Follow
MUHAMMED BINAS
@66342484
468
Posts
588
Followers
MUHAMMED BINAS
573 views
5 hours ago
വിടവാങ്ങും മുൻപേ        ✍️മുഹമ്മദ്‌ ബിനാസ് ആലപ്പുഴ ബീച്ചിൽ ഒരു ഉച്ച സമയം. കടലിലേക്ക് നോക്കി ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. പെട്ടെന്നാണ് അവന്റെ പുറത്ത് ഒരു കൈ വന്നു തട്ടിയത്. അവൻ തിരിഞ്ഞു നോക്കി. അത് ഒരു പെൺകുട്ടിയായിരുന്നു. "എന്താടാ? എന്തിനാ നീ എന്നെ കാണണം എന്ന് പറഞ്ഞത്?" "എന്തേ? ഇന്ന് വേറെ ഏതെങ്കിലും അവന്റെ ഒപ്പം കോഫി കുടിക്കാൻ പോകാൻ ഉണ്ടായിരുന്നോ?" അവൻ അവളെ നോക്കിയിട്ട് ചോദിച്ചു: "എന്ത്? നിനക്ക് എന്ത് പറ്റി മനു?" "എനിക്ക് ഒരു കോപ്പും പറ്റിയില്ല. നിന്നെ ഇന്നലെ ഒരുത്തന്റെ ഒപ്പം ബെസ്റ്റ് ബേക്കറിയിൽ വെച്ച് എന്റെ ഫ്രണ്ട് കണ്ടിരുന്നു." "ഓ, ഡാ. അത് എന്റെ ഫ്രണ്ട് അഖിലയുടെ ചേട്ടനാണ്. ആ ചേട്ടന് എന്റെ ഒരു ഹെൽപ്പ് വേണം ആയിരുന്നു. അതുകൊണ്ട് എന്നെ കാണാൻ വന്നതാണ്." "കോപ്പാണ്. കണ്ടവന്മാരുടെ ഒപ്പം കറങ്ങി നടക്കുന്ന ഒരാളെ എനിക്ക് വേണ്ട, റീനു." അതും പറഞ്ഞ് അവൻ അവിടെനിന്ന് നടന്നു നീങ്ങി. റീനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവിടെ നിന്നുതന്നെ അവൾ പൊട്ടിക്കരഞ്ഞു. കാരണം, റീനു ആത്മാർത്ഥമായി സ്നേഹിച്ചവൻ വഴിയിൽ വെച്ചുതന്നെ "മോശക്കാരി" എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കി പോയത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനു താമസിക്കുന്ന റൂമിൽ മനുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "ഡാ മനു," അവന്റെ കൂട്ടുകാരൻ ജിതിൻ അങ്ങോട്ട് വന്ന് വിളിച്ചു. "എന്താടാ?" "ഡാ, നമുക്ക് ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റലിൽ പോയി കണ്ടാലോ?" "എന്തിന്? പൈസ കളയാനോ? അതിന്റെ ആവശ്യമില്ല. ഞാൻ ഇനി ആർക്കും ഒരു ഭാരം ആകാൻ ഉദ്ദേശിക്കുന്നില്ല. ഡോക്ടർ പറഞ്ഞതിലും മുൻപേ ഞാൻ ഈ ലോകത്തുനിന്ന് യാത്രയാവും." "ഡാ മനു, നീ എന്തൊക്കെയാടാ പറയുന്നത്?" "ഞാൻ പറഞ്ഞത് കാര്യമാണ്. എനിക്ക് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മരിച്ചാലും എന്റെ റീനു എന്നെ ഓർത്ത് കരയാൻ പാടില്ല എന്നുമാത്രം. ഇനി എന്തായാലും അത് ഉണ്ടാവില്ല." "അതെന്താ?" "നീ ഇന്നലെ പറഞ്ഞില്ലേ അവളെ ഇന്നലെ വേറെ ഒരുത്തന്റെ ഒപ്പം ബെസ്റ്റ് ബേക്കറിയിൽ വെച്ച് കണ്ടെന്ന്? ആ കാരണം പറഞ്ഞ് ഞാൻ അവളെ ഒഴിവാക്കി." "ഡാ, അത് അവളുടെ ഫ്രണ്ട് ആരെങ്കിലും ആയിരിക്കും. അവൾ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ?" "എനിക്കറിയാം. അത് അവളുടെ ഫ്രണ്ടിന്റെ ചേട്ടനാണ് എന്ന്.  അവള് നല്ലൊരു പെണ്ണാണ്. ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി അവളുടെ ജീവൻ കളയാൻ പാടില്ല. ഇത് ആവുമ്പോൾ കുറച്ച് ദിവസം വിഷമം ഉണ്ടാവും. അത് പതിയെ മാറി എന്നോട് അവൾക്ക് ഒരു വെറുപ്പായി കൊള്ളും." "ഡാ, ഏതോ ഒരു ഡോക്ടർ ഇനി ഒരു മാസം മാത്രമേ ആയുസ്സുള്ളൂ എന്ന് പറഞ്ഞതിന് മരിക്കാൻ നടക്കുവാണോ നീ?വേറെ ഡോക്ടർമാരുണ്ട്. അവരെ പോയി കാണാം. ഏതെങ്കിലും ഡോക്ടർ വിചാരിച്ചാൽ നിന്നെ രക്ഷിക്കാൻ പറ്റിയലോ?" "ഏയ്, അതൊന്നും നടക്കില്ല ഡാ. ഞാൻ എന്തായാലും എന്റെ മരണത്തിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു." "ഡാ, നിന്റെ അമ്മയുടെ കാര്യം ഒന്ന് ആലോചിച്ചുനോക്ക്. നിന്റെ അച്ഛൻ മരിച്ചിട്ടും നിനക്ക് വേണ്ടിയാണ് ആ സ്ത്രീ ഇത്രകാലം ജീവിച്ചത്." "ശരിയാണ്. ഞാൻ ലോക ഉടായിപ്പാണ് എന്ന്  അമ്മയെ അറിയിക്കാനുള്ള എല്ലാ പരിപാടിയും ഞാൻ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു മോനെ അവരും വെറുത്തോളും." മനു അത് പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി. അവൻ അപ്പോൾത്തന്നെ അവിടെനിന്ന് അവന്റെ റൂമിലേക്ക് കയറിപ്പോയി. ജിതിന് എങ്ങനെ മനുവിനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടി എടുത്ത് അവിടെനിന്ന് പോയി. ജിതിൻ റീനുവിന്റെ റൂമിന്റെ മുന്നിൽ എത്തി. റീനു അപ്പോൾ ആ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു. "റീനു," ജിതിൻ അവളെ വിളിച്ചു. "എന്താ? നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾ സമാധാനമായി കാണും അല്ലേ, മനുവും ഞാനും തമ്മിൽ പിരിഞ്ഞപ്പോൾ?" അവൾ നിറകണ്ണുകളോടെ ചോദിച്ചു. "ഡീ, നീയും മനുവും തമ്മിലുള്ള ബന്ധം കണ്ടിട്ട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ നിങ്ങൾ തമ്മിൽ ഒരിക്കലും പിരിയണം എന്ന് ആഗ്രഹിച്ചിട്ടില്ല. ഡീ, മനു നിന്നെ മനപ്പൂർവം ഒഴിവാക്കിയതാണ്." "എന്തിന് വേണ്ടി?" "ഒരാഴ്ച മുൻപ് അവന് മൂത്രത്തിൽ പഴുപ്പ് വിശപ്പില്ലായ്മയും ക്ഷീണവും എല്ലാം കാരണം ഒരു ഡോക്ടറെ പോയി കണ്ടു. ഡോക്ടർ ടെസ്റ്റ് എല്ലാം ചെയ്ത് നോക്കിയിട്ട് പറഞ്ഞത് പാൻക്രിയാറ്റിക് ക്യാൻസർ ആണ് എന്ന്. ലാസ്റ്റ് സ്റ്റേജ് ആണ്. ഇനി കൂടിപ്പോയാൽ ഒരുമാസം ഉള്ളൂ എന്നാണ്. അത് അറിഞ്ഞതുകൊണ്ട് അവന് പ്രിയപ്പെട്ടവർ ആരും അവനെ ഓർത്ത് സങ്കടപ്പെടാതിരിക്കാനാണ് അവൻ അങ്ങനെ പറഞ്ഞത്. അവന് നിന്നോടുള്ള ദേഷ്യംകൊണ്ട് ഒന്നുമല്ല ഡീ. നീ ഒരിക്കലും അവനെ വെറുക്കരുത്. അവൻ വെറും ഒരു പാവമാണ്." "മനു ഇപ്പോൾ എവിടെയുണ്ട്? നാട്ടിലേക്ക് പോയോ?" "ഇല്ല, ഇവിടെ റൂമിൽ ഉണ്ട്." "എനിക്ക് അവനെ ഇപ്പോൾ തന്നെ കാണണം." "നീ വാ." അങ്ങനെ ജിതിൻ അവളെ വിളിച്ചുകൊണ്ട് മനുവിന്റെ റൂമിൽ ചെന്നപ്പോൾ മനു ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തിരുന്നു. റീനു ആ കാഴ്ച കണ്ട് "മനു" എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞു. ജിതിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. തന്റെ കൂട്ടുകാരൻ ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടിട്ട്. ഡോക്ടർ പറഞ്ഞ സമയത്തിന് കാത്തുനിൽക്കാതെ മനു തന്റെ പ്രിയപ്പെട്ട എല്ലാവരെയും തനിച്ചാക്കി ഈ ലോകത്തുനിന്ന് യാത്രയായി.                                      അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക                              ✍️മുഹമ്മദ്‌ ബിനാസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #❤ സ്നേഹം മാത്രം 🤗 #✍🏻ചെറുകഥ
