്തോടെ ചോദിച്ചു... അതിനു അവരൊന്നു പരുങ്ങി....
" അങ്ങനെ റാഗിങ് ഒന്നും ഇവിടെ നടക്കില്ല... ജസ്റ്റ് പേര് ചോയ്ക്കും... പിന്നെ ചെറുതായിട്ട് പാട്ടോ മറ്റോ പാടിപ്പിക്കും... അല്ലാതെ വേറെ ഒന്നുമില്ല.... ചിലർ ഓവർ ഷോ കാണിക്കും അവരുടെ അടുത്ത്... അപ്പോഴാണ് പ്രേശ്നങ്ങൾ ഉണ്ടാകുന്നത്... ദക്ഷിണയെപ്പോലെ "- അവർ അവളെ കുത്തികൊണ്ട് പറഞ്ഞു...
" ഞങ്ങൾ എന്താന്ന് വെച്ചാൽ ചെയ്‌തോളാം മാഡം... പിന്നെ ഇതിൽ ദച്ചു react ചെയ്തത് തെറ്റാണോ ശെരിയാനൊന്നു ഞങ്ങൾ അന്വേഷിച്ചോളാം...ബാക്കി അപ്പോ തീരുമാനികാം എന്താ മാഡം " - കാശി അതും പറഞ്ഞു എഴുനേറ്റു...
അതൊരു ഭീഷണി പോലെയാണ് കാശി പറഞ്ഞത്.... അവർ ഒന്ന് പേടിച്ചെങ്കിലും അവർ അത് പുറത്തു കാണിച്ചില്ല...
അവർ ഓഫീസ് റൂമിനു വെളിയിൽ ഇറങ്ങിയപ്പോഴും ദച്ചുവും ലെച്ചുവും അവിടെ നിൽപുണ്ടായിരുന്നു.....
ലെച്ചുവാണേൽ പേടിച് ദച്ചുവിന്റെ കൈയിൽ മുറുക്കിപിടിച്ചു ഒരു കൈയിലെ നഖവും കടിച്ചുകൊണ്ട് നിൽകുമ്പോഴാണ് കാശിയും രുദ്രനും ഇറങ്ങിവരുന്നത്....ദച്ചുവിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല....
" രണ്ടുപേരും പോയി ബാഗ് എടുത്തിട്ട് വാ വീട്ടിലേക്കു പോകാം.. "- കാശി അവരെ നോക്കി പറഞ്ഞു...
" എന്തിനാ ഏട്ടാ... ഞങ്ങൾ വൈകിട്ട് വന്നോളാം "- ദച്ചു
" വേണ്ട... ഇന്ന് ഇനിയിപ്പോ ക്ലാസ്സിൽ കയറേണ്ട... വീട്ടിലേക്കു വാ കുറച്ചു സംസാരിക്കാൻ ഉണ്ട് "- കാശി
" ഞങ്ങൾ വൈകിട്ട് വന്നോളാം ഏട്ടാ... ഞങ്ങളുടെ ഫ്രണ്ടിന്റെ ബർത്ഡേ ആണ് ഇന്ന്... അതിന്റെ ചെറിയൊരു പാർട്ടി ഉണ്ട്.. അതുകഴിഞ്ഞു വന്നോളാം "- ദച്ചു കാശിയുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു....
" പാർട്ടിയും വേണ്ട ഒരു കോപ്പും വേണ്ട......പറഞ്ഞത് അനുസരിച്ചാൽ മതി... വരണം എന്നു പറഞ്ഞാൽ വന്നിരിക്കണം "- അത്രെയും നേരം മിണ്ടാത്തെ ഇരുന്ന രുദ്രൻ ലെച്ചുവിനെ നോക്കി പറഞ്ഞതും ലെച്ചു ഞാൻ എന്ത് ചെയിതു എന്നാ മട്ടിൽ രുദ്രനെ നോക്കി.... രുദ്രന്റെ ഒച്ച ഉയർന്നതും അവിടെ നിന്നിരുന്ന പെൺകുട്ടികൾ അവരെ നോക്കി...
" രുദ്ര... എല്ലാരും നോക്കുന്നു നീ പൊക്കോ ഞാൻ അവരെ കൂട്ടികൊണ്ട് വന്നോളാം "- കാശി അവനോട് പറഞ്ഞു....
രുദ്രൻ ദച്ചുവിനെ ഒന്ന് കലിപ്പിച്ചുനോക്കിയിട്ട് കാറിനു അടുത്തേക്ക് പോയി....
" ഞാൻ എങ്ങും വരുന്നില്ല... ലെച്ചു നീ പോകുന്നുണ്ടോ "- ദച്ചു ലെച്ചുവിനെ നോക്കികൊണ്ട് ചോദിച്ചു... ലെച്ചു കാശിയെ നോക്കിയതും കാശി അവളെ കൂർപിച്ചുനോക്കി... ആ നോട്ടം മനസിലായതുപോലെ അവൾ പറഞ്ഞു...
" പോകാം... "- അവൾ പറഞ്ഞുകൊണ്ട് തല താഴ്ത്തി....
" ശ്ശെയ്... നീ എന്തിന ആ കടുവയെ കണ്ടു ഇങ്ങനെ പേടിക്കുന്നെ... അങ്ങേരു നിന്നോട് അല്ല എന്നോടാ അത് പറഞ്ഞത്... നിന്നെ നോക്കി പറഞ്ഞിനേയുള്ളു "- ദച്ചു ലെച്ചുവിനോട് പറഞ്ഞു... പാവം ലെച്ചു അറിയുന്നില്ലാലോ ഇവിടെ വേറെ ഒരെണം കൊച്ചിനെ നോക്കിപേടിപ്പിക്കുവാണെന്നു
" അതല്ലടാ... നമ്മുക്ക് പോകാം എനിക്ക് എന്തോ പാർട്ടിയിൽ നിക്കാൻ തോന്നുന്നില്ല "- ലെച്ചു അവളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു...
" ദച്ചു, മോളെ വാ അറിയാലോ രുദ്രേട്ടനെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട... വാ "-കാശി
" മ്മ് ഞാൻ വരാം... പക്ഷെ അത് അങ്ങേരു ഇവിടെ കാണിച്ച ഷോ കണ്ട് പേടിച്ചിട്ട് അല്ല എന്റെ ലെച്ചുമ്മയ്ക് ഇവിടെ നിക്കാൻ മൂഡില്ലെന്നു പറഞ്ഞതുകൊണ്ട് മാത്രമാ "- ദച്ചു പറഞ്ഞുകൊണ്ട് ലെച്ചുവിന്റെ കൂട്ടി കാശിയോടൊപ്പം നടന്നു....
കാശിയുടെ കൂടെ നടന്നുപോകുന്ന ദച്ചുവിനെയും ലെച്ചുവിനെയും കണ്ടതും പെൺകുട്ടികൾ അസൂയയോടെ നോക്കി.... എന്നാൽ മറ്റൊരു കണ്ണിൽ പക ആയിരുന്നു......
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
കാറിൽ ഇരുന്നും അവർ പരസ്പരം ഒന്നും മിണ്ടിയില്ല.... കുറച്ചുകഴിഞ്ഞതും അവർ വലിയൊരു തറവാട്ടിനു മുമ്പിൽ എത്തി...
"മാണിക്കശ്ശേരി തറവാട് "
ഇനി കുറച്ചു കാര്യങ്ങൾ ഞാൻ പറയാം....
