Aksharathalukal അക്ഷരത്താളുകൾ
ShareChat
click to see wallet page
@aksharathalukalpage
aksharathalukalpage
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
Read and Write Malayalam Stories and Novels
"മോനെ വിച്ചു" അത്രയും നേരം മുന്നിലെ പുസ്തകത്തിൽ മിഴി നട്ടിരുന്ന ഗോവർദ്ധൻ അമ്മ വിളിച്ചത് കേട്ട് തിരിഞ്ഞു. "എന്താ അമ്മേ?" അവൻ റീഡിംഗ് ഗ്ലാസ് മാറ്റി വച്ചിട്ട് തിരക്കി. "മോനെ നീ ഇങ്ങനെ എപ്പോഴും ഇതിനകത്ത് അടച്ചിരിക്കാതെ. ഇടയ്ക്കൊക്കെ ഒന്ന് പുറത്തേക്ക് ഇറങ്ങ്. മുൻപ് നീ ലീവിന് വരുമ്പോൾ ഈ നാട് എത്ര കണ്ടാലും മതിയാവില്ലായിരുന്നല്ലോ നിനക്ക്?" ഹേമ മകനെ നോക്കി വിഷമത്തോടെ ചോദിച്ചു. അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവനെ നോക്കി അങ്ങനെ നിന്നപ്പോൾ അവരുടെ ഉള്ളിൽ ഒരു നൊമ്പരം വന്നു നിറഞ്ഞു. തൻ്റെ മൂത്തമകൻ, അത്രയും സ്നേഹിച്ചാണ് താനും അവൻ്റെ അച്ഛനും അവനെ വളർത്തിയത്. അവൻ്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. അതാണ് ആർമിയിൽ ചേരണം എന്ന് പറഞ്ഞപ്പോഴും ആദ്യത്തെ എതിർപ്പിന് ശേഷം സമ്മതിച്ചത്. ഇവന് ഇളയവനായി ഒരു മകൻ കൂടെ ഉണ്ടെങ്കിലും എപ്പോഴും തങ്ങൾക്ക് കൊള്ളിവയ്ക്കേണ്ടവൻ എന്ന ഒരു വാത്സല്യവും കരുതലും ഇവനോട് അധികം ഉണ്ടായിരുന്നു. അവരുടെ കണ്ണുകൾ ആ മുറിയിൽ വച്ചിരിക്കുന്ന ആ വലിയ കുടുംബചിത്രത്തിലേക്ക് എത്തി. എല്ലാവരും നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന ചിത്രം. ഇവന് തൻ്റെ അതേ നിറവും മുഖഛായയും ആണ്. ഇളയവനും തൻ്റെ മുഖഛായയും അച്ഛൻ്റെ നിറവുമാണ്. എന്ത് സന്തോഷമായിരുന്നു. അവർ ഒരു നെടുവീർപ്പോടെ അവിടെ ഇരിക്കുന്ന മകനെ നോക്കി. ആ ഫോട്ടോയിൽ ഉള്ളവൻ്റെ നിഴൽ എന്ന് പോലും പറയാൻ പറ്റാത്ത രൂപത്തിലാണ് ഇപ്പോൾ അവൻ. തലമുടിയും താടിയുമൊക്കെ നീണ്ടു. മുൻപ് എപ്പോഴും ജോലിയുടെ ഭാഗമായും അല്ലാതെയും ചെറുതായി വെട്ടി വൃത്തിയായി സൂക്ഷിച്ചിരുന്നതാണ്. നല്ല ഭംഗിയാണ് അവനെ കാണാൻ എന്ന് എല്ലാവരും പറഞ്ഞിരുന്നു. "അമ്മ ഊണ് എടുത്ത് വച്ചു. കഴിക്കാൻ വാ മോനെ." അവർ അവൻ്റെ അടുത്ത് ചെന്നു വിളിച്ചു. "എനിക്കിപ്പോൾ വേണ്ട അമ്മേ." അവൻ പറഞ്ഞു. "രണ്ട് മണി കഴിഞ്ഞു വിച്ചു, അച്ഛനും അമ്മയും ഒന്നും കഴിച്ചിട്ടില്ല. മോനെ കാത്തിരിക്കുകയാണ്." അവർ പറഞ്ഞു. അവൻ ഒരു നിമിഷം അവരെ തന്നെ നോക്കി, പിന്നെ മുന്നിൽ ഉണ്ടായിരുന്ന പുസ്തകം ബുക്ക് മാർക്ക് വച്ചിട്ട് അടച്ചു. എഴുന്നേറ്റ് നിന്നിട്ട് ഒന്ന് മുഖം ചുളിച്ചു. "വേദനയുണ്ടോ മോനേ?" ഹേമ അവൻ്റെ മുഖം കണ്ടപ്പോൾ ചോദിച്ചു പോയി. "കുറേ നേരം ഒരേ ഇരിപ്പ് ഇരുന്നതിൻ്റെ ആവും." അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവർ തന്നെ അതിന് മറുപടിയും പറഞ്ഞു. വേദന ഉണ്ടാവും. അവൻ അത് പുറത്ത് കാണിക്കാറില്ല. കൂടുതൽ വേദന തനിക്ക് തരേണ്ട എന്ന് വിചാരിച്ച് ആവും. അവൻ അങ്ങനെ ഒന്നും പുറത്ത് കാണിക്കാറില്ല. പക്ഷെ അവൻ്റെ ഉള്ളം വെന്ത് നീറുന്നത് തനിക്ക് അറിയാം. താൻ പ്രസവിച്ച കുഞ്ഞല്ലേ അവൻ. അവൻ മെല്ലെ ഒരു കാൽ എടുത്ത് മുന്നിലേക്ക് വച്ച് മെല്ലെ നടന്നു. വേദനയുള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു ഇടത് കാലിൻ്റെ ഏന്തൽ പ്രകടമാണ്. വിളമ്പി വച്ച ഊണിന് മുന്നിൽ അവൻറെ അച്ഛൻ വിശ്വനാഥ് ഇരിക്കുന്നുണ്ടായിരുന്നു. അവർ അമ്മയും മകനും കൂടെ അങ്ങോട്ട് ചെന്നു. ഓരോരുത്തരും അവരവർക്ക് വേണ്ടത് വിളമ്പി എടുത്തു. "ഏച്ചു എപ്പോഴാ വരുന്നത്?" ഗോവർദ്ധൻ ചോദിച്ചു. "നാളെ വെളുപ്പിന് എത്തുമെന്ന് പറഞ്ഞു." ഹേമയാണ് മറുപടി പറഞ്ഞത്. ഏച്ചു, അവരുടെ രണ്ടാമത്തെ മകൻ ആണ് യശ്വർധൻ. അവന് സാഹിത്യത്തിൽ ആണ് താൽപര്യം. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡിഗ്രിയും പിജിയും കഴിഞ്ഞ് ഇപ്പോൾ പി എച്ച് ഡിയിൽ എത്തി നിൽക്കുന്നു. കഥയും കവിതയും ഒക്കെ നന്നായി എഴുതും. "മമ്..." അവൻ ഒന്ന് മൂളി. തൻ്റെ മുന്നിലെ പാത്രത്തിലേക്ക് വളരെ കുറച്ച് മാത്രം വിളമ്പി കഴിക്കുന്ന അവനെ അവർ വേദനയോടെ നോക്കി. എല്ലാം അവൻറെ ഇഷ്ടവിഭവങ്ങൾ ആണ്. പുറം ജോലി ചെയ്യാൻ ആളുണ്ടെങ്കിലും അടുക്കളയിൽ അവർ തന്നെ ആണ് എല്ലാം ഉണ്ടാക്കുന്നത്. അവന് വേണ്ടിയാണ് എന്നും ഓരോന്ന് ഉണ്ടാക്കുന്നത്. ഭക്ഷണം ഒന്നും നേരെ കഴിക്കാതെ വല്ലാണ്ട് മെലിഞ്ഞിട്ടുണ്ട്. "കുറച്ച് കൂടെ കഴിക്ക് മോനെ." അവർ ചോറിൻ്റെ പത്രത്തിലേക്ക് ആയാൻ തുടങ്ങിയതും അവൻ കൈ ഉയർത്തി തടഞ്ഞു. "മതി. വിശപ്പില്ല." എന്നിട്ട് കഴിച്ച പത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. മത്സരം വച്ച് താൻ ഉണ്ടാക്കുന്നത് കഴിച്ചിരുന്ന മക്കളെ അവർ ഓർത്തു. എല്ലാ സന്തോഷവും പെട്ടെന്നാണ് ഇല്ലാതെ ആയത്. ഗോവർദ്ധൻ മിലിറ്ററിയിൽ ആയിരുന്നു. അവൻ്റെ താൽപര്യ പ്രകാരം പ്ലസ് ടു കഴിഞ്ഞ് എൻഡിഎ ടെസ്റ്റ് എഴുതി കയറിയതാണ്. അവൻ്റെ വളർച്ചയിലെ ഓരോ പടവിലും അവനൊപ്പം ഞങ്ങളും അഭിമാനിച്ചു. ഒടുവിൽ ആർമിയിൽ മേജർ റാങ്കിൽ വരെ എത്തി. അങ്ങനെയിരിക്കെ ആണ് ബോർഡറിൽ അവരുടെ ക്യാമ്പിന് നേരെ ഒരു ഭീകരാക്രമണം ഉണ്ടായത്. അതിൽ 23 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവർ വേറെയും. ആദ്യത്തെ ചികിത്സയ്ക്ക് ശേഷം അവനെ ഡൽഹിയിലെ ആർമി ഹോസ്റ്റലിലേക്ക് അവനെ മാറ്റി. ജീവനോടെ കിട്ടുമോ ഇല്ലയോ എന്ന് അറിയാതെ കിടന്ന നാളുകൾ. എങ്ങനെയെങ്കിലും ഒന്ന് തിരിച്ച് കിട്ടിയാൽ മതി എന്ന് പറഞ്ഞ് ഞങ്ങൾക്ക് പ്രാർത്ഥിച്ച് ഉരുകിയ നാളുകൾ. ഒടുവിൽ പ്രാർത്ഥനയുടെ ഫലം എന്നതു പോലെ അവനെ തിരിച്ചു കിട്ടി പക്ഷേ പഴയ വിച്ചുവിനെ എവിടെയോ നഷ്ടമായി. കാലിൻ്റെ പരിക്ക് ഭേദമായെങ്കിലും റോഡ് ഇടേണ്ടി വന്നു. പിന്നെ ഫിസിയോ ഒക്കെ ചെയ്തെങ്കിലും നടപ്പ് പഴയത് പോലെ ആയില്ല. അതോടെ ആർമിയിലെ പഴയ ജോലിക്ക് അവൻ ഫിറ്റ് അല്ല എന്നവർ റിപ്പോർട്ട് ചെയ്തു. വേണമെങ്കിൽ അവിടെ ഡെസ്ക് ജോബ് ചെയ്ത് മുന്നോട്ട് പോകാം. പക്ഷേ അത് വേണ്ടാന്ന് വച്ച് അവൻ റിട്ടയർമെൻ്റ് ചോദിച്ച് വാങ്ങി. അത്രയും കാലം ജീവശ്വാസം പോലെ കൊണ്ട് നടന്ന യൂണിഫോം ഉപേക്ഷിക്കേണ്ടി വന്നത് അവനെ തളർത്തി. പിന്നെ അവൻ്റെ സുന്ദരമായ മുഖത്തിൻ്റെ ഇടത് വശം, ആദ്യം വലിയ മുറിവായിരുന്നു. പിന്നെ അവിടെ വച്ച് തന്നെ സ്കിൻ ഗ്രാഫ്റ്റിങ് നടത്തി. ഒരു പരിധി വരെ അവൻ്റെ മുഖം ശരിയായി എങ്കിലും മേൽ കഴുത്ത് മുതൽ ഇടത് കണ്ണിൻ്റെ താഴെ വരെയുള്ള ആ പാട്. അത് അവൻ്റെ ആത്മവിശ്വാസം കൂടെ തല്ലിക്കെടുത്തി കളഞ്ഞു. അതിന് വേറെയും ഒരു കാരണം കൂടെ ഉണ്ട്. അതോർത്തപ്പോൾ അവരുടെ നെഞ്ച് വിങ്ങി. അടുത്ത മാസം 32 തികയും ഇവന്. എച്ചുവിന് ഇപ്പോൾ 27 ആകാൻ പോകുന്നു. ഇവൻ ഒരു വിവാഹത്തിന് സമ്മതിക്കാതെ അവനും വേണ്ട എന്ന് പറഞ്ഞ് ഇരിപ്പാണ്. "എന്താടോ, എന്ത് ആലോചിച്ച് ഇരിക്കുകയാണ്? ഭക്ഷണം ഒന്നും വേണ്ടേ?" വിശ്വനാഥിൻ്റെ ചോദ്യം ആണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്. "ഞാൻ നമ്മളെ മോനെ പറ്റി ആലോചിച്ചതാ വിശ്വേട്ടാ." അവർ അയാളോട് പറഞ്ഞു. "അവനെ നമുക്ക് തിരിച്ച് കിട്ടിയില്ലേടോ!" അയാൾ അന്നത്തെ ദിവസങ്ങൾ ഓർമിക്കുന്നതു പോലെ ഒരു നിമിഷം നിശബ്ദനായിരുന്നു. "പക്ഷേ അവൻ ആകെ മാറി പോയി വിശ്വേട്ടാ. എങ്ങോട്ടും ഇറങ്ങാതെ ആരെയും കാണാതെ. എങ്ങനെ ജീവിച്ചവനാണ്. അങ്ങനെ ഉള്ള അവൻ ഇങ്ങനെ ജീവിക്കുന്നത് എനിക്ക് സഹിക്കുന്നില്ല." അവർ വിങ്ങിപ്പൊട്ടി. "താൻ ആഹാരത്തിൻ്റെ മുന്നിൽ ഇരുന്ന് കരയാതെ. നമുക്ക് കഴിച്ച് കഴിഞ്ഞ് സംസാരിക്കാം." അയാൾ ഗൗരവത്തിൽ പറഞ്ഞു. അവർ കണ്ണുനീർ അടക്കി എങ്കിലും പിന്നെ ഒരു വറ്റ് പോലും കഴിക്കാൻ ആയില്ല. "തനിക്ക് മരുന്നൊക്കെ ഉള്ളതല്ലേ. അത്താഴ പട്ടിണി കിടന്നാൽ പറ്റില്ല." അയാൾ നിർബന്ധിച്ചു. അവർ അൽപ്പം എന്തൊക്കെയോ വാരി കഴിച്ചു. വിച്ചുവിൻ്റെ അപകടത്തിന് ശേഷമാണ് ബിപി കൂടിയത്. അതിന് ശേഷം മരുന്ന് കഴിക്കുന്നുണ്ട്. "എടോ അവൻ്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം എന്ന് തന്നെ ആണ് എനിക്കും. രണ്ട് വർഷമായില്ലേ. ഒരു വർഷം റിഹാബിലിറ്റേഷനിൽ പോയി എന്ന് വിചാരിക്കാം. പക്ഷേ ഇനിയും അവൻ ഇങ്ങനെ ഒതുങ്ങി കൂടുന്നത് നല്ലതല്ല. മിലിറ്ററിയിൽ അല്ലെങ്കിലും അവന് വേറെയും ജോലി കിട്ടും. അവന് ക്വോട്ട ഉണ്ട്. പക്ഷേ അവൻ അതൊന്നും ഇത് വരെ ആലോചിച്ച് പോലും നോക്കിയില്ല എന്ന് തോന്നുന്നു. അവന് പെൻഷനും നഷ്ടപരിഹാരവും ഒക്കെ ആയി പൈസക്ക് ഒന്നും ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുത്തെ കാര്യങ്ങളും നോക്കുന്നുണ്ട്. ഇനി അങ്ങോട്ട് ജോലി ഒന്നും ചെയ്തില്ലെങ്കിലും ജീവിക്കാൻ ഉള്ള വകയുണ്ട്. പക്ഷേ ഇങ്ങനെ പോയാൽ അവൻ്റെ മാനസികാവസ്ഥ മോശം ആകും എന്ന് എനിക്ക് അറിയാം. ഇത്രയും നാൾ അവൻ ഒന്ന് ഭേദമായി വരട്ടെ എന്ന് വിചാരിച്ചാണ് ഞാനായി ഒന്നും പറയാത്തത്." ഭക്ഷണ ശേഷം അവർക്കൊപ്പം ഉമ്മറത്തെ കസേരകളിൽ ഒന്നിൽ ഇരുന്ന് അയാൾ പറഞ്ഞു. "അവനും ഒരു ജീവിതം വേണം ഏട്ടാ. ഇല്ലെങ്കിൽ അവനെ കുറിച്ച് ഓർത്ത് എനിക്ക് സ്വസ്ഥത കിട്ടില്ല." അവർ കരഞ്ഞു. "താൻ കരയാതെ. നാളെ തന്നെ ഞാൻ അവനോട് സംസാരിക്കാം." അയാൾ അവരെ ആശ്വസിപ്പിച്ചു. തൻ്റെ മുറിയിൽ കയറിയ ഗോവർദ്ധൻ അവിടെ ഉണ്ടായിരുന്ന വലിയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. തൻ്റെ പ്രതിബിംബം തനിക്ക് ഒട്ടും പരിചിതം അല്ലാ എന്ന് അവന് തോന്നി. എല്ലാം വേറെ ഏതോ ജന്മത്തിലെ പോലെ. തൻ്റെ ഇടത് കാലിലേക്ക് നോക്കി. അപ്പോഴും അവന് കാല് വേദനിക്കുണ്ടായിരുന്നു. ബെഡിലേക്ക് മെല്ലെ ഇരുന്നിട്ട് മുണ്ട് വകഞ്ഞ് മാറ്റി തൻ്റെ കാലിലേക്ക് നോക്കി. നിറയെ വടുക്കൾ ആണ്. കുറച്ച് നേരം ഓർമകളെ നിയന്ത്രിക്കാൻ എന്ന വണ്ണം അവൻ കണ്ണുകൾ അടച്ചിരുന്നു ദീർഘനിശ്വാസം എടുത്തു. പിന്നെ മെല്ലെ എഴുന്നേറ്റ് ബെഡിൻ്റെ വശത്തുള്ള ചെറിയ ടേബിളിൻ്റെ ഡ്രോ തുറന്ന് അതിനുള്ളിൽ നിന്ന് ബാം എടുത്തു. കാല് നീട്ടി വച്ച് അതിൽ പുരട്ടി. ചില ദിവസങ്ങളിൽ വേദന ഉണ്ട്. പ്രത്യേകിച്ച് രാത്രിയിൽ. ഇതൊക്കെ മുന്നിൽ കണ്ട് തന്നെയാണ് വാശി പിടിച്ച് ആ യൂണിഫോം അണിഞ്ഞത്. അത് വേറൊരു ജീവിതം തന്നെ ആയിരുന്നു. നീണ്ട പന്ത്രണ്ട് വർഷം അത് തന്നെ ആയിരുന്നു തൻ്റെ ജീവിതം. അത് പെട്ടെന്ന് നഷ്ടപ്പെട്ടതൊക്കെ അവൻ ഉൾക്കൊണ്ട് കഴിഞ്ഞു. ഇനി അങ്ങനെ ഒരു ജീവിതം ഇല്ല എന്ന് അംഗീകരിച്ച് കഴിഞ്ഞു. അച്ഛൻ ബാങ്കിൽ ആയിരുന്നു. അവന് ആക്സിഡൻ്റ് ആയപ്പോൾ വോളണ്ടറി റിട്ടയർമെൻ്റ് എടുത്തതാണ്. അവനൊപ്പം ഒരു വർഷം മുഴുവൻ അച്ഛനും അമ്മയും ഏച്ചുവും ഡൽഹിയിൽ ഉണ്ടായിരുന്നു. ഏച്ചു പിഎച്ച്ഡി പോലും വഴിക്ക് നിർത്തി തനിക്കൊപ്പം എത്ര പറഞ്ഞിട്ടും മാറാതെ അവിടെ തന്നെ നിന്നു. പിന്നെ നേരെ നാട്ടിലേക്ക് വന്നു. ഇപ്പോഴുള്ളത് അച്ഛൻ്റെ തറവാട്ടിൽ ആണ്. പണ്ടൊക്കെ വെക്കേഷന് വന്നിരുന്ന സ്ഥലം. അന്നൊക്കെ അച്ഛമ്മ ഉണ്ടായിരുന്നു ഇവിടെ. അച്ഛമ്മ വിശ്വനാഥ് എന്ന അച്ഛൻ്റെ പേര് ചേർത്ത് ആണ് തന്നെ വിശ്വൻ കുട്ടി എന്ന് വിളിച്ച് വിച്ചു ആയത്. പിന്നെ എല്ലാവരും അങ്ങനെ തന്നെ വിളിച്ചു. സിറ്റിയിലെ തങ്ങളുടെ വീട്ടിൽ കിട്ടാത്ത എന്തോ ഒന്ന് ഇവിടെ തറവാട്ടിൽ ഉണ്ട്. അച്ഛനും കൃഷിയൊക്കെ ആയി ഇപ്പൊൾ സമാധാനത്തിലാണ്. പക്ഷേ താനോ!!! "വിച്ചു" പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വിശ്വനാഥ് അവനെ ഗൗരവത്തിൽ വിളിച്ചു. "എന്താ അച്ഛാ?" അവൻ ദോശയുടെ ഒരു കഷ്ണം ചട്ണിയിൽ മുക്കുന്നതിനിടയിൽ ചോദിച്ചു. "നിന്നോട് എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്. കഴിച്ച് കഴിഞ്ഞിട്ട് ഒന്ന് ഇരിക്ക്." അയാൾ അവനെ നോക്കി പറഞ്ഞു. "ഏച്ചു എഴുന്നേറ്റില്ലേ?" അയാൾ അവരെ തന്നെ നോക്കി ഇരിക്കുന്ന ഹേമയോട് ചോദിച്ചു. "അവൻ വന്നപ്പോൾ താമസിച്ചു. ഇനിയിപ്പോൾ ഉച്ചയ്ക്ക് നോക്കിയാൽ മതി." അവർ ഇളയമകനെ കുറിച്ചോർത്ത് ഒരു ചിരിയോടെ പറഞ്ഞു. ഗോവർദ്ധൻ അതിലൊന്നും ശ്രദ്ധിക്കാതെ തന്നോട് സംസാരിക്കണം എന്ന് അച്ഛൻ പറഞ്ഞതിൽ കുരുങ്ങി കിടക്കുകയായിരുന്നു. എന്തിനെ പറ്റി ആവും എന്ന് അവന് ഏകദേശ ധാരണ ഉണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞ് അച്ഛൻ പറഞ്ഞത് പോലെ അവൻ തന്നെ കാത്ത് ഹാളിൽ ഇരുന്ന അയാളുടെ മുന്നിൽ ഇട്ടിരുന്ന സോഫയിലേക്ക് ഇരുന്നു. ഹേമയും കൂടെ അവിടെ വന്നിരുന്നിട്ടേ അയാൾ സംസാരിച്ചു തുടങ്ങിയുള്ളൂ. "നീ ഇനി ജോലി ഒന്നും നോക്കുന്നില്ലേ?" അയാൾ അവനോട് ചോദിച്ചു. ഗോവർദ്ധൻ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നിട്ടും അതിന് മറുപടി പെട്ടെന്ന് വരാത്തത് പോലെ അവൻ കുറച്ച് നേരം നിശബ്ദനായി ഇരുന്നു. "നോക്കാം." ഒടുവിൽ അവൻ പറഞ്ഞൊപ്പിച്ചു. "നീ ഒരുപാട് ആഗ്രഹിച്ച് പോയ ജോലി ആണെന്നൊക്കെ അച്ഛന് അറിയാം പക്ഷേ ഇനി അതിന് പറ്റില്ല എന്ന സത്യം ഉൾക്കൊണ്ടല്ലേ പറ്റു. നിനക്ക് വേറെ ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നെനിക്ക് അറിയാം പക്ഷേ നീ ഇങ്ങനെ വീട്ടിൽ തന്നെ ഒതുങ്ങി കൂടുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ വിച്ചുവല്ല നീ എന്ന് തോന്നി പോകുന്നു." പറഞ്ഞ് അവസാനം എത്തിയപ്പോഴേക്കും അയാളുടെ ശബ്ദത്തിലെ ഗൗരവം മാറി അവിടെ നിസ്സഹായത കലർന്നു. ഹേമയും കണ്ണ് തുടയ്ക്കുന്നുണ്ട്. "അച്ഛാ എൻ്റെ പഴയ ജീവിതം കഴിഞ്ഞു എന്ന് ഞാനും അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ വേറെ എന്ത് ചെയ്യണം എന്ന് ഇതുവരെ തീരുമാനിക്കാൻ പറ്റിയിട്ടില്ല. തുടർന്നും ഈ നാട്ടിൽ തന്നെ ജീവിക്കണം എന്നാണ് എനിക്ക്. ഇവിടെ തന്നെ എന്തെങ്കിലും ചെയ്യണം. ജോലി ആയാലും എന്തായാലും." അവൻ പറഞ്ഞു. "നിൻ്റെ വിവാഹമോ മോനെ?" ഹേമയാണ് ചോദിച്ചത്. അത് കേട്ടപ്പോൾ അവൻ്റെ മുഖത്ത് ആത്മനിന്ദ കലർന്ന ഒരു ചിരി വിരിഞ്ഞു. മനസ്സിൽ ഒരു മുഖവും. "അങ്ങനെയൊന്ന് എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല." പതിയെ ആണ് പറഞ്ഞതെങ്കിലും നല്ല ഉറപ്പുണ്ടായിരുന്നു ആ ശബ്ദത്തിന്. അത് കേട്ട തൻ്റെ മാതാപിതാക്കളുടെ മുഖത്തുണ്ടായ ഞെട്ടലും മാറ്റവും മുഖം കുനിച്ചിരിക്കുന്നത് കൊണ്ട് അവൻ കണ്ടില്ല. "അങ്ങനെ പറഞാൽ എങ്ങനെ ശരിയാവും." വിശ്വനാഥൻ്റെ ശബ്ദം അവിടെ ഉയർന്നു. "അതാണ് അതിൻ്റെ ശരി." അവൻ്റെ ശബ്ദവും അൽപ്പം കൂടെ ഉയർന്നു. "എന്ത് ശരി എന്ന്. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ഇങ്ങനെ കഴിയാനാണോ നീ വിചാരിക്കുന്നത്!!" അയാൾ അവിശ്വസനീയതയോടെ ചോദിച്ചു. ഹേമ കരയുന്നുണ്ടായിരുന്നു. "നിങ്ങൾ രണ്ട് പേരും എന്നെ ഒന്ന് മനസ്സിലാക്കണം. പണ്ടും ഞാൻ വിവാഹം കഴിക്കണം എന്ന് വിചാരിച്ചിട്ടില്ല. ഇപ്പോൾ ഒട്ടും വിചാരിക്കുന്നില്ല. എന്നെപ്പോലെ ഒരാള് വേറൊരാളുടെ ജീവിതത്തിൽ ഭാരമേ ആകൂ." അവൻ്റെ മുഖം മുറുകി. "അത് അന്ന് അങ്ങനെ ഒക്കെ അവൾ.." ഹേമ പറഞ്ഞു തുടങ്ങി. "മതി. എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യം ഇല്ല." അവൻ ശബ്ദം ഉയർത്തി. "അതെങ്ങനെ ശരിയാവും! നിനക്ക് ഒരു കൂട്ട് വേണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒരു കാലത്തും സ്വസ്ഥത കിട്ടില്ല." ഹേമ കണ്ണീരോടെ പറഞ്ഞു. ഗോവർദ്ധൻ്റെ മുഖത്തേക്ക് ദേഷ്യം അരിച്ചു കയറി അവൻ ചാടി എഴുന്നേറ്റ് സോഫയുടെ സൈഡിൽ ഇരുന്ന ടേബിളിൻ്റെ പുറത്ത് ഇരുന്ന ഫ്ലവർ വാസ് എടുത്ത് നിലത്തേക്ക് ആഞ്ഞ് എറിഞ്ഞു. "നിങ്ങളുടെ സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ എൻറെ സ്വസ്ഥത ബലി കൊടുക്കണോ!" അവൻ ദേഷ്യത്തോടെ നിന്ന് കിതച്ചു. "എന്താ, എന്താ ഇവിടെ ബഹളം? എന്താ അമ്മേ?" യശ്വർധൻ ആണ്. അവൻ ഉറക്കത്തിൽ നിന്ന് ബഹളം കേട്ട് ഞെട്ടി ഉണർന്ന് എഴുന്നേറ്റ് വന്നതാണ്. അവൻ അച്ഛനെയും അമ്മയെയും ഏട്ടനെയും മാറിമാറി നോക്കി. "മോനെ ഏച്ചു, ഇവൻ പറയുന്നത് നീ കേട്ടോ!? അവന് വിവാഹം വേണ്ടാ എന്ന്." ഹേമ അവൻ്റെ നെഞ്ചിലേക്ക് ചാരി കരഞ്ഞു കൊണ്ട് പറഞ്ഞു. അവൻ അമ്മയെ ചേർത്തു പിടിച്ചു എന്നിട്ട് മുഖം ഉയർത്തി തൻ്റെ ഏട്ടനെ നോക്കി. അവൻ്റെ നെഞ്ചിലും വേദന നിറഞ്ഞു. കാട് പോലെ വളർന്ന താടിയും മുടിയും ക്ഷീണിച്ച ശരീരവുമായി തൻ്റെ ഏട്ടൻ. ഒരു കാലത്ത് തെളിഞ്ഞ മുഖത്തോടെയും ചുറുചുറുക്കോടെയും അല്ലാതെ അവനെ കണ്ട ഓർമ്മ പോലും ഉണ്ടായിരുന്നില്ല. ആ മനുഷ്യനാണ് ഇപ്പോൾ ഇങ്ങനെ മുന്നിൽ വന്ന് നിൽക്കുന്നത്. "എന്താ ഏട്ടാ ഇതൊക്കെ?" അവൻ മുന്നിൽ പൊട്ടിത്തകർന്ന് കിടക്കുന്ന ഫ്ലവർ വാസിലേക്ക് നോക്കി ചോദിച്ചു. വിശ്വനാഥ് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നടന്നതിൽ അയാൾക്കും പകപ്പ് ഉണ്ടായിരുന്നെങ്കിലും അവിടെ ഒന്ന് എഴുന്നേൽക്കുകയോ മുഖത്തെ ഗൗരവം വിടുകയോ ചെയ്തില്ല. "ഏച്ചു എനിക്ക് ഒരു വിവാഹം കഴിക്കാൻ കഴിയില്ല." ഗോവർദ്ധൻ അവനോട് പറഞ്ഞു. "എന്ത് കൊണ്ട്?" അവൻ അമ്മയെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി കൊണ്ട് അവൻറെ മുന്നിലേക്ക് കയറി നിന്ന് ചോദിച്ചു. "അതിനി ഞാൻ പറഞ്ഞ് തന്നിട്ട് വേണോ നിനക്ക് അറിയാൻ!! ഒരു പെണ്ണിനെ മോഹിപ്പിക്കുന്ന ഒന്നും ഇപ്പൊൾ എൻ്റെ ശരീരത്തിലോ മനസ്സിലോ ഇല്ല." അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. എന്നിട്ട് തളർന്നത് പോലെ അവിടെ ഇരുന്നു. "അത് ഏട്ടനാണോ തീരുമാനിക്കുന്നത്?" അവന് വിടാൻ ഭാവമില്ല. "പിന്നെ എൻറെ കാര്യം വേറെ ആരെങ്കിലും ആണോ തീരുമാനിക്കുന്നത്?" അവൻറെ ശബ്ദത്തിനു വീണ്ടും പഴയ മുറുക്കം കൈവന്നു. "ഏട്ടന് ഒരാളെ ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ അത് ഏട്ടന് പറയാം. അല്ലാതെ മറ്റൊരാളുടെ കാര്യം ഏട്ടന് എങ്ങനെ പറയാൻ പറ്റും. ഏട്ടനെ സ്നേഹിക്കാൻ അംഗീകരിക്കാൻ പറ്റുന്ന ഒരാൾ ഇല്ല എന്ന് ഏട്ടന് എങ്ങനെ പറയാൻ പറ്റും?! എല്ലാവരും അവരെ പോലെ അല്ല എന്നെങ്കിലും..." അവൻ പറഞ്ഞ് പകുതി എത്തിയപ്പോഴേക്കും ഗോവർദ്ധൻ വീണ്ടും ക്ഷീണം മറന്ന് ചാടി എഴുന്നേറ്റു. "മതി. ഈ വിഷയം ഇവിടെ സംസാരിക്കരുത് എന്ന് ഞാൻ എത്ര തവണ പറയണം!" അവൻ യശ്വർധൻ്റെ നേർക്ക് നേരെ നിന്ന് ചോദിച്ചു. "ശരി. അവരെ പറ്റി പറയുന്നില്ല പക്ഷേ എനിക്ക് എൻ്റെ ഏട്ടനെ പറ്റി പറയാമല്ലോ! അതിനും വിലക്കുണ്ടോ!" അവൻ വിട്ടുകൊടുക്കാൻ ഭാവമില്ലാതെ ഗോവർധനോട് ചോദിച്ചു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52990/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
വാരാണസിയിലെ ആ വഴിവീഥികളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആ സുന്ദരനായ ചെറുപ്പക്കാരനെ എന്നും ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അലസമായ വസ്ത്രവും അവിടുത്തെ ശിവക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന അന്നവും ഭക്ഷിച്ചു ഗംഗാനദീ തീരത്തും പൂജകളിലും ലയിച്ചു ജീവിക്കുന്ന ആ പുതുമുഖത്തിലായിരുന്നു അയാളുടെ ശ്രദ്ധ..... ഒരിക്കൽ അവിടുത്തെ പൂജ കഴിഞ്ഞു തിരിച്ചു പോകാൻ തുടങ്ങിയ അയാൾ പതിവ് പോലെ വിശാദം നിറഞ്ഞ മുഖത്തോടെ ഗംഗാ നദീ‌ തീരത്തിരിക്കുന്നവനെ കാണാൻ ഇടയായി... തന്റെ മേൽമുണ്ട് ശെരിയാക്കി കയ്യിലെ സഞ്ചി തോളിലേക്കിട്ട് അയാൾ അവൻറെ അടുത്തേക്ക് നടന്നു.... "കുട്ടീ...." പെട്ടെന്നുള്ള ആ ഗൗരവം നിറഞ്ഞ വിളിയിൽ അവൻ തിരിഞ്ഞു നോക്കി.... തന്നെ നോക്കി നിൽക്കുന്ന ആ കാശായ വസ്ത്രം ധരിച്ച ജ്യോത്സനെ കാണെ അവൻ എഴുനേൽക്കാൻ തുനിഞ്ഞതും അയാൾ അവനോട് ഇരിക്കാൻ പറഞ്ഞു അയാളും അവൻറെ അടുത്ത് സ്ഥാനം പിടിച്ചു.... "കുറച്ചു ദിവസങ്ങളായി തന്നെ ഞാൻ ശ്രദ്ധിക്കുന്നു... ഇവിടെ പുതിയതാണ് അല്ലെ..." അയാളുടെ ആ ചോദ്യത്തിന് അവൻ ചെറുങ്ങനെ ഒന്ന് തലയാട്ടി.... "എന്റെ പേര് ചക്രബൂർത്തി.... ഇവിടുത്തെ അറിയപ്പെടുന്ന കർമ്മി ആണ്..... കുട്ടിക്ക് ഒത്തിരി സങ്കടങ്ങൾ ഉണ്ട് അല്ലെ.... എവിടെയാ നാട്.....എന്തിനാ ഇവിടേക്ക് വന്നത്...." തന്റെ കണ്ണിലേക്കു ഉറ്റുനോക്കിയുള്ള അയാളുടെ ശാന്തത നിറഞ്ഞ ആ ചോദ്യത്തിൽ അവൻ അറിയാതെ തന്നെ കുറിച് പറഞ്ഞു പോയിരുന്നു..... എല്ലാം കേട്ട് കഴിഞ്ഞ അയാളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... "പ്രണയം..... ഒരു മനുഷ്യനെ അസുരനും ദേവനും തന്നെ പോലെ ഒന്നുമല്ലാത്തവനുമാക്കുന്നത് ഈ പറഞ്ഞ പ്രണയമാണ്..... എല്ലാ പ്രണയവും ഇങ്ങനെ അല്ല ശിവാനന്ദ്.... നൂറിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് തന്റെ പ്രണയത്തിന് വേണ്ടി ജീവിതം ഹോമിക്കാൻ കഴിയുന്നത്..... താൻ എത്തേണ്ടിടത് തന്നെയാണ് എത്തിയിരിക്കുന്നത് ശിവാനന്ദ്..... സാക്ഷാൽ പരമശിവന്റെ മണ്ണിൽ..... പ്രണയം എന്തെന്ന് പഠിപ്പിച്ചവന്റെ മണ്ണിൽ......ദേവന്മാരുടെ ദേവനായ... മഹാദേവനായ...ദക്ഷിണാമൂർത്തിയായ ഈശ്വരന്റെ മണ്ണിൽ...... നിന്റെ പ്രണയത്തിനായി....അടുത്ത ജന്മത്തിനായി നിത്യവും മൃത്യുഞ്ജയനായ ശ്രീ പരമശിവനെ നീ ഭജിക്കണം....അവൻറെ അനുഗ്രഹത്താൽ നീ ശിവനായും നിനക്ക് ബലമായി നിന്റെ പാർവതിയായി.... നിന്റെ പ്രണയിനിയായി അവളും പുനർജ്ജനിക്കും...... തുടങ്ങിക്കോളൂ ശിവാനന്ദ്..... നിന്റേയും അവളുടെയും പുനർജ്ജന്മത്തിനായുള്ള പ്രാർത്ഥന തുടങ്ങിക്കോളൂ..... അത്രയും പറഞ്ഞു എണീറ്റു പോകുന്നവനെ കാണെ അവൻറെ കണ്ണുകളും അയാൾക്ക് പുറകെ നീങ്ങിയിരുന്നു.....അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്നവണ്ണം അങ്ങ് ദൂരെ കാണുന്ന ആ ക്ഷേത്രത്തിലെ മണികൾ വലിയ ശബ്ദത്തോടെ അവനെ അങ്ങോട്ട് വിളിച്ചു കൊണ്ടിരുന്നു...... 🌼🌼🌼🌼🌼🌼 6 വർഷങ്ങൾക്ക് ശേഷം മുംബൈ നഗരത്തിലെ ആ വലിയ ഹോസ്പിറ്റലിലേക്ക് പ്രസവവേദനയാൽ പുളയുന്ന ഒരു യുവതിയേയുമെടുത്തു ഒരു യുവാവ് ഓടികിതച്ചു കയറി..... ഡെലിവറിക്കായി ആ യുവതിയെ റൂമിലേക്ക് കയറ്റി.... ടെൻഷനോടെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ആ യുവാവിനെ ഞെട്ടിച്ചു കൊണ്ട് ശക്തമായ ഒരു ഇടി പൊട്ടി.....