ഫോളോ
ഷാൻ ✍🏻
@454579941
652
പോസ്റ്റുകള്‍
4,245
ഫോളോവേഴ്സ്
ഷാൻ ✍🏻
1.8K കണ്ടവര്‍
1 ദിവസം
നീണ്ട അഞ്ച് വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് കാലെടുത്തു വക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ ഒരു യാത്ര തനിക്ക് നീറുന്ന ഓർമ്മപ്പെടുത്തലുകളാണല്ലോ സമ്മാനിക്കുന്നത് എന്നോർത്തപ്പോൾ............. വേണ്ടായിരുന്നു ഒന്നും....... അല്ലെങ്കിലും ഒന്നും അറിഞ്ഞു കൊണ്ടല്ലല്ലോ.,... അനൂപിൻ്റെ മനസ് കുറച്ച് വർഷം പിന്നിലോട്ട് സഞ്ചരിച്ചു.. ഒരിക്കെ ട്രെയ്ൻ കയറി കോഴിക്കോടിന് പോകുമ്പോൾ അഭിയാണ് ട്രെയ്ൻ ബാത്ത് റൂമിൻ്റെ പുറത്തുള്ള ഒരു ഭാഗത്ത് call me എന്നെഴുതിയ തി നു താഴെയുള്ള മൊബൈൽ നമ്പർ കാണിച്ചു തന്നത്. "ടാ .... വിളിച്ചു നോക്കിയാലൊനോക്കിയാലൊ....??? "ആരോ പറ്റിക്കാൻ എഴുതി വച്ചതാവും.... നീ ചിന്തിക്കണപോലെ കിളികളൊന്നുമാവില്ല..." ഞാൻ പറഞ്ഞു. "എന്തായാലും ഫ്രീ ഓഫർ ഉള്ളതല്ലേ ജസ്റ്റ് ഒന്നു ട്രൈ ചെയ്യട്ടെ" അഭി ആവേശത്തിലാണ്. "ഓ .... ആയിക്കോട്ടെ.... പക്ഷേ ഈ ട്രെയ്നിൽ വച്ച് വേണ്ട." ഞാൻ പറഞ്ഞു അന്നൊന്നും സ്മാർട്ട് ഫോൺ ഇത്ര വ്യാപകമായിട്ടില്ല.... പിന്നെ അൺലിമിറ്റഡ് കാൾ പിന്നെ ട Mട ഓഫർ എന്നിവയൊക്കെ പ്രചാരത്തിലുള്ള സമയവും. കോഴിക്കോട് പോയി തിരിച്ചു നാട്ടിലെത്തി. അന്ന് സന്ധ്യയായാൽ അമ്പലത്തിലെ ആൽമരത്തിനു താഴെ ഒരു പത്ത് മണി വരെ കൂട്ടുകാരൊടൊത്ത് ചില വഴിക്കുന്ന കാലമല്ലേ..... ഞങ്ങൾ അവിടെയെത്തിയപ്പോ മറ്റു വാലുകളൊന്നും എത്തിത്തുടങ്ങിയിട്ടില്ല. " ടാ... എത്ര നേരായി.... നീ വന്നിട്ട് വിളിക്കാമെന്ന് വച്ച് ... ആളെ ഇങ്ങനെ..... വേഗം വാ.... ഡയൽ ചെയ്യ...... അഭിയുടെ ആവേശം കണ്ട് ചിരിച്ചു പോയി. സ്ഥലത്തെ എല്ലാ കുട്ടികളുടെയും കണ്ണിലെ തനി പൂവാലൻ......... ഓ.,,,,,, ആയ്ക്കോട്ടെ...... " ഫോൺ ഡയൽ ചെയ്ത ശേഷം ചെവിയിൽ വച്ച് അവൻ ......" ശ്ശെ..... ഓഫർ തീർന്നു.,,,, നിൻ്റെ ഫോൺ താടാ...... പ്ലീസ്.,,,,, "അയ്യട മോനെ എൻ്റെ ഫോൺ തരില്ല.,, നീ റിചാർജ് ചെയ്ത് വിളിച്ചാ മതി.,,,,, ഞാൻ പറഞ്ഞു "കോപ്പ്..... നിന്നെ അറിയുന്ന ആളല്ലല്ലോ.,,, ചുമ്മാ ഒന്ന് വിളിച്ച് പെട്ടെന്ന് വക്കാടാ.....താ......please അവൻ്റെ ആവേശം കണ്ടിട്ടാ ഫോൺ കൊടുത്തത്... അതൊരു തണുത്ത ഡിസംബർ മാസത്തിലായിരുന്നു........ അവൻ ആ നമ്പറിലേക്ക് വിളിച്ചു. അപ്പുറത്തു നിന്ന് ഹലോ എന്ന ഒരു പെൺകുട്ടിയുടെ ശബ്ദം.... "ടാ... കിളി തന്നെ...... അവൻ എന്നെ നോക്കി അതു പറയുമ്പോൾ തണുത്ത ഒരു കാറ്റ്'.,,...... അവളെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ആ തണുത്ത കാറ്റിൻ്റെ കുളിര് ഏതു ചൂടിലും തൻ്റെ ഉള്ളിൽ വീശാറുണ്ട്.,,, കുളിരണിയാറുണ്ട്... "ആരാ.... എന്ന് ചോദിച്ചപ്പോൾ സംസാരിച്ചപ്പോൾ റോംഗ് നമ്പർ ആണെന്നും പറഞ്ഞുവച്ചു. വീണ്ടും വിളിച്ചു.,,,,, പിന്നെ അപ്പുറത്തു നിന്നും എന്തോ കാര്യമായ തെറി കേട്ടതുകൊണ്ടാകും അഭി ഫോൺ വച്ചത്. ടാ..... മുടിഞ്ഞ തെറി.... വല്ലാത്ത പെണ്ണ്..... അവളെ അങ്ങനെ വിടാനൊക്കൂല ഇതിനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്.. അഭി ദേഷ്യം കൊണ്ട് പലതും പറയുന്നുണ്ട് ഞാനാണേൽ അവനെ കളിയാക്കി കൊന്നു എന്നു പറയാലൊ. അപ്പളേക്കും മറ്റുള്ള കൂട്ടുകാർ വന്നപ്പോൾ ഞങ്ങൾ വിഷയം മാറ്റി. പിറ്റേ ദിവസവും വിളിച്ചു. അപ്പോഴും നല്ല ചീത്ത വിളി അപ്പുറത്തു നിന്നു കേട്ടു.... പിറ്റേ ദിവസം ക്രിസ്തുമസ് ' ഞാൻ രാവിലെ ആ നമ്പറിലേക്ക് ഒരു ഹാപ്പി ക്രിസ്തുമസ് അയച്ചു. നോ റിപ്പൈ ... പിന്നെ SMട കൊറെ അയച്ചു.,,,, പലതും... പക്ഷേ ഒന്നിനും റിപ്ലൈ ഇല്ല.,, അങ്ങനെയിരിക്കെ ഒരു ദിവസം ആ നമ്പറിൽ നിന്ന് ഒരു കാൾ വന്നത്. "ഹലോ " പതുങ്ങിയ ഒരു ശബ്ദം.. . . . . "ഹലോ പറയൂ " ഞാൻ "ഞാനൊരു കാര്യം പറയാനാ വിളിച്ചത്..... നിങ്ങൾക്ക് ഈ നമ്പർ എവിടെ നിന്ന് കിട്ടി എന്നെ നിക്ക് അറിയില്ല.,,, പക്ഷേ അത് നാടുനീളെ എഴുതി വച്ച് ഞങ്ങളെ ഉപദ്രവിക്കുന്നവനെ എനിക്കറിയാം.,,, അവൻ്റെ പ്രണയം നിരസിച്ചതിനുള്ള പ്രതികാരം..... ദയവു ചെയ്ത് ഈ നമ്പറിലേക്ക് വിളിക്കരുത് ഇതൊരപേക്ഷയാണ്.... ഉപദ്രവിക്കുന്നവനെതിരെ പ്രതികരിക്കാനുള്ള ത്രാണിയൊന്നും ഞങ്ങൾക്കില്ല.... പിന്നെ നമ്പർ മാറ്റിയാലൊ എന്ന് തോന്നി. പക്ഷേ പലരേഖകളിലും ഈ നമ്പർ കൊടുത്തു പോയതുകൊണ്ടാണ് അല്ലെങ്കിൽ ''....... അപ്പുറത്തു നിന്നുള്ള ദയനീയ ശബ്ദം " അപ്പോ ആ തെറി വിളിച്ചതൊക്കെ കുട്ടിയാണോ? ഞാൻ ചോദിച്ചു ' "സോറി.... പലരും വിളിച്ച് ശല്യം ചെയ്തപ്പോൾ അനിയത്തി ... അവൾ അറിയാതെ ദേഷ്യപ്പെട്ടു പോയതാ.,,,, ഒരാഴ്ചയായി.... ഇങ്ങനെ ഓരോ കോൾ... ഫോൺ സൈലൻ്റ് ആക്കി വക്കേണ്ട ഗതികേടാ ഇപ്പോ ...... ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല.,, ചിന്തിച്ചപ്പോൾ ന്യായം അവരുടെ പക്ഷത്താണല്ലോ. അഭിയെ വിളിച്ച് കാര്യം പറഞ്ഞു. അവൻ ഇനി വിളിക്കില്ല എന്ന് പറഞ്ഞപ്പോൾ സമാധാനം തോന്നി. "കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതുപോലെ സന്ധ്യക്ക് ആൽ ചുവട്ടിൽ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. ചുമ്മാ ഫോൺ എടുത്ത് നോക്കിയപ്പോൾ റോംഗ് നമ്പർ എന്ന് സേവ് ചെയ്ത ആ നമ്പർ...... ആരുമില്ല... വിളിച്ചാലോ.,,,,, ആ ശബ്ദം കേൾക്കാൻ ഒരു കൊതി..... ഓർത്തപ്പോൾ വീണ്ടും മനസിനുള്ളിൽ ഒരു തണുത്ത കാറ്റ് വീശി. ഡയൽ ചെയ്തു.,, അപ്പുറത്ത് എടുത്തത് ഭാഗ്യത്തിന് ചേച്ചി തന്നെ "ഹലോ.... സോറി ഉപദ്രവിക്കാനല്ല ട്ടോ വിളിച്ചത്.... ഇപ്പോളും ആരെങ്കിലും വിളിക്കാറുണ്ടോ " ഉം പലരും .... സത്യം പറഞ്ഞാൽ പറഞ്ഞു മടുത്തു.,,,, സാരല്യ വിളിക്കണോർക്ക് സത്യം മനസിലായാൽ അതൊരു കാര്യല്ലേ..... ഒരിക്കെ വിളിച്ചവർ സത്യമറിഞ്ഞ ശേഷം വിളിക്കാറില്ല്യ.,,,,, അവിടെ നിന്നും സംസാരം കേട്ടപ്പോൾ പാവം തോന്നിപ്പോയി " എവിടെപ്പോയി കാന്താരി അനിയത്തി " "പഠിക്കുന്നുണ്ട് "ഇയാൾക്ക് പഠിക്കാനില്ലേ " "ഉം..... ശരി ന്നാ..... വച്ചോളൂ അതും പറഞ്ഞ് കോൾ കട്ടാക്കി പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ശബ്ദത്തിനനുസരിച്ച് പല രൂപങ്ങൾ മനസ്സിൽ സൃഷ്ടിക്കാൻ തുടങ്ങി. ആയിടെയാണ് ഗൾഫിൽ എനിക്ക് ഒരു ജോലി ശരിയാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഏട്ടൻ വിളിച്ചപ്പോൾ ഏട്ടത്തിയമ്മയോട് പറഞ്ഞത് 'കേട്ടപ്പോൾ വിരുന്നു വന്ന ചേച്ചിക്കും അളിയനും അമ്മക്കും സന്തോഷം രണ്ട് പേരും ഒരുമിച്ചായാൽ സമാധാനായി എന്ന് അവർ പറയുന്നുണ്ടായിരുന്നു' കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു നോക്കി.. എടുത്തത് കാന്താരി'..... അപ്പോൾ തന്നെ കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞ് ഒന്നു ടെ വിളിച്ചു.,,,, അപ്പുറം നമ്മുടെ രാജകുമാരി "ഹലോ എന്തേ വിളിച്ചത് " അതേയ് നേരത്തെ ഞാനെടുത്തപ്പോ പേടിച്ച് കട്ടാക്കിയ ആളാ.,,, കാന്താരിയുടെ ശബ്ദം കേൾക്കാം " ചുമ്മാ ഒരു തെറിഫ്രീയായി കേൾക്കണ്ടല്ലോ കരുതി " ഞാൻ പറഞ്ഞു. അപ്പുറത്തു നിന്നും രണ്ട് ചിരി..... ഹൊ സമാധാനം "അല്ല ... നിങ്ങളുടെ പേരെന്താ.... വീടെവിടാ...." ഞാൻ ചോദിച്ചു '' പേര്....... ഞാൻ നാരായണി ഇവൾ കല്യാണി..... പറഞ്ഞത് കാന്താരിയാണ് പി.ന്നെ വീട്..... അത് കൊച്ചുണ്ണീടെ നാട്ടില..... "ഓ.,,, "ശരി നാരായണീ... ഞാൻ കോന്തുണ്ണി ഞാനും വിട്ടില്ല.... അതു കേട്ടപ്പോൾ അപ്പുറത്ത് വലിയ ചിരി..... പിന്നെ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു പിന്നീട് പലപ്പോഴും ഒരു 5 മിനിട്ട് മാത്രം ദൈർഘ്യമുള്ള വിളികൾ.... തമാശകൾ..... ഞാൻ ആരോടും പറഞ്ഞില്ല അവരെപ്പറ്റി..... അഭിയോടു പോലും. വിളികളിൽ നിന്ന് മനസിലായത് അച്ഛനുമമ്മയ്ക്കും 2 പെൺമക്കൾ'.. അച്ഛൻ ഒരു പ്രസ്സ് നടത്തുന്നുണ്ട്.അമ്മയ്ക്കു അവിടെ ജോലിയുണ്ട്.... സാധാരണ കുടുംബം..... ഇത്രയൊക്കെയായിട്ടും അവൾ കല്യാണിയും നാരായണിയും ഞാൻ കോന്തുണ്ണിയും തന്നെ.... മാസങ്ങൾ കഴിയുന്തോറും അവളോടെനിക്ക് പ്രണയം തോന്നിത്തുടങ്ങി.,,, അവളുടെ സംസാരം കേൾക്കാതെ ഉറങ്ങാൻ പറ്റാതായി.,,,, അവളോട് പറയാനുള്ള 'ധൈര്യവുമില്ല പിന്നീടൊരിക്കെ വിളിച്ചപ്പോൾ ഞാനത് പറഞ്ഞു.,,,പിന്നെ ഒരാഴ്ച വിളിച്ചിട്ട് അവർ ഫോൺ എടുത്ത തേയില്ല...... അവളുടെ സ്വരം കേൾക്കാതെ.... ഭ്രാന്തു പിടിക്കണപോലെ.... ഉറക്കം കിട്ടാതായി.,,,,,,Sorry എന്ന് മെസേജ് അയച്ചു.,, നോ റിപ്ലൈ'..... പിന്നെ ഒരു കോയിൻ ബോക്സിൽ നിന്ന് വിളിച്ചു.,,, കോൾ എടുത്തു. എൻ്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവർക്ക് മനസിലായി "സോറി ഇനി അങ്ങനെ ഉണ്ടാവല്ല... ഞാൻ ..... call കട്ടായി എൻ്റെ ഫോണിൽ നിന്നും അപ്പോൾ തന്നെ വിളിച്ചു. എടുത്തു..... "നോക്കു... നിങ്ങൾ എന്നെ കണ്ടിട്ടില്ല.. ഞാൻ നിങ്ങളെയും'.... ഇനി കണ്ടാലും ഇതൊന്നും നടക്കില്ല... അതൊന്നും ശരിയല്ല.,,, ഒരു ചീത്ത പേര് കേൾപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.,, അച്ഛൻ്റെയും അമ്മയുടെയും പ്രതീക്ഷയാണ് ഞങ്ങൾ ഞങ്ങൾക്ക് വേണ്ടിയാ രാത്രിയാവോളം അവർ കഷ്ടപ്പെടുന്നത്... അവരെ ഒരു കാരണവശാലും ഞങ്ങൾ സങ്കടപ്പെടുത്തില്ല.,,,അതോണ്ട് ' പ്ലീസ് ഇനി വിളിക്കാതിരിക്കൂ.... കേട്ടപ്പോൾ എന്തു പറയാൻ.... അവളെ ....മുഖം പോലും ഇല്ലാത്ത അവളെ ഞാൻ ഇത്രയേറെ ഇഷ്ടപ്പെടാനുള്ള കാരണം ഇതൊക്കെ തന്നെ.,,,, അതെ അതൊരു പുണ്യ ജൻമം തന്നെ ഈ സമയത്താണ് ഏട്ടൻ ഗൾഫിൽ നിന്ന് വി സിറ്റിംഗ് വിസ അയച്ചു തന്നത്. ഒരു മാറ്റം നല്ലതെന്ന് എനിക്കും തോന്നി. പോയി... വിസിറ്റിംഗിന് ചെന്നു ഒന്നു രണ്ട് ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു.,, കിട്ടാൻ സാധ്യതയുണ്ട് ഏട്ടൻ്റെ സൗഹൃദങ്ങൾ വഴി..'... ഏട്ടൻ്റെ റൂമിൽ തന്നെയാണ് താമസം.,, പകലും രാത്രിയും മനസിൽ അവൾ തന്നെ... ഏട്ടൻ അവിടത്തെ സിം കാർഡ് എടുത്തു തന്നു നാട്ടിലേക്ക് വിളിച്ചു.,, ഫ്രണ്ട്സ് നെ വിളിച്ചു.... മനസിൽ അവൾ തന്നെ കല്യാണി..... വിളിച്ചാലൊ '...... രണ്ടും കൽപ്പിച്ച് വിളിച്ചു. ഫോണെടുത്തത് കാന്താരി.... അവൾ ഫോൺ ചേച്ചിക്ക് കൊടുത്തു.,, "ഹലോ " "ഗൾഫിൽ പോയോ" "ഉം..... ശല്യം ചെയ്യണ്ടല്ലോ കരുതി., ... പിന്നെ സുഖമാണോ.. ഡിഗ്രി പരീക്ഷ എത്തി അല്ലേ.,,,, നന്നായി പഠിക്കു....അച്ഛൻ്റെ പ്രതീക്ഷയല്ലേ കളയണ്ട.... " ഉം " ''നിനക്ക് ഞാൻ .... എൻ്റെ ശബ്ദം കേൾക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ." അപ്പുറത്ത് മൗനം " ശരി... ഞാൻ വെക്കുവാ.,, കാന്താരിയോട് പറയൂ പ്ലസ് ടു എക്സാമിന് നല്ല മാർക്ക് മേടിക്കണം എന്ന് '... നല്ല മാർക്ക് മേടിച്ചാൽ ഈ കോന്തുണ്ണി നല്ലൊരു സമ്മാനം കൊണ്ടു ത്തരാമെന്ന് ." "ഉം'' "ശരി വക്കു വാ " ഹൃദയം നീറിത്തുടങ്ങി.അവൾ ശരിക്കും തന്നെ ഇഷ്ടപ്പെടുന്നുണ്ടോ.,, ഏയ്.,,,... പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് വിളിച്ചത് എടുത്തപ്പോൾ തന്നെ.... ഹലോ സുഖമല്ലേ.,, എന്ന് ആദ്യമായി ഇങ്ങോട്ടൊരു ചോദ്യം.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ''അതെ സുഖം .. ഞാൻ .നാട്ടിലേക്ക് വരുന്നുണ്ട്..... വന്നിട്ട് ഇങ്ങോട്ട് തന്നെ വരും. എൻ്റെ ജോലി കൺഫേം ആയി.,,,, "അതെയോ ...നല്ല ജോലിയാവട്ടെ എല്ലാ ആശംസകളും." അവൾ അറിയിച്ചു "നാട്ടിൽ വന്നിട്ട് ഞാൻ തിരിച്ചു വരുന്നതിനു മുമ്പ് ഒന്ന് കാണാൻ വരട്ടെ നിന്നെ....... "മൗനം ' ഞാൻ ഫോൺ വക്കുവാട്ടോ പിന്നിട് നാട്ടിൽ വന്നു ചിലപേപ്പറുകളും മറ്റും ശരിയാക്കി ' തിരക്കൊഴിഞ്ഞപ്പോൾ അവളെ കാണാൻ ആഗ്രഹം പറഞ്ഞ് വിളിച്ചു.,.. ഇതിനിടയിൽ അവൾ കല്യാണിയല്ല ലക്ഷ്മിയാണെന്നും കാന്താരി ഗൗരിയാണെന്നും അറിഞ്ഞു .