ഫോളോ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
6,794
പോസ്റ്റുകള്‍
32,044
ഫോളോവേഴ്സ്
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
0 കണ്ടവര്‍
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6ajJrGz8?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 54💞 തന്റെ നന്ദു എന്നും തന്റെ നന്മ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. ബേബേ പറഞ്ഞത് പോലെ മുജ്ജന്മപുണ്യമാണ് ഇവൾ. ഇവളുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഒരു പക്ഷെ അന്നത്തെ വിവാഹബന്ധത്തിലൂടെ കിട്ടാൻ പോകുന്ന ജീവിതം വേണ്ടെന്നു വക്കില്ലായിരുന്നു അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആ ജീവിതവുമായി പൊരുത്തപ്പെട്ടേനെ. പക്ഷെ ഇവളോ…തന്നെ സ്വന്തമാക്കാൻ പറ്റിയില്ലായിരുന്നെങ്കിൽ സ്വയം ജീവനൊടുക്കാനാണ് ഇവൾ തീരുമാനിച്ചത്…രുദ്രൻ ഗൗരിയെ കുറിച്ച് അഭിമാനത്തോടെ ഓർത്തു…. "നന്ദു"… രുദ്രൻ തന്റെ നെഞ്ചിലേക്ക് തല ചാരിയിരിക്കുന്ന ഗൗരിയെ നോക്കി പ്രണയാതുരനായി വിളിച്ചു… ഗൗരി തലയുയർത്തി രുദ്രനോട് എന്താണെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു.. "എന്ത് ധൈര്യത്തിലാണെടാ നീ എന്നെ ഇത്രയും കാലം കാത്തിരുന്നത്. നിന്റെ കാത്തിരിപ്പിന് അവസാനം നീയെന്നെ കണ്ടുമുട്ടുമ്പോൾ ഞാൻ വിവാഹമൊക്കെ കഴിച്ചു ഒരു ജീവിതം നയിക്കുകയായിരുന്നെങ്കിൽ നീയെന്ത് ചെയ്യുമായിരുന്നു "…. രുദ്രൻ ഗൗരിയുടെ മുഖത്തേക്കുറ്റ് നോക്കിക്കൊണ്ട് ചോദിച്ചു… "ഉമയെ അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ചു ചിന്തിക്കുവാൻ മഹേശ്വരനു കഴിയുമോ…അത് പോലെ എന്നെയല്ലാതെ വേറെയൊരു പെണ്ണിനെ കുറിച്ചു ചിന്തിക്കുവാൻ എന്റേയീ മഹേശ്വരന് കഴിയില്ലെന്ന് എനിക്കുറച്ച വിശ്വാസമുണ്ടായിരുന്നു. എന്റെ പ്രണയം സത്യമായിരുന്നെന്നു മനസ്സിലാക്കുന്ന ദൈവം എന്നെ ഒരു ദിവസം ദേവേട്ടന്റെ അടുത്തെത്തിക്കുമെന്നും ദേവേട്ടനെ എനിക്ക് തിരിച്ചു തരുമെന്നുമായിരുന്നു എന്റെ വിശ്വാസം. ആ ഒരൊറ്റ വിശ്വാസത്തിന്റെ പുറത്താണ് ഞാനിത്രയും കാലം പിടിച്ചു നിന്നത് "…..രുദ്രന്റെ കവിളിൽ തഴുകിക്കൊണ്ട് ഗൗരി പ്രണയാർദ്രയായി അവന്റെ മിഴികളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…. ഗൗരിയുടെ നെറ്റിയിൽ ഒരു ചുംബനമായിരുന്നു രുദ്രന്റെ മറുപടി… "ദേവേട്ടൻ വിവാഹം കഴിച്ചെന്നു അറിഞ്ഞിരുന്നെങ്കിൽ പിന്നെ ഈ ഗൗരി ജീവനോടെ ഉണ്ടാവില്ലായിരുന്നു "….ഗൗരിയത് പറയുമ്പോഴേക്കും അവളുടെ ശബ്ദമിടറിപ്പോയിരുന്നു… രുദ്രൻ പെട്ടെന്ന് അവളുടെ വായ പൊത്തി അരുതെന്നു തലയാട്ടി. നിമിഷങ്ങൾ കഴിഞ്ഞു കൈ മാറ്റിയപ്പോൾ ഗൗരിയുടെ മിഴികളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയത്തിൻ ആഴിത്തിരമാലകൾ ദർശിച്ച രുദ്രന്റെ മനസ്സും ആനന്ദനിർവൃതിയാൽ നിറഞ്ഞു തുളുമ്പി…. "സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ ദേവേട്ടൻ എന്നോട് ദേഷ്യപ്പെട്ടപ്പോൾ ഞാനതൊക്കെ നന്നായി ആസ്വദിച്ചു. വർഷങ്ങൾക്ക് ശേഷം ദേവേട്ടനെ കണ്ടത്തിന്റെയും ദേവേട്ടന്റെ സംസാരം കേൾക്കുന്നതിന്റെയും ഒക്കെ സന്തോഷത്തിൽ ആയിരുന്നു ഞാനപ്പോൾ. ഇനി ദേവേട്ടൻ അന്നത്തെ പോലെ ഭരണി പറഞ്ഞാലും ഞാൻ വളരെ സന്തോഷിച്ചേനെ"….അവസാനവാക്കുകൾപൂർത്തിയാക്കുമ്പോൾ ഗൗരി പൊട്ടിച്ചിരിച്ചു പോയിരുന്നു…. രുദ്രനും അവളോടൊപ്പം ചിരിച്ചു… "പക്ഷെ ഈ വെറുപ്പൊക്കെ കാണിച്ച ദേവേട്ടന്റെ മനസ്സിൽ ഇപ്പോഴും ഞാനുണ്ടെന്ന് എനിക്ക് മനസ്സിലായത് ദേവേട്ടന്റെ കൂടെ ദേവേട്ടന്റെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ്….." "അതെങ്ങനെ "…. രുദ്രൻ അത്ഭുതം നിറഞ്ഞ സംശയഭാവത്തോടെ ചോദിച്ചു… രുദ്രന്റെ ചോദ്യം ശ്രവിച്ച ഗൗരി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു. എന്നിട്ട് രുദ്രന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… "ദേവേട്ടാ…അത് ഇവിടെ നിന്നും പറയുമ്പോൾ ഒരു രസമില്ല. നമുക്ക് മുറിയിൽ പോകാം…വാ.." രുദ്രൻ സമ്മതപൂർവം തലയാട്ടിക്കൊണ്ട് എഴുന്നേറ്റു. അടുത്ത നിമിഷം ഗൗരിയുടെ ചുമലിൽ കൈ വച്ചു തന്നോട് ചേർത്തു പിടിച്ചു കൊണ്ട് അവളെയും കൊണ്ട് തങ്ങളുടെ മുറിയിലേക്ക് നടക്കാൻ തുടങ്ങി…. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തങ്ങളുടെ മുറി തുറന്നു അകത്തു കയറിയ ഗൗരി തന്റെ വാനിറ്റി ബാഗ് എടുത്തു രുദ്രനെ നോക്കിയൊന്നു പുഞ്ചിരിച്ചു. എന്താണ് അവൾ ചെയ്യുന്നതെന്ന ആകാംഷയിൽ രുദ്രൻ അവളെയും നോക്കി നിന്നു…. വാനിറ്റി ബാഗിൽ നിന്നും ഗൗരി ഒരു ഫോട്ടോ എടുത്തു രുദ്രന് നേരെ ചിരിച്ചു കൊണ്ട് നീട്ടി. രുദ്രൻ ആ ഫോട്ടോ വാങ്ങി. പണ്ട് കോളേജിൽ നിന്നും ഇറങ്ങുന്ന വേളയിൽ ഗൗരി സമ്മാനിച്ച അബ്ദുൽ കലാമിന്റെ പുസ്തകത്തിൽ വച്ചു തന്ന ഗൗരിയുടെ ചിത്രം. രുദ്രൻ അത് മറിച്ചു നോക്കി. അതിൽ രുദ്രൻ താൻ മുൻപ് കുറിച്ചിട്ട കുറച്ചു വരികൾ കണ്ടു… ഗൗരിയുമായി പിരിഞ്ഞു നാട് വിട്ടു ഘോട്ടിയിൽ എത്തിയ കാലത്ത് ഒരിക്കൽ താൻ ഗൗരിയ്ക്കായ് കുറിച്ച വരികൾ രുദ്രൻ വായിച്ചു.... 'അവൾക്കായ്....' ""നിൻ കമലദലനയനങ്ങളിൽ നിന്നുതിർന്ന അംശുക്കൾ സുമശരങ്ങളായി എൻ ചിത്തത്തിൽ പതിഞ്ഞ വേളയിൽ ആ പാദരക്തകോകനദങ്ങളാൽ നീ പദന്യാസം ചെയ്തത് എന്റെ മാനസസരസിലെ വീചികളെ തഴുകിനീന്തിയ മരാളമായി മാറിയായിരുന്നു… നീയെന്നിൽ നിന്നുമകന്നപ്പോൾ അകതാരിൻ ഭിത്തിയിൽ നിന്നുമുതിർന്ന മർമ്മരങ്ങളിൽ നിന്റെ നാമം പ്രതിധ്വനി മുഴക്കിയപ്പോൾ ഞാനറിഞ്ഞു നിന്നോടുള്ള എന്റെ പ്രണയം അനിർവചനീയമായിരുന്നെന്നു… നിന്നെ ഉപഗൂഹനം ചെയ്ത് ആ മലയജ സൗരഭ്യവുമായി വരുന്ന പ്രഭഞ്ജനന്റെ വരവിനായി ഞാൻ കാത്തിരുന്നു…. വർഷകാലങ്ങളിൽ ഞാൻ മഴയിലേക്കിറങ്ങി നിന്നു ആ മഴ എപ്പോഴെന്ങ്കിലും നിന്നിലേക്ക് പെയ്തിറങ്ങിയിട്ടുണ്ടാവാം എന്ന ചിന്തയോടെ… നിന്റെ ചേവടികളെ ചുംബിച്ച പുളിനങ്ങളിലെ സികതിലത്തിൻ തരികൾ എന്റെ കൈകളിലേന്തി ഈ ജന്മം ഞാൻ കാത്തിരുന്നു വരും ജന്മങ്ങളിലെ നിൻ നൂപുരധ്വനികൾക്കായി…."" വായിച്ചു കൊണ്ടിരിക്കുമ്പോൾ രുദ്രനോർത്തു അതെഴുതിയ സാഹചര്യം. ഗൗരിയെ നഷ്ടപ്പെട്ട ഓർമകളിൽ മനസ്സ് പുകഞ്ഞു കൊണ്ടിരുന്ന നാളുകളിലൊരിക്കൽ അവളുടെ ഫോട്ടോയ്ക്ക് പിന്നിൽ മിഴിനീരണിഞ്ഞു കൊണ്ട് താൻ കുറിച്ച വരികൾ. വായിച്ചു തീർന്ന രുദ്രന്റെ മിഴികൾ നിറഞ്ഞു. എന്നാൽ ഇത്തവണ രുദ്രന്റെ മിഴികൾ നിറഞ്ഞത് ആനന്ദത്താൽ ആയിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ നിധി തിരിച്ചു കിട്ടിയവന്റെ ആനന്ദബാഷ്പങ്ങൾ…. "ദേവേട്ടൻ എന്റെ അടുത്ത് വലിയ വെയ്റ്റ് ഒക്കെയിട്ട് എന്നോട് ഫ്രഷ് ആയിക്കോളാൻ പറഞ്ഞു ആയിയുടെ അടുത്തേക്ക് പോയപ്പോൾ ഞാൻ ഫ്രഷ് ആവാൻ ദേവേട്ടന്റെ മുറിയിൽ കയറിയത്. അപ്പോൾ അവിടെ ടേബിളിൽ ആ പുസ്തകം വച്ചിരുന്നു. പരുഷമായി എന്നോട് പെരുമാറിയപ്പോഴും ദേവേട്ടൻ ഞാൻ തന്ന സമ്മാനം സൂക്ഷിച്ചു വച്ചത് കണ്ട കൗതുകത്തിലും അതിലേറെ ആനന്ദത്താലും ആ പുസ്തകം തുറന്ന് നോക്കിയപ്പോൾ ആദ്യത്തെ പേജിൽ തന്നെ വച്ചിരുന്നു ഈ ഫോട്ടോ. വെറുതെയൊന്നു ആ ഫോട്ടോ എടുത്തു മറച്ചു നോക്കിയപ്പോൾ ദേവേട്ടൻ എനിക്കായി കുറിച്ച ഈ വരികൾ വായിച്ച ഞാൻ സന്തോഷത്താൽ മതി മറന്നു പോയി…" "എന്റെ കലിപ്പൻ എന്നോട് കാണിക്കുന്ന വെറുപ്പ് വെറും മുഖംമൂടിയാണെന്നും, എന്നെയിപ്പോഴും ഇഷ്ടമാണെന്നും ഞാനെന്റെ കലിപ്പന്റെ മനസ്സിലിപ്പോഴുമുണ്ടെന്നും മനസ്സിലായപ്പോൾ അതീ ലോകത്തോട് വിളിച്ചു പറയാൻ ഞാൻ കൊതിച്ചു പോയി "….വരികൾ വായിച്ചതിനു ശേഷം ഗൗരിയുടെ നേരെ മുഖമുയർത്തിയ രുദ്രനോട് ഗൗരി പുഞ്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. അവളുടെ മിഴികളിൽ രുദ്രൻ കണ്ടു അവൾ ആ സമയം അനുഭവിച്ച ആനന്ദനിർവൃതി…. പൊടുന്നനെ രുദ്രൻ ഗൗരിയോട് പേനയുണ്ടോയെന്നു ചോദിച്ചപ്പോൾ തന്റെ വാനിറ്റി ബാഗിൽ നിന്നും ഒരു പേനയെടുത്ത് അവൾ രുദ്രന്റെ നേർക്ക് നീട്ടി… രുദ്രൻ അത് വാങ്ങി ആ ഫോട്ടോയും കൊണ്ട് ടേബിളിന്റെ അടുത്തേക്ക് നീങ്ങി എന്തോ കുറിക്കാൻ തുടങ്ങി. ഗൗരിയൊരു ജിജ്ഞാസയോടെ രുദ്രന്റെ പ്രവൃത്തി നോക്കി നിന്നു…. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രുദ്രൻ എഴുത്ത് നിർത്തി ആ ഫോട്ടോ ഗൗരിയുടെ നേരെ പുഞ്ചിരിച്ചു കൊണ്ട് നീട്ടി. അവളത് വാങ്ങി വായിക്കാൻ തുടങ്ങി. അതിൽ ആ വരികളുടെ തുടർച്ചയായി ഇങ്ങനെ എഴുതിയിരുന്നു…. ""ഋതുഭേദങ്ങൾക്കിപ്പുറമൊരു നാളിലെന്നരികിൽ വന്നവളെന്റെ മനസ്സിന്റെ നന്ദനത്തിൽ പൊഴിച്ച ദേവദാരുപ്പൂക്കൾ പ്രണയത്തിൻ നിറമണിഞ്ഞു തുടങ്ങിയ വേളകളിൽ ഞാനറിഞ്ഞു എന്റെ മനോരഥ വീഥിയിൽ നടനമാടുന്ന അവളുടെ ചുവടുകൾ എനിക്കായ് മാത്രമായിരുന്നെന്നും ആ നൂപുരധ്വനികൾ ജന്മാന്തരങ്ങളായി എന്റെ എന്റെ സ്വന്തമാണെന്നും….."" അത് വായിച്ച ഗൗരിയുടെ പനിമതിവദനത്തിൽ ആമോദത്തിൻ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങുന്നത് രുദ്രൻ കണ്ടു. അവനിലും അത് സന്തോഷം നിറച്ചു. ഗൗരി രുദ്രന്റെ അരികിലോട്ട് വന്നു അവന്റെ കവിളിൽ കൈത്തലങ്ങൾ വച്ചു ഇരു പാദങ്ങളിലുമൂന്നിക്കൊണ്ട് അവന്റെ മുഖത്താസകലം ചുംബനങ്ങളർപ്പിക്കുവാൻ തുടങ്ങി. രുദ്രൻ തന്റെ പ്രിയപ്പെട്ടവളുടെ ചുംബനങ്ങൾ സംതൃപ്തിയോടെ ഏറ്റു വാങ്ങിക്കൊണ്ടിരുന്നു… ആമോദത്തിമിർപ്പിൽ ഗൗരി ആ ഫോട്ടോയും കൊണ്ട് കട്ടിലിലേക്ക് ചാടിക്കയറി കാലും നീട്ടിയിരുന്നു. അവൾ രുദ്രന്റെ നേരെ പ്രണയാർദ്രമായൊരു കടാക്ഷമയച്ചു കൊണ്ട് തന്റെയടുത്തേക്ക് ക്ഷണിച്ചു… രുദ്രനൊന്നു ചിരിച്ചു കൊണ്ട് അവളുടെ കാലിനരികിലായി കട്ടിലിൽ ഇരുന്നു. കട്ടിലിൽ ഇരുന്ന രുദ്രന്റെ മടിയിലോട്ട് ഗൗരി തന്റെ കാൽപ്പാദങ്ങൾ എടുത്തു വച്ചു. അവളുടെ മുഖത്തേക്ക് ഒന്നു നോക്കിയതിന് ശേഷം രുദ്രനൊരു വാത്സല്യത്തോടെ നേർത്ത പൊന്നിൻക്കൊലുസ്സുകൾ വശ്യമാനോഹാരിതയോടെ മയങ്ങുന്ന ആ പാദരക്തകോകനദങ്ങളെ തഴുകിക്കൊണ്ടിരുന്നു. കറുപ്പ് ചായം പൂശിയ കുവലയസൂനമുകുളങ്ങളെ കണക്കുള്ള മനോഹരമായ ആ വിരലുകൾ പിടിച്ചു രുദ്രൻ ഞൊട്ടു വിടുവിക്കുവാൻ തുടങ്ങി… "ദേവേട്ടാ…കലിപ്പാ…എന്റെ വിരല് പൊട്ടിച്ചിരിക്കാതെ അതിലോട്ടു നോക്കിയിട്ട് എന്തെങ്കിലും ഓർമ വരുന്നുണ്ടോന്നു നോക്ക്"…. ഗൗരിയൊരു കള്ളച്ചിരിയോടെ രുദ്രന്റെ മുഖത്തേക്ക് നോക്കി മൊഴിഞ്ഞു… രുദ്രൻ അൽപനേരം ആ വെണ്ണകാൽപ്പാദങ്ങളിലേക്ക് നോക്കിയിരുന്നു. പിന്നെ ഗൗരിയുടെ മുഖത്തേക്കും നോക്കി. അവനൊന്നും ഓർമ്മ വന്നില്ലെന്ന് അവന്റെ നോട്ടത്തിൽ നിന്നും ഗൗരി തിരിച്ചറിഞ്ഞു… "എന്റെ കലിപ്പാ….ഒന്നും ഓർമയില്ലേ…" ഗൗരിയൊരു അമ്പരപ്പോടെ തന്റെ നെറ്റിയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു… രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് തനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ലെന്നു തല കൊണ്ട് ആംഗ്യം കാണിച്ചു… "എന്റെ കൊരങ്ങാ… ആ സ്വർണ്ണപ്പാദസരം ദേവേട്ടൻ എനിക്ക് അന്നത്തെ ആ പിറന്നാളിന് സമ്മാനിച്ചതാ…ഇപ്പോൾ ഓർമ്മ വന്നോ "….