അതിൽ ഞെട്ടി ആകാശത്തേക്ക് നോക്കിയ അയാളുടെ മുഖത്തേക്ക് തൂവാനം അടിച്ചു കൊണ്ട് പുറത്ത് ശക്തമായ കാറ്റും മഴയും പെയ്ത് തുടങ്ങിയിരുന്നു.... പെട്ടെന്നുള്ള പ്രകൃതിയുടെ ഈ മാറ്റത്തിൽ പുറത്ത് ഒത്തിരി പേര് പല പല ഭാഗത്തേക്കും ഓടി കയറുന്നത് അയാൾ ശ്രദ്ധിച്ചു...... ആ നിമിഷം തന്നെ ഉള്ളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു..... ആ കുഞ്ഞിന്റെ കരച്ചിൽ കേട്ട് കൊണ്ട് ആ അമ്മ ചിരിക്കുന്ന മുഖത്തോടെ ക്ഷീണത്താൽ കണ്ണുകൾ അടച്ചു.... "Mr. ഋഷഭ് വർമ്മ....." പുറകിൽ നിന്നുമുള്ള ആ വിളിയിൽ അയാൾ തിരിഞ്ഞു നോക്കി..... "ആൺ കുഞ്ഞാണ്....." സിസ്റ്റർ അത്‌ പറയലും പുറത്തു വീണ്ടും അതി ഭയാനകമായ രീതിയിൽ ഒരു ഇടി കൂടെ പൊട്ടി.... അതിൽ ഉറങ്ങി കിടന്ന വെളുത്തു റോസ് നിറത്തിലുള്ള ആ കുഞ്ഞു പൈതൽ അടച്ചിരുന്ന കൺ പോളകൾ തുറന്നു അയാളെ നോക്കിയിരുന്നു.... ആ കുഞ്ഞിനെ കൈകളിൽ വാങ്ങി അയാൾ സന്തോഷത്തോടെ കണ്ണുകൾ അടച്ചു ഒന്ന് പ്രാർത്ഥിച്ചു....... 🌼🌼🌼🌼🌼🌼 3 വർഷങ്ങൾക്ക് ശേഷം....... സിറ്റിയിലെ ആ ഹോസ്പിറ്റൽ ലേബർ റൂമിന് മുന്നിൽ ഒരാൾ അക്ഷമയോടെ നടന്നു കൊണ്ടിരുന്നു... നടക്കുന്നതിനൊപ്പം അയാൾ എന്തെല്ലാമോ പിറുപിറുക്കുന്നുണ്ടായിരുന്നു...... "ഹേമയുടെ ഹസ്ബൻഡ് ആരാ....." ആ ചോദ്യം കേൾക്കെ അയാൾ അവരുടെ അടുത്തേക്ക് പോയി.... "എന്ത്‌ കുഞ്ഞാ " ഗൗരവത്തോടെ കുഞ്ഞിനെ ഒന്ന് നോക്കുപോലും ചെയ്യാതെയുള്ള അയാളുടെ ആ ചോദ്യത്തിൽ സിസ്റ്ററും അവിടെ ഇരുന്ന മറ്റൊരു യുവാവും അയാളെ ഇതെന്തൊരു മനുഷ്യൻ എന്നത് പോലെ നോക്കുന്നുണ്ടായിരു‌ണു..... "പെൺ കുഞ്ഞാണ്....." അത് കേൾക്കെ അയാളുടെ കടപ്പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം അവർ കേട്ടു.... "കൊണ്ട് പൊക്കോ അതിനെ... എനിക്ക് കാണണ്ട..." അത്രയും പറഞ്ഞു അവിടെ ചെന്നിരുന്നു പിറുപിറുക്കുന്നവനെ ഇരുവരും വെറുപ്പോടെ നോക്കി നിന്നു........ സിസ്റ്റർ കുഞ്ഞുമായി അകത്തേക്ക് പോയതും അകത്തു നിന്ന് ഒരു ലേഡി ഡോക്ടർ പുറത്തിരിക്കുന്ന യുവാവിന്റെ അടുത്തേക്ക് വന്നു.... "രാധികേ....അവൾക്ക് എങ്ങനെ ഉണ്ട്.. എന്റെ കുഞ്...." ഡോക്ടറെ കണ്ടപാടെ അയാൾ ഇരുന്നിടത്തു നിന്നും എഴുനേറ്റ് കൊണ്ട് ചോദിച്ചു. "മഹി നീ എന്റെ കൂടെ കേബിനിലേക്ക് ഒന്ന് വാ...." അതും പറഞ്ഞു ഡോക്ടർ മുന്നിലും അവരുടെ കൂടെ ഒരു സംശയത്തോടെ ആ യുവാവും പുറകെ നടന്നു.... അപ്പോഴും പുറത്തിരിക്കുന്ന അയാൾ പലതും കണക്ക് കൂട്ടുന്നുണ്ടായിരുന്നു....... "ലക്ഷ്മി.... അവൻറെ തീരുമാനം എന്താണെന്ന് പറഞ്ഞോ..." ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ഋഷഭ് എന്ന ഋഷി അത്‌ ചോദിച്ചത്..... അയാളുടെ ചോദ്യം കേൾക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഭാര്യയും ഇളയ മകൻ രുധിയും പരസ്പരം ഒന്ന് നോക്കി.... "അവൻ നമുക്ക് പുറകെ വന്നോളാം എന്ന പറഞ്ഞത്..... നമ്മളോട് ആദ്യം പോവാൻ..." "മ്മ്മ്മ്.... രുധി...നീ ലീവ് പറഞ്ഞില്ലേ കോളേജിൽ...." "യെസ് അച്ഛാ... അത്‌ സീൻ ഇല്ലാ.... നാട്ടിലുള്ള ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ കയറിയതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി...." "ഓക്കേ.. എങ്കിൽ നാളെ നൈറ്റ്‌ നമ്മൾ ഇവിടുന്ന് പാലക്കാട്ടേക്ക് തിരിക്കും.... ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്..." അത്രയും പറഞ്ഞു അയാൾ ബ്രേക്ഫാസ്റ്റ് കഴിച്ചു എണീറ്റു.... "എന്താ അമ്മ പെട്ടെന്ന് നാട്ടിലേക്ക്.... മുത്തശ്ശനും മുത്തശ്ശിയും ഓക്കേ അല്ലെ..." "ആഹ്ടാ... അവർക്കു കുഴപ്പം ഒന്നുമില്ല.... എന്തോ എല്ലാവരും ഇപ്രാവിശ്യത്തെ വെക്കേഷന് നാട്ടിൽ ഉണ്ടാവണം എന്ന് മുത്തശ്ശൻ പറഞ്ഞുവത്രെ...." "Something fishyyyy... എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ...." ''ആ നീ മണവും പിടിച്ചു ഇരുന്നോ... പോയി കൊണ്ട് പോകാനുള്ളതൊക്കെ പാക്ക് ചെയ്ത് വെക്കടാ....പിന്നെ ഏട്ടനോട് നീ ഒന്നും കൂടെ ചോദിച്ച് നോക്ക് വരുന്നുണ്ടോന്ന്.. കേട്ടോടാ പോത്തേ... " കാര്യമായി എന്തോ ചിന്തിച്ചു കൊണ്ടിരുന്നവന്റെ തലയിൽ ഒരു തട്ട് കൊടുത്തു കൊണ്ടവർ എണീറ്റ് പോയി.... "അമ്മാ...." ചിണുങ്ങി കൊണ്ടുള്ള അവൻറെ വിളി കേട്ടെങ്കിലും അവർ അത്‌ കേൾക്കാത്ത മട്ടിൽ എണീറ്റ് പോയിരുന്നു..... കൊണ്ട് പോകാനുള്ളതെല്ലാം പാക്ക് ചെയ്ത് വെച്ച് അവൻ തന്റെ ബൈക്കുമെടുത്തു മുംബൈ നഗരത്തിലൂടെ പാഞ്ഞു..... ഓവർ സ്പീഡിൽ പോകുന്ന ആ ബൈക്ക് കാണെ പലരും അവനെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു... അതൊന്നും ശ്രദ്ധിക്കാതെ അവൻറെ ബൈക്ക് ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിച്ചു.... RR GROUPS എന്ന ആ ബഹുനില കെട്ടിടത്തിന് മുമ്പിൽ അവൻറെ ബൈക്ക് വന്നു നിന്നു..... റീസെപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിക്ക് ഒരു ചിരിയും നൽകി അവൻ ലിഫ്റ്റ് വഴി തേർഡ് ഫ്ലോറിൽ എത്തി.... പോകുന്നവഴി ഇരുവശത്തും ഇരുന്നു വർക്ക്‌ ചെയ്യുന്ന പരിചിത മുഖങ്ങൾക്ക് ഒരു പുഞ്ചിരി നൽകാനും അവൻ മറന്നില്ല.... ആ ഫ്ലോറിന്റെ ഏറ്റവും അറ്റത്ത് കാണുന്ന ഡോറിലെ നെയിം പ്ലേറ്റിൽ അവൻറെ കണ്ണുറച്ചു.... RUDHRANANDH RISHAB VARMMA (CEO OF RR GROUPS) അവൻ ഒരു ചിരിയോടെ പതുക്കെ ഡോർ തുറന്നു അകത്തേക്ക് കയറിയതും കണ്ടു കണ്ണിന് മുകളിൽ കൈവെച്ചു ചയറിൽ ചാരി കിടക്കുന്നവനെ..... "ഏട്ടാ... ഏട്ടോയ്..." അവൻറെ വിളി കേൾക്കെ അവനൊരു ഞെട്ടലോടെ കണ്ണുകൾ തുറന്നു.... "നീ ആയിരുന്നോ... എന്താടാ..." കണ്ണ് തിരുമ്മി ചോദിക്കുന്നവനെ കാണെ അവൻ നടുവിന് കൈവെച്ചു അവനെ കണ്ണുരുട്ടി നോക്കി കൊണ്ടിരുന്നു... "ഇന്നലെയും ഉറങ്ങിയില്ല അല്ലെ... ഏട്ടനോട് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട്. ഉറക്കം കളഞ്ഞുള്ള വർക്ക്‌ ഒന്നും വേണ്ടെന്ന്.... എത്ര പറഞ്ഞാലും കേൾക്കില്ല....കണ്ണിന് ചുറ്റും കറുപ്പ..." അവൻറെ ഗൗരവത്തിലുള്ള വർത്തമാനം കേൾക്കെ രുദ്രന് ചിരി വരുന്നുണ്ടായിരുന്നു... "ടാ...ടാ...ഞാൻ നിന്റെ ഏട്ടനാ... അല്ലാതെ നീ എന്റെ ഏട്ടനല്ല...ഒത്തിരി തിരക്കാണിപ്പോ... നിനക്ക് അറിയുന്നത് അല്ലെ...." "എന്തൊക്കെ പറഞ്ഞാലും സ്വന്തം ആരോഗ്യം നോക്കിയുള്ള ജോലിയൊക്കെ മതി.... അച്ഛൻ ചോദിച്ചു ഏട്ടൻ ഞങ്ങളുടെ കൂടെ വരുന്നില്ലേ എന്ന്..." "ഞാൻ അച്ഛനോട് പറഞ്ഞത് ആണല്ലോ വരാൻ പറ്റില്ല എന്ന്.... അച്ഛനും ഞാനും അറേഞ്ച് ചെയ്ത കുറച്ചു മീറ്റിങ്‌സ് ഉണ്ട്.. അതൊന്നും പെട്ടെന്ന് ക്യാൻസൽ ചെയ്യാൻ പറ്റില്ല.... ഞാനോ അച്ഛനോ ആരേലും ഒരാൾ ഇവിടെ വേണം.... ഈ ഒരു മന്ത് എനിക്ക് ഇവിടെ നിന്നെ പറ്റു... നിങ്ങൾ എന്തായാലും ഇപ്പൊ ചെല്ല്..." "നിങ്ങളെ പോലെ ഒരു വർക്ക് ഹോളിക് ആയിട്ടുള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ഏട്ടാ... എന്തോന്നാ ഇത്...." തന്റെ മുന്നിലിരുന്നു പറയുന്നവനെ കാണെ ഒരു ചിരിയോടെ ലാപിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നു അവൻ..... 🌼🌼🌼🌼🌼 🎵🎵Varaha Roopam, Daiva Varishtam Varaha Roopam, Daiva Varishtam Varasmitha Vadanam, Vajra Dantadhara Raksha Kavacham, Shiva Sambhootha Bhuvi Samjaatha, Bhaktha Jana Rakshakam Bhaya Nivarana, Bhavasara Bharam Varaha Roopam, Daiva Varishtam Varaha Roopam, Daiva Varishtam Varasmitha Vadanam, Vajra Dantadhara Raksha Kavacham, Shiva Sambhootha Bhuvi Samjaatha, Bhaktha Jana Rakshakam Bhaya Nivarana, Bhavasara Bharam🎶🎶🎶🎶 ആ മുറിയിൽ അലയടിക്കുന്ന സംഗീതത്തിന് ആസാമാന്യ മെയ് വഴക്കത്തോടെ ചുവടുകൾ വെക്കുവായിരുന്നു അവൾ.... വല്ലാത്ത ഒരു സന്തോഷവും ഊർജ്ജവും ആയിരുന്നു അവൾക്കപ്പോൾ..... നൃത്തത്തെ... തന്റെ ചിലങ്കയെ ജീവനെ പോൽ സ്നേഹിക്കുന്നവൾ..... പാട്ട് അവസാനിച്ചതും അവളൊരു തളർച്ചയോടെ നിലത്തു ചടഞ്ഞിരുന്നു.... അവൾ വല്ലാതെ വിയർത്തൊലിച്ചിരുന്നു അപ്പോൾ.... തന്റെ മുന്നിലേക്ക് നീണ്ടു വന്ന ആ ജഗ് വാങ്ങി അവൾ വെള്ളം കുടിച്ചു..... ശേഷം ഒരു കിതപ്പോടെ മുന്നിലിരിക്കുന്നയാളെ നോക്കി പുഞ്ചിരിച്ചു.... "നേരം പുലർന്നില്ലല്ലോ സനു... അപ്പോഴേക്കും തുടങ്ങിയോ നീയ്...." "അപ്പാ... എന്നും ഈ ചോദ്യം ചോദിച്ചില്ലേൽ നിങ്ങൾക്ക് ഉറക്കം വരില്ലേ മനുഷ്യ...." "നിന്റെ ഈ രാവിലത്തെ ചിലങ്കയുടെയും പാട്ടിന്റേയും സ്വരം കാരണം എനിക്കും എന്റെ ഭാര്യക്കും ഉറങ്ങാൻ പറ്റുന്നില്ലന്നെ.... രാവിലെ അഞ്ചു മണിക്ക് തുടങ്ങിക്കോളും... അത്‌ കാണുമ്പോ അറിയാതെ ചോദിച്ചു പോകുന്നതാ എന്റെ കൊച്ചേ..." അയാൾ പറഞ്ഞത് കേൾക്കെ അവൾ ചിരിച്ചു കൊണ്ട് അയാളുടെ കവിളിൽ ഒന്ന് മുത്തിയിരുന്നു.... "എങ്കിൽ എന്റെ കുട്ടൻ ചെന്ന് ഫ്രഷ് ആയി വാ....ഇറങ്ങണ്ടേ...." "ഇന്ന് പോണോടി... അപ്പന് വയ്യടി..." "അപ്പാ...." "ഓക്കേ ഓക്കേ.... ടെൻ മിനുട്സ്..." അവളുടെ കൂർപ്പിച്ചുള്ള നോട്ടം കാണെ അയാൾ അറിയാതെ തന്നെ പറഞ്ഞു പോയിരുന്നു...... ഫ്രഷ് ആയി ഒരു ട്രാക്ക്സുറ്റ് ധരിച്ചു താഴേക്ക് ഇറങ്ങിയപ്പോൾ തന്നെ കണ്ടു ഉറക്കം തൂങ്ങി നിൽക്കുന്ന അമ്മയെയും അപ്പയെയും.... "മതി ഉറക്കം തൂങ്ങിയത്.. വന്നേ രണ്ടും...." അവരെയും പിടിച്ചിറക്കി വീട് പൂട്ടിയിറങ്ങിയതും ചെറു മഞ്ഞുകണങ്ങൾ അവളെ മുത്തമിട്ടു പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു.... "നല്ല മഞ്ഞുണ്ടല്ലോ ഇന്ന്...." അമ്മ പറഞ്ഞത് കേൾക്കെ അവൾ കുറുമ്പോടെ നിലത്തു കൂടി കിടക്കുന്ന മഞ്ഞു കട്ട എടുത്തു അവരുടെ മുഖത്തിലൂടെ ഉരതി ഗേറ്റ് കടന്ന് പുറത്തേക്ക് ഓടിയിരുന്നു.... "ടി നിക്കടി അവിടെ...." അവൾക്ക് പുറകെ അവളുടെ ആ ചെറു കുറുമ്പ് ആസ്വദിച്ചു കൊണ്ട് അവരും അവൾക്ക് പുറകെ ഓടിയകന്നു.... ഇരുവരെയും നോക്കി അതെ ചിരിയോടെ ഗേറ്റിലെ മൂന്നു നെയിം പ്ലേറ്റുകളെ മറച്ച മഞ്ഞു തുള്ളികൾ തുടച്ചു മാറ്റി അതിലൂടെ ഒന്ന് തലോടി അദ്ദേഹം.... Dr. Mahendhran chandhroth, mbbs. Md, dm (neuro surgen) Dr. Nandhini Mahendhran,mbbs. Md.(ophthalmologist) Dr. Sanandha Mahendhran mbbs. Md (gynecologist) "അപ്പാ..." ദൂരെ നിന്നുള്ള അവളുടെ വിളി കേൾക്കവേ അതിൽ നിന്നും ശ്രദ്ധ തിരിച്ചു തന്നെ കാത്തു നിൽക്കുന്നവരുടെ അടുത്തേക്ക് ഓടിയിരുന്നു അദ്ദേഹം.... "ഏട്ടാ... എത്രേം പെട്ടെന്ന് എത്തിക്കോണം അങ്ങോട്ട്... കേട്ടല്ലോ...." അവനെ ഒന്ന് ഹഗ് ചെയ്ത് കൊണ്ട് രുധി പറഞ്ഞത് കേൾക്കെ അവനൊരു ചിരിയോടെ തലയാട്ടി സമ്മതിച്ചിരുന്നു.... "മോനെ.. ഫുഡ്‌ ഒന്നും സ്കിപ് ചെയ്യരുത് കേട്ടോ...ശരീരം ശ്രദ്ധിക്കണം... ഉറക്കം ഒന്നും ഒഴിക്കരുത്....." ലക്ഷ്മി അവനെ പുണർന്നു കൊണ്ട് പറഞ്ഞു നിർത്തി... "ഞാൻ ശ്രദ്ധിച്ചോളാം അമ്മാ...." അവൻ അവരെ മാറ്റി നിർത്തി അച്ഛന് നേരെ തിരിഞ്ഞു... "അച്ഛന് എന്തെങ്കിലും...." അവൻറെ ചിരിയോടെയുള്ള ചോദ്യം കേൾക്കെ അയാൾ ചിരിച്ചു കൊണ്ട് അവൻറെ തലയിൽ ഒന്ന് തലോടി... "എന്തെങ്കിലും ആവിശ്യം ഉണ്ടേൽ വിളിക്കണം.... നെക്സ്റ്റ് മന്തിലേക്കുള്ള മീറ്റിങ്‌സ് ഒക്കെ ഞാൻ ക്യാൻസൽ ചെയ്യുന്നുണ്ട്... Urgent ആയിട്ടുള്ളത് നമുക്ക് ഓൺലൈൻ ആയിട്ട് അറേഞ്ച് ചെയ്യാം.... എല്ലാം റെഡിയാക്കി വേഗം കേറി പോര് കേട്ടോടാ..." "ഓക്കേ.... ഇനി ചെല്ലാൻ നോക്ക്... അല്ലേൽ ഫ്ലൈറ്റ് മിസ്സ്‌ ആവും..." അയാളെയും ഒന്ന് ഹഗ് ചെയ്ത് അവൻ അവരെ യാത്രയാക്കി..... അവർ കണ്ണിൽ നിന്ന് മറഞ്ഞതും അവൻ കാറിൽ കയറി ഓഫീസ് ലക്ഷ്യം വെച്ച് വണ്ടി തിരിച്ചിരുന്നു.... 🌼🌼🌼🌼🌼 ഫോർമൽ ഡ്രെസ്സിൽ ഇറങ്ങിയ മൂവരും കയ്യിലുള്ള ബാഗും സ്തെതും ടേബിളിൽ വെച്ച് ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഇരുന്നു.... "സനു... നിനക്ക് ഇന്ന് വല്ല കേസും ഉണ്ടോ..." "ഉണ്ട് അപ്പ.... ഇന്ന് എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ കൂടെ ഉണ്ട്....എന്നെ വെയിറ്റ് ചെയ്യേണ്ട... " "അപ്പൊ നാളെ ഞങ്ങൾക്ക് സുഖമായി ഉറങ്ങാം അല്ലെ..." തിളങ്ങുന്ന കണ്ണുകളോടെ ചോദിക്കുന്ന അദ്ദേഹത്തെ കാണെ അവൾക്ക് ചിരി പൊട്ടിയിരുന്നു.... "മ്മ്മ്.. സുഖമായി ഉറങ്ങിക്കോ രണ്ടും.... എനിക്ക് വരുന്ന നൈറ്റ്‌ ഡ്യൂട്ടി ആണല്ലോ നിങ്ങൾക്ക് വീണു കിട്ടുന്ന അവസരം....മുതലാക്കിക്കോ രണ്ടും..." കളിയോടെ പറഞ്ഞു കൊണ്ട് എഴുനേറ്റു പോകുന്നവളെ വാത്സല്യത്തോടെ നോക്കിയിരുന്നു ഇരുവരും..... ---------- ഡെലിവറി കഴിഞ്ഞു ഒത്തിരി ക്ഷീണത്തോടെ ആണ് അവൾ ക്യാബിനിലേക്ക് കയറിയത്.... തുടർച്ചയായി ഒരേ നിൽപ്പ് നിന്ന കാരണം കാലിനും നടുവിനും വല്ലാത്ത വേദന തോന്നി അവൾക്ക്.... ചയറിലേക്ക് ചാരിയിരുന്നു ഫോൺ എടുത്ത അവൾ അതിലേക്ക് വന്ന മിസ്സ്‌ കാൾ കാണെ വിടർന്ന കണ്ണുകളോടെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.... "ഹലോ... ചെറിയച്ഛ....." "മോളേ.... ഡ്യൂട്ടിയിൽ ആണല്ലേ..... ഞാൻ ഏട്ടന് വിളിച്ചായിരുന്നു...." "ആ.. ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ആണേ.... ചെറിയച്ഛൻ ഡ്രൈവിങ്ങിൽ ആണോ.." "ആ മോളെ... കോളേജിലേക്ക് പോയി കൊണ്ടിരിക്കാ....പിന്നെ ഞാൻ വിളിച്ചത് വേറെ കാര്യത്തിനാ...." "പറ.. ചെറിയച്ഛ... പറഞ്ഞ കാര്യം സെറ്റ് ആയോ..." "നിന്റെ ഈ ചെറിയച്ഛൻ വിചാരിച്ചാൽ നടക്കാത്ത എന്താ കുഞ്ഞേ ഉള്ളത്... All സെറ്റ്...." "ശെരിക്കും... അല്ലേലും നിങ്ങൾ മുത്താണ് മുത്തേ..." അവളുടെ സന്തോഷം നിറഞ്ഞ സ്വരം കേൾക്കെ അയാൾക്ക് അവളോട് ഒത്തിരി സ്നേഹം തോന്നി.... "പക്ഷെ ഒരു പ്രശ്നം ഉണ്ട് കുട്ടാ..... എന്റെ ഏട്ടൻ... സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്.... ഏട്ടത്തിയെ എങ്ങനെ എങ്കിലും നമുക്ക് സെറ്റ് ആക്കാം... ബട്ട്‌ ഏട്ടൻ പണി ആണേ..." "അതെനിക്ക് വിട് ചെറിയച്ഛ.... ഞാൻ നോക്കട്ടെ.... ഇതെനിക്ക് എങ്ങനെ എങ്കിലും നേടിയെടുക്കണം ചെറിയച്ഛ.... ന്റെ... ന്റെ ഏറ്റവും വലിയ ഡ്രീം ആണ്...." അത്‌ പറയുമ്പോൾ അവളുടെ സ്വരം ഒരു മാത്ര ഇടറിയിരുന്നു.... "അതെനിക്ക് അറിയില്ലേ മോളെ... അത്‌ കൊണ്ടല്ലേ ഞാൻ ന്റെ കുട്ടീടെ കൂടെ നിന്നെ .... മോള് സംസാരിക്ക്... എന്നിട്ടും ശെരി ആയില്ലേൽ നമുക്ക് വേറെ വഴി നോക്കാം.. മോള് സന്തോഷം ആയിട്ടിരിക്ക്..." "ശെരി ചെറിയച്ഛ.... ഞാൻ അപ്പയോട് സംസാരിച്ചിട്ട് തിരിച്ചു വിളിക്കാം...." "ആഹ്ടാ കണ്ണാ....ബൈ... " കാൾ കട്ട്‌ ആയതും അവൾ കണ്ണുകൾ അടച്ചു ചയറിലേക്ക് ചാഞ്ഞിരുന്നു.... 🌼🌼🌼🌼🌼 ഉച്ച വരെയുള്ള മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും അവൻ ആകെ ട്ടയേർഡ് ആയിരുന്നു..... സെക്കന്റ്‌ ഫ്ലോറിൽ സെറ്റ് ചെയ്ത കാന്റീനിലേക്ക് നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്നും ഒരു വിളി വന്നത്.... "സർ ക്യാന്റീനിലേക്ക് ആണോ..." "നീ ആയിരുന്നോ.... പെട്ടെന്നുള്ള സർ വിളി കേട്ടപ്പോൾ ആരാണെന്ന് കരുതി..." "ബോസ്സിനെ സർ എന്നല്ലാതെ പിന്നെ എന്താണ് മിസ്റ്റർ രുദ്രാനന്ദ് വിളിക്കേണ്ടത്..." "നിന്നോട് തർക്കിക്കാനുള്ള ആരോഗ്യം ഇപ്പൊ എനിക്കില്ല മോളെ..." "അയ്യോടാ.... നമ്പർ one ബോക്സിങ് ചാമ്പ്യൻ ആയ നിനക്ക് ആരോഗ്യം ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ മോനെ രുദ്രാ...." "നീ വന്നേ... നമുക്ക് ഒരു കോഫി കുടിക്കാം..." അവൻ ഒരു ചിരിയോടെ ആ സംസാരം അവിടെ നിർത്തിച്ചിരുന്നു... അല്ലേൽ അവളുടെ സംസാരം കഴിയില്ലെന്ന് അവന് നല്ലത് പോലെ അറിയാമായിരുന്നു..... "ശ്യാം വിളിക്കാറില്ലെടി..." "പിന്നെ എന്റെ കെട്ട്യോൻ എനിക്ക് അല്ലാതെ വല്ലവന്റേം കെട്ട്യോൾക്ക് ആണോടാ വിളിക്കാ..." "ഇവളെ കൊണ്ട്...." അവളുടെ വർത്തമാനം കേൾക്കെ അറിയാതെ തന്നെ അവൻ പല്ലിറുമ്മിയിരുന്നു... "അവനോട് അവിടുത്തെ വർക്ക്‌ നിർത്തിയിട്ട് ഇങ്ങോട്ട് വരാൻ പറയടി...ഞാൻ പറഞ്ഞതാ നല്ല ഒരു ഓഫർ ഇവിടെ തന്നെ തരാമെന്ന്... അല്ലേൽ നീ അവൻറെ അടുത്തേക്ക് പോ... ഇത് രണ്ടും അക്കരേം ഇക്കരേം നിന്നിട്ട് എന്തുണ്ടാക്കാനാ..." "നിന്റെ നൻപൻ അല്ലെ.. നീ പറഞ്ഞു കൊടുക്ക്... ഞാൻ പറഞ്ഞിട്ട് അവന് ബുദ്ധി ഉദിക്കുമെന്ന് എനിക്ക് തോന്നണില്ല..." "അങ്കിൾ ആന്റി ഒക്കെ എന്ത്‌ പറയുന്നു.." അവളുടെ ഇടർച്ച നിറഞ്ഞ സ്വരം കേൾക്കെ അവൻ വിഷയം മാറ്റാനായി ചോദിച്ചു. "കുഴപ്പം ഇല്ലടാ.... സുഖമായിരിക്കുന്നു...." "ഇന്നലെ രുദിനെ കണ്ടപ്പോൾ പറഞ്ഞു അവർ തറവാട്ടിലേക്ക് പോകുവാണെന്ന്.... നീ എന്നാ പോണേ.." "ഈ മന്ത്‌ ലാസ്റ്റിലേക്ക് നോക്കണം എന്ന് കരുതുവാ...." "എന്താ പെട്ടെന്ന്... എനി വിശേഷം...." "എന്റെ അറിവിൽ ഇല്ലാ...." "എന്നാ ഞാൻ എണീക്കുവാടാ.... വർക്ക്‌ ഉണ്ട്..." "ആഹ്ടി.. നീ ചെന്നോ..." അവൾ പോയതും ഗ്ലാസ്‌ വാളിലൂടെ കാണുന്ന മുംബൈയിലെ തിരക്ക് പിടിച്ച നഗരത്തിർക്ക് അവൻറെ കണ്ണുകൾ ഊളയിട്ടു.. അപ്പോഴും അവൻറെ മനസ്സ് പാറി കളിക്കുവായിരുന്നു....കുറച്ചു ദിവസങ്ങളായി മനസിനെ കൈ പിടിയിൽ ഒതുക്കാൻ അവനെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല.... എന്തൊക്കെയാ തന്നിലേക്ക് എത്താൻ വെമ്പുന്നത് പോലെ ഹൃദയം മിടിച്ചു കൊണ്ടിരിക്കുവാണ്..... എന്തെല്ലാമോ വരാനിരിക്കുന്നത് പോലെ..... ഗേറ്റ് കടന്നു ഇരു വശവും മരങ്ങളാൽ മൂടപ്പെട്ട പൂക്കളാൽ പരവതാനി തീർത്ത ആ മൺപാതയിലൂടെ ഒരു വൈറ്റ് ബെൻസ് ആ എട്ടുകെട്ടിന് മുന്നിൽ വന്നു നിന്നു..... അതിനുള്ളിലെ ആളുകളെ സ്വീകരിക്കാൻ എന്ന വണ്ണം എല്ലാവരും പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.... കാറിൽ നിന്നും ഇറങ്ങി വന്നവരെ കാണെ എല്ലാവരുടെയും കണ്ണുകൾ ഒരു മാത്ര തിളങ്ങിയിരുന്നു.... "ഋഷി... മോനെ..." അയാളെ കണ്ടപാടേ ഒരു വൃദ്ധ അവൻറെ മാറിലേക്ക് വീണിരുന്നു.... ചുക്കി ചുളിഞ്ഞ കൈകളാൽ അവർ അയാളുടെ മുഖം മുഴുവൻ തലോടി കൊണ്ടിരുന്നു.... "എത്രനാളായടാ നിന്നെയൊക്കെ കണ്ടിട്ട്.... ഞങ്ങളെക്കാൾ വലുതാണോ നിനക്ക് ബിസിനസും നിന്റെ ജോലിയൊക്കെ..." അവരുടെ പരാതി കേൾക്കെ അവർ ഒരു ചിരിയാലെ അവരെ ചേർത്ത് പിടിച്ചു... "എല്ലാം ഇട്ടെറിഞ്ഞു എങ്ങനെയാ അമ്മേ പോരുന്നത്.... ഇപ്പോൾ തന്നെ രുദ്രനെ എല്ലാം ഏൽപ്പിച്ച പോന്നത്.... അമ്മയ്ക്ക് അറിയാല്ലോ അവിടുത്തെ തിരക്ക്...." "അപ്പൊ എന്റെ കുട്ടി വന്നിലെ...എല്ലാവരോടും വരാൻ പറഞ്ഞാൽ അവനെന്താ അത് ബാധകം അല്ലെ..." "എന്റെ പൊന്ന് മുത്തശ്ശി.... ഏട്ടൻ എല്ലാം ഒന്ന് ഒതുക്കി വേഗം ഇങ്ങെത്തുമെന്നേ...പെട്ടെന്ന് വരാൻ പറ്റാത്തോണ്ടാ.... ആ കുറവ് നികത്താൻ അല്ലെ പൊന്നേ ഞാൻ വന്നേക്കുന്നെ..." "വല്യേട്ടന്റെ കുറവ് നികത്താനൊന്നും കുഞ്ഞേട്ടനേം കൊണ്ട് പറ്റില്ല അല്ലെ മുത്തശ്ശി..." പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ അതും പറഞ്ഞു കൊണ്ട് മുത്തശ്ശിയോട് ചേർന്ന് നിന്നു.... "വലിയ ചെറുക്കനായല്ലോ കണ്ണാ നീയ് ... മീശ ഒക്കെ വന്നല്ലോ ചെറിയമ്മേ ഇവന്..." അവനെ കളിയാക്കി കൊണ്ട് രുദിൻ ചോദിച്ചത് കേൾക്കെ എല്ലാവരുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... "അത് മീശ ഒന്നും അല്ലടാ ചെറിയ രോമം പൊടിഞ്ഞതാ..." ചെറിയച്ഛൻ പറഞ്ഞത് കേൾക്കെ വലിയ ആളെ പോലെ നിന്നവന്റെ മുഖം അദ്ദേഹത്തിന് നേരെ കൂർത്തു.... "അച്ഛനും ഹേമയും ജയനുമൊന്നും ഇവിടില്ലേ ജ്യോതി...." "ഹേമയ്ക്ക് ഇന്ന് ഒരു പ്രോഗ്രാം ഉണ്ട് ഏട്ടത്തി... രണ്ടീസം കഴിയും എത്താൻ.... ജയനും അവളുടെ കൂടെ പോയേക്കുവാ.... അച്ഛൻ അകത്തേക്ക് ദേ ഇപ്പൊ കയറിയെ ഉള്ളൂ.. ഇത്ര നേരം നിങ്ങളേം കാത്ത് ഇവിടെ ഇരിപ്പുണ്ടായിരുന്നു...." "എങ്കിൽ അച്ഛനെ കണ്ടിട്ട് ആവാം ബാക്കി സംസാരം..." ഋഷി പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു... അവർ നടുമുറ്റത്തേക്ക് കടന്നതും കോണിപ്പടി ഇറങ്ങി മുത്തശ്ശൻ ഇറങ്ങിയതും ഒപ്പം ആയിരുന്നു.... "അച്ഛാ..." "നിങ്ങളെ കാണാഞ്ഞപ്പോ ഞാനിപ്പോ അകത്തേക്ക് ഒന്ന് കയറിയെ ഉള്ളൂ..." ഋഷിയെ പുണർന്നു കൊണ്ട് അയാൾ രുദിനെ ചേർത്ത് പിടിച്ചു.... "രുദ്രൻ വന്നില്ല അല്ലെ..." "വരും അച്ഛാ... പെട്ടെന്ന് എല്ലാർക്കും കൂടെ ഇറങ്ങിവരാൻ കഴിയില്ലല്ലോ.... എല്ലാം ഒന്ന് ഒതുക്കി പെട്ടെന്ന് വരും...." "മ്മ്മ്മ്.... എന്നാൽ നിങ്ങൾ ചെന്ന് ഒന്ന് ഫ്രഷ് ആയി വാ... എന്നിട്ട് ആവാം ബാക്കി വിശേഷം പറച്ചിലൊക്കെ...." അത്രയും പറഞ്ഞു പോകുന്ന കൂട്ടത്തിൽ ലക്ഷ്മിയുടെ തലയിൽ ഒന്ന് തലോടി അയാൾ വരാന്തയിലേക്ക് നടന്നു.... ഇതാണ് മംഗലത്ത് തറവാട്.. ഇവിടുത്തെ കാരണവർ ആണ് വിഷ്ണു വർമ്മ. ഭാര്യ രുക്മിണി.. മൂന്ന് മക്കൾ.... മൂത്തവൻ ഋഷഭ് വർമ്മ.. ഭാര്യ ലക്ഷ്മി... മക്കൾ രുദ്രാനന്ദ് ഋഷഭ് വർമ്മ... ഇളയവൻ രുദിൻ ഋഷഭ് വർമ്മ... രണ്ടാമത്തവൻ ഇന്ദ്ര വർമ്മ... സ്കൂൾ അധ്യാപകൻ ആണ്...ഭാര്യ ജ്യോതി... മകൻ ശിവ് ഇന്ദ്ര വർമ്മ എന്ന കണ്ണൻ... എഞ്ചിനീയർ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്... ഏറ്റവും ഇളയവൾ ആണ് ഹേമ വർമ്മ...ആൾ അറിയപ്പെടുന്ന നർത്തകിയാണ്....ഭർത്താവ് ജയദീപ് നായർ.... മക്കളില്ല..... ഇവരെല്ലാം കൂടിയത് ആണ് മംഗലത്ത് തറവാട്...... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51282/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ഒരുപാട് സമ്പത്തും പേരും പെരുമയും എല്ലാമുള്ള ഒരു വലിയ വീട്ടിലായിരുന്നു അവൾ ജനിച്ചത്...... അതൊന്നും അനുഭവിക്കാൻ പക്ഷെ അവൾക്ക് ഭാഗ്യം ഉണ്ടായില്ല...... എല്ലാവരുടെയും ക്രൂരതയ്ക്കും പരിഹാസത്തിനും ഇരയാകേണ്ടി വന്ന പെൺജന്മം. ഇവൾ മോക്ഷ...... മുറ്റത്തെ വലിയ കിണറിൽ നിന്നും വെള്ളം നിറച്ച് കൊണ്ടുപോകുമ്പോൾ അവളുടെ കൈകൾ വിറച്ചു. രാവിലെ മുതൽ നിർത്താതെ ജോലി ചെയ്തവളുടെ ശരീരം തളർന്നിരുന്നു.... “എന്താ മോക്ഷാ, ഇത്ര നേരായിട്ടും നീ ആഹാരം ഉണ്ടാക്കി കഴിഞ്ഞില്ലേ.... " അവൾ പതുക്കെ ചുവടുകൾ വെച്ചുകൊണ്ടിരിക്കുമ്പോൾ, അടുക്കളക്കുള്ളിൽ നിന്നു കേട്ടു പത്മാവതി അമ്മായിയുടെ ആക്രോശിച്ചുകൊണ്ടുള്ള ശബ്ദം..... അവളുടെ കൈയ്യിൽ പിടിച്ചിരുന്ന മൺകുടം നിലത്തേക്ക് വീണ് ഉടഞ്ഞുപോയി..... അത് കണ്ടുകൊണ്ട് അങ്ങോട്ട് പാഞ്ഞു വന്ന പത്മവതിയുടെ കരം ശക്തിയായി അവളുടെ കവിളിൽ പതിഞ്ഞു. തല കറങ്ങുന്നപോലെ തോന്നിയവൾക്ക്.... "തിന്ന് മുടിപ്പിക്കുന്നതും പോരാഞ്ഞിട്ട് ഓരോന്ന് നശിപ്പിക്കാനും തുടങ്ങിയോ. നിന്റെ ചത്തുപോയ തന്തേം തള്ളേം വന്ന് വാങ്ങി തരുവോ നീ നശിപ്പിച്ചതൊക്കെ...." പത്മവതിയുടെ ക്രോധത്തോടെയുള്ള വാക്കുകൾ കേട്ടതും പേടിച്ച് മോക്ഷയുടെ ശരീരം മുഴുവനും വിറച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പാവം അവൾക്ക് തിരിച്ചൊന്ന് പ്രതികരിക്കാൻ പോലുമുള്ള കരുത്തില്ലായിരുന്നു.... "എന്ത് നോക്കി നിൽക്കുവാടി പോയി വേറെ വെള്ളം കൊണ്ടുവാ...." പത്മാവതിയുടെ ആക്രോശം വീണ്ടും ഉയർന്നതും മോക്ഷ പെട്ടന്ന് തന്നെ മറ്റൊരു കുടവുമെടുത്തുകൊണ്ട് കിണറിനരികിലേക്ക് നടന്നു... അവൾക്കു നന്നായിട്ടൊന്ന് നടക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അവൾ വയ്യാത്ത കാലും വലിച്ചുവെച്ച് പതിയെ നടന്നതും പൂമുഖത്ത് അവളുടെ അച്ഛന്റെ സഹോദരങ്ങളുടെ മക്കൾ ഉണ്ടായിരുന്നു. ആരതിയും കവിതയും മായയും..... “എടീ മോക്ഷേ, നീയെന്താ ഇത്ര ഭംഗിയില്ലാണ്ടായിപോയേ.... നമ്മടെ കുടുംബത്തിലെ പെൺകുട്ടികളിൽ ഏറ്റവും മോശം രൂപം ഇവളുടേതാ....." പത്മാവതി അമ്മായിടെ മോൾ ആരതി അവളെ നോക്കി പരിഹസിച്ചു ചിരിച്ചു. "ഇങ്ങനെ പോയാൽ ഇവൾക്ക് കല്യാണം കഴിക്കാൻ ചെക്കനെ കിട്ടുവോന്ന എന്റെ പേടി...." കവിതയും കൂടെ ചേർന്നു.... "കല്യാണോ. ഇവളെ കണ്ടാലേ ചെക്കന്മാർ ഓടും...." മായയും മോക്ഷയെ വേദനിപ്പിക്കുന്നതിൽ ഒട്ടും കുറച്ചില്ല.. എന്നിട്ട് അവരെല്ലാവരുംകൂടെ അവളെ നോക്കി ക്രൂരമായി ആർത്തു ചിരിച്ചു..... എല്ലാം കേട്ട് മോക്ഷയുടെ ഉള്ളം പിടഞ്ഞുപോയി, അവർക്ക് മുൻപിൽ നിന്നതും അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി.... അത് കണ്ടതും തങ്ങളുടെ ഉദ്ദേശം കൃത്യമായി നടന്നത് കണ്ട് അവർ പരസ്പരം മുഖം നോക്കി അവളെ പരിഹസിച്ചു ചിരിച്ചു.... മോക്ഷ, തന്റെ ശരീരം ദുർബലമായതും കൈയിലിരിക്കുന്ന കുടം വീണ്ടും വീണ് ഉടയുമോയെന്ന് ഭയന്നു. ഇനിയും അങ്ങനെ സംഭവിച്ചാൽ കിട്ടുന്ന തല്ലിന്റെ കാര്യം ഓർത്ത് അവൾ അവിടെ നിന്നും ഒന്നും പറയാതെ തല താഴ്ത്തി നടന്നുപോയി... വീട്ടിൽ മോട്ടോർ ഉണ്ടായിരുന്നിട്ടും അവളെ മനഃപൂർവം ദ്രോഹിക്കണം എന്ന ലക്ഷ്യത്തിലായിരുന്നു പത്മാവതി മോക്ഷയെ വെള്ളമെടുക്കാൻ പറഞ്ഞു വീട്ടിരുന്നത്... അടുക്കളയുടെ ഓരത്തായി പഴക്കം ചെന്ന ഒരു കണ്ണാടി ചുവരിൽ തൂക്കിയിരുന്നു..... അവൾ തല ഉയർത്തി അതിലേക്ക് ഒന്ന് നോക്കി. ദിവസവും അടുക്കളയിലെ പുകയും ചൂടും കൊണ്ട് വാടിപ്പോയ മുഖം. കൃത്യമായി ഉറങ്ങാൻ സമയം ഇല്ലാത്തതുമൂലം കണ്ണുകൾക്ക് താഴെ ഇരുണ്ടിരുന്നു, മുടിയിൽ തേക്കാൻ കുറച്ച് എണ്ണ പോലും എടുക്കാൻ അവൾക്ക് അനുവാദം ഇല്ലായിരുന്നു. എല്ലാത്തിലും മേലെ മുഖത്തും ശരീരത്തും അടികൊണ്ട പാടുകളും ഉണങ്ങാത്ത മുറിവുകളും.... ആരതിയും കവിതയും മായയും പറഞ്ഞ വാക്കുകൾ വീണ്ടും അവളുടെ മനസിനെ കുത്തി നോവിച്ചു.... നീയെന്താ ഇത്ര ഭംഗിയില്ലാണ്ടായിപോയെ..... ചെക്കന്മാർ ഇവളെ കണ്ടാൽ ഓടും....... അവിടെ നിന്നുകൊണ്ട് തന്നെ മോക്ഷയുടെ കണ്ണുകൾ നിറഞ്ഞു... അവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു. അവൾ ശബ്ദം കേൾക്കാതിരിക്കാൻ കൈകൊണ്ട് വായ പൊത്തി കരഞ്ഞു... കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് ഒന്നുകൂടെ നോക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു.... സംരക്ഷിക്കേണ്ടവർ തന്നെ അവളോട് ഒരു ശത്രുവിനെപ്പോലെ പെരുമാറുമ്പോൾ ചുറ്റുമുള്ളവരുടെ പരിഹാസവും ഉപദ്രവവും വേദനയോടെ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു പാവം പെണ്ണ്.... ഈ ദുരിതത്തിൽ നിന്ന് അവൾക് മോചനം കൊടുക്കാൻ വരുന്നവൻ ആര്....!! സന്ധ്യയായി സൂര്യൻ ചക്രവാളത്തിൽ മറഞ്ഞിട്ട് നേരം ഒരുപാട് കഴിഞ്ഞിരുന്നു. എന്നിട്ടും മോക്ഷയുടെ ജോലികൾക്ക് അറുതി വന്നിട്ടില്ലായിരുന്നു..... അവളുടെ വയറ്റിൽ നിന്ന് വിശപ്പിന്റെ വിളി ഉയർന്നിരുന്നു. അവസാന പാത്രവും കഴുകി വെള്ളം നിറച്ചു വെച്ചിട്ട് അവൾ അടുക്കളയിലേക്ക് പാഞ്ഞു..... കുറച്ചു നിമിഷങ്ങൾ കൂടെ കഴിഞ്ഞിരുന്നെങ്കിൽ താൻ അവിടെ തന്നെ തല കറങ്ങി വീണേനെ എന്നവൾക്ക് തോന്നി. ആഹാരം കഴിക്കാതെ അവളുടെ ശരീരം അത്രയും തളർന്നിരുന്നു..... മോക്ഷ പാത്രങ്ങൾ എടുത്തുനോക്കി, ഒന്നിലും തന്നെ ആഹാരത്തിന്റെ ഒരു വറ്റുപോലും ഉണ്ടായിരുന്നില്ല..... ഇനിയെന്ത് ചെയ്യും...?? അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. താൻ ഇന്ന് രാത്രിയും പട്ടിണി ആണെന്ന യാഥാർഥ്യം അവളുടെ മനസിനെ വല്ലാതെ നോവിച്ചു...... ഈ ലോകത്തെ ഏറ്റവും വലിയ വേദന അത് വിശപ്പ് തന്നെയാണ്...!! "ആഹാരം കഴിക്കാൻ ഇപ്പോഴാണോ വരുന്നേ, സമയം എത്രയായെന്ന് അറിയോ...." പത്മാവതി പുച്ഛത്തോടെ ചോദിച്ചു.... "ജോലിയൊക്കെ ഇപ്പോഴാ തീർന്നെ......." മോക്ഷയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.... "ഇനി ഇവിടെ ഒന്നും ഇരുപ്പില്ല നേരത്തെ വരണായിരുന്നു.... എല്ലാരും കഴിച്ചെന്നു കരുതി ബാക്കി ഉണ്ടായിരുന്ന ആഹാരം ഞാൻ പശുവിന്റെ പത്രത്തിൽ ഇട്ടു....." മോക്ഷ കഴിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും പത്മാവതി അവൾക്ക് ആഹാരം കിട്ടാതെ ഇരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് അവൾക്ക് മനസിലായി.... മോക്ഷയുടെ കണ്ണുകൾ നിറഞ്ഞു, താൻ ഇനി എന്ത് ചെയ്യും. അവൾ സങ്കടത്തോടെ അടുക്കളയുടെ ചുവരിലേക്ക് ചാഞ്ഞു നിന്നു.... കഴിക്കാൻ ആഹാരം ഇല്ലായിരുന്നെങ്കിലും അമ്മായിയുടെ ശകാരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.... എല്ലാം കേട്ട് മോക്ഷ നിശ്ശബ്ദയായി നിന്നു. അപ്പോൾ അകത്തെ മുറിയിൽ നിന്ന് മുത്തശ്ശിയുടെ ശബ്ദം കേട്ടു... “എന്താ പത്മാവതിയെ ഒരു ബഹളം.....?” "ഒന്നൂല്ല അമ്മേ ഈ പെണ്ണ് ജോലി ഒന്നും ചെയ്യാതെ തിന്നാൻ മാത്രം വന്നേക്കുവാ...." അമ്മായി തന്നെപ്പറ്റി പെരുംനുണ പറയുന്നത് കേട്ട് മോക്ഷ ഒന്ന് ഞെട്ടി... "അതിനിത്തിരി സ്വസ്ഥത കൊടുക്കു പത്മാവതി...." മുത്തശ്ശി പറഞ്ഞു... "അമ്മ ഒരാളാ ഇവളെ ഇത്രേം വഷളാക്കുന്നെ.... കൂടെ നിൽക്കാൻ ആളുണ്ടെങ്കിൽ എന്തും ആവാല്ലോ......" അതും പറഞ്ഞ് പത്മാവതി കലിതുള്ളി അകത്തേക്ക് പോയി.... നടുപ്പുരയിൽ കാൽ നീട്ടിവെച്ച് ചാര നിറത്തിലുള്ള തന്റെ മുടി മടക്കിക്കെട്ടി, മുത്തശ്ശി മോക്ഷയെ തന്റെ അടുത്തേക്ക് വിളിച്ചു..... "എന്റെ കുഞ്ഞ് ഒരുപാട് വിഷമിച്ചോ...." "കുഴപ്പമില്ല മുത്തശ്ശി..." "ദുഷ്ടൻമാരാ എല്ലാം, എന്റെ കുഞ്ഞിനെ അവർ ഒരുപാട് ജോലി ചെയ്യിക്കുന്നുണ്ട്...." മുത്തശ്ശി പറഞ്ഞതും തന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോന്ന് ഓർത്ത് അവൾ സമാധാനിച്ചു... പക്ഷെ.........?!! "ഇങ്ങോട്ട് വന്ന് മുത്തശ്ശിടെ കാലൊന്ന് തിരുമ്മിക്കെ...." ജോലി ചെയ്തു തളർന്നു വീഴാറായി എന്നറിഞ്ഞിട്ടും തന്നോട് മുത്തശ്ശി പറയുന്നത് കേട്ട് മോക്ഷയുടെ ഉള്ളം പിടഞ്ഞു. മുത്തശ്ശിക്കും തന്നോട് ഒരിറ്റു ദയ ഇല്ല. എന്തുകൊണ്ടാ എല്ലാവരും തന്നോട് ഇങ്ങനെ പെരുമാറുന്നെ.... മുത്തശ്ശിയും തന്നെ വല്ലാതെ കഷ്ടപ്പെടുത്തുകയാണെന്ന് അറിഞ്ഞിട്ടും മോക്ഷയ്ക്കു മറ്റ് വഴിയില്ലായിരുന്നു. അവൾ മുത്തശ്ശിയുടെ കാൽ തിരുമ്മികൊണ്ടിരുന്നു. പതിയെ മുത്തശ്ശി ഉറങ്ങിപ്പോയി.... "എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട്. വിശന്നാൽ ഉറക്കം വരില്ല..." അവൾ നിരാശയോടെ തളർന്നിരുന്നു.... "മോക്ഷ, നല്ല ചൂട് ദോശ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട് വന്നാൽ കഴിക്കാം...." രവീന്ദ്രൻ അമ്മാവൻ പറഞ്ഞതും മോക്ഷയ്ക്കു ഒരുപാട് സന്തോഷമായി. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെ അവൾ ചിരിച്ചു.... പക്ഷെ ആ സന്തോഷം ഒരുപാട് നേരം നീണ്ടു നിന്നില്ല. അയാൾക്ക് തന്നോട് മറ്റൊരു തരത്തിലുള്ള താല്പര്യം മോക്ഷയെ അസ്വസ്ഥയാക്കി.... പലപ്പോഴും അയാൾ തന്റെ ശരീരഭാഗങ്ങളിൽ അറിയാത്ത ഭാവത്തിൽ സ്പർശിക്കാറുണ്ടായിരുന്നു.... വേണ്ട അയാളുടെ ആഹാരം തനിക്ക് വേണ്ട...... പക്ഷെ ആഹാരം ഇല്ലാതെ ഈ രാത്രി കടന്ന് കിട്ടുവോന്നു അവൾ പേടിച്ചു. മരിച്ചു പോയാലോ..... അയാൾ മോശമാണ്, എങ്കിലും അവിടെ വരെ ഒന്ന് പോയി നോക്കാൻ മോക്ഷയുടെ മനസ് പറഞ്ഞു.... ചൂട് ദോശയുടെയും ചമ്മന്തിയുടെയും കൊതിപ്പിക്കുന്ന മണം അവളുടെ മൂക്കിലേക്ക് അടിച്ച് കയറിയതും മോക്ഷ ഒരു കുഞ്ഞി കത്തിയും കൈയിൽ മറച്ചു പിടിച്ച് അങ്ങോട്ട് നടന്നു...... "എന്താ മോക്ഷ അവിടെ നിന്ന് കളഞ്ഞത് ഇങ്ങ് കയറി വാ...." രവീന്ദ്രൻ അമ്മാവൻ അവളെ അകത്തേക്ക് ക്ഷണിച്ചു... അത് അവർ ആഹാരം കഴിക്കാൻ ഇരിക്കുന്ന വലിയ മുറി ആയിരുന്നു... മറ്റുള്ള കിടപ്പുമുറികളൊക്കെ അവിടെ നിന്ന് കുറച്ച് മാറിയാണ്.... അയാൾ ദോശയുടെ കവർ അവൾക്ക് നേരെ നീട്ടി..... മോക്ഷ അത് വാങ്ങി പോവാൻ തിരിഞ്ഞതും രവീന്ദ്രൻ അവളെ തടഞ്ഞു. അയാൾക്കൊപ്പം ഇരുന്ന് കഴിക്കാൻ അയാൾ അവളെ നിർബന്ധിച്ചു. അവൾ രണ്ട് പ്ലേറ്റ് എടുത്ത് മേശമേൽ വെച്ചു.... അന്നേരം അവൾ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. അവളുടെ പേടിച്ചരണ്ട മിഴികളും ചുവന്ന ചുണ്ടുകളും തുടുത്ത കവിളും, ഉരുണ്ട മാറിടങ്ങളും, അയാളുടെ മനസ് വല്ലാതെ അസ്വസ്തമാക്കി.... അയാൾ ചുണ്ടുകൾ നുണഞ്ഞുകൊണ്ട് അവളെ ആർത്തിയോടെ നോക്കി. അയാളുടെ നോട്ടം തന്റെ ശരീരഭാഗങ്ങളിലേക്കാണെന്ന് കണ്ടതും മോക്ഷ വല്ലാതെ ഭയന്നു. അവൾക്ക് എത്രയും പെട്ടന്ന് ആഹാരം കഴിച്ചിട്ട് അവിടെ നിന്ന് പോയാൽ മതിയെന്നായി.... പക്ഷെ കഴിച്ചു കഴിയുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ അയാൾക്കില്ലായിരുന്നു. അയാൾ മോക്ഷയെ മുട്ടിയിരുമ്മി അവളുടെ പിന്നിൽ വന്ന് ചേർന്ന് നിന്നതും മോക്ഷ അയാളെ രൂക്ഷമായി നോക്കി.... "നിങ്ങളുടെ ഉദ്ദേശം നടക്കില്ല... കൊന്നാലും നടക്കില്ല...." അവൾ ആ കുഞ്ഞി കത്തി എടുത്ത് അയാൾക്ക് നേരെ നീട്ടി.... "ഓഹ് അപ്പൊ തയാറെടുപ്പിലാ വന്നത് അല്ലെ... പക്ഷെ ഈ പേനകത്തി കൊണ്ടൊന്നും രവീന്ദ്രനെ തോൽപിക്കാൻ കഴിയില്ല...." അയാൾ മോക്ഷയുടെ കൈയിൽ നിന്നും ആ കത്തി തട്ടി എടുത്തു.... "ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്ത് ചെയ്തിട്ടാണേലും ഞാൻ അത് സ്വന്തമാക്കും. എന്തിനാ വെറുതെ ഒരു പ്രശ്നം, അങ്കിളിനു തരാനുള്ളത് തന്നിട്ട് മോള് പൊയ്ക്കോ ആരും അറിയില്ല..." അയാൾ മോക്ഷയെ ആർത്തിയോടെ നോക്കി വെള്ളമിറക്കികൊണ്ടിരുന്നു... "ഞാൻ ഇത് അമ്മായി വരുമ്പോ പറഞ്ഞു കൊടുക്കും...." അവൾ വീറോടെ പറഞ്ഞു... "നി പറഞ്ഞാൽ ആര് വിശ്വസിക്കാനാ...." അയാൾ ചോദിച്ചു... സത്യമാണ് താൻ പറയുന്നത് ഈ വീട്ടിൽ ആരും വിശ്വസിക്കില്ല. ഇനി അയാളുടെ ഭാഗത്താണ് തെറ്റെന്നു മനസിലായാലും ആരും തന്റെ കൂടെ നിൽക്കില്ല.... അപ്പോഴേക്കും അയാൾ മോക്ഷയെ തന്റെ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചു. ഷീണിച്ച് അവശയായ അവൾക്ക് അയാളെ പ്രതിരോധിക്കാൻ ശക്തി ഇല്ലായിരുന്നെങ്കിലും അവസാന ശ്രമമെന്നോണം അവൾ അയാളുടെ കൈയിൽ പല്ലുകൾ ആഴ്ത്തി കടിച്ചു..... "ആഹ്ഹ്ഹ്......" അലറികൊണ്ടയാൾ അവളുടെ പിടിവിട്ടു... അവൾ രക്ഷപെട്ട സമാധാനത്തിൽ ഒരു ദോശയും കൈയിൽ എടുത്തുകൊണ്ട് അവിടെ നിന്നും ഓടി.... അയാൾ പിന്നാലെ ചെന്നെങ്കിലും അവൾ മുറിയിൽ കയറി വാതിൽ അടച്ചു കഴിഞ്ഞിരുന്നു.... "നി രക്ഷപെട്ടുന്ന് കരുതണ്ട.... ഇനിയും നിന്നെ എന്റെ കൈയിൽ കിട്ടും അന്ന് നി ഇതുപോലെ രക്ഷപെടില്ല...." അയാൾ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി..... അകത്തെ മുറിയിൽ മോക്ഷ താൻ എടുത്തുകൊണ്ട് വന്ന ദോശ ആർത്തിയോടെ തിന്നുകയായിരുന്നു.... അപ്പോഴേക്കും അവളുടെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.... സ്‌ക്രീനിൽ ' Arjun calling 'എന്ന് കണ്ടതും മോക്ഷയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... ഒരു നിമിഷം പോലും പാഴാക്കാതെ അവൾ കോൾ എടുത്തു.... “മോക്ഷ…” അവന്റെ ശബ്ദം കേട്ടതും മോക്ഷയുടെ കണ്ണുകൾ വിടർന്നു.... ദിവസം മുഴുവൻ നേരിടുന്ന കഷ്ടപ്പാടുകൾക്കിടയിൽ അർജുന്റെ ശബ്ദം മാത്രമായിരുന്നു അവളുടെ മനസ്സിന് തണലായത്.... "മോക്ഷ നി എന്തെടുക്കുവാ?" "ഞാൻ കിടക്കുവാ..." "നല്ല മഴയുണ്ടല്ലേ...ഞാൻ അങ്ങോട്ട് വരട്ടെ, നമ്മക്ക് വേണമെങ്കിൽ ഇന്ന് നൈറ്റ്‌ ഒന്ന് റൊമാന്റിക് ആവാം..." "അർജുൻ എന്താടാ ഇങ്ങനൊക്കെ പറയുന്നേ..." മോക്ഷ അൽപ്പം പരിഭവിച്ചു... "എന്റെ പൊന്നോ, ഞാൻ വെറുതെ പറഞ്ഞതാ. നി എന്താ വിചാരിച്ചേ ഞാൻ നിന്റെ കാലൻ അമ്മാവനെപ്പോലെ ആണെന്നോ..." അവൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു... "ഞാൻ ദേ എയർപോർട്ടിലേക്ക് പോയ്കൊണ്ടിരിക്കുവാ. പതിനൊന്നേരയ്ക്കാ ഫ്ലൈറ്റ്..." അവൻ പറഞ്ഞതും മോക്ഷയുടെ ഉള്ളം വിങ്ങി.... "അങ്ങനെ നീയും പോവാണല്ലേ..." മോക്ഷയുടെ കണ്ണിൽ നനവ് പടർന്നു... "പോവാതിരിക്കാൻ പറ്റില്ലല്ലോടാ..." അവന്റെ ശബ്ദത്തിലും വല്ലാത്ത സങ്കടം നിറഞ്ഞു നിന്നു... "നി പോയിട്ട് വാ...." "നി വിഷമിക്കാതെ ഇരിക്ക്... എന്നേക്കാൾ നല്ലൊരു ഫ്രണ്ടിനെ നിനക്ക് കിട്ടും..." അവൻ പറഞ്ഞു... ആകെ ഉണ്ടായിരുന്ന ഒരു നല്ല സുഹൃത്തും തന്നെ വിട്ട് പോവാണെന്നു മനസിലായതും മോക്ഷയ്ക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. അവൾ ആ രാത്രി മുഴുവനും കരഞ്ഞു തീർത്തു... മോക്ഷ മുറി വൃത്തിയാക്കാൻ ചെന്നതും ആരതിയും കവിതയും എന്തോ കാര്യം ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.... "നി കണ്ടോ ആ ചെക്കനെ? കാണാൻ എന്ത് രസാ....." പറയുമ്പോൾ ആരതിയുടെ കണ്ണുകൾ വിടർന്നു.... "എന്റമ്മേ കിടിലൻ..." കവിതയും മറുപടി നൽകി.... "എങ്ങനെയാ അവനെ ഒന്ന് സെറ്റ് ആക്കാ..." ആരതി കൊഞ്ചികൊണ്ട് പറഞ്ഞു.... "ആരാ?..." മോക്ഷ ആശ്ചര്യത്തോടെ ചോദിച്ചു... "അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ..." ആരതി പെട്ടെന്ന് ദേഷ്യത്തോടെ ചോദിച്ചതും മോക്ഷ ഒരു നിമിഷം പതറിപ്പോയി... "ആരതി അവളോട് ദേഷ്യപ്പെടാതെ... മോക്ഷ, ബാലൻ അങ്കിളിന്റെ മോൻ നീരജ് വന്നിട്ടുണ്ട് ബാംഗ്ലൂരിൽന്ന്, കുഞ്ഞിലേ കണ്ടതാ വളർന്നപ്പോ എന്ത് ലുക്ക ചെക്കനെ കാണാൻ..." കവിത ചെറിയ നാണത്തോടെ പറഞ്ഞു... "നിനക്ക് മനസിലായില്ലേ നമ്മുടെ മുറച്ചെറുക്കനാ അവൻ...!!!!" നീരജ്.... ഇനി അവനായിരിക്കുവോ എന്നെ ഈ നരകത്തിൽനിന്ന് രക്ഷിക്കാൻ വരുന്നത്.... മോക്ഷ ആലോചിച്ചു.... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51313/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ೩ 9 0 8 ( ನ7t   6 0 0 ೩ 9 0 8 ( ನ7t   6 0 0 - ShareChat
ആൾക്കൂട്ടത്തിനു നടുവിൽ ഒരു കുറ്റവാളിയെപ്പോലെ അമൃത തലകുനിച്ച് നിന്നു...... ​സ്ത്രീകളുടെ ജനറൽ വാർഡിന്റെ ഒരു മൂലയിലെ ഒരു ബെഡിനു ചുറ്റും ആളുകൾ കൂട്ടം കൂടി നിന്ന് ബഹളം വെക്കുന്നുണ്ടായിരുന്നു. ആ ബെഡിൽ കിടക്കുന്നു ഉമ്മുമ്മ....... ​"അവൾ തന്നെയാണ് അത് എടുത്തത്. അവൾ അപ്പുറത്തെ രോഗിയെ നോക്കാൻ വരുന്നത് പോലെ ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു," ഉമ്മുമ്മ പറഞ്ഞു. ​അപ്പോൾ,ഉമ്മുമ്മയോടൊപ്പമുണ്ടായിരുന്ന സ്ത്രീ അമൃതയെ നോക്കി ദേഷ്യപ്പെട്ടു..... "ഡീ പെണ്ണേ, നീ അത് തിരിച്ചു തന്നേക്ക്. അല്ലെങ്കിൽ ഞാൻ ഇപ്പോ പോലീസിനെ വിളിക്കും!"..... "ഇത്താത്താ, ഞാൻ എടുത്തിട്ടില്ല, ഞാൻ കണ്ടിട്ടു കൂടിയില്ല," അമൃത കരച്ചിലിന്റെ വക്കിലെത്തി പറഞ്ഞു..... "ആരാടീ നിന്റെ ഇത്താത്ത? ഒരു കള്ളിയായ നീ അങ്ങനെ എന്നെ വിളിക്കരുത്." അമൃത കണ്ണ് നിറച്ചു തലതാഴ്ത്തി നിന്നു..... ​അതേസമയം, ആൾക്കൂട്ടത്തിൽനിന്ന് ഒരു യുവാവ് ചോദിച്ചു, അടുത്ത് നിൽക്കുന്ന ആളോട് ചോദിച്ചു... "എന്താണിവിടെ പ്രശ്നം? എന്തിനാണ് ആ കുട്ടിയെ ഇങ്ങനെ വഴക്ക് പറയുന്നത്?"...... അടുത്ത് നിന്നൊരാൾ പറഞ്ഞു, "ആ കുട്ടി ഈ സ്ത്രീയുടെ മാല എടുത്തു എന്നാ പറയുന്നത്."....... യുവാവ് അമൃതയെ സൂക്ഷിച്ചു നോക്കി..... അവളുടെ മുഖത്തെ ദയനീയത കണ്ടപ്പോൾ അവൾ കുറ്റം ചെയ്തിടില്ലെന്ന് യുവാവിന് തോന്നി.... ​യുവാവ് ആ സ്ത്രീയുടെ നേരെ തിരിഞ്ഞ് പറഞ്ഞു, "ചേച്ചി, നിങ്ങളൊന്ന് നിങ്ങളുടെ ബാഗിൽ നോക്കിയേ. ചിലപ്പോൾ മറന്ന് എവിടെയെങ്കിലും വെച്ചതായിരിക്കും."..... ​"ഞങ്ങളുടെ ബാഗ് നോക്കാൻ ഞങ്ങൾക്ക് അറിയാം. ഇജ്ജ് ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട!" അവർ രോഷത്തോടെ പറഞ്ഞു.... ​"ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വീട്ടിലല്ല നിൽക്കുന്നത്, ഇതൊരു സർക്കാർ ആശുപത്രിയാണ്. ഈ പൊതുസ്ഥലത്ത് വെച്ച് ഒരു പെൺകുട്ടിയെ ഇത്രയധികം ആളുകളുടെ മുന്നിൽ നാണം കെടുത്താമെങ്കിൽ, എനിക്കും ചോദിക്കാൻ അവകാശമുണ്ട്. എന്റെ വീട്ടിലുമുണ്ട് ഈ പ്രായത്തിൽ ഒരു പെൺകുട്ടി. നിങ്ങൾ കൂടുതൽ സംസാരിക്കാതെ നിങ്ങളുടെ ബാഗ് എടുത്ത് കാണിക്കൂ. എന്നിട്ട് നമുക്ക് പോലീസിനെ വിളിക്കാം. അല്ലാതെ ഇങ്ങനെ നിർത്തി ഒരു കുട്ടിയെ പറഞ്ഞിട്ടെന്താ കാര്യം?" യുവാവ് രോഷാകുലനായി. അവർക്ക് അടുത്തേക്ക് വന്നു പറഞ്ഞു..,.. ​അതുകേട്ട് ഉമ്മുമ്മ പരിഹസിച്ചു, കൊണ്ട് "കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടപ്പോൾ ചോര തിളച്ചതാണല്ലോ മോനേ...".... ​ദേഷ്യം സഹിക്കാനാവാതെ യുവാവ് അവിടെയുണ്ടായിരുന്ന മരുന്ന് വെക്കുന്ന സ്റ്റാൻഡ് തറയിലിട്ട് ശബ്ദമുണ്ടാക്കി. എല്ലാവരും ഒന്ന് ഞെട്ടി...... ​"ഇനി വേണ്ടാത്ത എന്തെങ്കിലും നിങ്ങളുടെ നാവിൽ നിന്ന് വന്നാൽ .... എന്ന് അവരുടെ നേരെ കൈ ചുണ്ടികൊണ്ട് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തുടർന്നു........ ഞാൻ പറഞ്ഞത് നിങ്ങൾ ചെയ്യുന്നോ അതോ ഞാൻ എല്ലാം വാരിവലിച്ച് പരിശോധിക്കണോ?" അയാൾ വീണ്ടും ചോദിച്ചു....... ​അയാളുടെ ഭാവം കണ്ട് ഭയന്ന ആ സ്ത്രീ ബാഗ് തുറന്ന്...... പേഴ്സുകളും മറ്റും പുറത്തെടുത്ത് കാണിച്ചു. ഒരു വിജയച്ചിരിയോടെ അവൾ യുവാവിനെയും അവിടെ കൂടിനിന്നവരെയും നോക്കി. എന്നാൽ, യുവാവിന്റെ കണ്ണുകൾ ആ ബാഗിൽ തന്നെയായിരുന്നു..... ​"ആ സൈഡിലുള്ള സിപ്പ് തുറക്ക്," അയാൾ പറഞ്ഞു. ​അവൾ അത് തുറന്നപ്പോൾ, അതിൽ ഒരു ചെറിയ പേഴ്സ് കണ്ടു. അത് തുറന്നതും അതിനുള്ളിൽ നിന്ന് ഒരു കട്ടിയുള്ള മാല താഴേക്ക് വീണു. അത് കണ്ട ഉമ്മുമ്മയുടെയും സ്ത്രീയുടെയും മുഖം വിളറി വെളുത്തു...... ​യുവാവ് താഴെ കിടന്ന മാലയെടുത്ത് ചോദിച്ചു, "ഇതാണോ നിങ്ങളുടെ കാണാതായ മാല?" ​രണ്ടുപേരും ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി നിന്നു...... അവരുടെ മൗനം കണ്ടിട് ​"അപ്പോൾ ഇത് തന്നെയാണല്ലേ?" അയാൾ വീണ്ടും ഉറക്കെ ചോദിച്ചു...... ​അപ്പോഴും തലതാഴ്ത്തി നിൽക്കുന്ന അമൃതയെ നോക്കി യുവാവ് തുടർന്നു, "ഈ കുട്ടിയെ ഇത്രയും ആളുകളുടെ മുന്നിൽ നിങ്ങൾ നാണം കെടുത്തിയില്ലേ? അതുകൊണ്ട് പോലീസ് വന്നിട്ട് നമുക്ക് തീരുമാനിക്കാം. ഈ മാല നിങ്ങൾക്ക് തിരികെ തരണോ അതോ അവർ കവർച്ചാമുതലായി കൊണ്ടുപോകുന്നുണ്ടോ എന്ന്."..... ​അപ്പോഴേക്കും ഉമ്മുമ്മ പറഞ്ഞു, "മോനേ, ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയതാണ്. ഈ പ്രശ്നം ഇവിടെ തീർത്തേക്ക്. പോലീസൊന്നും വേണ്ട."....... ​"നിങ്ങൾ കുറച്ചു മുൻപ് ഇങ്ങനെയായിരുന്നില്ലല്ലോ പറഞ്ഞത്. എന്തായാലും പോലീസ് വരട്ടെ," എന്നും പറഞ്ഞ് അയാൾ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു.... ​അമൃത അയാളുടെ അടുത്തുവന്ന് പറഞ്ഞു, "ചേട്ടാ, കോൾ കട്ട് ചെയ്തേക്ക്. പ്ലീസ്, പോലീസിനെ വിളിക്കണ്ട. എനിക്കൊരു പരാതിയുമില്ല. ആർക്കും പറ്റുന്നൊരു അബദ്ധമേ ഉമ്മുമ്മയ്ക്കും ഇത്താത്തയ്ക്കും പറ്റിയുള്ളൂ. ഇതൊക്കെ സാധാരണയല്ലേ ചേട്ടാ? എന്തായാലും അവർക്ക് അവരുടെ മാല കിട്ടിയല്ലോ. പ്രശ്നം തീർന്നു. പിന്നെന്തിനാ പോലീസൊക്കെ?"........ ​അവൾ നന്ദിയോടെ അയാളുടെ മുന്നിൽ കൈകൂപ്പി. എന്നിട്ട്, അഞ്ചു ബെഡ് അപ്പുറത്ത് കിടക്കുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് പോയി. ആ സ്ത്രീ കരയുന്നുണ്ടായിരുന്നു. അവരുടെ മുഖം അമൃത തുടച്ചു കൊടുക്കുന്നത് കണ്ടപ്പോൾ യുവാവ് പുറത്തേക്കിറങ്ങി. ​ഒരു പ്രായമായ മനുഷ്യൻ അയാളുടെ അടുത്തേക്ക് വന്നു....... "മോനേ, ദൈവം അനുഗ്രഹിക്കും. അത്രയ്ക്ക് പാവമാണ് അമൃതക്കുഞ്ഞ്. അവളൊരിക്കലും ഇങ്ങനെയൊരു പണി ചെയ്യില്ലെന്ന് ഈ വാർഡിലുള്ള എല്ലാവർക്കും അറിയാം."..... "എന്നിട്ടെന്താ അമ്മാവാ, ആരും അവളുടെ ഭാഗം പറയാൻ നിൽക്കാതിരുന്നത്? അവർക്കെന്താ അവളോട് ഇത്ര ദേഷ്യം?". അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് അവൻ ചോദിച്ചു........ ​"അവൾക്കുവേണ്ടി ഈ വാർഡിലെ എല്ലാവരും അവരോട് സംസാരിച്ചു മോനേ. അപ്പോൾ ആ സ്ത്രീകൾ, ആര് സംസാരിച്ചാലും അവരെയും ആ കുട്ടിയും ഒന്നിച്ചുനിന്ന് മോഷ്ടിച്ചതാണെന്ന് പറയും..... പിന്നെ മോനോട് പറഞ്ഞത് പോലെ......... എന്ന് പറഞ്ഞു ഒന്ന് നിർത്തി കൊണ്ട് തുടർന്നു..... പിന്നെ അവർക്കിഷ്ടമല്ലാത്തത്, ചിലപ്പോൾ ഇവളുടെ പ്രായത്തിൽ മറ്റൊരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. എപ്പോഴും ഫോണിൽ കളിക്കുന്നത് കാണാം. അവളെയാരും നോക്കാറില്ല. നേഴ്സുമാർ പോലും അമൃതക്കുഞ്ഞിനോട് ഓരോ കാര്യങ്ങൾ ഏൽപിക്കുന്നതിന്റെ അസൂയയായിരിക്കും അവർക്ക്."