ഷാൻ ✍🏻
ShareChat
click to see wallet page
@454579941
454579941
ഷാൻ ✍🏻
@454579941
എന്നെ തിരക്കി ആരും ib യിലോട്ട് വരണ്ടാ..🙏🏻
മിണ്ടാതെ കിടന്ന നിനക്ക് കൊള്ളാം. അലറി കരഞ്ഞ് ആരെയെങ്കിലും ഇവിടെ നടക്കുന്നത് അറിയിക്കാനാണ് നിന്റെ പുറപ്പാടെങ്കിൽ വിവരം അറിയും നീ. ഭാമയുടെ കവിളിൽ കു,ത്തിപ്പിടിച്ചു കൊണ്ട് അജയൻ പറഞ്ഞു. അജിയേട്ടാ വേണ്ട എനിക്ക് വേദനിക്കുന്നു. ഭാമ വിങ്ങി കരഞ്ഞു. എനിക്ക് തോന്നുമ്പോൾ അനുഭ,വിക്കാൻ തന്നെയാടി നിന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നത്. അതുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ മിണ്ടാതെ കിടന്നോണം. അജയൻ അവളുടെ ക,വിളിൽ ആഞ്ഞുത,ല്ലി. അമ്മേ…. ഒരു നിലവിളിയോടെ ഭാമ ബെഡിലേക്ക് വീണു. ഒരു കാട്ടുമൃ,ഗത്തിന്റെ വ,ന്യതയോടെ അജയൻ അവളുടെ മേൽ ചാടിbവീണു. എന്നെ ഒന്നും ചെയ്യല്ലേ അജിയേട്ടാ. ഞാൻ ഇന്ന് രാവിലെ പി,രീഡ്സ് ആയതേയുള്ളൂ. ഒരു നാല് ദിവസം എങ്കിലും നിങ്ങൾ എന്നെ വെറുതെ വിടണം. ഞാൻ നിങ്ങടെ കാലു പിടിക്കാം. ഭാമ കരഞ്ഞ് അവന്റെ കാലുപിടിച്ചു. ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാടി. എനിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. എന്തായാലും ആ,ർത്തവ സമയത്ത് നിന്നെ ഞാൻ ഒന്ന് അനുഭവിച്ചു എന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല. അത് പറഞ്ഞു കൊണ്ട് അവൻ അവളുടെ സാരി വലിച്ചഴിച്ചു. കൈകൾ മാ,റത്ത് പിണച്ചു വച്ച് ഭാമ പിന്നിലേക്ക് നിരങ്ങി. അവളുടെ കണ്ണുകൾ ഭയന്ന് വിറച്ചിരുന്നു. ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി അവൾ തേങ്ങലടക്കാൻ ശ്രമിച്ചു. അടിപ്പാ,വാടയിലും ബ്ലൗ,സിലും തനിക്കു മുമ്പിൽ വിറച്ചു നിൽക്കുന്ന അവളെ കാണവേ അവനിലെ പുരുഷൻ ഉണർന്നു. ഭാമയെ ബെഡ്ഡിലേക്ക് ചേ,ർത്ത് കി,ടത്തി അവൻ അവളുടെ ബ്ലൗ,സും ബ്രാ,യും വലിച്ചൂരി. ആർത്തിയോടെ അവന്റെ കണ്ണുകൾ അവളുടെ ന,ഗ്നമായ മാ,റിടത്തിലൂടെ പരതി നടന്നു. ഒറ്റ വലിയ്ക്ക് അവൻ അവളുടെ പാ,വാടയും അ,ഴിച്ചെറിഞ്ഞു. അജയന്റെ കരവലയത്തിൽ നിന്നും അവൾ കുതറിപ്പിടയാൻ ശ്രമിക്കവേ അവൻ കൂടുതൽ കരുത്തോടെ അവളെ അമ,ർത്തി ഞെ,രിച്ചു. ആർ,ത്തവം ആണെന്ന് പോലും നോക്കാതെ ഭാമയെ അവൻ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ഒടുവിൽ എല്ലാം കഴിഞ്ഞ് തളർന്ന് കിതച്ച് കട്ടിലിന്റെ ഒരു ഓരത്തായി അവൻ ബോധമില്ലാതെ കിടന്നു. കുടിച്ചിട്ടുണ്ടാ യിരുന്നതിനാൽ അജയൻ വളരെ വേഗം ഉറങ്ങി. ബെഡിലെ വിരിയിൽ മുഴുവനും ര,ക്തം പടർന്നിരുന്നു. ഭാമ വളരെ കഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നു. ശേഷം പോയി ശരീരം കഴുകി വന്നിട്ട് വ,സ്ത്രങ്ങൾ ധ,രിച്ചു. ചോ,ര പുരണ്ട ബെഡ്ഷീറ്റും അവൾ എടുത്തു കൊണ്ടു പോയി. തന്റെ ദുർവിധിയോർത്ത് കരയാൻ മാത്രമേ ആ പാവം പെണ്ണിന് അപ്പോൾ സാധിച്ചുള്ളൂ. രണ്ടാഴ്ച ആയിട്ടേയുള്ളൂ അജയന്റെയും ഭാമയുടെയും വിവാഹം കഴിഞ്ഞിട്ട്. അച്ഛനും അമ്മയും മരിച്ചു പോയ ഭാമ ചെറിയമ്മയുടെ കൂടെയായിരുന്നു അതുവരെ നിന്നിരുന്നത്. സ്ത്രീധനം ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു വന്ന അജയന്റെ ആലോചന കണ്ടപ്പോൾ അവർ അവളെ അവനെ കെട്ടിച്ചു കൊടുക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് അന്ന് രാത്രി മുതൽ ഭാമ അവനിൽ നിന്നും ക്രൂ,രമായ പീ,ഡനമാണ് അനുഭവിക്കുന്നത്. തങ്ങളുടെ ബെഡ്റൂമിൽ നടക്കുന്നത് പുറത്താരോടെങ്കിലും പറഞ്ഞാൽ അവളെ കൊ,ന്നു കളയുമെന്ന് അജയൻ ഭീഷ,ണിപ്പെടുത്തിയിരുന്നു. അജയനെ കൂടാതെ അജയന്റെ അമ്മയും പെങ്ങളും ആണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാർക്കും ബന്ധുക്കൾക്കും മുൻപിൽ അവൻ വളരെ നല്ലവനാണ്. കുടിക്കാത്ത സമയത്തും അജയൻ നല്ലവനാണ്. എന്നാൽ രാത്രി ജോലി കഴിഞ്ഞു വരുമ്പോൾ കൂട്ടുകാരോടൊപ്പം കൂടി അവൻ എന്നും കുടിച്ചിട്ട് ആണ് വരുന്നത്. കുടിച്ചു കഴിഞ്ഞാൽ സെ,ക്സിനോട് വല്ലാത്ത ആ,ക്രാന്തമാണ് അജിക്ക്. അവന്റെ അ,തിക്രമം ഒക്കെ സഹിക്കുന്നത് പാവം ഭാമയും. ❤️❤️❤️ പിറ്റേന്ന് രാവിലെ നേരത്തെ ഉറക്കം ഉണർന്ന ഭാമ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടെ അജയന്റെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. തലേ ദിവസത്തെ മകന്റെ പ്രകടനവും മുറിയിൽ നിന്നും ഭാമയുടെ അടങ്ങിയ തേങ്ങി കരച്ചിലും അവർ കേട്ടിരുന്നു. അല്ലെങ്കിലും അവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് കല്യാണം കഴിഞ്ഞപ്പോൾ മുതൽ അവർക്ക് സംശയം തോന്നിയതാണ്. അതുകൊണ്ടുതന്നെ അക്കാര്യം ഭാമിയോട് ചോദിക്കണ മെന്ന് അജയന്റെ അമ്മ ശാരദ തീരുമാനിച്ചിരുന്നു. ഭാമേ… നിന്നെ എന്റെ മോൻ ഉ,പദ്രവിക്കാറുണ്ടോ ഭാമയെ കണ്ടതും മുഖവുര ഒന്നും കൂടാതെ ശാരദ ചോദിച്ചു. ഇല്ലമ്മ… അവരുടെ ചോദ്യത്തിനു മുന്നിൽ ഒന്ന് പതറിയെങ്കിലും ഭാമയ്ക്ക് സത്യം പറയാൻ മനസ്സ് വന്നില്ല ആരോടെങ്കിലും അവൻ തന്നെ ഉ,പദ്രവിക്കുന്ന വിവരം പറഞ്ഞാൽ കൊ,ന്നു കളയും എന്ന് പറഞ്ഞ കാര്യം അവൾ പേടിയോടെ ഓർത്തു. പിന്നെ നിന്റെ കവിളിൽ എന്താ നീലിച്ചു കിടക്കുന്നത്. ഇന്നലെ നിങ്ങളുടെ മുറിയിൽ നടന്ന ബഹളമൊക്കെ ഞാൻ കേട്ടു. നീ കരയുന്നതും ഞാൻ കേട്ടിരുന്നു. നേരം വെളുത്തിട്ട് ചോദിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ മുതൽ നിങ്ങൾക്കിടയിൽ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്താ ഇന്നലെ നടന്നത് മര്യാദയ്ക്ക് സത്യം പറഞ്ഞൊ. ഞാൻ അവന്റെ അമ്മയാണെന്ന് വിചാരിച്ചിട്ട് നീ എന്നോട് കള്ളം പറയണ്ട.. കാരണം നിന്റെ പ്രായത്തിൽ ഒരു പെണ്ണ് ഇവിടെയും ഉള്ളതാണ്. നാളെ അവളും വേറൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടതാ ശാരദയുടെ വാക്കുകൾ കേട്ട് ഭാമ അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. കല്യാണം കഴിഞ്ഞപ്പോൾ മുതൽ എന്റെ സമ്മതമില്ലാതെയാണ് അജിയേട്ടൻ എന്നെ കീ,ഴ്പ്പെടുത്തിയിരുന്നത്. ഇന്നലെ പി,രിയഡ്‌സ് ആയതു കൊണ്ട് എന്നെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞതിനാണ് അ,ടിക്കുകയും ഉ,പദ്രവിക്കുകയും ഒക്കെ ചെയ്തത്. രണ്ടാഴ്ച കൊണ്ട് തന്നെ ഞാൻ ഈ ജീവിതം മടുത്തു പോയി അമ്മേ. മരിക്കാനും ഭയം ഉള്ളതു കൊണ്ടാണ് എല്ലാം സഹിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിയാൽ കയറിച്ചെല്ലാൻ എനിക്ക് വേറൊരു വീടില്ല. ഒരു ജോലി ചെയ്ത് ജീവിക്കാം എന്ന് വെച്ചാൽ ചെറിയമ്മ എന്നെ പത്താം ക്ലാസ് വരെ പോലും പഠിപ്പിച്ചിട്ടില്ല. ആ ഞാൻ എന്ത് വിശ്വസിച്ച ഇവിടെ നിന്നും ഇറങ്ങി എവിടെ യെങ്കിലും പോയി നിൽക്കുക. മാനം പോകാതെ ജീവിക്കാമല്ലോ എന്ന് കരുതിയാണ് അജിയേട്ടന്റെ അ,ടിയും തൊ,ഴിയും കൊണ്ട് ഞാൻ ഇവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്. മരുമകളുടെ സങ്കടങ്ങൾ തന്റെ മകനിൽ നിന്നും അവൾ അനുഭവിച്ച ദുരിതങ്ങൾ ഒക്കെ കേട്ട് അവർക്ക് ദേഷ്യം വന്നു. നിന്നെ തൊട്ടിട്ട് അവൻ ഇനി എണീറ്റ് നടക്കണ്ട മോളെ. ത,ന്തയുടെ സ്വഭാവം തന്നെയാണ് മോനും കാണിച്ചത്. അജയൻ ഉപദ്രവിക്കുന്ന കാര്യം നീ നേരത്തെ തന്നെ എന്നോട് പറയേണ്ടതായിരുന്നു. എന്തായാലും അവന്റെ കാര്യത്തിൽ എന്തുവേണമെന്ന് എനിക്കറിയാം. അത്രയും പറഞ്ഞു കൊണ്ട് ഒരു ഇരുമ്പ് വ,ടിയും എടുത്ത് ശാരദ മുറിയിലേക്ക് ചെന്ന് ഉറങ്ങിക്കിടന്ന അജയന്റെ രണ്ടുകാലും ത,ല്ലിയൊടിച്ചു. ആ… അയ്യോ അമ്മേ… ശാരദയുടെ അ,ടി കൊണ്ട് അജയൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് നിലവിളിച്ചു. ഇവൻ ഇനി ഒരിക്കലും എണീറ്റ് നടക്കാൻ പാടില്ല. ആരെങ്കിലും ചോദിച്ചാൽ കുടിച്ച് ലക്ക് കെട്ട് വന്നിട്ട് എവിടെയെങ്കിലും വീണതാണെന്ന് പറഞ്ഞാൽ മതി. പെണ്ണിന്റെ ദേഹത്ത് കൈ വച്ചാൽ ഇതുപോലെ എന്തെങ്കിലും ശിക്ഷ അപ്പോൾ തന്നെ കൊടുത്തിരിക്കണം. ഇനി ഒരിക്കലും ഇവൻ നിന്നെ തൊടില്ല മോളെ. തന്റെ സങ്കടങ്ങൾ കേട്ട് എല്ലാം തന്റെ തെറ്റുകൊണ്ടാണെന്ന് പറഞ്ഞു അജയന്റെ അമ്മ തന്നെ കുറ്റപ്പെടുത്തും എന്നാണ് ഭാമ വിചാരിച്ചത്. എന്നാൽ അവർ സ്വന്തം മകന്റെ കാല് ത,ല്ലിയൊ,ടിച്ച് തന്നെ ആ ദുഷ്ടനിൽ നിന്നും രക്ഷപ്പെടുത്തുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല. നന്ദിയുണ്ട് അമ്മേ ഒത്തിരി നന്ദിയുണ്ട്. അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. നീ അനുഭവിച്ചതിന്റെ അപ്പുറം ഞാൻ അനുഭവിച്ചതാണ് മോളെ. ആ ത,ന്തയുടെ മോൻ അല്ലേ. അതുകൊണ്ടാണ് ആ സ്വഭാവം തന്നെ കാണിച്ചത്. എന്നെ പ്പോലെ നീ ഒരിക്കലും ആവാൻ പാടില്ല എന്നുള്ളതു കൊണ്ടാണ് ഇവനുള്ള ശിക്ഷ ഞാൻ തന്നെ കൊടുത്തത്. കാലൊടിഞ്ഞു കിടന്ന കിടപ്പിൽ കിടക്കുമ്പോൾ അവൻ ചെയ്ത തെറ്റുകൾ മനസ്സിലാക്കിക്കൊള്ളും. ഇനി നിനക്ക് ഈ വീട്ടിൽ അവനെ പേടിക്കാതെ സമാധാനത്തോടെ കഴിയാം മോളെ. ശാരദ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. താൻ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്ക് ഇത്ര പെട്ടെന്ന് ഒരു പരിഹാരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും അവൾ ചിന്തിച്ചിരുന്നില്ല. തനിക്കൊരു അമ്മയെ കിട്ടിയ സന്തോഷത്തിൽ അവൾ അവരെ കെട്ടിപ്പിടിച്ചു. #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
"ടോജി ... നീയാ വിശറിയിങ്ങെടുത്തേ ...എന്തൊരു ചൂടാണ് ...അവൾക്ക് ചൂടെടുക്കുന്നുണ്ടാകും ഞാനൊന്നു വീശികൊടുക്കട്ടെ...കണ്ടോ മുഖമൊക്കെ ചുവന്ന് വിയർത്ത പോലെ...." അമ്മച്ചിക്കരികെയുള്ള കസേരയിലിരുന്ന് കൈകൾ കൊണ്ട് വീശികൊടുക്കുന്ന അപ്പച്ചൻ വിളിച്ചു പറഞ്ഞത് കേട്ടിട്ടും ഞാൻ അനങ്ങാതെ നിന്നു.. വിശറി എടുത്തു കൊടുക്കാൻ വൈകിയത് കൊണ്ട് ഇരുന്നിരുന്ന കസേരയിൽ നിന്നും വേച്ചു വേച്ചു ആളെഴുന്നേൽക്കാൻ നോക്കിയതും .. ഞാനകത്തു നിന്നും പനയോല കൊണ്ട് മെടഞ്ഞ , അരികിൽ റോസ് നിറമുള്ള അലുക്കുകൾ പിടിപ്പിച്ച അപ്പച്ചന്റെ വിശറിയെടുത്തു കയ്യിൽ വച്ചുകൊടുത്തു. കയ്യിലിരുന്ന കൈലേസുകൊണ്ട് അമ്മച്ചിയുടെ നെറ്റിയിലൊപ്പി പതിയെ വിശറി വീശിക്കൊണ്ടിരിക്കുന്ന അപ്പച്ചനെയും നോക്കി നിൽക്കുമ്പോൾ ഓർമകളെന്നെ ഒരുപാട് പുറകിലേക്ക് കൊണ്ടുപോയി.... "ഇതൊന്ന് ആ അമ്മിയിൽ വച്ചു ചതച്ചു തരാൻ പറഞ്ഞേ നിന്റമ്മച്ചിയോട്...എന്ത്‌ മലമറിക്കുന്ന പണിയാണ് ഇവിടുള്ളത്..ഈ ചോറ് ഇത്തിരി കൂടെ വെന്തിരുന്നേൽ മനുഷ്യന് മര്യാദക്ക് തിന്നാമായിരുന്നു...ഇത്രേം തിരക്കിട്ട് ഈ അരി വാർക്കാൻ മയിസ്ട്രേറ്റ് പണിക്ക് പോകാനുണ്ടോ അവൾക്ക്..." ദേഷ്യത്തിൽ പാത്രം തട്ടിനീക്കി ചോറുണ്ണുന്നിടത്തു നിന്നും എഴുന്നേൽക്കുന്ന അപ്പച്ചനാണ് ആദ്യം കണ്ണിൽ തെളിഞ്ഞ ഓർമ്മ ... ഒപ്പം കണ്ണുകളിൽ ആർത്തലച്ചു വരുന്ന തിരമാലകളൊളിപ്പിച്ചു വാതിലിനു പുറകിൽ നിൽക്കുന്ന അമ്മച്ചിയും... സഹായിക്കാനല്ലെങ്കിലും വാല് പോലെ കൂടെ നടക്കാനും സങ്കടം കേൾക്കാനും പലപ്പോഴും ഇളയമകനായ എനിക്കായിരുന്നു യോഗം...ഉരുകിയൊലിക്കുമ്പോഴും പ്രകാശം പരത്തുന്ന മെഴുകുതിരിവെട്ടം പോലെ എപ്പോഴുമൊരു പുഞ്ചിരി അമ്മച്ചിയുടെ മുഖത്തുണ്ടാകും... രാത്രി വൈകി കിടക്കുന്ന അമ്മച്ചി മല മറിക്കുന്ന പണിയില്ലെങ്കിലും രാവിലെ അഞ്ചരക്ക് എഴുന്നേറ്റതാണെന്നറിയാം... മുറ്റമെല്ലാം തൂത്തു വാരി എല്ലാവർക്കുമുള്ള പ്രാതലൊരുക്കി..ഉച്ചഭക്ഷണം ഡബ്ബകളിലാക്കി ഞങ്ങളെ സ്കൂളിലേക്ക് വിട്ട് , അപ്പച്ചന് മുണ്ടും ഷർട്ടും തേച്ചു കൊടുക്കാൻ ചിരട്ടക്കരിയുണ്ടാക്കാനോടുന്ന അമ്മച്ചി.. തേച്ച വസ്ത്രത്തിലെ ചൂട് ഇടുമ്പോഴും നിൽക്കണമെന്നും ഷർട്ടും മുണ്ടും വടി പോലെ നിൽക്കണമെന്നൊക്കെ ഭർത്താവിന്റെ വെറുതെയുള്ള വാശികൾ അക്ഷരംപ്രതി അനുസരിക്കുന്നതു കാണാം... വില്ലേജാപ്പീസിലെ ജോലിക്കിറങ്ങും മുൻപേ നാല് ചായയെങ്കിലും അപ്പച്ചന് നിര്ബന്ധമാണ്...അതും അടുപ്പിൽ നിന്നിറക്കിയ പാടേ ചൂടോടെ ഊതികുടിക്കണം... ഉച്ച ഊണിന് മീൻ നിർബന്ധമുള്ള അപ്പച്ചന് വേണ്ടി സ്ഥിരം മീൻകൊണ്ടുവരുന്ന ഹംസാക്കായുടെ വിളിക്ക് കാതോർക്കുന്നതിനിടയിൽ തന്നെ അകം തൂക്കലും തുടക്കലും തുണി കഴുകലും എല്ലാം ചെയ്യുന്നതിനിടയിൽ എപ്പോഴാണ് അമ്മച്ചി ഭക്ഷണം കഴിക്കാറുള്ളത് എന്ന് ആരും അന്വേഷിക്കാറില്ല... ഞാനടക്കം അഞ്ചുപേരുള്ള വീട്ടിൽ പെണ്ണായി അമ്മച്ചി മാത്രം...ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ കുളിമുറിയിൽ തോരണം തൂക്കി ഇടുന്നതല്ലാതെ ആരും അത് കഴുകാറില്ല ... അപ്പച്ചൻ ഉച്ചക്ക് ഉണ്ടിട്ട് പോകുന്നത് വരെ പരീക്ഷയുടെ ഫലമറിയാൻ കാത്തിരിക്കുന്ന കുട്ടിയെ പോലെ പലതവണ പോയി കറിയിലെ ഉപ്പും മുളകും ശരിയാണോയെന്നും... ചോറിന്റെ വേവ് വിരൽത്തുമ്പ് കൊണ്ട് ഞെരടി നോക്കുകയും ചെയ്യുന്ന അമ്മച്ചിയെ പലപ്പോഴും ഞാൻ കളിയാക്കാറുണ്ട്.... ഒരിക്കൽപോലും വച്ചത് നന്നായെന്ന് അപ്പച്ചൻ പറയാറില്ല..ഉപ്പ് കൂടിയെന്നും ഇനി മുളക് ബാക്കിയുണ്ടോ വീട്ടിലെന്നും ...കറിയിൽ നിന്നും കറിവേപ്പില പെറുക്കി മാറ്റുമ്പോൾ ഇത് മാത്രമായി തോരൻ വച്ചാ പോരെ എന്നൊക്കെ സ്ഥിരം കേൾക്കാം... വീട്ടുചിലവുകൾക്കായി കിട്ടുന്ന പൈസയിൽ നിന്നും ഞാൻ സോപ്പിട്ട് വാങ്ങിയത് മിണ്ടാതെ പലപ്പോഴും പൈസയുടെ കണക്കുകൾ ബോധിപ്പിക്കുമ്പോൾ എവിടെ ചിലവായി?? നിന്റെ വീട്ടിൽ കൊടുത്തോ?? എന്ന ചോദ്യങ്ങൾക്കൊപ്പം കിട്ടുന്ന ചീത്ത വിളികൾ അമ്മച്ചി കേട്ടു നിൽക്കുന്നതും കണ്ടിട്ടുണ്ട്... എന്നാലും ഒരു പരാതിയുമില്ലാതെ ആരും പറയാതെ തന്നെ ആരോടും ഒരു സഹായവും ചോദിക്കാതെ അമ്മച്ചിയെന്നും കൃത്യനിഷ്ഠയോടെ ജോലിയെല്ലാം ചെയ്ത് തീർക്കും... മക്കളെല്ലാം വളർന്ന് സ്വന്തം ജീവിതം കരുപിടിക്കാൻ തുടങ്ങാറായപ്പോഴേക്കും അപ്പച്ചന്റെ ദേഷ്യവും അമ്മച്ചിയോടുള്ള അവഗണനയും എവിടെയോ പോയ്മറഞ്ഞിരുന്നു...ഇനിയുള്ള ജീവിതത്തിൽ ഭാര്യയല്ലാതെ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവായിരിക്കാം... അവനോന്റെ ഉടുതുണി സ്വയം കഴുകുന്നത് നല്ലതെന്ന് പറഞ് ആദ്യം അപ്പച്ചനാണ് സ്വന്തം തുണി കഴുകാൻ തുടങ്ങിയത്... പിന്നെയുള്ള കാഴ്ചകളിൽ എന്തിനും ഏതിനും അമ്മച്ചിക്കൊപ്പം ആളുമുണ്ടായിരുന്നു... ഉറക്കെ ചിരിച്ചു സംസാരിച്ചു കൊണ്ടുള്ള വൈകീട്ടുള്ള നടത്തവും...നടത്തത്തിനിടയിൽ കാണുന്നവരോട് രണ്ടുപേരും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവക്കുന്നതുമെല്ലാം മനസ്സു നിറഞ്ഞാണ് കാണാറുള്ളത്... വൈകീട്ട് നടുവകത്തിരുന്നു ടീവിയിലെ സീരിയൽ കഥകളും അന്നു കണ്ട എപ്പിസോഡിന്റെ വിലയിരുത്തലുകളും പരസ്പരം നടത്തുന്ന അവരെ നോക്കി ഞാനും ഭാര്യയും മുറിയിലിരുന്ന് ചിരിക്കും... സിനിമ കാണുമ്പോൾ നടന്നതെന്തെന്ന് ചിലപ്പോൾ മനസിലാകാതെ ചോദ്യങ്ങൾ ചോദിക്കുന്ന അമ്മച്ചിക്ക് എത്ര ക്ഷമയോടെ ആണ് അപ്പച്ചൻ കഥ വിശദീകരിച്ചു കൊടുക്കുന്നത്.. പണ്ടൊക്കെ പള്ളിയിലേക്ക് പോകാൻ പുറപ്പെട്ട് അപ്പച്ചനെ കാത്തുനിൽക്കുന്ന അമ്മച്ചി ഒടുവിൽ നീ പൊക്കോ ഞാൻ വന്നോളാം എന്ന് കേട്ട് എല്ലാ ഞായറാഴ്ചയും തനിയെ സങ്കടത്തോടെ നടന്നു മറയുന്ന കാഴ്ചയും പതിവായിരുന്നു.. ആ പതിവു ചിത്രങ്ങൾ അമ്മച്ചിക്കായി കാത്തു നിൽക്കുന്ന അപ്പച്ചനും....പള്ളിപടികൾ കയറാനായി അപ്പച്ചന്റെ കൈ പിടിച്ചു സഹായിക്കുന്ന അമ്മച്ചിയുമായി കാലം മാറ്റി വരച്ചു... പച്ചക്കറി വാങ്ങാനും മീൻ വാങ്ങാനും അമ്മച്ചിക്കൊപ്പം വിളിക്കാതെ അപ്പച്ചനും റോഡിലേക്കിറങ്ങി ചെല്ലുമ്പോൾ അകത്തിരുന്നു ട്രീസയെന്നെ തോണ്ടും..ദേ പോണു ഇണപ്രാവുകൾ ... എത്ര നിർബന്ധിച്ചാലും അമ്മച്ചിയോടൊപ്പമല്ലാതെ ഊണിനിരിക്കാൻ അപ്പച്ചൻ വരാത്തത് കാണുമ്പോഴും കണ്ടുപഠിക്കെന്ന് പറഞ് അവളെന്നെ പിച്ചും... അവൾക്കറിയില്ലല്ലോ അമ്മച്ചി കുടിച്ച കണ്ണുനീരിന്റെ കണക്ക്... തലേന്നു കിടക്കാൻ പോകുമ്പോഴും രാവിലത്തെ കഞ്ഞിക്ക് ചെറുപയറുതോരൻ മതിയല്ലേന്ന് ചോദിച്ച അമ്മച്ചി നേരം പുലരുമ്പോഴേക്കും തന്നെ തനിച്ചാക്കി പോയത് ഇനിയും അംഗീകരിക്കാനാവാതെ നിർവികാരതയോടെ നോക്കിയിരിക്കുന്ന അപ്പച്ചനെ എങ്ങനെ ഞാൻ ആശ്വസിപ്പിക്കും ... നഷ്ടപ്പെട്ടവരുടെ ഓർമകളിലൂടെ ഇനിയുള്ള ജീവിതത്തിൽ ഒറ്റപെടുന്നവരുടെ വേദനയ്‌ക്കാണ്‌ വലിയ നോവെന്ന ചിന്തയെന്നെ കൊളുത്തിവലിക്കുന്നു..എത്രെ താഴിട്ട് പൂട്ടിയാലും പിന്നെയും തളിരിട്ട് വരുന്ന ഓർമ്മകൾ... ഇനിയും മായാത്തൊരു പുഞ്ചിരിയോടെ വെളുത്ത റോസാപൂക്കൾക്കിടയിൽ വെള്ള ലില്ലിപ്പൂക്കൾ കൊണ്ടുള്ള കിരീടവുമണിഞ് ...കൈകൾക്കുള്ളിൽ ചേർത്ത് പിടിച്ച കുരിശുമായി വെള്ളത്തുണിയിൽ പൊതിഞ്ഞ മാലാഖയെ പോലെ സുന്ദരിയായി പെട്ടിക്കുള്ളിൽ നീണ്ടു നിവർന്ന് കിടക്കുന്ന അമ്മച്ചിയെ നോക്കിയിരിക്കുന്ന അപ്പച്ചൻ... വിലയില്ലാത്തതെന്നു കരുതി മാറ്റിനിർത്തിയതിനെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചു കൊതി തീരും മുൻപേ ഒരു വാക്കു പോലും പറയാതെ പോയ ഞെട്ടലാണോ ആ കണ്ണുകളിൽ ...അതോ തനിച്ചാവും മുൻപേ തനിയെ നടന്ന് പഠിക്കാത്തതിന്റെ നിസ്സഹായാവസ്ഥയോ... നൽകാനുള്ള സ്നേഹം നൽകാതെ പിന്നേക്ക് വെച്ചു പിന്നീടത് കൊടുക്കാൻ കഴിയാതെ നെഞ്ച് നീറിയിരിക്കുന്ന ഏതൊരാളെയും പോലെ ട്രീസയെ നോക്കുമ്പോൾ എന്റെ നെഞ്ചും പിടയാൻ തുടങ്ങിയത് ഞാനറിഞ്ഞു.... എന്തേയെന്നെ കൂടെ കൂട്ടാതിരുന്നതെന്ന ചോദ്യം പലയാവർത്തി ചോദിച്ചു അപ്പച്ചനപ്പോൾ അമ്മച്ചിയുടെ തലക്കലിരുന്ന ഉരുകിത്തീരാറായ മെഴുകുതിരി കാറ്റിലണയാതിരിക്കാൻ കൈകൾ ചേർത്ത് പിടിച്ചു വെറുതെ പരിശ്രമിക്കുന്നുണ്ടായിരുന്നു... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
"അമ്മേ ..ഒന്ന് മുടിയൊതുക്കി കെട്ടി വച്ചൂടെ ദേ ചോറിലെ മുടി കണ്ടോ " "അയ്യോ മോനേ ..മുടി വല്ലാതെ പൊഴിയുന്നുണ്ട് ഇപ്പൊ .. ചോറെടുത്തപ്പോ അമ്മയാണെ നോക്കിയും ഇല്ലാ " ഓ ഏട്ടൻ വന്നിട്ടുണ്ടല്ലോ !!! വന്നു കേറി ഉമ്മറത്തേക്ക് കാലെടുത്തു വച്ച വിദ്യ മനസ്സിലോർത്തു .... വിളിക്കാതെയും പറയാതെയുമാണ് എന്നും വരവും പോക്കും ..വിദ്യയുമായി പതിന്നാല് വയസ്സിനു മുതിർന്നതാണ് വിനോദ് ..അച്ഛൻ മരിച്ചതിൽ പിന്നെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്ന അമ്മയെ മാറ്റി നിർത്തി ഇത്തിരി മുതിർന്നപ്പോൾ മുതൽ എല്ലാം നോക്കുന്നത് ആളാണ് . "സാരല്യമ്മേ ..ഞാനത് പെറുക്കിക്കളഞ്ഞു ..എന്തേ ഇപ്പൊ ഇങ്ങനൊരു മുടി കൊഴിച്ചിൽ കൂടാൻ ..അന്ന് പറഞ്ഞിട്ട് ഞാനൊരു എണ്ണ വാങ്ങിത്തന്നില്ലേ ..കുറഞ്ഞില്ലാ ഇതു വരെയും ?ഇനി ..മരുന്ന് കഴിഞ്ഞോ ?" തൈറോയ്ഡിന്റെ അസുഖം കുറച്ചു കാലമായി പലവിധത്തിൽ അമ്മയെ ബുദ്ധിമുട്ടിക്കുന്നെന്ന് വിദ്യയോർത്തു .നിൽക്കാത്ത മാസമുറയായും മുടികൊഴിച്ചിലായും എല്ലാം അമ്മ അനുഭവിക്കുന്നുണ്ട് . "ഇല്ല മോനേ മരുന്ന് തീർന്നിട്ടില്ല എണ്ണയും തേക്കണുണ്ട് ഞാൻ ..പക്ഷേ ഒരു കുറവും ഇല്ലാ ..ആ അത് പോട്ടേ രണ്ടുസം ഉണ്ടാവില്ലേ നീ" അകത്തേക്ക് കയറാതെ ഉമ്മറത്തു കാതോർത്തു നിന്ന വിദ്യ കാതു കൂർപ്പിച്ചു ..പെട്ടെന്ന് പോയാ മതിയാരുന്നു .. ഏട്ടനുമായി അവൾ മിണ്ടാറേ ഇല്ല എന്താവശ്യത്തിനും ഇടനിലക്കാരി അമ്മയാണ് ..എല്ലാക്കാര്യങ്ങളും നടത്തികൊടുക്കാറുണ്ടെങ്കിലും കർക്കശക്കാരനായ ഏട്ടനോട് അവൾക്ക് അത്ര താല്പര്യമില്ല ....അതിന്നോ ഇന്നലെയോ തുടങ്ങിയതല്ല .. ഇഷ്ടമുള്ള പുരുഷനെ കല്യാണം കഴിക്കാൻ ചേച്ചി അനുവാദം ചോദിച്ചപ്പോൾ അതിനെ എതിർക്കുക മാത്രമല്ല ചേച്ചിയെ കരണം പുകയും വിധം തല്ലുന്ന ഒരേട്ടനെ കണ്ടതോടെ ആണ് . ഏട്ടനേക്കാൾ എന്നുമിഷ്ടം ചേച്ചിയോടായിരുന്നത് കൊണ്ട് ചേച്ചിയുടെ കണ്ണുനീർ ഒരു പാട് സങ്കടപ്പെടുത്തി .. ഒടുക്കം പഠിപ്പ് കഴിഞ്ഞു നടത്തികൊടുക്കാമെന്നു മനസില്ലാ മനസ്സോടെ ഏട്ടൻ സമ്മതിച്ചെങ്കിലും എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചു ചേച്ചി ഏട്ടനോട് വാശി തീർക്കാൻ അയാളുടെ കൂടെ ഇറങ്ങി പോയി . ഏട്ടന്റെ കൂട്ടുകാരനായിരുന്നു ജോഷി എന്നത് കൊണ്ട് തന്നെ അയാളാരായിരുന്നു എന്നു അമ്മക്കും ഏട്ടനും അറിയാമായിരുന്നു നല്ലവണ്ണം ..എന്നിട്ടും വീട്ടിലൊരിക്കൽ പോലും അവരെ പറ്റി സംസാരമുണ്ടായിട്ടില്ല പിന്നീട് .മതം മാറി കെട്ടിയത് കൊണ്ടായിരിക്കും . പിന്നെ ചേച്ചി ഇങ്ങോട്ടു വന്നിട്ടേയില്ല ഇപ്പൊ ദൂരെയെവിടെയോ ആണെന്ന് മാത്രമറിയാം ..വല്ലപ്പോളും അവളെ ഒന്നു കാണാൻ കണ്ണ് കൊതിക്കുന്നു എന്നു പറയുന്ന അമ്മയെ ദേക്ഷ്യത്തോടെ നോക്കുന്ന ഏട്ടനോട് പിന്നീടൊരിക്കലും മിണ്ടാനേ തോന്നിയില്ലാ .. ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ ...അന്തസ്സായി അയാൾ അവളെ നോക്കുന്നത് കൊണ്ടായിരിക്കില്ലേ അവൾ ഇവിടേക്ക് വരാത്തത് . പ്ലസ് ടുവിന് നല്ല മാർക് കിട്ടിയപ്പോൾ ഏത് കോളേജിലാണ് ഇനി പഠിക്കാൻ ചേർത്തേണ്ടതെന്നു ചോദിയ്ക്കാൻ അമ്മയെ ദൂത് വിട്ട ഏട്ടനെ എൻട്രൻസിലെ തരക്കേടില്ലാത്ത റാങ്കും മെറിറ്റിൽ കിട്ടിയ സീറ്റും അമ്പരപ്പിച്ചിട്ടുണ്ടാവണം ... സ്വന്തം കാലിൽ നിന്നാൽ ആരെയും പേടിക്കണ്ടല്ലോ എന്നോർത്താണ് നന്നായി പഠിച്ചു എൻട്രൻസ് പാസ്സായതും ഗവ :മെഡിക്കൽ കോളേജിൽ ഡോക്ടറാവാൻ ചേർന്നതും ....പഠിക്കാൻ മിടുക്കിയായതുകൊണ്ട് പലരും സഹായിക്കുന്നുമുണ്ട് ... ഈ ഇന്റേൺഷിപ്പ് കൂടി കഴിഞ്ഞാൽ കഴിഞ്ഞു ...... ഞാനുമൊരു ഡോക്ടറായി .. ഏട്ടൻ ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് തിരുപ്പൂരിൽ , അത്രേ അറിയൂ ..അമ്മക്കും. വല്ല തുണികമ്പനിയിലും ആയിരിക്കും അന്വേഷിക്കാൻ തോന്നിയിട്ടില്ല ...പ്രാരാബ്‍ദം മാത്രമല്ല പഠിക്കാൻ മോശമായതും ഒരു കാരണമായിരിക്കാം പഠിപ്പു നിർത്താൻ. "ഞാൻ നാളെ രാവിലെ പോകും ...അവൾ വരാറായില്ലേ " അമ്മയുടെ മറുപടിക്കു മുൻപേ വിദ്യ അകത്തേക്ക് കടന്നു ചെന്നു ... "അമ്മേ ഒരു ഗ്ലാസ് ചായ തരോ .." അവനോട് ഒന്നു മിണ്ടുക പോലും ചെയ്യാതെ അവളകത്തേക്ക് കയറി പോയി ..പിന്നിലെ നിശബ്ദതയിൽ നിന്നും അവരവളെ നോക്കുന്നതാണെന്നു അവൾക്കു മനസ്സിലായി . അതേ ..ഒരു മര്യദക്ക് പോലും വിനോദിനോട് മിണ്ടാതെ പോകുന്ന അവളെയും അവളെ ശ്രെദ്ധിക്കാതെ ചോറുണ്ണുന്ന മകനെയും ആ അമ്മ നോക്കിക്കൊണ്ട് നിന്നു വേദനയോടെ ..മുതിർന്നപ്പോൾ ശരീരം മാത്രമല്ല മക്കളുടെ മനസ്സും മാറിപ്പോയി . രാവിലെ കോളേജിലേക്ക് പോകാനിറങ്ങിയ അവൾക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു കുഞ്ഞു കെട്ട് കയ്യിൽ കൊടുത്ത്‌ ബാങ്കിലടക്കാൻ പറഞ്ഞു അമ്മ ,ഏട്ടൻ തന്നതാണെന്നും പറഞ് .... ചെറിയ ഒരു ലോണും കൂടി എടുത്തപ്പോളേ പഠിക്കാൻ പൈസ തികഞ്ഞിരുന്നുള്ളു അതടക്കാനുള്ള പൈസ തരാനും അമ്മയെ കാണാനുമാണ് ഏട്ടന്റെ സാധാരണ വരവ് ... "അവനോടുള്ള അയിത്തം നീ പൈസയോട് കാണിക്കില്ല എന്നറിയാം " എന്നു പറഞ്ഞ അമ്മയെ ഒന്നു നോക്കിയതല്ലാതെ അവളൊന്നും മറുപടി പറഞ്ഞില്ല ... അല്ലെങ്കിലും അച്ഛനില്ലെങ്കിൽ താഴെയുള്ളവരെ പഠിപ്പിക്കേണ്ടത് മുതിർന്നവർ തന്നെയല്ലേ എന്തിനാണ് അതിന് ഇത്രെയും വലിയ ഒരു സെന്റിമെന്റ്സ് അമ്മ കൊടുക്കുന്നത് . വൈകുന്നേരം മടങ്ങി വന്നപ്പോൾ ആളെ കണ്ടില്ലെങ്കിലും അവളൊന്നും ചോദിച്ചില്ല അമ്മയോട് ...നേരെ മുറിയിൽ പോയി ഏപ്രണും സ്റ്റെത്തും മേശയുടെ മുകളിലേക്ക് ഇട്ട് കസേരയിലേക്ക് ഇരുന്നു . ഹോ ....മൂക്ക് വേദനിച്ചിട്ട് വയ്യ ...എല്ലാരും കുത്തിയത് കണ്ടപ്പോ തോന്നിയ ഒരു മൂക്കുത്തി പ്രേമം..വേണ്ടാന്ന് അമ്മ കുറെ പറഞ്ഞതാണ് എന്നിട്ടും കുത്തി ! പഴുത്തോ എന്നൊരു സംശയമുണ്ട് , തൊടാൻ പോലും പറ്റുന്നില്ല . ഒരു പാരസെറ്റമോൾ എടുത്ത് കഴിച്ചു ... അരമണിക്കൂറെങ്കിലും കഴിയണ്ടേ വേദന കുറയാൻ .. അമ്മയോട് വേദനയുണ്ടെന്നു മിണ്ടാൻ പറ്റില്ല . "നീയെന്താ കിടക്കണേ വയ്യേ " "ഒന്നൂല്ല്യ ചെറിയൊരു തലവേദന ..പോയോ ആള് " "ആര് ..? നീയെന്തിനാ അവനോട് മിണ്ടാതെ നടക്കണേ അവൻ നിന്നോടെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ ... നിന്റെ പെരുമാറ്റം കണ്ടാൽ തോന്നും അവനെന്തോ വല്ല്യേ കുറ്റം ചെയ്‌തെന്നു ...പെങ്ങന്മാരെ സ്നേഹിക്കണ ഏട്ടന്മാര് ചെയ്യുന്നതേ ന്റെ മോനും ചെയ്തുള്ളു ....സ്വന്തം പഠിപ്പു വേണ്ടാന്ന് വച്ചാ അവൻ നിനക്കും അവൾക്കും വഴിയുണ്ടാക്കി തന്നത് ...അവളത് മറന്നു , നീയും അതേ വഴിയാണോ " പറഞ്ഞവസാനിപ്പിച്ചു അമ്മയിറങ്ങി പോയപ്പോളും മനസ്സിലൊരു പുച്ഛമായിരുന്നു ....പട്ടിയെ പോലെ തല്ലിയാണോ ഇഷ്ടം കാണിക്കേണ്ടത് ..ഒന്നുമില്ലെങ്കിലും അവൾ വീട്ടിൽ വന്നു പറഞ്ഞില്ലേ ഇഷ്ടം ... "അമ്മേ "അവൾ നീട്ടി വിളിച്ചു . "അടുത്ത മാസം നന്ദകുമാറിന്റെ ഏട്ടന്റെ കല്യാണമാണ് ഫ്രണ്ട്സെല്ലാം പോകുന്നുണ്ട് എനിക്കും പോണം ഏട്ടനോട് എനിക്ക് കുറച്ചു പൈസ തരാൻ പറയണേ ..." കൂടെ പഠിക്കുന്ന പയ്യനാണ് നന്ദകുമാർ ...ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് ...പാവപെട്ട വീട്ടിലെ കുട്ടിയാണ് താനെന്ന് ഒട്ടുമിക്ക കുട്ടികൾക്കും അറിയാം , അവനും ...അതാവും കളങ്കമില്ലാത്ത ഒരു സ്നേഹം എപ്പോളും കാണിക്കുന്നത് ...എല്ലാരോടും കല്യാണം പറയാൻ അവന്റെ അച്ഛനും അമ്മയും വന്നപ്പോൾ ,തന്നെ മാത്രേം മാറ്റിനിർത്തി പ്രേത്യകം കല്യാണം ക്ഷണിച്ചതാണ് ..പോകാതിരിക്കുന്നതെങ്ങനെ . കമ്മ്യൂണിറ്റി മെഡിസിൻ പോസ്റ്റിംഗിന്റെ അലച്ചിലുകൾക്കിടയിലായിരുന്നെങ്കിലും കല്യാണത്തിന് കൂട്ടുകാരെല്ലാരും കൂടി ഒരുമിച്ച് പോകാനായിരുന്നു തീരുമാനം അവന്റെ വീട് ദൂരമുള്ളതു കൊണ്ട് തന്നെ . സദ്യ കഴിച്ചു കഴിഞ്ഞു ഓഡിറ്റോറിയത്തിലെ ഒരു സൈഡിലേക്ക് മാറി എല്ലാവരും തമാശ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് അവിടുത്തെ ഒരു പണിക്കാരി സ്ത്രീ വന്നവളെ പേര് വിളിച്ചത് ... ദുഃസ്വപ്നങ്ങളിൽ പോലും ചേച്ചിക്ക് ഇങ്ങനൊരു കോലമില്ലെന്ന് അവളോർത്തു..കണ്ണിമയ്ക്കാതെ വിദ്യ ചേച്ചിയെ നോക്കി നിന്നു .. വിലകുറഞ്ഞ സാരിയും അതിനു മുകളിലിട്ട നീല ഷർട്ടും നോക്കി നിൽക്കുന്തോറും അവളോർത്തത് എപ്പോളും വസ്ത്രങ്ങൾക്ക് ചേരുന്ന മാലയും കമ്മലുമണിഞ്ഞു സുന്ദരിയായി നടക്കാൻ ഉത്സാഹം കാണിച്ചിരുന്ന ചേച്ചിയെ ആണ് ... .ചേച്ചി അവളുടെ കൈ പിടിച്ചു ആളൊഴിഞ്ഞ ഒരു മൂലയ്ക്ക് മാറി നിൽക്കുമ്പോളേക്കും വിദ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു .. ഇത്രേ നാളും കെട്ടിയിരുന്ന മനക്കോട്ടകൾ നിമിഷങ്ങൾ കൊണ്ട് തകർന്നു വീഴുന്നത് വിദ്യയറിഞ്ഞു . ജോഷി , ഏട്ടന്റെ കൂട്ടുകാരനെന്നത് ശരി തന്നെ ..പക്ഷേ കൊള്ളരുതാത്തവനാണെന്ന് ഏട്ടൻ പറഞ്ഞപ്പോ കല്യാണം മുടക്കാൻ ഏട്ടനതേ പറയൂ എന്നു മുൻ‌കൂർ പറഞ്ഞ ജോഷിയുടെ വാക്കുകളായിരുന്നെന്ന് ചേച്ചിയുടെ മനസ്സിൽ ..അതായിരുന്നു അന്നത്തെ വഴക്കിന്റെ തുടക്കം . നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി ഇല്ലേ , എന്നെപ്പറ്റിയും അമ്മയെപ്പറ്റിയും നീയോർക്കണ്ട അവളെ പറ്റി നീയൊന്നോർക്കണം എന്നു പറഞ്ഞ ഏട്ടനെ ദേക്ഷ്യം പിടിപ്പിക്കാൻ ,എനിക്കെന്റെ കാര്യമാണ് വലുതെന്ന മറുപടി മതിയായിരുന്നു ....അതിൽ കലി പൂണ്ടാണ് ഏട്ടനവളെ തല്ലിയതും . ഇറങ്ങി പോയി മൂന്നാലു മാസം കഴിയേണ്ടി വന്നു ജോഷിയുടെ തനിനിറം ബോധ്യമാവാൻ ...ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ ഇപ്പോഴേ കുഞ്ഞു വേണ്ട ഇതിനെ കളയാമെന്നു വാശി പിടിച്ച അവനോടു മല്ലിട്ടു നിൽക്കാൻ കുറെ ക്ലേശിച്ചു .... ആദ്യമൊക്കെ കുടിച്ചു കാലുറക്കാതെ വന്നിരുന്ന അവനെ മാത്രം പേടിച്ചാൽ മതിയായിരുന്നു പിന്നെപിന്നെ ബോധമില്ലാതെ അവനെയും താങ്ങിക്കൊണ്ടു വരുന്ന കൂട്ടുകാരെ കൂടി പേടിക്കേണ്ട അവസ്ഥ .. എല്ലാ വഴികളും അടഞ്ഞപ്പോൾ ഏട്ടന് കത്തെഴുതി ..ഒരു പ്രതീക്ഷയുമില്ലായിരുന്നു ,പക്ഷേ ... ഏട്ടനെത്തി ..ഇപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഏട്ടനാണ് ജോഷി ഏതോ ഒരു പെണ്ണിനേയും കൊണ്ട് അവിടുന്നും പോയി ...ഒരറിവുമില്ല എവിടെയാണെന്ന് .. ചേച്ചി കാല് പിടിച്ചു പറഞ്ഞിട്ടാണ് ഏട്ടൻ ഇതൊന്നും തങ്ങളെ അറിയിക്കാതിരുന്നത് എന്നുകൂടി പറഞ്ഞു കഴിഞ്ഞപ്പോൾ വിദ്യക്ക് നെഞ്ഞു പൊടിഞ്ഞു പോകുന്ന പോലെ തോന്നി . "ഏട്ടനിപ്പോൾ എവിടെയാണെന്നറിയാമോ ... ഞാൻ ഏട്ടനോട് ഒന്നു മിണ്ടിയിട്ടു കൂടി .....എത്രെ വർഷങ്ങളായി .. നിന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഏട്ടനെ വെറുത്തു " തേങ്ങലുകൾ കൊണ്ട് തന്റെ സ്വരം വികൃതമാകുന്നല്ലോ എന്നവളോർത്തു ... "ഏട്ടൻ തിരുപ്പൂരിലോന്നുമല്ല ഇവിടെ അടുത്താണ് വാടകക്ക് താമസിക്കുന്നത് .. ഞാൻ പണിക്ക് പോകുന്നത് ഇഷ്ടമല്ല എന്നാലും നിന്റെ പഠിപ്പിന്റെ ചിലവും അമ്മയുടെ ചികിത്സയുമൊക്കെ ഓർത്തിട്ടാവണം എന്നെ തടയാത്തത്" തലക്കു കൈകൊടുത്ത് വെറുംതറയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന അവളെ കണ്ട് നന്ദകുമാറും കൂട്ടുകാരുമോടിയെത്തി .. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവന്റെ അച്ഛനും അമ്മയും കൂടി കല്യാണതിരക്കൊന്നൊഴിഞ്ഞ ശേഷം ഏട്ടനെക്കാണാൻ ഒരുമിച്ച് പോകാമെന്നു പറഞ് അവളെ സമാധാനിപ്പിച്ചു . പോകുന്ന വഴിയേ ചേച്ചി പറയുന്ന ഓരോ വാക്കുകളും വിദ്യയിൽ ഏങ്ങലടികളുണർത്തി.... ഏട്ടനും അനിയത്തിയും തന്നെയാണോ എന്ന് ഒന്നൂടെ ചോദിക്കുന്ന ....പെണ്ണ് തനിയെ താമസിക്കുമ്പോൾ ഇരുട്ടിൽ പതുങ്ങി വന്ന് സഹായവാഗ്ദ്ധാനങ്ങൾ നൽകുന്ന സദാചാരവാദികൾ നിറഞ്ഞ നാട്ടിൽ അവളെ അവനറിയുന്ന ഒരു വീട്ടിൽ നിർത്തി , അവൻ കൂടെ ജോലി ചെയ്യുന്ന ആളുകളുടെ കൂടെ താമസിക്കുന്നതും എല്ലാം ഒന്നും വിട്ടുപോകാതെ അവൾ പറഞ്ഞു ..... എല്ലാവരും കൂടെ ആദ്യം പോയത് ചേച്ചിയുടെ കുഞ്ഞിനെ കാണാനായിരുന്നു ...കുഞ്ഞിനെ കണ്ടു മടങ്ങുമ്പോളും ഏട്ടന്റെ മുഖമായിരുന്നു മനസ്സിൽ ...എത്രെ ശ്രെമിച്ചിട്ടും അവൾക്ക് സങ്കടമൊതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . പൊരിവെയിലത്തു നിന്ന് ബംഗാളികൾക്ക് നിർദ്ദേശങ്ങളും കൊടുത്ത്‌ അവർക്കൊപ്പം കെട്ടിടം പണിയെടുക്കുന്ന ഏട്ടന്റെ മുൻപിൽ നിൽക്കുമ്പോൾ വിദ്യക്ക് വേറാരും കൂടെയുള്ളത് ഓർമയുണ്ടായിരുന്നില്ല .... നിറഞ്ഞ കണ്ണുകളോടെ വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ ചേർത്ത് പിടിക്കുമ്പോളും അവൻ പറയുന്നുണ്ടായിരുന്നു ഏട്ടന്റെ കൈ മുഴുവൻ അഴുക്കാണ് മോളെ ഉടുപ്പിൽ പറ്റുമെന്ന് .... അവന്റെ അഴുക്കു പുരണ്ട കൈകൾക്കുള്ളിലേക്ക് മുഖം പൂഴ്ത്തി കണ്ണീരൊഴുക്കുമ്പോൾ മനസ്സിലെ അഴുക്കു കൂടി ശുദ്ധികലശം ചെയ്യപ്പെടുന്നുണ്ട് എന്നവളറിഞ്ഞു . എന്നോട് ക്ഷമിക്കണേ ഏട്ടാ എന്നവൾ പറയുമ്പോളും ... എത്രെ വേദനിപ്പിച്ചാലും സ്നേഹിച്ചവരെ വെറുക്കാനോ ശപിക്കാനോ കഴിയാത്ത ഹൃദയമുള്ള ആണുങ്ങളുമുണ്ട് മോളെ എന്നു പറയാതെ പറഞ്ഞു അവനവളുടെ മൂർദ്ധാവിൽ ചുംബിച്ചു . "ഇങ്ങനൊരെട്ടന്റെ അളിയനാവാൻ എന്റെ മോനേ അനുവദിക്കാമോ ...കാലം കുറച്ചായി അവളോട് പറയാതെ അവനാ ഇഷ്ടം ഞങ്ങളെ അറിയിച്ചു ഉള്ളിലിട്ട് നടക്കുന്നു " വിനോദിന്റെ കൈ പിടിച് ചോദിച്ച നന്ദകുമാറിന്റെ അച്ഛന്റെ മുഖത്തേക്ക് ‌ഒരു നൂറു നക്ഷത്രങ്ങൾ ഒളിപ്പിച്ചാണ് ഏട്ടനും അനിയത്തിയും നോക്കിയത് സ്നേഹത്തോടെ ... *********** ഏട്ടനെന്ന പുണ്യത്തെ അറിയാൻ വൈകിപോയതിന് മനസ്സിൽ ഒരായിരം വട്ടം മാപ്പ് പറഞ്ഞാണ് കല്യാണത്തിരക്കിൽ ഓടിനടക്കുന്ന ഏട്ടനെ അവൾ നോക്കിയത് ... ചോദിച്ചില്ലെങ്കിലും കഴിയുന്നതും അതിനേക്കാൾ അപ്പുറവും ഒരുക്കി പെങ്ങളെ ഇറക്കി വിടാൻ പാടുപെടുന്ന ഏട്ടനെ നിറകണ്ണുകളോടെയേ നോക്കാൻ പറ്റുന്നുള്ളു ... ചടങ്ങുകളെല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അവന്റെ നെഞ്ചിൽ ചാരി നിന്നു വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ അനുഗ്രഹിച്ചു സങ്കടമെല്ലാം ചിരിയാക്കി അവൻ നിൽക്കുമ്പോളും മനസ്സ്‌ പറയുന്നുണ്ടായിരുന്നു ....... എല്ലാ ആങ്ങളമാരും ദുഷ്ടന്മാരല്ല .... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
