ഫോളോ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
@kannoorkarangadi
7,002
പോസ്റ്റുകള്‍
32,083
ഫോളോവേഴ്സ്
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
893 കണ്ടവര്‍
മരുമകൾ 56 " ആഹാ... അമ്മൂമ്മക്കിളി ഇതെപ്പോ ലാൻഡ് ചെയ്തു? " അമ്മമ്മേടെ അടുത്തേക്ക് കയറിയിരുന്നു തോളിൽ കയ്യിട്ട് കൊണ്ട് മീനു ചോദിക്കുന്നത് കേട്ട് മാമൻ കണ്ണും മിഴിച്ച് നോക്കി ഇരിപ്പുണ്ട്. രണ്ട് മൂന്ന് വട്ടമേ കണ്ടിട്ടുള്ളെങ്കിലും അവര് കട്ട ചങ്ക്‌സ് ആണെന്ന് മാമന് അറിയില്ലല്ലോ? കുറച്ചു സമയം അവളുടെ ലൈസൻസ് ഇല്ലാത്ത വാർത്തമാനവും അമ്മമ്മയുടെ മറുപടിയും ഒക്കെ കേട്ടിരുന്ന് റിലേ പോയിട്ടോ എന്തോ മാമൻ എഴുന്നേറ്റു പുറത്തേയ്ക്ക് പോയി. " അതേ.... " മാമൻ പുറത്തേക്കിറങ്ങിയതും അവൾ അമ്മമ്മയെ തോണ്ടി വിളിച്ചു. " മ്മ്..? " അമ്മമ്മ അവൾക്ക് നേരെ തിരിഞ്ഞിരുന്നു. " അതേ... എനിക്ക് കല്യാണം ഒക്കെ നോക്കി തുടങ്ങി. " അവള് നിലത്തു കാലു കൊണ്ട് ചുരണ്ടി നമ്രമുഖിയായിട്ടിരുന്നാണ് പറച്ചില്. " ആഹാ... നല്ല കാര്യമാണല്ലോ? " അമ്മമ്മ ചിരി ഒതുക്കി ഇരിപ്പുണ്ട്. ഇവക്കിത് പ്രാന്തായാ? എന്നുള്ള ഭാവത്തിൽ ഞാൻ ഇരിക്കുമ്പോഴും അമ്മമ്മക്ക് എന്തോ കത്തിയ മട്ടാണ്. " അല്ല... നമ്മുടെ മറ്റേ കാര്യം എന്തായി? " മീനു കണ്ണ് മാത്രം ഉയർത്തി അമ്മമ്മേ നോക്കി. അപ്പഴും നാണത്തിനൊരു കുറവുമില്ല.... അവളുടെ കാട്ടികൂട്ടൽ കണ്ടിട്ട് എനിക്കാണേൽ ചിരി പൊട്ടീട്ട് വയ്യ. " എന്ത് മറ്റേ കാര്യം? " അമ്മമ്മ താടീൽ കൈ കൊടുത്തിരിപ്പാണ്. " ദേ... അമ്മൂമ്മേ... ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്? നിങ്ങളല്ലേ പറഞ്ഞത്? ഏതോ കണ്ണനോ കണ്ണിലെ ഉണ്ണിയോ എങ്ങാണ്ടോ ഉണ്ടെന്ന്.... " " ഹാ... ഉണ്ട്.... എന്റെ ചെറുമോൻ.. കണ്ണൻ.... അവന് എന്തോ പറ്റി? " അമ്മമ്മ നിഷ്കു ആയി. എനിക്ക് ഇപ്പോഴാണ് കാര്യം കത്തിയത്. " ഇങ്ങനെ കണ്ണീ ചോരയില്ലാത്ത വർത്തമാനം പറയരുത് കേട്ടോ? അമ്മൂമ്മയ്ക്ക് അറിയോ? അമ്മൂമ്മ അന്നങ്ങനെ പറഞ്ഞ ശേഷം ഓരോ മിനിട്ടും കണ്ണൻ കണ്ണൻ എന്നുള്ള ചിന്തേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.... അമ്മൂമ്മേടെ ആ കണ്ണിലുണ്ണിയായ കണ്ണാം പക്കിയേം കെട്ടി, ഞങ്ങക്ക് പത്ത് പിള്ളേരുമായി, ആ പിള്ളാരുടേം, അവരുടെ പിള്ളാരുടേം കല്യാണോം കഴിഞ്ഞു, ഞങ്ങള് രണ്ടാളും ഡബിൾ സെഞ്ച്വറീം അടിച്ചു, ഒടുക്കം പ്രായം കൂടിയ ദമ്പതികൾ എന്ന് ഗിന്നസ് ബുക്കിൽ പേര് വന്നത് അറിഞ്ഞു ഞങ്ങള് രണ്ടാളും ഒരുമിച്ചു അറ്റാക്ക് വന്ന് തട്ടിപ്പോകുന്നതും, ഒടുക്കം ഞങ്ങടെ കൊട്ടാരം പോലുള്ള വീട്ടിന്റെ ഹാളിൽ ഞങ്ങള് ഒരുമിച്ചു വെള്ള പുതച്ചു കിടക്കണതും വരെ ഞാൻ സ്വപ്നം കണ്ട് കൂട്ടീട്ടൊണ്ട്. ഇനി അതൊന്നും നടക്കൂല്ല എന്നെങ്ങാനും അറിഞ്ഞാൽ ചങ്ക് പൊട്ടി ചത്തു പോകും ഞാൻ..... " ആഹാ.... എന്താ കരച്ചില്? ജയഭാരതി കരയുമോ ഇങ്ങനെ? ഒന്നോ രണ്ടോ പിരി ലൂസ് ആണെന്ന് അറിയാം. ഇതിപ്പോ ഇവളുടെ നട്ടും ബോൾട്ടും കംപ്ലീറ്റ് ഇളകി കിടപ്പാണല്ലോ? " എന്റെ പ്രണയവല്ലരി ഇന്ന് വളർന്ന് പടർന്നു പന്തലിച്ചു തളിർത്തു പൂത്തു നിൽപ്പാണ് അമ്മൂമ്മേ... അത് നിറയെ കണ്ണാം പക്കികൾ വട്ടമിട്ടു പറക്കുന്നത് അമ്മൂമ്മ കാണുന്നില്ലേ? അതിന് വെള്ളോം വളോം ഇട്ടത് അമ്മൂമ്മയാണ്. ഇനിയത് കരിയിച്ചു കളഞ്ഞാൽ ചങ്ക് തകർന്ന് ചത്തു പോകുന്നേന് മുന്നേ അമ്മൂമ്മേടെ പേരും എഴുതി വച്ച് ഞാൻ ആത്മഹത്യ ചെയ്യും.... നോക്കിക്കോ.... " അവള് ഇല്ലാത്ത കണ്ണീരു തുടയ്ക്കാൻ എടുത്ത നേരിയത്തിന്റെ തുമ്പ് പിടിച്ചു വച്ച് അമ്മമ്മ അവളെ അടിമുടി നോക്കി. " ഇത്രേ ഒള്ളൂ കാര്യം? എന്റെ പൊന്ന് മോള് കരയാതെ.... നിന്റെ വള്ളീലെ പൂവ് കായായി ആ കായ പറിച്ചു കറി വച്ച് ചോറും ഉണ്ടിട്ടെ ഞാൻ ഇന്ന് ഇവിടുന്ന് പോവൂ... എന്റെ കൂടെ വന്നവനാ കണ്ണന്റെ അച്ഛൻ. ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ടെ ഞാൻ പോകുന്നൊള്ളൂ.... എടാ മനോഹരാ... ഇങ്ങ് വന്നെ.... " അമ്മമ്മ മീനൂനെ ഇടം കണ്ണിട്ട് നോക്കീട്ട് പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ച്. അമ്മമ്മ ആരാ ആള്? ഞാൻ രണ്ട് കൈ കൊണ്ടും ചുണ്ട് മറച്ചു ചിരി ഒതുക്കി. നമ്മുടെ മീനുവോ? രണ്ട് കണ്ണും പുറത്തേക്ക് തള്ളി ഒരു നിമിഷം ഞെട്ടി നിന്നു. പിന്നെ റോക്കറ്റ് വിട്ട പോലെ പുറത്തേക്ക് ഒരൊറ്റ ഓട്ടം.... ലവള് തന്നെ സംവിധാനം ചെയ്ത നാടകത്തിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പാവം പ്രതീക്ഷിച്ചു കാണില്ല. അവളുടെ ഓട്ടം കണ്ടിട്ട് എണീക്കാൻ വയ്യാതെ കിടന്ന ഞാൻ അറിയാതെ എണീറ്റ് കട്ടിലിലേക്ക് ചാരി ഇരുന്ന് ചിരിച്ചു പോയി. അമ്മമ്മയും കുലുങ്ങി ചിരിക്കുന്നുണ്ട്. " ദേവൂട്ടിയെ.... അമ്മമ്മ ഒരു കാര്യം പറയട്ടെ? " അമ്മമ്മേടെ ചുളിവ് വീണ വിരലുകൾ എന്റെ കൈകളെ പിടിച്ചെടുത്തു. " ഞാനാ കാന്താരിയെ എന്റെ കണ്ണന് വേണ്ടി ആലോചിക്കട്ടെ? " അമ്മമ്മേടെ കണ്ണിൽ ഒരു തിളക്കമുണ്ട്. " അപ്പൊ അന്ന് അമ്മമ്മ ശെരിക്കും പറഞ്ഞത് തന്നെയാണോ? " ഞാൻ അതിശയത്തിലാണത് ചോദിച്ചത്. " ഏയ്‌... അന്ന് ഞാനത് വെറുതെ പറഞ്ഞത് തന്നെയാ.... " " പിന്നെ.... ഇപ്പൊ അവള് പറഞ്ഞത് കേട്ടിട്ടാണാ ? അതവള് ചുമ്മാ പറഞ്ഞതാ അമ്മമ്മേ.... " " അതെനിക്കും അറിയാല്ലോ... എന്നാലും ഇപ്പൊ എനിക്ക് അങ്ങനെ ഒരാലോചന.... അവക്ക് കല്യാണം നോക്കി തുടങ്ങി എന്ന് പറഞ്ഞത് നേരല്ലേ? " " അത് നേരാ.... " " കണ്ണനും നോക്കണൊണ്ട്. ഈ കുറുമ്പിയെ എനിക്കിഷ്ടവാ... എന്റെ കണ്ണന് ചേരും... " " പക്ഷെ അപ്പൂപ്പൻ അറിഞ്ഞാ? " " സാധാരണ ബ്രോക്കർ വഴിയൊള്ള ആലോചന പോലെ അപ്പൂപ്പനോട് പറയാം. ബാക്കിയൊക്കെ പിന്നെയല്ലേ? നിന്റെ അമ്മേ ഒന്ന് നേരിട്ട് കണ്ടാ അപ്പൂപ്പന്റെ ദേഷ്യോം പിണക്കോം ഒക്കെ അങ്ങ് മാറൂന്നേ... ചിലപ്പോ ഒക്കേം ഒരു നിമിത്തം ആണെങ്കിലോ? എന്തായാലും ഞാൻ മനോഹരനോട് ഒന്ന് പറയട്ടെ..... " " മ്മ്.... " ഞാൻ ചിരിയോടെ തലയാട്ടി. മീനു പാവാ... ഒത്തിരി അടുപ്പം ഉള്ളവരോട് ഇങ്ങനെ ഒക്കെ കാണിച്ചു നടക്കും എങ്കിലും സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അവള്. അമ്മമ്മ പറഞ്ഞത് പോലെ ചിലപ്പോ ഇതൊരു നിമിത്തം ആണെങ്കിലോ? എല്ലാം കലങ്ങി തെളിയും എങ്കിൽ.... അപ്പൂപ്പനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ നടക്കട്ടെ അല്ലെ ....? 🦋 🦋 🦋 രണ്ടാഴ്ച കഴിഞ്ഞു ഹരിയേട്ടന്റെ വീട്ടിലേക്ക് പോയതിന്റെ അടുത്ത ദിവസമാണ് അഞ്ചാം മാസത്തെ സ്കാനിംഗിള്ള ഡേറ്റ് കിട്ടിയിരുന്നത്. ഹോസ്പിറ്റലിലേക്ക് ഹരിയേട്ടൻ ഒപ്പം വരാമെന്നു ഉറപ്പ് പറഞ്ഞിട്ടാണ് ഇങ്ങോട്ടേക്ക് പോന്നത് തന്നെ. പക്ഷെ, ആളിനന്ന് കോളേജിൽ എന്തോ അത്യാവശ്യം വന്നു. എന്നാപ്പിന്നെ അച്ഛനേം അമ്മേം കൂട്ടി പോകാമെന്നായി... അപ്പോഴുണ്ട് കാലത്തെ തന്നെ അമ്മേടെ കാൾ വരുന്നു... അച്ഛമ്മയ്ക്ക് പെട്ടെന്ന് വയ്യാതായത്രേ.... അവര് ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. എന്നാപ്പിന്നെ ഞാൻ ഒറ്റയ്ക്ക് പോകാമെന്നു ഹരിയേട്ടനോട് പറഞ്ഞു. വേറെ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ? ഹോസ്പിറ്റലിൽ ചെല്ലുക... സ്കാൻ എടുക്കുക.... റിസൾട്ട്‌ ഡോക്ടറിനെ കാണിക്കുക, അവര് പറയുന്നതൊക്കെ കേൾക്കുക, ഹോസ്പിലിൽ ഫാർമസിയിൽ നിന്ന് തന്നെ മെഡിസിൻ എന്തെങ്കിലും ഉണ്ടെങ്കിൽ വാങ്ങുക, തിരികെ പോരുക... ഇതൊക്കെ തന്നെയല്ലേ എല്ലാം തവണയും....? അതിനിനി ഒരാള് കൂട്ട് വരേണ്ട കാര്യമുണ്ടോ? പക്ഷെ ഒറ്റയ്ക്ക് പോകാൻ ഹരിയേട്ടൻ സമ്മതിച്ചില്ല.. ഡോക്ടറുടെ ഓ പി ഇനി ഫ്രൈഡേയെ ഉള്ളൂ. അന്ന് പോകാമെന്നായി. ആളും അന്ന് ലീവാക്കി കൂടെ വരാമെന്ന്.... അങ്ങനെ കരുതി ഇരിക്കുമ്പോ ദേ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഓഫർ... ആരുടെ അടുത്തൂന്നാ? നമ്മുടെ അമ്മായി തന്നെ. ആള് കൂടെ വരാമെന്ന്.... പകച്ചു പോയി എന്റെ യൗവനം! അമ്മായീടെ കൂടെ വരാമെന്ന പറച്ചിലിൽ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകുമെന്ന് നിനച്ചിട്ടോ എന്തോ ഹരിയേട്ടനായിരുന്നു അക്കാര്യത്തിൽ താല്പര്യക്കുറവ്. അമ്മായിയോട് ഉടനെ നോ പറഞ്ഞില്ലെങ്കിലും ഫ്രൈഡേ തന്നെ പോയാൽ മതി എന്ന് ആള് പറഞ്ഞു. ഹോസ്പിറ്റലിൽ വിളിച്ച് ഫ്രൈഡേ ഡോക്ടറിന്റെ ഓ പി ബുക്ക്‌ ചെയ്യാമെന്നും പറഞ്ഞു. ഹോസ്പിറ്റലിൽ വിളിച്ചപ്പോഴാണ് അടുത്ത പ്രശ്നം. ഇന്നൂടെ കഴിഞ്ഞാൽ പിന്നെ മൂന്നാഴ്ച ഡോക്ടർ ലീവ് ആണത്രേ.... പുള്ളിക്കാരിക്ക് എന്തോ സർജറി ഉണ്ടെന്ന് ഇടയ്ക്ക് പറഞ്ഞിരുന്നു. ഇടയ്ക്ക് കുറച്ചു ലീവ് എടുക്കേണ്ടി വരുമെന്നും.... ഡോക്ടർസിനും അസുഖം വരില്ലേ? അവര് അമാനുഷികരൊന്നും അല്ലല്ലോ? അങ്ങനെ ഒടുവിൽ അമ്മായീടെ കൂടെത്തന്നെ പോകാമെന്നായി. അവരെ ഒഴിവാക്കാൻ എന്തെങ്കിലും കാരണം കിട്ടുമോ എന്ന് ആലോചിച്ചെങ്കിലും വിശ്വസനീയമായത് ഒന്നും തന്നെ കിട്ടിയില്ല. ഞാനും അമ്മായീം കൂടി ശശി മാമന്റെ ഓട്ടോയിൽ ആശുപത്രിയിലേക്ക് തിരിച്ചു. അമ്മായിക്ക് പതിവില്ലാതെ വല്ലാത്ത സ്നേഹമായിരുന്നു. ആളിന്റെ മനസ്സിൽ എന്തോ ഉദ്ദേശം ഉണ്ടെന്ന് അതോടെ എനിക്ക് ഉറപ്പായി. ഇനി അത് എന്താണെന്ന് മാത്രം അറിഞ്ഞാൽ മതി. 🦋 🦋 🦋 🦋 🦋 സ്കാനിൽ അങ്ങനെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്റെ ശരീരം അങ്ങനെ തടിച്ചൊന്നും ഇല്ലെങ്കിലും കുഞ്ഞിന് ആവശ്യത്തിന് വെയിറ്റ് ഉണ്ടെന്നും മറ്റ് കോംപ്ലിക്കേഷൻസ് ഒന്നും തന്നെ ഇല്ലെന്നും ഡോക്ടർ പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. സാധാരണ കഴിക്കുന്നത് പോലെ പോലും ആഹാരം കഴിക്കാൻ പറ്റാത്തത് കൊണ്ട് കുഞ്ഞിന് ആവശ്യത്തിന് weight ഉണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നു എനിക്ക്. " അപ്പോ ഉണ്ടായിരുന്ന പ്രശ്നം ഒക്കെ മാറി അല്ലേ ഡോക്ടറെ? ഇനിയിപ്പോ റസ്റ്റിന്റെ ഒന്നും ആവശ്യമില്ലല്ലോ? " അമ്മയുടെ ചോദ്യം കേട്ട് ഡോക്ടർ എന്നെ നെറ്റി ചുളിച്ചു ഒന്നു നോക്കി. കൂടെ " ഞാൻ മുൻപ് റസ്റ്റ് പറഞ്ഞിരുന്നൊ? " എന്നൊരു ചോദ്യവും. സത്യം പറഞ്ഞാൽ ഞാൻ അവിടെ ഇരുന്ന് ഉരുകിപ്പോയി. ചെറിയ എന്തോ കോംപ്ലിക്കേഷൻ ഉണ്ടെന്നും നല്ലോണം റസ്റ്റ് വേണമെന്നും ഒക്കെ ഡോക്ടർ പറഞ്ഞെന്ന് അമ്മയോട് പറഞ്ഞു പിടിപ്പിച്ചത് ഹരിയേട്ടനാണ്. ഞാനന്നേ പറഞ്ഞതാണ് അങ്ങനെ നുണ ഒന്നും പറയണ്ട എന്ന്.... ആര് കേൾക്കാൻ? അങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് ജോലി എടുക്കേണ്ടി വരില്ല എന്നുള്ള ചിന്തയായിരുന്നു പുള്ളിക്കാരന്. അല്ലെങ്കിൽ തന്നെ ശർദ്ദിൽ കൊണ്ട് വശം കെട്ട് തളർന്നിരിപ്പാണല്ലോ ഞാൻ? ഇനി ജോലി കൂടി ചെയ്യാനുള്ള ആരോഗ്യം നിനക്കില്ല എന്ന് പറയും ആള്. ഇതിപ്പോ അന്ന് ആ പറഞ്ഞത് സത്യമാണോ എന്ന് അറിയാനാകും അമ്മായി കൂടെ വന്നത് എന്നെനിക്കൊരു സംശയം ഇല്ലാതില്ലാതില്ല.... സത്യം പറഞ്ഞാൽ അമ്മ കൂടെ വരുന്നു എന്ന് പറഞ്ഞപ്പോ, പണ്ട് എന്നോ കണ്ട ഏതോ ഫിലിമിലെ അമ്മായിയമ്മയെപ്പോലെ, ഓട്ടോ ഗട്ടറുള്ള വഴികളിലൂടെയൊക്കെ ഓടിച്ച്, ഉള്ള കുഴിയിൽ ഒക്കെ ചാടിച്ച്, ഗർഭം അലസിപ്പിക്കാനുള്ള വല്ല പ്ലാനും ആകുമെന്നാ ഞാൻ കരുതിയത്. ഉദ്ദേശം ഇപ്പോഴല്ലേ ക്ലിയർ ആയത്.... എന്തായാലും ഞാൻ 'പെട്ടു' ന്ന് പറഞ്ഞാൽ മതിയല്ലോ? ഹരിയേട്ടന് എന്റെ ഈ അവസ്ഥ വല്ലതും അറിയണോ? ഒരുപക്ഷെ ഞാൻ ഇരുന്ന് പരുങ്ങുന്നത് കണ്ട് എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടോ അതോ അമ്മായീടെ എന്റെ നേർക്കുള്ള കൂർത്ത നോട്ടം കണ്ടത് കൊണ്ടോ എന്തോ ഡോക്ടർ തന്നെ അതിന് പരിഹാരം കണ്ടു. " ഓഹ് യെസ്... ഞാൻ പറഞ്ഞിരുന്നു അല്ലെ? " പെട്ടെന്ന് ഓർത്തത് പോലെ ഡോക്ടർ പറഞ്ഞപ്പോ ആശ്വാസത്തോടെ ഞാനൊന്ന് നിശ്വസിച്ചു. നന്ദിയോടെ ഡോക്ടറിനെ നോക്കുമ്പോ ഡോക്ടറുണ്ട് എന്നെ നോക്കി കണ്ണുരുട്ടി ഒരു കള്ളച്ചിരി. ഞാനുമൊന്ന് ചമ്മി ചിരിച്ചു. സുപ്രിയ ഡോക്ടറിന്റെ കസിൻ ആണെന്ന് പറഞ്ഞത് കൊണ്ട് ഡോക്ടറിന് ഞങ്ങളോട് നല്ലൊരടുപ്പമുണ്ട്. ചെറിയൊരു സൗഹൃദവും. അതാണിപ്പോ ഉപകാരമായത്. " ചെറിയൊരു കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു. അതിപ്പോ മാറി. ഇനി ചെറിയ ജോലികൾ ഒക്കെ ചെയ്യാം. ഒത്തിരി weight ഉള്ളതൊന്നും എടുക്കാത്തിരുന്നാൽ മതി. " ഞാൻ അമ്മായീടെ മുഖത്തേക്കൊന്ന് പാളി നോക്കി. " എനിക്കിത് കേട്ടാൽ മതി ഡോക്ടറേ " എന്നൊരു ഭാവമായിരുന്നാ മുഖത്ത്. ദീപാവലിക്ക് പൂത്തിരി കത്തിച്ചാൽ ഉണ്ടാകോ ഇത്രേം വെട്ടം? അമ്മാതിരി സന്തോഷം ആ മുഖത്ത് തെളിഞ്ഞു കാണാം. നന്നായി പണി എടുത്താലേ നോർമൽ ഡെലിവറി നടക്കൂ എന്നും പറഞ്ഞു എന്നെക്കൊണ്ട് പട്ടിപ്പണി എടുപ്പിക്കാനുള്ള പരിപാടി ആണോ ആവോ? പിന്നെ അമ്മായി ഒറ്റ ഒരക്ഷരം ഡോക്ടറിനോട് ചോദിച്ചിട്ടില്ല. എന്ന് മാത്രമല്ല പിന്നീട് ഡോക്ടർ പറഞ്ഞതൊന്നും അവര് ശ്രദ്ധിച്ചത് കൂടിയില്ല... അവർക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞല്ലോ? 🦋 വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞാണ് ഹരിയേട്ടനെ വിളിച്ചത്. അമ്മയുടെ വരവിന്റെ ഉദ്ദേശം ആളിനോട് പറഞ്ഞു. " നിന്നെ നിന്റെ വീട്ടിൽ കൊണ്ട് വിടാം ദേവൂ... ഡെലിവറി ഒക്കെ കഴിഞ്ഞു തിരികെ പോരാം. ഞാൻ അത് അന്നേ പറഞ്ഞതല്ലേ? " കേട്ട പാടേ ഹരിയേട്ടൻ പറഞ്ഞു. " എന്റെ ഹരിയേട്ടാ.... എനിക്കിപ്പോ അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നേ... വിശപ്പില്ല, ക്ഷീണം ഉണ്ട്.... അതൊക്കെ സാധാരണയല്ലേ? എന്ന് കരുതി ചെറിയ ജോലിയൊന്നും ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാവില്ല. അല്ലെങ്കിലും ഈ സമയത്ത് കുറച്ചു ജോലിയൊക്കെ ചെയ്യുന്നത് നല്ലതാണ് എന്നല്ലേ പറയാറ്. എനിക്ക് പറ്റുന്നില്ല എന്ന് തോന്നിയാൽ അപ്പോ ആലോചിക്കാം. " വലിയ തൃപ്തിയോടെയല്ലെങ്കിലും ഹരിയേട്ടൻ അത് സമ്മതിച്ചു. സത്യം പറഞ്ഞാൽ ഹരിയേട്ടൻ പറഞ്ഞത് പോലെ എന്റെ വീട്ടിൽ പോയി നിൽക്കുന്നത് തന്നെയാണ് എനിക്കും തൃപ്തി. ഒരു ആഹാരത്തിനോടും പ്രത്യേകിച്ച് ഇഷ്ടം തോന്നാറില്ല എങ്കിലും, ചിലതിനോട് വല്ലാത്ത ഇഷ്ടക്കേട് തോന്നാറുണ്ട്. ചിലതൊക്കെ കാണുമ്പോ തന്നെ ഒക്കാനം വരാറുണ്ട്... ഈ അഞ്ചാം മാസത്തിലും അതിന് മാറ്റം ഒന്നുമില്ല. കൂടുതലും ചോറിനുള്ള കറികളോടാണ് ആ ഇഷ്ടക്കേട്. അങ്ങനെ ഉള്ളപ്പോ കഞ്ഞി ഉണ്ടാക്കി കുടിക്കും ഞാൻ.... അത് കൊണ്ട് ആഴ്ചയിൽ ഏതാണ്ട് അഞ്ച് ദിവസവും കഞ്ഞി തന്നെയാണ്. കാര്യം മനസ്സിലായിക്കാണുമല്ലോ അല്ലെ? എന്റെ വീട്ടിൽ ആണേൽ എനിക്ക് ഇഷ്ടമില്ലാത്തതൊന്നും അമ്മ ഉണ്ടാക്കില്ലല്ലോ? അങ്ങനെ ഒക്കെ ചിന്തിക്കുമ്പോൾ വീട്ടിൽ പോയി നിൽക്കാൻ തോന്നും. പക്ഷെ അങ്ങനെ അവിടെ തന്നെ നിന്നാൽ എനിക്ക് ഒരാളെ കാണാൻ തോന്നുമ്പോഴൊക്കെ കാണാൻ പറ്റുമോ? ഒന്നിച്ചിരിക്കാൻ വല്ലാത്ത ആശയാണിപ്പോ. കുറേ നേരം ആളിനെ ചുറ്റിപ്പിടിച്ചു വർത്തമാനം പറഞ്ഞിരിക്കാൻ പലപ്പോഴുമെനിക്ക് കൊതി തോന്നും.... ജനിക്കാനിരിക്കുന്ന ഞങ്ങടെ പോന്നോമനയെക്കുറിച്ചുള്ള ചിന്തകൾ വാ തോരാതെ പറയാൻ... ഞങ്ങൾ മൂന്നാളും ഒന്നിച്ചുള്ളൊരു സ്വർഗ്ഗം സ്വപ്നം കാണാൻ..... ആ നെഞ്ചോട് ചേർന്ന് കിടന്ന് ആളിന്റെ വലം കയ്യെടുത്തു എന്റെ ഉദരത്തെ പൊതിഞ്ഞു വച്ച് ഞങ്ങടെ കുഞ്ഞിമണിയോട് കിന്നാരം ചൊല്ലാൻ... അങ്ങനെ അങ്ങനെ ആശകൾ ഒരുപാടാണിപ്പോ.... സത്യത്തിൽ ഞാനിപ്പോ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ആ ആളിന്റെ സാമീപ്യമാണ്. രണ്ട് ദിവസമൊക്കെ കാണാതാകുമ്പോ 'കാണാൻ കണ്ണ് കഴയ്ക്കുന്നു' എന്നൊക്കെ പറയില്ലേ അത് പോലൊരു തോന്നലാണ്.... കഴിഞ്ഞ രണ്ടാഴ്ച വീട്ടിൽ നിന്ന പാട് എനിക്കറിയാം. അതിനിടെ ആകെ മൂന്നോ നാലോ തവണയാണ് ആള് വന്നത്. നല്ല തിരക്കിലാണിപ്പോ ഹരിയേട്ടൻ. ഏതോ പേപ്പർ പബ്ലിഷ് ചെയ്യാനുണ്ടെന്നോ, എന്തോ പ്രൊജക്ടോ അങ്ങനെ എന്തൊക്കെയോ ആയിട്ട് ആകെ ഓട്ടത്തിലാണ്. അതിന്റെ കൂടെ കോളേജിലെ എക്സാം സുപ്രണ്ട്ന്റെ ഡ്യൂട്ടിയും. മിക്കപ്പോഴും എട്ട് മണിയൊക്കെ കഴിഞ്ഞാണ് വീട്ടിൽ എത്താറ്. പിന്നെ എപ്പഴാ എന്നെ നോക്കി വരാൻ നേരം.? ശനിയാഴ്ച്ചയും തിരക്ക് തന്നെയാണ്. എന്നാലും ഞാൻ വീട്ടിൽ ആയിരുന്നപ്പോ കിട്ടുന്ന നേരത്തിന് ഓടി വരുമായിരുന്നു... കുറച്ചു നേരം നിന്നിട്ട് പോകും. ഒന്ന് നേരെ കണ്ണ് നിറച്ച് കാണാനോ വർത്തമാനം പറയാനോ നേരം കിട്ടില്ല... ഇവിടെ ആണേൽ രാത്രി എനിക്ക് മാത്രമായിട്ട് കിട്ടുവല്ലോ? രാത്രി ഉറങ്ങാൻ സമ്മതിക്കാതെ പിടിച്ചിരുത്തി വർത്തമാനം പറയും ഞാൻ. പലതും വരാനിരിക്കുന്ന വിരുന്നുകാരനെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, ഇഷ്ടങ്ങളാണ്..... ആദ്യത്തെ ആള് ആൺകുഞ്ഞായാൽ കൊള്ളാമെന്നാണെനിക്ക്. രണ്ടാമത്തേത് പെണ്ണും.... അതാവുമ്പോ ചേട്ടന്റെ അനിയത്തിക്കുട്ടിയായിട്ട് അവള് വളരൂല്ലോ? മധുവിനേം മീനൂനേം പോലെ.... ഞാൻ വീട്ടിൽ പോയി നോക്കുമ്പോ കൂടെ വന്ന് നിക്കാൻ ആളിന് ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല. " പെങ്കോന്തന്മാരാ ഭാര്യ വീട്ടില് വന്ന് നിക്കണത്. അന്തസ്സുള്ള പിള്ളേര് തങ്ങൂല " എന്ന് ഹരിയേട്ടൻ കേൾക്കെ തന്നെ പലതവണ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛമ്മ. ഇവിടുത്തെ അമ്മയോട് മറുത്തു പറയാം. എന്റെ അച്ഛമ്മയോട് മറുത്തു പറയാൻ മടി കാണും ആളിന്. അച്ചമ്മ ഇപ്പൊ കുറേ ഒതുങ്ങിയിട്ടുണ്ടെങ്കിലും ഇത് പോലെ ചില ചിന്തകളൊക്കെ മരണം വരെ മാറാൻ പോണില്ലല്ലോ? എന്നിട്ടും, കഴിഞ്ഞ രണ്ടാഴ്ച ഞാൻ വീട്ടിൽ നിന്നില്ലേ? അതിന്റെ ഇടയില് അത്രയ്ക്കും മിസ്സ്‌ ചെയ്യുന്നു എന്ന് ഞാൻ വിഷമത്തോടെ പറഞ്ഞതും കേട്ട് ഒരു ദിവസം തങ്ങാമെന്നും പറഞ്ഞു വന്നിരുന്നു ആള്. വീട്ടിലേക്ക് വന്നതേ ഏതാണ്ട് രാത്രി ഒൻപത് മണി അടുപ്പിച്ചാണ്. കുളിയും ഫുഡും ഒക്കെ കഴിഞ്ഞു റൂമിൽ എത്തിയപ്പോ തന്നെ മണി പത്തായി. അതിനിടേൽ തന്നെ അച്ഛമ്മ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു. പതിനൊന്നു മണിയൊക്കെ ആയപ്പോ ഇവിടുന്ന് അമ്മേടെ കാൾ വന്നു. അന്നേരം ഞങ്ങള് കുഞ്ഞിന് ഇടാനുള്ള പേര് കണ്ട് പിടിക്കുന്ന തിരക്കിൽ ആയിരുന്നു. എത്രയൊക്കെ നോക്കീട്ടും ഒന്നും മനസ്സിന് പിടിക്കാതെ ആകെ വട്ടായി ഇരിക്കുമ്പോഴാണ് കാൾ വരുന്നത്. അച്ഛന് തീരെ വയ്യാത്രേ.... ശ്വാസം മുട്ടൽ കാരണം നിൽക്കാനും കിടക്കാനും വയ്യാന്ന്.... ഹരിയേട്ടൻ എന്റെ വീട്ടിൽ നിൽക്കുന്നത് കാരണം എടുക്കുന്ന അടവാണെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. പക്ഷെ സംഗതി സത്യമായിരുന്നു. ഹരിയേട്ടൻ എത്തും മുന്നേ തന്നെ അമ്മ, ബീന ചേച്ചീടെ മോനേം കൂട്ടി ശശി മാമന്റെ ഓട്ടോയിൽ അച്ഛനെ പി ആർ എസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിക്കഴിഞ്ഞിരുന്നു. Lung infection ആയതാണത്രെ..... രണ്ട് ദിവസമായിട്ടു ചെറിയ ശ്വാസം മുട്ടൽ ഉണ്ടായിട്ടും ഹരിയേട്ടനോട് പറയാതിരുന്നതാണ് അച്ഛൻ. അത് കൊണ്ട് എന്തുണ്ടായി? മൂന്ന് ദിവസമാണ് ഐ സി യു വിൽ കിടന്നത്. സത്യത്തിൽ അത് കാരണം കൂടിയാണ് ഞാൻ രണ്ടാഴ്ചയോളം എന്റെ വീട്ടിൽ നിന്നതും. അച്ഛന് വയ്യാന്ന് അറിഞ്ഞിട്ടും ഞാൻ ഓരോന്നൊക്കെ പറഞ്ഞു ഹരിയേട്ടനെ വീട്ടിലേക്ക് വിളിച്ച് വരുത്തി എന്നോ കരഞ്ഞു കാണിച്ചു അവിടെ പിടിച്ചു നിർത്തി എന്നോ ഒക്കെ അമ്മായി പലരോടും പറഞ്ഞു നടന്നു എന്ന് പിന്നീട് അറിഞ്ഞു. " അച്ഛന് വയ്യാതെ ഇരിക്കുമ്പോ തന്നെ ഭാര്യേടെ ശൃംഗാരത്തിന് നിന്ന് കൊടുക്കണം കേട്ടോടാ? അച്ഛനും അമ്മേം ചത്താലും കുഴപ്പമില്ലാതായോ നിനക്കിപ്പോ? നോക്കാൻ വയ്യെങ്കി വല്ല വൃദ്ധ സദനത്തിലും കൊണ്ടാക്ക്, അവര് ഇതിലും നന്നായിട്ട് നോക്കിക്കോളും.... " എന്ന് വല്യമ്മ ഹരിയേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞു കളഞ്ഞു. അങ്ങനെ വല്യമ്മ പറയണമെങ്കിൽ അമ്മ എത്ര മാത്രം പറഞ്ഞു കൊടുത്തിട്ടുണ്ടാകണം? ആളിനത് നല്ലോണം വിഷമമാകുകേം ചെയ്തു. 🦋 🦋 🦋 🦋 🦋 പനി പിടിച്ചു എഴുതി വച്ചതാണെങ്കിലും പോസ്റ്റ്‌ ചെയ്യാൻ എഴുന്നേറ്റ് ഇരിക്കണ്ടേ? അതാട്ടോ.... പിന്നെ ഇതൊരു റിയൽ സ്റ്റോറി ആണെന്ന് പറഞ്ഞല്ലോ? കുറച്ചൊക്കെ എന്റെ ഇമേജിനേഷൻ ഉണ്ടെങ്കിലും കൂടുതലും #💞 പ്രണയകഥകൾ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ എന്റെ സുഹൃത്തിന്റെ ലൈഫ് ആണ്. അമ്മായിക്ക് നല്ലത് കൊടുക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് 😌. പക്ഷെ റിയൽ ലൈഫിൽ അതൊക്കെ നടക്കുമോ? പിന്നെ ഇന്നല്ലെങ്കിൽ നാളെ കിട്ടുമായിരിക്കും അല്ലെ? 😁
