ഫോളോ
writing of isha
@2144363622
84
പോസ്റ്റുകള്‍
236
ഫോളോവേഴ്സ്
writing of isha
1K കണ്ടവര്‍
11 മണിക്കൂർ
പുനർജ്ജന്മം. 9 രാവിലെ സാൻവി പതിയെ കണ്ണ് തുറന്നതും, കണ്ടത് ബെഡിൽ ചാരിയിരുന്ന് ഉറങ്ങുന്ന ജോയലിനെയാണ്. അത് കണ്ടതും അവൾ പെട്ടെന്ന് ഞെട്ടി. പിന്നെ അധികം ആലോചിച്ചില്ല, അവനെ കാൽ കൊണ്ട് ഒറ്റ ചവിട്ട്! ജോയൽ: "അയ്യോ!" അവൻ നിലത്ത് നിന്ന് അലറിക്കൊണ്ട് നിലവിളിച്ചു. അതുകേട്ട് നേഴ്‌സ് അവിടേക്ക് വന്നു. നേഴ്‌സ്: "എന്തുപറ്റി?" ജോയൽ (വേദന കടിച്ചമർത്തി): "ഹേ, ഒന്നുമില്ല. ചെറുതായി ഒന്ന് വീണതാ." അതും പറഞ്ഞ് അവൻ ബെഡിൽ താങ്ങി എഴുന്നേറ്റു. നേഴ്‌സ് സംശയത്തോടെ നോക്കി റൂം വിട്ടുപോയി. സാൻവി അവനെ കടുപ്പിച്ചു നോക്കി ജോയൽ "ഡീ ഭദ്രകാളി! നീ കൊല്ലാൻ നോക്കിയതാണോ?" സാൻവി: "നിന്നോട് ആരാ ഇവിടെ കിടക്കാൻ പറഞ്ഞത്? നീ ഇന്നലെ പുറത്തു പോയില്ലായിരുന്നോ?" ജോയൽ: "അവിടെത്തെ കൊതുകു കടി സഹിക്കാൻ പറ്റാത്തത് കൊണ്ട് വന്നതാ. കിടന്നാൽ എന്താ? ഞാൻ നിന്നെ വല്ലതും ചെയ്തോ?" സാൻവി: "ടോ, അനാവശ്യം പറഞ്ഞാൽ കൊന്നുകളയും! ചോദിക്കാതെ വന്ന് കിടന്നിട്ട് ഡയലോഗ് പറയുന്നു!" ജോയൽ: "അതെ, ഈ റൂമിൻ്റെ റെന്റ് കൊടുത്തത് ഞാനാണ്. അപ്പൊ എനിക്ക് ആരുടെയും അനുവാദം വേണ്ട." സാൻവി: "അതെ, കൊടുത്തെങ്കിൽ ഞാൻ തിരിച്ചു തരും." ജോയൽ: "തന്നില്ലെങ്കിൽ ഞാൻ വാങ്ങിക്കും. ഓസിക്ക് നൽകാൻ നീ എൻ്റെ ഒറിജിനൽ കെട്ടിയോൾ ഒന്നുമല്ലല്ലോ." സാൻവി: "പോടാ!" അതും പറഞ്ഞു അവൾ പില്ലോ അവൻ്റെ നേരെ എറിഞ്ഞു. അവൻ അത് ക്യാച്ച് പിടിച്ചു അവളുടെ നേരെ തിരിച്ചെറിഞ്ഞു. സാൻവി കൈ കൊണ്ട് അത് തടുത്തു. അവൻ വീണ്ടും അത് അവളുടെ നേരെ എറിഞ്ഞു. ആ ദേഷ്യത്തിൽ അവൾ ആഞ്ഞെറിഞ്ഞതും, കൃത്യസമയത്ത് മരുന്നുകളുമായി അങ്ങോട്ടേക്ക് വന്ന നേഴ്‌സിൻ്റെ തലയിൽ പില്ലോ വീണു. അത് കണ്ടതും അവൾ പെട്ടെന്ന് പുതപ്പ് എടുത്തു തല വഴി ഇട്ടു. നേഴ്‌സ് (തലയണ എടുത്ത് ബെഡിൽ വെച്ചു): "എന്താ ഇവിടെ?" ജോയൽ (ചിരി കടിച്ചമർത്തി): "ഹേ, നമ്മൾ ചുമ്മാ നേരം പോക്കിന്..." നേഴ്‌സ്: "നിങ്ങൾ എന്താ LKG കുട്ടികളാണോ?" ജോയൽ: "എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടിയുണ്ട് സിസ്റ്റർ." അത് പറഞ്ഞതും അവർ അവനെ തുറിച്ചു നോക്കി. അവൻ അവരോട് ചെറുതായി ചിരിച്ചു. നേഴ്‌സ്: "അതെ, 10 മണി ആകുമ്പോഴേക്കും ഡിസ്ചാർജ് ആകാം. അപ്പോഴേക്കും ബാക്കി ബില്ല് പേ ചെയ്യണം." ബില്ല് അവൻ നൽകിക്കൊണ്ട് അവർ പറഞ്ഞു. സാൻവി (പുതപ്പിൽ നിന്ന് പുറത്തേക്ക് വന്നു): "അയ്യോ, അത് പറ്റില്ല." അവർ രണ്ടുപേരും ഒരേ സമയം അവളെ നോക്കി. സാൻവി അവനോട് കണ്ണുകൾ കൊണ്ട് പറയാൻ പറഞ്ഞു. ജോയൽ (അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി): "അതെ സിസ്റ്റർ, നമ്മുടെ കുഞ്ഞ്... അവളെ അടുത്ത വീട്ടിൽ ആക്കിയിട്ടാണ് വന്നത്. ഉടനെ പോകണം." നേഴ്‌സ് (രണ്ടുപേരെയും നോക്കി): "നിങ്ങൾക്ക് കുഞ്ഞുണ്ടോ?" ജോയൽ (കണ്ണ് മിഴിച്ചു): "ഉണ്ട്. അവളുടെ ചർമ്മം കണ്ടാൽ പ്രായം തോന്നില്ലെന്നേ ഉള്ളൂ, ബട്ട് നല്ല പ്രായമുണ്ട്." നേഴ്‌സ്: "ഞാൻ ഒന്ന് നോക്കട്ടെ..." അതും പറഞ്ഞു അവർ പോയി. അവർ പോയതും അവൾ തലയണ എടുത്തു അവൻ്റെ നേരെ എറിഞ്ഞു. ജോയൽ: "എന്തോന്നാ ഇത്? നിനക്ക് ഇത് തന്നെയാണോ പണി?" സാൻവി: "നീ ഇത് എന്തൊക്കെയാ അവരോട് പറഞ്ഞത്?" ജോയൽ: "അതിനിപ്പോ എന്താ? പെട്ടെന്ന് പോകണ്ടേ?" സാൻവി: "ആ." അവൾ തലയാട്ടി. ജോയൽ: "എന്നാൽ ഇങ്ങനെയൊക്കെ പറയേണ്ടി വരും." അതും പറഞ്ഞു അവൻ റൂമിൽ നിന്ന് വെളിയിലേക്ക് നടന്നു.. ....... ഡിസ്‌ചാർജ് ഫോർമാലിറ്റീസ് പൂർത്തിയാക്കി സാൻവിയും ജോയലും നേരെ കാർ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. സാൻവി "Ohh my ഗോഡ്! എൻ്റെ കാർ!" ആക്സിഡൻ്റിൻ്റെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം ആകെ തകർന്നിരുന്നു. ജോയൽ (കൈകെട്ടി നിന്നുകൊണ്ട്): "എന്തോ എങ്ങനെ? ഇന്നലെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?" സാൻവി: "മിണ്ടാതിരി!" അതും പറഞ്ഞു അവൾ കാർ തുറന്ന് അവളുടെ ബാഗ് എടുത്തു. അവൾ ഫോൺ എടുത്തു. അപ്പോഴാണ് അത് ഓഫ്‌ ആയ കാര്യം ഓർമ്മ വന്നത്. സാൻവി: "Ohh നാശം!" അതും പറഞ്ഞു അവൾ ഫോൺ ബാഗിൽ ഇട്ടു. സാൻവി: "നിൻ്റെ കൈയിൽ ഏതെങ്കിലും മെക്കാനിക്കിൻ്റെ നമ്പർ ഉണ്ടോ?" ജോയൽ: "ഉണ്ടെങ്കിൽ?" സാൻവി: "ഉണ്ടെങ്കിൽ വിളിക്കടോ! പപ്പാ അറിയുന്നതിന് മുന്നേ റെഡിയാക്കണം." ജോയൽ (ചിരിയോടെ): "ഹഹ! മര്യാദയ്ക്ക് സംസാരിക്കാൻ അറിയുമോ?" സാൻവി (ക്ഷമ നശിച്ച്): "ജോയൽ..." ജോയൽ: "ഓക്കേ, ഞാൻ വിളിക്കാം." അത് പറഞ്ഞു അവൻ ഫോൺ എടുത്തു വിളിച്ചു. ജോയൽ: "അതെ, അര മണിക്കൂറിനുള്ളിൽ അവർ വണ്ടി കൊണ്ടുപോകും. ഈവനിംഗ് ആകുമ്പോഴേക്കും കാർ റെഡിയാവും." സാൻവി: "താങ്ക് ഗോഡ്!" അവൾ നിശ്വസിച്ചു. ജോയൽ "അപ്പൊ എനിക്ക് ഒന്നുമില്ലേ?" സാൻവി: "അതെ, എനിക്ക് വീട്ടിൽ പോകണം." ജോയൽ (പിറുപിറുത്തു): "Ohh, അല്ലെങ്കിലും നമുക്ക് പുല്ല് വിലയാണല്ലോ." സാൻവി: "നീ വല്ലതും പറഞ്ഞോ?" ജോയൽ: "കുറച്ചു അങ്ങോട്ട് പോയി നിൽക്കാം എന്ന് പറയുകയായിരുന്നു." അവർ റോഡരികിലേക്ക് നടന്നു... ......... സാൻവി (ഇടുപ്പിൽ കൈവെച്ച്, ദേഷ്യത്തോടെ): "എത്ര സമയമായി ഇവിടെ നിൽക്കുന്നു? ഒറ്റ വാഹനം പോലും വരുന്നില്ലല്ലോ!" ജോയൽ: "അതെ, ഞാൻ അപ്പഴേ പറഞ്ഞതാ, ഈ രാവിലെ തന്നെ ഇറങ്ങേണ്ടെന്ന്."ചായ കുടിച് ഇറങ്ങിയ മതിയായിരുന്നു.... "അത് നിന്റെ അമ്മായിയുടെ വീട്ടാണോ, സൽക്കാരം കഴിഞ്ഞു ഇറങ്ങാൻ.. "Ohh, കാന്റിൽ നിന്ന് ചായ കുടിക്കുന്ന എല്ലാരും സൽക്കാരത്തിന് വന്നതാണോ.. സാൻവി: "അതെ, എൻ്റെ സിറ്റുവേഷൻ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട് നീ മിണ്ടാതിരിക്ക്." ജോയൽ: "ഓഹോ, ഉത്തരവ്!" അതും പറഞ്ഞു അവൻ മുഖം തിരിച്ചു. അപ്പോഴാണ് അങ്ങോട്ടേക്ക് ഒരു കാർ വരുന്നത് കണ്ടത്. അവൾ കൈ നീട്ടി കാറിന് നേരെ ആംഗ്യം കാണിച്ചു. എന്നാൽ കാർ നിർത്താതെ അതിവേഗത്തിൽ കടന്നുപോയി. ജോയൽ (പൊട്ടിച്ചിരിച്ചുകൊണ്ട്): "ഹഹ! എന്ത് പറ്റി മേഡം? ചീറ്റി പോയോ?" അവൾ അവനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു: "അതെ, ഇപ്പൊ ഞാൻ കാണിച്ചു തരാം." അവൾ ബാഗിൽ നിന്ന് നോട്ടുകൾ എടുത്തു. അടുത്ത വരുന്ന വണ്ടി വരുമ്പോൾ, അവൾ പൈസ കൈ പിടിച്ചു നീട്ടി കാറിനു നേരെ ആഗ്യം കാണിച്ചു... എന്നാൽ ആ കാറും നിർത്താതെ കടന്നുപോയി. ജോയൽ അത് കണ്ടു പൊട്ടിച്ചിരിച്ചു. എന്തോന്ന് ഇത് കൈക്കൂലിയോ, സത്യത്തിൽ ഇയാൾക്ക് ഒട്ടും ബുദ്ധിയില്ലേ.. " സാൻവിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. അവളുടെ കണ്ണുകൾ ചുവന്നു. സാൻവി: "ഇവന്മാരൊക്കെ ആരാണെന്നാ വിചാരം!" അടുത്ത ഒരു കാർ വളവ് തിരിഞ്ഞ് അതിവേഗത്തിൽ വരുന്നത് അവൾ കണ്ടു. ഒരു നിമിഷം പോലും ആലോചിക്കാതെ, അവൾ നടുറോഡിലേക്ക് ഇറങ്ങി, രണ്ട് കൈകളും ഉയർത്തി കാറിന് കുറുകെ നിന്നു. ജോയൽ: "ഡീ!" കാർ അതിവേഗത്തിൽ അവൾക്ക് നേരെ പാഞ്ഞുവന്നു. ഹോൺ മുഴങ്ങുന്ന ശബ്ദം അവളെ ഭയപ്പെടുത്തിയില്ല. എന്നാൽ, അപകടം മണത്ത ജോയൽ, ഒട്ടും സമയം കളയാതെ, പെട്ടെന്ന് അവളെ വലിച്ചിഴച്ച് റോഡരികിലേക്ക് മാറ്റി.   