മാണിക്കശ്ശേരി തറവാട്ടിലെ കാരണവർ ആണ് ഉണ്ണികൃഷ്ണൻ ഭാര്യ കൗസല്യ
അവർക്ക് മൂന്ന് മക്കൾ ആണ്...
1. വിഷ്ണുദത്തൻ ഭാര്യ ശാരദ
അവർക്ക് ഒരേയൊരു മകൻ ശിവരുദ്രദേവൻ 🔥🔥🔥
2. ദേവദത്തൻ ഭാര്യ തുളസി
അവർക്കും ഒരേയൊരു മകൻ കാശിനാഥൻ 🔥🔥🔥🔥
3. കല്യാണി ഭർത്താവ് വാസുദേവൻ
രണ്ട് മക്കൾ
ദക്ഷിണ വാസുദേവൻ ❣️❣️
ദേവിക വാസുദേവൻ❣️
ഇപ്പൊ മനസിലായികാണുമാലോ അതായതു ദച്ചു രുദ്രന്റെയും കാശിയുടെയും മുറപെണ്ണായി വരും......
ഉണ്ണികൃഷ്ണന്റെ സുഹൃത്തിന്റെ കൊച്ചുമകൾ ആണ് ലക്ഷ്മി എന്നാ ലെച്ചു....
വേണുഗോപാലിന്റെയും തുളസിയുടെയും ഏക മകൾ ലക്ഷ്മി വേണുഗോപാൽ
ഇവരുടെ എല്ലാവരുടെയും വീട് അടുത്ത് അടുത്താണ്.... കല്യാണി അവരുടെ ഒറ്റമോൾ ആയതുകൊണ്ട് തന്നെ തങ്ങളുടെ കൺവെട്ടത്തു തന്നെ വേണമെന്ന് അച്ഛന് നിർബന്ധം ആയിരുന്നു... അതുകൊണ്ടുതനെ തറവാട്ടിനു അടുത്ത് തന്നെ വീടുവെച്ചു അവർ താമസിച്ചു.....
കാശിയും രുദ്രനും ഏകദേശം ഒരേ പ്രായമാണ്... മാസങ്ങളുടെ വ്യെത്യാസമേ ഉള്ളു.... രണ്ടുപേരും mba ഒക്കെ കഴിഞ്ഞു കുറച്ചു വര്ഷങ്ങളായി ബിസിനസ്സിലേക് തിരിഞ്ഞിട്ട് അതുകൊണ്ടുതനെ അച്ചന്മാർ ഇപ്പോ കുറെയൊക്കെ അവരെയാണ് ഏല്പിച്ചിരിക്കുന്നത്.....
തറവാട്ടിലേക്കു കയറിയപ്പോ തന്നെ എല്ലാ ഫാമിലി മെമ്പേഴ്സും അവിടെ ഹാജർ വെച്ചിരുന്നു....
മുത്തച്ഛനും മുത്തശ്ശിയും കസേരയിൽ ഇരിപ്പുണ്ട്.... തൊട്ട് അടുത്തായിട് മരുമക്കൾ അതായതു കാശിയുടെയും രുദ്രന്റെയും അമ്മമാർ നിൽപ്പുണ്ട്... ദോ ലങ്ങോട് നോക്കിക്കേ ഒരാൾ ഇപ്പോ കരയും എന്നുപറഞ്ഞ നിൽക്കുന്നിലെ അതാണ് നമ്മുടെ ദച്ചുവിന്റെ അമ്മ.....
അവൾ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു... എന്നാൽ എല്ലാവരുടെയും മുഖത്തു ചെറിയ ദേഷ്യം ഉണ്ടായിരുന്നു.... ലെച്ചു അവളുടെ കൈയിൽ മുറുകി പിടിച്ചു... ദച്ചു അവളെ നോക്കി ഒന്നുമില്ല എന്നു കണ്ണടച്ച് കാണിച്ചു.....
" ലെച്ചുമോൾ ഇങ്ങു വന്നേ "- മുത്തച്ഛൻ അവളെ അടുത്തേക്ക് വിളിച്ചു... അവൾ ദച്ചുവിനെ നോക്കി... ദച്ചു പൊക്കോളാൻ പറഞ്ഞു.... അവൾ അയാളുടെ അടുത്ത് ചെന്നിരുന്നു......
" എന്താ കാശി... എന്തായിരുന്നു പ്രശനം "- മുത്തശ്ശി ചോദിച്ചു...
" അത് ദച്ചു ഒരു കുട്ട്യേ തല്ലി "- കാശി അത് പറഞ്ഞതും ദച്ചുവിന്റെ അമ്മ കരഞ്ഞു...
അവൾ ഓടി അമ്മയുടെ അടുത്ത് എത്തി...
"അമ്മേ... ഞാൻ "
" വേണ്ട മിണ്ടരുത്.... വളർത്തുദോഷമ... അച്ഛൻ ഇല്ലാതെ ഞാൻ വളർത്തിയെന്റെയാ...സ്കൂളിൽ എന്നും പരാതി ആയിരുന്നു... ഇപ്പോ കോളേജിലും.... "- അവർ അതും പറഞ്ഞു കരഞ്ഞു....
" കല്ലു,മോളെ ഒന്നും പറയലെ... അവൾ കാരണം ഇല്ലാതെ ഒന്നും ചെയ്യില്ല.. നീ ഇങ്ങനെ കരയാതെ "
" വേണ്ട ചേച്ചി... ആദ്യത്തെ പെൺകുട്ടി അല്ലെന്നു കരുതി നിങ്ങൾ എല്ലാവരുടെ വളം വെച്ചുകൊടുത്തിട്ടാ.. ഇവൾ ഇങ്ങനെ എല്ലാരുടെയും മെക്കിട്ട് കേറി നടക്കുന്നെ... തല്ലി നോവിച്ചിട്ടില്ല ഇതുവരെ.... അവളുടെ അച്ഛൻ ഉണ്ടാരുന്നെകിൽ.... "
"കല്ലുഅമ്മേ ഇങ്ങനെ കരയാതെ അവള് കൊച്ച് കുട്ടി അല്ലെ.... അവൾക്കു പക്വത ഇല്ലാത്തത് കൊണ്ടല്ലെ "- കാശി അവരെ സമാധാനിപ്പിച്ചു.....
" ഏട്ടൻ ഉണ്ടാർന്നെകിൽ എനിക്ക് ഇങ്ങനെ തലകുനിച്ചു നിൽക്കേണ്ടി വരില്ലാരുന്നു " - അവർ അതും പറഞ്ഞു സാരീ തുമ്പ് വായിൽ തിരുകി കരഞ്ഞു....
" മതി നിർത്ത്... കുറെ നേരായല്ലോ അമ്മ അച്ഛൻ ഉണ്ടാർന്നെകിൽ എന്നു പറയുന്നു... മരിച്ച ആൾ ഇനി തിരിച്ചു വരാൻ ഒന്നും പോകുന്നില്ല... ഇനി ഞാൻ അമ്മക്ക് അത്രേം ശല്യം ആണെങ്കിൽ എന്നെ അങ്ങ് കൊന്നുകളഞ്ഞേക്ക് " അത്രേം പറഞ്ഞതും മുഖം അടച്ചൊരു അടിയാരുന്നു അവൾക്കു കിട്ടിയത്... കവിളത്തു കൈവെച്ചു അവൾ നോക്കിയതും കണ്ടു ദേഷ്യം കൊണ്ട് കൈകുടയുന്ന രുദ്രനെ....
