ഫോളോ
Thazi
@thazimon7575
312
പോസ്റ്റുകള്‍
3,483
ഫോളോവേഴ്സ്
Thazi
370 കണ്ടവര്‍
6 മണിക്കൂർ
AI indicator
*തെരുവുവിളക്കിലെ നിഴൽ* വെള്ളിയാഴ്ച രാത്രി. മഴ ചാറുന്നുണ്ട്. കൊച്ചി എം.ജി റോഡിന്റെ ഒരു മൂലയിൽ മാലതി കുട ചൂടി നിന്നു. നനഞ്ഞ റോഡിലൂടെ വണ്ടികൾ ചീറിപ്പായുന്നു. ഹെഡ്‌ലൈറ്റിന്റെ വെളിച്ചം അവളുടെ മുഖത്ത് വീണ് മാഞ്ഞു. ഇന്ന് കച്ചവടം കുറവാണ്. മഴയായതുകൊണ്ട് ആളുകൾ പുറത്തിറങ്ങുന്നില്ല. പോക്കറ്റിൽ ഇരുന്നൂറ് രൂപ മാത്രം. നാളെ അമ്മുവിന്റെ സ്കൂളിൽ ഫീസ് അടയ്ക്കണം. പുസ്തകം വാങ്ങണം. "ചേച്ചി, ഒരു ചായ കുടിക്കണോ?" ചായക്കടയിലെ ചെക്കൻ ബാബുവാണ്. അവനൊരാൾക്കേ അവളോട് ദേഷ്യമില്ല. ബാക്കിയുള്ളവർക്കെല്ലാം അവൾ ‘അവൾ’ മാത്രമാണ്. പേരില്ലാത്ത, മുഖമില്ലാത്ത ‘അവൾ’. ചായ ഊതിക്കുടിക്കുമ്പോൾ മാലതി പഴയ കാര്യങ്ങൾ ഓർത്തു. തൃശ്ശൂരിലെ ഒരു ഗ്രാമം. അച്ഛൻ കർഷകൻ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സുരേഷേട്ടൻ കല്യാണം ആലോചിച്ച് വന്നു. ബസ്സ് ഡ്രൈവർ. നല്ല ചെറുക്കൻ എന്ന് എല്ലാവരും പറഞ്ഞു. കല്യാണം കഴിഞ്ഞ് ഒരു വർഷം. അമ്മു ഉണ്ടായി. പിന്നെ സുരേഷേട്ടൻ മാറി. കള്ള്, ദേഷ്യം, അടി. ഒരു ദിവസം അമ്മുവിനെയും കൊണ്ട് ഇറങ്ങിപ്പോന്നു. കയ്യിൽ ഒരു തുണിക്കെട്ടും നൂറ് രൂപയും മാത്രം. ആദ്യം വീടുകളിൽ പണിക്ക് പോയി. പിന്നെ ഹോട്ടലിൽ പാത്രം കഴുകി. ശമ്പളം തികയാതെ വന്നപ്പോൾ ഒരു ചേച്ചി പറഞ്ഞു തന്ന വഴി. വെറുപ്പായിരുന്നു ആദ്യം. ഓക്കാനം വന്നു. പിന്നെ പതുക്കെ മരവിച്ചു. വയറിന്റെ വിളി വന്നാൽ മാനം എന്ന വാക്ക് ചെറുതായി പോകും. "ചേച്ചി, ദാ." ബാബു ഒരു പൊതി നീട്ടി. "പരിപ്പുവട. ചൂടുണ്ട്. കഴിക്ക്." മാലതി ചിരിച്ചു. ഈ നഗരത്തിൽ അവളെ മനുഷ്യയായി കാണുന്ന ഒരേയൊരാൾ. രാത്രി 2 മണിക്ക് വീട്ടിലെത്തുമ്പോൾ അമ്മു നല്ല ഉറക്കാണ്. കുഞ്ഞിന്റെ നെറ്റിയിൽ മുത്തം കൊടുത്ത് അവൾ ബാത്ത്റൂമിൽ കയറി. മുഖത്തെ ചായം കഴുകിക്കളഞ്ഞു. കണ്ണാടിയിൽ നോക്കി. ഇത് മാലതിയല്ല. ഇത് ലക്ഷ്മിയാണ്. അമ്മുവിന്റെ അമ്മ. അലമാര തുറന്ന് അവൾ ഒരു ഡയറി എടുത്തു. എല്ലാ മാസവും അമ്മുവിന്റെ മാർക്ക്, അവൾ പറഞ്ഞ തമാശകൾ, കൂട്ടി വെച്ച