കാർ അതിവേഗത്തിൽ വന്ന് സെഡൻ ബ്രേക്കിട്ട് നിന്നു. ടയർ ഉരഞ്ഞതിൻ്റെ രൂക്ഷമായ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. കാറിലെ ഡ്രൈവർ (കലിപ്പിൽ): "നടുറോഡിൽ വെച്ചാണോ അഭ്യാസം?!" അയാൾ അവരെ തുറിച്ചു നോക്കിക്കൊണ്ട് ദേഷ്യത്തോടെ സ്ഥലം വിട്ടു. ജോയൽ (അവളെ പിടിച്ച്, രോഷത്തോടെ): "ഭ്രാന്തുണ്ടോ നിനക്ക്?! ചാകാനാണോ ഇറങ്ങിയത്?!" സാൻവി (കിതച്ചുകൊണ്ട്): "ഞാൻ..." ജോയൽ (കലിതുള്ളി): "നിൻ്റെയീ അഹങ്കാരവും ദേഷ്യവും ഓഫീസിൽ വെച്ചാൽ മതി! നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ?" സാൻവി ജോയലിനെ തള്ളിമാറ്റി മുന്നോട്ട് നടന്നു. ജോയൽ (പിറകിൽ നിന്ന്): "അതെ, എവിടെ പോകുകയാ? നിൽക്ക്!" എന്നാൽ അവൾ അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു. ജോയലും അവളുടെ പിന്നാലെ ചെന്നു. ജോയൽ: "അതെ, വഴി തെറ്റി വല്ലായിടത്തും എത്തിയാൽ വിളിക്കാൻ ഫോണിൽ ചാർജ് പോലുമില്ലെന്ന് ഓർക്കണം.."  പക്ഷേ, അവൾ മറുപടി പറയാതെ മുന്നോട്ട് നടന്നു കൊണ്ടിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞ് അവളുടെ നേരെ പൂക്കൾ നീട്ടിയത്. കുട്ടി (നിഷ്കളങ്കതയോടെ): "ചേച്ചി വാങ്ങിക്ക് ചേച്ചി." അവൾ ആ പൂക്കൾ വാങ്ങി. അവളുടെ മുഖത്തെ ദേഷ്യം കുറഞ്ഞു. അവൾ അതുമായി നടന്നു.. അവൻ ഓടി അവളുടെ മുന്നിലായി നിന്ന് കൊണ്ട് പറഞ്ഞു... "അതെ, മാഡത്തിന്റെ ഭാവം കണ്ടാൽ വിചാരിക്കും ഞാനാണ് ഇറിറ്റേറ്റ് സത്യത്തിൽ മേടമാണ് ചെയുന്നത് "അതെ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല.. എനിക്ക് തനിച് പോകാൻ അറിയാം.. വെറുതെ എന്റെ പിറകെ നടക്കേണ്ട.. അവൾ കൈകൾ ചൂണ്ടി പറഞ്ഞു... "എന്താണ് മോനെ വൈഫ് സ്നേഹത്തോടെ തരുന്നതല്ലേ വാങ്ങിക്ക്.. അത് വഴി വന്ന ഒരു സ്ത്രീ അവനെ നോക്കി പറഞ്ഞു.. അപ്പോഴാണ് അവളുടെ കൈയിലുള്ള ഫ്ലവർ അവളും അവനും ശ്രദ്ധിച്ചത്.. അപ്പൊ തന്നെ അവൾ കൈ പിൻവലിച്ചു ബാക്കിലേക്ക് കൈ മടക്കി.. മറ്റൊരു സ്ത്രീ: "അതെ അവർ വഴക്കാണെന്ന് തോന്നുന്നു.. ഇപ്പോഴത്തെ പിള്ളേരുടെ കാര്യം." അവർഅതും പറഞ്ഞു കടന്നുപോയി ... "ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ എന്നാ ഭാവത്തിൽ അവർ അവർ പോകുന്നതും നോക്കി നിന്നു.. .. ജോയൽ കൈ നോടിച്ചപ്പോഴാണ് അവൾ നോട്ടം മാറ്റിയത്. "മം എന്തെ.." "മം എന്തെ.. "അതെ ആ വഴി പോകാം... അവൾ വലതോട് ചൂണ്ടി പറഞ്ഞു.. "അവിടെ എന്താ.. "അതിലേയാണ് മെയിൻ ടൌൺ... അവർ രണ്ടുപേരും നടക്കാൻ തുടങ്ങി.. ............. അവർ നടന്ന് ഒരു ഷോപ്പിൻ്റെ മുന്നിൽ എത്തിയതും ജോയൽ നിന്നു. ഇന്നലെ അവർ പോയ കഫെ ആയിരുന്നു അതെന്ന് സാൻവിക്ക് മനസ്സിലായി. ജോയൽ: "ടൗണിൽ ഒരുപാട് നല്ല കഫെ ഉണ്ടായിട്ടും, എന്തിനാ കുഗ്രമത്തിന്റെ അടുത്തുള്ള ഈ കഫെ തന്നെ സെലക്ട്‌ ചെയ്തത്..." സാൻവി"ഇവിടെ, ആളും ബഹളവും കുറവാണ്, പിന്നെ നമ്മളെ അറിയുന്നവരും കുറവാണ്.." ജോയൽ:"Secret ഡെറ്റ് ആയിരുന്നോ.." അതിന് മറുപടിയായി അവൾ അവനെ തുറിച്ചു നോക്കി. ജോയൽ: "Ohh സോറി.." അവൻ അവിടെ പാർക്ക് ചെയ്ത തൻ്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ജോയൽ: "വാ, കയറ്." സാൻവി: "എങ്ങോട്ടേക്ക്?" ജോയൽ: "മാഡത്തിൻ്റെ വീടിലേക്കുള്ള വഴി എനിക്ക് അറിയില്ലല്ലോ." അവൾ പിന്നിലിരുന്ന് വഴി പറഞ്ഞു കൊടുത്തു. പോകുന്ന വഴി ജോയലിന് വീട്ടിൽ നിന്ന് ഫോൺ വന്നു.അവൻ ബൈക്ക് ഒതുക്കി ഫോൺ എടുത്തു. അമ്മച്ചി: "ജോയൽ, നീ എവിടെയാ? വരാറായില്ലേ ഇതുവരെ?"അവർ പരിഭവത്തോടെ ചോദിച്ചു.. ജോയൽ: "അമ്മച്ചി, ഞാൻ വരുവാ. ഒരു മണിക്കൂറിനുള്ളിൽ എത്തും."  . .  ആൽവി (ഫോൺ വാങ്ങി): "അതെ, അമ്മച്ചിയുടെ രാജകുമാരനെ കാണാത്തതുകൊണ്ട് അമ്മച്ചി ഇന്നലെ ഉറങ്ങിയില്ല." അത് കേട്ടതും ജോയലിൻ്റെ ചുണ്ടിൽ ചിരി പടർന്നു. ജോയൽ: "എന്താണ് അമ്മച്ചി, ഞാൻ പറഞ്ഞതല്ലേ, ചുമ്മാ ഓരോ അസുഖം വരുത്തിവെക്കാൻ." അമ്മച്ചി: "അവൻ ചുമ്മാ പറയുന്നതാ, നീ പെട്ടെന്ന് വാ." ജോയൽ: "ഓക്കേ." അപ്പച്ചൻ (ഫോൺ വാങ്ങി): "അതെ, ഇവൾ പറയുന്നത് കേട്ട് നീ ഓവർ സ്പീഡിൽ ഡ്രൈവ് ചെയ്യരുത്. പതുക്കെ വന്നാൽ മതി." ജോയൽ: "Ohh, ആയിക്കോട്ടെ. ഞാൻ വെക്കുവാണേ." അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു. അവൻ്റെയും കുടുംബത്തിൻ്റെയും