" ആദ്യം നീ മര്യാദക്ക് സംസാരിക്കാൻ പഠിക്ക് .... ഈ ലൈസൻസ് ഇല്ലാതെ നിന്റെ നാവുകൊണ്ട് പറയുന്നതാ കുഴപ്പം "- അവൻ ദേഷ്യം കൊണ്ട് വിറച്ചു....
" നിങ്ങൾ ആരാ എന്നെ തല്ലാൻ .... നിങ്ങൾക് എന്ത് അവകാശമാ എന്നെ തല്ലാൻ ഉള്ളത് "- ദച്ചു അവന്റെ നേരെ കൈ ചൂണ്ടികൊണ്ട് ചോദിച്ചു....
"നിന്റെ കഴുത്തിൽ കിടക്കുന്ന താലി എന്റെ ആയതുകൊണ്ട്.....അത്രേം അവകാശം മതിയെടി എനിക്ക്...."- അവനും അതെ ദേഷ്യത്തോടെ പറഞ്ഞു....
" ഓ ഈ താലിയുടെ പേരിൽ ആണോ നിങ്ങൾ എന്നെ തല്ലിയത്..ഈ താലി എന്റെ കഴുത്തിൽ കിടക്കുന്നത് കൊണ്ടല്ലെ നിങ്ങൾ അവകാശം കാണിച്ചത്... ഇത് ഇല്ലെങ്കിലോ... " - അവൾ അതും പറഞ്ഞു ഷർട്ടിന്റെ അടിയിൽ കിടന്നിരുന്ന താലി പിടിച്ചു ഊരാൻ ശ്രേമിച്ചതും വീണ്ടും അവൻ അവളെ ആഞ്ഞു അടിച്ചു....വെച് വീഴാൻ പോയ അവളെ അവൻ പിടിച്ചു നിർത്തി....
" അതിൽ തൊട്ടാൽ കൊന്നുകളയും ഞാൻ "- അവൻ ഇടതു കൈകൊണ്ട് അവളെ പിടിച്ചു വലുതുകൈ വിരൽ അവളുടെ നേരെ ചൂണ്ടികൊണ്ട് പറഞ്ഞു......
" ഇത്ര തെണപെടാൻ നിങ്ങള് ഇഷ്ടപ്പെട്ടു കെട്ടിയ താലി ഒന്നും അല്ലാലോ ഇത് എല്ലാരും നിർബന്ധിച്ചോണ്ട് കെട്ടിയത് അല്ലെ എന്നെ "- അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിലും ദേഷ്യത്തോടെ ആയിരുന്നു അവളുടെ ചോദ്യം....
അവൾ അത് പറഞ്ഞതും അവളെ തള്ളിമാറ്റി.... മുണ്ടുമടക്കികുത്തി അവൻ മുകളിലേക്ക് പോയി.... അവൾ പറഞ്ഞത് കേട്ടു നിന്നവരുടെ തല തനിയെ താന്നു....
അവളും എല്ലാവരെയും ഒന്നുനോക്കികൊണ്ട് മുകളിലേക്കു നടന്നു....
" എനിക്ക് തെറ്റുപറ്റി പോയോ മോനെ കാശി "- മുത്തച്ഛൻ ആവലാതിയോടെ ചോദിച്ചു....
" എല്ലാം വിധിയാലേ മുത്തച്ഛ... ദച്ചുവിന്റെ കഴുത്തിൽ താലികെട്ടാൻ രുദ്രൻ ആയിരുന്നു യോഗം അത് നടന്നു...ജ്യോൽസ്യൻ പറഞ്ഞത് കേട്ടിലെ... എന്തൊക്കെ വന്നാലും അവര് ഒന്നിക്കും എന്നു.. അത് നടന്നു...എല്ലാം ശെരിയാകും "- കാശി ഒരു നെടുവീർപ്പോടെ പറഞ്ഞു....
" അമ്മേ ദച്ചു തെറ്റൊന്നും ചെയ്തിട്ടില്ല.... ആ പയ്യൻ ദച്ചുവിന്റെ കൈയിൽ കയറിപിടിച്ചോണ്ടാ അവൾ അടിച്ചത്... ഒരുപാട് തവണ കൈ വിടാൻ അവളു പറഞ്ഞതാ.... അവൾക്കു കൈ വേദനിച്ചപ്പോഴാ അവൾ അവനെ തല്ലിയത്... എന്റെ ദച്ചു തെറ്റൊന്നും ചെയ്തിട്ടില്ല "- ലെച്ചു വിഷമത്തോടെ എല്ലാവരെയും നോക്കി പറഞ്ഞു......
ദച്ചു പറഞ്ഞത് കേട്ടതും എല്ലാവരുടെയും മുഖത്തു വിഷമം അലതല്ലി...കാശിയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു....
" നിന്റെ വായിൽ ഇത്രെയും നേരം പിന്നെ എന്തുവായിരുന്നടി .... "- അവൻ അവളുടെ നേരെ തിരിഞ്ഞതും അവൾ അവനെ പേടിയോടെ നോക്കി....
" ഞ.. ഞാൻ അത് പറയാൻ "- അവൾ പേടിച്ചു കണ്ണുകൾ നിറച്ചുകൊണ്ട് നിന്നു വിക്കി...
" കോപ്പ് "- അതും പറഞ്ഞു അവളെ ദേഷ്യത്തോടെ നോക്കികൊണ്ട് അവൻ റൂമിലേക്ക് പോയി....
" മോൾ വിഷമിക്കണ്ട... അവനു ദച്ചുവെന്നു വെച്ചാൽ ജീവനാ... അതുകൊണ്ടാ "- മുത്തശ്ശി അവളെ സമാധാനിപ്പിച്ചു...
" എനിക്ക്... അറിയാം മുത്തശ്ശി "-അതും പറഞ്ഞു അവൾ ഒന്ന് ചിരിക്കാൻ ശ്രേമിച്ചു...
" ഞാൻ അപ്പഴേ പറഞ്ഞത് അല്ലെ മോൾ ഒന്നും ഇല്ലാതെ ആരെയും തല്ലില്ല എന്നു "- തുളസി പറഞ്ഞു...
"" അതേ എന്റെ കുട്ടിക്ക് ആരെയും വേദനിപ്പിക്കാൻ പറ്റില്ല "- കൗസല്യയും അത് ഏറ്റു പിടിച്ചു...
തന്റെ മോളെ മനസിലാകാതെ എന്തൊക്കെയോ പറഞ്ഞു എന്നു കരുതി ആ മാത്ഹൃദയം തേങ്ങി.....
" മോളെ ശാരദ . .. ആഹാരം എടുത്തു വെക്ക്.... എന്നിട്ട് കുട്ടികളെ വിളിക്ക് കഴിക്കാൻ "- മുത്തശ്ശൻ അതും പറഞ്ഞു എഴുനേറ്റു..... അമ്മമാർ എല്ലാം അടുക്കളയിലേക്ക് പോയി... കൂടെ ലെച്ചുവിനെയും വിളിച്ചു അവളും ഒന്ന് മുഖം കഴുകി അവരുടെ ഒപ്പം പോയി....
