തെക്കൻ ഇറാനിലെ മിനാബിലെ ശജറ ത്വയ്യിബ പ്രൈമറി സ്കൂളിന് നേരെ മാർച്ച് ഏഴിന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാം ക്ലാസ് വിദ്യാർത്ഥി മിഖായേൽ മിർദൊറാഗിയുടെ ഉമ്മയുടെ വാക്കുകൾ:
"ഞാൻ അവന് അത്താഴം തയ്യാറാക്കി നൽകി. അത് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു: 'ഉമ്മ ഉണ്ടാക്കിയ ഈ ഭക്ഷണത്തിന് സ്വർഗ്ഗത്തിലെ ഭക്ഷണത്തിന്റെ രുചിയാണ്.'
ഞാൻ ചോദിച്ചു: 'മോനെ, എന്താണ് ഇങ്ങനെ പറയുന്നത്? ഇതിനുമുമ്പ് നീ ഒരിക്കലും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ.'
അർദ്ധരാത്രിയോടെ അവൻ തന്റെ ചുറ്റും തലയിണകൾ നിരത്തിവെച്ച് സഹോദരനോടൊപ്പം ഇരുന്നു. എന്നിട്ട് പറഞ്ഞു: 'ഇക്കാക്ക, നമുക്ക് കളിക്കാം. ഞാൻ ഇറാൻ, നിങ്ങൾ അമേരിക്ക. നമുക്ക് തോക്കുകളും ടാങ്കുകളും വെച്ച് കളിക്കാം.'
അവർ കളി തുടങ്ങി. അവൻ പറഞ്ഞു: 'കണ്ടോ, ഇറാൻ ജയിച്ചു! ഇക്കാക്ക, ഇറാൻ ജയിച്ചു. ഞാനല്ലെ ഇറാൻ, ഞാൻ ജയിച്ചു.'
അന്ന് രാത്രി ഇതെല്ലാം അവന് തോന്നിപ്പിച്ചത് പോലെയായിരുന്നു. രക്തസാക്ഷിത്വത്തിന് തലേന്ന് രാത്രിയാണ് അവൻ ഇതെല്ലാം ചെയ്തത്.
അന്ന് രാത്രി അവൻ പ്രാർത്ഥിക്കുകയും ഖുർആൻ പാരായണം നടത്തുകയും ചെയ്തിരുന്നു.
രാവിലെ അവൻ പറഞ്ഞു: 'ഉമ്മ , എന്റെ ഒരു ഫോട്ടോ എടുക്കൂ.'
അവൻ ഒരു മാലാഖയായിരുന്നു. അവൻ എപ്പോഴും പറയുമായിരുന്നു: 'എന്റെ പേര് മിഖായേൽ എന്നാണ്. മിഖായേൽ എന്നാൽ ദൈവത്തിന്റെ മാലാഖയല്ലേ! ആർക്കെങ്കിലും എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ എന്നോട് പറയൂ, ഞാനത് നിറവേറ്റിത്തരാം.'
ദൈവം അവനെ അത്രമേൽ സ്നേഹിച്ചു, അവനെ അവിടുത്തെക്ക് തിരികെ വിളിച്ചു. അത് സത്യമാണ്, കൃത്യമായും അങ്ങനെ തന്നെ. സംശയാസ്പദമായി ഒന്നുമില്ലാതിരുന്ന ആ സ്കൂളിന് നേരെ മിസൈൽ തൊടുത്തുവിട്ടത് ക്രൂരരായ അമേരിക്കയാണ്.
അവർക്ക് ഞങ്ങളുടെ കുട്ടികളെ കൊല്ലണം എന്ന് മാത്രമായിരുന്നു."
😭😭
(പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും ഇൻഫ്ലുവൻസറുമായ ജാക്സൻ ഹിംഗ്ൾ X- ൽ പങ്കുവെച്ചത്)
#📸 High Contrast Photography 📱 #👌 വൈറൽ വീഡിയോസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #😔Sad Status