ഫോളോ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
6,948
പോസ്റ്റുകള്‍
32,075
ഫോളോവേഴ്സ്
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
831 കണ്ടവര്‍
ഋതുനന്ദനം.... Part 118 "ദേവേട്ടാ... ദേവേട്ടനെന്താ ഇപ്പോൾ പറഞ്ഞത്"..? ദേവദത്തന്റെ മൊഴിയിൽ പ്രജ്ഞ നഷ്ടപ്പെട്ട ശ്രീലക്ഷ്മി അവനോട് പകപ്പോടെ ചോദിച്ചു... ദേവദത്തൻ ശ്രീലക്ഷ്മിയുടെ ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ അവളുടെ ചോദ്യം ശ്രദ്ധിക്കാത്ത മട്ടിൽ ഭീതിയിലേക്ക് നോക്കി മൗനം പൂണ്ട് ആലോചനയിൽ മുഴുകി ഇരുന്നു... "ദേവേട്ടാ"....ശ്രീലക്ഷ്മിയുടെ വിളിയിൽ ദേവദത്തൻ തന്റെ ചിന്തയിൽ നിന്നുമുണർന്നു... അവനൊരു നിർവികാര ഭാവത്തോടെ ശ്രീലക്ഷ്മിയെ നോക്കി... "ദേവേട്ടാ... ദേവേട്ടനിപ്പോൾ എന്താണ് പറഞ്ഞത് "....? ശ്രീലക്ഷ്മിയുടെ സ്വരമൽപ്പമൊന്ന് കടുത്തു... "ലച്ചൂ... അതെ.. എനിക്കിപ്പോൾ പറ്റിയ ഈ അപകടം ഞാൻ ചെയ്ത പാപത്തിന്റെയാ. രവിയുടെ അപകടമരണത്തിനു കാരണക്കാരൻ ഞാനാണ്. അവന്റെ ബൈക്കിന്റെ ബ്രേക്ക്‌ ഞാൻ കേടാക്കുകയായിരുന്നു. ഒന്നും മനപ്പൂർവമായിരുന്നില്ല. അന്നത്തെയാ ദിവസം ഞാനും അവനും തമ്മിൽ ചില വാക്ക് തർക്കങ്ങൾ നടന്നു . അതിന്റെ ദേഷ്യത്തിൽ ചെയ്തു പോയതായിരുന്നു. അവൻ മരിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. ഇനിയെങ്കിലും നിന്നോടിത് പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനമുണ്ടാവില്ല. ഒന്നും മനപ്പൂർവമായിരുന്നില്ല".... ദേവദത്തന്റെ വാക്കുകളിൽ ക്ഷമാപണത്തിന്റെ ലാഞ്ഛനകൾ നിറഞ്ഞു നിന്നു.... ദേവദത്തൻ പറഞ്ഞതൊരു ഞെട്ടലോടെ കേട്ടു നിൽക്കവേ ശ്രീലക്ഷ്മിയാകെ സ്തംഭിച്ചു നിന്ന് പോയി... ദേവേട്ടനിപ്പോൾ പറഞ്ഞതെന്തൊക്കെയാണ്...? രവിയുടെ മരണത്തിനു കാരണക്കാരൻ ദേവേട്ടനാണെന്ന്...? അന്ന് തൊട്ട് തന്റെ കൂടെ തനിയ്ക്കും കുടുംബത്തിനും താങ്ങായി ദേവേട്ടൻ നിന്നത് ഈയൊരു കാരണം കൊണ്ടായിരുന്നോ..? ദേവേട്ടൻ പറഞ്ഞത് പ്രകാരമാണെങ്കിൽ ആ ഒരു ദുരന്തം കൊണ്ട് തനിയ്ക്കും തന്റെ അച്ഛനമ്മമാർക്കും എന്ത് മാത്രം നഷ്ടങ്ങൾ സംഭവിച്ചു. തന്റെ മാനസികനില തെറ്റിയ നാളുകൾ... എല്ലാറ്റിനും കാരണം തന്നെയത്ര മാത്രം സ്നേഹിക്കുന്ന താൻ ആത്മാവിൽ ഉറച്ചു സ്നേഹിച്ച ദേവേട്ടനാണെന്ന് വിശ്വദിക്കുവാൻ കഴിയുന്നില്ല.. എന്നാലൊരു ക്ഷമാപണരൂപത്തിലുള്ള ദേവേട്ടന്റെയീ വെളിപ്പെടുത്തൽ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയിക്കുന്നത് പോലെ...ദേവദത്തന്റെ വെളിപ്പെടുത്തലിനെ കുറിച്ചോർക്കവേ ശ്രീലക്ഷ്മിയുടെ മനസ്സിൽ ഓർമ്മകൾ ചോദ്യങ്ങളും ഉത്തരങ്ങളും പകർന്നു കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ മനസ്സ് മാനസികനില തെറ്റിയ ദുരിതങ്ങൾ നിറഞ്ഞ ആ നാളുകളുടെയും മറ്റും ഓർമ്മകളിലേക്ക് ഊളിയിട്ടു കൊണ്ടിരുന്നു... ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തിന്റെ സന്തോഷം കെടുത്തുവാനായി വന്ന ആ ദുരന്തം ദൈവഹിതമാണെന്ന് കരുതി ഇത്ര നാളും എന്നാൽ അഅതിന്റെയൊക്കെ മൂലകാരണം ദേവേട്ടനായിരുന്നു എന്നൊക്കെയല്ലേ ദേവേട്ടനിത്രയൊക്കെ പറഞ്ഞതിന്റെ അർത്ഥം.... ആലോചിക്കുന്നതോറും ശ്രീലക്ഷ്മിയ്ക്ക് തന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നു കയറുന്നത് പോലെയുളവായിക്കൊണ്ടിരുന്നു... താൻ രോഗിയായി കിടക്കുമ്പോൾ ദേവദത്തൻ തനിയ്ക്കും തന്റെ കുടുംബത്തിനും താങ്ങായി വന്നത് അഭിമാനപുരസരം തന്നോട് വെളുപ്പെടുത്തിക്കൊണ്ടിരുന്ന അച്ഛനമ്മമാരെ കുറിച്ചു ശ്രീലക്ഷ്മി അപ്പോൾ ഓർത്തു.... എന്നാൽ ദേവേട്ടൻ പറഞ്ഞത് ശരിയാണെങ്കിൽ ആശ്രയമറ്റ് കിടക്കുന്ന തന്റെയും തന്റെ കുടുംബത്തിന്റെയും നിസ്സഹായാവസ്ഥയെ ഒരു തരത്തിൽ പറഞ്ഞാൽ മുതലെടുക്കുകയല്ലായിരുന്നോ ദേവേട്ടൻ... ശ്രീലക്ഷ്മിയുടെ മനസ്സിലുടനീളം ചിന്തകൾ ചാട്ടുളി പ്രഹരങ്ങളേൽപ്പിച്ചു കൊണ്ടിരുന്നു... ഇപ്പോഴും തനിയ്ക്ക് ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല പക്ഷേ ദേവേട്ടന്റെ ക്ഷമാപണപൂർവമുള്ള വെളിപ്പെടുത്തൽ എല്ലാത്തിനെയും അസ്ഥാനത്താക്കിക്കൊണ്ടിരിക്കുന്നു.... "ദേവേട്ടാ".... അല്പ നേരത്തെ ചിന്തകൾക്കൊടുവിൽ ശ്രീലക്ഷ്മി ദേവദത്തനെ വിളിച്ചു... തന്റെ വിളി കേട്ട് തലയുയർത്തിയ ദേവദത്തന്റെ മുഖത്ത് കുറ്റബോധത്തിന്റെ അപാംയോനി വീച്ചികൾ അലയടിയ്ക്കുന്നത് ശ്രീലക്ഷ്മി ശ്രദ്ധിച്ചു... "ദേവേട്ടാ... അപ്പോൾ രവിയുടെ മരണവാർത്ത അറിഞ്ഞ ദിവസം രാവിലെ എന്റെ വീട്ടിലേക്ക് വരുമ്പോൾ ദേവേട്ടന് അറിയാമായിരുന്നോ രവിയുടെ മരണവാർത്ത വരാനുണ്ടെന്ന കാര്യം"...? ശ്രീലക്ഷ്മിയുടെ വാക്കുകളിൽ അല്പം കടുപ്പം കലർന്നു... ദേവദത്തൻ ഇല്ലെന്ന് തലയാട്ടി... "പിന്നേ"... ശ്രീലക്ഷ്മി തന്റെ നെറ്റി ചുളിച്ചു കൊണ്ട് ദേവദത്തനോട് തിരക്കി... "അവന്റെ മരണം നടക്കുന്നതിന്റെ തലേ ദിവസം അവനൊരു ബാച്‌ലർ പാർട്ടി നടത്തിയിരുന്നു. അന്ന് ഞാനും അവനും തമ്മിൽ ചെറിയൊരു വാക്കു തർക്കമുണ്ടായി. അവനത്തരത്തിൽ എന്നെ അപമാനിച്ചപ്പോൾ മദ്യലഹരിയിൽ എന്റെ മനസ്സ് കൈ വിട്ടു പോയി. അവന്റെ മരണ വാർത്തയറിഞ്ഞപ്പോഴും എനിക്കറിയില്ലായിരുന്നു എന്റെ പ്രവൃത്തി കാരണമാണ് അവന് അപകടം പറ്റിയതെന്ന്. പിന്നീട് ഒന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ് ഞാനാ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത് മദ്യലഹരിയിൽ നടന്ന എന്റെ കൈപ്പിഴയാണ് രവിയുടെ മരണ കാരണമെന്ന്. ഒന്നും മനപ്പൂർവമായിരുന്നില്ല"...കുറ്റ സമ്മതത്തിന്റെ രൂപത്തിൽ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകുമ്പോൾ സ്വരമിടറിയ ദേവദത്തന്റെ മിഴികളിൽ നിന്നുമശ്രുകണങ്ങൾ പെയ്തു തുടങ്ങിയിരുന്നു... "അപ്പോൾ നിങ്ങൾ പിന്നീട് എന്റെയും അച്ഛനമ്മമാരുടെയും മുന്നിൽ അഭിനയിക്കുകയായിരുന്നല്ലേ"....? വലിഞ്ഞു മുറുകിയ മുഖത്തോടെ സ്വരം കടുപ്പിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് ചോദിച്ചു.... "ലച്ചൂ".... ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കി ശബ്ദമുയർത്തിക്കൊണ്ട് വിളിച്ചു... "വിളിക്കരുത് നിങ്ങളിനിയാ പേരെന്നെ...ഞാനെന്റെ ജീവനും ആത്മാവും സമർപ്പിച്ചു കൊണ്ടാണ് നിങ്ങളെ സ്നേഹിച്ചത്. ആ നിങ്ങളെന്റെ നിസ്സഹായാവാസ്ഥയെ മുതലെടുക്കുകയായിരുന്നല്ലേ...എല്ലാമറിഞ്ഞു കൊണ്ട് ഇത്രയും കാലം നിങ്ങൾ നന്നായഭിനയിക്കുകയായിരുന്നല്ലേ.ഇനി പറ എന്നോട് കാണിച്ച സ്നേഹവും കരുതലുമെല്ലാം അതും നിങ്ങളുടെ അഭിനയമായിരുന്നോ"...അതിയായ കോപത്തോടെ തന്നോട് മൊഴിയുമ്പോൾ ശ്രീലക്ഷ്മിയുടെ വിതുന്നകവർണ്ണ നയനങ്ങളിൽ നിന്നും വഹ്നിസായകങ്ങൾ തന്നിലേക്ക് പതിക്കുന്നത് പോലെയുളവായിക്കൊണ്ടിരുന്നു ദേവദത്തനപ്പോൾ.... ഇത് വരെ ദേവേട്ടാ എന്ന് വിളിച്ചു കൊണ്ടിരുന്ന ലച്ചുവിന്റെ നാവിൽ നിന്നും നിങ്ങളെന്ന വാക്ക് വരുന്നു... ദേവദത്തനൊരു വേദനയോടെ ഓർത്തു... "ലച്ചൂ...ഒരിക്കലും നിന്നോടുള്ള എന്റെ സ്നേഹം കപടമോ അഭിനയമോ ആയിരുന്നില്ല. രവിയുടെ മരണത്തോടെ നിനക്ക് സംഭവിച്ച ദുരിതങ്ങൾ എന്റെ കൈപ്പിഴ കൊണ്ടല്ലായിരുന്നുവെങ്കിൽ പോലും നിനക്ക് എന്നുമിത് പോലെ തന്നെ എന്റെ സ്നേഹവും കരുതലും ഉണ്ടാകുമായിരുന്നു. ഞാൻ മൂലം നിനക്കുണ്ടായ ദുരവസ്ഥയിലെനിയ്ക്ക് പശ്ചാത്താപം തോന്നിയിട്ടുണ്ടെങ്കിലും നിന്റെ അവസ്ഥയെ മുതലെടുക്കുകയല്ലായിരുന്നു ഞാൻ എനിക്കതിനൊട്ടും കഴിയുകയുമില്ല"...ദേവദത്തൻ മറുപടി നൽകി... "മതി... നിങ്ങളുടെ ന്യായീകരണമൊന്നും കേൾക്കുവാൻ എനിയ്ക്ക് താല്പര്യമില്ല. നിങ്ങൾ കൈപ്പിഴയെന്ന് പറഞ്ഞ് ന്യായീകരിയ്ക്കുന്ന നിങ്ങളുടെ പ്രവൃത്തി എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടം എത്രയാണെന്ന് അറിയാമോ. ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്റെയും അച്ഛനമ്മാരുടെയും ജീവിതത്തിൽ അത് പടർത്തിയ ആഘാതം നിങ്ങൾക്ക് ഊഹിക്കുവാൻ പോലും കഴിയില്ല. ഒരേയൊരു മകളെ ഭ്രാന്തിയായി കാണേണ്ടി വന്ന എന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥയെ കുറിച്ച് നിങ്ങളോർത്തിട്ടുണ്ടോ. നിങ്ങളെ സ്വന്തം മകനെ പോലെ സ്നേഹിച്ച എന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് പഴയ ആ സന്തോഷമൊരിക്കലും കണ്ടിട്ടില്ല. നിങ്ങൾ തകർത്തത് എന്നെ മാത്രമല്ല എന്റെ അച്ഛനമ്മമാരെ കൂടിയാ"....കോപഗ്രസ്തമായ വദനത്തോടെ ശ്രീലക്ഷ്‌മി ദേവദത്തന് നേരെ വാക്കുകൾ ശരങ്ങളായ് എയ്തു കൊണ്ടിരുന്നു... പ്രതിഘവദനയായ ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ നിന്നും വാക്കുകളോടൊപ്പം വർഷിയ്ക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾ തന്നെ ചുട്ടെരിയ്ക്കുവാൻ പോന്നതാണെന്ന് തോന്നിപ്പോയി ദേവദത്തനാ നിമിഷങ്ങളിൽ... "ഇത്രയും കാലം നിങ്ങൾ നന്നായഭിനയിച്ചില്ലേ എന്റെ മുമ്പിൽ. ഇനിയും എന്റെ ജീവിതം നിങ്ങൾക്ക് അതിനായി കിട്ടില്ല. എല്ലാം നഷ്ടപ്പെട്ട എന്റെ നിസ്സഹായാവസ്ഥയെ നിങ്ങൾ മുതലെടുത്ത നിങ്ങളുടെ കൂടെ നിങ്ങളുടെ ഭാര്യയായി എനിക്കിനിയൊരു ജീവിതം സാധ്യമല്ല".... ശ്രീലക്ഷ്‌മി അതിയായ കോപത്തോടെ പറഞ്ഞു നിർത്തി... "ലച്ചൂ".... ശ്രീലക്ഷ്മിയുടെ വാക്കുകൾ കേട്ടൊരു ഞെട്ടലോടെ ദേവദത്തനവളെ വിളിച്ചു... "അതെ... നിങ്ങളുടെ ജീവിതത്തിൽ ഞാനില്ല. എന്റെ മക്കൾ വളർന്നു വരുമ്പോൾ അവരുടെ അച്ഛൻ തങ്ങളുടെ അമ്മയെ സ്വന്തമാക്കുവാനായി ഒരു കൊലപാതകം നടത്തിയ കൊലപാതകി ആണെന്ന് അറിയുന്നതിനോട് എനിയ്ക്ക് താല്പര്യമില്ല. നമുക്ക് പിരിയാം"....ദേവദത്തന്റെ വിളിയിൽ ഭാവഭേദമേതുമില്ലാതെ ശ്രീലക്ഷ്മി അവനോട് മൊഴിഞ്ഞു.... അതുകൊണ്ട് പറഞ്ഞ് കൊണ്ട് ശ്രീലക്ഷ്മി ബൈസ്റ്റാന്റർ ബെഡിന് അടുത്തേക്ക് ശരവേഗത്തിൽ നീങ്ങി. ബെഡിൽ കളിച്ചു കൊണ്ടിരുന്ന മീനുമോളെ അവൾ കയ്യിലെടുത്തു. അനുമോളെ കട്ടിലിൽ നിന്നും പിടിച്ചിറക്കി. മക്കളിരുവരെയും കൊണ്ട് ശ്രീലക്ഷ്മി നടക്കുവാനാരംഭിച്ചു.... "ഇനി ദേവദത്തൻ നരസിംഹനെന്ന ഒരദ്ധ്യായം എന്റെ ജീവിതത്തിൽ ഇല്ല. ഞാൻ പോകുന്നു കൂട്ടത്തിൽ നമ്മുടെ മക്കളെയും ഞാൻ കൊണ്ട് പോകുകയാ. അവരിനി എന്റെ മാത്രം മക്കളായി വളരും. ഇത് പോലൊരു നികൃഷ്ട കൃത്യം ചെയ്ത് എന്റെ മുന്നിൽ ഇത്രയും കാലം അഭിനയിച്ച നിങ്ങളോട് ഈ ജന്മമെനിയ്ക്ക് ക്ഷമിയ്ക്കുവാൻ കഴിയില്ല. നമ്മൾ തമ്മിൽ ഇനി കാണില്ല"...ശ്രീലക്ഷ്മിയൊരു മുഖം കോട്ടലോടെ ദേവദത്തനെ നോക്കി പറഞ്ഞ് കൊണ്ട് മുന്നോട്ട് നടക്കുവാനാഞ്ഞു... "ലച്ചൂ... നീ തരുന്ന എന്ത് ശിക്ഷയും ഞാനേറ്റ് വാങ്ങിക്കോളാം. പക്ഷേ നീ മക്കളെയും കൊണ്ടെന്നെ വിട്ട് പോകരുത്. നിന്നോടുള്ള എന്റെ സ്നേഹമൊരിക്കലും അഭിനയമായിരുന്നില്ല. എന്നും നിന്നെ ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ. ഒന്നും മനപ്പൂർവമായിരുന്നില്ല. എന്നെ വിട്ട് പോകുക മാത്രം ചെയ്യല്ലേ ലച്ചൂ"... ശ്രീലക്ഷ്മിയുടെ പ്രതികരണത്തിൽ ആകെ മനസ്സ് തകർന്ന ദേവദത്തനൊരു വിങ്ങലോടെ ശ്രീലക്ഷ്മിയോട് അപേക്ഷിച്ചു... എന്നാൽ ദേവദത്തന്റെ അപേക്ഷ ശ്രീലക്ഷ്മിയുടെ മനസ്സിനെ തെല്ലും അലിയിച്ചില്ല. അവളുടെ മനസ്സിൽ ദേവദത്തനെന്നാൽ തന്നെയിത്രയും കാലം ചതിച്ചവനായി മാറിക്കഴിഞ്ഞിരുന്നു.... "ലച്ചൂ... എന്തും നമുക്ക് പറഞ്ഞ് തീർക്കാം. കുഞ്ഞുങ്ങളെ ഒരിക്കലും എന്നിൽ നിന്നകറ്റല്ലേ. നിങ്ങളാണ് എന്റെ ജീവിതമെന്നും. എന്നെങ്കിലും കുഞ്ഞുങ്ങൾ എന്നിൽ നിന്നുമകറ്റിയതറിഞ്ഞാൽ അവർ നിന്നെ കുറ്റപ്പെടുത്തും. അതെനിയ്ക്ക് ഒരിക്കലും സഹിക്കില്ല. പോകരുത് ലച്ചൂ"...മക്കളെയും കൊണ്ടവിടെ നിന്നും നടക്കുവാനാഞ്ഞ ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് ദേവദത്തനൊരു പൊട്ടിക്കരച്ചിലോടെ മൊഴിഞ്ഞു.... "എനിയ്ക്ക് നിങ്ങളോടൊന്നുമിനി സംസാരിക്കാനില്ല"... ഉറച്ച സ്വരത്തിൽ ശ്രീലക്ഷ്മി ദേവദത്തന് മറുപടി നൽകി "അച്ഛാ"...ശ്രീലക്ഷ്മിയുടെ കൈയിൽ നിന്നും അതിനിടെ പിടി വിട്ട അനുമോൾ ദേവദത്തനെയും വിളിച്ചു കൊണ്ട് അവന്റെയടുത്തേക്ക് വരാനൊരുങ്ങി... പൊടുന്നനെ ശ്രീലക്ഷ്മി അനുമോളുടെ കൈയിൽ ബലമായി പിടിച്ചു. തുടർന്നു അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ശ്രീലക്ഷ്മി മീനുമോളെയും ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... തന്റെ കുടുംബ ജീവിതം മുന്നിൽ തകർന്നു വീഴുന്നത് കണ്ണീരോടെ ദേവദത്തൻ സാക്ഷ്യം വഹിച്ചു..... തന്റെ പ്രിയപ്പെട്ടവളും മക്കളും മുറിയുടെ വാതിൽ തുറന്ന് തന്നിൽ നിന്നുമകലുന്നത് കണ്ണീർപ്പാടകൾക്കിടയിലൂടെ ദേവദത്തന്റെ മിഴികളിൽ പതിഞ്ഞു കൊണ്ടിരുന്നു... ================================== തന്റെ മുറിയിൽ ബെഡിൽ ചാരിയിരുന്ന അഞ്ജനയെന്ന ശ്രീലക്ഷ്മിയുടെ മനസ്സിൽ ദേവദത്തനുമായി പിരിഞ്ഞ ദിവസവും അതിന് ശേഷമുള്ള കാര്യങ്ങളും മിന്നി മറഞ്ഞു കൊണ്ടിരുന്നു... തന്റെ മക്കളെയും കൊണ്ട് അന്നിറങ്ങി നേരെ ചെന്നത് ദേവദത്തന്റെ അച്ഛനമ്മമാർക്ക് അടുത്തേക്കായിരുന്നു. ദേവദത്തനോടൊപ്പം ഇനിയൊരു ജീവിതമില്ലെന്ന് അപ്പോഴേക്കും തീരുമാനിച്ചു കഴിഞ്ഞിരുന്നു.... താൻ ആത്മാവിൽ കൊണ്ട് നടന്ന് സ്നേഹിച്ച വിശ്വസിച്ച മനുഷ്യൻ തന്നെയായിരുന്നു തന്റെ ദുരിതങ്ങൾക്കെല്ലാം കാരണക്കാരൻ എന്നതും തന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുകയായിരുന്നു ആ മനുഷ്യനെന്ന അറിവും തന്റെ മനസ്സിനെ അത്ര മാത്രം തകർത്തിരുന്നു. കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ ദേവദത്തനെന്ന മനുഷ്യനെ അത്ര മാത്രം താൻ വെറുത്തു കഴിഞ്ഞിരുന്നു... തനിക്കൊരു ആശ്രയമില്ലാതിരുന്നതും സ്വന്തം കാലിൽ തനിയ്ക്ക് നിൽക്കുവാൻ കഴിയാതെ പോയ അവസ്ഥയും കാരണമാണ് ദേവദത്തന് തന്റെ ദുരവസ്ഥ മുതലെടുക്കാൻ സാധിച്ചതെന്ന ചിന്ത തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും... തന്റെ ജീവിതം ഇനിയാർക്കും മുതലെടുക്കുവാനോ പന്താടാനോ വിട്ട് കൊടുക്കില്ലെന്നും തനിച്ചു തന്റെ മക്കളെയും കൊണ്ട് ജീവിച്ചു കാണിച്ചു കൊടുക്കണമെന്നും മനസ്സിലപ്പോഴേക്കും താനുറച്ച തീരുമാനമെടുത്തു കഴിഞ്ഞിരുന്നു... തന്നെ ചതിച്ച ദേവദത്തനെയും ദേവദത്തന്റെ ഓർമകളെയും വിട്ട് ദൂരെ എവിടെയെങ്കിലും ചേക്കേറുവാനായിരുന്നു തന്റെ തീരുമാനം. ചുരുക്കിപ്പറഞ്ഞാൽ ആ നാട് തന്നെ വിട്ട് എങ്ങോട്ടെങ്കിലും പോകുക എന്ന് തന്നെ... ദേവദത്തനോട് ഒരുപാട് വെറുപ്പ് നിറഞ്ഞെങ്കിലും തന്നെ സ്വന്തം മകളായി മാത്രം കണ്ടിട്ടുള്ള ദേവദത്തന്റെ മാതാപിതാക്കളെ അവഗണിയ്ക്കുവാൻ തനിയ്ക്ക് കഴിയുമായിരുന്നില്ല.. അതിനാൽ എല്ലാം വിട്ട് പോകുന്നതിനു മുമ്പ് അവരെയൊന്നു കാണുവാനായി താൻ തീരുമാനിച്ചത്..... നടന്നതെല്ലാം ഒരു ഞെട്ടലോടെയായിരുന്നു ദേവദത്തന്റെ അച്ഛനമ്മമാർ കേട്ടത്. തനിയ്ക്ക് ആശ്വാസം പകരുവാനോ തനിയ്ക്ക് മറുപടി തരുവാനോ അവരുടെ പക്കൽ വാക്കുകൾ ഇല്ലായിരുന്നു താനും.... തന്റെ തീരുമാനത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച ദേവദത്തന്റെ അച്ഛനമ്മമാർ തന്നെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും താനതിനൊന്നും ചെവി കൊടുത്തില്ല. അത്രയ്ക്ക് വെറുത്തു പോയിരുന്നു ദേവദത്തനെന്ന തന്റെ ഭർത്താവിനെ അപ്പോഴേക്കും.... വീട്ടിൽ നിന്നും തന്റെയും മക്കളുടെയും നാമമാത്രമായതെല്ലാം എടുത്തു ആ വീടിന്റെ പടിയിറങ്ങുമ്പോൾ തനിയ്‌ക്ക് യാത്ര പറയാനുണ്ടായിരുന്നത് ദേവദത്തന്റെ മാതാപിതാക്കളോട് മാത്രമായിരുന്നു. രാമേട്ടനാ സമയമവിടെ ഉണ്ടായിരുന്നില്ല. തന്നെ ശപിയ്ക്കരുതെന്ന് ഒരപേക്ഷ മാത്രമേ മൗനത്തോടെ നിന്ന അവർക്ക് മുമ്പിലേക്ക് തനിയ്ക്കു നീട്ടാൻ ഉണ്ടായിരുന്നുള്ളു.... ഗതകാല സ്മരണകളുടെ സുരനിമ്നഗ സൈകതങ്ങളിൽ വിഹരിച്ചു കൊണ്ട് ഇരുന്ന ശ്രീലക്ഷ്മി തന്റെ മിഴികൾ തുടച്ചു... ദേവദത്തനെയും ദേവദത്തന്റെ ഓർമകളെയും ഉപേക്ഷിച്ചു മക്കളെയും കൊണ്ടുള്ള തന്റെ യാത്ര അവസാനിച്ചത് ഈ നഗരത്തിൽ ആയിരുന്നു. ക്ഷേത്രത്തിൽ വച്ചു കണ്ട മുമ്പേപ്പോഴോ നൃത്ത പരിപാടിയ്ക്കിടെ പരിചയപ്പെട്ടൊരു പരിചയക്കാരി വഴി അവരുടെ അടുത്തായിരുന്നു താനെത്തിയത്. ആദ്യകാലത്ത് ശരിയ്ക്കും ബുദ്ധിമുട്ടിയപ്പോഴും അതിനെയൊക്കെ തരണം ചെയ്യാൻ തനിയ്ക്ക് മനസിന്‌ ശക്തി പകർന്നത് ദേവദത്തനോടുള്ള വാശിയും വെറുപ്പുമായിരുന്നു. ആരുടെ മുന്നിലും തല കുനിയ്ക്കില്ലെന്നും തോൽക്കില്ലെന്നും മനസ്സിൽ ഉറപ്പിച്ചായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതം മുഴുവൻ.... ആദ്യമൊരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി തുടങ്ങി ജീവിതത്തിലൊരു പാട് കല്ലും മുള്ളും നിറഞ്ഞ ജീവിതവീഥികളിലൂടെ യാത്ര ചെയ്യവേയാണ് ഒന്ന് രണ്ട് വർഷത്തിനു ശേഷം തനിക്കൊരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ തനിയ്ക്ക് ജോലി ലഭിയ്ക്കുന്നതും പിന്നെയവിടെ നിന്നും ബാങ്ക് ടെസ്റ്റ്‌ എഴുതി ബാങ്കിൽ ജോലിയ്ക്ക് കയറി ഇന്നത്തെ നിലയിൽ എത്തിയതും... ആരുമില്ലാതെ തനിയ്ക്ക് ജീവിയ്ക്കുവാൻ കഴിയുമെന്നതീ ലോകത്തിനു കാണിച്ചു കൊടുക്കണമെന്നത് തന്റെ വാശിയായിരുന്നു. അതിൽ താൻ വിജയിക്കുകയും ചെയ്തു.... മക്കൾ പലപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കുമ്പോൾ അവരുടെ ചോദ്യങ്ങളെ മനപ്പൂർവം കണ്ടില്ലെന്ന് നടിയ്ക്കുമായിരുന്നു താൻ. ദേവദത്തനാണ് തങ്ങളുടെ അച്ഛനെന്ന് അറിയുന്ന ഒന്നിലേക്കും മക്കളെത്താതിരിക്കുവാനായി അവരുടെ അച്ഛന്റെ ഓർമ്മകൾ നിറഞ്ഞ പേരുകൾ പോലും താൻ മാറ്റി. ഒരിക്കൽ പോലും തങ്ങൾ ഒരു കൊലപാതകിയുടെ അല്ലെങ്കിൽ ചതിയന്റെ മക്കൾ ആണെന്ന വിവരം മക്കൾ അറിയരുതെന്ന് താൻ മനസ്സ് കൊണ്ടുറപ്പിച്ചിരുന്നു....എല്ലാം ചിന്തിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മുഖം വലിഞ്ഞു മുറുകിക്കൊണ്ടിരുന്നു.... ദേവദത്തനോടുള്ള വെറുപ്പിൽ ദേവദത്തനെ എന്നും കൊതിപ്പിച്ച തന്നിലെ നർത്തകിയെ പോലും താൻ ഉറക്കിക്കിടത്തി. അച്ഛന്റെ അടുത്ത് ഒരിക്കൽ പോലും മക്കൾ എത്തരുതെന്ന ഉദ്ദേശ്യത്തിൽ സ്വന്തം നാട് എവിടെയാണെന്ന് പോലും മക്കളോട് താൻ പറഞ്ഞില്ല. ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറിയിരുന്നു... എന്നാൽ ഇന്ന് എല്ലാം കൈ വിട്ട് പോയിരിക്കുന്നു. മക്കളെ ആരിൽ നിന്നുമകറ്റാൻ താൻ ശ്രമിച്ചോ അവർക്കു ഇന്നാ മനുഷ്യൻ മാത്രം മതി എന്നായിരിക്കുന്നു..... ശ്രീലക്ഷ്മിയൊരു നെടുവീർപ്പോടെ മിഴികൾ തുടച്ചു കൊണ്ട് ഓർത്തു..... പൊടുന്നനെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട ശ്രീലക്ഷ്മി തന്റെ ചിന്തകളിൽ നിന്നുമുണർന്നു. വാതിലിന് നേരെ നോട്ടമയയ്ക്കവേ കൈയിലൊരു സ്വീറ്റ് ബോക്സും പിടിച്ചു കൊണ്ട് മിഴികളിൽ വഴിഞ്ഞൊഴുകുന്ന പ്രണയത്തോടെ തന്റെ നേർക്കൊരു പുഞ്ചിരിയോടെ നടന്നടുക്കുന്ന ദേവദത്തന്റെ രൂപം ശ്രീലക്ഷ്മിയുടെ നീലാംബുജ നയനങ്ങളിൽ വാതിൽ തുറന്നകത്ത് കയറിയ ആൾ പതിഞ്ഞു കഴിഞ്ഞിരുന്നു.... തുടരും #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