"എന്തേ ശാരി വേഗം പോന്നത് ....അവിടെ എല്ലാരും തിരക്കണുണ്ടാവില്ലേ ...ഇത് നല്ല കഥയായി ..ഞാൻ പോരുമ്പോ എന്നോട് പറഞ്ഞത് വൈകുന്നേരെ വരുള്ളൂ ന്നല്ലേ " കാറ്റു പോലെ വന്ന് , വന്നപാടെ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നിരുന്ന തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയ ഭാര്യയോടാണ് ഉണ്ണിനായരുടെ ചോദ്യം . തറവാട്ടിലേക്ക് , കല്ല്യാണതലേന്നിന്റെ ആഘോഷം കൂടാൻ പോയതാണ് ശാരദ ...താനിത്തിരി നേരത്തെ പോന്നു .. അങ്ങനെ ഒരാഘോഷങ്ങൾക്കും കൂടുന്ന ആളല്ല ശാരി . മക്കളില്ലാത്തതു കൊണ്ട് അനന്തിരവൻ ശിവനെ ജീവനാണ് രണ്ടാൾക്കും ...അവനും അങ്ങനെ തന്നെ . രണ്ടാൾടേം കാലശേഷം മക്കളില്ലാത്ത തങ്ങളുടെ എല്ലാത്തിന്റെയും അനന്തരാവകാശിയാണവൻ.....അവൻ വന്ന് ഒത്തിരി നിർബന്ധിച്ചപ്പോൾ പോയതാണവൾ . ഉറക്കെ പേരെടുത്തു വിളിച്ചിട്ടും ആളെ കാണാതായപ്പോൾ അയാളകത്തേക്ക് ചെന്നു ....കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല .... കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം . "താനെന്താ ഒന്നും മിണ്ടാതെ നേരെ വന്നു കുളിക്കാൻ കേറിയേ ...മേലേന്തെങ്കിലും അഴുക്ക് പറ്റിയോ..ഒന്നു പറഞ്ഞുടെടോ " "ഞാൻ ദാ വരണു ഉണ്ണിയേട്ടാ .." മറുപടി കേട്ടിട്ടും , കേട്ട സ്വരത്തിലെ തേങ്ങലിടകലർന്ന പതർച്ച അയാളെ അവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചു . പതിനെട്ടാമത്തെ വയസ്സിൽ താലി ചാർത്തി കൊണ്ടുവന്നതാണവളെ ഇന്നിപ്പോ അവൾക്ക് വയസ്സ് അൻപത്തിരണ്ടും തനിക്ക് അൻപത്തിയേഴും..... മക്കളെ തരാൻ ദൈവം മറന്നതാണെന്ന് തോന്നുന്നു....ബാക്കിയെല്ലാ സന്തോഷവുമുണ്ടെങ്കിലും ആ ഒരു കുറവ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയായി ഉള്ളിലുണ്ട് , എന്നിട്ടും ഇന്ന് വരെ പരസ്പരം അതിനെക്കുറിച്ചു പഴിചാരലോ പരാതിയോ പറയാനോ ആരുടെ കുഴപ്പമെന്നു അന്വേഷിക്കാനോ പോയില്ല ആദ്യകാലങ്ങളിൽ കുഞ്ഞെന്ന സ്വപ്നം സാഫല്യമാകാതെ ഓരോ മാസമുറയും കടന്നുപോകുമ്പോൾ ഭാഗ്യം ചെയ്യാത്ത ഗർഭപാത്രത്തിന്റെ ചുടുകണ്ണുനീരായി ഒലിച്ചിറങ്ങുന്ന ആർത്തവരക്തത്തിനൊപ്പം രണ്ടു പേരുടെയും ഇടനെഞ്ചിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ചോര കൂടി കലർന്നിരുന്നു . അനന്തരവൻ ശിവനാണ് ആകെയുള്ള ആശ്വാസം എന്തിനും ഏതിനും അവൻ വിളിപ്പുറത്തുണ്ട് .. മക്കളില്ലാത്ത വിഷമം അവനിൽ ആശ്വാസം കൊണ്ടാണ് തീർക്കുന്നത് .... അവന്റെ കല്യാണമാണ് നാളെ , അതിനുള്ള ഒരുക്കങ്ങളുടെ ഇടയിൽ നിന്നാണ് ശാരി മടങ്ങി വന്നത്... കാത്തു നിൽപ്പിന്റെ ദൈർഘ്യം കൂടിയപ്പോൾ അയാൾ വാതിലിൽ തട്ടി വിളിച്ചു ..വാതിൽ തുറന്ന് തനിക്ക് മുഖം തരാതെ ഇറങ്ങിപ്പോകാൻ തുടങ്ങിയ അവരെ അയാൾ പിടിച്ചു നിർത്തി "താനൊന്നു നിന്നേ ...ഇതെന്താ കുളിച്ചൊന്നുമില്ലാലോ.... എന്താ ഒരൊളിച്ചു കളി " മുഖമൊന്നു പിടിച്ചുയർത്തി അമ്പരപ്പിൽ അവരുടെ കണ്ണിലെ ചുവപ്പു തടാകത്തിലേക്ക് കണ്ണെത്തിയതും അവർ അയാളുടെ നെഞ്ചിലേക്ക് ശക്തിയോടെ മുഖമമർത്തി തേങ്ങി ....ആൾകൂട്ടത്തിൽ ഒറ്റപെട്ടു പോയ കുഞ്ഞു അമ്മയെ കണ്ടെത്തിയ ആശ്വാസത്തോടെ.... കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സങ്കടം ഒഴുകിത്തീരട്ടെ എന്നു കരുതി അയാൾ അവരെ ചേർത്ത് നിർത്തി മുടിയിഴകളിൽ പതിയെ വിരലോടിച്ചു . അപ്പോഴും പനിക്കോള് തട്ടിയ പോലെ അവരുടെ ഉടൽ വെട്ടി വിറക്കുന്നുണ്ടായിരുന്നു . പതിയെ തിരകളൊതുങ്ങിയ കടൽ ശാന്തമാകുന്നത് പോലെ തേങ്ങലുകൾ നിശ്വാസങ്ങളായി മാറി ..... എങ്കിലും ഉള്ളിലൊതുക്കിയ വന്യമായ തിരമാലകൾ ആഞ്ഞടിക്കാൻ വെമ്പൽ കൊള്ളുന്നത് കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു . "നമുക്ക് നമ്മുടേതെന്നു പറയാൻ മക്കൾ വേണം ഉണ്ണിയേട്ടാ ...മനസ്സുനിറയെ കൊഞ്ചിക്കാനും ലാളിക്കാനും ഒരു കുഞ്ഞു വേണം ....ഇട്ടു മൂടാനുള്ള സ്വത്തില്ലേ നമുക്ക് ..എവിടെ പോയിയായാലും എന്ത്‌ ചെയ്തിട്ടായാലും എനിക്ക് കുട്ടികൾ വേണം ." പറഞ്ഞു നിർത്തിയ അവരുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ ഉണ്ണിനായരുടെ കണ്ണും തുറന്നു പിടിച്ച വായും ഓർമിപ്പിച്ചു .......ഈ പ്രായത്തിലോ.... "എന്താ ഉണ്ടായതെന്ന് പറ ...ഇതിപ്പോ ഓടി വന്നു മക്കളുണ്ടാവണംന്നു പറഞ്ഞാൽ ഇക്കണ്ട കാലമൊന്നും കനിയാതിരുന്ന ഭഗവാൻ ഈ വയസ്സാം കാലത്തു തരാമെന്ന് കരാറ് ഒപ്പ് വച്ചിട്ടുണ്ടോ ഇന്നലെയെങ്ങാനും " "ഇന്ന് വരെ എന്റെ സങ്കടങ്ങൾ പറഞ് ഞാൻ വേദനിപ്പിച്ചിട്ടില്ല പക്ഷേ .....മച്ചിയായ ഞാൻ തൊട്ടാൽ കുഞ്ഞിന് സുഖമില്ലാതാവും ന്നും ....ന്റെ കൊതി , ശാപം പോലെ അതിന്റെ അച്ഛനുമമ്മക്കും കിട്ടും എന്നൊക്കെ പറഞ്ഞു കേട്ടപ്പോ സഹിക്കാൻ കഴിയുന്നില്ലേട്ടാ ... ഒരു കുഞ്ഞിനെ ദത്തെടുത്താൽ ആവോളം അതിനെ സ്നേഹിക്കാം പക്ഷേ വന്ധ്യയെന്ന പേരൊരിക്കലും മായില്ല " വന്ന വിരുന്നുകാരിലാരുടെയോ കരയുന്ന കുഞ്ഞിനെ ഒന്നെടുത്തു കൊഞ്ചിക്കാൻ നോക്കിയതും ...അവരതിനെ ബലമായി പിടിച്ചു മാറ്റി കൊണ്ട് പോയതും ...പോകുന്ന പോക്കിൽ ഒന്നുഴിഞ്ഞിടാൻ ആരോ പറഞ്ഞതും ....ഒന്നും വിടാതെ കേട്ടു നിൽക്കുമ്പോൾതന്നെ തന്റെ കവിളിൽ കണ്ണീരിന്റെ ചുടും ചുണ്ടിൽ ഉപ്പുരസവും പടരുന്നത് അയാളറിഞ്ഞു . ഒളിഞ്ഞും തെളിഞ്ഞും കുട്ടികളില്ലാത്തതിന് കളിയാക്കുന്നവരുണ്ടെന്നറിയാമായിരുന്നു . എന്നാലിങ്ങനൊരു സങ്കടം ആദ്യമായാണ് ... അതും വേണ്ടപെട്ടവരെല്ലാം കണ്ടു നിന്നതല്ലാതെ പ്രതികരിച്ചില്ല എന്നറിഞ്ഞപ്പോൾ ... അവരെ പതുക്കെ അടർത്തി മാറ്റി മറുപടിയൊന്നും പറയാതെ അയാൾ തിരിഞ്ഞുനടന്നു ,അവൾക്ക് മാത്രമല്ല എല്ലാവർക്കുമുള്ള മറുപടി വാക്കിലൂടെ അല്ലായിരിക്കണം എന്ന് അയാൾക്കറിയാമായിരുന്നു .. ഒരു സങ്കടവും കാണിക്കാതെ പിറ്റേന്ന് കല്യാണത്തിൽ പങ്കെടുക്കുമ്പോളും അയാളുടെ മനസ്സ് കൂട്ടിയും കിഴിച്ചും ഹരിച്ചും ഒരു തീരുമാനത്തിലെത്തിയിരുന്നു . അടുത്ത ദിവസം തന്നെ ശാരിയെയും കൂട്ടി പരിചയത്തിലുള്ള ഒരു ഡോക്ടറെ കാണാൻ ചെന്നിരിക്കുമ്പോളും മനസ്സിലെ പ്രതീക്ഷകളുടെ ശക്തിയെക്കാൾ കുഞ്ഞു വേണമെന്ന അഭിവാഞ്ജ അവരെ ഒന്നാകെ തീവ്രമായി കീഴടക്കിയിരുന്നു . ഇരുവരുടെയും , വെള്ളിനാരുകൾ വീണു തുടങ്ങിയ മുടിയിഴകളിലേക്കും ചുളിയാൻ വെമ്പി നിൽക്കുന്ന തൊലിപ്പുറത്തേക്കും കണ്ണ് നട്ട് , ഈ പ്രായത്തിൽ സാധാരണയായുള്ള ഒരു ഗർഭധാരണത്തിന്റെ സാധ്യതകുറവ് അവരെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രെമിച്ച ഡോക്ടറെ , പിന്നോട്ടില്ലെന്ന തീരുമാനത്തിലൂന്നി നിന്നവർ തോൽപിച്ചു .... തന്റെ കഴിവിന്റെ പരമാവധിക്കുമപ്പുറത്തേക്കാണ് കാര്യങ്ങളെന്നു മനസിലാക്കിയത് കൊണ്ട് തന്നെ ഡോക്ടറവർക്ക് തന്നെക്കാൾ പ്രഗൽഭ്യമുള്ള മിടുക്കിയായ ഒരു ഡോക്ടർക്ക് കത്തു നൽകി . പുതുതായി കിട്ടിയ ഡോക്ടറെ ഒരു മുടക്കവും കൂടാതെ കണ്ട് ഓരോ പരിശോധനകളും കഴിഞ്ഞു വരുമ്പോളും എവിടെ പോയിരുന്നു എന്നു തുടങ്ങുന്ന ചോദ്യങ്ങളെ ശാരിക്ക് നല്ല സുഖമില്ല എന്നൊരൊറ്റ മറുപടിയിൽ അയാളൊതുക്കി . കഴിഞ്ഞു പോകുന്ന ഓരോ പരിശോധനകളും കുത്തിവയ്പ്പുകളും വേദനയുടെ ഒരു പർവ്വം തന്നെ അവർക്ക് സമ്മാനിക്കുന്നുണ്ടെന്നു അയാൾക്കറിയാമായിരുന്നു ... മാസങ്ങൾ കടന്നു പോകുന്തോറും കയ്യിലെ പൈസ കുറഞ്ഞു വരുന്നതും പരാജയപ്പെടുന്ന IVF സൈക്കിളുകളും അവരെ നിരാശരാക്കിയില്ല പക്ഷേ ..... ഈ പ്രായത്തിൽ എന്തു സൂക്കേടാണിവർക്കെന്നും അനന്തരവനെ മകനാക്കി ദത്തെടുത്തു കൂടെയെന്നും സ്വന്തം പെങ്ങൾ പോലും മറ്റുള്ളവരെ വിട്ടു പറയിപ്പിച്ചപ്പോൾ ഇത്തിരിയെങ്കിലും വിഷമം തോന്നാതിരുന്നില്ല . പിന്നെയും ഉപദേശികളുടെ വരവുണ്ടായിരുന്നു ... പ്രായമിത്രേ ആയതു കൊണ്ട് വിജയിക്കാൻ പന്ത്രണ്ട് ശതമാനം പോലും സാധ്യതയില്ലാത്ത ചികിത്സ എന്തിനാണെന്നും ഇനി എങ്ങാനും ഗർഭിണി ആയാൽതന്നെ ഈ വയസ്സാംകാലത്തു ശാരദേടത്തിക്കതു താങ്ങാനുള്ള ആരോഗ്യമുണ്ടോയെന്നും .. ചോദ്യങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു ...ഉത്തരങ്ങൾ കൊടുത്തില്ലെങ്കിലും . കുഞ്ഞു ജനിച്ചാൽ തന്നെ നിങ്ങൾക്ക് എത്രെ കാലം അതിനെ നോക്കാൻ കഴിയും ...ഈ പ്രായത്തിൽ മക്കളെ പെറ്റിട്ടിട്ട് നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നാരുണ്ട്? അത് വഴിയാധാരമാകില്ലേ? എന്ന അനന്തരവന്റെ ചോദ്യത്തിന് മാത്രേം അവർ കരഞ്ഞു പോയി ... എങ്കിലും അതിനെയും അവർ മറികടന്നു മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചതോടെ അവനും ഈ വഴി വരാതായി . എട്ടാമത്തെ തവണയും IVF പരാജയപ്പെട്ടതോടെ രണ്ടാളുടേം മനസ്സ്‌ തകർന്നിരുന്നു ...പക്ഷേ അവസാനശ്രമമെന്ന നിലയിൽ ഒറ്റ തവണ കൂടി നോക്കാമെന്നുള്ള മനസ്സ് രണ്ടുപേർക്കും ഒന്നാണെന്ന് പരസ്പരം നോക്കുന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു . തളർന്നു തുടങ്ങിയെന്നു പറയാനായി ഡോക്ടറുടെ മുന്നിലവർ ഇരുന്നപ്പോൾ , ഒരു രാത്രിക്കൊരു പകലുള്ള പോലെ ഓരോ സങ്കടവും സന്തോഷത്തിന്റെ മുന്നോടിയാണെന്നു ഊട്ടിയുറപ്പിക്കും വിധം ഡോക്ടറവരെ അറിയിച്ചു ഇത്തവണ ,കാലം വൈകിയെങ്കിലും ദൈവം ശാരിയിലെ അമ്മമരത്തെയും പൂവണിയിച്ചിരിക്കുന്നു... പിന്നീടുള്ള ഓരോ ദിവസങ്ങളും എണ്ണിയെണ്ണിയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് ...പാലക്കാടു നിന്നും വന്നു പോക്ക് ബുദ്ധിമുട്ടായത് കൊണ്ട് എറണാംകുളത്തു തന്നെ ഒരു കുഞ്ഞു വീടെടുത്തു ...ആരും വരില്ല എന്നറിയാമെന്നത് കൊണ്ട് തന്നെ ആരോടും കൂട്ട് നില്ക്കാൻ യാചിച്ചുമില്ല . ഇതിനെല്ലാം മുൻപ് ഒന്നു മുള്ളാൻ പോലും സമ്മതം ചോദിച്ചു അമ്മാവനെയും അമ്മാവിയെയും കാണാൻ വന്നിരുന്ന മരുമക്കളോ കൂടപ്പിറപ്പോ ഒന്നു വിളിച്ചു അന്വേഷിച്ചിട്ട് പോലുമില്ല . പരീക്ഷണങ്ങളുടെയും വേദനകളുടെയും നിമിഷങ്ങൾ താണ്ടുമ്പോളും വന്നു ചേരാൻ പോകുന്ന നിധി തന്നെയായിരുന്നു രണ്ടാളുടെയും മനസ്സിൽ .ഒരു കുഞ്ഞു കിളികൊഞ്ചലിനും അച്ഛാ...അമ്മേ എന്നുള്ള വിളിക്കുമായി സ്വപ്നം കണ്ട് ഒരു നിമിഷം പോലും അവരെ തനിച്ചാക്കാതെ അയാൾ തുണയിരുന്നു .... ആറാം മാസം തുടങ്ങുമ്പോളെക്കും പൂർണമായ വിശ്രമം വേണമെന്ന ഡോക്ടറുടെ നിർദ്ദേശത്തിൽ ഹോസ്പിറ്റലിൽ തന്നെ മുറിയെടുത്തു . വലിയ വയറും വച്ച് ഒന്നു തിരിയാനോ മറിയാനോ കഴിയാതെ അവർ ചക്രശ്വാസം വലിക്കുന്നതും .. .പാതിരാത്രിയിൽ വെട്ടിപൊളിക്കുന്ന വേദനയും കൊണ്ട് കടന്നു വരുന്ന മസിലുരുണ്ടു കയറലും ആഗ്രഹം പറഞ്ഞു വാങ്ങിച്ചാലും തിന്നാൻ കഴിയാതെ മാറ്റി വച്ചിരിക്കുന്ന ഇഷ്ടഭക്ഷണവും എല്ലാമെല്ലാം അയാൾക്ക് പുത്തനറിവുകൾ സമ്മാനിച്ചു . പ്രായാധിക്യവും ഗർഭാലസ്യവും ഒരുപോലെ ശാരദയെ കീഴടക്കിയിരുന്നെങ്കിലും എപ്പോഴും സന്തോഷവതിയായിരിക്കാൻ അവർ ശ്രദ്ധിക്കുന്നത് അയാളെ അത്ഭുതപെടുത്തിയിരുന്നു ...ഇതിനിടയിൽ ഒരിക്കൽ പോലും മകനെ പോലെ സ്നേഹിച്ചിരുന്ന ശിവൻ വന്നെത്തി പോലും നോക്കിയില്ല എന്നത് ഒരു നോവായി അവശേഷിച്ചെങ്കിലും .. മുൻ‌കൂർ നിശ്ചയിച്ചുറപ്പിച്ചതാണെങ്കിലും ശാരിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകാനായി നേഴ്‌സുമാർ ഒരുക്കുന്നത് നെഞ്ചിലൊരു നീറ്റലോടെയാണ് കണ്ടു നിന്നത് .... തുടക്കം മുതൽ ഡോക്ടർ പറഞ്ഞു കേൾപ്പിച്ച വരുംവരായ്കകളും , തലേദിവസം വന്ന അനസ്തറ്റിസ്റ് വിശദമാക്കി തന്ന ബുദ്ധിമുട്ടുകളും ശാരിക്കായി ഒരുക്കി നിർത്തിയ രക്തദാതാക്കളും എല്ലാം മനസ്സിൽ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴും ,മുടി രണ്ടു വശത്തേക്കും പിന്നിയിട്ട് പച്ച വസ്ത്രമണിഞ്ഞു തീയറ്ററിലേക്ക് പോകാൻ തയ്യാറായി പുഞ്ചിരിച്ചിരിക്കുന്ന അവരെ അയാൾ സ്നേഹത്തോടെ ഉമ്മ വച്ചു.... സ്ട്രച്ചറിൽ പതിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോഴും ഞാൻ കൂടെത്തന്നെയുണ്ട് എന്നോർമിപ്പിച്ചു വിരൽത്തുമ്പുകൾ കൊണ്ട് അവളെ തൊട്ട് അയാളും കൂടെച്ചെന്നു .പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കീർണ്ണതക്കു നടുവിലാണ് പ്രസവമെങ്കിലും "ഞാൻ വരും കുഞ്ഞിനേയും കൊണ്ട് " എന്ന ആത്മവിശ്വാസത്തിന്റെ വാക്കുകൾ അയാളിൽ തെല്ലൊന്നുമല്ല സന്തോഷമുയർത്തിയത് . മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന്റെയും ആകാംഷയുടെയും അവസാനം വാതിൽ തുറന്നു ഭൂമിയിലെ മാലാഖമാർ കുഞ്ഞു തുണികെട്ടുമായി അയാളുടെ മുന്നിലെത്തി ... പനിനീർപ്പൂവിന്റെ നൈർമല്യതയോടെ ചെഞ്ചോരയുടെ നിറത്തിൽ ഒരു കുഞ്ഞു മുഖം ..വിറയ്ക്കുന്ന കൈകളോടെ ആ കുഞ്ഞു മുഖത്തു വിരലോടിപ്പിച്ചപ്പോൾ പഞ്ഞികെട്ടിന് പോലുമില്ലാത്ത മൃദുലത .. .അച്ഛനെ അറിഞ്ഞാണോ കുഞ്ഞു ചെറുതായി ഒന്നു ചിണുങ്ങി . ആത്മാവിനെ തളിരണിയിക്കുന്ന ഒരനുഭൂതി ഉടൽ മുഴുവൻ പൂത്തുലയുന്നത് അയാളറിഞ്ഞു മോനാണോ മോളാണോ എന്ന അയാളുടെ ചോദ്യത്തിന് രണ്ടും മോനാണെന്ന ഡോക്ടറുടെ ഉത്തരം അയാളെ അമ്പരപ്പിച്ചു ... വിശ്വസിക്കാനും തയ്യാറായില്ല കൂടെയുള്ള സിസ്റ്ററുടെ കയ്യിലെ മറ്റൊരു തുണികെട്ടു കാണും വരെ . ഒരാപത്തും കൂടാതെ ഒന്നിനെയെങ്കിലും തരണേ എന്നുള്ളുരുകിക്കഴിഞ്ഞ അയാൾക്ക് ....സത്യം പറയാൻ ഡോക്ടറെ പോലും സമ്മതിക്കാതെ രഹസ്യമായി അവൾ കരുതി വച്ച വിലമതിക്കാത്ത രണ്ടു നിധികളെ സമ്മാനമായി നൽകി ആ അമ്മമരം തളർന്നു കിടപ്പുണ്ടായിരുന്നു അകത്ത് .... ചുണ്ടിലൊരു പുഞ്ചിരിയുമായി .... മച്ചിയെന്ന വാക്കിൽ നിന്നും അമ്മയെന്ന അതിധന്യമായ പദത്തിന്റെ , മഹനീയമായ അസുലഭ നിമിഷങ്ങൾ ആസ്വദിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു .....കമിഴ്ന്നു വീഴും മുൻപേയും പിച്ച വയ്ക്കാൻ തുടങ്ങും മുൻപേയും വാക്കുകൾ സ്പഷ്ടമാകും മുൻപും റോസാപൂവിതളുകളെ പോലും തോല്പിക്കുന്ന പിഞ്ചു ചുണ്ടിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വാക്കാണ് അമ്മ . കുഞ്ഞുങ്ങളെയും അമ്മയെയും കാണാൻ വന്ന ബന്ധുക്കളിൽ ആരുടേയും മുഖത്തു തെളിച്ചമില്ലായിരുന്നെങ്കിലും .... അരികെ കിടത്തിയ കുഞ്ഞിന്റെ വായിൽ മുലക്കണ്ണ് തിരുകി അമ്മിഞ്ഞപ്പാലെന്ന അമൃത് പകർന്ന് , തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ നോക്കി നിർവൃതിയോടെ പുഞ്ചിരിച്ച ശാരിയുടെയും , കൈകെട്ടി അവരെ തന്നെ നോക്കി നിന്ന ഉണ്ണിനായരുടെയും മുഖങ്ങളിൽ ആയിരം സൂര്യന്മാരുടെ ശോഭയുണ്ടായിരുന്നു .... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