ഗൗരി ചിരിച്ചു കൊണ്ട് രുദ്രന് മറുപടി നൽകി… രുദ്രന് നാട്ടിൽ വച്ചു ആ പിറന്നാളിന് താൻ അത് സമ്മാനിച്ചത് ഓർമയിൽ നിറഞ്ഞു. തന്റെ ആക്കാലത്തെ ശമ്പളത്തിൽ നിന്നും സ്വരു കൂട്ടി വച്ച കാശ് കൊണ്ട് താൻ വാങ്ങിച്ചു കൊടുത്ത പിറന്നാൾ സമ്മാനം. ഇത്രയും ദിവസം ഇത് കണ്ട നിമിഷങ്ങളിൽ പോലും താനിതിനെ കുറിച്ചോർത്തില്ല… രുദ്രൻ അത്ഭുതം കൂറിയ മിഴികളോടെ ഗൗരിയുടെ മുഖത്തേക്ക് തന്റെ നോട്ടമയച്ചു… "ഇതൊക്കെ കണ്ടാലെങ്കിലും ഈ കൊരങ്ങന് എന്നെ മനസ്സിലാവുമെന്ന് ഞാൻ കരുതി…എവിടുന്നു…ഞാൻ നിരാശപ്പെട്ടു "… ഗൗരി രുദ്രനെ നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു…. "നന്ദു…. ഞാനിത് വാങ്ങിയെന്നെ ഉള്ളൂ. അന്ന് ജ്വല്ലറിയിൽ നിന്നും വാങ്ങുമ്പോൾ ഒരു നോട്ടം കണ്ടതല്ലാതെ ഞാനിത് കണ്ടിട്ടില്ല. പിന്നെ നീ വന്ന ദിവസങ്ങളിൽ എന്റെ മാനസികാവസ്ഥയും വേറെയായിരുന്നല്ലോ. അതാണ് "….രുദ്രൻ ഒരു പതർച്ച കലർന്ന സ്വരത്തോടെ മറുപടി നൽകിയിട്ട് മുഖം താഴ്ത്തി ഗൗരിയുടെ ഇരു പാദങ്ങളിലും ആ വിരലുകളിലും ചുംബനങ്ങളർപ്പിച്ചു… "അയ്യേ…എന്റെ കലിപ്പൻ അപ്പോഴേക്കും സെന്റി ആയോ…ഞാൻ വെറുതെ പറഞ്ഞതാ….എന്റെ വീട് വിട്ടിറങ്ങുമ്പോൾ അവിടെ നിന്നും എടുക്കാൻ എനിക്കാകെ ഉണ്ടായിരുന്നത് ദേവേട്ടന്റെ ഈ സമ്മാനവും പിന്നെ ദേവേട്ടനെനിക്കായി കുറിച്ച വരികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ "…. ഗൗരി ചിരിയോടെ എഴുന്നേറ്റു രുദ്രന്റെ ചുമലുകളിലൂടെ കയ്യിട്ട് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…. രുദ്രനത് കേട്ടൊന്നു മന്ദഹസിച്ചു… "ആദ്യത്തെ ദിവസം ഇത് പോലെയൊന്നെന്റെ കലിപ്പന് തരാൻ കൊതിച്ചിട്ട് ഉറങ്ങുന്നത് വരെയെനിക്ക് കാത്തിരിക്കേണ്ടി വന്നു. എത്ര വിഷമിച്ചു അപ്പോൾ ഞാനെന്നു അറിയാമോ"….ഗൗരി രുദ്രന്റെ കവിളിൽ ഒന്നു ചുംബിച്ചുകൊണ്ട് പറഞ്ഞു.. രുദ്രൻ എന്താണെന്ന അർത്ഥത്തിൽ കണ്ണുകളാൽ ചോദിച്ചു… "ഒരുപാട് കാലങ്ങൾക്ക് ശേഷം കണ്ടപ്പോൾ ദേവേട്ടനിത് പോലെ തരാൻ കൊതിച്ചിരുന്ന ഞാൻ ദേവേട്ടൻ അന്നുറങ്ങുന്നത് വരെ കാത്തിരുന്നു. ദേവേട്ടൻ ഉറങ്ങിയെന്നുറപ്പിച്ചപ്പോൾ ദേവേട്ടന്റെ അടുത്ത് വന്നു ഈ നെഞ്ചിൽ ഒന്നു തല ചായ്ക്കാൻ കൊതിച്ചു പോയി. പക്ഷെ ഉണർന്നാലോ എന്ന് കരുതി ദേവേട്ടന്റെ കവിളിൽ പതിയെ ഒന്നു ചുംബിച്ചു. കണ്ണ് നിറഞ്ഞു തുളുമ്പിപ്പോകാതിരിക്കുവാൻ ഞാനൊരുപാട് കഷ്ടപ്പെട്ട് പോയി"…. രുദ്രന്റെ മിഴികളിലേക്ക് പ്രണയപുരസരമുറ്റു നോക്കിക്കൊണ്ട് ഗൗരി മൊഴിഞ്ഞു.. "സാരമില്ല നന്ദു…അന്നത്തെ സങ്കടം ഇനി ജീവിതകാലം മൊത്തം തന്നു അങ്ങ് തീർത്തോ "… രുദ്രൻ ചിരിച്ചു കൊണ്ട് ഗൗരിയ്ക്ക് മറുപടി നൽകി… "അതിനി ഞാൻ തന്നോണ്ടിരിക്കും. എന്റെ മോൻ താങ്ങുമോ അതെല്ലാം കൂടി ഇപ്പോൾ"….ഗൗരിയുടെ ചുണ്ടിലൊരു കള്ളച്ചിരി വിടർന്നു… "ആയി പലപ്പോഴും പറഞ്ഞതാ ദേവേട്ടനോട് എല്ലാ കാര്യങ്ങളും അവിടെ നിന്ന് തന്നെ പറഞ്ഞു കൊള്ളാൻ "… (ഗൗരി) "എന്നാൽ എന്റെ നന്ദൂട്ടിയ്ക്ക് ഈ പറയാനുള്ളതെല്ലാം അപ്പോഴേ പറഞ്ഞു കൂടായിരുന്നോ. ആട്ടെ ആയിയോട് എല്ലാം പറഞ്ഞിരുന്നോ നീ "… രുദ്രൻ ഒരു ചോദ്യരൂപത്തിൽ ഗൗരിയോട് മൊഴിഞ്ഞു… "പറഞ്ഞു…ആയി എന്നെ അവരുടെ ഫ്ലാറ്റിലേക്ക് വിളിച്ചു കൊണ്ട് പോയപ്പോൾ എന്നോട് ചോദിച്ചു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നു. ഞാൻ ദേവേട്ടനെ ചതിച്ചെന്നു ആയിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന്. വാത്സല്യത്തോടെയുള്ള ആയിയുടെ പെരുമാറ്റത്തിൽ എനിക്ക് അമ്മയെ ഓർമ വന്നപ്പോൾ ആയിയോട് ഒന്നും മറച്ചു വയ്ക്കാൻ തോന്നിയില്ല. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു. ആയിയുടെ കൂടെ ഹരിയണ്ണയും, സുനിത തായിയും ഉണ്ടായിരുന്നു അപ്പോൾ. ഹരിയണ്ണ വഴി പിന്നെ മാമുവും അറിഞ്ഞു "….. (ഗൗരി) രുദ്രനത് കേട്ടപ്പോൾ മനസ്സിലൊരു വിങ്ങലനുഭവപ്പെട്ടു. അതവന്റെ മുഖത്ത് പ്രകടമായി… "ദേവേട്ടനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ദേവേട്ടൻ വിഷമിക്കുകയും വേണ്ട അതോർത്തു. ദേവേട്ടന്റെ സ്ഥാനത്ത് ഞാന്നായിരുന്നെങ്കിലും അങ്ങനെയൊക്കെയേ പെരുമാറുകയുള്ളൂ"…. രുദ്രന്റെ മുഖത്ത് നിറഞ്ഞ വിഷാദഛവി കണ്ട ഗൗരിയവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു… "പിന്നെന്താ നന്ദു അന്ന് തന്നെ പറയാതിരുന്നത് "… രുദ്രന്റെ ശബ്ദമൽപ്പം പതറിപ്പോയി… "ദേവേട്ടാ…എനിക്കറിയാമായിരുന്നു ഞാനന്നെ എല്ലാം പറഞ്ഞിരുന്നെങ്കിൽ ദേവേട്ടനിത് പോലെ എന്നെ നെഞ്ചോട് ചേർത്തു പൊതിഞ്ഞു പിടിക്കുമെന്ന്. പക്ഷെ എനിക്ക് ദേവേട്ടൻ എന്നോട് ദേഷ്യപ്പെടുന്നതൊക്കെ കാണാൻ ഒരു കൊതി. അത് കൂടാതെ ഞാൻ പറയാതെ തന്നെ ദേവേട്ടന് എന്നോടുള്ള ഇഷ്ടം ഒന്നു പുറത്തു കൊണ്ട് വരണമെന്നും എനിക്ക് തോന്നി. എല്ലാം പറഞ്ഞു കഴിഞ്ഞ് ദേവേട്ടൻ എന്നെ സ്‌നേഹിക്കുമ്പോൾ ഒരു ത്രില്ലില്ല"....ഗൗരിയൊരു പൊട്ടിച്ചിരിയോടെ രുദ്രന് മറുപടി നൽകി…. മറുപടിയായി രുദ്രൻ ചിരിച്ചു കൊണ്ട് മൃദുവായി ഗൗരിയുടെ തലയിലൊന്നു കിഴുക്കി… അല്പം പരിഭവം പറച്ചിലുകളും മറ്റുമായി അവർ മുറിയിൽ വളരെയേറെ സമയം ചെലവിട്ടു കൊണ്ടിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാത്രി രുദ്രന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ ഗൗരി രുദ്രനോട് എട്ട് വർഷത്തെ ജീവിതത്തെ പറ്റി പറഞ്ഞുകൊണ്ടിരുന്നു… "ദേവേട്ടാ…ഇത് പോലെ ദേവേട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്നതായി പലപ്പോഴും ഞാൻ സ്വപ്നം കാണുമായിരുന്നു. ഉണർന്നു കഴിയുമ്പോഴാണ് മനസ്സിലാവുക ഞാൻ തലയിണയും കെട്ടിപ്പിടിച്ചാണ് കിടക്കുന്നതെന്നു. അപ്പോൾ നിരാശയും സങ്കടവും മൂത്ത് തലയണ ഞാൻ വലിച്ചു കീറും. അങ്ങനെ ഞാൻ നശിപ്പിച്ച തലയിണകൾ ഒരുപാടാണ് "…. ഗൗരി പറഞ്ഞവസാനിപ്പിച്ചപ്പോൾ ചിരിച്ചു പോയി… "ഇനി എന്തായാലും അത് വേണ്ടല്ലോ. അവസാനം എന്റെ നന്ദുമോൾക്ക് തല ചായ്ക്കാൻ ഈ നെഞ്ചു തന്നെ കിട്ടിയില്ലേ"....രുദ്രനൊന്നു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു… ഗൗരി തലയുയർത്തി രുദ്രന്റെ കവിളിൽ ഒരു മന്ദാഹസത്തോടെ ചുംബിച്ചു…. "അതൊക്കെ പോട്ടെ…ദേവേട്ടൻ നാളെ എങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നത്. സസ്പെൻസ് ആക്കി നിർത്തല്ലേ…പ്ലീസ്"...ഗൗരിയുടെ അവസാന വാക്കുകളിൽ ഒരു അപേക്ഷ നിറഞ്ഞു… "നാളെ നമുക്ക് ഹണിമൂൺ പോയിന്റ് വരെ പോകാം… വിവാഹത്തിന് മുൻപ് തന്നെ ഹണിമൂൺ പോയിന്റിൽ പോയി നമുക്ക് ഹണിമൂൺ ആഘോഷിച്ചു കളയാം"…. രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… "ആര് പറഞ്ഞു നമ്മുടെ വിവാഹം കഴിഞ്ഞില്ലെന്നു. ഗാന്ധർവ വിവാഹമല്ലേ നമ്മുടെയിടയിൽ കഴിഞ്ഞിരിക്കുന്നത്"….ഗൗരിയൊന്നു കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു…. രുദ്രനത് കേട്ട് കണ്ണ് മിഴിച്ചു ഗൗരിയുടെ നേരെ നോട്ടമയച്ചു… "എന്റെ കലിപ്പന് പഞ്ചാര കലർന്ന വരികൾ എഴുതാനെ അറിയുള്ളോ. ഇതിനെ പറ്റിയൊന്നും ഒരു ധാരണയുമില്ലേ"….ഗൗരിയവനെ കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു… "എന്റെ നന്ദു… നീയൊന്നു തെളിച്ചു പറ"...രുദ്രനൊരു പരിഭവത്തോടെ പറഞ്ഞു.. "അതായത് ഗാന്ധർവ വിധി പ്രകാരമുള്ള വിവാഹമെന്നു പറയുന്നത് ഹിന്ദു മതത്തിലെ എട്ട് വിധത്തിലുള്ള വിവാഹങ്ങളിൽ ഒന്നാണ്. അതിൽ സ്ത്രീ തന്റെ പുരുഷനെ സ്വയം തെരെഞ്ഞെടുത്ത് ആചാരങ്ങളോ സാക്ഷികളോ കുടുംബ പങ്കാളിത്തമോ ഇല്ലാതെ തന്റെ പുരുഷനുമായുള്ള ഉഭയസമ്മതത്തെ അടിസ്ഥാനമാക്കി പതിയായി അംഗീകരിച്ചു ജീവിക്കുന്ന രീതിയാണ്. ശകുന്തളയുടെയും ദുഷ്യന്തന്റെയും വിവാഹം പോലെ. നമ്മൾ എല്ലാ അർത്ഥത്തിലും ഒന്നായ സ്ഥിതിക്ക് ഗാന്ധർവവിധി പ്രകാരം നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയില്ലേ "…. ഗൗരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു… രുദ്രൻ ഗൗരി പറയുന്നത് കേട്ട് അമ്പരന്നു പോയി… "ഓഹോ…എന്റെ നന്ദുമോളിത്രയ്ക്ക് കടന്നു ചിന്തിച്ചോ…തത്കാലം നമുക്ക് ആ വിധിക്ക് പുറമെ എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള വൈദിക രീതിയിൽ കഴുത്തിലൊരു താലി ചാർത്തി പാണിഗ്രഹണം ചെയ്ത് കൊണ്ട് കൂടി ആക്കിക്കളയാം നമ്മുടെ വിവാഹം"....അല്പനേരത്തെ അമ്പരപ്പിൽ നിന്നുമുണർന്ന രുദ്രൻ ചിരിച്ചു കൊണ്ട് മറുപടി നൽകി…. "അങ്ങനെയെങ്കിൽ അങ്ങനെ.. എന്റെ മനസ്സിൽ ദേവേട്ടനെന്നോ എന്റെ ഭർത്താവായിക്കഴിഞ്ഞു"….പൊട്ടിച്ചിരിയോടെ ഗൗരി മറുപടി നൽകി.. "എന്നാൽ എന്റെ ഭാര്യ ഇപ്പോൾ ഉറങ്ങാൻ നോക്ക്. നാളെ നമുക്ക് മൗണ്ട് അബുവിൽ കാണാനുള്ളതെല്ലാം മാക്സിമം കാണാൻ നോക്കാം…." വൈകാതെയിരുവരും പിറ്റേന്ന് കാണാൻ പോകുന്നതിനെ കുറിച്ചോർത്തു നിദ്രയെ പുൽകി…. തുടരും കുറച്ചു ദിവസമായി നാട്ടിൽ എന്റെ ഗൗരിയുടെ കൂടെ ബൈക്ക് യാത്രകൾ നടത്തിക്കൊണ്ടിരുന്നതിനാൽ എഴുതാൻ സമയം കിട്ടിയില്ല. അത് കൊണ്ട് ഈ പാർട്ട്‌ ഇത്രയ്ക്കും വൈകിയത്. ഞായറാഴ്ചയാണ് രുദ്രന്റെ ഘോട്ടിയിൽ തിരിച്ചെത്തിയത്. ഇനിയിത് പോലെ വൈകില്ല. എല്ലാവരും ക്ഷമിക്കുക...😜 കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
29 കണ്ടവര്‍
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6QMXMRw?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 136 പണിപ്പുരയുടെ വാതിൽ തുറന്നു പുറത്തിറങ്ങിയ ദേവദത്തൻ ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടില്ല. കുറച്ച് മുമ്പ് ബഹളമയമായിരുന്ന അന്തരീക്ഷം തികച്ചും ശാന്തത കൈ വരിച്ചതായി ഉളവായി അയാൾക്കപ്പോൾ.. ഹാളിലേക്ക് നടക്കുമ്പോൾ അഭിരാമിയുടെ പൊട്ടിച്ചിരി ദേവദത്തന്റെ കാതുകളിൽ എത്തി. അയാളുടെ ചൊടിയിലൊരു പുഞ്ചിരിയപ്പോൾ വിടർന്നു... മുറിയ്ക്കുള്ളിൽ നിൽക്കുമ്പോൾ പുറത്തു അമ്മയും മക്കളും തമ്മിൽ നടന്ന സംഭാഷണങ്ങളും വാഗ്വാദങ്ങളും ദേവദത്തൻ കേട്ടിരുന്നു.മുറിയുടെ വാതിൽ തുറന്നു ഇറങ്ങാൻ നേരമായിരുന്നു ശ്രീലക്ഷ്മിയും മക്കളും തമ്മിലുള്ള സംഭാഷണങ്ങൾ അതിന്റെ മൂർച്ചയിലെത്തിയത്. എല്ലാമൊന്നൊതുങ്ങിയിട്ട് പുറത്തിറങ്ങാമെന്ന് നിനച്ച ദേവദത്തനെ ശ്രീലക്ഷ്മിയുടെ വാക്കുകൾ ആമോദത്തിന്റെ അത്യുന്നതിയിലെത്തിച്ചു.... "എത്ര കാലം പിരിഞ്ഞിരുന്നാലും എത്ര വെറുത്താലും എത്ര ജന്മമെടുത്താലും എന്റെ മനസ്സിനും ശരീരത്തിനും ആത്മാവിനും ഉടമ ഒരാൾ മാത്രമാണ്. ദേവദത്തൻ നരസിംഹനെന്ന മനുഷ്യൻ എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ അതായത് നിങ്ങളുടെ അച്ഛൻ...ആ മനുഷ്യനല്ലാതെ ഒരു പുരുഷനും എന്റെ മനസ്സിൽ സ്ഥാനമില്ല ഈ ജന്മത്തിലും വരും ജന്മങ്ങളിലും"...