അടൂർ

𝓡𝓪𝓳𝓪𝓶𝓸𝓷𝔂
759 കണ്ടവര്‍
5 മാസം
ഒക്ടോബർ 25: അടൂർ ഭവാനി ഓർമ്മദിനം 🙏➖🌹➖🙏➖🌹➖🌹➖🌹 മലയാളി മറക്കാത്ത അടൂര്‍ ഭവാനി വിട പറഞ്ഞിട്ട് 16 വർഷം. നിരവധി സിനിമകളിൽ നായികയായും അമ്മയായും അമ്മൂമ്മയായും തിളങ്ങിയ അടൂർ ഭവാനി. ഒരു CBi ഡയറിക്കുറിപ്പില്‍ ചെവി കേള്‍ക്കില്ലെന്ന് ഭാവിക്കുന്ന വേലക്കാരി, ഹിറ്റ്‌ലറിൽ മാധവന്‍കുട്ടിയുടെ ഇരട്ടപ്പേര് മറന്നുപോവുകയും സംശയ നിവാരണത്തിനായി മാധവന്‍കുട്ടിയെത്തന്നെ സമീപിക്കുകയും ചെയ്ത വൃദ്ധയും, വാര്‍ധക്യപുരാണത്തിലെ നാടകനടിയുടെ മുത്തശ്ശിയായ കടാപ്രംകാരി തള്ള, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലെ ഒന്നിനുംകൊള്ളാത്ത രാഷ്ട്രീയത്തില്‍ പയറ്റുന്നത് അഭിമാനത്തോടെ പ്രോത്സാഹിപ്പിക്കുമ്പോഴും ആദര്‍ശങ്ങളും കുടുംബ ബന്ധങ്ങളും കാത്തുസൂക്ഷിക്കേണ്ടതിനെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന അമ്മയായും ഭാഗ്യവാന്‍ എന്ന ചിത്രത്തിൽ നിരുത്തരവാദിയായ മകനെയോര്‍ത്ത് ഏറെ അസ്വസ്ഥതകളനുഭവിക്കുന്ന ശ്രീനിവാസന്റെ അമ്മയായും സ്വാഭാവികമായ അഭിനയത്തിലൂടെ ഫലിപ്പിക്കാന്‍ കഴിഞ്ഞ അടൂര്‍ ഭവാനിയുടെ ആദ്യ ചിത്രം ശരിയോ തെറ്റോ ആണ്. രാമു കാര്യാട്ടിന്റെ ചെമ്മീൻ (1965) എന്ന ചലച്ചിത്രത്തിലെ അഭിനയത്തോടുകൂടി ശ്രദ്ധിക്കപ്പെട്ടു അടൂര്‍ പാറപ്പുറത്ത് കുഞ്ഞിരാമന്‍ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി 1927ലാണ് അടൂര്‍ ഭവാനി ജനിച്ചത്. വീട്ടില്‍ തികഞ്ഞ ദാരിദ്ര്യമായിരുന്നു. നാടകരംഗത്ത് ആദ്യമെത്തിയ സഹോദരി പങ്കജത്തിനൊപ്പം കൂട്ട് പോയിരുന്ന ഭവാനി പിന്നീട് സഹോദരിയുടെ പാതയില്‍ത്തന്നെ സഞ്ചരിക്കുകയായിരുന്നു. തിക്കുറിശ്ശിയും കൊട്ടാരക്കരയുമെല്ലാം നാടകരംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന കാലമായിരുന്നു അത്. മനക്കര ഗോപാലപ്പിള്ളയാശാന്റെ 'വേലുത്തമ്പി ദളവ' എന്ന നാടകത്തില്‍ തന്നെക്കാള്‍ പ്രായമുള്ള കൊട്ടരക്കരയുടെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പ്രതിഭ, KPAC എന്നീ സമിതികളുടെ ഭാഗമായി. കലാനിലയം കൃഷ്ണന്‍ നായരും മറ്റും നിരവധി അവസരങ്ങള്‍ ഭവാനിയ്ക്ക് നല്‍കി. 'തുലാഭാരം', 'അശ്വമേധം' എന്നീ KPAC നാടകങ്ങളിലെ ഭവാനിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. KPAC യ്ക്കുവേണ്ടി തോപ്പില്‍ ഭാസി രചിച്ച 'മുടിയനായ പുത്രന്‍' ചലച്ചിത്രമാക്കിയപ്പോള്‍ നാടകത്തില്‍ അവതരിപ്പിച്ച റോള്‍ തന്നെ സിനിമയിലും അവര്‍ക്ക് കിട്ടി. 