More like this
- Diya SamadPart 61 അവനിക്ക് അവളെ നെഞ്ചോട് ചേർക്കണം എന്ന് തോന്നിയെങ്കിലും അത് ശെരിയല്ലെന്ന തോന്നലിൽ വേണ്ടെന്ന് വെച്ചു. ഒരു നിമിഷം കണ്ണോന്ന് ഇറുക്കി അടച്ചു തുറന്നു അവൻ. അപ്പോഴും കണ്ടു അവനെ തന്നെ നോക്കി വിതുമ്പി ഇരിക്കുന്നവളെ!!!!!! " എന്തിനാ കരയുന്നെ ഹ്മ്മ്...? ഞാൻ പറഞ്ഞത് കേട്ടിട്ടാണോ....? ഞാൻ ചുമ്മാ പറഞ്ഞേയല്ലേ...? ഹ്മ്മ്മ് കരയണ്ട " : അവളെ സമാധാനിപ്പിക്കാൻ എന്ന വിധം വളരെ പയ്യെ അത്രയും സൗമ്യമായി സ്നേഹത്തോടെ അവൻ പറഞ്ഞു. അതോടൊപ്പം രണ്ട് കയ്യിലെയും തള്ള വിരൽ കൊണ്ട് അവളിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണീരും തുടച്ച് നീക്കുന്നുണ്ട്. അവന്റെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം കണ്ടതും വീണ്ടും സങ്കടം കൊണ്ട് അവളുടെ ഉള്ള് നിറഞ്ഞു. അമ്മ പോയതിൻ ശേഷം കഷ്ടിച്ച് ഒരു വർഷം കൂടി താൻ അറിഞ്ഞ സ്നേഹവും കരുതലും വീണ്ടും ഈ നിമിഷം അറിഞ്ഞത് പോലെ. അവന്റെ കയ്യിലെ പനിച്ചൂട് അവൾക്ക് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും സ്പർശമായി തോന്നി. ആദ്യമായി മുന്നിൽ ഇരിക്കുന്നവനോട് ഭയവും പേടിയും അല്ലാത്തൊരു ഭാവം അവളിൽ മോട്ടിട്ടു. അവൾ അതെ ഭാവത്തോടെ അവനെ തന്നെ നോക്കി ഇരുന്നു. " വിഷമം മാറിയോ ഹ്മ്മ്.....? " : മുന്നിലിരിക്കുന്നവളുടെ കരച്ചിൽ നിന്നെന്ന് മനസ്സിലായതും അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അതിനും മറുപടി ഒന്നും നൽകാതെ ഗൗരി അവനെ തന്നെ നോക്കി ഇരുന്നതേ ഉള്ളു. " എന്തേ ഒന്നും മിണ്ടാത്തെ...? ഞാൻ അങ്ങനെ പറഞ്ഞത് വിഷമമായോ " : ഇതുവരെ അവളുടെ വിഷമം മാറിയില്ല എന്ന തോന്നലിൽ അവൻ വീണ്ടും തിരക്കി. " ഇനി അങ്ങനെ.... അങ്ങനെ ഒന്നും പറയല്ലേ " : കരഞ്ഞ് അടഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. അതിൽ ഒരു അപേക്ഷ ഒളിഞ്ഞ് ഇരിക്കുന്നത് പോലെ തോന്നി അവന്. അങ്ങനെ ചോദിക്കാൻ തോന്നിയതിൽ അവന് കുറ്റബോധം തോന്നി. " ഇല്ല.. ഇനി അങ്ങനെ ഒന്നും ഞാൻ പറയില്ല. ഞാൻ അത് ഗൗരി നന്ദയെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞേയല്ലേ. അല്ലെങ്കിൽ തന്നെ അത്രയും ആഗ്രഹിച്ച് കൂടെ കൂട്ടിയിട്ട് ജീവിച്ച് തുടങ്ങുന്നതിന് മുന്നേ അങ്ങ് പോകുവോ ഞാൻ... ഹ്മ്മ്. വിഷമിക്കണ്ടാട്ടോ ഞാൻ ചുമ്മാ പറഞ്ഞെയ " : തനിക്ക് വേണ്ടി കണ്ണീർ ഒഴുക്കി ഇരുന്നവളോട് അതീവ സ്നേഹത്തോടെ അവൻ പറഞ്ഞു. ഉള്ളിൽ കിടന്ന് വീർപ്പമുട്ടിക്കുന്നത് പലതും പറയാതെ പറഞ്ഞു അവൻ. " എനിക്ക്... എനിക്ക് ഒത്തിരി വിഷമമായി. ഒരു ഭാര്യയോട് ഇങ്ങനെ ഒക്കെ ആണോ പറയേണ്ടത്. വിളിച്ചപ്പോഴും എണീറ്റില്ല ഞാൻ.... ഞാൻ എന്ത് പേടിച്ചെന്നോ. തൊട്ട് നോക്കി.... നോക്കിയപ്പോഴോ സ്വപ്നത്തിലെ പോലെ ദേഹത്തൊക്കെ തിളച്ച ചൂട്. ഞാൻ ആകെ പേടിച്ച്.... പേടിച്ച് പോയി. " : വീണ്ടും കരച്ചിലിന് തുടക്കം എന്നോണം വിതുമ്പി കൊണ്ട് പറഞ്ഞു. അത് കേട്ടതും അവന് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നത് പോലെ തോന്നി. " അപ്പൊ സ്വപ്നം കണ്ടിട്ട് ആണോ കരഞ്ഞേ ഹ്മ്മ് " : കവിളിൽ നിന്ന് കൈ എടുത്ത് അവളുടെ കൈ രണ്ടും ചേർത്ത് പിടിച്ച് അവൻ സ്നേഹത്തോടെ തിരക്കി. " ഹ്മ്മ് സ്വപ്നത്തിലും കണ്ണേട്ടൻ എന്നെ.... എന്നെ വിട്ട് പോകും എന്ന പറഞ്ഞെ. എന്നെ ഒറ്റക്ക് ആക്കി പോകും എന്ന്. ഞാൻ.... ഞാൻ ഒത്തിരി വിളിച്ചു എണീറ്റില്ല. ദേഹത്തൊക്കെ ചോര... ചോര ആയിരുന്നു. അങ്ങനെ.... അങ്ങനെ ഞാൻ ഞെട്ടി എണീറ്റിട്ട ഇങ്ങോട്ട് വന്നേ. ഇവിടെ.... ഇവിടെ വന്ന് കണ്ണേട്ടനെ വിളിച്ചപ്പോൾ എണീറ്റില്ല. പിന്ന ഞാൻ തട്ടി വിളിച്ചപ്പോൾ..... വിളിച്ചപ്പോൾ നല്ല.... നല്ല ചൂടും എണീക്കുന്നതും ഇല്ല. ഞാൻ... ഞാൻ എത്ര തവണ വിളിച്ചെന്നോ. കൊറേ... കൊറേ തവണ തട്ടി വിളിച്ചു എന്നിട്ടും എണീറ്റില്ല. അപ്പോഴാ ഞാൻ.... ഞാൻ കരഞ്ഞേ. എനിക്ക്.... എനിക്ക് പേടി ആയി. കണ്ണേട്ടൻ ഇങ്ങനെ കിടക്കുമ്പോ എന്ത്.... എന്ത് ചെയ്യണം എന്നോ ആരെ വിളിക്കണം എന്നോ ഒന്നും.... ഒന്നും അറിയാണ്ട് ആയി. ഞാൻ... ഞാൻ ആകെ പേടിച്ച് പോയി. കണ്ണേട്ടന് എന്തെങ്കിലും പറ്റിയോ എന്നൊക്കെ. എങ്കിൽ..... എങ്കിൽ പിന്നെ എനിക്ക് ആരാ ഉള്ളത്!!!! " : അമ്മയോട് സംസാരിക്കുന്ന പോലെ അവൾ അവന് മുന്നിൽ പരിഭവത്തോടെ പറഞ്ഞു. ഒക്കെ കേട്ട് മറുപടി കൊടുക്കാൻ പോലും കഴിയാതെ കണ്ണൻ അവളെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു. അവളുടെ അവസാനത്തെ ആ ചോദ്യത്തിൽ ഹൃദയം ഒക്കെ ആർദ്രമായത് പോലെ. അവൾക്ക് മറുപടി കൊടുക്കാനോ അവളെ ആശ്വസിപ്പിക്കാനോ ഒന്നും അവനിക്ക് വാക്കുകൾ കിട്ടാത്ത പോലെ. ജീവിതത്തിൽ ആദ്യമായി അറിയുന്ന വികാരം. അവനത് എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയുന്നുണ്ടായിരുന്നില്ല. താൻ ചോദിക്കുന്നതിന് മാത്രം ഉത്തരം തന്നിരുന്നവൾ, അതും സംസാരം എത്രയും കുറക്കാവോ അത്രയും കുറച്ച് മാത്രം സംസാരിക്കുന്നവൾ ഇപ്പൊ ഇതാ എസ്സെ പോലെ താൻ ചോദിച്ചതിനും ചോദിക്കാത്തതിനും ഒക്കെ മറുപടി തന്നത് എന്നാൽ അതിൽ കൂടുതലും തനിക്ക് വേണ്ടി ഇല്ല കരുതലും, എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഉള്ള ആധിയും ആണെന്ന് മാത്രം. അവൾ പറഞ്ഞതെല്ലാം വീണ്ടും വീണ്ടും ഓർമ വരുമ്പോൾ അവനുള്ളം മുന്നിലിരിക്കുന്നവളോട് പ്രകടമാക്കാൻ കഴിയാത്ത വിധമൊരു സ്നേഹം ഉള്ളിൽ നിറഞ്ഞു. ഭർത്താവിനെ ദൈവത്തെ പോലെ കാണുന്ന സമൂഹത്തിൽ വളർന്നവളാണ് മുന്നിൽ ഇരിക്കുന്നതെന്നോ, ഭർത്താവിനോട് ഉള്ള സ്നേഹത്തേക്കാൾ ഭർത്താവ് എന്ന സ്ഥാനത്തിനാണ് അവൾ സ്നേഹവും കരുതലും കാണിക്കുന്നതെന്നോ, ഒറ്റപ്പെട്ട് നിൽക്കുന്നവൾക്ക് ആകെ ഉള്ള് കൂട്ട് താൻ ആണെന്നും അത് കൊണ്ടുള്ള ആദിയാണ് അവൾ കാണിക്കുന്നതെന്നും കണ്ണൻ ആ നിമിഷം ചിന്തിച്ചില്ല. ഒരു സ്വപ്നം കണ്ട് അവൾക്ക് ഉള്ളിലെ സ്നേഹം പുറത്ത് വന്നതാണ് എന്ന് അവൻ തെറ്റിദ്ധരിച്ചു. " പോട്ടെ സാരമില്ല, അത് വെറും സ്വപ്നം അല്ലാരുന്നോ അതൊക്കെ മനസ്സിൽ നിന്ന് മായിച്ച് കളഞ്ഞേക്ക്. ഞാൻ ഇപ്പൊ ദേ മുന്നിൽ ഇങ്ങനെ ഇരിക്കുന്നിലെ അത് മാത്രം ഓർത്ത മതി. അതെ പോലെ എന്ത് ഉണ്ടെങ്കിലും ഞാൻ കൂടെ ഉണ്ടാകും, എന്റെ അവസാന ശ്വാസം നിലക്കുന്നത് വരെ. പക്ഷെ അത് ഇപ്പോഴൊന്നും പ്രദീക്ഷിക്കണ്ട കേട്ടോ. നമ്മൾ പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും ഇനിയും കുറെ വർഷങ്ങൾ ജീവിക്കും. പോരെ...!!! ഹാ മതി ഇരുന്ന് കരഞ്ഞത് ഇന്ന് ഒത്തിരി കരഞ്ഞില്ലേ, ഇനിയും ഇരുന്ന് കരഞ്ഞ എന്തെങ്കിലും അസുഗം വരും. ചെല്ല് എല്ലാം മനസ്സിൽ നിന്ന് കളഞ്ഞിട്ട് പോയി കിടന്നോ. എന്തെങ്കിലും ഉണ്ടെങ്കിൽ ഇങ് വന്ന മതി. മരുന്നിന്റെ ക്ഷീണത്തിൽ ചിലപ്പോൾ വിളിച്ച ഞാൻ കേട്ടെന്ന് വരില്ല അപ്പൊ കുറച്ച് വെള്ളം എടുത്ത് കുടഞ്ഞാ മതി. ഹ്മ്മ് ചെല്ല് പോയി കിടക്ക് നേരം വെളുക്കാറായി. ഇനി ഇപ്പൊ ഉറക്കം വിട്ട് മാറാതെ രാവിലെ ധൃതി പിടിച്ച് എണീക്കാൻ നിൽക്കണ്ട, നാളെ ഞാൻ എങ്ങോട്ടും പോകുന്നില്ല. " : അവളുടെ കയ്യിലെ പിടുത്തം ചെറുതായി അയച്ച് അവൻ ഉള്ളിൽ പലതും ഒളിപ്പിച്ച് കൊണ്ട് സ്നേഹത്തോടെ പറഞ്ഞു. അവൻ പറഞ്ഞത് എല്ലാം കേട്ട് തലയാട്ടിയത് അല്ലാതെ അതിന് മറുപടി പറയാനോ അവിടുന്ന് എണീക്കാനോ അവൾ നിന്നില്ല. " എന്തേ ഇപ്പോഴും പേടി ആണോ...? ഹ്മ്മ് എങ്കിൽ ഇന്ന് ഇനി ഇവിടെ കിടക്കുന്നോ...? " : താൻ മെല്ലെ അയച്ച് കൊടുത്ത കയ്യും നോക്കി ഇരിക്കുന്നവളെ നോക്കി അവൻ ചോദിച്ചു. " വേ.... വേണ്ട വേണ്ട ഞാൻ അപ്പുറത്ത് കിടന്നോളാം. കിടന്നോ ഞാൻ... ഞാൻ പോകുവാ " : കണ്ണന്റെ ചോദ്യം കേട്ടതും ഒരു വെപ്രാളത്തോടെ ഇരുന്നിടത്ത് നിന്ന് എന്നീറ്റ് കൊണ്ട് അത്രയും പറഞ്ഞ് അവനെ നോക്കി. സമ്മതമെന്ന പോലെ അവന്റെ ഭാഗത്ത് നിന്ന് തലയാട്ടൽ കിട്ടിയതും അവൾ മെല്ലെ അവിടെ നിന്നും പുറത്തേക്ക് നടക്കാൻ ഒരുങ്ങി പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് അവനെ നോക്കി. " വയ്യായിക എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ച മതി. " : അവൾ അതും പറഞ്ഞ് അവനെ ഒന്ന് നോക്കി വാതിലും ചാരി പുറത്തേക്ക് ഇറങ്ങി. മുറിയിലേക്ക് പോകാൻ നിന്നവൾ മുഖം എല്ലാം കഴുകിയതിന് ശേഷമാണ് പിന്നെ വന്ന് കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഒന്നും പെട്ടന്ന് അവളെ തേടി ഉറക്കം എത്തിയിരുന്നില്ല. കണ്ണടക്കുമ്പോൾ എല്ലാം ചോരയിൽ കുളിച്ച് കിടന്ന കണ്ണന്റെ രൂപവും, അല്പം മുൻപ് അവന്റെ ശരീരത്തിൽ നിന്ന് തൊട്ടറിഞ്ഞ ചൂടും ആണ് അവൾക്ക് ഓർമ്മ വരുന്നത്. എങ്കിലും കണ്ണന്റെ വാക്കുകൾ ചെറുതല്ലാത്ത ആശ്വാസവും അവൾക്ക് നൽകുന്നുണ്ട്. ഒപ്പം കണ്ണനെന്ന വ്യക്തിയും അവൾക്ക് ഉള്ളിൽ സ്ഥാനം പിടിച്ച് തുടങ്ങിയിരുന്നു, അല്ലല്ല കണ്ണനെന്ന വ്യക്തിയല്ല കണ്ണനെന്ന ഭർത്താവ്...!!! വീണ്ടും പലതും ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ അവൾ ഉറങ്ങി പോയി. പിന്നെ അവൾ ഉണരുന്നത് മുറിയിൽ ആകെ വെട്ടം വീണപ്പോഴാണ്. അപ്പോൾ തന്നെ സമയം പത്ത് മണി കഴിഞ്ഞിരുന്നു. തലേന്ന് ഉറക്കം ശെരി ആകാത്തത് കൊണ്ട് തന്നെ അവൾക്ക് നല്ല തലവേദന തോന്നുന്നുണ്ടായിരുന്നു. ഈ സമയത്ത് ഉറങ്ങി ശീലം ഇല്ലാത്തതിനാൽ അവൾ വീണ്ടും കിടക്കാൻ നിന്നില്ല. രാത്രി ഒത്തിരി കരഞ്ഞതിനാൽ തന്നെ കണ്ണൊക്കെ നന്നായി ചീർത്ത് വന്നിട്ടുണ്ടായിരുന്നു. എല്ലാം