☺ കടംകഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.3K views
13 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട്_ 51 ✍️ രചന - ജിഫ്ന നിസാർ 💐 ബസ്സിന്‌ എന്തേലും പ്രശ്നമുണ്ടോ അച്ഛാ.. " അശോകനുള്ള ചായയുമായി തുളസിക് പകരം അന്ന് വന്നത് കാർത്തുവാണ്. വന്നതേ അവൾക്ക് ചോദിക്കാനുള്ളത് ഈ കാര്യവും. അശോകൻ അവളെ മുഖം ചുളിച്ചു നോക്കി. "ന്തേയ്‌.." അയാളുടെ നോട്ടം കാണെ കാർത്തു ഗൂഡമായൊരു ചിരിയോടെ വീണ്ടും ചോദിച്ചു. സാധാരണ കോളേജിൽ നിന്നും തിരികെ വന്നാൽ എഴുന്നേറ്റ് പോരാൻ പോലും മടിയുള്ള ആളാണ്‌ ഇന്നിപ്പോ ആറര മണിക് തന്നെ എഴുന്നേറ്റു വന്നിട്ട് ബസ്സിന്റെ പ്രശ്നം അന്വേഷിച്ചു നോക്കുന്നത്. അതും കുളിയൊക്കെ കഴിഞ്ഞു ചെറിയൊരു ഒരുക്കങ്ങളൊക്കെ കഴിഞ്ഞു വന്നു നിൽക്കുന്നത്. നീ എവിടേലും പോണുണ്ടോ കുഞ്ഞാറ്റെ . " കയ്യിലുള്ള പത്രം മടക്കി ടീപോയിലേക്ക് ഇട്ട് കൊണ്ട് അവളുടെ കയ്യിലുള്ള ചായക്ക് കൈ നീട്ടുന്നതിനിടെ അശോകൻ ചോദിച്ചു. "ഇല്ല.. " കാർത്തു അയാളുടെ അരികിലേക്കിരുന്നു. "പിന്നെന്താ. രാവിലെ തന്നെ മനുഷ്യകോലത്തിൽ.. "ഓഓഓ.. അതാണോ.രാവിലെ എണീറ്റ് കുളിച്ചില്ല വൃത്തിയായി നിന്നില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് താങ്ങളുടെ മിസ്സിസ് ഇനി വെറുതെ ചൊറിയും.. തത്കാലം എനിക്ക് അതിന് താല്പര്യമില്ല മിസ്റ്റർ.. അത് കൊണ്ടൊന്നു കുളിച്ചു.. ചെറുതായി ഒരുങ്ങി.. ദാറ്റ് സോൾവിഡ്.." കാർത്തു വളരെ നിസാരമായിട്ടാണ് പറയുന്നത്. "അച്ഛനിത് പറ.. ബസ്സിന്‌ എന്താ പറ്റിയെ.. കണ്ടിട്ട് പ്രശ്നമൊന്നും ഇല്ലല്ലോ. ഇന്നത് ഓട്ടം പോണില്ലെ." കാർത്തുവിന് അറിയേണ്ടത് അതായിരുന്നു. "ഓ.. നീയാരാ ബസ് മേക്കാനിക്കോ.. നോക്കിയൊക്കെ പ്രശ്നം കണ്ട് പിടിക്കാൻ.." അശോകൻ അവളുടെ തലക്കോരടി കൊടുത്തു കൊണ്ട് ചിരിച്ചു. "അച്ഛാ.. കാർത്തു അയാളെ നോക്കി കണ്ണുരുട്ടി. "സമയം ഏഴര കഴിഞ്ഞു.. ഇനിയുമെന്താ ബസ് കൊണ്ട് പോവാതെ.." കാശിയെ അത്രയും നേരമായി കാത്തിരുന്നു കാണാത്തതിന്റെ നിരാശ മുഴുവനുമുണ്ടായിരുന്നു അവളുടെ വാക്കുകൾക്. ആ ഒരു ദർശനസുഖത്തിനു വേണ്ടി മാത്രമാണല്ലോ ആ തണുപ്പുള്ള വെളുപ്പിന് മൂടി പുതച്ചുറങ്ങാൻ മോഹമുണ്ടായിട്ടും അതിനേക്കാൾ ദാഹത്തോടെ ഒരുവൻ വിളിച്ചുണർത്തിയത് പോലെ ആറ് മണിക്ക് മുന്നേ എഴുന്നേറ്റത്. അവന് വേണ്ടി മാത്രമാണ് കുളിച്ചു റെഡിയായി കാത്തിരുന്നത്. ഒരു വാക്ക് മിണ്ടിയിട്ട് എത്ര നാളായി. ഇനിയൊന്ന് കാണാതെ വയ്യെന്നായി തീർന്നിരിക്കുന്നു.. ഉള്ളിലെ ദാഹം. അതിനേക്കാൾ, അച്ഛനോട് താൻ അവനെ കുറിച്ച് പറയാൻ പോകുവാണെന്ന് അവനെ ഒന്നറിയിക്കണം. മറച്ചു പിടിച്ച അവന്റെ സ്നേഹം പുറത്ത് ചാടുന്നത് കൺ നിറയെ കാണാം. എന്തെല്ലാം ആഗ്രഹങ്ങളുമായാണ് ഒറ്റയടിക്ക് തകർന്ന് പോയത്. "ഏഴര മണിക്ക് ബസ് എടുക്കും എന്നൊക്കെ നിനക്കറിയാമോ.." തികച്ചും സ്വാഭാവികമെന്നത് പോലെയാണ് അശോകൻ ചോദിക്കുന്നത്. "അതൊക്കെ എനിക്കറിയാം.." കയ്യിലെ നെയിൽ പോളീഷിന്റെ ഭംഗി നോക്കി കൊണ്ടവൾ ആ മുഖം കാണാതെ അതിലെ ഭാവങ്ങളെ അറിയാതെ അലസമായിട്ട് പറഞ്ഞു. "എങ്ങനെ അറിയാം.." ആ ചോദ്യം.. കാർത്തു ഒരവസരം കിട്ടിയത് പോലെ ഒന്നാലോചിച്ചു. കാശിയെ കുറിച്ച് പറഞ്ഞാലോ എന്നായിരുന്നു അവളുടെ മനസ്സിൽ. എന്തായാലും ഇന്നത് അച്ഛനോട്‌ പറയണം എന്ന് തന്നെയാണ് തന്റെ തീരുമാനം. ഇവിടിപ്പോ അതിനെ കുറിച്ച് പറയാൻ അച്ഛനായിട്ട് തന്നെ ഒരു അവസരം നൽകിയത് പോലൊരു ചോദ്യം. ഉള്ളൊന്നുലഞ്ഞു പോയി. വർഷങ്ങളായി ഉള്ളിൽ ഒതുക്കി കൊണ്ട് നടന്നൊരു ഇഷ്ടം അച്ഛനോട് പറയാൻ പോകുന്നതിന്റെ ത്രില്ല്.. അച്ഛൻ അംഗീകരിച്ചു തരും എന്നതിൽ കവിഞ്ഞൊന്നും ഓർത്ത് ഉള്ള ധൈര്യം കളയാൻ അവൾ തയ്യാറല്ല. "ബസ്സിന്റെ.... ബസ്സിന്റെ സമയമല്ല അച്ഛ.. അതെടുക്കാൻ കാശ്യേട്ടൻ വരുന്ന സമയം എനിക്കറിയാം.." അവളുടെ സ്വരം പതിഞ്ഞു. അത് കേട്ടതും കാർത്തു കൊണ്ട് കൊടുത്ത ചായ കപ്പ് ചുണ്ടോട് ചേർത്ത് തുടങ്ങിയാ അശോകൻ അതേ അവസ്ഥയിൽ ഒന്ന് സ്റ്റക്കായി പോയി. ചതി.. അയാളുടെ ഉള്ളിലൊരു വന്യ മൃഗം മുരണ്ടു. "അതെന്തിന് നീ അറിയുന്നു.." എത്ര ശ്രമിച്ചിട്ടും അയാളുടെ സ്വരം അങ്ങേയറ്റം പരുക്കമായി. പ്രണയത്തിന്റെ അലകൾ ഉള്ളിൽ വീണു തുടങ്ങിയവൾ പക്ഷേ അതൊന്നും അറിഞ്ഞതുമില്ല. "ഞങ്ങൾ... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്.." അശോകന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു കൊണ്ടത് പറയുമ്പോൾ കാർത്തുവിന്റെ മുഖം ചുവന്നു വിങ്ങി. കാതിൽ ഒരു സ്ഫോടനം നടന്നത് പോലെ അയാളോന്നു വിറച്ചു. മഹേഷിന്റെ വാക്കുകൾ തലയ്ക്കു ചുറ്റും വട്ടം കറങ്ങി നടക്കുന്നത് പോലെ അശോകന്റെ ചെവി കൊട്ടിയടച്ചു. കാശിയെ കുറിച്ചൊക്കെ അയാളുടെ പല്ലുകൾ ഞെരിഞ്ഞാമർന്നു. കൂടെ നടന്നു കൊണ്ടവൻ എത്ര ഭംഗിയായി തന്നെ ചതിച്ചുവെന്ന് സ്വയം കുറ്റപ്പെടുത്തി. "ഞങ്ങൾ ഇഷ്ടത്തിലാണ് എന്ന് പറയുമ്പോൾ... കാശിക്കും ഇഷ്ടമാണെന്ന് തന്നെയാണോ..?" ഉള്ളിലുള്ള സംശയം ഒന്ന് കൂടി തീർക്കാൻ വേണ്ടിയിട്ട് സംഘർഷങ്ങളെ സ്വയം ഒതുക്കി പിടിച്ചിട്ട് കാർത്തു അതറിയാതിരിക്കാൻ ശ്രമിച്ചു കൊണ്ടാണ് അശോകൻ അവളോടത് ചോദിച്ചത്. എത്രയൊക്കെ ഒന്നുമുണ്ടാവില്ലെന്ന് പറഞ്ഞു സമാധാനം കണ്ടെത്താൻ ശ്രമിച്ചാലും ഉള്ളിന്റെ ഉള്ളിലുള്ള ആ ഭയം പോലെ ഒരു പൊട്ടി തെറിയോ ദേഷ്യപ്പെടലൊ അശോകനും ഇല്ലെന്ന് കണ്ടതും കാർത്തുവിന് ആവേശമായി. "കാശ്യേട്ടന്റെ കാര്യമൊന്നും പറയേണ്ട അച്ഛാ.. മൂപ്പർക്ക് അച്ഛനോടുള്ള കടപ്പാടും എന്നോടുള്ള സ്നേഹവും ഒരുപോലെയാണ്. നമ്മളെ സങ്കടപ്പെടുത്താൻ വയ്യ. അത്രേം നല്ലവനാ അച്ഛ.. സ്നേഹമുള്ളവനാ .എന്നെ ജീവനാ.. പിന്നെ കാഷിച്ചിരി കുറവ് കാണും. അത് നമ്മക്ക് പ്രശ്നമില്ലലോ. അച്ഛന്റെ മോളെ പൊന്ന് പോലെ നോക്കുന്ന ഒരാൾ എന്നുള്ളതല്ലേ എന്റെ വിവാഹത്തെ കുറിച്ച് അച്ഛന്റെ മനസ്സിൽ. അതിന് കാശിയേട്ടൻ ആപ്റ്റാവും." കാശിയെ കുറിച്ച് പറഞ്ഞതിന്റെ എതിർപ്പൊന്നും കാണിക്കാത്ത നന്ദി പോലെ ചുറ്റി പിടിച്ചിരിക്കുന്ന അശോകന്റെ കൈ തുടയിൽ പറയുന്നതിനൊപ്പം തന്നെ കാർത്തുവിന്റെ ചുണ്ടുകൾ പതിയുന്നുണ്ട്. പക്ഷേ എരി തീ പോലെ ജ്വലിക്കുന്ന അയാളെ കൂടുതൽ ആളി കത്തിക്കാൻ പ്രാപ്‌തിയുള്ളതാണ് കാർത്തു പറയുന്നാ ഓരോ വാക്കുകളും. താൻ പ്രതീക്ഷിക്കുന്നത്തിനും അപ്പുറം അവർ തമ്മിലുള്ള ബന്ധം വളർന്നു കഴിഞ്ഞുവെന്ന് അയാൾക്കുറപ്പായി. "കാശ്യേട്ടനെ കുറിച്ച് അച്ഛന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. അച്ഛന് മൂപ്പരെ ഒരുപാട് ഇഷ്ടമാണല്ലോ.. " കാർത്തു ചിരിയോടെ അശോകൻ നോക്കി. "പക്ഷേ ഇത് പോലൊരു ഇഷ്ടം..." അശോകൻ എന്തോ പറയാൻ വന്നത് പാതിയിൽ നിർത്തി.. "അച്ഛൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണോ.. കാർത്തു അയാൾ പറയാൻ ആഞ്ഞാ ബാക്കി ഭാഗം പൂരിപ്പിച്ചു കൊണ്ട് ചോദിച്ചു. അശോകൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. "അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളെ പിടിച്ചു കെട്ടിച്ചു തന്നാൽ അച്ഛന് മോളുടെ കല്യാണത്തിന് കൂടാം. ഇല്ലേൽ ഞാനും കാശ്യേട്ടാനും ഒളിച്ചോടും ട്ടോ. അങ്ങനൊരു പ്ലാൻ ബി കൂടി ഞങ്ങളുടെ കയ്യിൽ സ്റ്റോക്കുണ്ട്.. അച്ഛന്നത് മറക്കണ്ട.. കാശ്യേട്ടന് ആരേം പേടിയില്ലെന്നും എന്തെങ്കിലും ചെയ്യാൻ കരുതിയാൽ അത് നന്നായി ചെയ്യുമെന്നും അച്ഛനറിയാലോ.. വെറുതെ റിസ്ക് എടുക്കാൻ നിൽക്കണ്ട മോനെ അച്ഛാ.. പണി പാളും കേട്ടോ.." ചിരിയോടെ.. തീർത്തും തമാശയായിട്ടാണ് കാർത്തു അത് പറഞ്ഞതെങ്കിൽ അശോകന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി. കാശിയോടുള്ള ദേഷ്യം അയാളുടെ ഉള്ളിൽ അലറി വിളിച്ചു തുടങ്ങി. പക്ഷേ അതിന്റെ യാതൊരു വിധസൂചനകളും പുറമെ കാണിക്കാതെ കാർത്തുവിന് മുന്നിൽ നേർത്തൊരു ചിരിയോടെ അയാൾ അങ്ങേയറ്റം ശാന്തത അഭിനയിച്ച് തകർത്തു. ഒച്ച വെച്ച് ഭയപ്പെടുത്തി കൊണ്ടൊരു തീരുമാനം എടുക്കേണ്ട വിഷയമല്ല ഇതെന്ന് അയാളെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ. നിഗൂഡമായ നിരവധി തന്ത്രങ്ങളിൽ അയാൾ അഗ്രഗണ്യനുമാണ്. അങ്ങനെ ഒരാൾ ആ പ്രശ്നളങ്ങനെ കൂടുതൽ വഷളാക്കി കൈ വിട്ട് പോകാൻ വിടുകയുമില്ല. "ഇഷ്ടമൊക്കെ നമ്മുക്ക് ഒരാളോടല്ലേ അച്ഛാ തോന്നൂ.. ആ ആൾക്കൊപ്പം ജീവിക്കുമ്പോഴല്ലേ അത് ജീവിതമാകൂ. എനിക്ക് കാശ്യേട്ടനെ ഇഷ്ടമാണ് കാശ്യേട്ടന് എന്നെയും ഇഷ്ടമാണ്. എന്റെ ലൈഫ് ഞാൻ ആളോടൊപ്പം ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. അച്ഛനോട് പറയുമ്പോ അച്ഛൻ എതിർക്കില്ലെന്ന് എനിക്കറിയാം. അച്ഛന്റെ മരുമകന് വേണ്ടുന്ന ക്വാലിറ്റി എല്ലാം കാശ്യേട്ടനിൽ ഉണ്ടല്ലോ." എതിർത്തില്ലവന്നത് പോലെ തന്നെ അശോകനത് അനുകൂലിക്കുന്നുമില്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ കാശിയെ താൻ എന്ത് മാത്രം ആഗ്രഹിക്കുന്നു എന്നുള്ളത് അയാൾക്ക് മുന്നിൽ ചെറുതായി ഒന്ന് വിശദീകരിക്കുയാണ് കാർത്തു. പക്ഷേ കാശിയെ കുറിച്ചുള്ള സ്നേഹം അവൾ പറയുമ്പോൾ അവന്റെ ചതിയെ കുറിച്ച് മഹേഷിന്റെ വാക്കുകളാണ് അശോകന്റെ മനസ്സിൽ മുഴുവനും. "മതി കുഞ്ഞാറ്റെ . ഞാനെന്തായാലും കാശിയെ ഒന്ന് കാണട്ടെ. നിന്നോടുള്ള സ്നേഹം അവനെത്ര മാത്രം സിൻസിയാറായി എടുത്തിരിക്കുന്നുവെന്ന് എനിക്കറിയണ്ടേ.." കാർത്തു വീണ്ടും കാശിയെ കുറിച്ച് തന്നെ പറയവേ.. ഇനിയുമത് കേട്ടിരിക്കാൻ വയ്യാത്ത അസഹ്യതയോടെ അശോകൻ തെല്ലുറക്കെ തന്നെ പറഞ്ഞു. അതോടെ കാർത്തു ഒരു നിമിഷം മൗനമായി. അവനിനി തന്നെ ഇഷ്ടമല്ലെന്നാങ്ങാനും പറഞ്ഞ പിന്നെ തീർന്നു..അവൾ ദയനീയമായി ഓർത്തു. "ഏതായാലും എന്റെ കണ്മുന്നിൽ എന്നെ പറ്റിച്ചു കൊണ്ട് രണ്ടാളും ഇത് ഇത്രയും വരെയും കൊണ്ടെത്തിച്ചില്ലേ. മിടുക് തന്നെ.." അശോകൻ പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടാണത് പറഞ്ഞത്. അത് അച്ഛാ.. " കാർത്തുവിനും അതിന് എന്തുത്തരം പറയേണ്ടതെന്നറിയില്ല. "ഇനിയൊന്നും പറയേണ്ട.. ഞാനവനെ കണ്ടിട്ട് വരാം. എന്നിട്ട് എന്റെ തീരുമാനം പറയും.. കാശിയെ കുറിച്ച് നീ പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു. അതിനർത്ഥം അവനെ ഞാൻ അംഗീകരിച്ചു എന്നല്ല. എന്റെ ഒറ്റ മകളാണ് നീ. നിന്റെ ജീവിതം എനിക്കത്ര മാത്രം പ്രധാനപ്പെട്ടതാണ്. ഇത്രയൊക്കെ പറഞ്ഞത് നിന്നെയും അവനെയും പിരിക്കും എന്നൊന്നുമല്ല. അതൊന്നും ഓർത്തു കൊണ്ടിനി അവനൊപ്പം ഒരു ഒളിച്ചോട്ടം പ്ലാൻ ചെയ്യുകയും വേണ്ട.. മനസ്സിലായോ " വരുത്തി കൂട്ടിയ ഒരു ചിരിയോടെ അശോകൻ പറഞ്ഞു. തുടരും.. ഇയാളിത് എന്തോന്ന്... 😬😬😬 ഒരു ജാതി ഒലക്കമ്മലെ സ്വഭാവം... 😖 റിവ്യൂ ഇട്ടിട്ട് പോണേ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2.9K views
17 hours ago
#📙 നോവൽ - നീലാംബരം...... 🔻 ഭാഗം _13 ✍️ രചന - Aysha akbar അപ്പൊ..... ജീവിക്കാൻ ഒരു ജോലി കിട്ടിയാൽ ഈ വീട് പൂട്ടി എല്ലാവരും ഇറങ്ങുമായിരിക്കും അല്ലെ...... അഭി അവളെ നോക്കിയത് ചോദിക്കുമ്പോൾ വാക്കുകളിൽ നിറഞ്ഞൊരു പരിഹാസ മുണ്ടായിരുന്നു.... അല്ലെങ്കിലും ആദ്യം ചോദ്യം കേട്ടപ്പോൾ ഒന്ന് പതറിയെന്നത് ശെരിയാണെങ്കിൽ കൂടി അതും അവൾ പറയുന്ന ഒരു ന്യായം മാത്രമല്ലേ.... ഈ പുഴയോരത്തു ഇതിനു വേണ്ടി മാത്രം പണി കഴിപ്പിച്ചൊരു വീട്.... പൂക്കച്ചവടം ഒരു മറയാക്കി ഇവിടെ വന്നു പോകുന്ന വമ്പന്മാർ.... ഇതെല്ലാം കേവലം ഒരു ജോലി കിട്ടാത്തത് കൊണ്ട് മാത്രമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.... അഭിക്ക് പെട്ടെന്നൊരു ദേഷ്യം തോന്നി..... അതവന്റെ മുഖത്ത് തെളിഞ്ഞു കാണുന്നുമുണ്ടായിരുന്നു.... അവളവനെ തന്നേ അൽപ നേരമൊന്ന് നോക്കി...... തന്റെ കണ്ണിൽ ഞങ്ങളിതെല്ലാം ആസ്വദിച്ചു ചെയ്യുന്നു എന്ന ധാരണ യാണ്‌.... ആ മുൻ വിധിയോടെ നോക്കുമ്പോൾ താനതേ കാണു........ അതിന് ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ല..... അവളുടെ മുഖത്ത് നിറഞ്ഞു നിന്നൊരു പുച്ഛം അഭിയെ ശെരിക്കും ചൊടിപ്പിച്ചിരുന്നു.... അവൾ തന്നേ പുച്ഛിക്കുന്നോ.... അതിന് മാത്രം എന്ത് അർഹതയാനവൾക്കുള്ളത് ........ എന്റെ മോള് നിങ്ങളുടെ കൂടെയുണ്ടെന്നത് കോണ്ട് എന്നേ വിലയിരുത്താൻ താനാരുമല്ല..... ആനന്ദിയെ ഇങ്ങോട്ട് കൊണ്ട് വന്നോളൂ.... അതിനാണ് ഈ കഷ്ടപ്പാടെങ്കിൽ അതിന്റെ ആവശ്യമില്ല.. അവൾ നിറഞ്ഞ പുച്ഛത്തോടെ അതും കൂടി പറയുമ്പോൾ അഭിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു...... സത്യം പറയുന്നതിന് ദേഷ്യ പ്പെട്ടിട്ടൊരു കാര്യവുമില്ല...... ഇങ്ങനെയുള്ള നാണം കെട്ട കാര്യങ്ങൾക്ക് ആദ്യം ഇറങ്ങി പ്പെടുമ്പോൾ ആലോചിക്കണമായിരുന്നു.... സംസാരം കേട്ടാൽ തോന്നും ഇവിടെ ആരോ കെട്ടിയിട്ടിരിക്കുകയാണെന്ന്.... തോന്നിവാസം കാണിച്ചൊടുക്കം ഒരു കുഞ്ഞൊക്കെ ആയി മടുത്തെന്ന് തോന്നുമ്പോഴല്ല ജോലി തിരയേണ്ടത്.... സമൂഹത്തെ ഭയക്കേണ്ടത് ..... അവനോരോറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തുമ്പോൾ പുറമെ രോഷമെങ്കിൽ കൂടി എന്തോ ആ പെണ്ണിനെ അറിയാനുള്ള കൗതുകമായി രുന്നു മുന്തി നിന്നിരുന്നത്..... ഗൗരവം നിറഞ്ഞ ആ മുഖത്തോളിപ്പിച്ച വേദനകൾ അവന്റെ തോന്നലാണ് എന്നുറപ്പിക്കാൻ വേണ്ടിയായിരുന്നു..... എണ്ണ മയമുള്ള ആ മുഖം ആകെ ക്കൂടി വരണ്ടത് അവൻ കണ്ടു..... വിടർന്ന കണ്ണുകളിൽ രൗദ്ര ഭാവം നിറഞ്ഞു..... ദേഷ്യം കൊണ്ടാ ചുണ്ടുകളൊന്ന് വിറച്ചു..... ആനന്ദി നിന്റെ കയ്യിലുണ്ട് എന്ന കാരണത്തിലാണ് ഇത്രയും പറഞ്ഞതെങ്കിൽ മതി നിർത്തിക്കോ..... അവളെ എനിക്ക് തിരികെ തന്നേക്ക്...... അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയാൻ മേലിൽ ഇങ്ങോട്ട് കയറി വന്നേക്കരുത്...... ഒരോറ്റ ശ്വാസത്തിൽ അതും പറഞ്ഞു കൊണ്ട വളവനെ തുറിച്ചു നോക്കുമ്പോൾ അതൊരു പൊട്ടി ത്തെറിയായി അവനു തോന്നി..... അവളുടെ പെട്ടെന്നുള്ള ഭാവ മാറ്റങ്ങളിലെല്ലാം അഭി പതറി പ്പോകുന്നുണ്ടായിരുന്നു..... കാരണം...... പറയുന്ന ഓരോന്നിനോടും അവൾ പ്രതികരിക്കുന്ന രീതിയിൽ അവളെന്തോ മറച്ചു വെക്കും പോലെ..... നിഷ്കളങ്കത നിറഞ്ഞ ഒരു നാട്ടിൻ പുറത്തുകാരന് എത്തി പിടിക്കാൻ പറ്റാത്തതെന്തോ ആ മനസ്സിൽ കിടന്നു നീറുന്നുണ്ടെന്നത് വ്യക്തമാണ്..... അതെന്തായിരിക്കും..... അതിന് വേണ്ടിയല്ലെ താൻ വീണ്ടും ഇങ്ങോട്ട് വന്നത് പോലും..... അവൾ അവനെ തന്നേ ഉറ്റ് നോക്കി വിറ കൊള്ളുന്നുണ്ട്...... അവനും അവളിലേക്ക് തന്നേ നോക്കി..... വീണ്ടും ഒന്നും പറയാനില്ലെന്ന വണ്ണം ദേഷ്യത്തോടെ അവൾ അവനിൽ നിന്നും തിരിഞ്ഞു നടന്നതും ചുമരിൽ തൂക്കിയിട്ട അരണ്ട വെളിച്ചം നൽകുന്ന ഒരു ഹാങ്ങിങ് ലൈറ്റിൽ തലയിടിച്ചതും ഒരുമിച്ചായിരുന്നു...... ആ..... പെട്ടെന്ന് അവളൊരു ശബ്ദത്തോടെ നെറ്റിയിൽ കൈ വെച്ചതും അഭി ഇരുന്നിടത് നിന്ന് പെട്ടെന്നെഴുന്നേറ്റിരുന്നു.... എന്താ...... എന്ത് പറ്റി..... നെറ്റിയിൽ കൈ വെച്ചു നിൽക്കുന്ന വളെ നോക്കി അവനത് ചോദിക്കുമ്പോഴാണ് അവളുടെ കൈ വിരലുകൾക്കുള്ളിലൂടെ ഊർന്നിറങ്ങിയ രക്തം അവന്റെ കണ്ണിൽ കണ്ടത്..... പെട്ടെന്ന് അവനിലൊരു പരവേഷം നിറഞ്ഞു..... ബ്ലഡ്‌ വരുന്നുണ്ടല്ലോ.... ഫസ്റ്റ് എയ്ഡ് എന്തെങ്കിലും ഉണ്ടോ ഇവിടെ..... തല താഴ്ത്തി നിൽക്കുന്നവരെ ഒന്ന് നോക്കി കൊണ്ടത് ചോദിക്കുമ്പോൾ മറ്റൊന്നും അവന്റെ മനസ്സിലുണ്ടായിരുന്നില്ല..... മുറിവ് പറ്റിയതിന്റെ വെപ്രാളമായിരുന്നു.... രക്തം കണ്ടതിലുള്ള ആശങ്ക യായിരുന്നു.... ആ നിമിഷത്തിൽ അവളാരെന്നോ എന്തെന്നോ അവന്റെ മനസ്സ് ചികഞ്ഞിരുന്നില്ല.... അവൾ നെറ്റിയിൽ അമർത്തി പ്പിടിച്ചു കൊണ്ട് തന്നേ ഇല്ലെന്നൊന്ന് തലയാട്ടി .... അവൻ നിറഞ്ഞൊരു വെപ്രാളത്തോടെ ആ മുറിയിലൊന്നാകെ. യൊന്നു കണ്ണോടിച്ചു.... ടേബിളിൽ വെച്ചിരുന്ന ടിഷ്യു പേപ്പറിൽ നിന്നും അല്പമെടുത്തവൻ ചുരുട്ടി കൊണ്ട് അവളുടെ മുറിവിലേക് വെക്കുമ്പോൾ അവൻ പോലുമറിയാതെ അവളുടെ തവിട്ട് നിറമുള്ള കൈകളെ അവൻ പതിയെ മാറ്റിയിരുന്നു..... ഒരു നിമിഷം അവളൊന്നു ഞെട്ടി....... കയ്യിലുള്ള പേപ്പർ അവൻ നെറ്റിയിലേക്ക് അമർത്തി വെച്ചു കൊണ്ട് രക്തത്തെ തടഞ്ഞെന്ന വണ്ണം അങ്ങനെ നിൽക്കുമ്പോൾ അവളാ വിടർന്ന കണ്ണുകൾ അവനു നേരെയൊന്നുയർത്തിയിരുന്നു.......... നീളൻ പീലികളുള്ള ആ കണ്ണുകളിലേക്ക് അറിയാതെ നോട്ടം പാറി വീണതും ഒരു നിമിഷം അവനും ഒന്ന് പകച്ചു...... താൻ ചെയ്തതെന്താണെന്ന സ്വബോധത്തിലേക്ക് അവന്നപ്പോഴായിരുന്നു വന്നത്..... മുകളിൽ കറങ്ങുന്ന ഫാനീന്റെ കാറ്റിൽ അവളുടെ കുറു നിരകൾ അവന്റെ കയ്യിലേക്ക് പാറി വീഴുന്നുണ്ട്...... വെള്ളി ചങ്ങല യിട്ട അവന്റെ കൈ തണ്ടയിലെ നീളൻ രോമങ്ങൾ അവളുടെ കവിളിലൊന്നുരസി.... നെറ്റിയിൽ പതിഞ്ഞ തന്റെ കയ്യിന്റെ ചൂടിലെന്ന വണ്ണം ആ കണ്ണുകളിൽ വിരിഞ്ഞ തീവ്രമായ ഭാവം അവന്റെ നെഞ്ചിലേക്ക് തുളച്ചു കയറി....... അവനേക്കാൾ ഉയരം കുറഞ്ഞവളുടെ ശ്വാസം അവന്റെ നെഞ്ചിൽ തട്ടുന്നത് പോലെ തോന്നിയവന്...... പാതിരാ കാറ്റിൽ നീലാബര പൂക്കളുടെ ഗന്ധം അവനിലേക്ക് പടർന്നത് പോലെ...... നിർവികാരമായിരുന്ന നീലാംബരപ്പൂക്കൾക്ക് സുഗന്ധം വന്നത് പോലെ.... വിഷാദം നിറഞ്ഞ കണ്ണുകളെ മറ്റെന്തൊക്കെയോ ഭാവം പുൽകിയത് പോലെ....... ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു പോയി..... തന്നിൽ പറ്റി പിടിച്ചിരിക്കുന്ന ആ വലിയ കണ്ണുകളിൽ തനിക്ക് പോലും പിടി തരാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ...... തന്നേ വലിച്ചടുപ്പിക്കാൻ തക്ക മാന്ത്രികതയുള്ള ആ കണ്ണുകളിൽ നിന്ന് പിൻ മാറാൻ കഴിയാതെ അവനങ്ങനേ നിന്നു.... പാതിരാ കാറ്റ് തങ്ങൾക്കിടയിലേക്ക് നൂണ്ട് കയറി യിറങ്ങുമ്പോഴും അവന്റെ കൈ വിരലുകൾ അവളുടെ നെറ്റിയിൽ തന്നേ പതിഞ്ഞിരിപ്പായിരുന്നു..... അവളുടെ തവിട്ട് നിറത്തിലുള്ള വളകൾ ഒന്ന് ശബ്ധിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് തിരികെയെത്തിയത്..... ഒരു നിമിഷം അവനൊന്നു ഉമി നീരിറക്കി.... മുമ്പിൽ നിൽക്കുന്നതൊരു വേശ്യ യാണ്‌....... തന്നേ പോലെ ഒരായിരം പുരുഷന്മാരെ കണ്ടവൾ..... ഓർത്തപ്പോഴേക്കും അവളിൽ വെച്ചിരുന്ന കയ്യവൻ പെട്ടെന്ന് പിൻ വലിച്ചിരുന്നു..... രക്തം അടക്കി പ്പിടിച്ചിരുന്ന പേപ്പർ താഴേക്ക് വീണു..... അവൻ പെട്ടെന്ന് അവളിൽ നിന്ന് മുഖം തിരിച്ചു കോണ്ട് അപ്പുറം തിരിഞ്ഞു നിന്നു..... അവളും ഒരു ശില കണക്കെ അങ്ങനെ നിൽക്കുകയാണ്...... മുറിവിൽ നിന്നും വരുന്ന രക്തം നിലച്ചിട്ടുണ്ടെങ്കിൽ കൂടി അതിന്റെ കറ ഇരു ഹൃദയങ്ങളിലേക്കും പടർന്നിരുന്നു..... തിരിഞ്ഞു നിൽക്കുന്ന അഭിയെ അവളൊന്നു നോക്കി...... ഇത് വരെ അവനോടില്ലാത്ത വിധം ഉള്ളിലെന്തോ ഒരു വികാരത്തിന്റെ വേലിയേറ്റം...... നെറ്റിയിലെ മുറിവിലേക്ക് അവൻ വെച്ച കൈ വിരലിന്റെ ചൂട് ഹൃദയത്തിലേക്ക് പടർന്നോ എന്നവൾക്ക് സംശയം തോന്നി..... ആദ്യമായിട്ടാണ് ഇങ്ങനെ..... ഒരാൾക്ക് തന്നോടുള്ള കരുതൽ കണ്ട കാലം പോലും മറന്നു പോയി.... കണ്ണുകൾ ഇപ്പോഴും ഒരു തരം മരവിച്ച അവസ്ഥയിലാണ്..... തന്റെ മുറിവ് കണ്ടപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ ആശങ്കയും വെപ്രാളവും മനസ്സ് വീണ്ടും വീണ്ടും ഓർത്തെടുത്തു സന്തോഷിക്കുകയാണ്.... അതിനേക്കാൾ വലിയ മുറിവുകൾ ശരീരവും മനസ്സും പേറിയിട്ടുണ്ട്... കരുതൽ പോയിട്ട് അല്പം ദയ പോലും ആരിൽ നിന്നും തനിക്ക് കിട്ടിയിട്ടില്ലെന്നതാണ് ശേരി....... ഉണ്ണാതെയും ഉറങ്ങാതെയും മുറിവുകൾ പേറിയ സമയമുണ്ടായിട്ടുണ്ട്..... തന്നെയൊന്ന് കേൾക്കാൻ ഒരാളുണ്ടെങ്കിലെന്ന് വല്ലാതെ കൊതിച്ചു പോയിട്ടുണ്ട്.... അല്ലെങ്കിലും മാനം വിറ്റ് നടക്കുന്ന ഒരു പെണ്ണിന് അതൊക്കെ ആഗ്രഹിക്കാനുള്ള അർഹതയുണ്ടോ..... അറിയില്ല...... പക്ഷെ അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട്.... ഒരു തവണയല്ല.... ഒരുപാട് തവണ...... അവളുടെ ഉള്ളിലെന്തോ ഒരു കനൽ നീറി പ്പുകഞ്ഞു....... അഭി അപ്പോഴും അതേ നിൽപ്പ് തന്നെയാണ്...... അവളുടെ മുഖത്ത് നോക്കിയാൽ വീണ്ടും താൻ അവളിലേക്ക് ആഴ്ന്നിറങ്ങുമോ യെന്ന് അവനു ഭയം തോന്നി...... എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയില്ല...... അവളോടുള്ള ദേഷ്യവും വെറുപ്പും മനസ്സിൽ നിറച്ചാണ് താൻ വന്നതെങ്കി ലും അവളെ കാണുന്ന ഓരോ നിമിഷവും ഇനിയും അവളെ കുറിച്ചേറേ അറിയാനുള്ളത് പോലെ തോന്നുകയാണ്....... ഹൃദയത്തോട് അവൾ കൂടുതൽ കൂടുതൽ ചേർന്നു നിൽക്കുകയാണ്..... എന്തിനാ..... എന്തിനാ ഇങ്ങനെയെല്ലാം...... തനിക്ക് വീടും കുടുംബവുമൊന്നുമില്ലേ.... എന്തിനാ ഇങ്ങനെയൊരു തൊഴിൽ.... അവൻ തല മാത്രം അവൾക്ക് നേരെ തിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അത് വരെയുണ്ടായിരുന്ന ദേഷ്യമോ രോഷമോ ആ ശബ്ദത്തിനുണ്ടായിരുന്നില്ല..... പകരം...... നിറഞ്ഞൊരു ശാന്തതയുണ്ട്..... അടക്കി പ്പിടിച്ചു വെച്ച വികാരങ്ങളുടെ വേലിയേറ്റമുണ്ട്..... അവൾ കണ്ണുകൾ അവനു നേരെയൊന്നുയർത്തി.... ആദ്യമായി തന്നോടൊരാൾ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു.... എന്ന് വെച്ചാൽ തന്നേ കേൾക്കാനൊരാളുണ്ടായിരിക്കുന്നു..... എന്തോ അവളുടെ മനസ്സൊന്നു നിറഞ്ഞു...... മിണ്ടാതെ നിൽക്കുന്ന വളിലേക്ക് അവനൊരു ചോദ്യ ഭാവത്തോടെ തിരിഞ്ഞു..... അവൾ അവനടുത്തേക്കൊന്ന് നടന്നു വന്നു........ എന്തിനെന്ന ചോദ്യ ത്തോടെ അവനവളെ നോക്കി..... അവന് മുമ്പിലായുള്ള ജനൽ പാളികൾ അവൾ പതിയെ തുറന്നു........ പുറത്ത് നിന്നും പൂത്തു നിൽക്കുന്ന പൂക്കളുടെ സുഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറി...... അപ്പോഴും ആ ഗന്ധം അവനു വല്ലാത്തൊരു അസ്വസ്ഥത നൽകുന്നുണ്ടായിരുന്നു.... ഇവിടെ ഈ തോട്ടത്തിൽ...പല തരത്തിൽ അങ്ങേയറ്റം സുഗന്ധമുള്ള പൂക്കൾ വിരിയും.... അതവയാഗ്രഹിച്ചത് കൊണ്ടല്ല.......ഒരു തരം നിവൃത്തി കേടാണ്..... ഇവിടെയുള്ള ഓരോരുത്തരും അതിലോരോ പൂക്കളാണ്...... എത്ര സുഗന്ധമുണ്ടെന്ന് പറഞ്ഞാലും ഈ ചുമരുകളുടെ കഴുകിയ ചൂരവയെ പൊതിഞ്ഞിട്ടുണ്ടാവും..... സത്യമല്ലേ...... തന്നേ നോക്കി അവളത് ചോദിക്കുമ്പോൾ അവൻ അവളെ തന്നേ നോക്കി നിന്നു....... തന്നോട് പറയാൻ അവൾക്കെന്തൊക്കെയോ ബാക്കിയുണ്ടെന്ന് അവന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.... അവളുടെ ചോദ്യത്തിന് അവനൊന്നും മിണ്ടിയില്ല.... പകരം ജന വാതിലിലൂടെ പുറത്തേക്ക് നോക്കി...... ഇരുട്ടിനെ സുന്ദരിയാക്കാനെന്ന വണ്ണം പരന്നു കിടക്കുന്ന നീല നിലാവിൽ ആ പൂന്തോട്ടം അവൻ ശെരിക്ക് കണ്ടു.... അവൾ പറഞ്ഞ വാക്കുകൾ കൊണ്ടോയെന്തോ അവിടുത്തെ ഓരോ പൂക്കളോടും അവനെന്തോ ഒരു സഹതാപം തോന്നിയിരുന്നു..... പക്ഷെ അതാ വീടിന്റെ അകത്തളങ്ങളിലുള്ള വരിലേക്കും പടരുന്നത് അവൻ പോലുമറിഞ്ഞിരുന്നില്ല.... എന്റെ വീട് പാലക്കാടാണ്.... അപ്പ തമിഴ്... അമ്മ മലയാളി...... ദൂരെ വിരിഞ്ഞു നിൽക്കുന്ന പൂക്കളിലേക്ക് നോക്കി അവളത് പറഞ്ഞു തുടങ്ങുമ്പോൾ അവനും കണ്ണുകൾ അവളിലേക്ക് നീക്കിയില്ല..... കാരണം... ആ കണ്ണുകളിൽ നോക്കും തോറും താനെന്തെന്നും അവളാരെന്നും മറന്നു പോകുന്നുണ്ട്..... എങ്കിലും അവളെ കേൾക്കാൻ അവൻ ക്ഷമയോടെ കാതോർത്തു..... അവനവളെ അറിയണമായിരുന്നു...... (തുടരും) Aysha Akbar #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.3K views
1 days ago
#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _50 ✍️ രചന - ജിഫ്ന നിസാർ 💥 അച്ഛനെന്തു പറ്റിയമ്മേ " സ്വകാര്യമായി കാർത്തുവിന് വന്നിറങ്ങിയതേ ആദ്യം തുളസിയോട് ചോദിക്കാനുണ്ടായിരുന്നത് അതായിരുന്നു. "എന്തേ. നിനക്കിപ്പോ അങ്ങനെ തോന്നാൻ.." അവളുടെ ബാഗുകൾ പുറത്തേക്കിറക്കുന്ന അശോകന്റെ നേരെ നോക്കി കൊണ്ടാണ് തുളസി അവളോട് തിരിച്ചു ചോദിച്ചത്. "എന്റെ തോന്നലൊന്നും അല്ലന്നേ.. മിസ്റ്റർ അശോകൻ വല്ലാത്ത കലിപ്പിലാണ് " അയാളുടെ ആ പെരുമാറ്റം നൽകിയ വേദന അപ്പോഴും ഉണ്ടായിട്ടും കാർത്തു തമാശ പോലെ കണ്ണ് ചിമ്മി കൊണ്ടത് പറഞ്ഞിട്ട് വീണ്ടും അശോകനെ തന്നെ നോക്കി. "അച്ഛന് എന്തേലും ടെൻഷൻ കാണും കുഞ്ഞാറ്റെ.. അത് കൊണ്ടാവും.." "എന്നാ പിന്നെ അതാവും.. പക്ഷേ അച്ഛനെ ഞാൻ ഇങ്ങനെ കണ്ടിട്ടേയില്ല. എനിക്ക് മുന്നിൽ എത്ര ടെൻഷൻ ഉണ്ടേലും അച്ഛൻ..." അശോകൻ കയറി വരുന്നത് കണ്ടപ്പോൾ കാർത്തു പറഞ്ഞു വന്നത് നിർത്തി. "പോയി കുളിച്ചു വല്ലതും കഴിക്ക് കുഞ്ഞാറ്റെ . ഇത്രേം ദൂരെ വന്നതല്ലേ.." വലിയൊരു ബാഗുമായി അകത്തേക്ക് കയറി വരുന്നതിനിടെ അശോകൻ ചിരിച്ചു കൊണ്ടത് പറയുമ്പോൾ കാർത്തു ചുണ്ട് ചുളുക്കി. ഇപ്പൊ എങ്ങനുണ്ട് എന്നൊരു ഭാവത്തിലാണ് തുളസി അവളെ നോക്കുന്നത്. "അച്ഛന് നേരത്തെ എന്ത് പറ്റിയതാ..?" അയാളോന്നയഞ്ഞു കണ്ടതും കാർത്തു ആ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് അയാളുടെ കൂടെ അകത്തേക്ക് നടന്നു. അത് കണ്ട് കൊണ്ടൊരു തലയാട്ടലോടെ ബാക്കിയുള്ള ബാഗുമായി തുളസിയും അവർക്ക് പിറകെ ചെന്നു. "അതൊ.. അതൊരു മൂഡ് സിഗിംഗ്..." അശോകൻ കണ്ണ് ചിമ്മി കാണിച്ചു. "പിന്നെ... ഒരു മൂഡ് സിംഗ്.. വെറുതെ മനുഷ്യന്റെ നല്ല മൂഡ് കളയാൻ. എന്ത് സന്തോഷത്തോടെ പോന്നതാ ഞാൻ.. പക്ഷേ അച്ഛനത് നശിപ്പിച്ചു. കാർത്തു അയാളുടെ കയ്യിലൊന്നു പിച്ചി കൊണ്ട് പറഞ്ഞു. "അതിനൊരു ലോഡ് സോറി..." അശോകൻ ചിരിയോടെ അവളുടെ തലയിലൊന്ന് തട്ടി. ഉള്ളിൽ അപ്പോഴും അവസാനിക്കാത്ത ഒരുപാട് ആശങ്കകൾ അത് പോലെ തന്നെയുണ്ട്. പക്ഷേ അതയാൾ തത്കാലം അടക്കി പിടിക്കാൻ ശ്രമിക്കുകയാണ്. "ഇപ്പൊ പോയി ഫ്രെഷായി വാ.