... ​അമ്മാവൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും യുവാവിന്റെ കണ്ണുകൾ അമൃതയുടെ നേർക്കായിരുന്നു. ആരോക്കെയോ അവളോട് സംസാരിക്കുന്നുണ്ടായിരുന്നു, ആശ്വസിപ്പിക്കുകയാണെന്ന് തോന്നി. പക്ഷേ അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകുന്നു. അതോടൊപ്പം, അവൾ നോക്കുന്ന സ്ത്രീക്ക് എന്തോ കഴിക്കാനും കൊടുക്കുന്നുണ്ട്...... ​യുവാവിന്റെ നോട്ടം കണ്ട അമ്മാവൻ തുടർന്നു...... "അത് ആ കുഞ്ഞിന്റെ അമ്മയാണ്. കുറേ നാളുകളായി വന്നിട്ട്. അവൾ ഈ വാർഡിലുള്ളത് ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്. ഈ വാർഡിലെ എല്ലാ രോഗികളെയും അവൾ നോക്കും. ഭക്ഷണം വാങ്ങി നൽകാനും ബാത്റൂമിൽ പോകാനും അവൾ സഹായിക്കും. ഈ വാർഡിലെ മാലാഖയാണ് അവൾ. ഞങ്ങൾക്ക് മക്കളൊന്നുമില്ല. രാത്രിയായാൽ സ്ത്രീകളുടെ വാർഡിൽ പുരുഷന്മാർക്ക് കയറാൻ അനുവാദമില്ല. എന്റെ ഭാര്യയെ രാത്രി നോക്കുന്നത് ആ കുട്ടിയാണ്." ​അമൃത തൂക്കുപാത്രവുമായി പുറത്തേക്ക് പോകുന്നത് കണ്ട് അമ്മാവനോട് യാത്ര പറഞ്ഞ് അവനും അവളുടെ പിന്നാലെ പോയി...... ​' തന്റെ അനിയത്തി പാറുവിനേക്കാൾ ചെറുതാണെന്ന് തോന്നുന്നു,' അവൻ മനസ്സിലോർത്തു...... ​അവൾ പുറത്തുള്ള വാഷിംഗ് റൂമിന്റെ അടുത്തുള്ള ഒരു സ്ത്രീക്ക് തൂക്കുപാത്രം കൊടുത്തിട്ട് ബാത്റൂമിലേക്ക് കയറുന്നത് കണ്ടു. കുറേ നേരത്തിന് ശേഷം പുറത്തിറങ്ങി. ആ ചേച്ചിയുടെ മുഖത്ത് നോക്കാതെ എന്തോ പറഞ്ഞ് അവൾ കാന്റീനിലേക്ക് പോകുന്നത് കണ്ടു......, അവളുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിട്ടുണ്ടെന് അയാൾക്ക് മനസ്സിലായി...... അതുകൊണ്ടായിരിക്കണം അവൾ പുറത്തുള്ള ബാത്റൂമിൽ പോയത്, അല്ലെങ്കിൽ വാർഡിലെ ബാത്റൂമിൽ പോയാൽ മതിയായിരുന്നല്ലോ. ​അവൻ അടുത്തുള്ള കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങി തിരികെ വരുമ്പോൾ, ചിരിച്ചുകൊണ്ട് ആരോടോ തലകുലുക്കി വരുന്ന അമൃതയെ കണ്ടു. അവൾക്ക് ഒരു ചിരി സമ്മാനിച്ച് മുന്നോട്ട് നടന്ന അയാളെ നോക്കി അവൾ പറഞ്ഞു...., "ചേട്ടാ, ഒന്ന് നിന്നേ...".... അയാൾ തിരിഞ്ഞു നിന്ന് അവളെ നോക്കി..... ​"പാറുവിന്റെ ചേട്ടനല്ലേ?" അവൾ അയളെ നോക്കിക്കൊണ്ട് ചോദിച്ചു.... ​"അതെ. പാറുവിനെ എങ്ങനെ അറിയാം? കൂടെ പഠിച്ചതാണെന്ന് തോന്നുന്നില്ലല്ലോ?"... അവളെ അടിമുടി നോക്കിയവൻ പറഞ്ഞു....... ​"ചേട്ടൻ ഒരു മൂന്ന് വർഷം മുൻപ് ഇവിടെ അഡ്മിറ്റ് ആയിട്ടില്ലേ? അപ്പോൾ കണ്ടതാ. എനിക്ക് നേരത്തെ കണ്ടപ്പോൾ സംശയമുണ്ടായിരുന്നു."....... ​അതുകേട്ടതും അവന്റെ മുഖം മങ്ങി. "ശരി, പിന്നെ കാണാം," എന്ന് പറഞ്ഞ് അവൻ തിരിഞ്ഞു വേഗം നടന്നു.പോയി....... അവന്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ, താൻ എന്തെങ്കിലും തെറ്റ് പറഞ്ഞോ എന്ന് അമൃത വിഷമത്തോടെ ചിന്തിച്ചു....... അവനോട് ക്ഷമ ചോദിക്കാനായി അവൾ പുറകെ പോയെങ്കിലും, അപ്പോഴേക്കും അവൻ നടന്ന് ദൂരെ എത്തിയിരുന്നു. 'ഇനി എപ്പോഴെങ്കിലും കാണുമ്പോൾ ഒരു സോറി ചോദിക്കാം,' എന്ന് മനസ്സിലുറപ്പിച്ച് അമൃത ഒരു മൂളിപ്പാട്ടോടെ എതിരെ വരുന്നവരോട് സംസാരിച്ചും ചിരിച്ചും വാർഡിലേക്ക് നടന്നു....... 🎼🎶🎼 ​പിറ്റേന്ന്, കാന്റീനിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ് ഒരു കലപില ശബ്ദം കേട്ട് അവൻ ശ്രദ്ധിച്ചത്. കയ്യിൽ ഒരു തൂക്കുപാത്രത്തിനു പകരം ഒരു ഫ്ലാസ്കും രണ്ട് പാത്രങ്ങളുമായി അമൃത ആരോടോ സംസാരിച്ചുകൊണ്ട് കൗണ്ടറിൽ കയറുന്നത് കണ്ടു.... ബില്ല് കൊടുത്ത് സാധനങ്ങൾ ഒരു കവറിൽ വെക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് ചായ അടിക്കുന്ന സ്ഥലത്ത് ഫ്ലാസ്കിന്റെ അടപ്പ് തുറന്ന് ചിരിയോടെ കൊടുക്കുമ്പോൾ അവൾ എന്തോ ചോദിക്കുന്നതും അവർ പറയുന്നതും അവൻ കണ്ടു...... ​"ഇങ്ങനെ വരുന്നതിലും നല്ലത് ഈ കാന്റീൻ എടുത്ത് അവിടെ കൊണ്ടുപോയി വെക്കുന്നതല്ലേ, കുഞ്ഞേ?" ചായ അടിക്കുന്ന പ്രായമുള്ള ചേട്ടൻ തമാശയായി ചോദിച്ചു........ അതിന് അവൾ ഉരുളക് ഉപ്പേരി പോലെ ചിരിയോടെ മറുപടി പറഞ്ഞു, "നിങ്ങൾക്കൊക്കെ അതൊരു ബുദ്ധിമുട്ടാകില്ലേ ചേട്ടാ? ഇതാകുമ്പോൾ ഞാൻ മാത്രം ബുദ്ധിമുട്ടിയാൽ പോരേ?",... ​അതും പറഞ്ഞ് അവൾ സാധനങ്ങളുമായി നടന്നു നീങ്ങുന്നത് അവൻ കണ്ടു. ​അവനും അവിടെനിന്ന് ഇറങ്ങി. ​അടുത്തുള്ള കടയിൽ നിന്ന് ബക്കറ്റും മറ്റ് സാധനങ്ങളും വാങ്ങുമ്പോൾ അവൾ ചാടിത്തുള്ളി അവിടെയും എത്തി........ ​"ചേട്ടാ, ഒരു സോപ്പും പേസ്റ്റും വേണം." കത്തു നിൽക്കതെയവൾ ഉറക്കെ പറഞ്ഞു....... "പുതിയ രോഗി വന്നോ, അമൃതേ?" കടക്കാരൻ ചിരിയോടെയാവളോട് ചോദിച്ചു....... "ആ, വന്നു." ​അപ്പോഴാണ് അവൾ അവനെ ശ്രദ്ധിച്ചത്.... "ഹായ്,...ചേട്ടനോ! അപ്പോൾ ഇവിടെത്തന്നെയാണോ? ആരാ ചേട്ടാ അഡ്മിറ്റ്? ഞാൻ ഇന്നലെ കണ്ടപ്പോൾ ആരെങ്കിലും കാണാൻ വന്നതാണെന്ന് വിചാരിച്ചു."..... ​അവളുടെ പെട്ടന്നുള്ള സംസാരം കണ്ട് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അവനെ കടക്കാരൻ ഒന്ന് നോക്കി...... എന്നിട്ട് കളിയാക്കി കൊണ്ടവളോട് പറഞ്ഞു,...... "എന്റെ മോളേ, ഒന്നു ശ്വാസം വിട്. ചോദിക്ക്! അയാൾ പേടിച്ചുപോയിട്ടുണ്ടാവും." അതുകേട്ട് ചിരിയോടെ അമൃത അവനെ നോക്കി. അവളുടെ നോട്ടത്തിൽ ആ ചോദ്യം ആവർത്തിക്കുന്നത് അവൻ കണ്ടു........ ​"ഒരു ഫ്രണ്ടിനാണ് ആക്സിഡന്റ്. ഫ്രണ്ട് മാത്രമല്ല, അയൽവാസി കൂടിയാണ്," എന്നും പറഞ്ഞ് പൈസ കൊടുത്ത് അവൻ പുറത്തേക്കിറങ്ങി. അവളും പിന്നാലെ ഇറങ്ങി...... ​"അമ്മയ്ക്ക് എന്താ അസുഖം?"അവൻ ചോദിച്ചു...... "ഷുഗറാണ്. അതിന്റെ കൂടെ വേറെ ചില പ്രശ്നങ്ങളുമുണ്ട്. എല്ലാ മാസവും ഒരാഴ്ച ഇവിടെയായിരിക്കും."..... വിഷമം മറിച്ചു ​ചിരിച്ചുകൊണ്ടുള്ള അവളുടെ മറുപടിയിൽ അവനവളെയൊന്ന് നോക്കി..... . ​"ആഹ്, പിന്നെ മറന്നു. അമ്മയോട് പാറുചേച്ചിയുടെ ചേട്ടനാണ് നിങ്ങളെന്ന് പറഞ്ഞപ്പോൾ, ഒന്ന് സംസാരിക്കാനും വീട്ടുകാരെ അന്വേഷിക്കാനും പറ്റിയില്ലല്ലോ എന്ന് പറഞ്ഞ് ഇന്നലെ വിഷമിച്ചു. സമയം കിട്ടിയാൽ ഒന്ന് ആ വഴി വരണേ. ഞങ്ങൾ നാളെ ഡിസ്ചാർജ് ആകും," എന്നും പറഞ്ഞ് അവൾ വാർഡിലേക്ക് നടന്നു. ​അന്ന് വൈകുന്നേരം ആ യുവാവ് അമൃതയുടെ വാർഡിൽ അമ്മയെ കാണാൻ വന്നു..... ​അവനെ കണ്ടതും ആ അമ്മ കൈകൂപ്പി കണ്ണുകൾ നിറച്ചു. "മോനേ, ഇന്നലെ ദൈവമായിട്ട് ഇവിടെ എത്തിച്ചതാണ്. അല്ലെങ്കിൽ പിന്നീട് എത്രയെല്ലാം മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുമായിരുന്നില്ല."...... "അതൊക്കെ കഴിഞ്ഞില്ലേ ചേച്ചി. ഇനിയും അതോർത്ത് വിഷമിക്കണ്ട.".... അവനാവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു...... ​"മോനേ, അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും എല്ലാം സുഖമാണോ?" അമ്മ വീണ്ടും ചോദിച്ചു....... "അവരെയൊക്കെ ചേച്ചിക്ക് അറിയാമോ?" അവൻ ആകാംഷയോടെ ചോദിച്ചു........ "അന്ന് ഇവളുടെ അച്ഛന് വയ്യാതെ ഇവിടെ കൊണ്ടുവന്നപ്പോൾ അവരായിരുന്നു എനിക്ക് സഹായത്തിനുണ്ടായിരുന്നത്. അന്ന് ഇവൾ പ്ലസ് ടു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ."..... ആ അമ്മ അച്ഛനെയോർത്തു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു...... ​"മ്മ്... എന്നാൽ ശരി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണേ. ഞാൻ അപ്പുറത്തുണ്ട്," എന്നും പറഞ്ഞ് അവിടെനിന്നെഴുനേറ്റു...... പഴയ കാര്യങ്ങൾ അമ്മ പറഞ്ഞതുകൊണ്ടാണ് അയാൾ വേഗം പോകാനിറങ്ങിയതെന്ന് അമൃതക്ക് തോന്നി...... ​"മോനേ, ഒരു മിനിറ്റ്. എന്തായിരുന്നു മോന്റെ പേര്? ഞാൻ മറന്നുപോയി."..... അമ്മ വിളിച്ചു നിർത്തിച്ചു കൊണ്ട് പറഞ്ഞു... "വിജയ് വിശ്വനാഥ്. വിച്ചു എന്ന് വിളിച്ചോളൂ ചേച്ചി," എന്നും പറഞ്ഞ് മറുപടിക്ക് നിൽക്കാതെ അയാൾ പുറത്തേക്കിറങ്ങിപ്പോയി....... ​ദിവസങ്ങൾ കടന്നുപോയി. പിന്നീട്, ചില മാസങ്ങൾക്ക് ശേഷം ഒരു ദിവസം രാവിലെ അമൃതയുടെ വീട്ടിൽ....... ​"അമ്മേ, ഞാൻ അമ്പലത്തിൽ പോയിട്ട് വരവേ..." എന്ന് പറഞ്ഞു കൊണ്ട് അമൃത പുറത്തേക്കിറങ്ങി....... "വേഗം വരണേ മോളെ."അമ്മ വേഗം മുറ്റത്തേക് വന്നു കൊണ്ട് പറഞ്ഞു.... "മ്മ്..." ആ മൂളൽ കേട്ടപ്പോൾ, അവൾ വരാൻ താമസിക്കുമെന്ന് ആ അമ്മക്ക് മനസ്സിലായി....... ​അവൾ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് നടന്നു. ഭക്തിസാന്ദ്രമായ ഗാനങ്ങൾ കാതുകളിൽ എത്തിയപ്പോൾ തന്നെ മനസ്സിന് ആശ്വാസം വരുന്നതായി അമൃതക്ക് തോന്നി...... ​തിരുനടയിൽ കൈകൾ കൂപ്പി കണ്ണുകളടച്ച് എത്രനേരം തൊഴുതുനിന്നു എന്ന് അവൾക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. ക്ഷേത്രം വലംവെച്ച്, കുറിയും വാങ്ങി നെറ്റിയിൽ ചാർത്തി. പുറത്തേക്ക് പോകാതെ, ക്ഷേത്രത്തിന്റെ വടക്കേയറ്റത്തുള്ള കുളം ലക്ഷ്യമാക്കി നടന്നവാൾ........ അവിടെ കുളത്തിലെ മീനുകൾക്ക് കയ്യിലുള്ള പൊരിയിട്ടുകൊടുത്ത് അവൾ പടിക്കെട്ടിലിരുന്നു...... ​കുറച്ചു സമയത്തിനു ശേഷം... "ഹലോ... കുറെ നേരമായല്ലോ ഇവിടെ. വീട്ടിലേക്ക് ഒന്നും പോകുന്നില്ലേ?"...... ​പെട്ടെന്നുള്ള ആൺശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞുനോക്കി എഴുന്നേറ്റ അമൃത കാണുന്നത് ചിരിച്ചുകൊണ്ട് പടികൾ ഇറങ്ങിവരുന്ന വിച്ചുവിനെയാണ്..... അവൾ വേഗം മുഖം തിരിച്ച് കണ്ണുകൾ തുടച്ചു. പിന്നെ വിച്ചുവിനെ നോക്കി ചിരിച്ചു...... ​"ഞാൻ ഇവിടെ വന്നാൽ കുറച്ചുനേരം ഇവിടെ ഇരുന്ന് പോകാറാണ് പതിവ്. അച്ഛൻ കുട്ടിക്കാലത്ത് ശീലിപ്പിച്ചതാണ്." അച്ഛനെക്കുറിച്ച് പറയുമ്പോൾ അവളുടെ ശബ്ദം ഇടറുന്നത് അവൻ ശ്രദ്ധിച്ചു....... ​"ഇരിക്കൂ, എന്നാ കുറച്ചു കഴിഞ്ഞ് പോകാം, അല്ലേ?" അവൻ പടിക്കെട്ടിലിരുന്നു കൊണ്ട് പറഞ്ഞു...... അമൃത ചിരിച്ചുകൊണ്ട് കയ്യിലുള്ള പൊരി അവന് നീട്ടി..... ​"ചേട്ടന്റെ വീട് ഇവിടെ നിന്ന് കുറെ അകലെയല്ലേ? ഇവിടെ എന്താ?" കുറച്ചു നിമിഷതെ മൗനത്തിനു ശേഷം അമൃത ചോദിച്ചു.......... ​"ഇന്ന് എന്റെ പിറന്നാളാണ്. ശിവക്ഷേത്രത്തിൽ വരണമെങ്കിൽ ഇവിടെ വരണ്ടേ? അതാണ് ഈ അമ്പലത്തിൽ വന്നത്."...... വിച്ചു ചെറുചിരിയോടെ പറഞ്ഞു......... "ഹാപ്പി ബർത്ത്ഡേ ടു യൂ ചേട്ടാ. ചിലവ് വേണം കേട്ടോ!" അമൃത വിഷ് ചെയ്തു കൊണ്ട് പറഞ്ഞു....... "താങ്ക്യൂ. നമുക്ക് ചിലവിനെപ്പറ്റി ആലോചിക്കാം." ചിരിയോടെ വിച്ചു മറുപടി പറഞ്ഞു,......... ​പിന്നെയും എന്തൊക്കെയോ സംസാരിച്ചിരുന്നവർ. അമൃതയുടെ സ്കൂൾ ഫ്രണ്ട്സ്, അങ്ങനെ പലതും...... ​"വിച്ചുചേട്ടാ, ചേട്ടന്റെ ജോലി എന്താ?" "ഞാൻ ഒരു കമ്പനിയിലാണ്. ഡൊർമാറ്റിക് ഡിസൈനറാണ്." ​ഒന്നും മനസ്സിലായില്ലെങ്കിലും അമൃത തലയാട്ടി ചിരിച്ചു........ "വിച്ചുചേട്ടാ, ഞാൻ ഒരു കാര്യം ചോദിച്ചാൽ തെറ്റാകുമോ?"..... അമൃത മുഖവുരയോടെ ചോദിച്ചു കൊണ്ടവനെ നോക്കി........ "അത് ചോദ്യം കേട്ടാൽ അല്ലേ അറിയൂ." ചെറിയൊരു ഗൗരവത്തോടെയാവാൻ മറുപടി പറഞ്ഞു...... "അത്... ചേട്ടനെ തേപ്പ് കിട്ടിയ വിഷമത്തിലല്ലേ അന്ന് എന്തോ അസുഖം വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്?"... ഉള്ളിലുള്ള ചെറിയൊരു പേടിയോടെയാവൾ പതിയെ ചോദിച്ചു....... ​വിച്ചു ഒരു വേദന നിറഞ്ഞ ചിരിയോടെ അമൃതയെ നോക്കി. ചോദിച്ചു "ആരു പറഞ്ഞു തേപ്പാണെന്ന്?"...... "അത്, ഒരു പെണ്ണിന്റെ കാര്യമെല്ലാം അന്ന് ചേട്ടന്റെ അമ്മയും പാറുചേച്ചിയും പരസ്പരം പറയുന്നത് കേട്ടു." അവൾ നിഷ്കളങ്കതയോടെ പറഞ്ഞു...... ​"അമൃതാ, ഒരിക്കലും അവളെക്കുറിച്ച് അങ്ങനെ പറയരുത്. ഞങ്ങളുടെ പിരിയലിനെ തേപ്പായി കാണാൻ എനിക്ക് കഴിയില്ല."വിച്ചു വിഷമത്തോടെ അവളെ നോക്കി പറഞ്ഞു........ "പിന്നെ എങ്ങനെ നിങ്ങൾ അകന്നു ചേട്ടാ? ആ ചേച്ചി ഇപ്പോ എവിടെയാ? ഈ നാട്ടുകാരിയാണോ? ആ ചേച്ചിയുടെ കല്യാണം കഴിഞ്ഞോ? മക്കളായോ?"..... അവന്റെ വിഷമം മനസിലാക്കി വേദനയോടെയാവൾ ചോദിച്ചു..... ​"അമൃതാ, നീ ചോദിക്കുന്നതിന് ഒന്നിനും ഒരു ഉത്തരം തരാൻ എനിക്ക് കഴിയില്ല. കാരണം, എനിക്ക് അറിയില്ല അവൾ എവിടെയാണ് ഉള്ളതെന്ന്."....... വച്ചു നിസ്സഹായതയോടെ പറഞ്ഞു...... "ചേട്ടൻ ആ ചേച്ചിയെ എവിടെ വെച്ചാണ് ആദ്യമായി കണ്ടത്?"... അവന്റെ ജീവിതം അറിയാനുള്ള ആകാംഷയിൽ അമൃത ചോദിച്ചു....... "നിനക്ക് ആ കഥ അറിയാൻ വേണ്ടിയാണോ ഇങ്ങനെ ചോദിക്കുന്നത്?".... അവളെ മനസിലായത് പോലെയാവാൻ ചോദിച്ചു........ "ചേട്ടന് വിഷമമാകില്ലെങ്കിൽ ഒന്ന് പറയാമോ?".... അമൃത ചോദിച്ചു...... ​അവളെ ഒന്ന് നോക്കിയിട്ട് വിച്ചു കുളത്തിലെ മീനുകൾക്ക് പൊരിയിട്ടു. മീനുകൾ അത് വിഴുങ്ങുന്നത് നോക്കി അവൻ ഇരുന്നു. അവന്റെ കഥ കേൾക്കാൻ ആകാംഷയോടെ അമൃത അവന്റെ മുഖത്തുതന്നെ നോക്കിയിരുന്നു....... കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ചേട്ടന്റെ കല്യാണത്തിന് ഞാനും കൂട്ടുകാരൻ രാഹുലും എന്റെ ബൈക്കിൽ ഒന്നിച്ചാണ് പോയത്..... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവന് ഫോൺ വന്നു. "ആ വരാം, നീ അവിടെ തന്നെ നിൽക്ക്. ഒരു അര മണിക്കൂറിനുള്ളിൽ അവിടെയെത്തും," എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു.... ​(വിച്ചു പറയുന്ന കഥ ഒരു ടി.വി. സ്ക്രീനിൽ എന്നതുപോലെ അമൃതയുടെ മുന്നിൽ തെളിഞ്ഞുവന്നു.)... ​"ടാ വിച്ചു, നിനക്ക് ഇനി എന്താ പരിപാടിയുള്ളത്?"രാഹുൽ ചോദിച്ചു.. "എന്താടാ രാഹുലേ കാര്യം? ഇന്ന് ഒരു ദിവസത്തെ ലീവാണ്. പാറുവിനെയും കൂട്ടി ഒന്ന് പുറത്തുപോകണം." "എടാ വിച്ചു, അത് വൈകുന്നേരം അല്ലേ? അപ്പോഴേക്കും തിരിച്ചു വരാം. ഞാൻ ബൈക്കെടുത്തിട്ടില്ല. അവൾ അവിടെ കാത്തിരിക്കുവാ (രാഹുലിന്റെ കാമുകി). നീ ഒന്ന് വേഗം കഴിച്ചു വാ." രാഹുൽ തിടുക്കത്തോടെ പറഞ്ഞു...... ​ബൈക്കിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു, "ടാ, സ്ഥലം നീ പറഞ്ഞില്ലല്ലോ. എവിടേക്കാണ്?".... "നമ്മുടെ കോഴിക്കോട് ബീച്ചിലേക്ക് തന്നെ. വേറെ എവിടേക്കാണ്?" രാഹുൽ ചിരിയോടെ പറഞ്ഞു... ​ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി ദേഷ്യാത്തോടെ രാഹുലിനോട് പറഞ്ഞു , "ടാ, നിനക്ക് ഭ്രാന്തുണ്ടോ? ഈ പൊരിയുന്ന വെയിലത്ത് അവിടെ പോകാൻ? നീ ഒരു കാര്യം ചെയ്യ്, ഈ ബൈക്കെടുത്ത് പോയിക്കോ. നാളെ എനിക്ക് തന്നാൽ മതി. ഞാൻ വീട്ടിലേക്ക് ബസ്സിൽ പോവാ.".... ​"അപ്പോൾ അത്രയ്ക്കുള്ള ബന്ധമേ നമ്മൾ തമ്മിലുള്ളൂ, അല്ലേ? ശരിയായിക്കോട്ടെ. നീ നിന്റെ ബൈക്കെടുത്ത് പോയിക്കോ. ഞാൻ ബസ്സിൽ പോയിക്കോളാം." രാഹുൽ സെന്റിമെന്റൽ ഡയലോഗുകൾ തുടങ്ങി... ​"കോപ്പ്, മറ്റേടത്തെ സെന്റിയും കൊണ്ട് വന്നിരിക്കുന്നു. കയറടാ പട്ടീ വണ്ടിയിലേക്ക്," ഞാൻ ദേഷ്യത്തിൽ പറഞ്ഞു..... ​രാഹുൽ ചിരിച്ചുകൊണ്ട് കയറി. "കൂടുതൽ ഇളിക്കണ്ട. ആകെയുണ്ടായിരുന്ന ഒരു ലീവ് അങ്ങനെ കുളമായെന്ന് പറഞ്ഞാൽ മതിയല്ലോ." ഞാൻ ആന്മാഗതയോടെപറഞ്ഞു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..... "ടാ, എല്ലാ ആഴ്ചയും ഉറങ്ങുകയും വീട്ടിൽ പെങ്ങളുടെ ഒപ്പവും അല്ലേ? ഈ ഒരാഴ്ച ഇങ്ങനെ എനിക്ക് വേണ്ടി ചിലവാക്കെടാ."രാഹുൽ ദയനീയമായി പറഞ്ഞു.... "ആ, നിനക്കെന്താ? നിന്റെ ആളുവരും, കൊക്കുരുമ്മി ഇരിക്കാം. ഞാൻ അവിടെ പോസ്റ്റാവും.".... ബൈക്ക് ഓടിച്ചു കൊണ്ട് അമർഷത്തോടെ ഞാൻ പറഞ്ഞു...... "ടാ, ഒരു അര മണിക്കൂർ നീ ബീച്ചിലുള്ള ഏതെങ്കിലും പെൺപിള്ളേരെ വായിനോക്കി ഇരിക്കൂ. പ്ലീസ്."..... അവൻ അപേക്ഷ പോലെ എന്നോട് പറഞ്ഞു... ​"പിന്നെ, ഈ പൊരിയുന്ന വെയിലത്ത് അവിടെ പെൺപിള്ളേരെ ഉണക്കാൻ ഇട്ടിരിക്കുവല്ലേ? എന്റെ വായിൽ നിന്ന് കേൾക്കണ്ട നീ," എന്ന് ദേഷ്യത്തിൽ പറഞ്ഞു നിർത്തുമ്പോഴേക്കും ഞങ്ങൾ ബീച്ചിലെത്തിയിരുന്നു....... ​"ഹാവൂ, സമാധാനമായി എത്തി," എന്നും പറഞ്ഞ് രാഹുൽ ഇളിയോടെബൈക്കിൽ നിന്നിറങ്ങി....... "ടാ രാഹുലേ, എന്നെ കുറെ നേരം പോസ്റ്റാക്കരുത്. വേഗം തിരിച്ചുപോകണം." അവന്റെ കാമുകിക്ക് അടുത്ത് നടക്കുമ്പോഴും ഞാൻ ഓർമിപ്പിച്ചു... "ഓ, ശരി. ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ." വിളിച്ച് അവളിരിക്കുന്ന സ്ഥലവും പറഞ്ഞ ശേഷം അവൻ പറഞ്ഞു.... , "നീ പോയി വാ. ഞാൻ ഇവിടെ ഇരിക്കാം," എന്ന് പറഞ്ഞ് അവിടെയുള്ള ഒരു സിമന്റ് ബെഞ്ചിൽ ഞാനിരുന്നു....... ​"അത് വേണ്ട. നീയും വാ. അവളെ ഒന്ന് പരിചയപ്പെട്ടാലോ," എന്നും പറഞ്ഞ് രാഹുൽ എന്റെ കൈ വേലിച്ചു കൊണ്ട് മുമ്പോട് നടന്നു...... ​ബീച്ചിനകത്തെ പാർക്കിൽ ഒരോ മരത്തിന്റെ തണലിലും ഓരോ ജോഡി പ്രണയിതാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നിന്ന് മാറി ഒരു ഇരിപ്പിടത്തിൽ രണ്ട് പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു....... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/53107/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
മനു മാമൻ ആണോ എന്റെ അച്ഛൻ!!? ആ ചോദ്യം മനുവിന്റെ ഉള്ളിൽ ഒരു സ്ഫോടനം തന്നെ സൃഷ്ടിച്ചു.. അവന്റെ ഉള്ളിൽ സ്നേഹത്തോടെ തന്നെ നോക്കുന്ന പെണ്ണിനെ ഓർമ വന്നു.തന്റെ ഭൂമിയെ.. ഒരു വർഷം പോലും തികച്ചില്ലാതിരുന്ന തങ്ങളുടെ പ്രണയകാലം.. പക്ഷേ ഒരായുഷ്കാലം മുഴുവനും വേണ്ട പ്രണയം തന്ന തന്റെ പ്രാണനെ അവൻ ഓർത്തു പോയി.. മനുവിന് തന്റെ ഹൃദയം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി..അവൻ തന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞി പെണ്ണിനെ നോക്കി.. തന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കുന്നവളെ.. മനു അവളെ തന്നോട് ചേർത്പിടിച്ചു.. ഒരായിരം ചോദ്യം അവന്റെ ഉള്ളിൽ ഉയർന്നു വന്നു. അവൻ ചുറ്റും നോക്കി.. പക്ഷേ മനുവിന് ആരെയും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.. ഭൂമി.. ഉള്ളിൽ ആ പേര് മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളു..അവനു പരിസരബോധം നഷ്ടപ്പെട്ടു.. അവനാ കുഞ്ഞിനേയും കൊണ്ട് ആ നടുറോട്ടിലായി ഇരുന്നു പോയി.. കണ്ണുകളാകെ ഇരുട്ട് കയറുന്നത് പോലെ.. ചുറ്റും നിന്നവർ ഓടി അവൻ അടുത്തേക്ക് വരുന്നതോ തന്റെ പേര് വിളിക്കുന്നതോ ഒന്നും മനു കേട്ടില്ല.. അവൻ മറ്റൊരു ലോകത്തിൽ ആയിരുന്നു. ഭൂമിയിലേക്ക് എത്തിയ മറ്റൊരു ലോകത്ത്..... 💖💖💖💖💖💖💖💖💖💖 മനൂ ... മോനേ എഴുന്നേറ്റേ... തലവഴിയെ പുതപ്പ് മൂടി കിടക്കുന്ന അഭിമന്യുവിന്റെ തലയിലായി തലോടിക്കൊണ്ട് ലക്ഷ്മി വിളിച്ചു.. മനു കണ്ണ് തുറകാതെ തന്നെ തിരിഞ്ഞു കിടന്നു.. വീണ്ടു ലക്ഷ്മി വിളിച്ചതും അഭിമന്യു തലവഴിയേ മൂടിയിരുന്ന പുതപ്പിനടിയിൽ നിന്ന് അവന്റെ കൈമാത്രം പുറത്തെടുത്തു അമ്മയുടെ കൈ പിടിച്ച് തന്റെ കവിളിനടിയിലായി വച്ചുകൊണ്ട് കിടന്നു.അത് കണ്ട് ലക്ഷ്മിയിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.. മനൂട്ടാ ... ഇന്നും പഠിക്കാൻ പോണില്ലേ.. ലക്ഷ്മിയുടെ സ്വരത്തിൽ സ്നേഹം നിറഞ്ഞു നിന്നു.. എനിക്ക് വയ്യ അമ്മ.. ഞാൻ നാളെ പോയാൽ പോരേ... അവൻ മടിയോടെ കണ്ണ് തുറക്കാതെ തന്നെ ചോദിച്ചു. ഇന്നലെയും പോയില്ലല്ലോ.. അച്ഛൻ വഴക്ക് പറയുമെ..?? ഇന്നലെ എനിക്ക് ഒട്ടും വയ്യായിരുന്നു. തലവേദന ആയിട്ട് ഉറക്കം വന്നതേയില്ല.. അതാ... അവൻ ഒറ്റകണ്ണ് തുറന്നു അമ്മയെ നോക്കി പറഞ്ഞു.വേഗം തന്നെ കണ്ണടച്ചു. ഈശ്വരാ... എന്നിട്ട് ഇപോൾ എങ്ങനെയുണ്ട് .. വേദനയുണ്ടോ? വന്നേ നമുക്ക് ആശുപത്രിയിൽ പോകാം.. മോൻ ഈ ചായ കുടിചിട്ട് കിടന്നേ..അമ്മ ഇപ്പോൾ വരാം.. അതും പറഞ്ഞു ലക്ഷ്മി വെപ്രാളത്തോടെ പുറത്തേക് പോയി..മനു ഒന്ന് തല പൊക്കി അമ്മ പോയവഴിയേ നോക്കി വീണ്ടും അങ്ങനെ തന്നെ കിടന്നു ഉറങ്ങാൻ തുടങ്ങി. ഇത് ഡോക്ടർ അരവിന്ദിന്റെയും ലക്ഷ്മിയുടെയും ഇളയ മകൻ അഭിമന്യു ..മൂത്തമകൾ വിവാഹം കഴിഞ്ഞു ദുബൈയിൽ സെറ്റൽഡ് ആണ്.. വിവാഹം കഴിഞ്ഞു പത്തു വർഷം ആയിട്ടും അവർക്ക് കുഞ്ഞുങ്ങൾ ഇല്ല.. രണ്ടാമത്തെ മകൻ എഞ്ചിനീയർ ആയ അഭിജിത്.. സ്വന്തമായി ആർക്കിട്ടേക്റ്റർ സ്ഥാപനം നടത്തുന്നു. രവിയേട്ടാ . ... ലക്ഷ്മി ഉറക്കെ വിളിച്ചു കൊണ്ട് റൂമിലേക്കു കയറിയതും ബാത്‌റൂമിൽ നിന്ന് തലയും തൂവർത്തി കൊണ്ട് അരവിന്ദ് എന്ന ലക്ഷ്മിയുടെ ഭർത്താവ് പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. എന്താ ലച്ചു എന്തിനാ നീ ഇങ്ങനെ വിളിച്ചു കൂവുന്നത്. അത് മനൂന് ഇന്നലെ വയ്യായിരുന്നെന്ന്.. നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. എനിക്കാകെ പേടിയാകുന്നു.. അവർ പറയുന്നതിനോടൊപ്പം തന്നെ സാരിയും ഉടുപുമെല്ലാം വെപ്രാളത്തോടെ ഷെൽഫിൽ നിന്ന് വലിച്ചെടുക്കുന്നുണ്ടായിരുന്നു.. തലവേദനയോ...അത് സാരമില്ല..കുറച്ചു കഴിയുമ്പോൾ മാറിക്കോളും...നീ ഇങ്ങനെ വെപ്രാളപെടാതെ ഇങ്ങനെ ആണോ മോനു വയ്യെന്ന് പറഞ്ഞപ്പോൾ പറയുന്നത്..എനിക്ക് കേട്ടപ്പോൾ മുതൽ വെപ്രാളം ആണ്. ലക്ഷ്മി ദേഷ്യത്തോടെ ഭർത്താവിനെ നോക്കി ചോദിച്ചു.. അവരുടെ കരഞ്ഞു വീർത്ത മുഖം കണ്ടതും രവി ഒരുനിമിഷം അവളെ തന്നെ നോക്കി നിന്നു. ലക്ഷ്മിക് മൂന്ന് മക്കളിൽ ഇളയവനായ അഭിമന്യുവിനോട്‌ പ്രേത്യേകിച് ഒരിഷ്ടകൂടുതൽഉണ്ടെന്ന് അയാൾക് അറിയാം. അവരുടെ അടുത്തേക് വന്നു അശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു എന്താ.. ലച്ചു ഇത്..?? അവനൊന്നും ഇല്ല.. ഞാൻ ഒന്ന് നോക്കട്ടെ.. ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഡോക്ടർ അല്ലേ..നീ ഇങ്ങനെ വിഷമിക്കാതെ.. ലക്ഷ്മി പെട്ടെന്ന് അരവിന്ദിന്റെ നെഞ്ചിലേക് ചാരി.. എനിക്ക് മനുന്റെ കാര്യത്തിൽ പേടിയാ രവിട്ടാ.. അവനെ നമുക്ക് കിട്ടുമെന്ന് കരുതിയതല്ലല്ലോ.. ഏഴാം മാസത്തിൽ പ്രെസവിച്ചതല്ലേ.പിന്നേ ഒന്നര മാസം ഇൻക്യുബേറ്ററിൽ.. അതും കഴിഞ്ഞുആണ് അവനെ എന്റെ കൈയിൽ കിട്ടിയത്.. അത്രയും ദിവസം ഞാൻ അനുഭവിച്ച വേദന.. എത്ര വർഷങ്ങൾ കഴിഞ്ഞാലും അവനു വയ്യ കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഇതാണ്. ലക്ഷ്മിയുടെ വിഷമത്തോടെ ഉള്ള വാക്കുകൾ കേട്ടതും രവി അവരെ ചേർത്ത് പിടിച്ചു തോളിൽ തട്ടി കൊടുത്തു.. ..പിന്നേ എന്നും മനൂന് അസുഖങ്ങൾ ആയിരുന്നു. എത്ര ദിവസം ആണ് അവനെയും കൊണ്ട് ഹോസ്പിറ്റലിൽ കിടന്നിട്ടുള്ളത്..കാറ്റടിച്ചാൽ... തണുപ്പാടിച്ചാൽ... അങ്ങനെ എന്നും അസുഖങ്ങലായിരുന്നു.. എന്റെ നെഞ്ചിലെ ചൂടിൽ എന്നിൽ നിന്നകറ്റാതെ ഞാൻ നോക്കി വളർത്തിയവന് ഒരു മുള്ളു കൊണ്ടാൽ ഞാൻ സഹിക്കില്ല.. പറയുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഹാ.. പോട്ടെ.. എനിക്കറിയാലോ.. നമ്മുടെ ചെല്ലകുട്ടി അല്ലേ അവൻ.. നമ്മൾ അവനെ അങ്ങനെ അല്ലേ നോക്കുന്നത്.. ഞാൻ അവനെ ഒന്ന് നോക്കട്ടെ.. നീ ഇങ്ങനെ വിഷമിക്കാതെ ഒന്നുമില്ലെങ്കിലും അവന് ഇപ്പോൾ പത്തിരുപത് വയസ്സായില്ലേ.. അതും പൂർണ ആരോഗ്യവാൻ.. ഇനിയും നീ അവനെ കുറിച്ച് ഓർത്തു ഇങ്ങനെ വിഷമിക്കല്ലേ.. ഇന്നലെ ഫ്രണ്ട്സിനോടൊപ്പം പോകാൻ സമ്മതിക്കാത്തത് കൊണ്ട് കെറുവിച്ചു കിടന്നതല്ലേ.. ഉറങ്ങികാണില്ല.. അതിന്റ തലവേദന ആകും..