ശ്രീലക്ഷ്മിയുടെ വാക്കുകൾ അപ്പോഴും ദേവദത്തന്റെ കർണ്ണങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു... അതോർക്കവേ അയാളുടെ മുഖത്ത് ആനന്ദത്തിന്റെ അനന്തസാഗരവീചികൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു... ലച്ചൂ... തന്റെ മനസ്സിൽ എന്നും എനിയ്ക്ക് മാത്രമേ സ്ഥാനമുള്ളൂ എന്നയീ അറിവ് മാത്രം മതിയെടോ തന്റെ ദേവേട്ടന് ഈ ജീവിതകാലം മുഴുവൻ കഴിച്ചു കൂട്ടാൻ... ഒരു ചെറുചിരിയോടെ ദേവദത്തൻ മനസ്സിൽ ചിന്തിച്ചു... പൂമുഖത്തോട് അടുത്ത് എത്തിയപ്പോൾ ദേവദത്തന്റെ നോട്ടം അഭിരാമിയും മിത്രയും ഇരിക്കുന്നിടത്തെത്തി. അച്ഛൻ തങ്ങളെ കണ്ടു കഴിഞ്ഞുവെന്ന് മക്കളിരുവരും തിരിച്ചറിഞ്ഞിരുന്നു. ദേവദത്തനൊരു പുഞ്ചിരിയോടെ തങ്ങളെ നോക്കുന്നത് കണ്ടപ്പോൾ ഇരുവരും എഴുന്നേറ്റു. അവരെയൊന്ന് നോക്കിയ ശേഷം ദേവദത്തൻ ഹാളിലേക്ക് നടന്നു . ഹാളിൽ തന്നെയും കാത്തെന്ന പോലെ ഊണ് മേശയ്ക്കരികെ കസേരയിലിരിക്കുന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോൾ ദേവദത്തനവളെ നോക്കിയൊരു പുഞ്ചിരിയയച്ചു... "പോയി ഫ്രഷായി വന്നോളൂ.. അപ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം"...ദേവദത്തനോടത് പറയുമ്പോൾ ശ്രീലക്ഷ്മിയുടെ ശിരസ്സ് കുനിഞ്ഞു... മറുപടിയായി ശരിയെന്നു തല കുലുക്കിക്കൊണ്ട് ദേവദത്തൻ തന്റെ മുറിയിലേക്ക് നടന്നു. ശ്രീലക്ഷ്മി അടുക്കളയിലേക്കും... ശ്രീലക്ഷ്മി പോയിക്കഴിഞ്ഞപ്പോൾ അഭിരാമി പൂമുഖത്ത് നിന്നും ഹാളിലേക്കും തുടർന്ന് തങ്ങളുടെ മുറിയിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു... അഭിരാമിയ്ക്ക് അകമ്പടിയെന്നോണം മിത്രയും ചേച്ചിയുടെ പിന്നാലെ മുറിയിലെത്തി... ================================== ഫ്രഷായി വന്ന് ദേവദത്തൻ ഇരിക്കുമ്പോഴേക്കും ശ്രീലക്ഷ്മി അയാൾക്കുള്ള പ്ളേറ്റ് നിരത്തി അതിൽ ഭക്ഷണം വിളമ്പിക്കഴിഞ്ഞിരുന്നു.... തുടർന്ന് ശ്രീലക്ഷ്മി അടുത്തുള്ള കസേരയിൽ ഇരുന്നു തനിക്ക് കൂടി ഭക്ഷണം വിളമ്പിയപ്പോഴാണ് അവളിത് വരെ കഴിച്ചില്ലെന്ന് ദേവദത്തനും മനസിലായത്... ലച്ചു താൻ വരാനായി തനിയ്ക്ക് വിളമ്പിത്തരുവാനായി കാത്ത് നിന്നേക്കുന്നു...ഉള്ളിൽ നദീകാന്തവീചികളായി അലയടിച്ച ആമോദകണികകളുടെ പ്രതിഫലനം ദേവദത്തന്റെ മുഖത്തും പ്രതിഫലിച്ചു കൊണ്ടിരുന്നു... ഒരുപാട് ആനന്ദത്തോടെ കഴിക്കുമ്പോൾ ഭക്ഷണത്തിനു രുചിയേറിയതായി ദേവദത്തനുളവായി.... മറ്റേതോ ലോകത്തെന്ന പോലെ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്ന തന്റെ നേരെ രണ്ട് നീലമിഴികൾ ഒളികണ്ണിട്ട് നോക്കുന്നത് അറിഞ്ഞെങ്കിലും ദേവദത്തനത് കണ്ടതായി ഭാവിച്ചില്ല... ചൊടിയിൽ നിറഞ്ഞൊരു പുഞ്ചിരിയോടെ മുഖം കുനിച്ചു കൊണ്ട് ശ്രീലക്ഷ്മിയും കഴിച്ചു കൊണ്ടിരുന്നു... ദേവദത്തന്റെ പ്ളേറ്റിൽ വിളമ്പിയത് തീർന്നപ്പോൾ ശ്രീലക്ഷ്മി വീണ്ടും വിളമ്പി. തടയാൻ കഴിയാതെ നിന്ന ദേവദത്തൻ തന്റെ പ്രിയപ്പെട്ടവളുടെ മുഖത്തേക്കൊന്ന് നോക്കിയതിന് ശേഷം വീണ്ടും കഴിക്കുവാനാരംഭിച്ചു... തന്റെ പ്ളേറ്റിലെ ഭക്ഷണം പകുതിയോളം കഴിച്ചു കഴിഞ്ഞപ്പോൾ മതിയായ ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കി എഴുന്നേൽക്കുകയാണെന്ന് പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് കൊള്ളാൻ ആംഗ്യം കാണിച്ചു... തുടർന്ന് ദേവദത്തൻ കൈ കഴുകുവാനായി വാഷ് ബേസിനടുത്തേക്ക് പോയപ്പോൾ ശ്രീലക്ഷ്മി ദേവദത്തൻ ഭക്ഷണം ബാക്കി വച്ച പ്ളേറ്റ് തന്റെ നേർക്ക് എടുത്തു വച്ചു അതിൽ നിന്നും കഴിക്കുവാൻ തുടങ്ങി... വാഷ് ബേസിനിൽ നിന്നും ഇടയ്ക്ക് ശ്രീലക്ഷ്മിയുടെ നേരെ നോട്ടമയച്ച ദേവദത്തന്റെ മിഴികളിലും പതിഞ്ഞുവാ ദൃശ്യം... അയാളുടെ മുഖം പറയുവാൻ കഴിയാത്ത വിധത്തിൽ ആനന്ദഭരിതമായി... ഈ ദൃശ്യം തങ്ങളുടെ മുറിയുടെ വാതിൽ തുറന്നതിലൂടെ കണ്ട മിത്രയുടെ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു അതിനൊപ്പം ആനന്ദവും... വാതിൽ അടച്ചു മിത്ര ശരവേഗത്തിൽ ബെഡിൽ ഇരിക്കുന്ന അഭിരാമിയുടെ അടുത്തെത്തി. ബെഡിൽ കയറി അഭിരാമിയ്ക്ക് അരികിലായി അവളും ഇരുന്നു. എന്നിട്ട് താൻ കണ്ടത് അവൾ ചേച്ചിയോട് വിവരിച്ചു.. അഭിരാമിയുടെ ചുണ്ടിലൊരു പുഞ്ചിരി കളിയാടി നിന്നു... "ദേ ചേച്ചി... എനിയ്ക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. അമ്മയുടെ അടുത്ത് നിന്നും അടി കിട്ടിയപ്പോൾ തൊട്ട് തുടങ്ങിയതാ നിന്റെയീ ചിരി"... അഭിരാമിയുടെ പ്രതികരണത്തിൽ അരിശം പൂണ്ട മിത്ര ചേച്ചിയോട് ചൊടിച്ചു കൊണ്ട് മൊഴിഞ്ഞു... "ഹ ഹ... മിത്തൂ നീയിപ്പോഴല്ലേ ഈ സീൻ കണ്ടത്. ഞാനിന്നലെ തന്നെ കണ്ടു"...അഭിരാമി പൊട്ടിച്ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി... "എന്ന് വച്ചാൽ"...? മിത്ര അമ്പരപ്പോടെ അഭിരാമിയോട് തിരക്കി.. "എന്ന് വച്ചാൽ ഇന്നലെ ഞാൻ കുടിക്കാനുള്ള വെള്ളമെടുക്കാൻ പോയപ്പോഴാണ് ആ സീൻ കണ്ടത്"...അഭിരാമിയൊരു ചെറു ചിരിയോടെ മിത്രയ്ക്ക് മറുപടി നൽകി.. "ഇരുന്ന് സസ്പെൻസ് അടിപ്പിക്കാതെ നീ കണ്ടതെന്താണെന്ന് പറ"... മിത്ര ചൊടിച്ചു കൊണ്ട് അഭിരാമിയെ നിർബന്ധിച്ചു... "ഇന്നലെ വെള്ളമെടുക്കാൻ കിച്ചനിലേക് കയറിയപ്പോൾ അമ്മ അച്ഛൻ ബാക്കി വച്ച ഭക്ഷണം ആർത്തിയോടെ കഴിക്കുന്നതാ ഞാൻ കണ്ടത്. കൂട്ടത്തിൽ നിറഞ്ഞ മിഴികൾ തുടയ്ക്കുന്നുമുണ്ടായിരുന്നു. അത് കണ്ട് ഞാനന്തം വിട്ട് പോയി. പിന്നെ അമ്മ കഴിച്ചു കഴിഞ്ഞപ്പോൾ അറിയാത്ത രീതിയിൽ പോയ്‌ വെള്ളമെടുത്ത് ഞാനിങ്ങു പോന്നു"...ആ രംഗം വിവരിയ്ക്കുമ്പോൾ അഭിരാമിയുടെ മിഴികളിൽ ആനന്ദം നിറഞ്ഞു തുളുമ്പിയപ്പോൾ അവളുടെ ചുണ്ടിൽ നിന്നും പുഞ്ചിരി മായാതെ നിന്നു... അഭിരാമി പറഞ്ഞതെല്ലാം മിത്ര വളരെയേറെ അമ്പരപ്പോടെയാണ് കേട്ടത്... "ചേച്ചി... അപ്പോൾ അമ്മ അച്ഛനോട് കാണിക്കുന്ന ദേഷ്യവും പുച്ഛവുമൊക്കെ വെറും മുഖം മൂടിയായിരുന്നു അല്ലേ"...? "അമ്മയിപ്പോഴും അച്ഛനെയൊരുപാട് സ്നേഹിക്കുന്നു എന്ന് അച്ഛനും രാമശ്ശനും പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ"...? മിത്ര അമ്പരപ്പും അതിശയവും കലർന്ന സ്വരത്തിൽ അഭിരാമിയോട് തിരക്കി... അഭിരാമിയൊരു ചെറു ചിരിയോടെ അതേയെന്ന് തലയാട്ടി.... "ഏതായാലും അച്ഛനോടുള്ള ബെറ്റ് നീ തോറ്റില്ലേ...അതറിയാൻ ഒരടി ഇന്ന് സൈക്കോ ലക്ഷ്മിയുടെ കൈയിൽ നിന്നും വാങ്ങേണ്ടി വന്നല്ലേ"...? മിത്ര ചിരിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു.... "അച്ഛനോടുള്ള പന്തയത്തിൽ ഞാൻ തോൽക്കുമെന്ന് ഞാൻ മുമ്പേ ഉറപ്പിച്ചതാ"...അഭിരാമി ഉറക്കെ ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി.. എന്നാൽ അഭിരാമിയുടെ മറുപടി മിത്രയെ ഒന്ന് കൂടി ചിന്താക്കുഴപ്പത്തിലാക്കി. അവളുടെ നെറ്റിയിൽ ചുളിവുകൾ നിറഞ്ഞു. കണ്ണുകൾ മിഴിച്ചു കൊണ്ടവൾ ചേച്ചിയെ നോക്കി... "മിത്തൂ... ഇപ്പോൾ ഇത് കേട്ടപ്പോൾ നിന്റെ അവസ്ഥ ഇതാണെങ്കിൽ മുഴുവനായി കേട്ട് കഴിഞ്ഞാൽ നിന്റെ കണ്ണുകൾ നിലത്ത് നിന്നും പെറുക്കിയെടുക്കേണ്ടി വരുമല്ലൊ"...?മിത്രയുടെ മുഖഭാവങ്ങൾ കണ്ട് ചിരിയടക്കുവാൻ വിഷമിച്ച അഭിരാമി അനിയത്തിയെ കളിയാക്കിച്ചിരിച്ചു കൊണ്ടവളോട് ചോദിച്ചു... മിത്രയുടെ മിഴികൾ ഒന്ന് കൂടി തുറിച്ചു നിന്നു.... "നീയിങ്ങനെ കണ്ണ് തുറി ക്കേണ്ട.. ഞാൻ പറയാം എല്ലാം"... അഭിരാമി ഉറക്കെച്ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.... മിത്ര അഭിരാമിയോട് തുടരാൻ ആവശ്യപ്പെട്ടു... "അമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ വർഷങ്ങൾക്ക് ശേഷം അച്ഛന്റെ അമ്മയോടുള്ള പെരുമാറ്റത്തിൽ അമ്മ എതിർപ്പ് പ്രകടിപ്പിക്കാതെ നിന്നപ്പോൾ തന്നെ എനിയ്ക്ക് സംശയം തോന്നിയതാ. പിന്നെ കരുതി അച്ഛനോട് എതിർപ്പ് കാണിച്ചാലും പ്രയോജനമില്ലെന്ന് ചിന്തിച്ചുള്ള അമ്മയുടെ കീഴടങ്ങൽ ആണതെന്ന്.. എന്നാൽ നാട്ടിലോട്ട് വരാൻ എതിർപ്പ് കാണിച്ചിട്ടും അമ്മയിങ്ങോട്ട് വരാൻ തയ്യാറായതും പിന്നെ ഇവിടെ വന്നതിന് ശേഷമുള്ള അമ്മയുടെ അച്ഛനൊടുള്ള പെരുമാറ്റത്തിൽ അതായത് അച്ഛൻ ഡൽഹിയിലേക്ക് പോകാനൊരുങ്ങുമ്പോൾ അമ്മ പൂമുഖത്തേക്ക് വന്നതുമൊക്കെ ആയപ്പോൾ എന്റെ സംശയം ഒന്ന് കൂടി ഉറച്ചു... പിന്നെ നിന്റെ ബർത്ത്ഡേയുടെ അന്ന് ഞാനുറപ്പിച്ചു അമ്മയിപ്പോഴും അച്ഛനെയൊരുപാട് സ്നേഹിക്കുന്നു എന്ന്".... അഭിരാമി ചെറുചിരിയോടെ പറഞ്ഞു നിർത്തി.... അഭിരാമി പറയുന്നതെല്ലാമൊരു പകപ്പോടെ ശ്രവിച്ച മിത്രയുടെ മിഴികളിപ്പോൾ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിലായിരുന്നു.... മിത്രയുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ച അഭിരാമി അനിയത്തിയെ നോക്കിയൊന്നു ചിരിച്ചു... "ചേച്ചി.... ചേച്ചി പറഞ്ഞു വരുന്നതെന്താ"...? "അമ്മയുടെ മനസ്സിൽ പഴയ കാമുകൻ രവീന്ദ്രനാഥല്ലെന്നോ"..? മിത്ര പകപ്പോടെ തന്നെ അഭിരാമിയോട് തിരക്കി... "അതേ... അമ്മയുടെ മനസ്സിലെന്നും അച്ഛനു മാത്രമേ സ്ഥാനമുള്ളൂ. രവീന്ദ്രനാഥിന്റെ സ്നേഹത്തിൽ ആത്മാർഥത ഇല്ലായിരുന്നെന്നു അമ്മ മനസ്സിലാക്കിയിരുന്നു അച്ഛനുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ"...മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അഭിരാമിയുടെ മിഴികളിൽ വല്ലാത്തൊരു തിളക്കം നിറഞ്ഞു.. "ചേച്ചി... അതൊക്കെ കഥ വായിച്ചപ്പോൾ എനിയ്ക്ക് മനസ്സിലായിരുന്നു. എന്നാൽ അയാളുടെ മരണത്തിൽ അച്ഛനുള്ള പങ്ക് തിരിച്ചറിഞ്ഞപ്പോൾ അമ്മയ്ക്ക് അയാളോട് ഈ ഭൂമിയിൽ അയാളില്ലെങ്കിൽ പോലും വീണ്ടും പഴയ ഇഷ്ടം തോന്നിത്തുടങ്ങിയെന്നാ ഞാൻ കരുതിയത്".... മിത്ര അമ്പരപ്പോടെ മൊഴിഞ്ഞെങ്കിലും അവളുടെ മിഴികളിൽ ആനന്ദമൊരു ചെറു തരംഗമായി നിറഞ്ഞു.... "ഇനി നീ ഞെട്ടാൻ ഒന്ന് കൂടി തയ്യാറായിക്കോളൂ"... അഭിരാമി ചിരിച്ചു കൊണ്ട് മിത്രയോട് മൊഴിഞ്ഞു... മിത്ര അതെന്താണെന്ന് അഭിരാമിയോട് മുഖഭാവങ്ങളാൽ തിരക്കി... "മിത്തൂ... നിനക്ക് അച്ഛനും അമ്മയും തമ്മിൽ ഫോണിൽ ബന്ധം ഉണ്ടായിരുന്നു എന്ന് ചിന്തിക്കുവാൻ കഴിയുമോ"....? അഭിരാമി മിത്രയോട് ചോദിച്ചു... "ചേച്ചീ"... മിത്രയുടെ മുഖത്തൊരു ഞെട്ടൽ പ്രകടമായി.... അഭിരാമി പറഞ്ഞത് വിശ്വസിക്കുവാൻ കഴിയാതെ മിത്ര ആശയക്കുഴപ്പത്തിൽ പെട്ടുഴറി... "ചേച്ചി... നീയെന്താണിപ്പോൾ പറഞ്ഞത്"..? "അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞ ശേഷവും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു എന്നോ"...? "അപ്പോൾ അച്ഛൻ അമ്മയോട് ഹൈദരാബാദ് വരുന്നതിന് മുമ്പ് എവിടെയായിരുന്നു എന്നറിയമായിരുന്നോ"..? "ഇതിപ്പോൾ സിനിമക്കഥയെ വെല്ലുന്ന കാര്യങ്ങളാണല്ലോ നമ്മുടെ അച്ഛനമ്മമാരുടെ കാര്യത്തിൽ"...? അഭിരാമി പറഞ്ഞതെല്ലാമൊരു ഞെട്ടലോടെ ശ്രവിച്ച മിത്രയുടെ ജിഹ്വയിൽ നിന്നും ചോദ്യങ്ങൾ പേമാരിയായി പെയ്ത് കൊണ്ടിരുന്നു... "ഫോണിൽ ബന്ധപ്പെടുക എന്ന് പറഞ്ഞാൽ വെറും വാട്സ്ആപ്പ് മെസ്സേജ് മാത്രം. അത് ഞാനിവിടെ വന്ന് അച്ഛനെ തിരിച്ചറിഞ്ഞതിനു ശേഷമാണ് അവർ ഫോണിൽ ബന്ധം തുടങ്ങിയത്"... മിത്രയുടെ ചോദ്യങ്ങൾക്കൊരു പുഞ്ചിരിയോടെ അഭിരാമി മറുപടി നൽകി.... "ചേച്ചി... ഇതാകെ കൺഫ്യൂഷൻ ആയല്ലോ"...മിത്ര ഒന്നും വിശ്വസിക്കാനാവാതെ അഭിരാമിയോട് മൊഴിഞ്ഞു... "ഞാൻ പറഞ്ഞു കഴിയുമ്പോൾ നിന്റെ കൺഫ്യൂഷൻ ഒക്കെ മാറും ചിലപ്പോൾ"...