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1.8K കണ്ടവര്‍
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6aGXA0w8?d=n&ui=v64j8rk&e1=cമരുമകൾ 56 " ആഹാ... അമ്മൂമ്മക്കിളി ഇതെപ്പോ ലാൻഡ് ചെയ്തു? " അമ്മമ്മേടെ അടുത്തേക്ക് കയറിയിരുന്നു തോളിൽ കയ്യിട്ട് കൊണ്ട് മീനു ചോദിക്കുന്നത് കേട്ട് മാമൻ കണ്ണും മിഴിച്ച് നോക്കി ഇരിപ്പുണ്ട്. രണ്ട് മൂന്ന് വട്ടമേ കണ്ടിട്ടുള്ളെങ്കിലും അവര് കട്ട ചങ്ക്‌സ് ആണെന്ന് മാമന് അറിയില്ലല്ലോ? കുറച്ചു സമയം അവളുടെ ലൈസൻസ് ഇല്ലാത്ത വാർത്തമാനവും അമ്മമ്മയുടെ മറുപടിയും ഒക്കെ കേട്ടിരുന്ന് റിലേ പോയിട്ടോ എന്തോ മാമൻ എഴുന്നേറ്റു പുറത്തേയ്ക്ക് പോയി. " അതേ.... " മാമൻ പുറത്തേക്കിറങ്ങിയതും അവൾ അമ്മമ്മയെ തോണ്ടി വിളിച്ചു. " മ്മ്..? " അമ്മമ്മ അവൾക്ക് നേരെ തിരിഞ്ഞിരുന്നു. " അതേ... എനിക്ക് കല്യാണം ഒക്കെ നോക്കി തുടങ്ങി. " അവള് നിലത്തു കാലു കൊണ്ട് ചുരണ്ടി നമ്രമുഖിയായിട്ടിരുന്നാണ് പറച്ചില്. " ആഹാ... നല്ല കാര്യമാണല്ലോ? " അമ്മമ്മ ചിരി ഒതുക്കി ഇരിപ്പുണ്ട്. ഇവക്കിത് പ്രാന്തായാ? എന്നുള്ള ഭാവത്തിൽ ഞാൻ ഇരിക്കുമ്പോഴും അമ്മമ്മക്ക് എന്തോ കത്തിയ മട്ടാണ്. " അല്ല... നമ്മുടെ മറ്റേ കാര്യം എന്തായി? " മീനു കണ്ണ് മാത്രം ഉയർത്തി അമ്മമ്മേ നോക്കി. അപ്പഴും നാണത്തിനൊരു കുറവുമില്ല.... അവളുടെ കാട്ടികൂട്ടൽ കണ്ടിട്ട് എനിക്കാണേൽ ചിരി പൊട്ടീട്ട് വയ്യ. " എന്ത് മറ്റേ കാര്യം? " അമ്മമ്മ താടീൽ കൈ കൊടുത്തിരിപ്പാണ്. " ദേ... അമ്മൂമ്മേ... ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്? നിങ്ങളല്ലേ പറഞ്ഞത്? ഏതോ കണ്ണനോ കണ്ണിലെ ഉണ്ണിയോ എങ്ങാണ്ടോ ഉണ്ടെന്ന്.... " " ഹാ... ഉണ്ട്.... എന്റെ ചെറുമോൻ.. കണ്ണൻ.... അവന് എന്തോ പറ്റി? " അമ്മമ്മ നിഷ്കു ആയി. എനിക്ക് ഇപ്പോഴാണ് കാര്യം കത്തിയത്. " ഇങ്ങനെ കണ്ണീ ചോരയില്ലാത്ത വർത്തമാനം പറയരുത് കേട്ടോ? അമ്മൂമ്മയ്ക്ക് അറിയോ? അമ്മൂമ്മ അന്നങ്ങനെ പറഞ്ഞ ശേഷം ഓരോ മിനിട്ടും കണ്ണൻ കണ്ണൻ എന്നുള്ള ചിന്തേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.... അമ്മൂമ്മേടെ ആ കണ്ണിലുണ്ണിയായ കണ്ണാം പക്കിയേം കെട്ടി, ഞങ്ങക്ക് പത്ത് പിള്ളേരുമായി, ആ പിള്ളാരുടേം, അവരുടെ പിള്ളാരുടേം കല്യാണോം കഴിഞ്ഞു, ഞങ്ങള് രണ്ടാളും ഡബിൾ സെഞ്ച്വറീം അടിച്ചു, ഒടുക്കം പ്രായം കൂടിയ ദമ്പതികൾ എന്ന് ഗിന്നസ് ബുക്കിൽ പേര് വന്നത് അറിഞ്ഞു ഞങ്ങള് രണ്ടാളും ഒരുമിച്ചു അറ്റാക്ക് വന്ന് തട്ടിപ്പോകുന്നതും, ഒടുക്കം ഞങ്ങടെ കൊട്ടാരം പോലുള്ള വീട്ടിന്റെ ഹാളിൽ ഞങ്ങള് ഒരുമിച്ചു വെള്ള പുതച്ചു കിടക്കണതും വരെ ഞാൻ സ്വപ്നം കണ്ട് കൂട്ടീട്ടൊണ്ട്. ഇനി അതൊന്നും നടക്കൂല്ല എന്നെങ്ങാനും അറിഞ്ഞാൽ ചങ്ക് പൊട്ടി ചത്തു പോകും ഞാൻ..... " ആഹാ.... എന്താ കരച്ചില്? ജയഭാരതി കരയുമോ ഇങ്ങനെ? ഒന്നോ രണ്ടോ പിരി ലൂസ് ആണെന്ന് അറിയാം. ഇതിപ്പോ ഇവളുടെ നട്ടും ബോൾട്ടും കംപ്ലീറ്റ് ഇളകി കിടപ്പാണല്ലോ? " എന്റെ പ്രണയവല്ലരി ഇന്ന് വളർന്ന് പടർന്നു പന്തലിച്ചു തളിർത്തു പൂത്തു നിൽപ്പാണ് അമ്മൂമ്മേ... അത് നിറയെ കണ്ണാം പക്കികൾ വട്ടമിട്ടു പറക്കുന്നത് അമ്മൂമ്മ കാണുന്നില്ലേ? അതിന് വെള്ളോം വളോം ഇട്ടത് അമ്മൂമ്മയാണ്. ഇനിയത് കരിയിച്ചു കളഞ്ഞാൽ ചങ്ക് തകർന്ന് ചത്തു പോകുന്നേന് മുന്നേ അമ്മൂമ്മേടെ പേരും എഴുതി വച്ച് ഞാൻ ആത്മഹത്യ ചെയ്യും.... നോക്കിക്കോ.... " അവള് ഇല്ലാത്ത കണ്ണീരു തുടയ്ക്കാൻ എടുത്ത നേരിയത്തിന്റെ തുമ്പ് പിടിച്ചു വച്ച് അമ്മമ്മ അവളെ അടിമുടി നോക്കി. " ഇത്രേ ഒള്ളൂ കാര്യം? എന്റെ പൊന്ന് മോള് കരയാതെ.... നിന്റെ വള്ളീലെ പൂവ് കായായി ആ കായ പറിച്ചു കറി വച്ച് ചോറും ഉണ്ടിട്ടെ ഞാൻ ഇന്ന് ഇവിടുന്ന് പോവൂ... എന്റെ കൂടെ വന്നവനാ കണ്ണന്റെ അച്ഛൻ. ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ടെ ഞാൻ പോകുന്നൊള്ളൂ.... എടാ മനോഹരാ... ഇങ്ങ് വന്നെ.... " അമ്മമ്മ മീനൂനെ ഇടം കണ്ണിട്ട് നോക്കീട്ട് പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ച്. അമ്മമ്മ ആരാ ആള്? ഞാൻ രണ്ട് കൈ കൊണ്ടും ചുണ്ട് മറച്ചു ചിരി ഒതുക്കി. നമ്മുടെ മീനുവോ? രണ്ട് കണ്ണും പുറത്തേക്ക് തള്ളി ഒരു നിമിഷം ഞെട്ടി നിന്നു. പിന്നെ റോക്കറ്റ് വിട്ട പോലെ പുറത്തേക്ക് ഒരൊറ്റ ഓട്ടം.... ലവള് തന്നെ സംവിധാനം ചെയ്ത നാടകത്തിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പാവം പ്രതീക്ഷിച്ചു കാണില്ല. അവളുടെ ഓട്ടം കണ്ടിട്ട് എണീക്കാൻ വയ്യാതെ കിടന്ന ഞാൻ അറിയാതെ എണീറ്റ് കട്ടിലിലേക്ക് ചാരി ഇരുന്ന് ചിരിച്ചു പോയി. അമ്മമ്മയും കുലുങ്ങി ചിരിക്കുന്നുണ്ട്. " ദേവൂട്ടിയെ.... അമ്മമ്മ ഒരു കാര്യം പറയട്ടെ? " അമ്മമ്മേടെ ചുളിവ് വീണ വിരലുകൾ എന്റെ കൈകളെ പിടിച്ചെടുത്തു. " ഞാനാ കാന്താരിയെ എന്റെ കണ്ണന് വേണ്ടി ആലോചിക്കട്ടെ? " അമ്മമ്മേടെ കണ്ണിൽ ഒരു തിളക്കമുണ്ട്. " അപ്പൊ അന്ന് അമ്മമ്മ ശെരിക്കും പറഞ്ഞത് തന്നെയാണോ? " ഞാൻ അതിശയത്തിലാണത് ചോദിച്ചത്. " ഏയ്‌... അന്ന് ഞാനത് വെറുതെ പറഞ്ഞത് തന്നെയാ.... " " പിന്നെ.... ഇപ്പൊ അവള് പറഞ്ഞത് കേട്ടിട്ടാണാ ? അതവള് ചുമ്മാ പറഞ്ഞതാ അമ്മമ്മേ.... " " അതെനിക്കും അറിയാല്ലോ... എന്നാലും ഇപ്പൊ എനിക്ക് അങ്ങനെ ഒരാലോചന.... അവക്ക് കല്യാണം നോക്കി തുടങ്ങി എന്ന് പറഞ്ഞത് നേരല്ലേ? " " അത് നേരാ.... " " കണ്ണനും നോക്കണൊണ്ട്. ഈ കുറുമ്പിയെ എനിക്കിഷ്ടവാ... എന്റെ കണ്ണന് ചേരും... " " പക്ഷെ അപ്പൂപ്പൻ അറിഞ്ഞാ? " " സാധാരണ ബ്രോക്കർ വഴിയൊള്ള ആലോചന പോലെ അപ്പൂപ്പനോട് പറയാം. ബാക്കിയൊക്കെ പിന്നെയല്ലേ? നിന്റെ അമ്മേ ഒന്ന് നേരിട്ട് കണ്ടാ അപ്പൂപ്പന്റെ ദേഷ്യോം പിണക്കോം ഒക്കെ അങ്ങ് മാറൂന്നേ... ചിലപ്പോ ഒക്കേം ഒരു നിമിത്തം ആണെങ്കിലോ? എന്തായാലും ഞാൻ മനോഹരനോട് ഒന്ന് പറയട്ടെ..... " " മ്മ്.... " ഞാൻ ചിരിയോടെ തലയാട്ടി. മീനു പാവാ... ഒത്തിരി അടുപ്പം ഉള്ളവരോട് ഇങ്ങനെ ഒക്കെ കാണിച്ചു നടക്കും എങ്കിലും സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അവള്. അമ്മമ്മ പറഞ്ഞത് പോലെ ചിലപ്പോ ഇതൊരു നിമിത്തം ആണെങ്കിലോ? എല്ലാം കലങ്ങി തെളിയും എങ്കിൽ.... അപ്പൂപ്പനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ നടക്കട്ടെ അല്ലെ ....? 🦋 🦋 🦋 രണ്ടാഴ്ച കഴിഞ്ഞു ഹരിയേട്ടന്റെ വീട്ടിലേക്ക് പോയതിന്റെ അടുത്ത ദിവസമാണ് അഞ്ചാം മാസത്തെ സ്കാനിംഗിള്ള ഡേറ്റ് കിട്ടിയിരുന്നത്. ഹോസ്പിറ്റലിലേക്ക് ഹരിയേട്ടൻ ഒപ്പം വരാമെന്നു ഉറപ്പ് പറഞ്ഞിട്ടാണ് ഇങ്ങോട്ടേക്ക് പോന്നത് തന്നെ. പക്ഷെ, ആളിനന്ന് കോളേജിൽ എന്തോ അത്യാവശ്യം വന്നു. എന്നാപ്പിന്നെ അച്ഛനേം അമ്മേം കൂട്ടി പോകാമെന്നായി... അപ്പോഴുണ്ട് കാലത്തെ തന്നെ അമ്മേടെ കാൾ വരുന്നു... അച്ഛമ്മയ്ക്ക് പെട്ടെന്ന് വയ്യാതായത്രേ.... അവര് ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. എന്നാപ്പിന്നെ ഞാൻ ഒറ്റയ്ക്ക് പോകാമെന്നു ഹരിയേട്ടനോട് പറഞ്ഞു. വേറെ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ? ഹോസ്പിറ്റലിൽ ചെല്ലുക... സ്കാൻ എടുക്കുക.... റിസൾട്ട്‌ ഡോക്ടറിനെ കാണിക്കുക, അവര് പറയുന്നതൊക്കെ കേൾക്കുക, ഹോസ്പിലിൽ ഫാർമസിയിൽ നിന്ന് തന്നെ മെഡിസിൻ എന്തെങ്കിലും ഉണ്ടെങ്കിൽ വാങ്ങുക, തിരികെ പോരുക... ഇതൊക്കെ തന്നെയല്ലേ എല്ലാം തവണയും....? അതിനിനി ഒരാള് കൂട്ട് വരേണ്ട കാര്യമുണ്ടോ? പക്ഷെ ഒറ്റയ്ക്ക് പോകാൻ ഹരിയേട്ടൻ സമ്മതിച്ചില്ല.. ഡോക്ടറുടെ ഓ പി ഇനി ഫ്രൈഡേയെ ഉള്ളൂ. അന്ന് പോകാമെന്നായി. ആളും അന്ന് ലീവാക്കി കൂടെ വരാമെന്ന്.... അങ്ങനെ കരുതി ഇരിക്കുമ്പോ ദേ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഓഫർ... ആരുടെ അടുത്തൂന്നാ? നമ്മുടെ അമ്മായി തന്നെ. ആള് കൂടെ വരാമെന്ന്.... പകച്ചു പോയി എന്റെ യൗവനം! അമ്മായീടെ കൂടെ വരാമെന്ന പറച്ചിലിൽ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകുമെന്ന് നിനച്ചിട്ടോ എന്തോ ഹരിയേട്ടനായിരുന്നു അക്കാര്യത്തിൽ താല്പര്യക്കുറവ്. അമ്മായിയോട് ഉടനെ നോ പറഞ്ഞില്ലെങ്കിലും ഫ്രൈഡേ തന്നെ പോയാൽ മതി എന്ന് ആള് പറഞ്ഞു. ഹോസ്പിറ്റലിൽ വിളിച്ച് ഫ്രൈഡേ ഡോക്ടറിന്റെ ഓ പി ബുക്ക്‌ ചെയ്യാമെന്നും പറഞ്ഞു. ഹോസ്പിറ്റലിൽ വിളിച്ചപ്പോഴാണ് അടുത്ത പ്രശ്നം. ഇന്നൂടെ കഴിഞ്ഞാൽ പിന്നെ മൂന്നാഴ്ച ഡോക്ടർ ലീവ് ആണത്രേ.... പുള്ളിക്കാരിക്ക് എന്തോ സർജറി ഉണ്ടെന്ന് ഇടയ്ക്ക് പറഞ്ഞിരുന്നു. ഇടയ്ക്ക് കുറച്ചു ലീവ് എടുക്കേണ്ടി വരുമെന്നും.... ഡോക്ടർസിനും അസുഖം വരില്ലേ? അവര് അമാനുഷികരൊന്നും അല്ലല്ലോ? അങ്ങനെ ഒടുവിൽ അമ്മായീടെ കൂടെത്തന്നെ പോകാമെന്നായി. അവരെ ഒഴിവാക്കാൻ എന്തെങ്കിലും കാരണം കിട്ടുമോ എന്ന് ആലോചിച്ചെങ്കിലും വിശ്വസനീയമായത് ഒന്നും തന്നെ കിട്ടിയില്ല. ഞാനും അമ്മായീം കൂടി ശശി മാമന്റെ ഓട്ടോയിൽ ആശുപത്രിയിലേക്ക് തിരിച്ചു. അമ്മായിക്ക് പതിവില്ലാതെ വല്ലാത്ത സ്നേഹമായിരുന്നു. ആളിന്റെ മനസ്സിൽ എന്തോ ഉദ്ദേശം ഉണ്ടെന്ന് അതോടെ എനിക്ക് ഉറപ്പായി. ഇനി അത് എന്താണെന്ന് മാത്രം അറിഞ്ഞാൽ മതി. 🦋 🦋 🦋 🦋 🦋 സ്കാനിൽ അങ്ങനെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്റെ ശരീരം അങ്ങനെ തടിച്ചൊന്നും ഇല്ലെങ്കിലും കുഞ്ഞിന് ആവശ്യത്തിന് വെയിറ്റ് ഉണ്ടെന്നും മറ്റ് കോംപ്ലിക്കേഷൻസ് ഒന്നും തന്നെ ഇല്ലെന്നും ഡോക്ടർ പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. സാധാരണ കഴിക്കുന്നത് പോലെ പോലും ആഹാരം കഴിക്കാൻ പറ്റാത്തത് കൊണ്ട് കുഞ്ഞിന് ആവശ്യത്തിന് weight ഉണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നു എനിക്ക്. " അപ്പോ ഉണ്ടായിരുന്ന പ്രശ്നം ഒക്കെ മാറി അല്ലേ ഡോക്ടറെ? ഇനിയിപ്പോ റസ്റ്റിന്റെ ഒന്നും ആവശ്യമില്ലല്ലോ? " അമ്മയുടെ ചോദ്യം കേട്ട് ഡോക്ടർ എന്നെ നെറ്റി ചുളിച്ചു ഒന്നു നോക്കി. കൂടെ " ഞാൻ മുൻപ് റസ്റ്റ് പറഞ്ഞിരുന്നൊ? " എന്നൊരു ചോദ്യവും. സത്യം പറഞ്ഞാൽ ഞാൻ അവിടെ ഇരുന്ന് ഉരുകിപ്പോയി. ചെറിയ എന്തോ കോംപ്ലിക്കേഷൻ ഉണ്ടെന്നും നല്ലോണം റസ്റ്റ് വേണമെന്നും ഒക്കെ ഡോക്ടർ പറഞ്ഞെന്ന് അമ്മയോട് പറഞ്ഞു പിടിപ്പിച്ചത് ഹരിയേട്ടനാണ്. ഞാനന്നേ പറഞ്ഞതാണ് അങ്ങനെ നുണ ഒന്നും പറയണ്ട എന്ന്.... ആര് കേൾക്കാൻ? അങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് ജോലി എടുക്കേണ്ടി വരില്ല എന്നുള്ള ചിന്തയായിരുന്നു പുള്ളിക്കാരന്. അല്ലെങ്കിൽ തന്നെ ശർദ്ദിൽ കൊണ്ട് വശം കെട്ട് തളർന്നിരിപ്പാണല്ലോ ഞാൻ? ഇനി ജോലി കൂടി ചെയ്യാനുള്ള ആരോഗ്യം നിനക്കില്ല എന്ന് പറയും ആള്. ഇതിപ്പോ അന്ന് ആ പറഞ്ഞത് സത്യമാണോ എന്ന് അറിയാനാകും അമ്മായി കൂടെ വന്നത് എന്നെനിക്കൊരു സംശയം ഇല്ലാതില്ലാതില്ല.... സത്യം പറഞ്ഞാൽ അമ്മ കൂടെ വരുന്നു എന്ന് പറഞ്ഞപ്പോ, പണ്ട് എന്നോ കണ്ട ഏതോ ഫിലിമിലെ അമ്മായിയമ്മയെപ്പോലെ, ഓട്ടോ ഗട്ടറുള്ള വഴികളിലൂടെയൊക്കെ ഓടിച്ച്, ഉള്ള കുഴിയിൽ ഒക്കെ ചാടിച്ച്, ഗർഭം അലസിപ്പിക്കാനുള്ള വല്ല പ്ലാനും ആകുമെന്നാ ഞാൻ കരുതിയത്. ഉദ്ദേശം ഇപ്പോഴല്ലേ ക്ലിയർ ആയത്.... എന്തായാലും ഞാൻ 'പെട്ടു' ന്ന് പറഞ്ഞാൽ മതിയല്ലോ? ഹരിയേട്ടന് എന്റെ ഈ അവസ്ഥ വല്ലതും അറിയണോ? ഒരുപക്ഷെ ഞാൻ ഇരുന്ന് പരുങ്ങുന്നത് കണ്ട് എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടോ അതോ അമ്മായീടെ എന്റെ നേർക്കുള്ള കൂർത്ത നോട്ടം കണ്ടത് കൊണ്ടോ എന്തോ ഡോക്ടർ തന്നെ അതിന് പരിഹാരം കണ്ടു. " ഓഹ് യെസ്... ഞാൻ പറഞ്ഞിരുന്നു അല്ലെ? " പെട്ടെന്ന് ഓർത്തത് പോലെ ഡോക്ടർ പറഞ്ഞപ്പോ ആശ്വാസത്തോടെ ഞാനൊന്ന് നിശ്വസിച്ചു. നന്ദിയോടെ ഡോക്ടറിനെ നോക്കുമ്പോ ഡോക്ടറുണ്ട് എന്നെ നോക്കി കണ്ണുരുട്ടി ഒരു കള്ളച്ചിരി. ഞാനുമൊന്ന് ചമ്മി ചിരിച്ചു. സുപ്രിയ ഡോക്ടറിന്റെ കസിൻ ആണെന്ന് പറഞ്ഞത് കൊണ്ട് ഡോക്ടറിന് ഞങ്ങളോട് നല്ലൊരടുപ്പമുണ്ട്. ചെറിയൊരു സൗഹൃദവും. അതാണിപ്പോ ഉപകാരമായത്. " ചെറിയൊരു കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു. അതിപ്പോ മാറി. ഇനി ചെറിയ ജോലികൾ ഒക്കെ ചെയ്യാം. ഒത്തിരി weight ഉള്ളതൊന്നും എടുക്കാത്തിരുന്നാൽ മതി. " ഞാൻ അമ്മായീടെ മുഖത്തേക്കൊന്ന് പാളി നോക്കി. " എനിക്കിത് കേട്ടാൽ മതി ഡോക്ടറേ " എന്നൊരു ഭാവമായിരുന്നാ മുഖത്ത്. ദീപാവലിക്ക് പൂത്തിരി കത്തിച്ചാൽ ഉണ്ടാകോ ഇത്രേം വെട്ടം? അമ്മാതിരി സന്തോഷം ആ മുഖത്ത് തെളിഞ്ഞു കാണാം. നന്നായി പണി എടുത്താലേ നോർമൽ ഡെലിവറി നടക്കൂ എന്നും പറഞ്ഞു എന്നെക്കൊണ്ട് പട്ടിപ്പണി എടുപ്പിക്കാനുള്ള പരിപാടി ആണോ ആവോ? പിന്നെ അമ്മായി ഒറ്റ ഒരക്ഷരം ഡോക്ടറിനോട് ചോദിച്ചിട്ടില്ല. എന്ന് മാത്രമല്ല പിന്നീട് ഡോക്ടർ പറഞ്ഞതൊന്നും അവര് ശ്രദ്ധിച്ചത് കൂടിയില്ല... അവർക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞല്ലോ? 