MUHAMMED BINAS
572 views
1 days ago
*സാന്ത്വനം* ✍️മുഹമ്മദ്‌ ബിനാസ് അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഒരു വീട്. രാത്രി എട്ടു മണിയോടെ ഒരു ബൈക്ക് ആ വീടിന്റെ മുറ്റത്ത് വന്നു നിന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം, ആ ചെറുപ്പക്കാരൻ ഹാന്റിലിൽ തൂക്കിയിട്ടിരുന്ന കവർ ബാഗുമായി വന്ന് കോളിംഗ് ബെൽ അടിച്ചു. അധികം വൈകാതെ തന്നെ ഏതാണ്ട് ഇരുപത്തിയെട്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് വന്ന് വാതിൽ തുറന്നു. ആ ചെറുപ്പക്കാരൻ കയ്യിലുണ്ടായിരുന്ന കവർ അവളുടെ കൈ കൊടുത്തു. "മീനു, ചോറ് എടുത്തു വെക്ക്." അതും പറഞ്ഞ് അരുൺ ഫ്രഷ് ആകാനായി തന്റെ മുറിയിലേക്ക് പോയി. അതിന് ശേഷം വന്ന് ഫുഡ്‌ കയിച്ചു എല്ലാം കഴിഞ്ഞു അവൻ റൂമിൽ എത്തി അമ്മക്ക്‌ കോൾ ചെയ്തു. "ഹലോ, അമ്മേ അരുണാണ്." "മനസ്സിലായിടാ. നീ എവിടെയാണ്?" "ഞാൻ ദാ വീട്ടിൽ എത്തിയതേയുള്ളൂ. ഓഫീസിൽ കുറച്ച് പെൻഡിങ് വർക്കുകൾ ഉണ്ടായിരുന്നു." "ഉം. മീനു എവിടെ?" "അവൾ അടുക്കളയിലുണ്ട്. പാത്രം കഴുകുകയാണെന്ന് തോന്നുന്നു.അവൾക്ക് കൊടുക്കണോ അമ്മേ?" "വേണ്ടടാ, അവൾ രാവിലെ എന്നെ വിളിച്ചിരുന്നു." "ശരി അമ്മേ. നാളെ രാവിലെ സന്തോഷേട്ടൻ അങ്ങോട്ട് വരും." "എന്തിന്?" "അതൊക്കെയുണ്ട്. സന്തോഷേട്ടൻ കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാം വാങ്ങി വെച്ചേക്കണം. നാളെ ഞങ്ങളും അങ്ങോട്ട് വരുന്നുണ്ട്." അരുൺ ഫോൺ വെച്ചപ്പോഴേക്കും മീനു മുറിയിലേക്ക് വന്നു. "മീനു, നാളെ രാവിലെ റെഡിയാവണം കേട്ടോ." "എവിടെ പോകാനാണ്?" അവൾ സംശയത്തോടെ ചോദിച്ചു. "നാളെ ഞായറാഴ്ചയല്ലേ, നമുക്ക് നാളെ വീട്ടിൽ പോകാം.അമ്മേനെ കണ്ടിട്ട് ഒരു മാസം അവറായി. അവൾ ഒന്ന് മൂളിയ ശേഷം കട്ടിലിൽ വന്ന് കിടന്നു. "എന്താ മീനു, ഇന്ന് ഒരു മൈൻഡ് ഇല്ലാത്തത്?" "ഏയ്, ഒന്നുമില്ല ഏട്ടാ. ചെറിയൊരു തലവേദന, അത്രയേയുള്ളൂ." അതും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു. "വിക്സ് ഇട്ട് തിരുമ്മി തരട്ടെ?" "വേണ്ട, ഞാൻ പുരട്ടിയിരുന്നു. ഒന്ന് ഉറങ്ങിയാൽ മാറിക്കോളും." അരുൺ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത്, പുതപ്പ് എടുത്ത് അവളെ പുതപ്പിച്ചു. അവളുടെ അരികിലായി അവനും ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ തന്നെ അരുണും മീനുവും വീട്ടിൽ നിന്നിറങ്ങി. വീട്ടിലേക്കെണ് പോകുന്നത് എന്ന് പറഞ്ഞിട്ട് ഇത് ഇപ്പൊ എങ്ങോട്ട് ആണ് പോകുന്നത്?" ബൈക്കിന് പിന്നിലിരുന്ന് മീനു ചോദിച്ചു, " "എല്ലാം പറയാം മീനുട്ടീ," അരുൺ ബൈക്കിന്റെ വേഗത കൂട്ടി. വഴിയിൽ ഒരു കടയുടെ മുന്നിൽ അവൻ വണ്ടി നിർത്തി. "ഞാൻ ഇപ്പോ വരാം" എന്ന് പറഞ്ഞ് ഞാൻ(അരുൺ)കടയ്ക്കുള്ളിലേക്ക് കയറി ഒരു പാക്കറ്റ് മിഠായി വാങ്ങി. അത് പേപ്പറിൽ പൊതിഞ്ഞ് ഒരു കവറിലാക്കി അവൻ മീനുവിനെ ഏൽപ്പിച്ചു. യാത്ര ചെന്നു നിന്നത് 'സെന്റ് മേരീസ് ഓർഫനേജിന്' മുന്നിലായിരുന്നു. അവിടെ കുറച്ച് കുട്ടികളും സിസ്റ്റർമാരും അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ മീനു ഓടിച്ചെന്ന് അവിടുത്തെ ഒരു മദറെ കെട്ടിപ്പിടിച്ചു കരഞ്ഞു. "എന്തിനാ മീനുട്ടീ നീ കരയുന്നത്?" മദർ ആശ്വസിപ്പിച്ചു. "ഏയ് ഒന്നുമില്ല മദറേ, സന്തോഷം കൊണ്ട് കരഞ്ഞതാണ്."  "മീനു, കരഞ്ഞത് മതി. ഈ കവറിലെ മിഠായി എല്ലാവർക്കും എടുത്തു കൊടുക്ക്." "മിഠായിയോ?" അവൾ ചോദിച്ചു . "അതെ. നിന്റെ ബർത്ത് ഡേ അല്ലേ എനിക്കറിയാം. ഇന്ന് ഉച്ചയ്ക്ക് ഇവിടുത്തെ എല്ലാവർക്കും സദ്യ നൽകാൻ ഞാൻ ഇന്നലെത്തന്നെ പൈസ എല്ലാം ഏൽപ്പിച്ചിരുന്നു. കേക്ക് എല്ലാം വീട്ടിൽ സെറ്റ് ആണ്. നീ വളർന്നത് ഇവിടെ ഇവരുടെ കൂടെയല്ലേ, അതുകൊണ്ട് ഇവിടെ വന്ന് എല്ലാവരെയും കണ്ടിട്ട് പോകാമെന്ന് കരുതി." മിഠായിയെല്ലാം വിതരണം ചെയ്ത ശേഷം അവർ അരുണിന്റെ വീട്ടിലെത്തി. അവിടെ വെച്ച് അമ്മയ്ക്കും ഏട്ടനും കുടുംബത്തിനുമൊപ്പം മീനു കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷിച്ചു. രാത്രി മുറിയിൽ അരുൺ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ട് കൊണ്ട് ഇരുന്നപ്പോൾ ആണ് മീനു അവിടേക്ക് വന്നത്. "അരുൺ ഏട്ടാ, എന്തിനാ ഇന്ന് ഇത്രയും പണം വെറുതെ കളഞ്ഞത്?" , "ഞാൻ എപ്പോഴാണ് പൈസ വെറുതെ കളഞ്ഞത്? "ബർത്ത്ഡേക്ക് വേണ്ടി" അതിന് എന്താ ഞാൻ ഉണ്ടാക്കുന്ന നിനക്ക് കുടി വേണ്ടി അല്ലെ?എനിക്ക് നിന്നെ കൂടാതെ വേറെ ഭാര്യ ഒന്നും ഇല്ലല്ലോ കൊണ്ട് പോയി കൊടുക്കാനായിട്ട്.നിന്റെ ബെർത്ത ഡാ ആഘോഷിക്കണ്ടത് എന്റെ കടമയല്ലേ? "എന്ത് ബർത്ത് ഡേ ഏട്ടാ? എന്റെ ജീവിതത്തിൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ദിവസമാണിത്.ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും എന്നേ വേണ്ട.ആറുമാസം പ്രായമുള്ളപ്പോൾ ഒരു കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെട്ടവളല്ലേ ഞാൻ? സെന്റ് മേരിസ് ഓർഫനേജിലെ മദർ അന്ന് കാണിച്ച കാരുണ്യം കൊണ്ടല്ലേ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്?" അതും പറഞ്ഞു അവള് പൊട്ടി കരഞ്ഞു. "മീനു, നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ വേണ്ടെന്ന് കരുതി നിനക്ക് ആരുമില്ലെന്ന് പറയരുത്.സെന്റ് മേരിസ് ഓർഫനേജിലെ കുട്ടികൾക്ക് നീ അവരുടെ ചേച്ചി അല്ലെ? അവിടുത്തെ സിസ്റ്റർമാർക്ക് നീ സ്വന്തം മകളാണ്. എന്റെ അച്ഛൻ മരിക്കുന്നത് വരെ നിന്നെ മരുമകളായല്ല, മകളായാണ് കണ്ടത്.എന്റെ അമ്മ അവരുടെ രണ്ടാമത്തെ മകന്റെ ഭാര്യ ആയിട്ട് അല്ല കണ്ടിട്ട് ഉള്ളത്? സ്വന്തം മോള് ആയിട്ട് ആണ്. പിന്നെ ഏട്ടനും ഏടത്തി അവര് നിന്നെ സ്വന്തം അനുജത്തി ആയിട്ട് കാണുന്നത്.പിന്നെ എന്റെ പെങ്ങൾ അവള് അവളുടെ രണ്ടാമത്തെ ചേട്ടന്റ ഭാര്യ ആയിട്ട് അല്ല നിന്നെ കാണുന്നത് സ്വന്തം ചേച്ചി ആയിട്ട് ആണ്. ഇന്നലത്തെ നിന്റെ തലവേദനയുടെ അർത്ഥം എനിക്ക് ഇന്നലെ തന്നെ മനസ്സിലായിരുന്നു.ഞാൻ പിന്നെ ഒന്നും പറഞ്ഞു ഇല്ല എന്നുള്ളു.വെറുതെ ഇനി നിനക്ക് ആരും ഇല്ല എന്ന് പറയെരുത് നിനക്ക് എല്ലാവരും ഉണ്ട്." അരുൺ അതും പറഞ്ഞു അവളെ ചേർത്തുപിടിച്ചു.അതിന് ശേഷം അവളുടെ കണ്ണ്ൽ നിന്ന് ഒഴുകിയ കണ്ണുനിര് അവൻ തുടച്ചു. അവസാനിച്ചു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️മുഹമ്മദ്‌ ബിനാസ് #✍🏻ചെറുകഥ #❤ സ്നേഹം മാത്രം 🤗 #സ്പെഷ്യൽ സ്റ്റോറീസ് ✍
MUHAMMED BINAS
540 views
4 days ago
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ്‌ ബിനാസ്* 𝗣𝗔𝗥𝗧 -𝟲𝟬 അങ്ങനെ റംസിയുടെ മറുപടി എന്തായിരിക്കുമെന്ന അറിയാനുള്ള ആകാംക്ഷയിൽ രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നിറങ്ങി തൃശ്ശൂർ റൗണ്ടിലെത്തി.ഞാൻ റൗണ്ട്ൽ എത്തി ഏകദേശം അരമണിക്കൂറിനുള്ളിൽ റംസിയുടെ കോൾ വന്നു. ഞാൻ വേഗം തന്നെ ആ കോൾ അറ്റൻഡ് ചെയ്തു. "ഹലോ..." "ഇക്ക എവിടെയാ? ഞാൻ റൗണ്ടിലെത്തി." ഫോൺ എടുത്ത ഉടനെ അവൾ ചോദിച്ചു. "ഞാൻ രാഗം തിയേറ്ററിന്റെ ഓപ്പോസിറ്റ് ഉണ്ട്." "ആ ശരി, ഞാൻ അങ്ങോട്ട് വരാം." "ഓക്കേ." അവൾ കോൾ കട്ട് ചെയ്തു. അധികം താമസിയാതെ റംസി അവിടേക്ക് വന്നു. എന്നെ കണ്ടതും അവൾ വന്ന് അടുത്തുതന്നെ ഇരുന്നു. "എത്തിയിട്ട് ഒത്തിരി നേരമായോ?" ഇരുന്ന ശേഷം അവൾ എന്നോട് ചോദിച്ചു. "ഇല്ല, ഇപ്പോ വന്നതേയുള്ളൂ." "ഇന്ന് പാർക്കിങ്ങിലോട്ട് (pay&park) പോയില്ലേ?" "ഇല്ല, ഞാൻ അവിടെ നിന്ന് ഇറങ്ങി. നാട്ടിലൊരു ഹോട്ടലിൽ ജോലി ശരിയായിട്ടുണ്ട്. അതുകൊണ്ട് ഇന്നലെ പാർക്കിങ്ങിലെ ജോലി നിർത്തി." "ഓ... അപ്പോൾ ജോലിയിൽ എപ്പോ കയറും?" "നാളെ കയറും." "ഉം... അപ്പോൾ എന്റെ മറുപടി വേണ്ടേ?" അവൾ മെല്ലെ എന്നോട് ആയി ചോദിച്ചു. "വേണം." "എനിക്ക് ഇഷ്ടമാണ്... പക്ഷേ നാട്ടിൽ ജോലിക്ക് കയറിയാൽ പിന്നെ എന്നെ കാണാൻ വരില്ലേ?" "നീ വിളിക്കുന്ന ആ നിമിഷം, ഞാൻ നിന്നെത്തേടി വരും." അങ്ങനെ കുറച്ചുനേരം അവളുടെ കൈകൾ ചേർത്തുപിടിച്ച് ഞാൻ അവിടെയിരുന്നു. അതിനുശേഷം ഞാൻ എറണാകുളത്തേക്കും അവൾ വീട്ടിലേക്കും മടങ്ങി. പിന്നീട് എറണാകുളത്തെ ഹോട്ടലിൽ ഞാൻ ജോലിയിൽ പ്രവേശിച്ചു. ഇടയ്ക്കൊരിക്കൽ അവൾ എന്നെ വീട്ടിൽ കൊണ്ടുപോയി വീട്ടുകാർക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു. ഓരോ തവണ എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്ക് അവളെ കാണാൻ പോകുമ്പോഴും, എനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ അവൾക്കായി ചെലവാക്കുകയായിരുന്നു എന്റെ പതിവ്. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കുറച്ച് മദ്യപിച്ചു. മദ്യപിച്ചു കഴിഞ്ഞാൽ ആരെങ്കിലും വിളിച്ചു സംസാരിക്കുക എന്നത് എന്റെ ഒരു ശീലമാണല്ലോ. അന്ന് ഞാൻ അവളെ വിളിച്ചു. "ഹലോ ഇക്ക..." കോൾ എടുത്ത ഉടനെ അവൾ പറഞ്ഞു. "മുത്തേ... നിന്നെ ഞാൻ വഞ്ചിച്ചു, എന്നോട് ക്ഷമിക്ക്. ഇനി ഞാൻ കുടിക്കില്ല... എനിക്ക് വല്ലാത്ത സങ്കടമുണ്ട്." സങ്കടത്തോടെ ഞാൻ ഫോണിലൂടെ അവളോട് പറഞ്ഞു. അതിനുശേഷം ഫോൺ വെച്ചു. പിറ്റേന്ന് രാവിലെ ജോലിസ്ഥലത്ത് നിൽക്കുമ്പോൾ അവൾ എന്നെ വിളിച്ചു. മദ്യപിക്കുന്ന ഒരാളെ തനിക്ക് വേണ്ടെന്നും, നമുക്ക് പിരിയാമെന്നും അവൾ പറഞ്ഞു. ആ പ്രണയകഥ അവിടെ അവസാനിച്ചു. 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 "എന്നിട്ട്?" കഥ പറഞ്ഞു നിർത്തിയപ്പോൾ ഷാന ചോദിച്ചു. "എന്നിട്ട് എന്ത്? ഒന്നുമില്ല. പിന്നെ അവൾ വിളിച്ചത് കഴിഞ്ഞ ദിവസമാണ്. കുറച്ചുനാൾ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും പതുക്കെ ഞാൻ അതെല്ലാം മറന്നു. ജോലിയിലൊക്കെ ശ്രദ്ധിച്ചു മുന്നോട്ട് പോയി. അങ്ങനെയാണ് നിന്നെ പരിചയപ്പെടുന്നത്." "ഉം... എന്നാലും കുടിച്ചതിന്റെ പേരിൽ പരസ്പരം സ്നേഹിച്ചതൊക്കെ വേണ്ടെന്ന് വെക്കുമോ? അങ്ങനെയാണെങ്കിൽ എന്നേ ഇക്കയെ വേണ്ടെന്ന് വെക്കേണ്ടി വരും. തെറ്റുകൾ തിരുത്തി പറഞ്ഞു മനസ്സിലാക്കുകയല്ലേ വേണ്ടത്? പിന്നെ പറഞ്ഞിട്ട് കാര്യമില്ല,ഇക്കന്റെ അടുത്ത് എത്ര പറഞ്ഞലും മനസ്സിൽ ആവില്ലല്ലോ? " "എന്നാൽ നീ എന്നെ വേണ്ടെന്ന് വെച്ച് പൊയ്ക്കോ..." "അങ്ങനെ പോകാൻ പറ്റില്ലല്ലോ, ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയില്ലേ? ഇക്ക അവൾക്ക് വേണ്ടി ശമ്പളം മുഴുവൻ ചിലവാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന എനിക്ക് ഒരു മുട്ടുസൂചി പോലും വാങ്ങിത്തന്നിട്ടില്ലല്ലോ! മോശമായിപ്പോയി ഇക്ക." അവൾ പരിഭവം പോലെ ഒരു കുസൃതി ചിരിയോടെ പറഞ്ഞു. "കേട്ട് കഴിഞ്ഞ നിന്റെ കാര്യം നോക്കണ്ടത് ഞാൻ അല്ലെ മോളെ ഷാന." അങ്ങനെ സംസാരിച്ച് സമയം കടന്നുപോയി. രാത്രിയായപ്പോൾ ഞാൻ ഉറങ്ങാനായി മറ്റൊരു മുറിയിലേക്ക് പോയി. പിറ്റേ ദിവസം ഞാൻ അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചു.ജോലി എല്ലാം ആയി മുന്നോട്ട് പോയി. എട്ടു മാസങ്ങൾക്ക് ശേഷം... എന്റെയും (ഷഹാന) ഷിയാസ് ഇക്കയുടെയും വിവാഹം കഴിഞ്ഞ് ആദ്യത്തെ രാത്രിയിൽ... "ഷിയാസ് ഇക്ക" മുറിയിൽ ഫോണിൽ നോക്കിയിരിക്കുന്ന ഷിയാസ് ഇക്കയെ ഞാൻ വിളിച്ചു. "എന്താണ് ഷാന?" ഇക്ക എന്നോട് ചോദിച്ചു. "ഫോണിൽ എന്താ പരിപാടി?" "പ്രത്യേകിച്ച് ഒന്നുമില്ല." ഇക്ക ഫോൺ ലോക്ക് ചെയ്ത് വെച്ചുകൊണ്ട് പറഞ്ഞു. "അങ്ങനെ ഒന്നുമില്ലാതെ ഇരിക്കില്ല, എന്തോ ഒളിക്കുന്നുണ്ട്. മുഖത്തൊരു കള്ളലക്ഷണം കാണുന്നുണ്ടല്ലോ." "നിനക്ക് വെറുതെ തോന്നുന്നതാണ് ഷാന." "ആണോ...? എങ്കിൽ ആ ഫോൺ ഇങ്ങോട്ട് തന്നേ." "എന്തിന്?" ഷിയാസ് ഇക്ക ഒരു നേട്ടലോടെ ചോദിച്ചു. "അതൊക്കെ ഉണ്ട്, തന്നേ." "അതൊന്നും വേണ്ട." "വേണം." അതും പറഞ്ഞ് അവിടെ ഇരുന്നിരുന്ന ഷിയാസ് ഇക്കയുടെ ഫോൺ ഞാൻ ഇടുത്തു. "ഷാന,എന്റെ ഫോൺ എന്റെ പ്രൈവസിയണ്? ഞാൻ നിന്റെ ഫോൺ ചോദിക്കാറില്ലല്ലോ." "ദാ, ഇങ്ങള് വേണമെങ്കിൽ നോക്കിക്കോ! എനിക്കൊന്നും ഒളിപ്പിക്കാനില്ല." എന്റെ ഫോൺ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. "എനിക്ക് ഒന്നും നോക്കണ്ട, നിന്നെപ്പോലെ എനിക്ക് സംശയമില്ല." "പക്ഷേ എനിക്ക് ചെറിയ സംശയമുണ്ട്." അതും പറഞ്ഞു ഞാൻ ഫോൺ ലോക്ക് തുറന്നപ്പോൾ കണ്ടത് ഇൻസ്റ്റഗ്രാം ആയിരുന്നു. അതിൽ ഏതോ ഒരു പെൺകുട്ടിയുമായിട്ടുള്ള ചാറ്റ് കണ്ടു. "ഇതെന്താ ഇക്ക?" ഷിയാസ് ഇക്കാന്റെ അടുത്ത് ഞാൻ ചോദിച്ചു. "ടീ... ഇങ്ങോട്ട് മെസ്സേജ് വന്നപ്പോൾ ഞാൻ ചുമ്മാ മറുപടി കൊടുത്തെന്നേയുള്ളൂ. വേറെ ഒന്നുമില്ല." "ഇക്ക, ഒരു കാര്യം ഞാൻ പറയാം. നിങ്ങളുടെ ഈ 'കോഴി' പരിപാടി ഇന്നത്തോടെ അവസാനിപ്പിച്ചോണം." "ദേ... നിർത്തി! ഇനി ഒരിക്കലും ഇല്ല. ഇനി ഞാൻ ആരോടും ചാറ്റ് ചെയ്യില്ല നിന്നോട് അല്ലാതെ." "അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് കൊള്ളാം." അങ്ങനെ ഞങ്ങളുടെ ജീവിതം ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി അവിടെ തുടങ്ങി. അവസാനിച്ചു. നിയാസ്ന്റെ പ്രിയസഖി പോലെ തന്നെ ഇതും കുറെ എല്ലാം റിയാൽ ആയിട്ട് നടന്ന സംഭവങ്ങളെ കുറച്ചു എല്ലാം എന്റെ സങ്കല്പവും ചേർത്ത് ആണ് എഴുതിയേക്കുന്നത്. ഇനി ഫ്രീ ആവുന്ന അനുസരിച്ചു ഈ സ്റ്റോറിയുടെ മുന്നമെത്തെ സീസൺ ആയി വരാം. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #പ്രണയകഥ #💞 പ്രണയകഥകൾ #💕പ്രണയകഥ💕 #storry -തുടർകഥ #നോവൽ #തുടർകഥ
MUHAMMED BINAS
555 views
5 days ago
*❤️മനസ്സിലെ ചൂളംവിളി❤️* *ചെറുകഥ* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ വരി നിൽക്കുകയായിരുന്നു വിവേക്. അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്. "ഹലോ, എബിൻ പറടാ..." "നീ സ്റ്റേഷനിൽ എത്തിയോ വിവേകേ?" "എത്തിയെടാ, ടിക്കറ്റ് എടുക്കാൻ നിൽക്കുകയാണ്." "ശരി, ഇനി എപ്പോഴാണ് നാട്ടിൽ നിന്ന് തിരിച്ചു വരുന്നത്?" "ഒരാഴ്ച കഴിഞ്ഞ് എത്തും." "ശരിടാ, നാട്ടിലെത്തിയിട്ട് വിളിക്ക്." ഫോൺ കട്ട് ചെയ്തപ്പോഴേക്കും വിവേകിന്റെ ഊഴമെത്തി. "എറണാകുളം, ഒരാൾ," അവൻ കൗണ്ടറിൽ പറഞ്ഞു. "105 രൂപ." വിവേക് ഫോണെടുത്ത് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചു. "ഏത് പ്ലാറ്റ്‌ഫോമിലാണ് ട്രെയിൻ വരുന്നത്?" ടിക്കറ്റ് വാങ്ങിയ ശേഷം അവൻ ചോദിച്ചു, "എറണാകുളം ഇന്റർസിറ്റി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ട്," അവർ മറുപടി നൽകി. അവൻ വേഗം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി ട്രെയിനിൽ കയറി. കമ്പാർട്ട്മെന്റിൽ നല്ല തിരക്കുണ്ടായിരുന്നു. ഭാഗ്യത്തിന് ഒരു സീറ്റ് മാത്രം ഒഴിവുണ്ട്. അതിന്റെ എതിർവശത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു. "എക്സ്ക്യൂസ് മീ," വിവേക് അവളെ വിളിച്ചു. "എന്താ?" അവൾ കാതിലെ ഹെഡ്സെറ്റ് മാറ്റി ചോദിച്ചു, "ഞാൻ ഇവിടെ ഇരുന്നോട്ടെ?" വിവേക് തന്റെ ടിക്കറ്റ് കാണിച്ചുകൊണ്ട് ചോദിച്ചു. "ട്രെയിനിൽ ആദ്യമായിട്ടാണോ യാത്ര ചെയ്യുന്നത്?" അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു, "അതെ, ഞാൻ എപ്പോഴും ബസിലാണ് പോകാറുള്ളത്. ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയില്ല." "ജനറൽ ടിക്കറ്റ് എടുത്താൽ ഈ കമ്പാർട്ട്മെന്റിൽ എവിടെ വേണമെങ്കിലും ഇരിക്കാം," അവൾ പറഞ്ഞു. "ഇത് ജനറൽ കമ്പാർട്ട്മെന്റ് ആണോ?" "അതെ, ഇരുന്നോളൂ." ബാഗ് മുകളിലെ റാക്കിൽ വെച്ച ശേഷം വിവേക് അവിടെ ഇരുന്നു. സീറ്റിലിരുന്നെങ്കിലും അവന്റെ കണ്ണ് അവളുടെ മുഖത്തായിരുന്നു. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന, പ്രത്യേക ഭംഗിയുള്ള ഒരു പെൺകുട്ടി. "എന്താ നോക്കുന്നത്?" അവൻ നോക്കുന്ന കണ്ടപ്പോൾ അവൾ ചോദിച്ചു. "ഏയ്... ഒന്നുമില്ല," വിവേക് ചമ്മലോടെ മറുപടി പറഞ്ഞു. "പേരെന്താ?" അവൾ ചോദിച്ചു. "വിവേക്." "വീട് എറണാകുളത്താണോ?" "അതെ, ഞാൻ ഇവിടെ കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ലീവിന് നാട്ടിൽ പോകുകയാണ്," അവൻ പറഞ്ഞു. അവളൊന്ന് മൂളി. അപ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ച് നീങ്ങിത്തുടങ്ങി. "കുട്ടിയുടെ പേരെന്താ?" വിവേക് തിരിച്ചു ചോദിച്ചു. "ആതിര." "എങ്ങോട്ടാണ് യാത്ര?" "ഞാനും എറണാകുളത്തേക്കാണ്. വീട് അവിടെയാണ്. ഇവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു." സംസാരം നീണ്ടു. ആ യാത്രയ്ക്കിടയിൽ ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുന്നതായി വിവേകിന് തോന്നി. രാത്രി 9 മണിയോടെ ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി. "ആതിര എങ്ങനെയാണ് പോകുന്നത്?" സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ വിവേക് ചോദിച്ചു. "അച്ഛൻ വരും," അവൾ മറുപടി പറഞ്ഞു. യാത്ര പറഞ്ഞ് അവൾ പോയപ്പോൾ, ഒരു മനോഹരമായ ഓർമ്മയുമായി വിവേക് തന്റെ വീട്ടിലേക്കും നടന്നു. അവസാനിച്ചു വായനക്ക്‌ ശേഷം അഭിപ്രായം അറിയിക്കുക 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #storry -തുടർകഥ #💕പ്രണയകഥ💕 #💞 പ്രണയകഥകൾ #പ്രണയകഥ
MUHAMMED BINAS
495 views
5 days ago
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              *✍️മുഹമ്മദ്‌ ബിനാസ്*                                                    𝗣𝗔𝗥𝗧 -𝟱𝟵 "ഓക്കേ. ഞാൻ എന്റെ നമ്പർ തരാം, അതിലോട്ട് ഇട്ടാൽ മതി." "താങ്ക്സ് ഏട്ടാ... നമ്പർ പറയൂ." "97******96" "പേര് എന്താ ഏട്ടന്റെ?" നമ്പർ പറഞ്ഞു കൊടുത്തപ്പോൾ ആ കുട്ടി എന്നോട് ചോദിച്ചു. "മുഹമ്മദ്‌ ഷിയാസ്." "എന്റെ പേര് റംസിന. ഇത് എന്റെ കസിൻ." അത് പറഞ്ഞ് അവർ അവിടന്ന് തിരിഞ്ഞു നടന്നു. "ഒന്ന് നിന്നേ..." തിരിഞ്ഞു നടന്ന അവരോട് ഞാൻ പറഞ്ഞു. "എന്താ ഇക്കാ?" നിന്ന ശേഷം റംസിന എന്നോട് ചോദിച്ചു. "ഇന്നാ, ഈ സ്ലിപ്പ് കൈയ്യിൽ വെച്ചോ. തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ ഇല്ലെങ്കിൽ സ്ലിപ്പ് ചോദിക്കും അപ്പൊ കൊടുക്കേണ്ടി വരും." "പിന്നെ, ഇത് 50 രൂപയുടെ സ്ലിപ്പ് ആണ്. രണ്ട് മണിക്കൂർ വരെയേ ഇതിന് കാലാവധിയുള്ളൂ. അത് കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 10 രൂപ വീതം അധികം കൊടുക്കേണ്ടി വരും. ഞാൻ ഉണ്ടെങ്കിൽ എന്തെങ്കിലും ചെയ്തു തരാം, ഇല്ലെങ്കിൽത്ത കാര്യം എനിക്ക് അറിയില്ല." "ഓക്കേ ഇക്കാ." അതും പറഞ്ഞ് ആ സ്ലിപ്പ് വാങ്ങി അവർ നടന്നു. ഞാൻ അവർ പോകുന്നത് നോക്കി നിന്നു. എന്തോ, റംസിനയോട് ഒരു ഇഷ്ടം എന്റെ ഉള്ളിന്റെ ഉള്ളിൽ തോന്നിത്തുടങ്ങി. ചിലപ്പോൾ അവളുടെ ആ ലുക്ക് കണ്ടിട്ടായിരിക്കാം. ഞാൻ മനസ്സിൽ പറഞ്ഞു. സമയം കടന്നുപോയി. അന്ന് രാത്രി... എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അതൊരു പരിചയം ഇല്ലാത്ത നമ്പറായിരുന്നു. ഞാൻ കോൾ അറ്റൻഡ് ചെയ്തു. "ഹലോ, ആരാ?" "ഷിയാസ് അല്ലേ?" അതൊരു പെൺശബ്ദമായിരുന്നു. "അതെ, ഇത് ആരാ?" ഞാൻ മറുപടി പറഞ്ഞു. "എന്റെ പേര് റംസിന. ഇന്ന് പാർക്കിംഗിൽ വെച്ച് കണ്ട..." "ആ... എനിക്ക് മനസ്സിലായി. എന്തായിരുന്നു വിളിച്ചത്?" ഞാൻ അവളോട് ചോദിച്ചു. "ഇക്ക തന്ന അൻപത് രൂപ അയച്ചിട്ടുണ്ട്. അത് പറയാൻ വിളിച്ചതാണ്." "അയ്യോ, അത് വേണ്ടായിരുന്നു." "അതെന്താ?" "ഏയ്... പ്രത്യേകിച്ച് കാരണം ഒന്നുമില്ല. പക്ഷെ വേണ്ടായിരുന്നു." "ഞാൻ ഒരു കാര്യം ചോദിക്കട്ടെ?" "ഓ... ചോദിച്ചോളൂ." "ഇക്കാക്ക് എന്നെ ഇഷ്ടമാണോ?" "എന്ത്?!" "എന്നെ ഇഷ്ടമാണോ എന്ന്?" "അത് പിന്നെ..." "എനിക്ക് മനസ്സിലായി, ഞാൻ വണ്ടി എടുത്തു പോകാൻ നോക്കിയപ്പോൾ നോക്കി നിൽക്കുന്നത് വണ്ടിയുടെ മിററിലൂടെ ഞാൻ കണ്ടിരുന്നു. ആ നോട്ടം ഒരു സാധാരണ നോട്ടമല്ലെന്ന് എനിക്ക് തോന്നി.എന്തായാലും എന്റെ മറുപടി വേണ്ടേ?" "ആ... വേണം." "എങ്കിൽ നാളെ രാവിലെ തൃശൂർ റൗണ്ടിലേക്ക് വാ. മറുപടി ഞാൻ നേരിട്ട് പറയാം." അവൾ അതും പറഞ്ഞ് കോൾ കട്ട് ചെയ്തു. അവളുടെ മറുപടി പോസിറ്റീവ് ആയാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ച് ഞാൻ ഉറങ്ങാനായി കിടന്നു. ...തുടരും... അടുത്ത പാർട്ട്‌ഓട് കുടി ഈ കഥ അവസാനിക്കും. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #പ്രണയകഥ #💞 പ്രണയകഥകൾ #💕പ്രണയകഥ💕 #നോവൽ #തുടർകഥ #storry -തുടർകഥ
MUHAMMED BINAS
840 views
6 days ago
*💔മധുരപ്രതികാരം💔* ചെറുകഥ ഒരു ലേഡീസ് ഹോസ്റ്റലിലെ മുറിയിൽ ഫോണിൽ നോക്കി എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ശിവാനി. പെട്ടെന്നാണ് അവളുടെ കൂട്ടുകാരി മാളു അങ്ങോട്ട് വന്നത്. "ഡീ ശിവാനി, നീയിത് എന്താണ് ആലോചിച്ചിരിക്കുന്നത്?" മാളു ചോദിച്ചു.  "ഏയ്, ഒന്നുമില്ലടി മാളു." ശിവാനി പതുക്കെ തലയുയർത്തി കൊണ്ട് പറഞ്ഞു, "ശിവാനി, നീ കരയുകയായിരുന്നോ?" മാളു സംശയത്തോടെ ചോദിച്ചു. "ഏയ് അല്ല മാളു, നിനക്ക് തോന്നുന്നതാണ്," മുഖം വെട്ടിച്ചുകൊണ്ട് ശിവാനി മറുപടി നൽകി. "ശിവാനി, കള്ളം പറയരുത്. എന്താണ് കാര്യം എന്ന് വെച്ചാൽ തെളിച്ചു പറയൂ." ശിവാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. "മാളു, അടുത്ത മാസം ശ്യാമിന്റെ കല്യാണമാണ്. എന്നെ തേച്ചിട്ടാണ് ആ തെണ്ടി വേറെയൊരു പെണ്ണിനെ കെട്ടാൻ പോകുന്നത്. ഫോണിൽ അവന്റെ സ്റ്റാറ്റസും പഴയ ഫോട്ടോകളും കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ലടി."  "നിനക്ക് അവനോട് പ്രതികാരം ചെയ്യണോ?" മാളു കുറച്ചുനേരം ആലോചിച്ച ശേഷം ചോദിച്ചു. "എങ്ങനെ?" ശിവാനി ആകാംക്ഷയോടെ ചോദിച്ചു. "അവന്റെ കല്യാണം മുടക്കാം. അതാകുമ്പോൾ നല്ല അസ്സൽ പ്രതികാരമാകും." "അതെങ്ങനെ സാധിക്കും മാളു?" "ശിവാനി, ശ്യാം വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനെ എനിക്ക് അറിയാം. ഞാൻ അവളെ നിന്റെ മുന്നിൽ എത്തിക്കാം. നീ നിങ്ങളുടെ പ്രണയകഥയിൽ കുറച്ച് 'മസാല'യൊക്കെ ചേർത്ത് അവളോട് പറഞ്ഞാൽ മതി. ആ കല്യാണം താനേ മുടങ്ങിക്കോളും." ശിവാനിയുടെ മുഖത്ത് ഒരു വാശി തെളിഞ്ഞു. "ശരി മുത്തേ, സെറ്റ്! എന്നെ ചതിച്ചിട്ട് അവൻ സുഖമായി വേറൊരുത്തിയെ കെട്ടി ജീവിക്കണ്ട." "എന്നാൽ വേഗം റെഡിയാകൂ, നമുക്ക് ഇപ്പോൾ തന്നെ പോകാം." മാളു പറഞ്ഞു. അങ്ങനെ ശിവാനിയും മാളുവും കൂടി ഒരു കോഫി ഷോപ്പിലേക്ക് തിരിച്ചു. ശ്യാം വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്കുട്ടിയെ മാളു അങ്ങോട്ട് വിളിച്ചു വരുത്തിയിരുന്നു. അവർ എത്തി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഹരിതയും അവിടെയെത്തി. "മാളു, എന്താ ഇത്ര അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?" ശ്യാം കെട്ടാൻ പോകുന്ന പെണ്ണ്കുട്ടി ചോദിച്ചു. "ഇത് എന്റെ ഫ്രണ്ട് ശിവാനി. ഇവൾക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്." മാളു പരിചയപ്പെടുത്തി. "എന്നോട് എന്ത് കാര്യമാ?" ആ പെണ്ണ്കുട്ടി ചോദിച്ചു. "അത് ശിവാനി തന്നെ പറയും," മാളു പറഞ്ഞു.  "എന്താ തന്റെ പേര്?" "ഹരിത." "എനിക്ക് താൻ വിവാഹം കഴിക്കാൻ പോകുന്ന ശ്യാമിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്. ഹരിത, അവനെക്കുറിച്ച് നന്നായി അന്വേഷിച്ചിട്ടാണോ ഈ കല്യാണത്തിന് സമ്മതിച്ചത്?"  "എന്ത് അന്വേഷിക്കാൻ? നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വെച്ചാൽ വ്യക്തമായി പറയൂ." ഹരിതക്ക്‌ ഒന്നും മനസ്സിൽ ആകാത്തത് കൊണ്ട് ചോദിച്ചു.  "ഞാനും ശ്യാമും തമ്മിൽ വലിയ പ്രണയത്തിലായിരുന്നു. അവന്റെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ എന്നെ അവൻ നൈസ് ആയിട്ട് ഒഴിവാക്കി. അവൻ സ്നേഹിച്ചത് എന്നെയല്ല, എന്റെ ശരീരത്തെയായിരുന്നു. എന്നെ മാത്രമല്ല, വേറെയും ഒരുപാട് പെൺകുട്ടികളെ അവൻ ഇങ്ങനെ ചതിച്ചിട്ടുണ്ട്. നീയും ആ ചതിയിൽ പെടരുത് എന്ന് കരുതിയാണ് ഞാൻ ഇതൊക്കെ പറയുന്നത്." ശിവാനി ഒരു കള്ളകഥയുണ്ടക്കി ഹരിതയോട് പറഞ്ഞു.  "ഏയ്, ശ്യാമേട്ടൻ അങ്ങനെയുള്ള ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല." "അത് നിന്റെ വിശ്വാസം. ഞാൻ പറയുന്നത് സത്യമാണെന്ന് തെളിയിക്കാൻ ഈ ഫോട്ടോകൾ കണ്ടോ? ഇനിയിപ്പോൾ ഇത് AI കാലമായതുകൊണ്ട് വ്യാജമായി ഉണ്ടാക്കിയതാണെന്ന് നിനക്ക് തോന്നാം. അതുകൊണ്ട് അവൻ എനിക്ക് അയച്ച വാട്സാപ്പ് മെസ്സേജ്കൾ തന്നെ കാണിച്ചുതരാം." ശിവാനി തന്റെ ഫോണെടുത്ത് ശ്യാമിന്റെ നമ്പറിൽ നിന്നുള്ള ചാറ്റുകൾ കാണിച്ചു കൊടുത്തു. "ഇത് ശ്യാമിന്റെ നമ്പർ തന്നെയല്ലേ?" ശിവാനി ചോദിച്ചു. "അതെ," വിറയ്ക്കുന്ന ശബ്ദത്തോടെ ഹരിത മറുപടി നൽകി. "ദേ, ഈ മെസ്സേജ് നോക്ക്..." ശിവാനി അവൾക്ക് മെസ്സേജ് കാണിച്ചു കൊടുത്തു. അത് കണ്ടതും ഹരിതയുടെ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവൾ അവിടെനിന്നും ഇറങ്ങി പോയി. "ഡീ, നീ അവൾക്ക് എന്ത് മെസ്സേജ് ആണ് കാണിച്ചു കൊടുത്തത്? അവൾ ആകെ തകർന്നു പോയല്ലോ." ഹരിത പോയതും മാളു ചോദിച്ചു  "'ശിവാനി, നീ എനിക്ക് ചേരുന്നവളല്ല, എനിക്ക് വേറെ ഒരു പെണ്ണിനെ സെറ്റ് ആയിട്ടുണ്ട്, എനിക്ക് അവൾ മതി' എന്നുള്ള അവന്റെ മെസ്സേജ് ആണ് ഞാൻ കാണിച്ചത്." ശിവാനി ചിരിച്ചുകൊണ്ട് പറഞ്ഞു, "കൊള്ളാം! പക്ഷേ ശ്യാമും നീയും തമ്മിൽ അങ്ങനെയൊന്നും നടന്നിട്ടില്ലല്ലോ. പിന്നെ നീ എന്തിനാണ് അവളോട് അങ്ങനെയൊക്കെ കള്ളം പറഞ്ഞത്?" "നീ തന്നെയല്ലേ പറഞ്ഞത് കുറച്ച് മസാല ചേർക്കാൻ? അവൻ എന്റെ പുറകെ നടന്ന് പ്രേമിപ്പിച്ചിട്ട്, വേറെ നല്ലൊരാളെ കണ്ടപ്പോൾ എന്നെ വാട്സാപ്പിലൂടെ സിമ്പിൾ ആയിട്ട് ബ്രേക്ക് അപ്പ് ചെയ്തു. അന്നേ ഞാൻ കരുതിയതാണ് അവന് ഒരു പണി കൊടുക്കണമെന്ന്. ഇപ്പോൾ എന്റെ മനസ്സിന് സമാധാനമായി. ആ കല്യാണം എന്തായാലും മുടങ്ങും. എന്റെ പ്രതികാരം പൂർത്തിയായി. വാ മാളു, നമുക്ക് പോകാം." തന്റെ പ്രതികാരം വിജയിച്ച സന്തോഷത്തിൽ ശിവാനി മാളുവിനൊപ്പം ഹോസ്റ്റലിലേക്ക് നടന്നു. അവസാനിച്ചു വായനക്ക്‌ ശേഷം അഭിപ്രായം അറിയിക്കുക 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #💕പ്രണയകഥ💕 #💞 പ്രണയകഥകൾ #പ്രണയകഥ
MUHAMMED BINAS
657 views
6 days ago
💖ഷഹാനയുടെ പ്രിയൻ💖 മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              ✍️മുഹമ്മദ്‌ ബിനാസ്                                                    𝗣𝗔𝗥𝗧 -𝟱𝟴 "ഷിയാസേ..." പാർക്കിംഗിന്റെ ഉടമ ജോർജ് ഏട്ടൻ എന്നെ വിളിച്ചു. "എന്താ ചേട്ടാ?" അദ്ദേഹം വിളിച്ചപ്പോൾ ഞാൻ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു. തുടരുന്നു "പുലികളി ആയതുകൊണ്ട് ഇന്ന് വണ്ടികൾ കൂടുതൽ വരും. ഇങ്ങനെയുള്ള ദിവസങ്ങളിലാണ് കുറച്ച് പൈസ ഉണ്ടാക്കാൻ പറ്റുക. അതുകൊണ്ട് സ്കൂട്ടർ, ബൈക്ക് എന്നിവയ്ക്ക് രണ്ട് മണിക്കൂറിന് 20 രൂപ എന്നുള്ളത് 50 ആക്കിക്കോ. ഓട്ടോയ്ക്ക് 30-ന് പകരം 60-ഉം, കാറിന് 40-ന് പകരം 100-ഉം വാങ്ങിച്ചോ." "ശരി ചേട്ടാ..." അതും പറഞ്ഞ് ഞാൻ ആ തണലത്ത് പോയി ഇരുന്നു. അപ്പോഴാണ് പാർക്കിങ്ങിലേക്ക് ഒരു ആക്ടിവ വന്നത്. അതിൽ രണ്ട് പെൺകുട്ടികളായിരുന്നു. "അങ്ങേ അറ്റത്തേക്ക്, ആ മരത്തിന്റെ ചുവട്ടിലേക്ക് പാർക്ക് ചെയ്തോളൂ..." വണ്ടിയിലുണ്ടായിരുന്നവരോട് ഞാൻ പറഞ്ഞു. അവർ വണ്ടി അങ്ങോട്ട് മാറ്റി നിർത്തി. ഞാൻ അവരുടെ അടുത്തേക്ക് നടന്നുചെന്നു. "എത്ര മണിക്കൂർ നേരത്തേക്കാണ്?" ഞാൻ ചോദിച്ചു. "എന്തായാലും പുലികളി കഴിയുന്നതുവരെ ഉണ്ടാകും," പിന്നിലിരുന്ന പെൺകുട്ടി പറഞ്ഞു. "ശരി, തൽക്കാലം മിനിമം ചാർജ് 50 രൂപ തന്നേക്കൂ. രണ്ട് മണിക്കൂർ വരെ വയ്ക്കാം. അതിൽ കൂടുതൽ സമയം എടുക്കുകയാണെങ്കിൽ തിരിച്ചു വരുമ്പോൾ ബാക്കി തന്നാൽ മതി." "എന്ത്? 