അഭിരാമി മറുപടി നൽകി.... "എന്നാൽ നീ പറ... എങ്ങനെയാണ് ഇരുവരും വീണ്ടും ബന്ധം തുടങ്ങിയത്"...? മിത്രയ്ക്ക് തിടുക്കത്തോടെ ചോദിച്ചു... "മിത്തൂ... നിനക്ക് ഓർമ്മയുണ്ടാവും ഞാനും അച്ഛനും കൂടി പുറത്ത് പോയി അച്ഛനു ഫോൺ വാങ്ങിയതും അന്ന് രാത്രി നിന്നോട് സംസാരിച്ചതുമൊക്കെ"... അഭിരാമി മിത്രയോട് മൊഴിഞ്ഞു... മിത്ര ഓർമ്മയുണ്ടെന്ന് തല കുലുക്കി... "അന്ന് നമ്മൾ നടത്തിയ സംഭാഷണങ്ങളെല്ലാം അമ്മ കേട്ടിരുന്നു. അതിൽ അമ്മയെ നമ്മളത്രയ്ക്ക് വെറുക്കുന്നു എന്ന് കേട്ടപ്പോൾ തകർന്ന അമ്മ ആത്മഹത്യയ്ക്ക് മുതിർന്നിരുന്നു"... അതു പറയുമ്പോൾ അഭിരാമിയുടെ സ്വരമൽപ്പം താഴ്ന്നു... മിത്രയിൽ ഞെട്ടലൊന്ന് കൂടി ശക്തമായി... "ചേച്ചി.... അമ്മയെ നമുക്ക് നഷ്ടപ്പെടുമായിരുന്നുവെന്നോ"...? മിത്ര ഞെട്ടലോടെ അഭിരാമിയോട് തിരക്കി... "അതേ...അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ അമ്മയെ മാത്രമല്ല നമുക്ക് അച്ഛനെയുമൊരു പക്ഷേ നഷ്ടപ്പെട്ടേനെ...കാരണം അമ്മയില്ലാത്ത ഈ ലോകത്ത് അച്ഛനും നിൽക്കില്ല"...അഭിരാമിയുടെ സ്വരത്തിൽ കുറ്റബോധം നിഴലിച്ചു... "എന്നിട്ട് അമ്മയെങ്ങനെ ആ തീരുമാനത്തിൽ നിന്നും പിന്മാറി"....? ഒരു വിറയലോടെ മിത്ര അഭിരാമിയോട് ചോദിച്ചു... "അത്.. അമ്മ അതിനെല്ലാം തയ്യാറായി നിൽക്കുമ്പോൾ അവസരോചിതമായിട്ടായിരുന്നു അച്ഛന്റെ ഇടപെടൽ... അച്ഛന്റെയൊരു ഫോൺ സന്ദേശം അമ്മയെ ആത്മഹത്യയെന്ന തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു"...മിത്രയ്ക്ക് മറുപടി നൽകുമ്പോൾ അഭിരാമിയുടെ മുഖത്തൊരാശ്വാസം പ്രകടമായി... മിത്രയും ആശ്വാസത്തോടെ ഒന്ന് ദീർഘനിശ്വാസമെടുത്തു... തങ്ങൾക്ക് അനാഥത്വമെന്ന അവസ്ഥ വന്നേക്കുമായിരുന്ന സാഹചര്യമാണ് അച്ഛൻ ഒഴിവാക്കിയത്.... മിത്ര ആശ്വാസത്തോടെ ചിന്തിക്കുമ്പോൾ അവളുടെ മനസ്സിൽ അച്ഛന്റെ അവസരോചിതമായ ഇടപെടലിനെ കുറിച്ച് അഭിമാനം നിറഞ്ഞു... "അച്ഛന് അമ്മയുടെ നമ്പർ എങ്ങനെ കിട്ടി"..? "ചേച്ചി കൊടുത്തിരുന്നോ"..? മിത്ര വീണ്ടും അഭിരാമിയ്ക്ക് നേരെ ചോദ്യങ്ങൾ ശരങ്ങളായി എയ്തു... "ഞാൻ കൊടുത്തില്ല... അന്ന് കുറച്ചു പിക്സ് അച്ഛന്റെ കൂടെ ഞാനെടുത്തിട്ടുണ്ടായിരുന്നു. നിനക്കോർമ്മ കാണും കിരീടവും കണ്ണടയുമൊക്കെ വച്ചിട്ട്"... അഭിരാമി മറുപടി നൽകുവാനാരംഭിച്ചു.... മിത്ര അതെല്ലാമോർക്കുന്നതായി അഭിരാമിയോട് തല കുലുക്കി... "അന്ന് അച്ഛന്റെ മുമ്പിൽ വച്ചാണ് അമ്മയ്ക്ക് ഞാനാ പിക്സ് ഒക്കെ അയച്ചു കൊടുത്തത്. അപ്പോൾ അമ്മയുടെ നമ്പർ അച്ഛൻ നോട്ട് ചെയ്തിട്ടുണ്ടാവണം"....അഭിരാമിയൊന്ന് പറഞ്ഞു നിർത്തി... "ചേച്ചി... അച്ഛന്റെ മെസ്സേജ് കണ്ടപ്പോൾ അമ്മ തീരുമാനത്തിൽ നിന്നും പിന്മാറിയെങ്കിൽ അതിനർത്ഥം അമ്മയ്ക്കിപ്പോൾ അച്ഛനോട് വെറുപ്പൊന്നുമില്ലെന്നല്ലേ"...? മിത്ര അതിയായ ഉത്സാഹത്തോടെ അഭിരാമിയോട് ചോദിച്ചു... "അവിടെ നിനക്ക് തെറ്റി.... അമ്മയ്ക്കിപ്പോഴും അച്ഛനോട് വെറുപ്പുണ്ട് എന്നാലത് പോലെ സ്നേഹവുമുണ്ട്".... അഭിരാമിയൊന്ന് മന്ദഹസിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി.... "ചേച്ചി.... നീയെന്താണ് പറയുന്നത്"...? ആശയക്കുഴപ്പത്തിലാറാടിയ മിത്ര അഭിരാമിയോട് ഞെട്ടലോടെ ചോദിച്ചു... മറുപടിയായി അഭിരാമി മിത്രയെ നോക്കിയൊന്ന് മന്ദഹസിച്ചു... തുടരും കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
822 കണ്ടവര്‍
അമ്മയുടെ സാമ്പാർ പുരുഷൻ : ഇതെന്താണ് ഇതാണോ സാമ്പാർ ?? സ്ത്രീ : അതിനെന്താ കുഴപ്പം . പുരുഷൻ : സാമ്പാർ എന്നു പറഞ്ഞാൽ എന്റെ അമ്മ ഉണ്ടാക്കുന്ന സാമ്പാർ !!! അതാണു സാമ്പാർ . സാമ്പാറില്‍ കടുകിന്റെ ഒരു പ്രളയമാണ്. സവാള നന്നായി മൊരിഞ്ഞു മുകളിൽ വിതറിയിട്ടുണ്ടാകും.വെണ്ടക്ക , വഴുതനങ്ങ ,തക്കാളി പ്രത്യേകമായി വഴറ്റി ഇടും . മുരിങ്ങക്ക അഴുകാതെ നിവർന്നു കിടക്കും . കായത്തിന്റെയും കറിവേപ്പലയുടെയും മണം ഇതെന്താ കുറച്ചു പുളിവെള്ളത്തിൽ എന്തൊക്കൊയോ പൊടികൾ ചേർത്തിരിക്കുന്നു .അതിനെങ്ങനാ സ്വന്തം കുടുംബത്ത് എന്തേലും ഉണ്ടാക്കി പടിക്കണമായിരുന്നു . പിറ്റേന്ന് സൂപ്പർമാർകെറ്റിൽ സാമ്പാർ പൊടി തിരയുമ്പോൾ ഒരാൾ അവളെ നോക്കി കണ്ണിറുക്കി . അവൾ ചോദിച്ചു ആരാ ?? ഞാൻ രസകുമിളകളെ ലഹരി പിടിപ്പിച്ചു സ്വാദി ലാറാടുന്നവൻ . അവൾ ചോദിച്ചു പോരുന്നോ എന്റെ കൂടെ ??? അങ്ങനെ ഒരു ബോട്ടിൽ അജിനോമോട്ടോ തീരുന്നതു വരെ അവൾ ഉണ്ടാക്കുന്ന സാമ്പാർ അമ്മയുണ്ടാക്കുന്ന സാമ്പാർ പോലെയായിരുന്നില്ല പിന്നെയോ പുരുഷന്റെ ഭാഷയിൽ പറഞ്ഞാൽ"“അതുക്കും മേലെ"” ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
616 കണ്ടവര്‍
അവനും അവളും !! "ചൂണ്ടിക്കാണിക്കാൻ സ്വന്തമായി തന്തപോലും ഇല്ലാത്തവനെയാണോ നിനക്ക് പ്രേമിയ്ക്കാൻ കിട്ടിയത്” ചൂണ്ടുവിരൽ എന്റെ നേരെ നീട്ടി,അധരം വിറപ്പിച്ച് തുറിച്ചകണ്ണുകളോടെ അച്ഛൻ ആക്രോശിക്കുകയായിരുന്നു. ഇപ്പോൾ തളർന്നുപോയാൽ ഒരുപക്ഷെ എനിക്കെന്റെ ദീപൂനെ നഷ്ടപ്പെടും. “അച്ഛൻ , ദീപൂന്റെ കുറവുകള്‍ മാത്രമേ കാണാൻ ശ്രമിക്കുന്നുള്ളു. ദീപു നല്ലൊരു ഡോക്ടർ ആണ്. കൈപുണ്ണ്യമുള്ള അറിയപ്പെടുന്ന ഒരു സർജൻ. അവൻ ഇപ്പോൾ അനാഥനാണ് . പക്ഷെ ഞങ്ങളുടെ വിവാഹത്തോടെ അവനു ഞാനില്ലേ?അച്ഛനില്ലേ ? എന്തൊക്കെപ്പറഞ്ഞാലും എനിക്ക് ദീപൂനെ ഉപേക്ഷിക്കാനാവില്ല.” “അമ്മയില്ലാതെ വളർന്നുവന്ന നിന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനിന്നതിനുള്ള പ്രതിഫലം. എന്താണ് വേണ്ടതെന്ന് നിന്റെ ഇഷ്ടം പോലെ തീരുമാനിച്ചോ. ഈ സമൂഹത്തിൽ എനിക്കൊരു നിലയും വിലയുമുണ്ട് .അതുകൊണ്ടുതന്നെ ആർഭാടമായി വിവാഹം നടത്തുവാൻ എനിക്ക് താത്പര്യമില്ല . രജിസ്റ്റര്‍ മാര്യേജിനുള്ള തിയ്യതി നിശ്ചയിച്ചോളു ” അച്ഛന്റെ കണ്ണുകൾ കലങ്ങുന്നത് എനിക്ക് കാണാമായിരുന്നു. എന്തിനും ഏതിനും കൂടെനിന്ന അച്ഛൻ മനസ്സില്ലാമനസ്സോടെ ഞങ്ങളുടെ വിവാഹത്തിനു സമ്മതം മൂളി. വിവാഹത്തിനു ശേഷം ദീപു എങ്ങനെ അച്ഛനു ഇത്രയും പ്രിയപ്പെട്ടവനായിമാറി! ചിലപ്പോഴെല്ലാം തോന്നും എന്നെക്കാളുപരി ദീപു അച്ഛനെ സ്‌നേഹിക്കുന്നുണ്ടെന്ന് . ദുബായിലെ ഒരു പ്രസിദ്ധമായ ആശുപത്രിയില്‍ നിന്നും മുന്തിയ ശമ്പളത്തിലുള്ള ജോലി കിട്ടിയിട്ടും അത് വേണ്ടെന്നു പറഞ്ഞപ്പോള്‍ ഞാനാദ്യമായി ദീപൂനോട് തട്ടിക്കയറി.അന്ന് ദീപു പറഞ്ഞ മറുപടി എന്നെ കരയിപ്പിച്ചു . “എടോ എനിക്ക് തന്റെ അച്ഛനെ…. അല്ല എന്റെ അച്ഛനെ സ്നേഹിച്ചു കൊതിതീർന്നിട്ടില്ല.” രണ്ടുവർഷത്തിനുശേഷം പെട്ടെന്നുണ്ടായ അച്ഛന്റെ മരണം എന്നേക്കാൾ കൂടുതൽ ഉലച്ചത് ദീപൂനെയാണ്. പിന്നീട് രണ്ടുവർഷത്തിനുമുൻപ് ജോലി തട്ടിത്തെറിപ്പിച്ചു കളഞ്ഞ അതേ ആശുപത്രിയിൽത്തന്നെ സീനിയർ സർജൻ ആയി ദീപു ചുമതലയേൽക്കുമ്പോൾ ഈയുള്ളവൾ അവിടത്തെ ഡെന്റിസ്റ്റും ആയി. ദിവസങ്ങള്‍ കഴിയുന്തോറും ദീപുവിന്റെ തിരക്കുകളും കൂടി വന്നു.എന്റേയും മോളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാന്‍ പോലും സമയമില്ല.പലപ്പോഴും എന്റെ ഡ്യൂട്ടിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് മകളുടെ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് . മകളെ സ്കൂളില്‍ വിടാതെ ആശുപത്രിയിലേക്ക് പോകാൻതുടങ്ങിയ ദീപുവിനോട് ദേഷ്യപ്പെട്ടപ്പോൾ കിട്ടിയ മറുപടിയാണ് എന്നെ ഒന്നുകൂടെ ചൊടിപ്പിച്ചത് . “നിന്നെപ്പോലെ പല്ലുപറിക്കലല്ല എന്റെ ജോലി ഞാനൊരു സർജൻ ആണ് .” “ദീപു നിന്നെപ്പോലെതന്നെ നാലു വർഷം പഠിപ്പും ഒരു വർഷത്തെ ഇന്റേൺഷിപ്പും കഴിഞ്ഞിട്ടാണ് ഞാൻ പല്ലുപ്പറിയ്ക്കാൻ തുടങ്ങിയത്.നീ MBBS -ന്റെ പുറകെ പോയപ്പോള്‍ ഞാൻ BDS തെരഞ്ഞെടുത്തു.എന്റെ അച്ഛൻ ലക്ഷങ്ങള്‍ സ്ത്രീധനം തന്നിട്ടല്ലേ നീയെന്നെ കെട്ടിയത് ? അന്നേ അച്ഛൻ ചോദിച്ചതാണ് ചൂണ്ടിക്കാണിക്കാൻ തന്തയില്ലാത്തവനെത്തന്നെ നിനക്ക് വേണോന്ന്?” മോളുടെ ബാഗ് വാങ്ങി അവളെ സീറ്റ്ബെൽറ്റ് ഇട്ടതിനുശേഷം ദീപു എന്റെ അടുത്തേക്ക് വന്നു. “നിന്റെ അച്ഛൻ തന്ന ഒരു ചില്ലിക്കാശുപോലും ഞാൻ എടുത്തിട്ടില്ല.എല്ലാം നിന്റെ അക്കൗണ്ടിൽ തന്നെയുണ്ട്.എല്ലാവരെയും പോലെ എന്റെ പിതൃത്വം നീ ചോദ്യം ചെയ്യരുത് .” കൂടുതൽ പറയാൻ ദീപുവിനായില്ല. തൊണ്ടയിടറിയപോലെ …… എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞുവീണത് . ഒരു മാസം മുമ്പാണ് ഞാനവളെ ആദ്യമായി കാണുന്നത്. പർദ്ദയിൽ ആപാദചൂഡം മറഞ്ഞിരിക്കുന്ന ശരീരത്തിലെ പ്രണയം നിഴലിക്കുന്ന ശലഭക്കണ്ണുകൾ മാത്രമേ ആദ്യം കാണുന്നുണ്ടായിരുന്നുള്ളു. ഡെന്റൽചെയറിൽ കിടന്നുക്കൊണ്ട്‌ നിഖാബ് അഴിച്ചുമാറ്റിയപ്പോൾ ഒരുവേള ആ മുഖത്തുനിന്ന് കണ്ണെടുക്കാനായില്ല .ഒരു ഹൂറിയെപ്പോലെയോ അതോ ഒരു ദേവതയാണോ അറിയില്ല എങ്ങനെ വർണ്ണിക്കണമെന്ന്. “പല്ലിന്റെ പോട് അടയ്ക്കുക , ഒന്നും കൂടെ വെണ്മയാക്കുക . എല്ലാം പെട്ടെന്ന് വേണ്ട .ഓരോ ദിവസം ഓരോന്ന്‌ ചെയ്താൽ മതി . അവളെ വേദനിപ്പിക്കരുത് .അവൾ കരഞ്ഞാൽ എനിക്കും കരച്ചിൽ വരും” അറബി ഭാഷയിൽ അത്രയും പറഞ്ഞപ്പോളാണ് കൂടെവന്നിരിക്കുന്ന അവനെ ഞാൻ ശ്രദ്ധിക്കുന്നത് . “ചേർന്ന ഇണ” എന്ന് സ്രഷ്ടാവ് പറഞ്ഞത് ഇവരെനോക്കിയാണോ ? രണ്ടു പ്രാവശ്യത്തെ സന്ദർശനത്തോടെ ഞങ്ങള്‍ ഒരുപാട് അടുത്തു. അവൾക്കു ചെറുതായൊന്നു വേദനിച്ചാൽ അവൻ സാന്ത്വനമായി നെറ്റിയില്‍ തടവിക്കൊടുക്കും.അവനെക്കുറിച്ചു പറയാനാണ് അവൾക്കേറെയിഷ്ടം.ആരും കൊതിച്ചു പോകുന്ന ഭാര്യാഭർതൃബന്ധം.ഒരു പനിനീര്‍പൂവ് പോലെയുള്ള അവളെ, അതേ സൂക്ഷ്മതയോടെ അവൻ പരിചരിച്ചു. മൂന്നാമത്തെ സന്ദർശനത്തിൽ അവന്റേയും പല്ലുകൾ വൃത്തിയാക്കണം എന്ന ആവശ്യം തള്ളിക്കളയാനായില്ല.അവർക്കായി എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ സ്നേഹത്തിന്‌ മുൻപിൽ ഞാൻ തോറ്റതുകൊണ്ടാണോ എനിക്കും ഒരു പോസിറ്റീവ് എനർജി വന്നത് എങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ പോലെ ….. നാലുദിവസത്തിനുശേഷം അടുത്ത അപ്പോയ്ന്റ്മെന്റ് കൊടുത്തു .പക്ഷെ ഒരുപാടുനാളുകൾക്കുശേഷം ഇന്ന് അവസാനത്തെ രോഗിയായ അവൾ എന്നരികിലെത്തി . അവളുടെ ഒപ്പം അവനെ ഞാൻ കണ്ടില്ല . അവളിലെ ഉർജ്ജം എവിടെയോ ചിന്നിച്ചിതറിയപോലെ .എന്തോ പന്തിക്കേട്‌ മണക്കുന്നു.അവളും ഞാനും ഒന്നും സംസാരിക്കുന്നില്ല.പക്ഷെ ഒരുപാടു ചോദ്യങ്ങള്‍ മനസ്സിൽ തികട്ടിവന്നു . അവസാനം എന്റെ മനസ്സ് വായിച്ചെടുത്തവണ്ണം അവൾ പറഞ്ഞു . “അവൻ എന്നെ വിട്ടുപ്പോയി . എനിക്ക് മക്കൾ ഉണ്ടാകില്ല എന്നാണവന്റെ വാദം.” പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ തുടർന്നു. “എന്നാൽ യാഥാർഥ്യം അതല്ല.മറ്റൊരു സ്ത്രീയുമായി അവന് നേരത്തെ ബന്ധമുണ്ടായിരുന്നു.അവന് എന്നെയും അവളേയും ഒരുമിച്ചു വേണം. ഞാൻ സമ്മതിച്ചില്ല.എന്റെ ഭർത്താവിനെ പകുത്തുനൽകുന്നതിനേക്കാൾ അവനില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നു തോന്നി.” യാത്ര പറഞ്ഞിറങ്ങിയ അവളുടെ കണ്ണിൽ അപ്പോൾ ഒരു തീക്കനല്‍ ജ്വലിക്കുന്നുണ്ടായിരുന്നു. എന്റെ നെഞ്ച് പൊട്ടിപ്പോകുന്നതുപോലെ.ദീപൂനെ ഒരു നോക്കുകാണാൻ ഒന്നു കെട്ടിപ്പിടിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. വീട്ടിൽ ദീപൂന്റെ മുറിയിലേക്ക് കയറുവാന്‍ തുടങ്ങുമ്പോള്‍ എതിരെ വരുന്ന മകളുടെ വാക്കുകൾ കേട്ടില്ലെന്നു നടിച്ചു. “എന്താ അമ്മാ ഇത് ? വർഷം പതിനഞ്ചു കഴിഞ്ഞില്ലേ എന്നിട്ടും ഇങ്ങനെ സ്വയം നീറി …. നീറി….” ദീപുവിന്റെ ഓർമ്മകൾ ഉറങ്ങുന്ന കട്ടിലിൽ ഇരുന്നുകൊണ്ട് പഴയ പത്രത്താളിലേക്കു കണ്ണോടിച്ചു. ചെറിയ അടികുറിപ്പോടെ ദീപുവിന്റെ ചിരിക്കുന്ന മുഖം. “മലയാളി ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു.” മകൾ നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു . കണ്ണീരാൽ നനഞ്ഞുണങ്ങിയ ആ ഫോട്ടോയിൽ തഴുകുമ്പോൾ എന്റെ കൈകൾ വിറച്ചുവോ? അറിഞ്ഞിരുന്നില്ല ദീപു ഞാനന്നുനിന്നെ തള്ളിവിട്ടത് മരണത്തിലേക്കായിരുന്നെന്ന് . അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നിനക്ക് മുൻപേ പോകുമായിരുന്നു. നിന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത്‌ വിഷമിപ്പിച്ചതാണ് നിന്നിലെ അശ്രദ്ധക്കു കാരണമായതെന്നെനിക്കറിയാം. നീയുള്ളപ്പോൾ ഓരോ ചെറിയകാര്യത്തിനും നിന്നെ കുറ്റപ്പെടുത്താനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് . നിന്നെ സ്നേഹിക്കാന്‍, ഒന്നു ഇറുകെ കെട്ടിപ്പിടിക്കാൻ മനസ്സ് ആഗ്രഹിക്കുമ്പോൾ കയ്യെത്താത്ത ദൂരത്തേക്ക് നീ അകന്നില്ലേ ? നീയറിയുന്നോ ദീപു നീയും അച്ഛനും അവിടെയിരുന്ന്‌ സ്‌നേഹിക്കുമ്പോൾ ഞാനിവിടെ നിന്നെയോർത്ത് ഉരുകികൊണ്ടിരിക്കുകയാണ്. നീയില്ലാത്ത ജീവിതം ജീവനില്ലാതെ ഞാൻ ജീവിച്ചുതീർക്കുകയാണ് . അവസാനമായി നീ സമ്മാനിച്ചുപോയ ആ ചുവന്ന ലവ് ആകൃതിയിലുള്ള കുഷ്യൻ! അതിൽ മുഖം ചേർത്തുവയ്ക്കുമ്പോൾ നീ പറഞ്ഞത് ഞാനോർക്കും “ഇതിലെന്റെ ഹൃദയം ഞാൻ തുന്നിവെച്ചിട്ടുണ്ട് .” അതെ നീ പറഞ്ഞത് സത്യമാണ് നിന്റെ ഹൃദയമിടിപ്പ് ഞാൻ അനുഭവിക്കുന്നു. അതുതന്നെയാണ് എന്നെ മുന്നോട്ടേക്കു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്……….. ✍🏽കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