ദച്ചു മുകളിൽ ചെന്നപ്പോ കട്ടിലിൽ കണ്ണടച്ച് കിടക്കുവാണ് രുദ്രൻ..... ഒരു കൈ വയറിലും മറുകൈ നെറ്റിക്കു കുറുകയും വെച്ചിട്ടുണ്ട്... അവൾ അവനെ ഒന്ന് നോക്കികൊണ്ട് ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് കയറി... കണ്ണാടിയിലേക്ക് സ്വയം നോക്കികൊണ്ട് അവൾ വിങ്ങി.....
അവൻ അടിച്ച പാട് രണ്ടു കവിളത്തും ഉണ്ടായിരുന്നു...ചുവന്നു വീർത്തു തടിച്ചു കിടപ്പുണ്ട്.... ആദ്യമായാണ് ഒരാൾ തന്നെ തല്ലുന്നത്.... ഇതുവരെ ആരും തന്നെ നുള്ളിപോലും നോവിച്ചിട്ടില്ല... അവൾക്കു ഓർക്കുംതോറും സങ്കടം വന്നു.....
അവളുടെ മനസിലൂടെ കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങൾ തെളിഞ്ഞുവന്നു...
അവൾക്കു 18 തികഞ്ഞ ദിവസം... അവളുടെ ജാതകം നോക്കാൻ കുടുംബ ജ്യോൽസ്യൻ തറവാട്ടിൽ വന്നിരുന്നു.... അദ്ദേഹം പറയുന്നത് അച്ചട്ടു ആയിട്ട് നടക്കുന്നതുകൊണ്ട് തന്നെ എല്ലാവർക്കും അദ്ദേഹത്തിൽ വിശ്വാസം ആയിരുന്നു... ദച്ചുവിന് അതിലൊന്നും വിശ്വാസം ഇല്ലെങ്കിൽ കൂടെ മുത്തശ്ശന്റെ വാക്കുകൾ ധിക്കരിക്കാൻ അവൾക്കു പറ്റില്ലായിരുന്നു....
ദച്ചുവിന്റെ ജാതകം നോക്കിയ ജ്യോൽസ്യന്റെ മുഖം മാറി....
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48657/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ശൗര്യേട്ടാ... കുളി കഴിഞ്ഞു നിലക്കണ്ണാടിയ്ക്ക് മുൻപിൽ നിന്നു മുടി ചീകുന്നവനെ പിന്നിൽ നിന്നും കെട്ടിപ്പുണർന്നു ശിവകാമി.
അപ്രതീക്ഷിതമായതുകൊണ്ട് ആവാം ആദ്യം ഒന്നും ഞെട്ടി ശൗരി... അത് തന്റെ ശിവ ആണെന്ന് തോന്നിയതും അവന്റെ നെഞ്ചിൽ കുളിർ പടർന്നു... ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു... കണ്ണുകൾ അടച്ചു അവൻ ദീർഘമായി ശ്വസിച്ചു..
അതൊരു സ്വപ്നം ആണോ എന്നും അടുത്ത നിമിഷം സംശയിച്ചു..
"എന്റെ ശൗരിക്കുട്ടാ.. I missed you very badly.."
അവളുടെ മുഖം അവന്റെ നഗ്നമായ പുറത്തു ചേർത്തുവച്ചു അവൾ നിശ്വസിച്ചു..
സത്യം ആണെന്ന് മനസ്സിലായതും അവൻ തിരിഞ്ഞു വന്നു..
"എപ്പോൾ വന്നു ശിവ? " തിരിഞ്ഞു അവളെ തനിക്കു അഭിമുഖം ആക്കി ചോദിച്ചു.... ഒരിക്കൽ നഷ്ടപ്പെട്ട പ്രാണൻ തിരിച്ചു വന്ന സന്തോഷം ആയിരുന്നു അവനിൽ..
"വന്നതേ ഉള്ളൂ..." അവന്റെ കഴുത്തിൽ കുടുക്കിട്ടു ഉയർന്നു അവന്റെ ചുണ്ടിൽ അമർത്തി ആവർത്തിച്ചു ചുംബിച്ചു അത്ര ഏറെ പ്രണയത്തോടെ.......
"എന്റെ പെണ്ണെ..." അവൾക്കു വിധേയൻ ആയപോലെ അവനും തല കുനിച്ചു നൽകി...
"ആരും കണ്ടില്ലേ? " അവളുടെ പരാക്രമം കഴിഞ്ഞതും ശൗരി ചോദിച്ചു...
"ബാഗ് വച്ചു അടുക്കള വാതിൽ വഴി ഇറങ്ങി ഒറ്റ ഓട്ടം... ഇപ്പോൾ അവിടെ അറിഞ്ഞു കാണും.. ചൂട്ടും കറ്റയും ഒക്കെ ആയി വരും മുൻപേ തിരികെ കയറണം...." "ഒന്നു കണ്ടില്ല എങ്കിൽ നാളെ നേരം വെളുക്കും വരെ പിടിച്ചു നിൽക്കാൻ കഴിയില്ല..." അത് പറയുമ്പോൾ കണ്ണുകൾ തുളുമ്പി തൊണ്ട ഇടറി...
"എന്തിനാ മോളേ നീ ഇങ്ങനെ റിസ്ക് എടുക്കുന്നത്? നിനക്ക് അറിയാല്ലോ? നമ്മുടെ ആഗ്രഹം ഒരിക്കലും നടക്കില്ല എന്നത്...? ശൗരിയേട്ടന്റെ പ്രതീക്ഷ ഒക്കെ അസ്തമിച്ചു..."
" ശൗരിയേട്ടൻ പ്രതീക്ഷ വിട്ടോളൂ... പക്ഷേ ഞാൻ വിടില്ല... കഴിഞ്ഞ വർഷം കണ്ടതാ, ഇപ്പോൾ എന്തിനാ അശുഭം പറയുന്നത്...?" കവിൾ വീർപ്പിച്ചു പിണക്കം നടിച്ചവളെ ആഞ്ഞു പുണർന്നു അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു ശൗരി...
"ശൗരിയേട്ടാ... " വിറയലോടെ ശിവ ഭൂമിയിൽ നിന്നും ഉയർന്നു...
"കഴിയുന്നില്ല പെണ്ണേ... " അവന്റെ കണ്ണുനീരിന്റെ നനവ് അവൾ കഴുത്തിൽ അറിഞ്ഞു....
"പ്രതീക്ഷ കൈവിടരുതേ ശൗരിയേട്ടാ.. തെറ്റിദ്ധാരണകൾ എല്ലാം ഒരിക്കൽ അവസാനിക്കും... പഴയതിനേക്കാൾ സ്നേഹത്തിൽ ആകും രണ്ടു കുടുംബവും... എനിക്കു വിശ്വാസം ഉണ്ട്..." അവളുടെയും തൊണ്ട ഇടറി..
"നീ എങ്കിലും എന്നെ വിശ്വസിക്കുന്നല്ലോ, അതാണ് എന്റെ ഏക ധൈര്യം.."
അവളുടെ മുഖം കോരി എടുത്തു അവൻ അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നു..
"എനിക്ക് അറിയാം ഒരു ഉറുമ്പിനെ പോലും ഉപദ്രവിയ്ക്കാൻ എന്റെ ഏട്ടനു കഴിയില്ല എന്നു.." "ഒരുപാടു ഉപദ്രവിച്ചോ അവർ?"