1969 ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് ഭവാനിക്ക്. പിന്നീട് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രേംജി പുരസ്‌കാരവും 2002 ൽ മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്രസപര്യ ആയുഷ്കാല നേട്ടങ്ങൾക്കുള്ള പുരസ്കാരവും 2008 ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും ഭവാനിയെ തേടിയെത്തി. ഒരു ജന്മത്തിന്റെ നല്ല കാലം മുഴുവനും നാടകത്തിനും സിനിമയ്ക്കും വേണ്ടി സമര്‍പ്പിക്കുകയായിരുന്നു അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും. അടൂര്‍ പാറപ്പുറത്ത് കുഞ്ഞിരാമന്‍ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും 8 മക്കളില്‍ കലാരംഗത്തേക്കു കടന്നുവന്നവര്‍ ഭവാനിയും പങ്കജവുമായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിലാണ് പങ്കജം നാടകരംഗത്തെത്തുന്നതെങ്കില്‍ നാടകത്തിനു മുന്‍പെ സിനിമയില്‍ ചേരാനുള്ള നിയോഗമാണ് ഭവാനിയ്ക്കുണ്ടായത്. പക്ഷേ, രണ്ടു മേഖലകളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞത് കലയോടുള്ള സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ്. KPAC യായിരുന്നു ഭവാനിയുടെ നാടകപാഠശാല.'മൂലധനം', 'മുടിയനായ പുത്രന്‍', 'യുദ്ധകാണ്ഡം','തുലാഭാരം', 'അശ്വമേധം' തുടങ്ങിയ നാടകങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാനുള്ള ഭാഗ്യം ഭവാനിക്കുണ്ടായി. ചലച്ചിത്ര അഭിനയത്തിന്റെ തിരക്കിനിടയിലും ഭവാനിയുടെയും പങ്കജത്തിന്റെയും നാടക മോഹങ്ങള്‍ക്ക് തിരശീല വീണില്ല. ഭവാനി, അടൂര്‍ 'മാതാ തിയറ്റേഴ്‌സും' പങ്കജം അടൂര്‍ 'ജയ തിയറ്റേഴ്‌സും' തുടങ്ങിയെങ്കിലും രണ്ടു നാടകസമിതികളും ഭവാനിയെയും പങ്കജത്തെയും കടക്കെണിയിലാക്കുകയാണുണ്ടായത്. അതോടെ നാടക രംഗത്തുനിന്ന് ഇരുവരും പിന്മാറി. പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതം അടൂര്‍ സഹോദരിമാര്‍ക്കു തിരിച്ചു നല്‍കിയത് അവഗണനയും നന്ദികേടും മാത്രം. അടൂരിലെ പന്നിവിഴയിലെ വീട്ടില്‍ മകന്‍ രാജീവ്കുമാറിനൊപ്പമാണ് ഭവാനി തന്റെ ജീവിതസായാഹ്നം കഴിച്ചുകൂട്ടിയത്. ഭര്‍ത്താവ് ജനാര്‍ദനന്‍ നായര്‍ വര്‍ഷങ്ങൾക്ക് മുമ്പു മരിച്ചു. അവസാന കാലത്ത് ഓര്‍മയും കാഴ്ചയും നന്നേ കുറഞ്ഞിരുന്നു. 'സേതുരാമയ്യര്‍ സി.ബി.ഐ'യാണ് അവസാന ചിത്രം. അവസാന കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു അവര്‍. നിരവധി സിനിമകളില്‍ നായികയായും അമ്മയായും അമ്മൂമ്മയായും വേഷമിട്ട് പ്രക്ഷക മനസില്‍ അടൂര്‍ ഭവാനി ഇടം നേടിയിരുന്നു. 'ചെമ്മീന്‍', 'മുടിയനായ പുത്രന്‍', 'തുലാഭാരം', 'കള്ളിച്ചെല്ലമ്മ' എന്നീ ചിത്രങ്ങളില്‍ ഉജ്ജ്വലമായ അഭിനയമാണ് ഭവാനി കാഴ്ചവെച്ചത്. ' രാമു കാര്യാട്ട് 'ചെമ്മീന്‍' എന്ന ചിത്രമെടുത്തപ്പോള്‍ കൈക്കുഞ്ഞുമായാണ് അടൂര്‍ ഭവാനി സെറ്റിലെത്തിയിരുന്നത്. 