നോവൽ

57 Posts • 3M views
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _115 ✍️ രചന -ജിഫ്ന നിസാർ 💥 അല്ല.. അതങ്ങനെ വെറുതെ വന്നതാവില്ല " മഹേഷ്‌ ഉറപ്പിച്ചു പറയുമ്പോൾ നട്ടെല്ലിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോയത് പോലൊരു കുളിരോടെ തമ്പി ദീപയെ നോക്കി. മനസ്സിൽ അങ്ങനൊരു സംശയം അയാൾക്കുമുണ്ട്. അതിപ്പോൾ മഹേഷ്‌ ഉറപ്പിച്ചു പറയുക കൂടി ചെയ്തതോട് കൂടി ബലമുള്ളതായി മാറി. എന്റെ മുറിയിൽ നിന്നെന്തെങ്കിലും മിസ്സായിട്ടുണ്ടോ.. അതൊന്ന് നോക്കിക്കേ.. " മഹേഷിന്റെ വാക്കുകളിലും വെപ്രാളമുണ്ട്. ഇല്ലെടാ.. ഒന്നും എടുത്തിട്ടൊന്നുമില്ല. അതൊക്കെ ഞാൻ ആള് പോയ ഉടനെ തന്നെ നോക്കിയിരുന്നു.. അതുമല്ല ഇവിടിന്നിറങ്ങി പോകുമ്പോഴും അശോകന്റെ കയ്യിലൊന്നുമില്ല. അതൊക്കെ ഞാൻ ശ്രദ്ധിച്ചു.. " തമ്പി അൽപ്പം ആശ്വാസത്തോടെ തന്നെ പറഞ്ഞു. ലാപ്പൊക്കെ എടുത്തു നോക്കിയോ.. ഇല്ലെടാ.. ഞാൻ വരുമ്പോ ഇവിടെ വെറുതെ നോക്കി നിൽപ്പായിരുന്നു. ഇനിയിപ്പോ നമ്മള് കരുതും പോലെ ഒന്നുമുണ്ടാവില്ല.. നീ ഇവിടുണ്ടോ എന്നറിയാൻ വെറുതെ വന്നത് തന്നെ ആണെങ്കിലോ.. എനിക്കങ്ങനെ തോന്നുന്നു.. " തമ്പി സ്വയം ആശ്വാസം കണ്ടെത്തും പോലെയാണ് അത് പറഞ്ഞത്. അതങ്ങനെ അല്ലെന്ന് അപ്പോഴും മനസ്സിൽ തോന്നിയിട്ടും ഇനിയവരെ കൂടുതൽ ടെൻഷനാക്കേണ്ടന്ന് കരുതി മഹേഷ്‌ പിന്നൊന്നും പറഞ്ഞില്ല. നിന്റെ ജാമ്യത്തിന്റെ കാര്യം എന്തായി മഹി ." ദീപ തമ്പിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു കൊണ്ട് പറഞ്ഞു. അതിന് അമ്മേടെ ആങ്ങള എന്റെ പേരിലോരു കേസ് കൊടുത്തു കിട്ടണ്ടേ.. എങ്കിൽ എപ്പോ മുൻ‌കൂർ ജാമ്യം എടുത്തു കൊണ്ട് ഞാൻ അവിടെ പറന്നെത്തിയേനെ .ഇതിപ്പോ ഇത്രയൊക്കെ ആയിട്ടും മൂപ്പര് കേസൊന്നും കൊടുത്തിട്ടില്ല.. ഇതിപ്പോ എത്ര ദിവസമായി ഇങ്ങനെ ഒളിച്ചു കളി.. കമ്പനി കാര്യങ്ങളൊക്കെ ഏകദേശം അവതാളത്തിലായത് പോലാണ്. ഇനിയും അധികദിവസം എനിക്കിങ്ങനെ തന്നെ മാറി നിൽക്കേണ്ടി വന്ന അതൊക്കെ എപ്പോ പൂട്ടി കെട്ടി പോകേണ്ടി വരും എന്ന് ചോദിച്ച മതി.. ഇതിപ്പോ അശോകന്റെ കയ്യിൽ നിന്നും തട്ടി എടുത്തിട്ടും അതൊന്ന് നേരെചൊവ്വേ അനുഭവിക്കാൻ യോഗമില്ലെന്നത് പോലെയാണ്. " മഹേഷിന്റെ സ്വരത്തിൽ നിരാശ തിങ്ങി നിറഞ്ഞു.. ഒന്നും വേണ്ടായിരുന്നു.." ദീപയും അതേ നിരാശയിൽ തന്നെ പറഞ്ഞു. എന്ത് വേണ്ടന്ന്.. ഇതൊക്കെ ഇന്നോ നാളെയോ തീരുന്ന കേസാണ്.. പിന്നെ കയ്യിൽ വന്നു ചേരുന്നത് കോടികളാണ്.. ഞാനൊ നീയോ നമ്മുടെ മോനോ ഒരായുസ്സ് മുഴുവനും ഓടി പാഞ്ഞു നടന്നു അധ്വാനിച്ചാലും അതിന്റെ പാതി പോലും ഉണ്ടാക്കി എടുക്കാൻ പറ്റില്ല.. അപ്പഴാ.. " ആ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല എന്നൊരു മട്ടിൽ ദീപയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചെന്ന പോലെ വാങ്ങിയിട്ട് തമ്പി അവരെ നോക്കി കണ്ണുരുട്ടി.. കൈ പിടിയിൽ ഒതുങ്ങി കിട്ടിയതൊന്നും കൈ വിട്ടു കളയാൻ അയാളോരുക്കമല്ല. അന്നും.. ഇനിയെന്നും. "നീ വെറുതെ അതുമിതും ആലോചിച്ചു കൊണ്ട് വെറുതെ ടെൻഷൻ ആവാതെടാ. നിന്റമ്മ അങ്ങനെ പലതും പറയും.. മറുവശം അവളുടെ ആങ്ങളയല്ലേ.. ആ കൂറ് കാണാതിരിക്കില്ലല്ലോ. എന്നെക്കാളും നിന്നെക്കാളും നിന്റമ്മക്ക് എന്നും വലുത് അവരൊക്കെ തന്നെയാ.." ദീപയെ നോക്കി പല്ലുറുമ്മി കൊണ്ടാണ് അയാളത് പറയുന്നത്. നാവിൽ തുമ്പിൽ വന്നു പെട്ടൊരു മറുപടി ഉണ്ടായിട്ടും ദീപ അപ്പോൾ ഒന്നും മിണ്ടിയില്ല.. സ്വന്തം ആങ്ങളയോട് കാണിക്കാത്ത സ്നേഹം അവരെയപ്പോൾ കളിയാക്കി ചിരിക്കും പോലായിരുന്നു. തുടക്കത്തിൽ തന്നെ അശോകേട്ടനൊരു സൂചന കൊടുത്തിരുന്നെങ്കിൽ ഇതിങ്ങനെയൊന്നും വരില്ലായിരുന്നു എന്നവർ വീണ്ടും വീണ്ടും ഓർക്കുന്നുണ്ട്. പരിതപിക്കുന്നുണ്ട്. സ്വന്തം ഭർത്താവിന്റെ നീചമായ പ്രവർത്തനങ്ങളെ ആദ്യം തന്നെ തടയിടാൻ കഴിഞ്ഞത് കൊണ്ട്.. അതിന് ആത്മാർത്ഥമായി ശ്രമിക്കാഞ്ഞത് കൊണ്ട് തന്നെയാണ് ഇതൊക്കെ ഇങ്ങനെ ഈ വിധം വളർന്നു പോയതെന്ന് അവർക്കറിയാം. അച്ഛന്റെ പാതയിൽ തന്നെ മകനും. അവനെങ്കിലും അശോകേട്ടനോട് കാണിക്കുന്ന സ്നേഹത്തിൽ വഞ്ചനയില്ലെന്ന് തന്നെയാണ് താനും കരുതിയിരുന്നത്. അത് കൊണ്ട് തന്നെയാണ് അവന് കാർത്തുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കണ്ണും പൂട്ടി അതിന് സമ്മതിച്ചു