Aksharathalukal അക്ഷരത്താളുകൾ
ShareChat
click to see wallet page
@aksharathalukalpage
aksharathalukalpage
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
Read and Write Malayalam Stories and Novels
ഓട്ടോ സ്റ്റാൻഡിൽ യാത്രക്കാരെ കാത്ത് നിരനിരയായി കിടക്കുന്ന ഓട്ടോകൾ.അതിനിടയിൽ നിന്നും രമേശന്റെ ഓട്ടോ ചലിക്കുന്നത് കണ്ടിട്ടാണ് പ്രസാദ് തന്റെ ഓട്ടോയിൽ നിന്നും തല പുറത്തേക്കിട്ട് കൊണ്ട് രമേശനോടായി വിളിച്ച് ചോദിച്ചത്. നേരം ഇരുട്ട് വീണില്ലല്ലോടാ രമേശാ അപ്പോഴേക്കും നീ പോവുകയാണോ.. പോട്ടെ രമേശേട്ടാ ഒട്ടും വയ്യ നടുവേദനിച്ചിട്ട് പൊട്ടുന്നുണ്ട്. രമേശനിൽ നിന്നും അങ്ങനെയൊരു മറുപടി കിട്ടിയപ്പോൾ പ്രസാദ് തന്റെ ഓട്ടോയിൽ നിന്നും ഇറങ്ങി നേരെ അവനടുത്തേക്ക് ചെന്നു. ഇതിപ്പോൾ കുറച്ചായില്ലേടാ തുടങ്ങിയിട്ട് നിനക്കൊന്ന് പോയി ഡോക്ടറെ കാണിച്ചൂടെ. നല്ല കഥയായി.. എന്റെ പ്രസാദേട്ടാ വെറുതെ ഒന്ന് ഡോക്ടറെ കാണാൻ പോകുന്നേന് കൊടുക്കണം ഫീസായി രൂപ 250 .പിന്നെ അതിനു പുറമേ അവർ എഴുതുന്ന ടെസ്റ്റ് സ്കാനിങ് എക്സറേ എല്ലാത്തിന്റേം കൂടെ ബില്ലുകൾ കഴിച്ചാൽ തന്നെ മതി ഒരു മാസത്തേക്ക് എന്റെ വയറു നിറയാൻ.രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞാൻ പെടുന്ന പാടറിയാലോ. മാസം എത്ര രൂപയുടെ ചെലവാ എനിക്ക് വരുന്നത് എന്നറിയൊ.വണ്ടിയുടെ അടവ് കുട്ടികളുടെ സ്കൂൾ ഫീസ് അതിനുപുറമേ അവരുടെ ട്യൂഷൻ ഫീസ് വീട്ടു ചിലവ് പിന്നെ നിനച്ചിരിക്കാതെ വരുന്ന അസുഖങ്ങൾ. ഇതെല്ലാം കൂടി ഓർത്താൽ തന്നെ ചിലപ്പോൾ തലപുകയും.ഇനി ഇതിനൊക്കെ പുറമെ വരുന്ന ചിലവുകൾ അത് വേറേം ഉണ്ടല്ലോ. ബന്ധുക്കളുടെ വീടിന്റെ പാല് കാച്ചൽ പിന്നെ വിവാഹം അതുമല്ലേൽ ആരുടേലും കുഞ്ഞിന്റെ നൂല് കെട്ട് അതിനോക്കേം ഞാൻ ഒരാൾ ഈ ഓടി കിട്ടിയിട്ട് തന്നെ വേണ്ടേ.മറ്റന്നാൾ വണ്ടിയുടെ അടവ് അടയ്ക്കേണ്ടതാ ഇത് വരെ ഓടീട്ടും അതിനുള്ളത് ഒത്തിട്ടില്ല. രമേശൻ നിരാശയോടെ പറയുമ്പോൾ പ്രസാദ് അവനെ ആശ്വസിപ്പിച്ചു. ഇതൊക്കെ എല്ലായിടത്തും ഉള്ളത് തന്നെയല്ലേടാ. ആണ്.. സത്യം പറഞ്ഞാൽ ഇപ്പോൾ ഓടിയോടി എനിക്ക് മടുത്തു പ്രസാദേട്ടാ. വൈകുന്നേരം വരെ ഇവിടെ കിടന്ന് ഓടുന്നുണ്ട് എന്നല്ലാതെ ഒന്നും എങ്ങോട്ടും എത്തുന്നില്ല. നീ നിന്റെ പ്രാരാബ്ദവും കഷ്ടപ്പാടും പറഞ്ഞ് തടി നോക്കാതിരുന്നാൽ പിന്നെ നിനക്കിങ്ങനെ കഷ്ടപ്പെടാൻ ഈ തടി ബാക്കി ഉണ്ടാവില്ല കേട്ടോ. അറിയാഞ്ഞിട്ടല്ല പ്രസാദേട്ടാ ഒന്ന് രണ്ട് വട്ടം ഞാൻ പോയി ഡോക്ടറെ കാണിച്ചതാണ്. അപ്പോഴൊക്കെ അവർ പറഞ്ഞത് ഡിസ്ക്കിന്റെ പ്രശ്നമാണെന്നാ. അതിനങ്ങനെ പ്രത്യേകിച്ച് മരുനൊന്നുമില്ല.വേണ്ടെത് നല്ല ബെഡ് റെസ്റ്റാ.ഞാൻ എന്റെ വീട്ടിൽ ബെഡിൽ ഇങ്ങനെ മലർന്നു കിടന്നാൽ പിന്നെ എന്റെ കുടുംബത്തിലെ ചിലവൊക്കെ പിന്നെ ആരു നോക്കാനാ.ഇതിപ്പോൾ വീട്ടിൽ പോയി നല്ലവണ്ണം കുഴമ്പ് തേച്ച് ഒന്നുഴിഞ്ഞ് നല്ല ചൂടുവെള്ളത്തിൽ ഒരു കുളി കുളിച്ചാൽ മാറും.കുറച്ച് മുന്നേ ഒരു ഓട്ടം പോയിരുന്നല്ലോ പത്ത് നൂറ്റമ്പത് കിലോമീറ്റർ ഓടിയില്ലേ അതിന്റെ വേദനയാണിത്. ഒക്കെ ശരിയാകുമെടാ.. പറ്റില്ലേൽ പിന്നെ ഇത്രയും ദൂരമൊക്കെ ഓടാൻ പോകണമായിരുന്നോ നീ. രമേശന്റെ ചുമലിൽ ഒന്ന് തട്ടി കൊണ്ട് പ്രസാദ് ചോദിക്കുമ്പോൾ രമേശൻ ഒരു പുഞ്ചിരിയോടെ അവനോടായ് ചോദിച്ചു. എന്ന്.. എന്ന് ഒക്കെ ശരിയാകുമെന്നാ.. അങ്ങനെയൊരു പ്രതീക്ഷയൊക്കെ കുറച്ച് കാലം മുന്നേ വരെയൊക്കെ എനിക്കുണ്ടായിരുന്നു.ഇപ്പോൾ അതൊന്നുമില്ല പ്രസാദേട്ടാ.ഒക്കെ ശരിയാകുമെന്ന് കരുതുന്നു എന്നല്ലാതെ അതിനപ്പുറത്തേയ്ക്കുള്ള ചിലവുകളാണ് ഓരോ ദിവസം കൂടി കൂടി വരുന്നത്.പിന്നെ ഇത്ര ദൂരം ഓടാൻ പോയത് വണ്ടിയുടെ അടവിന്റെ കാര്യം ഓർത്തിട്ടാ.ഇതുണ്ടായിട്ട് തന്നെ എങ്ങും എത്തുന്നില്ല ഇനി ഇതിന്റെ ഓട്ടം കൂടി നിലച്ചാൽ തീർന്നു. ഒന്നെങ്കിൽ നമുക്ക് നമ്മുടെ കഷ്ടപ്പാടിനനുസരിച്ചുള്ള വരുമാനം കിട്ടണം അല്ലെങ്കിൽ നമ്മുടെ വീട്ടിലിരിക്കുന്ന ഭാര്യമാർക്ക് ഒരു പിടുത്തം വേണം.ഇത് രണ്ടുമില്ലെങ്കിൽ പിന്നെ ഓരോ കൂലിപണിക്കാരന്റെയും അവസ്ഥ ഇതൊക്കെ തന്നെ. എടാ മക്കളെ നിനക്ക് സർക്കാർ സ്കൂളിൽ ചേർത്താൽ പോരായിരുന്നോ.ഇതിപ്പോൾ വലിയ സ്കൂളിൽ കൊണ്ട് പോയി ചേർത്തിട്ടല്ലേ ഇപ്പോൾ മാസം ഇങ്ങനെ ഒരു തുക ഫീസായി കൊടുക്കേണ്ടി വരുന്നത്. പിന്നെ അതിന്റെ പുറമേ ട്യൂഷൻ ഫീസ് വേറേം.പവിത്രയ്ക്ക് നല്ല പഠിപ്പൊക്കെ ഉള്ളതല്ലേ.കുട്ടികൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാൻ അവളെ കൊണ്ട് പറ്റില്ലേ.പിന്നെ എന്തിനാണ് മാസം 1000 രൂപ കൊടുത്തിട്ട് നീ പിള്ളേരെ ഇങ്ങനെ ട്യൂഷന് വിടുന്നത്. അതൊക്കെ അവളുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ്.ഞാനെന്തെങ്കിലും പറഞ്ഞു പോയാൽ അപ്പോൾ തന്നെ സങ്കടത്തിന്റെയും പ്രാരാബ്ദത്തിന്റേയും കെട്ടഴിക്കാൻ തുടങ്ങും അവൾ.പിന്നെ മക്കളെ കാര്യത്തിലും ഉണ്ട് അവൾക്ക് വ്യക്തമായ മറുപടി. ഞാൻ പഠിച്ച സിലബസ് ആണോ ഇപ്പോൾ ഉള്ളത് രമേശേട്ടാ.. ഒക്കെ മാറിപ്പോയി നമ്മൾ പഠിച്ചതും കൊണ്ട് ഇരുന്നാലേ നമ്മുടെ മക്കൾ എങ്ങും എത്തില്ല.ട്യൂഷന് വിട്ടാലെ മക്കൾ വല്ലതും പഠിക്കൂ.മാസം 1000 അല്ലേ ഉള്ളൂ അതൊക്കെ രമേശേട്ടനെ കൊണ്ട് നിസാരമെന്ന് പറഞ്ഞ പോലെ എടുക്കാനുള്ളതല്ലേ ഉള്ളൂ.പിന്നേ എന്റെ കയ്യിൽ നോട്ട് കെട്ട് അടുക്കി വച്ചിരിക്കയല്ലേ അവൾ പറയുമ്പോഴേക്കും അതീന് വലിച്ചെടുക്കാൻ.ഇതൊക്കെ ആരോട് പറയാനാ പ്രസാദേട്ടാ. പിന്നെ കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കാം എന്ന് പറഞ്ഞപ്പോൾ അതിനും അവൾക്ക് ഒരേ പിടിവാശിയായിരുന്നു. ബാക്കി എല്ലാവരുടേയും മക്കളൊക്കെ നല്ല നിലയിൽ പഠിക്കുമ്പോൾ നമ്മുടെ മക്കൾ മാത്രം സർക്കാർ സ്കൂളിൽ പോവുക എന്ന് പറഞ്ഞാൽ അതൊന്നും പറ്റില്ല.അവർക്കും നല്ല വിദ്യാഭ്യാസം വേണം.നമുക്ക് ആകെക്കൂടി വേണ്ടത് മനസമാധാനമല്ലേ പ്രസാദേട്ടാ.അപ്പോ പിന്നെ അവളുടെ പിടിവാശിക്ക് നിന്നു കൊടുത്തു അത്ര തന്നെ.പിന്നെ പിള്ളേര് പഠിക്കട്ടന്നേ അവരൊക്കെ പഠിച്ചു നല്ല നിലയിൽ ആകുമ്പോൾ നമ്മൾ കഷ്ടപ്പെട്ടതൊക്കെ വെറുതെയായില്ലല്ലോ എന്നൊരു തോന്നൽ അന്ന് നമ്മുടെ മനസിൽ വരുമല്ലോ.അതൊക്കെ ഓർക്കുമ്പോൾ മറ്റെല്ലാം മറക്കും. ഉം.. അതും ശരിയാ എന്നാ നീ വിട്ടോ.. പിന്നെ ബീനയോട് ഒന്ന് പറഞ്ഞേക്ക് ഞാൻ കുറച്ചുകൂടി കഴിഞ്ഞിട്ടേ വരൊള്ളൂന്. പറയാം പ്രസാദേട്ടാ.. പറഞ്ഞിട്ട് രമേശൻ തന്റെ ഓട്ടോ സ്റ്റാർട്ട് ചെയ്തു.രമേശനും പ്രസാദും അയൽക്കാരാണ്.രമേശനിൽ നിന്നും മൂന്നു വയസിന്റെ വ്യത്യാസമുണ്ട് പ്രസാദിന്.തമ്മിൽ കളിക്കൂട്ടുകാരാണെങ്കിലും രമേശൻ എന്നും ബഹുമാനത്തോടെ പ്രസാദിനെ ഏട്ടാ എന്ന് കൂട്ടിയെ വിളിക്കാറുള്ളൂ.പോകുന്ന വഴി അടുത്ത് കണ്ട പെട്ടിക്കടയുടെ മുന്നിൽ നിർത്തി തന്റെ രണ്ട് പെൺമക്കൾക്കുള്ള ചോക്ലേറ്റും മിഠായിയും വാങ്ങാൻ രമേശൻ മറന്നില്ല.അതില്ലാതെ അങ്ങോട്ട് ചെന്നാൽ രണ്ടു കുറുമ്പികളും കൂടി തന്നെ ബാക്കി വയ്ക്കില്ലല്ലോ എന്നോർത്തപ്പോൾ തന്നെ രമേശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അവരെ കാണുമ്പോഴാണ് എല്ലാ പ്രാരാബ്ദവും വിഷമങ്ങളും മറക്കുന്നത് തന്നെ. എല്ലാവരും പറയും പെൺകുട്ടികൾ ഒരു ഭാരമാണെന്ന്.പക്ഷേ തന്നെ സംബന്ധിച്ച് തന്റെ രണ്ട് രാജകുമാരിമാരാണ് അവർ. അവരുടെ ആ കൊലുസിന്റെ കിലുക്കം മതി തന്റെ വീടുണരാൻ.അവരുടെ മണി കിലുക്കം പോലെയുള്ള ആ പൊട്ടിച്ചിരിയും കുഞ്ഞു കുഞ്ഞു കുറുമ്പും വാശിയും പിണക്കങ്ങളും ഒക്കെ കാണുമ്പോൾ തന്നെ മനസ് നിറയും.ഏതൊരു സങ്കടവും ഉള്ളിൽ നിന്ന് പമ്പകടക്കാൻ അത്രയും തന്നെ ധാരാളം. ഓർത്ത്‌ കൊണ്ട് രമേശൻ കുറച്ച് കൂടി സ്പീഡിൽ ഓട്ടോ മുന്നോട്ട് വിട്ടു.പോയിട്ട് വേണം ഒന്ന് കുഴമ്പിട്ട് കുളിക്കാൻ.നടുവിന്റെ മിന്നി പിടിത്തം അതിപ്പോൾ ഒന്ന് കൂടി അധികരിച്ചത് പോലെ. ഹാളിൽ നിന്നും ഉറക്കെയുള്ള ടീവിയുടെ ശബ്ദം കേട്ടിട്ടാണ് പവിത്ര മുറിയിൽ നിന്നും ഇറങ്ങി വന്നു നോക്കിയത്.തന്റെ രണ്ട് മക്കളും ട്യൂഷൻ കഴിഞ്ഞു വന്നിട്ടുണ്ട് അതിന്റെ ബഹളം ആണിത്.വന്ന വഴിയെ പൊന്നുവിന്റെ പണിയായിരിക്കും ടീവി ഓൺ ചെയ്തത്.പവിത്രയുടെ തലവെട്ടം കണ്ടതും കുഞ്ഞൂട്ടൻ അവളോടായ് ചോദിച്ചു. അച്ഛനിതുവരെ വന്നില്ലേ അമ്മേ.. ഇല്ല.. എല്ലാവരും ഓട്ടോയും സൈഡാക്കി വീട്ടിൽ പോയാലും നിന്റെ അച്ഛന് നേരമാകില്ലല്ലോ.ഓട്ടം ഇല്ലെങ്കിൽ പോലും കൂട്ടുകാരോട് സൊറയും പറഞ്ഞ് ആ കവലയിൽ തന്നെ അങ്ങ് കൂടിക്കോളും.ഉള്ള നേരം ഇവിടെ വന്ന് കുറച്ച് നേരം ബാക്കിയുള്ളവരോട് ഒന്ന് മിണ്ടി പറഞ്ഞിരുന്നൂടെ.അതെങ്ങനെയാ ഭാര്യയുടെ മുന്നിൽ മാത്രം നാവാട്ടം ഉണ്ടാവില്ലല്ലോ. പവിത്ര മുറുമുറുക്കുമ്പോൾ കുഞ്ഞൂട്ടൻ അതിന് പ്രത്യേകിച്ചൊരു മറുപടിയൊന്നും പറഞ്ഞില്ല.അല്ലെങ്കിലും കുഞ്ഞൂട്ടൻ ശിവപ്രിയ അവൾ അങ്ങനെയാണ്.രമേശന്റെ തനിസ്വഭാവമാണ് അവൾക്കെന്നാണ് നാട്ടുകാരും ബന്ധുക്കാരുമൊക്കെ അവളെ പറ്റി പറയുക.വയസ് എട്ട് ആകുന്നേയുള്ളൂവെങ്കിൽ പോലും ഇപ്പോഴേ അവൾക്ക് പ്രായത്തിൽ കവിഞ്ഞൊരു പക്വതയുണ്ട്.രമേശനെപ്പോലെ തന്നെ ആവശ്യത്തിലധികം ആരുമായും അങ്ങനെ സംസാരിക്കാനും അടുക്കാനുമൊന്നും അവളെ കിട്ടില്ല.ഒന്നിനോടും അങ്ങനെ കൊതിയും ആർത്തിയും ഒന്നുമില്ലതാനും.ഒരു പെൺകുട്ടി ആയിരുന്നിട്ട് പോലും വലിയ ഒരുക്കമോ മോടിയിലുള്ള നടത്തമൊ ഒന്നും തന്നെ അവളിൽ ഇല്ല.ഉള്ളത് കൊണ്ട് ഓണം പോലെ ആ ഒരു ലൈൻ ആണ് കുഞ്ഞൂട്ടന്.കക്ഷി ഇപ്പോൾ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എന്നാൽ രണ്ടാമത്തെ ആൾ പൊന്നു ഹരിപ്രിയ കുഞ്ഞൂട്ടന്റെ നേരെ വിപരീദം ആണവൾ.ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പവിത്രയുടെ സ്വഭാവമാണ് അവൾക്ക്.അച്ഛന്റെ കയ്യിൽ പൈസയുണ്ടോ ഇല്ലയോ എന്നൊന്നും അവൾക്കറിയേണ്ട കാര്യമില്ല.അവൾ എന്തെങ്കിലും കണ്ടു മോഹിച്ചിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ അവളുടെ കയ്യിൽ കിട്ടിയിരിക്കണം. അല്ലെങ്കിൽ പിന്നെ വാശിയും കരച്ചിലും പിണക്കവും ഒക്കെയാണ് അവളുടെ മെയിൻ കലാപരിപാടി.അണിഞ്ഞൊരുങ്ങി നടക്കാൻ ഒക്കെ പൊന്നൂന് വലിയ ഇഷ്ടമാണ്. സ്കൂളിൽ പോകുമ്പോൾ ഒരു മണിക്കൂർ നേരത്തെ മേക്കപ്പാണ് അവൾക്ക്.പവിത്ര തന്നെയാണ് അതൊക്കെ ചെയ്തു കൊടുക്കുന്നതും.കുഞ്ഞൂട്ടനാകട്ടെ ഒരു കാര്യവും ചെയ്തു കൊടുക്കേണ്ട.എല്ലാം കണ്ടറിഞ്ഞ് ചെയ്തവൾ സ്കൂളിലേക്ക് പൊയ്ക്കോളും. ഒരു പെൺകുട്ടിയായിട്ടും അവളെ എന്താണ് ഇങ്ങനെ കുഞ്ഞൂട്ടൻ എന്ന് വിളിക്കുന്നതെന്നാകും അല്ലേ സംശയം.അത് മറ്റൊന്നും കൊണ്ടല്ല പവിത്ര ഗർഭിണിയായിരുന്നപ്പോൾ അവളോട് എല്ലാവരും പറയുമായിരുന്നു അവളുടെ വയറ്റിൽ ഉള്ളത് ഒരു ആൺകുട്ടിയാണെന്ന്. അങ്ങനെ കേട്ട് കേട്ട് അവളും മോഹിച്ചു തനിക്ക് പിറക്കാൻ പോകുന്നത് ഒരാൺകുട്ടി തന്നെയാകുമെന്ന്.അവനെ കുഞ്ഞൂട്ടൻ എന്ന് വിളിക്കണം എന്നവൾ അന്നേ കരുതിയതാണ്.പ്രസവിച്ചു കഴിഞ്ഞപ്പോഴല്ലേ അറിയുന്നത് ജനിച്ചത് ഒരു പെൺകുഞ്ഞാണെന്ന്.ഒരാൺകുട്ടിക്കായി ഒരുപാട് മോഹിച്ചതല്ലേ അപ്പോൾ പിന്നെ ആ പേരിലെങ്കിലും മാറ്റം വരുത്തണ്ട എന്ന് കരുതി അവൾ അവനെ കുഞ്ഞൂട്ടാ എന്ന് വിളിച്ചു.പിന്നെ എല്ലാവരും വിളിച്ച് ആ പേര് അവൾക്ക് സ്ഥിരമായി. ഈ ടീവിക്ക് മുന്നിലിരിക്കാതെ രണ്ടാൾക്കും പോയി നാലക്ഷരം വായിച്ചു പഠിച്ചൂടെ. പവിത്ര മക്കൾക്ക് നേരെ ഒച്ചയിട്ടതും അതിനുള്ള മറുപടി പറഞ്ഞത് കുഞ്ഞൂട്ടനാണ്. ഞങ്ങൾ ട്യൂഷൻ കഴിഞ്ഞ് ഇപ്പൊ വന്നതല്ലേയുള്ളൂ അമ്മേ ഇനി കുറച്ചു കഴിഞ്ഞിട്ട് പഠിക്കാമല്ലോ.. പൊന്നുവിന്റെ കണ്ണ് ടീവിയിൽ ആണെങ്കിൽ കുഞ്ഞൂട്ടന്റെ ശ്രദ്ധ മുഴുവൻ തുറന്നു വച്ച വാതിലിനു വെളിയിലേക്കാണ്.നേരം ഇരുട്ടി തുടങ്ങിയാൽ പിന്നെ അവൾക്ക് അച്ഛൻ വരുന്നുണ്ടോ എന്ന നോട്ടവും ചിന്തയുമാണ്.ശരിക്കും ഒരു അച്ഛൻകുട്ടി തന്നെയാണവൾ. രമേശന്റെ ഓട്ടോ വന്നു മുറ്റത്ത് നിൽക്കുന്ന ഒച്ച കേട്ടതും പവിത്ര വേഗം ഉമ്മറത്തേക്ക് ഓടിച്ചെന്നു.അവൻ ഓട്ടോറിക്ഷ ഷെഡിൽ കയറ്റി നിർത്തിയിട്ട് ഇറങ്ങി വരുമ്പോൾ പവിത്ര ഉമ്മറപ്പടിയിൽ അവനേയും കാത്തു നിൽപ്പുണ്ട്.അവനെ കണ്ട ഉടനെ തന്നെ അവളുടെ നോട്ടം ചെന്നത് അവന്റെ കൈകളിലേക്കാണ്.അവിടം ശൂന്യമാണെന്ന് കണ്ടതും പവിത്രയ്‌ക്ക് ദേഷ്യം വന്നു ഞാൻ രമേശേട്ടനോട്‌ എത്ര ദിവസമായി പറയുന്നു വരുമ്പോൾ വായനശാലയിൽ നിന്നും ആ ബുക്ക് ഒന്ന് വാങ്ങി കൊണ്ടുവരാൻ.എത്ര പറഞ്ഞാലും മറവി തന്നെയാ.ഇങ്ങനെ ഉണ്ടാകുമോ ഒരു മറവി. ബാക്കിയുള്ളവരാണെങ്കിൽ ഇവിടെ വെറുതെയിരുന്ന് മടുത്തു.ഇത്തിരി നേരം എന്തെങ്കിലും വായിച്ചിരിക്കാം എന്ന് വച്ചാൽ ഒരു ബുക്ക് കിട്ടണമെങ്കിൽ രണ്ടും മൂന്നും മാസം രമേശേട്ടന്റെ പിന്നാലെ നടന്ന് ആ കയ്യും കാലും പിടിച്ച് പറയണം എന്നാലും ഒടുക്കത്തെ മറവിയാണ്. പവീ ഞാൻ എത്രയോ കിലോമീറ്റർ ദൂരം ഓടി തളർന്നിട്ടാണ് ഇപ്പോൾ ഇങ്ങോട്ട് കയറി വന്നത്.എനിക്ക് എന്റെ നടുമുഴുവൻ വേദനിച്ചു പൊട്ടുന്നുണ്ട്.നീ എനിക്ക് കുളിക്കാൻ ഇത്തിരി ചൂടുവെള്ളം വെയ്ക്ക്. പറ്റുമെങ്കിൽ ഒരു കട്ടൻചായ കൂടി ഇട്ടുതാ. ആ.. പിന്നെ ആ കുഴമ്പ് ഒന്ന് ചൂടാക്കി അതും ഇങ്ങേടുത്തോ.. രമേശന്റെ ആ പറച്ചിൽ പവിത്രയ്ക്ക് ഒട്ടും പിടിച്ചില്ല. അല്ലെങ്കിലും എന്നെ ഈ അടുക്കളയിൽ കിടന്ന് പുകയാൻ തന്നെയല്ലേ പറ്റുകയുള്ളൂ.എല്ലാവർക്കും സ്വന്തം കാര്യം മാത്രം.ബാക്കിയുള്ളവരെ പറ്റി ആർക്കും ഒരു ചിന്തയും ഇല്ല.ഒക്കെ സമയത്ത് നടക്കണം അല്ലാതെ ഇപ്പോൾ എന്താ.. നൊടിഞ്ഞു കൊണ്ട് പവിത്ര അടുക്കളയിലേക്ക് പോകുമ്പോൾ രമേശൻ കുഞ്ഞൂട്ടനിലേക്ക് ഒന്നു നോക്കി അവളുടെ മുഖത്ത് സങ്കടമാണ്.അതല്ലെങ്കിലും അങ്ങനെയാണ് അച്ഛനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അച്ഛനെക്കാൾ വേദന ആ മകൾക്കാണ്.രമേശൻ അവളെ നോക്കി ഒന്നുമില്ലടാ എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിക്കുമ്പോൾ അവളും ചിരിച്ചു. അപ്പോഴേക്കും പൊന്നു അവന്റെ കാലിൽ ചുറ്റികഴിഞ്ഞിരുന്നു.രമേശൻ തന്റെ കയ്യിൽ മറച്ചു പിടിച്ചിരുന്ന പൊതിയെടുത്ത് അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു.അത് പിന്നെ അവളുടെ അവകാശമാണ് കുഞ്ഞൂട്ടനെങ്ങാനും ആദ്യം അത് കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ അന്നവൾ അവിടെ ബഹളം വെച്ച് പൊളിക്കും. കുഞ്ഞനും കൂടി കൊടുക്കണേ പൊന്നൂ.. പൊന്നുവിന്റെ കയ്യിൽ പൊതി കിട്ടിയാൽ പിന്നെ കുഞ്ഞൂട്ടന് കിട്ടുന്ന കാര്യം സംശയമാണെന്നറിയാവുന്നതു കൊണ്ടാണ് രമേശൻ അങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞതും. ആ.. താല്പര്യമില്ലാത്ത തരത്തിൽ ഒന്ന് മൂളിയിട്ട് പോന്നു പൊതിയുമായി അകത്തേയ്ക്ക് ഓടി. എന്നിട്ടും കുഞ്ഞുട്ടൻ ആ ഇരുന്ന ഇരുപ്പിൽ നിന്നും ഒന്നനങ്ങിയിട്ട് കൂടിയില്ല.അവൾക്ക് പിന്നെ അത് കിട്ടിയില്ലെങ്കിലും ഒരു പരാതിയുമില്ല.അങ്ങനെ ഒരു മൂലയ്ക്ക് ഇരുന്നോളും കക്ഷി. പവിത്ര അടുക്കളയിലേക്ക് പോയിട്ട് പത്ത് മിനിറ്റോളം കഴിഞ്ഞു.ചായ ഇനി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ മുറിയിൽ ഉണ്ടായിരുന്ന കുഴമ്പിന്റെ കുപ്പിയുമെടുത്ത് രമേശൻ അടുക്കളയിലേക്ക് നടന്നു.കുഴമ്പ് അടുപ്പിൽ കാട്ടി ഒന്ന് ചൂടാക്കണം എന്നിട്ട് വേണം അതൊന്ന് നടുവിൽ തിരുമ്മി പിടിപ്പിക്കാൻ.തന്റെ പിന്നിൽ രമേശന്റെ നിഴൽ കണ്ടതും പവിത്ര നിർത്തി വച്ച മുറുമുറുക്കൽ തുടർന്നു. അല്ലെങ്കിൽ തന്നെ ബാക്കിയുള്ളവർക്ക് എന്തെങ്കിലും ഇഷ്ടങ്ങൾ ഉണ്ടോ താല്പര്യങ്ങൾ ഉണ്ടോ എന്നൊന്നും ആർക്കും അറിയേണ്ട. ഒക്കെ അവനവന്റെ കാര്യം മാത്രം.ഇവിടെയുള്ളവർക്കെന്താ നേരം പോകാനായിട്ട് ഒരു മൊബൈൽ ഉണ്ടല്ലോ.. ഉള്ള സമയം മുഴുവൻ അതിൽ തോണ്ടി ഇരുന്നാൽ മതി.ബാക്കിയുള്ളവരുടെ കയ്യിലുള്ളത് ഒരു കട്ട പെട്ടി ഫോണും.നല്ലൊരു ഫോൺ വാങ്ങി തരാൻ പറഞ്ഞാൽ അതും കേൾക്കില്ല.എപ്പൊ നോക്കിയാലും ദാരിദ്ര്യം പറച്ചിൽ മാത്രം ബാക്കി.എനിക്ക് മടുത്തു ഈ അടുക്കളയിൽ കിടന്ന് പുകഞ്ഞ് പുകഞ്ഞ്.. അടുപ്പിലെ കനലിൽ കാട്ടി കുഴമ്പ് ചൂടാക്കുമ്പോഴൊക്കെ രമേശൻ കേൾക്കുന്നുണ്ട് പവിത്രയുടെ ഈ എണ്ണി പെറുക്കലുകളെ.വായനശാലയിൽ നിന്നും അവൾക്കുള്ള ബുക്ക് എടുത്തു കൊണ്ടുവരാത്തതിന്റെ പരാതിയും ദേഷ്യവുമാണ് അവൾ ഈ പറഞ്ഞു തീർക്കുന്നതത്രയും. പവിത്രേ ഞാൻ ബുക്ക്‌ മനപ്പൂർവം എടുത്തു കൊണ്ട് വരാഞ്ഞതല്ല.ഇന്നൊരു ലോങ്ങ്‌ ട്രിപ്പ് ഓട്ടം കിട്ടി പോയി വന്നപ്പോഴേക്കും സതീശൻ വായനശാല അടച്ച് വീട്ടിൽ പോയി.നാളെ നേരത്തെ തന്നെ ബുക്ക് എടുത്തു വെയ്ക്കാം.നീ വന്ന് എന്റെ നടുവിൽ ഈ കുഴമ്പ് ഒന്ന് പുരട്ടി താ. പറഞ്ഞിട്ട് രമേശൻ വേഗം മുറിയിലേക്ക് നടന്നു.പവിത്ര ഇപ്പൊ വരും കുറച്ചു കഴിഞ്ഞു വരും എന്ന് കരുതി നോക്കിയിരുന്ന രമേശന് നിരാശ മാത്രമായിരുന്നു ബാക്കി.അവൾ ഇനി വരില്ല എന്ന് ഉറപ്പായതും തന്റെ ഉള്ളം കയ്യിലേക്ക് കുറച്ചു കുഴമ്പിനെ എടുത്ത് അവൻ തന്നെ തന്റെ നടുവിൽ പതിയെ തേച്ചു തുടങ്ങി.കയ്യെത്തുന്നിടത്തൊക്കെ അവൻ കുഴമ്പ് തേച്ചു.ഇല്ല.. നല്ല വേദനയുള്ളിടതൊന്നും കുഴമ്പ് എത്തുന്നില്ല. സാരമില്ല ഇന്നിപ്പോൾ ഇത്രയൊക്കെ മതി അവൻ സ്വയം ആശ്വസിച്ചു. കുഴമ്പ് തേച്ച് ഒരു പത്ത് മിനിറ്റോളം മാത്രമേ രമേശന് ഇരിക്കാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും തന്നെ നടു കഴച്ചു പൊട്ടുന്ന വേദന കൊണ്ട് കുളി കഴിഞ്ഞ് എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്നൊരു ചിന്ത മാത്രമേ അവനപ്പോഴുണ്ടായിരുന്നുള്ളൂ.പവിത്രയോട് ചൂടുവെള്ളത്തിനാണ് പറഞ്ഞതെങ്കിൽ കൂടിയും വെള്ളത്തിന്റെ തണുപ്പ് മാറിയ ചൂടുപോലും ആ വെള്ളത്തിനുണ്ടായിരുന്നില്ല. തന്നോടുള്ള ദേഷ്യം കൊണ്ടോ അടുപ്പ് കത്തിക്കാനുള്ള മടി കൊണ്ടോ എന്തോ എപ്പോഴാ ചെമ്പിലൊഴിച്ച് വച്ചിരുന്ന വെള്ളമാണ് അങ്ങനെ തന്നെ അവൾ കുളിമുറിയിൽ കൊണ്ട് ഒഴിച്ചു വച്ചിരിക്കുന്നത് എന്ന് രമേശന് മനസിലായി. ഒട്ടും പരാതി കൂടാതെ അവൻ വേഗം കുളി കഴിഞ്ഞ് ഇറങ്ങി വന്നു.ഡ്രസ്സ് മാറി അവൻ ഹാളിലേക്ക് വരുമ്പോൾ കാണുന്ന കാഴ്ച പവിത്രയും പൊന്നുവും കഴിക്കാൻ തുടങ്ങിയിട്ടുണ്ട്.കുഞ്ഞൂട്ടൻ അപ്പോഴും പുസ്തകവും തുറന്നു വച്ച് അതിനു മുന്നിൽ ഇരിക്കുകയാണ്.അവൾക്ക് പിന്നെ അച്ഛൻ ഒപ്പമിരുന്നാലേ എന്തെങ്കിലും കഴിച്ചാൽ തൊണ്ടയ്ക്ക് താഴേക്ക് ഇറങ്ങുകയുള്ളു എന്ന് പറഞ്ഞ് പവിത്ര എപ്പോഴും അവളെ ശാസിക്കുന്നത് കാണാം.തന്റെ കുട്ടിക്ക് തനിക്കൊപ്പമിരുന്നല്ലാതെ കഴിക്കുന്ന ശീലമില്ല. കുഞ്ഞുട്ടാ.. രമേശന്റെ സ്നേഹം നിറഞ്ഞ ഒരു വിളി കേൾക്കാൻ കാതോർത്തിരുന്നത് പോലെ കുഞ്ഞൂട്ടൻ വേഗം എഴുന്നേറ്റ് അച്ഛനൊപ്പം വന്നിരുന്നു.രമേശൻ തന്നെയാണ് പ്ലേറ്റ് എടുത്ത് അവൾക്കും അവനുമുള്ള ചോറ് വിളമ്പിയെടുത്തത്.അങ്ങനെ ഒരാൾ അരികെ വന്നിരുന്നു എന്നൊരു ഭാവം പോലും പവിത്ര കാണിച്ചില്ല. പിള്ളേരെ ട്യൂഷന്റെ ഫീസ് കൊടുക്കണം.. ശ്രീന ഇപ്പോൾ രണ്ടുമൂന്നു തവണയായി ഇവരോട് പറഞ്ഞു വിടുന്നു. ആ.. രണ്ട് രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് കൊടുക്കാം പവി.. രമേശൻ മറുപടി പറയുമ്പോൾ പവിത്ര ദേഷ്യത്തിൽ അവനെയൊന്ന് നോക്കി. ഞാൻ ഫീസ് കൊടുക്കണമെന്ന് പറഞ്ഞത് മാത്രമാണൊ രമേശേട്ടൻ കേട്ടത്.ഇതിപ്പോൾ ആദ്യത്തെ തവണയല്ല അവൾ ഫീസ് ചോദിക്കുന്നത്.മൂന്നാലു തവണയായി അവൾ കുട്ടികളോട് പറഞ്ഞു വിടുന്നു ഇനിയും അവധി പറയാൻ പറ്റില്ല.പുലർച്ചെ ഇവിടുന്നിറങ്ങി പോകുന്ന രമേശേട്ടൻ കയറി വരുന്നത് നട്ട പാതിരായ്ക്കല്ലേ.. അതുവരെയുള്ള ഓട്ടമൊക്കെയില്ലേ എന്നിട്ടും പിള്ളേരെ ട്യൂഷൻ ഫീസ് കൊടുക്കാൻ കയ്യിൽ പൈസയില്ല എന്ന് പറഞ്ഞാൽ.. ഇല്ലാഞ്ഞിട്ടല്ല പവി നാളെ വണ്ടിയുടെ ലോൺ അടയ്ക്കണം. രമേശേട്ടന്റെ കാര്യങ്ങൾ മാത്രം നടന്നു പോയാൽ മതിയല്ലോ ബാക്കിയുള്ളവരാ നാട്ടുകാരുടെ മുന്നിൽ തലയും കുനിച്ചു നിൽക്കേണ്ടത്.നേരം വെളുത്താൽ കണ്ണ് തുറന്നു നോക്കുന്നത് ശ്രീനയുടെ മുഖത്തേയ്ക്കാണ്.പിള്ളേരെ പഠിപ്പിക്കാൻ പൈസ ഇല്ലേൽ പിന്നെ അവരെ വീട്ടിലിരുത്തികൂടെ എന്നെങ്ങാനും അവൾ ചോദിച്ചാൽ പിന്നെ ഞാൻ എങ്ങനെ അവളുടെ മുഖത്ത് നോക്കും. പവിത്ര തന്റെ പതിവ് എണ്ണിപെറുക്കൽ തുടങ്ങിയതും രമേശൻ തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രണ്ട് 500 ന്റെ നോട്ടെടുത്തു അവളുടെ കയ്യിലേക്ക് വച്ചു കൊടുത്ത് കൊണ്ട് അവളോടായി പറഞ്ഞു. ഇന്നാ പവി രാവിലെയാക്കണ്ട ഇപ്പോൾ തന്നെ ഈ പൈസ കൊണ്ട് പോയി ശ്രീനക്ക് കൊടുത്തേക്ക്. രമേശേട്ടൻ എന്നെ കളിയാക്കിയതായിരിക്കുമല്ലേ.. ഞാൻ പൈസ ചോദിച്ചതിന്റെ ദേഷ്യം. അല്ല പവി ഞാൻ കാര്യമായി തന്നെ പറഞ്ഞതാ നീ തന്നെയല്ലേ പറഞ്ഞത് രണ്ടുമൂന്നു തവണയായി അവൾ പൈസക്ക് ചോദിക്കുന്നു എന്ന്. നേരം വെളുക്കട്ടെ എന്നെക്കൊണ്ട് ഇപ്പോൾ പോകാൻ വയ്യ. മുറുകിയ സ്വരത്തിൽ തന്നെയാണ് പവിത്ര അതും പറഞ്ഞത്.അതോടെ രമേശൻ നിശബ്ദമായിരുന്ന് ചോറ് കഴിക്കാൻ തുടങ്ങി. സത്യത്തിൽ അവന്റെ തൊണ്ടയ്ക്ക് താഴേക്ക് ഒരു വറ്റ് പോലും ഇറങ്ങാത്ത അവസ്ഥയായിരുന്നു അവനിൽ.അവന്റെ ഉള്ളിലെ അപ്പോഴത്തെ ചിന്ത മുഴുവൻ വണ്ടിയുടെ അടവിന് ഇനി എവിടെ തെണ്ടി പൈസയുണ്ടാക്കും എന്നതായിരുന്നു.അടവ് അടയ്ക്കാൻ വച്ച പൈസയാണ് ഇപ്പോൾ കുട്ടികളുടെ ട്യൂഷൻ ഫീസിന് എന്നും പറഞ്ഞ് പവിത്രയ്ക്കെടുത്തു കൊടുത്തത്. ബാക്കിയുള്ള പൈസയ്ക്കും നേരം വെളുക്കുമ്പോഴേക്കും അവൾ എന്തെങ്കിലും ആവിശ്യം കണ്ടെത്തും അത് പവിത്രയാണ് കണ്ടെത്തിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.തലയ്ക്കു മീതെ പെരുകുന്ന കടമോർത്തപ്പോൾ അവന് ചോറ് ഇറങ്ങിയില്ല.കൈ കുടഞ്ഞു രമേശൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞൂട്ടൻ അവന്റെ ഷർട്ടിൽ പിടുത്തമിട്ടു. അച്ഛന് മതിയായിട്ടാടാ.വൈകുന്നേരം പ്രസാദേട്ടൻ ചായയും കടിയുമൊക്കെ വാങ്ങി തന്നിരുന്നു. ആണോ.. എന്നിട്ടാണൊ അച്ഛൻ ഞങ്ങൾക്കൊന്നും കൊണ്ടുവരാതെ വന്നത്.. ചോദ്യം പൊന്നുവിന്റെ വകയാണ്.അവൾക്ക് പിന്നെ എത്ര കിട്ടിയാലും തികയില്ലല്ലോ. അച്ഛൻ നേരത്തെ നിനക്ക് ജിലേബി കൊണ്ട് തന്നില്ലേ പൊന്നൂ.. രമേശൻ എന്തെങ്കിലും പറയും മുന്നേ തന്നെ കുഞ്ഞൂട്ടൻ അവളോട് പറഞ്ഞു കഴിഞ്ഞു. അച്ഛൻ പൊറോട്ടയും ഇറച്ചിയും കഴിച്ചിട്ടുണ്ടാവും എന്നിട്ട് ബാക്കിയുള്ളവരെ പറ്റിക്കാൻ കുറച്ച് ജിലേബിയും പൊതിഞ്ഞു കൊണ്ട് വന്നു അതല്ലേ അച്ഛാ സത്യം. പവിത്രയിൽ നിന്നും പറിച്ചു വെച്ചത് പോലെ കിട്ടിയ തനികൊണം അതേ പടി പൊന്നു പുറതെടുത്തു. കുഞ്ഞൂട്ടൻ കഴിച്ചോ അച്ഛൻ കൈ കഴുകിയിട്ട് വരാം. പറഞ്ഞിട്ട് അവൻ എഴുന്നേറ്റു പോകുമ്പോൾ കുഞ്ഞൂട്ടൻ വല്ലായ്മയോടെ അവനെ നോക്കുന്നത് അവൻ കണ്ടില്ലെന്ന് നടിച്ചു. കൈകഴുകി വന്ന രമേശൻ പവിത്രയെ ഒന്നു നോക്കി അവളുടെ മുഖം വീർത്തു കെട്ടി തന്നെ ഇരിക്കുകയാണ്. നിനക്കിവിടെ ഇങ്ങനെ വെറുതെ ഇരുന്നിട്ടല്ലേ പവീ മുഷിപ്പ് തോനുന്നത്.നിന്റെ ഇവിടുത്തെ പണിയൊക്കെ കഴിഞ്ഞാൽ കുറച്ചുനേരം നിനക്ക് അമ്മയുടെ അടുതൊക്കെ പോയിരുന്നൂടെ.അവിടെ ആകുമ്പോൾ നിനക്ക് മിണ്ടി പറഞ്ഞിരിക്കാൻ ഏടത്തിയും കൂട്ടുണ്ടല്ലോ. ഓ ഇനിയിപ്പൊ അങ്ങോട്ട് പോകാത്ത ഒരു കുറവേയുള്ളൂ എന്നിട്ട് വേണം അമ്മായിയമ്മയും അവിടുത്തെ മൂത്ത മരുമോളും കൂടി ബാക്കിയുള്ളവരുടെ കുറ്റം പറയാൻ.മൂന്നാല് കൊല്ലം ആ തറവാട്ടിൽ തന്നെയല്ലേ പെറ്റു കിടന്നിരുന്നത്.ഒടുക്കം മടുത്തിട്ടാ അവിടുന്ന് ഒന്ന് ഇറങ്ങിയത് തന്നെ. എന്നിട്ട് പിന്നേം അവിടെ പോയിരുന്നോളാൻ.. ഞാൻ എന്തായാലും അവരുടെ കൂട്ടത്തിൽ ചേരില്ലല്ലോ.അമ്മയ്ക്കാണേൽ പിന്നെ പണ്ടേ മൂത്ത മരുമകളോടാണല്ലോ താല്പര്യവും.ഞാനെന്തോ എവിടുന്നോ വലിഞ്ഞു കേറി വന്നു എന്നുള്ള ഒരു ഭാവമാണ് അമ്മെക്കെപ്പോഴും. അതൊക്കെ നിന്റെ തോന്നലാണ് പവി.പിന്നെ അമ്മയ്ക്ക് സീമേടത്തിയോട് ഒരല്പ സ്നേഹക്കൂടുകൾ ഉണ്ടാകും അത് ആദ്യമായി വീട്ടിൽ കയറി വന്ന മരുമകൾ എന്ന നിലയ്ക്കാണ്.അല്ലാതെ അമ്മ നിങ്ങളെ രണ്ടുപേരെയും തമ്മിൽ വേർതിരിച്ചു കാണുനൊന്നുമില്ല. നീ വരുന്നോ ഞാനെന്തായാലും ഒന്ന് വീട്ടിൽ പോയിട്ട് വരാം.. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51140/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