915 കണ്ടവര്‍
ഋതുനന്ദനം.... Part 117 താനെന്നും പ്രാർത്ഥിക്കുന്ന, ദേവദത്തൻ തന്റെ കഴുത്തിൽ താലി ചാർത്തിയ ദേവിയുടെ തിരുനടയിൾ നിന്ന് കൊണ്ട് നന്ദിയോടെ പ്രാർത്ഥനകളിൽ മുഴുകുമ്പോൾ ശ്രീലക്ഷ്മിയുടെ നയനങ്ങളിൽ നിന്നും ആനന്ദത്തിന്റെ നേത്രാംബു കണങ്ങൾ ധാരയായി ഒഴുകിക്കൊണ്ടിരുന്നു.... തനിയ്ക്ക് ചുറ്റുമുള്ളതെല്ലാം മറന്നു കൊണ്ടെത്ര നേരം പ്രാർത്ഥനാനിരതയായി നിന്നുവെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. തന്റെ പ്രാണനായവന്റെ ജീവനൊരാപാത്തും കൂടാതെ തിരികെ തന്നതിൽ ശ്രീലക്ഷ്മി ദേവിയെ നന്ദിപൂർവം സ്മരിച്ചു കൊണ്ടിരുന്നു..... ദേവേട്ടൻ ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറി യാത്ര തുടരവേ തന്റെ മനസ്സ് താൻ ദേവിയുടെ സമക്ഷം സമർപ്പിച്ചിരിക്കുകയായിരുന്നു. ഊണും ഉറക്കവുമില്ലാതെ ദേവേട്ടന് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മുഴുകിയ ആ അവസ്ഥയെ താനെങ്ങനെ തരണം ചെയ്തുവെന്ന് തനിക്കിപ്പോഴും അറിയില്ല. ദേവി തന്റെ പ്രാർത്ഥനകളെല്ലാം കേട്ട് തന്റെ ദേവേട്ടനെ തനിയ്ക്ക് തിരിച്ചു തന്നിരിക്കുന്നു....പ്രാർത്ഥനക്കിടയിൽ മിഴികൾ തുറന്നൊരു വേള തന്റെ മിഴികൾ തുറന്ന് ശ്രീകോവിലിലേക്ക് നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു.... അവളുടെ മുഖത്തകമാനം ആനന്ദനിർവൃതിയുടെ നദീകാന്തവീചികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു... താൻ നേർന്നിരുന്ന വഴിപാടുകളുടെ പ്രസാദം തന്റെ കൈകളിലേറ്റ് വാങ്ങുമ്പോൾ ശ്രീലക്ഷ്മിയുടെ വദനത്തിൽ ഉള്ളിൽ നിന്നും ഹുങ്കാരമായൊഴുകിയ ആമോദത്തിൻ ഝാരീ വീചികൾ താളാത്മകമായി ഒഴുകിക്കൊണ്ടിരുന്നു.... അല്പസമയം കൂടി ക്ഷേത്രത്തിൽ ചെലവിട്ടതിന് ശേഷം ക്ഷേത്ര നടയിൽ നിന്നും ഇറങ്ങിയ ശ്രീലക്ഷ്മിയുടെ മനസ്സ് എത്രയും പെട്ടെന്ന് തന്റെ പ്രാണന്റെ അടുത്തെത്താൻ തുടിച്ചു കൊണ്ടിരുന്നു.... ================================== ക്ഷേത്രത്തിൽ നിന്നും ആശുപത്രിയിൽ എത്തിയ ശ്രീലക്ഷ്മിയെ കാത്തെന്നവണ്ണം നരസിംഹനും സുഭാഷിണിയും രാമേട്ടനും നിൽപ്പുണ്ടായിരുന്നു. മക്കളെ അവരെ ഏൽപ്പിച്ചു പോയതായിരുന്നു ശ്രീലക്ഷ്മി ക്ഷേത്രത്തിലേക്ക്.... "ശ്രീക്കുട്ടീ... മോളെന്താ ഇത്ര വൈകിയത്...ദേവനെ വാർഡിലേക്ക് മാറ്റി. മോളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അവനിത് വരെ..." ശ്രീലക്ഷ്മിയെ കണ്ടപ്പോൾ സുഭാഷിണിയൊരു വാത്സല്യത്തോടെ അവളോട് മൊഴിഞ്ഞു.. ദേവദത്തനെ വാർഡിലേക്ക് മാറ്റിയെന്ന വാർത്ത കേട്ട ശ്രീലക്ഷ്മിയിൽ ആനന്ദമതിന്റെ ഹിമഗിരിശൃംഗങ്ങളേറിക്കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ മുഖത്തെ ഹർഷവർഷങ്ങൾ ശ്രദ്ധിച്ച സുഭാഷിണിയും നരസിംഹനും അവളോട് വേഗം ചെന്നു ദേവദത്തനെ കണ്ടു കൊള്ളുവാൻ നിർദ്ദേശം നൽകി... ആത്മനിർവൃതി നിറഞ്ഞൊരു നറുപുഞ്ചിരിയോടെ ശ്രീലക്ഷ്മി ദേവദത്തനെ കിടത്തിയിരിക്കുന്ന വാർഡിലേക്ക് ദ്രുതഗതിയിൽ നീങ്ങി... നിമിഷങ്ങൾക്കകം ശ്രീലക്ഷ്മി ദേവദത്തൻ കിടക്കുന്ന വാർഡിലെത്തി.... മുറിയിൽ കയറിയ ശ്രീലക്ഷ്മി കണ്ടു തളർന്നൊരു മുഖഭാവത്തോടെ മയങ്ങുന്ന തന്റെ പ്രാണനായവനെ. അവളുടനെ അവന്റെ ചാരെയെത്തി. ഇത് പോലെ തളർച്ച നിറഞ്ഞൊരു ഭാവം ദേവദത്തനിൽ തനിയ്ക്കന്ന്യമാണെന്ന് ശ്രീലക്ഷ്മിയോർത്തു...ദേവദത്തന്റെ അടുത്തെത്തിയ ശ്രീലക്ഷ്മിയൊരു വാത്സല്യത്തോടെ അവന്റെ തലയിലും നെറ്റിയിലും മൃദുവായി തഴുകിക്കൊണ്ടിരുന്നു.. "ദേവേട്ടാ".... ദേവദത്തനെ അരുമയായി തലോടിക്കൊണ്ട് ശ്രീലക്ഷ്മി പ്രണയപുരസരമവനെ നോക്കിക്കൊണ്ട് മന്ത്രിച്ചു... ശ്രീലക്ഷ്മിയുടെ വിളിയിൽ ദേവദത്തൻ പതിയെ തന്റെ മിഴികൾ തുറന്നു.... "ലച്ചൂ"...ഒരു തളർച്ചയോടെ തന്റെ മിഴികൾ തുറന്ന ദേവദത്തൻ ശ്രീലക്ഷമിയെ നോക്കി പതിയെ മന്ത്രിച്ചു... ദേവദത്തനെ വാത്സല്യം നിറഞ്ഞൊരു പുഞ്ചിരിയോടെ നോക്കി നിന്ന ശ്രീലക്ഷ്മി തന്റെ മുഖം താഴ്ത്തിയവന്റെ നെറ്റിയിലൊന്ന് ചുംബിച്ചു..... "ലച്ചൂ... ഞാൻ"... ശ്രീലക്ഷ്മിയ്ക്ക് നേരെ ദയനീയമായൊരു നോട്ടമയച്ച ദേവദത്തനൊരു തളർച്ചയോടെ എന്തോ പറയുവാനൊരുങ്ങി..... "ദേവേട്ടാ.... ഇപ്പോഴൊന്നും സംസാരിക്കേണ്ട. എന്ത് പറയാനുണ്ടെങ്കിലും ഈ തളർച്ചയൊക്കെ ഒന്ന് മാറിയിട്ട് ആവാം...എന്റെ നരസിംഹമെന്നെ വാനരറാണീ എന്ന് ഉത്സാഹത്തോടെ വിളിക്കുവാനായി കാത്തിരിക്കുകയാ ഞാൻ".... ദേവദത്തനെന്തോ പറയുവാൻ വന്നപ്പോൾ സ്നേഹപൂർവമത് വിലക്കിയ ശ്രീലക്ഷ്മിയൊരു കുസൃതി നിറഞ്ഞ ഭാവത്തോടെ പറഞ്ഞ് നിർത്തി.... "ദേവേട്ടാ.... ഞാനിപ്പോൾ ദേവേട്ടന് വേണ്ടി നേർന്ന വഴിപാടുകളൊക്കെ കഴിച്ചിട്ട് വരുവാ. എനിക്കുറപ്പായിരുന്നു ഞാനെന്നും പ്രാർത്ഥിയ്ക്കുന്ന ദേവിയെന്റെ ദേവേട്ടനെ എനിയ്ക്ക് തിരിച്ചു തരുമെന്ന്. ദേവേട്ടന് വേണ്ടിയൊരുപാട് പ്രാർത്ഥിച്ചു ഇന്ന്. ഈ ലച്ചുവിനെ വിട്ടകലുവാൻ ദേവേട്ടന് കഴിയുമോ. ഞാനതിന് സമ്മതിക്കുമോ. എന്റെ ആത്മാവ് തന്നെ ദേവേട്ടനല്ലേ"....ദേവദത്തന്റെ തലയിലും കവിളിലും എല്ലാം മൃദ്യവായി തഴുകിക്കൊണ്ട് ശ്രീലക്ഷ്മി കൊച്ചു കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ അവനോട് മൊഴിഞ്ഞു കൊണ്ടിരുന്നു... ശ്രീലക്ഷ്മിയുടെ വാത്സല്യത്തോടെയുള്ള സംസാരങ്ങളും ആശ്വാസമേകലും ദേവദത്തൻ നിറഞ്ഞ മിഴികളോടെ ഏറ്റ് വാങ്ങിക്കൊണ്ടിരുന്നു.... അവന്റെ നീർമിഴിക്കണങ്ങളെ ശ്രീലക്ഷ്മി ചുണ്ടിലൊരു പുഞ്ചിരിയണിഞ്ഞു കൊണ്ട് തന്റെ കുവലയദലകരാംഗുലികളാൽ തൂത്തെറിഞ്ഞു കൊണ്ടിരുന്നു.... ================================== ദേവദത്തനെ വാർഡിലേക്ക് മാറ്റി ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ദേവദത്തന്റെ ക്ഷീണമെല്ലാം മാറി തുടങ്ങിയിരുന്നു. ബെഡിൽ ഇടയ്ക്ക് ചാരിയിരിക്കുവാൻ സാധിക്കുമെങ്കിലും കാലിനും കൈയ്ക്കും ബാൻഡേജ് ഉള്ളതിനാൽ എഴുന്നേറ്റ് ഇരിക്കുവാൻ പരസഹായം ആവശ്യമായിരുന്നു..... ഈ ദിവസങ്ങളിലെല്ലാം ശ്രീലക്ഷ്മി ദേവദത്തന്റെ അടുത്ത് നിന്നും മാറാതെ പരിചരണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഇടയ്ക്കൊന്ന് വീട്ടിൽ പോയോ അല്ലെങ്കിൽ ബൈസ്റ്റാന്റർ ബെഡിലോ ഒന്ന് വിശ്രമിക്കുവാൻ ദേവദത്തന്റെ മാതാപിതാക്കളും രാമേട്ടനും നിർബന്ധിച്ചുവെങ്കിലും ശ്രീലക്ഷ്‌മി അതൊന്നും ചെവി കൊണ്ടില്ല.... അതിനിടെ ദേവദത്തന്റെ മാതാപിതാക്കളെ ശ്രീലക്ഷ്മി നിർബന്ധിച്ചു തങ്ങളുടെ വീട്ടിലേക്കയച്ചു ഒന്ന് രണ്ട് തവണ. ആദ്യമവർ വൈമനസ്യം കാണിച്ചെങ്കിലും ശ്രീലക്ഷ്മിയുടെ നിർബന്ധത്തിനു മുന്നിൽ ഒടുവിലവർ വഴങ്ങി... കുട്ടികൾ മിക്ക സമയത്തും രാമേട്ടന്റെയും ദേവദത്തന്റെ മാതാപിതാക്കളുടെയും അടുത്ത് തന്നെയായിരുന്നു. രാമേട്ടന്റെ കൂടെ ബൈസ്റ്റാന്റർ ബെഡിൽ ഇരുന്നു കുട്ടികൾ കുസൃതികൾ കാണിക്കുമ്പോൾ ശ്രീലക്ഷ്മിയ്ക്കും അത് മനസ്സിനൊരു കുളിർമ്മയേകിക്കൊണ്ടിരുന്നു... സ്വന്തം അച്ഛൻ എത്ര വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്നും തങ്ങൾക്കൊരു പക്ഷേ സംഭവിച്ചേക്കാമായിരുന്ന ജീവിതത്തിലെ വലിയ നഷ്ടത്തെ കുറിച്ചും പാവം കുഞ്ഞുങ്ങൾക്കറിയില്ലല്ലോ.... കുട്ടികളുടെ കുസൃതികൾ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീലക്ഷ്മിയോർത്തു... മുറിയിൽ കുഞ്ഞുങ്ങളുടെ സാമീപ്യവും അവരുടെ കുസൃതികളും ദേവദത്തന്റെ മനസ്സിനൊരുപാട് ആശ്വാസം പകരുന്നു എന്നത് ശ്രീലക്ഷ്മി തിരിച്ചറിയുന്നുണ്ടായിരുന്നു... എന്നും അതിരാവിലെ രാമേട്ടൻ വീട്ടിൽ പോയിട്ട് ദേവദത്തനും ശ്രീലക്ഷ്മിയ്ക്കുമുള്ള പ്രഭാതഭക്ഷണവുമായി വരും. ദേവദത്തന് കൈക്ക് പരിക്കുള്ളതിനാൽ സ്വയം കഴിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ ശ്രീലക്ഷ്‌മി അവനെക്കൊണ്ട് കഴിപ്പിയ്ക്കുകയാണ് പതിവ്.... മുഖത്തെ പരിക്ഷീണഭാവങ്ങൾക്ക് മാറ്റമുണ്ടായെങ്കിലും ദേവദത്തന്റെ മിഴികളിൽ നിറഞ്ഞിരിക്കുന്ന ശോകഛവി തിരിച്ചറിഞ്ഞ ശ്രീലക്ഷ്മിയെ അതല്പം അലോസരപ്പെടുത്തിയെങ്കിലും അവളത് പുറത്ത് കാണിക്കുവാനോ അവനോട് ചോദിക്കുവാനോ മെനക്കെട്ടില്ല. തന്റെ സ്നേഹപൂർവമുള്ള പരിചരണങ്ങൾ അവൾ തുടർന്നു കൊണ്ടിരുന്നു.... ഇത്രയും ദിവസമായിട്ടും ദേവേട്ടന്റെ മുഖത്തൊരു കുറ്റബോധം നിഴലിയ്ക്കുന്ന പോലെയൊരു ഭാവമാണ്. എന്താവും ഇങ്ങനെയൊരു ഭാവമാറ്റത്തിന് കാരണം. ഇങ്ങനെ ഒരിക്കൽ പോലും താൻ ദേവേട്ടനെ കണ്ടിട്ടില്ല. തന്റെ സ്നേഹപരിചരണങ്ങളോട് കടലോളം നന്ദി ആ വദനത്തിൽ തനിയ്ക്ക് കാണുവാൻ കഴിയുന്നു. എന്നാൽ മിഴികളിൽ നിറഞ്ഞ ശോകാർദ്രത തന്റെ മനസ്സിനെയും കാർമേഘമണിയിച്ചു പോകുന്നു....ശ്രീലക്ഷ്‌മി വ്യസനത്തോടെ ചിന്തിച്ചു.... വീണ്ടും രണ്ട് മൂന്ന് ദിവസങ്ങൾ കൂടി കടന്നു പോയി. ദേവദത്തന്റെ നിലയിലൊരുപാട് മാറ്റങ്ങൾ വന്നിരുന്നു. മൂന്നാല് ദിവസം കൂടി കഴിഞ്ഞാൽ ദേവദത്തനെ ഡിസ്ചാർജ് ചെയ്യാമെന്നും പിന്നീടുള്ള വിശ്രമം വീട്ടിൽ മതിയെന്നും പ്ലാസ്റ്റർ എടുത്ത് കഴിഞ്ഞാൽ ഫിസിയോതെറാപ്പി ചെയ്താൽ മതിയെന്നും ഡോക്ടർ നിർദേശിച്ചത് ശ്രീലക്ഷ്മിയിലും മറ്റുള്ളവരിലും ആശ്വാസം നിറച്ചു... ഈ ദിവസങ്ങളിലും ദേവദത്തന്റെ മുഖത്തൊരു കുറ്റബോധത്തിന്റെ ലാഞ്ഛന നിറഞ്ഞിരിക്കുന്നത് ശ്രീലക്ഷ്മിയെ ഒരുപാട് അത്ഭുതപ്പെടുത്തി. അത്ഭുതത്തോടൊപ്പം ആശങ്കയും.... ഇതിനിടയിൽ ഒന്ന് രണ്ട് തവണ ദേവദത്തനെന്തോ പറയുവാൻ ശ്രമിച്ചപ്പോൾ ശ്രീലക്ഷ്മി അതിനെ കുറിച്ച് തിരക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ദേവദത്തനൊഴിഞ്ഞു മാറി... ദേവദത്തന് തന്നോട് മാത്രമായി എന്തോ പറയുവാനുണ്ടെന്നും എന്നാൽ അതിൽ നിന്നുമവനെ എന്തോ പിന്തിരിപ്പിയ്ക്കുന്നു എന്നും ശ്രീലക്ഷ്മി സംശയിച്ചു. തന്റെ മനസ്സിൽ നിറഞ്ഞ സംശയത്തിനു ഒരറുതി വരുത്തുവാൻ ശ്രീലക്ഷ്മി നിശ്ചയിച്ചു അതിനായൊരവസരത്തിനായി അവൾ കാത്തിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം രാവിലത്തെ ഭക്ഷണം കൊണ്ട് കൊടുത്ത് അല്പ നേരം ആശുപത്രിയിൽ ചെലവഴിച്ച രാമേട്ടൻ ഉച്ചഭക്ഷണം എടുക്കുവാനായി വീട്ടിലേക്ക് പോയി. . ദേവദത്തനും ശ്രീലക്ഷ്മിയ്ക്കുമുള്ള ഭക്ഷണം കൊടുത്തതിനു ശേഷം വീട്ടിൽ പോയ്‌ അടുത്ത നേരത്തേക്കുള്ള ഭക്ഷണം കൊണ്ട് വന്നു രാത്രി ആശുപത്രി വരാന്തയിൽ ഉറങ്ങും. രാമേട്ടന്റെ ഈയടുത്തായുള്ള ദിനചര്യ ഇങ്ങനെയാണ്. ഇടയ്ക്ക് ദേവദത്തന്റെ മാതാപിതാക്കൾ രാത്രി തങ്ങുവാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിനു വഴങ്ങി അവർ വീട്ടിലേക്ക് തിരിച്ചു പോയി... രാമേട്ടൻ ഉച്ചയ്ക്കുള്ള ഭക്ഷണമെടുക്കുവാനായി പോയപ്പോൾ മുറിയിൽ പതിവ് പോലെ ദേവദത്തനും ശ്രീലക്ഷ്മിയും മാത്രമവശേഷിച്ചു. കുട്ടികൾ ബൈസ്റ്റാന്റർ ബെഡിൽ ഇരുന്ന് കളിച്ചു കൊണ്ടിരിക്കുന്നു... പതിവ് പോലെ ദേവദത്തനെ ഭക്ഷണം കഴിപ്പിച്ചു കൈയും മുഖവും ശരീരഭാഗങ്ങളും നനഞ്ഞ തുണി കൊണ്ട് തുടച്ചു കൊടുക്കുമ്പോൾ ദേവദത്തന്റെ മിഴികളിൽ വേദന നിറഞ്ഞിരിക്കുന്നത് പോലെ ശ്രീലക്ഷ്മിയ്ക്ക് അനുഭവപ്പെട്ടു കൊണ്ടിരുന്നു... ദേവദത്തന് എല്ലാം ചെയ്തു കൊടുത്തതിനു ശേഷം ശ്രീലക്ഷ്മി അവനെയൊന്ന് സൂക്ഷിച്ചു നോക്കി... "ദേവേട്ടാ".... ദേവദത്തന്റെ മുഖഭാവങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിയ ശ്രീലക്ഷ്മിയവനെ വിളിച്ചു.... ദേവദത്തൻ ശ്രീലക്ഷ്മിയെ എന്താണെന്ന അർത്ഥത്തിൽ ഒന്ന് നോക്കി... "ദേവേട്ടാ... ഒരു പാട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ദേവേട്ടന്റെ മുഖത്ത് ഈ വിഷാദഭാവം. എന്താണ് അതിന്റെ കാരണം"..? "മാത്രമല്ല ദേവേട്ടനെന്നോട് എന്തോ പറയാനുള്ളത് പോലെയും എന്നാൽ ഞാനതിനെ കുറിച്ച് തിരക്കുമ്പോൾ ദേവേട്ടനൊഴിഞ്ഞു മാറുന്നത് പോലെയുമെനിയ്ക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു... എന്താണ് ദേവേട്ടന്റെയീ ഭാവമാറ്റങ്ങൾക്ക് കാരണം"...? ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിന്നും സംശയത്തിന്റെ ധ്വനികൾ നിറഞ്ഞ വാക്കുകൾ ചോദ്യങ്ങളായി ദേവദത്തനിലേക്കൊഴുകി... ശ്രീലക്ഷ്‌മിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ദേവദത്തനൊന്ന് പകച്ചുവെങ്കിലും അതൊളിപ്പിയ്ക്കുവാനായവനൊരു ശ്രമം നടത്തി... "ലച്ചൂ... ഒന്നുമില്ലെടോ... താനെനിയ്ക്ക് വേണ്ടി രാപ്പകൽ ഊണും ഉറക്കവുമൊന്നുമില്ലാതെ കഷ്ടപ്പെടുന്നതോർത്തുള്ള സങ്കടമാണ് എനിയ്ക്ക് ".... ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മറുപടി കൊടുക്കുമ്പോൾ അവനറിയാതെ മിഴികൾ താഴ്ന്നു പോയി... "ദേവേട്ടാ... ദേവട്ടനിപ്പോൾ പറഞ്ഞത് കള്ളമാണെന്ന് എനിയ്ക്കറിയാം. ദേവേട്ടൻ മനസ്സിൽ എന്തെങ്കിലും കള്ളത്തരം ചിന്തിച്ചാൽ എനിയ്ക്കത് മനസ്സിലാവും"....ദേവദത്തനോടത് പറയുമ്പോൾ ശ്രീലക്ഷ്‌മിയുടെ സ്വരം കടുത്തു... ദേവദത്തൻ മറുപടിയൊന്നും പറയാതെ ശ്രീലക്ഷ്മിയേയും നോക്കി ഇരുന്നു... നിമിഷങ്ങളോളം അവർക്കിടയിൽ മൗനം കളിയാടിക്കൊണ്ടിരുന്നു... "ദേവേട്ടാ"... അല്പനിമിഷങ്ങൾ കഴിഞ്ഞു ശ്രീലക്ഷ്മി തന്റെ മൗനം ഭഞ്ജിച്ചു കൊണ്ട് ദേവദത്തനെ വിളിച്ചു... ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുഖത്തേക്കുറ്റ് നോക്കി.... "ദേവേട്ടാ.... ദേവേട്ടന്റെ മിഴികളിൽ എത്ര ഒളിപ്പിച്ചു വയ്ക്കുവാൻ ശ്രമിച്ചാലും തെളിഞ്ഞു നിൽക്കുന്ന ഈ വ്യസനഭാവം എനിയ്ക്കെന്ത് മാത്രം വിഷമം ഉണ്ടാക്കുന്നു എന്നറിയാമോ... ദേവേട്ടന്റെ മനസ്സിൽ എന്താണെങ്കിലും പറ"... ദേവദത്തന്റെ തലയിൽ പതിയെ തലോടിക്കൊണ്ട് മൊഴിയുമ്പോൾ ശ്രീലക്ഷ്മിയുടെ സ്വരമിടറിപ്പോയി... ദേവദത്തനപ്പോഴും മൗനം പൂണ്ട് അലക്ഷ്യമായി ഭിത്തിയിലേക്ക് നോട്ടമയച്ചു കൊണ്ട് ഇരുന്നു... ദേവദത്തന്റെ നിസ്സംഗഭാവം ശ്രീലക്ഷ്മിയുടെ മിഴികളെ നീരണിയിച്ചപ്പോൾ അതൊരു വിതുമ്പലായി പുറത്തേക്കൊഴുകി. വിതുമ്പലോടെ ശ്രീലക്ഷ്മി കസേരയിൽ ഇരുന്നു... "ലച്ചൂ"... ശ്രീലക്ഷ്മിയുടെ സങ്കടം കണ്ട് നിൽക്കുവാൻ കഴിയാതെ ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി കണ്ണ് തുടച്ചു കൊണ്ട് ദേവദത്തനെ നോക്കി... "ലച്ചൂ...തന്നോട് ഇക്കാര്യമെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ആക്സിഡന്റ് പറ്റി താനെനിയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ എന്റെ ഉള്ളം നീറിക്കൊണ്ടിരിക്കുകയായിരുന്നു. ഇനിയും തന്നോടിത് പറയാതിരിക്കുവാൻ എനിയ്ക്ക് കഴിയില്ല"...ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മുഖം കൊടുക്കാതെ മൊഴിഞ്ഞു... ശ്രീലക്ഷ്‌മി അമ്പരപ്പോടെ ദേവദത്തന്റെ മുഖത്തേക്ക് മിഴികൾ കൂർപ്പിച്ചു നിന്നു... "ലച്ചൂ.... എനിയ്ക്ക് പറ്റിയ ഈ അപകടം ഞാൻ ചെയ്തൊരു പാപത്തിന്റെ ഫലമാണ്"...ഇടറുന്ന സ്വരത്തിൽ ശ്രീലക്ഷ്മിയ്ക്ക് മുഖം കൊടുക്കാതെ ദേവദത്തൻ തുടർന്നു... "ദേവേട്ടാ... ദേവേട്ടനെന്താ പറഞ്ഞ് വരുന്നത്"...? ഒരു പകപ്പോടെ നെറ്റി ചുളിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് തിരക്കി... "ലച്ചൂ.... രണ്ട് വർഷം മുമ്പ് സംഭവിച്ച രവിയുടെ മരണം വെറുമൊരു അപകട മരണമായിരുന്നില്ല. അവന്റെ മരണത്തിലേക്ക് നയിച്ച ആ ആക്സിഡന്റിന് കാരണക്കാരൻ ഞാനാണ്. അവന്റെ ബൈക്ക് കേടായതായിരുന്നില്ല ഞാൻ കേടാക്കിയതായിരുന്നു"...ദേവദത്തൻ ഭിത്തിയിലേക്ക് നോട്ടമയച്ചു കൊണ്ട് നിസ്സംഗതയോടെ പറഞ്ഞ് നിർത്തി... "ദേവേട്ടാ"....ദേവദത്തന്റെ വാക്കുകൾ പകർന്ന ഞെട്ടലിൽ ഉറക്കെ വിളിച്ചു കൊണ്ട് ശ്രീലക്ഷ്മി താനിരുന്ന കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു പോയി ... ശ്രീലക്ഷ്മിയ്ക്ക് ദേവദത്തന്റെ വാക്കുകൾ തന്റെയുള്ളിൽ പൊടുന്നനെ അന്തകാരം നിറക്കുന്നത് പോലൊരു പ്രതീതിയുളവാക്കി... തുടരും NB : ഇടയ്ക്കൊന്ന് നാട്ടിൽ പോയതിനാലും തിരിച്ചു വന്ന് ദേഹസ്വാസ്ഥ്യം വന്നതിനാലും ഈ പാർട്ട്‌ വൈകി. വർക്ക്‌ ലോഡിന് ഇടയിൽ എഴുതുവാൻ സമയം കണ്ടെത്തുന്നത് തന്നെ ബുദ്ധിമുട്ടിയാണ്. ഒരിക്കലും ഈ കഥ പൂർത്തിയാക്കാതെ ഞാനുപേക്ഷിച്ചു പോകില്ലെന്ന് ഉറപ്പ് തരുന്നു... #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