ഞാൻ ഒന്ന് നോക്കട്ടെ... അതും പറഞ്ഞു അരവിന്ദ് മനൂന്റെ റൂമിൽ ചെല്ലുമ്പോൾ അവൻ നല്ല ഉറക്കം.. അയാൾ അഭിമന്യുനെ സ്നേഹത്തോടെ നോക്കി കട്ടിലിനരികിലായി ഇരുന്നു കൊണ്ട് മനുവിന്റെ തലയിൽ ആയി തലോടി... അവനെ കാണെ അയാളുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിടർന്നു.. മൂത്ത മകൾ അർപ്പിതയ്ക്കും രണ്ടാമത്തെ മകൻ അഭിജിത്തിനും ശേഷം കാത്തു കാത്തിരുന്ന് കിട്ടിയ മകനാണ് അഭിമന്യു .. ഡോക്ടർ അരവിന്തിന്റെയും ലക്ഷ്മിയുടെയും ഇളയ മകൻ.മൂത്തമകളുംമനുവും തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.. അർപ്പിതയ്ക്കും മനു സ്വന്തം മകനെ പോലെയാണ്. .. ലച്ചു അവരുടെ അച്ഛനും അമ്മയ്ക്കും ഏക മകളായിരുന്നു.. സഹോദരങ്ങൾ ഇല്ലാതെ വളർന്നതുകൊണ്ട് തന്നെ അവൾക് അഞ്ച് മക്കൾ എങ്കിലും വേണമെന്ന് വാശിയായിരുന്നു. വീട് നിറയെ മക്കൾ വേണം.. അവരുടെ കലപിലയും കുസൃതിയുമൊക്കെ കാണാൻ നല്ല രസമായിരിക്കും എന്ന് അവൾ എപ്പോഴും പറയും.. അപ്പോഴെല്ലാം വീട്ടിൽ ഒറ്റയ്ക്കും പാവക്കുട്ടികളോടും മാത്രം കളിച്ചു കൊണ്ടിരുന്ന ബാല്യത്തെ കുറിച്ച് വിഷമത്തോടെ പറഞ്ഞ ലക്ഷ്മിയെ രവിക്കു ഓർമ വന്നു.. മൂത്തമോളെ ഗർഭിണി ആയിരുന്നപ്പോൾ തനിക് ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നുവെങ്കിൽ എന്ന് പറഞ്ഞൂ ആളുകൾ പറയുന്ന മുഴുവൻ വിഡ്ഢിത്തരവും അവൾ ചെയ്യുമായിരുന്നു ഇരട്ടപ്പഴം കഴിക്കുകയും കട്ടച്ചോറ് തിന്നുകയുമൊക്കെ ചെയ്യുന്നത് കണ്ടു അവളെ താൻ എത്രയോ തവണ വഴക്ക് പറഞ്ഞിരിക്കുന്നു... മോൾ പ്രസവിച്ച് രണ്ട് വയസ്സായപ്പോൾ മുതൽ അടുത്തകുഞ്ഞിനെ വേണമെന്ന് അവൾ പറയുമായിരുന്നു.. ഒരു ഡോക്ടർ ആയ ഞാൻ എങ്ങനെ അത് സമ്മതിക്കും.. പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞു രണ്ടാമത് ഗർഭിണിയായപ്പോഴും അത് തന്നെ ആയിരുന്നു. ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നുവെങ്കിൽ എന്നും പറഞ്ഞ് നേർച്ചയും...വഴിപാടും.. മോനേ കൈയിൽ കിട്ടിയപ്പോൾ ആൾക് ഹാപ്പിയാണെങ്കിലും ഇരട്ട അല്ലാത്തതിൽ വിഷമമായിരുന്നു. രണ്ട് മക്കളും അത്യാവശ്യം നല്ല കുരുത്തക്കേട് ആയിരുന്നു.. അതുകൊണ്ടുതന്നെ അടുത്ത കുഞ്ഞു ഉടനെ ഉണ്ടാകില്ലെന്ന് താൻ വാശിപിടിച്ചു.. എങ്കിലും മോനു മൂന്ന് വയസ് കഴിഞ്ഞപ്പോൾ മുതൽ അവൾ വീണ്ടും നിർബന്തികാൻ തുടങ്ങി. ഞാനും അയഞ്ഞു.. കാരണം രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായിട്ടും അടുത്ത കുഞ്ഞിന്നായി ലക്ഷ്മി അത്രയും ആഗ്രെഹിക്കുന്നിനുണ്ടായിരുന്നു..പിനീട് നോർമലായി നോക്കിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ആയില്ല. അവളുടെ നിർബന്ധപ്രേകാരം ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ചെയ്തു. അപ്പോഴാണ് അറിയുന്നത് അവളുടെ ഗർഭപാത്രത്തിൽ മുഴകൾ വളരുന്നുണ്ടെന്ന്.. അതറിഞ്ഞവൾ ആകെ തളർന്നു.. അതിന്റെ ചികിത്സയും എല്ലാം കഴിഞ്ഞ് പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടാണ് മനൂനെ ലക്ഷ്മി ഗർഭിണിയാകുന്നത്. രവിയേട്ടാ ... ലക്ഷ്മി യുടെ വിളികേട്ട അരവിന്ദ് ഓർമകളിൽ നിന്ന് ഉണർന്നു.. ഇതെന്ത് ഓർത്തിരിക്കുവാ.. മോനേ നോക്കിയില്ലേ.. ഇല്ലെങ്കിൽ വേണ്ട.. ഞാൻ മോനേ ഹോസ്പിറ്റലില് കൊണ്ടുപോയിക്കോളാം. അതും പറഞ്ഞു ലക്ഷ്മി മനൂനെ വിളിച്ചു.. അതേ സമയം റൂമിലെ ശബ്ദം കേട്ട് അഭിമന്യുഎഴുന്നേറ്റു..അത് കണ്ടു ലക്ഷ്മി അവനരികിലേക് ഇരുന്നു.. മനൂട്ടാ . എഴുനേറ്റ് ഫ്രഷ് ആയി വന്നേ . നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ലക്ഷ്മി പറയുന്നത് കേട്ട് അവൻ ഞെട്ടി മനു അച്ഛനെ ദയനീയമായി നോക്കി.. അത് കണ്ടപ്പോഴേ അയാൾക് മനസിലായി ഉറങ്ങാനോ അല്ലെങ്കിൽ കോളേജിൽ പോകാതിരിക്കാനോ അവൻ സുഖമില്ലായിരുന്നു എന്ന് ലക്ഷ്മിയോട് കള്ളം പറഞ്ഞതാണെന്ന്.അയാൾ അവനെ നോക്കി കണ്ണുരുട്ടി.. അതിന് അവൻ വളിച്ച ഒരു ചിരി ചിരിച്ചു.. അമ്മ... ഇപ്പോൾ കുഴപ്പമില്ല. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ശെരിയാകും..ഹോസ്പിറ്റലിൽ പോണ്ടെന്നേ..റസ്റ്റ്‌ എടുത്താൽ മതി.മനു അതും പറഞ്ഞു അമ്മയുടെ തോളിലേക് ചാരി.. അത് പറ്റില്ല നമുക്ക് ഹോസ്പിറ്റലിൽ പോകാം.. അമ്മയുടെ ഒരു സമാധാനത്തിന്.. അത് കേട്ടപ്പോൾ മനൂന് അമ്മയോട് കള്ളം പറഞ്ഞത്ഓർത്തു സങ്കടം തോന്നി.അവൻ സങ്കടത്തോടെ ലക്ഷ്മിയെ നോക്കുന്നത് കണ്ടു അരവിന്ദ് വേഗം ലക്ഷ്മിയെ നോക്കി പറഞ്ഞു ഹാ നീ ഇങ്ങനെ പേടിക്കാതിരി ലച്ചു.. അവന് ഒന്നുമില്ല.ഇന്നലത്തെ ഉറക്കം ശെരിയായി കാണില്ല.. അതായിരിക്കും.. പകല് ഒന്ന് റെസ്റ്റ് എടുത്ത് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാകും.. എന്നാലും.. ലക്ഷ്മി വിഷമത്തോടെ മനുവിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു . ഒരെന്നാലും ഇല്ല.. നീ പോയി അവന് കഴിക്കാൻ എന്തെങ്കിലും എടുത്തുവച്ചേ.. ആഹാരം കഴിച്ച് ഒന്ന് കുളിച്ച് ഫ്രഷായി വരുമ്പോഴേക്കും ഈ ക്ഷീണവും തലവേദനയും എല്ലാം മാറും. എന്നിട്ട് കുറവില്ലെങ്കിൽ ഒരു 10 മണിയാവുമ്പോഴേക്കും ഹോസ്പിറ്റൽ എത്തിയേരെ.. അതേ അമ്മ.. അത് മതി.. അമ്മ എനിക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തുവച്ചേ നല്ല വിശപ്പ്... ഉറപ്പാണോആണോ.. നമുക്ക് ഹോസ്പിറ്റലിൽ പോയാൽ പോരേ.. ലക്ഷ്മി ഒരുറപ്പിന് വേണ്ടി ഒന്നുകൂടെ ചോദിച്ചു .. അമ്മയ്ക്ക് അച്ഛനെ വിശ്വാസമില്ലേ ഒന്നുമില്ലെങ്കിലും കേരളത്തിലെ നമ്പർ വൺ ന്യൂറോസർജനല്ലേ ഈ ഇരിക്കുന്നത്.. പോടാ.. ഞാൻ അങ്ങനെ പറഞ്ഞോ.. ലക്ഷ്മി അവനെ നോക്കി കെറുവിച്ചു. ഞാൻ വെറുതെ പറഞ്ഞതാ അമ്മ കഴിക്കാൻ എടുത്തുവച്ചേ എനിക്ക് വിശക്കുന്നു.. വയറിൽ തടവി പറഞ്ഞതും ലക്ഷ്മി വെപ്രാളത്തോടെ പറഞ്ഞു. അമ്മ ഇപ്പോൾ കൊണ്ട് വരാം.. വേണ്ട. അമ്മ... ഞാൻ താഴെ വരാം.. അതൊന്നും വേണ്ട.. ഞാൻ കൊണ്ടുവരാം ഇന്ന് ഈ റൂമിന്ന് പുറത്തിറങ്ങി പോവരുത്.. എന്തുവേണമെങ്കിലും അമ്മയോട് പറഞ്ഞാൽ മതി.. അത് കേട്ട് മനു തലയിൽ കൈ വച്ചു കൊണ്ട് അച്ഛനെ നോക്കി.. അയാൾ അത് വേണം എന്ന് പതിയെ ചുണ്ട് കൊണ്ട് ലക്ഷ്മി കാണാതെ പറഞ്ഞു. അവൻ ദയനീയമായി അച്ഛനെ നോക്കി.. എന്നാൽ ലക്ഷ്മി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല..അവർ ആധിയോടെ പറഞ്ഞു. ഇന്നലെ തലവേദന എടുത്തപ്പോൾ എന്റെ അടുത്ത് വന്നു കൂടായിരുന്നോ ഞാൻ പറഞ്ഞതല്ലേ അമ്മയുടെ അടുത്ത് കിടന്നാൽ മതിയെന്ന്.. വലുതായില്ലേ...പഠിക്കണം...എന്നൊക്കെ പറഞ്ഞു റൂമിൽ നിന്ന് മാറിയിട്ട് ഇപ്പോൾ എന്തായി.. മോനു സുഖമില്ലാതായിട്ട് ഒന്ന് അറിഞ്ഞത് പോലുമില്ല..ഞാൻ പറയുന്നത് ഇപ്പോൾ അച്ഛനും മോനും ഒന്നും കേൾക്കണ്ടല്ലോ.. ഒരു സമാധാനവും ഇല്ലാതെ ലക്ഷ്മി കെറുവിച്ചു അവരെ നോക്കി പറഞ്ഞു കൊണ്ട് കിചനിലേക് നടന്നു. ലക്ഷ്മി പറയുന്നതിന് ഒരക്ഷരം മറുപടി പറയാതെ രണ്ടുപേരും കേട്ടുകൊണ്ടിരുന്നു. ലക്ഷ്മി റൂമിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മനസ്സിലായതും അരവിന്ദ് അഭിമന്യുവിനെ ഗൗരവത്തോടെ നോക്കി.. അത്...അച്ഛാ ഞാൻ... അമ്മയോട് വെറുതെ പറഞ്ഞതാ...എനിക് ഇന്ന് കോളേജിൽ പോകാൻ വയ്യ.. മനു പറഞ്ഞത് അരവിന്ദ് രൂക്ഷമായി അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അതുകൊണ്ട് ഇങ്ങനെയാണോ ചെയ്യേണ്ടത് നിന്റെ അമ്മ എത്ര വിഷമിക്കുന്നുണ്ടെന്ന് നിനക്കറിയോ.. അവൾക് ബിപി കൂടാൻ ഇത് മതി. സോറി അച്ഛാ... ഞാൻ അതൊന്നും ഓർത്തില്ല .. ഇന്നലെ എന്നെ രോഹിത്തിന്റെ ബർത്ത് ഡേ പാർട്ടിക്ക് വിടാൻ പറഞ്ഞിട്ട് കേട്ടില്ലല്ലോ.. എല്ലാവരും പോയി ഞാൻ മാത്രമേ ഇല്ലാതെയുള്ളൂ.. എന്നെ മാത്രം എവിടെയും വിടില്ല.. എല്ലാവരും ഫ്രണ്ട്സിനോട് അടിച്ചുപൊളിക്കുമ്പോൾ ഞാൻ മാത്രം വീട്ടിൽ തനിയെ ആരോടും മിണ്ടാനും പറയാനും ഒന്നുമില്ലാതെ. ഇനി ഞാൻ കോളേജിൽ ചെല്ലുമ്പോൾ എല്ലാവരും എന്നെ കളിയാക്കും.. അഭിമന്യു വിഷമത്തോടെ പറയുന്നത് കേട്ട് രവി അവനെ തന്നെ നോക്കി. കുഞ്ഞു വാവയെന്നും അമ്മ ഇപ്പോഴും തൊട്ടിലിൽ കിടത്തി ഉറകുവന്നവനാണ് എന്നൊക്കെ പറഞ്ഞു അവരെന്നെ കളിയാക്കാറുണ്ട്... ഇതൊന്നും അമ്മയോട് എത്ര പറഞ്ഞാലും മനസിലാകില്ല.. ഇല്ലെടാ.. അവൾക് അത് ഒരിക്കലും മനസിലാക്കില്ല.. കാരണം എന്താ എന്നറിയോ.. നിന്നോടുള്ള സ്നേഹം... അതെന്ത് കൊണ്ടാണെന്നു ഞാൻ പറയണോ..? നിനക്കറിയുന്നതല്ലേ അവളെ... അതിന്റ കാരണങ്ങളും.. എനിക്കറിയാം എന്നോട് അമ്മക്കുള്ള സ്നേഹം.. അറിയാം അച്ഛാ.... എനിക് സുഖില്ലാതിരുന്നപ്പോൾ എല്ലാം അമ്മ എന്നെ എങ്ങനെ ആണ് നോക്കിയതെന്ന് എനിക്കറിയാം...മനുവിന്റെ മുഖം കൂടുതൽ ദയനീയമായി.. എന്ന് പറഞ്ഞു അമ്മ എന്നെ ഇങ്ങനെ എങ്ങും വിടാതെ വീട്ടിൽ തന്നെ നിർത്തിയിരുന്നാൽ എങ്ങനെ ആണ് അച്ഛാ... മനു പറയുന്നത് കേട്ട് രവി അവനിൽ നിന്ന് മുഖം മാറ്റി.എന്നാൽ അഭിമന്യു എത്രയൊക്കെ ഉള്ളിലടക്കിയിട്ടും അവന്റെ സങ്കടങ്ങൾ പുറത്തുവന്നു. പത്തു വരെ ഞാൻ വീട്ടിൽ നിന്ന് ആണ് പഠിച്ചത്.. സ്കൂൾ തുറക്കുമ്പോൾ കുറച്ചു ദിവസം പോകും. പിന്നേ ഒരു ജലദോഷം വന്നാൽ മതി എന്നെ സ്കൂളിൽ വിടില്ല.. പ്ലസ് വണ്ണുംടു വും ഏതാണ്ട് അങ്ങനെ തന്നെ ആയിരുന്നു.. ഇപ്പോൾ കോളേജിൽ ആയപ്പോൾ കോളേജിൽ പോകാം പക്ഷേ ഒരു നിമിഷം ലേറ്റ് ആകാൻ പറ്റില്ല. കൊണ്ടാക്കുന്നതും വിളിച്ചു കൊണ്ട് വരുന്നതും അമ്മ.. ഫ്രണ്ട്സിനോടൊപ്പം ഒന്ന് പുറത്തു പോകാൻ പോലുംപറ്റില്ല.... എനിക്കും ഇല്ലേ അച്ഛാ അഗ്രഹങ്ങൾ.. പറയുമ്പോൾ അഭിമന്യുവിന്റെ ഒച്ച ഇടറി കണ്ണുകൾ നിറഞ്ഞു. അഭിമന്യു പറയുന്നതെല്ലാം ശരിയാണെന്ന് അരവിന്ദ്നും അറിയാം പക്ഷേ.. ലക്ഷ്മിക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല അവൾക്ക് എപ്പോഴും മനൂനെ കുറിച്ചുള്ള ആധിയാണ്..അവളുടെ കണ്ണിൽ അവൻ ഇപ്പോഴും കുഞ്ഞാണ്.. രവി ആലോചനയോടെ ഇരിക്കുന്നത് കണ്ടു അഭിമന്യു പറഞ്ഞു. പരാതി പറഞ്ഞതല്ല അച്ഛാ.. എന്റെ സങ്കടം കൊണ്ട് അതൊക്കെ ആലോചിച്ചപ്പോൾ കോളേജിൽ പോകാൻ ഉള്ള മടികൊണ്ട് പറഞ്ഞു പോയത് ആണ്... കണ്ണും നിറച്ചു ദയനീയമായ മുഖം വച്ച് പറയുന്നവനെ രവി സ്നേഹത്തോടെ നോക്കി.. എനിക്കറിയാം ലച്ചു മോനോട് ചെയ്യുന്നത് തെറ്റാണെന്ന്.. അവൾക് പേടിയാണ്.. നിന്നേ ഓർത്തു.. മോന് അമ്മയോട് വെറുപ്പ് തോന്നരുത്.. അവന്റെ കവിളിൽ തലോടി രവി പറഞ്ഞു.. വെറുപ്പ് തോന്നാനോ.. ഒരിക്കലും ഇല്ല എന്റെ അമ്മ അല്ലേ.. അമ്മയ്ക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ എന്ന് എനിക്കറിയാം.. എനിക്കും അങ്ങനെ തന്നെയാണ്..എന്റെ അമ്മയെ ആണ് ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം.. പറയുമ്പോൾ മനുവിന്റെ മുഖത്ത് അവന്റെ അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിന്നു. എനിക്കും എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ് മറ്റാരെക്കാളും എന്തിനേക്കാളും ഉള്ള ഇഷ്ടം..ഇനി ഇങ്ങനെ അമ്മയെ വിഷമിപ്പിക്കുന്ന രീതിയിൽ ഞാൻ ഒന്നും പറയില്ല അച്ഛാ... അരവിന്ദ് അഭിമന്യുനെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു. അയാൾക്ക് തന്നെ മകനോട് ഒരുപാട് സ്നേഹം തോന്നി...ബഹുമാനവും ഇപ്പോഴത്തെ മക്കൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല.. അവർക്ക് അവർ ആഗ്രഹിച്ചതെല്ലാം ഏതു വിധേനയും നേടിയെടുക്കണം എന്നേയുള്ളൂ പക്ഷേ എന്റെ മനു .. അവൻ അമ്മയെ ഒന്നിന്റെ പേരിലും എതിർത്തിട്ടില്ല.. അതിന് കാരണം അവൾ കൊടുക്കുന്ന സ്നേഹം മാത്രം ആണ്‌.. മ്മ്.... നീ ചെല്ല്.. ഫ്രഷായി വാ... അയാൾ വിഷയം മാറ്റാൻ എന്നപോലെ പറഞ്ഞു മനു അച്ഛനെ നോക്കി ബാത്റൂമിലേക്ക് കയറി.. ഷവറിനടിയിലായി നിൽക്കുമ്പോൾ തലയിലൂടെ വീഴുന്ന വെള്ളത്തിനൊപ്പം അവന്റെ കണ്ണ് നീരും ഒഴുകിയിറങ്ങി.. അത് തലേന്ന് ഫ്രണ്ട്സിനോട് ഒപ്പം പോകാനാകാത്തതിന്റെ വിഷമത്തിൽ അല്ലായിരുന്നു. അമ്മ തന്നെ മനസിലാക്കിന്നില്ലലോ എന്നോർത്തു ആയിരുന്നു.. ഇങ്ങനെ തന്നെ അമ്മ നിന്നാൽ എങ്ങനെ ഞാൻ എന്റെ സ്വപ്നം സ്വന്തമാക്കും..അവനു അസ്വസ്ഥത തോന്നുന്നുണ്ടായിരിക്കുന്നു.. ഇതിനൊരു പരിഹാരം എന്താ എന്നു അവന്റെ മനസ് അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. ഇപ്പോഴത്തെ ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നം... പാരാകമാന്റിങ്... കുഞ്ഞുനാൾ മുതലേ പട്ടാളക്കാരനായ ചെറിയച്ഛന്റെ വാക്കുകളിലൂടെ.... യൂണിഫോം ഇട്ട് ചെറിയച്ഛനെ കണ്ടു തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹം.. ആദ്യം പട്ടാളകാരൻ എന്നതായിരുന്നു എങ്കിൽ പിന്നീട് അതിന്റെ ഓരോ തലങ്ങളെക്കുറിച്ചും അറിഞ്ഞു വന്നപ്പോൾ ചേരാൻ ആഗ്രഹം തോന്നിയത് പാരാകമന്റോ ആയിരുന്നു. ശത്രുരാജ്യങ്ങളിൽ ചെന്നു അവരുടെ മടയിലേക് ഇടിച്ചു കയറി തകർത്ത് നിലമ്പറിശാക്കാൻ കെല്പുള്ള ഇന്ത്യയുടെ സൈന്യം പാരകമന്റിങ് അഥവാ പാരാ sf. മനു ... അച്ഛന്റ്റെ വിളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി.. വേഗം വാ.. അച്ചൻ പുറത്തു കാണും.. അച്ഛൻ പറയുന്നത് ശ്രദ്ധിക്കാൻ ഷവർ ഓഫാക്കിയ അർജുൻ വീണ്ടും ഷവർ ഓണാക്കി. രണ്ട് ദിവസം മുൻപാണ് അതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു എന്ന് പറഞ്ഞ് ചെറിയച്ഛൻ ഫോൺ വിളിച്ചു പറഞ്ഞത്.. അമ്മയോട് എങ്ങനെ ചോദിക്കും.. അമ്മ സമ്മതിക്കോ?? ഇല്ല എന്ന് അത്രയും ഉറപ്പുണ്ടായിട്ടും സമ്മതിച്ചിരുന്നെങ്കിൽ എന്ന് മനസ് പറയുന്നത് പോലെ..ഇല്ലെങ്കിൽ തന്റെലക്ഷ്യം..അഭിമന്യു ഷവർ ഓഫ് ആക്കി ടവൽ എടുത്തു തല തുടച്ചു. ടവൽ തോളിലൂടെ ഇട്ട് കൊണ്ട് പുറത്തേക് ഇറങ്ങാൻ തുടങ്ങിയതും അമ്മ അവനെ വിളിച്ചു കൊണ്ട് അകത്തേക്കു വന്നതും ഒരുമിച്ചായിരുന്നു.. പെട്ടെന്ന് എന്തോ ഓർത്തപോലെ മനു തിരികെ ബാത്റൂമിലേക് കയറി വാതിലടച്ചു.. മനൂ... ഇറങ്ങിയില്ലേ.. എന്തിനാ ഇങ്ങനെ വെള്ളത്തിനടിയിൽ നിൽക്കുന്നത്.. പനി വരില്ലേ.. ലക്ഷ്മി വിളിച്ചു ചോദിച്ചു. ആ അമ്മാ വരുന്നു.. അർജുൻ വിളിച്ചു പറഞ്ഞു കൊണ്ട് മുന്നിലെ കണ്ണാടിയിലേക് നോക്കി.അതിൽ കാണുന്ന അമ്മഅറിയാതെ ഉണ്ടാക്കിയ തന്റെ ഉറച്ച ശരീരതിലേക് നോക്കി. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് താൻ ഉണ്ടാക്കിയ മസിൽസ് അമ്മ കാണാതിരിക്കാൻ ടീഷർട്ടും അതിന് മുകളിൽ ഓവർ കോട്ടും ഇട്ടാണ് നടക്കുന്നത്.. വീട്ടിലാണെങ്കിൽ വലിയ അളവിലുള്ള t ഷർട്ട്‌ ആണ് അവൻ ഇടുന്നത്.. മനു വേഗം ഹാങ്കറിൽ കിടന്ന ഒരു ടീഷർട് എടുത്തിട്ട് വെളിയിലേക്കിറങ്ങി. എന്താ മോനു ഇത്.. ഇങ്ങനെ ഷവറിനടിയിൽ നിൽക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ.. തണുപ്പടിച്ചു അസുഖം വന്നാലോ.. പറഞ്ഞാൽ കേൾക്കരുത് കേട്ടോ.. കപട ദേഷ്യത്തോടെ അവനെ ശാസിച്ചുകൊണ്ട് ലക്ഷ്മി മനുവിനെ പിടിച്ചു കട്ടിലിലായിരുതി തല തുടച്ചു കൊടുത്തു.. മനുവിന് അവന്റെ അമ്മയുടെ ഈ സ്നേഹപ്രേകടനങ്ങൾ ഒക്കെ ഒരുപാട് ഇഷ്ടമാണ്.. അപ്പോഴേല്ലാം അമ്മക്ക് താൻ വെറും അഞ്ചുവയസുകാരൻ മനുവാണെന് തോന്നും.. അത് കൊണ്ട് തന്നെ അവൻ പരമാവധി കൊഞ്ചുന്നതും ഈ അവസരങ്ങളിൽ ആണ്.. മനു തന്റെ മുഖം അമ്മയുടെ വയറിലായി ചേർത്ത് വച്ചു കെട്ടിപിടിച്ചു.. ലക്ഷ്മിക്കും അറിയാം മനു ഈ സമയം ഇങ്ങനെ ചെയ്യുമെന്ന്.. അതും പ്രതീക്ഷിച്ചു തന്നെയാണ് അവർ നിൽക്കുന്നതും.. എങ്കിലും അവർ കള്ളദേഷ്യത്തോടെ പറഞ്ഞു ദേ മനൂട്ടാ.. മാറിക്കെ.. എന്റെ സാരി മൊത്തം നനയും.. അത് കേട്ട് അവൻ ഒന്ന് കൂടി ഇറുക്കെ അമ്മയെ കെട്ടിപിടിച്ചു. .ലക്ഷ്മിയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു. നോക്കിക്കേ പറഞ്ഞാൽ കേട്ടോ എന്ന് കൊച്ചു കുഞ്ഞാണെന്ന ചെക്കന്റെ വിചാരം.. ഞാൻ വലുതായോ.. അമ്മക് ഞാൻ എന്നും കൊച്ചു കുഞ്ഞല്ലേ. എന്നെ എങ്ങും വിടാത്തത് അത് കൊണ്ടല്ലേ.... ആല്ലേ അമ്മ.. അവൻ ചിരിയോടെ ചോദിച്ചു.. അത് കേട്ട് ലെച്ചുവിന്റെ മുഖം വാടി.. അവർ അവന്റെ മുഖം തന്റെ കൈകളിലുമായി എടുത്തുകൊണ്ട് ചോദിച്ചു. ഇന്നലെ അമ്മ മോനേ ബർത്ത് ഡേ പാർട്ടിക്ക് വിടാത്തതിൽ മനൂട്ടന് സങ്കടം ഉണ്ടല്ലേ.. അത് രാത്രിയല്ലേ പാർട്ടി.. കഴിഞ്ഞ തവണ നിന്റെ നിർബന്ധനത്തിന് ഫ്രണ്ട്സിനോടൊപ്പം സിനിമ കാണാൻ വിട്ടിട്ട് എന്തായി.. രാത്രി മഞ്ഞ് കൊണ്ട് പനി പിടിച്ചില്ലേ.. അത് ഓർത്തപ്പോൾ എനിക്ക് പേടിയായി.. അതാണ് ഞാൻ.. സാരമില്ല അമ്മ.. എനിക്കറിയാം.. പെട്ടെന്ന് അമ്മ സമ്മതിക്കാഞ്ഞപ്പോൾ എനിക്ക് സങ്കടമായി ശരിയാണ്. അവൻ എന്റെ best ഫ്രണ്ട് അല്ലേ..ഞാൻ പോക്കതിരുന്നാൽ അവനു വിഷമമാകില്ലേ.. എന്നൊക്കെ ആലോചിച്ചപ്പോൾ എനിക്ക് സങ്കടം ആയി. അത് കൊണ്ട് ഇന്ന് കോളേജിൽ പോകാൻ വയ്യാത്തത് കൊണ്ട് അമ്മയോട് കള്ളം പറഞ്ഞത്.. സോറി അമ്മ.. എനിക്ക് തലവേദന ഒന്നുമില്ല.. അത് പറയുമ്പോൾ മനുവിന്റെ മുഖത്ത് ആകെ സങ്കടം ആയിരുന്നു.അവൻ കള്ളം ചെയ്ത കുഞ്ഞിനെ പോലെ കുനിഞ്ഞിരുന്നു.. അത് കേട്ടപ്പോൾ ലക്ഷ്മിക് മനു തന്നോട് കള്ളം പറഞ്ഞത് ഓർത്ത് സങ്കടം തോന്നി എങ്കിലും അതിന് കാരണക്കാരി താൻ തന്നെയാണല്ലോ എന്നോർത്തപ്പോൾ അത് താൻ അർഹിക്കുന്നു എന്ന തോന്നലിൽ അവർ അത് ഭവിക്കാതെ അവനോട് പറഞ്ഞു.. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52585/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
നഗരത്തിലെ തിരക്കുള്ള ചുറ്റുപാടിൽ നിന്ന് കുറച്ചു മാറിയാണ് ഡോക്ടേഴ്സ് കോളനി...... ഒരേ പോലെയുള്ള മുപ്പതോളം വീടുകൾ .... ചുമപ്പും ... ഓഫ് വൈറ്റ് പെയിന്റുമാണ് എല്ലാ വീടിനും .....എല്ലാ വീടുകൾക്കും ചുറ്റും മതിലും ചെറിയ കോർട്ടിയാർഡും .... ചെറിയ ഗാർഡനുമൊക്കെയുണ്ട് ..... ഓരോ ഫാമിലിയിലും ഒരു ഡോക്ടറെങ്കിലും കാണും ..... അതുകൊണ്ടാണ് ഈ സ്ട്രീറ്റിന് ഡോക്ടേഴ്സ് കോളനി എന്നു വിളിക്കുന്നതു തന്നെ ..... ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞോ കൊച്ചേ..... പുഷ്പൻ ചേട്ടനാണ്.... ഈ കോളനിയിലെ മുപ്പതോളം വീട്ടുകാർക്കും എന്തിനും ഒരു സഹായി ആണ് ... ആള് പഴയ മിലിട്ടറിയാണ് ..... താമസമൊക്കെ ഇവിടെ തന്നെ ..... ഇവിടെ തന്നെ താമാസിക്കുന്ന സദാശിവൻ ഡോക്ടർ തനിച്ചാണ് .... ഡോക്ടർക്കൊപ്പം ആളങ്ങ് കൂടി ... പുള്ളിയുടെ ഭാഷയിൽ ഒറ്റത്തടി .... പരമസുഖം .... " കഷ്ടാ പുഷ്പൻ ചേട്ടാ .... ആ ഹൃദയമില്ലാത്ത ഹൃദയ ഡോക്ടറിന്റെ വീടും അയാളുടെ അഹമ്മതിയും ..... വെറുതെയല്ല അങ്ങേരുടെ ഭാര്യ തേച്ചിട്ടു പോയേ..." "നിങ്ങളൊറ്റ ആള് പറഞ്ഞിട്ടാ ..ആളുടെ വീട്ടില് തൂക്കലും തൊട്യ്ക്കലും ഏറ്റത്.... ഞാനെന്താ അങ്ങേരുടെ കെട്ടിയോളാണോ എന്നോട് മെക്കിട്ട് കേറാൻ ...." "എന്റെ വായില് ഇരച്ചു വന്നതാ... വിമല ഡോക്ടറെ ഓർത്താ ഒന്നും മിണ്ടാത്തേ....." "ഇനി എന്റെ മേലെ കേറിയാൽ അങ്ങേരുടെ നടുവുളുക്കും .... പറഞ്ഞേക്കാം ...." "മനുഷ്യന് അല്ലേത്തന്നെ നൂറായിരം പ്രശ്നങ്ങളാ തലയിൽ അതിന്റെ ഇടയിലാ അങ്ങേരുടെ കൂത്ത്....." മറുപടി പോലും വേണ്ട .... ഒറ്റപ്പോക്കാണ് എന്തിനും ചടുലതയാ അവൾക്ക് ..... ധൃതിയിൽ നടന്നകലുകയാണ് .... പുഷ്പൻ ഒന്നും മിണ്ടാതെ ആ പോക്കും നോക്കി ചെറു പുഞ്ചിരി പൊഴിച്ചു ..... നാലു വർഷം മുൻപ് തന്നെ കാണാൻ വന്ന പത്താം ക്ലാസുകാരിയെ ഓർമ്മിച്ചു പോയി ...... പണി വേണം ... അതിനൊത്ത കൂലിയും .... മാന്യമായ എന്തും ചെയ്യും .... കാലത്ത് എത്ര നേരത്തേ ആയാലും കുഴപ്പമില്ല ....വൈകിട്ട് അഞ്ചു മണിവരെയേ നില്ക്കു ..... കണ്ണിൽ തറപ്പിച്ച് നോക്കി പറയുന്ന പെൺകൊച്ച് ....... ഞാനവളെ തന്നെ നോക്കി നിന്നു .... കറയും കരിമ്പനും നിറഞ്ഞ ചന്ദനക്കളർ യൂണിഫോം ബ്ലൗസും .... സാരി കൊണ്ടെന്തോ തുന്നിയതാണെന്നു തോന്നുന്നു .... മുട്ടിന് താഴെ എത്തുന്ന മഞ്ഞയിൽ ചുവന്ന ചെറിയ പൂക്കളുള്ള പാവാട അടി വക്കെല്ലാം പിഞ്ചി കീറി .... ആള് കാഴ്ചയിലൊക്കെ ജോറാ... അതിലും മികച്ചത് അവളുടെ ആത്മവിശ്വാസമാ .... ഒരു മിലിട്ടറിക്കാരനായതു കൊണ്ട് ....... ആ കരുത്ത് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു ... ഇവിടെന്തു പണിയാ കുഞ്ഞേ .... എന്നെക്കൊണ്ട് കഴിയും ... മുറ്റമടിക്കാം ... പാത്രം കഴുകാം ... വീടൊക്കെ തുടച്ച് വൃത്തിയാക്കാം ...കൊച്ചു കുട്ടികളെ നോക്കാം .... അത്യാവശ്യം പാചകവും വശമുണ്ട് .... അവള് ഉത്സാഹത്തോടെ എണ്ണി എണ്ണിപ്പറയുകയാണ് .... മോളേ നീ കുഞ്ഞാ.... പഠിക്കുന്ന കൊച്ചല്ലേ .... മുഖമൊന്ന് പുശ്ചത്തോടെ കോട്ടി ..... പഠിപ്പ് .... ജീവിക്കാൻ പഠിപ്പിന്റെ ആവശ്യമില്ല .... അവളിൽ ഒരു മാത്ര നിറഞ്ഞ കരിനിഴൽ ... എത്ര പെട്ടെന്നാ അവൾ മറച്ചത് .... ഒന്നിനുമവളെ തോല്പിക്കാൻ കഴിയില്ലെന്ന പോലെ .... എഞ്ചുവടി മുത്തശ്‌ചനാ ചേട്ടനെ കാണാൻ പറഞ്ഞത് ..... പപ്പേട്ടനോ ..... കുഞ്ഞപ്പോ ആലംപാട്ട്കാരിയാണോ ..... മ് ... അതേ പപ്പേട്ടന്റെ കൊച്ചുമകളാണോ ... അല്ല .... എന്റേതെന്ന് .....എനിക്കെന്ന് തോന്നുന്ന ചിലരിൽ ഒരാൾ .... പറയുന്ന വാക്കുകളിലൊക്കെ പ്രായത്തിൽ കവിഞ്ഞ പക്വത.... പണി വേണം ചേട്ടാ ..... ജീവിക്കണം ..... അവളെന്തൊക്കെയോ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളാൽ ചുറ്റിത്തിരിയുകയാണെന്ന് മനസ്സിലാവുന്നുണ്ട് ..... പക്ഷേ ചെറിയ കൊച്ച് ...... പപ്പേട്ടൻ ഈ കുഞ്ഞിനെ എന്റടുത്ത് വീട്ടിട്ടുണ്ടെങ്കിൽ .... അത്രയും കാതലായ ബുദ്ധിമുട്ട് ഈ കുഞ്ഞ് അനുഭവിക്കുണ്ടാവും .... ഇപ്പോ എന്താ ചെയ്യുക ...... വിശ്വസിച്ച് ഏല്പ്പിക്കാൻ പറ്റിയ ഇടം വേണം ..... ഇന്നത്തെ കാലത്ത് ആരെയാ വിശ്വസിക്കുക .....? അതിന്റെ നില്പ്പും ഭാവവും കണ്ടാൽ ഒഴിവാക്കി വിടാനും തോന്നില്ല .... പ്രത്യേകിച്ച് പപ്പേട്ടനും ഇടപെട്ട കേസാണ് ..... റിട്ടയേർഡ് DMO വിമലാദേവിയെ കുറിച്ച് ചിന്തിച്ചത് ...... ആളിവിടെ തനിച്ചാണ് ..... മോനൊന്നുള്ളത് വിദേശത്ത് എവിടെയോ ആണ് ..... ആൾക്ക് പകല് കൂട്ടിന് ആള് വേണം ... രാത്രിയിൽ നില്ക്കുവാണേലും കുഴപ്പമില്ല .... പകല് ദേവകി വന്ന് മുറ്റം അടിക്കുകയും ... കറിക്ക് നുറുക്കാനും തേങ്ങ ചിരകാനും .... കൂടും ..... ദേവകി കോളനിയിലെ ആസ്ഥാന വേലക്കാരി പട്ടം നേടിയപോലൊക്കെയാ .... അത്യാവശ്യം എല്ലാ വീടുകളിലും .... ഓടി നടന്ന് പണി എടുക്കും .... കൂടുതൽ പണിയുണ്ടേൽ മരുമകളേയും കൂട്ടിയിട്ടു വരും .... ആർത്തിക്കാരിയാണ് ....... മറ്റൊരു പണിക്കാരി കോളനിയിൽ കാലു കുത്താൻ ദേവകി സമ്മതിക്കില്ല .... ഏകദേശം എല്ലാ വീടുകളിലേയും സംസാരങ്ങളിൽ നിന്ന് തനിക്കാവശ്യമുള്ളത് മാത്രം പിടിച്ചെടുത്ത് ... മറ്റു വീടുകളിൽ വിതരണം ചെയ്യുന്ന മഹനീയ കലയും പുള്ളിക്കാരിക്ക് നല്ല വശമാണ് ..... ഏഷണിയും ആർത്തിയും കാരണം മിക്ക വീട്ടുകാരും ഇവരെ വെറുത്തിരിക്കുകയാണ് .... ഗതികേടു കൊണ്ട് അടുപ്പിക്കുന്നതാണ് ..... അതിനിടയിലേക്കാണ് അവൾ ചെന്നെത്തിയത് ..... വിമല ഡോക്ടർക്ക് ഒരു പാട് ഇഷ്ടമായിരുന്നു ..... നല്ല കുറുമ്പുള്ള .... വാതോരാതെ സംസാരിക്കുന്നവൾ ..... ചെറിയ പ്രായത്തിലെ ഉറച്ച തീരുമാനമുള്ള മിടുക്കി ..... പുഷ്പന്റെ ഓർമ്മകൾ എവിടെയൊക്കെയോ കറങ്ങി നടന്നതും ... അവൾ ആലംപാട്ടെ ചെറിയ കവലയിൽ എത്തിയിരുന്നു ... യാതൊരു വികസനവും തൊട്ടു തീണ്ടാത്ത പ്രദേശമാണ് ..... രണ്ടു കിലോമീറ്റർക്ക് അപ്പുറം ടൗൺ ആയതു കൊണ്ടാവാം .... വലിയ കടകളോ ...... സർക്കാരിന്റെ സ്ഥാപനങ്ങളോ ഇല്ലാത്തത് .... ഉള്ളത് ഒരു LP സ്കൂളാണ് ... അഞ്ചു വരെ പഠിക്കാം പിന്നെ പഠിക്കണേൽ .... ടൗൺ തന്നെ രക്ഷ.... പിന്നൊരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് ....... ."