നോവൽ # പ്രണയകഥകൾ # തുടർക്കഥ

45 Posts • 321K views
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _116 ✍️ രചന - ജിഫ്ന നിസാർ ❣️ എല്ലാം കൂടി വാരി വലിച്ചെടുക്കേണ്ട.. " അവരുടെതായ സാധനങ്ങൾ ബാഗിൽ അടുക്കി വെക്കുന്ന കാർത്തുവിനോടായി പറഞ്ഞു കൊണ്ടാണ് കാശി മുറിയിലേക്ക് കയറി ചെന്നത്.. മ്മ്.. അവനെ നോക്കാതെ അവളൊന്നു മൂളുക മാത്രം ചെയ്തു. ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് ടേബിളിലേക്ക് വാച്ച് അഴിച്ചു വെക്കുന്നവന്റെ മുഖം ചുളിഞ്ഞു ആ തണുത്ത ഭാവം കണ്ടപ്പോൾ.. വാചവിടെ വെച്ചിട്ട് അവൻ അവൾക്കരികിലേക്ക് ചെന്നിട്ടു കാർത്തുവിനെ പിന്നിൽ നിന്നും പുണർന്നു കൊണ്ടാ തോളിൽ താടി കുത്തി നിന്നു. എന്ത് പറ്റി... സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരാന്വേഷണം. ഒന്നുല്ല.. കാർത്തു മുഖം തിരിക്കാതെ അങ്ങനെ തന്നെ നിന്നിട്ട് കാശിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു. ഒന്നും ഉണ്ടല്ലോ.. അല്ലങ്കിൽ എന്റെ പെണ്ണിങ്ങനെ തണുത്തു പോവില്ല. അതും എനിക്കരികിൽ.. അത് കൊണ്ട് നീ കാര്യം പറയെടി മോളെ കുഞ്ഞാറ്റ കിളി.. " അവനവളെ അവന് നേരെ തിരിച്ചു നിർത്തി. അതുണ്ടല്ലോ.. മ്മ്.. അതുണ്ട്.. അമ്മയ്ക്കും അച്ഛനുമൊക്കെ നമ്മള് പോണത് സങ്കടമാണ്.. " ആണോ.. അതൊക്കെ തന്നെയാണ് കാര്യമെന്ന് ഊഹിച്ചു കഴിഞ്ഞിരുന്നു അവനും. കാരണം തലേന്ന് രാത്രിയിൽ തന്നെ നാളെ വീട്ടിലേക്കു മാറുന്നു എന്ന് പറഞ്ഞപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ലേലും രണ്ടാളുടെയും മുഖം മങ്ങി പോയത് അവനും കണ്ടിരുന്നു. നിനക്കോ.. നിനക്കെന്റെ കൂടെ പോരാൻ ഇഷ്ടമല്ലേ.. " കാശി അരുമയോടെ അവളുടെ കവിളിൽ കൂടി വിരൽ ഇഴയിച്ചു കൊണ്ട് ചോദിച്ചു. എനിക്ക്.. എനിക്കിഷ്ടാ.. അതിപ്പോ അവർക്കും ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ല.. ഇത്രേം ദിവസം ഇവിടെ നിന്നിട്ട് പെട്ടന്ന് നമ്മള് പോകുവാ ന്ന് പറഞ്ഞപ്പോ.. അത്‌ കൊണ്ടാ.. " കാർത്തു ഒന്ന് കൂടി അവന്റെ നെഞ്ചിലൊട്ടി. "എനിക്കറിയാം കാർത്തു... നിന്നേം നിന്റെ അച്ഛനേം അമ്മയെയും ഓർത്തിട്ട് തന്നാ ഞാനും ഇത്രയും ദിവസം ഞാൻ ഇവിടെ നിന്നത്. ഞാൻ കാരണം നിങ്ങൾക്കൊരു ടെൻഷൻ വേണ്ടല്ലോ ന്നും കരുതി കൊണ്ട്.. പക്ഷേ എന്നും അങ്ങനെ പറ്റുവോടീ.. എന്നായാലും പോണ്ടേ.." സ്നേഹത്തോടെ തന്നെ അവൾക്ക് പറഞ്ഞു കെടുക്കുമ്പോഴും.. ഇങ്ങനെ നിന്നതിൽ എനിക്കൊരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നിട്ടും ഞാനത് സഹിച്ചല്ലേ എന്ന് അവൻ പറയാതെ മാറ്റി വെച്ചു. ഒന്നുല്ല.. ഞാൻ ഓക്കേയാണ്.. അല്ലേലും കാശ്യേട്ടന്റെ കാര്യം കൂടി ഓർക്കണ്ടേ.. കാർത്തു അവനെ വട്ടം കെട്ടിപിടിച്ചു.. അതാണ്‌ ന്റെ പൊണ്ടാട്ടി.. " അവളുടെ രണ്ടു കവിളിലും നുള്ളി പിടിച്ചു കൊണ്ട് കാശി ചിരിയോടെ പറഞ്ഞു.. 💥💥 അരമണിക്കൂർ തികച്ചും വേണ്ടല്ലോ ചേച്ചി.. നിങ്ങൾക്കങ്ങോട്ടും ഞങ്ങൾക്കിങ്ങോട്ടും വരാൻ.പിന്നെന്തിനാ ഈ സങ്കടം.." കാശി തുളസിയെ നോക്കി ചോദിച്ചു. അതൊക്കെ അവർക്കും അറിയാം. പക്ഷേ പെട്ടന്ന് അവരങ്ങു പോകുവാന്ന് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു സങ്കടം. താനും അശോകേട്ടനും നോക്കുന്നതിലും ഭംഗിയായി കാശി അവളെ നോക്കും എന്നറിയാം. അവന്റെ കൂടെ അവളൊരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും എന്നുമറിയാം. അതെല്ലാം കണ്മുന്നിൽ കണ്ടപ്പോൾ എത്ര വലിയൊരു തെറ്റായിരുന്നു താങ്കൾ അവളോടും അവനോടും ചെയ്യാൻ തുടങ്ങിയതെന്നോർത്ത് കൊണ്ട് അവരുടെ നീറ്റൽ.. അത് കുറച്ചൊന്നുമല്ല. അതല്ലാതെയപ്പോൾ മറ്റെന്തു ചെയ്യാനാണ്.. അശോകൻ പക്ഷേ ചിരിയോടെയാണ് അവരെ യാത്രയാക്കാൻ നിൽക്കുന്നത്. നാളെ മുതൽ ബസ്സിറക്കിയാലോ..? " കാശി അയാൾക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു. "ഇനിയിപ്പോ ബസ്സിൽ.. നീ നമ്മുടെ ഓഫീസിൽ പോ ഡാ.. അതല്ലേ നല്ലത്.." അശോകൻ അവന്റെ തോളിൽ തട്ടി. "അതൊന്നും ശെരിയാവില്ല അശോകേട്ട.. നമ്മുക്ക് ചെയ്യാൻ പറ്റും എന്നുറപ്പുള്ളത് മാത്രമേ ഏറ്റെടുത്തു ചെയ്യാൻ പാടുള്ളു..