നോവൽ

44 Posts • 3M views
#📙 നോവൽ കാശിഭദ്രം 🔻 പാർട്ട്_1 ✍️രചന - ജിഫ്ന നിസാർ 💥 കയ്യെടുക്കെടാ.... ഭദ്രയുടെ കണ്ണിലേക്കു ദേഷ്യം ഇരച്ചു കയറി.. ഇല്ലെങ്കിലോ.. വെല്ലുവിളി പോലെ അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ടു ചോദിച്ചവന്റെ ഇടത് കവിളിൽ അവളുടെ മറു കൈ ആഞ്ഞു പതിയാൻ പിന്നെ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. കണ്ട് നിന്നവർക് പോലും വേദന തോന്നും വിധം അമർത്തി കിട്ടിയ ആ അടി.. വൈശാഖ് അറിയാതെ തന്നെ പിടി അയച്ചു. ഡീ... അവന് പിന്നിലുള്ളവർ നിമിഷനേരം കൊണ്ടു ഭദ്രക്ക് മുന്നിലെത്തി. എന്താടാ.. വൈശാഖ് പിടിച്ച കൈ ഒന്നാഞ്ഞു കുടഞ്ഞു കൊണ്ടവൾ അതേ കലിയോടെ തന്നെ അവരെയും നോക്കി. നീ അവനെ അടിച്ചോ.. എന്തേ.. നിനക്ക് കണ്ണ് കാണില്ലേ. യാതൊരു കൂസലും ഇല്ലാത്ത അവളുടെ ഉത്തരം കേട്ടതും വൈശാഖിന്റെ കൂട്ടുകാരുടെ മുഖം ചുവന്നു. "നിനക്കറിയില്ല ഞങ്ങളെ.. എന്ത് ധൈര്യമുണ്ടായിട്ടാടി നീ അവനെ അടിച്ചത്.. അവന്റെ അച്ഛൻ ആരെന്നറിയോ നിനക്ക്.. അദ്ദേഹം അറിഞ്ഞാ..." ഒരു ചുക്കും ചെയ്യില്ല... ഭദ്ര ഒരു പുച്ഛത്തോടെ പറഞ്ഞതും അത് പറഞ്ഞവനെ മുഖം വിളറി പോയി. അങ്ങനൊരു മറുപടി അവൻ ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. അവൻ മാത്രമല്ല.. വൈശാഖ് പോലും.. നീയൊക്കെ ആരായാലും എനിക്കെന്താ ഡാ.. ഇതെന്റെ കടയാ.. ഇവിടെ വന്നിട്ട് തെമ്മാടിതരം കാണിക്കരുതെന്ന് നിന്റെ കൂട്ടുചാരനോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞെന്ന് നീ തന്നെ പോയെന്നു ചോദിക്ക്.. എന്നിട്ട് എന്നോട് ചൊറിയാൻ വാ നീ.. " ഭദ്ര പറയുന്നതിനൊപ്പം തന്നെ വൈശാഖിന്റെ നേരെ ഒന്ന് തുറിച്ചു നോക്കി. അവളുടെ കയ്യിൽ നിന്നും കിട്ടിയ അടിയിൽ വായിൽ ചോര ചുവച്ചതും പല്ലിളകി പോയതും ചെക്ക് ചെയ്യുന്ന അവനാ നോട്ടം കണ്ടില്ലേലും അവന്റെ കൂട്ടുകാർക്ക് അതിലെ ദേഷ്യം മനസ്സിലായി.. മോളെ...ഭദ്രെ.. പിന്നിൽ നിന്നും ഭയന്ന് കൊണ്ടുള്ള ആ വിളി. ശ്രീ ഭദ്ര പല്ല് കടിച്ചു കൊണ്ടാണ് തിരിഞ്ഞത്. പ്രതീക്ഷിക്കുന്നത് പോലെ തന്നെ.. കണ്ണുകളിൽ ഈ ലോകത്തിലെ സകല ഭയവും കുത്തി നിറച്ചു കൊണ്ടവളുണ്ട്. ലക്ഷ്മി.. ശ്രീ ഭദ്രയുടെ ചേച്ചി.. ശ്രീ ലക്ഷ്മി. എന്താ... തിരിഞ്ഞത് അവളോട് ചോദിക്കുമ്പോഴും ഭദ്രയുടെ മുഖം കടുത്തു തന്നെയിരുന്നു. വേണ്ട ടി.. " ദയനീയ മായൊരു പറച്ചിൽ. കൈ കൂപ്പുന്നില്ല എന്നേ ഒള്ളു. അത്രയും അപേക്ഷിക്കുന്നു. എന്ത് വേണ്ടന്ന്.. ഇവൻ ഇവിടെ ചെയ്തതൊക്കെ ചേച്ചിയും കാണുന്നില്ലേ. ഒന്നും വേണ്ടന്ന് ചേച്ചി പറഞ്ഞത് കേട്ട് ഇത് വരെയും ഞാനും സഹിച്ചല്ലേ.. ക്ഷമിച്ചില്ലേ.. അപ്പോഴൊക്കെ ഇവന്മാർക്ക് അതൊരു രസം. ഭദ്ര വീണ്ടും പല്ല് കടിച്ചു കൊണ്ടു വൈശാഖിനെ നോക്കി. "നല്ലോണം