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്.." അശോകൻ മെല്ലെയൊരു വഴി തെളിച്ചു കൊണ്ട് പറഞ്ഞു. "എനിക്കും പറയാനുണ്ട് അച്ഛാ.." നെഞ്ചോന്ന് തുടിച്ചു തുള്ളിയിരുന്നു അവളത് പറയുമ്പോൾ. ഇനിയും കാത്തിരിക്കാനും നീറാനും വയ്യെന്ന് ഹൃദയം കൂടി പരിഭവം പറഞ്ഞത് പോലെ. രണ്ടാളും പറഞ്ഞത് കേട്ടിട്ട് തുളസിയുടെ മുഖമൊന്നു മങ്ങി പോയി. എന്തോ ആവിശ്യമില്ലാത്തൊരു ഭയമായിരുന്നു അവരിലപ്പോൾ. ഇഷ്ടമില്ലാത്ത.. അതുമല്ലങ്കിൽ സംഭവിക്കാൻ പാടില്ലാത്ത എന്തോ ഒന്ന് നടക്കാൻ പോകുന്നു എന്നൊരു ഉൾഭീതി. "ഇപ്പൊ രണ്ടാളും പോയി ഫ്രഷ് ആയിട്ട് വന്നിട്ട് വല്ലതും കഴിച്ചു കിടക്കാൻ നോക്കിക്കെ.. സമയം പത്തു കഴിഞ്ഞു. ബാക്കിയൊക്കെ ഇനി നാളെ മതി. ഇവിടുന്ന് എങ്ങോട്ടും ഓടി പോവുന്നൊന്നും ഇല്ലല്ലോ.." തുളസി അൽപ്പം അസ്വസ്ഥതയോടെ തന്നെയാണ് അത് പറഞ്ഞത്.. അതോടെ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു. മുറിയിലെത്തിയ പാടെ കാർത്തു ഒരുവട്ടം കൂടി കാശിയുടെ നമ്പറിൽ വിളിച്ചു നോക്കി. സ്ഥിരം പല്ലവി തന്നെ കിട്ടിയ മറുപടി. അറിയാം.. തന്റെ നമ്പർ ബ്ലോക്ക് ചെയ്തു വെച്ചതാണെന്ന്. എന്നിട്ടും വീണ്ടും വിളിച്ചു നോക്കുന്നുണ്ട്. എന്നും വിളിച്ചു കിട്ടാതാവുമ്പോൾ തോന്നുന്ന നിരാശ അന്നും തോന്നി. പക്ഷേ അൽപ്പം ആശ്വാസവുമുണ്ട്. താനിപ്പോൾ അവന്റെ അരികിൽ എത്തി പെടാനുള്ള യാത്രയിലാണെന്നുള്ള ആശ്വാസം. ഒട്ടും വൈകാതെ തന്നെ അച്ഛനോട് അവന്റെ കാര്യം തുറന്നു പറയണം. അവനും തന്നോട് ഇഷ്ടമാണെന്ന് തന്നെ പറയണം. അല്ലെങ്കിൽ വൺ സൈഡ് ലവ് എന്നൊക്കെ പറഞ്ഞു കൊണ്ട് അച്ഛന്നത് തള്ളി കളഞ്ഞാലോ. താനങ്ങനെ പറഞ്ഞാലും അച്ഛൻ ചെന്ന് ചോദിച്ചാൽ അവനത് നിഷേധിക്കാനൊന്നും പോണില്ല. തന്നോടുള്ള ഇഷ്ടവും അച്ഛനോടുള്ള കടപ്പാടും ഒരുപോലെ ആ കണ്ണിലും നെഞ്ചിലും നിറഞ്ഞു നില്കുന്നത് താനറിഞ്ഞതാണ് . ഓരോന്നൊക്കെ ഓർത്തു കൊണ്ട്.. ഷെൽഫിൽ നിന്നും മാറി എടുക്കാനുള്ളതുമായി ബാത്റൂമിൽ കയറുമ്പോഴും അവളറിഞ്ഞില്ല.. അവനിലേക്ക് അടുക്കാനുള്ളതല്ല.. അവനിൽ നിന്നും എന്നെന്നേക്കുമായി അകലാനുള്ള കാരണങ്ങളെ കുറിച്ചാണ് താനിപ്പോൾ ഓർത്തു ആശ്വാസം കൊണ്ടതെന്ന്... 💥💥 ഇന്നെന്തായിപ്പോ എന്നോട് വല്ലാത്തൊരു സ്നേഹം.. " ബിബിനോട് ചേർന്നു കിടന്നു കൊണ്ടത് ചോദിക്കുമ്പോൾ ചിത്രക്ക് അതിശയതിനൊപ്പം വല്ലാത്തൊരു സന്തോഷവുമുണ്ട്. എത്രയോ നാളുകൾക്ക് ശേഷമാണ് അവനിത്ര മാത്രം സ്നേഹം കാണിക്കുന്നത്. തന്നിലേക്ക് ആ സ്നേഹം ചേർത്ത് വെച്ചത്.. "അതെന്താ.. എനിക്കെന്റെ ഭാര്യയേ സ്നേഹിക്കാൻ പാടില്ലേ.." ബിബിൻ അവളുടെ നേരെ കുസൃതിയോടെ നോക്കി. "പിന്നെ.. കല്യാണത്തിന് ശേഷം ഭാര്യയെ മാത്രമേ സ്നേഹിക്കാൻ പാടുള്ളു.പക്ഷേ കുറച്ചായിട്ട് എന്റെ ബിബിച്ചായന് അങ്ങനൊരു സ്നേഹമൊന്നും എന്നോട് ഇല്ലായിരുന്നു..പിന്നെ ചോദിച്ചു വാങ്ങിക്കേണ്ട ഒന്നല്ലല്ലോ അത്. അത് കൊണ്ട് ഞാനും കാത്തിരുന്നതാ. ഇന്നെന്തായാലും എനിക്കൊരുപാട് സന്തോഷമായി കേട്ടോ.." ഒന്നും ഓർക്കാതെ തെളിഞ്ഞ മനസ്സോടെ അവന്റെയാ സാമീപ്യവും സ്നേഹവും പരിഗണനയും തിരികെ കിട്ടിയ സന്തോഷത്തിലാണ് ചിത്ര അത് പറഞ്ഞതെങ്കിൽ ബിബിന്റെ മുഖം വിളറി വെളുത്തു പോയി. സത്യത്തിൽ ചിത്രക്കിനിയൊരു സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് അവനത്ര മാത്രം സ്നേഹം കൊണ്ട് അവളുടെ അരികിലേക്ക് ചെന്നത് തന്നെ. വിഷ്ണുവുമായി സംസാരിക്കാൻ കഴിഞ്ഞതോടെ അവനൊരൽപം ആശ്വാസമൊക്കെ കിട്ടിയിട്ടുണ്ട്. കുറച്ചു നാളുകൾ അവനെ ഒന്നാകെ പ്രയാസപെടുത്തിയ വലിയൊരു പ്രശ്നം പരിഹരിച്ച ആശ്വാസം. അതിന് വേണ്ടി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കേണ്ട ആ വലിയ തുക അവനെ അൽപ്പമൊന്നു സങ്കടപ്പെടുത്തിയെങ്കിലും അതിനേക്കാൾ വലിയ മീനുകൾ ധാരാളം നിറഞ്ഞ തന്റെ അപ്പന്റെ സബാധ്യത്തിൽ നിന്നും ചെറിയൊരു പരൽ മീൻ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതിയാൽ മതിയെന്ന് അവൻ സ്വയം ആശ്വാസം കൊള്ളാൻ ശ്രമിക്കുന്നുണ്ടപ്പോഴും.. 💥💥 വൈകുന്നേരമൊന്നു പുറത്തേക്കിറങ്ങാൻ മാറ്റിയിറങ്ങി വന്ന കാശി ഗേറ്റിൽ വിഷ്ണുവിന്റെ കാർ കണ്ടതും അവിടെ തന്നെ നിന്നു. അവന്റെ മുഖം ചുളിഞ്ഞു. ഇനിയിയിങ്ങോട്ട് കാലു കുത്തില്ലെന്ന് പറഞ്ഞു പോയവൻ പിന്നെയും ഇങ്ങോട്ട് വന്നെങ്കിൽ വന്ന കാര്യം അൽപ്പം സീരിയസ് ആണെന്ന് കാശിക്ക് മനസ്സിലായി. അവന്റെ ചുണ്ടുകൾ പുച്ഛം കൊണ്ട് കോടി പോയി. ഒന്നാമതെ മടുപ്പ് കൊണ്ട് വല്ലാത്തൊരു അവസ്ഥയിലാണ്. മനസ്സോട്ടും ശെരിയല്ല. കയ്യിലെ മുറിവൊക്കെ നന്നായി ഉണങ്ങിയിട്ടും തിരികെയാ ജോലിക്ക് കയറാൻ പറ്റിയിട്ടില്ല. ബസ്സിന്റെ പെർമിറ്റിൽ എന്തൊക്കെയോ മാറ്റങ്ങൾ. അതൊന്ന് ക്ലിയർ ആക്കിയിട്ട് മതിയിനി ഓട്ടം എന്നാണ് അശോകേട്ടന്റെ ഉത്തരവ്. കാശികറിയാത്ത അങ്ങനൊരു പെർമിറ്റ് പ്രശ്നങ്ങളൊന്നും നിലവിൽ കുഞ്ഞാറ്റ ബസ്സിന്‌ ഇല്ല. അങ്ങനെയുള്ള കാര്യങ്ങളെല്ലാം അവൻ തന്നെയാണ് ചെയ്യാറുള്ളത്. ഇതിപ്പോ ആദ്യമായിട്ടാണ് അശോകൻ അതിലൊരു അഭിപ്രായം പറഞ്ഞു കൊണ്ട് വരുന്നത്. ഒരിക്കലും അതൊരു നല്ല സൂചനയല്ലെന്ന് അവന് തോന്നി. പക്ഷേ അങ്ങനെ ചെയ്യാം എന്നല്ലാതെ ഉള്ളിലുള്ള ഒന്നും അയാളോട് പറഞ്ഞില്ല. അയാളുടെ ബസ്.. അതയാൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷേ ആ ബസ്സിനോടുള്ള അറ്റാച്ചിട്.. പിന്നെയാ മനുഷ്യനോടുള്ള കടപ്പാടും. ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് അവന്റെ മനഃസമാദാനം കുരുങ്ങി കിടക്കുന്നത്. അശോകേട്ടൻ തന്നിരുന്നതിലും ഇരട്ടി തന്ന് കൊണ്ട് തന്നെ കൊണ്ട് പോകാൻ ആളുണ്ട്. പക്ഷേ അതിനൊന്നും തോന്നുന്നില്ല. അതിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ട കാർത്തുവിന്റ കാര്യം. അതൊരു താത്കാലിക രക്ഷപ്പെടൽ മാത്രമാണ്. നാട്ടിലെത്തുന്ന നിമിഷം ഇനിയൊരു കൂടി കാഴ്ചയുണ്ടാവും. അതൊഴിഞ്ഞു കിട്ടാനുള്ള വഴി നോക്കണം. ശത്രുക്കൾ അവളെയും തന്നെയും ഒരുമിച്ചു ടാർജറ്റ് ചെയ്ത് കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ കുറച്ചു കൂടി സൂക്ഷിച്ചു കൊണ്ട് മുന്നോട്ടു പോയില്ലേൽ.. അശോകേട്ടന് അത് സംശയത്തിടയാക്കും.. ഓരോന്നൊക്കെ ഓർത്തോതിരുന്നു ഭ്രാന്ത് പിടിച്ചപ്പോഴാണ് ശിവയെ വിളിച്ചു കൊണ്ട് ടൗണിൽ വരാൻ പറഞ്ഞു കൊണ്ടങ്ങോട്ട് പോകാൻ ഇറങ്ങിയത്. ഇതിപ്പോൾ ഉണ്ടായിരുന്ന സമാധാനം കൂടി കളയുനൊരു മാരണം ഇങ്ങോട്ട് തേടി പിടിച്ചു വരികയും ചെയ്തു. കാശിക്ക് എല്ലാം കൂടി വല്ലാതെ ദേഷ്യം വന്ന്. ചുറ്റും നോക്കി കൊണ്ട് മുന്നോട്ട് വരുന്നതിനിടെയാണ് ഉമ്മറത്തെ തൂണിൽ ചാരി യാതൊരു കൂസലുമില്ലാതെ വല്ലാത്തൊരു നോട്ടത്തോടെ നിൽക്കുന്ന കാശിയുടെ നേരെ വിഷ്ണുവിന്റെ നോട്ടമെത്തി നിന്നത്. അവനൊരു നിമിഷം നിന്ന് പോയി. പരസ്പരം നോക്കുമ്പോൾ രണ്ടു പേരുടെയും മുഖം വലിഞ്ഞു മുറുകി. കാശിയുടെ മനസ്സിൽ അടികൊണ്ട് അവശയായ ഗായത്രിയുടെ ചിത്രമാണ് വിഷ്ണുവിനെ കണ്ടതും ഓർമ വന്നതെങ്കിൽ, കാശിയുടെ പേരിൽ തന്നെ വെല്ലുവിളിച്ച അച്ഛമ്മയേയും അവരുടെ മറവിൽ തന്നെ നോക്കി നിൽക്കുന്ന ഗായത്രിയുടെയും ചിത്രമാണ് വിഷ്ണുവിന് മനസ്സിൽ. അമർത്തിയ ചുവടുകളോടെ അവൻ അരികിലേക്ക് വരുന്നതും നോക്കി കാശി അവിടെ തന്നെ നിന്നു. "എന്താ നിന്റെ ഉദ്ദേശം..." അവനോടുള്ള വെറുപ്പും ദേഷ്യവും മുഴുവനും വാക്കുകളിൽ നിറച്ചു കൊണ്ട് വിഷ്ണു ആദ്യം ചോദിച്ചത് അതായിരുന്നു. "എനിക്കങ്ങനെ പല ഉദ്ദേശങ്ങളും കാണും അതെല്ലാം നിങ്ങളോട് വന്നിട്ട് ഏറ്റു പാടാൻ ഇയാളാരാ..?" വിഷ്ണുവിന്റെ ചോദ്യത്തെക്കാൾ മൂർച്ചയുള്ള മറു ചോദ്യം.. അവന്റെ മുഖമൊന്നു കൂടി വലിഞ്ഞു മുറുകി. ഞാനാരാ ഏതാ എന്നൊന്നും പറയാതിരിക്കുന്നതാ നല്ലത്.. ലോകത്ത് ഒരേട്ടനോടും അനിയൻ ചെയ്യാത്ത കാര്യമാണല്ലോ നീയിപ്പോ എന്റെ വീട്ടിൽ വന്ന് ചെയുന്നത്.. അപ്പോൾ പിന്നെ അതൊന്നും പറയേണ്ട.. " വിഷ്ണുവിന്റെ വെളുത്തു തുടുത്ത മുഖം ചുവന്നു തുടങ്ങി. "ഓഓഓ.. നിങ്ങളെ പോലൊരു ഏട്ടനെ കിട്ടിയത് പിന്നെ എന്റെ പുണ്യം.. അത് പോലല്ലേ അനിയനായ എന്നോട് നിങ്ങൾ ചെയ്യുന്നത്..ചെയ്യിക്കുന്നത്.." കാശി ചിരിയോടെ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടത് പറയുമ്പോൾ അവൻ തന്നെ കളിയാക്കുകയാണെന്ന് വിഷ്ണുവിന് ഉറപ്പായി. "ഇത് വരെയും ചെയ്തത് പോരാഞ്ഞിട്ടാണോ ഡാ. നീയെന്റെ വീട്ടിൽ കയറി എന്റെ ഭാര്യയെയും കുഞ്ഞിനേയും എനിക്കെതിരെ തിരിച്ചത്.. ഏഹ്.." പിടി വിട്ടത് പോലെ വിഷ്ണു കാശിയുടെ ഷർട്ടിയിൽ കുത്തി പിടിച്ചു. "ഓഓഓ.. അപ്പൊ അതാണ് കാര്യം.." പറയുന്നതിനൊപ്പം തന്നെ കാശി ബലമായി വിഷ്ണുവിന്റെ കൈകൾ എടുത്തു മാറ്റി അവനെ അൽപ്പം പിന്നിലേക്ക് തള്ളി. "ഡാ..." അവന്റെയാ കൂസലില്ലാത്ത ഭാവം. വിഷ്ണു വീണ്ടും അവന് നേരെ മുന്നോട്ടു വന്നു. ഇനിയെന്റെ മേൽ കൈ വെച്ചാൽ.. ഏട്ടനാണ് വയസിനു മൂത്തതാണ് എന്നൊക്കെ ഞാനങ്ങു മറക്കും.. പറഞ്ഞില്ലെന്നു വേണ്ട.. " ചിരിയൊക്കെ മഞ്ഞു.. വല്ലാത്തൊരു ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കാശിയുടെ വിരൽ വിഷ്ണുവിന്റെ നേരെ നീണ്ടു അത് പറയുമ്പോൾ. "പിന്നെ നിങ്ങളുടെ ഭാര്യയെ പറഞ്ഞു തിരിക്കുന്നത്." കാശിയുടെ ചുണ്ടിൽ ഗൂഡമായൊരു ചിരി തെളിഞ്ഞു. "അങ്ങനെ ഗായത്രി ഏട്ടത്തി ബുദ്ധി വെച്ച് തുടങ്ങില്ലേ..ഇത് എന്തേ ഇത്രയും വൈകിയെന്ന എനിക്ക് തോന്നുന്നത്.." കാശി വിഷ്ണുവിന് നേരെ നോക്കി കൊണ്ട് ചോദിച്ചു. "നിനക്കറിയില്ല എന്നെ.. എന്റെ കുടുംബത്തിൽ കയറി കളിച്ചാൽ വെറുതെ വിടില്ല ഞാൻ.." "ഒന്ന് ചുമ്മാതിരി.. എനിക്കറിയാവുന്ന പോലെ നിങ്ങളെ വേറെ ആർക്കാ അറിയാവുന്നത്. വിഷ്ണു നാദിന്റെ മുഖമൂടികളിൽ പലതും ഈ എന്റെ ഔദാര്യമാണെന്ന് നിങ്ങൾക്കറിയില്ലേ. അറിഞ്ഞു കൊണ്ട് ഞാൻ വിട്ടു കളഞ്ഞതാ നിങ്ങളെ.. ചിലതൊക്കെ നന്നാവാൻ വിധി ഇല്ലാത്തതാ. നിങ്ങളെ പോലെ.. അതൊക്ക അങ്ങനെ തന്നെ വിട്ടു കളയുക എന്നതാ ബുദ്ധി ഉള്ളവർ ചെയ്യുന്നത്. ഒരിക്കൽ... ഒരിക്കൽ നിങ്ങൾക്ക് വേണ്ടി ഞാനൊരു അബദ്ധം കാണിച്ചു. ഇനിയും അത് തുടരില്ല." വിഷ്ണുവിനെ അപ്പാടെ പുച്ഛിച്ചു കൊണ്ടാണ് കാശി അത്രയും പറയുന്നത്. "പിന്നെ നിങ്ങൾ പറഞ്ഞത് നേരാ.. ഗായത്രിഏട്ടത്തിക്ക് നിങ്ങളിൽ നിന്നും രക്ഷപ്പെട്ടു പോകണമെന്ന് തോന്നിയാൽ ഞാനതിനുള്ള സഹായം ചെയ്തു കൊടുക്കും.. അത് നിങ്ങൾ പറഞ്ഞുണ്ടാക്കീ നടക്കുന്ന ആ മറ്റേ ബന്ധം കൊണ്ടല്ല.. എന്റെ ഞരമ്പിൽ ഓടുന്ന അതേ രക്തമാണ് അവരുടെ കൂടെയുള്ള നിങ്ങളുടെ കുഞ്ഞിനും. ആ കുഞ്ഞേങ്കിലും നന്നായി വളരാൻ അതിന്റെ അമ്മ ജീവനോടെ വേണം.. അച്ഛൻ എന്തായാലും ഒരു തരികിടയായി പോയില്ലേ.. അതിതി പറഞ്ഞിട്ട് കാര്യമില്ല. ഞാനല്ല.. സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങി വന്നിട്ട് ശ്രമിച്ചാലും നന്നാവാൻ പോണില്ല. അപ്പോൾ പിന്നെ കല്ലു മോൾക്ക് വേണ്ടി എനിക്ക് ഏട്ടത്തിയുടെ കൂടെ നിന്നെ മതിയാവൂ.. സംശയങ്ങൾ തീർന്നെങ്കിൽ സാർ പോകാൻ നോക്കിക്കോ.. എനിക്കൊരിടം വരെയും പോകാനുണ്ട്." കയ്യിലെ വാച്ചിലേക്ക് നോക്കി കാശി കടുപ്പത്തിൽ പറഞ്ഞു. അവൻ തന്നെ തീർത്തും ഒഴിവാക്കി വിടുകയാണെന് വിഷ്ണുവിന് മനസ്സിലായി. "എന്നോട് പോകാൻ പറയാൻ നീ ആരാ.. ഇവിടെ തന്നെ കൂടി എന്ന് വെച്ച് ഇത്‌ നിന്റേത് മാത്രമാണെന്ന് തോന്നലുണ്ടായി പോയി നിനക്ക്.. അതിന്റെ അഹങ്കാരമാണ്.ഇതേ..എന്റേം കൂടി തറവാടാ.ഞാനും ഇവിടാ പിച്ച വെച്ചതും വളർന്നതും.." കാശിയെ തോൽപ്പിക്കാൻ വേണ്ടി വിഷ്ണു ചൊടിയോടെ വിളിച്ചു പറഞ്ഞു. "ഓഓഓ..ആ നൊസ്റ്റാൾജിയ ചങ്കിൽ കുത്തി തറഞ്ഞിട്ടാവും സ്വന്തം അച്ഛന്റെ കുഴിമാടം മാന്തി പൊളിച്ചു നീക്കി നിങ്ങളീ തറവാട് വിറ്റ് കളയാൻ ആളെ കൂട്ടി വന്നത്.അല്ലേ.. സോറി..ഞാനത് മറന്നു പോയി കേട്ടോ.." "നിന്നെ ഞാൻ വെറുതെ വിടില്ലെടാ.. നീ നോക്കിക്കോ.." വിഷ്ണു ദേഷ്യം കൊണ്ട് ജ്വലിച്ചു. അവന് കാശിയെ രണ്ടു കൊടുക്കണമെന്നുണ്ട്. പക്ഷേ താൻ ഒന്നങ്ങോട്ട് കൊടുത്താൽ അവൻ പിന്നെ ഒന്നിലും രണ്ടിലുമൊന്നും നിർത്തില്ലെന്ന് വിഷ്ണുവിന് തോന്നി. ചെയ്യുമെന്ന് അവൻ പറയുകയും ചെയ്തു. പറഞ്ഞത് ചെയ്യാൻ കാശിക്കൊരു മടിയുമില്ല. വാക്കുകൾ കൊണ്ടവനെ തോൽപ്പിക്കാൻ പറ്റില്ല. കൈ കരുത്ത് കൊണ്ട് ഒട്ടും പറ്റില്ല. പിന്നെയുള്ളത് ചതിയാണ്. അതവന് മാത്രമല്ല. അവന്റെ പേരിൽ നെഗളിക്കുന്ന അവന്റെ അച്ഛമ്മയ്ക്കും പിന്നെയാ മറ്റവൾക്കും കൂടി ഒരുമിച്ച് പണി കിട്ടും വിധമൊരു കെണി ഒരുക്കണം.. അവർക്ക് വേണ്ടി ഇനി ഇവനോ.. ഇവന്റെ പേരിൽ ഇനി അവരോ തനിക്ക് നേരെ വരരുത്.. അത് പോലൊരു കെണി. പിന്നെയൊന്നും പറയാതെ കൈ കെട്ടി നിൽക്കുന്ന കാശിയെ തുറിച്ചു നോക്കി കൊണ്ട് പിന്തിരിഞ്ഞു നടക്കുമ്പോൾ വിഷ്ണുവിന്റെ മനസ്സിൽ അത് മാത്രമായിരുന്നു.. തുടരും.. ചതിക്കെന്ത് സ്വന്തം..? ചതിക്കെന്ത് ബന്ധം? മനുഷ്യരെ അപ്പാടെ തകർത്തു കളയുക എന്നല്ലാതെ.. ചതിക്കെന്ത് ഉദ്ദേശം..?ല്ലേ. റിവ്യൂ ഇട്ടിട്ട് പോണേ..ജിഫു... കൊറച്ചൊന്നും അല്ല.. നല്ലോണം മടിയത്തി ആയിട്ടുണ്ട്.. നല്ല അടി കിട്ടാത്ത കേടാ 😆 സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
kukku💔
2.9K views
2 days ago
#💃 Reels വീഡിയോസ് 💐 ഐതിഹ്യം💐 പുരാണ കഥകൾ🍁 മലയാളം🤍 ഭക്തി കഥകൾ🤍 വിശ്വാസങ്ങൾ❣️ #📔 കഥ #👌 വൈറൽ വീഡിയോസ് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
ഷാൻ 🌹മാലാഖ 🥰കണ്ണൂർ
4.6K views