അതേ ..... പയസി ഒന്നു നില്ക്കാമോ ..... എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നടന്നവളെ പിന്നിൽ നിന്ന് വിളിക്കുന്ന ആളെയും നോക്കി നിന്നു ...... ഇതിപ്പോ എന്താവോ ..... ശ്രീകുമാർ .... ഇങ്ങേരായതു കൊണ്ടു മാത്രമാ നിന്നത് ...... ആള് കഠിനാധ്വാനിയാണ് ...... വല്യ പഠിപ്പൊന്നും ഇല്ല .... ചെറിയൊരു സംരഭകനാണ് ...... വീട്ടിലേക്കാവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ മായമില്ലാതെ അമിത ലാഭം കൊയ്യാതെ .... വീട്ടിൽ തന്നെ തയ്യാറാക്കി ആവശ്യാനുസരണം വിപണനം ചെയ്യുകയാണ് ...... ആട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണ...... മുളകുപൊടി .... മല്ലിപ്പൊടി .... തുടങ്ങിയ പൊടി വകകൾ .... സ്പെഷ്യൽ അച്ചാറുകൾ ..... ചമ്മന്തിപ്പൊടി ..... ഉണങ്ങിയ ഇറച്ചിക്കൊക്കെ വല്യ ഡിമാൻഡാണ് പലഹാരങ്ങളൊക്കെ ഓർഡർ അനുസരിച്ച് ചെയ്യും ഓണം സീസൺ ആയപ്പോഴേക്കും ഉപ്പേരിയും ... ചക്കര വരട്ടി .... മുറുക്ക് ....പക്കാവട .... അവുലോസ് പൊടിക്കൊക്കെ ഭയങ്കര ചിലവാണ് "എന്താ കാര്യം ..... കുറച്ചധികം ഗൗരവത്തിലാ അവളുടെ ചോദ്യവും പറച്ചിലും രാത്രി കുറച്ച് പണിയുണ്ട് ഒരു മൂന്ന് മണിക്കൂർ വരും..... ചേച്ചിമാരും അയൽ വക്കത്തുള്ളവരുമൊക്കെയുണ്ട് .... ഓണം സീസണായോണ്ട് കുറച്ചധികം ഓർഡറുണ്ട് ...... കുറച്ച് ദിവസത്തേക്കു രാത്രി വരാമോ...... സൗമ്യതയിലാ കുമാറിന്റെ സംസാരം ...... ഇങ്ങേർക്കീ കാടും പടലും ഒന്നു ഒതുക്കി കൂടെ ..... ഇങ്ങേരുടെ കണ്ണൊക്കെ എവിടെയാണോ ...? ചിന്തിച്ചു പോയവൾ .... നെറ്റി മറഞ്ഞ് കിടക്കുന്ന മുടി ..... അതേ പോലെ താടിയും വളർന്നിട്ടുണ്ട് .... അവൻ പറയുന്നതൊക്കെ കേട്ടിട്ടും അവൾ അനങ്ങാതെ നില്പാണ് ..... വന്നേക്കാം ..... ഞൊടിയിൽ അതും പറഞ്ഞ് അവൾ നടന്നു ..... അവൾ പോകുന്നത് നോക്കി ഒട്ടു നേരം അവൻ നിന്നു .... കവലയിൽ നിന്ന് ഒരു കിലോമീറ്ററോളം നടപ്പുണ്ട് പയസിക്ക് എസ്റ്റേറ്റ് ലയത്തിലേക്ക് .... നൂറു കണക്കിന് ഷീറ്റ് മേഞ്ഞ വീടുകൾ അടുപ്പു നിരത്തിയിട്ട പോലെ അടുത്തടുത്താണ് ..... ആരുടേയും സ്വന്തമല്ല ഈ ഭൂമി ..... കുറച്ചു കാലം മുൻപുവരെ ഈ വീടുകൾക്ക് ...... ചുറ്റും റബ്ബർ മരങ്ങൾ മാത്രമായിരുന്നു ...... റബ്ബർ എസ്റ്റേറ്റ് ആയിരുന്നു ..... അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കും കുടുംബത്തിനും താമസിക്കാനായി നിർമ്മിച്ചതാണ് ഈ വീടുകൾ .... കുറച്ചു കാലം ആയി റബ്ബർ മരങ്ങളൊക്കെ വെട്ടി ഇപ്പോ ചുറ്റും തരിശു ഭൂമിയാണ് ..... ഇതിനിടയിൽ സർക്കാരിൽ നിന്നുള്ള അറിയിപ്പും കിട്ടി ..... സർക്കാർ വക സ്ഥലത്തു നിന്നും കുടിയൊഴിയണമെന്ന് .... എങ്ങോട്ടു പോകും .... സെക്രട്ടറിയേറ്റു ധർണ്ണയും മന്ത്രിക്കു നിവേദനങ്ങളുമായി പരക്കംപാച്ചിൽ .... തല്ക്കാലം സ്റ്റേയും ആയി നീങ്ങുകയാണ് ..... എങ്കിലും ഏതു നിമിഷവും ജനിച്ചു വീണ മണ്ണിൽ നിന്ന് ഇറങ്ങണമെന്നുള്ള പേടിയും ആയി നീറുകയാണ് ഓരോ കൂരയിലുള്ളവരും ... ലയത്തിലുള്ളവരൊക്കെ കൂലിപ്പണിക്കാരാണ് അന്നന്ന് കഷ്ടപ്പെട്ടു അതിൽ നിന്നു കിട്ടുന്നവരുമാനം കൊണ്ട് ജീവിക്കുന്നവർ ..... ചില വീടുകളിൽ നിന്നൊക്കെ കുട്ടികളുടെ ചിരിയുമൊക്കെ പുറത്തേക്ക് വരുന്നുണ്ട് ..... "രാസാത്തി ഉന്നെ കാണാതാ നെഞ്ചു കാത്താടി പൊലാടുത്..." ഷൺമുഖൻ ചേട്ടന്റെ പാട്ടുകച്ചേരി തുടങ്ങിയല്ലോ .... അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു ... സ്വന്തം വീടിന്റെ ഇറയത്തേക്ക് നീങ്ങി ...... മുന്നിൽ ബൾബാന്നും ഇട്ടിട്ടില്ല ..... എന്തോ നിഴലനങ്ങിയതും ഒന്നു ഭയന്നു ..... സൂക്ഷിച്ചു നോക്കി ..... അമ്മയാണ് ..... താൻ വന്നതൊന്നും അറിഞ്ഞിട്ടില്ല ... ഇരുട്ടിനെ ഇമ ചിമ്മാതെ നോക്കുകയാണ് ..... അമ്മേ ..... അമ്മേ ..... വിളിച്ചിട്ടൊരനക്കവും ഇല്ല .... തട്ടി വിളിച്ചതും ഉറക്കെ ചിരിച്ചോണ്ട് ചാടി എഴുന്നേറ്റ് ഉള്ളിലേക്ക് പോയി ..... സ്ഥിരം കാഴ്ചകളും അനുഭവങ്ങളും .... ജനിച്ച നാൾ മുതൽ പഴകിയത് ..... അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല - ഇനി ചേച്ചി എവിടെയാണാവോ ....? ചെറിയ ഇറയവും .... ഒറ്റ കിടപ്പുമുറിയും ചായ്പ്പും ... ഷീറ്റ് മറച്ച മറപ്പുരയും ഉള്ള പരിമിതമായ സൗകര്യമുള്ള കൂരയാണ് ...... പ്രീയേച്ചി ..... ലൈറ്റൊന്നും ഇടാതെ എവിടെ ഇരിക്കുവാ ...... ചായ്പ്പിലേക്ക് എത്തിനോക്കി ...... മെലിഞ്ഞ് എല്ലുന്തിയ ഒരു രൂപം .... ഒരു വിവാഹത്തിന്റെ അവശേഷിപ്പ് .... ആരോടൊക്കെയോ ദേഷ്യം തോന്നിയവൾക്ക് .... എസ്റ്റേറ്റിലെ ടാപ്പിങ് ആയിരുന്നു അച്ഛൻ സുദർശന്.... എസ്റ്റേറ്റിലെ ഫാക്ടറിക്കകത്തായിരുന്നു അമ്മയ്ക്ക് ജോലി.... അവിടെ വച്ചുടലെടുത്ത ബന്ധം അച്ഛൻ അമ്മയെ കൂട്ടിട്ട് വന്നു .... തമിഴത്തിയാണ് അമ്മ വരദ ..... സഹികെടുമ്പോ അമ്മയും തിരിച്ചു പറയും ..... ഇതിനിടയിൽ ചേച്ചി ജനിച്ചു ... പ്രീയംവദ..... ജനിച്ചപ്പോൾ മുതൽ ചേച്ചിക്ക് സുഖമില്ല .... എന്നും അസുഖങ്ങളാണ് ..... ചേച്ചിയുടെ അസുഖവും അമ്മയും ഒരു വഴിക്കായി .... ഇതിനൊക്കെ ഇടയിൽ അച്ഛന് എസ്റ്റേറ്റിലെ പണിയും പോയി .... വീട് കൊടും പട്ടിണിയിലേക്ക് ..... പുറത്ത് കൂലിപ്പണിക്ക് പോയി തുടങ്ങി അച്ഛൻ വല്ലപ്പോഴും അല്പ്പം കുടിച്ചിരുന്ന അച്ഛൻ പിന്നീട് നാലു കാലിലായി ..... എന്നും വഴക്കും തല്ലും ...... പട്ടിണിയും വേദനയും .... ആൾക്കാരുടെ കളിയാക്കലുകൾ ... ഓർമ്മകൾ ...... മരവിപ്പ് മാത്രം .... തളർന്നിരുന്നാൽ ...... താനൊരാളെ ആശ്രയിച്ച് ... മാനസിക രോഗിയായ അമ്മയും .... ജീവിതം തകർന്ന് ...... മനസ്സും മുരടിച്ച ചേച്ചിയും .... തനിക്കുമില്ലേ ലക്ഷ്യങ്ങൾ ..... ഒന്നൊന്നായി നേടി എടുക്കണ്ടേ .... ഈ ജീവിതം ഇങ്ങനെ പുഴുത്തു നാറ്റം വമിക്കും പോലെ ജീവിച്ചാ മതിയോ .... എനിക്കു മുന്നോട്ട് പോകണം ..... മുന്നോട്ട് ...... പയസ്സിക്ക് തളർന്നിരിക്കാൻ ആവില്ല ..... വീട്ടിൽ നിന്ന് ഒരു കട്ടനും കുടിച്ച് അപ്പോ തന്നെ ഇറങ്ങി .... കിഴക്കേ മുറിയിലെ ശ്രീകുമാറിന്റെ വീട്ടിലേക്ക് -..... മൊബൈൽ ഫോണിന്റെ വെട്ടത്തിൽ .... ലയം കഴിഞ്ഞ് ഒരു വളവു തിരിഞ്ഞാ കിഴക്കേ മുറി ആയി ..... പിന്നിൽ ഒരു ചെരുപ്പടി ശബ്ദം കേട്ടതുപോലെ ..... ചുരിതാറിന്റെ ടോപ്പിലെ പോക്കറ്റിൽ നിന്ന് .... സ്വയം രക്ഷയ്ക്കെന്നോണം കൊണ്ടു നടക്കുന്ന ചെറിയ കത്തിയെടുഞ്ഞ് കൈയ്യിൽ പിടിച്ചു .... ലയത്തിലുള്ളവർക്കൊക്കെ പയസി സ്വന്തം വീട്ടിലെ കൊച്ചാ ..... അതു കഴിഞ്ഞ് വളവിലേക്ക് തിരിയുമ്പോ ചിട്ടു കളി സംഘം ഉണ്ട് ..... ഒരിക്കൽ പയസിയെ കണ്ടൊരുത്തൻ ..... ഒന്നു ചൊറിഞ്ഞു ..... നിനക്ക് കൂടിയവൻമാരുടെ വിയർപ്പേ പിടിക്കത്തുള്ളു അല്ലേടി .... കുറച്ചു നാറ്റമുണ്ടേലും ഞങ്ങളും മുറ്റാടി ..... ഒന്നും മിണ്ടാതെ അവൾ പുശ്ചിച്ച് നടന്നു ..... അവൻ ചിട്ടു കളി കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ ..... പയസി അവന്റെ മുറ്റത്ത് ..... "നീ എന്താടി ഇവിടെ .....? "ഇവളെയൊക്കെ എന്തിനാടി വീട്ടിൽ കയറ്റിയേക്കുന്നേ ..... "അത് ചേട്ടനെ കാണാൻ വന്നതാണെന്നാ പറഞ്ഞത് .... റാണി പേടിയോടെയാ പറയുന്നത് "റാണി ചേച്ചി .... പറഞ്ഞത് ശരിയാ .... നിങ്ങളുടെ കെട്ടിയോനെ നന്നായി ഒന്നു കാണാൻ തന്നെയാ വന്നത് ..... ഗിരിയുടെ മുഖത്തേക്ക് നോക്കി പല്ല് ഞെരിച്ചു കൊണ്ടാ പറഞ്ഞത് -. "അകത്തൊരു പായ് വിരിക്ക് ചേച്ചി .... എനിക്കും ഗിരിക്കും ..... "നിങ്ങള് പോരാത്തോണ്ട് .... എന്നെ കൂടെ കിടക്കാൻ വിളിച്ചിട്ടുണ്ട് ..... "അഹങ്കാരി .... നാടു നീളെ മറ്റേതിന് നടക്കുന്നവള് പലതും പറയും നീ കാര്യമാക്കണ്ടാ ..... സതീശൻ റാണിയുടെ മുഖം മാറുന്നത് കണ്ടതും ഭയത്തോടെ പറഞ്ഞു പൊടി പാറും പോലൊന്ന് അവന്റെ മുഖത്തിട്ട് പൊട്ടിച്ചു .... ആഹ്ഹാ ..... ഗിരിക്ക് തല കറങ്ങി പെണ്ണിന്റെ കൈയ്യ്ക്കിത്രയും കരുത്തോ.... കറങ്ങി നില്ക്കുമ്പോഴും ഗിരിയുടെ ചിന്ത അതായിരുന്നു ... കത്തിയെടുത്ത് അവന്റെ പള്ളയ്ക്ക് വെച്ചിട്ട് പറഞ്ഞു .... കയറ്റിക്കളയും മുന്നും പിന്നും നോക്കാനില്ലാത്തവളാ .... ചെയ്യുമെന്നു പറഞ്ഞാ ചെയ്യും .... അന്നുമുതൽ എല്ലാവർക്കും ഒരു ഭയമുണ്ടവളോട് വാളികളൊന്നും കമന്റുമായി അവളുടെ പിന്നാലെ ചെല്ലില്ല -... കിഴക്കേ മുറിയിലെ വിശാലമായ മുറ്റത്തേക്ക് കയറിയതും .... ഒരുത്തൻ വിറളി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട് .... കുമാർ ..... പയസി യെ കണ്ടതും പുരയിലേക്ക് കയറിപ്പോയി .... എന്തൊക്കെത്തരം കിറുക്കാണോ .... അവള് മുഖം ചുളുക്കിക്കൊണ്ട് യൂണിറ്റ് പ്രവർത്തിക്കുന്ന ഷെഡ്ഡിലേക്ക് ചെന്നു...... അത്യാവശ്യം സൗകര്യമുള്ള വീടാണ് കുമാറിന്റേത് ..... വാർത്ത ഒറ്റ നില വീട് .... അതിന്റെ സൈഡിലായിട്ടാണ് ഷീറ്റിട്ട യൂണിറ്റ് പ്രവർത്തിക്കുന്നത് ..... കുമാറിന്റെ അമ്മ ഗോമതി ചേച്ചി .... അച്ഛൻ രവി ചേട്ടൻ ... നാലു മക്കളാണ് .... മൂന്നു പെണ്ണും പിന്നെ കുമാറും .... രവി ചേട്ടൻ ഉള്ളതും ഇല്ലാത്തതും കണക്കാ .... രാഷ്ട്രീയം കളിച്ച് നടപ്പാ ..... വല്ലപ്പോഴും വീട്ടിൽ വരും ... അതും കൈയ്യിലെ കാശ് തീരുമ്പോ ... കുമാറ് കഷ്ടപ്പെട്ടു തന്നെയാ ഇത്രയും എത്തിയത് ..... മൂന്നു പെങ്ങൻ മാരേയും കല്യാണം കഴിപ്പിച്ചു ..... ഓല മേഞ്ഞ വീട് --.. പൊളിച്ച് വാർക്ക കെട്ടിടം പണിതു.... വലിയ ചെമ്പിൽ ഉപ്പേരി വറുത്തു കോരിയിട്ടിരിക്കുന്നു ..... വാടി.... വന്നിരിക്ക് .... ശ്രീ വിദ്യയാണ് -- ഉപ്പേരി കവറിൽ നിറയ്ക്കുന്നിടത്തേക്ക് വിളിച്ചവളെ അവളും ചിരിയോടെ അവർക്കൊപ്പം കൂടി ..... അവളു വന്നത്തിൽ പിന്നെ സ്പീഡിലായി കാര്യങ്ങൾ .... കൂടെ ഇരിക്കുന്നവർക്ക് കള്ളപ്പണി കാണിക്കാൻ കഴിയില്ല -... ചെയ്യുന്ന ജോലി ഒതുക്കത്തോടെ കൈവഴക്കത്തോടെ ചെയ്യുന്നവളെ കുമാറും നോക്കുന്നുണ്ട് ..... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52400/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ഇപ്പോഴും കൊച്ചു കുട്ടിയാനാ വിചാരം.. ഇവൾക്കിനിനി എന്നാ ഈശ്വരാ ഒരു ബുദ്ധിയും ബോധോം വരുന്നെ.. എല്ലാത്തിനും എന്നെ പറഞ്ഞാൽ മതിയല്ലോ.. ഒന്നല്ലേ ഉള്ളൂ എന്ന് കരുതി ആവിശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചു വഷളാക്കി.. നന്ദിനി തന്റെ പരാതിയും പരിഭവങ്ങളും പതിവ് പോലെ അടുക്കളയിലെ ചട്ടിയോടും പാത്രറങ്ങളോടും പറഞ്ഞു തീർത്തു.. പാത്രങ്ങളുടെ കലപില ശബ്ദം കേട്ടാണ് ശിവാനി കണ്ണുതുറന്നെ.. പുറത്തെ വെയിൽ ജനൽപാളികളിലൂടെ വന്ന് കണ്ണിൽ കുത്തിയതും കണ്ണ് പുളിച്ചു മിഴികൾ ഇറുക്കി അടച്ചു ശിവാനി ഒന്ന് കൂടി പുതപ്പിനുള്ളിലേക്കു ചുരുണ്ടു. ശിവാനി.. എഴുനേൽകുന്നുണ്ടോ നീ.. സമയം എത്ര ആയീനാ നിന്റെ വിചാരം.. നിനക്ക് പഠിക്കണം ക്ലാസ്സിൽ പോകണം എന്ന ചിന്ത ഒന്നും ഇല്ലേ ശിവാനി.. അതെങ്ങനെയാ പഠിക്കണം എന്ന ചിന്ത ഉള്ളവർക്കല്ലേ ആ വക വിചാരം ഉണ്ടാക്കൂ.. ഓ ഈ നന്ദിനികുട്ടി രാവിലെ തന്നെ തുടങ്ങിയോ പടപ്പുറപ്പാട്.. പറച്ചില് കേട്ടാൽ തോന്നും ഞാൻ എംബിബിസ് ന് പഠിക്കാനെന്ന്.. വെറും ബി എ ക്കാരി സെക്കന്റ്‌ ഇയർ സ്റ്റുഡന്റ്.. അതും ആവറേജ് മാർക്കും വാങ്ങി ഇരിക്കുന്ന എന്നോടാ ഈ വേദമോത്ത്.. അതും പറഞ്ഞ് ശിവാനി പുതപ്പു ഒന്ന് കൂടി നേരെ പുതച്ചു.. ചെവിയിൽ എന്ധോ കടിച്ച പോലെ വേദന തോന്നിയതും അവൾ ഉറക്കെ അലറി.. അമ്മാ.. കാറേണ്ട.. ഞാൻ തന്നെയാ. നന്ദിനിയുടെ വിരൽ ഒന്ന് കൂടി മുറുകി ശിവാനിയുടെ ചെവിയിൽ. അയ്യോ അമ്മാ വിട്.. എനിക്ക് വേദനിക്കുന്നു. ഈ വേദന പേടിച്ചാ രണ്ടാമത് ഒന്ന് കൂടി കാത്ത് കുത്താതെ. കോളേജിൽ പിള്ളേര് രണ്ടും മൂന്നും നാലും കുത്തും കുത്തി അതിൽ പലേ തരം കമ്മലും ഫിറ്റാക്കി വരുന്ന കാണുമ്പോ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. അങ്ങനെ കാത് കുത്തുന്നേന് ഇത്ര വേദന കാണില്ല. സമയം നോക്ക് ശിവാനി.. എട്ടര മണി കഴിഞ്ഞു. നീ ഇന്ന് പോകുന്നില്ലേ.. യ്യോ എട്ടരയോ.. ഇന്ന് സ്പെഷ്യൽ ക്ലാസ് ഉള്ളതാ. അമ്മയ്ക്ക് കുറച്ച് കൂടി നേരത്തെ വിളിച്ചൂടെ.. ദേ ശിവാനി എന്നെ കൊണ്ടൊന്നും പറയിക്കല്ലേ.. അമ്മാ ഇങ്ങനെ ശിവാനി എന്ന് നീട്ടി വിളിക്കല്ലേ.. ശിവ അത് മതി. നന്ദിനി ഒന്നും മിണ്ടിയില്ല. ശിവാനിക്ക് കൊണ്ടു പോകാനുള്ള ചോറ് പാത്രത്തിലാക്കുമ്പോൾ നന്ദിനി കേട്ടു. ബാത്‌റൂമിൽ നിന്നും ശിവാനിയുടെ ചോദ്യം.. അമ്മാ ഇന്ന് കുളിക്കണ്ടല്ലോ.. സമയം ഇല്ല. പല്ലും തേച്ച് കയ്യും കാലും മുഖോം ഒന്ന് കഴുകിയാൽ പോരെ.. കുളിക്കാതെ ഇറങ്ങി വന്നാൽ പച്ച വെള്ളം തരില്ല നിനക്ക്.. ശിവാനി ഒരു ബക്കറ്റ് തണുത്ത വെള്ളം എടുത്ത് തല വഴി കമിഴ്ത്തി. ബാക്കി നിന്ന ഉറക്കം എതിലെയോ പോയി മറഞ്ഞു. കുളിച്ചു ഡ്രസ്സ്‌ മാറി വന്നപ്പോൾ ഒമ്പതു മണി കഴിഞ്ഞു. ഒമ്പതരയ്ക്ക് കോളേജ് ബസ്‌ വരും. ഇന്നാ വേഗം എടുത്ത് കഴിക്ക്. നന്ദിനി കാസറോൾ ശിവാനിക്ക് നേരെ നീക്കി വച്ചു. ഓ ഓട്ടട.. കൊള്ളാം. ശിവാനി.. എന്താ നിന്റെ തീരുമാനം. എന്താ അമ്മാ.. എബീടെ കാര്യാ ഞാൻ ചോദിച്ചെ.ഇന്നലെ ബാങ്കിൽ അവന്റെ അപ്പച്ചൻ വന്നിരുന്നു. ഇനിയും വൈകിക്കാൻ പറ്റില്ല. അവർക്കു എത്രയും വേഗം ഒരു മറുപടി കൊടുക്കണം. ഇത് വരെ നിനക്ക് വയസ്സു പതിനെട്ട് ആകട്ടെ പറഞ്ഞ് നിന്നു. ഇപ്പൊ പതിനെട്ടും കഴിഞ്ഞു പത്തൊമ്പതും കഴിയാറായി.പഠിക്കാൻ മിടുക്കുള്ള കുട്ടി ആയിരുന്നേൽ പഠിച്ചു വല്ല ജോലിയും ആയിട്ട് കെട്ടിച്ചു വിടാം എന്ന് കരുതായിരുന്നു.ഇതിപ്പോ പഠിക്കേം ഇല്ലല്ലോ.എന്റെ നിർബന്ധം കൊണ്ടല്ലേ ഇപ്പൊ ക്ലാസിൽ പോകുന്നത് പോലും.. പകുതി ദിവസം ക്ലാസിന് വെളിയിലും.. ഓ അങ്ങനെ.. അവർക്കു തിരക്കാണേല് അവര് വേറെ നോക്കിക്കോട്ടെ അമ്മാ.. അല്ലേലും ഇപ്പൊ കോളേജിലുള്ള ഓരോ പയ്യന്മാരെ കാണുമ്പോ തോന്നും എന്നാത്തിനാ എന്റെ കാര്യം നേരത്തെ പറഞ്ഞു വച്ചേന്. ശിവാനി നീ ഇത് എന്തു ഭാവിച്ചാ.. അമ്മ ഞാൻ പറഞ്ഞ കാര്യം ആലോചിച്ചോ. ആദ്യം അതിനൊരു തീരുമാനം പറ.ആദ്യം അമ്മേടെ കല്ല്യാണം.. അത് കഴിഞ്ഞ് എന്റെ. നീ എന്നെ ഭ്രാന്തു പിടിപ്പിക്കല്ലേ ശിവാനി. എന്തിനാ അമ്മയ്ക്ക് ഇത്ര ദേഷ്യം. ലോകത്ത് ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല.ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾ വേറെ വിവാഹം കഴിക്കുന്നേ.അമ്മ ഇപ്പോഴും ചെറുപ്പമല്ലേ.കാണാനും സുന്ദരി.എന്താ എന്റെ അമ്മയ്ക്കു ഒരു കുറവ്. ശിവാനി ബസ്‌ വരാൻ ടൈം ആയില്ലേ..കഴിച്ചു കഴിഞ്ഞേൽ എഴുനേറ്റു പോകാൻ നോക്ക്.പിന്നെ എനിക്ക് ഒരു ഭർത്താവ് വേണമായിരുന്നേൽ അത് വർഷങ്ങൾക്കു മുൻപേ ആകാമായിരുന്നു.നിന്റെ അച്ഛൻ മരിച്ചപ്പോഴേ.. അത്രയും പറഞ്ഞ് നന്ദിനി ബാഗും എടുത്ത് പുറത്തേയ്ക്ക് നടന്നു. അമ്മയ്ക്ക് ഒരു ഭർത്താവ് വേണ്ടേലും എനിക്ക് ഒരു അച്ഛന്റെ സ്നേഹം വേണം. ശിവാനി വിളിച്ചു പറഞ്ഞത് നന്ദിനി കേട്ടെങ്കിലും മറുത്തൊന്നും പറയാതെ അവൾ വേഗം ഇറങ്ങി നടന്നു. ബാങ്കിൽ എത്തിയിട്ടും നന്ദിനിയുടെ മനസിൽ ശിവാനിയുടെ വാക്കുകൾ ആയിരുന്നു. അമ്മയ്ക്ക് എന്താ ഒരു വിവാഹം കഴിച്ചാൽ.. അമ്മ ഒരു കല്ല്യാണം കഴിക്കാണേൽ അത് കഴിഞ്ഞ് എന്റെ കാര്യത്തെ കുറിച്ച് ആലോചിക്കാം.അല്ലേൽ ഞാനും ഇങ്ങനെ നിൽക്കുകയെ ഉള്ളൂ.. കുറച്ചു ദിവസമായി ശിവാനി ഈ കാര്യവും പറഞ്ഞ് ഒരേ വാശിയിൽ ആണ്‌.ഇതും പറഞ്ഞ് വഴക്കിട്ട് പിണങ്ങിയാണ് അവൾ ഇപ്പൊ രാത്രി ഉറങ്ങുന്നത്.. ഓരോന്ന് ആലോചിച്ചു നന്ദിനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്താടോ തനിക്ക് പറ്റിയെ.. താൻ ഇ ലോകത്തൊന്നും അല്ലെ.. ഉച്ചക്ക് ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ നന്ദിനിയുടെ ഉറ്റ കൂട്ടുകാരി ലേഖ ചോതിച്ചു. ഒന്നുമില്ല.. അത് വെറുതെ.. രാവിലെ മുതൽ ഞാൻ തന്നെ ശ്രദ്ധിക്കുന്നുണ്ട്. ശിവാനി.. അവളെകുറിച്ചോർതുള്ള ആദിയാണ് ലേഖേ.. അവൾ നല്ല കുട്ടി അല്ലെ.. ഒരു കുറുമ്പി.. അവളുടെ കുറുമ്പ് ഈയിടെയായി ഇത്തിരി കൂടുതലാണ്. എന്താടാ പ്രശ്നം.. അവൾക്ക് എന്നെപിടിച്ചു കെട്ടിക്കണം.. ലേഖ അത് കേട്ടതും പൊട്ടിച്ചിരിച്ചു. കളിയല്ല ലേഖേ.. തുടക്കത്തിൽ ഞാനും അങ്ങനെ ആണ്‌ കരുതിയെ.ഇപ്പൊ എബിയുടെ കാര്യത്തിൽ പോലും അവൾ താൽപര്യം കാണിക്കുന്നില്ല.അവളുടെ പ്രശ്നം ഞാൻ ഒരു വിവാഹം കഴിക്കണം.എങ്കിൽ മാത്രമേ അവൾക്ക് ഒരു ജീവിതം ഉണ്ടാകൂ എന്ന വാശിയിലാ അവൾ. അവൾ പറഞ്ഞതിൽ എന്താ നന്ദിനി തെറ്റ്.. നിനക്ക് അതിനെക്കുറിച്ച് സീരിയസ് ആയി ചിന്തിച്ചൂടെ.. ആഹാ നല്ല ആളോടാണ് ഞാൻ പറഞ്ഞെ.. വേഗം കഴിക്കാൻ നോക്ക്.. അതും പറഞ്ഞ് നന്ദിനി ചോറുണ്ണാൻ തുടങ്ങി. ഉച്ച കഴിഞ്ഞ് അനിരുദ്ധൻ സാറിന് അക്കൗണ്ട് മുഴുവൻ ക്ലിയർ ചെയ്ത് കൊടുക്കാനുള്ളതാ.. അല്ലേൽ എന്റെ പണി പോകും. അനിരുദ്ധൻ എന്ന് കേട്ടതും ലേഖ ചിരിച്ചു. എന്താ തനിക്കൊരു ചിരി.. ഏയ്.. ഇവിടെ വന്നിരിക്കുമ്പോൾ ആകെക്കൂടി നേരം പോകാനുള്ള ഒരേ ഒരു മാർഗം അനിരുദ്ധൻ സാർ അല്ലെ.. കാണാൻ കൊള്ളാം. പക്ഷേ ആരുമായും അടുക്കില്ലല്ലോ.. ഒന്ന് മിണ്ടാൻ ചെന്നാലോ.. ആള് വേഗം സ്ഥലം കാലിയാക്കും. എന്റെ ലേഖേ നിന്റെ ഒരു കാര്യം.. നിന്നെ പോലെ നീ മാത്രേ ഉള്ളൂ നന്ദിനി.ആകെക്കൂടി മനുഷ്യന് ഒരു ജന്മമല്ലേ ഉള്ളൂ.അത് ഇങ്ങനെ ആഘോഷിച്ചു തീർക്കണ്ടേ.. ഉം നടക്കട്ടെ.. അതും പറഞ്ഞ് നന്ദിനി കൈകഴുകാൻ എഴുനേറ്റ് പോയി.. ഊണ് കഴിഞ്ഞു തിരികെ ഇരിപ്പിടത്തിൽ നന്ദിനിയും ലേഖയും വന്നിരിക്കുമ്പോൾ സ്റ്റാഫ്‌ ആരും എത്തിയിരുന്നില്ല. എല്ലാവരും ഊണ് കഴിക്കാൻ പോയതാണ്.വർക്ക്‌ തുടങ്ങാൻ ഇനിയും അരമണിക്കൂർ കൂടി താമസം ഉണ്ട്. കുറേ നാള്കൂടി ചോദിക്കണം എന്ന് കരുതി ഇരിക്കയാ.ശിവാനി..എബി.. രണ്ട് പേരും കൂടി അങ്ങ് ഒക്കുന്നില്ലല്ലോ നന്ദിനി. ഈ എബി എന്നത് ക്രിസ്ത്യൻസിന്റെ പേര് ആണല്ലോ.. ലേഖ തന്റെ സംശയം നന്ദിനിക്കു മുൻപിൽ അവതരിപ്പിച്ചു. പേര് മാത്രം അല്ല ആളും ക്രിസ്ത്യൻ ആണ്‌ ലേഖേ.. അമ്പലവാസി ആയ നിങ്ങളും പള്ളിക്കാരായ അവരും.. ഒരു വർഗീയ ലഹള പൊട്ടിപുറപ്പെടുമല്ലോ നന്ദിനി.. ഇത് അപ്പൊ എങ്ങനെയാ.. ശിവാനി പ്രണയിച്ചു കണ്ടെത്തിയ ആൾ ആണോ എബി.. ഏയ് അല്ല ലേഖേ.. അത് ഒരു കഥയാണ്.. ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ എന്റെയും ശിവാനിയുടെയും ജീവിതത്തിലേക്ക് വന്നുകയറിയവൻ ആണ്‌ എബി.. നാല് വർഷങ്ങൾക്കു മുൻപ് അന്ന് ശിവാനി പത്താം ക്ലാസ്സിൽ പഠിക്കാണ്.പഠിക്കാൻ മടിച്ചി ആയത് കൊണ്ട് അവളെ തുടക്കം മുതലേ ട്യൂഷന് വിട്ടു.സ്കൂൾ ടൈം കഴിഞ്ഞാണ് ട്യൂഷൻ.അത് തീരുമ്പോൾ ആറുമണി കഴിയും.അതോണ്ട് ബാങ്കിൽ നിന്നു ഇറങ്ങി ശിവാനിയെയും കൂട്ടിയാണ് ഞാൻ സാധാരണ വീട്ടിൽ പോകാറ്. അന്ന് ബാങ്കിൽ സ്റ്റാഫ് ആരോ ക്യാശിന്റെ കാര്യത്തിൽ തിരിമറി നടത്തിയപ്പോൾ അക്കൗണ്ട്സ് മുഴുവൻ തെറ്റി.പിന്നെ അത് ക്ലിയർ ചെയ്യാതെ ബാങ്കിൽ നിന്നു ഇറങ്ങാനും പറ്റില്ല.ആകെ പെട്ട അവസ്ഥ. അന്നാണെൽ നല്ല മഴയുള്ള ദിവസവും.എബി അന്ന് എൻജിനീയറിങ് പഠിത്തം കഴിഞ്ഞ് നിൽക്കുന്ന സമയം.വൈകുന്നേരം കൂട്ടുകാർക്കൊപ്പമുള്ള കറക്കവും കഴിഞ്ഞ് വരുമ്പോൾ ആണ്‌ അവൻ സ്കൂൾ യൂണിഫോമിൽ നനഞ്ഞൊലിച്ചു ശിവ ബസ്‌ സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത്.അവൾ തനിച്ചാണെന്നു മനസിലായത് കൊണ്ടാകാം രണ്ട് മൂന്ന് പുരുഷന്മാർ അവളെ ചുറ്റിപറ്റി നിൽപ്പുണ്ട്. കരയാറായ ഭാവത്തോടെ നിൽക്കുന്ന ശിവാനിയെ കണ്ടപ്പോൾ കാര്യം പന്തിയല്ല എന്ന് തോനിയത് കൊണ്ട് എബി ബൈക്ക് സൈഡ് ആക്കി അവിടെ നിന്നവർക്ക് ഒരു സംശയത്തിന് ഇട കൊടുക്കാതെ ശിവാനിയോട് വന്ന് വണ്ടിയിൽ കയറാൻ പറഞ്ഞു. അവിടെ നിൽക്കുന്നവരെ തുറിച്ചു നോട്ടം കണ്ട് ഭയന്ന അവൾ വേഗം എബി പറഞ്ഞതനുസരിച്ചു.ബാങ്കിൽ കൊണ്ടു വന്ന് ശിവാനിയെ ഇറക്കിയിട്ടു അവൻ നേരെ എന്നെ കാണാൻ വന്നു. പിന്നെ ആരാ എന്താ എന്നൊന്നും നോക്കാതെ കണ്ണ് പൊട്ടുന്ന രണ്ട് ചീത്ത ആയിരുന്നു എന്നെ. പെൺകുട്ടികളെ ഇങ്ങനെ കയറൂരി വിട്ടാണോ വളർത്തുന്നെ, സ്കൂൾ ടൈം കഴിഞ്ഞിട്ടും ആൾ എത്തിയില്ലേൽ അന്വേഷിക്കണ്ടേ എന്നൊക്കെ പറഞ്ഞ് വല്ല്യ ബഹളമായി. എന്റെ മോളെ രക്ഷിച്ചതിനു ഒരു നന്ദി പോലും അപ്പൊ അവനോട് പറയാൻ കഴിഞ്ഞില്ല.പിറ്റേ ദിവസം ശിവ ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ എബി അവളെ കാത്ത് നിന്നിരുന്നു.ഞാൻ ചെന്ന് അവളെ കൂട്ടികൊണ്ട് പോകുന്നത് വരെ അവൻ അവൾക്ക് കാവലായി നിന്നു.പിന്നെ അത് ഒരു പതിവായി.ഞാൻ ഒരു ദിവസം ചെല്ലാൻ അൽപം വൈകിയാൽ എബി അവളെ വീട്ടിൽ എത്തിക്കും. അങ്ങനെ എബിയെ ഞങ്ങൾ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു.അച്ഛൻ ഇല്ലാത്ത കുട്ടിയാണ് ശിവാനി എന്ന് അറിഞ്ഞപ്പോൾ എബിക്ക് വല്ല്യ സങ്കടായി. ശിവാനിയുടെ കാര്യൊക്കെ എബി വീട്ടിൽ പറഞ്ഞായിരുന്നു.ഒരിക്കൽ അവനൊപ്പം അവന്റെ അപ്പച്ചനും അമ്മച്ചിയും അനിയനും കൂടി വീട്ടിൽ വന്നു.ശിവാനിയുടെ കുറുമ്പും കുസൃതിയും ഒക്കെ കണ്ടപ്പോൾ അവർക്കു അവളെ വല്ല്യ ഇഷ്ടായി.. പിന്നെയും രണ്ട് വർഷങ്ങൾ കഴിഞ്ഞ് പോയി.