അങ്ങനെ നോക്കുമ്പോൾ ആ ബസ്സാ കാശിനാഥന് ഏറ്റവും ഇണങ്ങുന്നത്. ഓഫീസും ബിസിനസ്സും ഒന്നും ഇനി വഴങ്ങുമെന്ന് തോന്നുന്നില്ല. അതൊക്കെ ആഗ്രഹിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു. അന്നത് നടന്നില്ല.. ഇന്നിപ്പോ അതിനോട് ആ ആഗ്രഹവുമില്ല.." കുറെ പ്രാവശ്യം അശോകൻ ഒളിഞ്ഞും തെളിഞ്ഞും കാർത്തു മുഖേനയും അറിയിക്കാൻ ശ്രമിച്ച ആ കാര്യം.. ഇനിയൊരിക്കലും ആവർത്തിക്കാത്ത വിധം കാശി അവന്റെ നിലപാടിൽ ഉറച്ചു നിന്നു. എങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. നീ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കണം എന്നേ എനിക്കുള്ളൂ.. നിന്റെ കയ്യിലാണ് എന്റെ മകളുടെ ജീവനും ജീവിതവും.." അശോകൻ കാർത്തുവിനൊപ്പം തന്നെ അവനെയും ചേർത്ത് പിടിച്ചു. ഇനിയും തീരാത്ത പരിഭവം പോലെ കാർത്തു എന്തൊക്കെയോ വിളിച്ചു പറയാൻ ഒരുങ്ങിയെങ്കിലും അത് മുൻകൂട്ടി കണ്ടത് പോലെ കാശി നോട്ടം കൊണ്ടത് തടഞ്ഞു.. പോട്ടെ എന്നാ.. " കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കാശി അവരോട് യാത്ര ചോദിച്ചു. എത്തിയിട്ട് വിളിക്കണം കേട്ടോ.. തുളസി ഓർമ്മിപ്പിച്ചു.. സൂക്ഷിക്കണം.. അശോകനും പറഞ്ഞു. രണ്ടു പേരും നോക്കി നിൽക്കെ തന്നെ.. അവരുടെ കാറാ പടിപ്പുര കടന്നിറങ്ങി പോയി.. 💥💥 കുറച്ചേറെ ദിവസങ്ങൾക്ക് ശേഷം ശ്വാസം കിട്ടിയത് പോലൊരു സുഖമാണ് സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ കാശിക്ക് അനുഭവപ്പെട്ടത്. വാ.. അകത്തേക്ക് കയറും മുന്നേ കാർത്തുവിന്റെ കയ്യും പിടിച്ചു കൊണ്ടവൻ അച്ഛനുറങ്ങുന്നിടത്തെക്കാണ് പോയത്. എന്റെ പെണ്ണാ അച്ഛാ.. അവൾക്കൊപ്പം അവിടെ നിൽക്കുമ്പോൾ അവൻ പതിയെ പറയുന്നുണ്ട്. അങ്ങനൊരു വാക്ക് കേൾക്കാൻ നോമ്പ് നോറ്റിരുന്നവൾക്ക് അവനങ്ങനെ എപ്പോ പറഞ്ഞു കേട്ടാലും വല്ലാത്തൊരു സുഖമാണ്. സന്തോഷമാണ്. കാശ്ശിക്കൊപ്പം അവളും കൈ കൂപ്പി അൽപ്പനേരം കണ്ണടച്ച് നിന്നു. ജീവിതത്തിൽ ഒരിക്കലും കാണാത്തൊരു മനുഷ്യന് വേണ്ടി അവളുടെയും പ്രാർത്ഥന.. വീണ്ടും കാർത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെയാണ് കാശി മുൻവശത്തെ വാതിൽ തുറന്നത്. അവരങ്ങോട്ട് പോരണം എന്നുറപ്പിക്കും മുന്നേ തന്നെ കാശി ഒരാളെ കൊണ്ട് അവിടൊക്കെ തൂത്തു തുടച്ചിട്ടിരുന്നു. അതിനാൽ തന്നെ എല്ലായിടത്തും നല്ല വൃത്തിയോടെയാണ്. കാശിയുടെ കൊട്ടാരത്തിലേക്ക് സ്വഗതം പ്രിയേ.. അവനൊരു ചിരിയോടെ പറയുമ്പോൾ കർത്തുവും അവനെ ചുറ്റി പിടിച്ചു. ഒന്നോ രണ്ടോ പ്രാവിശ്യം അങ്ങോട്ട് വന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും തോന്നാത്തൊരു ഭംഗി അവൾക്കന്നവിടെ കാണാൻ കഴിഞ്ഞു. വീടൊക്കെ ചുറ്റും നടന്നു കാണിച്ചു കൊടുത്തത് അവൻ തന്നെയാണ്. തന്റെ വീട്ടിൽ കണ്ടത് പോലൊരു ആളെ ആയിരുന്നില്ല അവനപ്പോൾ. ചിരിച്ചും കുസൃതി കാട്ടിയും ഉറക്കെ ചിരിച്ചും തീർത്തും പുതിയ ഒരാൾ. വൈകുന്നേരത്തോടെ ശിവയും അവന്റെ കൂടെ അമ്മയും അമ്മുവും കൂടി വന്നു. അവരെല്ലാം ഒരുമിച്ചാണ് കഴിക്കാൻ ഉണ്ടാക്കിയത്. ശോ.. ആ മറ്റേ കൊച്ച് കൂടി വേണമായിരുന്നു എന്ന് ശിവയുടെ അമ്മ പറഞ്ഞു കേട്ടപ്പോൾ കാർത്തുവും കാശിയും ചിരിയോടെ ശിവയെ നോക്കി. വല്ലാത്തൊരു കള്ളത്തരം നിറഞ്ഞ ചിരിയോടെ അവൻ അവിടെ നിന്നും മാറി കളഞ്ഞു.. ചായ കുടിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുന്ന ടൈമിൽ കാർത്തു മിയയെ ഫോണിൽ വിളിച്ചു. ശോ.. ഞാനും കൂടെ വേണമായിരുന്നു..' അവളുടെയും മുഖം ചുളിഞ്ഞു.. ചേച്ചി വരുന്ന ഒരു ദിവസം പറയ്യ്.. ഞങ്ങളും വരാം. നമുക്കിവിടെ കൂടാന്നെ.. " അമ്മു അവൾക്ക് ഉറപ്പ് കൊടുത്തു. അവർക്കൊപ്പം ഒന്നും മിണ്ടുന്നില്ലേലും ശിവ ഗൂഡമായൊരു ചിരിയോടെ അവരെല്ലാം മിയയോട് സംസാരിക്കുന്നതും നോക്കി ഇരിപ്പാണ്. ഒൻപത് മണിയോടെയാണ് അവരെല്ലാം തിരിച്ചു പോയത്.. രാത്രിയിൽ കഴിക്കാൻ ഉള്ളത് തുളസി കൊടുത്തു വിട്ടത് കൊണ്ട് തന്നെ വേറെ പണിയൊന്നും ഇല്ലായിരുന്നു. ആളും അനക്കവുമില്ലാത്ത ആ വീടിന്റെ ഉള്ള് മുഴുവനും അന്നവരുടെ പ്രണയം അലയടിച്ചു.. അന്ന് വരെയും കാണാത്ത അനുഭവിക്കാത്ത മനോഹരമായ ആ രാത്രി.. ഇണ കുരുവികളെ പോലെ.. അന്നവിടെ കാശിയും അവന്റെ പെണ്ണും...അവരുടെ പ്രണയവും മാത്രം... 