3 days ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlzOM6OX?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 50 🎫🎫🎫🎫🎫🎫🎫🎫 രുഗ്മിണിയ്ക്ക് ഒരിടത്തും ഇരിപ്പുറച്ചില്ല. ആശാലതയോട് താൻ പ്രസാദം ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞിട്ട് പോയ മറുപടിയാണ് അവരുടെ മനസിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നത്. തനിയ്ക്ക് വേണ്ട വഴിപാടുകൾ ഇനി അവൾ വീട്ടിൽ ചെന്നിട്ട് നടത്തിക്കോളാം എന്ന്. അവൾ മിക്കപ്പോഴും പോകുന്ന ക്ഷേത്രമാണത്രേ അത്. എന്ന് വച്ചാൽ ഇന്ന്‌ രാത്രി രതീഷ് ഇവിടെ നിന്നും പോകുന്നതോടെ ആശാലതയും അവളുടെ വീട്ടിലേക്ക് പോകുമെന്ന്. ആശാലതയ്ക്ക് തങ്ങളോടുള്ള സമീപനത്തിൽ വന്ന മാറ്റങ്ങൾ കണ്ട് രുഗ്മിണിയുടെ മനസ്സിൽ മകന്റെ ജീവിതത്തെ ഓർത്തുള്ള ആശങ്കകൾ പതിയെ പ്പതിയെ ഒഴിഞ്ഞു തുടങ്ങുകയായിരുന്നു. രതീഷ് പോയാലും ആശാലതയോട് ഓരോന്ന് സംസാരിച്ചു സംസാരിച്ച് അവളുടെ മനസ്സിൽ രതീഷിനെ കുറിച്ചെന്തെങ്കിലും തെറ്റായ ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് മാറ്റിയെടുക്കാൻ പറ്റും എന്ന് കരുതിയിരുന്നതാണ് രുഗ്മിണി. അതിനിടയിൽ തന്നെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി അവനെ തിരികെ നാട്ടിലെത്തിയ്ക്കുകയും ആകാം. എന്നാൽ ആശാലതയും രതീഷിന് പിന്നാലേ തന്റെ വീട്ടിലേക്ക് പോകാനാണ് തീരുമാനം എടുത്തിട്ടുള്ളത് എന്നറിഞ്ഞതോടെ രുഗ്മിണിയുടെ പദ്ധതികൾ ആകെ പൊളിഞ്ഞു പോയി. രണ്ട് പേരും വിപരീത ദിശകളിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു എന്ന് വച്ചാൽ ഇനി ഒരിയ്ക്കലും ആ ബന്ധം കൂട്ടിച്ചേർക്കാൻ പറ്റാത്ത വിധം അകന്നു പോവുകയാണെന്ന് കൂടി അർത്ഥമുണ്ട്. രുഗ്മിണി മെല്ലെ മുകൾ നിലയിലേക്കുള്ള പടവുകൾ കയറി മകന്റെ റൂമിന്റെ. മുന്നിൽ ചെന്നു നിന്ന് എന്ത് വേണ്ടൂ എന്ന വ്യഥയോടെ വാതിൽ മെല്ലെ തൊട്ടു. അത് അകത്ത്‌ നിന്നും ഓടാമ്പൽ ഇട്ടിരിയ്ക്കുകയാണെന്ന് അവർക്ക് തോന്നി. എന്തും വരട്ടെ എന്ന് കരുതി അവർ വാതിലിൽ മെല്ലെ കൈകൊണ്ട് തട്ടിയിട്ട് വെളിയിൽ കാത്ത്‌ നിന്നു. ആശാലത തന്റെ ചുരീദാറുകളെല്ലാം ബെഡിലേക്ക് എടുത്ത്‌ വച്ച ശേഷം ഒന്നൊന്നായി ബാഗി ലേക്ക് എടുത്ത്‌ വച്ചു കൊണ്ടിരിയ്ക്കയാണ്. വാതിലിൽ ആരോ തട്ടുന്ന ഒച്ച കേട്ടതോടെ അവൾ ഒരുമാത്ര സ്തംഭിച്ചു പോയി. പുറത്തേയ്ക്ക് പോയെന്ന് അമ്മ പറഞ്ഞ രതീഷ് മടങ്ങി വന്നതാവും എന്നാണ് അവൾ ആദ്യം കരുതിയത്. അതിദ്രുതo മിടിയ്ക്കുന്ന ഹൃദയത്തോടെ ആശാലത വന്ന് വാതിൽ തുറക്കുമ്പോൾ മുൻപിൽ രുഗ്മിണി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. "നീയെന്തോ ജോലിയിലായിരുന്നോ മോളേ... ഡ്രസ്സ്‌ ഒക്കെ പ്രെസ്സ് ചെയ്തു വച്ചു കൊണ്ടിരുന്നതാണോ." അവളുടെ മുഖത്തേയ്ക്കും, കയ്യിൽ പിടിച്ചിരുന്ന ചുരീദാറിലേക്കും മാറി മാറി നോക്കി കൊണ്ട് അവർ തിരക്കി. "അമ്മ വരൂ.." അവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയാതെ അവൾ വാതിലിൽ നിന്ന് മാറിക്കൊടുത്തു. രുഗ്മിണി അകത്തേയ്ക്ക് കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒന്നോ രണ്ടോ ബാഗുകൾ പായ്ക്ക് ചെയ്തു വച്ചിരിയ്ക്കുന്നതും, മറ്റൊന്നിലേക്ക് ആശാലത തന്റെ തുണിത്തരങ്ങൾ എല്ലാം എടുത്തു വയ്ക്കുന്നതും ആയ കാഴ്ചയാണ്. രുഗ്മിണി ആ കാഴ്ചകളിൽ നിന്നും മുഖം തിരിച്ചു ആശാലതയുടെ മുഖത്തേയ്ക്ക് നോക്കി. അമ്മയുടെ ആ നോട്ടത്തിൽ തന്നോടുള്ള ആയിരം ചോദ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആശാലതയ്ക്ക് തോന്നി. അവൾ മെല്ലെ തല താഴ്ത്തി നിന്നു. "എന്റെ സംശയം ശരിയായിരുന്നു. അല്ലേ മോളേ.." ആശാലതയുടെ താടിയ്ക്കടിയിൽ ചൂണ്ട് വിരൽ തൊട്ട് അവളുടെ മുഖം അവർ മുകളിലേക്കുയർത്തിക്കൊണ്ട് ചോദിച്ചു. അവളുടെ കൺകോണുകളിൽ രണ്ട് നീർതുള്ളികളുടെ തിളക്കം അവർക്ക് കാണാൻ കഴിഞ്ഞു. "ഞാനിനി എന്തിനാ അമ്മേ ഇവിടെ... വെറുതേ ഇവിടെ നിന്നിട്ട് എന്താ പ്രയോജനം.. കാത്തിരിയ്ക്കാം എന്നല്ലാതെ.." അവൾ സങ്കടത്തോടെ പറഞ്ഞു. "അവൻ നിന്നോട് എന്തെങ്കിലും സംസാരിച്ചോ മോളേ..." രുഗ്മിണി ഉദ്വേഗത്തോടെ തിരക്കി. ആശാലത പുറം കൈകൊണ്ട് കണ്ണീർ തുടച്ച ശേഷം സംസാരിച്ചെന്നോ സംസാരിച്ചില്ലെന്നോ അർത്ഥം വരാത്ത രീതിയിൽ തലയാട്ടി. "ഇത് നിന്റെ വീടല്ലേ മോളേ.. കുറച്ച് ദിവസത്തേയ്ക്ക് അവൻ ബിസിനസ്സ് ആവശ്യത്തിന് വേണ്ടി വിദേശത്തേയ്ക്ക് പോകുന്നതോടെ ഈ വീടും, വീട്ടിലുള്ളവരും നിനക്ക് അന്യമായി പോകുമോ..." "കുറച്ച് ദിവസത്തേയ്ക്കൊന്നുമല്ല അമ്മേ രതീഷേട്ടന്റെ ഈ പോക്ക്. മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ തന്നെ വേണ്ടി വന്നേക്കാം രതീഷേട്ടൻ മടങ്ങി വരാൻ. ഒരു പക്‌ഷേ ഞാനിവിടെയുണ്ടെങ്കിൽ ഇനിയൊരിയ്ക്കലും അമ്മയുടെ മകൻ ഇങ്ങോട്ട് മടങ്ങി വന്നില്ലെന്നും ഇരിയ്ക്കും. അത് വേണ്ട അമ്മേ.." "ഇത്രയൊക്കെ സംസാരിച്ചു കഴിഞ്ഞോ മോളേ നിങ്ങൾ.." . രുഗ്മിണി അമ്പരന്ന് പോയി. അവർ രണ്ട് പേരും ചേർന്നൊരു തീരുമാനത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് ഇപ്പോഴാണ് അവർക്ക് മനസിലാകുന്നത്. തന്റെയൊരു വാക്കിനോ, തന്റെ സാന്ത്വനങ്ങൾക്കോ ഒന്നും ഇനി അവരുടെ തീരുമാനത്തിൽ യാതൊരു വ്യതി ചലനവും ഉണ്ടാക്കാൻ കഴിയില്ല. അവർക്കിരുവർക്കും തങ്ങളുടെ ജീവിതത്തിലെ തുടർന്നുള്ള അധ്യായങ്ങൾക്ക് അഭി കാമ്യമായത് എന്തോ അത് തിരിച്ചറിഞ്ഞിട്ടുള്ള തീരുമാനമാണ് അവർ എടുത്തിട്ടുള്ളത്. രുഗ്മിണി അൽപ്പസമയം അവിടെ ആശാലതയെ തന്നെ നോക്കി നിന്നു. ഇനി മുമ്പോട്ടുള്ള ഇവളുടെ ജീവിതം എന്തായി തീരും എന്നായിരുന്നു അവരുടെ ചിന്തയിൽ. ഒരു ജോലികൊണ്ട്, അത് നൽകുന്ന സാമ്പത്തിക ഭദ്രത കൊണ്ട് പൂർണമായി തീരുന്നതാണോ ഇവളെ പോലൊരു പെൺകുട്ടിയുടെ ജീവിതം. ഇപ്പോൾ അവളോട് അതിനെ പറ്റി ചോദിച്ചാൽ അതേ എന്നൊരു മറുപടിയാകും കിട്ടുക. എന്നാൽ പോകപ്പോകെ... ആശാലത വീണ്ടും തന്റെ ജോലി തുടർന്നതോടെ രുഗ്മിണി അവിടെ നിന്നും ഇറങ്ങി പോന്നു. വൈകുന്നേരമായിട്ടും രതീഷ് മടങ്ങി വരാത്തത് കണ്ട് രുഗ്മിണി അവന്റെ ഫോണിലേക്ക് വിളിച്ചു നോക്കി. അവനപ്പോൾ അടൂരുള്ള, രുഗ്മിണിയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. അവിടെ നിന്നും താൻ ഏഴുമണിയോടെ തിരിച്ചെത്തിക്കൊള്ളാം എന്ന് അവൻ അമ്മയോട് പറഞ്ഞു. രാത്രി. ഏഴുമണി കഴിഞ്ഞ നേരം. പുറത്തേയ്ക്ക് തുറക്കുന്ന ജനാല തുറന്നിട്ട ശേഷം ആശാലത അവിടെ വന്നു നിന്ന് കാർ ഷെഡ്‌ഡിലേക്ക് നോക്കി. രതീഷേട്ടൻ ഇത്രനേരമായിട്ടും തിരികെ വന്നിട്ടില്ലെന്ന് അവൾ ഓർത്തു.. കിഴക്കൻ മല നിരകളെ തഴുകി വന്ന തണുത്ത കാറ്റടിച്ചിട്ട് അവളെ കുളിർന്നു വിറച്ചു. നിലാവ് വീണ്അകലെയുള്ള മലനിരകൾ തിളങ്ങുന്നതും, ചെറു കാറ്റിൽ മരക്കൊമ്പുകൾ ഉലയുന്നതും അവൾക്ക് വ്യക്തമായി കാണാമായിരുന്നു. ആശാലത, പാൽ നിലാവൊഴുകുന്ന ആകാശത്തേയ്ക്ക് നോക്കി. ആകാശത്താകെ പടർന്നു പന്തലിച്ചു ഒരു മുല്ല പൂത്തു കിടക്കും പോലെ നക്ഷത്രങ്ങൾ ഒളി തൂകുന്നത് അവൾ കണ്ടു. ദൂരെ, കൂടലിലേക്ക് പോകാനും പറക്കോടിന് പോകാനുമുള്ള വഴി രണ്ടായി തിരിയുന്നിടത്തു നിന്നും ഒരുകാർ മെല്ലെ ഒഴുകിയിട്ടെന്നോണം വന്ന് ഗേറ്റിന് മുൻപിൽ നിൽക്കുന്നതും അതിൽ നിന്ന് രതീഷ് ഇറങ്ങിവന്ന് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കാർ ഓടിച്ചു കൊണ്ട് പോകുന്നതും ആശാലത നോക്കിനിന്നു. ഇനിയീ കാഴ്ചകളൊന്നും തന്റെ ജീവിതത്തിൽ ഇല്ലെന്നോർക്കേ അവൾക്ക് നെഞ്ച് പൊടിയുന്ന സങ്കടം തോന്നി. വീണ്ടും താൻ തന്റെ പഴയ ലാവണത്തിലേക്ക് തിരികെ പോകുന്നതോടെ പതിയെ പ്പതിയെ ഈ ഓർമകളെല്ലാം തന്നെ വിട്ടു പോയേക്കും. പക്‌ഷേ മനസ്സിൽ നിന്നൊരിയ്ക്കലും മായാതെ, മങ്ങാതെ ഒരു മുഖംമാത്രം അവിടെ ബാക്കി കിടക്കും.നീറുന്ന മഴയോർമ്മകൾ പോലെ. ആശാലത ഓർത്തു നിൽക്കേ വാതിൽ തുറന്നടയുന്ന ഒച്ച കേട്ടത് പോലെ തോന്നിയപ്പോൾ അവിടെ നിന്ന് കൊണ്ട് തന്നെ അവൾ തിരിഞ്ഞു നോക്കി. രതീഷ് കുളിയൊക്കെ കഴിഞ്ഞു വരികയാണെന്ന് അവൾക്ക് മനസിലായി. അവൻ മുറിയ്ക്കുള്ളിലേക്ക് കയറിയപ്പോൾ അത്യപൂർവമായ ഒരു സൗരഭ്യം വന്ന് അവളെ പൊതിഞ്ഞു. അവൾ അവിടെ നിന്നും ജനൽക്കമ്പികളിൽ നിന്നുള്ള പിടി വിടാതെ അവനെ നോക്കി. രതീഷിന്റെ മുഖത്ത്‌ പതിവിൽ കവിഞ്ഞൊരു സന്തോഷം കാണാനുണ്ടായിരുന്നു. അവൻ,മുമ്പ്ആശാലതയുടെ കയ്യിൽ നിന്ന് വാങ്ങിയ അവളുടെ പാസ്സ്പോർട്ട് അവൾക്ക് തിരികെ നൽകി. ആദ്യം അതെന്താണെന്ന് ആശാലതയ്ക്ക് മനസിലായില്ല. അവൾ അവൻ നീട്ടിയ കവറിലേക്കും അവന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി. "ആശയുടെ പാസ്സ്പോർട്ട് ആണ്. സൂക്ഷിച്ച് വച്ചോ. ഇനി എന്തെങ്കിലും ആവശ്യം എന്നെങ്കിലും വന്നാൽ ഉപയോഗിയ്ക്കാം." പാസ്സ് പോർട്ട് വാങ്ങിയ്ക്കുക എന്ന് വച്ചാൽ താൻ രതീഷേട്ടന്റെ ജീവിതത്തിൽ നിന്നുമുള്ള അവസാനത്തെ പടിയും ചവിട്ടി പുറത്തേയ്ക്ക് പോകുക എന്നാണ് അർത്ഥമെന്നറിഞ്ഞിട്ട് ആശാലതയ്ക്ക് അത് വാങ്ങാൻ കൈ ചലിച്ചു കൂടിയില്ല. "വാങ്ങിയ്ക്കൂ ആശേ.. ഇത് ആശയുടേതാണ്." ഇനി പ്രതിഷേധിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് കണ്ടപ്പോൾ ആശാലത അത് കയ്യിൽ വാങ്ങി. "രതീഷേട്ടൻ.. രതീഷേട്ടൻ എപ്പോഴാ പുറപ്പെടുന്നത്.." അവൾ അയാളുടെ മുഖത്തേയ്ക്ക് പോലും നോക്കാതെ, എന്തെങ്കിലും ചോദിയ്ക്കണമല്ലോ എന്ന് കരുതി തിരക്കി. "പുലർച്ചെ.. രണ്ട് മണിയ്ക്ക്.. എന്നെ കൊണ്ട് പോയി തിരുവനന്തപുരം എയർ പോർട്ടിൽ വിടാൻ എന്റൊരു സുഹൃത്ത്‌ വരും... അവന്റെ കൂടെ ഞാൻ പോകും. ഇത് ആശയോടുള്ള എന്റെ ഒരു യാത്രപറച്ചിൽ ആയി ആശ കരുതിയ്ക്കോണം. രാത്രിയിൽ ഞാൻ ആശയെ വിളിച്ചുണർത്താൻ വരില്ല.." 'ഞാൻ കൂടി വരട്ടെ രതീഷേട്ടാ എയർ പോർട്ടിലേക്ക് 'എന്നൊരു ചോദ്യം അവളുടെ തൊണ്ടക്കുഴിയിൽ വന്ന് കുരുങ്ങി കിടന്നെങ്കിലും എത്ര ശ്രമിച്ചിട്ടും അതവളിൽ നിന്നും പുറത്തേയ്ക്ക് വന്നില്ല. "ആശ എപ്പോഴാ വീട്ടിലേക്ക് പോകുന്നത്.. നാളെ രാവിലെ തിരികെ പോകുമോ... അതോ രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോണോ.." അവന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്ന് പെട്ടന്ന് അവൾക്ക് മനസ്സിൽ വന്നില്ല. "അമ്മ പറഞ്ഞു ആശ നാളെ തന്നെ ആവണീശ്വരത്തേയ്ക്ക് മടങ്ങി പോകയാണെന്ന്. പോയാലും ആശ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരണം. കേട്ടോ. അമ്മയുടെ കൂടെയും, മിദുവിന്റെ കൂടെയും രണ്ടോ, നാലോ ദിവസം നിന്നിട്ട് വേണം മടങ്ങി പ്പോകാൻ. അവർക്ക് ആശയെ ഇപ്പോഴും വലിയ കാര്യമാണ്.. വലിയ കാര്യമെന്നല്ല, ജീവനാണ്.." നെഞ്ച് പൊട്ടിപ്പിടഞ്ഞു ഒരേങ്ങൽ തന്റെ ശിരസ്സിലേക്ക് ഇരച്ചു കയറും പോലെ ആശാലതയ്ക്ക് തോന്നി. "ആശേ.." അവൻ വിളിച്ചപ്പോൾ നെഞ്ചിൽ കൈ ചേർത്ത് വച്ചു കൊണ്ട് അവൾ അവനെ നോക്കി. വിതുമ്പി പോകാതിരിയ്ക്കാനായി അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു. "എന്ത് ആവശ്യം വന്നാലും എപ്പോഴായാലും ആശയ്ക്ക് ഞങ്ങളോട് പറയാം.. കേട്ടോ.. സർവ്വ അധികാരത്തോടെതന്നെ.. എന്നോട് പറയാൻ ആശയ്ക്ക് മടിയാണെങ്കിൽ അമ്മ യുണ്ട് ഇവിടെ. അമ്മയോട് ആവശ്യപ്പെടാം ആശയ്ക്ക്.. നമ്മൾ കണ്ണെത്താ ദൂരത്ത്‌ ജീവിയ്ക്കുന്നു എന്ന് കരുതി ഞങ്ങളുടെ ആരുടേയും ജീവിതത്തിൽ നിന്നോ മനസ്സിൽ നിന്നോ ആശ ഒരിയ്ക്കലും പടിയിറങ്ങി പോകുന്നില്ല.. ഞങ്ങളുടെയെല്ലാം മനസ്സിൽ ആശ ഈ വീട്ടിലേക്ക് ആദ്യമായി കയറി വരുമ്പോൾ ഉണ്ടായിരുന്ന നിറവ് എന്തോ എന്നും അതേപോലെ തന്നെയായിരിയ്ക്കും ഞങ്ങളുടെയെല്ലാം മനസ്സിൽ ഇനിയും ആശയ്ക്കുള്ള സ്ഥാനം... ഇനി ഒരു യാത്ര പറച്ചിലില്ല. പൊയ്ക്കോട്ടെ ഞാൻ." അവൻയാത്ര ചോദിയ്ക്കും പോലെ അവളെ നോക്കി. ആശാലത പെട്ടന്ന് ഇരു കൈകൊണ്ടും മുഖം പൊത്തി നിന്നു. അവളുടെ ഉടൽ ഉലയുന്നത് കണ്ടപ്പോഴാണ് അവൾ കരയുകയാണെന്ന് അവന് മനസിലായത്. പിൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയ രതീഷ് അവിടെ തിരിഞ്ഞു നിന്നു. ആശാലതയുടെ കൈവിരലുകൾക്കിടയിലൂടെ നീർത്തുള്ളികൾ ഒലിച്ചിറങ്ങി വരുന്നത് അവന് കാണാമായിരുന്നു. "ആശേ.." അവൻ അവളുടെ കയ്യിൽ തൊടാനായി തന്റെ വലതുകൈ നീട്ടിയെങ്കിലും അവളുടെ കൈ ക്കടുത്തെത്തും മുൻപ് അത് വിറച്ചു നിന്നു. പെട്ടന്ന് അവൻ അവളുടെ ഇരു കൈത്തണ്ടകളിലും പിടിച്ചെങ്കിലും അവന്റെ പിടിയിൽ നിന്ന് കൈകൾ ഊർത്തിയെടുത്തു കൊണ്ട് അവൾ അവന്റെ കാൽ ചുവട്ടിലേക്ക് വീണു. അവന്റെ ഇരുകാലുകളിലും കൈകളാൽ ചുറ്റിപ്പിടിച്ചു കൊണ്ട് അവൾ മുഖമുയർത്തി നോക്കി. "എന്നോട് ക്ഷമിച്ചേക്കണേ രതീഷേട്ടാ... ഞാൻ.. അറിയാതെ.. അറിയാതെ.." ഗദ് ഗദം വന്നിട്ട് അവൾക്ക് വാക്കുകൾ മുറിഞ്ഞ് പോയി. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഇറ്റ് വീണ് അവന്റെ കാൽത്തണ്ടകൾ പൊള്ളി. അവൻ കുനിഞ്ഞു ഇരു കൈകളിലും പിടിച്ചു നിലത്തുനിന്നും അവളെ എണീൽപ്പിച്ചു നിർത്തി. അവന്റെ കണ്ണുകളിലും നീർ നിറഞ്ഞിട്ടുണ്ടായിരുന്നു. ആശാലത അവന്റെ മുഖത്തേയ്ക്ക് നോക്കാൻ കഴിയാതെ ഇരു കണ്ണുകളും ഇറുകെ പൂട്ടിയപ്പോൾ അവളുടെ കണ്ണുകൾ നിർത്തലില്ലാതെ തുളുമ്പി ചാടിക്കൊണ്ടിരുന്നു. "ആശേ.. കരയരുത്.. പോട്ടെ.. എല്ലാം പൊയ്ക്കോട്ടെ.." മന്ത്രിയ്ക്കും മട്ടിൽ അവൻ പറഞ്ഞപ്പോൾ അവന്റെ നിശ്വാസച്ചൂട് അവളുടെ നെറ്റിയിൽ തട്ടി ചിതറി. ആശാലത പെട്ടന്ന് അവന്റെ മുഖം ഇരു കൈകളാലും ചേർത്ത് പിടിച്ച് അവന്റെ ഇടത്തേ കവിളിൽ ഒരൊറ്റ ഉമ്മ നൽകി. ദീർഘവും, ഊഷ്മളവും അയ ആ ഒരുമ്മ മതിയായിരുന്നു കാലങ്ങളായി അവളോട് മനസ്സിൽ തോന്നിയിരുന്ന അവന്റെ നീരസങ്ങളെല്ലാം അലിഞ്ഞില്ലാതെ ആയി പ്പോകാൻ. (അവസാന അദ്ധ്യായം നാളെ) കണ്ണൂർകാരൻ 🥰🥰🥰🥰🥰 #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
2.9K views
12 days ago
