☺ കടംകഥ

𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.4K views
8 hours ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട് _35 ✍️രചന - ജിഫ്ന നിസാർ 💜 എന്റെ പൊന്നു ചേട്ടാ ഒന്നിങ്ങോട്ട് കയറുമോ.. ഇപ്പൊ തന്നെ ചേട്ടൻ കാരണം നല്ലൊരു ബ്ലോക്ക് കഴിഞ്ഞതല്ലേ. ഇനിയും ഒന്നിനി താങ്ങില്ല " ഓട്ടോകാരൻ കാശിയെ നോക്കി ദയനീയമായി പറഞ്ഞു. "ഞാനാണോ.. ഞാനാണോടോ നേരത്തേ.. നീ കണ്ടായിരുന്നോ.. കാണാത്ത കാര്യം വല്ലതും വിളിച്ചു പറഞ്ഞാലുണ്ടല്ലോ.. അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും...." വല്ലാത്തൊരു ദേഷ്യതോടെ അവനാ ഓട്ടോകാരന്റെ നേരെയൊരു ചാട്ടം. "അല്ല.. ആ കാർകാരൻ.. ഞാൻ അറിയാതെ.." അവന്റെയാ ഭാവം കണ്ടതും ഓട്ടോ പയ്യന് ഭയം തോന്നി തുടങ്ങി. "മ്മ്..." അമർത്തി ഒരു മൂളലോടെ കാശി വീണ്ടും കാർത്തുവിനെ നോക്കി. "കാർത്തിക.. നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ ഇങ്ങോട്ട് ഇറങ്ങിക്കെ.. അല്ലേൽ തന്നെ തല കത്തി നിൽക്കും പോലാ എന്റെ അവസ്ഥ.. അതിനിടക് വെറുതെ.. ഇതെനിക്ക് ഒറ്റയ്ക്ക് പോകാൻ ഉള്ളതെ ഒള്ളു.." അത് വരെയും താൻ അത്രയൊക്കെ പറഞ്ഞിട്ടും അനങ്ങാതെ ഓട്ടോയുടെ സൈഡിൽ പറയുന്നതൊന്നും അവളോടാണെന്നൊരു ഭാവം കൂടിയില്ലാതെ പറ്റി ചേർന്നിട്ടിക്കുന്നവളോട് അവനൊന്നു കൂടി പറഞ്ഞു നോക്കി. "ശിവേട്ടൻ ബസ്സെടുത്തു പോയിട്ട് അഞ്ചു മിനിട്ടായി.. അപ്പോൾ മാത്രം കാർത്തു അവനെ നോക്കി ചൊടിയോടെ പറഞ്ഞു. കാശി നോക്കുമ്പോൾ ശെരിയാണ്. ശിവ പോയിരിക്കുന്നു. എന്നോട് ഷൗറ്റ് ചെയ്യുന്നതിനിടെ കാശ്യേട്ടൻ കാണാഞ്ഞിട്ടാ " കാർത്തു അത് കൂടി പറയുമ്പോൾ കാശി അവളെ നോക്കി പല്ല് കടിച്ചു. കണ്ടിട്ടും അവളത് മനഃപൂർവം പറയാഞ്ഞതാണെന്ന് അവനും മനസിലായി. "ചോര പോണുണ്ട് ചേട്ടാ.. ഇനിയും നിന്നാ ചേട്ടന് തന്നെയാ കേട്..ഇങ്ങോട്ട് കയറിക്കേ. നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം" മെരുങ്ങാത്ത കൊമ്പനെ പോലെ അവനോരെ നിൽപ്പാണ്. കയ്യിലെ വേദന പോലും മൈന്റ് ചെയ്യുന്നില്ല. അവൻ പിന്നെയും കയറാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ടതും ഓട്ടോകാരൻ അനുനയം പോലെ പറഞ്ഞു. കാശിയെ നോക്കുമ്പോൾ അവരെ അവിടെ ഇറക്കി വിട്ട് കൊണ്ട് പോകാനും അവനത്ര ധൈര്യം പോരാ. ഒരു നെടുവീർപ്പോടെ കാശി ഓട്ടോയിലേക്ക് കയറുമ്പോൾ ഓട്ടോകാരനും കാർത്തുവിനും ഒരുപോലെ ആശ്വാസം തോന്നിയിരുന്നു. പിന്നൊരു നിമിഷം പോലും പാഴാക്കാതെ അവൻ ഓട്ടോ മുന്നോട്ട് എടുക്കുകയും ചെയ്തു. "അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ വിട്.." പിന്നിലേക്ക് ചാരി കൊണ്ട് കാശി വലതു കൈ കൊണ്ട് മുറിവേറ്റ കയ്യിന് ഒരു താങ്ങു കൊടുത്തു. അസഹനീയ വേദന തോന്നുന്നുണ്ട്. മുറിവ് അത്ര വലുതല്ല.എങ്കിലും രക്തം കുറച്ചധികം പോയത് കൊണ്ടായിരിക്കും തലക്കൊരു ചുറ്റലും തോന്നുന്നുണ്ട്. "എന്ത് പറ്റി.." അവനെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന കാർത്തു കാശിയുടെ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു. അവൻ കണ്ണ് തുറക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല. ചേട്ടാ.. ആ കടയിൽ നിന്നോരു കുപ്പി വെള്ളം വാങ്ങിച്ചു തരുമോ." കാർത്തുവിന്റെ ചോദ്യം കേട്ടിട്ട് കാശി കണ്ണ് തുറക്കും മുന്നേ ഓട്ടോ കാരൻ ഓട്ടോ നിർത്തി. അവനെന്തേലും പറയും മുന്നേ ഇറങ്ങി പോകുകയും ചെയ്തു. "രക്തം പോയതല്ലേ കാശ്യേട്ട.. വെള്ളം കുടിച്ചില്ലേ തല ചുറ്റും.. പിന്നെ പണിയാകും.." കാർത്തു പറഞ്ഞത് കേട്ടിട്ടും അവനൊന്നും മിണ്ടിയില്ല. അവൾ കൂടെ വന്നത് അപ്പോഴും അംഗീകരിച്ചു കൊടുക്കാൻ പറ്റാഞ്ഞിട്ടോ അതൊ ബസ്സിന്റെ കേട് പാട് ഓർത്തു കൊണ്ടൊ.. എന്തായാലും അവന്റെ മുഖം ഒട്ടും തെളിവില്ല. അതിനൊപ്പം കൂടി കൂടി വരുന്ന കയ്യിന്റെ വേദനയും. ഇതെല്ലാം അറിയാവുന്നത് കൊണ്ടായിരിക്കും.. അന്നത്തെ അവന്റെ ദേഷ്യത്തിനോട് അവൾക്കൊരു പരിഭവവും തോന്നിയില്ല. ഉള്ളിലൊരു പിടച്ചിൽ മാത്രം.. അവന്റെ വേദന അവളെയും നോവിക്കുന്നുണ്ട്.. അത് പോലൊരു ഭാവം. ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ഓട്ടോ പയ്യൻ വെള്ളവുമായി വന്നു. "ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ഇനിയെത്ര പോണം.." അത് വാങ്ങിച്ചു കൊണ്ട് കാർത്തു തന്നെയാണ് ചോദിക്കുന്നത്. "പത്തു മിനിറ്റ് പോകേണ്ടി വരും.." എങ്കിൽ അടുത്തുള്ള നല്ലൊരു ഹോസ്പിറ്റലിൽ നിർത്തിക്കോളൂ ട്ടോ.. " കുപ്പിയുടെ അടപ്പ് തുറന്നു കൊണ്ടവൾ അവനു നേരെ നീട്ടി കൊണ്ട് പറയുമ്പോൾ അവളുടെയാ വാദം എതിർക്കാൻ തോന്നിയിട്ടും.. കയ്യിന്റെ വേദന സഹിക്കാൻ വയ്യെന്നത് പോലെ അവൻ പിന്നൊന്നും പറയാതെ ആ വെള്ളം വാങ്ങി കുടിച്ചു. കാർത്തു അലിവോടെ അവനെയും നോക്കി ഇരിപ്പാണ്. മുറിവേറ്റ കയ്യിൽ അവളിടക്കിടെ തഴുകി തലോടി വിടുന്നുണ്ട്. അപ്പോഴെല്ലാം ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞോളിക്കുന്നതറിഞ്ഞു കൊണ്ട് തന്നെ കാശി കണ്ണ് തുറന്നില്ല. ഒടുവിൽ ഏറ്റവും ആദ്യം കണ്ട ഹോസ്പിറ്റലിൽ തന്നെ ഓട്ടോ ചെന്ന് കയറി.. കാശി കൈ താങ്ങി പിടിച്ചു കൊണ്ടാണ് പുറത്തേക്കിറങ്ങിയത്. അവനു നല്ല വേദന ഉണ്ടെന്ന് അവൾക്ക് മനസിലായി. ഓട്ടോ കാശ് കൊടുത്തു കൊണ്ട് നടക്കുന്നവനെ താങ്ങി കൊണ്ട് അവളും ഒപ്പം നടന്നു. "വീൽ ചെയർ വേണോ..കാശ്യേട്ടാ. അവന്റെ തളർച്ച കണ്ടിട്ട് കാർത്തു ചോദിച്ചു. സ്റ്റെക്ച്ചർ എടുത്തോ നീ.." ചോദിച്ചത്തിനു അതേ നിമിഷം തന്നെ ദേഷ്യത്തോടെയുള്ള മറുപടി കിട്ടിയതോടെ അവൾ പിന്നൊന്നും മിണ്ടിയില്ല. അവന്റെ ചോര പുരണ്ട കയ്യുമായി അകത്തേക്ക് ചെന്നതേ പിന്നെ ഒരു ബഹളമായിരുന്നു. എന്ത് പറ്റിയെന്ന് ചോദിച്ചവരോട് കാർത്തു തന്നെയാണ് എല്ലാം പറയുന്നത്. "അല്ലേലും ബസ് ഡ്രൈവർ മാർക്ക് അൽപ്പം ഹുങ്ക് കൂടുതലാ..ചെറിയ വണ്ടികാരെ ഒന്നും അവന്മാർക്ക് കണ്ണിൽ പിടിക്കില്ല.. രണ്ടറ്റം കൂട്ടി മുട്ടിക്കാൻ എന്നൊരു പതിവ് ഡയലോഗ് ഉണ്ട്..തറവാട്ടിൽ നിന്നും കൊണ്ട് വന്നതാ റോഡ് എന്നതാ ഭാവം.. ഇടക്കൊന്ന്...