എന്റെ തൂലിക📝

ശഹബാസ്
914 views
4 months ago
**രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക** ഒരു ഡോക്ടർ പങ്കിട്ടത്! വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും *മൂന്നര മിനിറ്റ്* ശ്രദ്ധിക്കണം. കാരണം ഇത് പ്രധാനപ്പെട്ടതാണു്. *മൂന്നര മിനിറ്റ്* പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും. മിക്കപ്പോഴും ഇത് സംഭവിക്കുന്നു: ആരോഗ്യവാനായി കാണപ്പെടുന്ന ഒരാൾ രാത്രിയിൽ മരിച്ചു എന്ന് ആളുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മരിച്ചത്? ' *മൂന്നര മിനിട്ടു്* 'ന്റെ പ്രാധാന്യം എന്ത്? അർദ്ധരാത്രിയിൽ, മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിങ്ങളെ ഉണർത്തുമ്പോൾ, രാത്രിയിൽ നിങ്ങൾ കുളിമുറിയിൽ പോകാൻ തിരക്കിട്ടു എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കും. പെട്ടെന്ന് ഉയരുമ്പോൾ തലച്ചോറ് വിളർച്ചയും രക്തക്കുറവും മൂലം ഹൃദയസ്തംഭനവും ഉണ്ടാക്കും. " *മൂന്നര മിനിറ്റ്* " പരിശീലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, അവ: 1. നിങ്ങൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കയിൽ തന്നെ തുടരുക; 2. അടുത്ത അര മിനിറ്റ് കിടക്കയിൽ ഇരിക്കുക; 3. നിങ്ങളുടെ കാലുകൾ താഴ്ത്തുക, അവസാന അര മിനിറ്റ് കട്ടിലിന്റെ അരികിൽ ഇരിക്കുക. *മൂന്നര മിനിറ്റിനു* ശേഷം, നിങ്ങൾക്ക് വിളർച്ച മസ്തിഷ്കമുണ്ടാകില്ല, ഹൃദയം പരാജയപ്പെടില്ല, വീഴ്ചയ്ക്കും പെട്ടെന്നുള്ള മരണത്തിനും സാധ്യത കുറയുന്നു. നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരുമായി പങ്കിടുക. ഇത് സംഭവിക്കുന്നതിനു് പ്രായം ഒരു ഘടകമേയല്ല. (സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.) #എന്റെ തൂലിക📝
ശഹബാസ്
1.1K views
5 months ago
📖 *ചരിത്രത്തിലെ മഹിളാരത്നങ്ങൾ* 📖 ⛔ *_ആത്മജ്ഞാനികളായ പണ്ഡിതകൾ_* 1️⃣2️⃣3️⃣ *ശഅവാന (റഹ്)* മഹതി ധാരാളം കരയുമായിരുന്നു. ഒരിക്കൽ പറയുകയുണ്ടായി: കരഞ്ഞു കരഞ്ഞ് എൻ്റെ കണ്ണുനീര് വറ്റുകയും പിന്നീട് എൻ്റെ കണ്ണിൽ നിന്നും രക്തം ഒഴുകുകയും എൻ്റെ ശരീരത്തിലെ ഒരു അവയവവും ആ രക്തം പുരളാത്തതായി ഉണ്ടാകാതിരിക്കുകയും ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു.(സ്വിഫതുസ്വഫ്‌വ: 723) മഹതി ഇടയ്ക്കിടെ ഈ കവിത ആലപിച്ചുകൊണ്ട് കരയുമായിരുന്നു: _നിത്യം ഈ ലോകം തനിക്കായുണ്ടാകുമെന്നാശിച്ച മർത്യനെ മരണം പിടിച്ചു.._ _തൈകൾ നനച്ചു തഴച്ചു വളർന്നപ്പോൾ കാണാനാകാതോൻ മണ്ണിലാമർന്നു.._(സ്വിഫതു സ്വഫ്‌വ: 724) ഒരു വ്യക്തി പറയുന്നു: "ശഅ് വാനയെക്കാൾ കൂടുതലായി കരയുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. മഹതിയുടെ ശബ്ദത്തേക്കാൾ ഭക്തന്മാരുടെ മനസ്സുകളെ സ്വാധീനിക്കുന്ന ഒരു കരച്ചിൽ ശബ്ദവും ഞാൻ കേട്ടിട്ടില്ല" (തൻവീറുൽ ഗബ്ശ് ലിബ്നിൽ ജൗസി: 225) മഹതിയുടെ ഭൃത്യ പറയുന്നു: മഹതിയെ കാണുമ്പോൾ ഒരിക്കലും എനിക്ക് ദുനിയാവിനോട് ആശ ഉണ്ടാവുകയോ ഒരു മുസ്‌ലിമിനോടും നീരസം തോന്നുകയോ ചെയ്തിട്ടില്ല. (ബഹിശ്തി സേവർ) വലിയ മഹാനായ ഫുദൈൽ ബിൻ ഇയാദ് മഹതിയുടെ സന്നിധിയിൽ പോയി ദുആ വസിയ്യത്ത് ചെയ്യുമായിരുന്നു. (സ്വിഫതു സ്വഫ്‌വ: 724) അല്ലാഹുവിനോടുള്ള ഭയത്താലോ സ്നേഹത്താലോ കരയുക എന്നത് വലിയ കാര്യമാണ്. കരയാൻ കഴിയുന്നില്ലെങ്കിൽ കരച്ചിലിന്റെ രൂപമെങ്കിലും ഉണ്ടാകേണ്ടതാണ്. അതിലൂടെ അല്ലാഹുവിനു കരുണയുണ്ടാകുന്നതാണ്. മഹാന്മാരുടെ സന്നിധിയിൽ പോകുന്നതിലൂടെ വലിയ നേട്ടം ലഭിക്കുന്നതാണ്. ശഅ് വായനയുടെയും ഭൃത്യക്ക് ഉണ്ടായ അനുഭവം അതാണ്. ആകയാൽ, നിങ്ങൾ സമ്പന്നന്മാരുടെ അടുക്കൽ പോകുന്നതിനു പകരം മഹാന്മാരെ അന്വേഷിച്ചു പോവുക. (ബഹിശ്തി സേവർ) #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #എന്റെ തൂലിക📝
ശഹബാസ്
1.1K views
5 months ago
📖 *മആരിഫുൽ ഹദീസ്* 📖 ⛔ `ഹദീസ് 👉 `ദുആ സ്വീകരിക്കപ്പെടുന്ന പ്രത്യേക സമയങ്ങൾ` عَنْ جَابِرٍ، قَالَ: سَمِعْتُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ: إِنَّ فِي اللَّيْلِ لسَاعَةً لَا يُوَافِقُهَا رَجُلٌ مُسْلِمٌ، يَسْأَلُ اللهَ خَيْرًا مِنْ أَمْرِ الدُّنْيَا وَالْآخِرَةِ، إِلَّا أَعْطَاهُ إِيَّاهُ، وَذَلِكَ كُلَّ لَيْلَةٍ (رواه مسلم) ജാബിർ (റ) നിവേദനം. റസൂലുല്ലാഹി അരുളി: രാത്രി ഒരു പ്രത്യേക സമയമുണ്ട്. ഏതെങ്കിലും ദാസൻ അല്ലാഹുവിനോട് ഇഹത്തിലെയോ, പരത്തിലെയോ എന്തെങ്കിലും നന്മ അപ്പോൾ ചോദിച്ചാൽ അല്ലാഹു തീർച്ചയായും അത് നൽകുന്നതാണ്. അല്ലാഹുവിൻ്റെ ഈ ഔദാര്യം ഏതെങ്കിലും പ്രത്യേക ദിവസത്തിൽ മാത്രമല്ല, എല്ലാ രാത്രിയിലും ഉണ്ടായിരിക്കുന്നതാണ്. (മുസ്‌ലിം) 📖 `വിവരണം` തഹജ്ജുദ് നമസ്‌കാരവുമായി ബന്ധപ്പെട്ട് അബൂഹുറയ്റ (റ) നിവേദനം ചെയ്‌ത ഒരു ഹദീസ് മുമ്പ് കഴിഞ്ഞിട്ടുണ്ട്. റസൂലുല്ലാഹിﷺ അരുളി: രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നാം ഭാഗത്ത് അല്ലാഹു ഭൂമിയോട് അടുത്ത ആകാശത്തേക്ക് ഇറങ്ങി വരുന്നതും ചോദിക്കാനോ, മാപ്പിരക്കാനോ ആരെങ്കിലും ഉണ്ടെങ്കിൽ നൽകാമെന്ന് അറിയിക്കുന്നതുമാണ്. പ്രസ്‌തുത ഹദീസിന്റെ വെളിച്ചത്തിൽ ഈ ഹദീസിൽ പറയപ്പെട്ട രാത്രിയിലെ സ്വീകാര്യതയുടെ സമയം അവസാനത്തെ ഭാഗമാണെന്ന് നിജപ്പെടുന്നു. ചുരുക്കത്തിൽ മേൽ പറയപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തിൽ താഴെ കൊടുക്കുന്ന പ്രത്യേക സമയങ്ങളിലും വിശിഷ്ട‌ സന്ദർഭങ്ങളിലും ദുആ സ്വീകരിക്കപ്പെടുന്നതാണ്: ഫർള് നമസ്കാരങ്ങൾക്ക് ശേഷം, ഖുർആൻ പൂർത്തീകരണ ശേഷം, ബാങ്കിനും ഇഖാമത്തിനും ഇടയിൽ, യുദ്ധ മൈതാനത്ത് പോരാട്ട സമയത്ത്, മഴ പെയ്യുന്ന സന്ദർഭം, കഅ്ബത്തുല്ലാഹ് ദൃഷ്‌ടിയിൽ പെടുമ്പോൾ, അല്ലാഹു അല്ലാത്ത ആരും കാണാനില്ലാത്ത വിജന സ്ഥലത്ത് നമസ്കരിച്ച ശേഷം, ജിഹാദിൻ്റെ ഭൂമിയിൽ, ബലഹീനരായ കൂട്ടുകാരും മാറിപ്പോയി ഒറ്റപ്പെടുമ്പോൾ, രാത്രിയുടെ അന്തിമയാമത്തിൽ. ലൈലത്തുൽ ഖദ്റിൻ്റെ രാത്രിയിലും അറഫാ ദിനത്തിൽ അറഫാ മൈതാനിയിലും ജുമുഅ ദിനത്തിൻ്റെ വിശിഷ്‌ട സമയത്തും നോമ്പ് തുറക്കുന്നേരത്തും ഹജ്ജ്-ജിഹാദ് യാത്രകളിലും രോഗത്തിന്റെയും യാത്രയുടെയും സന്ദർഭങ്ങളിലും ദുആ സ്വീകരിക്കുമെന്ന് പ്രതീക്ഷി ക്കാവുന്നതാണെന്ന് അറിയിച്ച മറ്റുചില ഹദീസുകളിൾ മുമ്പ് യഥാസ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കുക: ദുആ ഇരക്കുക എന്നതുകൊണ്ടുള്ള ഉദ്ദേശം ദുആയുടെ വാക്കുകളും രൂപങ്ങളും മാത്രമല്ല, പ്രത്യുത മുമ്പ് പറഞ്ഞതുപോലെ ആത്മാർത്ഥ മനസ്സോടെ ദുആ ഇരക്കലാണ്. അതെ, ഗുണമുള്ള വിത്തിൽ നിന്നും മാത്രമേ മുള പൊട്ടുകയുള്ളൂ. #എന്റെ തൂലിക📝 #🕋 ഇസ്ലാമിക് സ്റ്റാറ്റസ്