"ഇല്ല.. എസ് ഐ ശ്രമിച്ചു.. പക്ഷെ സർക്കിൾ രവിയേട്ടൻ സ്ഥലത്തു ഉണ്ടായിരുന്നു, അദ്ദേഹം സമ്മതിച്ചില്ല.. രവിയേട്ടൻ വകയിലെ ചേട്ടൻ ആണെന്ന് അറിഞ്ഞ കാരണം അയാൾ കൈവച്ചില്ല.."
"അതായിരുന്നു എന്റെ ഭയം.." അവളുടെ കണ്ണുകൾ ഈറൻ ആയി..
"ശൗരിയേട്ടനു എന്തൊക്കെ കൊണ്ടുവന്നിട്ടുണ്ട് എന്റെ പെണ്ണു...?" അവൻ ആ കണ്ണുകൾ തുടച്ചു വിഷയം മാറ്റി...
"ശൗരിയേട്ടന്റെ ശിവപ്പെണ്ണിനെ കൊണ്ടുവന്നിട്ടുണ്ട്..... മൊത്തത്തിൽ എടുത്തു എവിടെ എങ്കിലും ഒളിപ്പിച്ചു വച്ചോളൂ..." അവൾ കുറുമ്പ് നിറഞ്ഞ ചിരിയോടെ പറഞ്ഞു...
"ഹഹഹ... എനിക്കു സമ്മതമാ... " അവളുടെ മുഖം ഉയർത്തി ആ ചുണ്ടുകളിൽ നോട്ടം ഇട്ടവൻ നോക്കി നിൽക്കെ അവൾ വീണ്ടും തന്റെ അധരം ഒട്ടിച്ചു ചേർത്തു...
"ഒരുപാടു മിസ്സ് ചെയ്തു ഏട്ടാ... ഇനി ഞാൻ പൊക്കോട്ടെ?"
"എന്താ ധൃതി? വന്നതല്ലാ ഉള്ളൂ.." വിടാൻ മനസ്സില്ലാത്തപോലെ അവൻ അവളെ ഏറെ അടുപ്പിച്ചു...
"എല്ലാവരും എവിടെ? "
"കല്യാണവീട്ടിൽ.. മായേച്ചി ഇവിടെ എവിടെയോ ഉണ്ട്..."
"ഏട്ടൻ എന്തേ പോകാഞ്ഞത്? "
"കൊയ്ത്തു നടക്കുക ആണ്... ആ പേര് പറഞ്ഞു ഒഴിവാക്കാൻ സൗകര്യം ആയിരുന്നു.. ആഘോഷങ്ങൾ ഒക്കെ മറ്റുള്ളവർക്ക് അല്ലേ? നമുക്ക് എന്ത് ആഘോഷം..? ഓരോ ദിവസവും വെറുപ്പോടെ തള്ളി നീക്കുന്നു..." പ്രതീക്ഷ അസ്തമിച്ചവന്റെ നിരാശ ആയിരുന്നു അവനിൽ..
"അതൊക്കെ വിട്ടുകള... ഞാൻ വന്നല്ലോ..."
"പ്രതീക്ഷിച്ചോ ഞാൻ വരും എന്നു?"
നേരിയ പ്രതീക്ഷ വച്ചു പക്ഷെ സംശയം ആയിരുന്നു..
"ആവുന്നതും നോക്കി എന്നേ കൊണ്ടുവരാതിരിക്കാൻ, ഞാൻ സമ്മതിച്ചില്ല... ഭീഷണി മുഴക്കി വന്നതാണ്.. ഈ തവണ പോകും മുൻപ് നമുക്ക് സത്യം തെളിയിക്കണം.. ഒത്താൽ ഈ ചെക്കന്റെ താലി കൂടി അണിഞ്ഞു മടങ്ങണം..." അവൾ കണ്ണിറുക്കി..
"അങ്ങനെ ആയാൽ ഞാൻ വിട്ടിട്ടു വേണ്ടേ...?" അവൻ ഒന്നു കൂടി ഇറുക്കി ചേർത്തു...
"കേസ് വിധി വന്നാൽ ചിലപ്പോൾ ജയിൽവാസം ഉണ്ടാവും.. അപ്പോൾ പോകാം..." അവന്റെ ശബ്ദം ചിലമ്പിച്ചു...
"അങ്ങനെ ഉണ്ടാവാൻ നമ്മൾ സമ്മതിക്കില്ല... ഏട്ടൻ എന്റെ ഒപ്പം ഉണ്ടായാൽ മാത്രം മതി... പറഞ്ഞല്ലോ പോകും മുൻപ് എല്ലാ സത്യങ്ങളും പുറത്തു കൊണ്ടുവരിയിക്കും എന്നു..."
"ഒപ്പം ഉണ്ടാവും.." അവന്റെ കൈ അവളുടെ ചുമലിൽ അമർന്നു... ഉറപ്പു നൽകും പോലെ...
"അവരുടെ മനസ്സിലും എന്തൊക്കെയോ പ്ലാൻ ഉണ്ട്.. അവർ പ്ലാൻ ചെയ്യട്ടെ.. പക്ഷെ എന്നെ ഉപേക്ഷിച്ചു ഒരു തീരുമാനം എടുക്കരുതേ ശൗരിയേട്ടാ.." അവന്റെ കൈകൾ കവർന്നു കൂപ്പി..
"ഇല്ല.. ഒരിക്കലും ഇല്ല.. എങ്കിൽ പിന്നെ ശൗരി മരിച്ചു എന്നു കരുതിക്കോ.. "
"കാലത്തു അമ്പലത്തിൽ വരണം... മഹാദേവനെ നമുക്ക് ഒരുമിച്ചു തൊഴണം... കൃത്യം ഏഴു മണിക്ക് ഞാൻ ഉണ്ടാവും അവിടെ... കുളിച്ചു തൊഴുതേ തുടക്കം ഉണ്ടാവൂ... പത്തു ദിവസത്തെ ഉത്സവം ധാരാളം ആണ് നമുക്ക്.." ശിവ ഉറപ്പു നൽകി..
"വരും... നിന്നേ കാണാൻ കിട്ടുന്ന ഒരവസരവും ഞാൻ വിടില്ല... " അവളുടെ തുടുത്ത കവിളിൽ അരുമയായ് തഴുകി...
"എങ്കിൽ നാളെ കാണാം.. സമാധാനമായി ഇനി ഒന്നു കുളിച്ചു ഉറങ്ങണം..."
"നാളെ ഇതു അണിഞ്ഞു വരണം..."
അവന്റെ കയ്യിലേക്ക് ഒരു ബാഗ് എടുത്തു നൽകി...
"ശിവ... ഇതു നിനക്കുള്ള സമ്മാനം...." കഴിഞ്ഞ വർഷം വാങ്ങി വച്ചതാ.. ഇതു വാങ്ങാതെ നീ പോയിക്കളഞ്ഞല്ലോ.. ഈ വർഷത്തെ പിന്നെ തരാം..."
"Thank you.... Love you... അത് പുടവ ആയി തന്നാൽ മതി... ശൗരിയേട്ടൻ ശൗര്യത്തിന് ഒട്ടും കുറവ് വരുത്തേണ്ട... അതാണ് എന്റെ ചെക്കന്റെ ഹൈലൈറ്റ്... " പെണ്ണു കണ്ണിറുക്കി...
"ഇനി ഒട്ടും കുറയ്ക്കില്ല..." കണ്ണിറുക്കി പറയുമ്പോൾ അവനു ഉത്സാഹം തോന്നി..
തിരികെ അവൻ ഒരു ഫ്ലയിങ് കിസ്സ് നൽകി...