അതിരാവിലെ മൂന്നാറിലെ തണുപ്പുള്ള പ്രഭാതം. കോടമഞ്ഞ് പുതച്ച തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നീലഗിരി എക്സ്പ്രസ്സ് കടന്നുപോകുന്ന ശബ്ദം ദൂരെ കേൾക്കാം. ​ദേവ് തന്റെ ബുള്ളറ്റ് റോഡരികിൽ ഒതുക്കി നിർത്തി. വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അവകാശിയാണെങ്കിലും, ഈ തണുപ്പും ഏകാന്തതയുമാണ് അവന് ഏറ്റവും പ്രിയപ്പെട്ടത്. ഗൗരവക്കാരനായ, അധികം സംസാരിക്കാത്ത സ്വഭാവം. ജീവിതം ഒരു ടൈംടേബിൾ പോലെ കൃത്യമായിരിക്കണം എന്ന് വാശിയുള്ളവൻ. ​അതേസമയം, കുറച്ചകലെ മലമുകളിലെ ചെറിയൊരു ഹോംസ്റ്റേയിൽ മീര തിരക്കിലായിരുന്നു. അവൾ അവിടെ അതിഥികൾക്കായി കാപ്പി തയ്യാറാക്കുകയാണ്. എപ്പോഴും ചിരിച്ചും പാട്ടുപാടിയും നടക്കുന്ന, ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളിൽ സംതൃപ്തി കണ്ടെത്തുന്ന പെൺകുട്ടി. അച്ഛൻ മരിച്ചതിനുശേഷം ആ ഹോംസ്റ്റേയും അമ്മയും മാത്രമാണ് അവളുടെ ലോകം. ​പെട്ടെന്നാണ് മീരയുടെ ഫോൺ ബെല്ലടിച്ചത്. അവളുടെ ഉറ്റസുഹൃത്ത് അഞ്ജലിയായിരുന്നു അത്. ​"മീര... നീ അറിഞ്ഞോ? ആ വലിയ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥർ ഈ സ്ഥലം വാങ്ങാൻ വരുന്നുണ്ടെന്ന്! നമ്മുടെ ഈ താഴ്വര മൊത്തം അവർ റിസോർട്ട് ആക്കാൻ പോവുകയാണത്രേ..." ​മീരയുടെ കയ്യിലിരുന്ന കപ്പ് താഴെ വീണു. അവളുടെ സ്വപ്നങ്ങളും ആ ചെറിയ വീടും നഷ്ടപ്പെടുമോ എന്ന ഭയം അവളെ പിടികൂടി. ​അതേസമയം, ദേവ് തന്റെ ഫോണിൽ ഒരു ലൊക്കേഷൻ മാപ്പ് നോക്കി മുന്നോട്ട് നീങ്ങി. അവൻ്റെ ലക്ഷ്യം ആ ഹോംസ്റ്റേ ഇരിക്കുന്ന ഭൂമിയായിരുന്നു. ജീവിതത്തിൽ ഒരിക്കലും തോൽക്കാൻ ഇഷ്ടപ്പെടാത്ത ദേവും, തന്റെ മണ്ണ് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മീരയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ആ നിമിഷം വേദിയൊരുങ്ങി. ​റോഡിലെ ഒരു കൊടുംവളവിൽ വെച്ച് ദേവിന്റെ ബുള്ളറ്റും മീര ഓടിച്ച സ്കൂട്ടറും നേർക്കുനേർ വന്നു. പെട്ടെന്ന് ബ്രേക്ക് ഇട്ടെങ്കിലും മീര നിയന്ത്രണം വിട്ട് താഴെ വീണു. ​ദേവ് വണ്ടി നിർത്തി ദേഷ്യത്തോടെ ഹെൽമറ്റ് മാറ്റി. ​"കണ്ണു കണ്ടൂടെ തനിക്ക്?" അവൻ്റെ ശബ്ദത്തിൽ ഗാംഭീര്യം കലർന്ന ദേഷ്യം ഉണ്ടായിരുന്നു. ​വേദനയോടെ എഴുന്നേറ്റ മീര, തന്റെ മുറിവേറ്റ കൈ നോക്കാതെ അവനെ രൂക്ഷമായി നോക്കി. "റോഡ് നിങ്ങളുടെ തറവാട് സ്വത്താണോ ഇത്ര വേഗത്തിൽ വണ്ടി ഓടിക്കാൻ?" ​ആദ്യത്തെ ആ നോട്ടത്തിൽ തന്നെ അവരുടെ ഉള്ളിൽ ഒരു സ്പാർക്ക് ഉണ്ടായെങ്കിലും, പുറത്ത് പ്രകടമായത് കടുത്ത ശത്രുതയായിരുന്നു. ദേവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാകാൻ പോകുന്ന പെൺകുട്ടിയെയാണ് താൻ ഇപ്പോൾ കണ്ടുമുട്ടിയതെന്ന് അവൻ അറിഞ്ഞിരുന്നില്ല. മീരയുടെ ചോദ്യം കേട്ട് ദേവ് ഒരു നിമിഷം സ്തംഭിച്ചു പോയി. തന്നോട് ഇത്രയും ധൈര്യത്തോടെ മറുപടി പറയുന്ന ഒരാളെ അവൻ ആദ്യമായാണ് കാണുന്നത്. ​"തന്റെ സ്കൂട്ടറിന് ബ്രേക്ക് ഇല്ലെങ്കിൽ അത് വീട്ടിൽ വെക്കണം, അല്ലാതെ റോഡിലിറക്കി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയല്ല വേണ്ടത്," ദേവ് തണുത്ത സ്വരത്തിൽ പറഞ്ഞു. ​മീര തന്റെ ചുരിദാറിലെ മണ്ണ് തട്ടിക്കളഞ്ഞ് ദേഷ്യത്തോടെ അവന് നേരെ നടന്നു. "ബ്രേക്ക് ഇല്ലാത്തത് എന്റെ വണ്ടിക്കല്ല, നിങ്ങളുടെ അഹങ്കാരത്തിനാണ്. ഈ മലയോര റോഡിൽ എത്ര വേഗതയിൽ വണ്ടി ഓടിക്കണമെന്ന് ഇവിടെയുള്ളവർക്ക് അറിയാം. താൻ ഏതായാലും ഈ നാട്ടുകാരനല്ലെന്ന് ഉറപ്പാണ്." ​ദേവ് മറുപടി പറയാതെ തന്റെ വാച്ചിലേക്ക് നോക്കി. അവന് സമയം വളരെ പ്രധാനപ്പെട്ടതാണ്. മീരയെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയി. പോകുന്ന വഴിയിൽ കണ്ണാടിയിലൂടെ അവൻ കണ്ടു—മുടന്തിക്കൊണ്ട് തന്റെ സ്കൂട്ടർ തള്ളുന്ന മീരയെ. ഒരു നിമിഷം അവന്റെ മനസ്സിൽ ഒരു ദയ തോന്നിയെങ്കിലും പെട്ടെന്ന് തന്നെ അവൻ അത് അവഗണിച്ചു. ​അരമണിക്കൂറിന് ശേഷം... ​മീര കഷ്ടപ്പെട്ട് ഹോംസ്റ്റേയിൽ തിരിച്ചെത്തി. അവിടെ മുറ്റത്ത് ആ വലിയ കറുത്ത ബുള്ളറ്റ് ഇരിക്കുന്നത് കണ്ട് അവൾ ഞെട്ടിപ്പോയി. ​അകത്ത് നിന്നും അവളുടെ അമ്മ ശാരദയുടെ ശബ്ദം കേട്ടു. "വരൂ സാർ, ഇരിക്കൂ. മീര ഇപ്പോൾ വരും. അവൾ എന്തോ സാധനം വാങ്ങാൻ ടൗണിൽ പോയതാണ്." ​മീര വേഗം അകത്തേക്ക് കയറി. അവിടെ സോഫയിൽ ഗമയിൽ ഇരിക്കുന്ന ദേവിനെ കണ്ടതും അവളുടെ നിയന്ത്രണം വിട്ടു. "ഇയാൾ ഇവിടെയും എത്തിയോ? എന്റെ വണ്ടി ഇടിച്ച് തെറിപ്പിച്ചത് പോരാഞ്ഞിട്ട് ഇപ്പോൾ വീട്ടിലും കയറി വന്നോ?" ​ശാരദ പരിഭ്രമത്തോടെ മീരയെ തടഞ്ഞു. "മീര! എന്തൊക്കെയാ ഈ പറയുന്നത്? ഇത് ഈ സ്ഥലം കാണാൻ വന്ന ദേവ് സാറാണ്. വലിയ ബിസിനസ്സുകാരനാ..." ​ദേവ് പതിയെ എഴുന്നേറ്റു. അവന്റെ മുഖത്ത് ഒരു പരിഹാസച്ചിരി ഉണ്ടായിരുന്നു. "അപ്പോൾ ഇതാണല്ലേ 'ശാന്തി നിലയം' ഹോംസ്റ്റേ? സ്ഥലം കൊള്ളാം. പക്ഷേ ഇതിന്റെ ഉടമസ്ഥയ്ക്ക് അല്പം മര്യാദ കുറവാണെന്ന് തോന്നുന്നു." ​മീര തന്റെ അമ്മയുടെ കൈ പിടിച്ചു. "അമ്മേ, ഇയാൾ എന്തിനാ ഇങ്ങോട്ട് വന്നത്? നമ്മുടെ ഈ വീട് വിൽക്കാൻ എനിക്ക് താല്പര്യമില്ലെന്ന് അഞ്ജലി വഴി ഞാൻ അറിയിച്ചിരുന്നല്ലോ." ​ദേവ് അവളുടെ അടുത്തേക്ക് ഒരടി മുന്നോട്ട് വെച്ചു. അവന്റെ കണ്ണുകളിലെ ഗൗരവം മീരയെ ഒന്ന് ഭയപ്പെടുത്തി. "ഇത് ബിസിനസ്സാണ് മീര. വികാരങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഈ കുന്നിൻചെരിവ് മൊത്തം എന്റെ പ്രോജക്റ്റിന്റെ ഭാഗമാണ്. തനിക്ക് വേണമെങ്കിൽ ഈ സ്ഥലത്തിന് ചോദിക്കുന്നതിനേക്കാൾ ഇരട്ടി തുക ഞാൻ തരാം. പക്ഷേ ഈ സ്ഥലം എനിക്ക് കിട്ടിയിരിക്കും." ​"പണം കൊണ്ട് എല്ലാം വാങ്ങാമെന്ന് കരുതേണ്ട," മീര ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "ഇവിടെ ഓരോ മരത്തിലും എന്റെ അച്ഛന്റെ ഓർമ്മകളുണ്ട്. അത് വിൽക്കാൻ എനിക്ക് സൗകര്യമില്ല. ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്!" ​ദേവ് ഒന്നും മിണ്ടാതെ തന്റെ ബാഗിൽ നിന്ന് ഒരു ഫയൽ എടുത്ത് മേശപ്പുറത്ത് വെച്ചു. "ഇത് ശാരദ അമ്മയുടെ ഒപ്പുള്ള അഗ്രിമെന്റ് ആണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് ലോണിന് പകരമായി ഈ സ്ഥലം പണയപ്പെടുത്തിയത് ഓർക്കുന്നുണ്ടാകുമല്ലോ? ആ ബാങ്ക് ഇപ്പോൾ എന്റെ കമ്പനിയുടെ കീഴിലാണ്." ​മീര തകർന്നുപോയ അവസ്ഥയിൽ അമ്മയെ നോക്കി. ശാരദ തലതാഴ്ത്തി നിന്നു. ദേവ് വാതിൽക്കലേക്ക് നടന്നു. വാതിൽക്കൽ വെച്ച് അവൻ തിരിഞ്ഞുനിന്ന് പറഞ്ഞു: ​"നാളെ രാവിലെ ഞാൻ വീണ്ടും വരും. ഒന്നുകിൽ പണം വാങ്ങി ഈ സ്ഥലം ഒഴിയുക, അല്ലെങ്കിൽ നിയമപരമായി നേരിടാൻ തയ്യാറെടുക്കുക. ചോയ്സ് നിന്റേതാണ്." ​ദേവ് തന്റെ ബുള്ളറ്റിൽ കയറി ദൂരേക്ക് മറയുന്നത് നോക്കി നിൽക്കുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പ്രണയത്തേക്കാൾ വലിയൊരു യുദ്ധത്തിനാണ് അവിടെ തുടക്കമായത്. ദേവ് പോയിക്കഴിഞ്ഞിട്ടും ആ മുറിയിൽ ഭയാനകമായ ഒരു നിശബ്ദത തളംകെട്ടി നിന്നു. മീര തകർന്നുപോയ മനസ്സോടെ സോഫയിലിരുന്നു. മേശപ്പുറത്തിരുന്ന ആ ഫയൽ അവൾക്ക് നേരെ പരിഹാസച്ചിരി തൂകുന്നത് പോലെ തോന്നി. ​"അമ്മേ... എന്താ ഇതൊക്കെ? അച്ഛൻ ഉണ്ടാക്കിയ ഈ വീട് നമ്മൾ പണയപ്പെടുത്തിയോ?" മീരയുടെ ശബ്ദം ഇടറിയിരുന്നു. ​ശാരദ കരഞ്ഞുകൊണ്ട് മീരയുടെ അരികിലിരുന്നു. "മോളേ... നിന്റെ പഠിത്തവും, പിന്നെ കഴിഞ്ഞ വർഷം എനിക്ക് വന്ന സർജറിയും... വരുമാനം ഒന്നുമില്ലാതെ വന്നപ്പോൾ വേറെ വഴിയില്ലായിരുന്നു. ആ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങുമെന്ന് പറഞ്ഞപ്പോഴാണ് ദേവ് സാറിന്റെ കമ്പനി ആ കടം ഏറ്റെടുത്തത്. നമ്മളെ സഹായിക്കാനാണെന്നാണ് ഞാൻ കരുതിയത്..." ​മീര ഒന്നും മിണ്ടിയില്ല. സഹായിക്കാനല്ല, മറിച്ച് തങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഈ മണ്ണ് കൈക്കലാക്കാനാണ് അവൻ വന്നതെന്ന് അവൾക്ക് ഉറപ്പായിരുന്നു. അവൾ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി. താൻ ജീവശ്വാസം പോലെ സ്നേഹിക്കുന്ന ആ മണ്ണിൽ ഒരു വലിയ കോൺക്രീറ്റ് കെട്ടിടം ഉയരുന്നത് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. ​അന്ന് രാത്രി... ​ദേവ് ടൗണിലെ വലിയൊരു ഹോട്ടലിന്റെ ബാല്ക്കണിയിൽ നിൽക്കുകയായിരുന്നു. കയ്യിലൊരു കപ്പ് കാപ്പിയുണ്ടെങ്കിലും അവന്റെ ശ്രദ്ധ ദൂരെയുള്ള മലനിരകളിലായിരുന്നു. മീരയുടെ ആ കണ്ണുകളിലെ ദേഷ്യവും വേദനയും അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. സാധാരണ എല്ലാവരും തന്റെ പണത്തിന് മുന്നിൽ കീഴടങ്ങാറാണ് പതിവ്. പക്ഷേ അവൾ... ​അവന്റെ ഫോൺ ബെല്ലടിച്ചു. അസിസ്റ്റന്റ് രാഹുൽ ആയിരുന്നു അത്. "സാർ, ആ ഹോംസ്റ്റേയിലെ പെൺകുട്ടി നമ്മളോട് സഹകരിക്കുമെന്ന് തോന്നുന്നില്ല. നമുക്ക് നിയമപരമായി മുന്നോട്ട് പോയാലോ?" ​ദേവ് അല്പം ആലോചിച്ച ശേഷം പറഞ്ഞു, "വേണ്ട. അവൾ തന്നെ വന്ന് ആ പേപ്പറിൽ ഒപ്പിടണം. ജയിക്കുന്നത് എതിരാളിക്ക് ഒരു പഴുത് പോലും നൽകാതെ ആയിരിക്കണം. നാളെ രാവിലെ എനിക്ക് അവളെ നേരിട്ട് കാണണം." ​അടുത്ത ദിവസം പ്രഭാതം... ​മീര രാത്രി മുഴുവൻ ഉറങ്ങിയിരുന്നില്ല. അവൾ ഒരു തീരുമാനമെടുത്തിരുന്നു. ആ സ്ഥലം വിട്ടു കൊടുക്കില്ല. പക്ഷേ അതിന് ദേവിനെപ്പോലൊരു കരുത്തനെ എങ്ങനെ നേരിടും? ​രാവിലെ എട്ടു മണിയായപ്പോൾ തന്നെ ദേവിന്റെ കാർ ഹോംസ്റ്റേയുടെ മുറ്റത്ത് എത്തി. ഇത്തവണ അവൻ തനിച്ചായിരുന്നില്ല, കൂടെ രണ്ട് ലോയർമാരും ഉണ്ടായിരുന്നു. ​ദേവ് കാറിൽ നിന്നിറങ്ങി മീരയുടെ അടുത്തേക്ക് വന്നു. "എന്തായി നിന്റെ തീരുമാനം? പണമോ അതോ കോടതിയാ?" ​മീര ശാന്തതയോടെ അവനെ നോക്കി. "എനിക്ക് പണം വേണ്ട. പക്ഷേ എനിക്ക് ഒരു സമയം വേണം. ഈ കടം തീർക്കാൻ മൂന്ന് മാസം. അതിനുള്ളിൽ പണം തന്നില്ലെങ്കിൽ നിങ്ങൾ പറയുന്നിടത്ത് ഞാൻ ഒപ്പിടാം." ​ദേവ് ഉറക്കെ ചിരിച്ചു. "മൂന്ന് മാസമോ? വെറും മൂന്ന് മുറികളുള്ള ഈ ഹോംസ്റ്റേ വെച്ച് നീ അത്രയും ലക്ഷങ്ങൾ ഉണ്ടാക്കുമെന്നാണോ പറയുന്നത്? ഇംപോസിബിൾ!" ​"സാദ്ധ്യമാണോ അല്ലയോ എന്ന് നമുക്ക് നോക്കാം," മീര വെല്ലുവിളിച്ചു. "നിങ്ങൾ ഒരു ബിസിനസ്സുകാരനല്ലേ? ഒരു പന്തയത്തിന് തയ്യാറാണോ? ഞാൻ ഈ കടം വീട്ടിയാൽ ഈ വീടിന്റെ ആധാരം തിരിച്ചു തരണം. പരാജയപ്പെട്ടാൽ... പകരമായി ഞാൻ ഇരട്ടി സ്ഥലം തരാം." ​ദേവ് അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ആ കണ്ണുകളിൽ ഭയമില്ലായിരുന്നു, പകരം ജയിക്കണമെന്ന വാശി മാത്രമായിരുന്നു. ആദ്യമായി ഒരു പെൺകുട്ടിക്ക് മുന്നിൽ ദേവ് ഒന്ന് പതറി. ​"ശരി, ഞാൻ ഈ ചലഞ്ച് സ്വീകരിക്കുന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്," ദേവ് പറഞ്ഞു. "ഈ മൂന്ന് മാസം ഞാനും ഇവിടെയാണ് താമസിക്കുന്നത്. നിന്റെ ബിസിനസ്സ് രീതികൾ എനിക്ക് നിരീക്ഷിക്കണം. മാത്രമല്ല, ഈ മൂന്ന് മാസം നീ എന്റെ കമ്പനിക്ക് വേണ്ടിയുള്ള ചില ജോലികളും ചെയ്തു തരേണ്ടി വരും." ​മീര ഞെട്ടിപ്പോയി. "അത്... അത് എങ്ങനെ ശരിയാകും?" ​"പേടിയാണെങ്കിൽ ഇപ്പോഴേ തോൽവി സമ്മതിക്കാം," ദേവ് പരിഹാസത്തോടെ പറഞ്ഞു. ​മീര അല്പനേരം ആലോചിച്ചു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു. "സമ്മതം. പക്ഷേ നിങ്ങൾ ഇവിടെ ഒരു ഗസ്റ്റ് മാത്രമായിരിക്കും. എന്റെ നിയമങ്ങൾ പാലിക്കണം." ​അങ്ങനെ, ബദ്ധശത്രുക്കളായ ദേവും മീരയും ഒരേ കൂരയ്ക്ക് കീഴിൽ കഴിയാൻ തീരുമാനിച്ചു. പ്രണയവും പകയും ഒളിപ്പിച്ചുവെച്ച ആ മൂന്ന് മാസങ്ങൾ അവരുടെ ജീവിതം മാറ്റിമറിക്കാൻ പോകുകയായിരുന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51190/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
എന്താ മിസ്സ് ദേവഭദ്ര... എന്താ നിന്റെ തീരുമാനം ഞാൻ പറഞ്ഞ കണ്ടിഷൻസ് എല്ലാം ഓക്കേയാണേൽ ഈ നിമിഷം നിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്യാഷ് ക്രെഡിറ്റ് ആകും.. നീ ആഗ്രഹിക്കുന്ന പോലെ നിന്റെ അമ്മയുടെ സർജറി കൃത്യസമയത്തു തന്നെ നടക്കുകയും ചെയ്യും. അതല്ല നിന്റെ മറുപടി നോ എന്നാണെങ്കിൽ. അവനൊന്നു നിർത്തി അവളെ നോക്കി. എല്ലാം കേട്ട് തകർന്നവളെ പോലെ നിൽക്കുവാണ് ദേവഭദ്ര. ഈ ശിവരഞ്ജന്റെ ഒരു വർഷത്തെ കോൺട്രാക്ട് ഭാര്യയാകാൻ നിനക്ക് സമ്മതമല്ലെങ്കിൽ അകത്ത് കിടക്കുന്ന നിന്റെ അമ്മയെ. എനിക്ക് സമ്മതമാണ്. ആഗ്രഹിച്ചത് എന്തോ കേട്ടത് പോലെ അവന്റെ ചുണ്ടിലൊരു ഗൂഢമായ പുഞ്ചിരി വിടർന്നു.. എങ്കിൽ ഒരുങ്ങിക്കോ മഠത്തിൽ ശിവരെഞ്ജന്റെ ഭാര്യയായി അഭിനയിക്കാൻ. തന്റെ ലക്ഷ്യം നേടിയതിന്റെ സംതൃപ്തിയിൽ നടന്ന് നീങ്ങുന്നവനെ കണ്ട് എല്ലാം തകർന്നവളെ പോലെ ചുമരിലേക്ക് ചാരി നിന്നവൾ എനിക്ക് സമ്മതമാണ്. ആഗ്രഹിച്ചത് എന്തോ കേട്ടത് പോലെ അവന്റെ ചുണ്ടിലൊരു ഗൂഢമായ പുഞ്ചിരി വിടർന്നു.. എങ്കിൽ ഒരുങ്ങിക്കോ മഠത്തിൽ ശിവരെഞ്ജന്റെ ഭാര്യയായി അഭിനയിക്കാൻ. തന്റെ ലക്ഷ്യം നേടിയതിന്റെ സംതൃപ്തിയിൽ നടന്ന് നീങ്ങുന്നവനെ കണ്ട് എല്ലാം തകർന്നവളെ പോലെ ചുമരിലേക്ക് ചാരി നിന്നവൾ. ഓർമ്മ വെച്ച് നാൾ മുതൽ അമ്മയാരുന്നു തനിക്ക് എല്ലാം. എന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചത് കൊണ്ട് അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കി ഇവിടം വരെ എത്തിച്ചത്. അച്ഛന്റെ വീട്ടുകാരുടെയോ അമ്മയുടെ വീട്ടുകാരുടെയോ ആരുടേയും സഹായത്തിനു പോകാതെ ഓരോ വീട്ടിലും അടുക്കള പണി ചെയ്തു ഡിഗ്രി വരെ പഠിപ്പിച്ചു എടുത്തു. ഡിഗ്രി അവസാനവർഷ പരീക്ഷയും എഴുതി റിസൾട്ടും കാത്തിരിക്കുന്ന സമയത്താണ് അമ്മക്ക് പെട്ടന്നൊരു നെഞ്ച് വേദന വരുന്നതും ഇവിടുത്തെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആക്കുന്നത്.. ഇത്രയും നാളിനിടെ ഒരു പനി വന്ന് പോലും അമ്മയെ ഹോസ്പിറ്റലിൽ കിടത്തേണ്ടി വന്നിട്ടില്ല.. ഇവിടെ കൊണ്ട് വന്നപ്പോൾ സത്യത്തിൽ സർവ്വ ദൈവങ്ങളെയും വിളിച്ചു പോയി. മനസ്സിൽ ഉരുണ്ടു കൂടിയ ഭയം സത്യമാകും പോലെയാരുന്നു പിന്നീട് നടന്നതൊക്കെ.. ആകെ മൊത്തം തന്റെ ജീവിതം ഒരു നിമിഷം കൊണ്ട് മാറ്റി മറിച്ചിരുന്നു. നോക്ക് ഭദ്രേ തന്റെ അമ്മക്ക് എത്രയും വേഗം ഒരു മേജർ സർജറി വേണം.. അയ്യോ ഡോക്ടർ. ഭദ്ര ഞെട്ടലോടെ വാ പൊത്തി കരഞ്ഞു പോയി . ഭദ്രേ താൻ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ. അമ്മക്ക് ധൈര്യം കൊടുക്കേണ്ടതും കൂടെ നിൽക്കേണ്ടതും മകളായ താനല്ലേ... ഡോക്ടർ ഞാൻ എനിക്ക്.. അവൾക്കു എന്താ പറയേണ്ടത് എന്ന് കൂടി അറിയില്ലാരുന്നു.. ജീവിതത്തിൽ തനിക്ക് സ്വന്തമെന്നു പറയാൻ ആകെയുള്ളത് അമ്മയാണ്..ആ അമ്മയാണ് ഇങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയിൽ. ഭദ്രേ.. ആലോചിച്ചിരിക്കാൻ നമ്മുടെ മുന്നിൽ സമയമില്ല.. തന്റെ തീരുമാനം പോലെയാണ് അമ്മയുടെ ജീവൻ.. ഡോക്ടർ പറയുന്നത് പോലെ. എന്തിനും എനിക്ക് സമ്മതമാണ്.. എനിക്ക് എന്റെ അമ്മയെ ഒരു കുഴപ്പവുമില്ലാതെ പഴയ പോലെ വേണം. തൊഴു കൈകളോടെ തനിക്ക് മുന്നിൽ ഇരിക്കുന്ന ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് അയാൾക്കു അലിവ് തോന്നി പക്ഷേ ഒരു പ്രശ്നമുണ്ട്.. എന്താ ഡോക്ടർ എന്താ പ്രശ്ന‌ം.. അവളുടെ കണ്ണുകളിൽ പേടി നിറഞ്ഞു. അമ്മക്ക് എന്തെങ്കിലും സംഭവിക്കുമോന്നുള്ള ഭയത്താൽ അവളുടെ നെഞ്ചിടിപ്പ് ഏറി. പറയും പോലെ അത്ര എളുപ്പമല്ല ഭദ്രേ ഓപ്പറേഷൻ കാര്യം. അതിനു നല്ലൊരു തുക വേണം. എത്രയാ ഡോക്ടർ പിന്നീട് ഡോക്ടർ പറഞ്ഞ തുക കേട്ട് ഭദ്ര ഞെട്ടലോടെ ഇരുന്ന് പോയി.. ഇത്.. ഇത്രയും വലിയ തുക.. നുള്ളി പെറുക്കിയാൽ പോലും രണ്ടോ മൂന്നോ ലക്ഷം കാണും. ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാൽ ആരോട് ചോദിക്കാൻ അങ്ങനെ സഹായിക്കാൻ മാത്രം ആരുമില്ല.. കുറ്റം പറയാനും കുഴിയിൽ ചാടിക്കാനുമല്ലാതെ ബന്ധുക്കളെ കൊണ്ട് ഒരു ഉപകാരവുമില്ല. അങ്ങനെയുള്ളപ്പോൾ ആര് ഇത്രയും വലിയ തുക തന്ന സഹായിക്കാൻ ആണ്.. അവളുടെ മുഖത്തേക്ക് രവി ഡോക്‌ടർ പതിയെ നോക്കി.. ഇതാണ് പറ്റിയ അവസരം അയാൾ മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് ഒന്ന് മുരട് അനക്കി. എനിക്ക് അറിയാം തന്നെ കൊണ്ട് ഇത്രയും വലിയ തുകയൊന്നും പറ്റില്ലെന്ന്. പക്ഷേ അമ്മയുടെ ഓപ്പറേഷൻ നടക്കുകയും വേണം. ഡോക്ടർ എന്താ പറഞ്ഞ് വരുന്നതെന്ന് പോലെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി.. എങ്ങനെയും അമ്മയുടെ ഓപ്പറേഷൻ നടക്കണം എന്നൊരു ചിന്ത മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എന്താ ഡോക്ടർ. ഇത്രയും വലിയ തുക തന്ന സഹായിക്കാൻ നമുക്കൊരാളുണ്ട് പക്ഷേ ഒരു കുഴപ്പമുണ്ട്. എന്താണെങ്കിലും ഡോക്ടർ പറഞ്ഞോ എന്റെ അമ്മയുടെ ജീവനേക്കാൾ വലുതല്ല എനിക്ക് മറ്റൊന്നും..എനിക്ക് അറിയാം ഇത്രയും വലിയൊരു തുക വെറുതെ തന്ന ആരും സഹായിക്കില്ലെന്നു.. തിരിച്ചു എന്നെകൊണ്ട് പറ്റുന്നത് എന്താണോ അത് ഞാൻ ചെയ്യും.. ഗുഡ്.. രവിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ഭദ്രയുടെ മറുപടിയിൽ രവിയുടെ മുഖം തെളിഞ്ഞു. ഇതിലൂടെ തനിക്ക് വന്ന് ചേരാൻ പോകുന്ന കാശിന്റെ കണക്കോർത്തപ്പോൾ തന്നെ മുന്നിൽ ഇരിക്കുന്നവളുടെ ജീവിതം എന്തായിതീരുമെന്ന് പോലും അയാൾ ഓർത്തില്ല. അല്ലേൽ അതിന്റെ ആവിശ്യം ഉണ്ടെന്ന് അയാൾക്കു തോന്നിയില്ലെന്നുള്ളതാണ് സത്യം. ഭദ്രക്ക് ഒരു sh ഗ്രൂപ്പിനെക്കുറിച്ച് അറിയാമോ..ഈ ഹോസ്പിറ്റലൊക്കെ അവരുടേതാണ്. രവി പറഞ്ഞതും അറിയാമെന്ന പോലെ അവൾ തലയാട്ടി. അതിന്റെ ഇപ്പോഴത്തെ സാരഥി ശിവരെഞ്ജനയോ. ബാക്കി ഞാൻ പറഞ്ഞോളാം ഡോക്‌ടർ രവിവർമ്മ... അകത്തേക്ക് വരുന്ന ആളെ കണ്ടതും രവി ബഹുമാനത്തോടെ ഉള്ളിലെ പേടി മറച്ചു കൊണ്ട് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. ആരാണ് എന്താണെന്നു മുഖമുയർത്തി നോക്കും മുന്നേ അവളുടെ കൈകൾ അവൻ കവർന്നിരുന്നു.. ഏയ്.. വിട് എന്നെ ഉടുമ്പു പോലെ പിടിച്ചിരിക്കുന്ന അവന്റെ കൈകളുടെ മുറുക്കത്തിൽ തന്റെ കൈ പൊട്ടി പോകും പോലെ തോന്നിയവൾക്കു. മുന്നോട്ട് നടക്കും തോറും തികഞ്ഞ നിശബ്ദ‌തയിൽ അവന്റെ ബൂട്ടിന്റെ ശബ്ദം മാത്രം ഉയർന്നു കേട്ടു.. അവൾ പേടിയോടെ അവന്റെ കൈ വിടുവിക്കാൻ ശ്രമിക്കും തോറും അത് മുറുകി കൊണ്ടിരുന്നു... ഒടുവിൽ ഒരു വലിയ ഡോർ തുറന്ന് അവളെയും കൊണ്ടാവൻ അകത്തേക്ക് കേറിയതും അവളുടെ കൈ വിട്ടു. കൈ പറിഞ്ഞു പോകുന്ന വേദനയിൽ അവളുടെ കണ്ണുകൾ ആദ്യം പോയത്കൈയിലേക്കാണ്.. സഹിക്കാൻ കഴിയാത്ത വേദന.. .. കാതിലേക്കു തുളിഞ്ഞ കേറുന്ന ശബ്ദം കേട്ടാണ് ഞെട്ടലോടെ അവൾ മുന്നിൽ നിൽക്കുന്നവനെ നോക്കിയതും.. കൈയുടെ വേദന കൊണ്ട് ചുറ്റിനും ഉള്ളതൊക്കെ മറന്ന് പോയിരുന്നവൾ. ഭംഗിയിൽ വെട്ടിയൊതുക്കിയ താടിയും മുടിയും.. നന്നേ വെളുത്ത നിറം.. കണ്ണുകൾക്കൊരു ഒരു ഇളം ചാര നിറമാണ്.. അത് പക്ഷെ ദേഷ്യത്തോടെ കൂർത്തു നിൽക്കുവാണ്.. എന്താടി കഴിഞ്ഞോ എന്റെ സൗന്ദര്യം കണ്ട്. അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അവനിൽ നിന്ന് മുഖം മാറ്റി. ഞാൻ ആരാണെന്നു മനസ്സിലായോ നിനക്ക്.. മ്മ് അവൾ മെല്ലെ തലയാട്ടി.. അത്ര വലിയ പേടിയോ അതിശയമോ ഒന്നും തന്നെ അവൾക്കു തന്നെ കണ്ടിട്ട് ഇല്ലെന്നു കണ്ടതും അവന്റെ മുഖം മാറി.. എങ്ങനെ.. അത്.. ഡോക്ടർ പറഞ്ഞപ്പോൾ കേറി വന്നില്ലേ.. ഞാൻ പറഞ്ഞോളാമെന്നു പറഞ്ഞില്ലേ അപ്പോൾ മനസ്സിലായി. അവന്റെ മുഖത്തൊരു പരിഹാസം നിറഞ്ഞു. ഓ.. എന്നിട്ട് നീ എന്ത് തീരുമാനിച്ചു. കൈ കെട്ടി അവൾക്കു അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ടവൻ തീക്ഷണമായ കണ്ണുകളോടെയാണ് സംസാരിക്കുന്നതു. അവൾക്കു പക്ഷെ ഒന്നും തന്നെ തോന്നിയില്ല.. തന്റെ അമ്മ.. അമ്മയുടെ ജീവൻ എങ്ങനെയും രക്ഷിക്കണം അത് മാത്രമായിരുന്നു അവളുടെ മനസ്സിൽ. അതിന് ഇടയിൽ മുന്നിൽ നിൽക്കുന്നവൻ പോലും അവൾക്കൊരു പ്രശ്‌നമായിരുന്നില്ല.. എനിക്ക് എന്റെ അമ്മയെ വേണം.. മ്മ്.. നിനക്ക് നിന്റെ അമ്മയുടെ ജീവൻ ആണ് വലുതെങ്കിൽ നീ എനിക്ക് ഒരു ഒരു വർഷത്തേക്ക് നിന്റെ ജീവിതം എഴുതിത്തരണം.. അവൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അറിയാതെ അവളവനെ നോക്കി. ഒരു വർഷത്തേക്ക് നിയമപരമായി നീ എന്റെ ഭാര്യയാകണം.. നോ ശൂ അവളുടെ ചുണ്ടിലേക്ക് അവൻ തൻ്റെ വിരൽ കുറുകെ വെച്ച്.. അവളുടെ കണ്ണിലെ പിടപ്പും നെഞ്ചിലെ പേടിയും ആകെ മൊത്തം ഞെട്ടിയുള്ള നിൽപ്പുമൊക്കെ ഒരു നിമിഷം നോക്കി നിന്നവൻ. നിനക്ക് നിന്റെ അമ്മയുടെ ഓപ്പറേഷൻ നടക്കണോ അതോ.. വേണമെന്ന് അവൾ തലയാട്ടി. എങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം.. ഒരു വർഷത്തേക്ക് നീ എന്റെ ഭാര്യയായി അഭിനയിക്കണം.. അതായതു നീയും തമ്മിലൊരു കോൺട്രാക്ട് മാര്യേജ്. ഇയാളിതു എന്തൊക്കെയാ പറയുന്നതെന്നുള്ള ഭാവത്തിൽ അവളവന്റെ മുഖത്തെക്ക് നോക്കി.. എന്താ മിസ്സ് ദേവേഭദ്ര.. എന്താ നീ എന്നെ ഇങ്ങനെ നോക്കുന്നത്.. ഞാൻ പറഞ്ഞത്നിനക്ക് ഇനിയും മനസ്സിലായില്ലെന്നുണ്ടോ. എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട് അതിനു എനിക്കൊരു ഭാര്യയെ വേണം.. ഒരു പെണ്ണിന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാനോ സ്നേഹിക്കാനോ ഒന്നും എനിക്ക് കഴിയില്ല അപ്പോൾ പിന്നെ ഞാൻ കണ്ടെത്തിയ മാർഗമാണ് ഈ കോൺട്രാക്ട് മാര്യേജ്. കുറെ നാളായി അതിനു പറ്റിയൊരു ആളെ അന്വേഷിച്ചു നടക്കുകയാരുന്നു ഞാൻ. അപ്പോൾ നീ കരുതും കാശ് എനിക്ക് അതിനു ഒരാളെ കിട്ടാൻ ആരുന്നോ പാടെന്നു.. എടുത്ത് ചാടി ഏതെങ്കിലും ഒരുത്തിയെ പിടിച്ചെന്റെ ഭാര്യയായി അഭിനയിപ്പിക്കാൻ കഴിയില്ലല്ലോ.. കാശ് വാങ്ങുന്നതിന്റെ നന്ദി കാണിച്ചില്ലേലും ഞാൻ പറയുന്നതൊക്കെ അത് പോലെ ചെയ്യുന്നവൾ എങ്കിലും ആകണ്ടേ. അങ്ങനെ ചെയ്യണമെങ്കിൽ അവർക്ക് കാശിനു അത്രയും ആവിശ്യം ഉണ്ടായിരിക്കണം.. അങ്ങനെ ആവിശ്യം ഉള്ള ഒരാളെ തേടി നടന്ന ഒടുക്കം ഒട്ടും പ്രേതീക്ഷിക്കാതെയാ രവി ഡോക്ടർ നിന്റെ പേര് എന്റെ മുന്നിലേക്ക് എത്തിച്ചത്.. അത് കേട്ടതും ചെറിയൊരു ഞെട്ടൽ അവളുടെ മുഖത്തു അവൻ കണ്ടു.. ഇരയെ കിട്ടിയ വേട്ടക്കാരനെ പോലെ അവനവളുടെ മുഖത്തേക്ക് തന്നെ നോക്കി. നിന്റെ അത്രയും കാശിനു ആവിശ്യമുള്ള ആരുമിപ്പോൾ ഉണ്ടാകില്ല. മ്മ്.. അവളൊന്നു മൂളി.. അവൻ പറഞ്ഞത് സത്യമല്ലേ.. ഇത്രയും വലിയ തുക അത് ഉണ്ടേൽ മാത്രമേ അമ്മയുടെ ഓപ്പറേഷൻ നടക്കൂ.. ഓരോ നിമിഷവും അമ്മയുടെ ജീവൻ തന്റെ കയ്യിലാണ്. അമ്മയില്ലാതെ. അവളുടെ തൊണ്ടയിൽ നൊമ്പരം തിങ്ങി വന്നു.. ഇനിയും ഒരുപാട് വലിച്ചു നീട്ടാൻ എനിക്ക് താല്പര്യമില്ല ദേവഭദ്ര.. ഞാനുമായുള്ള ഡീലിന് നിനക്ക് സമ്മതം ആണേൽ ആ നിമിഷം നിന്റെ അക്കൗണ്ടിലേക്കു ക്യാഷ് എത്തും. ഒരു തടസ്സവും കൂടാതെ നിന്റെ അമ്മയുടെ ഓപ്പറേഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്യും. ബാക്കി എന്തോ പറയാൻ വന്നെങ്കിലും അവനതു നിർത്തി.. ഇന്ന് മുഴുവൻ നീ ഇരുന്ന് ആലോചിക്കു തീരുമാനം എന്താണെങ്കിലും രവി ഡോക്ടറെ അറിയിച്ചാൽ മതി... അമ്മയുടെ ജീവൻ രക്ഷിക്കാൻ അവളുടെ മുന്നിൽ മറ്റൊരു വഴിയില്ലെന്ന് അവന് അറിയാമായിരുന്നു. നല്ലത് പോലെ ആലോചിക്ക് നീ.. ഇപ്പോൾ നിന്റെ അമ്മയുടെ ജീവൻ നിന്റെ കൈയിലാണെന്നു മറക്കരുത് നീ. വരട്ടെ.. അവനൊരു ഗൂഡമായ ചിരിയോടെ നടന്ന നീങ്ങുന്നതും നോക്കി എല്ലാം തകർന്നവളെ പോലെ നിന്നവൾ.. അവന്റെ ബൂട്ടിന്റെ ശബ്ദ‌ം അകലേക്ക് പോയി മറഞ്ഞിട്ടും അവൾക്കു അവിടുന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല.. അകത്തു അവളുടെ തിരുമാനത്തിൽ കഴിയുന്നൊരു ജീവൻ ഏതു നിമിച്ചാവും പൊലിഞ്ഞു പോകാൻ കാത്തു കിടപ്പുണ്ടായിരുന്നു... ശിവരെഞ്ജന്റെ കാലടികൾ അകന്ന് നീങ്ങിയതും തളർച്ചയോടെ ചുമരിലേക്ക് ചാരി നിന്നവൾ. അവൻ പറഞ്ഞിട്ട് പോയതും മരണത്തോട് മല്ലിട്ട് അകത്തു കിടക്കുന്ന തന്റെ അമ്മയുടെ മുഖവുമൊക്കെ അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഈശ്വരാ.. ഞാൻ ഇനി എന്ത് ചെയ്യും. അയാളോട് എന്ത് തീരുമാനം പറയും ഞാൻ.. എന്റെ അമ്മ.. അവൾ നെഞ്ചിൽ കൈ വെച്ച് വേദനയോടെ നിന്നു. അമ്മയുടെ ജീവൻ എങ്ങനെയും രക്ഷിച്ചേ മതിയാവൂ. അമ്മയുടെ ഓപ്പറേഷൻ നടക്കണമെങ്കിൽ അയാളുടെ ആവിശ്യം ഞാൻ അംഗീകരിക്കണം.. അതെ എനിക്ക് അയാളോട് യെസ് പറയുകയല്ലാതെ മറ്റൊരു വഴിയുമില്ല.. അമ്മയുടെ ഓപ്പറേഷൻ നടക്കണം. പഴയ പോലെ ആരോഗ്യത്തോടെ അമ്മ തനിക്ക് ഒപ്പം വേണം.. അവൾക്ക് ഇനിയൊന്നും കൂടുതൽ ആലോചിക്കാൻ ഇല്ലായിരുന്നു.. ഉറച്ച തീരുമാനത്തോടെ ഡോക്‌ടർ രവിയുടെ ക്യാബിൻ ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു അമ്മയുടെ ഓപ്പറേഷൻ.. ഡോക്ടർ.. അവളുടെ വിളി കേട്ടതും അയാൾ മുഖമുയർത്തി നോക്കി.. പറഞ്ഞോളൂ ഭദ്രേ.. എന്താ താൻ ആലോചിച്ചോ. യെസ് ഡോക്ടർ. എനിക്ക് സമ്മതമാണ്. വളരെ നല്ല തീരുമാനം ഭദ്രേ.. രവിയുടെ മുഖത്തു നല്ല സന്തോഷമുണ്ടായിരുന്നു.. ഭദ്രയുടെ ഒരു വാക്ക് കൊണ്ട് മാറുന്നത് അവളുടെ മാത്രം ജീവിതമല്ല തന്റെ കൂടിയാണ്.. ഈ ഹോസ്പിറ്റലിൽ എത്ര വർഷം ഇരുന്നാലും കിട്ടാത്ത ക്യാഷ് ആണ് അവൻ തനിക്ക് ഓഫർ ചെയ്തിരിക്കുന്നത്. ഭദ്രക്ക് മനസ്സിലായി ഡോക്ടർക്കും ഇതിലൊരു ലാഭം ഉണ്ടെന്നു.. ഒന്നും കാണാതെ തന്നെ സഹായിക്കാൻ വന്ന് ദൈവദൂതൻ ഒന്നുമല്ല ഇയാളെന്നു. പക്ഷെ ഈ നിമിഷം അവൾക്കു ശിവനും രവിയുമൊക്കെ സഹായികൾ തന്നെയാരുന്നു. തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ വന്നവർ.. അവർക്ക് അവരുടേതായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും അങ്ങനെ വിശ്വസിക്കാൻ ആരുന്നു അവൾക്കു ഇഷ്ടം. താൻ എങ്കിൽ പോയിക്കോ. ഞാൻ സാറിനെ വിളിച്ചു താൻ സമ്മതിച്ച കാര്യം പറയട്ടെ.. പിന്നെ താൻ ഒന്നും കൊണ്ടും പേടിക്കണ്ട ഇനി തന്റെ അമ്മയുടെ ഓപ്പറേഷൻ കാര്യങ്ങൾ എല്ലാം ഞങ്ങൾ നോക്കിക്കോളാം.. എത്രയും വേഗം അതിനുള്ള കാര്യങ്ങൾ ചെയ്യാം. രവി പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ഈ കുറഞ്ഞ സമയം കൊണ്ട് എത്രത്തോളം ടെൻഷൻ അടിച്ചാണ് താൻ നിന്നതെന്നു തനിക്ക് മാത്രമേ അറിയൂ.. ഒന്ന് വിഷമം പറയാൻ പോലും ആരുമില്ലാതെ ആകെ ഒറ്റപ്പെട്ടു.. അമ്മയുടെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യുമെന്ന് അറിയാതെ ഉരുകി നിൽക്കുവായിരുന്നു. തന്റെ ഒരു തീരുമാനം കൊണ്ട് തന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടിരിക്കുന്നു... ആശ്വാസത്തോടെ ശ്വാസമൊന്നു വലിച്ചു വിട്ടവൾ. നന്ദി ഡോക്ടർ ഒരുപാട് നന്ദി.. ഏയ് ഭദ്രേ എന്തിനാടോ. അങ്ങനെയല്ല ഡോക്ടർ എന്ത് ചെയ്യുമെന്ന് അറിയാതെ നിന്ന് സമയത്ത് എനിക്ക് ഒരു വഴി കാണിച്ചു തന്നതിന് ഒരുപാട് നന്ദി. അല്ലെങ്കിൽ ഞാൻ ഒറ്റക്ക്.. അകത്തു കിടക്കുന്ന എന്റെ അമ്മ.. സങ്കടം കൊണ്ട് നെഞ്ചോക്കെ വിങ്ങിയതും പെട്ടന്ന് പുറത്തേക്ക് പോയവൾ.. ഭദ്ര പോകുന്നതും നോക്കി ഒരു നിമിഷം രവി അങ്ങനെ തന്നെ നിന്നു. എവിടെയോ ഉള്ളിൽ അവളോട് അയാൾക്കു അലിവ് തോന്നി.. പെട്ടന്ന് തലയൊന്നു കുടഞ്ഞിട്ട് തന്റെ ജോലി തുടർന്ന്. രവിയെ കണ്ട് പുറത്തേക്ക് ഇറങ്ങിയതും പുറത്ത് നിൽക്കുന്ന ആളെ കണ്ട് അവൾ അവന് അടുത്തേക്ക് ഓടി.. അച്ചു.. എന്താടി എന്താ ആന്റിക്ക് പറ്റിയത്.. എല്ലാം ഞാൻ പറയാം നീ വാ. അവനെയും കൂട്ടിയവൾ പതിയെ നടന്നു. അച്ചു. അർജുൻ അതാണ് അവന്റെ പേര് ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതലുള്ള കൂട്ടാണ്.. അടുത്ത് കുറച്ചു കൂട്ടുകാരൊക്കെ ഉണ്ടെങ്കിലും അവനെ കഴിഞ്ഞേ ഇപ്പോ അവരൊക്കെ ഉള്ളു... പാവം എങ്ങനെയോ അറിഞ്ഞു ഓടി വന്നതാണ്. തിരക്കിന് ഇടയിൽ അവനോട് പറയാനൊക്ക വിട്ട് പോയി. അർജുനോട് എല്ലാം പറഞ്ഞു കഴിഞ്ഞതും ഒരൽപ്പം ആശ്വാസം തോന്നിയവൾക്കു.. എന്നാലും ഭദ്രേ.. എനിക്ക് അറിയാം പറയാൻ പോകുന്നത് എന്താണെന്നു. വേണ്ടെടാ ഈ കാര്യത്തിൽ എനിക്ക് ഒരു തീരുമാനമെ ഉള്ളൂ നിന്നെ കൊണ്ടോ എന്നെ കൊണ്ടോ പറ്റില്ല ഇത്രയും തൂകയുണ്ടാക്കാൻ. അവൾ പറഞ്ഞത് ശെരിയാണെന്ന് അവനും അറിയാവുന്ന കാര്യം ആണല്ലോ.. തന്നെ കൊണ്ട് പറ്റില്ല ഇത്രയും വലിയ തുക സംഘടിപ്പിച്ചു കൊടുക്കാൻ.. അതുമല്ല സമയവും വളരെ കുറവാണു. അർജുനും നിസ്സഹായനായി അവളെ നോക്കി.. സാരമില്ലടാ എൻ്റെ അമ്മയുടെ ജീവനേക്കാൾ വലുതല്ലല്ലോ. ഒരു വർഷത്തെ കാര്യമല്ലേ ഉള്ളൂ.. അല്ലേലും ഇത്രയും വലിയ തുക ആരെങ്കിലും വെറുതെ തരുമോ അവർക്കും വേണ്ടേ എന്തേലും നേട്ടം.. എന്തോ എനിക്ക് ഇതൊന്നും സമ്മതിച്ചു തരാൻ പറ്റുന്നില്ല പക്ഷെ സാഹചര്യം.. എന്തായാലും ഞാൻ നിന്റെ കൂടെയുണ്ട്.. അവൻ ഉറപ്പ് പോലെ പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു. എന്നാൽ അവരെ രണ്ട് പേരെയും ശ്രദ്ധിച്ചു കുറച്ചു മാറി നിന്നവനെ അവര് രണ്ട് പേരും കണ്ടതുമില്ല.. എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ അവര് പോകുന്നതും നോക്കി അവനും അവിടെ നിന്ന് മറഞ്ഞു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50589/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
"അമ്മേ, ജോത്സ്യൻ പറഞ്ഞ കാര്യം ഓക്കേ ഓക്കേ. പക്ഷേ, പക്ഷേ അവളുടെ പ്രായം... ഗംഗ മോൾക്ക് ഇപ്പോൾ വയസ്സ് 17 ആയതേ ഉള്ളൂ. 18 തികയാതെ കല്യാണം നടത്താൻ പാടില്ല. അത് നിയമപരമായി കുറ്റവുമാണ്. അതുമല്ല അവൾ പഠിച്ചു കൊണ്ടിരിക്കുകയല്ലേ." ചന്ദ്രസേനൻ അമ്മ നാരായണിയോട് പറഞ്ഞു. "എന്തു കുറ്റം എന്നാണ് നീ പറയുന്നത്? ഈ നിയമം ഒക്കെ പറഞ്ഞു നമ്മുടെ കുഞ്ഞിനെ ബലിയാടാക്കാൻ നമുക്ക് പറ്റുമോ? കണ്ണടച്ച് തുറക്കും മുമ്പ് അവൾക്ക് 18 തികയുകയും ചെയ്യും. പിന്നെ അവളുടെ പഠിത്തം. അവളെ പഠിപ്പിക്കാൻ പറ്റുന്ന ഒരു ബന്ധം നമ്മൾ കണ്ടെത്തിയാൽ പോരെ മോനേ ?" നാരായണി ചോദിച്ചു. "അതു മാത്രമേയുള്ളൂ... അമ്മേ? അവൾ ഒരു ചെറിയ കുട്ടിയാണ്. ഭാര്യ ആവാനും കുടുംബിനി ആവാനും അമ്മയാവാനും ഉള്ള പക്വത ഒന്നും അവൾക്ക് ആയിട്ടില്ല. നമ്മൾ അതും കൂടി മനസ്സിലാക്കണ്ടേ? " ചന്ദ്രസേനൻ തന്റെ പ്രയാസം ഉള്ളിൽ ഒതുക്കിക്കൊണ്ട് ചോദിച്ചു. "പെൺകുട്ടികൾ പെട്ടെന്ന് പക്വമതികൾ ആകും. അത് നിനക്കറിയോ? എന്നെ നിന്റെ അച്ഛൻ കല്യാണം കഴിക്കുമ്പോൾ എനിക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പതിനാറാമത്തെ വയസ്സിൽ നീ ജനിച്ചു. അന്ന് ഞാൻ ഒരു അമ്മയായി. അതുകൊണ്ട് ഇപ്പോൾ എന്തായി എനിക്ക് 58 വയസ്സായപ്പോൾ നിനക്ക് പ്രായം 42. എന്റെ പേരക്കുട്ടിക്ക് ഒരു കുട്ടി ഉണ്ടായാൽ, അതിനെ കാണാനുള്ള യോഗം എനിക്കുണ്ടാവും." നാരായണി വളരെ സന്തോഷത്തോടെ വിശദീകരിച്ചു. "അമ്മ പറയുന്നതൊക്കെ ശരി തന്നെ പക്ഷേ, അത് അന്നത്തെ കാലം... അതു പോലെയാണോ ഇന്ന്? ഇന്നത്തെ കാലത്ത് ഇങ്ങനെ ഒന്നും നടക്കാറില്ലല്ലോ? ഈ കുട്ടിക്കളിയും കളിച്ച് നടക്കുന്നവളെ പിടിച്ച് കല്യാണം കഴിപ്പിച്ചാൽ എന്താ ഉണ്ടാവുക എന്ന് ആർക്കറിയാം?" ചന്ദ്രസേനൻ പറഞ്ഞു. "ചേട്ടൻ പറയുന്നതൊക്കെ ശരിയാണ്, പക്ഷേ അവളുടെ ജാതക വശാൽ അവൾക്ക് പിന്നെ മംഗല്യ യോഗം ഉള്ളത് 35 വയസ്സ് കഴിഞ്ഞാണ്. അതു വരെ അവളെ നമ്മൾ ഇവിടെ കല്യാണം കഴിപ്പിക്കാതെ വെച്ചു കൊണ്ടിരിക്കാൻ പറ്റുമോ? അവളെ അങ്ങനെ ഇരുത്തിയിട്ട് കാവേരി മോൾക്ക് കല്യാണം ആലോചിക്കാൻ പറ്റുമോ?" ഗംഗയുടെ അമ്മ നന്ദിനി ചോദിച്ചു. "ങ്ഹും.. നീ പറയുന്നതിലും കാര്യമുണ്ട്." ചന്ദ്രസേനൻ അതിന് മറുപടിയൊന്നും പറയാതെ വെറുതെ ഒന്ന് മൂളി. " ഇപ്പോൾ ഇവളുടെ വിവാഹം നടത്തിയില്ലെങ്കിൽ, മുന്നോട്ടുള്ള ജീവിതത്തിൽ പല പ്രശ്നങ്ങളും പറഞ്ഞിട്ടുണ്ട്. പ്രണയിക്കാം, ആചാര വിരുദ്ധ വിവാഹം ആകാം. വിവാഹ മോചനവും പറഞ്ഞിട്ടുണ്ട്." നന്ദിനി കൂട്ടിച്ചേർത്തു. "അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ വിവാഹം കഴിച്ചതിനു ശേഷവും അതൊക്കെ ആവർത്തിച്ചൂ കൂടെ? വിവാഹ അനന്തര പ്രണയത്തിൽ ചെന്ന് ചാടി അത് അവളുടെ ഡിവോഴ്സു വരെ എത്തിക്കൂടായ്കയില്ല. അപ്പോഴും പ്രശ്നം ആവില്ലേ?" ചന്ദ്രസേനൻ ചോദിച്ചു. "അങ്ങനെയൊക്കെ ഉണ്ടാകും എന്ന് നമുക്ക് ഇപ്പോൾ ചിന്തിക്കാൻ പറ്റുമോ മോനെ? പിന്നെ അങ്ങനെ സംഭവിച്ചാൽ, അത് എന്റെ കൊച്ചിന്റെ വിധി എന്നല്ലാതെ വേറെ എന്താ പറയുക." നാരായണി സൂചിപ്പിച്ചു. " ഏതായാലും ഞാനൊന്ന് രാജനോടും പിന്നെ ഇവളുടെ വല്യേട്ടൻ സോമൻ അളിയനോടും സംസാരിക്കട്ടേ... അവരും ഒന്ന് അറിഞ്ഞിരിക്കണമല്ലോ കാര്യങ്ങളൊക്കെ." ചന്ദ്രസേനൻ പറഞ്ഞു. "അതെന്തായാലും വേണം മോനെ, അവർക്ക് ആർക്കെങ്കിലും എതെങ്കിലും നല്ല പിള്ളേരെ അറിയാമെങ്കിൽ, അത് നമുക്ക് ആലോചിക്കാമല്ലോ..." നാരായണി പറഞ്ഞു. " അല്ല മോളു എന്ത്യേ? ട്യൂഷൻ കഴിഞ്ഞ് എത്തിയില്ലേ?" ചന്ദ്രസേനൻ ഗംഗയെ പറ്റി തിരക്കി. "ഇന്ന് അതിന് ട്യൂഷൻ ഉണ്ടായില്ല. ആലീസ് മോളുടെ വീട്ടിൽ പോയിരിക്കുകയാണ്. നാളയേ എത്തു." നന്ദിനി പറഞ്ഞു തീരുന്നതിനു മുമ്പേ ചന്ദ്രസേനൻ ചോദിച്ചു. " എന്നിട്ട് എവിടെ പോയി കുഞ്ഞിയെയും കാണുന്നില്ലല്ലോ? " " കുഞ്ഞി കോലോത്ത് പാലു കൊടുക്കാൻ വേണ്ടി പോയപ്പോൾ അവളും കൂടെ കൂടി. കോലോത്തമ്മയെ കണ്ടിട്ട് കുറച്ചു നാളുകളായി എന്നു പറഞ്ഞു കൊണ്ട് പോയിരിക്കുകയാ..." നന്ദിനി മറുപടി നൽകി. "കണ്ടില്ലേ ഇപ്പോഴും കുട്ടിക്കളി മാറാത്ത പെൺകുട്ടിയാണ് അവളെയാണ് പിടിച്ചു കെട്ടിക്കാൻ പോകുന്നത്? എന്തൊക്കെയാണാവോ ഉണ്ടാവുക എന്ന് ആർക്കറിയാം." എന്നു പറഞ്ഞു കൊണ്ട് ചന്ദ്രസേനൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. "അവൻ പറയുന്നതിലും കാര്യമുണ്ട് മോളെ. പക്ഷേ പണിക്കര് പറയുന്ന കാര്യങ്ങളൊക്കെ അച്ചട്ടാണ്... അതാണ് എനിക്ക് പേടി...." നാരായണീ പറഞ്ഞു. "ആരോടാണ്, എപ്പോൾ എന്താണ് പറയേണ്ടതെന്ന് പോലും അറിഞ്ഞു കൂടാത്ത പെണ്ണാണ്. അവള് മറ്റൊരു വീട്ടിൽ കയറി ചെല്ലുമ്പോൾ എന്തൊക്കെയാണ് ഉണ്ടാവുകയെന്ന് ആർക്കറിയാം... ദൈവം തന്നെ തുണ." നന്ദിനി സ്വയം എന്നോണം പറഞ്ഞു. "മോളൂനെ കാര്യങ്ങൾ അറിയിക്കണ്ടേ നന്ദു... അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. കൊച്ചിന് എല്ലാം മനസ്സിലാകും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്." നാരായണി പറഞ്ഞു. "അമ്മേ; അവളോട് അമ്മ തന്നെ പറഞ്ഞാൽ മതി. അമ്മ പറയുന്നത് അവൾ അംഗീകരിക്കു, അവൾക്ക് മനസ്സിലാവുകയുള്ളൂ. ഞാനെന്തെങ്കിലും പറയാൻ ചെന്നാൽ അവൾ എന്റെ മേലെ മെക്കിട്ട് കേറും.." നന്ദിനി അറിയിച്ചു. " പോയിട്ട് കുറച്ചു നേരം ആയല്ലോ എന്തേ കാണാത്തത്? " നാരായണി തിരക്കി. "വരുന്നുണ്ടാവും രണ്ടും കൂടി അല്ലേ പോയിരിക്കുന്നത്. വഴിയിൽ കിടന്ന് തല്ലു കൂടാതിരുന്നാൽ മതി." നന്ദിനി. "ഹേയ്, അങ്ങനെയൊന്നും ചെയ്യില്ല അവർ ഇപ്പോൾ കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ" നാരായണി പറഞ്ഞു ഇതാണ് ചന്ദ്രോത്ത് വീട്ടിലെ പ്രധാന കഥാപാത്രങ്ങൾ. ചന്ദ്രസേനനും നന്ദിനിക്കും രണ്ട് പെൺമക്കൾ. മൂത്ത മകൾ ഗംഗ, രണ്ടാമത്തെ മകൾ കാവേരി. രണ്ടുപേരും പഠിക്കാൻ മിടുക്കികൾ. ഗംഗ ഇപ്പോൾ പ്ലസ്ടുവിനും കാവേരി പത്താം ക്ലാസിലും പഠിക്കുന്നു. മുത്തശ്ശി നാരായണിയുടെ സ്നേഹനിധികളാണ് ഗംഗയും കാവേരിയും. പത്മനാഭകോവിലകം എന്ന കോലോത്തു നിന്ന് മടങ്ങി വരുകയാണ് ഗംഗയും കാവേരിയും. വളരെ അടക്കത്തോടും ഒതുക്കത്തോടും കൂടി മുഖം താഴ്ത്തിയാണ് ഗംഗ നടന്നു വരുന്നത്. അതേ സമയം കാവേരി കുറച്ച് വായാടിയും തന്റടിയും ആണ്. അവൾ ചുറ്റുവട്ടങ്ങൾ ഒക്കെ നോക്കി വിശദമായി വീക്ഷിച്ചു മാത്രമേ നടക്കാറുള്ളൂ. "ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം കുഞ്ഞി. ഇങ്ങനെ വഴിയെ പോകുന്നവരോടും വരുന്നവരോടും ഒക്കെ സംസാരിച്ചു കൊണ്ട് നടന്നാൽ, ആളുകൾ നമ്മളെപ്പറ്റി എന്താ പറയാ എന്ന് നിനക്കറിയോ?" ഗംഗ സൗമ്യമായി അനിയത്തിയോട് ചോദിച്ചു. "ഓ ഈ പറയുന്ന ആള് മോശമൊന്നുമല്ലല്ലോ... ഇന്നാള് വരെയും എന്നെപ്പോലെ തന്നെ ആയിരുന്നില്ലേ? ചേച്ചിയുടെ പ്രായം എത്തുമ്പോൾ ഞാനും ചേച്ചിയെ പോലെ തന്നെ മാറും." കാവേരി പറഞ്ഞു. "അങ്ങനെ ആയാൽ വളരെ നല്ലത്?" ഗംഗ കാവേരിയെ പിന്താങ്ങി. "പിന്നെ കോവിലകത്തെ ആ ചേട്ടനില്ലേ, നരസിംഹൻ... അയാൾ ചേച്ചിയെ തന്നെ നോക്കി കൊണ്ടു നിൽപ്പുണ്ടായിരുന്നു. ഒരു വായ് നോക്കി ആണെന്നാണ് എനിക്ക് തോന്നുന്നത്." കാവേരി പറഞ്ഞു. " അയാൾ നോക്കിയെന്ന് നീ എങ്ങനെ കണ്ടു? " " ഞാൻ അയാളെ നോക്കി അപ്പോൾ കണ്ടു. " " അപ്പോൾ നീയും വായ് നോക്കി അല്ലേ? " "ശ്ഛെ... ഒന്നു പോ ചേച്ചി... ഞാൻ ആരെയും വായ് നോക്കാറില്ല." അവൾ മുഖം ഏറ്റു പിടിച്ചു കൊണ്ട് പറഞ്ഞു. "കുഞ്ഞിയുടെ മോന്ത വീർത്തല്ലോ.. ഇങ്ങനെ ബലൂൺ പോലെ വീർക്കണ മോന്ത കാണാൻ നല്ല രസമാണ്..." ഗംഗ ചിരിച്ചു കൊണ്ട് പറഞ്ഞു. കാവേരി തന്റെ മുഖം കൊണ്ട് ഗംഗയേ നോക്കി ഗോഷ്ടി കാണിച്ചു കൊണ്ടു മുന്നോട്ട് ഓടി. "എടി കുഞ്ഞി ഓടാതെ... " " എന്തിനാ എന്നെ പിച്ചാനല്ലേ? " " ഇല്ല ഞാൻ പിച്ചില്ല നിന്നെ... ഈ വഴിയിൽ വച്ച് ഞാൻ അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നുണ്ടോ? " " എന്നെ ചെയ്തിട്ടുണ്ടല്ലോ" "അത് നമ്മൾ ചെറുതായിരുന്നപ്പോളല്ലേ... ഇപ്പോൾ അങ്ങനെ ചെയ്ത നാണക്കേടാ..." "ഹെന്റെ പൊന്നോ... ഇത് എന്റെ ഗംഗേച്ചി തന്നെയാണോ?" "അതെന്താടി ഇപ്പോൾ എനിക്ക് വല്ല കൊമ്പും മുളച്ചോ?" " ഇന്നാള് വരെയും വഴിയിൽ വച്ച് എന്നെ പിച്ചിയിട്ടുള്ള ആളാണ്... ഇപ്പൊ പെട്ടെന്ന് നല്ല പുള്ളി ആവുന്നത്... അതിരിക്കട്ടെ എന്തെങ്കിലും ചുറ്റിക്കളി ഉണ്ടോ ഈ പ്ലസ് ടുവിന്." "ഹേയ് അങ്ങനെയൊന്നുമില്ല. നീ എന്താണ് ഇപ്പോൾ പെട്ടെന്ന് അങ്ങനെ ചോദിച്ചത്?" അവൾ വല്ലാതെയായി. " ഇല്ല ഇപ്പോഴത്തെ പെട്ടെന്നുള്ള അടക്കവും ഒതുക്കവും വലിയ പെണ്ണായെന്ന ഒരു ചിന്തയും ഒക്കെ കണ്ടിട്ട് ചോദിച്ചതാണ്." അവർ നടന്നു ഗ്രാമത്തിലെ നാൽക്കവലയിൽ എത്തി. പച്ചക്കറിക്കടയും, പലചരക്ക് കടയും, മുറുക്കാൻ കടയും ഒക്കെയുള്ള ഒരു ഗ്രാമീണ നാൽക്കവല. " എവിടെ പോയിട്ട് വരുന്നു ചേച്ചിയും അനിയത്തിയും കൂടി..." തൊട്ടടുത്ത കടയിൽ നിന്ന് ഇറങ്ങി വന്ന കുഞ്ഞാനമ്മ ചോദിച്ചു. "ങ്ഹാ...! അമ്മാമ്മേ, ഞങ്ങൾ കോവിലകത്ത് പാലു കൊടുക്കാൻ വേണ്ടി പോയതാ... അമ്മാമ്മ എവിടെ പോയിട്ട് വരുന്നു?" ഗംഗ മറുപടി നൽകി കൊണ്ട് ചോദിച്ചു. "മോളുടെ അത്രടം വരെ പോയിട്ട് വരുന്ന വഴിയാണ് മക്കളെ. ഒരു ഉപ്പു നാരങ്ങാവെള്ളം മേടിച്ചു കഴിക്കാൻ കയറിയതാ. പേരക്കിടാവിന്റെ കൊച്ചിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. അതിനു പോയിട്ട് അവരു വിട്ടില്ല. പിന്നെ ഞാനങ്ങ് നിർബന്ധം പിടിച്ചു പോന്നതാ..." കുഞ്ഞാനമ്മ അവരോട് വിശദമാക്കി. " റോസിലി ചേച്ചിയുടെ വീട്ടിലാണോ പോയെ? എന്താണ് അവിടുത്തെ ചേച്ചിയുടെ പേര്? മറന്നു പോയല്ലോ?" കാവേരി ചോദിച്ചു. "അതെ.. അവളുടെ മോളുടെ പേര് ഷൈമ... ഷൈമക്ക് ജനിച്ച കൊച്ചിന്റെ പേര്... എന്തോന്നാണ്... വായക്ക് കൊള്ളാത്ത ഒരു പേരാണ് ഇട്ടേക്കണത്..." കുഞ്ഞാനമ്മ ഒന്ന് തപ്പി തടഞ്ഞു. " ഞാൻ അവനെ എന്റെ കെട്ടിയോന്റെ പേര് വെച്ചാ വിളിക്കണെ അന്തോണി എന്ന്." കുഞ്ഞാനമ്മ വ്യക്തമാക്കി. " അന്തോണി നല്ല പേരാണല്ലോ? " ഗംഗ പറഞ്ഞു. "ഗംഗ മോൾക്ക് അതു മനസ്സിലായി. പക്ഷേ എന്റെ മോൾക്ക് അത് പിടിച്ചിട്ടില്ല... അത് പഴയ പേരായി പോയി എന്ന അവള് പറയണേ... ആണോ മക്കളെ നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?" കുഞ്ഞാനമ്മ പറഞ്ഞു. " ഇല്ല അമ്മാമ്മേ, എനിക്ക് ഇഷ്ടമാണ് ഇങ്ങനെയുള്ള സിമ്പിൾ പേരുകൾ എല്ലാം... വിളിക്കാനും കേൾക്കാനും എന്താ രസം... " ഗംഗ പറഞ്ഞു. " ചേച്ചിക്ക് മാത്രമല്ല എനിക്കും ഇഷ്ടമാണ്... " കാവേരിയും വിട്ടു കൊടുത്തില്ല. "അതിരിക്കട്ടെ നാരായണി എന്തു പറയുന്നു? കുറെ നാളായി അങ്ങോട്ടൊക്കെ വന്നിട്ട്? അമ്പലത്തിലേക്ക് ഒന്നും പോകാറില്ലേ?" കുഞ്ഞാനമ്മ ചോദിച്ചു "മുത്തശ്ശി സുഖമായിരിക്കുന്നു. ഇപ്പോൾ അമ്പലത്തിൽ പോക്ക് ഒക്കെ ഇത്തിരി കുറവാണ്. ഒറ്റയ്ക്ക് പോകാൻ വയ്യാത്ത കൊണ്ട്, എല്ലാ ദിവസവും പോകാറില്ല..." ഗംഗ പറഞ്ഞു. "ങ്ഹാ....! എല്ലാവരുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെ... ഓരോ ദിവസം ചെല്ലുന്തോറും പ്രായം ഏറിയേറി വരികയാണ്... ഇനി എനിക്കും ഇങ്ങനെ എത്രകാലം പോയി വരാൻ പറ്റും എന്ന് ആർക്കറിയാം?" കുഞ്ഞാനമ്മ സ്വയം എന്നോണം പറഞ്ഞു. അതു കേട്ട് കാവേരിക്ക് ചിരി വന്നു. ഒരു പുച്ഛം കലർന്ന ചിരി. അവളത് ചുണ്ട് കടിച്ചു പിടിച്ചടക്കി. അത് ശ്രദ്ധയിൽപ്പെട്ട ഗംഗ അവളുടെ കയ്യിൽ പിടിച്ച് ഒന്ന് നുള്ളി. ആ നുള്ളേറ്റതും അവളുടെ ഭാവം മാറി. ചുണ്ടുകൾ കൂർപ്പിച്ച് മുഖം വീർപ്പിച്ചു നടന്നു. "എന്താണ് രണ്ടുപേരും പെട്ടെന്ന് നിശബ്ദരായത്?" കുഞ്ഞാനമ്മ അവരോട് ചോദിച്ചു. "ഒന്നുമില്ല അമ്മാമ്മേ.. അമ്മാമ്മ പറയണത് കേട്ട് നടക്കുകയാണ്." ഗംഗ മറുപടി നൽകി. അപ്പോഴേക്കും അവർ നടന്ന് ചന്ദ്രോത്ത് വീടിന് അടുത്തെത്തി. "അമ്മാമ്മേ വരൂ കയറിയിട്ട് പോകാം.." ഗംഗ കുഞ്ഞാനമ്മയെ വീട്ടിലേക്ക് വിളിച്ചു. "ഇപ്പോൾ കയറുന്നില്ല മോളെ... ഞാൻ പിന്നീട് വരാം നാരായണിയോട് പറഞ്ഞേക്ക്.." കുഞ്ഞാനമ്മ അതു പറഞ്ഞു കൊണ്ട് മുന്നോട്ടു നടക്കാൻ തുടങ്ങി. "എടി കുഞ്ഞു നീ അങ്ങനെ പോയാൽ എങ്ങനെ ശരിയാകും. ഇങ്ങോട്ട് കേറി വാടി..." വീടിന്റെ വരാന്തയിൽ തന്നെ ഇരിക്കുകയായിരുന്ന നാരായണി, തന്റെ പേരക്കുട്ടികളോട് യാത്ര പറഞ്ഞു പോകുന്ന കുഞ്ഞാനമ്മയെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് വിളിച്ചു. "ങ്ഹാ... നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ?" എന്ന് ചോദിച്ചു കൊണ്ട് ഗംഗക്കും കാവേരിക്കും പുറകെ കുഞ്ഞാനമ്മ നാരായണിയ്ക്ക് അടുത്തേക്ക് നടന്നു. " നീ ഈ വയസ്സാൻ കാലത്ത് ഒറ്റക്ക് എവിടെ പോയിട്ട് വരികയാണ്? " നാരായണി ചോദിച്ചു. അപ്പോഴേക്കും ഗംഗയും കാവേരിയും ഒപ്പം കുഞ്ഞാനമ്മയും നാരായണിക്ക് അരികിൽ എത്തി. "ഓഹ്... ഒന്നും പറയണ്ടടി... മൂത്ത മോളുടെ പേരകുട്ടിക്ക് ഒരു വയസ്സ് ആയി അതിന്റെ കേക്ക് മുറിയും പരിപാടിയും ആയിരുന്നു. അതിന് പോയതാ... അല്ല നീ എന്താ ഇവിടെ ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ...?" കുഞ്ഞാനമ്മ തിരക്കി. "അതേടി... മൂന്നാത്തി തങ്കമ്മയെ നോക്കി നിൽക്കുകയാണ്..." നാരായണി പറഞ്ഞു. "എന്താടി ഈ വയസ്സാൻ കാലത്ത്..?" കുഞ്ഞാനമ്മ കളിയാക്കി ചോദിച്ചു. "വയസ്സാൻ കാലത്താടി ഒരു കൂട്ട് വേണ്ടത്... ഇനി ഞാൻ വേറെ വല്ലതും പറഞ്ഞേനെ... എന്റെ കുഞ്ഞുമക്കൾ ഇവിടെ നിൽക്കുന്നു. അത് നിന്റെ ഭാഗ്യം..." നാരായണി അതു പറഞ്ഞതും ഇരുവരും പൊട്ടിച്ചിരിച്ചു. അതു കേട്ട് ഗംഗയും കാവേരിയും അടക്കിപ്പിടിച്ച് ചിരിച്ചു. "എന്റെ കുഞ്ഞിന് ഒരു കാര്യം ആലോചിക്കണം... നിന്റെ അറിവിൽ ഏതെങ്കിലും നല്ല പയ്യന്മാർ ഉണ്ടോ?" ചിരി നിർത്തിയ ഉടൻ നാരായണി ചോദിച്ചു . അത് കേട്ട് ഷോക്കേറ്റ പോലെ ഗംഗയും കാവേരിയും പരസ്പരം മുഖത്തോട് മുഖം നോക്കി സ്തംഭിച്ചു നിന്നു. 'മുത്തശ്ശി പറഞ്ഞത് സത്യമാണോ? തന്നെ കെട്ടിച്ചുവിടാൻ പോവുകയാണോ? അതിനുള്ള പ്രായം തനിക്ക് ആയോ? അപ്പോൾ തന്റെ പഠിത്തം?' വിവിധ ചിന്തകൾ ഗംഗയുടെ മനസ്സിലൂടെ കടന്നു പോയി. ഒരു ഞെട്ടലോടെയാണ് ഗംഗ മുത്തശ്ശിയുടെ വാക്കുകൾ കേട്ടത്. 