സ്നേഹവും കരുതലും കണ്ടപ്പോൾ സാൻവിക്ക് ചെറുതായി അസൂയ തോന്നി. ദുഃഖവും അവളെ അലട്ടി. കാരണം അവൾ ചെറുപ്പം മുതലേ അതൊന്നും അനുഭവിച്ചില്ലായിരുന്നു. അവളുടെ അമ്മയെ ഒരു അടിമയെ പോലെയായിരുന്നു അവളുടെ പപ്പാ ട്രീറ്റ് ചെയ്തിരുന്നത്. അയാൾക്ക് ഏറ്റവും ഇഷ്ടം പെങ്ങൾ തെരേസയോട് ആയിരുന്നു. അവൾ പറയുന്നതായിരുന്നു അയാളുടെ അവസാന വാക്ക്. അവളുടെ ചെറുപ്പം മുതലേ കൂട്ട് ജെറിയായിരുന്നു. എന്നാൽ കാലം മാറുന്നതനുസരിച്ച് അവനും അകലാൻ തുടങ്ങി. അമ്മയുടെ വേദന കണ്ടു വളർന്നതുകൊണ്ടാവാം അവൾ എന്നും അനുകരിച്ചത് തെരേസയെ ആയിരുന്നു.  അമ്മയുടെ വേദന കണ്ടു വളർന്നതുകൊണ്ടാവാം അവൾ എന്നും അനുകരിച്ചത് തെരേസയെ ആയിരുന്നു. അതുകൊണ്ടുതന്നെ അവൾ വാശിക്കാരിയും അഹങ്കാരിയുമായി മാറി. ബൈക്ക് അവളുടെ വീടിൻ്റെ ഗേറ്റിന് മുന്നിൽ നിർത്തി. ജോയൽ: "അതെ, ഇറങ്ങുന്നില്ലേ?" ഓർമ്മകളിൽ നിന്ന് മോചിതയായ അവൾ ഇറങ്ങി. സാൻവി: "താങ്ക്സ്." ജോയൽ: "എന്തോ കേട്ടില്ല." സാൻവി: "വളരെ നല്ലത്." അവൾ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു, ഒരു ചിരിയോടെ മുന്നോട്ട് പോയി  #📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
writing of isha
696 കണ്ടവര്‍
17 മണിക്കൂർ
അന്നൊരു മഴയുള്ള രാത്രിയായിരുന്നു. ഐ.സി.യുവിന് പുറത്തെ കസേരയിൽ ഉറക്കം വരാതെ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത ബെഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരൻ പുറത്തേക്ക് വന്നത്. അയാളുടെ കയ്യിൽ ഒരു പഴയ പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. "ഇതൊന്ന് പിടിക്കാമോ? എനിക്കൊന്ന് മുഖം കഴുകണം," അയാൾ അത് എന്റെ കയ്യിൽ തന്നു. കവറിനുള്ളിൽ ഒരു പുതിയ ജോഡി ചപ്പലുകൾ ആയിരുന്നു. പ്ലാസ്റ്റിക് കവറിന്റെ മണം മാറാത്ത, ഒരിക്കൽ പോലും മണ്ണിൽ തൊടാത്ത ചപ്പലുകൾ. അയാൾ തിരിച്ചു വന്നപ്പോൾ ഞാൻ ചോദിച്ചു, "ആർക്കാണിത്?" അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു, പക്ഷേ കണ്ണ് നിറഞ്ഞതേയുള്ളൂ. "മകൾക്ക് വാങ്ങിയതാണ്. അവൾക്ക് നടക്കാൻ പറ്റില്ലായിരുന്നു. സർജറി കഴിഞ്ഞാൽ അവൾ ഇത് ഇട്ട് നടക്കുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അവളുടെ ആദ്യത്തെ ചപ്പലാണ്." അന്ന് രാത്രി വൈകി, ആ മുറിയിൽ നിന്ന് ഒരു നിലവിളി ഉയർന്നു. നഴ്സുമാർ തിരക്കിട്ട് ഓടുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ആ അച്ഛൻ പുറത്തേക്ക് വന്നു. അയാളുടെ കയ്യിൽ ആ കവർ ഉണ്ടായിരുന്നില്ല. അത് അവിടെ ആ ബെഡിന് താഴെ അനാഥമായി കിടപ്പുണ്ടായിരുന്നു. പുതിയ ചപ്പലുകൾ ഇട്ട് നടക്കാൻ ആ കുഞ്ഞു കാൽപാദങ്ങൾ കാത്തുനിന്നില്ല. തറയിൽ വെറുതെ കിടക്കുന്ന ആ ചപ്പലുകൾ എന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. ജീവിതം നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെയല്ല, അത് വിധി എഴുതി വെച്ച തിരക്കഥ പോലെയാണ്. ഒരു പുതിയ തുടക്കം സ്വപ്നം കണ്ടിടത്ത് ഒരു വലിയ വിരാമചിഹ്നം വീണു കഴിഞ്ഞിരുന്നു. ആശുപത്രിയിലെ മണം പോലെ ആ പുതിയ ചപ്പലുകളുടെ മണം ഇന്നും എന്റെ ഉള്ളിലുണ്ട്. ഒരു യാത്ര തുടങ്ങുന്നതിന് മുൻപേ അവസാനിച്ചവളുടെ ഓർമ്മപ്പെടുത്തൽ പോലെ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ
writing of isha
1.4K കണ്ടവര്‍
18 മണിക്കൂർ