കൊണ്ടവന്റെ കൂടെ നിന്നു കൊടുത്തതും. പക്ഷേ അച്ഛന് കൂടി വേണ്ടിയാണ് മകനെന്ന പോലായി കാര്യങ്ങൾ.. ദീപാ ഒരു നെടുവീർപ്പോടെ ഭർത്താവിനെ ഒന്ന് നോക്കി. ഇനിയും അവിടെ നിന്നാൽ അവരോട് വല്ലതും പറയുമെന്നും അത് പിന്നെ വലിയൊരു വഴക്കാവുമെന്നും കരുതി തന്നെയാണ് അവരവിടെ നിന്നും ഇറങ്ങി പോയത്.. "നീയിങ് നാട്ടിൽ വാടാ മോനെ .. നിനക്കെതിരെ കളിക്കൊരുങ്ങും മുൻപ് അവനെ.. ആ അശോകനെ ഞാനങ്ങു തീർത്തു കളയും.. പിന്നെ അവനുള്ളതെല്ലാം നിന്റെ കയ്യിലല്ലേ.. കേസും കൂട്ടവുമൊന്നും ഇല്ലാതെ എന്നെ നീ രക്ഷപ്പെടുത്തി എടുകുമല്ലോ.." ദീപ പോയ വഴിയേ നോക്കി അതീവ രഹസ്യം പോലെ തമ്പി അത് പറയുമ്പോൾ അത് വരെയും ആറി തണുത്ത മഹേഷിന്റെ ഉള്ളിൽ പിന്നെ കൂടുതൽ മികവോടെ പിന്നെയുള്ള പ്ലാനുകൾ നടത്തുന്ന തിരക്കിലായിരുന്നു.. 💥💥 വിളിക്കാം... കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ശിവ പറയുമ്പോൾ മിയക്കുമുണ്ടൊരു ചിരിയൊക്കെ. വിളിക്കണം.. അത് പറഞ്ഞു കൊണ്ടവൾ നോട്ടം തെറ്റിച്ചു. എങ്കിലുമാ ചിരി അത് പോലെ തന്നെയുണ്ട്. ശിവക്കും.. തത്കാലം ആരും അറിയണ്ട... അവനോർമിപ്പിച്ചു. എനിക്കറിയാം.. അവനൊട്ടും പ്രതീക്ഷിക്കാതെ മിയ പതിയെ ആ കയ്യിലൊന്ന് തൊട്ടു കൊണ്ടാണത് പറയുന്നത്. അവളാ കൈകൾ പിൻവലിച്ചു മാറും മുന്നേ ശിവയാ വിരൽ കോർത്തെടുത്തു. മുറുകെ പിടിച്ചു. നമ്മള് പെട്ടന്നെത്തിയ പോലെ. ല്ലേ.. " മണിക്കൂറുകൾ നീണ്ട യാത്ര വളരെ പെട്ടന്ന് അവസാനിച്ചത് പോലൊരു തോന്നലോടെ അവനത് പറയുമ്പോൾ അതേ ചിന്ത മനസ്സിൽ തോന്നിയ മിയയും അത് തലയാട്ടി കാണിച്ചു. എക്സാമിന് മുന്നേ ഇനി ലീവ്ണ്ടാവുമോ.. " മ്മ്.. വീട്ടിലോട്ട് പോകാതെ കുഞ്ഞാറ്റയുടെ വീട്ടിലെക്ക് പോരാമോ..? " കള്ളത്തരം നിറഞ്ഞൊരു ആവിശ്യം.. അത്‌ വേണോ.. കള്ളത്തരം കൂടിയ വീട്ടിൽ പെട്ടന്ന് സീനാവും. എക്സാം കഴിയും വരെയും ഇങ്ങനെ പോട്ടെ.. അവനെക്കാൾ കള്ളത്തരം നിറഞ്ഞു നിൽക്കുന്ന ചിരിയപ്പോൾ അവൾക്കാണ്. എങ്കിൽ വേണ്ട അല്ലേ.. ഇടയ്ക്കിടെ ഇങ്ങോട്ട് വായോ.. ഇവിടെ കുറച്ചു കൂടി സേഫാണ് " അവൾ അനുവാദം കൊടുത്തു.. നമ്മളെന്തെ കാണാനും മിണ്ടാനും ഇത്രേം വൈകിയേ...? " ശിവ അവളെ നോക്കി.. കണ്ടില്ലേലും മിണ്ടിയില്ലേലും കാശ്യേട്ടന്റെ കൂടെയുള്ള ശിവേട്ടനെ കുറിച്ച് കാർത്തു എന്നോട് പറഞ്ഞിട്ടുണ്ട്. ഒത്തിരി തവണ.. പക്ഷേ അന്നൊന്നും ഞാൻ അറിഞ്ഞില്ലല്ലോ.. ആ ശിവേട്ടനിങ്ങനെ എന്റെ കൈ പിടിയിൽ ഒതുങ്ങി വരുമെന്ന്.. " അവൻ പിടിച്ചു വെച്ച കയ്യിലേക്കൊന്നു നോക്കി മിയ കുറുമ്പോടെ പറയുമ്പോൾ ശിവ തലയാട്ടി ചിരിക്കുന്നുണ്ട്.. കുഞ്ഞാറ്റയുടെ കുറുമ്പുള്ള കൂട്ടുകാരി കൊച്ചിനെ കാശി പറഞ്ഞിട്ടാ ഞാനും അറിഞ്ഞത്. അന്നവർ ഒരുമിച്ച് ജീവിക്കാൻ ഇയാളെടുത്ത റിസ്ക്കിനെ കുറിച്ചവൻ പറഞ്ഞ നിമിഷം തന്നെ ഞാനോർത്തിരുന്നു.. നേരിട്ട് കണ്ടാൽ എന്നെങ്കിലും ഒരു താങ്ക്സ് പറയണമെന്ന്.. " ശിവ അവളുടെ കയ്യിലെ പിടി ഒന്ന് ക്കൂടി മുറുക്കി.. എങ്കിലത് ഇപ്പൊ പറഞ്ഞേക്ക്.. എന്ത്.. ആ താങ്ക്സ്.. അതിനി വേണമെന്നില്ല.. അതെന്തേ.. ഇനി പറയേണ്ടത് അതല്ല.. പിന്നെന്താ.. അവൻ ഉദ്ദേശിക്കുന്നതെല്ലാം നന്നായി മനസ്സിലായിട്ടും മിയ ചോദിച്ചു.. പറയും.. ഇപ്പോഴല്ല.. " അവൾക്കതറിയാം എന്നതവനും അറിയാലോ.. പതിയെ പതിയെ.. ഏറ്റവും അടുപ്പമുള്ള ആരോടോ എന്നത് പോലെയാണ് മിയ അവനോട് യാത്ര പറഞ്ഞത്. ഞാനെടുത്തോളാം. " തനിക്കു പിറകെ ഇറങ്ങി ഡിക്കിയിൽ നിന്നും ബാഗ് എടുക്കാൻ തുടങ്ങിയവനോട് മിയ പതിയെ പറഞ്ഞു. എങ്കിലും അവന്റെയാ പരിഗണന.. അതവളെ വല്ലാതെ സന്തോഷമാക്കുക തന്നെ ചെയ്തു.. സ്നേഹമെന്നാൽ പരിഗണന തന്നെയാണല്ലോ.. നീയെന്നെ വേദനിപ്പിക്കില്ലെന്നും കൈ വിടില്ലെന്നുമുള്ള വിശ്വാസത്തിന്റെ മറ്റൊരു പേര് കൂടിയല്ലേ 💐💐 കെട്ടഴിച്ചു മാറ്റി എന്നും കരുതി പെട്ടന്ന് ഭാരമുള്ളതൊന്നും എടുക്കരുത്.. കേട്ടോ.. പിന്നത് വീണ്ടും പണിയാകും " ഡോക്ടർ പറയുമ്പോൾ കള്ളത്തരം നിറഞ്ഞൊരു ചിരിയോടെ കാശിയുടെ നോട്ടം അവനോട് ചേർന്ന് നിൽക്കുന്ന കാർത്തുവിന്റെ നേരെയാണ്. അവളാകട്ടെ ചമ്മലോടെ നോക്കിയതാ ചെറുപ്പക്കാരൻ ഡോക്ടറേയും കണ്ടിട്ടുണ്ട്. അയാൾക്കത് അവന്റെ നോട്ടത്തിന്റെ അർഥം വെടിപ്പായി മനസ്സിലാവുകയും ചെയ്തിട്ടുണ്ട്. അത് തെളിയിക്കുന്നൊരു ചിരിയോടെയാണ് ആളുടെ നിൽപ്പ്. കുറച്ചു ദിവസം ഫിസിയോ ചെയ്യേണ്ടി വരും. എങ്കിലേ പഴയ പോലൊരു ബലം കിട്ടൂ.. ഇവിടെ ഓപ്പോസിറ്റ് തന്നെ അത് ചെയ്യുന്നോരു സ്ഥാപനമുണ്ട്.. ഞാനങ്ങോട്ട് റഫർ ചെയ്യട്ടെ.. ഷീട്ട് എഴുതുന്നതിനിടെ ഡോക്ടർ കാശിയെ നോക്കി. സോറി.. എന്റെ വൈഫ് ഡോക്ടറാണ്.. ആള് ചെയ്‌തോളും.. " അവൻ ചിരിയോടെ തന്നെ പറഞ്ഞു. അതിൽ പിന്നെ അത് ചെയ്യേണ്ട രീതികളെ കുറച്ചായി ഡോക്ടറുടെ സംസാരം. അതെല്ലാം പറയുന്നത് മൊത്തം കാർത്തുവിനോടാണ്.. കാശിയും അവളെ മാത്രമാണ് നോക്കുന്നത്. അര മണിക്കൂർ കൊണ്ടാണ് അവർ അവിടെ നിന്നും ഇറങ്ങിയത്.. മനുഷ്യൻ ചമ്മി നാശമായി.. " പുറത്തിറങ്ങിയതെ കാർത്തു അവനെ നോക്കി പറഞ്ഞു കൊണ്ടൊരു പിച്ചു കൊടുത്തു. ഞാനെന്ത് ചെയ്ത്.. അവനതെ ചിരിയോടെ തന്നെ ചോദിച്ചു. വയ്യാത്ത കയ്യും വെച്ചിനി നിങ്ങളെന്തെലും ചെയ്യാൻ ബാക്കിയുണ്ടായിരുന്നോ.. എന്നിട്ടാണ്.. " ഗൗരവത്തോടെ പറയണമെന്ന് കരുതിയിരുന്നെങ്കിലും അത് പറയുമ്പോൾ അവളുടെ മുഖം ചുവന്നു പോയി.. കാശി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്ത് കൊണ്ടവൾക്കൊപ്പം നടന്നു. ഞാനോടിക്കണോ.. കയ്യിലൊന്ന് തടവി കൊണ്ടവൻ കാർത്തുവിനെ നോക്കി. മിണ്ടാതെ ഇരുന്നോളണം. അല്ലേൽ തന്നെ ആ കെട്ടഴിച്ചപ്പോ മുതൽ എനിക്കൊരു സമാധാനവുമില്ല.. അപ്പഴാണ്. കണ്ണുരുട്ടി കൊണ്ടത് പറയുമ്പോഴും അവളുടെ മുഖവും മങ്ങി പോയിരുന്നു. ഇത് നല്ല കൂത്ത്.. പിന്നെന്റെ കൈ എന്നുമിങ്ങനെ കെട്ടി പൂട്ടി ഇടണമെന്നാണോ നിനക്ക്..? നിനക്കൊരു കണ്ണീ ചോര ഇല്ലെടി.. ദുഷ്ടെ " അതേ ഭാവത്തിൽ പറഞ്ഞു കൊണ്ട് കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നപ്പോഴും അവനറിയാമായിരുന്നു അവളെന്താണ് ഉദ്ദേശിച്ചതെന്നും ആ മനസ്സ് പിടയുന്നത് എന്തിനാണെന്നും. എന്നാണോ ഞാനിപ്പോ പറഞ്ഞത്.. അവനാ പറഞ്ഞത് അവൾക്കും ഒട്ടും പിടിച്ചിട്ടില്ല. അല്ലേ... അല്ല. ഇനിയിപ്പോ തുടങ്ങില്ലേ മഹേഷ്‌.. അവനോടുള്ള പ്രതികാരം എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഓടല്.. അയാള് കൊടും ക്രിമിനൽ ആണെന്ന് നിങ്ങള് തന്നെയല്ലേ പറയാറ്. അങ്ങനെ ഒരാൾക്ക് പിറകെ പോകുമ്പോ എനിക്ക് പിന്നെ പേടിയല്ലാതെ സന്തോഷം തോന്നില്ലല്ലോ.. " അവനോടുള്ള പരിഭവം കലർന്നൊരു ദേഷ്യത്തോടെ തന്നെയാണ് അവളാ കാർ മുന്നോട്ടെടുത്തത്. പതിയെ പോടീ.. " കാശി ഓർമിപ്പിച്ചു. ആ.. എന്തായാലും മഹേഷിന്റെ കൈ കൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് ഇങ്ങനാ.. അതാവുമ്പോ ഒപ്പം മരിക്കാലോ.. കണ്ട് കൊണ്ട് മരിക്കാലോ " വാശി പോലെ കാർത്തുവിന്റെ കാലുകൾ ആക്സലേറ്ററിൽ അമർന്നു. കാശി പിന്നൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു കൊണ്ടാ സീറ്റിലേക്ക് ചാരി കിടന്നു.. കുറച്ചു ദൂരം അങ്ങനെ പോയെങ്കിലും വെറുതെ ആ ചിരിയിലേക്കൊന്ന് നോക്കിയ അതേ നിമിഷം തന്നെ അവൾ സ്പീഡ് കുറച്ചു.. എന്തേയ്‌.. നിനക്കിപ്പോ ഒരുമിച്ച് മരിക്കണ്ടെ.. " അവനതേ ഭാവത്തിൽ ചോദിച്ചു. "എനിക്ക്.. എനിക്ക് സ്നേഹിച്ചു മതിയായില്ല.. കൊതി തീർന്നില്ല.ജീവിച്ചു മതിയായില്ല.." അവളൊരു ചിരിയോടെയാണ് പറഞ്ഞതെങ്കിലും ആ കണ്ണുകൾ നിറഞ്ഞു പോയത് അവനും കണ്ടിരുന്നു. എനിക്കും.. ഗിയറിൽ വെച്ച കയ്യിൽ അവനും കൈ ചേർത്ത് വെച്ചു. എന്നിട്ടാണോ അവന്റെ പിന്നാലെ..വീണ്ടും. അവനെ അവന്റെ വഴിക്ക് വിട്ടിട്ട് നമ്മക്ക് സമാധാനമായി ജീവിച്ചൂടെ.. കാത്തുവിന് വീണ്ടും സങ്കടം വന്നു. അവളുടെ സ്വരത്തിൽ അപേക്ഷ കൂടി വന്നു ചേർന്നു.. ഞാനിപ്പോ അവന്റെ പിറകെ പോയില്ലേൽ അവൻ നമ്മുക്ക് പിറകെ വരും. നമ്മുടെ സ്വപ്നങ്ങളെല്ലാം നശിപ്പിച്ചു കൊണ്ടവൻ ജയിക്കും.. അതിന് അവനൊരു അവസരം കൊടുക്കണോ ഞാൻ.. വേണോ.. അവൻ കാർത്തുവിനെ നോക്കി. അവളൊന്നും മിണ്ടിയില്ല.. അവനെ നോക്കിയതുമില്ല.. നമ്മളല്ല കുഞ്ഞാറ്റെ.. ഇനി തോൽക്കാൻ പോണത് അവനാ.. അത് പക്ഷേ മരണം കൊണ്ടല്ല.. അത്ര പെട്ടന്ന് മരിക്കേണ്ടവനല്ലല്ലോ അവൻ.. ചെയ്ത് കൂട്ടിയത് വെച്ച് നോക്കിയാൽ ഇഞ്ചിഞ്ചായി മരിക്കേണ്ടവൻ.. അങ്ങനൊരു വിധിയിലേക്ക് അവനെ ഞാൻ കൊണ്ടെത്തിക്കും.. എന്നിട്ടേ ഞാൻ അവനെ നിയമത്തിനു വിട്ട് കൊടുക്കൂ.. അതുറപ്പാണ്.. " വല്ലാത്തൊരു കാഠിന്യം നിറഞ്ഞു നിൽക്കുന്ന അവന്റെയാ വാക്കുകൾ. കാർത്തുവിന്റെ ഹൃദയമിടിപ്പൊരുപാട് കൂട്ടാൻ അത് ധാരാളമായിരുന്നു.. തുടരും.. ലാഗ് ആയി തുടങ്ങിയോ..? റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ ജിഫ് 💥💥 #📔 കഥ #💞 പ്രണയകഥകൾ