'എന്താ താൻ കേട്ടത്... തനിക്ക് കല്ല്യാണമോ... അതെങ്ങനെ ശരിയാവും... കേട്ടിട്ട് തന്നെ എന്തോ പോലെ ആവുന്നു.... ന്റെ കൃഷ്ണ, സത്യം ആവരുതേ...' അവൾ മനം ഉരുകി പ്രാർത്ഥിച്ചു കൊണ്ട് വീടിനു അകത്തേക്ക് നടന്നു. "ങ്ഹും, പെണ്ണിന് നാണം വന്നു നാരായണി... കണ്ട കണ്ട അതിന്റെ പോക്ക്... കാലമൊക്കെ ഒരുപാട് മാറിയെന്നു പറയുമെങ്കിലും, പെണ്ണിന് ഇന്നും കല്യാണം എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു പെടാപെടപ്പാണ്..." കുഞ്ഞാനമ്മ പറഞ്ഞു. " ഇന്നത്തെ കുട്ടികൾ പെട്ടെന്ന് ഒരു കല്യാണത്തിന് തയ്യാറാകുമോ എന്നായിരുന്നു എനിക്ക് പേടി. മോളുടെ പോക്ക് കണ്ടിട്ട് എനിക്ക് ഒരു സമാധാനം തോന്നുന്നുണ്ട്." നാരായണി പറഞ്ഞു. " നമ്മളൊക്കെ കുട്ടികളെ നല്ല അച്ചടക്കത്തോടും വിനയത്തോടും കൂടിയല്ലേ വളർത്തുന്നത്. അതിന്റെ ഗുണം അവരിൽ കാണാതിരിക്കുമോ? ഇവിടുത്തെ കുട്ടിയുടെ കാര്യം പ്രത്യേകം പറയണോ അത് നാരായണി നീ വളർത്തിയ കുട്ടിയല്ലേ..." കുഞ്ഞാനമ്മ പറഞ്ഞു. "അങ്ങനെ തന്നെ നമുക്ക് വിശ്വസിക്കാം... മോളോട് ഇതുവരെ പറഞ്ഞിട്ടില്ല. അവള് എതിരൊന്നും പറയില്ല എന്നതാണ് നമ്മുടെ വിശ്വാസം." നാരായണി പറഞ്ഞു. "നമ്മുടെ കാലത്ത് ഇങ്ങനെ ചോദ്യവും പറച്ചിലുമൊക്കെ ഉണ്ടായിരുന്നോ? അപ്പനോ അച്ഛനോ ഒരു ചെക്കനെ കണ്ടെത്തി അമ്മയുമായി ആലോചിക്കും. പെണ്ണിനെ നോക്കാനുള്ള കഴിവും പ്രാപ്തിയും, കേറിക്കിടക്കാനുള്ള കൂരയും ഉണ്ടോ എന്ന് നോക്കും ഇതൊക്കെയുണ്ടെങ്കിൽ ആ വിവാഹം തീരുമാനിക്കും. മനസമ്മത സമയത്ത് ആയിരിക്കും ചിലപ്പോൾ ചെക്കനെ കാണുന്നത് തന്നെ..." കുഞ്ഞാനമ്മ പറഞ്ഞു. "അതെ അതെ... ഇന്നത്തെ കുട്ടികൾക്ക് ആദ്യമായി കണ്ടതിനു ശേഷം അവിടെ വച്ച് തന്നെ പരസ്പരം സംസാരിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു." നാരായണി കുഞ്ഞാനമ്മയ്ക്ക് ഒപ്പം ചേർന്നു "അയ്യോടി സമയം പോയത് അറിഞ്ഞില്ല... ഞാൻ അങ്ങോട്ട് ചെല്ലട്ടെ... ജോപ്പൻ ഇപ്പോൾ വന്നു കാണും. എന്നെ കാണാതെ ആവുമ്പോൾ ആദ്യം അവൻ ചേച്ചിയെ ഫോൺ ചെയ്യും അപ്പോൾ അവൾ പറയും ഇവിടുന്ന് പോയിട്ട് കുറെ നേരമായി എന്ന്. പിന്നെ അതുമതി ഇന്നത്തെ ദിവസം...." കുഞ്ഞാനമ്മ അതും അങ്ങനെ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു. നാരായണി കുഞ്ഞാനമ്മ പോകുന്നതും നോക്കി അവിടെ തന്നെ കുറച്ചു നേരം നിന്നു. പിന്നെ തിരിഞ്ഞു വീട്ടിലേക്ക് നടന്നു. അതേ സമയം വീടിന് അകത്തേക്ക് മുഖവും വീർപ്പിച്ച് ചവിട്ടിത്തുള്ളി കേറി വരികയാണ് ഗംഗ. വരവ് കണ്ടപ്പോൾ തന്നെ നന്ദിനിക്ക് മനസ്സിലായി എന്തോ പന്തികേട് ഉണ്ടല്ലോ എന്ന്. "എന്തു പറ്റി മോളെ നീ എന്തിനാ മുഖം വീർപ്പിച്ചു കയറി വരുന്നത്?" നന്ദിനി ചോദിച്ചു. " ഈ മുത്തശ്ശി എന്തൊക്കെയാണ് പറയുന്നത്? " ഗംഗ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു. "മുത്തശ്ശി എന്തു പറഞ്ഞു?" "എനിക്കു വേണ്ടി എന്തോ ചെക്കനെ അന്വേഷിക്കുകയാണെന്നോ, എന്നെ വേഗം കല്യാണം കഴിപ്പിച്ചു വിടണമെന്നോ ഒക്കെ പറയുന്ന കേട്ടു. എന്താ അങ്ങനെ വല്ല പരിപാടിയും ആലോചനയിൽ ഉണ്ടോ?" ഗംഗ ദേഷ്യം കടുപ്പിച്ചു തന്നെ ചോദിച്ചു. " അത് പിന്നെ വേണ്ടതല്ലേ? ഇന്നല്ലെങ്കിൽ നാളെ അത് എന്തായാലും വേണ്ടതല്ലേ? " " തീർച്ചയായും വേണ്ടതാണ് അമ്മേ. എനിക്കും താ... " ഇവിടെ നടക്കുന്ന സംസാരം എന്തിനെ പറ്റി ആണെന്ന് അറിയാതെ അപ്പോൾ അങ്ങോട്ടേക്ക് കയറി വന്ന കാവേരി പറഞ്ഞു. " എന്താണെന്ന് വിചാരിച്ചാണ് നിനക്കും താ എന്നു പറഞ്ഞത്? " നന്ദിനി കാവേരിയോട് ചോദിച്ചു. "അമ്മയല്ലേ ഇപ്പൊ ചേച്ചിയോട് പറയുന്നത് കേട്ടത് എന്തായാലും വേണ്ടതല്ലേ എന്ന്... അതു തന്നെയാണ് ഞാനും പറയുന്നത് എന്തായാലും എനിക്കും കൂടി വേണം..." അവൾ ഒരു കൊഞ്ചലോടെ നന്ദിനിയോട് ചിണുങ്ങി പറഞ്ഞു. " നിനക്ക് ഇപ്പോൾ കല്യാണം കഴിക്കണോ? " ഗംഗ അവളോട് ചോദിച്ചു. " അയ്യേ..., നാണമാകില്ലേ ഇപ്പോൾ കല്യാണം കഴിക്കാൻ... എനിക്ക് ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞിട്ട് മതി... " എന്തോ അബദ്ധം പറ്റിയ പോലെ ഒരു നിമിഷം ഇരുന്നതിനു ശേഷം കാവേരി പറഞ്ഞു. " അങ്ങനെ ഒഴിഞ്ഞു മാറാൻ ഒന്നും പറ്റില്ല. ഇപ്പോൾ ഇത് നടത്തിയേ ഒക്കു. " ഗംഗ അവളെ വാശി കേറ്റാൻ വേണ്ടി പറഞ്ഞു. "അമ്മേ ഇതെന്താണ് ഈ ചേച്ചി ഇങ്ങനെ ഒക്കെ പറയുന്നത്? ഇവിടെ എന്താണ് ഉണ്ടായത്? " അവൾ അതിശയത്തോടെ ചോദിച്ചു. "⁰എന്താണ് കുഞ്ഞു ഇരുന്ന് ചോദിക്കുന്നത്?" അതും ചോദിച്ചു കൊണ്ടാണ് നാരായണി മുറിയിലേക്ക് കയറി വന്നത്. "മുത്തശ്ശി എന്തിനാണ് വന്നവരോടും പോണവരോടും ഒക്കെ എന്റെ കല്യാണക്കാര്യം പറയുന്നത്. ഞാനെന്താ ഇവിടെ ഒരുപാട് പ്രായമായിരിക്കുകയാണോ?" ഗംഗ മുഖം വീർപ്പിച്ചു കൊണ്ട് മുത്തശ്ശിയോട് ചോദിച്ചു. "മോളൂസേ, മുത്തശ്ശിക്ക് വളരെ ഗൗരവത്തോടെയുള്ള ഒരു കാര്യം മോളോട് പറയാനുണ്ട്. അത് കേട്ട് കഴിയുമ്പോൾ മോൾക്ക് കാര്യങ്ങളൊക്കെ മനസ്സിലാവും." നാരായണി അവളെ ചേർത്തു പിടിച്ചു കൊണ്ട് കസേരയിലേക്ക് ഇരുന്നു. നാരായണി അത്രയും പറഞ്ഞതും, ഗംഗയ്ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. മുത്തശ്ശി തമാശക്കല്ല തനിക്ക് ചെക്കനെ അന്വേഷിക്കണം എന്ന് പറഞ്ഞത്. ഇവിടെ എന്തോ അതിനെ പറ്റിയുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. അത് എന്താണെന്ന് ഇനി അറിഞ്ഞേ മതിയാവൂ. അവൾ മുത്തശ്ശിയുടെ വാക്കുകൾക്കായി കാതോർത്തു. "ഞാനും നന്ദുവും കൂടി ഇന്ന് നമ്മുടെ പണിക്കാരെ കാണാൻ പോയിരുന്നു. മക്കളുടെ പഠിത്തവും ഭാവി കാര്യങ്ങളും മറ്റും ഒന്ന് നോക്കിക്കാം എന്ന് വെച്ചാണ് പോയത്." നാരായണി പറഞ്ഞു തുടങ്ങി. "ങ്ഹും..." ഗംഗ ഒന്ന് മൂളി. കാവേരി വലിയ താല്പര്യത്തോടെ മുത്തശ്ശിയുടെ വായിലോട്ടു നോക്കിയിരുന്നു. "ആദ്യം നോക്കിയത് മോളൂന്റെ തന്നെ ആയിരുന്നു. പഠിക്കാൻ മിടുക്കി ആണെന്നും പഠിച്ചു വലിയ നിലയിൽ എത്തും എന്നൊക്കെ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷം ആയി... എന്നാൽ " പെട്ടെന്ന് മുത്തശ്ശി നിറുത്തി കൊണ്ട് നന്ദിനിയുടെ മുഖത്തേക്ക് നോക്കി. എന്ത് കൊണ്ടാണ് മുത്തശ്ശി പെട്ടെന്ന് നിറുത്തിയത് എന്ന് അറിയാതെ, എന്നാൽ ഇനി മുത്തശ്ശി എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ ഉള്ള ആകാംഷയിൽ ആണ് ഗംഗയും കാവേരിയും. നാരായണിയുടെ നോട്ടം കണ്ട നന്ദിനി അമ്മ പറഞ്ഞോളൂ എന്ന രീതിയിൽ ആംഗ്യം കാണിച്ചു. "പഠിത്തത്തിന്റെ കാര്യമൊക്കെ നോക്കി കഴിഞ്ഞപ്പോൾ മക്കളുടെ വിവാഹ സമയം കൂടി അറിഞ്ഞു വെക്കാം എന്ന് കണക്കാക്കിയാണ് അത് ചോദിച്ചത്..." വീണ്ടും നാരായണി നിർത്തി. ഗംഗക്കും കാവേരിക്കും ആകാംഷ കൂടി വന്നു. എല്ലാവരും മൗനത്തിൽ ആയി. "മോളുടെ ജാതക പ്രകാരം ആണ് പ്രശ്നം കാണിച്ചത്. മോൾക്ക്‌ രണ്ട് യോഗം ആണ് ഉള്ളത്. ആദ്യ യോഗം ഈ വരുന്ന ചിങ്ങത്തിൽ തന്നെ നടത്തണം. ഓണത്തിന് മുൻപോ അല്ലെങ്കിൽ അത് കഴിഞ്ഞോ വേണം. അല്ലെങ്കിൽ പിന്നെ 35 വയസ്സ് കഴിഞ്ഞേ യോഗം ഉള്ളു. പക്ഷേ അതും വളരെ കുറച്ച് സമയത്തേക്ക് മാത്രമേയുള്ളു താനും. അത്രയും പ്രായമായ പെൺകുട്ടികളെ കെട്ടാൻ ഒരു ചെറുപ്പക്കാരനും തയ്യാറാവില്ല. പിന്നെ വല്ല രണ്ടാം കെട്ട്കാരനെ നോക്കേണ്ടി വരും. " നാരായണി വിശദമാക്കി. "മുത്തശ്ശി എനിക്ക് കല്ല്യാണമൊന്നും വേണ്ടെങ്കിലോ; കല്യാണം കഴിച്ച് തന്നെ താമസിക്കണം എന്ന നിർബന്ധം ഒന്നുമില്ലല്ലോ... അപ്പോൾ ഞാൻ ഇങ്ങനെ ഇവിടെ താമസിച്ചോളാം..." ഗംഗ പറഞ്ഞു. "അതൊക്കെ മോൾക്ക് ഇപ്പോൾ തോന്നും. കുറച്ചു കൂടി കഴിയുമ്പോൾ മോൾക്ക് തോന്നി തുടങ്ങും ഒരു കൂട്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന്. അങ്ങനെ തോന്നി തുടങ്ങുമ്പോൾ നമ്മൾ ചെന്ന് ചില അപകടങ്ങളിൽ ഒക്കെ ചാടാൻ സാധ്യത കൂടുതലാണ്." നാരായണി പറഞ്ഞു. "അങ്ങനെയൊന്നും എന്റെ കാര്യത്തിൽ ഉണ്ടാവില്ല. ഞാൻ അതൊക്കെ നോക്കി കണ്ടേ ജീവിക്കുകയുള്ളൂ. എനിക്ക് എന്നെ തന്നെ നോക്കാൻ അറിയാം. അഥവാ അങ്ങനെ വേണമെങ്കിൽ മുപ്പത്തഞ്ചാം വയസ്സിൽ ആകാമല്ലോ...?" അവൾ തന്റെ ഭാഗം വ്യക്തമാക്കി. അത് കേട്ട് നാരായണി നന്ദിനിയുടെ മുഖത്തേക്ക് നോക്കി. " വേണ്ട, വേണ്ട, നിന്റെ അഭിപ്രായം തൽക്കാലം ഇവിടെ ആവശ്യമില്ല. നിന്നെ വളർത്തി ഇത്രയും ആക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, നിനക്ക് നല്ലൊരു ഭാവി ഉണ്ടാക്കി തരാനും ഞങ്ങൾക്ക് ആവും. മുത്തശ്ശിയും അച്ഛനും ഞാനും പിന്നെ നിന്റെ അമ്മാവനും ഇളയച്ഛനും ഒക്കെ കാരണവന്മാർ ആയിട്ട് ഇവിടെയുണ്ട്. അവരെല്ലാവരും കൂടി നിനക്ക് നല്ലൊരു കാര്യം കണ്ടു പിടിച്ചു തരും." നന്ദിനി ദേഷ്യത്തോടെ അവളോട് പറഞ്ഞു. "അമ്മേ..." ഗംഗ സങ്കടത്തോടെ വിളിച്ചു. "മോളെ അമ്മ പറഞ്ഞത് കേൾക്ക്. നീ ജനിച്ചത് മുതൽ നിന്റെ ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്നവരാണ് ഞങ്ങൾ എല്ലാവരും. മോൾക്ക് ഒരു അത്യാപത്ത് സംഭവിക്കുന്ന എന്തെങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് മോള് വിചാരിക്കുന്നുണ്ടോ? അത് ഒരിക്കലും ഉണ്ടാകാതെ നോക്കാൻ ഞങ്ങൾ അങ്ങേയറ്റം ശ്രമിക്കും." നാരായണി പറഞ്ഞു. ഒന്നും മിണ്ടാതെ തലയും കുമ്പിട്ട് വിഷമിച്ച് ഗംഗ ഇരുന്നു. ആ ഇരുപ്പു കണ്ട് വിഷമം തോന്നി നന്ദിനി അവൾക്ക് അരികിൽ വന്നു ഇരുന്നു. "മോൾ എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? " "എനിക്ക് ഇനിയും ഒരുപാട് പഠിക്കണം, ഒരു ജോലി കണ്ടെത്തണം. അല്ലാതെ കല്യാണം കഴിഞ്ഞു ഒരു കുടുംബിനിയായി ജീവിക്കാൻ അല്ല എനിക്ക് ഇപ്പോൾ ആഗ്രഹം. " അവൾ തന്റെ കാര്യം തുറന്നു പറഞ്ഞു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50407/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
"അനാർക്കലി..." കോളേജ് വരാന്തയിലൂടെ നടന്ന് പോവുമ്പോഴാണ് പിന്നിൽ നിന്ന് ആരോ വിളിച്ചത്.. തിരിഞ്ഞ് നോക്കിയപ്പോ അപ്പുറത്തെ ക്ലാസ്സിലെ സന്ധ്യ എന്റെ അടുത്തേക്ക് ഓടി വന്നു.. "ഈ ബുക്ക്‌ ലൈബ്രറി മാം തരാൻ പറഞ്ഞു..." എന്ന് പറഞ്ഞ് എന്റെ കയ്യിലെക്കൊരു ബുക്ക്‌ വെച്ച് തന്നിട്ട് അവൾ തിരിഞ്ഞു പോയപ്പോ ഞാൻ എന്റെ കയ്യിലുള്ള ബുക്കിലേക്ക് നോക്കി.. എലിഫ് ഷഫാക്കിന്റെ ' The Forty Rules of Love ' എന്ന ആ ബുക്കിലേക്ക് ഒന്ന് നോക്കിയിട്ട് ഞാൻ നേരെ ലൈബ്രറിക്ക് ചെന്നു.. "മാം... ഇതെനിക്ക് തരാൻ പറഞ്ഞിരുന്നോ..." കയ്യിലുള്ള ബുക്ക്‌ ഉയർത്തി കാണിച്ച് പുള്ളിക്കാരത്തിയോട് ഞാൻ ചോദിച്ചപ്പോ എന്റെ കയ്യിലെ ബുക്കിലേക്ക് ഒന്ന് രണ്ട് നിമിഷം നോക്കി ഇരുന്നിട്ട് 'ഇല്ല ' എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് മുന്നിലുള്ള കമ്പ്യൂട്ടറിലേക്ക് നോക്കി.. സന്ധ്യ പിന്നെന്തിനാ ലൈബ്രറി മാം തന്നതാണെന്ന് പറഞ്ഞ് ഈ ബുക്ക്‌ തന്നിട്ട് പോയെ എന്ന് ആലോചിച് ഞാൻ ബുക്കിലേക്ക് നോക്കി പിന്നെ ഒന്ന് നെടുവീർപ്പിട്ട ശേഷം എന്റെ ക്ലാസ്സിലേക്ക് ചെന്നു.. "കല്ലു... പുതിയ ബുക്ക്‌ എടുത്തോ... ഏഹ് ഈ ബുക്ക്‌ ആണോ.. കുറെ കാലമായി ഇതൊന്ന് വായിക്കണമെന്ന് വിചാരിക്കുന്നെ.." എന്റെ ഉറ്റ സുഹൃത്ത് മിയ എന്റെ കയ്യിലുള്ള ബുക്ക്‌ വാങ്ങി അത് തുറന്ന് നോക്കി.. "ദേ നോക്കെടി ഒരു പേപ്പർ ..." മിയ ആ ബുക്കിന്റെ ഇടയിൽ നിന്നൊരു പേപ്പർ പൊക്കികാണിച്ചു എന്നെ നോക്കിയപ്പോ ഇതിലെന്തായിരിക്കും എന്ന ഡൗട്ടിൽ ഞാനും അതിലേക്ക് നോക്കി.. അവൾ പെട്ടെന്ന് തന്നെ അത് ഓപ്പൺ ചെയ്തു വായിക്കാൻ തുടങ്ങിയിരുന്നു... ' എന്റെ പ്രിയപ്പെട്ട അനു... ഇന്ന് മുതൽ ഞാൻ നിന്റെ ജീവിതത്തിലെ ഒരു പ്രധാന ഘടകം ആയി ഒരിക്കലും മായാത്ത അധ്യായമായി നിന്റെ കൂടെ ഉണ്ടാവും...' ആ പേപ്പറിൽ ഉള്ളത് വായിച്ച് കഴിഞ്ഞ് മിയ എന്നെ ഞെട്ടികൊണ്ട് നോക്കിയപ്പോ കാര്യം അറിയാതെ ഞാനും അവളെ നോക്കി.. "ആരാണാവോ ഇത് അയച്ചേ...ആരാണാവോ ഈ അനു.. ഇനി ഞാനാണോ..." "എടി പൊട്ടി.. നീതന്നെ നിന്റെ പേര് എന്താ അനാർക്കലി.. അനാർക്കലിയിലെ അനു.. മനസ്സിലായോ.." "പക്ഷെ എല്ലാവരും എന്നെ കല്ലു എന്നല്ലേ വിളിക്കാറ്.." "ചിലപ്പോ ഇത് എഴുതിയ പുള്ളിക്ക് നിന്റെ കല്ല് പോലത്തെ പേര് പറ്റാതെ അനു ആക്കിയതായിരിക്കും...." അതിന് ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കിയിട്ട് ആ പേപ്പർ പിടിച്ച് വലിച്ച് അതിൽ ഉള്ളത് ഒന്നുകൂടി വായിച്ചു.. ആരാപ്പോ എനിക്ക് ഇത് എഴുതാൻ മാത്രം ഉള്ളത്.. "ഈ ബുക്ക്‌ ലൈബ്രറിയിൽ നിന്ന് നീതന്നെ എടുക്കും എന്ന് ഈ പുള്ളിക്ക് എങ്ങനെ അറിഞ്ഞോ എന്തോ.." മിയ അതും ആലോചിച് മേലോട്ട് നോക്കി ഇരുന്നു.. "അതിന് ഇത് ഞാൻ ലൈബ്രറിയിൽ നിന്ന് എടുത്തതല്ല.. ലൈബ്രറി മാം തന്നതാണെന്ന് പറഞ്ഞ് അപ്പുറത്തെ ക്ലാസിലെ സന്ധ്യ തന്നതാ.." "അപ്പോ ലൈബ്രറി മാം ആണോ ലെറ്റർ വെച്ചേ.. ഇനി നിങ്ങൾ എങ്ങാനും ലെബനീസ് ആണോ.." "ഫ്ഫാ..." "ഹഹ its ok😁" "ലൈബ്രറി മാം അല്ലത്രേ ഇത് തന്നത്.. ഞാൻ ചോദിച്ചിരുന്നു.. ആ സന്ധ്യ പുളു അടിച്ചതാ.." "എന്തിന്...." അതിന് ഞാൻ 'ആാാാ ' എന്ന മട്ടിൽ കൈ മലർത്തിയപ്പോ എന്റെ മലർത്തിയ കൈ പിടിച്ച് വലിച്ച് മിയ ക്ലാസിന് പുറത്തേക്ക് ഓടി അപ്പുറത്തെ ക്ലാസ്സിന്റെ ഫ്രന്റിൽ എത്തിയിരുന്നു.. ഇവൾ ആര് മിന്നൽ മുരളിയോ.. "സന്ധ്യ.. ഒന്ന് വരുമോ..." മിയ വിളിക്കേണ്ട താമസം സന്ധ്യ ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു.. "ഈ ബുക്ക്‌ ലൈബ്രറി മാം തന്നത് അല്ല എന്നാണല്ലോ പറഞ്ഞെ.." എന്റെ വക ആയിരുന്നു ചോദ്യം.. "ലൈബ്രറി മാം നിനക്ക് തരാൻ പറഞ്ഞു എന്ന് പറഞ്ഞ് ആണല്ലോ അയാൾ എന്റെ കയ്യിൽ തന്നേ.." "അയാളോ... അതേത് അയാൾ.." "എനിക്ക് അറിയാൻ പാടില്ല.. ഒരു ജിം ബോഡി ഒക്കെ ആയിട്ട് നല്ല അടിപൊളി ലുക്കിൽ ഒരാൾ വന്നിട്ട് തന്നതാ... അത് ആരാ കല്ലു.." സന്ധ്യ എന്റെ നേർക്ക് ചോദ്യം ഉന്നയിച്ചപ്പോ ഞാൻ ഉത്തരം കിട്ടാതെ നിന്നു.. അപ്പൊ തന്നെ മിയ എന്റെ കൈ പിടിച്ച് എന്നെ വലിച്ച് പോയിരുന്നു.. "എന്റെ വീക്ഷണകോണകത്തിൽ..." "കോണകമോ.." "അല്ലല്ല വീക്ഷണകോഷണത്തിൽ ഇത് നിന്നെ ആരോ പ്രാങ്ക് ചെയ്യാൻ വേണ്ടി നടത്തുന്നതാ.. ചിലപ്പോ ആ സന്ധ്യ കൂട്ട് പ്രതി ആയിരിക്കും.." മിയയുടെ ആ ഒരു നിഗമനത്തിൽ ഞാനും തലയാട്ടി സമ്മതിച്ചു.. പിന്നെ കൂടുതൽ നേരം അതിന്റെ പുറകെ പോവാതെ ഞങ്ങൾ രണ്ടും കാന്റീനിലേക്ക് പോയി കണ്ണിൽ കണ്ടതൊക്കെ വലിച്ച് വാരി തിന്നിട്ട് നേരെ ക്ലാസിലേക്ക് കേറി.. "എടി ഇനി ആ സന്ധ്യ തന്നെ നിനക്ക് എഴുതിയ ലെറ്റർ ആണെങ്കിലോ.. അവൾ ഇനി ലെബനീസ് ആണോ.." ടീച്ചർ ക്ലാസ്സ്‌ എടുത്ത് കൊണ്ടിരിക്കുമ്പോൾ ആണ് മിയയുടെ സംശയം.. ഇവളിതും ആലോചിച് ഇരിപ്പാണോ.. "നിനക്ക് ഈ ലെബനീസ് വിട്ട് കളിയില്ലേ.. നീയാണോ ഇനി ശെരിക്കും ലെബനീസ് എന്ന് എനിക്ക് നല്ല ഡൌട്ട് ഉണ്ട്.." "എന്താ ഇത്ര ഡൌട്ട് ഞാൻ ലേബനീസ് ആണെന്നെ.." എന്ന് പറഞ്ഞ് പെണ്ണ് എന്റെ തൊടയിൽ ഒറ്റ അമർത്തൽ.. ഞാൻ പെട്ടെന്ന് ഒന്ന് അലറിയതും ടീച്ചർ ഞങ്ങളെ പിടിച്ചു.. "MBA ഫൈനൽ ഇയർസ് ആണെന്ന് ഒരു ബോധവുമില്ലാത്ത രണ്ടെണ്ണം.. ഇപ്പോഴും കുട്ടി കളി കളിച്ചു നടക്കുവാ.. ഗെറ്റ് ഔട്ട്‌...ഇനിയെന്റെ ക്ലാസിൽ ഇരിക്കണമെങ്കിൽ അപ്പോളജി ലെറ്റർ എഴുതി HOD യെ കാണിച്ചിട്ട് വന്നമതി.. " ടീച്ചർ സീരിയസ് ആയിട്ടാണ് പറയുന്നതെങ്കിലും ഞാനും മിയയും ചിരി കടിച്ച് പിടിച്ച് ആടിപാടി ക്ലാസിന് വെളിയിൽ ഇറങ്ങി.. "ഇതെന്തൊരു കോളേജ് ആണ്.. എങ്ങനെ പോയാലും ലെറ്റർ എഴുതണം.. ഇങ്ങനെ പോയാൽ നാളെ ഇവർ ടോയ്‌ലറ്റിൽ പോവാൻ വരെ ലെറ്റർ എഴുതാൻ പറയും.." മിയ ഓരോന്ന് പിറുപിറുത്ത് നടക്കുന്നുണ്ട്... "അയ്യോ മാഹിക്ക..." പ്രേതത്തെ കണ്ട് പേടിച്ചപോലെ മിയ എന്റെ കൈ വിട്ട് വന്നവഴി തിരിഞ്ഞ് ഓടിയപ്പോ ഞാൻ ഓടണോ വേണ്ടയോ എന്ന് അറിയാതെ അവിടെ നിന്ന് വട്ടം തിരിഞ്ഞപ്പോ മാഹിക്ക എന്റെ അടുത്തേക്ക് വന്നു.. "ഇന്നും രണ്ടിനെയും ഗെറ്റ് ഔട്ട്‌ അടിച്ചാ.." തിരിഞ്ഞ് നോക്കാതെ ചാടിയിട്ടും ഓടിയിട്ടും ഒക്കെ ദൂരെ പോവുന്ന മിയയെ നോക്കി ആദ്യം ഗൗരവത്തോടെയും പിന്നെ ഒരു ചിരിയോടെയും എന്നോട് ചോദിച്ചു.. "അത് പിന്നെ... ഞങ്ങൾ ഒരു അന്താരാഷ്ട്ര ചർച്ചയിൽ ആയിരുന്നു.. ടീച്ചർ കണ്ട് ആ ചർച്ച അങ്ങ് അവസാനിപ്പിച്ചു.." "എന്നും ഉണ്ടാവുമല്ലോ ഓരോ ചർച്ചകൾ.. ആ ഓടി പോയവളെ വൈകുന്നേരം എന്റെ കയ്യിൽ കിട്ടുമ്പോ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞേക്ക് ട്ടാ.." എന്ന് പറഞ്ഞ് മാഹിക്ക പോയപ്പോ ഞാൻ ആശ്വാസത്തോടെ അവിടെ ഉള്ളൊരു മരത്തിന്റെ ചോട്ടിൽ ഇരുന്നു.. "സ്.. സ്..." "അയ്യോ പാമ്പ്..." "പാമ്പല്ല ചേമ്പ്.. എടി ഇത് ഞാനാ..." എന്റെ പിന്നിലൂടെ വന്ന് എന്നെ പേടിപ്പിച്ചതും പോരാ പെണ്ണ് ഇരുന്ന് ഇളിക്കുന്നു.. "മാഹിക്ക എന്താ പറഞ്ഞേ..." "നിന്റെ കെട്ട്യോൻ അല്ലെ വൈകുന്നേരം വീട്ടിൽ പോയാൽ അറിഞ്ഞോളും എന്താ പറഞ്ഞേ എന്ന്.." എന്നെ ഇട്ടിട്ട് പോയ ഈർഷ്യയിൽ ഞാൻ മുഖം വീർപ്പിച്ചു ഇരുന്നു.. "പിണക്കമാണോ എന്റെ കല്ലു ഇണക്കമാണോ.. അടുത്ത് വന്നാൽ ഞാൻ കല്ല് പെറുക്കി തരാം.." "കല്ല് എടുത്ത് എറിയേണ്ടെങ്കിൽ മിണ്ടാതെ പൊക്കോ.." ഞാൻ കെറുവിച്ച മുഖത്തോടെ അവളെ മൈൻഡ് ആക്കാതെ ഇരുന്നു.. "എന്റെ പൊന്ന് കുഞ്ഞേ.. ആ മനുഷ്യൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ എന്നെ ചേർത്തിയിട്ട് ഇപ്പോൾ എനിക്ക് ഈ കോളേജിൽ സ്വാതന്ത്ര്യം ഇല്ലാതെ ആയി.. ഇവിടെന്ന് ഞാൻ ഒപ്പിക്കുന്ന എല്ലാ വള്ളിയും ഇവിടേം കൊണ്ട് അവസാനിക്കില്ല.. വീട്ടിൽ പോയാൽ എന്റെ ഭർത്താവ് എന്ന് പറയുന്ന അയാൾ ഉണ്ടല്ലോ ഞാൻ ചെയ്തതിനൊക്കെ എന്നോട് ഇമ്പോസിഷൻ എഴുതിപ്പിക്കുമെടി... എനിക്ക് മടുത്തു.." മൂക്ക് പിഴിയുന്ന ആക്ഷൻ ഇട്ട് മിയ ഇല്ലാത്ത കണ്ണീർ തുടച്ചു.. "ട്യൂഷൻ എടുക്കാൻ വന്ന സാറിനെ വളച്ച് കെട്ടുമ്പോൾ ഓർക്കണമായിരുന്നു ഭാവിയിലെ ഭവിശ്യത്ത്..." അതിന് അവൾ ഒന്ന് ഇളിച്ചിട്ട് എന്റെ നേർക്ക് ഒരു ലോലിപോപ് നീട്ടിയപ്പോ ഞാൻ പിണക്കം ഒക്കെ അവിടെ വെച്ച് ഉപേക്ഷിച്ചിട്ട് ലോലിപോപ് വാങ്ങി വായിൽ ഇട്ടു.. "ഇന്ന് വൈകീട്ട് ഒരു റിസപ്ഷൻ ഉണ്ട്.. ഉപ്പാന്റെ ഫ്രണ്ടിന്റെ മോന്റെ... ഇന്ന് ഞാൻ കളക്ഷൻ എടുത്ത് മരിക്കും..." ഞാൻ കളക്ഷൻ എടുക്കുന്ന കാര്യമൊക്കെ ആലോചിച് ദൃഡപുളകിതയായി പറഞ്ഞു.. "ശ്യേ.. എനിക്കും വരണം എന്നുണ്ട്.. പക്ഷെ വിളിച്ചിട്ടില്ലല്ലോ... സാരല്ല നീ നല്ല ചെക്കന്മാരെ കാണുമ്പോ ഫോട്ടോ എടുത്ത് അയച്ചാൽ മതി..." "അയ്യടാ.. എന്നിട്ട് അത് മാഹിക്ക കണ്ടിട്ട് വേണം എനിക്കും ഇമ്പോസിഷൻ തരാൻ.. നടക്കുല മോളെ.." "തെണ്ടി..." വൈകുന്നേരം ആയപ്പോ ക്ലാസ്സ് കഴിഞ്ഞ സന്തോഷത്തിൽ പ്രൈവറ്റ് ബസ്സിൽ എങ്ങനെയോ തൂങ്ങി ആടി ശ്വാസം മുട്ടി ചാവാതെ എന്റെ സ്റ്റോപ്പിൽ എത്തി.. വീട്ടിലേക്ക് നടക്കുന്ന വഴിക്ക് കണ്ണിൽ കാണുന്ന പൂക്കൾ എല്ലാം അടിച്ച് മാറ്റുന്നത് എന്റെ പതിവാണ്.. അങ്ങനെ കുറെ പൂക്കൾ കിട്ടിയ സന്തോഷത്തിൽ ഞാൻ തുള്ളിച്ചാടികൊണ്ട് വീട്ടിലേക്ക് കേറി പോയി.. "വന്നോ വല്ലിമ്മന്റെ കുട്ടി... ഇന്ന് എന്താ എനിക്ക് കൊണ്ട് വന്നേ..." സിടൗട്ടിൽ ഇരിക്കുന്ന വെല്ലിമ്മ എന്റെ നേർക്ക് കൈ നീട്ടിയപ്പോ ഞാൻ ബാഗിൽ ഉള്ള ജെംസിന്റെ പാക്കറ്റ് എടുത്ത് പുള്ളിക്കാരത്തിയുടെ കയ്യിൽ വെച്ച് കൊടുത്തു.. അപ്പോ വെല്ലിമ്മ എന്റെ കവിളിൽ പിച്ചി വലിച്ച് വിട്ട് ജെംസ് പാക്കറ്റ് പൊട്ടിച്ച് തിന്നാൻ തുടങ്ങിയപ്പോ അതിലൊരെണ്ണം തട്ടിപ്പറിച്ച് വായിൽ ഇട്ടിട്ട് ഞാൻ ഓടി അടുക്കളക്ക്.. "ഉമ്മാ വിശക്കുന്നു...." "ഓഹ് വന്നാ.. ആദ്യം ആ വേഷമൊക്കെ മാറ്റിയിട്ടു വാ എന്നിട്ടല്ലേ തീറ്റ.. എന്തായാലും റീസെപ്ഷന് പോവാനുള്ള ഡ്രസ്സ്‌ മാറ്റിയിട്ടു വാ.." അതിന് ഞാൻ ആയിക്കോട്ടെ എന്ന് പറഞ്ഞ് മേലേക്ക് കേറി എന്റെ റൂമിൽ പോയി നേരെ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി.. എന്നിട്ട് വാർഡ്രോബ് തുറന്ന് ബ്ലാക്ക് കളറിൽ ഗോൾഡൻ വർക്ക്‌ വരുന്ന ഒരു സൽവാർ സെറ്റ് എടുത്തിട്ട് അത് ഇട്ട ശേഷം ഞാൻ താഴേക്ക് പോയി ഉമ്മ കൊണ്ടുവെച്ച പഴംപൊരി ഇരുന്ന് തിന്നു.. "വൈകുന്നേരത്ത് എന്തിനാ തല നനച്ചത് കല്ലു.. നിനക്ക് നീര് ഇറങ്ങും എന്ന് അറിയില്ലേ.." എന്റെ മുടിയിലൂടെ വിരലോടിച്ച് ഉമ്മ ചീത്ത പറയാൻ തുടങ്ങിയപ്പോ അതൊന്നും കേട്ട പോലെ ഇരിക്കാതെ ഞാൻ ടീവിയിലേക്ക് കണ്ണ് നട്ടു.. "ദേ റീസെപ്ഷന് പോണത് കൊള്ളാം അവിടെ പോയി വല്ല അമ്മായിമ്മാരുടെ നാവിന് വിലങ് വെക്കുന്നപോലെ വായടിക്കാൻ നിന്നാൽ കല്ലു.. അറിയാലോ എന്നെ.." ഉമ്മ എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് പോയി.. ആ കണ്ണുരുട്ടലിൽ തന്നെ എല്ലാ ഭീഷണിയും ഒളിഞ്ഞു കിടക്കുന്നത് കൊണ്ട് ഇന്ന് സ്വല്പം ഡീസന്റ് ആവാമെന്ന തീരുമാനത്തിൽ പഴംപൊരി കുത്തികേറ്റി വീണ്ടും വിട്ടു റൂമിലേക്ക്.. നമ്മൾക്ക് മേക്കപ്പ് ചെയ്യണമല്ലോ.. അങ്ങനെ മൊത്തത്തിൽ റെഡി ആവൽ ഒക്കെ കഴിഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോ വെല്ലിമ്മയും ഉമ്മയും ഉപ്പയും റെഡി ആയി നിക്കുന്നുണ്ട്.. പിന്നെ സമയം കളയാതെ ഉപ്പാന്റെ കാറിൽ ഞങ്ങൾ ഡെസ്റ്റിനേഷനിലേക്ക് വിട്ടു.. മണ്ഡപത്തിൽ എത്തിയ ശേഷം ഞങ്ങൾ എല്ലാവരും വെൽക്കം ഡ്രിങ്ക്സും കുടിച്ച് ഉള്ളിലേക്ക് കേറി.. അവർ മൂന്നും അവരുടെ പ്രായത്തിനു ഒത്ത കൂട്ടിനെ കിട്ടി അവിടെന്ന് പോയപ്പോ ഞാൻ മാത്രം അണ്ടി പോയ അണ്ണാനെ പോലെ ഒരു മുക്കിൽ ചെയറിൽ ഇരുന്നു.. അന്നേരം ഒരു പെണ്ണ് എന്റെ അടുത്ത് വന്ന് ഇരുന്ന് എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ചിരിച്ചു.. അല്ല ഏതാ ഈ പെണ്ണ്.. ഇവളെന്തിനാ എന്നെ നോക്കി ചിരിച്ചേ.. അല്ലാ ഞാൻ എന്തിനാ ചിരിച്ചേ.. ഞാൻ അവളെ അടിമുടി സ്കാൻ ചെയ്യാൻ തുടങ്ങി.. നേരത്തെ കാണാത്ത മുതൽ ആണല്ലോ.. ആരായിരിക്കും.. "ഹായ്.. ഇത്താന്റെ പേരെന്താ..." "അനാർക്കലി..." "എന്താ ചെയ്യുന്നേ..." "ഇവിടെ ഇരിക്കുന്നു..." "അയ്യോ അങ്ങനെ അല്ല പഠിക്കുവാണോ അതോ ജോലി ആണോ എന്ന്.." "പഠിക്കുവാ MBA..." "വീട് എവിടെയാ..." "കാര്യം എനിക്ക് മനസ്സിലായി... ആൾ ആരാണെന്ന് മാത്രം പറഞ്ഞാൽ മതി.." വല്ല പ്രൊപോസലോ കല്യാണലോചനയൊക്കെ ആണെന്ന നിഗമനത്തിൽ ഞാൻ അവളോട് ചോദിച്ചപ്പോ അവൾ ഒന്ന് ഇളിച്ചിട്ട് പിന്നിലേക്ക് നോക്കി.. അവളുടെ നോട്ടം കണ്ട് ഞാനും തിരിഞ്ഞ് നോക്കിയപ്പോ വൈറ്റ് ഷർട്ടിൽ ഷർട്ടിന്റെ സ്ലീവ് ഒക്കെ കൈമുട്ടിലേക്ക് മടക്കി വെച്ച് ഒരു ലുക്കൻ ചെക്കൻ എന്റെ അടുത്തേക്ക് വന്ന് എന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ പോലും അറിയാണ്ട് ഞാനും ഇളിച്ചിട്ട് അവിടെന്ന് എണീറ്റു നിന്നു.. "ഹായ് അനാർക്കലി..." അവന്റെ കനം നിറഞ്ഞ ശബ്ദം കേട്ട് ഞാൻ ഇവനാര് അർജുൻ ദാസോ എന്ന മട്ടിൽ അവനെ നോക്കി.. "From today, Our love story begins..." ഒരു ഫ്ളർട്ടി ടോണിൽ അത്രമാത്രം പറഞ്ഞ് അന്തം വിട്ട് നിൽക്കുന്ന എന്നെ നോക്കി ചിരിച്ചിട്ട് അവൻ അവിടെന്ന് പോയപ്പോ അവന്റെ പോക്ക് നോക്കി ഞാൻ കുറച്ച് കൂടി വായ് പൊളിച്ച് നിന്നു.. "യാറട അവൻ..." "അതാണ് IMRAN WALIH എന്റെ പൊന്നാര ആങ്ങള.." നേരത്തെ വന്ന പെണ്ണ് അങ്ങനെ പറഞ്ഞപ്പോ ഞാൻ ഓഹോ എന്ന് പറഞ്ഞ് അവളെ നോക്കി നിന്നു.. "ആൾക്ക് മെന്റൽ പ്രോബ്ലം ഉണ്ടെന്ന് കണ്ടാൽ പറയൂലാട്ട.. നല്ലൊരു മനുഷ്യൻ.." ഞാൻ സഹതാപത്തോടെ അവളെ നോക്കിയപ്പോ അവളെന്നെ കണ്ണ് മിഴിച്ച് നോക്കി.. "കാക്കു നോർമൽ ആണ്..." "എന്നിട്ടാണോ പെട്ടെന്ന് പൊട്ടി മുളച്ചിട്ട് ഒരു ഡയലോഗും അടിച്ചിട്ട് പോയെ..." "പെട്ടെന്ന് പൊട്ടി മുളച്ചതല്ല.. കഴിഞ്ഞ ഒരു വർഷമായി കാക്കു ഇത്താന്റെ പിന്നാലെയാ.. ഇത്ത അറിയാതെ... " എന്നെ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് ആ പെണ്ണ് പോയപ്പോ ഞാൻ കിളി പോയ കണക്കെ അവളെ നോക്കി.. അവൾ എന്നെ നോക്കി ചിരിച്ചിട്ട് വേഗം അവിടെന്ന് പോയപ്പോ ഞാൻ പോയ കിളിയെ തിരിച്ച് പിടിച്ചിട്ട് അവിടെ തന്നെ ഇരുന്നു.. "Don't mess with your little brain kiddo.." എന്റെ പിന്നിൽ നിന്നുള്ള അവന്റെ കനം നിറഞ്ഞ സൗണ്ട് കേട്ട് ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോ എന്നെ തന്നെ നോക്കി ചിരിച്ചിട്ട് അവൻ വീണ്ടും അവിടെന്ന് പോയി.. ഇതേതാ ഈ ശൈത്താൻ.. വെള്ളയും വെള്ളയും ഇട്ട് ഇറങ്ങിയേക്കുവാ മനുഷ്യന്റെ നെഞ്ചിൽ ആറ്റം ബോംബ് ഇടാൻ.. ആ ഒരു സംഭവത്തിന്‌ ശേഷം എന്റെ കിളികൾ എന്റെ കൂടെ ഇല്ല എന്ന് തന്നെ പറയാം.. അവിടെന്ന് ഫുഡ്‌ കഴിച്ചതോ വീടെത്തിയതോ ഒന്നും എനിക്ക് ഓർമല്ല.. ഞാൻ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തിട്ട് ആ ഒരുവൻ പറഞ്ഞ കാര്യങ്ങളിൽ സ്റ്റക്ക് ആയിട്ട് അങ്ങനെ കിടന്നു.. പെട്ടെന്ന് എന്തോ ബോധം വന്നപോലെ ഞാൻ ബാഗ് തുറന്ന് ഇന്ന് കിട്ടിയ ആ ലെറ്റർ എടുത്ത് ഒന്ന് കൂടി വായിച്ചു.. 