വാതിലോളം എത്തിയവൾ എന്തോ മറന്നപോലെ തിരികെ ഓടി വന്നു... അധരങ്ങൾ കവർന്നു അവനെ ഞെട്ടിച്ചു... കിലുങ്ങി കുപ്പിവള ചിരിയോടെ ഓടി....
"മായേച്ചി.." ഓടി ചെന്നു ചാടിയത് മായയുടെ മുന്പിൽ ആയിരുന്നു... ഒഴിഞ്ഞു മാറി തിരിഞ്ഞു നോക്കാതെ അവിടെ നിന്നും ഓടി അകന്നു.....
"അത് ചിറയ്ക്കലെ ശിവകാമി അല്ലേ? അവൾ എന്താ ഇവിടെ?" മായ സംശയത്തോടെ നോക്കി...
"ശൗരി.. ശൗരി.."
"എന്താ ചേച്ചീ? " അവൻ അകത്തു നിന്നു വിളി കേട്ടു..
"ആ കൊച്ചു ചിറയ്ക്കലെ ശിവകാമി അല്ലേ? അവർ വന്നോ? അവൾ എന്താ ഇവിടെ? "
"ചേച്ചിയ്ക്ക് ചോദിക്കാമായിരുന്നില്ലേ?" ശൗരി മുഖം തിരിച്ചു...
അവന്റെ മുഖം നിറയെ സന്തോഷവും സമാധാനവും നിറഞ്ഞു നിന്നു.... അത് അവരിൽ നിന്നും ഒളിപ്പിക്കേണ്ടത് ആവശ്യം ആയിരുന്നു..
"തുളസിയെ കാണാൻ ആവും... അവൾ ഇല്ല എന്നു പറഞ്ഞതും തിരിഞ്ഞു ഒറ്റ ഓട്ടം ആയിരുന്നു..." അവൻ ഒന്നും അറിയാത്തപോലെ പറഞ്ഞു...
"എന്റെ മഹാദേവാ,,, ഇനിയും ഒരു വെട്ടും കുത്തും നടക്കുമോ?" അവർ ഭീതിയോടെ നെഞ്ചിൽ കൈവച്ചു...
ശൗരി ചിരി അടക്കി...
മായ എന്നല്ല പൂക്കാട്ടു ആർക്കും അറിയില്ല ദേവിക്ക് ശൗരിയോടുള്ള പ്രണയം.. അത് അറിയാവുന്നവർ ചിറയ്ക്കൽകാർ മാത്രം ആണ്... അത് അറിഞ്ഞ ദിവസം ആണ് നാട്ടിനെ ഞെട്ടിച്ച ആ മഹാസംഭവം നടന്നത്...
അതും ഉത്സവം കൊടി ഇറങ്ങിയ പിന്നാലെ...
അതിനു കാരണക്കാരൻ എന്ന പേര് ശൗരിയ്ക്കും, പൂക്കോട്ടെ ചന്ദ്രശേഖരൻ എന്ന ഗജ വീരനും.. അവനായിരുന്നു തിടമ്പെടുത്തിരുന്നത്... അവനെക്കൊണ്ട് ചെയ്യിച്ചത് ആനപ്പുറത്തിരുന്ന ശൗരി ആണെന്നു ആ നാട്ടുകാർ മുഴുവൻ വിശ്വസിക്കുന്നു... അതിനു കാരണമോ തുളസി.. ശൗരിയെക്കാൾ രണ്ടു വയസ്സ് മൂപ്പുള്ള ചേച്ചി.. അതിനു പ്രേരിപ്പിച്ചത് ശിവയുടെ ചെറിയച്ഛൻ ആയ ആദി ശങ്കരനും...
പേരിൽ ആദി ശങ്കരൻ ആണെങ്കിലും സ്വഭാവത്തിൽ ഒടുക്കത്തെ ശങ്കരൻ ആണ്... കഞ്ചാവിന്റെ ലഹരിയിൽ തുളസിയെ ഒരിക്കൽ കടന്നു പിടിച്ചതിൽ തുടങ്ങിയതാണ് പ്രശ്നങ്ങൾ..
❤️
അവൻ കാതോർത്തു... അതൊരു പെണ്ണിന്റെ ശബ്ദം തന്നെ ആണ്... അതേ.. അത് അവൾ ആണ്, തുളസി..
ആ ശബ്ദം തനിക്കു ചിരപരിചിതം പോലെ തോന്നി ആദിശങ്കരന്...
അവന്റെ മനസ്സിൽ ആലിൻചുവട്ടിലെ ആ വലിയ സ്റ്റേജും സുന്ദരിയായ പെൺകുട്ടിയും മിഴിവാർന്നു വന്നു...
"തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ?
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ?
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ...
ആ ശബ്ദം കേട്ടു ആണ് ആദിശങ്കരൻ കൂട്ടുകാർക്കു ഒപ്പം സ്റ്റേജിന്റെ മുൻപിൽ എത്തിയത്...
അവിടെ കണ്ട കാഴ്ചയോ അതിലും ഹരം കൊള്ളിക്കുന്നത്..
മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )
ആ പാട്ടു വളരെ ഇഷ്ടപ്പെട്ടു അലിഞ്ഞു ചേർന്നു പാടുകയാണ് അവൾ..
"ആരാടാ അവൾ?" ആദി അന്വേഷിച്ചു...
"അത് ആ പൂക്കാട്ടെ കുട്ടി.." സുര പറഞ്ഞു..
"തുളസിയോ? അവൾ ഇത്ര വലിയ പെണ്ണു ആയോ?"
"അതെ.. അവൾ സ്വാതി തിരുനാൾ കോളേജിൽ നിന്നും മ്യൂസിക്കിൽ എം എ കഴിഞ്ഞു ദൂരെ ഏതോ സ്കൂളിൽ പഠിപ്പിക്കുക ആയിരുന്നു.." ജഗൻ പറഞ്ഞു...
ആദി വീണ്ടും അവളെ ശ്രദ്ധിച്ചു...
ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം
മറക്കുമോ നീയെന്റെ മൗനഗാനം.......
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം❤️
കണ്ണുകൾ അറിയാതെ ഈറൻ ആയി.. തുളസിയുടെ നൈർമല്യം പോലെ ആ പെണ്ണ് അവന്റെ മനസ്സിൽ തെളിഞ്ഞു...
അവളുടെ ഗന്ധവും തുളസിയുടെ തന്നെ ആയിരുന്നു...
ചലിക്കാതെ കിടക്കുന്ന ആ ശരീരത്തിനുള്ളിൽ വേദനിക്കുന്ന ഒരു ഹൃദയം ഉണ്ടായിരുന്നു...
"താൻ കാരണം രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയിൽ മനസ്സമാധാനവും ജീവിതവും നഷ്ടപ്പെട്ടു ഉരുകി ജീവിയ്ക്കുന്ന നിരവധി ജന്മങ്ങൾ... ഈശ്വരാ ഈ ജന്മം എനിക്കൊന്നു ചലിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ, ഈ ലോകത്തോട് ഞാൻ വിളിച്ചു പറയുമായിരുന്നു നടന്നതൊക്കെ..." അവന്റെ മനസ്സ് അലമുറയിട്ടു...
"മരിക്കേണ്ട എനിക്ക്.. ഇതുവരെ താൻ മരണം ആഗ്രഹിച്ചു.. ഇനി തനിക്കു മരിക്കേണ്ട... " അവന്റെ ഹൃദയം ശക്തിയിൽ മിടിച്ചു തുടങ്ങി...