238 likes
19 comments 40 shares
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _46 ✍️ രചന - Aysha akbar വീട്ടിലെത്തിയതും ദേവിഅവനെ ചേർത്ത് പിടിച്ചു..... അവർക്ക് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു..... അവർക്ക് മാത്രമല്ല അവനെ സ്നേഹിക്കുന്നവർക്കെല്ലാം.... കാരണം അവനൊരു കൂട്ട് വേണമെന്നത് എല്ലാവരും അത്രയേറെ ആഗ്രഹിച്ചിരുന്ന ഒന്നല്ലേ.... അവനും നടക്കുന്നത് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നിയിരുന്നു.... ഒന്നും മുൻ കൂട്ടി പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ...... ഇഷ്ടം തോന്നി തുടങ്ങിയിടത്ത് വെച്ച് അവളാരെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു താൻ..... കാരണം അവൾ തന്നേ ഇത്ര നാൾ വിഡ്ഢിയാക്കുക യായിരുന്നു വെന്നൊരു തോന്നലാണ് മുന്തി നിന്നത്....... എന്നാൽ ജമീലക്ക പറഞ്ഞ കാര്യങ്ങൾ കേട്ടതും മുമ്പത്തേതിനേക്കാൾ ശക്തിയായി ഹൃദയം അവളിലേക്ക് മാത്രം ചാഞ്ഞു...... തന്റെ ചുറ്റും എപ്പോഴുമുണ്ടായിരുന്ന തനിക്ക് മുമ്പിൽ നടന്നിരുന്ന അവളെ താൻ കണ്ടിരുന്നില്ലെന്നതായിരുന്നു ശെരി....... പ്രകാശ് സാറിനോട് അത്രയും പറഞ്ഞവിടെ നിന്നിറങ്ങിയതായത് കൊണ്ട് തന്നെ ഒരു ക്ഷമ പറയാനും അവളെ കുറിച് ചോദിക്കാനുമാണ് ആ രാത്രി തന്നേ ഫോണിൽ വിളിച്ചത്..... അത്രയും ഇരിപ്പുറക്കുന്നില്ലായിരുന്നു.... മനസ്സേറെ അസ്വസ്ഥമായിരുന്നു..... പ്രകാശ് സാറാവട്ടെ... വിളിച്ച ഉടനെ വീട്ടുകാരെ കൂട്ടി വരാനാണ് പറഞ്ഞത്..... അവളോത്തിരി കരഞ്ഞാണ് കിടന്നതെന്നും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും പറഞ്ഞാ തൊണ്ട യൊന്നിടറി...... മകളെ സ്നേഹിക്കുന്ന ഒരച്ഛന്റെ അളവറ്റ കരുതൽ ആ വാക്കുകളിൽ തെളിഞ്ഞു കണ്ടിരുന്നു..... എന്തിനോ തന്റെ ഉള്ളവും ഒന്ന് പിടച്ചു.... ചുറ്റുമുള്ളവരുടെ കണ്ണ് നീരോപ്പാൻ കൊതിച്ച ആ കണ്ണുകൾ നിറയാൻ പാടില്ലായിരുന്നു...... അത് താൻ ചെയ്യുന്ന ഏറ്റവും വലിയ പാപമായി പ്പോകുമായിരുന്നു..... ഒരു പക്ഷെ വൈശാലി യുടെ ആത്മാവ് പോലും തന്നോട് പൊറുക്കുകയില്ലെന്ന് തോന്നി പ്പോയി..... അത്ര മേലവളെ അവരോരോരുത്തരും ഹൃദയം കൊണ്ട് വിശ്വസിച്ചതാണ്... അവളിൽ ഭരമേൽപ്പിച്ചതാണ്..... തങ്ങളുടെ രക്ഷകയായി അവളെ കണക്കാക്കിയതാണ്..... വൈശാലി എപ്പോഴും ആഗ്രഹിച്ചത് അവളുടെ മാത്രം രക്ഷപ്പെടലായിരുന്നില്ല.... ഇനി അങ്ങോട്ട് വരാൻ പോകുന്ന നിസ്സഹായരായ പെൺകുട്ടികളുടെ കൂടി ജീവിതം മുന്നിൽ കണ്ട് കൊണ്ടായിരുന്നു....... അത് കൊണ്ട് തന്നേ തന്നെ അവൾ പ്രണയിച്ചു വെങ്കിൽ കൂടി തന്നെക്കാൾ വിശ്വസിച്ചത് മൈഥിലിയെ തന്നെയായിരിക്കാം..... പിന്നെയൊന്നും ആലോചിക്കാൻ തോന്നിയില്ല.... അപ്പോഴേ പ്രകാശ് സാറിനോട് സമ്മതം പറഞ്ഞു ഫോൺ വെച്ച് വീട്ടിലേക്ക് വിളിച്ചു..... പറയാൻ താമസമില്ലാതെ അവരിങ്ങെത്തുകയും ചെയ്തു...... ആ കണ്ണുകൾ ഇനിയും നിറയരുതെന്ന വാശിയുണ്ടായിരുന്നു തനിക്ക്...... എങ്കി ഞങ്ങളിറങ്ങുവാണ് ...... അന്നത്തെ രാത്രി കഴിഞ്ഞ് നേരം പുലർന്നതും കിച്ചുവത് പറഞ്ഞു കൊണ്ടിറങ്ങുമ്പോൾ അഭിക്കെന്തോ ഒരു പ്രയാസം തോന്നി...... കഴിഞ്ഞ ആ ഒരു രാത്രി എല്ലാവരും അത്ര മേല് സന്തോഷത്തിലായിരുന്നു..... എല്ലാവരുടെയും മനസ്സ് ശാന്തമായ സമയമായിരുന്നത്....... ഏതായാലും വന്നില്ലേ.... രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ..... അവിടെ ചെന്നിട്ടോത്തിരി പണി കളില്ലെ അഭി..... വിവാഹത്തിന് ഒരു മാസമേയുള്ളു.... ചെയ്യാനുള്ളതും പറയാനുള്ളതും ഒത്തിരി യുണ്ടല്ലോ.... ഇനി വരുമ്പോഴാവാം...... അഭിയത് ചോദിക്കുമ്പോൾ കിച്ചു അവന്റെ തോളിലൊന്ന് കൈ വെച്ചു കൊണ്ടത് പറഞ്ഞതും അവനൊന്നു പുഞ്ചിരിച്ചു......... അവരെ റെയിൽ വെ സ്റ്റേഷനിൽ കൊണ്ട് വിട്ടത് അഭി തന്നെയായിരുന്നു.... ദേ നോക്കമ്മേ നീലു.... ട്രെയിൻ വെയിറ്റ് ചെയ്ത് നിൽക്കുന്ന ആ സമയം ആനന്ദിയത് പറഞ്ഞതും ഒരു നിമിഷം അഭിയുടേ കണ്ണുകൾ അങ്ങോട്ട് നീങ്ങിയിരുന്നു..... ഒരു തവിട്ട് നിറത്തിലുള്ള അനാർക്കലിയിട്ട് തങ്ങൾക്കടുത്തേക്ക് നടന്നു വരുന്നവളെ കാൻകെ എല്ലാവരുടെയും കണ്ണുകൾ തെളിഞ്ഞിരുന്നു...... അയ്യോ.... നീ വരാൻ വേണ്ടി