അധ്വാനിച്ചു കൊണ്ടു തന്നെയല്ലേ നമ്മളീ കട മുന്നോട്ട് കൊണ്ടു പോണത്.. ഇത് ഇവന്മാരുടെ ആരുടേയും ഔദാര്യമോ തറവാട്ടു വകയോ അല്ലല്ലോ.. നമ്മുടെ ജീവിതമാർഗമല്ലേ. എന്നിട്ടെവിടെ കയറിവന്നിട്ട് അതിന് മേൽ അച്ഛന്റെ രാഷ്ട്രീയ പിടിപ്പാടും സ്വത്തിന്റെയും കണക്കും പറഞ്ഞിട്ട് തോന്ന്യസം നടത്തിയ അതും നമ്മള് കണ്ടില്ല കേട്ടില്ല എന്ന് വെക്കണോ.. അത് പറ്റില്ലെന്ന് പറഞ്ഞതിനാ അവനെന്റെ കയ്യിൽ കയറി പിടിച്ചത്.. ഇനിയതും ഞാൻ വേണ്ടന്ന് വെക്കണോ.. ഭദ്ര വല്ലാതെ കിതക്കുന്നുണ്ട്. അത്രയ്ക്ക് പറഞ്ഞതും ലക്ഷ്മിക്കും പിന്നെ അവളൂടെന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായി പോയി. ലക്ഷമിക്കും അവിടെ കൂടി നിൽക്കുന്ന ആളുകൾക്കും നന്നായി അറിയാം.. ഭദ്ര പറഞ്ഞതൊക്കെ തന്നെയാണ് ശേരി. ആ കട കൊണ്ടാണ് ഭദ്രയും ലക്ഷ്മിയും ജീവിതം മുന്നോട്ട് കൊണ്ടു പോണത്. അവരുടെ അച്ഛൻ രാമനും അമ്മ ജാനകിയും കൂടി നടത്തി കൊണ്ടു പോയിരുന്ന കട. ഒരു കുടുംബത്തിന്റെ മുഴുവനും പ്രതീക്ഷിക്ളെയും പേറി മുന്നോട്ട് പോയിരുന്നത്.. പെട്ടന്നൊരു നാൾ ഒരു അപകടത്തിൽ രാമനും ജാനകിയും മരണപ്പെട്ടു പോകുമ്പോൾ അയാളുടെ രണ്ടു പെൺമക്കൾക്കൊപ്പം ആ കട കൂടി അനാഥയായി. ഒറ്റപ്പെട്ടു പോയ രണ്ടു പെൺകുട്ടികൾ എന്ത് മാത്രം ബാധ്യതയാവും എന്നറിയാവുന്നത് കൊണ്ടു തന്നെ കുടുംബക്കാരിൽ ആരും അവരെ കൂടെ കൂട്ടിയില്ല. ഒടുവിൽ അച്ഛൻ മുന്നിൽ തെളിച്ചു നൽകിയ ദീപം പോലെ... പഠനം നിർത്തി ഭദ്രയുടെ തീരുമാനപ്രകാരം അവളും അവളുടെ ലച്ചു ചേച്ചിയും കൂടി ആ കട വീണ്ടും നടത്തി കൊണ്ടു പോകാൻ ശ്രമിച്ചപ്പോഴും എതിർത്തും അനുകൂലിച്ചും പറയാൻ നിരവധി ആളുകലുണ്ടായി. ലക്ഷ്മി ആദ്യം മുതലേ കുറച്ചു ഒതുങ്ങിയ ആളാണ്‌. വഴക്കും ബഹളങ്ങളും പ്രശ്നങ്ങളെയും അവൾക്ക് ഭയമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വേർപാട് നൽകിയ ആഘാതം അവളിൽ നിന്നും അത്ര പെട്ടന്നൊന്നും വിട്ട് പോയിട്ടില്ല. പക്ഷേ ലക്ഷ്മിയുടെ നേരെ എതിരാണ് ഭദ്ര. അവൾക്കാരെയും പേടിയില്ല. അനീതിക്കെതിരെ ശബ്ദമുയർത്താൻ യാതൊരു ഭയവുമില്ല. സത്യത്തിൽ അവൾ ഒറ്റയോരാളുടെ ധൈര്യം കൊണ്ടാണ് അവരുടെ ജീവിതം. ഇനി മേലാൽ നിന്നെയോ നിന്റെ കൂട്ടുകാരിൽ ഒരാളെ പോലുമോ ഈ വഴി എങ്ങാനും കണ്ട.. കത്തിച്ച കളയും ഞാൻ. പറഞ്ഞില്ലെന്നു വേണ്ട.. " ലക്ഷ്മിയെ വിട്ട് ഭദ്ര വീണ്ടും വൈശാഖിനു നേരെ തിരിച്ചു. അവന്റെ വെളുത്ത മുഖത്ത് നല്ലത് പോലെ പതിഞ്ഞു പോയ ഭദ്രയുടെ കൈ വിരൽ പാടുകൾ. വായിലെ കനത്ത വേദന. എങ്കിലും അവൻ അവളെ കലിയോടെ തന്നെ നോക്കി. ഇതിനുള്ളത് നീ അനുഭവിക്കും പുന്നാര മോളെ.. " വൈശാഖിനു വേണ്ടി.. അവന്റെ കണ്ണിലെ കലി കണ്ടിട്ട് അവന്റെ കൂട്ടുകാരൻ പറയുമ്പോൾ ഭദ്ര ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു. എന്നാൽ ലക്ഷ്മി അപ്പോൾ മുതൽ വിറച്ചു തുടങ്ങി. ആശ്രയിക്കാൻ ആരുമില്ലല്ലോ എന്നുള്ള അരക്ഷിത ബോധം അവളിലെ ഭയത്തെ വല്ലാതെ വളർത്തി വലുതാക്കി. "ഞാനും ഈ കടയും ഇവിടെ തന്നെ കാണും.. അത് കൊണ്ടു നിങ്ങള് പോകാൻ നോക്കിക്കേ .. എനിക് വേറെയും ജോലി ഉള്ളതാ.." അവനാ പറഞ്ഞത് തീർത്തും പുച്ഛിച്ചു കൊണ്ടു ഭദ്ര തിരിഞ്ഞു നടന്നു. പുറത്തേക്കിറഞ്ഞും മുൻപ് വൈശാഖിന്റെ നോട്ടം വീണ്ടും അവളിൽ തുളഞ്ഞു കയറി . ശേഷം അവൻ ലഷ്മിയേക്കും ഒന്നു നോക്കി. ഒറ്റ നോട്ടം കൊണ്ടു ഓടും പോലെ ലക്ഷ്മി അകത്തേക്ക് വലിഞ്ഞു....                               💥💥 വീട്ടിലെത്തി വിസ്തരിച്ചൊരു കുളി കഴിഞ്ഞതോടെ അന്നത്തെ ഭാരം മുഴുവനും തലയിൽ നിന്നിറങ്ങി പോയൊരു ആശ്വാസം തോന്നിയിരുന്നു ഭദ്രക്ക്. സായാഹ്നത്തിന്റെ ചുവപ്പ് പടർന്നു തുടങ്ങിയ മാനം നോക്കി.. നനഞ്ഞ മുടി തുവർത്തി അവളെങ്ങനെ കുറച്ചു നേരം ആ മുറ്റത് നിന്നു. പക്ഷേ അകത്തു നിന്നും തെറിച്ചു കേട്ട വാക്കുകൾ. അതിനിടയിൽ വിക്കിവിറച്ചു കൊണ്ടുള്ള ലക്ഷ്മിയുടെ സംസാരം. ആ മൂവന്തി പോലെ ഭദ്രയിലും ദേഷ്യം വന്നു നിറഞ്ഞത് വളരെ പെട്ടന്നാണ്. കാരണം അകത്തു നിന്നും കേട്ട ആ ശബ്ദങ്ങളുടെ അവകാശികളെ അവൾക്കറിയാം. അവളുടെ അച്ഛന്റെ അനിയനും പെങ്ങളും. സുഖവിവരം അന്വേഷിച്ചു വന്നതല്ലെന്ന് ഉറപ്പാണ്. കാരണം അങ്ങനൊരു പതിവൊന്നും അവർക്കില്ല. ഇത് പിന്നെ വന്നത് എന്തെങ്കിലും കുറ്റമോ കുറവോ അന്വേഷിച്ചു കൊണ്ടാവും. അതും ഉറപ്പാണ്. പെട്ടന്നവൾക്ക് കടയിലെ അന്നത്തെ സംഭവങ്ങൾ ഓർമ വന്നതും വരവിന്റെ കാരണവും കിട്ടി കഴിഞ്ഞു. കയ്യിലുള്ള തോർത്തിൽ മുടി ഒതുക്കി കെട്ടി കൊണ്ടു കടുപ്പിച്ച മുഖത്തോടെ അടുക്കള വാതിൽ തുറന്നു കൊണ്ടവൾ അകത്തേക്ക് കയറി. അവിടെ നിന്നും ഹാളിലേക്കും. കുടുംബത്തെ പറയിപ്പിക്കാൻ രണ്ടെണ്ണവും കൂടി.. " ചെറിയച്ഛൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലേക്ക് ഭദ്ര കലിയോടെ കയറി ചെല്ലുന്നത് കണ്ടതും ലഷ്‌മി വീണ്ടും ദയനീയമായി അവളെ നോക്കി. ബാക്കി കൂടി പറയങ്ങോട്ട്.. " തന്റെ കയ്യിൽ ഒരു സന്ധി സംഭാക്ഷണം ആഗ്രഹിക്കുന്നത് പോലെ പിടിക്കാൻ ശ്രമിച്ച ലക്ഷ്മിയുടെ ശ്രമം തടഞ്ഞു കൊണ്ടു അങ്ങനൊരു ചോദ്യത്തോടെ ഭദ്ര മുന്നോട്ട് ചെല്ലുമ്പോൾ രാജേന്ദ്രനും രാജിയും പരസ്പരം നോക്കി. ഇങ്ങോട്ട് ചാടി കടിച്ചിട്ട് കാര്യം ല്ലടി.. പെണ്ണാണെന്ന് ബോധം വേണം.. ഇത് ആണുങ്ങളെ വഴി തെറ്റിക്കാൻ ഒരു കടയുടെ പേരിൽ അഴിഞ്ഞാട്ടം നടത്തിയിട്ടു ഇപ്പൊ നാട്ടുകാർ മൊത്തം കുടുംബത്തിന്റെ തട്ട് കേടെന്നാ പറയുന്നത്.. അത് കേൾക്കുമ്പോ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലാ.. " രാജേന്ദ്രന് അവളെ നേരിടാൻ കഴിയില്ലേന്നുറപ്പുള്ളത് കൊണ്ടാണ് രാജി കൂടി കളത്തിൽ ഇറങ്ങിയത്. നിങ്ങളുടെ മോന് കഞ്ചാവ് കേസിൽ പോലീസ് പിടിച്ചോണ്ട് പോയിട്ട് ജാമ്യം കിട്ടിയോ അപ്പച്ചി.. " യാതൊരു ഭാവമാറ്റവും ഇല്ലാതെ ഭദ്രയുടെ ചോദ്യം. നിമിഷം കൊണ്ട് രാജി കുത്ത് കൊണ്ട ബലൂൺ പോലായി. വിളറി വെളുത്ത അവർ രാജേന്ദ്രനെ നോക്കി. അന്നൊന്നും ചെറിച്ഛന്റേം അപ്പച്ചീടേം തൊലി ഉരിഞ്ഞു പോയില്ലേ.. " ഭദ്ര അടുത്ത ചോദ്യവും ചോദിച്ചു. നീ വല്ലാണ്ട് നെഗളിക്കണ്ട.. ഞാൻ നെഗളിക്കും .. കാരണം ഞാനും എന്റെ ചേച്ചിയും നിങ്ങളുടെ ആരുടേയും ഔദാര്യം കൊണ്ടല്ല ജീവിക്കുന്നത്. അച്ഛനും അമ്മയും പോയപ്പോ ഞാനും ഇവളും നിങ്ങൾക്കൊരു ബാധ്യത ആവുമോ എന്ന് ഭയന്നിട്ട് അന്ന് രാത്രി തന്നെ സ്ഥലം വിട്ട് പോയതല്ലേ നിങ്ങളൊക്കെ.. ആ നിങ്ങളാണോ ഞങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ വന്നത്.. പരിഹാസത്തോടെ ഭദ്ര ഇരുവരെയും മാറി മാറി നോക്കി. ഞങ്ങള് കൊണ്ടു തന്നതൊക്കെ വാങ്ങിച്ചു തിന്നിട്ട് ഇപ്പൊ നീ അതെല്ലാം മറന്നോടീ.. " രാജി വീണ്ടും പോരിനിറങ്ങി. നിങ്ങളിപ്പോ പറഞ്ഞത് ന്യായം.. അന്നങ്ങനെ തന്നത് എന്നും വിളിച്ചു പറയും എന്നും അറിയാമായിരുന്നു. പിന്നെ തന്നതും തിന്നതും നിങ്ങളുടെ തറവാട്ടു വകയൊന്നും അല്ലല്ലോ.. അതിന്റെ പേരിൽ എന്റെ അച്ഛന്റെ ഓഹരി കൂടി കയ്യിലാക്കിയ നിങ്ങളെ എനിക്കറിയാം.. അപ്പൊ അപ്പച്ചി തന്ന കണക്ക് വിട്.. അവൾ പല്ല് കടിച്ചു.. ചേട്ടന് ഹോസ്പിറ്റലിൽ വന്ന  ചിലവിലേക്കാണ് ആ കാശ്.. " ഭദ്രയുടെ കൂർത്ത നോട്ടം കണ്ടതും രാജേന്ദ്രൻ മുഴുവനും പറഞ്ഞില്ല. "ഇമ്മാതിരി കഥയൊക്കെ അത് അറിയാത്തവരോട് പറയ്യ് ചെറിയച്ഛ.. എനിക്കറിയാം.. ശെരിക്കും അറിയാം,  ആ ഹോസ്പിറ്റലിൽ എന്താ നടന്നതെന്ന്.. നിങ്ങളൊക്കെ എന്താ ചെയ്തതെന്നും. പിന്നെ അതിന് പിറകെ വരാത്തത്.. ഞങ്ങളുടെ അച്ഛൻ പോയില്ലേ.. അമ്മ പോയില്ലേ.അതിനേക്കാൾ വലുതല്ല എനിക്കും ഇവൾക്കും ആ ഓഹരി പണം. അത് നിങ്ങളെളെടുത്തോ .. എന്റേം ഇവളുടേം ഔദാര്യം തന്നെയാണത്. അല്ലെന്ന് നിങ്ങളെത്ര വാദിച്ചാലും അതങ്ങനെ തന്നെ ആണെന്ന് നിങ്ങൾക്കും ഞങ്ങൾക്കുമറിയാം.. അപ്പൊ അതും വിട്.. എന്നിട്ടീ സന്ധ്യക്ക് ഒരുപാട് തിരക്കുകൾ ഉണ്ടായിട്ടും രണ്ടാളും ഓടിപിടച്ചു വന്നതിന്റെ കാര്യം പറഞ്ഞിട്ട്പോകാൻ നോക്ക്.. നല്ല ക്ഷീണമുണ്ട്.. വെളുപ്പിനെ കടയിലേക്ക് പോയതാണ്. നാളെ ഇനിയും പോകാനുള്ളതാണ്.." യാതൊരു മയവുമില്ലാത്ത ഭദ്രയുടെ വാക്കുകൾ. വരേണ്ടായിരുന്നു എന്നാണ് വന്നവർക്ക് തോന്നിയത്. ഓരോ വള്ളി പിടിച്ചും ഈ വീട്ടിലേക്ക് അവരെ ചോദ്യം ചെയാൻ വന്നു കയറുന്ന അന്നെല്ലാം അവർക്കങ്ങനെ ഒരു തോന്നൽ ഉണ്ടാവാറുണ്ട്. എന്നാലും പിന്നെയും വന്നു കൊണ്ടേയിരിക്കും.. നീയാ സുഗതൻ സാറിന്റെ മോനോട് എന്താ ചെയ്തത്.. അവരൊക്കെ വല്ല്യ ആളുകളാണ്.." രാജേന്ദ്രൻ വേണോ വേണ്ടയോ എന്നൊരു ഭാവത്തിൽ തുടങ്ങി വെച്ചു. അവരങ്ങനെ വലുതോ ചെറുതോ എന്നൊന്നുമില്ല.. ഞങ്ങളുടെ കടയിൽ വന്നു തെമ്മാടിത്തരം കാണിച്ച..