അവൾ പ്ലസ് ടുന് പഠിക്കുന്ന സമയത്താണ് എബിയുടെ അപ്പച്ചൻ ശിവയെ എബിക്ക് കെട്ടിച്ചു കൊടുക്കോ എന്ന് ചോദിച്ചെ.. എബി ഒരിക്കൽ പോലും ശിവയോട് പ്രണയമാണെന്ന് പറഞ്ഞിട്ടില്ല.അവനെപോലെ ഒരുപാട് മോൻ ഉണ്ടായിരുന്നേൽ എന്ന് ഞാനും കൊതിച്ചിട്ടുണ്ട് അത്ര നല്ല മിടുക്കൻ പയ്യൻ ആണ്‌ എബി.ശിവയോട് ചോതിച്ചപോൾ അമ്മയുടെ ഇഷ്ടം പോലെ ചെയ്തോ എന്നാ അവളും പറഞ്ഞത്.പക്ഷേ എബിക്ക് അവളെ ജീവനാണ്.അത് അവളോടുള്ള അവന്റെ കരുതലിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. അവൾക്കും തിരിച്ചും അങ്ങനെ തന്നെ. പക്ഷേ സാധാരണ കുട്ടികളെ പോലെ ഫോൺ വിളിക്കാനോ ചാറ്റിങ്ങിനോ കറങ്ങാൻ പോകാനോ ഒന്നും അവർ ഇത് വരെ മിനകെട്ടിട്ടില്ല.വല്ലപ്പോഴും കാണുമ്പോൾ സംസാരിക്കും.. അതിൽ അടക്കി വയ്ക്കും അവരെ സ്നേഹം.. എബിയെ അങ്ങനെ ആണ്‌ അവന്റെ അപ്പച്ചനും അമ്മച്ചിയും വളർത്തിയെ.എല്ലാ സ്വാതന്ത്ര്യവും അവർ അവന് നൽകിയിട്ടുണ്ട്.പക്ഷേ അവൻ അത് മിസ്സ്‌ യൂസ് ചെയ്യില്ല. എനിക്കു താൽപര്യം ഉണ്ട് എബിയുടെ കാര്യത്തിൽ.ശിവയുടെ ഉള്ളിലും എബിയോടുള്ള ഇഷ്ടം ഉണ്ട്. പക്ഷേ അത് അവൾ എനിക്ക് മുൻപിൽ സമ്മതിച്ചു തരില്ല.അവളിപ്പോ എന്നെ എങ്ങനേലും ആരുടേലും തലേൽ കെട്ടിവെക്കണം എന്ന ചിന്തയിൽ നടക്കല്ലേ.. നന്ദിനി ചിരിയോടെ പറഞ്ഞവസാനിപ്പിച്ചപ്പോൾ ലേഖ പറഞ്ഞു. കൊള്ളാമല്ലോടാ തന്റെ ഭാവി മരുമോൻ.. കക്ഷിയോട് ഒരു ദിവസം ഇങ്ങോട്ട് ഒക്കെ ഒന്ന് ഇറങ്ങാൻ പറ.ആളെ ഞാനും ഒന്ന് കാണട്ടെടോ. ആയിക്കോട്ടെ.. ഞാൻ പറയാം ട്ടോ.. ലേഖ മാടത്തെ മാനേജർ വിളിക്കുന്നു.. അറ്റൻഡർ ശങ്കരൻ ചേട്ടൻ വന്ന് പറഞ്ഞതും ലേഖ എഴുനേറ്റു പോയി.. **** ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് പിരീഡ് ഇഗ്ലീഷ് ക്ലാസ് തകർത്തു നടക്കാണ്.. മാത്തപ്പൻ മാഷിന്റെ ക്ലാസ്.. പഠിപ്പിസ്റ്റുകൾ ആയ കുട്ടികൾ അങ്ങേരെ വായിലേക്കും നോക്കി ഇരിക്കുന്നു. അല്ലാത്തവർ ഉറക്കം എന്ന മഹാ കലയിൽ ഏർപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവരെ മാഷ് കണ്ടെങ്കിലും അദ്ദേഹം പറയുന്നത്.. അവർ അവരുടെ ജോലി വൃത്തിയായി ചെയ്യുന്നുണ്ട്.നിങ്ങൾ പഠിക്കണം എന്നുള്ളവർ നിങ്ങളെ ജോലി ചെയ്യ്.. ശിവാനി ബുക്കിൽ കുത്തി വരഞ്ഞു ഇരിക്കുകയാണ്.തൊട്ടു അരികെ ആയി ഇരിക്കുന്നത് അവളുടെ ചങ്കും കരളും ആയ സേറ സാമുവേൽ.. അവൾക്കിപ്പുറം ദീപു.. ഉഴപ്പന്മാരെ ഉസ്ത്താദ്.. ഇവർ രണ്ടുപേരുടെയും നടുക്കാണ് ശിവാനിയുടെ ഇരിപ്പിടം. അവർ രണ്ടുപേരും ശിവാനിക്ക് ചിലപ്പോൾ മാലാഖമാരെ പോലെ തോന്നും.കച്ചറ കളിക്കാൻ കൂടെ നിക്കുമ്പോൾ ആണ്‌ അവർ മാലാഖമാർ ആകുന്നേൽ ക്ലാസ് ടെസ്റ്റ്‌ സമയത്ത് ഒന്നും പഠിക്കാതെ വന്ന് ചോദ്യപേപ്പറിലെ ചോദ്യം തിരിച്ചും മറിച്ചും ശിവ എഴുതുമ്പോൾ സേറയും ദീപുവും ശിവയുടെ പേപ്പർ നോക്കി വള്ളി പുള്ളി തെറ്റാതെ കൃത്യം അത് പോലെ എഴുതി വയ്ക്കും. ആ സമയം ആണ്‌ അവൾക്ക് അവർ രണ്ടുപേരും ചെകുത്താന്മാർ ആയി തോനുന്നെ. ഒന്നുമില്ലേലും ക്രമ നമ്പർ എങ്കിലും ഇവർക്ക് മാറ്റി എഴുതിക്കൂടെ എന്ന് തോന്നും ശിവക്ക്.അതിനാൽ തന്നെ മൂന്ന് പേരുടെയും ഉത്തരകടലാസുകളിൽ ഒരെണ്ണം മാത്രമേ ടീച്ചർ നോക്കുകയുള്ളൂ.. അതാണേൽ ടീച്ചർ ക്ലാസിൽ വന്നു വിവരിക്കുകയും ചെയ്യും.. നാണം കെട്ട് ഇപ്പൊ അവർക്കു അത് ഒരു പ്രശ്നമേ അല്ല.. സേറയുടെ ഇരിപ്പ് കണ്ടാൽ അറിയാം അവൾ ഈ ലോകം വിട്ട് മറ്റേതോ ലോകത്തൂടെ പറക്കുക ആണെന്ന്. ശിവ ദീപുവിന്റെ ബുക്കിലേക്ക് ഒന്ന് എത്തി നോക്കി.കക്ഷി ആൾടെ തന്നെ പടം വരയ്ക്കുന്ന തിരക്കിൽ ആണ്‌.. ആ കോളേജിൽ ഏറ്റവും നന്നായി വരയ്ക്കാൻ ഉള്ള കഴിവ് ദൈവം അറിഞ്ഞു നൽകിയിരിക്കുന്നെ ദീപുവിനാണ്.. വരയും കുറിയും കഴിഞ്ഞ് ദീപു തന്റെ ബുക്കിലെ പേജ് കീറി എടുത്ത് വൃത്തിയായി ഒരു പ്ലെയിൻ ഉണ്ടാക്കി.. പിന്നെ അതിലേക്കു നോക്കി സ്വയം ആത്മ സംതൃപ്തി അടഞ്ഞു.കൊള്ളാം രാവണന്റെ പുഷ്പക വിമാനം.. പുറത്ത് ഒരു കൂട്ടം പെൺകുട്ടികൾ വരാന്തയിൽ നിൽക്കുന്നത് ജനാലയിലൂടെ കാണുന്നുണ്ട്. അവരിൽ ആ ചുരുണ്ട മുടിക്കാരിയെ ലക്ഷ്യം വച്ചു ദീപു തന്റെ പുഷ്പക വിമാനം പറത്തി വിട്ടു. ഇത് കണ്ടതും ശിവാനി അവന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു.അപ്പോഴേക്കും വിമാനം ചുരുണ്ട മുടിക്കാരിയുടെ തലയിൽ തന്നെ കൃത്യമായി ലാൻഡ് ചെയ്തിരുന്നു.അവളുടെ കൂട്ടുകാരി അത് എടുത്ത് കൊടുക്കുന്നതും അവൾ ആ പേപ്പർ നിവർത്തി വായിക്കുന്നതും കൂടി കണ്ടതും ശിവാനി പറഞ്ഞു. ആ പെണ്ണ് ആരാ എന്ന് അറിയോ ദീപു നിനക്ക്.. സ്ഥലം സർക്കിളിന്റെ മോളാ.. മഹാ അഹങ്കാരി.. നീ തീർന്നെടാ മോനേ ദീപു.. യ്യോ.. സത്യാണോടി.. അതേടാ പോത്തേ.. പേടിക്കണ്ട. ഈ ക്ലാസ്സിൽ പത്ത് നാൽപതു ആൺപിള്ളേർക്കിടയിൽ അത് ആരു വിട്ടതാണ് എന്ന് എങ്ങനെ അവൾ കണ്ട് പിടിക്കാനാ. അതൊക്കെ സിംപിൾ ആയി അവൾക്ക് പറ്റും ശിവാ.. അതിന് അവളെ അപ്പൻ അല്ലെ പോലീസിൽ.. മകൾ അല്ലല്ലോ.. ഡി കോപ്പേ.. ഞാൻ അതിൽ എന്റെ വാട്സ്ആപ്പ് നമ്പറും പോരാത്തേന് എന്റെ ഒരു പടവും വരച്ചു വച്ചിട്ടുണ്ടെടി.. എന്റെ ആദ്യത്തെ പ്രേമലേഖനം അല്ലെ.. പൊളിക്കാമെന്നു കരുതി.. നന്നായി.. ഇനി നിന്റെ പുറം പൊളിയാൻ വേറെ വഴി നോക്കണ്ട.അവൾ അത് നേരെ അവളെ അപ്പന്റെ കയ്യിൽ കൊണ്ട് കൊടുക്കും. ഈ ആഴ്ചയിലെ മോന്റെ വാരഫലം വളരെ മോശം ആണ്‌ ദീപു കുട്ടാ.. മാനഹാനി.. കാരാഗ്രഹ വാസം.. അംഗഭംഗം വരെ സംഭവിക്കാൻ എല്ലാ വിധ ചാൻസുകളും കാണുന്നുണ്ട്..കാണുന്നില്ല.. ടീ. നീ ഇത് കാലാവസ്ഥ പ്രവചിക്കുന്നതു പോലെ സംഭവിക്കാം.. ഇല്ലായിരിക്കാം എന്ന് ഒരു ഉറപ്പും ഇല്ലാത്ത പോലെ പറയാതെ എന്ധേലും ഒന്ന് ഉറപ്പിച്ചു പറയെടി.. പറയാൻ പ്രത്യേകിച്ച് ഒന്നും ഇല്ല.. വരാൻ ഉള്ളെ വഴിയിൽ തങ്ങില്ല.അത് ഓട്ടോറിക്ഷ വിളിച്ചാണേലും നിന്നെ തേടി എത്തും.. ദീപു ആകെ പെട്ട അവസ്ഥയിൽ പുറത്തേയ്ക്ക് നോക്കി.. ചുരുണ്ട മുടിക്കാരി അവളെ ബൈനോക്കുലർ കണ്ണും വച്ചു ക്ലാസ്സ്‌ മുറി ആകെ തിരയുക ആണ്‌ അവളെ പ്രാണേശ്വരനെ.. ദീപു തലകുനിച്ചു ഡെസ്കിലേക്ക് കിടന്നു. ഡി ശിവാ എനിക്ക് എന്ധോ പെട്ടന്ന് തല ചുറ്റുന്ന പോലെ.. മാഷ് ചോദിച്ചാൽ അങ്ങനെ തന്നെ പറഞ്ഞേക്കണേ.. ഉത്തരവ്.. അടിയൻ വേണ്ട പോലെ കൈകാര്യം ചെയ്തോളാം.. ചിലവ് മറക്കണ്ട ട്ടോ.. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് നേരെ കാന്റീൻ.. ദീപുകുട്ടന്റെ പറ്റിൽ ചൂട് നാല്‌ പരിപ്പ് വട ചായ.. എഗ്രി ആണേൽ ഡീൽ ഉറപ്പിക്കാം.. ശിവാനി തന്റെ തള്ളവിരൽ ഉയർതി അവന് നേരെ കാണിച്ചു കൊണ്ട് ചോദിച്ചു. ഡീൽ ഓർ നോ ഡീൽ.. മണിക്കുട്ടി ഓടിത്തുടങ്ങി.. ദീപുകുട്ടാ വേഗം.. ലോക് ചെയ്യട്ടെ ഡീൽ.. ആടി കോപ്പേ ഡീൽ.. പുര കത്തുമ്പോ തന്നെ വാഴ വെട്ടണം അല്ലേടി പന്നി നിനക്ക്.. അതും പറഞ്ഞ് ദീപു ഡസ്‌ക്കിലേക്കു ചാഞ്ഞു.. വൈകുന്നേരത്തെ കാര്യം തീരുമാനം ആയ സന്തോഷത്തിൽ അവൾ കുറച്ചു നേരം ക്ലാസിൽ ശ്രദ്ധിക്കാം എന്ന് കരുതി മാത്തപ്പൻ സാറെ മുഖത്തേക്ക്‌ കണ്ണ് നട്ടിരുന്നു. മാഷ് അത് കണ്ടതും പുറത്തേയ്ക്ക് ഒന്ന് എത്തി നോക്കി.. കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോ.. പതിവില്ലാത്ത വിധം പിള്ളേര് ഒക്കെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നു.. അമ്മച്ചി.. ഒന്നും ആയില്ലേ.. വയറ് കരഞ്ഞു തുടങ്ങി ട്ടോ.. എന്നാടാ മക്കളേ നിന്റെ വയറ്റിൽ കോഴിയും മക്കളും താമസം ഉണ്ടോ.. സണ്ണിച്ചൻ മകനെ ഒന്ന് ഇരുത്തി നോക്കി.. എനിക്ക് സംശയമില്ലാതെ ഇല്ല അപ്പച്ചാ.. ഒടുക്കത്തെ വിശപ്പാ.. ഇപ്പൊ കൊണ്ട് വരാം ജോ കുട്ടാ.. ലീന തിരക്കിട്ട് പാലപ്പം ഓരോന്നോയി ചുട്ടെടുത്തു.. കുന്നേൽ സണ്ണികുട്ടിയുടെ വീട്ടിൽ കാലത്തെ പ്രാതലിനുള്ള ബഹളമാണ്.. സണ്ണിക്കും ഭാര്യ ലീനക്കും കല്ല്യാണം കഴിഞ്ഞു എട്ടു വർഷം കഴിഞ്ഞും കുട്ടികൾ ഇല്ലാതെ നേർച്ചയും കാഴ്ചയും വച്ച് കാത്തിരുന്നു കിട്ടിയ കുഞ്ഞാണ് എബി.. എബി ജനിച്ചു പിന്നെയും പന്ത്രണ്ടു വർഷം കഴിഞ്ഞാണ് ജോമോൻ എന്ന ജോക്കുട്ടന്റെ ജനനം.. എല്ലാം കൊണ്ടും സന്തുഷ്ട കുടുംബം.. എന്റെ ലീനകൊച്ചെ ആ ബീഫ് ഒലത്തിയതിന്റെ മണം ഇങ്ങെത്തുന്നല്ലോ.. വേഗം കൊണ്ടുവാ പെണ്ണുംപിള്ളേ.. ലീന കൊച്ച് ചൂട് പാലപ്പവും കറിയും ആയി എത്തി.. സണ്ണിക്കുട്ടി ഒരു കഷ്ണം ഇറച്ചി എടുത്ത് വായിലോട്ടു ഇട്ടു കൊണ്ട് ലീനയോടായി പറഞ്ഞു. എടി ലീനക്കൊച്ചേ.. എബി എന്തിയെ അവനെക്കൂടി വിളി. എന്നിട്ട് നീയും വന്നിരിക്ക്. ഞാൻ ഇപ്പൊ വരാം അപ്പച്ചാ.. നിങ്ങള് തുടങ്ങിക്കോ. അയ്യോടാ.. അതെന്നാ വർത്തമാനമാടാ ഉവ്വേ.. നീ വരാത്തെ ഞങ്ങള് തുടങ്ങുവോ.. അമ്മച്ചീടെ ബീഫ് ഒലത്തിയത് പ്ലേറ്റിൽ കിടന്നു അപ്പച്ചനെ നോക്കി ചിരിക്കുന്നു.കുരുമുളകിന്റെ ആ മണോം രുചിയും.. അപ്പച്ചന്റെ ക്ഷമ പരീക്ഷിക്കുന്നെന്റെ മുന്നേ നീ ഇങ്ങ് വാടാ കൊച്ചനെ.. അത് കേട്ടതും എബി ഷർട്ടിന്റെ കൈ തെറുത്തു കയറ്റി വേഗം വന്നു തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. ഒപ്പം ലീനയും വന്ന് ഭർത്താവിന്റെ അരികെ തന്നെ ഒരു കസേര വലിച്ചിരുന്നു. എന്താടാ ജോകുട്ടാ ഒന്നും കഴിക്കാതെ കോഴി കൊത്തുന്ന പോലെ കൊത്തിപ്പെറുക്കി ഇരിക്കുന്നെ.. അപ്പോഴാണ് ലീനയും ജോക്കുട്ടനെ ശ്രദ്ധിച്ചേ.. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52851/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
തുടർച്ചയായുള്ള ഫോൺ ബെല്ല് കേട്ടാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. "നാശം ഏതവനാണോ രാവിലെ കിടക്കപ്പൊറുതി ഇല്ലാത്തത്." " അവന് അല്ലടാ അവൾക്കാ കിടക്കപ്പൊറുതി ഇല്ലാത്തത്. ഞാനാഡാ നിന്നെ വിളിച്ചുകൊണ്ടിരുന്നത്.ഇന്നലെ തുടങ്ങിയ വിളിയാ. കോൾ എടുക്കാതെ ആയപ്പോൾ ചത്തോ ഇല്ലയോ എന്നറിയാനാണ് രാവിലെ തന്നെ ഇറങ്ങിയത്.അപ്പോഴാ അമ്മ പറയുനത് പുന്നാരമോൻ കുറച്ചു ദിവസമായിട്ടു മുറിയിൽ തന്നെ ഇരിക്കുകയാണ് പുറത്തോട്ട് ഒന്നും ഇറങ്ങുന്നില്ലന്ന് .ഞാൻ മെസ്സേജ് അയച്ചാൽ നിന്റെ റിപ്ലൈ ഒന്നുമില്ലല്ലോ.നിനക്ക് എന്താഡാ പറ്റിയത്." "ഡീ എന്നെ കുറച്ചുനേരം ഒന്നു ഒറ്റക്കു ഇരിക്കാൻ വിടാമോ." "അല്ല ഇത്രനേരം നീ ഒറ്റയ്ക്ക് അല്ലേ ഇരുന്നത്. " "ഡീ ദയവു ചെയ്ത് നീ എന്നോട് ഒന്നും ചോദിക്കാതെ ഇരിക്ക്. എനിക്ക് തന്നെ എന്നെ മനസിലാക്കാൻ പറ്റാതെ ഇരിക്കുവാണ്." " ഡാ നിന്റെ കണ്ണ് ഒക്കെ എന്താ നിറഞ്ഞിരിക്കുന്നത്. എന്തേലും ഉണ്ടങ്കിൽ എന്നോട് പറ . നമുക്ക് പരിഹാരം ഉണ്ടാക്കാം." "എനിക്കറിയില്ല കുട്ടു . എന്തോ വട്ടു പിടിക്കുന്ന പോലേ . രാത്രിയിൽ ഉറക്കമില്ല. ഭക്ഷണം കഴിക്കാൻ താൽപര്യം ഇല്ല . എല്ലാത്തിനോടും ദേഷ്യം മാത്രം." "അതൊക്കെ പോട്ടെ നീ ഇപ്പൊ റെഡി ആയി ഇറങ്ങിക്കെ നമുക്ക് ഒന്നു പുറത്തോട്ടു പോകാം." "അത് ഒന്നും വേണ്ടടോ എൻറെ മൂഡ് ശരിയല്ല." "ഇല്ല അതൊന്നും പറഞ്ഞാൽ പറ്റില്ല നമുക്കൊന്നു പുറത്തു പോയിട്ട് വരാം ഞാൻ പുറത്തു നിൽക്കാം നീ ഡ്രസ്സ് ചെയ്തു വാ." ഡ്രസ്സ് ചെയ്ത് ഞാൻ താഴെക്കിറങ്ങി വരുമ്പോൾ കാണുന്നത് അമ്മയുമായി എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്ന കുട്ടുവിനെയാണ്. "ആ നീ മുറീന്നു പുറത്തിറങ്ങിയോ . മോളേ നീ കേൾക്കണം എത്ര ദിവസമായെന്നോ അവൻ ആ മുറിയിൽ അടയിരിക്കാൻ തുടങ്ങിയിട്ട്. ഇന്ന് ഇപ്പോ മോളു വന്ന കൊണ്ടാ അല്ലേ അവൻ പുറത്തേക്ക് ഇറങ്ങില്ലായിരുന്നു. എങ്ങനെ നടന്ന ചെക്കനാ അന്നത്തെ ആ സംഭവത്തിനു ശേഷം അവൻ ആകെ മാറി." "ഞാൻ ഇങ്ങു എത്തിയില്ലേ അമ്മേ . ഇനി ഞാൻ അവനെ മാറ്റിയെടുത്തോളാം. ഇപ്പോ ഞങ്ങൾ രണ്ടും കൂടി ഒന്നു പുറത്തേക്ക് പോകുവാണേ . ഉച്ച ഭക്ഷണം ഇവിടെയാണ് ഞാൻ കഴിക്കുന്നേ. വരുമ്പോൾ എല്ലാം ശരിയാക്കിയേക്കണേ." "ആ പോയിട്ട് വാ മക്കളെ അങ്ങനെയെങ്കിലും അവന്റെ മനസു മാറട്ടെ ." "ഡി നീ പുറത്തേക്ക് വാ ഞാൻ കാർ തിരിച്ച് ഇടാം." "ഡാ കാറൊന്നും വേണ്ട." "പിന്നെ എങ്ങനെ ബൈക്കിനു പോകാനോ." "അല്ലടാ സൈക്കിളിൽ പോകാം" " നിനക്ക് എന്താ വട്ടുണ്ടോ എനിക്കെന്നും വയ്യ സൈക്കിൾ ചവിട്ടാൻ ." "അതൊന്നും പറഞ്ഞാൽ പറ്റില്ല നീ സൈക്കിൾ ചവിട്ടിയേ പറ്റൂ." "ഡീ അതിന് ഇവിടെ ഒരു സൈക്കിൾ ഉള്ളൂ." " അത് കുഴപ്പമില്ല ഞാൻ പുറകിൽ ഇരുന്നോളാം." " അതിന് ഈ സൈക്കിളിന്റെ പുറകിൽ ഇരിക്കാൻ പറ്റില്ലല്ലോ." "പുറകിൽ ഇരിക്കാൻ പറ്റില്ലെങ്കിൽ മുമ്പിൽ ഇരുന്നോളാം." "സൈക്കിൾ പോയേ പറ്റൂ എന്ന് നിർബന്ധമാണ് അല്ലേ അതിൽനിന്ന് ഒരു മാറ്റവുമില്ലല്ലേ." "ഒരു മാറ്റവും ഇല്ലെന്നു മാത്രമല്ല അല്ല നമ്മൾ ആദ്യമായി അന്നു കണ്ടുമുട്ടിയ വെള്ളച്ചാട്ടത്തിന് അവിടം വരെ നീ സൈക്കിള് ചവിട്ടണം." "എടീ ഒന്നാമത് ഞാൻ ഭ്രാന്ത് പിടിച്ച് ഇരിക്കുവാ അതിൻറെ ഇടക്ക് ഇങ്ങനെ കിടന്ന് വാശിപിടിക്കാൻ പോയാൽ ഞാൻ എടുത്തിട്ട് അലക്കും." "ആ ടാ എനിക്ക് ഇത് തന്നെ വേണം ഇത്രയും പിരാന്ത് പിടിച്ചിരിക്കണ നിന്നെയും കൊണ്ട് പുറത്തേക്ക് പോകാൻ പോയ എന്നോട് തന്നെ നീ ഇത് പറയണം .ഞാൻ നിൻറെ ആരൊക്കെയോ ആണെന്ന് കരുതി പോയി.അതെല്ലാം എൻറെ തെറ്റാണ് ഇനി ഞാൻ നിൻറെ അടുത്ത് ഒന്നും പറഞ്ഞു വരില്ല.ഞാൻ കാരണം ആർക്കും ഭ്രാന്ത് പിടിക്കേണ്ട ." "എടീ സോറി സോറി ഞാൻ വന്ന ദേഷ്യത്തിൽ എന്തോ പറഞ്ഞു പോയതാണ്.നീ ഇങ്ങനെ കിടന്ന് സെൻറി അടിക്കല്ലേ നമുക്ക് പോവാം ." "അങ്ങനെ വഴിക്ക് വാ നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് സൈക്കിളിന് പകരം ബൈക്കിൽ പോകാം ." അങ്ങനെ ഞങ്ങൾ ബൈക്കിൽ യാത്ര തുടർന്നു 15 മിനിറ്റിനുള്ളിൽ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുമെങ്കിലും കുത്തനെയുള്ള കയറ്റവും ഇറക്കവും പിന്നെ കുറച്ച് ഓഫ് റോഡും എല്ലാം യാത്ര കുറച്ച് ദുഷ്കരമാക്കും. "ഡാ നിനക്ക് നമ്മൾ ആദ്യമായി കണ്ട സ്ഥലം ഓർമ്മയുണ്ടോ." "ഒരു മാസം മുമ്പ് ഞാൻ ഇവിടെ വരുമ്പോൾ ദാ ആ കാണുന്ന പേരയ്ക്ക മരത്തിൽ തൂങ്ങിക്കിടന്നു പേരക്ക തിന്നുന്ന ഒരു കുരങ്ങനെ കണ്ടായിരുന്നു ." " ഏഹ് അന്ന് നീ ഇവിടെ വരുമ്പോൾ മരത്തിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നല്ലോ.ഡാ ഡാ ഡാ നീ എനിക്കിട്ട് ആക്കിയതാണല്ലേ." നിന്നെ ഞാൻ .... "ഡി അടങ്ങിയിരിക്ക് അല്ലേൽ രണ്ടും കൂടി റോഡിൽ കിടക്കും.അല്ലടി നീ എന്തിനാ എന്നെ കോൾ ചെയ്ത് കിട്ടാതെ ആയപ്പോൾ നേരേ വീട്ടിലേക്ക് വന്നത്. അത്രക്കും ആഴമേറിയ സുഹൃദ് ബന്ധമൊന്നും നമ്മൾ തമ്മിൽ ഇല്ലല്ലോ." "ആ അതൊന്നും എനിക്കറിയില്ല.എനിക്ക് നിന്നെ കാണാൻ തോന്നിയതു കൊണ്ട് വന്നു . ഇഷ്ടപ്പെട്ടില്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ പൊക്കോളാം " " അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാണേ.ഇപ്പൊ നീയെങ്കിലും ഉള്ളതാണ് ഒരാശ്വാസം നീ കൂടി പോയാൽ എൻ്റെ കാര്യം കട്ടപ്പൊകയാകും." "അത് അറിയാവുന്ന കൊണ്ടല്ലേ രാവിലെ തന്നെ ഓടിപ്പിടിച്ച് വന്നത്. അല്ല അമ്മയോട് നീ എന്റെ കാര്യമൊക്കെ പറഞ്ഞിട്ടുണ്ടോ ." "ആ അമ്മക്ക് നിന്നെ അറിയാം. ഞാൻ അമ്മയോട് എല്ലാ കാര്യങ്ങളും പറയാറുണ്ട്." "മ് . ഡാ പിന്നെ നമ്മുടെ ഇപ്പോഴത്തെ എല്ലാ കാര്യങ്ങളും പരസ്പരം പറഞ്ഞിട്ടുണ്ടെങ്കിലും നിൻറെ പഴയ കാലത്തിൽ ഉള്ളതൊന്നും നീ പറഞ്ഞിട്ടില്ല.പ്രത്യേകിച്ച് നീ ഇങ്ങനെ ശോകം അടിച്ച് ഇരിക്കാനുള്ള കാര്യം . അതു കൂടാതെ ഇറങ്ങാൻ നേരം അമ്മയും എന്തോ പറയാൻ തുടങ്ങിയതാ ." " ഓ അത് ഒന്നുമില്ലഡോ." "അതല്ല എന്തൊക്കെയോ ഉണ്ടെന്ന് എനിക്കറിയാം.ഇന്ന് എന്തായാലും നീ പറഞ്ഞിട്ട് പോയാ മതി.എല്ലാം ഒന്ന് തുറന്നു പറയുമ്പോൾ നിൻറെ മനസ്സ് ശാന്തമാകും." "അങ്ങനെയാണോ എന്നാൽ പറയാൻ ഒട്ടും താൽപര്യമില്ല." "അയ്യോ അങ്ങനെ പറയല്ലേ . നീ ഒന്ന് പറ.എനിക്ക് അറിയാനുള്ള താല്പര്യം കൊണ്ട് അല്ലേ. പിന്നെ നിൻറെ മനസ്സും ഒന്ന് ശാന്തമാകും." "എന്നാ ശരി പറയാം.നാളെ രാവിലെ വീട്ടിലോട്ട് വന്നാൽമതി." " ഞാൻ നാളെ മണി 10 ആകുമ്പോൾ വീടിന്റെ വാതിക്കൽ കാണും അപ്പോ കണ കൊണ പറഞ്ഞാൽ നീ തീർന്നെന്നു കൂട്ടിയാൽ മതി മോനെ ." " നാളത്തെ കാര്യം നാളെ നീ വണ്ടിയിൽ കേറിക്കേ എനിക്ക് നിന്നെ വീട്ടിലാക്കിയിട്ട് എന്തൊക്കെയോ പരിപാടിയുള്ളതാ." " അതു എനിക്ക് അറിയാലോ . പോയി മൂടി പുതച്ചു കിടന്നു ഉറങ്ങാൻ അല്ലേടാ ദുഷ്ടാ . എന്നാ വാ പോകാം ഇനി ഞാൻ കാരണം സാറിന്റെ പരിപാടികളൊന്നും താളം തെറ്റണ്ടാ ." ഡീ .... എന്താടാ കൊരങ്ങാ. ഒന്നൂലാ . " നീ ഇതെങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നേ വീട്ടിലോട്ട് വലത്തോട്ട് അല്ലേ തിരിയേണ്ടത്." "നീ അല്ലേ പറഞ്ഞേ എന്റെ ഭൂതവും ഭാവിയും ഒക്കെ അറിയണമെന്ന് ." " മോൻ കഥ പറയാൻ ഉള്ള മൂഡിലാണോ അന്നാ തുടങ്ങിക്കോ." അധികം തണുപ്പ് ഒന്നും ഇല്ലാത്ത ഒരു വെളുപ്പാൻ കാലം."അമ്മേ ഞാൻ അമ്പലത്തിൽ പോയിട്ടു വരാം." "അയ്യോ മോനെ നിന്റെ ഫോൺ വല്ലതും ചീത്തയായോ ." "ഇല്ലല്ലോ എന്താമ്മേ ചോദിച്ചേ ." "അല്ല സമയം വല്ലതും തെറ്റി കിടക്കുവാണോന്ന് അറിയാൻ ചോദിച്ചതാ ഈ 7 മണിക്കൊക്കെ നിന്നെ ഇങ്ങനെ കുളിച്ച് കുട്ടപ്പനായി നിൽക്കുന്നതു പോയിട്ട് ഉറക്കം ഉണർന്നു കിടക്കുന്നത് പോലും കണ്ടിട്ടില്ല. അതുകൊണ്ട് ചോദിച്ച് പോയതാണേ." "ദേ കിടക്കണു ഇത്രയും നാള് കൂട്ടുകാരുടെ കൈയിന്നേ ഉണ്ടായിരുന്നുള്ളു ഇപ്പ അമ്മയും ട്രോളാൻ തുടങ്ങിയോ . അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് പൊക്കോട്ടേ." പയ്യെ സൈക്കിളും എടുത്തോണ്ട് ഞാൻ അമ്പലത്തിലേക്ക് പോയി. ഇടദിവസമായതു കൊണ്ട് വലിയ ആളൊന്നും ഇല്ല . മലയാളമാസം ഒന്നാം തിയതി ആയ കൊണ്ട് കുറച്ചു പേരു വന്നിട്ടുണ്ട്. ഞാൻ സൈക്കിൾ പൂട്ടിയിട്ടു പയ്യെ അമ്പല കുളത്തിലിറങ്ങി കൈയും കാലും കഴുകി അകത്തേക്ക് കയറി. "ഡാ ഇന്നെന്താ നീ പതിവില്ലാതെ അമ്പലത്തിലേക്കൊക്കെ ." "ഡാ നാറീ നീ അപ്പോൾ മറന്നല്ലേ . എനിക്ക് നാളെ മുതൽ ക്ലാസ് തുടങ്ങുവാ ഞാൻ ഇന്നു ഹോസ്റ്റലിലേക്ക് പോകുവാ ." "ഓ അളിയാ ഓർത്തില്ലെടാ . അല്ല നീ ഉച്ച കഴിഞ്ഞല്ലേ പോകുള്ളൂ. ഞാൻ ഉച്ചക്ക് വീട്ടിലേക്ക് എത്തികോളാം." "മ് . അത് എനിക്ക് അറിയാലോ ചോറു വിളമ്പുന്ന സമയത്ത് നീ അവിടെ ഹാജരാക്കുമെന്ന് .അതല്ല നീ ഇന്ന് എന്താ അമ്പലത്തിൽ ." "അത് ഒന്നാം തിയതി അല്ലെ രാവിലെ കളക്ഷനെടുക്കാൻ ഇറങ്ങിയതാ ." "ആ ഏതായാലും നീ വന്നതു നന്നായി വായിനോക്കി നടക്കാൻ എപ്പോളും ഒരു കൂട്ടു വേണം." അങ്ങനെ ഞങ്ങൾ പതിയെ ഓരോ ഇടത്തായി തൊഴുതു വരുവായിരുന്നു പെട്ടെന്ന് എന്റെ കണ്ണ് ഒരു കണ്ണിലുടക്കി നല്ല കണ്മഷി കൊണ്ടു വരച്ച് വാലിട്ട ഒരു കണ്ണ് . എന്റെ നോട്ടം കണ്ടിട്ടാണോ എന്തോ അവളും എന്റെ കണ്ണിലേക്ക് നോക്കി ഒരു 10 sec അങ്ങനെ നോക്കി കാണും . "അളിയാ ആരാടാ ആ കൊച്ച് ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ." "ആ ഡേയ് അതാ ഞാനും നോക്കുന്നത്." "പുറകേ പോയി നോക്കിയാലോ ." "എന്തിന് പ്രണയം ദുഃഖമാണ് ഉണ്ണിയേ വായിനോട്ടം അല്ലോ സുഖപ്രദം." "ആ ഇതും പറഞ്ഞ് ഇരുന്നാൽ മതി എന്നിട്ട് അവസാനം ഊ...." "ഡേയ് അമ്പലമാണ് മിണ്ടാതിരിക്ക്." "അല്ലടാ അവസാനം ഊഞ്ഞാലാടി ഇരിക്കേണ്ടിവരുമെന്നാ പറയാൻ വന്നേ നീ ഈ ചങ്കിനെ ഒരു നിമിഷത്തേക്ക് സംശയിച്ചു." "അല്ല നിന്നെ സംശയിച്ചതിൽ ഒരു തെറ്റുമില്ല. ആ വായിൽ നിന്നും അതെക്കെ അല്ലേ പ്രതീക്ഷിക്കാൻ പറ്റുള്ളൂ." "ഡാ ഒരു മിനിറ്റ് നീ ആ കഥ ഒന്നു നിർത്തിക്കേ. അല്ല നീ കണ്ട ആ കൊച്ച് എവിടെ പോയി." "ആ... ഞാൻ എന്റെ വഴിക്കും അവൾ അവളുടെ വഴിക്കും പോയി. എന്റെ ചങ്ക് അവളുടെ പുറകെയും പോയി." "ആ ബെസ്റ്റ്. ഞാൻ വേറെ എന്തൊക്കെയോ പ്രതിക്ഷിച്ച് . ശേ എല്ലാം കളഞ്ഞ് ഈ കൊരങ്ങനെ കൊണ്ട് ഒന്നിനും കൊള്ളുലാ. " "അല്ല അവിടെ ഒരു പ്രേമം ഉണ്ടായില്ലേൽ പിന്നെ നീ എന്തിനാ എന്നോട് ഇത് പറഞ്ഞത്. ഞാൻ കരുതി അത് പ്രേമമായി ഒടുവിൽ ബ്രേക്കപ്പ് ആയി കാണുമെന്ന് ." "ഡി നിന്നോട് ആരു പറഞ്ഞു കാട് കേറി ചിന്തിക്കാൻ . ഞാൻ ഇതൊന്നും അല്ല പറയാൻ ഉദേശിച്ചേ . ഇത് ഒരു ഫ്‌ളോയിൽ അങ്ങു വന്നു പോയതാ . നീ സമാധാനമായിട്ട് ബാക്കി കേൾക്ക്."അമ്പലത്തിൽ നിന്നും ഇറങ്ങിയിട്ട് ഞാൻ നേരേ വീട്ടിലോട്ട് പോയി. "അമ്മേ ഭക്ഷണം എടുത്ത് വെക്ക് ഞാൻ വന്നൂ ." "കിടന്ന് അലറാതെടാ ആദ്യം നീ അകത്തോട്ട് കേറി വാ അന്നിട്ടല്ലേ കഴിക്കുന്നേ." " ദേ വന്നു .പിന്നെ കുറച്ചു സ്നേഹത്തോടെ ഒക്കെ സംസാരിക്കാം കേട്ടാ . നാളെ മുതൽ ഞാൻ ഇവിടെ ഉണ്ടാകില്ലല്ലോ." "ആ അതാ എനിക്കും ഒരു സമാധാനം. നീയുമായി വഴക്കിട്ട് വായിലെ വെള്ളം പറ്റിക്കണ്ടല്ലോ." "അമ്മേ എന്തേലും കഴിക്കാൻ തരണേ ." "ഡാ പുറക്കേക്ക് ഒന്നു ഇറക്കി നോക്കിക്കേ. ഏതോ പിച്ചാക്കാരൻ വന്നിട്ടുണ്ട്." "അയ്യോ അമ്മേ പിച്ചക്കാരൻ അല്ല ഞാനാ അനു ." "നീയോ അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ നീ ഉച്ചക്കെ വരുള്ളു എന്നല്ലേടാ പറഞ്ഞേ." "ഓ ഉച്ചക്കു വരാന്നു വെച്ചാ ഞാനും ഇരുന്നേ പക്ഷേ വീട്ടിലേക്ക് ചെന്നപ്പോ അവിടെ ഇന്നലെത്തെ ഇഡലിയും സാമ്പാറുമാണ് പിന്നെ ഒന്നും ചിന്തിച്ചില്ല നേരേ ഇങ്ങോട്ട് വെച്ചു പിടിച്ചു." "മമ് എന്നാ രണ്ടും ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം." "ലൈറ്റായിട്ടൊന്നും പറ്റില്ല. എന്തേലും കട്ടിക്കെട്ടുത്തോ. എന്റെ കൂട്ടുകാരൻ പോകുന്ന സങ്കടം കാരണം നല്ല വിശപ്പാണ്." "അവന്റെ പറച്ചില് കേട്ടാൽ അല്ലാത്തപ്പോ വിശപ്പില്ലാത്ത പോലെയാ . മിണ്ടാതിരുന്നു കഴിക്കെടാ ചെക്കാ ." "മ് അവനെ തീറ്റിക്കാൻ എന്താ ഒരു ഉത്സാഹം. സ്വന്തം മകനു തരാൻ ഇത്രേ ഉത്സാഹം ഇല്ലല്ലോ." "ഡാ അവൻ എന്റെ മോനല്ലന്ന് ആരാഡാ പറഞ്ഞേ. നീ ഇന്നു അങ്ങു പോകും പിന്നെ ഇവനെ ഉള്ളു എനിക്ക് ." "ആ അങ്ങനെ പറഞ്ഞ് കൊടുക്കമ്മേ." "ദേ കിടക്കണ് ഇപ്പ അമ്മേം മോനും ഒരുമിച്ചോ. നമ്മള് പുറത്തായല്ലേ ." "അല്ലെങ്കിലും നീ പണ്ടേ പുറത്തല്ലേ . ഡാ ഒരു മിനിട്ടേ എനിക്ക് ഒരു കോൾ വരുന്നുണ്ട് ഇപ്പ വരാം." "ആ ഡാ നീ പോയിട്ട് വാ.അല്ലമ്മേ അച്ഛൻ എവിടെ പോയി രാവിലെ തൊട്ട് കാണാൻ ഇല്ലല്ലോ." "നീ പോകുന്നകൊണ്ട് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് രാവിലെ ഇറങ്ങിയതാ ." "ഓ ഞാൻ അറിഞ്ഞില്ല അല്ലെൽ എനിക്ക് വാങ്ങാൻ ഉള്ള സാധനത്തിന്റെ കാര്യം കൂടി പറഞ്ഞേനെ . ഇനി ഇപ്പൊ ഞാൻ പോയി വാങ്ങിക്കോളാം. ഡാ നിന്റെ കോൾ ചെയ്ത് കഴിഞ്ഞില്ലേ ." "കഴിഞ്ഞെടാ ദേ വരുവാണ്.