കൊണ്ടും അവൾക്ക് ആകെ അലസത തോന്നിയെങ്കിലും കണ്ണന് മരുന്ന് കൊടുക്കണം എന്ന ബോധം വന്നതും അലസത ഒക്കെ മാറ്റി പ്രാഥമിക കർമങ്ങൾ ഒക്കെ കഴിഞ്ഞ് അവൾ അടുക്കളലേക്ക് കയറി. സമയം വൈകിയത് കൊണ്ട് തന്നെ പുട്ട് ഉണ്ടാകാം എന്ന തീരുമാത്തിലെത്തി, ഇന്നലത്തെ മീൻകറി ബാക്കി ഇരുപ്പുള്ളത് കൊണ്ട് വേറെ കറി ഒന്നും വെക്കേണ്ടി വരുന്നില്ല. പുട്ടിനുള്ള മാവ് തയാറക്കുന്നതിന് ഇടയിൽ അവൾ കണ്ണനെ വിളിക്കാൻ ചെന്നെങ്കിലും അവന്റെ ഉറക്കം കണ്ടതും എല്ലാം തയ്യാറാക്കിയതിന് ശേഷം വിളിക്കാം എന്ന് കരുതി തിരിച്ച് വന്നു. അവന്റെ നെറ്റിയിൽ തൊട്ട് നോക്കിയപ്പോഴും രാത്രിയിൽ ഉണ്ടായിരുന്ന പൊള്ളുന്ന ചൂട് ഒന്നും ഇപ്പോൾ ഇല്ല. മരുന്നിന്റെ എഫക്ട് ആയിരിക്കും അവൾ ഓർത്തു. പനിയുടെ കാഠിഞ്ഞ്യം കൂടുന്നതിന് മുന്നേ അവന് മരുന്ന് കൊടുക്കണം എന്ന ചിന്തയിൽ പിന്നീട് അവളുടെ ജോലി എല്ലാം വേഗത്തിലായി. കറിയും ചൂടാക്കി പുട്ടിനുള്ള മാവ് ആവി കേറാനും വെച്ച് അവൾ കണ്ണനെ വിളിക്കാനായി മുറിയിലേക്ക് നടന്നു. ഒരു കൈ നെറ്റിയിലും മറ്റേ കൈ നെഞ്ചിലും വെച്ചാണ് അവന്റെ ഉറക്കം. പനി കാരണം ഫാൻ ഒന്നിൽ ഇട്ടാണ് ഉറക്കം ഒപ്പം നെഞ്ച് വരെ പുതപ്പും ചൂടിയിട്ടുണ്ട്. അവനെ കാണുമ്പോഴൊക്കെ ഇന്നലെ സന്ധ്യ മുതൽ അരങ്ങേരിയ കാര്യങ്ങൾ ആണ് അവൾക്ക് ഓർമ വരുന്നത്. തുടരും....... #നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #love #trending2897
- അമ്പിളി 🌝#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ നീയെൻ നീലാംബരി 🦋1 വർഷങ്ങൾ പഴക്കം തോന്നിക്കുന്ന പ്രേതാലയം പോലെയുള്ള മൂന്നു നില കെട്ടിടത്തിലേക്കവൾ പതുക്കെ കയറി. ബാംഗ്ലൂരിന്റെ മധ്യത്തിലായുള്ള വൃത്തിഹീനമായ ആ തെരുവിലെ അടുപ്പിച്ചു പണിതു വച്ച നിരവധി കെട്ടിടങ്ങൾക്കിടയിലുള്ള ഈ കെട്ടിടവും അതിന്റെ ദുർബലത വിളിച്ചു പറയുന്നുണ്ടായിരുന്നു. പുറമെ കാണുന്ന പഴക്കമൊന്നും അതിനകത്തു ഉണ്ടായിരുന്നില്ല. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരുപാടു അലങ്കാരപ്പണികൾ ചെയ്ത അതിനകം മുഴുവൻ ഒരു മഞ്ഞ വെളിച്ചമായിരുന്നു. അവളെ പോലെ അണിഞ്ഞൊരുങ്ങിയ ഒരുപാടു സുന്ദരികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. കുറച്ചു പുരുഷന്മാരെയും അവിടിവിടായി കാണാം. അപ്പോഴാണവൾ കയ്യിലുള്ള വാച്ചിലേക്ക് നോക്കിയത്.സമയം 7 കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ ഇവിടം പുരുഷകേസരികളെ കൊണ്ട് നിറയും. തലയിൽ മുണ്ടിട്ടും മുണ്ടിടാതെയും പല കോലത്തിലുള്ള പുരുഷന്മാർ. ചിലർ പക്കാ സാധാരണക്കാരായിരിക്കും മറ്റു ചിലരോ വല്ല ബിസിനെസ്സ്കാരോ വലിയ ഉദ്യോഗസ്ഥരോ അങ്ങനെ പല മേഖലയിലുള്ള പ്രമുഖന്മാരായിരിക്കും.സ്ത്രീജനങ്ങൾ പലരും ഒരുങ്ങി ഇറങ്ങി തുടങ്ങി . കാശുകാരെ ചാക്കിട്ടു പിടിക്കാനാണ് നേരത്തെ ഉള്ള ഈ ഒരുക്കം.പ്രമുഖൻമാരെ കണ്ടു പിടിച്ചു അവർക്കു നമ്മളെ ബോധിച്ചു കൂടെ വന്നാൽ പൂത്ത കാശു കിട്ടും. പ്രായം കുറഞ്ഞവരോടാണ് അങ്ങനെയുള്ളവർക്ക് പ്രിയം. അത് കൊണ്ട് 25 നു താഴെ ഉള്ളവർ മിക്കവരും താഴേക്ക് വരാറില്ല . ആവശ്യക്കാർ അവർക്കടുത്തെത്തും. ഇറങ്ങി വന്നിരിക്കുന്ന സ്ത്രീജനങ്ങൾ മിക്കവാറും 25 കഴിഞ്ഞവരും സൗന്ദര്യം കുറഞ്ഞവരും ആയിരിക്കും. പല സ്ത്രീകളും പല ഭാഷക്കാരാണ്. കൂടുതലും കന്നഡ സംസാരിക്കുന്നവർ. പിന്നെ തമിഴിൻമാർ . കുറച്ചു മലയാളികളും. പരസ്പര അടിസ്ഥാനപരമായ സംസാരങ്ങൾ പോലും ആ സ്ത്രീകൾക്കിടയിൽ ഇല്ലെന്ന് എല്ലാവരുടെയും മുഖത്തെ നിർവികാരത കാണിച്ചു തരുന്നുണ്ടായിരുന്നു. അവരിലെ പലരെയും നോക്കി പരിചയത്തോടെ ചിരിച്ചു കൊണ്ടവൾ മുകളിലേക്കുള്ള സ്റ്റെപ് കയറി. മുകളിലെ നിലയിലുള്ള നാലാമത്തെ മുറിക്കു മുന്നിലെത്തി. തോളിലുള്ള കറുപ്പ് ലെതർ ബാഗിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്ന് അകത്തു കയറി. അനേകം ചെറിയ മുറികളിൽ ആ മുറി അവളുടേതായിരുന്നു. ലൈറ്റിട്ടു.ചെരുപ്പഴിച്ചു ഒരു ഓരത്തേക്കു നീക്കിയിട്ട് ബാഗ് കട്ടിലിലേക്കിട്ടു. രണ്ടു പേർക്ക് കിടക്കാൻ പാകത്തിലുള്ള ഒരു കട്ടിൽ ആയിരുന്നത് . ചുറ്റും കൊതുകുവലയിട്ട് മൂടിയിട്ടുണ്ട്. ബാഗു തുറന്നു ഫോൺ എടുത്തു ബ്ലൂടൂത്ത് ഓൺ ചെയ്തു. ഭിത്തിക്കറ്റത്തായി ഇട്ടിരിക്കുന്ന ചെറിയ ടേബിളിൽ ഇരിക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓൺ ചെയ്തു , ഫോണുമായി കണക്ട് ആക്കി. സ്പീക്കർ ടേബിളിലേക്ക് വച്ച് ഫോണിൽ " ധം മാരെ ധം.........." എന്ന പഴയ ഹിന്ദി സോങ് പ്ലേയ് ചെയ്ത ഫോണും ടേബിളിൽ വചു. പാട്ട് നല്ല ശബ്ദത്തിൽ പാടി തുടങ്ങി. അതിനൊപ്പം കൈകൾ കൊണ്ടും ഇടുപ്പ് കൊണ്ടും കാലു കൊണ്ടും ചുവടുകൾ വച്ചവൾ ധരിച്ചിരിക്കുന്ന ചുവന്ന സാരിയുടെ പിന്നഴിച്ചു. സാരി വലിച്ചൂരി ബാത്രൂം ഡോറിനു സൈഡിൽ ഉള്ള ബിന്നിലേക്കിട്ടു. അപ്പോഴും ശരീരം പാട്ടിനൊപ്പം ആടി കൊണ്ടിരുന്നു. ഇട്ടിരിക്കുന്ന ചുവന്ന സ്ലീവ്ലെസ് ബ്ലൗസും ഊരി ബിന്നിലേക്കെറിഞ്ഞു. ബാത്രൂം ഡോർ ലക്ഷ്യമാക്കി നൃത്ത ചുവടുകളോടെ അതിനകത്തേക്ക് കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും പാട്ട് മാറിയിരുന്നു. മുട്ടൊപ്പം എത്തുന്ന ടവൽ കൊണ്ട് കച്ച കെട്ടി ഈറൻ മുടി ഉച്ചിയിൽ കെട്ടിവച്ചു അവൾ പുറത്തിറങ്ങി. മുറിയിലുള്ള വലിയ അലമാരയുടെ വാതിലിലുള്ള വലിയ കണ്ണാടിക്കു മുന്നിൽ പോയി നിന്നു. കണ്ണാടിയിൽ കാണുന്ന സൗന്ദര്യ ധാമത്തെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ടവൾ അലമാര തുറന്നു വസ്ത്രങ്ങളെടുത്തു. അടി വസ്ത്രങ്ങൾ ധരിച്ചു . പിങ്ക് അടിപാവാടയും അതേ കളർ ബ്ലൗസും ധരിച്ചു . അതിനു മുകളിലായി പിങ്ക് കളർ സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു. ഈറൻ മുടി അഴിച്ചു നന്നായി തുടച്ചു വെള്ളം കളഞ്ഞു വിടർത്തി ഇട്ടു. മുഖത്തായി കുഞ്ഞു മേക്കപ്പ് ചെയ്തു. ഒരു കറുത്ത പൊട്ട് വച്ചു. കടും ചുവപ്പു ലിപ്സ്റ്റിക്ക് കൂടെ ഇട്ട് മേക്കപ്പ് അവസാനിപ്പിച്ചു. വീണ്ടും കണ്ണാടിയിൽ നോക്കി . 24 വയസ്സിന്റെ എല്ലാ സൗന്ദര്യവും തുളുമ്പി നിൽക്കുന്ന ഒരു വെണ്ണക്കൽ ശിൽപ്പം പോലെ അവൾ ഉദിച്ചു നിന്നു. ഉയർന്നു നിൽക്കുന്ന അവളുടെ മാറിടങ്ങളും ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി..അത് തന്നെയാണല്ലോ രാത്രിയിൽ തന്നെ മാത്രം ചോദിച്ചു പലരും വരുന്നതിന്റെ കാരണവും...ഇടുപ്പ് മുഴുവൻ കാണും വിധത്തിൽ ഉടുത്ത സാരിയിൽ അവളുടെ അംഗലാവണ്യം എടുത്തു അറിയാമായിരുന്നു..... അതിലേക്ക് ഒന്ന് കൂടി നോക്കി ഇടുപ്പ് വരെയുള്ള മുടിയെടുത്തു മുന്നിലേക്കിട്ടവൾ. അവൾക്ക് മറ്റുള്ളവരെ പോലെ താഴെ പോയി നിൽക്കേണ്ടി വരാറില്ല .. ആവശ്യക്കാർ അവളെ തേടി വന്നോളും. അന്നത്തെ ആദ്യത്തെ കസ്റ്റമർക്കു വേണ്ടി കാത്തിരിക്കുകയെന്നോണം മൊബൈൽ എടുത്തവൾ ബെഡിലേക്കിരുന്നു. " മധു............" വാതിൽ തുറന്നു മെലിഞ്ഞു നീളം കുറഞ്ഞൊരു പെൺകുട്ടി അകത്തേക്ക് കടന്നു വന്നു വിളിച്ചു. അവളും ഒരുക്കമെല്ലാം കഴിഞ്ഞു സാരി ഉടുത്താണ് നിൽക്കുന്നത്. " എന്നെടി....." മധു സംശയത്തോടെ ചോദിച്ചു. " ഉന്നെ അക്ക കൂപ്പിട്ടു കിട്ടേ ഇറുക്ക്(നിന്നെ ചേച്ചി വിളിച്ചു കൊണ്ടിരിക്കുകയാണ്.)" അവൾ അൽപ്പം കടുപ്പത്തിൽ പറഞ്ഞു. " എതുക്ക്....( എന്തിന്) ??" മധു കട്ടിലിൽ നിന്നെണീറ്റു ചോദിച്ചു. " എനക് എപ്പടി മ്മ തെരിയും. നീയേ പോയി കേള്...( എനിക്ക് എങ്ങനെ അറിയാം നീ തന്നെ പോയി ചോദിച്ചു നോക്ക്.)" കടുപ്പത്തിൽ പറഞ്ഞു അവൾ ധൃതിയിൽ ഇറങ്ങി പോയി. മധു വേഗത്തിൽ എണീറ്റ് ചെരുപ്പിട്ടു. വാതിൽ ചാരി താഴേക്ക് നടന്നു. അക്ക എന്തിനാവും വിളിപ്പിച്ചിട്ടുണ്ടാവുക എന്നായിരുന്നു മധുവിന്റെ മനസ്സ് മുഴുവൻ. സാദാരണ ആരെയും അക്ക വിളിപ്പിക്കാറില്ല . എന്തെങ്കിലും ഉടായിപ്പു കാണിച്ചു പിടിച്ചാലോ അല്ലെങ്കിൽ സമ്പാദിച്ച പണത്തിന്റെ പങ്കു എത്തിച്ചില്ലെങ്കിലോ ആണ് അവർ വിളിപ്പിക്കാറുള്ളു. ഇതിപ്പോൾ അവൾ ദിവസവും കറക്റ്റ് ആയിട്ട് പണം എത്തിക്കാറുള്ളതാണ്. വേറെ ഉടായിപ്പൊന്നും കാണിച്ചിട്ടും ഇല്ല...... ആശയകുഴപ്പത്തോടെ അവൾ അക്കയുടെ മുറിക്ക് മുന്നിലെത്തി. ഉള്ളിലുള്ള സംസാരത്തിൽ അക്കയും അക്കയുടെ വിശ്വസ്ഥൻ സെൽവനും അല്ലാതെ മറ്റാരൊക്കെയോ അകത്തുണ്ടെന്നവൾക്കു മനസിലായി. മധു വാതിലിൽ രണ്ടു പ്രാവശ്യം മുട്ടി. " അകത്തേക്ക് വാ...." ഗാംഭീര്യമുള്ള പെൺശബ്ദം കേട്ടതും മധു അകത്തേക്ക് കയറി. അവിടുള്ള മറ്റു മുറികളെക്കാൾ വലിയൊരു മുറിയായിരുന്നത്. ac അടക്കം എല്ലാ സൗകര്യങ്ങളും അതിനകത്തുണ്ട്. അവർ വിളിപ്പിക്കുമ്പോഴല്ലാതെ മറ്റാർക്കും അങ്ങോട്ട് പ്രവേശനം അനുവദിക്കില്ല . കയറി ചെല്ലുന്നിടത്തായി ഇട്ടിരിക്കുന്ന സോഫയിൽ രണ്ടു പേർ ഇരിക്കുന്നുണ്ടായിരുന്നു. അവർക്കു അഭിമുഖമായി വലിയൊരു കസേരയിൽ രാജ്ഞിയെ പോലെ അക്ക ഇരിക്കുന്നു. വെളുത്തു തടിച്ചു നന്നായി മേക്കപ്പ് ചെയ്തു നീളൻ മുടി പിന്നിയിട്ട് വയറു മുഴുവൻ പുറത്തു കാണിക്കും വിധം സാരി ധരിചിരിക്കുന്ന ആ നാൽപതുകാരിയെ കണ്ടാൽ വലിയ ഏതോ വീട്ടിലെ ആണെന്ന് തോന്നും. അത്രത്തോളം പ്രൗഢി ഉണ്ടായിരുന്നവർക്ക്. അക്ക എന്ന് വിളിക്കുന്നുണ്ടെങ്കിലും അവർ ഒരു മലയാളിയാണ്. അവരുടെ അമ്മ നടത്തിക്കൊണ്ടിരുന്ന സ്ഥാപനം അമ്മയുടെ കാല ശേഷം അവർ ഏറ്റെടുക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടെ എത്തിപ്പെടുന്ന മലയാളി പെൺകുട്ടികളോട് അവർക്ക് ഒരു ചായ്വ് കൂടുതൽ ആണ്. അക്ക ഇരിക്കുന്ന കസേരക്ക് പുറകിലായി ഭവ്യതയോടെ സെൽവൻ നിൽപ്പുണ്ട്. മധു സോഫയിൽ ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഒരാളെ അവൾക്ക് മനസിലായി. അത് രാജപ്പൻ ആണ്. വേശ്യാലയത്തിലേക്ക് പുതിയ പെൺ കുട്ടികളെ എത്തിക്കുന്ന ബ്രോക്കർ. അയാൾ തന്നെയാണ് മധുവിനെയും ഇവിടെ എത്തിച്ചത്. അയാളൊരു തമിഴൻ ആണ്. എന്നാൽ അയാളുടെ കൂടെ ഇരിക്കുന്ന ആളെ അവൾ ആദ്യമായ് കാണുകയാണ്. ധരിച്ചിരിക്കുന്ന വേഷവും രൂപവും അയാളെ ഒരു മലയാളിയെ പോലെ തോന്നിച്ചു. ഏകദേശം 50 വയസോളം തോന്നിക്കുന്ന ആ അപരിചിതന്റെ കണ്ണുകൾ ആ സൗന്ദര്യ ദേവതയെ കണ്ടതും ഒന്ന് തിളങ്ങി.