641 കണ്ടവര്‍
അമ്മിണിക്കുട്ടി എന്റെ കൂട്ടുകാരി!!! സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോളാണ് പുതിയതായി വന്ന അതിഥിയെ ഞാൻ ശ്രദ്ധിച്ചത് ! നല്ല വെളുത്ത രോമങ്ങളും ചെറിയ കൊമ്പുകളും നീണ്ട താടിയും നീളൻ ചെവിയുമുള്ള തള്ളയാട് . “അമ്മൂമ്മെ ഇതിന്റെ വയറെന്താ അരിക്കലം പോലെ വീർത്തിരിക്കുന്നെ ?” കൊച്ചുമോളുടെ സംശയം അമ്മൂമ്മയെ ചൊടിപ്പിച്ചു. “എന്റെ കൊച്ചെ നാവെടുത്ത് ആവശ്യമില്ലാത്തതൊന്നും വളയ്ക്കാതെ.അത് ഗർഭിണിയാണ്.പെറ്റു കഴിയുമ്പോള്‍ കുറെ കുഞ്ഞുങ്ങള്‍ കാണും.പിന്നെ നമുക്ക് പാലും കിട്ടും.” പിന്നീടുള്ള ഓരോ പ്രഭാതവും ‘തള്ളയാട് പെറ്റോ’ എന്ന അന്വേഷണത്തോടെയായിരുന്നു ആരംഭിച്ചത് . ഒരു ദിവസം കണ്ണ് തിരുമ്പി ആട്ടിൻകൂടിനടുത്തെത്തിയതും ഞാൻ അതിശയിച്ചുപോയി . ക്ഷീണിച്ച് അവശയായിക്കിടക്കുന്ന തള്ളയാടിന്റെ തലയിലൂടെയും, ദേഹത്തൂടെയും അമ്മൂമ്മ ഉഴിഞ്ഞുകൊടുക്കുന്നു. ഒപ്പം തന്നെ മൂന്നു ആട്ടിൻകുട്ടികൾ തള്ളയാടിന്റെ പാല് രുചിച്ചിറക്കുന്നുമുണ്ട് . ഒരുവൾ അമ്മയെപ്പോലെതന്നെ വെളുത്ത സുന്ദരി.ഞാനൊന്നുതൊട്ടതും അവൾ കുടഞ്ഞുകൊണ്ടു തള്ളയാടിന്റെ അടുത്തേക്ക് നീങ്ങിപ്പോയി . “ഹോ ഇത്രയും അഹങ്കാരമോ ? എന്റെ കറുത്ത വിരലുകള്‍ അവൾക്കിഷ്ടമായില്ലെന്നുതോന്നുന്നു.” അടുത്തയാൾ നല്ല കറുപ്പ് നിറം .അമ്മൂമ്മ പറഞ്ഞു അത് മുട്ടനാണെന്ന്. എനിക്കിഷ്ട്ടപ്പെട്ടത് മൂന്നാമത്തെയാളെയാണ് തവിട്ടു നിറമുള്ള സുന്ദരി. എന്റെ അമ്മിണിക്കുട്ടി . ഞാനും അമ്മിണിക്കുട്ടിയും പെട്ടെന്ന് അടുത്തു. അമ്മൂമ്മ പറിച്ചു കൊണ്ടുവരുന്ന പുല്ലിൽ നിന്ന് നല്ല പുല്ല് നോക്കി, മണ്ണില്ലാതെ കഴുകി അമ്മിണിക്കുട്ടിക്കു കൊടുക്കും.ഞാൻ സ്കൂളിൽ നിന്ന് വരുന്നതും നോക്കി വഴിയരികിൽ അമ്മിണിക്കുട്ടിയുണ്ടാകും. ദൂരെ നിന്നു വരുന്നത് കാണുമ്പോള്‍ ഓടി വരും. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വാനോളം ഉയർന്നു. ഞാനും അമ്മിണിക്കുട്ടിയും അകലെ നിന്ന് പരസ്പരം കാണുമ്പോഴേ അമ്മിണിക്കുട്ടി മുൻകാലുകൾ ഉയർത്തി ഒരു ചാട്ടമാണ് പിന്നെ കോണോടുകോൺ ചാടിച്ചാടി വരും, ഞാനും നാലുകാലുകൾ ഇല്ലെങ്കിലും ഉള്ള രണ്ടുകാലും ഉപയോഗിച്ച് അമ്മിണിക്കുട്ടിയാവാൻ പഠിച്ചുകൊണ്ടേയിരുന്നു. വടക്കേലെ ശാന്തചേച്ചിടെ മകളുടെ വിവാഹത്തിനു ഞങ്ങള്‍ ഒരുമിച്ചു ചാടിച്ചാടി പോയി.സദ്യയുടെയും പായസത്തിന്റെയും മണം മൂക്കിലടിച്ചപ്പോൾ ഞാൻ അമ്മിണിക്കുട്ടിയെ മറന്നുപോയി.നല്ല കുറുകിയ സാമ്പാറും, ഇരുണ്ട പച്ച നിറമുള്ള അവിയലും, കട്ടിക്കാളനും അങ്ങനെ നീണ്ടുക്കിടക്കുന്ന ഒരുപാടു കറികളുള്ള സദ്യ, അന്നും ഇന്നും പ്രിയങ്കരംതന്നെ. അടുത്തത് പായസത്തിന്റെ ഊഴമാണ് .എന്റെ പ്രിയപ്പെട്ട പരിപ്പ് പായസത്തില്‍ പപ്പടം ചേർത്ത് പൊടിച്ചുകുഴച്ചു വിരലുകള്‍ക്കിടയിലൂടെ തുറിച്ചുവരുന്നത് ഈണത്തില്‍ നക്കിക്കുടിക്കുമ്പോൾ, എന്റെ സാറെ അടുത്തിരുന്നവരെല്ലാം തീറ്റയുംകഴിഞ്ഞ്‌ ഇലയും മടക്കി എഴുന്നേറ്റു പോയത് ഈ പാവം അറിഞ്ഞില്ല. അടുത്ത പന്തിയിലേക്കായി എന്റെ നേരെ മുൻപിൽ വന്നിരുന്ന ഉപമ പിള്ള(അടുത്ത വീട്ടിലെ പിള്ളച്ചേട്ടൻ എന്തു പറഞ്ഞാലും ഒരു ഉപമ കൂടെ കാണും) എന്നോടായി മൊഴിഞ്ഞു. “എന്റെ കൊച്ചേ കുത്തിരുന്നു തിന്നാൽ കുന്നും കുഴിയും.ആ വിരലുകള്‍ കടിച്ചുമുറിക്കാതെ! ഒരു കുടം പായസം തീർത്തല്ലോ.ദേ അടുത്ത പന്തിക്കാര് നിൽക്കുന്നു” ഒരു ഗ്ലാസ് പായസത്തിനുകൂടി സ്ഥലമുണ്ടായിട്ടും പിള്ളച്ചേട്ടന്റെ വായയെ പേടിച്ചു മനസ്സില്ലാ മനസ്സോടെ എണീറ്റ് കൈ കഴുകി. ഞാൻ വീട്ടിലെത്തിയതും അമ്മിണിക്കുട്ടിയും എവിടെ നിന്നോ ചാടിച്ചാടി എന്നരികിലെത്തി. അമ്മിണിക്കുട്ടിയെ പായസത്തിന്റെ നല്ല മണം. “ആഹാ നീയും നന്നായി അടിച്ചൂ ല്ലേ” എന്റെ കാലിൽ മുട്ടിയുരുമ്മി നിൽക്കുന്ന അമ്മിണിക്കുട്ടിയെ ഒന്നുകൂടെ ശ്രദ്ധിച്ചതപ്പോഴാണ്. അമ്മിണിക്കുട്ടിയുടെ ദേഹത്ത് അവിടെയുമിവിടെയുമായി പായസം പറ്റിയിരിക്കുന്നു. അപ്പോൾതന്നെ അമ്മിണിക്കുട്ടിയെ കുളിപ്പിച്ചു. ഞാനും അമ്മിണിക്കുട്ടിയും സുഖമായി കിടന്നുറങ്ങി . രണ്ടുദിവസത്തിനുശേഷം ശാന്തചേച്ചിടെ വീട്ടിലെ കല്യാണത്തിന്റെ പാചകക്കാരൻ വാസുവേട്ടൻ അമ്മൂമ്മയോടു കുശലം പറയുന്നതും അമ്മൂമ്മ മൂക്കത്ത് വിരൽവച്ച് നിൽക്കുന്നതും കണ്ടു .വിശേഷം അറിയാന് അവിടെച്ചെന്നിട്ടും കാര്യമില്ലാത്തതിനാൽ അവരറിയാതെ അവർ പറയുന്നത് ഞാൻ കേട്ടു. കല്യാണത്തിന് എന്റെയൊപ്പം വന്ന അമ്മിണിക്കുട്ടി ചാടിച്ചാടി പായസച്ചെമ്പിൽ വീണു. അപ്പോളത്തെ വെപ്രാളത്തിൽ വാസുവേട്ടൻ ആരും കാണാതെ അമ്മിണിക്കുട്ടിയെ എടുത്ത് ദേഹം മുഴുവനും തുടച്ചുവിട്ടു. ചൂടോ തണുപ്പോ പെട്ടെന്ന് സ്പർശിച്ചാൽ അമ്മിണിക്കുട്ടി അപ്പോൾത്തന്നെ കാര്യം സാധിക്കും(കാഷ്ഠം ഇടും). അപ്പോൾ ഞാൻ കുടിച്ച പായസം….. ഹോ …..ഓർത്തതും എനിക്ക് ഓക്കാനം വന്നു. ആകപ്പാടെയുള്ള സമാധാനം ഉപമപിള്ളയും കുടിച്ചത് അതേ പായസം തന്നെ.പിന്നീട് കുറച്ചുനാള്‍ ഉപമപിള്ളയെ കാണുമ്പോള്‍ അറിയാതെ ചിരി വരും. അമ്മിണിക്കുട്ടിയോടൊപ്പംതന്നെ അവളുടെ വികൃതികളും വളർന്നുവന്നു. “പഠിക്കുമ്പോള്‍ തൃശ്ശൂര്‍ ജില്ലയിലുള്ളവർ മാത്രമല്ല അങ്ങ് കോഴിക്കോടുള്ളവർക്കുകൂടി കേൾക്കുമാറുച്ചത്തിൽ വായിച്ചുപഠിക്കണം” അമ്മൂമ്മയുടെ ഈ വാദത്തെ അക്ഷരംപ്രതി ഞാനനുസരിച്ചു. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറഞ്ഞ തിലകൻ ചേട്ടനേയും, അത് അരച്ചു കലക്കി ശരിയെന്നു സമർത്ഥിക്കുന്ന എന്റെ ഗണിതശാസ്ത്ര അധ്യാപികയേയും അതിശയിപ്പിക്കുമാറ്, ഗണിതശാസ്ത്രം വരെ ഞാൻ ഉറക്കെ വായിച്ചു പഠിച്ചു. ((എന്നാൽപിന്നെ ഒരുകണക്കായിക്കാണും എന്നുപറയാന്‍ വരട്ടെ പത്താംതരത്തിൽ നൂറിൽ തൊണ്ണൂറു-മാർക്കോടെ ഞാൻ വിജയം കൊയ്തു.(sslc ബുക്കിന്റെ കോപ്പി തരുന്നതല്ല)) എന്തിനും ഏതിനും എനിക്കു കൂട്ടായിരുന്ന അമ്മിണിക്കുട്ടി എന്റെ കൂടെ പഠിക്കാനും കൂടി. NH 47-ന്റെ അരികിലിരുന്നു പഠിക്കുമ്പോള്‍ പഠിപ്പുമാത്രമല്ല അത്യാവശ്യം നാട്ടുക്കാരെയൊക്കെക്കണ്ട് കൊച്ചുവർത്തമാനം പറയുകയുമാവാം. (ഞങ്ങൾ മൂന്നാലുവീട്ടുകാർക്ക് മാത്രമായി ഉയർന്നു നില്‍ക്കുന്ന റോഡ് ഏകദേശം ഒരു കിലോമീറ്റര്‍ ആകുമ്പോഴേക്കും ചരിഞ്ഞ് NH ലേക്ക് ചെന്നുക്കയറുന്നു. NH ലേക്ക് ഇറങ്ങിപോകാൻ ചെറിയ പടികളും ഇട്ടുകൊടുത്തിട്ടുണ്ട് .) ഒരുദിവസം പെരുക്കുപട്ടിക അലറിവിളിച്ചുപഠിച്ചുകൊണ്ടിരിക്കുന്ന എന്നോടായി അമ്മൂമ്മ പറഞ്ഞു. “കാറികൂകാതെ അവിടെനിന്നെണീറ്റുവായോ.അരയന്നശോശു അതിലെ വരുന്നുണ്ട്.അവൾ കരിനാവ് വളച്ചു എന്തെങ്കിലും പറയും.” ശോശാമ്മ ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. കാര്യം കരിനാവാണേലും എനിക്കിഷ്ടപ്പെട്ട ചുമന്നു പഴുത്ത കശുമാങ്ങ കൊണ്ടു തരും . ശോശാമ്മ ചേച്ചി എനിക്ക് കശുമാങ്ങ തരുന്നത് കണ്ടപ്പോൾ ദൂരെ കെട്ടിയിട്ടിരിക്കുന്ന അമ്മിണിക്കുട്ടി കരഞ്ഞു.അവൾക്കും വേണമെന്ന് തോന്നുന്നു. “ആഹാ അമ്മിണിക്കുട്ടിക്കും പഠിക്കാനുണ്ടായിരുന്നോ? കൊച്ചെന്താ പഠിക്കുന്നത് ? കൊള്ളാം….. കണക്കാണോ വായിച്ചു പഠിക്കുന്നത് ! അമ്മിണിക്കുട്ടിയെ നീയും കണക്ക് പഠിച്ചോ?” അത്രയും പറഞ്ഞുകൊണ്ടു എനിക്കുള്ള മാങ്ങയും തന്ന്‌ ശോശാമ്മ ചേച്ചി പതിയെ പടികൾ ഇറങ്ങി താഴേക്ക് പോയി. കശുമാങ്ങ ചപ്പിക്കുടിക്കുമ്പോൾ ഞാനോർത്തു ‘ഈ പാവം ശോശാമ്മ ചേച്ചിയെയാണല്ലോ കരിനാവെന്നും പറഞ്ഞ്‌ ആരും അടുപ്പിക്കാത്തത്!’ കശുമാങ്ങ തിന്നുകഴിഞ്ഞപ്പോൾ ആകെ ഒരു ചവർപ്പു രസം . കുറച്ചു വെള്ളം കുടിയ്ക്കാം , എന്തെങ്കിലും വിശേഷം കേൾക്കാം പിന്നെ അമ്മൂമ്മയുടെ ഉപ്പേരിക്കലത്തിൽ കയ്യിട്ടുവാരാം എന്നിങ്ങനെയുള്ള ഗൂഢലക്ഷ്യങ്ങളോടെ വീടിനകത്തേക്കുപോയി. തീറ്റയും കുടിയും കഴിഞ്ഞു തിരിച്ചുവന്ന ഞാൻ കണ്ടത് എന്റെ കണക്കു പുസ്തകത്തിലെ അവസാനത്തെ താളുകള്‍ ആവേശത്തോടെ വായിലാക്കി ചവച്ചരച്ചു പഠിക്കുന്ന അമ്മിണിക്കുട്ടിയെയാണ്…… “മൂത്തവർചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എഴുതുവാന്‍ കട്ടക്കലിപ്പുള്ള ഞാൻ ആ കണക്കുപുസ്തകം പകർത്തിയെഴുതാൻ ഏകദേശം രണ്ടാഴ്ച എടുത്തു.മുതിർന്ന ക്ലാസ്സിൽ പാത്തുമ്മയുടെ ആടിനെക്കുറിച്ചു പഠിച്ചപ്പോൾ അമ്മിണിക്കുട്ടിയായിരുന്നോ പാത്തുമ്മയുടെ ആടിന്റെ അനിയത്തി എന്നൊരു സംശയം ഇല്ലാതില്ല. ഏകദേശം രണ്ടുവർഷത്തിനുശേഷം ഒരുദിവസം സ്കൂൾ വിട്ടു വരുമ്പോള്‍ വീട്ടിൽ ചെറിയ ഒരാൾക്കൂട്ടം.എന്തുപറ്റിയെന്നറിയാൻ ആകാംഷയോടെ ഞാനെത്തിനോക്കിയപ്പോൾ താഴെക്കിടക്കുന്ന അമ്മിണിക്കുട്ടിയെ കണ്ടു. അമ്മൂമ്മ എന്തോ ഇലകൾ കെട്ടി തടവുന്നു. അമ്മിണിക്കുട്ടിയുടെ നാവ് കുറച്ചുകൂടെ പുറത്തേക്കു നീണ്ട് വെള്ളം ഒലിച്ചുകൊണ്ടിരിക്കുന്നു.കണ്ണുകൾ ചെറുതായി തുറിച്ചപോലെ …. എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്നും വെള്ളം ഒലിക്കുവാൻ തുടങ്ങി .ഞാൻ അവളുടെ അടുത്തിരുന്നു വലിയ വായിൽ കരഞ്ഞു. ഏതോ വാഹനം അടുത്തു കൂടെ പോയപ്പോള്‍ പേടിച്ചോടിയ അമ്മിണിക്കുട്ടിയുടെ കഴുത്തിലൂടെ കയർ കുടുങ്ങി മുകളിൽ നിന്ന് താഴെയുള്ള റോഡിലേക്കു വീണു.വൈദ്യൻ വന്ന് എന്തോ മരുന്ന് കുത്തിവച്ചു . കഞ്ഞി വെള്ളം കൊടുത്തിട്ടും അവൾ കുടിച്ചില്ല. ഒന്നും കഴിക്കാതെയും കുടിക്കാതെയും രണ്ടുദിവസം കൂടി കിടന്നകിടപ്പായിരുന്നു. പിന്നീട്‌ അവൾ ഞങ്ങളെ വിട്ടുപോയി. ചില വിയോഗങ്ങൾ , അത്…. മനുഷ്യരല്ലെങ്കിൽകൂടി നമ്മുടെ ഹൃദയം തകർക്കും .അമ്മിണിക്കുട്ടി എന്നെ കണ്ണീരണിയിപ്പിച്ചു യാത്ര പറഞ്ഞിട്ട് വർഷങ്ങൾ ഒരുപാടു കഴിഞ്ഞു. എങ്കിലും മായാത്ത ഓർമ്മ ….. നെഞ്ചിലെവിടെയോ ഒരു വിങ്ങൽ പോലെ………. ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