* "എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നേ." "ഒന്നൂലടാ . നീ ഒന്നു എന്റെ കൂടെ വന്നേ ചെറിയ ഒരു പ്രശ്നം." "എന്താടാ പറഞ്ഞിട്ടു പോടാ ." "ഡാ പറയാം നീ ഒന്നു വാ. പെട്ടന്ന് ആകട്ടേ." "എന്നാ നിൽക്ക് ഒരു മിറ്റിട്ട് എനിക്ക് കുറച്ചു സാധനം മേടിക്കാൻ ഉണ്ടായിരുന്നു. അത് അച്ഛനോട് വിളിച്ചു പറയട്ടേ വാങ്ങി വരാൻ ." "ഡാ നീ ഇപ്പ അച്ഛനെ വിളിക്കണ്ടാ. ചെറിയ ഒരു പ്രശ്നം ഉണ്ട് ദയവു ചെയ്ത് ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ എന്റെ കൂടെ ഒന്നു വാ." "ഞാൻ ദേ വരുവാ . നീ പോയി എന്റെ വണ്ടി തിരിച്ചിട്. " "എവിടെ പോകുവാടാ രണ്ടും കൂടെ ഉച്ചയ്ക്ക് ഹോസ്റ്റലിലേക്ക് പോകണമെന്ന വല്ല ബോധമുണ്ടോ നിനക്ക് ." "ഓർമ്മയുണ്ടമ്മേ ഞങ്ങൾ ഇപ്പോ വരാം." "ആ സമയത്തിനു വന്നാൽ രണ്ടിനും കൊള്ളാം അല്ലേൽ വണ്ടി കിട്ടാതെ അവിടെ എത്തുമ്പോൾ വൈകും." "ആ അറിയാം സമയത്ത് എത്തിക്കോളാം. നീ വണ്ടിയെടുക്കെടാ ." "അല്ല നീ എന്തിനാ ഇത്രേം ടെൻഷനടിച്ചിരിക്കുന്നേ." "അല്ലടാ അച്ഛനു എന്താ പറ്റിയേ." "അയ്യോ എന്റെ അച്ഛന് എന്തുപറ്റി." "ഏഹ് നിന്റെ അച്ഛനല്ല. എന്റെ അച്ഛന് ." "അയിനു നിന്റെ അച്ഛനു എന്തു കുഴപ്പം ." "അല്ല നീ പറഞ്ഞില്ലേ പെട്ടന്ന് ഇറങ്ങണമെന്ന് അത് മാത്രമല്ല ഞാൻ അച്ഛനെ വിളിക്കാൻ പോയപ്പോൾ നീ എന്നെ തടഞ്ഞില്ലേ ." "ഓ അതോ. സോറി അളിയാ അത് നിന്റെ അച്ഛനു ഒന്നു പറ്റിയിട്ടല്ല. വേറെ ഒരു പ്രശ്നം ഉണ്ട് അതുകൊണ്ട് പെട്ടന്ന് ഇറങ്ങാൻ വേണ്ടി പറഞ്ഞയാ ." "പോടാ നാറി. ഒരു നിമിഷം ഞാൻ അങ്ങു ഇല്ലാണ്ടായി പോയി. നിനക്ക് എന്നാൽ മനസിലാകുന്ന പോലെ പറയാൻ വയ്യേ. ഇത് വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്." "സോറി അളിയാ . മ് ഏതായാലും സ്ഥലമെത്തി നീ പുറത്തേക്ക് ഒന്നു ഇറങ്ങിക്കേ." "േഠാ സർപ്രൈസ്. എന്താടാ ഇങ്ങനെ നോക്കുന്നേ ഞെട്ടിയോ ." "അല്ല ഇതൊക്കെ എന്താ . ഇവരൊക്കെ എന്താ ഇവിടെ. നീ എന്തോ പ്രശ്നം ഉണ്ടന്ന് പറഞ്ഞല്ലേ എന്നെ വീട്ടിൽ നിന്നും കൊണ്ട് വന്നത്." "അല്ലടാ നീ ഇന്ന് പോകുവല്ലേ . ഇനി എപ്പോഴാ നിന്നെ ഒന്ന് കാണാൻ പറ്റുന്നത് അതുകൊണ്ട് ഇവളുമാരു നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് തരാന്നു പറഞ്ഞപ്പോൾ ഞാനും അർജുനും അങ്ങു സമ്മതിച്ചു." "മ് നല്ലതാ. ഇവിടെ ഈ അരമണിക്കൂറിനിടെ മനുഷ്യൻ ടെൻഷനടിച്ചതിന് കൈയും കണക്കുമില്ല. അല്ലേലും നിന്റെ അടുത്ത് നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതിയല്ലോ." "ഡാ സോറി . ഞങ്ങൾ നീ പോകുന്നതിനു മുൻപ് ഒരു സർപ്രൈസ് തരണം എന്നേ വിചാരിച്ചുള്ളു. അല്ലാതെ നിന്നേ സങ്കടപ്പെടുത്തണമെന്ന് കരുതിയല്ല." "അയ്യേ ഞാൻ അത് അപ്പോ വന്ന ദേഷ്യത്തിനു എന്തോ പറഞ്ഞതാ അതിനു നീ എന്തിനാ അഞ്ചു ഇങ്ങനെ കരയുന്നേ." "കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ നമ്മുടെ പ്ലാനിങ്ങ് വല്ലതും പൊളിഞ്ഞാൽ അപ്പോ തന്നെ അഞ്ചുനെ കൊണ്ട് കരയിപ്പിച്ചാ മതി അവൻ ഫ്ലാറ്റായികോളും" "അതു ശരിയാ അല്ലേലും നമ്മുടെ ഒന്നും കണ്ണുനീരിനു ഇവിടെ വിലയില്ലല്ലോ." "അമ്മു ആ പറഞ്ഞതു ശരിയാ . അഞ്ചു ഒന്നു കരഞ്ഞാൽ അവൻ അവിടെ വീഴും." "മതിയെടാ മതി എനിക്കിട്ട് കുത്തിയത്. ഏതായാലും നിങ്ങളു ആഘോഷിക്കാൻ ഇറങ്ങിയതല്ലേ . അപ്പോ പിന്നെ അതിനുള്ള വഴി നോക്ക്." "അതൊക്കെ സെറ്റാണു മോനേ . നീ വന്നു വണ്ടിയിലേക്ക് കേറിയേ ." "ഡാ എനിക്കൊരു ആഗ്രഹമുണ്ട്." "നീ പറ മുത്തേ. നമ്മൾ ഇന്നു പൊളിക്കും അല്ലേ അർജുനേ." "പിന്നല്ല നമ്മൾ ഇന്നു തകർക്കും ." "ഏഹ് അഞ്ചു നീയാ .നിന്റെ വായിൽ നാക്കുണ്ടെന്ന് ഇടക്ക് ഇങ്ങനെ ഒക്കെ അറിയാൻ പറ്റുള്ളൂ." "ഡാ ആഗ്രഹം എന്നു പറഞ്ഞാൽ വലുതായിട്ടൊന്നും ഇല്ല . നമ്മൾ ഇതുവരെ പോയ എല്ലായിടത്തും ഒന്നുടെ പോകണം ." "ആ അത്രേ ഉള്ളോ . നിങ്ങളു കേറുമക്കളെ വണ്ടിയിലേക്ക് . അനു വണ്ടിയെടുക്കെടാ ." "അവൻ വണ്ടിയോടിക്കുന്ന സ്ഥിതിക്ക് അമ്മു ഫ്രണ്ട് സീറ്റിൽ ആയിരിക്കുമല്ലേ ." "ഓ അതു പിന്നെ ചോയിക്കാനുണ്ടോ . അമ്മുന്റെ കാര്യം പോട്ടെ അഞ്ചുന്റെ കാര്യം നോക്കിക്കേ ഞാൻ അവളുടെ അടുത്തുണ്ടേലും അവൾക്ക് അവനെ മതി. അല്ല ആരാ പാട്ടു വെക്കാൻ പോകുന്നത്." "അത് എന്തു ചോദ്യമാണു മിഷ്ടർ. ഈ അമ്മു ഇരിക്കുമ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതു പോലും വലിയ തെറ്റാണ്." "ഓ തമ്പ്രാട്ടി അടിയൻ ഓർത്തില്ല. ഈ ഉള്ളവനോട് പൊറുത്താലും ." പിന്നെ ആദ്യം എങ്ങോട്ട് പോകാനാ . ബീച്ചിൽ പോയ മതിയെങ്കിൽ ഞാൻ വണ്ടി സൈഡാക്കാം എല്ലാം ഇറങ്ങിക്കോ. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52161/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ദേവാ...... ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് ദേവ പ്രിയ കണ്ണുകൾ തുറന്നത്. ആരാ അത് . അമ്മേ അമ്മേ. എന്താ മോളെ എന്തിനാ വിളിച്ചേ. അമ്മേ ഈ റൂമിൽ ആരോ ഉള്ളത് പോലെ തോന്നുന്നു. ഇവിടെ ആരും ഇല്ലല്ലോ ഉണ്ടെങ്കിൽ നമുക്ക് കാണാൻ പറ്റില്ലേ. മോൾക്ക് തോന്നിയത് ആവും. ഇല്ല അമ്മേ ആരോ എന്നെ വിളിച്ചത് ഞാൻ കേട്ടതാ. മോള് ഭഗവാനെ പ്രാർത്ഥിച്ചിട്ട് കണ്ണടച്ച് കിടക്ക് അപ്പോൾ ഇങ്ങനെ ഒന്നും ഉണ്ടാകില്ല. ഏട്ടാ.. എന്താ ലക്ഷ്മി നീ എന്തിനാ ഇങ്ങനെ പരിഭ്രമിച്ചു വിളിക്കുന്നെ മോൾക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ. അതൊന്നും ഇല്ല മോൾ ഇപ്പോ റൂമിൽ ആരെയോ കണ്ടെന്ന്‌ പറഞ്ഞ് ഭയങ്കര കരച്ചിൽ. റൂമിൽ ആരെയോ കണ്ടെന്നോ നീ എന്തൊക്കെയാ ലക്ഷ്മി പറയുന്നത്. ഏട്ടാ ഏട്ടൻ ഒന്ന് ആ വിഷ്ണു നമ്പൂതിരിയെ കണ്ടിട്ട് വരൂ. എനിക്ക് എന്തോ പേടി തോന്നുന്നു. മം നീ മോളുടെ അടുത്ത് തന്നെ ഉണ്ടാകണം. ഞാൻ പോയിട്ട് വേഗം വരാം. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ വിഷ്ണു നമ്പൂരിയെ ഒന്ന് കാണാൻ വന്നതാ. ഇരിക്കൂ. ഞാൻ അദ്ദേഹത്തെ വിളിച്ചിട്ട് വരാം. ആരിത് നാരായണനോ എന്തെ ഈ വഴിക്ക് പിന്നെയും എന്തെങ്കിലും പ്രശ്നം ഉണ്ടായോ. അതെ തിരുമേനി മോള് കുറച്ച് ദിവസമായി മുറിയിൽ ആരുടെയോ സാന്നിധ്യം അറിയുന്നു എന്ന് പറയുന്നു. ഞങ്ങൾ അദാത്യം കാര്യം ആക്കിയില്ല. പക്ഷെ ഇപ്പോൾ തുടരെ തുടരെ മോള് അത് തന്നെ പറയുന്നു. ഞാൻ ഒന്ന് പ്രശ്നം വച്ച് നോക്കട്ടെ എന്നിട്ട് പറയാം. തിരുമേനി വിശദമായി എല്ലാം പരിശോധിച്ചു. അദ്ദേഹത്തിന്റെ മുഖം വളരെ പരിഭ്രാന്തിയിൽ കാണപ്പെട്ടു. എന്താ തിരുമേനി എന്തേലും പ്രശ്നം ഉണ്ടോ. പ്രശ്നമോ വലിയൊരു അനർദ്ധം ആണ് വരാൻ ഇരിക്കുന്നത്. എന്താണ് അങ്ങ് പറയുന്നത്. എന്തനർദ്ധം ആണ് വരാൻ പോകുന്നത്. മുൻപ് ഒരിക്കൽ മകളെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്ന പാവമൊരു ചെറുപ്പക്കാരനെ നിങ്ങൾ നിഷ്കരുണം കൊല്ലാൻ ഏല്പിച്ചില്ലേ. അതിന്റെ പരിണിത ഫലം നിങ്ങളെ തേടി വരികയാണ്. തിരുമേനി അങ്ങേക്കും അറിയാവുന്നത് അല്ലെ കാര്യങ്ങൾ. എന്ത് കാര്യങ്ങൾ ആണ് നാരായണ നിങ്ങളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി നിങ്ങൾ കൊന്ന് തള്ളിയ ആര്യൻ തന്നെയാകും നിങ്ങളുടെ അന്തകനും. തിരുമേനി പ്രതിവിധി ഒന്നും ഇല്ലേ. ഞങ്ങൾക്ക് ഇനി രക്ഷ ഇല്ലെന്നു ആണോ. നിങ്ങളുടെ മകൾക്ക് ഒന്നും അറിയില്ലല്ലോ ഇങ്ങനെ ഒരു ചെറുപ്പക്കാരനെ കുറിച്ച് പോലും. ഇല്ല അവൾക്ക് ഇപ്പോഴും ഒന്നും അറിയില്ല. അവൻ ഞങ്ങളെ ആണ് ആദ്യം കാണാൻ വന്നത് അതിന് മുൻപ് മോൾക്ക് ഒരു സൂചന പോലും അവൻ കൊടുത്തിരുന്നില്ല. അത് നിങ്ങൾക്ക് എളുപ്പമായല്ലേ. തിരുമേനിയുടെ വാക്കുകൾ കേട്ടതും അയാൾ തല കുനിച്ചു കൊണ്ട് തന്നെ പറഞ്ഞു. ഞങ്ങളുടെ സ്വാർത്ഥത ഒന്ന് മാത്ര അവനെ ഇല്ലാതെയാക്കിയത്. മോൾ ഇതൊക്കെ അറിഞ്ഞാൽ ഒരിക്കലും ഞങ്ങളോട് പൊറുക്കില്ല. അവനെ വിവാഹം കഴിച്ചാൽ ഞങ്ങൾക്ക് മോളെ നഷ്ടപ്പെടുമെന്ന് അങ്ങ് പറഞ്ഞപ്പോൾ ഞങ്ങൾ സ്വാർത്ഥരായി പോയി. വിവാഹം കഴിച്ചാൽ അവളെ നഷ്ടപ്പെട്ടേക്കാം എന്ന് മാത്രമേ ഞാൻ പറഞ്ഞോളൂ. അതിന് അവനെ ഇല്ലാതെ ആക്കേണ്ട ആവശ്യം എന്തായിരുന്നു. മോളുടെ അടുത്ത് അവൻ എത്തിയാൽ പിന്നെ ഒരിക്കലും പിരിക്കാൻ കഴിയില്ലെന്ന് കരുതിയ അങ്ങനെ ഒരു കാര്യം ചെയ്യേണ്ടി വന്നത്. ഇനി ഒരു ന്യായികരണവും നടത്തണ്ട നിങ്ങൾ ചെയ്തതിന്റെ പാപം നിങ്ങളെ തന്നെ തേടി വന്നെന്ന് കരുതിക്കോളൂ. ആ പിന്നെ മോൾക്ക് ഒന്നും അറിഞ്ഞുകൂടാത്ത സ്ഥിതിക്ക് അവൾ സത്യം അറിയുന്നത് വരെ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എങ്കിലും അതിന് അധികം കാല താമസം ഇല്ല കാരണം ആര്യൻ അവന്റെ ആത്മാവ് അവളുടെ അടുത്ത് എത്തിക്കഴിഞ്ഞു. അതിന്റെ സൂചനയാണ് നിങ്ങൾക്ക് കിട്ടിയത്. ഇനി ഇരിക്കണമെന്നില്ല പൊയ്ക്കോളൂ. ഇനിയും ഞാൻ നിങ്ങൾക്ക് കൂട്ട് നിന്നാൽ ആ ആത്മാവ് പോലും എന്നോട് പൊറുക്കില്ല. തകർന്ന മനസ്സോടെ നാരായണൻ അവിടെ നിന്ന് തിരിച്ചു. ലക്ഷ്മി അല്പം വെള്ളം ഇങ്ങ് എടുക്കു. ഉമ്മറത്ത് ഇരുന്നുകൊണ്ട് നാരായണൻ ലക്ഷ്മിയേ വിളിച്ചു പറഞ്ഞു. ഇതാ ഏട്ടാ വെള്ളം. പോയ കാര്യം എന്തായി. തിരുമേനി എന്ത് പറഞ്ഞു. നമ്മുടെ നാശം അടുകാറായി ലക്ഷ്മി. ആര്യൻ അവന്റെ ആത്മാവ് ആണ് മോളുടെ കൂടെ റൂമിൽ ഉള്ളത്. എന്താ ഏട്ടാ ഈ പറയുന്നത്. അപ്പോൾ മോള് എല്ലാം അറിയുമെന്നാണോ. അതെ അതിന് ഇനി അധികം താമസം ഉണ്ടാകില്ലത്രേ. തിരുമേനി എന്താ പറഞ്ഞെ പ്രതിവിധി ഒന്നും പറഞ്ഞില്ലേ. ഇല്ല നമ്മൾ ചെയ്തതിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കണമെന്ന്. അദ്ദേഹം ഇനി നമ്മളെ സഹായിക്കില്ല. നമ്മൾ മോൾക്ക് വേണ്ടി അല്ലെ ഒക്കെയും ചെയ്തത്.. നമ്മുടെ സ്വാർത്ഥത അല്ലെ ലക്ഷ്മി. അവൻ ഒരനാഥൻ എന്ന് അറിഞ്ഞത് കൊണ്ടല്ലേ നമ്മൾ മാറി ചിന്തിച്ചത്. അല്ലെങ്കിൽ പ്രതിവിധി ഉണ്ടെന്ന് തിരുമേനി പറഞ്ഞതല്ലേ. നമുക്കെ ആരും ഇല്ല മോൾക്കും ആ വിധി വരാതെ ഇരിക്കാൻ അല്ലെ നമ്മൾ ഇങ്ങനെ ഒക്കെ ചെയ്തത്. എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും നമ്മൾ പാപികൾ തന്നെ ലക്ഷ്മി. ഒരു പാവത്തിനെ കൊല്ലാൻ കൂട്ട് നിന്ന പാപികൾ. അയാൾ അത് പറഞ്ഞതും അവിടെ അതി ശക്തമായ കാറ്റ് വീശാൻ തുടങ്ങി. അവന്റെ വരവാണതെന്ന് അവർക്ക് രണ്ടാൾക്കും മനസിലായി. ഇതേ സമയം പ്രിയ തന്റെ മുറിയിൽ ആരാണ് വന്നതെന്ന ആലോചനയിൽ ആണ്. എന്നാലും ആരാകും എന്റെ അടുത്ത് വന്നത്. അമ്മയും അച്ഛനും കുറച്ചായി വളരെ അസ്വസ്ഥമായാണ് കാണപ്പെടുന്നത്. കാരണം ചോദിച്ചാലും പറയില്ല. കോളേജിൽ പോകുന്നതിനെ പറ്റി പറഞ്ഞിട്ടും രണ്ടാളും മൗനമായി തന്നെ തുടരികയാണ്. ഇന്നേക്ക് പത്ത് ദിവസമായി ഞാൻ ഈ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട്. കൂട്ടുകാരികൾ ആരും തന്നെ എനിക്ക് ഇല്ല. അതുകൊണ്ട് തന്നെ കോളേജിൽ ചെന്നില്ലെങ്കിലും തന്നെ അന്വേഷിച്ചു വരാൻ ആരും ഇല്ല. ദേവാ...... പിന്നെയും തന്നെ ആരോ വിളിക്കുന്നതായി തോന്നി. ആരെയും അവിടെ ഒന്നും കാണാൻ സാധിച്ചില്ല. ആകെ കൂടെ എനിക്ക് പേടി ആകാൻ തുടങ്ങി. ആത്മാവിൽ ഒന്നും തന്നെ തനിക്ക് വിശ്വാസം ഇല്ല. പക്ഷെ ഇപ്പോൾ അത് സത്യം ആണോന്ന് തോന്നുകയാ. ദേവ നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല. നിങ്ങൾ ആരാണ് എന്തിനാ എന്റെ പിറകെ ഇങ്ങനെ വരുന്നത്. ദേവ നിന്നെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു പക്ഷെ എന്റെ ഇഷ്ടം നിന്നെ അറിയിക്കാൻ പറ്റാതെ പോയി. നിങ്ങൾ എന്തൊക്കെയാ പറയുന്നത് നിങ്ങൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല. നീ പേടിക്കില്ലെങ്കിൽ ഞാൻ നിന്റെ മുന്നിൽ പ്രെത്യക്ഷപെടാം. എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കാൻ ഉണ്ട്. ഇല്ല ഞാൻ പേടിക്കില്ല നിങ്ങൾ വന്നോളൂ. പ്രിയയുടെ അനുവാദം കിട്ടിയതും ആര്യൻ അവൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടു. പ്രിയ മുന്നിലേക്ക് നോക്കുമ്പോൾ കുഞ്ഞി കണ്ണുകളും ചുണ്ടിൽ മനോഹരമായ പുഞ്ചിരിയുമായി ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. നിങ്ങൾ ആത്മാവ് തന്നെ ആണോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. വിശ്വാസം വരുന്നില്ലെങ്കിൽ തൊട്ട് നോക്കു. നിന്റെ ഈ കണ്ണുകൾ കൊണ്ട് എന്നെ കാണാനാകും എന്നല്ലാതെ തൊടാൻ ഒരിക്കലും സാധിക്കില്ല. ആര്യൻ പറഞ്ഞതും പ്രിയ ആര്യന്റെ അരികിലായി ചെന്ന് അവന്റെ കൈയിൽ ആയി പിടിച്ചു. തൊട്ടത് പോലും അവൾക്ക് അറിയാൻ സാധിച്ചില്ല. കൈ പിൻവലിച്ചിക്കൊണ്ട് അവൾ പിറകിലേക്ക് നീങ്ങി നിന്നു. ദേവ നീ എന്നെ പേടിക്കേണ്ട ഒരാവിശ്യവും ഇല്ല. ഞാൻ നിന്നെ ഒന്നും ചെയ്യില്ല. നിങ്ങൾ ആരാണെന്ന് പറയു. എന്തിനാ എന്നെ ദേവ എന്ന് വിളിക്കുന്നത്. എല്ലാരും എന്നെ പ്രിയയെന്നാണ് വിളിക്കുന്നത്. മറ്റുള്ളവരെ പോലെ അല്ല നീ എനിക്ക് നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. നിന്നോളം ഞാൻ മറ്റൊന്നിനേയും സ്നേഹിച്ചിട്ടില്ല. നീ അറിയണം ദേവ ഞാൻ എത്രയധികം നിന്നെ സ്നേഹിച്ചിരുന്നെന്ന്. അവനെ കേൾക്കാൻ എന്ന പോലെ പ്രിയ അവന്റെ അരികിലായ് ഇരുന്നു. എന്റെ പേര് ആര്യൻ. ആരോരും ഇല്ലാത്തൊരു അനാഥൻ ആണ് ഞാൻ. ഒറ്റപ്പെട്ട് ജീവിച്ചിരുന്ന എന്റെ ഒരു വസന്തം വന്നത് പോലെയാണ് നിന്നെ കാണുന്നത്. ഞാൻ ജോലി കഴിഞ്ഞ് ഇറങ്ങിയ ഒരു ദിവസം വഴിയരികിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു നീ. ആദ്യം കണ്ടപ്പോൾ തന്നെ നിന്റെ ഈ കണ്ണുകൾ ആണ് എന്നെ ആകർഷിച്ചത്. അടുത്ത് വന്ന് നിന്നെ ശല്യം ചെയ്യാൻ എനിക്ക് തോന്നിയില്ല. ദൂരെ മാറി നിന്ന് തന്നെ ഒരുപാട് നേരം നോക്കി നിന്നു. പിന്നെ അതൊരു പതിവായി. ആദ്യം വിചാരിച്ചത് നിന്നോട് നേരിട്ട് വന്ന് ഇഷ്ടം പറയണമെന്ന് തന്നെയാണ്. പിന്നെ കരുതി നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് നിന്നോട് പറയാമെന്ന് കരുതി. കാരണം നിന്നോട് പറയുമ്പോൾ നീ ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെയാണ് നീ കോളേജിൽ പോയൊരു ദിവസം ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നത്. അത് പറഞ്ഞതും ദേവ എന്നെ കണ്ണുകൾ ഉയർത്തി നോക്കി. ഇതുവരെയും അവളുടെ അച്ഛനും അമ്മയും ഇങ്ങനെയൊരു കാര്യമേ സൂചിപ്പിച്ചിട്ടില്ലെന്ന് എനിക്ക് മനസിലായി. എന്താണ് ദേവ നീ ഇങ്ങനെ നോക്കുന്നത്.ഞാൻ പറയുന്നത് കള്ളം ആണെന്ന് തോന്നുന്നുണ്ടോ ഒരത്മാവായ എനിക്ക് കള്ളം പറയേണ്ട ആവശ്യം ഉണ്ടോ ദേവ. അതിന് പ്രിയ മറുപടി ഒന്നും പറഞ്ഞില്ല. ബാക്കി പറയു ആര്യൻ എനിക്ക് എല്ലാം അറിയണം. ഞാൻ നിന്റെ വീട്ടിൽ വന്ന് എല്ലാ കാര്യവും അവരോട് സംസാരിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് അവർ എന്നെയും കൂട്ടി ഒരു ജ്യോൽസ്യന്റെ അടുത്തേക്ക് ആണ് ചെന്നത്. എന്റെ ജനന സമയവും എല്ലാം ചോദിച്ച് മനസിലാക്കിയിട്ട് എന്റെയും നിന്റെയും ജാതകം നോക്കി അദ്ദേഹം പറഞ്ഞു നമുക്ക് ഒന്നിച്ചു ജീവിക്കാൻ വിധി ഇല്ലെന്ന്. നിന്നെ ഞാൻ വിവാഹം കഴിച്ചാൽ നിനക്ക് മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ശെരിക്കും ഞാൻ ഞെട്ടി പോയി എനിക്ക് ആണ് എന്തെങ്കിലും സംഭവിക്കുക എന്ന് അദ്ദേഹം പറഞ്ഞിരുന്നേൽ പോലും സന്തോഷപൂർവം നിന്നെ കെട്ടിയേനെ ഇതു നിനക്ക് ആയോണ്ട് അത് എന്നെ ഒരുപാട് തളർത്തി. എന്റെ സങ്കടം കണ്ടപ്പോൾ ഒന്നുകൂടെ ആലോചിച്ചിട്ട് അദ്ദേഹം പറഞ്ഞു എന്തോ പ്രതിവിധി ചെയ്താൽ നമ്മുടെ ദോഷം മാറി നമുക്ക് ഒന്നിച്ചു ജീവിക്കാൻ പറ്റുമെന്ന്. പക്ഷെ അതൊന്നും കേൾക്കാൻ നിന്റെ അച്ഛനും അമ്മയും തയ്യാറായില്ല. അവർക്ക് ഞാനൊരു അനാഥൻ ആയത് ആയിരുന്നു പ്രശ്നം. എന്നോട് ഇനി ഒരിക്കലും നിന്നെ കാണാൻ ശ്രെമിക്കരുതെന്ന് പറഞ്ഞിട്ട് അവർ അവിടെ നിന്ന് പോയി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/48495/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
🌟 അക്ഷരതാളുകൾ മെഗാ എഴുത്ത് മത്സരം 2026🌟 " 𝗚𝗢𝗟𝗗𝗘𝗡 𝗣𝗘𝗡 𝗔𝗪𝗔𝗥𝗗 𝟮𝟬𝟮𝟲 ✍️" നിങ്ങളുടെ എഴുത്തുകൾ ഒരിക്കൽ എങ്കിലും എല്ലാവരും ശ്രദ്ധിക്കണം എന്ന് തോന്നിയിട്ടുണ്ടോ? എല്ലാവരും അറിയപ്പെടുന്ന ഒരു എഴുത്തുകാരി/ എഴുത്തുകാരൻ ആകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലെ... എങ്കിൽ ഇതാ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു...... " 𝗚𝗢𝗟𝗗𝗘𝗡 𝗣𝗘𝗡 𝗔𝗪𝗔𝗥𝗗 𝟮𝟬𝟮𝟲 ✍️" നിങ്ങളുടെ സൃഷ്ടിപരമായ കഥകൾക്ക് വേദിയും, അംഗീകാരവും, സമ്മാനങ്ങളും നേടാനുള്ള വലിയ അവസരം ! നിങ്ങൾ വായനക്കാരൻ ആണെങ്കിൽ കൂടിയും ഇതൊരു എഴുത്തിലേക്കുള്ള നല്ല മാന്ത്രിക ചുവടുവയ്‌പ്പ് കൂടി ആകട്ടെ! ആർക്കൊക്കെ ഈ മത്സരത്തിൽ പങ്കെടുക്കാം? • എല്ലാ എഴുത്തുക്കാർക്കും.... അതുപോലെ എഴുത്തിലേക്ക് ചുവട് വയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോ വായനക്കാർക്കും ഇതിൽ പങ്കെടുക്കാം.... 🏆 എന്തൊക്കെ ലഭിക്കും? ✨ കാഷ് പ്രൈസുകൾ ✨ സർട്ടിഫിക്കറ്റുകൾ ✨ സോഷ്യൽ മീഡിയയിൽ ഫീച്ചർ ✨ പുതിയ വായനക്കാരും ഫോളോവേഴ്സും ഒപ്പം കഥയിൽ നിന്ന് വരുമാനവും.... ❤️ എന്താണ് ചെയ്യേണ്ടത്? 👉 നിങ്ങളുടെ സ്വന്തം കഥ എഴുതുക ( വിഷയം എന്തുമാകാം... Horror, Thriller, Love, Fantacy ) 👉 സീരിസ് ആയി പോസ്റ്റ് ചെയ്യുക ( MINIMUM 50 PARTS... MAXIMUM HAVE NO LIMIT) 👉ഓരോ ഭാഗവും കുറഞ്ഞത് 750 വാക്കുകൾ / 4 മിനുറ്റ് ഉണ്ടായിരിക്കണം... 🏷️ എങ്ങനെ പങ്കെടുക്കാം? 👉 അക്ഷരതാളുകൾ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റിൽ ‘Write’ സെക്ഷനിൽ സാധാരണ കഥ പ്രസിദ്ധീകരിക്കുന്ന പോലെ എഴുതാം 👉 കഥ പ്രസിദ്ധീകരിക്കുമ്പോൾ **GOLDEN PEN 26** എന്ന കാറ്റഗറി നിർബന്ധമായും തിരഞ്ഞെടുക്കണം… ❌ ഈ കാറ്റഗറി ഇല്ലെങ്കിൽ മത്സരം പരിഗണിക്കില്ല 👉 തുടർന്ന് പ്രൊഫൈൽ പേജിൽ പോയി, കഥയെ സീരിസ്സാക്കി മാറ്റി കഥയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഓരോന്നായി എഴുതാം 🏷️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * കഥക്ക് **GOLDEN PEN 26** കാറ്റഗറി ചേർക്കുവാൻ മറക്കരുത്! * കഥ നിങ്ങളുടെ സ്വന്തം തന്നെ ആയിരിക്കണം * മുൻപ് വേറെ എവിടെയും പ്രസിദ്ധീകരിച്ച കഥയാകരുത്. * എവിടുന്നെങ്കിലും കോപ്പി ചെയ്താൽ അയോഗ്യത * കഥ പ്രീമിയമായോ ഫ്രീ ആയോ പ്രസിദ്ധീകരിക്കാം… * കൂടാതെ പങ്കെടുക്കുന്ന എല്ലാവരും ഈ ഫേസ്ബുക്ക് പോസ്റ്റ്‌ ലൈക്ക്കും ഷെയറും ചെയ്യണം. 𝗜𝗠𝗣𝗢𝗥𝗧𝗔𝗡𝗧 𝗗𝗔𝗧𝗘 𝗠𝗔𝗬 - 𝗝𝗨𝗟𝗬 ( 𝟯 𝗠𝗢𝗡𝗧𝗛𝗦) മെയ് 1 നോ അതിന് ശേഷമോ കഥ എഴുതി തുടങ്ങാവുന്നതാണ്.... അവസാന തീയതി ആയ ജൂലൈ 31 നു മുമ്പ് കഥ അവസാനിച്ചിരിക്കണം.. മുകളിൽ പറഞ്ഞിരിക്കുന്ന തീയതിക്ക് മുൻപ് പ്രസിദ്ധീകരിച്ചതും... അവസാന തീയതിക്ക് ശേഷം അവസാനിപ്പിച്ചതുമായ കഥകൾ മത്സരത്തിൽ ഉൾപ്പെടുന്നതല്ല.... 🏆ആകർഷകമായ സമ്മാനങ്ങൾ 👉 ഒന്നാം സമ്മാനം : RS 3000 + ട്രോഫി + ഡിജിറ്റൽ സർട്ടിഫിക്കറ്റ് + പ്രൊമോഷൻ 👉 രണ്ടാം സമ്മാനം : RS 2000+ ട്രോഫി + ഡിജിറ്റൽ സർട്ടിഫിക്കറ്റ് + പ്രൊമോഷൻ 👉 മൂന്നാം സമ്മാനം : RS 1000 + ട്രോഫി + ഡിജിറ്റൽ സർട്ടിഫിക്കറ്റ് + പ്രൊമോഷൻ പങ്കെടുക്കുന്ന എല്ലാവർക്കും... ഡിജിറ്റൽ സർട്ടിഫിക്കറ്റ് + സോഷ്യൽ മീഡിയ പ്രൊമോഷൻ... കൂടാതെ വായനക്കാരെയും ഫോളോവേഴ്സിനെയും നേടാൻ ഉള്ള അവസരവും..... ✍️ഫലപ്രഖ്യാപനം കഥയുടെ വ്യൂസ്, ലൈക്സ് അനുസരിച്ചാണ് സ്ഥാനങ്ങൾ നിർണയിക്കുന്നത്...കൂടുതൽ വ്യൂസ്, ലൈക്സ് കിട്ടിയാൽ... വിജയിക്കാൻ ഉള്ള സാധ്യതകൾ കൂടുതലായിരിക്കും.... 📅ഫലപ്രഖ്യാപന തീയതി : ആഗസ്റ്റ്‌ 30 2026 💫 ഇത് ഒരു മത്സരം മാത്രമല്ല... 👉 നിങ്ങളുടെ എഴുത്ത് ജീവിതത്തിന്റെ തുടക്കം കൂടിയും ആകാം! ഒരുപക്ഷെ ഈ കഥ നിങ്ങളുടെ എഴുത്തു ജീവിതത്തിന്റെ നാഴികക്കല്ലായി മാറിയേക്കും | 📢 ഇപ്പോൾ തന്നെ തുടങ്ങൂ… നിങ്ങളുടെ പേര് വിജയികളുടെ ലിസ്റ്റിൽ വരാം! 𝟮𝟬𝟮𝟲 ൽ അക്ഷരതാളുകൾ സംഘടിപ്പിക്കുന്ന 𝗚𝗢𝗟𝗗𝗘𝗡 𝗣𝗘𝗡 𝗔𝗪𝗔𝗥𝗗 ലേക്ക് എല്ലാ എഴുത്തുക്കാരെയും വായനക്കാരെയും വളരെ സ്നേഹത്തോടെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.... മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഇപ്പോൾ തന്നെ സന്ദർശിക്കുക: https://share.aksharathalukal.in/p/55128/view #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - AKSHARATHALUKAL WORDS THAT INSPIRE WRITING COMPETITION WRITE INSPIRE . IMPACT. COMPETITION AVAILABLE IN PEN GOLDEN CASH PRIZE 2026  AWARD अ 6000 (0 தமிழ் 84 08038o  Malayalam  Tamil Hindi 1ST MAY 3OTH JULY Join Golden Pen Award 2026 SUBMISSION PERIOD and claim your place among the best AUG ३०, २०२६ RESULTS SHOWCASE GOLDEN PEN JOIN A COMMUNITY EARN PRESTIGE YOUR TALENT AWARD 2026 OF WRITERS & CERTIFICATE Express your ideas Win recognition Connect learn Amark of excellence and creativity: and cash prize and grow: in writing HOW TO PARTICIPATE Download from or visit entry Submit your through thel Play app aksharathalukalin Google Aksharathalukal Application YOUR WORDS CAN MAKE A DIFFERENCE appaksharathalukalin FOLLOW US LETTHEWORLD READ THEM AKSHARATHALUKAL WORDS THAT INSPIRE WRITING COMPETITION WRITE INSPIRE . IMPACT. COMPETITION AVAILABLE IN PEN GOLDEN CASH PRIZE 2026  AWARD अ 6000 (0 தமிழ் 84 08038o  Malayalam  Tamil Hindi 1ST MAY 3OTH JULY Join Golden Pen Award 2026 SUBMISSION PERIOD and claim your place among the best AUG ३०, २०२६ RESULTS SHOWCASE GOLDEN PEN JOIN A COMMUNITY EARN PRESTIGE YOUR TALENT AWARD 2026 OF WRITERS & CERTIFICATE Express your ideas Win recognition Connect learn Amark of excellence and creativity: and cash prize and grow: in writing HOW TO PARTICIPATE Download from or visit entry Submit your through thel Play app aksharathalukalin Google Aksharathalukal Application YOUR WORDS CAN MAKE A DIFFERENCE appaksharathalukalin FOLLOW US LETTHEWORLD READ THEM - ShareChat