കാശിന്റെ കണക്ക് എല്ലാം അതിൽ എഴുതി വെക്കും. അവസാന പേജിൽ ഒരൊറ്റ വാചകം: "മോൾ ഡോക്ടർ ആയ ദിവസം ഞാൻ ഈ തെരുവ് വിടും." ജനലിലൂടെ നോക്കിയപ്പോൾ ദൂരെ തെരുവുവിളക്ക് കെട്ടടങ്ങുന്നതു കണ്ടു. പക്ഷെ അവളുടെ ഉള്ളിൽ ഒരു ചെറിയ വെട്ടം ബാക്കിയുണ്ടായിരുന്നു. അമ്മു എന്ന വെട്ടം. അവൾ ഡയറി മടക്കി വെച്ച് കിടന്നു. നാളെ വീണ്ടും പകൽ ലക്ഷ്മിയാവണം. രാത്രി മാലതിയും. രണ്ട് ജീവിതങ്ങൾ, ഒരൊറ്റ ലക്ഷ്യം. --- ഈ കഥ ആരെയും മഹത്വവൽക്കരിക്കാനല്ല. സമൂഹത്തിന്റെ ഒരു മൂലയിൽ ജീവിക്കുന്ന, നമ്മൾ കാണാതെ പോകുന്ന ഒരു മനുഷ്യന്റെ അതിജീവനമാണ്. തസ്നീം..... #😞 വിരഹം #😔വേദന #❤️അമ്മ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ
Thazi
1K കണ്ടവര്‍
5 വർഷം
ഷോകേസിൽ പാവക്കുട്ടി ഉണ്ണിക്കുട്ടനെയും കാത്തിരുന്നു. " എത്ര ദിവസമായി എന്റെ കൂടെ കളിച്ചിട്ട്." പാവക്കുട്ടിക്ക് സങ്കടം സഹിക്കാനായില്ല. എന്നെ സ്വന്തമാക്കാൻ അവൻ എത്രയോ കഷ്ടപ്പെട്ടിട്ടുണ്ട്. ഓർമ്മകൾ ഓടിയോടി ഉൽസവപ്പറമ്പിലെ ചിന്തിക്കടക്കാരൻ ഗഫൂർക്കായുടെ കടയിൽ കിതച്ചെത്തി നിന്നു. അന്ന് അഞ്ചാം ഉൽസവമായിരുന്നു. മെയിൻ സ്റ്റേജിലെ ഗാനമേള കഴിഞ്ഞയുടനെയാണവൻ വന്നത്. കുറെ നേരം കളിപ്പാട്ടങ്ങൾ നോക്കി നിന്ന് ഒടുവിലാണ് എന്നെ കണ്ടത്.. ഒരു നോട്ടത്തിൽ തന്നെ എന്നെ ഇഷ്ടമായെന്നു മനസ്സിലായി. എന്നെ ചൂണ്ടി വില ചോദിക്കുന്നതു കണ്ടു. 90 രൂപാ എന്നു കേട്ടപ്പോൾ ആ മുഖം വാടുന്നതും കണ്ടു. " "ഞാൻ നാളെ വന്നു വാങ്ങിക്കോളാം. പൈസ തെകേത്തില്ല. ഇതാർക്കും കൊടുക്കരുതേ" എന്ന് പറഞ്ഞ് അവൻ ഓടിപ്പോയി. പക്ഷെ പിറ്റേ ദിവസം അവനെകണ്ടില്ല. എന്നെ മറ്റാരും വാങ്ങാതിരിക്കാൻ ഞാൻ വലിയൊരു പാവയുടെ പിറകിൽ ഒളിച്ചു. പിന്നീട് ഏഴാം ഉൽസവത്തിനാണ് അവൻ എത്തിയത്.. പൈസ കൊടുത്ത് എന്നെ സ്വന്തവാക്കിയപ്പോൾ ആ മുഖത്തെ സന്തോഷമൊന്നു കാണണ്ടതായിരുന്നു..എന്നെ നെഞ്ചോടു ചേർത്തു പിടിച്ച് അവൻ അമ്മയുടെ അടുത്തേക്കോടി. അന്ന് വീട്ടിലെത്തിയിട്ടും എന്നെ താഴെ വച്ചില്ല പിറ്റേന്ന് എന്നെ ഉടുപ്പിടീച്ചു. പൊട്ടു തൊട്ടീച്ചു, ഊഞ്ഞാ ലാട്ടി, എന്തെല്ലാം കളികൾ കളിപ്പിച്ചു. അമ്മ പറഞ്ഞു: "ഭക്ഷണം കഴിക്കുമ്പഴും, ഉറങ്ങുമ്പോഴുമെങ്കിലും നീ ഈ .