പൂക്കോട്ടും ചിറയ്ക്കലും ഉദയപുരം ദേശത്തെ അറിയപ്പെടുന്ന രണ്ടു തറവാടുകൾ ആണ്...
സ്വത്തുക്കളുടയും ആശ്രിതരുടെയും കണക്കെടുത്താൽ കട്ടയ്ക്ക് നിൽക്കുന്ന തറവാട്ടുകാർ..
ചിറയ്ക്കലെ ശങ്കര മേനോനും, വിജയ മേനോനും മക്കൾ മൂന്ന് ആണ്..
മൂത്ത ആൾ ഹരിശങ്കര മേനോൻ കൽക്കട്ടയിൽ സെറ്റിൽ ആണ്.. പോലിസ് കമ്മീഷണർ ആണ് ആൾ... ഭാര്യ ശൈലജ അധ്യാപിക ആണ്.... ഒരേയൊരു മകൾ ശിവകാമി പിജിയ്ക്ക് പഠിയ്ക്കുന്നു... ആണും പെണ്ണും ആയി അവർക്കു അവൾ മാത്രമേ ഉള്ളൂ..
ശങ്കരമേനോന്റെ രണ്ടാമത്തേത് മകൾ,, ഹരിത മേനോൻ,, ഡോക്ടർ ആണ്.. ന്യൂറോളജിസ്റ്റ്... ഭർത്താവ് ഓർത്തോപ്പെടിക് ഡോക്ടർ സുബ്രഹ്മണ്യം തമിൾ ആണ്... അവർക്കു ഒരു ആണും ഒരു പെണ്ണും.. രണ്ടു വയസ്സിന്റെ വ്യത്യാസം ഉള്ള മക്കൾ മെഡിസിന് ചെന്നൈയിൽ പഠിക്കുന്നു.. സരികയും, ശ്രാവണും.. സരിക മൂത്തതും ശ്രാവൺ ഇളയതും..
വളരെ വൈകി ആണ് ശങ്കരമേനൊനും, വിജയമേനോനും ആദിശങ്കരൻ ജനിക്കുന്നത്.. അന്ന് വിജയയ്ക്ക് നാൽപ്പത്തിയഞ്ചും, മേനോനു അൻപതും ആയിരുന്നു പ്രായം... എല്ലാവരുടെയും ലാളന ഏറ്റു വളർന്നവൻ എഞ്ചിനീയറിങ് പഠനവും ആയി ബാംഗ്ലൂരിൽ പോയതോടുകൂടി സ്വഭാവം ആകെ മാറി.. എല്ലാവിധ കൊള്ളരുതായ്മകളും അവന്റെ കൂടപ്പിറപ്പ് ആയി.. പെണ്ണ് എന്ന പ്രശ്നത്തിൽ മാത്രം അവൻ എന്തുകൊണ്ടോ അതുവരെ വീണിരുന്നില്ല.. പഠനം കഴിഞ്ഞു ഉറ്റ സുഹൃത്തുക്കൾ ആയ അനന്ദുവും, അഭിമന്യുവും ചേർന്ന് ഒരു സോഫ്റ്റ്‌വെയർ ബിസിനസ്സും ആരംഭിച്ചു. സേഫ്റ്റിയും ആയി ബന്ധപ്പെട്ട അവരുടെ സോഫ്റ്റ്‌വെയർ വളരെ വേഗത്തിൽ തന്നെ മാർക്കറ്റിൽ പ്രശസ്തി നേടി..
പകൽ നന്നായി ജോലിചെയ്യും, രാത്രി പബ്ബിൽ.. അതായിരുന്നു അവന്റെ ആനന്ദം... പണം ധാരാളം.. ചിലവാക്കാൻ വഴികൾ മദ്യവും ലഹരിയും..
നാട്ടിലെ ഉത്സവം ആകുമ്പോൾ കോടിയേറ്റം മുതൽ പത്തു ദിവസവും മക്കൾ തറവാട്ടിൽ ഉണ്ടായിരിക്കണം എന്നത് ശങ്കരനു നിർബന്ധം ആണ്...
അങ്ങനെ ആ തവണയും എല്ലാവരും എത്തി...
ഉത്സവത്തിന്റെ രണ്ടാം ദിവസം ആയിരുന്നു അന്ന്... വൈകിട്ട് അവിടുത്തെ തന്നെ രാഗിണി ഓർക്കസ്ട്രയുടെ ഗാനമേള ആണ്..
നാട്ടിലെ സുഹൃത്തുക്കൾക്ക് ഒപ്പം പണം വച്ചു ചീട്ടു കളിക്കുക ആയിരുന്നു ആദി..
കളി കത്തിക്കയറുമ്പോൾ ആണ് അവൻ ആ മനോഹര ശബ്ദവും പാട്ടും കേൾക്കുന്നത്..
"തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ?
അറിയാതെ എഴുനേറ്റു.. സ്റ്റേജിനു അടുത്തേയ്ക്ക് നടന്നു...
മെലിഞ്ഞ, ഒതുങ്ങിയ ആ സുന്ദരി പെണ്ണിനെ നോക്കി നിന്നുപോയി..
ശാലീന സുന്ദരി എന്നു പറഞ്ഞാൽ ഇതാണ്.. തന്റെ ചുറ്റും പരിമളം പടരും പോലെ തോന്നി അവനു..
അതിനേക്കാൾ രസം അടിപൊളി പാട്ടു മാത്രം താത്പര്യം ഉള്ള അവൻ പൂർണമായും അവളിലും പാട്ടിലും ലയിച്ചു...
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ?
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ...
"മിണ്ടാതിരിക്കെടാ.. പാട്ട് കേൾക്കട്ടെ.." സംസാരിക്കുന്ന കൂട്ടുകാരെ വഴക്ക് പറഞ്ഞു അവൻ ലയിച്ചു..
മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ
"ഇരിക്കെടാ.. അല്ലെങ്കിൽ മുന്നിൽ നിന്നു മാറെടാ " ആരോ പിന്നിൽ നിന്നും കല്ലെടുത്തു എറിഞ്ഞു..
ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും..
കല്ലെറിഞ്ഞവൻ അത് ആദി ആണെന്ന് മനസ്സിലാക്കിയതും വേഗം അവിടെ നിന്നു മുങ്ങി.. പാട്ടിൽ ലയിച്ച കാരണം അവനും ശ്രദ്ധിച്ചില്ല...
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം
മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ....
കൂട്ടുകാരിൽ നിന്നും അവൾ ആരാണെന്നു അറിഞ്ഞതും അവൻ ഊറി ചിരിച്ചു പിൻവാങ്ങി...
എന്നാൽ അവന്റെ ദേഹം ആകെ ആ തുളസിപ്പെണ്ണ് പടർന്നു പന്തലിച്ചിരുന്നു.. മറ്റൊരു ലഹരി ആയി എന്നത് അവൻ അപ്പോൾ അറിഞ്ഞില്ല....
വീണ്ടും അവൻ ചീട്ടുകളിയിൽ മുഴുകി.. എന്നാൽ ഇതുവരെ ഒരു പെണ്ണിനോട് തോന്നാത്ത അഭിനിവേശം അവൻ അറിയാതെ അവന്റെ ഉള്ളിൽ, അവളെ കണ്ടതോടെ ഉടലെടുത്തിരുന്നു... അവനു അധിക സമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല കളി അവസാനിപ്പിച്ചു മടങ്ങുമ്പോൾ..
