Aksharathalukal അക്ഷരത്താളുകൾ
ShareChat
click to see wallet page
@aksharathalukalpage
aksharathalukalpage
Aksharathalukal അക്ഷരത്താളുകൾ
@aksharathalukalpage
Read and Write Malayalam Stories and Novels
"ഒന്നു പതുക്കെ കഴിക്കന്റെ കുഞ്ഞീ നീ... എന്തിനാ ഇത്ര ധൃതി..? കല്ലിൽ നിന്നെടുത്ത ദോശ കാസറോളിലേക്കിടുന്നതിനു മുമ്പുതന്നെ ചട്ടുകത്തിൽ നിന്നെടുത്ത് പ്ലേറ്റിലേക്കിട്ടു ഊതിചൂടാറ്റി കഴിക്കുന്നവളെ ഒരു നേർത്ത ചിരിയോടെ ശാസിച്ചു ദേവിയമ്മ.. അമ്മയുടെ ചിരിയും ചോദ്യവും കണ്ടതും അവരെയൊന്ന് കൂർപ്പിച്ചു നോക്കി പ്ലേറ്റിലെ ദോശ അങ്ങനെയേ ചുരുട്ടി വായിലേക്ക് വെച്ചു കുഞ്ഞിയെന്ന കൃഷ്ണ... "ചായയും കൂടി എടുത്ത് അതിന്റെയൊപ്പം കുടിയ്ക്കെടീ മോളെ... ഇല്ലേൽ ചങ്കേൽകെട്ടും... പിന്നെയീ ഓട്ടം കൊണ്ടൊന്നും ഒരു കാര്യവുമുണ്ടാവില്ല.... ചത്തുപോവൂടീ... പറഞ്ഞില്ലെന്നു വേണ്ട ട്ടോ... " വായിൽ നിറച്ച ദോശയുമായ് തന്നെ നോക്കി കണ്ണുതുറുപ്പിക്കുന്നവളെ ഒന്നുകൂടി കളിയാക്കി ദേവിയമ്മ ഗ്യാസ് ഓഫാക്കി അവളുടെ ലഞ്ചു ബോക്സെടുത്ത് ഡൈനിംഗ് ഹാളിലെ ടേബിളിൽ കൊണ്ടു വെച്ചു... "ഉച്ചയ്ക്ക് കഴിക്കാനുള്ളതാണ് ട്ടോ... അല്ലാതെ വൈകുന്നേരം ഇങ്ങോട്ടു തന്നെ തിരിച്ചു കൊണ്ടുവന്ന് കാടിവെള്ളത്തിലിടാനുള്ളതല്ല... അതിനുള്ളത് ഇവിടെയുണ്ട്... നീ കൊണ്ടുവരണ്ട.." ഒരു ചിരിയോടെ തന്റെ പുറകെ ലഞ്ചു ബോക്സും എടുത്തു വരുന്നവളെ നോക്കി ശബ്ദം കടുപ്പിച്ചു അവർ.. ഓ.... ബ്രാ...,,,, വലം കൈ കൊണ്ട് വായൊന്ന് പൊത്തി പിടിച്ച് അമ്മയെ കളിയാക്കും വിധം നടുവൊന്ന് കുനിച്ച് വണങ്ങി നിന്ന് കൃഷ്ണ പറഞ്ഞതും ഉറക്കെയൊരു പൊട്ടിച്ചിരിയുയർന്നവിടെ ... " കണ്ടില്ലല്ലോ ...കണ്ടില്ലല്ലോന്ന് മനസ്സിൽ കരുതിയതേയുള്ളു... അപ്പോഴേക്കും വന്നല്ലോ ദേവിഅമ്മയുടെ ബംഗാളി...." കൃഷ്ണയെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ദേവിയമ്മയോട് തോൾ ചാരി നിൽക്കുന്ന നിസാമിനെ നന്നായൊന്ന് പുച്ഛിച്ചു കൃഷ്ണ.. "അതേ ടീ കുഞ്ഞീ... ഞാനെന്റെ ദേവിയമ്മയുടെ ബംഗാളി തന്നെയാണ്.. അതു സമ്മതിക്കാൻ എനിയ്ക്കൊരു മടിയുമില്ല.. ഇതെന്റെ ദേവിയമ്മ തന്നെയാണ്...." കൃഷ്ണയോട് കെറിവിച്ചതു പോലെ പറഞ്ഞ് നിസ്സാം ദേവിയമ്മയുടെ വലം ചുമലിൽ തന്റെ താടിയമർത്തി അവരോടു കൂടുതൽ ചേർന്നു നിന്നതും അവന്റെ ഇടുപ്പിൽ അവനു നോവും വിധം നന്നായൊന്ന് നുള്ളി കൃഷ്ണ " യ്യോ....ന്റെ ഉമ്മച്ചിയേ.... ഊ.... വേദനയിൽ തുള്ളി ഉറക്കെ വിളിച്ചു പോയ് നിസ്സാം... "അദ്ദാണ് മോനെ നിസ്സാമേ കാര്യം.. വേദനിച്ചപ്പോൾ എന്റെ മോൻ വിളിച്ചത് ദേവിയമ്മേന്നല്ലല്ലോ.... ?ന്റെ ഉമ്മച്ചിയേന്നല്ലേ... ? അതായത് ഉത്തമാ ഇതെന്റെ അമ്മ... ശ്രീദേവി എന്ന ദേവിയമ്മ ... നിങ്ങളുടെ അമ്മ ദേ ഇവിടുന്ന് രണ്ടു വളവ് കഴിഞ്ഞ് ഉള്ളൊരു വീട്ടിലുണ്ട്... സുറുമി എന്ന പേരൊക്കെയായ് നല്ല സുറുമയിട്ടെഴുതിയ കണ്ണൊക്കെയായിട്ട്... മനസ്സിലായോ...കുട്ടിയ്ക്ക്? നുള്ളു കിട്ടിയിടത്ത് അമർത്തി തടവുന്ന നിസ്സാമിനെ കൊതി കെറുവോടെ നോക്കി പറഞ്ഞവൾ തന്റെ ബാഗെടുത്തതിലേക്ക് ലഞ്ചു ബോക്സും വാട്ടർബോട്ടിലും ശ്രദ്ധയോടെ എടുത്തു വെച്ചു.. "നീയ്യീ... ചെയ്തതിനും ഇപ്പോ പറഞ്ഞതിനും എനിയ്ക്കും അറിയാം തിരിച്ചു കാട്ടാനും പറയാനുമെല്ലാം പക്ഷെ ഞാനത് ചെയ്യാത്തത്..... "ഞാൻ നിന്റെ എല്ലാം ആയതു കൊണ്ടാണെന്നല്ലേ പറയാൻ വരുന്നത്... പറയണ്ട... കേട്ടുകേട്ടു എനിയ്ക്ക് ശീലമായ്.. എന്റെ ചെവിയ്ക്കും... സോറി ചക്കരേ.. ലവ് യൂ ടാ ഇക്കാ... നീയെന്റെ കുഞ്ഞിക്ക അല്ലേടാ ഇക്കാ..." നിസ്സാമിനെ പറയാൻ സമ്മതിക്കാതെ അവനരികിലേക്ക് ചെന്നവന്റെ താടിയിലൊന്ന് തൊട്ടവൾ ഏറെ കലർന്നൊരു കൊഞ്ചലോടെ പറഞ്ഞതും നിസ്സാം നിറഞ്ഞ സന്തോഷത്തോടവളെ നോക്കി നിന്നു... "അപ്പോ രണ്ടാളോടും കൂടി വൈകിട്ടു വന്നിട്ടു കാണാം... ഉള്ള വെയിലൊക്കെ കൊണ്ട് പറമ്പിലൂടെ വല്ലാതെ നടക്കണ്ട രണ്ടാളും.. സർക്കാരിനു കൊണ്ടുപോവാനുള്ള ഭൂമിയാണ്.. മറക്കണ്ട അമ്മയും മോനുമത് പറമ്പിൽപണിയാൻ ഇറങ്ങുമ്പോൾ... ബൈ... എന്നാൽ... ദേവിയമ്മയുടെ കവിളിലായ് ചുണ്ടു ചേർത്ത് നിസ്സാമിനെ നോക്കിയൊന്ന് കൈ വീശി പറഞ്ഞവൾ പടികളിറങ്ങി ചെരുപ്പിടുന്നത് നോക്കി നിന്നു നിസ്സാം അമ്മയും... "ഒരു ഓൾ ത ബെസ്റ്റൊക്കെ പറയാട്ടോ രണ്ടാൾക്കും... " ഒന്നും മിണ്ടാതെ തന്നെ നോക്കി നിൽക്കുന്നവരെ പരിഭവത്തോടെ നോക്കിയവൾ പറഞ്ഞതും മുഖത്തോടു മുഖം നോക്കി പൊട്ടിച്ചിരിച്ചു നിസാമും ദേവി അമ്മയും... അതു കണ്ടതും അവരോടുള്ള പരിഭവത്താൽ വീർത്തു കൃഷ്ണയുടെ കവിളുകൾ.. "എന്തിനാണ് കുഞ്ഞിയേ ... ഞങ്ങളുടെ ഒരു ഓൾ ത ബെസ്റ്റ് ഞങ്ങൾ വെറുതെ പാഴാക്കുന്നത്... ? കുറെ പാഴാക്കി ഞങ്ങള്.. ഇനി ഇല്ല ... പൊന്നുമോള് ചെല്ല്....ചെന്നാദ്യം ആ പാവം ചെക്കനെ കുപ്പിയിലാക്.. എന്നിട്ടേ ഞങ്ങളിനി ഈ കാര്യത്തിലെന്തെങ്കിലും പറയാൻ വാ തുറക്കൂ... അല്ലേടാ മോനെ...? പരിഭവത്തോടെ നോക്കുന്നവളെ വാശിയേറ്റുന്നൊരു സംസാരമാണ് ദേവിയമ്മയുടെ... "കാനറാ ബാങ്കിൽ അഞ്ചക്ക ശബളത്തിൽ ജോലി ചെയ്യുന്നൊരു കൃഷി വികസന ഓഫീസറുടെ ഒരവസ്ഥയേ ... പ്രേമിക്കുന്ന ചെക്കന്റെ മുഖത്തു നോക്കി പ്രണയം പറയാൻ ധൈര്യമില്ലാത്തവളാണ് നമ്മളെ കയറി ഭരിക്കുന്നത്.. എന്തായാലും ചോദിച്ചതല്ലേ ഇരിക്കട്ടെ ഞങ്ങളുടെ വകയൊരു ഓൾ ത ബെസ്റ്റ് അല്ലേ ദേവിമ്മേ..." അവളിലെ വാശിയേറ്റി നിസ്സാമും... അമ്മയുടെയും നിസ്സാമിന്റെയും സംസാരമെന്തിനാണെന്ന തിരിച്ചറിവോടെ അവരെ നോക്കി നന്നായൊന്ന് ചിരിച്ച് ബാഗുമെടുത്ത് ധൃതിയിൽ ഗേറ്റു കടന്നു കൃഷ്ണ... പ്രേമിക്കുന്ന ചെറുക്കൻ... നടക്കുന്നതിനിടയിൽ തന്നത്താൻ പറയുമ്പോൾ അത്രയും മനോഹരമായ ഒരു ചിരിയുണ്ടവളുടെ ചൊടിയിൽ... "എന്റെ പൊന്നു ചെക്കാ.. നീയിന്നെങ്കിലും എന്നെയൊന്ന് നോക്കുമോടാ... നിന്റെ ഒരു ചിരി കിട്ടുമെന്ന പ്രതീക്ഷയൊക്കെ എന്നേ പോയെടാ ചെറുക്കാ... ഇപ്പോ ഒരു നോട്ടം കിട്ടിയാൽ മതിന്നായ്... " തന്നത്താൻ പറയുന്നതിനൊപ്പം വേഗത്തിൽ നടന്നവൾ... ഈ പോവുന്ന കൃഷ്ണയാണ് നമ്മുടെ നായിക..അമ്മയും അച്ഛനും ഏട്ടനുമാണ് കൃഷ്ണയ്ക്ക് ഉള്ളതെങ്കിലും ഇപ്പോൾ അവളും അവളുടെ അമ്മ ശ്രീദേവിയും മാത്രമാണ് ഒരുമിച്ച്.. കൃഷ്ണയ്ക്ക് പത്തു വയസ്സുള്ളപ്പോഴാണ് കൃഷ്ണയുടെ അച്ഛൻ കരുണൻ അയാളുടെ ഓഫീസിലെ തന്നെയൊരു സ്ത്രീയുമായ് പ്രണയത്തിലാവുന്നത്... അവരൊന്നിച്ച് ജീവിക്കുന്നതിനു വേണ്ടി ദേവി അമ്മയോട് അയാൾ ഡിവോഴ്‌സ് ആവശ്യപ്പെടുന്നതും അവളുടെ ആ പത്തു വയസ്സിലാണ്... യാതൊരു വിസ്സമ്മതവും പറയാതെ കൃഷ്ണയുടെ അച്ഛൻ കരുണന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങി ദേവിഅമ്മ കൃഷ്ണയേയും കൂട്ടി... കൃഷ്ണയുടെ ചേട്ടൻ കിഷോർ ,അന്നവന് പതിമൂന്നു വയസ്സാണ്... അമ്മയെക്കാളധികം അവൻ സ്നേഹിച്ചത് അവന്റെ അച്ഛനെയും അച്ഛൻ നൽകുന്ന സുഖ സൗകര്യങ്ങളെയുമാണ്.. അമ്മ വെറുമൊരു ഗ്രാമവാസിയാണവന്... അതു കൊണ്ടു തന്നെ അച്ഛനും അമ്മയും പിരിഞ്ഞു താമസം തുടങ്ങിയപ്പോൾ അവൻ അച്ഛനൊപ്പം നിന്നു... അവനെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നുന്ന ദിവസങ്ങളിൽ കൃഷ്ണയെയും കൂട്ടി ദേവി അമ്മ അവന്റെ സ്കൂളിൽ ചെന്നവനെ കാണും... അങ്ങനെയൊരുനാൾ കാണാൻ ചെന്നപ്പോഴാണ് അവൻ ദേവി അമ്മയോട് പറഞ്ഞത് ഇനിയവനെ കാണാൻ ചെല്ലരുതെന്ന്...അവനാഗ്രഹിക്കുന്നില്ല അവരെ കാണാനും അവരുടെ മകനായ് അറിയപ്പെടാനുമെന്ന്... അവനിഷ്ടം അച്ഛന്റെ രണ്ടാം ഭാര്യ നീതയുടെ പേരിൽ, അവരുടെ മകനായ് അറിയപ്പെടാനാണെന്നവൻ പറഞ്ഞ നിമിഷം അവസാനിപ്പിച്ചു ദേവിയമ്മഅവനെ തേടിയുള്ള പോക്ക് വരവുകൾ ... ഇതവരുടെ കഥയാണ് ട്ടോ ...പരസ്പരം അത്രത്തോളം മനസ്സിലാക്കുന്ന ഒരമ്മയുടെയും മകളുടെയും കഥ...പിന്നെ ആ മകളുടെ മനസ്സ് കീഴടക്കിയ ഒരു ചെറുപ്പക്കാരന്റെ, അതെ ചെറുപ്പക്കാരൻ തന്നെയാണ് അവളെക്കാൾ പ്രായത്തിൽ ഇളയവൻ തന്നെയാണ് അവളുടെ നായകൻ.. അവന്റെയും കുടുംബത്തിന്റെ കഥയാണ്... അവരെ ചുറ്റിപ്പറ്റി നീങ്ങുന്ന ഒരു കൂട്ടം സാധു മനുഷ്യരുടെ, നന്മയുള്ള നാട്ടുംപ്പുറത്തിന്റെ കഥയാണ് "കൃഷ്ണ കൊച്ചേ... ഇന്നു നല്ല വേഗത്തിലാണല്ലോ നടത്തം... നേരത്തെ എത്തണോ ഇന്ന് ബാങ്കിൽ...? കോൺക്രീറ്റ് ചെയ്ത റോഡിനോരം ചേർന്ന് കൃഷ്ണ വേഗത്തിൽ നടക്കുമ്പോഴാണ് പുറകിൽ നിന്നൊരു ചോദ്യമവളെ തേടിയെത്തുന്നത്.. തിരിഞ്ഞു നോക്കിയപ്പോൾ അന്നമ്മ ചേടത്തിയാണ്, നമ്മുടെ പോത്തു കച്ചവടക്കാരൻ വർഗ്ഗീസ് മാപ്പിളയുടെ പെമ്പ്രന്നോത്തി... അച്ഛനിൽ നിന്നകന്ന് തന്നെയും കൂട്ടിയമ്മ ഇവിടേയ്ക്ക് വന്നപ്പോൾ പെണ്ണിന് ജീവിക്കാനൊരു ആണിന്റെ ചൂടോ ചൂരോ സംരക്ഷണമോ ആവശ്യമില്ലെന്ന് പറഞ്ഞമ്മയെ തളരാതെ ജീവിക്കാൻ പ്രോത്സാഹിപ്പിച്ചവരിലെന്നും മുൻപന്തിയിലാണ് വർഗീസുമാപ്പിളയും ഭാര്യ അന്നാമ്മ ചേടത്തിയും.. "ബാങ്കിൽ നേരത്തെ ചെല്ലുവൊന്നും വേണ്ട ചേടത്തി... പക്ഷെ ഇത്തിരിയൊന്ന് സമയം അങ്ങോട്ടു തെറ്റിയാൽ നമ്മുടെ മേരികൊച്ച് നമ്മളെ കാത്തു നിൽക്കില്ലല്ലോ എന്നോർത്ത് ഇത്തിരി സ്പീഡ് കൂട്ടിയതാ ഞാൻ.." ചേടത്തിയുടെ ചോദ്യത്തിന് ഒരു താളത്തിൽ മറുപടി പറഞ്ഞ് കൃഷ്ണ വാച്ചിലേക്ക് നോക്കി, 9.10 ആവുന്നു.... 9.18 നാണ് അവൾക്കു മണ്ണാർക്കാടിന് പോവാനുള്ള മേരികൊച്ച് ബസ് ബസ്സ്റ്റോപ്പിലെത്തുന്നത് ... "അതൊള്ളതാ കൊച്ചേ.. ദിവസോം പോണതാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യമില്ല ഒരു മിനിറ്റ് വൈകിയാൽ പിന്നെ മേരി കൊച്ചിനെ സ്റ്റോപ്പിൽ കാണത്തില്ല... അതിനവരെ കുറ്റം പറയാനും ഒക്കുകേല... മിനിറ്റിനും സെക്കഡിനും ഒക്കെയല്ലേ ബസുകാർക്കിടയിലെന്നും അടി ഉണ്ടാവുന്നത്..." പറയുന്നതിനൊപ്പം ചേടത്തിയും തന്റെ നടപ്പിന്റെ വേഗതയൊന്നു കൂട്ടി... "ബാങ്കിലെ ജോലിയൊന്നും വലിയ ബുദ്ധിമുട്ടില്ലല്ലോ കൊച്ചേ....? കൂടെയുള്ളവരൊക്കെ സഹായിക്കത്തില്ലിയോ ഒരത്യാവശ്യം വന്നാൽ...? കരുതൽ നിറഞ്ഞയാ ചോദ്യത്തിനവരെ വിടർന്ന മിഴിയോടെ നോക്കി കൃഷ്ണ " രണ്ടു മാസമായില്ലേ ചേടത്തീ ജോലി കിട്ടിയിട്ട്.. ഇപ്പോ അത്യാവശ്യം ആ ബാങ്കിലെ എല്ലാ കാര്യങ്ങളും ഞാ,ൻ പഠിച്ചെടുത്തു... ഇപ്പോ ഒരു ബുദ്ധിമുട്ടുമില്ല... അവിടെയുള്ള എല്ലാവരും സഹായിച്ചാരുന്നുട്ടോ കാര്യങ്ങൾ പഠിച്ചെടുക്കുംവരെ.... "അല്ലെങ്കിലും എന്തും എളുപ്പത്തിൽ പഠിച്ചെടുക്കാൻ കൊച്ച് ബഹു മിടുക്കിയാ... അതോണ്ടല്ലേ ഇത്ര ചെറുപ്പത്തിലെ ഇതുപ്പോലൊരു ജോലി കൊച്ചിന്റെ കയ്യേലിരുന്നത്..." "ഞാനിന്നലെകൂടെ എന്റെ സാലിയുടെ ചെറിയ പെങ്കൊച്ചിനോട് പറഞ്ഞതേയുള്ളു കൃഷ്ണ കൊച്ചിനെ കണ്ട് പഠിക്കാൻ... അവളിത്തിരിക്കൂടി നന്നായ് പഠിക്കും അവക്കടെ ചേച്ചിയെക്കാൾ... ഓരോന്നും മിണ്ടിയും പറഞ്ഞും വേഗത്തിൽ സ്റ്റോപ്പിലെത്തിയതും കണ്ടു ബസ് കാത്തു നിൽക്കുന്ന സ്കൂൾകുട്ടികളെയും ഒന്നോ രണ്ടോ മുതിർന്നവരെയും.. "തിരക്കാവോ കൊച്ചേ... സീറ്റൊന്നും കിട്ടത്തില്ലേ അങ്ങ് മണ്ണാർക്കാടുവരെ....? ആളുകളെ കണ്ടതും ചേടത്തിയ്ക്ക് വെപ്രാളം ഇരിയ്ക്കാൻ സീറ്റുണ്ടാവില്ലേന്ന്... ഉണ്ടാവുമെന്നവരെ ഓർമ്മിപ്പിക്കുമ്പോൾ ഒരു സീറ്റ് എന്തായാലും ആ ബസ്സിൽ ഉണ്ടാവുമെന്നുറപ്പാണ് കൃഷ്ണക്ക്.. "ദേ... ഡീ.. ബസ്സെത്തി... " കവല തിരിഞ്ഞു വരുന്ന ബസ്സിന്റെ ഹോണടി കേട്ടതേ അതുവരെ ചാഞ്ഞും തൂങ്ങിയും നിന്നിരുന്ന പെൺക്കുട്ടികൾക്ക് വല്ലാത്തൊരു സന്തോഷവും ഉന്മേഷവും നിറഞ്ഞു.. " നന്ദേട്ടനാണെടീ... ഡ്രൈവർ... ദേ.. നോക്ക്.. " ബസ്സ് വന്ന് സ്റ്റോപ്പിൽ നിന്നതും മുതിർന്നവർക്ക് കയറാനായ് വഴിയൊഴിഞ്ഞു മാറി നിന്ന പെൺക്കുട്ടികളിലൊരുവൾ ഡ്രൈവർ സീറ്റിലേക്ക് എത്തി നോക്കി ആവേശം കൊള്ളുന്നതും കേട്ടുകൊണ്ടാണ് കൃഷ്ണ ബസ്സിനകത്തേക്ക് കയറിയത്.. "കൊച്ചേ... ഞാനിവിടെ ഇരുന്നു കേട്ടോ... ബസ് വന്നു നിന്നതേ വേഗം പാഞ്ഞു പിടച്ചു കയറിയ അന്നാമ്മ ചേടത്തി ഒഴിഞ്ഞൊരു സീറ്റിലായിരുന്ന് വിളിച്ചു പറഞ്ഞതും കൃഷ്ണചിരിയോടെ തലയിളക്കി ഫ്രണ്ട് ഡോറിനരികിലുള്ള സീറ്റിലേക്ക് നോക്കി... അവളുടെ ആ നോട്ടവും പ്രതീക്ഷിച്ചവിടെയൊരുത്തൻ അവളെ നോക്കി വല്ലാത്തൊരു ചിരിയോടെ ഇരിപ്പുണ്ട്... "എന്താണ് സതീശേട്ടാ... ഇന്ന് വല്ലാത്തൊരു ചിരിയാണല്ലോ...? അവനോടവൾ ചോദിച്ചതേ ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റ് ആ സീറ്റ് അവൾക്കായ് വിട്ടു നൽകി സതീശ്... അതൊരു സ്ഥിരം പതിവാണ്, ബസ്സിലെ ഏതെങ്കിലും ഒരു സീറ്റ് അവൾക്കായ് ബസ്സിലെ ആരെങ്കിലും തന്നെ പിടിച്ചു വെച്ചിട്ടുണ്ടാവും.. ഇന്നതിപ്പോൾ കണ്ടക്ടർ സതീശേട്ടനാണ്... നിസ്സാമിന്റെ കൂട്ടുകാരനാണ് സതീശേട്ടൻ... "അതേ കൃഷ്ണേ.. ഇന്നു നമ്മുടെ അപ്പു ലീവാണ്.. അവനെന്തോ പരീക്ഷയുണ്ട്... അതോണ്ട്... "അതോണ്ട് ഈ ബസ്സങ്ങ് മണ്ണാർക്കാടു ചെല്ലുന്നതുവരെ ഞാൻ വേണം ഡോർ തുറന്നുകൊടുക്കാൻ.. അതല്ലേ പറയാൻ വന്നത് പൊന്നുമോൻ...? "അതെ..അതിപ്പോ പുതിയ പതിവൊന്നും അല്ലല്ലോ... പഠിച്ചോണ്ടിരുന്നപ്പോഴും നീ തന്നെയായിരുന്നില്ലേ മിക്കപ്പോഴും ഞങ്ങളുടെ കിളിപെണ്ണ്... സതീശന്റെ കിളിപെണ്ണ് എന്ന പറച്ചിലിൽ ഒരു ചിരിയുയർന്നു ബസ്സിലാകെ... കൃഷ്ണയിലും വിരിഞ്ഞു മനോഹരമായൊരു പുഞ്ചിരി... ആ പുഞ്ചിരിയോടെ തന്നെയാണവൾ റെഡവർ സീറ്റിലിരിക്കുന്നവനെ നോക്കിയതും .. അവിടെ അവനുണ്ടായിരുന്നു ,അവളെ ആദ്യമായ് കിളി പെണ്ണേയെന്ന് നീട്ടി വിളിച്ചവൻ... പ്രിയനന്ദൻ... പറയാൻ പതറുന്നൊരു പ്രണയമായ് കഴിഞ്ഞ കുറച്ചു വർഷമായ് കൃഷ്ണ മനസ്സിൽ കൊണ്ടു നടക്കുന്നവൻ... എല്ലാവർക്കും അവൻ നന്ദനാണ്.... കൃഷ്ണയ്ക്കവൻ പ്രിയനാണ്.... കൃഷ്ണയുടെ മാത്രം പ്രിയൻ..... പത്താം ക്ലാസ്സിൽ കൃഷ്ണപഠിക്കുന്ന സമയത്താണ് പ്രിയനന്ദൻ അവളുടെ സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പുതിയതായ് അഡ്മിഷനെടുത്തത്.. നനുത്ത പൊടിമീശയുള്ള വെളുത്ത ഓമന മുഖവും എല്ലാവരോടുമുള്ള ഹൃദ്യയമായ പെരുമാറ്റവും പ്രിയനന്ദനെ കുട്ടികൾക്കിടയിൽ എളുപ്പം പ്രിയങ്കരനാക്കി... അതു വരെ ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പ്രിയനന്ദൻ പഠിച്ചിരുന്നത്.. സ്ഥിരമായ് ഒരേ ബസ്സിലാണ് കൃഷ്ണയും പ്രിയനും സ്കൂളിൽ പോയ് വന്നുകൊണ്ടിരുന്നത്... ഒരുപാട് കൂട്ടുകാർക്കിടയിൽ എപ്പോഴും സംസാരവും ചിരിയുമായിരിക്കുന്നവളാണ് കൃഷ്ണയെങ്കിൽ, തനിയ്ക്കൊപ്പമുള്ളവരിൽ അത്രയും അടുപ്പമുള്ളവരോടു മാത്രം ഇത്തിരി സ്വാതന്ത്ര്യമെടുക്കുന്ന കൂട്ടത്തിലാണ് പ്രിയൻ... രാവിലെ പതിവായുള്ള ബസ് യാത്രയിൽ മിക്കപ്പോഴും ബസിലെ ഫ്രണ്ട് ഡോർ തുറക്കുന്നതും അടയ്ക്കുന്നതും കൃഷ്ണയാവും... അന്നൊരിക്കൽ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വരുമ്പോഴാണ് ബസിലെ ഡോറിനടുത്ത് നിൽക്കുന്ന കൃഷ്ണയെ അവനാദ്യമായ് കിളി പെണ്ണേയെന്ന് നീട്ടി വിളിച്ച് ഡോർ തുറന്നുകൊടുക്കാൻ പറഞ്ഞത്... അന്ന് കൃഷ്ണ അവനു തുറന്നു കൊടുത്തത് ബസ്സിന്റെ ഡോർ മാത്രമല്ല തന്റെ ഹൃദയത്തിലേക്കുള്ള ഡോർ കൂടിയാണ്... അന്നു മുതൽ കൃഷ്ണയുടെ മനസ്സിൽ പ്രിയനന്ദന്റെ സ്ഥാനമൊരു കാമുകന്റെയാണ്.. പത്താം ക്ലാസ്സിനു ശേഷം പ്ലസ് ടുവിനും അവരതേ സ്കൂളിലാണ് പഠിച്ചത്... നല്ല രണ്ടു സുഹൃത്തുക്കളായ് തീർന്നിരുന്നു അവരപ്പോഴേക്ക്... പ്രിയനന്ദന്റെ അച്ഛൻ ഗോപി നല്ല പേരുള്ള ബിൽഡിംഗ് കോൺട്രാക്ടറാണ്.. അമ്മ ദേവയാനി വീട്ടമ്മ... പിന്നെയുള്ളതൊരു കുഞ്ഞനുജത്തിയാന്ന് പ്രിയദർശിനി... പ്രിയനന്ദനെക്കാൾ ഒമ്പതു വയസ്സോളം കുറവുള്ളൊരു പൊടി കുപ്പിയാണ് പ്രിയദർശിനിയെന്ന ദർശൂ.. പ്രിയന്റെ സംസാരത്തിലൂടെ അവരെയെല്ലാം അത്ര പരിചയമാണ് കൃഷ്ണയ്ക്ക്.. പ്ലസ്ടു കഴിഞ്ഞ് കൃഷ്ണ ഡിഗ്രിയ്ക്ക് മണ്ണാർക്കാടുള്ള കോളേജിൽ ചേർന്ന ഒരു വർഷം അവരുടെ സംസാരവും കണ്ടുമുട്ടലുകളും ഇത്തിരിയൊന്ന് കുറഞ്ഞു അതിനു കാരണം കൃഷ്ണയ്ക്ക് രാവിലെ നേരത്തെ പോവണം മണ്ണാർക്കാടിലേയ്ക്ക് എന്നതാണ്.. താനെത്ര മാത്രം പ്രിയനന്ദനെ സ്നേഹിക്കുന്നുവെന്ന് കൃഷ്ണ മനസ്സിലാക്കിയ നാളുകളാണത്... അവനെ കാണാൻ പറ്റാത്ത ദിവസങ്ങൾ പ്രയാസത്തോടെയാണവൾ തള്ളി നീക്കിയിരുന്നത്.. ദിവസേനെയെന്ന വിധം തനിയ്ക്ക് വരുന്ന പ്രണയാഭ്യർത്ഥനകളെല്ലാം കമ്മിറ്റഡ് എന്ന ഒറ്റവാക്കിലൂടെ തള്ളികളയൂമ്പോൾ കൂടുതൽ മിഴിവോടെ തെളിഞ്ഞു നിന്നിരുന്നു കൃഷ്ണയ്ക്ക് ഉള്ളിൽ പ്രിയന്റെ രൂപം... തന്റെ ഇഷ്ടം അവനോടു പറയാനുള്ള ധൈര്യമില്ല കൃഷ്ണയ്ക്.. അവൻ തന്നെ കാണുന്നത് എങ്ങനെയാണെന്നറിയില്ലല്ലോ എന്നൊരു പേടി നിറഞ്ഞിരുന്നു അവളുടെ ഉള്ളിലെന്നും കൃഷ്ണ ഡിഗ്രി രണ്ടാം വർഷത്തിലെത്തിയപ്പോൾ അവളുടെ ജൂനിയറായ് പ്രിയനും അതേ കോളേജിലെത്തി.. വലിയൊരാധകവൃന്ദം തന്നെയുണ്ടായിരുന്നു കോളേജ്ജിൽ പ്രിയനന്ദന്... എന്നാലൊട്ടും പ്രതീക്ഷിക്കാതെ ഡിഗ്രി രണ്ടാം വർഷത്തിനിടയിൽ കോളേജിൽ വരാതെയായ് പ്രിയനന്ദൻ... ബസ്സിലോ കോളേജിലോ ഒന്നുമവനെ കണ്ടില്ല... ആഴ്ചകളും മാസങ്ങളും കടന്നു പോയിട്ടും പ്രിയന്റെ വിവരമൊന്നും ആരിൽ നിന്നും ലഭിച്ചില്ല കൃഷ്ണയ്ക്ക്.. എന്തു പറ്റി പ്രിയനെന്നറിയാതെ കൃഷ്ണ പതറിയ ദിനത്തിലൊരു ദിവസം ദേവി അമ്മയോട് കൃഷ്ണ തുറന്നു പറഞ്ഞു പ്രിയനെ കുറിച്ച്.. അവനെന്തു പറ്റിയെന്നറിയണമെന്ന കൃഷ്ണയുടെ പിടിവാശിയിൽ നിസാം മുഖേനെ ദേവിയമ്മയാണ് പ്രിയനന്ദനെ കുറിച്ച് തിരക്കി അറിഞ്ഞത്... പ്രിയനന്ദന്റെ അച്ഛന് ഒരപകടം പറ്റി ഗുരുതരാവസ്ഥയിൽ ഹോസ്പ്പിറ്റലിൽ ആണെന്നതും അച്ഛനൊപ്പം നിൽക്കുന്നത് പ്രിയനാണെന്നെല്ലാം നിസാം പറഞ്ഞറിഞ്ഞവൾ... ആ അപകടത്തിൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു പ്രിയന്റെ അച്ഛന്റെ..ഒപ്പം വലം കയ്യുടെ സ്വാധീനവും... അച്ഛനേറ്റെടുത്ത കോൺട്രാക്ട് വർക്കുകളെല്ലാം പാതിവഴിയിൽ മുടങ്ങിയതും ആശുപത്രിയിലെ മാസങ്ങളുടെ ചികിൽസയും മരുന്നും വലിയൊരു കടക്കെണി തന്നെ ഒരുക്കിയിരുന്നു പ്രിയന്റെ കുടുംബത്തിന്.. കയ്യിലെ സമ്പാദ്യങ്ങളും താമസിക്കുന്ന വീടുമെല്ലാം വിറ്റാണ് കടങ്ങൾ പ്രിയന്റെ അമ്മ തീർത്തത്.. പിന്നീട് പ്രിയൻ കോളേജിൽ വന്നിട്ടില്ല... പഠനം പൂർത്തിയാക്കിയതുമില്ല... അതുവരെ കണ്ടു മാത്രം ശീലമുള്ള പല പണികളും ചെയ്തവൻ തന്റെ കുടുംബത്തെ മുന്നോട്ടു കൊണ്ടു പോയ്.. അതിലൊടുവിലത്തേത് ആണ് ഈ ഡ്രൈവർ വേഷം... കൃഷ്ണ ഇതിനിടയിൽ ഡിഗ്രിയും ബാങ്ക് കോച്ചിംഗും പൂർത്തിയാക്കി.. പി ജി തുടർന്നു ചെയ്യുന്നതിനിടയിൽ ജോലിയും നേടി.. മാറ്റങ്ങൾ ഒരു പാടു വന്നു കൃഷ്ണയുടെ ജീവിതത്തിൽ... മാറ്റമില്ലാത്തത് ഒന്നിനു മാത്രമാണ് പ്രിയനന്ദനോടുള്ള അവളുടെഅടങ്ങാത്ത പ്രണയത്തിന് മാത്രം. പതിനഞ്ചാം വയസ്സിൽ മനസ്സിൽ മൊട്ടിട്ട ആ പ്രണയം ഒമ്പതു വർഷങ്ങൾക്കിപ്പുറം ഇരുപത്തിനാലാം വയസ്സിലും അതേ പുതുമയോടെയുണ്ട് അവളുടെ മനസ്സിൽ.. ഇന്നും അവനോടത് തുറന്നു പറയാൻ ധൈര്യമില്ലാതെ ... "കിളി പെണ്ണേ... പറ എന്തൊക്കെയാണ് ബാങ്കിലെ വിശേഷങ്ങൾ..? കാശൊക്കെ ഇഷ്ടം പോലെ വരുന്നില്ലേ ദിവസവും ബാങ്കിൽ..? ടിക്കറ്റുകൊടുക്കലും പൈസവാങ്ങലും കഴിഞ്ഞ് സതീശൻ ഫ്രണ്ടിലെ ഡോർ ചാരി നിന്ന് തമാശയോടെ വിശേഷം തിരക്കുമ്പോഴാണ് കൃഷ്ണ തന്റെ സ്വപ്ന ലോകത്ത് നിന്ന് തിരിച്ചിറങ്ങിയത്.. പെൺകുട്ടികൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതു കൊണ്ട് പ്രിയനന്ദന്റെ പൊടിപോലും കാണാൻ പറ്റുന്നില്ല അവൾക്ക്.. 'കാര്യമായ ചിന്തയിലാണല്ലോ ഇന്ന്.. എന്തു പറ്റി..? തന്റെ ചോദ്യം കൃഷ്ണ കേട്ടില്ല എന്നു തോന്നിയതും സതീശനവളെയൊന്ന് തട്ടി.. "കാര്യമായ ചിന്തയൊന്നുമല്ല എന്റെ സതീശേട്ടാ, നിങ്ങളെ ചോദ്യത്തിനെ പറ്റി ചിന്തിച്ചതാ ഞാൻ.. പറഞ്ഞതു ശരിയാട്ടോ ബാങ്കിൽ ഇഷ്ടം പോലെ പൈസയൊക്കെ വരുന്നുണ്ട്, എന്തിന് ഈ എന്റെ കയ്യിൽ തന്നെ വരും രാവിലെ മുതൽ കോടികൾ അറിയ്യോ നിങ്ങൾക്ക്...? "ഭാഗ്യവതിയാണ് ഞാൻ... ശരിയ്ക്കും പറഞ്ഞാൽ കോടീശ്വരി... ദിവസവും എന്നെ കാണാൻ കിട്ടുന്നതു തന്നെ നിങ്ങളുടെയൊക്കെ ഭാഗ്യം ആണ്... അറിയ്യോ... " തന്റെ ചോദ്യത്തിന് അതേ നാണയത്തിൽ കൃഷ്ണ മറുപടി നൽകിയതും സതീശനിലൊരു പൊട്ടിച്ചിരി നിറഞ്ഞു, "ഹോ അലനല്ലൂർ എത്തിയാൽ പകുതി ആശ്വാസമായേനെ.. കുട്ടികൾ കുറെ അവിടെ ഇറങ്ങുമല്ലോ...? കാലു കുത്താൻ സ്ഥലം കിട്ടാതെ വന്നതും തൂങ്ങി പിടിച്ച് കമ്പിയിൽ നിന്നിരുന്നൊരു ചേച്ചിയുടെ ആത്മഗതം അല്പം ഉയർന്നതും സതീശന്റെ മുഖത്തൊരു കള്ളച്ചിരിതെളിഞ്ഞു. വളരെ വ്യക്തമായത് കൃഷ്ണയത് കാണുകയും ചെയ്തു... "എന്താ സതീശേട്ടാ നിങ്ങൾക്കൊരു വശപ്പിശക് ചിരി.. കാര്യം പറ... ഞാനൂടി കേൾക്കട്ടെ.. " മുന്നോട്ടാഞ്ഞിരുന്ന് രഹസ്യം പോലവനോട് തിരക്കി കൃഷ്ണ "ഈ സമയത്തെ ഈ ബസിലെ ഈ തിരക്ക് അലനെല്ലൂർ എത്തിയാലൊന്നും കുറയില്ലകൃഷ്ണേ.. ഇരുപത്തെണ്ണം അവിടെ സ്റ്റാന്റിൽ ഇറങ്ങിയാൽ പകരമൊരു നാൽപത്തെണ്ണം കയറും അവിടെ നിന്ന്.. വേറെ ബസ്സില്ലാഞ്ഞിട്ടൊന്നുമല്ല ഇതുങ്ങൾടെയീ തള്ളിക്കേറ്റം... ആ ചെക്കനൊറ്റൊരുത്തനെ കാണാൻ വേണ്ടിയാ പ്രിയനന്ദനെ... " ഇതുങ്ങളെല്ലാം രാവിലെ കുളിക്കാതെ കുറിയും തൊട്ട് കണ്ണും എഴുതി ഓടി പാഞ്ഞീവണ്ടിയിൽ തന്നെ വരണത് അവനെയൊന്ന് കണ്ട് അവന്റെയൊരു നോട്ടം കിട്ടാനല്ലേ ഈ പരാക്രമം മുഴുവൻ... അവനുണ്ടോ ബസ്സിൽ തിരക്കുണ്ട്, അവനില്ലേ ബസ്സില് തിരക്കില്ല,അതാണവസ്ഥ ...ആ നന്ദനെ പറഞ്ഞയക്കണം ഇതിലെ തിരക്ക് കുറയ്ക്കാൻ... അവനൊരുത്തൻ കാരണം ഒറ്റയെണ്ണത്തിന് വേണ്ട നമ്മളെയൊന്നും.. എല്ലാത്തിനും അവനെ മതി.. എന്തൊരു കഷ്ടാണ്..." പ്രിയനോടുള്ള സ്നേഹവും കുശുമ്പുമെല്ലാം നിറഞ്ഞ സതീശന്റെയാ സംസാരത്തിൽ ചിരിച്ചു പോയ് കൃഷ്ണ.. പിന്നെ ശ്രദ്ധിച്ചപ്പോൾ അവൻ പറഞ്ഞതു ശരിയാണെന്നു തോന്നിയവൾക്കും.. കയറുന്ന പെൺക്കുട്ടികളിലൊറ്റൊരെണ്ണം പുറകിലേക്ക് പോവുന്നില്ല, എല്ലാം തള്ളി തിങ്ങി നിൽക്കുന്നത് മുന്നിലാണ്.. ഇറങ്ങിക്കഴിഞ്ഞാലാണെങ്കിൽ പ്രിയനെ വലിഞ്ഞു നോക്കിയൊരു ചിരിയുമുണ്ട് പലർക്കും.. ഒരു പക്ഷെ പ്രിയനും അവരോടു ചിരിക്കുന്നുണ്ടാവുമോ.. അതാണോ കുട്ടികളെല്ലാം ഇങ്ങനെ തള്ളിക്കയറുന്നത്...? ആദ്യമായൊരു സംശയം ഉടലെടുത്തു കൃഷ്ണയിൽ.. "അതേ സതീശേട്ടാ ഈ പ്രിയനും അവരോട് ചിരിക്കാനും സംസാരിക്കാനുമൊക്കെ പോവാറുണ്ടോ.. ഞാനെപ്പോഴും പിറകിലായതു കൊണ്ട് കാണാറില്ല ഒന്നും.. " അതീവ രഹസ്യമെന്നോണം സതീശനോട് കൃഷ്ണ തിരക്കിയതും പൊട്ടി വന്നൊരു ചിരി ഉള്ളിൽ തന്നെയൊതുക്കി സതീശൻ... "പ്രിയനന്ദൻ ചിരിയ്ക്കുക മാത്രമല്ല കൃഷ്ണേ കൂട്ടത്തിലെ ഒന്നോ രണ്ടെണ്ണത്തിനെ ട്യൂണും ചെയ്യുന്നുണ്ടെന്നാ എന്റെ സംശയം.. " കൃഷ്ണയുടെ സ്വകാര്യ ചോദ്യത്തിന് ശബ്ദം കുറച്ചുള്ള മറുപടി സതീശൻ നൽകിയതും പൊട്ടാറായതുപോലെ വീർത്തു കൃഷ്ണയുടെ മുഖം... പിന്നീടങ്ങോട്ട് ബസ്സിൽ കയറിയിറങ്ങുന്ന ഓരോ പെൺക്കുട്ടിയിലും അരിച്ചു നീങ്ങി കൃഷ്ണയുടെ കണ്ണുകൾ.. എപ്പഴെല്ലാമോ സതീശൻ പറഞ്ഞതു ശരിയാണെന്നൊരു തോന്നലവളുടെ ഉള്ളിൽ വന്നതും അറിയാതെ തന്നെ അവനോടുള്ള പരിഭവം നിറഞ്ഞവളിൽ... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/49889/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
