Follow
ജന്നത്തിലെ ജിന്ന്
@thawakkalt
51,627
Posts
36,955
Followers
ജന്നത്തിലെ ജിന്ന്
1.4K views
4 days ago
"എന്തിനാ ഉപ്പ എപ്പോഴും ഇങ്ങനെ ദേഷ്യപ്പെടുന്നത്? എന്തിനാ എല്ലാ കാര്യത്തിലും ഇങ്ങനെ വാശി പിടിക്കുന്നത്? ഒന്ന് ഫ്രീ ആയി വിട്ടൂടെ?" സത്യം പറ, നിന്റെ ഉള്ളിൽ എത്ര വട്ടം ഈ ചോദ്യം വന്നിട്ടുണ്ട്? ഉപ്പയുടെ ആ ഒരു നോട്ടം കാണുമ്പോഴോ, അല്ലെങ്കിൽ എന്തിനെങ്കിലും ഉപ്പ 'നോ' എന്ന് പറയുന്നത് കേൾക്കുമ്പോഴോ വല്ലാത്തൊരു ദേഷ്യം വരും. ഉപ്പ നമ്മുടെ ശത്രുവാണെന്ന് വരെ ചിലപ്പോൾ തോന്നിപ്പോകും. ഫോണിൽ നോക്കിയിരിക്കുമ്പോഴോ, പുറത്ത് പോകാൻ നിൽക്കുമ്പോഴോ ഉള്ള ഉപ്പയുടെ ചോദ്യം ചെയ്യൽ നിനക്ക് വലിയൊരു ഭാരമായിരിക്കും. 🔸 പക്ഷേ നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഉപ്പയുടെ ആ ഗൗരവം തകരുന്നത് നീ ഒന്ന് അസുഖം വന്ന് കിടക്കുമ്പോഴായിരിക്കും. പുറത്ത് ഗൗരവം കാണിക്കുമെങ്കിലും ഉള്ളിൽ ആകെ പേടിച്ച് നിൽക്കുന്നത് ആ മനുഷ്യനായിരിക്കും. നീ 'ശല്യം' എന്ന് വിചാരിക്കുന്ന ആ ചോദ്യങ്ങൾ സത്യത്തിൽ ഒരു കാവലാണ്. നീ ഒരിക്കലും വീണുപോവരുത് എന്ന വാശിയിലാണ് ഉപ്പ ആ ഗൗരവം മുഖത്ത് വെക്കുന്നത്. 🔹 ഉപ്പയുടെ ജീവിതം ഒന്ന് നോക്കിയാൽ നിനക്ക് മനസ്സിലാകും, അവർക്ക് കിട്ടിയതിനേക്കാൾ വലിയൊരു ജീവിതം നിനക്ക് തരാൻ വേണ്ടിയാണു അവർ കഷ്ടപ്പെടുന്നത്. സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച്, കീറിയ ഷർട്ടിട്ട്, വെയിലത്ത് പണിയെടുത്തും ഓഫീസിൽ കഷ്ടപ്പെട്ടും അവർ സമ്പാദിക്കുന്നത് നിന്റെ സന്തോഷത്തിന് വേണ്ടിയാണ്. തനിക്ക് കിട്ടാത്ത ആ വലിയ ലോകം തന്റെ മക്കൾക്ക് കിട്ടണം എന്നൊരൊറ്റ ആഗ്രഹം മാത്രമേ ആ മനുഷ്യനുള്ളൂ. 🔸 ഉപ്പയും പണ്ട് ഒരു മകനായിരുന്നു. ഒരുപാട് സ്വപ്നങ്ങളുള്ള ഒരു ചെറുപ്പക്കാരൻ. പക്ഷേ കുടുംബത്തിന്റെ ഭാരം തലയിൽ വന്നപ്പോൾ സ്വന്തം ഇഷ്ടങ്ങളൊക്കെ അവർക്ക് മറക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ നിന്റെ കാര്യത്തിൽ അവർക്ക് പേടിയാണ്. ഈ ലോകത്തെ കഷ്ടപ്പാടുകൾ നിന്നെ ബാധിക്കരുത് എന്ന നിർബന്ധമാണ് നീ കാണുന്ന ആ ദേഷ്യം. ഉപ്പ ഗൗരവം കാണിക്കുന്നത് നിന്നെ വെറുപ്പിച്ചിട്ടല്ല, മറിച്ച് നിന്നെ ഈ ലോകത്ത് തളരാതെ നിൽക്കാൻ പഠിപ്പിക്കാനാണ്. 