703 കണ്ടവര്‍
ഇരുന്നൂറാം നമ്പർ മുറി “മമ്മാ, യു ഹാവ് സ്റ്റിൽ ടൈം ടു ചേഞ്ച് യുവർ ഡിസിഷൻ .പ്ളീസ് മമ്മാ” രണ്ടുകൈകളാൽ വരിഞ്ഞുമുറുക്കി കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ടു മന്ത്രിക്കുന്ന മെർലിന്റെ രണ്ടു കണ്ണുകളിലും മുത്തം നൽകികൊണ്ട് പറഞ്ഞു “അമ്മയ്ക്കു പോകണം .എല്ലാം മുൻപേ നമ്മൾ തീരുമാനിച്ചുറപ്പിച്ചതല്ലേ?” “എങ്കിൽ എനിക്കിന്ന് മമ്മയുടെ കൂടെ കിടക്കണം. ഐ കോൾഡ് രാജു ആൾറെഡി .” “വേണ്ട മോളെ നാളെ പത്തുമണി ആകുമ്പോള്‍ എന്നെ എയർപോർട്ടിൽ കൊണ്ടുവിടാൻ നിങ്ങൾ രണ്ടുപേരും വന്നാൽ മതി . രാജു നല്ല പയ്യനാണ് . അവനെ ഒരിക്കലും നഷ്ടപ്പടുത്തരുത് . ഇവിടത്തെ ജീവിതരീതി ഒരിക്കലും മാതൃകയാക്കരുത് . എന്തും എറിഞ്ഞു കളയാൻ എളുപ്പമാണ് പക്ഷെ പിന്നീട് വേണമെന്നു തോന്നി പെറുക്കിയെടുക്കാൻ തുടങ്ങുമ്പോഴേക്കും അത് തിരകളാൽ മായ്ക്കപ്പെട്ടിട്ടുണ്ടാകും.” “എന്താ മമ്മാ ഞാൻ ചെറിയക്കുട്ടിയാണോ എപ്പോഴും ഇങ്ങനെ പറയാൻ ? കാനഡയിൽ ആണേലും, ഞാൻ ആ പഴയ തൃശ്ശൂര്‍ക്കാരി ട്രീസയുടെ മോളുതന്നെയാണ് രാജു മാത്രമല്ല മി ആൾസോ ഗുഡ് .ഓക്കേ മമ്മാ. നാളെ കാണാം”. കൊഞ്ചിക്കൊണ്ട് അത്രയും പറഞ്ഞ് മെർലിൻ രണ്ടടി മുൻപോട്ട് നടന്ന് തിരിഞ്ഞു നിന്നുകൊണ്ട് ഒരു പുഞ്ചിരിയോടെ തുടർന്നു “നഷ്ടങ്ങളെക്കുറിച്ചു ഇത്രയും ബോതേർഡ്‌ ആകുന്ന മമ്മാക്ക് രാഹുൽ അങ്കിളിന്റെ കാര്യത്തില്‍ തെറ്റുപ്പറ്റിയെന്നു തോന്നുന്നുണ്ടോ ?” “മോള് പോയിട്ടുവാ രാത്രിയിൽ യാത്രപ്പറച്ചിൽ വേണ്ട” ചിരിച്ചുകൊണ്ടാണ് മകളെ യാത്രയാക്കിയത് . തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാ ദേവി അൽപംപോലും കടാക്ഷിക്കുന്നില്ല. പൂർവ്വകാലത്തെ നീറുന്ന അനുഭവങ്ങളിലേക്ക് മനസ്സ് അറിയാതെ ഊളിയിട്ടു. ജോൺ കുര്യൻ എന്ന കുര്യച്ചൻ,മെർലിന്റെ അപ്പൻ ഇരുപത്തഞ്ചു വർഷമായി മനഃപൂർവ്വം മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പേര് . മായ്ക്കുംന്തോറും കൂടുതൽ തിളക്കത്തോടെ ഹൃദയത്തിൽ പതിക്കുന്ന ഓർമ്മകളുടെ നിർമ്മാതാവ് . പത്താം ക്ലാസ്സിലെ പരീക്ഷക്ക് മുൻപ് എഴുതാൻ കൊടുത്ത ഓട്ടോഗ്രാഫ് കൈമറിഞ്ഞ് തൊട്ടടുത്ത കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന ജോൺ കുര്യൻ എന്ന കുര്യച്ചന്റെ കയ്യിലെത്തി. കുര്യച്ചൻ ഒരു കൂട്ടുകാരന്റെ സഹായത്തോടെ വാങ്ങിച്ചു എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി. പിന്നീട് ഓട്ടോഗ്രാഫ് എന്റെ കയ്യിൽക്കിട്ടിയപ്പോൾ സന്തോഷത്തോടെ ഓരോരുത്തരും എഴുതിയത് വായിച്ചുചിരിച്ച് അവസാനത്തെ താളിലെത്തി "ചുരുണ്ട മുടിയും പൂച്ചക്കണ്ണും സ്വർണകളറും മെലിഞ്ഞ കാലുകളും കട്ടപ്പല്ലുമുള്ള എന്റെ സുന്ദരിക്കുട്ടി നിന്നെ ഞാൻ കെട്ടിക്കോട്ടെ ? നിന്നെ മാത്രം ധ്യാനിക്കുന്ന നിന്റെ കുര്യൻ ” ചുവന്ന ലവ് ചിഹ്നത്തിനുള്ളിൽ വെളുത്ത ഗിൽറ്റ്‌ പേനക്കൊണ്ട്‌ എഴുതിയിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു . ആദ്യം ദേഷ്യം വന്നെങ്കിലും ആരുടെ കരങ്ങളാണ് ഇതിനു പുറകിലെന്നറിയാൻ ഒരു ചെറിയ ജിജ്ഞാസയും ഉണ്ടായിരുന്നു .അവസാനം മനുവാണ് പറഞ്ഞത് അടുത്ത കോളേജിലെ അവസാന വർഷ പ്രീ ഡിഗ്രിക്കാരൻ ജോൺ കുര്യൻ ആണ് ഈ വികൃതി ഒപ്പിച്ചതെന്ന് . പിന്നീട് അങ്ങോട്ട് ഒരു തരം ഓട്ടപന്തയം പോലെയായിരുന്നു .എവിടെ പോയാലും പുറകില്‍ ഒരു നിഴൽ പോലെ കുര്യൻ ഉണ്ടാകും.തൃശ്ശൂരിലെ ഏറ്റവും വലിയ പണച്ചാക്കിന്റെ മകനായ കുര്യനും ആ നാട്ടിലെ ഒരു സാധാരണക്കാരന്റെ മകളുമായ ഞാനും തമ്മിൽ ഒരു തരത്തിലും ചേരില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടുത്തന്നെ കുര്യനെ ശ്രദ്ധിക്കാൻ മനസ്സിനെ അനുവദിച്ചില്ല . Bsc രണ്ടാംവർഷം പഠിക്കുമ്പോഴാണ് അമ്മ പെട്ടെന്ന് മരിക്കുന്നതും അതേ കോളേജിൽ തന്നെ Msc അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന കുര്യനുമായി കുറച്ചെങ്കിലും അടുത്തത് . ശരിക്കുംപറഞ്ഞാൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടു എന്നു തോന്നിയ സമയം കുര്യൻ നന്നായി വിനിയോഗിച്ചു . BEd കഴിഞ്ഞ ഞാൻ അദ്ധ്യാപനത്തിലേക്ക് തിരിഞ്ഞു. കുര്യനാകട്ടെ ദുബായിൽ ഏതോ IT കമ്പനിയിലും ജോലി ലഭിച്ചു . ഒരുദിവസം ജോലി കഴിഞ്ഞു വന്നഎന്നെക്കാണാൻ കുര്യൻ അപ്പനേയും കൂട്ടി വന്നിരിക്കുന്നു. വിവാഹ ആലോചനയാണെന്നു ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലായി .കുര്യന്റെ അപ്പന് ഈ വിവാഹത്തിന്‌ തീരെ താല്പര്യമില്ലെന്നു വിളിച്ചറിയിക്കുന്നതായിരുന്നു ഓരോ പ്രവൃത്തികളും . സ്ത്രീധനമായി ഒന്നും വേണ്ട എന്ന കുര്യന്റെ പ്രസ്താവനയിൽ എന്റെ അപ്പനും വീണുപോയി.പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്റെ സമ്മതം പോലും ചോദിച്ചില്ല. വിവാഹത്തിയതിയും ഉറപ്പിച്ചിട്ടാണ് അവർ പോയത് . വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുര്യന്റെ ഒപ്പം എന്റെ ജീവിതവും ദുബായിലേക്ക് പറിച്ചുനടപ്പെട്ടു. ആദ്യത്തെ മൂന്ന് മാസം സന്തോഷപ്രദമായിരുന്നു. അതിനിടയില്‍ എന്റെ ഉദരത്തിൽ ജീവന്റെ തുടിപ്പും മൊട്ടിട്ടു . “കാര്യം ഒരു ഗ്രിൽഡ് ചിക്കന്റെ പേരിലാണേലും നീ ആ സ്റ്റെഫിയുമായി വച്ച ബെറ്റ് വെറുതെയായില്ല. നിന്നെപ്പോലുള്ള കരുമാടിക്ക് മദാമ്മ പോലൊരു പെണ്ണ്!! അപ്പോ ഇനിമുതല്‍ സ്റ്റെഫി ചിത്രത്തിൽ നിന്ന് ഔട്ട് !!” വിവാഹശേഷം കുര്യൻ നടത്തിയ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ മദ്യലഹരിയിലായിരുന്ന സണ്ണിയുടെ വായിൽനിന്നു അപ്രതീക്ഷിതമായി വന്നതാണ് ഈ വാക്കുകൾ.കുര്യന്റെ ഹൃദയം സൂക്ഷിപ്പുകാരനാണ് വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സണ്ണി . ഒന്നും മനസ്സിലാകാതെ സണ്ണിയെ തുറിച്ചുനോക്കിയ എന്നോടായി വീണ്ടും തുടർന്നു “ ഹോ ഇങ്ങനെ നോക്കാതെ പെണ്ണേ എന്റെ നെഞ്ച് പിളർന്നു പോകുന്നു. ഇവളുടെ ഉടൽ മാത്രമല്ല ആ നോട്ടവും കൊത്തിവലിക്കുന്നതാണെടാ!!! കരിമാടാ നീ ഭാഗ്യവാനാ!!” പറഞ്ഞുത്തീർന്നില്ല കരണം പുകച്ചുകൊണ്ടുള്ള അടിയായിരുന്നു സണ്ണിച്ചന് കിട്ടിയ സമ്മാനം. അടിയുടെ ആഘാതത്തിൽ വേച്ചു വീഴാൻ പോയ സണ്ണിയെ നോക്കിയ എന്നെ ഇടതു കൈകൊണ്ടു ആഞ്ഞടിച്ച് കുര്യൻ ആക്രോശിച്ചു “നോട്ടം കൊണ്ട് ആണുങ്ങളെ വല വീശിപ്പിടിക്കുന്ന വേശ്യ” ദേഹോപദ്രവത്തേക്കാൾ വാക്കുകൾ കൊണ്ടുള്ള മാനസികമായ മുറിവ് ഇപ്പോഴും കരിയാതെകിടക്കുന്നു .പിന്നീടങ്ങോട്ടുള്ള ജീവിതം വേദനകളുടേയും കുറ്റപ്പെടുത്തലുകളുടേയും ഒറ്റപ്പെടുത്തലുകളുടേയും ആയിരുന്നു. ഞാൻ എവിടേക്ക് തിരിഞ്ഞാലും എനിക്കായി കാമുകന്‍മാരെ സൃഷ്ടിക്കാനായിരുന്നു കുര്യനു തിടുക്കം . ഒരുദിവസം അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സണ്ണിയിൽ നിന്നു കേൾക്കാനിടവന്ന കാര്യങ്ങൾ ഒരു ഭാര്യയ്ക്കും സഹിക്കാനാവുന്നതായിരുന്നില്ല. “ഒരിക്കൽ, ഒരു പാർട്ടിക്കിടയിൽ ട്രീസയുടെ ഫോട്ടോ കുര്യന്റെ മൊബൈലില്‍ കാണുകയും അതാരാണെന്ന് ചോദിച്ച സ്റ്റെഫിയോട് “ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്” എന്നായിരുന്നു കുര്യൻ പറഞ്ഞത് . അതുകേട്ടതും നീ അവളെ കെട്ടുകയാണെങ്കിൽ ഞാൻ എല്ലാവർക്കും ഗ്രിൽഡ് ചിക്കൻ വാങ്ങിക്കൊടുക്കും അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നമ്മുടെ വിവാഹത്തിന്റെ വിരുന്ന് നീ നടത്തണം അതായിരുന്നു സ്റ്റെഫിയുടെ വാത് .കുര്യന്റെ ഇടക്കിടക്കുള്ള ‘കമ്പനി മീറ്റിംഗ്‌’എന്ന പ്രഹസനം സ്റ്റെഫിയുടെ വീട്ടിൽ അന്തിയുറങ്ങാനുള്ള നാടകം മാത്രമായിരുന്നു.അവരിപ്പോള്‍ ഭാര്യാ ഭർത്താക്കാന്മാരെപ്പോലെയാണ് താമസം.” അന്നു രാത്രി ജോലിക്കഴിഞ്ഞുവന്ന കുര്യനോട്‌ സമാധാനമായി ഞാൻ കേട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒട്ടും ഉളുപ്പില്ലാതെ കേട്ടതെല്ലാം ശരിയാണെന്ന് സമ്മതിച്ചു. “മറ്റുള്ളവരുടെ മുമ്പിൽ ഭാര്യ എന്നപ്പേരിൽ കാണിക്കാന്‍ ,നിന്റെ അപ്പന് കാശുക്കൊടുത്ത് , ഞാൻ വാങ്ങിയ ഒരു പാവ, അതാണ് നീ. എന്നെ ചോദ്യം ചെയ്യാൻ നീ വളർന്നിട്ടില്ല. വയറ്റിൽ കിടക്കുന്നതിനെ ഓർത്തിട്ടാണ് അല്ലേൽ ചവുട്ടിക്കൊല്ലും ഞാൻ.നിന്റെ പേറ് കഴിയണവരെ നിന്നെ മാത്രം ധ്യാനിക്കാന്‍ ഞാൻ പൊട്ടനൊന്നും അല്ല. എനിക്കിഷ്ടമുള്ള പെണ്ണുങ്ങളുടെ കൂടെ ഞാൻ പോകും.നീയാരടി ചോദിക്കാൻ ?” രാത്രി ഒരുപാട് കരഞ്ഞുകഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് ഒരു വലിയ കല്ല് ഇറക്കിവച്ചതുപോലെത്തോന്നി. പിറ്റേദിവസം കുര്യൻ ജോലിക്കു പോയില്ല.തലേദിവസത്തെ കുര്യനാണെന്നു തോന്നാത്തവിധം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചുകൊണ്ടുപറഞ്ഞു “ നമുക്കിന്നു ഡോക്ടറെ കാണാൻ പോകാം.” അടുത്ത മാസമാണ് പോകേണ്ടതെന്നു ഞാൻ പറഞ്ഞിട്ടൊന്നും കുര്യൻ സമ്മതിച്ചില്ല . “അതൊന്നും സാരമില്ല കുഞ്ഞ് ഓക്കേ ആണോന്നറിയാലോ !! പെട്ടെന്ന് റെഡി ആയിട്ടു വാ” പലപ്പോഴും കുര്യനെ മനസ്സിലാകുന്നില്ല ഒരുതരം ഇരട്ട വ്യക്തിത്വം പോലെ . ചെറിയ സംശയത്തോടെയാണെങ്കിലും കുര്യൻ പറഞ്ഞപോലെ അനുസരിച്ചു. “തലകറക്കത്തിനുള്ള ഗുളിക എഴുതിയിട്ടുണ്ട്. വേറെ കുഴപ്പമൊന്നും കാണാനില്ല” എന്നുപ്പറഞ്ഞ ഡോക്ടറോട് “ആ ഗുളിക വേണ്ട എനിക്ക് തലകറക്കമില്ല” എന്ന് ഞാൻ പറഞ്ഞിട്ടും കുര്യൻ നിർബന്ധിപ്പിച്ച് ഗുളിക വാങ്ങിച്ചു .തിരിച്ചുവരുന്നവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു . കടൽകാറ്റേറ്റ് തണുത്ത വെള്ളം പാദങ്ങളില്‍തൊട്ടുതലോടി , ഒപ്പം കുര്യന്റെ കുസൃതികളും കൂടിയായപ്പോൾ ആ പഴയ കൗമാര കാലഘട്ടത്തിലേക്ക്, ഞാൻ മനസ്സിൽ താലോലിച്ചുകൊണ്ടിരുക്കുന്ന സ്വപ്നങ്ങളിലേക്ക് തിരികെപ്പോയതുപോലെ! സൂര്യകിരണങ്ങള്‍ മുത്തമിടുന്നതിനുമുൻപു ഫ്ലാറ്റിന്റെ മട്ടുപ്പാവിലുള്ള റോസാച്ചെടിക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു ശക്തി എന്നെ തള്ളിയതാണോ അതോ ചേർത്തുനിർത്തിയതാണോ ? മുന്നോട്ടു ആഞ്ഞു വീഴാൻപോകുമ്പോൾ നേരെ എതിർവശത്തെ ഫ്ളാറ്റിലെ ചേട്ടൻ കൈ തലയിൽ വെക്കുന്നതും, ഒപ്പംത്തന്നെ കുര്യന്റെ രണ്ടുകൈകളാൽ എന്നെ കോരിയെടുത്തതും ഓർമ്മയുണ്ട് .അപ്പോഴേക്കും കുര്യൻ കോപത്താൽ ആക്രോശിച്ചു “വായപ്പൊളിച്ച്‌ വല്ല ആണുങ്ങളെയും നോക്കി വെള്ളം ഒഴിച്ചാൽ ഇങ്ങനിരിക്കും.” കുര്യൻ ജോലിക്കു പോയിക്കഴിഞ്ഞപ്പോൾ മയങ്ങാൻ കിടന്ന ഞാൻ തുടർച്ചയായ വാതിൽമണി ശബ്ദം കേട്ട്‌ കണ്ണുതുറന്നു . എന്നെ പ്രതീക്ഷിച്ച് അക്ഷമരായി നിൽക്കുന്ന അടുത്ത ഫ്ളാറ്റിലെ ചേട്ടനേയും അദ്ദേഹത്തിന്റെ ഭാര്യയെയും അകത്തേക്കു ക്ഷണിച്ചപ്പോള്‍ വരാൻ വിസമ്മതിച്ചുക്കൊണ്ട്‌ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു “ഞങ്ങള്‍ കയറുന്നില്ല നിങ്ങളെ ഒരു കാര്യം അറിയിക്കാന്‍ വേണ്ടി മാത്രം വന്നതാണ് .രാവിലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആൾ നിങ്ങളെ തള്ളിയിടാൻ തുടങ്ങിയപ്പോള്‍ എന്റെ ഭർത്താവിനെ പെട്ടന്ന് കണ്ടതുകൊണ്ട്, നിങ്ങളെ കരവാലയത്തിലാക്കിയതാണ് .