'എന്റെ പ്രിയപ്പെട്ട അനു... ഇന്ന് മുതൽ ഞാൻ നിന്റെ ജീവിതത്തിലെ ഒരു പ്രധാന ഘടകം ആയി ഒരിക്കലും മായാത്ത അധ്യായമായി നിന്റെ കൂടെ ഉണ്ടാവും..' "From today, Our love story begins..." രണ്ടും കൂടി കൂട്ടി കിഴിച്ചു നോക്കുമ്പോ ഈ ലെറ്റർ അയച്ചത് അവനാണോ ആ ഇമ്രാൻ വാലിഹ്....?? പിറ്റേന്ന് രാവിലെ ഫോണിന്റെ നിർത്താതെ ഉള്ള ബെൽ അടി കേട്ട് സഹിക്കാൻ വയ്യാണ്ട് ഞാൻ കാൾ എടുത്തു... മിയ ആണ്.. "എന്താടി കൊച്ചുവെളുപ്പാൻ കാലത്ത് നിനക്ക് വേണ്ടത്.. നിന്റെ ഇമ്പോസിഷൻ ഒക്കെ എഴുതി കഴിഞ്ഞോ.." പതിവിലും നേരത്തെ എണീക്കേണ്ടി വന്നതിന്റെ ചൊരുക്ക് ഞാൻ അവളോട് തീർത്തപ്പോ മറുപടി ആയി അവൾ വിളിക്കാനുള്ള കാരണം എന്നോട് പറഞ്ഞപ്പോ അത് കേട്ട് ഞെട്ടികൊണ്ട് ഞാൻ പെട്ടെന്ന് ബെഡിൽ നിന്ന് എണീറ്റു.. "എന്ത്.. എന്താ നീ പറഞ്ഞേ..." "ആഹ്ടി.. സന്ധ്യ മരിച്ചു എന്ന്.." മിയ പറയുന്നത് കേട്ട് ഇപ്പോഴും ഞെട്ടൽ വിട്ട് മാറാതെ ഞാൻ കണ്ണ് മിഴിച്ച് നിന്നു..ഇന്നലെ സംസാരിച്ച സന്ധ്യ ഇന്ന് മരിച്ചെന്ന് പറഞ്ഞാൽ എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റാത്ത പോലെ.. "എങ്ങനെ.. എങ്ങനെ മരിച്ചു.." "അവളുടെ വീടിന്റെ ഒരു 500 മീറ്റർ മാറി ഒരു കിണറ്റിൽ അവൾ വീണ് കിടക്കുന്നതായിട്ടാ കണ്ടേ.. ആത്മഹത്യ ആണെന്ന പറയുന്നേ.." "ആത്മഹത്യയോ... അതിന് മാത്രം അവൾക്ക് എന്ത് പ്രശ്നം ആയിരിക്കും.. ഇന്നലെ കൂടി സംസാരിച്ചപ്പോ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലലോ.." "അറിയില്ലെടി.. അല്ലേലും നമ്മൾക്ക് അവളെ പരിജയം ഒന്നുമില്ലല്ലോ.. അപ്പുറത്തെ ക്ലാസ്സിൽ ഉള്ള കുട്ടി എന്ന് മാത്രം അറിയാ.. ഇന്നലെ ആണ് ആദ്യമായിട്ട് സംസാരിച്ചത് തന്നെ.." അതിന് ഞാനൊന്ന് മൂളിയിട്ട് ബെഡിലേക്ക് ഇരുന്നു.. "ഇന്ന് പോസ്റ്റ്മോട്ടം കഴിഞ്ഞ് വൈകീട്ട് ബോഡി കിട്ടുള്ളു.. കോളേജിൽ നിന്ന് തന്നെ കുറച്ച് പേര് അവളുടെ വീട്ടിലേക്ക് പോവാൻ ആണത്രേ പ്ലാൻ.. മാഹിക്ക പറഞ്ഞതാ ഒക്കെ..." "എടി നമ്മൾക്കും കാണാൻ പോവണ്ടേ.." ഞാൻ അവളോട് ചോദിച്ചപ്പോ വേണ്ട എന്ന അർത്ഥത്തിൽ അവൾ മൂളി.. "ഞാനില്ല കല്ലു.. എനിക്ക് ഇങ്ങനെ മരിപ്പ് ഒക്കെ കാണാൻ പോയാൽ തലകറങ്ങും..നീ കോളേജിലേക്ക് വാ എന്തായാലും.." എന്ന് പറഞ്ഞ് അവൾ കാൾ കട്ട്‌ ആക്കി..ഞാൻ ഒരു തരിപ്പോടെ കേട്ട ന്യൂസ്‌ വിശ്വസിക്കാൻ ആവാതെ അങ്ങനെ ഇരുന്നിട്ട് പിന്നെ വേഗം താഴേക്ക് പോയി ഉമ്മാനോടും വല്ലിമ്മനോടും പറഞ്ഞു.. "എന്നാലും ഇപ്പോഴത്തെ പിള്ളേർ ഒക്കെ ഇങ്ങനെ തൊട്ടതിനും പിടിച്ചതും ആത്മഹത്യ ചെയ്യാന്ന് വെച്ചാൽ.. എന്നാൽ ഞങ്ങളൊക്കെ എത്ര മരിക്കേണ്ടിരിയിരിക്കുന്നു അല്ലെ ഉമ്മാ..." ഉമ്മ വല്ലിമ്മാനോട് അങ്ങനെ ഓരോന്ന് പറഞ്ഞ് പിന്നീട് പണ്ട് എങ്ങോ ഉണ്ടായ കുറെ ആത്മഹത്യയുടെ കാര്യങ്ങൾ രണ്ട് പേരും കൂടി ചർച്ച ചെയ്യാൻ തുടങ്ങിയപ്പോ ഞാൻ അവിടെന്ന് മാറി എന്റെ റൂമിലേക്ക് തന്നെ പോയി കോളേജിലേക്ക് പോവാൻ റെഡി ആയി.. കോളേജിന്റെ ഗേറ്റ് കടന്നപ്പോ തന്നെ മിയ എന്റെ കൈ പിടിച്ച് വലിച്ച് ഓടി ഞങ്ങളുടെ സ്ഥിരം പ്ലേസ് ആയ ഒരു വാകമരത്തിന്റെ ചോട്ടിൽ ചെന്ന് ഇരുന്നു.. "എടി ഇപ്പോ ചില റൂമേഴ്‌സ് കേൾക്കുന്നത് സന്ധ്യനെ ആരോ കൊന്നത് ആണെന്ന.." വളരെ പതുക്കെ എനിക്ക് മാത്രം കേൾക്കുന്ന രീതിക്ക് മിയ പറയുന്നത് കേട്ട് ഞാൻ വായിൽ കൈ വെച്ചു.. "കൊന്നത് ആണെന്നോ.. നീ എന്തൊക്കെയാ പെണ്ണെ പറയുന്നേ.. അവളെ ആര് കൊല്ലാനാ.. എനിക്ക് ഞെട്ടി ഞെട്ടി മതിയായി.." "ശെരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല ഒരു കാര്യം സംഭവിക്കുമ്പോ അതിനെ പറ്റി കുറെ ഉള്ളതും ഇല്ലാത്തതും ചർച്ച ആവുമല്ലോ.. അതുപോലെ ഒരെണ്ണം ആണ് ഇതും.." ഞങ്ങൾ അവിടെ ഓരോന്ന് സംസാരിച് ഇരിക്കുമ്പോ പ്രിൻസിപ്പാൾ വളരെ വേഗത്തിൽ വരാന്തായിലൂടെ നടന്ന് പോവുന്നത് കണ്ടു.. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/47355/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
"ഒത്തിരി ഇഷ്ട്ടം ആയിരുന്നു യദു എനിക്ക് നിന്നെ.... എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ നിന്നെ ഞാൻ.... ആ എന്നോട് ഇങ്ങനെ ചെയ്യാൻ നിനക്കെങ്ങനെ തോന്നി.... ഞാൻ... ഞാൻ നിനക്ക് ആരായിരുന്നു യദു....." അവന് മുന്നിൽ അലറുകയായിരുന്നു അവൾ. ഹൃദയം മുറിഞ്ഞു ചോരഹൃദയം..... "ഒത്തിരി ഇഷ്ട്ടം ആയിരുന്നു യദു എനിക്ക് നിന്നെ.... എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ നിന്നെ ഞാൻ.... ആ എന്നോട് ഇങ്ങനെ ചെയ്യാൻ നിനക്കെങ്ങനെ തോന്നി.... ഞാൻ... ഞാൻ നിനക്ക് ആരായിരുന്നു യദു....." അവന് മുന്നിൽ അലറുകയായിരുന്നു അവൾ. ഹൃദയം മുറിഞ്ഞു ചോര കിനിഞ്ഞവളുടെ വേദന.. അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്ന കണ്ണുനീരിന്റെ ചൂടിൽ താൻ വെന്തുരുകി പോകും എന്ന് തോന്നി അവന്..... എങ്കിലും അവൻ നിസ്സംഗത പാലിച്ചു.... ചെയ്ത് പോയതിൽ തെല്ലും കുറ്റബോധം തോന്നിയില്ല... പക്ഷേ അവന്റെ കൂസലില്ലാത്ത ഭാവത്തിൽ ഉള്ള നിൽപ്പ് അവളുടെ ഹൃദയം തകർത്തിരുന്നു.... തൽഫലമായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ആ കണ്ണുനീർ കണ്ടിട്ടും അവനിൽ ഭാവമാറ്റം ഒന്നും തന്നെ ഇല്ലായിരുന്നു.. പകരം വിരിഞ്ഞത് ഒരു പുച്ഛം പോലെ.... അവളുടെ മനസ്സ് നൊന്തു പോയി... "ഇത്ര സില്ലി ആയി ചിന്തിക്കല്ലേ ദീപു നീ .... ബി പ്രാക്ടിക്കൽ...... ഞാൻ പറഞ്ഞല്ലോ.... സാക്ഷി ..... അവളാണ് എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ്... A modern girl.... No.... ഈ ജനറേഷനിൽ ഉള്ള പെണ്ണ്.... A smart girl.... അല്ലാതെ നിന്നെ പോലെ ആരോടും മിണ്ടാതെ മിണ്ടപൂച്ച ആയി മുടി നിറയെ എണ്ണയും തേച്ചു പഴകിയ ചുരിദാറും ഇട്ടു നടക്കുന്ന ഒരുത്തി അല്ല.... നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഡ്രെസ്സിങ്ങിൽ ഒക്കെ ഇത്തിരി ശ്രദ്ധിക്കാൻ.... ഡ്രെസ് ഇത്തിരി നരച്ചു കഴിഞ്ഞാൽ അത്‌ ഇടരുത് എന്ന് പറഞ്ഞിട്ടില്ലേ .... അതേ പോലെ നിന്റെ ഈ തലമുടിയും കോലവും... പുരികം ഒന്ന് ത്രെഡ് ചെയ്യാൻ പറഞ്ഞാൽ പോലും നിനക്ക് പറ്റില്ല... അതേപോലെ നിനക്ക് ആളുകളോട് ഒക്കെ ഇത്തിരി സ്മാർട്ട് ആയിട്ടു സംസാരിച്ചാൽ എന്താ... അതൊന്നും നിനക്ക് പറ്റില്ല.... എന്നെ അനുസരിക്കാനും...." അവൻ പരിഹാസത്തോടെ പറഞ്ഞതും അവളുടെ തല താഴ്ന്നു..... ശെരിയാ... അവൻ പറഞ്ഞതെല്ലാം ശെരിയാ... താൻ.. തനിക്ക് കഴിഞ്ഞിട്ടില്ല അത്‌ പോലെയൊന്നും... "നീ സാക്ഷിയെയും നിന്നെയും വെച്ച് ഒന്ന് കമ്പയർ ചെയ്ത് നോക്ക്.... അപ്പൊ അറിയാം ഡിഫറെൻസ്..... പോരാത്തതിന് സ്വന്തം ഐഡന്റിറ്റി പോലും എന്താണെന്ന് നിനക്കറിയോ ദീപു... അങ്ങനെ ഒരുത്തിയെ ഞാൻ കൂടെ കൂട്ടണോ... എന്റെ അമ്മ ചൂലും കെട്ട് എടുക്കും എന്റെ പെണ്ണാണ് എന്നും പറഞ്ഞു നിന്നെയും കൊണ്ട് ഞാൻ ചെന്നാൽ..... ഇനിയും പറയടീ... ഇല്ലിക്കൽ തറവാട്ടിലെ യാദവ് കൃഷ്ണൻ നിന്നെ പോലെ ഒരു തേർഡ് റേറ്റ് പെണ്ണിനെ അവിടത്തെ മരുമകളാക്കണോ..." പരിഹാസത്തോടെ അവൻ പറയെ ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു.... എന്നും കൂടെയുണ്ടാവും എന്ന് പറഞ്ഞവൻ ആണ്... അമ്മ പൊന്ന് പോലെ നോക്കും എന്ന് പറഞ്ഞവൻ ആണ് ഇപ്പൊ... മറ്റൊരുവളെ കണ്ടപ്പോ അവന് താൻ വെറുമൊരു തേർഡ് റേറ്റ് പെണ്ണ്... "പിന്നെന്തിനായിരുന്നു യദു എന്റെ പുറകെ നടന്നു എന്റെ സ്നേഹം പിടിച്ചു വാങ്ങിച്ചെടുത്തത്... എന്നെ ഒരു വിഡ്ഢിയാക്കിയത്.... ഞാൻ പരഞ്ഞതല്ലായിരുന്നോ നിന്നോട് എനിക്ക് ഇതിലൊന്നും താല്പര്യം ഇല്ലെന്ന്... എന്നിട്ടും നീ... " വേദനയോടെ അവൾ ചോദിക്കുമ്പോഴും അവന്റെ മുഖത്ത് പരിഹാസം തന്നെ... അവന്റെ വാക്കുകളിലും ആ പരിഹാസം മുന്നിട്ട് നിന്നു.... "ഹ്... അതോ... അന്ന് നിന്നെ കണ്ടപ്പോ എനിക്കൊരു കൗതുകം തോന്നി... അപ്പൊ പിന്നാലെ നടന്നു... എനിക്ക് കുറച്ചു നാള് കൊണ്ട് നടക്കാൻ ഒരുത്തി.. ഒരു ടൈം പാസ്സിന്... അത്രയേ ഉള്ളൂ അത്‌..... എനിക്ക് പറ്റിയ ഒരുത്തിയെ കണ്ടപ്പോ അവിടെ കഴിഞ്ഞു എനിക്ക് നിന്നോടുള്ള പ്രേമം.... ഇനി എന്റെ മുന്നിൽ പോലും വന്നേക്കരുത് നീ....." പുച്ഛത്തോടെ ഒരു താക്കീതിന്റെ സ്വരത്തിൽ അവൻ പറയെ അവളുടെ ഹൃദയം പൊടിയും പോൽ വേദനിച്ചു.... തന്റെ സ്നേഹം അവന് വെറുമൊരു തമാശയായിരുന്നു എന്ന്.... താൻ വെറുമൊരു കളിപ്പാവ ആയിരുന്നു ..... ദീപിക എന്ന തനിക്ക് ആദ്യമായി പ്രണയം തോന്നിയവൻ.... അവനാണ് തന്റെ സ്നേഹത്തെ ചവിട്ടിയരച്ചത്..... യദു.... യാദവ് കൃഷ്ണൻ.... തന്റെ പ്രണയം.... അല്ല... തനിക്ക് മാത്രം ആയിരുന്നു പ്രണയം.... ഉൾവലിഞ്ഞ പ്രകൃതം ആയിരുന്നു തനിക്ക് ചെറുപ്പം മുതലേ... ഒരു ഓർഫനെജിൽ ആയിരുന്നു താൻ വളർന്നത്.... അച്ഛനും അമ്മയും ആരാണെന്ന് അറിയാത്തവൾ..... പലയിടത്തു നിന്നും കേൾക്കുന്ന പരിഹാസങ്ങൾ കാരണം ആളുകളെ കാണുമ്പോഴേ തനിക്ക് പേടി ആയിരുന്നു.... ആരോടും അധികം കൂട്ടില്ലാതെ കൂട്ടുകാരികൾ ഇല്ലാത്ത ബാല്യം.... ഓർഫനേജിലെ മറ്റു കുട്ടികളും ആയിട്ടും കൂട്ടൊന്നും ഇല്ലായിരുന്നു... ഓരോരുത്തർക്കും ഓരോ ഗാങ് ഉണ്ടാകും.... താൻ അതിലൊന്നും പെടില്ലായിരുന്നു.... ഒറ്റക്കായിരുന്നു... അന്നും ഇന്നും... അതിനിടയിൽ എപ്പോഴോ ആണ് തന്റെ പിന്നാലെ വരുന്നവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.... ഇഷ്ട്ടം പറഞ്ഞപ്പോ പേടി ആയിരുന്നു... പിന്നെയും പിന്നെയും പിന്നാലെ വരുന്നത് കണ്ട് എപ്പോഴോ ഇഷ്ട്ടപ്പെട്ടു പോയി.... നാലു വർഷത്തെ പ്രണയം.... ഡിഗ്രി കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടിയപ്പോൾ സന്തോഷമായിരുന്നു തനിക്ക്... ഇനി എത്രയും പെട്ടെന്ന് യദുവിന്റെ ആകാമല്ലോ എന്ന്... അവന്റെ കൂടെ അധികം ചുറ്റാൻ ഒന്നും പോയിട്ടില്ല..... എങ്കിലും ഒരുമിച്ചുള്ള നിമിഷങ്ങൾ സന്തോഷമായിരുന്നു ഇരുവർക്കും.... ഒരിക്കലും അവന്റെ സ്നേഹം കപടമാണ് എന്ന് തോന്നിയിട്ടില്ല.... പക്ഷെ... ആ ഇടക്കാണ് സാക്ഷി എന്ന പേര് തങ്ങൾക്ക് ഇടയിലേക്ക് വന്നത്.... അവന്റെ ഓഫീസിൽ പുതുതായി വന്നു ജോയിൻ ചെയ്ത ഒരുത്തി.... മോഡേൺ ആയിട്ടുള്ള ഒരു പെണ്ണ്.... അവരുടെ ഓഫീസിലേക്ക് യദുവിനെ കാണാൻ പോകുമ്പോൾ കണ്ടിട്ടുണ്ട് പലപ്പോഴും.... എപ്പോഴും യദുവിന്റെ സീറ്റിന്റെ അടുത്തു ഉണ്ടാകും.... ആ പെണ്ണിന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് പുച്ഛമാണെന്ന് തോന്നും പലപ്പോഴും.... യദുവിന്റെ വാക്കുകളിൽ ഒക്കെ അവളോട് ആരാധനയാണ് എന്ന് തോന്നിയിട്ടുണ്ട്.... അതിനെ ചൊല്ലി വഴക്കിട്ടിട്ടുണ്ട്.... പോകെ പോകെ അവന്റെ ഓഫീസിൽ പോകുമ്പോൾ പലപ്പോഴും ഒരുമിച്ചിരുന്നു സംസാരിക്കുന്ന അവരെ കണ്ടിട്ടുണ്ട്... സംശയം ഒന്നും തോന്നിയിരുന്നില്ല... പിന്നീട് തന്റെ ഓഫീസിലെ ജിയ പറഞ്ഞു അവരെ രണ്ട് പേരെയും പലയിടത്തും വെച്ച് ഒരുമിച്ചു കാണാറുണ്ട് എന്ന്.. വിശ്വസിച്ചില്ല താൻ .... രണ്ട് ദിവസം ആയിട്ട് അവനെ വിളിച്ചിട്ട് കിട്ടാതായതോടെ യദുവിന്റെ ഫ്ലാറ്റിലേക്ക് പോയതാണ് ഇന്ന്... വയ്യാതെ എങ്ങാനും ആണോ എന്നറിയില്ലല്ലോ.... മുൻപൊക്കെ എന്ത് അസുഖം ഉണ്ടെങ്കിലും തന്നെ വിളിച്ചു പറയുമായിരുന്നു... താൻ തന്നെയാണ് ഫ്ലാറ്റിൽ ചെന്നു അവന് ഭക്ഷണവും മരുന്നും എല്ലാം എടുത്തു കൊടുക്കാറ്... അപ്പോഴുള്ള അവന്റെ ചെറിയ കുസൃതികൾ ഒക്കെ താൻ തടയാറും ഇല്ല.... ഇന്ന് ചെന്നു calling bell അടിച്ചിട്ടും ഡോർ തുറന്നില്ല... പക്ഷെ ഡോറിൽ ഒന്ന് തള്ളിയതും അത്‌ തുറന്നു വന്നു.... അകത്തേക്കു കയറിയപ്പോൾ അവിടെ ആരും ഇല്ലാത്തത് പോലെ.... അവൻ ഇല്ലെന്ന് കരുതി... എന്തെ ഡോർ അടക്കാഞ്ഞേ... ലോക്ക് ചെയ്യാൻ മറന്നു പോയിരിക്കുമൊ... നാട്ടിലേക്ക് പോയിരിക്കുമോ എന്നൊക്കെ കരുതി തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ ആണ് ബാൽക്കണിയിൽ നിന്നും എന്തൊക്കെയോ അടക്കി പിടിച്ചു സംസാരിക്കുന്നത് പോലെയുള്ള ശബ്ദം കേൾക്കുന്നത്.... അങ്ങോട്ട് ചെന്നതും ചെല്ലരുതായിരുന്നു എന്ന് തോന്നിപ്പോയി.... കണ്ണുകൾ ഇറുക്കിയടച്ചു പോയി..... അപ്പോഴും കണ്ണിൽ തെളിയുന്നത് ബാൽക്കണിയിൽ നിലത്ത് കിടന്നു ഒന്നായി കൊണ്ടിരിക്കുന്ന രണ്ട് രൂപങ്ങൾ...... വെറുപ്പ് തോന്നി.... അറപ്പ് തോന്നിപ്പോയി..... ഇറങ്ങി ഓടുകയായിരുന്നു അവിടെ നിന്നും..... ജീവിക്കണ്ട എന്ന് തോന്നിപ്പോയി.... അവസാനമായി അവനെ ഒന്ന് കൂടെ വിളിച്ചു.... പിരിയാം എന്ന് പറയാൻ... അവിടെ നിന്ന് കുറച്ചു സമയത്തിന് മറുപടി ഒന്നും വന്നില്ല..... പിന്നെ പറഞ്ഞു അവന് തന്നെ ഒന്ന് കാണണം എന്ന്..... അതായിരുന്നു ഈ കൂടിക്കാഴ്ച.... താൻ കണ്ട ആ സംഭവത്തെ കുറിച്ച് ചോദിച്ചെങ്കിലും അവന്റെ മുഖത്ത് ഞെട്ടലോ പേടിയോ ഒന്നും ഉണ്ടായിരുന്നില്ല..... അവൻ പറഞ്ഞ കാര്യം ഞെട്ടിച്ചത് തന്നെയായിരുന്നു..... ഒരു വർഷം ആയി അവർ റിലേഷനിൽ ആണെന്ന്... പലപ്പോഴും അവന്റെ ഫ്ലാറ്റിൽ അവൾ ഒരുമിച്ചു താമസിക്കാറുണ്ടെന്ന്.. ഇവിടെ വിഡ്ഢിയായത് താൻ ആണ്.... താൻ മാത്രം ആണ്.... ഒന്നും അറിയാതെ പോയി.... അവന്റെ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോയി..... ഒരു തരം പുച്ഛത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ നോക്കി കണ്ണുകൾ വാശിയോടെ തുടച്ചു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി..... ജീവിതം അവസാനിപ്പിക്കാൻ തന്നെ ആയിരുന്നു അപ്പോൾ തീരുമാനം.... എങ്ങനെ എങ്കിലും മരിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ അവിടെ നിന്ന് പോരുമ്പോൾ...... ഇനിയും ആർക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത്... ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും തന്നെ വേണ്ട.... അവര് ആരാണെന്ന് പോലും അറിയില്ല... ഈ ഭൂമിയിൽ ജനിച്ചു പോയത് കൊണ്ട് മാത്രം ഇതുവരെ ജീവിച്ചു പോന്നതാണ്.... ആദ്യമായി യദുവിന്റെ അടുത്ത് നിന്നും സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു... തന്നെ സ്നേഹിക്കാൻ തനിക്ക് സ്നേഹിക്കാൻ ഒരാളെ കിട്ടിയ സന്തോഷം ആയിരുന്നു... അവന് വേണ്ടി ജീവിക്കണം എന്ന് തോന്നി.... അവനുമൊത്ത് സന്തോഷത്തോടെ അവന്റെ കുഞ്ഞുങ്ങളും ആയിഅവന്റെ അമ്മയുടെ സ്നേഹം നേടി വലിയൊരു കുടുംബത്തിൽ ജീവിക്കുന്നത് സ്വപ്നം കണ്ടു.... സ്നേഹം മാത്രം മതിയായിരുന്നു തനിക്ക്... അല്ലാതെ അവന്റെ വീട്ടിലെ സ്വത്തോ ഒന്നും കണ്ടിട്ടല്ലായിരുന്നു... എന്നിട്ട് തന്നെ അവൻ ചതിച്ചു.... ഇനി വയ്യ... തന്റെ ഈ ജീവിതം കൊണ്ട് ഇനിയൊന്നും നേടാനില്ല.... മരിച്ചേ മതിയാകൂ.... എങ്ങനെ ആയിരിക്കണം മരണം എന്ന് ചിന്തിച്ചതും മനസ്സിലേക്ക് ഓടിയെത്തിയത് ഏതെങ്കിലും വണ്ടിക്ക് മുന്നിലേക്ക് ചാടാൻ തന്നെ ആയിരുന്നു.... വൈകുന്നേരം ആയത് കൊണ്ട് റോഡിൽ നല്ല തിരക്കുണ്ട്... ചാടിയാൽ ഉടനെ മരിക്കണം... ഒരിക്കലും മറ്റുള്ളവർക്ക് ഒരു ഭാരമായി തന്റെ ജീവൻ ബാക്കി ഉണ്ടാവരുത്... ഇനിയും ആരുടെയും ജീവിതത്തിൽ ഭാരമാകാൻ വയ്യ..... റോഡിലേക്ക് നോക്കിയതും അകലെ നിന്നും ഒരു സ്വിഫ്റ്റ് കാർ വരുന്നത് കണ്ടു.... കണ്ണുകൾ ഇറുക്കിയടച്ചു ധൈര്യം വരുത്തി..... ഈ ലോകം വിട്ട് പോകാൻ മനസ് കൊണ്ട് തയ്യാറെടുത്തു..... കാർ അടുത്തേക്കെത്തിയതും അതിന്റെ മുന്നിലേക്ക് ചാടിയതും ഒരുമിച്ചായിരുന്നു..... കാർ ദേഹത്തു തട്ടിയതും റോഡിലേക്ക് കമിഴ്ന്നു വീണിരുന്നു .... തന്റെ ദേഹത്തൂടെ കാർ ഇപ്പോൾ കയറിയിറങ്ങും എന്ന് കരുതി വേദന സഹിക്കാൻ തയ്യാറെടുത്തു.... പക്ഷെ കാർ തന്റെ തൊട്ടടുത്തു ബ്രേക്ക്‌ പിടിച്ചു നിർത്തിയതാണ് കണ്ടത്.... ടയർ റോഡിൽ ഉരയുന്ന ഒരുതരം അരോചകമായ ശബ്ദവും.... അപ്പോഴേക്കും ആരൊക്കെയോ അടുത്തേക്ക് വരുന്നുണ്ടായിരുന്നു... കാറിന്റെ ഡോർ തുറക്കുന്നത് കണ്ടതും വേഗം എഴുന്നേറ്റ് ഇരുന്നു.... കൈ മുട്ട് ഉരഞ്ഞു പൊട്ടിയിരുന്നു.... വിചാരിച്ച കാര്യം നടക്കാത്തത്തിൽ സങ്കടവും ദേഷ്യവും ആണ് തോന്നിയത്.... പക്ഷെ മുന്നിലേക്ക് വന്ന ആളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു.... ഗൗതം...... അതേ... ഗൗതം തന്നെയാണ്... യദുവിന്റെ ഫ്രണ്ട്.... ഓടി വന്ന അവന്റെ മുഖത്തും അവളെ കണ്ട് പകപ്പായിരുന്നു... "ദീപിക...." ഞെട്ടൽ അവന്റെ സ്വരത്തിൽ തന്നെ ഉണ്ടായിരുന്നു.... പിന്നെ അത്‌ ദേഷ്യം ആയി മാറി... "ചാവാൻ ഇറങ്ങിയേക്കുവാണോ ഡീ നീ....." പല്ല് കടിച്ചു കൊണ്ടവൻ പറഞ്ഞതും അവൾ തല താഴ്ത്തി.... പുറകിൽ നിന്നും ഒരുപാട് വണ്ടികളുടെ നീണ്ട ഹോണടി... അക്ഷമരായി പലരും ചീത്ത പറയുന്നത് കേൾക്കാം.... ചുറ്റും കൂടിയവർ ഒരു കാഴ്ച കാണും പോലെ നോക്കി നിന്നു... പിന്നെ പരിചയം ഉള്ളവരാണ് എന്ന് മനസ്സിലായത് കൊണ്ടാവും മുറുമുറുത്തു കൊണ്ട് പിരിഞ്ഞു പോയി.... "വാ... എണീക്ക്...." ചുറ്റും ഒന്ന് നോക്കി അത്‌ പറഞ്ഞു കൊണ്ട് അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.... വേദനിച്ചുവെങ്കിലും പതിയെ എഴുന്നേറ്റു..... " നിനക്ക് എവിടേക്കാ പോണ്ടേ... ഞാൻ കൊണ്ട് വിടാം....." "വേണ്ട...." "എന്തെ... ഇനിയും മറ്റുള്ളോർക്ക് പണി കൊടുക്കാൻ വല്ല വണ്ടിക്കും അട വെക്കാൻ ആണോ...." അവന്റെ ശബ്ദത്തിൽ നിറഞ്ഞിരിക്കുന്ന ദേഷ്യം അവൾക്ക് മനസ്സിലായി ... ഒന്നും മിണ്ടാൻ നിന്നില്ല.... അവളെ ദേഷ്യത്തോടെ നോക്കി കാറിനടുത്തേക്ക് നടന്നു അവൻ... പിന്നെ അവളെ തിരിഞ്ഞു നോക്കി.... "ദീപിക... വാ.... വന്നു കാറിൽ കേറ് ....." "ഞാൻ... ഞാനില്ല....." "മര്യാദക്ക് വന്നു വണ്ടീല് കേറടി....." അവൻ അലറിയതും വേറൊന്നും ഓർക്കാതെ അവൾ കാറിന്റെ പിന്നിലേക്ക് കയറിയിരുന്നു..... അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി അവൻ കാർ മുന്നോട്ട് എടുത്തു..... ഹോണടിച്ചും ചീത്ത പറഞ്ഞും പുറകിൽ നിന്നും വണ്ടികളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.... ഗൗതം കാറിന്റെ സ്പീഡ് കൂട്ടി.... ദീപിക പുറത്തേക്ക് നോക്കി ഇരുന്നതേ ഉള്ളൂ..... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... മരിക്കാൻ പോലുമുള്ള അവകാശം തനിക്ക് ഇല്ലേ.... ഇനിയും ആരൊക്കെയാണ് തന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്.... കാറിന്റെ ഗ്ലാസ്സിലൂടെ ഗൗതം തന്നെ ശ്രദ്ധിക്കുന്നത് അവൾ അറിഞ്ഞിരുന്നില്ല.... നിറയുന്ന കണ്ണുകൾ ഇടയ്ക്കിടെ തുടക്കുന്നവളെ കണ്ട് അവന്റെ നെറ്റി ചുളിയുന്നുണ്ടായിരുന്നു.... കാർ എവിടെയോ നിർത്തിയത് അറിഞ്ഞപ്പോൾ ആണ് ദീപിക ചുറ്റും നോക്കുന്നത്.... റോഡിന്റെ ഇരുവശവും പുഴ... സൈഡിലേക്ക് ഒതുക്കി ഇട്ടിരിക്കുകയാണ് കാർ.... "ഇറങ്ങ്...." ബാക്കിലേക്ക് തിരിഞ്ഞു അവൻ പറഞ്ഞതും ഒന്നും മിണ്ടാതെ ഇറങ്ങി..... കാറിൽ ചാരി നെഞ്ചിൽ കൈ കെട്ടി നിന്ന് തന്നെ രൂക്ഷമായി നോക്കുന്നവനെ നോക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു.... " എന്തായാലും നീ മരിക്കാൻ നടക്കണതല്ലേ.... ഒരു കാര്യം ചെയ്യ്.... ഇവിടന്ന് നേരെ താഴേക്ക് ചാടിക്കോ.. രണ്ട് വശത്തും നിറയെ വെള്ളം ഉണ്ട്.... ലാവിഷായി വെള്ളം കുടിച്ചു മരിക്കാം നിനക്ക്... മറ്റുള്ളോർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവേം ഇല്ല....." ദീപു ഞെട്ടി അവനെ നോക്കി.... "എന്തെ... ചാടുന്നില്ലേ....." ദേഷ്യത്തോടെ തന്നെയാണ് അവൻ ചോദിച്ചത്..... അവളുടെ കണ്ണുകൾ നിറഞ്ഞു.... "ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് ദീപിക.... നീ മരിക്കാൻ വേണ്ടിയാണ്‌ എന്റെ വണ്ടിയുടെ മുന്നിൽ ചാടിയത് എന്ന് എനിക്ക് മനസ്സിലായി... ഏതോ ഒരുത്തി ചാടാൻ റെഡി ആയി നിൽക്കുന്നതാണ് എന്ന് മനസ്സിലായപ്പോൾ തന്നെ കാർ ഞാൻ സ്ലോ ആക്കിയിരുന്നു..... ഒരു ഞെട്ടലായിരുന്നു മനസ്സിൽ..... അതിലും കൂടുതൽ ഞെട്ടിയത് അത്‌ നീയാണ് എന്ന് മനസ്സിലായപ്പോൾ ആണ്...." ദീപു മറുപടിയൊന്നും പറയാതെ നിന്നതേയുള്ളു.... "എന്താ നിന്റെ പ്രശ്നം ദീപിക... യദുവുമായിട്ട് പിണങ്ങിയിട്ടാണോ നീ ഇത് ചെയ്യാൻ തുനിഞ്ഞത് .... ഒരു പിണക്കം വരുമ്പോഴേക്കും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയാൽ പിന്നെ ഈ ലോകത്ത് മനുഷ്യര് തന്നെ ഇല്ലാതാകുമല്ലോ ദീപിക....." വീണ്ടും യദുവിന്റെ പേര് കേട്ടതും ദീപു പൊട്ടിക്കരഞ്ഞു പോയി.... ഗൗതം അന്താളിച്ചു കൊണ്ട് അവളെ നോക്കി..... "എന്താ... എന്തിനാ നീയിങ്ങനെ കരയുന്നെ ... എന്താ ഉണ്ടായേ നിങ്ങൾക്കിടയിൽ....." അവൻ ചോദിക്കുന്നത് കേട്ടിട്ടും അവൾ കരഞ്ഞു കൊണ്ടേ ഇരുന്നു.... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50798/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