വിളിച്ചതല്ല ഞാൻ.... നിന്നോട് പറഞ്ഞെന്നെ യുള്ളൂ.... അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ദേവിയത് പറയുമ്പോഴും അഭിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... അവരോടെല്ലാം ചിരിച്ചു സംസാരിക്കുന്നുണ്ടെങ്കിൽ കൂടി അവളുടെ കണ്ണുകളും അവനിലേക്ക് നീങ്ങി വരുന്നുണ്ടായിരുന്നു.... ഒരു ചൂളം വിളിയോടെ ട്രെയിൻ വന്ന് നിന്നതും എല്ലാവരും അഭിയോടും മൈഥിലി യോടും യാത്ര പറഞ്ഞു പുറപ്പെട്ടിരുന്നു.... ഇനി വിവാഹത്തിന് എല്ലാവരും നേരത്തെ അങ്ങോട്ടെത്തിയാൽ മതി..... അതും പറഞ്ഞു അഭിക്കും മൈഥിലി ക്കും നേരെ കൈ വീശി അവരകന്നതും അത്രയും പേരുള്ള ആ റെയിൽ വെ സ്റ്റേഷനിൽ അവർ രണ്ടും പേരും തനിച്ചായത് പോലെ തോന്നിയവൾക്ക്..... അവന്റെ മുഖത്തേക്ക് തലയുയർത്തി നോക്കാൻ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നി..... താനെങ്ങനെയാ വന്നത്.... അവനും ഒരു മടിയുണ്ടെങ്കിൽ കൂടി തല താഴ്ത്തി നിൽക്കുന്നവളെ ഒന്ന് പാളി നോക്കി അവനത് ചോദിച്ചിരുന്നു..... ഞാൻ..... ഒരു ഫ്രണ്ട് കൊണ്ട് വിട്ടതാ...... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെയത് പറയുമ്പോൾ കൈ വിരലുകളവൾ കൂട്ടി പ്പിടിച്ചിരുന്നു.... ആ ചുണ്ടുകൾ വിറക്കുന്നുണ്ട്....... അഭി പതിയെ നടന്നു തുടങ്ങിയതും അവളും പതിയെ അവനോടൊപ്പമെന്ന വണ്ണം നടന്നു തുടങ്ങി.... അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.... ഇനിയെങ്ങനെ പോകാനാ...... കോണിപ്പടികൾ കയറും വഴി അഭിയത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ അവന് നേരെയൊന്നുയർത്തി ... എങ്ങനെയെങ്കിലും പോകണം....... അവളത് മാത്രം പറഞ്ഞു കൊണ്ട് വീണ്ടും നിലത്തേക്ക് മിഴികളൂന്നി..... വാ.... ഞാൻ ഡ്രോപ്പ് ചെയ്യാം...... കാറിനടുത്തെത്തി യതും അവനിൽ നിന്നങ്ങനെയൊരു വാക്ക് പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് തന്നേ അവളുടെ കണ്ണുകൾ തിളങ്ങി...... ഡോർ തുറന്ന് അവനരികിലേക്കിരിക്കുമ്പോഴഴും എന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കേറെ പ്രയാസം തോന്നിയിരുന്നു....... ഒരു കൈ മാത്രം സ്റ്റിയറിങ്ങൾ വെച്ചു കൊണ്ട് ഇടയ്ക്കിടെ അവന്റെ നോട്ടം അവളിലേക്ക് പാറി വീഴുന്നുമുണ്ട്...... അവൾക്ക് തന്റെ മുഖത്തേക്ക് നോക്കാനുള്ള പ്രയാസം അവനറിയുന്നുണ്ടെങ്കിൽ കൂടി അത് തങ്ങൾക്കിടയിലുള്ള ഒരകലമായി അവന് തോന്നി..... അവനാ നീലാംബരിയെ അവളിൽ കാണണമായിരുന്നു.... അതേ സമയം മൈഥിലി യെയും...... വീർത്തു വരുന്ന കവിളുകളും കൂർപ്പിച്ചുള്ള നോട്ടവും കാണണമായിരുന്നു.... നിനക്ക്.... വിശക്കുന്നുണ്ടോ..... അവളിലേക്ക് നോക്കാതെ തന്നേ അവനത് ചോദിക്കുമ്പോൾ അവൾ ഇല്ലെന്ന അർത്ഥതത്തിലൊന്ന് തലയാട്ടി...... അതെന്താ.....മുൻ ആഭ്യന്തര മന്ത്രി പ്രകാശ് രാജിന്റെ വീട്ടിൽ ബ്രേക്ക്‌ ഫാസ്റ്റിനു ഉലക്കയാണോ........ അവനൊരു പ്രത്യേക താളത്തോടെ അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിച്ചതും മുഖത്തേക്ക് നോക്കാതിരുന്നവൾ പെട്ടെന്ന് കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെയൊന്ന് നോക്കി....... ആ കവിളുകൾ വീർത്തു വന്നിരുന്നു...... അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി തെളിഞ്ഞു നിന്നതും അവന്റെ കണ്ണുകളിലെ കുസൃതി യിലേക്ക് കൂടുതൽ നേരം അവൾക്ക് തറപ്പിച്ചു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല.... അവൾ ചുണ്ടിൽ വിരിഞ്ഞ ആ നാണത്തിൽ കലർന്ന പുഞ്ചിരിയെ മറക്കാനെന്ന വണ്ണം പെട്ടെന്ന് പുറത്തേക്ക് മിഴികൾ നീക്കിയിരുന്നു.... അഭിക്കുള്ളിലെവിടെയോ ഒരു മഞ്ഞു വീഴുന്നത് പോലെ തോന്നി....... അവരുടെ കാറ് നേരെ ചെന്ന് നിന്നത് നീലാംബരത്തിന്റെ മുറ്റത്തായിരുന്നു...... ഉള്ളിലെന്തോ ഒരു പിടപ്പ് തോന്നിയവൾക്ക്...... അവനെ കണ്ടതും എല്ലാവരും ഓടി വന്നു...... ജമീലക്ക പറഞ്ഞത് പോലെ തന്നെ അവളും അവിടെയൊരോരുത്തർക്കും പ്രിയങ്കരിയായിരുന്നു.... ഒരു പക്ഷെ തന്നേക്കാളേറെ...... തന്റെ വീട്ടിൽ അവളെത്ര സ്നേഹത്തോടെയാണോ പെരുമാറിയത് അതൊന്നും അവളുടെ അഭിനയമല്ലെന്ന് അവരോടുള്ള അവളുടെ ഇടപഴകൽ തനിക്ക് ചൂണ്ടി കാണിച്ചു തന്നു.... അതേ.... അവളങ്ങനെയാണ്..... അകത്തു നിന്നും ജമീലക്ക വന്നതും തങ്ങളെ രണ്ട് പേരെയും കണ്ടൊരു നിമിഷം ഒന്ന് അത്ഭുത പ്പെട്ടു..... പിന്നേ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു...... മൈഥിലി അവരെ കെട്ടി പ്പിടിച്ചു...... ഏറെ നേരം അവിടെയിരുന്നു എല്ലാവരെയും കണ്ട് വിവാഹത്തിന്റെ കാര്യം പറഞ് അനുഗ്രഹം വാങ്ങിയിട്ടാണ് അവരിറങ്ങിയത്... അവനോടൊപ്പം അങ്ങനെയൊരു നിമിഷം അവളുടെ സ്വപ്നത്തിൽ മാത്രമായിരുന്നത് കൊണ്ട് തന്നേ ആ നിമിഷങ്ങളെ വിശ്വസിക്കാനേറേ പ്രയാസം തോന്നിയിരുന്നു മൈഥിലി ക്ക്...... സാറേ.... ഞാൻ.... അന്നത്തെ യൊരു ദേഷ്യത്തിൽ........ അഭി ഇറങ്ങാൻ നേരം ജമീലക്ക ഒരു മടിയോടെ അത് പറഞ്ഞതും അഭിയൊന്ന് പുഞ്ചിരിച്ചു..... എന്നുമുള്ള സാറേ വിളിയെക്കാൾ അന്ന് ദേഷ്യത്തോടെ യാണെങ്കിലും അഭിയെന്ന് വിളിച്ചതാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്...... എനിക്ക് നിങ്ങളോരോരുത്തരും എന്റെ കൂടെപ്പിറപ്പുകൾ തന്നെയാണ്...... ശാസിക്കാനും തിരുത്താനും അവകാശമുള്ള കൂടെ പിറപ്പുകൾ..... അവനതും പറഞ്ഞു കൊണ്ട് അവരെ ചേർത് പിടിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഒരു നിമിഷം ആനന്ദത്താൽ മൈഥിലി യുടെ കണ്ണുകളും നിറഞ്ഞു .... അവളും അവർക്ക് നേരെ നന്ദി യെന്നോണം ഇരു കൈകളും കൂപ്പിയിരുന്നു..... അവരവിടെ നിന്നിറങ്ങുമ്പോൾ അഭിക്ക് നെഞ്ചിലൊരു ഭാരം തോന്നിയിരുന്നു.... അകകണ്ണുകളിലെവിടെയോ വൈശാലി യെ കണ്ടു..... പക്ഷെ അതൊരിക്കലും തന്റെ പ്രവർത്തിയിൽ ദുഖിച്ചു കൊണ്ട് നിൽക്കുന്നവളുടെ മുഖമായിരുന്നില്ല.... മറിച്....... നിറഞ്ഞ മനസ്സോടെ തങ്ങളെ യാത്ര അയക്കുന്ന വൈശാലി യെയായിരുന്നു.... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പ്പൂ ക്കൾക്കിടയിലൂടെ അവൻ നടക്കുമ്പോൾ തന്നോട് ചേർന്നെന്ന വണ്ണം നടക്കുന്നവളുടെ മൃദുലമായ കൈ വിരലുകളിൽ പതിയെ യൊന്നു കൂട്ടി പിടിച്ചതും ഒരു നിമിഷം അവളൊന്നു ഞെട്ടിയിരുന്നു..... വിടർന്ന കണ്ണുകൾ അവളവനീലേക്കൊന്നുയർത്തി... അവനും ആ കണ്ണുകളിലേക്ക് മാത്രം ചുരുങ്ങി..... ഞാൻ......കള്ളം പറഞ്ഞു..... എന്നോടിപ്പോഴും ദേഷ്യമുണ്ടോ...... അത്ര നേരം നെഞ്ചിൽ കിടന്ന് വിങ്ങിയിരുന്ന ആ ചോദ്യം ചോദിക്കാൻ അവൾക്കെന്തോ ഒരു ധൈര്യം കിട്ടിയിരുന്നു...... ഉണ്ടായിരുന്നു..... പക്ഷെ നീയാരെന്നും ഞാനാരെന്നുമുള്ള തിരിച്ചറിവ് അതെല്ലാം മായ്ച്ചു കളഞ്ഞു.. നീ പോയ വഴികളെ കുറിച്ചറിഞ്ഞപ്പോൾ നിന്നോട് തോന്നിയ ആരാധനയാണ്‌ നിന്നേ കുറിച്ചുള്ള തിരിച്ചറിവെങ്കിൽ നീ സത്യം പറഞ്ഞെന്റെ മുമ്പിൽ വന്നിരുന്നു വെങ്കിൽ ഇങ്ങനെയൊരു പക്ഷെ ഈ കൈ ഞാൻ പിടിക്കില്ലായിരുന്നു എന്നതാണ് എന്നേ കുറിച്ചുള്ള എന്റെ തിരിച്ചറിവ്.... എല്ലാം..... ഒരു നിയോഗമാണ്..... ഇടുങ്ങി പോയിരുന്ന എന്റെ ഹൃദയത്തെ വിശാലമാക്കിയത് നീയാണ്.. .. അവനതും കൂടി പറഞ്ഞതും അവളവന്റെ കയ്യിൽ മുറുകെ പിടിച്ചു..... കണ്ണുകൾ നിറഞ്ഞിഴുകിയതും ആ തോളിലേക്ക് പതിയെ തല ചായ്ച്ചവൾ ...... ഇരു വശങ്ങളിലായി പൂത്തു നിൽക്കുന്ന നീലാംബര പൂക്കൾ അവരെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നപ്പോൾ ...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
85 likes
7 comments 19 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
2K views 18 hours ago
#📙 നോവൽ വിരി മാറ്റി ദീപ്തിയുടെ ബെഡ്റൂമിലേക്ക് നോക്കിയ മീര അവിടെ അരങ്ങേറുന്ന രംഗം കണ്ട് ഞെട്ടിത്തരിച്ചു പോയി. ആ കാഴ്ചയിൽ ഹൃദയവും മനസ്സും ഒരുപോലെ തകർന്ന് പോയ അവൾക്ക് തന്റെ ശിരസ്സ് പൊട്ടിപിളരുന്നത് പോലെ തോന്നി. വല്ലാത്ത ആവേശത്തോടെ ദീപ്തിയെ വാരിപ്പുണർന്ന് അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ശ്രീഹരിയെയാണ് മീര അവിടെ കണ്ടത്. ശ്രീഹരിക്ക് പൂർണ്ണമായും വിധേയയായി അവൻ നൽകുന്ന സുഖത്തിൽ പുളയുകയാണ് ദീപ്തി. ഇനിയൊരു നിമിഷം പോലും ആ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി മീരയ്ക്കില്ലായിരുന്നു. നനഞ്ഞ ഭിത്തിയിലേക്ക് ചാരി നിന്ന് വായ പൊത്തി കരഞ്ഞു മീര. ഏറെ നേരം അവളാ നിൽപ്പ് നിന്ന് കരഞ്ഞു. പിന്നെപ്പോഴോ ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നു പോയി മീര. കാൽ മുട്ടിൽ മുഖം പൂഴ്ത്തി ശബ്ദമില്ലാതെ അവൾ കരഞ്ഞു. ശ്രീഹരി പൂർണമായും മറ്റൊരു പെണ്ണിന്റെതായി മാറി കഴിഞ്ഞു. ഭാര്യ ജീവിച്ചിരിക്കെ അവൻ മറ്റൊരു പെണ്ണിനെ അറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ഇനി താൻ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് മീര ഓർത്തു. ശ്രീഹരി ആദ്യമായും അവസാനമായും അറിയേണ്ട പെണ്ണ് അവന്റെ ഭാര്യയായ താനാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. എത്ര വെറുപ്പ് കാണിച്ചാലും ശ്രീഹരി തന്നെ മറന്ന് മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോകില്ലെന്ന് മീരയ്ക്ക് ഉറപ്പായിരുന്നു. ആ വിശ്വാസമാണ് ഇന്ന് തകർന്നിരിക്കുന്നത്. താൻ ജീവനും കൈയ്യിൽ പിടിച്ച് മഴയിലൂടെ രാത്രി ഒറ്റയ്ക്ക് പേടിച്ചു വിറച്ചു വരുമ്പോ തനിക് താങ്ങായും തണലായും മാറേണ്ട ഭർത്താവ് മറ്റൊരു പെണ്ണിന്റെ കിടപ്പറയിൽ... മീരയുടെ തകർച്ച പൂർണ്ണമായ നിമിഷമായിരുന്നു അത്. വേണിയോട് താൻ ചെയ്ത ചതിക്ക് കാലം തനിക്ക് അധികം വൈകിപ്പിക്കാതെ തന്നെ കടുത്ത ശിക്ഷകൾ നൽകി പ്രഹരിച്ചിരിക്കുകയാണെന്ന് വേദനയോടെ മീര ചിന്തിച്ചു. "ഇത്രയൊക്കെ ശിക്ഷ എനിക്ക് തരണമായിരുന്നോ ഈശ്വരാ... ഇതൊക്കെ അനുഭവിക്കാൻ മാത്രമുള്ള വല്യ തെറ്റുകളാണോ ഞാൻ ചെയ്തത്." മീര ഏങ്ങി ഏങ്ങി കരഞ്ഞു. ബാഗ് മാറോട് അടക്കി പിടിച്ച് ആ പെരുമഴയത് ഇരുന്ന് അവൾ ഉറക്കെ കരഞ്ഞു. മഴയുടെ ഇരമ്പലിൽ അവളുടെ ശബ്ദം അലിഞ്ഞില്ലാതായി. മഴത്തുള്ളികൾ മീരയെ അടിമുടി നനച്ചു. അത് കാരണം അവളുടെ ശരീരം തണുത്തു മരവിച്ച പോലെയായി. പക്ഷേ അതൊന്നും മീര അറിയുന്നുണ്ടായിരുന്നില്ല. ശ്രീഹരിക്ക് എങ്ങനെ ഇത്രയും തരം താഴാൻ കഴിഞ്ഞെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. കണ്മുന്നിൽ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ അപ്പോഴേക്കും മീരയുടെ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. ഉള്ളിലെ ദൃശ്യങ്ങൾ അത്രമേൽ അവളെ തളർത്തി. അപ്പോഴും അകത്ത് നിന്ന് അവരുടെ സീൽക്കാരങ്ങൾ അവളുടെ കാതിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ ത്രാണി ഇല്ലാതെ മീര തന്റെ ചെവി പൊത്തിപ്പിടിച്ചു. ആ ഇരിപ്പിൽ തണുത്തു മരവിച്ചു പോയ മീര എപ്പോഴോ ബോധം കേട്ട് തറയിലേക്ക് മറിഞ്ഞു വീണു. ഇതൊന്നും അറിയാതെ ശ്രീഹരിയും ദീപ്തിയും തങ്ങളുടേതായ സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ദീപ്തി തളർച്ചയോടെ ശ്രീഹരിയുടെ നെഞ്ചിൽ തല വച്ച് കിടന്നു. അവനവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ശ്രീഹരി ആദ്യമായി അറിഞ്ഞ പെണ്ണാണ് ഇപ്പോ ദീപ്തി. ആ സ്നേഹം അവനിപ്പോ അവളോടുണ്ട്. ദീപ്തി ഒരിക്കൽ കെട്ടിയതാണെന്നും അതിലൊരു കുട്ടി ഉണ്ടെന്ന കാര്യവും ശ്രീഹരിക്ക് ഒരു പ്രശ്നമായിരുന്നില്ല. അവന്റെ മനസ്സിലിപ്പോ അവളുമൊത്തൊരു ജീവിതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ മീരയും കിഷോറും ചേർന്ന് അകറ്റി. ആ ചതി തിരിച്ചറിഞ്ഞപ്പോ മീരയെന്ന കുരുക്ക് കഴുത്തിന് ചുറ്റും പിടി മുറുക്കിയിരുന്നു. അതിൽ നിന്നും രക്ഷപ്പെട്ട് ഇനിയെങ്കിലും സ്വസ്ഥതയോടെയും സമാധാനത്തോടെയും തനിക്കായി ഒരു കുടുംബം കെട്ടിപ്പെടുത്തി ജീവിക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹമുണ്ട്. ആ ജീവിതത്തിൽ മീര ആവരുത് തന്റെ ഭാര്യയായി എന്നവന് നിർബന്ധമുണ്ട്. അത്രയ്ക്ക് വെറുപ്പാണ് ശ്രീഹരിക്ക് അവളോട്. ഈ ജന്മം ആ വെറുപ്പ് മാറുകയുമില്ല. മീര സ്വയം ഒഴിഞ്ഞു പോകാതെ കടിച്ചു തൂങ്ങി കിടക്കുന്നത് കൊണ്ട് മാത്രമാണ് അവനവളെ സഹിക്കുന്നത്. ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യായി ഇഴുകി ചേർന്ന് ശ്രീഹരിയും ദീപ്തിയും കിടന്നു. പുറത്ത് പെയ്യുന്ന മഴയുടെ കുളിരിൽ അവർ സുഖമുള്ള ഒരു ഉറക്കത്തിലേക്ക് വഴുതി വീണു. ******** അർദ്ധ രാത്രി ഒരു മണി കഴിഞ്ഞ സമയത്താണ് ശ്രീഹരി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നത്. കണ്ണ് തുറക്കുമ്പോ അരികിൽ തന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന ദീപ്തിയെ കണ്ടപ്പോഴാണ് കഴിഞ്ഞു പോയ നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് കടന്ന് വന്നത്. ശ്രീഹരി അവളെ നെഞ്ചിൽ നിന്ന് നീക്കി കിടത്തി പുതപ്പ് കൊണ്ട് പുതപ്പിച്ചു. ശേഷം അവനെഴുന്നേറ്റ് ഡ്രസ്സ്‌ ചെയ്തിട്ട് ഫോൺ എടുത്ത് സമയം നോക്കി. സമയം രാത്രി ഒരു മണി