ആളിപ്പടരുന്ന തീജ്വാലകൾക്ക് നടുവിൽ ഞാൻ നിൽക്കുമ്പോൾ, എനിക്ക് ചുറ്റും ഭയത്തിന്റെ കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. ഓടാൻ ശ്രമിക്കാത്തതല്ല, പക്ഷേ എങ്ങോട്ട് ഓടിയാലും അവിടെയെല്ലാം ഞാൻ എന്നെത്തന്നെയാണ് ശത്രുവായി കണ്ടത്. ഒടുവിൽ ഞാൻ ആ തീരുമാനമെടുത്തു; കത്തട്ടെ.. എല്ലാം കത്തിയമരട്ടെ. പുകഞ്ഞു തീരുന്നതിനേക്കാൾ നല്ലത് ഒരിക്കൽ കത്തിയമരുന്നതാണല്ലോ. ആ തീയിൽ എന്റെ സ്വപ്നങ്ങളും ഓർമ്മകളും നീ മറന്നുവെച്ച ആ പഴയ 'ഞാനും' ചാരമായി മാറി. കാറ്റ് ആ ചാരത്തെ ദൂരേക്ക് പറത്തിക്കളഞ്ഞു. അഗ്നി അടങ്ങിയപ്പോൾ, വെറും ശൂന്യമായ ആ മണ്ണിൽ നിന്ന് ഞാൻ ആകാശത്തേക്ക് നോക്കി. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, എനിക്ക് ആകാശം മുട്ടെ പറക്കാൻ കഴിയുന്ന ചിറകുകൾ ഉണ്ടായിരുന്നുവെന്ന്. ഭയമെന്ന കാട്ടുതീയിൽ ആ ചിറകുകൾ എരിച്ചു കളഞ്ഞത് ഞാനല്ലേ? ഒരുപക്ഷേ, ആ ചിറകുകൾ ഒന്ന് കുടഞ്ഞിരുന്നെങ്കിൽ എനിക്ക് ആ തീയെ മുകളിൽ നിന്ന് നോക്കി പരിഹസിക്കാമായിരുന്നു. പക്ഷേ ഇന്ന്, ചാരമായി മാറിയ എനിക്ക് ആകാശത്തോട് പറയാൻ ഒരു പരിഭവമേയുള്ളൂ—"ഞാൻ തോറ്റുപോയത് ചിറകുകൾ ഇല്ലാഞ്ഞിട്ടല്ല, അവ എനിക്കുണ്ട് എന്ന് ഓർക്കാൻ കഴിയാത്തത്ര ഭീരുവായത് കൊണ്ടാണ്." നീ ഇനി വന്ന് തിരയുന്നത് ആ പഴയ എന്നെയാണെങ്കിൽ നിനക്ക് നിരാശയാകേണ്ടി വരും. കാരണം, ആ പഴയ ഞാൻ ആ കാട്ടുതീയിൽ നിനക്ക് വേണ്ടി കത്തിയമർന്നു കഴിഞ്ഞു #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ #📖 കുട്ടി കഥകൾ
writing of isha
1.4K കണ്ടവര്‍
18 മണിക്കൂർ
നീ നെയ്ത ഈ ചിലന്തിവലയ്ക്ക് സ്നേഹത്തിന്റെ മണമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാനിതിൽ വീണതും. എന്റെ ചിറകുകൾ ഇവിടുത്തെ നൂലുകളിൽ കുടുങ്ങിക്കിടക്കുമ്പോൾ, ഞാൻ നിസ്സഹായാവസ്ഥയിലാണെന്ന് നീ കരുതി. എന്നാൽ, ഞാൻ ആ വലയിൽ സ്വയം ബന്ധിക്കപ്പെട്ടത് നിന്റെ വിശപ്പിന്റെ ആഴം അളക്കാനായിരുന്നു. നീ എല്ലാവരെയും പോലെ എന്നെയും ഒരു വെറും ഇരയായി മാത്രം കണ്ടു. നിനക്ക് മുൻപേ വന്നവർ എന്റെ ചിറകുകൾ പിഴുതെടുത്ത് തീയിലിട്ടപ്പോൾ, ആ ചാരത്തിൽ നിന്ന് ഞാൻ എന്നെത്തന്നെ വീണ്ടും വാർത്തെടുക്കുകയായിരുന്നുവെന്ന് നീ അറിഞ്ഞില്ല. ഇന്ന് ഞാൻ ഈ വലയിൽ ശാന്തമായി ഇരിക്കുന്നത് നിന്നെ ഭയന്നല്ല, മറിച്ച് നിന്റെ അവസാനത്തെ ഇര ഞാനാണെന്ന് ഉറപ്പിക്കാനാണ്. നിന്റെ വിശപ്പടക്കാൻ നീ എന്റെ അടുത്തേക്ക് വരുന്ന ആ നിമിഷം, എന്റെ ഈ ചിറകുകൾ ഞാൻ വിടർത്തും. ആ ചിറകടിയിൽ നീ നെയ്ത സാമ്രാജ്യം തകർന്നു വീഴും. നീ എനിക്കായി ഒരുക്കിയ ഈ വല, നിന്റെ തന്നെ ശവക്കച്ചയായി മാറും. അന്ന് നിനക്ക് മനസ്സിലാകും—ചില ഇരകൾ കാത്തിരിക്കുന്നത് പേടികൊണ്ടല്ല, മറിച്ച് വേട്ടക്കാരന്റെ അന്ത്യം കുറിക്കാനുള്ള കൃത്യമായ സമയത്തിന് വേണ്ടിയാണെന്ന്. നീ എന്നെ സ്നേഹിച്ചു എന്ന് കരുതുന്ന ആ നിമിഷത്തിൽ തന്നെയാകും നിന്റെ അന്ത്യം. കാരണം, ഇന്ന് ഞാൻ പ്രണയത്തേക്കാൾ കൂടുതൽ നിന്നെ വെറുക്കുന്നു; നീ കരുതിയതിനേക്കാൾ കൂടുതൽ ഞാൻ ശക്തയുമാണ്. #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
writing of isha
1.4K കണ്ടവര്‍
18 മണിക്കൂർ
ഒരേ സൂര്യനാണ് പുലരിയിൽ പ്രകാശവും ഉച്ചയ്ക്ക് പൊള്ളലും നൽകുന്നത്. പക്ഷേ, നമ്മൾ സ്നേഹിച്ച മനുഷ്യൻ സൂര്യനെപ്പോലെയാകുമ്പോൾ ജീവിതം ഒരു മരുഭൂമിയായി മാറുന്നു. ഒരിക്കൽ അയാളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ കഴിയാതിരുന്ന രാത്രികളുണ്ടായിരുന്നു; ഇന്ന് അയാളുടെ നിശബ്ദത പോലും ശ്വാസം മുട്ടിക്കുന്നു. അയാൾ സമ്മാനിച്ച പൂക്കളുടെ സുഗന്ധം കൊതിച്ച കാലം പോയ്മറഞ്ഞു, ഇന്ന് ആ ഓർമ്മകൾക്ക് വാടിത്തളർന്ന കനലുകളുടെ ഗന്ധമാണ്. നമ്മൾ ലോകത്തെ മുഴുവൻ മറന്ന് അയാളിലേക്ക് ചുരുങ്ങിയത് അയാൾ നമുക്ക് ഒരു ലോകം തരുമെന്ന് വിശ്വസിച്ചായിരുന്നു. പക്ഷേ, ഒടുവിൽ അയാൾ നമ്മളെ ആ ലോകത്തുനിന്ന് പുറത്താക്കി, സ്വന്തം മനസ്സിനുള്ളിൽ നമ്മളെ തടവിലാക്കി. ഒരിക്കൽ അയാളുടെ കൈകൾ ചേർത്തുപിടിച്ചു നടക്കുമ്പോൾ ഭൂമിക്ക് ഭാരമില്ലെന്ന് തോന്നിയിരുന്നു. ഇന്ന് അതേ കൈകൾ ഏൽപ്പിച്ച മുറിവുകൾ പേറി നടക്കുമ്പോൾ സ്വന്തം ശരീരത്തിന് പോലും കല്ലിന്റെ ഭാരമാണ്. പ്രണയത്തിന്റെ പേരിൽ നമ്മൾ അണിഞ്ഞ ആ ചങ്ങലകൾ എന്നെങ്കിലും സ്വർണ്ണ നൂലുകളാകുമെന്ന് നമ്മൾ സ്വപ്നം കണ്ടു. പക്ഷേ, കാലം പോയപ്പോൾ ആ നൂലുകൾ മുറുകി മുറുകി നമ്മുടെ ശ്വാസം നിർത്തുകയായിരുന്നു. ഏറ്റവും വലിയ വേദന എന്താണെന്നോ? നമുക്ക് അയാളെ വെറുക്കാൻ കഴിയില്ല, കാരണം നമ്മൾ സ്നേഹിച്ചത് ആ പഴയ മനുഷ്യനെയാണ്. പക്ഷേ, കൂടെയുള്ളത് നമ്മളെ മടുപ്പിച്ച ഈ പുതിയ അപരിചിതനും. ജീവിക്കാനും മരിക്കാനും ഒരേ കാരണം മതിയാകുമ്പോൾ ഉണ്ടാകുന്ന ആ ശൂന്യതയിലാണ് പല ബന്ധങ്ങളും അവസാനിക്കുന്നത്. #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
writing of isha
2K കണ്ടവര്‍
18 മണിക്കൂർ
എന്നെ നിന്റെ ജീവിതത്തിൽ നിന്ന് പുറത്താക്കാൻ നീ എത്രമാത്രം കഷ്ടപ്പെട്ടിരുന്നു അല്ലേ? നിന്നെ മടുത്ത് ഞാൻ തന്നെ നിന്നെ ഉപേക്ഷിച്ചു പോകാൻ വേണ്ടി നീ ഓരോ അടവുകളും പയറ്റുമ്പോൾ, നിന്റെ ഉള്ളിലെ ആ കള്ളത്തരങ്ങളെല്ലാം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും നിന്നെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ ഞാൻ ഒന്നും അറിയാത്തവളെപ്പോലെ നിന്റെ മുൻപിൽ ചിരിച്ചു നിന്നു. ഒടുവിൽ നീ വിജയിച്ചു... നിന്റെ ജീവിതത്തിൽ നിന്ന് നീ എന്നെ മായ്ച്ചുകളഞ്ഞു. ഇന്ന് നീ ഹാപ്പിയാണ്. നിന്റെ ലോകം സുന്ദരമാണ്. നിന്റെ ആ സന്തോഷം കാണുമ്പോഴാണ് എനിക്ക് സമാധാനം. പക്ഷേ, നീ പോയതിന് ശേഷം ബാക്കിയായ എന്നെ നീ കണ്ടിട്ടുണ്ടോ? രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കണ്ണുനീരിന്റെ ഉപ്പുള്ള ഓർമ്മകളിലാണ് ഞാൻ. എനിക്ക് വെളിച്ചത്തെ പേടിയാണ്, കാരണം വെളിച്ചം നിന്റെ ഓർമ്മകളെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു. അതുകൊണ്ട് ഇപ്പോൾ ഞാൻ ഇരുട്ടിനെ പ്രണയിച്ചു തുടങ്ങി. ഈ ഇരുട്ടിൽ ഇരിക്കുമ്പോൾ നിന്റെ ഫോട്ടോകളും വോയ്‌സ് മെസ്സേജുകളും കേൾക്കുന്നത് എന്ത് രസമാണെന്നോ! ആ ശബ്ദത്തിൽ നീ എന്നെ "എന്റേത് മാത്രമാണ്" എന്ന് വിളിക്കുമ്പോൾ, ഒരു നിമിഷം ഞാൻ എല്ലാം മറക്കും. നീ ഇന്നും എന്റെ അടുത്തുണ്ടെന്ന് ഞാൻ വെറുതെ വിശ്വസിക്കും. നമ്മൾ പിണങ്ങുമ്പോൾ എന്നെ സമാധാനിപ്പിക്കാൻ ഓടി വന്നിരുന്ന ആ പഴയ നിന്നെ എനിക്ക് അത്രമേൽ ഇഷ്ടമായിരുന്നു. നീ ചെയ്ത ദ്രോഹങ്ങളോ, എന്നോട് പറഞ്ഞ കള്ളങ്ങളോ എനിക്ക് ഇപ്പോൾ വിഷയമല്ല. നീ എന്റെ 'പൊന്നല്ലേ'... നീ തിരിച്ചു വരില്ലേ? മറ്റുള്ളവർക്ക് നീ ചതിയനായിരിക്കാം, പക്ഷേ എനിക്ക് നീ ഇപ്പോഴും എന്റെ പ്രാണനാണ്. എത്ര കാലം കഴിഞ്ഞാലും, എത്രയൊക്കെ നീ എന്നെ മാറ്റി നിർത്തിയാലും, മരിക്കുന്ന നാൾ വരെ ഞാൻ നിന്നെ കാത്തിരിക്കും. എന്റെ സ്നേഹം സത്യമാണെങ്കിൽ നീ എന്നെങ്കിലും ഒരിക്കൽ തിരിച്ചു വരും... നിന്റെ ഈ തടവുകാരിയെ തേടി. #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ
writing of isha
1.9K കണ്ടവര്‍
1 ദിവസം
നിന്റെ അവഗണനയുടെ കയ്പ്പും, വിരഹത്തിന്റെ തീക്ഷ്ണതയും എന്റെ ഈ ചെറിയ ലോകത്തിന്റെ അതിരുകൾക്കുള്ളിൽ ഞാൻ തളച്ചിട്ടിരിക്കുകയാണ്. നീ എവിടെയാണെങ്കിലും, ആരുടെ കൂടെയാണെങ്കിലും എന്റെ ഉള്ളിലെ നീ എന്റേത് മാത്രമാണ്. ആർക്കും തൊടാനാകാത്ത, ആർക്കും മോഷ്ടിക്കാനാകാത്ത എന്റെ മാത്രം സ്വകാര്യത. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിനക്കായി മാത്രം ഞാൻ മാറ്റിവെച്ച ആ ഇടമുണ്ടല്ലോ... ഒരുപക്ഷേ നമ്മൾ ഒന്നായിരുന്നെങ്കിൽ നമുക്കിടയിൽ പരാതികളും പരിഭവങ്ങളും ഉണ്ടാകുമായിരുന്നു. എന്നാൽ ഇന്ന്, ഈ നിശബ്ദതയിൽ ഞാൻ നിന്നെ പ്രണയിക്കുമ്പോൾ നീ എന്നിൽ ഏറ്റവും സുന്ദരനായിരിക്കുന്നു. എന്റെ പ്രണയം തോറ്റുപോയി എന്ന് ലോകം പറഞ്ഞാലും ഞാൻ പുഞ്ചിരിക്കും. കാരണം, ജയിക്കാൻ വേണ്ടിയല്ല, മരിക്കുവോളം നിന്നെ ഓർക്കാൻ വേണ്ടിയാണ് ഞാൻ പ്രണയിച്ചത്. #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ
writing of isha
1.6K കണ്ടവര്‍
1 ദിവസം
പുനർജ്ജന്മം 7 ജോയൽ റൂമിലേക്ക് വന്നതും സാൻവി അവനെ തുറിച്ചു നോക്കി. ജോയൽ (അവളുടെ നോട്ടം കണ്ടതും, പറഞ്ഞു  : "അതെ, ഡ്രസ്സ് change ചെയ്തത് ഞാൻ അല്ല." അത് കേട്ടതും അവിടെയുള്ള നേഴ്‌സ് അവരെ രണ്ടുപേരെയും മാറി മാറി നോക്കി. ജോയൽ (നേഴ്സിനോട്): "അതെ, ഇവൾ ബ്രാൻഡ് മാത്രമേ ധരിക്കാറുള്ളൂ. അതാ." അവർ അമർത്തി മൂളിക്കൊണ്ട് റൂം വിട്ടുപോയി. ജോയൽ: "അതെ, രാത്രി, ആക്സിഡന്റ്, ഒരുപാട് ചോദ്യങ്ങൾ... എനിക്ക് വേറെ വഴി ഇല്ലായിരുന്നു." ദേഷ്യത്തിൽ നിൽക്കുന്ന അവളോട് അവൻ പറഞ്ഞു.അവൾദേഷ്യത്തിൽ മുഖം തിരിച്ചു.. ജോയൽ: "അതെ, പിന്നെ..." അതും പറഞ്ഞ് അവൻ അവളുടെ അടുത്തേക്ക് നടന്നതും അവൾ പെട്ടെന്ന് പില്ലോ എടുത്ത് അവൻ്റെ നേരെ എറിഞ്ഞു. അവൻ അത് ക്യാച്ച് പിടിച്ചു. ജോയൽ (ചിരിയടക്കി, ഗൗരവത്തോടെപറഞ്ഞു. "അതെ മേഡം ഓഫീസിൽ... എനിക്ക് ദേഷ്യം വന്നാൽ ഉണ്ടല്ലോ..." സാൻവി: "ദേഷ്യം വന്നാൽ എന്താ?" ജോയൽ: "ദേഷ്യം വന്നാൽ കുന്തം!" അതും പറഞ്ഞ് അവൻ അവളുടെ ഫോൺ അവൾക്ക് നേരെ എറിഞ്ഞു. ജോയൽ: "അതെ, പെട്ടെന്ന് ആരെയെങ്കിലും വിളിക്ക്. എന്നിട്ട് ഇവിടെ വരാൻ പറ. എനിക്ക് പെട്ടെന്ന് പോകണം. തണുത്തിട്ട് വയ്യ." അവൻ ഷർട്ട് കുടഞ്ഞ് പറഞ്ഞു. അവൾ ഫോൺ ഓൺ ചെയ്തത് ആദ്യം നോക്കിയത് ജെറിയുടെ സ്റ്റാറ്റസ് ആയിരുന്നു. ഫ്രണ്ട്‌സിൻ്റെ കൂടെ ഒരുപാട് ഹാപ്പിയായുള്ള ഫോട്ടോസ് ഉണ്ടായിരുന്നു. അവൾ അവൻ്റെ മെസ്സേജ് ഉണ്ടോന്ന് ആകാംഷയോടെ നോക്കി. എന്നാൽ ഇല്ലായിരുന്നു. ജോയൽ: "അതെ, ഫോൺ കുത്തിയിരിക്കാതെ പെട്ടെന്ന് ഫോൺ ചെയ്യ്." സാൻവി (അവനെ നോക്കാതെ): "നിനക്ക് പോകണമെങ്കിൽ പോകാം.... എനിക്ക് ആരെയും വിളിക്കാൻ ഇല്ല." ജോയൽ: "അതെ, ഇയാൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ?" സാൻവി: "ഇല്ല. എന്തെ?" ജോയൽ: "ഞാൻ പോവാ, ഇനി നീയായി നിൻ്റെ കാര്യമായി. അഹങ്കാരത്തിന് മാത്രം ഒരു കുറവും ഇല്ല." അത് പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു. അവൾ കണ്ണുകൾ പൂട്ടി ബെഡിൽ ചാരി ഇരുന്നു. ..... അവൻ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് അവൻ്റെ ഫോൺ റിംഗ് ചെയ്തത്. അവൻ അത് എടുത്തു. അത് ശ്രുതിയായിരുന്നു. ജോയൽ: "എന്താണ്, നിൻ്റെ പട്ട girls പിരിഞ്ഞോ?" ശ്രുതി: "മ്മ്, ഏകദേശം... അതൊക്കെ പോട്ടെ. നിൻ്റെ കല്യാണം കഴിഞ്ഞോ?" ജോയൽ: "എനിക്കായി നോമ്പ് നോറ്റിരിക്കുന്ന നിന്നെ മറന്ന് ഞാൻ വേറെ കെട്ടുമോ?" ശ്രുതി: "ഡാ നാറി, സത്യം പറ. സുമേച്ചി പറഞ്ഞല്ലോ നിൻ്റെ ഫ്രണ്ട് വൈഫുമായി വന്നിട്ടുണ്ടെന്ന്." ജോയൽ: "Ohh, നിൻ്റെ ഫ്രണ്ട്‌സും നിന്നെപ്പോലെ കുടുംബശ്രീ പരദൂഷണ ഗാങ് ആണോ?" ശ്രുതി: "പോടാ... നിന്നെ കണ്ടു ഡൗട്ട് അടിച്ചു വിളിച്ചതാ. നീ കാര്യം പറ." ജോയൽ: "അതെ, ഒരു ദുർബല നിമിഷത്തിൽ എനിക്ക് സംഭവിച്ചുപോയതാ..." ശ്രുതി: "അയ്യോ, അന്നമ്മോ!" ജോയൽ: "ഡീ, പതുക്കെ! ഞാൻ ചുമ്മാ പറഞ്ഞതാ. അവൾ എൻ്റെ സിഇഒ ആണ്. നമ്മൾ മീറ്റിംഗ് കഴിഞ്ഞു വരുമ്പോൾ ചെറിയ ഒരു ആക്സിഡന്റ്. പിന്നെ ഹോസ്പിറ്റലിൽ വേറെ നൂലാമാലകൾ ഒന്നും ഇല്ലാതിരിക്കാൻ ഞാൻ ഒരു കള്ളം പറഞ്ഞതാ." ശ്രുതി: "Ohh, അല്ലെങ്കിലും ഞാൻ കരുതി നിന്നെപ്പോലത്തെ ഒരു ദാരിദ്ര്യംവാസിക്ക് എങ്ങനെ പെണ്ണ് കിട്ടിയെന്ന്." ജോയൽ: "ഡീ, വേണ്ട!" ശ്രുതി: "Ohh, ഞാൻ മറന്നു,നീ അന്നമ്മ യുടെ രാജകുമാരൻ ആണല്ലോ "അതെ കളിയാക്കേണ്ട, ഞാൻ രാജകുമാരൻ തന്നെയാ... "യെസ് സ്വപ്നത്തിൽ ആണെന്ന് മാത്രം... "ഡീ... . എനിക്ക് വേറെ പണിയുണ്ട്."