ഇരുവരും അവളെ നോക്കി ചിരിച്ചു. തിരിച്ചും ഒരു ചിരി നൽകി കൊണ്ടവൾ അക്കയെ നോക്കി. " മധു ............ ഇതാണ് സജീവൻ. ഇയാൾ നമുക്ക് ഉപകാരമുള്ള ഒരു കാര്യവുമായി വന്നതാണ്. അതിനെ കുറിച്ച് സംസാരിക്കാനാണ് നിന്നെ ഇങ്ങോട്ടു വിളിപ്പിച്ചത്..." അക്ക മുന്നിലിരുന്ന് ചിരിക്കുന്ന ആളെ നോക്കി പറഞ്ഞു. " ആമ..... മധു. ഇവനാലെ നമ്മ എല്ലാവരും പെരിയ പണക്കാരാവാപൊറോം ...( അതേ .. മധു , ഇയാളെ കൊണ്ട് നമ്മളെല്ലാവരും വലിയ പണക്കാരാവാൻ പോവുകയാണ്.) മുറിയൻ മലയാളം കൂട്ടി കലർത്തി തമിഴിൽ പറഞ്ഞു കൊണ്ട് രാജപ്പൻ ചുവപ്പു കറ പിടിച്ച ആ വൃത്തികെട്ട പല്ലു കാട്ടി ചിരിച്ചു. മധുവിനതു കണ്ടു ഓക്കാനിക്കാൻ തോന്നി. " ഇതൊക്കെ എന്നോടെന്തിനാ പറയുന്നത്...." അക്കയെ നോക്കി സംശയത്തോടെ അവൾ ചോദിച്ചു. അക്ക എണീറ്റ് വന്നവളുടെ കയ്യിൽ പിടിച്ചു. " സജീവൻ മലയാളിയാണ്. അയാൾ ചില കാര്യങ്ങളൊക്കെ പറഞ്ഞു തരും. എനിക്ക് സമ്മതമാണ്. നിനക്ക് കൂടെ സമ്മതമാണെങ്കിൽ നിന്റെയും എന്റെയും ജീവിതം മാറി മറിയും മധു ." അൽപ്പം താഴ്ന്ന സ്വരത്തിൽ അക്ക പറയുന്നത് കേട്ട് മധു ഞെട്ടി പോയി. ആജ്ഞാപിച്ചും അടിച്ചേൽപ്പിച്ചും ഉപദ്രവിച്ചും മാത്രം ശീലമുള്ള സ്ത്രീയാണ് തന്റെ മുന്നിൽ ഇത്രയും താഴ്ന്നു സംസാരിക്കുന്നത്. അപ്പോൾ എന്തോ വലിയ കാര്യമാണ് താൻ കേൾക്കാൻ പോകുന്നതെന്ന് അവൾക്ക് ഉറപ്പായി. ഇത് പറഞ്ഞവർ കസേരയിലേക്ക് തന്നെ പോയിരുന്നു. " സോഫയിലേക്കിരിക്ക് മധു." അക്ക പറഞ്ഞതും മധു സജീവന്റെ അപ്പുറം കുറച്ചു അകലമിട്ടിരുന്നു. " കുഞ്ഞേ.... ഞാൻ ഒരു തറവാട്ടിലെ കാര്യസ്ഥനാണ്. കേരളത്തിൽ അത്യാവശ്യം അറിയപ്പെടുന്നൊരു തറവാടാണ്. മാളിക്കൽ തറവാടെന്നു പറയും. അവിടെ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും ഒക്കെ ആയി 10 ഓളം ആളുകൾ ഉണ്ട്. അവിടുത്തെ കാരണവർക്ക് ഒരു മോൾ ഉണ്ടായിരുന്നു. ലക്ഷ്മി..... അവർ മരിച്ചിട്ടിപ്പോ വർഷം രണ്ടായി. അവർക്കൊരു മകനുണ്ട് അഭിമന്യു. അവന് കുറച്ചു സീരിയസ് ആയൊരു രോഗം പിടിപെട്ടിട്ടുണ്ട്. ചികിത്സ തുടങ്ങിയിട്ടിപ്പോൾ 6 മാസം ആയി. ഡോക്ടർ അവനു വിധിച്ച ആയുസ്സ് ഏറി പോയാൽ ഇനി ഒരു വർഷം ആണ്............" സജീവൻ പറയുന്നതൊന്ന് നിർത്തി. മധു ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ ബാക്കി കേൾക്കാൻ ആകാംഷയോടെ ഇരുന്നു. സജീവൻ ഒന്ന് ശ്വാസം ആഞ്ഞ് വലിച്ചു. " അഭിമോന് ആ ഒരു വർഷത്തേക്ക് ഭാര്യയായി ഒരു പെൺകുട്ടിയെ വേണം. അവന്റെ അമ്മാവന്മാർ പറഞ്ഞേൽപ്പിച്ചതാണെന്നെ . എന്തോ സ്വത്തിന്റെ ഭാഗം വെക്കൽ ഒക്കെ നടക്കണമെങ്കിൽ അബിമോൻ കല്യാണം കഴിക്കണം എന്നാണത്രെ. ഒരുപാടു അന്വേഷങ്ങൾക്കൊടുവിലാണ് ഞാൻ രാജപ്പ വഴി ഇവിടെ ഒരു പെൺകുട്ടി ഉണ്ടെന്ന് അറിയുന്നത്. മോൾ അഭിമോനെ കല്യാണം കഴിക്കാൻ തയാറാണോ? " ആ ചോദ്യത്തോടെ അയാൾ പറഞ്ഞു നിർത്തിയതും അവിശ്വാസത്തോടെ അവൾ ചുറ്റുമുള്ളവരെ നോക്കി. അക്ക ആകാംഷയോടെ അവളെ നോക്കിയിരുന്നു. അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി. ഇതായിരിക്കും അയാൾ പറയാൻ പോകുന്നതെന്ന് അവൾ സ്വപനത്തിൽ പോലും ചിന്തിച്ചിരുന്നില്ല. " സജീവൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ മധു?" അവൾ ഒന്നും പറയാതിരിക്കുന്നത് കണ്ടതും അക്ക ഉറക്കെ ചോദിച്ചു. " മനസിലായി....." വെപ്രാളത്തോടെ മധു പറഞ്ഞു. " അപ്പൊ നീ അതിനു തയ്യാറല്ലേ? " അക്കയുടെ ചോദ്യത്തിനൊപ്പം ആ മുറിയിലുണ്ടായിരുന്നവരുടെ നോട്ടം മുഴുവൻ തന്നിലാണെന്ന് കണ്ടതും മധുവിന് തല കറങ്ങുന്നത് പോലെ തോന്നി. " എനിക്ക് പറ്റില്ല..." തല താഴ്ത്തി ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു. സജീവന്റെ മുഖം വാടി. അക്ക അവിശ്വാസത്തോടെ ഇരുന്നു. " സജീവണ്ണാ.... ഉങ്കളോടെ ഓഫർ അവ കിട്ടെ സൊല്ലവേ ഇല്ലേ.... അത് സൊല്ലി പാർ അവ കണ്ടിപ്പ ഒത്തുക്കുവേ...( സജീവണ്ണാ.... നിങ്ങളുടെ ഓഫർ അവളോട് പറഞ്ഞില്ലല്ലോ. അത് പറയു , അവൾ സമ്മതിക്കും.)" രാജപ്പൻ താടി ചൊരിഞ്ഞു നിസ്സാരമായി പറഞ്ഞു. അത് കേട്ടതും സജീവൻ ഒന്ന് ചിരിച്ചു. " 50 ലക്ഷം നിനക്ക്. 50 ലക്ഷം അക്കക്ക് . 50 ലക്ഷം രാജപ്പന്....." സജീവൻ പറഞ്ഞത് കേട്ടതും മധുവിന്റെ കണ്ണുകൾ അത്ഭുത്താൽ വിടർന്നു. അക്കയും രാജപ്പനും അത് കണ്ട് ചുണ്ടുകോട്ടി ചിരിച്ചു. തുടരും........ രണ്ടാമത്തെ സ്റ്റോറി തുടങ്ങി വച്ചിട്ടുണ്ടേ... സപ്പോർട്ട് ചെയ്യണം 🫂2769
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷... എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." കുറച്ചു ദിവസങ്ങളായി ഉള്ളിൽ കിടന്ന് വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ആരോടെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കിൽ താൻ മാനസിക സംഘർഷം താങ്ങാൻ വയ്യാതെ മരിച്ചു പോകുമെന്ന് മീരയ്ക്ക് തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് അമ്മയോട് മനസ്സ് തുറക്കാൻ അവൾ തയ്യാറായത്. "എന്താ മോളേ വയ്യായ്ക വല്ലതുമുണ്ടോ?" മീരയുടെ മുഖത്തെ പരിഭ്രമം കണ്ടതും പത്മിനി ആശങ്ക പെട്ടു. "ഇല്ല... അമ്മ ഞാൻ പറയുന്നത് സമാധാനത്തോടെ ഒന്ന് കേൾക്കണം. ആരോടെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടില്ലമ്മേ." മീര കരഞ്ഞു. "ഈ സമയത്ത് ഇങ്ങനെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ലെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലേ മോളേ. നിനക്ക് പറയാനുള്ളത് എന്തായാലും അമ്മ കേട്ടോളാം. പക്ഷേ ഇപ്പോ മോളത് പറയണ്ട. അതൊന്നും ഓർക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ നോക്ക്. ഇപ്പോ നിനക്ക് നല്ല വിശ്രമമാണ് വേണ്ടത്." പത്മിനി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "അമ്മയ്ക്കെന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ. ഇതിപ്പോ അമ്മയോട് എങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ തല പൊട്ടിത്തെറിച്ചു ഞാൻ ചത്ത് പോകുമെന്ന എനിക്ക് തോന്നുന്നത്. അപ്പോ പിന്നെ എങ്ങനെയാ അമ്മ പറഞ്ഞ പോലെ സമാധാനത്തോടെ എനിക്ക് ഉറങ്ങാൻ പറ്റുന്നത്? എനിക്ക് സുഖമില്ലാതായ അന്ന് മുതൽ ഞാൻ ശരിക്കൊന്ന് ഉറങ്ങിയിട്ടില്ല. എന്നെ കൂടപ്പിറപ്പിനെ പോലെ കണ്ട വേണിയോട് തെറ്റ് ചെയ്ത് പോയല്ലോ എന്നോർത്ത് വിഷമിക്കാത്ത ഒരു ദിവസം പോലുമില്ല. അവളോട് ചെയ്ത ചതിക്ക് ദൈവം എന്നെ ഇങ്ങനെയായിരിക്കും ശിക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക." മീര പറഞ്ഞു. "മോളേ... നീ എന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ കാര്യം എന്താണെന്ന് തെളിച്ചു പറയ്യ്. വേണിയോട് നീ എന്താ ചെയ്തെ? അവളുടെ കല്യാണം മുടക്കിയത് നീ എങ്ങാനും ആണോ?" ആധിയോടെ പത്മിനി ചോദിച്ചു. "അതേ അമ്മേ... ഞാനും കിഷോറേട്ടനും ചേർന്നാണ് വേണിയുടെ കല്യാണം മുടക്കിയത്. എനിക്ക് ശ്രീയേട്ടനെ സ്വന്തമാക്കണമായിരുന്നു. കിഷോറേട്ടന് വേണിയെയും. ഞങ്ങൾ സ്നേഹിക്കുന്നവരെ ഞങ്ങൾക്ക് തന്നെ കിട്ടാൻ വേണ്ടി സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കുകയായിരുന്നു ഞങ്ങൾ. വേണി ശ്രീയേട്ടനെ സ്നേഹിക്കും മുന്നേ ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങിയതാ ഞാൻ. അതുകൊണ്ട് ഏട്ടനെ അവൾ സ്വന്തമാക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അതുപോലെ കുട്ടിക്കാലം മുതലേ വേണിയെ മനസ്സിൽ കൊണ്ട് നടക്കുന്നതാ കിഷോറേട്ടൻ. ആൾക്കും സഹിച്ചില്ല വേണിയെ മറ്റൊരാൾ സ്വന്തമാക്കാൻ വന്നത്." മീരയുടെ വാക്കുകൾ കേട്ട് പത്മിനി പകച്ചു നിൽക്കുമ്പോ അവൾ പറഞ്ഞതെല്ലാം കേട്ട് റൂമിന്റെ വാതിലിന് പുറത്ത് ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു വേണി. റൂമിനുള്ളിലേക്ക് കയറാനാഞ്ഞ വേണി മീര അമ്മയോട് സംസാരിക്കുന്നത് കേട്ട് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ് അവൾ തന്റെ പേര് പറയുന്നത് കേട്ട് അവിടെ തന്നെ നിന്നത്. "നീ ആ കല്യാണം മുടക്കാൻ എന്താ ചെയ്തത് മോളേ?" പത്മിനിയുടെ ശബ്ദം വിറച്ചു. മീര താനും കിഷോറും ചെയ്ത് കൂട്ടിയ എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ അമ്മയോട് പറഞ്ഞു. "ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ടാവും അമ്മേ ഒരു ദിവസം പോലും എല്ലാ അർത്ഥത്തിലും ശ്രീയേട്ടന്റെ ഭാര്യയാവാൻ ദൈവം സമ്മതിക്കാതെ എനിക്ക് ഇപ്പോ തന്നെ ഈ അസുഖം തന്നത്. അന്ന് ഞാൻ കിണറ്റിൽ വീണില്ലായിരുന്നെങ്കി എനിക്ക് ഇന്ന് ഇങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു. എല്ലാം എന്റെ പ്രവർത്തി ദോഷം