നിങ്ങളും അയാളും തമ്മിലുള്ള ബന്ധം ഞങ്ങള്‍ക്കറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് അയാൾ നിങ്ങളെ ഉപദ്രവിക്കാനാണ് നോക്കിയത്‌. എന്റെ ഭർത്താവ് ഇതുവന്നുപറഞ്ഞപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ തോന്നിയ മാനുഷിക പരിഗണനക്കൊണ്ടുമാത്രമാണ് ഇദ്ദേഹത്തെയുംകൂട്ടി ഇപ്പോൾതന്നെ വന്നത്”. ഒരുപാടു ചിന്തിച്ചു .എന്തോ അവരുടെ സംസാരവും, കുര്യന്റെ പെട്ടെന്നുള്ള സ്നേഹവും,പെട്ടെന്ന് ഡോക്ടറെ കാണാൻ പോക്കും,ഒരുകുഴപ്പവുമില്ലാത്ത എനിക്ക് തലകറക്കത്തിന്റെ ഗുളിക എഴുതിവാങ്ങിപ്പിച്ചതും,ആരോ തള്ളിയപ്പോലെ ഏഴാം നിലയിൽനിന്ന് താഴേക്ക് വീഴാന്‍ പോയതും---- എല്ലാം കൂട്ടിവായിച്ചപ്പോൾ എവിടെയോ ആപത്ത് മണക്കുന്നു. കരഞ്ഞില്ല പകരം മനസ്സിനെ ധൈര്യപ്പെടുത്തി ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കാനുള്ളതാണ് . തനിക്കും കുഞ്ഞിനും ഭീഷണിയാകുന്ന ഒന്നും തന്റെ ജീവിതത്തിലിനിവേണ്ട .ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മുഖം ജീവിക്കാന്‍ പ്രതീക്ഷ നൽകി. പിറ്റേദിവസം സണ്ണിയുടെ സഹായത്താല്‍ നാട്ടിലേക്കു എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു . കുര്യൻ ജോലിക്കഴിഞ്ഞുവരുന്നതിനു മുൻപേ ഞാൻ നാട്ടിലെത്തി . വിവാഹമോചനം ആദ്യം കുര്യൻ സമ്മതിച്ചില്ല. അത് ഭാര്യയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.പരമാവധി എന്നെ കഷ്ടപ്പെടുത്തുക അതായിരുന്നു കുര്യന്റെ ലക്ഷ്യം. എന്റെ കയ്യിൽ കുര്യന് എതിരായ ഒരു തെളിവുമില്ല എന്നുമാത്രമല്ല സണ്ണിയുടെ പേരുംപറഞ്ഞ്‌ ഞാൻ വഴിപിഴച്ചവളാണെന്നു കുര്യൻ വരുത്തിത്തീർത്തു. രണ്ടുവർഷത്തോളം കേസും കോടതിയുമായി കുര്യൻ മടുത്തു.ഇനിയും കേസുമായി മുന്നോട്ടുപോയാൽ ജോലിയെ ബാധിക്കും എന്നുമനസ്സിലാക്കിയ കുര്യൻ വിവാഹമോചനത്തിന് സമ്മതിച്ചു. പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതം കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും മാത്രമായിരുന്നു . പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന അപ്പന് ഞാനും മകളും ബാധ്യതയായിത്തുടങ്ങി .അടുത്തുള്ള പാരലൽ കോളേജില്‍ പഠിപ്പിച്ചു കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം മുന്നോട്ടുപോകാൻ സാധിക്കാതെയായി . അപ്പോഴും എന്നെ സൃഷ്ടിച്ച പരമപിതാവിൽ അഭയം പ്രാപിച്ചുകൊണ്ടു മുന്നോട്ടു നീങ്ങി. “വായ കീറിയ ദൈവം ഇരയും തരും” എന്ന വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു. ഒരുദിവസം പാരലൽ കോളേജില്‍ മെയിൽ നോക്കുമ്പോളാണ് കൂടെ പഠിച്ചവളും ഉറ്റ ചങ്ങാതിയുമായിരുന്ന കാനഡയിലുള്ള മീനുവിന്റെ മെസ്സേജ് വായിക്കുന്നത് . കാനഡയിൽ ഗണിതശാസ്ത്രം പഠിപ്പിക്കാന്‍ അദ്ധ്യാപകരെ ആവശ്യമുണ്ട് എന്നായിരുന്നു സന്ദേശം . അവർ ആവശ്യപ്പെട്ട എല്ലാ യോഗ്യതകളും ഉള്ളതിനാല്‍ തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകികൊണ്ട് മറുപടി അയച്ചു . പിന്നീട് ഓരോ ദിവസവും പ്രതീക്ഷയുടെ പൊൻപുലരികളായിരുന്നു . ഒരു മാസത്തിനകം കാനഡയിൽ പുതുതായി പണികഴിഞ്ഞ വിദ്യാലയത്തിൽ ഗണിതശാസ്ത്ര അദ്ധ്യാപികയായി ഉദ്യോഗം കിട്ടി.പുതിയതായി വന്ന തന്നെ , ആ വിദ്യാലയത്തിലെ ഓരോ കാര്യവും മനസിലാക്കിത്തരാൻ രാഹുൽ സാറിനെ നിയമപ്പെടുത്തിയത് അവിടത്തെ ഭരണ സമിതി ആണ്. മാന്യവും ആകർഷണവുമായ പെരുമാറ്റം. രാഹുൽ സാറിന്റെ ഇടപെടല്‍ക്കൊണ്ട്‌ ഒരുവർഷത്തിനകം മകളും കാനഡയിൽ എത്തി. ഒഴിവുസമയങ്ങളിൽ ട്യൂഷൻ എടുത്തും , പാർട്ട് -ടൈം ജോലികൾ ചെയ്തും പൊരുതിക്കൊണ്ട് ജീവിതത്തിൽ മുന്നേറി. “കുര്യനും സ്റ്റെഫിയും തമ്മിൽ വിവാഹിതരായി” സണ്ണി എനിക്കായി അയച്ച സന്ദേശം . “എന്നെ ബാധിക്കാത്ത വിഷയത്തിൽ ഞാൻ തലയിടില്ല” തിരിച്ച് മറുപടിയും അയച്ചു. മകളിൽ നിന്ന് ഒന്നും മറച്ചുവച്ചില്ല. അപ്പന്റെയും അമ്മയുടെയും ജീവിതം നന്നായി മനസിലാക്കിയതുകൊണ്ടാകാം അവൾ ഏറ്റെടുക്കുന്ന ഏതു കാര്യവും നൂറുശതമാനം വിജയത്തിൽ എത്തിക്കാന്‍ അവൾക്കു സാധിച്ചു . ഇന്ന് എന്റെ മകൾ കാനഡയിലെ അറിയപ്പെടുന്ന കമ്പനിയുടെ C E O ആണ് .എന്റെ മരുമകൻ ,അല്ല മകൻ എന്ന് പറയാനാണെനിക്കിഷ്ടം കാനഡയിലെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ് . കാനഡയിലെ ഇരുപത്തഞ്ചു വർഷത്തെ ജീവിതത്തിനിടയിൽ പരിശുദ്ധ പ്രണയവുമായി എന്നെ സമീപിച്ചത് രാഹുൽ സർ ആണ് .അത് മകൾക്കും അറിയാം .ആ പ്രണയത്തിന് പച്ചക്കൊടി വീശാൻ മകളും മരുമകനും ഒരുപാടു നിർബന്ധിച്ചു . “മമ്മാ ബി പ്രാക്ടിക്കൽ” അതാണ് അവരുടെ വാദം. കെട്ടിയവൻതന്നെ താലി വലിച്ചുപ്പൊട്ടിച്ച്‌ മറ്റൊരുവളുടെ മാറിലമർന്നപ്പോഴും , എന്റെ ഹൃദയത്തിൽനിന്നു അടർന്നു വീണ കണ്ണുനീർത്തുള്ളികളെ ധൈര്യത്തോടെ തുടച്ചുമാറ്റി അദ്ദേഹത്തെ ശപിക്കാതിരുന്നത് അദ്ദേഹം എന്റെ മകളുടെ അപ്പനായതുകൊണ്ടുമാത്രമല്ല അതിനേക്കാളുപരിയായി ഞാൻ എന്നെ ബഹുമാനിക്കുന്നതുകൊണ്ടുകൂടിയാണെന്നു പലവുരു മനസ്സിൽ ഉരുവിട്ടു . ഇനിയുള്ള ജീവിതം പിറന്ന നാട്ടിൽ !! നാട്ടിലെത്തി ഒരു വർഷത്തിനകം മനസ്സിലുണ്ടായിരുന്ന സ്വപ്നഭവനത്തിന്റെ പണിതീർത്തു . തിരുവനന്തപുരത്ത് ഇരുനൂറ് മുറികളുള്ള ഒരു വീട്. പ്രതീക്ഷ അതായിരുന്നു ആ ഭവനത്തിന്റെ പേര്. ജീവിതത്തിൽ ആരുമില്ലാതെ പ്രതീക്ഷനശിച്ചവർക്ക് ജാതി വർണ ലിംഗ വിവേചനമില്ലാതെ സ്നേഹം നൽകുന്ന പ്രത്യാശയുടെ ഒരു കിരണം.ആർക്കും വേണ്ടാതെ തള്ളപ്പെടുന്നവരുടെ മാനസികവും ശാരീരികവുമായ മുറിവുകൾ വെച്ചുകെട്ടി ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റാൻ സ്നേഹമുള്ള കുറെ ജീവനക്കാരും. ആ വീട്ടിലെ നൂറ്റിത്തൊണ്ണൂറ്റൊമ്പതാം മുറി എനിക്കായി കരുതിവച്ചു . ഇരുന്നൂറാം മുറി ഒഴിച്ചിടണമെന്നു നിർദേശം നൽകി.ആർക്കുവേണ്ടി എന്തിനുവേണ്ടി എന്ന് അറിയില്ലായിരുന്നു.എന്നെങ്കിലും തനിക്കു പ്രിയപ്പെട്ട ആരോ ഒരാൾ അതിലേക്കു വരുമെന്ന് മനസ്സു മന്ത്രിച്ചു. ഒരുവർഷത്തിനുശേഷം ഒരു പ്രഭാതത്തിൽ എന്നെ കാണാനെത്തിയ അതിഥി ആരെന്നറിയാൻ സ്വീകരണമുറിയിലേക്കു കണ്ണോടിച്ച ഞാൻ ശരിക്കും ഞെട്ടിപ്പോയി രാഹുൽ സർ!! "എന്താ മാഷെ ഒരു മുന്നറിയിപ്പുമില്ലാതെ ?" “അറിയിച്ചാൽ ട്രീസ വരണ്ടാന്നു പറയും.താനില്ലാത്ത കാനഡയിൽ എപ്പോഴും ഒരുതരം ശൂന്യതയാടോ.” എന്താ മാഷെ കൊച്ചുകുട്ടികളെപ്പോലെ? പ്രണയത്താൽ ജ്വലിക്കുന്ന രാഹുൽ സാറിന്റെ ഹൃദയം വായിച്ചെടുക്കാവുന്നതായിരുന്നു . "ട്രീസ ഞാൻ ഇരുപത് വർഷം മുമ്പ് ചോദിച്ച ആ ചോദ്യം വീണ്ടും ചോദിക്കട്ടേ ? പോരുന്നോ എന്റെ കൂടെ? ഒരു പ്രണയിനി ആയിട്ടല്ല. സ്നേഹിക്കാന്‍ !! എനിക്ക് മതിയാവോളം സ്നേഹിക്കാന്‍!! എന്റേതുമാത്രമെന്നു അഭിമാനത്തോടെ പറയാൻ!! ഒരു താലി ഞാനാ കഴുത്തിലണിയിച്ചോട്ടെ ?" രാഹുൽ സാറിന്റെ കണ്ണിലെ കത്തുന്ന പ്രണയത്തിന് പഴയതിനേക്കാള്‍ തീവ്രത കൂടിയിട്ടേയുള്ളൂ . “മാഷെ എന്നെ സ്നേഹിക്കാൻ ഒരു താലിയുടെ ബന്ധനം വേണോ? ഒരു നല്ല സുഹൃത്തായി സ്‌നേഹിച്ചൂടെ” മൗനം ആയിരുന്നു മറുപടി . “മാഷ് എന്ന തിരിച്ചുപോണെ?” "ട്രീസ ഞാൻ ഇനി പോകുന്നില്ല. ഞാനും തന്റെ കൂടെ കൂടിക്കോട്ടെ? താൻ എതിർത്തൊന്നും പറയരുത് . ഇനിയുള്ള ജീവിതത്തിൽ തന്നെപ്പോലെ മറ്റുള്ളവരെ സഹായിച്ചുക്കൊണ്ട് അങ്ങനെ --- നമ്മൾ അവശേഷിക്കുമ്പോൾ നമ്മളെ ഓർത്തുവെക്കാൻ എന്തേലും …. നമ്മുടേതായ ഒരു കയ്യൊപ്പോടെ !!" "ഇട്ടുമൂടാൻ സ്വത്തും ബംഗ്ലാവും ഉള്ള മാഷ്, ഇവിടെ!! ഏയ് അതൊന്നും ശരിയാവില്ല ." “പക്ഷെ ആ ബംഗ്ലാവിൽ നീയില്ലല്ലോ ട്രീസ." ഒരു കുസൃതി ചിരിയോടെ രാഹുൽ സർ പറഞ്ഞു "വെറുതെ വേണ്ടടോ . ഞാൻ ഇവിടെ വരുന്നവരുടെ അഡ്മിഷൻ എടുത്തോളാം.ചെയ്യുന്ന ജോലിയുടെ ശമ്പളം തന്നാൽ മതി . ട്രീസ സീരിയസായി ഞാനൊന്നു ചോദിച്ചോട്ടെ ആ ഇരുന്നൂറാം നമ്പർ മുറി എനിക്കുതരുമോ ? ജീവിതത്തിൽ തനിച്ചാകുമ്പോൾ ഒരു വിളിക്കപ്പുറം താനുണ്ടാകുമല്ലോ ?” തന്റെ ഉയർച്ചയിലെ ഓരോ ഘട്ടത്തിലും മാർഗ്ഗനിർദേശകനായ രാഹുൽ സാറിനെ തള്ളിക്കളയാനായില്ല . ഒരുദിവസം റിസെപ്ഷനിസ്റ്റ് മിനിയുടെ മെസ്സേജ്: “മാഡം ഒരു അഡ്മിഷൻ ഉണ്ട് .ക്ലൈന്റ് ഹിസ്റ്റ്റി രാഹുൽ സർ എടുത്തു .പക്ഷെ മാഡം വന്നു കണ്ടതിനു ശേഷം അഡ്മിഷൻ എടുത്താൽ മതിയെന്ന് പറഞ്ഞു.മാഡം വരോ ?” അപ്പൊത്തന്നെ മിനിയെ വിളിച്ചു - “നമുക്കിവിടെ റൂം ഒന്നും ഒഴിവില്ലല്ലോ.അവരെ തിരിച്ചു വിട്ടേക്ക് .” മാഡം ഇവർ കുറച്ചു നാളത്തേക്കുമാത്രമേ കാണൂ. അതുകൊണ്ട് രാഹുൽ സർ പറഞ്ഞു ഇരുന്നൂറാം നമ്പർ മുറി കൊടുത്തോളാൻ .അവരുടെ മകനും ഭാര്യയും വിദേശത്താണ് .അവർക്കു പെട്ടെന്ന് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകണം. ക്ലൈന്റ് ഒരു ഹാർട്ട് പേഷ്യന്റ് ആണ്‌ പിന്നെ ഒരു കാലിന് സ്വാധീനക്കുറവുണ്ടെന്നും പ്രത്യേകം പറയണമെന്ന്‌ രാഹുൽ സർ പറഞ്ഞു. ഇരുന്നൂറാം നമ്പർ റൂം ! ഏയ് അതുശരിയാകില്ല. ആ റൂം രാഹുൽ സാറിന്റേതാണ് . സർ എവിടെ? അപ്പോഴേക്കും മിനിയുടെ കയ്യിൽനിന്നു ഫോൺ വാങ്ങി പതിഞ്ഞസ്വരത്തിൽ രാഹുൽ സർ പറഞ്ഞു ട്രീസ താൻ ഇവിടെവരെ വന്നിട്ടുപോകോ? സ്വീകരണമുറിയിലെത്തിയ ട്രീസയെ ആകാംക്ഷയോടെ നോക്കിക്കൊണ്ട് , വന്നിരിക്കുന്ന ചെറുപ്പക്കാരൻ പറഞ്ഞു. മാഡം കയ്യൊഴിയരുത്. അത്യാവശ്യമായി ഇപ്പോൾതന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതായിവന്നു.മാത്രവുമല്ല ഇവിടത്തെ പരിചരണം നല്ലതാണെന്നാണ് കേട്ടത് .മാസാമാസം ആവശ്യമായ തുക ഞങ്ങള്‍ അയച്ചുതരാം.” നീണ്ടു പോയ അയാളുടെ സംസാരത്തിൽനിന്നുതന്നെ അച്ഛനെ ഉപേക്ഷിച്ചുപോകാനാണെന്നു വളരെ വ്യക്തമായി. എന്തുചെയ്യണമെന്നറിയാതെ രാഹുൽ സാറിനെ സംശയത്തോടെ ട്രീസ നോക്കിയതും, അതുവരെ ചുമരിനഭിമുഖമായി വീൽച്ചെയറിലിരിക്കുന്ന ആൾ തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു. കുര്യൻ !!!! രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി. ശ്വാസം നിലച്ചപോലെ .ആകെ ഒരു ശൂന്യത. ഒരുസഹായത്തിനെന്നവണ്ണം രാഹുൽ സാറിനെ വിളിച്ചു : മാഷെ!! ആ വിളിയിൽ ഞാനെന്തുചെയ്യണം എന്ന ചോദ്യമായിരുന്നില്ല എനിക്കു മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ അതിനായി തന്നെ അനുവദിച്ച രാഹുൽ സാറിനോടുള്ള നന്ദിയുടെ ധ്വനികളായിരുന്നു. ഇരുന്നൂറാം നമ്പർ മുറിയിലേക്ക് കുര്യനെ സ്വീകരിക്കുമ്പോൾ രാഹുൽ സർ പറഞ്ഞു “ഒരുതരത്തിൽ പറഞ്ഞാൽ താൻ ഭാഗ്യവാനാടോ കുര്യാ ! അതുകൊണ്ടല്ലേ താൻ സ്നേഹിച്ചവര്‍ മടുത്തപ്പോൾ തന്നെ സ്നേഹിക്കുന്ന കൈകളിലോട്ട് ദൈവം തന്നെ എത്തിച്ചത് .ട്രീസ എന്ന നന്മമരത്തിന്റെ ഹൃദയത്തിന്റെ താക്കോലിനായി ഞാൻ ഒരുപാടു അലഞ്ഞു.പിന്നെ മനസ്സിലായി അവിടെ പ്രതിഷ്ഠ നേടാനുള്ള ഭാഗ്യം എനിക്കില്ലെന്ന്. ആ ഹൃദയത്തിൽ താൻ പറിച്ചു കളഞ്ഞ താലി ഇപ്പോഴും മങ്ങലേൽക്കാതെ അതുപോലെ തന്നെ പ്രശോഭിച്ചുക്കൊണ്ടിരിക്കുകയാണ് .ഈ മുറി ഇനി തനിക്കുള്ളതാണ്.” ജീവിതത്തിലാദ്യമായി കുര്യന്റെ കൺപോളകൾ നിറഞ്ഞൊഴുകി. ആ സമയം മനസ്സ് ഒരു സ്വപ്നലോകത്തായിരുന്നു. തന്റെ അമ്മയുടെ മടിയിലിരുന്ന്‌ കാതോർക്കുന്ന കുട്ടിട്രീസ “മോളെ ട്രീസക്കുട്ടി ശത്രുവിനാണെങ്കിൽപോലും ദാഹിക്കുമ്പോൾ വെള്ളവും വിശക്കുമ്പോള്‍ ഭക്ഷണവും കൊടുക്കണം.അപ്പോൾ നീയവന്റെ തലയിൽ തീക്കനൽ കൂട്ടുന്നു.തിന്മയെ തിന്മ കൊണ്ടല്ല നന്മകൊണ്ട് നേരിടണം.” ✍🏽കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