"സനൂപേട്ടാ ഞാനൊരു കാര്യം പറയട്ടെ ....ന്നോട് ദേക്ഷ്യം പിടിക്കരുത് ട്ടാ " ഒരു ചെറിയ പനിക്കോളുണ്ടെന്നു കേറി വന്നപ്പോ പറഞ്ഞതിന് ഒരു കുപ്പി വിക്സ് മുഴുവനുമിട്ട് ആവി പിടിപ്പിച്ചപ്പോളെ തോന്നിയിരുന്നു ...എന്താ ഇത്രേ സ്നേഹം ന്ന് ....സനൂപോർത്തു ... ജലദോഷമില്ലെങ്കിലും മൂക്കടഞ്ഞ പോലുള്ള ശബ്ദം കാണിച്ചു തളർന്ന സ്വരത്തിൽ ഒന്നു മൂളി അവൻ "അല്ലെങ്കി വേണ്ട ഏട്ടനുറങ്ങിക്കോ എന്തായാലും വയ്യാതെ വന്നതല്ലേ ഇനി ഞാനായിട്ട് മൂഡ് കളയുന്നില്ല " ഞാൻ ഏട്ടന്റെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ മെല്ലെ മുടിയിൽ വിരലോടിച്ചു .. മനസ്സിൽ ഒരു കുഞ്ഞുസങ്കടം വളർന്ന് ചങ്കോളം എത്തി നിൽപ്പുണ്ട് പക്ഷേ ഇപ്പൊ പറയണ്ട...വയ്യാതെ വന്നതല്ലേ രണ്ടുവീട്ടുകാർക്കും ഇഷ്ടപ്പെട്ടു നടത്തിയ കല്യാണം ... പറഞ്ഞു വച്ചു ആറുമാസത്തിനു ശേഷമാണു നടത്തിയത് . ബാങ്കിൽ ജോലിയുള്ള സനൂപേട്ടനും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി സവിതയും അമ്മയും മാത്രമാണ് വീട്ടിൽ അച്ഛൻ നാട്ടിലില്ല ... ആലോചന വന്നപ്പോഴേ ...കല്യാണത്തിന് ശേഷവും അഞ്ജലി പഠിച്ചോട്ടെ എന്ന അഭിപ്രായത്തിൽ അവർക്കും എതിരൊന്നും ഇല്ലായിരുന്നു .. കല്യാണം കഴിഞ്ഞതിനു ശേഷം രാവിലെ എഴുന്നേറ്റ് എല്ലാവർക്കുമുള്ള ഭക്ഷണം ഒരുക്കി വക്കാൻ അമ്മയും സഹായിക്കും ...ബാങ്കിൽ പോകുന്ന വഴിക്ക് സനൂപേട്ടൻ എന്നെ എന്റെ കോളേജിൽ വിട്ട് സവിതയെ അവൾടെ കോളേജിലും വിട്ടിട്ടാണ് പോകുക..മടക്കം എല്ലാവരും പലവഴിക്കാണ്‌. കല്യാണം കഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞല്ലോ എന്നാരെങ്കിലും ചോദിക്കുമ്പോൾ അമ്മയാണ് മറുപടി കൊടുക്കാറ് ഇക്കൊല്ലം കൂടി കഴിഞ്ഞാൽ അവൾടെ പഠിപ്പ് കഴിയില്ലേ എന്നിട്ടാവാം ന്ന് ... ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം..ഇതു വരെയും സ്വന്തം വീടായി തന്നെയാണ് തോന്നിയിട്ടുള്ളതും പെരുമാറിയിട്ടുള്ളതും .....പക്ഷേ പലപ്പോഴും ഒരു വേർതിരിവ് എന്നിലും സവിതയിലും അമ്മ കാണിക്കുന്നുണ്ടോ എന്നൊരു സംശയം ... ഓർത്തോർത്തു കിടന്നപ്പോളേ ഒരു നോവ് കണ്ണിൽ....പതിയെ കണ്ണ് തുടച്ചു നോക്കിയപ്പോൾ കുഞ്ഞുങ്ങളെ പോലെ ഏട്ടനുറങ്ങി കിടക്കുന്നു എന്റെ കൈ കൂട്ടിപിടിച്ചു കൊണ്ട് ... രാത്രിയിലെപ്പോഴോ അടുപ്പിനരികെ നിൽക്കുംപോലെ ചുട്ടുപൊള്ളുന്ന ചൂട് തോന്നിയാണ് ഞാനെഴുന്നേറ്റത് .. തൊട്ടുനോക്കിയതേ കൈ പിന്നോട്ട് വലിച്ചു ...നന്നായി പനിക്കുന്നുണ്ട് ... പിന്നെ തട്ടി വിളിച്ചു മരുന്നും കൊടുത്തു രാത്രി മുഴുവൻ നെറ്റിയിൽ തുണി നനച്ചിട്ടും പനി നോക്കിയും ഒന്നു മയങ്ങിയപ്പോഴേക്കും നേരം വെളുത്തതറിഞ്ഞില്ല.... രാവിലെ ആറുമണിയായപ്പോഴേ അമ്മ വന്നു വിളിച്ചു . പനിയൊക്കെ പോയി വിയർപ്പിൽ കുളിച്ചു ക്ഷീണത്തിൽ കിടക്കുന്ന സനൂപേട്ടനെ ഒന്നു നോക്കി മെല്ലെ ഞാനെഴുന്നേറ്റു മുടി വാരിക്കെട്ടി .....കണ്ണ് തുറക്കാനേ പറ്റുന്നില്ല .... "മോളേ ഉമ്മറത്തൂന്ന് ആ പാൽക്കുപ്പി എടുത്തിട്ട് പോരെ " അമ്മ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും ഉറക്കക്ഷീണത്താൽ പുളിക്കുന്ന കണ്ണൊക്കെ തിരുമ്മി ഒരു വിധം പല്ലൊക്കെ തേച്ചു പാൽക്കുപ്പിയും കൊണ്ട് ചെല്ലുമ്പോളേക്കും അമ്മയുടെ രണ്ടു വിളി വന്നു.. ചായക്കുള്ള വെള്ളം അടുപ്പത്തേക്ക് വക്കുമ്പോ പുട്ടിന് തേങ്ങ ചിരകുന്ന അമ്മയുടെ മുഖത്തു തെളിച്ചം പോരാ.. ഒന്നും മിണ്ടാൻ പോയില്ല ..അല്ലെങ്കിലും നേരം വൈകിയതെന്റെ തെറ്റല്ലേ .. വേഗം വേഗം പണികളൊക്കെ ഒരുക്കുന്നതിനിടയിൽ അമ്മയെ ഒന്നു നോക്കിയപ്പോൾ ഇപ്പോളും മുഖത്തു വൈകി വന്നതിന്റെ അസ്വസ്ഥത കാണാം .. ഞാനും സവിതയും രണ്ടോ മൂന്നോ വയസ്സിനുള്ള വ്യത്യാസമേയുള്ളൂ പക്ഷേ അവളിനിയും എണീറ്റില്ല... കോളേജിൽ പോകാൻ വേണ്ടി ഒരുങ്ങാനായി മുറിയിൽ വന്നപ്പോളേക്കും സനൂപേട്ടൻ എഴുന്നേറ്റിരുന്നു ... "ഞങ്ങൾ ബസിൽ പൊയ്ക്കോളാം...ഏട്ടനിന്ന് ലീവെടുക്ക്, നല്ല ക്ഷീണമുണ്ട് മുഖത്തു ..കണ്ണൊക്കെ കണ്ടോ " "പോടീ പെണ്ണേ ഇതൊക്കെ ചെറിയൊരു പനിയല്ലേ ... നീയെന്നെ സൂക്കേടുകാരനാക്കല്ലേ...ഞാനിന്ന് ലീവാണ് പക്ഷേ നിങ്ങളെ കൊണ്ട്പോയാക്കി തരാം " പറഞ്ഞു തീർന്നതും എന്നെയേട്ടൻ വലിച്ചടുപ്പിച്ചു "എന്താ എന്റെ കുട്ടീടെ മുഖത്തൊരു സങ്കടം ..ഇന്നലെ വയ്യാത്തോണ്ടാ മിണ്ടാതിരുന്നേ....ഇപ്പൊ പറയ് " "അയ്യടാ മോനേ ..ഒന്നൂല്ല്യ ...അല്ലെങ്കി തന്നെ നേരം വൈകി , ഞാൻ പോയി കുളിക്കട്ടെ ..." ഏട്ടനെ തള്ളി മാറ്റി ഞാൻ ബാത്ത് റൂമിലേക്ക് കയറുമ്പോഴേക്കും എന്റെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു ... ചിലപ്പോ എന്റെ തോന്നലാകാം ..പക്ഷേ വീട്ടിൽ നിന്നോ കൂട്ടുകാരിൽ നിന്നോ എനിക്കൊരു ഫോൺ വന്ന് മിണ്ടാൻ തുടങ്ങുമ്പോഴേക്കും അമ്മയുടെ മുഖം മാറും. ഇഷ്ടപ്പെട്ട ഡ്രസ്സിട്ടു വീട്ടീന്നിറങ്ങുമ്പോളെക്കും പറയും അതിന്റെ കഴുത്തൊക്കെ വല്ലാതെ ഇറങ്ങിയിട്ടാണ് മാറിയിടാൻ ..അതേ ചുരിദാർ നാല് ദിവസം കഴിഞ്ഞു സവിത ഇട്ടു പോകുമ്പോൾ നന്നായിരിക്കുന്നല്ലോ എന്നും പറയുന്ന കേൾക്കാം .. രാവിലെ ഞാനെഴുന്നേൽക്കാൻ വൈകിയാൽ അമ്മ അന്നത്തെ ദിവസം ഒരു വാശി പോലെ എല്ലാ പണിയും തനിയെ ചെയ്യും ..എന്നാൽ അനിയത്തി എഴുന്നേറ്റ് കുളിയും ഒരുങ്ങലും എല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് എത്തിനോക്കി ചായയായോ അമ്മേ എന്നാണ് ചോദ്യം... വീട് അടിച്ചു തുടക്കാൻ വൈകിയാൽ വയ്യാത്ത അമ്മ പോയി ചൂലെടുക്കും പിന്നെ ഞാനെത്രേ ചോദിച്ചാലും ചൂല് തരില്ല ...അനിയത്തി അവിടിരുന്ന് ടീവി കാണുന്നുണ്ടെങ്കിലും അവളോടൊന്ന് ചോദിക്കുകയേ ഇല്ല ...അവൾ തിരിച്ചും ... ഒന്നും മറുത്തു പറയാറില്ല എങ്കിലും എന്തിനേ എന്നോടിങ്ങനെ പെരുമാറുന്നേ എന്നോർക്കുമ്പോ സങ്കടം മഴയിരമ്പി വരുമ്പോലെ ആർത്തലച്ചു വരും ... പലപ്പോഴും അവൾക്കും ഞാനൊരു വേലക്കാരിയാണോ എന്ന് തോന്നാറുണ്ട് ....സനൂപേട്ടനോടത് പറയാതെ പലപ്പോഴും വിഴുങ്ങും എന്തിനാ വെറുതെ ഒരു മുഷിച്ചിലുണ്ടാക്കുന്നത് ... ചായ കുടിച്ചു ഗ്ലാസ് കഴുകാൻ നടന്നപ്പോൾ ഏട്ടന്റെ മുഖത്തു നോക്കി അമ്മ ചോദിക്കുന്നത് കേൾക്കാം .. "നിനക്കെന്തു പറ്റി...മുഖമാകെ വല്ലാതിരിക്കുന്നല്ലോ " "ആ ചെറിയൊരു പനി ഇന്ന് ബാങ്കിൽ പോണില്ല ഇവരെ കോളേജിൽ വിട്ട് ഞാനിങ്ങു വരും " "ഞാനറിഞ്ഞില്ലല്ലോ...എന്നോടാരും പറഞ്ഞും ഇല്ലാ " അമ്മയെന്നെ കണ്ണൊന്നു കൂർപ്പിച്ചു നോക്കി തുടർന്നു "ഇന്ന് അഞ്ജലി പോകണ്ട അവന് വയ്യാതിരിക്കല്ലേ ഒരൂസം പോയില്ലെങ്കിലും ഒന്നും ഉണ്ടാവാൻ പോണില്ല " രണ്ടു മൂന്നു ദിവസമായി കഷ്ടപ്പെട്ട് തയ്യാറാക്കിയ അസൈൻമെന്റ് കടലാസുകൾ എന്നെ നോക്കി ചിരിച്ചു...ഇന്നാണ് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം .. അപ്പോഴേക്കും ഏയ് അതൊന്നും സാരല്ല്യ അവള് പൊക്കോട്ടെ എന്ന് സനൂപേട്ടൻ പറയുന്നത് കേട്ടതോടെ ശ്വാസം നേരെ വീണു ... "വരുമ്പോ ആ ടൈലറുടെ അടുത്തു എന്റെ ബ്ലൗസ് തയ്‌ക്കാൻ കൊടുത്തത് വാങ്ങി വരണേ മോളേ മറക്കല്ലേ ഞായറാഴ്ചത്തെ കല്യാണത്തിനിടാനുള്ളതാണ് " ഇറങ്ങാൻ നേരം അമ്മയെന്നോട് പറഞ്ഞതിന് ഞാൻ തലയാട്ടി .. "ശ്രെദ്ധിക്കണേ സനൂപേട്ടാ ...കഞ്ഞി ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട് അത് കുടിക്കാൻ മറക്കരുത് ചെന്നിട്ട്.... എന്നിട്ട് മരുന്ന് കഴിച്ചാൽ മതി " വണ്ടിയിൽ നിന്നിറങ്ങാൻ നേരം ഏട്ടനെ നോക്കി ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ കണ്ണിറുക്കി കാണിക്കുന്ന ആളെ ഞാൻ അരിശത്തോടെ നോക്കി ... തയ്യാറാക്കിയ പേപ്പറുകളിലെ തെറ്റ് തിരുത്തലും അതിനുള്ള ഓട്ടവുമായി അമ്മ പറഞ്ഞേല്പിച്ച കാര്യം ഓർമ്മ വന്നത് , മടങ്ങി വന്ന് മുറ്റത്തു കാൽ കുത്തിയപ്പോഴായിരുന്നു... " ഒന്ന് സവിയെ വിളിച്ചു പറയോ അമ്മേ ഞാനത് വിട്ടുപോയി " എന്നോടൊന്നും മിണ്ടാതെ അമ്മയകത്തേക്ക് കയറിപ്പോയി നീട്ടിയൊരു മൂളലോടെ ... വിഷമം തോന്നിയെങ്കിലും പുറത്തു കാണിക്കാതെ ഞാനകത്തേക്ക് ചെന്നു ... "ആഹാ പനിയൊക്കെ മാറിയോ ന്റെ മോന്റെ ..കമ്പ്യൂട്ടറും പിടിച്ചു ഇരിപ്പാണല്ലോ ..." "വന്നോ ...വേം തുണിയൊക്കെ മാറി , പോയി ന്റെ കുട്ടി ആ കയ്യോണ്ട് ഒരു ഗ്ലാസ്സ് ചായയിട്ടു വന്നേ " ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങിയതും എന്റടുത്തു വന്ന് മുഖം പിടിച്ചുയർത്തി.ചുവന്നു തുടുത്ത എന്റെ മൂക്കിൻ തുമ്പിൽ മൂക്ക് മുട്ടിച്ചു ചോദിച്ചു .. "എന്താടോ സങ്കടം ...രാവിലെ ചോദിച്ചപ്പോളും ഒന്നൂല്ല്യാന്നാണ് ഉത്തരം ...എന്താ കാര്യം അത് പറഞ്ഞിട്ട് പോയാ മതി " "ഇയ്ക് ന്റെ വീട്ടിലൊന്നു പോണം ..അമ്മേനെ ഒന്നു കാണാൻ തോന്നണു സനൂപേട്ടാ ..വേറൊന്നുമില്ല " "അതൊന്നുമല്ല ഉള്ളിലുള്ള സങ്കടം നീ പറ എന്നാലല്ലേ എനിക്കത് തീർക്കാൻ പറ്റൂ " നിർബന്ധമേറിയപ്പോൾ ഞാനെല്ലാം പറഞ്ഞു ... എല്ലാം കേട്ടതിനു ശേഷം ഇടമുറിയാതെ പെയ്‌തൊലിക്കുന്ന എന്റെ കണ്ണുകളിൽ ചുണ്ടൊപ്പി സാരല്ല്യാ വിഷമിക്കേണ്ട എന്നു പറഞ്ഞു കേട്ടപ്പോളെക്കും ഞാനേട്ടന്റെ നെഞ്ചിലേക്ക് മുഖമമർത്തി തേങ്ങി ... സവിയെത്തിയില്ല അതിനു മുൻപേ അമ്മ വന്ന് സനൂപേട്ടനെ വിളിക്കുന്നതും കേട്ടാണ് ഞാൻ അടുക്കളയിലേക്ക് കയറിപോയത് ....വൈകുന്നേരത്തെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിൽ ഞാനവിടെ എത്തിനോക്കാൻ പോയില്ല ... അമ്മ വിളിച്ചത് കേട്ട് എന്തിനെന്ന് ചോദിച്ച സനൂപിനെ അരികെ പിടിച്ചിരുത്തി മരുമകളുടെ മറവിയെപ്പറ്റിയും രാവിലെ എഴുന്നേൽക്കാനുള്ള മടിയെ പറ്റിയും വഴക്കൊന്നുമുണ്ടാക്കണ്ട എന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ അമ്മയോട് സനൂപ് ഒരു ചോദ്യമേ ചോദിച്ചുള്ളൂ .. "അമ്മേ സവിയും അഞ്ജലിയും തമ്മിലുള്ള വ്യത്യാസമെന്താണ് .. അമ്മ കരുതും പോലെ അവൾ മനഃപൂർവം വൈകിയെണീൽക്കുന്നതല്ല ...പലരാത്രികളിലും അവൾക്ക് പഠിക്കാനും ചെയ്തു തീർക്കാനായി പ്രൊജക്റ്റ് വർക്കുകളും ഉണ്ടാവും എന്നാൽ എല്ലാ ജോലിയും കഴിഞ്ഞു വന്നേ അവളതിന് ഇരിക്കാറുള്ളു ... ഇന്നലെയാണെങ്കിൽ അവളൊരു തരി പോലും ഉറങ്ങിയിട്ടില്ല എന്റെ പനി കാരണം .." "മോനേ ഞാൻ ...." വാക്കുകൾ കിട്ടാതെ അമ്മ തപ്പിത്തടഞ്ഞു ...അതേ ശരിയാണ് പഠിക്കാനുണ്ടെന്നു സവി പറയുമ്പോളേക്കും താനവളെ പറഞ്ഞയക്കും ....വീട്ടുജോലികൾ മകളെ കൊണ്ട് ചെയ്യിപ്പിക്കാത്തതു നാളെ വേറൊരു വീട്ടിൽ ചെന്നാൽ അവളും ഇങ്ങനെ ജോലിയെടുക്കേണ്ടതല്ലേ അപ്പൊ സ്വന്തം വീട്ടിലെങ്കിലും വിശ്രമിച്ചോട്ടെ എന്ന സ്വാർത്ഥതയാണ് ..തെറ്റ് തന്റെ ഭാഗത്തു തന്നെയാണ് പലപ്പോഴും ... അമ്മയുടെ ചിന്തിയിലാണ്ട മുഖം നോക്കി സനൂപ് തുടർന്നു ... "ഞാൻ പറയുന്നത് കൊണ്ട് അമ്മക്ക് വിഷമമോ ദേക്ഷ്യമോ തോന്നരുത് മരുമകളെയും മകളായി കണ്ടു കൂടെ...അവളും ഒരു മകളല്ലേ ...നാളെ നമ്മുടെ സവിയ്ക്കും ആ ഭാഗ്യം കിട്ടാനായി ...മകന്റെ ഭാര്യ എല്ലാ ജോലികളും ചെയ്യട്ടെ എന്ന് ചിന്തിക്കുന്ന അമ്മയല്ല എന്റമ്മയെന്നു കാണിക്കാനെങ്കിലും ..." പറഞ്ഞുതീർന്നു അമ്മയുടെ മുഖത്തു നോക്കിയപ്പോൾ കണ്ടു അമ്മയുടെ കൺകോണുകളിൽ ഒരു നീർതുള്ളിത്തിളക്കം .. "ശോ ...അമ്മ ആ ഡ്രൈ വാഷിനു കൊടുത്ത സാരി വാങ്ങാൻ പറഞ്ഞത് ഞാൻ മറന്നു പോയി ഏട്ടനൊന്നു പോയി വാങ്ങി വരണേ .." അകത്തേക്ക് കയറി വന്ന അനിയത്തി പറഞ്ഞതും അവൻ അമ്മയുടെ മുഖത്തു നോക്കി ... "കണ്ടോ ഇതല്ലെ അഞ്ജലിക്ക് പറ്റിയതും ..ഇനിയിപ്പോ രണ്ടും ഞാൻ പോയി വാങ്ങി വരാം അപ്പൊ പ്രശ്നം തീർന്നില്ലേ ...സ്വന്തം വീട്ടിലേക്ക് പോയാൽ പോലും രണ്ടു ദിവസത്തിനുള്ളിൽ അവൾ ഓടിവരുന്നത് വയ്യാത്ത അമ്മ എല്ലാ ജോലികളും തനിയെ ചെയ്യണ്ടേ എന്നോർത്തിട്ടാണ് അമ്മയത് മറക്കരുത് ..." അതും പറഞ്ഞു അവൻ അകത്തേക്ക് കയറി പോകുമ്പോളേക്കും അമ്മയുടെ കണ്ണിലെ തിരിച്ചറിവിന്റെ നീർതുള്ളിത്തിളക്കം താഴേക്കടർന്നിരുന്നു ... പുറത്തേക്ക് പോകാനായി ഒരുങ്ങി വന്ന സനൂപേട്ടൻ കണ്ടു കാണണം ..എന്നെയും കെട്ടിപിടിച്ചു നിൽക്കുന്ന അമ്മയെയും എന്താണെന്നു മനസിലാകാതെ തിരിച്ചും കെട്ടിപിടിക്കുന്ന എന്നെയും .... "എന്താ അമ്മയും മോളും കൂടി ഒരു നാടകം ...." ഒന്നുമറിയാത്ത പോലുള്ള സനൂപിന്റെ ചോദ്യത്തിന് അമ്മയാണ് മറുപടി പറഞ്ഞത് .. "നീ തന്നെക്ക് പോകണ്ട എന്റെ മോളെ കൂടി കൂട്ടിക്കോ ... ഒന്ന് കറങ്ങി വാ രണ്ടാളും ...വരുമ്പോളേക്കും ചോറും കറിയൊക്കെ ഞങ്ങളൊരുക്കാം.... " സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയത് കൊണ്ടാകണം മുൻപിലുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല ... "നിന്റെ സങ്കടമൊക്കെ ഞാൻ മാറ്റിയേ ...മറക്കണ്ട എന്റെ പനിയൊക്കെ മാറി " വണ്ടിയിലേക്ക് കയറുമ്പോൾ കള്ളൻ ചെവിയിൽ പതുക്കെ പറഞ്ഞത് കേട്ടതും തുടയിലൊരു നുള്ളു കൊടുത്തു ഞാൻ .... എല്ലാ മരുമക്കളും ഒരു വീട്ടിലെ മകളാണെന്നും ഈ വീട്ടിലും അവൾ മരുമകളല്ല മകൾ തന്നെയായിരിക്കട്ടെ എന്നും ചിന്തിച്ചാൽ തന്നെ പകുതി പ്രശ്നങ്ങളൊഴിഞ്ഞു വീടുകളിൽ .... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