ജനലോരം ചേർന്ന് നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയാണ് ആദിത്യൻ... അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആണ്... "അവൾക്ക് ഇഷ്ടം ആ ഇന്ദ്രനെയാണ്.... ആ കണ്ണുകൾ അവനിൽ തന്നെ പതിഞ്ഞു നിൽക്കുന്നത് താനും പലപ്പോഴും കണ്ടിട്ടുണ്ട്." "അവർ തമ്മിൽ പ്രണയം ആണെന്ന് ഈ നാട്ടിൽ തന്നെ പാട്ടാണ്..."! "അവർ രണ്ടുപേരും അങ്ങനെ അല്ല എന്ന് ഇന്നോളം അവരും പറഞ്ഞിട്ടില്ല..." അവന്റെ കണ്ണുകൾ ഒന്ന് കലങ്ങി. "അല്ലെങ്കിലും എന്തിന് അങ്ങനെ പറയണം... അവന്റെ നെഞ്ചോട് ചേർന്നു നിൽക്കുകയും അവനേ ചുംബിക്കുകയും ചെയ്യുന്നവളെ ഒരിക്കൽ താനും നേരിട്ട് കണ്ടിട്ടുള്ളതല്ലേ..."!! അവൻ അസ്വസ്ഥതയോടെ തലയൊന്നു കുടഞ്ഞു. ജനലോരം ചേർന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന അവന്റെ നോട്ടം ബെഡിലേക്ക് പോയി... ബെഡിൽ വിതറിയിരിക്കുന്ന റോസ് ഇതളുകളും മുല്ലപ്പൂവുകളും കണ്ട് അവൻ അതിലേക്ക് നിർവികാരതയോടെ നോക്കി. അതേ സമയം തന്നെ ചാരിയിട്ട ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി വന്നു. ഒരു നിമിഷം അവനൊന്നു ഞെട്ടി.... "നക്ഷത്ര...."!! അവന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു. നക്ഷത്ര അവനെയൊന്നു നോക്കി അകത്തേക്ക് കയറി ഡോർ അടച്ചു. അവൻ വെപ്രാളത്തോടെ വാതിൽക്കലേക്ക് നോക്കി.. "എ... എന്തിനാ വാതിൽ അടച്ചേ...."!? അവൻ ചോദിച്ചു.... അവൾ അവനേ നോക്കി പുരികമുയർത്തി... "അതെന്താ ആദിത്യൻ ഡോർ തുറന്നിട്ടാണോ ഉറങ്ങാറ്...."? അവൾ ചോദിച്ചു.... അവൻ പെട്ടന്ന് തന്നെ അല്ല എന്ന് തലയാട്ടി... "പിന്നെന്താ പ്രശ്നം...."? അവൾ ചോദിച്ചു... "അത്... ഏയ്‌... ഒന്നൂല്ല... നച്ചു... സോറി നക്ഷത്ര കിടന്നോളു...."!! അവൻ പറഞ്ഞു... അവൾ അവനെയൊന്നു നോക്കി. "നച്ചു എന്ന് വിളിച്ചാൽ മതി... എന്നെ എല്ലാവരും അങ്ങനെത്തന്നെയാ വിളിക്കാറ്..." അവൾ പറഞ്ഞു... അവൻ തലയാട്ടി.... നച്ചുവിന്റെ മുഖത്തേക്ക് അല്ലാതെ വേറെ എങ്ങോട്ട് നോക്കാനും ആദിക്ക് ഭയം തോന്നി... അതുപോലെയാണ് അവളുടെ വേഷം.... ഒരു സ്ലീവ് ലെസ്സ് ടോപ്പും ഒരു ഷോർട്സും ആണ് അവളുടെ ഡ്രസ്സ്‌.... ടോപിന്റെ കഴുത്താണെങ്കിൽ അവളുടെ മാറിലെ നേർത്ത വഴികൾ വരേ ഇറങ്ങി കിടക്കുന്നു. ""എന്റെ ഈശ്വരാ... ഇവള് ഇങ്ങനെയാണോ പുറത്തൂന്ന് വന്നത്... അമ്മയും അനിയനുമൊക്കെ എന്ത് കരുതിക്കാണും....""! അറിയാതെ കണ്ണുകൾ അവളിലേക്ക് നീളവേ പതർച്ചയോടെ അവൻ മനസ്സിൽ പറഞ്ഞു... "ആദിത്യൻ... അല്ലേൽ വേണ്ട... ഇനിയിപ്പോ അങ്ങനെ ഒക്കെ വിളിക്കണോ... ആദി എന്ന് മതി.... ആദിക്ക്‌ പാല് വേണ്ടേ... തന്റെ അമ്മ തന്നതാ...ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ..."!! അവൾ പറഞ്ഞു.... അവൻ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.. "വേണ്ട... എനിക്ക് അങ്ങനെ പാല് കുടിക്കുന്ന ശീലമൊന്നും ഇല്ല നച്ചു.. താൻ കുടിച്ചോളൂ..." അവൻ പറഞ്ഞു.... "ഏയ്‌... എനിക്കും വേണ്ട ആദി... എനിക്കും അങ്ങനെ ഒരു ശീലമൊന്നും ഇല്ല... അപ്പൊ ഇത് കളയാം അല്ലേ...."? അവൾ ചോദിച്ചു... അവൻ തലയാട്ടി... അവൾ ഗ്ലാസ്സിലെ പാല് മുഴുവനും വാഷ്ബേസിനിലേക്ക് ഒഴിച്ചുകളഞ്ഞ് ഗ്ലാസ് ടേബിളിൽ കൊണ്ടുവന്ന് വെച്ചു. അവൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ആദി ശ്രദ്ധയോടെ നോക്കി... ""എന്ത് ഭംഗിയാണ് അവളുടെ വിരലുകളും ആ വിരലിൽ നീട്ടി വളർത്തിയിരിക്കുന്ന നഖവും കാണാൻ..." "ഗോതമ്പിന്റെ നിറമാണ് അവൾക്ക്...." ആ ഉണ്ടക്കണ്ണുകളും ചുവന്ന ചുണ്ടുകളും തുടുത്ത കവിളും... അവൻ സ്വയം മറന്നവളെയൊന്നു നോക്കി... ആദിയോട് എന്തോ സംസാരിക്കാൻ ഒരുങ്ങിയ നച്ചു കാണുന്നത് അവന്റെ ഈ നോട്ടമാണ്... 'എന്തേ...."? അവൾ ചോദിച്ചു... അവൻ ഞെട്ടി... "ഏയ്‌... ഒന്നൂല്ല... ഞാൻ വെറുതെ..." അവൻ പറഞ്ഞു... "ഹ്മ്മ്....." അവൾ ഗൗരവത്തോടെ മൂളി... "ആദി കിടക്കുന്നില്ലേ...."? അവൾ ചോദിച്ചു... "ഞാൻ..... ആഹ് കിടക്കണം...." അവൻ പറഞ്ഞു... "എന്നാ വാ..." അവൾ പറഞ്ഞു... അവൻ അനുസരണയോടെ തലയാട്ടി.. അവൾ പെട്ടന്ന് ബെഡിൽ കയറി കിടന്നു. ആദി പെട്ടന്ന് ബെഡിൽ നിന്നും തലയിണ എടുത്ത് അത് നിലത്തേക്ക് ഇട്ടു.. നച്ചുവിന്റെ മുഖം ചുളിഞ്ഞു. "ആദി എന്താ ഈ കാണിക്കുന്നത്...."? അവൾ ചോദിച്ചു... "ഞാൻ... ഞാൻ കിടക്കാനാ നച്ചു.. എന്തേ...."!! അവൻ പറഞ്ഞു... അവൾ അവനേ കൂർപ്പിച്ചു നോക്കി... "ആദി നിലത്താണോ എന്നും കിടക്കാറ്....അതോ ഇത് ഞാൻ വന്നത് കൊണ്ടുള്ള മാറ്റമാണോ"? അവൾ ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു.. "അല്ല... നിലത്തല്ല... അതെന്റെ കട്ടിലാ.." പെട്ടന്ന് തന്നെ അവന്റെ മറുപടിയും വന്നു. " ആണല്ലോ പിന്നേ എന്തിനായിപ്പോ ഇന്ന് ഒരു പുതുമ.... ഇങ്ങനെ ഒരു മാറ്റം എന്തിനാ"!! അവൾക്ക് ചോദിക്കാതിരിക്കാനായില്ല... "അത്... ഇത് ചെറിയ കട്ടിൽ അല്ലേ... രണ്ടാൾക്കു കിടക്കാൻ ഉള്ള സ്ഥലം ഇല്ലല്ലോ ഇതിൽ.. "!! അവൻ പറഞ്ഞു.... സത്യത്തിൽ അവളുടെ അടുത്ത് കിടക്കാൻ ഉള്ള വല്ലായ്മയായിരുന്നു അവനിൽ. അവൾ അവനെ സൂക്ഷിച്ചു നോക്കി... "അതുസാരമില്ല... നമുക്ക് അഡ്ജസ്റ്റ് ചെയ്ത് കിടക്കാവുന്നതേ ഉള്ളു ഇവിടെ.... ആദി വരൂ....ഇവിടെ കയറി കിടന്നോളു..."!! അവൾ പറഞ്ഞു... "അയ്യോ അത് വേണ്ട..." അവൻ വെപ്രാളത്തോടെ പറഞ്ഞു... "ഞാൻ ഇയാളെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല... ഇവിടെ വന്ന് കിടക്ക്..."! ഇത്തവണ അവളുടെ ശബ്ദത്തിൽ ആജ്ഞാപനം കലർന്നിരുന്നു. അവൻ പെട്ടന്ന് തലയാട്ടി ബെഡിൽ കയറി കിടന്നു... അവളുടെ ദേഹത്തു തട്ടാതെ... അവൾ അവനെത്തന്നെ നോക്കി...!! "ആദിക്ക് എന്നെ പേടിയാണോ...."? അവൾ ചോദിച്ചു... അവൻ അവളെ നോക്കി വാടിയൊരു പുഞ്ചിരി നൽകി. "എനിക്ക് എന്തിനാ പേടി... അങ്ങനെ പേടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ വിവാഹത്തിന് സമ്മതിക്കുമായിരുന്നോ?" അവൻ ചോദിച്ചു... നച്ചു മറുപടി പറഞ്ഞില്ല. അവൾ പതിയെ ബെഡിലേക്ക് കിടന്നു. ആദി അവളുടെ ദേഹത്തു തട്ടാതിരിക്കാനായി ഒന്നുകൂടി അകലം പാലിച്ചു. "ഇനിയും നീങ്ങിപ്പോയാൽ ഇയാള് നിലത്ത് വീഴും... ഇങ്ങോട്ട് നീങ്ങി കിടക്ക്..."!! അവൾ പെട്ടന്ന് അവന്റെ വയറിലൂടെ കയ്യിട്ട് അവനെ അവളുടെ അടുത്തേക്ക് ചേർത്തു കിടത്തി. ആദി വിറച്ചുപോയി... അതേ വിറയലോടെ അവൻ അവളെ നോക്കി. അവൾ പെട്ടന്ന് അവനിൽ നിന്ന് കയ്യെടുത്തു. പിന്നേ രണ്ടുപേരും ഒന്നും മിണ്ടിയില്ല... റൂമിലെ നിശബ്ദത ഇരുവരിലും വല്ലായ്മ തീർത്തു. "അത്... നച്ചു വീട്ടിൽ പറയല്ലേ ട്ടോ..."!! അവൻ പറഞ്ഞു... "എന്ത്?" അവൾ സംശയത്തോടെ അവനേ നോക്കി... "അത്.. നമ്മൾ രണ്ടുപേരും ഒരു ബെഡിൽ ആണ് കിടക്കുന്നത് എന്ന്..."!! അവൻ പറഞ്ഞു... "പറഞ്ഞാൽ എന്താ... ആദി എന്റെ ഭർത്താവ് അല്ലേ...."!! അവൾ ചോദിച്ചു... "അതേ... എന്നാലും അവർക്കൊക്കെ ദേഷ്യമാകും."! അവൻ പറഞ്ഞു... "എന്തിന്... നമ്മൾ തമ്മിൽ ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ആണ് അവർ ആഗ്രഹിക്കുന്നത്.... അത് ആദിക്ക് അറിയില്ലേ...."? അവൾ ഗൗരവത്തിൽ ചോദിച്ചു... അവന്റെ കണ്ണ് നിറഞ്ഞു... "അറിയാം..."! അവന്റെ ശബ്ദം താഴ്ന്നു... അവൾ ആ കണ്ണിലേക്ക് തന്നെ നോക്കി പിന്നേയും നിറയുന്ന നിശബ്ദത.. "ഞാൻ ഒരു കാര്യം പറഞ്ഞാൽ നച്ചുവിന് എന്നോട് ദേഷ്യം തോന്നുവോ..."? വീണ്ടും അവൻ തന്നെ സംസാരിച്ചു തുടങ്ങി.... "കാര്യം പറയൂ..." അവൾ പറഞ്ഞു... "അത്... അത് താഴേ അനിയനൊക്കെ ഉള്ളതല്ലേ... അതുകൊണ്ട് നച്ചു ഇങ്ങനത്തെ ഡ്രസ്സ്‌ ഒക്കെ ഒന്ന് ഇടാതിരിക്കാവോ... അത് ഞാൻ ഉദ്ദേശിച്ചത് ഇവിടെ ഉള്ളവരൊക്കെ സാധാരണക്കാരാ... അപ്പോ ഈ വേഷമൊന്നും അവർക്ക്...." അവൻ പറഞ്ഞു നിർത്തി... "മറ്റുള്ളവരുടെ ഇഷ്ടം ഞാൻ എന്തിന് നോക്കണം..."!! അവൾ മറുചോദ്യം ചോദിച്ചു... "അങ്ങനെ അല്ല... വേണമെങ്കിൽ ഈ റൂമിൽ ഇട്ടോ... പക്ഷെ പുറത്ത്...ദേഷ്യമായെങ്കിൽ സോറി..."!! അവൻ പറഞ്ഞു... "റൂമിനകത്ത് ഇട്ടോട്ടെ..."? അവൾ ചോദിച്ചു... "ആഹ്... " അവൻ തലയാട്ടി... "ഓക്കേ... പക്ഷെ ദാവണിയും സാരിയുമൊന്നും ഉടുക്കാൻ പറഞ്ഞേക്കരുത് എന്നോട്... എനിക്ക് അതൊന്നും ഇഷ്ടമല്ല... പിന്നേ ഉടുക്കാനും അറിഞ്ഞൂടാ... എന്റെ കയ്യിൽ ഉള്ളതൊക്കെ ഇങ്ങനത്തെ ഡ്രസ്സ്‌ ആണ്... പിന്നേ കുറച്ച് സ്കൈർട് ഉണ്ട്... അത് മതിയോ.."? അവൾ ചോദിച്ചു... "മതി..."! അവൻ പെട്ടന്ന് തന്നെ പറഞ്ഞു... "ഓക്കേ..." അതും പറഞ്ഞ് അവൾ കണ്ണുകൾ അടച്ചു. നേരം മുന്നോട്ട് പോയി... നച്ചു നല്ല ഉറക്കമാണ്.... ആദി പതിയെ ബെഡിൽ എഴുന്നേറ്റിരുന്നു. അവന്റെ നോട്ടം മുഴുവൻ നച്ചുവിൽ ആയിരുന്നു. "എന്തൊരു നിറം ആണ് ഇവൾക്ക്...." അവൻ സ്വയം പറഞ്ഞുകൊണ്ട് അവനെയൊന്നു നോക്കി. "ആകെ കറുത്ത നിറമാണ് തനിക്ക്...." അതും പറഞ്ഞ് അവൻ അവന്റെ കയ്യിലേക്ക് നോക്കി. "ഭംഗിയുള്ള വിരലുകളും നഖവും ഒന്നുമില്ല... പാടത്ത് പണി എടുക്കുന്നവന്റെ കൈകൾ അല്ലെങ്കിലും ഇങ്ങനെ അല്ലേ ഉണ്ടാകുക."! അവൻ ഒന്ന് ചിരിച്ചു..!! "പേരുകേട്ട മാണിക്യമംഗലത്ത് തറവാട്ടിലെ പത്മനാഭൻ അദ്ദേഹത്തിനും സുമംഗല തമ്പുരാട്ടിക്കും രണ്ട് മക്കൾ..." മൂത്ത മകൻ ലക്ഷ്മണദേവ്... രണ്ടാമത്തെ മകൻ കേശവദേവ് ലക്ഷ്മണദേവിനും ഭാര്യ പ്രിയക്കും രണ്ടു മക്കൾ ആണ്... മൂത്തത് അർച്ചന... രണ്ടാമത്തവൻ അർജുൻ.. അർച്ചനയുടെയും അർജുന്റെയും വിവാഹം കഴിഞ്ഞതാണ്. പേര് കേട്ട നാരായണമഠം തറവാട്ടിലെ ഏകമകൻ ഡോക്ടർ വരുൺ ആണ് അവളുടെ ഭർത്താവ്. അർജുന്റെ ഭാര്യയും ഡോക്ടർ ആണ്... ഒരു ഹോസ്പിറ്റൽ തന്നെ സ്വന്തമായുള്ള വീട്ടിലെ കുട്ടി... ദീപ്തി.... "അങ്ങനെ ഉള്ളിടത്താണ് കേശവദേവിന്റെയും ഭാര്യ ഗായത്രിയുടെയും ഏക മകൾ നക്ഷത്ര ഈ പാടത്ത് പണി എടുക്കുന്നവന്റെ ഭാര്യ ആയിരിക്കുന്നത്."!! അവന് സ്വയം അവനോട് തന്നെ പുച്ഛം തോന്നിപ്പോയി. "ചെറുപ്പത്തിൽ എപ്പോഴോ കണ്ടിട്ടുണ്ട് ഇവളെ..." "അന്നും നല്ല ഭംഗിയാണ് പെണ്ണിനെ കാണാൻ." "പിന്നേ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോയി എന്നാണ് കേട്ടത്." "നച്ചുവിന്റെ പഠനമെല്ലാം അവിടെ ആയിരുന്നു..."! "പക്ഷെ ഇടക്ക് അവിടെ വെച്ചുണ്ടായ ഒരു ആക്‌സിഡന്റിൽ ഗായത്രി മരണപ്പെട്ടു." "അതുകൊണ്ട് തന്നെ നച്ചു ആ വാർത്തയിൽ ആകെ തകർന്നുപോയി..." കേശവ് വർഷങ്ങൾക്ക് ശേഷം മകളെയും കൂട്ടി നാട്ടിലേക്ക് വന്നു. "ആദ്യമൊക്കെ വീട്ടിൽ അടങ്ങി ഇരുന്നവൾ പതിയെ ചിരിച്ചു തുടങ്ങി." "വീണ്ടും എല്ലാവരുടെയും പഴയ നച്ചുവായി മാറിത്തുടങ്ങി." "അങ്ങനെ ഒരിക്കൽ അവളെ വീണ്ടും കണ്ടിരുന്നു ഞാൻ..." "പറമ്പിലെ നാളികേരം വിൽക്കാൻ ചന്തയിലേക്ക് പോകും വഴി ആയിരുന്നു അത്..." "നച്ചുവും കൂടെയൊരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു..." "പേര് ഇന്ദ്രൻ..." അർച്ചനയുടെ അമ്മയുടെ അനിയന്റെ മകൻ ആണെന്നോ മറ്റോ ആണ് അറിഞ്ഞത്. അവനാണ് അവളെ വീണ്ടും മാറ്റിയെടുത്തത്... ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. "അങ്ങനെ ഒരിക്കൽ ചന്തയിലേക്ക് അടക്കയും മറ്റുമായി പോകവേയാണ് ഇന്ദ്രന്റെ ജീപ്പ് വന്ന് തന്റെ സ്കൂട്ടിയിൽ ഇടിച്ചത്." താൻ നേരെ തെറിച്ചു വീണു. "ദേഷ്യത്തിൽ അവിടെ നിന്നും ചാടി എഴുന്നേറ്റ് അവനോട് ദേഷ്യപ്പെടാൻ തുടങ്ങും മുന്നേ ഒരുവൾ ജീപ്പിൽ നിന്നും ഓടി ഇറങ്ങി വന്ന് തന്റെ കയ്യിൽ പിടിച്ചു." വിറയലോടെ അവളെ നോക്കി. "നച്ചുവായിരുന്നു അത്..." ""കുഴപ്പമൊന്നും പറ്റിയില്ലല്ലോ... ഓക്കേ അല്ലേ... സോറി ട്ടോ കണ്ടില്ല....""!! അവൾ വെപ്രാളത്തോടെ പറഞ്ഞു... "സാ... സാരമില്ല..." അതെയുമേ പറഞ്ഞുള്ളു.. അവളും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു... "താങ്ക് ഗോഡ്... ഞാൻ പേടിച്ചുപോയി ആദിത്യ... ഇപ്പോഴാ സമാധാനമായത്." അവൾ ചിരിയോടെ പറഞ്ഞു. "പക്ഷെ തന്റെ പേര് അവളുടെ വായിൽ നിന്നും കേട്ട ഞെട്ടൽ ആയിരുന്നു തന്നിൽ ഉണ്ടായിരുന്നത്." "എന്റെ പേര് എങ്ങനെ?" വായിൽ നിന്നും ആ ചോദ്യം പുറത്തേക്ക് വന്നു. "അറിയാം... ഇവിടെ എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്... അധ്വാനിക്കുന്ന തൊഴിലാളി അല്ലേ... അറിയാതിരിക്കോ..."! കുറുമ്പോടെ പറഞ്ഞുകൊണ്ട് തന്നെ നോക്കി കണ്ണിറുക്കി അവൾ ഇന്ദ്രന്റെ ജീപ്പിൽ കയറിപ്പോയി. ഇന്ദ്രൻ ആദിയെ തറപ്പിച്ചൊന്നു നോക്കിക്കൊണ്ട് ജീപ്പും എടുത്ത് പോയി. അന്ന് തൊട്ട് അവളെ ഞാനും ശ്രദ്ധിക്കാൻ തുടങ്ങി. ഇടക്ക് എല്ലാം കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കും... "അത്രയേ ഉള്ളു..." "പക്ഷെ എപ്പോഴോ ആ പുഞ്ചിരി കണ്ട് കണ്ട് ഉള്ളിൽ ഒരു കുഞ്ഞിഷ്ടം തോന്നിപോയി.." "മാണിക്യമംഗലത്തെ കുട്ടിയെ ആദിത്യന് ഇഷ്ടം ആണെന്ന്... എന്താലെ..."!! അവൻ ഒന്ന് ചിരിച്ചു... "ഇവിടെ വീട്ടിൽ അമ്മയും അനിയനും മാത്രമേ ഉള്ളു.." "അച്ഛൻ എനിക്ക് ഇരുപത്തി രണ്ട് വയസുള്ളപ്പോൾ ആയിരുന്നു ഞങ്ങളെ വിട്ട് പോയത്." "ഗുരുവായൂർ തൊഴാൻ പോയതാ... പക്ഷെ തിരികെ വന്നത് ജീവനില്ലാത്ത ശരീരം മാത്രം ആയിരുന്നു." "ഏതോ ബസ്സ് ഇടിച്ചിട്ടതാണെന്ന്." "അന്ന് തൊട്ടേ കുടുംബത്തിന്റെ പ്രാരാപ്തം മൊത്തം എന്റെ തലയിൽ ആണ്." "അമ്മക്ക് കിഡ്‌നിക്ക് പ്രശ്നം ഉണ്ട്...