ഇത്‌ പോലെ ആരെങ്കിലും.." കാശി കേൾക്കുന്നില്ലെന്ന് കരുതി ഒരു നേഴ്സ് പറഞ്ഞു തുടങ്ങിയതും അവനൊന്നു വെട്ടി തിരിഞ്ഞ് നോക്കി. ആ കണ്ണിലെ കനൽ.. അവരാ നിമിഷം ദഹിച്ചത് പോലിരിന്നു പോയി. "സ്റ്റിച് ഇടേണ്ടി വരും.. അത്യാവശ്യം വലിയ മുറിവ് തന്നെയാണ്. നിങ്ങൾ പോലീസിൽ ഇൻഫോ ചെയ്‌തോ.. ഇത് വെറുതെ വിടേണ്ട കാര്യമാണോ.." ഡോക്ടർ കാശിയുടെ മുറിവ് പരിശോധന നടത്തി കൊണ്ട് തന്നെ ചോദിച്ചു. "ഇതിന് പോലീസ്സൊന്നും വേണ്ട.. ഞാൻ മതി.. തത്കാലം നിങ്ങളിതൊന്ന് കുത്തി കെട്ടി വിടുവോ.." കാശി അസഹിഷ്ണുതയോടെ ചോദിച്ചു. അതല്ലേലും കർത്തുവിനും ഉറപ്പാണ്. ഇനിയവന്മാർക്ക് എണീറ്റ് നടക്കാൻ പോലും ആവാതുണ്ടാവില്ല.. അത് പോലെ അവരിൽ കാശിനാഥൻ കേറി മേയുമെന്ന്. അവനു മുറിവേറ്റത് ഒരുപക്ഷെ അവൻ സഹിക്കുമായിരിക്കും. ക്ഷമിക്കുമായിരിക്കും. പക്ഷേ.. അവൻ തന്റെ ജീവ ശ്വാസം പോലെ കൊണ്ട് നടക്കുന്ന ആ ബസ്സ്.. അതിന്റെ തകർന്ന് പോയ മുൻവശം. അതൊരിക്കലും അവനു സഹിക്കാൻ കഴിയില്ല. പൊറുക്കാനും. അതാവും അവന്റെ ഏറ്റവും വലിയ വേദനയും. ഷർട്ട് അഴിക്കൂ സ്റ്റിച് ഇടാനുണ്ട്... " കാർത്തുവീനോടാണ് ആ നേഴ്സ് പറഞ്ഞത്. അവളത് കേട്ടിട്ട് അവനെ ഒന്നു നോക്കി. ആ കൂർത്ത നോട്ടം കണ്ടതും ഇപ്പോൾ താനാ ഷർട്ട് അഴിക്കാൻ ചെന്നാൽ അവൻ തന്റെ ജീവനെടുക്കും എന്നവൾക്ക് തോന്നി. "പേഷ്യന്റ് മാത്രം നിന്നാ പോരെ ഇവിടെ.." യാതൊരു മയവും ഇല്ലാത്ത അവന്റെ ചോദ്യം. അവൾക്ക് മുന്നിൽ വെച്ച് ഷർട്ട് ഊരാൻ അവനുള്ള മടിയായിരുന്നു ആ ചോദ്യം. "പെട്ടന്ന് വേണം.. ദേ രക്തം പോണുണ്ട്.." അവന്റെയാ ചോദ്യം കേൾക്കാഞ്ഞിട്ടോ.. അതൊ കാർത്തു കെട്ടിയ ഷാൾ അഴിച്ചത് മുതൽ വീണ്ടും കയ്യിൽ നിന്നും രക്തം വരുന്നത് കണ്ടിട്ടോ അവരൽപം ധൃതി കാണിച്ചു. അതോടെ കാശി കാർത്തുവിനെ ഒന്നാമർത്തി നോക്കി കൊണ്ട് ബട്ടൺ ഊരി തുടങ്ങി. പക്ഷേ കൈ അനങ്ങിയ നിമിഷം തന്നെ വേദന കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു. എങ്കിലും വാശി പോലെ ബട്ടൺ അഴിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടെ കൈ കെട്ടി നിന്നവൾ അവൻ കൊന്നാലും വേണ്ടില്ല ആ വേദന കണ്ട് നിന്ന് സഹിക്കാൻ വയ്യെന്നത് പോലെ അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നും ഊരി തുടങ്ങി. "ശ്വാസം വിട്ടോ.. ഇല്ലെങ്കിൽ തട്ടി പോകും.." അവന്റെ ഇരുപ്പ് കണ്ടിട്ട് കാർത്തു കളിയോടെ പതിയെ പറഞ്ഞിട്ടും കാശിക്കൊരു ഭാവമാറ്റവുമില്ല. കാർത്തു ശ്രദ്ധയോടെ അവന്റെ ഷർട്ട് ഊരി എടുത്തു. ഇന്നർ ബനിയനൊക്കെ ഇട്ട് അപ്പോഴും ചെക്കനൊരു വല്ലാത്ത ചന്തമുണ്ട്.. അപ്പോഴേക്കും ഡോക്ടർ മുറിവ് ഡ്രസ്സ് ചെയ്യാനുള്ള ഒരുക്കത്തിൽ അങ്ങോട്ട് വന്നു. "ചെറിയൊരു വേദന കാണും കേട്ടോ.." മുറിവിനരികിൽ ഇൻജെക്ഷൻ വെക്കുന്നതിനിടെ ഡോക്ടർ പറഞ്ഞു. അതിനും അവൻ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെയാ കല്ലിച്ച ഭാവം കണ്ടിട്ട് ഡോക്ടറും പിന്നൊന്നും പറയുന്നില്ല. കാശി പല്ല് കടിച്ചു പിടിച്ചു കൊണ്ടാണ് ഇരിക്കുന്നത്. അത്രയും വേദന തോന്നുന്നുണ്ട്. തൊട്ടടുത്ത നിമിഷം.. അവനൊട്ടും പ്രതീക്ഷിക്കാതെ കാർത്തു അവനോട് ചേർന്നു നിന്നു. പതിയെ അവന്റെ മുഖം പിടിച്ചു തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് നിൽകുമ്പോൾ അവന്റെയാ വേദനക്ക് ആശ്വാസമാവുക എന്നതിൽ കവിഞ്ഞൊന്നും അവളുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ അതോടെ വേദന മറന്നവന്റെ ശ്വാസം നിലച്ചത് പോലായിരുന്നു. തന്നെ മാത്രം നിറച്ചു വെച്ചഅവളുടെ ഹൃദയം താളം.. അത്രയും അരികെ.. അവളുടെ കരുതലിന്റെ മാർഥവം.മൃദുലത. കവിളിൽ ചേർത്ത് തന്നെ അടക്കി പിടിച്ചു നിൽക്കുന്ന ആ കൈകളുടെ നേർത്ത ചൂട്.. ഒട്ടും പ്രതീക്ഷിക്കാതൊരു നിമിഷം. മുറിവ് സ്റ്റിച് ഇട്ട് തീരുവോളം അവനൊരു മായ ലോകത്തിലെത്തി ചേർന്നത് പോലായിരുന്നു. ഒരു കുഞ്ഞിനെ പോലെ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു നിൽക്കുന്നവൾ ഡോക്ടറോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. "കുട്ടി ഡോക്ടർ ആണോ എന്നവർ തിരിച്ചു ചോദിക്കുമ്പോൾ അവൾ അതേ എന്നൊക്കെ പറയുന്നുണ്ട്. അതോടെ സ്വബോധത്തിലേക്ക് തിരികെ വന്നവൻ പിടഞ്ഞു മാറി. "തീർന്നെടൊ.. താനിപ്പോ ആണോ വേദന അറിഞ്ഞത്.." അവന്റെയാ പിടച്ചിൽ കണ്ടിട്ട് ഡോക്ടർ ചിരിയോടെ ചോദിച്ചു കൊണ്ട് അയാളുടെ കയ്യിലെ ഗ്ലൗസ് ഊരി മാറ്റുന്നുണ്ട്. സത്യമായിരുന്നു. അവളിൽ നിന്നും അകന്നു മാറിയ നിമിഷം മുതൽ അവനു വീണ്ടും കുത്തി കടഞ്ഞു വേദന തോന്നി. സ്റ്റിച് ഇട്ട് തീർന്നെന്നറിഞ്ഞതും കാശി പിന്നെ ഷർട്ട് തിരഞ്ഞു. ഇന്നർ ബനിയനും ചോര പടന്നിട്ടിട്ടുണ്ട്. "അതിനി ഇടേണ്ട കാശിയേട്ടാ.. പുതിയത് വാങ്ങിക്കാം.. നമ്മുക്ക്. ഇനിയും അതിട്ടാൽ മുറിവിൽ ഇൻഫെക്ഷൻ ആവും..' കാർത്തു ഓർമിപ്പിച്ചു. അതോടെ പിന്നെ അവനാ ശ്രമം ഉപേക്ഷിച്ചു. അവളുടെയാ വാക്കിൽ തന്നോടുള്ള കരുതലിനെ കണ്ടില്ലെന്ന് നടിക്കാൻ അവനപ്പോൾ കഴിയുന്നില്ല.. കാരണം അത് പോലൊരു കരുതലും സ്നേഹവും അവനോടാരെങ്കിലും കാണിച്ചിട്ട് കുറെ നാളായി.. കാശി അവിടെ ഇരിക്കാതെ എഴുന്നേറ്റു. "പുറത്തേക്ക് ഇരുന്നോളൂ.. ഞാനീ മെഡിസിൻ വാങ്ങിച്ചിട്ട് വരാം.." അവന്റെ നോട്ടം കണ്ടതും കാർത്തു പറഞ്ഞു. അവൾക്ക് മുന്നിലേക്ക് തന്റെ പേഴ്സ് എടുത്തു വെച്ച് കൊണ്ടവൻ പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. അവനവിടെ ചെന്നിരുന്നു അൽപ്പം കഴിഞ്ഞപ്പഴേക്കും കാർത്തു ഇറങ്ങി വരുകയും ചെയ്തു. "വേദന കുറഞ്ഞോ.." വന്നതേ അവൾ അതാണ് ചോദിച്ചത്. "ഇൻജെഷൻ എടുത്തതല്ലേ.. ഇപ്പൊ മാറും കേട്ടോ.." അവൻ എന്തെങ്കിലും പറയും മുൻപ് അവള് തന്നെ ഉത്തരവും പറഞ്ഞു. അവന്റെ അരികിലുള്ള കസേരയിലേക്ക് കയ്യിലുള്ള കവർ വെച്ചിട്ട് അവൾ വീണ്ടും തിരിഞ്ഞ് നടന്നു. എവിടെ പോകുന്നുണെന്ന് അവനു ചോദിക്കാൻ പോലും സമയം കിട്ടിയില്ല. അത്രയും ധൃതിയിലാണ് പോക്ക്. കയ്യിലൊരു ഗ്ലാസ്‌ വെള്ളവുമായി ഉടനെ തന്നെ തിരികെ വരുകയും ചെയ്തു. ഇത് കുടിച്ചേ.. " പറഞ്ഞതിനോപം അവനത് നിഷേധിക്കാൻ കഴിയും മുന്നേ അവളത് ചുണ്ടോട് ചേർത്ത് വെച്ച് കൊടുത്തു. അപ്പോഴെല്ലാം ആ നോട്ടത്തിൽ തന്നോടുള്ള കരുതൽ മാത്രമാണ് കാശി കണ്ടത്. "ഇവിടിരിക്കണെ.. ഞാൻ പോയിട്ടൊരു ഷർട്ട് വാങ്ങിച്ചു വരാം.. ഈ കയ്യും വെച്ച് ഇനി വെയില് കൂടി കൊള്ളേണ്ട..പനിയെങ്ങാനും പിടിച്ചാൽ പിന്നെ മുറിവ് പഴുക്കാൻ അത് മതിയാവും..ഇപ്പൊ വരാം ഞാൻ" പറച്ചിലും പോക്കും കഴിഞ്ഞു. പോകും വഴി അവന്റെ പേഴ്‌സും കയ്യിലെടുത്തു.. കാശിക്ക് ആ അവസ്ഥയിലും ചിരി വന്നു അവളെയാ വെപ്രാളം കണ്ടിട്ട്. തുടരും.. അവളുടെ അപ്പന്റെ ചിരി ഒരെണ്ണം വരാനുണ്ട്.. അത് വരും വരെയും അവനിരുന്നു ചിരിക്കട്ടെ 😬 അല്ല പിന്നെ.. കൊള്ളാവോ.. റിവ്യൂ ഇടണേ.. അപ്പഴേ.. ഡെയിലി ഇടാനൊരു ത്രില്ല് വരൂ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4.2K views
1 days ago