ഞാൻ അനൂപ് ആണെന്ന് അവർക്കും അറിയാം.,, പക്ഷേ വീട് അറിയില്ല. കാണാമെന്ന് സമ്മതിച്ചു. വളരെ പേടിയോടെ '... കാണാൻ ഉദ്ദേശിച്ച ദിവസത്തിൻ്റെ രണ്ട് ദിവസം മുൻപ് ടിക്കറ്റ് ശരിയായി തിരിച്ചു പോകാൻ.... ആ സമയത്ത് ജോലി വേണ്ടെന്ന് വച്ചാലൊ എന്ന് വരെ തോന്നിപ്പോയ്..... അവരെ വിളിച്ച് താൻ പോവുകയാണെന്ന് പറഞ്ഞു. .... പിന്നെ പുതിയ കമ്പനി നല്ല ജോലി ..ശമ്പളം... ഇടക്ക് സമയം കിട്ടുമ്പോൾ അഞ്ച് മിനിട്ട് സംസാരം. ഇത്തവണ ലീവിന് വരുമ്പോ ഞാൻ ഒരു താലിമാല പണിതു കൊണ്ടുവരും.. നിൻ്റെ അച്ഛൻ്റെ അടുത്ത് വന്ന് ധൈര്യമായി പെണ്ണ് ചോദിക്കാലോ.,,, പണ്ടത്തെ പോലല്ല.... ഗൾഫിലെ പേരുകേട്ട കമ്പനിയിൽ നല്ല പോസ്റ്റില് ആണേ.,,, അച്ഛന് നോ പറയരുതല്ലോ.,,, നിങ്ങൾ എന്നെ കണ്ടിട്ടില്ല' ഞാൻ ഒരു സുന്ദരിയല്ല .... നിങ്ങൾ ആഗ്രഹിക്കുന്ന ഒരാളല്ല ഞാനെന്ന് തോന്നിയാൽ'...... ''നീ എൻ്റെ മനസ്സിലെ ഏറ്റവും സൗന്ദര്യമുള്ളവളാണ്: ഇത്തവണ അവൾ ഒന്നു ചിരിച്ചോ എനിക്ക് തോന്നിയതാണോ ..... പിന്നെ സ്വപ്നത്തിൻ്റെ നാളുകൾ.,, ഇതിനിടക്ക് ഗൾഫിലെ ഫോൺ കേടായി നന്നാക്കാൻ കൊടുത്തു.,,,, ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ... ഫോൺ കിട്ടിയ പാടെ അവളെ വിളിച്ചു. കാന്താരിയാണ് ഫോണെടുത്തത് ''ചേച്ചിക്ക് സുഖമില്ല. വെറുതെ വിളിച്ചതല്ലേ എന്നും പറഞ്ഞ് കാൾ കട്ടായി "പിന്നെ പലവട്ടം വിളിച്ചു ഒരു മാസം കഴിഞ്ഞു., പിന്നെയും വിളിച്ചു "ഏട്ടനിനി വിളിക്കരുത് ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു.... അടുത്ത മാസം'...... ഇനി ഈ നമ്പറിൽ വിളിക്കരുത് സ്തബ്ദനായി നിന്നു പോയി.,,,, അവൾ നഷ്ടപ്പെടുന്നു എന്നറിഞ്ഞാൽ വിളിച്ചു വീണ്ടും എനിക്ക് ചേച്ചിയോട് സംസാരിക്കണം "നിനക്ക് പറയാമായിരുന്നു അച്ഛനോട്... നീയില്ലാതെ ഞാൻ..... ഉറക്കെ കരഞ്ഞു പോയി '' എന്താ ഞാൻ പറയ അച്ഛനോട് '..... ഇതു വരെ കാണാത്ത നാടറിയാത്ത'..... ഏതോ ഒരാളെ ഞാൻ കാത്തിരിക്കുവാണെന്നോ..... എത്ര തവണ ഞാൻ നിങ്ങളെ വിളിച്ചു.,, ഫോൺ റിംഗ് പോലുമില്ല. നിങ്ങളുടെ വീട്ടുകാരെയെങ്കിലും ഇങ്ങോട്ട് പറഞ്ഞു വിടാൻ പറയാൻ എത്ര തവണ ഞാൻ വിളിച്ചു.,,,.... ഉറക്കമില്ലാതെ..... പഠിക്കാതെ..... അവസാനം അവരത് ഉറപ്പിച്ചു... പലതും പറഞ്ഞെങ്കിലും .. വല്ലിച്ചൻ മാർക്കും മാമൻ മാർക്കും എല്ലാം പ്രിയപ്പെട്ട കല്യാണം അവരെല്ലാം ഉറപ്പിച്ചു..... ഇനി ''.????'വക്കട്ടേ ...ഏട്ടൻ്റെ മുറിയിലേക്ക് പോയി ഏട്ടനെ കെട്ടിപ്പിടിച്ച്.,,, ഉള്ളതെല്ലാം പറഞ്ഞ് കരഞ്ഞു.,.... ഏട്ടൻ ഒരു പാട് സമാധാനിപ്പിച്ചു.... വീട്ടിലേക്ക് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛൻ അവരുടെ വീട്ടിൽ ചെന്നു ... സാധാരണ ഒരാലോചനയുമായി... അവിടെ കല്യാണതിരക്ക് ....കല്യാണക്കുറി വിതരണം ചെയ്തു തുടങ്ങി. കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ അച്ഛന് അതൊന്നും ഉൾക്കൊള്ളാനായില്ല. അയാൾ വാവിട്ട് കരഞ്ഞു., കുടുംബത്തിൻ്റെ സൽപേര്..... താഴെ ഒരു പെൺകുട്ടി കൂടി... നാണംകെട്ട് ജീവിക്കാൻ അവർ തയ്യാറായില്ല.,, "അവസാനം അച്ഛൻ അവളെ ആശീർവദിച്ച് ഇറങ്ങിപ്പോന്നു. അവളുടെ വിവാഹം കഴിഞ്ഞു.പയ്യൻ ... എഞ്ചിനീയറാണ് ' സൽസ്വഭാവി:.... നല്ല കുടുംബം സുമംഗലീ ഭവ പിന്നീട് ഒരു തവണ നാട്ടിൽ വന്നു.അവളറിയാതെ അവളുടെ നാട്ടിൽ പോയി..... അവളെ ആദ്യമായി കണ്ടു..,,, അവൾ സുന്ദരിയാണ് തൻ്റെ മനസിൽ വരച്ച അതേ ചിത്രം..... അവളുടെ കയ്യിൽ സുന്ദരിയായ ഒരു കുട്ടി..... അവളിന്ന് സന്തോഷവതിയാണ്. ഉള്ളിൽ തന്നെ ഓർക്കാതിരിക്കുമോ.., പിന്നീട് ഗൾഫിൽ വന്ന ശേഷം നാട്ടിലേക്ക് പോയതേയില്ല. ഇപ്പോൾ വർഷം അഞ്ചാകുന്നു.... അവൾ ഒരു പാട് മാറിയിട്ടുണ്ടാകും.. അവൾക്ക് വേണ്ടി താൻ പണിയിച്ച..താലി... അത്...... അത് തൻ്റെ കയ്യിൽ തന്നെ കിടക്കട്ടെ.,, ഒരു കൂട്ടിന്..... വിമാനമിറങ്ങി ടാക്സി വിളിച്ച് അയാൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അവളെക്കുറിച്ചോർക്കുമ്പോഴുള്ള... ആ തണുത്ത കാറ്റിൽ അവൻ്റെ ഉള്ളം ഒന്നു കൂടെ കുളിർത്തു.,.... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
ഷാൻ ✍🏻
1.4K കണ്ടവര്‍
1 ദിവസം
ഇന്ന് ഞായറാഴ്ചയാണല്ലോ.,,, അധ്യാപക ദിനവും..... രാവിലെ നേരത്തെ എഴുന്നേറ്റില്ലായിരുന്നു.. പൊതുവെ ഉള്ള ശീലമാണ് .... ഞായറാഴ്ച ഒരു ആറര ഏഴ് ആയിട്ട് എഴുന്നേൽക്കൽ'.... മറ്റ് ദിവസങ്ങളിൽ നേരത്തേ എഴുന്നേൽക്കും.... കൊറോണ കാരണം സ്കൂളിൽ പോവണ്ട എന്ന് മാത്രമേയുള്ളു .,,,,, പോവുന്നതിനേക്കാൾ തിരക്ക് ഇപ്പോഴാണ്..... രാവിലെ ആറു കഴിഞ്ഞതേയുള്ളു.,,,,, ഫോൺ ബെല്ലടിക്കുന്നു...... തണുത്ത ഈ വെളുപ്പാങ്കാലത്ത്'....... അതും ഞായറാഴ്ച ആരാണാവോ എന്നാലോചിച്ചു കൊണ്ടാണ് ഫോണെടുത്തത്...... ഫോണിൽ പേര് തെളിഞ്ഞു നിളാ രാജ് 6 A ' അധ്യാപക ദിന ആശംസ അറിയിക്കാൻ വിളിച്ചതാണ്.,,,,, ഞാൻ അൽഭുതപ്പെട്ടു:,,,, വർഷം മൂന്ന് ആവാറായി അവൾ ഇപ്പോഴും ഓർത്ത് വിളിക്കുന്നു.... ഞാൻ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി... നിളാ രാജി നെക്കുറിച്ച് നിങ്ങൾക്കറിയണ്ടേ...... മൂന്ന് വർഷം മുമ്പ് ..... പുതിയ സ്കൂളിലേക്ക് മാറ്റം കിട്ടിയ വർഷം..... പുതിയ സ്കൂൾ,..... കുട്ടികൾ, അന്തരീക്ഷം,... സഹപ്രവർത്തകർ..... ക്ലാസ്ചാർജ് 6 A ആദ്യ ദിവസം രണ്ടാം ദിവസം സാധാരണ ഗതിയിൽ കടന്നു പോയി.,,, മഴ........ നല്ല കടുപ്പം തന്നെ...... അടുത്ത ദിവസം മുതൽ ക്ലാസുകൾ ഓഡറായി തുടങ്ങി റജിസ്റ്റർ വർക്കുകൾ തീർത്തു ആ ദിവസം...... നല്ല മഴ തന്നെ പ്രാർത്ഥന കഴിഞ്ഞു..... പേര് വിളിച്ചു കഴിഞ്ഞു......... അപ്പോഴാണ് ,,നനഞ്ഞ് ഒലിച്ച് അവൾ ക്ലാസിൻ്റെ പുറത്ത് വന്നു നിൽക്കുന്നത്. ഒരു തടിച്ചുരുണ്ട കുട്ടി.... കാണാൻ സുന്ദരിയാണ്..... കണ്ണുകൾക്ക് വല്ലാത്ത തിളക്കം....... '' ടീച്ചറെ..... കയറിക്കോട്ടെ....... നല്ല മഴ.... അതാ.... വൈകിയത്" അവൾ പറഞ്ഞു ക്ലാസിലേക്ക് കയറി.,,, പക്ഷേ ആരും അവൾക്കിരിക്കാൻ ഇടം കൊടുക്കുന്നില്ല..... ഞാൻ ശ്രദ്ധിച്ചു.,,,, മൂന്നു പേരിരിക്കുന്ന ആദ്യബെഞ്ചിലേക്ക് അവൾ വന്നതേയില്ല.,,,,, "ടീച്ചറെ.... എനിക്കിരിക്കാൻ സ്ഥലം തരുന്നില്ല.,,,, മൂന്നാമത്തെ ബെഞ്ചിൻ്റെ അറ്റത്ത് നിന്ന് അവൾ പറഞ്ഞു " കുട്ടീ ഫസ്റ്റ് ബെഞ്ചിലിരുന്നോളു " ഞാൻ പറഞ്ഞു ആൺകുട്ടികൾ ഉറക്കെ ചിരിക്കുന്നു ''ഫസ്റ്റ് ബെഞ്ചിലിരുന്നാൽ അവൾക്ക് ഉറങ്ങാൻ കഴിയില്ല.,,,,ഒരുത്തൻ വിളിച്ചു പറഞ്ഞു.... അവളുടെ മുഖത്തും ഒരു ചിരി....... പിന്നെ പതുക്കെ ആദ്യബെഞ്ചിൽ വന്നിരുന്നു.... പതുക്കെ പതുക്കെ അവളുടെ ശീലങ്ങൾ എനിക്ക് മനസിലായി തുടങ്ങി.,,,,, മിക്ക ദിവസവും വൈകി വരും... പാറിപ്പറന്ന മുടി:.... ചുളിഞ്ഞ യൂണിഫോം' '.. ക്ലാസിൽ ആദ്യ രണ്ട് പിരിയഡ് കഴിയുമ്പോഴേക്കും ഉറക്കം തുടങ്ങും.,,,, ഉച്ചഭക്ഷണം വിളമ്പുന്ന സമയത്ത് അപ്രത്യക്ഷമാവും..... അവസാനം തിരഞ്ഞ് ' കണ്ട് പിടിച്ച് ഭക്ഷണം വിളമ്പുമ്പോൾ കുറച്ച് ഭക്ഷണം കഴിക്കും.,,, "ടീച്ചറേ.,,,, കുറച്ചു കൊടുത്താൽ മതി'.... അല്ലെങ്കിലേ തടിച്ചിപ്പെണ്ണാ.,,,,," ആൺകുട്ടികൾ വിളിച്ചു പറയും... അതു കേട്ട് ചെറുചിരിയോടെ രണ്ടു പിടി ഭക്ഷണം കഴിച്ച് അവൾ എഴുന്നേറ്റു പോകും.,,,, "ഇത്ര കുറച്ചു കഴിച്ചിട്ടേ ഇങ്ങനെ തടിയാ... അപ്പോ നന്നായി കഴിച്ചാലോ ..." മറ്റൊരുവൻ എനിക്ക് വല്ലാതായി.,,,,, കളിയാക്കരുത് എന്ന് എത്ര തവണ പറഞ്ഞാലും അവരിൽ ഒരു മാറ്റവും കണ്ടില്ല.... എത്ര ശ്രമിച്ചിട്ടും അവളുടെ ഉറക്കം മാറ്റാൻ കഴിഞ്ഞില്ല എന്നാണ് മുൻപേ അവളെ പഠിപ്പിച്ച അധ്യാപകർ പറയുന്നത്...... അവളെ ദിവസവും സ്കൂളിലെത്തിക്കുന്നത് അവളുടെ മാമനാണ്... അവളെപ്പറ്റി കൂടുതൽ അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു മുൻപുള്ള അവളുടെ ക്ലാസ് അധ്യാപികയോട് ചോദിച്ചതിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലായത് " അച്ഛൻ ആത്മഹത്യ ചെയ്തു.,, അതും അവൾക്ക് അഞ്ച് വയസായപ്പോൾ ...... രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ രണ്ടാം വിവാഹം ..... മകളെ കൂടെ നിർത്താമെന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്.... പക്ഷേ വിവാഹശേഷം മകളെ കൂടെ കൂട്ടാൻ അയാൾ വിസമ്മതിച്ചു'.... കർക്കശക്കാരനായ ഒരു മദ്ധ്യവയസ്കൻ ആണവ ളു ടെ അമ്മയെ വിവാഹം ചെയ്തത്.,,, ശേഷം അമ്മൂമ്മയുടെ കൂടെ.... അവിവാഹിതനായ അമ്മാവൻ്റെ കൂടെ ....... ഇതറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു... എനിക്കെൻ്റെ അഞ്ചു വയസുകാരി മകളെ ഓർമ്മ വന്നു .... ഒരു ദിവസം പോലും എന്നെ പിരിഞ്ഞിരിക്കാത്ത എൻ്റെ മോളെ....... എനിക്കന്ന് ഉറക്കം വരാത്ത പോലെ..... പിറ്റേ ദിവസം ഞാൻ അവളെയും കാത്ത് നിന്നു....... പതിവുപോലെ വൈകി.... അതിനൊരു കാരണവും പറഞ്ഞു... എനിക്കെന്തോ അവളെ ചേർത്ത് പിടിച്ച് ഒരുമ്മ നൽകണമെന്ന് തോന്നി.,,,, ആദ്യ രണ്ട് പിരീഡ് കഴിഞ്ഞ് ഞാൻ അവളെ ക്ലാസിൽ നിന്നും വിളിച്ചു ലാബിലേക്ക് പോയി.,,,,, അനുസരണയോടെ അവളെറെ കൂടെ വന്നു..... ഞങ്ങൾ ഒരു ബെഞ്ചിലിരുന്നു "എന്താ എല്ലാ ദിവസവും വൈകി വരുന്നത്..... '' എണീക്കാൻ വൈകുന്നതോണ്ടാ ടീച്ചറെ " "നേരത്തേ ഉറങ്ങണം .... നേരത്തേ ഉണരണം',,,,, '' ടീച്ചറെ.... അതിന് ഉറക്കം വരണ്ടെ ഉറങ്ങാൻ....... ഉറങ്ങാൻ കിടക്കുമ്പോൾ അമ്മേ നെ ഓർമ്മ വരും..... അച്ഛനെ ഓർമ്മ വരും... അടുക്കളേൽ തൂങ്ങി നിൽക്കുന്ന അച്ഛൻ്റെ മുഖം ഓർമ്മ വരും..... ഞാൻ കൂടെയില്ലാത്തതു കൊണ്ട് വിഷമിക്കുന്ന അമ്മയെ...... പിന്നെ എപ്പോഴോ ഉറങ്ങിപ്പോകും... അവൾ പൊട്ടിക്കരഞ്ഞു.,,, ഞാനും കരഞ്ഞു പോയി ....അവളെ എൻ്റെ നെഞ്ചോട് ചേർത്തു പിടിച്ചു..,,,, കുറച്ചു നേരം രണ്ടു പേരും ഒന്ന് മിണ്ടിയില്ല.,,,, "അമ്മയെ ഇപ്പോ കെട്ടിയ പപ്പ എനിക്ക് വേണ്ടിയതെല്ലാം മേടിച്ചു തരും പണം തരും..പക്ഷേ എൻ്റെ അമ്മയെ മാത്രം.... " ഞാൻ നന്നായി പഠിക്കാത്തത്തുകൊണ്ടാത്രേ എന്നെ കൂടെ കൂട്ടാത്തത്.. പപ്പയുടെ സ്റ്റാറ്റസിന് ചേരില്ല എന്ന്.... " അമ്മക്ക് അയാളെ ഉപേക്ഷിച്ചൂടെ എന്നാ എല്ലാരും ചോദിക്കുക.... പക്ഷേ ജോലിയോ വരുമാനമോ ഇല്ലാത്ത അമ്മക്ക് സമൂഹത്തിൽ എന്നെ നല്ല രീതിയിൽ വളർത്താൻ ഇതേ മാർഗമുള്ളത് എന്നാ അമ്മ പറയണേ.,,, സത്യമാണ് '.... ഭർത്താവ് മരിച്ച സ്ത്രീ.... ഒരു പെൺകുട്ടിയെ വളർത്തി വലുതാക്കുമ്പോൾ അഭിമുഖീകരിക്കേണ്ട പല പ്രശ്നങ്ങളുമുണ്ട്.,,, നമ്മുടെ സൊസൈറ്റി എത്ര വിദ്യാഭ്യാസം നേടിയെന്നു പറഞ്ഞാലും കാര്യമില്ല:... പഴയ ചില ചിന്തകൾ ഇനിയും മാറാനുണ്ട്..... ''എന്താ ഉച്ചഭക്ഷണം കഴിക്കാത്തത്... വിശക്കില്ലേ നിനക്ക് " ഉം'.. പക്ഷേ .... ഞാൻ തടിച്ചിയാ എന്നും പറഞ്ഞ് ക്ലാസിലെ കുട്ടികൾ കളിയാക്കും.. എനിക്കേറ്റവും ഇഷ്ടം മുട്ടക്കറിയ..... പക്ഷേ..... മുട്ട കഴിക്കുമ്പോഴേക്കും ആങ്കുട്ടികള് കളിയാക്കും അങ്ങനെ ആ ദിവസം ഉച്ചക്ക് അവളോടൊപ്പം സ്കൂളിലെ ഭക്ഷണം.... ചോറും മുട്ടക്കറിയും ചീരത്തോരനും കഴിച്ചു '.... അന്നവൾ വളരെ സന്തോഷത്തോടെ ഉച്ചക്ക് ക്ലാസിലിരുന്നത്..... പതിയെ ഞങ്ങൾ കൂട്ടായി. ഒരു ദിവസം അവൾ ലീവായ ദിവസം ക്ലാസിലെ കുട്ടികളോട് ഞാൻ ചോദിച്ചു.....,,,,,, ''എത്ര പേർ ഈ കൂട്ടത്തിൽ ഉമ്മയില്ലാതെ ഒരാഴ്ച നിൽക്കും.,, ഒരു പാട് പേർ കൈ പൊക്കി. രണ്ടാഴ്ച? ഒരു മാസം? ഒരു വർഷം? നാല് വർഷം?........ ഉയർത്തിയ കൈകൾ എപ്പോഴോ താഴ്ന്നിരുന്നു....... നിളയുടെ അച്ഛൻ മരിച്ചതാണ് എന്ന് നിങ്ങൾക്കറിയാം........ അവളുടെ അമ്മ വിവാഹിതയായി മറ്റൊരു വീട്ടിലും.... അതും വളരെ ദൂരെ...ഒന്നോ രണ്ടോ മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന അമ്മ '... നിങ്ങളാണ് അവളുടെ സ്ഥാനത്ത് എങ്കിൽ?...... ഭക്ഷണമൊരുക്കിത്തരാതെ........ പുറപ്പെടുവിക്കാതെ.......... വൈകിട്ട് വന്നാൽ വീട്ടിൽ അമ്മയില്ലാതായാൽ.......... ഉറങ്ങുമ്പോൾ ചേർത്തു പിടിക്കാൻ അമ്മയില്ലാതെ..... ഇന മഴയത്ത് അമ്മയെ ചേർത്ത് പിടിച്ച് ഉറങ്ങാനാവാതെ.... ഭക്ഷണം ഊട്ടിത്തരാൻ അമ്മയില്ലാതെ......... സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടോ നിങ്ങൾക്ക്........??????. എന്തിന്.... രാത്രി ഒന്നുറങ്ങാനാവാത്ത നിങ്ങളുടെ കൂട്ടുകാരിയെ നിങ്ങൾക്ക് സങ്കൽപിക്കാനാവുമോ.????.. എല്ലാവരുടെയും തല കുനിഞ്ഞു നിൽക്കുന്നു. " മറ്റുള്ളവരുടെ വേദന നമ്മുടേതെന്ന് ചിന്തിക്കണം... അപ്പോഴേ അവരനുഭവിക്കുന്ന വേദനയുടെ തീവ്രത നിങ്ങൾക്ക് മനസിലാവൂ" "സോറി ടീച്ചർ... നിളയെ ഏറ്റവും കൂടുതൽ ഞാനാണ് കളിയാക്കാറ്'.. ഉമ്മയില്ലാത്ത ഒരു ദിവസം പോലും സങ്കൽപിക്കാൻ എനിക്കാവൂല... ഞാൻ ഇനി അവളെ കളിയാക്കൂല.,,,,,,, അവൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു ..... കൊച്ചു കുട്ടികളല്ലേ... അവരുടെ മനസിൽ കളങ്കമുണ്ടാവില്ലല്ലോ.,,,,,, എൻ്റെ മനസ് നിറഞ്ഞു. "ഞങ്ങളും കളിയാക്കൂല" മറ്റ് കുട്ടികൾ പറഞ്ഞു.,,,, ഒരേ ശബ്ദത്തിൽ....... " ഭക്ഷണം കൊടുക്കുമ്പോൾ കളിയാക്കുമോ; ഞാൻ വീണ്ടും ചോദിച്ചു "ഇല്ല ടീച്ചർ.... ഓൾടെ ഇഷ്ടപ്പെട്ട മുട്ടക്കറിയാ നാളെ'.... ടീച്ചർ നോക്കിക്കോ ഞങ്ങൾ നല്ല കുട്ടികളാവും.... ഇത്രേയുള്ളു അവരുടെ മനസ്സ്..... എനിക്കു സന്തോഷം തോന്നി.,,, പിറ്റേ ദിവസം നിളയെ കരുതലോടെ നോക്കുന്ന അവളുടെ കൂട്ടുകാരെ കണ്ടപ്പോൾ സന്തോഷം ...അവർ മാറി ..പതിയെ പതിയെ അവളും.. "ടീച്ചറെ.. നന്നായി പഠിച്ചാൽ എനിക്കെൻ്റെ അമ്മേടെ കൂടെ നിക്കാം'.. ടീച്ചർ സഹായിക്കണേ.... "ഗ്രേഡുകളിലും പതിയെ മാറ്റം വന്നു തുടങ്ങി ഒരിക്കൽ അവളുടെ അമ്മ വിളിച്ചപ്പോൾ പറഞ്ഞു "മോൾ ഇപ്പോ സന്തോഷത്തിലാ അവൾക്ക് സ്കൂളിൽ ഒരമ്മയുണ്ട് എന്ന്.... പറഞ്ഞ അവരും കേട്ട ഞാനും കരഞ്ഞു പോയി..... അമ്മൂമ്മ ഉണ്ടാക്കുന്ന അച്ചാർ, പന പൊടി വിരകിയത്.... ഉപ്പിലിട്ട മാങ്ങ :..ഇതൊക്കെ അവൾ എനിക്കായി കൊണ്ടുവരും... ഞാൻ സന്തോഷത്തോടെ അവ വാങ്ങും.,, നിളയുടെ മാറ്റം അധ്യാപകരിലും ചർച്ചയായി 'രുന്നു..... ഏഴാം ക്ലാസിലെ പാദ വാർഷിക പരീക്ഷയിൽ അവൾ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു... അവളുടെ ക്ലാസ് ടീച്ചർ മാറിയെങ്കിലും എനിക്കായുള്ള പൊതികൾ കുറച്ചില്ല.,,,, സ്റ്റാഫ് റൂമിൻ്റെ ജനലഴികൾക്കിടയിലൂടെ ടീച്ചറേ എന്ന വിളി കേൾക്കും.,,,, ഉച്ചക്ക് വന്ന് കുശലം പറയും...... സ്കൂൾ പ്രോഗ്രാമുകളിൽ എല്ലാം പങ്കെടുക്കാൻ തുടങ്ങി.,,,, പെട്ടെന്നാണല്ലോ കൊറോണ കാരണം സ്കൂൾ അടച്ചത്... പക്ഷേ മിക്കപ്പോഴും അവൾവിളിക്കുകയും മെസേജ് അയക്കുകയും ചെയ്യും ഇന്ന് അധ്യാപക ദിനത്തിൽ അവളാണ് എന്നെ വിളിച്ചുണർത്തിയത് ..... "കൊറോണ എല്ലാ ജീവിതങ്ങളെയും തകർത്തു തുടങ്ങുമ്പോൾ കൊറോണയെനന്ദിയോടെ ഓർക്കുന്ന ഒരമ്മയാണ് ഞാൻ... അവളിപ്പോൾ എൻ്റെ കൂടെയാണ്... നന്നായി പഠിക്കുന്നുണ്ട്..... അതു കൊണ്ട് പപ്പ ഇപ്പോൾ എതിരൊന്നും പറയുന്നില്ല'... കൊറോണ എനിക്കും നിള മോൾക്കും സ്വർഗം തീർത്തു.,,,,,, "അവളുടെ അമ്മയാണ്..... ഒരമ്മക്ക് ഏറ്റവും വലിയ ലോകം അവരുടെ മക്കളാണല്ലോ.... എന്നും അവർക്ക് ഒരുമിച്ച് കഴിയാൻ സാധിക്കട്ടെ അല്ലേ #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
ഷാൻ ✍🏻
2K കണ്ടവര്‍
1 ദിവസം
ചേച്ചിയുടെ കൂടെ കൂട്ടുകാരിയുടെ വിവാഹ സത്ക്കാരത്തിനു പോയപ്പഴാണ് അവളെ കാണുന്നത്. വയലറ്റ് നിറത്തിൽ ചുരീദാറണിഞ്ഞ് നിതബം വരെ മൂടിക്കിടക്കുന്ന കാർകൂന്തലഴകുള്ളൊരു ഗ്രാമീണ സുന്ദരി.മുല്ലപ്പൂവ് ഭംഗിയായി മുടികളിൽ സ്ലൈഡിനാൽ കുത്തി വെച്ചിരിക്കുന്നു… ഇരുനിറമുള്ള പെണ്ണിന്റെ പിന്നഴകിനൊരു പ്രത്യേക സൗന്ദര്യമാണെങ്കിൽ മുഖകാന്തി ഇതിലും മനോഹരമായിരിക്കുമെന്ന് ഞാൻ കരുതി. അവളുടെ മുഖമൊന്ന് കാണുവാൻ പലരീതിയിലും ശ്രമിച്ചിട്ടും കഴിയുന്നില്ല…. എന്റെ പ്രായത്തിന്റെ ഇളക്കം കണ്ടിട്ടാകാം ചേച്ചിയവളുടെ രണ്ടു വയസ്സുകാരി മകളെയെന്റെ കയ്യിൽ തന്നത്.കുതിച്ചു ചാടിയ മനസ്സിനു കടിഞ്ഞാണിട്ട എന്റെ ശ്രദ്ധ മുഴുവനും വാവയിൽ മാത്രമായി.കുഞ്ഞിന്റെ പാൽപ്പുഞ്ചിരിയിൽ ലോകത്ത് കള്ളത്തമില്ലാത്തത് ഇതൊന്നു മാത്രമായിരിക്കുമെന്ന് എനിക്ക് തോന്നി.പൊയ്മുഖമണിഞ്ഞ മനുഷ്യരുടെ ചിരിയിൽ വഞ്ചനയും ലാഞ്ചനയും കലർന്നിരിക്കും….. അളിയൻ പട്ടാളക്കാരനായതിനാൽ ഞാൻ ചേച്ചിയുടെ വീട്ടിലാണ് താമസം. ചേച്ചിയെക്കൊണ്ട് എനിക്കൊരു പ്രയോജനമില്ലെങ്കിലും അവൾക്ക് എന്നെക്കൊണ്ടാണു ഗുണങ്ങൾ മുഴുവനും…. വാവയെ നോക്കാനും കടയിൽ പോകാനുമൊക്കെ ഞാൻ തന്നെവേണം.വട്ടച്ചെലവിനു നൂറുരൂപാ ചോദിച്ചാൽ അമ്പതു രൂപയാകും തരിക.അളിയൻ എനിക്ക് എന്തെങ്കിലും തന്നാൽപ്പോലും പിശുക്കി അതിലും കൈകടത്തും… പഠിത്തമൊക്കെ കഴിഞ്ഞതിനാൽ ഒരുജോലിക്കായുള്ള ഓട്ടപ്പാച്ചിലിലാണ് ഞാൻ. വീട്ടിൽ അച്ഛനും അമ്മക്കും കൂട്ടായി ഇളയതൊരണ്ണം വീട്ടിലുണ്ട്.ഇരുപത്തിനാലു മണിക്കൂറും പുസ്തകപ്പുഴുവായൊരു അനിയൻ ചെറുക്കൻ…. വാവയെ എടുത്തു വട്ടം കറങ്ങുന്നതിനിടയിൽ ഫുഡ്ഡു വല്ലതും തട്ടുവാൻ ചേച്ചി വന്നു വിളിക്കുന്നത്. ബിരിയാണിയുടെ മണം നാവിൽ കപ്പലോടിക്കുന്നതിനെക്കാൾ അടിവയറ്റിൽ വിശപ്പിന്റെ വിളിയുടെ കാഠിന്യം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.ചേച്ചിയുടെ കയ്യിൽ വാവയെ കൊടുത്തിട്ട് അവർക്ക് സമീപം ഞാനും സീറ്റു പിടിച്ചു….. ബിരിയാണി വിളമ്പിയപ്പോൾ പരിസരം മറന്ന് ഞാൻ വെട്ടിവിഴുങ്ങി.രണ്ടാമത്തെ പ്രാവശ്യത്തിനു ആളെ വിളിച്ചതും വയലറ്റ് ചുരീദാർ എനിക്ക് എതിരെ ഇരിക്കുന്നത് ശ്രദ്ധിച്ചത്.അടിവയറ്റിൽക്കൂടിയൊരു മിന്നൽ കടന്നുപോയി.അത്രക്കും സുന്ദരിയായിരുന്നു അവർ…. ബിരിയാണി പ്ലേറ്റിൽ വീണിട്ടും ഞാൻ അറിഞ്ഞിരുന്നില്ല പകരം അവളെ തന്നെ വായിനോക്കിയിരുന്നു.ചേച്ചിയുടെ ശക്തമായ പിച്ചു കിട്ടിയപ്പോൾ പരിസരബോധം താനേ കൈവന്നു.ചേച്ചീസിന്റെ മുഖത്ത് കോപം പ്രകടമായതും ബാക്കിയിരുന്ന ബിരിയാണി എങ്ങും നോക്കാതെ പെട്ടെന്നു തന്നെ അകത്താക്കി….. പാർട്ടിയും കഴിഞ്ഞു വീട്ടിൽ എത്തിയട്ടും ആ സുന്ദരിപ്പെണ്ണെന്റെ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നില്ല. എന്റെയുള്ളിൽ പ്രണയത്തിന്റെ വിത്ത് പൊട്ടി മുളച്ചതിനാൽ മനസ്സിൽ സുഖമുള്ളൊരു അനുഭൂതി ഉറവയെടുത്തു….. എങ്ങനെയും ആ പെണ്ണിനെയൊന്ന് പരിചയപ്പെടണമെന്ന് ആഗ്രഹം മനസ്സിൽ ഉടലെടുത്തതോടെ അവരെ പറ്റിയുള്ള അൻവേഷണമായിരുന്നു പിന്നീട് മുഴുവനും. വെയിലും മഴയുമേറ്റ് കറങ്ങിയത് മാത്രമായിരുന്നു മിച്ചം…. ഹൃദയത്തിനു അമിതമായ ദുഖം അനുഭപ്പെട്ടത് അടക്കിപ്പിടിച്ചു ഒതുക്കി നിർത്തി.പതിയെ വയലറ്റ് ചുരീദാർ ഓർമ്മയിൽ നിന്ന് മറന്നു തുടങ്ങി. വളരെ അപ്രതീക്ഷിതമായിട്ടാണ് വീണ്ടും വയലറ്റ് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അതും കല്യാണം വിളിയുടെ രൂപത്തിൽ…. വയലറ്റിന്റെ കൂട്ടുകാരി ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടായിരുന്നു.അങ്ങനെ അവൾ അവർക്ക് കൂട്ടായി വന്നെത്തിയതായിരുന്നു…. പൂച്ചയെപ്പോലെ ഞാൻ വട്ടം കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടതും എന്നെ അവർക്കു ചേച്ചി പരിചയപ്പെടുത്തി കൊടുത്തു. മനോഹരമായ വയലിന്റെ പുഞ്ചിരിക്കു മറുപടിയായി ഞാനും ചിരിച്ചു…. “ടാ…നീ വെറുതെ കൊതിക്കണ്ട.എന്റെ പ്രായം തന്നെയാണ് ഇതിനും.നിന്നെക്കാൾ മൂത്തത്….” അവർക്കു മുമ്പിൽ ചേച്ചിയെന്റെ ആശകൾ തല്ലിക്കൊഴിച്ചെന്നെ നിസ്സഹായനാക്കി.അവിടെ നിന്ന് വലിഞ്ഞ ഞാൻ മുറിയിലേക്കൊരൊറ്റ ഓട്ടമായിരുന്നു. പണിതുയർത്തിയ സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുന്നത് ഞാനറിഞ്ഞു…. പിന്നീടുള്ള ദിവസങ്ങൾ ആവർത്തന വിരസത അനുഭവപ്പെട്ടു.എന്ത് പറഞ്ഞാലും തമാശയായി കരുതുന്നു ഞാൻ പെട്ടെന്ന് ആരോടും മിണ്ടാതെയായി..ഊണുമില്ല ഉറക്കവുമില്ല….. എന്റെ മനസ്സ് കണ്ടു ചേച്ചിക്ക് വേദനിച്ചു.പിശുക്കിയാണെങ്കിലും ഞാൻ സങ്കടപ്പെടുന്നത് കാണുവാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല…. “നിനക്കവളെ അത്രക്ക് ഇഷ്ടമാണോ….?” ചേച്ചിയുടെ ചോദ്യത്തിനു അതെയെന്ന മറുപടി ഞാൻ നൽകി….. “സാരമില്ലെടാ..എല്ലാം ശരിയാകും..സച്ചിന്റെ ഭാര്യക്ക് അദ്ദേഹത്തെക്കാൾ അഞ്ചുവയസ്സ് കൂടുതലുണ്ട്.ഇതു മൂന്നുവയസ്സിന്റെ പ്രശ്നമല്ലേ.അവർക്കു താല്പര്യം ഉണ്ടെങ്കിൽ നമുക്കിത് നടത്താം.വീട്ടിൽ ഞാൻ പറഞ്ഞു സമ്മതിക്കാം.ആദ്യം നീ നല്ലൊരു ജോലി നേടിയെടുക്ക്…..” ഒരുപെണ്ണ് മനസ്സിൽ കുടിയേറിയാൽ അവളെ നഷ്ടപ്പെടുത്താതിരിക്കാൻ സ്നേഹമുള്ള ആൺകുട്ടികൾ ശ്രദ്ധിക്കും.ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ലാത്തതിനാൽ കുറച്ചു അലഞ്ഞെങ്കിലും നല്ലൊരു ജോലി നേടിയെടുത്തു… ചേച്ചി തന്നെ മുൻ കയ്യെടുത്ത് വയലറ്റിനോട് എന്റെ മനസ്സിലെ ഇഷ്ടം അറിയിച്ചു. അവരുടെ മനസ്സ് ഇപ്രകാരം ആയിരുന്നു…. “മൂന്നു വയസ്സൊരു പ്രശ്നമല്ല…പരസ്പരം സ്നേഹിക്കാനും കൂടെയുള്ള ആളിന്റെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞാൽ വിവാഹത്തിനു സമ്മതം. പ്രേമിക്കണമെങ്കിൽ വിവാഹം കഴിഞ്ഞു മതി. അല്ലാതെ നാട്ടുകാരെക്കൊണ്ട് വല്ലതും പറയിക്കാൻ ഞാനില്ല…. ” വയലറ്റിന്റെ ഇഷ്ടമായിരുന്നു വീട്ടുകാർ പ്രാധാന്യം നൽകിയതെങ്കിലും എന്റെ വീട്ടുകാർ ആദ്യം അമ്പിനും വില്ലിനും അടുത്തില്ല.അവിടെയും രക്ഷക്കായി എത്തിയത് ചേച്ചിയാണ്… അവന്റെ സന്തോഷത്തെക്കാൾ നമുക്ക് വലുതായി മറ്റെന്തെന്ന ചേച്ചിയുടെ ചോദ്യത്തിനു മുമ്പിലെന്റെ വീട്ടുകാർ പത്തി മടക്കി…. ഇഷ്ടം കൂടിയ പെൺകുട്ടിയെ സ്വന്തമാക്കിയപ്പോൾ ലോകം കീഴടക്കിയ സന്തോഷം എനിക്ക് അനുഭവപ്പെട്ടു….. ആദ്യരാത്രിയിൽ വയലറ്റ് പൂക്കളാൽ ചിത്രപ്പണി ചെയ്ത ചുരീദാർ തന്നെ അവളെക്കൊണ്ട് ധരിപ്പിച്ചു…. വയലറ്റിനോട് എന്താണിത്ർ ഇഷ്ടമെന്ന അവളുടെ ചോദ്യത്തിനു ഉത്തരമായി ഞാൻ നൽകി….. ” തന്നോട് പ്രണയം തോന്നുമ്പഴും വയലറ്റ് നിറമായിരുന്നില്ലെ ധരിച്ചത്.അതുകൊണ്ട് നമ്മൾ പുതിയൊരു ജീവിതം തുടങ്ങുമ്പഴും വയലറ്റ് നിറം സാക്ഷിയാകണം…..” അപ്പോഴേക്കും വയലറ്റ് നിറമുള്ളൊരു ലുങ്കിയും ഷർട്ടും പുതപ്പും അവൾ എടുത്തു കൊണ്ടുവന്നു…. “ഇനി മാച്ചായില്ലെന്നൊരു പരാതി വേണ്ടല്ലോ…..ധരിച്ചോളൂ ട്ടാ….അവളുടെ ചിരിയിൽ മുറിയും വയലറ്റിൽൽ അലങ്കരിതമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി…….. പ്രായത്തിൽ മൂത്ത പെണ്ണിനെ കെട്ടിയത് നന്നായി. അവൾ രണ്ടു തല്ല് തന്നാലും മൂത്തത് അല്ലെ ന്ന് പറഞ്ഞു ക്ഷമിക്കാം..ന്താ ശരിയല്ലേ... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
ഷാൻ ✍🏻
2.9K കണ്ടവര്‍
1 ദിവസം