അതിനി ഏത് കൊമ്പത്തെ അളായാലും പിന്നെ വന്നത് പോലെ പോകില്ല.. അത്ര തന്നെ.. നീ ആരാന്നാടി നിന്റെ വിചാരം.വല്ല്യ ഫൈവ് സ്റ്റാർ ഹോട്ടൽ നടത്തുന്ന പോലാണ് അവളുടെ അഹങ്കാരം.. " രാജിക്കാ ധൈര്യം ഒട്ടും ഇഷ്ടമായിട്ടില്ല.. അന്നം തരുന്ന ഇടമാണ്. എനിക്കും ഇവൾക്കും ആർക്കു മുന്നിലും തല കുനിക്കാൻ സമ്മതിച്ചു തരാത്ത ഇടമാണ്.. എനിക്കത് ആരാധനാലയം പോലെ പവിത്രമാണ് അപ്പച്ചി.അവിടെ വന്നിട്ടാ ണ് വൈശാഖ് കാശിന്റെ നെഗളിപ്പ് കാണിച്ചത്.. വേണ്ടത് കൊടുത്തു വിട്ടു. ഇനി വന്നാലും  അങ്ങനെ തന്നെ ചെയ്യും ഞാൻ.. " ഭദ്രക്ക് കൂസലൊന്നുമില്ല. ഇതിന്റെ പിറകെ ഒക്കെ ആര് തൂങ്ങുമെന്നാ.." രാജി പല്ല് കടിച്ചു. എന്തായാലും നിങ്ങൾ ഉണ്ടാവില്ല.. അതെനിക്കുറപ്പുണ്ട്.. പിന്നെ.. ഞങ്ങൾക്ക് നീ പിടിക്കുന്ന വയ്യാവേലി ഏറ്റെടുക്കുന്ന പണിയല്ലേ.. രാജി ചുണ്ട് കൊട്ടി.. അല്ലല്ലോ.. അത് കൊണ്ടു രണ്ടാളും വിട്ടോ. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം.. തണലും തുണയും വെണ്ടൊരു കാലത്ത് പോലും ആരും ഉണ്ടായിട്ടില്ല.. ഇനിയിപ്പോ എനിക്കിവളും ഇവൾക്ക് ഞാനും മതി.. " ലേശം പോലും ഭയമില്ലാത്ത അവളുടെ വാക്കുകൾ. പിന്നെയും അവിടെ നിൽക്കാൻ വയ്യെന്നത് പോലെ രാജി എഴുന്നേറ്റു.. അവർക്ക് പിറകെ രാജേന്ദ്രനും. ഇപ്രാവശ്യവും ഭദ്രക്ക് മുന്നിൽ പറഞ്ഞു ജയിക്കാൻ കഴിയാത്ത കലിയുണ്ട് രണ്ടു പേർക്കും. "ഇവളെ കണ്ട് തുള്ളണ്ടാ. ഈപെണ്ണിന് ഭ്രാന്ത് ആണ്.. ഏട്ടൻ ഉള്ളന്ന് തന്നെ കൊഞ്ചിച്ചു വഷളാക്കി വെച്ചതാ.." ലഷ്മിക്ക് നേരെ നോക്കി രാജി പറയുമ്പോൾ അത് കേട്ടു നിന്നവളുടെ ഹൃദയമൊന്നു പിടഞ്ഞു. അത് വരെയും അവളെടുത്തിട്ടാ തന്റെടിയുടെ കുപ്പായത്തിനുള്ളി കരുതൽ കൊതിക്കുന്നൊരു മനസ്സ് പിടഞ്ഞു... എങ്കിലും മുഖതല്പം പോലും കടുപ്പം കുറഞ്ഞതുമില്ല. അവളുടെ കാര്യം അവള് നോക്കി കൊള്ളും. അപ്പച്ചി പോകാൻ നോക്ക്.. " വീണ്ടും ഭദ്ര പറയുമ്പോൾ അവളെ ഒന്ന് കൂടി നോക്കി പല്ല് കടിച്ചു കൊണ്ടു ആദ്യം രാജേന്ദ്രനും അവർക്ക് പിറകെ രാജിയും ഇറങ്ങി പോയി. അവരിറങ്ങി പോകാൻ കാത്തിരുന്നതെന്ന പോലെ ഭദ്ര ഉറക്കെ മുൻവശത്തെ വാതിൽ കൊട്ടി അടച്ചു.. ലക്ഷ്മി അവളോടെന്തോ പറയാൻ തുടങ്ങിയെങ്കിലും വാതിലടച്ചു കൊണ്ടു ഹാളിൽ മാലയിട്ട് വെച്ച രാമന്റെയും ജാനകിയുടെയും ഫോട്ടോക്ക് മുന്നിൽ കണ്ണിമാ വെട്ടാതെ നോക്കി നിൽക്കുന്നവളെ കണ്ടതും പിന്നെ അവളൊന്ന് മിണ്ടാതെ തിരിഞ്ഞു നടന്നു.. രണ്ടു പെരും കരയുകയായിരുന്നു ആ നിമിഷം...                              