50 രൂപയോ? ചേട്ടാ, ഞാൻ ഈ പറമ്പ് എഴുതി വാങ്ങാനല്ല വന്നത്, വണ്ടി പാർക്ക് ചെയ്യാനാണ്!" വണ്ടി ഓടിച്ചിരുന്ന പെൺകുട്ടി പറഞ്ഞു. "ഇന്ന് ചാർജ് അല്പം കൂടുതലാണ്." "ഇതാണോ കൂടുതൽ? ഇത് തീവെട്ടിക്കൊള്ളയാണല്ലോ! ഇവിടെ വേറെയും പാർക്കിങ്ങുകൾ ഉണ്ടല്ലോ, അവിടെ വച്ചോളാം. വാ ടീ, നമുക്ക് പോകാം..." അതും പറഞ്ഞ് അവർ വണ്ടിയെടുത്ത് പോയി. ഞാൻ വണ്ടി പാർക്ക് ചെയ്യാൻ വരുന്നവർക്ക് ബില്ല് എഴുതിക്കൊടുത്ത് എന്റെ പണിയുമായി മുന്നോട്ടു പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആദ്യം പോയ ആ പെൺകുട്ടികൾ വീണ്ടും മടങ്ങിവന്നു. "എന്താ... പോയിട്ട് തിരിച്ചുവന്നത്?" ഞാൻ അവരോട് ചോദിച്ചു. "മറ്റു പാർക്കിങ്ങുകളിലെ പൈസ വച്ച് നോക്കുമ്പോൾ ഇവിടെത്തന്നെയാണ് കുറച്ചുകൂടി ആശ്വാസം,ഗൂഗിൾ പേ ഇല്ലേ ചേട്ടാ?" വണ്ടി ഓടിച്ച പെൺകുട്ടി എന്നോട് പറഞ്ഞു. "ഉണ്ട്." ഉടനെ ആ പെൺകുട്ടി ഫോണെടുത്തു നോക്കി. "കോപ്പ്! ചാർജ് തീർന്നോ? ചേട്ടാ..." "എന്താ?" "അല്ല, ഒരു സി-ടൈപ്പ് ചാർജർ കുത്താൻ പറ്റിയ പ്ലഗ് ഇവിടെ എവിടെയെങ്കിലും ഉണ്ടോ?" "ഇല്ല." "ഷിറ്റ്! ടീ, നിന്റെ കയ്യിൽ പൈസ ഉണ്ടെങ്കിൽ ഒരു 50 രൂപ എടുത്തേ," ഓടിച്ച പെൺകുട്ടി പിന്നിലിരുന്നവളോട് പറഞ്ഞു. "ഞാൻ പൈസ എടുത്തില്ല. എന്റെ അക്കൗണ്ട് ആണെങ്കിൽ ബ്ലോക്ക് ആയി കിടക്കുകയുമാണ്." "ബെസ്റ്റ്! ഇനി എന്ത് ചെയ്യും ടീ? എന്റെ ഫോണിലാണെങ്കിൽ ചാർജുമില്ല. ചേട്ടാ..." അവർ പരസ്പരം ആലോചിച്ച ശേഷം വണ്ടി ഓടിച്ച കുട്ടി എന്നെ വിളിച്ചു. "എന്താ?" "അല്ല... പൈസ ഞാൻ വീട്ടിൽ ചെന്നിട്ട് അയച്ചുതന്നാൽ മതിയോ?" "പറ്റില്ല. വണ്ടി പാർക്ക് ചെയ്യണമെങ്കിൽ പൈസ വേണം. ഞാൻ ഇതിന്റെ ഓണർ ഒന്നുമല്ല, വെറും സ്റ്റാഫ് മാത്രമാണ്." "പ്ലീസ് ഏട്ടാ... ഇപ്പോൾ കയ്യിൽ പൈസയില്ല, അതാണ്. വണ്ടി ഇന്ന് റോഡ് സൈഡിൽ വെക്കാനും പറ്റില്ല. പ്ലീസ് ഏട്ടാ..." ആ കുട്ടി കെഞ്ചി ചോദിച്ചു. ...തുടരും... വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #പ്രണയകഥ #💞 പ്രണയകഥകൾ #💕പ്രണയകഥ💕 #storry -തുടർകഥ #നോവൽ #തുടർകഥ
MUHAMMED BINAS
872 views
6 days ago
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              *✍️മുഹമ്മദ്‌ ബിനാസ്*                                                    𝗣𝗔𝗥𝗧 -𝟱𝟳 "ഉം... ശരി. ഈ തവണത്തേക്ക് കൂടി ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ആവർത്തിച്ചാൽ എന്റെ സ്വഭാവം മാറും. അത് പോട്ടെ, ഇക്കയും റംസീനയും തമ്മിലുള്ള ആ പ്രണയത്തെ കുറിച്ച് പറ..." തുടരുന്നു "പറയണോ??" "ആ പറ, ഞാൻ കേൾക്കട്ടെ." "അത് പറയാം. അതിന് മുൻപ് ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ??" "ചോദിച്ചോ..." "സത്യം പറയണം." "പറയാം, ചോദിച്ചോ. ഞാൻ എപ്പോഴും ഇങ്ങളോട് സത്യമല്ലേ ഇക്കാ പറയാറുള്ളൂ." "നിനക്ക് ആരോടും ഇതുവരെ ഇഷ്ടം ഒന്നും തോന്നിയിട്ടില്ലേ??" "ഉണ്ടല്ലോ." "ഏതാ അവൻ?" ഷിയാസ് ഇക്ക കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. "അതിന് എന്താ ഇങ്ങനെ മുഖമൊക്കെ മാറി ദേഷ്യപ്പെടുന്നത്? മോനിക്ക് പൊസസീവ്നസ്സ് (Possessiveness) ഉണ്ടോ?" "ഏയ്, അങ്ങനെയൊന്നുമില്ല. ആരോടാണ് ഇഷ്ടം??" "എന്റെ മുൻപിലിരിക്കുന്ന മുഹമ്മദ്‌ ഷിയാസ് എന്ന ഇങ്ങളോട് തന്നെ." "അങ്ങനെയല്ല, എന്നെ പരിചയപ്പെടുന്നതിന് മുൻപ് കോളേജിലോ സ്കൂളിലോ ഉള്ള ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന്." "ഇല്ല. ഞാൻ കോളേജിലും സ്കൂളിലും പോയത് പഠിക്കാനാണ്, അല്ലാതെ പ്രേമിക്കാനല്ല. കുറച്ചുപേർ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്, പക്ഷേ എനിക്ക് ഇഷ്ടമല്ലെന്നാണ് ഞാൻ പറഞ്ഞത്. എനിക്ക് ഈ പ്രണയത്തോടൊന്നും വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. കാരണം, എന്റെ ഉപ്പയും ഉമ്മയും ഇക്കയുമെല്ലാം എന്നെ അത്രയേറെ ലാളിച്ചാണ് വളർത്തിയത്. അവരെ വേദനിപ്പിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. പിന്നെ ഏതോ കഷ്ടകാലം പിടിച്ച നേരത്താണ് 'പ്രതിലിപി'യിൽ ഇങ്ങള് എഴുതിയ 'അഞ്ജനയുടെ കഴിവ്' എന്ന കഥ വായിച്ചത്. അതുകൊണ്ടാണ് ഇങ്ങള് ഇപ്പോൾ എന്റെ തലയിലായത്." "എന്താടോ എനിക്കൊരു കുഴപ്പം?" "എന്ത് കുഴപ്പം? ഇങ്ങൾക്ക് ഒരു കുഴപ്പവുമില്ല ഇക്ക,കുഴപ്പം എനിക്കാണ്. അതുകൊണ്ടല്ലേ നിങ്ങൾ പ്രൊപ്പോസ് ചെയ്തപ്പോൾ ആദ്യം സമ്മതിക്കാതെ ഇരുന്നിട്ടും, ഫർസാന ഏടത്തി പറയുന്നത് കേട്ട് നിങ്ങളോട് ഇഷ്ടം തോന്നിയത്? അത് എന്റെ കുഴപ്പമാണ്." "എന്താടോ, ഞാൻ പാവമല്ലേ?" "പാവമാണ്... ഉറക്കത്തിൽ! അതെ ഇക്കാ, ഞാൻ ഒരു കാര്യം കൂടി പറഞ്ഞേക്കാം. ഞാൻ പണ്ട് കരാട്ടെ ഒക്കെ പഠിക്കാൻ പോയിട്ടുള്ള ആളാണ്, ബ്ലാക്ക് ബെൽറ്റ് ഉണ്ട്. എപ്പോഴാണ് എന്റെ ഉപ്പയെയും ഉമ്മയെയും വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നത് എന്ന് പറയാൻ പറ്റില്ല. ഇനി വിളിക്കുമ്പോൾ സൂക്ഷിച്ചാൽ ഇങ്ങൾക്ക് നല്ലത്." "സോറി, ഇനി ഞാൻ വിളിക്കില്ല." "ആ, ഓക്കെ. അതൊക്കെ വിട് ഇക്കാ, നിങ്ങൾ ആ റംസിനയെക്കുറിച്ച് പറ." 