" മായേ .. ദേ ഒരു ലേശം ചോറും കൂടി ഇട്ടേ മോളേ...വയറ് നിറഞ്ഞില്ല.." രണ്ടു തവണ വിളിച്ചു പറഞ്ഞിട്ടും മരുമകളും ഭാര്യയും ചന്ദനമഴയിൽ മുഴുകിയിരിക്കയാണ് ,കേട്ട ഭാവമില്ല....സന്ധ്യക്ക് തുടങ്ങിയ ഇരുപ്പ് . പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്ന് ചോറുപാത്രം തുറന്നേയുള്ളു ചോറെടുക്കും മുൻപേ ഭാര്യയെത്തി.. "നിങ്ങൾക്ക് ആവശ്യത്തിനുള്ളത് ഞാനതിലിട്ടിരുന്നു ബാക്കിയുള്ളോരും കൂടി ഇവിടുണ്ട് ...മറക്കണ്ട " ഒന്നും മിണ്ടാതെ തുറന്ന പാത്രമെടുത്തടച്ചു കഴിച്ചു കഴിഞ്ഞ പ്ലേറ്റെടുത്തു ഞാൻ കഴുകി വച്ചു... അല്ലെങ്കിലും പരാതിയില്ലാതെ ജീവിക്കാൻ ശീലിച്ചിരിക്കുന്നു ഞാനിപ്പോളെന്നു ചായ്പ്പിലേക്ക് നടക്കുമ്പോളോർത്തു ... വർഷങ്ങളോളം നീണ്ടു നിന്ന പ്രവാസമവസാനിപ്പിച്ചു ഞാൻ നാട്ടിലെത്തിയപ്പോഴേക്കും ഭാര്യയും മൂന്നു മക്കളും തീർത്തും അന്യരായിക്കഴിഞ്ഞിരുന്നു. തിരിച്ചുപോക്കില്ലാത്ത മടങ്ങിവരവാണ് എന്നറിഞ്ഞ മകൻ ഇനിയും അടച്ചു തീരാത്ത ലോണിനെ പറ്റിയും വാങ്ങാനായി ടോക്കൺ കൊടുത്തിട്ട പുതിയ സ്ഥലത്തെപ്പറ്റിയും ഓർമിപ്പിച്ചു. തീരുമാനത്തിൽ മാറ്റമൊന്നും കാണാതിരുന്നത് കൊണ്ടാവാം അല്പനാൾ കഴിഞ്ഞപ്പോളേക്കും മകനെത്തി, വീടും സ്ഥലവും അവന്റെ പേരിൽ വേണമെന്ന ആവശ്യവുമായി ... ഒപ്പത്തിനൊപ്പം ....തന്ന സ്ത്രീധനമൊക്കെ എന്നേ തീർന്നു ഭർത്താക്കന്മാർക്കൊക്കെ ഇപ്പോൾ പ്രാരബ്ദങ്ങൾ കൊണ്ട് ഇടം വലം തിരിയാൻ വയ്യാത്തത് അച്ഛന് കാണാൻ വയ്യേ എന്ന ചോദ്യവുമായി പെൺമക്കളും ... എനിക്ക് മറുപടിയില്ലായിരുന്നു... അല്ലെങ്കിലും അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കുക എന്നതിലപ്പുറം എന്റെ മറുപടികൾക്കെന്ത് പ്രസക്തി. ഓരോ തവണയും ഇനിയില്ല എന്ന ആഗ്രഹവുമായി നാട്ടിൽ കാലുകുത്തുമ്പോഴേക്കും അടുത്തൊരാവശ്യം പന പോലെ വളർന്നു നിൽക്കുന്നുണ്ടാവും...അതെത്തുന്നത് വീണ്ടും മരുഭൂമിയിലേക്ക് തന്നെ. അത്യാവശ്യം സ്ത്രീധനമൊക്കെ കൊടുത്ത്‌ രണ്ടു പെൺമക്കളെ കെട്ടിച്ചു വിട്ടപ്പോഴേക്കും നടുനിവർക്കാൻ പറ്റാതായി... ബാധ്യതകൾ തീർക്കാൻ ഒരു കൈത്താങ്ങായാണ് മകനോടും അവിടേക്ക് വരാൻ പറഞ്ഞത് ...സ്നേഹിച്ചു കല്യാണം കഴിച്ച ഭാര്യയെ വിട്ട് മറുനാട്ടിലേക്കില്ല എന്ന നിർബന്ധം മകൻ കാണിച്ചപ്പോൾ പിന്നെ ചോദിക്കാൻ നിന്നില്ല . സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും എല്ലാവർക്കുമായി പങ്കു വച്ചു കഴിഞ്ഞപ്പോഴേ ഞാനൊരു അധികപ്പറ്റായി...എല്ലാറ്റിനുമപ്പുറം കൂടെ നിൽക്കേണ്ട ഭാര്യ തന്നെ പലപ്പോഴും സമ്മാനിച്ച അവഗണനയിൽ മനസ്സ് പതറിപോയിരുന്നു .. നേരത്തും കാലത്തും വയറുനിറയെ ഭക്ഷണം കിട്ടിയില്ലെങ്കിൽ പോലും കയറികിടക്കാൻ ഒരു വീടുണ്ടല്ലോ എന്ന ആശ്വാസം പതറിയ മനസ്സിന് സാന്ത്വനമേകി..... ഒരഭിപ്രായം ചോദിക്കാനായി പോലും മകൻ മിണ്ടാറില്ല..ഞാനൊന്നു മിണ്ടാൻ ചെന്നാലും മൊബൈലിൽ തലതാഴ്ത്തി മക്കളോട് യാത്ര പറഞ്ഞു പുറത്തേക്ക് പോകുന്ന അവനെ ചങ്കു തിങ്ങുന്ന വേദനയോടെ നോക്കാറുണ്ട് ..... ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന എന്നോടൊരു ദിവസം , അകത്തിരുന്നൂടെ അച്ഛനെന്ന് ചോദിച്ച മരുമകളുടെ ചോദ്യം കേട്ടിട്ടും ശ്രദ്ധിക്കാത്ത മട്ടിൽ ഭാര്യവീട്ടുകാരെ സ്വീകരിക്കാനിറങ്ങുന്ന മകനെയും എന്റെ ഭാര്യയെയും ഞാൻ അകത്തേക്കുള്ള നടത്തത്തിനിടയിൽ കണ്ടിരുന്നു. മുഷിഞ്ഞ മുണ്ട് മാറിയുടുക്കാനില്ലാതായപ്പോൾ ഭാര്യയോട് ചോദിച്ച എന്നോട് "എങ്ങും യാത്ര പോവാനില്ലല്ലോ...പിന്നെ ഇതൊക്കെ അവിടെ സ്വയമല്ലേ ചെയ്‌തിരുന്നേ " എന്ന മറുചോദ്യത്തോടെ സ്വന്തം തുണികൾ കഴുകലും തുടങ്ങിയിരുന്നു. ജീവിക്കാൻ മറന്നുപോയി എന്ന തോന്നലിനപ്പുറം ആർക്ക് വേണ്ടി ജീവിച്ചുവോ അവർക്കെന്നെ വേണ്ടല്ലോ എന്ന സങ്കടം വല്ലാത്തൊരു വേദനയാണ്.. ഒരു ദിവസം രാവിലെ മുറ്റത്തു നിന്ന് കളിക്കുന്ന ഉണ്ണിക്കുട്ടനെ മരുമോള് മണ്ണിലെ കളി നിർത്തി അകത്തു കയറാൻ പറയുന്ന കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത് ... "അവൻ കളിക്കട്ടെ മായേ...അവന്റച്ഛനും ഇങ്ങനൊക്കെ കളിച്ചല്ലേ വളർന്നത് ..കുട്ട്യോള് കുറച്ചൊക്കെ മണ്ണിൽ കളിച്ചു വളരണം " പറഞ്ഞത് പിഴച്ചു!!! ഞാനെന്തോ മഹാപരാധം പറഞ്ഞപോലെ തുടങ്ങിയ അവളുടെ മറുപടിക്കൊപ്പം കൂടാൻ എന്റെ ഭാര്യയും... "ഓ പിന്നേ ഗൾഫിൽ സുഖിച്ചു ജീവിച്ച നിങ്ങളെത്രെ കണ്ടിരിക്കുന്നു മോൻ മണ്ണിൽ കളിക്കുന്നത് ...കൊച്ചിന് വയ്യാതായാൽ അവനൊരുത്തനെ ഇവിടെ ഓടാനുള്ളൂ അതോർമ വേണം ഉപദേശം കൊടുക്കും മുൻപ് ...ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല പിടിച്ചു കുലുക്കാൻ " അതു വരെയുള്ള എന്റെ സകല ക്ഷമയും ഓടിയൊളിച്ചിരുന്നു പിന്നെയുള്ള എന്റെ ഓരോ വാക്കിലും... "അതേ ...ഞാൻ പിടിച്ചു കുലുക്കിയ മരത്തിലെ പൈസയാണ് ഇന്നത്തെ നിന്റെയും നിന്റെ മക്കളുടെയും തണ്ടും തടിയും ...സുഖജീവിതം ഓർമ്മിപ്പിക്കാൻ വരും മുൻപേ അതും വിട്ടുകളയണ്ട " ആ സംസാരം അതിരുകടന്നെന്നും വലിയൊരു ഭൂകമ്പത്തിനാണ് തുടക്കമിട്ടതെന്നും മനസിലായത് മായ , പെട്ടിയും പ്രമാണവുമായി ഉണ്ണിക്കുട്ടനെയും കൊണ്ട് ഇറങ്ങാൻ നിൽക്കുന്നത് കണ്ടപ്പോഴായിരുന്നു . കൊല്ലാനുള്ള കലിയോടെ എന്നെ നോക്കുമ്പോളും ഭാര്യ വെപ്രാളപ്പെട്ട് മോനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു.. കണ്ണിലൊരു അഗ്നിപർവതമൊളിപ്പിച്ചു മോൻ വരുന്നത് വരെയും മായയെ തടഞ്ഞു നിർത്താനുള്ള തത്രപ്പാടിലായിരുന്നു ഭാര്യ . " എനിക്ക് വേറൊന്നും പറയാനില്ല എന്റെ ഭാര്യക്കും മകനും ഇവിടെ സന്തോഷായിട്ട് ജീവിക്കണം ...അച്ഛൻ ഞങ്ങളെ നോക്കിയ കണക്കു ബോധിപ്പിച്ചതൊക്കെ ഞാനറിഞ്ഞു ..ഇനി എന്നെ നോക്കി ബുദ്ധിമുട്ടണ്ട , ഒന്നുകിൽ ഞാൻ തരുന്നതും തിന്ന് ഇവിടെ നിക്കാം അല്ലെങ്കി എവിടേക്കാച്ചാ ഇറങ്ങിപൊക്കൊളു..." ഞാൻ ...ഞാനെവിടേക്കിറങ്ങാൻ .......ചിന്തകൾ പലവഴിക്ക് തിരിഞ്ഞു ..ജോലിയെടുത്തു ജീവിക്കാനുള്ള ആരോഗ്യമില്ല ..പക്ഷേ ഇനിയെങ്ങനെ ഒരു പട്ടിയെ പോലെ ഇവിടെ കഴിയും ....എല്ലാം കേട്ടും ശരിവെക്കുന്ന മുഖഭാവത്തോടെ നിൽക്കുന്ന ഭാര്യയെ ഞാൻ നോക്കിയില്ല ... പണ്ട് നാട്ടിൽ വരുമ്പോൾ പോകുന്നത് വരെയും പിന്നാലെ നിന്ന് മാറാതെ നടന്നിരുന്ന മകനാണ് ,അച്ഛന്റെ നെഞ്ചിലേ അവനുറങ്ങിയിരുന്നുള്ളു ...അച്ഛനോട് ഇറങ്ങിപ്പോകാൻ പറയാൻ മാത്രം അവൻ വളർന്നത് അമ്പരപ്പോടെയാണ് ഞാൻ കേട്ടത് ... ഇരുട്ടിലേക്ക് കണ്ണും നട്ട് ഉമ്മറപ്പടിയിലിരുന്ന എന്നോട് ആരും വന്നു പറഞ്ഞില്ല അകത്തേക്ക് കയറാൻ.. ഒടുവിൽ ആ രാത്രിയിൽ ഒരു തുണിസഞ്ചിയിൽ രണ്ടുജോഡി തുണിയും വച്ചു ഞാനിറങ്ങുമ്പോൾ ഏതെങ്കിലും അമ്പലനട തന്നെയായിരുന്നു ലക്‌ഷ്യം ... പക്ഷേ അമ്പലനടയിൽ ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ ഒരുമൂലയിൽ തളർന്നു വീണ എന്നെയാരോ ആസ്പത്രിയിലെത്തിച്ചു ...വീടും നാടും ഓർമയില്ലെന്ന് കള്ളം പറഞ്ഞ എന്നെ അവിടെ നിന്നും ഈ ശരണാലയത്തിലും ... "ഇത്രേയുള്ളൂ കുട്ടി എന്റെ കഥ ...വന്നിട്ട് എട്ടുമാസത്തോളമായി ഇതുവരെ ആരോടും പറയാൻ മനസ്സ് വന്നില്ല ...മോനെ പലതവണയായി കണ്ടപ്പോൾ ഒരടുപ്പം " എന്റെ മുഖത്തുനോക്കി കൺകോണിലെ നീർതുള്ളികൾ അറിയാത്ത മട്ടിൽ തട്ടിക്കളയുന്ന അരുണിനെ നോക്കി ഞാൻ പുഞ്ചിരിച്ചു .. "എന്താ പറയേണ്ടത് എന്നറിയില്ല ചേട്ടാ ...ആരുടെയോ കനിവിൽ പഠിച്ചു ഇന്നൊരു നല്ല നിലയിലെത്തി... മാസത്തിലൊരിക്കലെങ്കിലും ഇവിടെ വന്ന് എനിക്ക് കിട്ടാതെ പോയ സ്നേഹം ,ഇവിടെ ആർക്കും വേണ്ടാതെ ജീവിക്കുന്നവർക്ക് മടക്കി കൊടുക്കുമ്പോൾ മനസ്സ് നിറയുന്ന ഒരു സന്തോഷം അത്രേയുള്ളു ഈ വരവുകൾ " അരുൺ മടങ്ങിപോകുമ്പോൾ ഒരാളോടെങ്കിലും മനസ്സ് തുറന്ന സന്തോഷമായിരുന്നു എന്റെ ഉള്ളു മുഴുവൻ ... വേദന കലർന്ന ഓർമകളും കഷ്ടപ്പാടുകളും അത്രക്കധികം മനസ്സിനെ നോവേൽപ്പിച്ചിരുന്നു .. മാസത്തിലൊരിക്കൽ വരുന്ന അരുൺ പിറ്റേ ആഴ്ച തന്നെ വന്നപ്പോൾ എന്താവോ എന്നു തോന്നി .... എന്നെക്കാണാൻ വേണ്ടി മാത്രമാണ് അവൻ വന്നതെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും. എങ്കിലും അവൻ പറഞ്ഞുതന്ന കാര്യങ്ങൾ ചെയ്യാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല ..പക്ഷേ കൂടെയുള്ളവർ പിൻതുണ തന്നപ്പോൾ മനസ്സിലായി ഇതിലൊരു ശരിയുണ്ടെന്ന് ... എന്നെപോലെയുള്ളവർക്ക് കിട്ടേണ്ട നീതിയുടെ ശരി. അരുണിനോടും അവന്റെ ഭാര്യയോടുമൊപ്പം ഞാൻ പറഞ്ഞു കൊടുത്ത വഴികളിലൂടെ കാറിൽ പോകുമ്പോൾ എന്റെ മനസ്സിന് ഒരു ചാഞ്ചാട്ടവുമുണ്ടായിരുന്നില്ല . വീട്ടുപടിക്കൽ കാർ നിർത്തി അകത്തേക്ക് ചെന്ന എന്നെ നോക്കി ഭാര്യ ഒരു പരിഹാസച്ചിരി പൊഴിച്ചു ... കാടാറുമാസം കഴിഞ്ഞു ഗതികെട്ട് വന്നോ എന്ന ചിരി....മറുപടിയായി അങ്ങനെ തോറ്റുകൊടുത്തു ഓടിയൊളിക്കാനുള്ളതല്ല എന്റെ ജീവിതമെന്ന ആത്മവിശാസത്തിന്റെ ചിരിയിൽ അവളൊന്നു പതറിയോ .. ഉമ്മറത്തെ ചാരുകസേരയിലേക്ക് കഴിഞ്ഞു പോയ ആറുമാസത്തെ അനാഥത്തിന്റെയും നിരാലംബതയുടെയും ഉൾബലത്തിൽ ഞാൻ ഇരിക്കുമ്പോഴേക്കും മകനും മരുമകളും ഇറങ്ങി വന്നു .. "ചേട്ടാ ഇതാ ഈ ഫോൺ കയ്യിൽ വച്ചോളൂ ..എന്റെ നമ്പർ ഇതിൽ അടിച്ചു വച്ചിട്ടുണ്ട് ...എന്താവശ്യത്തിനും എന്നെ വിളിക്കണം ....ഞാനെന്നും വിളിക്കാം ..ചേട്ടൻ ഒപ്പിട്ട പേപ്പറുകൾ എന്റെ കയ്യിലുണ്ട് ആവശ്യമെന്നു തോന്നിയാൽ ഉടനെ ഞാൻ കേസ് ഫയൽ ചെയ്യും ...ഒരു പേടിയും വേണ്ട " ഒന്നും മനസ്സിലാവാതെ നിൽക്കുന്ന മോന്റടുത്തേക്ക് ചെന്ന് അരുൺ സ്വയം പരിചയപ്പെടുത്തി.. "ഞാൻ അരുൺരാജ് ...വക്കീലാണ്‌ , അച്ഛന്റെ കയ്യീന്ന് ഞാൻ ഒപ്പിട്ട് വാങ്ങിയത് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനുള്ള ഒരു വക്കാലത്താണ് ...മക്കൾ അച്ഛനമ്മമാരെ നോക്കിയില്ലെങ്കിൽ എഴുതി കൊടുത്ത സ്വത്തുക്കൾ തിരികെ പിടിക്കാൻ ഒരു നിയമമുണ്ട് കേട്ടിട്ടുണ്ടോ എന്നറിയില്ല ...ഒന്നോർമിപ്പിച്ചു എന്നു മാത്രം....അപ്പൊ ശരി ഞാനിറങ്ങട്ടെ " ചോരയും നീരും വിയർപ്പാക്കി മക്കളെ പോറ്റി വളർത്തിയ മാതാപിതാക്കളെ അവസാനകാലത്തു നിഷ്കരുണം വലിച്ചെറിഞ്ഞു കളയുമ്പോൾ ഓർക്കണം എല്ലാവരെയും രക്ഷിക്കാൻ ദൈവം വരണമെന്നില്ല അതിനൊരു മധ്യസ്ഥൻ അല്ലെങ്കിൽ രക്ഷക്കൊരു കാരണം എവിടെയെങ്കിലും കോറിയിട്ടിട്ടുണ്ടാകുമെന്ന് ... എനിക്കുള്ള മധ്യസ്ഥൻ കാറിനടുത്തേക്ക് മടങ്ങി പോകുന്നതും നോക്കി ഞാനിരുന്നു ചാരുകസേരയിൽ പ്രൗഢിയോടെ ...ഉമ്മറത്തു എന്നെയും അരുണിനെയും മാറി മാറി നോക്കുന്ന ബാക്കിയുള്ളവരെ അശേഷം ശ്രദ്ധിക്കാതെ . ഈ സമയം കാറിലിരുന്ന തന്റെ പെണ്ണിനോട് അരുൺ പറയുന്നുണ്ടായിരുന്നു ... "എനിക്ക് വേണമെങ്കിലദ്ദേഹത്തെ ശരണാലയത്തിൽ നിർത്താമായിരുന്നു പക്ഷേ ഇതദ്ദേഹത്തിന്റെ വിയർപ്പാണ് മരണം വരെയും അവകാശത്തോടെ അനുഭവിക്കാനുള്ളത്..." അതേ എന്റെ പുരുഷായുസ്സിന്റെ മുഴുവൻ വിയർപ്പ്കണങ്ങൾ ആണിത് ...സ്വയം ഉരുകി തീരുമ്പോഴും മറ്റുള്ളവരെ നെഞ്ചോടു ചേർത്ത് നിർത്തി തണലേകിയ എന്റെ പുരുഷായുസ്സിന്റെ വിയർപ്പ് കണങ്ങൾ ..... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
"എന്റെ മേരിക്കൊച്ചേ എത്ര നേരമായി ആ കുഞ്ഞു കിടന്ന് തൊണ്ടപൊളിക്കുന്നു...അതിനിത്തിരി മുല കൊടുത്തുകൂടെ?? മൂടും മുലയും ഇളക്കി ചന്തം കാണിച്ചു നടക്കാൻ മാത്രമല്ല തമ്പുരാനത് തന്നേക്കുന്നെ...അതിന്റെ കരച്ചില് കണ്ട് കർത്താവാണേ എന്റെ നെഞ്ച് പൊടിയുന്നുണ്ട്..." ബന്ധുവീട്ടിൽ ഒരു മാമ്മോദീസക്ക് എത്തിയതാണ് ഞാൻ.. കയ്യിലിരുന്ന കുപ്പിപ്പാൽ കുടിപ്പിക്കാൻ ശ്രമിച്ചിട്ട് വാശിയോടെ അത് തട്ടിക്കളഞ്ഞു നിർത്താതെ കരയുന്ന മോനെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുടുംബത്തിലെ തല നരച്ച ഒരു വല്യമ്മയുടെ ഉറക്കെയുള്ള ഡയലോഗ്. വട്ടം കൂടിനിന്ന് കുടുംബവിശേഷങ്ങൾ പറയുന്നതിനിടക്കും എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേരെ അസഹ്യതയോടെ നീളുന്നത് ഞാൻ കണ്ടു. വലിയൊരു ഉപദേശം തന്നപോലെ ശാസിച്ച ആളും ഗമയോടെ നിൽക്കുന്നു. നാട്ടിലെത്തിയ ശേഷം ആദ്യമായാണ് അവനെയും കൊണ്ട് ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കുന്നത്.... കണ്ണിൽ കണ്ടതൊക്കെ കാണിച്ചുകൊടുത്തിട്ടും കയ്യിൽ കരുതിയ പാല് കൊടുത്തിട്ടും അവനിങ്ങനെ ശ്വാസം വിടാതെ കരയുന്നത് ..വിശപ്പല്ല ! അപരിചിതരായ ആളുകൾക്കിടയിലുള്ള അസ്വസ്ഥതയാണ് . ഒന്നും പറയാനില്ല ! ശരിയാ.. മുലകൊടുക്കാത്ത അമ്മയാ ഞാൻ ! എനിക്കതിന് എന്റേതായ കാരണങ്ങളുമുണ്ട് പറയുന്നവരെന്തുവേണമെങ്കിലും പറയട്ടെ എന്നുകരുതി ഞാൻ തിരിഞ്ഞു ആളൊഴിഞ്ഞ ഒരിടത്തേക്ക് നടന്നു.. മുൻപിലേക്ക് നടക്കുന്തോറും ഓർമചിത്രങ്ങൾ പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി.. ഒന്നര വർഷം മുൻപൊരു പുലർച്ചെ, പ്രെഗ്നൻസി കിറ്റിലെ രണ്ടുവരകൾ തന്ന സന്തോഷം ഏറെനേരം നീണ്ടുനിന്നില്ല... കാരണം അതിന് മുൻപും രണ്ടുമൂന്ന് തവണ ഇങ്ങനെ കാണിച്ചു കൊതിപ്പിച്ചതാ തമ്പുരാൻ.. പിന്നെ കർത്താവതുങ്ങളെയങ്ങു തിരിച്ചെടുത്തപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ ജോസേട്ടന്റെ നെഞ്ചിൽ തലതല്ലി കരഞ്ഞ ചിത്രമാണ് മനസ്സ് നിറയെ... എല്ലാതവണയും പോലെ ഇത്തവണയും കെട്ട്യോൻ വന്നെത്തിനോക്കി മൂർദ്ധാവിൽ ഉമ്മവച്ചു ചേർത്തുപിടിച്ചു.. " നോക്കിക്കോ ഇത്തവണ കർത്താവ് നമ്മളെ കരയിപ്പിക്കില്ല.. ഇനിയും കരയാൻ ഒരുതുള്ളി പോലും എന്റെയും നിന്റെയും കണ്ണിൽ ബാക്കിയില്ലെന്ന് മൂപ്പർക്കും മനസ്സിലായിക്കാണും.." ഭയവും ആശങ്കയും സന്തോഷങ്ങളും നിറഞ്ഞ ഗർഭകാലം.. നാട്ടിലേക്കു പോലും വിടാതെ ലീവെടുത്തു കൂടെനിന്ന് ജോസേട്ടനെന്നെ കുഞ്ഞിനെ പോലെ പരിചരിച്ചു... വർഷങ്ങളായുള്ള ചികിത്സയുടെ ബാക്കിപത്രമായി ബാങ്ക് ബാലൻസും ക്രെഡിറ്റ് കാർഡുകളും എല്ലാ ചിലവുകളും കുറക്കാൻ ഇടവിടാതെ ഓർമിപ്പിച്ചുകൊണ്ടിരുന്നു... അക്കാരണം കൊണ്ടുതന്നെ പ്രസവശുശ്രുഷക്ക് ആരെയും വരുത്തിയില്ല...അല്ലെങ്കിലും ഞാനത് ആഗ്രഹിച്ചിരുന്നില്ലല്ലോ.. ഓരോ തവണയും ആകാംഷയോടെ സ്കാനിംഗ് മെഷിന്റെ സ്ക്രീനിലേക്ക് കണ്ണുംനട്ട് ഞാനും ജോസേട്ടനും നോക്കിയിരിക്കുമ്പോൾ പുഞ്ചിരിയോടെ പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞു Dr.