646 കണ്ടവര്‍
ഋതുനന്ദനം... Part 116 അന്നത്തെ ദിവസവും പതിവ് പോലെ ദേവദത്തൻ വരുന്നതും കാത്തിരിക്കുകയായിരുന്നു താൻ. മക്കളുടെ പ്രത്യേകിച്ച് അനുവിന്റെ കുസൃതികളുമായി എന്നുമൊരു മൽപ്പിടിത്തം തന്നെയാണ്. കണ്ണൊന്നു തെറ്റിയാൽ അവൾ പണിപ്പുരയിൽ കയറി എന്തെങ്കിലുമൊക്കെ പറ്റിക്കും. അവിടെ നിന്നും ചായങ്ങൾ എടുത്ത് കൊണ്ട് വന്നു ചുമരിലോ തന്റെയും രാമേട്ടന്റെയുമൊക്കെ വസ്ത്രങ്ങളിലോ പറ്റിക്കും. ആ മുറി പൂട്ടിയിടാൻ പറഞ്ഞാൽ ദേവദത്തൻ സമ്മതിക്കില്ല. മക്കളുടെ കുസൃതികൾക്ക് അവരുടെ അച്ഛനെപ്പോഴും സപ്പോർട്ടാണ്. മീനുമോളാണെങ്കിൽ പിടിച്ചു നിൽക്കുവാനുള്ള പ്രായമേ ആയിട്ടുള്ളൂ. ശ്രദ്ധ വിട്ടാൽ അവളും ചേച്ചിയെ പോലെ എന്തെങ്കിലും കുസൃതികൾ ഒപ്പിച്ചു വയ്ക്കും... അന്നും രാവിലെ പതിവ് പോലെ ദേവദത്തൻ തനിയ്ക്കും മക്കൾക്കും ചുംബനങ്ങൾ പകർന്നു ബൈക്കിൽ യാത്രയായതായിരുന്നു.. അനുമോളെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ ദേവദത്തനൊരു കാറ്‌ എടുത്തിട്ടുണ്ടെങ്കിലും ഓഫീസിലേക്ക് അതിൽ പോകില്ല. താൻ മിക്കപ്പോഴും നിർബന്ധിക്കുമായിരുന്നു കാറിൽ പോയാൽ മതിയെന്ന് പറഞ്ഞു പക്ഷേ ദേവദത്തനപ്പോഴൊക്കെ ഒരു കുസൃതിച്ചിരിയോടെ തരുണീമണികൾക്ക് ദർശിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു തന്നെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും... ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞു മീനുമോളെ പാല് കൊടുത്തുറക്കി അനുമോൾക്ക് ടി വിയും വച്ചു കൊടുത്തു താൻ ചില നൃത്തച്ചുവടുകൾ വച്ചു കൊണ്ട് പരിശീലനം നടത്തുകയായിരുന്നു. കിട്ടുന്ന ഒഴിവ് സമയങ്ങളിലൊക്കെ താൻ നൃത്തപരിശീലനം നടത്തുമായിരുന്നു എന്നും. മക്കൾ കൈകുഞ്ഞുങ്ങളാവുമ്പോൾ മാത്രമേ താനതിനു ശ്രമിയ്ക്കാതിരുന്നിട്ടുള്ളൂ. താൻ ചെയ്തില്ലെങ്കിൽ ദേവദത്തൻ തന്നെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കും. ചിലപ്പോൾതോന്നും തന്നെക്കാൾ തന്റെ നൃത്തത്തിന്റെ കാര്യത്തിൽ ശ്രദ്ധ ദേവദത്തനാണെന്ന്.... അന്ന് ദേവദത്തൻ പതിവ് പോലെ വരുന്ന സമയമായിട്ടും വരാത്തതിനാൽ താനാകെ വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു. കാരണം വൈകുകയാണെങ്കിൽ തന്നോട് ഫോണിൽ വിളിച്ചു പറയുന്നതാണ്. എന്നാൽ ഇന്ന് അതൊന്നുമില്ല... എന്തോ അകാരണമായൊരു ഭയം തന്നിലപ്പോഴേക്കും ഉടലെടുത്തു കൊണ്ടിരുന്നു... അധികം വൈകാതെ ഫോൺ ബെൽ അടിച്ചപ്പോൾ അത് വരെ മനസ്സിൽ നിറഞ്ഞിരുന്ന ഭയം മഹാവാതമായ് അലയടിച്ചു കൊണ്ടിരുന്നു തന്റെ മനസ്സിൽ... വിറയ്ക്കുന്ന കൈകളാൽ ഫോണെടുത്ത തന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയ വാർത്തയിൽ താൻ മോഹാലസ്യത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് വീണു കഴിഞ്ഞിരുന്നു. താൻ ബോധം കെട്ട് വീഴുന്നത് കണ്ട് ലച്ചു മോളെ എന്നും വിളിച്ചു കൊണ്ട് തന്റെയടുക്കലേക്ക് ഓടിയടുക്കുന്ന രാമേട്ടന്റെ രൂപം അവ്യക്തമായി അടയുന്ന മിഴികളിൽ പതിഞ്ഞു കൊണ്ടിരുന്നു.... കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് പൂർവകാല സ്മരണകളിൽ രഥയാത്ര നടത്തിക്കൊണ്ടിരുന്ന ശ്രീലക്ഷ്മിയെ ഫോണിൽ പെട്ടെന്ന് വന്ന മെസ്സേജ് ടോൺ ഉണർത്തി.... തന്റെ ചിന്തകളിൽ നിന്നുമുണർന്ന ശ്രീലക്ഷ്‌മി ഫോണെടുത്തു നോക്കിയപ്പോൾ വാട്സ്ആപ്പിൽ അഭിരാമിയുടെ മെസ്സേജ് വന്നത് ഒരു നിർവികാര ഭാവത്തോടെ നോക്കിക്കൊണ്ട് ഇരുന്നു... എന്താവും മെസ്സേജിൽ ഉള്ളതെന്ന് തനിയ്ക്കൂഹിക്കാവുന്നതേ ഉള്ളൂ. പണ്ടേ അഭിയ്ക്ക് അച്ഛനോടായിരുന്നു അടുപ്പം. ഇപ്പോൾ തന്റെയച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ ആ അടുപ്പം അതിശക്തമായിരിക്കുന്നു. തന്റെ അച്ഛനോടൊത്തുള്ള ഓരോ നിമിഷങ്ങളും ചിത്രങ്ങളായും ശബ്ദരേഖകളായും തന്നോട് പകരം വീട്ടാനെന്ന പോലെ അവൾ അയച്ചു കൊണ്ടിരിക്കുന്നു....അഭിരാമി അയച്ച ദേവദത്തനോടൊത്തുള്ള അന്നെടുത്ത ചിത്രങ്ങളിലേക്ക് നിസ്സംഗതയോടെ മിഴികളയയ്ക്കുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു... മക്കളിരുവർക്കും താനിപ്പോൾ ശത്രു. ശത്രുതയുടെ നേരിയ ഒരംശം പോലുമില്ലാത്തത് ഒരാൾക്ക് മാത്രം. ദേവദത്തന്.... തന്റെ ഭർത്താവിന്...ശ്രീലക്ഷ്മി യൊന്ന് നെടുവീർപ്പിട്ടു.... ശ്രീലക്ഷ്മിയുടെ ഓർമ്മകൾ വീണ്ടും ദേവദത്തന് ആക്‌സിഡന്റ് പറ്റിയ ദിവസത്തിലേക്ക് പുഷ്പകവിമാനമേറി.... ================================== ഇന്റൻസീവ് കെയർ യൂണിറ്റിന് മുമ്പിലെ ഇരിപ്പിടത്തിലിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സ് പ്രാർത്ഥനകളാൽ നിറഞ്ഞു. തന്റെ മടിയിൽ കിടന്നുറങ്ങുന്ന അനുമോളെ ഒന്ന് കൂടി ചേർത്ത് പിടിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ നിന്നും നേത്രാംബുക്കൾ ധാരയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു... വിവരങ്ങളറിഞ്ഞ രാമേട്ടൻ കാറിൽ ശ്രീലക്ഷ്മിയേയും മക്കളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിക്കുകയായിരുന്നു. ഇറങ്ങുന്നതിനു മുമ്പ് ദേവദത്തന് അപകടം പറ്റിയ വാർത്ത ദേവദത്തന്റെ അച്ഛനമ്മമാരെ രാമേട്ടൻ വിളിച്ചറിയിച്ചിരുന്നു. രാമേട്ടനും ശ്രീലക്ഷ്മിയും ഹോസ്പിറ്റലിൽ എത്തിയൽപ്പ നേരം കഴിഞ്ഞപ്പോഴേക്കും ദേവദത്തന്റെ അച്ഛനമ്മമാരുമവിടെ എത്തിച്ചേർന്നിരുന്നു... ദേവദത്തന്റെ അമ്മ സുഭാഷിണി ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ മനസ്സിലാ സമയത്ത് തനിയ്ക്ക് ചുറ്റുമപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതൊന്നും തന്നെയുണ്ടായിരുന്നില്ല. ശ്രീലക്ഷ്‌മിയുടെ മനസിലപ്പോൾ അകത്ത് ജീവനുമായി മല്ലിടുന്ന തന്റെ പ്രാണനായവന് വേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രമായിരുന്നു... ദേവേട്ടന്റെ ബൈക്കിലൊരു ട്രക്ക് പുറകിൽ നിന്നും വന്നിടിക്കുകയായിരുന്നത്രെ. ബൈക്കിൽ നിന്നും തെറിച്ചു വീണ ദേവേട്ടന്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. സാധാരണ ഹെൽമെറ്റ്‌ എടുക്കുന്ന ദേവേട്ടനിന്ന് ഹെൽമെറ്റും എടുത്തില്ല. എന്നും താനത് ശ്രദ്ധിക്കുന്നതാണ്. പക്ഷേ ഇന്ന് തന്റെ ശ്രദ്ധയിലും പെട്ടില്ലല്ലോ. ഡോക്ടർ പറഞ്ഞിരിക്കുന്നത് നാൽപ്പത്തെട്ട് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്നാണ്....നിലയ്ക്കാത്ത നീർപ്രവാഹങ്ങളണിഞ്ഞ മിഴികളോടെ തനിയ്ക്ക് പറ്റിയ അശ്രദ്ധയെ പഴിച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു... എന്നും തനിയ്ക്കാശ്രയമായവൻ...ആതങ്കത്തിന്റെ ആഴക്കടലിൽ അകപ്പെട്ടു ദിശയറിയാതെ അലയുന്ന തന്റെയരികിലേക്ക് അഭയനൗകയുമായി ആഗതനായി തന്റെ അശ്രുക്കളെ ഒപ്പിയെടുത്ത തന്റെ പ്രാണനായവനാണ് സ്വന്തം ജീവനുമായി മൽപ്പിടിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. എന്റെ ജീവനെടുത്തിട്ടായാലുമെന്റെ ദേവേട്ടന്റെ ജീവനൊന്നും വരുത്തരുതേ ദേവി.... തന്റെ താലിയിൽ മുറുകെപ്പിടിച്ചു കൊണ്ട് ശ്രീലക്ഷ്മി പ്രാർത്ഥനകളോടെ ദേവദത്തനുമായുള്ള ജീവിതത്തിലെ നിമിഷങ്ങൾ ഓർത്തു കൊണ്ട് ഇരുന്നു.... സമയമിപ്പോൾ രാത്രി പതിനൊന്നിനോടടുക്കുന്നു. അതിനിടയിൽ രാമേട്ടനും നരസിംഹനും സുഭാഷിണിയും ഭക്ഷണമെന്തെങ്കിലും കഴിക്കുവാനായി ശ്രീലക്ഷ്മിയെ നിർബന്ധിച്ചപ്പോൾ അവളൊന്നും കഴിക്കുവാൻ കൂട്ടാക്കിയില്ല... തന്റെ പ്രാണൻ ജീവന്റെ നൂൽപ്പാലത്തിൽ നിൽക്കുമ്പോൾ തനിയ്ക്കെങ്ങനെ ഭക്ഷണമിറങ്ങും...ഉള്ളിലൊരു എങ്ങലോടെ ശ്രീലക്ഷ്മി ചിന്തിച്ചു... നിമിഷങ്ങളുടെ ഘടികാര സൂചി മണിക്കൂറുകളായി മാറി മറിഞ്ഞൊരു ദിവസമായിട്ടും ദേവദത്തന്റെ നിലയിൽ മാറ്റാമില്ലാതെ തുടർന്നപ്പോൾ ശ്രീലക്ഷ്മി ജലപാനം പോലുമില്ലാതെ ഇരിപ്പ് തുടർന്നു കൊണ്ടിരുന്നു.... ശ്രീലക്ഷ്മിയുടെ പ്രതികരണത്തിൽ ഭയവും സഹതാപവും തോന്നിയ സുഭാഷിണി മുലപ്പാൽ കുടിക്കുന്ന കുഞ്ഞുള്ളതിനാൽ ശ്രീലക്ഷ്മിയോട് ഇത്തിരി വെള്ളമെങ്കിലും കുടിക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ ശ്രീലക്ഷ്മിയതിനോടൊന്നും പ്രതികരിക്കാതെ ഇരുന്നതേയുള്ളൂ.... ഉള്ളിൽ നിറഞ്ഞു കവിഞ്ഞ സങ്കടക്കടൽ കൊടും തിരമാലകളായി മനസ്സിന്റെ തീരങ്ങളിൽ വീശിയടിച്ച വേളയിൽ തികട്ടി വന്ന കരച്ചിലടക്കുവാൻ കഴിയാതെ സുഭാഷിണിയുടെ ചുമലിലേക്ക് ചാഞ്ഞു കരഞ്ഞു കൊണ്ടിരുന്നപ്പോൾ അലിവോടെ അവർ ശ്രീലക്ഷ്മിയെ തഴുകിക്കൊണ്ടിരുന്നു... "മോളെ ശ്രീക്കുട്ടീ... ദേവനൊന്നും സംഭവിക്കില്ല. തിരിച്ചു വരുമവൻ. എന്റെ മോളുടെ മനമുരുകിയുള്ള പ്രാർത്ഥന കേൾക്കാതിരിക്കുവാൻ ഈശ്വരന് കഴിയില്ല. എന്റെ മോളെന്തെങ്കിലുമൊന്ന് കഴിക്ക്"....ശ്രീലക്ഷ്മിയെ പുണർന്നു കൊണ്ട് അലിവ് നിറഞ്ഞ സ്വരവുമായി സുഭാഷിണി ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... "അമ്മേ... ദേവേട്ടന്റെ ജീവനൊരു നൂൽപ്പാലത്തിലൂടെ കടന്ന് പോകുമ്പോൾ എനിക്കെങ്ങനെ ജലപാനം പോലും നടത്തുവാൻ കഴിയും. എനിക്ക് കഴിയില്ലമ്മാ".... ശ്രീലക്ഷ്മിയൊരു പൊട്ടിക്കരച്ചിലോടെ സുഭാഷിണിയുടെ ചുമലിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് മൊഴിഞ്ഞു... ശ്രീലക്ഷ്മിയുടെ മറുപടിയിൽ അവളെയെന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ സുഭാഷിണി ഒരലിവോടെയും വാത്സല്യത്തോടെയും അവളെ തഴുകി കൊണ്ടിരുന്നു.... പിറ്റേന്ന് വൈകീട്ടത്തേക്ക് ശ്രീലക്ഷ്മിയെ തേടിയെത്തിയത് നല്ലൊരു വാർത്തയായിരുന്നു. ദേവദത്തൻ അപകട നില തരണം ചെയ്തു കഴിഞ്ഞെന്നും ബോധം തെളിഞ്ഞാൽ വേണ്ടപ്പെട്ടവർക്കും കാണാമെന്നും ഡോക്ടർ അറിയിച്ചതിൽ നിന്നും ശ്രീലക്ഷ്മിയുടെ മനസ്സിൽ ആമോദം ശൈലശൃംഗമേറി.... ദേവേട്ടനെ നേരിട്ടൊരു നോക്ക് കണ്ടു കഴിഞ്ഞാൽ മാത്രമേ തന്റെ മനസ്സൊന്നു ശാന്തമാകൂ... ദേവദത്തന്റെ നിലയിൽ വന്ന മാറ്റത്തിൽ താൻ വിശ്വസിക്കുന്ന ദൈവങ്ങൾക്കെല്ലാം നിറഞ്ഞ മനസ്സോടെ നന്ദിയർപ്പിച്ചു കൊണ്ട് ശ്രീലക്ഷ്‌മി മനസ്സിൽ ചിന്തിച്ചു... അതിയായ ആഹ്ലാദത്തിൽ ശ്രീലക്ഷ്മിയ്‌ക്കരികിൽ എത്തിയ സുഭാഷിണി അവളെ ഗാഡമായി പുണർന്നു.... "മോളെ ശ്രീക്കുട്ടീ.... എല്ലാം എന്റെ മോളുടെ പ്രാർത്ഥനയുടെ ഫലമാണ്. ഇനിയെങ്കിലും എന്റെ മോളെന്തെങ്കികുമൊന്ന് കഴിയ്ക്ക്"...സുഭാഷിണി വാത്സല്യം കലർന്ന വാക്കുകളോടെ ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു... ശ്രീലക്ഷ്മിയൊരു പ്രതികരണവുമില്ലാതെ ഇരുന്നതേയുള്ളൂ അപ്പോഴും. തുടർന്ന് നരസിംഹന്റെയും സുഭാഷിണിയുടെയും രാമേട്ടന്റെയും നിരന്തരമുള്ള നിർബന്ധത്തിന് വഴങ്ങി ശ്രീലക്ഷ്മി ഭക്ഷണമൽപ്പം കഴിച്ചെന്നു വരുത്തി.... ================================== പിറ്റേന്ന് രാവിലെ ഉള്ളിൽ നിറഞ്ഞ ആകാംഷയോടെ ഐ സി യു വിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് ശ്രദ്ധ തിരിഞ്ഞ ശ്രീലക്ഷ്മി പുറത്തിറങ്ങിയ ഡോക്ടറെ ഒരു പ്രതീക്ഷയോടെ നോക്കി.... എല്ലാവരുടെയും മിഴികൾ ഡോക്ടറുടെ അടുത്തേക്ക് നീണ്ടു... ദേവദത്തന് ബോധം തെളിഞ്ഞെന്നും ഇരുപത്തിനാല് മണിക്കൂർ ഒബ്സെർവേഷൻ കഴിഞ്ഞാൽ വാർഡിലേക്ക് മാറ്റുമെന്നും ഡോക്ടറൊരു പുഞ്ചിരിയോടെ എല്ലാവരെയും അറിയിച്ചു.. ഡോക്ടർ പറഞ്ഞത് കേട്ട ശ്രീലക്ഷ്മിയുടെ മനസ്സിൽ ആമോദത്തിൻ അലകൾ മാർജ്ജാരകണ്ഠ നൃത്തമാടുവാനൊരുങ്ങി. അവളുടെ വിതുന്നകവർണ്ണ നയനങ്ങൾ നീരണിഞ്ഞു. എന്നാൽ ഇത്തവണയത് ആനന്ദത്തിന്റെതായിരുന്നു. ഉള്ളിൽ നുരഞ്ഞു പൊന്തിയ ആനന്ദനിർവൃതിയുടെ അലകൾ അവളുടെ കീലാലം തുടിക്കുന്ന അധരങ്ങളിൽ ഒളിപ്പിച്ച മുല്ലമൊട്ടുകളായി മാറി.... "ആരാ ലച്ചു"...ഡോക്ടറുടെ പൊടുന്നനെയുള്ള ചോദ്യത്തിൽ ശ്രീലക്ഷ്മി തന്റെ മുഖമുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി.... തുടർന്ന് ഡോക്ടറോട് ശ്രീലക്ഷ്മി താനാണെന്ന് അവളറിയിച്ചു... "പേഷ്യന്റിന് ബോധം തെളിഞ്ഞു കണ്ണ് തുറന്നപ്പോൾ ആദ്യം തിരക്കിയത് ലച്ചുവിനെയാണ് "... ഡോക്ടറൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോട് പറഞ്ഞു... ആഹ്ലാദവും ആത്മസംതൃപ്തിയും കലർന്നൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മി ഡോക്ടറെയും പിന്നെ മറ്റുള്ളവരെയുമൊന്ന് നോക്കി... എല്ലാവരുടെയും മുഖത്ത് ആനന്ദം മയൂരനൃത്തമാടുന്നത് ശ്രീലക്ഷ്മിയുടെ നയങ്ങളിൽ പതിഞ്ഞു... തുടർന്ന് ഡോക്ടർ ശ്രീലക്ഷ്മിയോട് അകത്ത് കയറി ദേവദത്തനെ കണ്ടു കൊള്ളാൻ പറഞ്ഞു... ശ്രീലക്ഷ്മി എല്ലാവരുടെയും മുഖത്തേക്ക് തന്റെ ഈക്ഷണങ്ങളയച്ചു. സുഭാഷിണി ശ്രീലക്ഷ്മിയോട് പൊയ്ക്കോളാൻ കണ്ണുകൾ കൊണ്ട് സംജ്ഞ നൽകി. നരസിംഹന്റെയും രാമേട്ടന്റെയും മുഖത്ത് അവൾക്ക് അകത്തേക്ക് പോകുവാനുള്ള സമ്മതഭാവങ്ങൾ അവൾ കണ്ടു.... ശ്രീലക്ഷ്മി തുടർന്ന് അകത്തേക്ക് കയറി നേഴ്സ് പറഞ്ഞു കൊടുത്ത ദേവദത്തൻ കിടക്കുന്നയിടം ലക്ഷ്യമാക്കി നടന്നു... ദേവേട്ടന് തലയ്ക്കും കൈയ്ക്കും കാലിനും പരിക്കുണ്ടെന്ന് പറഞ്ഞു കേട്ട അറിവ് മാത്രമേയുള്ളൂ. താനും രാമേട്ടനും കൂടി എത്തുമ്പോഴേക്കും അകത്തേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞതിനാൽ തങ്ങൾക്ക് കാണുവാൻ കഴിഞ്ഞില്ല. അധിക സമയം ചെലവഴിക്കരുതെന്നും പേഷ്യന്റിനെ കൊണ്ട് സംസാരിപ്പിക്കരുതെന്നുമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്...ഝടിതിയിൽ അകത്തേക്ക് നടക്കുമ്പോൾ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു... നിമിഷങ്ങൾക്കുള്ളിൽ ശ്രീലക്ഷ്മി ദേവദത്തൻ കിടക്കുന്നതിനു അടുത്തെത്തി... ബെഡിൽ കിടക്കുന്ന ദേവദത്തനിലേക്ക് ശ്രീലക്ഷ്മി തന്റെ നീല നയനങ്ങളയച്ചു... ദേവദത്തന്റെ തലയിൽ കേട്ടിട്ടുണ്ട്. വലതു കൈക്കും കാലിനും ചെറുതായി പ്ലാസ്റ്ററുമുണ്ട്. ഒബ്സെർവഷനിൽ ആയതിനാൽ രക്ത സമ്മർദ്ധവും മറ്റുമൊക്കെയറിയാനായി അതിന്റെയൊക്കെ മെഷീൻസ് ശരീരത്തിലേക്ക് ഘടിപ്പിച്ചിരിക്കുന്നു... എപ്പോഴും ചിരിച്ചു അതീവ ചുറു ചുറുക്കോടെ മാത്രം കണ്ടിട്ടുള്ള ദേവദത്തന്റെയാ കിടപ്പ് ശ്രീലക്ഷ്മിയിൽ നിറഞ്ഞ നൊമ്പരങ്ങൾ വൈശ്വാനരവർഷങ്ങളായി പെയ്തിറങ്ങിക്കൊണ്ടിരുന്നു... ഉള്ളിൽ നിന്നും തികട്ടി വന്ന തേങ്ങലിനെ ഒരു വിധത്തിൽ അടക്കിയ ശ്രീലക്ഷ്മി തന്റെ മിഴികളിൽ നിറഞ്ഞ നീർക്കണങ്ങളെ തൂത്തെറിഞ്ഞു... "ദേവേട്ടാ"...ദേവദത്തന്റെ അടുത്തെത്തിയ ശ്രീലക്ഷ്മി അരുമയായി അവന്റെ തലയിലൊന്ന് തഴുകിക്കൊണ്ട് പതിയെ വിളിച്ചു... ദേവദത്തൻ പതിയെ മിഴികൾ തുറന്നു. മുമ്പിൽ തന്റെ പ്രാണനായവളെ കണ്ട ദേവദത്തന്റെ മുഖത്ത് ഹർഷഭാവങ്ങൾ സപ്തവർണ്ണങ്ങളായി പെയ്തിറങ്ങി.... "ലച്ചൂ"... ആമോദത്തിൻ സപ്തവർണ്ണങ്ങളണിഞ്ഞ വദനവുമായി ദേവദത്തൻ ശ്രീലക്ഷ്മിയേ വിളിച്ചു... "ദേവേട്ടാ... ദേവേട്ടനധികം സംസാരിക്കേണ്ട കേട്ടോ"... ശ്രീലക്ഷ്മി ദേവദത്തന്റെ മൃദുവായി തഴുകികൊണ്ടൊരു വാത്സല്യത്തോടെ മൊഴിഞ്ഞു... ദേവദത്തന്റെ തളർന്ന മിഴികളിൽ തന്റെ പ്രിയപ്പെട്ടവളോടുള്ള പ്രണയഭാവം നിറഞ്ഞൊഴുകി... "ദേവേട്ടാ.... എന്റെ ദേവേട്ടനെ ഞാനാർക്കെങ്കിലും വിട്ട് കൊടുക്കുമോ. എന്റെ ദേവേട്ടന് വേണ്ടി ഞാനെന്നും പ്രാർത്ഥിക്കാറുള്ള ദൈവങ്ങൾക്ക് ദേവേട്ടനെ എന്നിൽ നിന്നുമകറ്റുവാൻ സാധിക്കില്ല. ദേവേട്ടൻ പെട്ടെന്ന് തന്നെ പൂർവസ്ഥിതിയിലാകും. ഞാനും എന്റെ പ്രാർത്ഥനകളുമില്ലേ ദേവേട്ടന്റെ കൂടെയെന്നും".... ശ്രീലക്ഷ്മി വാത്സല്യത്തോടെ ദേവദത്തനോട് മൊഴിഞ്ഞു കൊണ്ടിരുന്നു... അല്പ നിമിഷങ്ങൾ ഇരുവരുമൊന്നുമുരിയാടാതെ പരസ്പരം തങ്ങളുടെ മിഴികളാൽ സംവദിച്ചു കൊണ്ടിരുന്നു... "ദേവേട്ടാ"...അല്പനേരത്തെ മൗനത്തിന് ഇടവേളയിട്ട് കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനെ വിളിച്ചു... ദേവദത്തൻ ശ്രീലക്ഷ്മിയേ ഒന്ന് നോക്കി... "ദേവേട്ടാ.... എനിയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം തീരാറായിരിക്കുന്നു. ദേവേട്ടനൊരിക്കലും മനസ്സ് വിഷമിപ്പിക്കരുത് കേട്ടോ. എന്റെ ശരീരം ദേവേട്ടന്റെ അടുത്തുണ്ടാവില്ലെന്നേ ഉള്ളൂ മനസ്സെപ്പോഴും ദേവേട്ടന്റെ അടുത്ത് മാത്രമായിരിക്കും. ഞാൻ പോകുവാ"....അതിയായ വാത്സല്യം കലർന്ന വാക്കുകളോടെ ദേവദത്തന്റെ തലയിൽ തഴുകിക്കൊണ്ട് മൊഴിഞ്ഞ ശ്രീലക്ഷ്മി മുഖം താഴ്ത്തി അവന്റെ നെറ്റിയിലൊന്ന് ചുംബിച്ചു..... തുടർന്ന് മനസ്സില്ലാമനസ്സോടെയെങ്കിലും ശ്രീലക്ഷ്മി ദേവദത്തനോട് പുറത്തേക്ക് പോകുവാണെന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുവാൻ തുടങ്ങി.... ശ്രീലക്ഷ്മി നടന്നു പോകുന്നത് പ്രണയം നിറഞ്ഞ ഭാവത്തോടെ എന്നാലൊരു ചെറു നോവോടെയും ദേവദത്തൻ നോക്കിക്കൊണ്ട് കിടന്നു..... തുടരും #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ #✍ തുടർക്കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
703 കണ്ടവര്‍
ഋതുനന്ദനം.... Part 115 മിഴികളാൽ പരസ്പരം പ്രണയത്തിന്റെ അക്ഷരങ്ങളില്ലാത്ത ഭാഷയിൽ തങ്ങളുടെ പ്രണയം കൈമാറികൊണ്ട് ഉദവസിതത്തിലേക്ക് നീങ്ങുമ്പോൾ പാഥോനാഥന്റെ മടിത്തട്ടിലേക്ക് മറയുവനൊരുങ്ങുന്ന തേജസാംരാശിയവരെ നോക്കി മന്ദസ്മിതം തൂകിക്കൊണ്ടിരുന്നുവാ സായാഹ്നത്തിൽ.... മനസ്സിൽ നുരഞ്ഞു പൊന്തിയ ജലനിധിതരംഗങ്ങളുമായി പരസ്പരം നയനങ്ങളിൽ ആത്മഭൂബാണങ്ങളെയ്ത് അങ്കണം ലക്ഷ്യമാക്കി നടന്ന ദേവദത്തനും ശ്രീലക്ഷ്മിയും അൽപനേരം കൊണ്ടവിടെ എത്തിച്ചേർന്നു. അങ്കണത്തിലെത്തിയപ്പോൾ ദേവദത്തൻ ശ്രീലക്ഷ്മിയെ താഴെ നിർത്തി. പിന്നേ അവളെയും ചേർത്ത് പിടിച്ചു കൊണ്ട് പടികളിലൊന്നിൽ ഇരുന്നു. തന്റെ അടുത്തായിരുത്തിയ ശ്രീലക്ഷ്മിയെ ദേവദത്തൻ തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി. ശ്രീലക്ഷ്മിയുടെ വദനത്തിലേക്ക് പ്രണയപുരസരം നോട്ടമയയ്ക്കുമ്പോൾ അവളുടെ നീലാംബുജ നയനങ്ങൾക്ക് എന്നത്തേക്കാളും കൂടുതൽ തിളക്കമുണ്ടെന്ന് തോന്നിപ്പോയി ദേവദത്തന്റെ മനസ്സിൽ.... "ലച്ചൂ... രാമേട്ടനെവിടെ പോയി..വന്ന് കയറിയപ്പോൾ നിങ്ങളെ രണ്ട് പേരെയും കാണാതെ ഞാനൊന്ന് പകച്ചു"...ശ്രീലക്ഷ്മിയുടെ മുഖത്തും മുടിയിലും അരുമയായി തഴുകിക്കൊണ്ട് ദേവദത്തനവളോട് തിരക്കി... "രാമേട്ടനെ ഞാൻ പുറത്തേക്ക് പറഞ്ഞയച്ചതാ ഒരു സാധനം വാങ്ങിക്കുവാൻ"....ശ്രീലക്ഷ്മിയൊരു കള്ളച്ചിരി മുഖത്തണിഞ്ഞു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു.. "ലച്ചൂ... അങ്കിളിനോടും അമ്മയോടും പറയണ്ടേ ഈ സന്തോഷ വാർത്ത"...? ദേവദത്തൻ ശ്രീലക്ഷ്മിയുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. ശ്രീലക്ഷ്മി വേണമെന്ന് തലകുലുക്കി. എന്നാൽ അവളുടെ മിഴികൾ അടുത്ത നിമിഷം നീരണിഞ്ഞു... "ലച്ചൂ... ഇത്രയും സന്തോഷം നിറഞ്ഞയീ ദിവസം കരയുകയാണോ. ഈയൊരു ദിവസം അവരുടെ മുന്നിൽ കരഞ്ഞു ചെന്നാൽ അവരും വിഷമിക്കില്ലേ. അത് കൊണ്ട് വേണ്ട".... ശ്രീലക്ഷ്മിയുടെ മിഴിനീരൊപ്പിക്കൊണ്ടൊരു വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... ശ്രീലക്ഷ്മി തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് ദേവദത്തനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.... ഗേറ്റിന് വെളിയിലേക്ക് നോക്കുമ്പോൾ രാമേട്ടൻ അല്പം ദൂരെ നിന്നും നടന്ന് വരുന്നത് ഇരുവരും കണ്ടു. രാമേട്ടൻ കൈയിലൊരു കവർ പിടിച്ചിരിക്കുന്നത് ദേവദത്തൻ ശ്രദ്ധിച്ചു.. കാരണവരെ കൊണ്ട് എന്ത് വാങ്ങിപ്പിക്കുവാനാണാവോ തന്റെ വാമഭാഗം പുറത്തേക്കയച്ചത്...? ഗേറ്റിനോടടുക്കുന്ന രാമേട്ടനെ കണ്ടപ്പോൾ ദേവദത്തൻ മനസിലൊരു സംശയത്തോടെ ചിന്തിച്ചു... നിമിഷങ്ങൾക്കുള്ളിൽ രാമേട്ടൻ ഗേറ്റ് കടന്നാകത്തേക്ക് കയറി. രാമേട്ടൻ തങ്ങളോട് അടുക്കാറായപ്പോൾ ദേവദത്തനും ശ്രീലക്ഷ്മിയും എഴുന്നേറ്റു.... "രാമേട്ടാ... രാമേട്ടൻ എവിടെ പോയതായിരുന്നു"...? തങ്ങളുടെ അടുത്തെത്തിയ രാമേട്ടനോട് ദേവദത്തനൊരു പുഞ്ചിരിയോടെ തിരക്കി... "ഒന്നും പറയേണ്ട കുഞ്ഞേ...കുഞ്ഞ് ലച്ചുമോളോട് ചോദിയ്ക്ക്. എന്നെ നിർബന്ധിച്ചു ഇത് വാങ്ങിക്കുവാനായി വിടുകയായിരുന്നു".... രാമേട്ടൻ വാത്സല്യം കലർന്നൊരു ചിരിയോടെ ശ്രീലക്ഷ്മിയുടെ നേരെ നോട്ടമയച്ചു കൊണ്ട് മൊഴിഞ്ഞു... "ഓഹോ... എന്നിട്ടെന്ത് വാങ്ങിക്കുവാനാ കാരണവരെ എന്റെ സഹധർമ്മിണി പറഞ്ഞയച്ചത് "...? ദേവദത്തനൊരു ചിരിയോടെ രാമേട്ടനോട് തിരക്കി... "ദാ... ഇത് വാങ്ങിച്ചു കൊണ്ട് വരുവാനായി ലച്ചുമോളെന്നെ നിർബന്ധിച്ചയക്കുകയായിരുന്നു"...തന്റെ കൈയിലെ കവറിൽ നിന്നുമൊരു ചെറിയ പെട്ടിയെടുത്തു തുറന്നൊരു ചെറു ചിരിയോടെ രാമേട്ടൻ ദേവദത്തന് മറുപടി നൽകി... രാമേട്ടന്റെ കൈയിലെ തുറന്ന പെട്ടിയിലേക്ക് ദേവദത്തനൊന്ന് നോട്ടമയച്ചു. സോൻ പാപ്ഡി പെട്ടിയിൽ കണ്ട ദേവദത്തൻ ശ്രീലക്ഷ്മിയുടെ നേരെയൊന്ന് നോക്കി.... നീലനയനങ്ങളിൽ കുസൃതിയുമായി ദേവദത്തനെ നോക്കിയ ശ്രീലക്ഷ്‌മിയുടെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു.... രാമേട്ടൻ കാര്യമറിയാതെ പരസ്പരം നോക്കി ചിരിക്കുന്ന ദേവദത്തനെയും ശ്രീലക്ഷ്മിയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു... ദേവദത്തൻ പെട്ടിയിൽ നിന്നൊരു സോൻ പാപ്ഡി എടുത്ത് അമ്പരപ്പോടെ നിൽക്കുന്ന രാമേട്ടന്റെ വായ്ക്ക് നേരെ നീട്ടി... എന്തിനാണെന്ന് മുഖഭാവങ്ങളിലൂടെ ചോദിച്ച രാമേട്ടനോട് മറുപടിയൊന്നും പറയാതെ അദ്ദേഹത്തോട് വായ തുറക്കാൻ ദേവദത്തൻ ആവശ്യപ്പെട്ടു.... എന്തിനെന്നറിയാതെ വായ് തുറന്ന രാമേട്ടന്റെ വായിലോട്ടു ദേവദത്തനാ മധുരം വച്ച് കൊടുത്തു.... വായിലോട്ടു മധുരം വാങ്ങിയ രാമേട്ടൻ ദേവദത്തനോട് എന്താണെന്ന് ആംഗ്യത്തോടെ തിരക്കി.. "രാമേട്ടാ... കാരണവരെ... ഇവിടെ നമുക്ക് മൂന്ന് പേർക്കുമിടയിലേക്ക് ഒരു കുഞ്ഞതിഥി വരാൻ പോകുന്നു"... ദേവദത്തൻ ആഹ്ലാദത്തോടെ രാമേട്ടനോട് മൊഴിഞ്ഞു... ദേവദത്തന്റെ മറുപടിയിൽ ആദ്യമൊന്നമ്പരന്ന രാമേട്ടന്റെ മുഖം ആമോദത്തിൻ സപ്തവർണ്ണങ്ങളിലേക്ക് വഴി മാറി.... "ലച്ചു മോളെ"... രാമേട്ടൻ അതിയായ ആഹ്ലാദത്തോടെ ശ്രീലക്ഷ്മിയേ നോക്കി വിളിച്ചു... മന്ദാക്ഷമുഖിയായ ശ്രീലക്ഷ്‌മി രാമേട്ടനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ എല്ലാമടങ്ങിയിരുന്നു.... പൊടുന്നനെ രാമേട്ടൻ ശ്രീലക്ഷ്മിയുടെ അടുത്തെത്തി അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു.... "ലച്ചു മോളെ...മോളിനി ഒരു പണിയും എടുക്കേണ്ട കേട്ടോ. എല്ലാറ്റിനും ഈ രാമേട്ടനുണ്ട്"... ശ്രീലക്ഷ്മിയേ നോക്കിയൊരു വാത്സല്യത്തോടെ രാമേട്ടൻ മൊഴിഞ്ഞു... "ദേവൻ കുഞ്ഞേ... ലച്ചു മോളെ ഇനി തൊട്ട് വിഷമിപ്പിക്കുന്ന ഒരു കാര്യവും ചെയ്യുകയോ പറയുകയോ അരുത് കേട്ടല്ലോ".... രാമേട്ടൻ ദേവദത്തനെ നോക്കിയൊരു കപടമായ ശാസനയോടെ മൊഴിഞ്ഞു... "ഉത്തരവ് കാരണവരെ"... ദേവദത്തൻ രാമേട്ടന് നേരെ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു... രാമേട്ടൻ ദേവദത്തന് നേരെയൊന്നു കയ്യോങ്ങിയപ്പോൾ ദേവദത്തനതിൽ നിന്നുമൊഴിഞ്ഞു മാറി.... "രാമേട്ടാ.. ഞങ്ങൾ പോയിട്ട് ലച്ചുവിന്റെ അച്ഛനമ്മമാരെ ഈ സന്തോഷ വാർത്ത അറിയിച്ചിട്ടു വരാം"... ദേവദത്തൻ രാമേട്ടനോട് പറഞ്ഞു.... "ആയിക്കോട്ടെ...അധികം വൈകാതെ തിരിച്ചു വന്നേക്കണം. പിന്നേ ബൈക്കിൽ പോകേണ്ട കേട്ടോ"... രാമേട്ടൻ മറുപടി നൽകി... ദേവദത്തൻ ശരിയെന്നു തലയാട്ടി. പിന്നെയവൻ ശ്രീലക്ഷ്മിയേയും ചേർത്ത് പിടിച്ചു കൊണ്ട് പുളി മരമുള്ള ഭാഗം ലക്ഷ്യമാക്കി നീങ്ങി... ദേവദത്തനും ശ്രീലക്ഷ്മിയും നടന്നു നീങ്ങുന്നത് മനസ്സിൽ അതിയായി നിറഞ്ഞ വാത്സല്യത്തോടെ രാമേട്ടൻ നോക്കി നിന്നു.... ================================== ശ്രീലക്ഷ്മി ഓർമകളിലൂടെ തന്റെ നൗകയാത്ര തുടർന്നു കൊണ്ടിരുന്നു... ഗർഭകാലം തനിയ്ക്ക് സ്വർഗമായിരുന്നു. തന്നെക്കൊണ്ട് ഒരു തുണി എടുക്കുവാൻ പോലും രാമേട്ടൻ സമ്മതിപ്പിക്കുമായിരുന്നില്ല. എന്നാലും ദേവദത്തന്റെ കാര്യങ്ങൾ തനിയ്ക്ക് പറ്റുന്ന രീതിയിൽ തന്നെ ചെയ്ത് കൊടുക്കണമെന്ന് നിർബന്ധമായിരുന്നു. രാമേട്ടനും ദേവദത്തനും വിലക്കുമായിരുന്നെങ്കിലും പറ്റുന്ന രീതിയിലൊക്കെ താൻ ചെയ്യുമായിരുന്നു. താഴത്തും തലയിലും വയ്ക്കാതെ എന്നവണ്ണമായിരുന്നു ഇരുവരും തന്നെ പരിപാലിച്ചു കൊണ്ടിരുന്നത്... ഇരുവരെക്കാളും അപ്പുറമായിരുന്നു ദേവദത്തന്റെ അച്ഛനമ്മമാർ. അൽപ്പം ദൂരത്തായിരുന്നിട്ട് പോലും മിക്ക ദിവസവും വരുമായിരുന്നു ദേവേട്ടന്റെ അച്ഛനമ്മമാർ. തനിയ്ക്ക് ഇഷ്ടപ്പെട്ടതും ഗർഭകാലത്ത് കഴിയ്ക്കേണ്ടതുമായ ഭക്ഷണങ്ങൾ വയ്ക്കുവാനും കഴിപ്പിക്കുവാനുമൊക്കെ ദേവദത്തന്റെ അച്ഛനമ്മമാരും രാമേട്ടനും കൂടി പരസ്പരം മത്സരിക്കുന്നത് പോലെയായിരുന്നു... ഒരു കാലത്ത് അതിയായി സങ്കടപ്പെട്ടതിന് ദൈവം തനിയ്ക്കായി പകർന്ന സ്വർഗത്തിലാണ് താനെന്നു വിചാരിച്ചിരുന്നു..... ഗർഭിണിയായിരിക്കുമ്പോൾ തന്റെ ഏതാഗ്രഹവും സാധിച്ചു തരുവാനായി ദേവദത്തനും രാമേട്ടനും മുൻപന്തിയിലായിരുന്നു. ചിലപ്പോഴൊക്കെ പലതിനുമായി താൻ കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കുന്നതും ഗർഭിണി ശാപമേൽക്കേണ്ട എങ്കിൽ തന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതാണ് നല്ലതെന്ന് ഭീക്ഷണിപ്പെടുത്തുന്നതുമൊക്കെ പതിവായിരുന്നു.... ഒരു ചെറുപുഞ്ചിരിയോടെ ശ്രീലക്ഷ്മി ഓർമകളുടെ ഖാതത്തിൻ ഹേമപടവുകളേറിക്കൊണ്ടിരുന്നു.... അങ്ങനെ പത്ത് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെയും ദേവദത്തന്റെയും ജീവിതത്തിലേക്കൊരു മാലാഖക്കുട്ടിയായി അവൾ വന്നു... തങ്ങളുടെ അനുമോൾ... ദേവദത്തനെപ്പോഴും ആഗ്രഹം പ്രകടിപ്പിക്കാറുള്ളത് പോലെ ഒരു പെൺകുഞ്ഞു തന്നെ വന്നു തങ്ങളുടെ ആദ്യത്തെ കൺമണിയായി. കുട്ടി പെൺകുഞ്ഞായിരിക്കുമെന്നും അവൾക്ക് അനുരാധ എന്ന് പേരിടണമെന്നും അനു എന്ന് വിളിക്കാമല്ലോ എന്നും ദേവദത്തൻ പറയുമായിരുന്നു... പലപ്പോഴും തന്റെ വീർത്ത വയറിൽ മുഖമമർത്തി അനുമോളെ എന്ന് വിളിക്കുമ്പോൾ അവൾ ചെറുതായി അനങ്ങുമായിരുന്നു. അന്ന് താൻ കളിയായി പറയുമായിരുന്നു അച്ഛന്റെ കുട്ടിയാണെന്ന്. ജനിച്ചതിന് ശേഷം താൻ കളിയായി പറയുന്നതിനെ ശരി വയ്ക്കുന്ന പോലെയായിരുന്നു അനുമോളുടെ സ്വഭാവം... ദേവദത്തന്റെ സ്പർശനവും സാമീപ്യവും മാത്രം മതിയായിരുന്നു അവൾക്ക് കരച്ചിൽ നിർത്തുവാൻ.... ദേവദത്തനോടുള്ള വെറുപ്പിൽ അവളുടെ പേര് താൻ അഭിരാമി എന്ന് മാറ്റി അഭി എന്ന് വിളിക്കുമ്പോൾ പോലും ഉള്ളിൽ പലപ്പോഴും അനു എന്ന് തികട്ടി വരാറുണ്ട്...ശ്രീലക്ഷ്മി പഴയ ഓർമ്മകളിൽ മുഴുകികൊണ്ടൊന്ന് ദീർഘനിശ്വാസമയച്ചു... ശ്രീലക്ഷ്മിയുടെ മനസ്സ് വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു.... അനുമോളുടെ വരവോടെ വീട് ആമോദപുഷ്പങ്ങളുടെ ആരാമമായി മാറുകയായിരുന്നു. വളർന്നു വരുമ്പോൾ അവളൊരു കുസൃതി കുടുക്കയായിരുന്നു. അച്ഛന്റെ പെയിന്റിംഗ് റൂമിൽ പോയി അവിടെ നിന്ന് ബ്രഷ് ചായത്തിൽ മുക്കിയും കൈയിൽ ചായം തേച്ചുമൊക്കെ തന്റെയും ദേവദത്തന്റെയും രാമേട്ടന്റെയുമൊക്കെ വസ്ത്രങ്ങളിലും മുഖത്തുമൊക്കെ ആക്കുന്നതായിരുന്നു അവളുടെ പ്രധാന കുസൃതികൾ. പലപ്പോഴും തന്റെ അടുത്ത് നിന്ന് തല്ല് കിട്ടിയിട്ടുണ്ടെങ്കിലും അവളുടെ കുസൃതികൾ ദേവദത്തൻ ആസ്വദിക്കുകയായിരുന്നു പതിവ്. അവളെ അടിക്കുന്നതിനു ശാസിക്കുമായിരുന്നു ദേവദത്തൻ പലപ്പോഴും. എന്ത് കുസൃതി കാണിച്ചാലും അവളുടെ ആശ്രയവും ദേവദത്തനായിരുന്നു പലപ്പോഴും.... അന്നൊക്കെ താൻ പറയുമായിരുന്നു അനുമോള് അച്ഛനെ പോലെ നല്ലൊരു ചിത്രകാരി ആവുമെന്ന്. അവളുടെ അച്ഛന്റെയാ സർഗ്ഗ വാസന അവൾക്കത് പോലെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇഷ്ടമല്ലാത്തത് കണ്ടാൽ അപ്പോൾ തുറന്ന് പ്രതികരിക്കുന്ന ദേവദത്തന്റെയാ സ്വഭാവവും.... അനുമോൾക്ക് രണ്ട് വയസ്സ് കഴിഞ്ഞപ്പോൾ താനും ദേവദത്തനും അനുമോളുമടങ്ങുന്ന തങ്ങളുടെ സ്വർഗത്തിലേക്ക് പുതിയൊരതിഥിയായി തങ്ങളുടെ മീനുമോൾ വരുവാനൊരുങ്ങുന്നത്. രണ്ടാമത്തേത് ആൺകുട്ടി ആവണമെന്ന് താനാഗ്രഹിച്ചിരുന്നു. എന്നാൽ ദേവദത്തന് അങ്ങനെ പ്രത്യേകിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല... രണ്ടാമത് ജനിച്ചതും പെൺകുട്ടി ആയപ്പോൾ ദേവദത്തന് സന്തോഷമായിരുന്നു. ദേവദത്തന്റെ അച്ഛനമ്മമാർക്കും അങ്ങനെ പ്രത്യേകിച്ച് അഭിപ്രായമുണ്ടായിരുന്നില്ല. കുഞ്ഞുങ്ങൾ അതിനി ആണായാലും പെണ്ണായാലും ദൈവത്തിന്റെ വരദാനമെന്നും രണ്ട് കൈയും നീട്ടി സ്വീകരിക്കണമെന്നുമായിരുന്നു അവരുടെയൊക്കെ കാഴ്ചപ്പാട്..... പിന്നെ തന്റെ നൃത്തം... വിവാഹത്തോടെ ഡാൻസ് സ്കൂളിലെ ട്രൈനറുടെ ജോലി താൻ വേണ്ടെന്ന് വച്ചിരുന്നു. മിക്ക നർത്തകികൾക്കും തടസമാവാറ് അവരുടെ ഭർത്താക്കന്മാർ ആണെങ്കിൽ തന്റെ കാര്യത്തിലത് വിപരീതമായിരുന്നു. ട്രൈനറുടെ ജോലി കളയേണ്ടെന്ന് ദേവദത്തനൊരുപാട് തന്നെ നിർബന്ധിച്ചതാണ് പക്ഷേ വിവാഹശേഷമതിനു പോകുന്നില്ലെന്നുള്ള തന്റെ വാശിയ്ക്ക് മുന്നിൽ ദേവദത്തൻ അയയുകയായിരുന്നു. ദേവദത്തന് വേണ്ടി മാത്രം ചുരുങ്ങുവാനും ഒരുത്തമ കുടുംബിനിയായിരിക്കുവാനുമായിരുന്നു പലപ്പോഴും താനാഗ്രഹിച്ചത്. ദേവദത്തൻ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും തന്റെ നിർബന്ധത്തിന് മുമ്പിൽ പിന്നീട് വഴങ്ങുകയായിരുന്നു... എന്നാലും വിവാഹം കഴിഞ്ഞു അനുമോൾ ജനിക്കുന്നത് വരെ ചിലയിടത്തൊക്കെ നൃത്തപരിപാടികൾ താനവതരിപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞയുടൻ ദേവദത്തൻ ആദ്യമായി തന്റെ നൃത്തം കണ്ട അല്ലെങ്കിൽ തന്നോടുള്ള അടുപ്പം പ്രണയമായി മാറിയ ക്ഷേത്രത്തിൽ വച്ചായിരുന്നു തന്റെ നൃത്ത പ്രകടനം നടന്നത്. നാട്ടിലുള്ള മിക്കവർക്കും തന്നോടുണ്ടായിരുന്ന അകൽച്ചയൊക്കെ അപ്പോഴേക്കും മാറിയിരുന്നു. ആദ്യമായി തന്റെ നൃത്ത പ്രകടനം കാണുമ്പോൾ താൻ ദേവദത്തന്റെ മനോസോപാനത്തിലായിരുന്നു നൃത്തമാടിയിരുന്നതെങ്കിൽ പിന്നീട് തന്റെ നൃത്തച്ചുവടുകൾ ആ ജീവിതവീഥിയിലായിരുന്നു.... ഒരു നെടുവീർപ്പോടെ ശ്രീലക്ഷ്മി ചിന്തിച്ചു കൊണ്ടിരുന്നു... ദേവദത്തന്റെ കൂടെയുള്ള ദാമ്പത്യ ജീവിതത്തിലെ ഓരോ ദിനങ്ങളും ആമോദത്തിന്റെ നന്ദനോദ്ധ്യാനത്തിൽ പ്രണയത്തിന്റെയും ഹർഷവർഷങ്ങളുടെയും പീതദാരുസൂനങ്ങളായി പൊഴിഞ്ഞു വീണു കൊണ്ടിരിക്കെ വർഷമൊന്ന് കടന്നു പോയി മീനുമോൾക്ക് ഒന്നര വയസ്സ് തികഞ്ഞു കഴിഞ്ഞപ്പോളായിരുന്നു ആ ദിവസമെത്തി ചേർന്നത്.... തന്റെയും ദേവദത്തന്റെയും ദാമ്പത്യ ജീവിതത്തെ മാറ്റി മറിച്ച ആ ദിനം... ദേവദത്തന് ആക്സിഡന്റ് പറ്റിയ ആ ദിനം... ശ്രീലക്ഷ്മിയൊരു ദീർഘനിശ്വാസമുതിർത്തു കൊണ്ട് ആ ദിനത്തെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി.... തുടരും... #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1.6K കണ്ടവര്‍
ഋതുനന്ദനം.... Part 113 മിഴികളിൽ പകർന്ന ചുംബനങ്ങൾക്ക് ശേഷം പ്രണയാർദ്രമായൊരു പുഞ്ചിരിയോടെ ദേവദത്തന്റെ മുഖത്തേക്ക് നോട്ടമയച്ച ശ്രീലക്ഷ്മിയുടെ അധരങ്ങൾ ദേവദത്തന്റെ അധരങ്ങളിൽ പതിഞ്ഞു... തന്റെ പെണ്ണിന്റെ നനവാർന്ന മാതളയല്ലിയരങ്ങൾ തന്റെയധരങ്ങൾക്ക് പകർന്ന സുശീതകണങ്ങളെയൊരു മധുമഷികയേ പോലെയേറ്റ് വാങ്ങവേ ദേവദത്തന്റെ തനുവാകെ പുളകമണിഞ്ഞു.... നിമിഷങ്ങളോളം അധരപാനം കൊണ്ട് കവിത രചിച്ചതിന് ശേഷം തലയുയർത്തി തന്റെ നേരെ ചക്ഷുസുകളെറിഞ്ഞ ശ്രീലക്ഷ്മിയുടെ നീലാർണ്ണവ നയനങ്ങളിൽ പ്രണയത്തിൻ ദീപവതീതരംഗങ്ങൾ നിറഞ്ഞു കവിയുന്നത് കണ്ട് പ്രണയഭരിതനായ ദേവദത്തൻ ഉള്ളിൽ നിറഞ്ഞൊരു ആനന്ദത്തോടെ ആസ്വദിച്ചു കൊണ്ടിരുന്നു... ദേവദത്തനെ നോക്കി പ്രണയാർദ്രമായൊരു നോട്ടമെറിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി അവന്റെ തലയിലും വക്ഷസ്സിലുമൊക്കെ കുവലയദലകരാംഗുലികളുടെ തണുപ്പ് നിറഞ്ഞ പാണീതലങ്ങളാൽ തൂവൽസ്പർശമേൽപ്പിച്ചു കൊണ്ട് വനഹ്രദിനിയേ പോലെയൊഴുകിക്കൊണ്ടിരുന്നു. ഓരോ സ്പർശനങ്ങളിലും ദേവദത്തനറിഞ്ഞു തന്റെ പെണ്ണിന് തന്നോടുള്ള അടങ്ങാത്ത പ്രണയത്തെ..... ശ്രീലക്ഷ്മിയുടെ മയൂരപിച്ഛസ്പർശനങ്ങളിൽ കാമോദ്ദീപനമുണർന്നപ്പോൾ ദേവദത്തൻ അവളുടെ കപോലങ്ങളിൽ പിടിച്ചു കൊണ്ടവളെ ചുംബിച്ചതിനു ശേഷമവളെയൊന്ന് നോക്കി. അവളുടെ ശീതാംശുവദനത്തിൽ തന്റെ പുരുഷന് വേണ്ടിയെല്ലാ അർത്ഥത്തിലും ആത്മപ്രദാനം ചെയ്യുവാൻ മനസ്സുകൊണ്ടൊരുങ്ങിയതിന്റെ ലാഞ്ഛനകൾ ദർശിച്ച ദേവദത്തനവളെ പതിയെ പര്യങ്കത്തിലേക്ക് മലർത്തിക്കിടത്തി... പുഷ്പകേതനവിശിഖങ്ങൾ എയ്യുന്ന മിഴികളോടെ ദേവദത്തൻ തന്നിലേക്ക് ദൃഷ്ടിപാതമെറിയവേ വ്രീളാഭരിതയായ ശ്രീലക്ഷ്മിയുടെ വദനത്തിൽ ഗരുഡാഗ്രജവല്ലകങ്ങൾ ധാരയായി പെയ്തിറങ്ങിക്കൊണ്ടിരുന്നു... അനന്യജനുണർന്ന ദേവദത്തനൊരു മൃദുമന്ദഹാസത്തോടെ അവന്റെ ചുണ്ടുകൾ തന്റെ നിടിലത്തിൽ മുദ്രയണിയിക്കവേ നിർവൃതിയണിഞ്ഞൊരു മന്ദസമേരവുമായി ശ്രീലക്ഷ്മിയുടെ മനസ്സ് തന്റെ പുരുഷനിൽ അലിഞ്ഞു ചേരുവാനായി തുടിച്ചു കൊണ്ടിരുന്നു.... ദേവദത്തന്റെ ഓഷ്ഠങ്ങളുടെ നനവ് തന്റെ കൂമ്പിയടഞ്ഞ നയനങ്ങളിലും ഗണ്ഡതലങ്ങളിലും നാസികയിലും ഒഴുകി നടന്നതിനു ശേഷം മാതളയല്ലിയധരങ്ങളിൽ പതിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ പാണീതലങ്ങൾ സ്വയമേവ അവന്റെ വസനങ്ങളിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു.... അധരങ്ങളിൽ മധുപത്തെ പോലെയവന്റെ ഓഷ്ഠങ്ങൾ നിര്‍ജ്ജരകണങ്ങളെ നുകർന്നു കൊണ്ട് കാവ്യരചന നടത്തുമ്പോൾ ശ്രീലക്ഷ്മിയുടെ ഗാത്രം തരളിതമായി.... ദേവദത്തന്റെ അധരങ്ങൾ ബഹുനാദം കടഞ്ഞെടുത്ത പോലെയുള്ള ഗ്രീവയിലും അംശുകാവൃതമായ ഉരോജങ്ങളിൽ പതിയവേ ശ്രീലക്ഷ്മിയവനെ വിളിച്ചു കൊണ്ടൊന്നു കുറുകി.... തുടർന്ന് ശ്രീലക്ഷ്മിയുടെ ജഠരത്തിലും സക്ഥികളിലും പ്രസൃതകളിലും കൊലുസ്സുകൾ മധുരതരമായ രാപ്പാടിഗാന കല്ലോലിനികൾ മുഴക്കുന്ന പാദാരവിന്ദങ്ങളിലും ഇളം മാധവദ്രുമഫലങ്ങൾ കണക്കെയുള്ള പാദാംഗുഷ്ഠങ്ങളിലും സ്വാദുരസഫലങ്ങൾ കണക്കെയുള്ള പാദശാഖകളിലും ഉശീരപത്രോപരിതലം പോലെ മൃദുവായ ചേവടികളിലും ദേവദത്തൻ കരങ്ങളാലും അധരങ്ങളാലും പരിലാളനകൾ അർപ്പിയ്ക്കവേ അവളുടെ മനസ്സ് തന്റെ കാമുകനായ പാഥോനാഥന്റെ ചുംബനങ്ങൾ തിരകളിലൂടെ ഏറ്റ് വാങ്ങുവാനായി കാത്തിരിക്കുന്ന സികതിലതീരങ്ങളായി മാറിയിരുന്നു.... നിമിഷങ്ങൾ കഴിയവേ അംശുകങ്ങൾ തന്റെ കളേബരത്തിൽ നിന്നുമകലുന്നത് ശ്രീലക്ഷ്മിയറിഞ്ഞു. കന്ദപ്പബാണങ്ങളെയ്ത് കൊണ്ട് തന്റെ വദനത്തിലേക്കൊരു പുഞ്ചിരിയോടെ ദേവദത്തൻ ഈക്ഷണങ്ങളയയ്ക്കവേ മന്ദാക്ഷമുഖിയായ ശ്രീലക്ഷ്മി തന്റെ നഗ്നമായ വക്ഷോരുഹങ്ങളെ പ്രകോഷ്ഠങ്ങളാൽ മറച്ചു പിടിച്ചു.... ഒരു പുഞ്ചിരിയോടെയൽപ്പം ബലമായി ശ്രീലക്ഷ്മിയുടെ കൈകൾ മാറ്റി ദേവദത്തനാ നാൽപ്പാമര വർണ്ണത്തിൽ വിളങ്ങുന്ന വക്ഷോരുഹകുഡ്മളങ്ങളിലേക്ക് മുഖമമർത്തി ദന്തഛദങ്ങളാൽ മാക്ഷികം നുണഞ്ഞും ജിഹ്വാൽ പരിലാളനകൾ അർപ്പിയ്ക്കുമ്പോഴും ശ്രീലക്ഷ്മിയൊരു കുറുകലോടെ അവന്റെ കചങ്ങളിൽ കൈരവദലപാണീരുഹങ്ങളാൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു... തുടർന്നവന്റെ അധരങ്ങളും ജിഹ്വയും ശ്രോണിയുടെ കീഴിലെ സ്നിഗ്ദ്ധതയിലേക്കിറങ്ങി അവളുടെ യൗഷിണ്യാംഗത്തിൽ ലാളനകൾ അർപ്പിയ്ക്കുമ്പോൾ ശ്രീലക്ഷ്മിയൊരു സീൽക്കാരത്തോടെ തന്റെ വപുസ്സുയർത്തി.... രതിപൂർവലീലകളുടെ അന്ത്യത്തിൽ അവന്റെ പുരുഷത്വം അവളുടെ യൗഷിണ്യത്തിലേക്ക് പെയ്തിറങ്ങി രതിയുടെ സിതാപാംഗനൃത്തങ്ങളാടുമ്പോൾ മുഴങ്ങിയ സീൽക്കാരങ്ങൾക്ക് പാദസരക്കിലുക്കങ്ങൾ താളാത്മകമായ രാപ്പാടി ഗീതം പകരുന്ന ഇരുവരുടേയും ഇണചേരലിനാ മുറി നിശബ്ദം സാക്ഷ്യം വഹിച്ചു കൊണ്ടിരുന്നു... ഒരു ചെറു നോവോടെ എല്ലാ അർത്ഥത്തിലും ശ്രീലക്ഷ്മി ദേവദത്തന്റെ സ്വന്തമായ രതിക്രീഡകളുടെ അന്ത്യത്തിൽ അവന്റെ പുരുഷത്വം അവളുടെ സ്ത്രീത്വത്തിന്റെ പാനീയവർണ്ണികതീരങ്ങളിൽ സരില്പതിയുല്ലോലങ്ങളായി അലയടിയ്ക്കവേ ശ്രീലക്ഷ്മിയിൽ നിന്നുമുയർന്ന രതികൂജനങ്ങളെ ദേവദത്തൻ തന്റെ ദന്തവാസസ്സുകളാൽ ബന്ധിച്ചു. രതിമൂർച്ചയതിന്റെ ഭൂധരശൃംഗങ്ങളേറുമ്പോൾ അവളുടെ പുനര്‍നവങ്ങൾ അവന്റെ പുറത്തേക്ക് ആഴ്ന്നിറങ്ങി... ഭോഗാവസാനം ദേവദത്തൻ നേത്രാംബുകണങ്ങൾ മൊട്ടിട്ട ശ്രീലക്ഷ്മിയുടെ മംഗല്ല്യപുഷ്പിസൂനവർണ്ണ നയനങ്ങളിൽ ചുംബനപ്പൂക്കളർപ്പിച്ചു.... രതിയാലസ്യത്തിൽ മലർന്നു കിടന്ന ദേവദത്തന്റെ സ്വേദകണങ്ങൾ ഖാതമായി മാറിയ വക്ഷസ്സിലേക്ക് ശിരസ്സർപ്പിച്ചു കിടക്കവേ ശ്രീലക്ഷ്മിയുടെ രക്തകന്ദാധരങ്ങളിലൊരു പുഞ്ചിരി വിരിഞ്ഞു. അവന്റെ നെഞ്ചിൽ അവളുടെ പാണിജങ്ങൾ ചിത്രരചന നടത്തിക്കൊണ്ടിരുന്നു... തന്റെ വക്ഷസ്സിൽ മുഖമമർത്തിക്കിടക്കുന്ന ശ്രീലക്ഷ്മിയേ ദേവദത്തൻ പ്രണയപുരസ്സരമൊരു പുഞ്ചിരിയോടെ തഴുകിക്കൊണ്ടിരുന്നു.... ================================== നാണം കലർന്നൊരു പുഞ്ചിരിയോടെ കഥയിലെ ഭാഗങ്ങൾ ഓർത്തു കൊണ്ട് നിന്ന അഭിരാമിയപ്പോൾ ചുറ്റും നടക്കുന്നതൊന്നും അറിഞ്ഞതേയില്ല. അഭിരാമിയുടെ മുഖഭാവങ്ങൾ മിത്രയൊരു അമ്പരപ്പോടെ നോക്കി നിൽക്കുകയായിരുന്നു.... "എടീ ചേച്ചി"....മിത്രയുടെ വിളി അഭിരാമിയെ ഓർമകളുടെ യാപ്യയാനത്തിൽ നിന്നുമിറക്കി... മായാത്ത പുഞ്ചിരി നിറഞ്ഞ മുഖഭാവവുമായി അഭിരാമി മിത്രയെ നോക്കി.. "അച്ഛൻ ഫോണിൽ ചേച്ചിയാണെങ്കിൽ ഭയങ്കര ആലോചനയിലും നടുക്ക് പോസ്റ്റായത് ഞാനും. ചേച്ചിയെന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത് "....? അമ്പരപ്പും നീരസവും നിറഞ്ഞ വാക്കുകളോടെ മിത്ര അഭിരാമിയോട് തിരക്കി... "ഒന്നുമില്ല മിത്തൂ.. ഞാനാലോചിച്ചത് അച്ഛന്റെ കഥ വായിക്കുമ്പോൾ നിനക്ക് മനസ്സിലാവും. നാട്ടിലെത്തിയിട്ട് നോക്കാം"... അഭിരാമിയൊരു മന്ദഹാസത്തോടെ മറുപടി നൽകി.... അഭിരാമിയുടെ മറുപടിയിൽ മിത്ര കണ്ണും മിഴിച്ചു നിന്നു... അപ്പോഴേക്കും ഫോൺ സംഭാഷണമവസാനിപ്പിച്ചു ദേവദത്തനും അവിടേയ്‌ക്കെത്തി. അയാളുടെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞിരിക്കുന്നത് അഭിരാമിയും മിത്രയും ശ്രദ്ധിച്ചു... "അച്ഛാ... അച്ഛൻ ഭയങ്കര സന്തോഷത്തിലാണല്ലോ"...? ആനന്ദം നിറഞ്ഞ മുഖഭാവത്തോടെ തങ്ങളുടെ അടുത്തേക്ക് വന്ന ദേവദത്തനോട് മിത്ര തിരക്കി... "അതെ മോളെ... അച്ഛൻ വളരെ സന്തോഷത്തിലാണ്. എന്റെയൊരു കഥ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യാനൊരു കൂട്ടർ താല്പര്യപെട്ടിട്ടുണ്ട്. എന്റെ എഴുത്ത് ജീവിതത്തിൽ ആദ്യമായാണ് ഇത്. അടുത്ത ആഴ്ച അത് സംബന്ധിച്ചുള്ള ഡിസ്കഷന് വേണ്ടി ഡൽഹിയിൽ എത്തണം"....ദേവദത്തൻ ആവേശത്തോടെ മക്കളിരുവരോടുമായി മൊഴിഞ്ഞു... ദേവദത്തൻ പറഞ്ഞത് കേട്ടപ്പോൾ അഭിരാമിയുടെയും മിത്രയുടെയും വദനങ്ങളിൽ ശക്രധനുസ്സിൻ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങി.... "അച്ഛാ.. അപ്പോൾ നാട്ടിലേക്ക് പോകേണ്ടി വരില്ലേ എത്രയും പെട്ടെന്ന് "...? അഭിരാമിയൊരു സംശയത്തോടെ ദേവദത്തനോട് തിരക്കി... ദേവദത്തൻ ഉവ്വെന്ന് തലയാട്ടി... "അച്ഛാ.. നമ്മൾ എപ്പോഴാണ് പോകുന്നത്"...? "എനിക്ക് നമ്മുടെ വീടൊക്കെ കാണുവാൻ കൊതിയായി"...അതീവ ഉത്സാഹത്തോടെ മിത്ര ദേവദത്തനോട് തിരക്കി... "നമുക്ക് മറ്റന്നാൾ പോകാം മോളെ"...ദേവദത്തനൊരു മന്ദഹാസത്തോടെ മിത്രയ്ക്ക് മറുപടി നൽകി.... "ഞങ്ങൾ എപ്പോഴേ റെഡി... ആട്ടെ അച്ഛന്റെ പൂജാബിംബം വരുമെന്ന് തോന്നുന്നുണ്ടോ"...? അഭിരാമിയുടെ സംസാരമൊരു ചോദ്യത്തിൽ അവസാനിച്ചു.... "ലച്ചു വരും"... ഒരു നിറപുഞ്ചിരിയോടെ ആത്മവിശ്വാസം നിറഞ്ഞ ദൃഡമായ സ്വരത്തിൽ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടി അഭിരാമിയിലും മിത്രയിലും ഒരുപോലെ ഞെട്ടലുണ്ടാക്കി.... അച്ഛന്റെയീ അമിതമായ ആത്മവിശ്വാസത്തിന്റെ പുറകിൽ എന്താവും. തനിയ്ക്ക് തോന്നുന്നില്ല അമ്മ തങ്ങളുടെ കൂടെ നാട്ടിലേക്ക് വരുമെന്ന്... അഭിരാമി അമ്പരപ്പോടെ ചിന്തിച്ചു... മിത്രയും സമാനമായിട്ടായിരുന്നു ചിന്തിച്ചത്... മക്കളുടെ ഭാവഭേദങ്ങളൊരു ചെറു ചിരിയോടെ ദേവദത്തൻ നോക്കി നിന്നു... "അച്ഛന്റെ കാന്താരികൾ ആലോചിച്ചു നിന്നത് മതി. ഇപ്പോൾ തന്നെ ഇരുട്ടാവാറായി. നമുക്ക് വേഗമിറങ്ങാം"....ആലോചനയിൽ മുഴുകിയിരിക്കുന്ന അഭിരാമിയോടും മിത്രയോടും ദേവദത്തനൊരു ചിരിയോടെ മൊഴിഞ്ഞു... ഇരുവരും മറുപടിയൊന്നും പറയാതെ തലയാട്ടി.... മൂവരും കോട്ടയിൽ നിന്നും മടങ്ങുവാനാരംഭിച്ചു.... ================================== ഗോൽക്കൊണ്ടയിൽ നിന്നും ക്യാബിൽ ലക്‌ടി കാ പൂളിലേക്ക് തിരിച്ചു പോകുമ്പോൾ അഭിരാമിയുടെയും മിത്രയുടെയും മനസ്സ് ആനന്ദഭരിതമായിരുന്നു. മുമ്പ് പോയപ്പോൾ മനസ്സിൽ നിറഞ്ഞൊഴുകിയിരുന്ന ആതങ്കശൈവലിനികളോട് പകരം വീട്ടിയതിന്റെ സംതൃപ്തി ഇരുവരുടെയും വദനങ്ങളിൽ പ്രകടമായിരുന്നു... അല്പനേരത്തെ യാത്രയ്ക്ക് ശേഷം മൂവരും ലക്‌ടി കാ പൂൾ മെട്രോ സ്റ്റേഷന് അടുത്തിറങ്ങി. സ്റ്റേഷനടുത്തേക്ക് പോകുന്നതിനു മുമ്പ് ചുറ്റുമൊന്ന് കണ്ണോടിച്ച ദേവദത്തന്റെ കണ്ണുകൾ എതിർ വശത്തെയൊരു സ്വീറ്റ് ഷോപ്പിൽ പതിഞ്ഞു. ദേവദത്തൻ അഭിരാമിയോടും മിത്രയോടും ആ സ്വീറ്റ് ഷോപ്പിൽ പോകാമെന്നു നിർദ്ദേശിച്ചപ്പോൾ അവർ സമ്മതം മൂളി..... സ്വീറ്റ് ഷോപ്പിൽ കയറുമ്പോൾ അച്ഛനെന്തിനാവും അങ്ങോട്ട് കൊണ്ട് പോകുന്നതെന്ന സംശയമുദിച്ചെങ്കിലും അഭിരാമിയും മിത്രയും ദേവദത്തനോട് ഒന്നും ചോദിക്കുവാൻ നിന്നില്ല... ദേവദത്തൻ പല സ്വീറ്റ്സും എടുക്കാൻ പറയുന്നത് അഭിരാമിയും മിത്രയും കൗതുകത്തോടെ നോക്കി നിന്നു.... "അച്ഛാ.... ഇപ്പോൾ ഈ സ്വീറ്റ്സ് ഒക്കെ വാങ്ങിക്കുന്നത് എന്തിനാ"...? മിത്ര തന്റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു... "മീനൂട്ടി... മറ്റന്നാൾ നമ്മൾ പോകുവല്ലേ. അപ്പോൾ സമയം കിട്ടിയെന്ന് വരില്ല. രാമേട്ടൻ കാരണവർ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട് പോകുമ്പോൾ സ്വീറ്റ്സും കൊണ്ട് ചെല്ലാൻ. കൊണ്ട് ചെന്നില്ലെങ്കിൽ പിന്നെ അത് മതി കാരണവർക്ക് ഉടക്കുണ്ടാക്കാൻ"...ദേവദത്തനൊരു ചെറു ചിരിയോടെ മിത്രയ്ക്ക് മറുപടി നൽകി.. ദേവദത്തന്റെ മറുപടി കേട്ട മിത്രയൊന്ന് മന്ദഹസിച്ചു.... "അച്ഛാ.... രാമശ്ശനെ കാണുവാൻ എനിയ്ക്ക് കൊതിയായി. ചേച്ചിയെപ്പോഴും പറയും രാമശ്ശനെ പറ്റി".... മിത്രയൊരു മന്ദഹാസത്തോടെ ദേവദത്തനോട് മൊഴിഞ്ഞു... "കാരണവർ മീനൂട്ടി വരുന്നതും കാത്ത് നിൽക്കുവാ".... ദേവദത്തൻ ചിരിച്ചു കൊണ്ട് മിത്രയോട് പറഞ്ഞു... ദേവദത്തന്റെയും മിത്രയുടെയും സംഭാഷണമൊരു പുഞ്ചിരിയോടെ ശ്രവിച്ചു നിന്ന അഭിരാമിയുടെ ശ്രദ്ധ പൊടുന്നനെ ദേവദത്തനപ്പോൾ എടുത്ത സോൻ പാപ്പ്ടി ബോക്സിലേക്ക് പതിഞ്ഞു... "അച്ഛാ.... ഈ സോൻ പാപ്പ്ടി ആർക്കു വേണ്ടിയാ"...? അഭിരാമി തന്റെ സംശയം മറച്ചു വയ്ക്കാതെ ദേവദത്തനോട് തിരക്കി.... "അതെന്താ അങ്ങനെയൊരു ചോദ്യം... എന്റെ കാന്താരികൾക്ക് ഇഷ്ടമല്ലേ"...? ദേവദത്തൻ ചിരിച്ചു കൊണ്ടൊരു മറുചോദ്യമുന്നയിച്ചു... "ഞങ്ങൾക്ക് ഇഷ്ടമാണ്... ഇതങ്ങനെ വാങ്ങാറില്ല. അമ്മയ്ക്ക് ഇതൊട്ടും ഇഷ്ടമല്ല. മുമ്പൊരിക്കൽ അമ്മയ്ക്ക് കൊടുത്തപ്പോൾ അമ്മയിത് എറിഞ്ഞു കളഞ്ഞില്ല എന്നേയുള്ളൂ. വല്ലാത്തൊരു ജന്മം തന്നെ"...ഒരു നെടുവീർപ്പോട് കൂടിയത് പറയുമ്പോഴും അഭിരാമിയുടെ മുഖത്ത് അമ്മയോടുള്ള പുച്ഛം നിറഞ്ഞു നിന്നു..... "എന്നാലിത് ആ ജന്മത്തിന് വേണ്ടിയാണു"...ദേവദത്തനുറക്കെ ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി... ദേവദത്തന്റെ മറുപടിയിൽ അഭിരാമിയും മിത്രയും അമ്പരന്നു പോയി... "കൊള്ളാം.... ഞങ്ങൾ കൊടുക്കുമ്പോൾ തിരിഞ്ഞ് നോക്കാത്ത അമ്മയാണ് അച്ഛൻ കൊടുക്കുമ്പോൾ വാങ്ങിക്കഴിക്കുന്നത്. അച്ഛനാ പാരല്ലൽ വേൾഡിൽ നിന്നൊന്ന് പുറത്തിറങ്ങി പക്വതാപൂർവമൊന്ന് ചിന്തിക്ക്. അമ്മയ്ക്ക് കൊടുത്താൽ അച്ഛന്റെ മുഖത്തേക്കിത് വലിച്ചെറിഞ്ഞില്ലെകിൽ ഭാഗ്യം"... വാക്കുകളിൽ പുച്ഛം കലർത്തിക്കൊണ്ട് അഭിരാമി ദേവദത്തനോട് മൊഴിഞ്ഞു... "ശരിയാ... അച്ഛനിങ്ങനെ പിരിയിളകി പോയല്ലോ"... മിത്രയും അമ്മയോടുള്ള തന്റെ അമർഷം മറച്ചു വയ്ക്കാതെ മൊഴിഞ്ഞു... അഭിരാമിയുടെയും മിത്രയുടെയും വാക് ശരങ്ങളെ ദേവദത്തനൊരു പുഞ്ചിരിയോടെ നേരിട്ടു... "നിങ്ങളുടെ അമ്മയ്ക്ക് ഞാനിത് കൊടുക്കുകയും ചെയ്യും. അവളിത് വാങ്ങുകയും ചെയ്യും കഴിക്കുകയും ചെയ്യും"...ഒരു പുഞ്ചിരിയോടെ ഇരുവർക്കും മറുപടി നൽകിയ ദേവദത്തന്റെ വാക്കുകളിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസം നിറഞ്ഞു നിന്നു... "ഞങ്ങളൊന്നും പറയുന്നില്ല. അച്ഛനോട് ഇതേ പറ്റി പറഞ്ഞു തർക്കിക്കാൻ ഈ ലോകത്താർക്കും സാധ്യമല്ല. അച്ഛനിത് അച്ഛന്റെ പൂജാബിംബത്തിന് കൊടുക്ക് എന്നിട്ട് വാങ്ങിക്കാനുള്ളതൊക്കെ വാങ്ങിച്ചോ"... അഭിരാമി രോഷം പൂണ്ടു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു... മറുപടിയായി ദേവദത്തനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.... കുറച്ച് നേരം സ്വീറ്റ് ഷോപ്പിൽ നിന്നും അത്യാവശ്യമുള്ളതെല്ലാം വാങ്ങി ദേവദത്തൻ തന്റെ മക്കളോടൊപ്പം പുറത്തേക്കിറങ്ങി മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി.... ================================= ഫ്ലാറ്റിൽ തന്റെ മുറിയിലെ കട്ടിലിൽ ഇരിക്കുകയായിരുന്ന അഞ്ജനയെന്ന ശ്രീലക്ഷ്‌മിയുടെ മനസ്സിൽ കുറച്ച് ദിവസങ്ങൾക്കിടയിൽ തന്റെ ജീവിതത്തിൽ നടന്ന സംബങ്ങളായിരുന്നു.... താൻ അസുഖമായി കിടക്കുന്ന വിവരമറിഞ്ഞു വന്ന അഭിയിലോ മിത്രയിലോ പഴയ സ്നേഹത്തിന്റെ ഒരംശം പോലുമില്ല ഇപ്പോൾ. അവരുടെ ഭാവഭേദങ്ങളിൽ നിന്ന് തന്നെ മനസ്സിലാവുന്നു അവർക്ക് തന്നോടുള്ള വെറുപ്പ്.... മക്കൾക്കിപ്പോൾ എന്തിനും അച്ഛൻ മതിയെന്നായിരിക്കുന്നു. തന്നോട് പകരം വീട്ടുന്നുവെന്ന കണക്കെ തന്റെ മുന്നിൽ വച്ചുള്ള അവരുടെ അച്ഛനോടുള്ള സ്നേഹ പ്രകടനങ്ങൾ താൻ കണ്ടതാണല്ലോ ഹോസ്പിറ്റലിൽ വച്ചു.... എന്നിട്ടും വെറുപ്പിന്റെ അമർഷത്തിന്റെ ഒരു കണിക പോലുമില്ലാത്തത് ഒരാളുടെ മനസ്സിൽ മാത്രം.... തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷന്... ദേവദത്തന്... വർഷങ്ങൾ കഴിഞ്ഞു കണ്ടുമുട്ടുമ്പോഴും ആ മിഴികളിൽ തന്നോടുള്ള സ്നേഹം മാത്രം...ശ്രീലക്ഷ്മി കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ആലോചിച്ചു... ശ്രീലക്ഷ്മിയുടെ മനസ്സിലൂടെ ദേവദത്തൻ വന്നപ്പോൾ തൊട്ടുള്ള പെരുമാറ്റങ്ങൾ ഒരു ചലച്ചിത്രത്തിലെ രംഗങ്ങളേ പോലെ ഓടിക്കൊണ്ടിരുന്നു... ഹോസ്പിറ്റലിൽ മക്കൾ തന്നോട് അകൽച്ച കാണിച്ചു മാറി നിൽക്കുമ്പോഴും തന്നെ ഉറക്കമൊഴിഞ്ഞു ശുശ്രൂഷിച്ച ദേവദത്തനെ ശ്രീലക്ഷ്മിയോർത്തു.... ഇത്രയും സ്നേഹസമ്പന്നനായ ഭാര്യയെ ആത്മാവിലുറച്ചു സ്നേഹിക്കുന്ന ഒരു പുരുഷനെ ഒരു സ്ത്രീയും ഉപേക്ഷിക്കില്ല. എന്നാൽ താനുപേക്ഷിച്ചു..... എന്തിന്...? ശ്രീലക്ഷ്മിയുടെ മനസ്സ് പഴയ ഓർമ്മകളിലേക്ക് ശതാംഗയാത്ര നടത്തുവാൻ തുടങ്ങി.... തുടരും NB : ഇപ്പോൾ വർക്ക്‌ ചെയ്യുന്നിടത്ത് നിന്നും കമ്പനി ട്രാൻസ്ഫർ നൽകുന്നതിനാൽ അടുത്ത പാർട്ട്‌ കുറച്ച് കൂടി ലേറ്റ് ആയേക്കും... വായനക്കാർ സഹകരിക്കുക...🙏🙏 #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
622 കണ്ടവര്‍
ഋതുനന്ദനം... Part 112 കത്തിച്ച നിലവിളക്കുമായി പൂമുഖത്തേക്ക് കയറുമ്പോൾ ശ്രീലക്ഷ്മിയ്ക്ക് താനാ വീട്ടിലേക്ക് ആദ്യമായ് കയറുന്നത് പോലെയുളവായി... ദേവേട്ടനെ കണ്ടപ്പോൾ മുതലീ വീട് തനിക്ക് സുപരിചിതമാണ്. ഇന്നീ ഗൃഹം തന്റെ ഭർതൃഗൃഹമായിരിക്കുന്നു... നിലവിളക്ക് വീടിന്റെ അരികിലുള്ള ചെറിയ പൂജാമുറിയിൽ വയ്ക്കുമ്പോൾ ശ്രീലക്ഷ്‌മി മനസ്സിലോർത്തു... പൂജാമുറിയിൽ വിളക്ക് വച്ചതിനു ശേഷം ദേവദത്തന്റെ അമ്മ ശ്രീലക്ഷ്മിയേയും കൊണ്ട് വിവാഹത്തിനു വന്നവർക്ക് പരിചയപ്പെടുത്താനായി കൊണ്ട് പോയി.... വിവാഹത്തിന്റെ തിരക്കുകളെല്ലാമൊഴിഞ്ഞ സായാഹ്നത്തിൽ ദേവദത്തൻ ശ്രീലക്ഷ്മിയേയും കൊണ്ട് ചന്ദ്രശേഖരന്റെയും സാവിത്രിയുടെയും അസ്ഥിത്തറയിലേക്ക് കൊണ്ട് പോയി.. തന്റെ ദാമ്പത്യജീവിതമെന്നും സന്തുഷ്ടപൂർണ്ണമാകുവാൻ അനുഗ്രഹിക്കണമെന്ന് തന്റെ അച്ഛനമ്മമാരോട് പ്രാർത്ഥിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. അത് വരെ അവളടക്കി വച്ചിരുന്ന ആമയങ്ങളുടെ ഖാതവീചികൾ നേത്രാംബുക്കളായി ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.... പ്രാർത്ഥിച്ചതിനു ശേഷം വിഷാദഗ്രസ്തയായി നിന്ന ശ്രീലക്ഷ്മിയുടെ ചുമലിൽ ദേവദത്തൻ കൈ വച്ചു. അവന്റെ മുഖത്തേക്ക് നോട്ടമയച്ച ശ്രീലക്ഷ്മിയുടെ മിഴിനീർ തൂത്തെറിഞ്ഞു കൊണ്ടവളോട് കരയരുതെന്ന് ദേവദത്തൻ ആംഗ്യത്തിലൂടെ അപേക്ഷിച്ചു... വ്യഥകൾ അതിന്റെ ഉച്ചിയിലെത്തിയപ്പോൾ പിടിച്ചു നിൽക്കുവാൻ കഴിയാതെ ശ്രീലക്ഷ്മിയൊരു വിതുമ്പലോടെ ദേവദത്തന്റെ നെഞ്ചിലേക്ക് മുഖമമർത്തി.... "ദേവേട്ടാ... അച്ഛനും അമ്മയും ഒരുപാട് ആഗ്രഹിച്ചതായിരുന്നു ദേവേട്ടനുമായുള്ള എന്റെ വിവാഹം. എന്റെ ജീവിതത്തിലെയീ ശുഭമുഹൂർത്തത്തിന് അവരില്ലാതെ പോയല്ലോ. എത്ര അടക്കി വച്ചു സമാധാനിക്കുവാൻ ശ്രമിച്ചിട്ടും എനിയ്ക്ക് പിടിച്ചു നിൽക്കാനാവുന്നില്ല ദേവേട്ടാ"...ദേവദത്തന്റെ നെഞ്ചിലേക്ക് മുഖമമർത്തി വിതുമ്പിക്കരഞ്ഞു കൊണ്ട് ശ്രീലക്ഷ്മി മൊഴിഞ്ഞു... എത്ര കണ്ടാശ്വസിപ്പിച്ചാലും ശ്രീലക്ഷ്മിയുടെ വ്യസനത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ വാക്കുകളാൽ സാധ്യമല്ലെന്ന് ബോധ്യമുള്ള ദേവദത്തൻ മറുപടിയൊന്നും പറയാതെ തന്റെ പ്രിയപ്പെട്ടവളുടെ പേമാരിയായി മാറുന്ന മിഴിനീർക്കണങ്ങളെ തന്റെ വക്ഷസ്സിലേക്കേറ്റ് വാങ്ങിക്കൊണ്ടിരുന്നു... ദേവദത്തൻ ശ്രീലക്ഷ്മിയെ തന്നിലേക്കൊന്ന് കൂടി അമർത്തിപ്പിടിച്ചു കൊണ്ട് അവളുടെ മൂർദ്ധാവിൽ തന്റെ ചുണ്ടുകളമർത്തി. ദേവദത്തൻ വിങ്ങിക്കരയുന്ന ശ്രീലക്ഷ്‌മിയുടെ ചുമലിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... എന്തൊക്കെ പറഞ്ഞാലും ലച്ചുവിന്റെ നഷ്ടം നികത്തുവാൻ കഴിയാത്തത് തന്നെയാണ്. ഏതൊരു പെൺകുട്ടിയും സുമംഗലിയാവുന്ന നിമിഷത്തിൽ തന്റെ അച്ഛനമമ്മാരാ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്ന രംഗമാഗ്രഹിയ്ക്കും. തന്റെ ലച്ചുവിന് അതിനുള്ള ഭാഗ്യമില്ലാതെ പോയി...ശ്രീലക്ഷ്മിയെ തഴുകിയാശ്വസിപ്പിയ്ക്കുമ്പോൾ ദേവദത്തൻ വ്യഥയോടെ മനസ്സിൽ ചിന്തിച്ചു.... "ലച്ചൂ... താനിങ്ങനെ കരയുമ്പോൾ അവരുടെ ആത്മാക്കൾ അകലങ്ങളിലിരുന്ന് സങ്കടപ്പെടും. അവരുടെ മനസ്സറിഞ്ഞുള്ള അനുഗ്രഹം നമുക്കെന്നുമുണ്ടെടോ. അവരുടെ ശ്രീക്കുട്ടി സങ്കടപ്പെടുന്നത് അവർക്ക് സഹിക്കില്ല".... ശ്രീലക്ഷ്മിയുടെ നിറഞ്ഞൊഴുകിയ മിഴികൾ തൂത്തുകൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... ശ്രീലക്ഷ്മി ദേവദത്തനെ നോക്കിയൊരു പുഞ്ചിരി സമ്മാനിച്ചെങ്കിലും അതിൽ വ്യസനത്തിൻ ലാഞ്ഛനകൾ നിറഞ്ഞു നിന്നു... അല്പനിമിഷങ്ങൾ കഴിഞ്ഞ് ഇരുവരും അവിടെ നിന്നും വിടവാങ്ങി.... മാനത്ത് തൃസന്ധ്യ ചിതയൊരുക്കി ഗഗനനീലിമയെ ശൃംഗാരഭൂഷണമണിയിച്ചു കൊണ്ട് അർക്കൻ പശ്ചിമദിക്കിൽ കൂടണയവേ കുളിച്ചൊരുങ്ങി ക്ഷീരപയോദവർണ്ണ പുടവയണിഞ്ഞ ശ്രീലക്ഷ്മി തന്റെ ഭർതൃഗൃഹത്തിൽ ആദ്യമായി വിളക്ക് വച്ചു.... ================================== സന്ധ്യ മയങ്ങിത്തുടങ്ങിയപ്പോഴേക്കും ദേവദത്തന്റെ ബന്ധുക്കളെല്ലാം പിരിഞ്ഞു കഴിഞ്ഞിരുന്നു. ദേവദത്തനെയും ശ്രീലക്ഷ്മിയേയും രാമേട്ടനേയും കൂടാതെ ദേവദത്തന്റെ മാതാപിതാക്കളും മാത്രം ബാക്കിയായി അപ്പോഴേക്കും ആ വീട്ടിൽ... രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ശ്രീലക്ഷ്മി എല്ലാവർക്കും വിളമ്പാനൊരുങ്ങിയെങ്കിലും ദേവദത്തന്റെ അമ്മ സുഭാഷിണി അതിന് സമ്മതിച്ചില്ല. ശ്രീലക്ഷ്മിയെ വിഭവങ്ങൾ ഓരോന്നായി വാത്സല്യത്തോടെ സുഭാഷിണി കഴിപ്പിച്ചു കൊണ്ടിരുന്നു. ആ വാത്സല്യത്തിൽ ശ്രീലക്ഷ്മിയുടെ മനസ്സ് നിറഞ്ഞു തുളുമ്പിയപ്പോൾ അവളുടെ മിഴികൾ നീരണിഞ്ഞു.... ഭക്ഷണം കഴിച്ചു കഴിഞ്ഞു അല്പസമയം കഴിഞ്ഞപ്പോൾ സുഭാഷിണി ശ്രീലക്ഷ്മിയേയും കൊണ്ട് അടുക്കളയിലേക്ക് പോയി. അവളോട് പലതും ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. സുഭാഷിണിയുടെ സംസാരത്തിൽ തന്നോടുള്ള കരുതലും വാത്സല്യവും ശ്രീലക്ഷ്മിയുടെ മനസ്സിൽ തന്റെ അമ്മയുടെ ഓർമ്മകൾ നിറച്ചു കൊണ്ടിരുന്നു.... "മോളെ ശ്രീക്കുട്ടീ"...ഒരു ഗ്ലാസിൽ പകർന്ന പാല് എടുത്ത് ശ്രീലക്ഷ്‌മിയുടെ നേരെ നീട്ടിക്കൊണ്ട് സുഭാഷിണി അവളെ വിളിച്ചു.... സുഭാഷിണി ശ്രീകുട്ടീ എന്ന് വിളിച്ചപ്പോൾ തന്റെ അമ്മയുടെ ഓർമ്മകൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ പൊടുന്നനെ നിറച്ചപ്പോൾ അവളുടെ മിഴികളിൽ നിന്നും നീർക്കണങ്ങൾ പെയ്തിറങ്ങി... "മോളെ... നിന്റെ വിഷമം എനിയ്ക്ക് മനസിലാകും. എത്ര കണ്ട് ആശ്വാസം പകർന്നാലും നിന്റെയാ വിഷമത്തെ അകറ്റുവാൻ കഴിയില്ലെന്ന് അറിയാം. എന്നാലും പറയുവാ... മോളൊന്നോർത്തും വിഷമിക്കരുത്. മോളെ ആദ്യമായി കണ്ട ദിവസം തന്നെ ആഗ്രഹിച്ചിരുന്നു ഞാനും അവന്റെ അച്ഛനും. മോളെന്നെ അമ്മേ എന്ന് വിളിച്ചപ്പോൾ മുതൽ ഞങ്ങളുടെ മരുമകളായിട്ടല്ല മകളായി തന്നെ ആഗ്രഹിച്ചു പോയതാ".... ശ്രീലക്ഷ്മിയുടെ ചുമലിൽ പിടിച്ചു കൊണ്ടൊരു വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് സുഭാഷിണി മൊഴിഞ്ഞു... പാല് നിറച്ച ഗ്ലാസ്സ് സുഭാഷിണിയുടെ കൈയിൽ നിന്നും വാങ്ങിക്കൊണ്ട് ശ്രീലക്ഷ്മി നീരണിഞ്ഞ മിഴികളോടെ അവരെയും നോക്കി നിന്നു... സുഭാഷിണിയൊരു വാത്സല്യത്തോടെ ശ്രീലക്ഷ്മിയുടെ മിഴിനീർക്കണങ്ങൾ തൂത്തെറിഞ്ഞതിന് ശേഷം അവളുടെ നെറ്റിയിൽ അരുമയായൊന്ന് ചുംബിച്ചു... "ദേവന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചൊന്നും മോളോട് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ. എല്ലാം മോൾക്കറിയാമല്ലോ അല്ലെ"...? സുഭാഷിണി ഒരു കള്ളച്ചിരിയോടെ ശ്രീലക്ഷ്‌മിയോട് തിരക്കി... സുഭാഷിണിയുടെ നിനച്ചിരിക്കാതെയുള്ള ചോദ്യത്തിൽ ശ്രീലക്ഷ്മിയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു. നാണം കലർന്നൊരു പുഞ്ചിരിയോടെ അവൾ അറിയാമെന്ന അർത്ഥത്തിൽ തലയാട്ടി.... ശ്രീലക്ഷ്മിയുടെ കവിളിൽ അരുമയായൊന്ന് തഴുകിക്കൊണ്ട് പാലും കൊണ്ട് മുറിയിലേക്ക് പൊയ്ക്കോളാൻ നിർദേശിച്ചു... ശ്രീലക്ഷ്മി പാല് നിറച്ച ഗ്ലാസുമായി മുറിയുടെ നേറെ നടന്നു. മുറിയുടെ മുന്നിലെത്തിയ അവൾ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു... ================================== ടേബിളിന് അടുത്ത് താൻ ശ്രീലക്ഷ്മിയെ കുറിച്ചെഴുതിയതൊക്കെ ഒരു പുഞ്ചിരിയോടെ മറിച്ചു നോക്കുകയായിരുന്ന ദേവദത്തന്റെ ശ്രദ്ധ പെട്ടെന്ന് മുറിയുടെ വാതിൽ അടയുന്ന ശബ്ദത്തിലേക്ക് തിരിഞ്ഞു... വാതിലടച്ച ശ്രീലക്ഷ്മി പാല് നിറച്ച ഗ്ലാസുമായൊരു പുഞ്ചിരിയോടെ തന്റെ നേരെ നടന്നു വരുന്നത് ദേവദത്തൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.... ഒരുപാട് തവണ ദേവദത്തന്റെ കൂടെ ആ മുറിയിൽ വന്നിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായ് കയറുന്ന ഒരു പ്രതീതി ശ്രീലക്ഷ്‌മിയ്ക്കുമുളവായിക്കൊണ്ടിരുന്നു... ദേവേട്ടന്റെ കൂടെ ആദ്യമായ് വന്ന ദിവസമീ മുറിയിൽ കയറിയപ്പോഴും പിന്നീട് പലപ്പോഴായി ഈ മുറിയിൽ കയറിയപ്പോഴും വിദൂര ചിന്തയിൽ പോലുമില്ലായിരുന്നു ഇത് പോലൊരു രംഗം...ദേവദത്തനോടടുക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ ചിന്തകൾ തേരോട്ടം നടത്തിക്കൊണ്ടിരുന്നു... ക്ഷീരാഭ്രവസനത്തിൽ ശുഭവസ്ത്ര കളേഭരയായി സീമന്തരേഖയിൽ ശൃംഖാരഭൂഷണമണിഞ്ഞു ലലാടത്തിൽ പൊട്ടണിഞ്ഞു പീലികൾ നിറഞ്ഞ പക്ഷ്മളങ്ങളിളക്കി സുപുഷ്പിവർണ്ണ സരസിജനയനങ്ങളിൽ പ്രണയത്തിൻ അടങ്ങാത്ത അപാംപതിയുല്ലോലങ്ങളുമായി പാണിയിൽ ദുഗ്ദ്ധം പകർന്ന പളുങ്കു ചഷകവുമായി ഉദതിസുതവദനയായി കൊലുസ്സുകൾ മുഴക്കുന്ന താളാത്മകസംഗീതത്തിൻ അകമ്പടി നിറഞ്ഞ പാദാരവിന്ദങ്ങളാൽ പദവിന്യാസം വച്ചു തന്നിലേക്കടുക്കുന്ന ശ്രീലക്ഷ്മിയിൽ നിന്നും മിഴികളെടുക്കാൻ ദേവദത്തന് കഴിഞ്ഞില്ല... ഒരുപാട് ആഗ്രഹിച്ചു ഒരിക്കൽ നഷ്ടപ്പെടുമെന്ന് കരുതിയ തന്റെ മനോമുകുരത്തിലെ മാറാത്ത പ്രതിബിംബമായ തന്റെ ലച്ചുവിന്റെ കൂടെയുള്ള ആദ്യരാത്രി ഇന്ന്. സീമന്തരേഖയിൽ അണിഞ്ഞ സിന്ദൂരം ലച്ചുവിന്റെ ഐശ്വര്യമൊന്ന് കൂടി വർദ്ധിപ്പിച്ചിരിക്കുന്നു... അടങ്ങാത്ത പ്രണയത്തിൻ യാദഃപതിവീചികൾ നിറഞ്ഞ മിഴികളോടെ തന്നിലേക്കടുക്കുന്ന ശ്രീലക്ഷ്മിയിലേക്ക് നോട്ടമയയ്ക്കുമ്പോൾ ദേവദത്തൻ ചിന്തിച്ചു.... ദേവദത്തന്റെ മുമ്പിലെത്തിയ ശ്രീലക്ഷ്മി സ്മരശരമെറിയുന്ന അവന്റെ മിഴികളെ നേരിടുവാൻ കഴിയാതെ ത്രപാമുഖിയായി മുഖം കുനിച്ചു പോയി... "ലച്ചൂ"... പ്രണയത്തിൻ അപാംപതി വീചികൾ നിറഞ്ഞ മിഴികളോടെ തന്റെ മുന്നിൽ മുഖം കുനിച്ചു നിൽക്കുന്ന ശ്രീലക്ഷ്മിയേയും നോക്കിക്കൊണ്ട് ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി മറുപടിയൊന്നും പറയാതെ ദേവദത്തന് നേരെ പാല് നിറച്ച ഗ്ലാസ് നീട്ടി. ദേവദത്തനൊരു പുഞ്ചിരിയോടെ അത് വാങ്ങി കുടിയ്ക്കുവാൻ തുടങ്ങി. ഗ്ലാസിലെ പാല് പകുതി കുടിച്ചതിന് ശേഷം ദേവദത്തനത് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി. വദനത്തിൽ സൂര്യസൂതശോണിമ നിറഞ്ഞൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയത് വാങ്ങി കുടിച്ചു. ശ്രീലക്ഷ്മി കുടിച്ചു കഴിഞ്ഞപ്പോൾ ദേവദത്തനവളുടെ കൈയിൽ നിന്നും ഗ്ലാസ്സ് വാങ്ങി മേശമേൽ വച്ചു.... തുടർന്ന് ദേവദത്തൻ തന്റെ മുമ്പിൽ കുനിഞ്ഞ മുഖവുമായി നിന്ന് തന്നെ ഒളികണ്ണിട്ട് നോക്കുന്ന ശ്രീലക്ഷ്മിയുടെ ചിബുകത്തിൽ മൃദുവായി പിടിച്ചുയർത്തി അവളുടെ വിതുന്നകവർണ്ണനയനങ്ങളിലേക്ക് പ്രണയാർദ്രമായിക്കൊണ്ട് തന്റെ ദൃഷ്ടിപാതമയച്ചു.... ശ്രീലക്ഷ്മിയുടെ ഇരുകപോലങ്ങളിലും കരതലങ്ങളമർത്തിക്കൊണ്ട് ദേവദത്തനവളുടെ നെറ്റിയിൽ ചുംബനമർപ്പിച്ചു. അവന്റെ അധരങ്ങളുടെ തണുപ്പ് തന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ വിഹായുസ്സിൻ നീലിമ പടർന്ന നയനങ്ങൾ കര്‍ദ്ദമജങ്ങളെ പോലെ കൂമ്പിയടഞ്ഞു. തൊട്ടടുത്ത നിമിഷം തന്റെ കൂമ്പിയടഞ്ഞ മിഴികളിൽ ദേവദത്തന്റെ അധരങ്ങളുടെ നനവാർന്ന മുദ്രകൾ പതിയുന്നത് ശ്രീലക്ഷ്മിയറിഞ്ഞു. തന്റെ വദനത്തിലാകമാനം പതിഞ്ഞു കൊണ്ടിരിക്കുന്ന തന്റെ പുരുഷന്റെ അധരസ്പർശനങ്ങളെ ശ്രീലക്ഷ്മി പ്രണയം സരില്പതിയായൊഴുകുന്ന നിറഞ്ഞ മനസോടെ സ്വീകരിച്ചു കൊണ്ടിരുന്നു.... നിമിഷങ്ങളോളം നീണ്ട ചുംബനങ്ങൾക്കൊടുവിൽ ശ്രീലക്ഷ്മിയുടെ വദനത്തിലേക്ക് നോട്ടമയച്ച ദേവദത്തൻ കണ്ടു ആനന്ദനിർവൃതി നിറഞ്ഞൊരു മന്ദഹാസത്തോടെ തന്റെ ചുംബനങ്ങളേറ്റ് വാങ്ങുന്ന ശ്രീലക്ഷ്മിയെ... "ലച്ചൂ"...ശ്രീലക്ഷ്മിയുടെ മുഖഭാവങ്ങൾ പകർന്ന പ്രണയോദ്ദീപനത്തിൽ ദേവദത്തനവളെ വിളിച്ചു... മിഴികൾ തുറന്ന ശ്രീലക്ഷ്മി മന്ദാക്ഷത്തിൻ ശോണിമയണിഞ്ഞ മുഖത്തോടെ പ്രണയാർദ്രമായവനെ നോക്കിയൊന്ന് മന്ദഹസിച്ചു.... ദേവദത്തന്റെ മിഴികൾക്ക് മുന്നിൽ വെളിവായി ശ്രീലക്ഷ്മിയുടെ നീലസാഗരനയനങ്ങളിൽ നിറഞ്ഞിരിക്കുന്ന അടങ്ങാത്ത പ്രണയത്തിൻ കല്ലോലിനികൾ..... പ്രണയപരവശനായ ദേവദത്തന്റെ അധരങ്ങൾ ശ്രീലക്ഷ്മിയുടെ കീലാലം തുടിക്കുന്ന അധരങ്ങളിലേക്ക് നീങ്ങി. തന്റെയധരങ്ങൾ ലക്ഷ്യമാക്കി അവന്റെ മുഖം താഴ്ന്നു വരുന്നത് കണ്ട് ത്രപാമുഖിയായ ശ്രീലക്ഷ്മിയുടെ ഇന്ദീവരനയനങ്ങൾ ഒരിക്കൽ കൂടി കൂമ്പിയടഞ്ഞു.... ദേവദത്തന്റെ അധരങ്ങൾ തന്റെയിണയെ കണ്ടെത്തിയത് പോലെ ശ്രീലക്ഷ്മിയുടെ രത്നാധരങ്ങളെ ബന്ധിച്ചു. തുടർന്നവന്റെ അധരങ്ങളും ജിഹ്വയും അവളുടേതുമായി ഇണ ചേർന്നുകൊണ്ടിരിക്കവേ ശ്രീലക്ഷ്മിയൊന്ന് കുറുകിക്കൊണ്ട് തന്റെ കരാംഗുലികളാൽ ദേവദത്തൻ ധരിച്ചിരുന്ന റൗണ്ട് നെക്ക് ബനിയനിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു.... തന്റെ പ്രാണനായവളുടെ അധരങ്ങളിൽ അധരാസ്വാദനത്തിന്റെ ചിത്രരചന നടത്തിക്കൊണ്ടിരിക്കവേ ദേവദത്തന്റെയധരങ്ങൾ ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിറഞ്ഞ സാരഘകണങ്ങളെയൊരു ഭൃംഗത്തെ പോലെ നുകർന്നു കൊണ്ടിരുന്നു.... ഏറെ നേരം നീണ്ടു നിന്ന അധരപാനങ്ങൾക്കൊടുവിൽ ദേവദത്തൻ ശ്രീലക്ഷ്മിയുടെ അധരങ്ങളെ തന്റെയധരങ്ങളിൽ നിന്നും മോചിപ്പിച്ചു. തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മിയെ തന്റെയിരു കൈകളാലും കോരിയെടുത്തു. അവളുടെ പ്രകോഷ്ഠങ്ങളും പാണീതലങ്ങളും അവന്റെ കണ്ഠത്തിൽ വിശ്രമിച്ചു.... ശ്രീലക്ഷ്മിയെ കൈയിലെടുത്ത ദേവദത്തനവളെയും കൊണ്ട് ശയനീയത്തിനരികിലേക്ക് പതിയെ നീങ്ങി. ഇരുവരുടെയും മിഴികൾ തമ്മിൽ കൊരുത്തുകൊണ്ടിരുന്നു. പ്രണയം നിറഞ്ഞ മിഴികളാൽ ഇരുവരും പരസ്പരം സംവദിച്ചു കൊണ്ടിരുന്നു..... ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയ ദേവദത്തന്റെ മൊബൈൽ പെട്ടെന്ന് ശബ്‌ദിച്ചപ്പോൾ അയാൾ ഫോൺ എടുത്ത് സംസാരിക്കുവാനായി അഭിരാമിയോടും മിത്രയോടും ആംഗ്യം കാണിച്ചിട്ട് കുറച്ച് മാറി നിന്നു.... ദേവദത്തൻ കുറച്ചപ്പുറത്തേക്ക് മാറി നിന്ന് ഫോൺ അറ്റൻഡ് ചെയ്ത് സംസാരിക്കുന്നത് ഒരു പുഞ്ചിരിയോടെ നോക്കി നിന്ന അഭിരാമിയുടെയും മിത്രയുടെയും മനസ്സിൽ തങ്ങളുടെ അച്ഛനമ്മമാരുടെ വിവാഹരംഗവും മറ്റും കടന്നു പോയിക്കൊണ്ടിരുന്നു... അഭിരാമിയുടെ മനസ്സിൽ കഥയിൽ അച്ഛനെഴുതിയ ആദ്യരാത്രിയെ കുറിച്ചുള്ള രംഗങ്ങളായിരുന്നു... ആദ്യമായി ആ ഭാഗം വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളായ ചാരുദത്തനും ശ്രീലക്ഷ്മിയും വെറും കഥാപാത്രങ്ങളാട്ടായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്. എന്നാലൊരിക്കലും വിചാരിച്ചില്ല തന്റെ അച്ഛനമ്മമാരാണെന്ന്...അഭിരാമിയൊരു ചെറു ലജ്ജയോടെ ഓർത്തു... ദേവദത്തനെഴുതിയ കഥയിലെ ആ ഭാഗം അഭിരാമി ലജ്ജ കലർന്നൊരു മന്ദഹാസത്തോടെ മനസ്സിൽ കണ്ടു കൊണ്ടിരുന്നു.... ================================== കട്ടിലിൽ മലർന്നു കിടന്ന ദേവദത്തന്റെ വിരിഞ്ഞ നെഞ്ചിലേക്ക് തല വച്ചു കിടന്നു കൊണ്ട് ശ്രീലക്ഷ്മി തന്റെ പാണിജങ്ങളാൽ കോറിക്കൊണ്ടിരുന്നു. ശ്രീലക്ഷ്മിയെ ഒരു കൈ കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ച ദേവദത്തൻ മറുകൈയാൽ അവളുടെ തലയിലും ചുമലിലുമെല്ലാം തഴുകിക്കൊണ്ടിരുന്നു.... ഈ മുറിയിൽ ആദ്യമായി ദേവേട്ടനോടൊപ്പം ആ നെഞ്ചിൽ. ദേവേട്ടനിൽ നിന്നും താനകലുവാനും ദേവേട്ടന്റെ പ്രണയത്തെ കണ്ടില്ലെന്ന് നടിയ്ക്കുവാനും ശ്രമിച്ചിട്ടും അവസാനം ദൈവം തന്നെ ദേവേട്ടനുമായി കൂട്ടി യോജിപ്പിച്ചിരിക്കുന്നു... ദേവദത്തന്റെ നെഞ്ചിൽ നഖങ്ങൾ കൊണ്ട് പതിയെ കോറിക്കൊണ്ടൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോർത്തു..... ദേവദത്തന്റെ ചുണ്ടുകൾ തന്റെ നെറ്റിയിൽ മൃദുവായി മുദ്ര പതിപ്പിച്ചപ്പോൾ ശ്രീലക്ഷ്മി തന്റെ ചിന്തകളിൽ നിന്നുമുണർന്നു. അവളൊരു പുഞ്ചിരിയോടെ പതിയെ തലയുയർത്തി ദേവദത്തനെ നോക്കി. അവന്റെ മുഖത്ത് ആഗ്രഹസാഫല്യത്തിന്റെ പാരാവാരവീചികൾ അലയടിയ്ക്കുന്നത് ശ്രീലക്ഷ്മിയൊരു മന്ദഹാസത്തോടെ ആസ്വദിച്ചു.... ശ്രീലക്ഷ്മി ഒന്ന് കൂടി ഉയർന്നു മലർന്ന് കിടക്കുന്ന ദേവദത്തന്റെ നെറ്റിയിലും തലയിലുമൊക്കെ തഴുകുവാനാരംഭിച്ചു.... ദേവദത്തന്റെ മുഖത്തേക്ക് തന്റെ നീലോൽപ്പലനയനങ്ങൾ പതിപ്പിക്കവേ അവന്റെ പ്രണയസാഗര വീചികൾ നിറഞ്ഞൊഴുകുന്ന കാപ്പിപ്പൊടി കണ്ണുകളിൽ അവളുടെ മിഴികൾ ഉടക്കി... ആദ്യമായ് കണ്ട ദിവസം തന്നെയാകർഷിച്ച മിഴികൾ...ദേവദത്തന്റെ മിഴികളിലേക്ക് പ്രണയവും വാത്സല്യവവും കലർന്ന ഭാവങ്ങളോടെ നോട്ടമയയ്ക്കുമ്പോൾ ശ്രീലക്ഷ്മിയോർത്തു... ദേവദത്തൻ അവളോട് എന്താണെന്ന് മുഖഭാവങ്ങളിലൂടെ ചോദിച്ചപ്പോൾ അവൾ കണ്ണുമടച്ചു ഒന്നുമില്ലെന്ന് കാണിച്ചു കൊണ്ട് അവനെ തഴുകിക്കൊണ്ടിരുന്നു... "ലച്ചൂ...നമ്മുടെ ആദ്യരാത്രിയിൽ കസവു പുടവയൊക്കെ ചുറ്റി ഗംഭീരമാക്കിയിട്ടുണ്ടല്ലോ. നേരത്തെ ചിന്തിച്ചുറപ്പിച്ചതാണോ ഈ വേഷവിധാനങ്ങൾ"...? തന്നെയും തഴുകിക്കൊണ്ട് ഈക്ഷണങ്ങളയയ്ക്കുന്ന ശ്രീലക്ഷ്മിയോട് ദേവദത്തനൊരു പുഞ്ചിരിയോടെ തിരക്കി... "ഇങ്ങനെയൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല പക്ഷേ ദേവേട്ടന്റെ പെങ്ങന്മാരാണെന്ന് പറഞ്ഞു നടക്കുന്ന കുറച്ച് പേരുണ്ടല്ലോ. എന്റെ കൂട്ടുകാരികൾ...അവർക്കൊരേയൊരു നിർബന്ധം. ദേവേട്ടന്റെ മുമ്പിൽ ഇന്ന് ഇത് പോലെ പുടവയണിഞ്ഞു വരണമെന്ന്"...ശ്രീലക്ഷ്മിയൊരു നറുപുഞ്ചിരിയോടെ മറുപടി നൽകി... "ദേവേട്ടാ.. ദേവേവട്ടനിന്ന് ഒരുപാട് നേരം പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടല്ലോ"...ദേവദത്തന്റെ നെറ്റിയിലും മുടിയിലും തഴുകി പ്രണയാർദ്രമായൊരു നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മിയവനോട് മൊഴിഞ്ഞു.... "ലച്ചൂ... ആദ്യമായ് തന്റെ കൂടെ ക്ഷേത്രത്തിൽ വന്നപ്പോൾ ദേവിയോട് മനസ്സുരുകി എന്ത് പ്രാർത്ഥിച്ചാലും ദേവിയത് നടത്തിത്തരുമെന്ന് പറഞ്ഞതോർക്കുന്നുണ്ടോ"...? ദേവദത്തനൊരു ചെറു ചിരിയോടെ ശ്രീലക്ഷ്മിയോട് ചോദിച്ചു... ശ്രീലക്ഷ്മി ഓർമ്മയുണ്ടെന്ന അർത്ഥത്തിൽ തലയാട്ടി.... "ലച്ചൂ... തന്നോടുള്ള എന്റെ അടുപ്പം പ്രണയമായി മാറിയപ്പോൾ ഞാൻ ദേവിയോട് പ്രാർത്ഥിച്ചത് ഞാനാദ്യമായി ഇഷ്ടപ്പെട്ട പെൺകുട്ടിയെ അതായത് തന്നെ എനിയ്ക്ക് നല്ല പാതിയായി ലഭിക്കാൻ വേണ്ടിയായിരുന്നു. ഞാൻ സ്നേഹിച്ച ഈ നീലോൽപ്പലനയനവദനയായ നർത്തകിയുടെ ചുവടുകളും നൂപുരധ്വനികളും എന്നുന്നേക്കുമായി എനിയ്ക്ക് നഷ്ടപ്പെടുമെന്നൊക്കെ ചിന്തിച്ചു പോയൊരു കാലമുണ്ടായിരുന്നല്ലോ. എല്ലാ തടസ്സങ്ങളും നീക്കിയവസാനം തന്നെയെനിയ്ക്ക് സമ്മാനിച്ചതിനു ദേവിയോട് നന്ദി പറയുകയായിരുന്നു ഞാൻ"...ദേവദത്തനൊരു ചെറുചിരിയോടെയത് പറയുമ്പോൾ അവന്റെ വാക്കുകളിൽ പ്രണയമൊരു സ്രോതസ്വിനീതരംഗമായോഴുകുന്നത് പോലെയുളവായ് ശ്രീലക്ഷ്മിയ്ക്ക്... "ദേവേട്ടാ....ഈ നർത്തകിയുടെ ചുവടുകളും നൂപുരധ്വനികളും ദേവേട്ടന്റെ മാത്രമല്ലെ. ഞാൻ ജനിച്ചത് ദേവേട്ടന് വേണ്ടിയല്ലേ"...തന്നെയരുമയായി തഴുകിക്കൊണ്ട് മൊഴിയുന്ന ശ്രീലക്ഷ്മിയുടെ ഇന്ദീവരനയനങ്ങളിൽ പ്രണയമൊരു സുരനിമ്നഗവീചിയായി ഒഴുകുന്നത് ദേവദത്തൻ അതിയായ ആഹ്ലാദത്തോടെ ആസ്വദിച്ചു... "ദേവേട്ടാ... ഐ ലവ് യു"... മൃദുവായി മന്ത്രിച്ചു കൊണ്ട് ശ്രീലക്ഷ്‌മിയുടെ രത്നാധരങ്ങൾ ദേവദത്തന്റെ ഇരു മിഴികളിലുമമർന്നു... തന്റെ പെണ്ണിന്റെ ആദ്യ ചുംബനങ്ങളെ വാരീപ്രവാഹമായൊഴുകുന്ന ആനന്ദത്തോടെ ദേവദത്തനേറ്റ് വാങ്ങി... മിഴികളിൽ പകർന്ന ചുംബനങ്ങൾക്ക് ശേഷം പ്രണയാർദ്രമായൊരു പുഞ്ചിരിയോടെ ദേവദത്തന്റെ മുഖത്തേക്ക് നോട്ടമയച്ച ശ്രീലക്ഷ്മിയുടെ അധരങ്ങൾ ദേവദത്തന്റെ അധരങ്ങളിൽ പതിഞ്ഞു... തുടരും #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
2.4K കണ്ടവര്‍
ഋതുനന്ദനം... Part 110 വൈകുന്നേരം ഒരു നാല് മണിയോടെ ദേവദത്തൻ തിരിച്ചെത്തിയപ്പോൾ ശ്രീലക്ഷ്മിയെ പുറത്തൊന്നും കാണാത്തതിനാൽ രാമേട്ടനോട് തിരക്കി... "ദേവൻ കുഞ്ഞേ...ലച്ചുമോള് ഉച്ചയ്ക്ക് ശേഷം കുഞ്ഞിന്റെ മുറിയിലൊന്ന് കയറിയിരുന്നു. അതിനു ശേഷമൊരു കരച്ചിലോടെ മുറിയിൽ കയറി വാതിലടച്ചതാ. പിന്നെയിത് വരെ പുറത്തിറങ്ങിയിട്ടില്ല. കുഞ്ഞൊന്ന് പോയി നോക്ക്. ഇന്നലത്തെ സംഭവത്തോടെ തന്നെ വളരെ അസ്വസ്ഥയാണ് ലച്ചുമോൾ"....രാമേട്ടൻ ദേവദത്തനോട് പറഞ്ഞു... ദേവദത്തൻ ശരിയെന്ന അർത്ഥത്തിൽ രാമേട്ടനെ നോക്കിയൊന്ന് തല കുലുക്കി... തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുറിയ്‌ക്കരികിലേക്ക് നീങ്ങി. മുറിയുടെ മുന്നിലെത്തിയ ദേവദത്തനൊന്ന് വാതിലിൽ മുട്ടി നോക്കി. പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോൾ ദേവദത്തൻ ഡോർ ഹാൻഡിലിൽ പിടിച്ചൊന്ന് തിരിച്ചു. വാതിൽ അകത്ത് നിന്നും കുറ്റിയിടാത്തത്തിനാൽ അത് തുറന്നു. അകത്തേക്ക് കയറിയ ദേവദത്തൻ കണ്ടത് കട്ടിലിൽ ക്രാസിയിലേക്കും ചാരി കാൽമുട്ട് മടക്കി ഇരിക്കുന്ന ശ്രീലക്ഷ്മിയേയാണ്. ദേവദത്തനെ കണ്ട ശ്രീലക്ഷ്മി എഴുന്നേറ്റു.... ദേവദത്തനവളുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കി. കവിളിലാകെ കണ്ണീരുണങ്ങിയ പാടും കലങ്ങിയ മിഴികളും കണ്ടപ്പോൾ ശ്രീലക്ഷ്മിയിത് വരെ കരയുകയായിരുന്നു എന്ന് ദേവദത്തനൂഹിച്ചു... "ലച്ചൂ... എന്ത് പറ്റി"...? "രാമേട്ടൻ പറഞ്ഞു താൻ കുറച്ച് നേരമായി ഇതിനകത്ത് ഇരിക്കുകയാണെന്നും പുറത്തിറങ്ങിയില്ലെന്നും... എന്തിനാ താൻ കരഞ്ഞത് "..? ദേവദത്തൻ ശാന്തനായി ശ്രീലക്ഷ്മിയോട് തിരക്കി... ശ്രീലക്ഷ്മി മറുപടിയൊന്നും പറയാതെ ദേവദത്തനെ നോക്കി നിന്നു... "ലച്ചൂ... ഇന്നലെ നടന്ന സംഭവങ്ങൾ ഓർത്താണോ താനിപ്പോഴും സങ്കടപ്പെടുന്നത് ...? ഞാൻ പറഞ്ഞില്ലേ അതിനെ കുറിച്ച് ചിന്തിക്കേണ്ട. ഇവിടെ താൻ സുരക്ഷിതയാണ്"... ദേവദത്തൻ ശ്രീലക്ഷ്മിയെ നോക്കിയൊരു വാത്സല്യത്തോടെ മൊഴിഞ്ഞു... ശ്രീലക്ഷ്മി ദേവദത്തൻ പറയുന്നതും കേട്ട് അവനെയും നോക്കികൊണ്ട് നിന്നു അപ്പോഴും... "ദേവേട്ടാ.. എന്റെ കാര്യത്തിൽ ദേവേട്ടന്റെ തീരുമാനമെന്താ"..? പൊടുന്നനെ ശ്രീലക്ഷ്മിയിൽ നിന്നുമൊരു മറുചോദ്യമുയർന്നു.. "എന്ത് തീരുമാനിക്കാൻ... താൻ മുമ്പ് പറഞ്ഞത് പോലെ വിമൻസ് ഹോസ്റ്റലിൽ ആക്കനാണെങ്കിൽ നടപ്പില്ല. എന്റെ ആഗ്രഹവും അങ്കിളും അമ്മയും ആഗ്രഹിച്ചത് എന്താണെന്നും ഞാൻ പറയാതെ തന്നെ തനിയ്ക്കറിയാമല്ലോ. ഇനിയതിനു തനിയ്ക്ക് സമ്മതമല്ലെങ്കിലും തനിയ്ക്ക് ഇവിടെ എത്ര കാലം വേണമെങ്കിലും താമസിക്കാം. തനിയ്ക്കായൊരു മുറി ഇവിടെ ഒരുക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല"...ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... "ദേവേട്ടാ.... ദേവേട്ടനെന്നെ എത്ര കാലം സംരക്ഷിക്കും"...? "പറയാനെളുപ്പമാണ് ഈ വീട്ടിലെത്ര കാലം വേണമെങ്കിലും താമസിക്കാമെന്നൊക്കെ. ഇപ്പോൾ തന്നെ നാട്ടിൽ ചിലരൊക്കെ എന്നെക്കുറിച്ച് പറഞ്ഞു നടക്കുന്ന അപവാദങ്ങൾ ദേവേട്ടനും അറിവുള്ളതല്ലേ"...? ശ്രീലക്ഷ്മിയൊരു നിർവികാരഭാവത്തോടെ ദേവദത്തനെ നോക്കി ചോദ്യങ്ങളെയ്തു കൊണ്ടിരുന്നു... "ലച്ചൂ... നമ്മൾ നാട്ടുകാരുടെ ചെലവിൽ അല്ല ജീവിക്കുന്നത്. അവരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എല്ലാവരുടെയും വായ മൂടിക്കെട്ടുവാൻ നമുക്ക് സാധിക്കുമോ"...ദേവദത്തൻ ശാന്തതയോടെ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകി... "ദേവേട്ടാ... ദേവേട്ടൻ മറ്റൊരു വിവാഹം കഴിക്കുമോ"...? ദേവദത്തൻ പറഞ്ഞു നിർത്തിയതും ശ്രീലക്ഷ്മി അവന് നേരെ തന്റെ ചോദ്യമെറിഞ്ഞു.... അച്ഛനമ്മമാരുടെ മരണത്തിനു ശേഷം ലച്ചുവൊരിക്കലും തന്നോട് താൻ മറ്റൊരു വിവാഹം കഴിയ്ക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അവളുടെ ഭാഗത്ത് നിന്ന് താനുമായുള്ള വിവാഹത്തിനു സമ്മതമോ വിസമ്മതമോ ലഭിച്ചിട്ടില്ല. തന്റെ ഭാര്യയായി വരുന്നതിൽ നിന്നും അവളെ ചില കാര്യങ്ങൾ പിന്തിരിപ്പിക്കുന്നു...ശ്രീലക്ഷ്മിയുടെ ചോദ്യത്തിന് മറുപടി പറയാതെ ദേവദത്തൻ മനസ്സിലോർത്തു കൊണ്ടിരുന്നു... "ദേവേട്ടാ... ദേവേട്ടനൊന്നും പറഞ്ഞില്ല"...ദേവദത്തന്റെ മൗനം നീണ്ടു നില്ക്കവെ ശ്രീലക്ഷ്മി അവനെയോർമ്മിപ്പിക്കുന്നത് പോലെ മൊഴിഞ്ഞു... "ഇല്ല... എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചതും ആഗ്രഹിച്ചതും ഒരാളെ മാത്രമാണ്. എന്റെ ജീവിതത്തിൽ അവൾക്ക് മാത്രമേ സ്ഥാനമുള്ളൂ"... ദൃഢമായ സ്വരത്തിൽ ദേവദത്തന്റെ മറുപടി ശ്രീലക്ഷ്മിയിലേക്കെത്തി... "എനിയ്ക്ക് വേണ്ടി ദേവേട്ടനെന്തിനു സ്വന്തം ജീവിതം ഹോമിയ്ക്കുന്നു"....? "ഇപ്പോൾ തന്നെ എനിയ്ക്ക് വേണ്ടി ഒരുപാട് ചീത്തപ്പേര് കേട്ടു കഴിഞ്ഞു...ദേവേട്ടനൊരു ബാധ്യതയെന്ന പോലെ ഇനിയുമിങ്ങനെ എത്ര കാലമെന്ന് വച്ചാ"...? ശ്രീലക്ഷ്മി നിർവികാരത നിറഞ്ഞ ഭാവത്തോടെ ദേവദത്തനോട് ചോദിച്ചു... "ലച്ചൂ...നമുക്ക് ഈ സംസാരം ഇവിടെയവസാനിപ്പിയ്ക്കാം..താനെനിയ്ക്ക് ആരാണെന്നും തനിയ്ക്കെന്നിലുള്ള സ്ഥാനവും തന്റെ സംരക്ഷണം എനിക്കൊരിക്കലുമൊരു ബാധ്യതയല്ലെന്നും ഞാൻ മുമ്പേ പറഞ്ഞു കഴിഞ്ഞതാണ്. താൻ കുറച്ചു നേരം തനിച്ചിരുന്നു തന്റെ മനസ്സൊന്നു ശാന്തമാക്ക് ".... താല്പര്യമില്ലാത്ത ഭാവത്തിൽ ശ്രീലക്ഷ്മിയ്ക്ക് മറുപടി നൽകിക്കൊണ്ട് ദേവദത്തൻ പിന്തിരിഞ്ഞു നടക്കുവാനൊരുങ്ങി... പിന്തിരിഞ്ഞ തന്റെ കൈയിലൊരു പിടിത്തം മുറുകിയതറിഞ്ഞ ദേവദത്തൻ ശ്രീലക്ഷ്മിയുടെ നേരെ തിരിഞ്ഞു. തന്റെ കൈയിൽ മുറുക്കെപ്പിടിച്ചു കൊണ്ട് കുനിഞ്ഞ ശിരസ്സുമായി നിൽക്കുന്ന ശ്രീലക്ഷ്മിയുടെ രൂപം ദേവദത്തന്റെ മിഴികളിലുടക്കി... "ദേവേട്ടാ... ദേവേട്ടന്റെ സംരക്ഷണമെന്നും എന്റെ കഴുത്തിൽ ദേവേട്ടൻ കെട്ടുന്ന താലിയുടെ രൂപത്തിൽ കൂടി വേണമെന്ന് ഞാനാഗ്രഹിക്കുന്നു"... ശിരസ്സുയർത്താതെ പതിഞ്ഞ സ്വരത്തിൽ ശ്രീലക്ഷ്മി ദേവദത്തനോട് മൊഴിഞ്ഞു... അപ്രതീക്ഷിതമായി ശ്രീലക്ഷ്മിയിൽ നിന്നുമുയർന്ന വാക്കുകൾക്ക് മുന്നിൽ ആദ്യമൊന്നമ്പരന്ന ദേവദത്തന്റെ മുഖം പൊടുന്നനെ പ്രകാശമാനമായി... "ലച്ചൂ".... തന്റെ കൈയിൽ മുറുകെപ്പിടിച്ചിരിക്കുന്ന ശ്രീലക്ഷ്മിയുടെ കൈ വിടുവിച്ച ദേവദത്തനവളെ വിളിച്ചു... ആനന്ദഭരിതനായ ദേവദത്തൻ ശ്രീലക്ഷ്മിയുടെ ചുമലിൽ കൈ വച്ചു... ശ്രീലക്ഷ്മി ദേവദത്തന്റെ നെഞ്ചിലേക്ക് വീണവനെ കെട്ടിപ്പിടിച്ചു.... "ദേവേട്ടാ... എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നത്...? ഉള്ളിൽ ദേവേട്ടനോട് സ്നേഹമുണ്ടായിട്ടും ദേവേട്ടന്റെയീ സ്നേഹത്തിനു എനിക്കർഹതയില്ലെന്നൊക്കെ ചിന്തിച്ചു ദേവേട്ടന്റെ സ്നേഹത്തെ കണ്ടില്ലെന്ന് നടിക്കുവാനൊരുപാട് ശ്രമിച്ചു. ഇനിയീ സ്നേഹം കണ്ടില്ലെന്ന് നടിക്കുവാനെനിക്ക് കഴിയില്ല. എനിക്ക് വേണ്ടി ദേവേട്ടൻ ജീവിതം സ്വയം ഹോമിച്ചാൽ എനിയ്ക്ക് സന്തോഷത്തോടെ ഈ ജന്മമിരിക്കുവാൻ കഴിയില്ല. എന്നെ അശ്ലീലവും അപവാദവും പറഞ്ഞവരുടെ മുന്നിലൂടെ ദേവേട്ടൻ താലി ചാർത്തിയ പെണ്ണായി എനിയ്ക്ക് തലയുയർത്തി നടക്കണം. മനസ്സിൽ നിറഞ്ഞ പല കാരണങ്ങളാലും ദേവേട്ടനെ സ്നേഹിക്കുവാനുള്ള യോഗ്യത ഇല്ലെന്ന് കരുതി. എന്റെ ജീവനേക്കാൾ ഞാൻ ദേവേട്ടനെ സ്നേഹിക്കുന്നു. എനിയ്ക്ക് വേണമെന്റെ നരസിംഹത്തെ"...ദേവദത്തന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വിതുമ്പലോടെ ശ്രീലക്ഷ്‌മി മൊഴിഞ്ഞു കൊണ്ടിരുന്നു... തന്റെ പെണ്ണിന്റെ ജിഹ്വയിൽ നിന്നുമുതിർന്ന വാക്കുകൾ പകർന്ന സന്തോഷത്തിൽ അവളുടെ തലയിലും ചുമലിലുമൊക്കെ തഴുകിക്കൊണ്ടിരുന്ന ദേവദത്തൻ ശ്രീലക്ഷ്‌മിയെ പതിയെ തന്റെ നെഞ്ചിൽ നിന്നുമടർത്തി.... "ലച്ചൂ".... മുഖം കുനിച്ചു നിന്ന് വിതുമ്പുന്ന ശ്രീലക്ഷ്മിയുടെ താടിത്തുമ്പിൽ പിടിച്ചുയർയത്തിയ ദേവദത്തനവളുടെ മിഴിനീർക്കണങ്ങൾ തന്റെ വിരലുകളാൽ തൂത്തെറിഞ്ഞു... "ലച്ചൂ... എന്റെ ആത്മാവിലൊരു ചുവർചിത്രമായി പതിഞ്ഞിരിക്കുന്ന നിന്നെക്കാൾ യോഗ്യത ആർക്കുണ്ട് ഈയെന്നെ സ്നേഹിക്കുവാൻ"...ശ്രീലക്ഷ്മിയുടെ നയനങ്ങളിലേക്ക് പ്രണയാർദ്രമായ നോട്ടമയച്ചു കൊണ്ട് ദേവദത്തനവളോട് മൊഴിഞ്ഞു.... ദേവദത്തന്റെ ചുണ്ടുകൾ ശ്രീലക്ഷ്മിയുടെ നെറ്റിയിലമർന്നു. ദേവദത്തനാദ്യമായി പകർന്ന ചുംബനത്തിൽ ശ്രീലക്ഷ്മിയുടെ ഇന്ദീവരനയനങ്ങൾ കൂമ്പിയടഞ്ഞു. തനിയ്ക്ക് സംരക്ഷണ കവചമായി നിലകൊള്ളുന്നവന്റെ, ആദ്യമായൊരു പുരുഷന്റെ ചുംബനത്തെ സ്വീകരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ കപോലങ്ങളിൽ വ്രീളയുടെ അഗ്നിശിഖാ ശോണിമ പടർന്നിറങ്ങി. തന്റെ പെണ്ണിന്റെ ഫാലത്തിന്റെ ചെറുചൂട് ദേവദത്തൻ തന്റെ ദന്താംഭരങ്ങളിലേക്കാവാഹിച്ചു.... ശ്രീലക്ഷ്മിയുടെ നെറ്റിയിൽ നിന്നും ചുണ്ടുകളെടുത്ത് പ്രണയത്തിൻ പരാംഗവവീചികൾ നിറഞ്ഞു തുളുമ്പുന്ന അവളുടെ നീലനയനങ്ങളിലേക്ക് തന്റെ ഈക്ഷണങ്ങളയച്ച ദേവദത്തന്റെ അകതാരിൻ അകത്തളങ്ങളിൽ അവളുടെ നയനങ്ങളിൽ നിന്നുമുതിർന്ന പ്രണയമയൂഖങ്ങൾ പൊൻചിരാതുകൾക്ക് ജാതവേദസ്സിൻ നാളങ്ങളണിയിച്ച വേളയിൽ അവന്റെ അധരങ്ങൾ അവളുടെ നയനങ്ങളോട് വീണ്ടുമടുത്തു.... അടുത്തു കൊണ്ടിരിക്കുന്ന അധരങ്ങളുടെ വരവിൽ പക്ഷ്മളങ്ങൾ ചേർത്ത് തന്റെ നീലത്താമരനയനങ്ങളെ കൂമ്പിയടയ്ക്കുമ്പോൾ അവന്റെയധരങ്ങൾ പകർന്ന ശീതളിമ നിറയുന്നത് ശ്രീലക്ഷ്മിയറിഞ്ഞു.... ================================== "അയ്യേ...പ്രായപൂർത്തിയായ പെണ്മക്കളുടെ മുമ്പിൽ വച്ചു കിസ്സിങ് സീൻ വിവരിക്കാൻ ഈയച്ഛന് തീരെ നാണമില്ല"... താനും ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയഭരിതമായ രംഗങ്ങൾ വിവരിക്കവേ മിത്ര ദേവദത്തനെ കളിയാക്കിച്ചിരിച്ചു.. അച്ഛന്റെ വിവരണത്തിന്റെ രസം കളഞ്ഞ മിത്രയെ അഭിരാമി രൂക്ഷമായൊന്ന് നോക്കി... "ഹ ഹ... ഞാൻ വേറെ ആരെയുമല്ലല്ലോ കിസ്സടിച്ചത്. എന്റെ ഭാര്യയെ അതായത് നിങ്ങളുടെ അമ്മയെ അല്ലെ. അല്ലാതെ വഴിയേ പോയ ഏതെങ്കിലും സ്ത്രീയെ അല്ലല്ലോ"... ദേവദത്തൻ ഉറക്കെച്ചിരിച്ചു കൊണ്ട് മിത്രയ്ക്ക് മറുപടി നൽകി... "അച്ഛാ... അങ്ങനെ തന്നെ പറഞ്ഞു കൊടുക്ക്. സിനിമയൊക്കെ നല്ല രസത്തിൽ കാണുമ്പോഴും ഇവൾക്ക് പതിവുള്ളതാ അതിനിടയിലൂടെയുള്ള ഇത് പോലത്തെ അവിഞ്ഞ ഡയലോഗ്".... അഭിരാമി മിത്രയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു... "നീ പോടീ കരിങ്കാളീ"... അഭിരാമി പറഞ്ഞതിഷ്ടപ്പെടാതെ മിത്രയവളോട് ചീറി... "നീ പോടീ കാപ്പിക്കണ്ണീ"... അഭിരാമിയും വിട്ടു കൊടുത്തില്ല.... തുടർന്ന് മിത്രയും അഭിരാമിയും തമ്മിൽ വഴക്കിടാൻ തുടങ്ങി... ഇരുവരുടെയും വഴക്ക് ആസ്വദിച്ചു നിന്ന ദേവദത്തൻ പിന്നീടവരെ ശാന്തരാക്കി.... "അച്ഛാ... അച്ഛൻ കഥയുടെ ബാക്കി പറ"...എല്ലാമൊന്നടങ്ങി ശാന്തമായപ്പോൾ അഭിരാമി ദേവദത്തനോടാവശ്യപ്പെട്ടു... "അച്ഛന്റെയും അമ്മയുടെയും വിവാഹരംഗം അനുമോള് വായിച്ചതല്ലേ. അപ്പോൾ പിന്നെ പ്രത്യേകിച്ചാ രംഗം പറയേണ്ടതുണ്ടോ"...? ദേവദത്തനൊരു ചിരിയോടെ അഭിരാമിയോട് തിരക്കി... "ശരിയാണ് ഞാനത് വായിച്ചിട്ടുണ്ട്. എന്നാലും എനിക്കത് അച്ഛൻ പറയുന്നത് കേൾക്കാൻ വല്ലാതെ കൊതിയാവുന്നു"....അഭിരാമിയൊരു ചിരിയോടെ ദേവദത്തന് മറുപടി നൽകി... "പറയുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല പക്ഷേ സാഹിത്യം വരും"... ദേവദത്തൻ അഭിരാമിയെ നോക്കിയൊരു കള്ളച്ചിരിയോടെ മൊഴിഞ്ഞു... "അത് സാരമില്ല.... ചില ഘട്ടങ്ങളിൽ അച്ഛന്റെ സാഹിത്യം കേൾക്കാമെന്നാണ് കമ്മിറ്റിയുടെ തീരുമാനം"... ദേവദത്തനെ നോക്കിയൊരു ചെറുചിരിയോടെ മിത്ര മൊഴിഞ്ഞു... "ആ കമ്മിറ്റി ഏതാണാവോ"...? ദേവദത്തനുറക്കെച്ചിരിച്ചു കൊണ്ട് മിത്രയേയും അഭിരാമിയേയും നോക്കിക്കൊണ്ട് തിരക്കി... "ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുമിത്രയും"... കൈയും കെട്ടിയൊരു കപടഗൗരവത്തോടെ മിത്ര ദേവദത്തന് മറുപടി നൽകി... മിത്രയുടെ ഭാവങ്ങൾ കണ്ട ദേവദത്തനുറക്കെ ചിരിച്ചു... "അച്ഛൻ പറ... കേൾക്കട്ടെ ഞങ്ങൾ ശ്രീലക്ഷ്മി പരിണയമെന്ന മഹാകാവ്യം"... അഭിരാമി ചിരിയോടെ നിർദേശിച്ചു... ================================== "ലച്ചുവിന്റെ സമ്മതമെന്നെ ആനന്ദത്തിന്റെ പരകോടിയിലെത്തിച്ചിരുന്നു. അധികം വൈകാതെ ഞങ്ങളുടെ വിവാഹം നടത്തണമെന്നായിരുന്നു ഞാനും ലച്ചുവും ആഗ്രഹിച്ചിരുന്നത്. എന്റെ അച്ഛനമ്മമാരുടെയും അഭിപ്രായമതായിരുന്നു. ഒരു വർഷം പൂർത്തിയാകുവാൻ കാക്കേണ്ടെന്നും ഒന്ന് രണ്ട് മാസത്തിനുള്ളിലെ ശുഭമുഹൂർത്തത്തിൽ വിവാഹം നടത്തുവാനുമായിരുന്നു അച്ഛനും അമ്മയും കുടുംബത്തിലെ മറ്റുള്ളവരുടെയുമൊക്കെ തീരുമാനം".... ദേവദത്തൻ പറഞ്ഞു തുടങ്ങി... "അച്ഛാ... അച്ഛന്റെ ബന്ധുക്കളുടെ പക്ഷത്ത് നിന്നും ഉറ്റവരോ ഉടയവരോ ഇല്ലാത്ത അമ്മയെ വിവാഹം കഴിയ്ക്കുന്നതിനോട് എതിരഭിപ്രായങ്ങൾ വല്ലതുമുണ്ടായിരുന്നോ"..? അഭിരാമി തനിയ്ക്ക് തോന്നിയ സംശയം ദേവദത്തന് മുമ്പിൽ നിരത്തി... "ചിലർക്കൊക്കെ എതിരഭിപ്രായമുണ്ടായിരുന്നു. പക്ഷേ എന്റെ മുന്നിൽ വച്ചു ആരും പ്രകടിപ്പിച്ചിട്ടില്ല. പിന്നെ അച്ഛന്റെയും അമ്മയുടെയും മുമ്പിൽ വച്ചു പറയാനാർക്കും അത്രയ്ക്ക് ധൈര്യവുമില്ലായിരുന്നു"... ദേവദത്തൻ മറുപടി നൽകി... "വിവാഹം ഉടനെ തന്നെ നടന്നോ"...? ദേവദത്തൻ നിർത്തിയതും മിത്ര തിരക്കി... "അന്നത്തെയാ ദിവസത്തിനു ശേഷം ഒന്നരമാസത്തിനു ശേഷമാണ് വിവാഹം നടന്നത് ".... ദേവദത്തനൊന്ന് മന്ദഹസിച്ചു കൊണ്ട് മറുപടി നൽകി... "അപ്പോൾ അത് അവരെ അമ്മ നമ്മുടെ വീട്ടിൽ തന്നെയാണോ താമസിച്ചത്"....? അഭിരാമി ദേവദത്തനോട് ചോദിച്ചു... "അതെ... വിവാഹത്തിന്റെ മൂന്നാല് ദിവസം മുമ്പ് വരെ നമ്മുടെ വീട്ടിൽ തന്നെയായിരുന്നു ലച്ചുവും താമസിച്ചിരുന്നത്. വരനും വധുവുമൊരു വീട്ടിൽ നിന്നുമിറങ്ങുന്നത് ശരിയല്ലാത്തതിനാൽ ആ ദിവസങ്ങളിൽ ലച്ചു അവളുടെ വീട്ടിൽ താമസിച്ചു. ഒറ്റയ്ക്കവളെ വിടാതെ അപ്പോഴൊക്കെ രാമേട്ടനും അമ്മയുടെ ബന്ധുക്കളായ ഒന്ന് രണ്ട് സ്ത്രീകളും അവളോടൊപ്പമുണ്ടായിരുന്നു അപ്പോഴൊക്കെ"...ദേവദത്തൻ ചെറുചിരിയണിഞ്ഞു കൊണ്ട് മറുപടി നൽകി... "അച്ഛാ...വിവാഹം വരെയുള്ള ആ ദിനങ്ങൾ എങ്ങനെ തള്ളി നീക്കി രണ്ട് പേരും"...? അഭിരാമിയുടെ ചോദ്യത്തിലൊരു കള്ളച്ചിരി നിറഞ്ഞു... "വിവാഹം വരെയുള്ള ആ ദിനങ്ങൾ എന്റെയും ലച്ചുവിന്റെയും പ്രണയത്തിലെ മറ്റൊരു സുവർണ്ണകാലമായിരുന്നു. അത് വരെ ലച്ചുവിന് എന്നോട് ഇഷ്ടമുണ്ടെങ്കിലും ഒരുമിക്കുന്നതിൽ നിന്നുമവളെ പലതും തടഞ്ഞിരുന്നല്ലോ. അതിനാൽ ചെറിയൊരു വിടവുണ്ടായിരുന്ന ഞങ്ങളുടെ പ്രണയബന്ധത്തിലെ വിള്ളലുകളെല്ലാം മാറിയതിനു ശേഷമുള്ള പ്രണയത്തിന് മാധുര്യമേറെയായിരുന്നു. എല്ലാ ദിവസവും രാമേട്ടനോട് ചോദിച്ചു എനിക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് തരുവാനും മറ്റും ലച്ചുവിന് അതിയായ ഉത്സാഹമായിരുന്നു"...ആനന്ദനിർവൃതി നിറഞ്ഞ പുഞ്ചിരിയോടെ വിവരിക്കുമ്പോൾ ദേവദത്തന്റെ മിഴികളിൽ ശ്രീലക്ഷ്മിയോടൊത്തുള്ള മധുരസ്മരണകൾ വാരീപ്രവാഹങ്ങളായി ഒഴുകിക്കൊണ്ടിരുന്നു... ദേവദത്തന്റെ വിവരണം അഭിരാമിയും മിത്രയും ഉത്സാഹഭരിതരായി ശ്രവിച്ചു കൊണ്ടിരുന്നു.... "അച്ഛാ...കോളേജിലോട്ട് അമ്മയോടൊത്ത് പിന്നീടെപ്പോഴെങ്കിലും പോയിട്ടുണ്ടോ"...? നിനച്ചിരിക്കാതെ മിത്രയിൽ നിന്നുമാ ചോദ്യമുയർന്നു.... ദേവദത്തൻ ഉണ്ടെന്ന അർത്ഥത്തിൽ തന്റെ തല കുലുക്കി.. "ഞങ്ങളുടെ വിവാഹമുറപ്പിച്ചതിനു ശേഷം ലച്ചുവിന് നിർബന്ധമായിരുന്നു എനിക്കവളെ ലഭിക്കില്ലെന്ന് കരുതി ഞാൻ വിഷമിച്ച സ്ഥലങ്ങളിലൊക്കെ എന്നെയും കൊണ്ട് പോകണമെന്ന് ".... ഒരു ചെറു ചിരിയോടെ ദേവദത്തൻ മക്കൾക്ക് മറുപടി നൽകി..... "എന്നിട്ട് "... ഒരു അതിശയത്തോടെ അഭിരാമിയും മിത്രയും മറുപടിയ്ക്കായി തിടുക്കം കാണിച്ചു... "എന്നിട്ടെന്ത്... കോളേജിലൊരിക്കൽ പോയപ്പോൾ അവളാദ്യമെന്നെയും കൊണ്ട് പോയത് ഞങ്ങൾ പിരിഞ്ഞ സ്ഥലത്തേയ്ക്കായിരുന്നു. അവിടെ വച്ചു എന്നോട് അവളെന്റെ മാത്രമെന്ന് വിവരിയ്ക്കുന്ന രീതിയിൽ വരികലെഴുതാൻ അവൾ ആവശ്യപ്പെട്ടു. പിന്നെ അവളും രവിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ നിരാശനായി എഴുന്നേറ്റ് പോയ സ്ഥലങ്ങളൊക്കെ അവൾക്ക് നല്ല നിശ്ചയമായിരുന്നു. അവിടെയൊക്കെ പോയി എന്റെ ചുമലിലും ചാരിയിരുന്നു എന്റെയുള്ളിൽ മുമ്പ് തോന്നിയ നഷ്ടബോധങ്ങളോട് പക വീട്ടുന്നതിന്റെ ആനന്ദമായിരുന്നു അവൾക്ക്"....മന്ദസ്മേരവദനനായി ദേവദത്തൻ അന്നത്തെ ഓർമ്മത്തേരിലേറിക്കൊണ്ട് മക്കളിരുവരോടുമാ രംഗങ്ങളെ വിവരിച്ചു... എല്ലാമൊരത്ഭുതത്തോടെയാണ് അഭിരാമിയും മിത്രയും കേട്ടു കൊണ്ടിരുന്നത്... രവിയോടുള്ള പ്രണയം തനിയ്ക്ക് പറ്റിയൊരു അബദ്ധമായോ അല്ലെങ്കിൽ അയാളുടെ പ്രണയത്തിൽ ആത്മാർത്ഥയില്ലെന്നുമൊക്കെ അമ്മ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു എന്ന് വേണം ഊഹിക്കാൻ. അച്ഛനിതൊന്നും കഥയിൽ പറഞ്ഞിട്ടില്ല. എന്നിട്ടും അമ്മയ്ക്ക് അച്ഛനെ മനസ്സിൽ നിന്നും പറിച്ചെറിഞ്ഞു അയാളെ സ്ഥാപിയ്ക്കുവാൻ കഴിഞ്ഞെന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല... അഭിരാമി അമ്പരപ്പോടെ ചിന്തിച്ചു കൊണ്ടിരുന്നു... അഭിരാമിയുടെ മനസ്സ് ചിന്തകളുടെ പടവുകളേറിക്കൊണ്ടിരിക്കവേ ദേവദത്തൻ കഥ തുടരുവാനാരംഭിച്ചു... "ഒരേ വീട്ടിൽ അടുത്തടുത്ത മുറിയിൽ പ്രണയത്തിന്റെ പാഥോനാഥവീചികളിൽ വിഹരിയ്ക്കുമ്പോൾ അവൾക്കായ് തുടിക്കുന്ന എന്റെ ഹൃദയഭിത്തിയിലെ മർമ്മരങ്ങൾ വാക്കുകളായി തൂലികയിലൂടെ വരികളായി പിറന്നു കൊണ്ടിരുന്നു..." "കുറച്ച് നാളുകൾക്ക് ശേഷമുള്ള കാത്തിരിപ്പിനൊടുവിലാ ദിനമെത്തിച്ചേർന്നു. എന്റെ മനോരഥവീഥിയിൽ നടനമാടുന്ന ഇന്ദീവരനയനവദനയായെൻ നർത്തകിയെനിയ്ക്ക് സ്വന്തമായി മാറിയ സുദിനം"... ദേവദത്തനൊരു സംതൃപ്തി കലർന്ന പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.... തുടരും NB : ഒടുക്കത്തെ വർക്ക്‌ ലോഡ് കാരണം ഒന്നിനും സമയം കിട്ടുന്നില്ല.... 😪😪 #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
667 കണ്ടവര്‍
ഋതുനന്ദനം.... Part 109 ഇന്ദ്രദിക്കിൽ മിഹിരൻ ആരോഹിതനായിക്കഴിഞ്ഞൊരു നിമിഷത്തിൽ ശ്രീലക്ഷ്മി തന്റെ മിഴികൾ പതിയെ തുറന്നു. ദേവദത്തന്റെ നെഞ്ചിൽ മുഖമമർത്തി കിടന്നിരുന്ന തന്നെയവൻ ഗാഡാലിംഗനത്തിലമർത്തിയിരിക്കുന്നത് ശ്രദ്ധിച്ച ശ്രീലക്ഷ്മിയുടെ അധരങ്ങളിലൊരു ചെറുചിരി വിടർന്നു.... ആർക്കും തന്നെ വിട്ടു കൊടുക്കില്ലെന്ന് ഉറക്കെ സ്ഥാപിയ്ക്കുന്നത് പോലെയാണ് ദേവേട്ടൻ തന്നെ പരിരംഭണത്തിലമർത്തിയിരിക്കുന്നത്...ചെറുചിരിയണിഞ്ഞു കൊണ്ട് ശ്രീലക്ഷ്മി മനസ്സിലോർത്തു... ശ്രീലക്ഷ്മിയുടെ മനസ്സിലേക്ക് ദേവദത്തൻ വാതിൽ പൊളിച്ചു തന്റെ മുറിയിലേക്ക് വന്ന രംഗമോടിയെത്തി.... വിളക്ക് വച്ചു ദേവേട്ടൻ വരുന്നതും കാത്തിരിക്കുമ്പോഴാണ് അവന്മാരുടെ വരവ്. മുമ്പൊരിക്കൽ ശല്യപ്പെടുത്തിയപ്പോൾ അച്ഛന്റെ ചില പിടിപാടുകൾ വച്ചു അവരെ നേരിട്ടതാണ്. എന്നാലും മുറ്റത്തേക്ക് കയറി വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. മദ്യപിച്ചു അസഭ്യവും പറഞ്ഞു കൊണ്ടവർ വന്നപ്പോൾ താൻ അകത്ത് കയറി വാതിലടക്കുകയായിരുന്നു. വാതിൽ തുറന്നകത്തേക്ക് കയറാനാണ് അവരുടെ ഉദ്ദേശ്യമെന്ന് മനസിലാക്കിയപ്പോൾ അടുക്കളയിലേക്കോടി കയ്യിൽ തടഞ്ഞ കത്തിയുമെടുത്തു തന്റെ മുറിയിൽ കയറി വാതിൽ കുറ്റിയിടുകയായിരുന്നു. ഭീതിയോടെയാണ് പിന്നീടുള്ള നിമിഷങ്ങൾ താൻ തള്ളി നീക്കിയത്. അവരെന്തിനും മടിക്കാത്തവരും വാതിൽ പൊളിച്ചു അകത്ത് വരുമെന്നും തോന്നിയപ്പോൾ ആശയറ്റ് നിമിഷങ്ങൾ തള്ളി നീക്കുകയായിരുന്നു. അകത്തേക്ക് വന്നാൽ തന്റെ ശവത്തിൽ മാത്രമേ അവർക്ക് തൊടാൻ കഴിയൂ എന്ന് തീരുമാനിച്ചുറപ്പിക്കുകയായിരുന്നു താൻ. അശുഭമായെന്തെങ്കിലും സംഭവിയ്ക്കുന്നതിനു മുമ്പ് തക്ക സമയത്ത് ദേവേട്ടനെ ദൈവമവിടെ എത്തിച്ചു....ദേവദത്തന്റെ നെഞ്ചിൽ മുഖമമർത്തിയിരുന്ന ശ്രീലക്ഷ്മിയൊരു ചെറു പുഞ്ചിരിയോടെ മിഴികളുയർത്തി ദേവദത്തന് നേരെ തന്റെ നോട്ടമെറിഞ്ഞു.... തന്നെയും പൊതിഞ്ഞു പിടിച്ചുറങ്ങുന്ന ദേവദത്തനെ നോക്കിയ ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിൽ അവനോടുള്ള നന്ദി നിറഞ്ഞു തുളുമ്പി... "എന്റെ പെണ്ണിനെ കണ്ടവർക്ക് മുന്നിലേക്കിട്ട് കൊടുക്കുമോ ഞാൻ"...നിമിഷങ്ങളോളം ഭയത്തിന്റെ കൊടുമുടിയിൽ വിഹരിച്ച് അതിൽ നിന്നും മുക്തയാവാതെ ദേവേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ തന്റെ കർണ്ണങ്ങളിലേക്കൊഴുകിയെത്തിയ വാക്കുകൾ....മൃദുമന്ദഹാസത്തോടെ ദേവദത്തന്റെ വാക്കുകളോർത്ത ശ്രീലക്ഷ്‌മി വീണ്ടുമവന്റെ വക്ഷസ്സിലേക്ക് മുഖം പൂഴ്ത്തി. താളാത്മകമായി മിടിക്കുന്ന അവന്റെ ഹൃദയമർമ്മരങ്ങൾ ശ്രീലക്ഷ്മിയുടെ കാതുകളിലേക്കൊഴുകിയെത്തിയപ്പോൾ അതിൽ തന്റെ നാമമടങ്ങിയിരിക്കുന്നത് പോലെയുളവായി അവൾക്ക്... ദേവദത്തന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി തന്റെ മുഖമമർത്തി വച്ചു ശ്രീലക്ഷ്മിയപ്പോൾ... തനിയ്ക്കായി ദൈവമൊരുക്കിയിരിക്കുന്ന സംരക്ഷണവലയത്തിലേക്ക്.... ================================== ശർവ്വരിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ നിദ്രയെ പുൽകിയ ദേവദത്തൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ശ്രീലക്ഷ്മി തന്റെ നെഞ്ചിൽ മയങ്ങുന്നത് അതീവവാത്സല്യത്തോടെയവൻ നോക്കി നിന്നു.... ശ്രീലക്ഷ്മിയുടെ മയക്കത്തിനു ഭംഗം വരുത്താതെ ദേവദത്തനവളെ പതിയെ തന്നിൽ നിന്നുമടർത്തി മാറ്റി കിടത്തി. അവന്റെ കൈത്തലങ്ങൾ അവളുടെ മുടിയിലും ശിരസ്സിലും അരുമയായി വാത്സല്യത്തോടെ പ്രണയപുരസരം വനഹ്രദിനിയായി ഒഴികിക്കൊണ്ടിരുന്നു.... തുടർന്ന് ദേവദത്തൻ ഫ്രഷാവാനായി ശ്രീലക്ഷ്മിയിൽ നിന്നുമകന്നു... അവൻ മുറി വിട്ടു പോകുന്ന ദൃശ്യം തന്റെ നീലനയനങ്ങളിലേക്കാവാഹിച്ച ശ്രീലക്ഷ്മിയിൽ ദേവദത്തന്റെ സാമീപ്യമകലുന്നതിന്റെ ഇച്ഛാഭംഗമൊരു വാരീപ്രവാഹമായി ഒഴുകിക്കൊണ്ടിരുന്നു... കുറച്ച് നേരം കഴിഞ്ഞു ഓഫീസിലേക്ക് പോകുവാനായി ഒരുങ്ങി ഭക്ഷണം കഴിയ്ക്കുവാനിരിക്കുമ്പോൾ ശ്രീലക്ഷ്മി ഊണ് മേശയിൽ ഇരിക്കുന്നത് ദേവദത്തന്റെ ശ്രദ്ധയിൽപ്പെട്ടു.... ഊണ് മേശയിൽ ഇരിപ്പുറപ്പിച്ച ദേവദത്തന് നേരെ ശ്രീലക്ഷ്മി തന്റെ നോട്ടമയച്ചു. ദേവദത്തനവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു... "ലച്ചൂ...ഇന്നലെ നടന്നതൊക്കെ ഒരു ദുസ്വപ്നമായി കണ്ട് എല്ലാം മറന്ന് തന്റെ മനസ്സ് ശാന്തമാക്ക്. ഇവിടെ തന്നെ ശല്യപ്പെടുത്താൻ ആരും വരില്ല"...ദേവദത്തൻ വാത്സല്യത്തോടെ ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചു കൊണ്ട് മൊഴിഞ്ഞു... "അതേ മോളെ... ഇവിടെ മോളൊന്നു കൊണ്ടും ഭയക്കേണ്ട".... അപ്പോഴേക്കും ഇരുവർക്കുമുള്ള ഭക്ഷണവും കൊണ്ടങ്ങോട്ട് വന്ന രാമേട്ടൻ ശ്രീലക്ഷ്മിയോടായി പറഞ്ഞു.... "രാമേട്ടാ... കുറച്ച് കഴിഞ്ഞു ലച്ചുവിന്റെ വീട്ടിൽ പോയി അവൾക്കാവശ്യമുള്ളതൊക്കെ എടുത്ത് കൊണ്ട് വന്നേരെ"...ദേവദത്തൻ രാമേട്ടന് നിർദേശം നൽകി... "ദേവൻ കുഞ്ഞേ... അത് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ. ഞാൻ മനസ്സിൽ ചിന്തിച്ച കാര്യമാണ് കുഞ്ഞിപ്പോൾ പറഞ്ഞത്"...രാമേട്ടനൊരു പുഞ്ചിരിയോടെ ദേവദത്തനെ നോക്കി മറുപടി നൽകി.... എന്നാൽ ദേവദത്തന്റെയും രാമേട്ടന്റെയും സംസാരം ശ്രവിച്ച ശ്രീലക്ഷ്‌മി മൗനം പൂണ്ടിരുന്നതേ ഉള്ളൂ... അല്പനേരത്തിനകം ഭക്ഷണം കഴിച്ചു ദേവദത്തൻ പോകുവാനായിറങ്ങി. ഇറങ്ങുമ്പോഴേക്കും ശ്രീലക്ഷ്മി പൂമുഖത്തെത്തിച്ചേർന്നിരുന്നു.... ദേവദത്തൻ പോകുന്നതിലുള്ള ദുഃഖം ശ്രീലക്ഷ്‌മിയുടെ വദനത്തിൽ ഘനീഭവിച്ചു നിന്നിരുന്നു... "ലച്ചൂ.. ഇന്ന് പോകാതിരിക്കുവാൻ പറ്റില്ല. എന്തായാലും കഴിയുന്നതും നേരത്തെ വരാൻ നോക്കാം. താൻ സമാധാനമായിട്ടിരിക്ക്"...താൻ പോകുന്നതിൽ ദുഃഖഭാവമേറിയ മുഖഭാവത്തോടെ നിൽക്കുന്ന ശ്രീലക്ഷ്മിയുടെ കൈയിലൊന്ന് പിടിച്ചമർത്തി കൊണ്ട് ദേവദത്തനവളോട് മൊഴിഞ്ഞു.... ശ്രീലക്ഷ്മി അർദ്ധസമ്മതഭാവത്തിൽ തലയാട്ടി.... തുടർന്നൊരു പുഞ്ചിരിയോടെ ശ്രീലക്ഷ്മിയോട് യാത്ര പറഞ്ഞു മുറ്റത്തേക്കിറങ്ങിയ ദേവദത്തൻ ബൈക്കിനടുത്തെത്തി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു. പോകുന്നതിനിടയിൽ അവനൊന്നു കൂടി ശ്രീലക്ഷ്മിയെ നോക്കി മൗനമായി യാത്ര പറഞ്ഞു... ദേവദത്തനകന്ന് പോകുന്നതും നോക്കി ശ്രീലക്ഷ്‌മി പൂമുഖത്ത് നിന്നു.... ദേവദത്തൻ പോയിക്കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ശൂന്യത മനസ്സിലാനുഭവപ്പെട്ട ശ്രീലക്ഷ്മി ഒരു വിധത്തിൽ ഉച്ച വരെ കഴിച്ചു കൂട്ടി. അതിനിടയിൽ രാമേട്ടൻ പോയി ശ്രീലക്ഷ്മിയ്ക്ക് അത്യാവശ്യമുള്ളതെല്ലാം എടുത്ത് കൊണ്ട് വന്നിരുന്നു.... ഉച്ചഭക്ഷണത്തിന് ശേഷം വീടിനകത്തും പുറത്തുമായി സമയം ചെലവിട്ട ശ്രീലക്ഷ്മി ദേവദത്തന്റെ മുറിയിക്കടുത്തെത്തി... ദേവേട്ടന് തന്നോടുള്ള അടുപ്പം പ്രണയമാണെന്ന് അറിഞ്ഞതിന് ശേഷമൊരിക്കലും ഈ മുറിയിലേക്ക് താൻ കയറിയിട്ടില്ല... ദേവദത്തന്റെ മുറിയുടെ മുന്നിലത്തിയപ്പോൾ ശ്രീലക്ഷ്മിയോർത്തു... മുറിയുടെ വാതിലിൽ കൈ വച്ച ശ്രീലക്ഷ്മിയൊരു നിമിഷം മുറി തുറന്നകത്തേക്ക് കയറണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്നു.... മനസ്സിൽ വടം വലി നടത്തിയ ചിന്തകൾക്കൊടുവിൽ ശ്രീലക്ഷ്മി വാതിൽ തുറന്നകത്തേക്ക് കയറി.... മുറിയിൽ കയറിയ ശ്രീലക്ഷ്മി അത്ഭുതപരതന്ത്രയായി നിന്നു.... ================================== ഏകദേശം ഒന്നൊന്നര വർഷത്തിനു ശേഷം ദേവദത്തന്റെ മുറിയിലേക്ക് കയറിയ ശ്രീലക്ഷ്‌മി കണ്ടത് മുറിയുടെ ചുമരിന്റെ ഒരു വശം മുഴുവൻ തന്റെ ചായാ ചിത്രങ്ങളായിരുന്നു. അതിൽ ചിലതൊക്കെ ദേവദത്തനുമായി സംസാരിക്കാതെ അകന്ന് നിന്ന കാലത്തെയാണെന്നത് ശ്രീലക്ഷ്മിയെ ഒന്ന് കൂടി അത്ഭുതപ്പെടുത്തി... ശ്രീലക്ഷ്മി അത്ഭുതത്തോടെ മിഴികളിൽ നിറഞ്ഞ കൗതുകത്തോടെ ഓരോ ചിത്രങ്ങളുടെയും അടുത്ത് പോയി അതിലേക്ക് തന്റെ നീലനയനങ്ങളെറിഞ്ഞു നിന്നു... അൽപനേരം ചിത്രങ്ങളിലേക്ക് നോക്കി നിന്ന ശ്രീലക്ഷ്മിയുടെ നയനങ്ങൾ മുറിയിലെ മേശയ്ക്കു മുകളിലേക്ക് നീങ്ങി. അത്യാവശ്യം കട്ടി കൂടിയ ഡയറി പോലെയൊരു നോട്ട്ബുക്ക് ശ്രീലക്ഷ്‌മിയുടെ കണ്ണിൽപ്പെട്ടു... അവളുടനെ തന്നെ മേശയ്‌ക്കരികിലേക്ക് നീങ്ങി. ആ ബുക്കിൽ കൈ വയ്ക്കുമ്പോൾ അത് തുറന്ന് നോക്കണോ എന്നൊരാശങ്കയോടെ ശ്രീലക്ഷ്‌മി നിന്നെങ്കിലും നിമിഷങ്ങൾ നീണ്ട ആലോചനകൾക്കൊടുവിൽ അവൾ ബുക്ക്‌ തുറന്ന് അതിന്റെ താളുകൾ മറിക്കുവാൻ തുടങ്ങി.... താളുകൾ മറിച്ചു കൊണ്ടിരിക്കെ അതിൽ തന്റെ ചിത്രങ്ങളും ചില വരികളുമൊക്കെ ശ്രീലക്ഷ്മിയുടെ മിഴികളിൽ പതിഞ്ഞു.... അതിലൊരു താളിൽ എഴുതിയിരിക്കുന്നത് കണ്ട് ശ്രീലക്ഷ്മി അതിലേക്കുറ്റ്‌ നോക്കി... അതിൽ എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു.... "ലച്ചു ഇന്നെന്നോട് പറഞ്ഞു അവളുടെ കണ്ണുകളെ കുറിച്ചും അതിലുതിരുന്ന ഭാവങ്ങൾ ആർക്കും മനസ്സിലാവില്ലെന്നുമൊക്കെ പക്ഷേ എന്താണെന്നറിയില്ല അവളുടെ നീല മിഴികളിൽ നിറയുന്ന ഓരോ ഭാവങ്ങളിലൂടെയും അവളുടെ മനസ്സെനിയ്ക്ക് വായിച്ചെടുക്കാം. ആദ്യമായാണ് എനിക്ക് ഇങ്ങനെയൊരനുഭവം"....ഉള്ളിൽ നിറഞ്ഞൊരു ചിരിയോടെ ശ്രീലക്ഷ്മി താളുകൾ മറിച്ചു കൊണ്ടിരുന്നു.... അതിൽ പലയിടത്തും വിവരിച്ച താൻ ദേവദത്തനോട്‌ കാണിച്ചു കൂട്ടിയിട്ടുള്ള കുസൃതികൾ ആ സമയത്തെ രംഗങ്ങളോടൊപ്പം ചിന്തിച്ച ശ്രീലക്ഷ്മിയുടെ രത്നാധരങ്ങളിൽ മധുപുഷ്പങ്ങൾ വിടർന്നു കൊണ്ടിരുന്നു... താളുകളിൽ പകർത്തിയിരിക്കുന്നത് ആസ്വദിച്ചു വായിച്ചു കൊണ്ട് മറിച്ചതിന് ശേഷമെത്തിയ താളിൽ പകർത്തിയിരിക്കുന്നതിലേക്ക് ശ്രീലക്ഷ്മിയുടെ മിഴികൾ പതിഞ്ഞു... "ഇന്ന് ലച്ചുവിന്റെ നൃത്തം കണ്ടു. ലച്ചു യഥാർത്ഥത്തിൽ നൃത്തമാടിയതാ വേദിയിലായിരുന്നില്ല മറിച്ച് എന്റെ മാനസ സികതലങ്ങളിലായിരുന്നു. അവളുടെ നൂപുരധ്വനികൾ മുഴക്കുന്ന പാദാരവിന്ദങ്ങളുടെ ചുവടുകളെന്റെ മനസ്സിലെ നന്ദനോദ്ധ്യാനത്തിൽ ദേവദാരുപ്പൂക്കൾ വർഷിച്ചപ്പോൾ ഞാനറിഞ്ഞു എന്റെ മനസ്സിൽ ലച്ചുവിനോട് പ്രണയമെന്ന വികാരം മുള പൊട്ടിയിരിക്കുന്നുവെന്ന സത്യം"...താളിൽ വടിവൊത്ത കൈയ്യക്ഷരത്തിൽ പകർത്തിയ ആ വാക്കുകൾ ശ്രീലക്ഷ്മിയുടെ മനസിലേക്കാഴ്ന്നിറങ്ങി.... ദേവേട്ടന് തന്നോടാദ്യമായി പ്രണയം തോന്നിയ നിമിഷത്തെ ചെറിയ വാക്കുകൾ കൊണ്ട് വിവരിച്ചിരിക്കുന്നു. അന്ന് ദേവേട്ടന് തന്നോട് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ താനെന്തൊക്കെയാ ആ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത്. ദേവേട്ടൻ മനസ്സിൽ ദുരുദ്ദേശ്യം വച്ചു കൊണ്ട് പെരുമാറുകയായിരുന്നു എന്ന് പോലും താൻ പറഞ്ഞു. ദേവേട്ടൻ മനസ്സിൽ പോലും ചിന്തിക്കാത്തത് തന്നിൽ നിന്നുമുയർന്നപ്പോൾ ആ മിഴികളിൽ നിറഞ്ഞ നോവിന്റെ തരംഗങ്ങൾ തന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്.... അന്നത്തെ രംഗങ്ങളോർത്ത ശ്രീലക്ഷ്മിയൊരു നോവോടെ ചിന്തിച്ചു... തുടർന്നുള്ള താളുകളിൽ ശ്രീലക്ഷ്മി തന്റെ ഹൃദയഭിത്തികളിലൊരു ചിത്രമായി മാറിയിരിക്കുന്നതും അവളറിയാതെ അവളോടുള്ള പ്രണയം വരികളിലൂടെ ഒളിച്ചു കടത്തിയതുമൊക്കെയായിരുന്നു....ദേവദത്തനെഴുതി കൊടുത്ത വരികളിൽ ചിലത് ഓർത്തെടുത്ത ശ്രീലക്ഷ്മിയുടെ ചൊടിയിലൊരു മന്ദഹാസം വിടർന്നു.... "കള്ളൻ നരസിംഹം.... ചോദിക്കുമ്പോൾ തന്നോട് വേറെയെന്തെങ്കിലും പറഞ്ഞു ശ്രദ്ധ തിരിക്കുന്നതായിരുന്നു പതിവ്"....ശ്രീലക്ഷ്‌മിയൊരു ചെറു ചിരിയോടെ മന്ത്രിച്ചു... തുടർന്നുള്ള ഒരു താളിൽ എക്സിബിഷൻ നടന്ന ദിവസത്തെ സംഭവങ്ങൾ ആയിരുന്നു. അതിൽ എഴുതിയതിലൂടെ ശ്രീലക്ഷ്മി തന്റെ മിഴികളോടിച്ചു കൊണ്ടിരുന്നു... "ലച്ചു ഇന്നെന്നോട് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ കുറിച്ച് ചോദിച്ചു. എനിക്ക് പറയുവാൻ കഴിയില്ലല്ലോ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി അവളാണെന്ന്. അനിർബൻ സാറും പറഞ്ഞു ലച്ചുവാണ് എന്റെ ജീവിതത്തിൽ വരാൻ പോകുന്ന പെൺകുട്ടിയെന്നും എന്നാൽ കുറച്ച് കാലം പിരിഞ്ഞിരിക്കേണ്ടി വരുമെന്നും. അനിർബൻ സാറിന് ജ്യോതിഷത്തിലും മറ്റും നല്ല ഗ്രാഹ്യമുണ്ട് എന്നാലും ഇക്കാര്യത്തിൽ അദ്ദേഹത്തിന് തെറ്റ് പറ്റിയിരിക്കുന്നു. അദ്ദേഹത്തിന് അറിയില്ലല്ലോ ലച്ചുവിന്റെ മനസ്സിലെനിയ്ക്ക് അത്തരത്തിലൊരു സ്ഥാനമൊരിക്കലും ഉണ്ടാവില്ലെന്ന്. അതിനാൽ ഈ കാര്യത്തിൽ അദ്ദേഹത്തിന് തെറ്റ് പറ്റിയിരിക്കുന്നു".... ആ എഴുതിയതിലൂടെ കണ്ണോടിച്ചപ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ അനിർബൻ ഭട്ടാചാര്യയും ദേവദത്തനും കൂടി ബംഗാളിയിൽ സംസാരിച്ചത് ഓർമ്മ വന്നു. തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് താനന്നൂഹിച്ചിരുന്നു. അപ്പോൾ ഇതായിരുന്നോ ഇരുവരും സംസാരിച്ചു കൊണ്ടിരുന്നത്.. ശ്രീലക്ഷ്മി മനസ്സിലോർത്ത് കൊണ്ട് അടുത്ത താളുകൾ മറിക്കുവാൻ തുടങ്ങി..... അടുത്ത കുറച്ച് താളുകൾക്ക് ശേഷം ശ്രീലക്ഷ്മിയെത്തിച്ചേർന്നത് താനും ദേവദത്തനും തമ്മിൽ കോളേജിൽ വച്ചു പിരിഞ്ഞ നിമിഷങ്ങളെ കുറിച്ചായിരുന്നു. അതീവ ദുഃഖത്തോടെ വിവരിച്ച ആ രംഗം വായിച്ചു കൊണ്ടിരിക്കെ ശ്രീലക്ഷ്മിയുടെ മിഴികളിൽ നിന്നുമവളറിയാതെ അശ്രുകണങ്ങൾ നിറഞ്ഞു തുളുമ്പി.... "ഞാനെന്നും ഭയത്തോടെ കാത്ത് നിന്ന ലച്ചുവിനോടുള്ള എന്റെ പ്രണയത്തെ അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവളുടെയും രവിയുടെയും ഇടയിലേക്ക് ഇടിച്ചു കയറി ബന്ധം സ്ഥാപിയ്ക്കുവാനായി ഞാൻ ചിന്തിച്ചു എന്നവൾ ആരോപിച്ചത് എന്നിലേക്ക് ആയിരം ഖഡ്ഗങ്ങൾ കുത്തിയിറക്കുന്ന നോവെനിക്ക് പകർന്നു. സ്വന്തം കൂട്ടുകാരന്റെ പെണ്ണിനെ സ്നേഹിച്ചത് തെറ്റാണെന്ന് എനിക്കറിയാം എന്നാൽ മായ്ച്ചു കളയാനാവാത്ത വിധത്തിൽ അവളെന്റെ മനസ്സിൽ പതിഞ്ഞു പോയി. ഒരിക്കലും അവളുടെ പ്രണയബന്ധം തകരണമെന്നും അവൾ ദുഃഖിക്കുന്നതോ എനിക്ക് ആഗ്രഹിക്കുവാൻ കഴിയില്ല"...നീരണിഞ്ഞ മിഴികളോടെ ആ താളിൽ എഴുതിയ വാക്കുകളും അതിനു ശേഷം ശോകാർദ്രത നിറഞ്ഞ വരികളും തന്റെ ചിത്രത്തോടൊപ്പം ശ്രീലക്ഷ്മി കണ്ടു... തുടർന്നുള്ള താളവൾ മറിച്ചു നോക്കി.... "അന്നത്തെയാ ദിവസത്തിന് ശേഷം ലച്ചുവെന്നോട് സംസാരിക്കുവാൻ താല്പര്യപ്പെടാതെ എന്നിൽ നിന്നുമൊഴിഞ്ഞു മാറുന്നു. ഈ ലോകത്ത് എന്തിനെയും നെഞ്ചും വിരിച്ചു നേരിടുന്ന എനിക്ക് അവളുടെ അവഗണന താങ്ങുവാൻ കഴിയുന്നില്ല. അവളുടെ സംസാരവും കുസൃതികളും നഷ്ടപ്പെട്ട് ഏകാന്തതയുടെ അഗാധഗഹ്വരത്തിലേക്ക് എറിയപ്പെട്ട എന്റെയീ അവസ്ഥയിലും എനിക്കവളെ ഇഷ്ടമാണ്. എന്റെ ആത്മാവിൽ നിറഞ്ഞ ഇഷ്ടം"....ദേവദത്തനതീവ വേദനയോടെ പകർത്തിയ വാക്കുകളിലൂടെ മിഴികളോടിക്കവേ ശ്രീലക്ഷ്മിയുടെ മനസ്സിൽ അവനടുത്ത് വരുമ്പോൾ താനൊഴിഞ്ഞു മാറുന്ന രംഗങ്ങൾ നിറഞ്ഞു നിന്നു... പലപ്പോഴും ദേവേട്ടൻ തന്റെയടുത്തേക്ക് വരുമ്പോൾ താൻ മുഖത്തടിക്കുന്ന പോലെ ഒഴിഞ്ഞു മാറുകയായിരുന്നു. എന്നിട്ടുമാ മനുഷ്യന് തന്നോട് ദേഷ്യമൊരു തരിമ്പുമുണ്ടായില്ല. ദേവേട്ടന് പറയാനുള്ളതൊക്കെ ഒന്ന് കേൾക്കാമായിരുന്നു. എന്നിട്ടവസാനം സ്വന്തം ജീവൻ പണയം വച്ചു പോലും തനിയ്ക്ക് സംരക്ഷണമേകാൻ ദേവേട്ടനൊരാൾ മാത്രം...നിറമിഴികളോടെ ശ്രീലക്ഷ്മിയാ നിമിഷങ്ങളെ സ്വയം പഴിച്ചു കൊണ്ടിരുന്നു... തുടർന്നുള്ള പുറങ്ങളിൽ ശ്രീലക്ഷ്മിയുമായുള്ള അകന്ന് നിന്ന സമയത്തെ കുറിച്ചും അതിനെ നേരിട്ടതുമായ ശോകഭരിതമായ വരികളായിരുന്നു. നിറഞ്ഞൊഴുകുന്ന മിഴികളോടെയാ വരികളിലൂടെ കണ്ണോടിച്ചു.... തുടർന്നുള്ള പേജിൽ ശ്രീലക്ഷ്മി വിവാഹക്ഷണക്കത്ത് കൊടുക്കാൻ വന്ന ദിവസത്തെ കുറിച്ചായിരുന്നു. അതിദ്രുതം മിടിക്കുന്ന ഹൃദയവുമായി ശ്രീലക്ഷ്മിയുടെ നീലനയനങ്ങൾ അക്ഷരങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു... "ഇന്ന് ലച്ചുവെനിക്ക് ക്ഷണക്കത്ത് തരാനായി വന്നു. കുറേ കാലങ്ങൾക്ക് ശേഷം അവളൊന്ന് സംസാരിച്ചത് ഇന്ന്. ലച്ചുവിനെയെനിയ്ക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുന്നത് ഉറപ്പിയ്ക്കുന്ന ആ ക്ഷണക്കത്ത് എന്റെ നേരെയവൾ നീട്ടിയപ്പോൾ എന്റെ മനസ്സ് നുറുങ്ങുന്ന വേദനയവളെ കാണിക്കാതിരിക്കാൻ ഞാൻ പാടുപെടുകയായിരുന്നു. അവളെക്കാൾ നല്ലൊരു പെൺകുട്ടിയെ എനിക്ക് കിട്ടുമെന്ന് അവളാശംസിച്ചു. പക്ഷേ ലച്ചുവിനറിയില്ലല്ലോ ആരും അവൾക്ക് പകരമാവില്ലെന്ന്. എന്റെ മനസ്സ് കീഴടക്കിയത് അവളാണ്. ഞാനാദ്യമായി സ്നേഹിച്ച പെൺകുട്ടി അവസാനത്തേതും. അവളുടെ വിവാഹത്തിന് പങ്കെടുക്കാൻ അവളപേക്ഷിച്ചു എന്നാൽ അവളെയെനിക്ക് എന്നുന്നേക്കുമായി നഷ്ടപ്പെട്ട് അവൾ മറ്റൊരാളുടേത് ആവുന്ന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ എനിക്ക് കഴിയില്ല. ലച്ചുവിന് സങ്കടം വരുത്തുന്ന ഒരു നീക്കവും എന്റെ മനസ്സനുവദിക്കില്ല പക്ഷേ ഈയൊരു കാര്യത്തിൽ അവളെ സങ്കടപ്പെടുത്തേണ്ടി വരുമെനിയ്ക്ക്. ഞാൻ സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ സ്വന്തമാകുന്നത് കണ്ടു നിൽക്കാനുള്ള ത്രാണിയെനിയ്ക്കില്ല"....ഓരോ വാക്കുകളിലൂടെയും മിഴികളോടിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ നയനങ്ങളിൽ നിന്നുമശ്രുക്കൾ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു... അന്ന് രവിയും കൂടെ വരുമെന്ന് പറഞ്ഞവൻ അവസാനം വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ താൻ ദേവേട്ടന്റെ അടുത്ത് ചെല്ലാൻ വിമുഖത കാണിച്ചതായിരുന്നു . പക്ഷെ രവിയുടെ നിർബന്ധം കാരണമാണ് താനന്ന് പോയത് ദേവേട്ടന് ക്ഷണക്കത്ത് കൊടുത്ത് ഇറങ്ങുമ്പോൾ താൻ പൊട്ടിക്കരയുകയായിരുന്നു. അന്നറിയില്ലായിരുന്നു എന്തിനായിരുന്നു താനത്രയ്ക്ക് സങ്കടപ്പെടുന്നതെന്ന്. എന്നാൽ കാലം തനിയ്ക്കതിനു ഉത്തരം തന്നിരിക്കുന്നു... കണ്ണീരോടെ ബാക്കിയുള്ള താളുകൾ മറിച്ചു ശ്രീലക്ഷ്മിയവസാനത്തെ താളിൽ എത്തി. അതിൽ എഴുതിയിരിക്കുന്ന വാക്കുകളിലൂടെ അവളൊന്ന് നോട്ടമയച്ചു... "എവിടെ കൊണ്ട് പോയിട്ടായാലും എന്ത് വില കൊടുത്തിട്ടായാലും എന്റെ ലച്ചുവിനെ എനിയ്ക്ക് പൂർണ്ണാരോഗ്യത്തോടെ പൂർവസ്ഥിതിയിലെത്തിയ്ക്കണം. എന്റെ പെണ്ണിനെyoയൊരു മനോരോഗിയായി എന്നും കാണുവാനെനിയ്ക്ക് വയ്യ. എനിക്കറിയില്ല പൂർവസ്ഥിതിയിലായാൽ അവളുടെ എന്നോടുള്ള പെരുമാറ്റം എങ്ങനെയാവുമെന്ന് പക്ഷേ അതെന്ത് തന്നെയായാലും എനിക്കെന്റെ അവസാനം വരെ എന്റെ ലച്ചുവിനെ എന്റെ പെണ്ണായി സ്നേഹിക്കാമല്ലോ.. തിരിച്ചു വേണം എനിക്കെന്റെ പെണ്ണിനെ. മനോരോഗത്തിന്റെ ഇരുട്ടറകളിലേക്ക് എന്റെ പെണ്ണിനെ വിട്ടു കൊടുക്കാനെനിയ്ക്ക് കഴിയില്ല. എന്റെ ആത്മാവും പ്രാണനും നിശ്വാസവുമെല്ലാം അവളാണ്... അവൾ മാത്രം....." എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയൊരു പൊട്ടിക്കരച്ചിലോടെയാ പുസ്തകം മടക്കി വച്ചു. അവളറിയുകയായിരുന്നു ദേവദത്തന് തന്നോടുള്ള നിസ്വാർത്ഥ പ്രണയത്തിന്റെ ആഴം. താനൊരിക്കൽ തിരിച്ചറിയാതെ പോയതും അവനെ അവഗണിച്ചതുമെല്ലാമോർത്തപ്പോൾ അവളിൽ നിറഞ്ഞ ആത്മനിന്ദ നേത്രാംബുക്കളായി കപോലങ്ങളിലേക്കൊഴുകിക്കൊണ്ടിരുന്നു.... പൊടുന്നനെ കരച്ചിലടക്കുവാൻ കഴിയാതെ ശ്രീലക്ഷ്മി മുറിയുടെ വാതിൽ തുറന്ന് തനിയ്ക്കായൊരുക്കിയിരുന്ന മുറിയിലേക്ക് ഓടി.... ശ്രീലക്ഷ്മി പോകുന്നത് അമ്പരപ്പോടെ നോക്കി നിന്ന രാമേട്ടൻ അവളുടെ മുറിയ്ക്കടുത്തേക്ക് അടുക്കുമ്പോഴേക്കും വാതിലടഞ്ഞു കഴിഞ്ഞിരുന്നു.... തുടരും NB : വർക്ക്‌ ലോഡ് കാരണം എഴുതാനുള്ള ടൈം തീരെ കിട്ടുന്നില്ല. അത് കൊണ്ട് ഈ പാർട്ട്‌ ലേറ്റ് ആണ്.... #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
See other profiles for amazing content