🦋 വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞാണ് ഹരിയേട്ടനെ വിളിച്ചത്. അമ്മയുടെ വരവിന്റെ ഉദ്ദേശം ആളിനോട് പറഞ്ഞു. " നിന്നെ നിന്റെ വീട്ടിൽ കൊണ്ട് വിടാം ദേവൂ... ഡെലിവറി ഒക്കെ കഴിഞ്ഞു തിരികെ പോരാം. ഞാൻ അത് അന്നേ പറഞ്ഞതല്ലേ? " കേട്ട പാടേ ഹരിയേട്ടൻ പറഞ്ഞു. " എന്റെ ഹരിയേട്ടാ.... എനിക്കിപ്പോ അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നേ... വിശപ്പില്ല, ക്ഷീണം ഉണ്ട്.... അതൊക്കെ സാധാരണയല്ലേ? എന്ന് കരുതി ചെറിയ ജോലിയൊന്നും ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാവില്ല. അല്ലെങ്കിലും ഈ സമയത്ത് കുറച്ചു ജോലിയൊക്കെ ചെയ്യുന്നത് നല്ലതാണ് എന്നല്ലേ പറയാറ്. എനിക്ക് പറ്റുന്നില്ല എന്ന് തോന്നിയാൽ അപ്പോ ആലോചിക്കാം. " വലിയ തൃപ്തിയോടെയല്ലെങ്കിലും ഹരിയേട്ടൻ അത് സമ്മതിച്ചു. സത്യം പറഞ്ഞാൽ ഹരിയേട്ടൻ പറഞ്ഞത് പോലെ എന്റെ വീട്ടിൽ പോയി നിൽക്കുന്നത് തന്നെയാണ് എനിക്കും തൃപ്തി. ഒരു ആഹാരത്തിനോടും പ്രത്യേകിച്ച് ഇഷ്ടം തോന്നാറില്ല എങ്കിലും, ചിലതിനോട് വല്ലാത്ത ഇഷ്ടക്കേട് തോന്നാറുണ്ട്. ചിലതൊക്കെ കാണുമ്പോ തന്നെ ഒക്കാനം വരാറുണ്ട്... ഈ അഞ്ചാം മാസത്തിലും അതിന് മാറ്റം ഒന്നുമില്ല. കൂടുതലും ചോറിനുള്ള കറികളോടാണ് ആ ഇഷ്ടക്കേട്. അങ്ങനെ ഉള്ളപ്പോ കഞ്ഞി ഉണ്ടാക്കി കുടിക്കും ഞാൻ.... അത് കൊണ്ട് ആഴ്ചയിൽ ഏതാണ്ട് അഞ്ച് ദിവസവും കഞ്ഞി തന്നെയാണ്. കാര്യം മനസ്സിലായിക്കാണുമല്ലോ അല്ലെ? എന്റെ വീട്ടിൽ ആണേൽ എനിക്ക് ഇഷ്ടമില്ലാത്തതൊന്നും അമ്മ ഉണ്ടാക്കില്ലല്ലോ? അങ്ങനെ ഒക്കെ ചിന്തിക്കുമ്പോൾ വീട്ടിൽ പോയി നിൽക്കാൻ തോന്നും. പക്ഷെ അങ്ങനെ അവിടെ തന്നെ നിന്നാൽ എനിക്ക് ഒരാളെ കാണാൻ തോന്നുമ്പോഴൊക്കെ കാണാൻ പറ്റുമോ? ഒന്നിച്ചിരിക്കാൻ വല്ലാത്ത ആശയാണിപ്പോ. കുറേ നേരം ആളിനെ ചുറ്റിപ്പിടിച്ചു വർത്തമാനം പറഞ്ഞിരിക്കാൻ പലപ്പോഴുമെനിക്ക് കൊതി തോന്നും.... ജനിക്കാനിരിക്കുന്ന ഞങ്ങടെ പോന്നോമനയെക്കുറിച്ചുള്ള ചിന്തകൾ വാ തോരാതെ പറയാൻ... ഞങ്ങൾ മൂന്നാളും ഒന്നിച്ചുള്ളൊരു സ്വർഗ്ഗം സ്വപ്നം കാണാൻ..... ആ നെഞ്ചോട് ചേർന്ന് കിടന്ന് ആളിന്റെ വലം കയ്യെടുത്തു എന്റെ ഉദരത്തെ പൊതിഞ്ഞു വച്ച് ഞങ്ങടെ കുഞ്ഞിമണിയോട് കിന്നാരം ചൊല്ലാൻ... അങ്ങനെ അങ്ങനെ ആശകൾ ഒരുപാടാണിപ്പോ.... സത്യത്തിൽ ഞാനിപ്പോ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ആ ആളിന്റെ സാമീപ്യമാണ്. രണ്ട് ദിവസമൊക്കെ കാണാതാകുമ്പോ 'കാണാൻ കണ്ണ് കഴയ്ക്കുന്നു' എന്നൊക്കെ പറയില്ലേ അത് പോലൊരു തോന്നലാണ്.... കഴിഞ്ഞ രണ്ടാഴ്ച വീട്ടിൽ നിന്ന പാട് എനിക്കറിയാം. അതിനിടെ ആകെ മൂന്നോ നാലോ തവണയാണ് ആള് വന്നത്. നല്ല തിരക്കിലാണിപ്പോ ഹരിയേട്ടൻ. ഏതോ പേപ്പർ പബ്ലിഷ് ചെയ്യാനുണ്ടെന്നോ, എന്തോ പ്രൊജക്ടോ അങ്ങനെ എന്തൊക്കെയോ ആയിട്ട് ആകെ ഓട്ടത്തിലാണ്. അതിന്റെ കൂടെ കോളേജിലെ എക്സാം സുപ്രണ്ട്ന്റെ ഡ്യൂട്ടിയും. മിക്കപ്പോഴും എട്ട് മണിയൊക്കെ കഴിഞ്ഞാണ് വീട്ടിൽ എത്താറ്. പിന്നെ എപ്പഴാ എന്നെ നോക്കി വരാൻ നേരം.? ശനിയാഴ്ച്ചയും തിരക്ക് തന്നെയാണ്. എന്നാലും ഞാൻ വീട്ടിൽ ആയിരുന്നപ്പോ കിട്ടുന്ന നേരത്തിന് ഓടി വരുമായിരുന്നു... കുറച്ചു നേരം നിന്നിട്ട് പോകും. ഒന്ന് നേരെ കണ്ണ് നിറച്ച് കാണാനോ വർത്തമാനം പറയാനോ നേരം കിട്ടില്ല... ഇവിടെ ആണേൽ രാത്രി എനിക്ക് മാത്രമായിട്ട് കിട്ടുവല്ലോ? രാത്രി ഉറങ്ങാൻ സമ്മതിക്കാതെ പിടിച്ചിരുത്തി വർത്തമാനം പറയും ഞാൻ. പലതും വരാനിരിക്കുന്ന വിരുന്നുകാരനെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, ഇഷ്ടങ്ങളാണ്..... ആദ്യത്തെ ആള് ആൺകുഞ്ഞായാൽ കൊള്ളാമെന്നാണെനിക്ക്. രണ്ടാമത്തേത് പെണ്ണും.... അതാവുമ്പോ ചേട്ടന്റെ അനിയത്തിക്കുട്ടിയായിട്ട് അവള് വളരൂല്ലോ? മധുവിനേം മീനൂനേം പോലെ.... ഞാൻ വീട്ടിൽ പോയി നോക്കുമ്പോ കൂടെ വന്ന് നിക്കാൻ ആളിന് ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല. " പെങ്കോന്തന്മാരാ ഭാര്യ വീട്ടില് വന്ന് നിക്കണത്. അന്തസ്സുള്ള പിള്ളേര് തങ്ങൂല " എന്ന് ഹരിയേട്ടൻ കേൾക്കെ തന്നെ പലതവണ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛമ്മ. ഇവിടുത്തെ അമ്മയോട് മറുത്തു പറയാം. എന്റെ അച്ഛമ്മയോട് മറുത്തു പറയാൻ മടി കാണും ആളിന്. അച്ചമ്മ ഇപ്പൊ കുറേ ഒതുങ്ങിയിട്ടുണ്ടെങ്കിലും ഇത് പോലെ ചില ചിന്തകളൊക്കെ മരണം വരെ മാറാൻ പോണില്ലല്ലോ? എന്നിട്ടും, കഴിഞ്ഞ രണ്ടാഴ്ച ഞാൻ വീട്ടിൽ നിന്നില്ലേ? അതിന്റെ ഇടയില് അത്രയ്ക്കും മിസ്സ്‌ ചെയ്യുന്നു എന്ന് ഞാൻ വിഷമത്തോടെ പറഞ്ഞതും കേട്ട് ഒരു ദിവസം തങ്ങാമെന്നും പറഞ്ഞു വന്നിരുന്നു ആള്. വീട്ടിലേക്ക് വന്നതേ ഏതാണ്ട് രാത്രി ഒൻപത് മണി അടുപ്പിച്ചാണ്. കുളിയും ഫുഡും ഒക്കെ കഴിഞ്ഞു റൂമിൽ എത്തിയപ്പോ തന്നെ മണി പത്തായി. അതിനിടേൽ തന്നെ അച്ഛമ്മ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു. പതിനൊന്നു മണിയൊക്കെ ആയപ്പോ ഇവിടുന്ന് അമ്മേടെ കാൾ വന്നു. അന്നേരം ഞങ്ങള് കുഞ്ഞിന് ഇടാനുള്ള പേര് കണ്ട് പിടിക്കുന്ന തിരക്കിൽ ആയിരുന്നു. എത്രയൊക്കെ നോക്കീട്ടും ഒന്നും മനസ്സിന് പിടിക്കാതെ ആകെ വട്ടായി ഇരിക്കുമ്പോഴാണ് കാൾ വരുന്നത്. അച്ഛന് തീരെ വയ്യാത്രേ.... ശ്വാസം മുട്ടൽ കാരണം നിൽക്കാനും കിടക്കാനും വയ്യാന്ന്.... ഹരിയേട്ടൻ എന്റെ വീട്ടിൽ നിൽക്കുന്നത് കാരണം എടുക്കുന്ന അടവാണെന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. പക്ഷെ സംഗതി സത്യമായിരുന്നു. ഹരിയേട്ടൻ എത്തും മുന്നേ തന്നെ അമ്മ, ബീന ചേച്ചീടെ മോനേം കൂട്ടി ശശി മാമന്റെ ഓട്ടോയിൽ അച്ഛനെ പി ആർ എസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിക്കഴിഞ്ഞിരുന്നു. Lung infection ആയതാണത്രെ..... രണ്ട് ദിവസമായിട്ടു ചെറിയ ശ്വാസം മുട്ടൽ ഉണ്ടായിട്ടും ഹരിയേട്ടനോട് പറയാതിരുന്നതാണ് അച്ഛൻ. അത് കൊണ്ട് എന്തുണ്ടായി? മൂന്ന് ദിവസമാണ് ഐ സി യു വിൽ കിടന്നത്. സത്യത്തിൽ അത് കാരണം കൂടിയാണ് ഞാൻ രണ്ടാഴ്ചയോളം എന്റെ വീട്ടിൽ നിന്നതും. അച്ഛന് വയ്യാന്ന് അറിഞ്ഞിട്ടും ഞാൻ ഓരോന്നൊക്കെ പറഞ്ഞു ഹരിയേട്ടനെ വീട്ടിലേക്ക് വിളിച്ച് വരുത്തി എന്നോ കരഞ്ഞു കാണിച്ചു അവിടെ പിടിച്ചു നിർത്തി എന്നോ ഒക്കെ അമ്മായി പലരോടും പറഞ്ഞു നടന്നു എന്ന് പിന്നീട് അറിഞ്ഞു. " അച്ഛന് വയ്യാതെ ഇരിക്കുമ്പോ തന്നെ ഭാര്യേടെ ശൃംഗാരത്തിന് നിന്ന് കൊടുക്കണം കേട്ടോടാ? അച്ഛനും അമ്മേം ചത്താലും കുഴപ്പമില്ലാതായോ നിനക്കിപ്പോ? നോക്കാൻ വയ്യെങ്കി വല്ല വൃദ്ധ സദനത്തിലും കൊണ്ടാക്ക്, അവര് ഇതിലും നന്നായിട്ട് നോക്കിക്കോളും.... " എന്ന് വല്യമ്മ ഹരിയേട്ടന്റെ മുഖത്ത് നോക്കി പറഞ്ഞു കളഞ്ഞു. അങ്ങനെ വല്യമ്മ പറയണമെങ്കിൽ അമ്മ എത്ര മാത്രം പറഞ്ഞു കൊടുത്തിട്ടുണ്ടാകണം? ആളിനത് നല്ലോണം വിഷമമാകുകേം ചെയ്തു. 🦋 🦋 🦋 🦋 🦋 പനി പിടിച്ചു. എഴുതി വച്ചതാണെങ്കിലും പോസ്റ്റ്‌ ചെയ്യാൻ എഴുന്നേറ്റ് ഇരിക്കണ്ടേ? അതാട്ടോ.... പിന്നെ ഇതൊരു റിയൽ സ്റ്റോറി ആണെന്ന് പറഞ്ഞല്ലോ? കുറച്ചൊക്കെ എന്റെ ഇമേജിനേഷൻ ഉണ്ടെങ്കിലും കൂടുതലും എന്റെ സുഹൃത്തിന്റെ ലൈഫ് ആണ്. അമ്മായിക്ക് നല്ലത് കൊടുക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് 😌. പക്ഷെ റിയൽ ലൈഫിൽ അതൊക്കെ നടക്കുമോ? പിന്നെ ഇന്നല്ലെങ്കിൽ നാളെ കിട്ടുമായിരിക്കും അല്ലെ? 😁 #📔 കഥ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #💞 പ്രണയകഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
863 കണ്ടവര്‍
💞ദേവനന്ദിനി... Part 57💞 അവന്റെയധരങ്ങൾ തന്റെ പെണ്ണിന്റെ രത്നാധരങ്ങളിലെ അമൃതിൻ കണങ്ങളെ നുകർന്നുകൊണ്ടിരിക്കുബോൾ പതിയെ അസ്തമയാർക്കൻ അവരുടെ പ്രണയനിമിഷത്തിന് സാക്ഷ്യം വഹിച്ചു മറഞ്ഞു തുടങ്ങിയിരുന്നു…. ആദിത്യൻ മറയുന്നതിനു മുൻപായി രുദ്രൻ ഗൗരിയുടെ അധരങ്ങളെ തന്റെയധരങ്ങളുടെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു. അവൻ അവളുടെ സരസീരുഹനയനങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു. പ്രണയഭരിതയായ അവളുടെ കുസുമവദനത്തിൽ വ്രീളയുടെ ലാഞ്ഛനകളണിഞ്ഞത് കണ്ട അവന്റെ മനസ്സ് തരളിതമായി…. കൈകൾ പരസ്പരം കോർത്തു പിടിച്ചുകൊണ്ട് മിഴികളാൽ സംവദിച്ചവർ ഹണിമൂൺ പോയിന്റിൽ നിന്നും തിരികെ നടക്കാൻ തുടങ്ങി… വിഭാവരിയുടെ ഇളംകുളിരിൽ ഒന്നരമണിക്കൂറോളമെടുത്ത് അവർ ദാബയിൽ തിരിച്ചെത്തി… ഫ്രഷ് ആയതിനു ശേഷം ബേബേ അവർക്കായൊരുക്കിയ ഭക്ഷണം കഴിക്കുമ്പോൾ ബേബേയും പാജിയും അന്നത്തെ യാത്രയെ പറ്റിയും മറ്റും ചോദിച്ചുകൊണ്ടിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഭക്ഷണം കഴിച്ചു റൂമിൽ എത്തിയപ്പോൾ രുദ്രൻ ഗൗരിയോട് ടെറസ്സിൽ പോയൽപ്പനേരം ചെലവിടാമെന്ന് നിർദേശിച്ചപ്പോൾ ഗൗരിയുമത് ശരി വച്ചു. അവരിരുവരും കൂടി ടെറസിലേക്ക് നടന്നു… നിലാവണിഞ്ഞ നീലരാവിൽ ടെറസിലുള്ള കയറ് കട്ടിലിൽ മലർന്നു കിടന്നു കൊണ്ട് അനന്തവിഹായസ്സിലേക്ക് നോട്ടമയച്ചു കൊണ്ട് തങ്ങളുടെ പ്രണയനിമിഷങ്ങൾ പങ്കിടുകയായിരുന്നു രുദ്രനും ഗൗരിയും… "ദേവേട്ടാ "… ഗൗരി പ്രണയാതുരയായി രുദ്രനെ വിളിച്ചു… രുദ്രനൊന്ന് മൂളിക്കൊണ്ട് വിളി കേട്ടു… "ദേവേട്ടാ….ദേവേട്ടൻ പറ…ഞാനില്ലാത്ത എട്ട് വർഷത്തെ ജീവിതത്തെ കുറിച്ച് "… ഗൗരി രുദ്രനോട് മൊഴിഞ്ഞു… "അതൊരു വല്ലാത്ത കാലമായിരുന്നു നന്ദു"...രുദ്രൻ അലസമായി വാനിലേക്ക് നോക്കിക്കൊണ്ട് മറുപടി നൽകി… "എന്നാലും ദേവേട്ടൻ പറ "…ഗൗരി രുദ്രനോട് വീണ്ടും ആവശ്യപ്പെട്ടു… "നന്ദു….അന്ന് നീയങ്ങനെയൊക്കെ പറഞ്ഞപ്പോൾ തന്നെ പഴയ രുദ്രൻ മരിച്ചിരുന്നു. അതിനും മൂന്നാല് ദിവസം കഴിഞ്ഞാണ് ഞാൻ നാട് വിടുന്നത്. നിന്നെ നഷ്ടപ്പെട്ടിട്ട് ആ നാട്ടിൽ നിൽക്കുവാനെനിക്ക് കഴിയില്ലായിരുന്നു. അന്ന് തൊട്ട് മനസ്സിൽ ഒരു മരവിപ്പായിരുന്നു. മുംബൈയിൽ ചെന്ന് ആ അച്ചായനെ കണ്ട് എന്തെങ്കിലും ജോലിയൊപ്പിക്കുവാനായിരുന്നു പ്ലാൻ. അങ്ങനെ വണ്ടി കയറി. വണ്ടിയിൽ നിന്നും മൊയ്തൂട്ടിക്കയെ പരിചയപ്പെട്ടു. അദ്ദേഹമെന്നെ ഇഘത്പുരിയിലേക്ക് കൂട്ടി…" "പിന്നെ അദ്ദേഹമൊരു പരിചയക്കാരന്റെ കമ്പനിയിൽ അക്കൗണ്ടന്റിന്റെ ജോലി വാങ്ങി തന്നു. നിന്നെ ആഗ്രഹിക്കാൻ എന്താണെനിക്ക് യോഗ്യതയെന്ന നിന്റെയാ ചോദ്യത്തിന് മറുപടിയായി എനിക്ക് സ്വന്തമായി എന്തെങ്കിലും നേടണമെന്ന് അറ്റ്ലീസ്റ്റ് കയറിക്കിടക്കാനൊരു വീടെങ്കിലും വേണമെന്നത് ഒരു വാശിയായിരുന്നു….." രുദ്രൻ പറയുന്നത് കേട്ട് വിഷാദമണിഞ്ഞ മുഖവുമായി ഗൗരി ചരിഞ്ഞു കിടന്നു രുദ്രന് അഭിമുഖമായി തന്റെ മുഖം കൊണ്ട് വന്നു അവന്റെ നെറ്റിയിൽ ചുംബിച്ചു. അവൾ അവന്റെ തലയിൽ തലോടിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവനവളെ ചേർത്ത് പിടിച്ചു… "അക്കാലത്ത് ഗവണ്മെന്റ് ടെസ്റ്റുകളും ബാങ്ക് ടെസ്റ്റുകളുമൊക്കെ എഴുതിക്കൊണ്ടിരുന്നു. നിന്നോടുള്ള വാശിയ്ക്കു ഒരു സ്ഥിരമായ ജോലി നേടി നല്ലൊരു നിലയിലെത്താനുള്ള തയ്യാറെടുപ്പായിരുന്നു അന്നൊക്കെ. ഒരു വർഷം കഴിഞ്ഞപ്പോഴും എനിക്ക് മനസ്സിലായി നിന്നെ മറക്കാനോ വെറുക്കാനോ എന്നെക്കൊണ്ടൊരിക്കലും സാധിക്കില്ല എന്ന്…." രുദ്രനത് പറയുമ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയൂറി നിന്നു. ഗൗരി തലയുയർത്തി വീണ്ടും അവന്റെ നെറ്റിയിൽ ചുംബിച്ചു… "പിന്നെ ബാങ്കിൽ ജോലി നേടി ഘോട്ടിയിൽ വർക്ക്‌ ചെയ്യുമ്പോഴാണ് ഹരിയണ്ണയെയും കുടുംബത്തെയും പരിചയപ്പെടുന്നത്. ഹരിയണ്ണ വഴി ആ ഫ്ലാറ്റ് സ്വന്തമാക്കി ഹരിയണ്ണയുടെ കുടുംബത്തിലെ ഒരംഗമായി പിന്നെ. ഇടയ്ക്ക് ട്രാൻസ്ഫർ കിട്ടുമ്പോഴും ഇഘത്പുരി വിട്ടു പോകേണ്ടി വന്നിട്ടില്ല…. നിന്നെക്കുറിച്ചുള്ള ഓർമകളിൽ നീറി പലപ്പോഴും ഞാൻ വല്ല ഡിപ്രെഷനിലും അകപ്പെടുമോയെന്നു പോലും അപ്പോഴൊക്കെ ഭയപ്പെട്ടിട്ടുണ്ട്. ആ ഒരു ഘട്ടത്തിലെത്തുമ്പോൾ ഇത് പോലെ ഒരു യാത്രക്കിറങ്ങും. എന്നാൽ അത് ആസ്വദിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല…" "പലപ്പോഴും നീ പറഞ്ഞതൊക്കെ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും. അപ്പോഴും മനസ്സൊരു വടം വലിയിലാവും നീയന്നു സ്വമനസ്സാലെ പറഞ്ഞതാവില്ല എന്ന്. പക്ഷെ അന്നത്തെ നിന്റെ മുഖഭാവങ്ങളോർക്കുമ്പോൾ അങ്ങനെയല്ലെന്ന ചിന്തയിലുമെത്തും…." രുദ്രൻ പറയുന്നതിനിടയിലെല്ലാം ഗൗരി രുദ്രന്റെ മുഖത്ത് ചുംബനങ്ങളർപ്പിച്ചു കൊണ്ടിരുന്നു… "മുൻപ് പറഞ്ഞത് പോലെ സതിയെ നഷ്ടപ്പെട്ട മഹേശ്വരന്റെ അവസ്ഥയായിരുന്നു നന്ദു നീയെന്റെയടുത്ത് എത്തുന്നത് വരെ…" രുദ്രൻ പറഞ്ഞു നിർത്തിയതും ഗൗരി ഒരേങ്ങലോടെ രുദ്രന്റെ മുഖത്താകമാനം ചുംബിക്കുവാൻ തുടങ്ങി. അവന്റെ തലയിൽ അവൾ തലോടിക്കൊണ്ടിരുന്നു… "നന്ദു…മതിയെടാ കരഞ്ഞത്. ഒരുപാട് കരഞ്ഞില്ലേ നമ്മൾ. ഇപ്പോൾ എനിക്ക് തോന്നുന്നു ഞാനാണ് ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനെന്നു "… രുദ്രന്റെ ചൊടികളിൽ പ്രണയാർദ്രമായൊരു പുഞ്ചിരി വിരിഞ്ഞു.. ഗൗരി എന്താണെന്ന് നയനങ്ങളിളക്കിക്കൊണ്ട് ചോദിച്ചു… "എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന, എനിക്കായി ഇത്രയും കാലം കാത്തിരുന്ന, എനിക്കായി സ്വന്തം ജീവൻ ത്യജിക്കാൻ പോലും തയ്യാറായ ഒരു പെണ്ണിനെ കിട്ടിയില്ലേ. ഇതിലും വലിയ സന്തോഷം വേറെന്താടോ ഉള്ളത് "…. രുദ്രൻ ഗൗരിയുടെ മുഖം താഴ്ത്തി അവളുടെ അധരങ്ങളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…. ഗൗരി അവനെ നോക്കിയൊന്നു മന്ദഹസിച്ചു… "ഇനി ദേവേട്ടന്റെ നന്ദു മോൾ എഴുന്നേറ്റിരുന്നേ "…. രുദ്രൻ ഗൗരിയുടെ മുഖത്തേക്ക് കുസൃതിയോടെ നോക്കിക്കൊണ്ട് പറഞ്ഞു… ഗൗരി കട്ടിലിൽ എഴുന്നേറ്റ് കാല് തറയിലേക്ക് വച്ചു കൊണ്ട് ഇരുന്നു… രുദ്രൻ ഉടനെ ഗൗരിയുടെ മടിയിലേക്ക് തല വച്ചു കൊണ്ട് കിടന്നു… അവന്റെ കുസൃതിയോടെയുള്ള പ്രവൃത്തി ആസ്വദിച്ചു കൊണ്ടൊരു ചെറുചിരിയോടെ അവന്റെ മുടിയിഴകൾക്കിടയിലൂടെ വിരലുകളോടിച്ചു കൊണ്ടിരുന്നു…. "പിന്നെ നീ വന്നതിനു ശേഷം ഇടയ്ക്ക് നിന്നോട് സംസാരിക്കണമെന്നൊക്കെ മനസ്സിൽ വിചാരിക്കും പക്ഷെ നിന്റെയാ വാക്കുകൾ അപ്പോഴൊക്കെ മനസ്സിലേക്ക് ഓടിയെത്തും. പിന്നെ നീയെന്നെ വീഴ്ത്തിക്കളഞ്ഞില്ലേ "… രുദ്രൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഉറക്കെ ചിരിച്ചു പോയി.. മറുപടിയായി ഗൗരി വാത്സല്യത്തോടെ അവന്റെ മൂക്ക് പിടിച്ചു ഞെരടി… "പിന്നെ എന്നും രാവിലെ കണ്ണുതുറക്കുമ്പോൾ ചായയുമായി മുന്നിൽ നീ വന്നു നിൽക്കുമ്പോഴും ഓഫീസിലേക്ക് യാത്രയാക്കുമ്പോഴുമൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വൈബ് മനസ്സിൽ നിറയുമായിരുന്നു "…. രുദ്രനൊരു ചെറുചിരിയോടെ പറഞ്ഞു… മറുപടിയായൊരു ചുംബനമായിരുന്നു ഗൗരിയുടെ വക… "നന്ദു…ഇന്നായിരുന്നു രണ്ട് പേർക്കും കൂടിയിരുന്നു ബിയർ അടിക്കാൻ പറ്റിയ ആംബിയൻസ് "….. രുദ്രനൊരു കള്ളച്ചിരിയോടെ ഗൗരിയെ നോക്കിക്കൊണ്ട് പറഞ്ഞു… "അയ്യെടാ….എന്റെ മോനങ്ങനെ കുടിച്ചു കുന്തം മറിയേണ്ട. ഇനി നമ്മുടെ വിവാഹം കഴിയുന്നത് വരെ ദേവേട്ടൻ കള്ളിനെ കുറിച്ച് ചിന്തിക്കേണ്ട "…. രുദ്രന്റെ മീശയിൽ പതിയെ പിടിച്ചു വലിച്ചു കൊണ്ട് ഗൗരി മറുപടി നൽകി… "അപ്പോൾ നന്ദു മോളല്ലേ മുൻപ് പറഞ്ഞത് നമ്മൾ തമ്മിൽ ഗാന്ധർവ്വ വിവാഹമോ അങ്ങനെയെന്തോ കഴിഞ്ഞെന്ന് "…രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഓഹോ…അങ്ങനെയെന്റെ കലിപ്പൻ സുഖിക്കേണ്ട. ആദ്യം ആചാരപ്രകാരം എന്റെ കഴുത്തിലൊരു താലിയണിഞ്ഞു സ്വന്തമാക്ക് അതിനു ശേഷം ഈ നന്ദു തീരുമാനിക്കും ദേവേട്ടൻ എപ്പോൾ കുടിക്കണമെന്ന്"… ഗൗരി ശാസന കലർന്നൊരു ചിരിയോടെ രുദ്രന് മറുപടി നൽകി… "അപ്പോൾ നന്ദു മോളെന്നെ പൂർണ്ണമായും കയ്യിൽ ഒതുക്കാൻ തീരുമാനിച്ചല്ലേ "…? (രുദ്രൻ) "അതേലോ…ഇത്രയും വർഷം ഞാനടുത്തില്ലാതെ ദേവേട്ടൻ തോന്നിയ പോലെ നടന്നില്ലേ. ഇനി ഞാൻ തീരുമാനിക്കും"… ഒരു കുസൃതിച്ചിരിയോടെ രുദ്രന്റെ കവിളിൽ മൃദുവായി തല്ലിക്കൊണ്ട് ഗൗരി മറുപടി നൽകി… ""നിന്റെ സരസിജനയനങ്ങളിൽ നിന്നുമുതിരുന്ന പ്രണയാംശുക്കൾ പകരുന്ന ലഹരി പോലെയൊരു ലഹരി പകരാൻ ഈ വിഷ്ടപത്തിലൊരു കാദംബരിയുമില്ല…"" രുദ്രൻ ചിരിയോടെ മൊഴിഞ്ഞു കൊണ്ട് എഴുന്നേറ്റു.. "കലിപ്പന് സാഹിത്യമൊഴുകുകയാണല്ലോ ഇപ്പോൾ "…ഗൗരി പ്രണയാതുരയായി രുദ്രനെ നോക്കിക്കൊണ്ട് മൊഴിഞ്ഞു… രുദ്രൻ ഗൗരിയെ കൈ പിടിച്ചെഴുന്നേൽപ്പിച്ചു. അവനെന്താണിനി ചെയ്യാൻ പോകുന്നതെന്നറിയാതെ അവളവനെയും നോക്കി നിന്നു…. എഴുന്നേറ്റ് നിന്ന ഗൗരിയെ രുദ്രൻ പൊടുന്നനെ അവന്റെ ഇരു കൈകകളാൽ കോരിയെടുത്തു… രുദ്രന്റെ അപ്രതീക്ഷിതമായുള്ള പ്രവൃത്തിയിൽ ആദ്യമൊന്നമ്പരന്നെങ്കിലും സമചിത്തത വീണ്ടെടുത്ത ഗൗരി അവന്റെ കഴുത്തിലൂടെ ഇരുകൈകളുമിട്ട് അവന്റെ മിഴികളിലേക്ക് പ്രണയപുരസരമൊരു മന്ദഹാസത്തോടെ നോട്ടമയച്ചു കൊണ്ടിരുന്നു… രുദ്രനൊരു കുസൃതിയോടെ ഉറക്കെ ചിരിച്ചുകൊണ്ട് അവളെയും കൊണ്ടൊന്നു വട്ടം കറങ്ങി… "എന്റെ കലിപ്പന് ഇന്ന് പ്രണയം മൂത്ത് ഭ്രാന്തായോ "…? ഒരു കുസൃതിച്ചിരിയോടെ ഗൗരി രുദ്രനോട് ചോദിച്ചു.. "അന്ന് ബിയറടിച്ചു സെറ്റായപ്പോൾ നീ പറഞ്ഞല്ലോ വർഷങ്ങളായ് നീ കൊതിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്റെ കൈകളിൽ ഇത് പോലെ കിടക്കാനെന്ന്. അതൊക്കെ മറന്നോ അതോ അന്ന് പറഞ്ഞതൊന്നും ബോധമില്ലേ "….രുദ്രൻ ഗൗരിയെ കളിയാക്കിച്ചിരിച്ചുക്കൊണ്ട് മറുപടി നൽകി.. "പോടാ…ഭരണീ "…ഗൗരിയവന് നേരെ കെറുവിച്ചു… "നന്ദുമോളിങ്ങനെ കെറുവിക്കുന്നത് കാണാൻ നല്ല രസമാ "….രുദ്രനവന്റെ മൂക്ക് കൊണ്ട് ഗൗരിയുടെ മൂക്കിൽ ഉരസിക്കൊണ്ട് പറഞ്ഞു… "നന്ദു മോളെ…എന്നാൽ നമുക്ക് നന്മുടെ മുറിയിലേക്ക് പോകാം "… രുദ്രനങ്ങനെ പറഞ്ഞു കൊണ്ട് ഗൗരിയെ താഴെയിറക്കാതെ പതിയെ നടന്നു തുടങ്ങി… "ദേവേട്ടാ….എന്നെ താഴെയിറക്ക്…. ആരെങ്കിലും കാണും. ബേബേയെങ്ങാനും കണ്ടാൽ ഞാനിന്നും ബിയറടിച്ചെന്ന് വിചാരിച്ചാലോ "….ഗൗരിയൊന്നു കൂതറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു… "അടങ്ങിക്കിടക്ക് കള്ളിയങ്കാട്ടു നീലി.. ഞാനിറക്കില്ല. ബേബേ കണ്ടാലും നിന്നെ താഴെയിറക്കാനെന്നെ സമ്മതിക്കില്ല"…രുദ്രൻ ചിരിച്ചു കൊണ്ട് ഗൗരി പറഞ്ഞത് വക വയ്ക്കാതെ അവളെയും കൊണ്ട് നടന്നു... അപ്പോഴേക്കും അവർ അവരുടെ മുറി നിൽക്കുന്ന ഫ്ലോറിൽ എത്തിയിരുന്നു. തങ്ങളുടെ മുറിയിലേക്ക് കയറുന്നത് വരെ ആരെയും അവിടെ കാണാത്തതിൽ ഗൗരി ഒന്നാശ്വസിച്ചു… എന്നാൽ അവരറിയാതെ ഇതൊക്കെ ആ ഫ്ലോറിൽ നിന്നു കൊണ്ട് ബേബേ കണ്ടു നിൽക്കുകയായിരുന്നു. രുദ്രൻ ഗൗരിയെയും കൊണ്ട് പോകുന്നതും അവരുടെ സ്നേഹപ്രകടനങ്ങളും കണ്ട ബേബേയുടെ ചുണ്ടുകളിൽ സംതൃപ്തി നിറഞ്ഞൊരു ചിരി നിറഞ്ഞു നിന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് ബ്രേക്ഫസ്റ്റ് കഴിച്ചു പുറത്തേക്കിറങ്ങാൻ നേരം ഗൗരി ബേബേയുടെ അടുത്തെത്തി…. "നന്ദു മോളെ…മോളിന്നലെയും വീശിയോ"…? ബേബേയൊരു കള്ളച്ചിരി മുഖത്തണിഞ്ഞു ചോദിച്ചു.. ബേബേയുടെ ചോദ്യം കേട്ട ഗൗരിയൊരു പകപ്പോടെ ബേബേയെ നോക്കി… "ഇല്ല ബേബേ….എന്താ ബേബേ അങ്ങനെ ചോദിച്ചത് "…? ഗൗരിയൊരു സംശയം കലർത്തികൊണ്ട് ബേബേയോട് ചോദിച്ചു.. "ഒന്നുമില്ല.. ഇന്നലെ ദേവ് മോളെയും കയ്യിലെടുത്ത് അന്നത്തെ പോലെ നടക്കുന്നത് കണ്ടു "….ബേബേ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.. "ബേബേ "… നാണത്താൽ ചുവന്നു തുടുത്ത മുഖവുമായി ഗൗരിയൊരു ചിനുങ്ങലോടെ ബേബേയുടെ ചുമലിലേക്ക് ചാഞ്ഞു… "ഞാൻ ചുമ്മാ ചോദിച്ചതാ.. മോളിന്നലെ അങ്ങനൊന്നും ചെയ്തില്ലെന്നു ബേബേക്കറിയാം "…. ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ബേബേ ഗൗരിയെയൊന്ന് തഴുകിക്കൊണ്ട് പറഞ്ഞു… ഗൗരി ബേബേയുടെ ചുമലിൽ നിന്നും മുഖമുയർത്തി… "ഞാനങ്ങനെ കുടിക്കാറൊന്നുമില്ല ബേബേ. അന്ന് ദേവേട്ടനെന്നെ രാവിലെ തൊട്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത ദേഷ്യത്തിന് കുടിച്ചതാ …ദേവേട്ടനെ ഇനിയൊരിക്കലും കണ്ടു മുട്ടാതിരിക്കുമോ എന്നോർത്തു വല്ലാത്ത ഡിപ്രെഷനിൽ വീണു പോയപ്പോൾ തുടങ്ങിയതാ "…. ഗൗരി പറഞ്ഞു നിർത്തി.. "എനിക്ക് മനസ്സിലാകും മോളുടെ അക്കാലത്തെ വിഷമം.. എന്തായാലും ഇപ്പോൾ മോൾക്കവനെ തിരിച്ചു കിട്ടിയില്ലേ. എല്ലാ കാലത്തും നിങ്ങളുടെ ഈ സ്നേഹമിത് പോലെ ഉണ്ടാവണം കേട്ടോ"…ബേബേയൊരു വാത്സല്യത്തോടെ പറഞ്ഞു… ഗൗരി തല കുലുക്കി സമ്മതിച്ചു… ബേബേയോടും പാജിയോടും പറഞ്ഞു രുദ്രനും ഗൗരിയും വണ്ടിയിൽ മൗണ്ട് അബുവിലേക്ക് പുറപ്പെട്ടു…. "ദേവേട്ടാ… ഇന്നലെ ആദ്യം ദേവേട്ടൻ ഇന്നും മൗണ്ട് അബുവിലേക്ക് പോകുന്ന കാര്യം പറഞ്ഞില്ലല്ലോ. എന്തേ ഇന്ന് രാവിലെ പെട്ടെന്നൊരു മാറ്റം "…. ഗൗരി വണ്ടിയോടിച്ചു കൊണ്ടിരിക്കുന്ന രുദ്രനെ നോക്കി ചോദിച്ചു.. "അതിന്നലെ നമ്മുടെ ബൈക്ക് തിരിച്ചു കിട്ടുമെന്ന് വിചാരിച്ചു. പക്ഷെ ഇന്ന് വൈകീട്ടത്തെക്കെ വണ്ടി കിട്ടൂ. അത് കൊണ്ട് പ്ലാനിൽ ഒരു ചേഞ്ച്‌ "… രുദ്രൻ ചിരിച്ചു കൊണ്ടവളെ നോക്കിക്കൊണ്ട് മറുപടി നൽകി… "ബൈക്ക് ഇന്ന് വൈകീട്ട് കിട്ടിയാൽ നാളെ നമ്മൾ തിരിക്കുമോ അജ്മീറിലേക്ക് "…? ഗൗരി രുദ്രന്റെ മുഖത്തേക്കുറ്റ് നോക്കിക്കൊണ്ട് ചോദിച്ചു… "ബൈക്ക് ഇന്ന് കിട്ടിയാൽ നാളെ ഇറങ്ങും നമ്മൾ.. എന്തേ "…? "എന്തോ ഇവിടെ വിട്ട് പോകുവാൻ തോന്നുന്നില്ല. ബേബേയോടും പാജിയോടും ബല്ലുവിനോടുമൊക്കെ വല്ലാത്തൊരടുപ്പം തോന്നിപ്പോയി ഇത്രയും ദിവസം കൊണ്ട്. പക്ഷെ പോകാതിരിക്കാൻ കഴിയില്ലല്ലോ"..ഗൗരിയൊരു നെടുവീർപ്പോടെ പറഞ്ഞു.... രുദ്രൻ മറുപടിയൊന്നും പറയാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു… "ദേവേട്ടൻ ഈ വഴി പോകുമ്പോൾ എത്ര ദിവസമിവിടെ നിൽക്കാറുണ്ട് "…? ഗൗരി രുദ്രന്റെ മറുപടിയ്ക്കായി കാത്തിരുന്നു… "ഞാൻ പോകുമ്പോൾ നിൽക്കാറില്ല. എങ്ങോട്ട് പോകാനാണോ തീരുമാനിച്ചിരിക്കുന്നത് അവിടെ പോയി അജ്മീറിൽ പോയിട്ട് പിന്നെ തിരിച്ചു വരുമ്പോഴാണ് ഇവിടെ കയറാറ്. മിക്കവാറും മൂന്നാല് ദിവസം നിൽക്കും. അല്ലാതെ പാജിയും ബേബേയും വിടില്ല "…രുദ്രൻ പുഞ്ചിരിയോടെ വണ്ടിയോടിച്ചു കൊണ്ട് മറുപടി നൽകി... "അജ്മീറിൽ പോയിട്ട് ദേവേട്ടനെന്ത് ചെയ്യും അപ്പോഴൊക്കെ "…? ഗൗരി കൗതുകത്തോടെ ചോദിച്ചു… "അവിടെ പോയിട്ട് ചുമ്മാ കപ്പലണ്ടിയും കൊറിച്ചിരിക്കും "... രുദ്രൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... മറുപടിയായി രുദ്രന്റെ ചുമലിൽ ഒരടി കൊടുത്ത് ഗൗരി മാറിയിരുന്നു.. "എന്റെ നന്ദു മോള് പിണങ്ങാതെ ".... രുദ്രൻ ചിരിച്ചു കൊണ്ടവളെ നോക്കി.... "അജ്മീറിൽ പോയാൽ വൈകുന്നേരം പുഷ്കാർ തടാകത്തിന് അടുത്ത് പോയിരുന്നു നഷ്ടപ്രണയത്തെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കും. പിന്നെ ബുക്ക്‌ ചെയ്ത റൂമിൽ വന്നിരുന്നു അന്നത്തെ രാത്രി കുടിച്ചു കുന്തം മറിഞ്ഞു കിടക്കും "…രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. ഗൗരിയവന്റെ അടുത്തേക്ക് നീങ്ങിയവന്റെ ചുമലിലേക്ക് ചാഞ്ഞു… "ഇനി ദേവേട്ടന് കുടിക്കേണ്ട ആവശ്യമില്ലല്ലോ.. ഞാനില്ലേ കൂടെ…." ഗൗരിയുടെ വാക്കുകൾ പ്രണയാർദ്രമായി.. "മദ്യം പകരുന്ന ലഹരി നീയെപ്പോഴും പകർന്നു തന്നാൽ മതി "…രുദ്രാനവളെ നോക്കിയൊന്ന് കണ്ണിറുക്കി ചിരിച്ചുക്കൊണ്ട് പറഞ്ഞു.... "പിന്നെ വേറെ വല്ലവളും വന്നാണല്ലോ ഇയാൾക്ക് ഇപ്പോൾ എല്ലാം തരുന്നത്.." ഗൗരിയൊന്നു പിറുപിറുത്തു… "വല്ലതും പറഞ്ഞോ എന്റെ നന്ദു മോൾ…" "നമ്മളിപ്പോൾ എന്ത് കാണാനാണ് പോകുന്നതെന്ന് ചോദിക്കുകയായിരുന്നു"...ഗൗരി വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.. "നമ്മളിന്ന് പോകുന്നത് രാമലക്ഷ്മണന്മാർ വിദ്യാഭ്യാസം നടത്തിയ വസിഷ്ടമുനിയുടെ ആശ്രമത്തിലേക്കാണ് പോകുന്നത് "… രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഗൗരി രുദ്രനെ മിഴിച്ചു നോക്കികൊണ്ടിരുന്നു.. തുടരും NB: ഈ പാർട്ടിൽ രുദ്രന്റെയും ഗൗരിയുടെയും പ്രണയരംഗങ്ങൾ കുറച്ചു കൂടുതലായിരിക്കും ചിലപ്പോൾ. എന്റെ സ്വന്തം ഗൗരിയെ കുറച്ചു മാസങ്ങൾ വിട്ടു നിൽക്കുമ്പോഴുള്ള അവസ്ഥ അറിയാം. അപ്പോൾ എട്ട് വർഷം തമ്മിൽ കാണാൻ പറ്റാതിരുന്നവരുടെ കാര്യമൂഹിക്കാമല്ലോ.... അതോണ്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്തേരെ...... 😜 #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
1.9K കണ്ടവര്‍
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6z8Q51x?d=n&ui=v64j8rk&e1=c💞ദേവനന്ദിനി... Part 57💞 അവന്റെയധരങ്ങൾ തന്റെ പെണ്ണിന്റെ രത്നാധരങ്ങളിലെ അമൃതിൻ കണങ്ങളെ നുകർന്നുകൊണ്ടിരിക്കുബോൾ പതിയെ അസ്തമയാർക്കൻ അവരുടെ പ്രണയനിമിഷത്തിന് സാക്ഷ്യം വഹിച്ചു മറഞ്ഞു തുടങ്ങിയിരുന്നു…. ആദിത്യൻ മറയുന്നതിനു മുൻപായി രുദ്രൻ ഗൗരിയുടെ അധരങ്ങളെ തന്റെയധരങ്ങളുടെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു. അവൻ അവളുടെ സരസീരുഹനയനങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു. പ്രണയഭരിതയായ അവളുടെ കുസുമവദനത്തിൽ വ്രീളയുടെ ലാഞ്ഛനകളണിഞ്ഞത് കണ്ട അവന്റെ മനസ്സ് തരളിതമായി…. കൈകൾ പരസ്പരം കോർത്തു പിടിച്ചുകൊണ്ട് മിഴികളാൽ സംവദിച്ചവർ ഹണിമൂൺ പോയിന്റിൽ നിന്നും തിരികെ നടക്കാൻ തുടങ്ങി… വിഭാവരിയുടെ ഇളംകുളിരിൽ ഒന്നരമണിക്കൂറോളമെടുത്ത് അവർ ദാബയിൽ തിരിച്ചെത്തി… ഫ്രഷ് ആയതിനു ശേഷം ബേബേ അവർക്കായൊരുക്കിയ ഭക്ഷണം കഴിക്കുമ്പോൾ ബേബേയും പാജിയും അന്നത്തെ യാത്രയെ പറ്റിയും മറ്റും ചോദിച്ചുകൊണ്ടിരുന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഭക്ഷണം കഴിച്ചു റൂമിൽ എത്തിയപ്പോൾ രുദ്രൻ ഗൗരിയോട് ടെറസ്സിൽ പോയൽപ്പനേരം ചെലവിടാമെന്ന് നിർദേശിച്ചപ്പോൾ ഗൗരിയുമത് ശരി വച്ചു. അവരിരുവരും കൂടി ടെറസിലേക്ക് നടന്നു… നിലാവണിഞ്ഞ നീലരാവിൽ ടെറസിലുള്ള കയറ് കട്ടിലിൽ മലർന്നു കിടന്നു കൊണ്ട് അനന്തവിഹായസ്സിലേക്ക് നോട്ടമയച്ചു കൊണ്ട് തങ്ങളുടെ പ്രണയനിമിഷങ്ങൾ പങ്കിടുകയായിരുന്നു രുദ്രനും ഗൗരിയും… "ദേവേട്ടാ "… ഗൗരി പ്രണയാതുരയായി രുദ്രനെ വിളിച്ചു… രുദ്രനൊന്ന് മൂളിക്കൊണ്ട് വിളി കേട്ടു… "ദേവേട്ടാ….ദേവേട്ടൻ പറ…ഞാനില്ലാത്ത എട്ട് വർഷത്തെ ജീവിതത്തെ കുറിച്ച് "… ഗൗരി രുദ്രനോട് മൊഴിഞ്ഞു… "അതൊരു വല്ലാത്ത കാലമായിരുന്നു നന്ദു"...രുദ്രൻ അലസമായി വാനിലേക്ക് നോക്കിക്കൊണ്ട് മറുപടി നൽകി… "എന്നാലും ദേവേട്ടൻ പറ "…ഗൗരി രുദ്രനോട് വീണ്ടും ആവശ്യപ്പെട്ടു… "നന്ദു….അന്ന് നീയങ്ങനെയൊക്കെ പറഞ്ഞപ്പോൾ തന്നെ പഴയ രുദ്രൻ മരിച്ചിരുന്നു. അതിനും മൂന്നാല് ദിവസം കഴിഞ്ഞാണ് ഞാൻ നാട് വിടുന്നത്. നിന്നെ നഷ്ടപ്പെട്ടിട്ട് ആ നാട്ടിൽ നിൽക്കുവാനെനിക്ക് കഴിയില്ലായിരുന്നു. അന്ന് തൊട്ട് മനസ്സിൽ ഒരു മരവിപ്പായിരുന്നു. മുംബൈയിൽ ചെന്ന് ആ അച്ചായനെ കണ്ട് എന്തെങ്കിലും ജോലിയൊപ്പിക്കുവാനായിരുന്നു പ്ലാൻ. അങ്ങനെ വണ്ടി കയറി. വണ്ടിയിൽ നിന്നും മൊയ്തൂട്ടിക്കയെ പരിചയപ്പെട്ടു. അദ്ദേഹമെന്നെ ഇഘത്പുരിയിലേക്ക് കൂട്ടി…" "പിന്നെ അദ്ദേഹമൊരു പരിചയക്കാരന്റെ കമ്പനിയിൽ അക്കൗണ്ടന്റിന്റെ ജോലി വാങ്ങി തന്നു. നിന്നെ ആഗ്രഹിക്കാൻ എന്താണെനിക്ക് യോഗ്യതയെന്ന നിന്റെയാ ചോദ്യത്തിന് മറുപടിയായി എനിക്ക് സ്വന്തമായി എന്തെങ്കിലും നേടണമെന്ന് അറ്റ്ലീസ്റ്റ് കയറിക്കിടക്കാനൊരു വീടെങ്കിലും വേണമെന്നത് ഒരു വാശിയായിരുന്നു….." രുദ്രൻ പറയുന്നത് കേട്ട് വിഷാദമണിഞ്ഞ മുഖവുമായി ഗൗരി ചരിഞ്ഞു കിടന്നു രുദ്രന് അഭിമുഖമായി തന്റെ മുഖം കൊണ്ട് വന്നു അവന്റെ നെറ്റിയിൽ ചുംബിച്ചു. അവൾ അവന്റെ തലയിൽ തലോടിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവനവളെ ചേർത്ത് പിടിച്ചു… "അക്കാലത്ത് ഗവണ്മെന്റ് ടെസ്റ്റുകളും ബാങ്ക് ടെസ്റ്റുകളുമൊക്കെ എഴുതിക്കൊണ്ടിരുന്നു. നിന്നോടുള്ള വാശിയ്ക്കു ഒരു സ്ഥിരമായ ജോലി നേടി നല്ലൊരു നിലയിലെത്താനുള്ള തയ്യാറെടുപ്പായിരുന്നു അന്നൊക്കെ. ഒരു വർഷം കഴിഞ്ഞപ്പോഴും എനിക്ക് മനസ്സിലായി നിന്നെ മറക്കാനോ വെറുക്കാനോ എന്നെക്കൊണ്ടൊരിക്കലും സാധിക്കില്ല എന്ന്…." രുദ്രനത് പറയുമ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയൂറി നിന്നു. ഗൗരി തലയുയർത്തി വീണ്ടും അവന്റെ നെറ്റിയിൽ ചുംബിച്ചു… "പിന്നെ ബാങ്കിൽ ജോലി നേടി ഘോട്ടിയിൽ വർക്ക്‌ ചെയ്യുമ്പോഴാണ് ഹരിയണ്ണയെയും കുടുംബത്തെയും പരിചയപ്പെടുന്നത്. ഹരിയണ്ണ വഴി ആ ഫ്ലാറ്റ് സ്വന്തമാക്കി ഹരിയണ്ണയുടെ കുടുംബത്തിലെ ഒരംഗമായി പിന്നെ. ഇടയ്ക്ക് ട്രാൻസ്ഫർ കിട്ടുമ്പോഴും ഇഘത്പുരി വിട്ടു പോകേണ്ടി വന്നിട്ടില്ല…. നിന്നെക്കുറിച്ചുള്ള ഓർമകളിൽ നീറി പലപ്പോഴും ഞാൻ വല്ല ഡിപ്രെഷനിലും അകപ്പെടുമോയെന്നു പോലും അപ്പോഴൊക്കെ ഭയപ്പെട്ടിട്ടുണ്ട്. ആ ഒരു ഘട്ടത്തിലെത്തുമ്പോൾ ഇത് പോലെ ഒരു യാത്രക്കിറങ്ങും. എന്നാൽ അത് ആസ്വദിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല…" "പലപ്പോഴും നീ പറഞ്ഞതൊക്കെ എന്നെ വേട്ടയാടിക്കൊണ്ടിരിക്കും. അപ്പോഴും മനസ്സൊരു വടം വലിയിലാവും നീയന്നു സ്വമനസ്സാലെ പറഞ്ഞതാവില്ല എന്ന്. പക്ഷെ അന്നത്തെ നിന്റെ മുഖഭാവങ്ങളോർക്കുമ്പോൾ അങ്ങനെയല്ലെന്ന ചിന്തയിലുമെത്തും…." രുദ്രൻ പറയുന്നതിനിടയിലെല്ലാം ഗൗരി രുദ്രന്റെ മുഖത്ത് ചുംബനങ്ങളർപ്പിച്ചു കൊണ്ടിരുന്നു… "മുൻപ് പറഞ്ഞത് പോലെ സതിയെ നഷ്ടപ്പെട്ട മഹേശ്വരന്റെ അവസ്ഥയായിരുന്നു നന്ദു നീയെന്റെയടുത്ത് എത്തുന്നത് വരെ…" രുദ്രൻ പറഞ്ഞു നിർത്തിയതും ഗൗരി ഒരേങ്ങലോടെ രുദ്രന്റെ മുഖത്താകമാനം ചുംബിക്കുവാൻ തുടങ്ങി. അവന്റെ തലയിൽ അവൾ തലോടിക്കൊണ്ടിരുന്നു… "നന്ദു…മതിയെടാ കരഞ്ഞത്. ഒരുപാട് കരഞ്ഞില്ലേ നമ്മൾ. ഇപ്പോൾ എനിക്ക് തോന്നുന്നു ഞാനാണ് ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനെന്നു "… രുദ്രന്റെ ചൊടികളിൽ പ്രണയാർദ്രമായൊരു പുഞ്ചിരി വിരിഞ്ഞു.. ഗൗരി എന്താണെന്ന് നയനങ്ങളിളക്കിക്കൊണ്ട് ചോദിച്ചു… "എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന, എനിക്കായി ഇത്രയും കാലം കാത്തിരുന്ന, എനിക്കായി സ്വന്തം ജീവൻ ത്യജിക്കാൻ പോലും തയ്യാറായ ഒരു പെണ്ണിനെ കിട്ടിയില്ലേ. ഇതിലും വലിയ സന്തോഷം വേറെന്താടോ ഉള്ളത് "…. രുദ്രൻ ഗൗരിയുടെ മുഖം താഴ്ത്തി അവളുടെ അധരങ്ങളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു…. ഗൗരി അവനെ നോക്കിയൊന്നു മന്ദഹസിച്ചു… "ഇനി ദേവേട്ടന്റെ നന്ദു മോൾ എഴുന്നേറ്റിരുന്നേ "…. രുദ്രൻ ഗൗരിയുടെ മുഖത്തേക്ക് കുസൃതിയോടെ നോക്കിക്കൊണ്ട് പറഞ്ഞു… ഗൗരി കട്ടിലിൽ എഴുന്നേറ്റ് കാല് തറയിലേക്ക് വച്ചു കൊണ്ട് ഇരുന്നു… രുദ്രൻ ഉടനെ ഗൗരിയുടെ മടിയിലേക്ക് തല വച്ചു കൊണ്ട് കിടന്നു… അവന്റെ കുസൃതിയോടെയുള്ള പ്രവൃത്തി ആസ്വദിച്ചു കൊണ്ടൊരു ചെറുചിരിയോടെ അവന്റെ മുടിയിഴകൾക്കിടയിലൂടെ വിരലുകളോടിച്ചു കൊണ്ടിരുന്നു…. "പിന്നെ നീ വന്നതിനു ശേഷം ഇടയ്ക്ക് നിന്നോട് സംസാരിക്കണമെന്നൊക്കെ മനസ്സിൽ വിചാരിക്കും പക്ഷെ നിന്റെയാ വാക്കുകൾ അപ്പോഴൊക്കെ മനസ്സിലേക്ക് ഓടിയെത്തും. പിന്നെ നീയെന്നെ വീഴ്ത്തിക്കളഞ്ഞില്ലേ "… രുദ്രൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഉറക്കെ ചിരിച്ചു പോയി.. മറുപടിയായി ഗൗരി വാത്സല്യത്തോടെ അവന്റെ മൂക്ക് പിടിച്ചു ഞെരടി… "പിന്നെ എന്നും രാവിലെ കണ്ണുതുറക്കുമ്പോൾ ചായയുമായി മുന്നിൽ നീ വന്നു നിൽക്കുമ്പോഴും ഓഫീസിലേക്ക് യാത്രയാക്കുമ്പോഴുമൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വൈബ് മനസ്സിൽ നിറയുമായിരുന്നു "…. രുദ്രനൊരു ചെറുചിരിയോടെ പറഞ്ഞു… മറുപടിയായൊരു ചുംബനമായിരുന്നു ഗൗരിയുടെ വക… "നന്ദു…ഇന്നായിരുന്നു രണ്ട് പേർക്കും കൂടിയിരുന്നു ബിയർ അടിക്കാൻ പറ്റിയ ആംബിയൻസ് "….. രുദ്രനൊരു കള്ളച്ചിരിയോടെ ഗൗരിയെ നോക്കിക്കൊണ്ട് പറഞ്ഞു… "അയ്യെടാ….എന്റെ മോനങ്ങനെ കുടിച്ചു കുന്തം മറിയേണ്ട. ഇനി നമ്മുടെ വിവാഹം കഴിയുന്നത് വരെ ദേവേട്ടൻ കള്ളിനെ കുറിച്ച് ചിന്തിക്കേണ്ട "…. രുദ്രന്റെ മീശയിൽ പതിയെ പിടിച്ചു വലിച്ചു കൊണ്ട് ഗൗരി മറുപടി നൽകി… "അപ്പോൾ നന്ദു മോളല്ലേ മുൻപ് പറഞ്ഞത് നമ്മൾ തമ്മിൽ ഗാന്ധർവ്വ വിവാഹമോ അങ്ങനെയെന്തോ കഴിഞ്ഞെന്ന് "…രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. "ഓഹോ…അങ്ങനെയെന്റെ കലിപ്പൻ സുഖിക്കേണ്ട. ആദ്യം ആചാരപ്രകാരം എന്റെ കഴുത്തിലൊരു താലിയണിഞ്ഞു സ്വന്തമാക്ക് അതിനു ശേഷം ഈ നന്ദു തീരുമാനിക്കും ദേവേട്ടൻ എപ്പോൾ കുടിക്കണമെന്ന്"… ഗൗരി ശാസന കലർന്നൊരു ചിരിയോടെ രുദ്രന് മറുപടി നൽകി… "അപ്പോൾ നന്ദു മോളെന്നെ പൂർണ്ണമായും കയ്യിൽ ഒതുക്കാൻ തീരുമാനിച്ചല്ലേ "…? (രുദ്രൻ) "അതേലോ…ഇത്രയും വർഷം ഞാനടുത്തില്ലാതെ ദേവേട്ടൻ തോന്നിയ പോലെ നടന്നില്ലേ. ഇനി ഞാൻ തീരുമാനിക്കും"… ഒരു കുസൃതിച്ചിരിയോടെ രുദ്രന്റെ കവിളിൽ മൃദുവായി തല്ലിക്കൊണ്ട് ഗൗരി മറുപടി നൽകി… ""നിന്റെ സരസിജനയനങ്ങളിൽ നിന്നുമുതിരുന്ന പ്രണയാംശുക്കൾ പകരുന്ന ലഹരി പോലെയൊരു ലഹരി പകരാൻ ഈ വിഷ്ടപത്തിലൊരു കാദംബരിയുമില്ല…"" രുദ്രൻ ചിരിയോടെ മൊഴിഞ്ഞു കൊണ്ട് എഴുന്നേറ്റു.. "കലിപ്പന് സാഹിത്യമൊഴുകുകയാണല്ലോ ഇപ്പോൾ "…ഗൗരി പ്രണയാതുരയായി രുദ്രനെ നോക്കിക്കൊണ്ട് മൊഴിഞ്ഞു… രുദ്രൻ ഗൗരിയെ കൈ പിടിച്ചെഴുന്നേൽപ്പിച്ചു. അവനെന്താണിനി ചെയ്യാൻ പോകുന്നതെന്നറിയാതെ അവളവനെയും നോക്കി നിന്നു…. എഴുന്നേറ്റ് നിന്ന ഗൗരിയെ രുദ്രൻ പൊടുന്നനെ അവന്റെ ഇരു കൈകകളാൽ കോരിയെടുത്തു… രുദ്രന്റെ അപ്രതീക്ഷിതമായുള്ള പ്രവൃത്തിയിൽ ആദ്യമൊന്നമ്പരന്നെങ്കിലും സമചിത്തത വീണ്ടെടുത്ത ഗൗരി അവന്റെ കഴുത്തിലൂടെ ഇരുകൈകളുമിട്ട് അവന്റെ മിഴികളിലേക്ക് പ്രണയപുരസരമൊരു മന്ദഹാസത്തോടെ നോട്ടമയച്ചു കൊണ്ടിരുന്നു… രുദ്രനൊരു കുസൃതിയോടെ ഉറക്കെ ചിരിച്ചുകൊണ്ട് അവളെയും കൊണ്ടൊന്നു വട്ടം കറങ്ങി… "എന്റെ കലിപ്പന് ഇന്ന് പ്രണയം മൂത്ത് ഭ്രാന്തായോ "…? ഒരു കുസൃതിച്ചിരിയോടെ ഗൗരി രുദ്രനോട് ചോദിച്ചു.. "അന്ന് ബിയറടിച്ചു സെറ്റായപ്പോൾ നീ പറഞ്ഞല്ലോ വർഷങ്ങളായ് നീ കൊതിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്റെ കൈകളിൽ ഇത് പോലെ കിടക്കാനെന്ന്. അതൊക്കെ മറന്നോ അതോ അന്ന് പറഞ്ഞതൊന്നും ബോധമില്ലേ "….രുദ്രൻ ഗൗരിയെ കളിയാക്കിച്ചിരിച്ചുക്കൊണ്ട് മറുപടി നൽകി.. "പോടാ…ഭരണീ "…ഗൗരിയവന് നേരെ കെറുവിച്ചു… "നന്ദുമോളിങ്ങനെ കെറുവിക്കുന്നത് കാണാൻ നല്ല രസമാ "….രുദ്രനവന്റെ മൂക്ക് കൊണ്ട് ഗൗരിയുടെ മൂക്കിൽ ഉരസിക്കൊണ്ട് പറഞ്ഞു… "നന്ദു മോളെ…എന്നാൽ നമുക്ക് നന്മുടെ മുറിയിലേക്ക് പോകാം "… രുദ്രനങ്ങനെ പറഞ്ഞു കൊണ്ട് ഗൗരിയെ താഴെയിറക്കാതെ പതിയെ നടന്നു തുടങ്ങി… "ദേവേട്ടാ….എന്നെ താഴെയിറക്ക്…. ആരെങ്കിലും കാണും. ബേബേയെങ്ങാനും കണ്ടാൽ ഞാനിന്നും ബിയറടിച്ചെന്ന് വിചാരിച്ചാലോ "….ഗൗരിയൊന്നു കൂതറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു… "അടങ്ങിക്കിടക്ക് കള്ളിയങ്കാട്ടു നീലി.. ഞാനിറക്കില്ല. ബേബേ കണ്ടാലും നിന്നെ താഴെയിറക്കാനെന്നെ സമ്മതിക്കില്ല"…രുദ്രൻ ചിരിച്ചു കൊണ്ട് ഗൗരി പറഞ്ഞത് വക വയ്ക്കാതെ അവളെയും കൊണ്ട് നടന്നു... അപ്പോഴേക്കും അവർ അവരുടെ മുറി നിൽക്കുന്ന ഫ്ലോറിൽ എത്തിയിരുന്നു. തങ്ങളുടെ മുറിയിലേക്ക് കയറുന്നത് വരെ ആരെയും അവിടെ കാണാത്തതിൽ ഗൗരി ഒന്നാശ്വസിച്ചു… എന്നാൽ അവരറിയാതെ ഇതൊക്കെ ആ ഫ്ലോറിൽ നിന്നു കൊണ്ട് ബേബേ കണ്ടു നിൽക്കുകയായിരുന്നു. രുദ്രൻ ഗൗരിയെയും കൊണ്ട് പോകുന്നതും അവരുടെ സ്നേഹപ്രകടനങ്ങളും കണ്ട ബേബേയുടെ ചുണ്ടുകളിൽ സംതൃപ്തി നിറഞ്ഞൊരു ചിരി നിറഞ്ഞു നിന്നു… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് ബ്രേക്ഫസ്റ്റ് കഴിച്ചു പുറത്തേക്കിറങ്ങാൻ നേരം ഗൗരി ബേബേയുടെ അടുത്തെത്തി…. "നന്ദു മോളെ…മോളിന്നലെയും വീശിയോ"…? ബേബേയൊരു കള്ളച്ചിരി മുഖത്തണിഞ്ഞു ചോദിച്ചു.. ബേബേയുടെ ചോദ്യം കേട്ട ഗൗരിയൊരു പകപ്പോടെ ബേബേയെ നോക്കി… "ഇല്ല ബേബേ….എന്താ ബേബേ അങ്ങനെ ചോദിച്ചത് "…? ഗൗരിയൊരു സംശയം കലർത്തികൊണ്ട് ബേബേയോട് ചോദിച്ചു.. "ഒന്നുമില്ല.. ഇന്നലെ ദേവ് മോളെയും കയ്യിലെടുത്ത് അന്നത്തെ പോലെ നടക്കുന്നത് കണ്ടു "….ബേബേ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.. "ബേബേ "… നാണത്താൽ ചുവന്നു തുടുത്ത മുഖവുമായി ഗൗരിയൊരു ചിനുങ്ങലോടെ ബേബേയുടെ ചുമലിലേക്ക് ചാഞ്ഞു… "ഞാൻ ചുമ്മാ ചോദിച്ചതാ.. മോളിന്നലെ അങ്ങനൊന്നും ചെയ്തില്ലെന്നു ബേബേക്കറിയാം "…. ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ബേബേ ഗൗരിയെയൊന്ന് തഴുകിക്കൊണ്ട് പറഞ്ഞു… ഗൗരി ബേബേയുടെ ചുമലിൽ നിന്നും മുഖമുയർത്തി… "ഞാനങ്ങനെ കുടിക്കാറൊന്നുമില്ല ബേബേ. അന്ന് ദേവേട്ടനെന്നെ രാവിലെ തൊട്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത ദേഷ്യത്തിന് കുടിച്ചതാ …ദേവേട്ടനെ ഇനിയൊരിക്കലും കണ്ടു മുട്ടാതിരിക്കുമോ എന്നോർത്തു വല്ലാത്ത ഡിപ്രെഷനിൽ വീണു പോയപ്പോൾ തുടങ്ങിയതാ "…. ഗൗരി പറഞ്ഞു നിർത്തി.. "എനിക്ക് മനസ്സിലാകും മോളുടെ അക്കാലത്തെ വിഷമം.. എന്തായാലും ഇപ്പോൾ മോൾക്കവനെ തിരിച്ചു കിട്ടിയില്ലേ. എല്ലാ കാലത്തും നിങ്ങളുടെ ഈ സ്നേഹമിത് പോലെ ഉണ്ടാവണം കേട്ടോ"…ബേബേയൊരു വാത്സല്യത്തോടെ പറഞ്ഞു… ഗൗരി തല കുലുക്കി സമ്മതിച്ചു… ബേബേയോടും പാജിയോടും പറഞ്ഞു രുദ്രനും ഗൗരിയും വണ്ടിയിൽ മൗണ്ട് അബുവിലേക്ക് പുറപ്പെട്ടു…. "ദേവേട്ടാ… ഇന്നലെ ആദ്യം ദേവേട്ടൻ ഇന്നും മൗണ്ട് അബുവിലേക്ക് പോകുന്ന കാര്യം പറഞ്ഞില്ലല്ലോ. എന്തേ ഇന്ന് രാവിലെ പെട്ടെന്നൊരു മാറ്റം "…. ഗൗരി വണ്ടിയോടിച്ചു കൊണ്ടിരിക്കുന്ന രുദ്രനെ നോക്കി ചോദിച്ചു.. "അതിന്നലെ നമ്മുടെ ബൈക്ക് തിരിച്ചു കിട്ടുമെന്ന് വിചാരിച്ചു. പക്ഷെ ഇന്ന് വൈകീട്ടത്തെക്കെ വണ്ടി കിട്ടൂ. അത് കൊണ്ട് പ്ലാനിൽ ഒരു ചേഞ്ച്‌ "… രുദ്രൻ ചിരിച്ചു കൊണ്ടവളെ നോക്കിക്കൊണ്ട് മറുപടി നൽകി… "ബൈക്ക് ഇന്ന് വൈകീട്ട് കിട്ടിയാൽ നാളെ നമ്മൾ തിരിക്കുമോ അജ്മീറിലേക്ക് "…? ഗൗരി രുദ്രന്റെ മുഖത്തേക്കുറ്റ് നോക്കിക്കൊണ്ട് ചോദിച്ചു… "ബൈക്ക് ഇന്ന് കിട്ടിയാൽ നാളെ ഇറങ്ങും നമ്മൾ.. എന്തേ "…? "എന്തോ ഇവിടെ വിട്ട് പോകുവാൻ തോന്നുന്നില്ല. ബേബേയോടും പാജിയോടും ബല്ലുവിനോടുമൊക്കെ വല്ലാത്തൊരടുപ്പം തോന്നിപ്പോയി ഇത്രയും ദിവസം കൊണ്ട്. പക്ഷെ പോകാതിരിക്കാൻ കഴിയില്ലല്ലോ"..