എ.കെ.ആൻ്റണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് പാർലമെൻ്റിൽ നടത്തിയ പ്രസംഗമാണ് !!
ചൈനീസ് അതിർത്തി പ്രദേശങ്ങളിൽ നമ്മൾ എന്ത് കൊണ്ട് വികസനം നടത്തുന്നില്ല എന്ന ചോദ്യത്തിന് അദേഹത്തിൻ്റെ മറുപടി ലളിതമാണ്:
"ഏറ്റവും നല്ല പ്രതിരോധം എന്നത് അതിർത്തി പ്രദേശങ്ങൾ വികസിപ്പിക്കാതിരിക്കുക എന്നതാണ്."
അതായത് ചൈനയ്ക്ക് ഇഷ്ടമല്ല എന്നത് കൊണ്ട് നമ്മൾ അതിർത്തിയിൽ വല്യ വികസനം ഒന്നും നടത്താൻ പോകണ്ട എന്ന്!
സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം നമ്മൾ ഈ നയമാണ് ഇത്രയും കാലം പാലിച്ച് പോരുന്നത് എന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നുമുണ്ട്.
ഇതായിരുന്നു 2014-വരെ ഇന്ത്യയുടെ ചൈനീസ് നയം!!
എ.കെ.ആൻ്റണി ഈ പ്രസംഗം നടത്തിയത് 2013-സെറ്റ്പംബറിലാണ്. പ്രസംഗം നടത്തുന്നതിനും മൂന്ന് മാസങ്ങൾക്ക് മുന്നേ ചൈന നമ്മുടെ അതിർത്തിയിൽ 19-കിലോമീറ്റർ ഉള്ളിലേക്ക് കടന്നു കയറിയിരുന്നു. 'ഡെപ്സാങ് സ്റ്റാൻഡോഫ്' എന്നാണ് ഈ കടന്നു കയറ്റം പൊതുവേ അറിയപ്പെടുന്നത്. അങ്ങനെ നമ്മുടെ കിലോമീറ്റർ കണക്ക് ഭൂമി നഷ്ടപ്പെട്ടിട്ടും അദ്ദേഹമത് പാർലമെൻ്റിൽ പറഞ്ഞു. ഈ നട്ടെല്ലിലായ്മയായിരുന്നു ഏഴ് പതിറ്റാണ്ട് ഇന്ത്യയുടെ വിദേശ നയം!
ഈ നയം കൊണ്ട് തന്നെ ചൈനയ്ക്ക് അതിർത്തിയിൽ അവരുടെ യുദ്ധ വിമാനങ്ങളും ടാങ്കുകളും എത്താൻ മികച്ച ഇൻഫ്രാസ്ട്രക്ചർ ഉണ്ടായപ്പോൾ നമുക്ക് ഒന്നും ഉണ്ടായിരുന്നില്ല.
2014-മോദി ഭരണം വന്നു. അതിർത്തി പ്രദേശങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ വികസനം വലിയ രീതിയിൽ പുരോഗമിച്ച് തുടങ്ങി. ഇന്ത്യൻ യുദ്ധ വിമാനങ്ങളും, സൈനികർക്ക് ആവശ്യമായിട്ടുള്ള സഹായങ്ങളും എത്തിക്കാനുള്ള സൗകര്യങ്ങളും എത്തി തുടങ്ങി. ഇന്ത്യ അതിർത്തിയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്നതായിരുന്നു, ഗാൽവനിൽ ചൈന പ്രകോപനം സൃഷ്ടിക്കാൻ കാരണമായത്. ചൈനയ്ക്ക് കണക്കിന് മറുപടി നൽകി, വിട്ടു വീഴ്ചയില്ലാതെ നിന്ന ഇന്ത്യ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ സകല അതിർത്തി പ്രദേശങ്ങളും ശക്തമാക്കാൻ തുടങ്ങി!
ഇന്നലെ പ്രധാനമന്ത്രി യുദ്ധവിമാനത്തിൽ ലാൻഡ് ചെയ്ത 'മോറാൻ ബൈപ്പാസ് നോർത്ത് ഈസ്റ്റിൽ' സൈനിക വിമാനങ്ങൾ അടിയന്തരമായി ലാൻഡ് ചെയ്യാനായി നിർമ്മിച്ച ഒന്നാണ്. ഇത് പോലെ ഇനിയും മുപ്പത്തിനടുപ്പിച്ച് അടിയന്തര ലാൻഡിംഗ് സംവിധാനങ്ങൾ നോർത്ത് ഈസ്റ്റിൽ അങ്ങോളമിങ്ങോളം പണിത് വരുന്നുണ്ട്.
എന്ത് വ്യത്യാസമായിരുന്നു സംഭവിച്ചത്...?
ചൈനയെ സംബന്ധിച്ച് 2013-നേ അപേക്ഷിച്ച് ശക്തി കൂടിയിട്ടേയുള്ളൂ.
അപ്പോ നമ്മളോ...?
ഇന്ത്യ സിംബിളായി ഇന്ത്യയുടെ നിലപാട് മാറ്റി. അതിർത്തി പ്രദേശങ്ങളിൽ വലിയ രീതിയിൽ റോഡുകൾ, എയർപോർട്ടുകൾ, റെയിൽ സർവീസുകളെല്ലാം വന്ന് തുടങ്ങി. അതിലെ ഏറ്റവും പ്രധാനമായ ഒന്നായി മോറാൻ ബൈപ്പാസ് മാറി.
നോർത്ത് ഈസ്റ്റിലെ 'ചിക്കൻ നെക്ക്' നമുക്ക് ബ്ലോക്ക് ചെയ്ത് ഇന്ത്യയെ തകർക്കാം എന്നായിരുന്നു ഷർജീൽ ഇമാം 2020-ൽ നടത്തിയ പ്രസംഗം. അവനിനി എന്നെങ്കിലും ജയിലിൽ നിന്നിറങ്ങിയാൽ കാണുന്ന കാഴ്ച ഇതൊക്കെയായിരിക്കും. അവൻ മാത്രമല്ല അവനെപോലെയുള്ള സകലവൻ്റെയും അവസ്ഥ ഇതൊക്കെ തന്നെയായിരിക്കും.!
മൻമോഹൻ സിംഗ് ആസാമിൽ നിന്നുള്ള രാജ്യസഭാ എം.പി.യായിരുന്നു. എന്നിട്ടും ഇങ്ങനെയൊരു എയർ സ്ട്രിപ്പ് നിർമ്മിക്കണം എന്ന് പത്ത് വർഷം അദേഹത്തിന് തോന്നിയില്ല. കാരണം, അതിർത്തി വികസിപ്പിക്കാതിരിക്കുക എന്നതായിരുന്നു അവരുടെ നയം.
കുടുംബഭരണം ഒരു ഐശ്വര്യമായി കണ്ടിരുന്ന ഒരുപറ്റം ദുർബലരായിരുന്നു ഇന്ത്യ കാലങ്ങളായി ഭരിച്ചിരുന്നത്!!
powerfull people comes from powerfull place❌
Powerfull people makes places Powerfull✅ #🙏 രാഹുൽ ഗാന്ധി #🗳️ രാഷ്ട്രീയം #💓 ജീവിത പാഠങ്ങള്‍