💜💜 പ്രതേകിച്ചു മാറ്റങ്ങൾ ഒന്നുമില്ലാതെ പിന്നെയും  ദിവസങ്ങൾ  പോയി. വെളുപ്പിനെ കടയിലേക്ക് പോകും രണ്ടാളും. വൈകുന്നേരം വരെയും പിന്നെ അവിടെയാണ്. ചായയും കടിയും പിന്നെ അത്യാവശ്യം കറികൾ അടങ്ങിയ ഒരൂണും. അതാണ് മെനു. കഠിനധ്വാനം ചെയ്താലും അവർക്ക് നന്നായി ജീവിച്ചു പോകാനുള്ളതെല്ലാം അവിടെ നിന്നും കിട്ടുന്നുണ്ട്. പാചകം ചെയ്യുന്നത് ഇഷ്ടമാണെന്നതിന്നാലും അച്ഛനും അമ്മയും ഉള്ള കാലത്ത് തന്നെ വേണ്ടതെല്ലാം വെച്ചുണ്ടാക്കി പഠിച്ചത് കൊണ്ടും രാമന്റെ കൈപ്പുണ്യം അത് പോലെ ലക്ഷ്മിക്ക് പകർന്നു കിട്ടിയത് കൊണ്ടും കാര്യങ്ങൾ ഉഷാറായി തന്നെ നടക്കും. ടൗണിൽ അത്യാവശ്യം കണ്ണെത്തുന്ന സ്ഥലത്തു തന്നെയാണ് അവരുടെ കടയും. "ആ ഹോട്ടൽ തുടങ്ങിയ അവർ നമ്മളോട് പോകാൻ പറയുമോടീ " അന്ന് കടയിൽ വന്നു ആരോ പറഞ്ഞറിഞ്ഞ കാര്യത്തിന്റെ പൊട്ടും പൊടിയും ചേർത്ത് കൊണ്ടു ലക്ഷ്മി ചോദിക്കുമ്പോൾ ഭദ്ര അവളെ നോക്കി. അതിന് അവരുടെ സ്ഥലത്താണോ നമ്മുടെ കടയുള്ളത് ..? അവൾക് കൂസലൊന്നും ഇല്ല. അല്ലെടി.. ആളുകൾ പറയുന്നു.. നമ്മുടെ കടയുടെ സ്ഥലം കൂടി അവർക്ക് കിട്ടിയ... അങ്ങനിപ്പോ നമ്മുടെ കട അവർക്ക് കൊടുക്കില്ല.. എന്നിട്ടല്ലേ കിട്ടിയാലുള്ള കാര്യം പറഞിട്ട് കാര്യമുള്ളൂ.. ഇതവർക്ക് കൊടുത്തിട്ട്  ഞാനും നീയും പിന്നെന്ത്‌ ചെയ്യും..? എനിക്കെന്തോ ഭയമാകുന്നു..? ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു. അതൊരു പുതിയ സംഭവം അല്ലല്ലോ.. എന്റെ ലച്ചു.. നീ വെറുതെ ആവിശ്യമില്ലാത്തത് ചിന്തിക്കാതെ എന്തേലും ചെയ്യാൻ ഉള്ളത് ചെയാൻ നോക്കിക്കെ.. എന്നിട്ട് കിടന്നുറങ്ങാലോ.. " ഭദ്രക്ക് ശെരിക്കും ദേഷ്യം വന്നു. സത്യത്തിൽ അങ്ങനൊരു സംസാരം അവളും കേട്ടിരുന്നു. ഭയമൊന്നും തോന്നിയിലേലും അത് കേട്ടപ്പോൾ മുതൽ ഉള്ളിലെ വല്ലാത്തൊരു അസ്വസ്ഥത ഉണ്ട്.. കടയുടെ തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ.. കുറച്ചു നാളായി അത് ഓപ്പൺ ചെയ്തിട്ട്. തങ്ങളുടെ കൊച്ചു കട കൊണ്ടു അവർക്കോ.. അവരുടെ അത്രയും വലിയൊരു സ്ഥാപനം കൊണ്ടു തങ്ങൾക്കൊ പ്രത്യക്ഷത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാൻ ഇടയില്ല. പക്ഷേ കടയിൽ വരുന്നവർ കുറച്ചായിട്ട് ഈ കാര്യം കൂടി ചർച്ചക്കെടുമ്പോൾ അടുത്തുള്ള ആ ഹോട്ടലിന്റെ പ്രൗടിയെ കുറിച്ചും അതിന്റെ ഓണരുടെ പിടിപാടിനെ കുറിച്ചും വാചാലമായി പറഞ്ഞു കേൾക്കുമ്പോൾ... ഉള്ളൊന്ന് പിടയും. അത് മാത്രം എത്ര അടക്കി പിടിച്ചിട്ടും അവക്കൊതുക്കി നിർത്താനും പറ്റുന്നില്ല.. ലക്ഷ്മി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. ഒക്കെയും അവളുടെ ആശങ്കകൾ തന്നെയാണ്. നോക്ക് ചേച്ചി.. അല്ലേൽ തന്നെ ഞാനാകെ പിടി വിട്ട് നികുവാ. അതിന്റെടേൽ.. നീയും കൂടി... " അതും പറഞ്ഞു കൊണ്ട് ഭദ്ര എഴുന്നേറ്റു അകത്തേക്ക് പോയത് ഇനിയും അവിടെ ഇരുന്നാൽ താൻ ലക്ഷമിയോട് നിലവിട്ട് വല്ലതും പറഞ്ഞു പോകുമോ എന്ന് കരുതി തന്നെയാണ്..                          