കഴിഞ്ഞെന്ന് കണ്ടതും അവൻ ഞെട്ടിപ്പോയി. ഇത്രയും നേരം താൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയോ എന്നും ഈ നേരത്തിനിടയ്ക്ക് മീര വന്ന് തന്നെ അന്വേഷിച്ചു കാണുമോ എന്നും താൻ ഇവിടെ ഉണ്ടായിരുന്നുവെന്ന് അവൾ അറിഞ്ഞു കാണുമോ എന്നൊക്കെ ഓർത്ത് ശ്രീഹരി ആശങ്കപ്പെട്ടു. അവൻ ഉടനെ തന്നെ ദീപ്തിയെ തട്ടി വിളിച്ചു.. "ദീപ്തി... ഞാൻ പോയി മീര വന്നോന്നു നോക്കട്ടെ. നീ വാതിൽ അടച്ചോ. ഉറക്ക ചടവിൽ നിന്നും കണ്ണ് തുറന്ന ദീപ്തിയോട് പറഞ്ഞിട്ട് മറുപടിക്ക് കാത്ത് നിൽക്കാതെ ശ്രീഹരി മുറിയിൽ നിന്നിറങ്ങി പോയി. പോകുമ്പോ അവൻ തന്നെ കെട്ടിപിടിച്ചു ഒരുമ്മ നൽകുമെന്ന് പ്രതീക്ഷിച്ച ദീപ്തിക്ക് ശ്രീഹരിയുടെ ആ പോക്ക് നിരാശ നൽകി. എങ്കിലും അവളത് കാര്യമാക്കാതെ കുറച്ചു സമയം മുൻപ് കഴിഞ്ഞു പോയ നിമിഷങ്ങൾ മനസ്സിലോർത്തു നിർവൃതി അടഞ്ഞു കൊണ്ട് തലയിണ കെട്ടിപിടിച്ചു കിടന്നു. ഇതേസമയം മുകളിലേക്ക് കയറി പോയ ശ്രീഹരി അവിടെ മീരയെ കാണാതെ വന്നപ്പോ ഞെട്ടിപ്പോയി. അർദ്ധ രാത്രി ഒരു മണി കഴിഞ്ഞിട്ടും മീര വീട്ടിൽ എത്തിയിട്ടില്ലാത്തത് കൊണ്ട് അവൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ എന്നോർത്ത് അവൻ ഭയന്നു. വീട് മുഴുവനും ഒരിക്കൽ കൂടി തിരഞ്ഞിട്ട് ശ്രീഹരി വീണ്ടും ദീപ്തിയുടെ അടുത്തേക്ക് പോയി. അവൻ പോയത് പോലെ മടങ്ങി വന്നത് കണ്ടപ്പോ ദീപ്തി പെട്ടെന്ന് ഒരു മാക്സി എടുത്ത് ധരിച്ചു കൊണ്ട് ശ്രീഹരിയുടെ അരികിലേക്ക് വന്നു. "എന്താ ഹരി എന്തെങ്കിലും പ്രശ്നമുണ്ടോ? ദീപ്തി ചോദിച്ചു. "മീര ഇതുവരെ എത്തിയിട്ടില്ല ദീപ്തി. സമയം രാത്രി 1 മണി കഴിഞ്ഞില്ലേ. ശ്രീഹരി പറഞ്ഞു "അവൾ ചിലപ്പോ നാട്ടിൽ പോയിട്ടുണ്ടാകും ഹരി. ഇതിനൊക്കെ ഇങ്ങനെ ടെൻഷൻ ആവണോ. "ഇല്ല ദീപ്തി അവൾ വീട്ടിലൊന്നും പോയിട്ടില്ല. എന്നോട് പറയാതെ പോവില്ല. രാവിലെ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതാണ്. ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന സമയത്ത് മീര കുറേ തവണ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ പക്ഷേ എടുത്തില്ല. വരാൻ ലേറ്റ് ആയപ്പോ അവളെ കൂട്ടികൊണ്ട് വരാൻ വേണ്ടി വിളിച്ചതാണെന്ന് തോന്നുന്നു. ശ്രീഹരി ടെൻഷൻ അടിച്ചു തുടങ്ങിയെന്ന് ദീപ്തിക്ക് മനസ്സിലായി. സംഗതി ഗൗരവമുള്ളതാണെന്ന് അതോടെ അവൾക്കും ബോധ്യമായി. "രാത്രി ഈ മഴയത് അവളെ എവിടെ പോയി അന്വേഷിക്കും ഹരി? "അതാ എനിക്കും മനസ്സിലാകാത്തത്. മീരയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റം എന്റെ തലയിൽ തന്നെ വന്ന് വീഴും. ഞങ്ങൾ തമ്മിലുള്ള പ്രശ്നം നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണ്. ശ്രീഹരിക്ക് അതോർത്തയിരുന്നു കൂടുതൽ പേടി. ഇത്രയും രാത്രി ആയത് കൊണ്ട് മീരയ്ക്ക് എന്തോ അപകടം പറ്റി കാണുമെന്ന് തന്നെ അവൻ കരുതി. തന്റെ ഫോണിലേക്ക് അവൾ വിളിച്ചത് സഹായത്തിനാകുമെന്ന് ശ്രീഹരി ഊഹിച്ചു. "ഹരി മീരയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയോ. ദീപ്തി ചോദിച്ചു. "ഇല്ല ദീപ്തി... അവളെ കാണാത്ത ടെൻഷനിൽ ഞാൻ സത്യം പറഞ്ഞ അതേ കുറിച്ച് ഓർത്തില്ല "എങ്കിൽ ഇപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്ക്. "ശരി.... ശ്രീഹരി അപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ആ സമയം ഇരുവരും ദീപ്തിയുടെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ദീപ്തിയുടെ ബെഡ്‌റൂമിന്റെ പുറം ഭാഗത്ത്‌ നിന്ന് ഫോണിന്റെ റിങ്ടോൺ ശബ്ദം കേട്ടതും ശ്രീഹരിയും ദീപ്തിയും ഞെട്ടലോടെ പരസ്പരം നോക്കി. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും മിടിക്കുന്ന ഹൃദയത്തോടെ അവിടേക്ക് നടന്നെത്തി. തന്റെ ബെഡ്‌റൂമിന് പുറത്ത് മഴയിൽ നനഞൊട്ടി അനക്കമറ്റ് കിടക്കുന്ന മീരയെ കണ്ട് ദീപ്തി വിറങ്ങലിച്ചു നിന്നുപോയി. ശ്രീഹരിയുടെ അവസ്ഥയും അത് തന്നെയായിരുന്നു. മഴവെള്ളം വീണു കൊണ്ടിരിക്കുന്ന തറയിൽ മീര കിടക്കാൻ കുറച്ചേറേ സമയമായതിനാൽ അവളുടെ ശരീരം തണുത്തു മരവിച്ചിരുന്നു. "ഹരി... മീര... മീര മരിച്ചു പോയോ?" അനക്കമില്ലാതെ കിടക്കുന്ന മീരയെ കണ്ട് ഭയന്ന് പോയ ദീപ്തി ചോദിച്ചു. ശ്രീഹരിയുടെ മനസ്സിലും ആ ഒരു ചിന്തയായിരുന്നു. ഇരുവരും ഭയന്ന് പരസ്പരം നോക്കി. തുടരും
85 likes
4 comments 32 shares