പുലർച്ചെ തന്നെ എണീറ്റു അടുക്കളയിലെ പണികൾ ഓരോന്നായി തീർക്കുക ആണ് ഭാമ. മക്കൾക്കു സ്കൂളിൽ പോണം...8 മണിക്ക് ആണ് സ്കൂൾ ബസ്‌. ഭർത്താവിന് ഓഫീസിൽ പോണം.. കുറച്ചു നേരം ബസിൽ യാത്ര ചെയ്യണം. 7.30 ആകുമ്പോൾ അയാൾക്കും പോണം. ചോറും രണ്ടു കൂട്ടം കൂട്ടാനും നന്ദന് നിർബന്ധം ആണ്. രാവിലെ ചായയും പലഹാരവും ഉണ്ടാക്കണം. മക്കൾ ആണെങ്കിൽ ഉണർന്നിട്ടും ഇല്ല. അവരെ ഉറക്കം ഉണർത്തുന്നത് തന്നെ വലിയൊരു പണിയാ. നന്ദൻ രാവിലെ തന്നെ ഫോണിൽ നോക്കി കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ ഭാമയ്ക്കു കലി കയറി. ഓഹ് കൊച്ചുവെളുപ്പാൻ കാലത്തു തന്നെ ആ കുന്ത്രാണ്ടവും കൊണ്ടിരിക്കാതെ എന്നെ ഒന്നു സഹായിക്കു മനുഷ്യാ.. ആ പിള്ളേരെ ഒന്നുണർത്തുവെങ്കിലും ചെയ്യ്... അവൾ നിന്നു കലി തുള്ളി. അതു കേട്ടപ്പോളെ നന്ദൻ ഡാറ്റ ഓഫ് ചെയ്തു ഫോൺ വച്ചിട്ട് അകത്തേക്കോടി. പിന്നെ അവിടൊരു കോലാഹലം തന്നെ നടന്നു. നന്ദനും ഭാമയും മക്കളും വീടിനുള്ളിലൂടെ പറന്നു നടക്കുന്നു. ആദ്യം നന്ദൻ.. പിന്നാലെ മക്കൾ ഹോ നേരം വെളുത്തു രണ്ടു മൂന്നു മണിക്കൂർ ചക്രശ്വാസം വലിക്കുവാ ഇവിടെ ബാക്കിയുള്ളോർ. ഒരു ചായ കുടിച്ചിട്ടേ ഉള്ളു ഇനി ബാക്കി കാര്യം. പാലും തേയിലയും മധുരവും ഒക്കെ പാകത്തിന് ചേർത്ത ഒരു അസ്സല് ചായയും ആയി അവൾ മുറിയിൽ കയറി. മേശപുറത്ത് ഇരിക്കുന്ന തന്റെ മൊബൈൽ എടുത്തു. നെറ്റ് ഓൺ ചെയ്തു.. പട പടാന്നു മെസ്സേജുകളുടെ ബഹളം. അവൾ മുഖപുസ്തകത്തിൽ മുഖം വ്യക്തം ആക്കാത്ത തന്റെ ചാറ്റിങ് ഫ്രണ്ടിനെ നോക്കി. പച്ച കത്തി കിടക്കുന്നത് കണ്ടപ്പോളേ ചെറിയൊരു ചിരി അവളിൽ പടർന്നു. മുഖം വ്യക്തം ആക്കാത്ത വ്യക്തി ആണെങ്കിലും അയാളൊരു മാന്യൻ ആണ്. അതിനാൽ തന്നെ ഭാമ അയാളോട് ഫ്രീ ആയി ചാറ്റ് ചെയ്യാറും ഉണ്ട്. ഭാമ : ഹായ് പെട്ടെന്ന് തന്നെ അയാളുടെ റിപ്ലൈ വന്നു : ഹായ് :ഗുഡ്മോർണിംഗ് :ഗുഡ്മോർണിംഗ് ഡാ താൻ ഫ്രീ അയോടോ.. അയാൾ ചോദിച്ചു ഭാമ : ആ ഒരു വിധത്തിൽ അച്ഛനെയും മക്കളെയും ഒരുക്കി വിട്ടു 😃 അയാൾ ഒരു ലാഫിങ് ഇമോജി ഇങ്ങോട്ട്. ഭാമ : ഉം ഇയാൾ എന്തിനാ ചിരിക്കുന്നത്.. തന്റെ വർത്തമാനം കേട്ടാൽ ചിരി വരും ഭാമ കുട്ടി ഭാമ :ഓഹ് ഇയാൾ ചിരിച്ചോ... ചായ കുടിച്ചോ? ഇല്ലടോ... ഇത്തിരി ചായ തരുമോ? ഭാമ :ഞാൻ ചായ കുടിച്ചോണ്ടിരിക്കുന്നു. മം ഇനിയെന്താ പരുപാടി ഭാമ : ഒന്നും ഇല്ലടോ.. ഇനി കുറെ നേരം റസ്റ്റ്‌ എടുക്കണം.. പണികൾ ഒക്കെ ഒരു മാതിരി തീർന്നു. ഇനി കുറച്ചു അല്ലറ ചില്ലറ പണികൾ... അതൊക്കെ പതിയെ തീർത്താൽ മതി. ഒക്കെ ടാ നീ റസ്റ്റ്‌ എടുക്കു ഞാൻ പിന്നെ വരാം... ഇങ്ങനെ ഓരോ ദിവസവും കഴിഞ്ഞു പോയി. നന്ദനും മക്കളും പോകാൻ നോക്കി ഇരിക്കും ഭാമ ഫോണിൽ കയറാൻ. തന്നെ സഹായിക്കാത്ത ഭർത്താവിനെ കുറിച്ചാണ് അവൾ ഏറെയും പറയുക. അയാൾ അവൾ പറയുന്നത് ക്ഷമയോടെ കേൾക്കും. ഒരു ദിവസം... അയാൾ ഭാമയോട് ഡോ തന്നോടൊരു കാര്യം ചോദിക്കട്ടെ ഭാമ. ഉം ചോദിക്ക് തനിക്കു തന്റെ ഭർത്താവിനെ ഇഷ്ടം അല്ലെ... ഭാമ :അതെന്തൊരു ചോദ്യം.. ആ മനുഷ്യൻ ഇല്ലാതെ എനിക്ക് പറ്റുമോടോ.. തന്നെയോ... ഭാമ :എന്നെ നന്ദേട്ടന് ജീവനാ അപ്പോൾ താൻ തന്റെ ഭർത്താവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നോട് കുറ്റം പറയുന്നത് ശരിയാണോ ഭാമയ്ക്ക് അതങ്ങു കൊണ്ടു ഡോ രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ തന്നെ എപ്പോളും ഓൺലൈനിൽ കാണും രാത്രി വൈകിയും തന്നെ കാണും തന്റെ ഭർത്താവ് തന്നെ ശ്രദ്ധിക്കാറില്ലേ ഭാമ :അതിനു നന്ദേട്ടന് എവിടെ സമയം.. ഏതു നേരവും ഫോണിൽ അല്ലെ താനോ... ഭാമയ്ക്കു മിണ്ടാട്ടം ഇല്ല :ഡോ : ഉം :എന്താ മിണ്ടാത്തത് :ഒന്നും ഇല്ല ഭാമ തന്റെ ഭർത്താവ് ഒരു ഉദ്യോഗസ്ഥൻ അല്ലെ. അയാൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകും... അയാൾ കഷ്ടപ്പെടുന്നത് തനിക്കും മക്കൾക്കും വേണ്ടി അല്ലെ... മേലുദ്യോഗസ്ഥന്റെ ശകാരം.. ജോലിക്കൂടുതൽ.. യാത്ര ക്ഷീണം ഒക്കെ അയാളെ തളർത്തുന്നു ണ്ടാവില്ലേ. ഹൌസ് ലോൺ, പിള്ളേരുടെ ഫീസ്, വീട്ടുകാര്യം.. ഇതൊക്കെ അയാളുടെ ഉറക്കം കെടുത്തുന്നു ണ്ടാവാം.... അയാൾ കയറി വരുമ്പോൾ ഒരു ചിരിയോടെ എതിരേറ്റു കൂടെ... വിശ്രമവേളയിൽ അയാൾക്കൊപ്പം ഇരുന്നു ഓഫീസ് വിശേഷങ്ങൾ ചോദിച്ചു കൂടെ... സ്നേഹത്തോടെ ആ തലയിൽ ഒന്നു തഴുകി ക്കൂടെ... ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൂടെ... അയാളുടെ വിയർപ്പല്ലെടോ... തന്റെയും മക്കളുടെയും അന്നം. രാവിലെ 3 മണിക്കൂർ പണി ചെയ്യുമ്പോൾ തന്റെ ജോലികൾ തീരും.. തനിക്കു വിശ്രമിക്കാം.. അയാളോ?... അവർ പോയതിനു ശേഷം തനിക്കു ചെയ്യാൻ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. എന്റെ ഉപദേശം ഇയാൾക് ബോർ അടിച്ചോ.... ഭാമ :ഇല്ല.. സത്യം ആണ് താൻ പറഞ്ഞത്... ഞാൻ ശ്രദ്ധിക്കാതെ പോയ പലതും ശരി ഡോ ഞാൻ പോണു പിന്നെ കാണാം ഭാമ ഫോൺ മാറ്റിവെച്ചു വീടിനുള്ളിൽ മൊത്തം ഒന്നു നോക്കി.. ഒരു മുറിയിൽ കട്ടിലിൽ നിറയെ തുണികൾ വീടിന്റെ അങ്ങിങ്ങായി മാറാല ശരിയാണ് താൻ ഇതൊന്നും വൃത്തി ആക്കാറില്ല. അവൾ തുണികൾ ഒക്കെ മടക്കി വച്ചു വീടു വൃത്തി ആക്കി പറമ്പ് തൂത്തു വാരി കരിയില കത്തിച്ചു ഉള്ള സ്ഥലത്തു എന്തെങ്കിലും കൃഷി ചെയ്യണം വെറുതെ ഫോണിൽ കയറി കളയുന്ന സമയം മതി ഇതെല്ലാം ചെയ്യാൻ ഒരിക്കൽ പോലും കാണാത്ത ആ ഫ്രണ്ട് വേണ്ടി വന്നു തനിക്കു കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ... ഓരോ ദിവസവും കഴിയുന്തോറും തന്റെ ഭാമയിൽ പ്രകടം ആയ മാറ്റങ്ങൾ വരുന്നത് കണ്ടപ്പോൾ നന്ദന് ഉള്ളിൽ ചിരി പൊട്ടി.. അവൾക്കറിയില്ലല്ലോ അവളോട്‌ സംസാരിക്കുന്ന മുഖം ഇല്ലാത്ത ചാറ്റിങ് ഫ്രണ്ട് താൻ ആണെന്ന്..... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
ഷാൻ ✍🏻
4.6K കണ്ടവര്‍
11 ദിവസം
സ്കൂൾ വാടകയും കഴിഞ്ഞ് ഞാൻ ഓട്ടോയും കൊണ്ട് മടങ്ങി വീട്ടിൽ എത്തുമ്പോള്‍ അമ്മയുമായി സംസാരിച്ചു രേണുവിന്‍റെ അച്ഛൻ വീടിന്‍റെ ഉമ്മറത്തുണ്ടായിരുന്നു ... രാവിലെ എന്നെയും തിരക്കി അദ്ദേഹം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ഷെഡിൽ കുറെ നേരം കാത്തു നിന്നിരുന്നുവെന്ന് സ്കൂളിൽ നിന്ന് മടങ്ങും വഴി സ്റ്റാൻഡിനടുത്ത് മെഡിക്കൽ ഷോപ്പ് നടത്തുന്ന സുഭാഷാണ് എന്നോട് പറഞ്ഞത്... മകളെ സ്നേഹിച്ചു എന്ന കുറ്റത്തിന് എന്നെ ഭീക്ഷണിപ്പെടുത്താനും വെല്ലുവിളിക്കാനും വേണ്ടി മാത്രമാണ് അദ്ദേഹം ഈ വീടിന്‍റെ പടികടന്നു മുൻപ് വന്നിട്ടുള്ളത്... വരുമ്പോഴെല്ലാം എന്‍റെ പ്രാരാബ്ദങ്ങളെ കുറിച്ചും വീടിന്‍റെ ദാരിദ്ര്യത്തെ കുറിച്ചും അമ്മയുടെയും എന്‍റെയും മുഖത്ത് നോക്കി പുച്ഛത്തോടെ മാത്രം സംസാരിക്കാറുള്ള അദ്ദേഹം അമ്മ കൊടുത്ത ചായ വാങ്ങി കുടിക്കുന്നത് ഒരു കൗതുകത്തോടെ കണ്ടു കൊണ്ടാണ് ഞാൻ വീടിന്‍റെ ഉമ്മറത്തേക്ക് കയറി ചെന്നത്.. നാളിത് വരെ ഞാൻ കാണാത്ത ഒരു നിസ്സഹായത അദ്ദേഹത്തിന്റെ മുഖത്ത് ആ നിമിഷം പ്രകടമായിരുന്നു .. നിര കലർന്ന കുറ്റി രോമങ്ങളാൽ ആ കവിൾ തടങ്ങൾ നിറഞ്ഞിരിക്കുന്നു.. അച്ഛന് വേണ്ടി വാങ്ങിയ മരുന്ന് പൊതി അമ്മയുടെ കൈയിൽ കൊടുത്തു കൊണ്ട് ഉമ്മറത്ത് അദ്ദേഹത്തിന് അരികിലെ തൂണിൽ ചാരി ഞാൻ നിന്നു... എന്നോട് എന്ത് പറഞ്ഞ് തുടങ്ങണം എന്നറിയാതെ അദ്ദേഹം വിറയാർന്ന ചുണ്ടുകളോടെ അൽപ നിമിഷം താഴേക്ക് നോക്കി ഇരുന്നു. അല്പസമയത്തിന് ശേഷം മൗനത്തിന് വിട നൽകി കൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു .. പെൺ മക്കളുള്ള എല്ലാ അച്ഛനും കാണുന്ന ഒരു വലിയ സ്വപ്നമാണ് മകളുടെ വിവാഹം മകൾ പ്രായമാകുമ്പോ അവൾക്കു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ജീവിതം കിട്ടണം എന്നേ ഏതൊരു അച്ഛനും ആഗ്രഹിക്കു... ഒരുപാട് നല്ല കല്യാണ ആലോചനകൾ അവൾക്ക് വന്നിരുന്നു.. അന്ന് അവളെ കാണാൻ വരുന്നവരോടൊക്കെ അവൾ നിന്നോടുള്ള ഇഷ്ടത്തെ കുറിച്ച് പറയും.. വന്നവരെല്ലാം ഒരു പുച്ഛത്തോടെയും പരിഹാസത്തോടെയും എന്നെ നോക്കിക്കൊണ്ട് ഇറങ്ങി പോകും.... അവസാന ശ്രമമായാണ് ഇന്ന് ചിലർ അവളെ കാണാനായി വരാമെന്ന് പറഞ്ഞിരുന്നത് ... ജീവൻ പോയാലും അവർക്ക് മുന്നിലേക്ക് പോകില്ലെന്ന് അവൾ പറഞ്ഞു... ഇത്ര കാലം പ്രാണനെ പോലെ സ്നേഹിച്ചു ഒരു ആയുസ്സ് മുഴുവൻ അവൾക്കായി മാറ്റി വെച്ച് ജീവിച്ച എന്റെ വാക്കിനുമപ്പുറം നിന്നോടുള്ള സ്നേഹമാണ് അവൾക്ക് വലുതെന്ന് പറഞ്ഞപ്പോ എനിക്ക് ആ നിമിഷം എന്നോട് തന്നെ വെറുപ്പ് തോന്നി.. ആ നേരത്ത് മനസ്സിന്‍റെ നിയന്ത്രണം വിട്ടപ്പോ എനിക്ക് അവളെ ഒരുപാട് തല്ലേണ്ടി വന്നു .... അവളുടെ എവിടെയൊക്കെയോ മുറിഞ്ഞു ചോര പൊടിഞ്ഞു എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്.. പിന്നെ അവൾക്ക് മുന്നിലേക്ക് പോകാനുള്ള മനശക്തി എനിക്ക് ഉണ്ടായില്ല... ഏതൊരു അച്ഛനും ആഗ്രഹിക്കുന്നതെ ഞാനും അവളുടെ കാര്യത്തിൽ ആഗ്രഹിച്ചിട്ടുള്ളൂ.. നിനക്കും ഇല്ലേ അതെ പ്രായത്തിൽ ഒരു അനിയത്തി.. ആ അനിയത്തിയെ കുറിച്ച് നീനക്കുമില്ലേ ഒരുപാട് സ്വപ്നങ്ങൾ... ആകെയുള്ള ഒരു മകളെ മര്യാദക്കു വളർത്താൻ അറിയാത്ത പോയ അച്ഛന്‍റെ വളർത്തു ദോഷം കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് പറഞ്ഞു ബന്ധുക്കളും സ്വന്തക്കാരും എന്നെ മാറി മാറി കുറ്റപ്പെടുത്തുമ്പോള്‍ അവർ അറിയുന്നില്ല സ്വന്തം മകളായാൽ പോലും ഒരു പ്രായം കഴിഞ്ഞാൽ അവളുടെ മനസ്സൊന്നും ചൂഴ്ന്നു നോക്കാൻ ഏതൊരു അച്ഛനും കഴിയില്ലെന്ന് ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന നിനക്ക് മനസ്സിലാകണമെങ്കിൽ നീയും ഒരു അച്ഛനാവണം.. പിന്നെ എല്ലാത്തിനും ഉപരിയായി ഒരു വലിയ കടപ്പാട് എനിക്ക് നിന്നോട് ഉണ്ട് വേണമെങ്കിൽ ഈ വീടിന്‍റെ ബുദ്ധിമുട്ടുകളെല്ലാം മറന്ന് എല്ലാവർക്കും മുന്നിൽ എന്നെ തോൽപ്പിച്ചു കൊണ്ട് അവളെ നിനക്ക് വിളിച്ചിറക്കി കൊണ്ട് വരാമായിരുന്നു.. അത് നീ ഇന്നേ വരെ ചെയ്തില്ല.... ആ കടപ്പാടിന്‍റെ നന്ദിയിൽ ഒരു അച്ഛനെന്ന നിലക്ക് ഇപ്പോ ഞാൻ നിന്‍റെ മുന്നിൽ ഞാൻ കൈ കൂപ്പി യാചിക്കുകയാണ് ഇന്ന് സന്ധ്യക്ക് അവൾ അമ്പലത്തിൽ വരുമ്പോ കഴിയുമെങ്കിൽ... അവളെ നീ ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരണം.. ഇന്നലെ അവൾ പറഞ്ഞ വാക്കുകളോടെ അവൾ എന്‍റെ മനസ്സിൽ മരിച്ചു കഴിഞ്ഞിരിക്കുന്നു... ഇനിയും അവളുടെ അച്ഛൻ എന്ന് പറഞ്ഞു ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ല ... പണ്ടത്തെ പോലെ എന്തും നേരിടാനുള്ള ശക്തി ഒന്നും ഇപ്പോ എന്‍റെ മനസ്സിനു ഇല്ല.. ഇനിയുള്ള കാലമെങ്കിലും എനിക്ക് അവളെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ മനസ്സമാധാനത്തോടെ ഒന്ന് ജീവിക്കണം .. എനിക്ക് വേണ്ടി ഇതെങ്കിലും നീ ചെയ്യും എന്ന പ്രതീക്ഷയിൽ ഞാൻ പോകുന്നു ... കൂടുതൽ ഒന്നും പറയാതെ . .. മകളെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എന്‍റെ അരികിൽ നിന്ന് അദ്ദേഹം നടന്നകലുന്നത് ഞാൻ മിഴി വെട്ടാതെ നോക്കി നിന്നു പോയി........ അറിഞ്ഞോ അറിയാതെയോ ആ മനസ്സിന്‍റെ വേദനക്ക് ഞാനും കാരണമാണ് എന്നോർത്തപ്പോ എന്‍റെ കണ്ണുകളും അറിയാതെ നിറഞ്ഞു വാതിലിന്‍റെ മറവിൽ എല്ലാം കണ്ടുകൊണ്ട് കൊണ്ട് അമ്മ നിൽക്കുന്നുണ്ടായിരുന്നു .. എന്‍റെ നിസ്സഹായാവസ്ഥ കണ്ടു കൊണ്ടാകണം അമ്മ എന്നോട് ഒന്നും ചോദിച്ചില്ല.. അന്ന് സന്ധ്യക്ക് ദീപാരാധന തൊഴുത് കഴിഞ്ഞു അമ്പലത്തിന് പുറത്ത് കാത്തുനിന്നിരുന്ന എന്‍റെ അരികിലേക്ക് അവൾ ഓടി വന്നു എന്നെ അവിടെ ആകസ്മികമായി കണ്ടപ്പോ ആ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഒരായിരം പ്രതീക്ഷ വിടർത്തിക്കൊണ്ട് അവൾ കൈ കുമ്പിളിൽ കരുതിയ ചന്ദനം അവൾ എന്റെ നെറ്റിയിൽ തൊട്ടു കൊണ്ട് എന്നോട് ചോദിച്ചു... ഞാൻ ഇന്ന് സന്ധ്യക്ക് അമ്പലത്തിൽ വരുന്നുണ്ടെന്ന് സുധിയേട്ടൻ എങ്ങനാ അറിഞ്ഞേ..ഞാൻ വീട്ടില്‍ നിന്നു ഇറങ്ങുന്ന നേരത്ത് ആ വഴി വന്നിരുന്നോ.....??? തൊഴുമ്പോഴൊക്കെ മനസ് നിറയെ സുധിയേട്ടനായിരുന്നു... ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിലെന്ന് നടയിൽ വെച്ചു കൂടി ദേവിയോട് പ്രാര്‍ത്ഥിച്ചേയുള്ളു... പതിയെ പുഞ്ചിരിച്ചു കൊണ്ട് അവൾ അമ്പലത്തിന്‍റെ ഉള്ളിലേക്കു നോക്കി കൊണ്ട് പറഞ്ഞു.. ഞാൻ എപ്പോഴും പറയാറില്ലേ സുധിയേട്ടനോട് ആരുമില്ലങ്കിലും നമ്മുടെ കൂടെ ഈശ്വരൻ ഉണ്ടന്ന്... പറയ് ..... സുധിയേട്ടാ അച്ഛന് ഇപ്പോ എങ്ങനെ ഉണ്ട് ഇപ്പോഴും കുറവില്ല രേണു... അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ നോക്കി കൊണ്ട് ഞാൻ ചോദിച്ചു... എന്താ മോളു നിന്‍റെ ചുണ്ടു മുറിഞ്ഞിരിക്കുന്നെ... ഓ അതോ.... ഉറക്കത്തിൽ എവിടെയോ തട്ടിയതാണ് എന്ന് തോന്നുന്നു... നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു അതൊന്നും എന്‍റെ സുധിയേട്ടൻ കാര്യമാക്കണ്ട.. സുധിയേട്ടൻ പറയൂ എന്താ വീട്ടിൽ വിശേഷങ്ങൾ.. പ്രത്യേകിച്ച് ഒന്നുമില്ല .. മോളു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്... ഞാൻ പറഞ്ഞു തുടങ്ങും മുൻപേ അവൾ എന്‍റെ വാക്കുകൾ തടഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു... വേണ്ട.... എനിക്ക് അറിയാം എന്താ സുധിയേട്ടൻ എന്നോട് പറയാൻ വരുന്നതെന്ന്... എന്‍റെ കവിളിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു.. എനിക്ക് അറിഞ്ഞൂടെ എന്‍റെ സുധിയേട്ടന്‍റെ ബുദ്ധിമുട്ടുകളൊക്കെ.... ഇപ്പോ ഒരു കല്യാണം വേണമെന്ന് പറഞ്ഞു ഞാൻ എന്റെ സുധിയേട്ട ബുദ്ധിമുട്ടിക്കുന്നില്ലല്ലോ... സുധിയേട്ടന്‍റെ എല്ലാ കഷ്ടപ്പാടുകളും തീരുന്ന ഒരു നാൾ കാൽപവൻ പൊന്നിൽ തീർത്ത ഒരു താലി അതും അമ്പലത്തിന്‍റെ നടയിൽ വെച്ച് ...