💖💖💖 💖💖💖 💖💖💖 കുറച്ചു വർഷങ്ങൾക്ക് മുൻപ്. തൃശൂർ. സിനിമ ഭ്രാന്ത് മൂത്ത് ഏകദേശം രണ്ട് മാസത്തോളം ഞാൻ വീട്ടിൽ നിന്ന് മാറിനിന്നു. തൃശൂരിൽ എനിക്ക് പരിചയമുള്ള ഒരാളുണ്ടായിരുന്നു, ഒരു നടൻ. അദ്ദേഹത്തോടൊപ്പമായിരുന്നു ആ സമയം. എന്റെ ചെലവിനും മറ്റും വേണ്ടി ഉച്ചവരെ ഞാൻ അവിടെയുള്ള ഒരു പേ ആന്റ് പാർക്കിൽ (Pay & Park) ജോലിക്ക് നിന്നു. അങ്ങനെയാണ് തൃശൂർക്കാർ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ പുലികളി ദിവസം എത്തിയത്. അന്ന് കൂടുതൽ വണ്ടികൾ വരുന്നത് കൊണ്ട് മുഴുവൻ സമയവും നിൽക്കേണ്ടി വന്നു. അന്ന് ഉച്ചസമയം... "ഷിയാസേ..." പാർക്കിംഗിന്റെ ഉടമ ജോർജ് ഏട്ടൻ എന്നെ വിളിച്ചു. "എന്താ ചേട്ടാ?" അദ്ദേഹം വിളിച്ചപ്പോൾ ഞാൻ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു. ....തുടരും..... വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #നോവൽ #തുടർകഥ #storry -തുടർകഥ #💕പ്രണയകഥ💕 #💞 പ്രണയകഥകൾ #പ്രണയകഥ
MUHAMMED BINAS
9.3K views
8 days ago
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              *✍️മുഹമ്മദ്‌ ബിനാസ്*                                                    𝗣𝗔𝗥𝗧 -𝟱𝟲 "ഇക്കാ... ഓള് ഇക്കാനെ ഒഴിവാക്കിയ ശേഷം വേറെ ഒരാളെ സെറ്റ് ആക്കി പുള്ളിയുടെ കൂടെ പോയി. പക്ഷേ അത് അധികം നാൾ മുന്നോട്ട് പോയില്ല. അത് കഴിഞ്ഞപ്പോൾ വേറെ ഒരാളെ കണ്ടുപിടിച്ചു." "എന്താടാ ഇത്? നിന്റെ ഇത്താത്തയ്ക്ക് ഇത് തന്നെയാണോ പണി? ഓരോരുത്തരെ തേച്ചിട്ട് അടുത്ത ആളെ നോക്കൽ! അത് പോട്ടെ, നീ ബാക്കി പറ..." അവൻ അത് പറഞ്ഞു തീരും മുൻപേ ഷിയാസ് ഇക്ക ഇടക്ക് കേറി ചോദിച്ചു. "കുറച്ചു ദിവസം മുൻപ് ഓള് ക്ലാസ് കട്ട് ചെയ്തിട്ട് ഓന്റെ കൂടെ തൃശൂർ കറങ്ങി നടന്നു. കറങ്ങി നടന്ന് മടുത്തപ്പോൾ രണ്ടും കൂടി തൃശൂർ റൗണ്ടിൽ ആരും ഇല്ലാത്ത ഒരിടത്ത് പോയി ഇരുന്നു..." അത്രയും പറഞ്ഞ് അവൻ നിർത്തി. "എന്നിട്ട്... എന്നിട്ട് എന്തുണ്ടായി?" ഷിയാസ് ഇക്ക അറിയാൻ ഉള്ള ആകാംഷയിൽ ചോദിച്ചു. "ബാക്കി ഞാൻ എങ്ങനെയാ ഇക്കാ പറയുക? ഓൾ എന്റെ ഇത്താത്തയല്ലേ... അവിടെ നടന്നതൊന്നും അത്ര നല്ല കാര്യങ്ങളല്ല. അത് കണ്ട് അവിടെ കൂടിയ നാട്ടുകാർ വീഡിയോ എടുക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. രണ്ടുപേരെയും സ്റ്റേഷനിൽ കൊണ്ടുപോയി വീട്ടുകാരെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. പക്ഷേ അന്ന് അവിടെ കൂടിയവർ എടുത്ത ഫോട്ടോസും വീഡിയോസും ആരോ സോഷ്യൽ മീഡിയയിൽ ഇട്ടു. അത് വലിയ രീതിയിൽ വൈറലായി. അതോടെ മറ്റവൻ നൈസ് ആയിട്ട് ഇവളെ ഒഴിവാക്കി. ഇത്രയും കാര്യങ്ങൾ നടന്നതുകൊണ്ട് ഓൾക്ക് ഇനി വേറെ നല്ല ആലോചനകളൊന്നും വരില്ലല്ലോ? അത് മുൻകൂട്ടി കണ്ടിട്ടാണ് ഓൾ ഇപ്പോൾ ഇക്കാനെ പിടിചെക്കുന്നത്." "അത് ശരി! ഞാൻ വിചാരിച്ചു അവൾക്ക് എന്നോട് പെട്ടെന്ന് ഇത്ര സ്നേഹം തോന്നാൻ എന്ത് പറ്റിയെന്ന്. ശരിടാ, ഞാൻ പിന്നെ വിളിക്കാം." "ശെരി ഇക്ക." അങ്ങനെ ആ കോൾ കട്ട് ചെയ്തു. "എന്താ ഇക്കാ ഇങ്ങനെ നോക്കുന്നത്?" ഫോൺ വെച്ച ശേഷം ഇക്ക അതിൽ എന്തോ പരതുന്നത് കണ്ട് ഞാൻ ചോദിച്ചു, "അല്ലടീ, അവൻ പറഞ്ഞില്ലേ സോഷ്യൽ മീഡിയയിൽ വീഡിയോ ഉണ്ടെന്ന്... അത് എങ്ങനത്തെ വീഡിയോ ആണെന്ന് ഒന്ന് നോക്കുന്നത് ആണ്" "മര്യാദയ്ക്ക് ആ ഫോൺ എവിടെയെങ്കിലും വെച്ചോ. ഇല്ലെങ്കിൽ ഞാനെടുത്ത് ഒരേറ് കൊടുക്കും! പിന്നെ ഡിസ്‌പ്ലേ പോയി എന്നും പറഞ്ഞ് എന്റെ അടുത്തേക്ക് വരണ്ട." ഷിയാസ് ഇക്ക അത് പറഞ്ഞപ്പോൾ തന്നെ ഞാൻ ഷിയാസ് ഇക്കയോട് പറഞ്ഞു. "അതെ, ഈ ഫോൺ ഞാൻ പണിയെടുത്തുണ്ടാക്കിയ പൈസയ്ക്ക് വാങ്ങിയതാണ്. അല്ലാതെ നിന്റെ തന്ത ഹമീദ് വാങ്ങിത്തന്നതല്ല!" "എന്റെ ഉപ്പ വാങ്ങിത്തന്നതല്ലെന്ന് എനിക്കറിയാം. പക്ഷേ എന്ത് പറഞ്ഞാലും ഉപ്പാനെ പറയണമല്ലേ? ആ മനുഷ്യൻ പാവമായതുകൊണ്ട് നിങ്ങളെക്ക്‌ എന്നെ കെട്ടിച്ചു തരാമെന്ന് സമ്മതിച്ചു. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങടെ സ്വഭാവത്തിന് പെണ്ണ് പോലും തരില്ലാ!" ഞാൻ ദേഷ്യത്തോടെ മറുപടി കൊടുത്തു.  "അയ്യോ... എന്റെ ഷാന പിണങ്ങിയോ?" എന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഇക്ക ചോദിച്ചു. "ദേ ഇക്കാ, മേത്തൂന്ന് കൈ എടുത്തോ! എന്നെ തൊട്ടുപോകരുത്. ദേഷ്യം വന്നാൽ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് പോലും അറിയില്ല." "സോറിടോ ഷാനേ... അറിയാതെ പറഞ്ഞുപോയതാണ്. പെട്ടെന്ന് ആ ദേഷ്യത്തിൽ അങ്ങനെയൊക്കെ വന്നു പോയി. ഈ തവണത്തേക്ക് ഒന്ന് ക്ഷമിക്ക്... പ്ലീസ്!" "അറിയാതെ പറഞ്ഞതാണത്രേ! എന്ത് കാര്യമുണ്ടായാലും എന്റെ ഉപ്പാനെ വിളിക്കണം, എന്നിട്ട് അങ്ങരുടെ മോളെ തന്നെ കെട്ടുകയും വേണം." "സോറിടോ, ഇനി ഒരിക്കലും ഞാൻ നിന്റെ ഉപ്പാനെ ഒന്നും പറയില്ല. സത്യം!" "ഫ്രഷ്.ഫ്രഷ്...ഇങ്ങള് എന്റെ ഉപ്പാനെയും ഉമ്മയെയും വിളിച്ചു കഴിഞ്ഞാൽ സ്ഥിരം പറയുന്ന ഡയലോഗ് അല്ലെ?" "അല്ല ഷാനേ, ഇനി ഒരിക്കലും ഉണ്ടാവില്ല. സത്യം." "ഉം... ശരി. ഈ തവണത്തേക്ക് കൂടി ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ആവർത്തിച്ചാൽ എന്റെ സ്വഭാവം മാറും. അത് പോട്ടെ, ഇക്കയും റംസീനയും തമ്മിലുള്ള ആ പ്രണയത്തെ കുറിച്ച് പറ..." ....തുടരും.... വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #പ്രണയകഥ #💞 പ്രണയകഥകൾ #💕പ്രണയകഥ💕 #storry -തുടർകഥ #നോവൽ #തുടർകഥ