പ്രഗ്നൻസി കാർഡിലെ ചുവന്ന വരകളിലേക്ക് അവൾ നിർവികാരതയോടെ നോക്കി നിന്നു... ജീവിതത്തിൽ ഒരുപാട് സന്തോഷിക്കേണ്ട നിമിഷം... കണ്ണിൽ നിന്ന് ഒരുതുള്ളി അടർന്ന് ആ കാർഡിലേക്ക് വീണു.... തൻ്റെ പ്രണയത്തിൻ്റെ അംശം തൻ്റെ ഉദരത്തിൽ വളർന്നു തുടങ്ങിയിരിക്കുന്നു... പക്ഷേ അത് തൻ്റെ മാത്രം പ്രണയമാണ്... തൻ്റെ നന്ദേട്ടൻ... ❤️❤️❤️❤️❤️❤️❤️ മാണിക്കോത്ത് തറവാട്ടിലെ കാരണവർ പ്രതാപ വർമ്മ.. MK ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ഉടയോൻ...അദ്ദേഹത്തിൻ്റെ ഭാര്യ ദേവകി വർമ്മ..ഇവർക്ക് മൂന്ന് മക്കൾ... മൂത്തയാൾ മഹാദേവ വർമ്മ... ഡോക്ടർ ആണ്... മുംബൈയിലുള്ള MK Multi Speciality Hospital യിൽ കാർഡിയോളജിസ്റ്റ് ആണ്... ഭാര്യ യമുന ഇതേ ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റ്.. ഇവർക്ക് രണ്ടു മക്കൾ... മകൻ സന്ദീപ് വർമ്മ പീഡിയാട്രീഷ്യൻ... കല്ല്യാണം കഴിഞ്ഞതാണ്... ഭാര്യ നീരജ ഗൈനക്കോളജിസ്റ്റ്.... ഇവരുടെ മകൾ ആരാധന... മൂന്നു വയസ്... മഹാദേവൻ്റെ മകൾ സഞ്ജന വർമ്മ മെഡിക്കൽ സ്റ്റുഡൻ്റ്... രണ്ടാമത്തെ മകൻ മഹേശ്വര വർമ്മ.. ഭാര്യ പല്ലവി... മഹിയും പല്ലവിയും ദുർഗക്ക് 13 വയസുള്ളപ്പോ ഒരു ആക്സിഡൻ്റിൽ മരണപ്പെട്ടു.. ഇവരുടെ ഒരേ ഒരുമകൾ ശ്രീ ദുർഗ... ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനി... മൂന്നാമത്തേത് മകളാണ്... രണ്ടേട്ടന്മാരുടെ ഒരേ ഒരു അനിയത്തി... ഭാമിനി വർമ്മ... ഭർത്താവ് ഹരീന്ദ്രൻ... ഇവർക്ക് രണ്ടുമക്കൾ... മകൻ യദു നന്ദൻ... ബാംഗ്ലൂർ ഉള്ള ബിസിനസ്സ് നോക്കി നടത്തുന്നു... മകൾ യാഷിക ഫാഷൻ ഡിസൈനിംഗ് പഠിക്കുന്നു.... ♥️♥️♥️♥️♥️♥️ ഏറ്റവും ഇളയ മകൾ ആയതുകൊണ്ട് തറവാട് ഭാമിനിക്കാണ് കൊടുത്തത്.. അതുകൊണ്ട് അവർ മാണിക്കോത്ത് തന്നെയാണ് താമസിക്കുന്നത്... പല്ലവിയെ ആദ്യം മുതലേ ഭാമിനിക്ക് തീരേ ഇഷ്ടമല്ല... അനാഥയായ പല്ലവിയെ മഹി വിവാഹം കഴിച്ചത് തന്നെ കാരണം... ആ ഇഷ്ടക്കേട് സഹോദരൻ്റെ മരണശേഷം ദുർഗയോടും ഉണ്ട്... ❄️❄️❄️❄️❄️❄️❄️❄️ ടീ ദുർഗേ... നീ മുകളിൽ പോയി യദു മോൻ്റെ റൂം വൃത്തിയാക്കി ഇടണം... നാളെ രാവിലെ അവനെത്തും... ഇനി കുറച്ചുദിവസം അവനിവിടെ കാണും... മുത്തശ്ശിയുടെ സപ്തതി കഴിഞ്ഞേ പോകൂ... യദുവിൻ്റെ പേരുകേട്ടപ്പോൾ തന്നെ തൻ്റെ നെഞ്ചിടിപ്പുയർന്നത് അവൾക്കു മനസ്സിലായിരുന്നു... എല്ലാവരുടെയും യദു തൻ്റെ മാത്രം നന്ദേട്ടൻ... യാഷിയും അമ്മായിയും തന്നെ കുത്തി കുത്തി പറയുമ്പോഴും വേദനിപ്പിക്കുമ്പോഴും ഒരു വാക്കു കൊണ്ടോ നോക്ക് കൊണ്ടോ പോലും തന്നെ വേദനിപ്പിക്കാത്ത നന്ദേട്ടനോട് തനിക്ക് എപ്പോൾ മുതലാണ് പ്രണയം തോന്നി തുടങ്ങിയത്... 💖💖💖💖💖💖 മുകളിലേ നന്ദേട്ടൻ്റെ മുറിയുടെ വാതിൽ തുറന്നപ്പോഴേ നന്ദേട്ടൻ്റെ മണം തനിക്ക് ചുറ്റും നിറയുന്നത് അവളറിഞ്ഞു... അർഹത ഇല്ലാത്തതിനെ ആഗ്രഹിക്കരുത് എന്ന അമ്മയുടെ വാക്കുകൾ അവളുടെ ഉള്ളിൽ തെളിഞ്ഞുനിന്നു.... രണ്ടു വർഷത്തിനു ശേഷം ഇന്നാണ് നന്ദേട്ടൻ നാട്ടിലേക്ക് വരുന്നത്... അവിടെ ഒരുപാടു തിരക്കുകൾ ആണെന്നാ അമ്മായി പറയുന്നെ.... അടുക്കളക്കാരിയെ പോലെ നിൽക്കുന്ന എനിക്ക് ഇതൊക്കെ അറിയാൻ എന്തവകാശം എന്നാ അമ്മായി ചോദിക്കുന്നത്... ഈ മുറി തുറന്നു ഇതിനുള്ളിലിരുന്ന് തൻ്റെ വിഷമങ്ങൾ നന്ദേട്ടനോട് എന്നപോലെ പറയാറുണ്ട്... അമ്മയുടെയും അച്ഛൻ്റെയും അടുത്ത് ചെന്നിരുന്ന് പറയാറുള്ളത് പോലെ... ❤️❤️❤️❤️❤️❤️ മുറി എല്ലാം അടുക്കി വച്ചിരിക്കുന്നത് ഒന്നുകൂടി അടുക്കി പൊടി തൂത്ത് തുടച്ച് വച്ച്... ബെഡ്ഷീറ്റ് മാറ്റിവിരിച്ച് തിരിഞ്ഞപ്പോ കണ്ടു വാതിൽ പടിയിൽ തന്നെ നോക്കി കൈ കെട്ടി വച്ചു നിൽക്കുന്ന നന്ദേട്ടനെ... ശ്വാസം എടുക്കാൻ മറന്നു നോക്കിനിന്നുപോയി... നാളെ വരും എന്നല്ലേ പറഞ്ഞത്.... എന്നിട്ടിപ്പോ ദാ മുന്നിൽ നിൽക്കുന്നു... ഇനി തോന്നലാണോ... കൈത്തണ്ടിൽ സ്വയം നുള്ളിനോക്കി.... സ്സ്സ്... കൈ വേദനിച്ചപ്പോ മനസിലായി സത്യം ആണെന്ന്... ചമ്മിയ ചിരിയോടെ അവൾ നന്ദനെ നോക്കി.... അവളുടെ കോപ്രായം ഒക്കെ കണ്ട അവൻ്റെ ചുണ്ടിൻ കോണിൽ ഒരിളം ചിരി വിരിഞ്ഞു... ദുർഗക്ക് വേണ്ടി മാത്രം... അവൾ നോക്കിയപ്പോൾ അവൻ പെട്ടെന്ന് ഗൗരവം മുഖത്ത് വരുത്തി... നന്ദേട്ടൻ എപ്പോ വന്നു... നാളെ വരും എന്നല്ലേ പറഞ്ഞത്... ഒരു ചിരിയോടെ നന്ദൻ്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു... എൻ്റെ വീട്ടിൽ എനിക്ക് ഇഷ്ടമുള്ളപ്പോ വരും അത് ചോദിക്കാൻ നീ ആരാ... അമ്മ പറഞ്ഞത് പോലെ നിന്നെ നിർത്തേണ്ടിടത്ത് നിർത്താത്തത് കൊണ്ടാ നീ എന്നെ ചോദ്യം ചെയ്യുന്നത്.... നന്ദൻ്റെ ഇങ്ങനെ ഒരു മറുപടി അവൾ പ്രതീക്ഷിച്ചില്ല... എപ്പൊഴും സ്നേഹത്തോടെ പെരുമാറുന്ന നന്ദൻ്റെ ഈ മറുപടി അവളെ ആകെ ഉലച്ചു... കണ്ണുകൾ നിറച്ചുകൊണ്ട് ദുർഗ നന്ദനെ നോക്കി... അതു കണ്ടപ്പോ അവനും വിഷമം ആയെങ്കിലും അതേ ഭാവത്തോടെ തന്നെ നിന്നു.... ജോലി ചെയ്ത് കഴിഞ്ഞെങ്കിൽ ഇറങ്ങി പൊക്കോ.... പിന്നെ എൻ്റെ അനുവാദം ഇല്ലാതെ മേലിൽ ഇതിനകത്ത് .. നീ കയറരുത്... പുറത്തേക്കു വരാൻ വെമ്പിനിൽക്കുന്ന മിഴിനീരിനെ കണ്ണുകൾക്കുള്ളിൽ തന്നെ ഞെരിച്ചമർത്തി ദുർഗ.... തലയുയർത്തി അവനെ നോക്കാതെ തന്നെ അവനെ കടന്ന് മുറിക്ക് പുറത്തേക്കിറങ്ങി... പിന്നേ... പുറത്തേക്കിറങ്ങിയ ദുർഗയെ അവൻ വിളിച്ചു... എന്നെ എല്ലാരും യദു എന്നാ വിളിക്കുന്നെ... നീയും അങ്ങനെ വിളിച്ചാൽ മതി... ഇനി അങ്ങിനെ പറ്റില്ലെങ്കിൽ നീ ഒന്നും വിളിക്കണ്ട... എന്നെ നന്ദേട്ടാ എന്ന് ഇനി മേലിൽ വിളിക്കരുത് നീ കേട്ടല്ലോ.... മ്മ്... ഇനി ശ്ര.. ശ്രദ്ധിച്ച്... ശ്രദ്ധിച്ചോളാം.. വാക്കുകൾ ചേർത്തുവച്ച് പറഞ്ഞുകൊണ്ട് അവിടെനിന്ന് തിരിഞ്ഞ് നേരെ ഓടി.... ❤️❤️❤️❤️❤️ അവളുടെ മുറിക്കുള്ളിൽ കയറി കതകടച്ചു... ശബ്ദം പുറത്തുകേൾക്കാതിരിക്കൻ ദാവണിത്തുമ്പു കൊണ്ടു വായപൊത്തിപിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ കതകിലൂടെ ഊർന്നു താഴേക്കിരുന്നു.... എത്ര അടക്കിപിടിച്ചു വച്ചിട്ടും കരച്ചിൽ ചീളുകൾ പുറത്തേക്കുവന്നു.... തന്നോട് സ്നേഹമുണ്ടെന്ന് താൻ കരുതിയ ഒരേയൊരാൾ.... ഇന്നു തനിക്കു മനസിലായി തനിക്കാരുമില്ലെന്ന്... എല്ലാവരെയും പോലെ നന്ദേട്ടനും തന്നെ ഒരു ജോലിക്കാരിയെ പോലെയാണ് കണ്ടിട്ടുള്ളത് എന്ന ചിന്ത അവളെ അപ്പാടെ ഉലച്ചുകളഞ്ഞു.... 🥀🥀🥀🥀🥀🥀🥀 ആ നിമിഷം അവനും അവളെപ്പറ്റി ആലോചിക്കുകയായിരുന്നു.... തൻ്റെ പെണ്ണ്... പ്രണയമാണ് അവളോട്... അടക്കുവാൻ ആകാത്ത പ്രണയം.... പണത്തിനു വേണ്ടി മാത്രം ബന്ധം സ്ഥാപിക്കുന്ന അമ്മക്ക് പല്ലവി അമ്മായിയെ ഇഷ്ടമല്ലായിരുന്നു.... സഹോദരൻ്റെ മകളായിട്ടും അവളുടെ പേരിലുള്ള സ്വത്തുകൂടി തൻ്റെ പേർക്ക് ആക്കുവാൻ വേണ്ടിയാണ് ദുർഗയെ നോക്കാം എന്നുപറഞ്ഞത്... വല്യച്ഛൻ അവളെ കൂടെ കൊണ്ടുപോകാം എന്നുപറഞ്ഞപ്പോ തടസ്സം നിന്നതും മഹി മാമയുടെ ഓഹരികൂടി തനിക്ക് സ്വന്തമാക്കാൻ വേണ്ടിയാണ്... യാഷിക്കും അമ്മയുടെ അതേ സ്വഭാവമാണ്.... പക്ഷേ തനിക്ക് അവൾ അന്നും ഇന്നും തൻ്റെ സ്വന്തമാണ്..... അച്ഛനോടും അമ്മയോടും കുറുമ്പുകാട്ടി നടക്കുന്ന ഒരു പൊട്ടിത്തെറി പെണ്ണ്.... തൻ്റെ സ്വഭാവത്തിന് നേരെ എതിർ സ്വഭാവം.... പക്ഷേ മാമയുടെയും അമ്മായിയുടെയും മരണത്തിനു ശേഷം അവളുടെ നിഴൽ മാത്രമാണുള്ളത്... ആകെ ഒതുങ്ങിക്കൂടി മുറിക്കകത്ത് തന്നെ ചടഞ്ഞിരിക്കും... ഇടക്കൊക്കെ കരയുന്നത് കാണാം... വല്യച്ഛനും കുടുംബവും തിരികെ പോയതിനു ശേഷമാണ് അമ്മ അവളെ ഓരോന്ന് പറയാൻ തുടങ്ങിയത്.... അതുവരെ അവളോട് സ്നേഹമായിരുന്നു.... യാഷിയും അവളെ തരം കിട്ടുമ്പോ ഉപദ്രവിക്കും... അമ്മയെ പേടിച്ച് അവളാരോടും ഒന്നും പറഞ്ഞില്ല... ഭർത്താവിൻ്റെ മരണ ശേഷം മുറിയിൽ തന്നെ ഒതുങ്ങിയ അമ്മമ്മക്ക് അമ്മയേ എതിർക്കാനും കഴിയുമായിരുന്നില്ല... പതിയെ പതിയെ അവൾ ആ വീട്ടിലെ ജോലിക്കാരി മാത്രമായൊതുങ്ങി... അമ്മയെ ധിക്കരിച്ച് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല അന്നൊക്കെ.... പക്ഷേ ഇപ്രാവശ്യം അമ്മമ്മയുടെ സപ്തതിക്ക് വല്യച്ചനോട് പറഞ്ഞ് ഞാനും അവളും ആയുള്ള വിവാഹം നടത്തണം.... എന്നിട്ട് അവളെ ബാംഗ്ലൂർ ഉള്ള വീട്ടിലേക്ക് കൊണ്ടുപോണം.... അമ്മമ്മയോട് എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട്... നൂറുവട്ടം സമ്മതവും ആണ്... വല്യച്ഛനോടും ഇതിനെ പറ്റി സൂചിപ്പിച്ചു... അവർക്കും സമ്മതം.... അമ്മയുടെയും മകളുടെയം സ്വഭാവം അറിയാവുന്ന വല്യച്ഛൻ വന്ന ഉടനെ ഒരു തീരുമാനം എടുക്കാം എന്നു പറയുകയും ചെയ്തു... ❤️❤️❤️❤️❤️❤️ കണ്ടപാടെ കെട്ടിപ്പിടിച്ചു തൻ്റെ സ്നേഹം ഒരു ചുംബനത്തിലൂടെ അറിയിക്കാം എന്നാണ് ആദ്യം കരുതിയത്.. പക്ഷേ ചിലപ്പൊ ഒരു ചുംബനത്തിൽ നിൽക്കില്ല എന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഗൗരവത്തിൽ നിന്നത്... അവളെ ഒന്നു ഇളക്കാം എന്നു കരുതിയാ അങ്ങനൊക്കെ പറഞ്ഞത്... അവളതിന് ഇങ്ങനെ പ്രതികരിക്കും എന്നു കരുതിയില്ല... അവളുടെ കണ്ണുനീരു വീണത് എൻ്റെ നെഞ്ചിലാണു... നന്ദേട്ട എന്നു വിളിക്കുന്നത് തടഞ്ഞപ്പോഴെങ്കിലും അവൾ എതിർക്കും എന്നു തോന്നി.... വഴിയേ ശരിയാക്കാം... ഇപ്പോ വേദനിപ്പിച്ചതിനു മരണം വരെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് സ്നേഹിച്ചോളാമെൻ്റെ പെണ്ണിനെ.... കണ്ണുകളടച്ച് ചിരിക്കുന്ന തൻ്റെ പെണ്ണിൻ്റെ മുഖം മനസ്സിലേക്ക് ആവാഹിച്ച് കട്ടിലിലേക്ക് മറിഞ്ഞ്... അപ്പോഴും അവൻ്റെ ചുണ്ടിൽ അവൾക്കായി വിരിഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു... 💜💜💜💜💜💜💜 രാത്രി ആഹാരം കഴിക്കാൻ വേണ്ടിയാണ് നന്ദൻ പിന്നീട് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്.... മുകളിൽ നിന്നു നോക്കിയപ്പോൾ കണ്ടു എല്ലാം മേശമേൽ എടുത്തുവയ്ക്കുന്ന ദുർഗയേ... ഡീ... മുകളിൽ പോയി യദുവിനെ വിളിക്ക്... വന്നപാടെ കിടന്നതാ എൻ്റെ കുഞ്ഞ്.... ചായ പോലും കുടിച്ചില്ല കഴിക്കാൻ നേരത്ത് വരമെന്നാ പറഞ്ഞത്... ഇപ്പോ തന്നെ സമയം എട്ടര കഴിഞ്ഞു... ഒന്നു മൂളിക്കൊണ്ട് നന്ദനെ വിളിക്കാനായി അവൾ മുകളിലേക്ക് കയറി... ദുർഗ വിളിക്കാൻ വരുന്നത് കണ്ടതും നന്ദൻ വേഗം മുറിയിലേക്ക് കയറി കട്ടിലിൽ കയറി കിടന്നു.... ദുർഗ മുറിയിലേക്ക് വന്നു നന്ദനെ നോക്കി... ഉറങ്ങുകയാണ്... വിളിച്ചാൽ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല... എന്തുംവരട്ടെ എന്നുകരുതി ദുർഗ നന്ദൻ്റെ അടുത്തേക്ക് പോയി... കമഴ്ന്നാണ് കിടക്കുന്നത്... ഒരു ഷോർട്ട്സും ടീ ഷർട്ടും ആണ് വേഷം.... അല്പം നീളമുള്ള മുടി നെറ്റിയിലേക്ക് വീണുകിടക്കുന്നു.... അല്പം താടി വളർന്നിട്ടുണ്ട്... നെറ്റിയിലെ മുടി മുകളിലേക്ക് ഉയർത്തി വച്ചുകൊടുത്തുകൊണ്ട് ദുർഗ നന്ദൻ്റെ നെറ്റിയിൽ ചുണ്ടമർത്തി.... നന്ദൻ ഒന്നനങ്ങിയപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്ന ബോധം വന്നത്... നന്ദൻ ഉണർന്നില്ല എന്നു മനസ്സിലായതും പുറകിലേക്ക് നീങ്ങി നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചിവിട്ടു... നന്ദേട്ടാ... നന്ദേട്ടാ... വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കൊണ്ട് നന്ദനേ തട്ടി വിളിച്ചതും... ദുർഗയേ കട്ടിലിലേക്ക് വലിച്ചിട്ട് അവളുടെ അധരങ്ങളിലേക്ക് ചേക്കേരിയിരുന്നു നെറ്റിയിലെ മുടി മുകളിലേക്ക് ഉയർത്തി വച്ചുകൊടുത്തുകൊണ്ട് ദുർഗ നന്ദൻ്റെ നെറ്റിയിൽ ചുണ്ടമർത്തി.... നന്ദൻ ഒന്നനങ്ങിയപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്ന ബോധം വന്നത്... നന്ദൻ ഉണർന്നില്ല എന്നു മനസ്സിലായതും പുറകിലേക്ക് നീങ്ങി നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചിവിട്ടു... നന്ദേട്ടാ... നന്ദേട്ടാ... വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കൊണ്ട് നന്ദനേ തട്ടി വിളിച്ചതും... ദുർഗയേ കട്ടിലിലേക്ക് വലിച്ചിട്ട് അവളുടെ അധരങ്ങളിലേക്ക് ചേക്കേറിയിരുന്നു..................... ✨✨✨✨✨ ദുർഗയുടെ കണ്ണുകൾ മിഴിഞ്ഞുവന്നു..... ആദ്യത്തെ പകപ്പിനു ശേഷം ദുർഗ നന്ദനേ തള്ളി മാറ്റാൻ ശ്രമിച്ചു.... ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം അടക്കി പിടിച്ചാണ് നന്ദൻ ചുംബിക്കുന്നത്.... ആദ്യം ചെറുതായി തുടങ്ങിയ ചുംബനം പതിയെ നാവിലേക്ക് കടന്നതും ദുർഗ്ഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... നന്ദൻ എല്ലാം മറന്നു ചുംബിക്കുകയായിരുന്നു.... തൻ്റെ പ്രണയം... എൻ്റെ പെണ്ണ് എന്നതുമാത്രമാണ് അവൻ്റെ മനസ്സിൽ ഉണ്ടായിരുന്നത്.... മറ്റെല്ലാം മറന്ന് അവളിലേക്ക് മാത്രം ചേർന്നു നിന്നിരുന്നു അവൻ്റെ ഹൃദയം.... ഉമിനീരിനൊപ്പം കണ്ണുനീരിൻ്റെ ചുവയറിഞ്ഞപ്പോൾ നന്ദൻ കണ്ണുകൾ തുറന്ന് അവളെ നോക്കി.... അവളുടെ അധരങ്ങളെ മോചിപ്പിച്ചപ്പോൾ ഒരേങ്ങൽ അവളിൽ നിന്ന് പുറത്തേക്കു വന്നു.... അപ്പോഴാണ് താൻ ചെയ്തത് എന്താണെന്ന് നന്ദന് ബോധ്യമായത്.... തെറ്റാണ്... അവളോട് തൻ്റെ മനസ്സു തുറക്കുന്നതിന് മുൻപേ..... പാടില്ലായിരുന്നു.... അവൾക്കിനി എന്നോടു ദേഷ്യം ആയിക്കാണും... ഞാൻ തെറ്റിദ്ധരിക്കപ്പെട്ടാലോ... ഇല്ലാ... എൻ്റെ ദുർഗ്ഗയല്ലേ.... എൻ്റെ പ്രണയം... എൻ്റെ പ്രാണൻ... നന്ദൻ ദുർഗയെ നോക്കി.... അടച്ചു പിടിച്ച കണ്ണുകളിൽ നിന്നും കണ്ണുനീരൊഴുകുന്നു.... ആ കണ്ണുനീർ തുടച്ചുകൊടുക്കാൻ കൈ ഉയർത്തുന്നതിനു മുൻപേ ദുർഗ കണ്ണു തുറന്നു.... അവളുടെ നോട്ടത്തിൽ നന്ദൻ ഒന്നു പതറി.... എന്തിനാ നന്ദേട്ടാ എന്നോടിങ്ങനെ.... ഞാൻ... എനിക്ക്.... വാക്കുകൾ പുറത്തേക്ക് വരാതെ മുഖം പൊത്തി ഏങ്ങലടിച്ചു കരഞ്ഞു.... ഞാൻ എന്തു ചെയ്തു... നീയല്ലേ എന്നേ ആദ്യം ഉമ്മ വച്ചത്... അപ്പൊ ബാക്കി ഞാനും തന്നു... പിന്നെ നീ തന്നിടത്തല്ല ഞാൻ തന്നത് അത്രയേ ഉള്ളൂ വ്യത്യാസം.... അതൊക്കെ അവിടെ നിൽക്കട്ടെ നീ എന്തിനാ ഈ മുറിയിൽ കയറിയത്... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എൻ്റെ അനുവാദം ഇല്ലാതെ ഇതിനുള്ളിലേക്ക് കയറരുതെന്ന്.... പിന്നെന്തു ധൈര്യതിലാടീ നീ ഇവിടെ കയറിയത്.... എന്തെങ്കിലും കൂടുതൽ പറഞ്ഞാൽ അവൾ ഇനിയും കരയും എന്നുള്ളത് കൊണ്ട് നന്ദൻ ഗൗരവത്തോടെ അവളോട് ചോദിച്ചു... പെട്ടെന്ന് അവൾ ബെഡിൽ നിന്നു താഴേക്ക് ഇറങ്ങി.... അത്.... ഞാൻ.... ഫുഡ്.... അല്ല നന്ദേട്ടനെ ഫുഡ് കഴിക്കാൻ വേണ്ടി വിളിക്കാൻ വന്നതാ... നല്ല ഉറക്കമായിരുന്നു... അതാ ഞാൻ... നല്ലപോലെ ഉറങ്ങുന്ന ആളുകളെല്ലാം ഉമ്മ കൊടുത്താണോ ഉണർത്തുന്നത്... നന്ദൻ താടി ഉഴിഞ്ഞുകൊണ്ട് ചോദിച്ചു... പെട്ടെന്ന് കണ്ണുകൾ നിറച്ചുകൊണ്ട് ദുർഗ താഴെക്ക് നോക്കി നിന്നു വിതുമ്പി... ഒരു നിമിഷം തൻ്റെ പ്രണയം മുഴുവൻ അവനോട് പറയാൻ അവൾ ആഗ്രഹിച്ചു... പക്ഷേ വേണ്ട അതിനുള്ള അർഹത തനിക്കില്ല... അവൾ വീണ്ടും വീണ്ടും തൻ്റെമനസിനെ പറഞ്ഞു പഠിപ്പിച്ചു.... സോറി... ഇനി ഞാൻ ഇങ്ങോട്ടു വരാതെ ഇരിക്കാൻ ശ്രമിക്കാം... ഏട്ടൻ കഴിക്കാൻ വായോ... ഒരുപാട് താമസിച്ചു... വന്നിട്ട് തന്നെ ഒന്നും കഴിച്ചതും ഇല്ലല്ലോ.... എല്ലാം എടുത്തു വച്ചിട്ടുണ്ട്.... നിറഞ്ഞ കണ്ണുകൾ തുടച്ച് ഒരു പുഞ്ചിരി വരുത്തി മുഖത്ത്..... മനസ്സിൻ്റെ വ്യഥ പോലെ ആ ചിരിയും വക്രിച്ചു പോയി... അവൾ പതിയെ മുറിയിൽ നിന്നിറങ്ങി താഴേക്ക് പോയി.... ദുർഗ്ഗയുടെ കണ്ണുകൾ നിറഞ്ഞതു കണ്ടപ്പോ ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നി... അത്രയും അടുത്ത് കണ്ടപ്പോൾ... അവളുടെ അധരങ്ങൾ പതിഞ്ഞപ്പോൾ ഒരു നിമിഷം എല്ലാം മറന്നത് താനാണ്.... ഇനിയും ഒരുപാട് താമസിപ്പിച്ചുകൂടാ... അമ്മമ്മയോട് പറഞ്ഞ് പെട്ടെന്നു നമ്മുടെ വിവാഹം നടത്തണം... ഓരോന്ന് ആലോചിച്ച് നന്ദൻ താഴേക്ക് പോയി.... 💕💕💕💕💕💕💕 ഡൈനിംഗ് ടേബിളിൽ അമ്മയും അമ്മമ്മയും ഇരിക്കുന്നു... ദുർഗ എല്ലാം എടുത്തു വച്ചുകൊണ്ടിരിക്കുന്നു.... നന്ദൻ കസേര വലിച്ചിട്ട് ഇരുന്നു.... കഴിക്കാൻ തനിക്കിഷ്ടപെട്ട കറികളാണ് എല്ലാം... ചപ്പാത്തിയും പനീർ മസാലയും... പിന്നെ അപ്പവും ബട്ടർചിക്കനും... ഫ്രൈഡ് റൈസും സാലഡും ചിക്കൻ ഫ്രൈയും.... ഒരു ഹോട്ടലിൽ ഉള്ളതുപോലെ എല്ലാം റെഡിയായി മേശമേൽ ഇരിക്കുന്നു.... ഇതെല്ലാം വാങ്ങിയതാണോ... ഇത് കുറേ ഉണ്ടല്ലോ... എല്ലാം രുചിച്ച് നോക്കിക്കൊണ്ട് നന്ദൻ അമ്മയോടു ചോദിച്ചു... ഏയ്... ഇതൊക്കെ മോളുണ്ടാക്കിയതാ... നിനക്ക് ഇതൊക്കെ ഇഷ്ടമുള്ള വിഭവങ്ങൾ അല്ലേ.... ദേവിയമ്മ ദുർഗയെ നോക്കിക്കൊണ്ട് നന്ദനോട് പറഞ്ഞു... ആണോ... നന്നായി വീട്ടിലെ ആഹാരം കഴിച്ചിട്ട് കുറേ നാളായി.... ഇതൊക്കെ നല്ല ടേസ്റ്റും, അടിപൊളി... ഇന്നു ഞാൻ ഒരു പിടി പിടിക്കും.... അതും പറഞ്ഞ് പ്ലേറ്റ് എടുത്ത് നന്ദൻ കഴിക്കാനെടുത്തു.... ❤️❤️❤️❤️❤️❤️❤️ ആഹാരം വിളമ്പിയതെല്ലാം ദുർഗ തന്നെ ആയിരുന്നു... എല്ലാവർക്കും കൊടുത്തിട്ട് അവൾ ഒരുവശത്തേക്കു മാറിനിന്നു... ദുർഗ കഴിക്കുന്നില്ലേ... വാ ഇരിക്ക്... നന്ദൻ ദുർഗയെ നോക്കി അടുത്തുള്ള കസേരയിലേക്ക് കണ്ണുകാണിച്ച് പറഞ്ഞു... ദുർഗ ഞെട്ടി ഭാമിനിയുടെ മുഖത്തേക്ക് നോക്കി... മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു... അവൾ ദയനീയമായി അച്ഛമ്മയെ നോക്കി.. അവിടെയും അതേ ദയനീയത... പിന്നീട് നന്ദനെ നോക്കി... അവൻ അവളെ തന്നെ നോക്കിയിരിക്കുകയാണ്..... നന്ദേട്ടൻ കഴിച്ചോളൂ... ഞാൻ പിന്നെ ഇരുന്നോളാം.... അവൾക്ക് വിശക്കുമ്പോ അവളെടുത്ത് കഴിച്ചോളും.... നീ കഴിച്ചിട്ട് പോയി കിടന്നോ യദൂ.... ക്ഷീണം കാണും.... അത്രയും പറഞ്ഞ് ദുർഗയെ കടുപ്പിച്ച് നോക്കി ഭാമിനി അവിടുന്ന് എഴുന്നേറ്റ് പോയി.... 🥀🥀🥀🥀🥀🥀 എല്ലാവരും കഴിച്ചുകഴിഞ്ഞ പാത്രങ്ങളും കഴുകി അടുക്കളയും വൃത്തിയാക്കി മുറിയിലേക്ക് പോകാൻ നിന്നപ്പോഴാണ് നന്ദൻ അടുക്കളയിലേക്ക് വന്നത്.... ലൈറ്റ് ഓഫ് ചെയ്യാൻ തിരിഞ്ഞപ്പോ അടുക്കള വാതിൽക്കൽ നിൽക്കുകയായിരുന്ന നന്ദനെ കണ്ട് അവൾ ഒന്നു ഞെട്ടി പിന്നോട്ടാഞ്ഞു... വീഴാൻ പോയ ദുർഗയെ നന്ദൻ പെട്ടെന്ന് കൈയ്യിൽ പിടിച്ച് വീഴാതെ നിർത്തി... എന്താ നന്ദേട്ട... എന്തെങ്കിലും വേണോ.... പെട്ടെന്ന് അവൻ്റെ കൈ വിടുവിച്ചുകൊണ്ട് ചോദിച്ചു.... ഞാൻ വെള്ളമെടുക്കാൻ വേണ്ടി വന്നതാ... നിനക്ക് നാളെ കോളേജ് ഇല്ലേ... സമയം എത്രയായി രാധ ചേച്ചി നാളെ രാവിലെ വരില്ലേ... രാധ ചേച്ചി മകളുടെ കൂടെ പോയി... രണ്ടു മാസമായി... ഇനി അവിടെ തന്നെ നിൽക്കാൻ ആ ചേച്ചിയുടെ ഭർത്താവ് പറഞ്ഞെന്ന്.... വേറെ ആരെയും എടുത്തില്ലെ... നീ ഒറ്റക്കാണോ ജോലിയെല്ലാം ചെയ്യുന്നത്... നന്ദൻ ചോദിച്ചുകൊണ്ട് ഫ്രിഡ്ജ് തുറന്നു വെള്ളമെടുത്തു... ഇപ്പൊ ഞാനുണ്ടല്ലോ നന്ദേട്ടാ.... എനിക്ക് ചെയ്യാവുന്ന ജോലിയല്ലെ ഇപ്പോ ഇവിടുള്ളൂ... വെറുതെ എന്തിനാ കാശ് കൊടുത്ത് ആളെ നിർത്തണെ... നീ ഇവിടത്തെ ജോലിക്കാരി അല്ലല്ലോ... ഹ്മ്മ്.... പൊയ്ക്കോ നാളെയാവട്ടെ ഞാൻ ഗോപാലേട്ടനോട് പറയാം ആരെ എങ്കിലും നോക്കാൻ... പോയി കിടന്നോ.... ദുർഗ നേരെ അടുക്കളയോട് ചേർന്നുള്ള തൻ്റെ മുറിയലേയ്ക്ക് പോയി.... നന്ദനെ നോക്കി ചിരിച്ചുകൊണ്ട് വാതിൽ അടച്ചു കുറ്റിയിട്ടു.... ദുർഗ്ഗയുടെ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് ഒന്നുകൂടി നോക്കിയിട്ട് നന്ദൻ നേരെ തൻ്റെ മുറിയിലേക്ക് പോയി.... ❣️❣️❣️❣️❣️❣️❣️ അടുക്കള ജോലി എല്ലാം കഴിഞ്ഞു കിട്ടുന്ന സമയം ഉറങ്ങാതെ ആണ് പഠിക്കുന്നത്.... വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ദുർഗ പുസ്തകത്തിൽ നിന്നും തലയുയർത്തി നോക്കിയത്... ആരാ ഈ സമയത്ത്.... ഒന്നാലോചിച്ചു കൊണ്ട് ദുർഗ വാതിൽ തുറന്നു.... യദുവാണെന്ന് കരുതിയാണോടീ പെട്ടെന്ന് വാതിൽ തുറന്നത്.... ഭാമിനി ചോദിച്ചുകൊണ്ട് ദുർഗ്ഗയുടെ മുറിക്കുള്ളിലേക്ക് കയറി... അമ്മായീ... ഭാമിനിയുടെ വാക്കുകളിൽ പകച്ചുകൊണ്ട് ദുർഗ അവരെ വിളിച്ചു.... അവളുടെ കണ്ണുകൾ നീറി... മ്മ് മ്.... എന്താ ഒരു പകപ്പ്... കാര്യം നിൻ്റെ മുറച്ചെറുക്കാനാ അവൻ.... പക്ഷേ അവനെ നീ മയക്കാൻ നോക്കണ്ട.... അതിനുള്ള ഒരു യോഗ്യതയും നിനക്കില്ല.... അമ്മായി ഇതെന്താ പറയുന്നത്.... ഞാൻ അങ്ങനൊന്നും... വാക്കുകൾ കിട്ടാതെ ദുർഗ തളർന്നു പോയി... നേരത്തെ അവൻ അടുക്കളയിൽ വന്നതും അവൻ പറഞ്ഞതും എല്ലാം ഞാൻ കണ്ടും കേട്ടും അപ്പുറത്ത് തന്നെ ഉണ്ടായിരുന്നു... എന്തിനാടീ ജോലിക്കാരി... നീ ഈ വീട്ടിലെ ജോലിക്കാരി തന്നെയാ... നിനക്കു മൂന്നുനേരം ഉണ്ണാനും ഉടുക്കാനും തരുന്നത് അതിൻ്റെ കൂലി ആണെന്ന് കരുതിയാൽ മതി... മറുപടി ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് മിഴികളെ ഒഴുകാൻ വിട്ടുകൊണ്ട് ദുർഗ ചുമരിൽ ചാരി നിന്നു... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... നന്ദൻ എന്തായാലും അമ്മയുടെ സപ്തതി വരെ ഇവിടുണ്ടാകും.... അതുവരെ അവനോട് അധികം ഒട്ടാൻ നിക്കണ്ട കേട്ടല്ലോ.... ഒരിക്കൽകൂടി എന്നെക്കൊണ്ട് ഇത് പറയിക്കരുത്... ഇതും പറഞ്ഞ് ഭാമിനി അവരുടെ മുറിയിലേക്ക് പോയി.... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51810/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
സമയം രാവിലെ പത്തുമണി കഴിഞ്ഞിരിക്കുന്നു. മൂന്നാർ മലനിരകളെ തഴുകി എത്തുന്ന തണുത്ത കാറ്റിന് പോലും തെക്കേത്തല എസ്റ്റേറ്റിലെ ഗോഡൗണിനുള്ളിലെ ചൂടിനെ കുറയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ ഉണക്ക തേയിലയുടെയും ചണചാക്കിന്റെയും രൂക്ഷഗന്ധം തളം കെട്ടി നിൽക്കുന്നുണ്ട്. തൊഴിലാളികൾ ഒരേ താളത്തിൽ, ആയാസപ്പെട്ട് തേയില ചാക്കുകൾ ചുമലിലേറ്റി ലോറിയിലേക്ക് കയറ്റുകയാണ്. ഓരോ ചാക്ക് ലോറിയിലേക്ക് വീഴുമ്പോഴും വലിയ ശബ്ദത്തോടെ തേയിലപ്പൊടി പുക പോലെ അന്തരീക്ഷത്തിൽ പറന്നു നടന്നു. തൊഴിലാളികളുടെ വിയർപ്പിൽ കുതിർന്ന ഷർട്ടുകൾ മുതുകോട് ഒട്ടിപ്പിടിച്ചിരിക്കുന്നു. സൂപ്പർവൈസർ വർക്കി ചേട്ടൻ കഴുത്തിലെ തോർത്തുമുണ്ട് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പിക്കൊണ്ട് കണക്ക് പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഗോഡൗണിന്റെ വലിയ ഗേറ്റിന് അപ്പുറത്ത് നിന്ന് ഒരു ഇരമ്പൽ കേട്ടത്. ഒരു കറുത്ത ഥാർ മണ്ണിട്ട റോഡിലൂടെ പൊടി പറത്തിക്കൊണ്ട് അത് ചീറിപ്പാഞ്ഞു വരികയായിരുന്നു. ടയറുകൾ മണ്ണിൽ ഉരയുന്ന ശബ്ദത്തോടെ ഗോഡൗണിന് തൊട്ടുമുന്നിലായി അത് സഡൻ ബ്രേക്കിട്ടു. ആ ശബ്ദം കേട്ടതും ലോറിയിൽ ചാക്ക് കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾ അറിയാതെ കൈയിലുള്ള പണി നിർത്തിപ്പോയി. എല്ലാവരും വശങ്ങളിലേക്ക് മാറി, ഭയത്തോടെ ആ ജീപ്പിലേക്ക് നോക്കി. ഗോഡൗണിലാകെ പെട്ടെന്ന് ഒരു നിശബ്ദത പരന്നു. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കെവിൻ പുറത്തേക്കിറങ്ങി. ആറടി പൊക്കമുള്ള, വെളുത്ത നിറമുള്ള ചെറുപ്പക്കാരൻ. കറുത്ത കൂളിംഗ് ഗ്ലാസ് ഊരി പോക്കറ്റിൽ വെക്കുമ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു. ഫുൾ സ്ലീവ് ഷർട്ടിന്റെ കൈകൾ മടക്കി വെച്ചിരിക്കുന്നത് കണ്ടാൽ തന്നെ അറിയാം, എന്തോ പ്രശ്നത്തിനാണ് വരവെന്ന്. അവൻ നേരെ നടന്നത് വർക്കി ചേട്ടന്റെ അടുത്തേക്കാണ്. അവന്റെ ഓരോ ചുവടുവെപ്പിലും തെക്കേത്തല എസ്റ്റേറ്റിന്റെ മുതലാളി എന്ന അധികാരം നിഴലിക്കുന്നുണ്ടായിരുന്നു. കെവിനെ കണ്ടതും വർക്കി ചേട്ടൻ അറിയാതെ എഴുന്നേറ്റു പോയി. കൈയിലുള്ള പേന വിറയ്ക്കുന്നുണ്ടായിരുന്നു. "വർക്കിച്ചാ..." കെവിന്റെ ശബ്ദം പരുക്കനായിരുന്നു. അത് ഗോഡൗണിനുള്ളിൽ മുഴങ്ങി. "കുഞ്ഞേ..." വർക്കി ചേട്ടൻ തൊണ്ടയിൽ കുടുങ്ങിയ ശബ്ദത്തോടെ വിളിച്ചു. കെവിൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. പിന്നെ വർക്കിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചോദിച്ചു: "ഇന്നലെ പോയ ലോഡിൽ രണ്ട് ചാക്ക് കുറവുണ്ടെന്ന് പരാതി വന്നല്ലോ... ആരാ ഇവിടെ കണക്ക് നോക്കുന്നത്? വർക്കിച്ചൻ തന്നെയല്ലേ?" വർക്കി വിയർത്തു. അയാൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് തോർത്ത് മുണ്ട് ഒന്നുകൂടി നേരെയിട്ടു. "അത് കുഞ്ഞേേ... ഞാൻ... അത് പിന്നെ..." വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു. "പുതിയ പയ്യൻ കണക്കെഴുതിയപ്പോൾ തെറ്റിയതാ സാറേ. അവനൊരു അബദ്ധം പറ്റിയതാ." "അബദ്ധമോ?" കെവിന്റെ പുരികം ഉയർന്നു. ചുണ്ടിൽ ഒരു പരിഹാസച്ചിരി മിന്നിമാഞ്ഞു. "കഴിഞ്ഞ രണ്ടാഴ്ചയായി ഇതു തന്നെ ആണല്ലോ വർക്കിച്ചാ കേൾക്കുന്നത്? അബദ്ധം... തെറ്റ്... മാറിപ്പോയി..." കെവിൻ മെല്ലെ നടന്ന് അടുക്കി വെച്ചിരുന്ന തേയില ചാക്കുകളുടെ അടുത്തേക്ക് നീങ്ങി. അവന്റെ ഉള്ളിലെ ദേഷ്യം പുറത്തേക്ക് വരുന്നത് ആ നടത്തത്തിൽ അറിയാമായിരുന്നു. പെട്ടെന്ന്, അവിടെ കൂട്ടിയിട്ടിരുന്ന ഒരു ചാക്കിൽ അവൻ ശക്തിയായി കൈ ചുരുട്ടി ഇടിച്ചു. ആ ഇടിയിൽ ചാക്കിനുള്ളിലെ തേയിലപ്പൊടി പുറത്തേക്ക് തെറിച്ചു. അവിടെ നിന്നിരുന്ന തൊഴിലാളികൾ പേടിച്ച് ഒന്നു പിന്നോട്ട് മാറി. കെവിൻ തിരിഞ്ഞ് വർക്കിയെ നോക്കി. ആ കണ്ണുകളിൽ ഇപ്പോൾ ദയയുടെ ഒരംശം പോലുമില്ലായിരുന്നു. "അവനെ ഇപ്പോൾ തന്നെ പറഞ്ഞു വിടണം. ഇനി മേലാൽ തെക്കേത്തല എസ്റ്റേറ്റിൻ്റെ പടി അവൻ ചവിട്ടരുത്.." കെവിൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. വർക്കി ചേട്ടൻ വെപ്രാളത്തോടെ അവന്റെ പിന്നാലെ ചെന്നു. "കുഞ്ഞേ അവൻ പാവമാ. വേറൊരു നിവൃത്തിയുമില്ലാത്ത കൊണ്ടാ ഈ പണിക്ക് വന്നത്. വീട്ടിൽ കഷ്ടപ്പാടാ... ക്ഷമിക്കണം." കെവിൻ നടത്തം നിർത്തി. അവൻ വർക്കിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ആ നോട്ടത്തിൽ വർക്കി ഉരുകിപ്പോകുമെന്ന് തോന്നി. "വർക്കിച്ചാ, ഈ സെന്റിമെൻസ് ഒക്കെ തന്റെ വീട്ടിൽ എടുത്താൽ മതി. ഇവിടെ ബിസിനസ്സാണ് നടക്കുന്നത്. പണി അറിയാത്തവൻ എനിക്ക് വേണ്ട. പറഞ്ഞത് കേട്ടാൽ മതി." അത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ കെവിൻ ജീപ്പിലേക്ക് കയറി. ഡോർ വലിച്ചടയ്ക്കുന്ന ശബ്ദം അവിടെ കൂടിനിന്നവരുടെ നെഞ്ചിലാണ് കൊണ്ടത്. നിമിഷനേരം കൊണ്ട് ആ കറുത്ത ഥാർ വന്ന വേഗത്തിൽ തന്നെ പാഞ്ഞു പോയി. പിറകിൽ പൊടിപടലങ്ങൾ മാത്രം ബാക്കി. തൊഴിലാളികൾ ഭയത്തോടെ പരസ്പരം നോക്കി. ആരും ഒന്നും മിണ്ടിയില്ല. ................................................. തെക്കേത്തല എസ്റ്റേറ്റിന്റെ കൂറ്റൻ ഇരുമ്പ് ഗേറ്റിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് കിതച്ചുകൊണ്ട് വന്നു നിന്നു. മുൻവശത്തെ വാതിലിലൂടെ നന്ദന ഇറങ്ങി. തണുത്ത കാറ്റ് അടിച്ചപ്പോൾ അവൾ അറിയാതെ ഷാൾ കൊണ്ട് പുതച്ചു. കയ്യിലൊരു നീല ഫയലും തോളിലൊരു പഴയ ലെതർ ബാഗും ഉണ്ടായിരുന്നു. ബസ് പോയതും അവിടെ വല്ലാത്തൊരു വിജനത അനുഭവപ്പെട്ടു. ചുറ്റും കോടമഞ്ഞ് പുതച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം. പെട്ടെന്നാണ് അവളുടെ പഴയ നോക്കിയ ഫോൺ റിംഗ് ചെയ്തത്. സ്ക്രീനിൽ 'അമ്മ' എന്ന് തെളിഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. "ഹലോ അമ്മാ..." മറുതലയ്ക്കൽ അമ്മയുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. "മോളേ നന്ദൂ... നീ എത്തിയോ അവിടെ?" "എത്തി അമ്മാ. ഞാൻ ഗേറ്റിന്റെ മുന്നിലാ. വലിയ എസ്റ്റേറ്റ് ആണെന്നാ തോന്നുന്നേ. ..." നന്ദന ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. "സൂക്ഷിക്കണം ട്ടോ. അറിയാത്ത സ്ഥലമല്ലേ... അവിടെ ചെന്നിട്ട് വേണം എനിക്ക് സമാധാനമാവാൻ. ഇവിടെ അച്ഛന് നെഞ്ചുവേദന കുറച്ചുണ്ട്. പിന്നെ... ആ മരുന്ന് തീരാറായി. അതുകൊണ്ട് ഈ ജോലിയെങ്കിലും..." അമ്മ പാതിവഴിയിൽ നിർത്തി. ആ വാക്കുകളിലെ നോവ് നന്ദനയുടെ നെഞ്ചിലാണ് കൊണ്ടത്. "അമ്മ പേടിക്കണ്ട." അവൾ ശബ്ദത്തിൽ പരമാവധി ധൈര്യം സംഭരിച്ചു. "എനിക്ക് ക്വാളിഫിക്കേഷൻ ഉണ്ടല്ലോ അമ്മാ. പിന്നെ ഇത്രയും ദൂരം വണ്ടി കയറി വന്നതല്ലേ, ജോലി കിട്ടാതെ ഞാൻ തിരിച്ചു വരില്ല. അമ്മ ധൈര്യമായിട്ടിരിക്ക്. ഞാൻ ഇവിടുത്തെ സാറിനെ കണ്ടിട്ട് വിളിക്കാം." അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലിട്ടു. സെക്യൂരിറ്റി ചേട്ടനോട് വഴി ചോദിച്ച് അവൾ ഉള്ളിലേക്ക് നടന്നു. ഇന്നലെ പെയ്ത മഴ കാരണം ടാറിട്ട റോഡിലെ കുഴികളിലെല്ലാം ചെളിവെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. റോഡിന് ഇരുവശവും നിൽക്കുന്ന സിൽവർ ഓക്ക് മരങ്ങളിൽ നിന്ന് ഇലകൾ താഴേക്ക് വീണു കിടക്കുന്നു. നെഞ്ചിടിപ്പോടെയാണ് അവൾ നടന്നത്. ഈ ജോലി കിട്ടിയാലേ അച്ഛന്റെ മരുന്ന് വാങ്ങാൻ കഴിയൂ. അവൾ സർട്ടിഫിക്കറ്റുകൾ ഇരിക്കുന്ന ഫയൽ നെഞ്ചോട് ചേർത്ത് പിടിച്ചു. ദൂരെ നിന്ന് ഒരു ജീപ്പിന്റെ ഇരമ്പൽ കേട്ടു. നന്ദന തിരിഞ്ഞു നോക്കിയില്ല. അവൾ റോഡിന്റെ ഒരു വശത്തേക്ക് ഒതുങ്ങി നടന്നു. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന കെവിൻ അപ്പോൾ ബ്ലൂടൂത്തിൽ ആരോടോ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു. മുന്നിലെ റോഡിലെ കുഴിയോ, വശത്ത് കൂടി നടക്കുന്ന പെൺകുട്ടിയെയോ അവൻ ശ്രദ്ധിച്ചതേയില്ല. വണ്ടി ഒരു വലിയ കുഴിയിലേക്ക് ഇറങ്ങി. ശബ്ദം കേട്ട് നന്ദന ഞെട്ടിത്തിരിഞ്ഞു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. ബ്രൗൺ നിറമുള്ള ചെളിവെള്ളം, റോക്കറ്റ് പോലെ അവളുടെ നേരെ പാഞ്ഞു വന്നു. അവളുടെ വെളുത്ത ചുരിദാറിലും, മുഖത്തും, നെഞ്ചോട് ചേർത്തു പിടിച്ച ഫയലിലും എല്ലാം ചെളി വാരി വിതറിയ പോലെയായി. ഒരു നിമിഷം അവൾ സ്തംഭിച്ചു പോയി. കണ്ണുകൾ ഇറുക്കിയടച്ചു. ചെളിയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറി. ഫയലിലെ പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് വെള്ളം ഇറങ്ങിയത് അവൾ ഭയത്തോടെ കണ്ടു. പക്ഷേ, ആ ജീപ്പ് നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു. നന്ദനയുടെ ഉള്ളിൽ സങ്കടത്തേക്കാൾ വേഗത്തിൽ ദേഷ്യം ആളിക്കത്തി. "ഡാ നിർത്തെടാ വണ്ടി..." അവളുടെ ശബ്ദം എസ്റ്റേറ്റിൽ മുഴങ്ങി. ജീപ്പിന്റെ ചുവന്ന ബ്രേക്ക് ലൈറ്റ് തെളിഞ്ഞു. ടയറുകൾ സ്കിഡ് ചെയ്ത് വണ്ടി നിന്നു. റിവേഴ്സ് ഗിയറിന്റെ മുരൾച്ചയോടെ ജീപ്പ് വേഗത്തിൽ പിന്നോട്ട് വന്നു. അവളുടെ തൊട്ടടുത്ത് വന്ന് സഡൻ ബ്രേക്കിട്ടു. ഡ്രൈവിംഗ് സീറ്റിലെ ഗ്ലാസ്സ് മെല്ലെ താഴ്ന്നു. കെവിൻ തന്റെ കൂളിംഗ് ഗ്ലാസ്സ് ചൂണ്ടുവിരൽ കൊണ്ട് ഒന്ന് താഴ്ത്തി, പുരികം ചുളിച്ച് അവളെ അടിമുടി നോക്കി. ചെളിയിൽ കുളിച്ചു നിൽക്കുന്ന അവളെ കണ്ടിട്ടും അവന്റെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായില്ല. "ആരാടി നിന്റെ എടാ?" കെവിന്റെ ചോദ്യത്തിൽ പുച്ഛം നിറഞ്ഞു നിന്നിരുന്നു. നന്ദന ഒട്ടും പതറാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി. "താൻ തന്നെയാടാ... താൻ തന്നെ! കണ്ണുപൊട്ടനാണോടോ താൻ? വഴിയിൽ കൂടെ മനുഷ്യർ നടക്കുന്നത് കണ്ടില്ലേ? അതോ വണ്ടി ഓടിക്കുമ്പോൾ കണ്ണ് വേറെ എവിടെയെങ്കിലും ആയിരുന്നോ?" കെവിൻ അവിശ്വസനീയതയോടെ അവളെ നോക്കി. തെക്കേത്തല എസ്റ്റേറ്റിൽ വെച്ച് അവനോട് ഇങ്ങനെ സംസാരിക്കാൻ ആർക്കും ധൈര്യം വന്നിട്ടില്ല. അവൻ ജീപ്പിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ആറടി പൊക്കമുള്ള അവന്റെ രൂപം അവളുടെ മുന്നിൽ ഒരു മല പോലെ നിന്നു. നന്ദന ഒന്ന് പകച്ചു, പക്ഷേ അവൾ ഒരടി പോലും പിന്നോട്ട് മാറിയില്ല. "നീയേതാടി?" കെവിൻ ഗർജിച്ചു. "ഈ എസ്റ്റേറ്റിലെ പണിക്കാർ ആരും എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കാറില്ല. നിനക്ക് എന്നെ അറിയാഞ്ഞിട്ടാ..." "സംസാരിക്കില്ലായിരിക്കും!" നന്ദന ഇടയ്ക്ക് കയറി പറഞ്ഞു. "കാരണം അവർക്ക് തന്നെ പേടിയാവും. എനിക്ക് പേടിയില്ല. താൻ നോക്ക്..." അവൾ തന്റെ ചുരിദാറിലെ ചെളിപ്പാടുകൾ ചൂണ്ടിക്കാട്ടി. "എന്റെ വേഷം കണ്ടോ? എന്റെ സർട്ടിഫിക്കറ്റ് വരെ നനഞ്ഞു. ഒരു മനുഷ്യൻ വഴിയിൽ കൂടി നടക്കുമ്പോൾ മിനിമം മര്യാദയെങ്കിലും കാണിക്കണ്ടേ?" അവൾ ചെളി പറ്റിയ ഫയൽ അവന് നേരെ നീട്ടി. കെവിൻ അത് ഒന്ന് പാളി നോക്കി. എന്നിട്ട് ചുണ്ടുകോട്ടി ചിരിച്ചു. "ഓ... ഇതിനാണോ നീ ഈ കിടന്ന് കാറുന്നത്? കുറച്ച് ചെളിയല്ലേ തെറിച്ചുള്ളൂ..." അവൻ പോക്കറ്റിൽ നിന്ന് ബ്രൗൺ നിറമുള്ള ലെതർ പേഴ്സ് എടുത്തു. അതിൽ നിന്ന് പുത്തൻ രണ്ട് 500 രൂപ നോട്ടുകൾ വലിച്ചെടുത്തു. "ഇന്നാ പിടിച്ചോ..." അവൻ ആ നോട്ടുകൾ അവളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു. കാറ്റിൽ പറന്ന് അത് അവളുടെ കാലിനടിയിൽ പോയി വീണു. "ഇതുകൊണ്ട് ടൗണിൽ പോയി പുതിയ ഉടുപ്പും വാങ്ങി, ആ നനഞ്ഞ സർട്ടിഫിക്കറ്റിന്റെ കോപ്പിയും എടുത്ത് വീട്ടിൽ പോടി." നന്ദനയുടെ കണ്ണിൽ ദേഷ്യം ഇരച്ചുകയറി. അവളുടെ വിരലുകൾ മുഷ്ടി ചുരുട്ടി. അവൾ മെല്ലെ കുനിഞ്ഞ് ആ നോട്ടുകൾ കയ്യിലെടുത്തു. പക്ഷേ, അടുത്ത നിമിഷം സംഭവിച്ചത് കെവിൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. നന്ദന ആ നോട്ടുകൾ കൈവെള്ളയിൽ വെച്ച് ചുരുട്ടിക്കൂട്ടി. എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്ന്, അവന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് അത് ബലമായി തിരുകി വെച്ചു. "പണം കൊണ്ട് എല്ലാം തീർക്കാം എന്നാണോടോ നിന്റെ വിചാരം?" നന്ദനയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "മര്യാദ എന്നൊരു സാധനമുണ്ട്. അത് മാർക്കറ്റിൽ നിന്ന് കാശ് കൊടുത്ത് വാങ്ങാൻ കിട്ടില്ല. അത് ഉണ്ടാവണം, ഇവിടെ..." അവൾ സ്വന്തം നെഞ്ചിൽ തൊട്ടു കാണിച്ചു. കെവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "എടി... എന്റെ ദേഹത്ത് തൊടാൻ മാത്രം വളർന്നോ നീ?" അവൻ കൈ ഓങ്ങി. നന്ദന അനങ്ങിയില്ല. അവൾ തലയുയർത്തി നിന്നു. "തൊട്... തൊടാൻ ധൈര്യമുണ്ടെങ്കിൽ തൊട്. തനിക്ക് പണമുണ്ടെന്ന അഹങ്കാരം മാത്രമേ ഉള്ളൂ തലയിൽ. വിവരം വട്ടപ്പൂജ്യം." കെവിൻ കൈ താഴ്ത്തി. അവന്റെ പല്ലുകൾ ഞെരിഞ്ഞു. "ദേ. നീയേതാടീ എന്നെ ഉപദേശിക്കാൻ" "ഞാൻ ഇവിടുത്തെ ഓഫീസിൽ നല്ല അന്തസ്സായി ജോലി നോക്കാൻ വന്നതാ. അല്ലാതെ തന്നെപ്പോലെ വഴീപ്പോവുന്ന പാവങ്ങളെ ദ്രോഹിക്കാനല്ല." അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. കെവിന് അത് സഹിച്ചില്ല. ഒരു പെണ്ണ്, അതും ജോലിയന്വേഷിച്ചു വന്നവൾ തന്നെ പരസ്യമായി അപമാനിച്ചിട്ട് പോകുന്നു! "നിൽക്കെടി അവിടെ." അവന്റെ ശബ്ദത്തിൽ അധികാരത്തിന്റെ കടുപ്പമുണ്ടായിരുന്നു. നന്ദന നിന്നു. "ജോലി വേണം അല്ലേ നിനക്ക്? എന്നാ നീ ഓഫീസിലേക്ക് ചെല്ല്. നിനക്ക് ആര് ജോലി തരുമെന്ന് ഞാനും ഒന്ന് കാണട്ടെ." അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. നന്ദന നോക്കി നിൽക്കെ അവൻ ആരെയോ വിളിച്ചു. "ശശാങ്കാ, ഞാനാ കെവിൻ. ഓഫീസിലേക്ക് ഇപ്പോൾ ഒരുത്തി വരും. ചെളിയിൽ കുളിച്ച ഒരു കോലം..." അപ്പുറത്ത് നിന്ന് എന്തോ പറഞ്ഞത് കേട്ട് “മമ്മിയല്ല ആര് പറഞ്ഞാലും വേണ്ടില്ല” അവൻ നന്ദനയെ നോക്കി പുച്ഛത്തോടെ ചിരിച്ചു. "...അവളെ ഗേറ്റിന് പുറത്താക്കണം. അവൾക്ക് അവിടെ ജോലി കൊടുക്കാൻ പാടില്ല. ഇന്റർവ്യൂവിന് പോലും ഇരുത്തണ്ട. കേട്ടല്ലോ?" മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഫോൺ കട്ട് ചെയ്തു. "ഇനി നീ ചെല്ല്. ഈ കെവിൻ വിചാരിക്കാതെ ഇവിടെ ഒരില പോലും അനങ്ങില്ല." നന്ദന മരവിച്ചു പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അച്ഛന്റെ മുഖം മനസ്സിലേക്ക് ഓടി വന്നു. പക്ഷേ അവൾ കരഞ്ഞില്ല. കെവിന്റെ മുന്നിൽ കരയരുതെന്ന് അവൾക്ക് വാശിയുണ്ടായിരുന്നു. കെവിൻ കൂളിംഗ് ഗ്ലാസ്സ് തിരികെ വെച്ചു. ജീപ്പിൽ കയറി ഡോർ വലിച്ചടച്ചു. വണ്ടി പൊടി പറത്തിക്കൊണ്ട് പാഞ്ഞുപോയി. നന്ദന ആ പോക്ക് നോക്കി നിന്നു. അവളുടെ കവിളിലൂടെ ഒരു തുള്ളി കണ്ണീർ താഴേക്ക് വീണു. അവൾ അത് കൈകൊണ്ട് തുടച്ചു മാറ്റി. "അഹങ്കാരി.... കാണിച്ചു തരാം ഞാൻ..." അവൾ ഫയലിലെ ചെളി കൈകൊണ്ട് തട്ടിക്കളഞ്ഞു. എന്നിട്ട് ദൃഢനിശ്ചയത്തോടെ ഓഫീസിലേക്ക് നടന്നു. തെക്കേത്തല എസ്റ്റേറ്റ് ഓഫീസിന്റെ ഗ്ലാസ് വാതിൽ തള്ളിത്തുറന്ന് നന്ദന അകത്തേക്ക് കയറി. ഉള്ളിലേക്ക് കയറിയതും എയർകണ്ടീഷണറിലെ തണുപ്പ് അവളെ പൊതിഞ്ഞു. പക്ഷേ അവളുടെ ഉള്ളിലെ തീ അണയ്ക്കാൻ ആ തണുപ്പിന് കഴിയില്ലായിരുന്നു. ചെളി പുരണ്ട വേഷവുമായി വരുന്ന അവളെ കണ്ട് ഓഫീസിലെ മറ്റു സ്റ്റാഫുകൾ അത്ഭുതത്തോടെ തലയുയർത്തി നോക്കി. ചിലർ പരസ്പരം എന്തൊക്കെയോ മന്ത്രിച്ചു. നന്ദന അതൊന്നും ശ്രദ്ധിച്ചില്ല. അവൾ നേരെ ചെന്നത് മാനേജർ ശശാങ്കന്റെ ക്യാബിനിലേക്കാണ്. കറങ്ങുന്ന കസേരയിൽ ചാരിയിരുന്ന് ഫയൽ നോക്കുകയായിരുന്ന ശശാങ്കൻ, മുന്നിൽ വന്നു നിന്ന രൂപം കണ്ട് ഞെട്ടി. ചെളിയിൽ കുളിച്ച ചുരിദാറും, നനഞ്ഞ ഫയലും... അയാൾ മൂക്കിലെ കണ്ണട ഒന്ന് താഴ്ത്തി വെച്ചു. "ആഹാ... സാർ പറഞ്ഞ ആള് വന്നല്ലോ!" ശശാങ്കൻ കസേരയിൽ നിന്നെഴുന്നേൽക്കാതെ തന്നെ പറഞ്ഞു. "അറിയാലോ..പിന്നെ എന്തിനാ കുട്ടി ഇങ്ങോട്ട് വന്നത്." നന്ദന മുന്നിലെ കസേരയുടെ അരികിൽ പിടിച്ച് നിന്നു. "സാർ പ്ലീസ്... മുൻവിധിയോടെ പെരുമാറരുത്. എന്റെ ഈ അവസ്ഥയ്ക്ക് കാരണം നിങ്ങളുടെ ആ സാർ തന്നെയാണ്. ഈ സർട്ടിഫിക്കറ്റ് ഒന്ന് നോക്കണം..." അവൾ നനഞ്ഞ ഫയൽ മേശപ്പുറത്തേക്ക് വെച്ചു. "എനിക്ക് എക്സ്പീരിയൻസ് ഉണ്ട്. എം.കോം റാങ്ക് ഹോൾഡറാണ് ഞാൻ. ടാക്സേഷനിൽ ഡിപ്ലോമയും ഉണ്ട്. യോഗ്യത നോക്കിയല്ലേ ജോലി തരേണ്ടത്?" ശശാങ്കൻ ആ ഫയലിലേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. അയാൾ കൈകൊണ്ട് 'പോകൂ' എന്ന ആംഗ്യം കാണിച്ചു. "യോഗ്യതയൊക്കെ ഉണ്ടാവാം കുട്ടിക്ക്. അതൊന്നും ഞാൻ ഇല്ലെന്ന് പറയുന്നില്ല. പക്ഷേ, ഇവിടെ നിയമം കെവിൻ സാറാണ്. സാർ 'നോ' എന്ന് പറഞ്ഞാൽ പിന്നെ അതിനൊരു അപ്പീൽ ഇല്ല. വെറുതെ സമയം കളയണ്ട. പൊയ്ക്കോ." നന്ദനയുടെ ക്ഷമ നശിച്ചു. "അതിന് അയാൾ ആരാ? ഈ കമ്പനിയുടെ എം.ഡി ഒരു മാഡമല്ലേ. അവരല്ലേ കാര്യങ്ങൾ തീരുമാനിക്കേണ്ടത്? എനിക്ക് അവരെ കാണണം." ശശാങ്കൻ പരിഹാസത്തോടെ ചിരിച്ചു. "എം.ഡി ഇവിടെ വരാറില്ല കുട്ടി. പേരിനൊരു എം.ഡി ഉണ്ടെന്നേ ഉള്ളൂ. കാര്യങ്ങൾ നോക്കുന്നത് കെവിൻ സാറാണ്. മര്യാദയ്ക്ക് പോകുന്നതാണ് നിനക്ക് നല്ലത്." ശശാങ്കൻ തിരികെ ഫയലിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ നന്ദന പിന്മാറാൻ തയ്യാറല്ലായിരുന്നു. അവൾ ശശാങ്കന്റെ മുന്നിലെ കസേര വലിച്ചിട്ട് അതിൽ കയറി ഇരുന്നു. ശശാങ്കൻ ഞെട്ടിപ്പോയി. "എങ്കിൽ ഞാൻ പോകുന്നില്ല." അവൾ കൈകെട്ടി ഇരുന്നു. "എന്നെ ഇന്റർവ്യൂ ചെയ്യാതെ, എന്റെ യോഗ്യത പരിശോധിക്കാതെ ഞാൻ ഇവിടുന്ന് ഇറങ്ങില്ല." ശശാങ്കൻ ദേഷ്യത്തോടെ എഴുന്നേറ്റു. "കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? എനിക്ക് സെക്യൂരിറ്റിയെ വിളിക്കേണ്ടി വരും." അയാൾ ഫോണിലേക്ക് കൈ നീട്ടി. അപ്പോഴാണ് ഓഫീസിന്റെ ഉൾവശത്തെ വലിയ തേക്കും തടിയിലുള്ള വാതിൽ തുറന്നത്. ഗാംഭീര്യമുള്ള ഒരു സ്ത്രീ അവിടെ വന്നു നിന്നു. ഓഫ് വൈറ്റ് നിറമുള്ള കോട്ടൺ സാരിയാണ് വേഷം. നരച്ച മുടി ഒതുക്കി വെച്ചിരിക്കുന്നു. കഴുത്തിൽ ലളിതമായ ഒരു സ്വർണ്ണ മാല മാത്രം. പക്ഷേ അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അധികാരമുണ്ടായിരുന്നു. അത് ത്രേസ്യാമ്മ ആയിരുന്നു. കെവിന്റെ മമ്മി. "എന്താ ശശാങ്കാ ഇവിടെ ഒരു ബഹളം?" ആ ശബ്ദം കേട്ടതും ശശാങ്കൻ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു. ഫോൺ താഴെ വെച്ചു. അയാളുടെ മുഖത്ത് പെട്ടെന്ന് ഭയം നിഴലിച്ചു. ത്രേസ്യാമ്മ മെല്ലെ നടന്ന് അവരുടെ അടുത്തേക്ക് വന്നു. "മേഡം... അത്..." ശശാങ്കൻ വരുത്തി. "ഒന്നുമില്ല മേഡം. ഈ കുട്ടി..." ത്രേസ്യാമ്മയുടെ കണ്ണുകൾ നന്ദനയുടെ മേൽ പതിഞ്ഞു. ചെളി പുരണ്ട വേഷവും, വാശിയുള്ള മുഖവും അവർ ശ്രദ്ധിച്ചു. "ആരാ ഈ കുട്ടി? എന്താ ദേഹത്തൊക്കെ ചെളി?" നന്ദന കസേരയിൽ നിന്നെഴുന്നേറ്റു. അവൾ ത്രേസ്യാമ്മയെ ബഹുമാനത്തോടെ നോക്കി, പക്ഷേ സത്യം മറച്ചു വെച്ചില്ല. "എന്റെ പേര് നന്ദന. ഇന്റർവ്യൂവിന് വന്നതാ മേഡം. പുറത്തു വെച്ച് ഇവിടുത്തെ സാറ് വണ്ടി കൊണ്ട് ചെളി തെറിപ്പിച്ചതാണ് ഇത്. മാപ്പ് പറയുന്നതിന് പകരം എന്റെ മുഖത്തേക്ക് പണം എറിഞ്ഞു തന്നു. എന്നിട്ട് എന്നെ ജോലിക്ക് എടുക്കരുതെന്ന് വാശിയും." ത്രേസ്യാമ്മയുടെ മുഖം മാറി. ആ കണ്ണുകളിൽ വിഷമം പടരുന്നത് നന്ദന കണ്ടു. അവർ ശശാങ്കനെ രൂക്ഷമായി നോക്കി. "ശശാങ്കാ, കെവിൻ പറഞ്ഞതാണോ ഇവളെ ഇറക്കി വിടാൻ?" ശശാങ്കൻ തല കുനിച്ചു. "അതേ മേഡം..." ഓഫീസിൽ വലിയൊരു നിശബ്ദത പരന്നു. എല്ലാവരും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെ നോക്കി നിന്നു. ത്രേസ്യാമ്മ നന്ദനയുടെ അടുത്തേക്ക് വന്നു. "മോളേ..." അവരുടെ ശബ്ദം മയപ്പെട്ടു. "ഈ കമ്പനിയുടെ ഉടമസ്ഥൻ അവനല്ല, ഞാനാണ്. ഈ കസേരയിൽ ആര് ഇരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്." നന്ദന അതിശയത്തോടെ അവരെ നോക്കി. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50730/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
നീണ്ട പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു നീലിമ. വീട്ടിൽ അച്ഛനും അമ്മയും പിന്നെ എല്ലാ കാര്യങ്ങൾക്കും സഹായമായി നിൽക്കുന്ന ജോലിക്കാരൻ സുകുവേട്ടനും. നീലിമയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ അവരുടെ വളർത്തുനായ 'ബ്രൂണോ' ആണ്. ലണ്ടനിൽ ജോലി ചെയ്യുന്ന ചേച്ചി അഞ്ജലിയുടെ ഫോൺ കോൾ വന്നതോടെയാണ് ആ ശാന്തത മാറിയത്. ആ വലിയ വിശേഷം "നീലീ... ഒരു കാര്യം പറയാനുണ്ട്. എന്റെ കമ്പനിയുടെ എം.ഡി റിച്ചാർഡ് സാർ അടുത്ത ആഴ്ച നാട്ടിലേക്ക് വരുന്നുണ്ട്. അദ്ദേഹത്തിന് ഹോട്ടൽ താമസമൊന്നും താല്പര്യമില്ല, നല്ലൊരു നാട്ടിൻപുറത്തെ വീട്ടിൽ നിൽക്കാനാണ് ഇഷ്ടം. ഞാൻ നമ്മുടെ വീടിന്റെ കാര്യം പറഞ്ഞു." അഞ്ജലി ആവേശത്തോടെ പറഞ്ഞു. അമ്മയും അച്ഛനും ഇത് കേട്ട് ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അഞ്ജലി ബാക്കി കൂടി പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. "അദ്ദേഹം നല്ലൊരു കുടുംബബന്ധം ആഗ്രഹിക്കുന്ന ആളാണ്. നീലിമയെ അദ്ദേഹത്തിന് ഇഷ്ടമായാൽ നമ്മുടെ കുടുംബത്തിന്റെ തന്നെ ഭാഗ്യം തെളിയും. അതുകൊണ്ട് എല്ലാം ഭംഗിയായി നടക്കണം." ഒരുക്കങ്ങൾ തുടങ്ങുന്നു വീട് പെട്ടെന്ന് തന്നെ ഒരു കല്യാണവീട് പോലെ ഒരുങ്ങി. അമ്മയും സുകുവേട്ടനും: വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായി. സുകുവേട്ടൻ പൂന്തോട്ടം അടിച്ച് വാരി ഭംഗിയാക്കി. അച്ഛൻ: അതിഥിക്ക് വേണ്ട നാടൻ വിഭവങ്ങൾ ഒരുക്കാൻ ചന്തയിൽ പോയി മീനും പച്ചക്കറികളും വാങ്ങി കൂട്ടി. ബ്രൂണോ: വീട്ടിലെ ബഹളം കണ്ട് എന്തോ വിശേഷമുണ്ടെന്ന് മനസ്സിലാക്കി അവൻ വാൽ ആട്ടി എല്ലാവരുടെയും കൂടെ ഓടി നടന്നു. നീലിമയ്ക്ക് മാത്രം ഉള്ളിൽ ഒരു ചെറിയ പേടി തോന്നി. ഒരു വലിയ കമ്പനിയുടെ മുതലാളി വരുമ്പോൾ എങ്ങനെ പെരുമാറണം? അദ്ദേഹം തന്നെക്കുറിച്ച് എന്ത് വിചാരിക്കും? ആ നിമിഷം അങ്ങനെ ആ ദിവസം എത്തി. വീടിന്റെ മുറ്റത്തേക്ക് ഒരു കറുത്ത ആഡംബര കാർ വന്നു നിന്നു. സുകുവേട്ടൻ ഓടിച്ചെന്ന് ഗേറ്റ് തുറന്നു. കാറിൽ നിന്നും ഇറങ്ങിയത് സുമുഖനായ, പ്രസന്നതയുള്ള ഒരു വിദേശിയായിരുന്നു. അച്ഛനും അമ്മയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പൂമുഖത്ത് നിലവിളക്ക് കൊളുത്തി നിൽക്കുന്ന നീലിമയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം കണ്ടു. "ഹലോ നീലിമ, അഞ്ജലി പറഞ്ഞതിനേക്കാൾ മനോഹരമാണ് നിന്റെ നാടും ഈ വീടും," അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. റിച്ചാർഡ് ബോസ് വീട്ടിലെത്തി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി നീലിമ നാടൻ വേഷമണിഞ്ഞ് അദ്ദേഹത്തെ സ്വീകരിച്ചു. പക്ഷേ, തന്റെ സ്വപ്നങ്ങളെയും സ്വാതന്ത്ര്യത്തെയും മാനിക്കാതെ വീട്ടുകാർ ഉറപ്പിച്ച ഈ ബന്ധത്തോട് നീലിമയ്ക്ക് ഉള്ളിൽ വല്ലാത്ത ദേഷ്യമുണ്ടായിരുന്നു. റിച്ചാർഡിനെ എങ്ങനെയെങ്കിലും ഇവിടുന്ന് ഓടിക്കണം എന്ന ലക്ഷ്യത്തോടെ അവൾ തന്റെ ഉറ്റസുഹൃത്തുക്കളായ രാഹുലിനെയും മീരയെയും വിളിച്ചു കൂട്ടി. പ്ലാൻ 1: "എരിവുള്ള" സ്വീകരണം റിച്ചാർഡിന് കൊടുക്കാനുള്ള നാരങ്ങാവെള്ളത്തിൽ നീലിമയും കൂട്ടുകാരും ചേർന്ന് കുറച്ച് അധികം കാന്താരി മുളക് അരച്ചു ചേർത്തു. "ലണ്ടൻ ബോസ് ഇത് കുടിച്ച് ഓടുന്നത് നമുക്ക് കാണാം," രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു. നീലിമ ആ ഗ്ലാസ് റിച്ചാർഡിന് നേരെ നീട്ടി. അദ്ദേഹം ഒരു വലിയ സിപ്പ് എടുത്തു. നീലിമയും കൂട്ടുകാരും ശ്വാസമടക്കി നോക്കി നിന്നു. റിച്ചാർഡിന്റെ മുഖം ചുവന്നു തുടുത്തു, കണ്ണിൽ നിന്ന് വെള്ളം വന്നു. പക്ഷേ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ചിരിച്ചു. "വാവ്! നീലിമ, ഇതാണോ നിങ്ങൾ പറഞ്ഞ 'കേരള പഞ്ച്'? ഈ എരിവ് ശരിക്കും ഒരു എനർജി ഡ്രിങ്ക് പോലെയാണ്. എനിക്ക് ഇത് വല്ലാതെ ഇഷ്ടപ്പെട്ടു!" അദ്ദേഹം അത് മുഴുവൻ കുടിച്ചു തീർത്തു. നീലിമയും കൂട്ടുകാരും പരസ്പരം നോക്കി വാ പൊളിച്ചു നിന്നുപോയി. പ്ലാൻ 2: പശുവും പാടവും അടുത്ത പ്ലാൻ അദ്ദേഹത്തെ ഗ്രാമം കാണിക്കാൻ കൊണ്ടുപോകലായിരുന്നു. മനഃപൂർവ്വം ചെളിയും വെള്ളവും നിറഞ്ഞ പാടവരമ്പിലൂടെ അവർ അദ്ദേഹത്തെ നടത്തിച്ചു. റിച്ചാർഡിന്റെ വിലകൂടിയ ഷൂസ് ചെളിയിൽ മുങ്ങി. പെട്ടെന്ന് ഒരു പശു അദ്ദേഹത്തിന്റെ നേരെ ഓടി വന്നു. നീലിമ കരുതിയത് റിച്ചാർഡ് പേടിച്ച് നിലവിളിക്കുമെന്നാണ്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. റിച്ചാർഡ് ലാഘവത്തോടെ മാറിനിന്ന് പശുവിനെ തലോടാൻ തുടങ്ങി. "ഇവിടെ ഇത്രയും ശുദ്ധമായ വായുവും മനോഹരമായ കാഴ്ച്ചകളും ഉണ്ടെന്ന് അഞ്ജലി പറഞ്ഞില്ല," ചെളിപുരണ്ട പാന്റും നോക്കി അദ്ദേഹം ചിരിച്ചു. എന്നിട്ട് സുകുവേട്ടന്റെ കയ്യിൽ നിന്ന് ഒരു മുണ്ട് വാങ്ങി ഉടുക്കാൻ ശ്രമിച്ചു. ആ ഉടുക്കൽ കണ്ടപ്പോൾ നീലിമയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. പ്ലാൻ 3: മുണ്ടിന്റെ കുരുക്ക് റിച്ചാർഡ് മുണ്ട് ഉടുക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ രാഹുൽ മനഃപൂർവ്വം തെറ്റായ രീതിയിൽ പറഞ്ഞു കൊടുത്തു. മുണ്ട് അയഞ്ഞു പോയി അദ്ദേഹം വീഴുമെന്ന് അവർ കരുതി. പക്ഷേ, സുകുവേട്ടൻ ഓടി വന്ന് അത് ശരിയാക്കി കൊടുത്തു. മുണ്ടുടുത്ത്, കയ്യിൽ ഒരു കരിക്കുമായി നിൽക്കുന്ന റിച്ചാർഡിനെ കണ്ടപ്പോൾ അയാൾ ഒരു വിദേശിയാണെന്ന് തോന്നിയില്ല. "നീലിമ, നിന്റെ കൂട്ടുകാർ ശരിക്കും തമാശക്കാരാണ്. അവർ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്," റിച്ചാർഡ് ഗൗരവത്തോടെ പറഞ്ഞപ്പോൾ നീലിമയ്ക്ക് ഒരു നിമിഷം കുറ്റബോധം തോന്നി. താൻ കൊടുക്കുന്ന ഓരോ 'പണിയും' അദ്ദേഹം സ്നേഹത്തോടെയും തമാശയായും സ്വീകരിക്കുന്നത് കണ്ടപ്പോൾ നീലിമയുടെ ഉള്ളിലെ മുൻവിധി പതുക്കെ മാറാൻ തുടങ്ങി. റിച്ചാർഡ് വെറുമൊരു 'ബോസ്' മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണെന്ന് അവൾക്ക് തോന്നിത്തുടങ്ങി. പക്ഷേ, തന്റെ അടുത്ത പ്ലാൻ എന്തായിരിക്കണമെന്ന് അവൾ ആലോചിച്ചു കൊണ്ടിരുന്നു. നീലിമയും കൂട്ടുകാരും റിച്ചാർഡിനെ ഓടിക്കാൻ വേണ്ടി ചെയ്ത കുസൃതികളെല്ലാം അദ്ദേഹത്തിന് വലിയ ഇഷ്ടമായി. രാഹുലും മീരയും പതുക്കെ റിച്ചാർഡിന്റെ ആത്മാർത്ഥത കണ്ട് അദ്ദേഹത്തിന്റെ ടീമിലായി. നീലിമ മാത്രം തന്റെ മനസ്സിന്റെ വാതിൽ തുറക്കാതെ അകന്നു നിന്നു. ഒരു വൈകുന്നേരം പാടവരമ്പത്ത് ഇരിക്കുമ്പോൾ രാഹുൽ നീലിമയോട് പറഞ്ഞു, "നീലിമ, സത്യം പറഞ്ഞാൽ റിച്ചാർഡ് സാർ നമ്മൾ വിചാരിച്ച പോലെയല്ല. പണത്തിന്റെ അഹങ്കാരം ഒട്ടുമില്ലാത്ത മനുഷ്യനാണ്. അദ്ദേഹം നിന്നെ ശരിക്കും ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നു." പക്ഷേ നീലിമയ്ക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. "അതൊക്കെ നിനക്ക് തോന്നുന്നതാണ്. ഇതൊക്കെ ഒരു ബിസിനസ്സ് ബന്ധത്തിന് വേണ്ടിയുള്ള അഭിനയമായാലോ?" അവൾ തർക്കിച്ചു. ആ രാത്രിയിലെ പ്രണയാഭ്യർത്ഥന... പൂന്തോട്ടത്തിൽ വെച്ച് നീലിമയെ അദ്ദേഹം തനിച്ചു കണ്ടു. നിലാവിൽ നീലിമയുടെ മുഖം കൂടുതൽ മനോഹരമായിരുന്നു. റിച്ചാർഡ് പതുക്കെ അവളുടെ അടുത്തേക്ക് നടന്നു വന്നു. "നീലിമ, ഞാൻ പോവുകയാണ്. പക്ഷേ പോകുന്നതിന് മുൻപ് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. തുടക്കത്തിൽ നിന്റെ വീട്ടുകാർക്ക് വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് വന്നത്. എന്നാൽ ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് നിന്റെ നിഷ്കളങ്കതയും കുസൃതികളും എന്നെ വല്ലാതെ ആകർഷിച്ചു." അദ്ദേഹം അവളുടെ കണ്ണുകളിലേക്ക് നോക്കി തുടർന്നു, "ഐ ലവ് യൂ നീലിമ... എനിക്ക് നിന്നെ വെറുമൊരു ഭാര്യയായിട്ടല്ല, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടുകാരിയായി കൂടെ വേണം. നീ എന്റെ കൂടെ വരുമോ?" റിച്ചാർഡ് ഇത്ര പെട്ടെന്ന് തന്റെ ഇഷ്ടം തുറന്നു പറയുമെന്ന് നീലിമ കരുതിയിരുന്നില്ല. അവളുടെ ഉള്ളിൽ പല ചിന്തകൾ ഒരേസമയം മിന്നിമറഞ്ഞു. തന്റെ കരിയർ, നാട്, കുടുംബം... ഇത്രയും വലിയൊരു മാറ്റത്തിന് താൻ തയ്യാറാണോ? അവൾക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. "എനിക്ക്... എനിക്ക് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. എനിക്കിത് ഉൾക്കൊള്ളാൻ പറ്റുന്നില്ല റിച്ചാർഡ്," എന്ന് പറഞ്ഞ് അവൾ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി. റിച്ചാർഡ് അവിടെത്തന്നെ സ്തംഭിച്ചു നിന്നുപോയി. തന്റെ സ്നേഹം നീലിമയ്ക്ക് ഒരു ഭാരമായോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നീലിമ മുറിക്കുള്ളിൽ കയറി കതകടച്ചു. തന്റെ ഇഷ്ടമില്ലായ്മയ്ക്കും മുൻവിധിക്കും ഇടയിൽ എപ്പോഴോ റിച്ചാർഡിനോട് തനിക്കും ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നില്ലേ എന്ന് അവൾ സ്വയം ചോദിച്ചു. പക്ഷേ ആ ബന്ധം നൽകുന്ന ഉത്തരവാദിത്തങ്ങളും പുതിയ ജീവിതവും അവളെ വല്ലാതെ ഭയപ്പെടുത്തി. മുറിക്കുള്ളിൽ അടച്ചിരുന്ന് ഒരുപാട് ചിന്തിച്ച നീലിമയ്ക്ക് ഒടുവിൽ ഒരു കാര്യം മനസ്സിലായി— റിച്ചാർഡിന്റെ സാമീപ്യം താൻ അറിയാതെ തന്നെ ആഗ്രഹിക്കുന്നുണ്ട്. പിറ്റേന്ന് രാവിലെ റിച്ചാർഡ് യാത്ര തിരിക്കാൻ ഒരുങ്ങുമ്പോൾ, നീലിമ പൂമുഖത്തേക്ക് വന്നു. അവളുടെ കണ്ണുകളിൽ തെളിഞ്ഞത് മൗനമായിരുന്നില്ല, മറിച്ച് ഒരു ഉറച്ച തീരുമാനമായിരുന്നു. "റിച്ചാർഡ്..." അവൾ വിളിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, "എനിക്ക് കുറച്ചു സമയം കൂടി വേണം, പക്ഷേ എനിക്ക് ഉറപ്പാണ്... എനിക്ക് നിങ്ങളെ നഷ്ടപ്പെടുത്താൻ വയ്യ." ആ വാക്കുകൾ റിച്ചാർഡിന്റെ മുഖത്ത് വലിയൊരു പുഞ്ചിരി വിടർത്തി. അതിനടുത്ത ദിവസങ്ങളിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നീലിമയുടെ സ്വഭാവം മാറി. പഴയ പാട്ടുകളും കവിതകളും ഇഷ്ടപ്പെട്ടിരുന്ന അവൾ 'മോഡേൺ അഡ്വഞ്ചറസ്' പെൺകുട്ടിയായി മാറി. റിച്ചാർഡിന് സാഹസികതകളോടായിരുന്നു പ്രണയം. അദ്ദേഹത്തിന്റെ ഇഷ്ടം തന്റെയും ഇഷ്ടമായി നീലിമ ഏറ്റെടുത്തു. പുഴയിലെ സാഹസികത റിച്ചാർഡിന്റെ നിർബന്ധത്തിന് വഴങ്ങി അവർ ഒരു റിവർ റാഫ്റ്റിംഗിന് (River Rafting) പോയി. കാട്ടിലൂടെ ഒഴുകുന്ന പുഴയിലെ ഓളങ്ങളെ വകഞ്ഞുമാറ്റി അവർ ബോട്ട് തുഴഞ്ഞു. ആദ്യം പേടിച്ചു വിറച്ച നീലിമ, റിച്ചാർഡിന്റെ ആത്മവിശ്വാസം കണ്ടപ്പോൾ ആവേശത്തിലായി. "ഇതിലും വലിയ ത്രില്ല് വേറെയില്ല!" പുഴയിലെ തണുത്ത വെള്ളം മുഖത്ത് തെറിക്കുമ്പോൾ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. കവിതയും സാഹസികതയും ഒത്തുചേരുമ്പോൾ നീലിമ ഇപ്പോൾ കവിതകൾ എഴുതുന്നത് പ്രകൃതിയെക്കുറിച്ചല്ല, മറിച്ച് റിച്ചാർഡിനൊപ്പം നടത്തിയ ആകാശയാത്രകളെയും മലകയറ്റങ്ങളെയും കുറിച്ചാണ്. അവർ ഒരുമിച്ച് മലമുകളിൽ ക്യാമ്പ് ചെയ്തു, നക്ഷത്രങ്ങളെ നോക്കി കിടന്നു. പഴയ പാട്ടുകൾ പാടുമ്പോഴും അതിൽ പുതിയൊരു വേഗതയും ആവേശവും ഉണ്ടായിരുന്നു. "നീലിമ, നീ ശരിക്കും മാറിപ്പോയി,നിന്നോട് ഞാൻ കൂടുതൽ അടുത്തു.എനിക്ക് നീ ഇല്ലാതെ ഇനി ജീവിക്കാൻ പറ്റില്ല" റിച്ചാർഡ് അവളോട് പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം വിടർന്നു. അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി, "പ്രണയം നമ്മളെ പുതിയ മനുഷ്യരാക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്! നിങ്ങള് ഇപ്പോ എൻ്റെ എല്ലാം ആയി മാറിയിരിക്കുന്നു .ആകാശത്തിന് കീഴിൽ നിങ്ങളോടൊപ്പം ഈ സാഹസികതകൾ തുടരാൻ ഞാൻ ഇപ്പോൾ തയ്യാറാണ്." വീട്ടിൽ മടങ്ങിയെത്തുമ്പോൾ ബ്രൂണോ അവർക്കായി കാത്തുനിൽപ്പുണ്ടായിരുന്നു. റിച്ചാർഡിനൊപ്പം ഓടി നടന്ന് കളിക്കുന്ന നീലിമയെ കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായി. തന്റെ ജീവിതം ഒരു ബോറൻ ബിസിനസ്സ് ഡീൽ ആയി മാറുമെന്ന് കരുതിയ നീലിമ, ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'അഡ്വഞ്ചർ' തുടങ്ങാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/50988/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ബാലേട്ടാ.. ശ്യാമയുടെ കാര്യം ആ ബ്രോക്കറെ കണ്ടൊന്ന് പറയാമായിരുന്നില്ലേ.അവളുടെ പ്രായത്തിലുള്ള ഓരോ പെൺകുട്ട്യോളും കല്ല്യാണം കഴിഞ്ഞു പോകുന്നത് കാണുമ്പോൾ ന്റെ നെഞ്ചിൽ തീയാ.ഇതിപ്പൊ അവൾക്ക് വയസ് ഇരുപത്തിയാറായി.ഈ പ്രായത്തിൽ ഉള്ളവർകൊക്കെ ഒന്നും രണ്ടും കുട്ടികൾ ആയി.അവൾ മാത്രം ഇങ്ങനെ.. നളിനി ആധിയോടെ സെറ്റ് മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണൊപ്പി. ഞാൻ പറയാഞ്ഞിട്ടാണെന്നാണോ നളിനി നിന്റെ വിചാരം.ഇന്നലെ കൂടി ആ ബ്രോക്കർ പ്രസാദിനെ വഴിയിൽ കണ്ടപ്പോൾ ആളെ തടഞ്ഞു നിർത്തി ഞാൻ നമ്മുടെ ശ്യാമേടെ കാര്യം പറഞ്ഞു.