കൊണ്ട് എനിക്ക് സംഭവിച്ചതാകും. എനിക്ക് ഈ ട്യൂമർ പണ്ട് വന്നത് അമ്മ പറഞ്ഞിരുന്നെങ്കിൽ ഞാൻ കിണറ്റിൽ ചാടുന്ന സാഹസത്തിനൊന്നും മുതിരില്ലായിരുന്നു. ചിലപ്പോ ശ്രീയേട്ടനെ സ്നേഹിക്കുക കൂടി ചെയ്യില്ലായിരുന്നു. ഞാൻ ഏട്ടനെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഞാൻ വേണിയെ ചതിച്ചത്. ഇപ്പോ ഒന്നും വേണ്ടായിരുന്നു എന്നും എനിക്ക് തോന്നുന്നുണ്ട് അമ്മേ. എന്നെ ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട വേണിയെ ഒരിക്കലും ചതിക്കാൻ പാടില്ലായിരുന്നു. അതാവും ദൈവം ഇത്രയും വലിയൊരു തിരിച്ചടി തന്നിട്ടുണ്ടാവുക. ഇത്രയും ദിവസങ്ങൾ ഞാൻ ജയിച്ചു നിൽക്കുകയായിരുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. എന്റെ അഹങ്കാരത്തിനും പ്രവർത്തികൾക്കും എനിക്ക് ശിക്ഷ കിട്ടി അമ്മേ. പാപിയാണ് ഞാൻ... മഹാ പാപി." മീര മുഖം പൊത്തി കരഞ്ഞു. "എന്നാലും ആ കൊച്ചിനോട് ഇത്രയും ക്രൂരത കാട്ടണ്ടായിരുന്നു മോളെ. നിന്റെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞു തിരുത്തുമായിരുന്നു ഞാൻ. വേണി മോളേ കണ്ണീർ വീഴ്ത്തി കൊണ്ട് നേടി എടുത്ത ജീവിതമായത് കൊണ്ടാ ഈശ്വരൻ നിനക്ക് ഒരു നിമിഷം പോലും സ്വസ്ഥത തരാത്തത്." പത്മിനി മൂക്ക് പിഴിഞ്ഞു. "അമ്മ എന്നെ ശപിക്കരുത്. അന്നത്തെ മാനസികാവസ്ഥയിൽ ഒക്കെ പറ്റിപ്പോയി അമ്മേ. പഴയതൊന്നും തിരുത്താൻ പറ്റില്ലല്ലോ. പിന്നെ അമ്മയുടെ നാവിൽ നിന്ന് ഈ സത്യം മറ്റാരും അറിയരുത്. എനിക്കൊരു സമാധാനം കിട്ടാൻ വേണ്ടിയാ ഞാൻ അമ്മയോട് എല്ലാം പറഞ്ഞത്. ശ്രീയേട്ടൻ എങ്ങാനും ഇതറിഞ്ഞ പിന്നെ ആ നിമിഷം എന്നെ ഉപേക്ഷിച്ചു കളയും. ഈ അവസ്ഥയിൽ അങ്ങനെ കൂടി സംഭവിച്ച എനിക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ലമ്മേ. ചിലപ്പോ നെഞ്ച് പൊട്ടി ഞാൻ മരിച്ചു പോകും." മീര തേങ്ങി കരഞ്ഞു. "എന്റെ മോൾക്ക് എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ. ആ കൊച്ച് നിന്നെ കളങ്കമില്ലാതെ സ്നേഹിച്ചതിന് അത് എന്തൊക്കെ അനുഭവിക്കേണ്ടി വന്നു. സത്യമറിയാതെ ഞാനും വേണി മോളേ ഒത്തിരി പഴിച്ചിട്ടുണ്ട്. ആ കൊച്ചിന് കിട്ടേണ്ട ജീവിതമാണ് നീ തട്ടിപ്പറിച്ചെടുത്തത്." പത്മിനി പറഞ്ഞു. "വേണിയോട് ഞാൻ ചെയ്ത വഞ്ചന ഒരിക്കലും മാപ്പർഹിക്കാത്തത് ആണെന്ന് എനിക്കറിയാം. അതിനുള്ള ശിക്ഷയാണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത്. ഇതൊക്കെ ഞാൻ സഹിക്കേണ്ടി വന്നത് തന്നെ ശ്രീയേട്ടന്റെ ഭാര്യായാകാൻ വേണ്ടിയല്ലേ അമ്മേ. വേണിക്ക് കിട്ടേണ്ട ജീവിതമാണെന്നും എനിക്കറിയാം. പക്ഷേ എനിക്ക് ശ്രീയേട്ടൻ കൂടെ ഇല്ലാതെ പറ്റില്ലമ്മേ. ഇത്രയൊക്കെ സഹിക്കേണ്ടി വന്നത് കൊണ്ട് ഇനി ശ്രീയേട്ടനെ കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ. അതുകൊണ്ടാ അമ്മയുടെ നാവിൽ നിന്നും ആരും സത്യം അറിയരുതെന്ന് ഞാൻ പറഞ്ഞത്. ആരോടും ഒന്നും പറയില്ലെന്ന് അമ്മ എനിക്ക് സത്യം ചെയ്ത് തരണം." മീര കെഞ്ചി. "നീ എന്റെ മോളായി പോയില്ലേ. അതുകൊണ്ട് ഇതൊന്നും എനിക്ക് ആരോടും പറയാൻ കഴിയില്ലല്ലോ. ഒക്കെ മനസ്സിൽ തന്നെ അടക്കി വയ്ക്കണ്ടേ." പത്മിനിക്ക് മകളുടെ അവസ്ഥ ഓർത്ത് സങ്കടവും അതേസമയം തന്നെ അവളുടെ പ്രവർത്തികൾ ഓർത്ത് ദേഷ്യവും മീരയോട് ദേഷ്യവും തോന്നി. "ഞാൻ ആരോടും ഒന്നും പറയില്ല. പക്ഷേ നിന്റെ അസുഖമൊക്കെ മാറി കഴിഞ്ഞാൽ വേണിയോട് എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം നീ. ആ കുട്ടി നിന്നോട് ക്ഷമിച്ചാലേ നീ ചെയ്ത തെറ്റുകളുടെ ശിക്ഷ ഇനിയും നിന്നെ തേടി വരാതിരിക്കു. അത്രയെങ്കിലും നീ ചെയ്യണം." പത്മിനിയുടെ വാക്കുകൾ കേട്ട് മീര ഞെട്ടി. "വേണിയോട് ഞാൻ എല്ലാം പറഞ്ഞെന്ന് കിഷോറേട്ടൻ അറിഞ്ഞാൽ ഞാൻ ചെയ്തതിനെ കുറിച്ച് കിഷോറേട്ടൻ ശ്രീയേട്ടനോട് പറഞ്ഞ് കൊടുക്കില്ലേ. സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അതോടെ എന്റെ ദാമ്പത്യം തകരില്ലേ അമ്മേ." മീര ചോദിച്ചു. "അങ്ങനെ സംഭവിച്ചാൽ നിനക്ക് അത്രയേ ദാമ്പത്യ ജീവിതം വിധിച്ചിട്ടുള്ളു എന്ന് കരുതി സമാധാനിക്കേണ്ടി വരും. അല്ലാതെ പിന്നെ വേറെന്ത് ചെയ്യാനാ." പത്മിനിയുടെ വാക്കുകൾ മീരയെ തളർത്തി. അവൾ ഒന്നും മിണ്ടാതെ നിശബ്ദം കണ്ണീർ വാർത്തു. ഈ സമയമൊക്കെ വാതിലിന് പുറത്ത് നിൽക്കുകയായിരുന്ന വേണി ഹൃദയത്തിൽ നിന്നും ആർത്തിരമ്പി വന്ന് കൊണ്ടിരുന്ന വിങ്ങലടക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. മാധവിൽ നിന്നും മീരയുടെ അസുഖ വിവരമറിഞ്ഞ് അവളോടുള്ള ശത്രുത മറന്ന് മീരയെ ആശ്വസിപ്പിക്കാൻ വന്നതായിരുന്നു വേണി അവിടേക്ക്. എന്നാൽ മീര തന്നോട് ചെയ്തതും പറഞ്ഞതുമൊക്കെ കേട്ടതോടെ വേണിക്ക് അവളോട് തോന്നിയ സഹതാപം ദേഷ്യത്തിന് വഴിമാറി. ആ ദേഷ്യത്തിൽ മീരയുടെ അടുത്തേക്ക് പോകാനായി വാതിൽ മുഴുവനായും തുറന്ന് റൂമിലേക്ക് കടക്കാൻ തുനിഞ്ഞ വേണി ആ കാഴ്ച കണ്ട് വിറങ്ങലിച്ചു നിന്നുപോയി. തുടരും #📙 നോവൽ3680
- 𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷#📙 നോവൽ പെണ്ണ് 💐💐 പാർട്ട് 72 ജിഫ്ന നിസാർ 💥 ഫോൺ പോലും ഓഫ് ചെയ്തു വെച്ച വിരസത നിറഞ്ഞ രണ്ടാമത്തെ പകൽ.. ചെയ്യാനൊന്നുമില്ലാതെ.. അല്ല.. അങ്ങനല്ല.. ചെയ്തു തീർക്കാൻ ഇപ്പഴാണ് ഒരുപാട് കാര്യങ്ങളുള്ളത്. പക്ഷേ രണ്ടു ദിവസം താൻ പുറം ലോകത്തുണ്ടെന്ന് ആരെയും അറിയിക്കാതെ.. ഒന്നും ചെയ്യാനുള്ള അനുവാദമില്ലാതെ കഴിച്ചു കൂട്ടിയിരിക്കുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ആദ്യമായാണ് അങ്ങനൊന്നും ചെയ്യാതെ അവൻ വീട്ടിൽ അടങ്ങി നിൽക്കുന്നത്. ഈ രണ്ടു ദിവസവും തിളച്ചു മറിയുന്ന ഉള്ളിലെ ആകുലതകളെ ഒന്നടക്കി പിടിക്കാൻ അവൻ പെട്ട പാട്. വെറുതെ വിടില്ലെന്ന് വാശിയുള്ളത് പോലെ ഓർമകൾ നാല് പാടും നിന്നും അവനെ വളഞ്ഞിട്ട് വേട്ടയാടി.. യാതൊരു കരുണയുമില്ലാതെ ആക്രമിച്ചു. സാധാരണ ശിവയെ വിളിക്കുമ്പോൾ.. അതുമല്ലെങ്കിൽ അവൻ തന്നെ വന്നിട്ട് കാണുമ്പോൾ കുറച്ചൊരു ആശ്വാസം കിട്ടാറുണ്ട്. ഇപ്രാവശ്യം അതിനും വയ്യ. അവനെയൊന്ന് വിളിക്കാനുള്ള തോന്നൽ ഉള്ളിൽ അതി ശക്തമായി തന്നെയുണ്ട്. പക്ഷേ രക്ഷപ്പെടുത്തി കൊണ്ട് വന്നവർക്ക് കൊടുത്തു പോയ ആ വാക്ക്. അത് പാലിക്കേണ്ടത് തന്നെയാണ്. അതവന് നിർബന്ധം തന്നെയാണ്. ആരെന്നോ എന്തിനെന്നോ അറിയില്ലേലും വാക്ക് കൊടുത്തത് പാലിക്കുക തന്നെ വേണമല്ലോ. ഇത് പോലൊരു പാലിക്കപ്പെടേണ്ട വാക്കിന്റെ അറ്റവും മുറുകെ പിടിച്ചു കൊണ്ടൊരുത്തി കൂടിയുണ്ട്. കാത്തിരിക്കുന്നു. ആ ഓർമയിൽ പോലും വല്ലാതെ തുടിച്ച നെഞ്ചിന് മേൽ കൈകൾ ചേർത്തമർത്തി കൊണ്ടവൻ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു. താൻ ജയിലിൽ ആയതൊക്കെ അവളും അറിഞ്ഞു കാണും.. ഇനിയെങ്ങനെ രക്ഷപ്പെട്ടു പോകുമെന്നോർത്തു കൊണ്ടവൾ വല്ലാതെ വേദനിച്ചും കാണും.. ഒരിറ്റ് സ്നേഹം പകർന്നു കൊടുക്കാൻ തനിക്കു പറ്റുന്നില്ല.. പക്ഷേ വേദനകൾ ആവോളം കൊടുക്കുന്നുണ്ട്. ആ മുറിയിലിരുന്നാൽ അൽപ്പം തുറന്നിട്ട ജനലിൽ കൂടി പുറത്തെക്കുള്ള ഗേറ്റ് കാണാം. അതും അടച്ചു പൂട്ടി കൊണ്ട് തന്നെയാണ്. കാശി നാഥൻ ഇപ്പോഴും ജയിലിൽ തന്നെ ആണല്ലോ.. പല്ല് കടിച്ചു കൊണ്ടതോർക്കേ അവന്റെ മനസ്സിൽ മഹേഷിന്റെ മുഖമുണ്ടായിരുന്നു. വിടില്ല നിന്നെ ഞാൻ.. എന്നെ പെടുത്തി കളഞ്ഞത് ഞാൻ ചിലപ്പോൾ മറന്നേക്കും. പക്ഷേ അവളെ.. അവളെ നീ അതിന്റെ പേരിൽ വേദനിപ്പിച്ചത് മറക്കാൻ കാശി നാഥൻ ഇനിയൊന്നു കൂടി ജനിക്കേണ്ടി വരും.. കാശിയുടെ കൈകളാ ജനൽ കമ്പിയിൽ മുറുകി... 💥💥 നീ.. നീ എന്താ മഹി പറഞ്ഞേ...? " ചോദ്യത്തോടൊപ്പം തന്നെ അശോകന്റെ കൈകൾ ഫോണിൽ മുറുകി. നിമിഷങ്ങൾ കൊണ്ടയാൾ വിയർത്തു കുളിച്ചു. ഹൃദയം ക്രമാതീതമായി മിടിച്ചു കൊണ്ടിരിക്കുന്നു. കണ്ണുകൾ ഒരുവേള മുകളിലെ ബാൽകണിയിൽ ആ ലോകത്തിലൊന്നും അല്ലെന്ന പോലെയിരിക്കുന്ന കാർത്തുവിന് നേരെ നീണ്ടു. അപ്പോൾ മുതൽ വല്ലാത്തൊരു ഭയമായിരുന്നു അയാളിൽ നിറഞ്ഞതത്രയും. താനീ ചെയ്ത് കൂട്ടിയതൊക്കെയും വെറുതെ ആയി പോയോ എന്നായിരുന്നു ആശങ്ക മുഴുവനും. കാരണം മഹേഷ് പറഞ്ഞതിപ്പോ അതാണ്. അവൻ.. കാശിനാഥൻ പുറത്ത് വന്നെന്ന്. കാശി നാഥന്റെ ജീവന് വിലയിട്ട് കൊണ്ട് താൻ നടത്തുന്ന ഈ കല്യാണത്തിന് ഇനി ആയുസ്സില്ലെന്ന് കൂടിയല്ലേ മഹേഷ് ഇപ്പൊ തന്നോട് പറഞ്ഞത്. "അങ്കിളിന് ചെവി കേൾക്കുന്നില്ലേ.." മഹേഷിന്റെ ശബ്ദത്തിലൊരു നീരസമുണ്ടോ..? ഉണ്ടെന്ന് മനസ്സിലായിട്ടും അശോകന്റെ മനസ് പക്ഷേ അതിലൊന്നും ഉടക്കി പോയില്ല. കാശി നാഥൻ തിരികെ വന്നിരിക്കുന്നു. അതിനർത്ഥം... വീണ്ടും അയാളുടെ കണ്ണുകൾ കാർത്തുവിന് നേരെ തന്നെയാണ് നീണ്ടത്. അവിടെ ഇരുന്നാൽ പോലും തിരിച്ചറിയാൻ കഴിയുന്നുണ്ട് അവളുടെ മുഖത്തുള്ള ആ തീവ്രമായ സങ്കടം. അങ്ങനെയെങ്കിൽ അവനിറങ്ങിയത് അവളറിഞ്ഞില്ല എന്ന് തന്നെ വേണം കരുതാൻ. ഈ കല്യാണം മുടക്കാൻ വേണ്ടി നീയെന്ത് ബുദ്ധിമോശം കാണിച്ചാലും അതിന് പകരം അനുഭവിക്കേണ്ടി വരുന്നത് കാശിയാവും എന്ന് താൻ കൊടുത്ത സ്ട്രിക്ട് വാണിങ്.. അതെല്ലാം കൊണ്ട് കൂടിയാണ് ഒരു വാക്കോ നോക്കോ എതിര് പറയാതെ അവളൊതുങ്ങി നിൽക്കുന്നതും. അല്ലായെങ്കിൽ തന്റെ മകൾ ഒരിക്കലും ഇത് പോലെ സ്വയം തോറ്റു മടങ്ങില്ലെന്നും അയാൾക്കുറപ്പുണ്ട്. ഇത്രയും സ്നേഹിക്കാൻ മാത്രം അവളെന്ത് തേങ്ങയാണാവോ അവനിൽ കണ്ടത്..? പല്ല് കടിച്ചു കൊണ്ടയാൾ ഞൊടിഞ്ഞു.. അങ്കിൾ..." അത്യാവശ്യം ഒച്ചയിട്ട് കൊണ്ട് മഹേഷ് വിളിക്കുമ്പോൾ ഒന്നു ശ്വാസമെടുത്തു കൊണ്ട് അമർത്തി മൂളി. "അവനെ.. കാശിയെ ഇറക്കി കൊണ്ട് പോയത് ആരാണെന്ന് നിനക്ക് വിവരം വല്ലതും കിട്ടിയോ മഹി.." ശാന്തമായിരുന്നു അശോകന്റെ സ്വരം. പക്ഷേ അതിലൊരു വന്യത നിറഞ്ഞു നിന്നിരുന്നു. അത് മഹേഷിനും മനസ്സിലായി. അതോടെ അവന്റെ സ്വരമൽപ്പം മൃദുവായി. 