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _34 ✍️ രചന - ജിഫ്ന നിസാർ 💜 കാശി.. ഡാ.. " പിന്നിൽ നിന്നും ശിവ മുന്നിലേക്കിടിച്ചു കയറി വന്നു കൊണ്ട് വിളിച്ചെങ്കിലും അതിന് മുന്നേ ഡ്രൈവിങ് സീറ്റിനടുത്തെ സൈഡ് ഡോർ തുറന്നു കൊണ്ടവൻ പുറത്തേക്കെടുത്തു ചാടി കഴിഞ്ഞിരുന്നു. ബസ്സിൽ ഉള്ളവരിൽ പലർക്കും പല അഭിപ്രായങ്ങളുമുണ്ട്. ചിലർ കാശിയെ പറയുമ്പോൾ മറ്റു ചിലർ കാറിൽ ഉള്ളവരെയും പറഞ്ഞു സ്വയം അഭിപ്രായം പറഞ്ഞതിൽ ഊറ്റം കൊള്ളുന്നുണ്ട്. റോഡിൽ അത്യാവശ്യം വലിയൊരു ബ്ലോക്കും വന്ന് കഴിഞ്ഞു. എന്നാൽ ചാടി ഇറങ്ങിയവൻ നേരെ ചെന്ന് നിന്നത് ബസ്സിന്‌ മുന്നിലാണ്. ചുളുങ്ങി പോയ ആ ഭാഗം കാണെ അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി. കണ്ണുകളിൽ കനൽ തിളങ്ങി. സ്വന്തം ജീവനെ പോലെ അവൻ സ്നേഹിക്കുന്നതാണ് ആ ബസ്. അവനത്ര മേൽ പ്രിയപ്പെട്ടത്.. വെട്ടിതിരിഞ്ഞു കൊണ്ടവൻ കാറിന് നേരെ നോക്കുന്നത് കണ്ടതും പുറത്തേക്ക് ഏന്തി വലിഞ്ഞു അവനെ നെഞ്ചിടിപ്പോടെ നോക്കി നിൽക്കുന്ന കാർത്തുവിന്റെ ഉള്ളിലൊരു അപായ മണി മുഴങ്ങി. അവനും ആ ബസ്സും തമ്മിലുള്ള ആത്മ ബന്ധം അവളുടെ അച്ഛൻ പറഞ്ഞിട്ടുള്ള അറിവ് അവൾക്കുണ്ടല്ലോ.. അതാണിപ്പോ അപകടത്തിൽ പെട്ടത്.. "ഒന്ന് മാറിക്കേ. ഞാനൊന്ന് ഇറങ്ങട്ടെ.. ബസ്സിൽ നിൽക്കുന്നവരും മുന്നിലെ കാഴ്ച കാണാൻ സൈഡിലേക്ക് വലിഞ്ഞു നോക്കി നിൽക്കുന്നത് കൊണ്ട് തന്നെ അവൾക്കിരിക്കുന്നയിടത്തു നിന്നും പുറത്ത് കടക്കുക അത്രയും എളുപ്പമല്ല. "എങ്ങോട്ട് പോണ് കുട്ടി.. വെറുതെ അങ്ങോട്ട് ചെന്ന് പ്രശ്നത്തിനിടക്ക് ചെന്ന് കയറി കൊടുക്കണ്ട. നിനക്കറിയില്ല ഡ്രൈവർമാരുടെ സ്വഭാവം.." കൂട്ടത്തിൽ ആരോ ഒരാൾ അവളുടെ വെപ്രാളം കണ്ടിട്ട് ഒരു ഉപദേശി ആവാൻ ശ്രമിച്ചു. കാർത്തു അവരെയൊന്നു തുറിച്ചു നോക്കി. "ഡ്രൈവർമാർക്കെന്താ ചേച്ചി കുഴപ്പം.." അവൾക്കപ്പോഴൊരു നാഗവല്ലിയുടെ ഛായ തോന്നി. അതേ ഭാവം.. അതേ രൗദ്രം അവളോടത് പറഞ്ഞയാൾക്ക് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ചെന്ന് ചാടി കൊടുക്ക് എന്നൊരു ഭാവത്തിൽ അവരവളെ ഒന്നും മിണ്ടാതെ നോക്കി. അവൾക്ക് പക്ഷേ അതൊന്നും കേട്ട് നിൽക്കാൻ വയ്യല്ലോ. അവളുടെ പ്രാണനല്ലേ ആ പുറത്ത് നിൽക്കുന്നത്. അവൻ വേദനിക്കുകയല്ലേ.. അവൾക്കെങ്ങനെ അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയും..? അവളാ തിരക്കിൽ കൂടി നൂണ്ടിറങ്ങി ചെല്ലുമ്പോഴേക്കും ശിവയും പുറത്തിറങ്ങി കാശിയുടെ അരികിലേക്ക് ഓടി ചെല്ലുന്നുണ്ട്. കാർത്തു ചെല്ലുമ്പോൾ മുണ്ടൊക്കെ മടക്കി കുത്തി കാറിന്റെ ഡോർ വലിച്ചു തുറന്നു കൊണ്ട് ഡ്രൈവറെ വലിച്ചു പുറത്തോട്ട് എടുത്തു കഴിഞ്ഞിരുന്നു കാശി. പക്ഷേ യാതൊരു കൂസലുമില്ലാത്ത ആ ഡ്രൈവറുടെ മുഖത്തുള്ള ഭാവം. കാശി അവനെ തുറിച്ചു നോക്കിയിട്ടും അവന്റെ മുഖത്തൊരു ചിരിയാണ്. വെല്ലുവിളി നിറഞ്ഞു നിൽക്കുന്ന ചിരി. "നീ മനഃപൂർവം അല്ലേടാ.. ബസ്സിന്റെ മുന്നിലെക്കവനെ ഇടിച്ചു നിർത്തി കൊണ്ടത് ചോദിക്കുമ്പോൾ കാശിയുടെ മുഖം വലിഞ്ഞു മുറുകി. കാശി.. വേണ്ടടാ.. വിട്.." ശിവ ഓടി വന്നിട്ട് കാശിയെ പിടിച്ചു പിന്നിക്കേക്ക് വലിച്ചു. പക്ഷേ ഒരിഞ്ചു പോലും അനങ്ങാതെ അവൻ അതെ നിൽപ്പ് തന്നെയാണ്. അപ്പോഴേക്കും ആൾക്കൂട്ടത്തിന്റെ മുറു മുറുപ്പ് തുടങ്ങി കഴിഞ്ഞു. പിന്നിൽ നിർത്തിയിട്ട വണ്ടികളുടെ ഹോൺ അതിലേറെ ഉച്ചത്തിൽ. എല്ലാംകൂടി മൊത്തത്തിൽ ഒരു ബഹളം. കാശി.. വേണ്ട.. " ശിവ ഒരിക്കൽ കൂടി കാശിയുടെ കയ്യിൽ പിടിച്ചു. "എന്ത് വേണ്ടന്ന്.. ഈ ₹%#&@മോനോട് കയറി പോകാൻ കുറെ നേരമായി ഞാൻ പറഞ്ഞിരുന്നു. അതിന് പറ്റുമായിരുന്നിട്ടും അവനത് മനഃപൂർവം ചെയ്യാഞ്ഞതാ.. എന്നിട്ടിപ്പോ അവന്റെയൊരു തൊലിഞ്ഞ ചിരി.." ശിവക്ക് നേരെയൊരു ചാട്ടത്തോടെ കാശി പറയുമ്പോൾ അവൻ പിടിച്ചു നിർത്തിയ കാറ് കാരന്റെ ചിരിക്ക് കൂടുതൽ വന്യതയേറി. "മനഃപൂർവം തന്നെയാ ഞാൻ.. നിനക്കെന്ത് ചെയ്യാൻ പറ്റും.." കാശിയുടെ കൈ ബലമായി എടുത്തു മാറ്റി കൊണ്ടവൻ ചോദിച്ച നിമിഷം തന്നെ റോഡ് നിന്റെ തന്തയുടെ വകയാണോടാ എന്നൊരു ചോദ്യത്തിനൊപ്പം കാശിയുടെ കൈകൾ ഊക്കിൽ അവന്റെ മുഖത്തു പതിഞ്ഞു കഴിഞ്ഞു. ഒന്നല്ല. നിർത്താതെ രണ്ടു മൂന്ന് തവണ അത് തന്നെ ചെയ്തിട്ടും കലി ഒടുങ്ങാതെ നിൽക്കുന്ന വന്റെ നേരെ കാറിൽ നിന്നും അത് വരെയും ഇറങ്ങാതെ കാത്തിരുന്നവർ കൂടി ഇറങ്ങി ചെന്നു. അതോടെ അവരെല്ലാം കരുതി കൂട്ടിയൊരു അക്രമം പ്ലാൻ ചെയ്തു വന്നതാണെന്ന് കാശിക്ക് മനസ്സിലായി. "ശിവാ.. വണ്ടിയൊന്ന് മാറ്റിയിട്ടു കൊടുത്തേ.. ഇവന്മാർ എന്തോ വാങ്ങിക്കാൻ വന്നതാ.. കൊടുത്തു വിട്ടില്ലേ.. അത് മോശമായി പോകില്ലേ..?" മീശയൊന്ന് തടവി.. തനിക് ചുറ്റും നിരന്നവരെ വല്ലാത്തൊരു ചിരിയോടെ പറയുന്ന കാശിയെ നോക്കവേ ശിവയുടെ ചങ്കിടിച്ചു. എതിരെയുള്ളവന്മാരുടെ ഭാവം.. കാശിയുടെ കലി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ. രണ്ടും അവനത്ര പന്തിയായി തോന്നിയില്ല. അതിനേക്കാൾ ഭയത്തോടെയാണ് കാർത്തു നിൽക്കുന്നത്. കാശിയെ ചെന്ന് പിടിച്ചു മാറ്റാൻ മനസ്സിൽ അതി ശക്തമായ തോന്നൽ ഉണ്ടായിട്ടും അവൾക്കപ്പോൾ അതിന് കഴിഞ്ഞില്ല. ആകെയൊരു വിറയൽ. കണ്ടു നിൽക്കുന്നവർക്ക് ചിലർക്ക് കടുത്ത അക്ഷമയുണ്ട്.. മറ്റു ചിലർക്ക് ലൈവായി ഒരു അടി മുന്നിൽ കാണാലോ എന്നൊരു ഭാവവും. പോര് കോഴികളെ പോലെ നോക്കി നിൽക്കുന്നവർക്ക് നേരെയാണ് കാർത്തുവിന്റെ കണ്ണുകൾ. കാറിൽ നിന്നിറങ്ങിയ നാല് പേരും ഗുണ്ടകളാണെന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി. കരുതി കൂട്ടി കൊണ്ട് നിൽക്കുന്ന അവരുടെ ഭാവം.. ശരീര ഭാഷ. എതിരെയുള്ളവനും അവരെ തല്ലി കൊല്ലാനുള്ള കലി.. എന്നാൽ പെട്ടനാണ് കാശിയുടെ നേരെ.. അവനെ മാത്രം ഉന്നം വെച്ചു കൊണ്ടൊരുവൻ.. അവന്റെ കയ്യിലെ ഊരി പിടിച്ച. മൂർച്ചയുള്ള കത്തി. അവളാ നിൽപ്പിൽ ഒന്നുലഞ്ഞു പോയി. അപ്പോൾ ഇതായിരിക്കും ഇവന്മാരുടെ ഒറിജിനൽ ലക്ഷ്യം. അതിന് വേണ്ടി മനഃപൂർവം ക്രിയേറ്റ് ചെയ്തു കൂട്ടിയതാണ് ബാക്കി ഒക്കെയും. വിറച്ചും വിയർത്തും നിൽക്കുന്നവൾക്ക് ശബ്ദം പോലും പുറത്ത് വരുന്നില്ല. അപ്പോഴേക്കും അവന്മാർ അടി തുടങ്ങിയിരുന്നു. കാശിയേട്ടാ... കാർത്തു നിന്ന നിൽപ്പിൽ ഉറക്കെ ഒന്ന് വിളിച്ചു കൂവിയതും തനിക്കു നേരെ വന്നവന്റെ മുഖം നോക്കി ഇടിക്കുന്നവൻ ആ വിളി കേട്ടിരുന്നു. "ബസ്സിൽ കയറി ഇരിക്കെടി.." അവളെക്കാൾ ഉച്ചത്തിൽ അവനത് പറയുമ്പോൾ അവന്റെ പിന്നിൽ.. അടുത്തെത്തി നിൽക്കുന്നവന്റെ കണ്ണിലേക്കായിരുന്നു കാർത്തുവിന്റെ നോട്ടമത്രയും. മുന്നിൽ നിൽക്കുന്ന വരെ തള്ളി മാറ്റി കൊണ്ടവൾ മുന്നോട്ട് കുതിച്ചു. ആ പോക്ക് കണ്ടവരൊക്കെയും അവളെ എന്തൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്. ശിവയും കാശിയും ഒരുമിച്ച് നിന്നാണ് പൊരുതുന്നത്. കാശ്യേട്ടാ.. മാറിക്കേ..