അത്രയും മതി എനിക്ക്... അതിന് വേണ്ടി എത്ര വര്‍ഷം കാത്തിരിക്കേണ്ടി വന്നാലും ഞാന്‍ കാത്തിരുന്നോളം സുധിയേട്ടാ.. അതിനുള്ള അവകാശമെങ്കിലും എനിക്ക് സുധിയേട്ടൻ തരണം... പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... എന്‍റെ കൈ കുമ്പിള്‍ കൊണ്ട് അവളുടെ മുഖമുയർത്തി കൊണ്ട് ഞാൻ പറഞ്ഞു... എത്ര കാലം എന്ന് വെച്ചാ രേണു നീ ഇനിയും എനിക്ക് വേണ്ടി കാത്തിരിക്കുന്നത്.... പണ്ടത്തെ പോലെ ജീവിതത്തോട് എനിക്ക് ഇന്ന് ഒരു പ്രതീക്ഷകളുമില്ല... നമ്മൾ ഒരുമിച്ച് കണ്ട ആ സ്വപ്നങ്ങളൊക്കെ ഇന്ന് എന്നെ കുത്തി നോവിക്കുന്ന വെറും ഓർമ്മകൾ മാത്രമാണ് ... എനിക്ക് വേണ്ടി എന്തും അനുഭവിക്കാൻ നീ തയ്യാറാണ് എന്ന് എനിക്ക് അറിയാം .... പക്ഷേ അങ്ങനെ ഒരു ജീവിതത്തിലേക്ക് നിന്നെ കൈ പിടിച്ചു കൊണ്ട് പോയാൽ എന്‍റെ കഷ്ടപ്പാടുകൾക്കിടയിൽ നീ എനിക്ക് ഒരു ഭാരമായി തീരും... പഠിക്കുന്ന സമയത്തൊക്കെ വലിയ സ്വപ്നങ്ങളായിരുന്നു.. വലിയ ജോലി വീട് നമ്മൾ സ്വപ്നം കണ്ട പോലെ നീയുമായുള്ള ഒരു ജീവിതം.. ആ മോഹങ്ങളെല്ലാം ഇന്ന് എന്റെ കാൽ ചുവട്ടിലെ മണൽ പോലെ ഒലിച്ചു പോയിരിക്കുന്നു... പ്രതീക്ഷിച്ച ഒരു ജോലിപോലും കിട്ടാതെ ജീവിതം ഈ ഓട്ടോയിൽ ഒതുങ്ങിയപ്പോഴും ഇനി അങ്ങോട്ടുള്ള ആ കുഞ്ഞു ജീവിതത്തിൽ ഒതുങ്ങിക്കൂടാം എന്ന് വിചാരിച്ചപ്പോഴും വിധി എനിക്ക് വേണ്ടി കരുതി വെച്ചത് രോഗിയായി മാറേണ്ടി വന്ന അച്ഛനെയാണ് ... എല്ലാം നിനക്ക് അറിയുന്നതല്ലേ മോളെ അനിയത്തി അവളുടെ പഠിത്തം അവൾക്കായി ഒരു ജീവീതം അങ്ങനെ കടമ്പകൾ ഇനിയും ഏറെ ഉണ്ട് എന്‍റെ മുന്നിൽ.. എല്ലാം കഴിഞ്ഞു നമ്മൾ സ്വപ്നം കണ്ട പോലെ ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്ക് പിന്നെയും ഒരുപാട് ദൂരമുണ്ട് ചിലപ്പോ എത്തിപ്പെടാൻ കഴിയാത്ത അത്ര ദൂരം ... ഇനിയും ഒരു കാലയളവ് പറഞ്ഞു നിന്നെ കാത്തിരിപ്പിക്കാൻ എനിക്ക് വയ്യ രേണു.. അത് എന്നെ ഇനിയും വേദനിപ്പിക്കുകയേയുള്ളൂ... നീ ചോദിച്ചില്ല.. നീ അമ്പലത്തിൽ വന്നത് ഞാൻ എങ്ങനെയാ അറിഞ്ഞതെന്ന് .. രാവിലെ രേണുവിന്‍റെ അച്ഛൻ എന്നെ കാണാനായി വീട്ടിൽ വന്നിരുന്നു... ആദ്യത്തെ പോലെ എന്നെ ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നില്ല അദ്ദേഹം വന്നത്.. ഇന്നലെ രാത്രി വീട്ടിൽ സംഭവിച്ച കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞ് പ്രായം പോലും മറന്ന് അദ്ദേഹം എനിക്ക് മുന്നിൽ ഒരുപാട് കരഞ്ഞു... എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അദ്ദേഹം നിന്നെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ട പോലെ എന്നോട് പറഞ്ഞു എനിക്ക് വേണ്ടി നീ ഇനിയും ഇങ്ങനെ നരകിക്കുന്നത് കാണാൻ അദ്ദേഹത്തിനെ കൊണ്ട് ഇനിയും ആവില്ലെന്ന് പറഞ്ഞു ഇന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അമ്പലത്തിൽ വരുമ്പോ എന്‍റെ മകളെ നിനക്ക് കൂട്ടി കൊണ്ട് പോകാൻ കഴിയുമോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചു.. മറിച്ചൊന്നും ആവശ്യപ്പെടാതെ എനിക്ക് മുന്നിലൂടെ ആ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അദ്ദേഹം ഇറങ്ങി.. ആർക്ക് വേണ്ടിയാണ് രേണു നമ്മൾ ഇത്രയും സ്നേഹിച്ചത്.. ജീവനെ പോലെ അതിലേറെ.. ഇല്ല ... ഇനി എങ്കിലും എന്‍റെ മോള് അച്ഛന്‍റെ വാക്ക് അനുസരിക്കണം.. എനിക്ക് മുന്നിൽ എന്തെങ്കിലും ഒരു വഴി ഉണ്ടായിരുന്നെങ്കിൽ നിന്നെ ഒരാൾക്കും ഞാൻ വിട്ടു കൊടുക്കില്ലായിരുന്നു.. . മോളുന് അറിയോ ഈ ഒരു കാക്കി ഷർട്ടിലാണ് കഴിഞ്ഞ കുറെ കാലങ്ങളായി എല്ലാവരും എന്നെ കാണാറ്.. അത് എന്‍റെ ഓട്ടോയ്ക്ക് എപ്പോഴും ഒാട്ടമുള്ളത് കൊണ്ടൊന്നുമല്ല ഇട്ട് മാറാൻ ഒരു നല്ല ഷർട്ട് പോലുമില്ലാത്തവനാണ് ഞാൻ.. പോകുന്നു.. ഇനിയും നിന്നാൽ ഞാൻ കരയുന്നത് മോള് കാണേണ്ടി വരും..ഈശ്വരൻ എന്നൊന്നുമില്ല രേണു ആ ഇരിക്കുന്നതൊക്കെ വെറും കരിങ്കൽ പ്രതിമകൾ മാത്രമാണ് അല്ലങ്കിൽ ഇത്ര മാത്രം സ്നേഹിച്ച എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്തേണ്ടി വരുമായിരുന്നില്ലലോ... എല്ലാം മറക്കണം .. എന്നിട്ട് അച്ഛൻ പറയുന്ന ഒരാളെ വിവാഹം കഴിക്കണം.. ആ ഒരു നല്ല ജീവിതത്തിലെ നിന്‍റെ സന്തോഷം കണ്ട് വേണം എനിക്ക് അച്ഛന്റെ മുന്നിൽ ചെന്ന് ആ മനസ്സ് ഞാൻ കാരണം വേദനിപ്പിക്കേണ്ടി വന്നതിന് മാപ്പ് ചോദിക്കാൻ ജീവനാ പെണ്ണെ നിന്നെ.. എന്‍റെ ജീവന്‍റെ ജീവൻ... ഇനിയും ഞാൻ നിൽക്കുന്നില്ല... പോകുന്നു.. ദയനീയമായി നോക്കി കൊണ്ട് ഞാൻ പോകാൻ തുടങ്ങിയപ്പോൾ എന്‍റെ കൈകളിൽ അവൾ പിടിച്ചു... ആ കൈകൾ ഞാൻ ബലമായി വിടിച്ചു എല്ലാം അന്യമായി തീർന്ന ആ നിമിഷം ഒന്ന് തിരിഞ്ഞു നോക്കാനുള്ള അർഹത പോലുമില്ലാതെ അവൾക്ക് അരികിൽ നിന്ന് വരുമ്പോ എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ട മനസ്സുമായി ഞാൻ കുട്ടുകാരുടെ അടുത്തേക്ക് പോയി .. ഏറെ നേരം അവിടെ അവർക്കൊപ്പം ഇരുന്നിട്ടും മനസ്സിനെ അവളുടെ ഓർമ്മകൾ വീണ്ടും വീണ്ടും പിടിച്ചു കെട്ടുകയായിരുന്നു.. എന്റെ മുഖമൊന്നു വാടിയാൽ അമ്മക്ക് വേഗം തിരിച്ചറിയാനാകും എന്നത് കൊണ്ട് അന്ന് ഏറെ വൈകി ആണ് ഞാൻ വീട്ടിൽ എത്തിയത്.. അമ്മ നിര്‍ബന്ധിച്ചിട്ടും കഴിച്ചെന്ന് ഇല്ലാത്ത കള്ളം പറഞ്ഞു അത്താഴം പോലും കഴിക്കാതെ ഞാൻ കിടന്നു... ഒന്നിച്ചുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇത് പോലെയുള്ള ഒരുപാട് രാത്രികളിൽ കൊതിയോടെ കണ്ടു തീർത്ത ഒരായിരം സ്വപ്നങ്ങൾ എന്നേക്കുമായി മറക്കേണ്ട ഓര്‍മകളായി മാറിയിരിക്കുന്നു എന്നിട്ടും മിഴികൾ പൂട്ടുമ്പോള്‍ അവൾക്കൊപ്പമുള്ള ആ മനോഹര നിമിഷങ്ങൾ മനസ്സിൽ മിന്നിമായും... ഹൃദയം തകരുന്ന വേദനയിലും ഞാൻ എടുത്ത തീരുമാനത്തിൽ അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടും എന്ന എന്‍റെ പ്രതീക്ഷയെ ഞാൻ വീണ്ടും വീണ്ടും ന്യായീകരിക്കാന്‍ ശ്രമിച്ചു... അപ്പോഴെല്ലാം അവളുടെ നിറഞ്ഞ കണ്ണുകൾ എന്‍റെ മനസ്സിനെ കുത്തി നോവിക്കുന്നു..... എന്‍റെ ആ കുഞ്ഞു വീട്ടിൽ ഒന്ന് അലമുറയിട്ടു കരയാൻ പോലും കഴിയാതെ ആ രാത്രി എല്ലാം ഉള്ളിലൊതുക്കാൻ ശ്രമിക്കുമ്പോഴും അവളില്ലാതെ ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ലെന്ന്... മനസ്സ് വീണ്ടും ആവർത്തിച്ച് പറഞ്ഞു കൊണ്ടേ ഇരുന്നു.... ജീവിതത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കുറച്ച് നേരത്തേക്കെങ്കിലും മറന്നിരുന്നത് അവൾക്കൊപ്പമുള്ള ആ നിമിഷങ്ങളിലെ സന്തോഷങ്ങളിലായിരുന്നു ... ഇല്ല കഴിയില്ല .. അവളെ നഷ്ടപ്പെടുത്താൻ ജീവിക്കാൻ പ്രേരിപ്പിച്ചത് അവളുമാത്രമാണ്.. നഷ്ടപ്പെടുത്താൻ തീരുമാനിച്ച നിമിഷത്തെ പഴിച്ചു കൊണ്ട് അവളോടായി മനസ്സിൽ മാപ്പ് ഇരന്നു.. നാളെ രാവിലെ അവളുടെ വീട്ടിൽ പോയി അവളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ തന്നെ ഞാൻ തീരുമാനിച്ചു... അങ്ങനെ ചിന്തകളുടെ ലോകത്ത് നിന്ന് പതിയെ എന്‍റെ കണ്ണുകളെ നിദ്ര കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോ എന്‍റെ മുടിയിഴകളിൽ ആരോ തലോടുന്നതായി ഞാൻ അറിഞ്ഞു കണ്ണുകൾ തുറന്ന് നോക്കുമ്പോ വാത്സല്യത്തിന്‍റെ സ്പർശം കൊണ്ട് അച്ഛൻ എന്‍റെ കട്ടിലിന്‍റെ അരികിൽ ഉണ്ടായിരുന്നു.. ഒന്ന് മാറി കിടക്കണമെങ്കിൽ പോലും ഒരാൾ സഹായം ആവശ്യമുള്ള അച്ഛൻ എന്‍റെ അരികിൽ എങ്ങിനെ എത്തിയെന്ന് അപ്പോഴും എനിക്ക് വ്യക്തമായിരുന്നില്ല.. . ആ ചുളിഞ്ഞ കൈത്തടങ്ങൾ എന്‍റെ കൈയിൽ ചേർത്തു പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു ... എന്‍റെ മോൻ നാളെ പോയി അവളെ ഇങ്ങോട്ട് വിളിച്ചിട്ടു വാ... ഒരു പെണ്ണിന് ആശ കൊടുത്തിട്ട് .. വിധിയെ പഴിച്ചു കൊണ്ട് അവളെ വേണ്ടാന്ന് വെക്കുന്നത് ശരിയല്ല .. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്തു വെച്ചു കാണാം മോനെ ...... ആ വാക്കുകളുടെ സമ്മതം മതിയായിരുന്നു എനിക്ക്.. ഞാൻ കാത്തിരുന്നു ഒരായിരം പ്രതീക്ഷകളോടെ നാളത്തെ പുലർ വെട്ടത്തിനായി... പുലരും മുന്‍പേ വീടിന്‍റെ വാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞാൻ ഉണർന്നത്.. വാതിൽ തുറന്നപ്പോ എന്‍റെ സുഹൃത്ത് രാജീവനാണ്.. എന്തേ നീ പതിവില്ലാതെ രാവിലെ തന്നെ എന്ന ചോദ്യത്തിന് മറുപടി ഒന്നും പറയാതെ.. അവൻ പരിഭ്രാന്തിയോടെ എന്‍റെ പുറകിൽ നിൽക്കുന്ന അമ്മയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു... നീ ഒന്ന് പുറത്തേക്ക് വന്നേ...... എന്തോ ചിലത് അവനു എന്നോട് പറയാനുണ്ടെന്ന് എനിക്ക് അവന്‍റെ ഭീതിയാർന്ന മുഖത്തിൽ നിന്ന് വ്യക്തമായിരുന്നു.... എന്തും ഉൾക്കൊള്ളാൻ ഉള്ള മനസിനെ തയ്യാറെടുപ്പിക്കുന്ന ചില വാചകങ്ങളോടെ അവൻ ഇടറുന്ന സ്വരത്തിൽ എന്നോട് പറഞ്ഞു... രേണു ഇന്നലെ... പകുതിയിൽ മുറിഞ്ഞു പോയ ആ വാക്കുകൾ.. എന്‍റെ നിര്‍ബന്ധത്തിൽ അവൻ കൂട്ടി യോജിപ്പിച്ചത്.. രേണു ഇന്നലെ രാത്രി എന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു എന്നായിരുന്നു... .. അവൻ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയാത്ത മനസ്സുമായി. ഞാൻ അവനു മുന്നിൽ തളർന്നു നിന്നു.. എന്നെ ചേർത്ത് പിടിച്ചു അവൻ എന്നെ കൊണ്ട് ഉമ്മറത്തു ഇരുത്തി... താളം തെറ്റിയ മനസുമായി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഏതോ മറ്റൊരു ലോകത്തേക്ക് ഞാൻ അപ്പോഴേക്കും എത്തിപ്പെട്ടിരുന്നു... പിന്നെ എല്ലാം അവൻ പറഞ്ഞത് അമ്മയോടാണ് .. ഇന്ന് രാവിലെ മുറി അവളുടെ അമ്മ തുറന്നപ്പോഴാണ് അവൾ ഫാനിന്‍റെ മുകളിൽ സാരിയിൽ.... ആ വാചകം ഞാൻ അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.. ഞാൻ അവനെ ചേർത്ത് പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു എനിക്ക് അവളെ അവസാനമായി ഒന്ന് കാണണമെന്ന് ഞാൻ യാചിച്ചു .. എന്നെയും കൂട്ടി അവൻ അവളുടെ വീടിന്‍റെ ഇടവഴിയിലേക്ക് തിരിഞ്ഞു.. പണ്ട് പ്രണയം തുടങ്ങുന്ന കാലത്ത് ഞാൻ അവൾക്ക് നിരന്തരമായി കത്തുകൾ കൈമാറിയിരുന്നത് ഈ ഇട വഴിയി വെച്ചായിരുന്നു . പിന്നീട് ഓട്ടോ ഓടിക്കാൻ തുടങ്ങിയ കാലത്ത് എന്റെ വണ്ടി വരുന്നത് പ്രത്യകിച്ചു അറിയുവാനായി വേറിട്ട ഹോൺ ഓട്ടോയ്ക്ക് വെപ്പിച്ചതും അവൾ നിർബന്ധമായിരുന്നു . വണ്ടിയുടെ ശബ്ദം കേൾക്കുന്ന മാത്രയിൽ പുറത്ത് ഇറങ്ങി ഒരു പുഞ്ചിരിയോടെ ഈ ഇട വഴിയിലേക് നോക്കി നിന്നിരുന്ന ആ കാഴ്ചകളെല്ലാം വിതുമ്പുന്ന മനസോടെ ഞാൻ ഓർത്തു... ഇനി ഒരിക്കലും പൂവിടാത്ത വസന്തം പോലെ ആ പ്രണയകാലത്തിന്‍റെ നിറം മങ്ങിയ ഓര്‍മ്മകളായി മാറി അവിടമൊക്കെ ഞാൻ എത്തുമ്പോഴേക്കും ആകെ മൂകമായി തീർന്നിരുന്നു... ഇന്നലെ അമ്പല നടയിൽ വെച്ച് എല്ലാം മറക്കണം എന്ന് അവളോട് പറഞ്ഞ ആ നശിച്ച നിമിഷത്തിൽ ഞാൻ ഓർക്കാതെ പോയി എന്‍റെ മോളു ജീവിക്കാൻ ആഗ്രഹിച്ചതും .. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചതും എന്നിൽ തന്നെയായിരുന്നു എന്ന്... അവിടെ എനിക്കു ചുറ്റും കൂടി നിന്ന ആരെയും ഞാൻ ശ്രദ്ധിച്ചില്ല... പാതി തളർന്ന എന്നെ അവനും മറ്റു ചില കുട്ടുകാരും ചേർന്നാണ് വെള്ളയിൽ പൊതിഞ്ഞു കിടക്കുന്ന അവൾക്ക് അരികിലേക്ക് കൊണ്ട് പോയത് .... അലമുറയിട്ടു തേങ്ങി കരയുന്ന അവളുടെ അച്ഛനും അമ്മയും എന്നെ കണ്ട നിമിഷം തേങ്ങൽ ഉള്ളിലൊതുക്കി വിതുമ്പി... കൂട്ടുകാർ എന്നെ അവൾക്ക് അരികിൽ ഇരുത്തി... അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ ഞാൻ എന്‍റെ വിരലോടിച്ചു... അവൾ ഏറെ മോഹിച്ച ഒരു നുള്ള് സിന്ദൂരക്കുറി തൊടാൻ കൊതിച്ച നെറ്റിയിൽ ഞാൻ കണ്ണീരോടെ മുത്തമേകി... അവിടെ കൂടി നിന്നവർക്ക് മുന്നിൽ ഒരു പ്രണയത്തിന്‍റെ പരിധികൾ വിട്ട് അവളെ കെട്ടിപ്പിടിച്ചു ഞാൻ കരയാൻ തുടങ്ങിയത് കൊണ്ടാകണം കൂട്ടുകാരെല്ലാം ചേർന്ന് എന്നെ ബലമായി അവിടെ നിന്ന് കൊണ്ട് പോയി.. അവളുടെ ഓർമ്മകളിൽ മാത്രം ജീവച്ഛവം പോലെ ജീവിച്ച ഒരുപാട് ദിവസങ്ങൾ അതിലേറെ എല്ലാത്തിനും കാരണം താനാണെന്ന് തനിയെ വിധി എഴുതിയപ്പോള്‍ മനസ്സിനെ അലട്ടുന്ന കുറ്റബോധവും.. എല്ലാം അവസാനിപ്പിക്കാനായി ഒരുപാട് തവണ ഒരുങ്ങിയപ്പോഴും.. എന്നെ പ്രതീക്ഷിച്ചു മാത്രം ജീവിക്കുന്ന അച്ഛന്‍റെയും അമ്മയുടെയും പെങ്ങളുടെയും മുഖം മനസ്സിൽ തെളിയും.. പതിയെ വീടിന്‍റെ താളം തെറ്റി തുടങ്ങിയിരുന്നു അച്ഛന്‍റെ ചികിത്സ മുടങ്ങി എന്നും അനിയത്തി ഫീസ് അടക്കാനില്ലാത്ത കാരണം കോളേജിൽ പോകാതെ രണ്ടു ദിവസമായെന്നും അമ്മ ആദ്യമായി വീട് പണിക്ക് പോകാനായി ഒരുങ്ങിയപ്പോഴാണ് എന്നോട് പറഞ്ഞത്... മനസ്സിൽ വേദന ഉള്ളിലൊതുക്കി വീണ്ടും മറ്റുള്ളവർക്ക് മുന്നിൽ ഞാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് എന്ന് ഭാവിച്ചു കൊണ്ട് ഒരു കോമാളിയായി ഞാൻ മരിച്ചു ജീവിച്ചു. ദിവസങ്ങളും മാസങ്ങളും ഒന്നൊന്നായി എന്‍റെ മുന്നിലൂടെ കടന്നു പോയി എല്ലാം സംഭവിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ അനിയത്തിയുടെ പഠിപ്പ് കഴിഞ്ഞു അവൾക്കു നല്ലൊരു ജോലി കിട്ടി ഒരാഴ്ചയ്ക്ക് മുമ്പ് അവളുടെ വിവാഹവും കഴിഞ്ഞു.. ഇന്ന് ഞാൻ ഇല്ലെങ്കിലും ഈ വീട് നോക്കാൻ അവൾ പ്രാപ്തയായിരിക്കുന്നു ഒരു മകന്‍റെയും ഏട്ടന്‍റെയും കടമകൾ എല്ലാം തീർത്തു എന്ന ആ തിരിച്ചറിവിൽ ഞാൻ പോകുന്നു .. എന്റെ രേണുവിന്‍റെ അടുത്തേക്ക് .... കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഞാൻ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയായിരുന്നു... ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു നടക്കാതെ പോയ അവളുടെ ആഗ്രഹം എന്റെ മരണത്തിലൂടെ എങ്കിലും അവൾക്കായി എനിക്ക് സാധിപ്പിച്ചു കൊടുക്കണം..... എല്ലാം മറന്നുവെന്ന് തോന്നിപ്പിച്ചു നിങ്ങൾക്ക് മുന്നിൽ ഞാൻ പുഞ്ചിരിച്ചപ്പോഴും നിങ്ങളോട് ഞാൻ പറയാതെ ബാക്കി വെച്ച ആഗ്രഹമായിരുന്നു അവളുടെ ലോകത്തേക്കുള്ള ഈ യാത്ര.... അവൻ എഴുതിത്തീർത്ത ഈ അവസാന കുറിപ്പിന്‍റെ വരികൾ തീരുന്ന മാത്രയിൽ സുധിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു... മരണത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെങ്കിൽ അവിടെ വെച്ച് സുധിയുടെയും രേണുവിന്‍റെയും ആത്മാവിന് ഒന്നാവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്...... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ ✍🏻
4.2K കണ്ടവര്‍
11 ദിവസം
അബോർഷനുള്ള ഗുളിക ഉള്ളിൽ വച്ചു ലേബർ റൂമിൽ കാത്തിരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയില്ല... "വൈഖരി..... " "യെസ്... " "തന്നെ ഡോക്ടർ വിളിക്കുന്നു... " ഞാൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു... "ബ്ലീഡിങ് ആയെങ്കിൽ പൊക്കോളൂട്ടോ... പ്രത്യേകിച്ച് എന്തെലും വയ്യായ തോന്നുവാണേൽ വന്നോളൂ... " "ശരി ഡോക്ടർ... " എന്റെ മകൾക്കിപ്പോ എട്ടു മാസം പ്രായം ഉള്ളു... രണ്ടാമതും ഒരു കുട്ടി ഉടനെ ഉണ്ടായാൽ അത് എന്റെ മോളോടുള്ള കരുതൽ കുറയ്ക്കും എന്ന് ഞാൻ ദേവേട്ടനും ഭയന്നു... അതുകൊണ്ടാണ് ഐ പിൽ വാങ്ങി കഴിച്ചത്... പക്ഷെ എന്നിട്ടും മാസമുറ തെറ്റിയപ്പോൾ ഞങ്ങൾ ഭയന്നതു തന്നെ സംഭവിച്ചു... രണ്ടു പേരുടെയും ജോലി തിരക്കുകൾ... എന്തിനേറെ നാട്ടുകാർ എന്ത് പറയും എന്നും ഞങ്ങൾ ഭയന്നു... പക്ഷെ അതിലൊക്കെ ഉപരി... കഴിച്ചു പോയ ഗുളികയുടെ പവർ... എല്ലാം കൊണ്ടും പേടിച്ചിട്ടാണ്... ഈ കുഞ്ഞിനെ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചത്.. "നിങ്ങളെ പോലുള്ളവർക്ക് ഒരു കുഞ്ഞിന്റെ വില അറിയില്ല... ഇവിടെ എന്നെ കാണാൻ വരുന്നവരിൽ അധികവും കുഞ്ഞുങ്ങൾ ഇല്ലാത്തവർ ആണ്... " "പക്ഷെ ഡോക്ടർ ആ ഗുളിക കഴിച്ചു പോയില്ലേ... " "സ്കാനിംഗ് ൽ ഇപ്പൊ കുട്ടിക്ക് കുഴപ്പം ഒന്നും കാണുന്നില്ല... സൊ ചാൻസില്ല എന്ന് ഞാൻ പറയുന്നില്ല... റിസ്ക് തന്നെ ആണ്... " "എങ്കിൽ പിന്നെ ഇതു വേണ്ട ഡോക്ടർ... " ദേവേട്ടന്റെയും ഡോക്ടരുടെയും മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി... "എങ്കിൽ.. ഡി ൻ സി ചെയ്യാം... അതാണേൽ ഒരു മണിക്കൂർ കാര്യം ഉള്ളു.. ഒരു 30000 വരും... അല്ല ഗുളിക മതിയെങ്കിൽ അതിന്റെ പകുതി വരുള്ളൂ പക്ഷെ പെയിൻ ഉണ്ടാകും... " "ഗുളിക മതി ഡോക്ടർ... " ഞാൻ അത് പറഞ്ഞത് ക്യാഷ് കൊടുക്കാൻ ഉള്ള മടി കൊണ്ടല്ല... ആ വേദന ഞാൻ അനുഭവിക്കേണ്ടത് തന്നെ ആണെന്ന് തോന്നി... ഇന്നി ബെഡിൽ ബ്ലീഡിങ് കാത്തു കിടക്കുമ്പോൾ.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... അടുത്ത ബെഡിൽ ഒരു കുട്ടി എന്നെ തന്നെ നോക്കി കിടക്കുന്നു... "അബോർഷൻ ആണോ... " "അതെ... " "ഞാനും പ്രെഗ്നന്റ് ആണ് ബട്ട് രാവിലെ മുതൽ ഒരു ചെറിയ ബ്ലീഡിങ്... സൊ ഡോക്ടർ അകത്തു വക്കാൻ ഗുളിക തന്നു.. പോകാതിരിക്കാൻ... ഇപ്പൊ ഒബ്സെർവഷനിൽ ആണ്... " ഭഗവാനെ... ഞാൻ പോകാനുള്ള ബ്ലീഡിങ് കാത്തു കിടക്കുന്നു... ഈ കുട്ടി തന്റെ കുഞ്ഞിനെ നഷ്ടപെടാതിരിക്കാനും... ബ്ലീഡിങ് ആയി തുടങ്ങിയതും ഞങ്ങൾ വീട്ടിലേക്കു പോന്നു... വെളുത്തൊരു കുഞ്ഞു മാംസക്കഷ്ണം കയ്യിൽ തട്ടി മറിഞ്ഞപ്പോൾ സങ്കടം കൊണ്ടെന്റെ ചങ്കൊന്നു പിടഞ്ഞു.... കണ്ണുനീർ മറച്ചു ഞാൻ എന്റെ കുഞ്ഞു മകളുടെ ചിരിയിൽ ഒളിച്ചു.... നാളുകൾ കുതിരകളേക്കാൾ വേഗത്തിൽ ഓടി.. അമ്മുന് അഞ്ചു വയസ്സായപ്പോൾ ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി... പ്രതീക്ഷിക്കാതെ ഉള്ള ആ കുഞ്ഞിനെ ഞങ്ങൾ ഹൃദയത്തിൽ ഏറ്റി... കൊതികളൊന്നും ഇല്ലായിരുന്നു എങ്കിലും പലഹാരങ്ങൾ കൊണ്ടു വീട് നിറച്ചു ദേവേട്ടൻ.... പക്ഷെ അഞ്ചാം മാസം... ചെറിയ ഒരു ബ്ലീഡിങ് കണ്ടു ഞാൻ ഹോസ്പിറ്റലിൽ പോയി... ഇനിയും ബ്ലീഡിങ് ഉണ്ടാകല്ലേ ... എന്റെ കുഞ്ഞു പോകല്ലേ എന്ന് പറഞ്ഞു ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു.... ഡോക്ടർ സ്കാനിംഗ് റിപ്പോർട്ട്‌ ൽ നിന്നു കണ്ണുകൾ എടുത്തു.. ഞങ്ങളെ നോക്കി... "നിങ്ങൾക്ക് മിസ്സ്ഡ് അബോർഷൻ ആണ് .... ഇപ്പൊ ഒന്നും ചെയ്യണ്ട... ഇതു തന്നെ പോകും.. ഈ കുട്ടിയെ കിട്ടില്ല... ഡി ൻ സി ഒന്നും ചെയ്യണ്ട.. അത് ചിലപ്പോൾ നിങ്ങൾക്ക് ഭാവിയിൽ ദോഷം ചെയ്യും.. " ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് ഞാൻ കൊതിച്ചു... ഒരു അനിയനോ അനിയത്തിയോ വരുന്ന കാത്തിരിക്കുന്ന എന്റെ മകളെ ഞാൻ നിറകണ്ണുകളോടെ നോക്കി... "അമ്മേ നമ്മുടെ വാവ എന്നാ വരാ..." "മോൾക്ക്‌ ഏത് വാവയാ ഇഷ്ടം... " "അമ്മുന് പെണ്ണുവാവ മതി അച്ഛാ ... " "അമ്മേടെ വയറ്റിൽ ആണ് വാവ ആണ് അമ്മു... അതുകൊണ്ട് നമുക്ക് ആ വാവയെ ഹോസ്പിറ്റലിൽ തന്നെ കൊടുക്കാം എന്നിട്ട് വേറെ വാവയെ പിന്നെ വാങ്ങാം ട്ടൊ ... " ദേവേട്ടൻ അത് പറയുമ്പോൾ... എന്റെ കണ്ണുനീർ കാഴ്ച മറിച്ചിട്ടു എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ലായിരുന്നു.... "മുഴോം പേറു പിന്നേം സഹിക്കാം അര പേറു സഹിക്കില്ല... " മുത്തശ്ശിയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി .. അതുപോലെ തന്നെ താങ്ങാൻ ആകാത്ത വേദനോയോടെ... ആ ജീവൻ എന്നിൽ നിന്നും അടർന്നു വീണു... എന്നെ താങ്ങി എണീപ്പിക്കുമ്പോൾ എന്റെ ദേവേട്ടനും കരയുന്നുണ്ടായിരുന്നു... *** ഇപ്പൊ എന്റെ മകൾക്കു പത്തു വയസ്സ് കഴിഞ്ഞു .... ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ആറ്റുനോറ്റു ഇരിക്കുന്നു.. ഓരോ മാസവും മാസമുറ ഒരു ദിവസം തെറ്റുമ്പോൾ ഒരുപാട് സന്തോഷിക്കും... രണ്ടു ദിവസം കഴിയുമ്പോൾ നിരാശയിൽ അവസാനിക്കും... "നീ... ആയോ... " "ഇല്ല ദേവേട്ടാ... " "കാർഡ് വാങ്ങണോ... " "നാളെ കൂടെ നോക്കിയിട്ട് വാങ്ങാം... " പിന്നീടുള്ള മാസങ്ങളിൽ ഇതായി സ്ഥിരം പല്ലവി... "ഇനി ദൈവം ആഗ്രഹിക്കുമ്പോൾ തരട്ടെ...അല്ലെ ദേവേട്ടാ... " "അല്ലേലും നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം തരില്ല... സാരല്ല്യടോ.... ഒരു മോളുണ്ടല്ലോ നമുക്ക്... അതും ഇല്ലാത്തവർ എത്രയോ പേരുണ്ട്... " ഞാൻ മനസ്സിൽ ആശ്വസിച്ചു..... വിവാഹം കഴിഞ്ഞ ആദ്യ മാസം തന്നെ എന്റെ മകളുടെ തുടിപ്പ് എന്നിൽ വളർന്നപ്പോൾ എല്ലാവരും കളിയാക്കി... പക്ഷെ ഇന്ന് ആ കാലിയാക്കലിന് വേണ്ടി ഞാൻ ആറ്റുനോറ്റ് ഇരിക്കുന്നു... എല്ലാ മാസവും ഒരുപാട് പ്രതീക്ഷകളോടെ..... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ഷാൻ ✍🏻
5.6K കണ്ടവര്‍
15 ദിവസം
മോതിരം വിറ്റ് കിട്ടിയ 5000 രൂപയും കൊണ്ട് സുഭാഷിന്റെ ഇലക്ട്രിക് കടയുടെ മുന്നിലെ ബഞ്ചിൽ അവനെയും കാത്തിരിക്കുകമ്പോ എന്റെ ഉള്ളിലെ ആവശ്യം ഒരു വാടക വീടായിരുന്നു... കാര്യം അവനോട് പറഞ്ഞ് അവന്റെ കടയോട് ചേർന്ന ചായിപ്പ് മുറിക്ക് അഡ്വാൻസിലത്തെ 1500 രൂപ വാടക ഉറപ്പിച്ചതും.. അവൻ തന്നെയാണ് ... ആകെ രണ്ട് പേർക്ക് കഴിയാൻ ഇതൊക്കെ പോരെ.....? ബോർക്കറുടെ ആ ചോദ്യത്തിന്.. ഞാൻ പതിയെ ഒന്ന് തലയാട്ടി.. പിന്നെ ഈ കുറഞ്ഞ വാടകക്ക് വേറെ എവിടെ കിട്ടാന.. വീണ്ടും അയാളുടെ മടുപ്പിക്കുന്ന വിശാധികാരണം കണ്ടപ്പോ ഞാൻ ആ മുറിയുടെ താക്കോലും വാങ്ങി വീട്ടിലേക്ക് ഇറങ്ങി.. നാല് വർഷങ്ങൾക്ക് മുൻപാണ് സുറൂമി എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ ഇറങ്ങി വരുന്നത്.. അന്ന് ഞാൻ അവൾക് കൊടുത്ത ഒരു വാക്കായിരുന്നു നീ എനിക്ക് വേണ്ടി ഉപേക്ഷിച്ച നിന്റെ വീട്ടിലെ അതെ സ്നേഹവും സംരക്ഷണവും എന്റെ വീട്ടിലും നിനക്ക് ഉണ്ടാക്കും. ആ വാക്കാണ് ഇന്നത്തോടെ അവസാനിക്കാൻ പോകുന്നത്... ഇനി മുതൽ ആ ചയിപ്പിന്റെ ഇടുങ്ങിയ മുറിയിൽ കൈയിൽ ആകെയുള്ള നാലായിരം രൂപയും കൊണ്ട് തുടങ്ങുന്ന ഒരു ജീവിതമാക്കും നമ്മുടേതെന്നു അവളോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു.... അനിയത്തിയെ കാണാൻ കഴിഞ്ഞ ഞായറാഴ്ച്ച വന്ന കുട്ടര് ജാതക പൊരുത്തം നോക്കി അച്ഛനെ ഇന്ന് വിളിച്ചിരുന്നു .... ജാതകത്തിൽ പൊരുത്ത കുറവ് ഒന്നും ഇല്ലെങ്കിലും കുട്ടിയുടെ ചേട്ടൻ പ്രേമിച് വേറെ മതത്തിന് കല്യാണം കഴിച്ച കാരണം പയ്യന്റെ അച്ഛന് ഒരു എതിർപ്പ്.. കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ എന്നവർ മടിച് മടിച്ചാണ് അച്ഛനോട് ചോദിച്ചത് ... ഈ ആലോചനയുമായി വരുമ്പോഴേ ബ്രോക്കർ ശങ്കരട്ടൻ പറഞ്ഞിരുന്നു .. നമ്മുടെ വീട്ടിലെ സ്ഥിതി ഒകെ ഞാൻ അവരോട് വിശദമായി പറഞ്ഞിട്ടുണ്ട് അത് കൊണ്ട് സ്രീധനമായി അവർക്ക് ഒന്നും കൊടുക്കേണ്ടി വരില്ലന്ന് പയ്യൻ ഗൾഫിൽ ആയത് കൊണ്ടും അവളെ മുൻപ് കണ്ടട്ടുള്ളത് കൊണ്ടും അവളെ അന്ന് കാണാനായി വന്നത് പയ്യന്റെ അച്ഛനും അമ്മയും മാത്രമാണ് അവർ അന്ന് വന്നപ്പോ ആകെ ചോദിച്ച ഒരേ ഒരു നിബന്ധന ഒരു മാസം കൊണ്ട് കല്യാണം നടത്തണം എന്നതായിരുന്നു.. ഞാനും അച്ഛനും മറിച്ചൊന്നും ആലോചിക്കാതെ അത് സമ്മതിചു... ചൊവ്വാദോഷക്കാരി പോരാതെന് ശുദ്ധജാതകവും... കഴിഞ്ഞ മാസം അവളെ കാണാൻ വന്ന രണ്ടാംകെട്ടുകാരന്റെ മുന്നിൽ ഒരു കാഴ്ച വസ്തു ആയി നിൽക്കേണ്ടി വന്നപ്പോഴെ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു.. അത് കൊണ്ട് ഇനി രണ്ടാം കെട്ടുക്കാരുടെ ആലോചനയും കൊണ്ട് വരണ്ട എന്ന് ബ്രോക്കറോട് പറഞ്ഞപ്പോ പ്രായം 28 കഴിഞ്ഞ പെൺകുട്ടികൾക്ക് വരുന്ന ആലോചനകൾ ഓക്കേ ഇനി ഇതേ പോലെ ഉള്ളതാകും എന്നയാൾ പറഞ്ഞപ്പോൾ എന്റെ മനസൊന്നു പിടഞ്ഞിരുന്നു... ഇന്നവർ പൊരുത്തം നോക്കിയന്ന് പറയാനായി വിളിച്ചപ്പോ ഇടയ്ക്ക് വെച്ച് അച്ഛന്റെ ശബ്ദം ഇടറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.... അവരോട് മറുപടി ഒന്നും പറയാതെ ഫോൺ വെച്ചപ്പോഴും പിന്നീട് കണ്ട ആ മുഖത്തെ അല്പനേരത്തെ മൗനത്തിന് ശേഷം അച്ഛൻ എന്നോട് പറഞ്ഞു... നമുക്ക് വേറെ ആലോചന നോക്കാം മോനെ. ഈ ബന്ധുത നമുക്ക് വേണ്ട ... അച്ഛന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ പുറകിലെ വാതിലിന്റെ മറവിൽ നിന്നിരുന്ന അനിയത്തിയുടെ മുഖം വാടി അവൾ പരിഭാവത്തോടെ എന്നെ ഒന്ന് നോക്കി ... അത് കണ്ടപ്പോഴാണ് ഞാൻ അച്ഛനോട് കാരണം എടുത്ത് ചോദിച്ചത്... അവരുടെ ആവശ്യം ഇതാണെന്നും ഈ കല്യാണം നടക്കണമെങ്കിൽ മോൻ വീട്ടിൽ ഇനി ഉണ്ടാവരുതെന്നും അച്ഛൻ പറഞ്ഞു അവസാനിപ്പിക്കുമ്പോ അച്ഛന്റെ ആ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു.... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വാതിലിന്റെ മറവിൽ നിന്ന് കണ്ണുകൾ തുടച് കൊണ്ട് ഉമ്മറത്തേക് വന്നു ... എന്നിട്ടവൾ അച്ഛനോട് തറപ്പിച്ചു പറഞ്ഞു.. എന്റെ ഏട്ടനെ ഈ വീട്ടിൽ നിന്ന് ഇറക്കി വിട്ടട്ടു എനിക്ക് ഒരു കല്യാണവും വേണ്ട.. അവരോട് എനിക്ക് താല്പര്യമില്ല എന്ന് അച്ഛൻ വിളിച്ചു പറഞ്ഞൊള്ളു... ഇത്രയും പറഞ്ഞു കൊണ്ട് അവൾ ഉമ്മറത് നിന്ന് അകത്തേക്ക് നടന്നു.... അച്ഛന്റെ വാക്കുകൾ എതിർത്തു കൊണ്ട് പയ്യന്റെ വിട്ടുക്കാരെ വിളിച്ച് അവരുടെ ആവശ്യത്തിന് ഞാൻ ഉറപ്പ് കൊടുത്ത് എന്റെ വീടിന്റെ പടികൾ ഇറങ്ങുമ്പോ.. പണ്ട് സുറൂമിയുടെ കൈയും പിടിച്ച് ഞാൻ ഈ പടിക്ക് മുന്നിൽ അച്ഛന്റെ അനുവാദത്തിനായി കാത്തു നിന്നത് ഓർമയിൽ വന്നു..... അന്ന് ഒരു നിലവിളക്ക് ഏന്തി അമ്മയും അച്ഛനും അവളെ സ്വന്തം മകളായി സ്വീകരിച്ചപ്പോ ... അറിഞ്ഞിരുന്നില്ല സ്നേഹത്തിന് ജാതിയുടെയും മതത്തിന്റെയും അളവുകോൽ കൊണ്ട് ബന്ധങ്ങളെ തൂക്കി നോക്കുന്ന ഒരു സമൂഹം എനിക്ക് ചുറ്റും ഇന്നും ഉണ്ടാന്നുള്ളത്. കെട്ട് പ്രായം കഴിഞ്ഞ പെങ്ങൾ വീട്ടിൽ നിൽക്കുമ്പോൾ കല്യാണം കഴിച്ചു എന്ന് കുത്തുവാക്കുകൾക്ക് ഇനി എങ്കിലും ഒരു അവസാനം ആകട്ടെ... അവിടെ നിന്ന് ഇറങ്ങി സുറൂമിയെ വിളിക്കാനായി തിരിച്ചു വീട്ടിൽ എത്തിയപ്പോ എന്തോ ചിന്തിച്ചു അച്ഛൻ ഉമ്മറത് തന്നെയുണ്ട്.. അച്ഛന്റെ മുഖത്തേക് നോക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് വാടക വീട് ശരിയായ കാര്യം താഴെ നോക്കിയാണ് എനിക്ക് അച്ഛനോട് പറയേണ്ടി വന്നത്... മറിച്ചൊന്നും പറയാതെ അച്ഛൻ ഒരു ദീർഘ നിശ്വാസത്തോടെ തിണ്ണയിൽ ഒന്നും കൂടെ ചാരി ഇരുന്നു... അകത്തേ ഉണ് മേശയുടെ അരികിൽ കരഞ്ഞു കലങ്ങിയ കണ്ണോടെ അമ്മ ഇരിക്കുന്നു... അമ്മയോട് എന്തോ സംസാരിച്ചു കൊണ്ടിരുന്ന അനിയത്തി എന്നെ കണ്ടതും എന്റെ അരികിലേക് ഓടി വന്നു... പോയ കാര്യവും വീട് ശരിയായതും എല്ലാം അവളോട് പറയുമ്പോഴും പല കുറി അവൾ എന്നെ എതിർത്തിരുന്നു... അവൾ അവസാനമാനയി എന്നോട് ഒന്ന് ചോദിച്ചു.. ഞാൻ ഒരു ആൺകുട്ടി ആയി ജനിച്ച മതിയായിരുന്നലെ ഏട്ടാ.. എങ്കിൽ എനിക്ക് വേണ്ടി എന്റെ ഏട്ടന് ഒന്നും ഉപക്ഷിക്കേണ്ടി വരില്ലായിരുന്നു ഇപ്പോ... ആ വാക്കുകൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ എനിക്ക് ആയില്ല.. അവളുടെയും അമ്മയുടെ മുന്നിൽ നിന്ന് ഞാൻ തിടുക്കത്തിൽ മുറിയിലേക് നടന്നു.. മുറിയിൽ എത്തിയപ്പോ സുറൂമി ഡ്രസ് ഒതുക്കി പെട്ടിയിലാക്കുന്ന തിടുക്കത്തിലാണ്.... വീർപ്പിച്ചു കെട്ടിയ മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ എന്നെയൊന്ന് നോക്കി... വീണ്ടും എന്തൊക്കെയോ വാരി കൂടി പെട്ടിയിലാകാൻ ഒരുങ്ങി കൊണ്ട് അവൾ എന്നോട് ചോദിച്ചു.. എപ്പോഴാ നമ്മൾ ഇറങ്ങുന്നത്. അത് വരെ വിങ്ങി പൊട്ടി നിന്നിരുന്ന കണ്ണുനീർ അവളെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ കരഞ്ഞു തീർക്കുമ്പോ അച്ഛൻ അമ്മയോട് ഇത്തിരി ഉച്ചത്തിൽ പറയുന്ന കേട്ടു.... മീനാക്ഷിയെ ... അവനോട് എന്താ വേണ്ടതെങ്കിൽ ഇവിടെ നിന്ന് കൊണ്ട് പോയിക്കൊള്ളാൻ പറഞ്ഞേക്ക് .. പിന്നെ ഇനി യാത്ര പറയാനായി വേണ്ടി എന്റെ മുന്നിലേക്ക് ഇനി അവൻ വരണ്ട ..... എനിക്ക് അത് താങ്ങാൻ കഴിയില്ല... ആരോടും യാത്ര പറയാതെ അവൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി.. ഗേറ്റ് എത്തുന്നതിന് മുൻപ് എത്ര ശ്രമിച്ചിട്ടും അറിയാതെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി .. . അവിടെ മുറ്റത്തെ ചെമ്പകത്തിന്റെ ചുവട്ടിൽ അച്ഛൻ എന്നെയും നോക്കി നിൽക്കുന്നു.. എന്റെ കണ്ണുകൾ അമ്മയെ തിരഞ്ഞു... വടക്കേപുറത്ത് കോലായിലെ ചായം മങ്ങിയ ചുമരിന്റെ അരികിൽ അമ്മ ഉടുത്ത നേരിയത്തിന്റെ നിറവെട്ടം കണ്ടപ്പോ പിന്നെ ഒരിക്കൽകൂടി അങ്ങോട്ട് നോക്കാനുള്ള ശക്തി എനിക്ക് ഉണ്ടായില്ല .. സുറൂമിയുടെ കൈയിൽ ഒന്നും കൂടെ മുറുകെ പിടിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടന്നു.... വീട്ടിൽ നിന്ന് ഇറങ്ങി ഇന്നേക് മൂന്ന് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു.. ഒറ്റ മുറിയിലെ ഈ ഇട്ട വെട്ടാതെ ജീവിതത്തോട് ഞാനും സുറൂമിയും ഒരുവിധം പൊരുത്തപ്പെട്ടു തുടങ്ങി... .. കുറി വിളിച്ചും കടം വാങ്ങിയും അവൾക് വേണ്ടി ഞാൻ വാങ്ങിയ ആറ് ഗ്രാമിന്റെ വള ഇന്നലെ അവളെ അമ്പലത്തിൽ വെച്ച് കണ്ടപ്പോ അവളുടെ കൈയിൽ കൊടുത്ത് അവളുടെ നെറുകയിൽ കൈ വെച്ച് അനുഗ്രഹിക്കുമ്പോഴും ഒരു പവൻ തികയ്ക്കാൻ പറ്റാതെ പോയതിന്റെ നീറ്റലായിരുന്നു എന്റെ മനസ്സ് നിറയെ ... നാളെ അവളുടെ കല്യാണമാണ് ഏറെ കാലമായ് ഞാൻ സ്വപനം കണ്ട ദിവസം ... രാവിലെ തൊട്ട് വീട്ടിൽ ഇരിക്കാൻ മനസിന് ഒരു സമാധാനവുമില്ല.... ഉടുത്തിരുന്ന കള്ളിമുണ്ടും മാറി നേരെ പാർട്ടി ഓഫീസിലേക് നടന്നു... വീട്ടിൽ നിന്ന് താമസം മാറിയത്തിൽ പിന്നെ ആദ്യമായാണ് പാർട്ടി ഓഫീസിലേക് പോകുന്നത്.. അവിടെയാക്കുമ്പോ ആരും നാളത്തെ കല്യാണത്തിന്റെ വിശേഷം ചോദിച്ച് എന്നെ കുത്തി നോവികാൻ വരില്ല .. ഇരുട്ടുന്ന വരെ അവിടെ അങ്ങനെ ഇരുന്നു... മിക്കപ്പോഴും കാണാറുണ്ടായിരുന്ന ചിലരൊക്കെ പാർട്ടി ഓഫീസിൽ വന്നു പോയി ... ഇരുട്ടാൻ തുടങ്ങിയപ്പോഴ സുറൂമി വീട്ടിൽ തനിച്ചാണ് എന്നാ കാര്യം ഓർമയിൽ വന്നത്... കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് യാത്ര പറഞ്ഞു പാർട്ടി ഓഫിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു.. വീട്ടിൽ എത്തും മുൻപേ വീടിന്റെ മുന്നിലായി പാർക്ക് ചെയ്യ്തിരിക്കുന്ന കാറിന്റെ മങ്ങിയ രൂപം എന്റെ അടുത്ത് കൂടെ പോയ ബൈക്കിന്റ് വെട്ടത്തിൽ ഞാൻ കണ്ടിരുന്നു... അത് കണ്ടപ്പോഴണ് നടത്തത്തിന്റെ വേഗത കൂടിയത്... വീട്ടിൽ എത്തുന്നതിന് മുൻപ് എന്നെ കണ്ട് .. ഏതോ ചെറുപ്പക്കാരൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് എണീറ്റു നിന്നത് എനിക്ക് കുറച്ച് അകലെ നിന്ന് തന്നെ കണ്ടിരുന്നു.. . അകത്ത് നിന്ന് അനിയത്തിയുടെയും സുറൂമിയുടെയും സംസാരം കേൾക്കാം.. അവൻ വിളിച്ചത് അനുസരിച്ച് അനിയത്തിയും സുറൂമിയും ഉമ്മർത്തേക് എത്തി.. എന്നെ കണ്ടതും അവൾ ഏട്ടാ എന്നും വിളിച്ച് എന്റെ അടുത്തേക്ക് ഓടി എത്തി.. .. ആ നേരത്ത് അവളെ അവിടെ കണ്ടപ്പോ ആശ്ചര്യം കൊണ്ട് ഞാൻ ചോദിച്ചു ... എന്താ ഏട്ടന്റെ കുട്ടി ഈ നേരത്ത് ഇവിടെ... അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു ഞാനും നിഖിൽ ഏട്ടനും കൂടി എന്റെ ഏട്ടനെയും എട്ടത്തിയെയും എന്റെ കല്യാണത്തിന് കൂട്ടി കൊണ്ട് പോകാൻ വന്നതാണ്. അവളെ ചേർത്ത നിർത്തിക്കൊണ്ട് ഞാൻ അവന്റെ മുഖത്തേക് നിറഞ്ഞ കണ്ണുകളോടെ നോക്കി... നിരവാർന്ന ചിരിക്കുന്ന മുഖത്തോടെ അവൻ എന്നോട് ചോദിച്ചു.. പെങ്ങൾക് ഒരു കല്യാണലോചന വന്നപ്പോ.. പയ്യനെ കുറിച്ച് അനേഷിക്കുമ്പോ പയ്യൻ ഗൾഫിൽ പോകുനത്തിന് മുൻപ് ഒരു പഴയ കമ്യൂണിസ്റ്റ്ക്കാരൻ ആണെന്ന് ഈ ചേട്ടനോട് ആരും പറഞ്ഞില്ലലെ... കുറച്ചു നേരത്തെ ഇവൾക്ക് നാളെ ഉടുക്കാനുള്ള സാരിയും ആയി വീട്ടിൽ വന്നപ്പോളാണ് ഇവൾ എല്ലാം എന്നോട് പറഞ്ഞത്.. എനിക്ക് അറിയില്ലായിരുന്നു എന്റെ അച്ഛൻ ഇങ്ങനെ ഒരു നിബന്ധന നിങ്ങൾ മുന്നിൽ വെച്ചിരുന്നത്.... ഇതൊക്കെ മുൻപേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇത് ഇവിടെ വരെ ഒന്നും എതില്ലയൊരുന്നു.. അല്ലേലും ഈ ജാതിയും മതവും ഒകെ ആരാ ഉണ്ടാകിയെ എന്റെ സത്യയേട്ട .... സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അതിനെ ജീവിതം എന്ന് വിളിക്കാൻ പറ്റോ ..നിങ്ങൾ ഒരുമിച്ചത് അത് നിങ്ങൾക്ക് വേണ്ടി മാത്രമേ അതിൽ എന്താ തെറ്റുള്ളത്.... പിന്നെ ഞങ്ങൾ വരുന്ന വഴിക്ക് സുറൂമി ഏടത്തിയുടെ വീട്ടിൽ കയറിയാട്ടാണ് വന്നത്... വലിയ ഒരു പൊട്ടി തെറി പ്രതീക്ഷിച്ചാണ് അങ്ങോട്ട് ഞാനും ഇവളും കയറി ചെന്നത്.. പക്ഷേ അതൊന്നും ഉണ്ടായില്ല... കാര്യങ്ങൾ പറഞ്ഞപ്പോ ആ ഉപ്പാക്കും ഉമ്മക്കും മനസ്സിലായി. അവരുടെ ഞങ്ങളോടുള്ള സംസാരത്തിൽ നിന്ന് വ്യക്തമായിരുന്നു ഒരു ഒത്തു ചേരലിന് അവരും കാത്തിരിക്കുവായിരുന്നു എന്ന്... നാളെ കല്യാണത്തിന്. അവരും വരം എന്ന് സമ്മതിച്ചിട്ടുണ്ട് പിന്നെ എന്റെ അച്ഛൻ പറഞ്ഞത്.. അവരൊക്കെ പഴയ ആളുകളല്ലേ ഏട്ടൻ .. എന്റെ അച്ഛന് വേണ്ടി ഈ ഏട്ടനോട് ഞാൻ മാപ്പ് ചോദിക്കുന്നു ... ഇത്രയും കേട്ടപ്പോ അറിയാതെ നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു... എന്താ സത്യയേട്ട ഇത് കരയെ...? ഒരു സഖാവ് എന്ന് വെച്ച ഇങ്ങനെ ഒന്നും അല്ലാട്ടാ... എന്നിട്ടവൻ അനിയത്തിയെ നോക്കി പറഞ്ഞു നീ പോയി ഏട്ടന് വാങ്ങിയ മുണ്ടും ഷർട്ടും എടുത്തിട്ട് വാ.. അത് കേട്ടതും അവൾ അകത്തേക്ക് ഓടി.. രണ്ട് പൊതികൾ അവൾ എന്റെ കൈയിൽ തന്നു കൊണ്ട് അവൾ എന്നോട് പറഞ്ഞു.. വീട്ടിൽ നമ്മുടെ അച്ഛനും അമ്മയും ചേട്ടനും എടത്തിയമ്മകും വേണ്ടി കാത്തിരിക്കാണ്... അത് കേട്ടപ്പോ ഞാൻ സുറൂമിയെ ഒന്ന് നോക്കി.. അവളുടെ മുഖത്ത് ആ സമയം വിടർന്ന പുഞ്ചിരിയുടെ സമ്മതം കണ്ടപ്പോ.. അനിയത്തി സുറൂമിയെയും കൊണ്ട് കാറിന്റെ അരികിലേക് നടന്നു .. എന്നേക്കുമായി നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയനറിഞ്ഞപ്പോൾ . തോളിൽ കൈയിട്ടു നിഖിൽ എന്നെ ചേർത്ത് പിടിച്ചു.. ആ നിമിഷം മനസ്സിൽ ഞാൻ എഴുതി ചേർക്കുകയായിരുന്നു.. ... എനിക്ക് ഇനി ഒരു അനിയത്തി മാത്രമല്ല അനിയനും കൂടെ ഉണ്ടന്ന്... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ഷാൻ ✍🏻
3.2K കണ്ടവര്‍
15 ദിവസം
ഓഫീസിന്റെ മുന്നിലെ ഫിംഗർ പ്രിന്റ് മെഷീനിൽ വിരൽ അമർത്തി ഞാൻ പുറത്തേക്ക് കടക്കുമ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. ഒരു ദിവസം മുഴുവൻ കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നതിന് പ്രതികാര സൂചകമായി തരിപ്പ് ഓരോ കാൽവെപ്പിലും എന്റെ കാലിനെ കീഴപ്പെടുത്തികൊണ്ടേ ഇരുന്നു. അതിലേറെ ആയിരുന്നു എവിടെയെങ്കിലും തളർന്ന് വീഴാൻ പ്രേരിപ്പിക്കുന്ന പോലെയുള്ള ശരീരത്തെ ബാധിച്ച ക്ഷീണം പുറത്തെത്തി.. കുറെ മണിക്കൂറുകൾക് ശേഷം പുറം ലോകം കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ഗേറ്റിൽ നിൽക്കുന്ന വാച്ച്മാനെ നോക്കി പതിയെ ചിരിച്ചു വിരലുകൾ കൈകളിൽ വെച്ചു ഒന്നു അമർത്തി മടക്കി .. Bike വെച്ചിരുന്നയിടത്തേക്ക് നടക്കുമ്പോൾ പതിവ് പോലെ ആ ചോദ്യം ഞാൻ മനസിൽ ചോദിച്ചു.. വീട്ടിലേക്ക് എന്തെങ്കിലും വാങ്ങാൻ ഏല്പിച്ചിട്ടുണ്ടോ .. ?? ഓർത്തെടുക്കാൻ നോക്കിയിട്ട് ഒന്നും ഓർമ വന്നില്ല.. നടത്തം പതുക്കെയാക്കി ഞാൻ ഫോൺ എടുത്തു ഭാര്യയെ വിളിച്ചു.. വീട്ടിലേക്ക് എന്തേലും വാങ്ങണോ...? ഒന്നും വേണ്ട..... മോളുടെ സ്കൂളിലെ പേരൻറ്‌സ് മീറ്റിങ്ങ് കഴിഞ്ഞു വരുമ്പോൾ വേണ്ടതെല്ലാം ഞാൻ വാങ്ങി... ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയ എന്നെ തടഞ്ഞു കൊണ്ട് ഒരു ആവേശത്തോടെ അവൾ പറഞ്ഞു നമ്മുടെ മോളുടെ പഠനകാര്യത്തിൽ എല്ല ടീച്ചർമാർക്കും നല്ല അഭിപ്രായമാണ് .. ചേട്ടൻ വരുമ്പോൾ മോൾക്കായി എന്തെങ്കിലും വാങ്ങണമെന്ന്... ഒന്നും പറയാതെ ഞാൻ ഫോൺ വെച്ചു.. സത്യത്തിൽ അവൾ അത് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ലന്ന് പറയുന്നതാകും ശരി. ആണായും പെണ്ണായും ഒരു മോളേയ ദൈവം ഞങ്ങൾക്ക് തന്നുള്ളൂ .... മറ്റുള്ളവർക്കും അവൾ പ്രിയപ്പെട്ടവൾ ആണെന്ന് അറിയുമ്പോൾ മനസിൽ തോന്നുന്ന സന്തോഷം നിയന്ത്രിക്കാൻ കഴിയാത്ത വിധമാണ്.. എന്താണ് ഞാൻ എന്റെ മകൾക്ക് വാങ്ങുക... ഈ അടുത്ത കാലത്ത് അവൾ എന്തെങ്കിലും ആഗ്രഹം എന്നോട് പറഞ്ഞതായി ഉണ്ടോയെന്ന് ഞാൻ ഓർത്ത് എടുക്കാൻ ശ്രമിച്ചു.... ഒന്നും ഓർമ്മയിൽ വന്നില്ല... വണ്ടി ഓടിക്കുമ്പോഴും എന്റെ മനസിൽ ആ ഒരു ചിന്ത തന്നെ കൂടു കൂട്ടിക്കൊണ്ടേ ഇരുന്നു എന്ത് വാങ്ങും അവൾക്ക്... അവൾ ഏറെ മോഹിച്ചു ആഗ്രഹിച്ചു ചോദിച്ച എന്തെങ്കിലും ഒന്ന് എനിക്ക് അവൾക്ക് സാധിപ്പിച്ചു കൊടുക്കാൻ പറ്റാതെ പോയിട്ടുണ്ടോ.. ഇല്ല.. ഈ കാലം വരേയ്ക്കും അവൾക് ചോദിച്ചതെല്ലാം ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്.. ഒരു അച്ഛൻ എന്ന നിലക്ക് ആ നിമിഷം എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി... Bike നെഹ്‌റു പാർക്കിന്റെ മുന്നിലെ വളവ് വളഞ്ഞപ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച്ച ഭാര്യയും മോളും ഒരുമിച്ച് പാർക്കിൽ വന്നിരുന്ന കാര്യം ഓർമയിൽ വന്നത്... അന്ന് മോള് പാർക്കിൽ വെച്ച് മുളകിൽ ഉണ്ടാക്കുന്ന ബജി വേണമെന്നു എന്നോട് പറഞ്ഞിരുന്നു.. അവിടുത്തെ ആ പെട്ടി കടയിൽ അവർ അത് ഉണ്ടാക്കുന്ന വിധം കണ്ടപ്പോൾ എന്തോ അത് മോൾക്ക് വാങ്ങിച്ചു കൊടുക്കാൻ തോന്നിയില്ല.. അന്ന് അത് ഞാൻ അവൾക്ക് വാങ്ങിച്ചു കൊടുക്കാതെയായപ്പോൾ അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.... പിന്നെ മോൾക്ക് എന്ത് വാങ്ങിക്കണമെന്ന് എനിക് അധികം ആലോചിക്കേണ്ടി വന്നില്ല.. അടുത്ത് കണ്ട വഴിയോരത്തെ ചയകടയുടെ ഓരത്തായി ഞാൻ വണ്ടി നിർത്തി.. അന്നത്തെ കച്ചവടം അവസാനിപ്പിച്ചു കട പൂട്ടാൻ ഒരുങ്ങുകയായിരുന്നു ആ കച്ചവടക്കാരൻ.. ചായകടയുടെ ചില്ല് കൂട്ടിൽ .. കിടക്കുന്ന ബജിയെ നോക്കി ഞാൻ പറഞ്ഞു.. ബജി വേണം.. അതിൽ ആകെ 7 എണ്ണം ഉണ്ടാകുള്ളൂ സാറേ .. ആ ഉള്ളത് മതി... പൈസ എടുക്കാനായി പാന്റിന്റെ പുറകിലെ കീശയിൽ കൈ ഇട്ടപ്പോൾ ആരോ എന്റെ കൈയിൽ തോണ്ടുന്ന പോലെ തോന്നി.. ഞാൻ കൈ കുടഞ്ഞ് പെട്ടന്ന് തിരിഞ്ഞു നോക്കി... സന്ധ്യയുടെ ഇരുട്ടിൽ ഒരു കുഞ്ഞു മുഖം ഞാൻ കണ്ടു... ഒരു ഏഴു... അല്ല ആറു വയസ് പ്രായം തോന്നിക്കും ആ പെണ്കുട്ടിക്ക്... ദയനീയമായി അവൾ എന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നു... ആ കുഞ്ഞിന്റെ നിൽപ്പ് കണ്ടപ്പോൾ ആ ഒരു നിമിഷം എന്റെ മനസ് ഒന്ന് ഇടറി... അവളുടെ ആ കുഞ്ഞു മുഖത്ത് വിശപ്പിന്റെ ക്ഷീണം എനിക്ക് വ്യക്തമായി തെളിഞ്ഞു കാണാമായിരുന്നു... ആ ഒരു നിമിഷം എന്റെ മകളുടെ ആഗ്രഹത്തെ ഞാൻ മറക്കുകയായിരുന്നു.. എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന എന്നിലെ അച്ഛനെയും ഞാൻ മറന്നു.. ആ കുഞ്ഞു തനിച്ചാണോ എന്ന് അറിയാൻ ഞാൻ വേവലാധിയോടെ ചുറ്റും നോക്കി... ഞാൻ നിന്നിരുന്നിടത്തു നിന്ന് ഒരു 10 മീറ്റർ ദൂരെ ഈ കുഞ്ഞിന്റെ 'അമ്മ എന്ന് തോന്നിക്കുന്ന സ്ത്രീയെയും ആ സ്ത്രീയുടെ അരികിൽ എന്റെ അത്രയ്ക്കും പ്രായമുള്ള ഒരു യുവാവിനേയും ഞാൻ കണ്ടു.. അവിടെ മതിൽ ചാരി ഇരുന്നിരുന്ന അയാളെ നോക്കി ആ സ്ത്രീ ദേഷ്യത്തിൽ എന്തോ തമിഴിൽ പറയുന്നു. ഇടക്ക് കുറച്ചു നേരം നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു നിശബദ്ധയായവൾ ഇരുന്നു.. പിന്നെ വീണ്ടും ദേഷ്യം കയറി ആ സ്ത്രീ കുറച്ചു കൂടി ഉച്ചത്തിൽ അയാളെ ചീത്ത പറയാൻ തുടങ്ങി ഇതൊന്നും കേൾക്കാത്ത മട്ടിൽ അയാൾ ആ മതിലിൽ ചാരി തന്നെ ഇരുന്നു.... .. ഇതിന് ഇടയിൽ ആ സ്ത്രീ എന്റെ അരികിൽ വന്നു നിൽക്കുന്ന കുഞ്ഞിനെ കണ്ടു... കുഞ്ഞിനെ നോക്കി അവൾ ഉച്ചത്തിൽ ഒരു വിളി വിളിച്ചു.. കുഞ്ഞു ഞെട്ടി തെറിച്ചു കൊണ്ട് എന്റെ അരികിൽ നിന്ന് ആ സ്ത്രീയുടെ അരികിലേക്ക് ഓടി... അവൾ ഓടി ചെന്ന് ആ സ്ത്രീയുടെ മടിയിൽ അനുസരണയോടെ ഇരുന്നു... . ആ മടിയിൽ ഇരുന്നിട്ടും അവൾ എന്റെ കൈയിൽ കടക്കാരൻ പൊതിഞ്ഞു തന്ന കവറിലേക്ക് ഉറ്റു നോക്കുകയായിരുന്നു ഞാൻ കടക്കാരനോട് ചോദിച്ചു. നിങ്ങൾ കട അടക്കുമ്പോൾ ആ കുട്ടിക് എന്തേലും കൊടുക്കാറുണ്ടോ... ആ... ചിലപ്പോഴൊക്കെ.. ഇന്ന് കൊടുക്കാൻ ഒന്നും ബാക്കി കാണില്ല.. അല്ല .. സാർ എന്തിനാണ് ഇങ്ങനെ മനസ് അലിക്കുന്നത്..? അവൾക്ക് അമ്മയുണ്ട് നമ്മളെക്കാളും തണ്ടും തടിയുമുള്ള ഒരു അച്ഛൻ ഉണ്ട്... കുട്ടികളെ ഇതേ പോലെ ഉണ്ടാക്കി ഇട്ട മാത്രം പോര സാറേ അവറ്റങ്ങൾക്ക് എന്തേലും നേരത്തിനും കാലത്തിനും തിന്നാനും കൊടുക്കണം.. അതേ അയാൾ പറഞ്ഞതാണ് ശരി ഒട്ടിയ വയറുമായി ആ കുഞ്ഞു എന്റെ മുന്നിൽ വന്ന് നിന്നത് അവളുടെ അച്ഛന്റെയും അമ്മയുടെയും കഴിവുകേട് കൊണ്ട് മാത്രമാണ്... പിന്നെ എനിക് അവിടെ അധിക നേരം നിൽക്കാൻ തോന്നിയില്ല.. ആ തമിഴത്തിയോടും തമിഴനോടും എന്തോ വല്ലാത്ത വെറുപ്പ് തോന്നി. . ഞാൻ വണ്ടി വീട്ടിലേക്ക് തിരിച്ചു... വീട് എത്തും മുൻപ് എന്നെയും കാത്ത് മോള് വീടിന്റെ മുന്നിൽ തന്നെ നിന്നിരുന്നു. അവൾക് വേണ്ടി ഞാൻ എന്തോ വാങ്ങി കൊണ്ട് വരുമെന്ന് ഭാര്യ അവളോട് പറഞ്ഞിരിക്കണം അതിന് വേണ്ടിയാണ് ഈ പതിവില്ലാത്ത കാത്തു നിൽപ് ഓടി വന്നവൾ എന്റെ കൈയിൽ നിന്ന് ആ പൊതി വാങ്ങി... ഇതിൽ എന്താണച്ച എന്ന് ചോദിച്ചു... അതിന് ഉത്തരം പറയാതെ അവൾക് മുന്നിൽ ഞാൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി .. ഹാളിലെ ഊണുമേശയ്ക്ക് മുകളിൽ വെച്ച് ആവേശത്തോടെ അവൾ ആ പൊതി അഴിക്കുന്നത്, മകളുടെ ആഗ്രഹം സാധ്യമാക്കി കൊടുത്ത അച്ഛന്റെ അധികാരത്തോടെ ഞാൻ നോക്കി നിന്നു പൊതിയിൽ നിന്ന് ഒരു ബജി എടുത്ത് എനിക് നേരെ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു .. അയ്യേ ...!! ഇതാണോ അച്ഛൻ വാങ്ങിച്ചത്.. ഞാൻ കരുതി എനിക് ഇഷ്ട്ടപ്പെട്ട ചോക്ലേറ്റ് ആകുമെന്ന് അവളുടെ ആഗ്രഹത്തിന് ഇത്ര മാത്രം ആയുസേ അവൾ കല്പിക്കുന്നുള്ളൂ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് എനിക് ഇത് വേണ്ട... എന്ന് പറഞ്ഞ് ഒരു ലാഘവത്തോടെ അവൾ അത് ആ കടലാസ് പൊതിയിലേക് തന്നെ തിരിച്ചു ഇട്ടു. അതിന് ഉത്തരമായി അവളോട് എന്ത് മറുപടി പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു.. കഴിഞ്ഞ ഞായറാഴ്ച പാർക്കിൽ വെച്ചു നീ എന്നോട് ഇത് വേണമെന്ന് എന്തിനാ അവശ്യപ്പെട്ടതെന്ന് ഞാൻ അവളോട് ചോദിച്ചില്ല... ഇത് കിട്ടതായപ്പോൾ നിന്റെ മുഖം വാടിയത് എന്തിനാണെന്നും ഞാൻ ചോദിച്ചില്ല.. അവൾ അത് വേണ്ട എന്ന് പറഞ്ഞ ആ നിമിഷം തന്നെ ഞാൻ ചായ കടയിൽ കണ്ട ആ കുഞ്ഞു മുഖം എന്റെ മനസിൽ തെളിഞ്ഞു കഴിഞ്ഞിരുന്നു വല്ലാത്ത ഒരു കുറ്റ ബോധം ആ നിമിഷം എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. അവൾ പറഞ്ഞത് എനിക്ക് വിഷമമായി എന്ന് ഭാര്യയ്ക്ക് മനസിലായത് കൊണ്ടായിരിക്കണം ഒരണ്ണമെങ്കിലും കഴിക്കാൻ പറഞ്ഞു ഭാര്യ അവളെ നിർബന്ധിക്കുന്നത് ഞാൻ കേട്ടത്... ഞാൻ ഒന്നും മിണ്ടാതെ ഡ്രസ് മാറാനായി മുറിയിൽ കയറി.. ഞാൻ കുളി കഴിഞ്ഞു വരുമ്പോഴും ഒരണ്ണമെങ്കിലും അവൾ കഴിച്ചിട്ടുണ്ടാക്കും എന്ന പ്രതീക്ഷയോടെ ഊണുമേശയുടെ മുകളിൽ ഇരിക്കുന്ന ആ പൊതിയിലേക്ക് ഞാൻ ഒന്ന് നോക്കി അപ്പോഴും അത് ആർക്കും വേണ്ടാത്തതു പോലെ അവിടെ തന്നെ കിടക്കുന്നത് ഞാൻ കണ്ടു.. ഒരു പക്ഷേ ആ ചായ കടയിലേക്ക് ഞാൻ കയറിയില്ലായിരുന്നങ്കിൽ .. ഇതെല്ലാം ആ കുഞ്ഞിന് ആ കടക്കാരൻ കൊടുത്തേനെ.. ഒന്നും ബാക്കി വെക്കാതെ അവൾ ഇത് മുഴുവൻ കഴിക്കുമായിരിക്കും. .. ചിലപ്പോൾ ഇപ്പോഴും ആ കുഞ്ഞു ഒന്നും കഴിച്ചിട്ടുണ്ടാവില്ല.. ശരിക്കും അവളുടെ ഇന്നത്തെ ഭക്ഷണമാണ് ഞാൻ തട്ടി എടുത്തത്.. മനസിന്റെ സമാധാനം എല്ലാം ആ നിന്ന നിൽപ്പിൽ തന്നെ എന്നിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. എന്റെ പുറകിൽ വന്ന ഭാര്യ ആ പൊതി മേശയുടെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ചു മേശയിൽ അത്താഴത്തിന് ഉള്ള ഭക്ഷണ സാധങ്ങൾ എല്ലാം വിളമ്പി വെച്ചു.. അതിൽ ഏറെയും മോളുടെ ഇഷ്ട്ടപ്പെട്ട വിഭവങ്ങളായിരുന്നു.... ഭക്ഷണം കഴിക്കാൻ കൈ കഴുകാൻ വിളിച്ച ഭാര്യയോട് ഞാൻ പറഞ്ഞു.. ഞാൻ ഇപ്പോ വരാം..നിങ്ങൾ കഴിച്ചോളൂ.. ഈ നേരത്തു എങ്ങോട്ടാണ് എന്ന അവളുടെ ചോദ്യത്തിനും കഴിച്ചിട്ട് പോയാൽ പോരെ എന്ന ചോദ്യത്തിനും ഉത്തരം കൊടുക്കാൻ ഞാൻ നിന്നില്ല ഇനി എല്ലാം വിവരിച്ചു പറഞ്ഞാലും അവസാനം അവളും മോളും എന്നെ പുച്ഛിക്കുമെന്നു എനിക്ക് അറിയാമായിരുന്നു.. ഇപ്പോ വരാമെന്നു വീണ്ടും ആവർത്തിച്ചു പറഞ്ഞു ഞാൻ ബൈക്കു എടുത്തു ഇറങ്ങി.. സിറ്റിയിൽ ഉള്ള ഏറ്റവും നല്ല ഹോട്ടലിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി.. ആ കുഞ്ഞിന് വേണ്ടി എന്ത് വാങ്ങണം എന്ന് എനിക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.. എനിക്ക് ഉറപ്പായിരുന്നു അവൾക്ക് വേണ്ടി എനിക്ക്‌ എന്തും വാങ്ങാം...!!! എന്ത് വാങ്ങിയാലും അവൾക് അത് പ്രിയപ്പെട്ടതാകും എന്ന്... ഹോട്ടല് കാരനോട് ഞാൻ പറഞ്ഞു ഇവിടെ ഉള്ള ഏറ്റവും വില കൂടിയ ഭക്ഷണം എനിക്ക് പാർസൽ വേണം. പാർസൽ പൊതിയുമായി 5 മിനിറ്റിന്റെ ഉള്ളിൽ ഞാൻ ഹോട്ടലിൽ നിന്ന് ആ കുഞ്ഞിന്റെ അടുത്തേക്ക് പുറപ്പെട്ടു... അവിടെ എത്തും മുൻപേ അകലെ നിന്ന് കടക്കാരൻ ചായക്കട പൂട്ടി പോയത് ഞാൻ കണ്ടു... ആശ്വാസത്തോടെ ഞാൻ ഓർത്തു അയാൾ പോയത് നന്നായി അല്ലെങ്കിൽ ഞാൻ ഇത് ചെയ്യുന്നത് കാണുമ്പോൾ അയാളിൽ നിന്നും പുച്ഛവാക്കുകൾ എനിക്ക് കേൾക്കേണ്ടി വന്നേനെ... . Bike ഞാൻ ചയകടയുടെ സൈഡിൽ തന്നെ നിർത്തി... ആ സ്ത്രീയും കുട്ടിയും ഇരുന്നിരുന്ന ഭാഗത്തേക്ക് ഞാൻ നടന്നു. അവിടെ എന്തോ അടുപ്പ് എന്തോ പുകയുന്നതിന്റെ വെളിച്ചത്തിൽ അടുപ്പിന്റെ അരികത്തു ഇരിക്കുന്ന ആ സ്ത്രീയെ ഞാൻ കണ്ടു... ആ കുട്ടിയെ തിരയുന്നതിന് മുൻപേ എന്റെ കണ്ണുകൾ തിരഞ്ഞത് ആ തമിഴൻ അവിടെ ഉണ്ടോ എന്നാണ്... അയാൾ അവിടെ ഉണ്ടങ്കിൽ എന്നോട് എങ്ങനെ പ്രതികരിക്കും എന്ന പേടി എന്റെ മനസിന് ഉണ്ടായിരുന്നു.. ആ നാല് പാടും ഞാൻ വളരെ സൂക്ഷമമായി തന്നെ നോക്കി.. ഇല്ല അയാൾ അവിടെ ഇല്ല.. ഞാൻ പതിയെ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു.. അടുത്ത് എത്തിയപ്പോൾ അവളുടെ മടിയിൽ ആ കുഞ്ഞു കാലുകൾ ഞാൻ കണ്ടു... കുഞ്ഞു ഉറങ്ങിയെന്ന് മനസിലായി... ഞാൻ ആരാണെന്ന തമഴത്തിയുടെ ചോദ്യത്തിന് എനിക് അറിയാകുന്ന തമിഴിൽ ചായകടയുടെ മുന്നിൽ മോള് എന്റെ അടുത്ത് വന്നു നിന്ന കാര്യമെല്ലാം ഞാൻ വിവരിച്ചു പറഞ്ഞു.. അവസാനം ഞാൻ തമഴത്തിയോട് ചോദിച്ചു മോള് എന്തേലും കഴിച്ചോ. . അടുപ്പിന്റെ മുകളിൽ ഇരിക്കുന്ന കലത്തിലേക്ക് നോക്കി അവൾ ഇല്ല എന്ന് പറഞ്ഞു... കൈയിലെ പൊതി തമഴത്തിയെ ഏൽപ്പിച്ചു ഇത് മോള് എണീറ്റാൽ കൊടുക്കണം എന്നും പറഞ്ഞു ഞാൻ ഇറങ്ങി... തമഴത്തി അവളുടെ ഭാഷയിൽ നന്ദി പറയാൻ ഒരുങ്ങിയപ്പോൾ നഷ്ടപ്പെട്ടു പോയ എന്റെ മനസമാധാനം എനിക്ക് തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ അവൾക് മുന്നിൽ കൈ കൂപ്പി തിരിഞ്ഞു നടന്നു.. തിരിഞ്ഞു നടക്കുമ്പോൾ ..ശാപ്പാട് ..ശാപ്പാട്.. എന്ന് പറഞ്ഞു ആ കുഞ്ഞിനെ അവൾ ആവേശത്തോടെ ഉണർത്തുന്നത് എനിക്ക് കേൾക്കാമായിരുന്നു.. വല്ലാത്ത ഒരു ഉന്മേഷത്തോടെ ഞാൻ വീട്ടിൽ എത്തി... ഞാൻ ഹാളിലെ കസേരയിൽ ഇരുന്ന് ഞാൻ മോളെ അടുത്തേക്ക് വിളിച്ചു.. അടുത്തു വന്ന അവളുടെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞു മോളെ അച്ഛൻ പറയുന്നത് മോള് ശരിക്ക് കേൾക്കണം....... മോള് ഒരാളോട് ഒരു ആഗ്രഹം പറഞ്ഞാൽ അത് അയാൾ സാധിപ്പിച്ചു തരുന്ന നിമിഷത്തിൽ അയാൾ മോളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രതീക്ഷിക്കും അത് കൊടുക്കേണ്ടത് ആഗ്രഹം നിറവേറിയ മോളുടെ കടമയാണ്.. അത് ഇപ്പോ ഏത് ചെറിയ ആഗ്രഹമാണെങ്കിലും.. മനസിലായോ. മോൾക്ക്‌ ...? ഒന്നും മനസിലാകാത്ത അവൾ എന്നെ കാണിക്കാനായി എല്ലാം മനസിലായ പോലെ എനിക്ക് മുന്നിൽ തലയാട്ടി.... . #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
See other profiles for amazing content