🔹 അല്ലാഹുവിന്റെ തൃപ്തി ഉപ്പയുടെ തൃപ്തിയിലാണെന്നാണ് പ്രമാണം. ഉപ്പയെ സന്തോഷിപ്പിക്കുന്നത് വലിയൊരു കാര്യമാണ്. ചിലപ്പോൾ ഉപ്പയുടെ സംസാരത്തിൽ നിനക്ക് വിഷമം തോന്നുന്ന കാര്യങ്ങൾ ഉണ്ടാകാം, എങ്കിലും അവരുടെ കഷ്ടപ്പാട് ഓർത്ത് നീ ക്ഷമിക്കണം. അവരുടെ ഓരോ ശാസനയും നിനക്ക് ശല്യമായി തോന്നുമ്പോൾ ഓർക്കുക, ആ തണൽ ഇല്ലാത്ത ഒരവസ്ഥ എത്ര സങ്കടകരമായിരിക്കും എന്ന്. 🔸 ഒരിക്കൽ എന്റെ ഒരു ഫ്രണ്ട് പറഞ്ഞു: "എന്റെ ഉപ്പ മരിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്, എനിക്ക് വേണ്ടി അദ്ദേഹം എത്രമാത്രം പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്ന്. ദേഷ്യപ്പെടുമ്പോഴും ഉപ്പയുടെ ഉള്ളിൽ എന്നോടുള്ള കരുതൽ മാത്രമായിരുന്നു." 🔹 അതുകൊണ്ട് അടുത്ത തവണ ഉപ്പ ഗൗരവം കാണിക്കുമ്പോൾ ദേഷ്യപ്പെടുന്നതിന് പകരം ഒന്ന് ചിന്തിക്കുക. ആ കടുത്ത വാക്കുകൾക്ക് പിന്നിൽ നിന്റെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ഒരു വലിയ സ്നേഹമുണ്ട്. നിന്റെ ഓരോ വളർച്ചയിലും ഉള്ളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആ മനുഷ്യനായിരിക്കും. ഉപ്പയെ ചേർത്തുപിടിക്കുക, അവരോട് കരുണ കാണിക്കുക. #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക* #മുത്തു നബി
ജന്നത്തിലെ ജിന്ന്
616 views
4 days ago
*ഹജറുൽ അസ്‌വദ് കാണുമ്പോഴെല്ലാം അൽ അമീനെ ഓർക്കും* നബിﷺതങ്ങൾക്കു മുപ്പത്തഞ്ചാം വയസ്സിൽ നടന്ന ഒരു സംഭവമാണ് വിവരിക്കുന്നത്. മക്കാപട്ടണത്തിന്റെ ചുറ്റുപാടും മലകളാണ്. മഴപെയ്താൽ ഉടനെ വെള്ളപ്പൊക്കമുണ്ടാകും. കഅ്ബാലയം വളരെ താഴ്ന്ന ഒരു പ്രദേശത്താണ്. പട്ടണത്തിലെ വെള്ളപ്പൊക്കം ഏറെ ശല്യം ചെയ്യുന്നത് ഈ മന്ദിരത്തെയാണ്. അന്നത്തെ കഅ്ബാലയത്തിന്റെ രൂപം എങ്ങനെയായിരുന്നുവെന്നു കേൾക്കണ്ടേ..? വെറും നാലു ചുവരുകൾ. മേൽപുരയില്ല. ചുവരുകൾക്കാണെങ്കിൽ ഒരാളുടെ ഉയരമേയുള്ളൂ. ഇതാണ് അന്നത്തെ കെട്ടിടം. മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കത്തിൽ പെടും. അങ്ങനെ ചുവരുകൾക്കു വിള്ളൽ വന്നു. കഅ്ബാലയത്തിനടുത്തേക്കു വെള്ളം കുതിച്ചൊഴുകിവരുന്നതു തടയാൻ കുറെയാളുകൾ ചേർന്നൊരു ബണ്ടു കെട്ടി. അതിനു കുറെ ധനം ചെലവായി. ബണ്ടു കാണാനും അഭിപ്രായം പറയാനും ധാരാളമാളുകൾ വന്നു. ശക്തമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബണ്ടു പൊളിഞ്ഞുപോയി. കഅ്ബ വെള്ളത്തിൽതന്നെ... പുറംനാട്ടുകാരൊക്കെ വരുമ്പോൾ കഅ്ബയെ ഇങ്ങനെ കാണുന്നതു വലിയ കുറച്ചിലായി. ഇതൊന്നു പുതുക്കിപ്പണിയണം. കഅ്ബയുടെ പുതുക്കിപ്പണിക്കു ശുദ്ധമായ ധനം വേണം. ഹലാലായ പണംതന്നെ വേണം. പലിശപ്പണം പാടില്ല. ചുഷണത്തിലൂടെ നേടിയ പണം പറ്റില്ല. തട്ടിപ്പറിച്ച പണവും വേണ്ട... ശുദ്ധമായ പണം ശേഖരിച്ചു. പഴയ കെട്ടിടം പൊളിക്കണം. കെട്ടിടമെന്നു പറഞ്ഞാൽ, പറഞ്ഞില്ലേ.. നാലു ചുവരുകൾ. എന്നിട്ടു പുതിയ ചുവരുകൾ പണിയണം, മേൽപുരയും പണിയണം. കെട്ടിടത്തിന് ഉയരം കൂട്ടണം. അക്കാലത്തു പുറംനാട്ടിൽ നിന്നും വന്ന ഒരു കപ്പൽ ജിദ്ദാ തുറമുഖത്തു വച്ചു തകർന്നു. ഖുറൈശികൾ ആ കപ്പലിന്റെ പലകകൾ വിലക്കുവാങ്ങി, കപ്പലിലെ ആശാരിപ്പണിക്കാരന്റെ പേരു പറഞ്ഞുതരാം. ബാഖുമുറുമി... വിദഗ്ധനായ തച്ചുപണിക്കാരനാണ് ബാഖുമുറുമി. ഖുറൈശികൾ ബാഖുമുറുമിയെ സമീപിച്ച് ഇങ്ങനെ അപേക്ഷിച്ചു: “ഞങ്ങൾ കഅ്ബാലയം പുതുക്കിപ്പണിയാൻ തീരുമാനിച്ചിരിക്കുകയാണ്. പൊളിഞ്ഞ കപ്പലിന്റെ പലകകൾ വിലയ്ക്കു വാങ്ങിയിട്ടുണ്ട്. പുതുക്കിപ്പണിയുന്ന ചുമതല താങ്കളെ ഏൽപിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ലോകപ്രസിദ്ധമായ ദേവാലയം പുതുക്കിപ്പണിയാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. ചുവർ പൊളിക്കാനുള്ള സമയമായി. ഖുറൈശി ഗോത്രത്തിലെ എല്ലാ തറവാട്ടുകാരും ഈ പുണ്യകർമത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പല കുടുംബങ്ങൾക്കായി ഭാഗിച്ചുകൊടുത്തു. അങ്ങനെ ആദരവോടെ ചുവരുകൾ പൊളിച്ചു തുടങ്ങി, കഅ്ബാലയം