അയാളുടെ കയ്യിൽ.. " ഒരൊറ്റ കുതിപ്പിന് കാർത്തു കാശിയെ വട്ടം പിടിച്ചതും അവന്റെ നില തെറ്റി.. പക്ഷേ തൊട്ടടുത്ത നിമിഷം കാർത്തുവിന് നേരെ വന്ന കത്തി മുന.. അവളെ നെഞ്ചിൽ ഒതുക്കി പിടിച്ചു കൊണ്ടവൻ ഒന്ന് തിരിഞ്ഞപ്പോൾ കാശിയുടെ ഇടതു കൈ തുടയിൽ അത് തുളഞ്ഞു കയറിയിറങ്ങി.. അതോടെ ആൾക്കൂട്ടം ഒന്ന് വിരണ്ടു. കാർത്തു ആർത്തു കരഞ്ഞു കൊണ്ടവനെ വട്ടം പിടിച്ചു. ശിവയും ഒരു കുതിപ്പിന് കാശിയുടെ അരികിലെത്തി. ഇതിനോടകം അതൊക്കെ ചെയ്ത് കൂട്ടിയവർ ആ തിരക്കിലേക്ക് ഊളിയിട്ട് പോകുകയും ചെയ്തു. മിണ്ടാതെടി.. " വേദന കടിച്ചമർത്തി കൊണ്ട് കാശി കാർത്തുവിനോട് കണ്ണുരുട്ടി കാണിക്കുന്നുണ്ട്. അപ്പോഴേക്കും കാശിയുടെ ഷർട്ട് നനച്ചു കൊണ്ട് രക്തമൊഴുകി തുടങ്ങി. കാശി.. ഡാ.. ശിവ വെപ്രാളത്തോടെ ആ കാശിയെ നോക്കി. ഒന്നുല്ല.. ചെറിയ മുറിവാണ് " വേദന കൊണ്ടവൻ പല്ലുകൾ ഇറുകെ കടിച്ചു പിടിച്ചിരിക്കുന്നു. "ഹോസ്പിറ്റലിൽ പോകാം ഡാ.." അപ്പോഴേക്കും കാർത്തു അവളുടെ ഷാൾ കൊണ്ടവന്റെ കൈ വരിഞ്ഞു കെട്ടി. അവളപ്പോഴും വിറക്കുന്നുണ്ട്..കരയുന്നുണ്ട്. "നീ യാത്രക്കാരെ സേഫാക്ക് ശിവ.. അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്. ഇത് ഞാൻ നോക്കി കൊള്ളാം." കാശി ബസ്സിന്‌ നേരെയൊന്ന് നോക്കി. "എടാ നീ ഒറ്റയ്ക്ക്.. ശിവ ധർമ്മസങ്കടത്തോടെ അവനെ നോക്കി. പറയുന്നത് കേൾക് ശിവ.. ഞാനൊരു ഓട്ടോ പിടിച്ചു പോയിക്കൊള്ളാം..ഇതത്രക്കൊന്നും ഇല്ല.. ജസ്റ്റ്‌ ഒരു പോറൽ.." കാശിക്ക് പിന്നെയും ദേഷ്യം വരുന്നുണ്ട്. ഞാനും വരും.. " കവിളുകൾ അമർത്തി തുടച്ചു കൊണ്ട് കാർത്തു പറയുമ്പോൾ കാശി അവളെ നോക്കി. "മര്യാദക്ക് മിണ്ടാതെ പോയി ബസിൽ കയറെടി.നിനക്കതാ നല്ലത്..." അവനൊരു ചാട്ടം. കാർത്തു ഭയത്തോടെ പിന്നിലേക്ക് മാറി. "ചെല്ല് ശിവ.. ഇതൊന്നു മരുന്ന് വെച്ചിട്ട് നീ തിരിച്ചു വരുമ്പോൾ ഞാൻ ഇവിടുന്ന് കയറി കൊള്ളാം.." തീർത്തും നിസ്സാരമാക്കി പറഞ്ഞു കൊണ്ടവൻ യാത്രകാരോട് കയറാൻ പറഞ്ഞു. റോഡിൽ ഒരു ജാഥക്കുള്ള ആളായിട്ടുണ്ട്. നിമിഷങ്ങൾ കൊണ്ട് ആ ചോര ഒലിക്കുന്ന കയ്യുമായി തന്നെ അവനത് ഒതുക്കി വിടാൻ ശ്രമിച്ചു. കാശി... " ബസ്സിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ശിവ ശാസനയോടെ ഉറക്കെ വിളിച്ചു. ഹോസ്പിറ്റലിൽ പോകാതെ.. അവന്റെയൊരു.." ശിവ പിറുപിറുത്തു. കുഞ്ഞാറ്റെ.. വാ.. കയറിക്കോ.. " അപ്പോഴും പുറത്ത് തന്നെ നിൽക്കുന്ന കാർത്തുവിനെ നോക്കി ഹോൺ മുഴക്കി കൊണ്ട് ശിവ വിളിക്കുമ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി.. വീണ്ടും കാശിയെ നോക്കി. ഈ പെണ്ണിത് ആ ചെക്കന്റെ പ്രഷർ കൂട്ടുമല്ലോ.. " ശിവ പറഞ്ഞു കൊണ്ടവളെ ഒരിക്കൽ കൂടി വിളിച്ചു. പക്ഷേ അവളത് കേൾക്കാൻ പോലും നിൽക്കാതെ കാശിയുടെ അരികിലേക്ക് പോയി നിന്നു. ട്രാഫിക് ഒരു വിധം ഒതുങ്ങിയതും കാശി ഒഴിഞ്ഞു വന്നൊരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി. പക്ഷേ അവനും മുന്നേ കാർത്തു അതിലേക്ക് കയറിയിരുന്നു.. തുടരും.. ദേ കിടക്ണ്.. എന്നാലും ഇവളിത് എന്ത് ഭാവിച്ച. ആ ചെക്കൻ അല്ലേൽ തന്നെ നൂറ് ഡിഗ്രിയിലാണ്. അതിന്റെ കൂടെ അവളുമിനി.. എന്തായാലും വരുന്നിടത്തു വെച്ച് കാണാം.. റിവ്യൂ ഇട്ടിട്ട് പോണേ.. അതില്ലാതെ എനിക്കെഴുതാൻ കഴിയില്ല കേട്ടോ.. സ്നേഹത്തോടെ jif #📔 കഥ #💞 പ്രണയകഥകൾ
🦋🥰 nayana 🥰🦋
1.2K views
2 days ago
"നിന്റെ ആകാശം എനിക്ക് പറക്കാനുള്ള ഇടമല്ലായിരുന്നു... അതൊരു തടവറയായിരുന്നു...." ഇ വീഡിയോ ഉണ്ടാക്കി തന്നത് my brother 🥰 thankyou.... രാക്ഷസി: aaaaaa......ahhhhhhh Ghrrrrrrrrrr.....Ghhhhhhrrrr... 😠 ആകാശം: തന്റെ അധികാരത്തിന്റെ ഗർവ്വോടെ "ഡീ... നീ എന്നെ തോൽപ്പിക്കാൻ മാത്രം വളർന്നോ? നമ്മൾ ഒന്നിച്ചുണ്ടായിരുന്ന ആ കാലം നീ ഇത്ര വേഗം മറന്നു പോയോ? നീയൊരു വെറും പക്ഷി മാത്രമായിരുന്നു... എന്റെ തണലിൽ കഴിഞ്ഞിരുന്നവൾ...." 🫵🏻 രാക്ഷസി: ക്രൂരമായി ചിരിച്ചു കൊണ്ട് "പഴയ ആ പക്ഷി മരിച്ചു കഴിഞ്ഞു. നീ തന്നെ ശ്വാസം മുട്ടിച്ചു കൊന്നവളാണവൾ. പിന്നെ എന്തിനാടാ ആ ചീഞ്ഞ ഓർമ്മകൾ നീയിപ്പോൾ വിളിച്ചു പറയുന്നത്? ഞാൻ നിന്റെ പ്രണയിനിയല്ല... നിന്റെ പതനം കാണാൻ വന്ന രാക്ഷസിയാണ്! ഞാൻ തരുന്നത് ഇരട്ടിയായി ഏറ്റുവാങ്ങിക്കോ......." 👿 ഉള്ളിൽ വിങ്ങിപോട്ടുന്ന വേദനിയിലും....അവള് അവനോട് പ്രതികാരം ചെയ്യാൻ..... തീരുമാനിച്ചും.... അവളുടെ കണ്ണുകൾ.. തിളങ്ങി.....👀 താഴെ ആകാശം കറുത്തിരുണ്ടു വിറച്ചു നിൽക്കുമ്പോൾ, അവൾ തന്റെ സ്വർണ്ണച്ചിറകുകൾ ഒന്ന് ആഞ്ഞുവീശി. ചങ്ങല പൊട്ടിച്ച ആവേശത്തോടെ ഓരോ ചിറകടിയിലും മിന്നൽ പിണരുകൾ ആകാശത്തിന്റെ മാറ് മുറിച്ചു കൊണ്ടിരുന്നു. ⚡ ആകാശം: പേടിയോടെ നിലവിളിക്കുന്നു "വേണ്ട എന്നെ നശിപ്പിക്കരുത്! ഞാൻ ഇല്ലാതായാൽ ലോകം മുഴുവൻ കാർമേഘം മൂടും. നീയും ആ ഇരുട്ടിലേക്ക് തന്നെ വീഴും. ശൂന്യതയിൽ നീ ഒറ്റപ്പെട്ടു പോകും.." രാക്ഷസി: അട്ടഹാസത്തോടെ "വീഴാട്ടെ...ആ ഇരുട്ടിൽ വീഴുന്നതാണ് എനിക്കിപ്പോൾ ലഹരി....നിന്റെ സാമ്രാജ്യം കത്തിയമരുന്നത് കാണാൻ ഞാൻ നരകത്തിൽ വീഴാനും തയ്യാറാണ്... Ahhhhhhh... Hgggrrrrr..... Ghrrrr...." 👹 രാക്ഷസി: പുച്ഛത്തോടെ "ഇരുട്ടല്ലേ നിനക്ക് എന്നും പ്രിയപ്പെട്ടത്? പണ്ട് എന്നെ ചതിച്ച് താഴേക്ക് തള്ളിയപ്പോൾ, ആ മരണത്തിന്റെ ഇരുട്ടിൽ ഞാൻ എത്ര വട്ടം നീറിയെന്ന് നീ മറന്നോ? അന്ന് നീ ചിരിച്ചു... ഇന്ന് ഞാൻ നിനക്ക് നൽകുന്നത് വെളിച്ചമില്ലാത്ത, നിഴലുകളില്ലാത്ത ലോകമാണ്! നീ ഇനി സൂര്യനെ കാണില്ല, നക്ഷത്രങ്ങളെ അറിയില്ല. നീ എന്റെ ഭരണത്തിന് കീഴിലുള്ള വെറുമൊരു തടവുകാരൻ മാത്രം....... അവൾ ആകാശത്തേക്കാൾ ഉയരത്തിലേക്ക് കുതിച്ചു. ✨ താഴെ ഒരു കാലഘട്ടം അവസാനിക്കുകയായിരുന്നു... ഒരു രാക്ഷസി പിറക്കുകയായിരുന്നു.....🦋👑 ആകാശം വെറുമൊരു നിഴലായി മാറി. പ്രപഞ്ചത്തിന്റെ ചക്രവാളങ്ങൾ ചുട്ടുപൊള്ളുന്ന കനലായി. ഒരിക്കൽ തന്നെ ചതിച്ച് താഴേക്ക് തള്ളിയ ആകാശത്തിന്റെ നെഞ്ചിന് നേരെ അവൾ തന്റെ കൂർത്ത നഖങ്ങൾ ആഴ്ത്തി.അവൾ പിച്ചിച്ചീന്തിയത് മേഘങ്ങളെയല്ല, തന്നെ ശ്വാസം മുട്ടിച്ചു കൊന്ന ഒരു കാലഘട്ടത്തെയായിരുന്നു..... ആകാശം മരണവെപ്രാളത്തിൽ: "വേണ്ട... നിർത്ത്! നീ എന്നെ കൊന്നാൽ പിന്നെ നിനക്ക് പറക്കാൻ ഇടമില്ലാതാകും.....നീ ഈ ശൂന്യതയിൽ തകർന്നു വീഴും... ഈ കാർമേഘങ്ങൾ നിന്നെ ശ്വാസം മുട്ടിക്കും....." 😰 രാക്ഷസി അട്ടഹാസത്തോടെ: "ഹഹഹ... തോൽക്കാൻ തയ്യാറായവന്റെ വാക്കുകൾ.....നിന്റെ ആകാശം എനിക്ക് പറക്കാനുള്ള ഇടമല്ലായിരുന്നു... അതൊരു തടവറയായിരുന്നു.... എന്റെ സ്നേഹത്തെ നീ കുരുതി കൊടുത്ത ആ തടവറ..... നീ പറഞ്ഞത് തെറ്റിപ്പോയി ആകാശമേ... ഞാൻ ഇരുട്ടിലേക്ക് വീഴുകയല്ല, ഞാൻ തന്നെയായി മാറുകയാണ് ഈ പ്രപഞ്ചത്തിന്റെ മഹാന്ധകാരം....hhhagghrrrr." അവൾ തന്റെ ചിറകുകൾ ഒന്ന് ആഞ്ഞുവീശി. പണ്ട് പാവം പക്ഷിയായിരുന്നപ്പോൾ ഉണ്ടായിരുന്ന മൃദുവായ തൂവലുകളല്ല ഇന്ന് അവൾക്കുള്ളത്. ആകാശത്തിന്റെ പവർ കൂടി വലിച്ചെടുത്തപ്പോൾ അവളുടെ ചിറകുകൾക്ക് പർവ്വതങ്ങളേക്കാൾ കരുത്തുണ്ടായി. സ്വർണ്ണ നിറത്തിലുള്ള ആ ചിറകുകളിൽ നിന്ന് മിന്നൽ പിണരുകൾ താഴേക്ക് പെയ്തിറങ്ങി. ⚡💥 രാക്ഷസി: നഖങ്ങൾ ആഴ്ത്തി കുത്തിപ്പിടിച്ചുകൊണ്ട്....... 