അപരിചിത
പാർട്ട് 5
പള്ളിയുടെ മണിനാദം കേട്ടാണ് ദേവപ്രിയയുടെ പുതിയ ജീവിതം ഓരോ ദിവസവും ആരംഭിച്ചിരുന്നത്.
ആദ്യം അവൾക്ക് അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.
പേടിയില്ലാതെ ഉറങ്ങാൻ കഴിയുന്ന രാത്രികൾ...
ആരും ശകാരിക്കാതെ ഭക്ഷണം കഴിക്കാൻ കഴിയുന്ന ദിവസങ്ങൾ...
കൈയിൽ ചൂലിന് പകരം പുസ്തകങ്ങൾ...
ഇതെല്ലാം അവൾക്ക് ഒരു സ്വപ്നം പോലെ തോന്നി.
ഓരോ രാത്രിയും ഉറങ്ങുന്നതിന് മുമ്പ് അവൾ ഒരേ ചോദ്യം സ്വയം ചോദിക്കുമായിരുന്നു.
"ഇതെല്ലാം സത്യമാണോ... അതോ ഞാൻ കാണുന്ന ഒരു സ്വപ്നമോ?"
പള്ളിയിലെ അച്ചൻ എല്ലാവർക്കും ഒരുപോലെയായിരുന്നു.
ആരുടേയും ഭൂതകാലം അദ്ദേഹം ചോദിച്ചിരുന്നില്ല.
ആരുടെയും മുറിവുകൾ വീണ്ടും തുറക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല.
പക്ഷേ...
ആരുടേയും കണ്ണുകളിലെ വേദന വായിക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നു.
ഒരു ദിവസം രാവിലെ...
അച്ചൻ ദേവപ്രിയയെ വിളിച്ചു.
"മോളേ... ഇന്ന് സ്കൂളിൽ പോകണ്ടേ?"
ആ ചോദ്യം കേട്ടപ്പോൾ ദേവപ്രിയ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.
അവളുടെ കണ്ണുകൾ നിറഞ്ഞു.
"എന്താ മോളേ...?"
അച്ചൻ വീണ്ടും ചോദിച്ചു.
"അച്ചാ... എനിക്ക് ശരിക്കും പഠിക്കാൻ പറ്റുമോ...?"
ആ ചോദ്യം കേട്ടപ്പോൾ അച്ചൻ ചെറുതായി ചിരിച്ചു.
"പഠിക്കാൻ ആഗ്രഹമുള്ള ഒരാളെ ദൈവം ഒരിക്കലും കൈവിടില്ല."
ആ വാക്കുകൾ ദേവപ്രിയയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
അന്ന് തന്നെയായിരുന്നു അവളെ അടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ ചേർത്തത്.
പുതിയ യൂണിഫോം...
പുതിയ ബാഗ്...
പുതിയ പുസ്തകങ്ങൾ...
ജീവിതത്തിൽ ആദ്യമായി അവൾക്ക് സ്വന്തമായി എല്ലാം ലഭിച്ചു.
ആ ബാഗ് നെഞ്ചോട് ചേർത്തുപിടിച്ച് അവൾ കരഞ്ഞു.
അത് കണ്ട അച്ചൻ ചോദിച്ചു.
"കരയുകയാണോ...?"
ദേവപ്രിയ പതുക്കെ പറഞ്ഞു.
"സന്തോഷം വന്നാലും കരയാമല്ലോ അച്ചാ..."
അന്ന് ആദ്യമായി അച്ചന്റെയും കണ്ണുകൾ നിറഞ്ഞു.
സ്കൂളിലെ ആദ്യ ദിവസം...
ക്ലാസ്സിൽ കയറുമ്പോൾ എല്ലാവരും അവളെ നോക്കുകയായിരുന്നു.
ടീച്ചർ അവളെ അവസാന ബെഞ്ചിൽ ഇരുത്തി.
"പുതിയ കുട്ടിയാണ്... എല്ലാവരും ഫ്രണ്ടാകണം."
ടീച്ചർ പറഞ്ഞപ്പോൾ കുട്ടികൾ ചിരിച്ചു.
പക്ഷേ...
ദേവപ്രിയ മാത്രം നിശ്ശബ്ദയായിരുന്നു.
കാരണം...
അവൾക്ക് ചിരിക്കാനല്ല...
ജീവിക്കാൻ പഠിക്കാനായിരുന്നു.
പഠിക്കാൻ തുടങ്ങിയ ദിവസങ്ങൾ മുതൽ തന്നെ അവൾ വേറിട്ട കുട്ടിയാണെന്ന് എല്ലാവർക്കും മനസ്സിലായി.
ഒരു ദിവസം പഠിപ്പിച്ച പാഠം അടുത്ത ദിവസം മുഴുവൻ മനപ്പാഠമായി പറയും.
ലൈബ്രറിയിൽ കിട്ടുന്ന പുസ്തകങ്ങൾ എല്ലാം വായിച്ചുതീർക്കും.
ടീച്ചർമാരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയായി മാറാൻ അധികം സമയം വേണ്ടിവന്നില്ല.
വൈകുന്നേരം സ്കൂൾ വിട്ടാൽ നേരെ പള്ളിയിലേക്ക്.
ആദ്യം അച്ഛനെ കാണണം.
പിന്നെയാണ് മറ്റെന്തും.
കിടക്കയിൽ കിടക്കുന്ന അച്ഛന്റെ അടുത്ത് ഇരുന്ന് അവൾ അന്നത്തെ വിശേഷങ്ങൾ എല്ലാം പറയും.
"അച്ഛാ... ഇന്ന് എനിക്ക് ക്ലാസ്സിൽ ഫസ്റ്റ് സ്റ്റാർ കിട്ടി."