💥💥 ഇരട്ട ജീവപര്യന്തം.. രണ്ടു ലക്ഷത്തോളം രൂപ പിഴയും. വിഷ്ണുവിന്റെ ശ്വാസം വിലങ്ങിയത് പോലാണ്. സുഗന്ധിക്കും ഒട്ടും കുറയാത്ത ശിക്ഷയുണ്ട്. വിഷ്ണുവിന്റെ ന്യായവാദങ്ങളും അപ്പീലുമെല്ലാം തള്ളി പോയതിനു ശേഷമുള്ള ആ വിധി.. അത്രയൊന്നും കടുപ്പം വിഷ്ണു ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എല്ലാത്തിലും രാജശേഖരന്റെ ഇടപെടൽ വളരെ ശക്തമായി തന്നെ ഉണ്ടായിരുന്നു. എപ്പോഴത്തെയും പോലെ കുറച്ചു കഷ്ടപ്പെട്ടാലും എല്ലാത്തിൽ നിന്നും ഊരി പോരാൻ കഴിയും എന്നൊരു വിശ്വാസം അവനിൽ അൽപ്പം ബാക്കി ഉണ്ടായിരുന്നു. അവനെക്കാൾ തകർന്ന് കൊണ്ടാണ് സുഗന്ധിയുടെ നിൽപ്പ്. ചെയ്ത് കൂട്ടിയ ഓരോന്നും ഓർത്തു കൊണ്ടവരുടെ കണ്ണുകൾ പിന്നെ തോർന്നിട്ടില്ല. പക്ഷേ അതൊന്നും ചെയ്ത് പോയതിനു പരിഹാരമാവില്ലല്ലോ. അത് കൊണ്ടാ വിധി സ്വീകരിക്കുക എന്നതല്ലാതെ അവർക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല. വിധി വായിച്ചു കേട്ട തരിപ്പിൽ നിൽക്കുന്ന വിഷ്ണുവിന്റെ കണ്ണുകൾ പെട്ടന്നാണ് കാശിയിൽ ചെന്ന് പതിച്ചത്. പൊള്ളിയത് പോലെ അവനൊന്നു പിടഞ്ഞു. ആരുടെ തകർച്ച കാണാനാണോ താൻ ആഗ്രഹിച്ചത്.. ശ്രമിച്ചത്.. അവൻ.. അവനെല്ലാം നേടി കൊണ്ട് മുന്നിൽ തല ഉയർത്തി പിടിച്ചു കൊണ്ട് നിൽക്കുന്നു. എന്നാൽ എക്കാലത്തും അവനെ തകർക്കാനും തോൽപ്പിക്കാനും മാത്രം ശ്രമിച്ച താൻ ഇന്നെത്തി നിൽക്കുന്ന സ്ഥലം.. സ്ഥാനം. കോടതി വിധിച്ച ശിക്ഷയെക്കാൾ ആ കാഴ്ചയായിരുന്നു വിഷ്ണുവിന് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. ദേഷ്യം തോന്നേണ്ടതാണ് കാശിയോട്. കൂടുതൽ വലിയൊരു കെണി അവന് വേണ്ടി ഒരുക്കാൻ മനസ്സിൽ തീരുമാനം എടുക്കേണ്ടതാണ്.. അങ്ങനാണ് പതിവ്.. പക്ഷേ അന്ന്.. അന്ന് വിഷ്ണുവിന് അതിനൊന്നും തോന്നിയില്ല. തോൽവിയുടെ ആദ്യപടിയിൽ വെച്ച് തന്നെ അവന്റെ കാലിടറി തുടങ്ങി.. സംതൃപ്തിയോടെ.. ഏറ്റവും മനോഹരമായ ഒരു കാഴ്ച കാണുന്ന ലഹരിയോടെ കണ്ണിമാ വെട്ടാതെ കാശിയും അവനൊപ്പം ശിവയും ആ കാഴ്ച കണ്ട് നിന്നു. വാർത്തകളിൽ കൂടി അത് കണ്ടിരുന്ന ഗായത്രിയുടെയും ഭവ്യയുടെയും പിന്നെ വിഷ്ണു കാരണം വേദനിച്ചവരുടെയും അവസ്ഥയും ഏറെകുറെ അങ്ങനെ തന്നെയായിരുന്നു. തൃപ്തി.. സന്തോഷം..സമാധാനം. 💥💥 അതിന് മാറി നിക്കണം എന്നല്ലല്ലോ കുഞ്ഞാറ്റകിളി ഞാനും പറഞ്ഞത്.. " ഇടഞ്ഞു നിൽക്കുന്നവളെ അവൻ അരികിലേക്ക് ചേർത്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും കാർത്തു പിടി കൊടുത്തില്ല. ഇതെന്തോന്ന് പെണ്ണേ.. Lkg കുട്ടികളെ പോലെ.. " കാശി കണ്ണുരുട്ടി കാണിച്ചു. "ഞാനിവിടിരുന്നു പഠിക്കുന്നുണ്ടല്ലോ.." കാർത്തു മുഖം വീർപ്പിച്ചു. അത് പോരല്ലോ.. അവള് പറഞ്ഞ അതേ താളത്തിൽ തന്നെ കാശിയും പറഞ്ഞു. "നാളെ മുതൽ ബസ്സിറങ്ങും.. ഞാൻ രാവിലെ ഏഴിന് പോയ പിന്നെ വരുന്ന സമയം നിനക്കറിയില്ലേ.. അത് വരെയും ഇവിടെ ഒറ്റക്കിരിക്കാനോ.. അത് പറ്റില്ല.." അവൻ അറുത്തു മുറിച്ചു പറഞ്ഞു. അങ്ങനെ ഡെയിലി പോണ്ട.. എന്നാലും ഇനി അധികം ഒന്നുമില്ലല്ലോ ഡീ.. കുറച്ചു ദിവസത്തെ കാര്യമല്ലേ ഒള്ളു.. നമ്മുക്ക് ഒരുമിച്ച് പോകാം.. വരാം.. " കാശി ഒന്നു കൂടി അവൾക്കരികിലേക് നീങ്ങിയിരുന്നു. മുൻപത്തെ പോലെ..ബസ്സിൽ നിനക്കെന്നെ വായി നോക്കി ഇരിക്കാൻ വീണ്ടും ഒരവസരം കൂടി ഞാൻ ഓഫർ ചെയ്യുമ്പോ നിനക്കത് വേണ്ടന്നോ.. ഏഹ്.. " ഏറ്റവും ഒടുവിലത്തെ അവന്റെയാ പ്രലോഭനം.. അതിലവൾ വീണു പോയി.. പിറ്റേന്ന് മുതൽ രണ്ടാളും കൂടിയാണ് പോയത്... തുടരും.. സെറ്റല്ലേ... സ്നേഹത്തോടെ jif💥 #💞 പ്രണയകഥകൾ #📔 കഥ
228 likes
24 comments 57 shares
അമ്പിളി 🌝
2K views 6 hours ago
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ MY DOCTOR ❤️49 ആര്യ  സിറിയുടെ റൂം തള്ളി തുറന്നു അകത്തു കയറി. കിടക്കയിൽ കിടക്കുകയായിരുന്ന സിറി ഞെട്ടി എണീറ്റിരുന്നു. " സിറിച്ചായാ.... എന്താ പറ്റിയത്..... " ബാഗ് നിലത്തേക്കിട്ട് ഓടി ചെന്നവൾ അവന്റെ അടുത്തിരുന്നു. "ആരു, നീയായിരുന്നോ. ഞാൻ പേടിച്ചു പോയി. നീ എന്താ ഇവിടെ?" അവളെ മൊത്തത്തിൽ നോക്കി സിറി ചോദിച്ചു. " ഞാനെ സ്കൂളിൽ പോവാൻ ഇറങ്ങിയതാ. അപ്പോഴാണ് ഏട്ടൻ , സിറിച്ചായന് ആക്‌സിഡന്റ് പറ്റിയകാര്യം വന്നു പറഞ്ഞത്. പിന്നെ ഞാൻ ഒന്നും നോക്കിയില്ല, നേരെ ഇങ്ങോട്ട് പോന്നു " അവന്റെ നെറ്റിയിലെ കെട്ടിലേക്ക് നോക്കി ആര്യ പറഞു. " ഒറ്റക്കോ? " " അതേ.... ഒറ്റക്ക് വരാൻ പാടില്ലേ? "ആര്യ മുഖം കോട്ടി. സിറി അവളുടെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു. ആര്യ അവന്റെ കാര്യങ്ങൾ ഒക്കെ ആവലാതിയോടെ ചോദിച്ചറിഞ്ഞു. വൈശാഖ് ബൈക്ക് ആക്‌സിഡന്റ് ആണെന്നാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്ന്  അവനു മനസ്സിലായി. വല്ലാത്തൊരു വിഷമം അവളുടെ നെഞ്ചിൽ കെട്ടി നിൽക്കുന്നുണ്ടായിരുന്നു. അത്രക്കിഷ്ട്ടമാണവൾക്ക് മുന്നിലിരിക്കുന്നവനോട്. വസ്സറിയിച്ച കാലം മുതൽ ഹൃദയത്തിൽ കയറികൂടിയതാണവൻ. വൈശാഖിന്റെ കൂടെ വീട്ടിലേക്ക് വരുമ്പോൾ ഒളിച്ചും പാത്തും അവനെ എത്രയവൾ നോക്കി നിന്നിട്ടുണ്ട്.  