📖നേർവായന
എപ്പിസോഡ് :1444
ഇന്നത്തെ വിഷയം:
ദഅ്‌വത്തിന്റെ ശ്രേഷ്ഠതയും ദാഇമാരുടെ മര്യാദകളും
◼️ ഭാഗം - 02
(അവസാന ഭാഗം)
➖➖➖➖➖➖➖➖➖➖
🔲فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. (ഖുർആൻ:3/159)
അതുപോലെതന്നെ, അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ സമുദായത്തിന് എങ്ങനെയാണോ ഉത്തമ മാതൃകയായിരുന്നത്, അതുപോലെ ഒരു പ്രബോധകൻ താൻ പ്രബോധനം ചെയ്യുന്ന ജനങ്ങൾക്ക് തന്റെ ആരാധനാകർമ്മങ്ങളിലും, ഇടപാടുകളിലും, സ്വഭാവരീതികളിലും ഉത്തമമായ മാതൃകയായിരിക്കേണ്ടതുണ്ട്.
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖുർആൻ:33/21)
ഒരു പ്രബോധകനെ സംബന്ധിച്ച് ഏറ്റവും അപകടകരമായ കാര്യം; താൻ ജനങ്ങളെ വിലക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുക എന്നതും, ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന തിന്മകളിൽ അവൻ തന്നെ പോയി വീഴുക എന്നതുമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അവൻ തന്റെ ആ പ്രവൃത്തിയുടെ തോതനുസരിച്ച് അല്ലാഹുവിന്റെ കടുത്ത കോപത്തിനും അപ്രീതിക്കും പാത്രമായിത്തീരുന്നു. അല്ലാഹു പറയുന്നു:
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿٢﴾ كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ ﴿٣﴾
സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (ഖു൪ആന്‍:61/2-3)
أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَٰبَ ۚ أَفَلَا تَعْقِلُونَ
നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? (ഖു൪ആന്‍:2/44)
അതുപോലെതന്നെ, ഒരു പ്രബോധകൻ നിസ്സാരവും തരംതാണതുമായ കാര്യങ്ങളിൽ നിന്നും, മോശമായ സ്വഭാവങ്ങളിൽ നിന്നും, ദുഷ്‌പ്രവൃത്തികളിൽ നിന്നും സ്വന്തത്തെ ഉയർത്തി നിർത്തേണ്ടതുണ്ട് (വിട്ടുനിൽക്കേണ്ടതുണ്ട്).
അതുപോലെതന്നെ, ഒരു പ്രബോധകൻ തരംതാണ കാര്യങ്ങളിൽ നിന്നും, മോശമായ സ്വഭാവങ്ങളിൽ നിന്നും, ദുഷ്‌പ്രവൃത്തികളിൽ നിന്നും സ്വന്തത്തെ ഉയർത്തി നിർത്തേണ്ടതുണ്ട് (വിട്ടുനിൽക്കേണ്ടതുണ്ട്). അസൂയ, വിദ്വേഷം, കളവ്, ഏഷണി, പരദൂഷണം, വഞ്ചന, അശ്ലീലം, അഹങ്കാരം തുടങ്ങിയവയെല്ലാം അതിൽ പെട്ടതാണ്.
➖➖➖➖➖➖➖➖
Like Our Thread page:
https://www.threads.net/@wisdom_media_channel
➖➖➖➖➖➖➖➖
ലുഖ്മാന്‍ عليه السلام തന്റെ മകന് നൽകിയ മഹത്തായ വസ്വിയ്യത്തുകളിൽ ഇപ്രകാരവുമുണ്ട്:
يَٰبُنَىَّ أَقِمِ ٱلصَّلَوٰةَ وَأْمُرْ بِٱلْمَعْرُوفِ وَٱنْهَ عَنِ ٱلْمُنكَرِ وَٱصْبِرْ عَلَىٰ مَآ أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ
എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്. (ഖു൪ആന്‍ :31/17)
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്‍റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍ :31/18)
وَٱقْصِدْ فِى مَشْيِكَ وَٱغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ ٱلْأَصْوَٰتِ لَصَوْتُ ٱلْحَمِيرِ
നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ. (ഖു൪ആന്‍ :31/19)
➖➖➖➖➖➖➖
Like Our Twitter:
https://twitter.com/WisdomMedia_
➖➖➖➖➖➖➖➖
ഒരു _പ്രബോധകൻ_ ഖിയാമത്ത് നാളിൽ അല്ലാഹു വിന്റെ മുമ്പിൽ താൻ നിൽക്കേണ്ടി വരുന്നതിനെക്കുറിച്ചും, ഈ ഭൗതിക ജീവിതത്തിൽ താൻ ചെയ്ത കർമ്മങ്ങളെക്കുറിച്ച് അല്ലാഹു വിചാരണ നടത്തുന്നതിനെക്കുറിച്ചും ഓർക്കുകയാണെങ്കിൽ, അവൻ ഈ കാര്യത്തെക്കുറിച്ച് പൂർണ്ണമായി ബോധവാനാകും. മാത്രമല്ല, അതിനെ നന്നാക്കിത്തീർക്കാൻ അവൻ കഠിനമായി പരിശ്രമിക്കുകയും, അതിനെ അതിന്റെ പൂർണ്ണതയിലും തികവിലും എത്തിക്കാൻ വേഗതയിൽ പ്രയത്നിക്കുകയും ചെയ്യും.
قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ ﴿٢٦﴾ فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ﴿٢٧﴾
അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. (ഖു൪ആന്‍ :52/26-27)
➖➖➖➖➖➖➖➖➖
Source: Kanzul uloom
#wisdommedia #wisdom students #wisdomyouth