🪔🪔
പൂക്കോട്ടു തറവാട്ടിൽ പരമേശ്വരനും ശ്രീദേവിയമ്മയ്ക്കും ഒരേ ഒരു മകൻ ആണ് മഹേശ്വരൻ...... വൈകി വന്ന വസന്തം ആയിരുന്നു അവർക്കു അവൻ.. ദൂരേയ്ക്കു എവിടെയും പോകാൻ അനുവദിച്ചില്ല... നാട്ടിൽ കൃഷിയും ബിസിനസ്സും ഒക്കെ ആയി മഹേശ്വരൻ കൂടി... ഭാര്യ രമാദേവി.. വീട്ടു കാര്യങ്ങൾ നോക്കുന്നു.. അവർക്കു മൂന്നു മക്കൾ.. മായ, മൂത്തവൾ വിവാഹിതയും രണ്ടു പെൺകുട്ടികളുടെ മാതാവും ആണ്... ഭർത്താവ് പട്ടാളത്തിൽ..
രണ്ടാമത്തവൾ തുളസി അവിവാഹിത.. മ്യൂസിക് അധ്യാപിക.. അധ്യാപിക എന്നു പറയാൻ സാധിക്കില്ല, ഒരു പ്രൈവറ്റ് സ്കൂളിൽ താത്ക്കാലിക നിയമനം..
മൂന്നാമത്തെ ആൾ ശൗരി ഡിഗ്രി പഠനം കഴിഞ്ഞു ഇറങ്ങി രണ്ടു വർഷം ആയി.. ജോലിയ്ക്കു ആയി ടെസ്റ്റുകൾ എഴുതുന്നു.. ആഗ്രഹിച്ച ജോലി കിട്ടിയില്ല എങ്കിൽ വേണ്ട എന്ന ചിന്താഗതി ആണ്... തുടർന്നു പഠിക്കാൻ താത്പര്യം ഇല്ല..
ഈ സമയം അച്ഛനെ സഹായിക്കുന്നതിനു ഒപ്പം നാട്ടിൽ ഏതാവശ്യത്തിനും ഓടിയെത്തുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ ആണ് ശൗരി... അതുപോലെ വളരെ ശാന്തനും ആണ്..
എന്നാൽ ഇന്ന് അവൻ വീട്ടുകാർക്കു ഒരു വലിയ വേദന ആണ്.. ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടു കഴിയുന്നു.. അതിനു കാരണമോ ചിറയ്ക്കൽകാരും.. അതിൽ ഒരു പ്രധാന കാരണം ശിവകാമി എന്ന ശിവയും...
❤️
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവരിധി നടുവിൽ ഞാൻ..
നരകത്തിൽ നിന്നും കരയേറ്റീടണെ
തിരുവൈക്കം വാഴും ശിവശംഭോ..
"അമ്മ,, ഹരി മേനോനും കുടുംബവും കൽക്കട്ടയിൽ നിന്നും എത്തിയിട്ടുണ്ട് എന്നു..."
രമാദേവി നാമം ജപിച്ചുകൊണ്ട് ഇരിക്കുന്ന ശ്രീദേവിയമ്മയോട് അവർക്കു കേൾക്കാൻ പാകത്തിൽ പറഞ്ഞു.. അടുത്തായി ചമ്രം പിടഞ്ഞു..
"അതെയോ? ഈശ്വര ഇനി എന്തൊക്കെ ആവുമോ എന്തോ? ഇപ്പോൾ എന്തിനാണോ ആവോ അയാളുടെ വരവ്? വലിയ പോലീസ് ഓഫീസർ ആയി എന്നാണു അവസാനം കേട്ടത്.." അവർ നെഞ്ചിൽ കൈവച്ചു...
"എല്ലാ വർഷവും വരാറുള്ളത് ആണല്ലോ അമ്മ...."
"ഈശ്വര എന്റെ കുഞ്ഞു സമാധാനത്തിൽ ഒന്നു ഉറങ്ങിയിട്ട് നാളുകൾ ആയിട്ടുണ്ട്... ഇനി എന്തൊക്കെ നടക്കുമോ ആവോ??"
"എന്തിനായാലും നല്ലതിന് ആവും എന്നു ഞാൻ കരുതുന്നില്ല... ആ എല്ലാം വിധി.. ഈശ്വരൻ കാക്കട്ടെ എന്റെ ശൗരിയെ മാത്രമല്ല തുളസിയെയും.." അവർ കണ്ണുകൾ തുടച്ചു എഴുനേറ്റു...
"അമ്മ.." ആ കുട്ടി ശിവകാമി ഇവിടെ നിന്നും ഓടിപ്പോകുന്നത് കണ്ടു.. അതിനു മാത്രം നമ്മളോട് വിരോധം ഇല്ല എന്നു തോന്നുന്നു.. തുളസിയെ കാണാൻ വന്നത് ആയിരിക്കും എന്നു ശൗരി പറഞ്ഞു..." മായ രമയുടെ അടുത്തു എത്തി..
"അതെയോ..? നല്ല കുട്ടി ആണ് ആ മോൾ.. തുളസിയും അവളും നല്ല കൂട്ടു ആയിരുന്നു... മിക്കപ്പോഴും ഇവിടെ വരുമായിരുന്നു... അമ്മേ അമ്മേ എന്നു വിളിച്ചു എന്റെ സാരിത്തുമ്പിൽ നിന്നും വിടില്ലായിരുന്നു ഇവിടെ വന്നാൽ.." ആ ഓർമ്മയിൽ അവർ ഒന്നു പുഞ്ചിരിച്ചു കണ്ണുകൾ തുടച്ചു..
"അമ്മ അമ്മ എന്റെ പെൻസിൽ ബാല എടുത്തു.." മൂത്ത ആൾ ശ്രീമയി പരാതിയും ആയി എത്തി...
"ചുമ്മാതെയാ അമ്മ, ഇവൾ എവിടയോ കളഞ്ഞിട്ടു ആണ്.."
"ശ്രീമയി.... മയി, നിനക്ക് വയസ്സ് ഏഴു ആയി.. അതുപോലെ ശ്രീബാല... ബാലയ്ക്ക് വയസ്സ് അഞ്ചും ആയി. ഇപ്പോഴും ഇത്തിരി ഇല്ലാത്ത പിള്ളേരെ പോലെ ഏതു സമയവും അടി ആണ്.. പോയി രണ്ടും പഠിക്കാൻ നോക്കു.. അവനവന്റെ സാധനങ്ങൾ സൂക്ഷിക്കാനും.." മായ രണ്ടുപേരെയും ഓടിച്ചു വിട്ടു...
"ശൗരി എന്താ അമ്മ ഇങ്ങനെ? അവൻ കല്യാണത്തിനും നാളെ വരുന്നില്ലേ? ചെന്നില്ല എങ്കിൽ അവിടെ മാമനും മാമിയും എന്ത് വിചാരിക്കും?"
"നീ ഈ കഞ്ഞി അച്ചമ്മയ്ക്ക് അങ്ങോട്ട് കൊടുക്ക്.." അവർ കഞ്ഞി പകർന്നു.. പപ്പടവും ചമ്മന്തിയും പയർ വേയിച്ചതും പാത്രത്തിലേക്കു പകർന്നു നൽകി....
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/47795/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ












