ഫോളോ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
6,841
പോസ്റ്റുകള്‍
32,047
ഫോളോവേഴ്സ്
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1.1K കണ്ടവര്‍
ഒരു കഥയുടെ പിറവി.... രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നൊന്ന് ഫ്രഷായിട്ട് ഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിലൊരു ഓഡിയോ കോൾ വരുന്ന ശബ്ദം കേട്ടത്.. ഫോണെടുത്ത് നോക്കിയ എന്റെ മനസ്സിൽ ഞെട്ടലും അത്ഭുതവും അമ്പരപ്പും ഒന്നിച്ചു നിറഞ്ഞു…കാരണം കോൾ ചെയ്യുന്നത് പതിനാല് വർഷമായി യാതൊരു കോണ്ടാക്ടുമില്ലാത്ത ജീവിതയാത്രയിലെപ്പോഴോ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ഒരു പെണ്ണായിരുന്നു… ഈ പതിനാല് വർഷങ്ങൾക്കുള്ളിൽ അവളെവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ എനിക്കറിയില്ല…. എന്റെ ഇൻസ്റ്റഗ്രാം ഐഡി എങ്ങനെ ഇവൾക്ക് കിട്ടി…? എന്തിനാവും ഇവളിപ്പോൾ എന്നെ വിളിക്കുന്നത്…? ചോദ്യങ്ങൾ നിറഞ്ഞ മനസ്സോടെ ഒരാശങ്കയോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു… "ഹലോ…." "ഹലോ…അരുൺ ചേട്ടാ…ഞാനിപ്പോൾ ഇഘത്പുരി റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. ഒന്നിവിടെ വരെ വരാമോ"…? അപ്പുറത്ത് നിന്നുമവളുടെ ശബ്ദമെന്റെ കാതിലേക്കോഴുകിയെത്തി… "ഇഘത്പുരി സ്റ്റേഷനിലോ"…? അവൾക്കുള്ള മറുപടി ഞെട്ടൽ കലർന്ന സ്വരത്തിലൊരു മറുചോദ്യമായിട്ടാണ് എന്നിൽ നിന്നുമുതിർന്നത്… "അതേ…ചേട്ടൻ ഇവിടേയ്ക്കൊന്ന് വരാമോ"..? ഇവിടെ എത്തിയ ശേഷം ബാക്കി പറയാം… അതും പറഞ്ഞു മറുതലയ്ക്കൽ കോൾ കട്ടായി… ഒരുപാട് കാലമായിട്ട് ഒരു വിധേനയും കോൺടാക്ട്ടില്ലാത്ത ഒരുവൾ എന്റെ കമ്പനിയുടെ ക്യാമ്പിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററോളം ദൂരത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും വിളിക്കുന്നു… പോകണമോ വേണ്ടയോ…ചിന്തകൾ തമ്മിലുള്ള വടം വലികൾക്കൊടുവിൽ പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം… ഉടനെ ഡ്രസ്സ്‌ മാറി കമ്പനിയിലെ ടിപ്പർ ഡ്രൈവറായ ഹരിയണ്ണ എന്ന് ഞാൻ വിളിക്കുന്ന ഹരി ഒഡോലെയുടെ ബൈക്ക് വാങ്ങി ഞാൻ ക്യാമ്പിൽ നിന്നുമിറങ്ങി. എന്നുമെന്നെയൊരു അനിയനെപ്പോലെ കാണുന്ന ഹരിയണ്ണയോട് ഞാനെപ്പോൾ ബൈക്ക് ചോദിച്ചാലും പുള്ളി തരാറുണ്ട്… അര മണിക്കൂറോളം സമയമെടുത്ത് ഞാൻ ഇഘത് പുരി സ്റ്റേഷന്റെ മുന്നിലെത്തി. അവിടെ മെയിൻ എൻട്രൻസിൽ എന്നെയും കാത്തെന്നവണ്ണം അവൾ നിൽക്കുന്നു. പണ്ട് കണ്ടതിനേക്കാൾ ശകലം തടി വച്ചുവെന്നല്ലാതെ അവളുടെ രൂപത്തിന് അധികം മാറ്റമൊന്നുമില്ല. അതിനാലവളെ തിരിച്ചറിയുവാൻ ബുദ്ധിമുട്ടിയില്ല… എന്നെക്കണ്ടപ്പോൾ അവളെന്നെ നോക്കി ഹൃദ്യമായൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി… തിരിച്ചും അവളോട് ചിരിച്ചു കൊണ്ട് കൈ കൊടുക്കുമ്പോഴും കോൾ വന്നപ്പോഴുള്ള സംശയങ്ങളെന്റെ മനസ്സിൽ നിറഞ്ഞു നിന്നു… എന്റെ ഐഡിയും ഞാൻ ഇഘത്പുരി ഉണ്ടെന്നുമുള്ള വിവരങ്ങളെങ്ങനെ കിട്ടിയെന്നും അവളോട് തിരക്കിയപ്പോൾ എന്റെ പ്രൊഫൈൽ പബ്ലിക് ആയത് കൊണ്ട് പേര് അടിച്ചപ്പോൾ കണ്ടെന്നും അതിൽ ഫോട്ടോകൾ പോസ്റ്റിയതിൽ ലൊക്കേഷൻ ഇഘത്പുരി എന്ന് കാണിച്ചിട്ടുണ്ട് എന്നുമവളെനിക്ക് മറുപടി നൽകി… അവള് പറഞ്ഞത് ശരിയാണെന്ന കാര്യം ഞാനുമോർത്തു.. തുടർന്നവളോട് ഇങ്ങോട്ട് വരാനുള്ള കാരണമെന്താണെന്ന് ഞാൻ ചോദിച്ചു… "ചേട്ടാ.. എനിക്കൊന്ന് അജ്മീർ വരെ പോകണം"…അവളുടെ മറുപടി "അതിനെന്താ…ഇവിടെ നിന്ന് പോകാൻ ഡയറക്റ്റ് ട്രെയിൻ കിട്ടുമോന്നറിയില്ല മുംബൈ പോയാൽ അങ്ങോട്ട്‌ പോകാനുള്ള വണ്ടി കിട്ടിയേക്കും"…ഞാനവൾക്ക് മറുപടി നൽകി… "എനിക്ക് ട്രെയിനിലല്ല പോകേണ്ടത്…ചേട്ടന്റെ കൂടെ ബൈക്കിലൊരു റൈഡ് പോകാനാണ് ഞാനുദ്ദേശിക്കുന്നത്"…ഒരു ചിരിയോടെ അവളെന്നോട് മൊഴിഞ്ഞു… അവൾ പറഞ്ഞത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി… "ബൈക്കിൽ പോകാനോ അതും എന്റെ കൂടെ…നിനക്ക് വല്ല പ്രശ്നവുമുണ്ടോ"..? ഞെട്ടൽ വിട്ട് മാറാതെ അല്പം രോഷത്തോടെ ഞാനവളോട് ചോദിച്ചു… "അതെന്താ ബൈക്കിൽ പോയാല്"…? "ചേട്ടൻ പണ്ട് എറണാകുളം തൊട്ട് കോഴിക്കോട് വരെ ഇടയ്ക്ക് വണ്ടിയോടിച്ചു പോകാറില്ലായിരുന്നോ. ഒരോ ദിവസവും അത്രയും ദൂരം വച്ച് ഓടിച്ചാൽ പോരെ. പുറകിൽ ഞാനും കൂടെയുണ്ടാവും എന്നൊരു വ്യത്യാസം മാത്രമല്ലേയുള്ളൂ. അജ്മീർ പോയിട്ട് തിരിച്ച് വരാൻ ട്രെയിൻ കിട്ടാതെ ബസിലും ട്രക്കിലുമൊക്കെയായി അഹ്‌മദാബാദ് വരെയെത്തിയ കാര്യം മുമ്പെന്നോട് പറഞ്ഞിട്ടുള്ളതല്ലേ"...നിസ്സാരമട്ടിൽ അവളുടെ മറുപടി… ശരിയാണ്…2008 കാലത്ത് അജ്മീർ പോയിട്ട് തിരിച്ച് വരാൻ ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തത് കൊണ്ട് അവിടുന്ന് മൗണ്ട് അബു റോഡ് വരെ ബസിലും പിന്നെയവിടെ നിന്നും ഗുജറാത്തിലെ പാലൻപൂർ വരെ ട്രക്കിലും പിന്നെയവിടെ നിന്നും ബസിലും ട്രെയിനിലുമായ് അഹ്‌മദാബാദും അവിടെ നിന്ന് ട്രെയിനിലായി മുംബൈയിലും പിന്നെ നാട്ടിലേക്കും പോയിരുന്നു. ഓർക്കുട്ട് അതിന്റെ പീക്ക് ടൈമിൽ നിൽക്കുന്ന കാലത്ത് ഇവളോട് ഒരിക്കൽ ഇതെല്ലാം പറഞ്ഞിട്ടുമുണ്ട്… "നിനക്ക് കെട്ട്യോന്റെ കൂടെ പോയാൽ പോരെ…ഞാനെന്തിനാ വരുന്നത്. പിന്നെ എനിക്കങ്ങനെ വരാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. എനിക്കൊരു വീടും കുടുംബവുമൊക്കെയുണ്ട്. അങ്ങനെ ഒരാൾ പറയുമ്പോഴേക്കും എനിക്കിറങ്ങാനൊന്നും പറ്റില്ല"…അറുത്തു മുറിച്ച പോലെയായിരുന്നു എന്റെ സംസാരം… "എന്റെ കെട്ട്യോൻ യു എസിൽ ബിസിയാണ്. വരാൻ പറ്റില്ല. പിന്നെ എനിക്കറിയാവുന്നവരിൽ ആ റൂട്ട് അറിയാവുന്നത് അരുൺ ചേട്ടന് മാത്രമാണ്…ഹസിനോട് ഞാൻ അനുവാദം വാങ്ങിയിട്ടുണ്ട്. ഇനി ചേട്ടന്റെ വൈഫിന്റെ കാര്യമാണെങ്കിൽ പുള്ളിക്കാരിയോടും ഞാൻ അനുവാദം വാങ്ങിയിട്ടുണ്ട്"…അവളുടെ നിസ്സാരമട്ടിലുള്ള മറുപടി.. ആ മറുപടിയിൽ ഞാൻ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി…. എന്റെ വൈഫിന്റെ അടുത്തുന്നു ഇവള് പെർമിഷൻ വാങ്ങിയെന്നോ…? അവളോട് ഇവളെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ എന്റെ സോഷ്യൽ മീഡിയ ഫ്രണ്ട് പോലുമല്ലാത്ത ഇവള് വൈഫിനോട്‌ സംസാരിച്ചെന്നൊക്കെ പറഞ്ഞാൽ അതൊട്ടും വിശ്വാസയോഗ്യമല്ല…ഞാൻ ചിന്തിച്ചു… "ചേട്ടനിങ്ങനെ അധികം ചിന്തിച്ചു കൂട്ടേണ്ട..പുള്ളിക്കാരിയെ ഞാൻ മെസ്സഞ്ചറിൽ ഒന്ന് വിളിച്ചു നോക്കിയതാ. എന്തോ ഭാഗ്യത്തിന് പുള്ളിക്കാരിയാ സമയം അതിൽ ഓൺലൈൻ ആയിരുന്നു. അതോണ്ട് സംസാരിക്കാൻ പറ്റി"…ഞാൻ മനസ്സിൽ ചിന്തിച്ച കാര്യങ്ങൾക്ക് ഉത്തരമെന്നത് പോലെയവളുടെ മറുപടി വന്നു… അവളോടൊന്നും പറയാതെ ഞാൻ വൈഫിന്റെ നമ്പറിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.. "ഏട്ടാ…അവളെന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഒന്ന് അവളെ അജ്മീർ വരെ കൊണ്ട് പോകരുതോ"…എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വൈഫിന്റെ മറുപടിയും വന്നു… ആ മറുപടിയിൽ ഞാനാകെ അസ്ത്രപ്രജ്ഞനായി നിന്ന് പോയി… കലൂരിൽ നിന്നും പാലാരിവട്ടം വരെ കൊണ്ട് പോകരുതോ എന്ന് പറയുന്നത് പോലെയാണ് വൈഫ് അജ്മീർ കൊണ്ട് പോകരുതോ എന്ന് ചോദിക്കുന്നത്. അതും ഒരന്യസ്ത്രീയോടൊപ്പം. ഒരു ഭാര്യയും സമ്മതം മൂളാത്ത കാര്യത്തിനാണ് എന്റെ ഭാര്യ സമ്മതം തന്നിരിക്കുന്നത്…. ഭാര്യയുടെ മറുപടി പകർന്ന ഞെട്ടലിൽ നിൽക്കുമ്പോൾ അപ്പുറത്ത് കോൾ കട്ടായി… തുടർന്ന് അവളെ നോക്കിയപ്പോൾ ഇനി പോകാമല്ലോ എന്ന അർത്ഥത്തിലൊരു ചിരി നിറഞ്ഞ നോട്ടമെന്നിലെത്തി… പിന്നെയെല്ലാം പെട്ടെന്നായിരുന്നു…കമ്പനിയിൽ എന്റെ സുപ്പീരിയറിനെ വിളിച്ചു ഞാനൊരാഴ്ച്ചത്തെ ലീവ് പറഞ്ഞപ്പോൾ ഒന്നും പറയാതെ അദ്ദേഹമതെനിക്ക് അനുവദിച്ചു. തുടർന്ന് ഹരിയണ്ണയോട് ഒരു ബുള്ളറ്റ് കിട്ടുമോ എന്ന് തിരക്കിയപ്പോൾ ഞാൻ വന്ന ബൈക്ക് കൂടാതെ അങ്ങേര് ഉപയോഗിക്കുന്ന ബുള്ളറ്റ് വീട്ടിൽ ഉണ്ടെന്നും അതെനിക്ക് നൽകാമെന്ന മറുപടിയും കിട്ടി…ഇതെല്ലാം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഈ യാത്രയ്ക്ക് വേണ്ടി നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകേണ്ടിയിരുന്ന എല്ലാറ്റിനും പരിഹാരമായിരിക്കുന്നു… അവളെയും കൊണ്ട് സ്റ്റേഷന് വെളിയിലിറങ്ങിയ ഞാൻ ഹരിയണ്ണയോട് അദ്ദേഹത്തിന്റെ വീട്ടിലൊരു ദിവസം അവളെയൊന്ന് താമസിപ്പിക്കാമോ എന്ന് തിരക്കി. ആരാണെന്ന് തിരക്കിയപ്പോൾ റിലേറ്റീവ് ആണെന്നൊരു കള്ളം പറഞ്ഞെങ്കിലും ഹരിയണ്ണ സമ്മതിച്ചു. അങ്ങനെ അവളെയും വണ്ടിയിൽ കയറ്റി ഘോട്ടിയിലുള്ള ഹരിയണ്ണയുടെ വീട്ടിലാക്കിയ ശേഷം പിറ്റേന്നത്തെ യാത്രയ്ക്കായ് ഞാൻ തയ്യാറെടുത്തു കൊണ്ടിരുന്നു… അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. റൂമിലെത്തി എല്ലാം പാക്ക് ചെയ്ത ശേഷം വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ഹരിയണ്ണയുടെ കൂടെ പോയി ബുള്ളറ്റ് എടുത്ത് കൊണ്ട് ഞാൻ തിരികെ വന്നു… എങ്ങനെയെങ്കിലും രാത്രിയൊന്ന് കടന്ന് കിട്ടാനായി കാത്തിരുന്നു കൊണ്ട് ഞാനിറങ്ങി. അവളെ വിളിച്ചു നാല് മണിയോടെ അവിടെ എത്തുമെന്നും റെഡി ആയി നിക്കണമെന്നും നിർദ്ദേശം നൽകി… ഒരു വിധം രാത്രി ചെലവിട്ട് നാല് നാലര മണിയോടെ ഹരിയണ്ണയുടെ വീട്ടിലെത്തി അവളെയും കൊണ്ടാ ദൂരയാത്ര ഞാൻ തുടങ്ങി… നാസിക്ക് സിറ്റിയും കടന്നു ഗുജറാത്ത്‌ ബോർഡർ ലക്ഷ്യമാക്കി നീങ്ങിയ എന്റെ ബൈക്ക് പല മലനിരകളും എല്ലാം കടന്ന് കിലോമീറ്ററോളം സഞ്ചരിച്ചു ഗുജറാത്തിലേക്ക് കടന്നു…. ഇടയ്ക്ക് ചിലയിടത്ത് ചായ കുടിക്കുവാനൊക്കെ നിർത്തിയ സമയത്ത് അവൾ വിദേശത്തെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോൾ ഞാനെല്ലാം മൂളി കേട്ട് കൊണ്ട് നിന്നു… കുറെ നേരത്തെ യാത്രയ്ക്ക് ശേഷം നവസാരി എത്തിയ ഞങ്ങൾ സൂറത്ത് ലക്ഷ്യമാക്കി നീങ്ങി. പണ്ടെപ്പോഴോ ഈ റൂട്ടിൽ ബസിൽ പോയ ശേഷം പോകുന്നത് ഇപ്പോഴാണ്… സൂറത്തിൽ എത്തിയപ്പോൾ ഞാൻ വണ്ടിയും കൊണ്ട് എത്തിയത് വർഷങ്ങൾക്ക് മുമ്പ് സൂറത്തിലെ ഹജിറയിൽ വർക്ക്‌ ചെയ്യുമ്പോൾ ഇടയ്ക്ക് പോകാറുണ്ടായിരുന്ന നയാപൂളിലെ മലയാളി ഹോട്ടലിലേക്കായിരുന്നു… അവിടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളിരുവരും കോളേജ് ക്യാന്റീനിൽ വച്ച് ഭക്ഷണം കഴിച്ചതൊക്കെ ഓർക്കാറുണ്ടോ എന്ന ചോദ്യത്തിന് എങ്ങും തൊടാത്ത രീതിയിൽ ഉണ്ടെന്ന മറുപടിയും ഞാൻ കൊടുത്തു… ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും ബറൂച് ലക്ഷ്യമാക്കി ഹൈവേയിലൂടെ നീങ്ങുമ്പോൾ അവൾക്ക് ഉറക്കം വരുന്നുവെന്നും എന്റെ പുറത്തേക്ക് ചാരി മയങ്ങിക്കോട്ടെ എന്നും ചോദിച്ചു. ഞാനതിന് സമ്മതം മൂളി…എന്റെ പുറത്തോട്ട് ചാരി അവളുറക്കമായി… മുന്നോട്ട് പോയിക്കൊണ്ടിരുന്ന വണ്ടി പൊടുന്നനെയൊന്ന് പാളിയപ്പോൾ ഒരു വിധത്തിൽ ഞാൻ സൈഡാക്കി. അപ്പോഴും അവള് ഉറങ്ങുകയായിരുന്നു… ഹാൻഡിൽ ഭാഗത്തെക്ക് ഏന്തി നിന്നിട്ട് ഫ്രണ്ട് ടയറിലേക്ക് ഒന്ന് നോട്ടമയച്ച ഞാനത്യം നിരാശയോടെ നിന്നു… മുന്നിലെ ടയർ പഞ്ചർ ആയിരിക്കുന്നു… എന്റെ പുറത്തേക്ക് ചാരിയിരുന്നു മയങ്ങുന്ന അവളെയെങ്ങനെ ഉണർത്തുമെന്നറിയാതെ വിഷണ്ണനായി ബൈക്കിൽ ഇരിക്കുമ്പോൾ പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നുമൊരു തരിപ്പുയർന്നു… നെഞ്ച് ശക്തിയിൽ തരിച്ചപ്പോൾ കണ്ണ് തുറന്ന് ചുറ്റും നോക്കിയ ഞാൻ കണ്ടത് സൂറത്ത് ബറൂച് ഹൈവേ ആയിരുന്നില്ല. മറിച്ചു ഘോട്ടിയിലെ എന്റെ കമ്പനി വർക്ഷോപ്പായിരുന്നു. വർക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ഒരു ബൊലേറോയിലാണ് ഞാനിരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ എനിക്ക് നിമിഷങ്ങൾ വേണ്ടി വന്നു… ഫെബ്രുവരി മാസത്തിൽ വർക്ഷോപ്പിലെ കണ്ടെയ്നർ ഓഫീസിൽ ഇരുന്നപ്പോൾ ഒരു രണ്ട് മണിയോടെ നല്ല തണുത്ത കാറ്റ് അടിച്ചിരുന്നു. അവിടെ ഇരിക്കാൻ പറ്റാതെ വന്നപ്പോൾ ഞാനാ ബൊലേറോയിൽ വന്നു ഇരിക്കുകയായിരുന്നു. ഫ്രണ്ട് സീറ്റിൽ ചാരി കിടന്നു ഉറങ്ങിപ്പോയ ഞാൻ ഫോണിലൊരു കോൾ വന്നപ്പോൾ അതിന്റെ വൈബ്രേഷനിൽ ഉണർന്ന് പോയതാണ്… ഞാൻ കണ്ടതൊരു സ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാൻ അപ്പോഴുമെനിക്ക് പറ്റുന്നുണ്ടായിരുന്നില്ല…കുറച്ച് നേരം അങ്ങനെയിരുന്നു എല്ലാമാലോചിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി… രാവിലെ ഡ്യൂട്ടി കഴിഞ്ഞു മുറിയിലെത്തിയപ്പോൾ ഞാൻ കണ്ട സ്വപ്നത്തെ കുറിച്ച് ഭാര്യയോടും പിന്നെ ബാംഗ്ലൂർ ഉള്ള ക്ലാസ്സ്‌മേറ്റിനോടുംവിവരിച്ചപ്പോൾ അവര് രണ്ട് പേരും പൂരച്ചിരിയായിരുന്നു… അന്ന് ഒരു നോവൽ പൂർത്തിയാക്കി അടുത്തത് എന്തെഴുതും എന്നാലോചിച്ചു നിൽക്കുന്ന സമയവും. കഥ എഴുതുവാൻ തുടങ്ങിയ കാലത്തുള്ള ഒരാഗ്രഹമായിരുന്നു മോട്ടോർ സൈക്കിൾ ഡയറി പോലെയൊരു റോഡ് സ്റ്റോറി എഴുതണമെന്നുള്ളത്… ഈ കണ്ട സ്വപ്നത്തെ പശ്ചാത്തലമാക്കി പലപ്പോഴായി ആ ഭാഗത്തെ ചില സ്ഥലങ്ങളിലേക്ക് പോയിട്ടുള്ള എന്റെ യാത്രാനുഭവവും ചേർത്തു കൊണ്ടൊരു കഥ എഴുതിയാലോ എന്ന് ഞാൻ ചിന്തിച്ചു… എന്നെങ്കിലും റോഡ് സ്റ്റോറി എഴുതുകയാണെങ്കിൽ നാട്ടിൽ നിന്നും എന്റെ ബാല്യകാലം ചെലവിട്ട ലുധിയാനയിലേക്ക് വൈഫിനേയും കൊണ്ട് ബൈക്കിൽ പോകുന്നത് സങ്കൽപ്പിച്ചു കൊണ്ടൊരു കഥയെഴുതുവാനായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്… #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1 കണ്ടവര്‍
അതി ജീവനം Last ഈയൊരു താലി തന്റെ കഴുത്തിൽ ചാർത്തി തന്നെ സ്വന്തമാക്കുവാൻ സാമുവൽ സാറിനെയും സിനിയെയും കൂട്ട് പിടിച്ചു ജിത്തേട്ടൻ നടത്തിയ നാടകത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തനിയ്ക്കുണ്ടായ ഞെട്ടൽ പ്രവചനാതീതമായിരുന്നു. ചെറുതായി ദേഷ്യം തോന്നിയെങ്കിലും ജിത്തേട്ടന്റെ കണ്ണുകളിൽ നിറഞ്ഞ തന്നോടുള്ള അടങ്ങാത്ത സ്നേഹം കണ്ടപ്പോൾ അതൊക്കെ ക്ഷമിക്കുവാനല്ലാതെ മറ്റൊന്നിനും തനിക്ക് കഴിയുമായിരുന്നില്ല. തന്റെയുള്ളിലും അറിയാതെ ജിത്തേട്ടനോട് പ്രണയം മൊട്ടിട്ടിരുന്നുവോ ആവോ...അദ്ദേഹമടുത്തുള്ളപ്പോൾ പലപ്പോഴും തനിക്കൊരു സുരക്ഷിതത്വം അനുഭവപ്പെടാറുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്..... താലിയിൽ പിടിച്ച് കൊണ്ട് കണ്ണാടിയിലേക്ക് നോക്കി നിൽക്കുമ്പോൾ ശ്വേതയുടെ മനസ്സ് ചിന്തകളാൽ നിറഞ്ഞു... ആർദ്രമായ മനസ്സോടെ അല്പനിമിഷങ്ങൾ കൂടിയാ താലിയിലേക്ക് നോക്കി നിൽക്കവേ ശ്വേതയുടെ മനസ്സിൽ പറഞ്ഞറിയികുവാൻ കഴിയാത്തൊരനുഭൂതി നിറഞ്ഞു തുളുമ്പി... ഒരു പുഞ്ചിരിയോടെ താലിയിൽ അവളൊന്ന് ചുണ്ടമർത്തി... പൊടുന്നനെ രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ പൊതിഞ്ഞപ്പോൾ അവൾ കണ്ണാടിയിലേക്ക് നോട്ടമയച്ചു. തന്നെയും ചേർത്ത് പിടിച്ചു കൊണ്ട് തന്റെ പുറകിൽ നിൽക്കുന്ന ഇന്ദ്രജിത്തിന്റെ രൂപം കണ്ണാടിയിൽ ദർശിച്ചപ്പോൾ കണ്ണാടിയിലേക്ക് നോക്കി അവളയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു... ഒരു പുഞ്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയെ പിന്നിലൂടെ പുണർന്നു കൊണ്ടവളുടെ ചുമലിൽ തന്റെ താടിയമർത്തി നിന്ന് കൊണ്ട് കണ്ണാടിയിൽ നോക്കിയൊരു പുഞ്ചിരിയവൾക്കും നൽകി... തന്നെ ചുറ്റിപ്പിടിച്ച ഇന്ദ്രജിത്തിന്റെ കൈകൾക്ക് മുകളിലൂടെ ശ്വേത തന്റെ കരങ്ങളമർത്തിപ്പിടിച്ചു.... ശ്വേതയുടെ ചുമലിൽ അമർത്തിയ മുഖമൊന്നു ചരിച്ചു കൊണ്ട് ഇന്ദ്രജിത്തവളുടെ വെൺശംഖ് പോലെ മൃദുലമായ കഴുത്തിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു... അയാളുടെ ചുണ്ടുകളും മീശയും കഴുത്തിൽ പതിഞ്ഞപ്പോൾ ഇക്കിളിയെടുത്തെന്ന പോലെ യൊരു ചിണുങ്ങലോടെ അവളൊന്ന് ഇളകി... കണ്ണാടിയിലേക്ക് നോക്കി നിന്ന ശ്വേതയുടെ ഇരു ചുമലുകളിലും പിടിച്ചു കൊണ്ട് ഇന്ദ്രജിത്തവളെ തിരിച്ചു തനിയ്ക്കഭിമുഖമായ് നിർത്തി.... പ്രണയസാഗരവീചികൾ നിറഞ്ഞാടുന്ന അയാളുടെ നോട്ടത്തെ അഭിമുഖീകരിക്കുവാൻ കഴിയാതെ ലജ്ജാവിവശയായ് മാറിയ ശ്വേത തന്റെ ശിരസ്സ് കുനിച്ചു നിന്നു... തുടർന്ന് ടേബിളിൽ വച്ച പാൽ ഗ്ലാസ്സ് എടുത്ത ഇന്ദ്രജിത്ത് അതിൽ നിന്നും പാതി കുടിച്ച ശേഷം നമ്രശിരസ്കയായി നിൽക്കുന്ന ശ്വേതയുടെ നേരെ നീട്ടി.... വിറയാർന്ന കൈകളാൽ അത് വാങ്ങിയ ശ്വേത അതിലവശേഷിച്ച പാല് കുടിച്ചു തീർത്തു.... മുമ്പ് നടന്ന വിവാഹബന്ധത്തിൽ ഇതൊക്കെ അന്യമായത് കൊണ്ടാവും തന്റെ മനസ്സൊരു നവവധുവിനെപ്പോലെ വ്രീളാഭരിതമാകുന്നത്. പ്രണയാർദ്രമായ് തനിയ്ക്ക് നേരെയുള്ളയീ നോട്ടം പോലും തന്റെ ആദ്യാനുഭവമാണല്ലോ....പാല് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ശ്വേത മനസ്സിൽ ചിന്തിച്ചു... അതിനിടയിൽ ഇന്ദ്രജിത്ത് തന്റെ കൈയിൽ നിന്നും ഗ്ലാസ്സ് വാങ്ങിയത് ശ്വേത അറിയുന്നുണ്ടായിരുന്നു.... ഇപ്രായത്തിലും താനൊരു പതിനെട്ടു കാരിയെപ്പോലെ ലജ്ജാവിവശയായി മാറിപ്പോകുന്നല്ലോ എന്ന് ശ്വേതയപ്പോൾ ചിന്തിച്ചു.... ശ്വേതയുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങിയ ശേഷമത് ടേബിളിൽ വച്ച ഇന്ദ്രജിത്ത് അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി... "മഞ്ജൂ"...ശ്വേതയുടെ മുഖം പിടിച്ചുയർത്തി അവളുടെ മിഴികളിലേക്ക് പ്രണയപുരസരം നോട്ടമെറിഞ്ഞു കൊണ്ട് ഇന്ദ്രജിത്തവളെ വിളിച്ചു... അയാളുടെ മിഴികളെയ്യുന്ന അനംഗവിശിഖങ്ങളെ ഏറ്റു വാങ്ങുമ്പോൾ മന്ദാക്ഷത്തിൻ ചാരുകാന്തശോണിമ കപോലങ്ങളിൽ പടരവേ അവളുടെ മിഴികൾ പാതി കൂമ്പി നിന്നു... തന്റെ തൂനെറ്റിയിൽ അയാളുടെ അധരങ്ങളുടെ തണുപ്പ് പടരുന്നതറിഞ്ഞപ്പോൾ അവളുടെ കൂവളനയനങ്ങൾ കൂമ്പിയടഞ്ഞു.... ഇന്ദ്രജിത്തിന്റെ ചുണ്ടുകൾ തന്റെയടഞ്ഞ മിഴികളിൽ അമരുമ്പോൾ അറിയാതെ തന്റെ ഹൃദയമിടിപ്പുകൾ വർദ്ധിക്കുന്നത് ശ്വേതയറിഞ്ഞു.... "മഞ്ജൂ"....പ്രണയപരവശനായ ഇന്ദ്രജിത്തിന്റെ സ്വരം തന്റെ കാതുകളിൽ പതിയുമ്പോൾ അവൾടെ പവിഴാധരങ്ങൾ വിറ കൊണ്ടു.... തുടർന്നു അരുണവർണ്ണം തൂകിയ അവളുടെ രത്നാധരങ്ങളിൽ ഇന്ദ്രജിത്ത് തന്റെ അധരങ്ങളെ പാനം ചെയ്തു കൊണ്ട് കവിതകൾ രചിയ്ക്കവേ ശ്വേത തന്റെ കൈകളാൽ അയാളുടെ ഷേർട്ടിൽ അമർത്തിപ്പിടിച്ചു... ദീർഘനേരത്തെ ചുംബനത്തിന് ശേഷം തന്റെയധരങ്ങൾ സ്വതന്ത്രമായതറിയുമ്പോഴുമാ ചുംബനം പകർന്ന അവാച്യമായ അനുഭൂതിയുടെ നീഹാരകണങ്ങൾ തന്നിൽ നിന്നുമകലാതെ ദേഹമാകെ തരളിതമാക്കുന്നത് ശ്വേതയറിഞ്ഞു.... "മഞ്ജൂ"....ഇന്ദ്രജിത്ത് വിളിച്ചപ്പോൾ പതിയെ കണ്ണ് തുറന്ന് നോക്കിയ ശ്വേത തന്നെയും നോക്കി പുഞ്ചിരി തൂകുന്ന ഇന്ദ്രജിത്തിനൊരു പുഞ്ചിരി സമ്മാനിച്ചെങ്കിലും അവളുടെ ശിരസ്സ് നാണത്താൽ കുനിഞ്ഞു... തന്നെയും നോക്കി മലരമ്പുകളെയ്യുന്ന തന്റെ പുരുഷനെ അവൾ ഒളികണ്ണിട്ട് നോക്കികൊണ്ടിരുന്നു.... ശ്വേതയുടെ മുഖത്തേക്കൽപ്പ നിമിഷം നോക്കി നിന്ന ഇന്ദ്രജിത്ത് പതിയെ അവളെ തന്റെയിരുകൈകളാലും കോരിയെടുത്തു... ഇന്ദ്രജിത്തിന്റെ പൊടുന്നനെയുള്ള പ്രവൃത്തിയിൽ ഒരു വേള പകച്ചു പോയ ശ്വേതയ്ക്ക് ബാലൻസ് നഷ്ടപ്പെട്ടെങ്കിലും ഞൊടിയിടയിൽ തന്നേയയാളുടെ കഴുത്തിലൂടെ തന്റെ കൈകൾ ചേർത്ത് പിടിച്ചു.... ശ്വേതയുടെ മിഴികളിലേക്ക് പ്രണയാർദ്രമായ് നോട്ടമയച്ചു കൊണ്ട് ഇന്ദ്രജിത്തവളെയും കൊണ്ട് കട്ടിലിന് അടുത്തേക്ക് നടന്നു. കട്ടിലിന് അടുത്തെത്തിയപ്പോൾ അയാളവളെ പതിയെ കട്ടിലിലേക്ക് കിടത്തി... ശ്വേതയുടെ അടുത്ത് ശയനസ്ഥനായ ഇന്ദ്രജിത്ത് അവളുടെ നെറ്റിയിലും ശിരസ്സിലും കവിളിണകളിലുമൊക്കെ പതിയെ തഴുകിക്കൊണ്ടിരുന്നു.... പ്രണയത്തിൻ പാഥോനാഥവീചികൾ തുളുമ്പുന്ന മിഴികളോടെ ശ്വേത അയാൾക്ക് നേരെ നോട്ടമെയ്തു കൊണ്ടിരുന്നു... നിമിഷങ്ങളോളം തന്റെ പ്രണയലീലകൾ തുടർന്ന ഇന്ദ്രജിത്ത് ശ്വേതയുടെ നെറ്റിയിലും ഇരുമിഴികളിലും ചുംബനമർപ്പിച്ചു.... "മഞ്ജൂ"...പതിഞ്ഞ സ്വരത്തിൽ ഇന്ദ്രജിത്ത് ശ്വേതയെ അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് വിളിച്ചു... മറുപടിയായി ശ്വേത അയാളെയൊന്ന് നോക്കുക മാത്രം ചെയ്തു... "മഞ്ജൂ... എല്ലാ അർത്ഥത്തിലും ഞാൻ തന്നെ സ്വന്തമാക്കിക്കോട്ടെ"...? ശ്വേതയുടെ ശിരസ്സിൽ തലോടിക്കൊണ്ട് ഇന്ദ്രജിത്ത് പ്രണയവും വാത്സല്യവും കലർന്ന സ്വരത്തിൽ ചോദിച്ചു.... ശ്വേത മറുപടിയൊന്നും നൽകാതെ മന്ദാക്ഷമണിഞ്ഞ മുഖഭാവത്തോടെ ഇന്ദ്രജിത്തിനെയൊന്ന് നോക്കി പുഞ്ചിരിയണിയുക മാത്രം ചെയ്തു... അവളുടെ മൗനം സമ്മതമായെടുത്ത ഇന്ദ്രജിത്ത് അവളുടെ രുധിരവർണ്ണാധരങ്ങളെ തന്റെയധരങ്ങളാൽ പൊതിഞ്ഞു ജിഹ്വാൽ കാവ്യശീലുകൾ രചിക്കുവാനാരംഭിച്ചു.. തുടർന്നയാളുടെ അധരങ്ങൾ അവളുടെ കഴുത്തിലും നെഞ്ചിലും വസനാവരണം ചെയ്യപ്പെട്ട മാറിടങ്ങളിലും വയറിലും ഇളം രോമരാജികൾ നിറഞ്ഞ പ്രസൃതകളിലും ചായങ്ങൾ പൂശിയ പാദാംഗുലികൾ നിറഞ്ഞ പാദപുടകിനികളിലും മൃദുലമായ പാദമൂലങ്ങളിലുമൊക്കെ ഒഴുകി നടന്നു.... അയാളുടെ അധരങ്ങൾ തന്റെ ശരീരത്തിൽ നടത്തിയ പ്രകടനത്തിൽ ശ്വേതയാകെ പുളകമണിഞ്ഞു പോയ്‌... നിമിഷങ്ങൾക്കുള്ളിൽ തന്റെ ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ അനാവരണം ചെയ്യപ്പെടുന്നത് ശ്വേതയറിഞ്ഞു... അവസാനത്തെ നൂൽബന്ധവും തന്നിൽ നിന്നകലുന്നതറിഞ്ഞപ്പോൾ ശ്വേത പതിയെ തന്റെ മിഴികൾ തുറന്ന് നോക്കവേ അടങ്ങാത്ത ദാഹത്തോടെ തന്റെ ഗാത്രത്തിലേക്ക് നോട്ടമയയ്ക്കുന്ന ഇന്ദ്രജിത്തിന്റെ രൂപമവളുടെ മിഴികളിൽ പതിഞ്ഞു.... സ്ത്രീസഹജമായ നാണത്താൽ സ്വയമേവ അവളവളുടെ വക്ഷോജങ്ങളെ തന്റെ പ്രകോഷ്ഠങ്ങളാൽ മറച്ചു പിടിച്ചു കൊണ്ട് മിഴികളടച്ചു പോയി.... അവളുടെ കുചദ്വയങ്ങളെ മറച്ച കൈകളെ അയാൾ ബലമായി പിടിച്ചകറ്റി. നാല്പ്പാമരവർണ്ണമാർന്ന മൊട്ടുകളോട് കൂടിയ കുചദ്വയങ്ങളിൽ അയാൾ മൃദുവായി കരപരിലാളനകൾ അർപ്പിയ്ക്കവേ അവളുടെ മേനിയാകെ കോൾമയിർ കൊണ്ടെന്നവണ്ണം തരളിതമായ്.... കരപരിലാളനകൾക്ക് ശേഷമാ പൂമൊട്ടുകളിൽ അയാൾ ചുണ്ടുകളാൽ മധുപത്തെപ്പോലെ തേൻ നുകരുകയും ജിഹ്വാൽ കവിതകൾ രചിക്കുകയും ചെയ്യുമ്പോൾ ഒരു സീൽക്കാരത്തോടെ അവളുടെ പാണീതലങ്ങളയാളുടെ മുടിയിഴകളിൽ പരൽമീൻ കണക്കെ പാഞ്ഞു കൊണ്ടിരുന്നു.... അധരങ്ങളാലും ജിഹ്വാലുമുള്ള പരിലാളനകൾ കുചദ്വയങ്ങൾക്ക് ശേഷം തുന്ദത്തിലും അണിവയറിന്റെ സ്നിഗ്ദ്ധതയിലേക്കൂളിയിട്ട് കൊണ്ടവളുടെ സ്ത്രീത്വത്തിലമർന്നു കാവ്യരചനകളായി മാറവേ ഒരു കുറുകലോടെ അവളുടെ ഗാത്രമൊന്നിളകി. തനിയ്ക്കിപ്പോൾ ശ്വാസം മുട്ടിപ്പോകുന്നത് പോലെയൊരു പ്രതീതിയനുഭവപ്പെട്ടപ്പോൾ അയാളുടെ മുടിയിഴകളിൽ അമർത്തി വിരലുകളോടിച്ചു കൊണ്ടവളൊന്ന് ആഞ്ഞു കുറുകി.... "ജിത്തേട്ടാ".... ഉച്ചത്തിൽ കുറുകിയ ശ്വേതയുടെ ശരീരം അവളറിയാതെ ഉയർന്നു താണു... നിമിഷങ്ങളോളം നീണ്ട ജിഹ്വാലും അധരങ്ങളാലും തുടർന്ന ലീലകൾക്കൊടുവിൽ അയാളുടെ പുരുഷത്വം തന്റെ സ്ത്രീത്വത്തിലേക്ക് പതിയെ പെയ്തിറങ്ങുമ്പോൾ ശ്വേതയുടെ മനസ്സ് അതിദ്രുതമൊരു വേപഥുവോടെ മിടിച്ചു കൊണ്ടിരുന്നു.... തന്റെ സ്ത്രീത്വത്തിലേക്ക് ഇന്ദ്രജിത്തിലെ പുരുഷൻ ആഴ്ന്നിറങ്ങുമ്പോൾ ശ്വേതയിൽ നിന്നുമുതിർന്ന ആർത്തനാദത്തെ അയാൾ തന്റെയധരങ്ങളാൽ ബന്ധനത്തിലമർത്തവേ അതൊരു തേങ്ങലായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.... തേങ്ങൽ സീൽക്കാരങ്ങൾക്ക് വഴി മാറി പിന്നീടത് രതികൂജനങ്ങളായ് മാറവേ ശ്വേത തന്റെ ജീവിതത്തിലാദ്യമായി രതിമൂർച്ഛയനുഭവിക്കുമ്പോൾ ഇന്ദ്രജിത്ത് തന്റെ പെണ്ണിനെയെല്ലാ അർത്ഥത്തിലും സ്വന്തമാക്കുന്നതിന്റെ ആനന്ദനിർവൃതിയിലായിരുന്നു.. അവളുടെ സ്ത്രീത്വത്തിന്റെ സാഗരതീരത്ത് അയാളുടെ പുരുഷത്വം കൃപീഡപാലകല്ലോലങ്ങളൊഴുക്കവേ അയാളുടെ പുറത്ത് നഖക്ഷതങ്ങൾ പകർന്ന ശ്വേതയുടെ മിഴികൾ നീരണിഞ്ഞു.... രതിക്രീഡയുടെ അന്ത്യത്തിലൊരു തളർച്ചയോടെ ഉള്ളിൽ നിറഞ്ഞ ആനന്ദനിർവൃതിയിൽ ഇന്ദ്രജിത്ത് ശ്വേതയുടെ നീരണിഞ്ഞ മിഴികളിൽ ചുംബനങ്ങൾ പകർന്നു... "മഞ്ജൂ....ഐ ലവ് യൂ"...ശ്വേതയുടെ ശിരസ്സിൽ അരുമയായി തഴുകിക്കൊണ്ട് ഇന്ദ്രജിത്ത് മന്ത്രിച്ചു... ഭോഗാലസ്യത്തോടെ ശയനീയത്തിൽ മലർന്ന് കിടന്ന ഇന്ദ്രജിത്തിന്റെ വക്ഷത്തിൽ ശ്വേത തന്റെ ശിരസ്സർപ്പിച്ചു.... ഒരു കാലത്ത് ഘോരമർദ്ദനങ്ങളേറ്റ തന്റെ നഗ്നഗാത്രത്തിൽ ജിത്തേട്ടൻ തന്റെ ലീലകളാടുമ്പോൾ തന്നെ വിടാതെ പിന്തുടരുന്ന അപസ്മാരം വന്ന് പോകുമോ എന്ന് താൻ ഭയന്നിരുന്നു. എന്നാൽ ജിത്തേട്ടന്റെ സ്നേഹപരിലാളനകളിൽ താൻ മറ്റൊരു ലോകത്തെത്തിച്ചേർന്നു. ആദ്യമായി രതിമൂർച്ഛയിലെത്തിയ തനിക്കിതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. കവികളും കഥാകൃത്തുക്കളും വർണ്ണിയ്ക്കുന്ന രതിയുടെ മാധുര്യം ഇന്ന് താനാദ്യമായ് അറിഞ്ഞിരിക്കുന്നു...ഇന്ദ്രജിത്തിന്റെ നെഞ്ചിൽ നഖചിത്രമെഴുതിക്കൊണ്ട് ശ്വേത അൽപ്പം മുമ്പ് വരെയുള്ള കാര്യങ്ങളോർത്തു... ഒരു നിറപുഞ്ചിരിയോടെ ഇന്ദ്രജിത്തിന്റെ നെഞ്ചിൽ നിന്നും തലയുയർത്തിയ ശ്വേത അയാളുടെ ശിരസ്സിന് അടുത്തേക്ക് മുഖമടുപ്പിച്ചു കൊണ്ടയാളുടെ മുഖത്തൊക്കെ തഴുകിക്കൊണ്ടിരുന്നു... "ജിത്തേട്ടാ"....പ്രണയാതുരമായ സ്വരത്തിൽ ശ്വേത ഇന്ദ്രജിത്തിനെ വിളിച്ചു... അവളുടെ കരപരിലാളനകളേറ്റ് വാങ്ങിക്കൊണ്ട് ഇന്ദ്രജിത്ത് അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "ഐ ലവ് യൂ"...മിഴികളിൽ പ്രണയസാഗരകല്ലോലങ്ങൾ നിറച്ചു കൊണ്ടയാളുടെ നെറ്റിയിലും മിഴികളിലും ചുംബനങ്ങളർപ്പിച്ചു കൊണ്ട് ശ്വേത ഇന്ദ്രജിത്തിനോട്‌ മൊഴിഞ്ഞു.... ഇന്ദ്രജിത്തവളെ തന്റെ നെഞ്ചിലേക്ക് അമർത്തി പൊതിഞ്ഞു പിടിച്ചു.... ശ്വേതയൊരു പുഞ്ചിരിയോടെ തന്റെ പുരുഷനിലേക്ക് അമർന്നു..... ശുഭം.... NB : അങ്ങനെ അതിജീവനം ഇവിടെ അവസാനിക്കുകയാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഇതൊരു സ്ത്രീയുടെ അവരനുഭവിച്ച പീഡനങ്ങളുടെ അവഗണനയുടെ യഥാർത്ഥ ജീവിതകഥയാണ്. എന്റെ എഴുത്ത് ജീവിതത്തിൽ ഇത്രയും മാനസികസംഘർഷം അനുഭവിച്ചു കൊണ്ട് എഴുതിയ വേറെ കഥയില്ല. പല സീനുകളും എഴുതിക്കഴിഞ്ഞപ്പോൾ അതിലെ രംഗങ്ങൾ എന്നെ ദിവസങ്ങളോളം എഴുതാൻ കഴിയാത്ത വിധത്തിൽ വേട്ടയാടിക്കൊണ്ടിരുന്നു. പല എഴുത്തുകാരോടും അവരീ കഥ പറഞപ്പോൾ അവരൊന്നും തയ്യാറാകാതെ നിന്നപ്പോൾ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഞാനെഴുതി തുടങ്ങുകയായിരുന്നു. യഥാർത്ഥ കഥയിൽ നിന്നും സന്ദർഭവും അവസാനഭാഗവും അടക്കമൊരു പത്ത് ശതമാനത്തോളം ഞാനെന്റെ സങ്കൽപ്പങ്ങൾ ചേർത്തിട്ടുണ്ട്. വിധി തന്നിലേൽപ്പിച്ച പ്രതിസന്ധികളോട് പട വെട്ടിക്കൊണ്ട് ഇന്നുമവർ ജീവിയ്ക്കുന്നു. അവരുടെ യഥാർത്ഥ ജീവിതത്തിലൊരു സാമുവലോ ഇന്ദ്രജിത്തൊ വന്നിട്ടില്ല. ആ സ്ത്രീയ്ക്ക് നല്ലൊരു ജീവിതം ലഭിയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാനീ കഥയിവിടെ അവസാനിപ്പിക്കുകയാണ്... അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രിയപ്പെട്ട വായനക്കാരോടും ഞാനഭ്യർത്ഥിക്കുകയാണ്.... അവസാനിച്ചു #📙 നോവൽ #✍ തുടർക്കഥ #📔 കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
110 കണ്ടവര്‍
അതിജീവനം... Part 37 ഇന്ദ്രജിത്തും ശ്വേതയും സാമുവലിന്റെ കാറിൽ കയറിയപ്പോൾ ജോയും സിനിയും അവരുടെ വണ്ടിയിലും കയറി. സാമുവൽ തന്റെ വണ്ടിയെ പിന്തുടരാൻ നിർദേശിച്ചിരുന്നതിനാൽ ജോ തന്റെ വണ്ടിയെടുത്ത് അപ്രകാരം ചെയ്തു.... സാമുവൽ വണ്ടിയിൽ തങ്ങളെയും കൊണ്ട് പോകുന്നത് ഇന്ദ്രജിത്തിന്റെ ഫ്ലാറ്റിലേക്കാകുമെന്ന് ശ്വേത കരുതിയെങ്കിലും സാമുവൽ തങ്ങൾക്ക് പോകേണ്ടതിന്റെ വിപരീതദിശയിലേക്ക് വണ്ടി തിരിച്ചപ്പോൾ അവളൊന്ന് അമ്പരന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ശ്വേത സാമുവലിനോട് തിരക്കിയപ്പോൾ അതൊക്കെ സർപ്രൈസ് ആണെന്ന് അയാൾ മറുപടി നൽകി.... ഇന്ദ്രജിത്ത് തന്റെ കരത്താൽ ശ്വേതയുടെ കരം കവർന്നു കൊണ്ട് അവളെയൊന്ന് നോക്കി. ശ്വേതയ്ക്ക് പിന്നീടൊന്നും ചോദിക്കുവാൻ തോന്നിയില്ല... അനംഗവിശിഖങ്ങൾ നിറഞ്ഞ മിഴികളാൽ ശ്വേത ഇന്ദ്രജിത്തിന് നേരെ തന്റെ നോട്ടമെറിഞ്ഞു.... നാട്ടിലേക്ക് പുറപ്പെടുമ്പോഴും തന്റെ കഥകൾ മുഴുവൻ വിവരിക്കുമ്പോഴും ജിത്തേട്ടൻ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുമ്പോഴും താനൊരിക്കലും കരുതിയിരുന്നില്ല താൻ ജിത്തേട്ടന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടക്കുമെന്ന്. ഇപ്പോൾ താൻ ജിത്തേട്ടന്റെ സ്വന്തമായിരിക്കുന്നു. പലപ്പോഴും തന്റെ ഉള്ളിന്റെയുള്ളിൽ ജിത്തേട്ടന്റെ കരുതൽ താനാഗ്രഹിച്ചിരുന്നുവോ എന്തോ...ഒരാത്മനിർവൃതിയോടെ പുഞ്ചിരിച്ചു കൊണ്ട് ഇന്ദ്രജിത്തിന്റെ ചുമലിലേക്ക് തന്റെ ശിരസ്സർപ്പിക്കുമ്പോൾ ശ്വേത ചിന്തിച്ചു.... ഇന്ദ്രജിത്തവളുടെ ചുമലിലൂടെ കൈകൾ ചേർത്ത് തന്നിലേക്ക് ചേർത്ത് പിടിച്ചപ്പോൾ ശ്വേത അയാളിലേക്ക് ഒന്ന് കൂടി ചേർന്ന് ഇരുന്നു... ഇതെല്ലാം റിയർ വ്യൂ മിററിലൂടെ കണ്ട സാമുവലിന്റെ ചുണ്ടിലൊരു ചെറു ചിരി വിരിഞ്ഞു... ================================== കുറച്ച് ദൂരം മുന്നിട്ട ശേഷം സാമുവലിന്റെ വണ്ടിയൊരു അമ്പലത്തിന്റെ പരിസരത്തേക്ക് കയറിയപ്പോൾ ശ്വേതയൊന്ന് അമ്പരന്നു.. സാറെന്തിനാവും അമ്പലത്തിന്റെ പരിസരത്തേക്ക് തങ്ങളെയും കൊണ്ട്പോകുന്നത്. ഇപ്പോൾ നടയെല്ലാം അടച്ചു കാണില്ലേ... അമ്പരപ്പോടെ ശ്വേത മനസ്സിൽ ചിന്തിച്ചു... അമ്പലത്തിന്റെ മുന്നിലെന്നവണ്ണം കാർ നിർത്തിയ ശേഷം സാമുവൽ ഇന്ദ്രജിത്തിനോടും ശ്വേതയോടും ഇറങ്ങാൻ നിർദേശിച്ചു... ഇരുവരും പുറത്തിറങ്ങുമ്പോഴേക്കും സിനിയും ജോയും കാറുമായി അവിടെയെത്തിച്ചേർന്നിരുന്നു.... പുറത്തിറങ്ങിയതും റെയ്ച്ചൽ തന്റെ ബാഗിൽ നിന്നുമെന്തോ എടുക്കുന്നത് ശ്വേതയുടെ ശ്രദ്ധയിൽപ്പെട്ടു... ഒരു ജ്വല്ലറി കവറിൽ പൊതിഞ്ഞ താലി മാല എടുത്തു റെയ്ച്ചൽ ഇന്ദ്രജിത്തിന്റെ നേരെ പുഞ്ചിരിയോടെ നീട്ടി... ഇതെല്ലാം കണ്ട ശ്വേതയുടെ മനസ്സ് അമ്പരപ്പാൽ വീർപ്പു മുട്ടി... "മോളെ... നിയമപരമായി നിങ്ങൾ രണ്ട് പേരുമൊന്നായിക്കഴിഞ്ഞെങ്കിലും ആചാരപരമായിട്ട് അത് നടന്നിട്ടില്ലല്ലോ. നടയടച്ചെങ്കിലും അതിനുള്ളിൽ കുടിയിരിക്കുന്ന ഈശ്വരന് മുന്നിൽ മംഗല്യസൂത്രമണിയിക്കുക എന്ന ചടങ്ങ് കൂടിയങ്ങു നടക്കട്ടെ"...ഒരു പുഞ്ചിരിയോടെ സാമുവൽ ശ്വേതയോട് മൊഴിഞ്ഞു.... താനും ജിത്തേട്ടനും നാട്ടിലെത്തിയിട്ടും ഒരുമിക്കുവാൻ തീരുമാനിച്ചിട്ടും രണ്ട് മൂന്ന് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഈയൊരു ഷോർട്ട് നോട്ടിസിൽ ഒട്ടും പ്രതീക്ഷിക്കാതെ സാമുവൽ സാറും റെയ്ച്ചലമ്മച്ചിയും എത്തിച്ചേർന്നിരിക്കുന്നു. അതും മംഗല്യസൂത്രമടക്കമുള്ള ഒരുക്കങ്ങളോടെ..എല്ലാം കാണുമ്പോൾ ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്തത് പ്രകാരമാണോ നടക്കുന്നതെന്ന് പോലും ചിന്തിച്ചു പോകുന്നു... സാമുവൽ പറഞ്ഞത് കേട്ടപ്പോൾ ശ്വേതയുടെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടിക്കൊണ്ടിരുന്നു... ശ്വേതയുടെ മനസ്സ് ചിന്തകളിൽ മുഴുകിയിരിക്കവേ സാമുവൽ ഇന്ദ്രജിത്തിനോട് അവളുടെ കഴുത്തിൽ താലി അണിയിക്കുവാൻ നിർദേശിച്ചു... ഒരു പുഞ്ചിരിയോടെ ശ്വേതയേ നോക്കിക്കൊണ്ട് ഇന്ദ്രജിത്തവളുടെ കഴുത്തിൽ താലി ചാർത്തി. താലി മാലയുടെ തണുപ്പ് തന്റെ കഴുത്തിൽ പടരവേ മിഴികളടച്ച ശ്വേതയുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന തന്റെ വിവാഹച്ചടങ്ങുകളുടെ ഓർമ്മകൾ ഓടിയെത്തി... അന്ന് തനിക്കൊട്ടും ഇഷ്ടമല്ലാത്ത ഒരാൾ താലി ചാർത്തുമ്പോൾ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്ന തന്റെ ജീവിതം തകർന്നു പോയെന്ന് ചിന്തിച്ചെങ്കിൽ ഇന്ന് വീണ്ടും മറ്റൊരു പുരുഷൻ താലി ചാർത്തുമ്പോൾ എവിടെയൊക്കെയോ പ്രതീക്ഷയുടെ പുൽനാമ്പുകൾ വിരിഞ്ഞിരിക്കുന്നു...പഴയ ഓർമ്മകളിലേക്ക് മനസ്സ് നീന്തവേ ശ്വേതയുടെ അടഞ്ഞ മിഴികൾ അവളറിയാതെ സജലമായിക്കൊണ്ടിരുന്നു... പൊടുന്നനെ തന്റെ നിറഞ്ഞ മിഴികളിലെ അശ്രുകണങ്ങൾ തൂത്തെറിയുന്നത് അറിഞ്ഞ ശ്വേത കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു പുഞ്ചിരിയോടെ തന്റെ മിഴികൾ തുടയ്ക്കുന്ന ഇന്ദ്രജിത്തിനെയായിരുന്നു.... അയാളെ നോക്കി അവളൊന്ന് പുഞ്ചിരിക്കുവാൻ ശ്രമിച്ചു.... "മോളെ...ദൈവം നിനക്ക് നിശ്ചയിച്ചിട്ടുള്ളത് ഇതാണ്. നിങ്ങൾ തമ്മിലായിരുന്നു ചേരേണ്ടിയിരുന്നത്. അതിലോട്ടെത്താൻ അൽപ്പം വൈകിയെന്ന് മാത്രം. പഴയതെല്ലാം മറന്ന് സന്തോഷത്തോടെ പുതിയ ഈ ജീവിതത്തെ സ്വീകരിച്ചു മുന്നേറുക"...ശ്വേതയുടെ മുഖഭാവങ്ങൾ കണ്ട റെയ്ച്ചൽ അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണമവളോട് മൊഴിഞ്ഞു... തുടർന്ന് ഇന്ദ്രജിത്തും ശ്വേതയും സാമുവലിന്റെയും റെയ്ച്ചലിന്റെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി... "ദീർഘസുമംഗലിയായിരിക്കട്ടെ മോളെ"....ശ്വേതയേ തന്നോട് ചേർത്ത് പിടിച്ച് അവളുടെ കവിളിലൊരു ചുംബനം നൽകിക്കൊണ്ട് റെയ്ച്ചൽ മൊഴിഞ്ഞു... "ഇനി മോളോടൊരു കാര്യം പറഞ്ഞോട്ടെ"...ഒരു ചെറു ചിരിയോടെ സാമുവലെന്തോ പറയുവാനൊരുങ്ങി...എന്താവുമയാൾ പറയാൻ പോകുന്നതെന്നോർത്ത് ശ്വേത തന്റെ കാതുകൾ കൂർപ്പിച്ചു.... "മോളിപ്പോൾ മനസ്സിൽ ചിന്തിക്കുന്നുണ്ടാകും നിങ്ങളൊരുമിക്കാൻ തീരുമാനിച്ചതിനിടയിലെ ഈ ചെറിയൊരു സമയത്തിനുള്ളിൽ ഞാനും അമ്മച്ചിയും ഇവിടെങ്ങനെ എത്തിച്ചേർന്നെന്നും മറ്റുമൊക്കെ. ഞങ്ങൾ വന്നിറങ്ങിയപ്പോൾ മുതലുള്ള മോൾടെ മുഖഭാവങ്ങളിൽ നിന്നും ഞങ്ങൾക്കത് മനസ്സിലായിട്ടുണ്ട്"... സാമുവലൊരു ചിരിയോടെ പറഞ്ഞു തുടങ്ങി... ശരിയാണ്... താൻ മനസ്സിൽ ചിന്തിച്ചതെന്താണോ അതാണ് സാറിപ്പോൾ പറഞ്ഞിരിക്കുന്നത്... ശ്വേത മനസ്സിൽ ചിന്തിച്ചു... "മോള് ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകും ഇതൊക്കെ മുൻകൂട്ടി തയ്യാറാക്കിയതാണോ എന്നൊക്കെ.... ശരിയാണ്... നാട്ടിലോട്ടുള്ള മോൾടെ വരവും ഒരേ ഫ്ലൈറ്റിലെ യാത്രയുമൊക്കെ ഇവന്റെ പ്ലാൻ ആയിരുന്നു"...ഇന്ദ്രജിത്തിന്റെ നേർക്ക് കൈ ചൂണ്ടി ശ്വേതയെ നോക്കിയൊരു ചിരിയോടെ സാമുവൽ മൊഴിഞ്ഞു... സാമുവൽ പറഞ്ഞത് കേട്ടപ്പോൾ ശ്വേതയൊന്ന് ഞെട്ടിത്തരിച്ചു.... "മോൾക്കും ഇവനും കൂടി അടുത്തടുത്തുള്ള സീറ്റുകൾ ബുക്ക്‌ ചെയ്തത് ഇവനാണ്. എന്നിട്ട് നിനക്ക് തരുവാനായി അതെന്നെയേൽപ്പിക്കുകയായിരുന്നു"...സാമുവൽ പറഞ്ഞൊന്ന് നിർത്തി... ഒരു ഞെട്ടലോടെ ഇന്ദ്രജിത്തിനെ നോക്കിയ ശ്വേതയുടെ മുഖഭാവങ്ങളാകെ മാറി മറിഞ്ഞു. അവളുടെയുള്ളിൽ എന്തായിരിക്കുമവൾ ചിന്തിക്കുന്നതെന്നറിയാതെ ഇന്ദ്രജിത്ത് പകച്ചു നിന്നു.... "മോളെ...ഇക്കാര്യത്തിൽ നിനക്കിവനോട് ദേഷ്യമൊന്നും തോന്നേണ്ട കേട്ടോ. നിന്നെയിഷ്ടമാണെന്നും വിവാഹം കഴിക്കുവാനാഗ്രഹിക്കുന്ന കാര്യവും എന്നോടും അമ്മച്ചിയോടുമാണിവൻ ആദ്യമായ് പറയുന്നത്. ഇവന് മോളോടുള്ള ഇഷ്ടം ആത്മാർത്ഥത നിറഞ്ഞതാണെന്ന് ഉറപ്പായതു കൊണ്ടാണ് ഞാനും ഇതിനൊക്കെ കൂട്ട് നിന്നത്. നിന്നെ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കുവാൻ പോലുമിവന് കഴിയുമായിരുന്നില്ല. എത്ര കാലമെന്ന് വച്ചാണ് മോളെ നീയിങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത്. നിനക്കൊരു നല്ല ജീവിതം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരാണ് ഞാനും നിന്റെ അമ്മച്ചിയും. ഇവൻ നിന്നെ പൊന്നു പോലെ സംരക്ഷിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അതിനാൽ നിങ്ങളെ ഒരുമിപ്പിക്കുവാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയതായിരുന്നു എല്ലാം.. കൂട്ടത്തിലീ സിനിയും ഞങ്ങളോടൊപ്പം നിന്നു"....സാമുവൽ ശ്വേതയോടെല്ലാം വിവരിച്ചു കൊണ്ട് തന്റെ സംഭാഷണമവസാനിപ്പിച്ചു.... ശ്വേതയൊരു വല്ലാത്ത ഭാവത്തോടെ എല്ലാവരുടെയും മുഖത്തേക്കൊന്ന് നോക്കി...അവസാനമവളുടെ നോട്ടം സിനിയിലവസാനിച്ചു... "ചേച്ചി.... ചേച്ചി ക്ഷമിക്കണം... ജിത്തേട്ടൻ ഇടയ്ക്ക് ചേച്ചിയുടെ കാര്യങ്ങളെല്ലാം എന്നോട് തിരക്കാറുണ്ടായിരുന്നു. ചേട്ടന്റെ ഇഷ്ടത്തിൽ സത്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഞാനും ഇതിനൊക്കെ കൂട്ട് നിന്നത്"...ശ്വേതയുടെ നോട്ടത്തെയൊരു പകപ്പോടെ നേരിട്ട സിനി ചെറിയൊരു ഭയം കലർന്ന സ്വരത്തിൽ ശ്വേതയോട് മൊഴിഞ്ഞു... മറുപടിയൊന്നും പറയാതെ ശ്വേത സിനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിന്നു.... തുടർന്നവൾ ഇന്ദ്രജിത്തിന്റെ മുമ്പിലേക്ക് വന്നു...അയാളുടെ മിഴികളിലേക്ക് അവളൊന്ന് ചൂഴ്ന്ന് നോക്കി.... "മഞ്ജൂ.... തന്നെയെനിക്ക് നഷ്ടപ്പെടുത്തുവാൻ കഴിയില്ലായിരുന്നെടോ. അത്രയ്ക്ക് തന്നെ ഞാനിഷ്ടപ്പെട്ടു പോയി"...തന്റെ നേരെ നോട്ടമയച്ചു കൊണ്ട് നിൽക്കുന്ന ശ്വേതയോട് ഇന്ദ്രജിത്ത് ഇടറുന്ന സ്വരത്തിൽ മൊഴിഞ്ഞു... കുറച്ച് നിമിഷങ്ങൾ ഇന്ദ്രജിത്തിലേക്ക് നോട്ടമയച്ചു നിന്ന ശ്വേത പൊടുന്നനെ മുന്നോട്ടാഞ്ഞു ഇന്ദ്രജിത്തിന്റെ നെഞ്ചിൽ ഇരു കൈകളാലും ശക്തിയായി ഇടിക്കുവാൻ തുടങ്ങി. തുടർന്നൊരു ഏങ്ങലോടെയവൾ അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ഇന്ദ്രജിത്ത് ഇരുകൈകളാലും അവളെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.... ഇതിനെല്ലാം സാക്ഷ്യം വഹിച്ചു നിന്ന സാമുവലടക്കമെല്ലാവരുടെയും മുഖങ്ങളിൽ ആനന്ദത്തിന്റെ അനന്തസാഗരകല്ലോലങ്ങൾ നിറഞ്ഞൊഴുകി... "എടാ... ഇനിയെന്റെ മോളെ കരയിപ്പിച്ചാൽ നീ വിവരമറിയും. അവൾക്ക് ചോദിക്കുവാനും പറയുവാനും ആരുമില്ലെന്ന് കരുതരുത്"...സ്നേഹം കലർന്നൊരു ശാസനാസ്വരത്തിൽ സാമുവൽ ഇന്ദ്രജിത്തിനോട് മൊഴിഞ്ഞു.... സാമുവൽ പറഞ്ഞത് കേട്ടപ്പോൾ ഇന്ദ്രജിത്തിന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തിയ ശ്വേതയ്ക്ക് താനത് വരെയെല്ലാവരുടെയും മുന്നിൽ വച്ച് ഇന്ദ്രജിത്തിന്റെ ആലിംഗനത്തിലകപ്പെട്ടു നിൽക്കുകയായിരുന്നുവെന്ന യാഥാർഥ്യമപ്പോഴാണ് മനസ്സിലായത്. അയാളിൽ നിന്നുമകന്നു മാറുവാൻ ശ്രമിച്ചെങ്കിലും ഇന്ദ്രജിത്തവളുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു. മന്ദാക്ഷമുഖിയായ ശ്വേത മുഖം കുനിച്ചൊരു പുഞ്ചിരിയോടെ നിന്നപ്പോൾ അവളുടെ കപോലങ്ങളിൽ കുങ്കുമഛവി പടർന്നിറങ്ങി... "അതൊക്കെ പോട്ടെ... ചേച്ചിയേ ഇനിയാ മാളിലേക്ക് ജിത്തേട്ടൻ വിടുമോ"...? എല്ലാമൊന്നടങ്ങിയപ്പോൾ സിനി ഇന്ദ്രജിത്തിനോടായി ചോദിച്ചു... "അതൊക്കെ തന്റെ സന്തൂർ മമ്മിയുടെ തീരുമാനം പോലെ"....ഒരു ചെറുചിരിയോടെ സിനിയ്ക്ക് മറുപടി കൊടുത്തിട്ട് ഇന്ദ്രജിത്ത് ശ്വേതയെ നോക്കിയൊന്ന് കണ്ണിറുക്കി... ശ്വേത ഉടനെ ഇന്ദ്രജിത്തിന് നേരെ കണ്ണുരുട്ടിയൊന്ന് നോക്കിയ ശേഷമയാളുടെ കൈത്തണ്ടയിലൊന്ന് ആഞ്ഞു നുള്ളി.... ശ്വേതയുടെ പ്രതികരണം കണ്ടപ്പോൾ എല്ലാവരും ചിരിച്ചു... അൽപനേരം അമ്പലപ്പരിസരത്ത് ചെലവിട്ട ശേഷം എല്ലാവരും അവിടെ നിന്നും പിരിഞ്ഞു... ചടങ്ങുകൾ സമാപിച്ചതിന് പിന്നാലെ എല്ലാവർക്കുമായി അടുത്തുള്ളൊരു ആഡംബരഹോട്ടലിൽ വച്ച് ഇന്ദ്രജിത്തിന്റെയും ശ്വേതയുടെയും വക അതിഥികൾക്കായ് ചെറിയൊരു പാർട്ടി നടന്നു... ഉച്ചയോടെ വന്നവരെല്ലാം പിരിഞ്ഞു പോയപ്പോൾ ഇന്ദ്രജിത്തും ശ്വേതയും തങ്ങളുടെ ഫ്ലാറ്റിലേക്ക് നീങ്ങി... ================================== ഫ്ലാറ്റിലെത്തിയ ശേഷം വൈകുന്നേരത്തോടെ ഇന്ദ്രജിത്തും ശ്വേതയും കൂടി കുറച്ച് പർച്ചേസിങ്ങിനും മറ്റുമായി പുറത്തേക്കിറങ്ങി... രണ്ട് മൂന്നാഴ്ച്ചത്തേക്ക് കൂടി ശ്വേതയുടെ ലീവ് നീട്ടിയ കാര്യം സാമുവൽ സൂചിപ്പിച്ചിരുന്നു... ഇന്ദ്രജിത്ത് ശ്വേതയേയും കൊണ്ട് എറണാകുളത്തെയൊരു പ്രമുഖമാളിലേക്ക് പോയി. അവിടെ അയാളുടെ കൈ പിടിച്ച് കൊണ്ട് നടക്കുമ്പോഴും മറ്റും ശ്വേതയുടെ മനസ്സ് അനിർവചനീയമായ ആനന്ദത്താൽ നിറഞ്ഞു തുളുമ്പി. ഓരോ കാര്യങ്ങളും ഇന്ദ്രജിത്ത് തന്നോട് വിവരിക്കുമ്പോൾ ശ്വേതയുടെ മിഴികളിൽ അയാളോടുള്ള പ്രണയം അകൂപാരവീചികളായി അലയടിച്ചു കൊണ്ടിരുന്നു... അവളുടെ മിഴികളിൽ നിന്നുമുതിരുന്ന മലരമ്പുകൾ തന്റെ ഹൃത്തടത്തിലേക്ക് സ്വീകരിച്ചു കൊണ്ട് ഇന്ദ്രജിത്തും എല്ലാം ആസ്വദിച്ചു. മാളിലൂടെ നടക്കുമ്പോൾ അയാളവളെ തന്നോട് ചേർത്ത് പിടിച്ചു. അപ്പോഴൊക്കെ അവളൊന്ന് കൂടി അയാളിലേക്ക് ഇഴുകിച്ചേർന്നു.... മാളിലെ കഫെറ്റീരിയയിൽ ഇരുന്നു കൊണ്ട് പരസ്പരം പകർന്നു കൊണ്ട് കഴിക്കുമ്പോൾ ശ്വേതയിൽ ആദ്യാനുഭവത്തിന്റെ അനുഭൂതി നിറഞ്ഞപ്പോളതവളുടെ മിഴികളിലും വദനത്തിലും പ്രകടമായി... പ്രണയജോഡികളായി കുറെയേറെ സമയം ചെലവിട്ട ശേഷമിരുവരും സന്ധ്യയോടെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തി.... ================================== രാത്രി ഭക്ഷണം പുറത്ത് നിന്നും വരുത്തിക്കഴിച്ച ശേഷം സ്വർണ്ണക്കസവണിഞ്ഞ വെള്ളപ്പുടവയും ചാർത്തി കൈയിലൊരു ഗ്ലാസ് പാലുമായി തങ്ങളുടെ മുറിയിലേക്ക് കയറുമ്പോൾ ശ്വേതയുടെ മനസ്സ് എന്തിനെന്നില്ലാതെ അതിദ്രുതമായി തുടിച്ചു കൊണ്ടിരുന്നു.... ഈ പുടവ തന്നെ താനിന്ന് അണിയണമെന്നത് ജിത്തേട്ടന്റെ നിർബന്ധമായിരുന്നു. സിനിയുടെ കല്യാണത്തിന്റെ തലേദിവസം ഇടാനായി ഇതെടുത്തു വയ്ക്കുമ്പോൾ ഇങ്ങനെയൊരു വഴിത്തിരിവ് താനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല...മുറിയിലേക്ക് കയറുവാനൊരുങ്ങുമ്പോൾ ശ്വേത മനസ്സിൽ ചിന്തിച്ചു.... ശ്വേത മുറിയിൽ കയറിയപ്പോൾ ഇന്ദ്രജിത്തിനെ അവിടെ കണ്ടില്ല.... ജിത്തേട്ടൻ എവിടെപ്പോയാവോ...? ചിലപ്പോ വാഷ്റൂമിൽ എങ്ങാനും പോയിക്കാണും...ഇന്ദ്രജിത്തിനെ മിഴികളാൽ അവിടെയൊക്കെ തിരഞ്ഞ ശ്വേതയുടെ മനസ്സിൽ ചോദ്യവും അതിന് ഉത്തരവും ഒരേ സമയം നിറഞ്ഞു.... മുറിയിലെ ഡ്രസ്സിങ് ടേബിളിന് അടുത്തേക്ക് നീങ്ങിയ ശ്വേത പാൽ ഗ്ലാസ് അവിടെ വച്ച ശേഷമതിലെ കണ്ണാടിയിലെ തന്റെ രൂപത്തിലേക്കവളൊന്ന് നോട്ടമയച്ചു..... കണ്ണാടിയിലെ തന്റെ രൂപത്തിലേക്ക് അടിമുടിയൊന്ന് നോക്കിയ അവളുടെ നോട്ടം സീമന്തരേഖയിലണിഞ്ഞ സിന്ദൂരത്തിലെത്തി.... ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ഇത് പോലെ സിന്ദൂരം അതും വല്ലപ്പോഴും പുറത്തേക്ക് പോകുമ്പോൾ മാത്രം അണിയുമ്പോൾ തന്റെ നെറ്റിയിലത് പൊള്ളൽ പകരുന്നത് പോലെയൊരു പ്രതീതിയായിരുന്നു... ഒരു നെടുവീർപ്പോടെ ശ്വേത ചിന്തിച്ചു... സിനിയുടെ വിവാഹത്തിൽ പങ്കെടുക്കുവാനായി പുറപ്പെടുമ്പോൾ താൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല നാട്ടിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ ഇങ്ങനെയൊക്കെ നടക്കുമെന്ന്... ഇന്ന് സുമംഗലിയായ് താനൊരാളുടെ പത്നിയായിരിക്കുന്നു. അതുമൊരുപാട് തവണ മനപ്പൂർവം അകറ്റി നിർത്തിയ ആളുടെ...കണ്ണാടിയിൽ നോക്കി ചിന്തിച്ചു കൊണ്ട് നിന്ന ശ്വേത തന്റെ കഴുത്തിലെ താലിമാലയിലേക്ക് ഒന്ന് നോക്കി... തുടരും #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #✍ തുടർക്കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
109 കണ്ടവര്‍
അതിജീവനം... Part 36 രണ്ട് മൂന്ന് ദിവസം കഴിഞ്ഞൊരു ദിനം രജിസ്റ്റർ ഓഫീസിന് മുന്നിലൊരു കാഞ്ചീപുരം പട്ട് സാരിയിൽ ശുഭവസ്ത്രകളേബരയായി വധുവിന്റെ വേഷത്തിൽ ശ്വേതയും വെള്ള മുണ്ടും ഷർട്ടുമണിഞ്ഞു വരന്റെ വേഷത്തിൽ ഇന്ദ്രജിത്തും ടാക്സിയിൽ വന്നിറങ്ങുമ്പോൾ അവരെ കാത്തെന്നവണ്ണമവിടെ നിൽപ്പുണ്ടായിരുന്നു സിനിയും അവളുടെ പ്രതിശ്രുതവരൻ ജോയും... കാറിൽ നിന്നുമിറങ്ങിയ ശ്വേതയുടെയും ഇന്ദ്രജിത്തിന്റെയും അടുത്തേക്കൊരു പുഞ്ചിരിയോടെ ഓടിയെത്തിയ സിനി ശ്വേതയുടെ കരം കവർന്നു. ശുഭകരമായൊരു കാര്യം നടക്കാൻ പോകുന്നതിന്റെ ആമോദത്തിന്റെ തിരയിളക്കങ്ങൾ ശ്വേതയ്ക്ക് സിനിയുടെയും ജോയുടെയും മിഴികളിൽ കാണുവാൻ കഴിഞ്ഞു... ശ്വേത ഇരുവരെയും നോക്കിയൊന്ന് ഹൃദ്യമായൊന്ന് പുഞ്ചിരിച്ചു... "ചേച്ചി...ചേച്ചിയെന്റെ കല്യാണം കൂടാൻ വന്നിട്ട് സ്വന്തം കല്യാണം കൂടുവാണല്ലേ. ഏതായാലും എനിക്കൊരുപാട് സന്തോഷമായി"...ശ്വേതയുടെ കരം പിടിച്ചു കൊണ്ട് സിനി അവളോട് മൊഴിഞ്ഞു.... മറുപടിയായി സിനിയെ നോക്കിയൊന്ന് പുഞ്ചിരി തൂകിയ ശ്വേതയുടെ മിഴികൾ ഇന്ദ്രജിത്തിന് നേരെ നീണ്ടു. അയാളുടെ മുഖത്ത് ഒരുപാടാഗ്രഹിച്ചതെന്തോ സഫലമാകുവാൻ പോകുന്നതിന്റെ ആനന്ദമവൾ ദർശിച്ചു.... "സന്തൂർ മമ്മി ഒന്നൂടി ഗ്ലാമറായിട്ടുണ്ട് കേട്ടോ"...ഒരു കുസൃതിച്ചിരിയോടെ സിനി ശ്വേതയെ നോക്കി പതിയെ മൊഴിഞ്ഞു.. "പെണ്ണേ... നീ വാങ്ങിക്കും കേട്ടോ"...ഒരു പരിഭവത്തോടെ സിനിയുടെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് ശ്വേത മൊഴിഞ്ഞു... ഇരുവരുടെയും പ്രവൃത്തികൾ കണ്ട് നിന്ന ഇന്ദ്രജിത്തിനും ജോയ്ക്കും ചിരി പൊട്ടി.... തുടർന്നുള്ള കാര്യങ്ങളിലേക്ക് നീങ്ങാമെന്ന അർത്ഥത്തിൽ ഇന്ദ്രജിത്തിനെ നോക്കികൊണ്ട് ശ്വേത മിഴികളാൽ ആംഗ്യം കാണിച്ചു... "മഞ്ജൂ....ഒരാള് കൂടി വരാനുണ്ട്.. എന്നിട്ട് നമുക്കകത്തേക്ക് കയറാം"...ഇന്ദ്രജിത്തൊരു പുഞ്ചിരിയോടെ ശ്വേതയോട് മൊഴിഞ്ഞു... "മഞ്ജുവോ....ഇതിനിടയിൽ ചേട്ടൻ ചേച്ചിയ്ക്ക് ചെല്ലപ്പേരുമിട്ട് കഴിഞ്ഞോ"...? ശ്വേതയേയും ഇന്ദ്രജിത്തിനെയും നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് സിനി തിരക്കി... ശ്വേത സിനിയുടെ നേരെ കണ്ണുരുട്ടിയൊന്ന് നോക്കി.... "സിനി....സ്നേഹം കൂടുമ്പോൾ അങ്ങനെയൊക്കെ വിളിക്കാലോ"...ഒന്ന് കണ്ണിറുക്കിക്കൊണ്ട് ഇന്ദ്രജിത്ത് സിനിയ്ക്ക് മറുപടി നൽകി... സിനി പലതും പറഞ്ഞു ശ്വേതയെ പിന്നെയും കളിയാക്കിക്കൊണ്ടിരുന്നു.അവൾക്കുള്ള മറുപടിയായി ശ്വേതയിൽ നിന്നുമവൾക്ക് നുള്ളുകൾ കിട്ടിക്കൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷ്യം വഹിച്ചു നിന്ന ഇന്ദ്രജിത്തും ജോയും ചിരിയടക്കുവാൻ പാട് പെട്ട് നിന്നു.... പരസ്പരം പലതുമവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ബെൻസ് കാർ അവിടെത്തിച്ചേർന്നു.... കാത്തിരിക്കുന്ന ആരോ വന്നെത്തിയതിന്റെ ആനന്ദത്തിരയിളക്കങ്ങൾ ഇന്ദ്രജിത്തിന്റെ മുഖത്ത് പ്രകടമായപ്പോൾ ഇപ്പോൾ വന്നത് ആരാവുമെന്നൊരു ജിജ്ഞാസ ശ്വേതയുടെ മുഖത്ത് നിറഞ്ഞു നിന്നു.... മുറ്റത്ത് വന്ന് നിന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നുമിറങ്ങിയ ആളെക്കണ്ട ശ്വേതയിലൊരു ഞെട്ടലും അത്ഭുതവും പ്രകടമായി... സാമുവൽ സാർ.... ഡ്രൈവർ സീറ്റിൽ നിന്നുമിറങ്ങി തന്നെയും നോക്കി പുഞ്ചിരി തൂകുന്ന സാമുവലിനെ കണ്ടപ്പോൾ ശ്വേതയുടെ മനസ്സ് മന്ത്രിച്ചു. മറുവശത്തെ ഡോർ തുറന്നു സാമുവലിന്റെ ഭാര്യ റെയ്ച്ചലും ഇറങ്ങുന്നത് കണ്ടപ്പോൾ ശ്വേതയുടെ ഞെട്ടൽ ഇരട്ടിയായി... കാറിൽ നിന്നുമിറങ്ങി തന്റെ നേരെയൊരു പുഞ്ചിരിയോടെ നടന്നടുക്കുന്ന റെയ്ച്ചലിന്റെ അടുത്തേക്ക് ഉള്ളിൽ നിറഞ്ഞ അത്ഭുതത്തോടെ ശ്വേതയുമെത്തിച്ചേർന്നു... "മോളെ"...അപ്പോഴേക്കും ശ്വേതയുടെ അടുത്തെത്തിയ റെയ്ച്ചൽ അവളുടെ കരം കവർന്നു കൊണ്ട് വിളിച്ചു... "അമ്മച്ചീ"...അത്ഭുതം ആനന്ദത്തിന് വഴി മാറിയപ്പോൾ ശ്വേതയുടെ മുഖത്താകെയാ ആനന്ദകിരണങ്ങൾ പ്രതിഫലിച്ചു നിന്നു.... റെയ്ച്ചലിന്റെ കൈയും പിടിച്ചു അത്ഭുതത്തോടെ ശ്വേത സാമുവലിനേയും റെയ്ച്ചലിനെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു... "മോളെ... മോള് അത്ഭുതപ്പെടേണ്ട...മോളൊരു പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് ഞങ്ങളല്ലാതെ പിന്നെയാര് വരണം"... ഒരു ചെറുചിരിയോടെ അമ്പരപ്പോടെ തന്റെയും റെയ്ച്ചലിന്റെയും നേരെ നോട്ടമയക്കുന്ന ശ്വേതയോടായ് സാമുവൽ മൊഴിഞ്ഞു... തുടർന്ന് സാമുവൽ അകത്തേക്ക് പോകാമെന്നു നിർദേശിച്ചത് പ്രകാരം എല്ലാവരും അകത്തേക്ക് നടന്നു.... രജിസ്റ്റർ ഓഫീസിൽ വരന്റെയും വധുവിന്റെയും സ്ഥാനത്ത് ഒപ്പിട്ട ഇന്ദ്രജിത്തിന്റെയും ശ്വേതയുടെയും വിവാഹച്ചടങ്ങിൽ സാക്ഷികളായി സിനിയും ജോയും ഒപ്പിട്ടു... നേരത്തെ തന്റെ കാറിൽ വാങ്ങി വച്ചിരുന്ന മാലയും ബൊക്കെയും കൈയിൽ കരുതിയിരുന്ന ജോയത് ഇന്ദ്രജിത്തിന്റെയും ശ്വേതയുടെയും നേരെ നീട്ടി... ഇന്ദ്രജിത്തും ശ്വേതയും പരസ്പരം മാലകൾ ചാർത്തി ബൊക്കെകൾ കൈമാറി. അപ്പോഴേക്കും താൻ കൊണ്ട് വന്ന കുങ്കുമച്ചെപ്പ് റെയ്ച്ചൽ ഇന്ദ്രജിത്തിന് കൈമാറി. ചെപ്പ് തുറന്ന് അതിൽ നിന്നുമൊരു നുള്ള് സിന്ദൂരമെടുത്ത് ഇന്ദ്രജിത്ത് ശ്വേതയുടെ സീമന്തരേഖയിൽ ചാർത്തി.... നിറഞ്ഞ മനസ്സോടെ തന്റെ നെറ്റിയിൽ ശൃംഗാരഭൂഷണമേറ്റ് വാങ്ങുമ്പോൾ ശ്വേത ആനന്ദനിർവൃതിയോടെ തന്റെ മിഴികൾ കൂമ്പിയടച്ചു... തുടർന്ന് എല്ലാവരും പുറത്തിറങ്ങി.... തുടരും NB : ഇത് ചെറിയൊരു പാർട്ട്‌ ആണ്. Sc #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ യിൽ കഥ പോസ്റ്റുന്നതിനു വാക്കുകളുടെ പരിധി ഉള്ളതിനാലും ക്ലൈമാക്സ്‌ ആ പരിധിയിൽ കൂടുതലായതിനാലും രണ്ട് പാർട്ട്‌ ആക്കിയാണ് പോസ്റ്റുന്നത്. ബാക്കി പാർട്ട്‌ വൈകുന്നേരം തരാം.... 🙂
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
102 കണ്ടവര്‍
അതിജീവനം... Part 34 അൽപ്പസമയങ്ങൾക്കുള്ളിൽ തങ്ങൾക്ക് പോകുവാനുള്ള ഫ്ലൈറ്റ് തയ്യാറെടുക്കുമെന്നും ലോഞ്ചിലേക്ക് എത്തിച്ചേരുവാനുമുള്ള അറിയിപ്പ് ഇന്ദ്രജിത്തിന്റെയും ശ്വേതയുടെയും കാതുകളിലേക്ക് ഒഴുകിയെത്തി... തങ്ങളിരുവരുമിപ്പോൾ അബുദാബി എയർപോർട്ടിൽ എത്തിയിട്ട് എട്ട് മണിക്കൂർ കഴിഞ്ഞിരിക്കുന്നുവെന്നും അത്രയും മണിക്കൂറുകൾ കടന്നു പോയതറിയാതെ ഇത്രയും നേരം താൻ തന്റെയനുഭവക്കഥകൾ പറയുകയായിരുന്നെന്നും ശ്വേതയൊരു അത്ഭുതത്തോടെ ഓർത്തു... അവളിന്ദ്രജിത്തിന്റെ മുഖത്തേക്കൊന്ന് പാളി നോക്കിയപ്പോൾ തന്റെയുള്ളിൽ നിറഞ്ഞ അത്ഭുതം അയാളുടെ മുഖത്തും പ്രതിഫലിച്ചിരിക്കുന്നത് പോലെ ശ്വേതയ്ക്കുമപ്പോൾ ഉളവായിക്കൊണ്ടിരുന്നു... "മഞ്ജൂ... അങ്ങനെ നമ്മുടെ ഫ്ലൈറ്റിനു സമയമായിരിക്കുന്നു"...ശ്വേതയെ നോക്കിയൊരു പുഞ്ചിരിയോടെ ഇന്ദ്രജിത്ത് മൊഴിഞ്ഞു... ശ്വേത അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അതേയെന്ന അർത്ഥത്തിൽ തലയാട്ടി.... "ജിത്തേട്ടാ"...ശ്വേത പതിയെ ഇന്ദ്രജിത്തിനെ വിളിച്ചു... ഇന്ദ്രജിത്ത് എന്താണെന്ന അർത്ഥത്തിൽ അവളെ നോക്കിയൊരു പുഞ്ചിരിയയച്ചു... "ജിത്തേട്ടാ... ഞാനെന്റെ കഥകളെല്ലാം പറഞ്ഞു കഴിഞ്ഞു. ജിത്തേട്ടനൊന്നും ഒരിക്കൽപ്പോലും ചിന്തിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്ന് സമ്പാദ്യമായി ഒന്നും തന്നെയില്ലാത്ത വഴി പിഴച്ചു താന്തോന്നിയായി വളർന്നൊരു മകനും തോന്നിയ പോലെ എടുത്ത് ചാടി തീരുമാനങ്ങൾ എടുത്ത് എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി നീങ്ങിയൊരു മകളുമാണ് ഈ ലോകത്ത് എന്റേതെന്നു പറയുവാനായി എനിക്കുള്ളത്. സ്വന്തം മക്കളെപ്പോലും നല്ല രീതിയിൽ വളർത്തുവാൻ കഴിയാതെ പോയ നിർഭാഗ്യവതിയായ പല രോഗങ്ങളാലും വലയുന്ന എന്നെപ്പോലെയൊരുവളാണോ ജിത്തേട്ടന്റെ ജീവിതത്തിലേക്ക് വരേണ്ടത്"...? "എന്നെപ്പോലെയൊരു സ്ത്രീയ്ക്ക് ജിത്തേട്ടനെപ്പോലെയൊരു പുരുഷൻ അർഹിക്കുന്നുണ്ടോ"...? ശ്വേതയത് ചോദിക്കുമ്പോൾ അവളുടെ സ്വരത്തിൽ സ്വയം എടുത്തണിഞ്ഞൊരു പുച്ഛത്തിന്റെ ലാഞ്ഛന നിറഞ്ഞു നിൽക്കുന്ന പോലെ ഇന്ദ്രജിത്തിനുളവായ്... "ഒത്തിരി പ്രതീക്ഷകളർപ്പിച്ച മക്കൾ അതിനൊക്കെ വിപരീതമായ് നീങ്ങുന്നു. ഇനിയെനിക്ക് ഒരു സ്വപ്നം മാത്രമേ ഉള്ളൂ"...ശ്വേത ഇന്ദ്രജിത്തിനോടൊന്ന് പറഞ്ഞു നിർത്തി... ശ്വേതയുടെ അത്രയും നിമിഷങ്ങളിലെ സംഭാഷണങ്ങൾക്കിടയിൽ മൗനം പൂണ്ട് ഇരുന്ന ഇന്ദ്രജിത്ത് അവളെയൊന്ന് നോക്കി... വീണ്ടും നിമിഷങ്ങളോളം ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു... "മഞ്ജൂ"...അല്പനേരത്തെ മൗനത്തെ ഭഞ്ജിച്ചു കൊണ്ട് ഇന്ദ്രജിത്ത് വിളിച്ചു... ശ്വേത എന്താണെന്ന അർത്ഥത്തിൽ ഇന്ദ്രജിത്തിനെയൊന്ന് നോക്കി... "എന്താണ് അവസാനം താൻ പറഞ്ഞ സ്വപ്നം"..? ഇന്ദ്രജിത്ത് ഭാവഭേദങ്ങളേതുമില്ലാതെ ശ്വേതയോട് തിരക്കി... "അത് ജിത്തേട്ടാ.... കയറിക്കിടക്കാൻ എനിക്ക് സ്വന്തമായൊരു വീട്. അതാണെന്റെ എന്നുമുള്ള സ്വപ്നം. നാട്ടിലൊരു വീടുണ്ടെങ്കിലും അതമ്മയുടെ പേരിലാണല്ലോ. അമ്മ ചിലപ്പോഴത് ആങ്ങളയ്ക്ക് കൊടുക്കുമായിരിക്കും. ഇനിയഥവാ എനിക്കത് തന്നാലും അതിന് മേലെ പണികളൊരുപാട് ഉണ്ട്. എനിക്കെങ്ങാനും അമ്മായിനിയത് തന്നാൽ പോലും തർക്കങ്ങളായിരിക്കും പിന്നെ.. അതിനോടൊന്നും എനിക്ക് താല്പര്യമില്ല. എന്റേതെന്നു പറയുവാൻ എനിക്കായ് എന്റെ അധ്വാനത്തിലൊരു വീടുണ്ടെങ്കിൽ ആരുമൊരു കാരണവശാലും അവകാശമുന്നയിക്കുവാൻ വരില്ലല്ലോ. ഇപ്പോൾ നാട്ടിൽ പോകുന്നത് തന്നെ അപൂർവമാണ്. പോയാൽ എനിക്കവിടെ കാണാനോ ഒന്ന് കയറിക്കിടക്കുവാനോ ഇടമില്ലെന്നതാണ് വാസ്തവം"... ശ്വേത ഇന്ദ്രജിത്തിന് മറുപടി നൽകി... "ഹൂം"...ഇന്ദ്രജിത്ത് ശ്വേത പറഞ്ഞതിനെ ശരി വയ്ക്കുന്ന അർത്ഥത്തിലൊന്ന് മൂളി... "ആട്ടെ... ജിത്തേട്ടനെന്റെ ചോദ്യത്തിന് മറുപടി നൽകിയില്ല. എന്നെപ്പോലെയൊരു സ്ത്രീയാണോ ജിത്തേട്ടന്റെ ജീവിതത്തിൽ വരേണ്ടത്"...? ഒരു സംശയഭാവത്തോടെ ശ്വേത ഇന്ദ്രജിത്തിനോട് ചോദിച്ചു... "മഞ്ജൂ... തൻറെ ചോദ്യത്തിന് ഞാൻ നാട്ടിലെത്തുമ്പോൾ മറുപടി തന്നാൽ പോരെ. ഇപ്പോൾ നമ്മുടെ ഫ്ലൈറ്റിലേക്ക് പോകുവാനുള്ള അറിയിപ്പ് വരും. നമുക്ക് ലോഞ്ചിലേക്ക് നീങ്ങാം".... പ്രത്യേകിച്ചൊരു ഭാവവുമില്ലാതെയതും പറഞ്ഞു കൊണ്ടെഴുന്നേറ്റ ഇന്ദ്രജിത്ത് ശ്വേതയെ നോക്കികൊണ്ട് മൊഴിഞ്ഞു.... തുടർന്ന് ഇന്ദ്രജിത്ത് പോകാമെന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു. അതിലൊരു ആജ്ഞാഭാവം നിറഞ്ഞിരിക്കുന്നത് പോലെയുളവായി ശ്വേതയ്ക്ക്.... ഇന്ദ്രജിത്ത് പോകാമെന്ന് പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാതെ ശ്വേതയും അയാൾക്കൊപ്പം നടക്കുവാൻ തുടങ്ങി... ഇരുവരും തങ്ങളുടെ ലോഞ്ചിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.... ================================== ഫ്ലൈറ്റിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുമ്പോഴും ഇന്ദ്രജിത്തും ശ്വേതയും തമ്മിലൊന്നും ഉരിയാടിയില്ല... തന്റെ കഥകൾ മുഴുവനായി വളരെയാവേശത്തോടെ കേട്ട് കൊണ്ട് ഇരുന്ന ഇന്ദ്രജിത്തിൽ നിന്നും മൗനത്തോടെയുള്ള പെരുമാറ്റം ശ്വേതയ്ക്കല്പം അസ്വസ്ഥതയുളവാക്കിക്കൊണ്ടിരുന്നു.... ഈ മനുഷ്യന്റെ പ്രതികരണത്തിൽ താനെന്തിനു അസ്വസ്ഥയാകണം...? എല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും തന്റെ മനസ്സുമീ മനുഷ്യനെ ആഗ്രഹിച്ചുവോ..? വളരെ ക്ഷമയോടെയായിരുന്നു ഈ മനുഷ്യൻ തന്റെ കഥകളെല്ലാം കേട്ടത്. സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും വികാരധീനയായി മാറിയപ്പോൾ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചപ്പോൾ തനിയ്ക്കെതിർക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പലപ്പോഴും തന്റെ മനസ്സ് താനറിയാതെ അതൊക്കെ കൊതിച്ചു പോയിരുന്നോ...? തൊട്ടടുത്ത സീറ്റിൽ പിന്നോട്ട് തലയും ചായ്ച്ചു മിഴികളടച്ചു ഇരിക്കുന്ന ഇന്ദ്രജിത്തിന്റെ നേരെ പാളി നോക്കുമ്പോൾ ശ്വേതയുടെ മനസ്സിൽ കുറച്ചു മുമ്പ് വരെയുള്ള സംഭവങ്ങളും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും പരസ്പരം പടവെട്ടിക്കൊണ്ടിരുന്നു... ജിത്തേട്ടന്റെ പ്രതികരണം എന്ത് തന്നെയായാലും തന്റെ മനസ്സ് അസ്വസ്ഥമാകേണ്ടതില്ല. ഒരിക്കലും തന്നെപ്പോലെയൊരു സ്ത്രീയല്ല ജിത്തേട്ടന്റെ ജീവിതത്തിലേക്ക് വരേണ്ടത്. തന്നെപ്പോലൊരു സ്ത്രീയ്ക്ക് ജിത്തേട്ടനെപ്പോലെയൊരാളുടെ ഭാര്യാപദം അലങ്കരിക്കാൻ അർഹതയില്ല... മനസ്സിൽ സ്വയമപ്പ്രകാരം മനസ്സിലുറപ്പിച്ചു കൊണ്ട് ശ്വേത സീറ്റിന്റെ ഹെഡ് റെസ്റ്റിലോട്ട് ശിരസ്സർപ്പിച്ചു കൊണ്ട് ഒന്ന് കൂടി ചാഞ്ഞു ഇരുന്നു.... രാത്രി മുഴുവനും പകൽ ഉച്ചവരെയുള്ള സമയവും അബുദാബി എയർപോർട്ടിലായിരുന്നു. അനുഭവങ്ങൾ പറയുന്നതു കൊണ്ടും അതെല്ലാം അതിയായ താല്പര്യത്തോടെ കേൾക്കുവാൻ ജിത്തേട്ടനും ഉണ്ടായത് കൊണ്ടാവാം എയർപോർട്ടിൽ ഇരിക്കുമ്പോൾ ഉറക്കം വന്ന് തന്നെ കീഴടക്കാതെ ഇരുന്നത്. ജിത്തേട്ടനാണെങ്കിൽ ഇടയ്ക്ക് കാപ്പിയും കൊണ്ട് തന്ന് ഉറങ്ങാതെ തന്റെ അനുഭവങ്ങൾ കേൾക്കുകയുമായിരുന്നു എന്നാലിപ്പോൾ നിദ്ര തന്നെ വന്ന് തഴുകുന്നത് പോലെ. നല്ല ക്ഷീണവും തോന്നുന്നു...ഇന്ദ്രജിത്തിന്റെ നേരെ നോട്ടമയച്ചു കൊണ്ട് ശ്വേത ചിന്തിച്ചു.. അനന്തവിഹായസ്സിലെ അംബരങ്ങളെ കീറി മുറിച്ചു കൊണ്ടാ ആകാശനൗകയതിന്റെ ലക്ഷ്യസ്ഥലത്തേക്ക് നീങ്ങവേ ശ്വേതയുടെ മിഴികൾ പതിയെ അടഞ്ഞു... "മഞ്ജൂ"...ഒന്നുമറിയാതെ നിദ്രയിലാണ്ട ശ്വേത ഇന്ദ്രജിത്ത് തന്നെ തട്ടി വിളിച്ചപ്പോൾ ഞെട്ടിയെഴുന്നേറ്റു. കൊച്ചി ലാൻഡ് ചെയ്യാറായെന്നും എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റുകൾ ഇടാനും ക്യാബിൻ ക്രൂവിന്റെ അറിയിപ്പ് വന്നപ്പോഴാണ് താനിത്രയും നേരമൊന്നുമറിയാതെ ഉറങ്ങിപ്പോയെന്ന് ശ്വേതയും തിരിച്ചറിഞ്ഞത്... അവൾ പൊടുന്നനെ സീറ്റ് ബെൽറ്റ്‌ ധരിച്ചു.. അല്പസമയം കഴിഞ്ഞപ്പോൾ വിമാനം ലാന്റ് ചെയ്തു ടെർമിനൽ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.... ടെർമിനലിൽ നിർത്തിയ ഫ്ലൈറ്റിൽ നിന്നും ഏകദേശം അരമണിക്കൂറിന് ശേഷമിറങ്ങിയ ഇന്ദ്രജിത്തും ശ്വേതയും എമിഗ്രേഷൻ ചെക്കിങ്ങിനായ് നീങ്ങി.... എമിഗ്രേഷൻ ചെക്കിങ് എല്ലാം കഴിഞ്ഞു തങ്ങളുടെ ലഗ്ഗേജ്‌ വരുവാനായി കാത്ത് നിൽക്കുമ്പോൾ ശ്വേതയിലേക്ക് ഇന്ദ്രജിത്തിന്റെ മിഴികൾ അവളെറിയാതെ പതിഞ്ഞു കൊണ്ടിരുന്നു.... ശ്വേതയുടെ മുഖത്ത് തികഞ്ഞ നിർവികാരത നിറഞ്ഞു നിൽക്കുന്നതായും നാട്ടിൽ വന്നിറങ്ങിയതിനോട് അവൾക്ക് തീരെ താല്പര്യമില്ലെന്നും ഇന്ദ്രജിത്തിന് അനുഭവപ്പെട്ടു കൊണ്ടിരുന്നു... വൈകാതെ കൺവേയറിലൂടെ വന്ന തങ്ങളുടെ ലഗ്ഗേജുകൾ ഇരുവരും എടുത്തു. ശ്വേതയുടെ ലഗ്ഗേജ് എടുക്കുവാൻ ഇന്ദ്രജിത്തും അവളെ സഹായിച്ചു... തങ്ങളിരുവർക്കും ലഗ്ഗേജ് ആയിട്ട് ഓരോ ട്രോളി ബാഗ് മാത്രമായതിനാൽ ഇന്ദ്രജിത്ത് ഒരു ട്രോളി മാത്രമെടുത്ത് അതിൽ തന്റെയും ശ്വേതയുടെയും ലഗ്ഗേജുകൾ ഒരുമിച്ച് വച്ചു...എന്ത് കൊണ്ടോ ഇന്ദ്രജിത്തിന്റെയാ പ്രവൃത്തികളോട് എതിർപ്പൊന്നും പ്രകടിപ്പിക്കുവാൻ ശ്വേതയ്ക്ക് സാധിച്ചില്ല... ലഗ്ഗേജ് എല്ലാം ട്രോളിയിൽ വച്ച് കഴിഞ്ഞപ്പോൾ ഇന്ദ്രജിത്ത് പോകാമെന്നു ശ്വേതയോട് മിഴികളാൽ ആംഗ്യം കാണിച്ചപ്പോൾ അവളയാളുടെ കൂടെ തന്റെ ഹാൻഡ് ബാഗുമേന്തി നടന്നു... തുടർന്നുള്ള ചെക്കിങ്ങുകൾക്ക് ശേഷം പുറത്തേക്ക് നടക്കുമ്പോൾ ശ്വേതയ്ക്ക് തന്റെ ശിരസ്സിലൊരു ഭാരം വന്ന് നിറയുന്നത് പോലെയുളവായിക്കൊണ്ടിരുന്നു... തുടർന്ന് തന്റെ ചുറ്റും അന്തകാരം പടരുന്നതായും തന്റെ ശരീരത്തിന്റെ ബലമെല്ലാം നഷ്ടപ്പെടുന്നതുമായൊരു പ്രതീതി അവൾക്കനുഭവപ്പെട്ടുക്കൊണ്ടിരുന്നു... ഇരു ചെന്നിയിലും കൈകളമർത്തിയവിടെ നിശ്ചലയായ് നിന്നു പോയ ശ്വേതയ്ക്ക് തന്റെ ശരീരം കുഴഞ്ഞു വീഴുന്നത് പോലെയുളവായി.... "മഞ്ജൂ"...ശരീരം കുഴഞ്ഞ് വീഴുമ്പോൾ ഇന്ദ്രജിത്തിന്റെ പരിഭ്രാന്തിയോടെയുള്ള സ്വരം ധാരയായി തന്റെ കർണ്ണപുടങ്ങളിൽ നിറയുന്നത് ശ്വേതയറിഞ്ഞു.... ================================== "മഞ്ജൂ"...ഇളം തണുപ്പാർന്ന ജലകണികകൾ തന്റെ മുഖത്ത് വീഴവേ ആയാസപ്പെട്ടു മിഴികൾ തുറന്ന ശ്വേത കണ്ടത് തന്റെ കവിളിൽ മൃദുവായ് കൈത്തലം കൊണ്ട് തട്ടി തന്നെ വിളിക്കുന്ന ഇന്ദ്രജിത്തിന്റെ രൂപമായിരുന്നു.... മിഴികൾ പൂർണ്ണമായും തുറക്കുമ്പോൾ താനും ഇന്ദ്രജിത്തും ഒരു ഇരിപ്പിടത്തിൽ ആണെന്നും ഇന്ദ്രജിത്തിന്റെ കരവലയത്തിലായ തന്നെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു കൊണ്ട് തന്റെ കവിളിലും നെറ്റിയിലുമൊക്കെ തലോടുകയാണെന്നും ശ്വേത തിരിച്ചറിഞ്ഞു... തങ്ങളിരുവരും ഇരിക്കുന്നതിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ ഇന്ദ്രജിത്തിന്റെ കരവലയത്തിൽ കിടക്കുന്നതിൽ അവൾക്കല്പം ജാള്യതയനുഭവപ്പെട്ട് കൊണ്ടിരുന്നു.... മെഡിക്കൽ സെക്ഷനിലേക്ക് പോകണോ എന്ന് കൂടി നിന്നവരിൽ ചിലർ തിരക്കിയപ്പോൾ അവരോട് ശ്വേതയ്ക്ക് ഇടയ്ക്കിടെയിത് വരുന്നതാണെന്നും കൈയിൽ മെഡിസിൻ ഉണ്ടെന്നും അത് കഴിച്ചാൽ നോർമൽ ആവുമെന്നും ഇന്ദ്രജിത്ത് മറുപടി നൽകി.... ഇന്ദ്രജിത്തിന്റെ മറുപടിയെ തുടർന്ന് എല്ലാവരും പിരിഞ്ഞപ്പോൾ പിന്നെ ഇന്ദ്രജിത്തും ശ്വേതയും മാത്രമവശേഷിച്ചു... തനിക്കിങ്ങനെ വരാറുണ്ടെന്നും അതിനുള്ള പ്രതിവിധിയുമൊക്കെ ജിത്തേട്ടന് എങ്ങനെ അറിയാം...ഇന്ദ്രജിത്തിന്റെ നെഞ്ചിൽ മുഖമമർത്തി ഇരിക്കുമ്പോൾ ശ്വേതയുടെ മനസ്സിൽ സംശയങ്ങൾ സാഗരകല്ലോലങ്ങളായ് അലയടിച്ചു കൊണ്ടിരുന്നു... ഇന്ദ്രജിത്തിന്റെ കരവലയത്തിൽ നിന്നും മോചിതയാകണമെന്നാഗ്രഹിച്ചുവെങ്കിലും ശരീരത്തിൽ പടർന്ന തളർച്ച അവളെയതിനു അനുവദിച്ചില്ല.. തന്റെ മുഖത്തേക്കുറ്റ് നോക്കി ഇരിക്കുന്ന ഇന്ദ്രജിത്തിനെ നോക്കി ശ്വേതയൊരു തളർച്ചയോടെ തന്റെ വാനിറ്റി ബാഗിന് നേരെ കൈ ചൂണ്ടി... ശ്വേതയുടെ മടിയിലേക്ക് ഊർന്ന് വീണിരുന്ന ബാഗ് എടുത്തു ഇന്ദ്രജിത്തവളെയൊന്ന് നോക്കി.... ബാഗിന്റെ പുറത്തെ സിബ് തുറക്കുവാൻ ഇന്ദ്രജിത്തിനോടവൾ ആംഗ്യം കാണിച്ചു. ഇന്ദ്രജിത്ത് ഉടനെ അത് തുറന്നു ശ്വേതയുടെ നേരെ നീട്ടി. അതിൽ നിന്നുമൊരു ടാബ്ലറ്റിന്റെ ഫോയിൽ എടുത്തു അത് പൊളിച്ച് ശ്വേത തന്റെ വായിലേക്ക് വച്ചു... ഇന്ദ്രജിത്ത് തന്റെ ബാഗിന്റെ അരികിൽ വച്ചിരുന്ന വെള്ളക്കുപ്പി തുറന്നു ശ്വേതയുടെ വായിലേക്ക് വച്ചു കൊടുത്തു.... ടാബ്ലറ്റിനോടൊപ്പം ഒന്ന് രണ്ട് കവിൾ കുടിച്ച ശേഷം ഇന്ദ്രജിത്തിന് നേരെ നോട്ടമയച്ച ശ്വേതയുടെ മിഴികളിൽ അവനോടുള്ള നന്ദി നിറഞ്ഞു തുളുമ്പി... "മഞ്ജൂ.... നമുക്ക് പോകാം"...വാത്സല്യം നിറഞ്ഞ മുഖഭാവത്തോടെ ഇന്ദ്രജിത്ത് ശ്വേതയോട് മൊഴിഞ്ഞു.... തുടർന്ന് എഴുന്നേറ്റ ഇന്ദ്രജിത്ത് ശ്വേതയുടെ നേരെയൊന്ന് നോക്കിക്കൊണ്ട് തന്റെ കൈ നീട്ടി.... ഒരാശ്രയത്തിനെന്നവണ്ണം അയാൾ തന്റെ നേരെ നീട്ടിയ കൈയിൽ പിടിക്കാതിരിക്കുവാൻ ശ്വേതയ്ക്ക് കഴിഞ്ഞില്ല... അല്പം ആയാസപ്പെട്ടഴുന്നേറ്റ ശ്വേതയിൽ തളർച്ച പ്രകടമായിരുന്നു. വീണ്ടും തളർന്നു വീണേക്കുമോയെന്ന് ഭയന്ന ശ്വേതയുടെ ചുമലിലൂടെ കൈയിട്ടു ഇന്ദ്രജിത്തവളെ തന്നോട് ചേർത്ത് നിർത്തി... തുടർന്ന് ശ്വേതയേയും ചേർത്ത് പിടിച്ചു കൊണ്ട് ട്രോളിയും ഉരുട്ടിക്കൊണ്ട് ഇന്ദ്രജിത്ത് മുന്നോട്ട് നീങ്ങി. ഇന്ദ്രജിത്തിനോട് ചേർന്ന് കൊണ്ട് പതിയെ നടന്നു നീങ്ങുമ്പോൾ ശ്വേതയുടെ മിഴികൾ ഇടയ്ക്കിടെ ഇന്ദ്രജിത്തിൽ പതിഞ്ഞു കൊണ്ടിരുന്നു. എന്നാൽ അയാളൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് ദൃഷ്ടികളയച്ചു കൊണ്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.. വൈകാതെ എയർപോർട്ടിന് വെളിയിലിറങ്ങിയ ഇന്ദ്രജിത്ത് ഫോൺ ചെയ്യുന്നതും നിമിഷങ്ങൾക്കകമൊരു ടാക്സി തങ്ങളുടെ മുന്നിൽ വന്നു നിൽക്കുന്നതും ശ്വേതയുടെ മിഴികളിൽ പതിഞ്ഞു... ടാക്സിയുടെ ഡോർ തുറന്ന് ശ്വേതയെ അകത്തേക്ക് ഇരുത്തിയ ശേഷം ഇന്ദ്രജിത്തും അവൾക്കരികിലായ് ഇരുന്നു.... അപ്പോഴേക്കുമവരുടെ ലഗ്ഗേജുകൾ ടാക്സിയുടെ ഡ്രൈവർ ഡിക്കിയിലേക്ക് വച്ച് കഴിഞ്ഞിരുന്നു... തുടർന്ന് ടാക്സിയിലേക്ക് കയറിയ ഡ്രൈവറോട് ഇന്ദ്രജിത്ത് വാഴക്കാലയിലേക്ക് പോകാൻ നിർദ്ദേശിച്ചു.... ഇന്ദ്രജിത്ത് തന്നെയെങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നറിയാതെ ഉദ്വേഗത്തോടെ ശ്വേത അയാൾക്ക് നേരെ നോട്ടമയച്ചു... മറുപടിയായ് ഇന്ദ്രജിത്ത് അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു... ================================== കുറച്ച് സമയത്തെ യാത്രയ്ക്കൊടുവിൽ ടാക്സിയൊരു റെസിഡന്ഷ്യൽ ഏരിയയിലേക്ക് പ്രവേശിച്ചു... അത്യാവശ്യം ആഡംബരം നിറഞ്ഞൊരു ഫ്ലാറ്റ് സാമൂച്ചയത്തിന്റെ മുന്നിൽ ടാക്സി നിന്നു... ഡോർ തുറന്ന് പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ശ്വേതയോട് ഇറങ്ങുവാനാവശ്യപ്പെട്ടു.... പുറത്തിറങ്ങിയ ശ്വേത ഉദ്വേഗം നിറഞ്ഞ മിഴികളോടെ ബിൽഡിങ്ങിലേക്കും ഇന്ദ്രജിത്തിന്റെ മുഖത്തേക്കും നോക്കി... "മഞ്ജൂ... ഈ ബിൽഡിങ്ങിലെ നാലാം നിലയിലാണ് എന്റെ ഫ്ലാറ്റ്. അവിടെ കയറിയിട്ട് തനിക്കൊന്ന് റെസ്റ്റെടുക്കുകയുമാവാം"...ഇന്ദ്രജിത്തൊരു പുഞ്ചിരിയോടെ ശ്വേതയോട് മൊഴിഞ്ഞു... "ജിത്തേട്ടാ... അത് വേണ്ട... എന്നെ ട്രാൻസ്‌പോർട്ട് സ്റ്റാന്റിൽ വിട്ടാൽ മതി"...ഇന്ദ്രജിത്തിന്റെ വാക്കുകളോട് ഒരു നിഷേധഭാവം പ്രകടിപ്പിച്ചു കൊണ്ട് ശ്വേത അയാൾക്ക് മറുപടി നൽകി.... "ട്രാൻസ്‌പോർട്ട് ബസ് സ്റ്റാന്റിൽ പോയിട്ട് പിന്നെ താനെങ്ങോട്ട് പോകും"...? ഇന്ദ്രജിത്ത് നെറ്റി ചുളിച്ചു കൊണ്ട് ശ്വേതയോട് തിരക്കി... "നാട്ടിലൊന്ന് പോകണമെന്ന് വിചാരിക്കുന്നു"...ഇന്ദ്രജിത്തിന് മുഖം കൊടുക്കാത്ത രീതിയിൽ അലക്ഷ്യമായെങ്ങോ നോട്ടമയച്ചു കൊണ്ട് ശ്വേത അയാൾക്ക് മറുപടി നൽകി.... "എടോ...നാട്ടിൽ തനിയ്ക്ക് ആരാണുള്ളത്"..? "അവിടെ പോയാലും തനിയ്ക്ക് കാണാനും മറ്റും ആരുമില്ലെന്ന് കുറച്ച് മുമ്പ് താൻ പറഞ്ഞല്ലേ ഉള്ളൂ. സിനിയുടെ കല്യാണത്തിന് ഇനിയും അഞ്ചാറ് ദിവസം കൂടിയില്ലേ. അത് വരെ താമസിക്കുവാൻ താനെന്തെങ്കിലും ഏർപ്പാടാക്കിയിട്ടുണ്ടോ"...? ഇന്ദ്രജിത്തിൽ നിന്നും ചോദ്യങ്ങളുടെയൊരു കൂമ്പാരം തന്നെ ശ്വേതയിൽ വന്നു പതിഞ്ഞു.. ഇന്ദ്രജിത്തിന് നൽകുവാനായി ശ്വേതയുടെ പക്കൽ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.... ശരിയാണ്... എറണാകുളത്ത് വന്നതിന് ശേഷമെന്ത് ചെയ്യുമെന്നൊരു ധാരണ തനിയ്ക്കില്ലായിരുന്നു. ഏതെങ്കിലും ഹോസ്റ്റലിൽ താമസിക്കാമെന്നാണ് താനും നിനച്ചത്... ശ്വേത മനസ്സിൽ ചിന്തിച്ചു.. "മഞ്ജൂ.... താനേതായാലും ഇപ്പോൾ ഒറ്റയ്ക്ക് പോകേണ്ട. തന്റെ ശരീരത്തെ തളർച്ച നന്നായി ബാധിച്ചിട്ടുണ്ട്. താനെന്റെ ഫ്ലാറ്റിൽ അൽപ്പം വിശ്രമിയ്ക്ക്. എന്നിട്ടാവാം പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. എന്തായാലും തന്നെ ഒറ്റയ്ക്ക് വിടാനെനിക്ക് മനസ്സ് വരുന്നില്ല. ഇപ്പോൾ സന്ധ്യ ആവാറായില്ലേ. ഇന്നിവിടെ വിശ്രമിച്ചിട്ട് തനിയ്ക്ക് നാളെ പോകാം... ഇപ്പോൾ താനെന്റെ കൂടെ വാ"....ശ്വേതയിൽ നിന്നുമെന്തെങ്കിലും മറുപടി ഉയരുന്നതിന് മുമ്പ് തന്നെ ഇന്ദ്രജിത്ത് അവളോട് മൊഴിഞ്ഞു. അയാളുടെ സ്വരത്തിലൊരു നിർബന്ധഭാവം നിറഞ്ഞിരിക്കുന്നതായി അവൾക്കുളവായിക്കൊണ്ടിരുന്നു.... അപ്പോഴേക്കും അവിടേക്കെത്തിച്ചേർന്ന സെക്യൂരിറ്റിയോട് ഇന്ദ്രജിത്ത് തന്റെ ഫ്ലാറ്റിന്റെ നമ്പർ പറഞ്ഞു കൊടുത്തു.. ഇരുവരുടെയും ലഗ്ഗേജുകൾ അവിടേക്കെത്തിക്കുവാനും നിർദേശം നൽകി... തുടർന്ന് ശ്വേതയുടെ മറുപടിയ്ക്ക് കാക്കാതെ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ഇന്ദ്രജിത്ത് ലിഫ്റ്റിനരികിലേക്ക് നടന്നു.... ലിഫ്റ്റിൽ കയറിയ ഇരുവരും നിമിഷങ്ങൾക്കകം തങ്ങൾക്ക് എത്തേണ്ട നിലയിലെത്തിച്ചേർന്നു... തന്റെ ഫ്ലാറ്റിനു മുമ്പിലെത്തിയ ഇന്ദ്രജിത്ത് കീയെടുത്തു ഫ്ലാറ്റിന്റെ ഡോർ തുറന്നു. ഡോർ തുറന്നകത്തേക്ക് കയറിയ ഇന്ദ്രജിത്ത് ശ്വേതയോട് അകത്തേക്ക് കയറുവാൻ മിഴികളാൽ നിർദ്ദേശിച്ചു... ഒരു സംശയത്തോടെ അയാൾക്ക് നേരെ നോട്ടമയച്ച ശ്വേത അല്പനിമിഷത്തിന് ശേഷമെന്തോ ആലോചിച്ചെന്നവണ്ണം അകത്തേക്ക് കയറി..... തുടരും NB : അടുത്ത പാർട്ടോടെ അതിജീവനം അവസാനിക്കുകയാണ്.... 🙂 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
89 കണ്ടവര്‍
അതിജീവനം... Part 33 ശ്വേതയുടെ വിവരണം പകർന്ന ഞെട്ടലിൽ ഇരിക്കുമ്പോൾ ഇന്ദ്രജിത്ത് അവളുടെ നേരെയൊന്ന് പാളി നോക്കി. ശ്വേതയെന്തോ ആലോചിച്ചു വിദൂരതയിലേക്ക് നോട്ടമിട്ടു കൊണ്ട് നിർന്നിമേഷയായ് ഇരിക്കുന്നത് ഇന്ദ്രജിത്തിന്റെ മിഴികളിൽ പതിഞ്ഞു... എല്ലാ അർത്ഥത്തിലും വിധിയിവൾക്ക് എതിരാണല്ലോ. ഒരുപാട് കാലങ്ങൾക്ക് ശേഷം കഷ്ടപ്പെട്ടു തന്റെ മക്കളെ കണ്ടെത്തി അവർക്ക് ജീവിതത്തിൽ മുന്നേറുവാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടും അവർ പോലും ശ്വേതയ്ക്ക് പകർന്നത് ദുരനുഭവങ്ങൾ ആയിപ്പോയല്ലോ...മകനോ എല്ലാ അർത്ഥത്തിലും വഴി പിഴച്ചു. ശ്വേത പ്രതീക്ഷയർപ്പിച്ച മകളും അവസാനം ചതിച്ചു. സ്വന്തം അമ്മയുടെ കഷ്ടപ്പാടും ത്യാഗങ്ങളുമൊന്നും മക്കൾ മനസ്സിലാക്കാതെ പോയല്ലോ... ശ്വേതയുടെ കാര്യമോർത്ത് അവളോടുള്ള സഹതാപം അർണ്ണവകല്ലോലങ്ങളായ് മനസ്സിൽ അലയടിച്ചുയർന്നപ്പോൾ ഇന്ദ്രജിത്ത് വിദൂരതയിലേക്ക് അലക്ഷ്യമായി നോട്ടമയച്ചു ഇരിക്കുന്ന ശ്വേതയുടെ കരം കവർന്നു.... ഇന്ദ്രജിത്ത് തന്റെ കരം കവർന്നതറിഞ്ഞ ശ്വേത അയാളെയൊന്ന് നോക്കി. അവളുടെ തുടുത്ത കപോലങ്ങളിൽ അശ്രുകണങ്ങൾ ധാരയായി ഒഴുകിയിറങ്ങുന്നത് ഇന്ദ്രജിത്തിന്റെ മിഴികളിൽ പതിഞ്ഞപ്പോൾ അവളിത്രയും നേരം കരയുകയായിരുന്നു എന്നയാൾ തിരിച്ചറിഞ്ഞു... പൊടുന്നനെ ശ്വേതയുടെ മിഴികളിൽ നിറഞ്ഞ നീർക്കണങ്ങളെ തൂത്തെറിഞ്ഞു കൊണ്ട് ഇന്ദ്രജിത്തവളോട് കരയരുതെന്ന് ശിരസ്സ് കൊണ്ടാംഗ്യം കാണിച്ചു.... "ജിത്തേട്ടാ.... സ്വന്തം മക്കളെ നേർവഴിക്ക് നടത്തുവാൻ പോലും കഴിയാത്ത ഭാഗ്യം കെട്ടൊരമ്മയായിപ്പോയി ഞാൻ"...ഇന്ദ്രജിത്തിന്റെ മുഖത്തേക്ക് നോക്കി വിതുമ്പലടക്കുവാൻ കഴിയാതെ ശ്വേത മൊഴിഞ്ഞു.... ശ്വേതയുടെ സങ്കടം കണ്ടു നിൽക്കുവാൻ സാധിക്കാതെ ഇന്ദ്രജിത്തവളുടെ ചുമലിലൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു... "മഞ്ജൂ... കരയാതെടോ"...തന്നിലേക്ക് ചേർത്ത് പിടിച്ച ശ്വേതയുടെ മിഴികളിലെ നീർക്കണങ്ങൾ വീണ്ടും തൂത്തെറിഞ്ഞു കൊണ്ട് ഇന്ദ്രജിത്തവളോട് മൊഴിഞ്ഞു... ശ്വേത അയാളുടെ പ്രവൃത്തികളെ തുറിച്ചു നോക്കി... "മഞ്ജൂ....ഇക്കാര്യത്തിൽ തന്റെ ഭാഗത്തു തെറ്റെവിടെയാടോ ഉള്ളത്. മക്കളെ വളർത്തുവാൻ തനിയ്ക്ക് അവസരം ലഭിച്ചില്ലല്ലോ. തനിയ്ക്കതിനൊക്കെ അവസരം ലഭിച്ചിട്ടായിരുന്നു അവരുടെ ഭാഗത്ത് നിന്നുമീ ചെയ്തികളെങ്കിൽ തനിയ്ക്ക് തെറ്റ് പറ്റിപ്പോയെന്ന് കരുതാമായിരുന്നു. ഇതങ്ങനെ അല്ലല്ലോ..തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം താനവർക്ക് വേണ്ടി ചെയ്തിട്ടും അവരത് മനസ്സിലാക്കിയില്ലയെങ്കിൽ പിന്നെ താനെന്തിനു സ്വയം പഴിക്കുന്നു. തന്റെ മക്കൾ കൊച്ചു കുട്ടികൾ ഒന്നുമായിരുന്നില്ലല്ലോ. എന്നെങ്കിലും അവര് തന്നോട് ചെയ്തതോർത്ത് പശ്ചാത്തപിക്കും"...കുടുകുടെ നിറഞ്ഞൊഴുകുന്ന ശ്വേതയുടെ മിഴികൾ തുടച്ചു കൊണ്ടവളെ ആശ്വസിപ്പിച്ചു കൊണ്ട് ഇന്ദ്രജിത്ത് അനുതാപത്തോടെ അവളോട് മൊഴിഞ്ഞു.... ശ്വേത വീണ്ടും എങ്ങലടിച്ചു കൊണ്ട് ഇരുന്നു. ഇന്ദ്രജിത്തവളുടെ ശിരസ്സിൽ വാത്സല്യത്തോടെ അരുമയായ് തലോടിക്കൊണ്ടിരുന്നു... അല്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ ശ്വേത തന്റെ മിഴികൾ തുടച്ചു... "സോറി ജിത്തേട്ടാ.... ഞാനോരോന്ന് ഓർത്ത് ജിത്തേട്ടനെയും ബോറടിപ്പിച്ചു"...ശ്വേതയൊരു തിളക്കമില്ലാത്ത പുഞ്ചിരിയോടെ ഇന്ദ്രജിത്തിനെ നോക്കി മൊഴിഞ്ഞു.... "അതൊന്നുമില്ലെടോ....എനിക്കൊരു കുഴപ്പവുമില്ല..നമ്മുടെ അനുഭവങ്ങൾ അതിലേക്കിറങ്ങിച്ചെന്ന് വിവരിക്കുമ്പോൾ നമ്മൾ ചിലപ്പോൾ വികാരധീനരായി മാറുന്നത് സ്വാഭാവികമാണ്. പിന്നെ ആരോടെങ്കിലും ഇതൊക്കെ പറയുമ്പോൾ തനിയ്ക്കു ഒരാശ്വാസം കൂടിയല്ലേ"...ഇന്ദ്രജിത്തൊരു പുഞ്ചിരിയോടെ അവളെ ആശ്വസിപ്പിച്ചു.... ഇന്ദ്രജിത്തിന്റെ വാക്കുകൾ ശ്വേതയിൽ അല്പമാശ്വാസം നിറച്ചത് പോലെയായി... "എന്താടോ മകൾക്ക് സംഭവിച്ചത്"...? അല്പനിമിഷങ്ങൾക്ക് ശേഷം ശ്വേതയോട് ഇന്ദ്രജിത്ത് തിരക്കി.... "ജിത്തേട്ടാ.... അവളെ ഡിഗ്രിയ്ക്ക് ചേർത്തത് എന്റെ നാട്ടിലെ കോളേജിൽ ആയിരുന്നല്ലോ. ആ പയ്യന്റെ നാട് കാസറഗോഡ് ഭാഗത്ത് എവിടെയോ ആയിരുന്നു. അവൻ നാട്ടിലെ അമ്പലത്തിലെ ശാന്തിയായിരുന്നു. എന്നും അമ്പലത്തിൽ പോയ്ക്കണ്ടുള്ള പരിചയം പിന്നെ പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ ഞാനിതൊന്നും അറിഞ്ഞിരുന്നില്ല. അവളാ പയ്യന്റെ കൂടെയിറങ്ങിപ്പോകുന്നതിന് ഒരാഴ്ച മുമ്പായിട്ട് ഞാൻ ലീവിന് നാട്ടിൽ പോയിരുന്നു. തിരിച്ചു കുവൈറ്റിലേക്ക് വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എന്റെ നെഞ്ചിൽ ചവിട്ടിയെന്ന പോലെയവളങ്ങനെ ചെയ്തത്"...വിവരിക്കുമ്പോൾ ശ്വേതയുടെ വാക്കുകളിൽ മകളിൽ താനർപ്പിച്ചിരുന്ന പ്രതീക്ഷകളത്രയും തകർന്നതിന്റെ ലാഞ്ഛനകൾ നിറഞ്ഞു നിന്നിരുന്നു... "എന്നിട്ട്"...? പതിഞ്ഞ സ്വരത്തിൽ ഇന്ദ്രജിത്ത് ശ്വേതയോട് തിരക്കി... "അവളിറങ്ങിപ്പോയ ശേഷം കുറേ കാലത്തേക്ക് എന്നെ വിളിക്കാറൊന്നുമില്ലായിരുന്നു. ഏകദേശം ഒരു വർഷത്തോളം കഴിഞ്ഞ് ഗർഭിണിയായപ്പോഴാണ് അവളെന്നെ വിളിക്കുന്നത്. തുടർന്ന് ആറാം മാസം ആവാറായപ്പോൾ ഞാൻ നാട്ടിൽ പോയി അവളുടെ ഭർത്താവിനെയും മറ്റും കാണുകയും മറ്റും ചെയ്തു. പിന്നെ പ്രസവത്തിനായി എന്റെ വീട്ടിലേക്ക് കൊണ്ട് വരികയും അമ്മയെ ശുശ്രൂഷിക്കുവാൻ ഏൽപ്പിക്കുകയുമൊക്കെ ചെയ്താണ് ഞാൻ തിരികെ വണ്ടി കയറിയത്. സംഭവിച്ചതിനെ കുറിച്ചോർത്ത് പിന്നെ പരിതപിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയതിനാൽ ഒരമ്മ എന്ന നിലയിൽ ഞാനെന്നെക്കൊണ്ട് ആവുന്ന വിധത്തിലാ സമയത്തെ കടമകൾ നിറവേറ്റി"....വികാരരഹിതമായ ഭാവഭേദങ്ങളോടെ ശ്വേത മറുപടി നൽകി... ശ്വേതയുടെ മറുപടി ശ്രവിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ മനസ്സിലുമാ വികാരരാഹിത്യം നിറഞ്ഞു നിന്നു... "മഞ്ജൂ...എന്നിട്ട് അമ്മു അവളുടെ ഭർത്താവിന്റെയും കൊച്ചിന്റെയുമൊപ്പം സുഖമായിട്ടിരിക്കുന്നോ"...? ശ്വേതയുടെ മുഖത്തേക്ക് നോക്കാതെ വിദൂരങ്ങളിൽ നോട്ടമിട്ട് കൊണ്ട് ഇന്ദ്രജിത്ത് ചോദിച്ചു.. "കൊച്ചിന് രണ്ട് വയസ്സ് തികയാറായപ്പോൾ അവളാ ബന്ധം വേർപിരിഞ്ഞു"...തീർത്തും വികാരരഹിതമായി ശ്വേത ഇന്ദ്രജിത്തിന് മറുപടി നൽകി... ശ്വേതയുടെ മറുപടി കേട്ട ഇന്ദ്രജിത്തൊരു ഞെട്ടലോടെ അവളുടെ നേരെ നോട്ടമയച്ചു... തിരിച്ചറിവില്ലാത്ത ചെറിയ പ്രായത്തിലൊരാളെ ഇഷ്ടപ്പെടുമ്പോൾ പല പെൺകുട്ടികളും പിന്നീടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാറില്ല. പലപ്പോഴും പ്രണയകാലത്തുള്ളതല്ല യാഥാർഥ്യമെന്ന വസ്തുത പ്രണയിതാക്കൾ മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല. ഇവിടെയും ചിലപ്പോൾ അതായിരിക്കും സംഭവിച്ചത്... ഒരു നെടുവീർപ്പോടെ ഇന്ദ്രജിത്ത് ചിന്തിച്ചു... "എന്ത് പറ്റിയെടോ തന്റെ മകളുടെ ജീവിതത്തിൽ"...? ഒരു മടിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് തിരക്കി.... "വിവാഹം കഴിഞ്ഞതിന്റെ പുതുമോടിയൊക്കെ കഴിഞ്ഞ ശേഷം ഇടയ്ക്കിടെ അവളും ഭർത്താവും തമ്മിൽ വഴക്കുകൾ ഉണ്ടാവാറുണ്ടായിരുന്നു. ചില സമയങ്ങളിൽ അവനവളെ ഉപദ്രവിക്കുമായിരുന്നു..എന്നാൽ ചിലപ്പോഴൊക്കെ വളരെ സ്നേഹവും. അവന്റെയാ സ്വഭാവത്തിൽ സ്വന്തം വിധിയാണെന്നും പഴിച്ചു ഇരിക്കുമ്പോഴാണ് അവൻ ചില ഗുളികകൾ എന്നും കഴിക്കുന്നതവൾ ശ്രദ്ധിച്ചത്... ആദ്യമൊക്കെ അവളെറിയാതെയായിരുന്നു. എന്നാലൊരു ദിവസം അവളത് കണ്ടപ്പോൾ നടുവേദന ഉണ്ടെന്നും അതിനുള്ള മരുന്നുകളാണതെന്നായിരുന്നു അവന്റെ വിശദീകരണം. എന്നാൽ പലപ്പോഴും അവന്റെ സ്വയം നഷ്ടപ്പെടുന്നത് പോലെയുള്ള പെരുമാറ്റവും ഉപദ്രവവും കണ്ട് സംശയം തോന്നിയ അവളാ മരുന്നിന്റെ ഫോയിലിന്റെ ചിത്രവും പേരും എനിക്ക് കാണിച്ചു തന്നു"...ശ്വേതയാ സാഹചര്യം വിവരിച്ചു കൊണ്ടിരുന്നു.... "ആ മെഡിസിൻസ് എന്തുനുള്ളതായിരുന്നു"...? ഇന്ദ്രജിത്തിന് അതറിയുവാനുള്ള തിടുക്കത്തോടെ ചോദിച്ചു... "കുവൈറ്റിൽ ഉള്ള ചിലർ വഴി ഒരു ഡോക്ടറെ കാണിച്ചപ്പോൾ ആ മരുന്നുകൾ സൈക്യാട്രിക്ക് പേഷ്യന്റുകൾക്ക് കൊടുക്കുന്ന മെഡിസിൻസ് ആയിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്...അതിനെ തുടർന്ന് രഹസ്യമായി അവൻ കാണിക്കുന്ന ഡോക്ടറെ കണ്ടെത്താനും ഇതിനെ കുറിച്ച് അന്വേഷിക്കാനും ഞാൻ അമ്മുവിനോട് ആവശ്യപ്പെട്ടു"....ശ്വേത ഇന്ദ്രജിത്തിന് മറുപടി നൽകി... "എന്നിട്ടാ ഡോക്ടറെ തന്റെ മകൾ കണ്ടെത്തിയോ"...? ഇന്ദ്രജിത്ത് ശ്വേതയോട് ചോദിച്ചു... "ഉവ്വ്... അമ്മു അവളുടെ ഭർത്താവ് അറിയാതെ അവൻ കാണിക്കുന്ന ഡോക്ടറെ കണ്ടെത്തി. അയാളൊരു സൈക്യാട്രിസ്റ്റ് ആയിരുന്നു. അയാളോട് സംസാരിച്ചപ്പോഴാണ് അറിയുന്നത് ഇവൻ അയാളുടെ പേഷ്യന്റ് ആയിരുന്നെന്ന്... ആദ്യമൊന്നും ഡോക്ടർ അവനെ കുറിച്ചുള്ള വിവരങ്ങൾ നൽകുവാൻ തയ്യാറായിരുന്നില്ല. പിന്നെ അമ്മു താൻ നേരിടുന്ന ഉപദ്രവങ്ങളെ കുറിച്ചൊക്കെ വിവരിച്ചപ്പോഴാണ് അയാൾ എല്ലാം തുറന്ന് പറയാൻ തയ്യാറായത്. വിവാഹത്തിന് മുമ്പ് തന്നെയവനാ ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ആയിരുന്നത്രെ..." "തുടർന്ന് അമ്മുവെന്നെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. അവൾക്ക് നേരിടേണ്ടി വന്ന ഉപദ്രവങ്ങളെ കുറിച്ചും അപ്പോഴാണവൾ എന്നോടും പറയുന്നത്"...ശ്വേത മറുപടി പറഞ്ഞു നിർത്തി... ശ്വേതയുടെ മറുപടിയൊരു ഞെട്ടലോടെയാണ് ഇന്ദ്രജിത്ത് കേട്ടത്.... "ശ്വേതയ്ക്ക് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്തത് കൊണ്ട് ഉപദ്രവങ്ങളേൽക്കേണ്ടി വന്നെങ്കിൽ ശ്വേതയുടെ മകൾക്ക് വീണ്ടു വിചാരമില്ലാതെ സ്വയം എടുത്ത് ചാടിയതിലൂടെ ദുരിതപർവങ്ങൾ ഏറേണ്ടി വന്നു"...ഒരു നെടുവീർപ്പോടെ ചിന്തിച്ചു കൊണ്ട് ശ്വേതയുടെ നേരെ നോട്ടമയച്ച ഇന്ദ്രജിത്തിന് തന്റെ പ്രതീക്ഷകളൊക്കെ തകർന്നടിഞ്ഞ ഒരു സ്ത്രീയുടെ മുഖമായിരുന്നു കാണുവാൻ കഴിഞ്ഞത്... അത് വരെ തന്റെ കരതലത്തിലമർന്ന ശ്വേതയുടെ പാണിയിൽ ഇന്ദ്രജിത്തൊന്ന് കൂടിയമർത്തിപ്പിടിച്ചു... "സാമുദായികപമായി ഒരുപാട് അന്തരമുണ്ടായിട്ടും ആ പയ്യന്റെ വീട്ടുകാർ അമ്മുവും അവനുമായുള്ള വിവാഹത്തിന് എതിർപ്പ് പറയാതിരുന്നതിൽ എനിക്ക് അമ്പരപ്പായിരുന്നു. എന്നാൽ ഡോക്ടറിൽ നിന്നുമറിഞ്ഞ കാര്യങ്ങൾ വച്ച് അവന്റെ വീട്ടുകാർ ദൂരസ്ഥലത്തേക്ക് നാട് കടത്തുകയായിരുന്നുവെന്നും എനിക്കൂഹിക്കാൻ കഴിഞ്ഞു.. ഊഹമല്ല യാഥാർഥ്യം തന്നെയായിരുന്നു അത്"...ഇന്ദ്രജിത്ത് ആവശ്യപ്പെടാതെ തന്നെ യാന്ത്രികമായി തുടർന്ന ശ്വേത ഇന്ദ്രജിത്തിന്റെ മുഖത്തേക്ക് നോക്കി... "മഞ്ജൂ... അമ്മു അവളുടെ ഭർത്താവുമായി വേർപിരിഞ്ഞെന്ന് പറഞ്ഞല്ലോ അപ്പോൾ അവളുടെ കൊച്ച് ആരുടെ കൂടെയാ...അവളുടെ കൂടെയാണോ"...? ശ്വേതയുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ഇന്ദ്രജിത്ത് ചോദിച്ചു... "അവളുടെ കൊച്ച് അവന്റെ കൂടെയാ...ഒരു മാനസികരോഗിയായ അവന്റെ കൂടെ ജീവിക്കുവാനൊരു വിധത്തിലും സാധ്യമല്ലെന്നും അവൾക്ക് ഡിവോഴ്സ് വേണമെന്നും ആവശ്യപ്പെട്ടപ്പോൾ കൊച്ചിനെ അവന്റെ കൂടെ വിട്ടാൽ മാത്രമേ ഡിവോഴ്സ് കൊടുക്കൂ എന്നവൻ ശഠിച്ചതിനാൽ കൊച്ചിനെ അവന്റെ കൂടെ വിടേണ്ടി വന്നു"...മറുപടി നൽകുമ്പോൾ ശ്വേതയിലൊരു നെടുവീർപ്പുയർന്നു... ഇന്ദ്രജിത്ത് ഒന്നും പറയാതെ ശ്വേതയുടെ കരത്തിൽ പിടിച്ചു കൊണ്ട് മൗനം പൂണ്ട് ഇരുന്നു... "തുടർന്ന് അമ്മു ഭർതൃഗൃഹത്തിൽ നിന്നും എന്റെ വീട്ടിലേയ്ക്ക് വന്നു. ഞാനും അപ്പോഴേക്കും നാട്ടിൽ എത്തിയിരുന്നു. പിന്നെ ഞാൻ തിരിച്ചു കയറി വന്ന ശേഷം എന്റെ അമ്മയുമായി വഴക്കായി"...മൗനം പൂണ്ട് ഇരിക്കുന്ന ഇന്ദ്രജിത്തിനോട് ശ്വേത മൊഴിഞ്ഞു.... "അമ്മു ഇപ്പോൾ എന്ത് ചെയ്യുന്നെടോ"...? സംഭാഷണം നിർത്തിയ ശ്വേതയോട് ഇന്ദ്രജിത്ത് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... "അമ്മയുമായി വഴക്കിട്ടു കഴിയുന്നതിനിടയിലൊരു പത്രത്തിലെ പരസ്യം കണ്ട് കണ്ണുരുള്ളൊരു കമ്പനിയിലവൾ ജോലിയ്ക്ക് കയറി. അവിടെ കൂടെ ജോലി ചെയ്ത ഒരു സ്ത്രീയ്ക്ക് അവളെ കണ്ടിഷ്ടപ്പെടുകയും തന്റെ മകന് വേണ്ടി വിവാഹമാലോചിക്കുകയും ചെയ്തു. അവൾ തന്റെ കാര്യമെല്ലാം മുമ്പ് തന്നെയവരോട് തുറന്നു പറഞ്ഞിരുന്നു. അവർക്കതൊന്നുമൊരു പ്രശ്നമല്ലാത്തതിനാൽ അമ്മുവിനുമാ ആലോചനയോട് സമ്മതക്കുറവൊന്നുമുണ്ടായിരുന്നില്ല. അവന് ദുബായിൽ ജോലിയായിരുന്നു. അവളെ കണ്ടപ്പോൾ അവനും ഇഷ്ടമായി. അങ്ങനെ അവർ തമ്മിലുള്ള വിവാഹവും നടന്നു"...ശ്വേത മറുപടി നൽകി.... "അമ്മുവിപ്പോൾ സുഖമായിരിക്കുന്നോ"...? ഇന്ദ്രജിത്ത് ഒരാശ്വാസഭാവത്തോടെ ശ്വേതയോട് തിരക്കി.... "അവളിപ്പോൾ സുഖമായിരിക്കുന്നു"...ശ്വേത മറുപടി നൽകുമ്പോൾ അവളുടെ മുഖത്തുമൊരു ആശ്വാസത്തിന്റെ നേർക്കണികകൾ നിറഞ്ഞു നിന്നു.... "അതായത് മകളുടെ കാര്യമോർത്ത് തനിയ്ക്ക് വേവലാതികളൊന്നും ഇല്ലെന്ന് സാരം...അല്ലെടോ"..? ഒരു ചെറുചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് തിരക്കി.... "ഒരർത്ഥത്തിൽ ഇല്ലെന്ന് പറയാം.. എന്നാൽ ഞാനവളുടെ ജീവിതം ഇങ്ങനെയൊന്നും ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്. പഠിക്കുവാൻ മിടുക്കിയായിരുന്ന അവൾ എനിക്ക് നേടുവാൻ കഴിയാതെ പോയ എന്റെ സ്വപ്‌നങ്ങളെല്ലാം നേടിയെടുക്കുമെന്ന് വൃഥാ ഞാനാഗ്രഹിച്ചിരുന്നു. എന്നാൽ നമ്മൾ പ്രതീക്ഷിക്കുന്നതൊന്നും നടക്കണമെന്നില്ലല്ലോ. മുകളിലുള്ളയാൾ തീരുമാനിച്ചിരിക്കുന്നതിനെ നമ്മൾ മനുഷ്യർക്ക് തിരുത്തുവാൻ സാധ്യമല്ലല്ലോ"...ഒരു ചിരിയോടെ മറുപടി നൽകുമ്പോഴും ചെറിയൊരു നിരാശ ശ്വേതയുടെ സ്വരത്തിൽ നിറഞ്ഞിരിക്കുന്നത് പോലെ ഇന്ദ്രജിത്തിനുളവായിക്കൊണ്ടിരുന്നു.... പൊടുന്നനെയൊരു അന്നൗൺസ്‌മെന്റ് വരാനൊരുങ്ങിയപ്പോൾ ഇരുവരുടെയും ശ്രദ്ധയങ്ങോട്ട് തിരിഞ്ഞു.... തുടരും #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1 കണ്ടവര്‍
അതിജീവനം.... Part 31 "മഞ്ജൂ"....ഓർമ്മകളിൽ മുഴുകി ഇരുന്ന ശ്വേതയെ ഇന്ദ്രജിത്ത് പതിയെ വിളിച്ചു... ഇന്ദ്രജിത്തിന്റെ വിളി കേട്ട ശ്വേത തന്റെ മുഖമൊന്നുയർത്തി അയാളുടെ നേരെ നോക്കി. അവളുടെ ചൊടിയിലൊരു ചെറു പുഞ്ചിരി നിറഞ്ഞിരുന്നു... തുടർന്ന് എന്താണെന്ന് മുഖഭാവങ്ങളാൽ അവൾ തിരക്കി.... "എടോ...പിന്നീട് എന്ത് സംഭവിച്ചു"...? ഇന്ദ്രജിത്തൊരു പുഞ്ചിരിയോടെ ശ്വേതയോട് തിരക്കി... "സാമുവൽ സാറിനെ ആദ്യമായി കണ്ട ആ ദിവസമാണ് ഞാൻ മനഃസമാധാനത്തോടെയൊന്ന് കിടന്നുറങ്ങിയത്. ഒട്ടും പരിചയമില്ലാത്ത ഒരന്യരാജ്യത്ത് എനിയ്ക്ക് രക്ഷകനായ് ഒരാളുണ്ടെന്ന ചിന്തയിലായിരുന്നു അന്ന് ഞാൻ"...ഒരാത്മസംതൃപ്തി നിറഞ്ഞ സ്വരത്തോടെ ശ്വേതയിൽ നിന്നും മറുപടി ഉയർന്നു.... "സാമുവൽ സാർ പറഞ്ഞ വാക്കു പാലിച്ചു. രണ്ടാം ദിവസം അദ്ദേഹം വണ്ടിയും കൊണ്ടെന്നെ കൂട്ടിക്കൊണ്ട് പോകുവാനായി വന്നു. ഒന്നര വർഷത്തോളമുള്ള നരക ജീവിതത്തിന് അതോടെ തിരശീല വീണു"...അത് പറയുമ്പോൾ ശ്വേതയുടെ മിഴികളിൽ സാമുവലിനോടുള്ള ബഹുമാനം നിറഞ്ഞു നിന്നു.... "രണ്ട് ദിവസം കൊണ്ട് അച്ചായൻ തന്നെയവിടെ നിന്നും മാറ്റിയെന്നോ"...? "അപ്പോൾ സ്പോൺസർഷിപ്പ് സംബന്ധിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലേ"...? ശ്വേത പറഞ്ഞത് കേട്ടൊരു സംശയത്തോടെ ഇന്ദ്രജിത്ത് തിരക്കി... "ഞാനത് വരെ ജോലി ചെയ്ത ഏജൻസിയ്ക്ക് അവര് പറഞ്ഞ കാശ് കൊടുത്ത ശേഷമാണ് സാമുവൽ സാറെന്നെയും കൊണ്ടവിടെ നിന്നും പോയത്. പിന്നെ സാറിനു ആ രാജ്യത്തുള്ള പിടിപാടിനെ കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. അദ്ദേഹത്തെ പോലെ കുവൈറ്റിൽ നല്ല നിലയും വിലയുമുള്ളൊരാളുടെ അപ്രീതി സമ്പാദിച്ചിട്ട് ആ രാജ്യത്ത് നിലനിൽക്കുവാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഏജൻസിയും ചിന്തിച്ചു കാണും"....ശ്വേത മറുപടി നൽകി... അതും ശരിയാണെന്ന് അർത്ഥത്തിൽ ഇന്ദ്രജിത്ത് തലയാട്ടി.... "അവിടെ നിന്നും അച്ചായൻ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നോ കൊണ്ട് പോയത്"...? ഇന്ദ്രജിത്തിന്റെ ചോദ്യം ശ്വേതയിലേക്ക് ഒഴുകിയെത്തി... ശ്വേത അതേയെന്ന് തലയാട്ടി.... "അന്ന് അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ അമ്മച്ചിയ്ക്ക് വയ്യാതെ കിടക്കുകയായിരുന്നു. അമ്മച്ചിയെ നോക്കാൻ വേണ്ടിയാണു സാമുവൽ സാറെന്നെയും കൊണ്ടങ്ങോട്ട് പോയത്"...ശ്വേതയൊരു പുഞ്ചിരിയോടെ മറുപടി നൽകി... "അമ്മച്ചിയെന്നായിരുന്നോ താനാദ്യം മുതൽക്കേ അവരെ വിളിക്കുന്നത്"...? ശ്വേത പറഞ്ഞു നിർത്തിയ ഉടനെത്തന്നെ ഇന്ദ്രജിത്തിന്റെ ചോദ്യം വന്നു.... "ഞാൻ മാഡമെന്നായിരുന്നു ആദ്യമൊക്കെ വിളിച്ചിരുന്നത്. എന്നാൽ അങ്ങനെ വിളിക്കേണ്ട അമ്മേയെന്ന് വിളിച്ചാൽ മതിയെന്ന് നിർബന്ധിച്ചതിനാൽ ഞാൻ അമ്മച്ചിയെന്നാണ് വിളിച്ചത്. സാറിനെ അങ്ങനെ വിളിക്കുന്നതിൽ നിന്നും പല വട്ടം ഇപ്പോൾ പോലും വിലക്കാറുണ്ട്. പക്ഷേ ആദ്യമായ് കണ്ടപ്പോൾ മുതൽ സാർ എന്ന് വിളിച്ചത് കൊണ്ടാകാം അദ്ദേഹത്തെ മറ്റൊരു പേരിൽ അഭിസംബോധന ചെയ്യുവാനെനിക്ക് മനസ്സ് വന്നില്ല"...ശ്വേതയൊരു ചെറു ചിരിയോടെ ഇന്ദ്രജിത്തിന് മറുപടി നൽകി... "ജിത്തേട്ടാ....ഞാനെന്റെ ജീവിതത്തിൽ ഒത്തിരി സന്തോഷത്തോടെ കഴിഞ്ഞത് സാമുവൽ സാറിന്റെ വീട്ടിൽ ജോലി ചെയ്യുമ്പോഴായിരുന്നു. സാറിനും അമ്മച്ചിക്കും ഞാൻ മകൾ തന്നെയായിരുന്നു"...ശ്വേതയൊന്ന് തുടർന്നു കൊണ്ട് നിർത്തി... "അച്ചായന്റെ മക്കളൊക്കെ യു എസിലും മറ്റുമല്ലേ. ആ പ്രായത്തിലവർ അവരുടെ മക്കളുടെ സ്നേഹം ആഗ്രഹിച്ചിരിക്കാം. പിന്നെ തന്നെ ഇഷ്ടപ്പെടാതിരിക്കുവാൻ ആർക്ക് കഴിയുമെടോ"...ഒരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങിയ ഇന്ദ്രജിത്ത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ ചുണ്ടിലൊരു കുസൃതിച്ചിരി നിറഞ്ഞു... ഇന്ദ്രജിത്തിന്റെ ചിരി കണ്ടപ്പോൾ ശ്വേത അയാളെ നോക്കിയൊന്ന് മുഖം കോട്ടിക്കൊണ്ട് ചിരിച്ചു... "ജിത്തേട്ടൻ പറഞ്ഞത് ശരിയായിരിക്കാം...എന്തായാലും എന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു അത്. ഏകദേശം ഒന്നര വർഷത്തോളമെടുത്തു അമ്മച്ചിയ്ക്ക് പൂർണ്ണമായും ഭേദമാവാൻ എന്നാൽ അതിന് ശേഷവും രണ്ടര വർഷത്തോളം ഞാനാ വീട്ടിൽ തന്നെയായിരുന്നു. പുറത്തെവിടെയെങ്കിലും മറ്റെന്തെങ്കിലും ജോലി നോക്കാമെന്ന് പറയുമ്പോഴൊക്കെ സാമുവൽ സാറും അമ്മച്ചിയും നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്"...ശ്വേതയുടെ വാക്കുകളിൽ അവരോടൊക്കെയുള്ള സ്നേഹവും നന്ദിയും നിറഞ്ഞു തുളുമ്പി... "സാമുവലച്ചായന്റെ മക്കളെ താൻ കണ്ടിട്ടുണ്ടോ അക്കാലത്ത്"...? ഇന്ദ്രജിത്ത് ശ്വേതയോട് തിരക്കി.... "ഞാനവിടെ ജോലി നോക്കുമ്പോൾ ഒരു തവണയെങ്ങാനും വന്നപ്പോൾ കണ്ടിട്ടുണ്ട്. എന്നെ വലിയ കാര്യമായിരുന്നു അവർക്കൊക്കെ. പലപ്പോഴും അമ്മച്ചി വീഡിയോ കോൾ ചെയുമ്പോഴൊക്കെ അവരോട് സംസാരിച്ചിട്ടൊക്കെയുണ്ട്"...ശ്വേത മറുപടി നൽകി... "എടോ...താനവിടെ നിന്നപ്പോഴുള്ള പല കാര്യങ്ങളും അച്ചായനെന്നോട് പറഞ്ഞിട്ടുണ്ട്. താനാണ് അച്ചായന്റെ സിഗരറ്റ് വലി നിർത്തിച്ചതെന്നും മറ്റുമൊക്കെ"...ഇന്ദ്രജിത്തൊരു ചെറു ചിരിയോടെ ശ്വേതയോട് മൊഴിഞ്ഞു... "അത് ശരിയാണ്....സാറിനെ ഞാനാദ്യമായി കാണുമ്പോഴൊക്കെ അദ്ദേഹം ഒന്നിന് പുറകെ ഒന്നായിട്ട് വലിച്ചു കൂട്ടുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ജോലിയ്ക്ക് നിൽക്കുമ്പോൾ ഞാനായിട്ട് ഇടപെട്ട് നിർത്തിച്ചതാണ്. അക്കാര്യത്തിൽ അമ്മച്ചിയുടെ പരിപൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു"...ചിരിയോടെ ശ്വേത മറുപടി നൽകി.... ഒന്ന് പറഞ്ഞു നിർത്തിയ ശ്വേത ചെറു ചിരിയണിഞ്ഞു കൊണ്ട് മൗനം പൂണ്ടൽപ്പനേരമിരുന്നു... അവളപ്പോഴാ കാലത്തിന്റെ ഓർമ്മയിലായിരിക്കുമെന്നൂഹിച്ച ഇന്ദ്രജിത്തുമൊരു ചിരിയോടെ അവളെയും നോക്കിക്കൊണ്ട് ഇരുന്നു... "ഈ ജോലി മാറിയതും മറ്റും തന്റെ വീട്ടുകാർക്ക് അറിയാമായിരുന്നോ"....? അല്പനിമിഷങ്ങൾ കഴിഞ്ഞപ്പോൾ തങ്ങൾക്കിടയിലെ മൗനത്തിനു ഇടവേളയിട്ട് കൊണ്ട് ഇന്ദ്രജിത്ത് ശ്വേതയോട് തിരക്കി... "ഉവ്വ് പറഞ്ഞിരുന്നു...സാമുവൽ സാറിന്റെ വീട്ടിലെത്തിയ ദിവസം വീട്ടിലേക്ക് ഞാൻ വിളിച്ചിരുന്നു. അപ്പോഴും അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് ബാധ്യതയുടെ കണക്കുകളായിരുന്നു. സാറിന്റെ അടുത്ത് ജോലി ചെയ്തതിൽ മുഖ്യമായ പങ്കും അമ്മയ്ക്ക് അയച്ചു കൊടുക്കുമായിരുന്നു. പിന്നെ ആങ്ങളയ്ക്കും അയച്ചു കൊടുത്തിരുന്നു ഞാൻ സമ്പാദിച്ച പണത്തിലൊരു ഭാഗം"....ശ്വേതയത് പറയുമ്പോൾ അവളുടെ സ്വരത്തിലൊരു താല്പര്യമില്ലായ്മ ഇന്ദ്രജിത്തിന് അനുഭവപ്പെട്ടു.... "എടോ... താനമ്മയ്ക്ക് കാശയച്ചു കൊടുക്കുന്നത് മനസ്സിലാക്കാം. പക്ഷേ താൻ വീട്ടിൽ നിൽക്കുമ്പോൾ കണക്ക് പറഞ്ഞ ആങ്ങളയ്ക്ക് താനെന്തിനു കാശ് കൊടുക്കണം"...? ഇന്ദ്രജിത്ത് അത്ഭുതത്തോടെ ശ്വേതയോട് തിരക്കി... "ആദ്യമേ ഞങ്ങളുടെ നാട്ടിൽ നിന്നു മാറിയൊരു വീട് വയ്ക്കണമെന്നായിരുന്നു അവന്റെയുള്ളിൽ. വിവാഹം കഴിഞ്ഞ ശേഷം നാത്തൂന്റെ സമ്മർദ്ദം കൂടിയായപ്പോൾ വേറെ വീട് വച്ച് മാറി താമസിക്കുവാൻ അവനും തിടുക്കമായി. കാശ് എന്നോട് കടമായിട്ട് ചോദിച്ചാണ് വാങ്ങിയത്. അതവൻ തിരിച്ചു തരുവാൻ പോണില്ലെന്ന് എനിക്കന്നേ തോന്നിയെങ്കിലും എന്റെ വകയായി എന്തെങ്കിലും അവന് കൊടുക്കണമല്ലോ എന്നോർത്തു ഞാൻ വഴങ്ങുകയായിരുന്നു. കൂട്ടത്തിൽ അവന് വേണ്ടി വാദിക്കാൻ അമ്മയും"...ശ്വേത നിർവികാരഭാവം മുഖത്തണിഞ്ഞു കൊണ്ട് ഇന്ദ്രജിത്തിനോട് മൊഴിഞ്ഞു... "താനെന്താ ഇപ്പോൾ പറഞ്ഞത്...? തന്റെ അമ്മ ആങ്ങളയ്ക്ക് സപ്പോർട്ട് ആയിരുന്നെന്നോ"...? ശ്വേതയോടാ ചോദ്യം ചോദിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ സ്വരത്തിൽ അന്താളിപ്പ് നിറഞ്ഞു.. "അതെ ജിത്തേട്ടാ... അമ്മ പലപ്പോഴും ഞാനയച്ചു കൊടുക്കുന്ന കാശ് അവന് കൊടുക്കുകയായിരുന്നു. എന്റെ കാര്യത്തിന് വീട് പണയം വയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞ അമ്മ അവന്റെ വീട് പണിയ്ക്ക് വേണ്ടി അങ്ങനെ ചെയ്‌തെന്നതാണ് ഹൈലൈറ്റ്"...ആത്മനിന്ദ കലർന്നൊരു ചിരിയോടെ ശ്വേത ഇന്ദ്രജിത്തിനോട് മൊഴിഞ്ഞു... "തനിയ്ക്ക് വേണ്ടപ്പെട്ടവരൊക്കെ തന്നെയെന്നും ചതിച്ചിട്ടേ ഉള്ളൂ. അക്കൂട്ടത്തിൽ തന്റെ അമ്മയും ആ വഴിയ്ക്ക് നീങ്ങിയല്ലേ"...? സഹതാപഭരിതമായ ഭാവത്തോടെ ഇന്ദ്രജിത്ത് ചോദിച്ചു.... ശ്വേത നെടുവീർപ്പ് നിറഞ്ഞ ഭാവത്തോടെ ഇന്ദ്രജിത്ത് പറഞ്ഞതിനെ ശരി വയ്ക്കുന്ന രീതിയിൽ തലയാട്ടി.... "അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാനും ചികിത്സയ്ക്കും എന്നൊക്കെ പറഞ്ഞെന്നോട് വാങ്ങിയ കാശിൽ ഭൂരിഭാഗവും ആങ്ങളയുടെ കൈയിലെത്തി"...നിരാശയണിഞ്ഞ സ്വരത്തോടെ ശ്വേത മറുപടി നൽകി... "അതിനിടെ സാമുവൽ സാറിനോട്‌ എനിയ്ക്ക് വേറെ എവിടെയെങ്കിലും ജോലി ശരിയാക്കിത്തരാനും ഞാനാവശ്യപ്പെട്ടിരുന്നു"...ശ്വേതയൊന്ന് പറഞ്ഞു നിർത്തി.. "അച്ചായന് തന്നെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നിട്ടും താനെന്തിനാ പിന്നെയവിടെ നിന്നും പോകാനായി നിർബന്ധം പിടിച്ചത്"....? സംശയഭാവത്തോടെ ഇന്ദ്രജിത്ത് ശ്വേതയോട് തിരക്കി... "ജിത്തേട്ടാ... അതിന് കാരണം അമ്മച്ചിയ്ക്ക് സുഖമായ ശേഷവും എന്നെ വിടാൻ സാറിനും അമ്മച്ചിക്കും താൽപ്പര്യമില്ലായിരുന്നു എന്ന് പറഞ്ഞല്ലോ. എനിക്കവിടെ ചെയ്യാൻ പണികൾ ഇല്ലായിരുന്നു എന്നതുമൊരു വാസ്തവമായിരുന്നു. വീട്ടിലെ പണിക്കൊക്കെ ജോലിക്കാർ വേറെയുണ്ട്. അമ്മച്ചിയെ പരിചരിക്കുന്നതായിരുന്നു എനിക്കുള്ള ജോലി. പരസഹായം കൂടാതെ അമ്മച്ചിയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യാമെന്ന സ്ഥിതി ആയപ്പോൾ ജോലിയൊന്നും ചെയ്യാതെ വെറുതെ ശമ്പളം വാങ്ങുന്നത് പോലെയൊരു ചിന്തയെനിക്ക് ഉളവാകുവാൻ തുടങ്ങി. പിന്നെ ഇടയ്ക്ക് അവരുടെ മക്കൾ വന്നപ്പോൾ ഇക്കാര്യം സൂചിപ്പിച്ചെങ്കിലും സാറും അമ്മച്ചിയും കൂടി എതിർപ്പ് പ്രകടിപ്പിച്ചു മക്കളുടെ വായടപ്പിക്കുകയായിരുന്നു. എന്റെ പേരിൽ അവരുടെയിടയിൽ എന്തെങ്കിലും അപ്രിയമായ സംഭാഷണങ്ങൾ നടക്കുന്നത് എനിക്കും സഹിക്കില്ലായിരുന്നു. അതിനാൽ സാറിനോട് വേറെ എവിടെയെങ്കിലും ജോലി ശരിയാക്കിത്തരുവാൻ ഞാൻ നിർബന്ധം പിടിച്ചു"....ഇന്ദ്രജിത്തിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ട് ശ്വേത തന്റെ സംഭാഷണമൊന്ന് നിർത്തി.... തുടർന്ന് അവളൊരു ദീർഘനിശ്വാസമെടുത്തു കൊണ്ട് മൗനം പൂണ്ട് ഇരുന്നു നിമിഷങ്ങളോളം... "എടോ....താനിപ്പോൾ ജോലി ചെയ്യുന്ന മാളിലെ ജോലി സാമുവൽ അച്ചായൻ ശരിയാക്കി തന്നതാണോ"...? തങ്ങൾക്കിടയിലെ മൗനത്തെ ഭഞ്ജിച്ചു കൊണ്ട് ഇന്ദ്രജിത്ത് ശ്വേതയോട് തിരക്കി.... "അതെ.... ആദ്യമെനിക്കൊരു ഡേയ് കെയറിലായിരുന്നു സാറെനിക്ക് ജോലി ഏർപ്പാടാക്കിത്തന്നത്. എന്നാൽ ഇടയ്ക്കിടെ അപസ്മാരം വരുന്നതൊരു പ്രശ്നമായി. ഒന്ന് രണ്ട് തവണ കൊച്ചു കുട്ടികളെ എടുക്കുമ്പോഴൊക്കെ ബോധം മറഞ്ഞു വീഴാൻ പോയപ്പോൾ അവിടെ ജോലി ചെയ്യാൻ എനിക്കും ഭയമായിരുന്നു. എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ സാമുവൽ സാർ പിന്നെയെനിക്ക് ഏർപ്പാടാക്കിത്തന്നതാണാ മാളിലെ ജോലി".... ശ്വേത മറുപടി നൽകി... "മഞ്ജൂ...തന്നോടൊരു കാര്യം ചോദിക്കുവാൻ മറന്നു"...ഇന്ദ്രജിത്ത് എന്തോ പൊടുന്നനെ ആലോചിച്ചു കണ്ടു പിടിച്ചെന്ന ഭാവത്തിൽ ശ്വേതയോട് മൊഴിഞ്ഞു... ശ്വേത എന്താണെന്ന് മുഖഭാവങ്ങളാൽ ഇന്ദ്രജിത്തിനോട് തിരക്കി.... "എടോ... താനമ്മയ്ക്ക് അയച്ചു കൊടുക്കുന്ന കാശൊക്കെ ആങ്ങളയ്ക്ക് എത്തിച്ചു കൊടുക്കുന്ന കാര്യം തനിയ്ക്കെങ്ങനെ അറിയുവാൻ കഴിഞ്ഞു"...? ഇന്ദ്രജിത്ത് ശ്വേതയോട് ചോദിച്ചു.... "അക്കാര്യത്തിൽ പലപ്പോഴും എനിക്ക് സംശയം ഉണ്ടായിരുന്നെങ്കിലും എന്റെ മക്കളാണ് ഈ വിവരമെനിക്ക് സ്ഥിതീകരിച്ചു തന്നത്"...ശ്വേതയൊരു നിർവികാര ഭാവത്തോടെ ഇന്ദ്രജിത്തിന് മറുപടി നൽകി... "തന്റെ മക്കൾ പറഞ്ഞെന്നോ"...? "അതിനിടയിൽ താനവരെ കണ്ടെത്തിയോ"...? ഇന്ദ്രജിത്തിന്റെ സ്വരത്തിൽ ആനന്ദത്തിൻ അലകൾ നിറഞ്ഞിരിക്കുന്നത് പോലെയുളവായ് ശ്വേതയ്ക്ക് അപ്പോൾ.... മറുപടിയായി അതേയെന്ന അർത്ഥത്തിൽ ശ്വേതയൊരു ചെറുചിരിയോടെ തല കുലുക്കി.... തുടരും #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
93 കണ്ടവര്‍
അതിജീവനം... Part 30 ജനലിന്റെ പുറത്തിട്ട തലയും ശരീരഭാഗങ്ങളും ഉള്ളിലേക്കിട്ട ശ്വേത തന്റെ മിഴികൾ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുന്ന ഫോണിലേക്ക് പായിച്ചു.... ആരാവും ഇപ്പോൾ തന്നെ വിളിക്കുന്നത്...? സംശയദൃഷ്ടിയോടെ ഫോണിൽ നോക്കിക്കൊണ്ട് ശ്വേത ചിന്തിച്ചു... ഫോണിപ്പോൾ എടുക്കണോ വേണ്ടയോ എന്നറിയാതെ ശ്വേതയൊരു നിമിഷം ഇതികർത്തവ്യമൂഢയായി നിന്നു.... ആരാവും തന്നെയിപ്പോൾ വിളിക്കുന്നത്...? എന്തായാലും നാട്ടിൽ നിന്നുമാരും വിളിക്കുവാനുള്ള സാധ്യതയില്ല. ആശയക്കുഴപ്പത്തിൽ നിന്ന ശ്വേതയുടെ മനസ്സിലൂടെ ചിന്തകൾ യാപ്യയാന യാത്ര ചെയ്യുവാൻ തുടങ്ങവേ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുന്ന ഫോണിൽ അവളുടെ മിഴികൾ ആഞ്ഞു പതിഞ്ഞു... റിംഗ് ചെയ്ത ഫോൺ ഒരു നിമിഷം നിശബ്ദമായ്.... ചിലപ്പോൾ വല്ല കസ്റ്റമർ കെയറിൽ നിന്നുമാവും വിളിച്ചത്. അല്ലാതെയീ അന്യനാട്ടിൽ ആര് തന്നെ വിളിക്കാൻ. ഏജൻസിയിൽ നിന്നും തനിക്കൊരു ഫോൺ കോൾ വന്നിട്ട് ദിവസങ്ങളായിരിക്കുന്നു. അത് കൊണ്ടീ കോൾ അവരുടേയാവില്ല. ഇത് പോലെ ഫോൺ വിളിക്കുവാൻ മാത്രം ഈ നാട്ടിൽ മറ്റാരെയും തനിയ്ക്ക് പരിചയവുമില്ല... ചിന്തകളിൽ മുഴുകി നിൽക്കുമ്പോൾ ഫോൺ വീണ്ടും ശബ്ദിക്കുവാൻ തുടങ്ങിയപ്പോൾ ശ്വേതയിലൊരു ഞെട്ടൽ പ്രകടമായി... ആദ്യ തവണ വിളിച്ചിട്ട് എടുക്കാത്തതിനാലാവണം വീണ്ടും വിളിച്ചു കൊണ്ടിരിക്കുന്നത്.. ശ്വേത ഫോണിലേക്ക് തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു... തുടർന്ന് ശ്വേത യാന്ത്രികമായി കട്ടിലിൽ വച്ചിരുന്ന ഫോണിനടുത്തേക്ക് നീങ്ങി... ഫോണെടുത്തു നോക്കിയ ശ്വേതയുടെ ഉള്ള് എന്തിനെന്നറിയാതെ അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു... ഡിസ്പ്ലേയിലെ പച്ച ബട്ടണിൽ വിരൽ അമർത്തിയ ശ്വേത ഫോൺ തന്റെ ചെവിയിലേക്ക് ചേർത്ത് പിടിച്ചു... "ഹലോ"...ഫോൺ ചെവിയിലേക്ക് പിടിച്ച ശ്വേതയുടെ അധരങ്ങൾ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു... "ഹലോ... ശ്വേതയല്ലേ"...? അപ്പുറത്ത് നിന്നുമൊരു ഘനഗംഭീരമായൊരു പുരുഷ സ്വരം ശ്വേതയുടെ കാത്തുകളിലേക്കൊഴുകിയിറങ്ങി... "അതെ...ആരാണ് സംസാരിക്കുന്നത്"...? സംശയം നിറഞ്ഞ സ്വരത്തോടെ ശ്വേത അപ്പുറത്ത് നിന്നും സംസാരിക്കുന്ന ആളോട് തിരക്കി.... "അതൊക്കെ സാവധാനം പറയാം...ആദ്യം ശ്വേതയൊന്ന് താഴേക്ക് ഇറങ്ങി വരൂ..ഞാനിവിടെ നിങ്ങളുടെ അപ്പാർട്മെന്റിന്റെ താഴെ റോഡിൽ തന്നെയുണ്ട്.. കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്...നിങ്ങളുടെ ബിൽഡിങ്ങിന്റെ മുൻവശത്തേക്ക് എത്തുമ്പോൾ കാണുന്ന ബക്കാലയുടെ മുന്നിലൊരു ബ്ലാക്ക് ബെൻസ് കാർ കാണാം. അതിനടുത്തേക്ക് വരൂ"....അപ്പുറത്ത് ഉള്ളയാളുടെ പ്രൗഡമായ സ്വരത്തിലുള്ള മറുപടി ശ്വേതയിലേക്കൊഴുകിയെത്തി... ശ്വേതയൊരു സംശയത്തോടെ ജനലിൽ കൂടി പുറത്തേക്ക് നോക്കി.... താൻ താമസിക്കുന്ന ബിൽഡിങ്ങിൽ നിന്നും ഇറങ്ങിയാൽ കാണുന്ന റോഡിന്റെ അപ്പുറത്തായി സ്ഥിതി ചെയ്യുന്ന ബക്കാലയ്ക്ക് മുൻവശത്തായൊരു കറുത്ത ബെൻസ് കാർ ശ്വേതയുടെ മിഴികളിൽ പതിഞ്ഞു.... അതിനകം ഫോൺ കട്ടായിക്കഴിഞ്ഞിരുന്നു... ആരാവും തന്നെയും തേടി വന്നിരിക്കുന്നത്..? എന്തായാലും തന്നെത്തിരക്കി വന്ന സ്ഥിതിയ്ക്ക് ഒന്ന് പോയി നോക്കുന്നതാണ് ശരി....ആരാവും തന്നേക്കാണാൻ വന്നതെന്ന ഉദ്വേഗത്തിന് ഇടയിൽ ശ്വേതയുടേ മനസ്സിൽ ചിന്തകൾ നഗശൃംഗത്തോളമുയർന്നു... അല്പനിമിഷങ്ങളുടെ ആലോചനകൾക്കപ്പുറം ശ്വേത മുറിയ്ക്ക് വെളിയിലേക്ക് നടന്നു... നിമിഷങ്ങൾക്കകം ശ്വേത ബിൽഡിങ്ങിന് വെളിയിലെത്തിച്ചേർന്നു...മുന്നിലെ റോഡിന്റെ വക്കിലെത്തി ഇരുവശത്തേക്കുമൊന്ന് നോക്കിയ ശേഷം ശ്വേത അപ്പുറത്ത് നിൽക്കുന്ന ബെൻസ് കാർ ലക്ഷ്യമാക്കി നീങ്ങി... റോഡിന്റെ മറുവശത്തെ ഫുട് പാത്തിലേക്ക് കയറിയ ശ്വേത കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തേക്ക് നീങ്ങി..... അവൾ കാറിന്റെ അടുത്തെത്തിയപ്പോഴേക്കും ഡ്രൈവർ സൈഡിലെ ഡോർ തുറക്കപ്പെട്ടു. അതിൽ നിന്നും ആജാനുബാഹുവായ ഒരാൾ പുറത്തിറങ്ങി. അയാളുടെ ചുണ്ടിലെ എരിയുന്ന സിഗരറ്റിലേക്കാണ് ശ്വേതയുടെ മിഴികൾ പതിഞ്ഞത്.... പുറത്തിറങ്ങിയ ആൾ ശ്വേതയെ നോക്കിയൊന്ന് പുഞ്ചിരിച്ചു... തന്നെയും നോക്കി പുഞ്ചിരി തൂകുന്ന അയാളുടെ മുഖത്തേക്ക് ശ്വേതയൊരു ഉദ്വേഗത്തോടെ നോക്കി... അത്യാവശ്യം നല്ല തടിയുള്ള കോട്ടും ടൈയും ധരിച്ച ആഢ്യനായ അയാൾ വലിയ ഏതോ പദവിയിൽ ഇരിക്കുന്ന ആളായിരിക്കുമെന്ന് ശ്വേത സംശയത്തോടെ ചിന്തിച്ചു.... ഇരുണ്ട മുഖത്ത് ആജ്ഞാശക്തി സ്ഫുരിക്കുന്ന കുറുകിയ പോലുള്ള മിഴികൾ. സിഗരറ്റ് വലിക്കുന്ന കൊണ്ടാകും അതിന്റെ കറ പിടിച്ചത് പോലെ ചുണ്ടുകൾക്കുമാ നിറം. അല്പം തള്ളിയ വയർ. ചുരുണ്ട മുടിയോട് കൂടിയ എടുപ്പും ഗാംഭീര്യവും നിറഞ്ഞ അയാളെ കാണുന്ന ആരുമല്പമൊന്ന് ഭയക്കും....ചിന്തകൾ നിറഞ്ഞ മനസ്സുമായി അയാളിലേക്ക് നോട്ടമർപ്പിച്ചു കൊണ്ടൊരു ജിജ്ഞാസയോടെ ശ്വേത നിന്നു... "ശ്വേത അല്ലേ"...? പുഞ്ചിരിയണിഞ്ഞു കൊണ്ട് ഗാംഭീര്യമാർന്ന സ്വരത്തിൽ അയാൾ ശ്വേതയോട് ചോദിച്ചു... ശ്വേത അതേയെന്ന അർത്ഥത്തിൽ യാന്ത്രികമായി തലയാട്ടി.... "ശ്വേതാ.... എന്റെ പേര് സാമുവൽ ജോർജ്"...പുഞ്ചിരിയോടെ ശ്വേതയോട് മൊഴിയുമ്പോൾ അയാളുടെ മുഖത്തൊരു വാത്സല്യഭാവം നിറഞ്ഞു നിന്നു... ================================== "മഞ്ജൂ.... സാമുവൽ അച്ചായൻ എങ്ങനെയാ സമയമവിടെ എത്തി"...? ശ്വേതയുടെ വിവരണം കേട്ട് അത്ഭുതം കൂറിയ ഇന്ദ്രജിത്ത് മടിക്കാതെ ചോദിച്ചു... "അതൊരു കഥയാണ് ജിത്തേട്ടാ...സാമുവൽ സാറെന്നെയും തിരക്കിയവിടെ വന്നത് കണ്ടപ്പോൾ എനിക്കും അമ്പരപ്പായിരുന്നു"...ഒരു ചെറുചിരിയോടെ ശ്വേത ഇന്ദ്രജിത്തിന് മറുപടി നൽകി... "ഏതായാലും ഇത്രയും നേരം താൻ പറഞ്ഞത് കഥയല്ലേ... ഈ കഥയും താനാ കൂട്ടത്തിൽ പറഞ്ഞേരെ. കേൾവിക്കാരനായി ഞാനുണ്ടെടോ"...ചുണ്ടിലൂറിയ ഒരു കുസൃതിച്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് മൊഴിഞ്ഞു... "ഞാൻ കുവൈറ്റിൽ വന്ന ശേഷമെന്റെ മുറിയിൽ തമാശക്കാരിയായൊരു മലയാളിപ്പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ ഭർത്താവും കുവൈറ്റിൽ ആയിരുന്നു. അവൾക്ക് ജോലി മങ്കാഫിലും അയാൾക്ക് ഇരുനൂറ്‌ കിലോമീറ്റർ അകലെയുള്ള അബ്ദാലിയിലുമായിരുന്നു ജോലി. അവൾ വന്ന കാലത്ത് താമസം ശരിയാകാത്തതിനാൽ ഒന്ന് രണ്ട് മാസമെന്റെ മുറിയിലായിരുന്നു താമസം. അക്കാലത്ത് ഒന്ന് രണ്ട് തവണ അവൾ ഭർത്താവിനെ വിളിക്കാനും മറ്റുമായി എന്റെ നമ്പറായിരുന്നു കൊടുത്തിരുന്നത്. എന്റെ നമ്പറങ്ങനെ അവളുടെ പക്കൽ ഉണ്ടായിരുന്നു. അവളുടെ പരിചയത്തിലുള്ള ആരൊക്കെയോ വഴിയാണ് സാമുവൽ സാറിന് എന്റെ നമ്പർ ലഭിച്ചതും പിന്നീടെന്നെ തേടിയെത്തിയതും"...ശ്വേത പറഞ്ഞു തുടങ്ങി.... "അത് ശരി... തന്റെയാ റൂം മേറ്റ് കുട്ടി തന്നെ വിളിക്കാറുണ്ടായിരുന്നോ"..? ഇന്ദ്രജിത്തൊരു സംശയത്തോടെ ശ്വേതയോട് തിരക്കി... "അവിടെ നിന്നും താമസം മാറിയ ശേഷമൊന്ന് രണ്ട് തവണ എന്നെ വിളിച്ചിരുന്നു എന്നാലെന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഞാനവരെയൊന്നും വിളിക്കുവാൻ പോയില്ല. ആർക്കുമെന്നെയവിടെ നിന്നും രക്ഷപ്പെടുത്താൻ സാധിക്കില്ല എന്നുറച്ച വിശ്വാസത്തിലായിരുന്നു ഞാനപ്പോഴൊക്കെ"...ശ്വേത മറുപടി നൽകി.. "പിന്നെയെങ്ങനെയാണാ കുട്ടി തന്റെ വിവരമറിഞ്ഞതും ആ വിവരം സാമുവൽ അച്ചായനിൽ എത്തിച്ചതും"...? സംശയം വിട്ട് മാറാതെ ഇന്ദ്രജിത്ത് വീണ്ടും ശ്വേതയോട് ചോദിച്ചു... "അവളുമായി ഞാൻ ബന്ധപ്പെടാറില്ലായിരുന്നുവെങ്കിലും എന്റെ മുറിയിൽ താമസിക്കുന്ന മറ്റ് ചിലരുമായി അവൾക്ക് കണക്ഷൻ ഉണ്ടായിരുന്നു. ഒരു പക്ഷേ ഞാനറിയാതെ അവരെ വിളിച്ചപ്പോൾ എന്റെ സ്ഥിതി അറിഞ്ഞതാവും. പിന്നെ എന്നോട് ചോദിച്ചാൽ ഞാനൊന്നും തുറന്ന് പറയില്ലെന്നും കരുതിക്കാണും"...ശ്വേത മറുപടി നൽകി... "എന്തായാലും അച്ചായൻ തക്ക സമയത്ത് തന്നെ സഹായഹസ്തവുമായി തന്റെയരികിലെത്തി അല്ലേ"...? ശ്വേതയോട് അക്കാര്യം ചോദിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ മിഴികളിൽ സാമുവലിനോടുള്ള ബഹുമാനം നിരഞ്ഞു നിന്നു.... "അതെ... എന്റെ മുന്നിലൊരു ദൈവദൂതനെപ്പോലെ അല്ല ദൈവമായി തന്നെ അവതരിക്കുകയായിരുന്നു സാമുവൽ സാറപ്പോൾ"....ഇന്ദ്രജിത്തിനങ്ങനെ മറുപടി നൽകുമ്പോൾ ശ്വേതയുടെ സ്വരത്തിൽ സാമുവലിനോടുള്ള അടങ്ങാത്ത നന്ദിയും ബഹുമാനവും നിറഞ്ഞു തുളുമ്പി... "എന്നാലിനി അച്ചായനെ ആദ്യമായ് കണ്ടുമുട്ടിയ സന്ദർഭത്തെക്കുറിച്ച് എന്റെ മഞ്ജൂസ് അങ്ങട് വിവരിച്ചു തന്നാട്ടെ"...ഒരു കുസൃതിച്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് മൊഴിഞ്ഞു... "എന്റെ മഞ്ജൂസോ"....? അപ്രതീക്ഷിതമായി ഇന്ദ്രജിത്തിന്റെ പക്കൽ നിന്നുമുണ്ടായ അഭിസംബോധനയിൽ ശ്വേതയൊന്ന് അമ്പരന്നു. അവൾ ഇന്ദ്രജിത്തിനെയൊരു പകപ്പോടെ നോക്കി... "സ്നേഹം കൂടുമ്പോൾ മഞ്ജൂസ് എന്നും വിളിക്കാലോ"...? ഒരു കള്ളച്ചിരിയോടെ ശ്വേതയെ നോക്കിയൊന്ന് കണ്ണിറുക്കിക്കൊണ്ട് ഇന്ദ്രജിത്ത് മൊഴിഞ്ഞു.... "ഓഹോ... അങ്ങനെയാണോ"...? ശ്വേതയൊരു കുസൃതിച്ചിരിയോടെ ഇന്ദ്രജിത്തിനെ നോക്കിക്കൊണ്ട് തിരക്കി... "പിന്നല്ലാതെ.... ബാക്കി അങ്ങട് പറയൂ സന്തൂർ മമ്മി"...ഒരു പൊട്ടിച്ചിരിയോടെ ഇന്ദ്രജിത്ത് ശ്വേതയോട് മൊഴിഞ്ഞു.... "സന്തൂർ മമ്മി... പൊക്കോണം"...അൽപ്പം നാണം കലർന്ന മുഖഭാവത്തോടെയങ്ങനെ പറഞ്ഞു കൊണ്ട് ശ്വേത ഇന്ദ്രജിത്തിന്റെ കൈത്തണ്ടയിലൊന്ന് നുള്ളി... ഇന്ദ്രജിത്ത് അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു... മന്ദാക്ഷത്തിൻ ചുവപ്പ് രാശി കവിളിലണിഞ്ഞു കൊണ്ട് ശ്വേതയൊരു ചെറു ചിരിയോടെ അന്നത്തെ സന്ദർഭം വിവരിക്കുവാനൊരുങ്ങി.... ================================== തന്നെ സ്വയം പരിചയപ്പെടുത്തിയ സാമുവൽ ജോർജിനെ ഒരമ്പരപ്പോടെ നോക്കി നിൽക്കുവായിരുന്നു ശ്വേതയപ്പോൾ... "സാർ...എനിക്കൊന്നും മനസ്സിലാവുന്നില്ല"...അമ്പരപ്പ് നിറഞ്ഞ സ്വരത്തിൽ ശ്വേത സാമുവലിനോട് മൊഴിഞ്ഞു.. "എല്ലാം പറയാം കൊച്ചേ...എന്തെങ്കിലും ഒന്ന് കഴിച്ചു കൊണ്ട് നമുക്ക് സംസാരിക്കാം"...അതും പറഞ്ഞു ശ്വേതയുടെ മറുപടിയ്ക്ക് കാക്കാതെ സാമുവൽ അടുത്തുള്ള ബക്കാലയിലേക്ക് നീങ്ങി... ശ്വേതയോട് തന്റെ കൂടെ വരാൻ സാമുവൽ കണ്ണുകളാൽ ആംഗ്യം കാണിച്ചു. ശ്വേത യാന്ത്രികമായി അയാളെ പിന്തുടർന്നു.... ബക്കാലയുടെ മുന്നിലെത്തിയപ്പോൾ പുറത്തുള്ള മേശയോട് ചേർന്ന കസേരയിൽ ഇരുന്ന് കൊള്ളാൻ ശ്വേതയോട് പറഞ്ഞിട്ട് സാമുവൽ ബക്കാലയ്ക്ക് അകത്തേക്ക് കയറി... ശ്വേത അവിടെയുള്ള കസേരയിൽ ഇരുന്നു...നിമിഷങ്ങൾക്കുള്ളിൽ സാമുവൽ കൈയിലൊരു പെപ്സിയും സാന്റ് വിച്ചുമായി വരുന്നത് ശ്വേതയുടെ മിഴികളിൽ പതിഞ്ഞു... ശ്വേതയുടേ അടുത്തെത്തിയ സാമുവൽ ഒരു പുഞ്ചിരിയോടെ കയ്യിലുള്ളത് ശ്വേതയുടെ നേരെ നീട്ടിയപ്പോൾ മടിക്കാതെ അവളത് വാങ്ങി.... സാമുവൽ അവർക്കെതിരെയുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു... ശ്വേതയോട് കഴിച്ചു കൊള്ളാൻ അയാൾ മിഴികളാൽ സംജ്ഞ നൽകി.... സാമുവലിനെ ഒന്ന് നോക്കിയ ശ്വേത ഒട്ടും അമാന്തിക്കാതെ പെപ്‌സിയുടെ ബോട്ടിലിന്റെ അടപ്പ് തുറന്നു അത് തന്റെ വായിലേക്ക് കമഴ്ത്തി. രണ്ട് ദിവസത്തോളം വെള്ളം മാത്രം കുടിച്ചു കഴിച്ചു കൂട്ടിയതിന് ശേഷം സാന്റ് വിച്ചും പെപ്സിയും കഴിക്കുമ്പോൾ നിറഞ്ഞ ആർത്തിയെ മറയ്ക്കുവാൻ ശ്രമിച്ചെങ്കിലും അതിലവൾ പരാജയപ്പെട്ടു... ആർത്തിയോടെ കഴിക്കുന്ന ശ്വേതയെ സാമുവലൊരു വാത്സല്യത്തോടെ നോക്കിക്കൊണ്ട് ഇരുന്നു..... വിശപ്പിനും ദാഹത്തിനും അല്പമൊരു ശമനം വന്ന് കഴിഞ്ഞു തലയുയർത്തിയ ശ്വേതയുടെ മിഴികളിൽ തന്റെ പ്രവൃത്തികൾ വീക്ഷിച്ചു കൊണ്ടിരിക്കുന്ന സാമുവലിന്റെ രൂപം പതിഞ്ഞു. അവളൊരു ജാള്യതയോടെ സാമുവലിനെ നോക്കി... "ശ്വേതാ...എന്റെ പേര് ഞാൻ നേരത്തെ പറഞ്ഞല്ലോ. നാട്ടിൽ കോട്ടയത്താണ് വീട്. കുവൈറ്റിലും ദുബായിലുമായി അല്പം ബിസിനസ്സും മറ്റുമായി വർഷങ്ങൾ കൊണ്ട് ഞാനിവിടുണ്ട്".... തന്നേക്കുറിച്ചു പറഞ്ഞു തുടങ്ങിയ സാമുവൽ മുമ്പ് ശ്വേതയോട് അവളുടെ മുറിയിൽ മുമ്പ് താമസിച്ച പെൺകുട്ടി വഴിയാണ് അവളുടെ അടുത്തെത്തിയതെന്നും മറ്റും വിവരിച്ചു കൊടുത്തു... സാമുവലിന്റെ വിവരണം കേട്ടപ്പോൾ ശ്വേതയ്ക്ക് തന്റെ മുന്നിൽ ഇരുന്നു സംസാരിക്കുന്നയാൾ ചില്ലറക്കാരനല്ലെന്ന് ബോധ്യമായി.... മിഴികളിൽ നിറഞ്ഞ നന്ദിയോടെ ശ്വേത സാമുവൽ വിവരിക്കുന്നതെല്ലാം കേട്ട് കൊണ്ട് ഇരുന്നു.... തുടർന്ന് ശ്വേതയുടെ കുവൈറ്റിൽ വന്നപ്പോൾ തൊട്ടുള്ള കാര്യങ്ങളോരോന്നായി സാമുവൽ ചോദിച്ചറിഞ്ഞു... അൽപ്പനേരത്തെ സംഭാഷണങ്ങൾക്ക് ശേഷം ശ്വേതയ്ക്ക് തന്റെയും സാമുവലിന്റെയും ഇടയിലെ ദൂരം കുറഞ്ഞു വരുന്നത് പോലെയുളവായിക്കൊണ്ടിരുന്നു... ശ്വേതയിൽ നിന്നുമെല്ലാം ചോദിച്ചു മനസ്സിലാക്കിയ ശേഷം സാമുവൽ വീണ്ടുമെഴുന്നേറ്റ് ബക്കാലയിലേക്ക് നീങ്ങി... നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കൈയിൽ വലിയൊരു വെള്ളക്കുപ്പിയുമായി അയാൾ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ശ്വേത എഴുന്നേറ്റു... വെള്ളത്തിന്റെ കുപ്പി ശ്വേതയ്ക്ക് കൈമാറിയ സാമുവൽ തന്റെ കാറിനു അടുത്തേക്ക് നീങ്ങി. ശ്വേത അയാളെ പിന്തുടർന്നു. കാറിൽ കയറുന്നതിനു മുമ്പ് സാമുവൽ തന്റെ പേഴ്സ് എടുത്തു അതിൽ നിന്നുമൊരു പത്ത് ദിനാറിന്റെ നോട്ടെടുത്ത് ശ്വേതയ്ക്ക് നേരെ നീട്ടി...വാങ്ങുവാൻ മടിച്ചു നിന്ന ശ്വേതയുടെ ഉള്ളം കൈയിലേക്ക് സാമുവൽ നിർബന്ധപൂർവ്വമത് വച്ചു കൊടുത്തു.... "മോളെ... ഒരു രണ്ട് ദിവസം.... അതിനുള്ളിൽ നിന്നെയിവിടെ നിന്നുമീ സാമുവൽ പുറത്തെത്തിച്ചിരിക്കും...ഒന്നു കൊണ്ടും പേടിക്കേണ്ട... സമാധാനത്തോടെ നല്ല ഭക്ഷണമൊക്കെ കഴിച്ചൊന്നു കിടന്നുറങ്ങു കേട്ടോ... എല്ലാം ശരിയാവും"....അതിയായ വാത്സല്യത്തോടെ ശ്വേതയെ നോക്കിയൊരു പുഞ്ചിരിയോടെ മൊഴിഞ്ഞ ശേഷം കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ സാമുവൽ അവളോട് യാത്ര പറഞ്ഞു.. നീരണിഞ്ഞ മിഴികളോടെ നന്ദിപൂർവം സാമുവലിനു നേരെ ശ്വേത തന്റെ കൈകൾ കൂപ്പി.... തുടർന്ന് തന്റെ അടുത്ത് നിന്നും കാർ അകന്ന് നീങ്ങുമ്പോഴും ശ്വേതയതേ പടി നിന്ന് പോയി നിമിഷങ്ങളോളം.... തുടരും #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ
See other profiles for amazing content