പാവയെ താഴെ വയ്ക്കടാ മോനേ " അവൻ കേട്ടില്ല. അന്നും പാവക്കുട്ടിയെ നെഞ്ചോടു ചേർത്താണവൻ ഉറങ്ങിയത്. അങ്ങനെ സന്തോഷത്തിൻ്റെ ദിവസങ്ങൾ കടന്നു പോയി. ക്രമേണ തന്നോടുള്ള സ്നേഹവും പരിചരണവും കുറഞ്ഞു വരുന്നതായി പാവയ്ക്കു തോന്നി. ദിവസം ഒരു തവണയെങ്കിലും അരികിൽ വന്നാലായി. ഒന്നെടുത്തു നെഞ്ചോടു ചേർത്ത് ഒരുമ്മയും തന്ന് തിരികെ വച്ചിട്ടു പോകും. പൊട്ടു തൊടിക്കാറില്ല ,കളിപ്പിക്കാറില്ല,. ഊഞ്ഞാലാട്ടാറില്ല. ആ മുഖത്തെ ചിരി പോലും മാഞ്ഞിരിക്കുന്നു. ഓർക്കും തോറും അവൾക്കു സങ്കടം നിയന്ത്രിക്കാനായില്ല. അന്ന് അമ്മ ഉണ്ണ്യേട്ടനെ ചേർത്തു നിറുത്തി പറയുന്നതു കേട്ടു . "അമ്മയ്ക്കു സുഖമില്ലാണ്ടായെപ്പിന്നെ എൻ്റെ കുട്ടി വല്ലാണ്ടു കഷ്ടപ്പെടുന്നുണ്ടെന്നമ്മയ്ക്കറിയാം. നീ നേരം വെളുക്കും മുൻപ് പത്രം കൊടുക്കാൻ പോയി വന്നിട്ട് സ്കുളിൽ പോകുന്നതു കാണുമ്പം ... അവൻ പറഞ്ഞു. "അവിടെ ഒരു വിഷമവുമില്ലമ്മേ ' പത്രം കൊടുക്കാനൊന്നും .പോണ്ടാ -എല്ലാം തരം തിരിയാനും മറ്റും ചാക്കോച്ചേട്ടനെ സഹായിച്ചാൽ മതി'. എന്നാലും മോനേ .... അമ്മയുടെ കണ്ണീർ തുടച്ചു കൊണ്ടവൻ പറഞ്ഞു. "സാരമില്ലമ്മേ ഭക്ഷണം സ്കൂളിൽനിന്നും കിട്ടുമല്ലോ. പിന്നെ കുറെ കഷ്ടപ്പെട്ടാലെന്നാ? അപ്പോ, അതാണ് ഈ ദിവസങ്ങളിൽ കളിക്കാൻ വരാഞ്ഞത്. അല്ലാതെ എന്നോടിഷ്ടമില്ലാഞ്ഞല്ല ' .പക്ഷെ പിറ്റേന്ന് അവൻ .വന്നു. എന്നെ എടുത്ത് കളിപ്പിച്ചു,, പാട്ടു പാടി ,.തമാശകൾ പറഞ്ഞു ചിരിച്ചു. അമ്മയുടെ പഴയ സാരിയെടുത്ത് ചെറിയൊരു ഊഞ്ഞാൽ കെട്ടി എന്നെ അതിലിരുത്തി ആട്ടി. ഞാനത്ഭുതപ്പെട്ടു. "ഇന്നെന്താ പത്രം കൊടുക്കാൻ പോകാഞ്ഞത്?. 'അമ്മയോടു പറയുന്നതു .കേട്ടു "ഇന്നു പത്രമില്ലമ്മേ ഇന്ന് അവധിയാ സ്കൂളുമില്ല: എന്നാ മോൻ വാ.അമ്മ ചായ തരാം. വേണ്ടമ്മേ... ഇന്നു ഞാൻ ചായയിട്ടമ്മയക്കു തരും. അകത്തേക്കോടിപ്പോകുന്ന ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ പാവക്കുട്ടി '.ഓർത്തു. തെറ്റിദ്ധാരണകളുണ്ടാകുന്നതെത്ര പെട്ടെന്നാണ് ''. ബന്ധങ്ങൾ തകരാനിത് ധാരാളം'. ഉണ്ണിക്കുട്ടനെ സംശയിച്ചതിൽ അവൾക്ക് സങ്കടം വന്നു.... #📔 കഥ