"അച്ഛാ... ഇന്ന് ഞാൻ കവിത ചൊല്ലി."
"അച്ഛാ... ഇന്ന് ടീച്ചർ എന്നെ എല്ലാവരുടെയും മുന്നിൽ അഭിനന്ദിച്ചു."
അച്ഛന് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
എന്നാലും...
മകളുടെ ഓരോ വാക്കും കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയും.
ഒരു ദിവസം ദേവപ്രിയ ചോദിച്ചു.
"അച്ഛാ... ഞാൻ വലിയ ആളായാൽ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാമോ...?"
അച്ഛൻ പതുക്കെ അവളെ നോക്കി.
"അച്ഛനെ വീണ്ടും നടക്കാൻ പഠിപ്പിക്കും."
ആ വാക്ക് കേട്ടപ്പോൾ അച്ഛന്റെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹം വിറയ്ക്കുന്ന കൈകൊണ്ട് മകളുടെ തലയിൽ തലോടി.
ആ നിമിഷം...
ദേവപ്രിയ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മനസ്സിൽ കുറിച്ചു.
"എനിക്ക് ഒരുപാട് പഠിക്കണം... അമ്മയെ ഇനി കരയിക്കരുത്... അച്ഛനെ ചികിത്സിക്കണം."
അമ്മയും മാറിയിരുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ പള്ളിയിലെ ജോലികൾ.
വീണ്ടും വീട്ടിലെ ചെറിയ ജോലികൾ.
ശരീരം തളർന്നാലും...
മകളുടെ ചിരി കാണുമ്പോൾ എല്ലാ ക്ഷീണവും മറന്നുപോകും.
പല രാത്രികളിലും അമ്മ ഒളിഞ്ഞിരുന്ന് കരയുന്നത് ദേവപ്രിയ കണ്ടിട്ടുണ്ട്.
ഒരു ദിവസം അവൾ ചോദിച്ചു.
"അമ്മേ... എന്തിനാ കരയുന്നത്...?"
അമ്മ ചിരിച്ചു.
"ഇത് സന്തോഷത്തിന്റെ കണ്ണീരാണ് മോളേ."
ദേവപ്രിയയ്ക്ക് ആ മറുപടി വിശ്വസിക്കാൻ കഴിഞ്ഞില്ല.
കാരണം...
അമ്മയുടെ കണ്ണുകളിൽ സന്തോഷത്തേക്കാൾ ഭയം കൂടുതലായിരുന്നു.
മാസങ്ങൾ കടന്നുപോയി.
പള്ളിയിലെ എല്ലാവർക്കും ദേവപ്രിയയെ സ്വന്തം മകളെപ്പോലെയായിരുന്നു.
ആരും വിശന്നിരിക്കാൻ അനുവദിക്കില്ല.
ആരും അവളെ ഒറ്റപ്പെടുത്തില്ല.
അവൾക്ക് ആദ്യമായി "കുടുംബം" എന്ന വാക്കിന്റെ അർത്ഥം മനസ്സിലാകാൻ തുടങ്ങി.
ഒരു ദിവസം സ്കൂളിൽ വാർഷിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മുഴുവൻ സ്കൂളിലും ഒന്നാം റാങ്ക്.
ടീച്ചർമാർ പോലും അത്ഭുതപ്പെട്ടു.
അവളുടെ പേര് സ്റ്റേജിൽ വിളിച്ചപ്പോൾ...
കയ്യടികൾ മുഴങ്ങി.
ട്രോഫി വാങ്ങുമ്പോൾ ദേവപ്രിയയുടെ മനസ്സിൽ തെളിഞ്ഞത് ഒരേയൊരു മുഖമായിരുന്നു.
അച്ഛന്റെ.
ഓടി പള്ളിയിലെത്തി.
ട്രോഫി അച്ഛന്റെ കയ്യിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.
"ഇത് എന്റെതല്ല അച്ഛാ... നമ്മുടെതാണ്."
അച്ഛൻ ട്രോഫി നെഞ്ചോട് ചേർത്തുപിടിച്ചു.
ആ നിമിഷം...
വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മുഖത്ത് ഒരു പൂർണ്ണ പുഞ്ചിരി വിരിഞ്ഞു.
പക്ഷേ...
ജീവിതം വീണ്ടും അവരുടെ സന്തോഷത്തെ പരീക്ഷിക്കാൻ ഒരുങ്ങുകയായിരുന്നു.
അന്ന് രാത്രി...
ദേവപ്രിയ ഉറങ്ങിക്കിടക്കുമ്പോൾ പള്ളിയിലെ ഫോൺ തുടരെ തുടരെ മുഴങ്ങി.
അച്ചൻ ഫോൺ എടുത്തു.
അപ്പുറത്ത് നിന്നുള്ള വാക്കുകൾ കേട്ടതും...
അദ്ദേഹത്തിന്റെ മുഖത്തെ ചിരി മാഞ്ഞു.
കണ്ണുകൾ പതിയെ ദേവപ്രിയയുടെ മുറിയിലേക്ക് തിരിഞ്ഞു.
അദ്ദേഹം പതുക്കെ പറഞ്ഞു...
"ദൈവമേ... ഈ കുഞ്ഞിനെ ഇനി എങ്ങനെ അറിയിക്കും..."
ആ ഫോൺ കോളിൽ എന്തായിരുന്നു...?
ആ രാത്രി എന്താണ് സംഭവിച്ചത്...?
#❤ സ്നേഹം മാത്രം 🤗 #കല.... #story #📙 നോവൽ #💞 നിനക്കായ്
തുടരും...
– ലച്ചു ✍️