ഡയാലിസിസ് കൊണ്ട് മാത്രം മുന്നോട്ട് പോകാൻ പറ്റില്ല... കിഡ്നി മാറ്റി വെക്കേണ്ടി വരും എന്നാണ് ഡോക്ടർ പറഞ്ഞത്... ഇങ്ങനെ ഒരു അസുഖം എന്റെ അമ്മക്കുണ്ട് എന്നറിഞ്ഞിട്ട് മാസങ്ങൾ ആയിട്ടേ ഉള്ളു." "എന്റെ കിഡ്നി എന്റെ അമ്മക്ക് പറ്റും പോലും.. പക്ഷെ അമ്മ സമ്മതിച്ചില്ല... ഒന്നാമത് ചികിത്സക്ക് വേണ്ടി വരുന്ന ഭീമമായ തുക.. അതിനിടയിൽ എന്റെ കിഡ്നി തന്നെ കൊടുത്താൽ പിന്നേ എന്നേ ആര് നോക്കും എന്നാണ് അമ്മ ചോദിച്ചത്... പാവം...!" "പേടിയാണെന്റെ അമ്മക്ക്.. ഇങ്ങനെ കിഡ്‌നിയൊക്കെ മാറ്റേണ്ട രീതിയിൽ ആയിട്ടുണ്ടെങ്കിൽ രക്ഷപ്പെടില്ല എന്ന് ആരൊക്കെയോ പറഞ്ഞു പേടിപ്പിച്ചു വെച്ചിട്ടുണ്ട്... അതിനിടയിൽ എന്റെ കിഡ്നി തന്ന് എനിക്കും എന്തേലും സംഭവിച്ചാലോ എന്ന ആധിയാണ്... " കിഡ്‌നി ദാനം ചെയ്യാൻ ആളുകൾ ഉണ്ട്... പക്ഷെ പണം..? അതേ ആദിത്യന്റെ കയ്യിൽ അത്ര വലിയ തുകയൊന്നും എടുക്കാൻ ഇല്ലല്ലോ... എന്റെ അമ്മയെ എനിക്ക് വേണം.. അമ്മയില്ലാത്ത ഒരു നിമിഷം ഓർക്കാൻ പോലും ഭയമാണ് എനിക്ക്... "പണം എങ്ങനെയും ഉണ്ടാക്കണം... എത്രയും വേഗം അമ്മയുടെ ചികിത്സ ചെയ്യണം... പക്ഷെ എന്ത് വഴി... ഒരു ഊഹവും ഇല്ല..." "കുറച്ചു മാസം ഒന്ന് കഷ്ടപ്പെട്ടാൽ എങ്ങനെയും ഞാൻ ആ പണം ഉണ്ടാക്കും എന്നൊരു ചെറിയൊരു വിശ്വാസമുണ്ട്..." "അതിനിടയിൽ മരിക്കുന്നതിന് മുന്നേ എന്റെ വിവാഹമൊന്നു കാണണം എന്ന അമ്മയുടെ ആഗ്രഹം." "മനസ്സിൽ വിവാഹ പ്രായം എന്നോ കഴിഞ്ഞു പോയി...' പ്രായം പത്തു മുപ്പത്തിയാറ് ആയി... "അഭിഷേക്.... അതാണ് അനിയന്റെ പേര്...അവനിപ്പോൾ വിവാഹം നോക്കുന്നുണ്ട്..." അവന് ഇരുപത്തിയാറ് വയസ്സ് "അമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം..." പക്ഷെ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നില്ല... അവൻ മനസ്സിൽ പറഞ്ഞു... "അല്ല അങ്ങനെ അല്ല... ആഗ്രഹം ഉണ്ടായിരുന്നു... പക്ഷെ മനസ്സിൽ നിറഞ്ഞു നിന്ന മുഖം ഇവളുടേത് മാത്രം ആയിരുന്നു." "അവൾ നാട്ടിലേക്ക് വരുമ്പോൾ ഇരുപത്തി ആറു വയസ്സേ ഉണ്ടായിരുന്നുള്ളു എനിക്ക്..." "അവൾക്ക് അന്ന് പതിനാറു വയസ്സ്..." അന്ന് തൊട്ട് അവൾ മനസ്സിൽ കേറിയത് കൊണ്ട് ആയിരിക്കും ഒരു വിവാഹം വേണ്ട എന്ന് തോന്നി. "മോഹിക്കുന്നവളെ കിട്ടുകയും ഇല്ലല്ലോ." "എങ്കിലും ഇങ്ങനെ കാണാമല്ലോ എന്നോർത്തു..." "പക്ഷെ ഒരു മാസം മുന്നേ മാണിക്യമംഗലത്തെ പത്മനാഭൻ അദ്ദേഹവും നച്ചുവിന്റെ അച്ഛനും കൂടി തന്നെ കാണാൻ വന്നിരുന്നു." കാര്യം എന്താണെന്ന് അറിയാൻ അവരെ നോക്കി നിന്നു ഞാൻ... അവൻ ആ ദിവസം ഒന്ന് ഓർത്തു നോക്കി....!! 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/49255/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
Aksharathalukal അക്ഷരത്താളുകൾ
3.9K views
20 days ago
"മോനെ വിച്ചു" അത്രയും നേരം മുന്നിലെ പുസ്തകത്തിൽ മിഴി നട്ടിരുന്ന ഗോവർദ്ധൻ അമ്മ വിളിച്ചത് കേട്ട് തിരിഞ്ഞു. "എന്താ അമ്മേ?" അവൻ റീഡിംഗ് ഗ്ലാസ് മാറ്റി വച്ചിട്ട് തിരക്കി. "മോനെ നീ ഇങ്ങനെ എപ്പോഴും ഇതിനകത്ത് അടച്ചിരിക്കാതെ. ഇടയ്ക്കൊക്കെ ഒന്ന് പുറത്തേക്ക് ഇറങ്ങ്. മുൻപ് നീ ലീവിന് വരുമ്പോൾ ഈ നാട് എത്ര കണ്ടാലും മതിയാവില്ലായിരുന്നല്ലോ നിനക്ക്?" ഹേമ മകനെ നോക്കി വിഷമത്തോടെ ചോദിച്ചു. അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവനെ നോക്കി അങ്ങനെ നിന്നപ്പോൾ അവരുടെ ഉള്ളിൽ ഒരു നൊമ്പരം വന്നു നിറഞ്ഞു. തൻ്റെ മൂത്തമകൻ, അത്രയും സ്നേഹിച്ചാണ് താനും അവൻ്റെ അച്ഛനും അവനെ വളർത്തിയത്. അവൻ്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല. അതാണ് ആർമിയിൽ ചേരണം എന്ന് പറഞ്ഞപ്പോഴും ആദ്യത്തെ എതിർപ്പിന് ശേഷം സമ്മതിച്ചത്. ഇവന് ഇളയവനായി ഒരു മകൻ കൂടെ ഉണ്ടെങ്കിലും എപ്പോഴും തങ്ങൾക്ക് കൊള്ളിവയ്ക്കേണ്ടവൻ എന്ന ഒരു വാത്സല്യവും കരുതലും ഇവനോട് അധികം ഉണ്ടായിരുന്നു. അവരുടെ കണ്ണുകൾ ആ മുറിയിൽ വച്ചിരിക്കുന്ന ആ വലിയ കുടുംബചിത്രത്തിലേക്ക് എത്തി. എല്ലാവരും നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന ചിത്രം. ഇവന് തൻ്റെ അതേ നിറവും മുഖഛായയും ആണ്. ഇളയവനും തൻ്റെ മുഖഛായയും അച്ഛൻ്റെ നിറവുമാണ്. എന്ത് സന്തോഷമായിരുന്നു. അവർ ഒരു നെടുവീർപ്പോടെ അവിടെ ഇരിക്കുന്ന മകനെ നോക്കി. ആ ഫോട്ടോയിൽ ഉള്ളവൻ്റെ നിഴൽ എന്ന് പോലും പറയാൻ പറ്റാത്ത രൂപത്തിലാണ് ഇപ്പോൾ അവൻ. തലമുടിയും താടിയുമൊക്കെ നീണ്ടു. മുൻപ് എപ്പോഴും ജോലിയുടെ ഭാഗമായും അല്ലാതെയും ചെറുതായി വെട്ടി വൃത്തിയായി സൂക്ഷിച്ചിരുന്നതാണ്. നല്ല ഭംഗിയാണ് അവനെ കാണാൻ എന്ന് എല്ലാവരും പറഞ്ഞിരുന്നു. "അമ്മ ഊണ് എടുത്ത് വച്ചു. കഴിക്കാൻ വാ മോനെ." അവർ അവൻ്റെ അടുത്ത് ചെന്നു വിളിച്ചു. "എനിക്കിപ്പോൾ വേണ്ട അമ്മേ." അവൻ പറഞ്ഞു. "രണ്ട് മണി കഴിഞ്ഞു വിച്ചു, അച്ഛനും അമ്മയും ഒന്നും കഴിച്ചിട്ടില്ല. മോനെ കാത്തിരിക്കുകയാണ്." അവർ പറഞ്ഞു. അവൻ ഒരു നിമിഷം അവരെ തന്നെ നോക്കി, പിന്നെ മുന്നിൽ ഉണ്ടായിരുന്ന പുസ്തകം ബുക്ക് മാർക്ക് വച്ചിട്ട് അടച്ചു. എഴുന്നേറ്റ് നിന്നിട്ട് ഒന്ന് മുഖം ചുളിച്ചു. "വേദനയുണ്ടോ മോനേ?" ഹേമ അവൻ്റെ മുഖം കണ്ടപ്പോൾ ചോദിച്ചു പോയി. "കുറേ നേരം ഒരേ ഇരിപ്പ് ഇരുന്നതിൻ്റെ ആവും." അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവർ തന്നെ അതിന് മറുപടിയും പറഞ്ഞു. വേദന ഉണ്ടാവും. അവൻ അത് പുറത്ത് കാണിക്കാറില്ല. കൂടുതൽ വേദന തനിക്ക് തരേണ്ട എന്ന് വിചാരിച്ച് ആവും. അവൻ അങ്ങനെ ഒന്നും പുറത്ത് കാണിക്കാറില്ല. പക്ഷെ അവൻ്റെ ഉള്ളം വെന്ത് നീറുന്നത് തനിക്ക് അറിയാം. താൻ പ്രസവിച്ച കുഞ്ഞല്ലേ അവൻ. അവൻ മെല്ലെ ഒരു കാൽ എടുത്ത് മുന്നിലേക്ക് വച്ച് മെല്ലെ നടന്നു. വേദനയുള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു ഇടത് കാലിൻ്റെ ഏന്തൽ പ്രകടമാണ്. വിളമ്പി വച്ച ഊണിന് മുന്നിൽ അവൻറെ അച്ഛൻ വിശ്വനാഥ് ഇരിക്കുന്നുണ്ടായിരുന്നു. അവർ അമ്മയും മകനും കൂടെ അങ്ങോട്ട് ചെന്നു. ഓരോരുത്തരും അവരവർക്ക് വേണ്ടത് വിളമ്പി എടുത്തു. "ഏച്ചു എപ്പോഴാ വരുന്നത്?" ഗോവർദ്ധൻ ചോദിച്ചു. "നാളെ വെളുപ്പിന് എത്തുമെന്ന് പറഞ്ഞു." ഹേമയാണ് മറുപടി പറഞ്ഞത്. ഏച്ചു, അവരുടെ രണ്ടാമത്തെ മകൻ ആണ് യശ്വർധൻ. അവന് സാഹിത്യത്തിൽ ആണ് താൽപര്യം. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡിഗ്രിയും പിജിയും കഴിഞ്ഞ് ഇപ്പോൾ പി എച്ച് ഡിയിൽ എത്തി നിൽക്കുന്നു. കഥയും കവിതയും ഒക്കെ നന്നായി എഴുതും. "മമ്..." അവൻ ഒന്ന് മൂളി. തൻ്റെ മുന്നിലെ പാത്രത്തിലേക്ക് വളരെ കുറച്ച് മാത്രം വിളമ്പി കഴിക്കുന്ന അവനെ അവർ വേദനയോടെ നോക്കി. എല്ലാം അവൻറെ ഇഷ്ടവിഭവങ്ങൾ ആണ്. പുറം ജോലി ചെയ്യാൻ ആളുണ്ടെങ്കിലും അടുക്കളയിൽ അവർ തന്നെ ആണ് എല്ലാം ഉണ്ടാക്കുന്നത്. അവന് വേണ്ടിയാണ് എന്നും ഓരോന്ന് ഉണ്ടാക്കുന്നത്. ഭക്ഷണം ഒന്നും നേരെ കഴിക്കാതെ വല്ലാണ്ട് മെലിഞ്ഞിട്ടുണ്ട്. "കുറച്ച് കൂടെ കഴിക്ക് മോനെ." അവർ ചോറിൻ്റെ പത്രത്തിലേക്ക് ആയാൻ തുടങ്ങിയതും അവൻ കൈ ഉയർത്തി തടഞ്ഞു. "മതി. വിശപ്പില്ല." എന്നിട്ട് കഴിച്ച പത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. മത്സരം വച്ച് താൻ ഉണ്ടാക്കുന്നത് കഴിച്ചിരുന്ന മക്കളെ അവർ ഓർത്തു. എല്ലാ സന്തോഷവും പെട്ടെന്നാണ് ഇല്ലാതെ ആയത്. ഗോവർദ്ധൻ മിലിറ്ററിയിൽ ആയിരുന്നു. അവൻ്റെ താൽപര്യ പ്രകാരം പ്ലസ് ടു കഴിഞ്ഞ് എൻഡിഎ ടെസ്റ്റ് എഴുതി കയറിയതാണ്. അവൻ്റെ വളർച്ചയിലെ ഓരോ പടവിലും അവനൊപ്പം ഞങ്ങളും അഭിമാനിച്ചു. ഒടുവിൽ ആർമിയിൽ മേജർ റാങ്കിൽ വരെ എത്തി. അങ്ങനെയിരിക്കെ ആണ് ബോർഡറിൽ അവരുടെ ക്യാമ്പിന് നേരെ ഒരു ഭീകരാക്രമണം ഉണ്ടായത്. അതിൽ 23 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവർ വേറെയും. ആദ്യത്തെ ചികിത്സയ്ക്ക് ശേഷം അവനെ ഡൽഹിയിലെ ആർമി ഹോസ്റ്റലിലേക്ക് അവനെ മാറ്റി. ജീവനോടെ കിട്ടുമോ ഇല്ലയോ എന്ന് അറിയാതെ കിടന്ന നാളുകൾ. എങ്ങനെയെങ്കിലും ഒന്ന് തിരിച്ച് കിട്ടിയാൽ മതി എന്ന് പറഞ്ഞ് ഞങ്ങൾക്ക് പ്രാർത്ഥിച്ച് ഉരുകിയ നാളുകൾ. ഒടുവിൽ പ്രാർത്ഥനയുടെ ഫലം എന്നതു പോലെ അവനെ തിരിച്ചു കിട്ടി പക്ഷേ പഴയ വിച്ചുവിനെ എവിടെയോ നഷ്ടമായി. കാലിൻ്റെ പരിക്ക് ഭേദമായെങ്കിലും റോഡ് ഇടേണ്ടി വന്നു. പിന്നെ ഫിസിയോ ഒക്കെ ചെയ്തെങ്കിലും നടപ്പ് പഴയത് പോലെ ആയില്ല. അതോടെ ആർമിയിലെ പഴയ ജോലിക്ക് അവൻ ഫിറ്റ് അല്ല എന്നവർ റിപ്പോർട്ട് ചെയ്തു. വേണമെങ്കിൽ അവിടെ ഡെസ്ക് ജോബ് ചെയ്ത് മുന്നോട്ട് പോകാം. പക്ഷേ അത് വേണ്ടാന്ന് വച്ച് അവൻ റിട്ടയർമെൻ്റ് ചോദിച്ച് വാങ്ങി. അത്രയും കാലം ജീവശ്വാസം പോലെ കൊണ്ട് നടന്ന യൂണിഫോം ഉപേക്ഷിക്കേണ്ടി വന്നത് അവനെ തളർത്തി. പിന്നെ അവൻ്റെ സുന്ദരമായ മുഖത്തിൻ്റെ ഇടത് വശം, ആദ്യം വലിയ മുറിവായിരുന്നു. പിന്നെ അവിടെ വച്ച് തന്നെ സ്കിൻ ഗ്രാഫ്റ്റിങ് നടത്തി. ഒരു പരിധി വരെ അവൻ്റെ മുഖം ശരിയായി എങ്കിലും മേൽ കഴുത്ത് മുതൽ ഇടത് കണ്ണിൻ്റെ താഴെ വരെയുള്ള ആ പാട്. അത് അവൻ്റെ ആത്മവിശ്വാസം കൂടെ തല്ലിക്കെടുത്തി കളഞ്ഞു. അതിന് വേറെയും ഒരു കാരണം കൂടെ ഉണ്ട്. അതോർത്തപ്പോൾ അവരുടെ നെഞ്ച് വിങ്ങി. അടുത്ത മാസം 32 തികയും ഇവന്. എച്ചുവിന് ഇപ്പോൾ 27 ആകാൻ പോകുന്നു. ഇവൻ ഒരു വിവാഹത്തിന് സമ്മതിക്കാതെ അവനും വേണ്ട എന്ന് പറഞ്ഞ് ഇരിപ്പാണ്. "എന്താടോ, എന്ത് ആലോചിച്ച് ഇരിക്കുകയാണ്? ഭക്ഷണം ഒന്നും വേണ്ടേ?" വിശ്വനാഥിൻ്റെ ചോദ്യം ആണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്. "ഞാൻ നമ്മളെ മോനെ പറ്റി ആലോചിച്ചതാ വിശ്വേട്ടാ." അവർ അയാളോട് പറഞ്ഞു. "അവനെ നമുക്ക് തിരിച്ച് കിട്ടിയില്ലേടോ!" അയാൾ അന്നത്തെ ദിവസങ്ങൾ ഓർമിക്കുന്നതു പോലെ ഒരു നിമിഷം നിശബ്ദനായിരുന്നു. "പക്ഷേ അവൻ ആകെ മാറി പോയി വിശ്വേട്ടാ. എങ്ങോട്ടും ഇറങ്ങാതെ ആരെയും കാണാതെ. എങ്ങനെ ജീവിച്ചവനാണ്. അങ്ങനെ ഉള്ള അവൻ ഇങ്ങനെ ജീവിക്കുന്നത് എനിക്ക് സഹിക്കുന്നില്ല." അവർ വിങ്ങിപ്പൊട്ടി. "താൻ ആഹാരത്തിൻ്റെ മുന്നിൽ ഇരുന്ന് കരയാതെ. നമുക്ക് കഴിച്ച് കഴിഞ്ഞ് സംസാരിക്കാം." അയാൾ ഗൗരവത്തിൽ പറഞ്ഞു. അവർ കണ്ണുനീർ അടക്കി എങ്കിലും പിന്നെ ഒരു വറ്റ് പോലും കഴിക്കാൻ ആയില്ല. "തനിക്ക് മരുന്നൊക്കെ ഉള്ളതല്ലേ. അത്താഴ പട്ടിണി കിടന്നാൽ പറ്റില്ല." അയാൾ നിർബന്ധിച്ചു. അവർ അൽപ്പം എന്തൊക്കെയോ വാരി കഴിച്ചു. വിച്ചുവിൻ്റെ അപകടത്തിന് ശേഷമാണ് ബിപി കൂടിയത്. അതിന് ശേഷം മരുന്ന് കഴിക്കുന്നുണ്ട്. "എടോ അവൻ്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കണം എന്ന് തന്നെ ആണ് എനിക്കും. രണ്ട് വർഷമായില്ലേ. ഒരു വർഷം റിഹാബിലിറ്റേഷനിൽ പോയി എന്ന് വിചാരിക്കാം. പക്ഷേ ഇനിയും അവൻ ഇങ്ങനെ ഒതുങ്ങി കൂടുന്നത് നല്ലതല്ല. മിലിറ്ററിയിൽ അല്ലെങ്കിലും അവന് വേറെയും ജോലി കിട്ടും. അവന് ക്വോട്ട ഉണ്ട്. പക്ഷേ അവൻ അതൊന്നും ഇത് വരെ ആലോചിച്ച് പോലും നോക്കിയില്ല എന്ന് തോന്നുന്നു. അവന് പെൻഷനും നഷ്ടപരിഹാരവും ഒക്കെ ആയി പൈസക്ക് ഒന്നും ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുത്തെ കാര്യങ്ങളും നോക്കുന്നുണ്ട്. ഇനി അങ്ങോട്ട് ജോലി ഒന്നും ചെയ്തില്ലെങ്കിലും ജീവിക്കാൻ ഉള്ള വകയുണ്ട്. പക്ഷേ ഇങ്ങനെ പോയാൽ അവൻ്റെ മാനസികാവസ്ഥ മോശം ആകും എന്ന് എനിക്ക് അറിയാം. ഇത്രയും നാൾ അവൻ ഒന്ന് ഭേദമായി വരട്ടെ എന്ന് വിചാരിച്ചാണ് ഞാനായി ഒന്നും പറയാത്തത്." ഭക്ഷണ ശേഷം അവർക്കൊപ്പം ഉമ്മറത്തെ കസേരകളിൽ ഒന്നിൽ ഇരുന്ന് അയാൾ പറഞ്ഞു. "അവനും ഒരു ജീവിതം വേണം ഏട്ടാ. ഇല്ലെങ്കിൽ അവനെ കുറിച്ച് ഓർത്ത് എനിക്ക് സ്വസ്ഥത കിട്ടില്ല." അവർ കരഞ്ഞു. "താൻ കരയാതെ. നാളെ തന്നെ ഞാൻ അവനോട് സംസാരിക്കാം." അയാൾ അവരെ ആശ്വസിപ്പിച്ചു. തൻ്റെ മുറിയിൽ കയറിയ ഗോവർദ്ധൻ അവിടെ ഉണ്ടായിരുന്ന വലിയ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. തൻ്റെ പ്രതിബിംബം തനിക്ക് ഒട്ടും പരിചിതം അല്ലാ എന്ന് അവന് തോന്നി. എല്ലാം വേറെ ഏതോ ജന്മത്തിലെ പോലെ. തൻ്റെ ഇടത് കാലിലേക്ക് നോക്കി. അപ്പോഴും അവന് കാല് വേദനിക്കുണ്ടായിരുന്നു. ബെഡിലേക്ക് മെല്ലെ ഇരുന്നിട്ട് മുണ്ട് വകഞ്ഞ് മാറ്റി തൻ്റെ കാലിലേക്ക് നോക്കി. നിറയെ വടുക്കൾ ആണ്. കുറച്ച് നേരം ഓർമകളെ നിയന്ത്രിക്കാൻ എന്ന വണ്ണം അവൻ കണ്ണുകൾ അടച്ചിരുന്നു ദീർഘനിശ്വാസം എടുത്തു. പിന്നെ മെല്ലെ എഴുന്നേറ്റ് ബെഡിൻ്റെ വശത്തുള്ള ചെറിയ ടേബിളിൻ്റെ ഡ്രോ തുറന്ന് അതിനുള്ളിൽ നിന്ന് ബാം എടുത്തു. കാല് നീട്ടി വച്ച് അതിൽ പുരട്ടി. ചില ദിവസങ്ങളിൽ വേദന ഉണ്ട്. പ്രത്യേകിച്ച് രാത്രിയിൽ. ഇതൊക്കെ മുന്നിൽ കണ്ട് തന്നെയാണ് വാശി പിടിച്ച് ആ യൂണിഫോം അണിഞ്ഞത്. അത് വേറൊരു ജീവിതം തന്നെ ആയിരുന്നു. നീണ്ട പന്ത്രണ്ട് വർഷം അത് തന്നെ ആയിരുന്നു തൻ്റെ ജീവിതം. അത് പെട്ടെന്ന് നഷ്ടപ്പെട്ടതൊക്കെ അവൻ ഉൾക്കൊണ്ട് കഴിഞ്ഞു. ഇനി അങ്ങനെ ഒരു ജീവിതം ഇല്ല എന്ന് അംഗീകരിച്ച് കഴിഞ്ഞു. അച്ഛൻ ബാങ്കിൽ ആയിരുന്നു. അവന് ആക്സിഡൻ്റ് ആയപ്പോൾ വോളണ്ടറി റിട്ടയർമെൻ്റ് എടുത്തതാണ്. അവനൊപ്പം ഒരു വർഷം മുഴുവൻ അച്ഛനും അമ്മയും ഏച്ചുവും ഡൽഹിയിൽ ഉണ്ടായിരുന്നു. ഏച്ചു പിഎച്ച്ഡി പോലും വഴിക്ക് നിർത്തി തനിക്കൊപ്പം എത്ര പറഞ്ഞിട്ടും മാറാതെ അവിടെ തന്നെ നിന്നു. പിന്നെ നേരെ നാട്ടിലേക്ക് വന്നു. ഇപ്പോഴുള്ളത് അച്ഛൻ്റെ തറവാട്ടിൽ ആണ്. പണ്ടൊക്കെ വെക്കേഷന് വന്നിരുന്ന സ്ഥലം. അന്നൊക്കെ അച്ഛമ്മ ഉണ്ടായിരുന്നു ഇവിടെ. അച്ഛമ്മ വിശ്വനാഥ് എന്ന അച്ഛൻ്റെ പേര് ചേർത്ത് ആണ് തന്നെ വിശ്വൻ കുട്ടി എന്ന് വിളിച്ച് വിച്ചു ആയത്. പിന്നെ എല്ലാവരും അങ്ങനെ തന്നെ വിളിച്ചു. സിറ്റിയിലെ തങ്ങളുടെ വീട്ടിൽ കിട്ടാത്ത എന്തോ ഒന്ന് ഇവിടെ തറവാട്ടിൽ ഉണ്ട്. അച്ഛനും കൃഷിയൊക്കെ ആയി ഇപ്പൊൾ സമാധാനത്തിലാണ്. പക്ഷേ താനോ!!! "വിച്ചു" പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വിശ്വനാഥ് അവനെ ഗൗരവത്തിൽ വിളിച്ചു. "എന്താ അച്ഛാ?" അവൻ ദോശയുടെ ഒരു കഷ്ണം ചട്ണിയിൽ മുക്കുന്നതിനിടയിൽ ചോദിച്ചു. "നിന്നോട് എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്. കഴിച്ച് കഴിഞ്ഞിട്ട് ഒന്ന് ഇരിക്ക്." അയാൾ അവനെ നോക്കി പറഞ്ഞു. "ഏച്ചു എഴുന്നേറ്റില്ലേ?" അയാൾ അവരെ തന്നെ നോക്കി ഇരിക്കുന്ന ഹേമയോട് ചോദിച്ചു. "അവൻ വന്നപ്പോൾ താമസിച്ചു. ഇനിയിപ്പോൾ ഉച്ചയ്ക്ക് നോക്കിയാൽ മതി." അവർ ഇളയമകനെ കുറിച്ചോർത്ത് ഒരു ചിരിയോടെ പറഞ്ഞു. ഗോവർദ്ധൻ അതിലൊന്നും ശ്രദ്ധിക്കാതെ തന്നോട് സംസാരിക്കണം എന്ന് അച്ഛൻ പറഞ്ഞതിൽ കുരുങ്ങി കിടക്കുകയായിരുന്നു. എന്തിനെ പറ്റി ആവും എന്ന് അവന് ഏകദേശ ധാരണ ഉണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞ് അച്ഛൻ പറഞ്ഞത് പോലെ അവൻ തന്നെ കാത്ത് ഹാളിൽ ഇരുന്ന അയാളുടെ മുന്നിൽ ഇട്ടിരുന്ന സോഫയിലേക്ക് ഇരുന്നു. ഹേമയും കൂടെ അവിടെ വന്നിരുന്നിട്ടേ അയാൾ സംസാരിച്ചു തുടങ്ങിയുള്ളൂ. "നീ ഇനി ജോലി ഒന്നും നോക്കുന്നില്ലേ?" അയാൾ അവനോട് ചോദിച്ചു. ഗോവർദ്ധൻ പ്രതീക്ഷിച്ച ചോദ്യം ആയിരുന്നിട്ടും അതിന് മറുപടി പെട്ടെന്ന് വരാത്തത് പോലെ അവൻ കുറച്ച് നേരം നിശബ്ദനായി ഇരുന്നു. "നോക്കാം." ഒടുവിൽ അവൻ പറഞ്ഞൊപ്പിച്ചു. "നീ ഒരുപാട് ആഗ്രഹിച്ച് പോയ ജോലി ആണെന്നൊക്കെ അച്ഛന് അറിയാം പക്ഷേ ഇനി അതിന് പറ്റില്ല എന്ന സത്യം ഉൾക്കൊണ്ടല്ലേ പറ്റു. നിനക്ക് വേറെ ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നെനിക്ക് അറിയാം പക്ഷേ നീ ഇങ്ങനെ വീട്ടിൽ തന്നെ ഒതുങ്ങി കൂടുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ വിച്ചുവല്ല നീ എന്ന് തോന്നി പോകുന്നു." പറഞ്ഞ് അവസാനം എത്തിയപ്പോഴേക്കും അയാളുടെ ശബ്ദത്തിലെ ഗൗരവം മാറി അവിടെ നിസ്സഹായത കലർന്നു. ഹേമയും കണ്ണ് തുടയ്ക്കുന്നുണ്ട്. "അച്ഛാ എൻ്റെ പഴയ ജീവിതം കഴിഞ്ഞു എന്ന് ഞാനും അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ വേറെ എന്ത് ചെയ്യണം എന്ന് ഇതുവരെ തീരുമാനിക്കാൻ പറ്റിയിട്ടില്ല. തുടർന്നും ഈ നാട്ടിൽ തന്നെ ജീവിക്കണം എന്നാണ് എനിക്ക്. ഇവിടെ തന്നെ എന്തെങ്കിലും ചെയ്യണം. ജോലി ആയാലും എന്തായാലും." അവൻ പറഞ്ഞു. "നിൻ്റെ വിവാഹമോ മോനെ?" ഹേമയാണ് ചോദിച്ചത്. അത് കേട്ടപ്പോൾ അവൻ്റെ മുഖത്ത് ആത്മനിന്ദ കലർന്ന ഒരു ചിരി വിരിഞ്ഞു. മനസ്സിൽ ഒരു മുഖവും. "അങ്ങനെയൊന്ന് എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല." പതിയെ ആണ് പറഞ്ഞതെങ്കിലും നല്ല ഉറപ്പുണ്ടായിരുന്നു ആ ശബ്ദത്തിന്. അത് കേട്ട തൻ്റെ മാതാപിതാക്കളുടെ മുഖത്തുണ്ടായ ഞെട്ടലും മാറ്റവും മുഖം കുനിച്ചിരിക്കുന്നത് കൊണ്ട് അവൻ കണ്ടില്ല. "അങ്ങനെ പറഞാൽ എങ്ങനെ ശരിയാവും." വിശ്വനാഥൻ്റെ ശബ്ദം അവിടെ ഉയർന്നു. "അതാണ് അതിൻ്റെ ശരി." അവൻ്റെ ശബ്ദവും അൽപ്പം കൂടെ ഉയർന്നു. "എന്ത് ശരി എന്ന്. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ഇങ്ങനെ കഴിയാനാണോ നീ വിചാരിക്കുന്നത്!!" അയാൾ അവിശ്വസനീയതയോടെ ചോദിച്ചു. ഹേമ കരയുന്നുണ്ടായിരുന്നു. "നിങ്ങൾ രണ്ട് പേരും എന്നെ ഒന്ന് മനസ്സിലാക്കണം. പണ്ടും ഞാൻ വിവാഹം കഴിക്കണം എന്ന് വിചാരിച്ചിട്ടില്ല. ഇപ്പോൾ ഒട്ടും വിചാരിക്കുന്നില്ല. എന്നെപ്പോലെ ഒരാള് വേറൊരാളുടെ ജീവിതത്തിൽ ഭാരമേ ആകൂ." അവൻ്റെ മുഖം മുറുകി. "അത് അന്ന് അങ്ങനെ ഒക്കെ അവൾ.." ഹേമ പറഞ്ഞു തുടങ്ങി. "മതി. എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യം ഇല്ല." അവൻ ശബ്ദം ഉയർത്തി. "അതെങ്ങനെ ശരിയാവും! നിനക്ക് ഒരു കൂട്ട് വേണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒരു കാലത്തും സ്വസ്ഥത കിട്ടില്ല." ഹേമ കണ്ണീരോടെ പറഞ്ഞു. ഗോവർദ്ധൻ്റെ മുഖത്തേക്ക് ദേഷ്യം അരിച്ചു കയറി അവൻ ചാടി എഴുന്നേറ്റ് സോഫയുടെ സൈഡിൽ ഇരുന്ന ടേബിളിൻ്റെ പുറത്ത് ഇരുന്ന ഫ്ലവർ വാസ് എടുത്ത് നിലത്തേക്ക് ആഞ്ഞ് എറിഞ്ഞു. "നിങ്ങളുടെ സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ എൻറെ സ്വസ്ഥത ബലി കൊടുക്കണോ!" അവൻ ദേഷ്യത്തോടെ നിന്ന് കിതച്ചു. "എന്താ, എന്താ ഇവിടെ ബഹളം? എന്താ അമ്മേ?" യശ്വർധൻ ആണ്. അവൻ ഉറക്കത്തിൽ നിന്ന് ബഹളം കേട്ട് ഞെട്ടി ഉണർന്ന് എഴുന്നേറ്റ് വന്നതാണ്. അവൻ അച്ഛനെയും അമ്മയെയും ഏട്ടനെയും മാറിമാറി നോക്കി. "മോനെ ഏച്ചു, ഇവൻ പറയുന്നത് നീ കേട്ടോ!? അവന് വിവാഹം വേണ്ടാ എന്ന്." ഹേമ അവൻ്റെ നെഞ്ചിലേക്ക് ചാരി കരഞ്ഞു കൊണ്ട് പറഞ്ഞു. അവൻ അമ്മയെ ചേർത്തു പിടിച്ചു എന്നിട്ട് മുഖം ഉയർത്തി തൻ്റെ ഏട്ടനെ നോക്കി. അവൻ്റെ നെഞ്ചിലും വേദന നിറഞ്ഞു. കാട് പോലെ വളർന്ന താടിയും മുടിയും ക്ഷീണിച്ച ശരീരവുമായി തൻ്റെ ഏട്ടൻ. ഒരു കാലത്ത് തെളിഞ്ഞ മുഖത്തോടെയും ചുറുചുറുക്കോടെയും അല്ലാതെ അവനെ കണ്ട ഓർമ്മ പോലും ഉണ്ടായിരുന്നില്ല. ആ മനുഷ്യനാണ് ഇപ്പോൾ ഇങ്ങനെ മുന്നിൽ വന്ന് നിൽക്കുന്നത്. "എന്താ ഏട്ടാ ഇതൊക്കെ?" അവൻ മുന്നിൽ പൊട്ടിത്തകർന്ന് കിടക്കുന്ന ഫ്ലവർ വാസിലേക്ക് നോക്കി ചോദിച്ചു. വിശ്വനാഥ് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നടന്നതിൽ അയാൾക്കും പകപ്പ് ഉണ്ടായിരുന്നെങ്കിലും അവിടെ ഒന്ന് എഴുന്നേൽക്കുകയോ മുഖത്തെ ഗൗരവം വിടുകയോ ചെയ്തില്ല. "ഏച്ചു എനിക്ക് ഒരു വിവാഹം കഴിക്കാൻ കഴിയില്ല." ഗോവർദ്ധൻ അവനോട് പറഞ്ഞു. "എന്ത് കൊണ്ട്?" അവൻ അമ്മയെ അടുത്തുള്ള സോഫയിലേക്ക് ഇരുത്തി കൊണ്ട് അവൻറെ മുന്നിലേക്ക് കയറി നിന്ന് ചോദിച്ചു. "അതിനി ഞാൻ പറഞ്ഞ് തന്നിട്ട് വേണോ നിനക്ക് അറിയാൻ!! ഒരു പെണ്ണിനെ മോഹിപ്പിക്കുന്ന ഒന്നും ഇപ്പൊൾ എൻ്റെ ശരീരത്തിലോ മനസ്സിലോ ഇല്ല." അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. എന്നിട്ട് തളർന്നത് പോലെ അവിടെ ഇരുന്നു. "അത് ഏട്ടനാണോ തീരുമാനിക്കുന്നത്?" അവന് വിടാൻ ഭാവമില്ല. "പിന്നെ എൻറെ കാര്യം വേറെ ആരെങ്കിലും ആണോ തീരുമാനിക്കുന്നത്?" അവൻറെ ശബ്ദത്തിനു വീണ്ടും പഴയ മുറുക്കം കൈവന്നു. "ഏട്ടന് ഒരാളെ ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ അത് ഏട്ടന് പറയാം. അല്ലാതെ മറ്റൊരാളുടെ കാര്യം ഏട്ടന് എങ്ങനെ പറയാൻ പറ്റും. ഏട്ടനെ സ്നേഹിക്കാൻ അംഗീകരിക്കാൻ പറ്റുന്ന ഒരാൾ ഇല്ല എന്ന് ഏട്ടന് എങ്ങനെ പറയാൻ പറ്റും?! എല്ലാവരും അവരെ പോലെ അല്ല എന്നെങ്കിലും..." അവൻ പറഞ്ഞ് പകുതി എത്തിയപ്പോഴേക്കും ഗോവർദ്ധൻ വീണ്ടും ക്ഷീണം മറന്ന് ചാടി എഴുന്നേറ്റു. "മതി. ഈ വിഷയം ഇവിടെ സംസാരിക്കരുത് എന്ന് ഞാൻ എത്ര തവണ പറയണം!" അവൻ യശ്വർധൻ്റെ നേർക്ക് നേരെ നിന്ന് ചോദിച്ചു. "ശരി. അവരെ പറ്റി പറയുന്നില്ല പക്ഷേ എനിക്ക് എൻ്റെ ഏട്ടനെ പറ്റി പറയാമല്ലോ! അതിനും വിലക്കുണ്ടോ!" അവൻ വിട്ടുകൊടുക്കാൻ ഭാവമില്ലാതെ ഗോവർധനോട് ചോദിച്ചു. 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52990/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
🦋🥰 nayana 🥰🦋
3.9K views
23 days ago
"നിന്റെ ആകാശം എനിക്ക് പറക്കാനുള്ള ഇടമല്ലായിരുന്നു... അതൊരു തടവറയായിരുന്നു...." ഇ വീഡിയോ ഉണ്ടാക്കി തന്നത് my brother 🥰 thankyou.... രാക്ഷസി: aaaaaa......ahhhhhhh Ghrrrrrrrrrr.....Ghhhhhhrrrr... 😠 ആകാശം: തന്റെ അധികാരത്തിന്റെ ഗർവ്വോടെ "ഡീ... നീ എന്നെ തോൽപ്പിക്കാൻ മാത്രം വളർന്നോ? നമ്മൾ ഒന്നിച്ചുണ്ടായിരുന്ന ആ കാലം നീ ഇത്ര വേഗം മറന്നു പോയോ? നീയൊരു വെറും പക്ഷി മാത്രമായിരുന്നു... എന്റെ തണലിൽ കഴിഞ്ഞിരുന്നവൾ...." 🫵🏻 രാക്ഷസി: ക്രൂരമായി ചിരിച്ചു കൊണ്ട് "പഴയ ആ പക്ഷി മരിച്ചു കഴിഞ്ഞു. നീ തന്നെ ശ്വാസം മുട്ടിച്ചു കൊന്നവളാണവൾ. പിന്നെ എന്തിനാടാ ആ ചീഞ്ഞ ഓർമ്മകൾ നീയിപ്പോൾ വിളിച്ചു പറയുന്നത്? ഞാൻ നിന്റെ പ്രണയിനിയല്ല... നിന്റെ പതനം കാണാൻ വന്ന രാക്ഷസിയാണ്! ഞാൻ തരുന്നത് ഇരട്ടിയായി ഏറ്റുവാങ്ങിക്കോ......." 👿 ഉള്ളിൽ വിങ്ങിപോട്ടുന്ന വേദനിയിലും....അവള് അവനോട് പ്രതികാരം ചെയ്യാൻ..... തീരുമാനിച്ചും.... അവളുടെ കണ്ണുകൾ.. തിളങ്ങി.....👀 താഴെ ആകാശം കറുത്തിരുണ്ടു വിറച്ചു നിൽക്കുമ്പോൾ, അവൾ തന്റെ സ്വർണ്ണച്ചിറകുകൾ ഒന്ന് ആഞ്ഞുവീശി. ചങ്ങല പൊട്ടിച്ച ആവേശത്തോടെ ഓരോ ചിറകടിയിലും മിന്നൽ പിണരുകൾ ആകാശത്തിന്റെ മാറ് മുറിച്ചു കൊണ്ടിരുന്നു. ⚡ ആകാശം: പേടിയോടെ നിലവിളിക്കുന്നു "വേണ്ട എന്നെ നശിപ്പിക്കരുത്! ഞാൻ ഇല്ലാതായാൽ ലോകം മുഴുവൻ കാർമേഘം മൂടും. നീയും ആ ഇരുട്ടിലേക്ക് തന്നെ വീഴും. ശൂന്യതയിൽ നീ ഒറ്റപ്പെട്ടു പോകും.." രാക്ഷസി: അട്ടഹാസത്തോടെ "വീഴാട്ടെ...ആ ഇരുട്ടിൽ വീഴുന്നതാണ് എനിക്കിപ്പോൾ ലഹരി....നിന്റെ സാമ്രാജ്യം കത്തിയമരുന്നത് കാണാൻ ഞാൻ നരകത്തിൽ വീഴാനും തയ്യാറാണ്... Ahhhhhhh... Hgggrrrrr..... Ghrrrr...." 👹 രാക്ഷസി: പുച്ഛത്തോടെ "ഇരുട്ടല്ലേ നിനക്ക് എന്നും പ്രിയപ്പെട്ടത്? പണ്ട് എന്നെ ചതിച്ച് താഴേക്ക് തള്ളിയപ്പോൾ, ആ മരണത്തിന്റെ ഇരുട്ടിൽ ഞാൻ എത്ര വട്ടം നീറിയെന്ന് നീ മറന്നോ? അന്ന് നീ ചിരിച്ചു... ഇന്ന് ഞാൻ നിനക്ക് നൽകുന്നത് വെളിച്ചമില്ലാത്ത, നിഴലുകളില്ലാത്ത ലോകമാണ്! നീ ഇനി സൂര്യനെ കാണില്ല, നക്ഷത്രങ്ങളെ അറിയില്ല. നീ എന്റെ ഭരണത്തിന് കീഴിലുള്ള വെറുമൊരു തടവുകാരൻ മാത്രം....... അവൾ ആകാശത്തേക്കാൾ ഉയരത്തിലേക്ക് കുതിച്ചു. ✨ താഴെ ഒരു കാലഘട്ടം അവസാനിക്കുകയായിരുന്നു... ഒരു രാക്ഷസി പിറക്കുകയായിരുന്നു.....🦋👑 ആകാശം വെറുമൊരു നിഴലായി മാറി. പ്രപഞ്ചത്തിന്റെ ചക്രവാളങ്ങൾ ചുട്ടുപൊള്ളുന്ന കനലായി. ഒരിക്കൽ തന്നെ ചതിച്ച് താഴേക്ക് തള്ളിയ ആകാശത്തിന്റെ നെഞ്ചിന് നേരെ അവൾ തന്റെ കൂർത്ത നഖങ്ങൾ ആഴ്ത്തി.അവൾ പിച്ചിച്ചീന്തിയത് മേഘങ്ങളെയല്ല, തന്നെ ശ്വാസം മുട്ടിച്ചു കൊന്ന ഒരു കാലഘട്ടത്തെയായിരുന്നു..... ആകാശം മരണവെപ്രാളത്തിൽ: "വേണ്ട... നിർത്ത്! നീ എന്നെ കൊന്നാൽ പിന്നെ നിനക്ക് പറക്കാൻ ഇടമില്ലാതാകും.....നീ ഈ ശൂന്യതയിൽ തകർന്നു വീഴും... ഈ കാർമേഘങ്ങൾ നിന്നെ ശ്വാസം മുട്ടിക്കും....." 😰 രാക്ഷസി അട്ടഹാസത്തോടെ: "ഹഹഹ... തോൽക്കാൻ തയ്യാറായവന്റെ വാക്കുകൾ.....നിന്റെ ആകാശം എനിക്ക് പറക്കാനുള്ള ഇടമല്ലായിരുന്നു... അതൊരു തടവറയായിരുന്നു.... എന്റെ സ്നേഹത്തെ നീ കുരുതി കൊടുത്ത ആ തടവറ..... നീ പറഞ്ഞത് തെറ്റിപ്പോയി ആകാശമേ... ഞാൻ ഇരുട്ടിലേക്ക് വീഴുകയല്ല, ഞാൻ തന്നെയായി മാറുകയാണ് ഈ പ്രപഞ്ചത്തിന്റെ മഹാന്ധകാരം....hhhagghrrrr." അവൾ തന്റെ ചിറകുകൾ ഒന്ന് ആഞ്ഞുവീശി. പണ്ട് പാവം പക്ഷിയായിരുന്നപ്പോൾ ഉണ്ടായിരുന്ന മൃദുവായ തൂവലുകളല്ല ഇന്ന് അവൾക്കുള്ളത്. ആകാശത്തിന്റെ പവർ കൂടി വലിച്ചെടുത്തപ്പോൾ അവളുടെ ചിറകുകൾക്ക് പർവ്വതങ്ങളേക്കാൾ കരുത്തുണ്ടായി. സ്വർണ്ണ നിറത്തിലുള്ള ആ ചിറകുകളിൽ നിന്ന് മിന്നൽ പിണരുകൾ താഴേക്ക് പെയ്തിറങ്ങി. ⚡💥 രാക്ഷസി: നഖങ്ങൾ ആഴ്ത്തി കുത്തിപ്പിടിച്ചുകൊണ്ട്....... 😈 "നീ മരിക്കണം die........ Ahhhha... Diee........ Ghrrrr...... Ahhhhhha aaaaaaa...... Hmmm hmmmmm " A monster was born here..... 😈🥀 ആകാശം നിലവിളിച്ചു കൊണ്ട് ചിന്നിച്ചിതറി...... മേഘങ്ങൾ കരി ഓയിൽ പോലെ ഉരുകി താഴേക്ക് ഒലിച്ചു. ഭൂമിയിൽ സൂര്യൻ അസ്തമിച്ചു, പകരം രാക്ഷസിയുടെ കണ്ണുകളിലെ കത്തുന്ന ചുവപ്പ് വെളിച്ചമായി മാറി. 🌑 അവൾ താഴേക്ക് നോക്കി. അവിടെ തന്നെ തകർക്കാൻ നോക്കിയ, പരിഹസിച്ച, പാവം പെണ്ണാണെന്ന് കരുതി ചവിട്ടിമെതിച്ച ഒരു കൂട്ടം മനുഷ്യരുണ്ട്. അവരുടെ കണ്ണുകളിൽ മരണഭയം നിഴലിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ലഹരി കയറി.... മുടി ഈഴകൾ കാറ്റിൽ പറി നടന്നു എരിയുന്ന ഇര തേടി.....👿 ആകാശം മരണവെപ്രാളത്തിൽ പറഞ്ഞത് വെറും വാക്കുകൾ ആയി മാറി.......അതീവ ശ്കത ആണ് ഇപ്പോൾ അവള്......... രാക്ഷസി താഴേക്ക് വിരൽ ചൂണ്ടി ഗർജ്ജിക്കുന്നു: "ഡാ... നിങ്ങളോടാണ്..... സ്നേഹിച്ചവളെ കല്ലെറിഞ്ഞവരോട്.... തോറ്റു പോകുമെന്ന് കരുതി എന്നെ കുഴിമാടത്തിലേക്ക് തള്ളിയവരോട്! അന്ന് ഞാൻ മരിച്ചിട്ടില്ല... ഞാൻ ജന്മം കൊള്ളുകയായിരുന്നു. നിങ്ങളുടെ പതനം കാണാൻ വേണ്ടി മാത്രം ഉയിർത്തെഴുന്നേറ്റ രാക്ഷസിയാണ് ഞാൻ! 🫵🏻🤬.... നിങ്ങളൂടെ രാജാവ് മാര്ണപ്പെട്ടിരിക്കുന്നു.... ഞാൻ വരുന്നുണ്ട്.....ഘഹ്ഹർർർർർ ഇനി നിങ്ങൾ ഒളിക്കാൻ ഒരിടവുമില്ല! തണൽ തന്ന ആകാശത്തെ ഞാൻ കൊന്നു കഴിഞ്ഞു. നിങ്ങൾക്ക് മഴ തന്ന മേഘങ്ങളെ ഞാൻ ചുട്ടുകരിച്ചു കഴിഞ്ഞു.നിങ്ങളുടെ നെഞ്ചിലെ ചോര കുടിക്കാൻ അവൾ തന്റെ പുതിയ വിശ്വരൂപം വെളിപ്പെടുത്തി. ആകാശത്തിന്റെ ഓരോ തരി ശക്തിയും അവളുടെ വിരൽത്തുമ്പിൽ കനലായി ജ്വലിച്ചു. അവൾ ആ കാർമേഘങ്ങൾക്കിടയിൽ നിന്ന് താഴേക്ക് ഊളിയിട്ടു. "നീചന്മാരെ... നിങ്ങളുടെ അന്ത്യം എന്റെ കൈകൾ കൊണ്ടാണ്! മരണം നിങ്ങളെ തൊടുന്നതിന് മുൻപ് എന്റെ ഈ പക നിങ്ങൾ അറിഞ്ഞു തീർക്കണം..." തുടരണോ..?..💐🥀 Nayana___k #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #💞 നിനക്കായ് #📔 കഥ #🧟 പ്രേതകഥകൾ!