അപ്പൊ അവൻ പറയുന്നെ ശ്യാമക്ക് പറ്റിയ ഒരു ബന്ധം വന്നു ചേരണ്ടേ ബാലേട്ടാ എന്നാ.അവളെ പോലെ എന്തെങ്കിലും ഒരു കുറവുള്ള ആളെ തന്നെ കിട്ടേണ്ടെ അല്ലാണ്ട് ഇപ്പൊ നിങ്ങള് ഇങ്ങനെ തിരക്ക് പിടിച്ചത് കൊണ്ട് വല്ല കാര്യമുണ്ടോ എന്നും ചോദിച്ചു കൊണ്ട് ഇത്തിരി മുഷിഞ്ഞാ ഇന്നലെ അവനും പോയത്. എന്താ ന്റെ ഭഗവാനെ എന്റെ കുട്ടിക്ക് മാത്രം ഇങ്ങനെ ഒരു ദുർവിധി.അവളെ ദീനം മാറ്റി തരണമെന്നൊന്നും ഞാൻ നിന്നോട് അപേക്ഷിക്കുന്നില്ലല്ലോ.അവൾക്ക് പറ്റിയൊരു ബന്ധം അതെങ്കിലും ഒന്ന് തരപ്പെട്ടു കിട്ടിയെങ്കിൽ.നമ്മളെ കാലം കഴിഞ്ഞാൽ പിന്നെ അവൾക്ക് ആരാ ബാലേട്ടാ.അവൾക്ക് താഴെ ഇനി ഉള്ളതും ഒരു പെൺകുട്ടി തന്നെയല്ലേ.നാളെ അവളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞു വിട്ടാൽ പിന്നെ ഏടത്തിയെ കൂടെ നിർത്തി നോക്കാൻ ആ വീട്ടുകാർ അവളെ സമ്മതിക്കുമോ.ഒരു ആൺകുട്ടി ഉണ്ടായിരുന്നൂച്ചാൽ നമ്മളെ കാലം കഴിഞ്ഞാലും അവൾക്കൊരു തുണ ആയേനെ എന്ന് കരുതി എങ്കിലും ആശ്വസിക്കാമായിരുന്നു.ഇതിപ്പൊ ആരെ കണ്ട് കൊണ്ടാ സമാധാനത്തിൽ ഒന്ന് കണ്ണടക്കാ. എന്റെ നളിനി നല്ലൊരു തിരുവോണ നാളായിട്ട് നീ ഇങ്ങനെ കരയാതെ.അവൾക്ക് അത്ര പറയത്തക്ക വല്ല്യ ദീനം ഒന്നുമില്ലല്ലൊ. ജനിച്ചപ്പൊ തന്നെ ഒരു കാലിന് അൽപം നീള കുറവുണ്ടായിരുന്നു എന്നത് സത്യാ. അതോണ്ട് അവൾക്ക് മറ്റുള്ളവരെ പോലെ വേഗത്തിൽ നടക്കാൻ പറ്റില്ല.നടക്കുമ്പോൾ ഒരു കൈ മുട്ട് കാലിന് ഊന്നൽ കൊടുക്കണം അത് ഇപ്പൊ ഇത്ര വല്ല്യ കുറവാണൊ നളിനി.മിണ്ടാൻ വയ്യാണ്ടും കണ്ണ് കാണാതേം ഒക്കെ ജനിക്കണ കുട്ടിയോൾ ഇല്ലേ.എന്നിട്ട് അവരെ ഒക്കെ ഓർത്ത് അവരുടെ അച്ഛനമ്മമാർ കരഞ്ഞു കാലം കഴിക്കാണൊ ചെയ്യണത്.നീ കേട്ടിട്ടില്ലേ നളിനി വാ കീറിയ ദൈവം ഇരയേയും തരുമെന്ന്.അത് പോലെ നമ്മുടെ മോൾക്ക് ഇങ്ങനെ ഒരു വയ്യായിക ദൈവം നൽകിയിട്ടുണ്ടെങ്കിൽ അതിന് തക്ക ഒരു പരിഹാരവും അവിടുന്ന് തന്നെ കണ്ടെത്തിയിട്ടുമുണ്ടാകും.സമയമാകുമ്പോൾ അതങ്ങ് നടക്കും.പെൺകുട്ട്യോളെ മംഗല്യ യോഗംന് പറഞ്ഞാൽ അതിനൊക്കെ ഒരു നേരോം കാലോം സമയോം ഒക്കെ ഉണ്ട്.നമ്മൾ തിരക്ക് കൂട്ടും പോലെ ഒന്നും നടക്കില്ല.നീ നിന്ന് കണ്ണ് നിറക്കാതെ പോയി കുട്ടികളോട് കുളിച്ചു ഒരുങ്ങി ഇറങ്ങാൻ പറ. തറവാട്ടിൽ ഇപ്പൊ എല്ലാവരും എത്തിക്കാണും.നമ്മളെ കണ്ടില്ല എന്നും പറഞ്ഞ് ഇനി അമ്മക്ക് അവിടെ ആധി കയറണ്ട.ഞാനും ഒന്ന് കുളത്തിൽ പൊയി മുങ്ങി നിവർന്നു വരാം. കുളിക്കാനായി കുളത്തിൽ തന്നെ പോകണോ.ഇവിടെ ഇത്തിരി വെള്ളം ചൂടാക്കി കുളിച്ചാൽ പോരേ.ഇന്നലെ കൂടി മേലൊക്കെ വേദനയാന് പറയുന്നുണ്ടായിരുന്നല്ലോ. പടിക്കെട്ടിറങ്ങി നടന്നു തുടങ്ങിയ ബാലനെ നോക്കി നളിനി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. സാരല്ല നളിനി,എന്നും ചൂട് വെള്ളത്തിൽ അല്ലേ കുളി. ഇന്ന് ഇപ്പൊ മുങ്ങി കുളിക്കാൻ ഒരു മോഹം. തിരിഞ്ഞു നോക്കാതെ ഭാര്യക്കുള്ള മറുപടി കൊടുത്തു കൊണ്ട് ബാലൻ ഇറങ്ങി നടന്നു.നളിനി തിരിഞ്ഞു അടുക്കളയിൽ എത്തുമ്പോൾ കാണുന്ന കാഴ്ച്ച വയ്യാത്ത കാലും കൊണ്ട് ഏന്തി വലിഞ്ഞു തട്ടിൻ പുറത്ത് വച്ചിരിക്കുന്ന എണ്ണ കുപ്പി എടുക്കാൻ കഷ്ടപെടുന്ന ശ്യാമയെ ആണ്. എന്റെ ഭഗവതി.. നീ എന്താ ശ്യാമെ ഈ കാണിക്കുന്നെ. ഞാൻ കുളിക്കാൻ പോകാൻ തലയിൽ ഇത്തിരി എണ്ണ വയ്ക്കാൻ വേണ്ടി എണ്ണ എടുക്കാൻ നോക്കായിരുന്നു അമ്മേ. നിന്നെ കൊണ്ട് ഇങ്ങനെ ഏന്തി വലിഞ്ഞു ഇതെടുക്കാൻ കഴിയൊ ശ്യാമെ.നിന്റെ ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ട് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ ഞാൻ താഴെ തട്ടിൽ തന്നെ ആണല്ലോ വയ്ക്കാറ്.ഈ എണ്ണ കുപ്പി ആരാ എടുത്ത് മുകളിൽ കയറ്റി വച്ചെ. അത്.. വീണ കുളിക്കാൻ പോകാനായി എണ്ണ എടുത്തിരുന്നു.അപ്പൊ മറനെറ്റെ അവൾ വച്ചതായിരിക്കും അമ്മേ. അങ്ങനെ മറക്കാൻ മാത്രം അവൾ ഇന്നലെ ഇവിടെ വിരുന്നു വന്നവൾ ഒന്നും അല്ലല്ലോ. പത്തിരുപത്തിരണ്ട് വർഷമായിട്ട് ഈ വീട്ടിൽ ഉള്ളവൾ തന്നെയല്ലേ അവൾ.ഇവിടുത്തെ ഓരോ മുക്കും മൂലയും അറിയുന്ന അവൾക്ക് അറിയില്ലേ നിന്റെ കാര്യവും.വരട്ടെ അവളിങ്ങോട്ട്,രണ്ട് കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. നളിനി അരിശത്തോടെ പറഞ്ഞതും അവരെ ആശ്വസിപ്പിക്കാനായി ശ്യാമ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. വീണേടെ കാര്യം അമ്മക്ക് അറിയാവുന്നതല്ലേ.അവൾ എന്തെങ്കിലും ഒരു സാധനം എടുത്തിടത്ത് തന്നെ തിരിച്ച് വച്ച ചരിത്രം ഉണ്ടോ.പിന്നെ അത് പെറുക്കി വയ്ക്കണേൽ ഞാനൊ അമ്മയൊ തന്നെ അവൾക്ക് പിന്നാലെ നടക്കണ്ടേ.. ശ്യാമ ചിരിയോടെ ആണ് പറഞ്ഞതെങ്കിലും നളിനിക്ക് അതൊന്നും ഏറ്റില്ല. നാളെ അവളെ കല്ല്യാണം കഴിപ്പിച്ചു വിട്ടാലൊ,അന്നും അവളുടെ കാര്യങ്ങൾ നോക്കാനായി അവൾക്ക് പിന്നാലെ ഒരാൾക്ക് ഇവിടുന്ന് പോകാൻ പറ്റുമൊ ശ്യാമെ. ആ ചോദ്യത്തിന് ശ്യാമക്ക് ഉത്തരമില്ല. എന്നിട്ട് എവിടെ അവൾ,ഇത് വരെ അവളുടെ നീരാട്ട് കഴിഞ്ഞില്ലേ ആവൊ. അമ്മേ അത്,വീണ കുളത്തിലേക്കാ പോയത്. എന്റെ ഭഗവതി അവൾ തനിച്ച് കുളത്തിൽ പോയൊ.അവള് ഇന്ന് ഇങ്ങടെ വരട്ടെ.. നളിനി ആധിയോടെ പറഞ്ഞിട്ട് പുറത്തേക്ക് പോകുമ്പോൾ ശ്യമയിൽ ഒരു നിരാശ വന്നു മൂടി.കുളത്തിൽ കിടന്നു നീന്തി മറിയാനുള്ള മോഹം കൊണ്ടാണ് വീണ അമ്മേടെ കണ്ണ് വെട്ടിച്ച് കുളിക്കാനെന്ന പേരും പറഞ്ഞ് കുളത്തിലേക്ക് പോകുന്നത്.കുഞ്ഞു നാളിലെ വെള്ളത്തിൽ ചാടി മറിയുന്ന കാര്യത്തിൽ വീണ മുന്നിലാണ്.ഓണ അവധിക്കും സ്കൂൾ പൂട്ടിനുമൊക്കെ അപ്പച്ചിയുടെ മക്കളും ചെറിയച്ഛന്റെ കുട്ടികളുമടക്കം വീട് നിറയെ ഒരു കുട്ടി പട്ടാളം തന്നെ ഉണ്ടാകും. പകൽത്തെ തിമർപ്പ് മുഴുവൻ കഴിഞ്ഞു വൈകുന്നേരം ആകുമ്പോൾ അമ്മ എല്ലാത്തിനേം വടിയും എടുത്ത് ഓടിക്കും കുളിക്കാനായി പറമ്പിലെ കുളത്തിലേക്ക്.വീണ അടക്കമുള്ള കുട്ടികൾ കുളത്തിലെ വെള്ളത്തിൽ നീന്തി മറിയുന്ന കാഴ്ച്ച നോക്കി സങ്കടത്തോടെ താൻ മാത്രം എന്നും കരയിൽ ഇരിക്കും.പരസ്പരം വെള്ളം തെറിപ്പിച്ചും വെള്ളത്തിൽ മുങ്ങാം കുഴി ഇട്ടും നീന്തി തുടിച്ചും അവർ ഉല്ലസിക്കുന്നത് കാണുമ്പോഴുമൊക്കെ കണ്ണ് നീറി സങ്കടം പുറത്തേക്ക് ഒഴുകും.കുളത്തിൽ മാത്രമല്ല ഈ ഒരു കാലിന്റെ പേരും പറഞ്ഞ് ഇഷ്ടപെട്ട കളികളിൽ നിന്നെല്ലാം താൻ പലപ്പോഴും തഴയപ്പെട്ടിരുന്നു. ശ്യാമക്ക് കാല് വയ്യാത്തതല്ലേ,അവളെ ഒന്നിനും കൂട്ടണ്ട.കുട്ടി അങ്ങോട്ട് മാറി ഇരുന്നോളൂ.. പെട്ടന്ന് എവിടുന്നേലും പൊട്ടി പുറപ്പെട്ടു കേൾക്കുന്ന അശരീരി.അതൊന്നു മതി ആ ഒരു ദിവസത്തെ തന്റെ സന്തോഷത്തെ മുഴുവൻ തല്ലി കെടുത്താൻ.അന്നൊക്കെ മനസ് നൊന്ത് ദൈവത്തിനോട് ചോദിച്ചിട്ടുണ്ട് നീ എന്റെ കാലിന് മാത്രം എന്തിനാ ഇങ്ങനെ ഒരു കുറവിനെ തന്നത് എന്ന്.. ഉള്ളുലക്കുന്ന നിരാശയോടെ ശ്യാമ തന്റെ വലത്തെ കാലിലേക്ക് ഒന്ന് നോക്കി.എന്നും സങ്കടം മാത്രം തരാനായി ദൈവം തന്ന ആ കാലിനോട് അവൾക്ക് ഒരേ സമയം വെറുപ്പും നിരാശയും തോന്നി. ശ്യാമ കുളിക്കാനായി കുളി മുറിയിലേക്ക് കയറിയതും കേട്ടു വീണയുടെ സ്വരം. അമ്മേ അമ്മേടെ സെറ്റ് സാരി എന്തിയെ, ഞാൻ പറഞ്ഞതല്ലേ ഇന്ന് എനിക്ക് ഉടുക്കാൻ തരണമെന്ന്. പിന്നെ സെറ്റ് സാരി ഉടുത്തോണ്ട് പോകാൻ നീ എന്താ വല്ല മുതുക്കിയും ആയൊ.നിനക്ക് വാങ്ങിച്ച ദാവണി ഇല്ലേ,വേണേൽ അതും ചുറ്റി കൊണ്ട് പോ. അമ്മേ.. വീണയുടെ അലർച്ച ആ വീടിനെ തന്നെ കുലുക്കി മറിച്ചിടുമോ എന്ന് പോലും ശ്യാമക്ക് തോന്നി പോയി.. ദേ വലുതായി എന്നൊന്നും നോക്കില്ല ഞാൻ.പുറത്തിനിട്ട് നല്ല വീക്ക് തരും. സെറ്റ് സാരി ഉടുത്തിട്ട് ഒരു മുതിർന്ന പെണ്ണിനെ പോലെ ഒരുങ്ങി കെട്ടി പോകുമ്പോൾ പോകുന്ന വഴി നീളെ ഉള്ള ഓരോന്നിന്റെയും കണ്ണ് നിന്റെ മേലാകും. എന്നിട്ട് ഒരു വക ചോദ്യവും.. നളിനി മോള് വലുതായല്ലോ,ഇവൾക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ.. എന്റെ ബന്ധത്തിൽ നല്ലൊരു പയ്യൻ ഉണ്ട്.നിന്റെ മോളേ ഒന്ന് ആലോചിച്ചാലൊ.. പിന്നെ കേൾക്കാ ചെക്കന്റെ തറവാട് മഹിമേം ചെക്കനെ കുറിച്ചുള്ള പുകഴ്ത്തി പറച്ചിലും ഒക്കെ ആകും.കൊടുക്കാൻ മോഹം ഇല്ലാഞ്ഞിട്ടാണോ അവൾക്ക് നേരെ മൂത്തത് ഒന്ന് കൂടി ഈ വീട്ടിൽ ഉണ്ടെന്ന് ചോദിക്കുന്നവർ കൂടി ഒരു നിമിഷം ഓർക്കണ്ടേ.അതിന്റെ കണ്ണ് കലക്കിയിട്ട് വേണൊ ഇവളെ ഇറക്കി വിടാൻ. അമ്മയുടെ സങ്കടം കേട്ടതും വീണ അടങ്ങി എന്ന് തോനുന്നു.ഇപ്പൊ അവളുടെ സ്വരമൊന്നും കേൾക്കാനില്ല.അമ്മയുടെ നെഞ്ചിലെ എക്കാലത്തേയും ആധി തന്നെ ചൊല്ലിയാണ് എന്ന തിരിച്ചറിവ് ശ്യാമയെ കുറച്ചൊന്നുമല്ല നോവിച്ചത്.. വീണെ നിന്റെ തുണി ഇസ്തിരി ഇടുന്ന കൂട്ടത്തിൽ ശ്യാമയുടെ കൂടെ ഒന്ന് തേച്ച് വയ്ക്കണെ. അമ്മ പിണക്കം മറന്നു വീണയോടു പറയുന്നത് കേട്ടു.വീണയെ പോലെ തന്നെ തറവാട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ അമ്മയ്ക്കും വല്ല്യ ഉത്സാഹം ആണ്.കൂട്ടത്തിൽ തനിക്ക് മാത്രം ആണ് അതിലൊന്നും താല്പര്യം ഇല്ലാത്തത്.അവിടെ ഉള്ളവരോടുള്ള ഇഷ്ടകുറവൊന്നും അല്ല അതിന് പിന്നിലെ കാരണം തന്നിലെ കുറവാണ്.എല്ലാവരും സന്തോഷത്തോടെ ഓടി നടന്ന് ഓരോനൊക്കെ ചെയ്യുമ്പോൾ ആ കൂടെ ഓടി എത്താൻ ആകില്ലല്ലോ എന്ന അപകർഷത ബോധം അതാണ്‌ തന്നെ പിന്നിലോട്ട് വലിക്കുന്ന കാര്യം. ഓണവും വിഷുവും അങ്ങനെ വേണ്ട എല്ലാ ആഘോഷങ്ങളും അച്ഛന്റെ തറവാട് ആയ മനക്കൽ വീട്ടിൽ വച്ചാണ് നടത്തുക.പേരിന് പിന്നിൽ വല്ല്യ തറവാട്ട് പേരൊക്കെ ഉണ്ടെങ്കിലും ഫലത്തിൽ ക്ഷയിച്ചു പോയൊരു തറവാട്.ആകെ സ്വത്തായി തറവാട് വീടും പിന്നെ കുറച്ച് നിലവും ഉണ്ട് എന്നതൊഴിച്ചാൽ സർവം ശൂന്യം.അച്ഛന്റെ വീട്ടിൽ മൂന്ന് മക്കളാണ്.അതിൽ മൂത്തതാണ് തന്റെ അച്ഛൻ ബാലൻ.രണ്ടാമത്തെ ആൾ ഗീത അപ്പച്ചി.മൂനാമത്തെ സന്തതി ആണ് ചെറിയച്ഛൻ വസുദേവൻ.തറവാട്ടിൽ ഇപ്പൊ സ്ഥിര താമസക്കാർ എന്ന് പറയാൻ അച്ഛമ്മയും ചെറിയച്ഛനും കുടുംബവും ആണ്.ചെറിയച്ഛന്റെ ഭാര്യ ശോഭ ചെറിയമ്മ. അവർക്ക് മൂന്ന് മക്കൾ.അജിത്,അപർണ അശ്വതി.ഗീത അപ്പച്ചി പിന്നെ ഭർത്താവ് മുരളിയുമൊത്ത് മുരളി മാമന്റെ തറവാട്ടിൽ ആണ് താമസം.അവർക്ക് പിന്നെ രണ്ട് മക്കൾ ഹരിയും ദേവയാനിയും. ഗീത അപ്പച്ചിയുടേയും ചെറിയച്ഛന്റെയും വിവാഹം ഒരേ ദിവസം ആയിരുന്നു നടന്നത്. അത് കൊണ്ട് തന്നെ ഹരിയേട്ടനും അജിത്തേട്ടനും ആഴ്ചകളുടെ വ്യത്യാസത്തിൽ പിറന്നു വീണവർ ആണ്.തമ്മിൽ ഒന്നിച്ചു കളിച്ചു വളർന്നവർ ആയത് കൊണ്ട് രണ്ടാളും പരസ്പരം ഇരട്ടകളെ പോലെ ആണ്.ഹരിയേട്ടൻ എവിടെ ഉണ്ടോ അവിടെ അജിത്തേട്ടനും ഉണ്ടാകും.രണ്ടാൾക്കും ഇടയിൽ തമ്മിൽ പറയാത്ത രഹസ്യങ്ങൾ ഒന്നുമില്ല എന്നത് മറ്റൊരു വാസ്തവം. അജിത്തേട്ടന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ആയപ്പോൾ ഹരിയേട്ടൻ എസ് ഐ ടെസ്റ്റ്‌ എഴുതി.ആൾ ഫിസിക്കലും പാസായപ്പോൾ ജോലിയുടെ കാര്യത്തിൽ തീരുമാനം ആയി.മാസങ്ങാളായുള്ള ട്രെയിനിങ്ങും കഴിഞ്ഞ് അപ്പോയിന്മെന്റ് ലെറ്ററും കൈ പറ്റി ആൾ നാട്ടിൽ എത്തിയിട്ടുണ്ട് എന്ന് അച്ഛൻ ഇന്നലെ പറഞ്ഞു കേട്ടു. വിശേഷ ദിവസങ്ങൾ ഒന്നും തന്നെ സ്വന്തം വീട്ടിൽ ആഘോഷിക്കാത്തതിന് പിന്നിലും ഒരു കാരണം ഉണ്ട് അത് അച്ഛമ്മ ആണ്.അച്ഛഛൻ മരിച്ചതിൽ പിന്നെ അച്ഛമ്മ അമ്മാളു കുട്ടി തറവാട് വീട് വിട്ട് പുറത്തെങ്ങും പോയിട്ടില്ല.ബന്ധത്തിൽ ഉള്ളവരുടെ കല്യാണം കൂടാനൊ മറ്റ് എന്തെങ്കിലും ആവിശ്യങ്ങൾക്കോ ആയൊ പിന്നെ ഒരിക്കലും അച്ഛമ്മ പുറത്തിറങ്ങിയിട്ടില്ല എന്നതാണ് സത്യം.അതേ പിന്നെ ആണ് ഓണവും വിഷുവും ഒക്കെ തറവാട്ടിൽ ആക്കിയത്.ഗീത അപ്പച്ചിയും മുരളി മാമനും കുട്ടികളും തലേ ദിവസം തന്നെ വന്നെത്തും.അച്ഛൻ പക്ഷേ തറവാട് അടുത്തല്ലേ നമുക്ക് എല്ലാവർക്കും കൂടി രാവിലെ പോകാമെന്ന് പറഞ്ഞ് അന്നേ ദിവസമേ പോകൂ.എല്ലാവരും ചേർന്നാൽ തറവാട്ടിൽ ഒരു ബഹളം ആണ്.സ്ത്രീകൾ അടുക്കളയിലേക്ക് ഒതുങ്ങും.പുരുഷന്മാർ അവർക്ക് പറ്റിയ ഇടത്തും കൂടുമ്പോൾ കുട്ടികൾ ഒക്കെ അവരുടെ ലോകത്തും ആകും.അതിൽ നിന്നൊക്കെ മാറി താൻ മാത്രം ഒറ്റപെട്ട് അച്ഛമ്മക്ക് കൂട്ടായി ആ കൂടെ ഒതുങ്ങി കൂടും. ശ്യാമെ കുളി കഴിഞ്ഞില്ലേ ഇത് വരെ.. അമ്മ കതകിൽ വന്ന് മുട്ടിയതും ശ്യാമ ചിന്തകളെ ഒക്കെ വിട്ടൊഴിഞ്ഞു വേഗത്തിൽ കുളിച്ചു മാറ്റി ഇറങ്ങി.മുറിയിൽ വരുമ്പോൾ ഉണ്ട് വീണ കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് ചന്തം നോക്കുന്നു. മതി പെണ്ണേ നീ സുന്ദരി കുട്ടി തന്നെയാ.. പതിയെ ആ കാതോരം പറഞ്ഞതും ആ കവിളാകെ ചുവന്ന് തുടുക്കുന്നത് കണ്ണാടിയിലൂടെ ശ്യാമ കണ്ടു.ആ നേരം അവളിലും നേർത്തൊരു പുഞ്ചിരി തെളിഞ്ഞു. അച്ഛൻ മുന്നേ നടന്നു.പിന്നാലെ അമ്മ അവർക്ക് പിന്നാലെ വീണയും താനും. ചേച്ചി ദേ നോക്കിയെ ആ പൂ എന്ത് രസാ കാണാൻ,ഞാൻ അത് പൊട്ടിക്കട്ടെ. നടക്കുന്ന വഴിയെ കണ്ട ഒരു വീടിന്റെ മതിലിനു വെളിയിലേക്ക് നീണ്ടു നിൽക്കുന്ന ഒരു റോസാ കൊമ്പ്.അതിൽ ചുവന്ന നിറത്തിൽ വിടർന്നു നിൽക്കുന്ന ഒരു റോസാ പൂവ്.അതിലേക്ക് കണ്ണ് വച്ചാണ് വീണ പറയുന്നത്. ന്റെ വീണെ നീ നിന്റെ കൈ അടക്കി വച്ചോ ട്ടോ,അമ്മ കേട്ടാൽ ഇപ്പൊ കിട്ടും നല്ലോണം. ഈ ചേച്ചി.. ഇങ്ങനെ ഉണ്ടോ ഒരു അമ്മ പേടി. നളിനി നീ കുട്ടികളെ കൂട്ടി അങ്ങട് മാറി നിന്നോ.ഞാൻ പോയി ഒരു ഓട്ടോ വിളിച്ച് വരാം. പറഞ്ഞിട്ട് അച്ഛൻ റോഡിന്റെ ഓരം ചേർന്ന് പോകുമ്പോൾ അതും നോക്കി നിന്നു ശ്യാമ.തറവാട്ടിലേക്ക് രണ്ട് മൂന്ന് കിലോമീറ്റർ ദൂരമെ ഉള്ളൂ.ശരിക്കും എന്തെങ്കിലും മിണ്ടി പറഞ്ഞു നടന്നാൽ അവിടെ എത്തുന്നത് കൂടി അറിയില്ല.എങ്കിലും അച്ഛൻ എന്നും അങ്ങടുള്ള യാത്രയിൽ ഓട്ടോ വിളിക്കും.അതും തന്നോടുള്ള കരുതൽ ആണെന്ന് ശ്യാമക്കറിയാം.സ്ഥിരം വരാറുള്ള രാധാകൃഷ്ണൻ ചേട്ടന്റെ ഓട്ടോ ദൂരെ കണ്ടതും വീണ ആവേശത്തോടെ പറഞ്ഞു. ദേ വന്നല്ലൊ നമ്മുടെ സാരഥി.. വായടച്ചു വയ്ക്ക് പെണ്ണെ.. പുറകെ തന്നെ വീണക്കുള്ള ശാസനയും വന്നു അമ്മയിൽ നിന്നും.അല്ലെങ്കിലും അമ്മ അങ്ങനെ ആണ് വീണയുമായി ചേരില്ല.അമ്മയെ കുറ്റം പറയാനും പറ്റില്ല വീണ ഒരു വായാടി ആണ്.ആരാ മുന്നിൽ നിൽക്കുന്നെ എന്നുള്ള ചിന്ത ഒന്നും അവൾക്കുണ്ടാകില്ല.അവൾക്ക് പറയാനുള്ളത് അവൾ പറയുക തന്നെ ചെയ്യും. ഓട്ടോയിൽ തറവാട് പടി കടക്കും നേരം തല പുറത്തിട്ട് എത്തിച്ചു നോക്കി കൊണ്ട് വീണ വിളിച്ചു പറഞ്ഞു. അമ്മേ ഇത്തവണ ഹരിയേട്ടനും ഉണ്ടെന്ന് തോനുന്നു.ദേ മുറ്റത്ത് പുതിയൊരു കാർ കിടപ്പുണ്ട്.ഗീത അപ്പച്ചി പറഞ്ഞില്ലേ ഒരു കാർ എടുക്കണം എന്ന്. അപ്പൊ ആ കാർ ഹരിയേട്ടന്റെ തന്നെ. ആണേൽ കണക്കായി പോയി.വീണെ ദേ നീ മര്യാദക്ക് നിന്റെ തല എടുത്ത് അകത്തിട്ടൊ. വീണയുടെ കയ്യിൽ ഒന്ന് പിച്ചി കൊണ്ട് നളിനി പറഞ്ഞതും വീണ നിലവിളിച്ചു.അതേ സമയം തന്നെ ശ്യാമ അവളെ വാ പൊത്തി പിടിച്ചു. അച്ഛൻ ഇറങ്ങി രാധാകൃഷ്ണൻ ചേട്ടനോട് സംസാരിക്കുന്ന നേരം കൊണ്ട് അമ്മയും വീണയും ഇറങ്ങി കഴിഞ്ഞിരുന്നു.പിന്നെ ഉള്ളത് തന്റെ ഊഴമാണ്.സീറ്റിലൂടെ നിരങ്ങി നീങ്ങി ഇറങ്ങാൻ പാകത്തിനിരുന്ന് മുന്നോട്ട് കാൽ എടുത്ത് വച്ചതും ഒന്ന് വേച്ചു പോയി.അപ്പോഴേക്കും കൈയിൽ വീണ പിടുത്തമിട്ടു. ചേച്ചി സൂക്ഷിച്ച്.. അവൾ പറഞ്ഞതും എന്ത് കൊണ്ടൊ സങ്കടം വന്നു.സഹതാപത്തോടെയുള്ള രാധാകൃഷ്ണൻ ചേട്ടന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ച് മാറി നിന്നു.അപ്പോഴേക്കും രാധാകൃഷ്ണൻ ചേട്ടനെ പറഞ്ഞു വിട്ട് അച്ഛനും എത്തി.അമ്മയും അച്ഛനും മുന്നേ നടന്നു.അവർക്ക് പിന്നാലെ വീണയും.ഏറ്റവും പിന്നിലായി സാവകാശത്തിൽ നടക്കുമ്പോൾ വീണ ഉത്സാഹത്തോടെ പറയുന്നത് കേട്ടു. ഹരിയേട്ടൻ വന്നിട്ട് എവിടെ ആവൊ,ആളെ പുറതെങ്ങും കാണാനില്ലല്ലോ. ഹരിയേട്ടൻ മാത്രമല്ല ഇവിടെ അജിത്തേട്ടനും കൂടി ഉണ്ടെടി.. വീണയുടെ ചെവിക്ക് പിടിച്ചു തിരുമ്മി കൊണ്ട് അജിത് ചിരിയോടെ അവർക്ക് മുന്നിലേക്ക് ചാടി വീണു. ഹൂ.. ന്റെ ചെവി പറിച്ചെടുത്തോ. അജിത്ത് പിടിച്ചു തിരുമ്മിയ ചെവി തൊട്ടു നോക്കി കൊണ്ട് വീണ ദേഷ്യത്തോടെ ചോദിച്ചതും അജിത്ത് അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അവളോടായി പറഞ്ഞു. ഇല്ലടി.ഇപ്പൊ ഒന്ന് തിരുമ്മി വിട്ടതെ ഉള്ളൂ.പറിച്ചെടുക്കൽ അടുത്ത തവണത്തേക്ക് ഞാൻ അവധിക്ക് വച്ചു. ദേ കണ്ടോ അമ്മേ ന്റെ ചെവി.. വീണ അമ്മയെ നോക്കി സങ്കടം പറഞ്ഞു. രണ്ടും കൂടി കണ്ടാൽ തുടങ്ങി അടി പിടി. വളർന്നു പോത്ത് പോലെ ആയെന്നുള്ള ബോധം രണ്ടിനും ഇല്ല. കണ്ടോ.. വല്ല്യമ്മക്ക് എന്നെ കണ്ടപ്പോൾ തോനീലെ ഞാൻ വളർന്നു പോത്ത് പോലെ ആയീന്.ഈ വിവരം ചൂടാറും മുന്നേ നേരെ അടുക്കളയിൽ ചെന്ന് എന്റെ അമ്മയോട് കൂടി ഒന്ന് പറ.എന്നാലെങ്കിലും പുര നിറഞ്ഞു നിൽക്കുന്ന എനികൊക്കെ അവർ ഒരു പെണ്ണ് കെട്ടിച്ചു തരട്ടെ. ഡാ അജി നീ എന്റെ കയ്യീന് അടി വാങ്ങാതെ പൊയ്ക്കോ ട്ടോ.നിനക്ക് താഴെ ദേ നിരന്നു നിക്കാ പെൺകുട്ട്യോള് നാലെണ്ണം.അപ്പഴാ അവന്റെ ഒരു തിരക്ക്. ഉവ്വ്.. അല്ലെങ്കിലും എന്റെ കാര്യം പറയുമ്പോൾ എല്ലാവർക്കും പറയാൻ നൂറ് കാരണങ്ങൾ ഉണ്ടല്ലോ. അവന്റെ പരിഭവിച്ചുള്ള ആ നിൽപ്പ് നോക്കി അമ്മാളു മുന്നേയും അവന്റെ പുറത്തിനിട്ട് ഒരു മേട്ടം കൊടുത്തിട്ട് വീണ അമ്മാളുവിന് പിന്നാലേം ഓടി അകത്ത് കയറി.ശ്യാമ പിന്നെ തന്റെ ആക്കതിനൊത്ത് പതിയെ മുന്നോട്ട് നടക്കാൻ ആഞ്ഞതും അജിത് അവളുടെ ചുമലിൽ പിടിച്ചു. നീ എന്താ ശ്യാമേ ഒന്നും മിണ്ടാതെ പോകുന്നെ. ന്നെ കണ്ടില്ലേ നീ.. ഉം.. ഒരു കുഞ്ഞു മൂളൽ.അജിത്ത് കാതോർത്ത് നിന്നാലേ അത് കേൾക്കൂ.അത്രയും പതുക്കെ ആണ് ആ മൂളൽ. എന്റെ ശ്യാമെ എനിക്ക് തോനുന്നത് നിന്റെ സംസാരം കൂടി കടമെടുത്ത് ദൈവം വീണക്ക് കൊടുത്തതാണെന്ന്.കണ്ടില്ലേ അവൾ കടുക് പൊട്ടുന്ന പോലെ പൊട്ടി തെറിക്കുന്നത്.നീ ആണെങ്കിലൊ ഇങ്ങനെ ഒരു മൂലക്ക് പതുങ്ങി കൂടും. അജിത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്യാമ വെറുതെ ഒന്ന് പുഞ്ചിരിച്ചു. ഞങ്ങൾ വരുമ്പോൾ ഇവിടെ എങ്ങും അജിത്തേട്ടനെ കണ്ടില്ലല്ലോ.പിന്നെ എവിടുന്നാ കൃത്യം വീണയുടെ ചെവിക്ക് പിടിക്കാൻ പാകത്തിന് അജിത്തേട്ടൻ ചാടി വീണത്. അതോ ദേ അങ്ങോട്ട്‌ നോകിക്കെ. അജിത്ത് വിരൽ ചൂണ്ടിയിടത്തേക്ക് ശ്യാമ നോക്കി.ഒരു ഊഞ്ഞാൽ.. കണ്ടോ.. ഇവിടുത്തെ തരുണീ മണികൾക്ക് ഊഞ്ഞാലാടണം പോലും.എന്നാ പിന്നെ അങ്ങ് ആടി തിമാർക്കട്ടെ എന്ന് കരുതി ഒരെണ്ണം കെട്ടി തൂക്കിയതാ.ആടി ഒക്കെ കൂടി നടുവും തല്ലി താഴെ വീഴാതിരുന്നാൽ മതിയായിരുന്നു. ശ്യാമ നിശബ്ദമായി ചിരിക്കുമ്പോൾ അജിത് അവളെ രൂക്ഷമായി നോക്കി കൊണ്ട് അവളോടായി പറഞ്ഞു. എന്റെ ശ്യാമെ ഈ ചിരിയുടെ കാര്യത്തിലെങ്കിലും നിനക്ക് ഇങ്ങനെ പിശുക്ക് കാണിക്കാതിരുന്നൂടെ. ഇനിയും താൻ അവിടെ നിന്നാൽ അജിത്തേട്ടന്റെ വായിലിരിക്കുന്നത് ബാക്കി കൂടി കേൾക്കേണ്ടി വരുമെന്നറിയാവുന്നതിനാൽ അവൾ വേഗം അവിടുന്ന് മുന്നോട്ടു നടക്കാൻ ശ്രമിച്ചു. ശ്യാമേ സൂക്ഷിച്ച്.. അജി മുന്നറിപ്പ് കൊടുക്കുമ്പോൾ ശ്യാമ തലയാട്ടി കൊണ്ട് തിരിഞ്ഞതും അവൾ ആരുടെയൊ ദേഹത്ത് മുട്ടി നിന്നു.നേരെ നോക്കിയതും മുന്നിൽ ഹരിയേട്ടൻ.അവൾ ഹരിയെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.ഹരി ആണേൽ ആ ചിരിയെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് അവളെ തറപ്പിച്ചു നോക്കി കൊണ്ട് നിക്കാണ്.ഒരിക്കൽ കൂടി ആ മുഖത്ത് നോക്കാൻ ധൈര്യമില്ലാതെ ശ്യാമ മുഖം കുനിച്ച് നിന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52259/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
എന്താ ഒരു മഴ കൂടയുണ്ടേലും ആകെ നനയുംമഴ മാറിട്ടു പോകാന്നു വച്ചാൽ കവലയിൽ നിന്ന് 8.30 നുള്ള മേരി മാതാ കിട്ടില്ല അല്ലെങ്കിൽ തന്നെ മേരി മാതയിലെ കിളിക്ക് തന്നെ കാണുമ്പോൾ ഒരു പുശ്ചമാണ്. കല്യാണി സ്ഥിരം പിറുപിറുക്കലോടെ മഴയത്ത് കുടയും ചൂടി വേഗത്തിൽ കവലയിലേക്ക് നടന്നു. മഴയുടെ ശക്തി കൂടി കൂടി വന്നു. ഒരാൾക്കു മാത്രം പോകാവുന്ന ചെറിയ ചെമ്മൺ പാതയിലൂടെ നടക്കുമ്പോൾ ചെളി വെള്ളത്താൽ സാരി കുറച്ച് പൊക്കിപ്പിടിച്ച് നടന്നെങ്കിലും സാരി മുട്ടറ്റം നനഞ്ഞിരുന്നു. നാശം നടക്കാനും പറ്റണില്ലല്ലോ സാരി നനഞ്ഞൊട്ടിയതും കാലിൽ ചുറ്റി നടക്കാനും ബുദ്ധിമുട്ടായിരുന്നു. ഇടവഴിയിൽ നിന്ന് റോഡിലേക്ക് കയറിയതും ഒരു ഓട്ടോ ചിറി പാഞ്ഞു പോയതും കല്യാണിയുടെ ദേഹത്തു മുഴവൻ ചെളിവെള്ളം തെറിച്ചതും ഒരുമിച്ചായിരുന്നു. ടാ വായിനോക്കി!! പണ്ടാരക്കാലാ നീ ആരുടെ പതിനാറടിയന്തിരത്തിന് പോകുവാടാ.... തൻ്റെയൊക്കെ കണ്ണ് എവിടേലും കൊണ്ട് പണയം വച്ചോടാ .... വായിൽ വരുന്ന തെന്തെക്കെയോ വിളിച്ചു കൂവി ക്കൊണ്ടിരുന്നു. ആഷ് കളർ കോട്ടൺ സാരിയാണ് അവളുടുത്തിരുന്നത്. അതിൽ ചെളിയിൽ ഡിസൈൻ ചെയ്തതുപോലെ പുള്ളിക്കുത്ത്' മുന്നോട്ടു പോയ ഓട്ടോ അതേ വേഗത്തിൽ റിവേഴ്സിട്ട് അവളുടെ അടുത്ത് വന്ന് നിന്നു. അതിൽ നിന്ന് ഇരുപത്തിയേഴ് വയസ്സു തോന്നിപ്പിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ ഇറങ്ങി മെറൂൺ കളറിലുള്ള മുണ്ടും കാക്കി ഷർട്ടുമായിരുന്നു വേഷം ആരെയും കൂസാത്ത ഭാവം തീക്ഷ്ണതയേറിയ കണ്ണുകൾ അവൻ്റെ സ്വഭാവം എടുത്തുകാണിക്കുന്നതു പോലെ മുടി ഒതുക്കി വയ്ക്കുമ്പോഴും അനുസരണയില്ലാതെ അത് നെറ്റിയിലേക്ക് പാറി വീഴുന്നു .കൈയ്യില് ചുവപ്പും മഞ്ഞയും കറുപ്പും ഇടകലർത്തി കെട്ടിയ ചരട് അതിൽ ഓം ലോക്കറ്റ് ഹാങ് ചെയ്തിരിക്കുന്നു '.കട്ടിയേറിയ പിരികം അസ്സലൊരു അലമ്പൻ കാഴ്ചയിൽ കല്യാണിക്ക് അങ്ങനെയാണ് തോന്നിയത്. അവൻ അടുത്തെത്തിയതും കല്യാണി പരിഭ്രമത്തോടെ ചുറ്റും നോക്കി മഴ കാരണം റോഡിനു സമീപത്തെങ്ങും ആരെയും കാണുന്നില്ല അവൾ ധൈര്യം കൈവിടാത്രെ അവനെ ശ്രദ്ധിക്കാതെ റോഡിന് ഓരം ചേർന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ടീ...... നാക്കിന് സെൻസറിങ് ബോർഡിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തവളെ ..... നിൻ്റെ അമ്മൂമ്മേടെ പതിനാറടിയന്തിരത്തിന് പോകുവാടി നീ വരുന്നോ??? അവൻ്റെ വായീന്നു കേട്ടപ്പോഴ് സാഹചര്യം അത്ര ശരിയല്ലാത്തതു കൊണ്ട് കല്യാണി ദേഷ്യം കടിച്ചമർത്തി നിന്നു. തന്നെയുമല്ല ജോലിക്ക് കയറാൻ നേരമായിരിക്കുന്നു ബസ് എത്താറായി നീയെന്താടി വിളിച്ചെ വായിനോക്കിന്നോ? അവൻ നിർത്തുന്ന ലക്ഷണമില്ല അവൻ ആകപ്പാടെ അവളെയൊന്നു നോക്കി കല്യാണിക്ക് അവൻ്റെ നോട്ടം കണ്ടിട്ട് ഒന്നങ്ങ് മോന്തക്കിട്ട് വച്ചു കൊടുക്കാനാ തോന്നി വായിനോക്കാൻ പറ്റിയ സാധനം പശു നക്കിയതുപോലെയുള്ള മുടിയും അവനതു പറഞ്ഞതും ജാള്യതയോടെ തലയിൽ കൈവച്ചു. ശരിയാ മുടിയൊക്കെ നനഞ്ഞ് ഒട്ടിയിരിക്കുന്നു. കുറച്ചു വെളുത്തു വിളറിയിരിക്കുനെന്നും കരുതി അങ്ങ് നെഗളിക്കാതെ നിന്നെയൊക്കെ നോക്കിയാൽ ഓക്കാനം വരും അവൻ പുശ്ചത്തിൽ മുഖം കോട്ടി അവളവനെ കനപ്പിച്ചൊന്നു നോക്കി എന്തോ പറയാനായി വാ തുറന്നതും ദൂരെ നിന്ന് മേരി മാതാ വരുന്നതു കണ്ടിട്ട് അയ്യോ എൻ്റെ ബസ്സ് പറഞ്ഞോണ്ട് അവൾ ഓടി 'ടീ ... പിത്തക്കാടി പറഞ്ഞു തീർന്നില്ലെടി അവൻ ഉറക്കെ പറഞ്ഞു ' തൻ്റെ വീട്ടിൽ പോയി പറയെടാ നിക്കെടി അവിടെ അവൻ അവളുടെ അടുത്തേക്ക് നീങ്ങി അവൻ അടുത്തേക്കു വരുന്നതു കണ്ടിട്ട് നീ പോടാ ചൊറിത്തവളേ അതും പറഞ്ഞവൾ മുന്നോട്ട് ഓടി സാരി നനഞ്ഞ് ഒട്ടിയിരിക്കുന്നതിനാൽ ഓടാനും കഴിയുന്നില്ല. ഓരോരോ മാരണങ്ങൾ വന്നു കേറിക്കോളും കാലത്തു തൊട്ടു ശകുനപ്പിഴയാണല്ലോ അവൾ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കിക്കൊണ്ട് മഴ നനഞ്ഞ് അവിടെ നില്പ്പുണ്ട്. കൈ കൊണ്ട് പിന്നെ കണ്ടോളാം എന്നു കാണിച്ചിട്ട് അവൻ ഓട്ടോയിൽ കയറി ഓട്ടോ അവിടിട്ട് തിരിച്ച് ഓടിച്ച്പോയി അവൻ്റെ ഓട്ടോയുടെ പേര് അപ്പോഴാണവൾ ശ്രദ്ധിച്ചത്....ലൂസീഫർ.... മേരി മാതയിലെ ഹോണടി കേട്ട് അവൾ തിരിഞ്ഞു നോക്കി. സ്ഥിരം കയറുന്നതു കൊണ്ട് ഡ്രൈവർ സുരേഷ് അവളെ കണ്ടിട്ട് ഹോണടിച്ചതാണ് എന്തോന്ന് സ്വപ്നം കണ്ടോണ്ടു നടക്കുവാ കേറുന്നെങ്കിൽ കേറ് മാധവൻ വരുന്നതിന് മുൻപ് സ്റ്റാൻഡ് വിടേണ്ടതാ കിളി അവളെ നോക്കി പറഞ്ഞു. മാധവൻ 8.45ന് വരുന്ന ബസ്സാണ് പുതിയ സാരി കൊള്ളാട്ടോ കിളിയുടെ പുശ്ചം സാരിയിലുള്ള ചെളിയും വെള്ളവും കണ്ടിട്ടാണ് അവളും മുഖത്ത് നല്ല മ്ലേച്ഛം ഫിറ്റ് ചെയ്തു. സ്കൂൾ കുട്ടികൾ കോളേജ് സ്റ്റുഡൻ്റ്സ് ജോലിക്കാർ ആകപ്പാടെ ബസിനകത്ത് തൃശൂർ പൂരത്തിനുള്ള തിരക്ക് എങ്കിലും കിളിയുടെ സ്ഥിരം ഡയലോഗ് മുന്നോട്ട് നീങ്ങി നില്ക്ക് ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട് ഈ പൊട്ടനെങ്ങാനും ഫുട്ബോൾ ഗ്രൗണ്ട് കണ്ടിട്ടുണ്ടാകുമോ മെസ്സിയെങ്ങാനും കേട്ടാല് ഈ കൂശ്മാണ്ടത്തെ നിലത്തടിച്ചേനെ കല്യാണി ആത്മഗതിച്ചു. ഇത് കല്യാണി വയസ്സ് ഇരുപത്തിമൂന്ന് മേലേപ്പാട് വിശ്വനാഥൻ്റേയും സുമംഗലയുടേയും മകൾ .