😈 "നീ മരിക്കണം die........ Ahhhha... Diee........ Ghrrrr...... Ahhhhhha aaaaaaa...... Hmmm hmmmmm " A monster was born here..... 😈🥀 ആകാശം നിലവിളിച്ചു കൊണ്ട് ചിന്നിച്ചിതറി...... മേഘങ്ങൾ കരി ഓയിൽ പോലെ ഉരുകി താഴേക്ക് ഒലിച്ചു. ഭൂമിയിൽ സൂര്യൻ അസ്തമിച്ചു, പകരം രാക്ഷസിയുടെ കണ്ണുകളിലെ കത്തുന്ന ചുവപ്പ് വെളിച്ചമായി മാറി. 🌑 അവൾ താഴേക്ക് നോക്കി. അവിടെ തന്നെ തകർക്കാൻ നോക്കിയ, പരിഹസിച്ച, പാവം പെണ്ണാണെന്ന് കരുതി ചവിട്ടിമെതിച്ച ഒരു കൂട്ടം മനുഷ്യരുണ്ട്. അവരുടെ കണ്ണുകളിൽ മരണഭയം നിഴലിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ലഹരി കയറി.... മുടി ഈഴകൾ കാറ്റിൽ പറി നടന്നു എരിയുന്ന ഇര തേടി.....👿 ആകാശം മരണവെപ്രാളത്തിൽ പറഞ്ഞത് വെറും വാക്കുകൾ ആയി മാറി.......അതീവ ശ്കത ആണ് ഇപ്പോൾ അവള്......... രാക്ഷസി താഴേക്ക് വിരൽ ചൂണ്ടി ഗർജ്ജിക്കുന്നു: "ഡാ... നിങ്ങളോടാണ്..... സ്നേഹിച്ചവളെ കല്ലെറിഞ്ഞവരോട്.... തോറ്റു പോകുമെന്ന് കരുതി എന്നെ കുഴിമാടത്തിലേക്ക് തള്ളിയവരോട്! അന്ന് ഞാൻ മരിച്ചിട്ടില്ല... ഞാൻ ജന്മം കൊള്ളുകയായിരുന്നു. നിങ്ങളുടെ പതനം കാണാൻ വേണ്ടി മാത്രം ഉയിർത്തെഴുന്നേറ്റ രാക്ഷസിയാണ് ഞാൻ! 🫵🏻🤬.... നിങ്ങളൂടെ രാജാവ് മാര്ണപ്പെട്ടിരിക്കുന്നു.... ഞാൻ വരുന്നുണ്ട്.....ഘഹ്ഹർർർർർ ഇനി നിങ്ങൾ ഒളിക്കാൻ ഒരിടവുമില്ല! തണൽ തന്ന ആകാശത്തെ ഞാൻ കൊന്നു കഴിഞ്ഞു. നിങ്ങൾക്ക് മഴ തന്ന മേഘങ്ങളെ ഞാൻ ചുട്ടുകരിച്ചു കഴിഞ്ഞു.നിങ്ങളുടെ നെഞ്ചിലെ ചോര കുടിക്കാൻ അവൾ തന്റെ പുതിയ വിശ്വരൂപം വെളിപ്പെടുത്തി. ആകാശത്തിന്റെ ഓരോ തരി ശക്തിയും അവളുടെ വിരൽത്തുമ്പിൽ കനലായി ജ്വലിച്ചു. അവൾ ആ കാർമേഘങ്ങൾക്കിടയിൽ നിന്ന് താഴേക്ക് ഊളിയിട്ടു. "നീചന്മാരെ... നിങ്ങളുടെ അന്ത്യം എന്റെ കൈകൾ കൊണ്ടാണ്! മരണം നിങ്ങളെ തൊടുന്നതിന് മുൻപ് എന്റെ ഈ പക നിങ്ങൾ അറിഞ്ഞു തീർക്കണം..." തുടരണോ..?..💐🥀 Nayana___k #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #💞 നിനക്കായ് #📔 കഥ #🧟 പ്രേതകഥകൾ!
𝄟⃝✍️ ഇഫാർ 𝄟⃝🌷
6K views
20 days ago
★ *പ്രതിലിപി പ്രീമിയം കഥ* ★ *COMPLETED 🔥പ്രതികാരത്തിനായി പുനർജന്മം എടുത്തവളുടെ കഥ 🔥🔥"ഈ വിവാഹം നടക്കില്ല...." ഒരു പെൺകുട്ടിയുടെ അലർച്ചയോടെയുള്ള ശബ്ദം കേട്ടതും താലി കെട്ടാൻ ഉയർന്ന അവന്റെ കൈ താഴ്ന്നു.... താലിക്കായി തല ......* ഈ കഥ പ്രതിലിപി ആപ്പിൽ വായിക്കൂ *_🔥🔥അവൻ...എന്റെ പെണ്ണ്🔥🔥 Love after marriage story 🌷_* 993397 പേർ ഏറെ ഇഷ്ടത്തോടെ വായിച്ച കഥ https://pratilipi.app.link/Cx3gKrOIv2b ☝ ☝ ☝ *ഇപ്പോൾത്തന്നെ വായിക്കാൻ ക്ലിക്ക് ചെയ്യൂ…* #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
Aksharathalukal അക്ഷരത്താളുകൾ
8.4K views
23 days ago
ഇതിയാനാ ഈ ചെക്കനേ വഷളാക്കുന്നത്........ ബാൽക്കണിയിലേക്ക് കയറി വന്നു കൊണ്ട് ആലിയാമ്മ ദേഷ്യപ്പെട്ടു........ എന്തോന്നാടി കൊച്ചേ ഉറഞ്ഞു തുള്ളുന്നത്. അല്ലെങ്കിലേ ഈ ഊരുതെണ്ടിയുടെ കൊള്ളരുതായ്മകളൊക്കെ നല്ല വെടിപ്പായി അറിയാവുന്നത് നിങ്ങൾക്കല്ലിയോ........ 'ഊരുതെണ്ടി...... മ്മ്മ് ...... ക്യാപ്ഷൻ കൊള്ളാം ആലി കൂട്ടി........!! ഫ്രെഡ്ഡി കൈയ്യിലിരിക്കുന്ന സ്പടികഗ്ലാസിലെ ചുവന്ന ദ്രാവകം ഒന്ന് സിപ്പ് ചെയ്തു കൊണ്ടു പറഞ്ഞു....... ആലിക്കൊച്ചേ........ എൻ്റെ ചെക്കന് കുറച്ച് അലമ്പനും തെമ്മാടിയുമാ....... പക്ഷേ നേരും നെറിയുമുള്ളവനാ........ അപ്പൻ്റെ സർട്ടിഫിക്കറ്റും കിട്ടിയല്ലോ...... രണ്ടും കണക്കാ ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് ആലിയാമ്മ നെടുവീർപ്പെട്ടു......!! മോൻ്റെ ഫോട്ടോ ഒരെണ്ണം എടുത്തു വച്ചേക്ക് കാടാറുമാസം നാടാറുമാസം എന്നാണല്ലോ കണക്ക് ഇനി ഈ തിരുമോന്ത എന്നു കാണാനാകുമോ ഒരു പെൺകൊച്ചുള്ളതാണേൽ പോണ്ടിച്ചേരിയിൽ മെഡിസിന് പഠിക്കുകയാ വേറൊന്ന് ഊരുതെണ്ടലും രണ്ട് മക്കളുണ്ടായിട്ടും ആരുമില്ലാത്തവരെ പോലെ....... ഒടുവിലായപ്പോഴേക്കും ഗദ്ഗദം കൊണ്ട് സംസാരിക്കാനാതെ ചുണ്ടും കടിച്ചു പിടിച്ച് ആലിയാമ്മ താഴേക്കിറങ്ങിപ്പോയി.........!! ടാ ..... മാക്കാനേ അപ്പനെല്ലാത്തിനും കൂടെ നില്ക്കും ഒന്നിനൊഴികെ.ആലിക്കൊച്ചിൻ്റെ കണ്ണു നിറഞ്ഞാൽ അത് അപ്പനെക്കൊണ്ട് സഹിക്കാൻ പറ്റില്ല കേട്ടോ........ ഫ്രെഡ്ഡിയുടെ നെഞ്ചുമൊന്ന് കലങ്ങി ..........!! അപ്പാ ....... ഞാൻ താന്തോന്നിയാണോ ഫ്രെഡ്ഡി വിഷാദത്തോടെ അപ്പൻ്റെ കൈ പിടിച്ച് ചോദിച്ചു......... നിന്നെ ഇങ്ങനെയൊക്കെയാടാ അപ്പനിഷ്ടം നീ പോയി അമ്മയെ ആശ്വസിപ്പിക്ക്......... ഫ്രെഡ്ഡിയുടെ തോളിൽത്തട്ടിപറഞ്ഞു........!! ദാ.... ലവനാണ് നുമ്മ നായകൻ ഫെഡറിക് ഫ്രാൻസീസ് എന്ന ഫ്രെഡ്ഡി..........!! കക്ഷിയെ അമ്മ ഊരുതെണ്ടി എന്നു വിളിച്ചപ്പോൾ....... ഉത്തരവാദിത്വമില്ലാതെ കള്ളും കുടിച്ചു നടക്കുന്ന ആളാണെന്നു കരുതേണ്ട......... ഫ്രെഡ്ഡി ഒരു ബൈക്ക് റേസിങ് റൈഡറാണ്........ ചെറുപ്പകാലം മുതൽ വെടിയുണ്ട പോലെ ചീറിപ്പായുന്ന ബൈക്കുകളോടുള്ള അടങ്ങാത്ത ക്രേസ്സ്.......... ചെറുപ്പത്തിൽ നാട്ടിലെ പട്ടാളക്കാരനായ വിജയൻ ചേട്ടൻ്റെ അടുത്താണ് ബുള്ളറ്റ് കണ്ടിട്ടുള്ളത്...... ബുള്ളറ്റിലിരുന്ന് അത് റേസ് ചെയ്തു ആ ചേട്ടൻ ഓടിച്ചു വരുമ്പോൾ ....... ഹോ....... ആ കുടുകൂടൂന്നുള്ള സൗണ്ട്...... അടുത്തുകൂടീ അത് പാഞ്ഞു പോകുമ്പോൾ രോമാഞ്ചത്തോടെ നോക്കി നിന്നിട്ടുണ്ട്....... അന്നങ്ങ് മനസ്സിൽ കയറിയതാ ആ പടക്കുതിര....!!. ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ബൈക്ക് റേസറാണ് ഫ്രെഡ്ഡി ലോകത്തെ വിവിധതരം റേസിങ്ങിൽ വാശിയേറിയതാണ് സൂപ്പർ ക്രോസ്സ് ....... അതിൽ വിന്നറാണ് ഫ്രെഡ്ഡി സൂപ്പർ ക്രോസിലെ ഏറ്റവും ഉയർന്ന വിഭാഗമായ എസ്.എക്‌സ്.വണ്ണിൽ ചാമ്പ്യനാവുകയാണ് അടുത്ത ലക്ഷ്യം. പിന്നെ സൂപ്പർക്രോസിൽ ലോകചാമ്പ്യനാവുകയും. അതിനായി കടുത്ത പരിശ്രമത്തിലാണ് ഫ്രെഡ്ഡി......!! പ്രത്യേകതരം സ്വഭാവക്കാരനാണ് ...... സാഹസീകത ഭയങ്കര ഇഷ്ടമാണ് അതേ പോലെ സ്പീഡും....... വണ്ടിയൊക്കെ വെടിയുണ്ട പാഞ്ഞു പോകുന്ന വേഗത്തിലാണ് ഓടിക്കുന്നത് അതൊക്കെ ട്രാക്കിൽ മാത്രം സാധാ റോഡിൽ ആള് ഡീസൻ്റാ വേഗതയുടെ കാര്യം പറയും പോലെയാ പ്രവർത്തിയും...... ഏതു കാര്യത്തിലും അവന് അവൻ്റേതായ തീരുമാനങ്ങളുണ്ട് ഒന്നിൻ്റെ പേരിലും അതിൽ നിന്ന് വ്യതിചലിക്കാറുമില്ല. ഒരു പ്രശ്നത്തിൽ ഇടപെട്ടാൽ അതെത്ര ആഴവും പരപ്പും ഉള്ളതാണെങ്കിലും അതിൻ്റെ അവസാനം കാണാതെ തിരികെ വരാറില്ല.....!! അറപ്പുരയ്ക്കൽ തറവാട് നാലേക്കർ ഭൂമിയിൽ ആധുനികത എല്ലാം തികഞ്ഞ സൗധം...... വിശാലമായ ലാൻഡ് സ്കേപ്പിങ് സിറ്റിങ് ഏരിയ..... സ്വിമ്മിങ്ങ് പൂൾ...... ഗാർഡൻ .....