അവന്റെ ഓരോ സമീപങ്ങളും എത്ര ഇഷ്ടത്തോടെയാണവൾ ആസ്വദിച്ചിട്ടുള്ളത്. ആര്യ അത്രത്തോളം അടിമപ്പെട്ടു പോയ ഒരാളേയുള്ളു... അതിവനാണ്, ആര്യയുടെ സിറിച്ചായൻ. സീമേച്ചി വന്നവരെ ചായ കുടിക്കാൻ വിളിച്ചു.  സിറി ആര്യക്കൊപ്പം താഴേക്ക് ചെന്നു. ഹാളിൽ നിന്നും ഡൈനിങ് ഏരിയയിലേക്ക് ചെന്നിരുന്നു. ആര്യ ആരെയോ തിരയുന്നത് കണ്ടു സിറി അവളെ തന്നെ നോക്കി. " എന്താ... ആരു... ആരെയാ നോക്കുന്നെ നീ. " "ഇവിടെ സിറിച്ചായന്റെ ഒരു ഫ്രണ്ട് ഇല്ലായിരുന്നോ, അവരെ നോക്കിയതാ.." അഞ്ജുവിനെയാണ് ആര്യ നോക്കുന്നതെന്ന് സിറിക്ക് മനസിലായി. " അഞ്ജു കുഞ് റൂമിൽ കിടപ്പുണ്ട്. കുഞ്ഞിനൊരു സുഖമില്ലെന്ന് തോന്നുന്നു." സീമേച്ചി ചായയും പലഹാരങ്ങളും ടേബിളിൽ നിരത്തുന്നതിനിടക്ക് പറഞ്ഞു. സിറി ഒന്ന് നെടുവീർപ്പിട്ടു. ഇന്നലെ നടന്നതൊക്കെ അവളെ കാര്യമായി ബാധിച്ചിട്ടുണ്ടാവുമെന്ന് അവനറിയാമല്ലോ. " ആ ചേച്ചി എന്താ ഇവിടെ? ക്ലാസ്സ്‌ ഇല്ലേ? " ആര്യ ചോദിച്ചു. " ഞാനും അവളും കൂടെയാണ് ബൈക്കിന്ന് വീണത്. അവൾക്കും വയ്യ... പാവം റസ്റ്റ്‌ എടുക്കട്ടെ.. " ആര്യ അവൻ പറയുന്നത് കേട്ട് മിഴിച്ചു നിന്നു. സിറിക്ക് അവളോടുള്ള കരുതൽ കണ്ടിട്ട് നെഞ്ചിൽ ഒക്കെ ഒരു എരിച്ചിൽ പോലെ. അവൻ ചായ കുടിച്ചു തുടങ്ങി. ആര്യക്കാണെങ്കിൽ കുടിച്ചിട്ട് ഇറങ്ങുന്നില്ല. അപ്പോഴാണ് calling ബെൽ അടിക്കുന്നത്. സീമേച്ചി ചെന്ന് വാതിൽ തുറന്നു. " അഞ്ജു?? " കരഞ്ഞു വീങ്ങിയ മുഖത്തോടെ ഐഷു ചോദിച്ചു. "അകത്തുണ്ട്..." മുന്നിൽ നിൽക്കുന്നത് അവൾക്ക് വേണ്ടപ്പെട്ട ആരോ ആണെന്ന് തോന്നി സീമേച്ചി അവൾക്ക് റൂം കാണിച്ചു  കൊടുത്തു. ഐഷു റൂമിലേക്കു ചെല്ലുമ്പോൾ അഞ്ജു കട്ടിലിൽ കമഴ്ന്നു കിടപ്പുണ്ട്. അവളോടിച്ചെന്നു അഞ്ജുവിന്റെ പുറകിന്ന് പുണർന്നു. അഞ്ജു തല ചെരിച്ചു നോക്കുമ്പോൾ കണ്ണ് നിറച്ചു ഐഷു കിടക്കുന്നു. " ന്റെ കുട്ടി പേടിച്ചു പോയോ? " അവളെ നെഞ്ചിലേക്ക് പിടിച്ചു ഐഷു ചോദിച്ചു.സിദ്ധു എല്ലാകാര്യങ്ങളും രാവിലെ അവളെ വിളിച്ചു പറഞ്ഞിരുന്നു. കേട്ടയുടനെ ഓടി വന്നതാണവൾ. അഞ്ജുവിന് സങ്കടം വന്നു. അമ്മയെ കണ്ടാൽ കരയുന്ന കുഞ്ഞുങ്ങളെ പോലെ അവളും കരഞ്ഞു. " സാരമില്ലെന്നേ... എല്ലാം കഴിഞ്ഞില്ലേ. ന്റെ  കുട്ടീനെ വേദനിപ്പിച്ച ആർക്കും ഇനി ഒരു ഭാവി ഇല്ലാതായില്ലേ. നിന്നെ സ്നേഹിക്കാനും  ചേർത്തു പിടിക്കാനും ആരുമില്ലെന്ന പരാതി ഇതോടെ മാറി കിട്ടിയില്ലേ. " ഐഷു അവളുടെ നീണ്ട മുടിയിലൂടെ വിരലോടിച്ചു.  എന്നിട്ട് കണ്ണുനീർ തുടച്ചു കൊടുത്തു. കുറച്ചു നേരം അവരങ്ങനെ കിടന്നു. ഐഷുവിന്റെ സാന്നിധ്യം അഞ്ജുവിന്റെ മനസിനെ ഒരുപാട് ഒരുപാട് സമാധാനപ്പെടുത്തി. ആരുണ്ടെങ്കിലും ചിലർക്ക് അവരുടെ ആത്മാർത്ഥ സുഹൃത്ത്‌ തന്നെ വേണമല്ലോ എനർജി തിരിച്ചു പിടിക്കാൻ. അഞ്ജുവിന്റെ മുഖവും മനസ്സും തെളിഞ്ഞു. " സിറിയെവിടെ? " ഐഷു എണീറ്റ് ചോദിച്ചു. " സിറിയല്ല, സിറിച്ചായൻ.. " അഞ്ചു ഒറ്റകണ്ണിറുക്കി. അവൾ പറഞ്ഞത് മനസ്സിലാവാതെ ഐഷു മുഖം ചുളിച്ചു ചുണ്ട് കോട്ടി. " മക്കളെ ചായ  കുടിച്ചിട്ടാവാമിനി സംസാരമൊക്കെ " സീമേച്ചി വന്ന് പറഞ്ഞു. അഞ്ജു ഐഷുവിനെയും കൂട്ടി റൂമിന് പുറത്തിറങ്ങി. ദുഃഖങ്ങൾ ഒക്കെ ഇറക്കിവെച്ചു രണ്ടുപേരും പഴയപോലെ സംസാരിച്ചു തുടങ്ങി. ഐഷു പറഞ്ഞത് മുഴുവൻ ഏഥന്റെ വീടിനെ കുറിച്ചായിരുന്നു. അവള് ശരിക്കതു കണ്ട് വണ്ടർ അടിച്ചിട്ടുണ്ട്. ഐഷുവിന്റെ ചിലപ്പ് കേട്ട് അഞ്ജു പൊട്ടി ചിരിച്ചു. ആ ചിരിയോടെയാണ് അവർ ഡൈനിങ് ഏരിയയിലേക്ക് ചെന്ന് കയറുന്നത്. അവിടിരിക്കുന്ന സിറിയെയും ആര്യയെയും ഐഷു പുഞ്ചിരിയോടെ നോക്കി സിറിയുടെ അടുത്ത് പോയിരുന്നു. അവന്റെ മുറിവിനെ പറ്റിയൊക്കെ ചോദിച്ചു മനസ്സിലാക്കി. ആര്യയെയും പരിചയപ്പെട്ടു. എന്നാൽ ആര്യയുടെ കണ്ണുകൾ മുഴുവൻ അഞ്ജുവിലായിരുന്നു. അവളുടെ നീണ്ട മുടിയിലും ഒതുങ്ങിയ ശരീരത്തിലും ആ നോട്ടം ഒഴുകി നടന്നു. തുടക്കൊപ്പമുള്ള പിങ്ക് ഷോർട്സും ഫുൾ സ്ലീവ് വൈറ്റ് ടീഷർട്ടും ധരിച്ചു മുടി അഴിച്ചിട്ടു ഒരു ചമയങ്ങളുമില്ലാതെ നിൽക്കുന്നവളെ കാണുമ്പോൾ ആ കുറുമ്പി പെണ്ണിന് കുശുമ്പ് സഹിക്കുന്നുണ്ടായിരുന്നില്ല. സിറിക്ക് അവൾ അത്രയും