സോറി മേഡം. ഇനിയും ഇതുപോലെ തുടരാൻ ആണെങ്കിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. നിങ്ങൾ മറ്റൊരു സ്കൂൾ നോക്കുന്നത് തന്നെയാണ് നല്ലത്. " ഓഫീസ് മുറിയിൽ മുഴങ്ങി കേൾക്കുന്ന ശബ്ദത്തിന് മുന്നിൽ ഇനി എന്ത് പറയണമെന്നറിയാതെ അവൾ ഇരുന്നു. " ഇങ്ങനെ ഒന്നും പറയാതെ ഇരുന്നാൽ എങ്ങനെയാണ്. ഇത് ആദ്യമായിട്ട് അല്ലല്ലോ ഞാൻ ഇതേ കാര്യം പറയുന്നതും മേഡം ഇങ്ങനെ കേട്ട് നിക്കുന്നതും. ഇത്രയും നാൾ കുട്ടികളോട് ആയിരുന്നെങ്കിൽ ഇപ്പോൾ ദേ പഠിപ്പിക്കുന്ന ടീച്ചറിനെ ചോക്ക് എടുത്ത് എറിഞ്ഞിരിക്കുന്നു. ഇങ്ങനെ ആണോ ഒരു കുട്ടി പെരുമാറേണ്ടത്. " " മാം അത്.. ഈ ഒരു വട്ടം കൂടി.. " " റിയലി സോറി മേഡം. ഇനി ആദ്യയെ ഈ സ്കൂളിൽ പഠിപ്പിക്കാൻ കഴിയില്ല. യുകെജിയിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വികൃതി ഞങ്ങൾക്ക് മനസിലാവും. പക്ഷെ ഇത്.... ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ ഇനി മുന്നോട്ട് പോകുമ്പോൾ ഈ കുട്ടി എങ്ങനെ ആയിരിക്കും. അതുകൊണ്ട് ഞങ്ങളുടെ സ്കൂളിന്റെ നിലവാരം കളയാൻ ഞങ്ങൾക്ക് ഒട്ടും താല്പര്യം ഇല്ല. മേഡം കുട്ടിയുമായി മെയിൻ ബ്ലോക്കിൽ ചെന്നാൽ മതി. പേപ്പേഴ്സ് എല്ലാം അവിടെ റെഡി ആണ്. " ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അവൾക്ക് മനസിലായി. മുന്നിൽ ഇരിക്കുന്ന പ്രിൻസിപ്പലിന്റെയും ഒപ്പം നിൽക്കുന്ന അധ്യാപികയുടെ മുഖത്തുനിന്ന് അത് വ്യക്തമാണ്. അവരെ ഒന്ന് നോക്കി അവൾ മടിയിലിരുന്ന ഹാൻഡ് ബാഗ് എടുത്ത് തോളിൽ ഇട്ട് ഓഫീസ് റൂമിന്റെ പുറത്തേക്ക് നടന്നു. അവളെ കാത്ത് ഒരാൾ അവിടെ രണ്ട് കൈയും കെട്ടി നിൽക്കുന്നുണ്ട്. രാവിലെ ഇട്ട് കൊണ്ട് വന്ന വെള്ള യൂണിഫോമിന്റെ കളർ ഉച്ച ആയപ്പോഴേ മഞ്ഞ ആയിട്ടുണ്ട്. രണ്ട് സൈഡിലും റിബൺ ഇട്ട് കെട്ടിയ മുടിയിൽ ഒരെണ്ണം അഴിഞ്ഞു തോളിലേക്ക് കിടക്കുന്നു. ഒരെണ്ണം കാണാനും ഇല്ല. " അമ്മ എന്റെ ചൗന്ദര്യം നോക്കുവാനോ. " " ചൗന്ദര്യം... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് ആദി നീ... വാ ഇവിടെ കിട്ടാൻ ഉള്ളതെല്ലാം വാങ്ങി വീട്ടിൽ പോകാം. " ആ പൂച്ചക്കണ്ണിൽ നോക്കി അവൾ അത്രയും പറഞ്ഞു മുന്നോട്ട് നടന്നു. തൊട്ട് പിറകെ ബാർബിഡോളിന്റെ ബാഗ് തൂക്കി ആദിയും. മെയിൻ ബ്ലോക്കിൽ ചെന്ന് പേപ്പേഴ്സ് എല്ലാം വാങ്ങി അവർ രണ്ട് പേരും സ്കൂളിന്റെ മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് വന്നിരുന്നു. തന്നോട് ഒരു വാക്ക് പോലും പറയാതെ റോഡിലേക്ക് നോക്കി ഇരിക്കുന്ന അമ്മയെ ആദി ഇടം കണ്ണിട്ട് നോക്കി. അവസാനം രണ്ട് പേരുടെയും നടുവിൽ ഇരുന്ന ബാഗെടുത്ത് മാറ്റി അവൾ അമ്മയോട് ചേർന്നിരുന്നു. " എന്നെ ആരും ഒട്ടി ഇരിക്കേണ്ട. " " അമ്മേ.. " " ആദി.. ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് ക്ലാസ്സിൽ എങ്ങനെയാ പെരുമാറേണ്ടതെന്ന്. ഇത്രയും നാൾ പിള്ളേരുമായിട്ടുള്ള പ്രശ്നങ്ങൾ ആയിരുന്നു. ഇപ്പോൾ ദേ.. ആ ദിവ്യ ടീച്ചറിനെ നീ ചോക്കെടുത്തെറിഞ്ഞോ. " " മ്മ്... എന്നെ പോക്കിരിന്ന് വിലിച്ചിറ്റാ. " " എന്റെ കുഞ്ഞേ.. നിന്നെ കൊണ്ട് ഞാൻ തോറ്റു. നേരത്തെ പിള്ളേരെ അടിക്കുവേം പിച്ചുവേം ഒക്കെ ആരുന്നു. ഇപ്പോൾ ദേ ടീച്ചറിനെ ആയി. പിന്നെങ്ങനെയാ അവര് പറഞ്ഞു വിടാതിരിക്കുന്നത്. " " എന്നെ പറഞ്ഞു വിറ്റൊ. ഇനി അപ്പോ എനിച്ച് സൂലിൽ പോന്റെ... " " എന്തൊരു സന്തോഷം... ഇനി അവിടേക്ക് പോകേണ്ടി വരില്ല. അതാ ഇപ്പോൾ വാങ്ങി കൊണ്ട് വന്ന പേപ്പർ എല്ലാം. ഇനി വേറെ വല്ല സ്കൂളും നോക്കണം. " " എന്റിനാ അമ്മേ ഈ സൂലൊക്കെ. നാൻ വീട്ടിൽ ഇരുന്ന് പച്ചോളാം. " " നിന്നെ ഞാൻ വീട്ടിൽ ഇരുത്തിക്കാം. ആദ്യം തല്ലി പൊളിക്കേണ്ടത് ആ ടീവിയാ. അതിൽ ഓരോന്ന് കണ്ട് സ്കൂളിൽ പോയി കാണിക്കും. കഴിഞ്ഞ ദിവസം ആ ആരോമലിനെ നീ പോയി എന്തുവാ വിളിച്ചത്. " " ബാലവീരേന്ന്. അവനെ കാനാൻ അയ്പോലെ തന്നെയാ അമ്മേ. പച്ചെ അവൻ മമ്മീന്ന് പഞ്ഞു ഒറ്റ കരച്ചിൽ ആരുന്നു. നാൻ പേച്ചു പോയി. പിന്നെ ദിയ ടീച്ചർ വന്നു അവനോട് ചോയിച്ചപ്പോൾ അവൻ പരയുവാ നാൻ അവനെ തെരി പഞ്ഞെന്നു. തെരി എന്റുവാ അമ്മേ. " " അതൊക്കെ ചീത്ത വാക്കുകളാ. നല്ല മക്കൾ അതൊന്നും പറയൂല. നീ ഓരോന്ന് കണ്ടിട്ട് അതൊക്കെ പോയ്‌ വിളിച്ചിട്ടല്ലേ. ആ പ്രിൻസിപ്പൽ എന്നെ ഇനി പറയാൻ ബാക്കി ഒന്നുവില്ല. " " നമുക്ക് ചോട്ടാബീനെ വിട്ട് ഇടിപ്പിക്കാം. " " ആരോടാ ഞാൻ ഇതൊക്കെ പറയുന്നത്. വാ ഇവിടെ ഇരുന്നിട്ട് എന്തിനാ. " അവൾ സ്റ്റോപ്പിൽ നിന്ന് ഇറങ്ങി വെളിയിലായി പാർക്ക് ചെയ്ത സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു. ഹെൽമെറ്റ്‌ വെച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ആദി കയറിയതും അവരുടെ വണ്ടി ഒരു ഇരമ്പലോടെ റോഡിലേക്ക് കയറി. ************ വണ്ടി പാർക്കിങ്ങിൽ നിർത്തി അവർ ഫ്ലാറ്റിലേക്ക് നടന്നു. " ഇന്നെന്ത്‌ പറ്റി അമ്മയും മോളും നേരത്തെ. ആദിക്കൊച്ച് വൈകിട്ട് സ്കൂൾ ബസിൽ അല്ലെ വരുന്നത്. " ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ടത് അവരുടെ അടുത്തേക്ക് വരുന്ന സെക്യൂരിറ്റിയെ ആണ്. " ഇനി ആ ബസിൽ ആദിയെ നോക്കേണ്ട മുരളിച്ചേട്ടാ. എന്റെ മോൾക്ക് എന്തോ ആ സ്കൂൾ അങ്ങോട്ട് പിടിക്കുന്നില്ല. അതുകൊണ്ട് ഞങ്ങൾ ആ പോക്ക് അങ്ങ് നിർത്തി. " അയാൾ മനസിലാവത്തത് പോലെ അവളെ നോക്കി. " ഇന്നും അപ്പോൾ എന്തേലും കുഴപ്പം ഒപ്പിച്ച് കാണുമല്ലേ.. " " ഒപ്പിച്ചെന്ന് മാത്രം അല്ല. അവിടെ ഇനി പഠിപ്പിക്കാൻ ഒക്കില്ലെന്ന് പറഞ്ഞു അവര് പറഞ്ഞും വിട്ടു. " അയാൾ ആദിയെ നോക്കി മൂക്കത്ത് വിരൽ വെച്ചു. " എന്നാലും എന്റെ കുഞ്ഞേ.. നീ കൊള്ളാലോ.. " " ചേട്ടന്റെ പരിചയത്തിൽ നല്ലപോലെ തല്ലി പഠിപ്പിക്കുന്ന ഏതേലും സ്കൂൾ ഉണ്ടേൽ പറയു. ഇനി അതേ നടക്കൂ. ഞാൻ പറഞ്ഞു പറഞ്ഞു തോറ്റിരിക്കുവാ. " അയാളോട് അത്രയും പറഞ്ഞു അവൾ ആദിയെയും കൊണ്ട് അകത്തേക്ക് കയറി. ലിഫ്റ്റിൽ കയറി മൂന്നാം നിലയിൽ ഇറങ്ങി സ്കൂൾ ബാഗ് മായി അവൾ നടക്കുമ്പോൾ തൊട്ട് പിറകെ പാട്ടും പാടി ചെറിയ ആളും ഉണ്ട്. അവർ ചെന്ന് നിന്നത് റൂം നമ്പർ 21 ന് മുന്നിലാണ്. അവിടേക്ക് എത്തിയതും ആദി ഓടിച്ചെന്നു ഡോറിൽ തട്ടാൻ തുടങ്ങി. " വിസനാതന്റെ വീടാണോ... ഇവിടെ ആരുല്ലേ.. " " എന്റെ കുഞ്ഞേ ഒന്ന് പതുക്കെ അടുത്തൊക്കെ വേറെ ആൾക്കാർ ഉള്ളതാ. ആ ഡോർ ഇന്ന് നീ തല്ലി പൊളിക്കുവോ. " അമ്മ പറഞ്ഞത് കേൾക്കാതെ അവൾ ചെയ്ത് കൊണ്ടിരുന്ന പ്രവർത്തി തുടർന്നു. ഒട്ടും താമസം ഇല്ലാതെ അവർക്ക് മുന്നിൽ ആ ഡോർ തുറന്നു. ഡോർ തുറന്ന ആളെ തള്ളി മാറ്റി ആദി അകത്തേക്ക് ഓടി. " നിങ്ങൾ എന്താ ഈ സമയത്ത്. ആദിക്കിന്ന് സ്കൂൾ ഇല്ലാരുന്നോ. " " നാൻ ഇനി പോനില്ല അപ്പൂപ്പാ.. വീറ്റിൽ ഇന്ന് പച്ചാ മതീന്ന് പഞ്ഞു. " സോഫയിൽ കയറി ചമ്രംപടിഞ്ഞിരുന്ന് അയാളോടായി ആദി വിളിച്ചു പറഞ്ഞു. ആ മറുപടി കേട്ടതും അവൾ ആദിയെ കണ്ണുരുട്ടി നോക്കി. " അപ്പുപ്പനല്ലേ കൊച്ചുമോൾക്ക് എല്ലാത്തിനും സപ്പോർട്ട്.. പൊന്നുമോളെ പഴയ സ്കൂളിൽ നിന്ന് പറഞ്ഞു വിട്ടു. ഒരുകാര്യം ചെയ്യ്, നാളെ രണ്ട് പേരും കൂടി രാവിലെ ഇറങ്ങിക്കോ എന്നിട്ട് പുതിയ സ്കൂൾ കണ്ട് പിടിച്ചിട്ട് ഇവിടേക്ക് വന്നാൽ മതി. " " പറഞ്ഞു വിട്ടെന്നോ.. അതിന് നീ എന്തുവാ വാവേ ചെയ്തത്. " " നാൻ ഒന്നും ചെയ്തില്ല. ആ ദിവ്യ ടീച്ചർ എന്നെ പോക്കിരീന്ന് വിച്ചു. " " ആഹാ.. എന്റെ കൊച്ചിനെ പോക്കിരി എന്ന് വിളിച്ചതും പോരാ. സ്കൂളീന്ന് പറഞ്ഞു വിട്ടല്ലേ. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലലോ. ആ പ്രിൻസിപ്പലിന്റെ നമ്പർ നീ ഇങ്ങ് തന്നെ എനിക്ക് അവരോട് രണ്ട് സംസാരിക്കണം. " " പോക്കിരീന്ന് വിളിച്ചപ്പോൾ.... ബാക്കി കൂടി പറഞ്ഞു കൊടുക്ക്. ആ ടീച്ചറിനെ നീ ചോക്ക് എടുത്തെറിഞ്ഞില്ലേ. ഏതേലും പിള്ളേർ ചെയ്യുമോ അങ്ങനെ. " " എന്നെയാ ടീച്ചർ ആദ്യം ചോക്ക് എഞ്ഞേ. നാൻ അതെത്തു ടീച്ചറിനെ തിരിച്ചെഞ്ഞു. " " ആ അപ്പോൾ തെറ്റ് എന്റെ കൊച്ചിന്റെ അല്ല. ആ ടീച്ചറിന്റെയാ. അവർക്കെതിരെ ഒരു പരാതി കൊടുത്താലോ. ഇത്രയും ചെറിയ കാര്യത്തിനാണോ സ്കൂളീന്ന് പറഞ്ഞു വിട്ടത്. " " ഇതൊക്കെ നേരത്തെ അവര് തീരുമാനിച്ചതാ. ആദിയുടെ പേരിൽ പരാതി വരുന്നത് ആദ്യമായിട്ട് ആല്ലല്ലോ. പിന്നെ എന്റെ മോള് പഠിത്തത്തിൽ മിടുക്കി ആയത് കൊണ്ട് ആ കാര്യത്തിലും അവർക്ക് പ്രതീക്ഷ ഇല്ല. അതുകൊണ്ട് അവര് ഈ കാര്യത്തിൽ പിടിച്ചു തൂങ്ങി. " " മ്മ്.. അല്ലേലും നിന്നോട് അന്നേ ഞാൻ പറഞ്ഞതാ അവിടെ ഒന്നും വിടേണ്ട എന്ന്. ഞാൻ ആ രഘുവിനോട് ഒന്ന് ചോദിക്കട്ടെ നല്ല സ്കൂൾ ഏതാ ഉള്ളതെന്ന്. അല്ല നീ അപ്പോൾ കോളേജിൽ പോയില്ലേ. " " ഉച്ച വരെ എക്സാം ഡ്യൂട്ടി ആയിരുന്നു. അത് കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് കയറിയപ്പോഴാ സ്കൂളീന്ന് വിളി വന്നത്. പിന്നെ ലീവും പറഞ്ഞു അവിടേക്ക് പോയി. " " അമ്മാ.. നോക്ക് ബാലവീര്.. ആരോമലിനെ പോലെ ഇല്ലേ.. " " ഒരു ബാലവീറ്.. എത്ര വട്ടം പറഞ്ഞിട്ടുണ്ട് ആദി സ്കൂളീന്ന് വന്നാൽ അതേപടി കയറി ഇരിക്കരുതെന്ന്. ആ യൂണിഫോമിലേക്ക് നോക്ക്. സ്കൂളിലെ മുഴുവൻ ചളിയും ഉണ്ട്. നീ അവിടെ കിടന്ന് ഉരുളുവാരുന്നോ. അവരെ എങ്ങനെയാ കുറ്റം പറയുന്നത് ഇതല്ലേ സ്വഭാവം. എണീക്ക് പോയി.. ഉടുപ്പ് മാറ്.. " " ഇന്നൂടി അല്ലെ അവൾക്കത് ഇടാൻ പറ്റൂ. അതുകൊണ്ടാ അല്ലേടാ വാവേ. " " അതേ.. ഇനി എനിക്ക് ആ സൂലിൽ പോവാൻ പറ്റൂല്ലല്ലോ.. അതോന്റാ നാൻ മാറ്റാഞ്ഞേ.. " " ആരോട് പറയാൻ.. എന്താണെന്ന് വെച്ചാൽ കാണിക്ക്. അപ്പൂപ്പനും മോളും കൂടി സ്കൂളിലും പോകാതെ ബാലവീറിനെയും കണ്ടോണ്ട് ഇരിക്ക്. " അവൾ പിറുപിറുത്ത് കൊണ്ട് സോഫയിൽ ഇരുന്ന ഹാൻഡ് ബാഗുമായി മുറിയിലേക്ക് നടന്നു. ഈ പറഞ്ഞത് ഞങ്ങളെ അല്ലെന്ന ഭാവത്തിൽ അപ്പോഴും രണ്ട് പേർ ബാലവീറിനെ കണ്ട് അവിടെ ഇരുന്നു. " വാവേ.. അമ്മ കലിപ്പിൽ ആണോ.. " " കുറച്ച്.. സാരല്ല.. അതൊക്കെ നാൻ മാറ്റിക്കോളാം. അപ്പുപ്പാ ഇനി എനിക്ക് നല്ല സ്കൂള് തരണേ. " " പിന്നല്ലാതെ. അപ്പൂപ്പൻ നല്ല സൂപ്പർ സ്കൂള് കണ്ട് പിടിച്ചു തരില്ലേ.. " അത് കേട്ടതും ആദി ഒരു ചിരിയോടെ അപ്പൂപ്പന് കവിളിൽ ഉമ്മ കൊടുത്തു. ഇത് കാണുന്ന അവളിലും അറിയാതെ ഒരു ചിരി വിരിഞ്ഞു. ********* ഇവരാണ് നമ്മുടെ കഥാപാത്രങ്ങൾ. കൂട്ടത്തിലെ കുട്ടി കുറുമ്പി ആദ്യ എന്ന എല്ലാവരുടെയും ആദി അപ്പൂപ്പന്റെ മാത്രം വാവ. ആളിപ്പോൾ UKG യിലാണ്. ബാക്കി കാര്യങ്ങൾ കണ്ടില്ലേ, അതാണ് കയ്യിലിരുപ്പ്. വിശ്വനാഥൻ ആദിയുടെ അപ്പുപ്പൻ. ആദിയേക്കാൾ കുരുത്തക്കേടിന് ഒരുപടി മുന്നിൽ ഈ അപ്പുപ്പൻ ആണ്. ഇനിയുള്ളത് നമ്മുടെ നായിക.. ആദിയുടെ അമ്മ.. വൈഗ... " ആദി... എണീക്ക് മതി ഉറങ്ങിയത്. " " കുറച്ചൂടി നേരം... പ്ലീഷ്.. സൂലിൽ പോന്റാലോ.. " " ഒരു നേരവും ഇല്ല. അപ്പൂപ്പനെ പോയി എണീപ്പിക്ക്. " " അപ്പൂപ്പൻ ഒങ്ങിക്കോറ്റെ അമ്മേ. പാവല്ലേ.. " "കൊഞ്ചാതെ എണീക്ക് കണ്ണാ.. അപ്പൂപ്പനെ ഏഴുനേൽപ്പിച്ചു രണ്ടാളും കൂടി ഒന്ന് നടന്നിട്ട് വാ. " " നാനും പൊക്കോറ്റെ. " " ആ.. പോവുന്നെ ഒക്കെ കൊള്ളാം. അപ്പൂപ്പന്റെ കൂടെ നടന്നോണം. " " ഓക്കേ.. " ******** " അപ്പുപ്പാ.. എനീച്ച് നമുക്ക് പോന്റെ. എനീച്ച്.. " " എവിടെ പോവാനാ.. നാളെ പോവാം. " " ഓ നാലെ അല്ല ഇന്ന്. എനീ ച്ച്.. " " എന്തുവാ വാവേ.. ഒന്ന് ഉറങ്ങാൻ വിടെടി.. " " വേന്റ. നമുച്ച് നക്കാൻ പോവാം. നാനും ഒന്റ്. " " എവിടെ നടക്കാൻ ആ.. എനിക്കെങ്ങും വയ്യാ... " " അമ്മേ... ഈ അപ്പുപ്പൻ വരന്നില്ല.. " " അയ്യോ.. പതിയെ പറയ്.... നിന്റെ അമ്മ എന്നെ ഓടിച്ചു വിടും. " " അത് തന്നെയാ ചെയ്യാൻ പോകുന്നെ. എന്നും ഉള്ളെയാ ഈ മടി. ഒരഞ്ചാറു ദിവസം അടുപ്പിച്ചു എണീറ്റ് അങ്ങ് പോയാൽ ഇതങ്ങു മാറും. " വൈഗ അവിടേക്ക് വന്നു പറഞ്ഞു. " ഈ നടക്കുന്നത് ഒക്കെ എന്തിനാടി. ഈ പ്രായത്തിൽ വേണ്ടത്ര ആരോഗ്യം എനിക്കിപ്പോൾ ഉണ്ട്. " " ഉണ്ട്.. ഉണ്ട്.. കൂട്ടത്തിൽ ഇല്ലാത്ത അസുഖങ്ങൾ വല്ലതും ഉണ്ടോ. ദേ പുതിയൊരാളെ കൂടി കൂട്ടിന് വിടുന്നുണ്ട്. രണ്ട് പേരും കൂടി പോയിട്ട് വന്നേ. " " വാ അപ്പുപ്പാ.. " ആദി അപ്പൂപ്പന്റെ കയ്യിൽ പിടിച്ചു വലിച്ചു. " ഇവളുമായി പോവുന്നതിലും നല്ലത് ഞാൻ ഒറ്റക്ക് പോകുന്നതാ. ഒരിടത്തു അടങ്ങി നിക്കില്ലെടി. " " അത് തന്നെയാ വേണ്ടത്. അല്ലെങ്കിൽ അവിടെ എവിടേലും പോയി ഇരുന്നുറങ്ങാൻ അല്ലെ. ആദി... അപ്പൂപ്പനെ നോക്കിക്കോണം, ഇപ്പൊ സമയം ആറ്, ഈ വാച്ച് കെട്ടിക്കോ. ഇതിൽ എട്ട് എന്ന് എഴുതി കാണിക്കുമ്പോൾ അപ്പൂപ്പനെ ഇവിടോട്ട് കൊണ്ട് വന്നാൽ മതി കേട്ടോ. അതുവരെ നടക്കാൻ പറഞ്ഞോണം. നടന്നില്ലെങ്കിൽ എന്താ ചെയ്യേണ്ടത് എന്നറിയാലോ.. " " എല്ലാം നാൻ നോക്കിച്ചൊലാം. അപ്പുപ്പാ.. വാ പോവാം. " " ഇതിലും നല്ലത് നീ വല്ല കൊട്ടേഷനും കൊടുക്കുന്നത് ആരുന്നു. " വൈഗയെ നോക്കി അത്രയും പറഞ്ഞു കട്ടിലിൽ എണീറ്റിരുന്ന അയാളെ ആദി എളിയിൽ കൈ കുത്തി നോക്കി. " നോക്കി പേടിപ്പിക്കേണ്ട ഞാൻ വരുവാ. " അവർ രണ്ട് പേരും പുറത്തേക്ക് പോയതും വൈഗ പതിവ് ജോലികളിലേക്ക് കടന്നു. ************* " അപ്പുപ്പാ നാളെ നാനും പാന്റും സൂവും ഒക്കെ ഇടും. " " നാളെ വേണോ വാവേ. നമുക്ക് ഒരു ദിവസം ഇടവിട്ട് പോവാം. " " പറ്റൂലാ.. വാ ആ വയിൽ പോവാം. " " ഇന്നിത്രയും മതി. ബാക്കി നാളെ. " " അമ്മ പറഞ്ഞെ എട്ട് എന്നല്ലേ. ഇപ്പൊ ഏഴ് പൂജ്യം ആറ് ആയതേ ഒള്ളു. ഇനിയും ഉണ്ട് സമയം. " " ഇനി അമ്മ ഓടിക്കുമ്പോൾ ഒളിക്കാൻ വേണ്ടി എന്റെ അടുത്തേക്ക് വാ. മൈൻഡ് ചെയ്യില്ല ഞാൻ. " " അപ്പൂപ്പനും മോളും കൂടി കാലത്തെ നടക്കാൻ ഇറങ്ങിയത് ആണോ. " " എന്നെ ഈ കാന്താരി നടത്തിക്കുവാണെന്ന് പറയ്. അല്ല വിജയനെ ഇപ്പോൾ കാണാനേ ഇല്ലല്ലോ. " " ഓ എന്തോ പറയാനാ. മോൻ ദുബായീന്ന് വിളിയോട് വിളി അവിടെ അവർക്ക് രണ്ടാൾക്കും ജോലി ഉള്ളതല്ലേ. അവര് പോയി കഴിഞ്ഞാൽ കുഞ്ഞിനെ നോക്കാൻ ആരുമില്ല. അതുകൊണ്ട് ഞാനും സുമതിയും കൂടി അവിടേക്ക് ചെല്ലാൻ. അതിന്റെ ഓട്ടത്തിൽ ആരുന്നു. " " അപ്പോൾ രണ്ടാളും പോവാണോ. " " ആലോചിച്ചപ്പോൾ അതാ നല്ലതെന്ന് ഞങ്ങൾക്കും തോന്നി. ഇവിടെ ഇങ്ങനെ ഞങ്ങൾ രണ്ടാളും ഒറ്റക്ക് താമസിക്കുന്നതിലും നല്ലത് അതല്ലേ. അവിടെ ആകുമ്പോൾ എല്ലാവരെയും കാണാം. ഉടനെ എന്തായാലും പോകും. " " അപ്പോൾ തിരിച്ച് ഇവിടേക്ക് ഇല്ലെന്ന് സാരം. " " അവസാനകാലം മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ആവുന്നതല്ലിയോടോ നല്ലത്. എന്തായാലും ഫ്ലാറ്റ് കൊടുക്കാൻ തീരുമാനിച്ചു. തന്റെ പരിചയത്തിൽ ആരേലും ഉണ്ടേൽ പറയ്. " " എന്റെ പരിചയത്തിൽ ഉള്ളത് ദേ ഇവളാ. ആദിയെ നമുക്ക് അങ്ങ് വാങ്ങിയാലോ. എന്ത് പറയുന്നു. " " വാങ്ങാം. എന്റെ പാവ വെക്കാനെ മുറിയിൽ സലമില്ല. നമുക്ക് അവിടെ കൊണ്ട് വെക്കാം. " " ആണോ എന്നാൽ ആദിക്കുട്ടിക്ക് തരാം അതങ്ങ്. ആട്ടെ എനിക്ക് എത്ര രൂപ തരും. " " എന്റെ കയ്യിൽ ആനേടെ വഞ്ചി ഉണ്ട്. നാൻ അതിൽ ഉള്ളതെല്ലാം തരാം. അത് മതിയോ. " " പിന്നേ ധാരാളം. ആദിക്ക് തന്നെ ഫ്ലാറ്റ്. " അയാൾ അവളുടെ കവിളിൽ കൈ ചേർത്ത് പറഞ്ഞു. " എന്നാൽ അപ്പൂപ്പന്റെയും മോളുടെയും പണി നടക്കട്ടെ.. വൈകിട്ട് ഞാനും അവളും അവിടേക്ക് ഇറങ്ങാം. " " ശരിയഡോ.. " " അപ്പുപ്പാ.. നടക്ക്.. " " വാവേ ഇന്നിത് മതിയെടാ.. " " പറ്റൂലാ.. നടക്ക്. " " ഓ എന്റെ തലവിധി അല്ലാതെ എന്ത്. എവിടൊക്കെ അപ്പുപ്പൻമാർക്ക് എന്തോരം നല്ല കൊച്ചു മക്കളെ കിട്ടുന്നു. എനിക്കും കിട്ടി ഒരെണ്ണത്തിനെ. " " എന്റേലും പഞ്ഞോ.. " " ഞാൻ ഒന്നും പറഞ്ഞില്ലേ. നടക്കുവാന്നു പറഞ്ഞതാ. " ************** " അയ്യോ.. എന്നെ കൊണ്ട് ഇനി ഒന്നിനും വയ്യേ.. " " ആ വന്നോ.. എങ്ങനെ ഉണ്ടാരുന്നു. ". " ശൂപ്പർ ആരുന്നു അമ്മ. അപ്പൂപ്പനെ നാൻ നിക്കാനെ സമ്മതിച്ചില്ല. " " നിക്കാനോ ശ്വാസം വിടാൻ സമ്മതിച്ചില്ല എന്ന് പറയ്. എന്റേ മോളെ.. എന്നെ കൊണ്ട് വയ്യെടി.. " സോഫയിൽ മലർന്നു കിടക്കുന്ന അപ്പൂപ്പനെ കണ്ട് അപ്പുറത്ത് ഇരുന്ന ആളും അതേപോലെ കിടന്നു. " നീ എന്തിനാ ഇപ്പോൾ കിടക്കുന്നെ. " " എനിച്ചും ഷീണം കാണില്ലേ. " " പിന്നെ.. ക്ഷീണം.. നാളെ തൊട്ട് ഞാൻ ഒറ്റക്ക് പൊയ്ക്കോളാം. ക്ഷീണം ഉള്ള ആള് ഇവിടെ ഇരുന്നാൽ മതി. " " നാനും വരും. ഇല്ലേ അപ്പുപ്പൻ നടക്കൂല. " " ഇതെന്നെയും കൊണ്ടേ പോകൂ. " " അമ്മേ.. നാൻ പുതിയ ഫാറ്റ് വാങ്ങാൻ പോവാ. എന്റേ പാവ ഒക്കെ ഇനി അവിടെ വെക്കാവേ. " ആദിക്കൊച്ച് ആവേശത്തിൽ പറഞ്ഞു. " ഫ്ലാറ്റോ... " " അത് ആ വിജയൻ ഇല്ലേ. അവര് രണ്ട് പേരും മോന്റെ അടുത്തേക്ക് പോകുവാ. അപ്പോൾ ഫ്ലാറ്റ് വിക്കാൻ ആണെന്ന് പറഞ്ഞു. " " നാനാ അത് വാങ്ങാൻ പോവുന്നെ. അമ്മേ നമുക്ക് അപ്പൂപ്പനെ അവിടെ ആക്കാം. എന്നിട്ട് നാനും അമ്മയും ഇവിടെ. " " എന്തിനാ.. എന്നിട്ട് രാത്രിയിൽ അപ്പൂപ്പനെ കള്ളൻ കൊണ്ടോവും എന്നും പറഞ്ഞു കൂടെ പോയി കിടക്കാൻ അല്ലെ. ഇപ്പോൾ ആണേൽ എനിക്ക് ഡോർ തുറന്നാൽ മതി. ഇനി വേറെ ഫ്ലാറ്റ് ആണേൽ ഞാൻ അവിടേക്ക് പോണ്ടേ. " അതിന് ആദി അമ്മക്ക് വളിച്ച ഒരു ചിരി കൊടുത്തു. അത് കണ്ടപ്പോൾ അവരിലും ചിരി വിരിഞ്ഞു. " വന്നേ.. നിന്നെ കുളിപ്പിച്ചിട്ട് വേണം എനിക്ക് കോളേജിൽ പോവാൻ. " " നാനും വരട്ടെ കോലേജിൽ. മിണ്ടാതെ അടങ്ങി നാൻ ഇരുന്നോളാം. ശല്യപ്പെടുത്തത്തെ ഇല്ല. " " അയ്യോ... വേണ്ടായേ ഒരിക്കൽ ഇതുപോലെ അഭിനയിച്ചിട്ട് നിന്നെ അവിടെ കൊണ്ട് പോയതല്ലേ. എന്നിട്ട് അവിടെ വന്നു ആ തലതിരിഞ്ഞ പിള്ളേരോട് എല്ലാം ഞാൻ വീട്ടിൽ അങ്ങനെയാണ് ഇങ്ങനെയാണ് എന്നും പറഞ്ഞു ക്ലാസ്സായ ക്ലാസ്സ്‌ മുഴുവൻ കയറി ഇറങ്ങി. പിള്ളേർക്ക് എന്നോടുള്ള പേടിയും പോയി. " " അന്ന് നാൻ കുഞ്ഞ് വാവ അല്ലെ. അതോണ്ടാ. ഇന്ന് നാൻ വലിയ കുട്ടിയ. അടങ്ങി ഇരുന്നോളാം. " " എന്ന്.. കഴിഞ്ഞ മാസത്തെ കാര്യമാ ഞാൻ ഈ പറഞ്ഞത്. അന്ന് കുഞ്ഞ് ഇന്ന് നീ വലിയ കുട്ടിയായല്ലേ. അപ്പൂപ്പനും കൊച്ചുമോളും കൂടി ഇവിടെ ഇരുന്നാൽ മതി. " " ഹും.. വാ അപ്പുപ്പാ നമുക്ക് ബാലവീരിനെ കാണാം. ആ പന്ന കോലേജിൽ ആര് പോവുന്നു. " " നിന്റെ നാക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ. ഇങ്ങോട്ട് വന്നേ കുളിച്ചിട്ട് പോയാൽ മതി. " " ചെല്ല് വാവേ അമ്മ കുളിപ്പിക്കും. അപ്പോഴേക്കും അപ്പൂപ്പനും കുളിച്ച് വരാം. " വൈഗ ആദിയെ കുളിപ്പിച്ചു ആഹാരവും കൊടുത്തു. " ഞാൻ ഇറങ്ങുവാണെ. രണ്ട് പേരെയും കൂടി ഒന്നിച്ചിരുത്തി പോവുവാ. വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ. " " അപ്പൂപ്പനെ നാൻ നോക്കിക്കോളാം. " " നിന്നെ അപ്പോൾ ആര് നോക്കും. " " അപ്പുപ്പൻ " " ദേ.. ഞാൻ പോയിക്കഴിഞ്ഞാൽ അടുക്കളയിൽ കയറി പാത്രം വലിച്ചു നോക്കേണ്ട. മധുരമുള്ളതെല്ലാം മാറ്റി വെച്ചിട്ടാ പോകുന്നത്. രണ്ടിനും മധുരം തീറ്റി ഇത്തിരി കൂടുതലാ. " അത് കേട്ടതും രണ്ടാളുടെയും മുഖം മങ്ങി. " ഇവിടെ ഉണ്ടാവണം കേട്ടല്ലോ. എങ്ങോട്ടും പോയേക്കരുത്. " വൈഗ പോയതും ആദി അപ്പൂപ്പനെ നോക്കി. " ഇനി ഇപ്പൊ ഇവിടെ ഇരിച്ചണെ എന്റിനാ. ശോ.. മുട്ടായീം ഇല്ല. " " നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിക്കുന്നത്. ഞാൻ ആണോ അതെല്ലാം മാറ്റിയത്. നിന്റെ അമ്മയോട് തന്നെ പറയാരുന്നില്ലേ. നീ ഇവിടെ ഇരുന്നിട്ടാ. അല്ലേൽ അവള് ഒന്നും മാറ്റി വെക്കില്ല. അതെങ്ങനെയാ സ്കൂളിലും കയറ്റില്ല. കുരുത്തക്കേടും കാണിച്ചു നടക്കുവാ. " " നാനോ.. " " പിന്നെ ആരാ ഞാനോ. " " എന്നെ കുത്തക്കേട് ഒക്കെ പഠിപ്പിക്കുന്നെ ആരാ.. അപ്പുപ്പൻ അല്ലെ. ഇവിടെ ചൂഗറ് ആർക്കാ. എനിച്ചാണോ. " " ആ ഇനി എന്നെ പറയ്. " " നമ്മൾ ഇനി എന്റാ ചെയ്യാ. ഒരു മുട്ടായി ഏലും വേണം. " " മ്മ്... നീ വാ നമുക്ക് അടുക്കളയിൽ ഒന്ന് പോയി നോക്കാം. " " ഓച്ചെ. ഫിഡ്ജിൽ കാനുവോ. " " ഓ ഇതിൽ ഒന്നുവില്ല. ആ മുകളിൽ ഇരിക്കുന്ന പാത്രത്തിൽ അല്ലെ അവള് എല്ലാം എടുത്ത് വെക്കാറ്. അതിൽ ഒന്ന് നോക്കാം. " അയാൾ അത് തുറന്നു. അതിൽ പലഹാരം ഇരിക്കുന്നത് കണ്ടതും അപ്പൂപ്പന്റെയും മോളുടെയും കണ്ണിൽ തിളക്കം വന്നു. രണ്ട് പേർക്കും ആവശ്യത്തിന് ഉള്ളത് എടുത്ത് അയാൾ അത് അതേപോലെ അടച്ചു മുകളിൽ ആയി വെച്ചു. " അമ്മയോട് പറയല്ലേ.. " " ഇല്ല... പരയൂലാ.. " ആദി ഫുൾ സപ്പോർട്ട് ഓടെ തല രണ്ടും കുലുക്കി. ഉച്ചക്ക് ആഹാരം കഴിച്ചതിനുശേഷം ഒന്ന് മയങ്ങാൻ കിടന്നതാണ് അപ്പുപ്പനും കൊച്ചുമോളും. അപ്പുപ്പൻ ഉറങ്ങി എന്ന് തോന്നിയതും ആദി പതിയെ തലപൊക്കി നോക്കി. നല്ല ഉറക്കമാണ് എന്ന് ബോധ്യപ്പെട്ടതും അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ചെന്ന് നേരത്തെ അപ്പുപ്പൻ മുകളിൽ എടുത്ത് വെച്ച പത്രത്തിലേക്ക് നോക്കി. " മുട്ടായി എക്കാൻ എന്റ ചെയ്യാ. അപ്പുപ്പൻ എനീക്കുവോ. ഏയ്‌ ഇല്ല. എങ്ങനെയാ ഇപ്പൊ മോളിൽ കേരുന്നേ. " ചുറ്റിനും നോക്കിയപ്പോൾ കണ്ടു അടുക്കളയുടെ സൈഡിൽ ആയി മാറ്റി ഇട്ടിരിക്കുന്ന കസേര. അത് പതിയെ വലിച്ചതും കുഞ്ഞൊരു ശബ്ദം പുറത്തേക്ക് വന്നു. ഓടി കതകിന്റെ പിറകിൽ നിന്ന് ഒളിഞ്ഞു നോക്കിയപ്പോൾ അപ്പുപ്പൻ അതേ കിടപ്പ് ആണെന്ന് കണ്ടതും അവൾ നെഞ്ചിൽ കൈ വെച്ച് എന്നിട്ട് വീണ്ടും വന്നു കസേര വലിച്ചു. പക്ഷെ അതേ ശബ്ദം പിന്നെയും വന്നു. " ശോ.. നീ എനിച്ചു തല്ല് വാങ്ങി തരുവോ. മിണ്ടാതെ പതിയെ വായോ. " പിന്നെ പതിയെ പതിയെ ഒച്ച ഉണ്ടാക്കാതെ കൗണ്ടർ ടോപ്പിനോട് അടുപ്പിച്ചു കസേര ഇട്ടു. കസേരയുടെ പടിയിൽ ചവിട്ടി അതിൽ നിന്ന് പിന്നീട് കൗണ്ടർ ടോപ്പിലേക്ക് കയറി. അവിടെ നിന്ന് മുകളിൽ ഇരിക്കുന്ന പാത്രത്തിലേക്ക് കൈ എത്തിക്കാൻ നോക്കി. പക്ഷെ എത്ര എത്തിയിട്ടും അത് നടന്നില്ല. " ശോ.. എനിച്ചു മിട്ടായി വേണം. നാൻ എടുത്തിട്ടേ പോവൂ. " കുറേ നേരം എത്തി നോക്കിയെങ്കിലും നടക്കില്ല എന്ന് മനസിലായതും ദേഷ്യം കൊണ്ട് കാന്താരിയുടെ മുഖം ചുമന്നു. പിന്നീട് ചാടി എടുക്കാൻ ആയി അടുത്ത നീക്കം. രണ്ട് മൂന്ന് വട്ടം ചാടിയപ്പോൾ പാത്രത്തിൽ കൈ എത്തിയതും ആവേശത്തിൽ ഒരു ചാട്ടം കൂടി കൊടുത്തു. പാത്രത്തിൽ കൈ കിട്ടിയതും ചാടിയ ആവേശത്തിൽ അതിൽ പിടിച്ചു ചായിച്ചു. പക്ഷെ കൈയിൽ കിട്ടിയ പാത്രത്തിൽ അരിപ്പൊടി ആരുന്നെന്ന് മാത്രം. അടപ്പ് തുറന്ന് അതിൽ ഉണ്ടായിരുന്ന പൊടി എല്ലാം ആശാട്ടിയുടെ തലയിൽ കൂടി കമന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50682/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