'ചെമ്മീനി'ന്റെ വിജയത്തോടെ ഭവാനിയ്ക്ക് രണ്ട് നേട്ടങ്ങളാണുണ്ടായത്. ഒന്ന് കൈനിറയെ ചിത്രങ്ങളും, മറ്റൊന്ന് നടി ഷീലയുമായുള്ള ആത്മസൗഹൃദവും. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴും ഭവാനിയ്ക്ക് നാടകരംഗത്തോടുള്ള ആഭിമുഖ്യത്തിന് ഒട്ടും കുറവ് വന്നിരുന്നില്ല. അടൂര്‍ കേന്ദ്രമാക്കി അവര്‍ നാടക സമിതി തുടങ്ങുകയും ചെയ്തിരുന്നു. സ്വന്തം നാടകസമിതി ഏതാനും നാടകങ്ങള്‍ അരങ്ങത്ത് എത്തിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പിന്‍വാങ്ങുകയായിരുന്നു. കടുത്ത രോഗപീഡയിലായ ഭവാനിയുടെ അവസാന നാളുകള്‍ വേദനകളുടേതായിരുന്നു. രോഗം കൊണ്ട് വലഞ്ഞ അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുകയും ചെയ്തു. സിനിമാ പ്രവര്‍ത്തകരും 'അമ്മ'യും, ചലച്ചിത്ര അക്കാദമിയുമെല്ലാം ആവുംവിധം സഹായിച്ചിരുന്നെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല. അസാധാരണ പ്രതിഭകളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കുകൊണ്ട് ശുഷ്‌കമാകുന്ന മലയാള സിനിമയ്ക്ക് വീണ്ടുമൊരു തിരിച്ചടിയാണ് അടൂര്‍ ഭവാനിയുടെ അന്ത്യം. അടൂര്‍ ഭവാനി എപ്പോഴും അടൂരിലുണ്ടായിരുന്നു എന്ന തോന്നലാണ് അടൂര്‍കാര്‍ക്ക് എന്നുമുള്ളത്. സിനിമാ ഷൂട്ടിങ് മദ്രാസിലായാലും തൃശ്ശൂരിലായാലും ഭവാനി അടൂരില്‍ ഇല്ലാതിരുന്ന ദിവസങ്ങള്‍ ചുരുക്കമാണെന്ന് തോന്നിപ്പിക്കാന്‍ അവര്‍ക്ക് എന്നും കഴിഞ്ഞിരുന്നു. കച്ചേരിച്ചന്തയിലെ തിരക്കിലോ ടൗണില്‍നിന്ന് പന്നിവിഴയിലേക്ക് നടന്നുപോകുമ്പോഴോ ആവാം ഭവാനിയെ കാണുന്നത്. ചിലപ്പോള്‍ സഹോദരി പങ്കജവും ഒപ്പമുണ്ടാകും.അടൂര്‍ എന്ന സ്ഥലനാമം പേരിനൊപ്പം ചേര്‍ത്ത് പേരെടുത്തവര്‍ ഒട്ടേറെപ്പേരുണ്ടെങ്കിലും ഇതിന് തുടക്കംകുറിച്ചത് പങ്കജവും ഭവാനിയുമാണ്. അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും ഒട്ടനവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ 'ചെമ്മീനി'ലെ വേഷങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്. ഭവാനി 'ചക്കിമരക്കാത്തി'യായും പങ്കജം 'നല്ലപെണ്ണാ'യും അഭിനയിച്ചു. ഭവാനിയുടെ ആദ്യചിത്രമായ 'ശരിയോ തെറ്റോ'യിലും പങ്കജമുണ്ടായിരുന്നു. 'കരകാണാക്കടലി'ല്‍ സത്യന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി ഭവാനിയും കള്ളുകച്ചവടക്കാരി 'കടുക്കാമറിയ'മായി പങ്കജവും അഭിനയിച്ചു. ആദ്യകിരണങ്ങള്‍, ഭാഗ്യജാതകം എന്നീ ചിത്രങ്ങളിലും അടൂര്‍ സഹോദരിമാരൊരുമിച്ചു. 2009 ഒക്ടോബർ 25-ന് അന്തരിച്ചു. 💐➖💐➖💐➖💐 #അടൂർ ഭവാനി ഓർമ്മദിനം 🙏🌹🙏 #അടൂർ #അടൂർ എന്റെ നാട് 😍🥰😍 ഭവാനി ഓർമ്മദിനം