പുതുക്കിപ്പണിയാൻവേണ്ടി നബി ﷺ തങ്ങളും കല്ലു ചുമക്കുകയുണ്ടായി. ചുവർ ഉയർന്നുവന്നു. ഹജറുൽ അസവദ് വയ്ക്കേണ്ട സ്ഥലം എത്തി. ആരാണ് ഹജറുൽ അസ്‌വദ് വയ്ക്കുക, അതിനുള്ള അവകാശം ആർക്കാണ്..? തറവാട്ടുകാർ തമ്മിൽ തർക്കമായി. വാക്കേറ്റം കയ്യാങ്കളിയിലേക്കു കടന്നു. ഒരു രക്തച്ചൊരിച്ചിലിന്റെ വക്കിൽ നിൽക്കുകയാണവർ..!! ഈ അവസ്ഥ കണ്ടു പലരും ദുഃഖിച്ചു. എന്തായാലും ഹജറുൽ അസ്‌വദ് വയ്ക്കുന്നതിന്റെ പേരിൽ ഒരു യുദ്ധം പാടില്ല. പക്ഷെ, എന്തു വഴി..? രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എന്തു വഴി..? വൃദ്ധനായ ഒരു നേതാവു മുമ്പോട്ടു വന്നു. എല്ലാവരും ആദരിക്കുന്ന ഒരാൾ. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവ്. അബൂഉമയ്യ ഹുദൈഫത് ബ്നു മുഗീറ, അദ്ദേഹം ഗോത്രക്കാരോടു വിളിച്ചു പറഞ്ഞു: “രക്തച്ചൊരിച്ചിൽ ഒഴിവാക്കൂ, ഞാനൊരു പരിഹാരമാർഗം പറയട്ടെ.'' എല്ലാവരും തർക്കം മതിയാക്കി അദ്ദേഹത്തെ ശ്രദ്ധിച്ചു. “മസ്ജിദുൽ ഹറമിലേക്ക് ഇനി ആദ്യമായി കടന്നുവരുന്ന ആളെ നമുക്കു വിധികർത്താവായി നിയോഗിക്കാം.” എല്ലാവരും അതംഗീകരിച്ചു. അങ്ങനെ അവർ കാത്തിരുന്നു... കാത്തിരിപ്പിനൊടുവിൽ അതാവരുന്നു അൽ അമീൻ. എല്ലാവർക്കും സന്തോഷമായി. പ്രശ്നം അവതരിപ്പിച്ചു. അല്ലാഹു ﷻ പ്രവാചകന്റെ (ﷺ) മനസ്സിൽ ഒരാശയം തോന്നിപ്പിച്ചു... നബിﷺതങ്ങൾ തന്റെ വിരിപ്പ് നിലത്തു വിരിച്ചു. ഹജറുൽ അസ്‌വദ് വിരിപ്പിന്റെ നടുവിൽ വച്ചു. എല്ലാ തറവാട്ടുകാരുടെയും നേതാക്കളെ വിളിച്ചു. വിരിപ്പു പൊക്കാൻ പറഞ്ഞു. എല്ലാവരും കൂടി വിരിപ്പ് പിടിച്ചുയർത്തി. ആവശ്യമായ ഉയരത്തിലെത്തിയപ്പോൾ നബിﷺതങ്ങൾ ഹജറുൽ അസ്‌വദ് നീക്കിവെച്ചു. ഹജറുൽ അസ്‌വദ് സ്ഥാപിച്ചുകഴിഞ്ഞു. എല്ലാവർക്കും ആശ്വാസമായി. ഒരു രക്തച്ചൊരിച്ചിൽ ഒഴിവായിക്കിട്ടി. എല്ലാവർക്കും അൽ അമീന്റെ പ്രവൃത്തിയിൽ വലിയ മതിപ്പുതോന്നി... കഅ്ബാ ശരീഫിന്റെ പണി വേഗത്തിൽ പുരോഗമിച്ചു. ഹജറുൽ അസ്‌വദ് കാണുമ്പോഴെല്ലാം അറബികൾ അൽ അമീനെ ഓർക്കും. #എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്