'ഇല്ല.. അവനിറങ്ങിയെന്ന് എന്നെ എനിക്ക് വേണ്ടപ്പെട്ട ഒരാൾ വിളിച്ചു പറഞ്ഞതാ. അപ്പോൾ തന്നെ ഞാൻ സ്റ്റേഷനിൽ പോയി.. അന്വേഷിച്ചു..അറിഞ്ഞത് സത്യം തന്നെ.. പക്ഷേ... " മഹേഷ് ഒരു നിമിഷം നിർത്തി. പക്ഷേ.." അവൻ നിർത്തിയത് അശോകൻ എടുത്തു ചോദിച്ചു "പക്ഷേ കാശിനാഥൻ പുറത്തിറങ്ങിയത് ഇന്നല്ല അങ്കിൾ.... മഹേഷിന്റെ ശബ്ദം വല്ലാതെ പതിഞ്ഞു പോയി. "എന്ത്.. അശോകൻ ശബ്ദമുയർത്തി. "അത്... അവൻ.. അവനിറങ്ങിയിട്ട് ഇന്നേക്ക് രണ്ടു ദിവസമായെന്ന്.." വല്ലാത്തൊരു പരുങ്ങലോടെ മഹേഷ് അത് പറഞ്ഞമ്പോൾ അശോകൻ നടുക്കത്തോടെ കണ്ണുകൾ ഇറുകെ അടച്ചു. രണ്ടു ദിവസം.. കാശി നാഥൻ പുറത്തിറങ്ങിയിട്ട് രണ്ടു ദിവസം കഴിഞ്ഞു പോയിരിക്കുന്നു. ചെയ്യാത്ത തെറ്റിനാണ് അവൻ ജയിലിൽ പോയതെന്ന് നൂറു ശതമാനം അയാൾക്കുറപ്പുണ്ട്. ഡ്രൈവിംഗ് ജോലിയേ സ്വന്തം പ്രാണൻ പോലെ സ്നേഹിക്കുന്ന അവനൊരിക്കലും ആ ബസ്സിൽ വെച്ചെങ്ങനെ ഒരു ചെറ്റത്തരം കാണിക്കില്ലെന്നും അശോകനറിയാം. തന്നെ ആരോ ചതിച്ചതാണെന്ന് അവനും ഉറപ്പാവും. എന്നിട്ടും പുറത്തിറങ്ങിയിട്ട് തന്നെ പോലും കാണാൻ വരാതെ.... ഒന്ന് വിളിക്കാതെ അവനീ രണ്ടു ദിവസം അടങ്ങി ഇരുന്നെങ്കിൽ.. അതിനർത്ഥം. അവനെന്തോ കാര്യമായിട്ട് തന്നെ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് തന്നെയല്ലേ.? വിയർത്തു നനഞ്ഞു നെറ്റിയിൽ അശോകൻ പതിയെ വിരലോടിച്ചു. അയാളിൽ വല്ലാതെ ടെൻഷൻ കൂടുന്നുണ്ട്. രണ്ടു ദിവസം മാത്രമാണ് ഇനി കല്യാണത്തിന് അവശേഷിക്കുന്നത്. ടൗണിലെ അറിയാപ്പെടുന്ന ഓഡിട്ടോറിയം തന്നെ ബുക്ക് ചെയ്ത് അതിനുള്ള കാര്യങ്ങളെല്ലാം ചെയ്തു കഴിഞ്ഞു. വേണ്ടപ്പെട്ട എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. കാർത്തു സഹകരിച്ചിലല്ലേലും കല്യാണത്തിന് വേണ്ടുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പോലും വീട്ടിലെത്തി. മഹേഷിന് സമ്മാനിക്കാൻ വേണ്ട വില കൂടിയ കാറും ബുക്ക് ചെയ്ത് കാത്തിരിക്കുന്ന തനിക്കീ വാർത്ത വല്ലാത്ത ഷോക്ക് തന്നെയാണ്. കാശിയോട് കാര്യമായ വിരോധങ്ങളൊന്നും തന്നെ ഇല്ലെങ്കിൽ പോലും കാർത്തുവിന്റെയും മഹേഷിന്റെയും കല്യാണം കഴിക്കുന്നത് വരെയെങ്കിലും അവനകത്തു കിടക്കട്ടെ എന്ന് കരുതിയത്.. മറ്റൊന്നും കൊണ്ടല്ല.. സ്നേഹിക്കുന്നവർക്ക് വേണ്ടി കാശി നാഥൻ എടുക്കുന്ന നിലപാട് തനിക്കറിയാം എന്നത് കൊണ്ട് കൂടിയാണ്. തന്നോട് ഇനിയെത്ര കടപ്പാട് ഉണ്ടെങ്കിൽ കൂടിയും കാർത്തുവിനെ അവന് വേണമെന്ന് തോന്നിയാൽ അവനവളെ നേടി എടുക്കുക തന്നെ ചെയ്യും. അതിനിടയിൽ വന്നു ചേരുന്ന ഏതിനെയും നേരിടാൻ വേണ്ടുന്ന ധൈര്യവും കഴിവും അവനാവോളം ഉണ്ട് താനും.. അത് തനിക്കല്ലാതെ മാറ്റാർക്കറിയാം. ആ വീര്യവും ചൊടിയും താൻ നേരിട്ടറിഞ്ഞ എത്രയോ സന്ദർഭങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു.. മഹി... വിളിക്കുമ്പോൾ അശോകന്റെ ശബ്ദം ചെറുതായി വിറച്ചു. കൈ കരുത്തു കൊണ്ടൊന്നും ഈ കാര്യത്തിൽ ചെയ്യാൻ കഴിയില്ലെന്ന് അയാൾക്കറിയാം. പക്ഷേ കാശിക്ക് കാർത്തുവിനെ കൊടുക്കുന്നതിനെ കുറിച്ചും അയാൾക്കോർക്കാൻ കഴിയുന്നില്ല. "അവൻ ആര് പണി കൊടുത്തിട്ടാണ് ജയിലിൽ പോയതെന്ന് ഇത് വരെയും നമ്മൾക്ക് കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല.. പക്ഷേ അവനെ ആരാണ് ജാമ്യത്തിലിറക്കി കൊണ്ട് പോയതെന്ന് അറിഞ്ഞേ തീരൂ.." ഒട്ടൊരു വാശി പോലെ അശോകന്റെ സ്വരം. "ഞാൻ അന്വേഷിച്ചു നോക്കാം അങ്കിൾ.. കണ്ട് പിടിച്ചേ പറ്റൂ..എനിക്ക് തോന്നുന്നു കാശി നാഥന് നമ്മൾ അറിയാത്ത ഒരു സ്ട്രോങ്ങ് എതിരാളി കൂടി ഉണ്ടെന്ന്.. അങ്കിളിന്റെ കൂടെ നടന്നു കൊണ്ടവൻ അത് പോലെയുള്ള പെർഫോമൻസ് അല്ലായിരുന്നോ.." കാശിയോടുള്ള വെറുപ്പോടെയാണ് മഹേഷ് അത് പറഞ്ഞതെങ്കിലും അശോകന് അവനാ പറഞ്ഞത് നെഞ്ചിൽ തന്നെ കൊണ്ടൂ. കാശിക്കൊരു പ്രബലനായ ശത്രു ഉണ്ടെങ്കിൽ അത് തീർച്ചയായും തനിക്കു വേണ്ടി ഉണ്ടായതാണ്. തനിക്ക് വേണ്ടി അവനുണ്ടാക്കിയതാണ്. അല്ലാതെ ശത്രുക്കളെ സമ്പാദിക്കേണ്ട യാതൊന്നും അവൻ ഇത് വരെയും ചെയ്തിട്ടില്ല.. ചെയ്യുന്നില്ല. അശോകൻ തലയൊന്ന് കുടഞ്ഞു. അങ്കിൾ.." വീണ്ടും മഹേഷിന്റെ ആശങ്ക നിറഞ്ഞ വിളി.. "പറഞ്ഞോടാ.." "കാശി നാഥൻ പുറത്തുണ്ടെന്ന് യാതൊരു കാരണവശാലും കാർത്തു അറിയാതെ നോക്കണം.. അവളുടെ ഫോൺ ഇപ്പോഴും അങ്കിളിന്റെ ഫോണുമായി കണക്ട് അല്ലേ.." മഹേഷ് ചോദിച്ചപ്പോൾ അശോകൻ അമർത്തി മൂളി. കാശിയെ അവൾ ഫോണിൽ കൊണ്ടാക്ട് ചെയ്യാൻ ശ്രമിച്ചാൽ പോലും അത് താൻ അറിയും എന്നവളെ അറിയിക്കാൻ വേണ്ടി അങ്ങനെ ചെയ്യാൻ മഹേഷ് തന്നെയാണ് അയാളോട് പറഞ്ഞഞ്ഞിരുന്നത്.. "പിന്നെ.. ഏത് നിമിഷവും ഇനി കാശി നാഥൻ അങ്കിളിനെ വിളിച്ചേക്കും. കർശനമായിട്ട് തന്നെ ഗെറ്റ് ഔട്ട് അടിച്ചേക്കണം. പഴയ സെന്റിമെന്റൽ ഇപ്പോഴും അവനോട് ഉണ്ടെന്നവൻ മനസ്സിലാക്കിയ പിന്നെ തീർന്നു..അവനതിൽ പിടിച്ചു കയറി വെറുതെ സീൻ..." എനിക്കറിയാം മഹി..നീ വെച്ചേക്ക് " അവനാ പറഞ്ഞത് ഇഷ്ടമായില്ല എന്നൊരു കടുപ്പത്തിൽ അശോകൻ പറഞ്ഞു. "പിന്നെ വീടിനടുത്തു കുറച്ചു കൂടി പ്രോട്ടക്ഷൻ വേണ്ടി വന്നേക്കും. അത് ഞാൻ നോക്കി കൊള്ളാം.. അങ്കിൾ ടെൻഷൻ ആവൊന്നും വേണ്ട.. എല്ലാം നമ്മൾ കരുതിയത് പോലെ തന്നെ നടക്കും.. അവനല്ല.. അവന്റെ അപ്പൻ വന്നാലും.." മതി മഹി.. ഞാൻ നിന്നെ വിളിച്ചോളാം.. " മഹേഷ് ആവേശത്തിൽ പറഞ്ഞു കൊണ്ടിരിക്കെ തന്നെ അത്രയും പറഞ്ഞിട്ട് അശോകൻ ഫോൺ കട്ട് ചെയ്തു. വലിഞ്ഞു മുറുകിയ മുഖത്തോടെ അയാളോരിക്കൽ കൂടി മുകളിലേക്ക് നോക്കി. കാർത്തു എഴുന്നേറ്റ് പോയിരിക്കുന്നു. ഫോൺ തിരികെ പോക്കറ്റിമെക്കിട്ട് കൊണ്ടയാൾ വീണ്ടും എന്തൊക്കെയോ പ്ലാൻ ചെയ്തു കൊണ്ടാ മുറ്റത്തു നീളത്തിൽ നടന്നു തുടങ്ങി.. എന്ത് വേണമെന്ന് അയാളുടെ ചിന്തകളിൽ പ്ലാൻ തെളിയുന്നതിനനുസരിച്ചു കൊണ്ടാ മുഖം തിളക്കം വെച്ച് തുടങ്ങിയിരിക്കുന്നു.. വീണ്ടും നോട്ടം കാർത്തുവിന്റെ മുറിയുടെ നേരെയാണ്.. അമർത്തിയ ചുവടുകളോടെ അയാൾ കയറി പോയതും അവളുടെ മുറിയിലേക്കാണ്.. തുടരും.. അമർത്തി ഒന്നങ്ങാട്ട് കൊടുക്ക്.. ആ പെണ്ണിനെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേദം അതാണ്.. അല്ല പിന്നെ.. ഇങ്ങനുണ്ടോ 😬 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif💐920
- Aksharathalukal അക്ഷരത്താളുകൾലണ്ടനിലെ ആകാശം ഒരു വലിയ പുകമറയ്ക്കുള്ളിലെന്നപോലെ ഇരുണ്ടുകിടന്നു. നഗരത്തിന്റെ തിരക്കുകൾക്കിടയിൽ, മഴത്തുള്ളികൾ 'ദി ഷാർഡ്' കെട്ടിടത്തിന്റെ ചില്ലുപാളികളിൽ പതിച്ച് താഴേക്ക് ഒലിച്ചിറങ്ങുന്നു. ആകാശത്തെ തൊട്ടുനിൽക്കുന്ന ആ കെട്ടിടത്തിന്റെ എഴുപത്തിരണ്ടാം നിലയിൽ, ലോകം കാണാത്ത വിചിത്രമായ ഒരു യുദ്ധത്തിന് കളമൊരുങ്ങുകയായിരുന്നു. എലീനർ റോസ്ഫീൽഡ് തന്റെ കറുത്ത ഹെൽമെറ്റ് അഴിച്ച് ബൈക്കിന്റെ സീറ്റിൽ വെച്ചു. അവളുടെ ഹൃദയമിടിപ്പ് സാധാരണയേക്കാൾ വേഗത്തിലായിരുന്നു. പക്ഷേ അത് പേടികൊണ്ടല്ല, മറിച്ച് കഴിഞ്ഞ പത്ത് വർഷമായി തന്റെ ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രതികാരത്തിന്റെ കനൽ ആളിപ്പടരാൻ തുടങ്ങിയതുകൊണ്ടാണ്. അവൾ തന്റെ ലെതർ ജാക്കറ്റ് ശരിയാക്കി, അതിനുള്ളിലെ രഹസ്യ അറയിൽ വെച്ചിരുന്ന 'ഡിജിറ്റൽ വാണ്ട്' - മാന്ത്രിക ഊർജ്ജത്തെ പ്രോഗ്രാമിംഗിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന ഉപകരണം ഒരിക്കൽ കൂടി പരിശോധിച്ചു. പത്ത് വർഷം മുമ്പ് സിലിക്കൺ വാലിയിലെ റോസ്ഫീൽഡ് ലബോറട്ടറിയിൽ നടന്ന ആ സ്ഫോടനം അവളുടെ കണ്ണുകളിൽ ഇപ്പോഴും മിന്നിമറഞ്ഞു. തന്റെ അച്ഛന്റെ കൈ പിടിച്ചുകൊണ്ട് ആ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ഓടുമ്പോൾ, അവസാനമായി കണ്ടത് മഞ്ഞുപോലെ തണുത്ത കണ്ണുകളുള്ള ഒരു പുരുഷനെയായിരുന്നു. ആർതർ ബ്ലാക്ക്വുഡിന്റെ പിതാവ്. റോസ്ഫീൽഡ് കുടുംബം തലമുറകളായി സൂക്ഷിച്ചുവന്ന 'ഗ്രിമോയർ പ്രോട്ടോക്കോൾ' ലോകത്തെ ഏത് സുരക്ഷാ സംവിധാനത്തെയും മാന്ത്രികമായി തകർക്കാൻ കഴിയുന്ന ഡിജിറ്റൽ ഗ്രന്ഥം അന്ന് കവർച്ച ചെയ്യപ്പെട്ടു. ആ സ്ഫോടനത്തിൽ അച്ഛനെ നഷ്ടപ്പെട്ട എലീനർക്ക് പിന്നീട് ജീവിതം പ്രതികാരത്തിനുള്ള ഒരു തയ്യാറെടുപ്പ് മാത്രമായിരുന്നു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിലൂടെ അവൾ നടന്നു. അവിടെയുള്ള ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ അവളെ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ, അവളുടെ കയ്യിലെ ടാബ്ലെറ്റിൽ അവൾ തയ്യാറാക്കിയ 'ഷാഡോ കോഡ്' പ്രവർത്തിച്ചുതുടങ്ങി. ക്യാമറകളുടെ കണ്ണുകളിൽ അവൾ വെറുമൊരു നിഴൽ മാത്രമായി ഒതുങ്ങി. ലിഫ്റ്റിനുള്ളിൽ നിൽക്കുമ്പോൾ അവൾ തന്റെ കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് നോക്കി. കറുത്ത കണ്ണുകൾ, നിശ്ചയദാർഢ്യമുള്ള ചുണ്ടുകൾ. അവൾ റോസ്ഫീൽഡ് കുടുംബത്തിന്റെ അവസാനത്തെ തരിയാണ്. എഴുപത്തിരണ്ടാം നിലയിൽ ലിഫ്റ്റ് നിന്നപ്പോൾ ഒരു തണുത്ത കാറ്റ് അവളെ എതിരേറ്റു. അത് കെട്ടിടത്തിലെ എയർ കണ്ടീഷനിംഗിന്റെ തണുപ്പല്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. വായുവിൽ നേർത്ത ഹിമകണങ്ങൾ പാറി നടക്കുന്നു. ബ്ലാക്ക്വുഡ് കുടുംബത്തിന്റെ മാന്ത്രിക മുദ്രയാണിത്ത, തണുപ്പിനെ നിയന്ത്രിക്കാനുള്ള കഴിവ്. ഹാളിന്റെ അറ്റത്തുള്ള ആ വലിയ ഓഫീസിലേക്ക് അവൾ നടന്നു. വാതിലുകൾ തനിയെ തുറന്നു. ഉള്ളിൽ, വലിയ വിൻഡോകൾക്ക് അഭിമുഖമായി ആർതർ ബ്ലാക്ക്വുഡ് ഇരിക്കുന്നുണ്ടായിരുന്നു. മുറിയിലെ വെളിച്ചം വളരെ കുറവായിരുന്നു. കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം അവന്റെ മുഖത്ത് നിഴലുകൾ വീഴ്ത്തി. അവൻ തിരിഞ്ഞു നോക്കിയില്ല. "നീ വരാൻ വൈകിപ്പോയി എലീനർ," ആർതർ ശാന്തമായി പറഞ്ഞു. അവന്റെ ശബ്ദത്തിൽ ഒരുതരം അധികാരവും ഒപ്പം നിഗൂഢമായ ഒരു താല്പര്യവും കലർന്നിരുന്നു. എലീനർ തന്റെ മാന്ത്രിക വടി പുറത്തെടുത്തു. "നീ എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് എനിക്കറിയാം ആർതർ. നിന്റെ കമ്പനിയുടെ വളർച്ച എന്റെ കുടുംബത്തിന്റെ രക്തത്തിന് മേലാണെന്ന് എനിക്ക് നന്നായി അറിയാം. ആ പ്രോട്ടോക്കോൾ എവിടെ?" ആർതർ പതുക്കെ എഴുന്നേറ്റു. അവൻ ധരിച്ചിരുന്ന നേർത്ത സ്യൂട്ട് അവന്റെ ആധുനികമായ കോർപ്പറേറ്റ് വ്യക്തിത്വത്തെ വിളിച്ചോതുന്നു. അവൻ പതുക്കെ അവളിലേക്ക് നടന്നു. ഓരോ ചുവടിലും തറയിലെ മാർബിൾ പാളികൾക്ക് മുകളിൽ നേർത്ത മഞ്ഞുപാളികൾ പടരുന്നത് എലീനർ ശ്രദ്ധിച്ചു. "നീ ഇപ്പോഴും പഴയ കഥകളിൽ വിശ്വസിക്കുന്നു. നിന്റെ അച്ഛൻ പരാജയപ്പെട്ടത് അദ്ദേഹം സാങ്കേതികവിദ്യയെ ഭയപ്പെട്ടതുകൊണ്ടാണ്. പക്ഷേ ഞാൻ മാജിക്കിനെ ശാസ്ത്രവുമായി ബന്ധിപ്പിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ ഏജൻസികൾ പോലും എന്റെ സോഫ്റ്റ്വെയറിലാണ് പ്രവർത്തിക്കുന്നത്." "നീ അത് മോഷ്ടിച്ചതാണ് ആർതർ!" എലീനർ അലറി. അവൾ തന്റെ വടി വായുവിൽ ചുഴറ്റി. പെട്ടെന്ന് മുറിയിലെ വായുവിൽ പച്ച നിറത്തിലുള്ള മാന്ത്രിക വള്ളികൾ പ്രത്യക്ഷപ്പെട്ടു. അവ ആർതറിനെ വരിഞ്ഞുമുറുക്കാൻ പാഞ്ഞടുത്തു. ആർതർ ഒരു ചെറുപുഞ്ചിരിയോടെ വിരലൊന്നു ഞൊടിച്ചു. തൽക്ഷണം അവന്റെ ചുറ്റും ഒരു ഹിമകവചം രൂപപ്പെട്ടു. എലീനറുടെ വള്ളികൾ ആ മഞ്ഞുകട്ടകളിൽ തട്ടി ഉറച്ചുപോയി. "നിന്റെ ഈ പഴയ വിദ്യകൾക്കൊന്നും എന്റെ സിസ്റ്റത്തെ തകർക്കാൻ കഴിയില്ല. നീ പഠിച്ച മാജിക് വനങ്ങളിലെ മരങ്ങളിൽ നിന്നുള്ളതാണ്. എന്റേതാകട്ടെ, ആഗോള നെറ്റ്വർക്കുകളിൽ നിന്നും ഡാറ്റാ സെന്ററുകളിൽ നിന്നും കരുത്ത് ഉൾക്കൊള്ളുന്നതാണ്." അവൻ അവളിലേക്ക് വീണ്ടും അടുത്തു. എലീനർക്ക് ശ്വസിക്കാൻ പ്രയാസം തോന്നി. അവന്റെ സാമീപ്യം അത്രത്തോളം തണുപ്പുള്ളതായിരുന്നു. പക്ഷേ, ആ തണുപ്പിനുള്ളിൽ എവിടെയോ ഒരു തീപ്പൊരി അവൾക്ക് അനുഭവപ്പെട്ടു. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൾക്ക് തന്റെ പക മറന്നുപോകുമായിരുന്നു. ആ കണ്ണുകളിൽ ക്രൂരതയേക്കാൾ കൂടുതൽ ഒരുതരം ദുഃഖം ഒളിഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി. https://share.aksharathalukal.in/s/62047/view സ്റ്റോറി ഇവിടെ ഉണ്ടേ ♥️ ഇതുപോലെയുള്ള നിരവധി കഥകൾ പരസ്യങ്ങൾ ഒന്നുമില്ലാതെ വായിക്കാനും... നിങ്ങളുടെ മനസ്സിലുള്ള കഥകൾ എഴുതി സമ്പാദിക്കുവാനും ഇന്ന് തന്നെ aksharathalukal ഡൗൺലോഡ് ചെയ്യാൻ മറക്കല്ലേ.... #💞 പ്രണയകഥകൾ #📔 കഥ #💖 മഴയും പ്രണയവും #😍 ആദ്യ പ്രണയം #📙 നോവൽ1312
- sreelekha"രണ്ടാം കെട്ട്", എന്ന രചന പ്രതിലിപിയില് വായിക്കൂ:, https://pratilipi.app.link/MCY4JeCoS4b #എന്റെ നോവൽ ഒട്ടേറെ രചനകള് വായിക്കുകയും എഴുതുകയും കേള്ക്കുകയും ചെയ്യൂ, സൗജന്യമായി!1517
- Diya SamadPart 45 അവനും മനസ്സിലായി തുടങ്ങിയിരുന്നു അവളെ സാധാരണ രീതിയിൽ പറഞ്ഞ ഇപ്പൊ ഈ കൂടെ ഇരുന്നുള്ള കഴിപ്പ് കാണില്ലായിരുന്നു അതാ അവൻ അങ്ങനെ പറഞ്ഞെ. അതൊക്കെ ആലോജിച്ച് അതെ ചിരിയോടെ അവനും കഴിച്ച് തുടങ്ങി!!!!! " വരുമ്പോൾ എന്തെങ്കിലും വേടിക്കണോ...? " : പുറത്തേക്ക് ഇറങ്ങുന്നതിന് ഇടയിൽ തനിക്ക് പിന്നിൽ വരുന്നവളോട് കണ്ണൻ തിരക്കി. " വേണ്ട " : അവനെ നോക്കാതെ അവൾ അതിന് മറുപടി നൽകി. " ഹ്മ്മ് ഞാൻ എന്ന ഇറങ്ങുവാ, ഉച്ചക്ക് കഴിക്കാൻ ഞാൻ ചിലപ്പോഴെ കാണു. കതക് ഒക്കെ അടച്ചിട്ട് ഇരുന്നോ, അറിയാത്ത ആര് വന്നാലും ഒരു കാരണവശാലും തുറക്കാൻ നിക്കരുത്. ഇതിനകത്ത് തന്നെ ഇരുന്നാൽ മതി മനസ്സിലായോ....? " : ചെരുപ്പ് ഇടുന്നതിനു ഇടയിൽ കൊച്ച് കുട്ടിയോട് എന്ന പോലെ കർകശമായി അതും പറഞ്ഞ് അവളെ നോക്കി. അവന്റെ നോട്ടം കണ്ടതും അവൻ പറഞ്ഞതിനൊക്കെ അനുസരണയോടെ തലയാട്ടി. " ഹ്മ്മ് കയറി കതകടച്ചോ " : അതും പറഞ്ഞ് അവളെ ഒന്നും കൂടി നോക്കി മുറ്റത്ത് നിർത്തിയിരിക്കുന്ന സാബുവിന്റെ ഓട്ടോയിലേക്ക് കയറി. സാബുവും അവൾക്ക് ഒന്ന് തലയാട്ടി കാണിച്ച് കൊണ്ട് ഓട്ടോയും എടുത്ത് അവിടുന്ന് ഇറങ്ങി. അതൊന്ന് നോക്കി ആഞ്ഞ് ശ്വാസം വലിച്ച് വിട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി കതകടച്ചു. ഓരോന്ന് ആലോജിച്ച് നിന്നവൾ പെട്ടന്ന് എന്തോ ഓർത്ത പോലെ കണ്ണന്റെ മുറിയിലേക്ക് പോയി. _____________________________________________ " എവിടെക്കാടാ....? " : ഓട്ടോ കുറച്ച് മുന്നോട്ട് പോയതും സാബു തിരക്കി. " ആനന്ദപുരി.... എനിക്ക് ഈ മുരളീധരൻ എന്ന വെക്തി ഇല്ലേ അദ്ദേഹത്തെ ഒന്ന് കാണണം. " : കണ്ണൻ ഗൗരവത്തോടെ പറഞ്ഞു. " ആഹാ മുതലാളിയെ കാണാൻ ആണോ, അല്ല എന്താടാ കാര്യം എന്തെങ്കിലും ആവിശ്യം ഉണ്ടോ " : സാബു ഉത്സാഹത്തോടെ ചോദിച്ചു. " കാര്യം ഉണ്ടോ എന്ന് ചോദിച്ച, ഹ്മ്മ് ചെറിയൊരു ആവിശ്യമുണ്ട. ഇതിപ്പോ കല്യാണം ഒക്കെ കഴിഞ്ഞതല്ലേ ഞാൻ എന്ത് ചെയ്യുമ്പോഴും അവളെ കൂടി ഓർക്കണമല്ലോ.... ഇവിടുന്ന് പോകുന്നത് വരെ ചെയ്യാൻ കഴിയുന്നൊരു നല്ലൊരു ജോലി ഒപ്പിക്കണം. അദ്ദേഹത്തോട് പറഞ്ഞ എന്തെങ്കിലും സഹായം ചെയ്യാതെ ഇരിക്കില്ല എന്ന കേട്ടെ. അതാ വൈകിപ്പിക്കാതെ ഇന്ന് തന്നെ ഇറങ്ങിയേ. " : സാബുവിന്റെ ഉത്സാഹം നോക്കിക്കൊണ്ട് കണ്ണൻ പറഞ്ഞു. " ഹാ അത് നീ കേട്ടത് നേര് തന്നെയാ, സഹായം ചോദിച്ച് അവിടെ ചെല്ലുന്ന ആരെയും മുതലാളി നിരാശപ്പെടുത്താറില്ല. ഈ നാട്ടിലെ എല്ലാവരുടെയും കാണാപെട്ട ദൈവം ആണ് അദ്ദേഹം, എന്തിന് എല്ലാരേയും പറയുന്നു ഈ ഞാൻ തന്നെ അതിന് വലിയൊരു ഉദാഹരണം അല്ലെ, വാപ്പ പോയതിന് ശേഷം എന്ത് ചെയ്യണം എവിടുന്ന് തുടങ്ങണം എന്ന് അറിയാതെ നെട്ടോട്ടം ഓടി നടന്ന് ജോലിക്കായി ഇവിടെ ഉള്ളവരുടെ ഒക്കെ കാലുപിടിച്ച് നടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല, പിന്നെ എന്റെ അവസ്ഥയിൽ ദയ തോന്നി ആയിരിക്കണം കവലയിൽ ആ തുണികട നടത്തുന്ന സുധാകരേട്ടൻ ഇല്ലേ പുള്ളികാരനാണ് മുതലാളിയെ പോയി ഒന്ന് കാണാൻ പറഞ്ഞ്. എന്നിട്ടെന്തായി പോയെന്റെ മൂന്നിന്റെ അന്ന് ഓട്ടോ വീട്ടിൽ എത്തിയില്ലേ. അന്ന് പോയി കണ്ടപ്പോൾ കൈമടക്കിന് കുറച്ച് ക്യാഷ് തന്ന പറഞ്ഞയച്ചെ അപ്പോൾ ഞാനും കരുതി ഇതിൽ കൂടുതൽ സഹായം ഒന്നും അവിടെ നിന്ന് പ്രതീക്ഷിക്കണ്ട എന്ന് അപ്പോഴല്ലേ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് ഈ ഓട്ടോ എനിക്ക് തന്നത്. " : സാബു ഓരോ സംഭവങ്ങളും ഓർത്ത് കൊണ്ട് പറഞ്ഞു. " അപ്പൊ ഓട്ടോയുടെ കാശ്...? " : ഇത്രെയും കേട്ടിട്ട് കണ്ണൻ ചോദിച്ചത് അതാണ്. " അതല്ലേ രസം, ഞാനും ഇതിന്റെ പൈസ എങ്ങനെ കൊടുത്ത് വീട്ടും എന്നും ചിന്തിച്ച് ഓട്ടോയും കൊണ്ട് മുതലാളിയുടെ അടുത്തേക്ക് ചെന്ന്. ആകെ സമ്പാദ്യം എന്ന് പറയാൻ ആ വീട് മാത്രമല്ലേ ഉള്ളു, അത് വിക്കാനോ പണയപ്പെടുത്താനോ എനിക്ക് എന്തോ മനസ്സ് വന്നില്ല, അതാ ഓട്ടോ തിരിച്ച് നൽകാം എന്ന് കരുതിയെ പക്ഷെ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് ആയിരുന്നു മുതലാളിയുടെ പ്രതികരണം. ഇതെനിക്ക് സൗജന്യം ആയിട്ട് തന്നതാണത്രേ, മുതലാളി നിൽക്കുന്ന നാട്ടിൽ ആരും ബുദ്ധിമുട്ടി ജീവിക്കാൻ പാടില്ലത്രേ. സത്യം പറയാലോ കണ്ണാ ഞാൻ അന്ന് ദൈവത്തെ കണ്ടത് ആ മനുഷ്യനിൽ ആണ്. അല്ലെങ്കിൽ സ്വാർത്ഥത നിറഞ്ഞ ഈ കാലത്ത് ആരെങ്കിലും സ്വന്തോ ബന്ധോം നോക്കാതെ ഇതുപോലെ ഒക്കെ സഹായിക്കുമോ. " : സാബു ഉള്ളിൽ നിറഞ്ഞ ആരാധനയോടെ പറഞ്ഞു. കണ്ണൻ എല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. " അദ്ദേഹം അങ്ങനെ ഒക്കെ പറഞ്ഞെന്ന് കരുതി എങ്ങനെ എന്തോ അത് കയ്യും നീട്ടി അങ്ങ് വേടിക്കാൻ തോന്നിയില്ല. മുതലാളി അങ്ങനെ പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ നല്ല മനസ്സ് അപ്പൊ അത് മുതലെടുക്കുകയല്ലല്ലോ ഞാൻ വേണ്ടത്. ആരും തിരിഞ്ഞ് നോക്കാതെ നിന്നിരുന്ന അവസ്ഥയിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇത്രയും ചെയ്യ്ത് തന്ന വ്യക്തിയല്ലേ അതുകൊണ്ട് അന്ന് ഞാൻ പറഞ്ഞ് തത്കാലം ഓട്ടോ ഞാൻ കടത്തിന് എടുത്തോളാം ഓട്ടോ ഓടി കാശ് കിട്ടുമ്പോൾ തവണ തവണയായി വണ്ടിയുടെ പൈസ തിരിച്ച് തരുമ്പോൾ ഓട്ടോ എന്റെ പേരിൽ ആക്കി തന്ന മതി എന്ന്. അന്ന് അദ്ദേഹം അതിനെ ഒത്തിരി എതിർക്കാൻ നോക്കിയതാണെങ്കിലും എന്റെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായതും അദ്ദേഹവും അതിന് സമ്മതം മൂളി. അതിന് ശേഷം ആണ് ഓട്ടോ ഓടിക്കാൻ ഉള്ള ലൈസൻസ് പോലും ഞാൻ എടുക്കുന്നത്. അങ്ങനെ കഴിഞ്ഞ വർഷം ആണ് ഈ വണ്ടി എന്റെ സ്വന്തം ആയത്. " : സാബു ഒരു അഭിമാനത്തോടെ പറഞ്ഞ് നിർത്തി. കണ്ണൻ സാബു പറഞ്ഞ് നിർത്തിയതും ഒന്ന് മൂളി