𝓥 𝓲 𝓷 𝓪 𝔂 𝓪 𝓷
3.7K views
1 months ago
#📔 കഥ ------------------ '' എടാ വിനീതേ എനിക്ക് നിന്നെ ഇപ്പോ കാണണം താൻ നമ്മുടെ പാർക്കിൽ വരുമോ ? ഞാൻ ഇവിടെ ഉണ്ട് '' '' ഓഹ് ഞാൻ വേറെ ഒരു വഴിക്ക് പോകാൻ ഇറങ്ങിയതായിരുന്നു ഏതായാലും അത് വഴിയാണ് വരുന്നത് അപ്പോ ഞാൻ വരുന്ന വഴി അവിടെ കയറാം '' '' ഓക്കേ വേഗം വരണം '' '' ശെരി '' അവൾ അവനെ കാത്തിരുന്നു കുറേ നേരത്തിന് ശേഷം അവൻ വന്നു '' എടീ എന്താ ഇത്ര അത്യാവശ്യം ? " '' എടാ അത് .. കഴിഞ്ഞ മാസത്തേ നമ്മുടെ ട്രിപ്പ് ന് ശേഷം എനിക്ക് പിരിയഡ്‌സ് ആയിട്ടില്ല '' '' അതാണോ നിന്റെ പ്രോബ്ലം " '' ഞാൻ ഗർഭിണിയാണ് .. ഞാൻ ഇന്നലെയും ഇന്നും കുറെ കമ്പനികളുടെ പ്രഗ്നൻസി കാർഡ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്തു എല്ലാത്തിലും ഡബിൾ ലൈൻ കാണുന്നുണ്ട് '' '' ഓ ഹ് ഇതാണോ ഇത്ര വലിയ കാര്യം ? '' അവന്റെ ആ നിസാരമായ സംസാരത്തിലൂടെ അവളിൽ ആകാംഷയും പേടിയും ഒരു പോലെ ഉടെലെടുത്തു ... '' എടാ താൻ എന്താ ഇതിനെ ഇത്ര നിസാരമായി കാണുന്നത് .. ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായില്ലേ ? " '' എടീ ഇതൊക്കെ സാധാരണ സംഭവമല്ലേ .. ? ഏതായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു ഇനി അതിന്റെ മറു ഭാഗം ചിന്തിക്കണം അത്രേയൊള്ളൂ ..'' '' തനിക്ക് ഇതൊക്കെ നിസാരമായി തോന്നും പക്ഷേ എനിക്ക് അങ്ങനെയല്ല എന്റെ മാതാപിതാക്കൾ എന്നേ വിശ്വസിച്ചു എന്റെ ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്നും ഇത്ര ദൂരമുള്ള കോളേജിൽ കൊണ്ട് വന്ന് ആക്കിയത് ..ഇനി ഞാൻ എങ്ങനെ അവരുടെ മുഘത്ത് നോക്കും. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു ..'' '' എടീ പ്രണയബന്ധമാകുമ്പോൾ ഇതൊക്കെ സംഭവിക്കും അപ്പോഴല്ലേ ഒരു ത്രില്ല് ഉണ്ടാകൂ '' '' തനിക് ത്രില്ല് .. !! ഇതിൽ തനിക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ .. അന്നേരത്തെ സുഖം കഴിഞ്ഞാൽ പിന്നെ തനിക്ക് ഒന്നും സംഭവിക്കുന്നില്ല . പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല ഞാൻ അപ്പോഴേ തന്നോട് പറഞ്ഞതായിരുന്നു വേണ്ട ചെയ്യരുത് എന്ന് . പക്ഷേ തന്റെ നിർബന്ധപ്രകാരം എനിക്ക് അത് ചെയ്യേണ്ടി വന്നു പക്ഷേ അത് ഇങ്ങനെ ഒരു കുരുക്കിൽ ചെന്ന് വീഴും എന്ന് കരുതീയ്യില്ല . എനിക്ക് എല്ലാം ആലോജിച്ചിട്ട് തന്നേ കയ്യും കാലും തളരുന്നു'' '' തനിക്ക് ഇപ്പോ എന്താ വേണ്ടത് .. ? '' '' നമ്മുക്ക് കല്ല്യാണം കഴിച്ചാലോ ? " അവളുടെ ആ സംസാരം കേട്ടപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു പിന്നേ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു ... '' കല്ല്യാണം കഴിക്കാനുള്ള ഒരു മൂഡിലല്ല ഇപ്പോ ഞാനുള്ളത് .. ഇത് ഒരു നിസാര കാര്യം അല്ലേ ? ഇത് ഒഴിവാക്കാനുള്ള മാർഗം ചെയ്യണം .. വല്ല അബോർഷനോ ? മെഡിസിനോ ഉപയോഗിക്കണം അത്രയൊള്ളു '' '' എടാ താനെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് താനല്ലേ പറഞ്ഞിരുന്നത് നമ്മൾ ഒരുമിച്ച് ജീവിക്കുന്ന ഒരു നല്ല ദിവസ്സമാണ് എന്റെ സ്വപനം എന്നൊക്കേ ഇപ്പോ അതൊക്കെ പോയോ .. ? അവൻ അവളെ നോക്കി വശ്യമായി ചിരിച്ചു പിന്നേ പറഞ്ഞു .... '' പിന്നേ കല്യാണം കഴിക്കാൻ പറ്റിയ ഒരു സാധനം .. എടീ ഞാൻ ഒന്ന് ചോദിച്ചപ്പോൾ എന്റെ കൂടെ കിടന്നോളല്ലേ താൻ .. ഇനി വേറെ ആരുടെ കൂടെയൊക്കെ താൻ .. ! വേണ്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട .. ഇത് ഇപ്പോ എന്റെ കുഞ്ഞാണ് തന്റെ വയറ്റിൽ വളരുന്നത് എന്നതിന് എന്താ ഇത്ര ഉറപ്പ് .. ?പിന്നേ വേറെ ഒരു കാര്യം കൂടി എനിക്ക് തന്നേ പോലെ ഒരുപാട് പെൺകുട്ടികളുമായി കണക്ഷൻ ഉണ്ട് അതിൽ ചിലർ തന്നേ പോലെ കല്യാണം കഴിക്കാൻ പറയും അന്നേരം ചുമ്മാ ഇതുപോലെ അങ്ങ് എടുത്ത് കളയും ചിലരൊക്കെ വല്ല പാണ്ടി ലോറിക്കും മുന്നിൽ ചാടി ചാകും , ചിലർ തൂങ്ങി ചാകും അല്ലെങ്കിൽ വല്ല മാനസികകേന്ദ്രത്തിലും അടയിരിക്കുണ്ടാകും .. പിന്നേ ബുദ്ധിയുള്ള ചിലരുണ്ട് അവർ അത് ഒരു തൊഴിലായി സ്വീകരിച്ച് നല്ല കാശും ഉണ്ടാക്കുണ്ട് തനിക്ക് ഏത് വേണം എന്ന് താൻ തീരുമാനിച്ചോ ... പിന്നേ വല്ല അതിബുദ്ധി കാണിച്ച് എന്നേ പോലീസിൽ കുടിക്കിയാൽ ഞാൻ എല്ലാം വീഡിയോ എടുത്തിട്ടുണ്ട് വളരെ ക്ലീനായി അതെല്ലാം വൈറലാകും അപ്പോ പിന്നേ തന്റെ വീട്ടുകാർക്കും തനിക്കും എല്ലാവർക്കും കൂടി ചാകാൻപറ്റും .. പിന്നേ എനിക്ക് ഇഷ്ടം പോലേ പണം ഉണ്ട് തന്നേ പോലെ കാൽ കാശിന് വകയില്ലാത്ത പലരും ഉണ്ട് അവർക്ക് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ തന്നേ പോലെ കൂടെ പോരും എനിക്ക് അവരോട് ദിവ്വ്യമായ പ്രണയമാണ് എന്ന് കരുതി ... എനിക്ക് വേണ്ടത് കിട്ടിയാൽ പിന്നേ നൈസായി ഒഴിവാക്കും അത്രയൊള്ളു അതിൽ താൻ വീണു അല്ലെങ്കിൽ ഞാൻ വീഴ്ത്തി ... ഇതൊക്കെയാ എന്റെ ഹോബിയാണ് താൻ മനസ്സിലാക്കാൻ വൈകി അത്രേയൊള്ളൂ .. അപ്പോ ഗുഡ് ബൈ...'' പാർക്കിന്റെ ആളൊഴിഞ്ഞ ഭാഗമായത് കൊണ്ട് അവന്റെ സംസാരം ആരും കേട്ടില്ല പക്ഷേ അവന്റെ ഓരോ വാക്കും അവളുടെ മനസ്സിൽ ഓരോ അമ്പുകൾ തറക്കുന്നത് പോലെയായിരുന്നു അനുപവപെട്ടത് ... എന്ത് ചെയ്യണം ചെയ്യണം എന്നറിയാതെ അവളുടെ കണ്ണിൽ നിന്നും മിഴിനീർ ഇറ്റി വീഴുന്നുണ്ടായിരുന്നു ... അവൾ അവിടെ നിന്നും പതുക്കെ എണീറ്റു നടക്കാൻ തുടങ്ങിയപ്പോൾ രണ്ട് പെൺകുട്ടികൾ അവളുടെ അടുത്തേക്ക് വന്നു ... പിന്നേ ചോദിച്ചു ... '' വിനീത് തന്നെ പറ്റിച്ചു അല്ലേ ? " അവൾ അതേ എന്ന് തലയാട്ടി പിന്നേ ചോദിച്ചു .... '' നിങ്ങളാരാ .. ? '' അവർ പരസ്പരം മുഖത്തോട് മുഖം നോക്കി പിന്നേ അവളിലേക്ക് തിരിഞ്ഞു പറഞ്ഞു .... '' തന്നേ പോലെ ഞങ്ങളും അവന്റെ കെണിയിൽ വീണവരാണ് ഞങ്ങൾ കുറച്ച് ദിവസമായി അവന്റെ കൂടെ തന്നേ ആയിരുന്നു പക്ഷേ താൻ ചതിക്കപെട്ടു എന്നറിയാൻ കഴിഞ്ഞില്ല അവന് ഒരാളെ ഒരു തവണ കിട്ടിയാൽ പിന്നേ അവളെ വേണ്ട .. പിന്നേ അടുത്തതിന്റെ പിന്നാലെ പോകും ... അത് അവന്റെ ഒരു രീതിയാണ് ഞങ്ങൾ അവനെ പൂട്ടാൻ പല പണികളും നോക്കി ഒന്നും നടന്നില്ല പിന്നേ പോലീസിൽ പറയാൻ പറ്റില്ലല്ലോ എങ്ങനെ പോയാലും പോലീസ് അവന്റെ വഴിക്കേ വരൂ അതിനുള്ള എല്ലാ കളികളും അവന്റെ അടുത്തുണ്ട് കാരണം കയ്യിൽ ഒരുപാട് പണം ഉണ്ട് എന്ത് വേണമെങ്കിലും ചെയ്യാം.. പിന്നേ വല്ല കൊട്ടേഷനും കൊടുക്കണം പിന്നേ അവരാകും അടുത്തതായി നമ്മുടെ പിന്നാലേ വരുക അപ്പോ ആ നീക്കവും ഉപേക്ഷിച്ചു .. അവനേ കൈകാര്യം ചെയ്യേണ്ട ആവശ്യം നമ്മുടേത് മാത്രമാണല്ലോ ... ശരീര ബലംകൊണ്ട് അവനേ നേരിടാൻ നമുക്ക് പറ്റില്ല പിന്നേ പല വഴികളും ആലോചിച്ചു അങ്ങനെ അവസാമാണ് ഒരു ഉപായം കിട്ടിയത് അവന്റെ കാറിന്റെ എണ്ണട്ടാങ്കിമേൽ ഒരു മെഷീൻ വെക്കുക എന്നത് അത് ഒരു ചെറിയ മിഷീൻ ആണെങ്കിലും അതിന്റെ ഉപയോഗം വളരെ വലുതായിരുന്നു .. അതായത് അതിൽ പ്രത്യേക സെൻസറും കൂടെ ലൊക്കേഷൻ ട്രാക്കറും ഉണ്ട് .. അത് വഴി നമ്മുക്ക് ആ ഡിവൈസ് നമ്മുടെ മൊബൈൽ ഫോണിൽ കോൺഡ്രോൾ ചെയ്യാൻ പറ്റും ... അവൻ വിജനമായ സ്ഥലത്ത് എത്തുമ്പോൾ എണ്ണ ട്ടാങ്കിൽ ചെറിയ സ്ഫോടനം ഉണ്ടാകുകയും അപ്പോൾ തന്നേ കാർ പൂർണമായും കത്തി നശിക്കും അതിൽ അവൻ കരിഞ്ഞു ചാവും .. ഒരു പാട് പാവ പെട്ട പെൺകുട്ടികളെ വഴി പിഴപ്പിച്ചവനല്ലേ അവൻ .. പിന്നേ ഇത് ഒരു സാധാരണ സംഭവമായത് കൊണ്ട് തന്നെ പോലീസ് കേസ് നമ്മുക്ക് എതിരെ വരില്ല .. കാരണം ആ ഡൈവൈസ് ന്റെ പൊടി പോലും കാണില്ല പിന്നേ അപകടം സംഭവിക്കാൻ കാരണം ഫ്യൂവൽ ടാങ്ക് ലീക്ക് എന്ന് തെളിയും .. പിന്നേ ഈ ഡിവൈസ് അവന്റെ കാറിൽ ഘടിപ്പിക്കുമ്പോൾ കാർ ഒരു സീ സീ ടി വി യിലും പെടുന്നില്ല എന്ന് സെൻസ് ചെയ്തിട്ടാണ് ഞങ്ങൾ ഇറങ്ങിയത് .. എങ്ങനെയുണ്ട് പരിപാടി.... അവളുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ നിഴലാട്ടം കടന്നുവന്നു .. കൂടെ സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു .. പിന്നേ ഉറക്കെ തന്നെ പറഞ്ഞു .. '' താങ്ക്സ് .. ഫോർ എവെരിതിങ് ....'' കൂടെ ഒരു അശിരീരിയും അവൾ കേട്ടു ... ''എടീ ...'' അപ്പോഴേക്കും അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ 'അമ്മ മുന്നിൽ നിൽക്കുന്നു .... പിന്നെ 'അമ്മ പറഞ്ഞു .. '' ദേ കൊച്ചേ കുറെ നേരമായി ഞാൻ തന്നെ വിളിക്കുന്നു ...എണീറ്റ് വന്നേ .. നീ യല്ലേ പറഞ്ഞത് ഫ്രണ്ട് ന്റെ കല്യാണം ഉണ്ട് രണ്ട് ദിവസ്സം മുൻപ് പോകണം എന്നൊക്കെ ഇന്നല്ലേ നീ പോകും എന്ന് പറഞ്ഞത് അത് ഒന്ന് ഓർമ്മിപ്പിക്കാൻ വന്നതാ അപ്പോഴാ നിന്റെ ഒരു താങ്ക്സ് ... ഞാൻ പൂജാ റൂമിൽ കാണും വേഗം കുളിച്ച് വൃത്തിയായി വാ'' '' ശെരിയമ്മേ ...'' അവൾ ഓർത്തു ..... എന്താ ഇപ്പോ സംഭവിച്ചത് ഇതെല്ലം ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നം ആയിരുന്നോ ?.... എന്തായാലും വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്നാണല്ലോ പണ്ടുള്ളവർ പറയാറുള്ളത്..... ഇനി വേണ്ട അവന്റെ കൂടെ ട്രിപ്പടിക്കാൻ അമ്മയോടും അച്ഛനോടും പറഞ്ഞ ഒരു കല്ലുവെച്ച നുണയായിരുന്നെല്ലോ ഈ ഇല്ലാത്ത കല്ല്യാണം അങ്ങനെ പോവുകയാണെങ്കിൽ ഒരു പക്ഷേ ഇത് പോലെയുള്ള അപകടങ്ങളിൽ ചെന്ന് ചാടും എന്ന് ഉറപ്പാണ്... ഒരാഴ്ചയായിട്ടൊള്ളു അവനും ഞാനും ശെരിക്കും സെറ്റായിട്ട് അതും ഫോണിലൂടെ മാത്രം എന്നിട്ട് അവന്റെ കൂടെ കറങ്ങാൻ തീരുമാനിച്ച ഞാൻ എന്തൊരു മണ്ടിപെണ്ണ് .. അയ്യോ ഓർക്കുമ്പോൾ തന്നേ പേടിയാകുന്നു ... എന്റെ അമ്മയുടെ പ്രാർത്ഥന അത് കൊണ്ടായിരിക്കും ഒരു മുന്നറീപ്പ് പോലെ സ്വപ്നത്തിലൂടെ എനിക്ക് ഈ വലിയ സന്ദേശം നൽകിയത്..... അവളിൽ ആശ്വാസത്തിന്റെ നെടുവീർപ്പുണർന്നു കൂടെ തിരിച്ചറിവിന്റെ യാഥാർത്തികതയും... വേണ്ട എല്ലാം ഇതോടെ സ്റ്റോപ്പ് ചെയ്യാം അവൾ മൊബൈൽ ഫോണിലെ സിം ഊരി വേസ്റ്റ് ബിന്നിൽ ഇട്ടു പിന്നെ ഒന്ന് ദീഘ ശ്വാസം എടുത്തു ..... *#mazha* ബൈ ശിഹാബ്