ഗൗരിയൊരു നെടുവീർപ്പോടെ പറഞ്ഞു.... രുദ്രൻ മറുപടിയൊന്നും പറയാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു… "ദേവേട്ടൻ ഈ വഴി പോകുമ്പോൾ എത്ര ദിവസമിവിടെ നിൽക്കാറുണ്ട് "…? ഗൗരി രുദ്രന്റെ മറുപടിയ്ക്കായി കാത്തിരുന്നു… "ഞാൻ പോകുമ്പോൾ നിൽക്കാറില്ല. എങ്ങോട്ട് പോകാനാണോ തീരുമാനിച്ചിരിക്കുന്നത് അവിടെ പോയി അജ്മീറിൽ പോയിട്ട് പിന്നെ തിരിച്ചു വരുമ്പോഴാണ് ഇവിടെ കയറാറ്. മിക്കവാറും മൂന്നാല് ദിവസം നിൽക്കും. അല്ലാതെ പാജിയും ബേബേയും വിടില്ല "…രുദ്രൻ പുഞ്ചിരിയോടെ വണ്ടിയോടിച്ചു കൊണ്ട് മറുപടി നൽകി... "അജ്മീറിൽ പോയിട്ട് ദേവേട്ടനെന്ത് ചെയ്യും അപ്പോഴൊക്കെ "…? ഗൗരി കൗതുകത്തോടെ ചോദിച്ചു… "അവിടെ പോയിട്ട് ചുമ്മാ കപ്പലണ്ടിയും കൊറിച്ചിരിക്കും "... രുദ്രൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... മറുപടിയായി രുദ്രന്റെ ചുമലിൽ ഒരടി കൊടുത്ത് ഗൗരി മാറിയിരുന്നു.. "എന്റെ നന്ദു മോള് പിണങ്ങാതെ ".... രുദ്രൻ ചിരിച്ചു കൊണ്ടവളെ നോക്കി.... "അജ്മീറിൽ പോയാൽ വൈകുന്നേരം പുഷ്കാർ തടാകത്തിന് അടുത്ത് പോയിരുന്നു നഷ്ടപ്രണയത്തെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കും. പിന്നെ ബുക്ക്‌ ചെയ്ത റൂമിൽ വന്നിരുന്നു അന്നത്തെ രാത്രി കുടിച്ചു കുന്തം മറിഞ്ഞു കിടക്കും "…രുദ്രൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. ഗൗരിയവന്റെ അടുത്തേക്ക് നീങ്ങിയവന്റെ ചുമലിലേക്ക് ചാഞ്ഞു… "ഇനി ദേവേട്ടന് കുടിക്കേണ്ട ആവശ്യമില്ലല്ലോ.. ഞാനില്ലേ കൂടെ…." ഗൗരിയുടെ വാക്കുകൾ പ്രണയാർദ്രമായി.. "മദ്യം പകരുന്ന ലഹരി നീയെപ്പോഴും പകർന്നു തന്നാൽ മതി "…രുദ്രാനവളെ നോക്കിയൊന്ന് കണ്ണിറുക്കി ചിരിച്ചുക്കൊണ്ട് പറഞ്ഞു.... "പിന്നെ വേറെ വല്ലവളും വന്നാണല്ലോ ഇയാൾക്ക് ഇപ്പോൾ എല്ലാം തരുന്നത്.." ഗൗരിയൊന്നു പിറുപിറുത്തു… "വല്ലതും പറഞ്ഞോ എന്റെ നന്ദു മോൾ…" "നമ്മളിപ്പോൾ എന്ത് കാണാനാണ് പോകുന്നതെന്ന് ചോദിക്കുകയായിരുന്നു"...ഗൗരി വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.. "നമ്മളിന്ന് പോകുന്നത് രാമലക്ഷ്മണന്മാർ വിദ്യാഭ്യാസം നടത്തിയ വസിഷ്ടമുനിയുടെ ആശ്രമത്തിലേക്കാണ് പോകുന്നത് "… രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഗൗരി രുദ്രനെ മിഴിച്ചു നോക്കികൊണ്ടിരുന്നു.. തുടരും NB: ഈ പാർട്ടിൽ രുദ്രന്റെയും ഗൗരിയുടെയും പ്രണയരംഗങ്ങൾ കുറച്ചു കൂടുതലായിരിക്കും ചിലപ്പോൾ. എന്റെ സ്വന്തം ഗൗരിയെ കുറച്ചു മാസങ്ങൾ വിട്ടു നിൽക്കുമ്പോഴുള്ള അവസ്ഥ അറിയാം. അപ്പോൾ എട്ട് വർഷം തമ്മിൽ കാണാൻ പറ്റാതിരുന്നവരുടെ കാര്യമൂഹിക്കാമല്ലോ.... അതോണ്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്തേരെ...... 😜 തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
2.2K കണ്ടവര്‍
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6M8OX68?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 139 ശ്രീലക്ഷ്മിയുടെ ചോദ്യത്തിന് മുന്നിലൊരു സ്തംഭനാവസ്ഥയിൽ അകപ്പെട്ടു പോയി അഭിരാമിയും മിത്രയും... "അമ്മാ... അമ്മയിപ്പോൾ ചോദിച്ചതെന്താ"...? നിമിഷങ്ങൾ നീണ്ട സ്തംഭനാവസ്ഥയ്ക്കൊടുവിൽ അഭിരാമി ശ്രീലക്ഷ്മിയോട് ചോദിച്ചു... "നിങ്ങളോടെപ്പോഴെങ്കിലും ഞാൻ നിങ്ങളുടെ അച്ഛന്റെ പേര് രവീന്ദ്രനാഥ് എന്നാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന്"....? മക്കൾക്ക് നേരെ ചോദ്യമുയർത്തുമ്പോൾ ശ്രീലക്ഷ്മിയുടെ മിഴികളൊന്ന് കുറുകി.. അമ്മയുടെ ചോദ്യത്തിന് മറുപടിയില്ലാതെ അഭിരാമിയും മിത്രയും അസ്ത്രപ്രജ്ഞരായി നിന്നു... "നിങ്ങൾ ആലോചിച്ചു നോക്ക്"...ശ്രീലക്ഷ്മിയുടെ നിർദേശം ഇരുവരുടെയും കർണ്ണങ്ങളിലേക്ക് ഒഴുകിയെത്തി... അഭിരാമിയും മിത്രയും അമ്മയുടെ ചോദ്യത്തെ കുറിച്ച് ഓർത്തു കൊണ്ട് നിന്നു നിമിഷങ്ങളോളം... ഓർമ വച്ച കാലത്ത് രവീന്ദ്രനാഥിന്റെ ഫോട്ടോ കണ്ടാണ് തങ്ങൾ വളർന്നത്. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ തനിയ്ക്കുള്ളത് കൊണ്ട് താനെപ്പോഴും അച്ഛനെ കുറിച്ചു തിരക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ അമ്മയൊഴിഞ്ഞു മാറിയെങ്കിൽ തനിയ്ക്കും മിത്രയ്ക്കും അച്ഛനില്ല എന്ന മറുപടിയായിരുന്നു സ്കൂളിൽ പഠിക്കുമ്പോഴേക്കും അമ്മ തന്നു കൊണ്ടിരുന്നത്. പിന്നീടെപ്പോഴോ ആ ഫോട്ടോ കണ്ടപ്പോൾ അത് തങ്ങളുടെ അച്ഛന്റെ ഫോട്ടോ ആണെന്ന് ധരിച്ചു. അതിനെ കുറിച്ചു അമ്മയോട് തിരക്കിയപ്പോഴും മറുപടി അമ്മ തന്നിട്ടില്ല. താനും മിത്രയും അത് തങ്ങളുടെ അച്ഛനാണെന്ന് ധരിക്കുകയായിരുന്നു....അഭിരാമി പഴയ കാര്യങ്ങളെല്ലാം ഓർത്തെടുത്തു കൊണ്ട് ചിന്തിച്ചു.... മിത്രയും ചിന്തിച്ചു കൊണ്ടിരുന്നത് അതൊക്കെ തന്നെയായിരുന്നു.... മറുപടിയില്ലാതെയായ അഭിരാമിയും മിത്രയും ശ്രീലക്ഷ്മിയെ തുറിച്ചു നോക്കി... "അമ്മാ... അമ്മ ഞങ്ങളോടൊരിക്കലും അയാളാണ് ഞങ്ങളുടെ അച്ഛനെന്ന് പറഞ്ഞില്ലായിരിക്കാം എന്നാൽ പിന്നെ അയാളുടെ ഫോട്ടോ വീട്ടിൽ വച്ചതും അയാളാണ് ഞങ്ങളുടെ അച്ഛനെന്ന് ചിന്തിച്ചപ്പോൾ അക്കാര്യം തിരുത്താൻ തയ്യാറാവാതെ ഇരുന്നതും എന്തിനായിരുന്നു"...? ചിന്തകൾക്കൊടുവിൽ അഭിരാമിയുടെ ചോദ്യം ശ്രീലക്ഷ്മിയ്ക്ക് നേരെയുതിർന്നു... "അതിനുള്ള ഉത്തരം തരാം. നിങ്ങളുടെ മുറിയിലേക്ക് പോകാം"... മറുപടിയായി ശ്രീലക്ഷ്‌മി മൊഴിഞ്ഞത് അപ്രകാരമായിരുന്നു... അമ്മയുടെ ആവശ്യമറിഞ്ഞ അഭിരാമിയും മിത്രയും അമ്പരന്ന് പോയി. അപ്പോഴേക്കും ശ്രീലക്ഷ്മി കിച്ചനിൽ നിന്നും പുറത്തേക്ക് നടന്നു കഴിഞ്ഞിരുന്നു... ഒട്ടുമമാന്തിക്കാതെ അഭിരാമിയും മിത്രയും അമ്മയെ അനുഗമിച്ചു.... നിമിഷങ്ങൾക്കുള്ളിൽ മൂവരും കൂടി അഭിരാമിയും മിത്രയും കിടക്കുന്ന മുറിയിൽ എത്തി... മുറിയിലെത്തിയ ശ്രീലക്ഷ്മി അഭിരാമിയോട് ആ ഫോട്ടോയെ കുറിച്ചു തിരക്കി... ആ ഫോട്ടോ തങ്ങൾ എടുത്തിട്ടുണ്ടാകുമെന്ന് അമ്മയെങ്ങിനെ ഊഹിച്ചു. അച്ഛന്റെ നിർബന്ധം കാരണമാണ് താനത് എടുത്തു വച്ചത്... അഭിരാമി അമ്പരപ്പോടെ ചിന്തിച്ചു... അഭിരാമി മറുപടിയൊന്നും പറയാതെ തന്റെ പെട്ടി തുറന്ന് അതിന്റെ അടിയിൽ നിന്നുമാ ഫോട്ടോ തപ്പിയെടുത്ത് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടി. ശ്രീലക്ഷ്മിയൊരു ഭാവഭേദവും കൂടാതെയാ ഫോട്ടോ തന്റെ കൈയിലേറ്റ് വാങ്ങി... "അമ്മാ... ഇത് ഞങ്ങളെടുത്തിട്ടുണ്ടാവുമെന്ന് അമ്മയെങ്ങനെ ഊഹിച്ചു"...? മിത്ര തന്റെയുള്ളിലുയർന്ന അമ്പരപ്പ് മറച്ചു വയ്ക്കാതെ അമ്മയോട് തിരക്കി... "നിങ്ങളുടെ അച്ഛനെക്കുറിച്ച് എനിയ്ക്ക് നന്നായി അറിയാവുന്നത് കൊണ്ട്"...ശ്രീലക്ഷ്മിയുടെ മറുപടിയുടനെ വന്നു... ശ്രീലക്ഷ്മിയുടെ മറുപടിയിൽ അഭിരാമിയും മിത്രയും വീണ്ടുമമ്പരപ്പോടെ നിന്നു... "എനിക്കറിയാമായിരുന്നു നിങ്ങളുടെ അച്ഛനിതിങ്ങോട്ട് എടുക്കാൻ നിർബന്ധിക്കുമെന്ന്"... ഫോട്ടോ വാങ്ങിയതിനു ശേഷം ശ്രീലക്ഷ്മി അഭിരാമിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് മൊഴിഞ്ഞു... തുടർന്ന് ശ്രീലക്ഷ്മി ഫോട്ടോ മറിച്ചു പുറകിലെ കൊളുത്ത് പോലെയുള്ള ലോക്കുകൾ നീക്കി അതിന്റെ ചില്ലും ഫ്രെയിമും വേർപെടുത്തി ഉള്ളിൽ നിന്നുമാ ഫോട്ടോ പതിപ്പിച്ച കാർഡ് ബോർഡ് പോലെയുള്ള ബോർഡ്‌ കയ്യിലെടുത്തു... തുടർന്ന് ശ്രീലക്ഷ്മിയത് അഭിരാമിയ്ക്ക് നേരെ നീട്ടി. ഒരന്താളിപ്പോടെ അഭിരാമിയത് വാങ്ങി... ആ ഫോട്ടോയിലേക്കും ശ്രീലക്ഷ്മിയുടെ മുഖത്തേക്കും അഭിരാമി മാറി മാറി നോട്ടമെറിഞ്ഞു കൊണ്ടിരുന്നു... ശ്രീലക്ഷ്മി അഭിരാമിയോട് ആ ഫോട്ടോ നീക്കം ചെയ്യുവാൻ നിർദേശിച്ചു. അമ്മയുടെ മുഖത്തൊരു ചെറിയ മന്ദഹാസം നിറഞ്ഞിരിക്കുന്നത് പോലെയുളവായിക്കൊണ്ടിരുന്നു അഭിരാമിയ്ക്കപ്പോൾ. മിത്രയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല.... ഫോട്ടോ ഉറപ്പിച്ചതിലേക്ക് നോട്ടമയച്ച അഭിരാമി അപ്പോഴാണ് ആ കാര്യം ശ്രദ്ധിച്ചത്. ഫോട്ടോ ബോർഡിൽ ഒട്ടിച്ചു വച്ചിരിക്കുകയല്ല പകരം അതിന്റെ മൂന്ന് വശത്തും കുഴി പോലെ തയ്യാറാക്കിയതിലേക്ക് ഇറക്കി വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഗ്ലാസിനു വെളിയിലൂടെ ഒരിക്കലും അത് തിരിച്ചറിയില്ല. താനോ മിത്രയോ ഇത് വരെ ഫോട്ടോ ചുമരിൽ നിന്നും എടുക്കാൻ ശ്രമിച്ചിട്ടുമില്ല.... ഫോട്ടോയിലേക്ക് നോക്കി ചിന്തകളിൽ മുഴുകവേ അഭിരാമിയുടെ നെറ്റിയിൽ സംശയം കൊണ്ട് ചുളിവുകൾ നിറഞ്ഞു... ഒരാശങ്കയോടെ ശ്രീലക്ഷ്മിയെ ഒന്ന് നോക്കിയ അഭിരാമി പതിയെ തന്റെ വിരലുകളാൽ ഫോട്ടോ മുകളിലേക്ക് നിരക്കി നീക്കി. ആകാംഷയോടെ മിത്രയും അതിലേക്ക് നോക്കി... ഫോട്ടോ മേലേക്ക് പൊക്കി നീക്കവേ അതിനടിയിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അഭിരാമിയുടെയും മിത്രയുടെയും മിഴികളിൽ വെളിവായിക്കൊണ്ടിരുന്നു.... ഞെട്ടലോടെ ഫോട്ടോ മേലേയ്ക്ക് നീക്കിയതിന് ശേഷമത് പൂർണ്ണമായും നീക്കിക്കഴിഞ്ഞപ്പോൾ അതിനടിയിലെ ചിത്രവും പൂർണതയോടെ മറ നീക്കി പുറത്ത് വന്നു... തങ്ങളുടെ മിഴികൾക്ക് മുന്നിലേക്ക് മറ നീക്കി വന്ന ഫോട്ടോയിലേക്ക് നോക്കിയ അഭിരാമിയും മിത്രയും ഒരുപോലെ ഞെട്ടി. ഇരുവരും ശ്രീലക്ഷ്മിയെ തുറിച്ചു നോക്കി... ശ്രീലക്ഷ്മിയുടെ ചൊടികളിലൊരു ഗൂഢസ്മിതം നിറഞ്ഞിരിക്കുന്ന പ്രതീതിയുളവായി അഭിരാമിയ്ക്കും മിത്രയ്ക്കും... ================================== അഭിരാമിയുടെയും മിത്രയുടെയും കണ്മുന്നിൽ തെളിഞ്ഞത് ദേവദത്തന്റെയും ശ്രീലക്ഷ്മിയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു. അതും അഭിരാമിയന്ന് ഹാളിൽ സ്ഥാപിച്ച അതേ ഫോട്ടോയുടെ ബ്ലാക്ക് ആൻഡ് വൈറ്റ്.... അഭിരാമിയും മിത്രയും പകപ്പോടെ ശ്രീലക്ഷ്മിയെ തുറിച്ചു നോക്കി... ഈ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുമ്പോൾ അച്ഛന്റെ മുഖത്തും തെളിഞ്ഞിരുന്നു ഗൂഢമായൊരാനന്ദം. ഇതിനെ കുറിച്ചൊക്കെ അച്ഛന് ഊഹമുണ്ടായിരുന്നോ... അഭിരാമി അന്നത്തെ രംഗങ്ങൾ ഓർത്തെടുത്തു കൊണ്ട് ചിന്തിച്ചു... പലപ്പോഴും അമ്മയീ ഫോട്ടോ ഭിത്തിയിൽ നിന്നുമെടുത്തു മുറിയിലേക്ക് കൊണ്ട് പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. തിരികെ ഭിത്തിയിൽ തൂക്കുമ്പോൾ പലപ്പോഴും അമ്മയുടെ മിഴികൾ അശ്രുകണങ്ങളാൽ നിറഞ്ഞു മുഖം വിഷാദമാനമായിരിക്കും. അന്നൊന്നും അതിന്റെ പിന്നിൽ ഇങ്ങനൊരു കാര്യമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.... മിത്രയുടെ മനസ്സിലും പഴയ ഓർമകളുടെ വേലിയേറ്റങ്ങൾ നിറഞ്ഞു... "ഇപ്പോൾ എന്റെ മക്കൾ മനസ്സിലാക്കിയുട്ടുണ്ടാകും താലി കെട്ടിയ പുരുഷനെയല്ലാതെ മറ്റൊരു പുരുഷനെ മനസ്സിലിട്ട് കൊണ്ട് നടക്കുവാൻ മാത്രം തരം താഴ്ന്നവളല്ല നിങ്ങളുടെ അമ്മയെന്ന്"...ശ്രീലക്ഷ്മി ഉറച്ച ശബ്ദത്തിൽ മക്കളിരുവരോടുമായി മൊഴിഞ്ഞു... "അമ്മാ... അമ്മയെന്തിനാ ഇങ്ങനെയൊക്കെ ചെയ്തത്. അച്ഛനെ ഞങ്ങളിൽ നിന്നും മറച്ചു വച്ചതെന്തിനായിരുന്നു"...? ശ്രീലക്ഷ്മി പറഞ്ഞതെല്ലാമൊരു പകപ്പോടെ കേട്ട് നിന്ന അഭിരാമി അമ്മയോട് തന്റെ ചോദ്യമുന്നയിച്ചു.... "എന്റെ മക്കൾ ഒരു ചതിയന്റെ, ഒരു കൊലപാതകിയുടെ മക്കളാണെന്ന സത്യം അറിയാതിരിക്കുവാൻ"...അഭിരാമിയ്ക്ക് മറുപടി നൽകുമ്പോൾ ശ്രീലക്ഷ്മിയുടെ മുഖത്താകെ നിർവികാരത നിറഞ്ഞെങ്കിലും അവളുടെ സ്വരം ഉറച്ചതായിരുന്നു.... "അമ്മയിപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു അമ്മയ്ക്കിപ്പോഴും അച്ഛനെ ഇഷ്ടമാണെന്ന്. എന്നിട്ടും അമ്മയിപ്പോഴും വിശ്വസിക്കുന്നുണ്ടോ അച്ഛനമ്മയെ ചതിച്ചെന്ന്"...? ശ്രീലക്ഷ്മിയുടെ മറുപടിയിലൊന്ന് ഞെട്ടിയ അഭിരാമി അമ്മയോടൊരു മറു ചോദ്യമുന്നയിച്ചു.... "വിശ്വസിക്കുന്നു.. അതിനാൽ തന്നെ ആ മനുഷ്യനോട് എനിയ്ക്ക് വെറുപ്പുണ്ട് പക്ഷെ എനിയ്ക്കാ മനുഷ്യനോട് മാത്രമേ സ്നേഹവുമുള്ളൂ"...ഉറച്ച സ്വരത്തിൽ ശ്രീലക്ഷ്മി അഭിരാമിയ്‌ക്ക് മറുപടി നൽകി... ശ്രീലക്ഷ്മിയുടെ മറുപടിയിൽ അഭിരാമിയും മിത്രയുമൊന്ന് പകച്ചു നിന്നു.. "അമ്മാ... അമ്മയ്ക്ക് തോന്നുന്നുണ്ടോ അച്ഛന് അമ്മയെ ചതിക്കാൻ കഴിയുമെന്ന്"...? മിത്ര ശ്രീലക്ഷ്മിയോട് തിരക്കി... "നിങ്ങടെ അച്ഛൻ ചെയ്തത് അത് തന്നെയല്ലേ.. അതും നിങ്ങളുടെ അച്ഛൻ വെളിപ്പെടുത്തിയ കാര്യവും".... ശ്രീലക്ഷ്മി മിത്രയ്ക്ക് മറുപടി നൽകി... "ആ മനുഷ്യന് എന്റെയുള്ളിലെ സ്ഥാനമെന്തായിരുന്നുവെന്ന് എന്റെ മക്കൾക്കറിയില്ല... ഒരു വേള ജീവിതത്തിൽ ഞാൻ തകർന്നു പോയപ്പോൾ എന്നെ കൈ പിടിച്ചുയർത്തിയ മനുഷ്യൻ അതെല്ലാം ചെയ്തത് ഒരു കുറ്റബോധത്തിന്റെ പുറത്തായിരുന്നുവെന്നും കൂടെ ജീവിച്ച അത്രയും വർഷങ്ങൾ എന്റെ മുമ്പിൽ അഭിനയിച്ചു വഞ്ചിക്കുകയായിരുന്നെന്നും അറിഞ്ഞപ്പോഴുള്ള എന്റെ മാനസികാവസ്ഥ എന്റെ മക്കൾക്ക് പറഞ്ഞാൽ മനസിലാവില്ല. അത് അനുഭവിക്കണം അപ്പോഴേ മനസ്സിലാവൂ"... ശ്രീലക്ഷ്മിയൊന്ന് പറഞ്ഞു നിർത്തി... "നിങ്ങൾക്കറിയുമോ... നിങ്ങളുടെ അച്ഛന്റെയാ പ്രവൃത്തി കാരണം തകർന്നത് ഞാൻ മാത്രമായിരുന്നില്ല. ഒരേയൊരു മകൾ ഭ്രാന്തിയായി മാറിയതിൽ വേദനയോടെ ജീവിച്ച രണ്ട് പേരുണ്ട്. എന്റെ അച്ഛനും അമ്മയും. യഥാർത്ഥത്തിൽ അവരെ പോലുമാ മനുഷ്യൻ ചതിക്കുകയായിരുന്നു. പിന്നീടൊരിക്കലും എന്റെ അച്ഛനമ്മമാരെ പണ്ടത്തെ സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല. അവര് മകനെ പോലെ സ്നേഹിച്ച ആളുടെ ചതിയെ കുറിച്ച് അറിയാതെ അവരിരുവരും യാത്രയായി. അറിഞ്ഞിരുന്നെങ്കിൽ അവരുടെ ശാപത്തിൽ നിന്നുമാ മനുഷ്യനൊരിക്കലും മോചനം ലഭിക്കില്ലായിരുന്നു"... ഒരു കിതപ്പോടെ പറഞ്ഞു നിർത്തുമ്പോൾ ശ്രീലക്ഷ്മിയുടെ മിഴികളിൽ നിന്നും കോപത്തിൻ വൈശ്വാനരജ്വാലകൾ ഒഴുകിക്കൊണ്ടിരുന്നു... ശ്രീലക്ഷ്മി പറഞ്ഞതൊക്കെ മൗനമായി ശ്രദ്ധയോടെ കേട്ട് നിൽക്കുകയായിരുന്നു അഭിരാമിയും മിത്രയുമപ്പോൾ... ഇരുവരും നോക്കി നിൽക്കെ ശ്രീലക്ഷ്മി തന്റെ സംഭാഷണം തുടർന്നു... "നിങ്ങൾ വളരുമ്പോൾ നിങ്ങളുടെ അച്ഛനൊരു കൊലപാതകിയായിരുന്നുവെന്നും, നിങ്ങളുടെ അമ്മയെ സ്വന്തമാക്കുവാൻ ഒരു നിഷ്ഠൂര പ്രവൃത്തി നടത്തിയവനായിരുന്നുവെന്നും, ഒരു ചതിയനായിരുന്നുവെന്നും നിങ്ങൾ അറിയരുതെന്നും എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ നിങ്ങളുടെ അച്ഛനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ നിങ്ങളിൽ നിന്നും മറച്ചു വച്ചു. എന്നെയൊരു ചതിയിലൂടെ സ്വന്തമാക്കിയ ആ മനുഷ്യനോടുള്ള എന്റെ പ്രതികാരമായിരുന്നു എല്ലാം"...ഒരു കിതപ്പോടെ ശ്രീലക്ഷ്മി തന്റെ മക്കളോട് മൊഴിഞ്ഞു... "പക്ഷേ എന്നെങ്കിലും നിങ്ങൾ അച്ഛനെ കുറിച്ച് ചോദിക്കുമെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ പിന്നീട് ഉയർത്തിയേക്കാമായിരുന്ന ചോദ്യങ്ങളിൽ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണു ആ ചിത്രം ഞാനവിടെ വച്ചത്. എന്റെ ഭർത്താവ് കാരണം ജീവൻ നഷ്ടപ്പെട്ട ആളോടുള്ള പ്രായശ്ച്ചിത്തം കൂടിയായിരുന്നു അത്. എത്ര വെറുത്താലും നിങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് മറ്റൊരു പുരുഷനെയെനിയ്ക്ക് മനസ്സിൽ ചിന്തിക്കുവാൻ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് നിങ്ങളുടെ അച്ഛന്റെ ചിത്രം മറച്ചു കൊണ്ടെന്ന പോലെ വച്ചു. ആ ഫോട്ടോയിൽ ഞാൻ കണ്ടിരുന്നത് പുറത്ത് കാണുന്ന മനുഷ്യന്റെ ചിത്രമായിരുന്നില്ല പകരം അതിന് പുറകിൽ മറഞ്ഞിരിക്കുന്ന നിങ്ങളുടെ അച്ഛന്റെ അല്ലെങ്കിൽ എന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷന്റെ ചിത്രമായിരുന്നു"...ശ്രീലക്ഷ്മിയൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി... എല്ലാം കേട്ട് നിന്ന അഭിരാമിയ്ക്കും മിത്രയ്ക്കും മറുപടി ഉണ്ടായിരുന്നില്ല.... "അമ്മാ"... അല്പനേരത്തെ ഇടവേളയ്ക്ക് ശേഷം അഭിരാമി ശ്രീലക്ഷ്മിയെ വിളിച്ചു... "അമ്മാ... അച്ഛനോട് അമ്മയ്‌ക്കൊന്നു ക്ഷമിച്ചു കൂടെ. അച്ഛൻ ചെയ്ത തെറ്റിന് ഏതൊരു കോടതിയും വിധിക്കുന്നതിലും വലിയ ശിക്ഷ അമ്മ നൽകിക്കഴിഞ്ഞില്ലേ. ഇനിയും ശിക്ഷിക്കണോ അച്ഛനെ"...? അഭിരാമിയൊരു ഇടർച്ചയോടെ ശ്രീലക്ഷ്മിയോട് ചോദിച്ചു... "നിങ്ങളുടെ അച്ഛൻ ചെയ്ത തെറ്റ് എനിക്കീ ജന്മം പൊറുക്കുവാൻ സാധിക്കില്ല"...ശ്രീലക്ഷ്മി കടുത്ത സ്വരത്തിൽ അഭിരാമിയ്ക്ക് മറുപടി നൽകി... "എന്ത് കൊണ്ട് അമ്മാ...കാലമിത്രയുമായില്ലേ"...? ശ്രീലക്ഷ്മി മറുപടി നൽകിക്കഴിഞ്ഞതും ഞൊടിയിടയിൽ മിത്രയുടെ ചോദ്യമുയർന്നു... "കാലമെത്ര കഴിഞ്ഞാലും നിങ്ങളുടെ അച്ഛന്റെ തെറ്റിന്റെ വ്യാപ്തി കുറയുന്നില്ല. ആ മനുഷ്യന്റെ തെറ്റ് കാരണമാ എന്റെ അച്ഛനുമമ്മയും നേരത്തെ പോയത്. അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ എന്റെ അച്ഛനമ്മമാർക്കാ ദുർവിധി വരില്ലായിരുന്നു"...കോപാഗ്നി നിറഞ്ഞ നീരണിഞ്ഞ മിഴികളോടെ മിത്രയ്ക്ക് മറുപടി നൽകുമ്പോൾ ശ്രീലക്ഷ്മിയുടെ വദനത്തിലും സ്വരത്തിലും തന്റെ അച്ഛനമ്മമാരുടെ അകാലമരണം സമ്മാനിച്ച സങ്കടം നിറഞ്ഞു നിന്നിരുന്നു.... അഭിരാമിയും മിത്രയും മറുപടിയില്ലാതെ നിന്നു... "അമ്മാ.... അച്ഛൻ തെറ്റ് ചെയ്തുവെന്നത് ശരി തന്നെ. എന്നിട്ടും അതിന് ശേഷം അച്ഛൻ പ്രകടിപ്പിച്ച സ്നേഹത്തിൽ ആത്മാർത്ഥത ഇല്ലെന്നും കളങ്കം നിറഞ്ഞതായിരുന്നെന്നും അമ്മയ്ക്ക് തോന്നുന്നുണ്ടോ"...? അൽപനേരം നീണ്ടു നിന്ന മൗനത്തെ ഭഞ്ജിച്ചു കൊണ്ട് അഭിരാമി ശ്രീലക്ഷ്മിയോട് തിരക്കി... അഭിരാമിയുടെ ചോദ്യത്തിന് മുന്നിലൊരു നിമിഷം ശ്രീലക്ഷ്മിയൊന്ന് പകച്ചു... തുടർന്ന് ശ്രീലക്ഷ്മി ഇല്ലെന്ന് തലയാട്ടി... "അദ്ദേഹത്തിന്റെ സ്നേഹമെന്നും ആത്മാർത്ഥത നിറഞ്ഞതായിരുന്നു"...ശ്രീലക്ഷ്‌മിയുടെ അധരങ്ങളിൽ നിന്നുമൊരു പതിഞ്ഞ ശബ്ദത്തോടെ മറുപടി വന്നു... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
849 കണ്ടവര്‍