ഇളയത് ഒന്നുകൂടി ഉണ്ട് പത്തിൽ പഠിക്കുന്ന കാർത്ത്യായനി പേരിൽ വൻ അഴിമതി നടന്നു എന്നാണ് അവൾ പറയുന്നത് ഒന്നു നിവർന്നു നിന്ന് സംസാരിക്കാൻ പോലും പറ്റാത്ത കാലത്ത് തൻ്റെ അനുവാദമില്ലാതെ പഴഞ്ചൻ പേരിട്ടു. ചതി വൻ ചതി അവൾ പേര് സ്വയം ചുരുക്കി കാത്തു എന്നാക്കി ബസ് നിർത്തിയതും കല്യാണി വേഗം ഇറങ്ങി റോഡ് ക്രോസ് ചെയ്ത് S&S ആർക്കേഡിലേക്ക് നടന്നു അവിടെയാണ് സുലഭം സൂപ്പർമാർക്കറ്റ് അവൾ അങ്ങോട്ട് വച്ചു പിടിച്ചു ആകെ നനഞ്ഞല്ലോ കൊച്ചേ സെക്യൂരിറ്റി അയ്യപ്പൻ ചേട്ടനാണ് അൻപത് വയസ്സോളം പ്രായമുണ്ട്. സാറും ചേച്ചിയും എത്തിയോ ഇല്ല പുറപ്പെട്ടിട്ടുണ്ട്. കല്യാണി നോക്കുമ്പോൾ സെയിലിൽ നില്ക്കുന്നവർ എത്തിയിട്ടുണ്ട് കല്യാണിയേ .... എത്തിയോ ങാ.... ചേച്ചി ഇപ്പോൾ വന്നതേയുള്ളൂ. ഇവിടുത്തെ കാൻ്റീനിൽ നിൽക്കുന്ന ചേച്ചിയാണ് മാലതി കല്യണിക്കുള്ള സ്പെഷ്യൽ എത്തിയല്ലോ അയ്യപ്പൻ പറഞ്ഞിട്ട് കല്യാണിയെ നോക്കി ചിരിച്ചു. ഒന്നു പോയേ അയ്യപ്പാ ഈ കട്ടനാണോ സ്പെഷ്യൽ മാലതി കളിയാക്കി പിന്നല്ലാണ്ട് കല്യാണിക്ക് മാത്രം കാപ്പിപ്പൊടിയിൽ ഉലുവ വറുത്ത് പൊടിച്ചിട്ട് എന്നാ മണവും രുചിയുമാണെന്നോ ആ കാപ്പിക്ക് അതല്ലേ അയ്യപ്പേട്ടാ കാലത്തെ എൻ്റെ എനർജി ഡ്രിങ്ക്. സംസാരത്തിനിടയിൽ കാറിൻ്റെ ഹോണടി കേട്ടതും അയ്യപ്പേട്ടാ സാറിൻ്റെ കാറെത്തിയെന്നു തോന്നുന്നു. എന്നാ ശരി ഞാനങ്ങോട്ടു ചെല്ലട്ടെ അയ്യപ്പൻ പോയതും ഈറൻ തുണിയോടെ നില്ക്കുന്ന അവളെ മാലതി ശ്രദ്ധിച്ചു. കടലോളം ദുഖം ഒളിപ്പിച്ച് നടക്കുന്ന കൊച്ച്. ഈ ഇത്തിരിയില്ലാത്ത കൊച്ചിന് ഇതൊക്കെ എങ്ങനെ അതിജീവിക്കാൻ സാധിച്ചു. കട്ടൻ കുടിക്കുന്നതിനിടയിൽ കല്യാണിേ നോക്കുമ്പോൾ തന്നെ നോക്കി ദുഖത്തിൻ്റെ എക്സ്പ്രഷൻസ് ഇട്ട് നിൽക്കുന്ന മാലതിയേയാണ് കണ്ടത് മതി മാലതിക്കുട്ടി നമ്മളെ വായിനോക്കിയത് പോയി പണിയെടുത്താട്ടെ.... പോടി എന്നാലിനി ഉച്ചയ്ക്ക് കാണാം മാലതി പോയി കല്യാണി സിസ്റ്റം ഓൺ ചെയ്തു. എസ് ആൻഡ് എസ് ഗ്രൂപ്പിൻ്റെ എംഡി സേതുനാഥ് കയറി വന്നപ്പോൾ കല്യാണി സീറ്റിൽ നിന്നെഴുന്നേറ്റ് നമസ്തേ പറഞ്ഞു നല്ല വെളുത്ത നിറമുള്ള ചെറിയ കഷണ്ടിയുള്ള സേതുനാഥിന് ഏകദേശം അൻപത്തി അഞ്ച് വയസ്സ് പ്രായുണ്ട്. നല്ല ഐശ്വര്യമുള്ള മുഖം ആ മുഖത്ത് എന്നും കാണുന്നൊരു ശാന്തതയില്ലായിരുന്നു. കല്യാണി ഞാൻ മുകളിലുള്ള ഓഫീസിൽ കാണും എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിക്ക്. സാർ എന്തെങ്കിലും പ്രോബ്ളം ഉണ്ടോ സാർ വറീഡ് ആണല്ലോ കല്യാണിക്കുട്ടി ദുഖം ഇല്ലാത്ത ആരേലും ഉണ്ടോ എനിക്കും നീലക്കും ഉണ്ട് ഒരു ദുഖം അത് പുത്രനിൽ നിന്നാണെന്നു മാത്രം കല്യാണിക്ക് വിഷമം ആയി സേതുനാഥ് സാറും നീലാബരി മാഡവും നല്ല മനുഷ്യരാണ് ജോലിക്ക് നില്ക്കുന്ന സ്റ്റാഫുകളെ കുടുംബത്തിലെ അംഗങ്ങളേപ്പോലെയാണ് കാണുന്നത് അവർക്കിങ്ങനെ സാറിൻ്റെ മകൻ വിദേശത്താണെന്ന് അറിയാം അവൾ ചിന്തിച്ചിരിക്കുന്നതു കണ്ടിട്ട് ങാ... താൻ അതൊന്നും ഓർക്കണ്ട ഉരലുചെന്ന് മദ്ധളത്തോട് പറഞ്ഞതു പോലുണ്ട് സേതുനാഥ് ചിരിക്കാൻ വിഫലശ്രമം നടത്തി സാർ മുകളിലേനിലയിലേക്ക് പോയി കല്യാണിയെ കൂടാതെ മൂന്ന് പേരു കൂടിയുണ്ട് ബില്ലിങ് സെക്ഷനില് അനീഷും ക്രിസ്റ്റിയും ഗൗതമിയും കസ്റ്റമേഴ്സ് വന്നുകൊണ്ടിരുന്നു. ഉച്ചയോടെ തിരക്കല്പ്പം കുറഞ്ഞത് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മാലതിയും വന്നു.ക്രിസ്റ്റിയും ഗൗതമിയും കല്യാണിയും ഒന്നിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത് ഒന്നോ രണ്ടോ കസ്റ്റമേഴ്സ് ഇടയ്ക്ക് വരുന്നതു കൊണ്ട് ബില്ലിങിൽ അനീഷുണ്ടായിരുന്നു മാലതി അമ്മേ സേതുനാഥ് സാറിനെ വർഷങ്ങളായി അറിയുന്നതല്ലേ എന്താണ് സാറിൻ്റെ മകനുമായുള്ള പ്രശ്‌നം എനിക്കറിയില്ല കൊച്ചേ ആ കൊച്ചൻ്റെ പഠിത്തമെല്ലാം വിദേശത്തായിരുന്നു. സാറിൻ്റെ ഇളയ കുട്ടിയുടെ മരണത്തോടെയാ നാട്ടിലെത്തിയത് എന്തോ അസുഖം മൂലമാണ് കുട്ടി മരിച്ചത് സാറിൻ്റെ മോനിപ്പോഴും വിദേശത്താണല്ലേ അല്ല അടുത്ത കാലത്ത് നാട്ടിലെത്തിയിട്ടുണ്ട് നിങ്ങളെന്താ കോടീശ്വരൻ കളിക്കുവാണോ ക്രിസ്റ്റി ചൂടിലായി. ഇവിടെ മനുഷ്യൻ്റെ വയറ്റിൽ പാണ്ടിമേളം അപ്പോഴാ അവരുടെ കിന്നാരം കല്യാണി ഇലപ്പൊതി അഴിച്ചു ഉള്ളിത്തിയലും ചമ്മന്തിയുമായിരുന്നു വിഭവം തുറന്നതുമല്ല ഗൗതമിയും ക്രിസ്റ്റീയും കൂടി ചാടീവിണു വേറൊന്നിനുമല്ല തേങ്ങയും വറ്റൽമുളകും തീക്കനലിൽ ചുട്ട് ഇത്തിരി പുളിയും ചുവന്നുള്ളിയും ഉപ്പും ചേർത്ത് അരകല്ലിൽ അരച്ചെടുത്താൽ കുറച്ച് തൈരും ഉണ്ടേൽ പിന്നൊന്നും വേണ്ട ചോറിന് കുശാൽ മാലതി ചേച്ചിയുടെ സ്പെഷ്യൽ ഇടിച്ചക്കത്തോരൻ ഉണ്ടായിരുന്നു. കല്യാണി ഈ ലോകത്തങ്ങും അല്ലായിരുന്നു.എന്നതാടി വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ ഗൗതമിയുടെ ചോദ്യം കേട്ട് ഒന്നു ചിരിച്ചു ആ വീട്ടിലുള്ള ഏറ്റവും വലിയ പ്രശ്നം ഞാനാടീ ഒഴിപ്പിച്ചു വിട്ടാലും പിന്നെയും വീട്ടുകാർക്ക് ബാധ്യതയായി. അവളുടെ കണ്ണു നിറഞ്ഞു കൊച്ചേ ചോറിനു മുന്നിൽ കണ്ണുനിറയരുത്. നീ ആർക്കാ ബാധ്യത നിൻ്റെ വീടിൻ്റെ അടുപ്പു പുകയണമെങ്കിൽ നീ തന്നെ കഷ്ടപ്പെടണം കണ്ണ് തുടയ്ക്ക് മാലതി കണ്ണുരുട്ടി എങ്കിലും അവളുടെ അവസ്ഥയിൽ സങ്കടം തോന്നി പഠിച്ചോണ്ടിരുന്ന കൊച്ചിനെ പിടിച്ച് കെട്ടിച്ചു. വീടും സ്ഥലവും സഹകരണ ബാങ്കിൽ പണയം വച്ചും കല്യാണിയെ അറപ്പുരയിൽ രാജീവന് വിവാഹം കഴിച്ചു കൊടുത്തു ഒരു വർഷത്തെ ജീവിതം കൊണ്ട് ഒരു ജന്മത്തെ ക്രൂരത അവനിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നു. വിവാഹം വേർപെടുത്തി ഒരു വർഷത്തോളം വീടിനുള്ളിൽ ഒതുങ്ങി കൂടീ ആസ്മ രോഗിയായ അച്ഛന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കെട്ടിച്ചു വിട്ട മകൾ ബന്ധം ഉപേക്ഷിച്ച് വീട്ടിൽ വന്നു നിന്നത് അച്ഛനും അസുഖം കൂടി വന്നതോടെ ജോലിക്ക് പോകാതെയായി. ബാങ്കിലെ ലോൺ മുടങ്ങി കാത്തുവിൻ്റെ സ്കൂളിൽ പോക്കും മുടങ്ങുമെന്ന സ്ഥിതിയിലെത്തി വീട് പട്ടിണിയിലേക്ക് കടക്കുന്നതും കണ്ടോണ്ടിരിക്കാൻ സാധിക്കാതെ കല്യാണി ജോലി അന്വേഷിച്ചിറങ്ങി. ബന്ധുക്കളും അയൽപക്കത്തുള്ളവരും പരിഹാസവാക്കുകൾ ഉതിർത്തു സ്വഭാവദൂഷ്യം കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചതാണെന്നൊക്കെ പറഞ്ഞു. ബന്ധുക്കൾ തങ്ങളുടെ പെൺകുട്ടികൾ കല്യാണിയോട് മിണ്ടുന്നത് വിലക്കി അവർക്കും സ്വഭാവദൂഷ്യം പകർന്നാലോ ആദ്യമൊക്കെ നൊമ്പരം തോന്നിയെങ്കിലും വീടിൻ്റെ അവസ്ഥ മാറണമെങ്കിൽ എന്തും സഹിച്ച് 'ജോലിക്ക് പോയെങ്കിലേ കഴിയുള്ളു എന്ന ' സ്ഥിതിയിലെത്തി പിന്നീട് ഒന്നും ഗൗനിക്കാതെ ജോലിക്കിറങ്ങി സത്യത്തിൽ ജോലിക്കിറങ്ങിയപ്പോൾ മനസ്സിലായത് ഒന്നാണ് പെൺകുട്ടികൾക്ക് വിവാഹമല്ല അത്യാവശ്യം നല്ല വിദ്യാഭ്യാസവും ഒരു ജോലിയുമാണ് ഇന്നിപ്പോൾ വർഷം ഒന്നു കഴിഞ്ഞു ജോലിക്കിവിടെ കയറിയിട്ട് ഒരു മകളെപ്പോലെയാണ് സേതുനാഥൻ സാറും നിലാംബരി മാഡവും അവളെ കാണുന്നത്. ഉച്ചയ്ക്കു ശേഷവും നല്ല തിരക്കാണ് അഞ്ചു മണിയായപ്പോൾ അവൾ ഇറങ്ങാനായി സിസ്റ്റം ഓഫ് ചെയ്തു. ലേഡീസിന് അഞ്ചു മണി വരെ ജോലിയുള്ളു. അവൾ ബാഗെടുത്തു വരുമ്പോഴേക്കും എന്തൊക്കെയോ തകർന്നുടയുന്ന ശബ്ദം കേട്ടു . ബേക്കറി സെക്ഷനിൽ നിന്ന് ഒരാൾ റാക്കിൽ വച്ചിരിക്കുന്ന സാധനങ്ങളൊക്കെ വലിച്ചെറിയുകയാണ്. നശിക്കട്ടെ എല്ലാം..... എന്തൊക്കെയോ അവ്യക്തമായി പുലമ്പുന്നുണ്ട് നന്നായി മദ്യപിച്ചിട്ടുണ്ട് മുഖം കാണാൻ സാധിക്കുന്നില്ല അവൾക്ക് ദേഷ്യം തോന്നി കള്ളുകുടിയനൊക്കെ ഇതിനകത്തെന്തു കാര്യം ഈ അയ്യപ്പൻ ചേട്ടനെന്തെടുക്കുവാരുന്നു അനീഷും ക്രിസ്റ്റിയുമൊക്കെ വായിനോക്കി നില്പ്പുണ്ട് ഇവരെന്താ ഇവനെയൊക്കെ പ്രോത്സാഹിപ്പിക്കുകയാണോ ഇതൊക്കെ കണ്ടു നില്ക്കാൻ കല്യാണിക്കായില്ല. എടോ നിർത്തെടോ താനെന്തൊക്കെയാ ഈ കാണിക്കുന്നെ അതാരാ പുതിയ അവതാരം പറഞ്ഞോണ്ട് അവൻ ശബ്ദം കേട്ടടുത്തേക്ക് തിരിഞ്ഞു ഇയാൾ.... കാലത്തു കണ്ട ഒട്ടോക്കാരൻ അല്ലേ......ലൂസീഫർ കല്യാണി മനസ്സിലോർത്തു തനിക്കെന്താടോ ഇവിടെ കാര്യം കല്യാണി അവനോടു ദേഷ്യപ്പെട്ടു. യ്യോ... ഇതാര് വടയക്ഷിയോ ഒന്നു പോടി അവളു വന്നേക്കുന്നു എന്ന മര്യാദ പഠിപ്പിക്കാൻ അവൻ്റെ സംസാരം കുഴയുന്നുണ്ടായിരുന്നു. തൻ്റെ വീട്ടീന്നു കൊണ്ടുവന്നതാണോടാ ഇതൊക്കെ പൊട്ടിക്കാൻ വീട്..... പൊട്ടിക്കൽ...അവൻ പുശ്ചത്തിൽ ചിറി കോട്ടി ഹോർലിക്സ് ബോട്ടിൽ എടുത്തിട്ട് പോടി അല്ലെങ്കിൽ നിൻ്റെ തലക്കിട്ട് പൊട്ടിക്കും നിന്നെ എന്തിനു പറായാനാ നിൻ്റെയൊക്കെ വീട്ടീലിരിക്കുന്നവരെ പറഞ്ഞാൽ മതി പറഞ്ഞു തീർന്നതുമല്ല അവൻ അവളുടെ കരണത്തിട്ട് ഒന്ന് കൊടുത്തു. നീ നൈസായിട്ട് തന്തയ്ക്കു വിളിച്ചതാ അല്ലേ അതങ്ങു സുഖിച്ചു. പക്ഷേ മോള് കുറച്ചു അടങ്ങ് എൻ്റെ നെഞ്ചത്ത് കയറി തുള്ളാതെ അവളൊന്ന് ആടീയുലഞ്ഞു ടാ കാലാ....അവൾ കവിളും പൊത്തി ഇരുന്നു പോയി സൂര്യാ നിർത്തിക്കോ നിനക്കെന്തും ചെയ്യാം പക്ഷേ എൻ്റെ സ്റ്റാഫുകളുടെ ശരീരത്തിൽ കൈവച്ചാൽ അതങ്ങ് ക്ഷമിക്കാൻ എനിക്കാവില്ല' സേതുനാഥ് കല്യാണിയെ പിടിച്ചെഴുന്നേല്പ്പിച്ചു. സോറി കല്യാണി ഇതെൻ്റെ മകനാണ് സൂര്യതേജസ്സ് ഇവനു വേണ്ടി കല്യാണിയോട് ഞാൻ ക്ഷമ ചോദിക്കുന്നു. അവളൊന്ന് ആടീയുലഞ്ഞു ടാ കാലാ....അവൾ കവിളും പൊത്തി ഇരുന്നു പോയി സൂര്യാ നിർത്തിക്കോ നിനക്കെന്തും ചെയ്യാം പക്ഷേ എൻ്റെ സ്റ്റാഫുകളുടെ ശരീരത്തിൽ കൈവച്ചാൽ അതങ്ങ് ക്ഷമിക്കാൻ എനിക്കാവില്ല'..... സേതുനാഥ് കല്യാണിയെ പിടിച്ചെഴുന്നേല്പ്പിച്ചു. സോറി കല്യാണി ഇതെൻ്റെ മകനാണ് സൂര്യതേജസ്സ് ഇവനു വേണ്ടി കല്യാണിയോട് ഞാൻ ക്ഷമ ചോദിക്കുന്നു...... കല്യാണി വിശ്വസിക്കാനാവാതെ തലയ്ക്കു കൈ കൊടുത്തു. അവൾ ചുറ്റും നിന്നവരെ നോക്കി അനീഷിനും ക്രിസ്റ്റിക്കും ഒക്കെ അവനെ അറിയാമെന്നു തോന്നി ഗൗതമിയും സെയിലിലുള്ളവരും വാ പൊളിച്ച് നില്പ്പുണ്ട്..... അവൾ സൂര്യനെ സൂക്ഷിച്ചു നോക്കി അവൻ തന്നെ നോക്കുന്നതു പോലെ തോന്നി അടിച്ചു പുകച്ചിട്ട് അവൻ്റെ ഒടുക്കത്തെ നോട്ടം കാലൻ യ്യോ.... സാറിൻ്റെ മോനാണ് മോശം പദപ്രയോഗം വേണ്ട കല്യാണി സ്വയം ഒരു ഉപദേശം കൊടുത്തു. സേതുനാഥ് സാർ ആകെ തകർന്ന അവസ്ഥയിലായിരുന്നു. സാറെ എന്നാ ഞങ്ങളിറങ്ങട്ടെ ഇപ്പോഴത്തേ സാഹചര്യത്തിന് ഒരയവു വരുത്താനെന്നവണ്ണം അനുവാദം ചോദിച്ചു. സാർ ഒന്നും മിണ്ടാതെ തലയാട്ടി പോകുന്നതിന് മുൻപ് അവളവനെയൊന്ന് ഇരുത്തി നോക്കി സാറിൻ്റെ മോനായിപ്പോയി അല്ലേൽ കല്യാണിയുടെ തനികൊണം കണ്ടേനേ അവളു ചുണ്ടുകൊണ്ട് ഗോഷ്ടി കാണിച്ചു. അല്ലേൽ നീയെന്നെ ഒലത്തിയേനെ... അവനെ അതിശയത്തോടെ നോക്കി ഇവനിനി മനസ്സിലുള്ളതു കണ്ടെത്തുന്ന വിദ്യ അറിയുമോ ഈ മുതലിനെ സൂക്ഷിക്കണംവിളഞ്ഞ വിത്താ വിദേശത്തൊക്കെ പോയി പഠിച്ചെന്നേയുള്ളുവായീന്നു വരുന്നതോ ഭരണിപ്പാട്ടും.... കൂതറ എനിക്കെതിരെയുള്ള പണി വല്ലതും ആലോചിച്ചു കൂട്ടുകയാണെങ്കിൽ മോളിപ്പോൾ തന്നെ ചുരുട്ടി കുട്ടിക്കോ സാറിനെ ചൂണ്ടിട്ട് ദാ ഇങ്ങേരെക്കൊണ്ടേ സൂര്യനെ ഒതുക്കാൻ കഴിഞ്ഞില്ല. പിന്നാ നീയ്..... പോടീ .... പോയി തരത്തിലുള്ളവരോട് കളിക്ക് അവളൊന്നും മിണ്ടാതെ ഗൗതമിയേ കൂട്ടി പുറത്തേക്കിറങ്ങി ഹൂയ്.... ഫൂലൻ ദേവി പോവുകയാണോ സ്വര്യനെ കൂപ്പീലടയ്ക്കുന്നില്ലേ.... കല്യാണി തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ട് നടന്നു. "നീയായിട്ടല്ലേ അയാളോടൊക്കെ വഴക്കിനു പോകൂ ഗൗതമി അവളെ കുറ്റപ്പെടുത്തി."... "പിന്നല്ലാണ്ട് എത്രയെന്നു വച്ചാ കണ്ടോണ്ടിരിക്കുന്നെ..." അതുകൊണ്ടെന്താ നന്നായിട്ടൊന്നു വച്ചു തന്നല്ലോ കവിളിൽ കവിള് മരവിച്ചിരിക്കുവാ നീര്യവന്ന് വിങ്ങിയിരിക്കുന്ന കവിളിലൊന്നു തൊട്ടു ഹാ.... അവളുടെ മുഖം വേദനായാൽ ചുളിഞ്ഞു അനുഭവിക്ക് ഇതിൻ്റെ വല്ല ആവശ്യമുണ്ടായിരുന്നോ അതെങ്ങനാ വഴീ കൂടെ പോക്കുന്ന പുലിവാലെല്ലാം തോട്ടി വച്ച് പിടിക്കുന്ന ടീമല്ലേ പ്രത്യേകിച്ച് പുരുഷ വിരോധി ഗൗതമി അവളെ ശാസിച്ചു കൊണ്ടേയിരുന്നു. പെണ്ണെ ചിലയ്ക്കാതെ ബസ് വരുന്നുണ്ട് എന്നാ ഇനി തിങ്കളാഴ്ച കാണാം കല്യാണി ബസിൽ കയറി കല്യാണി മോളേ ഇവിടെ വന്നിരിക്ക് പെട്ടല്ലോ ദൈവമേ കല്യാണ ദല്ലാൾ വനജ ചേച്ചി. അവിടെ പോയിരിക്കാതെ നിവൃത്തിയില്ലായിരുന്നു. ആകെ നാലടി പൊക്കമേ കാണു ചുരുണ്ട മുടിയുള്ള ഗുണ്ടു മണി നാല്പത്തി അഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്ക് അതേ ഞാനന്നു പറഞ്ഞില്ലേ ലേശം പ്രായം കൂടുതലുണ്ട് പക്ഷേ കണ്ടാൽ ഇരുപത്തി അഞ്ച് പറയില്ല ചെറിയൊരു കുട്ടിയുണ്ട് എന്നാലെന്നാ ഇട്ടു മൂടാൻ സ്വത്തുണ്ട് ഒരു വർഷം ഒരുത്തൻ്റ കൂടെ പൊറുത്തതല്ലേ ഇത് കിട്ടിയതു തന്നെ നിൻ്റെ ഭാഗ്യം കല്യാണിക്ക് നാണക്കേടും ദേഷ്യവും ഒന്നിച്ചുണ്ടായി. ബസിലുള്ളവരൊക്കെ ശ്രദ്ധിക്കുന്നു.കല്യാണിക്കാകെ ചൊറിഞ്ഞു കയറി ചുറ്റും എല്ലാവരും ശ്രദ്ധിക്കുന്നതു കൊണ്ട് ഒന്നും മിണ്ടാനും കഴിയുന്നില്ല. ദേഷ്യവും സങ്കടവം കൊണ്ട് മനസ്സ് വിങ്ങുന്നു.ബ്സ് സ്റ്റോപ്പെത്തുന്നതു വരെ തലതാഴ്ത്തിയിരുന്നു. എന്തായാലും അവരോട് വന്നു കാണാൻ പറയാം വനജ കല്യാണിയെ നോക്കി മറുപടി ഒന്നും പറയാതെ കവലയിൽ ഇറങ്ങി മഴ പെയ്തു തോർന്നതേയുള്ളു റോഡിനരികിലുള്ള ചാലിൽ നിന്ന് ചെളിവെള്ളം കുത്തിയൊഴുകുന്നു. റോഡിന് അപ്പുറം നെൽവയലാണ് മഴ പെയ്തതിനാൽ നെൽക്കതിർ കുമ്പിട്ടു നിൽക്കന്നു പാടത്തിനപ്പുറത്തുള്ള മുരുകൻ ക്ഷേത്രത്തിൽ നിന്ന് ഭക്തിഗാനം ഒഴുകി വരുന്നു. നല്ലതണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52166/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
കണ്ണു നുള്ളി പൊളിച്ചാൽ പോലും കാണാത്ത ഇരുട്ടത്ത് എഴുനേറ്റതാണ് ആരവന്തി.ഉറക്കമില്ലാഞ്ഞിട്ടല്ല നേരം പുലരും മുന്നേ അവൾ ഉണർന്നത്.രാത്രിയിൽ പെയ്ത മഴ ഒരു തുള്ളി പോലും പുറത്ത് പോകാതെ ഒക്കേയും പെരക്കകത്തേക്ക് തന്നെ പെയ്തിറങ്ങുമ്പോൾ എങ്ങനെ കിടന്നുറങ്ങാനാണ്.കറണ്ട് ബിൽ അടയ്ക്കാത്തത് കാരണം കെഎസ്ബിക്കാർ വന്ന് ഫ്യൂസ് ഊരി പോയിട്ട് മാസം മൂന്നായി.ഇരുട്ടിൽ തപ്പി തടഞ്ഞു കണ്ടെത്തിയ മെഴുകുതിരി കത്തിക്കാൻ നോക്കുമ്പോൾ തീപ്പെട്ടി നനഞ്ഞു കുതിർന്നിരിക്കുന്നു.പിന്നെ കുറെ നേരം ആ തീപ്പെട്ടിയെ പണി പെട്ടി കയ്യിലിട്ട് തിരുമ്മി ചൂടാക്കിയെടുത്ത് അതിനെ ഒന്ന് കത്തിച്ചെടുത്തപ്പോഴേക്കും അരമണിക്കൂർ നേരം കൂടി കടന്നു പോയി. ചാരി വച്ച വതിൽ പാളിയെ ഇടയ്ക്കവൾ പാതി തുറന്നു മുറിക്കകത്തേക്ക് ഒന്ന് തല എത്തി നോക്കി.കുരച്ചും തുപ്പിയും അമ്മ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ട്.നിലത്ത് പടർന്നു കൂടിയ ഈർപ്പത്തിന്റെ തണുപ്പും പുറത്തെ മഴയുടെ തണുപ്പും രണ്ടും കൂടി അമ്മയെ ഇട്ട് നല്ലോണം വലയ്ക്കുന്നുണ്ട്.ചുമച്ച് ശ്വാസം കിട്ടാതെ ഇടയ്ക്ക് വലിക്കുമ്പോൾ അവളുടെ ഉള്ള് കാളും. വാടക പുരയാണെങ്കിൽ കൂടിയും വീടൊന്ന് വൃത്തിയായി കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ മോഹിക്കാത്ത നാളുകളില്ല.ഈ പൊട്ടിയ ഓടൊക്കെ ഒന്ന് മാറ്റി തരാൻ എത്രയോ നാളായി വീട്ടുടമസ്ഥനോട് പറയുന്നു. പഴകി പൊളിഞ്ഞു വീഴാറായ ഈ വീടിന് ഞാനിനി ഓട് മാറ്റിയിട്ടിട്ട് എന്താ ആരവന്തി പ്രയോജനം എന്ന് അയാൾ തിരിച്ചു ചോദിക്കുമ്പോൾ പറയാൻ മറുപടിയൊന്നും ഉണ്ടാവില്ല.പിന്നെ കേട്ട് നിൽക്കുന്നവർ ചോദിക്കും എന്നാൽ പിന്നെ കുറച്ചു കൂടി നല്ലൊരു വീട്ടിലേക്ക് മാറിക്കൂടെ എന്ന്. എങ്ങനെ പറ്റും വീട്ടു വാടക കൊടുക്കണ്ടേ.. പൊട്ടി പൊളിഞ്ഞ ഈ വീട്ടിന്റെ വാടക കൊടുത്തിട്ട് തന്നെ ഇപ്പോൾ നാല് മാസം കഴിഞ്ഞിരിക്കുന്നു.ഇന്നലെ കൂടി വീട്ടുടുമ ഇവിടെ കയറി ഇറങ്ങി കർശനമായി വാടക തന്നെ പറ്റുകയുള്ളൂ അല്ലെങ്കിൽ ഇവിടുന്ന് ഇറങ്ങി തരണമെന്ന് പറഞ്ഞിട്ട് പോയതാണ്.കൊടുക്കാൻ മോഹമില്ലാഞ്ഞിട്ടൊ ആളുകളെ പറ്റിക്കുവാൻ വേണ്ടിയിട്ടോ അല്ല.എടുത്തുകൊടുക്കാൻ കയ്യിൽ കാശില്ലാഞ്ഞിട്ട് തന്നെയാണ്. എന്നാ പിന്നെ വല്ല കൂലിപ്പണിക്കും പോയിക്കൂടെ എന്ന് ചോദിക്കുന്നവരും ഉണ്ടാകും.പോകുന്നുണ്ടല്ലോ ടൗണിലെ ഒരു ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിക്കാണ് പോകുന്നത് എന്ന് മാത്രം.രാവിലെ പോയി ആ വല്ല്യ അടുക്കളയിൽ കാലു കുത്തിയാൽ വൈകുന്നേരം ആറ് മണിവരെ കാലൊന്ന് എടുത്തു മാറ്റാൻ പോലും കഴിയാത്ത വിധം വെള്ളത്തിലും ചളിയിലും കുതിർന്നു അങ്ങനെ നിൽക്കണം.എന്നാലോ കിട്ടുന്നത് വെറും മുന്നൂറ് രൂപയും.അതിൽ അമ്പത് രൂപ വണ്ടിക്കൂലിക്ക് തന്നെ പോകും. ബാക്കി ഇരുന്നൂറ്റിയമ്പത് രൂപ കൊണ്ട് വേണം കാര്യങ്ങളെല്ലാം ഒന്ന് മുന്നോട്ടു ഓടിക്കുവാൻ. അകത്ത് ചുമച്ചും തുപ്പിയും കിടക്കുന്ന അമ്മയുടെ മരുന്നിന് തന്നെ വേണം മാസം നാലായിരം രൂപ.ബാക്കി പൈസ ഇറുക്കി പിടിച്ചിട്ടാണ് വീട്ടു ചിലവുകൾ എല്ലാം തന്നെ നടത്തി കൊണ്ട് പോകുന്നത്.അതിന് പുറമേയുള്ള കടങ്ങൾ വേറെ.ഓർക്കുമ്പോൾ ചിലപ്പോഴെല്ലാം തലയ്ക്ക് പ്രാന്ത് പിടിക്കും എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് ഓടി പോയാലോ എന്ന് വരെ തോന്നി പോകാറുണ്ട്. കതാത്ത നനഞ്ഞ വിറകിനെ അടുപ്പിലേക്ക് തിരികെ കയറ്റുമ്പോൾ ആരവന്തിക്ക് എവിടെ നിന്നൊക്കെയോ ദേഷ്യം ഇരച്ചു കയറി.അടുപ്പിൽ ഒഴിക്കാൻ മണ്ണെണ്ണ തിരഞ്ഞപ്പോൾ ആ കുപ്പി കാലിയായി കിടക്കുന്നു.ഇനി രണ്ടുമാസം കഴിയാതെ റേഷൻ കടയിൽ നിന്നും മണ്ണെണ്ണ എന്ന് പറഞ്ഞ സാധനം കിട്ടില്ല.ഇനിയിപ്പൊ എപ്പോഴാണ് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് കുടിക്കാനാവുക ഒന്ന് തീ പിടിച്ചു കിട്ടിയിട്ട് വേണ്ടേ. അകത്തുനിന്നും അമ്മയുടെ നിർത്താതെയുള്ള ചുമ കൂടി കേട്ടപ്പോൾ അവളുടെ കലി ഒന്നുകൂടി ഇരട്ടിച്ചു. മരുന്ന് വാങ്ങി കൊടുക്കാഞ്ഞിട്ടല്ല കുടിക്കില്ല ആരോടൊക്കെയോ ഉള്ള വാശി തീർക്കാനെന്ന പോലെ മരുന്നും കുടിക്കാതെ കിടന്നോളും.പകൽ മാത്രമല്ലല്ലോ രാത്രിയായാൽ മഴയുടെ തണുപ്പ് കാരണം ഉള്ള ശ്വാസംമുട്ട് അധികമായി കിടന്നു വലിക്കുന്നത് കാണുമ്പോൾ പേടിയാണ്.ഒരു വണ്ടി വിളിച്ചാൽ പോലും കിട്ടാറില്ല. വണ്ടിക്കാരൻ ആരും വരാഞ്ഞിട്ടാണ് കൊടുക്കാൻ കയ്യിൽ പൈസ ഉണ്ടാവില്ല എന്ന് അവർക്കറിയാം.എത്രയെയോ തവണ അങ്ങനെ കടം പറഞ്ഞിട്ടുണ്ട്. അമ്മ ആരോടാണ് ഈ വാശി തീർക്കുന്നത് പകലന്തിയോളം കിടന്നു കഷ്ടപ്പെടുന്ന തന്നോടോ.മരുന്നെടുത്ത് കുടിക്ക് എന്ന് പറഞ്ഞു പറഞ്ഞു മടുത്തു.ഇനി വരുന്നിടത്ത് വെച്ച് കാണട്ടെ എന്ന മട്ടിൽ മിണ്ടാതിരിക്കുകയാണ് ഇപ്പൊ അവളും. എങ്ങനെയൊക്കെ തീപിടിപ്പിച്ചു ചായ തിളപ്പിച്ച് എടുത്തവൾ.വിറകടുപ്പിൽ വച്ചു വേണം ഇനി ഉച്ചയ്ക്കുള്ള കഞ്ഞി കൂടി തിളപ്പിച്ച് വെക്കാൻ.എഴ് മണിക്കുമുള്ള ബസിന് പോയാലേ എട്ടുമണിക്ക് മുന്നേ കടയിൽ ചെന്ന് കയറാൻ ഒക്കുകയുള്ളൂ. എട്ടു മണി എന്നതൊരു ഒന്നോ രണ്ടോ മിനിറ്റ് അങ്ങോട്ട് തെറ്റി കഴിഞ്ഞാൽ കടക്കാരന്റെ മോന്ത ഒരു കൊട്ട വീർത്തു കഴിയും.പിന്നെ അന്തിയാകോളം അയാളെ വായിലിരിക്കുന്ന ചീത്ത മുഴുവൻ കേൾക്കണം.മറ്റൊരു പണിയും കിട്ടാഞ്ഞിട്ടല്ല മുൻപ് ഒരു തുണി കടയിൽ പോയി ക്കൊണ്ടിരുന്നതാണ്. പെൺകുട്ടിയല്ലേ എത്രയൊക്കെ സൂക്ഷിച്ചും കണ്ടും നിന്നാലും കടയിൽ വരുന്ന ചിലരുടെ രൂക്ഷമായ നോട്ടവും തരം കിട്ടുമ്പോഴെല്ലാമുള്ള തട്ടലും മുട്ടിലും കൂടി ആയപ്പോഴാണ് ആ പണി ഉപേക്ഷിച്ചു ഹോട്ടൽ പണിക്ക് ഇറങ്ങിപ്പുറപ്പെട്ടത്.ഇത്തിരി കഷ്ടപ്പെട്ടാലും അടുക്കളയിൽ അല്ലേ ആരും വെളിച്ചത്തിൽ കാണില്ലല്ലോ എന്നൊരു സമാധാനം മാത്രമേയുള്ളൂ. ഇന്നാ അമ്മേ ചായ.. കമ്പിളി പുതപ്പ് തലവഴി മൂടി കിടക്കുന്ന അമ്മയുടെ അരികെയായിട്ട് ചായ ഗ്ലാസ് കൊണ്ടു വച്ചു കൊണ്ട് ആരവന്തി പറയുമ്പോൾ അവർ പുതപ്പ് മാറ്റി അവളെ ഒന്ന് നോക്കി. മധുരമില്ലാത്ത കട്ടൻചായ അല്ലേ എനിക്ക് വേണ്ട. അമ്മയ്ക്ക് വേണ്ടെങ്കിൽ വേണ്ട എന്ന് നേരത്തെ പറഞ്ഞുകൂടെ.. ആകെ ഉണ്ടായിരുന്ന ഒരു നുള്ള് തേയിലപ്പൊടി ഇട്ടിട്ടാണ് ചായ കാച്ചിയത്.വൈകുന്നേരം വരുമ്പോൾ ബാക്കിയുള്ളവർക്ക് ഈ പൊടി ഉണ്ടായിരുന്നേൽ ഒരു തുള്ളി വെള്ളം കുടിക്കാമായിരുന്നല്ലോ.അമ്മേടെ പ്രതിഷേധം കണ്ടാൽ തോന്നും ഞാൻ മനഃപൂർവം പഞ്ചസാര വാങ്ങിക്കാഞ്ഞിട്ടാണെന്ന്.പൈസ ഉണ്ടായിരുന്നില്ല ഇന്നലെ കിട്ടിയത് കൊണ്ടല്ലേ അമ്മയ്ക്ക് മരുന്ന് വാങ്ങിയത്.ഇങ്ങോട്ട് കിട്ടുന്നതിനേക്കാൾ കൂടുതൽ അങ്ങോട്ട് കടം പറഞ്ഞിരിക്കുകയാണ് ഞാനിപ്പോൾ അവിടെ.ഇന്നലെ കൂടി ആ വാടകക്കാരൻ വന്നിട്ട് ഒച്ചപ്പാട് ഉണ്ടാക്കിയതൊക്കെ അമ്മ കേട്ടതല്ലേ എന്നിട്ടും ഒന്നുമറിയാത്തവളെ പോലെ അമ്മ ഇങ്ങനെ വഴക്കിന് വന്നാൽ ഞാനെന്താണ് ചെയ്യേണ്ടത്. ഒന്നും ചെയ്യേണ്ട എന്നെ ആരതിയുടെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.നീ ഇപ്പോൾ പണിക്കിറങ്ങിയതിന്റെ ഹുങ്കല്ലേ നിനക്ക്.. അവളും എന്റെ മകൾ തന്നെയാ അവൾ എന്നെ നോക്കിക്കോളും. ഉവ്വ് നോക്കിക്കോളും.. എന്നിട്ട് എന്താ അമ്മയുടെ മകൾ ഒന്നിവിടേക്ക് തിരിഞ്ഞു പോലും നോക്കാത്തത്. നിന്നെ പേടിച്ച് തന്നെ.. അവൾ ഇങ്ങോട്ട് വരാത്തത് നിന്റെ വായാട്ടം കേൾക്കണ്ടല്ലോ എന്ന് കരുതിയിട്ട് തന്നെയാ.എന്നെ തന്നെ നീ ഇവിടെ ഇട്ട് ചുടുകയല്ലേ അപ്പോൾ പിന്നെ അവൾ വന്നു കയറിയാലുള്ള അവസ്ഥ പറയേണ്ടി വരില്ലല്ലോ. പറഞ്ഞു കൂട്ടുന്നത് സ്വന്തം പെറ്റമ്മയാണ്. ആരവന്തിക്ക് കണ്ണ് നിറഞ്ഞു.നെഞ്ചിലൊരു വിങ്ങൽ തുടിച്ചു കൊട്ടും പോലെ.ഇനിയും അമ്മയോട് തർക്കിച്ചു ജയിക്കാൻ വയ്യ എന്ന പോലെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് തന്നെ പോയി.ഉണ്ടായിരുന്ന അരിമണി എല്ലാം പൊടി തട്ടിയെടുത്ത് കഴുകി അടുപ്പത്തേക്ക് ഇട്ടു.കുളിക്കാൻ ഒന്നും നിന്നില്ല കുളിച്ചൊരുങ്ങി കെട്ടി പോയിട്ട് ആ അഴുക്കിൽ തന്നെയല്ലേ നിൽക്കേണ്ടത്. വന്നിട്ട് കുളിക്കാമെന്ന് കരുതി കയ്യും കാലും മുഖവും ഒന്ന് കഴുകിയശേഷം ഉള്ളതിൽ നല്ലൊരു ചുരിദാർ എടുത്തിട്ട് നെറ്റിയിൽ ഒരു പൊട്ടും എടുത്ത് കുത്തി കൊണ്ട് വീണ്ടും അടുക്കളയിലേക്ക് തന്നെ നടന്നു അവൾ. കഞ്ഞി തിളച്ചു വേവാൻ ആയിട്ടുണ്ട് അതിന് ഉണക്കച്ചെമ്മീൻ ഇട്ട് ഒരു ചമ്മന്തി കൂടി അരച്ചു വെച്ചിട്ട് അവൾ അടുക്കള വാതിൽ അടച്ചു കുറ്റിയിട്ട് അമ്മ കിടക്കുന്ന മുറിയിലേക്ക് ഒന്ന് എത്തി നോക്കിയിട്ട് അവരോടായി പറഞ്ഞു. ഞാൻ ഇറങ്ങാണമ്മേ.. അതിനുള്ള മറുപടിയൊന്നും അകത്തു നിന്ന് കേട്ടില്ല.എത്ര വഴക്കുണ്ടെങ്കിലും അങ്ങനെ ഒരു വാക്ക് പറയാതെ അവൾ ഇറങ്ങി പോകാറുമില്ല.ബസ് സ്റ്റോപ്പിലേക്ക് വലിച്ചു വച്ച് നടക്കുമ്പോൾ ഉള്ളിൽ കിടന്ന് ആരോ വിങ്ങിക്കൊണ്ട് ചോദിച്ചു. നിന്റെ ഈ കഷ്ടപ്പാടും ദുരിതപ്പാടുമൊക്കെ എല്ലാം എന്നാ ഒന്ന് തീർന്നു കിട്ടുക. അറിയില്ല.. സ്വയം ഉത്തരവും പറഞ്ഞു കൊണ്ടവൾ വളവ് തിരിഞ്ഞ് ബസ് വരുന്നുണ്ടോ എന്ന് നോക്കി കൊണ്ട് എളുപ്പത്തിൽ വലിഞ്ഞു നടന്നു. ആരവന്തി ബസ് കാത്തു നിൽക്കുമ്പോഴാണ് അപ്പുറത്തെ സൈഡിൽ നിന്നും ഏതോ ഒരു പ്രായമായ ആൾ തന്നെ സൂക്ഷിച്ചു നോക്കുന്നത് അവളുടെ കണ്ണിൽ പെട്ടത്.ഒന്ന് രണ്ട് വട്ടം അവൾ അയാളെ ഒന്ന് പാളി നോക്കിയെങ്കിൽ കൂടിയും ആളുടെ നോട്ടം തന്റെ മുഖത്തേക്ക് തന്നെയാണെന്ന് കണ്ടതും അവളുടെ ഉള്ളൊന്നു കാളി തുടങ്ങി. അച്ഛൻ മരിച്ചിട്ട് വർഷം നാലായി. എന്നാൽപോലും അച്ഛൻ കള്ളുകുടിക്കാനായി കടം വാങ്ങിയവർ ഇപ്പോഴും തന്നെ കാണുമ്പോൾ പണത്തിന്റെ കണക്കും പറഞ്ഞു തനിക്ക് മുന്നിലേക്ക് വരാറുണ്ട്.പേടിയാണ് ഇന്നേ വരെ തമ്മിൽ കണ്ടിട്ട് പോലുമില്ലാത്ത ആളുകളാണ് അച്ഛന്റെ കടത്തിന്റെ കണക്ക് പറയാനായിട്ട് മുന്നിലേക്ക് എത്താറ്.ഇയാളും അതുപോലെ ആരെങ്കിലും ആണെങ്കിൽ എന്ന് കരുതി അവൾ മനമുരുകി പ്രാർത്ഥിച്ചു എത്രയും വേഗത്തിൽ ഒന്ന് ബസ് വന്നു കിട്ടിയിരുന്നെങ്കിൽ.. അവളുടെ ആ പ്രാർത്ഥനയെ ഇപ്പൊ എന്തോ ഈശ്വരൻ കേട്ട് എന്ന് തോനുന്നു വളവ് തിരിഞ്ഞ് ബസ് വരുന്നത് കണ്ടതും അവളുടെ മനസ് തെളിഞ്ഞു.രാവിലെ ആയത് കാരണം ബസിൽ വലിയ തിരക്കുണ്ടാവില്ല. അവളെപ്പോലെ ദൂരെ എവിടെയെങ്കിലും പണിക്ക് പോകുന്നവരാകും രാവിലത്തെ ട്രിപ്പിൽ കാണുകയുള്ളൂ.ബസിനുള്ളിലേക്ക് നൂണ്ട് കയറി ഒരു സൈഡ് സീറ്റ് നോക്കി ഇരിക്കാൻ നേരത്തും അവൾ പുറത്തേക്ക് ഒന്ന് പാളി നോക്കി.നേരത്തെ കണ്ട ആൾ തന്നെ എത്തിയയും പാളിയുമൊക്കെ നോക്കുന്നുണ്ട്.ബസ് വളവ് തിരിഞ്ഞു പോയതും ആ നോട്ടത്തെ അവൾ തന്റെ കണ്ണിൽ നിന്നും മനസിൽ നിന്നും അവഗണിച്ചു കളഞ്ഞു. എന്താ കണാരേട്ടാ ഇങ്ങനെ കാര്യമായി സൂക്ഷിച്ചു നോക്കുന്നത്.. ആരവന്തിയെ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞ ആളോടായി തൊട്ടടുത്ത ചായക്കടയിലെ സുരേന്ദ്രൻ വിളിച്ചു ചോദിക്കുമ്പോൾ കണാരൻ നേരെ ചായക്കടയിലേക്ക് തന്നെ കേറി. ഏതാ സുരേന്ദ്രാ ഇപ്പോൾ കണ്ട ആ കുട്ടി. ഓ അതിനെ അറിയില്ലേ ആരവന്തി. നമ്മടെ ചത്തു പോയ സഖാവ് ദാമോദരന്റെ രണ്ട് പെൺമക്കളിൽ ഇളയവൾ ആണ് ഇപ്പോൾ കണ്ട ആരവന്തി.മൂത്തവൾ ആരതി അവളെ പിന്നെ ദാമോദരൻ ഇരിക്കുന്ന കാലത്ത് തന്നെ കെട്ടിച്ചയച്ചു.അതിന്റെ കടമൊട്ട് ഇക്കാലമത്രയായിട്ടും വീടിയിട്ടും ഇല്ല. ഓ ദാമോദരന്റെ മകളാണല്ലേ.. കെഎസ്ഇബിയിൽ ആയിരുന്നില്ല അവന് പണി. ആ.. അവൻ ലൈൻമാനായിരുന്നല്ലോ. അത്യാവിശ്യം ജീവിച്ചു പോകാനൊക്കെയുള്ള ശമ്പളവും കിട്ടുമായിരുന്നു.എന്നിട്ടെന്താ കാര്യം അതൊന്നും അവന് കള്ളുകുടിക്കാൻ തന്നെ തികയത്തില്ലായിരുന്നു.മൂത്ത പെണ്ണിനെ കെട്ടിക്കാനെന്നും പറഞ്ഞിട്ടാണ് അവൻ പുരയിടത്തിന്റെ ആധാരം കൊണ്ടു പോയി പണയം വെച്ചത്.മകളെ കെട്ടിക്കുന്നതിനേക്കാൾ കൂടുതൽ പൈസക്ക് അവൻ കള്ളുകുടിച്ച് തീർത്തു എന്നതാണ് മറ്റൊരു വസ്തുത.കുടിച്ച് കരളു വാടിയിട്ടല്ലേ അവൻ ചത്തു പോയത്. അല്ലടോ അവൻ സർവീസിൽ ഇരിക്കുമ്പോൾ മരിച്ചത് വച്ചു നോക്കുമ്പോൾ അവന്റെ മക്കളിൽ ആർക്കെങ്കിലും ആ ജോലി കിട്ടേണ്ടതാണല്ലോ. അതൊക്കെ ശരി തന്നെയാണ്.അവന്റെ പാർട്ടിക്കാർ വിചാരിച്ചാൽ ഇന്നാണെങ്കിലും ആ പെൺകൊച്ചിനെങ്കിലും ഒരു ജോലി കിട്ടും.പക്ഷേ ആരും വിചാരിക്കില്ലെന്ന് ആയ കാലത്ത് കുടിച്ചു കുടിച്ച് മുന്നിൽ കണ്ടവരൊക്കെ തെറിയും ചീത്തയും വിളിച്ച് അവന് എല്ലാവരേയും വെറുപ്പിച്ചിട്ടല്ലേ ഈ ലോകം വിട്ടു പോയത് തന്നെ.ഇപ്പോൾ കണ്ട കൊച്ചു ആ കൊച്ചുണ്ടല്ലോ അവൾ പഠിക്കാനൊക്കെ മിടുക്കിയായിരുന്നു.അവൾ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ദാമോദരൻ ചത്തത്.അന്ന് മൂത്ത പെണ്ണിനെ കെട്ടിച്ചിട്ട് മൂന്നോ നാലോ മാസം ആയിട്ടേ ഉള്ളൂ.അവൻ ചത്തതോടെ കുടുംബം പിന്നെ പട്ടിണിയായി.അവന്റെ ഭാര്യ എന്തൊക്കെയോ കൂലിപ്പണിക്ക് പോകുമായിരുന്നു പെട്ടെന്നാണ് അവൾക്ക് ശ്വാസംമുട്ടല് കൂടിയത്.മാത്രമല്ലന്നേ ഹാർട്ടിന് എന്തൊക്കെയോ പ്രശ്നവുമുണ്ടെന്നൊക്കെയാ പറഞ്ഞു കേട്ടത്.