ആധുനിക രീതിയിലുള്ള ജിംനേഷ്യം സെറ്റു ചെയ്തിട്ടുണ്ട്. വെണ്ണക്കൽ തോല്കുമാറുള്ള ഫിനിഷിങ്ങിലാണ് വീടിൻ്റെ പെയിൻ്റിങ്ങ്....... നിരവധി വിദേശ ഇറക്കുമതി കാറുകൾ..... ഫ്രെഡ്ഢിയുടെ ബൈക്കുകൾ വിശാലമായ പോർച്ചിൽ ഇടം പിടിച്ചിരിക്കുന്നു.... കാരണവരായ വർഗ്ഗീസ് മാപ്പിളയുടെ മക്കളാണ് ഫ്രാൻസിസും ഫിലിപ്പും ഫ്രാൻസിസിനും ആലിയാമ്മയ്ക്കും രണ്ട് മക്കൾ ഫെഡറിക്ക് ഫ്രാൻസിസും ഫിദാ ഫ്രാൻസിസും ഫിലിപ്പിനും ഭാര്യ ലിസിക്കും ഒരു മകൻ റഹാൻMBA കഴിഞ്ഞ് - ബിസ്സിനസ്സ് നോക്കുന്നു. എല്ലാവരും ഒന്നിച്ചാണ് താമസം അറപ്പുരയ്ക്കൽ ഇന്ത്യയിലൊട്ടാകെ.... ഹോട്ടലുകൾ ജ്യുവലറികൾ'. റിസോർട്ടുകൾ....... കോളേജുകൾ അങ്ങനെ നീളൂന്ന ബിസിനസ്സ് ശൃംഖലയാണ്.ഇതൊക്കെ കുടുംബം ഒന്നാകെയാണ് മാനേജ് ചെയ്യുന്നത്....... നമ്മുടെ ചെക്കന് ഈ ബിസിനസ്സൊന്നും പിടിക്കുകേല...... യേശുദേവൻ്റെ കരുണ ചൊരിയുന്ന രൂപത്തിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്ന ആലിയാമ്മയുടെ അരികിലേക്ക് ഫ്രെഡ്ഡി വന്നു നിന്നു. കണ്ണുതുറന്ന ആലി കാണുന്നത് തന്നെ നോക്കി നില്ക്കുന്ന മകനേയാണ്. ഫ്രെഡ്ഡി അമ്മയെ ചേർത്തു പിടിച്ചു ആലിക്കുട്ടി.......... ഫ്രെഡ്ഡി കുറുമ്പോടെ വിളിച്ചു. ഹോ.....നാറ്റം ഏതാണ്ടൊക്കെ വലിച്ചു കേറ്റിയിട്ട് അമ്മയെ പുന്നാരിക്കാൻ വന്നേക്കുന്നു........ ആലിയാമ്മ മൂക്കു ചുളിച്ചോണ്ട് അവൻ്റെ കൈയ്യും തട്ടിമാറ്റി നടന്നു. ശ്ശെടാ പറച്ചിലു കേട്ടാൽ ഏതു നേരവും ആൽക്കഹോൾ ഫാക്ടറിയുമായാ നടപ്പെന്നു തോന്നുന്നല്ലോ....... എൻ്റെ ആലിക്കുട്ടി അപ്പൻ്റെ കൂടെ വല്ലപ്പോഴും കാണുമ്പോൾ ഒന്നു പിടിക്കും ....... അല്ലേലും ആലിക്കുട്ടിക്ക് കുറച്ച് അസൂയ ഉണ്ട് എൻ്റേം അപ്പൻ്റേം കെമസ്ട്രി കണ്ടിട്ട്....... അതു പോലൊരു അപ്പനേ ആർക്കേലും കിട്ടുമോ ദാ...... അമ്മേടേ ഈ കൊച്ചു തെമ്മാടിടേ ഭാഗ്യമാ എൻ്റെ അപ്പൻ..... ഭാഗ്യം..... എന്തു ഭാഗ്യമാടാ നിൻ്റെ കുരുത്തക്കേടിന് കൂട്ടുനിൽക്കുന്നതു കൊണ്ടാണോ അപ്പനും മോനും കണക്കാ അവൻ്റെയൊരു കെമസ്ട്രി..... എഞ്ചിനിയറിങ് കഴിഞ്ഞ ചെറുക്കൻ പറഞ്ഞുടനെ റേസിങിന് വിട്ടേക്കുന്നു അങ്ങേർക്ക് പണ്ടേ വിവരമില്ല ആലിയാമ്മാ അവനെ ചിറി കോട്ടി കാണിച്ചു....... ആലി കൊച്ചിന് ഇപ്പോ എന്തോ വേണം...... ഈ പിണക്കം മാറാൻ ഞാനെന്തു ചെയ്യണം ഓ.....പിന്നെ ഞാനെന്തു പറഞ്ഞാലും കേൾക്കുന്നൊരു മോൻ....... അതെന്തൊരു വർത്തമാനമാ ആലിക്കുട്ടി ഈ ഫ്രെഡ്ഡി ആരെങ്കിലും പറയുന്നത് അനുസരിക്കുന്നുണ്ടെങ്കിൽ ഈ ആലിക്കുട്ടിയുടെ വാക്കുകൾക്കു മാത്രമാണ്. അവൻ അവരെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു...... എന്നാ നീ ടെസ്സയുടെ കാര്യത്തിൽ എന്തു തീരുമാനിച്ചു...... ദാണ്ട് കിടക്കണു..... ചട്ടീം കലോം ആലിക്കുട്ടിയെ സ്നേഹിക്കാൻ വന്നാലുടനെ എടുത്തിടും എനിക്ക് കെട്ടാൻ തോന്നുമ്പോൾ അങ്ങോട്ടുപറയാം ഇതുവരെ കുസൃതിയോടെ സംസാരിച്ചവൻ അരിശത്തോടെ അവൻ്റെ റൂമിലേക്ക് പോയി...... ഫ്രെഡ്ഡിയുടെ പോക്കു നോക്കി വേദനയോടെ ആലിയാമ്മ താടിക്ക് കൈയ്യും കൊടുത്തിരുന്നു. അമ്മയും മോനും പിന്നെയും പിണങ്ങിയോ...? ശുണ്ഡി പിടിച്ചിരിക്കുന്ന ആലി കൊച്ചിൻ്റെ അടുത്തേക്ക് ഫ്രാൻസിസ് ഇരുന്നു....... കെട്ടിൻ്റെ കാര്യം പറയുമ്പോൾ അവനു തുള്ളലാ ആലിക്കൊച്ച് സങ്കടത്തോടെ പറഞ്ഞു. ഇനി ആരെങ്കിലും ആ ചങ്കിനകത്തു ഉണ്ടോ.....? ആലിക്കൊച്ച് ഒരു ഞെട്ടലോടെ ഫ്രാൻസിസിനെ നോക്കി..... എവിടുന്ന്........ അവൻ്റെ ഇഷ്ടവും ആവേശവും പാഷനും സന്തോഷവുമെല്ലാം അവൻ പൊടി പാറിക്കൊണ്ട് താണ്ടുന്ന ദൂരത്തായാണ്.......വേഗതയേയാണ്. ബൈക്ക് റേസ് ചെയ്ത് നില്ക്കുന്ന ഓരോ നിമിഷവും അവന് ലഹരിയാണ്. ഒരു പെണ്ണിനോടും തോന്നാത്ത ലഹരി അതൊക്കെ മറികടന്ന് അവനൊരു പെണ്ണിനെ ചങ്കിൽ കയറ്റിയാൽ കർത്താവു വിചാരിച്ചാലും അവിടുന്നവൻ ഇറക്കി കളയില്ല. നീ വിഷമിക്കേണ്ട ചെക്കനു കുറച്ചു സമയം കൊടുക്ക്........ പിന്നെ ആ ടെസ്സയുടെ കാര്യം പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലേണ്ട . എനിക്കേ ആ കൊച്ചിനെ പിടിക്കുന്നില്ല മുഖത്താകെ ചുണ്ണാമ്പും തേച്ച് അര നിക്കറും നമ്മളെയൊക്കെ കാണുമ്പോൾ ആ കൊച്ചിനൊരു പുശ്ചമാ എൻ്റെ ചെക്കന് എന്നതായാലും ആ കൊച്ച് വേണ്ട...... ഫ്രാൻസിസ് തറപ്പിച്ചു പറഞ്ഞു. ഫ്രെഡ്ഡിതൻ്റെ മുറിയിൽ ചുവരിലൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളിലും ഷീൽഡുകളിലും കൈവിരലുകളോടിച്ചു കൊണ്ടിരുന്നു. ആദ്യമായി 19 വയസ്സിൽ നാട്ടിലെ ചെറിയൊരു ട്രാക്കിൽ യമഹമുടെ ബൈക്കുമായി മത്സരത്തിനിറങ്ങിയതു മുതൽ ഈയടുത്ത കാലത്ത് സൂപ്പർ ക്രോസ്സിൽ വിന്നറായി കപ്പുയർത്തി നില്ക്കുന്ന പിക്ചേഴ്സ് വരെയുണ്ട് ......... മത്സരങ്ങൾക്കു ലഭിച്ച ഷീൽഡുകളും പതക്കങ്ങളും കപ്പുകളും കൊണ്ട് ചുവരിന് ഒരു ഭാഗം നിറഞ്ഞിരിക്കുന്നു. ഈ ഇരുപത്തിയേഴു വയസ്സിലും പത്തു വയസ്സുകാരൻ്റെ ആകാംക്ഷയോടെ ഫ്രെഡ്ഡി അതെല്ലാം തൊട്ടു നോക്കി കൊണ്ടേയിരിക്കുന്നു. ചേട്ടായി....... ഫ്രെഡ്ഡി.തിരിഞ്ഞു നോക്കിയതും റഹാൻ......... ഫ്രെഡ്ഡിയുടെ അപ്പൻ ഫ്രാൻസിസിൻ്റെ അനിയൻ ഫിലിപ്പിൻ്റെ മകൻ........ ഇരുപത്തിനാലു വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ...... കുസൃതിയും കുറുമ്പും നിറഞ്ഞ കണ്ണുകൾ....... ടെസ്സ അടിപൊളിയല്ലേ..... ചേട്ടായി ഒന്നു നോക്കിയാലോ........ ആണോ ....... അത്രയ്ക്ക് അടിപൊളിയാണോ ഫിലിപ്പിനു വേണ്ടി ഒന്നു നോക്കിയാലോ ഫ്രെഡ്ഡി അരിശത്തോടെ പറഞ്ഞു. സന്തോഷമായി ചേട്ടായി .....അപ്പനു വിളി കേൾക്കെണ്ട വല്ല ആവശ്യമുണ്ടായിരുന്നോ എനിക്ക്....... റഹാൻ തല ചൊറിഞ്ഞോണ്ട് ആത്മഗതിച്ചു. ഫ്രെഡ്ഡിയുടെ മനസ്സിൽ ഒരുത്തിയും ഇല്ല. അങ്ങനെയൊരാളും വേണ്ട എൻ്റെ മനസ്സിൽ അങ്ങ് സൗദി അറേബ്യയുടെ മണലാരണ്യങ്ങളിൽ പൊടി പാറിക്കൊണ്ട് ....... ഞാൻ താണ്ടുന്ന എൻ്റെ സ്വപ്നം ഇന്ത്യൻ പതാകയുമേന്തി നില്ക്കുന്ന നിമിഷം ഞാനാ സ്വപ്നത്തിൽ എത്താൻ കാതങ്ങളോളം സഞ്ചരിക്കേണ്ടിയിരിക്കുന്നു...... എൻ്റെ മനസ്സിനെയും ശരീരത്തേയും കഠിനമായ പരിശീലനത്തിലൂടെ....... ട്രാക്കിൻ്റെ വരുതിയിലെത്തിക്കണം. നിതാന്ത പരിശ്രമങ്ങൾ ........ വീട്ടുവീഴ്ചയില്ലാത്ത പരിശീലനങ്ങൾ ........ മരണത്തെപ്പോലും മുഖാമുഖം കാണുന്ന നിമിഷങ്ങൾ...... !! ഇതിനിടയൽ കൂടെ ഒരു പെണ്ണ്...... ബെല്ലും ബ്രേക്കുമില്ലാത്ത ഒരു പോക്കാ എൻ്റേത്...... കൂടെ ഒരാളുണ്ടായാൽ....... അതൊന്നും ശരിയാകില്ല...... അതൊന്നും എൻ്റെ ചിന്തയിൽ കൂടി ഇല്ല.......!! അമ്മയെ എന്നെ കാണുന്നില്ലെന്ന് പരാതിയാണ് .... ഇനി ഒരാളുടെ കൂടീ പരാതി താങ്ങാൻ വയ്യ..... റൈഡർ സന്യാസിയാകാനുള്ള പുറപ്പാടാണ്....... അല്ലേ റഹാൻ ചിരിച്ചോണ്ട് ചോദിച്ചു. സന്യാസി കൊള്ളാല്ലോടാ...... ചെക്കാ ഫ്രെഡ്ഡി അവനെ നോക്കി ചിരിച്ചു.....!! റഹാൻ ഫ്രെഡ്ഡിയെ ഒന്നു നോക്കി...... ജിമ്മിലും ട്രാക്കിലെയും കഠിന പരിശ്രമത്തിലൂടെ ഉരുക്കിയെടുത്ത ഫിറ്റ് ബോഡി ...... ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ആകാര സൗഷ്ടവം....... കുസൃതി കണ്ണുകൾ..... എങ്കിലും ഗൗരവമായ ഭാവം....!! എൻ്റമ്മോ...... റഹാൻ സ്വന്തം ശരീരത്തിലേക്ക് നോക്കി അയ്യേ ..... ചളുക്കാ പുളുക്കാനുള്ള ബോഡി....... എന്തൊരു ദാരിദ്രൃം..... സ്വന്തം ശരീരത്തിൽ നോക്കി നെടുവീർപ്പെട്ടു.......!! എന്തോന്നാടെ ഈ നോക്കിക്കൊണ്ടിരിക്കുന്നെ ഫ്രെഡ്ഡി അവനെയൊന്നു കൂർപ്പിച്ചു നോക്കി...... പറഞ്ഞിട്ട് എന്തു കാര്യം ....... ആനയ്ക്ക് അതിൻ്റ വലിപ്പം അറിയില്ലല്ലോ...... റഹാൻ കുറുമ്പോടെ പറഞ്ഞു........ ചേട്ടായിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ലെ ..... പെട്ടെന്ന് റഹാൻ ചോദിച്ചു. പ്രണയം...... അല്ലേ..... ഫ്രെഡ്ഡി ഒന്നു ചിരിച്ചു. ഉണ്ടല്ലോ...... ചിലതിനോടെല്ലാം പ്രണയമാണ്....... ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തോട്....... രാത്രിയിൽ പെയ്യുന്ന മഴയോട്....... ഇരമ്പിയാർക്കുന്ന കടലിനോട്....... പച്ചപരവതാനി വിരിച്ച വയലിനോട്...... നീഗൂഢവും നിശബ്ദമുമായി വൃക്ഷങ്ങളാൽ നിറഞ്ഞു നില്ക്കുന്ന വനങ്ങളോട് കാട്ടരുവികളോട് തലയുയർത്തിത്തി നില്ക്കുന്ന കൊടുമുടികളോട്..... അതിലേറെ പ്രണയം ചീറിപ്പായുന്ന റേസിങ് മ്പൈക്കുകളോട് വേഗത്തിനോട് സാഹസികതയോട് ചിറിപ്പായുന്ന ബൈക്കുകൾ ഞെരിച്ചമർത്തുന്ന റേസിങ് ട്രാക്കുകളോട് ഓരോ മത്സരങ്ങളോടും പ്രണയമാണ് അവസാനിക്കാത്ത പ്രണയം ആ..... ബെസ്റ്റ് ..... ആരോട് എന്താ ചോദിച്ചത്........ ആകെ........ ഗ്യാസ് പോയ അവസ്ഥയിൽ റഹാൻ കിളികളെയെല്ലാം തിരിച്ചുവിളിക്കാൻ പോലും കഴിയാതെ നിന്നു.......!! ടാ..... പൊട്ടാ..... എന്തോന്നാ മിഴിച്ചു നില്ക്കുന്നെ.......?? എന്നതാ...... ഇവിടെ നടന്നത് ....... ഞാനെന്താ ഇവിടെ........ റഹാൻ സ്വന്തം തലയ്ക്കു തട്ടി...... വന്ന കിളികളെയെല്ലാം വേഗം കൂട്ടീലാക്കി.....!! എനിക്ക് നിങ്ങളൊക്കെയില്ലേ അതുമതി...... റഹാനെ ചേർത്തു പിടിച്ചു കൊണ്ട് ഫ്രെഡ്ഡി പറഞ്ഞു.....!! ടാ കൊച്ചനേ...... ആലിക്കൊച്ച് മുടിഞ്ഞ അരിശത്തിലാ എനിക്കാണേൽ നാളെ വെളുപ്പിനെ പോകണം ...... നീ എങ്ങനെയെങ്കിലും ഹെൽപ്പെടാ..... അതിൻ്റെ കണ്ണുനീരു കണ്ടോണ്ട് പോകാൻ മനസ്സ് വരില്ലെടാ...... ഫ്രെഡ്ഡിയുടെ ശബ്ദമൊന്നിടറി........ ചേട്ടായി വിഷമിക്കേണ്ട നമ്മുക്ക് ശരിയാക്കാമെന്നേ......!! ഡിന്നറിനായി വർഗ്ഗീസ് മാപ്പിളയും...... മക്കളായ ഫ്രാൻസിസും ഫിലിപ്പും എത്തി...... അവനെന്തിയേ ഇവിടുത്തെ പോക്കിരി...... കുഞ്ഞുമോനേ ....... വാടാ ചെക്കാ കഴിക്കുന്ന സമയമായിട്ടും അവിടെ എന്തെടുക്കുകയാ വർഗ്ഗീസ് മാപ്പിള ഫ്രെഡ്ഡിയുടെ റൂമിലേക്ക് നോക്കി വിളിച്ചു. ഞാനിവിടുണ്ടേ........ ഫ്രെഡ്ഡി റെഹാനുമായി അങ്ങോട്ടെത്തി കഴിക്കാനിരുന്നു. ലിസിമ്മാ പോരട്ടെ എൻ്റെ സ്പെഷ്യൽ ....... ഈ ചെക്കനെ കൊണ്ടു തോറ്റു ആലി ചേട്ടത്തി...... ലിസി ചിരിച്ചോണ്ട് .... ഫ്രെഡ്ഡിക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കറിയും ഹാഫ് ബോയിൽഡ് മുട്ടയും എടുത്തിട്ടു വന്നു......!! അതും ആസ്വദിച്ച് കഴിച്ചു കൊണ്ട് പറഞ്ഞു..... അപ്പാപ്പാ ...... കുഞ്ഞു മോൻ നാളെ നാടുവിടുകയാ കേട്ടോ...... അതു കേട്ടതും എല്ലാവരും നിശബ്ദരായി....... ഫ്രെഡ്ഡി നോക്കിയപ്പോൾ അപ്പനും റഹാനു മൊഴികെയുള്ള മുഖങ്ങളിലെല്ലാം സങ്കടം...... അപ്പനെ ഉറ്റുനോക്കിയപ്പോൾ...... ഫ്രാൻസിസ് അവനെ കണ്ണടച്ചു കാണിച്ചു....... എങ്ങോട്ടാ കുഞ്ഞുമോനേ ഇത്തവണ...... എളേപ്പൻ ഫ്രാൻസിസ് ചോദിച്ചു. കുറച്ചു ദൂരെ....... വനാതിർത്തിയോട് ചേർന്നുള്ള കൊച്ചുഗ്രാമം...... കളരികൾക്കും ആയോധന കലകൾക്കും പേരുകേട്ട കാളിപുരം....!! അവിടെ ആയോധന കലകൾക്ക് അഗ്രഗണ്യനായ ഗുരുവുണ്ട് അദ്ദേഹത്തിൻ്റെ അടുത്തു കുറച്ചു കാലം വിദ്യകളൊക്കെ അഭ്യസിക്കണം...... അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കുന്ന സൂപ്പർ ക്രോസ്സിൽ വിജയിക്കാൻ അത് വളരെ ഉപകരിക്കും...... കോച്ചിൻ്റെ നിർദ്ധേശമാണ്........!! ആലിയാമ്മ മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ടതും റഹാൻ ചിരിച്ചു. ആലിമ്മാ........ ചേട്ടായി പോയിട്ടു വരട്ടെ....... വേറെ രാജ്യത്തെങ്ങുമല്ലല്ലോ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയല്ലേ ....... ആലിമ്മ നോക്കിക്കോ ഏതേലും ഉശിരുള്ള പെങ്കൊച്ച് ഈ കൊല കൊമ്പനെ...... വാരിക്കുഴിയില് വീഴ്ത്തും........ അതു കേട്ടും ആലിയാമ്മയുടെ മുഖത്തൊരു തെളിച്ചം വന്നു. എന്നാലൊരു മുഖം റഹാനെ അരിഞ്ഞ് അച്ചാറിടാൻ പാകത്തിൽ ചുവന്നിരുന്നു........!! ആലിമ്മ നോക്കിക്കോ ഏതേലും ഉശിരുള്ള പെങ്കൊച്ച് ഈ കൊല കൊമ്പനെ...... വാരിക്കുഴിയില് വീഴ്ത്തും........ അതു കേട്ടും ആലിയാമ്മയുടെ മുഖത്തൊരു തെളിച്ചം വന്നു. എന്നാലൊരു മുഖം റഹാനെ അരിഞ്ഞ് അച്ചാറിടാൻ പാകത്തിൽ ചുവന്നിരുന്നു.......!! റഹാൻ ഫ്രെഡ്ഡിയെ നോക്കിയതും ...... ചെക്കനവിടെ മസിലൊക്കെ വിറപ്പിച്ച് ഇങ്ങനെ ചപ്പാത്തിയിൽ ബലം പിടിക്കുകയാ ..... റഹാൻ പതിയെ എഴുന്നേറ്റ് ഒറ്റോട്ടം സ്റ്റെയർ കയറി മുകളിലോട്ട്.....!! ടാ..... കൈ കഴുകീട്ട് പോടാ ഫിലിപ്പ് പറഞ്ഞതും ഇനിയവിടെ നിന്നാൽ ഒരിക്കലും കഴുകാൻ കൈയ്യുണ്ടാവില്ല അപ്പാ..... പറഞ്ഞതും റൂമിലേക്കോടി വാതിലടച്ചിരുന്നു അവൻ...... അവൻ്റെ പരാക്രമം കണ്ട് എല്ലാവരും ചിരിച്ചു. അത്താഴമൊക്കെ കഴിഞ്ഞ് ഫ്രെഡ്ഡി കിടക്കാനായി പോയി.....!! പുലർച്ചെ 4.30 ആയി........ അറപ്പുരയ്ക്കൽ മാളിക നിയോൺ ബൾബിൻ്റെ പ്രകാശത്തിൽ കുളിച്ചു നിന്നു ....... ഫ്രെഡ്ഡി ....... തൻ്റെ ലഗേജുമായി താഴേക്ക് ഇറങ്ങി....... അവൻ താഴേക്കിറങ്ങുന്നതും നോക്കി ആലിയാമ്മയും ഫ്രാൻസിനും ലിവിങ് ഏരിയയിൽ കാത്തു നിന്നു...... അപ്പാ....... ന്നാ പിന്നെ ...... വിണ്ടും പാക്കലാം ആലിക്കുട്ടി....... Love u ഫ്രെഡ്ഡി അവരെ ചേർത്തു പിടിച്ച് നെറ്റിയിൽ മുത്തി...... ടാ...... കള്ള തിരുമാലി പോയേച്ചും വെക്കം വന്നേക്കണം....... അതു പിന്നെ അങ്ങനല്ലിയോ....... എൻ്റെ ആലിക്കുട്ടി ഫ്രെഡ്ഢിയെ കാണാനാഗ്രഹിക്കുമ്പോഴേ നമ്മളരികിൽ ഉണ്ടാകില്ലേ...... ഫ്രെഡ്ഡി കുസൃതിയോടെ തൻ്റെ ജിപ്സിയിൽ കയറി ഓടിച്ചു പോയി........ ഫ്രാൻസിസ്....... കണ്ണു തുടയ്ക്കുന്നതു കണ്ടതും ആലി കൊച്ചിനും നൊന്തു....... എന്നതാ അച്ചായാ ഇത് ........ ആലികൊച്ച് വേദനയോടെ ചോദിച്ചു........ എൻ്റെ തെമ്മാടിയെ കണ്ടു കൊതി തീർന്നില്ല......" നിങ്ങൾക്കല്ലായിരുന്നോ എനക്കേട് മോൻ ലോകം കീഴടക്കിയേച്ചും വരട്ടേന്നും പറഞ്ഞ് ആ ചെറുക്കനെല്ലാത്തിനും പിരി കേറ്റി വിട്ടേച്ച് ഇപ്പോ ഇരുന്നു മോങ്ങുന്നു.....!! പോട്ടെടി അവൻ അവൻ്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചിട്ടു വരട്ടെ......." അറപ്പുരയ്ക്കലിൻ്റെ വിശാലമായ കോർട്ടിയാഡിൽ നിന്ന് മെയിൻ ഗേറ്റ് വഴി....... റോഡിലേക്ക് ഇറങ്ങുമ്പോഴും ഫ്രെഡ്ഡിയുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.......!! ഒറ്റയ്ക്കൂള്ള യാത്ര...... അങ്ങനെ വേണമെന്നൊരു തോന്നൽ അതു കൊണ്ടാണ് ഉറ്റ സുഹൃത്തായ ആൽവിനെപ്പോലും ഒപ്പം കൂട്ടാത്തത്. കോച്ച് അജയഘോഷ് പറഞ്ഞു തന്നൊരു വിവരണം മാത്രമേയുള്ളു ആ നാടിനേക്കുറിച്ച്........ വനാതിർത്തിയോടു ചേർന്നുള്ള ഒരു ഗ്രാമം പരിഷ്കൃത ലോകം എത്തി നോക്കാത്തൊരിടം...... പ്രത്യേക ആചാരങ്ങളും അനുഷ്ടാനങ്ങളും അനുവർത്തികുന്ന ഒരു ഊര്...... മന്ദാകിനിപ്പുഴയും ഊരിലെ കാളിയുടെ ക്ഷേത്രം...... ആയോധനകലകളിൽ അഗ്രഗണ്യനായ യദു ശർമ്മൻ...... ഇത്രയുമേ അജയഘോഷിൽ നിന്നു കിട്ടിയ വിവരങ്ങൾ.....!! "മ്മ്മ്.... ബാക്കിയൊക്കെ അവിടെ ചെന്നിട്ട് അറിയാം..." ജിപ്സി കുറേ ദൂരം താണ്ടി..... സൂര്യൻ കത്തിക്കയറുന്നു. ഉച്ച സമയം ആയിരിക്കുന്നു. നാളെ വൈകുന്നേരത്തോടെ കാളിപുരത്ത് എത്തുകയുള്ളു. വിശപ്പു തോന്നിയപ്പോൾ വണ്ടിയൊന്ന് ഒതുക്കാൻ തീരുമാനിച്ചു. ഫ്രെഡ്ഡി ചുറ്റുമൊന്നു നോക്കി..... ആൾത്തിരക്ക് കുറഞ്ഞൊരു കവലയിലാണവൻ...... വണ്ടി സൈഡാക്കി..... അതിൽ നിന്നിറങ്ങി ഒന്നു മൂരി നിവർത്തി.... റോഡരികിൽ പൊതു ടാപ്പ് കണ്ടതും അങ്ങോട്ടേക്ക് നടന്നു.മുഖത്ത് വെള്ളം വീണപ്പോൾ ഒരാശ്വാസം...... ആലിക്കുട്ടി എന്തൊക്കെയോ പൊതിഞ്ഞു കെട്ടിവെച്ചിട്ടുണ്ട്. ജിപ്സിയുടെ ബാക്കിൽ കുറേ സാമഗ്രികൾ കണ്ടതും... ഇതൊക്കെ എപ്പോ? വനാതിർത്തിയിലുള്ള ഗ്രാമത്തിലേക്കാണെന്നു പറഞ്ഞതു കൊണ്ടാവും പെട്ടെന്ന് കേടുവരാത്ത ഭക്ഷ്യസാധനങ്ങൾ, പൊടി വകകൾ ഉണക്കി വച്ച ഐറ്റമസ്. മിൽക്ക് പ്രൊഡക്ട്സ്.അങ്ങനെ പോകുന്നു..... വാഴയിലയിൽ പൊതിഞ്ഞ ചോറെടുത്ത് ജിപ്സിയിലിരുന്ന് കഴിച്ചു..... ചെമ്പാവരിച്ചോറും കുറച്ച് തൈരും ചമ്മത്തിയും ഉണക്കമീനും...... ഹെൽത്ത് കോൺഷ്യസ് കാരണം എല്ലാം ലളിതമായിട്ടാണ്...... ഫ്രെഡ്ഡിക്ക് ഫാസ്റ്റ്ഫുഡിനേക്കാളും വീട്ടിലെ ഭക്ഷണമാണ് ഇഷ്ടം....!! വീണ്ടും യാത്രയാരംഭിച്ചു. തനിച്ചുള്ള ഇത്രയും ലോങ്ങ് യാത്രയൊക്കെ വേറെ ആർക്കാണേലും ബോറായേനെ..... ഫ്രെഡ്ഡിക്ക് ഇതൊന്നും വിഷയമല്ല ഡ്രൈവിങ് എപ്പോഴും ലഹരിയാണ്. രാത്രിയായപ്പോൾ ഭക്ഷണം കഴിഞ്ഞ് ഒരു ലോഡ്ജിൽ താമസിച്ചു രാവിലെ വീണ്ടും യാത്ര തുടങ്ങി നഗരങ്ങളിൽ നിന്ന് ഗ്രാമത്തിലേക്ക് അവൻ്റെ ജിപ്സി ഓടിക്കൊണ്ടിരുന്നു. ചെറിയ അരുവികളും പാറക്കൂട്ടങ്ങളും പിന്നെ വലിയ മലനിരകൾ ദൂരെയായി കൊടുംകാട്...... ദുർഘടം പിടിച്ച മൺറോഡിലൂടെ വണ്ടി പൊയ്ക്കൊണ്ടിരുന്നു.ചെറിയൊരു അരുവിയെ കീറി മുറിച്ച് വണ്ടി ചെന്നത് നിന്നത് കാളിപുരം എന്നെഴുതിയ മഞ്ഞ ബോർഡിനടുത്താണ് ദൂരെയായി ജനസഞ്ചാരം ഉള്ളതായി ഫ്രെഡ്ഡിക്ക് തോന്നി...... അങ്ങോട്ടേക്ക് വണ്ടി നിർത്തി...... മൂന്നാല് ചെറിയ കടകൾ..... പക്ഷേ കുറച്ചു.... താഴെയായി ചന്തയാണെന്നു തോന്നുന്നു. അവിടെ തിരക്കുണ്ട്...... കവലയുടെ ഒത്ത നടുക്കായി പടർന്നു പന്തലിച്ച അരയാൽ നില്‌കൂന്നു. ചുറ്റും തറ കെട്ടിയിട്ടിട്ടുണ്ട്. അതിൽ രണ്ട് വൃദ്ധർ ഇരിക്കുന്നു. കുറേ കൂടിലുകൾ അടുത്തടുത്തായി കാണാം...... ഫ്രെഡ്ഡി പതിയെ ആ ചെറിയ കടയിലേക്ക് നീങ്ങി. പലചരക്ക് കടയാണ്.കടയിൽ വന്ന സ്ത്രികൾക്ക് എന്തൊക്കെയോ എടുത്ത് കൊടുക്കുകയാണ്. ""അതേ ചേട്ടാ.... ഞാൻ കുറച്ച് ദൂരേന്നാണേ.... ഈ കളരിഗുരുക്കൾ യദുശർമ്മ......?? "ഓ...... അയ്യാവേ തിരക്കിയാണോ മൺറോഡ് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു......ദാ......ഈ വഴി പോയി ഒരു വളവ് അകലെ കാളീക്ഷേത്രമുണ്ട് അതിന് പുറകിലാണ് കളരിത്തറ......" ഫ്രെഡ്ഢി കടക്കാരനോട് നന്ദി പറഞ്ഞ് അവിടേക്ക് തിരിച്ചു. ചുറ്റും കാടാൽ തീർത്തൊരു ഗ്രാമം പ്രകൃതി രമണിയതയിൽ പൂത്തുലഞ്ഞു നില്ക്കൊന്നിരിടം കാട്ടുപൂക്കളിൻ്റെ സൗരഭ്യം..... മന്ദാകിനിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്നു...... ഏകദേശം നാനൂറ് കുടുംബങ്ങളോളം ഇവിടെ താമസിക്കുന്നു. അധികം പരിഷ്കാരങ്ങളൊന്നും കടന്നു കൂടിയിട്ടില്ല. വളവു തിരിഞ്ഞതും ത്രിശൂലവും ഒറ്റക്കൽ സ്തൂപവും കണ്ടു...... കരങ്കല്ലിൽ തീർത്ത ചെറിയൊരു ക്ഷേത്രം ഒറ്റക്കല്ലിൽ തീർത്ത കാളി വിഗ്രഹം.....!! ഫ്രെഡ്ഡി ജീപ്പ് പടുകൂറ്റൻ വേപ്പിൻ മരത്തിന് മുന്നിൽ നിർത്തി. ഇറങ്ങി പതിയെ നടന്നു. മൺ റോഡിലൂടെ കാളവണ്ടി പോകുന്നു. നിറയെ പച്ചക്കറിയുമായി...... അവിടമാകെ കാപ്പിപ്പൂവിൻ്റെ മണം നിറഞ്ഞു നില്ക്കുന്നു...... മൺ റോഡിനപ്പുറം കാപ്പിത്തോട്ടമാണ്...... വെൺമ നിറഞ്ഞ പൂക്കളാൽ പൂത്തുലഞ്ഞു നില്ക്കുന്നു. കാളി ക്ഷേത്രത്തിനു ചുറ്റും ഇരുളു മൂടീയതു പോലേ നിഗൂഡതകൾ നിറഞ്ഞിടമായി തോന്നി. അകത്തുനിന്നും ജപമന്ത്രങ്ങൾ ഉച്ചത്തിൽ കേൾക്കാം "ഓം കാളീം മേഘസമപ്രഭാം ത്രിനയനാംവേതാളകണ്ഠസ്ഥിതാംഖഡ്ഗം ഖേട കപാല ദാരിക ശിരഃ കൃത്വാകരാഗ്രേഷു ച ഭൂതപ്രേതപിശാചമാതൃസവിതാംമുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദിവിപദാം സംഹാരിണീമീശ്വരീം" ക്ഷേത്രത്തിന് അരികിലായി കൂറ്റൻ വൃക്ഷങ്ങളാലും.....വള്ളിപ്പടർപ്പുകളാലും നിറഞ്ഞ കാവ്...... അതിൽ മാനംമുട്ടെ വളർന്നൊരു വൃക്ഷത്തിൽ ചുവന്ന പട്ടു ചുറ്റിയിരിക്കുന്നു........ രക്തവർണ്ണമാർന്ന കുങ്കുമവും മഞ്ഞൾപ്പൊടിയും..... മരത്തിനു ചുറ്റും കൂടി കിടക്കുന്നു. റോഡരികിൽ നിന്ന് ഇതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്ന കാവി പുതച്ചൊരാൾ കാറ്റു പോലവൻ്റെയടുത്തെത്തി..... 📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം: 👉 https://share.aksharathalukal.in/s/52663/view വായിച്ചിട്ട് അഭിപ്രായം പറയണേ 🥰 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