കൊടുത്തു. എങ്കിലും അവന്റെ ചിന്ത മുഴുവൻ മുരളീധരൻ എന്ന വ്യക്തിയെ പറ്റിയും സാബു പറഞ്ഞത് ഒക്കെയും ആയിരുന്നു. പിന്നീട് സ്ഥലം എത്തുന്നത് വരെ അവർക്ക് ഇടയിൽ മൗനം തളം കെട്ടി. ഗൗരിയുടെ നിലവിലെ അവസ്ഥയെ കുറിച്ചും അവൾക്ക് കണ്ണനോട് ഉള്ള മനോഭാവത്തെ കുറിച്ചും ഒക്കെ സുബുവിന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അവർക്ക് ഇടയാലേക്ക് കടന്ന് ചെല്ലാൻ അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഇരുപത് മിനിറ്റിനുള്ളിൽ അവർ ആനന്ദപുരിയിൽ എത്തിയെങ്കിലും മുരളീധരന്റെ വീട്ടിലേക്ക് പിന്നെയും കുറച്ച് ദൂരം കൂടി സഞ്ചരിക്കേണ്ടത് ഉണ്ടായിരുന്നു. അങ്ങനെ കൃത്യം അരമണിക്കൂറിൽ സാബുവിന്റെ ഓട്ടോ ആ വലിയ വീടിന്റെ ഗേറ്റിന് മുന്നിൽ കൊണ്ട് നിർത്തി. " ദാ ഇതാണ് മുതലാളിയുടെ വീട്, ഇതും കഴിഞ്ഞ് വേണം മില്ലിലേക്ക് പോകാൻ. ഇവിടുത്തെ സെക്യൂരിറ്റിയോട് മുതലാളി എവിടെയാണെന്ന് ചോദിച്ചിട്ട് പോകാം. അല്ലെങ്കിൽ ചുമ്മാ അവിടെ വരെ പോകണ്ടേയ്. " : സാബു ആദ്യം കണ്ണനെ നോക്കിയും പിന്നീട് സെക്യൂരിറ്റിക്ക് ആയി തിരഞ്ഞ് കൊണ്ട് പറഞ്ഞു. സാബു പറയുന്നത് ഒക്കെ കേൾക്കുന്നുണ്ട് എങ്കിലും കണ്ണന്റെ നോട്ടം മുഴുവൻ മുന്നിൽ കാണുന്ന വീട്ടിലേക്ക് ആയിരുന്നു. കമ്പി കൊണ്ടുള്ള ഡിസൈൻ തീർത്ത ഗേറ്റ് ആയത് കൊണ്ട് പുറത്ത് നിൽക്കുന്നവർക്ക് അകം മുഴുവൻ നല്ല വൃത്തിക്ക് തന്നെ കാണാൻ സാധിക്കും. മതിലുകൾക്കും അതികം നീളം ഒന്നും ഇല്ല. അധികം ആഡംബരം ഒന്നും വിളിച്ച് കാട്ടത്ത വിധം നിർമിച്ച ആറ് സെന്റ് നിറഞ്ഞ് നിൽക്കുന്ന രണ്ട് നില വീട്. ഗേറ്റിൽ നിന്ന് വീട്ടിലേക്ക് ഒരു മിനിറ്റ് നടക്കാത്ത ദൂരമേ ഉള്ളു. ഗേറ്റിന് അടുത്ത് തന്നെ ചെറിയ ഒരു ഔട്ട് ഹൌസ് ഉണ്ട്. അത് സെക്യൂരിറ്റിക്ക് ആയിരിക്കും എന്ന് അവൻ ഊഹിച്ചു. സാബുവിന്റെ ശബ്ദം ആണ് അവന്റെ ശ്രദ്ധ തിരിച്ചത്. " ചേട്ടാ മുതലാളി ഉണ്ടോ ഇവിടെ....? " : സാബു " ഇല്ല കുഞ്ഞേ ഒരു പത്ത് മിനിറ്റ് ആയി കാണും സർ കഴിച്ചിട്ട് മില്ലിലോട്ട് ഇറങ്ങിയിട്ട് " : സെക്യൂരിറ്റി " ആണോ എങ്കിൽ ശെരി ചേട്ടാ ഞങ്ങൾ അങ്ങോട്ട് പോയി കാണാം. ഇത് എന്റെ കൂട്ടുകാരൻ ആണ് ഇവനൊരു ജോലിക്ക് വേണ്ടി വന്നതാ " : സാബു കണ്ണനെ കാണിച്ച് കൊണ്ട് പറഞ്ഞു. " മോൻ വിഷമിക്കണ്ട ഇവിടുത്തെ സർ വിചാരിച്ച നടക്കാത്ത കാര്യം ഒന്നും ഇല്ല. നിങ്ങൾ എന്ന ചെല്ല് ഇവിടെ നിന്ന് ഇനി വൈകണ്ട " : സെക്യൂരിറ്റി ആദ്യം കണ്ണനോടും പിന്നെ രണ്ട് പേരോടായും പറഞ്ഞു. സെക്യൂരിറ്റിയോട് യാത്ര പറഞ്ഞ് സാബു ഓട്ടോ എടുത്തു. " അത് ഭാസ്കരേട്ടൻ, ഇവിടെ മുതലാളിക്ക് പൈസ കൊടുക്കാനും മറ്റും ഒക്കെ ആയി വന്ന് വന്ന് പരിചയത്തിൽ ആയതാണ്. എന്താ പറയാ ഒരു സാധു മനുഷ്യൻ. വീട്ടിൽ ഭാര്യയും ഒരു മോളും. ഏതാണ്ട് ഒരു എട്ട് ഒൻപത് വർഷങ്ങൾക്ക് മുൻപ് നമ്മടെ കവലയിൽ സ്വന്തം ആയിട്ട് കട ഒക്കെ ഉള്ള ആളായിരുന്നു ഭാസ്കരേട്ടൻ, അത്ര വലുത് ഒന്നും അല്ലെങ്കിലും അവർക്ക് സുഗമായി കഴിഞ്ഞ് പോകാൻ ഉള്ള വരുമാനം അതിൽ നിന്ന് ലഭിക്കുമായിരുന്നു. പക്ഷെ എന്ത് ചെയ്യാനാ ആ ഇടക്ക് ആണ് നല്ല ഒരു മഴയും കാറ്റും ഒക്കെ, പിന്നെ പറയണ്ടല്ലോ ആ കാറ്റത്ത് അടുത്ത് നിന്നിരുന്ന മരം ഓടിഞ്ഞ് ചേട്ടന്റെ കടയിലേക്ക് വീണു. അതോടെ കഷ്ടത്തിലായതാ ചേട്ടൻ, കട നന്നാക്കാനെന്ന പേരിൽ കടവും പ്രാരാപ്തങ്ങളും പക്ഷെ ഒന്നും പഴയത് പോലെ ആയില്ലെന്ന് മാത്രമല്ല മറ്റുള്ളവർക്ക് കടക്കാരനുമായി. ഭാസ്കരൻ ചേട്ടന്റെ അവസ്ഥ മനസ്സിലാക്കി മുതലാളിടെ അച്ഛനാണ് അന്ന് സെക്യൂരിറ്റി ആയിട്ട് ജോലി കൊടുത്തത്. അതിന് മുന്നേ അവിടെ അങ്ങനെ സെക്യൂരിറ്റി ഒന്നും ഇല്ലായിരുന്നു. ഇപ്പൊ പിന്നെ ചേട്ടന്റെ മോൾടെ കോളേജ് അഡ്മിഷൻ എടുത്ത് കൊടുത്തതും അവളുടെ വിദ്യാഭ്യാസ ചിലവ് ഒക്കെ നോക്കുന്നതും ഒക്കെ മുതലാളി തന്നെയാ. ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ ആണെന്നോ മുതലാളി കാരണം ഇന്ന് നന്നായി ജീവിക്കുന്നത്. " : ഓട്ടോ മില്ലിലേക്ക് കയറ്റി കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി സാബു ഒരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തി. " ആ ചേട്ടന്റെ മോൾ ഏത് കോളേജിൽ ആണ് പഠിക്കുന്നെ എന്ന് അറിയോ....? " : സാബുവിന് പിന്നാലെ ഓട്ടോയിൽ നിന്ന് ഇറങ്ങി കൊണ്ട് കണ്ണൻ തിരക്കി. " അത് ടൗണിൽ ഉള്ള ഏതോ വലിയ കോളേജിൽ ആണ് പേര് എനിക്ക് അങ്ങോട്ട് ഓർമ വരുന്നില്ല, മുതലാളീടെ മോനും അതെ കോളേജിൽ തന്നെയാണെന്ന് അറിയാം. " : മുന്നോട്ട് നടന്ന് കൊണ്ട് സാബു പറഞ്ഞു. " ഹ്മ്മ് ആ കുട്ടിയുടെ പേര് എന്താ...? " : സാബുവിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് കണ്ണൻ തിരക്കി. " നന്ദന " ആ പേര് കേട്ടതും കണ്ണൻ ഒരു നിമിഷം നിന്നിടത്ത് തന്നെ നിന്ന് പോയി. തുടരും...... #നോവൽ #തുടർകഥ #കഥ #തുടർകഥ #mallu stories #പ്രണയം #പ്രണയ കഥ #പ്രണയം #viral #trending4098
- sreelekha#എന്റെ നോവൽ1024
- അമ്പിളി 🌝#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR❤️26 മെർലിൻ കമഴ്ന്നു കിടന്ന് പില്ലോയിൽ മുഖം ചരിച്ചു വച്ചു. " may i join with you ഏഥൻ ? " ഹസ്കി വോയ്സിൽ മെർലിൻ ചോദിച്ചു. " are you mad merlin? " തിരിച്ചാ ചോദ്യമായിരുന്നു ഏഥൻറെ മറുപടി. " come on ഏഥൻ ..... ഈ പ്രഹസനങ്ങൾ അവസാനിപ്പിക്ക് , let live this moment ......" " ക്ഷമയെ പരീക്ഷിക്കരുത് മെർലിൻ. ഞാൻ ഇന്നലെ പറഞ്ഞത് ഒക്കെ താൻ മറന്നു പോയതാണോ അതോ മറന്നതായി അഭിനയിക്കുന്നതാണോ? " അൽപ്പം കടുപ്പിച്ച സ്വരത്തിൽ ഏഥൻ ചോദിച്ചു. " മറന്നതും അല്ല അഭിനയിക്കുന്നതും അല്ല. i dont care ." മെർലിൻ പുച്ഛത്തോടെ പറഞ്ഞു. " തനിക്ക് ഈ self respect എന്താണെന്ന് അറിയില്ലേ മെർലിൻ. എനിക്ക് വിശ്വസിക്കാനാകുന്നില്ല , എന്റെ കൂടെ രണ്ടു വർഷമായി വർക്ക് ചെയ്യുന്ന മെർലിന് ഇത്രയും stupid ആയൊരു ഫേസ് ഉണ്ടെന്ന്..... " ഏഥൻറെ സ്വരത്തിൽ നിരാശ കലർന്നിരുന്നു. മെർലിൻ പല്ലു ഞെരിച്ചു കിടന്നിടത്തു നിന്ന് എണീറ്റിരുന്നു. എന്തോ പറയാനാഞ്ഞതും ഫോൺ കട്ട് ആയതും ഒരുമിച്ചായിരുന്നു. മെർലിൻ ദേഷ്യത്തോടെ കയ്യിലിരുന്ന ഫോൺ ബെഡിലേക്കെറിഞ്ഞു. " ശെയ്..... defenitly i will punish you eadhan ........ " ദേഷ്യം അടക്കാനാവാതെ മെർലിൻ പിറുപിറുത്തു. ******* അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച ആ വലിയ വീടിന്റെ ബാല്കണിയിൽ നിന്നും നിരാശ തളം കെട്ടിയ മുഖത്തോടെ ഏഥൻ റൂമിലേക്ക് കയറി. ആ റൂം ഒരു ആഡംബര ഹോട്ടൽ റൂം പോലെ അതിമനോഹരമായിരുന്നു. aesthetic കളർ കോമ്പിനേഷൻ മാത്രം തിരഞ്ഞെടുത്തു ചെയ്ത ഇന്റീരിയറും , റൂം ഡെക്കറേഷൻസും പെയിന്റിങ്സും റൂമിനെ വളരെ റിഫ്രഷിങ് ആക്കി തോന്നിപ്പിച്ചു. റൂമിൽ നേരിയ മഞ്ഞ വെളിച്ചം മാത്രം തെളിഞ്ഞു നിന്നു. പ്ലെയിൻ ആഷ് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ മനോഹരമായി വിരിച്ചിട്ട വിശാലമായ ബെഡിലേക്ക് ഫോൺ വെച്ച് കൊണ്ട് ഏഥൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു. വർക്ക് ഔട്ട് കഴിഞ്ഞു നന്നായി വിയർത്തു കുളിച്ചിരുന്നവൻ. ചുമരിനു അറ്റത്തായി ആഷ് കളർ കർട്ടൻ വകഞ്ഞു മാറ്റി ഏഥൻ അകത്തേക്ക് കടന്നു.അത് ഒരു കോറിഡോർ പോലെയായിരുന്നു. വലതു വശത്തായി വലിയൊരു ഗ്ലാസ് വാർഡോബ് . മുകളിലെ തട്ടിലായി പല നിറത്തിലുള്ള ഫോർമൽ ആൻഡ് ക്യാഷുൾ ഷർട്ടുകൾ വൃത്തിയിൽ തൂക്കിയിട്ടിരിക്കുന്നു. അടിയിലായി പല തരം ഷൂ , ചെരുപ്പുകൾ അങ്ങനെ പലതും. അപ്പുറത്തായി പലതരം സ്കിൻ കെയർ ആൻഡ് ഹെയർ കെയർ പ്രോഡക്ടസുകൾ. വാർഡോബിനു നടുവിലായി വലിയൊരു aesthetic mirror . കോറിഡോറിന്റെ ഇടതു വശത്തായുള്ള വാതിൽ തുറന്ന് ഏഥൻ ബാത്റൂമിലേക്ക് കയറി. അതിവിശാലമായ luxury bathroom . ഒരാൾ പൊക്കത്തിൽ ഗ്ലാസ്സുകൊണ്ടു മറച്ച ഷവർ സ്പേസിലേക്ക് കയറി വസ്ത്രങ്ങളൂരി ഏഥൻ കുളിച്ചു. നല്ലൊരു കുളി കഴിഞ്ഞു പുറത്തിറങ്ങി വാർഡോബിൽ നിന്നും ഒരു ടീഷർട്ടും ട്രൗസറും ധരിച്ചു ബെഡിൽ കിടന്ന ഫോൺ എടുത്തു വീണ്ടും ബാൽക്കണിയിലേക്ക് ചെന്നു. ബാൽക്കണിയിൽ തൂങ്ങിയാടുന്ന മരത്തിൽ പണിത വലിയ ആട്ടുകട്ടിലിലേക്ക് കിടന്നു. മനസ്സിനൊരു സുഖം ഇല്ലാത്തതു പോലെ ഏഥനു തോന്നി. തലേ ദിവസത്തിന്റെ നല്ല ഓർമ്മകളുടെ ഹാങ്ങോവറിലായിരുന്ന എഥന് , മെർലിന്റെ കാൾ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇത്രത്തോളം തരം താഴ്ന്ന രീതിയിൽ ഒക്കെ മെർലിൻ സംസാരിക്കുമെന്ന് ഏഥനു വിശ്വസിക്കാനായില്ല. അഞ്ജുവിനെ മോശമാക്കി സംസാരിച്ചപ്പോൾ പോലും അഞ്ജുവിനെ കിസ് ചെയുന്ന തന്നെ കണ്ടതിന്റെ ഷോക്ക് ആയിരിക്കാമെന്നാണ് ചിന്തിച്ചത്. ഇത് പക്ഷെ , മറ്റൊരാൾ തന്റെ മനസിലും ജീവിതത്തിലും ഉണ്ടെന്നറിഞ്ഞിട്ടും ഇങ്ങനെ ഒക്കെ ചെയ്യുന്നവളോട് വല്ലാത്ത വെറുപ്പ് തോന്നിയവന്. ഒരു നെടുവീർപ്പോടെ ഏഥൻ ഫോൺ എടുത്തു സമയം നോക്കി 10 അര ആയി തുടങ്ങുന്നു...... ഗാലറിയിൽ പോയി മുന്നേ എപ്പോഴോ ഡൌൺലോഡ് ചെയ്തിട്ട ഒരു സിനിമ എടുത്തു. കുറച്ചു നേരം സിനിമ നോക്കി കിടന്നെങ്കിലും ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല. ഏഥൻ സിനിമ നിർത്തി ഫോൺ ഓഫ് ചെയ്തു . കണ്ണിനു കുറുകെ ഒരു കയ്യെടുത്തു വച്ച് കിടന്നു. കണ്ണടച്ച് കിടന്നതും ഓർമകളിൽ തന്നെ ആരാധനയോടെ നോക്കുന്ന ആ മിഴികൾ ഓടി വന്നു. ഏഥൻ അറിയാതെ പുഞ്ചിരിച്ചു. " എന്ത് കൊണ്ടായിരിക്കും അവൾ എന്റേതാണെന്ന് കണ്ട നിമിഷം മുതൽ തോന്നിക്കൊണ്ടിരിക്കുന്നത്? അന്ന് ആ റെസ്റ്റോറന്റിൽ വച്ച് അവളെ കണ്ടില്ലായിരുന്നെങ്കിൽ ഉറപ്പായും മെർലിന് ഒരു ചാൻസ് കൊടുത്തേനെ. അവളെ കണ്ടത് മുതൽ പ്രണയം , കാമം, വാത്സല്യം, തുടങ്ങി എല്ലാ വികാരങ്ങളും മാറി മറിഞ്ഞു വന്നു കൊണ്ടിരിക്കുന്നു. എത്ര നിയന്ത്രിക്കാൻ നോക്കിയാലും പറ്റുന്നില്ല...... എനിക്ക് വേണ്ടി പിറന്നവളാണെന്നു ഹൃദയം മുറവിളി കൂട്ടി കൊണ്ടേയിരിക്കുന്നു....." സ്വയം ഓരോന്ന് പറഞ്ഞു കൊണ്ടവൻ കണ്ണുകൾ തുറന്നു. ഫോൺ എടുത്ത് കോണ്ടാക്ടിൽ " Baby Girl🤍 " എന്ന് സെർച്ച് ചെയ്തു. തെളിഞ്ഞു വന്ന നമ്പർ നോക്കി അവനൊന്ന് പുഞ്ചിരിച്ചു. കാൾ അമർത്തി. ഹോസ്റ്റലിൽ ആക്കി തന്നയുടനേ സിറി തിരിച്ചു പോയി. മഴ മാറി തിരിച്ചു വരും വഴി സിറിയോട് ഏഥനെ കുറിച്ച് പറഞ്ഞാലോ എന്ന് ഓർത്തതാണ് . പക്ഷെ എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്നു. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്. രണ്ടാഴ്ച മുന്നേ മാത്രം കണ്ടൊരു മനുഷ്യൻ ഹൃദയത്തിൽ വേരുറച്ചു പോയെന്നോ... കേട്ടാൽ അവൻ കളിയാക്കി എയറിൽ കയറ്റും. അതിലും നല്ലത് ഞായറാഴ്ചത്തെ ഔട്ടിങ് കഴിഞ്ഞു പരസ്പരം സംസാരിക്കാനുള്ളതൊക്കെ സംസാരിച്ചു എല്ലാത്തിനും ഒരു ക്ലാരിറ്റി വരുത്തിയിട്ട് സിറിയോട് പറയാം . ചെറുതായി മഴ നനഞ്ഞതു കൊണ്ട് തന്നെ റൂമിലെത്തി വിസ്തരിച്ചു ഒരു കുളി പാസാക്കി , എന്നിട്ട് ആദ്യം മീരയെ വിളിച്ചു. അവളുടെ ഓരോ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി കൊടുക്കാനായില്ലെങ്കിലും കൺവീനസ് ആകുന്ന മറുപടി തന്നെ കൊടുത്തു. എങ്കിലും പെണ്ണിന് പിന്നേം പിന്നേം സംശയങ്ങളാണ്. അഞ്ജുവിനേ...... ചുറ്റും നടക്കുന്നതൊന്നും മനസിലാകുന്നില്ല പിന്നെ എങ്ങനെയാണ് മറ്റൊരാളെ പറഞ്ഞു മനസിലാക്കുന്നത് . മീരയുടെ കാൾ കഴിഞ്ഞു നേരെ ഐഷുവിനെ വിളിച്ചു . ട്രിപ്പ് പോയി തളർന്നു പോയിട്ടുണ്ട് ഐഷു. എന്നിട്ടും തനിക്ക് പറയാനുള്ളതെല്ലാം കേട്ടിരുന്നു. ഇനി നിൻെറ ഡോക്ടറെ സ്വപ്നം കണ്ടു കിടന്നോ എന്നും പറഞ്ഞു ഒരു താങ്ങും കൂടെ തന്നിട്ടാണ് ആ കുരിപ്പ് കാൾ അവസാനിപ്പിച്ചത്. ഈറൻ മുടി ബെഡിനു വെളിയിലേക്കിട്ടു പില്ലോയിൽ തല വച്ച് അഞ്ചു കിടന്നു. ഒരുപാട് പഠിക്കാനുണ്ട് , പക്ഷെ തോന്നുന്നില്ല. എന്തൊക്കെയോ ഒരു നെഗറ്റീവ് ഫീൽ. മൊത്തത്തിൽ മനസ്സ് നല്ല ഡിസ്റ്റർബേഡ് ആയ പോലെ. വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചിട്ട് നാലു ദിവസമായി. ചത്തോ ജീവനോടെ ഉണ്ടോന്ന് പോലും ആർക്കും അറിയണ്ട . ചിലപ്പോൾ കഴിഞ്ഞ സൺഡേ നടന്നതെല്ലാം മഹേഷ് പോയി പറഞ്ഞു കാണും. പറയട്ടെ... രണ്ടു കിട്ടിയത് എല്ലാവരും അറിയട്ടെ.. അല്ല പിന്നെ. ഇന്ന് കണ്ട മാർട്ടിന്റെ കാർ മറ്റൊരു നെഗറ്റീവ്. എന്നാലും എന്തിനായിരിക്കും അയാൾ എന്നെ ഫോളോ ചെയ്തത്...... ആവോ ..... ആർക്കറിയാം.... ഞാൻ എന്തായാലും അയാളെ ഒന്നും ചെയ്യാൻ പോയിട്ടില്ല............ സത്യത്തിൽ എന്റെ ഡോക്ടറെ കാണാൻ എന്തൊരു മുടിഞ്ഞ ലുക്ക് ആണല്ലേ..... a perfect man ...... ഒരു 6 അടി പൊക്കമെങ്കിലും കാണും. കെട്ടിപിടിപ്പിക്കുമ്പോ ആളുടെ കഴുത്തിൽ അല്ലെ എന്റെ മുഖം വരുന്നത്. ട്രിം ചെയ്ത താടിയും മീശയും ആയതു കൊണ്ട് ആ പെർഫെക്റ്റ് jawline എടുത്തു കാണാം. വെട്ടി ഒതുക്കിയ തിക്ക് ഹെയറും, ചെറിയ കണ്ണും. പക്കാ ജിം ബോഡിയും .... ന്റെ കൃഷ്ണ..... അയാളെ ഏതേലും അച്ചിലിട്ട് എങ്ങാനും വാർത്തതാണോ? എന്തൊരു ഭംഗിയാ..... ഓടി ചെന്ന് ആ ശരീരത്തിൽ എവിടേലും ഒളിച്ചിരിക്കാൻ തോന്നി പോവും. ഏതൊക്കെയോ വഴി ചിന്തകളെ ഒഴുക്കി വിട്ട് അവസാനം ഏഥനെ കുറിച്ചോർത്തു കിടക്കെ ചെറിയൊരു ആലസ്യത്തോടെ അവളിൽ ഉറക്കം വന്നു തുടങ്ങി. പെട്ടന്ന് ആ ഉറക്കത്തെ തടസപ്പെടുത്തി അഞ്ജുവിന്റെ ഫോൺ ഉറക്കെ ശബ്ദിച്ചു. ഞെട്ടലോടെയവൾ ഫോൺ എടുത്തു നോക്കി. "MY DOCTOR❤️" സ്വപ്നം കാണുകയാണോ എന്നോർത്തു അവൾ കണ്ണുകൾ രണ്ടും തിരുമ്മി ഒന്ന് കൂടി ഫോണിലേക്ക് നോക്കി,. സ്വപനമല്ല , സത്യം.................. തേടി വന്ന ഉറക്കത്തിന്റെ ഒരു നിഴൽ പോലും ഇല്ലാത്തവിധം അതെങ്ങോട്ടേക്കോ ഓടി പോയി. വിറയ്ക്കുന്ന കൈകളോടെ അവൾ കാൾ എടുത്തു. ഫോൺ പതുക്കെ ചെവിയോട് ചേർത്തു വച്ചു. " baby girl..........." പൗരുഷം നിറഞ്ഞ സ്വരത്തിൽ ആർദ്രമായവൻ വിളിച്ചു. അഞ്ജുവിന്റെ ദേഹം കുളിരുകോരി. " can you hear me baby girl ? " അവൾ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടതും ഏഥൻ ചോദിച്ചു. " എന്താ വിളിച്ചേ....? " അഞ്ജുവിൽ നിന്നും നേർത്തൊരു ശബ്ദം. " baby girl...." കൊലുന്നനെ ചിരിക്കുന്ന അഞ്ജുവിന്റെ ശബ്ദം അവനു കേൾക്കാമായിരുന്നു. " cringe ആയി പോയോ? " " എല്ലാം cringe ആണ് ഡോക്ടറെ.....അത് സ്വയം അനുഭവിക്കപ്പെടും വരെ...." . അത് പറയുമ്പോൾ അഞ്ജുവിന്റെ മുഖം ചുവന്നു തുടുത്തു തക്കാളി പോലെ ആയി മാറിയിരുന്നു . " do you like it ? " "hmm......... it's cute ..." ജാള്യത മറച്ചു അഞ്ചു പറഞ്ഞു. " yes , you are so cute " " just stop this flirting " വലതു കൈ കൊണ്ട് മുഖം പൊത്തി നാണത്തോടവൾ പറഞ്ഞു. ഏഥൻ പൊട്ടിച്ചിരിച്ചു... അവൾക്കുള്ളിലെ തിളച്ചു മറിയുന്ന ചൂടിലേക്ക് ആലിപ്പഴം പോലെയത് വീണ് കുളിർന്നു. അഞ്ചു ചെറുതായൊന്ന് നിശ്വസിച്ചു. " ഭക്ഷണം കഴിച്ചോ? " ഏഥൻ ചോദിച്ചു . " കഴിച്ചു." " മരുന്നോ?" " അതും കഴിച്ചു...." " good girl ............" പുഞ്ചിരിയോടെ ഏഥൻ പറഞ്ഞു. " അവിടെയോ ....? " അഞ്ചു പതുക്കെ ചോദിച്ചു, അവൾക്കുള്ളിലെ വെപ്രാളം പരമാവധി അവൾ അടക്കി നിർത്തി. " എവിടെ? " കുസൃതിയോടെ ഏഥൻ ചോദിച്ചു. എന്ത് പറയണമെന്നറിയാതെ അഞ്ചു നഖം കടിച്ചു. " അല്ല... ഡോക്ടർ കഴിച്ചോന്ന്? " " ഇല്ലെന്നേ..... ഇപ്പൊ വർക്ഔട്ട് കഴിഞ്ഞു കുളിച്ചു വന്നുള്ളൂ. കഴിക്കണം..." " ഈ നേരത്താണോ വർക്ഔട്ട് ? " സംശയത്തോടെ പുരികം ചുളിച്ചവൾ ചോദിച്ചു. " മിക്കവാറും രാവിലെ ആയിരിക്കും. രാവിലെ ടൈം കിട്ടിയില്ലെങ്കിൽ രാത്രി. എപ്പോഴായാലും വേണ്ടിയില്ല , ദിവസവും വർക്ഔട്ട് ചെയ്യും അതൊരു ശീലമാണ്...." "ഹ്മ്മ്....." നമ്പർ എവിടുന്ന് കിട്ടി എന്ന് ചോദിക്കാൻ തുനിഞെങ്കിലും ചോദിച്ചില്ല. കാരണം അവൾ ഊഹിച്ചെടുത്തു. രോഗിയുടെ നമ്പർ കിട്ടാൻ ഡോക്ടർക്ക് വല്യ ബുദ്ധിമുട്ട് കാണില്ലല്ലോ..... " ഉറങ്ങാനായില്ലേ..?" ഏഥൻ ചോദിച്ചു. " കിടക്കുകയായിരുന്നു...." " എങ്കിൽ ഇനി ഉറങ്ങിക്കോ..... " ഏഥൻ പറഞ്ഞത് കേട്ടതും അഞ്ജുവിനു വല്ലാത്ത നിരാശ പോലെ. " ഇത് പറയാനാണോ വിളിച്ചത്..." ആ നിരാശയോടെ തന്നെയവൾ ചോദിച്ചു. " അങ്ങനെ ചോദിച്ചാൽ...... മനസിനൊട്ടും സമാധാനമില്ലായിരുന്നു . ആ നേരം ഈ ശബ്ദം കേട്ടാൽ കുറച്ചു ആശ്വാസമായിരിക്കും എന്ന് തോന്നി. അതാണ് രണ്ടും കൽപ്പിച്ചു വിളിച്ചു നോക്കിയത്." ഏഥൻ ആവേശത്തോടെ പറഞ്ഞു. " എന്നിട്ടിപ്പോ സമാധാനം കിട്ടിയോ? " " കിട്ടിയെന്നു തോനുന്നു...." ആട്ടുകട്ടിലിൽ എണീറ്റിരുന്ന് ബാൽക്കണിയിലൂടെ പുറത്തു കാണുന്ന ആകാശത്തേക്ക് നോക്കി ഏഥൻ പറഞ്ഞു. " എന്തായിരുന്നു ആ സമാധാനകേട്? " അഞ്ജുവിന്റെ സംശയം കേട്ടതും ഏഥൻ നാവു കടിച്ചു. മെർലിൻ കുളിക്കാൻ കൂടെ പോരട്ടേന്ന് ചോദിച്ചിട്ടാണെന്ന് ഈ കുഞ്ഞി പെണ്ണിനോട് എങ്ങനെ പറയും എന്നോർത്ത് ഏഥനു ചെറിയൊരു ടെൻഷൻ തോന്നി . " അതിപ്പോ ..... കള്ളം പറയാൻ പറ്റുന്നില്ലല്ലോ ബേബി ....." നിസ്സഹായതയോടെ ഏഥൻ പറഞ്ഞു. അഞ്ചു അന്തംവിട്ടിരുന്നു, ഏഥൻ മെർലിൻ വിളിച്ച കാര്യം അഞ്ജുവിനോട് വിശദമായി തന്നെ പറഞ്ഞു. കാലിനടിയിൽ നിന്നും എന്തോ പുകഞ്ഞു പൊങ്ങും പോലവൾക് തോന്നി. പ്രിയപെട്ടതിനെ തട്ടിയെടുക്കാൻ നോക്കുന്ന രാക്ഷസിയെ പോലെ ആയിരുന്നു അഞ്ജുവിന്റെ മനസ്സിലപ്പോൾ മെർലിന്റെ മുഖം തെളിഞ്ഞു വന്നത്. അവൾ പല്ലിറുമ്മി . "ദേ.... മനുഷ്യ....ഇത്രേം കാലം നിങ്ങൾ എങ്ങനെയോ ആയിരുന്നോട്ടെ ഇനി അങ്ങോട്ട് കണ്ട പെണുങ്ങൾ ഒലിപ്പിച്ചു വന്നാൽ അതും കേട്ടോണ്ട് നിന്നേക്കരുത്. ഈ പ്രോപ്പർട്ടിക്ക് ഓണർ ഉണ്ടെന്നു പറഞ്ഞേക്ക്.....പിന്നെ , പറഞ്ഞിട്ടും മനസിലാവാത്ത ആ മാഡത്തിനെ ഞാൻ ഒന്ന് കുളിപ്പിച്ച് കിടത്തുന്നുണ്ട്...." അഞ്ജുവിന്റെ സംസാരത്തിൽ ഏഥൻ ഞെട്ടി കണ്ണുമിഴിച്ചിരുന്നു. ഇത്രയും നേരം അത്രത്തോളം പതുക്കെ സംസാരിച്ചിരുന്ന പെണ്ണാണീ പറയുന്നതെന്ന് ഏഥനു വിശ്വസിക്കാൻ പ്രയാസം തോന്നി. അൽപ്പ നേരം കഴിഞ്ഞതും ഏഥന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. അപ്പോഴും അഞ്ചു എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. " baby girl............." ഏഥൻ ആ കുറുമ്പിയെ അടക്കാനുള്ള അടവെടുത്തു. ആ വിളി കേട്ടതും അഞ്ജുവിന്റെ ശബ്ദം നിലച്ചു. "i'm all yours baby girl, only yours ............" പതിഞ്ഞ സ്വരത്തിൽ സ്വകാര്യ പോലെയവൻ പറഞ്ഞു. അഞ്ജുവിന്റെ ദേഹം കുളിർന്നു പോയി. " i know , without any reason you are mine eadhan ... only mine......" അവരറിയുന്നില്ലല്ലോ ഇനി പിരിയാൻ ആഗ്രഹിച്ചാൽ പോലും പറ്റാത്ത വിധം കൂടി ചേരാൻ വിധിക്കപ്പെട്ടവരാണ് തങ്ങൾ രണ്ടു പേരുമെന്ന്,.......... തുടരും............. അത്യാവശ്യം cringe വാരി എറിഞ്ഞിട്ടുണ്ട്....😁😁😁😁 എന്നെ തപ്പണ്ട ഞാൻ നാട് വിട്ടു.😉2859
- sreelekha#എന്റെ നോവൽ വേണി, ❣️31