ജയശ്രീ എന്റെ ചുമലിൽ തട്ടും... ശാരീരികമായും മാനസികമായും ഒരുപാട് വേദനകളിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വർഗത്തിലേക്ക് വരാൻ പോകുന്ന കുഞ്ഞുമാലാഖയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ ... ഇനിയിവൾക്കൊരു കുഞ്ഞുണ്ടാകുമോയെന്നും നിന്റെ ജീവിതമിങ്ങനെ നശിപ്പിക്കണോയെന്നുമുള്ള ചോദ്യങ്ങൾ ഓരോ തവണയും നാട്ടിലേക്ക് വിളിക്കുമ്പോൾ കേൾക്കുന്നത് പാടെ അവഗണിച്ചു നെഞ്ചോട് ചേർത്ത് നിർത്തിയ ജോസേട്ടനപ്പോഴും എന്റെ ആരോഗ്യമായിരുന്നു പ്രാധാന്യം . മുൻകൂട്ടി തീരുമാനിച്ച പ്രകാരം സിസേറിയൻ കഴിഞ്ഞു... മോൻ ആരോഗ്യത്തോടെയുണ്ടെന്ന് കാണും വരെയും ഞങ്ങളെ പോലെ ഡോക്ടർമാരും ടെൻഷനിൽ ആയിരുന്നു.. ആദ്യമായി മോനെ കൈകളിലെടുത്തു നിസ്സഹായയായി ഒഴിഞ്ഞ മാറിലേക്ക് ചേർത്തതും അമ്മിഞ്ഞമധുരം നുണയാൻ തലചെരിച്ചു നെഞ്ചിൽ പരതിയ അവനെ നോക്കി അന്നുവരെ കരുതിയ ധൈര്യം മുഴുവൻ ചോർന്ന് ഞാൻ വാവിട്ടു കരഞ്ഞു.. എല്ലാ സ്ത്രീകളെയും പോലെ പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടാനും നിർവൃതിയടയാനും ഞാനെന്തുമാത്രം കൊതിച്ചിരുന്നെന്ന് ആസ്പത്രി ബെഞ്ചിലെ മുലയൂട്ടുന്ന അമ്മമാരെ നോക്കിയിരിക്കുമ്പോൾ പ്രാണൻ പിടയുന്ന വേദനയോടെ ഞാനോർക്കും. ആദ്യമായി ഫോർമുല മിൽക്ക് കൊതിയോടെ ചുണ്ടു നുണഞ്ഞു രുചിച്ചിറക്കുന്ന അവന്റെ മുഖം.. നിറഞ്ഞൊഴുകുന്ന കണ്ണുകൾ കാഴ്ച മറച്ചിട്ടും ഞാൻ നോക്കിയിരുന്നു.. കുഞ്ഞിന് ഏറ്റവും നല്ലത് മുലപ്പാലാണെന്നും ആദ്യമൊക്കെ പാല് വന്നില്ലെങ്കിലും അവനെ കുടിപ്പിക്കാൻ ശ്രമിക്കണമെന്നും പറഞ്ഞു എന്റെ ഉടുപ്പിന്റെ മുൻഭാഗം തുറന്ന് നോക്കി , പകച്ചു നിന്ന കുട്ടികളുടെ വാർഡിലെ നേഴ്സിനെ വേദനയിൽ ചാലിച്ച പുഞ്ചിരി കൊണ്ട് ഞാൻ തോൽപിച്ചു. എല്ലാം ശരിയാകുമെന്ന് പറഞ്ഞു ആദ്യത്തെ അമ്പരപ്പ് മാറി അവരെന്നെ കെട്ടിപിടിച്ചതും അമ്മച്ചിയുടെ നെഞ്ചിലെന്ന പോലെ ആ നെഞ്ചിലേക്ക് ഞാൻ ശ്വാസം മുറുകെപ്പിടിച്ചു മുഖമമർത്തി . ഫോർമുല മിൽക്ക് ശരിയല്ലെന്നും മുല ചുരക്കാത്ത ഒരമ്മയെ നോക്കി മുലപ്പാലാണ് നല്ലതെന്നും കേൾക്കുന്നതിനേക്കാൾ വേദന വേറൊന്നിനുമില്ല.. എങ്കിലും ആരോഗ്യത്തോടെയിരിക്കുന്ന മോനെ കാണുമ്പോളെന്റെ മനസ്സ് കുളിർമയോടെ ചിരിക്കും. മുലയൂട്ടാത്ത അമ്മയെന്ന രീതിയിൽ പലപ്പോഴുമെന്നെ ആളുകൾ ന്യായം വിധിക്കുമ്പോഴും ഉള്ളിൽ കരഞ്ഞുകൊണ്ട് ധൈര്യത്തോടെ അവർക്ക് മുൻപിൽ ഞാൻ നിന്നു. മുലയൂട്ടുന്നവർ മാത്രമല്ല അമ്മയാകുന്നത്.. അതിനായി നീയെടുത്ത വെല്ലുവിളികൾ നിറഞ്ഞ തീരുമാനം ഒരിക്കൽ നിന്റെ മകൻ തീർച്ചയായും അറിയുമെന്ന് പറഞ്ഞു അറിയുന്നവരെന്നെ ഒപ്പം ചേർത്ത് നിർത്തി. കുപ്പിപ്പാൽ കൊടുക്കുന്നത് കാണുമ്പോൾ കുറ്റവാളിയെ നോക്കുന്നത് പോലെയുള്ള ചിലരുടെ നോട്ടവും എന്തൊരു സ്ത്രീയാണിവളെന്ന പറച്ചിലും പുഞ്ചിരിയോടെ നേരിടാൻ ഞാൻ പഠിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നടന്നാണ് ഞാനിവിടെയെത്തിയതെന്ന് അറിയാത്തവരാണല്ലോ എന്നെ ന്യായം വിധിക്കുന്നത് എന്നോർത്തു അവരോട് ക്ഷമിക്കാൻ ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു. ശരീരസൗന്ദര്യം നിലനിർത്താനും സ്വന്തം സൗകര്യത്തിനും വേണ്ടി മുലപ്പാൽ നിഷേധിക്കുന്ന അമ്മമാർ മാത്രമാണ് കുപ്പിപ്പാൽ കൊടുക്കുന്നതെന്ന് ചിന്തിക്കുന്നവരെയോർത്തു എനിക്ക് സഹതാപം തോന്നി... " ആഹാ നീയിവിടെ വന്ന് നിൽക്കയാണോ.. പോകണ്ടേ നമുക്ക് ..." പിന്നിലെത്തിയ ജോസേട്ടന്റെ സ്വരം ഭൂതകാലത്തിലെ യാത്രകളിൽ നിന്നുമെന്നെ തിരിച്ചുവിളിച്ചു.. "അപ്പേടെ ചക്കര മോനിങ്ങു വന്നേ..." അപ്പയുടെ കൈകളിലേക്ക് കുതിച്ചു ചാടുമ്പോൾ സന്തോഷം കൊണ്ടവന്റെ ചുണ്ടുകളിൽ നിന്നും തേൻകണങ്ങൾ ഉതിർന്നു വീഴുന്നു. യാത്ര പറഞ്ഞിറങ്ങാൻ നേരം വീണ്ടുമതാ വല്യമ്മ ഞങ്ങൾക്ക് മുൻപിൽ... "ജോസേ ...നിന്നെയൊന്ന് കാണാനിരിക്കുവാരുന്നു ഞാൻ...നീ നിന്റെ ഗൾഫുകാരി പെണ്ണുമ്പിള്ളയെ പറഞ്ഞു മനസിലാക്കിക്കണം മുല കൊടുത്തത് കൊണ്ട് ചന്തമൊന്നും കുറയാൻ പോകുന്നില്ലെന്ന്... ഒൻപതെണ്ണത്തിനെ പെറ്റ് പാലൂട്ടിയ എന്റെ ചന്തമൊന്നും നിന്റെ പെണ്ണിന് കിട്ടാൻ പോകുന്നില്ല..ഇതൊന്നും കർത്താവ് പൊറുക്കൂല നോക്കിക്കോ.." പിന്നെയും എന്തൊക്കെയോ പറയാനൊരുങ്ങുന്ന വല്യമ്മയെ ഒരു കൈ കൊണ്ട് ചേർത്തുപിടിച്ചു ജോസേട്ടൻ പരിഹസിക്കുന്ന മറ്റുമുഖങ്ങളിലേക്കും കൂടി നോക്കി പൊട്ടിച്ചിരിച്ചു. " വല്യമ്മേ..ഒരു നാലു കൊല്ലം മുൻപ് മുലയൂട്ടി കുഞ്ഞിനെ വളർത്താനുള്ള അവകാശമങ്ങു കാൻസറിന്റെ രൂപത്തിൽ വന്ന് അറുത്തുമാറ്റാൻ പറഞ്ഞു അവളോട് ഈ കർത്താവ്.. തോറ്റില്ലവള്... അന്ന് അതുവച്ചുള്ള ചന്തമൊക്കെ വേണ്ടെന്ന് വച്ച് ഇന്ന് ഞങ്ങടെ കൊച്ചിനെയിങ്ങു വാങ്ങിയവൾ.." ഞെട്ടിത്തരിച്ചു നിൽക്കുന്ന എല്ലാവരെയും നോക്കി തോല്പിക്കുന്ന പുഞ്ചിരി ഞാൻ സമ്മാനിക്കുമ്പോഴും ജോസേട്ടൻ പറയുന്നത് നിർത്തിയില്ല .. " അവനറിയാം മുലചുരക്കുന്ന മാറില്ലെങ്കിലും അവന്റെ അമ്മ അവനെ കിട്ടാൻ സഹിച്ച വേദനകൾ.. മുലയൂട്ടാൻ കഴിയാത്ത നോവിൽ കൂടി ഓരോ നിമിഷവും കടന്നുപോകുമ്പോഴും സങ്കടമൊതുക്കിയുള്ള ആ ചിരിയുണ്ടല്ലോ എന്റെ പെണ്ണിന്റെ..ആ ചന്തമൊന്നും ഒൻപതും പത്തും പെറ്റ് പാലൂട്ടി വളർത്തിയ നിങ്ങൾക്ക് ഈ ജന്മം കിട്ടില്ല..." ആ നിമിഷം! ഓപ്പറേഷൻ കഴിഞ്ഞു ആദ്യമായി കണ്ണാടിയിൽ നോക്കി നിറകണ്ണുകളോടെ ഒഴിഞ്ഞ നെഞ്ചിൽ വിരലോടിച്ചു ദീർഘനിശ്വാസം വിട്ടയെന്നെ, പിൻകഴുത്തിൽ അമർത്തി ചുംബിച്ച ജോസേട്ടനെ ഞാൻ വീണ്ടും കണ്ടു. തളർന്നുപോകാനല്ലാ തളർത്താൻ ശ്രമിച്ച കാരണത്തെ എത്രെ ധീരമായാണ് നീ നേരിട്ടതെന്ന് ഓർക്കാനാണ് മുലകൾ മുറിച്ചുമാറ്റിയ മുറിപ്പാടുകളെ കാണേണ്ടതെന്നും പറഞ്ഞു അദ്ദേഹമെന്നെ നെഞ്ചോട് ചേർത്ത് വരിഞ്ഞുമുറുക്കി.. " ഇപ്പോഴാ നിന്നെ കാണാൻ കൂടുതൽ ഭംഗിയെന്റെ മേരിപ്പെണ്ണേ.. കേട്ടുനോക്ക് എന്റെ ഹൃദയമെന്തു പറയുന്നെന്ന്.. നെഞ്ചോട് ചേർത്ത് നിർത്തി നിന്നെ കെട്ടിപിടിക്കാൻ ഇപ്പോഴാ സൗകര്യമെന്ന്.." പ്രായം കുറവുള്ള വളരെ ചുരുക്കം പേരിൽ കണ്ടുവരുന്ന സ്തനാർബുധം ഇരുപത്തിഒന്നാമത്തെ വയസിൽ എന്നെ തോൽപിക്കാൻ ശ്രമിച്ചപ്പോഴും... ഞാൻ തളർന്നില്ല. കാൻസർ ഒരു അവസാന വാക്കല്ലെന്നും കുഞ്ഞുണ്ടാകാൻ മാറിടങ്ങളുടെ ആവശ്യമില്ലല്ലോ എന്നുമുള്ള ധൈര്യമായിരുന്നു മനസ്സിൽ... പൂർണപിന്തുണയോടെ പതിവിലും സ്നേഹത്തോടെ പരിചരിക്കാനും സ്നേഹിക്കാനും പ്രാണനായി സ്നേഹിച്ചു കൂടെയൊരുത്തൻ ഉണ്ടെങ്കിൽ ആയുസ്സിന്റെ കണക്കുപുസ്തകം അടക്കാൻ ഒരു അസുഖത്തിനും കഴിയില്ലെന്ന് ഭർത്താവും തെളിയിച്ചു.. എന്റെ തോളിൽ ഒരു കയ്യിട്ട് ചേർത്തുപിടിച്ചുകൊണ്ട് മോനെയുമെടുത്തു ഞങ്ങളവിടുന്നു ഇറങ്ങുമ്പോൾ കണ്ടു ഞാൻ.... ജോസേട്ടന്റെ കണ്ണുകളിൽ എന്നത്തേക്കാളും ഇരട്ടി സ്നേഹം.. Note *** സ്തനാർബുദം ഒരു പാരമ്പര്യ രോഗമല്ല പക്ഷേ വളരെ അടുത്ത ബന്ധുക്കളിൽ വന്നവർക്ക് വരാനുള്ള ചാൻസ് പത്തുശതമാനത്തിൽ താഴെയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് . **ജനിതകവ്യതിയാനം ഉണ്ടായി ബ്രെസ്റ്റ് കാൻസർ ജീനുകളുള്ളവരിൽ ചെറിയ പ്രായത്തിലും സ്താനാര്ബുദം കാണുന്നുണ്ട് ( BRCA 1,2 എന്നീ ജീനുകൾ ) •••••••••••••• #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ശരീരമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞു വികാരത്തിന്റെ ചെറുസ്‌ഫോടനങ്ങളുണർത്താൻ ശ്രമിക്കുന്ന നന്ദേട്ടനെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോഴും എന്റെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്ക് ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരുന്നു... അഗ്നിയാളുംവിധം നന്ദേട്ടനെന്നിൽ പടർന്നു കയറാൻ തുടങ്ങുമ്പോഴേക്കും ഞാനറിയാതെ മിഴിക്കോണുകൾ പെരുമഴയായി പെയ്തുതുടങ്ങിയിരുന്നു.. ആയിരംവട്ടം മനസ്സുകൊണ്ട് അദ്ദേഹത്തോട് മാപ്പ് ചോദിച്ചെങ്കിലും നടന്ന കാര്യങ്ങൾ തുറന്ന് പറയാതെ നെഞ്ചിനുള്ളിലെ ഭീതിയും സങ്കടവുമെന്നെ വിട്ടുപോകില്ലെന്നുറപ്പായിരിക്കുന്നു ... " മതി... നിർത്തു നന്ദേട്ടാ... എനിക്ക് വയ്യ.." പ്രണയചൂടിനാൽ ഉരുകാൻ തുടങ്ങിയ തടാകം പെട്ടെന്ന് മഞ്ഞുറഞ്ഞതുപോലെ എന്റെ വിരലുകൾ പോലും തണുത്തു മരവിക്കാൻ തുടങ്ങിയത് വേദനയോടെ ഞാനറിഞ്ഞു.. തള്ളിമാറ്റുമ്പോൾ നോവിച്ച നഖപ്പാടുകളേക്കാൾ പകുതിയെത്തിയപ്പോഴുള്ള മരവിപ്പ് അദ്ദേഹത്തെ വേദനിപ്പിച്ചുവെന്ന് തീർച്ചയാണ് ... ഇണചേരുമ്പോൾ ശല്ല്യം ചെയ്യപ്പെട്ട നാഗത്തിന്റെ കണ്ണുകളിലെ അതേ പക!! വെറുപ്പോടെയെന്റെ ശരീരത്തിൽ നിന്നും പിടഞ്ഞിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ കണ്ടു. " പ്രിയാ.. എന്താ നിന്റെ പ്രശ്നം .... കമ്പനി ടൂർ കഴിഞ്ഞെത്തിയ എന്നെ നീ പലകാരണങ്ങൾ പറഞ്ഞു ഒരാഴ്ചയായി ഒഴിവാക്കുന്നു... ജോലിക്കൂടുതലോ വയ്യായ്കയോ ആണെന്ന് കരുതി ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചേയില്ല.. പക്ഷേ ഇന്നലെയും ഇന്നുമായി എന്റെ ക്ഷമയുടെ പരിധി കടന്നു..കാര്യമെന്താണെന്ന് പോലും പറയാതെ നിന്റെയീ കരച്ചിലും ഒഴിഞ്ഞുമാറ്റവും എന്നെ ദേഷ്യം പിടിപ്പിക്കുന്നു..." പൂർണ്ണനഗ്നനനായി തന്നെ എഴുന്നേറ്റ് പോയി സിഗററ്റിന് തീ കൊളുത്തുന്നതിനിടയിൽ നന്ദഗോപാൽ ചോദിച്ചത് കേട്ടിട്ടും കേട്ടഭാവം നടിക്കാതെ ശ്രീപ്രിയ തുണി വാരിചുറ്റി ബാത്റൂമിലേക്ക് നടന്നു... ഷവർ തുറന്ന് അതിനടിയിലേക്ക് ഭ്രാന്തമായ ആവേശത്തോടെ കയറിനിൽക്കുമ്പോഴും മിഴികൾ തോർന്നിട്ടില്ല.. തണുത്തവെള്ളം നിറുകയിൽ വീണ് നഗ്നമേനിയിലൂടെ ഒഴുകിയിറങ്ങുമ്പോഴും ഉള്ളിലൊരു തേങ്ങലോടെ ഞാൻ നിന്നു.. ഇല്ല... ഈ തണുപ്പിന് എന്റെ മനസ്സ് തണുപ്പിക്കാനോ ഈ തെളിനീരിന് എന്റെ ശരീരം ശുദ്ധിയാക്കാനോ കഴിയില്ല.. നന്ദേട്ടന്റെ സ്വന്തം പ്രിയയായി മാറി മനസ്സും ശരീരവും ശുദ്ധമാകാൻ ഞാനെന്തു ചെയ്യണം..എല്ലാം തുറന്ന് പറഞ്ഞാൽ എന്താകും പ്രതികരണമെന്നു ഒരൂഹവുമില്ല... മറ്റുള്ളവരോട് ഒരു പരിധിയിൽ കൂടുതൽ സംസാരിക്കുന്നതിലും കൂടെ ജോലിചെയ്യുന്ന പുരുഷന്മാരോട് അടുത്തിടപഴകുന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന നന്ദേട്ടൻ അസൂയ കലർന്ന നോട്ടത്തോടെ നിന്റെ സ്നേഹം എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് നിർബന്ധബുദ്ധിയോടെ പലപ്പോഴും പറഞ്ഞുകഴിഞ്ഞിരിക്കുന്നു.. അങ്ങനൊരാൾക്ക് എന്നോട് ക്ഷമിക്കാനും എല്ലാം മറന്ന് കൂടെ ജീവിക്കാനും കഴിയുമോ...വീണ്ടുമതേ ചരടറ്റ കടലാസ്സ് പട്ടങ്ങൾ മനസ്സിലേറ്റി ദിശയറിയാതെ മതിഭ്രമം ബാധിച്ചവളെപോലെ ഞാൻ നിന്നു... സിംഗപ്പൂരിലേക്ക് മെഡിക്കൽ കോൺഫെറൻസിൽ പങ്കെടുക്കാൻ പോകും മുൻപേ ഇനിയൊരു നാലഞ്ചു ദിവസം കാണാതെയും സ്നേഹം പങ്കിടാൻ പറ്റാതെയും ഇരിക്കേണ്ടതല്ലേ എന്ന് പറഞ്ഞു നിർബന്ധിപ്പിച്ചു കിടക്ക പങ്കിട്ട ഇവൾക്കിതെന്തുപറ്റിയെന്ന് തന്നെയായിരുന്നു ഇതേസമയം നന്ദനും ചിന്തിച്ചുകൊണ്ടിരുന്നത്... മടങ്ങിവന്ന ശേഷമിത് മൂന്നാം തവണയാണ് പകുതിയാകുമ്പോഴേക്കും തള്ളിമാറ്റുന്നത്. ബാങ്കുദ്യോഗസ്ഥയായ എന്റെയും മെഡിക്കൽ റെപ്രെസെന്റീവ് ആയ നന്ദഗോപാലിന്റെയും വിവാഹം കഴിഞ്ഞു ഒന്നരവർഷമായി. അച്ഛനും അമ്മയും പെങ്ങൾക്കൊപ്പം കുറച്ചു ദൂരെയുള്ള തറവാട്ടിൽ തന്നെയാണ് താമസം...ജോലിക്ക് പോയിവരാനുള്ള എന്റെ ബുദ്ധിമുട്ട് കണ്ട് ബാങ്കിനടുത്തു തന്നെ വീട് വാടകക്കെടുക്കാൻ അവർ തന്നെയാണ് നിർബന്ധിച്ചതും.. സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതം എത്രെ പെട്ടെന്നാണ് കീഴ്മേൽ മറിഞ്ഞത് .. ഒന്നുമറിയാതെ ജന്നലിനരികെ നിന്ന് പുകച്ചുരുളുകളാൽ വലയങ്ങൾ തീർത്തു പുറത്തേക്ക് നോക്കിനിൽക്കുന്ന നന്ദേട്ടനെ നോക്കുന്തോറും സങ്കടമിരട്ടിക്കുന്നു.. അറപ്പുളവാക്കുന്ന ശപിക്കപ്പെട്ട അന്നത്തെ ദിവസവും നിമിഷങ്ങളും ശരീരത്തിന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നിടത്തോളം ഇനിയൊരിക്കലും അദ്ദേഹത്തോടൊത്തൊരു സമാധാനപൂർണമായ ജീവിതം അസാധ്യമാണെന്ന് എന്റെ മനസ്സ് പെരുമ്പറ കൊട്ടി ഓർമിപ്പിച്ചുകൊണ്ടിരുന്നു .... തണുത്തുവിറച്ചു കിടക്കയിൽ വന്നിരുന്ന എന്നെയൊന്ന് തിരിഞ്ഞുനോക്കി, സിഗരറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അടുത്തേക്ക് വന്ന് തല തുവർത്തിത്തരാനായി അദ്ദേഹം തുനിഞ്ഞതും നിയന്ത്രണം വിട്ട് ഞാനൊരു തേങ്ങലോടെ മനസ്സ് തുറന്നു.. നന്ദേട്ടൻ ടൂർ പോയതിന്റെ പിറ്റേന്നാണ് മാസത്തിലൊരിക്കൽ കടന്ന് വരാറുള്ള മൈഗ്രേയ്ൻ വില്ലനായി വന്നത് ... സഹിക്കാൻ പറ്റാത്തവിധമുള്ള തലവേദന കാരണം മാനേജർക്ക് ഹാഫ് ഡേ ലീവിനെഴുതികൊടുത്തു ബാങ്കിൽ നിന്നും ഇറങ്ങുമ്പോഴേ നല്ല മഴക്കോളുണ്ടായിരുന്നു... കുടയെടുക്കാൻ മറന്നതിനെ സ്വയം പഴിച്ചു മഴയും നോക്കി നിൽക്കുമ്പോഴാണ് കൂടെ ജോലിചെയ്യുന്ന സിന്ധുചേച്ചിയും ഉച്ചക്ക് ശേഷം അവധിയാണെന്ന് പറഞ്ഞു ഇറങ്ങിവന്നത്.. കൂട്ടിക്കൊണ്ടു പോകാനായി അവരുടെ ഭർത്താവ് വരുമെന്നും വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞത് കേട്ട് സമ്മതിച്ചതും ഏതോ ഒരു അഭിശപ്തനിമിഷത്തിലാണ്... മകന്റെ സ്കൂളിലേക്ക് PTA മീറ്റിംഗിനായി ഇറങ്ങിയതാണ് രണ്ടുപേരും... നമ്മുടെ വീട്ടിലേക്ക് വരുന്ന വഴി തന്നെയാണ് മോന്റെ സ്കൂളും മാത്രമല്ല മരുന്ന് കഴിച്ചിട്ടും കുറയാത്ത തലവേദന അതിന്റെ മൂർദ്ധന്യത്തിൽ എത്തിയതും അവരോടൊത്തുള്ള യാത്രക്ക് എന്നെ സമ്മതിപ്പിച്ചു എന്നതാകും ശരി... രണ്ടുപേരും മീറ്റിംഗിന് ഒരുപോലെ നേരം വൈകണ്ടല്ലോ എന്നോർത്താകും സിന്ധുചേച്ചി ഭർത്താവിനോട് പറഞ്ഞത് അവരെ സ്കൂളിൽ വിട്ട ശേഷം എന്നെ ഡ്രോപ്പ് ചെയ്തിട്ട് വേഗം മടങ്ങിചെല്ലാൻ... വേണ്ടെന്ന് പറഞ്ഞു ഒരു ഓട്ടോയിൽ വീട്ടിലേക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞിട്ടും രണ്ടുപേരും സമ്മതിച്ചില്ല... വീട്ടിലെത്തി വണ്ടിയിൽ നിന്നിറങ്ങാൻ നേരം കണ്ണിലാകെ ഇരുട്ട് കയറിയതുപോലെ ഞാൻ വേച്ചുപോയി.. ഞാൻ വീഴുമെന്ന് കരുതിയാകണം ആ ചേട്ടൻ പെട്ടെന്ന് ഡോർ തുറന്ന് ചാടിയിറങ്ങി എന്നെ താങ്ങിയത്.. വെയിലേറ്റ ചേമ്പിൻതാളുപോലെ തളർന്ന ശരീരവും കൊണ്ട് ഒരു വൈക്കോൽ തുരുപോലെ അയാളുടെ കൈ പിടിച്ച ധൈര്യത്തിൽ ഞാൻ വീടിനകത്തേക്ക് കയറി... "പിന്നീട് നടന്നതൊക്കെ പറഞ്ഞാൽ ഏട്ടനെന്നോട് എങ്ങനെ പെരുമാറുമെന്ന് എനിക്കറിയില്ല എന്നെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്രം...നിങ്ങൾക്കു...." " ഓഹോ അപ്പൊ ഇതാണ് കാര്യം വയ്യെങ്കിൽ നിനക്ക് ചെറിയച്ഛനെയോ ചെറിയമ്മയേയോ വിളിക്കാമായിരുന്നില്ലേ?? തൊട്ടടുത്ത് തന്നെയല്ലേ അവരും ഉള്ളത് .. എന്ത് കാര്യത്തിനും ഓടിവരുന്നവരെ മനപ്പൂർവം വിളിക്കാതെ എന്തിനാണ് ഇവിടെ വരെയും അയാളുടെ കൂടെ വന്നത്.." പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ നന്ദൻ പല്ലിറുമ്മി മുറുമുറുക്കാൻ തുടങ്ങി... " എനിക്കറിയാം കൊണ്ടുവിടാൻ വന്നവൻ കാര്യം നടത്തിപോയി... ഞാനൊരു പോഴനെന്നു കരുതി നീ പറയാതെ ഒളിപ്പിച്ചു.. എടുക്ക് അവന്റെ നമ്പർ എടുക്ക് ... അല്ലെങ്കിൽ വേണ്ട ഇറങ്ങു് ഇപ്പോൾത്തന്നെ അവന്റെ വീട്ടിലേക്ക് പോകാം... എനിക്കറിയാം.. എന്ത് വേണമെന്ന്..." വെകിളി പിടിച്ചവനെപോലെ നന്ദൻ മുടിയിഴകൾ വലിച്ചുപറിച്ചു മുറിയിലൊരു ഭ്രാന്തനെപോലെ ഉഴറി നടക്കാൻ തുടങ്ങി... " നന്ദേട്ടാ... എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞില്ല..." "നീ ഒന്നും പറയണ്ട... കേട്ടതുതന്നെ അധികമാണ്.. ഞാൻ എവിടെപ്പോയാലും നീ തനിച്ചാകരുതെന്ന് ഓർത്തിട്ടാ ചെറിയമ്മയുടെ വീടിനരികിൽ വീട് വാടകക്ക് എടുത്തത്... അവരെ വിളിക്കാനോ അവിടേക്ക് പോകാനോ നിനക്കിഷ്ടമല്ല.. ഇപ്പൊ കണ്ടില്ലേ എവിടെയെത്തി കാര്യങ്ങൾ...വഴിയേ പോകുന്നവൻ വരെ..." ഇനിയൊരക്ഷരം പറയാൻ കഴിയാതെ നന്ദൻ മുഖം പൊത്തി... "കഴിഞ്ഞോ... നിങ്ങടെ പ്രസംഗം... അതേ ഞാൻ കളങ്കപ്പെട്ടു!! സത്യമാണത്.....നിങ്ങളറിയണം ആരാണത് ചെയ്തതെന്ന് എന്നിട്ട് നിങ്ങളെന്തു ചെയ്യുമെന്നും ഞാൻ കാണട്ടെ..." ദാരികവധം കഴിഞ്ഞിട്ടും കലിയടങ്ങാത്ത കാളിയായി ബാധ കയറിയതുപോലെ നൊടിയിടയിൽ മാറിയ പ്രിയയുടെ മുഖത്തേക്ക് ഭയത്തോടെ നന്ദൻ നോക്കി നിന്നു... "സ്വന്തം ശരീരത്തോട് പോലും അറപ്പ് തോന്നിയതുകൊണ്ട് ആ നിമിഷം മുതൽ ഞാൻ പലതവണ മരിക്കാൻ ശ്രമിച്ചതാണ് പക്ഷേ ഓരോനിമിഷവും നിങ്ങളെയും ധ്യാനിച്ചിരിക്കുന്ന എന്റെ മനസ്സ് എന്നെയതിൽ നിന്നും പിന്തിരിപ്പിച്ചു..." അന്ന് സുരക്ഷിതമായെന്നെ അകത്തേക്ക് കയറ്റി വിട്ട് ആ പാവം ഇറങ്ങാൻ നേരത്താണ് കുടിച്ചു ബോധമില്ലാതെ ചെറിയച്ഛൻ കയറിവന്നത്... നിങ്ങളില്ലാത്ത നേരം നോക്കി ഞാനെന്റെ ജാരനെ വിളിച്ചുകയറ്റിയെന്ന രീതിയിൽ അശ്ലീലച്ചുവയോടെ ചെറിയച്ഛൻ സദാചാരപ്രസംഗം തുടങ്ങിയതും മറുപടി പറയാതെ ആ ചേട്ടൻ എന്നെയൊന്ന് നോക്കി പുറത്തേക്കിറങ്ങിപോയി.. ഇതിനും മുൻപും നിങ്ങടെ ചെറിയച്ഛനെന്ന മാന്യനിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ കിട്ടിയതുകൊണ്ട് തന്നെയാണ് ഞാൻ അവരുമായി ഒരകലം പാലിച്ചു നിന്നത്... വന്നുകയറിയവൾ കുടുംബവഴക്ക് ഉണ്ടാക്കുകയാണെന്ന പഴി കേൾക്കേണ്ടെന്നു കരുതിയാണ് ആരോടും ഒന്നും പറയാതെ ഇത്രെയും നാൾ സഹിച്ചത്...