ഒരു ദിവസം പണിക്കു പോയതാ അവിടുന്ന് തലചുറ്റി വീണ് ആശുപത്രിയിൽ എത്തിച്ചതോടെ അന്ന് ഡോക്ടർമാർ പറഞ്ഞു. ഇനി ഒരു ദിവസം കൂടി പണിക്കിറങ്ങിയാൽ പിന്നെ മൂന്നിന്റെ അന്ന് ആളെ കുഴിയിലേക്ക് എടുക്കേണ്ടി വരുമെന്ന്.അന്ന് തൊട്ട് അവൾ പിന്നെ വീട്ടിലിപ്പായി.ഈ കൊച്ച് അന്ന് പത്താം ക്ലാസിൽ പാതി പഠിപ്പായിട്ടേയുള്ളൂ. അതോടെ അതിന്റെ പഠിത്തം നിന്നു. നാട്ടുകാരിൽ ആരൊക്കെയോ ചിലർ സഹായിച്ചിട്ടൊക്കെ പഠിപ്പിക്കാം എന്നൊക്കെ പറഞ്ഞു.എത്രകാലം ഇവരൊക്കെ സഹായിക്കാനാ.. മൂന്നുമാസത്തെ സഹായം കൊണ്ട് അവർ അവരുടെ സഹായവും നിർത്തി അവരുടെ പാടും നോക്കി പോയി. പിന്നെ ഇത് പണിക്കിറങ്ങി തുടങ്ങി.വലിയ പണിക്കൊന്നും പോകില്ലെങ്കിലും അടുത്ത വലിയ വീടുകളിലൊക്കെ പോയി പാത്രം കഴുകി കൊടുത്തും മുറ്റമടിച്ചു കൊടുത്തും കിട്ടുന്ന പൈസ കൊണ്ടായിരുന്നു ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നത്. കെട്ടിച്ചുവിട്ട മൂത്തമകൾ പിന്നെ ആ തള്ളേടെ തനി സ്വഭാവമാണ്.അവൾ വിചാരിച്ചാൽ ഇവളെ പഠിപ്പിക്കുകയൊക്കെ ചെയ്യാമായിരുന്നു.അവളുടെ കെട്ടിയവന് എന്തോ സർക്കാർ ജോലിയുണ്ട്.വില്ലേജ് ഓഫീസിലോ മറ്റോ ആണ് അയാൾ.പക്ഷേ ഇന്നത്തെ കാലത്ത് കൂടപ്പിറപ്പുങ്ങളോടൊക്കെ ആര് കരുണ കാണിക്കാനാണ്.അങ്ങനെയുള്ള ഒരു കലികാലത്തല്ലേ ഇപ്പോൾ നമ്മളൊക്കെ ജീവിച്ചു പോകുന്നത്.ഇപ്പൊ ആ കൊച്ച് ടൗണിൽ ഏതോ ഹോട്ടലിൽ പാത്രം കഴുകുന്ന പണിക്ക് പോവുകയാണ്. അപ്പൊ വല്യ കഷ്ടത്തിൽ ആണല്ലേ അതുങ്ങളെ ജീവിതം. കഷ്ടമാണെന്നോ നിങ്ങൾക്കറിയാഞ്ഞിട്ടാണ് കണാരേട്ടോ.ബാങ്കിൽ മുതലും പലിശയും കയറി വല്യൊരു തുകയായിരുന്നു.മാനേജർ പലതവണ അവരുടെ വീട്ടിൽ കയറി ഇറങ്ങി പലിശയെങ്കിലും അടയ്ക്കാൻ പറഞ്ഞു.ഈ പെണ്ണ് എവിടുന്ന് എടുത്ത് അടയ്ക്കാനാണ്. വീടും പറമ്പും ജപ്തിയായി വയ്യാത്ത തള്ളയെ പിടിച്ച് ആ പെണ്ണ് ഒരു വാടക വീട്ടിലേക്ക് മാറി.ഇപ്പോൾ വാടക വീട്ടിലാണ് താമസം.അതിന്റെ കാര്യം വല്ലാത്ത കഷ്ടം തന്നെയാണ്. അല്ല കണാരേട്ടൻ എന്തിനാണിപ്പോൾ കാര്യങ്ങൾ ഇത്ര വിശദമായി തിരക്കിയറിഞ്ഞത്. ആ കൊച്ചിനെ കണ്ടപ്പോൾ നല്ലൊരു കുട്ടിയാണെന്ന് തോന്നി.ബന്ധത്തിൽപ്പെട്ട ഒരു പയ്യനുവേണ്ടി തിരക്കിയതായിരുന്നു.പക്ഷേ ഇത്രത്തോളം കഷ്ടപ്പാടിൽ ജീവിക്കുന്ന ഒരു പെണ്ണാണെന്ന് പറഞ്ഞാൽ അവർക്ക് ഇതൊന്നും പറ്റില്ലടോ. ഉം.. അതും ശരിയാ.ബാധ്യതകൾ ഒക്കെ തീർന്നിട്ട് അവൾക്കും എന്നെങ്കിലും ഒരു ജീവിതം ശരിയാകുമായിരിക്കും. ചായ ക്ലാസ് കഴികി അതിലെ വെള്ളം പുറത്തേക്ക് നീട്ടി എറിഞ്ഞു കളഞ്ഞു കൊണ്ട് ചായക്കാരൻ സുരേന്ദ്രൻ പറയുമ്പോൾ കണാരനും അത് ശരി വയ്ക്കും പോലെ ഒന്ന് മൂളി. ആ സമയം ടൗണിൽ ചെന്ന് ബസ്സിറങ്ങിയിട്ട് ആരവന്തി തന്റെ ഹോട്ടൽ ലക്ഷ്യമാക്കി ഓടുകയായിരുന്നു.വഴിയിൽ ഒരിടത്ത് ബസിന്റെ ടയർ പഞ്ചറായതു കാരണം പതിനഞ്ചു മിനിറ്റോളം താമസിച്ചു.ഇപ്പോൾ സമയം 8.10 കഴിഞ്ഞിരിക്കുന്നു.ഇനിയിപ്പോൾ ഹോട്ടലുടമയുടെ വായിലിരിക്കുന്ന തെറിയും ചീത്തയും കേൾക്കണമല്ലോ എന്നോർത്തപ്പോൾ തിരികെ വീട്ടിലേക്ക് തന്നെ പോയാലോ എന്ന് പോലും ഒരു നിമിഷം അവൾ ചിന്തിച്ചു പോയി.അപ്പോൾ പിന്നെ വൈകുന്നേരത്തേക്കുള്ള അരിയും പഞ്ചസാരയും പച്ചക്കറിയും വാങ്ങേണ്ട കാര്യം ഓർത്തപ്പോൾ തനിക്ക് കേൾക്കേണ്ടുന്ന അഴുക്ക് വാക്കുകളെ കണ്ടില്ലെന്ന് നടിക്കാൻ അവൾ അവളെ തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് വേഗത്തിൽ മുന്നോട്ട് നടന്നു. ആരവന്തി പ്രതീക്ഷിച്ചത് തന്നെ ഹോട്ടലുടമയുടെ വായിൽ നിന്നും അവൾക്ക് കേൾക്കേണ്ടി വന്നു.അന്ന് അന്തിയാകോളം പിന്നെ അവൾക്ക് ചീത്തയുടെ ഒരു പൊടി പൂരം തന്നെയായിരുന്നു.ചീത്ത കേൾക്കുന്നതിന്റെ ഇടയിൽ അവൾ അയാളോടായി ഒരു കാര്യം സൂചിപ്പിക്കാൻ മറന്നില്ല. ഇന്നെനിക്ക് അൽപ്പം നേരത്തെ പോകണം. ഓ.. ഇനി നിനക്ക് നേരത്തെ കൂടി പോകണോ. പൊയ്ക്കോ പക്ഷേ പണി കൂലിയിൽ നിന്ന് ഞാനിതൊക്കെ വെട്ടി കുറയ്ക്കും അത്രയേ ഉള്ളൂ. ഓ.. പറയുന്നത് കേട്ടാൽ തോന്നും ലക്ഷങ്ങൾ അല്ലേ വൈകുന്നേരം എനിക്ക് കൂലിയായി തരുന്നത്.ആ തുച്ഛമായ കൂലിയിൽ നിന്നും ഉള്ളതും കൂടി വെട്ടി കുറച്ചാൽ പിന്നെ താൻ പുറത്തിറങ്ങി പിച്ച തെണ്ടേണ്ടി വരുമല്ലോ.അയാളുടെ വായിലിരിക്കുന്ന ചീത്ത മുഴുവൻ കേട്ടതിനും കൂടി ചേർത്ത് കൂലി കൂട്ടി തരികയല്ലേ വേണ്ടത്.അങ്ങനെയല്ലേ മാന്യന്മാർ ചെയ്യേണ്ടത്. എന്നാൽ പിന്നെ അത്രയും കുറച്ച് പാത്രങ്ങൾ ഞാൻ ഇന്ന് കഴുകിയാൽ പോരെ. എല്ലാം കേട്ട് ഇത്രയും നേരം മിണ്ടാതെ നിന്നതിന്റെ ചൊരുക്കും കൂടി അവൾ അപ്പോൾ പറഞ്ഞ വാക്കുകളിൽ തീർത്തു. എന്നെ ഇങ്ങനെ തുറിച്ചു നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട.നിങ്ങൾ പറയുന്നതിനൊക്കെ തിരിച്ചു മറുപടി പറയാൻ എനിക്കറിയാഞ്ഞിട്ടല്ല.നിങ്ങൾ ഈ 350 രൂപ എനിക്ക് തരുന്നുണ്ടെങ്കിൽ നാലാളെ പണി ഞാനിവിടെ ചെയ്യുന്നുണ്ട്.ഈ കുറഞ്ഞ കൂലിക്ക് ഈ പാത്രങ്ങൾ മുഴുവൻ കഴുകി വെളുപ്പിക്കാൻ വേറെ ഏതൊരാളെയാണ് കിട്ടുക. തനിക്ക് മേൽ കേട്ട പഴികൾ എല്ലാം കൂടി ചേർത്ത് അവൾ അയാൾക്ക് മേലേക്ക് ചൊരിയുമ്പോൾ ഹോട്ടലുടമ വാ പൂട്ടി നിശബ്ദം നിന്നു.അവൾ പറയുന്നത് ശരിയാണ് ഇത്രയും ചെറിയ ശമ്പളത്തിൽ ഇതുപോലെ പണിയെടുക്കാൻ വേറെ ഏതൊരാളെ കിട്ടാനാണ്.അപ്പൊ പിന്നെ വാ തുറക്കാതിരിക്കുന്നതാണ് മിച്ചം. എന്തെങ്കിലും ആകട്ടെ പൊയ്ക്കോ.. ഔദാര്യം പോലെ അയാൾ പറയുമ്പോൾ കയ്യിലിരുന്ന പ്ലേറ്റിനെ എടുത്ത് അവൾ താഴേക്കിട്ടു. അത് കണ്ടെങ്കിൽ പോലും അയാൾ അവൾക്ക് നേരെ മറുത്തൊരു വാക്ക് മിണ്ടാതെ നേരെ മുന്നിലേക്ക് കയറിപ്പോയി.നാലുമണിക്ക് മുന്നേ തന്നെ ആരവന്തി തന്റെ ജോലിയൊക്കെ വൃത്തിയായി തീർത്തു വച്ച ശേഷം കടയിൽ നിന്നും ഇറങ്ങി.പോകുന്ന വഴി സപ്ലൈകോയിൽ ഒന്ന് കേറണം അവിടെയാകുമ്പോൾ കുറച്ചൊരു വിലക്കുറവ് ഉണ്ടാകുമല്ലോ.അത്യാവശ്യം വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങണം.രണ്ടു ദിവസത്തെ പണിക്കൂലി ഉണ്ട് കയ്യിൽ.നേരെ അങ്ങോട്ട് കയറി അത്യാവിശ്യം വേണ്ട അരിയും ഉപ്പും മുളകും വാങ്ങി ഇറങ്ങി അവൾ എളുപ്പ വഴിക്ക് വീട്ടിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ കലേഷിന്റെ അമ്മയുടെ സ്വരം കേട്ടത്.ആ സ്ത്രീയുടെ അങ്കപ്പാട്ട് കേട്ടതും അവളുടെ ഉള്ളൊന്ന് കാളി.തന്നെ കണ്ടാൽ അവർക്ക് വായിട്ടലയ്ക്കാൻ മറ്റൊരു കാരണവും വേണ്ടിവരില്ല.അവരുടെ കണ്ണിൽ പെടും മുന്നേ അവൾ ഊടു വഴിയെ കയറി ഓടി. കലേഷിന്റെ അമ്മയ്ക്ക് ആരവന്തിയെ കാണുമ്പോൾ ഇത്ര കലിയിളകം വരാൻ മാത്രം കാരണക്കാരൻ അവരുടെ മകൻ കലേഷ് ഒരാൾ മാത്രമാണ്.ആരവന്തി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് കലേഷ് അവളുടെ പിന്നാലെയുണ്ട്.അന്നവൻ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ വീടിനടുത്തായിരുന്നു ആരവന്തി ട്യൂഷന് പോയി കൊണ്ടിരുന്നത്.ആ പോക്കാണ് എല്ലാം പറ്റിച്ചത്.ദിവസവും രാവിലേയും വൈകുന്നേരവും ഉള്ള അവളുടെ വരവും പോക്കും കണ്ട് കലേഷ് അവൾക്ക് പിന്നാലെ കൂടി ഇഷ്ടവും പറഞ്ഞു.അവൾ അന്നേ പറയുന്നുണ്ട് തനിക്കിതിൽ താല്പര്യമില്ല എന്ന്. അച്ഛന്റെ മരണത്തോടെ അവളുടെ ട്യൂഷനും പഠനവും നിലച്ചു.എന്നാലും അവളെ വിടാതെ പിന്തുടർന്നു കൊണ്ട് കലേഷ് ഇന്നും അവൾക്ക് പിന്നാലെ ഉണ്ട്.ആരവന്തിക്ക് താല്പര്യമില്ല എന്നവൾ പറയുവാൻ മാത്രമുള്ള കുറവുകളൊന്നുമുള്ള ആളല്ല കലേഷ്. കാണാൻ സുന്ദരൻ തിളക്കമുള്ള കണ്ണുകളും വിടർന്ന് ചിരിയുമുള്ള ആ പൊടിമീശക്കാരൻ അവളെ വിടാൻ ഭാവമില്ലാതെ അവൾക്ക് പിന്നാലെ എന്നും ചുറ്റി തിരിഞ്ഞു നടന്നു എന്നതാണ് വാസ്തവം. വിവാഹപ്രായം എത്തിയതോടെ കലേഷ് ആരവന്തിയുടെ കാര്യം തന്റെ വീട്ടിൽ അറിയിക്കുകയും ചെയ്തു.പിന്നെ പറയേണ്ടല്ലോ ഒരു വലിയൊരു കലഹം തന്നെ അവിടെ നടന്നു.കുടിച്ച് ചത്ത ഒരു തന്തയും എണീക്കാൻ വയ്യാത്ത ഒരു തള്ളയും ഉള്ള ഒരു വീട്ടിൽ നിന്ന് തന്നെ വേണോടാ ആ പ്രാരാബ്ദക്കാരിയായ പെണ്ണിനെ നിനക്ക് ഇങ്ങോട്ട് ഇറക്കി കൊണ്ടുവരാൻ എന്ന് ചോദിച്ചായിരുന്നു അവന്റെ അമ്മ അവന് നേർക്ക് ഉറഞ്ഞു തുള്ളിയത്.അവർ അവിടം കൊണ്ടും അടങ്ങിയില്ല നേരെ ചെന്നത് ആരവന്തിയുടെ വീട്ടിലേക്ക്.അന്തിക്ക് കയറി ചെന്ന് ആ മുറ്റത്ത് ചെന്ന് നിന്നു കൊണ്ട് അവർക്ക് വായിൽ തോന്നിയ ചീത്തയും തെറിയുമെല്ലാം അവർ ആരവന്തിയെ വിളിച്ചു പറഞ്ഞു.അന്നത്തോടെ കലേഷിന് ആരവന്തിയോടുള്ള പ്രണയം നാട്ടിൽ പാട്ടാവുകയും ചെയ്തു.അതിൽ പിന്നെ ആരവന്തിക്ക് കലേഷിനെ കാണുമ്പോൾ എവിടുന്നില്ലാത്ത കലി കയറും. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/51916/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
തെച്ചി പൂവും കാശി തുമ്പയും പൂത്ത് തിങ്ങി വിരിഞ്ഞു നിൽക്കുന്ന കുറ്റി ചെടികൾക്കിടയിലെ ചെങ്കല്ല് കൊണ്ട് പണിത കുളക്കടവിൽ ഇരുന്നു കുറേ പെൺകുട്ടികൾ ആർപ്പു വിളിക്കുന്നു .. മുങ്ങാൻകുഴിയിട്ട് മത്സരിക്കുന്ന രണ്ട് പേരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ആർപ്പു വിളിയാണത്‌.. കുളത്തിനരികിൽ കെട്ടിയ ഉയരത്തിലുള്ള മതിൽ കെട്ടിലും കൽ പടവുകളിലുമായി വ്യത്യസ്ഥ നിറങ്ങളിലുള്ള വസ്ത്രം ധരിച്ച ഒരു കൂട്ടം സമപ്രായക്കാർ അണി നിരന്നിരിക്കുന്ന കാഴ്ച്ച അവധി ദിവസങ്ങളിൽ സ്ഥിരമാണ്.. കുന്നിമണി കടവ് ഗ്രാമത്തിലെ പ്രദേശ വാസികളുടെ വീട്ടാവിശ്യങ്ങൾക്കും കുളിയും അലക്കലിനുമായി ആശ്രയിക്കുന്നത് ഈ പൊതു കുളത്തെയാണ്.. സ്വന്തമായി കിണർ ഉള്ളവർ ആ നാട്ടിൽ വിരളമാണ്... ആ നാട്ടിൽ സ്വന്തമായി കിണർ ശൗചാലയം എന്നൊക്കെയുള്ളത് അല്പമെങ്കിലും സാമ്പത്തിക ഭദ്രത കൈവരിച്ചവർക്ക് മാത്രമുള്ള സൗകര്യങ്ങളായിരുന്നു .. കുളക്കടവിൽ ചുറ്റുമിരിക്കുന്നവരുടെ ആവേശം കൂടി വരുന്നുണ്ട്.. മുപ്പത്തിയാറ് .. മുപ്പത്തിയേഴ് .. കുളത്തിന്റെ പ്രതലത്തിലേക്ക് നോക്കുമ്പോൾ വെള്ളത്തിന്റെ താഴ് തട്ടിൽ തെളിഞ്ഞ വെള്ളത്തിൽ മുഖം കുനിഞ്ഞിരിക്കുന്ന പെൺകുട്ടികളുടെ മുടിയിഴകൾ കാണാമായിരുന്നു .. ഉണ്ണീ .. "" എടീ ഉണ്ണിമായെ ..."" പടവുകൾക്കപ്പുറമുള്ള ചെറിയ വഴിയിൽ നിന്ന് രമണി ഉറക്കേ വിളിച്ചു .. ശബ്ദം കേട്ട് എല്ലാവരും പിറകിലേക്ക് നോക്കിയപ്പോൾ കണ്ടത് സൈക്കിളിന്റെ സീറ്റിൽ നിന്നിറങ്ങി ഹാൻഡലിൽ ഇരു കൈകളും വെച്ചു സൈക്കിൾ ബാലൻസ് ചെയ്തു നിൽക്കുന്ന രമണിയെയായിരുന്നു .. പാൽ നിറച്ച വലിയ കാനിസ്റ്റർ സൈക്കിളിന്റെ പിറകിൽ കെട്ടി വെച്ചിട്ടുണ്ട്.. രമണിയുടെ അച്ചന് മൂന്നാല് കന്നുകാലികൾ ഉണ്ട്.. രാവിലെയും വൈകുന്നേരവും കറന്നെടുക്കുന്ന പാൽ രമണി ഗ്രാമത്തിലെ ആവിശ്യക്കാർക്ക് ഈ സൈക്കിളിൽ എത്തിച്ചു കൊടുക്കും .. പത്താം തരം തോറ്റു നിന്നപ്പോൾ മുന്നോട്ടൊരു പിടി വള്ളിയെന്നും പറഞ്ഞ് അവൾ സ്വയം ഏറ്റെടുത്ത തൊഴിലാണ്.. നിർത്ത് നിർത്ത് "" രമണിയുടെ വിളി വീണ്ടും ഉയർന്നതോടെ സീനത്ത് കടവിലെ പടികൾ ചാടി ഇറങ്ങി എണ്ണുന്നവരോടായി പറഞ്ഞു.. അല്പം നീരസത്തോടെ തരുണിമണികൾ എണ്ണൽ നിർത്തി .. ഉണ്ണിമായേ രമണി വിളിക്കുന്നു .. സീനത്ത് ജല പരപ്പിൽ നോക്കി ഉറക്കെ പറഞ്ഞതും അടിത്തട്ടിൽ നിന്നും മുഖമുയർത്തി ഉണ്ണിമായ എഴുന്നേറ്റു നിന്നു .. അവൾ മുന്നോട്ട് നടക്കും തോറും വെള്ളം അവളുടെ മുടിയിലൂടെയും അത് പിന്നെ അവളുടെ ദേഹത്തിലൂടെ ഊർന്നിറങ്ങി.. തിളങ്ങുന്ന ഗോതമ്പിന്റെ നിറമുള്ള മുഖത്ത് പറ്റി കിടക്കുന്ന മുടി ഇഴകൾ വകഞ്ഞു മാറ്റി അവൾ കൽ പടവുകൾ കയറാൻ തുടങ്ങി.. പടവുകൾ കയറും തോറും നഗ്ന പാദങ്ങളിൽ നിന്നും ജല കണികകൾ തെറിച്ചു കൊണ്ടിരുന്നു .. മാറിടം വരെ മറച്ചു ഇറുക്കി കെട്ടിയ കോട്ടൺ തുണി ദേഹത്തേക്ക് ഒട്ടി ചേർന്നു നിൽക്കുന്നത് കൊണ്ട് തന്നെ അവളുടെ ശരീരത്തിന്റെ വശ്യത വ്യക്തമായി കാണാമായിരുന്നു... അവിടെ കിടന്ന് മുങ്ങി ചാവണ്ട ഇങ്ങോട്ട് കയറി പോര് "" മുങ്ങാ കുഴി മത്സരത്തിൽ സഹ മത്സരാർത്ഥിയായിരുന്ന കവിതയെ നോക്കി ഉണ്ണിമായ പറഞ്ഞതും അവൾ കുളത്തിൽ നിന്നു രമണിയെ നോക്കി പല്ല് ഞെരിച്ചു ... ശോ കളി അങ്ങ് രസം പിടിച്ചു വരുവായിരുന്നു .. "" നിന്നെ ഇപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് "" മത്സരത്തിൽ പരാജയപ്പെട്ടതിന്റെ കെർവ് ഉണ്ണിമായുടെ വാക്കുകളിൽ ഉണ്ടായിരുന്നു.. എൻറെ വായീന്ന് വല്ലതും കേട്ടാൽ ഉണ്ടല്ലോ അത് പോകാൻ ഈ കുളത്തിലെ നീരാട്ടൊന്നും മതിയാവില്ല "" നിന്റെ അമ്മയവിടെ നിന്നെ കാണാഞ്ഞ് കയറു പൊട്ടിക്കുന്നുണ്ട് "" നിന്നെ വിളിച്ചുകൊണ്ടു വരാനും പറഞ്ഞു എന്നെ വിട്ടതാ "" എനിക്കാണെങ്കിൽ രണ്ടു മൂന്നു വീടുകളിലും കൂടി പാൽ എത്തിക്കാനുള്ളതാ "" വേഗം വന്നേ "" രമണി അമർഷത്തോടെ പറഞ്ഞു കൊണ്ട് സൈക്കിളിന്റെ സീറ്റിലേക്ക് കയറിയിരുന്നു .. നിൻറെ പാല് കിട്ടിയില്ലെങ്കിൽ അവരൊക്കെയിന്ന് കട്ടൻ ചായ കുടിച്ചോളും " തല തോർത്തി കൊണ്ട് കവിതയും അങ്ങോട്ടെത്തി.. രമണി അവളെ നോക്കി മുഖം തിരിച്ചു .. ഉണ്ണിമായക്ക് എന്താ ഓളുടെ വീട്ടിലേക്കുള്ള വഴിയറിയില്ലേ.. "" നീ കൊണ്ട് പോയിട്ട് വേണോ ഓൾക്ക് വീട്ടിൽ എത്താൻ "" രമണിയെ ചൊടിപിടിപ്പിക്കാൻ സീനത്തും കൂടി.. ഡിമാന്റ് ആണെങ്കിൽ വേണ്ട ഞാൻ പോകുന്നു.. " ഭാമിനി ചേച്ചി ചോദിച്ചാൽ ഞാൻ നിങ്ങൾ പറഞ്ഞതുപോലെ അങ്ങട് പറഞ്ഞു കൊടുത്തോളാം .. "" നിക്കടി ദാ വരുന്നു "" ഉണ്ണിമായ അപ്പോഴേക്കും മുടി തോർത്തിയെടുത്തു ആ തോർത്ത് കൊണ്ട് തന്നെ തലമുടി ചുറ്റി കെട്ടി.. ഷോൾ നെഞ്ചിലെക്കിട്ട് മറച്ചു രമണിയുടെ അടുത്തേക്കോടി.. ഞാനും വരുന്നു "" അവരെ പിന്തുടർന്നു കവിതയും എത്തി.. രണ്ടിനെയും കൊണ്ട് എനിക്ക് സൈക്കിൾ ഓടിക്കാൻ പറ്റില്ല.. "" ആരേലും ഒരാൾ കയറിക്കോ "" രമണി സീറ്റിന്റെ മുൻ വശത്തെ ക്രോസ്സ് ബാറിലേക്ക് നോക്കി പറഞ്ഞു . ഞാൻ ഇല്ല നായിക കേറിക്കോട്ടെ .."" അവളെ അമ്മ തിരക്കുന്നതല്ലേ "" എന്നും പറഞ്ഞ് കവിത അവർക്കൊപ്പം നടന്നു.. നീ വരുന്നോ വീട്ടിലേക്ക് "" ക്രോസ്സ് ബാറിലേക്ക് കയറി ഇരിക്കുമ്പോൾ ഉണ്ണിമായ തിരക്കി.. ഹ്മ് അമ്മ എന്തിനാ വിളിക്കുന്നേ എന്നറിയാനൊരു ആകാംശ "" നീ വൈകി ചെന്നാ നിന്റെ ഗോൾഡ് അപ്പൻറെ കയ്യിൽ നിന്ന് പിടുപ്പത് കിട്ടില്ലേ "" രമണി കളിയാക്കി ചോദിച്ചതും അയാളെ കുറിച്ചുള്ള ഓർമകൾ മനസ്സിൽ വന്നതും കവിതയുടെ മുഖത്ത് ദുഃഖം നിഴലിച്ചു .. മിണ്ടാതിരിക്കെടീ അധിക പ്രസംഗി വാ തുറന്നാൽ പിറകിലിരിക്കുന്ന പാലെടുത്തു ഞാൻ നിന്റെ തലയിൽ ഒഴുക്കും "" പ്രിയ കൂട്ടുകാരിയുടെ ഹൃദയം വേദനിച്ചത് കണ്ട് ഉണ്ണി മായയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.. രമണിയുടെ പ്രകൃതം അങ്ങനെയാണ് ആരോട് എങ്ങനെ സംസാരിക്കണമെന്നും പെരുമാറണമെന്നും അവൾക്കറിയില്ല.. അത് കൂട്ടുകാർക്കും അറിയാം.. കൂട്ടുകാർക്കിടയിൽ രമണിയൊരു ചെണ്ടയാണ്.. അതുകൊണ്ടുതന്നെ അവളെ ദേഷ്യം പിടിപ്പിക്കാൻ ആവുന്നതല്ല കൂട്ടുകാരികൾ ചെയ്യുന്നത് പതിവായിരുന്നു.. ചെറുപ്പം മുതലേയുള്ള ഉറ്റ സുഹൃത്തുക്കളായിരുന്നു ഉണ്ണിമായയുടെ അച്ചൻ ഉണ്ണിത്താനും കവിതയുടെ അച്ഛൻ പുഷ്പനും .. ഉണ്ണിത്താന് പുഴയിൽ മണൽ വരുന്ന തൊഴിലായിരുന്നു.. കൊല്ല പണിയായിരുന്നു പുഷ്പന്.. കുല തൊഴിലാണത്.. അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചതിൽ പിന്നെയാണ് പുഷ്പൻ ഈ ജോലി ചെയ്തു തുടങ്ങിയത് .. വീടിന്റെ മുറ്റത്ത് തന്നെ ഒരു കൊല്ല പുര പണിതു ആവിശ്യക്കാർക്ക് ആയുധങ്ങൾ ഉണ്ടാക്കി കൊടുത്തു പുഷ്പൻ കുടുംബം പുലർത്തി പോന്നു .. ചില ദിവസങ്ങളിൽ പുഷ്പനും ഉണ്ണിത്താന്റെ കൂടെ മണൽ വാരാൻ പോകും.. കിട്ടിയ മണൽ കൊണ്ട് വിറ്റ് വരുന്ന ദിവസം നല്ല മദ്യ സേവയും ആഘോഷവുമായി ഇരുവരും കൊണ്ടാടും.. ഒമ്പത് വർഷങ്ങൾക്ക് മുൻപാണ് ഇരു കുടുംബങ്ങളെയും അനാഥരാക്കിയ ആ ദുരന്തം നടന്നത് .. ഉണ്ണിത്താന്റെ കൂടെ മണൽ വാരാൻ പുഷ്പനും പോയ ദിവസം ശക്തമായ മഴയിലും കാറ്റിലും ആടി ഉലഞ്ഞു ഇരുവരും പോയിക്കൊണ്ടിരുന്ന ചങ്ങാടം മുങ്ങി ഉണ്ണിത്താനും പുഷ്പനും മരിച്ചു.. ചെങ്ങാടം ശക്തിയായി പുഴയുടെ അടി തട്ടിൽ പോയിടിച്ചു മറിയുകയായിരുന്നു .. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.. വെള്ളത്തിൽ കിടന്ന് ജീർണിച്ചു തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ ആയിരുന്നു ഉണ്ണിത്താന്റെ മൃതദേഹം അവർക്ക് സംസ്ക്കരിക്കാൻ കിട്ടിയത്.. നീ വരണ്ട പെണ്ണെ വീട്ടിൽ ഒരു വിശേഷവും കാണില്ല "" അമ്മയുടെ വാക്കും കേട്ട് വല്ല ബ്രോക്കറും വന്ന് കാണും "" ഉണ്ണിമായ ലാഘവത്തോടെ പറഞ്ഞു കവിതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു.. ഉണ്ണി മായയുടെ വീട് എത്താൻ ആയതും അവൾ രമണിയുടെ സൈക്കിളിൽ നിന്നിറങ്ങി പതിയെ നടന്നു ഒപ്പം കവിതയും .. വീടിനോട് ചേർന്നുള്ള മുള്ള് വേലിക്കിടയിലൂടെ മുറ്റത്ത് നിൽക്കുന്ന ആളെ കാണാമായിരുന്നു ... അമ്മയുടെ വാക്കും കേട്ട് വല്ല ബ്രോക്കറും വന്ന് കാണും "" ഉണ്ണിമായ ലാഘവത്തോടെ പറഞ്ഞു കവിതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു.. ഉണ്ണി മായയുടെ വീട് എത്താൻ ആയതും അവൾ രമണിയുടെ സൈക്കിളിൽ നിന്നിറങ്ങി പതിയെ നടന്നു ഒപ്പം കവിതയും .. വീടിനോട് ചേർന്നുള്ള മുള്ള് വേലിക്കിടയിലൂടെ മുറ്റത്ത് നിൽക്കുന്ന ആളെ കാണാമായിരുന്നു ... മുൾ വേലിക്കരികിൽ ചേർത്തി വെച്ച പോസ്റ്റ്മാൻ സുഗുണന്റെ സൈക്കിൾ ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത് പിന്നീടാണ്.. ഉണ്ണിമായ ഇറങ്ങിയതും രമണി അതേപടി സൈക്കിൾ ചവിട്ടി മുന്നോട്ട് പോയിരുന്നു .. ഉണ്ണിമായയും കവിതയും മുറ്റത്തേക്ക് എത്തി നോക്കി വരുന്നത് കണ്ടതും അടുക്കള തിണ്ണയിൽ ഇരുന്ന് മുറത്തിലിട്ട് അരി വൃത്തിയാക്കി കൊണ്ടിരുന്ന ഭാമിനി രോഷത്തോടെ അവിടെ നിന്നും എഴുന്നേറ്റ് വന്നു. കുളിക്കാൻ പോയാൽ മണിക്കൂർ കണക്ക് അതിൽ നീരാട്ടാ "" ഭാമിനി പതിഞ്ഞ ശബ്ദത്തിൽ അവളെ നോക്കി ശകാരിച്ചു... സുഗുണൻ ചേട്ടൻ വന്നിട്ട് കുറേ നേരമായി നിന്നെ കാത്ത് നിൽക്കാണ് .. " അങ്ങോട്ട് ചെല്ല് "" ഉണ്ണിമായ അലക്കി കൊണ്ടു വന്ന നനഞ്ഞ വസ്ത്രങ്ങൾ അവളുടെ കയ്യിൽ നിന്നും ഭാമിനി വാങ്ങിക്കൊണ്ട് അയയുടെ അടുത്തേക്ക് പോയി.. വാ പോയി നോക്കാം "" സംശയം നിറഞ്ഞ ഭാവത്തോടെ ഉണ്ണിമായ പറഞ്ഞു .. അതോടെ കവിതയും അവൾക്കൊപ്പം ചെന്നു.. ചേട്ടാ "" തോളിൽ ഒരു സഞ്ചി തൂക്കി പിൻ തിരിഞ്ഞ് നിന്ന് പുക വലിക്കുന്ന സുഗുണൻ ഉണ്ണി മായയുടെ ശബ്ദം കാതിൽ പതിഞ്ഞതും തിരിഞ്ഞു നോക്കും മുൻപേ കയ്യിലെ ബീഡി നിലത്തിട്ട് ചെരുപ്പ് കൊണ്ട് ചവിട്ടിയരച്ചു.. ചുറ്റും കൂടി നിൽക്കുന്ന പുക പടലങ്ങളെ കൈ കൊണ്ട് തട്ടി മാറ്റി അവളെയൊന്ന് നോക്കി .. പുകയുടെ ഗന്ധം നാസാരദ്രങ്ങളിൽ പതിഞ്ഞതും കവിത മുഖം പൊത്തി.. സുഗുണൻ ഇളിഭ്യനായി ചിരിച്ചു. ചോദ്യ ഭാവത്തിൽ ഉണ്ണിമായ അയാളെ നോക്കുന്നുണ്ട്.. സുഗുണൻ തോളിൽ നിന്നും സഞ്ചി എടുത്തു അതിൽ നിന്നും ഒരു കവർ അവൾക്ക് നേരെ നീട്ടി.. വിറയാർന്ന കരങ്ങളാൽ അവൾ അത് വാങ്ങി ഉടനെ തന്നെ പൊട്ടിച്ചു.. ഉണ്ണിമായ അതിലേക്ക് നോക്കുന്നത് ശ്രദ്ധയോടെ കവിത നോക്കി നിന്നു.. വായിക്കുമ്പോൾ ആദ്യ ഉണ്ടായിരുന്ന ശങ്ക പിന്നീട്‌ സന്തോഷമായി മാറുന്നത് അവൾ ഉണ്ണിമായയുടെ മിഴികളിൽ നിന്ന് പൊടുന്നനെ വായിച്ചറിഞ്ഞു.. കവിതാ "" വായന പൂർത്തിയായതും തിളങ്ങുന്ന നിറ മിഴികളോടെ അവൾ വിളിച്ചു.. എന്താ "" ആകാംഷയോടെ കവിത അവളുടെ കയ്യിലെ പേപ്പർ വാങ്ങി.. എനിക്ക് ജോലി കിട്ടിയെടാ "" ഉണ്ണിമായ സന്തോഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ശ്വാസം എടുക്കാൻ പാട് പെട്ടങ്ങനെ നിന്നു.. പ്ലസ് ടു കഴിഞ്ഞതും കവിത പഠിത്തം നിർത്തിയെങ്കിലും ഉണ്ണിമായ ടൈപ്പിംഗ് പൂർത്തിയാക്കി സെർട്ടിഫിക്കെറ്റും വാങ്ങിയിരുന്നു.. കിട്ടുന്ന എല്ലാ ഇന്റർവ്യൂന്നും ഉണ്ണിമ്മായ പോയി തുടങ്ങി.. സ്വന്തമായൊരു ജോലി അവളുടെ നില നിൽപ്പിന്ന് ആവിശ്യമായിരുന്നു എന്നതാണ് വാസ്തവം.. ഈ അടുത്ത് ഞാൻ ബാങ്കിലെ ടൈപ്പിസ്റ്റിന്റെ ഒഴിവിലെക്കൊരു ഇന്റർവ്യൂന്ന് പോയിരുന്നില്ലേ "" ഉം "" ജോലിക്ക് ജോയിൻ ചെയ്യാൻ പറഞ്ഞു വന്ന അപ്പോയ്ന്റ്മെന്റ് ലെറ്ററാ "" ഉണ്ണിമായ പറഞ്ഞതും കവിത അവളെ വാരി പുണർന്നു.. എന്താ ഉണ്ണീ കാര്യം "" ജിജ്ഞാസയോടെ അവരെ നോക്കുന്ന ഭാമിനിയുടെ അരികിലേക്ക് അവൾ ഓടി ചെന്നു.. അമ്മേ എനിക്ക് ജോലി കിട്ടി ബാങ്കിൽ "" ഒരു നിമിഷം കേട്ട വാർത്തയുടെ അമ്പരപ്പിൽ അവർ നിന്നു.. പക്ഷേ ഒരു പ്രശ്നമുണ്ടെടോ "" ഉണ്ണി മായയുടെ ആ പറച്ചിൽ അവരുടെ മുഖം വിവർണ്ണമാക്കി.. ജോലി എറണാകുളം ബ്രാഞ്ചിലാ "" താമസിക്കാൻ അവർ ഏർപ്പാടാക്കുമെന്ന് ഇന്റർവ്യൂ സമയത്ത് പറഞ്ഞിരുന്നു.. "" ഉണ്ണീ ഇവിടെ നിന്ന് ഒത്തിരി ദൂരം ഇല്ലേ .. "" നീ ഇവിടെ നിന്ന് മാറി താമസിക്കാ എന്നൊക്കെ പറഞ്ഞാൽ "" അതൊക്കെ പിന്നീട്‌ ചിന്തിക്കേണ്ട കാര്യമല്ലേ "" ഭാമിനിക്ക് മറുപടിയായി കവിത പറഞ്ഞു.. കവിതാ നീ ഒന്ന് "" പറയുന്നത് മുയുമിപ്പിക്കാതെ ഉണ്ണി മായ ചെറു ഭീതിയോടെ ചുറ്റും നോക്കി.. ഉത്തരവ് പ്രഭു "" ഉണ്ണി മായ വേലി കടന്ന് പോകാനൊരുങ്ങിയ കവിതയുടെ കൈ തണ്ടയിൽ പിടിച്ചു കെഞ്ചിയതും കവിത തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.. ....... ........ ......... ....... കവിതയുടെ വീടും ഉണ്ണിമായയുടെ വീടിനോട് സാമ്യം തോന്നുന്നൊരു ചെറു വീടാണ്.. വീടിന്റെ തൊട്ടരികിലായി ചെറിയൊരു ആല കാണാം.. വീടിന്റെ മുൻ വശത്തെ മുറ്റവും ചെറു നട വഴിയും മുള്ളിന്റെ വേലി കെട്ടി തിരിച്ചിരിക്കുന്നു.. മുൾ വേലിക്കരികിൽ നിറയെ ചെടികൾ നിരത്തി നട്ടിട്ടുണ്ട്.. അതിൽ പല നിറങ്ങളിൽ ഉള്ള പൂക്കൾ വിരിഞ്ഞു തലയാട്ടി നിൽക്കുന്നുണ്ട്.. നടത്തത്തിന്റെ വേഗത കൂട്ടി കവിത നടന്നു.. വീട് എത്താറായപ്പോഴേക്കും അവളുടെ അമ്മ സുചിത്രയുടെ നിലവിളി കേൾക്കാമായിരുന്നു.. ഒപ്പം ചേച്ചി സുനിതയുടെ ഉറക്കെയുള്ള പൊട്ടി ചിരി കൂടെ ആയപ്പോൾ അവളുടെ നടത്തം ഓട്ടമായി മാറിയിരുന്നു.. ചവിട്ടെല്ലേടാ തങ്കപ്പാ "" ഞാൻ നിന്റെ കാലു പിടിക്കാം "" അവളെ ഇനിയും ചവിട്ടിയാൽ ചത്തു പോകും "" ഒന്നുമില്ലെങ്കിലും നിന്റെ രണ്ട് മക്കളെ പെറ്റ തള്ളയല്ലേടാ "" തന്റെ കാലിനു കീഴെ കിടക്കുന്ന സുനിതയെ തുടരെ ചവിട്ടിയതിന് ശേഷം വീണ്ടും ചവിട്ടാൻ ഓങ്ങി നിൽക്കുന്നവന്റെ കാലു പിടിച്ചു സുചിത്ര ഏങ്ങി ഏങ്ങി കരഞ്ഞു.. എന്റെ നേരെ വെളച്ചിൽ എടുത്താൽ മക്കളെ തള്ളയാണെന്നോ,ഭാര്യയാണെന്നോ ഞാൻ നോക്കൂല .. "" കാലേ വാരി ഭിത്തിയിൽ ഒട്ടിക്കും "" ജ്വലിക്കുന്ന മിഴികളോടെ തങ്കപ്പൻ സുചിത്രയെ തള്ളി മാറ്റാൻ ശ്രമിച്ചുക്കൊണ്ടിരുന്നു .. സുനിതയുടെ വായിൽ നിന്നും ചോര ഒലിക്കുന്നുണ്ട്.. തങ്കപ്പൻ പറയുന്നത് കേൾക്കേ അവൾ ഉറക്കെ പൊട്ടി ചിരിച്ചു ക്കൊണ്ടിരുന്നു .. നീ പോടാ പൊ %&#& കെട്ടവനെ .. നീ എന്നെ പുളുത്തും "" തൂ "" വായിൽ നിന്നോഴുകുന്ന ചോര സുനിത തങ്കപ്പന്റെ നേരെ കാർക്കിച്ചു തുപ്പി.. നിയന്ത്രണം വിട്ട അയാൾ സുനിതയുടെ മുടി കുത്തിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ഭിത്തിയോട് ചേർത്തു നിർത്തി.. വേദനക്കൊണ്ട് പുളയുമ്പോഴും സുനിത അയാളുടെ മുഖം നഖം കൊണ്ട് വരിഞ്ഞു.. സുചിത്രയുടെ നിലവിളിയോ അപേക്ഷയോ വക വെക്കാതെ തങ്കപ്പൻ സുനിതയുടെ കഴുത്തിൽ പിടി അമർന്നു.. അച്ഛനോട് പറയ്യ് മക്കളെ അമ്മേ വിടാൻ "" അകത്ത് നടക്കുന്ന കാഴ്ച്ച കണ്ട് ഭയത്തോടെ ഒരു മൂലയിൽ ഇരിക്കുന്ന രണ്ടു കുട്ടികളോടായി സുചിത്ര പറഞ്ഞു.. സുനിതക്കും തങ്കപ്പനും രണ്ട് മക്കളാണ്.. ജിതിനും വിപിനും. മൂത്തവൻ ജിതിൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു.. രണ്ടാമത്തവനാണ് വിപിൻ മൂന്നിലും പഠിക്കുന്നു.. തങ്കപ്പൻറെ ഈ ദുഷിച്ച പെരുമാറ്റം ആ മക്കൾക്ക് ഓർമ വെച്ച കാലം മുതൽക്കേ കാണുന്നൊരു നിത്യ സംഭവമായിരുന്നു.. വേണ്ട അച്ഛാ അമ്മയെ വിട് "" അമ്മ ചത്തു പോകും "" സുചിത്ര പറയുന്നത് കേട്ട് ജിതിൻ തങ്കപ്പന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.. ചാവട്ടെ നിങ്ങൾക്കെന്തിനു ഈ ഭ്രാന്തി തള്ളയെ "" യാതൊരു കരുണയുമില്ലാതെ അയാൾ ആ കുഞ്ഞിനെ മുറ്റത്തേക്ക് കാലു കൊണ്ട് തട്ടി തെറിപ്പിച്ചു.. ജിതിൻ നേരെ ചെന്നു വീണത് കവിതയുടെ കരങ്ങളിലായിരുന്നു.. ചോര കലർന്ന മിഴികളോടെ അവൾ തങ്കപ്പനെ ദഹിപ്പിച്ചു നോക്കി.. ആരുടെ കൂടെ കിടക്കാൻ പോയതായിരുന്നോടീ "" തങ്കപ്പന്റെ ചോദ്യം കേട്ട് അവളുടെ സിരകൾ വലിഞ്ഞു മുറുകി.. കവിത പല്ലുകൾ ഞെരിയിച്ചു തങ്കപ്പനെ നോക്കി.. യാതൊരു കരുണയുമില്ലാതെ അയാൾ ആ കുഞ്ഞിനെ മുറ്റത്തേക്ക് കാലു കൊണ്ട് തട്ടി തെറിപ്പിച്ചു.. ജിതിൻ നേരെ ചെന്നു വീണത് കവിതയുടെ കരങ്ങളിലായിരുന്നു.. ചോര കലർന്ന മിഴികളോടെ അവൾ തങ്കപ്പനെ ദഹിപ്പിച്ചു നോക്കി.. ആരുടെ കൂടെ കിടക്കാൻ പോയതായിരുന്നോടീ "" തങ്കപ്പന്റെ ചോദ്യം കേട്ട് അവളുടെ സിരകൾ വലിഞ്ഞു മുറുകി.. മിടിക്കുന്ന നെഞ്ചോടെ അവൾ ജിതിനെ ചേർത്തു പിടിച്ചു വീടിന്റെ അകത്തേക്ക് കയറുമ്പോഴും തങ്കപ്പനിൽ ഉള്ള നോട്ടം പിൻ വലിച്ചിരുന്നില്ല.. എന്താടി നോക്കി പേടിപ്പിക്കുന്നത്.. നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും "" ഇതും പറഞ്ഞ് തങ്കപ്പൻ കവിതയുടെ അടുത്തേക്ക് പാഞ്ഞടുത്തതും അവൾ കാലു നീട്ടി അയാളുടെ നെഞ്ചം നോക്കി ആഞ്ഞു ചവിട്ടി.. നിയന്ത്രണം വിട്ട് തങ്കപ്പൻ തിണ്ണയുടെ പടിയിൽ വീണപ്പോൾ ആ കൊച്ചു വീടിന്ന് ബാലൻസ് കൊടുത്ത് നിർത്തിയ മര തൂൺ പൊളിഞ്ഞ് രണ്ട് മൂന്ന് ഓട് മുറ്റത്തേക്ക് അടർന്നു വീണു .. മോളെ കവിതേ നീ എന്താ ഈ കാണിച്ചത് "" സുചിത്ര നിലവിളിയോടെ ഓടി വന്ന് കവിതയെ പിടിച്ചു കുലുക്കി.. അവൾ പർവതം പോലെ നിലയുറച്ചങ്ങനെ നിന്നു .. അവളുടെ ഇരു മിഴികളിലും തീ ആളി കത്തി.. ക്ഷമിക്കുന്നതിന് ഒരറുതിയില്ലേ.. "" എന്തിന്നാ ഇയാളെ നമുക്ക് "" അയാളോട് ഇറങ്ങി പോകാൻ പറ അമ്മാ "" കവിതയുടെ ശൗരൃം പിന്നീട്‌ അടക്കി പിടിച്ച പൊട്ടി കരച്ചിലായി മാറിയിരുന്നു... കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള ഒരു ചാള പോലുമില്ല തള്ളക്കും മക്കൾക്കും .. "" ന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല നാണാംകെട്ടാ വർഗങ്ങൾ "" തങ്കപ്പൻ വീണു കിടക്കുന്ന പടിയിൽ നിന്നും എഴുന്നേൽക്കുന്നതിനിടെ അഴിഞ്ഞു വീണ തുണിയും പൊക്കിയെടുത്തു.. തങ്കപ്പനൊന്ന് പോ " സുചിത്ര കൈ കൂപ്പി പറഞ്ഞു.. തങ്കപ്പൻ പോണ് "" അഴിഞ്ഞു പോയ തുണി തങ്കപ്പൻ ചുറ്റിയുടുത്തു.. തങ്കപ്പൻ ഇവിടെ മൊളയാൻ വന്നതൊന്നുമല്ല "" അല്ലെങ്കിലും തള്ളയുടെ ആ ഭ്രാന്തി മോളെ ചൂട് പറ്റി കിടക്കാൻ എന്റെ പട്ടി വരും "" കുട്ടികൾ നിൽക്കുന്നുവെന്ന ബോധ്യം പോലുമില്ലാതെ അശ്ലീല വാക്കുകൾ പറയാൻ തങ്കപ്പന് യാതൊരു ലജ്ജയും ഉണ്ടായിരുന്നില്ല.. തങ്കപ്പൻ കള്ള് കുടിച്ചു വന്നു വാക്കേറ്റവും സുനിതയെ തല്ലലും ബഹളവും പതിവായത് കൊണ്ട് തന്നെ അയൽപ്പക്കത്തുള്ളവരൊന്നും അതിൽ ഇടപെടാൻ വരാറില്ലായിരുന്നു.. മുൻപൊരിക്കൽ കവിതയുടെ വീട്ടിൽ ബഹളം വെച്ച തങ്കപ്പനെ തടയാൻ വന്ന അയൽക്കാരൻ ദാമുവിനെ തങ്കപ്പൻ അടിച്ചു കൈ മുറിക്കുകയും ദാമുവിന്റെ ഭാര്യയോട് അസഭ്യം പറയുകയും ചെയ്തു.. ദാമുവിന്റെ ചികിത്സക്ക് ആ കുടുംബം പണം ചോദിച്ചെങ്കിലും സുചിത്രക്ക് അത് നൽകാൻ കഴിഞ്ഞില്ല.. ഇതോടെ കവിതയുടെ വീട്ടിൽ നടക്കുന്ന പ്രശ്നത്തിൽ ആരും തലയിടാതായി.. ചുരുക്കി പറഞ്ഞാൽ നിർദരരായ ആ കുടുംബം തീർത്തും അനാഥാരായി.. നിന്ന് നെറി കേട് പറയാതെ ഇറങ്ങി പോടോ "" മുറിയിൽ തല ചൊറിഞ്ഞു പൊട്ടി ചിരിച്ചിരിക്കുന്ന സുനിതയെ ഒരു വട്ടം നോക്കി കവിത അയാൾക്ക് നേരെ ആക്രോഷിച്ചു... തങ്കപ്പൻ പോകാം .. "" പക്ഷേ തള്ള എന്റെ കയ്യിൽ നിന്ന് വാങ്ങിയ പൈസ എനിക്കിപ്പൊ കിട്ടണം "" തങ്കപ്പാ നിന്റെ പൈസ എങ്ങനെയെങ്കിലും തന്ന് തീർക്കും.. നീ ഇപ്പോ ഇവിടെന്നൊന്ന് പോ """ സുചിത്ര കേണ് താഴ്ന്നു അപേക്ഷിച്ചു.. ഇത്രയും കാലം തന്നിട്ടില്ല ഇനി എങ്ങനെ തരാന്നാ "" ചക്ക ചൊള പോലെ എണ്ണി വാങ്ങുമ്പോൾ എന്തായിരുന്നു ആവേശം "" പൈസ ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിലേ നല്ല എണ്ണ മെഴുക്ക് പോലെ ഉള്ള ഇവളുണ്ടല്ലോ "" കാശ് ഉണ്ടാക്കുന്ന വഴി തങ്കപ്പൻ പറഞ്ഞു തരാം "" എടൊ നാ %&₹ താങ്കപ്പൻ രഹസ്യം കണക്കെ സുചിത്രയുടെ കാതിൽ വഷളൻ ചിരിയോടെ പറയുന്നത് കേട്ടതും ആലയിൽ ഇരിക്കുന്ന കൊടുവാൾ എടുക്കാൻ കവിത കുതിച്ചു.. വെട്ടി ചാവണ്ടാന്നുണ്ടെങ്കിൽ ഒന്ന് പോടോ "" അവസാന താക്കീത് പോലെ സുചിത്ര പറഞ്ഞതും തങ്കപ്പൻ അവിടെ നിന്നും മെല്ലെ വലിഞ്ഞു.. ഛേ നിങ്ങൾ എന്റെ അമ്മ തന്നെയാണോ " ഇത്രയൊക്കെ അയാൾ പറഞ്ഞിട്ടും അമ്മ ഞാൻ കാണിച്ച ധൈര്യം പോലും അയാളെ നേരിടാൻ കാണിച്ചില്ലല്ലോ.. "" നിങ്ങളോടെനിക്ക് ലജ്ജ തോന്നുന്നു .. "" കവിത കയ്യിലെ കൊടുവാൾ ശക്തിയായി നിലത്തേക്ക് എറിഞ്ഞു മുൻ വശത്തെ ചെറു മണ്ണ് തിണ്ണയിൽ ക്ഷീണിച്ചവൾ ഇരുന്നു.. മോളെ കവിതേ "" സുചിത്ര ഒഴുകി വന്ന മിഴികൾ തുടച്ചു... അമ്മ മിണ്ടണ്ട.. നിങ്ങളൊക്കെ കണക്കാ.. "" ചേച്ചിക്കും ഒന്ന് വായ അടക്കാം "" കവിത അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.. നീ പൊടി കരിങ്കാളി നീ നിന്റെ കാര്യം നോക്ക് .. " " അകത്ത് നിന്ന് ഉടനെ തന്നെ മറുപടിയും വന്നു.. ഹാ ഞാൻ എന്റെ കാര്യം നോക്കി പോയിരുന്നെങ്കിലേ കാണായിരുന്നു.. "" എന്തോരം നല്ല ആലോചനകൾ വന്നതാ.. "" എല്ലാം വേണ്ടെന്ന് വെച്ചത് നിങ്ങൾക്കൊക്കെ വേണ്ടിയാ "" കവിത ഉമ്മറ ഭിത്തിയിലേക്ക് ചാരിയിരുന്നു വിലപിക്കുന്നത് കണ്ട് സുചിത്രയുടെ നെഞ്ചം വിങ്ങി.. വരും വരും നിന്നെ കെട്ടാൻ രാജകുമാരൻ വരും "" അങ്ങ് പേർഷായിൽ നിന്ന് .. "" സുനിത ഓരോന്ന് പറഞ്ഞു ഒച്ച വെച്ചുകൊണ്ടിരുന്നു.. അമ്മേ ഈ ചേച്ചിയെ ഞാൻ "" കവിത അകത്തേക്ക് നോക്കി പല്ലിറുമ്മി.. നീ അടങ്ങു കവിതേ അവൾക്ക് സുഖല്ല്യാന്ന് നിനക്കറിയുന്ന കാര്യമല്ലേ "" നീ ഓർത്തു നോക്ക് പഴേ നിന്റെ സുനിതേച്ചിയെ "" ഇതും പറഞ്ഞു സുചിത്ര അവൾക്കരികിൽ അവശതയോടെ ഇരുന്നു.. ജിതിനും വിപിനും പേടിയോടെ സൂചിത്രക്ക് അരികിൽ തന്നെയുണ്ടായിരുന്നു.. അവരുടെ മുഖം കണ്ടതും കവിതയുടെ മനസ്സലിഞ്ഞു.. എന്റെ കുഞ്ഞിന് നൊന്തോ "" ജിതിനെ മടിയിലേക്ക് വലിച്ചിരുത്തി ചോദിക്കുമ്പോൾ കവിതയുടെ അധരങ്ങൾ വിറ കൊള്ളുന്നുണ്ടായിരുന്നു.. ഇല്ല കുഞ്ഞമ്മേ, അച്ഛനെ നമുക്ക് പോലീസിന് കൊടുക്കാം "" കണ്ടോ അമ്മേ ഈ കുട്ടിയുടെ ബുദ്ധി പോലും അമ്മക്ക് ഇല്ല "" കവിത മിഴികൾ കൂർപ്പിച്ചു.. സുചിത്രക്ക് ഒരു ധൈര്യ കുറവുമില്ല.. കൊള്ളരുതാത്തവനാണെങ്കിലും ഈ മക്കൾക്ക് ഒരച്ഛനുണ്ടല്ലോ "" അതോർത്താ അമ്മേ ആട്ടി പായിപ്പിക്കാത്തത് "" ഹാ ബെസ്റ്റ് ഇങ്ങനെയൊരു അച്ഛനുള്ളതിനേക്കാൾ നല്ലത് തന്ത ചത്തു പോയ മക്കളാണെന്ന് പറയുന്നതാ "" മനസ്സിലെ അമർഷം നിയന്ത്രിച്ചുകൊണ്ട് കവിത പടിഞ്ഞാറേ വയലിലേക്ക് നോക്കിയിരുന്നു.. ..... ....... ....... ....... ....... ..... അമ്പലത്തിനോട് ചേർന്നുള്ള ആൽ തറയിൽ നിറയെ ചെറുപ്പക്കാരിരുന്നു കല പില സംസാരമാണ്... മറ്റു ചിലർ ചെസ്സ് കളിച്ചും പഞ്ച ഗുസ്തി കളിച്ചും സമയം കൊല്ലുന്നുണ്ട്.. ശൂ... ശൂ.. വിഷ്ണുവേട്ടാ "" കവിത അമ്പലത്തിന്റെ പിറകിലെ മതിൽ കെട്ടിന്റെ താഴെയുള്ള കല്ലിൽ കയറി നിന്ന് വിളിച്ചു.. ഡാ താഴെയൊന്ന് നോക്കിയേ പാമ്പ് ഉണ്ടെന്ന് തോന്നുന്നു.. "" എല്ലാവരും ചേർന്ന് ആലിൻ തറയുടെ താഴെ ഭാഗം ഭീതിയോടേ തിരഞ്ഞു.. എടാ പാമ്പ് തന്നെയാണ് "" നല്ല അസ്സൽ മഞ്ഞ ചേര "" കവിതയെ കണ്ടതും വിഷ്ണുവിന്റെ കൂട്ടുകാരൻ ജോസൂട്ടി വിഷ്ണുവിന്റെ കാതിൽ പതിയെ പറഞ്ഞു.. അതോടെ വിഷ്ണു തലയുയർത്തി നോക്കിയതും കണ്ടു കവിത അമ്പല മതിലിൽ പിടിച്ചു തന്നെ എത്തി നോക്കുന്നത്.. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52340/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
അത്യപൂർവ്വമായി സ്പൈനൽ കോഡിൽ കണ്ടു വന്ന ട്യൂമർ നീക്കം ചെയ്ത്....... അതു വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ മാസ്കും ഗ്ലൗസും ഊരി മാറ്റി..... ജ്വാല.....പുറത്തേക്ക് വന്നു....... പുറത്ത് വേപൂഥോടെ നില്ക്കുന്ന മദ്ധ്യവയസ്കയുടെ കണ്ണിർ നിറഞ്ഞ മിഴികളെ നോക്കി പുഞ്ചിരിച്ചു...... ആ ഒരൊറ്റ പുഞ്ചിരിയിൽ അവരുടെ മുഖം വിടർന്നു. ........ ആ കണ്ണിരിനിടയിലും തെളിയുന്ന പുഞ്ചിരി ..... ജ്വാലയുടെ മനസ്സ് നിറച്ചു....... ഇന്ത്യയിലെ തന്നെ നമ്പർ വൺ ന്യൂറോ സർജനാണ്.....അഗ്നിജ്വാല...... പക്ഷേ ....... ആളെ കിട്ടില്ല....... ഒരു ഹോസ്പിറ്റലുകളിലും നിലവിൽ വർക്ക് ചെയ്യണില്ല....... പിന്നെ ഇവിടെ...... എന്താണെന്നല്ലേ....... പിതൃ തുല്യനായ...... അവളുടെ ഗുരു........ Dr. രാമചന്ദ്ര പൊതുവാൾ പറഞ്ഞതു കൊണ്ടു മാത്രം അറ്റൻഡ് ചെയ്തതാണ്....... ഐ സി യു വിൻ്റെ കോറിഡോറിലൂടെ ചീഫ് ഡോക്ടറുടെ റൂം ലക്ഷ്യമാക്കിയവൾ നടന്നു........ പക്ഷേ...... ഒരു സംസാരം അവളെ പിടിച്ചുലച്ചു....... നേഴ്സിങ് സൂപ്രണ്ടായ അന്നമ്മ മാത്യൂ...... യുവഡോക്ടർ ആദർശിനോടാണ് സംസാരം...... പിന്നേ....... അവള് വലിയ ഡോക്ടർ......... എന്തൊക്കെ നേടിയാലും നാലെണ്ണത്തിൻ്റെ കൂടെ കിടന്നവളല്ലിയോ...... ജ്വാല ഒന്നുലഞ്ഞു...... മനസ്സിൻ്റെ ഏതോ കോണിൽ കുഴിച്ച് മൂടിയ മുറിവിൽ നിന്ന് രക്തം കിനിയുന്നു........ കണ്ണൊന്നു കലങ്ങി........ ശക്തമായ തലവേദന ആരംഭിച്ചു......... ഇതിപ്പോ പത്തുകൊല്ലമായി........ എന്ത് മറക്കണമെന്ന് ആഗ്രഹിക്കുന്നുവോ....... ചിലർ കരിഞ്ഞുണങ്ങിയ മുറിവിൻ്റെ പൊറ്റകൾ അടർത്തി വേദനിപ്പിക്കുന്നു........ കഴിഞ്ഞതൊന്നും ഓർക്കാൻ നില്ക്കാതെ മുന്നോട്ടു നടന്നു..... അപ്പോഴും പുറകിൽ അന്നമ്മ മാത്യൂവിൻ്റെ വിസ്താരം മുറപോലെ നടക്കുന്നുണ്ട്..... പിഴച്ചത് മാത്രമോ........ തള്ളയും അതു തന്നെ ഏതോ ഒരുത്തൻ കൊടുത്ത സമ്മാനമാണളവൾ. വയറ്റിലുണ്ടാക്കിയിട്ട് തന്ത കടന്നു കളഞ്ഞു..... ഇവളെ പ്രസവിച്ചതോടെ തള്ളയും ചത്തു തുലഞ്ഞു......... പിന്നെ മഹാരാഷ്ട്രയിലെ ഏതോ പുവർ ഹോമിലെ അന്തേവാസിയായിരുന്നു...... ഈ സമയം ജ്വാല ചീഫ് ഡോക്ടർ രാമചന്ദ്ര പൊതുവാളുടെ ക്യാബിനുള്ളിലെത്തി....... ""അഗ്നിജ്വാലയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടീ അല്ലേ...... Congrats My fire girl....... ഒരുപാട് മുൾക്കിരീടം ഉള്ളതല്ലേ അതിനിടയിൽ ഈ തൂവലൊക്കെ ആരോർക്കാൻ എങ്ങും നോട്ടം ഉറപ്പിക്കാതെയവൾ പറഞ്ഞു...... താഴ്ന്ന മിഴികൾ കണ്ടാലെ അറിയാം എന്തോ മാനസീക പിരിമുറുക്കത്തിലാ അവളെന്ന്........ പൊതുവാൾ ഒന്നു ചിരിച്ചു...... തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻ്റെ അധ്യാപക എക്സ്പീരയസിനിടയിൽ നിന്നെപ്പോലെ എന്നെ വെള്ളം കുടിപ്പിച്ചവർ ആരുമില്ല........"" ജ്വാല ഒന്നു നോക്കിയതും ആ അമ്പതു വയസ്സുകാരനൊന്നു പൊട്ടിച്ചിരിച്ചു....... ജ്വാല ഓർക്കുകയായിരുന്നു അൻപത് വയസ്സിലും ഇരുപത് വയസ്സുകാരൻ്റെ ചുറുചുറുക്ക്. ചെന്നിയുടെ ഇരു സൈഡിലേക്കും നരകയറിയിട്ടുണ്ട്....... ആ വെളുത്ത മുഖത്ത് എപ്പോഴും ശാന്തതയിൽ തെളിയുന്ന പുഞ്ചിരി തെളിഞ്ഞു കാണാമായിരുന്നു..... പൊതുവാൾ ഡോക്ടറെ കാണാൻ വരുന്ന പേഷ്യൻസിൻ്റെ ഇടയിൽ ഒരു ചൊല്ലുണ്ട്....... "ഡോക്ടറെ കാണുമ്പോഴേ പാതി രോഗം മാറുമെന്ന് ..." ഒരു കണക്കിന് അതു സത്യം തന്നെയാണ്. ജ്വാലയുടെ ചിന്തകൾ അധീകരിച്ചതും പൊതുവളിൻ്റെ സംസാരം അവളെ അതിൽ നിന്ന് പിൻതിരിപ്പിച്ചു. സീ.... ജ്വാല ..... സാധാരണ എൻ്റെ ക്ലാസുകളിലിരിക്കാൻ സ്റ്റുഡൻസ് ഒന്നു വിറയ്ക്കും. എന്നാ ഫസ്റ്റ് ക്ലാസ് മുതൽ നീയെന്നെ വിറപ്പിച്ചു കൊണ്ടിരുന്നു......... ഞാന്നെന്ത് സബ്ജക്ടിനെ കുറിച്ച് സംസാരിച്ചാലും നീ ക്രിറ്റിസൈസ് ചെയ്യുമായിരുന്നു......... നിൻ്റെ കൈയ്യിൽ തെളിവും കാണും ...... വായിച്ച മെഡിക്കൽ ബുക്സിലും അപ്പുറം നീ ചുറ്റുപാടും ഉള്ള ജീവിതങ്ങളിൽ നിന്നാണ് എൻ്റെ ചോദ്യങ്ങൾക്കെല്ലാം ബദൽ ഉത്തരം കണ്ടെത്തിയിരുന്നത് നീയെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നെ നിൻ്റെ ക്ലാസിൽ വരാൻ ഉറക്കമിളച്ച് ..... തീസിസ് തയ്യാറാക്കലും..... മെഡിക്കൽ ജേർണ്ണലുകൾ വായിച്ചും..... ഞാനും ശരിക്കും സ്റ്റുഡൻ്റായി...... എൻ്റെ കരിയറിൽ ഇങ്ങനെയൊരെണ്ണത്തിനെ കണ്ടിട്ടില്ല........ പൊതുവാൾ ഊറി ചിരിച്ചതും...... ജ്വാലയുടെ ചുണ്ടിൻ്റെ കോണിലും പുഞ്ചിരി വിരിഞ്ഞു........ ഇതൊക്കെ നിൻ്റെ നല്ല വശങ്ങൾ നാണയത്തിന് ഒരു മറുപുറം ഉണ്ടല്ലോ..... തൻ്റെ സ്പെക്സ് ഊരി മാറ്റി...... ജ്വാലയെ ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു...... ""നീ എവിടേക്കാ ഒളിച്ചോടുന്നത്..... അഗ്നിജ്വാല..... അഗ്നിശുദ്ധി വരുത്തി ആരുടെ മുന്നിലാ നീ നിൻ്റെ പരിശുദ്ധി തെളിയിക്കേണ്ടത്........ നിന്നെ ദ്രോഹിച്ചവൻമാർ വിലസുന്ന ഈ സമൂഹത്തിനോടോ....... പോകാൻ പറയെടോ..... ജീർണ്ണത ബാധിച്ച മനസ്സുകളോട്.." പത്തോ പതിമൂന്നോ വയസ്സിൽ നിൻ്റെ മനസ്സിൽ എന്തു വികാരമായിരിക്കും നിറഞ്ഞു നില്കുക....... നിഷ്കളങ്കമായ ബാല്യത്തിൻ്റെ കുതൂഹലതകൾ മാത്രം......." എന്നാൽ നിൻ്റെ ശരീരത്തെ കാമ പൂർത്തിക്കായി തകർത്തെറിഞ്ഞ കാപാലികരുടെ മനസ്സിലോ ......."" മകളുടെ പ്രായമുള്ള...... അതും പിഞ്ചു ബാലികയെ പ്രാപിക്കാൻ..... അവളിലെ വളർച്ചയെ ആർത്തിയോടെ പ്രാപിച്ച നപുംസകങ്ങള് ഭയന്നാൽ മതി......"" ""അതോ സ്ത്രീ മാത്രം പരിശുദ്ധയായാൽ മതിയോ..... പുരുഷനതൊന്നും ബാധകമല്ലേ...."" ""എൻ്റെ കുഞ്ഞേ..... ഈ പരിശുദ്ധി എന്നു പറഞ്ഞാൽ എന്താ.......???? അത് അറിവോ സമ്മതമോ ഇല്ലാതെ പിടിച്ചടക്കിയാൽ ഇല്ലാതാക്കുന്നതാണോ..... അങ്ങനെയാണേൽ ആ പരിശുദ്ധിയിൽ എനിക്ക് വിശ്വാസമില്ല......."" ""ഇതിപ്പോൾ ആരോ എന്തൊക്കെയോ പറഞ്ഞെന്നും പറഞ്ഞ് കണ്ണും കലങ്ങി ഇവിടിരിക്കുന്ന കാണുമ്പോൾ ഒരെണ്ണം തരാനാ തോന്നുന്നത്........ പൊതുവാൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു....... എനിക്കിഷ്ടം എന്നെ ക്ലാസിൽ കുടയുന്ന പഴയ എൻ്റെ........ ഫയർ ഗേളിനെയാ....... എൻ്റെ ജ്വാലയെ......"" ജ്വാലയുടെ മിഴികളിൽ ചൂടു നീരുറവ പൊട്ടി മുളച്ചു...... അത് ശ്രദ്ധയിൽപ്പെട്ടതും പൊതുവാൾ വിഷയത്തിൽ നിന്ന് വ്യതിചലിച്ചു. ""ശരി അതൊക്കെ വിട്....... ഇന്ത്യയിലെ പ്രമുഖ ന്യൂറോ സർജൻ ഉത്തരവാദിത്വങ്ങളിൽ നിന്ന് പിൻവലിക്കുന്നു......... നിന്നെ ആവശ്യമുള്ള ഒരുപാട് നിസ്സാഹയർ...... ഇന്നാട്ടിലുണ്ട്...... മരണത്തെ മുഖാമുഖം കാണുന്നവർ...... അവരോടൊക്കെ എന്തു ന്യായമാ നിനക്ക് പറയാനുള്ളത്......."" പൊതുവാളുടെ നോട്ടത്തിൽ ജ്വാല ഒന്നു പതറി...... കുറച്ച് സമയം വേണം...... ഞാൻ തിരിച്ചു വരും...... പറഞ്ഞതും അവളെഴുന്നേറ്റ് നടന്നു........"" പുറത്തേക്ക് വേഗത്തിൽ നടന്നു. മനസ്സ് ശരിയല്ലാഞ്ഞിട്ടാകാം..... ചുറ്റും ശ്രദ്ധിക്കാതെ പോയതിനാൽ എതിരെ വന്നൊരാളെ പോയി ഇടിച്ചു. ആ കൈയ്യിലിരുന്ന ജ്യൂസ് താഴെ വീണു...... ഗ്ലാസ് താഴെ വീണ് പൊട്ടി...... അയാളുടെ ഷർട്ടിലും ജീൻസിലും ജ്യൂസ് വീണു....... സ്ഥലകാലബോധം വന്നതു പോലെ ജ്വാല സ്തബ്ധയായി ...... നിന്നു പോയി...... അവൾ ആകെ വെപ്രാളപ്പെട്ടു...... കണ്ണടച്ചവൾ അയാളോട് sorry പറഞ്ഞു....... its ok...... അതും പറഞ്ഞവൻ തൻ്റെ ഷർട്ടൊന്നു തട്ടിക്കൂടഞ്ഞ് മുന്നോട്ട് നടന്നു...... അടി വീഴുമെന്ന് പ്രതീക്ഷിച്ചാണവൾ നിന്നത്...... അല്ലെങ്കിൽ യമണ്ടൻ ചീത്തയെങ്കിലും..... പക്ഷേ ഇതൊരു ഇഷ്യൂ ആയി പോലും എടുക്കാതെ പോയ അയാളെക്കുറിച്ചോർത്ത് ഒന്നു നിന്നു. എന്തോ ആ മുഖം ഒന്നു കാണണമെന്നു തോന്നി പിൻതിരിഞ്ഞു നോക്കിയപ്പോൾ അയാളെ കാണാനില്ല ആ... നിരാശയോടെയവൾ നടന്നകന്നു തല വെട്ടിപ്പുളർന്ന് പോകുന്ന വേദന...... ജ്വാല നെറ്റി നന്നായി തടവിക്കൊണ്ട് തൻ്റെ കാറിൽ കയറി ...... കാർ ചെന്നു നിന്നത് പഴമയും പുതുമയും ഒത്തുചേർന്ന നാലുകെട്ടിലേക്കാണ്....... ചെമ്പുറത്ത് മനയിലേക്ക്....... അഗ്നിജ്വാലയുടെ അമ്മയായ കാവേരിയുടെ തറവാടാണ് ചെമ്പുറത്ത് മന...... കാവേരി ഇഷ്ടപ്പെട്ടയാൾ ഒരു കുഞ്ഞിനെ അവളുടെ വയറ്റിലുരുവാക്കി നാടുവിട്ടു....... മകൾ ഗർഭിണിയാണെന്നറിഞ്ഞതും തറവാടിന് ചീത്തപ്പേരാകാതിരിക്കാൻ ദൂരദേശത്തേക്ക് മാറ്റി....... ജനിക്കുന്ന കുട്ടിയെ ഒഴിവാക്കാനായിരുന്നു.കാരണവരുടെ തീരുമാനം.കാവേരിയെ തിരികെ കൊണ്ടുവരാനും എന്നാൽ പ്രസവത്തോടെ കാവേരി മരണപ്പെട്ടു...... ജ്വാലയെ മഹാരാഷ്ട്രയിലുള്ള പുവർ ഹോമിലേക്കും മാറ്റി..... എന്നാൽ ചെമ്പുറത്ത് തറവാടിൻ്റെ ഒസ്യത്ത് വീതം വെയ്ക്കാൻ നോക്കിയപ്പോഴാണ് ചെമ്പുറത്ത് തറവാടും പകുതി സ്വത്തുവകകളും കാവേരിക്ക് പിറക്കുന്ന കുട്ടിയുടെ പേരിലാണ്....... അങ്ങനെയാണ് ജ്വാല ചെമ്പുറത്ത് തറവാടിൻ്റെ അവകാശിയായത്....... ജ്വാലയുടെ കാർ ചെമ്പുറത്ത് മനയിലേക്ക് കയറിയതും..... അകത്തുനിന്നും കുറുപ്പ് ഇറങ്ങി വന്നു...... ആഹാ..... വെയിലിൻ്റെയാണോ ജ്യാല ഡോക്ടർക്ക് തെളിച്ചമില്ലാത്തത് കുറുപ്പ് തൻ്റെ കഷണ്ടിത്തല തലോടിക്കൊണ്ട് ഒന്നു ചിരിച്ചു...... മ്മ്..... പൊതുവാള് വിളിച്ചിരുന്നു....... ബാധ കേറിയപോലെ അവിടെ നിന്ന് ഇറങ്ങിയിട്ടുണ്ടെന്ന്....."" എൻ്റെ ഒതേന കൂറുപ്പേ കഷണ്ടിത്തല വെയിലു കൊള്ളിക്കാതെ പൂമുഖത്തോട്ട് കയറിയാട്ടെ........"" എന്തോ തൻ്റെ നൊമ്പരം അറിയിച്ച് ആ മനുഷ്യനെക്കൂടി വേദനിപ്പിക്കാൻ കഴിയണില്ല...... അച്ചുതകുറുപ്പ് ..... രക്ത ബന്ധം കൊണ്ടല്ലെങ്കിലും തനിക്ക് അച്ഛനാണ്........ ചെമ്പുറത്ത് തറവാട്ടിലെ കാര്യസ്ഥൻ്റെ മകനായിരുന്നു...... അല്പസ്വല്പ്പം സംഗീതാഭിരുചിയുണ്ടായിരുന്നു...... ചെമ്പുറത്തെ കാവേരീത്തമ്പുരാട്ടി.... അസാമാന്യ നർത്തകിയും..... സംഗീത പാഠവവും നിറഞ്ഞവളായിരുന്നു..... കാര്യസ്ഥൻ്റ മകനായിരുന്നിട്ടു കൂടി....... കാവേരിയൽ അനുരക്തനായി....... ഒരിക്കലും പറയാതെ പോയ പ്രണയം...... അതായിരുന്നു അച്യൂത കുറിപ്പിൻ്റെ പ്രണയം ...... എന്നും കാത്തിരുന്നു കാണുമായിരുന്നു....... കോളേജ് പ0നത്തിന് പോകുന്ന കാവേരിയെ ...... അങ്ങനെയൊരിക്കൽ സർപ്പ കാവിൽ മറ്റൊരാളുമായി ഇണചേരുന്ന കാവേരിയെ കണ്ട് ചങ്ക്തകർന്ന് പിൻവാങ്ങി....... എൻ്റെ കുറുപ്പേ ഒന്നു വരണുണ്ടോ....?? ശ്ശി.... കഷ്ടാണല്ലോ ഒതേന കൂറുപ്പേ നിങ്ങളുടെ കാര്യം...... എവിടെങ്കിലും നിന്നാ അവിടെ ചിന്തിച്ചോണ്ടിരിക്കും...... ജ്വാല അയാളുടെ കൈയ്യിൽ പിടിച്ച് അകത്തോട്ട് പോയി..... ചന്ദനത്തിൻ്റെ സുഗന്ധമാണ് അകത്തളത്തിന്....... അതേപോലെ കുളിർമ്മയും..... ചുവരിൽ രവി വർമ്മ ചിത്രങ്ങൾ....... തടിയിൽ തീർത്ത കൊത്തുപണി'കൾ ..... നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്ക് വിളക്കുകൾ..... ലാളിത്യം നിറഞ്ഞ ചെമ്പുറത്ത് മന. ചുട്ടുപഴുക്കുന്ന മനസ്സും ശരീരവും ജ്വാലയ്ക്ക് തനിച്ചിരിക്കണമെന്ന് തോന്നി........ താൻ പണ്ടും അങ്ങനെ ആയിരുന്നല്ലോ വൃഥകളൊക്കെ അനാഥാലയത്തിൻ്റെ ചുവരുകൾക്കുള്ളിൽ ഒഴുക്കിവിടുമായിരുന്നു.... അവൾ പതിയെ മരപ്പലകയിൽ നിർമ്മിച്ച ഗോവണി കയറാൻ തുടങ്ങിയതും...... കുട്ടിയെ....... ഇവിടെ നിരാഹാര വൃതം വേണ്ട...... രണ്ട് വറ്റ് കഴിച്ചിട്ട് പൊയ്ക്കൊള്ളു...... കുറുപ്പ് അന്ത്യശാസനം പോലെ പറഞ്ഞു....... ഷാരസ്യാരേ ...... കൂട്ടിക്ക് ഭക്ഷണം എടുത്തോളൂ....... മധ്യവയസ്കയായ സരസ്വതി ഷാരസ്യാർ ....... ഊണുമേശയിൽ...... ചെമ്പുറത്ത് മന വക ക്ഷേത്രത്തിലെ നേദ്യച്ചോറ് തൂശനിലയിൽ എടുത്തു വച്ചു. തേങ്ങ ചുട്ടരച്ച ചമ്മന്തിയും തൈരും വെണ്ടയ്ക്കാ കൊണ്ടാട്ടവും. ഇതു കണ്ടതും ജ്വാലയുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായി...... തന്നെയുമല്ല...... ആഹാരം നിഷേധിക്കാൻ അവൾക്കാകുമായിരുന്നില്ല.... ഒരു വറ്റിന് കൊതിച്ച ബാല്യം അവളിൽ നിറഞ്ഞുനിന്നു....... സന്ധ്യാ സമയം ചെറിയ കറുത്ത കരയുള്ള നേര്യതുടുത്ത്...... നെറ്റിയിൽ മഞ്ഞൾ ക്കുറിയും വരച്ച്...... കുറച്ച് മുടിയേ ഉള്ളുവെങ്കിലും അത് ടവലാൽ ചുരുട്ടി കെട്ടിയിരിക്കുന്നു....... ഗോവണി ഇറങ്ങി വന്ന ജ്വാലയെ കണ്ടതും...... കുറുപ്പ് വാ പൊത്തി ഒന്നു ചിരിച്ചു....... ആഹ് .... ഹാ ..... ആരും കാണുന്നില്ലേ.... ഇത് ചെമ്പുറത്തെ കൊച്ചു തമ്പുരാട്ടിയുടെ എഴുന്നള്ളത്ത്....... കുറിപ്പ് ചിരിയോടെ പറഞ്ഞതും.... ജ്വാല അതു ശ്രദ്ധിക്കാതെ പൂജാമുറിയിലേക്ക് കയറി..... ഉണ്ണിക്കണ്ണാ എന്തോ കാര്യസാധ്യമാണല്ലോ കുട്ടിയുടെ ലക്ഷ്യം....... കുറുപ്പ് നെഞ്ച് തിരുമ്മി....... അങ്ങനെയൊന്നിനും നിർബന്ധബുദ്ധി കാണിക്കില്ല. ഇന്നെന്തോ മനസ്സിനെ അത്രമേൽ വിഷമിപ്പിക്കുന്ന വിഷയം ഉണ്ടായിട്ടുണ്ട്....? എന്താണെന്ന് നോക്കാം...... എന്തോ ഒന്ന് എന്നെക്കൊണ്ട് നേടിയെടുക്കാനുണ്ട്? അതു പക്ഷേ ഏവരേയും വിഷമിപ്പിക്കുന്ന എന്തോ ഒന്ന് ....?? ""ഇന്നെന്തോ മനസ്സിനെ അത്രമേൽ വിഷമിപ്പിക്കുന്ന വിഷയം ഉണ്ടായിട്ടുണ്ട്....? എന്താണെന്ന് നോക്കാം...... എന്തോ ഒന്ന് എന്നെക്കൊണ്ട് നേടിയെടുക്കാനുണ്ട്? അതു പക്ഷേ ഏവരേയും വിഷമിപ്പിക്കുന്ന എന്തോ ഒന്ന് ....?? ജ്വാലയുടെ ആവശ്യം അറിഞ്ഞതും കുറുപ്പ് അസ്വസ്ഥനായി......!! ""കുട്ടി...... നിനക്കിതിൻ്റെ ആവശ്യമുണ്ടോ....?? ആവശ്യമല്ലല്ലോ..... എൻ്റെ...... കുറുപ്പേ.....അത്യാവശ്യം...... "" ""തന്തയില്ലാത്തവൾ....... എന്ന ലേബലൊന്ന് മാറ്റിയെടുക്കണ്ടേ..... അറ്റ്ലീസ്റ്റ് ഈ എന്നെ ജനിപ്പിച്ച ആളെങ്കിലും അറിയണ്ടേ....... ഇങ്ങനൊരു പ്രൊഡക്റ്റ് ഭൂമിയിൽ അവതരിച്ചത്......"" ""എൻ്റെ സമ്മതത്തോടു കൂടി കുട്ടി ഇവിടുന്ന് പോകില്ല. അതല്ല എന്നെ ധിക്കരിക്കാനാണേൽ ആയിക്കോ..... ഞാനും എങ്ങോട്ടേലും പൊയ്ക്കൊള്ളാം..... കുറുപ്പ് തീർപ്പ് പോലെ പറഞ്ഞു...."" ""എൻ്റെ ഒതേന കുറുപ്പേ.... അറിയാല്ലോ...... ജ്വാലയുടെ സ്വഭാവം..... എനിക്കൊന്നു കാണണം എനിക്ക് ജന്മം തന്നയാളെ...... അത്രയെങ്കിലും അവകാശമില്ലേ എനിക്ക്....... ഇക്കാലമിത്രയും ഞാൻ കാത്തിരുന്നത് ഈ മുഹൂർത്തത്തിനു വേണ്ടിയാ..."" ""അതിന് കൊച്ച് ഒരു വേലക്കാരിയായി അവിടെ ചെല്ലേണ്ട ആവശ്യമുണ്ടോ.....???? ""അങ്ങനെ പറയല്ലേ എൻ്റെ ഒതേന കൂറുപ്പേ....... എല്ലാ ജോലികൾക്കും അതിൻ്റേതായ മാഹാത്മ്യം ഉണ്ട്. പിന്നെ ചെമ്പുറത്ത് മനയിലെ കാവേരിയുടെ മകൾ അഗ്നിജ്വാല....... ഹോംനേഴ്സായിട്ടാ പോകുന്നത്........ പൊന്നോത്ത് തറവാട്ടിലെ എൻ്റെ അച്ഛൻ പെങ്ങളെ നോക്കാൻ..... അങ്ങനെയെങ്കിലും ആരുമില്ലാത്ത ഈ ജ്വാലയ്ക്ക് അവരെയൊക്കെ കാണുകയും പരിചരിക്കുകയും ചെയ്യാമല്ലോ........ ആ മിഴികൾ ഈറനായി......"" ""എന്നാലും മോളേ....... ഇതു വേണോ...??? തിരിച്ചറിഞ്ഞാൽ.... പിടിക്കപ്പെട്ടാൽ........ കുറുപ്പ് തൻ്റെ ആശങ്ക പ്രകടിപ്പിച്ചു..... ""നിൻ്റെ അച്ഛന് ഒരു കുടുംബമുണ്ട്..... അതിൽ രണ്ട് മക്കളും...... കാലമിത്രയൊക്കെ ആയില്ലേ...... അവർ ജീവിച്ചോട്ടെ....... മോളൊന്നിനും പോകണ്ട......"" ഈ എനിക്ക് എന്നെ ഒന്നു ബോധ്യപ്പെടുത്താൻ മാത്രം...... എന്നെ ബന്ധിപ്പിക്കുന്ന കണ്ണിയെ ഒന്നു കാണണം...... അറിയണമല്ലോ പ്രണയത്തിൽ ഉളവായതാണോ? അതോ കാമത്തിൽ ഉരുവായതാണോന്ന്......"" ""ജ്വാല ആരെയും വേദനിപ്പിക്കില്ല ഇതെൻ്റെ വാക്കാണ്....... ഞാൻ കാരണം അവിടെ ആരെങ്കിലും വേദനിക്കാൻ ഇടയായാൽ ഒന്നും അവകാശപ്പെടാതെ അവിടുന്ന് ഇറങ്ങിയിരിക്കും ഈ ജ്വാല...... ഇതെൻ്റ വാക്കാണ്......"" ഇരുപത്തിരണ്ട് വർഷം....... അനാഥയായല്ലേ ജീവിച്ചത്....... പതിമൂന്ന് വയസ്സുവരെ ഇരുളടഞ്ഞ ജീവിതം...... മുബൈയിലെ പുവർ ഹോമിൽ ഞെരിഞ്ഞുടഞ്ഞ ബാല്യം...... വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഒരു നേരത്തെ ആഹാരം പോലും ശരിയാവണ്ണം കിട്ടാതെ...... എപ്പോഴോ കിട്ടുന്ന ഉണക്ക റൊട്ടി ക്ക് ...... ആർത്തിയോടെ കാത്തിരുന്ന ബാല്യം....."" മുലപ്പാലിൻ്റെ മാധുര്യം നുകരാതെ...... ആ താരാട്ടുപാട്ടില്ലാതെ......"" അച്ഛൻ്റെ നെഞ്ചിലെ താളമില്ലാതെ വളർന്നു നമ്പറായിരുന്നു അവിടെ...... സ്വന്തമായി പേരുപോലുമില്ലാത്തവൾ....... ശകാരങ്ങളും ...... തല്ലും നിറയെ കിട്ടുമായിരുന്നു. പിഞ്ഞിക്കീറിയ നിറം മങ്ങിയ ഉടുപ്പു പോലെ....... ആരെയും പ്രതീക്ഷിക്കാനില്ലാതെ..... നിറഞ്ഞു തൂവിയ മിഴികൾ തുടച്ച് മോള് കരയാതെ ...... നെറുകയിൽ തലോടിക്കൊണ്ട് ഒന്നുചേർത്തു പിടിക്കാൻ....... അതു മതിയായിരുന്നു. പക്ഷേ അങ്ങനെ ആരും ഇല്ലായിരുന്നു...."' പക്ഷേ അവിടുത്തെ ഇരുളിൻ്റെ മറവിൽ...... തലോടാനും ചേർത്തു പിടിക്കാനും... ഉടുപ്പിനിടയിലൂടെ ഇഴയുന്ന കൈകൾ....... പുവർ ഹോമിൻ്റെ ബാബ..... അറിയാത്ത പ്രായത്തിൽ ഞെരിഞ്ഞുടഞ്ഞ..... ശരീരഭാഗങ്ങൾ....... വേദന നിറഞ്ഞ രാത്രികൾ........ അറപ്പുളവാക്കുന്ന ചേഷ്ടകൾ എല്ലാവരേയും ഭയമായിരുന്നു......" പാൻ മസാലക്കറ പല്ലിൽ പറ്റിപ്പിടിച്ച്...... വൃത്തികെട്ട ചേഷ്ടകളോടെ പെൺകുട്ടികളിലേക്ക് അമരുന്ന ഗാർഡ്....... അനാഥാലയ നടത്തിപ്പുകാരനായ ബാബ വൃദ്ധസന്യാസി ലോകർക്ക് മുന്നിൽ സാമൂഹ്യ പരിഷ്കർത്താവ്..... സ്വാത്വികൻ.... തത്വജ്ഞാനി അങ്ങനെ നീളുന്ന വിശേഷണങ്ങൾ....... അയാളുടെ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കൾ...... ആരും തിരിഞ്ഞു നോക്കാനില്ലാത്ത ഈ പെൺകുട്ടികളെ തങ്ങളുടെ രതിവൈകൃതങ്ങൾക്ക് ഉപയോഗിച്ചിരുന്നു......"" ഒരിക്കൽ പുവർ ഹോമിൽ എല്ലാവരും ഒത്തുകൂടീ...... വീണ്ടും അവളുടെ ഓർമ്മകളിൽ അന്നത്തെ രാവ് ..... തെളിഞ്ഞു വന്നു. ആ ഓർമ്മകൾ പോലും നടുക്കം സൃഷ്ടിച്ചു..... ഒരു വാക്കു പോലും ഉച്ചരിക്കാനാകാതെ ശ്വാസം വിലങ്ങി അവൾ വിക്കി..... മിഴികൾ തുറിച്ച് കണ്ണു നിർചാലുകൾ തീർത്തു....... മുഖത്താകമാനം വിയർപ്പു പൊടിഞ്ഞു.... ചെന്നിയിൽ നിന്ന് വിയർപ്പു ചാലുകൾ അവളുടെ കഴുത്തിനെ തഴുകി കടന്നു പോയി...... ശ്വാസം കിട്ടാതയവൾ .....ചുമച്ചു. ""മോളേ...... കുറുപ്പ്...... അവളെ ചേർത്തു പിടിച്ചു. എൻ്റെ കൂട്ടി ഒന്നും ഓർക്കേണ്ട...... പോയി കിടന്നോളൂ '...... ഗുരുവായൂരപ്പനെ വിളിച്ചോളൂ..... നിൻ്റെ സങ്കടമെല്ലാം തീർത്തുതരും....... എൻ്റെ കൂട്ടിക്ക് മനശ്ശാന്തി കൊടുക്കണേ ...... അയാൾ മനമുരുകി പ്രാർത്ഥിച്ചു. . അവളനുഭവിച്ചത് പിന്നെയും ഓർമ്മയിൽ വന്നതെന്നോണം കുറുപ്പിൻ്റെ മിഴികൾ സജലങ്ങളായി..... ""ഹാ ...... എൻ്റെ പൊന്നു കുറുപ്പേ ..... ഈ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണിരുവന്നാൽ .... ജ്വാല പിന്നെ ഒന്നും അല്ല......... അവളാ കണ്ണുനീർ തുടച്ചു......."" ""വേറിട്ട ജന്മങ്ങളാ നമ്മളല്ലേ.... കൂറുപ്പേ ..... ചുണ്ടിൻ്റെ കോണിൽ വ്യർത്ഥമായി ചിരി വിരിയിച്ചു കൊണ്ടവൾ പറഞ്ഞു....... ആരൊക്കെയോ ഉണ്ടായിട്ടും തികച്ചും അനാഥർ...... ഇടയ്ക്കെവിടെയോ പൊട്ടി മുളച്ച ..... ചോരയല്ലാഞ്ഞിട്ടു കൂടി ആത്മാവിൽ ചേരുന്ന ബന്ധം....."" ""എനിക്കെൻ്റ അച്ഛനാണ്...... അമ്മയാണ്...... ആരൊക്കെയില്ലെങ്കിലും ജ്വാല ഇത്രനാളും ജീവിച്ചില്ലേ ഇനിയും ജീവിക്കും പക്ഷേ ഈ തണലില്ലേൽ..... ഈ നെഞ്ചിലേ ചൂടില്ലേൽ ജ്വാലയില്ല....... അവളുടെ മിഴികൾ അനുസരണയില്ലാതെ ഒഴുകി......"" ""പൊന്നുമോളേ...... കുറുപ്പ് ഹൃദയമിടറി വിളിച്ചു...... ജ്വാല ആ നെഞ്ചിൽ വീണ് ഏങ്ങി ഏങ്ങി കരഞ്ഞു...... കുറിപ്പിൻ്റെ മിഴികളും തൂവിക്കൊണ്ടിരുന്നു. എത്ര നേരം അവരങ്ങനെ നിന്നുവെന്നറിയില്ല......"" അവളിലെ വേദനകളെല്ലാം പെയ്തൊഴിയട്ടേന്ന് കരുതി കുറുപ്പ് അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു....... എപ്പോഴോ ഏങ്ങലടികൾ ശമനമായതും..... ജ്വാല നെഞ്ചിൽ നിന്ന് അടർന്നു മാറി കുറുപ്പിനെ നോക്കാതെ മുകളിലേക്ക് പോയി.....!! അനാഥാലയത്തിൻ്റെ ജീവിത നാളിലൊരിക്കലും...... അച്ഛൻ അമ്മ അതെന്താന്നു കൂടി അറിയില്ലായിരുന്നു....... കാരണം ചുറ്റുമുള്ള കുട്ടികളൊക്കെ എന്നെപ്പോലുള്ളവർ ആയിരുന്നു....... എൻ്റെയറിവ് പുവർ ഹോമിൻ്റെ മതിൽ കെട്ടിനുള്ളിൽ മാത്രമായിരുന്നു...... പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടങ്ങളിലാണ് അച്ഛൻ അമ്മ....... എന്ന പദങ്ങൾ കേൾക്കാനായത്....... പിന്നീടങ്ങോട്ടുള്ള പടവുകളിൽ തനിക്കും അങ്ങനെ രണ്ടു പേർ ഉണ്ടെന്നുള്ള ചിന്തയിലേക്കെത്തിച്ചു. അന്നൊത്തിരി ആഗ്രഹിച്ചിരുന്നു. അവരെ ഒരു നോക്കു കാണണമെന്ന്...... എന്നെ ഈ നരകത്തീന്ന് കൊണ്ടു പൊയ്ക്കൂടേന്ന് പറയണമെന്ന്.... പക്ഷേ ആരും വന്നില്ല.....!! ക്രൂരമായ പീഡനത്തിൽ തൻ്റെ ബോധം മറഞ്ഞു..... ബ്ലീഡിംങ് നില്ക്കാതെയായി...... ശരീരമാസകലം മുറിവുമായി സർക്കാർ ഹോസ്പിറ്റലിലെ വരാന്തയിൽ പഴംന്തുണിയിൽ കിടന്ന എന്നെത്തേടി വന്നു. സ്നേഹം മാത്രം നിറഞ്ഞ കണ്ണുകളുമായി അലിവോലുന്ന മുഖവുമായി അച്യുതക കുറുപ്പ്...... ആദ്യമായി തന്നെ സ്നേഹത്തോടെ....... നിറഞ്ഞ മിഴികളോടെ നോക്കിയ മുഖം......"" ജനലിന് ഓരത്ത്.... രാത്രിയുടെ അനന്തതയിലേക്ക് വെറുതെ മിഴി ചലിപ്പിച്ചു...... മഴയുടെ ആഗമനമെന്നോണം തണുത്ത കാറ്റ് ചീറിയടിച്ചു..... ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ജ്വാല പിൻതിരിഞ്ഞത്....... പൊതുവാൾ ഡോക്ടർ....!! ഉറങ്ങാറായില്ലേ.....?? ഡോക്ടറുടെ ചോദ്യത്തിന് അവളൊന്നു മൂളി..... ഇനി തിരക്കുപിടിച്ച ദിവസമായിരിക്കുമല്ലോ..... ജ്വാലയ്ക്ക് .....! എല്ലാം അറിഞ്ഞിട്ടുള്ള ചോദ്യം ചെയ്യലാണെന്ന് മനസ്സിലായി....... അവളൊന്നും മിണ്ടിയില്ല....... ""ഓകെ..... ഗുഡ് നൈറ്റ് അവളുടെ തീരുമാനം ശരിയാണോ തെറ്റാണോ....... ഒന്നും പറയാതെ ഡോക്ടർ കോൾ കട്ടാക്കി.....!! രണ്ടു കിളവൻമാരും സ്നേഹിച്ചു കൊല്ലുകയാണല്ലോ....... പുഞ്ചിരിയോടെ അവളോർത്തു........"" ഏന്തോ നേരത്തെ ഉണർന്നു........ 5.30 ആയതേയുള്ളൂ....... സാധാരണ 7 ആണ് കണക്ക്....... ഒരു കുളിയൊെക്കെ പാസ്സാക്കി....... ചെറിയ വരാന്തയിലേക്ക് ഇറങ്ങി..... മുകൾനില ചുറ്റും വരാന്തയാണ്....... ഇപ്പോഴും നനുത്ത ചാറ്റൽ മഴ...... വെള്ളി വെളിച്ചം ഏറ്റ പോലെ ഇരുളകലാൻ തുടങ്ങിയിരിക്കുന്നു......"" മുഖത്തേക്ക് അരിച്ചിറങ്ങുന്ന മഴത്തുള്ളികളെ അവളിലേക്ക് ആവാഹിക്കുംപോലെ കൈവരികളിൽ പിടിച്ചവൾ കണ്ണടച്ചു നിന്ന് മഴയുടെ കുസൃതി ആസ്വദിച്ചു.......!! 🎶എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നോടു മാത്രമായി... ഏറെ സ്വകാര്യമായി........ സന്ധ്യതൊട്ടേ വന്നു നില്‍ക്കുകയാണവള്‍ എന്‍റെ ജനാലതന്‍ അരികില്‍.... ഇളം കുങ്കുമകാറ്റിന്‍റെ ചിറകില്‍.......... എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നോടു മാത്രമായി... ഏറെ സ്വകാര്യമായി........ പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം പാട്ടില്‍ പ്രിയമെന്നുമാവാം......... എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം.... ആര്‍ദ്ര മൌനവും വാചാലമാവാം......🎶 മഞ്ഞു കുതിർന്ന പ്രഭാതം അവളിലെ ചില നിമിഷങ്ങളിലേക്ക് അവളെ കൂട്ടികൊണ്ടു പോയി....... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52142/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat
ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ☺️ പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ നോക്കി ചിരിച്ചു....😁 "എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെ പേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. 😁നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "... "എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ"..😄 "അത് പിന്നെ എന്റെ ഉപ്പിച്ചിയെ നിങ്ങൾക്കറിയാഞ്ഞിട്ട ഈ ഉറക്കിന്റെ സുഖം..". 😁 "ഹാ.. മതി ഉറക്കിന്റെ മഹത്വം വിളമ്പിയത്... പോയി ഫ്രഷാവാൻ നോക്ക്..." ഉപ്പാനോട് കോക്രി കാണിച്ചു കൊണ്ട് അവൾ ഫ്രഷാവൻ പോയി...തന്റെ മകളുടെ പോക്ക് കണ്ട് ഒരുനിമിഷം അയാളുടെ ചുണ്ടിൽ പുഞ്ചിരി തൂകി.. അതേ സമയം തന്നെ കണ്ണിൽ കണ്ണു നീർ ഉറഞ്ഞു കൂടി.. ആ കണ്ണുനീരിന് ഒരുപാട് നൊമ്പരങ്ങളുടെ കഥ പറയാനുണ്ടായിരുന്നു... ,,, ഇത്‌ ആമി എന്ന അമീറയുടെ കഥയാണ്... ഹസ്സൻ അലവിക്ക് മൂന്നു മക്കളാണ്. ഒരു പെണ്ണും രണ്ട് ആണും. മൂത്തത് ശഹ്‌സാൻ(ഷാഹി )ഇളയത്‌ അഹ്‌സാൻ(ആഹി ). ഏറ്റവും ചെറുതാണ് അമീറ.... അമീറ 10ൽ പഠിക്കുന്ന സമയം അവളുടെ ഉമ്മ മരിച്ചു... അതിനുശേഷം ഉമ്മയും ഉപ്പയും എല്ലാം അവൾക്ക് ഉപ്പയാണ്..ഇക്കാക്കമാരുടെ ഓമന മോളായിരുന്നു അവൾ... എന്നാൽ പ്ലസ്‌വണ്ണിൽ പഠിക്കുന്ന സമയം ഷാഹി കല്യാണം കഴിച്ചു.. ആതിക്ക എന്ന ആത്തി ഇത്ത.. ഇത്തൂസ് എന്നാണ് ആമി അവളെ വിളിക്കാർ. എന്നാൽ ആതിക്ക് ആമിയെ ഇഷ്ട്ടമില്ലായിരുന്നു.. . ഇക്കാക്കമാർക്ക് അവളോടുള്ള ഇഷ്ട്ടമായിരുന്നു കാരണം... ആതിയുടെ സമർത്തമായ ഇടപെടൽ മൂലം ഷാഹിയും ആമിയും തമ്മിലുള്ള അടുപ്പം കുറഞ്ഞു. അത് ആമിയിൽ ഒരുപാട് സങ്കടം വരുത്തി.. എന്നാൽ അതൊന്നും അവളെ ബാധിക്കൂല എന്ന മട്ടിലായിരുന്നു അവളുടെ ഭാവം.... അങ്ങനെ പോയികൊണ്ടിരിക്കുന്ന അവരുടെ ജീവിത്തിലേക്ക് ഒരു സങ്കടം കൂടി വന്നു.. അവളുടെ ഉപ്പാക്ക് ഹാർട്ടിന് പ്രോബ്ലം ഉണ്ടായി... അത്കൊണ്ട് തന്നെ ആമിയുടെ കല്യാണം പെട്ടൊന്ന് നടത്തണം എന്നായി ഉപ്പാക്ക്... പഠിക്കാൻ ഇഷ്ടമായിരുന്ന ആമി അതിനെ എതിർത്തു... എന്നാൽ ഉപ്പാടെ ഇമോഷണൽ ബ്ലാക്‌മെയ്ലോടെ അവൾക്ക് സമ്മതിക്കേണ്ടിവന്നു.. ആമിയുടെ ഇതൂസിനും ഷാഹിക്കും ഇപ്പൊ ഒരു കുഞ്ഞുണ്ട്... ജയ്ഷ എന്ന ഇഷമോള്... എല്ലാവരുടെയും ചെല്ലക്കുട്ടി...,,,, ഇപ്പൊ എല്ലാവരും കല്യാണത്തിനുള്ള തയ്യാറെടുപ്പിലാണ്.. ആമി പെണ്ണ് കാണാൻ വന്ന അന്ന് കണ്ടതാണ് ചെക്കനെ... പേര് ഷംസീർ ഷാൻ. ആള് അക്കൗണ്ടന്റാണ് ഏതോ കമ്പനിയിൽ... ഉപ്പാന്റെ നിർബന്ധം കൊണ്ടുള്ള വിവാഹം ആണെങ്കിലും, ഇനി മുന്നോട്ട് തന്റെ പാതിക്ക് ഒപ്പം ആയിരിക്കും എന്ന് അവൾ ഉറപ്പിച്ചിരുന്നു... ബന്ധുക്കളെല്ലാരും എത്തിയിട്ടുണ്ട്.. ആമി വരുന്നവരോട് സംസാരിക്കുകയാണ്... പെട്ടൊന്ന് ആഹി അവളുടെ അടുത്ത് വന്ന് പറഞ്ഞു നികാഹ് കഴിഞ്ഞെന്ന്. അത് വരെ ഇല്ലാത്ത പേടിയും വെപ്രാളവും ആയിരുന്നു അവൾക്കപ്പോൾ.. പിന്നീട് എല്ലാം പെട്ടൊന്നായിരുന്നു... മഹറിടലും കൂട്ടികൊണ്ട് പോവാലും എല്ലാം... ,, രാത്രി കിടക്കാൻ പോവുമ്പോൾ ഷാനുന്റെ (ഷംസീർ ) സഹോദരി ഷാഹിന എന്ന ഇനുത്ത ഒരു ഗ്ലാസ്‌ പാലും കയ്യിൽ തന്നു.. ഒരു ഓൾ ദി ബെസ്റ്റും തന്നു 😜ഷാനുക്കന്റെ റൂമിലേക്ക് പറഞ്ഞു വിട്ടു.. ''ന്റെ റബ്ബേ ന്റെ കയ്യൊക്കെ എന്താ ഇങ്ങനെ വെർക്കണേ.. ഹോ ന്റെ ഗോഡ് ഇന്ന് ന്റെ ഫസ്റ്റ് നൈറ്റ്‌ ആണല്ലോ.... എന്താണ് ആമി നീ ഇത്രേ ഉള്ളൂ.. ആമി അവളെ തന്നെ മോട്ടിവേറ്റ് ചെയ്ത് റൂമിലേക്ക് പോയി... വാതിൽ തുറക്കുന്ന ശബ്ദം കേട്ടോണ്ടാണോ അറിയില്ല ഞാൻ റൂമിലേക്ക് കയറിയപ്പൊത്തന്നെ ഷാനുക്ക എന്നെ നോക്കി... വളരെ മനോഹരമായൊന്നു ചിരിച്ചു... ഞാനും അത്പോലെ ചിരിച്ചു കൊടുത്തു അതിനു മൊടക്കില്ലല്ലോ... "ഹായ് ആമി "😍 "ഹലോ ഷാനുക്ക "😁 "എന്താടോ നീ വല്ല ഇന്റർവ്യൂക്കും വന്നപോലെ നിൽക്കുന്നെ... ഇവിടെ വന്നിരി "... "ഹാ ". "ഷാനുക്കനോട് ഞാനൊരുകാര്യം ചോയിക്കട്ടെ.."? "ചോയിച്ചെടോ അതിനെന്തിനാ നിനക്കൊരു മുഖവുര "😍 "അത്പിന്നെ ഷാനുക്കക്ക് എന്നെ ഇഷ്ടായിട്ടാണോ കല്യാണത്തിന് സമ്മയിച്ചേ.?. ഒന്നും വിചാരിക്കരുത്.. പെണ്ണുകാണാൻ വന്നതിന് ശേഷം എന്നെ കാണുകയോ, ഒന്നു ഫോൺ ച്യ്തതും ഇല്ല.. അതാ ചോയിച്ചേ 😁." ഹ... ഹ.. ഹ 😆... "ശരിക്കും എനിക്ക് നിന്നെ ഇഷ്ടായിട്ട കല്യാണം കഴിച്ചത് "😍. "ശരിക്കും"!!!☺️. "ഹ ടോ ".. പിന്നെ നിക്കാഹോന്നും കഴിഞ്ഞീല്ലല്ലോ അതാ ഞാൻ വരാതെ നിന്നത്...". 😜.... ,, പിന്നീട് അങ്ങോട്ട് അവരുടെ ജീവിതമായിരുന്നു. പരസ്പരം സ്നേഹിച്ചും വഴക്ക് കൂടിയും അവർ ജീവിച്ചു... അങ്ങനെ അവരുടെ സ്നേഹവും വിശ്വാസവും ഒന്നൂടെ ഊട്ടി ഉറപ്പിക്കാൻ അവരുടെ ജീവിതത്തിലേക്കെ രണ്ട് ജീവന്റെ തുടിപ്പുകളും വന്നു. ഇരട്ട മക്കൾ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ഷാനു ആമിയെ നിലത്തും തലയിലും വെക്കാതെ നടക്കുകയായിരുന്നു.. അവളെ കെയർ ചെയ്ത് അവളുടെ കൂടെ തന്നെ നിൽക്കുകയാണ് അവൻ... അങ്ങനെ കാത്തിരുപ്പിന് വിരാമം വരുത്തി കൊണ്ട് ആ ദിവസം വന്നു.. ആമിയെ പൈൻ വന്നു ലാബർ റൂമിൽ കയറ്റിയതാണ്.. ഷാനു അതിനു മുന്നിൽ.. ഒരു സമാധാനവും ഇല്ലാതെ വെരുകിനെ പോലെ നടക്കുകയാണ്... ഏതാനും സമയങ്ങൾക്ക് ശേഷം ഒരു നെയ്സ് പുറത്തേക്ക് വന്നു പറഞ്ഞു.... ആമി പ്രസവിച്ചു രണ്ടു പെൺകുഞ്ഞാണെന്ന്.... ❤️ വല്ലാത്ത ഒരനുഭൂതിയായിരുന്നു ഷാനുവിന് അപ്പോൾ ... സമയം കടന്നുപോയി......... രണ്ടു പേരേയും റൂമിലേക്ക് മാറ്റി... ഷാനു മൂന്നു പെരേയും വാത്സല്യത്തോടെ നോക്കി... 😍 അവന് ആ സമയം തന്റെ പ്രാണനോട് അടങ്ങാത്ത പ്രണയമായിരുന്നു... അവനത് അവിടെ പ്രകടിപ്പിക്കുകയും ചെയ്തു... അവളും അറിയുകയായിരുന്നു തന്റെ പ്രാണനിൽ ഞാൻ പൂർണ അവകാശി ആയെന്ന്.. ❤️ താഹി ❤️ലാഹി എന്ന് രണ്ടു പിഞ്ഞോമനകൾക്കും അവർ പേര് നൽകി... പിന്നീട് ഡിസ്ചാർജ് ചെയ്തു..അവളുടെ വീട്ടിലേക്ക് കൊണ്ട് പോവാൻ ഷാനു സമ്മതിച്ചില്ല.. അവളെയുംകുഞ്ഞുങ്ങളെയും അവനുതന്നെ നോക്കണം എന്ന് വാശിയായിരുന്നു... ❤️❤️❤️ ദിവസങ്ങൾ കടന്നു പോയി... ഇന്ന് രണ്ടു പേരുടെയും ആറു മാസം തികയുകയാണ്... ഷാനുന് രണ്ടുപേരുടെയും ഹാഫ് ബർത്ഡേ കഴിക്കണം എന്നാണ്.. അത്‌ കൊണ്ടെന്നെ ഇന്ന് അവരുടെ വീട്ടിൽ ഒരു ഫങ്ഷൻ നടക്കുകയാണ്... ഒരുപാട് ആളുകളില്ല എങ്കിലും കുറച്ചു ഫ്രണ്ട്സും അടുത്ത ബന്ധുക്കളും മാത്രം... ആമി ഒരു പിംഗ് കളർ സാരിയാണ്.. അവൾ ഡ്രെസ്സെല്ലാം ധരിച്ചു കണ്ണാടിക്ക് മുമ്പിൽ ചെന്ന് സ്‌കാഫ് ചുറ്റുകയാണ്.. ആ സമയം അവളുടെ ഇടുപ്പിലൂടെ രണ്ടു കൈകൾ അവളെ വരിഞ്ഞമുറുകി.. അതിന്റെ ഉടമ ഷാനു ആണെന്ന് അറിഞ്ഞ അവളുടെ ചൊടികൾ ഒന്നു മന്ദഹസിച്ചു... 😍 "എന്താണ് ഫാര്യേ ഒരു ചിരി..?. നീ എന്റെ വല്ല രോധനവും അറിയുന്നുണ്ടോ 😪.?. ഞാൻ പട്ടിണി കിടന്നിട്ട് മാസം കൊറേ ആയി 😪.. ആരോട് പറയാൻ... ഇങ്ങനെ പോയാൽ ഒന്നൂടെ കെട്ടണ്ടി വരും... എന്ന തോന്നുന്നേ "...അതും പറഞ്ഞു ഷാനു ആമിയെ ഇടം കണ്ണിട്ട് ഒന്നു നോക്കി.. അവളുടെ മുഖം ചുവക്കുന്നതും, ചുണ്ട് കൂർക്കുന്നതും കണ്ട് അവന് ചിരി വന്നു... 🤭എന്നാൽ ചിരി ആ സമയം തടിക്ക് ഹാനികരം ആയത്കൊണ്ട് അവൻ ചിരി കടിച്ചു പിടിച്ചു.. "തേ മനുഷ്യ ഇങ്ങക്ക് വേറെ കെട്ടണോ ".. 😡 `തൊ ലെവൾ നാഗവല്ലി ആവുന്നുണ്ട് റൂട്ട് മാറ്റിപിടിക്കാം ´ഷാനുന്റെ ആത്മ...😁 "എന്റെ ആമിക്കുട്ടിനെ അല്ലാതെ വേറെ ആരെയും എനിക്ക് വേണ്ട 😘❤️"... ഷാനു അവളെ ഒന്നു തണുപ്പിച്ചു... "ഹാ അങ്ങനെയാണേ നിങ്ങക്ക് നന്ന് "... ❤️😍 "ഹാ ആണോ ഭാര്യേ.."എന്നും പറഞ്ഞു ഷാനു അവളെ ഒന്നൂടെ ഇറുക്കേ പുണർന്നു.. "ദേ ഷാനുക്ക വിട്ടേ മക്കൾ രണ്ടും തായത്താ.. അവർ കരയുന്നുണ്ടാവും "... "ഒന്നു പോ പെണ്ണെ.. അവരെ എടുക്കാൻ ഇന്ന് ഒരുപാടാളുണ്ടാവും... നിന്നെ എനിക്ക് ഇപ്പോഴല്ലേ ഒന്നു ഫ്രീയായി കിട്ടിയത്... ഇനി ഇടക്ക് ഇങ്ങനെ ഓരോ ഫഗ്‌ഷൻ വെക്കേണ്ടി വരുമോ ആമി നിന്നെ ഒന്ന് എനിക്ക് കിട്ടാൻ 😍😜....എന്റെ ഓരോ വിധിയെ..." "പോ ഷാനുക്ക "...😍 "പെണ്ണ് ചുവന്നല്ലോ "..😍 "ദേ ഷാനുക്ക മാറ്.. അവിടെ എല്ലാരും വന്നിട്ടുണ്ടാവും "... "ഹാ ഒന്നടങ്ങിരി പെണ്ണെ ".. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് ആമിക്ക് മനസ്സിലായി... "ഹാ ഷാനുക്ക ഞാൻ പറഞ്ഞ കാര്യം എന്തായി...? ഞാൻ ചേരട്ടെ..? പ്ലീസ്..".. "എന്റെ ആമി നിനക്കും എനിക്കും മക്കൾക്കും ഉള്ളത് ഞാനുണ്ടാക്കുന്നില്ലേ പിന്നെന്തിനാ.. മാത്രവും അല്ല അതൊക്ക ഫേക്ക് ആയിരിക്കും.. അല്ലെങ്കി പൈസതട്ടിപ്പായിരിക്കും...". "അത്‌ പിന്നെ...." "മതി ആമി.. "ആമിയെ മുഴുവനക്കാൻ സമ്മതിക്കാതെ അതും പറഞ്ഞുകൊണ്ട് അവൻ റൂം വിട്ടു പോയി.. ആമിക്ക് സങ്കടം വന്നു. അവളല്പനേരം അവിടെ ഇരുന്ന് ഇന്നലെ നടന്നതൊക്കെ ഒന്നാലോചിച്ചു..... '''രാത്രി കുട്ടികളെ ഉറക്കുകയാണ് ആമി. ഷാനു ബാൽകാണിയിൽ ബീൻബാഗിൽ ഇരിക്കുന്നുണ്ട്..... കുട്ടികൾ ഉറങ്ങിയ ശേഷം ആമി ഷാനുന്റെ അടുത്തേക്ക് പോയി.... "ഷാനുക്ക "... "എന്താണ് ആമിക്കുട്ടി? "😍...ആമിയെ നോക്കി മനോഹരമായി ചിരിച്ചുകൊണ്ട്, അവളെ തന്റെ മടിയെലേക്ക് ഇരുത്തികൊണ്ട് ഷാനു ചോദിച്ചു.. "എന്റെ ആമിക്ക് എന്നോടെന്തോന്ന് പറയാനുണ്ടല്ലോ.?" "അതെങ്ങനെ മനസ്സിലായത് ".😁 "നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറേയായിലെ പെണ്ണേ "😄.ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ഷാനു ആമിയോട് പറഞ്ഞു.... "മം. ഷാനുക്ക പറഞ്ഞത് ശരിയാ. എനിക്ക് ഷാനുക്കനോട് ഒരു കാര്യം പറയാനുണ്ട്. സീരിയസ് ആയിട്ട് എടുക്കണംട്ടോ ". "ഓകെ. ന്റെ ആമി പറയ് ". "അത്‌ പിന്നെ പറഞ്ഞില്ലെന്യോ ഒരു ജോബിനെ കുറിച്ച്.... ഇന്നലെ എനിക്ക് വാട്സ്ആപ്പിൽ ഒരു Unknown നമ്പറിൽ നിന്നും മെസ്സേജ് വന്നു...ഒരു ശീതൾ. അവളൊരു പെർഫ്യൂം കമ്പനിയുടെ പിഎയാണ്. 2023ൽ അവരുടെ കമ്പനി ഒരു ഫോറെസ്റ്റ് ബേസ്ഡ് പെർഫ്യൂമിനെ കുറിച്ച് വലിയ പ്രൊജക്റ്റ്‌ ഉണ്ടാക്കുന്നുണ്ട്... അതിന്റെ ഭാഗമായി അവർക്ക് കുറച്ചു വർക്കേഴ്സിനെ ആവശ്യമുണ്ട്... ഒരുപാടു പേർ ഫോറെസ്റ്റിലേക്ക് പോവേണ്ടത് കൊണ്ട്തന്നെ കുറച്ചതികം വർക്കേഴ്സിന്റെ അഭാവം ഉണ്ടാവും. അത്‌ കമ്പനി ഗ്രോത്തിനെ ബാധിക്കും. കുറച്ചു എംപ്ലോയിസിനെ അവർക്കിപ്പോൾ അത്യാവശ്യമാണ്.. അതിനാൽ അവരുടെ കമ്പനിയിൽ ഇപ്പോൾ കുറച്ചു എംപ്ലോയീസിനെ ഇന്റർവ്യൂ വഴിയും, 10 പേരെ അവർ ട്രെയിൻ ചെയ്തു എടുക്കുന്നുമുണ്ട്. 3 മാസത്തെ ട്രെയിനിങ് ആണ്. ബാക്കി ട്രെയിനിങ് അവർ ജോലിയിൽ കയറിയതിന് ശേഷമാണ്... 3 മാസത്തെ ട്രെയിനിങ്ന്ന് ശേഷം അവരെ ജോലിയിൽ കയറ്റും... സാലറി ഓരോരുത്തരുടെയും പൊസിഷൻ അനുസരിച്ചാണ്... വർക്കനുസരിച്ചാണ് പൊസിഷൻ കൂടുന്നത്."""എല്ലാം പറഞ്ഞു കൊണ്ട് ആമി ഷാനുനെ ഒന്നു നോക്കി. ഷാനുന്റെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് തിരിച്ചറിയാൻ പറ്റിയില്ല... "ഷാനുക്ക ഒന്നും പറഞ്ഞില്ല."വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ഷാനുനോടായി അവൾ പറഞ്ഞു. "ആമി അതിനെ കുറിച്ചൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം നീ വന്ന് ഉറങ്ങാൻ നോക്ക് ". അവളുടെ മുഖത്തേക്ക് നോക്കാതെ ശബ്ദം കനപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു 🤨. ''അങ്ങനെയുള്ള ഷാനു അവൾക്ക് പുതുതായിരുന്നു... എന്ത് പറഞ്ഞാലും ചിരിച്ചുകൊണ്ട് മറുപടി പറയുകയും.. അല്ലെങ്കിൽ ദേഷ്യം വന്നാൽ മൗനം പാലിക്കുകയും ചെയ്യുന്ന ഷാനുനെയായിരുന്നു അവൾക്ക് പരിചയം. ഇത്‌ അവളെ വല്ലാതെ വിഷമിപ്പിച്ചു.... അത്‌ ഷാനുനും അറിയാമായിരുന്നു.. കാരണം വിവാഹം കഴിഞ്ഞ അന്ന് മുതൽ പറയുന്നത അവൾ ഷാനുനോട് - പഠിക്കണം, ജോലിവേണം എന്ന്.. പക്ഷെ ഷാനുനും ഫാമിലിക്കും അതിഷ്ടല്ലായിരുന്നു.... നല്ല എതിർപ്പ് ഫാമിലിയായിരുന്നു.. ഷാനു ആദ്യം സമ്മതിച്ചതായിരുന്നു....'' "ആമി....ആമി...". ഇനുന്റെ വിളിയാണ് ആമിയെ ചിന്തയിൽ നിന്നും ഉണർത്തിത്.... 'ഓഹ് ... ഗോഡ് ഞാൻ ഇത്രയും നേരം ചിന്തിച്ചിരിക്കയിരുന്നോ.. ആമി സ്വയം തന്റെ തലക്ക് ഒന്നു കൊട്ടികൊണ്ട് വാതിൽ തുറന്നു.' "ആമി നീ എപ്പോയോ ഒരുങ്ങിയിട്ടുണ്ടെന്ന് ഷാനു പറഞ്ഞു... നിന്നെ കാണാത്തോണ്ട് വന്നതാ. ഏതെങ്കിലും പ്രോബ്ലം ഉണ്ടോ."? "ഇല്ല. എന്റേത് കഴിഞ്ഞു..☺️ വാ പോകാം." രണ്ടു പേരും തായോട്ട് പോയി.. പരുപാടിയൊക്കെ ഗംഭീരമായി കഴിഞ്ഞു... കേക്ക് കട്ടിങ്ങും, ഗിഫ്റ്റ് കൊടുക്കലും എല്ലാം... പരിപാടി കഴിഞ്ഞപ്പോയെക്കും എല്ലാരും ക്ഷീണിച്ചിരുന്നു. വീട്ടിലെ എല്ലാ അംഗങ്ങളും ഫ്രഷായി ഭക്ഷണവും കഴിച്ചു അവനവന്റെ റൂമിലേക്ക് റസ്റ്റ്‌ എടുക്കാൻ പോയി... ആമി റൂമിൽ ചെന്നപ്പോ കുട്ടികൾ രണ്ടു പേരും തൊട്ടിലിൽ സുഖമായി ഉറങ്ങുകയാണ്... ഷാനു ലാപ്പിൽ എന്തോ ചെയ്യുകയാണ്... ആമി പിന്നെയും ട്രെയിനിങ്നെ പറ്റിയും, ജോലിയെ പറ്റിയുമൊക്കെ ആലോചിച്ചു... അവൾക്ക് വല്ലാത്ത നഷ്ട്ബോധം വന്നു... എത്രയൊക്കെ തന്നെയും മക്കളെയും നോക്കിയാലും, എല്ലാം വാങ്ങി തന്നാലും, നമുക്ക് ഇഷ്ടപ്പെട്ടത് വാങ്ങാൻ, നമ്മുടെ ആഗ്രഹങ്ങൾ സ്വന്തമായി നേടാൻ ഇതിനൊക്കെ ഒരാളെ എപ്പോഴും ആശ്രയിക്കുക എന്നത് പ്രയാസമുള്ള കാര്യമല്ലേ?.... എല്ലാ സ്ത്രീകളിലും ഉണ്ടാവില്ലേ ഇങ്ങനെ പല ആഗ്രഹങ്ങൾ? അവരൊക്കെ തന്റെ ഭർത്താവിന്റെയോ അല്ലങ്കിൽ അദ്ദേഹത്തിന്റെ വീട്ടുകാരുടെയോ ഇഷ്ടക്കേടുകൊണ്ട് തന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും മണ്ണിട്ട് മൂടുന്നു. അതിൽ ഒരുവളായി താനും മാറിയോ എന്ന് ആമി ചിന്തിക്കാതിരുന്നില്ല. സ്വന്തം കാലിൽ നിൽക്കാൻ അല്ലങ്കിൽ സ്വന്തമായ വ്യക്തിത്വം നിലനിർത്താൻ കഴിയാത്ത നിസ്സഹായതയായിരുന്നു അവളിൽ ആ സമയം. തനിക്ക് വിവാഹം കഴിക്കാൻ തോന്നിയ നിമിഷത്തെ അവൾ പയ്ചാരികൊണ്ടിരുന്നു...... പെട്ടൊന്ന് അവളുടെ ചിന്തകളെ നിശ്ചലമാക്കികൊണ്ട് ഷാനുന്റെ ശബ്ദം അവിടെ പ്രതിധ്വാനിച്ചു.... "ആമി നീ കിടന്നോ.. എനിക്ക് അല്പം കൂടുതൽ വർക്ക്‌ പെൻഡിങ്ങുണ്ട്... ഞാൻ കിടക്കാൻ വൈകും എന്നെ കാക്കണ്ട "... തന്റെ ഇന്നത്തെ സംസാരമാണ് അതിനു കാരണമെന്ന് അവൾക്ക് മനസ്സിലായി... എന്നാലും ഒന്നും പറയാതെ ഒരു നിർവികാരമായ ചിരി ചിരിച്ചുകൊണ്ട് അവൾ കിടക്കയിലേക്ക് കിടന്നു.... ഇനി തന്റെ ജീവിതം ഇങ്ങനെ തന്നെയായിരിക്കുമോ എന്ന ചിന്തയിലൂടെ അവളുടെ നിദ്ര എന്ന മനസ്സമാധാനം അവളെ പുൽകി. ആമി ഉറങ്ങിയതിന് ശേഷം ഷാനു അങ്ങോട്ടേക്ക് വന്നു. മൂന്നു പേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.. എങ്കിലും അവന്റ ചൊടികളിൽ അല്പം സങ്കടം നിയലിച്ചിരുന്നു.. അത്‌ തന്റെ പ്രാണനായവളുടെ ഹൃദയത്തിലെ നോവായിരുന്നു..... അൽപനേരംകൂടി അവരെ നോക്കിയിരുന്നുകൊണ്ട് മൂന്നു പേരുടെയും നെറ്റിയിൽ വാത്സല്യത്തോടെ ഒന്നു മുത്തി. ശേഷം ആമിയുടെ അടുത്ത് പോയി കിടന്നു... ലാമ്പിന്റെ നേരിയ പ്രകാശത്തിൽ തിളങ്ങുന്ന അവളുടെ കുഞ്ഞു മുഖത്തേക്ക് അവൻ കൗതുകത്തോടെ നോക്കിയിരുന്നു.. നിന്റെ കണ്ണുകളിലെ തിളക്കക്കുറവിന് ഞാനാണോ പെണ്ണെ കാരണക്കാരി എന്ന് അവൻ മനസ്സിൽ അവളോട് ചോദിച്ചുകൊണ്ടിരുന്നു..... അപ്പോഴാണ് അവന്റെ മനസ്സിലേക്ക് രാവിലെയുണ്ടായ ഉമ്മയുമൊത്തുള്ള സംസാരം ഓർമയിലേക്ക് വന്നത്... '"ഉമ്മാ....ആമി ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു ഞാനെന്താ അവളോട് പറയേണ്ടത്.?" "ഷാനു ആദ്യമേ പറയാം ഇത് ഇവിടെ പറ്റില്ല... അവള് പോറ്റിട്ട് വേണ്ട ഇവടയുള്ളോലെ വയറുനിറയാൻ 😡". "ഉമ്മി പ്ലീസ് അവളത്രയ്ക്കും ആഗ്രഹിച്ചതല്ലേ.." "പറ്റില്ല ഷാനു കല്യാണം കഴിഞ്ഞയുടനെ അവൾ ഇവിടെ എവിടേയോ എന്തോ ഒരു കോഴ്സിന് ചേർന്നില്ലെന്യോ?.. അതിനു എത്രയാ മുക്കാൽ മുടക്കിയത്.... നീ നയിച്ചുണ്ടാക്കുന്നത് അവൾക്കിങ്ങനെ ഓരോ തോന്നിവാസത്തിന് ഉഭയോഗിക്കാനല്ല...." "ഉമ്മി അത്‌ പഠിക്കുന്നതോണ്ട് ഒരുകാര്യവുമില്ല, പിന്നെ കുറേ ദൂരവും ഉണ്ട് അങ്ങോട്ടേക്ക് ".. "അത്‌ കൊണ്ടല്ലേ.." "ഇതൊന്നും അവൾക്ക് ആദ്യമേ അറിയില്ലെന്യോ 😡." "ഓൾക്ക് പഠിക്കാനാവുല്ല...മുക്കലും മുടക്കണം അതിവടെ നടക്കൂല "... "പിന്നെ ജോലിക്ക് പോണോട്ത് പല കോലത്തിലുള്ള ആൾക്കാരും ഉണ്ടാവും കൊറേ പരദൂഷണം പറയുന്നോലും, പല കോലത്തിലുള്ള ആണുങ്ങളും." "ഉമ്മാ "!!… "ഞാൻ അവളെ മോശക്കാരിയാക്കല്ല, അവൾക്ക് കുറച്ചു തൊലിവെളുപ്പുണ്ട്.. പിന്നെ നമുക്കണങ്കിൽ ഒപ്പിച്ചു പോവാനുള്ള കാശൊക്കെ ഉള്ളൂ... നല്ല പുളിങ്കോമ്പുള്ള ആണുങ്ങൾ വന്നാൽ അവൾ ചിലപ്പോ നിന്നെയും മക്കളെയും മറന്നു പോയീന്നു വരും.... എനിക്കറിയാം ഞാൻ പറഞ്ഞത് നിനക്കിഷ്ടപ്പെടില്ലെന്ന് ഇപ്പോഴത്തെ കാലം അതാണ്.. നീ മിനിയാനും കൂടി വാർത്തേൽ കെട്ടീല്ലേ നാലു മക്കളുള്ള ഒരു തള്ള ഓൺലൈൻ ക്ലാസ്സിലെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടി പോയത്... അതക്കെ പറ്റുങ്കി ഇതും നടന്നൂടായ്കണ്ടോ...? "ഉമ്മാ മറ്റുള്ളോലെ വെച്ച് ഇങ്ങള് ഇന്റെ പെണ്ണിനെ താരതമ്യപ്പെടുത്തണ്ട ".... "ഞാൻ പറഞ്ഞന്നേയുള്ളൂ.. ഇങ്ങനെന്നേനി അപ്പർത്തെ വീട്ടിലെ കൃഷ്ണൻ അവന്റെ അമ്മനോട് പറഞ്ഞിരുന്നേ.. എന്നിട്ടെന്തായിപ്പോ.. അവളും പോയിലേ...കൃഷ്ണനല്ലെന്യോ നിന്നെ പോലെ അവളെ ക്ലാസ്സിൽ പറഞ്ഞയക്കണം എന്ന നിർബന്ധം... ഹാ അവന്റെ തലവരെ... ഞാൻ പറയാനുള്ളത് പറഞ്ഞു... ഇനിയൊക്കെ നിന്റെ ഇഷ്ട്ടം ". "ന്നാലും ഉമ്മാ "............ "ഹാ പിന്നെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഇങ്ങോട്ട് മോങ്ങിക്കൊണ്ട് വരരുത്.. ഒന്നല്ല രണ്ട....പെങ്കൊച്ചുങ്ങൾ നോക്കീം കണ്ടും നിന്ന നിനക്ക് നന്ന് "... എല്ലാം ഓർത്തെടുത്തപ്പോയെക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... ആമിയും ഉമ്മയും ഇപ്പോ കൊഴപ്പമില്ലാത്ത ബോണ്ടിങ്ങിലാണ്... ഉമ്മി പറഞ്ഞത് അവളോട് പറഞ്ഞാൽ ഉള്ള ബന്ധവും ഇല്ലാതാവും... ആകെ പെട്ടല്ലോ റബ്ബേ... ഞാൻ നിന്റെ കൂടെ നിക്കണോ പെണ്ണെ അതോ ഉമ്മാന്റെ കൂടെ നിക്കണോ.? ഒരുപിടിയും കിട്ടുന്നില്ലല്ലോ.... ഓരോന്ന് ആലോചിച്ചി അവൻ ഉറങ്ങിപ്പോയി.. തന്റെ നാളത്തെ പുലർച്ച തനിക്ക് എന്തെല്ലാം ഒരുക്കി വെച്ചിട്ടുണ്ടെന്ന് അറിയാതെ............ അച്ഛാ പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്ക് "എനിക്കിപ്പോ കല്യാണം വേണ്ട.." "മോളെ നമ്മുടെ സാഹചര്യം അങ്ങനെയാണ്. നിങ്ങൾ രണ്ടുപേരെയും എനിക്ക് സേഫ് ആക്കണം.അതുകൊണ്ടുതന്നെ ആദ്യം നിന്റെ കല്യാണം കഴിയണം എന്നിട്ട് അവളുടെ കല്യാണം നോക്കാൻ കഴിയുള്ളൂ ".. "ഞങ്ങൾ തമ്മിൽ വ്യത്യാസം ഒന്നുമില്ലല്ലോ അച്ഛാ.ഞങ്ങൾ തമ്മിൽ ഒരു മണിക്കൂറിന്റെ വ്യത്യാസം അല്ലേ ഉള്ളൂ അതുകൊണ്ട് അവളുടെ കല്യാണം ആദ്യം നടത്തിയാലും എന്റെ കല്യാണം ആദ്യം നടത്തിയാലും കുഴപ്പമൊന്നുമില്ല പ്ലീസ്. അവൾക്ക് ഇപ്പോൾ കല്യാണം ഉണ്ടായി എന്ന് വെച്ച് പ്രശ്നമൊന്നുമില്ല നിങ്ങൾ അവളെ കല്യാണം നോക്കി.ഞാൻ രണ്ടു കൊല്ലം കൂടി പഠിക്കട്ടെ അച്ഛാ.. "അവൾ കാലുപിടിച്ച് ചോദിച്ചു "യാമി നീ നീ ഞാൻ പറയുന്നത് കേൾക്ക്".. "അച്ചു കല്യാണത്തിന് റെഡിയാണ് അവളെ കല്യാണം കഴിപ്പിച്ചാൽ പോരെ പ്ലീസ് അച്ഛാ.". "സംസാരികാൻ സമയമില്ല അവർ ഇപ്പോൾ ഇങ്ങോട്ട് എത്തും.. ഇനി അവര് പെണ്ണ് കാണാൻ വന്ന നേരത്ത് നീ ഇവിടെ നേരായിട്ട് വന്നിട്ടില്ലെങ്കിൽ നിന്റെ ജോലി ഞാനങ്ങ് മറക്കും.. നിനക്ക് പിന്നെ ഇവിടെ നിൽക്കേണ്ടിവരും.".അച്ഛന്റെ ഭീഷണിയിൽ അവൾ ആകെ പെട്ടു.. എന്തൊക്കെയോ പിറപുരത്ത് കൊണ്ട് അവൾ നേരെ റൂമിലേക്ക് ചെന്നു.. റൂമിലേക്ക് കയറിയ അവൾ കണ്ടു ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അച്ചുവിനെ.. "അച്ചു നീയൊന്നു പറ അച്ഛനോട്.. പ്ലീസ് എനിക്ക് ഇപ്പൊ കല്യാണം വേണ്ട. നീ... നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ നീ ഒന്ന് സമ്മതിക്കെടീ.." "യാമി അച്ഛന്റെ സ്വഭാവം നിനക്കറിയില്ലേ.അച്ഛൻ ഒന്നു വിചാരിച്ചിട്ടുണ്ടെങ്കിൽ അത് എന്തായാലും നടത്തും.ഇപ്പോൾ നീയാണ് എന്നെക്കാൾ മൂത്തത് അതും ഒരു മണിക്കൂറിന് എന്നാലും അച്ഛന് നിന്റെ കല്യാണം ആദ്യം കഴിക്കണം. ഈ അച്ഛനെ എന്തെല്ലാം വാശിയാ. മറ്റുള്ളവരുടെ ജീവിതം വച്ചാണോ അച്ഛനിങ്ങനെ വാശി പിടിക്കേണ്ടത്".. അവളുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവമായിരുന്നു ആ സമയം.. "യാമി മനമില്ല മനസ്സോടെ ഒരുങ്ങി.. അച്ചു മനമില്ലാ മനസ്സോടെയാണ് അവളെ ഒരുക്കുന്നത്.." അവരെത്തി എന്ന് പറഞ്ഞപ്പോൾ യാമിയെ അമ്മ ഒരു ട്രെയിൽ ജ്യൂസുമായി ഹാളിലേക്ക് പറഞ്ഞയച്ചു. ഹാളിൽ അവന്റെ അച്ഛനും യാമിയുടെ അച്ഛനും തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുകയാണ് രുദ്ര് ..അമ്മ അവരുടെ സംസാരം കേട്ട് ഇരിക്കുകയാണ്. ആ സമയമാണ് യാമി അങ്ങോട്ടേക്ക് ചെല്ലുന്നത് .. "ആ ബാല ഇതാണ് എന്റെ മോള് ദേവയാമി.." ആ പേര് കേട്ടതും ധ്രുവ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി.. എന്നാൽ അവൾ ആരുടെ മുഖത്തേക്കും നോക്കാതെ കുമ്പിട്ട് നിൽക്കുകയാണ്.. അമ്മ അവളുടെ അടുത്തേക്ക് ചെന്നു അവളെ പതുക്കെ തലോടി.. അമ്മക്ക് അവളെ വളരെയധികം ഇഷ്ടമായിരുന്നു.. കണ്ടാലും ഒന്ന് നോക്കി പോകുന്ന ഭംഗിയായിരുന്ന ദേവയാമിക്ക്.. കറുത്ത നീണ്ട മുടികൾ അവ പാറി പറന്നു നിൽക്കുന്നുണ്ട്. മുഖം താഴ്ത്തി നിൽക്കുന്നതുകൊണ്ട് തന്നെ അവളുടെ മുഖത്തെ വ്യക്തമായി കാണാൻ കഴിയുന്നില്ല.. മെലിഞ്ഞ വെളുത്ത ശരീരമാണ് അവൾക്ക്.. കണ്ടാൽ ആരും ഒന്ന് നോക്കി പോകും.. പെട്ടെന്ന് ധ്രുവ് എഴുന്നേറ്റ് അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു.. "അച്ഛാ ഞാൻ സ്നേഹിച്ച യാമി ഇവളല്ല നിങ്ങൾക്ക് വേറെ ഒരു മകളില്ലേ അവളെയാണ് ഞാൻ സ്നേഹിച്ചത്.." !!!!എന്ത്‌!!!!! 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/47788/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
💞 പ്രണയകഥകൾ - ShareChat