2.4K കണ്ടവര്‍
ജീവിതം !!!!! ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരം ബാക്കിനിൽക്കേ,,, ഇനിയും ഈ തുടർകഥ ആർക്കുവേണ്ടി ?? ആടിത്തിമർത്ത വേഷം ആയിരങ്ങൾ ആടുവാനോ പതിനായിരങ്ങൾ ബാക്കിനിൽക്കേ,,, ഇനിയും ഈ തുടർകഥ ആർക്കുവേണ്ടി ?? പ്രണയം എന്ന മൂന്നക്ഷരത്തിൽ തളയ്ക്കുവാനാകില്ല പ്രിയസഖി നിന്നെയെനിക്ക് പ്രണയത്തിനപ്പുറം സ്നേഹമായിരുന്നു എന്നിലെ എന്നെക്കാൾ മൂല്യമായിരുന്നു. എന്നിലെ വാചാലത നിന്നിലെ നിറസന്ധ്യകൾ ആയിരുന്നു പിന്നീടെപ്പോളോ വെട്ടിച്ചുരുക്കിയ വാക്കുകളെ നീ പ്രണയിച്ചപ്പോൾ എന്നിലെ മൗനത്തെ പ്രണയിച്ചു ഞാൻ നിനക്കായ് എന്നിലേക്കൊതുങ്ങുവാൻ കൊതിച്ചു ഞാൻ . അവസാനമായൊന്നുറങ്ങീടുവാൻ നിൻ മടിത്തട്ടു തന്നീടുമോ പ്രിയ സഖി പുഞ്ചിരിക്കണം എനിക്കു നിൻമുഖത്തുനോക്കി എൻ ദേഹിഎന്നിൽ നിന്നകന്നീടുമ്പോൾ . ആരായിരുന്നു നീയെനിക്ക് ? അറിയില്ല സഖി എനിക്കിപ്പോളും ! ഒരു ജന്മം കൂടെ വാണീടുവാൻ ആരോ കനിഞ്ഞേകിയ സുന്ദര സ്വപ്നമാണോ ! ✍🏽 കണ്ണൂർകാരൻ ❤️❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
653 കണ്ടവര്‍
ദുബായിലെ എച്ചി ഒരേക്കറോളം വരുന്ന റബ്ബർത്തോട്ടത്തിന്റെ നടുവിലായി തലയുയർത്തി ഗാംഭീര്യത്തോടെ നിൽക്കുന്ന ഇരുനിലവീട്. വീടിന്റെ നീളൻ വരാന്തയുടെ മൂലയിലായി റബ്ബർ ഷീറ്റുകൾ അടക്കി വച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽത്തന്നെ ആഢ്യത്വം വിളിച്ചോതുന്ന ചുറ്റുപ്പാടുകൾ കാറിനുള്ളിലിരുന്നു നോക്കിയപ്പോൾത്തന്നെ ഇഷ്ടപ്പെട്ടെങ്കിലും നീരസം പ്രകടിപ്പിച്ചുക്കൊണ്ടിരുന്നു. “ എടി ഇത്രയും ദൂരത്തേക്ക് പെങ്കൊച്ചിനെ വിടേണ്ട ആവശ്യമുണ്ടോ? തെക്കനേം മൂർഖനേം ഒരുമിച്ചു കണ്ടാൽ ആദ്യം തെക്കനെ അടിക്കണം എന്നൊരു ചൊല്ലുണ്ട്. അത്രയും വിഷം ഉള്ള ആളുകളാ! പെണ്ണിനെ ദൂരത്തേക്ക് പഠിക്കാൻ വിട്ടപ്പോളേ ഞാൻ പറഞ്ഞതാണ് , വേണ്ട വല്ല ഏടാകൂടത്തിൽ ചെന്ന് ചാടുമെന്ന്. ഇപ്പോ എന്തായി തള്ളേടെ വളർത്തുദോഷം.” മുറുമുറുത്തുക്കൊണ്ടു കാറിൽ നിന്നിറങ്ങിയ എന്നെ നോക്കി, പതിഞ്ഞ സ്വരത്തിൽ മേരി പറഞ്ഞു “മിണ്ടല്ലേ മനുഷ്യാ , ദേ അവര് നോക്കുന്നു.” ഞങ്ങളെ സ്വീകരിക്കാനായി നിൽക്കുന്ന മുഖങ്ങളില്‍ ഗൃഹനാഥന്റെ വേഷം കെട്ടിയാടിയ ആൾ !! ജോസ് !! അതെ “എച്ചി ജോസ്” “എന്താ വർക്കിച്ച ഇങ്ങനെ അന്തം വിട്ട്‌ നിൽക്കുന്നെ? മറന്നുപോയോ? ഞാൻ ജോസ്. കുട്ടികൾ തമ്മിൽ ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ ഞാൻ തിരക്കിയായിരുന്നു.വർക്കിച്ചന്റെ മകളാണെന്നു അറിഞ്ഞപ്പോള്‍ താൻ ലീവിന് വന്നിട്ടു മതി ബാക്കിയെല്ലാം എന്നു പറഞ്ഞത് ഞാനാ” കുശലാന്വേഷണങ്ങളും ഭക്ഷണവും കഴിഞ്ഞിട്ടും സ്ത്രീധനത്തെകുറിച്ചൊന്നും ജോസ് സംസാരിക്കുന്നില്ല. അവസാനം ചെറിയൊരു സങ്കോചത്തോടെ ഞാൻ ചോദിച്ചു. “അപ്പോൾ എങ്ങനെയാ ജോസ് പ്രതീക്ഷിക്കുന്നത്?” “വർക്കിച്ചാ സ്ത്രീധനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ എന്റെ മകന് സ്ത്രീ എന്ന ധനം മതി.” ജോസ് എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ എന്റെ മനസ്സു മുഴുവനും ജോസ് ആയിരുന്നു.അഞ്ചു വർഷം മുൻപാണ് ഞാൻ ജോസിന്റെ റൂമിൽ എത്തുന്നത്. വാടക കുറഞ്ഞ അറ്റേച്ച്ഡ് ബാത്ത്റൂമും ഉള്ള വലിയ റൂം അന്വേഷിച്ച് അവസാനം ചെന്നെത്തിയത് ഇന്റർനാഷണൽ സിറ്റിയിലുള്ള ഏഴുനില കെട്ടിടത്തിൽ.ഞാനടക്കം നാലുപേരുണ്ടവിടെ. ആദ്യമൊന്നും സംസാരിക്കാന്‍ പോലും ജോസിന് ഇഷ്ടമായിരുന്നില്ല. ഒരുദിവസം ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ ഞാൻ വഴിയിൽ വഴുതിവീണു.ഫോണിൽ സംസാരിച്ചുകൊണ്ടു വേണ്ടത്ര ശ്രദ്ധിക്കാതെ നടന്നതിനാൽ അറ്റകുറ്റപണികൾ നടക്കുന്നത് കണ്ടില്ല. വീഴ്ചയില്‍ വലതു കാല് മടങ്ങിയിരുന്നു. ഇൻഷുറൻസ് പുതുക്കുവാൻ കൊടുത്തിരിക്കുന്ന സമയമായതിനാൽ ആശുപത്രിയില്‍ പോവുകയാണെങ്കിൽ മുഴുവൻതുകയും കൊടുക്കേണ്ടതായിവരും.തലേദിവസം ശമ്പളം കിട്ടിയതുമുഴുവൻ നാട്ടിലേക്കയച്ചിരുന്നു.അരമണിക്കൂർ കഴിഞ്ഞപ്പോളേക്കും കാലിൽ കലശലായ വേദനയും ഒപ്പം നീരും വന്നു. കയ്യിലുണ്ടായിരുന്ന വേദനാസംഹാരി കഴിച്ചിട്ടും കുറവില്ല.റൂമിലുണ്ടായിരുന്നവരോട് കടം ചോദിച്ചപ്പോള്‍ ആരുടെയും കയ്യിലില്ല. ജോസിനോട് ചോദിച്ചാലും കിട്ടില്ല “അറുത്ത കൈക്കു ഉപ്പു തേക്കാത്ത എച്ചിയാണ്” എന്നായിരുന്നു വിനോദിന്റെ മറുപടി. ആസമയം ജോലി കഴിഞ്ഞുവന്ന ജോസ് എന്റെ കാലിലെ നീരും അനുഭവിക്കുന്ന വേദനയും മനസ്സിലാക്കിയിട്ടെന്നവണ്ണം ആശുപത്രിയിൽ പോകുവാനുള്ള തുക കടമായി തന്നു.അന്നുമുതൽ ഞാൻ ജോസുമായി അടുത്തു. മറ്റുള്ളവർ പറയുന്നതു പോലെ ജോസ് അത്രയും എച്ചി ആയിരുന്നില്ല. എന്തൊക്കെയോ നല്ലഗുണങ്ങൾ അയാളിലുണ്ട്. ആ വർഷം നാട്ടിലേക്ക് പോകുവാനായി സാധനങ്ങള്‍ വാങ്ങിക്കുവാൻ ജോസിന്റെ കൂടെയാണ് പോയത്. ഒരുകുട്ട നിറയെ ഞാൻ വാങ്ങിക്കൂട്ടിയപ്പോൾ ജോസാകട്ടെ കുറച്ച് ഈന്തപ്പഴം,സോപ്പ് പിന്നെ ചോക്കലേറ്റും വാങ്ങി. ഇയാള് ശരിക്കും എച്ചി തന്നെയെന്നു മനസ്സിലോർത്തതും, ജോസിന്റെ ചായ കുടിക്കാനുള്ള ക്ഷണവും ഒരുമിച്ചായിരുന്നു.നല്ല ചൂടു ചായയും ആവി പറക്കുന്ന മസാലദോശയും രുചിച്ചിറക്കുന്നതിനിടയിൽ ജോസ് ഒരുപാടു സംസാരിച്ചു. “എടോ ഞാനും തന്നെപ്പോലെ നാട്ടിൽ പോകുമ്പോൾ പെട്ടിയും തോൾസഞ്ചിയും കുത്തിനിറച്ചു പോയിക്കൊണ്ടിരുന്നവനായിരുന്നു. തനിക്കറിയോ എന്റെ അളിയൻ ഒരിക്കൽ എന്നോട് ചോദിച്ചു ‘നാട്ടിൽ വരുമ്പോള്‍ ഒരു വാച്ച് കൊണ്ടുത്തരുമോ’ അളിയന് ഇഷ്ടപ്പെട്ട വാച്ചിനായി ഞാൻ കുറെ അലഞ്ഞു.അവസാനം വാച്ചുമായി നാട്ടിലുള്ള അളിയന്റെ വീട്ടിൽ ചെന്നപ്പോള്‍ വളരെ സന്തോഷത്തോടെ വാച്ച് വാങ്ങിയതിനുശേഷം അളിയന്റെ വാച്ച് ശേഖരണം എന്നെ കാണിച്ചുതന്നു.സത്യം പറയാലോ വർക്കിച്ച എന്റെ കണ്ണ് തള്ളിപ്പോയി ലോകത്തുള്ള ഒരുമാതിരി നല്ല വാച്ചുകൾ എന്നെപ്പോലെ ഓരോരുത്തരും കൊണ്ടുകൊടുത്തിരിക്കുന്നു.ആ സമയം ഞാൻ സ്ട്രാപ്പ്പൊട്ടാറായ എന്റെ വാച്ചിലോട്ടു അറിയാതെ നോക്കി. ഒരിക്കൽ എന്റെ പെങ്ങളുടെ ആവശ്യപ്രകാരം ബോഡി ലോഷനുമായി ചെന്നപ്പോൾ അതിനേക്കാളും രസകരമായ കാഴ്ചയായിരുന്നു അവരുടെ വീട്ടിൽ ഓരോരുത്തർക്കും ഓരോ ലോഷൻ വീതം ഉണ്ടായിരുന്നു.എന്റെ പാവം പിടിച്ച ഭാര്യ ചോദിച്ചിട്ടുപോലും കൊടുക്കാതിരുന്ന ബോഡി ലോഷൻ അവരുടെ ബാത്‌റൂമിൽ ഇരിക്കുന്ന ഒരുപാടു ലോഷനുകളുടെ ഇടയിൽ നിന്നും എന്നെ നോക്കി കൊഞ്ഞനം കുത്തി. കഴിഞ്ഞവർഷം അവധിക്കു ചെന്നപ്പോൾ എന്തോ ആവശ്യത്തിനായി അമ്മയുടെ അലമാര പരതിയപ്പോൾ വഴുവഴുത്ത പ്രതലത്തിൽ തട്ടിയതും പേടിച്ചു ഞാൻ കൈ വലിച്ചു.നന്നായി നോക്കിയപ്പോൾ കണ്ട കാഴ്ച്ച എന്നെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്തു.മുൻപ് എപ്പോളോ അവധിക്കു പോയപ്പോൾ കൊണ്ടുകൊടുത്ത ഫെറെരൊ റോച്ചെർ ചോക്ലേറ്റ് അഴുകി ഒരു പരുവമായിരിക്കുന്നു .അമ്മയോട് ഇതെന്താ കഴിക്കാതിരുന്നതെന്നു ചോദിച്ചപ്പോൾ “ഓ ഞാനതങ്ങു മറന്നുപോയി” എന്നൊരു ഒഴുക്കൻ മറുപടിയും കിട്ടി. എടോ ഇല്ലാത്ത കാശ് മുടക്കി ഓരോരോ സാധനങ്ങൾ വാങ്ങി കെട്ടിവലിച്ച് നാട്ടിലെത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഇതെല്ലാം.പയ്യെ പയ്യെ ഞാൻ ഇതെല്ലാം നിർത്തി.പിന്നെ ഇപ്പോൾ ഇവിടെ കിട്ടുന്നതെല്ലാം നാട്ടിലും കിട്ടും. ഒരുദിവസം എന്റെ മോൻ എന്നോട് ചോദിച്ചു “ചാച്ചൻ കൊച്ചാപ്പാന്റെ മോന് വലിയ കാർ വാങ്ങിക്കൊടുത്തു ഞാൻ വാങ്ങിത്തരാൻ പറഞ്ഞപ്പോൾ അതിനു വില കൂടുതലാണെന്ന്.എനിക്ക് ചാച്ചനല്ലാതെ വേറെ ആരാ വാങ്ങിത്തരാനുള്ളത് ” തന്റെ കയ്യിൽ ആവശ്യത്തിന് പണവും ചിലവാക്കാൻ സമയവും ഉണ്ടങ്കിൽ ചുറ്റിനും ഒരുപാടു ആളുകൾ കാണും .എന്നാൽ ഇതു രണ്ടും ഇല്ലാത്ത സമയത്തും ആരാണോ ചേർത്തുനിർത്തുന്നത് , പരിഗണിച്ചു കൂടെനടത്തുന്നത് അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. വർക്കിച്ചൻ കാലുവേദനയായി ആശുപത്രിയിൽ പോകാൻ കാശില്ലാത്ത നേരത്ത് ഞാനൊരു എച്ചിയാണെന്നു വിനോദ് പറഞ്ഞത് ഞാൻ കേട്ടു. എടോ എന്റെ ഒരു അനുഭവം വച്ചു പറയുകയാണേൽ ബന്ധങ്ങൾ വിള്ളലില്ലാതെ പോകണമെങ്കിൽ കാശ് കടം കൊടുക്കാതിരിക്കുക അല്ലേൽ കൊടുത്ത കാശ് തിരിച്ചു ചോദിക്കാതിരിക്കുക. കൊടുക്കുന്നവൻ അധ്വാനിച്ച പൈസയാണെന്നു കിട്ടുന്നവന് അറിയണ്ട.” ആദ്യമായി ജോസ് ഒരുപാടു സംസാരിച്ചു.വിടർന്ന കണ്ണുകളും കൂർപ്പിച്ച ചെവിയുമായി ഞാനയാളെ ശ്രദ്ധിച്ചു. തിരിച്ചുള്ള നടത്തത്തിനിടയിൽ UAE എക്സ്ചേഞ്ചിനു അടുത്തെത്തിയതും ഒരു നിമിഷം അവിടെ നില്ക്കാൻ ആവശ്യപ്പെട്ടിട്ടു ജോസ് നാട്ടിലേക്കു പണം അയച്ചിട്ടു വന്നു. “ റേറ്റ് എങ്ങനെ കിട്ടി ? ” ജോസിന്റെ മറുപടി എന്നെ വീണ്ടും അതിശയിപ്പിച്ചു. “ റേറ്റ് നോക്കിയില്ല.എന്റെ ഒരു സുഹൃത്തിന്റെ മകൾക്കാണ് അയച്ചത്.നഴ്സിംഗ് അവസാന വർഷം പഠിക്കുന്നു.അവൾക്കുള്ള ഫീസാണ്.സുഹൃത്തും ഭാര്യയും ഒരു അപകടത്തിൽ മരിച്ചു.ഈ കുട്ടി ഒരു അനാഥാലയത്തിൽ നിന്നാണ് വളർന്നത് .പഠിക്കാൻ മിടുക്കിയാണ് . ഞാനാണ് പറഞ്ഞത് നഴ്സിങ് പഠിച്ചോളൂ.പഠനച്ചിലവ് ഞാൻ എടുത്തോളാം” ജോസ് എന്ന മനുഷ്യൻ ഓരോ സമയവും എന്നെ അത്ഭുതപ്പെടുത്തി. “ആ പിന്നെ ഞാൻ തന്നോടൊരു കാര്യം പറയാൻ വിട്ടുപോയി.ഞാൻ ഇപ്രാവശ്യം അവസാനിപ്പിച്ച് പോവാണ് ” ഒരുനിമിഷം ഞാൻ സ്തംഭിച്ചു പോയി .ആവശ്യത്തിന് ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു പോവുകയോ? എന്റെ മുഖത്തേക്കു നോക്കിക്കൊണ്ട്‌ ജോസ് തുടർന്നു “ അതേടോ ഒരുപാടു നാളായി പ്രവാസം. മക്കൾക്കെല്ലാം നല്ല വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട് ഇനി ജോലി വാങ്ങുന്നതെല്ലാം അവരുടെ കഴിവുപോലെ.എന്റെ സഹധർമ്മിണി കടൽ കടന്നിട്ടില്ലെങ്കിലും ഒരുപാടുകാലം വീടുവിട്ടുനിന്ന പ്രവാസിയാണ്.അവൾക്കിപ്പോൾ ഭയങ്കര നിർബന്ധം ഇനിയുള്ള കാലമെങ്കിലും ഒരുമിച്ചു നിൽക്കണമെന്ന്. എനിക്കും അതാണ് ശരിയെന്നുതോന്നുന്നു.” രണ്ടാഴ്ചക്കുള്ളിൽ മനോഹരമായി വിവാഹം നടന്നു.എന്റെ മകൾക്കു കിട്ടിയ അനുഗ്രഹം.ജോസിനെ പോലെ തന്നെ ഓരോ കാര്യത്തിലും വളരെ പക്വതയുള്ള പെരുമാറ്റം പ്രകടമാക്കിയ പയ്യൻ. അവധികഴിഞ്ഞു തിരിച്ചു പോകുവാനുള്ള വിമാനത്തിൽ ഇരിക്കുമ്പോളും എന്റെ മനസ്സുമുഴുവൻ ജോസ് ആയിരുന്നു. ജോസിന്റെ ചോദ്യശരങ്ങൾ കർണ്ണപുടത്തിൽ അലയടിച്ചു . “ എടോ പ്രവാസികഥകളിലെ എരിഞ്ഞടങ്ങുന്ന മെഴുകുതിരിയായി കയ്യടി വാങ്ങിയാൽ മാത്രം മതിയോ? തനിക്ക് കുറച്ചുനാളെങ്കിലും സ്വന്തം കുടുംബത്തിന്റെ കൂടെ ആസ്വദിച്ചു ജീവിക്കാൻ ആഗ്രഹമില്ലേ ? ” എന്റെ മിഴികളിൽ പടർന്ന നനവ് ഒപ്പുമ്പോൾ, അടുത്ത സീറ്റിൽ മറ്റൊരു ചെറുപ്പകാരനുണ്ടായിരുന്നു പ്രവാസ ജീവിതം സ്വപ്നം കാണുന്ന സ്വയം ഉരുകിയൊലിക്കാൻ തയ്യാറായ ഏതോ ഒരു പ്രവാസി. മറ്റുള്ളവർക്കുവേണ്ടി ഉരുകിത്തീരാൻ വിധിക്കപ്പെട്ടവൻ = പ്രവാസി. ✍കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #✍ തുടർക്കഥ #📔 കഥ
See other profiles for amazing content