💥💥 ശ്രീ ഭദ്രയല്ലേ...? വാതിൽ തുറന്നു കൊണ്ടു പുറത്തേക്ക് നോക്കിയവൾക്ക് നേരെ വല്ലാത്തൊരു ഗൗരവത്തോടെ പുറത്തു വന്നയാൾ ചോദിക്കുമ്പോൾ അത് വരെയും അയാളെ കണ്ട യാതൊരു പരിചയവും ഇല്ലാഞ്ഞത് കൊണ്ടാണ് ഭദ്രയുടെ മുഖം ചുളിഞ്ഞത്. എങ്കിലും അവൾ അതേ എന്ന് തലയാട്ടി. അവൾക്ക് പിറകെ നിന്നും ലക്ഷ്മിയും എത്തി നോക്കുന്നുണ്ട്. അകത്തേക്ക് കയറിക്കോട്ടെ.. വാതിലടഞ്ഞു നിൽക്കുന്ന ഭദ്രയുടെ നേരെ നോക്കി വന്നയാൾ വീണ്ടും ചോദിച്ചു. നിങ്ങളാര..? നിന്നിടത്തു നിന്നും ഒരടി അനങ്ങാതെ ഭദ്ര വീണ്ടും ചോദിച്ചു. പാർഥിപൻ.. റോസ് ഇന്റർ നാഷണൽ ഗ്രുപ്പിന്റെ മാനേജർ. " വന്നയാൾക്ക് വല്ലാത്ത ഗൗരവം.. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പ്‌.. ഭദ്ര അതൊന്ന് പറഞ്ഞു നോക്കി. എന്നാൽ അവൾക്ക് പിറകിൽ നിന്നിരുന്ന ലക്ഷ്മിയുടെ മുഖം വിളറി പോയി. തങ്ങളുടെ കടയുടെ അടുത്തുള്ള ആ വലിയ ഹോട്ടലിനെ അവൾക്കോർമ്മ വന്നു. അകാരണമായൊരു ഭീതി വീണ്ടും അവളിൽ വന്നു നിറഞ്ഞു. കൈകൾ ഭദ്രയുടെ തോളിൽ മുറുകി. കയറി വരൂ.. ആളെ അറിഞ്ഞതും ഭദ്ര അൽപ്പം പിന്നിലേക്ക് മാറി കൊണ്ടു പറഞ്ഞു. താങ്ക്സ്.. വീടിനുള്ളിലേക്ക് ആകെയൊന്ന് നോക്കിയിട്ടാണ് പർദ്ധിപൻ അകത്തേക്ക് കയറിയത്. ഞാൻ വന്നതെന്തിന് എന്നറിയാമോ..? സോഫയിൽ ഇരിക്കുന്നതിനിടെ പാർഥിപൻ ചോദിച്ചു. അത് നിങ്ങള് പറയാതെ ഞങ്ങളെങ്ങനെ അറിയും..? ഭദ്രയും ഗൗരവം വിട്ടില്ല.. പത്തു ലക്ഷം രൂപ റെഡി കാശ് ആയിട്ട് തരും. നിങ്ങളിപ്പോ വേണമെന്ന് പറഞ്ഞൽ അത് ഇപ്പൊ തരും.. " പാർഥിപൻ പറഞ്ഞു കേട്ടതും ഭദ്രയുടെ മുഖം ചുളിഞ്ഞു.. "സോറി.. നിങ്ങളെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കിപ്പോഴും ക്ലിയർ ആയില്ല.. ഭദ്ര അയാൾക്ക് മുന്നിൽ കൈ കെട്ടി നിന്നു. "അതിത്ര ക്ലിയർ ആവാൻ എന്തിരിക്കുന്നു. ഞങ്ങളുടെ അത്രയും വലിയൊരു ഹോട്ടലിന് നേരെ മുന്നിൽ വലിച്ചുകെട്ടിയിറക്കി  നിങ്ങൾ നടത്തുന്ന ആ കട.. അത് ഞങ്ങള്ക്ക് തരുന്നു.. എന്നിട്ട് ഞങ്ങൾ തരുന്ന കാശും വാങ്ങി മറ്റെവിടെയെങ്കിലും നിങ്ങൾ മാറി പോകുന്നു.." തീർത്തും നിസ്സാരതയോടെ അയാളത് പറയുമ്പോൾ ഭദ്രയുടെ രക്തം തിളച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.. "അത് ഞങ്ങൾ ആർക്കും വിൽക്കുന്നില്ല.. പാർഥിപന് പോകാം.." കടുപ്പത്തിൽ അവളത് പറഞ്ഞതും പാർഥിപന്റെ മുഖം ചുളിഞ്ഞു. പത്തു ലക്ഷമെന്നത് കുറഞ്ഞു പോയിട്ടയാണോ..? " പാർഥിപൻ ചോദിച്ചു. "ചിലതൊക്കെ വിലയിടാൻ കഴിയില്ല.. ഈ കടയും ഞങ്ങള്ക്ക് അങ്ങനെയാണ്. നിങ്ങളിനി പത്തു കോടി ഓഫാർ ചെയ്താലും ഞാനും