വന്നപാടെ കല്യാൺ അവന്തികയെ തേടിയെത്തി. മുറിയിലെ ലൈറ്റ് ഓൺ ആക്കികൊണ്ട് എന്താടോ താൻ ഇന്ന് നേരത്തെ കിടന്നോ…? എന്ന് ചോദിച്ചു. അത് പിന്നെ ഒരു ചെറിയ തലവേദന പോലെ അതുകൊണ്ട് ഇത്തിരി നേരം കിടന്നു എന്നേ ഉള്ളൂ. അവന്തിക എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം കുളിച്ച് വരൂ.. അവള് അടുക്കളയിലേക്ക് പോയപ്പോൾ അവൻ കുളിക്കാൻ കയറി. ബാത്ത്റൂമിൻ്റെ ഡോർ അടയ്ക്കുമ്പോൾ ഒരു അലർച്ച കേട്ടു അവൻ ഒന്ന് ഞെട്ടി. അവന്തിക അടുക്കളയിൽ ഒറ്റയ്ക്കാണ് അവനോടി പാഞ്ഞു ചെന്നു നോക്കുമ്പോൾ അവള് ബോധമില്ലാതെ അടുക്കളയിൽ ഫ്രിഡ്ജ്ന് അടുത്ത് കിടക്കുന്നു. അവൻ്റെ ഉള്ളൊന്നു ആന്തി. അവളെ എടുത്തു കൊണ്ട് അവൻ റൂമിലെത്തി കട്ടിലിൽ കിടത്തി മുഖത്ത് വെള്ളം തെളിച്ചിട്ടും അവള് ഉണർന്നില്ല. അവനു ടെൻഷൻ ആയി ആകെ വെട്ടി വിയർത്തു തുടങ്ങി. അപ്പോഴേക്ക് അവള് പതിയെ കൺ തുറന്നു. അവനു ശ്വാസം നേരെ വീണു. ഞാൻ ആകെ പേടിച്ച് പോയ്യല്ലോ ഡോ അവൻ അവളെ എഴുനേൽക്കാൻ സഹായിച്ചു. ഫ്രിഡ്ജ് ഓഫ് ആയിരുന്നു പാത്രം കഴുകിയ നനഞ്ഞ കൈകൊണ്ട് സ്വിച്ച് ഓൺ ആക്കിയപ്പോ ഒന്ന് എർത്ത് അടിച്ചത എന്നും പറഞ്ഞു അവള് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് അവൻ അത് തടഞ്ഞത്. ഇന്നിനി ഒന്നും ചെയ്യണ്ട ഇവിടെ ഇരിക്ക് ഒക്കെ എനിക്ക് വിട്ടേക്ക് എന്നും പറഞ്ഞു അവൻ അടുക്കളയിൽ പോയി രാത്രിയിലേയ്ക്ക് ഭക്ഷണം തയ്യാറാക്കി. പിന്നെ വന്നു കുളിച്ച് അവളെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി. അവൾക്ക് അപ്പോളും ഒരു മൂകത ഉണ്ടായിരുന്നു. അവൻ അത് ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ച് കഴിഞ്ഞു സംസാരിക്കാം എന്ന് അവൻ കരുതി. അവൻ സംസാരിക്കാൻ കരുതി അവളുടെ അടുത്തേക്ക് പോയി അവള് മുറിയിൽ തുണികൾ മടക്കുകയായിരുന്നു. അവൻ വന്നത് കണ്ടപ്പോൾ അവള് തന്നെ സംസാരം തുടങ്ങി. "കല്യാണിന് എന്നോട് ദേഷ്യം തോന്നുന്നില്ലേ… അവളുടെ ചോദ്യം അവനു തീർത്തും അപ്രതീക്ഷിതം ആയിരുന്നു. "എത്ര കാലം നമ്മൾ ഇങ്ങനെ വീട്ടുകാരെ പറ്റിച്ചു ജീവിക്കും..!? അവളുടെ വാക്കുകൾ കുറ്റബോധം നിറഞ്ഞതായിരുന്നു. "എൻ്റെ അമ്മ തന്നെ വിളിച്ചിരുന്നു ലെ". അവൻ എന്തോ മനസ്സിലാക്കിയ പോലെ ചോദിച്ചു. അവൾക്ക് കള്ളം പറയാൻ തോന്നിയില്ല. "അമ്മയെ തെറ്റ് പറയാൻ പറ്റില്ല കല്യാൺ എല്ലാത്തിനും കരണക്കാരി ഞാനല്ലേ." എനിക്ക്….. അവൾക്ക് അത് പറയാൻ ധൈര്യം വരാതെ ആ വാക്കിനെ അങ്ങനെ തന്നെ അപ്പാടെ വിഴുങ്ങി… അവളുടെ മൂഡ് ഓഫ് ൻ്റേ കാരണം അവനു മനസ്സിലായി അവൻ കൂടുതൽ ഒന്നും പറയാതെ അതിനി ചിന്തിക്കേണ്ട എന്ന താക്കീത് നൽകി ഒരു ഗുഡ് നൈറ്റ് പറഞ്ഞിട്ട് അവൻ്റെ മുറിയിലേക്ക് പോയി. എന്തോ മറന്ന പോലെ അവൻ അവളുടെ അരികിലേക്ക് വന്നു അവളെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മറികടന്ന് അവളുടെ മുറിയിലെ ടേബിളിൽ അവളെ എടുത്തു കൊടുന്ന് കിടത്തിയപ്പോൾ ഊരി വച്ച വാച്ച് എടുത്തിട്ട് അവൻ മുറി വിട്ടിറങ്ങി. അന്നാദ്യമായി അവൾക്ക് അവനോട് ദേഷ്യം തോന്നി. അതിൻ്റെ കാരണം അവള് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. അവളുടെ ഉള്ളിലെ സ്ത്രീ അവനിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് അവൾക്ക് തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നി. ഒരു തുറന്നു പറച്ചിലിൻ്റെ ശ്രമത്തെ അവൻ നേരത്തെ അപ്പാടെ പൊളിച്ചു കളഞ്ഞല്ലോ എന്നവൾ ഓർത്തു. അവളുടെ ശരീരം ഈ മുറിയിലും മനസ്സ് അവനൊപ്പം അവൻ്റെ മുറിയിലേക്കും പോയി. അന്ന് രാത്രി കല്യാൺ ഉറങ്ങാൻ പാട് പെട്ടു. ബോധം മറഞ്ഞു വീണ അവളെ എടുത്തപ്പോൾ അവനിൽ പടർന്ന അവളുടെ ഗന്ധം അവനിൽ അപ്പോഴും തങ്ങി നിൽക്കുന്നത് പോലെ അവനു അനുഭവപ്പെട്ടു. ഉള്ളിൽ ഒളിപ്പിച്ച പ്രണയം പുറത്ത് വരാൻ ചങ്ങല പൊട്ടിക്കുന്നതായി അവനു തോന്നി. അതെ സമയം അവനെ നിനച്ചു അവളും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പെട്ടെന്ന് അവൾക്ക് അവനെ കാണാൻ തോന്നി അവള് അവൻ്റെ മുറി ലക്ഷ്യം വച്ച് കട്ടിലിൽ നിന്നും എഴുന്നേറ്റ് നടന്നു. മുറി ലോക്ക് ചെയ്യുന്ന ശീലം അവനില്ല അവൾക് അതറിയാം. ഒന്ന് എത്തി നോക്കി പോരാൻ പോയതാ ഇരുട്ടും ചെയ്യുന്ന കാര്യത്തിൻ്റെ വഷളത്തരവും കൂടി അവളിൽ ഒരു തരം പരിഭ്രമം നിറച്ചിരുന്നൂ. മെല്ലെ കതക് തുറന്നു. അവനില്ല അവിടെ നിരാശയോടെ തിരിഞ്ഞതും അവൻ മുന്നിൽ പ്രതീക്ഷിക്കാതെ കൂട്ടിമുട്ടി. ചിരിക്കണോ മുറിയിലേക്ക് ഓടണോ...! അവള് നിന്ന് പരുങ്ങി. അവളുടെ കണ്ണുകൾ അവനിൽ ഉടക്കി. അവളെ അവനിലേക്ക് വലിച്ചടുപ്പിക്കുന്ന നോട്ടമായിരുന്നു അവൻ്റേത്. അരണ്ട വെളിച്ചത്തിൽ അവൻ്റെ കണ്ണുകൾ തിളങ്ങി. നേരം എത്രയായി എന്നറിയില്ല രാത്രിയുടെ ഏതോ യാമം. അരിച്ചിറങ്ങുന്ന നിലാവിൻ്റെ തരികൾ അവളുടെ മുഖത്ത് പതിച്ചു. മഴക്കാലം ആയിരുന്നിട്ടും അവർ വിയർ ത്തൊലിച്ചു. ഒരു നിമിഷം സകല നിയന്ത്രണങ്ങളും ഭേദിച്ച് അവള് അവനോട് ചേർന്നു.അവളുടെ കൈകൾ അവനെ വരിഞ്ഞുമുറുക്കി. അവനിൽ ഒരു വികരാവേശം തിരതല്ലി. അവനിൽ ഒരു ഞെട്ടൽ ഉണ്ടായി പെട്ടെന്ന്. അൽപനേരം നിശബ്ദത നിശ്ചലരായി അവർ ഒരു ആലിംഗനത്തിൽ അലിഞ്ഞു നിന്നു. പെട്ടെന്ന്. എന്തോ ഓർത്ത പോലെ അവള് അവനിൽ നിന്നും കുടഞ്ഞുമാറി ഒരു സോറിയും പറഞ്ഞു മുറിയിൽ കയറി കതക് അടച്ചു. അവനതറിയം അവൻ നിരാശയില്ലാതെ ഫ്രിഡ്ജിൽ നിന്നും എടുത്തു കൊണ്ട് വന്ന തണുത്ത വെള്ളം ഒരു കവിൾ കുടിച്ച് ഉറങ്ങാൻ കിടന്നു. നിലവിൽ തിളങ്ങിയ അവളുടെ മുഖം അവനിൽ പ്രണയത്തിന് അപ്പുറത്തേക്ക് ഒരു ആഗ്രഹം ഉണ്ടാക്കിയത് അവൻ അറിഞ്ഞു. അവൻ്റെ നെഞ്ചിടിപ്പ് മുഴങ്ങുന്ന കാതുകളുമായി അവന്തിക മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്ത് അബദ്ധമാ കാണിച്ചെ എന്ന് അവൾക്ക് വെളിവ് വന്നില്ല. അവളുടെ ശരീരത്തിൽ മുഴുവൻ അവൻ്റെ ദേഹത്തിൻ്റെ ചൂട് പടർന്നിരുന്നു. അന്ന് പുലരും വരെ അവർ രണ്ടാളും ഉറങ്ങാൻ പാട് പെട്ടു. രാവിലെ അവന്തിക എണീക്കും മുമ്പ് കല്യാൺ എണീറ്റിരുന്നു. അടുക്കളയിൽ കയറി ചായ ഇട്ടു. രണ്ട് ഗ്ലാസിൽ പകർത്തി അവൻ അവളെ വിളിക്കാൻ പോയി. അവള് എഴുന്നേറ്റ് കുളി കഴിഞ്ഞ് പുറത്തുവരാൻ നിൽക്കുമ്പോൾ ആണവൻ ചെന്ന് വിളിക്കുന്നത്. ഇന്നലത്തെ കാര്യം ആലോചിച്ചു അവൾക്ക് അവനെ എങ്ങിനെ ഫേസ് ചെയ്യണം എന്നറിയാതെ അവള് കതക് തുറക്കാതെ നിന്നു കുറച്ചു നേരം. കതക് തുറന്ന് അവള് വന്നപ്പോൾ കല്യാൺ അറിയാതെ ഇന്നലെ അവളിൽ കണ്ട മാറ്റത്തെ കുറിച്ച് ചിന്തിച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം ആയിട്ടും അവള് ഇതുവരെ ഒരിക്കൽ പോലും അവനോട് ഇങ്ങനെ പെരുമാറിയിട്ടില്ല എന്ന കാര്യം അവൻ ഓർത്തു. അവൾക്ക് അവനോട് സ്നേഹമില്ലാഞ്ഞിട്ട് അല്ല. അവളുടെ വീടുകാരോടുള്ള വാശി തീർക്കലാണ് അവൾക്ക് അവനോടുള്ള അകൽച്ചയുടെ കാരണം. കല്യാൺ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പോയതാണ്. അതുകൊണ്ട് തന്നെ അവളുമായി ഒരു ദാമ്പത്യ ജീവിതം ഇല്ലാത്തതിൽ അവനു മനോവിഷമവും തോന്നിയിട്ടില്ല. അവൾക്ക് നേരെ ചായ കപ്പ് വച്ച് നീട്ടുമ്പോൾ അവള് കല്യാണം കഴിഞ്ഞ അന്ന് രാത്രി അവനോട് പറഞ്ഞ കാര്യങ്ങൾ അവൻ ഓർത്തു പോയി. ഒരിക്കലും എന്നിൽ നിന്ന് ഒരു നല്ല ഭാര്യയെ പ്രതീക്ഷിക്കരുത്. എനിക്ക് ഈ ജീവിതത്തിനോട് ഇനിയും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. എനിക്ക് കുറച്ച് സമയം തരണം അതുവരെ ഒരു ശാരീരിക ബന്ധത്തിന് എന്നെ നിർബന്ധിക്കരുത്. അവൻ അതോർത്ത് പുറമെ ചിരിച്ചു. അവന്തിക ചോദിച്ച സമയം അവൻ ധാരാളം നൽകിയിരുന്നു. അവള് അവൻ്റെ കൂടെയുള്ള ജീവിതം ആഗ്രഹിച്ചു തുടങ്ങിയെന്ന് അവനു മനസ്സിലായി. അതിൻ്റെ പ്രധാന കാരണം ഒരു പക്ഷേ അവൻ്റെ അമ്മ തന്നെ ആണെന്നും അവനു തോന്നി. മകൻ്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥനകളും വഴിപാടുകളുമായി അമ്മ നടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആവാറായി കാണും എന്ന് അവൻ ഓർത്തു. അമ്മയ്ക്ക് അറിയില്ലല്ലോ അവർ ഒരിക്കലും ഒരു ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ടില്ല എന്ന വിവരം. ഓരോന്ന് ആലോചിച്ചുകൊണ്ടുള്ള അവൻ്റെ മുഖഭാവങ്ങൾ കണ്ട് അവന്തികയ്ക്ക് അവളെ കളിയാക്കുന്ന പോലെ തോന്നി. അതുകൊണ്ടു തന്നെ അവള് അവളുടെ ഉള്ളിൽ ഉള്ളത് തുറന്ന് പറയാൻ തീരുമാനിച്ചു. കല്യാൺ ഇന്നലെ രാത്രി ഞാൻ.... എനിക്ക്.... അവള് വിക്കി വിക്കി നിന്നു. അപ്പോളാണ് അവൾക്ക് ഒരു ഐഡിയ തോന്നിയത് നാളെ അവരുടെ രണ്ടാമത് വിവാഹ വാർഷികം ആണ്. അതൊരു സർപ്രൈസ് ആയി ആഘോഷിക്കാം ഒപ്പം അവൾക്ക് പറയാൻ ഒള്ളത് പറയും ചെയ്യാം എന്നവൾ ഉറപ്പിച്ചു. താനത് മറന്നോ അവന്തി ഞാൻ നിന്നെ തെറ്റായി ചിന്തിച്ചിട്ടില്ല. നീ എൻ്റെ പെണ്ണല്ലേ എനിക്കറിയാം. നീ എനിക്ക് വരച്ച ലക്ഷ്മണ രേഖ നിയായി തന്നെ മായ്ക്കാൻ ശ്രമിക്കുന്നത് ആണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. കല്യാണിൻ്റെ വാക്കുകൾ അവൾക്ക് ആശ്വാസമായി. അവള് അവൻ്റെ കൈ പിടിച്ചു.അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു അവനോട് പറയാൻ വച്ചതെല്ലാം. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് മുറിയിലേക്ക് നടന്നു. അവനെ തെല്ലു നേരം നോക്കി നിന്നു അവളും അടുക്കളയിലേക്ക് പോയി. അവളുടെ മനസ് മുഴുവൻ നാളത്തെ ദിവസം എങ്ങനെ ആയിരിക്കണം എന്നായിരുന്നു. രാവിലെ അവൻ ഓഫീസിലേക്ക് പോയപ്പോൾ അവൾക്ക് ആകെ ഒറ്റപ്പെട്ട പോലെ തോന്നി. രാത്രി അവൻ വരുന്ന വരെ അവൾ എങ്ങനെ ഒക്കെയോ സമയം കളഞ്ഞു. കല്യാൺ വന്നതോടെ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൻ്റെ ആഗ്രഹങ്ങളെ മാനിക്കാതിരുന്നതിൽ അവൾക്ക് അവളോട് തന്നെ ഈർഷ്യ തോന്നി. പൊട്ട ബുദ്ധി തന്നെ അവള് ഓർത്തു. ഇഷ്ടമില്ലാത്ത കല്യാണത്തിന് അച്ഛനും അമ്മയും കൂടി പിടിച്ച നിർബന്ധമാണ് ഇതിങ്ങനൊക്കെ ആക്കിയത്. പഠിച്ചുകൊണ്ടിരിക്കുമ്പോ കല്യാണം കഴിക്കാൻ പറഞ്ഞ.... അല്ലേ...😒 അപ്പോ കൊറച്ച് വാശിയൊക്കെ ആവാം. എന്നാലും ഞാൻ ചെയ്തത് ഇത്തിരി കടുത് പോയിലെ,😣 അവനു വേണ്ടി ഭക്ഷണം എടുത്തു വയ്ക്കുമ്പോൾ അവള് അരിശത്തോടെ പിറുപിറുത്തു. കല്യാൺ കുളിച്ച് വന്നതും അവർ ഒന്നിച്ച് ഭക്ഷണം കഴിച്ചു. അപ്പോഴാണ് അവനെ ഞെട്ടിച്ചു കൊണ്ട് ആ ചോദ്യം അവളിൽ നിന്നും വന്നത്. കിച്ചു... നമുക്ക് ഒന്ന് പുറത്ത് പോയാലോ..? ഒന്ന് കൊണ്ടവോ എവിടേക്കേലും.. ഇത്തവണ ഉത്തരം പറയാൻ അവൻ വിക്കി. കല്യാണിൻ്റെ വിളിപ്പേരാണ് കിച്ചു. വീട്ടിൽ എല്ലാവരും തന്നെ അങ്ങനെ വിളിക്കാറ് കല്യാണത്തിന് ശേഷം അവന്തികയുടെ അച്ഛനും അമ്മയും അടക്കം. ഇന്നുവരെ അവന്തിക കല്യാൺ എന്നല്ലാതെ അവനെ കിച്ചു എന്ന് വിളിച്ചിട്ടേയില്ല. കിച്ചു എന്നുള്ള പേര് പോലും അവൻ വീട്ടിൽ പോകുമ്പോൾ മാത്രേ കേൾക്കാറും ഉള്ളൂ. അവനത് ഓർത്തപ്പോൾ ഉള്ളിൽ കുളിര് കോരി. അവളോട് റെഡി ആയിക്കോളാൻ പറഞ്ഞിട്ട് അവനും റെഡി ആവാൻ പോയി. ✨✨✨✨✨✨✨✨✨✨✨✨✨ കാറിൽ പിൻസീറ്റിൽ മുഖം ചുളിച്ച് മാത്രം കയറിയിരുന്ന അവന്തിക നിറ ചിരിയോടെ കാറിൻ്റെ മുന്നിൽ സീറ്റിൽ തന്നെ കേറി ഇരുന്നു. കല്യാണിൻ്റെ അങ്കലാപ്പ് അതോടെ കൂടുകയായിരുന്നു. കല്യാണത്തിന് മാത്രം സാരിയുടുത്ത് അവൻ അവളെ കണ്ടിട്ടുള്ളൂ. ഇന്നിപ്പോ രണ്ട് വർഷത്തിന് ശേഷമാണ് അവളെ സാരി ഉടുത്തു കാണുന്നത്. അവൻ അവളെ കണ്ണെടുക്കാതെ നോക്കി. അവരുടെ കാർ ബീച്ചിലേക്ക് നീങ്ങി. കടലോരത്ത് തിരയെണ്ണി ഇരുന്നതല്ലാതെ. രണ്ടാളും ഒന്നും മിണ്ടിയില്ല. നേരം എത്രയോ കഴിഞ്ഞു. അവനു ശെരിക്കും ഒരു മടുപ്പ് തോന്നി. മഴ വരും മുമ്പ് പോകാടോ അവന്തി വായോ എന്നും പറഞ്ഞു അവൻ എണീറ്റ് അവൾക്ക് എണീക്കാൻ കൈ കൊടുത്തു. കതിർ മണ്ഡപത്തിൽ താലി കെട്ടിന് ശേഷം അഗ്നിസാക്ഷിയാക്കി വലം വയ്ക്കാനായി അവളുടെ അച്ഛൻ അവളുടെ കൈ എന്നന്നേക്കുമായി അവൻ്റെ കൈയിൽ വച്ച് കൊടുത്ത ആ നിമിഷത്തിൽ മാത്രമാണ് അന്ന് ആദ്യമായി അവന്തികയുടെ കരങ്ങൾ അവൻ സ്പർശിച്ചത്. അതിനു ശേഷം ഇപ്പോളാണ് അവളെ ഒന്നു തൊടുന്നതെന്ന് അവൻ ഓർത്തു. മഴ അപ്പോഴേക്ക് വന്നു ആർത്തലച്ചു. വരുന്നവർക്ക് ഇരിക്കാൻ നിർമിച്ചിട്ടുള്ള കൂടാരം പോലുള്ള ഒന്നിലേക്ക് അവൻ അവളെയും വലിച്ചു കൊണ്ട് ഓടി. മഴ തോരും വരെ ഇവിടെ നിക്കാമെന്ന് അവന്തിക പറഞ്ഞു. അവൻ അത് സമ്മതിച്ചു. മഴനോക്കി നിന്ന് അവസാനം അവരുടെ കണ്ണുകൾ ഉടക്കി. ആകെ നനഞ്ഞ് ഒട്ടിയ ആകാശ നീല സാരിയിൽ അവൾ പ്രകാശിക്കുന്ന പോലെ അവനു തോന്നി. ഞാൻ ഇവളെ ഇതിനുമുമ്പ് കണ്ടട്ടില്ലേ..? വീട്ടിലുണ്ടായിരുന്നത് ഇവളല്ലാർന്നോ..? അവനു തൻ്റെ ഓർമയ്ക്ക് എന്തോ പിശക് പറ്റിയ പോലെ തോന്നി. ഒന്ന് തലകുടഞ്ഞപ്പോൾ അവൻ്റെ മുടിയിലെ വെള്ളത്തുള്ളികൾ അവളുടെ കണ്ണിലേക്ക് തെറിച്ചു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. സോറി അവന്തി... അത് സാരല്യ കിച്ചു... അപ്പോഴാണ് അവളും അവനെ നേരെ കാണുന്നത്. ഇയാള് ഇത്ര ജിമ്മനായിരുന്നോ...? അവനിട്ടിരുന്ന പിസ്ത ഗ്രീൻ ഷർട്ട് അവൻ്റെ ശരീരത്തിൻ്റെ മടക്കുകളിൽ ഒട്ടി കിടന്നു. അത്രയ്ക് ഫിറ്റ് ബോഡി ആയിരുന്നു കല്യാണിൻ്റെയെന്ന് ഇന്നലെ രാത്രി വെപ്രാളത്തിൽ കെട്ടിപിടിച്ചപ്പോൾ പോലും തനിക്ക് തോന്നിയില്ലല്ലോ എന്ന് അവള് വിചാരിച്ചു. മഴ തോർന്നില്ല തകർത്തു പെയ്തു. ഡ്രസിലെ നനവും മഴയുടെ തണവും കൂടി അവന്തിക വിറക്കാൻ തുടങ്ങി. ഇയാൾക്ക് എന്നെ ഒന്ന് കെട്ടിപിടിച്ചൂടെ... അവന്തിക മനസ്സിൽ പറഞ്ഞു മുരടൻ! ഇങ്ങേർക്ക് പ്രേമം ഒന്നും തോന്നുന്നില്ലേ ആവോ. അല്ല എനിക്കിത് വേണം ഞാനും കൊറേ ജാഡ ഇട്ടതല്ലേ. അവൾ അവളെ തന്നെ ക്രോസ് വിസ്താരം നടത്തികൊണ്ടിരിക്കെ പെട്ടെന്നാണ് അത് സംഭവിച്ചത്. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കല്യാൺ അവളെ വാരി പുണർന്നു. മനപൊരുത്തം തന്നെ എന്ന് മനസ്സിൽ കരുതി സന്തോഷത്തോടെ അവള് അവൻ്റെ നെഞ്ചോട് ചേർന്ന് നിന്നു. അവൻ മുഖമുയർത്തി അവളെ നോക്കി. അവളുടെ കണ്ണുകളിൽ അതുവരെ കാണാത്ത ഭാവം. അവൻ വികാര വിവശനായി. അവൻ വീണ്ടും വീണ്ടും അവളിലേക്ക് അടുത്തുപോയി. അവളുടെ ഇടുപ്പിൽ അവൻ്റെ കൈ മുറുകി. അവൾക് ശരീരമാകെ ചൂട് അനുഭവപെട്ടു. വാക്കുകളിൽ ഒതുങ്ങാതെ ആ നിമിഷം നീണ്ടു പോയി. അവരുടെ അധരങ്ങൾ പരസ്പരം ഒരു മധുര സ്വകാര്യം കൈമാറി. ശരീരത്തിൻ്റെ പൂർണ്ണതയിലേക്ക് ഇനി എത്ര നാൾ.... അവർ രണ്ടുപേരും അതേ കുറിച്ച് ആലോചിച്ചാണ് തിരിച്ച് കാറിലേക്ക് നടന്നത്. അവളുടെ ഉള്ളിൽ മുഴുവൻ ഒരുലോഡ് പൂമ്പാറ്റകൾ പാറി പറക്കുന്നതുപോലെ അവൾക്ക് തോന്നിക്കൊണ്ടിരുന്നു. ഫ്ലാറ്റിൽ എത്തി രണ്ടു രണ്ടു മുറിയിലേക്ക് നടക്കുമ്പോൾ അവൾക്ക് ശൂന്യത തോന്നി. അവളുടെ മുറിയിൽ കയറി ഒരു തോർത്ത് എടുത്ത് വന്നു അവള് അവൻ്റെ മുറിയിലേക്ക് നടന്നു. കല്യാൺ ഷർട്ട് അഴിക്കുകയായിരുന്നു. ഊരിയ ഷർട്ട് അവള് വാങ്ങി തോളിൽ ഇട്ടു. അവനു തല തോർത്തി കൊടുക്കാൻ അവനെ അവളിലേക്ക് അടുപ്പിച്ചു. അനുസരണയുള്ള കുട്ടിയായി അവൻ തലകുനിച്ചു നിന്ന് കൊടുത്തു. നിമിഷങ്ങൾക്ക് ശേഷം തോർത്ത് അവളിൽ നിന്നും താഴെ വീണു. അതെടുക്കാൻ കുനിഞ്ഞു എണീറ്റപ്പോൾ അവൻ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. അവൻ നേരത്തെ മുറിയിലെ കണ്ണാടിയെ മറച്ചാണ് അവളുടെ മുന്നിൽ നിന്നിരുന്നത്. ആ കണ്ണാടിയിൽ അവർ അവരെ കണ്ടു. അവൻ അവളുടെ വെള്ളം ഇറ്റിറ്റു വീഴുന്ന മുടിയിഴകളിൽ മുഖം ചേർത്തു. മുടി വകഞ്ഞു മുന്നിലേക്ക് ഇട്ടു. കുറച്ച് മുമ്പ് അവളുടെ അധരങ്ങളിൽ പാറിക്കളിച്ച പൂമ്പാറ്റ അവളുടെ പിൻകഴുത്തിൽ തത്തി കളിക്കുന്ന പോലെ അവൾക്ക് തോന്നി. വികാരത്തിൻ്റെ വേലിയേറ്റങ്ങൾക്ക് മുമ്പ് അവൻ തന്നെ സംയമനം പാലിച്ചു. അഴിഞ്ഞു വീണ സാരി തലപ്പ് നേരെ ഇട്ടിട്ട് അവൻ അവൾക്ക് നെറ്റിയിൽ ഒരുമ്മ നൽകി. അവളിൽ നിന്നു പിൻവാങ്ങി. I Love you kichu... Sorry...🥺 അവളുടെ കണ്ണുകൾ ചാലിട്ടൊഴുകി വീണു. I love you too അവന്തി... സോറി ഒക്കെ ന്തിനാ നമുക്ക് ഇടയിൽ അത് വിട്. കല്യാൺ അവളുടെ കണ്ണീർ കണങ്ങൾ വീണ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. എന്നാലേ എൻ്റെ കിച്ചുന് നാളെ ഞാൻ ഒരു.... അല്ലെങ്കിൽ വേണ്ട നാളെ അറിഞ്ഞ മതി. ഏയ് അതുപറ്റില്ല ഇപ്പോ പറയ് പറയാതെ നിന്നെ വിടില്ല ഞാൻ കല്യാൺ വാശി പിടിച്ചു. അവള് നനഞ്ഞു ഭാരം തൂങ്ങിയ സാരിയും വലിച്ചിഴച്ച് പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ ബെഡ്ഡിലേക്ക് തള്ളിയിട്ടിട്ട് കുതറിയോടി.... കല്യാണിൻ്റെയും അവന്തികയുടെയും വെഡ്ഡിംഗ് ആനിവേഴ്‌സറി ദിവസം രാവിലെ അങ്ങ് ആലപ്പുഴയിൽ കല്യാണിൻ്റെ വീട്ടിൽ. 🌸💮🌸💮🌸💮🌸💮🌸💮🌸💮🌸💮🌸 അമ്മേ.... അമ്മേ.... മോൻ്റെ സ്നഗ്ഗി ടെ പാക്കറ്റ് കണ്ടാർന്നോ..? നീയല്ലേ ഇന്നലെ അതൊക്കെ പെട്ടിയിൽ എടുത്തുവച്ചത് എന്നിട്ട് എന്നോട് ചോദിച്ചാൽ എങ്ങനെ കിട്ടാനാ കാർത്തു. രാവിലെ തന്നെ ആകെ ബഹള മയം അഞ്ചൽ പിറുപിറുത്തു. കാർത്തു നിന്നേം അമ്മയെയും അവിടെ കിച്ചുവിൻ്റെ അടുത്ത് വിട്ടിട്ട് വേണം എനിക്ക് കോഴിക്കോട് ആ സൈറ്റ് നോക്കാൻ പോകാൻ. അഞ്ചൽ ഭാര്യയെ കണ്ണുരുട്ടി. ഈ കോലാഹലങ്ങൾ കേട്ടു കൊണ്ട് ആണ് അപ്പുറത്തെ വീട്ടിലെ സന്ധ്യ അങ്ങോട്ട് വരുന്നത്. അനിതേച്ചി... രാവിലെ നല്ല മേളം ആണല്ലോ.. എങ്ങോട്ടാ യാത്ര.!? സന്ധ്യ വിശേഷം തിരക്കി. കിച്ചുവിൻ്റെ അടുത്തേക്ക... സന്ധ്യേ... അമ്മയോട് പറഞ്ഞോളോ. ഞങ്ങള് ഇനി ഒരാഴ്ച കഴിയും വരാൻ. മരുമോൾക്ക് വിശേഷം വല്ലതും ആയോ ചേച്ചി...? ഏയ് ഇല്ല. ഇപ്പോഴത്തെ കുട്ടിയോളല്ലേ. കൊറച്ചും കൂടി കഴിഞ്ഞട്ട് മതിന്നാ അവർക്ക്. എന്നാലും ഇപ്പൊ കൊല്ലം രണ്ട് മൂന്ന് ആവാറായില്ലേ ചേച്ചി. ഇതൊക്കെ വച്ച് താമസിപ്പിക്കാമോന്നെ. വയസ്സ് കൂടികഴിഞ്ഞ പിന്നെ പെണ്ണിന് പേറൊക്കെ വല്യേ ബുദ്ധിമുട്ടാവില്ലേ... വന്ന വരവിൽ സന്ധ്യ അനിതയെ എരി പിരി കേറ്റി. അനിത ഒന്ന് ചിരിച്ചെന്നു വരുത്തി. ഇതാ ഹേമയുടെ മക്‌സിയാണ് മോളെ നീ ഇതൊന്നു കൊടുത്തേക്ക്. നാളേക്ക് മതിന്ന് പറഞ്ഞതാ ഞാൻ പോകുന്നത് കൊണ്ട് ഇന്നലെ തന്നെ ഇത് തയ്ച്ചു. സന്ധ്യ അവളുടെ ചുരിദാറും ഹേമയുടെ മാക്സിയും വാങ്ങിയിട്ട് യാത്രയും പറഞ്ഞിട്ട് പോയി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/48162/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
അടുക്കളയിലെ പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന കലപില ശബ്ദം കേട്ടാണ് വിശ്വം കണ്ണ് തുറന്നത്.തുറന്നിട്ട ജനൽ പാളികളിലൂടെ അരിച്ചെത്തിയ സൂര്യ പ്രകാശത്തിൽ അവൻ കണ്ണുകൾ കൂട്ടിയടച്ചു.. തല പൊട്ടി പോകുന്ന വേദന. ഇന്നലെ രണ്ടെണ്ണം വിട്ടിരുന്നു.. രണ്ടോ മൂന്നോ കൃത്യമായി ഓർമയില്ല. കണ്ണ് തിരുമ്മികൊണ്ട് വിശ്വൻ ചുറ്റുമൊന്നു കണ്ണോടിച്ചു.സുചിത്ര കിടന്നിടം ശൂന്യമായിരിക്കുന്നു.. പാവം കോഴി കൂവും മുൻപേ എഴുനേറ്റ് കുളിയും കഴിഞ്ഞു അടുക്കളയിൽ കയറി കാണും.. ഇത്തിരി കൂടി കിടക്കടീ എന്ന് പറഞ്ഞാൽ കേൾക്കില്ല. അമ്മയെ പേടിച്ചുള്ള ഓട്ടമാണ്. പതിയെ ചാഞ്ചാടുന്ന തൊട്ടിലിലേയ്ക്ക് വിശ്വന്റെ മിഴികൾ പാഞ്ഞു പോയി.ശ്രീക്കുട്ടി ഉറക്കമാണ്,വെള്ളി കൊലുസ് കെട്ടിയ കുഞ്ഞിക്കാൽ തൊട്ടിലിനു പുറത്തേയ്ക്കല്പം നീണ്ട് കാണാം..രാവിലെയുള്ള ഈ ഉറക്കം പതിവാണ്.. ഒരു കണക്കിന് അത് സുജിത്രയ്ക്ക് ഒരാശ്വാസമാണ്. അവളുടെ രാവിലത്തെ അടുക്കള പണിക്കിടയിൽ ശ്രീക്കുട്ടി കൂടി ഉണർന്നാൽ ആ പാവത്തിന്റെ കഷ്ടപ്പാട് പിന്നെ പറയണ്ട. ശ്രീകുട്ടിക്കിപ്പൊ ഒന്നര വയസായി.. അവൾക്ക് മുന്നേ തങ്ങൾക്കിടയിലേയ്ക്ക് വന്നതാണ് നന്ദൂട്ടൻ.. ദേവനന്ദൻ. മൂന്ന് വയസായി. ആളിപ്പോ അംഗൻവാടിയിൽ പോയി തുടങ്ങി. ഗമയിലുള്ള നിൽപ്പ് കണ്ടാൽ വല്ല്യ ആളായീനാ വിചാരം.. ഉമ്മറത്ത് നിന്നും നന്ദൂട്ടന്റെ ഒച്ച കേട്ടപ്പോഴാണ് വിശ്വന് ബോധം വന്നത്. ദൈവമേ സമയമെത്രയായി.. അവൻ കയ്യെത്തിച്ചു ടീപോയ്ക്ക് മേലെയിരുന്ന വാച്ചെടുത്ത് സമയം നോക്കി.. ഈശ്വരാ എട്ട് മണി.. ഓഫീസിൽ പോകാനുള്ളതാണ്. എന്നും അവൾ ഒരു ചായയുമായി വന്നുണർത്താറുള്ളതാണ്.. ഇന്ന് ഈ പരിസരത്തേയ്ക്കെ കണ്ടില്ല.എന്ത് പറ്റി ആവോ.. വിശ്വൻ പതിയെ മുറി വിട്ടിറങ്ങി.. നടുത്തളത്തിലേയ്ക്ക് ചെന്നതും അമ്മയുടെ ബഹളമാണ് കാതിൽ വീണത്.ഇന്നത്തെ അമ്മയുടെ ഇര അച്ഛനാണല്ലോ എന്നോർത്ത് പതിയെ അവരുടെ വാക്കുകൾക്ക് വിശ്വൻ കാതോർത്തു.പോകെ വിശ്വന് മനസിലായി അച്ഛനല്ല തന്റെ ഭാര്യ സുചിത്രയെ ആണ് അമ്മ പഴി ചാരികൊണ്ടിരിക്കുന്നത് എന്ന്.. അതെങ്ങനെയാ കുടുംബത്തിരിക്കുന്ന പെണ്ണുങ്ങൾ കെട്ടിയോന്മാർക്ക് മനസമാധാനം കൊടുത്തില്ലേൽ അവര് അന്തിക്ക് വീട്ടിൽ വന്നു കയറുന്നത് ചിലപ്പോൾ നാല് കാലേൽ ആയിരിക്കും.അതിന് അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ വത്സലെ നീയൊന്നടങ്ങ്... ആ പെങ്കൊച്ചു കേട്ടാൽ എന്തോ വിചാരിക്കും. അത് അവന് മനഃസമാധാനം കൊടുക്കാഞ്ഞിട്ടാണെന്ന് കരുതില്ലേ.. ഗംഗാതരൻ നായര് ഭാര്യയെ അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കി. അത് പാളി പോയി എന്ന് മാത്രമല്ല വത്സല ഒന്ന് കൂടി എരിഞ്ഞു കത്തി. കേൾക്കട്ടെ.. കേൾക്കാൻ വേണ്ടി തന്നെയാ ഞാൻ പറഞ്ഞത്. അവള് സ്വൈര്യം കൊടുത്തിരുന്നേൽ അവനിന്നലെ കുടിച്ചു വെളിവില്ലാതെ കയറി വരോ. നിങ്ങളവന്റെ അച്ചനല്ലേ,എന്താ നിങ്ങളൊരു കള്ള് കുടിയനാകാഞ്ഞത്.. ഞാൻ അത്ര കാര്യമായി നിങ്ങളെ നോക്കിയത് കൊണ്ട്. അതും പറഞ്ഞ് വത്സല മുറി വിട്ടിറങ്ങിയതും ഗംഗാതരൻ മനസിൽ പറഞ്ഞു.. ഉവ്വേ.. നിന്റെ കയ്യിലിരിപ്പിനു ഞാൻ പണ്ടേ കുടിച്ചു ചാവേണ്ടതാ. പക്ഷേ എനിക്കതിന്റെ രുചി പിടിക്കുകേലാ.. അത് കൊണ്ട് അത് വേണ്ടാന്ന് വച്ചു.. അത്ര തന്നെ.. ആത്മഗതം പറഞ്ഞ് അച്ഛനും അമ്മയ്ക്ക് പിന്നാലെ പോയതോടെ വിശ്വന് കാര്യങ്ങളുടെ കിടപ്പു വശം ഏകദേശം മനസിലായി.. താനിന്നലെ വെളിവില്ലാതെയാണ് വന്നു കയറിയത്.അതിനാണ് അമ്മ തന്റെ പ്രിയപെട്ടവളെ നെഞ്ചത്തോട്ട് കേറുന്നത്.അവളുടെ ഒച്ചയൊന്നും കേൾക്കാനും ഇല്ല.പണ്ടേ അവളെങ്ങനെയാണല്ലോ.അമ്മ ഇനി അവളെ പച്ചയ്ക്ക് തിന്നാലും ഒരക്ഷരം മിണ്ടാതെ നിന്ന് കൊടുത്തോളും.ഇങ്ങനെയൊരു പെണ്ണ്.. ഒടുക്കം അതിന്റെ പരിഭവം മുഴുവൻ തീർക്കുക തന്റെ നേർക്കും.രാവിലെ അമ്മയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ പരിഭവമാകും ഇന്നത്തെ ചായ പോലും ക്യാൻസൽ ചെയ്തേ.. വത്സല അടുക്കളയിൽ ചെന്നൊനെത്തി നോക്കി.. എണ്ണയിൽ മൊരിഞ്ഞ ദോശയുടെ മണം.. കറി എന്താ ഉണ്ടാക്കിയെ സുചിത്രെ.. ഇപ്പോ ചമ്മന്തിയരയ്ക്കാം അമ്മേ.. ഓഹോ.. അപ്പൊ ഇത്രയും നേരം നീ ദോശ കല്ലിനു മുൻപിൽ തപസിരിക്കയായിരുന്നോ.. ദോശ ചുട്ടു തീർന്നാലെ അടുത്ത പണി ചെയ്യാവുള്ളൂ എന്നൊന്നും ഇല്ല. ദോശയ്ക്ക് മാവ് ഒഴിച്ചു വച്ച് തേങ്ങ ചുരണ്ടി കൂടായിരുന്നോ.. അമ്മേ.. ഇടയ്ക്ക് ശ്രീകുട്ടി ഉണർന്നപ്പോൾ അവളെ ഉറക്കാൻ പോയി,അതാ.. എന്ത് പറഞ്ഞാലും ഉടനെ ഒരു ന്യായം കണ്ടെത്തിക്കോളും.. നിനക്കറിയില്ലേ അച്ഛന് കാലത്തെ കട തുറക്കാനുള്ളതാണെന്ന്.. ഇപ്പൊ കാപ്പി എടുത്ത് വയ്ക്കാം അമ്മേ... വത്സലെ എന്നാ പിന്നെ നിനക്ക് കൂടി ഒരു കൈ സഹായിച്ചൂടെ, അവളെ കൊണ്ട് ഒറ്റയ്ക്ക് എല്ലാം കൂടി ആകാഞ്ഞിട്ടല്ലേ.. പിന്നിൽ ഭർത്താവിന്റെ സ്വരം കേട്ടതും വത്സലയ്ക്ക് വിറഞ്ഞു കയറി. നിങ്ങള് എന്തോ കാണുവാൻ വന്നു നിൽക്കാ മനുഷ്യാ.. പോയി കട തുറക്കാൻ നോക്ക്. കാലത്താ രണ്ട് കച്ചോടം കിട്ടാ. ആ സമയം ഇവിടെ നിന്ന് തിരിയും.. കാപ്പി ആയിട്ട് ഞാൻ വന്ന് വിളിക്കാം.. പോകാൻ നോക്ക് മനുഷ്യാ.. ഞാൻ പോയേക്കാം.. ഇനി ഞാനിവിടെ നിന്നിട്ട് കച്ചോടം നടക്കാതിരിക്കണ്ട.നീ പോയി കടയുടെ ആ താക്കോലിങ്ങെടുക്ക്.. വത്സല അടുക്കള വിട്ട് പോയതും ഗംഗാധരൻ സുചിത്രയ്‌ക്കരികിലേയ്ക്ക് ചെന്ന് കൊണ്ട് പറഞ്ഞു. മോള് തിരക്ക് പിടിച്ച് വച്ചുണ്ടാക്കി കയ്യൊന്നും പൊള്ളിക്കണ്ട ട്ടോ.. അച്ഛന് വിശപ്പായിട്ടൊന്നുമില്ല. കുറച്ച് നേരം കൂടി കഴിഞ്ഞു മതി.നന്ദൂട്ടൻ ഉമ്മറത്തിരുന്നു കളിക്കുന്നുണ്ട്. അവന് കൊടുക്ക്‌, അത് കഴിഞ്ഞു വിശ്വനെ പറഞ്ഞു വിടാൻ നോക്ക്. ഇന്നലെ കുടിച്ചതിന്റെ കെട്ടിറങ്ങി ആ മഹാൻ കണ്ണ് തുറന്നോ ആവോ.. ഇനി അവനെ കുത്തിപൊന്തിക്കലും എന്റെ മോളെ പണിയാണല്ലോ.. സാരമില്ല അച്ഛാ.. ഞാനിപ്പൊ കാപ്പി ഇടാം.അച്ഛനത് കുടിച്ചിട്ട് പോയാൽ മതി. എന്നാ ഒരു ഗ്ലാസ്‌ കാപ്പി മാത്രം എടുത്തോ. സുചിത്ര വേഗം ഒരു ചില്ലു ഗ്ലാസെടുത്തു അതിലേക്ക് ആറ്റി തണുപ്പിച്ച കാപ്പി ഒഴിച്ചെടുത്ത് അയാളെ കൈകളിലേയ്ക്ക് കൊടുത്തു. കാപ്പി കുടിച്ച് ഗ്ലാസ് അവളുടെ കയ്യിലേയ്ക്ക് തന്നെ തിരികെ കൊടുത്തു കൊണ്ട് അയാൾ പറഞ്ഞു. അമ്മ പറയുന്നതൊന്നും കേട്ട് എന്റെ മോള് വിഷമിക്കണ്ട. അവള് പണ്ടേ ഒരു വാ പോയ കോടാലിയാ.എവിടെ എന്ത് പറയണമെന്നറിയില്ല. അമ്മയുടെ സ്വഭാവം എനിക്കറിയാലോ അച്ഛാ.. എന്നാ അച്ഛൻ പോയി വരാം മോളെ.. സുചിത്ര തലയാട്ടി. വിശ്വന്റെ അച്ഛൻ ഗംഗാതരന് വീടിനോട് ചേർന്ന് തന്നെ ഒരു ഒറ്റ മുറി കടയുണ്ട്.കുറച്ച് പലചരക്ക് സാധനങ്ങളും മുറുക്കാനുമൊക്കെയായി നാട്ടിൻപുറത്തെ ചെറിയൊരു കച്ചവടം.ഗംഗാതരൻ കട തുറന്നാൽ പിന്നാലെ തന്നെ ഭാര്യ വത്സലയും പോയി കടയിലിരിക്കും. രണ്ടാളിരിക്കേണ്ട കച്ചവടമൊന്നും കടയില്ലെങ്കിലും വത്സല പോക്ക് മുടക്കാറില്ല. അതിന്റെ പിന്നിൽ മറ്റൊന്നു കൂടിയുണ്ട്.