അത് പക്ഷേ അയാളെന്റെ ജീവിതം തന്നെ തകർത്തുകളയുമെന്ന് ഒരിക്കലും കരുതിയില്ല. ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ ബലം പ്രയോഗിച്ചു അകത്തേക്ക് തള്ളിക്കയറി വന്ന് 'നീ ഞാനിരിക്കുമ്പോ നാട്ടുകാർക്ക് കൊടുക്കേണ്ടെന്ന് പറഞ്ഞു മുഖമടച്ചു അടിച്ചതെ എനിക്കോർമയുള്ളു... "ശരീരം കൊണ്ട് ഞാൻ കളങ്കപ്പെട്ടിരിക്കുന്നു..അത് നിങ്ങൾ കരുതും പോലെ വഴിയേപോകുന്നവനല്ല.. അച്ഛന്റെ സ്ഥാനം നൽകി നിങ്ങൾ പൂജിച്ചുകൊണ്ട് നടക്കുന്നവൻ തന്നെ..." ഇനിയൊന്നും പറയാൻ കഴിയാതെ പെരുമഴപെയ്ത്തു പോലെ പൊട്ടിക്കരയുന്ന എന്നെയും നോക്കി എല്ലാം തകർന്നവനെപോലെ നിൽക്കുന്ന നന്ദനെ നെഞ്ഞുരുക്കത്തോടെ ഞാൻ കണ്ടു... സ്നേഹിച്ചും ബഹുമാനിച്ചും അച്ഛന് പകരമെന്നല്ല അച്ഛനായി കൊണ്ടുനടന്നവൻ സ്വന്തം കുടുംബത്തിന്റെ ആണിക്കല്ല് തകർത്തത് വിശ്വസിക്കാൻ ഭയന്ന് പകച്ചുനിൽക്കുകയാണ് പാവം... " നിങ്ങൾ വന്ന അന്ന് മുതൽ ശരീരത്തിൽ തൊടീപ്പിക്കാതെ ഒഴിഞ്ഞുമാറിയതും അകന്നുനിന്നതും ഈയൊരു നോവും പേറിയാണ്...എനിക്കറിയാം ഇനിയെന്നെ സ്വീകരിക്കാൻ മനസുകൊണ്ട് നിങ്ങൾക്ക് കഴിയില്ല...എനിക്കും കഴിഞ്ഞതെല്ലാം മറന്ന് ജീവിക്കാൻ സാധിക്കുമോയെന്നും അറിയില്ല...നമുക്ക് ... നമുക്ക് പിരിയാം.." ചോരകിനിയുന്ന വേദനയോടെ ഞാൻ പറഞ്ഞു നിർത്തിയതും ആദ്യമായെന്നെ കാണുന്നപോലെ നന്ദേട്ടനെന്നെ നോക്കി... " ഞാൻ വരാൻ പോലും കാത്തുനിൽക്കാതെ നീയവനെ എന്തുകൊണ്ട് പോലീസിലേല്പിച്ചില്ല... അച്ഛനായാലും ആങ്ങളയായാലും ഇവനെപ്പോലുള്ളവരെ വെറുതെ വിടരുത്... കുടുംബമായി ജീവിക്കുന്ന സ്ത്രീകൾ പുറത്തുപറയില്ലെന്ന ധൈര്യത്തിലാണ് ഇവന്മാർ ഇനിയും പുതിയ ഇരകളെ തേടിപോകുന്നത്...തെറ്റ് ചെയ്തവരാണ് ശിക്ഷിക്കപ്പെടേണ്ടത് ഇരകളല്ല..." അദ്ദേഹം പറഞ്ഞുവരുന്നത് എന്താണെന്ന് മനസിലാകാതെ ഞാൻ നിന്നു.. "പീഡിപ്പിക്കപ്പെട്ടു എന്നത് നിന്റെ തെറ്റല്ല... അത് കൊണ്ട് മാത്രം നിന്നോടെനിക്കുള്ള സ്നേഹം കുറയാനോ നീയെന്റെ ഭാര്യയല്ലാതാകുവാനോ പോകുന്നില്ല...എന്തോ സംഭവിച്ചുപോയി.. മറക്കേണ്ടതും മരിക്കേണ്ടതും ഇങ്ങനുള്ള ഓർമകളാണ്... നമ്മുടെ സ്വപ്നങ്ങളല്ല..." പകച്ചുനിൽക്കുന്ന എന്നെ വാരിയെടുത്ത് നെഞ്ചോടു ചേർത്തുകൊണ്ട് നന്ദേട്ടനെന്റെ കാതിൽ മെല്ലെ പറഞ്ഞു... " സ്നേഹക്കൂടുതൽ കൊണ്ട് ഞാൻ നിന്നോട് പോസെസ്സിവ് ആകാറുണ്ട് പക്ഷേ അതിനർത്ഥം നിനക്കൊരു പ്രശ്നം വരുമ്പോൾ കൂടെനിൽക്കില്ലെന്നല്ല... ഈ ജന്മത്തിലും ഇനിയുള്ള ജന്മത്തിലും പ്രിയ നന്ദന്റെ പെണ്ണാ... നടന്നതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നു കളയൂ..കഴിഞ്ഞതെല്ലാം മറക്കാൻ Take ur own time.. ഞാനിവിടുണ്ട് നിനക്കായി... നിന്നെയും കാത്ത്... നിനക്കൊപ്പം..." ജ്വരം പിടിച്ചപോലെ വിറക്കുന്നയെന്നെ നെഞ്ചിലെ ചൂടിലേക്ക് ഏട്ടൻ വാരിപുണർന്നതും സന്തോഷമോ സങ്കടമോ എന്തിനെന്നറിയാതെ ഞാനാ നെഞ്ചിൽ തലതല്ലിക്കരയുന്നുണ്ടായിരുന്നു... പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ പോയി പരാതികൊടുത്തതോടെ മുഴുവൻ കുടുംബക്കാരെയും ഞെട്ടിച്ചുകൊണ്ട് ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.. കുടുംബക്കാരിൽ പാതി ശത്രുക്കളായെങ്കിലും പകുതി പേരെങ്കിലും ഞങ്ങൾ ചെയ്തത് ശരിയെന്ന് പറഞ്ഞു കൂടെ നിന്നു... ആരുമറിയാതെ മാപ്പു കൊടുക്കാമായിരുന്നെന്നും കുടുംബം തകർത്തവളെന്നും ഒരിക്കലും ഗുണം പിടിക്കില്ലെന്നും ശാപവാക്കുകൾ ചൊരിയുന്ന ചെറിയമ്മയോട് സ്വന്തം മകളെങ്കിലും സുരക്ഷിതയായിരുന്നോയെന്ന് അന്വേഷിക്കാൻ നന്ദേട്ടനവർക്ക് മറുപടി കൊടുത്തു... ആരും തുണക്കില്ലെങ്കിലും ജീവിതാവസാനം വരെ ഞാനുണ്ട് നിന്റെ കൂടെയെന്ന് ഓർമിപ്പിച്ചുകൊണ്ട് വലംകൈകൊണ്ടെന്നെ ചേർത്തുപിടിച്ചു എല്ലാവരെയും സാക്ഷി നിർത്തി നന്ദേട്ടനെന്റെ സിന്ദൂരം പടർന്നിറങ്ങിയ മൂർദ്ധാവിൽ ചുംബിച്ചു... പീഡിപ്പിച്ചവരെക്കാൾ പീഡിപ്പിക്കപ്പെട്ടവർ തലകുനിച്ചു നടക്കുന്ന ഒരു നിയമവ്യവസ്ഥയിൽ എത്രെ പേർ ധൈര്യത്തോടെ നിയമപരമായി മുന്നോട്ട് പോകുമെന്നറിയില്ല...കാറ്റിനൊത്തല്ലാ കാറ്റിനെതിരെയാണ് പട്ടങ്ങൾ ഏറ്റവുമുയരത്തിൽ പറന്നുയരുന്നതെന്ന് മനസ്സിലുറപ്പിച്ചു മുന്നോട്ടവർ നീങ്ങി.. നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരികെ അതിലുമിരട്ടിയിൽ സ്നേഹിച്ചു കൂടെ നിൽക്കുന്നതിനേക്കാൾ കൂടുതലൊന്നും വേണ്ട ഏത് ദുർഘടങ്ങളെയും തരണം ചെയ്ത് മുന്നേറാനെന്ന പാഠം സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പകർന്ന് നൽകി നന്ദനും പ്രിയയും എവിടെയോ സന്തുഷ്ടരായി ജീവിക്കുന്നു ... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
" ഇന്നത്തെ ഒരു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ന്റെ മോനേ നീ പറഞ്ഞപോലൊക്കെ ഞാൻ തരില്ലേ...ദേ മതി കിന്നാരം...ഇപ്പൊ തന്നെ അവിടെയകത്തു എല്ലാരും എന്നെ തിരയുന്നുണ്ടാകും...വൈകുന്നേരം അവിടുന്ന് ആൾക്കാര് വരും മുൻപേ എനിക്കൊന്നൊരുങ്ങണം ..." പിന്നാമ്പുറത്തെ ആളൊഴിഞ്ഞ മൂല നോക്കി വന്നതാണ് ഫോൺ ചെയ്യാൻ...പക്ഷേ ഇവിടെയും കലപില ബഹളം തന്നെ... ഈ പിള്ളാർക്ക് സാറ്റ് വച്ചു കളിയ്ക്കാൻ കല്യാണവീടിനകത്തു മാത്രേ സ്ഥലം കണ്ടുള്ളൂ!! ഒപ്പം വെടിപൊട്ടിക്കുന്ന ഒച്ചയിൽ വിരുന്നുകാരുടെ ഉറക്കെയുള്ള വിശേഷം പറച്ചിലും... അതിനിടെല് ഞാൻ ഫോൺ പിടിച്ചു കിന്നരിക്കുന്നത് കണ്ടിട്ട് പന്തലുകെട്ടാനും സദ്യയൊരുക്കാനുമൊക്കെ സഹായിക്കാൻ വന്ന അയൽപക്കത്തെ ചേട്ടന്മാരുടെ ഒരുവക ഇക്കിളി കളിയാക്കലും.. നാളെയാണെന്റെ വിവാഹം...വളയിട്ട് ഉറപ്പിച്ചു വച്ചിട്ട് കൊല്ലമൊന്നായി... പഠിപ്പ് കഴിഞ്ഞു മതിയെന്ന് ഞാൻ വാശിയോടെ പറഞ്ഞതും അച്ഛൻ തർക്കത്തിനു നിൽക്കാതെ മതിയെന്ന് സമ്മതം മൂളി എന്നാപ്പിന്നെ ഉറപ്പിച്ചിടാമെന്നായി രാകേഷേട്ടന്റെ വീട്ടുകാർ ....പക്ഷേ മാസങ്ങൾ കഴിയുന്തോറും പഠിപ്പൊന്നു തീർന്നാൽ മതി ഭഗവാനേ എന്നായി എനിക്കും.. അങ്ങനെ ഇണങ്ങിയും പിണങ്ങിയും ഫോണിൽകൂടിയുള്ള കുറുങ്ങലുമൊക്കെയായി കല്യാണമിങ്ങെത്തി... കുറച്ചധികം സമയം പരസ്പരമറിയാൻ കിട്ടിയത് കൊണ്ട് തന്നെ ഒരുപാടിഷ്ടമാണ് രണ്ടാൾക്കും... ആലോചിച്ചുറപ്പിച്ച ശേഷമുള്ള പ്രണയമെന്ന് തന്നെ പറയാം.. " സയൂ...നീയെന്താ മിണ്ടാതെ നിൽക്കുന്നെ...ഞാനീ തിരക്കിനിടയിൽ ഓടിവന്നത് നീ പിണങ്ങണ്ടാന്നു വിചാരിച്ചാണ്..അപ്പോ പെണ്ണിന് ഒടുക്കത്തെ ജാഡ...വച്ചിട്ട് പോടീ...എല്ലാം കൂടി നാളെ രാത്രി നിനക്ക് തരാം കേട്ടോ..." "നീ പോടാ കുരങ്ങാ... ഞാനിവിടുത്തെ ബഹളം കാരണം മര്യാദക്ക് മിണ്ടാൻ പോലും പറ്റുന്നില്ലെന്നോർത്തു നിക്കാരുന്നു...ആ പിന്നേ...നാളെയിങ്ങു ശരിയാക്കാൻ വായോ ഞാൻ മിണ്ടാതെ നിന്നുതരാം ഇമ്മിണി..." അപ്പുറത്തെ ചിരിക്കൊപ്പം ഞാനുമുറക്കെ പൊട്ടിച്ചിരിച്ചതും അമ്മ അടുക്കളവാതിലിനടുത്തു വന്ന് എത്തിനോക്കി കഴിഞ്ഞില്ലേ ഇതെന്ന് ട്രാഫിക് പോലീസിനെപോലെ ആംഗ്യം കാണിച്ചു...ഇപ്പൊ വരാമെന്ന് കൈകൊണ്ട് ഞാനും മറുപടി കൊടുത്തു.. "അതേ ഞാൻ വയ്ക്കാണേ...ഇനി രാത്രി ഉറങ്ങാൻ പോകും മുൻപേ വിളിക്കാൻ പറ്റുകയാണെങ്കിൽ വിളിക്കാം അല്ലെങ്കിൽ നാളെ മണ്ഡപത്തിൽ വച്ചു കാണാം കേട്ടോ..." " ഡീ വക്കല്ലേ ഒരു കാര്യം കൂടി... ഇന്ന് വൈകുന്നേരം ചേച്ചിക്കും അളിയനുമൊപ്പം അവരുടെ അമ്മയും നാത്തൂനുമൊക്കെ ഉണ്ടാകും കേട്ടോ പുടവ കൊണ്ടുവരാൻ..." ആയിക്കോട്ടെ എന്നു പറയാൻ നാവുയർത്തുമ്പോഴേക്കും കേട്ടു ആരോ തൊണ്ട പൊട്ടി എന്നെ വിളിക്കുന്നത് ... തിരിഞ്ഞു നോക്കി വേഗമൊരു "ആ " മൂളി ഫോൺ കട്ടാക്കി... ഓ കൂട്ടുകാരാണ്... "സയനാ.....ടോ മണുങ്ങൂസേ...താനിവിടെ വന്ന് നിൽക്കാണോ ...വന്നേ ആ ബ്യൂട്ടിഷൻ വന്നിട്ടുണ്ട് ഹെന്നയിടാൻ..." അവർക്ക് പിന്നാലെ ചിരിച്ചു അകത്തുകയറുമ്പോൾ കേൾക്കാം അടുക്കളപ്പുറത്തു കുശുകുശുപ്പ് ...ഏത് നേരോം ഫോണിലന്നെ ഇപ്പോഴത്തെ കുട്ട്യോള് ... മാസങ്ങളോളമായി സ്വപ്നം കണ്ടതാണ് ഈ കല്ല്യാണം...ക്ഷണിക്കേണ്ടുന്നവരുടെ ലിസ്റ്റ് ഇടുന്നത് മുതൽ ഓരോ നിമിഷവും.. എണ്ണം പറഞ്ഞ നാലഞ്ച് ബ്യൂട്ടീഷനെ നോക്കി ഒടുവിലൊരാളെ ഇഷ്ടപെട്ടതാണ് വന്നേക്കുന്നത് അതും ഹെന്നയിടാൻ വേണ്ടി മാത്രം... മുറിയിൽ പോയി ഒന്നുകൂടെ ഒരുങ്ങി ..കുറച്ചു നേരം കൂടുതൽ ഇരിക്കാനുള്ളതല്ലേ അവർക്ക് മുൻപിൽ... ഇത്തിരികൂടി കഴിഞ്ഞാൽ തലേന്ന് കല്യാണപെണ്ണിനെ കാണാൻ വരുന്നവരെകൊണ്ടുള്ള ബഹളമായിരിക്കും.. ചെറിയ സ്റ്റൂളിൽ അവർക്ക് മുൻപിൽ രണ്ടു കയ്യും നീട്ടി ഇരുന്ന് കൊടുത്തു...കൂട്ടുകാരും കൂടപ്പിറപ്പുകളും ഒക്കെ കൂടി തമാശ പറഞ്ഞു ചിരിച്ചുമറിയുന്നതും നോക്കി ഞാൻ കല്യാണപ്പെണ്ണിന്റെ നാണത്തോടെ ഇത്തിരി ഗമയിൽ ഇരുന്നു... ആവശ്യത്തിനും അനാവശ്യത്തിനും എല്ലാ കല്യാണവീട്ടിലും കാണുന്ന കാരണവരായി തിരക്കഭിനയിച്ചു അകത്തുള്ളവർക്ക് എല്ലാം കിട്ടിയോ ചായ വേണോ എന്നൊക്കെ ചോദിച്ചു തോളത്തൊരു തോർത്തുമിട്ട് ചേച്ചിയുടെ ഭർത്താവ് രമേശേട്ടൻ ഓടി നടക്കുന്നുണ്ട്... ഒന്നും പ്രത്യേകിച്ച് കാണാനില്ലെങ്കിലും മയിലാഞ്ചി ഇടുന്നതും നോക്കി കുടുംബത്തിലെ ചേച്ചിമാരും നാത്തൂന്മാരും... കിട്ടുന്ന ഇടവേളയിൽ മേശപ്പുറത്തു വച്ച ജ്യൂസ് എടുത്തു കുടിച്ചു ആരും കാണാതെ മിച്ചറും ലഡ്ഡുവും അച്ചപ്പവുമൊക്കെ വായിലേക്കിട്ട് ഓടിപ്പോകുന്ന കുട്ടിപട്ടാളങ്ങൾ... ഇതിനിടയിൽകൂടി സ്വർണം കാണാൻ വരുന്നവരെ നിരാശപെടുത്താതെ അമ്മയോടി വന്ന് അരയിൽ കെട്ടിയിട്ട താക്കോലെടുത്തു അലമാരി തുറന്ന് ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്നു... "രാകേഷിന്റെ വീട്ടുകാര് പുടവ കൊണ്ടുവന്ന് തരാൻ എട്ടുമണിയോടെ എത്തുമെന്നാണ് പറഞ്ഞത് അതിന് മുൻപേ തീർക്കണം.." അമ്മ അരികെ വന്ന് ചെവിയിൽ പറഞ്ഞു... നേരം പോയതറിഞ്ഞില്ല ഒരുവിധം മയിലാഞ്ചിയിടൽ തീരാനായതും ഒരു വണ്ടി നിറയെ ചെറുക്കൻ വീട്ടിൽ നിന്നും ആൾക്കാരെത്തി... വന്നവരുടെ മുൻപിൽ ഭവ്യതയോടെ മയിലാഞ്ചിയിട്ട കൈകൾ നീട്ടി പിടിച്ചു ഞാൻ എഴുന്നേറ്റ് നിന്നു... " ആഹാ ഇപ്പോഴും കഴിഞ്ഞില്ലേ ഇത് ...നാളെ താലി കെട്ടുന്ന നേരത്തേക്ക് തീരുമോ സയൂ..." നാത്തൂന്റെ വക വളിച്ച തമാശ കേട്ടതും ഞാനവളെയൊന്ന് കണ്ണുരുട്ടി നോക്കി ... ഫോണിൽകൂടിയും അല്ലാതെയും അവളുമായി നല്ല കൂട്ടായത് കൊണ്ട് ചിരിച്ചു അവളുമൊന്നു പാതി കണ്ണടച്ച് കാണിച്ചു... നാത്തൂന്റെ അമ്മയും അവരുടെ ഏതോ വകയിലെ ഏതോ ഒരു വല്യച്ഛനും കൂടെ വന്നത് കൊണ്ട് അവളൊരല്പം ഗൗരവത്തോടെയാണ് നിന്നതെന്ന് ഞാൻ ശ്രദ്ധിച്ചു... വന്നവരോട് വിശേഷം ചോദിക്കാനും സ്വീകരിക്കാനും അച്ഛൻ വരാൻ വൈകിയതിൽ കൂടെ വന്ന വല്യച്ഛന് മുഷിച്ചിൽ...കല്ല്യാണതലേന്നിന്റെ ആഘോഷങ്ങൾ നേരത്തെ തുടങ്ങിയതാകാം പുള്ളി നല്ലോണം മിനുങ്ങി തലക്ക് പിടിച്ചാണ് വന്നേക്കുന്നത്... അച്ഛനെന്തോ അത്യാവശ്യത്തിനു പുറത്തുപോയതാണെന്ന് അമ്മ സമാധാനം പറഞ്ഞിട്ടും ഈ വല്യച്ഛൻ തൃപ്തനല്ല... ഒന്ന് രണ്ട് വട്ടം ഇങ്ങനൊന്നുമല്ല കുടുംബത്തിൽ പിറന്നവർ ചെയ്യേണ്ടതെന്ന് പറഞ്ഞു തലവെട്ടിച്ചതും രമേശേട്ടൻ കേറി കൊളുത്തിട്ടു...കുടുംബമഹിമ ഇത്തിരി കുറഞ്ഞിരുന്നോണ്ടല്ലേ നിങ്ങടെ ബന്ധം എടുക്കേണ്ടി വന്നതെന്ന്... വളരെ നിസ്സാരമായി കാണേണ്ടിയിരുന്ന ഒരു കാര്യം വലിയൊരു ബോംബായി മാറിയത് നിമിഷങ്ങൾക്കുള്ളിലായിരുന്നു... അങ്ങോട്ടുമിങ്ങോട്ടും അച്ചടിഭാഷയിൽ തുടങ്ങിയ വാഗ്വാദം വഴി മാറി ലിപിയില്ലാത്ത പ്രാകൃതഭാഷയിലേക്ക് മാറി മറിഞ്ഞതും വല്യച്ഛൻ കൈ വീശി രമേശേട്ടന്റെ മുഖം നോക്കി ഒന്ന് കൊടുത്തതും നിമിഷവേഗത്തിലായിരുന്നു.. എല്ലാവരും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ പകച്ചു നിൽക്കുന്നത് നാത്തൂനെന്നെ ഏല്പിച്ച പെട്ടിക്കടുത്തു നിന്ന് ഞാൻ കണ്ടു... ഉന്തും തള്ളും ബഹളവും നടക്കുന്നതിനിടയിലേക്ക് അച്ഛനോടിയെത്തി തടഞ്ഞു മാറ്റുമ്പോഴേക്കും രമേശേട്ടന്റെ ഷർട്ടിന്റെ ബട്ടൻസെല്ലാം പൊട്ടി മസിലും കാണിച്ചു നില്പുണ്ട്...ഡബിൾമുണ്ട് ഊരി കൈയിൽ ചുറ്റി നിക്കറും കാണിച്ചു വല്യച്ഛനും... പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അലങ്കോലമായ മയിലാഞ്ചി കൈകൾ ഞാൻ നോക്കി...ഗുരുവായൂരപ്പാ.. ആശിച്ചുമോഹിച്ച എന്റെ കല്യാണം!!! പോരുകോഴികളെപോലെ നിൽക്കുന്ന രണ്ടുകൂട്ടരേയും വെടിവച്ചു കൊല്ലാനുള്ള ദേഷ്യത്തോടെ ഞാൻ നോക്കുമ്പോഴും അതവിടെ തീർന്നല്ലോ എന്ന എന്റെ സമാധാനത്തിനാണ് തിരശീല വീഴാൻ പോകുന്നതെന്ന് ഒരൂഹം പോലും ആ നേരമെനിക്ക് തോന്നിയില്ല... രമേശേട്ടനോട് മാപ്പ് പറയാൻ അച്ഛൻ ആവശ്യപ്പെട്ടതും തെറ്റ് ചെയ്തത് വല്യച്ഛനല്ലേ എന്റെ മരുമകനെന്തിനു മാപ്പ് പറയണമെന്ന് അമ്മ കേറി ഗോളടിച്ചു.. അണയാൻ നിന്ന തിരിയിലേക്കായിരുന്നു അമ്മയുടെ ആ എണ്ണയൊഴിക്കൽ...അതോടെ വീണ്ടും പൂർവ്വാധികം ശക്തിയോടെ വഴക്ക് തുടങ്ങി.... പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടീന്ന് വന്നവരും രണ്ട് ചേരിയായതോടെ ഇതെവിടെ ചെന്നവസാനിക്കുമെന്നോർത്തു എന്റെ മുട്ട് കൂട്ടിയിടിക്കാൻ തുടങ്ങി... "ഞങ്ങടെ സയനക്ക് ഇതിലും നല്ല ബന്ധം കിട്ടും... കല്യാണത്തലേന്ന് ആയെന്ന് കരുതി ഈവക തന്തയില്ലായ്മ പറഞ്ഞതും കേട്ട് വാലും ചുരുട്ടി ഇരിക്കുമെന്നോർക്കണ്ടാ...ഒരു കൊമ്പത്തെ കുടുംബക്കാര് വന്നേക്കുന്നു..." ആരോയുറക്കെ വിളിച്ചു പറഞ്ഞത് ഞാൻ വ്യക്തമായും കേട്ടൂ...ഭയപ്പെട്ടത് തന്നെ സംഭവിച്ചു... കേൾക്കാൻ കാത്തുനിന്ന പോലെ രാകേഷേട്ടന്റെ പെങ്ങളും അവളുടെ അമ്മായിയമ്മയും ആ വഴക്കിനുമുൻപ് വരെ ഉണ്ടായിരുന്ന സ്നേഹം ജന്നലിൽ കൂടി പുറത്തേക്കിട്ട് ഈ വഴിയിലിനി ഒരു പുല്ലും മുളക്കണ്ട എന്ന് കരുതി ചവുട്ടി കുലുക്കി മുഖവും വീർപ്പിച്ചു പുറത്തേക്ക് നടന്നു... ഇനി എന്ത്‌ എന്ന് ഞാനെല്ലാവരുടെയും മുഖത്തേക്ക് നോക്കി...ഇത്രേം തല്ലും വഴക്കും കണ്ടിട്ടും നിനക്കിനിയും ആ കുടുംബത്തേക്ക് തന്നെ പോകണോ എന്നർത്ഥത്തിൽ അവരെല്ലാം കൂടി എന്നെയും... അപ്പോഴും ഷർട്ട് മാറ്റാൻ കൂട്ടാക്കാതെ ഇടഞ്ഞു നിൽക്കുന്ന രമേശേട്ടനെ അമ്മയും ചേച്ചിയും സമാധാനിപ്പിക്കുന്നുണ്ട്... കുടുംബക്കാരെ അടച്ചാക്ഷേപിച്ച അവരുമായി ഇനി ബന്ധമുണ്ടാക്കിയാൽ തറവാട്ടിലുള്ളവരാരും തന്നെ കല്യാണം കൂടില്ലെന്ന പ്രഖ്യാപനവും സത്യം ചെയ്യലും... രാകേഷ് പോയാലും അവന്റെ പത്തിരട്ടി പത്തരമാറ്റുള്ള ചെറുക്കനെ കൊണ്ട് സയനേനെ കെട്ടിക്കണമെന്ന് സമാധാനിപ്പിക്കുന്നതിന്റെ മുറുമുറുക്കലുകളും കേൾക്കാനുണ്ട്... തിരക്കിട്ട് ഇങ്ങനൊരു തീരുമാനം വേണ്ടായിരുന്നു കല്യാണച്ചിലവിന്റെ പൈസയെല്ലാം പോയല്ലോ എന്ന സങ്കടം അച്ഛന്റെ മുഖത്തും... എന്റെ കരച്ചിലിനും ചിണുങ്ങലിനും പട്ടിയുടെ മോങ്ങലിന്റെ പോലും വില നൽകാതെ അവരെല്ലാം ഭാവിപരിപാടികളെ പറ്റി ചർച്ചിക്കാൻ തുടങ്ങി... നാളത്തെ ആദ്യരാത്രി വരെയുള്ള പദ്ധതി തയ്യാറാക്കി സ്വപ്നം കണ്ടിരിക്കുന്ന ആ മനുഷ്യനെ ഒന്ന് വിളിക്കാമെന്ന് മനസ്സിലോർത്തെയുള്ളു വിളി ഇങ്ങോട്ട് വന്നു...