ഇവളും അത് വിൽക്കുന്നില്ല.. " ഭദ്രക്കയാളുടെ പരിഹാസം നന്നായി മനസ്സിലായിരുന്നു. എങ്കിലും അവൾ വേറൊന്നും പറഞ്ഞില്ല. റോസ് ഇന്റർ നാഷണൽ ഗ്രൂപ്പിനെ കുറിച്ച് ശ്രീ ഭദ്രക്കറിയില്ലെന്ന് തോന്നുന്നു. അതെല്ലാം അന്വേഷിച്ചു നോക്കിയിട്ട് പോരെ ഈ ഉത്തരവും എടുത്തു ചാട്ടവും ഒക്കെ.. അവർ വിചാരിച്ച വളരെ ഈസിയായി നിങ്ങളെ അവിടുന്ന് മാറ്റാൻ പറ്റും. എന്നിട്ടും ന്യായമയ വിലയിട്ട് കൊണ്ടു അവർ നിങ്ങളോട് സഹകരിക്കുമ്പോൾ അത് തിരിച്ചും കാണിക്കണ്ടേ.. ഇല്ലെങ്കിൽ അത് നിങ്ങൾക്ക് രണ്ടു പേർക്കും തന്നെയാണ് ദോഷം. സ്വന്തമെന്ന്പറയാൻ പോലും നിങ്ങൾക് ആരുമില്ല. അതെങ്കിലും ഓർക്കണ്ടേ ..! ഭദ്രയെയും ലക്ഷ്മിയെയും മാറിമാറി നോക്കി കൊണ്ടാണ് പാർഥിപൻ അത്രയും പറഞ്ഞതും. നിങ്ങൾക്ക് പോകാം  എന്നിട്ട് ചെന്ന് നിങ്ങളുടെ മുതലാളിയോട് പറഞ്ഞേക്ക് ഞങ്ങൾ അത് വിൽക്കുന്നില്ല എന്നുള്ളത്.. " തന്റെ തീരുമാനത്തിൽ നിന്നും അണുവിടെ മാറാതെ ഭദ്ര ഉറച്ചു നിൽകുമ്പോൾ പിന്നൊന്നും പറയാനില്ലാത്ത പോലെ പാർഥിപൻ ഇറങ്ങി പോകുകയും ചെയ്ത്..                           💥💥 അതൊരു തുടക്കമായിരുന്നു. ഭദ്രക്കും ലക്ഷ്മിയുടെയും സമാധാനം പോകുന്നതിന്റെ തുടക്കം. പാർഥിപന് ശേഷം വീണ്ടും പലരും വന്നു.. പലരീതിയിൽ അവരെ ഫോർഴ്സ് ചെയ്യാനും ശ്രമിച്ചു. നാട്ടുകാർ പലർക്കും കിട്ടിയ തുകക്ക് അത് കൊടുത്തു ഒഴിഞ്ഞു പോ എന്ന് തന്നെയായിരുന്നു പറയാൻ. റോസ് ഗ്രുപ്പിനോടൊപ്പമെന്നും പിടിച്ചു നിൽക്കാൻ നിങ്ങളെ കൊണ്ടു കഴിയില്ലെന്ന് തന്നെ അവരെല്ലാം പറഞ്ഞു.. രാജേന്ദ്രനും രാജിയും വീണ്ടും വന്നു. ഇപ്രാവശ്യം അവരുടെ ആവിശ്യവും റോസ് ഇന്റർ നാഷണൽ കമ്പനിക്ക് വേണ്ടിയായിരുന്നു. കിട്ടുന്ന കാശും വാങ്ങി പോയില്ലേൽ പിന്നെ അതും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു ഭയപ്പെടുത്താൻ നോക്കിയവരെ ഭദ്ര ഭയപ്പവടുത്തി ഓടിച്ചു. ചുരുക്കത്തിൽ സംഘർഷഭരിതമായൊരു അന്തരീക്ഷമായി മാറി തുടങ്ങി എന്ന് തോന്നിയ നിമിഷം ഭദ്ര കടുത്തൊരു തീരുമാനം എടുത്തു.. റോസ് ഗ്രൂപ്പിനെതിരെ.. അവർക്ക് വേണ്ടി കടയിൽ വന്നിട്ട് ടീം വർക്ക് പോലെ തെമ്മാടിത്തരം ചെയ്യുന്നവർക്കെതിരെ സ്റ്റേഷനിൽ പോയൊരു പരാതി കൊടുക്കണം എന്നുള്ളത്. ലക്ഷ്മി അവളെ കൊണ്ടാവും പോലൊക്കെ തടയാൻ ശ്രമിച്ചു. അതെല്ലാം കൂടുതൽ പ്രശ്നം ഉണ്ടാക്കി വെക്കും എന്നോർമിപ്പിച്ചു. പക്ഷേ വിട്ട് കൊടുക്കാൻ മനസ്സില്ലാത്ത പോലെ ഭദ്ര കേസ് കൊടുക്കണം എന്നതിൽ തന്നെ ഉറച്ചു നിന്നു. തുടരും. " ഇതൊരു ചെറുകഥയാണ് വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയുക ... അധികം വൈകാതെ തന്നെ പുതിയ നോവലുമായിട്ട് ഞാൻ വരുന്നതാണ് കാത്തിരിക്കുക ... സപ്പോർട്ട് ചെയ്യുക " #💞 പ്രണയകഥകൾ #📔 കഥ
40 shares