മാച്ച് ആയിരിക്കുമെന്ന് ചിന്തിച്ചപ്പോൾ ആ കുഞ്ഞ് ഹൃദയം വിങ്ങി. " സിറിച്ചായാ... ഞാൻ പോകുവാ... എനിക്ക് ക്ലാസ്സ്‌ ഉണ്ട്. " വാടിയ മുഖത്തോടെ ആര്യ പറഞ്ഞു. അത് കേട്ടതും ഐഷു അഞ്ജുവിനെ ഒന്ന് നോക്കി. അഞ്ജു രണ്ടു കണ്ണുകളുമടച്ചു  'അതേ ' എന്നാ പോലെ തലകുലുക്കി. " ഈ നേരത്തോ? " അവൻ ക്ലോക്കിലേക്ക് നോക്കി ചോദിച്ചു. സമയം 10 മണി കഴിഞ്ഞിട്ടുണ്ട്. " ആ ഈ നേരത്ത് തന്നെ.. " അവൾ മുഖം ചുളിച്ചു എണീറ്റു. ഇവൾക്കിതെന്ത് പറ്റിയെന്നു ചിന്തിക്കുകയായിരുന്നു സിറി. എന്നാൽ അഞ്ജുവിന് കാര്യം മനസിലായിരുന്നു. " മോള് ഇറങ്ങുവാണോ, എന്നാൽ  ഞാനും വരാം. എനിക്ക് ഇന്ന് കോളേജിൽ പോയിട്ട് അത്യാവശ്യം ഉണ്ട്. ട്രിപ്പ്‌ ഒക്കെ ആയി കുറെ ക്ലാസ്സ്‌ പോയതല്ലേ, ഇനി ലീവ് ആക്കാൻ പറ്റില്ല. " ഐഷു പറഞ്ഞു. ആര്യ അതിനൊന്ന് തലയാട്ടി. അവർ ചായ കുടിയൊക്കെ കഴിഞു എണീറ്റു. ആര്യയുടെ മുഖം കടന്നൽ കുത്തിയ പോലെ ഇരിക്കുകയാണ്. സിറിയോടും സീമേച്ചിയോടും യാത്ര പറഞ്ഞു ആര്യ മുറ്റത്തേക്കിറങ്ങി. " അപ്പൻ വന്നാൽ അന്വേഷണം പറയണേ..." ആര്യ സിറിയെ നോക്കി പറഞ്ഞു. " അപ്പനോട് ഞാൻ പറഞ്ഞോളാം " അഞ്ജു വേഗത്തിൽ മറുപടി പറഞ്ഞു. ആര്യ അതിനൊന്ന് മൂളി. " നീ നാളെ വരില്ലേ? " ഐഷു അഞ്ജുവിന്റെ കയ്യിൽ പിടിച്ചു. " വരാം.. " അവർ ഇറങ്ങാൻ ഒരുങ്ങിയതും അഞ്ജു ആര്യക്കടുത്തേക്ക് നടന്നു പെട്ടന്നവളെ കെട്ടിപിടിച്ചു. " മോള് നന്നായി പടിക്ക്. അവനെവിടെയും പോകില്ല..... ആരും കൊണ്ടു പോകില്ല." അവളുടെ കാതിൽ ഒരു രഹസ്യം പോലെ അഞ്ജു പറഞ്ഞതും ആര്യ ചമ്മി അവൾക്ക് നേരെ ഒന്ന് ചിരിച്ചു. അഞ്ജുവിന്റെ ചുണ്ടിലും  ഒരു ചിരിയുണ്ടായിരുന്നു. അത്രയും നേരം പരിഭവിച്ച മുഖം പെട്ടന്ന് തിളങ്ങിയത് സിറിയും ശ്രദ്ധിച്ചു. പിന്നീട് സന്തോഷത്തോടെയാണ് ആര്യ യാത്ര പറഞ്ഞത്. അവർ പോകുന്നത് സിറിയും അഞ്ജുവും നോക്കി നീന്നു. കാഴ്ച്ചയിൽ നിന്നവർ മറഞ്ഞതും അവരും അകത്തേക്ക് കയറി. രാത്രി ഏഥനെ ഒരുപാട് കാത്തെങ്കിലും വൈകുമെന്ന് വിളിച്ചു പറഞ്ഞപ്പോൾ അഞ്ജു ഭക്ഷണം കഴിച്ചു കിടന്നു. അവൾ കിടക്കുന്നിടത്തു കിടന്നിട്ട് അഞ്ജുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എന്തൊക്കെയോ അസ്വസ്ഥതകൾ. കണ്ണടക്കുമ്പോൾ തോമസ് ഇപ്പോഴും അവളെ ഉപദ്രവിക്കാൻ മുന്നിൽ വന്ന് നിൽക്കും പോലെ. വല്ലാത്ത വീർപ്പുമുട്ടൽ. സിറിയാണെകിൽ മരുന്ന് കഴിച്ചു കിടന്നിരുന്നു. അവനു തലവേദനിച്ചിട്ടു വയ്യെന്ന് പറഞ്ഞു കിടന്നതാണ്. സീമേച്ചി വീട്ടിലും പോയി. അഞ്ജു അസ്വസ്ഥതയോടെ നേരെ സ്റ്റെപ് കയറി ഏഥന്റെ റൂമിലേക്ക് പോയി. അവിടെയെത്തിയപ്പോൾ ഏഥന്റെ ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി. അതവൾക്ക് വല്ലാത്തൊരു സമാധാനം നൽകി. അഞ്ജു അവന്റെ കിടക്കയിലേക്ക് കയറി കിടന്നു. " എന്റെ ഡോക്ടറെ... നിങ്ങളുടെ ഈ ഗന്ധം മാത്രം മതിയല്ലോ എനിക്ക്... " ഒരു തലയിണയെ മുറുകെ പുണർന്നുകൊണ്ടവൾ പറഞ്ഞു. പതുക്കെ അഞ്ജു ഉറക്കത്തിലേക്ക് കൂപ്പു കുത്തി. ആരോ പുറകിൽ നിന്നും പുണർന്നു കിടക്കുന്നപോലെ തോന്നിയപ്പോഴാണ് അഞ്ജു എണീക്കുന്നത്. അടുത്തുള്ളയാളെ തിരിച്ചറിയാൻ അവൾക്ക് സെക്കന്റുകൾ പോലും വേണ്ടി വന്നില്ല. ഏഥൻ അവളുടെ തലയിലൂടെ തഴുകുകയാണ്. ഇടക്ക് ഉച്ചിയിലായി ആ ചുണ്ടുകളും അമരുന്നു. " ഏഥൻ.... " അഞ്ജു പതുക്കെ വിളിച്ചു " babygirl.... " ഏഥൻ അത് പ്രതീക്ഷിക്കാത്ത പോലെ ഒരു അതിശയത്തിൽ വിളിച്ചു. " എന്തായി കാര്യങ്ങൾ.. " " എല്ലാം ok ആണ്. ഹോസ്പിറ്റലിന്റെ പേര് വന്നത് കൊണ്ട് ഉള്ള കുറച്ചു പ്രശ്നങ്ങൾ ആണ്. അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്നേ. "അവൻ അവളുടെ മുടി വകഞ്ഞു മാറ്റി പിൻകഴുത്തിലേക്ക് മുഖം ചേർത്തു. അഞ്ജുവിന്റെ കുഞ്ഞ് രോമബാജികൾ മുഴുവൻ എഴുന്നേറ്റു. " എന്നിട്ടെന്താ ഇത്ര വൈകിയത്? " അതവൻ തിരിച്ചറിയാതിരിക്കാൻ അഞ്ജു വേഗത്തിൽ ചോദിച്ചു. " ഡോക്ടർ അല്ലേ baby.. എപ്പോൾ വേണമെങ്കിലും എമർജൻസി വരാലോ.. " അവനത് പറയുമ്പോൾ പുറത്തു വന്നടിച്ച ചൂട് ശ്വാസം അവളെ കൂടുതൽ തളർത്തി. ഏഥൻ പതുക്കെ അവളുടെ കഴുത്തിൽ മുഖമിട്ടുരസി. അഞ്ജു കണ്ണുകൾ ഇറുക്കി അടച്ചു. " എന്റെ യക്ഷി...... നിന്നെയങ്ങ് തിന്നാൻ തോന്നുന്നെനിക്ക്. " അവളുടെ കഴുത്തിൽ പതുക്കെ കടിച്ചുകൊണ്ടവൻ മുരണ്ടു. " ഞാൻ യക്ഷിയൊന്നുമല്ല... " അവൾ നാണത്തോടെ പറഞ്ഞു. " യക്ഷിയല്ലെങ്കിൽ പിന്നെന്താ എന്റെ babygirlനെ ഇങ്ങനെ പാലപ്പൂ മണക്കുന്നത്?" " അറിയില്ല.... " " അറിയണ്ട... " ഏഥൻ അവളെ കൂടുതൽ അടുത്തേക്ക് വലിച്ചു പിടിച്ചു. എന്നിട്ട് ഒറ്റ സ്വാപ്പിൽ അവളെ അവനു നേരെ തിരിച്ചു കിടത്തി. ഏഥന്റെ കയ്യിനു മുകളിലേക്കവൾ തലകയറ്റി വച്ചു. അവന്റെ കാലുകൾക്കിടയിലേക്ക് അവളുടെ കാലുകളും കയറ്റി വച്ചു. " എന്റെ ബേബിടെ future പ്ലാൻ എന്താ? " അവളുടെ കണ്ണിലേക്കു നോക്കി ഏഥൻ ചോദിച്ചു. " എനിക്ക് ഒരു ടീച്ചർ ആവണം. ഒരു നോവൽ എഴുതണം... പിന്നെ " "പിന്നെ?" " അത് പറയില്ല... സർപ്രൈസ്.. " അവൾ ചുമലിൽ കൂച്ചി ചിരിച്ചു. ഒരുപാട് നേരം അവരങ്ങനെ കിടന്നു സംസാരിച്ചു. അഞ്ജു ഏഥനോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഏഥൻ  മൂളി കൊണ്ടും കുഞ്ഞ് മറുപടി പറഞ്ഞും നല്ലൊരു കേൾവിക്കാരനായി. ഏഥനെ സംബന്ധിച്ച് എല്ലാം വളരെ വിത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു. പണ്ട് താൻ അറിഞ്ഞതല്ല ഇതാണ് യഥാർത്ഥ പ്രണയം എന്നവൻ തിരിച്ചറിയുകയായിരുന്നു.... ഒരുവളെ ഇങ്ങനെ ഈ നട്ടപാതിരക്ക് കേട്ടിരിക്കണമെങ്കിൽ അവനവളോടുള്ളത് ചെറിയ ഭ്രാന്തായിരിക്കില്ലല്ലോ. ഈ ഭ്രാന്തു മൂത്ത് അങ്ങ് മരിച്ചുപോയാലും ഏഥൻ ഹാപ്പിയായിരിക്കും. " ഏഥൻ... ഞാൻ തളർന്നു. ഇനി നിങ്ങൾ എന്തെങ്കിലും പറ.. " അഞ്ജു അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൊണ്ട് പറഞ്ഞു. " ഇത്ര പെട്ടന്ന് തളർന്നോ?  ഇങ്ങനെ തളർന്നു പോവല്ലെന്നേ... ജീവിതത്തിൽ എന്ത് സാഹചര്യത്തിലും എന്റെ baby പെട്ടന്ന് തളർന്നു പോകരുത്. നിന്റെ എതിരെ നിൽക്കുന്നവരായിരിക്കണം ആദ്യം തളരേണ്ടത്... " അവളവനെ മിഴിച്ചു നോക്കി.  ആരും ഇങ്ങനെ ഒന്നും തന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ലല്ലോ എന്നവൾ ചിന്തിച്ചു. " അതിനെന്റെ കൂടെ ഏഥൻ ഉണ്ടാവില്ലേ?" " ഞാൻ ഉണ്ടാവും.... മരണംവരെ ഉണ്ടാവും. പക്ഷെ നിനക്ക് വേണ്ടി ആദ്യം ശബ്ദം ഉയരേണ്ടത് നിന്റേതന്നെയാണ്.. തളരാതിരിക്കേണ്ടതും നീയാണ്.... " അതും പറഞ്ഞവൻ അവളുടെ കണ്ണിൽ ചുംബിച്ചു. ആ വാക്കുകൾ അഞ്ജു ബഹുമാനത്തോടെ ഹൃദയത്തിൽ സൂക്ഷിച്ചു. " പിന്നേയ്,ഒരിക്കൽ മുഴുവനായും എന്റേതാകുന്ന ദിവസം എന്റെ baby പെട്ടന്ന് തളർന്നു പോകാൻ പാടില്ലല്ലോ. എന്നെ തളർത്താനെ പാടുള്ളു." അവൻ കുസൃതിയോടെ പറഞ്ഞു. അഞ്ജു അവനെന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ മിഴിച്ചു നോക്കി. പെട്ടന്ന് എന്താണെന്ന് കത്തിയതും അവൾ "അയ്യേന്ന്" പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ ഒരു അടി വച്ച് കൊടുത്തു. ഏഥൻ പൊട്ടിച്ചിരിച്ചു. അഞ്ജു പരിഭവിച്ചു മുഖം തിരിച്ചു. " ദേ... ഇങ്ങനെ പരിഭവം കാണിക്കല്ലേ... കടിച്ചു തിന്നുകളയും ഞാൻ... " അവളുടെ കവിളിൽ നുള്ളി വലിച്ചവൻ പറഞ്ഞു. അഞ്ജു നാണിച്ചു കണ്ണുകൾ താഴ്ത്തി. " വേണ്ടെന്ന് പറഞ്ഞില്ലല്ലോ... " " എന്താ... "  ഏഥന്റെ ഹൃദയമിടിപ്പേറി. " കടിച്ചു തിന്നണ്ടെന്ന് ആരും പറഞ്ഞില്ലല്ലോന്ന്.... " അവളത് പറഞ്ഞു തീരും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു. ഏഥന്റെ ചുംബനതീയിൽ വിവശയായിപോയൊരു അഞ്ജന അവന്റെ ദേഹത്തോടൊട്ടി കിടന്നു. " നാളെ അമ്പലത്തിൽ പോവാം... " അഞ്ജു കണ്ണുകൾ മാത്രമുയർത്തി ചോദിച്ചു. " പോവാം.... എന്റെ ബേബിക്ക് എവിടെ പോണോ അവിടെയൊക്കെ പോവാം.." അവൻ നിറഞ്ഞ സ്നേഹത്തോടെ അവളെ മുറുകെ പുണർന്നു കിടന്നു... തുടരും.... ഇനി അടുത്ത വെടിക്കെട്ടിന് മുന്നേ നമുക്കിവരുടെ കുറച്ചു പ്രണയം കണ്ടു സംതൃപ്തി അടയാം.... 😌
73 likes
4 comments 18 shares
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3K views 1 days ago
#📙 നോവൽ വിരി മാറ്റി ദീപ്തിയുടെ ബെഡ്റൂമിലേക്ക് നോക്കിയ മീര അവിടെ അരങ്ങേറുന്ന രംഗം കണ്ട് ഞെട്ടിത്തരിച്ചു പോയി. ആ കാഴ്ചയിൽ ഹൃദയവും മനസ്സും ഒരുപോലെ തകർന്ന് പോയ അവൾക്ക് തന്റെ ശിരസ്സ് പൊട്ടിപിളരുന്നത് പോലെ തോന്നി. വല്ലാത്ത ആവേശത്തോടെ ദീപ്തിയെ വാരിപ്പുണർന്ന് അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ശ്രീഹരിയെയാണ് മീര അവിടെ കണ്ടത്. ശ്രീഹരിക്ക് പൂർണ്ണമായും വിധേയയായി അവൻ നൽകുന്ന സുഖത്തിൽ പുളയുകയാണ് ദീപ്തി. ഇനിയൊരു നിമിഷം പോലും ആ കാഴ്ച കണ്ട് നിൽക്കാനുള്ള ശക്തി മീരയ്ക്കില്ലായിരുന്നു. നനഞ്ഞ ഭിത്തിയിലേക്ക് ചാരി നിന്ന് വായ പൊത്തി കരഞ്ഞു മീര. ഏറെ നേരം അവളാ നിൽപ്പ് നിന്ന് കരഞ്ഞു. പിന്നെപ്പോഴോ ഭിത്തിയിലൂടെ ഊർന്ന് നിലത്തേക്കിരുന്നു പോയി മീര. കാൽ മുട്ടിൽ മുഖം പൂഴ്ത്തി ശബ്ദമില്ലാതെ അവൾ കരഞ്ഞു. ശ്രീഹരി പൂർണമായും മറ്റൊരു പെണ്ണിന്റെതായി മാറി കഴിഞ്ഞു. ഭാര്യ ജീവിച്ചിരിക്കെ അവൻ മറ്റൊരു പെണ്ണിനെ അറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ഇനി താൻ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് മീര ഓർത്തു. ശ്രീഹരി ആദ്യമായും അവസാനമായും അറിയേണ്ട പെണ്ണ് അവന്റെ ഭാര്യയായ താനാവണം എന്നായിരുന്നു അവളുടെ ആഗ്രഹം. എത്ര വെറുപ്പ് കാണിച്ചാലും ശ്രീഹരി തന്നെ മറന്ന് മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോകില്ലെന്ന് മീരയ്ക്ക് ഉറപ്പായിരുന്നു. ആ വിശ്വാസമാണ് ഇന്ന് തകർന്നിരിക്കുന്നത്. താൻ ജീവനും കൈയ്യിൽ പിടിച്ച് മഴയിലൂടെ രാത്രി ഒറ്റയ്ക്ക് പേടിച്ചു വിറച്ചു വരുമ്പോ തനിക് താങ്ങായും തണലായും മാറേണ്ട ഭർത്താവ് മറ്റൊരു പെണ്ണിന്റെ കിടപ്പറയിൽ... മീരയുടെ തകർച്ച പൂർണ്ണമായ നിമിഷമായിരുന്നു അത്. വേണിയോട് താൻ ചെയ്ത ചതിക്ക് കാലം തനിക്ക് അധികം വൈകിപ്പിക്കാതെ തന്നെ കടുത്ത ശിക്ഷകൾ നൽകി പ്രഹരിച്ചിരിക്കുകയാണെന്ന് വേദനയോടെ മീര ചിന്തിച്ചു. "ഇത്രയൊക്കെ ശിക്ഷ എനിക്ക് തരണമായിരുന്നോ ഈശ്വരാ... ഇതൊക്കെ അനുഭവിക്കാൻ മാത്രമുള്ള വല്യ തെറ്റുകളാണോ ഞാൻ ചെയ്തത്." മീര ഏങ്ങി ഏങ്ങി കരഞ്ഞു. ബാഗ് മാറോട് അടക്കി പിടിച്ച് ആ പെരുമഴയത് ഇരുന്ന് അവൾ ഉറക്കെ കരഞ്ഞു. മഴയുടെ ഇരമ്പലിൽ അവളുടെ ശബ്ദം അലിഞ്ഞില്ലാതായി. മഴത്തുള്ളികൾ മീരയെ അടിമുടി നനച്ചു. അത് കാരണം അവളുടെ ശരീരം തണുത്തു മരവിച്ച പോലെയായി. പക്ഷേ അതൊന്നും മീര അറിയുന്നുണ്ടായിരുന്നില്ല. ശ്രീഹരിക്ക് എങ്ങനെ ഇത്രയും തരം താഴാൻ കഴിഞ്ഞെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. കണ്മുന്നിൽ കണ്ട കാഴ്ചകൾ വിശ്വസിക്കാൻ അപ്പോഴേക്കും മീരയുടെ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. ഉള്ളിലെ ദൃശ്യങ്ങൾ അത്രമേൽ അവളെ തളർത്തി. അപ്പോഴും അകത്ത് നിന്ന് അവരുടെ സീൽക്കാരങ്ങൾ അവളുടെ കാതിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ ത്രാണി ഇല്ലാതെ മീര തന്റെ ചെവി പൊത്തിപ്പിടിച്ചു. ആ ഇരിപ്പിൽ തണുത്തു മരവിച്ചു പോയ മീര എപ്പോഴോ ബോധം കേട്ട് തറയിലേക്ക് മറിഞ്ഞു വീണു. ഇതൊന്നും അറിയാതെ ശ്രീഹരിയും ദീപ്തിയും തങ്ങളുടേതായ സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ദീപ്തി തളർച്ചയോടെ ശ്രീഹരിയുടെ നെഞ്ചിൽ തല വച്ച് കിടന്നു. അവനവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ശ്രീഹരി ആദ്യമായി അറിഞ്ഞ പെണ്ണാണ് ഇപ്പോ ദീപ്തി. ആ സ്നേഹം അവനിപ്പോ അവളോടുണ്ട്. ദീപ്തി ഒരിക്കൽ കെട്ടിയതാണെന്നും അതിലൊരു കുട്ടി ഉണ്ടെന്ന കാര്യവും ശ്രീഹരിക്ക് ഒരു പ്രശ്നമായിരുന്നില്ല. അവന്റെ മനസ്സിലിപ്പോ അവളുമൊത്തൊരു ജീവിതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ മീരയും കിഷോറും ചേർന്ന് അകറ്റി. ആ ചതി തിരിച്ചറിഞ്ഞപ്പോ മീരയെന്ന കുരുക്ക് കഴുത്തിന് ചുറ്റും പിടി മുറുക്കിയിരുന്നു. അതിൽ നിന്നും രക്ഷപ്പെട്ട് ഇനിയെങ്കിലും സ്വസ്ഥതയോടെയും സമാധാനത്തോടെയും തനിക്കായി ഒരു കുടുംബം കെട്ടിപ്പെടുത്തി ജീവിക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹമുണ്ട്. ആ ജീവിതത്തിൽ മീര ആവരുത് തന്റെ ഭാര്യയായി എന്നവന് നിർബന്ധമുണ്ട്. അത്രയ്ക്ക് വെറുപ്പാണ് ശ്രീഹരിക്ക് അവളോട്. ഈ ജന്മം ആ വെറുപ്പ് മാറുകയുമില്ല. മീര സ്വയം ഒഴിഞ്ഞു പോകാതെ കടിച്ചു തൂങ്ങി കിടക്കുന്നത് കൊണ്ട് മാത്രമാണ് അവനവളെ സഹിക്കുന്നത്. ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യായി ഇഴുകി ചേർന്ന് ശ്രീഹരിയും ദീപ്തിയും കിടന്നു. പുറത്ത് പെയ്യുന്ന മഴയുടെ കുളിരിൽ അവർ സുഖമുള്ള ഒരു ഉറക്കത്തിലേക്ക് വഴുതി വീണു. ******** അർദ്ധ രാത്രി ഒരു മണി കഴിഞ്ഞ സമയത്താണ് ശ്രീഹരി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നത്. കണ്ണ് തുറക്കുമ്പോ അരികിൽ തന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന ദീപ്തിയെ കണ്ടപ്പോഴാണ് കഴിഞ്ഞു പോയ നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് കടന്ന് വന്നത്. ശ്രീഹരി അവളെ നെഞ്ചിൽ നിന്ന് നീക്കി കിടത്തി പുതപ്പ് കൊണ്ട് പുതപ്പിച്ചു. ശേഷം അവനെഴുന്നേറ്റ് ഡ്രസ്സ്‌ ചെയ്തിട്ട് ഫോൺ എടുത്ത് സമയം നോക്കി. സമയം രാത്രി ഒരു മണി കഴിഞ്ഞെന്ന് കണ്ടതും അവൻ ഞെട്ടിപ്പോയി. ഇത്രയും നേരം താൻ ഇവിടെ കിടന്ന് ഉറങ്ങിപ്പോയോ എന്നും ഈ നേരത്തിനിടയ്ക്ക് മീര വന്ന് തന്നെ അന്വേഷിച്ചു കാണുമോ എന്നും താൻ ഇവിടെ ഉണ്ടായിരുന്നുവെന്ന് അവൾ അറിഞ്ഞു കാണുമോ എന്നൊക്കെ ഓർത്ത് ശ്രീഹരി ആശങ്കപ്പെട്ടു. അവൻ ഉടനെ തന്നെ ദീപ്തിയെ തട്ടി വിളിച്ചു.. "ദീപ്തി... ഞാൻ പോയി മീര വന്നോന്നു നോക്കട്ടെ. നീ വാതിൽ അടച്ചോ. ഉറക്ക ചടവിൽ നിന്നും കണ്ണ് തുറന്ന ദീപ്തിയോട് പറഞ്ഞിട്ട് മറുപടിക്ക് കാത്ത് നിൽക്കാതെ ശ്രീഹരി മുറിയിൽ നിന്നിറങ്ങി പോയി. പോകുമ്പോ അവൻ തന്നെ കെട്ടിപിടിച്ചു ഒരുമ്മ നൽകുമെന്ന് പ്രതീക്ഷിച്ച ദീപ്തിക്ക് ശ്രീഹരിയുടെ ആ പോക്ക് നിരാശ നൽകി. എങ്കിലും അവളത് കാര്യമാക്കാതെ കുറച്ചു സമയം മുൻപ് കഴിഞ്ഞു പോയ നിമിഷങ്ങൾ മനസ്സിലോർത്തു നിർവൃതി അടഞ്ഞു കൊണ്ട് തലയിണ കെട്ടിപിടിച്ചു കിടന്നു. ഇതേസമയം മുകളിലേക്ക് കയറി പോയ ശ്രീഹരി അവിടെ മീരയെ കാണാതെ വന്നപ്പോ ഞെട്ടിപ്പോയി. അർദ്ധ രാത്രി ഒരു മണി കഴിഞ്ഞിട്ടും മീര വീട്ടിൽ എത്തിയിട്ടില്ലാത്തത് കൊണ്ട് അവൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ എന്നോർത്ത് അവൻ ഭയന്നു. വീട് മുഴുവനും ഒരിക്കൽ കൂടി തിരഞ്ഞിട്ട് ശ്രീഹരി വീണ്ടും ദീപ്തിയുടെ അടുത്തേക്ക് പോയി. അവൻ പോയത് പോലെ മടങ്ങി വന്നത് കണ്ടപ്പോ ദീപ്തി പെട്ടെന്ന് ഒരു മാക്സി എടുത്ത് ധരിച്ചു കൊണ്ട് ശ്രീഹരിയുടെ അരികിലേക്ക് വന്നു. "എന്താ ഹരി എന്തെങ്കിലും പ്രശ്നമുണ്ടോ? ദീപ്തി ചോദിച്ചു. "മീര ഇതുവരെ എത്തിയിട്ടില്ല ദീപ്തി. സമയം രാത്രി 1 മണി കഴിഞ്ഞില്ലേ. ശ്രീഹരി പറഞ്ഞു "അവൾ ചിലപ്പോ നാട്ടിൽ പോയിട്ടുണ്ടാകും ഹരി. ഇതിനൊക്കെ ഇങ്ങനെ ടെൻഷൻ ആവണോ. "ഇല്ല ദീപ്തി അവൾ വീട്ടിലൊന്നും പോയിട്ടില്ല. എന്നോട് പറയാതെ പോവില്ല. രാവിലെ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു പോയതാണ്. ഞാൻ നിന്റെ കൂടെ ഇവിടെ ഉണ്ടായിരുന്ന സമയത്ത് മീര കുറേ തവണ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഞാൻ പക്ഷേ എടുത്തില്ല. വരാൻ ലേറ്റ് ആയപ്പോ അവളെ കൂട്ടികൊണ്ട് വരാൻ വേണ്ടി വിളിച്ചതാണെന്ന് തോന്നുന്നു. ശ്രീഹരി ടെൻഷൻ അടിച്ചു തുടങ്ങിയെന്ന് ദീപ്തിക്ക് മനസ്സിലായി. സംഗതി ഗൗരവമുള്ളതാണെന്ന് അതോടെ അവൾക്കും ബോധ്യമായി. "രാത്രി ഈ മഴയത് അവളെ എവിടെ പോയി അന്വേഷിക്കും ഹരി? "അതാ എനിക്കും മനസ്സിലാകാത്തത്. മീരയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കുറ്റം എന്റെ തലയിൽ തന്നെ വന്ന് വീഴും. ഞങ്ങൾ തമ്മിലുള്ള പ്രശ്നം നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണ്. ശ്രീഹരിക്ക് അതോർത്തയിരുന്നു കൂടുതൽ പേടി. ഇത്രയും രാത്രി ആയത് കൊണ്ട് മീരയ്ക്ക് എന്തോ അപകടം പറ്റി കാണുമെന്ന് തന്നെ അവൻ കരുതി. തന്റെ ഫോണിലേക്ക് അവൾ വിളിച്ചത് സഹായത്തിനാകുമെന്ന് ശ്രീഹരി ഊഹിച്ചു. "ഹരി മീരയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയോ. ദീപ്തി ചോദിച്ചു. "ഇല്ല ദീപ്തി... അവളെ കാണാത്ത ടെൻഷനിൽ ഞാൻ സത്യം പറഞ്ഞ അതേ കുറിച്ച് ഓർത്തില്ല "എങ്കിൽ ഇപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്ക്. "ശരി.... ശ്രീഹരി അപ്പോൾ തന്നെ മീരയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ആ സമയം ഇരുവരും ദീപ്തിയുടെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ദീപ്തിയുടെ ബെഡ്‌റൂമിന്റെ പുറം ഭാഗത്ത്‌ നിന്ന് ഫോണിന്റെ റിങ്ടോൺ ശബ്ദം കേട്ടതും ശ്രീഹരിയും ദീപ്തിയും ഞെട്ടലോടെ പരസ്പരം നോക്കി. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുവരും മിടിക്കുന്ന ഹൃദയത്തോടെ അവിടേക്ക് നടന്നെത്തി. തന്റെ ബെഡ്‌റൂമിന് പുറത്ത് മഴയിൽ നനഞൊട്ടി അനക്കമറ്റ് കിടക്കുന്ന മീരയെ കണ്ട് ദീപ്തി വിറങ്ങലിച്ചു നിന്നുപോയി. ശ്രീഹരിയുടെ അവസ്ഥയും അത് തന്നെയായിരുന്നു. മഴവെള്ളം വീണു കൊണ്ടിരിക്കുന്ന തറയിൽ മീര കിടക്കാൻ കുറച്ചേറേ സമയമായതിനാൽ അവളുടെ ശരീരം തണുത്തു മരവിച്ചിരുന്നു. "ഹരി... മീര... മീര മരിച്ചു പോയോ?" അനക്കമില്ലാതെ കിടക്കുന്ന മീരയെ കണ്ട് ഭയന്ന് പോയ ദീപ്തി ചോദിച്ചു. ശ്രീഹരിയുടെ മനസ്സിലും ആ ഒരു ചിന്തയായിരുന്നു. ഇരുവരും ഭയന്ന് പരസ്പരം നോക്കി. തുടരും
100 likes
5 comments 40 shares