ഋതുനന്ദനം... Part 30 "ചേച്ചി…. നരസിംഹത്തോട് സംസാരിച്ച നിമിഷങ്ങളിലെനിക്ക് മനസ്സിലായ കാര്യം എന്താണെന്ന് വച്ചാൽ നീ പറഞ്ഞ പോലെ അങ്ങേരിട്ട ഒരു മുഖംമൂടിയാണ് ആ കോപാകുലന്റെ സ്വഭാവം"… മിത്ര ദേവദത്തനെ കുറിച്ച് അഭിരാമിയോട് പറഞ്ഞു.. "ഒരു വശത്ത് കൂടെ നോക്കുമ്പോൾ നീ പറഞ്ഞത് ശരിയാണ് പക്ഷേ അദ്ദേഹത്തെ അറിയുന്ന എന്റെ ഓഫീസിലെ പഞ്ഞിക്കാരൻ സാറും പിന്നെ രാമേട്ടനും പറഞ്ഞത് അദ്ദേഹം പണ്ടൊക്കെ തെറ്റ് എവിടെ കണ്ടാലും, തനിക്കിഷ്ടപ്പെടാത്തത് കണ്ടാലുമൊക്കെ അതിനെതിരെ പ്രതികരിച്ചിരുന്ന സ്വഭാവമാണദ്ദേഹത്തിനെന്നാണ്. പിന്നെ ഇത്രയും ദുഃഖങ്ങൾ കടിച്ചമർത്തി ജീവിയ്ക്കുന്ന ഒരാളുടെ സ്വഭാവം കുറച്ചു റഫ് ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ"…..അഭിരാമി തന്റെ അഭിപ്രായങ്ങൾ മിത്രയോട് വിവരിച്ചു… "ചേച്ചി… പിന്നൊരു കാര്യം…നരസിംഹമെന്നെ മീനു എന്ന് വിളിച്ചല്ലോ. അദ്ദേഹത്തിന്റെ മക്കളിൽ ആരുടെയെങ്കിലും പേരാണോ അത്"…? മിത്ര അഭിരാമിയോട് തിരക്കി… "അതെ.. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ പേരാണത്. നിന്നെയാ പേരദ്ദേഹം വിളിച്ചപ്പോൾ ഞാനുമൊന്നമ്പരന്നു"… ഒരു മന്ദഹാസത്തോടെ അഭിരാമി മറുപടി നൽകി… "എന്താണെന്നറിയില്ല ചേച്ചി…എനിക്കാ പേര് ഒരുപാടിഷ്ടായി. യഥാർത്ഥത്തിൽ ആ പേര് എനിക്കിഷ്ടമാണ്. ആരെങ്കിലുമെന്നെ ആ പേര് വിളിച്ചിരുന്നെങ്കിലെന്നു ചിലപ്പോഴൊക്കെ ആഗ്രഹിച്ചു പോയിട്ടുണ്ട്"...മിത്ര ദേവദത്തൻ തന്നെയങ്ങനെ സംബോധന ചെയ്ത രംഗമോർത്തു കൊണ്ട് മൊഴിഞ്ഞു… മിത്ര പറഞ്ഞത് കേട്ടപ്പോൾ അഭിരാമി അത്ഭുതപ്പെട്ടു പോയി…. "ഇങ്ങനെയൊരു കാര്യമിത് വരെ നീ പറഞ്ഞിട്ടില്ലല്ലോ "… അത്ഭുതം നിറഞ്ഞ വാക്കുകളോടെ അഭിരാമി ചോദിച്ചു… "എന്റെ ചേച്ചി….എനിക്ക് നിർബന്ധമൊന്നുമില്ലായിരുന്നു. ചെറിയൊരാഗ്രഹമുണ്ടായിരുന്നു എന്ന് മാത്രം"… മിത്രയൊന്ന് മന്ദഹസിച്ചു... "നരസിംഹത്തോട് സംസാരിച്ച അത്രയും നേരം ഞാനനുഭവിച്ച സന്തോഷമൊന്ന് വേറെത്തന്നെയായിരുന്നു. എനിക്ക് ഒരുപാട് അടുപ്പവും പരിചയവുമുള്ള ഒരാളോട് സംസാരിച്ച പോലെയൊരു അവസ്ഥ. ഒരു പക്ഷേ അദ്ദേഹമെന്നോട് ഒരുപാട് വാത്സല്യത്തോടെ സംസാരിച്ചത് കൊണ്ടാവാം. അദ്ദേഹത്തിന്റെ ദുഃഖങ്ങൾ എന്റെയും കൂടി ദുഃഖങ്ങളാണെന്ന് തോന്നിപ്പോയി"….മിത്രയുടെ മിഴികളിൽ ആ നിമിഷങ്ങളിൽ അവളനുഭവിച്ച സന്തോഷവും ദേവദത്തന്റെ അവസ്ഥയോർത്തുള്ള ദുഃഖവും നിഴലിച്ചു നിന്നു…. "ശരി ശരി…ഇനി നരസിംഹത്തോട് സംസാരിച്ചതും മറ്റുമോർത്തിരുന്ന് ഉറങ്ങാൻ ഒരുപാട് വൈകേണ്ട. നാളെ നിനക്ക് കോളേജിൽ പോകാനുള്ളതല്ലേ. എഴുന്നേൽക്കാൻ വൈകിയാൽ പിന്നെ നീ നേരത്തെ ശ്രീലക്ഷ്മിയേ ചെരുപ്പൂരിയടിക്കുമെന്ന് പറഞ്ഞത് പോലെ നിന്നെ അഞ്ജുട്ടിയായിരിക്കുമടിക്കുന്നത്…വാ കിടക്കാം"…അഭിരാമി മിത്രയെ നോക്കിയൊരു ചിരിയോടെ പറഞ്ഞു.. മിത്ര ചിരിച്ചു കൊണ്ട് തലയാട്ടി അഭിരാമി പറഞ്ഞതിനെ ശരി വച്ചു… ================================ രണ്ട് മൂന്ന് ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂട്ടിയ അഭിരാമി ശേഷമുള്ള ദിവസങ്ങളിൽ തന്റെ പഴയ ഫ്രണ്ട്‌സിനെയൊക്കെ കാണുവാനും മറ്റുമായി പുറത്തേക്കിറങ്ങി. ആറ് മാസം വിട്ട് നിന്നപ്പോഴേക്കും സിറ്റിയിലെ ചില ഭാഗങ്ങളോട് ഒരപരിചിതത്വമനുഭവപ്പെട്ടു… ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ പോലും തോന്നാത്ത ഒരനുഭവം. തന്റെയുള്ളിന്റെയുള്ളിൽ ജനിച്ച നാടൊരു വികാരമായി മാറിയോ…അഭിരാമി ഉള്ളാലെ സംശയിച്ചു…. മൊജം ജാഹി മാർക്കറ്റിലൂടെ നടക്കുമ്പോൾ ചുറ്റും കണ്ട ചില കാഴ്ചകളെ അവൾ മൊബൈലിൽ പകർത്തിക്കൊണ്ടിരുന്നു… മുമ്പൊക്കെ ഒരുപാട് തവണ കറങ്ങിയടിച്ചിട്ടുണ്ടെങ്കിലും കാഴ്ചകൾ പകർത്താനൊന്നും മെനക്കെട്ടിട്ടില്ല. ഒരു ചിത്രകാരിയുടെ കണ്ണിലൂടെ ചുറ്റുമുള്ളവയെ നോക്കിക്കാണുന്നത് ആദ്യമായിട്ടാണെന്ന് അവളോർത്തു. നരസിംഹം പറഞ്ഞപോലെ സാമൂഹികവും സമകാലികവുമായവയെയും ക്യാൻവാസിൽ പകർത്താൻ നോക്കാം… അദ്ദേഹത്തെ പോലെ പ്രശസ്തനായൊരു മനുഷ്യന്റെ ഉപദേശങ്ങളെ ധിക്കരിക്കുന്നത് ശരിയല്ലല്ലോ. തന്റെ അമ്മയൊരിക്കലും തന്റെ ചിത്രകലയെ പ്രോത്സാഹിപ്പിച്ചിട്ടുമില്ല എന്നു കരുതി നിരുത്സാഹപ്പെടുത്തിയിട്ടുമില്ല. അമ്മയുടെ സ്വഭാവം പിന്നെ അങ്ങനെ. അതിനി തിരുത്താൻ മേലെയുള്ളയാൾ നേരിട്ടിറങ്ങി വന്ന് ശ്രമിച്ചാലും മാറില്ല.. അഭിരാമി മാർക്കറ്റിലൂടെ നടക്കുമ്പോൾ ആലോചിച്ചു കൊണ്ടിരുന്നു… മൊജം ജാഹി മാർക്കറ്റിൽ നിന്നും അഭിരാമി ഒരു പെർഫ്യൂം ഷോപ്പിൽ കയറി ഒന്ന് രണ്ട് ടൈപ്പ് പെർഫ്യൂം നോക്കി…. ഊദിന്റെയും അത്തറിന്റെയും ലോകനിലവാരമുള്ള പെർഫ്യൂമുകളുടെയും വലിയ ശേഖരങ്ങൾ നിറഞ്ഞ ഷോപ്പുകൾ നിറഞ്ഞയിടമാണ് മൊജാം ജാഹി മാർക്കറ്റ്. ഏതു ഷോപ്പിൽ നിന്നും ഏതു തരത്തിലുള്ളവ വാങ്ങിക്കുമെന്ന ഒരു ചിന്താകുഴപ്പത്തിലെത്തും അവിടെയെത്തിച്ചേരുന്നവർ. രണ്ട് മൂന്ന് ഷോപ്പുകൾ കയറിയിറങ്ങി അവൾ കുറച്ചു സാധങ്ങൾ വാങ്ങിയതിനു ശേഷം കറാച്ചി ബേക്കറിയുടെ ഭാഗത്തേക്ക്‌ നടന്നു…. ആ ദിവസം അഭിരാമി ഹൈദരാബാദ് നഗരത്തിന്റെ പഴമയുടെ പകിട്ടിനെ തന്റെ കണ്ണുകളിലും ഫോണിലും പകർത്തിക്കൊണ്ടിരുന്നു… വൈകുന്നേരമായപ്പോൾ നാംപള്ളി മെട്രോ സ്റ്റേഷനിൽ നിന്നും മെട്രോ ട്രെയിനിൽ കയറി ഹൈ ടെക് സിറ്റി ഭാഗത്തേക്ക്‌ പോയി. തന്റെ ചില ഫ്രണ്ട്‌സിനെ കാണുവാൻ…. ================================ രണ്ടാഴ്ചയ്ക്ക് ശേഷം തന്റെ ലീവ് കഴിഞ്ഞ് അഭിരാമി എറണാകുളത്ത് തിരിച്ചെത്തി. ഇറങ്ങുമ്പോൾ അമ്മയുടെയും മിത്രയുടെയും കൂടെയുള്ള നിമിഷങ്ങൾ വികാരഭരിതമായിരുന്നു… എറണാകുളത്തെത്തി പിറ്റേന്ന് തന്നെയവൾ ഡ്യൂട്ടിയിൽ കയറി തന്റെ പതിവ് ജീവിതത്തിലേക്ക് കടന്നു. വന്നതിന് ശേഷം മൂന്നാല് ദിവസത്തോളം അവൾക്ക് നിന്നു തിരിയാൻ പറ്റാത്ത തിരക്കായിരുന്നു. അതിനാൽ ദേവദത്തന്റെ അടുത്ത് പോകുവാനുമവൾക്ക് സാധിച്ചില്ല. എന്നിരുന്നാലും ഹോസ്റ്റലിൽ കഴിയുന്ന വേളകളിൽ വീണു കിട്ടുന്ന ഒഴിവ് സമയങ്ങളിൽ അവൾ തന്റെ പെയിന്റിംഗ് തുടർന്നു… ദേവദത്തന്റെ അടുത്ത് പോകാൻ കഴിഞ്ഞില്ലെങ്കിലും മിക്ക ദിവസങ്ങളിലും ദേവദത്തനവളെ വിളിച്ചു അവളുടെ വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ മിത്ര തന്നെ രണ്ട് മൂന്ന് തവണ വിളിച്ചതും മറ്റും ദേവദത്തൻ അഭിരാമിയോട് പറഞ്ഞു… മിത്രയോടുള്ള സംസാരത്തെ ദേവദത്തനൊരുപാട് ഇഷ്ടപ്പെടുന്നതായി അയാളുടെ സംസാരത്തിൽ നിന്നും അഭിരാമി മനസ്സിലാക്കി. അതവൾക്കും വളരെ സന്തോഷം പകർന്നു… ഒരു ഞായറാഴ്ച പത്ത് മണിയോടെ അഭിരാമി ദേവദത്തന്റെ വീട്ടിലെത്തി. ഹൈദരാബാദിൽ നിന്നും ദേവദത്തനും രാമേട്ടനും വേണ്ടി കുറച്ചു സാധങ്ങൾ വാങ്ങിയതും കൊണ്ടായിരുന്നു അഭിരാമി ദേവദത്തന്റെ വീട്ടിൽ എത്തിയത്… അവളെ കണ്ട ദേവദത്തൻ നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. അയാളുടെ മുഖത്ത് ഉറ്റവരെയാരെയോ കുറച്ചു ദിവസങ്ങൾക്ക് ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു… പൂമുഖത്തിരുന്നു കൊണ്ട് ഹൈദരാബാദിലെ അവളുടെ വീട്ടിലെ വിശേഷങ്ങളും മറ്റും അയാൾ ചോദിച്ചറിഞ്ഞു.. രാമേട്ടൻ അവിടെയില്ലെന്ന് സംഭാഷണമദ്ധ്യേ ദേവദത്തൻ അഭിരാമിയോട് പറഞ്ഞു.. "രാമേട്ടൻ എവിടെ പോയി നരസിംഹം"…? മിഴികളിൽ ശോകമണിഞ്ഞു കൊണ്ട് അഭിരാമിയുടെ ചോദ്യം… "കാരണവർ എല്ലാ മാസവും ചില ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിനായി പോകും. അങ്ങേർക്ക് വേണ്ടിയല്ല…എനിക്ക് വേണ്ടി.. എന്റെ ലച്ചുവും മക്കളും എത്രയും പെട്ടെന്ന് തിരിച്ചു വരാനായി. ദൈവങ്ങൾക്ക് വലിയ താല്പര്യമില്ലാത്തത് കൊണ്ടാവും ഇത്ര വർഷമായിട്ടും കാരണവർ പോകുന്നതല്ലാതെ ലച്ചുവും മക്കളും വരാത്തത്…" ശോകഛവിയണിഞ്ഞ ഒരു പുഞ്ചിരിയോടെ ദേവദത്തൻ മറുപടി നൽകി.. "സാരമില്ല നരസിംഹം…തമ്മിൽ കാണണമെന്ന് ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ തമ്മിൽ കണ്ടു മുട്ടും"…ദേവദത്തന്റെ ആ സമയത്തെ ശോകാർദ്രഭാവത്തെ ഒന്നകറ്റാനായി അഭിരാമി ചുണ്ടിലൊരു ചിരിയെടുത്തണിഞ്ഞു കൊണ്ട് പറഞ്ഞു.. മറുപടിയായി ദേവദത്തനൊന്ന് മന്ദഹസിച്ചു… "മിത്ര നരസിംഹത്തെ വിളിക്കുമ്പോൾ വെറുപ്പിച്ചു കൊല്ലാറുണ്ടോ"…? "നാക്കിന് ഒരെല്ലുമില്ലാത്ത സംസാരമാ പെണ്ണിന് ചിലപ്പോൾ…അതാ ചോദിച്ചത്"…? അഭിരാമി ചിരിച്ചു കൊണ്ട് മിത്രയെ കുറിച്ചു ദേവദത്തനോട് ചോദിച്ചു… "മിത്രയല്ലെടോ…എനിക്കവൾ മീനൂട്ടിയാ…" ഒന്ന് മന്ദഹസിച്ചു കൊണ്ട് അഭിരാമിയെ തിരുത്തി… "അങ്ങനെയെങ്കിൽ അങ്ങനെ. നരസിംഹത്തിന്റെ മീനൂട്ടി വിളിക്കുമ്പോൾ കത്തി വച്ചു കൊല്ലാറുണ്ടോ എന്ന്"…? അഭിരാമിയൊന്ന് കെറുവിച്ചു കൊണ്ട് ചോദിച്ചു.. "അതൊന്നുമില്ലെടോ… നിങ്ങൾ പറയുമായിരിക്കും അവൾക്ക് നാക്കിനെല്ലില്ലാത്ത സംസാരമാണെന്ന്. പക്ഷേ അതാണ് അവളുടെ പ്ലസ് പോയിന്റ്. താൻ സംസാരിക്കുന്ന ആളിനെ ആ സംസാരിക്കുന്ന സമയത്തെങ്കിലും എല്ലാ മാനസിക പിരിമുറുക്കത്തിൽ നിന്നും പുറത്ത് കൊണ്ടുവരുന്നതും സന്തോഷം പകരുന്നതും ചില്ലറ കാര്യമല്ല. ആളൊരു കാ‍ന്താരിയായത് കൊണ്ട് അതിന്റേതായ കുസൃതികൾ സംസാരത്തിൽ നിറഞ്ഞു നിൽക്കും. സമയം പോകുന്നറിയില്ല"….. ദേവദത്തൻ ചിരിച്ചു കൊണ്ട് മറുപടി നൽകി. അയാളുടെ മുഖത്ത് ആ സമയങ്ങളിൽ അയാൾക്ക് ലഭിക്കുന്ന ആനന്ദങ്ങൾ നിറഞ്ഞു നിന്നിരുന്നു… അഭിരാമിയ്ക്ക് മിത്രയോടൊരു ബഹുമാനം തോന്നി…. വേറെയും പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിക്കെ അഭിരാമി ദേവദത്തന് വേണ്ടി കൊണ്ടു വന്ന സാധനങ്ങൾ കൈമാറി…. "ഇതെന്തൊക്കെയാടോ"…? ദേവദത്തൻ അഭിരാമി കൊടുത്ത സാധനങ്ങൾ വാങ്ങിച്ചിട്ട് ചോദിച്ചു .. "അത് നരസിംഹത്തിന് വേണ്ടി ഒന്ന് രണ്ട് പെർഫ്യൂമുകളും പിന്നെ കുറച്ചു ഹൈദരാബാദി കുക്കീസും"…. അഭിരാമി ചിരിയോടെ മറുപടി നൽകി… "കുക്കീസ് എന്ന് പറയുന്നത് കറാച്ചി ബിസ്ക്കറ്റ് ആണോ"…? ദേവദത്തൻ അഭിരാമിയോട് തിരക്കി… "അതെ….നരസിംഹം ഹൈദരാബാദ് വന്നിട്ടുണ്ടോ…ഇതൊക്കെയറിയാൻ"…? അഭിരാമി ഒരതിശയത്തോടെ ചോദിച്ചു… "ഹ്മ്…പല പ്രാവശ്യം വന്നിട്ടുണ്ട്. ചില അവാർഡ് മീറ്റിനും മറ്റുമായി.. അങ്ങനെ അവിടെ വന്നപ്പോൾ കണ്ടിട്ടുണ്ട് "…ഒരു മന്ദഹാസത്തോടെ ദേവദത്തൻ മറുപടി നൽകി… "അത് കൊള്ളാലോ"…അഭിരാമി മൊഴിഞ്ഞു.. "ഇതെന്താ പെർഫ്യൂമോ"…? പെർഫ്യൂം അടങ്ങിയ പാക്കറ്റ് കൈയിലെടുത്ത് ദേവദത്തൻ ചോദിച്ചു… അഭിരാമി അതേയെന്ന് തലയിളക്കി… "ഇതെന്നാൽ രാമേട്ടന് കൊടുക്കാം. ഞാൻ പെർഫ്യൂമൊക്കെ ഉപയോഗിക്കുന്നത് നിർത്തിയിട്ട് വർഷങ്ങളായി"…ദേവദത്തൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു… "അതെന്താ പെർഫ്യൂം പറഞ്ഞോ അവയ്ക്ക് നരസിംഹത്തിന്റെ ശരീരം പറ്റില്ല എന്ന്"….? അഭിരാമിയൊരു പുച്ഛത്തോടെ ചോദിച്ചു… ദേവദത്തൻ അത് കേട്ടൊന്ന് ചിരിച്ചു…. "അഭി…വർഷങ്ങൾക്ക് മുമ്പേ എന്റെ ജീവിതത്തിലെ നിറങ്ങളും സുഗന്ധങ്ങളുമൊക്കെ നഷ്ടമായതാണ്. ജീവിതത്തിലിത് രണ്ടും നഷ്ടപ്പെട്ടവനു തന്റെ പുറംമോടിയെ സുഗന്ധപൂരിതമാക്കിയിട്ട് എന്ത് പ്രയോജനം"… ഒരു വിളറിയ ചിരിയോടെ ദേവദത്തൻ അഭിരാമിയോട് പറഞ്ഞു… "ദേ നരസിംഹം…ഞാനിത്രയും ദൂരത്ത് നിന്നും നരസിംഹത്തിനായി കൊണ്ട് വന്നിട്ട് ഒരു മാതിരി ശോകമടിച്ചാലുണ്ടല്ലോ…എനിക്ക് നല്ല മലയാളം മാത്രമല്ല അച്ചടിഭാഷയിലില്ലാത്ത മലയാളവും അറിയാം…ഈ പ്രായമൊക്കെ ഞാനങ്ങട് മറക്കും"…അഭിരാമിയൊന്ന് ചൊടിച്ചു മുഖം കൂർപ്പിച്ചു കൊണ്ട് ദേവദത്തനോട് പറഞ്ഞു… "അല്ലെങ്കിലും ഇങ്ങനെ വർഷങ്ങളായി ശോകഗാനം പാടി നടന്നിട്ട് എന്ത് ഗുണം. നിറങ്ങൾ നഷ്ടപ്പെട്ടെങ്കിൽ ആ പോയ നിറങ്ങളെ കുറിച്ച് ചിന്തിക്കാതെ പുതിയ നിറങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുവാനാണ് ശ്രമിക്കേണ്ടത്"….അഭിരാമിയൊരു നിർവികാരഭാവത്തോടെ മൊഴിഞ്ഞു… "അഭി….താനെന്താണ് ഉദ്ദേശിച്ചത്"...?ദേവദത്തൻ നെറ്റി ചുളിച്ചു കൊണ്ട് അഭിരാമിയോട് ചോദിച്ചു.. "വിട്ട് പോയവരെ പറ്റി ചിന്തിച്ചു ജീവിതം പാഴാക്കാതെ പുതിയൊരു ജീവിതം തുടങ്ങാൻ. നരസിംഹത്തിന് പ്രായമങ്ങട് നീണ്ടു പോയിട്ടൊന്നുമില്ല. ഇന്നും നല്ലൊരു പെണ്ണിനെ നരസിംഹത്തിന് കിട്ടും"...അഭിരാമി നിർവികാരയായി മൊഴിഞ്ഞു… "അഭി…താൻ ഹൈദരാബാദ് പോയത് എനിക്ക് കല്യാണമാലോചിക്കുവാനായിരുന്നോ"…? ദേവദത്തൻ ചിരിച്ചു കൊണ്ട് ചോദിച്ചു .. "എനിക്ക് പരിചയമുള്ള ആരുമില്ല. ഉണ്ടായിരുന്നെങ്കിൽ കണ്ണുമടച്ചു ഞാൻ ആലോചിച്ചേനെ നരസിംഹത്തിന് വേണ്ടി...." ഒരു ചെറു ചിരിയോടെ അഭിരാമി മറുപടി നൽകി… "അഭി…മതി.. എനിക്കിങ്ങനെ പറയുന്നതും കേൾക്കുന്നതുമൊന്നും ഇഷ്ടമല്ല. എന്റെ ജീവിതത്തിൽ എക്കാലത്തും ഒരു പെണ്ണിന് മാത്രമേ സ്ഥാനമുള്ളൂ എന്റെ ലച്ചുവിന്. ഒരു പെണ്ണും എന്റെ ലച്ചുവിന് സമമല്ല. എന്റെ ലച്ചു എന്നെ സ്നേഹിച്ച പോലെ ഒരു പെണ്ണിനും എന്നെയോ തിരിച്ചോ സ്നേഹിക്കുവാൻ കഴിയില്ല"… ദേവദത്തൻ എഴുന്നേറ്റ് മുഖം കടുപ്പിച്ചു കൊണ്ട് അഭിരാമിയോട് പറഞ്ഞു.. ദേവദത്തൻ പറഞ്ഞത് കേട്ട അഭിരാമിയൊന്ന് കൈകെട്ടി നിന്നു കൊണ്ട് എഴുന്നേറ്റ് ദേവദത്തന്റെ മുഖത്തേക്ക് നോക്കി… "സാറ് സ്നേഹിച്ചു എന്ന് പറ…സാറിന്റെ ഭാര്യ സ്നേഹിച്ചു എന്ന് പറയുന്നത് തെറ്റായിരിക്കും. സാറിനോട് സ്നേഹമുണ്ടായിരുന്നെങ്കിൽ അവര് സാറിനെ ഉപേക്ഷിച്ചു പോകില്ലായിരുന്നു"…അഭിരാമി ഭയപ്പാടേതുമില്ലാതെ ദേവദത്തന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു… "അഭീ….മതി….നിർത്ത്…മുമ്പൊരു ദിവസവും നീയിതു പോലെ പറഞ്ഞു. ഞാനന്ന് ക്ഷമിച്ചു. എപ്പോഴുമെന്റെ മനോഭാവം അതാകണമെന്നില്ല"….ദേവദത്തൻ തന്റെ വാക്കുകളിലൊരു മുന്നറിയിപ്പ് കലർത്തിക്കൊണ്ട് പറഞ്ഞു… "സാറെത്ര കുപിതനായിട്ടും കാര്യമില്ല. ഞാൻ യാഥാർഥ്യമാണ് പറഞ്ഞത്… സാറാ കഥയിൽ പറഞ്ഞത് പോലെ സാറും ഭാര്യയും തമ്മിൽ അത്രയ്ക്കും സ്നേഹമായിരുന്നെങ്കിൽ സാറിനെയുമുപേക്ഷിച്ചു അവർ പോകണമെങ്കിൽ സാറിന്റെയടുത്തോ അല്ലെങ്കിൽ അവരുടെയടുത്തോ തമ്മിൽ പൊറുക്കാനാവാത്ത ഒരു തെറ്റ് നടന്നിരിക്കണം. പിരിയാൻ കാരണമായ തെറ്റ് ആരുടെ ഭാഗത്താണെങ്കിലും സാറിന്റെ ഭാര്യ ചെയ്തതാണ് ആ തെറ്റിലും വലിയ തെറ്റ്"….അഭിരാമിയുടെ സ്വരവും പരുഷമായി മാറി… ദേവദത്തന്റെ മുഖത്തൊരു തളർച്ച പ്രകടമായിക്കൊണ്ടിരുന്നു… "എന്റെ ലച്ചുവിന് ഒരിക്കലും തെറ്റ് ചെയ്യുവാൻ കഴിയില്ല. ലച്ചു തെറ്റ് ചെയ്തിട്ടില്ല. ലച്ചുവിന്റെ തെറ്റുകൾ എപ്പോഴും എന്റെ തെറ്റുകളാണ് "…ദേവദത്തനൊരു തളർച്ചയോടെ പറയുമ്പോൾ അയാളുടെ ശബ്ദമിടറി… "അത് സാറിന്റെ ന്യായീകരണം…" " ഒന്നുമറിയാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അവരുടെ അച്ഛന്റെയരികിൽ നിന്നുമകറ്റി അവർക്ക് ലഭിക്കേണ്ടിയിരുന്ന പിതൃവാത്സല്യവും കരുതലും നിഷേധിച്ച സാറിന്റെ ലച്ചു ചെയ്തത് ഒരിക്കലും ആർക്കും എന്തിനു ആ കുഞ്ഞുങ്ങൾ വളർന്നാൽ അവർക്ക് പോലും പൊറുക്കുവാൻ കഴിയാത്ത തെറ്റാണ്…അവരുടെ തെറ്റുകളെ സാറിന്റെ തെറ്റാണ് എന്ന് സ്ഥാപിച്ചു വെറുതെ വിഡ്ഢിവേഷം കെട്ടുകയാണ് സാറിപ്പോൾ ചെയ്യുന്നത്…." അഭിരാമിയൊരു കൂസലുമില്ലാതെ കൈ കെട്ടി നിന്ന് കൊണ്ട് പറഞ്ഞു…. "അഭീ"….ദേവദത്തൻ അഭിരാമിയുടെ നേരെ അലറി… "പിന്നെന്താണ് സാർ ചെയ്തുകൊണ്ടിരിക്കുന്നത്"…? "സാർ യഥാർത്ഥത്തിലൊരു വിഡ്ഢിവേഷം കെട്ടിയാടുകയല്ലേ"…? ക്രുദ്ധനായി നിൽക്കുന്ന ദേവദത്തന് നേരെ ചോദ്യശരങ്ങളുതിർത്തു കൊണ്ടിരുന്നു അഭിരാമി…. അഭിരാമിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ദേവദത്തന് ഉത്തരം മുട്ടിപ്പോയി. അവൾ ചോദിച്ചത് അത്രയും യുക്തിഹിതമായ ചോദ്യങ്ങളാണെന്ന് അയാൾക്കറിയാമായിരുന്നു…. "സാറിന് ഉത്തരം മുട്ടിയല്ലോ അല്ലെ.. സാറിനെ കുറിച്ച് യുക്തിയുള്ള ആരും അങ്ങനെയേ ചിന്തിക്കൂ…" "സാറിനെ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയി അതും സാറിന്റെ പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട്. എന്നിട്ടും സാർ അവരിൽ കുറ്റം കണ്ടെത്താതെ ആ കുറ്റം സ്വയമേറ്റെടുത്തിരിക്കുന്നു. എന്നിട്ട് സ്വയം ശിക്ഷിച്ചു കൊണ്ടിരിക്കുന്നു. സാറിനുള്ളത് പോലെ സാറിനോട് തിരിച്ചുമവർക്ക് സ്നേഹമുണ്ടായിരുന്നെങ്കിൽ അവർ സാറിനെ ഉപേക്ഷിച്ചു സാറിന്റെ കയ്യെത്താ അകലത്ത് നിൽക്കില്ലായിരുന്നു. ഇതിപ്പോൾ ഒന്നും രണ്ടും വർഷമല്ലല്ലോ.. ഇരുപത് വർഷങ്ങൾക്ക് മുകളിലായില്ലേ. ഇന്നും അവരെ കുറിച്ചും ഒരു വിവരവുമില്ല. ഇനി സാറത്രയ്ക്ക് വലിയ തെറ്റ് ആ സ്ത്രീയോട് ചെയ്‌താൽ പോലും ഒരച്ഛനെന്ന നിലയിൽ സാറിന് മക്കളിൽ ഉള്ള അവകാശമില്ലാതാക്കുവാൻ അവർക്ക് അവകാശമില്ല. സാറിനോട് പൊരുത്തപ്പെട്ടു പോകുവാൻ കഴിയുമായിരുന്നില്ലെങ്കിൽ അവർ ചെയ്യേണ്ടിയിരുന്നത് നിയമപ്രകാരം ബന്ധം വേർപ്പെടുത്തി സാറിന് സ്വന്തം മക്കളിലുള്ള അവകാശം നില നിർത്തുകയായിരുന്നു വേണ്ടിയിരുന്നത്. അല്ലാതെ ആ പിഞ്ചു കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം ഇല്ലാതാക്കുകയായിരുന്നില്ല ചെയ്യേണ്ടത്...." അഭിരാമി തന്റെ മുഖം കടുപ്പിച്ചു കൊണ്ട് ദേവദത്തനോട് പറഞ്ഞു… "മതി നിർത്ത്…എനിക്കൊന്നും കേൾക്കേണ്ട.." " എന്റെ ലച്ചുവിനെ കുറിച്ച് ആരുമൊന്നും പറയുന്നത് എനിക്കിഷ്ടമല്ല. താൻ ദയവായി ഇപ്പോൾ പോകണം"….ദേവദത്തൻ അഭിരാമിയോട് കോപിഷ്ടനായ് അവൾ പറയുന്നത് കേൾക്കാനിഷ്ടപ്പെടാതെയെന്നവണ്ണം പറഞ്ഞു… "സാർ…ഞാൻ പൊയ്ക്കോളാം.. ഞാൻ പോയത് കൊണ്ട് ഞാൻ പറഞ്ഞകാര്യങ്ങൾ അങ്ങനെയല്ലെന്നു സാറിന് നിഷേധിക്കുവാൻ സാധിക്കുമോ"…? "എനിക്ക് ശരിയെന്നു തോന്നുന്നത് എവിടെയായാലും ഞാൻ പറയും. എനിക്കങ്ങനെയാ ശീലം. ഒന്ന് ഉള്ളിൽ വച്ചു മറ്റൊന്ന് പുറത്ത് പറയുന്ന സ്വഭാവം എനിക്കിഷ്ടമില്ല"…അഭിരാമിയൊരു പുച്ഛഭാവത്തിൽ ദേവദത്തനെ നോക്കിക്കൊണ്ട് പറഞ്ഞു… ദേവദത്തൻ രൂക്ഷമായവളെയൊന്ന് നോക്കി… "സാർ…പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി പറഞ്ഞോട്ടെ"… ദേവദത്തന്റെ മുഖത്തേക്ക് നിർവികാരമായി ഒരുനോട്ടമെറിഞ്ഞു കൊണ്ട് മൊഴിഞ്ഞു… "സാറിന്റെ ഭാര്യയെ ഇപ്പോഴും അത്രയധികം സ്നേഹിക്കുന്ന സാറിനുറപ്പുണ്ടോ അവരത് പോലെ സാറിനെ സ്നേഹിച്ചിട്ടുണ്ടെന്നു"…? "എനിക്ക് തോന്നുന്നില്ല അവർ സാറിനെ അത് പോലെ സ്നേഹിച്ചിട്ടുണ്ടെന്ന്. ഇത്രയും കാലം അവർ മക്കളെ പോലും ഇത്രയും കാലമായിട്ടും സാറിന്റെയടുത്തേക്ക് വീട്ടില്ലെങ്കിൽ ചിലപ്പോൾ അവർ വേറെ വിവാഹം പോലും കഴിച്ചിട്ടുണ്ടാവാം. പക്ഷേ സാറിവിടെ അവരെയിപ്പോഴും പൂജിച്ചു കൊണ്ടിരിക്കുന്നു. സാറിങ്ങനെ ഉള്ള് നീറി ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് സങ്കടമുണ്ട്. അത് കൊണ്ട് ഇത്രയെങ്കിലും പറയണമെന്ന് തോന്നി…ഞാൻ പൊയ്ക്കോട്ടേ"….