രാജകുമാരൻ ഫോൺ വെച്ചാലും.. ജോയൽ: "ഡീ, നീ അത്യാവശ്യമായി 2000 അയക്ക്..." ശ്രുതി: "എൻ്റെ കൈയിൽ ഒന്നുമില്ല." ജോയൽ: "അതെ, നിനക്ക് നുണ പറയാൻ ഒട്ടും അറിയില്ല. പിന്നെ എന്തിനാ വെറുതെ..." ശ്രുതി: "ഡാ, എത്രയായി എന്ന് വല്ല ഓർമ്മയും ഉണ്ടോ?" ജോയൽ: "പിന്നല്ലാതെ, ഇന്നലെ വരെ ഓർത്തെയുള്ളൂ. നിൻ്റെ എല്ലാ പൈസയും ശമ്പളം കിട്ടിയാൽ തരണമെന്ന്." ശ്രുതി: "അന്ന് കാക്ക മറന്നു പറക്കും." ജോയൽ: "പറന്നില്ലെങ്കിലും ഞാൻ തരാം. നീ അയക്ക്." ശ്രുതി: "Ohh, ശരി." .... സാൻവി കണ്ണുകൾ തുറന്നു. അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. അവൾ എത്തി വലിഞ്ഞു പുറത്തേക്ക് നോക്കി—ജോയൽ പോയോ എന്നറിയാൻ. അപ്പോഴാണ് ഒരു നേഴ്‌സ് വന്നത്: "അതെ, ഈ ബില്ല് അടക്കണമായിരുന്നു. കൂടെ ആരും ഇല്ലേ?" "അത്... അത് പിന്നെ..." സാൻവി ചുറ്റും നോക്കി. ബാഗ് കാറിലാണോ എന്ന് ഓർത്ത് അവൾ നെറ്റിയിൽ അടിച്ചു. "ഇപ്പൊ ചെയ്യാം." ബിൽ വാങ്ങിയ ശേഷം അവൾ ജോയലിനെ വിളിക്കാൻ നോക്കിയെങ്കിലും ഫോൺ ബാറ്ററി തീർന്ന് ഓഫ് ആയി. 'ഓഹ് ഗോഡ്, ഇനി എന്ത് ചെയ്യും.' അവൾ തലമുടി  കൈകൾ കോർത്തു വലിച്ചു... ഞാൻ അര മണിക്കൂറിനുള്ളിൽ പേ ചെയ്തോളാം.. ഓക്കേ അതും പറഞ്ഞു നേഴ്‌സ് പോയി.. അപ്പോഴാണ് അങ്ങോട്ടേക്ക് മരുന്നുമായി ആദ്യം കണ്ട നേഴ്‌സ്  വന്നത്.. മെഡിസിൻ നൽകുന്നതിന്റെ ഇടയിൽ അവർ ചോദിച്ചു.. "അതെ, നിങ്ങളുടെ ലവ് മാര്യേജ് ആണോ?" "എന്താ?" സാൻവി ഞെട്ടി. "ഹേ, ചുമ്മാ ചോദിച്ചതാ... പിന്നെ ഹസ്ബൻഡ് ഇപ്പോൾ പുറത്തേക്ക് പോയി. ഇയാളെ ഒന്ന് ശ്രദ്ധിക്കണേ എന്ന് പറഞ്ഞിട്ടാ പോയത്." അവൾ ചെറുതായി ചിരിച്ചതായി ഭാവിച്ചു. മെഡിസിൻ വാങ്ങി.. 'ഓഹ് ഗോഡ്, ആ ദുഷ്ടൻ പോയോ? ഇനി എന്ത് ചെയ്യും.' അവൾ ടെൻഷൻ കൊണ്ട് നഖം കടിച്ചു, പുതപ്പ് തലവഴി മൂടി കിടന്നു. ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ കരുതി ബില്ലടിക്കാൻ വന്നവർ ആയിരിക്കും. "അതെ, ഞാൻ പിന്നെ..." പുതപ്പ് മാറ്റി അവൾ തിരിഞ്ഞുനോക്കി. മുന്നിൽ പുതിയ ഷർട്ടുമിട്ട് നിൽക്കുന്ന ജോയലിനെ കണ്ടപ്പോൾ അവൾ ചെറുതായി ഒന്ന് ആശ്വസിച്ചെങ്കിലും അത് പുറത്ത് കാണിച്ചില്ല. "ഭാര്യ ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ ഇയാൾ പോയി ഷർട്ട് മാറ്റിയോ?" നേഴ്‌സിൻ്റെ ചോദ്യം. "ഇവൾ ഡെലിവറി റൂമിൽ ഒന്നുമില്ലല്ലോ. ഞാൻ ടെൻഷൻ അടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ?" ജോയൽ ചിരിച്ചു മറുപടി പറഞ്ഞു.. നേഴ്‌സ് ചെറുചിരിയോടെ അവരെ രണ്ടുപേരെയും മാറി മാറി നോക്കി നടന്നുപോയി. സാൻവി അവനെ തീക്ഷ്ണമായി നോക്കി. "അതെ, എനിക്ക് തണുത്തിട്ട് വയ്യായിരുന്നു. ഇവിടെ അടുത്ത് ഷോപ്പുണ്ട്," so "ടോ, പറയുന്ന വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം..." "ഞാൻ അതിനെന്താ പറഞ്ഞത്?" "'കുന്തം'... അതും പറഞ്ഞു അവൾ മുഖം തിരിച്ചു." "അതെ, മേഡത്തിന് ജെറി സാറിനെ വിളിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ? ഇല്ലെങ്കിൽ അവൾ നെറ്റി ചുളിച്ചു ചോദിച്ചു. ഞാൻ വിളിക്കാം." "നീ വിളിച്ചാൽ അവൻ ഇങ്ങോട്ടേക്ക് വരാൻ പോകുന്നൊന്നുമില്ല," സാൻവി ഉറപ്പിച്ചു പറഞ്ഞു "അത് വിളിച്ചാലല്ലേ അറിയാൻ പറ്റൂ." "ഇപ്പൊ നീ അവനെ വിളിക്കേണ്ട." "ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ? ഈ കുരിശ് എൻ്റെ തലയിൽ നിന്ന് ഒന്ന് ഒഴിവാക്കട്ടെ?" "അതിന് ഞാൻ നിൻ്റെ തലയിൽ കയറി നിന്നോ?" "ഏകദേശം അതുപോലെ തന്നെയാ." "അതെ, നീ അവനെ വിളിച്ചാൽ ഞാൻ ഇവിടെ ഉറങ്ങിപ്പോകും. എനിക്ക് വല്ലതും പറ്റിയാൽ പ്രതിയാകുന്നത് നീയാണ്. ഓർമ്മിച്ചോ!" "അതെ, ഇത് വലിയ കുരിശ് ആയല്ലോ. എനിക്ക് വീട്ടിൽ പോകണം. അമ്മച്ചി കാത്തിരിക്കുന്നുണ്ടാകും. എനിക്ക് കാത്തിരിക്കാനും ചോദിക്കാനുമുള്ള ആൾക്കാരുണ്ട് ഇയാളെ പോലെയല്ല..." #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ
See other profiles for amazing content