മനഃപൊരുത്തമെന്നൊക്കെ പറയാമെങ്കിലും കല്യാണം നടക്കുമോ ഇല്ലയോ എന്ന് വരെ തീർച്ചയില്ലാതെ നിൽക്കുകയാണ്... അകത്തെ ചൂട് പിടിച്ച ചർച്ചകൾക്കിടയിലൊരു ശല്യമാകണ്ടെന്നു കരുതി ഫോണും കൊണ്ട് വർക്ക് ഏരിയയുടെ ഗ്രില്ലിനടുത്തേക്ക് ഞാൻ നടന്നു... "എന്തായി കല്യാണപെണ്ണേ എല്ലാരും അവിടുന്ന് മടങ്ങിയോ...ആരും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല അതാ നിന്നെത്തന്നെ വിളിച്ചേ..." രാകേഷേട്ടന്റെ സന്തോഷത്തോടെയുള്ള വാക്കുകൾ കേട്ടതും എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു... " എന്റെ പൊന്നേട്ടാ...ഇവിടാകെ കുളമായിരിക്കാണ് വന്നോരുമായി ഗംഭീര അടിയൊക്കെ കഴിഞ്ഞു അവരിപ്പോ ഇറങ്ങിപ്പോയി ....കല്യാണം വേണ്ടെന്ന് പറഞ്ഞിട്ട് ഇവിടുള്ളോരെല്ലാം ഒറ്റക്കാലിൽ നിൽക്കാണ്.." "എന്തിന് ??? അവര് പുടവ കൊണ്ട് തരാൻ വന്നതല്ലേ അടിക്കാനും മാത്രമെന്താ...നീ മോങ്ങാതെ കാര്യം പറഞ്ഞേ...." ഏങ്ങലടികളോടെ കാര്യം പറഞ്ഞു തീർന്നിട്ടും അവിടുന്ന് ഒരനക്കവും ഇല്ല...ഫോൺ കട്ടായോന്ന് ചെവിക്കരികിൽ നിന്നും മാറ്റി മുഖത്തിനു നേരെ പിടിച്ചതും കയ്യിൽനിന്നും ഫോണാരോ തട്ടിപറിച്ചെടുത്തു... "അവിടെ കാർന്നോന്മാര് കാര്യം തീരുമാനിച്ചു പറയുന്ന വരെയെങ്കിലും നിനക്ക് ക്ഷമിച്ചൂടെ മൂധേവി...കല്യാണത്തിന് മുൻപേ ഇങ്ങനെ അധിക്ഷേപിക്കുന്നവർ നീയവിടെ ചെന്നാലും ചെവിതല കേൾപ്പിക്കോ...മോങ്ങാതെ മുറിയിൽ പൊക്കോണം..." അമ്മ കലിതുള്ളിയാണ്...വാതിലിനരികിൽ അച്ഛനും അനിയനും വന്നെത്തി നോക്കുന്നു... ഞാനെങ്ങും പോയില്ല അവിടെതന്നെ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ കുത്തിയിരുന്നു കളഞ്ഞു... എന്തൊരു മനുഷ്യരാണ്...നിസ്സാരകാര്യത്തിന് ഇങ്ങനെ വഴക്കിട്ട് അകറ്റാൻ എന്ത്‌ തെറ്റാണ് ഞങ്ങൾ ചെയ്തത്... ഫോൺ കട്ടായിട്ടില്ലെന്ന് ഉറക്കെയുറക്കെ രാകേഷേട്ടൻ വിളിച്ചു പറയുന്നത് കേട്ട് ഫോൺ അമ്മ അച്ഛനെ ഏൽപിച്ചു...അച്ഛനാ ഫോണും ചെവിയിൽ വച്ചു പുറത്തേക്ക് നടന്നു... "നിന്റെ ആരേലും ചത്തോ...അതോ അവനില്ലാതെ നിനക്ക് ജീവിക്കാൻ വയ്യേ....അവളുടെയൊരു നെഞ്ചത്തടിയും കരച്ചിലും..." അമ്മ അനിയനെയും വലിച്ചു അകത്തേക്ക് നടന്നുപോകുമ്പോഴും ഞാനാ തിണ്ണയിലിരുന്നു...എത്രെ പെട്ടെന്നാണ് സന്തോഷം നിറഞ്ഞ ഒരു സ്ഥലത്തേക്ക് ചെകുത്താൻ കയറി വന്നത്... എന്തെല്ലാം സ്വപ്നങ്ങളോടെയാണ് ഇന്ന് വരെ കാത്തിരുന്നത് ...ഇന്നത്തെ ഓരോ നിമിഷവും കടന്നുപോകുമ്പോൾ പലതവണ സ്വപ്നം കണ്ട നിമിഷങ്ങളായതു കൊണ്ട് തന്നെ ഇതെല്ലാം മുൻപ് നടന്നതാണോ എന്ന് പലപ്പോഴും മനസ്സിൽ തോന്നിയിരുന്നു... സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ മുഖം പൊത്തിയിരുന്നു... സദ്യയൊരുക്കാനായി കൊണ്ട് വന്ന പച്ചക്കറികളും തേങ്ങയും വാരിവലിച്ചിട്ടതിനിടയിൽ ആരോരുമില്ലാത്തവളെപോലെ ഞാനിരുന്നു പൊട്ടിക്കരഞ്ഞു...എന്റെ കൂട്ടുകാരുടെ മുഖത്തു ഞാനെങ്ങനെ നോക്കുമിനി... അടുത്തേക്കൊരു കാൽപ്പെരുമാറ്റം വരുന്നത് കേട്ട് തലപൊക്കി നോക്കിയപ്പോൾ അച്ഛനാണ്...പക്ഷേ എന്നെയല്ല നോക്കുന്നത്.. ചുറ്റിനും പരതി പന്തല് കെട്ടാനായി കൊണ്ടുവന്നിട്ട കയറിന്റെ ബാക്കിയും അവിടിരുന്ന വാക്കത്തിയുമൊക്കെ എടുത്ത് ഗ്രിൽ അകത്തുനിന്നും പൂട്ടി ഒന്നും സംഭവിക്കാത്ത പോലെ ആളകത്തേക്ക് പോയി... പിന്നെയും കുറച്ചുനേരം കഴിഞ്ഞാണ് ഞാനിനി കടുകൈയൊന്നും കാണിക്കേണ്ടെന്നു കരുതി കയറെടുത്തു പോയതാണെന്ന് മനസ്സിലായത്... അകത്തേക്ക് ചെല്ലാൻ പലവട്ടം അമ്മയും ചേച്ചിയും വന്ന് വിളിച്ചിട്ടും ഞാൻ പോയില്ല...എന്റെ കണ്ണീര് കണ്ടെങ്കിലും ആർക്കെങ്കിലും മനസ്സ്‌ മാറട്ടെയെന്ന് ഞാനും കരുതി. പക്ഷേ ഒരുകൊല്ലമായി പറഞ്ഞുവച്ച, എല്ലാ ഒരുക്കങ്ങളും പൂർത്തിയായ വിവാഹത്തേക്കാൾ എല്ലാവർക്കും വേണ്ടത് മാപ്പ് പറച്ചിലും കുടുംബമഹിമയുമാണ്... ഇത് നടത്തിത്തന്നില്ലെങ്കിൽ എല്ലാവരെയും ഞാനൊരു പാഠം പഠിപ്പിക്കും...ഊണുണ്ടെന്ന് പറഞ്ഞു ഉറക്കത്തിൽ നിന്നും തട്ടിയെണീപ്പിച്ചു ഇല്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്... പുറത്തെ ഇരുട്ടിന് കനം വക്കുന്നതും നോക്കി ചീവീടുകളുടെ ഒച്ചയ്ക്ക് കാതോർത്തു ഞാനിരുന്നു ആ തണുപ്പിൽ... പൊടിപാറിയ അടിയുടെ ക്ഷീണവും ഭാഷാപ്രാവീണ്യത്തിൽ നടത്തിയ മത്സരത്തിന്റെ തീവ്രതയും കൊണ്ടാകാം എല്ലാവരും നേരം പരപരാ വെളുത്തശേഷമാണ് കണ്ണ് തുറന്നത്.. തലനരച്ച കാർന്നോന്മാര് പലതവണ തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും കല്യാണം വേണ്ടെന്ന ഉറച്ച നിലപാടിൽ തന്നെ തറവാട്ടിലുള്ളവർ..എങ്കിൽ ആരെങ്കിലും പോയി അവിടെ ചെന്ന് വിവരം പറയുന്നതാണ് മര്യാദയും കുടുംബമഹിമയുമെന്നു തീരുമാനമായി... ഇതിനിടയിൽ സയനയെ വിളിച്ചു ചേച്ചി മുറികൾ മുഴുവൻ കറങ്ങിയിറങ്ങുന്നുണ്ട്...വീടിനു പുറകിലും ചായ്പ്പിലും എന്തിന് വേസ്റ്റ് കുഴിയിൽ വരെ അവളനിയനെ വിട്ട് നോക്കിച്ചു... സയനയില്ല വീട്ടിൽ...മനസ്സ്‌ തകർന്ന് അവളെങ്ങോട്ടോ ഇറങ്ങിപോയിരിക്കുന്നു...എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ നിൽക്കുന്ന രമേശനെ എല്ലാവരും കൂടി തറപ്പിച്ചു നോക്കി... "എന്റെ കുഞ്ഞിന്റെ മനസ്സ്‌ തകർക്കണ്ട ഒന്ന് ക്ഷമിച്ചെക്കെന്നു എത്ര വട്ടം പറഞ്ഞതാ നിങ്ങളോട്.. ആര് കേൾക്കാൻ..ഇനി ന്റെ കുട്ടീടെ ശവം കിട്ടുമ്പോൾ എല്ലാരും കൂടി പുഴുങ്ങിതിന്ന് കുടുംബമഹിമ കൂട്ട്..." അമ്മ നിന്ന നില്പിൽ കാലുമാറി നെഞ്ചത്തടിയും നിലവിളിയുമായി...ഒരാശ്രയത്തിനായി രമേശൻ എല്ലാവരെയും നോക്കുമ്പോൾ കാണാം ഇന്നലെ പിരികയറ്റി കൂടെ നിന്ന കുടുംബക്കാരിൽ ഭൂരിഭാഗം പേരും അമ്മ പറഞ്ഞതാ ശരിയെന്ന മട്ടിൽ അയാളെ നോക്കുന്നു.. ബസ്‌സ്റ്റാന്റിൽ തുടങ്ങിയ അന്വേഷണം പ്രതീക്ഷ നഷ്ടപ്പെട്ട് കുളത്തിലും കിണറ്റിലും റെയിൽവേ ട്രാക്കിലും വരെയെത്തി...ഇനി അന്വേഷിക്കാനൊരിടവും ബാക്കിയില്ലായെന്ന് കണ്ടപ്പോൾ പോലീസിലറിയിക്കാം എന്നായി... വിവാഹപ്പന്തൽ മരണപന്തലായി മാറി കല്യാണസദ്യ ഇനി ചാവിനുള്ള ഊണായി മാറുമോയെന്നും ചിന്തിച്ചു നാട്ടുകാരും കൂട്ടുകാരും കുടുംബക്കാരും തലപുകച്ചു നഖം കടിച്ചു നിൽക്കുന്നതിനിടയിലേക്ക് നിർത്താതെ ബെല്ലടിക്കുന്ന അച്ഛന്റെ ഫോണുമെടുത്തു അനിയനോടി വന്നു... " രാകേഷേട്ടന്റെ വീടിനടുത്തുള്ള പഞ്ചായത്തു മെമ്പർ അരവിന്ദേട്ടനാണ്..." എല്ലാവരെയും വിളിച്ചു കല്യാണം മുടങ്ങിയതും പെണ്ണിനെ കാണാനില്ലാതായതുമൊക്കെയുള്ള വിവരമറിയിച്ച കൂട്ടത്തിൽ അയാളെയും വിവരമറിയിച്ചത് ഓർമ്മ വന്ന് രമേശൻ ഓടിവന്ന് ഫോൺ വാങ്ങി.... ഫോണിൽ സംസാരിക്കുന്നതിനിടയിൽ രമേശന്റെ മുഖഭാവം മാറുന്നതും തലക്ക് കൈകൊടുക്കുന്നതും കണ്ട് എല്ലാവരും അയാളെ ഉറ്റുനോക്കി... "അമ്പലകുളത്തിന്റവിടെ എന്തോ കണ്ടെന്ന് പറഞ്ഞു രാകേഷ് വണ്ടിയെടുത്തു ഇറങ്ങിപോയിട്ടുണ്ട്... രാകേഷിന്റെ അമ്മ വിളിച്ചു പറഞ്ഞതാണ് അരവിന്ദേട്ടനെ...അയാളാകെ സങ്കടത്തിലാ പറയുന്നത് ... അയാള് വഴി വന്ന ബന്ധുതയല്ലേ എന്ന് പറഞ്ഞു ഇന്നലെ അവരെല്ലാം കൂടി അയാളുടെ വീട്ടിൽക്കയറി തെറിവിളിച്ചെന്ന്..." “ എന്റെ പൊന്ന്മോളേ....." രമേശൻ പറഞ്ഞു നിർത്തിയതും അമ്മ നെഞ്ചിലൊരു ഊക്കനടി കൊടുത്തു നിലത്തേക്കിരുന്നു... ചുറ്റും നിന്നവർ താടിക്കു കയ്യും കൊടുത്ത്‌ നോക്കിനിൽക്കുന്നത് കണ്ട് അച്ഛൻ അമ്മയുടെ അടുത്തേക്ക് ചെന്ന് സമാധാനിപ്പിച്ചു... "അച്ഛാ ദേ രാകേഷ് വിളിക്കുന്നു..." രമേശിന്റെ കയ്യീന്ന് ഫോൺ വാങ്ങി സംസാരിച്ച അച്ഛൻ ഞങ്ങളിപ്പോ അങ്ങെത്താമെന്നു പറഞ്ഞു വിളി അവസാനിപ്പിച്ചു.. രണ്ട് കാറിൽ കൊള്ളുന്ന ആൾക്കാരുമായി എല്ലാവരും കൂടി രാകേഷ് പറഞ്ഞ സ്ഥലത്തെത്തി... അമ്പലകുളത്തിന്റെ ഭാഗത്തേക്ക് നടക്കാനൊരുങ്ങിയവരെ അനിയൻ പെട്ടെന്ന് തടഞ്ഞു നിർത്തി കൈ ചൂണ്ടികാണിച്ചു ക്ഷേത്രനടയിലേക്ക്.... " ചതിച്ചല്ലോ ന്റെ സയോ നീ ഞങ്ങളെ..." ഇത്തവണ നെഞ്ചത്തടി ചേച്ചിയുടെ വക തുടങ്ങിയതും രമേശൻ തിരിഞ്ഞു ഭാര്യയുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു... തലയിൽ കൈവച്ചു ഇളയമകളെ പ്രാകാൻ വന്ന അമ്മ പിടിച്ചുനിർത്തിയപോലെ കരച്ചിൽ നിർത്തി കൈ താഴേക്കിട്ടു.... കരഞ്ഞുകൊണ്ട് ഓടിവന്ന അനിയനെ കെട്ടിപിടിച്ചു സർവ്വാഭരണവിഭൂഷിതയായി ഞാനെല്ലാവരെയും ചിരിച്ചുകൊണ്ട് നോക്കി... നെറ്റിയിലെ സിന്ദൂരത്തിലേക്കും കഴുത്തിലെ താലിയിലേക്കും രാകേഷേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി അനിയൻ ഇടറിയ സ്വരത്തിൽ പറഞ്ഞു.... "എന്നാലും ന്റെ ചേച്ചി...നീ ഞങ്ങളെ പേടിപ്പിച്ചുകളഞ്ഞു..." ഞാനവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്ത്പിടിച് അച്ഛനെ നോക്കി...... എല്ലാരും ഉറങ്ങിയ ശേഷം ആരും കാണാതെ അമ്മ സൂക്ഷിച്ച താക്കോലെടുത്തു അലമാരിയിൽനിന്നും ആഭരണങ്ങളും ഉടുക്കാനുള്ള സാരിയുമെല്ലാം കൊണ്ടുവന്ന് തന്ന്....രാകേഷേട്ടനെ ഫോൺ വിളിച്ചു വരുത്തി എന്നെയേല്പിച്ച... എല്ലാം ഭംഗിയായി കഴിഞ്ഞതിന് ശേഷം എല്ലാവരും അറിഞ്ഞാൽ മതിയെന്ന് കർശനനിർദ്ദേശം തന്ന അച്ഛനപ്പോൾ നിഷ്കളങ്കനായി കയ്യും കെട്ടി നോക്കി നിൽക്കുന്നു... " ഇനീപ്പോ കുട്ടികളായി എല്ലാം നടത്തിക്കഴിഞ്ഞില്ലേ... പശും ചത്തു മോരിലെ പുളിയും പോയി പഴയതൊന്നും ഓർത്തു വഴക്ക് വേണ്ട...എല്ലാരും നടക്ക് വീട്ടിലേക്ക് സദ്യ റെഡിയാണ്..." മുഖത്തെ ഗൗരവം അല്പം പോലും കുറക്കാതെ അച്ഛനെല്ലാവരെയും വണ്ടിക്കരികിലേക്ക് വിളിച്ചു... പാഷാണത്തിൽ കൃമികൾ എവിടെയുമുണ്ടാകും അച്ഛാ... അവരല്ല അച്ഛന്റെ മോളെ അവസാനം വരെ പൊന്ന് പോലെ നോക്കാമെന്ന് പറഞ്ഞതും ഒരു കൊല്ലം കാത്തുനിന്നതും ഞാനാണ്...എനിക്കവളെയിങ്ങു കെട്ടിച്ചു തന്നൂടെയെന്ന് ഫോണിലൂടെ കെഞ്ചിപ്പറഞ്ഞു സകലകുരുട്ടുബുദ്ധിയും പറഞ്ഞുകൊടുത്ത മരുമകന്റെ തോളത്തു കയ്യിട്ട് അച്ഛനൊരു സെല്ഫിയെടുത്ത ശേഷം എല്ലാവരും കൂടി സന്തോഷത്തോടെ വീട്ടിലേക്ക്... താലികെട്ടും ഫോട്ടോയെടുക്കലും വിചാരിച്ചപോലെ കളറായില്ലെങ്കിലും ആദ്യരാത്രിക്കൊരു മാറ്റവും വന്നില്ലല്ലോ എന്ന സമാധാനത്തിൽ ഞാനും രാകേഷേട്ടനും വണ്ടിയിലേക്ക് കയറി... •••••••••••• #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
"നിന്നെ പ്രേമിച്ചു നടക്കാനല്ല വിവാഹം ചെയ്തു കൂടെ കൂട്ടാനാണ് ഞാനി പിറകെ നടക്കുന്നത് " ബൈക്ക് അവളുടെ വട്ടം വെച്ചു കൊണ്ട് ഞാൻ ചോദിച്ചു. അവളൊന്നും മിണ്ടാതെ നടക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും തടഞ്ഞു. "എനിക്ക് ഉത്തരം തന്നില്ല ഇഷ്ടമാണോ?" ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു. "അച്ഛനോട് ചോദിക്കണം" അവളും ഒട്ടും പതറാതെ പറഞ്ഞു കൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കി. "ഹേയ് ഇത് തന്നെയല്ലെ കഴിഞ്ഞ രണ്ടു തവണയും എന്നോട് പറഞ്ഞത് ? തനിക്ക് ഇഷ്ടമാണോന്നറിയാതെ ഞാൻ എങ്ങനാ. " അവൾ നടന്നുകൊണ്ട് എന്നോടായ് പറഞ്ഞു. "വെറുതെ എന്റെ പിന്നാലെ നടന്ന് സമയം കളയണ്ട. അച്ഛന് ഇഷ്ടപ്പെടാത്ത ഒന്നിനും ഞാൻ നിൽക്കൂല." അവൾ നടന്നു പോകുന്നതും നോക്കി ഞാൻ കുറച്ചു നേരം നോക്കി നിന്നു. അവളുടെയൊരു അച്ഛൻ.വലിയ പുള്ളിയാണെന്നു തോന്നുന്നു. മകളെ വരച്ചവരയിൽ നിർത്തുന്ന കക്ഷിയായിരിക്കും.ദൈവമേ അയാള് വേണ്ടാന്നു പറഞ്ഞാൽ കാര്യം കുഴയും. ആദ്യമായ് മനസ്സിൽ കയറികൂടിയ പെണ്ണാണ്. ജീവിതത്തിന്റെ ഓട്ട പാച്ചിലിനിടയിൽ പ്രണയിക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോഴും പ്രണയിച്ചു നടക്കാനുള്ള ഒരു ബാല്യം എന്നിലുണ്ട്. മുപ്പത്തിമൂന്ന് ആയെങ്കിലും കണ്ടാൽ ഇപ്പോഴും ഒരു ഇരുപത്തിനാലിൽ താഴെയെ തോന്നത്തൊള്ളുവെന്നേ. ഒരു തലവേദനയുടെ ഗുളിക വാങ്ങുവാൻ വേണ്ടി മെഡിക്കൽ ഷോപ്പിലേക്ക് കയറി തലവേദനയുടെ ഗുളിക ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാനാദ്യമായ് അവളെ കാണുന്നത്. വലിയ ഗ്ലാമറൊന്നുമില്ലങ്കിലും നാടൻ ലുക്കുള്ള ഒരു നയൻതാര. അവശയായ ആരും തിരിഞ്ഞു നോക്കാത്ത ഒരു സ്ത്രീക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നു. കടക്കാരൻ തലവേദനയുടെ ഗുളിക നീട്ടിയപ്പോൾ വേദനയൊക്കെ പമ്പ കടന്നു ചേട്ടോന്നും പറഞ്ഞ് അന്നു മുതൽ ഞാനവളുടെ പിന്നാലെ കൂടി. അവളുടെ ആളുകളെ സഹായിക്കുന്ന മനസ്സ് കണ്ടപ്പോൾ ജീവിതത്തിൽ ഇവൾ എന്നെ എന്തുമാത്രം സ്നേഹിക്കുമെന്നോർത്തപ്പോൾ ഹൊ.. വീട് അറിയാവുന്നതുകൊണ്ട് ബുദ്ധിമുട്ടേണ്ടി വന്നില്ല. നേരത്തേ ഒരു വട്ടം വീട് വരെ പിന്നാലെ ചെന്നതാണ്. വൃത്തിയും വെടിപ്പുള്ള ഒരു കൊച്ചു വീട്. അല്ലങ്കിലും നല്ല പെൺകുട്ടികളുള്ള വീട് എപ്പോഴും ഐശ്വര്യത്തിൽ കിടക്കും. പട്ടിയില്ലായെന്നു ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ അകത്തേക്ക് കയറി. എന്റെ പെണ്ണ് അതാ ഉമ്മറത്തെ തയ്യൽമിഷനിൽ എന്തോ തയ്ച്ചു കൊണ്ടിരിക്കുന്നു. ചുവന്ന പൂക്കളുള്ള ഒരു നൈറ്റിയാണ് ഇട്ടിരിക്കുന്നത്. അതിലൊരഴകുണ്ടവൾക്ക്. എന്റെ പൊന്നച്ഛാ ഇങ്ങള് സമ്മതിക്കണേ. എന്നെ കണ്ടതും അവൾ വേഗം എഴുന്നേറ്റു. "എന്തേ ഞാൻ വരില്ലാന്നു കരുതിയോ?" ''വരുമെന്ന് കരുതിയിരുന്നു. കയറിയിരിക്കു.ഞാൻ ചായയെടുക്കാം." "ഹേയ് ചായയൊന്നും ഇറങ്ങൂലാ അച്ഛനെയൊന്നു കാണണം വിളിക്ക്." "അച്ഛന് പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടാണ് അകത്തേക്ക് വരു" അവളോടൊപ്പം ഞാൻ അകത്തേ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ പറഞ്ഞു. അച്ഛന് ഒരു ആക്സിഡന്റ് പറ്റി കിടപ്പിലാണ്. നട്ടെല്ലിനാണ് പരുക്ക് പറ്റിയത്. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട എനിക്ക് എല്ലാം അച്ഛനാണ്. മരുന്നിന്റെ മണമുള്ള മുറിയിൽ അവശതയായ ഒരു രൂപം. എന്നെ കണ്ടപ്പോൾ ഒന്ന് എഴുന്നേൽക്കാനുള്ള ശ്രമം പോലെ. ഞാൻ തടഞ്ഞു കൊണ്ട് പറഞ്ഞു. "ഞാൻ അച്ഛനോട് ഒരു കാര്യം ചോദിക്കാനാണ് വന്നത്?" ചെറുതായി ചുമച്ചു കൊണ്ട് അച്ഛൻ പറഞ്ഞു. "ശ്രീക്കുട്ടി പറഞ്ഞിരുന്നു. താൻ വരുമെന്ന് പക്ഷേ ഇവൾക്ക് സ്ത്രീധനമായ് ഒന്നും കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇപ്പോഴത്തെ അവസ്ഥ മോശമാണ്. " അച്ഛന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തരാൻ സമ്മതമാണോ എന്നറിഞ്ഞാൽ മതിയെനിക്ക്. ഇവളിലും വലിയൊരു ധനമില്ലെനിക്ക്.ഞാൻ പൊന്നുപോലെ നോക്കികോളാം.. ഞാൻ പുറത്തിറങ്ങി അവളോട് പറഞ്ഞു. "അച്ഛൻ സമ്മതിച്ചു കേട്ടോ.. അമ്മയേയും കൂട്ടി നാളെ ഞാൻ വരുന്നുണ്ട്. " ഞാനത് പറയുമ്പോൾ അവളുടെ നിറഞ്ഞ മിഴികൾക്കൊരു തിളക്കം. #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