അഭിരാമിയത്രയും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി… "അഭീ….നിൽക്കവിടെ"…. തനിക്ക് നേരെ പിന്തിരിഞ്ഞു നടക്കുന്ന അഭിരാമിയെ ദേവദത്തൻ വിളിച്ചു… അഭിരാമിയൊന്ന് നിന്നു. എന്നിട്ട് തിരിഞ്ഞ് നിന്നു ദേവദത്തന്റെ മുഖത്തേക്ക് നോക്കി എന്താണെന്ന് തന്റെ കണ്ണുകളാൽ ആംഗ്യം കാണിച്ചു… "താനെന്താ പറഞ്ഞത് "…? "എന്റെ ലച്ചു വേറെ വിവാഹം കഴിച്ചിട്ടുണ്ടാവുമെന്നല്ലേ…" "എന്നാൽ കേട്ടൊ എന്റെ ലച്ചുവിന് എന്നെയല്ലാതെ മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയില്ല…" "പിന്നെ നീ പറഞ്ഞ വേറൊരു കാര്യം ലച്ചുവെന്നെ സ്നേഹിച്ചിട്ടില്ലെന്നു…അതിനും മറുപടി കേട്ടോ … എന്റെ ലച്ചുവെന്നെ സ്നേഹിച്ച പോലെ ആരുമെന്നെ സ്നേഹിച്ചിട്ടില്ല. ഒരിക്കൽ ഒരപകടം പറ്റി ഞാൻ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ നിൽക്കുമ്പോൾ അവളെന്റെ ജീവന് വേണ്ടി ഊണും ഉറക്കവുമൊഴിച്ച് പ്രാർത്ഥനകളുമായി ദൈവങ്ങളോട് യാചിക്കുകയായിരുന്നു. ആ ലച്ചുവിന്റെ സ്നേഹത്തെ പറ്റിയെനിക്ക് നിന്നെയെന്നല്ല ആരെയും ബോധിപ്പിക്കേണ്ടതില്ല "….ഭ്രാന്തമായൊരു ആവേശം നിറഞ്ഞ വദനത്തോടെ പറഞ്ഞു നിർത്തി... "സാർ..എന്നിട്ടെവിടെ സാറിനോട്‌ ഇത്രയും സ്നേഹമുണ്ടായിരുന്ന സാറിന്റെ ഭാര്യ. സാറ് പറഞ്ഞ പോലെയായിരുന്നെങ്കിൽ അവരിന്ന് കൂടെ കാണുമായിരുന്നല്ലോ. എന്നിട്ട് എവിടെയവർ"…? അഭിരാമിയുടെ വാക്കുകളിൽ ഒരു പരിഹാസത്തിന്റെ ധ്വനിയുയർന്നു… "ആര് പറഞ്ഞു എന്റെ ലച്ചു എന്റെ കൂടെയില്ലെന്ന് "…? ദേവദത്തൻ വലിഞ്ഞു മുറുകിയ മുഖവുമായി ചോദിച്ചു.. ദേവദത്തന്റെ ആ ഭാവത്തോടെയുള്ള ചോദ്യത്തിൽ അഭിരാമിയൊന്നന്തം വിട്ട് നിന്നു… "എന്റെ ലച്ചുവിനെയല്ലേ നിനക്ക് കാണേണ്ടത്… വാ….ഞാൻ കാണിച്ചു തരാം…" ദേവദത്തൻ അഭിരാമിയുടെ മറുപടിയ്ക്ക് കാക്കാതെ അവളുടെ കൈയിൽ ബലമായി പിടിച്ചു… ഭ്രാന്തമായ വേഗത്തിൽ അയാൾ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടകത്തേക്ക് നടന്നു. ദേവദത്തൻ അന്ന് രാമേട്ടൻ തന്നെ തുറക്കരുതെന്ന് വിലക്കിയ മുറിയിലേക്കാണ് തന്നെയും കൊണ്ട് പോകുന്നതെന്ന് അഭിരാമിയ്ക്ക് മനസ്സിലായി… അപ്പോഴേക്കും ദേവദത്തൻ അവളെയും കൊണ്ട് ആ മുറിയുടെ മുന്നിൽ എത്തിയിരുന്നു… ദ്രുതഗതിയിൽ വാതിൽ തുറന്ന ദേവദത്തൻ അഭിരാമിയെയും കൊണ്ട് മുറിക്കകത്തേക്ക് കയറി… ജനലുകളെല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ മുറിയിലൊരു അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ… ദേവദത്തൻ പൊടുന്നനെ ലൈറ്റ് ഓൺ ചെയ്തു. ആ മുറിയാകെ വെളിച്ചം പരന്നു… നിറഞ്ഞ വെളിച്ചത്തിൽ ആ മുറിയിൽ താനൊരു ചായക്കൂട്ടുകളുടെ ലോകത്തെത്തിയത് പോലെ തോന്നി. അഭിരാമിയ്ക്ക്. ഒരു സ്ത്രീയുടെ വിവിധതരത്തിലുള്ള ചിത്രങ്ങളുടെ പെയിന്റിംഗുകൾ. മുറി മുഴുവൻ ആ സ്ത്രീയുടെ നൃത്തരൂപത്തിലും അല്ലാത്തതുമായ ഭാവങ്ങളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളാൽ നിറഞ്ഞു നിന്നിരുന്നു ആ മുറി മുഴുവൻ…. ആ സ്ത്രീയുടെ ചിത്രങ്ങളിലേക്ക് നോക്കിയ അഭിരാമിയാകെ സ്തംഭിച്ചു നിന്നു…. "അഭീ…നീ ചോദിച്ചില്ലേ എന്റെ ലച്ചു എവിടെയെന്നു. എന്നും എപ്പോഴും ഓരോ നിമിഷങ്ങളിലും എന്നോട് കൂടെയുണ്ട് എന്റെ ലച്ചു. എന്റെ ഓരോ ശ്വാസത്തിലും, എന്റെയോരോ ഹൃദയത്തുടിപ്പുകളിലും നിറഞ്ഞു നിൽക്കുന്നു. ഈ മുറിയിൽ നിറഞ്ഞു നിൽക്കുന്നു അവളുടെയോരോ നിശ്വാസങ്ങളും, പാദചലനങ്ങളും ആ ചിലങ്കകളുടെ അലയൊലികളും"….ദേവദത്തൻ പറഞ്ഞുകൊണ്ടിരുന്നു… എന്നാൽ ദേവദത്തൻ പറയുന്നതൊന്നും അഭിരാമിയുടെ ശ്രദ്ധയിൽപ്പെട്ടില്ല…. അവൾ ദേവദത്തന്റെ ഭാര്യയുടെ ചിത്രങ്ങൾ കണ്ടതിന്റെ സ്തംഭനാവസ്ഥത്തിലായിരുന്നു… ആ ചിത്രങ്ങളിലെ സ്ത്രീയുടെ മുഖത്തേക്ക് നോക്കുന്തോറും അവളുടെ മിഴികളിൽ ഇരുട്ട് നിറയുന്ന പോലെയുളവായിക്കൊണ്ടിരുന്നു… അഭിരാമി കണ്ട ആ സ്ത്രീയുടെ മുഖം അതായത് ദേവദത്തന്റെ ലച്ചുവിന്റെ മുഖം അവൾക്ക് പരിചിതമായിരുന്നു… അവളുടെ അമ്മ അഞ്ജനദേവിയുടെ മുഖം.... തുടരും NB : എല്ലാവരും ചോദിച്ചതിന് ഉത്തരമായി...പൊങ്കാല ഇടാനാഗ്രഹിക്കുന്ന സ്ത്രീജനങ്ങൾ ക്യു പാലിക്കേണ്ടതാണ്..... 😜 #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
897 കണ്ടവര്‍
ഋതുനന്ദനം... Part 28 അഭിരാമി ദേവദത്തന്റെ കഥ പറഞ്ഞവസാനിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും മിത്രയുടെ നയനങ്ങളിൽ ദേവദത്തനെന്ന വ്യക്തിയോടുള്ള അലിവും സഹതാപവും നിറഞ്ഞു നിന്നു…. "ചേച്ചി… ഇത്ര കാലമായിട്ടും ദത്തൻ സാറിന്റെ ഭാര്യയും മക്കളും എങ്ങോട്ടാണ് പോയതെന്നോ എവിടെയുണ്ടെന്നോ യാതൊരറിവുമില്ലെന്നോ"…? മിത്രയുടെ വാക്കുകളിൽ അമ്പരപ്പും സങ്കടവും തിങ്ങി നിന്നു…. "അതേ മിത്തൂ… അദ്ദേഹത്തിനിത്ര കാലമായിട്ടുമറിയില്ല അദ്ദേഹത്തിന്റെ മക്കളെവിടെയാണെന്ന്. അദ്ദേഹമൊരുപാട് അന്വേഷിച്ചത്രേ. എന്നെങ്കിലും തന്റെ മക്കൾ തന്നെ തേടി വരുന്നതും കാത്തിരിക്കുകയാണ് അദ്ദേഹമിപ്പോഴും. വേറെ വല്ലവരുമായിരുന്നെങ്കിൽ ചിലപ്പോൾ മനോനില തെറ്റി വല്ലതും ചെയ്ത് പോയേനെ . അദ്ദേഹത്തിന്റെ മനോബലമൊന്നു കൊണ്ട് മാത്രമാവാം ഒരു പക്ഷേ ഇത്ര കാലമായിട്ടും പിടിച്ചു നിൽക്കുന്നത്. അദ്ദേഹത്തിനെ ഒരുപാട് വർഷങ്ങൾക്ക് ശേഷം നിറഞ്ഞ ചിരിയോടെ തികഞ്ഞ സന്തോഷത്തോടെ ചിരിയും കളിയുമൊക്കെയായി കാണുന്നത് എന്നെ പരിചയപ്പെട്ടതിനു ശേഷമാണെന്നാണ് രാമേട്ടനെന്നോട് പറഞ്ഞത് "… അഭിരാമി മറുപടി നൽകി… "എന്നിട്ട് ഇത്രയും കാലത്തിനുള്ളിൽ പുള്ളി മാധ്യമങ്ങളിലൊന്നും കൊടുത്തില്ലേ ഇങ്ങനെ മിസ്സിംഗ്‌ ആണെന്നും പറഞ്ഞ് "….? മിത്ര വീണ്ടും ചോദിച്ചു.. "അക്കാര്യത്തിലാണ് എനിക്ക് അത്ഭുതം. തന്റെ മക്കളെ തന്നിൽ നിന്നകറ്റി തന്നെയുപേക്ഷിച്ചു പോയ ആ സ്ത്രീയെപ്പറ്റി മറ്റുള്ളവർ ചീത്തയായി തെറ്റിദ്ധരിക്കുമത്രേ. എന്തിനധികം പറയുന്നു അവരെ പറ്റി എന്തെങ്കിലും ഇഷ്ടക്കേടുള്ള കാര്യം നമ്മൾ പറഞ്ഞാൽ പോലും പുള്ളി അതിന് പ്രതികരിക്കുന്നത് വളരെ കഠിനമായിട്ടായിരിക്കും. ഇങ്ങനെയുമുണ്ടോ ഒരു പ്രണയമെന്ന് നമ്മൾ സംശയിച്ചു പോകും. അത്ര മാത്രം മനസ്സിൽ നിറഞ്ഞിപ്പോഴും നിൽക്കുകയാണവർ"...അഭിരാമി മറുപടി നൽകിക്കൊണ്ടൊരു നെടുവീർപ്പിട്ടു… "ചേച്ചി….ഇത്രയൊക്കെ ആ സ്ത്രീ ചെയ്തിട്ടും അവരോട് ഒരു തരിമ്പ് പോലും വെറുപ്പില്ലാതെ ഇങ്ങനെ സ്നേഹിക്കാൻ ആ മനുഷ്യനെങ്ങനെ സാധിക്കുന്നു"…? ഒരമ്പരപ്പോടെ മിത്ര അഭിരാമിയോട് ചോദിച്ചു… "അറിയില്ല മിത്തൂ…പക്ഷേ അദ്ദേഹത്തിന്റെ കഥയിൽ അദ്ദേഹം സ്ഥാപിക്കുന്നത് ഇതാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ തെറ്റും അദ്ദേഹത്തിന്റെ തെറ്റും എന്നൊന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ചെയ്യുന്ന തെറ്റുകളും ശരികളും അദ്ദേഹത്തിന്റെ നല്ല പാതിയെന്ന നിലയിൽ അതദ്ദേഹത്തിന്റെ തന്നെയാണ്. കാരണം അദ്ദേഹത്തിന്റെ നല്ല പാതിയെന്നാൽ അദ്ദേഹം തന്നെയാണെന്ന്.." അഭിരാമി മറുപടി നൽകി.. മിത്ര അഭിരാമി പറഞ്ഞത് കേട്ട് മിഴിച്ചിരുന്നു പോയി… അഭിരാമിയ്ക്കത് കണ്ട് ചിരി പൊട്ടി… "നീയെന്താടീ കിളി പോയ പോലെയിരിക്കുന്നത് "…അഭിരാമി മിത്രയെ കളിയാക്കിക്കൊണ്ട് ചോദിച്ചു… "അല്ല….ഇപ്പോൾ പറഞ്ഞത് കേട്ടാൽ ആർക്കാണ് കിളി പോകാത്തത്. അവിടെയും ഇവിടെയും തൊടാത്ത ഒരു വാചകം. ആ വാക്കുകൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ചെറുതല്ല "….മിത്രയൊരു അന്താളിപ്പോടെ മറുപടി നൽകി… "ആ പറഞ്ഞത് ഒന്നാലോചിച്ചു നോക്കുമ്പോൾ നിനക്കെന്താണ് തോന്നുന്നത് മിത്തൂ"…. അഭിരാമി മിത്രയോട് ചോദിച്ചു… "എനിക്ക് തോന്നിയത് ഇതാണ് നരസിംഹം ഭാര്യയുടെ തെറ്റുകൾ തന്റെ മേൽ സ്വയം ചാർത്തി ഭാര്യയുടെ പേര് രക്ഷിക്കുവാൻ നോക്കുന്നു എന്ന് "….മിത്ര മറുപടി നൽകി.. "അതെ….അങ്ങനെയാണെങ്കിൽ ദത്തൻ സാറിനും സാറിന്റെ ശ്രീലക്ഷ്മിയ്ക്കും മാത്രമറിയാവുന്ന എന്തോ ഒരു രഹസ്യമുണ്ട്. അതാണ്‌ അവർ തമ്മിൽ പിരിയാനുണ്ടായ കാരണവും. ചിലപ്പോൾ ശ്രീലക്ഷ്മിയ്ക്ക് ഒരിക്കലും പൊറുക്കാൻ കഴിയാത്തൊരു തെറ്റ് ദത്തൻ സാറിന്റെ അടുത്ത് നിന്നുമുണ്ടായി കാണണം "… അഭിരാമി തന്റെ കണ്ടെത്തലുകൾ മിത്രയുടെ അടുത്ത് അവതരിപ്പിച്ചു… "നീ പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം. നരസിംഹത്തിന്റെ അടുത്ത് നിന്നും ശ്രീലക്ഷ്മിയ്ക്ക് പൊറുക്കാനാവാത്ത എന്തോ ഒരു വലിയ തെറ്റ് സംഭവിച്ചിട്ടുണ്ട്. കാരണം അങ്ങേര് അപകടം പറ്റി കിടന്നപ്പോൾ ഊണും ഉറക്കവുമുപേക്ഷിച്ചു പ്രാർത്ഥനയിൽ മുഴുകിയ ഒരാൾ അങ്ങേര് ആ അവസ്ഥയിൽ ആശുപത്രിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ തന്നെ വിട്ടു പോകണമെങ്കിൽ അതിന് ശക്തമായൊരു കാരണമുണ്ട് "…. മിത്ര അഭിരാമി പറഞ്ഞതിനെ ശരി വച്ചു കൊണ്ട് പറഞ്ഞു… "പക്ഷേ എന്ത് ചെയ്യാം….ആ കാരണമെന്താണെന്ന് അറിയുന്നത് രണ്ട് പേർക്ക് മാത്രമാണ്. ദത്തൻ സാറിനും അദ്ദേഹത്തിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്കും മാത്രമാണ്. ശ്രീലക്ഷ്മിയുടെ അടുത്ത് നിന്നറിയണമെങ്കിൽ അവരെപ്പറ്റി ഒരു വിവരവുമില്ല എന്നാലോ ദത്തൻ സാറാരോടും അതിനെ കുറിച്ച് പറയുകയുമില്ല. അദ്ദേഹം ഇത്രയും വർഷമായി കൂടെയുള്ള രാമേട്ടനോട് പോലും പറഞ്ഞിട്ടില്ല "…. അഭിരാമിയൊരു നെടുവീർപ്പോടെ പറഞ്ഞു… "എന്നാലുമെനിക്ക് ആ സ്ത്രീയുടെ ചെയ്തിയോട് പൊരുത്തപ്പെടാനാവില്ല"….മിത്ര പൊടുന്നനെ അഭിരാമിയോട് പറഞ്ഞു… അതെന്താണെന്ന് അഭിരാമി തന്റെ മിഴികളാൽ ചോദിച്ചു.. "നരസിംഹം എത്ര വലിയ തെറ്റും ചെയ്‌തെന്നിരിക്കട്ടെ അപ്പോഴും ആ കുഞ്ഞുങ്ങളെ അദ്ദേഹത്തിൽ നിന്നുമകറ്റാനും അവർക്ക് ലഭിക്കേണ്ടിയിരുന്ന ഒരച്ഛന്റെ സ്നേഹവും കരുതലും വാത്സല്യവും നിഷേധിക്കുവാനും ആ സ്ത്രീക്കെന്ത് അവകാശമാണുള്ളത് "…? മിത്ര തന്റെ സംശയമുയർത്തി… "നരസിംഹം ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെങ്കിൽ പോലും അങ്ങേരുടെ മക്കൾക്ക് കൊടുക്കേണ്ട സ്നേഹവും വാത്സല്യവുമൊക്കെ കൊടുക്കേണ്ട അവകാശങ്ങളില്ലാതാകുന്നില്ല. ആ സ്ത്രീക്ക് മക്കളിലുള്ള അതേ അവകാശം അച്ഛനായ നരസിംഹത്തിനുമുണ്ട്. അങ്ങേരോട് പൊരുത്തപ്പെടുവാൻ കഴിയില്ലായിരുന്നെങ്കിൽ അവർ ചെയ്യേണ്ടിയിരുന്നത് നിയമപ്രകാരം ബന്ധം വേർപ്പെടുത്തി മക്കളിൽ അങ്ങേർക്കുള്ള അവകാശങ്ങളെ നിലനിർത്തുകയായിരുന്നു. ആ കണക്കിന് നോക്കുമ്പോൾ അങ്ങേരേക്കാൾ വലിയ തെറ്റ് ചെയ്തത് ആ സ്ത്രീയാണ്. എനിക്ക് തോന്നുന്നില്ല ആ കുഞ്ഞുങ്ങൾ എന്നെങ്കിലും സത്യങ്ങൾ തിരിച്ചറിഞ്ഞാൽ ആ സ്ത്രീയോട് ക്ഷമിയ്ക്കുമെന്ന് "…. മിത്ര തന്റെ അഭിപ്രായം പറഞ്ഞു നിർത്തി…. "മിത്തു…നീ പറയുന്ന അതേ അഭിപ്രായം തന്നെയാണ് എന്റെയും. ആ സ്ത്രീ ചെയ്തത് ദത്തൻ സാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനേക്കാൾ പൊറുക്കാൻ കഴിയാത്ത തെറ്റാണ്. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മക്കളെ കണ്ടെത്താൻ കഴിയട്ടെയെന്നാണ് എന്റെ പ്രാർത്ഥന. ആർക്കും ഇത് പോലെയൊരു വിധി വരാതിരിക്കട്ടെ. പുറത്ത് മന്ദഹസിക്കുമ്പോഴും മനസ് കൊണ്ട് ഉമിത്തീയിൽ വെന്തുരുകകയാണാ മനുഷ്യൻ"… അഭിരാമി മിത്രയോട് പറഞ്ഞ് നിർത്തുമ്പോഴേക്കും അവളുടെ ശബ്ദമിടറി… "ചേച്ചി…നീ കണ്ടിട്ടുണ്ടോ ആ മഹിളാരത്നത്തെ ഫോട്ടോയിലോ മറ്റോ"….? മിത്രയുടെ ചോദ്യത്തിൽ പരിഹാസം നിറഞ്ഞു… "ഇല്ലെടീ…അവരുടെ ചിത്രം ആ വീട്ടിൽ എവിടെയും ദത്തൻ സാർ വച്ചിട്ടില്ല. ആർക്കും കാണിച്ചു കൊടുക്കുകയുമില്ല. എന്നോട് അബദ്ധത്തിൽ പോലും ചോദിച്ചു പോയേക്കല്ലേ എന്നാണ് രാമേട്ടൻ നിർദേശിച്ചിട്ടുള്ളത്. ആ സ്ത്രീയെ പറ്റി ആരും മോശമായി ചിന്തിച്ചാലോ എന്നു കരുതി ദത്തൻ സാർ ആ വീട്ടിലുണ്ടായിരുന്ന അവരുടെ ചിത്രങ്ങളൊക്കെ എടുത്ത് മാറ്റിയത്രേ. എന്തായാലും വല്ലാത്തൊരു ഒറ്റപ്പെട്ട ജീവിതമാണദ്ദേഹത്തിന്റെ"….അഭിരാമിയുടെ വാക്കുകളിൽ ദേവദത്തനോടുള്ള അലിവ് നിറഞ്ഞു തുളുമ്പി…. പെട്ടെന്ന് അടുക്കളയിൽ നിന്നും അഞ്ജനയങ്ങോട്ട് വന്നപ്പോൾ ഇരുവരും സംഭാഷണമൊന്ന് നിർത്തി… "രണ്ട് പേരും ഏതോ ഒരാളുടെ ശോകജീവിതവും പറഞ്ഞിരിക്കാതെ കഴിക്കുന്നുണ്ടോ. ഒരുപാട് സമയമായല്ലോ കഴിപ്പ് തുടങ്ങിയിട്ട്….നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നെങ്കിൽ ആ പാത്രങ്ങളൊക്കെ കഴുകിയെടുത്ത് വയ്ക്കാമായിരുന്നു"….അഞ്ജന ഇരുവരെയും നോക്കിയൊരു ശാസനയോടെ പറഞ്ഞു… "അമ്മാ…അമ്മയ്ക്ക് കിടക്കാൻ സമയമായെങ്കിൽ കിടന്നോളൂ. ഇത് തീർത്തിട്ട് ഞങ്ങൾ അടുക്കിവച്ചോളാം "… അഭിരാമി അഞ്ജനയോട് പറഞ്ഞു…. "അഭി…അതിശയമായിരിക്കുന്നല്ലോ ഇത്"..! "എന്റെ മോള് എറണാകുളത്തൊക്കെ പോയി നന്നായോ. അടുക്കളയിൽ ഒന്ന് കേറാൻ പറഞ്ഞാൽ പിന്നെ മഷിയിട്ടു നോക്കിയാൽ പോലും ആ പരിസരത്തോട്ട് കാണാത്ത ആൾ പറയുന്നു ഒക്കെ അടുക്കി വച്ചോളാമെന്ന്….ഈ ഓഫർ എന്നുമുണ്ടാകുമോ ആവോ"….അഞ്ജനയൊന്ന് ചിരിച്ചു കൊണ്ട് അഭിരാമിയെ നോക്കിക്കൊണ്ട് പറഞ്ഞു… "അമ്മാ…അമ്മയല്ലേ എപ്പോഴും പറയാറുണ്ടായിരുന്നത് ഏതെങ്കിലും വീട്ടിലേക്ക് വൈകാതെ കയറി ചെല്ലേണ്ടതാണ്. ഇതൊക്കെ ഇപ്പോഴേ ശീലിച്ചാൽ നന്നായിരിക്കും എന്നൊക്കെ. അമ്മ പറഞ്ഞത് അനുസരിക്കാമെന്ന് വച്ചപ്പോൾ അമ്മയ്ക്കൊരു പുച്ഛം.." അഭിരാമി ഒന്ന് മുഖംകോട്ടിക്കൊണ്ട് അഞ്ജനയ്ക്ക് മറുപടി നൽകി… "എന്നിട്ടെന്റെ മോൾ അടുത്താഴ്ച തന്നെ വേറെ വീട്ടിലോട്ട് പോകുന്നുണ്ടോ. അങ്ങനാണേൽ എന്റെ മോൾക്ക് ചെയ്യാൻ ഇനിയും ഒരുപാട് ജോലികൾ ഇവിടെയുണ്ട്.." ഒരു പൊട്ടിച്ചിരിയോടെ അഞ്ജന അഭിരാമിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു… "അയ്യെടാ…തല്ക്കാലം ഇത് മാത്രം മതിയെന്നാ കമ്മറ്റിയുടെ തീരുമാനം...അഞ്ജുട്ടി പോയിക്കിടന്നോ ഞങ്ങൾ ഇതൊക്കെ അടുക്കി വച്ചു പതുക്കെ കിടന്നോളാം "…അഭിരാമി അമ്മയോട് പറഞ്ഞു.. "ശരി ശരി…എന്ന് കരുതി സമയം അധികം വൈകിക്കേണ്ട കേട്ടല്ലോ "…അഞ്ജന ഇരുവരോടും കൂടി പറഞ്ഞു.. അഭിരാമി ശരിയെന്നു തലയാട്ടി…തുടർന്ന് അഞ്ജന തന്റെ മുറിയിലേക്ക് പതിയെ നടന്നു നീങ്ങി… "എന്നിട്ട് ചേച്ചി നീ പറ….ബാക്കി കാര്യങ്ങൾ.." അമ്മ പോയിക്കഴിഞ്ഞപ്പോൾ മിത്ര അഭിരാമിയോട് നിർദേശിച്ചു… "എന്താണെന്നറിയില്ല മിത്തൂ…എനിക്കാ മനുഷ്യന്റെ അടുത്തെത്തുമ്പോൾ ജീവിതത്തിലൊരിക്കലും അനുഭവപ്പെടാത്ത ഒരു സുരക്ഷിതത്വമാണ്. അന്ന് എന്റെ പിറന്നാൾ ദിവസം ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത ഒരച്ഛന്റെ വാത്സല്യം അദ്ദേഹത്തിൽ നിന്നും അനുഭവിച്ചപ്പോൾ ഞാൻ ചിന്തിച്ചത് ഇതായിരുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് ആ വാത്സല്യം നിഷേധിച്ചു കൊണ്ട് ആ സ്ത്രീ എന്ത് ക്രൂരതയാണ് ആ കുഞ്ഞുങ്ങളോട് ചെയ്തതെന്ന്. അദ്ദേഹത്തിന് സ്വന്തം കുടുംബത്തെ തിരിച്ചു കിട്ടിയാൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഈ ഞാനായിരിക്കും"…. അഭിരാമി നിറഞ്ഞു തുളുമ്പിയ തന്റെ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു… അഭിരാമി പറഞ്ഞത് കേട്ടപ്പോൾ മിത്രയ്ക്ക് അത് വരെ നേരിട്ട് കാണാത്ത ദേവദത്തൻ നരസിംഹൻ എന്ന വ്യക്തിയോട് അതിയായ അലിവും സഹതാപവും നിറഞ്ഞു…. അപ്പോഴേക്കും കഴിച്ചു കഴിഞ്ഞ അഭിരാമിയും മിത്രയും കൂടി കഴിച്ച പാത്രങ്ങൾ എടുത്ത് കഴുകി വച്ചു ഊൺ മേശ വൃത്തിയാക്കുവാനും മറ്റും തുടങ്ങി… ================================ എല്ലാം അടുക്കി വച്ചു കഴിഞ്ഞപ്പോൾ അഭിരാമിയും മിത്രയും ഹാളിലെ സോഫയിൽ വന്നിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു… "ചേച്ചി….നരസിംഹത്തെ ഇപ്പോൾ വിളിച്ചാൽ കിട്ടുമോ "..? സംസാരത്തിനിടയിൽ മിത്ര അഭിരാമിയോട് ചോദിച്ചു… "മിത്തൂ…എന്ത് പറ്റി പെട്ടെന്ന് നീയിങ്ങനെ ചോദിക്കുവാൻ "….? മിത്രയുടെ ആവശ്യം കേട്ടൊരത്ഭുതത്തോടെ അഭിരാമി ചോദിച്ചു… "ഒന്നുമില്ല.. പുള്ളിയെ പറ്റിയറിഞ്ഞപ്പോൾ ഞാനും പുള്ളിയുടെ ഒരു ഫാനായോ എന്നൊരു സംശയം "…മിത്രയൊന്ന് ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി.. "ഇപ്പോൾ സമയം എട്ടര കഴിഞ്ഞല്ലേ ഉള്ളൂ.. എന്തായാലും ഉറങ്ങിക്കാണില്ല. ഒന്ന് വിളിച്ചു നോക്കാം "…അഭിരാമി മിത്രയ്ക്ക് മറുപടി കൊടുത്തിട്ട് തന്റെ ഫോണെടുത്ത് ദേവദത്തന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി… റിംഗ് ചെയ്യാൻ തുടങ്ങിയപ്പോൾ അഭിരാമി തന്റെ ഫോൺ സ്പീക്കറിൽ ഇട്ടു. ഒന്ന് രണ്ട് റിംഗിന് ശേഷം അപ്പുറത്ത് കോൾ അറ്റന്റ് ചെയ്യപ്പെട്ടു… "ഹലോ"…അപ്പുറത്ത് നിന്നും ദേവദത്തന്റെ മുഴക്കമുള്ള സ്വരം ഒഴുകിയെത്തി.. "ഹലോ.. സാർ"…അഭിരാമി തിരിച്ചു വിഷ് ചെയ്തു… "എന്താ ദത്തൻ സാറിന്റെ പുലിക്കുട്ടി പതിവില്ലാതെ ഈ സമയത്ത് "…ദേവദത്തന്റെ വാക്കുകളിൽ അഭിരാമിയോടുള്ള വാത്സല്യം നിറഞ്ഞിരിക്കുന്നതായി മിത്രയ്ക്ക് അനുഭവപ്പെട്ടു… ചേച്ചിയുടെ ആരെയും കൂസാത്ത തന്റെ അഭിപ്രായങ്ങൾ എന്തും ആരുടെ മുന്നിലും പറയാൻ മടിക്കാത്ത സ്വഭാവം കാരണം തങ്ങളുടെ അമ്മയും ഇങ്ങനെ വിളിക്കുന്നത് മിത്രയോർത്തു… "പ്രത്യേകിച്ചൊന്നുമില്ല…പിന്നേ ഇവിടെ വന്നതിനു ശേഷം സാറിനെ ഒന്ന് വിളിച്ചില്ലല്ലോ. അത് കൊണ്ട് വിളിച്ചതാ"….അഭിരാമി മറുപടി നൽകി.. തുടർന്ന് മിത്രയ്ക്ക് ദേവദത്തനോട് സംസാരിക്കാൻ താല്പര്യമുള്ളതായി അഭിരാമി ഉണർത്തിച്ചു. ദേവദത്തൻ മിത്രയ്ക്ക് ഫോൺ കൊടുക്കാൻ നിർദേശിച്ചു. അഭിരാമി ഫോൺ മിത്രയുടെ നേരെ നീട്ടി. മിത്ര ഫോൺ വാങ്ങി സംസാരിക്കാനാരംഭിച്ചു…. "ഹലോ…നരസിംഹം"…ഒരു കുസൃതിയോടെ മിത്ര ദേവദത്തനെ വിഷ് ചെയ്തു… മിത്ര ദേവദത്തനെ വിഷ് ചെയ്തത് കേട്ട അഭിരാമിയൊന്ന് ഞെട്ടി. താൻ ആ പേര് വിളിക്കാറുണ്ടെങ്കിലും അതോരുപാട് അടുത്തതിനു ശേഷമാണ് അങ്ങനെ വിളിച്ചു തുടങ്ങിയത്. ഇതൊരു പരിചയവുമില്ലാത്ത മിത്ര അങ്ങനെ സംബോധന നടത്തിയിരിക്കുന്നു അതും ആദ്യമായി സംസാരിക്കുമ്പോൾ. ഈ പെണ്ണിന് ചില സമയത്ത് നാക്കിനെല്ലില്ല…ദത്തൻ സാറെന്ത് വിചാരിക്കുമോ ആവോ….. അഭിരാമി ദേവദത്തന്റെ പ്രതികരണം എന്താവുമെന്ന വേപഥുവിൽ ഇരുന്നു… "അതെ….നരസിംഹമാണ് "…അപ്പുറത്ത് നിന്നും ദേവദത്തന്റെ ചിരിയോടെയുള്ള മറുപടി വന്നു… ദേവദത്തന്റെ മറുപടി കേട്ട അഭിരാമിയൊന്ന് ആശ്വാസത്തോടെ ദീർഘനിശ്വാസമയച്ചു… "എന്താണ് അഭിമോളുടെ അനിയത്തിക്കുട്ടിയുടെ പേര് "…? ദേവദത്തനൊരു വാത്സല്യത്തോടെ ചോദിച്ചു… "മിത്രവിന്ദ എന്നാണ്…ചേച്ചിയും അമ്മയും എന്നെ മിത്തൂ എന്ന് വിളിക്കും"….ഒരു കുസൃതിച്ചിരിയോടെ മിത്ര മറുപടി നൽകി.. "മിത്രവിന്ദ… സുഹൃത്തുക്കളുടെ ഉടമ…പേര് പോലെ ഒരുപാട് സുഹൃത്തുക്കളൊക്കെ ഉണ്ടോ മിത്രവിന്ദയ്ക്ക് "…? ദേവദത്തന്റെ ശാന്തവും സൗമ്യവുമായ ചോദ്യം വന്നെത്തി… "എന്റെ പേരിനു അങ്ങനെ ഒരർത്ഥമുണ്ടായിരുന്നല്ലേ…അറിഞ്ഞില്ല…ആരും പറഞ്ഞില്ല "….മിത്ര ഒരു പ്രത്യേക ടോണിൽ മറുപടി നൽകി… അപ്പുറത്ത് നിന്നു ദേവദത്തൻ ചിരിക്കുന്നത് ഇരുവരും കേട്ടു. മിത്രയുടെ മറുപടി അഭിരാമിയിലും ചിരിയുണർത്തി… "താങ്ക് യൂ നരസിംഹം….എന്റെ പേരിന്റെ അർത്ഥം പറഞ്ഞു തന്നതിന് "… മിത്ര കൊഞ്ചിക്കൊണ്ട് പറഞ്ഞു…. "വെൽകം"…..ദേവദത്തന്റെ മറുപടി വന്നു.. അപ്പുറത്ത് ദേവദത്തന് മിത്രയുടെ സംസാരരീതി ഒരുപാടിഷ്ടപ്പെട്ടു. മുൻപരിചയമുള്ളത് പോലെ കിലുക്കാംപെട്ടി കണക്കെയുള്ള കുസൃതി നിറഞ്ഞ സംസാരം. ആളൊരു കാ‍ന്താരിയാണെന്ന് ഉറപ്പ്… ദേവദത്തനൊരു മന്ദഹാസത്തോടെ ചിന്തിച്ചു… "ഹലോ….നരസിംഹം പോയോ"….മിത്രയുടെ ചോദ്യം… "ഇല്ല….ഇവിടെ തന്നെയുണ്ട്…." "പിന്നെ ഈ മിത്രവിന്ദ എന്നൊക്കെ വിളിക്കാൻ കുറച്ചു പാടാ…അത് കൊണ്ട് ഞാൻ മീനു എന്നേ വിളിക്കൂ കേട്ടോ"….ദേവദത്തൻ മിത്രയോട് പറഞ്ഞു… ദേവദത്തൻ പറഞ്ഞത് കേട്ടപ്പോൾ അഭിരാമിയൊന്ന് ഞെട്ടി… മീനു…അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളെ വിളിച്ചിരുന്ന പേര്….അഭിരാമിയോർത്തു… ദേവദത്തൻ പറഞ്ഞതിന്റെ ഞെട്ടലിൽ നിൽക്കവേ മിത്രയുടെ ദേവദത്തനോടുള്ള മറുപടി അഭിരാമിയുടെ കാതുകളിൽ പതിഞ്ഞു… "നരസിംഹം ഇഷ്ടമുള്ള പേര് വിളിച്ചോളൂ…" മിത്രയുടെ മിഴികളിൽ അത് വരെ കണ്ടിട്ടില്ലാത്ത ഒരു തിളക്കം നിറഞ്ഞിരിക്കുന്നതായി അഭിരാമിയ്ക്കനുഭവപ്പെട്ടു… തുടരും #📙 നോവൽ #📔 കഥ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
❤️ഷാൻ 💋റീ എൻട്രി ❤️കണ്ണൂർ 🚩🚩🚩
686 കണ്ടവര്‍
ഋതുനന്ദനം.... Part 27 അഭിരാമി നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അഭിരാമിയുടെ പക്വതയോടും, യുക്തിയോടും കൂടിയുള്ള ചോദ്യങ്ങൾ കൊണ്ട് ആ പരിപാടിയെ മുന്നോട്ട് കൊണ്ട് പോകുന്നത് കണ്ട അഞ്ജന തന്റെ മകളെക്കുറിച്ചോർത്ത് അഭിമാനം കൊണ്ടു…. ആദ്യമായി ചെയ്യുന്നതിന്റെ ഭയാശങ്കകളേതുമില്ലാതെ സഫുടതയാർന്ന വാക്കുകളാൽ എത്ര ഭംഗിയായി തന്റെ മകൾ ആ രംഗത്തെ കൈകാര്യം ചെയ്യുന്നു… അഞ്ജന അഭിരാമിയുടെ പ്രകടനത്തെ കുറിച്ചഭിമാനത്തോടെയോർത്തു… വീണ്ടും അഞ്ജനയുടെ മിഴികൾ ദേവദത്തനിലുടക്കി. ശാന്തനായി ഒരു മന്ദഹാസത്തോടെ അഭിരാമിയുടെ ചോദ്യങ്ങൾക്ക് യുക്തിഹിതമായി ഉത്തരം നൽകിക്കൊണ്ടിരുന്ന ദേവദത്തന്റെ നേരെയവർ സാകൂതം തന്റെ മിഴികളയച്ചു കൊണ്ടിരുന്നു… പരിപാടി കാണുമ്പോൾ തന്റെയമ്മയുടെ പ്രതികരണമെന്തെന്ന് അറിയുവാനായി അഭിരാമി ഇടയ്ക്ക് അഞ്ജനയുടെ മുഖത്തേക്ക് ഇടംകണ്ണിട്ടൊന്ന് നോക്കിയപ്പോൾ അവളൊനമ്പരന്നു…. കലാകാരന്മാരെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നീരസം പ്രകടിപ്പിക്കുന്ന താൻ പലപ്പോഴും ദത്തൻ സാറിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ താല്പര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞു മാറുന്ന തന്റെയമ്മ ഈ പരിപാടി മുഴുകിയിരുന്ന് കാണുന്നു. അതും ദത്തൻ സാറിൽ നിന്നും കണ്ണെടുക്കാതെ അദ്ദേഹത്തിന്റെ വാക്കുകളും ശ്രവിച്ചു കൊണ്ടിരിക്കുന്നു…. എന്താവും അമ്മയുടെ മനസ്സിലിപ്പോൾ..? തന്റെ അമ്മയുടെ മുഖത്തെ ഭാവമാറിയുവാനായി അഭിരാമിയൊന്ന് ശ്രമിച്ചു. എന്നാൽ അമ്മയൊരു നിർവികാര മനോഭാവത്തോടെയാണ് എല്ലാം കണ്ടും കേട്ടുമിരിക്കുന്നതെന്ന് അഭിരാമിയ്ക്ക് തോന്നി… അഞ്ജന ദേവദത്തനെ തന്നെ നോക്കിയിരിക്കുന്നത് കണ്ട അഭിരാമി പതുക്കെ അമ്മയുടെ മറുഭാഗത്തിരിക്കുന്ന മിത്രയെ ഒന്ന് തോണ്ടി. മിത്ര തിരിഞ്ഞു അഭിരാമിയുടെ നേരെ നോട്ടമയച്ചപ്പോൾ അഭിരാമി മിണ്ടരുതെന്നു തന്റെ ചുണ്ടിൽ വിരൽ വച്ചു കൊണ്ട് ആംഗ്യം കാട്ടി. എന്നിട്ടൊരു കുസൃതിച്ചിരിയോടെ അഭിരാമി മിത്രയ്ക്ക് അമ്മ പരിപാടി കാണുന്നത് കാണിച്ചു കൊടുത്തു. അഞ്ജന ചുറ്റുമുള്ളതെല്ലാം മറന്നെന്ന പോലെ പരിപാടി കാണുന്നതിൽ മുഴുകിയിരിക്കുന്നത് മിത്രയിലും അമ്പരപ്പുളവാക്കി… ടി വിയിൽ എന്തെങ്കിലും പരിപാടിയ്ക്ക് പോലും അമ്മയിത് പോലെ മുഴുകിയിരുന്ന് കാണുന്നത് ഒരിക്കലും കണ്ടിട്ടില്ല. അഭിമുഖപരിപാടി വല്ലതുമാണെങ്കിൽ അപ്പോൾ തന്നെ സ്ഥലം കാലിയാക്കുന്ന ആളാണ്‌. പലപ്പോഴും പല സാഹിത്യകാരമാരുടെയും മറ്റും പ്രഭാഷണങ്ങളും അഭിമുഖങ്ങളും തങ്ങൾ വയ്ക്കുമ്പോൾ അതിൽ അമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും അതൊക്കെ വച്ചു കാണുന്നതിന് അമ്മ തങ്ങളെ ശാസിക്കുന്നതും മിത്രയ്‌ക്കോർമ്മ വന്നു… തുടർന്നു അഭിമുഖമവസാനിക്കുന്നത് വരെ അഭിരാമിയുടെയും മിത്രയുടെയും മിഴികൾ തങ്ങളുടെ അമ്മയിലായിരുന്നു…. അല്പം അമ്പരപ്പുളവാക്കിയെങ്കിലും അമ്മ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കാതെ പരിപാടി കാണുന്നതിൽ അഭിരാമി ഉള്ളാലെ സന്തോഷിച്ചു. മിത്രയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല…. വീഡിയോ അവസാനിച്ചപ്പോൾ അഞ്ജന പോകാനായി എഴുന്നേറ്റു. അഭിരാമി വീഡിയോ ക്ലോസ് ചെയ്തു…. "അഞ്ജുട്ടി…അഭിമുഖം കാണുന്നില്ല, താല്പര്യമില്ല, എഴുത്തുകാരും കലാകാരന്മാരുമൊക്കെ ചീത്തവരാണെന്നൊക്കെ പറഞ്ഞു ബലം പിടിച്ചിട്ട് വീഡിയോ കണ്ണെടുക്കാതെയിരുന്ന് കാണുകയായിരുന്നല്ലോ"..?അടുക്കളയിലേക്ക് പോകാനൊരുങ്ങിയ അഞ്ജനയോട് ഒരു കള്ളച്ചിരിയോടെ അഭിരാമി ചോദിച്ചു… "അഭിമുഖം വളരെ നന്നായിരുന്നു. അതിൽ നിന്റെ പ്രകടനം അത്രയ്ക്ക് ഗംഭീരമായിരുന്നത് കൊണ്ടത് നന്നായി ശ്രദ്ധയോടെ കണ്ടു…അതിലെന്താ ഇത്രയ്ക്ക് പറയാനായിട്ട് ഉള്ളത് "….അഞ്ജന ഒരു നിർവ്വികാരഭാവത്തോടെ മറുപടി നൽകി… "ചേച്ചി…ഒരാൾ നരസിംഹത്തിന്റെ മുഖത്ത് നിന്നും കണ്ണെടുക്കുന്നില്ലായിരുന്നു കേട്ടോ"….മിത്ര ഉറക്കെച്ചിരിച്ചു കൊണ്ട് അഞ്ജനയെ ഇടംകണ്ണിട്ട് നോക്കി മൊഴിഞ്ഞു.. "ദേ പെണ്ണേ…നീയെന്റെ കൈയീന്ന് വാങ്ങിക്കും കേട്ടോ "….അഞ്ജന മിത്രയെ നോക്കി ശാസിച്ചു കൊണ്ട് പറഞ്ഞു… അഞ്ജന അടുക്കളയിലേക്ക് നടന്നു… "ചേച്ചി…..ഒരു കാര്യം പറയാതെ വയ്യ…നീ ആ പരിപാടി പൊളിച്ചു….ആദ്യായിട്ട് അവതരിപ്പിക്കുകയാണെന്ന് ആരും പറയില്ല. എന്ത് ചുള്ളനാണ് പുള്ളി. ഈ മനുഷ്യൻ ഒരു മുരട്ട് സ്വഭാവമായിരുന്നു എന്നു വിശ്വസിക്കുവാൻ പ്രയാസം. ഈ അഭിമുഖത്തിൽ പുള്ളിയെത്ര സൗമ്യനായിട്ടാണ് ഓരോ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകുന്നത് "….മിത്ര അഭിരാമിയുടെ പരിപാടി മുൻപ് കണ്ടിട്ടുണ്ടായിരുന്നെങ്കിലും തന്റെ അഭിപ്രായങ്ങൾ മറയില്ലാതെ അഭിരാമിയോട് വിവരിച്ചു… അഭിരാമി അതിന് ശേഷം ദേവദത്തൻ തന്നെ ഡിന്നറിനു കൊണ്ട് പോയതും ഒരുപാട് സംസാരിച്ചതുമൊക്കെ മിത്രയോട് വിവരിച്ചു. മിത്രയെല്ലാമൊരു അത്ഭുതത്തോട് കൂടി കേട്ടിരുന്നു… പിന്നെ പലപ്പോഴായി ദേവദത്തന്റെ വീട്ടിൽ പോയപ്പോൾ അയാളുടെ കൂടെ എടുത്ത ഫോട്ടോകളും, പിറന്നാൾ ദിവസത്തെ ഫോട്ടോകളുമൊക്കെ അഭിരാമി മിത്രയെ കാണിച്ചു. ചിലതൊക്കെ അഭിരാമി മിത്രയ്ക്ക് മുമ്പ് അയച്ചു കൊടുത്തിരുന്നു… "ചേച്ചി….ഇതിൽ ചില ഫോട്ടോകൾ നീയെനിക്ക് അയച്ചു തന്നിരുന്നല്ലോ. അപ്പോൾ തൊട്ട് പറയണമെന്ന് കരുതിയതാ നിന്റെയും നരസിംഹത്തിന്റെയും ഒരുമിച്ചുള്ള ഫോട്ടോകൾ കണ്ട് കഴിഞ്ഞാൽ നിങ്ങൾ അച്ഛനും മകളും അല്ലെന്ന് ആരും പറയില്ല. നിങ്ങൾ തമ്മിൽ അത്തരമൊരു കെമിസ്ട്രി ഫീൽ ചെയ്യുന്നുണ്ട് നിങ്ങളൊരുമിച്ചുള്ള ഈ ഫോട്ടോകൾ കാണുമ്പോൾ. എന്നാലും ഇങ്ങേരെ നീ മാറ്റിയെടുത്തല്ലോ. സമ്മതിച്ചിരിക്കുന്നു " …. മിത്രയുടെ മിഴികളിലും വാക്കുകളിലും തന്റെ ചേച്ചിയോടുള്ള അഭിമാനം നിറഞ്ഞു നിന്നു…. "മിത്തൂ…നിനക്കറിയാമോ.. ഇദ്ദേഹവുമായുള്ള അഭിമുഖമാണെന്റെ ടാസ്ക് എന്നു കേട്ടപ്പോൾ എല്ലാവരും പറയുന്ന കേട്ട് ഞാൻ ചെറുതായൊന്നു ഭയപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം ആദ്യത്തെ ദിവസം കണ്ടപ്പോൾ തന്നെ അഭിമുഖത്തിന് സമ്മതിച്ചെന്നും പരിപാടിയിൽ അദ്ദേഹം ശാന്തനായിരുന്നതുമൊക്കെ ഓഫീസിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി…" "ഞാൻ മുമ്പ് സംസാരിച്ചത് പോലെ അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹമെനിക്ക് തന്ന സ്വാതന്ത്ര്യം ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതാണ്. ആ മനുഷ്യന്റെ സ്വകാര്യ ദുഃഖങ്ങൾക്ക് എത്രയും പെട്ടെന്നൊരു അറുതി വരട്ടെയെന്നാണ് ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത് "…അഭിരാമി പറഞ്ഞതെല്ലാം അത്ഭുതത്തോടെ മിത്ര കേട്ടിരുന്നു… "നീയാദ്യം അദ്ദേഹത്തെ കാണാൻ പോകുമ്പോൾ നിന്റെ ചിലപ്പോഴുള്ള എങ്ങും ആരെയും കൂസാതെയുള്ള സംസാരം നിനക്ക് പണി വാങ്ങിച്ചു തരുമെന്നും ചൂടനായ പുള്ളി എന്തെങ്കിലും പറഞ്ഞാൽ നിനക്കത് പിടിക്കാതെ നീയെന്തെങ്കിലും പറഞ്ഞു കൊളമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നു. എന്നാലുമങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ….ചേച്ചി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ആ മനുഷ്യനെയൊന്നു കാണാൻ തോന്നിപ്പോകുന്നു…." മിത്രയൊന്ന് പറഞ്ഞു നിർത്തി…. "നരസിംഹത്തെ കുറിച്ചൊക്കെ പിന്നെ സംസാരിക്കാം. രണ്ട് പേരും കഴിക്കാൻ വന്നേ"…ഹാളിലെ മേശയിൽ ഭക്ഷണസാധനങ്ങൾ ഒരുക്കി വയ്ക്കുവാനായി വന്ന അഞ്ജന രണ്ട് പേരോടുമായി പറഞ്ഞു… "അഭി…നീ കേരളത്തിൽ പോയത് ജോലിക്കാണോ അതോ നിന്റെ നരസിംഹത്തെ കാണാനോ…പെണ്ണിന് വന്നപ്പോൾ തൊട്ട് നാവിൽ നിന്നും നരസിംഹമെന്ന വാക്കൊഴിഞ്ഞ നേരമില്ല"...ഈർഷ്യ കലർന്ന സ്വരത്തിൽ അഭിരാമിയെയും മിത്രയെയും നോക്കിയൊന്ന് മൊഴിഞ്ഞു കൊണ്ട് അഞ്ജന അടുക്കളയിലേക്ക് നടന്നു… "എന്നിട്ട് അമ്മ ആ വീഡിയോ കാണുമ്പോൾ നരസിംഹത്തെ നോക്കിക്കൊണ്ടിരുന്നതോ. അതും ഒരു മാതിരി കണ്ണിമ ചിമ്മാതെയുള്ള നോട്ടം "…. അഞ്ജന അടുക്കളയിലേക്ക് പോകുമ്പോൾ മിത്ര അഞ്ജനയെ നോക്കി വിളിച്ചു പറഞ്ഞു… അഞ്ജനയൊന്ന് തിരിഞ്ഞു നിന്നു…. "ഞാൻ നിങ്ങൾ പറയുന്ന നരസിംഹത്തെയൊന്നും നോക്കിയതല്ല. എനിക്കങ്ങനത്തെ ആൾക്കാരെ പണ്ടുമിഷ്ടമല്ല. അതിൽ അയാളുമായി അഭിമുഖം നടത്തിയ നിന്റെയീ ചേച്ചിയുടെ പെർഫോമൻസ് കണ്ട് നോക്കി നിന്നു പോയതാ ഞാൻ…അവളൊരു കണ്ടു പിടിത്തവുമായി വന്നേക്കുന്നു "….അഞ്ജന മിത്രയെ നോക്കിയൊരു പരിഹാസത്തോടെ മറുപടി നൽകി… "കണ്ടവനെ കുറിച്ച് ചർച്ചയും ചെയ്തിരിക്കാതെ വന്ന് കഴിക്കാനിരുന്നേ രണ്ടും "… അഞ്ജന രണ്ടു പേരോടുമായി പറഞ്ഞു കൊണ്ട് വീണ്ടും അടുക്കളയിലേക്ക് പോയി…. അമ്മയെ അധികം മുഷിപ്പിക്കേണ്ടെന്ന് കരുതി അഭിരാമിയും മിത്രയും കഴിക്കാനായി ഇരുന്നു…. കഴിയ്ക്കാനുള്ള ബാക്കി വിഭവങ്ങളുമായി അഞ്ജനയും ടേബിളിൽ വന്നിരുന്നു…. എല്ലാവരും വിളമ്പിക്കഴിക്കാനായി ആരംഭിച്ചു.. "ചേച്ചി…എന്തായാലും നീ മുമ്പൊരിക്കൽ പറഞ്ഞത് ഒരു കാര്യത്തിൽ നിന്റെ നരസിംഹവും നമ്മുടെ അമ്മയും ഒരുപോലെയാ "…കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മിത്ര അഭിരാമിയോട് പറഞ്ഞു... "ഞാനെന്ത് പറഞ്ഞെന്ന് "…? അഭിരാമി മിത്രയോട് ചോദിച്ചു... "ചേച്ചി മുമ്പ് പറഞ്ഞില്ലേ അമ്മയ്ക്കും നരസിംഹത്തിനും പ്രായം കൂടുന്തോറും ചെറുപ്പമായ്ക്കൊണ്ടിരിക്കുമെന്ന്. അങ്ങേരെ കണ്ടാൽ ഇപ്പോഴുള്ള പ്രായം പറയുമോ.. എന്ത് ചുള്ളനാ പുള്ളി.. നമ്മുടെ അമ്മയെ കണ്ടാലും ആരെങ്കിലും പറയുമോ നമ്മളെ പോലെ രണ്ട് വലിയ പെൺകുട്ടികൾ ഉണ്ടെന്ന്"…. മിത്ര അഞ്ജനയുടെ നേരെയൊന്ന് കണ്ണിറുക്കിച്ചിരിച്ചുക്കൊണ്ട് പറഞ്ഞു… "അത് ശരിയാ "…. മിത്ര പറഞ്ഞതിനെ ചിരിച്ചു കൊണ്ട് അഭിരാമിയും ശരി വച്ചു… "കണ്ണ് വയ്ക്കാതെടീ…ജീവിച്ചു പൊയ്ക്കോട്ടെ "… നമ്രതയുടെ കുങ്കുമഛവിയണിഞ്ഞ വദനവുമായി അഞ്ജന ചിരിയോടെ രണ്ട് പേരെയും ശാസിച്ചു… "ഹ ഹ…നമ്മുടെ അഞ്ജുട്ടിയും നരസിംഹവും തമ്മിൽ എന്താ പൊരുത്തം. ഇക്കാര്യം പറഞ്ഞപ്പോൾ നരസിംഹത്തിന്റെ പ്രതികരണവും ഇതേ വാചകമായിരുന്നു"….പൊട്ടിച്ചിരിച്ചു കൊണ്ട് അഭിരാമി മിത്രയോട് പറഞ്ഞു… അഭിരാമി പറഞ്ഞത് കേട്ട് പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ അഞ്ജന തന്റെ കഴിപ്പ് തുടർന്നു… 'എടീ ചേച്ചി…നമ്മുടെ അഞ്ജുട്ടിയെ നരസിംഹത്തിന് വേണ്ടിയൊന്ന് ആലോചിച്ചാലോ "… മിത്രയൊരു കള്ളച്ചിരിയോടെ അഭിരാമിയോട് തിരക്കി… മിത്ര പറഞ്ഞത് കേട്ട അഞ്ജനയുടെ മുഖഭാവം പെട്ടെന്ന് മാറി. രണ്ട് പേരുടെയും നേരെ അഞ്ജന രൂക്ഷമായൊരു നോട്ടമയച്ചു… പൊടുന്നനെഅഞ്ജന കഴിക്കുന്നത് മതിയാക്കിയെഴുന്നേൽക്കാൻ ശ്രമിച്ചു… രംഗം പന്തിയല്ലെന്ന് കണ്ട അഭിരാമി പൊടുന്നനെയെഴുന്നേറ്റ് അമ്മയ്ക്കടുത്തേക്ക് വന്നു. എഴുന്നേറ്റ് പോകാനൊരുങ്ങിയ അമ്മയെ അവൾ പിടിച്ചിരുത്തി… "അമ്മാ…അവളൊന്നും മനസ്സിൽ വച്ചു കൊണ്ട് പറഞ്ഞതല്ലല്ലോ. ഒരു തമാശ പറഞ്ഞതല്ലേ. അമ്മ പിണങ്ങല്ലേ"….അഭിരാമി അമ്മയെ ഒന്നാശ്വസിപ്പിച്ചിരുത്തി… "എടീ മിത്തൂ…നിനക്കിച്ചിരി കൂടുന്നുണ്ട് കേട്ടോ.. ബെല്ലും ബ്രേക്കുമില്ലാതെ എന്തും വിളിച്ചു പറയുന്ന ഈ സ്വഭാവം അത്ര നല്ലതിനല്ല "….അഭിരാമി മിത്രയെ നോക്കിയൊരു ശാസനയോടെ മൊഴിഞ്ഞു.. "അമ്മയ്ക്കിത്രയ്ക്ക് പൊള്ളാൻ മാത്രം ഞാനെന്താ പറഞ്ഞത്. ഒരു തമാശ പറഞ്ഞതല്ലേ. അതിനിത്രയ്ക്ക് ഊറ്റം കൊള്ളേണ്ട ആവശ്യമെന്താ "…മിത്ര ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കഴിക്കുന്നത് നിർത്തിയെഴുന്നേൽക്കുവാൻ ശ്രമിച്ചു… "ഇരിക്കെടീ അവിടെ "…അഭിരാമി ക്രുദ്ധയായി മിത്രയോട് ആജ്ഞാപിച്ചു… മിത്ര അവിടെ തന്നെയിരുന്നു… "രണ്ട് പേരോടും കൂടിയാ പറയുന്നത്. ഞാനില്ലാത്തപ്പോൾ നിങ്ങൾ തമ്മിലെന്തുമായിക്കോ. ഞാനുള്ളപ്പോൾ കഴിപ്പ് നിർത്തി പോകുന്ന ഈ സ്വഭാവം നടക്കില്ല "…..അതീവ ഗൗരവത്തോടെ അമ്മയെയും മിത്രയെയും നോക്കികൊണ്ട് അഭിരാമി പറഞ്ഞു… പിന്നൊന്നും പറയാതെ മൂവരും ഭക്ഷണം കഴിക്കുവാനാരംഭിച്ചു…. അവർക്കിടയിൽ മൗനം തളം കെട്ടിയിരുന്നപ്പോൾ അഭിരാമി അതിനെ ഭേദിച്ചു കൊണ്ട് സംസാരിക്കുവാനാരംഭിച്ചു… "മിത്തൂ…നീ വിഷമിക്കേണ്ട കേട്ടോ…നീ തമാശയ്ക്ക് പറഞ്ഞതായിരിക്കാം പക്ഷേ എല്ലാവരും ആ രീതിയിൽ അതുൾക്കൊള്ളണമെന്നില്ല. അത് കൊണ്ട് പറയുമ്പോൾ മുന്നിലുള്ള ആളിനെ മനസ്സിലാക്കിയെ പറയാവൂ "…അഭിരാമി സൗമ്യമായി പറഞ്ഞു... "ചേച്ചി…ഇതിനപ്പുറവും നമ്മൾ അമ്മയോടും അമ്മയുടെ മുമ്പിൽ വച്ചു പറഞ്ഞിരിക്കുന്നു. അന്നൊന്നും ഇത്രയ്ക്ക് പ്രശ്നമുണ്ടാക്കാത്ത അമ്മ നിസ്സാരമായ ഈയൊരു തമാശയ്ക്ക് ഇങ്ങനെ ഇളകുമെന്ന് ഞാൻ വിചാരിച്ചോ"...മിത്ര വിഷാദത്തോടെ മൊഴിഞ്ഞു… അഞ്ജനയപ്പോഴേക്കും കഴിച്ചു കഴിഞ്ഞെഴുന്നേറ്റു പാത്രവുമെടുത്ത് അടുക്കളയിലേക്ക് പോയി… അഞ്ജന പോയിക്കഴിഞ്ഞപ്പോൾ അഭിരാമി തന്റെ സംഭാഷണം തുടർന്നു…. "മിത്തൂ…. ഞാൻ മനസ്സിലാക്കിയ ദത്തൻ സാർ മറ്റൊരു വിവാഹത്തെ കുറിച്ചൊരിക്കലും ചിന്തിക്കില്ല"…അഭിരാമി പറഞ്ഞു… "അതെന്താ ചേച്ചി … നീയല്ലേ പറഞ്ഞത് നരസിംഹത്തെ പുള്ളിയുടെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് "….മിത്ര തന്റെ സംശയം പ്രകടിപ്പിച്ചു കൊണ്ട് ചോദിച്ചു… "അതേ…നരസിംഹമാണെങ്കിൽ പുള്ളിയെ ഉപേക്ഷിച്ചു പോയ ഭാര്യയെയും പൂജിച്ചു ജീവിക്കുകയാ.. വല്ലാത്തൊരു പ്രണയമാണ് ദത്തൻ സാറിന് പുള്ളിയുടെ ഭാര്യയോട്. അദ്ദേഹത്തിന്റെ പ്രണയവും ജീവനുമൊക്കെ ഈ ജന്മത്തിൽ ഒരാൾ മാത്രമാ…ശ്രീലക്ഷ്മിയെന്ന അദേഹത്തിന്റെ ഭാര്യ"….അഭിരാമിയൊരു നെടുവീർപ്പോടെ പറഞ്ഞു…. "അത് കൊള്ളാലോ… അങ്ങേരുടെ ജീവിതത്തെ പറ്റി നീ കൂടുതലൊന്നും പറഞ്ഞിട്ടില്ലല്ലോ…കേൾക്കാനൊരു കൊതി. ശരിക്കും നരസിംഹത്തിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് "…. മിത്ര തന്റെ സംശയങ്ങൾ അഭിരാമിയ്ക്ക് മുന്നിൽ നിരത്തി…. "നരസിംഹത്തിന്റെ ജീവിതമൊരു വല്ലാത്ത ട്രാജഡിയാണ് മിത്തൂ.. അദ്ദേഹമെഴുതിയ കഥകളെക്കാൾ സംഭവബഹുലമാണ് അദ്ദേഹത്തിന്റെ ജീവിതം…." "ഇത് പോലെ തന്റെ ഭാര്യയെ പ്രണയിക്കുന്ന അല്ലെങ്കിൽ പ്രണയിച്ച ഒരു മനുഷ്യൻ ചിലപ്പോൾ ഈ ഭൂമുഖത്തുണ്ടാവില്ല. പുറമെ സന്തുഷ്ടനായിരിക്കുമ്പോഴും ഉള്ളിൽ നീറി നീറി കഴിയുന്നൊരു മനുഷ്യൻ അതാണ് ദേവദത്തൻ നരസിംഹനെന്ന എഴുത്തുകാരൻ…." തുടർന്ന് അഭിരാമി രാമേട്ടനിൽ നിന്നുമറിഞ്ഞ ദേവദത്തന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹം വരെയെത്തിയ കാര്യങ്ങളും, പിന്നീട് ദേവദത്തന്റെ ഭാര്യ മക്കളെയും കൊണ്ട് എങ്ങോട്ടോ പോയ കാര്യവുമെല്ലാം പറഞ്ഞു തുടങ്ങി. ശ്രീലക്ഷ്മിയും മക്കളും ജീവിതത്തിൽ നിന്നും പോയതിനു ശേഷം പെയിന്റിംഗ് നിർത്തിയതും മറ്റും പറയുമ്പോൾ മിത്രയുടെ മുഖം ശോകാർദ്രമായി… ദേവദത്തൻ എന്നെങ്കിലുമൊരു ദിവസം തന്റെ ലച്ചുവും മക്കളും തന്നെയും തേടി വരുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി കാത്തിരിക്കുന്ന കാര്യമെല്ലാം അഭിരാമി വിവരിച്ചപ്പോൾ കേട്ട് നിന്ന മിത്രയുടെ മിഴികൾ അവളറിയാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു… തുടരും #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ
See other profiles for amazing content