വത്സലയ്ക്ക് വീട്ടു ജോലി നോക്കാനോ കുഞ്ഞുങ്ങളെ നോക്കി മരുമകളെ ഒരു കൈ സഹായിക്കാനോ വയ്യ,അതെല്ലാം മരുമകളുടെ മാത്രം ഉത്തരവാദിത്തമെന്ന നിലയിലാണ് അവരുടെ പെരുമാറ്റം. അച്ഛൻ അടുക്കള വിട്ട് പുറത്തിറങ്ങിയതും വിശ്വൻ പതിയെ സുചിത്രയ്ക്ക് പിന്നിലേയ്ക്ക് ചെന്ന് അവളെ വട്ടം കെട്ടിപിടിച്ചു.. അവൾ വിറച്ചു കൊണ്ട് ആ കൈകളെ തട്ടി മാറ്റി അടുക്കള പുറത്തെ ചെറിയ തിണ്ണയിലേയ്ക്കിറങ്ങി പോയി.പിന്നെ അഴയിൽ നിന്നും അലക്കാനുള്ള തുണികളെല്ലാമെടുത്ത് ബക്കറ്റിലേയ്ക്ക് നിറച്ചു..രാവിലത്തെ അടുക്കളയിലെ മേളം കഴിഞ്ഞു വേണം തുണിയലക്കലിലേയ്ക്ക് തിരിയാൻ. അപ്പോഴേക്കും നന്ദൂട്ടൻ ഓടിയെത്തി വിശ്വന്റെ കാലിൽ കെട്ടിപിടിച്ചു.. അച്ഛന്റെ നന്ദൂട്ടൻ നേരത്തെ എഴുനേറ്റോ.. ഉം.. എണീറ്റു,നാന് പല്ലും തേച്ചു.. വെത്തോ അച്ഛാ.. അവൻ തന്റെ കുഞ്ഞിപല്ല് കാട്ടി ചിരിച്ചു. ഉം.. വെളുത്തല്ലോ.. എന്റെ സുചിത്ര കുട്ടിയല്ലേ നന്ദൂട്ടന്റെ പല്ല് തേച്ച് തരണേ, അപ്പൊ വെളുക്കാതിരിക്കോ.. അതും പറഞ്ഞവൻ സുചിത്രയെ ഒന്ന് ഏറു കണ്ണിട്ടു നോക്കി. എന്നാ അവളത് കേട്ട ഭാവം പോലും കാണിക്കാതെ അടുക്കളയിലേക്ക് പോയി നിലത്ത് ചിരവയിട്ടിരുന്നു തേങ്ങ ചുരണ്ടാൻ തുടങ്ങി.. സുചി... അടുത്ത് ചെന്നിരുന്ന് ഒന്ന് വിളിച്ചു നോക്കി.. അവളൊന്നു മുഖമുയർത്തി നോക്കുക പോലും ചെയ്യാതിരുന്നപ്പോൾ വിശ്വന് മനസ് നൊന്തു.. അച്ഛാ അച്ഛൻ കൊണ്ടോന്ന വാളെവതെ.. വാളോ..എന്താ നന്ദൂട്ടൻ പറയുന്നെ.. ആ.. അച്ഛനിന്നലെ ചോക്കേറ്റ് കൊണ്ടന്നില്ലേ ചോദിച്ചപ്പൊ അമ്മ പഞ്ഞല്ലോ അച്ഛൻ വല്ല്യ വാള് കൊണ്ടൊന്നൂന്.. അച്ഛൻ കൊണ്ട് വന്ന വാള് അമ്മ പിന്നാമ്പുറത്തെ അഴയിൽ അലക്കാൻ ഇട്ടിട്ടുണ്ട്.. മോൻ ഇന്നലെ ഉറങ്ങി പോയതോണ്ട് വാള് വച്ചുള്ള അച്ഛന്റെ യുദ്ധമൊന്നും കാണാഞ്ഞതല്ലേ.. അത് വരെ മൗനം പാലിച്ച സുചിത്ര വാ തുറന്നതും വിശ്വന് കാര്യം മനസിലായി.. ഈശ്വരാ.. അപ്പൊ ഇന്നലെ കുടിച്ചത് മുഴുവൻ ഇവിടെ വന്ന് ശർദ്ധിക്കേം ചെയ്തോ.. വെറുതെയല്ല അമ്മ രാവിലെ തന്നെ ഉറഞ്ഞു തുള്ളിയത്. സുചി... ഇന്നലെ രണ്ടെണ്ണം വിട്ടു എന്നുള്ളത് ശരിയാ,അതിനാണോ നീ രാവിലെ തൊട്ട് മുഖം വീർപ്പിച്ചു നടക്കുന്നെ...ഇത് കണ്ടാൽ തോന്നും ഞാൻ ദിവസോം കുടിച്ചിട്ടാ വരുന്നതെന്ന്.. എടി ഇന്നലെ സദാനന്ദൻ ചേട്ടന്റെ മോളെ കല്ല്യാണമായിരുന്നു.ഓഫീസിൽ ഉള്ള എല്ലാവർക്കും ക്ഷണമുണ്ടായിരുന്നു.കൂടെ ഉള്ളവന്മാരെല്ലാം വെള്ളം തൊടാതെ വിഴുങ്ങുമ്പോ ഞാൻ മാത്രം എങ്ങനെയാ സുചി.. അതോണ്ട് ചെറുതൊന്ന്.. വിശ്വേട്ടൻ കുടിച്ചതിലല്ല എന്റെ പ്രശ്നം.. അമ്മ കുറ്റപെടുത്തുന്നത് മുഴുവൻ എന്നെയാ.. ഞാൻ സമാധാനം തരാഞ്ഞിട്ടാണ് വിശ്വേട്ടൻ കുടിച്ചത് എന്നും പറഞ്ഞ് അമ്മ എന്നെ എന്തൊക്കെ പറഞ്ഞു.. അല്ലെങ്കിൽ തന്നെ ഞാൻ തൊടുന്നതെല്ലാം അമ്മയ്ക്ക് കുറ്റമാ.ഇനി വിശ്വേട്ടനായി കൂടി.. കുടിക്കണ്ട എന്ന് പറയുന്നില്ല.വല്ലപ്പോഴും ആയിക്കോ.. പക്ഷേ ഇന്നലെ കയറി വന്നത് പോലെ നാലാൽ കൂടി താങ്ങി പിടിച്ചു കൊണ്ടു വരുന്നൊരു സാഹചര്യം.. അതുണ്ടാകല്ലേ വിശ്വേട്ടാ.. സുചിത്രയുടെ ആ പറച്ചിലിനു മുൻപിൽ വിശ്വൻ മറുപടിയില്ലാതെ തറഞ്ഞു നിന്നു. കുളിക്കാനായി വിശ്വൻ കുളിമുറിയിലേയ്ക്ക് കയറുമ്പോഴാണ് നന്ദൂട്ടൻ ഓടി വന്നത്.. അച്ഛാ നാനും വരുവാ കുച്ചാൻ.. നന്ദൂട്ടനെ അമ്മ കുളിപ്പിച്ചു തരുമല്ലോ.. അമ്മയ്ക്ക് കുറേ പണിയുണ്ട്.. അച്ഛൻ കുപ്പിച്ചാൽ മതി.. എന്നാ മോനിവിടെ നിക്ക്.. അച്ഛൻ പോയി ചൂട് വെള്ളം ഉണ്ടോന്ന് നോക്കട്ടെ.. വിശ്വൻ ചെല്ലുമ്പോൾ സുചിത്ര ചമ്മന്തിക്കുള്ള തേങ്ങ അരയ്ക്കാനുള്ള പുറപ്പാടിലാണ്.. എന്റെ സുചി ജാമ്പുവന്റെ കാലത്തുള്ള ആ അമ്മികല്ല് എടുത്ത് പോക്കാനുള്ള ആരോഗ്യം നിനക്കുണ്ടോ.. വിശ്വൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.. ഇല്ലാതെ പറ്റില്ലല്ലോ.. ആകെ ഉള്ള മിക്സി കേട് വന്നിട്ട് നന്നാക്കാനാന് പറഞ്ഞ് ഇവിടുന്ന് കൊണ്ട് പോയിട്ട് എത്ര നാളായി.. മറന്നതല്ല സുചി.. മിക്സി ഒക്കെ എന്നേ നന്നാക്കി വച്ചിട്ടുണ്ട്.. കൊടുക്കാൻ കയ്യിൽ പൈസ വേണ്ടെ.. ഈ മാസം ശമ്പളം കിട്ടുമ്പോ മറക്കാതെ അതിങ്ങു മേടിക്കാം.. അത് പോരേ.. ഇപ്പൊ എന്റെ ഭാര്യ ഇങ്ങോട്ട് മാറ്.. ഞാനരച്ചു തരാം. വേണ്ടാ.. വിശ്വേട്ടൻ പോയി കുളിക്കാൻ നോക്ക്. നീ ഇങ്ങോട്ട് മാറടി.. ഞാൻ ചെയ്യാന് പറഞ്ഞില്ലേ.. വിശ്വൻ സുചിത്രയെ പിടിച്ചു മാറ്റി അരപ്പ് തുടങ്ങി.അവന്റെ കോപ്രായം കണ്ട് സുചിത്ര ചിരിയടക്കി.. ഇവിടെ ഇളിച്ചോണ്ട് നിക്കാതെ നീ പോയി മോനെ കുളിപ്പിക്കടി.. വിശ്വൻ ചമ്മൽ മാറ്റാനായി പറഞ്ഞു.. ഉവ്വേ.. ഞാൻ പോയി.. അരപ്പ് കഴിഞ്ഞു ആ ചട്ടിണി അങ്ങ് കൂട്ടിക്കോ.. നന്ദൂട്ടനെ ഒക്കത്ത് വച്ച് പോകുന്ന പോക്കിൽ സുജിത്ര വിശ്വനോടായി വിളിച്ചു പറഞ്ഞു. ഓഹോ, കിട്ടിയ ചാൻസിൽ ആ പണി കൂടി നീയെന്റെ തലയിൽ വച്ചോ..ഇതാണ് പറയുന്നത് പെണ്ണുങ്ങളെ സഹായിക്കാൻ അടുക്കളയിൽ കയറരുതെന്ന്.. അപ്പോഴേക്കും സുചിത്ര അടുക്കളയ്ക്ക് പുറത്ത് കടന്നിരുന്നു. സുചിത്ര എൽപ്പിച്ച പണി വൃത്തിയായി ചെയ്തു തീർത്തിട്ട് വിശ്വൻ കുളിക്കാനായി ഓടി. കുളിയും കഴിഞ്ഞു വിശ്വൻ കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി ചീകുമ്പോഴാണ് ശ്രീക്കുട്ടി ഉണർന്ന് കരച്ചിൽ തുടങ്ങിയത്.. സുചി... മോളുണർന്നു.. ദാ വരുന്നു വിശ്വേട്ടാ.. പിന്നാലെ തന്നെ ചട്ടിണി പുരണ്ട കയ്യുമായി സുചിത്ര ഓടി മുറിയിലെത്തി. നീ കഴിക്കായിരുന്നോ.. അല്ല. നന്ദൂട്ടന് വാരി കൊടുക്കായിരുന്നു. എന്നാ അത് കൊടുത്തിട്ടു വാ, ഞാൻ മോളെയെടുത്തോളാ. വിശ്വേട്ടന് നേരം വൈകില്ലേ.. സാരമില്ല.. അല്ലാതെ എന്താ ചെയ്യാ,മറ്റൊന്നും ചെയ്യാൻ വയ്യച്ചാൽ അമ്മയ്ക്ക് ഈ കുട്ടികളെ എങ്കിലും നോക്കി തന്നൂടെ.ഞാൻ വല്ലതും പറഞ്ഞാൽ കുറച്ചതികായി പോകും. പിന്നെ അതിന്റെ ദേഷ്യം കൂടി അമ്മ നിന്നോട് തീർക്കും.അതാ പലതും കണ്ടിട്ടും ഞാൻ കണ്ണടയ്ക്കുന്നെ.. സുചിത്ര ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി. സുചി ഞാൻ ഇറങ്ങാ.. വിശ്വൻ പോകാനായി ഇറങ്ങി.സ്ഥലത്തെ വില്ലേജോഫീസിൽ ആണ് വിശ്വന് ജോലി.കുറേ നാളത്തെ ഉറക്കമൊഴിച്ചുള്ള പഠിപ്പും ടെസ്റ്റ്‌ എഴുതലുമൊക്കെയായി കിട്ടിയ ജോലിയാണ്.. വിശ്വേട്ടാ.. ഏട്ടൻ പോകുന്ന വഴി നന്ദൂട്ടനെ അംഗൻവാടിയിൽ ഒന്നാക്കുമോ.. അതിന് ഞാനിപ്പൊ ഓഫീസലേയ്ക്കല്ല സുചി.. ഒരു സൈറ്റ് കാണാനുണ്ട്.നേരെ അങ്ങോട്ടാ പോകുന്നെ.. എന്നാ ഏട്ടൻ പൊയ്ക്കോ.. ഞാൻ കൊണ്ടുപോയാക്കിക്കോളാം.. ഇനി ഈ വെയിലും കൊണ്ട് മോളേയും എടുത്ത് നീ അത്രയും ദൂരം നടക്കണ്ട. അമ്മയോട് ഞാൻ പറയാം നന്ദൂട്ടനെയൊന്ന് അംഗൻവാടിയിലേയ്ക്ക് ആക്കാൻ.. അതും കേട്ട് കൊണ്ടാണ് കടയിൽ നിന്നും വാത്സല ഇറങ്ങി വന്നത്. വിശ്വൻ പറയും മുൻപേ തന്നെ വത്സല അവനുള്ള മറുപടി കൊടുത്തു. എനിക്കെങ്ങും നേരമില്ല വിശ്വാ.ഞാൻ അയൽക്കൂട്ടത്തിനു പോകുവാ.. എവിടെയാ അമ്മേ ഇന്ന് നുണക്കൂട്ടം കൂടുന്നെ.. അവന്റെ ചോദ്യം ഇഷ്ടപ്പെടാതെ വത്സല അവനെയൊന്നു നോക്കി കൊണ്ട് പറഞ്ഞു. അമ്മിണിയുടെ വീട്ടിൽ.. നമ്മുടെ പ്രഭാകരേട്ടന്റെ അമ്മിണി ചേച്ചിയല്ലേ.. ഉം.. അംഗൻവാടി കഴിഞ്ഞല്ലേ അമ്മേ അവരെ വീട്,സുചി നീ മോനെ ഒരുക്കിയെങ്കിൽ അമ്മയ്ക്കൊപ്പം വിട്.. അത്രയും പറഞ്ഞ് വിശ്വൻ ഇറങ്ങി പോയി. വാടാ കൊച്ചനെ..എടുക്കാനൊന്നും എന്നെ കൊണ്ട് മേലാ.നടന്നോണം. വത്സല നന്ദുവിനോടായി പറഞ്ഞ് മുന്നേ നടന്നു. ശ്രീമോക്ക് നാന് മുത്തായി കൊണ്ടരാ ട്ടോ.. അവൻ കുഞ്ഞനിയത്തിയെ നോക്കി കൈവീശി.. ആ പോക്ക് നോക്കി സുചിത്ര ശ്രീകുട്ടിയെ ഒക്കത്ത് വച്ച് മുറ്റത്ത് തന്നെ നിന്നു. പാവം എന്റെ മോൻ.. അവിടം വരെ നന്ദൂട്ടനെ അമ്മ നടത്തിക്കും.. സാധാരണ വിശ്വൻ ഓഫീസിൽ പോകുന്ന വഴി നന്ദൂട്ടനെ അംഗൻവാടിയിൽ ആക്കുകയാണ് ചെയ്യാറ്.ഇന്നിപ്പൊ അവന് നേരമില്ലാത്തതിനാലാണ് ആ ജോലി വത്സലയുടെ തലയിലായത്. ആ ദേഷ്യം നന്ദൂട്ടനെ അംഗൻവാടി വരെ നടത്തി തീർക്കാൻ തന്നെ വത്സലയും മനസിൽ കണക്ക് കൂട്ടി. 🍂🍂🍂 ദല്ലാൾ ശിവൻകുട്ടി രാവിലെ ഒരു പെണ്ണ് കാണിക്കലിന് പോകാനായി ഇറങ്ങിയതായിരുന്നു.ചെന്ന് ചാടിയതോ കൃത്യം വത്സലയുടെ മുന്നിൽ.ഒന്ന് വഴി മാറി പോകാനുള്ള സമയം പോലും ശിവൻ കുട്ടിക്ക് കിട്ടിയില്ല,അപ്പോഴേക്കും വാത്സല അയാളെ കണ്ട് കഴിഞ്ഞിരുന്നു... അല്ല ആരിത്, വത്സലേച്ചിയോ.. നമ്മുടെ ലോലൻ ചേട്ടൻ വീട്ടിലില്ലിയോ.. ആളെ ഇപ്പൊ പുറത്തോട്ടൊന്നും കാണാനേ ഇല്ലല്ലോ.. ആരുണ്ടോന്നാ ശിവൻകുട്ടി നീ ചോദിച്ചേ.. അയ്യോ.. ചേച്ചി, അത് പിന്നെ നാക്കുളുക്കിയതാ.. ഗംഗാതരൻ ചേട്ടൻ.. തനിക്ക് പറ്റിയ അബദ്ധം ശിവൻകുട്ടി തിരുത്തി.. ഗംഗാതരൻ നായരെ അയാള് കേൾക്കാതെ നാട്ടുകാര് മുഴുവൻ വിളിക്കുക ലോലൻ നായരെന്നാണ്.. കാരണം ഗംഗാതരൻ നായരെ ഹൃദയം അത്ര ലോലമാണ്..ഭാര്യ വത്സല നേരെ മറിച്ചും.. അങ്ങേര് വീട്ടിലുണ്ട്.. അത്യാവശ്യത്തിന് നാട്ടിലേയ്കൊക്കെ ഇറങ്ങാറും ഉണ്ട്.അതൊക്കെ പോട്ടെ,അല്ല ശിവൻ കുട്ടി... ഇന്ന് നീ ആരെ കഴുത്തിൽ കയറിടാനാടാ പോകുന്നെ.. അതെന്നാ വർത്തമാനമാ ചേച്ചി.. ചേച്ചിക്ക് ഞാൻ വല്ല ദ്രോഹോം ചെയ്തോ.വിശ്വന് ഒരു പെണ്ണ് വേണമെന്ന് ചേച്ചി തന്നെയല്ലേ പറഞ്ഞത്.പറഞ്ഞ പോലെ നല്ല മണി മണി പോലൊരു പെങ്കൊച്ചിനെയല്ലേ ഞാൻ വിശ്വന് കാണിച്ചു കൊടുത്തത്.കണ്ടപ്പോൾ തന്നെ വിശ്വന് പെണ്ണിനെ ഇഷ്ടമാവുകയും ചെയ്തു.അവരെ കെട്ടും കഴിഞ്ഞു, പിള്ളേരും രണ്ടായി.. പിന്നെയിപ്പൊ എന്നതാ ചേച്ചി ഇങ്ങനെയൊരു വർത്തമാനം പറഞ്ഞത്. വിശ്വന് പെണ്ണ് നോക്കാൻ പറഞ്ഞപ്പൊ ഞാൻ നിന്നോട് പറഞ്ഞായിരുന്നോ സ്ത്രീധനം ഒന്നും വേണ്ടാ പെണ്ണിനെ മാത്രം മതിയെന്ന്.. അവള് ഏത് കോലത്തിലാ കെട്ടി കേറി വന്നത്.. കാതിലും കഴുത്തിലുമായി തികച്ചും അഞ്ചു പവന്റെ പൊന്നെങ്കിലും ഉണ്ടായിരുന്നോ. അതോടെ ശിവൻ കുട്ടി ഒന്ന് പരുങ്ങി.. അത് പിന്നെ ചേച്ചി.. സുചിത്രയ്ക്ക് അച്ഛനും അമ്മയും ഇല്ലല്ലോ. അവരൊക്കെ നേരത്തെ മരിച്ചു പോയില്ലേ. പിന്നെ ആകെയുള്ളത് ആ ആങ്ങള ചെക്കനല്ലേ.അവന്റേലാണേൽ വാരിക്കോരി കൊടുക്കാനും മാത്രം ഒന്നുമില്ല. ഇനി അങ്ങനെ കൊടുക്കാമെന്നു വച്ചാൽ തന്നെ അവന്റെ കെട്ടിയോള് ആ വടയക്ഷി സമ്മതിക്കത്തും ഇല്ല. ആ പെങ്കൊച്ചിന് ഒരു ജീവിതം ഉണ്ടാകട്ടെ എന്നേ ഞാൻ കരുതിയുള്ളു. വിശ്വനെ പോലെ നല്ലയൊരുത്തനാകുമ്പോൾ അതിന്റെ കണ്ണീര് കാണണ്ടല്ലോ കരുതി.. ആ അങ്ങനെ പറ... അപ്പൊ നീയെന്റെ മോനെ കൊണ്ടു പോയി ആ അറ്റമില്ലാത്ത കുഴിയിൽ കൊണ്ട് ചാടിച്ചു. അവരെ കയ്യീന് നല്ല പൈസ കിട്ടികാണും ല്ലേ.. ഒരു കാര്യം ചെയ്യ് നീ അവളെ ചേട്ടനെ കണ്ട് അവൾക്ക് കൊടുക്കാനുള്ളത് എന്താനു വച്ചാൽ കൊടുക്കാൻ പറ. എന്റെ ചേച്ചി പശുവും ചത്തു മോരിലെ പുളിയും പോയി.. ഇനി ഇപ്പോഴാണോ സ്ത്രീധനവും ചോദിച്ചു ചെല്ലുന്നേ.. അങ്ങനെ പറഞ്ഞ് നീയതങ്ങ് തള്ളി കളയല്ലേ ശിവൻകുട്ടി.. എന്റെ മോള് പ്രവിതയെ കെട്ടിച്ചപ്പോ ഞാൻ നല്ലോണം കാശും സ്വർണ്ണവും കൊടുത്തു.അങ്ങനെ വേണം പെണ്മക്കളെ കെട്ടിച്ചു വിടാൻ.. ഇത് പണ്ടെങ്ങാണ്ടാരോ പറഞ്ഞ പോലെ പിറന്ന പടി പറഞ്ഞയച്ചേക്കുവാ.. ചേച്ചീടെ മോളെ കെട്ടിച്ചപ്പോ സ്ത്രീധനം കൊടുത്തെങ്കി അത് ഉള്ള വീട് വിറ്റല്ലേ ചെയ്തേ.. അത് കൊണ്ടിപ്പോ നിങ്ങൾക്ക് വാടക വീട്ടിൽ കഴിയേണ്ട ഗതിയായില്ലേ.. വല്ല കാര്യവും ഉണ്ടായിരുന്നോ.. പിന്നെ ചേച്ചിയെ ഇപ്പൊ പഴയ കാലമൊന്നുമല്ല കേട്ടോ.. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒക്കെ തെറ്റാ.അറിഞ്ഞാൽ വല്ല്യ കേസാ.. ശിവൻകുട്ടിയുടെ ആ പറച്ചിലിൽ വത്സല ഒന്നടങ്ങി.. എന്തെങ്കിലും ആകട്ടെ.. ഞങ്ങളെയോ ഇങ്ങനെ ഒരു ചതിയിൽ നീ പെടുത്തി.. നീയിനി ആരെ മണ്ടയ്ക്കും ഇത് പോലെയുള്ള മുടക്കാ ചരക്കിനെയൊന്നും കെട്ടിവയ്ക്കല്ലേ ശിവൻ കുട്ടി... അത്രയും പറഞ്ഞ് വത്സല നടന്നു നീങ്ങി.. ആ പോക്ക് നോക്കി ശിവൻകുട്ടി നെടുവീർപ്പിട്ടു.. വല്ലാത്തൊരു ജന്മം.. ഇതിന്റെ കയ്യിലോട്ടാണല്ലോ ഞാൻ ആ തങ്കം പോലുള്ള ആ കൊച്ചിനെ കൊണ്ടു കൊടുത്തേ.. അതിന്റെ പ്രാക്ക് എന്റെ മേൽ വീഴാതെ നീ എന്നെ കാത്തോണെ ഭഗവതി.. മനസ്സറിഞ്ഞൊന്നു പ്രാർത്ഥിച്ചു കൊണ്ട് ശിവൻകുട്ടി റോഡ് മുറിച്ചു കടന്നു പോയി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51140/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
താനെന്തിനാണ് കർണാടകയ്ക്ക് പോകാൻ ടിക്കറ്റ് എടുത്തത് അവിടെ ആരാണുള്ളത്. അറിയില്ല വീട്ടിൽ നിന്ന് ഇറങ്ങുബോ എവിടേയ്ക്ക് പോകണം എന്ന് ഒരു ഊഹവുമില്ലായിരുന്നു. അച്ഛനോടും അമ്മയോടും ആവിശ്യമില്ലാതെയാണ് വഴക്കിട്ടത്. അമ്മ എപ്പോഴും പറയും നീയൊരു പെണ്ണാണ് നിലത്ത് നിൽക്ക് എന്ന്. രാത്രിസ്റ്റേഷനിൽ ഒറ്റയ്ക്ക് ട്രെയിൻ കാത്ത് നിന്നപ്പോ ആ വഴി കടന്ന് പോയവരേല്ലാം തന്നെ ശ്രദ്ധിച്ച് നോക്കുന്നത് കണ്ടപ്പോഴാണ് താൻ ഒരു പെണ്ണാണ് എന്ന് അത്ര നാൾ തോന്നാത്ത ചിന്ത മനസ്സിലേയ്ക്ക് വന്നത്. എടുത്ത് ചാട്ടം ഒന്നിനും ഒരു പരിഹാരമല്ല എന്ന് ആ നിമിഷം അവൾക്ക് തോന്നി. ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ വിന്റോ സ്വീറ്റിൽ വിദൂരയിലേയ്ക്കും നോക്കി അവൾ ഇരുന്നു. ചുറ്റും കൂനാ കൂനാ ഇരുട്ട് അവിടെ ഇവിടെ ആയി വിടുകളിൽ നിന്നും വഴി വിളക്കിൽ നിന്നും ചെറിയ, ചെറിയ വെട്ടങ്ങൾ കാണാം. പെട്ടെന്ന് തന്റെ കംപാർട്ട്മെന്റിലേയ്ക്ക് കണ്ണോടിച്ചു. രണ്ട് സ്റ്റേഷനിൽ ട്രെയിൻ നിർത്തി കടന്ന് പോയിട്ടുo താൻ ഇരിക്കുന്നിടത്ത് ആരുമില്ലാതെ ശൂന്യമായി ഇരുക്കുന്നു. ചെറിയ ഒരു ഭയം അവളിൽ നിറയാതിരുന്നില്ല. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോ ഒരു മധ്യവയസ്കൻ കണ്ടിട്ട് തന്റെ അച്ഛന്റെ പ്രായം തോന്നിക്കും അയാൾ വന്ന് തന്റെ എതിർ സ്വീറ്റിൽ ഇരുന്നു. ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ടാവാം ഉള്ളിലെ ഭയം വിട്ടുമാറാതെ നിന്നു.. അയാൾ ബാഗിൽ നിന്നും എന്തോ ഒരു ബുക്ക് എടുത്തു കൊണ്ട് സീറ്റിൽ ചാരിയിരുന്ന് വായിച്ചുകൊണ്ടിരുന്നു, ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരുടെയും കയ്യിൽ ഫോൺ ആണ് കാണാറ് ബുക്ക് കണ്ടതും അവൾഅയാളുടെ മുഖത്തേക്ക് നോക്കി.. അയാൾ അതൊന്നും ശ്രദ്ധിക്കാതെ ആ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു വായിക്കുന്നുണ്ടായിരുന്നു.. അതുകണ്ട് അവൾ ബാഗ് എടുത്ത് അവളുടെ ഫോൺ തപ്പിയെടുത്തു. . ആരും വിളിക്കാതിരിക്കാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നു.. അതിൽ നിന്നും സ്വിമ്മ് എടുത്ത് മാറ്റി ദൂരേയ്ക്ക് എറിഞ്ഞു. വീണ്ടും ഫോൺ ബാഗിലേക്ക് തന്നെ വച്ചു... അപ്പോഴും അയാൾ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു വായിക്കുന്നുണ്ടായിരുന്നു.. അവൾ ബാഗ് എടുത്ത് വെച്ച് സ്വീറ്റിലേയ്ക്ക് ചാരികിടന്നു കണ്ണുകൾ പതിയെ അടച്ചു. അയാൾ പെട്ടെന്ന് ചോദിച്ചു. മോൾക്ക് ഉറക്കം വരുന്നുണ്ടോ ലൈറ്റ് ഓഫാക്കണോ. വേണ്ട ഞാൻ... എനിക്ക് ഉറക്കം വരുന്നില്ല എന്നും പറഞ്ഞവൾ ചാടി എഴുന്നേറ്റിരുന്നു. ഒരു നേരം പോക്കിന് ഫോണൊന്നും ഇല്ലേ കയ്യിൽ. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികൾ ഫോണിൽ നിന്ന് കണ്ണെടുക്കില്ല അതുകൊണ്ട് ചോദിച്ചതാ.. അതുകേട്ട് അവൾ പറഞ്ഞു എന്റെ എന്റെ കംപ്ലൈന്റ് ആണ് ബാഗിലുണ്ട്.. വായിക്കുന്ന ശീലം ഉണ്ടോ ഇന്നാ ബുക്ക് ഇത് വായിച്ചോളൂ എന്നും പറഞ്ഞ് അയാൾ അവളുടെ നേരെ ആ ബുക്ക് നീട്ടി. വായിക്കുന്ന ശീലം ഉണ്ടാേ ഇന്നാ ഈ ബുക്ക് വായിച്ചോളു. എന്നും പറഞ്ഞ് അയാൾ അവളുടെ നേരേ ബുക്ക് നീട്ടി. അവൾ ഒന്നു മടിച്ചാണെങ്കിലും ബുക്ക് വാങ്ങി, വായനാശീലം കുറവായതുകൊണ്ടാണ് വാങ്ങാൻ മടി കാണിച്ചതും.. അവൾ അത് വാങ്ങി അതിലേയ്ക്ക് കണ്ണോടിച്ചു. ഏറ്റവും പ്രിയപ്പെട്ട എന്നോട്. നിമ്ന വിജയ് എന്ന എഴുത്ത്കാരിയുടെതോണ്. ആരാണ് ആ എഴുത്ത് കാരി എന്നറിയുക പോലുമില്ല അല്ലെങ്കിലും താനാരേയാണ് അറിയുക. കുറച്ച്പ്രമുഖഎഴുത്ത്കാരേഅറിയാം. അല്ലാതെ ആരേയും അറിയില്ല എന്ന് ചിന്തിച്ചു കൊണ്ട് ആ ബുക്ക് തുറന്ന് അത് വായിക്കാൻ നേരം അവൾ അയാളുടെ മുഖത്തേയ്ക്ക് നോക്കി. എന്തേ വായിക്കുന്നില്ലേ.... ആ വായിക്കുന്നുണ്ട്, എന്നും പറഞ്ഞവൾ വീണ്ടും ബുക്കിലേയ്ക്ക് നോക്കി അപ്പോൾ അയാൾ ചോദിച്ചു എന്താ മോളുടെ പേര്.. ദേവിക....അവൾ പേര് പറഞ്ഞു കൊണ്ട് വീണ്ടും ബുക്കിലേയ്ക്ക് നോക്കി വായന തുടങ്ങി,. മറ്റെന്തോ ചോദിക്കണമെന്ന് അയാൾക്കുണ്ടായിരുന്നു എങ്കിലും ദേവിക ബുക്കിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ട് അയാൾ മൗനം പാലിച്ചു.. വായിക്കാൻ ശരിക്കും മടിയുള്ളതുകൊണ്ടാവാം ആദ്യമൊക്കെ പലതും ശ്രദ്ധ കേന്ദ്രീകരിക്കാതെ വായിച്ച് മുമ്പോട്ട്പോയി.. വായനയിൽ താൽപര്യം തോന്നിതുടങ്ങിയാൽ ഉറങ്ങാതെ നേരം വെളുപ്പിക്കാം എന്ന് ഒറ്റ കാരണം കൊണ്ട് ബുക്കിൽ മാത്രം ശ്രദ്ധിച്ച് വായന തുടങ്ങി. വായിച്ചു തുടങ്ങിയപ്പോഴാണ് അവൾക്ക് ഒരു കാര്യം മനസ്സിലായത് , വായനയിലൂടെ കിട്ടുന്ന സമാധാനവും സന്തോഷവും മറ്റും എവിടെയും കിട്ടില്ല എന്നുള്ളത്.... അവൾ യാത്രയെ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് വിൻന്റോ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുന്നതിലായിരുന്നു. ആ പുസ്തകം വായിച്ച് തുടങ്ങിയപ്പോ മുതൽപിന്നീട് അതുമാത്രo ശ്രദ്ധിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. അയാൾ ഒന്നുറങ്ങി കണ്ണുതുറന്നു നോക്കിയപ്പോൾ അവൾ അതിൽ തന്നെ നോക്കി വായിച്ചു കൊണ്ടിരുന്നത് കണ്ട് അയാൾ ചോദിച്ചു.. ദേവിക ഉറങ്ങിയില്ലേ.... കുറച്ച് കഴിഞ്ഞ് അയാൾ വീണ്ടും ചോദിച്ചു. ദേവിക എവിടെ പോകുന്നതാ,... കർണാടകയിൽ.... ഞാൻ ഒരു ജോലിക്ക് ജോയിന്റ് ചെയ്യാൻ പോകുന്നതാണ്.. അവൾ വെറുതെ ഒരു കള്ളം പറഞ്ഞു. എന്ത് ജോലിക്ക് അയാൾ ചോദിച്ചു.. വായിച്ചു തീരാറായത് കൊണ്ട് വീണ്ടും അവൾ ബുക്കിലേയ്ക്ക് നോക്കി വായിച്ചു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ അയാൾ രണ്ടാമതൊന്നും ചോദിച്ചില്ല. വായിച്ചു കഴിഞ്ഞ് അവൾ സമയം നോക്കി മൂന്നു മണി... വായന കഴിഞ്ഞപ്പോൾ എന്തോ ഒരു ഭാരം നെഞ്ചിലേറ്റിയത്പോലെ അവൾക്ക് തോന്നി. നിമ്ന വിജയ് ആമുഖത്തിൽ പറഞ്ഞതുപോലെ ഞാൻ എന്നെ തന്നെ അതിൽ കണ്ടു. അവൾ വീണ്ടും അയാളെ നോക്കി അയാൾ മുകളിലെ ബെർത്തിൽ കിടന്നുറങ്ങുന്നുണ്ട്. അയാൾ എപ്പോൾഅതിൽകയറി.. ബുക്ക് വായിച്ചിരുന്നതുകൊണ്ട് ചെറുതായി തന്നിലേയ്ക്ക് വന്ന ഉറക്കം അവളിൽ നിന്നും മാഞ്ഞുപോയി.. അവൾ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. വായിക്കുന്നതിന് മുമ്പ് ദൂരേ നിന്നുള്ള വീടുകളിലെ ലൈറ്റുകൾ മിന്നാമിനുങ്ങിന്റെ വെട്ടo പോലെ കാണാമായിരുന്നു. ഇപ്പോ വഴിവിളക്കുകൾ മാത്രമായി. അഞ്ച് മണി കഴിഞ്ഞപ്പോൾ മുതൽ പുറത്ത് കാക്ക കളുടേയും കിളികളുടേയും ശബ്ദം കേട്ട് തുടങ്ങി വഴി വിളക്കുകളോടൊപ്പം വീടുകളിലെ വെട്ടവും കണ്ട് തുടങ്ങി. ഉറങ്ങികിടന്ന നഗരം വീണ്ടും പുതുപുലരിയയിൽ പുതു പ്രതീക്ഷയോടെ ഉണർന്നു. ഉറങ്ങിക്കിടന്ന നഗരം വീണ്ടും പുതു പുലരിയിൽ പുതു പ്രതീക്ഷയോടെ ഉണർന്നു.. അടുത്ത സ്റ്റേഷനിൽ എത്തിയപ്പോഴേയ്ക്കും ചുറ്റുംപ്രകാശം പരന്നിരുന്നു. അവൾ പുറത്തേയ്ക്ക് നോക്കി. കിളികളുടെ ശബ്ദം പോലെ എന്ന് പറയാൻ പറ്റില്ല. കാതുകളിൽ തുളച്ച് കയറും പോലെ വാഹനങ്ങളുടെ ഇരബൽ കേട്ട് തുടങ്ങി .. കീ യടിച്ച് സ്പീഡിൽ പോകുന്ന ബൈക്കുകൾ എന്തിനാണിത്ര സ്പീഡ്.. അമ്മപറയും പോലെ ഇവനൊക്കെ ആർക്ക് വായു ഗുളിക വാങ്ങാൻ പോവുകയാണ്... പതിയെ പോയാലും അവിടെ എത്തുകയില്ലേ.... ആ സമയം കംപാർട്ട്മെന്റിലേയ്ക്ക് ഒരു പയ്യൻ ചായയും ചെറുകടിയുമായി വന്നു. അതുകണ്ട് ദേവിക അടുത്തിരുന്ന അയാളെ വിളിച്ചു... സർ ചായ കുടിക്കുന്നില്ലേ.... അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ ഉള്ളതല്ലേ,ഇനി വീട്ടിൽ പോയിട്ടേ കുടിക്കുന്നുള്ളു. ആ പയ്യൻ ചായയുമായി അടുത്തേക്ക് വന്നപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞു തിരിച്ചുവിട്ടു. അതെന്താ ദേവികയ്ക്ക് വേണ്ടാത്തത് എന്നെ പോലെ അടുത്ത സ്റ്റേഷനിൽ ഇറങ്ങുകയാണോ. അടുത്ത് വന്നപ്പോഴാ കാണുന്നത് അയാളുടെ പാത്രത്തിലെ അഴുക്ക്.. ഒറ്റയ്ക്ക്പുറത്ത്പോയിശീലമില്ലാലേ.. ഹോസ്റ്റലിൽനിന്നും മറ്റും പടിക്കുന്ന കുട്ടികൾക്ക് ഇതൊക്കെ ശീലമാണ്. നമ്മുടെ വീട്ടിൽ ഇരുന്ന് കഴിക്കുന്ന സംതൃപ്തി മറ്റെവിടെ ചെന്നാലും കിട്ടില്ലമോളെ... സർ അടുത്ത സ്റ്റേഷനിൽ ആണ് ഇറങ്ങുന്നെതെന്ന് പറഞ്ഞു അപ്പോ അവിടെയാണോ താമസം.. സ്റ്റേഷനിൽ നിന്ന് കുറച്ച് പോകണം മകൾ വണ്ടി യായിട്ട് വരാമെന്നാണ് പറഞ്ഞത്. കർണ്ണാടകയിൽ താമസിക്കുന്ന സാറിന് എങ്ങനെ മലയാളം അറിയാം... ഞാൻ മലയാളിയാണ് പതിനേഴാം വയസ്സിൽ നാട് വിട്ട് കർണ്ണാടകയിൽ എത്തിയതാ. കർണ്ണാടക്കാരിയെ തന്നെ കെട്ടി ഇവിടെയങ്ങ് സെറ്റിലായി. മൂന്ന് പെൺ മക്കളാണ് എനിക്ക് അഞ്ച് വർഷം മുബ് പനി വന്നതാ അവരുടെ അമ്മയ്ക്ക്, അങ്ങനെ അവൾ ഞങ്ങളെ വിട്ട് പോയി, ഇപ്പോ എന്റെ മക്കൾക്ക് അമ്മയും അച്ഛനുമൊക്കെ ഞാനാ. അത് പറഞ്ഞ് കൊണ്ട് അയാൾ കണ്ണുകൾ തുടച്ചു. പാവം ഭാര്യയുടെ കാര്യം പറഞ്ഞപ്പോ അയാളുടെ കണ്ണു നിറഞ്ഞു അത്രയ്ക്കും സ്നേഹമായിരുന്നിരിക്കണം അവർ തമ്മിൽ. ചില ബന്ധങ്ങൾ അങ്ങനെയാ എത്ര നാൾ ഒരുമിച്ച് താമസിച്ചാലും കൊതി തീരില്ല അവർ നമ്മെ വിട്ട് പോകുബോൾ ഉള്ളിൽ ഒരു നോവായി എന്നും നിലനിൽക്കും. മറ്റ് ചിലത് ജീവിച്ചിരിക്കുബോൾ ഒരു വിലയും കൊടുക്കില്ല മരിച്ച് കഴിയുബോയാകും അവരുടെ വില ശരിക്കും മനസ്സിലാക്കുന്നത്. ഇത് ഇപ്പോ ഏത്കൂട്ടത്തിൽ പെടും ഏതെങ്കിലും കൂട്ടത്തിൽ പെടട്ടേ ഞാനെന്തിന് ചികഞ്ഞ് അന്യേഷിക്കണം. സർ ഇപ്പോ എവിടെ പോയതാ... ദേവിക സർ എന്ന് വിളിക്കുബോ ഏതോ വലിയ ഉദ്ദോഗം നേടി നിൽക്കുന്ന ഒരാളുടെ ഫീലിങ്ങ് വരുന്നു. അത് കൊണ്ട് ആ വിളി വേണ്ട ഞാൻ വീടിനോടുത്തുള്ള പ്രൈമറി സ്കൂളിലെ പ്യൂൺആണ് എന്റെ പേര് അശോകൻ എന്നാ ദേവിക എന്നെ അങ്കിൾ എന്ന് വിളിച്ചോളൂ. ഞാൻ നാട്ടിൽ പോയതാ ആലുവയിലെ എന്റെ തറവാട്ടിൽ കുറച്ച് സ്ഥലം കിടപ്പുണ്ട്. അച്ഛന്റെ അമ്മയുടെ മരണശേഷം ഞങ്ങൾ ആ സ്ഥലം വീതം വച്ചു . ഇന്നലെ അതിന്റെ ആധാരമായിരുന്നു. എന്നിട്ട് അങ്കിളിന്റെ വീതം.. ദേവിക പറഞ്ഞു നിർത്തി.. എനിക്ക് വീതം ഒന്നുo കിട്ടിയില്ല കുട്ടി. പിന്നെന്തിനാ അങ്കിൾ പോയത്,. അച്ഛൻ നേരത്തെ മരിച്ചു.. പിന്നെ ഉണ്ടായത് അമ്മയായിരുന്നു , അമ്മ ഒത്തിരി നാൾ കിടന്നകിടപ്പ് കിടന്നു. ഞങ്ങൾക്ക് പോയി അന്വേഷിക്കാനൊന്നും സാധിച്ചില്ല... കുട്ടികൾക്ക് ഇവിടം വിട്ടു പോകാൻ താല്പര്യം ഇല്ല.പിന്നെ അവർ പഠിക്കാൻ പോകുന്നത് കാരണം അവിടെ പോയി അമ്മയേ നോക്കാനും പറ്റിയില്ല.ഇടയ്ക്ക് പോയി കാണുമായിരുന്നു കാശുകൊണ്ട് ഞാൻ ഒരുപാട് സഹായം ചെയ്തിട്ടുണ്ട് പക്ഷേ അവരുടെ കണക്കിൽ അതൊന്നും പെട്ടില്ല. ഭാഗം വെച്ചപ്പോൾ അവർ രണ്ടുപേരും അമ്മയെ നോക്കിയ കണക്ക് നിരത്തി.. ഞാൻ എതിരൊന്നും പറഞ്ഞില്ല എന്റെ ഷെയറും അവർക്ക് കൊടുത്തുകൊണ്ട് ഞാൻ തിരിച്ചു പോന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/47819/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat